SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1992-05-03-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

images/Aurangazeb.jpg
ഔ­റം­ഗ­സീ­ബ്

“മു­സ്ലി­ങ്ങ­ള­ല്ലാ­ത്ത­വർ നി­കു­തി കൊ­ടു­ക്ക­ണ­മെ­ന്ന നിയമം വീ­ണ്ടും പ്രാ­ബ­ല്യ­ത്തിൽ കൊ­ണ്ടു­വ­ന്ന ഔ­റം­ഗ­സീ­ബി നെ­ക്കു­റി­ച്ചു് ഹി­ന്ദു­ജ­ന­ത എന്തു വി­ചാ­രി­ക്കും? മ­ദ്യ­മാ­കെ നി­രോ­ധി­ച്ച അ­ദ്ദേ­ഹ­ത്തോ­ടു് അ­വർ­ക്കു് എന്തു സ­ന്തോ­ഷ­മാ­ണു തോ­ന്നു­ക? സ­ഹോ­ദ­ര­ന്മാ­രു­ടെ ര­ക്ത­ത്തിൽ നീ­ന്തി സിം­ഹാ­സ­ന­ത്തി­ലെ­ത്തു­ക­യും ഡെ­ക്കാ­നി­ലും രാ­ജ­സ്ഥാ­നി­ലും ദ്രാ­വി­ഡ ദ­ക്ഷി­ണ­ദേ­ശ­ത്തും ഹൈ­ന്ദ­വ­ജ­ന­ത­യു­ടെ വെ­റു­പ്പി­ന്റെ പ്ര­ച­ണ്ഡ­വാ­തം ഇ­ള­ക്കി­വി­ടു­ക­യും ചെ­യ്തി­ല്ലേ അ­ദ്ദേ­ഹം? ഇ­സ്ലാ­മി­ലേ­ക്കു പ­രി­വർ­ത്ത­നം ചെ­യ്യാൻ കൂ­ട്ടാ­ക്കാ­ത്ത ഒൻ­പ­താ­മ­ത്തെ സി­ക്ക് ഗു­രു­വി­നെ മർ­ദ്ദി­ച്ചു ത­ല­വെ­ട്ടി­ക്ക­ള­ഞ്ഞ ച­ക്ര­വർ­ത്തി­യ­ല്ലേ ഔ­റം­ഗ­സീ­ബ്.” (An Introduction to India എന്ന പു­സ്ത­ക­ത്തിൽ­നി­ന്നു് സ്വ­ത­ന്ത്ര തർ­ജ്ജ­മ.)

ച­രി­ത്ര­കാ­ര­ന്റെ ഈ പ്ര­സ്താ­വ­ത്തി­ലെ സ­ത്യാ­ത്മ­ക­ത­യോ അ­സ­ത്യാ­ത്മ­ക­ത­യോ ചർ­ച്ചാ­വി­ഷ­യ­മ­ല്ല ഇവിടെ. ഈ വാ­ക്യ­ങ്ങ­ളി­ല­ട­ങ്ങി­യ ആശയം സ­ത്യ­മാ­യാ­ലും അ­സ­ത്യ­മാ­യാ­ലും എന്റെ മ­ന­സ്സി­നു് വി­മ­ലീ­ക­ര­ണം ന­ല്കു­ന്നി­ല്ല. എ­ന്നാൽ മ­ഹാ­ക­വി ജി. ശ­ങ്ക­ര­ക്കു­റു­പ്പു്

“ജ­പ­മാ­ല­യാ­രാ­ജ്യ­ല­ക്ഷ്മി തൻ ഗ­ള­ത്തി­ങ്കൽ

ജ്ജ­യി­യാ­മ­റം­ഗ­സീ­ബി­റു­കും­വ­രെ­ച്ചു­റ്റി;

ചോ­ര­യാൽ, ക്ക­ണ്ണീ­രി­നാൽ പ­വി­ത്രം ജപമാല

ഘോ­ര­ദർ­ശ­ന­മാ­യീ ചെ­ങ്കോ­ലും ഞെ­രി­ഞ്ഞ­ല്ലോ

വി­ര­ലി­ന്ന­റ്റ­ത്തോ­ളം വീ­ര­നു­മ­ഗാ­ധ­മാം

ക­ര­ളി­ന്ന­ടി­വ­രെ­ബ്ഭ­ക്ത­നു­മാ­ണാ മഹാൻ

എ­ങ്കി­ലും ച­രി­ത്ര­ത്തിൽ പ്രൗ­ഢ­മാം സ്വ­പ്നം പോലെ

തൻ ക­ണ്ണാൽ കാൺ­കെ­ത്ത­ന്നെ

ത­കർ­ന്നു തൽ സാ­മ്രാ­ജ്യം.”

images/Gshankarakurup.jpg
ജി. ശ­ങ്ക­ര­ക്കു­റു­പ്പ്

എ­ന്നെ­ഴു­തു­മ്പോൾ അ­നിർ­വാ­ച്യ­മാ­യ ആ­ഹ്ലാ­ദം. ആ­ശ­യ­ത്തോ­ടു യോ­ജി­ച്ചാ­ലും ഇ­ല്ലെ­ങ്കി­ലും ഉ­ദാ­ത്ത­ത­യു­ടെ പ്ര­തീ­തി. ച­രി­ത്ര­പു­സ്ത­ക­ത്തി­ലെ വർ­ണ്ണ­ന വി­ശേ­ഷി­ച്ചൊ­രു വി­കാ­ര­വും ഉ­ള­വാ­ക്കു­ന്നി­ല്ല. എ­ന്നാൽ മ­ഹാ­ക­വി­വ­ച­നം ഔ­റം­ഗ­സീ­ബി­നോ­ടു് വി­രോ­ധ­മു­ള­വാ­ക്കാ­തെ അ­നു­വാ­ച­ക­നു വി­ശ്രാ­ന്തി­യ­രു­ളു­ന്നു. ച­രി­ത്ര­പ്ര­സ്താ­വം സ­ഹൃ­ദ­യ­നെ അ­സ്വ­സ്ഥ­ത­യു­ടെ അ­ഴു­ക്കു­ചാ­ലി­ലേ­ക്കു് എ­റി­യു­മ്പോൾ ക­വി­വ­ച­നം അയാളെ ക­വി­ത­യു­ടെ ഗ­ന്ധർ­വ്വ­ലോ­ക­ത്തേ­ക്കു് ഉ­യർ­ത്തു­ന്നു. ഇ­ങ്ങ­നെ­യാ­ണു് കവിത മ­നു­ഷ്യ­നെ ഉ­ന്ന­മി­പ്പി­ക്കു­ന്ന­തു്.

ഇനി ശിവജി യുടെ വാ­ക്കു­കൾ­കൂ­ടി കേൾ­ക്കു­ക:

“ഇ­നി­യും ജ്വ­ലി­ക്ക­യോ ഹി­ന്ദു­രാ­ജ്യ­ത്തിൻ സ്വ­പ്ന

മ­നി­വാ­ര്യ­മാം ച­രി­ത്ര­ത്തി­നെ­ഗ്ഗ­ണി­ക്കാ­തെ

മു­സൽ­മാൻ സ­മു­ന്ന­ത­മാ­യ ശി­ര­സ്സി­ങ്കൽ

മു­ടി­ചൂ­ടി­യ­ത­ന്നു ഞാൻ സ­ഹി­ച്ചി­ല്ലാ; പക്ഷേ,

ഹി­ന്ദു­രാ­ജ്യ­ത്തി­ന്ന­ടി­ത്ത­റ കെ­ട്ടു­വാൻ രക്ത

ബി­ന്ദു ഞാൻ ചൊ­രി­ഞ്ഞ­തു കാ­ല­വും പൊ­റു­ത്തീ­ലാ.”

ഇ­തി­നു­ശേ­ഷം കവി:

“ശിവജി ജ­ലാർ­ദ്ര­മാം ക­ണ്ണി­മ ചി­മ്മി; മുഖം

നി­വ­രും മ­ല­ക­ളീ­വാ­ക്കു മൂ­ക­മാ­യ് കേൾ­ക്കെ

ഇ­രു­ളിൻ നിർ­മ്മാ­ണ­മേ ഭേ­ദ­ഭാ­വ­ന­യെ­ല്ലാം;

വി­രി­യും വെ­ളി­ച്ച­മാ­ബ്ഭി­ത്തി­യെ­സ്സ­ഹി­ക്കു­മോ.”

ശി­വ­ജി­യു­ടേ­താ­യി മ­ഹാ­ക­വി ന­ല്കു­ന്ന ഈ വാ­ക്കു­ക­ളും അവയെ അ­വ­ലം­ബി­ച്ചു് അ­ദ്ദേ­ഹം ആ­വി­ഷ്ക­രി­ക്കു­ന്ന സാ­മാ­ന്യ­പ്ര­സ്താ­വ­വും ശ­രി­യ­ല്ലെ­ന്നു ക­രു­തു­ന്ന­വ­രു­ണ്ടാ­കാം. അവരും, സ­ഹൃ­ദ­യ­രാ­ണെ­ങ്കിൽ ക­വി­വ­ച­ന­ങ്ങ­ളിൽ ‘വി­രി­യും വെ­ളി­ച്ച’മു­ണ്ടെ­ന്നു സ­മ്മ­തി­ക്കും. മു­ക­ളിൽ­ച്ചേർ­ത്ത രണ്ടു കാ­വ്യ­ങ്ങ­ളും സു­ശ­ക്ത­ങ്ങ­ളാ­ണെ­ന്നു് ഉ­ദ്ഘോ­ഷി­ക്കും. കവിത ജ­യി­ക്കു­ന്നു. ച­രി­ത്രം ജ­യി­ക്കു­ന്നി­ല്ല.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: നി­ങ്ങ­ളൊ­രു ഹി­പ്പൊ­ക്രാ­റ്റ­ല്ലേ?

ഉ­ത്ത­രം: ഹി­പ്പൊ­ക്രാ­റ്റ് എ­ന്നൊ­രു ഇം­ഗ്ലീ­ഷ് വാ­ക്കു് ഉണ്ടോ? ഹി­പ്പ­ക്രി­റ്റ്—കാ­പ­ട്യ­മു­ള്ള­വൻ—എ­ന്നാ­വാം നി­ങ്ങൾ ഉ­ദ്ദേ­ശി­ച്ച­തു്. കു­ട്ടി­ക്കാ­ല­ത്തു് ഞാൻ ഹി­പ്പ­ക്രി­റ്റാ­യി­രു­ന്നു. ഇം­ഗ്ലീ­ഷ് സിനിമ കാണാൻ പോകും. സം­ഭാ­ഷ­ണം ഒ­ന്നും മ­ന­സ്സി­ലാ­വി­ല്ല. എ­ങ്കി­ലും മ­ന­സ്സി­ലാ­യി­യെ­ന്നു ഭാ­വി­ച്ചു് മ­റ്റു­ള്ള­വർ ചി­രി­ക്കു­മ്പോൾ ഞാനും ചി­രി­ക്കു­മാ­യി­രു­ന്നു.

ചോ­ദ്യം: സാ­ഹി­ത്യ­വാ­ര­ഫ­ലം എ­ഴു­തി­യെ­ഴു­തി ബോ­റാ­യി തോ­ന്നു­ന്നി­ല്ലേ?

ഉ­ത്ത­രം: അ­ഭി­വ­ന്ദ്യ­നാ­യ ശ്രീ. എൻ. ഇ. ബ­ല­റാ­മും ഇതേ ചോ­ദ്യം എ­ന്നോ­ടു നേ­രി­ട്ടു ചോ­ദി­ച്ചു. വർ­ഷ­ങ്ങ­ളോ­ളം ഒരു സ്ഥ­ല­ത്തു തന്നെ നി­ന്നു് മ­ഞ്ഞും മഴയും വെ­യി­ലും ഏ­ല്ക്കു­ന്ന മ­ര­ത്തി­നു ഇല്ല.

ചോ­ദ്യം: ജ­ല­ദോ­ഷ­മോ പനിയോ വ­രാ­റു­ണ്ടോ? നി­ങ്ങ­ളെ ഒരു വി­വാ­ഹ­ത്തി­നും കാ­ണാ­റി­ല്ല. ആരും ക്ഷ­ണി­ക്കാ­ത്ത­തു കൊ­ണ്ടാ­ണോ?

ഉ­ത്ത­രം: ക്ഷ­ണി­ക്കാ­റു­ണ്ടു്. ഒ­ന്നി­നും പോ­കാ­റി­ല്ല. കാ­ര­ണ­മു­ണ്ടു്. വ­ട­യാ­റ്റു­കോ­ട്ട പ­ര­മേ­ശ്വ­രൻ­പി­ള്ള­യു­ടെ ഭീകര നോവൽ ‘അം­ഗ­നാ­ചും­ബ­നം’ ഒ­രി­ക്ക­ലേ വാ­യി­ക്കാൻ പറ്റു. അതോ അതു പോ­ലു­ള്ള മറ്റു നോ­വ­ലു­ക­ളോ ക­ണ്ടാൽ എ­നി­ക്കു പേ­ടി­യാ­കും.

ചോ­ദ്യം: കി­ട്ടി­യ ജോലി ന­ല്ല­ത­ല്ലെ­ന്നു എ­ല്ലാ­വർ­ക്കും തോ­ന്നു­ന്ന­തു് എ­ന്തു­കൊ­ണ്ടു്?

ഉ­ത്ത­രം: പ്ര­തി­ഫ­ല­ത്തി­ന്റെ കു­റ­വു­കൊ­ണ്ടോ ജോ­ലി­യു­ള­വാ­ക്കു­ന്ന ക്ലേ­ശം­കൊ­ണ്ടോ ആവാം. പക്ഷേ, ആ ജോലി ഉ­പേ­ക്ഷി­ച്ചു പോ­കു­മ്പോൾ വേ­റൊ­രാൾ ആ സ്ഥാ­ന­ത്തു ക­യ­റി­യി­രു­ന്നാൽ ന­മു­ക്കു് അ­യാ­ളോ­ടു വെ­റു­പ്പു് തോ­ന്നും. ജോ­ലി­യു­ടെ കാ­ര്യ­ത്തിൽ മാ­ത്ര­മ­ല്ല ഇതു ശ­രി­യാ­യി വ­രു­ന്ന­തു്. കെ­മി­സ്ട്രി ഐ­ച്ഛി­ക­വി­ഷ­യ­മാ­യി സ്വീ­ക­രി­ച്ചു കു­റെ­ക്കാ­ലം ബി. എ­സ്സി­ക്കു പ­ഠി­ച്ച ഞാൻ അതു ക­ള­ഞ്ഞി­ട്ടു മ­ല­യാ­ളം പ­ഠി­ക്കാൻ പോയി. ഞാൻ പോയ ഒ­ഴി­വിൽ കെ­മി­സ്റ്റ്രി പ­ഠി­ക്കാൻ വന്ന ഒരു പെൺ­കു­ട്ടി­യെ ഞാൻ വെ­റു­ത്തു.

ചോ­ദ്യം: ന­യാ­ഗ്രാ വെ­ള്ള­ച്ചാ­ട്ടം ക­ണ്ടി­ട്ടു­ണ്ടോ?

ഉ­ത്ത­രം: ഇല്ല. എന്റെ അ­ഭി­വ­ന്ദ്യ സു­ഹൃ­ത്തും ഉ­പ­കർ­ത്താ­വു­മാ­യ ശ്രീ. എ­രു­മേ­ലി പ­ര­മേ­ശ്വ­രൻ­പി­ള്ള സാ­ഹി­ത്യ അ­ക്കാ­ദ­മി­യു­ടെ എ­ക്സി­ക്യൂ­ട്ടീ­വ് മീ­റ്റി­ങ്ങു­ക­ളിൽ പ്ര­സം­ഗി­ക്കു­ന്ന­തു കേ­ട്ടി­ട്ടു­ണ്ടു്.

ചോ­ദ്യം: ഈ ഗ­വൺ­മെ­ന്റ്, ഗ­വൺ­മെ­ന്റ് എന്നു മ­ന്ത്രി­മാർ പോലും പ­റ­യു­ന്ന­തു് എ­ന്താ­ണു് സാറേ?

ഉ­ത്ത­രം: കൊ­ച്ചു മ­ന­സ്സു മാ­ത്ര­മു­ള്ള­വർ വി­ശാ­ല­ഹൃ­ദ­യ­രാ­യ ജ­ന­ങ്ങ­ളെ ഭ­രി­ക്കു­ന്ന ഏർ­പ്പാ­ടാ­ണു് ഗ­വൺ­മെ­ന്റ്. ആ സം­വി­ധാ­ന­ത്തിൽ ‘ഞാൻ പ­ങ്കു­കാ­ര­ന­ല്ലെ’ന്നു വ­രു­ത്താ­നാ­ണു് മ­ന്ത്രി തന്നെ അ­തിൽ­നി­ന്നു വേർ­പെ­ടു­ത്തി ‘അതു ഗ­വൺ­മെ­ന്റി­ന്റെ തീ­രു­മാ­ന­മാ­ണു് ’ എന്നു പ­റ­യു­ന്ന­തു്.

ചോ­ദ്യം: കീ­ഴ്ജീ­വ­ന­ക്കാ­ര­നോ­ടു് എ­പ്പോ­ഴും ത­ട്ടി­ക്ക­യ­റു­ന്ന ഉ­ദ്യോ­ഗ­സ്ഥൻ?

ഉ­ത്ത­രം: അയാൾ അ­യാ­ളു­ടെ മേ­ലു­ദ്യോ­ഗ­സ്ഥ­ന്റെ ദാ­സ­നാ­യി­രി­ക്കും. അ­ല്ലെ­ങ്കിൽ ഭാ­ര്യ­യെ പേ­ടി­ക്കു­ന്ന­വ­നാ­യി­രി­ക്കും.

ക­ഥ­യ­ല്ല
images/NEBalaram.jpg
എൻ. ഇ. ബലറാം

ഈ ലോകം ക്ഷ­ണി­ക­മാ­ണു് എന്നു പ­റ­ഞ്ഞാൽ ചിന്ത മാ­ത്ര­മേ­യു­ള്ളു അതിൽ. എ­ന്നാൽ ‘ഒ­ന്നി­ന്നു­മി­ല്ല നില—ഉ­ന്ന­ത­മാ­യ കു­ന്നു­മെ­ന്ന­ല്ല—ആ­ഴി­യു­മൊ­രി­ക്കൽ ന­ശി­ക്കു­മോർ­ത്താൽ’ എ­ന്നു് കേൾ­ക്കു­മ്പോൾ ചി­ന്ത­യും വി­കാ­ര­വും ഒ­രു­മി­ച്ചു ചേർ­ന്നി­രി­ക്കു­ന്നു­വെ­ന്നു ന­മു­ക്കു ഗ്ര­ഹി­ക്കാം. “ഒരു മ­നു­ഷ്യ­നു് എ­ത്ര­യ­ടി ഭൂമി വേണം” എന്ന ചെ­റു­ക­ഥ­യിൽ ധ­നാർ­ജ്ജ­നം തെ­റ്റാ­ണെ­ന്ന ആ­ശ­യ­മു­ണ്ടെ­ങ്കി­ലും വി­കാ­ര­വു­മാ­യി അതു കെ­ട്ടു­പി­ണ­ഞ്ഞു കി­ട­ക്കു­ന്ന­തി­നാൽ ക­ലാ­ത്മ­ക­ത ഉ­ണ്ടാ­കു­ന്നു. മോ­പ­സാ­ങ്ങി ന്റെ “ച­ന്ദ്രി­ക­യിൽ” എന്ന കഥയിൽ മ­നോ­ഹ­ര­മാ­യ രാ­ത്രി കാ­മു­ക­നും കാ­മു­കി­യും ര­സി­ക്കാ­നു­ള്ള­താ­ണെ­ന്ന ആശയം വി­കാ­ര­വു­മാ­യി ആ­ശ്ലേ­ഷ­ത്തി­ല­മർ­ന്നി­രി­ക്കു­ന്നു. കമ്യൂ വി­ന്റെ “അതിഥി ” എന്ന കഥയിൽ ആ­ശ­യ­ത്തി­നു പ­ര­മ­പ്രാ­ധാ­ന്യം വ­ന്നു­പോ­യെ­ങ്കി­ലും വി­കാ­ര­ത­രം­ഗ­ങ്ങൾ അതിൽ വേ­ണ്ടു­വോ­ളം ച­ല­നം­കൊ­ള്ളു­ന്നു­ണ്ടു്. ശ്രീ. എൻ. പ്ര­ഭാ­ക­രൻ ഇ­ന്ത്യ റ്റു­ഡേ­യിൽ എ­ഴു­തി­യ “വേ­താ­ള­ത്തി­ന്റെ വിധി” എന്ന ചെ­റു­ക­ഥ­യിൽ ആ­ശ­യ­പ­ര­മാ­യ സ­മീ­പ­ന­മേ­യു­ള്ളു; വി­കാ­ര­പ­ര­മാ­യ സ­മീ­പ­ന­മി­ല്ല. തൊ­ഴി­ലാ­ളി നേ­താ­വു് ധ­നി­ക­നിൽ നി­ന്നു പണം മേ­ടി­ക്കു­ന്ന­തും പ­ത്രാ­ധി­പർ നാ­ല­ക്ക­മു­ള്ള തുക കൈ­പ്പ­റ്റു­ന്ന­തും സു­ന്ദ­രി­യാ­യ യുവതി ബ്ളൂ ഫി­ലി­മിൽ അ­ഭി­ന­യി­ച്ചു് അ­ഞ്ച­ക്ക­മു­ള്ള തുക സ്വീ­ക­രി­ക്കു­ന്ന­തും പ­രി­ഹാ­സ­ത്തി­ന്റെ മ­ട്ടിൽ നീ­തി­മ­ത്ക­രി­ക്ക­പ്പെ­ടു­ന്നു. അ­ങ്ങ­നെ ക­ഥാ­കാ­രൻ സ­മു­ദാ­യ മാ­ലി­ന്യ­ങ്ങ­ളു­ടെ നേർ­ക്കു കൈ­ചൂ­ണ്ടു­ന്നു. പക്ഷേ, പ്ര­ഭാ­ക­രൻ ഇവിടെ സം­ഭ­വ­ങ്ങ­ളെ യാ­ന്ത്രി­ക­മാ­യി കൂ­ട്ടി­ച്ചേർ­ക്കു­ന്ന­തേ­യു­ള്ളു. സ­മൂ­ഹ­ത്തി­ലെ മാ­ലി­ന്യ­ങ്ങൾ ക­ഥാ­കാ­ര­ന്റെ വ്യ­ക്തി­ത്വ­ത്തിൽ വിലയം കൊ­ണ്ടു് വി­കാ­ര­പ­ര­മാ­യി രൂ­പ­മാർ­ജ്ജി­ക്കു­ന്നി­ല്ല. ഇ­ന്ന­ത്തെ നി­ല­യിൽ ഇതൊരു ഉ­പ­ന്യാ­സം മാ­ത്ര­മാ­ണു്. ആ പ്ര­ബ­ന്ധ­ത്തി­ന്റെ ഛായ മാ­റ്റാ­നാ­ണു് ക­ഥാ­കാ­രൻ വേ­താ­ള­ത്തെ പി­ടി­ച്ചു കൊ­ണ്ടു വ­ന്നു് ഇ­ക്ക­ഥ­യെ­ല്ലാം പ­റ­യി­ച്ചു് ആ­ഖ്യാ­ന­ത്തി­ന്റെ ചാ­രു­ത­യു­ണ്ടാ­ക്കാൻ ശ്ര­മി­ക്കു­ന്ന­തു്; ആ ശ്രമം പ­രാ­ജ­യ­പ്പെ­ടു­ന്നു. അ­തി­മൂ­ല്യ­നിർ­ണ്ണ­യ­ത്തി­ലൂ­ടെ യ­ശ­സ്സാർ­ജ്ജി­ച്ചി­രി­ക്കു­ന്ന പ്ര­ഭാ­ക­രൻ എന്റെ ദൃ­ഷ്ടി­യിൽ നല്ല ക­ഥാ­കാ­ര­ന­ല്ല. ഈ വി­ധ­ത്തി­ലൊ­രു പ്ര­സ്താ­വം നിർ­വ­ഹി­ക്കു­മ്പോൾ മ­റ്റു­ള്ള ക­ഥാ­കാ­ര­ന്മാ­രിൽ­നി­ന്നു് അ­ദ്ദേ­ഹം വി­ഭി­ന്ന­നാ­ണെ­ന്നു് മുൻപു ഞാ­നെ­ഴു­തി­യ­തു­മാ­യി ഇതു പൊ­രു­ത്ത­പ്പെ­ടാ­തി­രി­ക്കു­ന്നു­മി­ല്ല.

അ­ലി­ഗ­റി
images/Vrsudheesh.jpg
വി. ആർ. സു­ധീ­ഷ്

എന്റെ കു­ട്ടി­ക്കാ­ല­ത്തു് തി­രു­വ­ന­ന്ത­പു­ര­ത്താ­കെ ചെ­മ്മ­ണ്ണു നി­റ­ഞ്ഞ പാ­ത­ക­ളേ ഉ­ണ്ടാ­യി­രു­ന്നു­ള്ളു. കാ­റി­ല്ല, കാ­ള­വ­ണ്ടി­ക­ളും വി­ര­ള­മാ­യി കു­തി­ര­വ­ണ്ടി­ക­ളും. ഒരു കാ­ള­വ­ണ്ടി പോയാൽ ചെ­മ്മ­ണ്ണു ഉ­യർ­ന്നു മറ സൃ­ഷ്ടി­ക്കും. വെ­ളു­ത്ത വ­സ്ത്രം ധ­രി­ച്ചു പാ­ത­യി­ലേ­ക്കു് ഇ­റ­ങ്ങു­ന്ന­വർ പെ­ട്ടെ­ന്നു കാഷായ വ­സ്ത്രം ധ­രി­ച്ച­വ­രാ­കും. വാ­യ്ക്ക­ക­ത്തും മൂ­ക്കി­ന­ക­ത്തും ചെ­മ്മ­ണ്ണു കയറും. വി­ദ്യു­ച്ഛ­ക്തി വി­ള­ക്കു­ക­ളി­ല്ലാ­യി­രു­ന്നു അ­ന്നു്. ക­രി­ങ്കൽ­ത്തൂ­ണു­ക­ളു­ടെ മു­ക­ളിൽ ചേർ­ത്തു വച്ച മ­ണ്ണെ­ണ്ണ വി­ള­ക്കു­കൾ മാ­ത്രം. ആ തൂ­ണു­ക­ളിൽ ഏണി ചാരി മു­നി­സി­പ്പാ­ലി­റ്റി ജീ­വ­ന­ക്കാ­രൻ വ­ലി­ഞ്ഞു കയറി വി­ള­ക്കു ക­ത്തി­ക്കും. മ­ണ്ണെ­ണ്ണ­യു­ടെ മു­ക്കാൽ ഭാ­ഗ­വും അ­യാ­ളു­ടെ വീ­ട്ടി­ലേ­ക്കു പോ­യി­രു­ന്ന­തു കൊ­ണ്ടു് ഒരു ഫർ­ലോ­ങ്ങ് ഇ­ട­വി­ട്ടു് ഉ­ണ്ടാ­യി­രു­ന്ന ക­രി­ങ്കൽ­ത്തൂ­ണു­ക­ളി­ലെ വി­ള­ക്കു­ക­ളിൽ ചിലതേ മ­ങ്ങി­യ പ്ര­കാ­ശം പ­ര­ത്തി­യി­രു­ന്നു­ള്ളു. അ­തു­കൊ­ണ്ടു രാ­ത്രി സ­ഞ്ചാ­രം ആളുകൾ വർ­ജ്ജി­ച്ചി­രു­ന്നു. അ­ത്യാ­വ­ശ്യ­മാ­യി പോ­കേ­ണ്ടി വ­ന്നാൽ ചു­ട്ടു ക­ത്തി­ച്ചു കൊ­ണ്ടാ­വും യാത്ര. തി­ക­ച്ചും അ­പ­രി­ഷ്കൃ­ത­മാ­യ ജീ­വി­തം. പക്ഷേ, അ­ക്കാ­ല­ത്തു കാ­റു­കൾ മ­റി­ഞ്ഞു് ആളുകൾ മ­രി­ച്ചി­രു­ന്നി­ല്ല. അവ കൂ­ട്ടി­യി­ടി­ച്ചു് അവർ കാ­ല­പു­രി­ക്കു പോ­യി­രു­ന്നി­ല്ല. വി­ദ്യു­ച്ഛ­ക്തി­യു­ടെ ആ­ഘാ­ത­ത്താൽ അവർ ശ­വ­ങ്ങ­ളാ­യി മാ­റി­യി­രു­ന്നി­ല്ല. ഇ­ല­ക്ട്രി­ക് ഇ­സ്തി­രി­പ്പെ­ട്ടി­യിൽ നി­ന്നു ഷോ­ക്ക്, റ്റേ­ബിൾ ഫാൻ പ്ര­വർ­ത്തി­പ്പി­ച്ചു സ്ത്രീ­കൾ മു­ടി­യു­ണ­ക്കു­മ്പോൾ അതിൽ മു­ടി­യു­ട­ക്കി­യു­ള്ള മരണം, എ­പ്പോ­ഴും എ. സി. മു­റി­യി­ലി­രു­ന്നു് ശരീരം പ­ഴു­ത്തു് പ­ഴു­ത്തു് വലിയ ആ­ളു­കൾ­ക്കു് ഉ­ണ്ടാ­കു­ന്ന ജീ­വി­താ­ന്ത്യം ഇ­വ­യൊ­ന്നും ഇ­ല്ലേ­യി­ല്ല. പ­രി­ഷ്ക്കാ­രം കൂ­ടു­മ്പോൾ, ശാ­സ്ത്രം വി­ക­സി­ക്കു­മ്പോൾ ആ­പ­ത്തു­കൾ കൂടും. ശാ­സ്ത്രീ­യ­മാ­യ വി­കാ­സം വ­രു­ത്തു­ന്ന വിനയെ ഒരു ത­വ­ള­യു­ടെ ആ­ത്മ­ത്യാ­ഗ­ത്തി­ലൂ­ടെ സ്പ­ഷ്ട­മാ­ക്കു­ന്ന ശ്രീ. വി. ആർ. സു­ധീ­ഷി ന്റെ ‘വം­ശാ­ന­ന്ത­ര തലമുറ’ എന്ന ചെ­റു­ക­ഥ (മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പു്) ന­ല്ലൊ­രു അ­ലി­ഗ­റി ആ­യി­ട്ടു­ണ്ടു്. ഭം­ഗ്യ­ന്ത­രേ­ണ അതു് വ്യ­ക്തി­യു­ടെ പ­രോ­പ­കാ­ര ത­ല്പ­ര­ത­യെ­യും സ­മു­ദാ­യ­ത്തി­ന്റെ നൃ­ശം­സ­ത­യെ­യും വ്യ­ഞ്ജി­പ്പി­ക്കു­ന്നു. ഞാൻ അ­ലി­ഗ­റി­യു­ടെ സ്തോ­താ­വ­ല്ല. തവളയെ കൊ­ണ്ടു വ­രു­ന്ന­തും കീ­റു­ന്ന­തും കു­ട്ടി­കൾ അ­ദ്ഭു­ത­പ്പെ­ടു­ന്ന­തും അതിനെ മു­റി­വു ത­ച്ചു് കു­ള­ത്തി­ലി­ടു­ന്ന­തും അതു് വീ­ട്ടി­ലെ­ത്തി കു­ടും­ബ­ത്തോ­ടു എ­ല്ലാം വർ­ണ്ണി­ച്ചി­ട്ടു് മ­രി­ക്കു­ന്ന­തു­മൊ­ക്കെ ക­ഥാ­കാ­രൻ പാ­ട­വ­ത്തോ­ടെ വർ­ണ്ണി­ക്കു­ന്നു­ണ്ടു്. എ­ന്നാൽ ത­വ­ള­യ്ക്കു പകരം മ­നു­ഷ്യ­നെ ആ സ്ഥാ­ന­ത്തു വ­യ്ക്കു. വാ­യ­ന­ക്കാ­ര­ന്റെ താ­ല്പ­ര്യം ന­ശി­ക്കും. അ­ലി­ഗ­റി­യിൽ പ്ര­തീ­ക­ത്തെ വേ­റൊ­ന്നി­ലേ­ക്കു സം­ക്ര­മി­പ്പി­ക്കു­ന്ന മാ­ന­സി­ക­വ്യാ­പാ­ര­മാ­ണു് താ­ല്പ­ര്യ­ജ­ന­ക­മാ­കു­ന്ന­തു്. ‘അതാ സിംഹം വ­രു­ന്നു’ എന്നു കേ­ട്ടാൽ ശ്രോ­താ­വു് അ­സ്വ­സ്ഥ­നാ­കും. എ­ന്നാൽ സിംഹം ധീ­ര­ത­യു­ള്ള രാ­മ­നാ­ണെ­ന്നു ഗ്ര­ഹി­ക്കു­മ്പോൾ അ­സ്വ­സ്ഥ­ത മാ­റു­ക­യും മ­ന­സ്സു് പൂർ­വ­സ്ഥി­തി­യിൽ എ­ത്തു­ക­യും ചെ­യ്യും. അതോടെ താ­ല്പ­ര്യം ഇ­ല്ലാ­താ­കു­ന്നു. ആ­ഴ­ത്തിൽ അ­നു­ഭ­വി­ച്ച വി­ചാ­ര­ത്തെ ആ­ഴ­ത്തി­ലു­ള്ള വി­കാ­ര­വു­മാ­യി കൂ­ട്ടി­യി­ണ­ക്കു­മ്പോ­ഴാ­ണു് ക­ല­യു­ടെ ജനനം. അ­ലി­ഗ­റി­ക്കു ക­ലാ­ത്മ­ക­ത­യി­ല്ല.

വ്യ­ക്തി­കൾ
ബാ­ല­ച­ന്ദ്രൻ ചു­ള്ളി­ക്കാ­ട്:
വി­മർ­ശ­ന­ത്തിൽ ക്ഷോ­ഭി­ക്കാ­ത്ത ഒ­രേ­യൊ­രു കവി. ക്ഷോ­ഭി­ക്കി­ല്ലെ­ന്നു മാ­ത്ര­മ­ല്ല, സ്നേ­ഹ­ത്തോ­ടു കൂടി പെ­രു­മാ­റു­ക­യും ചെ­യ്യും. ‘എ­നി­ക്കി­ത്ര മാ­ത്ര­മേ കഴിയൂ’ എന്നു സ്വ­ന്തം കാ­വ്യ­നിർ­മ്മി­തി­യെ­ക്കു­റി­ച്ചു പ­റ­യാ­നും മ­ടി­യി­ല്ല അ­ദ്ദേ­ഹ­ത്തി­നു്. ‘പ്ര­രോ­ദ­ന’ത്തി­ലെ ശ്ലോ­ക­ങ്ങൾ കാ­ണു­ന്ന­വ­രെ­യെ­ല്ലാം ചൊ­ല്ലി­ക്കേൾ­പ്പി­ക്കും എ­ന്നൊ­രു ദോ­ഷ­മേ­യു­ള്ളു ബാ­ല­ച­ന്ദ്രൻ ചു­ള്ളി­ക്കാ­ടി­നു്.
ജി. ശ­ങ്ക­ര­ക്കു­റു­പ്പ്:
എ­റ­ണാ­കു­ള­ത്തെ ‘ഭ­ദ്രാ­ല­യ’ത്തി­ന്റെ പൂ­മു­ഖ­ത്തു് അ­ദ്ദേ­ഹം ഏ­കാ­ഗ്ര­ത­യോ­ടെ വിദൂര വീ­ക്ഷ­ണം ന­ട­ത്തി ഇ­രി­ക്കു­ക­യാ­യി­രു­ന്നു, ഞാൻ ചെ­ന്ന­പ്പോൾ. എന്റെ സാ­ന്നി­ദ്ധ്യം അ­ദ്ദേ­ഹം അ­റി­ഞ്ഞി­ല്ല. ജി­യു­ടെ സ­ഹ­ധർ­മ്മി­ണി­യും ജാ­മാ­താ­വു് പ്ര­ഫെ­സർ എം. അ­ച്യു­ത­നും അ­ദ്ദേ­ഹ­ത്തി­ന്റെ സ­ഹ­ധർ­മ്മി­ണി­യും പ­ട്ട­ണ­ത്തി­ലെ­വി­ടെ­യോ പോ­യി­രി­ക്കു­ക­യാ­യി­രു­ന്നു. മ­ഹാ­ക­വി­യു­ടെ മുഖം ഞാൻ ഉ­റ്റു­നോ­ക്കി. ആ­ന്ത­ര­മാ­യ ശ­ക്തി­വി­ശേ­ഷം അവിടെ പ്രഭ പ്ര­സ­രി­പ്പി­ച്ചി­രു­ന്നു. അ­ദ്ഭു­ത­പ്പെ­ടാ­നി­ല്ല. ആ ശ­ക്തി­വി­ശേ­ഷം ത­ന്നെ­യാ­യി­രു­ന്നു അ­ദ്ദേ­ഹ­ത്തി­ന്റെ ക­വി­ത­യി­ലാ­കെ.
പാലാ നാ­രാ­യ­ണൻ നായർ:
‘താ­മ­ര­പ്പൂ­വാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ ക­വി­ത­യെ­ങ്കി­ലും താ­മ­ര­യി­ല­യിൽ പ­റ്റി­യ ജ­ല­ക­ണ­ത്തി­ന്റെ തി­ള­ക്ക­മേ അ­തി­നു­ള്ളു എന്നു ക­രു­തു­ന്ന കവി. ഈ അ­തി­വി­ന­യ­മാ­ണു് അ­ദ്ദേ­ഹ­ത്തി­നു കി­ട്ടേ­ണ്ട­തെ­ല്ലാം ഇ­ല്ലാ­താ­ക്കി­യ­തു്. ന­ന്മ­യു­ടെ പേ­രി­ലു­ള്ള വിനയം കൊ­ള്ള­രു­താ­യ്മ­യു­ടെ താ­ഴ്ച­യാ­യി­ട്ടാ­ണു് മ­റ്റു­ള്ള­വർ കാണുക. സ്നേ­ഹ­സ­മ്പ­ന്ന­നാ­യ മ­നു­ഷ്യൻ. പാലാ നാ­രാ­യ­ണൻ നായർ അർ­ഹി­ക്കു­ന്ന കീർ­ത്തി അ­ദ്ദേ­ഹ­ത്തി­നു കി­ട്ടാ­ത്ത­തു് കേ­ര­ളീ­യ­രു­ടെ സ്വ­ഭാ­വ­സ­വി­ശേ­ഷ­ത­യാൽ മാ­ത്ര­മ­ല്ല; അ­ദ്ദേ­ഹ­ത്തി­നു് ഒരു രാ­ഷ്ട്രീ­യ­ക­ക്ഷി­യു­ടെ­യും പിൻ­ബ­ല­മി­ല്ല എ­ന്ന­തു­കൊ­ണ്ടു­മാ­ണു്.
എം. കെ. കെ. നായർ:
ആ­കർ­ഷ­ക­ങ്ങ­ളാ­യ സ്വ­പ്ന­ങ്ങൾ ഉ­ണ്ടാ­യാൽ അവയെ ആ­കർ­ഷ­ക­ങ്ങ­ളാ­യ മാർ­ഗ്ഗ­ങ്ങ­ളി­ലൂ­ടെ സാ­ക്ഷാ­ത്ക­രി­ക്കാ­മെ­ന്നു തെ­ളി­യി­ച്ച ബു­ദ്ധി­ശാ­ലി. ഇ­ന്ത്യ­യെ പു­രോ­ഗ­തി­യി­ലേ­ക്കു ന­യി­ച്ച മ­ഹാ­സ്ഥാ­പ­ന­ങ്ങ­ളു­ടെ പി­റ­കിൽ ഇ­ദ്ദേ­ഹ­ത്തി­ന്റെ ധി­ഷ­ണാ­വൈ­ഭ­വ­മാ­ണു പ്ര­വർ­ത്തി­ച്ച­തു്. പക്ഷേ, ചിലർ മാ­ത്ര­മേ അ­ത­റി­യു­ന്നു­ള്ളു. അ­ദ്ഭു­ത­പ്പെ­ടാ­നി­ല്ല. പ്ര­ധാ­ന­മ­ന്ത്രി­യു­ടെ­യും മറ്റു മ­ന്ത്രി­മാ­രു­ടെ­യും പ്ര­ഭാ­വ­ത്തി­ന്റെ മുൻ­പിൽ യാ­ഥാർ­ത്ഥ്യ­ത്തി­നു മ­ങ്ങ­ലേ­ല്ക്കു­മ­ല്ലോ. രാജ്യ കാ­ര്യ­ങ്ങ­ളിൽ ത­ല്പ­ര­രാ­യ­വർ അ­പൂർ­വ­മാ­യേ കലയിൽ ത­ല്പ­ര­ത്വം കാ­ണി­ക്കൂ. എം. കെ. കെ. നായർ കലയെ സ്നേ­ഹി­ച്ചി­രു­ന്നു. അതിനു സേ­വ­ന­മ­നു­ഷ്ഠി­ച്ചി­രു­ന്നു. ഭി­ലാ­യി സ്റ്റീൽ പ്ലാ­ന്റി­ന്റെ­യും എഫ്. എ. സി. റ്റി­യു­ടേ­യും നിർ­മ്മാ­ണ­ത്തിൽ ധി­ഷ­ണാ­ശാ­ലി. ക­ലാ­മ­ണ്ഡ­ലം കൃ­ഷ്ണൻ നായരു ടെയും ചെ­ങ്ങ­ന്നൂർ രാമൻ പിള്ള യു­ടെ­യും മുൻ­പിൽ ക­ലാ­രാ­ധ­കൻ.
സി. കേശവൻ:
ഒരു സ്ഥാ­പ­നം ചൂ­ണ്ടി­ക്കാ­ണി­ച്ചി­ട്ടു് ഞാൻ അ­ദ്ദേ­ഹ­ത്തോ­ടു പ­റ­ഞ്ഞു: “സർ ഇതു് ഒ­രാ­ളി­ന്റെ ന­ന്ദി­യു­ടെ പ്ര­തീ­ക­മാ­ണു്.” അ­തു­കേ­ട്ട അ­ദ്ദേ­ഹം എ­ന്നോ­ടൊ­രു ചോ­ദ്യം. “ഈ ലോ­ക­ത്തു് അ­ങ്ങ­നെ­യൊ­ന്നു­ണ്ടോ കൃ­ഷ്ണൻ നായരേ?” കൃ­ത­ജ്ഞ­താ­ര­ഹി­ത­രെ ആ ചോ­ദ്യ­ത്തി­ലൂ­ടെ അ­ങ്ങ­നെ വി­മർ­ശി­ച്ചെ­ങ്കി­ലും എല്ലാ മാ­നു­ഷി­ക­മൂ­ല്യ­ങ്ങ­ളെ­യും ഉ­യർ­ത്തി­പ്പി­ടി­ച്ച മ­ഹാ­നാ­യി­രു­ന്നു സി. കേശവൻ. കൊ­ച്ചു­കു­ട്ടി­യെ­പ്പോ­ലെ ശു­ദ്ധൻ. സ്നേ­ഹ­ത്തി­ന്റെ ഭാഷ മാ­ത്ര­മേ അ­ദ്ദേ­ഹ­ത്തി­നു അ­റി­യാ­മാ­യി­രു­ന്നു­ള്ളു. ‘ധി­ക്കൃ­ത­ശ­ക്ര­പ­രാ­ക്ര­മ­നാ­കി­ന’ സി. പി. യെ വെ­ല്ലു­വി­ളി­ച്ച ദേ­ശ­സ്നേ­ഹി. ധീരൻ.
പുതിയ പു­സ്ത­കം
images/ShrilalShukla2017.jpg
ശ്രീ­ലാൽ ശുക്ല

പ­തി­ന­ഞ്ചി­ല­ധി­കം ഭാ­ഷ­ക­ളി­ലേ­ക്കു തർ­ജ്ജ­മ­ചെ­യ്യ­പ്പെ­ട്ട ഹി­ന്ദി­നോ­വ­ലാ­ണു് ‘രാഗ് ദർ­ബാ­റി’. ഈ വർഷം അ­തി­ന്റെ ഇം­ഗ്ലീ­ഷ് തർ­ജ്ജ­മ ഇ­ന്ത്യൻ പെൻ­ഗ്വിൻ­സ് പ്ര­സാ­ധ­നം ചെ­യ്തി­രി­ക്കു­ന്നു. ബ്രി­ട്ടീ­ഷ്കാ­രി­യാ­യ Gillian Wright-​ന്റെ ഈ തർ­ജ്ജ­മ, തർ­ജ്ജ­മ­യെ­ന്ന നി­ല­യിൽ മ­നോ­ഹ­ര­മാ­ണു്. നോ­വ­ലി­ന്റെ കർ­ത്താ­വാ­യ ശ്രീ­ലാൽ ശുക്ല ഇ­ന്ത്യൻ അ­ഡ്മി­നി­സ്റ്റ്രേ­റ്റീ­വ് സർ­വീ­സിൽ­നി­ന്നു വി­ര­മി­ച്ച ഉ­ത്തർ­പ്ര­ദേ­ശ്കാ­ര­നാ­ണു്. പി­ല്ക്കാ­ത്തു് പ്ര­ധാ­ന­മ­ന്ത്രി­യാ­യ ശ്രീ. വി. പി. സി­ങ്ങി ന്റെ കീഴിൽ സ്റ്റെ­യ്റ്റ് ഡ­യ­റ­ക്ടർ ഒഫ് ഇൻ­ഫർ­മേ­ഷ­നാ­യി പ്ര­വർ­ത്തി­ച്ചു, ശ്രീ­ലാൽ ശുക്ല. അ­ദ്ദേ­ഹ­ത്തി­നു് ഇ­പ്പോൾ അ­റു­പ­ത്തേ­ഴു വ­യ­സ്സാ­യി.

images/RaagDurbaari.jpg

ഉ­ത്തർ­പ്ര­ദേ­ശി­ലെ സാ­ങ്ക­ല്പി­ക­ഗ്രാ­മ­മാ­യ ശി­വ്പാൽ­ഗ­ഞ്ചി­ലെ നാ­റു­ന്ന രാ­ഷ്ട്ര­വ്യ­വ­ഹാ­ര­ത്തെ ഫ­ലി­താ­ത്മ­ക­മാ­യി ചി­ത്രീ­ക­രി­ച്ചു് ഇ­ന്ത്യ­യിൽ ആ­കെ­യു­ള്ള നാ­റ്റ­ത്തെ അ­നു­ഭ­വ­പ്പെ­ടു­ത്തി­ത്ത­രി­ക­യാ­ണു് നോ­വ­ലി­സ്റ്റ്. അ­ഴി­മ­തി­യും കൈ­ക്കൂ­ലി­യും ഭാ­ര­തീ­യ­ന്റെ ജീ­വി­ത­ത്തി­ലെ സർ­വ­സാ­ധാ­ര­ണ­ങ്ങ­ളാ­യ സം­ഭ­വ­ങ്ങ­ളാ­യി മാ­റി­യി­രി­ക്കു­ക­യാ­ണ­ല്ലോ. മ­ദ്ധ്യ­യി­ന്ത്യ­യിൽ ഒരു ചെറിയ തീ­വ­ണ്ടി­യാ­പ്പീ­സിൽ റ്റി­ക്ക­റ്റ് മുൻ­കൂ­ട്ടി വാ­ങ്ങാൻ ഞാൻ ചെ­ന്നു. റ്റി­ക്ക­റ്റി­ന്റെ സംഖ്യ കൃ­ത്യ­മാ­യി കൗ­ണ്ട­റി­ലൂ­ടെ ക്ലാർ­ക്കി­ന്റെ കൈ­യി­ലെ­ത്തി­ച്ച­പ്പോൾ അയാൾ Two rupees more എന്നു പ­റ­ഞ്ഞു. ചാർ­ജ്ജ് കൂ­ട്ടി­യി­രി­ക്കു­മെ­ന്നു വി­ചാ­രി­ച്ചു് ഞാൻ രണ്ടു രൂപ കൂടെ കൊ­ടു­ത്തു. കി­ട്ടി­യ റ്റി­ക്ക­റ്റ് നോ­ക്കി­യ­പ്പോൾ ചാർ­ജ്ജ് കൂ­ട്ടി­യി­ട്ടി­ല്ലെ­ന്നും ആ രണ്ടു രൂപ ഒരു റ്റി­ക്ക­റ്റ് ത­രു­ന്ന­തി­നു­ള്ള കൈ­ക്കൂ­ലി­യാ­ണെ­ന്നും മ­ന­സ്സി­ലാ­ക്കി. ഞാൻ കൊ­ടു­ത്ത രണ്ടു രൂപ കൈ­കൂ­ലി­യ­ല്ല, റ്റി­ക്ക­റ്റി­ന്റെ വി­ല­യോ­ടൊ­രു­മി­ച്ചു ത­നി­ക്കു ന്യാ­യ­മാ­യി കി­ട്ടേ­ണ്ട തു­ക­യാ­ണു് എ­ന്ന­ത്രേ ക്ലാർ­ക്കി­ന്റെ വി­ചാ­രം. രണ്ടു രൂ­പ­യ്ക്കു പകരം രണ്ടര രൂപ കൊ­ടു­ത്താൽ അര രൂപ കൈ­ക്കൂ­ലി­യാ­കും. അ­പ്പോൾ പൊ­ലീ­സി­നു കെ­യ്സെ­ടു­ക്കാം. ത­മി­ഴ്‌­നാ­ട്ടി­ലൊ­രു തീ­വ­ണ്ടി­യാ­പ്പീ­സിൽ റ്റി­ക്ക­റ്റി­ന്റെ വി­ല­യോ­ടൊ­രു­മി­ച്ചു പത്തു രൂപ കൂടെ വ­യ്ക്ക­ണം. അതു ന്യാ­യം. പ­തി­നൊ­ന്നു രൂപ കൊ­ടു­ത്താൽ ഒരു രൂപ കൈ­ക്കൂ­ലി­യാ­യി പ­രി­ഗ­ണി­ക്ക­പ്പെ­ടും. ത­നി­ക്കു് കൈ­ക്കൂ­ലി ത­ന്നു­വെ­ന്നു ക്ലാർ­ക്കി­നു പ­രാ­തി­പ്പെ­ടാം. ഒരു രൂപ കൂ­ടു­തൽ കൊ­ടു­ത്ത­വൻ അ­തി­ന്റെ പേരിൽ ജ­യി­ലിൽ പോ­യെ­ന്നു വരും.

ആ­ഴ­ത്തിൽ അ­നു­ഭ­വി­ച്ച വി­ചാ­ര­ത്തെ ആ­ഴ­ത്തി­ലു­ള്ള വി­കാ­ര­വു­മാ­യി കൂ­ട്ടി­യി­ണ­ക്കു­മ്പോ­ഴാ­ണു് ക­ല­യു­ടെ ജനനം. അ­ലി­ഗ­റി­ക്കു ക­ലാ­ത്മ­ക­ത­യി­ല്ല.

നി­ത്യ­ജീ­വി­ത­ത്തി­ന്റെ ഒരു ഭാ­ഗ­മാ­യി­ത്തീർ­ന്ന ഈ ധ­നാ­ധി­ക്യ­ദാ­ന­വും അ­തി­നോ­ടു ചേർ­ന്ന മ­റ്റ­ഴി­മ­തി­ക­ളും ഹാ­സ്യ­സാ­ഹി­ത്യ­ത്തി­ന്റെ രീ­തി­യിൽ ഈ നോ­വ­ലിൽ വി­മർ­ശി­ക്ക­പ്പെ­ടു­ന്നു. ഒരു കോ­ളേ­ജി­ന്റെ­യും സ­ഹ­ക­ര­ണ­സം­ഘ­ത്തി­ന്റെ­യും പ­ര­മാ­ധി­കാ­രി­യോ­ടു ബ­ന്ധ­പ്പെ­ടു­ത്തി­യാ­ണു് നോ­വ­ലി­സ്റ്റ് ഇ­ത­നു­ഷ്ഠി­ക്കു­ന്ന­തു്. ഒ­രു­പു­റ­വും ചി­രി­ക്കാ­തെ വാ­യി­ച്ചു തീർ­ക്കാൻ ന­മു­ക്കു സാ­ധി­ക്കി­ല്ല. പക്ഷേ, ഇതു് ഉ­ത്കൃ­ഷ്ട­മാ­യ ക­ല­യാ­ണെ­ന്നു് ഞാൻ ക­രു­തു­ന്നി­ല്ല. ജേ­ണ­ലി­സം അ­ല്ലെ­ങ്കിൽ സൂ­പർ­ജേ­ണ­ലി­സം; അ­ത്ര­മാ­ത്രം. എ­ങ്കി­ലും ന­മ്മു­ടെ നാ­ട്ടി­ന്റെ ദുഃ­സ്ഥി­തി മ­ന­സ്സി­ലാ­ക്കാൻ ഇതു പ്ര­യോ­ജ­ന­പ്പെ­ടും (വില 85 രൂപ).

ഏ­ഴാ­ച്ചേ­രി
images/Ezhachery.jpg
ഏ­ഴാ­ച്ചേ­രി രാ­മ­ച­ന്ദ്രൻ

ന­മ്മു­ടെ പ്രാ­ചീ­ന­ഗാ­ന­ങ്ങ­ളു­ടെ സം­സ്കാ­രം ഉൾ­ക്കൊ­ണ്ടു് ന­വീ­ന­ത­മ­ക­വി­ത­യു­ടെ കാർ­ക്ക­ശ്യ­ത്തെ പ­രി­ഹ­സി­ക്കു­ക­യാ­ണു് ശ്രീ. ഏ­ഴാ­ച്ചേ­രി രാ­മ­ച­ന്ദ്രൻ തന്റെ ‘പാ­ഴീ­ണം’ എന്ന കാ­വ്യ­ത്തി­ലൂ­ടെ (ദേ­ശാ­ഭി­മാ­നി വാരിക). ന­മു­ക്കൊ­രു പൈ­തൃ­ക­മു­ണ്ടു്. അതിനെ ധ്വം­സി­ക്കു­ന്ന­താ­ണു് ന­വീ­ന­ത­മ­ക­വി­ത­യു­ടെ പ­രു­ക്കൻ സ്വ­ഭാ­വം. ഭൂ­ത­കാ­ല­ത്തെ­ക്കു­റി­ച്ചു­ള്ള ബോ­ധ­മാ­ണ­ല്ലോ പാ­ര­മ്പ­ര്യ­മെ­ന്ന­തു്. ആ പാ­ര­മ്പ­ര്യ­ത്തെ ലം­ഘി­ക്കു­ന്നു അ­ധു­നാ­ത­ന­ന്മാർ. അവരെ തോ­ള­ത്തു നെ­ടു­നീ­ളൻ പൊ­ക്ക­ണം തൂ­ക്കു­ന്ന­വ­രും ശീ­മ­രാ­ഗ­ത്തി­ലും ഹി­ന്ദു­സ്ഥാ­നി­യി­ലും അ­മ­റു­ന്ന­വ­രു­മാ­യി കവി കാ­ണു­ന്നു. അവർ വി­ഹ­രി­ക്കു­മ്പോൾ പഴയ പാണനെ പാടാൻ ഉ­ണ്ണി­യാർ­ച്ച­മാർ വി­ളി­ക്കു­ന്നു. ആ പഴയ പാ­ണ­ന്റെ പാ­ട്ടാ­ണു് യ­ഥാർ­ത്ഥ­മാ­യ കവിത. ഉ­ണ്ണി­യാർ­ച്ച കൈ­ര­ളി­യാ­ണു്. പു­തു­ക്കി­പ്പ­ണി­ഞ്ഞ പു­ത്തു­രം വീ­ട്ടിൽ—ന­വീ­ന­ത­മ ക­വി­ത­യു­ടെ മ­ണ്ഡ­ല­ത്തിൽ—ചെ­ന്നു നി­ന്നു പ­ഴ­മ്പാ­ട്ടു പാ­ടാ­നാ­ണു് ക്ഷണം. അ­റി­വു­ള്ള­വർ പാണൻ പോ­കു­ന്ന­തി­നെ ത­ടു­ക്കു­ന്നു. അതു ക­വി­യു­ടെ വാ­ക്കു­ക­ളി­ലൂ­ടെ­ത്ത­ന്നെ കേ­ട്ടാ­ലും:

ഉ­ണ്ടി­ള­മു­റ­ക്കാ­രാം പാ­ട്ടു­കാർ പോ­കേ­ണ്ടെ­ന്നു

പെ­ങ്ങ­ളും പെ­ണ്ണും പാ­ണ­ക്ക്ടാ­ത്ത­നും വി­ല­ക്കു­ന്നു

വേ­ച്ചു­വേ­ച്ചെ­ങ്ങാൻ­ച്ചെ­ന്നു വീ­ഴു­കിൽ­പ്പ­ഴേ­വി­ധം

നോ­ക്കു­വാ­നാ­വി­ല്ലെ­ന്നു ലോ­ക­നാർ­ക്കു­ളിർ കാ­റ്റും.

എ­ന്നാ­ലും പാണൻ പോയി. പക്ഷേ, അ­പ­മാ­ന­വും നി­ന്ദ­ന­വും മാ­ത്ര­മേ ഉ­ണ്ടാ­യു­ള്ളു. അ­തി­ലെ­ന്തു് അ­ദ്ഭു­ത­പ്പെ­ടാ­നി­രി­ക്കു­ന്നു. “അ­പ്പൊ­ഴും പു­ത്തൂ­രം വീ­ടാ­കെ­യും മു­ഴ­ങ്ങു­ന്നു വൃ­ത്ത­ഹീ­ന­രാം പു­തു­പ്പാ­ണർ ത­ന്ന­ലർ­ച്ച­കൾ.” യ­ഥാർ­ത്ഥ­മാ­യ കേ­ര­ള­ക­വി­ത പാ­ടു­മ്പോൾ ന­വീ­ന­ത­മ­ക­വി­ത ഗർ­ജ്ജി­ക്കു­ക­യാ­ണു് എ­ന്ന­ത്രേ ഏ­ഴാ­ച്ചേ­രി­യു­ടെ പ­രി­ഹാ­സം. എന്തു ചെ­യ്യാം? പാ­ഴീ­ണം പ­ണ്ടേ­പ്പോ­ലെ ഇ­പ്പോ­ഴ­ത്തെ മ­ക്കൾ­ക്കു ര­സി­ക്കി­ല്ല. അവർ പാണരെ അ­ധി­ക്ഷേ­പി­ക്കു­ന്നു പാടാൻ സ­മ്മ­തി­ക്കാ­തെ. അയാൾ തി­രി­ച്ചു ന­ട­ക്കു­മ്പോൾ പൂ­ക്കൈ­ത­പോ­ലും തെ­ച്ചി­പോ­ലും ക­ളി­യാ­ക്കു­ന്നു.

പാ­ര­മ്പ­ര്യ­ത്തെ ലം­ഘി­ക്കു­ന്ന­വ­രോ­ടു­ള്ള പ­രി­ഹാ­സം, യ­ഥാർ­ത്ഥ­മാ­യ ക­വി­ത്വ­ത്തോ­ടു­ള്ള സ്നേ­ഹം, ബ­ഹു­മാ­നം ഇവയെ പാ­ഴീ­ണ­ത്തി­ലൂ­ടെ­യ­ല്ല സാർ­ത്ഥ­ക­മാ­യ പ്ര­തി­പാ­ദ­ന­ത്തി­ലൂ­ടെ സ്ഫു­ടീ­ക­രി­ക്കു­ന്നു ഏ­ഴാ­ച്ചേ­രി­യു­ടെ ഈ കാ­വ്യം.

“എന്റെ പൊ­ന്നാർ­ച്ചേ നി­ന്റെ വാർ­മു­ടി ന­ര­ച്ചാ­വോ?

ക­ണ്ണി­ലെ­യൊ­ളി­യ­മ്പി­ന്നൊ­ളി­യെ­ങ്ങ­നെ­യി­പ്പോൾ?

അ­ങ്ക­മോ­രോ­ന്നും ക­ഴി­ഞ്ഞെ­ത്തി ഞാൻ പാ­ടു­ന്നേ­രം

മംഗലേ സ­മ്മാ­നം നീ നീ­ട്ടു­മീ മ­ന്ദ­സ്മേ­രം.”

ഇ­ങ്ങ­നെ­യു­ള്ള ഹൃ­ദ്യ­ങ്ങ­ളാ­യ വരികൾ ഈ കാ­വ്യ­ത്തി­നു മോ­ടി­കൂ­ട്ടു­ന്നു.

ഹജൂർ ക­ച്ചേ­രി­യി­ലെ ഫലിതം

ഞാൻ ഹജൂർ ക­ച്ചേ­രി­യിൽ ഗു­മ­സ്ത­നാ­യി­രു­ന്നു­വെ­ന്നു പ­ല­പ്പോ­ഴും എ­ഴു­തി­യി­ട്ടു­ണ്ടു്. ആ­ദ്യ­മാ­യി ഈ കോളം വാ­യി­ക്കു­ന്ന­വർ­ക്കു വേ­ണ്ടി അതു് ആ­വർ­ത്തി­ക്കു­ക­യാ­ണു്. അ­ക്കാ­ല­ത്തെ അ­തി­വി­ദ­ഗ്ദ­ധ­നാ­യ അ­സി­സ്റ്റ­ന്റ് സെ­ക്ര­ട്ട­റി­യാ­യി­രു­ന്നു എം. സി. തോമസ്. ഐൻ­സ്റ്റൈൻ തു­ട­ങ്ങി­യ മ­ഹാ­ന്മാർ­ക്കു് ക­ത്ത­യ­യ്ക്കേ­ണ്ടി വ­രു­മ്പോൾ എം. സി. തോമസ് ഡ്രാ­ഫ്റ്റ് ത­യ്യാ­റാ­ക്ക­ട്ടെ­യെ­ന്നു ദിവാൻ സർ. സി. പി. ക­ല്പി­ക്കും. അ­ദ്ദേ­ഹം എ­ഴു­തു­ന്ന ഡ്രാ­ഫ്റ്റിൽ ഒരു വാ­ക്കു പോലും മാ­റ്റാ­തെ approved എ­ന്നെ­ഴു­തി അതു് ഓ­ഫീ­സി­ലേ­ക്കു് അ­യ­യ്ക്കും സി. പി. ചി­ല­പ്പോൾ A very good draft എ­ന്നും അ­ദ്ദേ­ഹം അ­തി­ലെ­ഴു­തു­മാ­യി­രു­ന്നു.

ഒരു ദിവസം ഞാൻ ഫ­യ­ലു­മാ­യി തോ­മ­സി­ന്റെ മു­റി­യിൽ­ച്ചെ­ന്നു. ഞാ­നെ­ഴു­തി­യ ഒരു ഡ്രാ­ഫ്റ്റി­ന്റെ കു­റു­കെ ഒരു വെ­ട്ടു­കി­ട്ടി. ‘കു­ന്നു­കു­ഴി യൂ­ണി­വേ­ഴ്സി­റ്റി­യി­ല­ല്ലേ നി­ങ്ങൾ പ­ഠി­ച്ച­തു്’ എന്നു ദേ­ഷ്യ­ത്തിൽ എ­ന്നോ­ടു അ­ദ്ദേ­ഹം ചോ­ദി­ച്ചു. ദുഃ­ഖ­ത്തോ­ടെ ഫ­യ­ലെ­ടു­ത്തു­കൊ­ണ്ടു തി­രി­ച്ചു നടന്ന എ­ന്നോ­ടു് അ­ദ്ദേ­ഹം മ­റ്റൊ­രു ഫ­യ­ലെ­ടു­ത്തു നോ­ക്കി കോ­പി­ച്ചി­ട്ടു പ­റ­ഞ്ഞു: ‘നി­ങ്ങൾ ആ കിങ് കോ­ബ്ര­യോ­ടു ഇ­ങ്ങോ­ട്ടു വരാൻ പറയൂ.’ അ­മ്പ­ര­ന്നു നി­ന്നു പോയ എ­ന്നോ­ടു വീ­ണ്ടും അ­ദ്ദേ­ഹം: നാ­ഗ­ഭൂ­ഷ­ണം. ഞാൻ ജോലി ചെ­യ്തി­രു­ന്ന സെ­ക്ഷ­നിൽ നാ­ഗ­ഭൂ­ഷ­ണം എ­ന്നൊ­രു ക്ലാർ­ക്കു­ണ്ടാ­യി­രു­ന്നു. അ­ദ്ദേ­ഹ­ത്തെ­യാ­ണു് എം. സി. തോമസ് കോ­പ­ത്തി­ലൂ­ടെ കിങ് കോ­ബ്ര­യാ­യി ക­ണ്ട­തു്.

യോസ (Llosa)
images/VargasLlosa1.jpg
മാ­റ്യോ വാർ­ഗാ­സ് യോസ

ലൈം­ഗി­ക­കാ­ര്യ­ങ്ങ­ളിൽ കു­ട്ടി­കൾ­ക്കു­ണ്ടു് എന്നു ക­രു­ത­പ്പെ­ടു­ന്ന നി­ഷ്ക­ള­ങ്ക­ത ശു­ദ്ധ­മാ­യ ഭോ­ഷ്കാ­ണെ­ന്നു് തെ­ളി­യി­ച്ച നോ­വ­ലി­സ്റ്റാ­ണു് ആൽ­ബർ­ട്ടോ മൊ­റാ­വ്യ. അ­ദ്ദേ­ഹ­ത്തി­ന്റെ Two Adolescents എന്ന നോവൽ ക­ലാ­പ­ര­മാ­യി ഇതു സ്പ­ഷ്ട­മാ­ക്കു­ന്നു. യ­ഥാർ­ത്ഥ­ത്തിൽ രണ്ടു നോ­വ­ലെ­റ്റു­ക­ളാ­ണു് ഇതു്. ഈ നോ­വ­ലി­ന്റെ ആ­വിർ­ഭാ­വ­ത്തി­നു­ശേ­ഷം—നാ­ല്പ­ത്തി­യ­ഞ്ചു വർ­ഷ­ത്തി­നു ശേഷം—ന­മു­ക്കു ല­ഭി­ച്ച “In Praise of the Stepmother ” (മാ­റ്യോ വാർ­ഗാ­സ് യോസ—Mario Vargas Llosa —എ­ഴു­തി­യ­തു്) എന്ന നോവൽ മൊ­റാ­വ്യ­യു­ടെ നോ­വ­ലി­നെ ബ­ഹു­ദൂ­രം അ­തി­ശ­യി­ച്ചി­രി­ക്കു­ന്നു. അതിലെ ഒരു വർ­ണ്ണ­ന­യും എ­ന്നു­വേ­ണ്ട ഒരു വാ­ക്യ­വും അ­ച്ച­ടി­ക്കാൻ വയ്യ. പക്ഷേ, മ­ഹാ­നാ­യ യോ­സ­യു­ടെ സർ­ഗ്ഗ­വൈ­ഭ­വം അതിനെ ക­ലാ­സൃ­ഷ്ടി­യാ­ക്കി മാ­റ്റി­യി­രി­ക്കു­ന്നു. ലൂ­ക്രി­ഷ­യ്ക്കു (Lucretia) നോവൽ തു­ട­ങ്ങു­മ്പോൾ നാ­ല്പ­തു വ­യ­സ്സാ­ണു് പ്രാ­യം. അ­വ­ളു­ടെ ഭർ­ത്താ­വു് റി­ഗോ­ബർ­ടോ. ആ­ദ്യ­ത്തെ ഭാ­ര്യ­യിൽ ജ­നി­ച്ച മ­ക­നോ­ടു കൂടി അയാൾ ആ­ഹ്ലാ­ദ­നിർ­ഭ­ര­മാ­യ ജീ­വി­തം ന­യി­ക്കു­ന്നു. മകൻ കൗ­മാ­രാ­വ­സ്ഥ ക­ട­ന്നി­ട്ടി­ല്ല. ചി­റ്റ­മ്മ­യോ­ടു അവനു തോ­ന്നു­ന്ന കാമം നി­ഷ്ക്ക­ള­ങ്ക സ്നേ­ഹ­ത്തി­ന്റെ രൂ­പ­മാർ­ന്നു് ആദ്യം പ്ര­ത്യ­ക്ഷ­മാ­കു­ന്നു. പക്ഷേ, അതു പ്ര­ദർ­ശി­പ്പി­ക്കു­ന്ന ബാലൻ രാ­ക്ഷ­സീ­യ­മാ­യ ചി­ന്താ­ഗ­തി വച്ചു പു­ലർ­ത്തു­ക­യാ­ണു്. ചി­റ്റ­മ്മ കു­ളി­ക്കു­മ്പോൾ അ­വ­ളു­ടെ ന­ഗ്ന­മേ­നി പൊ­ന്മേ­നി കണ്ടു ര­സി­ക്കും അവൻ. മകൻ അ­ങ്ങ­നെ നോ­ക്കു­ന്നു­വെ­ന്ന­തു് അ­റി­ഞ്ഞു് മേ­നി­യാ­കെ അവനു കാ­ണ­ത്ത­ക്ക­വി­ധ­ത്തിൽ ചി­റ്റ­മ്മ നി­ന്നു­കൊ­ടു­ക്കു­ന്നു. ഒ­ടു­വിൽ അവൾ തന്നെ മകനെ ലൈം­ഗി­ക­മാ­യി സ്വീ­ക­രി­ക്കു­ന്നു. അതു ക­ഴി­ഞ്ഞ­യു­ട­നെ അവൻ അ­ച്ഛ­ന്റെ അ­ടു­ക്കൽ­ച്ചെ­ന്നു് ചി­റ്റ­മ്മ അ­വ­നോ­ടു പറഞ്ഞ ഒരു വാ­ക്കി­ന്റെ—Orgasm എന്ന വാ­ക്കി­ന്റെ—അർ­ത്ഥം ചോ­ദി­ക്കു­ന്നു. സം­ഭ്ര­മി­ച്ചു നിന്ന അ­ച്ഛ­നു് അ­വ­നെ­ഴു­തി­യ In Praise of the Stepmother എന്ന രചന (ഫ്രീ കോ­മ്പൊ­സി­ഷൻ എ­ന്നു് നോ­വ­ലിൽ) കൊ­ണ്ടു കൊ­ടു­ക്കു­ന്നു. അതിൽ ചി­റ്റ­മ്മ­യു­ടേ­യും മ­ക­ന്റേ­യും ലൈം­ഗി­ക­വേ­ഴ്ച മു­ഴു­വൻ വർ­ണ്ണി­ച്ചി­ട്ടു­ണ്ടു്. ചി­റ്റ­മ്മ ഭ­വ­ന­ത്തിൽ നി­ന്നു് ബ­ഹി­ഷ്ക­രി­ക്ക­പ്പെ­ട്ടു. ഭ­വ­ന­ത്തിൽ പ­രി­ചാ­രി­ക­യു­ണ്ടു്. അ­വ­ളാ­ണു് മകൻ കു­ളി­മു­റി­യിൽ ഒ­ളി­ഞ്ഞു­നോ­ട്ടം ന­ട­ത്തു­ന്ന­തു ക­ണ്ടു­പി­ടി­ച്ച­തു്. ആ പ­രി­ചാ­രി­ക ബാ­ല­നോ­ടു ചോ­ദി­ച്ചു അ­വ­ന്റെ അ­മ്മ­യു­ടെ സ്ഥാ­ന­ത്തെ­ത്തി­യ ചി­റ്റ­മ്മ­യോ­ടു­ള്ള പ്ര­തി­കാ­ര­നിർ­വ­ഹ­ണ­മാ­യി­രു­ന്നോ ആ പ്ര­വൃ­ത്തി­യെ­ന്നു്. “ഞാൻ നി­ന­ക്കു വേ­ണ്ടി­യാ­ണു് അതു ചെ­യ്ത­തു്. എന്റെ അ­മ്മ­യ്ക്കു വേ­ണ്ടി­യ­ല്ല” എന്നു പ­റ­ഞ്ഞു് അവൻ അവളെ ചും­ബി­ക്കാ­നൊ­രു­ങ്ങി. ‘Because You’re the one I… ” എന്ന വാ­ക്യം പൂർ­ണ്ണ­മാ­ക്കി­യി­ല്ല ബാലൻ. അവൾ അവനെ ത­ള്ളി­മാ­റ്റി, കു­രി­ശു വ­ര­ച്ചു­കൊ­ണ്ടു മു­റി­യിൽ നി­ന്നു് ഓ­ടി­പ്പോ­കു­മ്പോൾ നോവൽ അ­വ­സാ­നി­ക്കു­ന്നു.

ത­മി­ഴ്‌­നാ­ട്ടി­ലൊ­രു തീ­വ­ണ്ടി­യാ­പ്പീ­സിൽ ടി­ക്ക­റ്റി­ന്റെ വി­ല­യോ­ടൊ­രു­മി­ച്ചു പത്തു രൂപ കൂടെ വ­യ്ക്ക­ണം. അതു ന്യാ­യം. പ­തി­നൊ­ന്നു രൂപ കൊ­ടു­ത്താൽ ഒരു രൂപ കൈ­ക്കൂ­ലി­യാ­യി പ­രി­ഗ­ണി­ക്ക­പ്പെ­ടും. ത­നി­ക്കു കൈ­ക്കൂ­ലി ത­ന്നു­വെ­ന്നു ക്ലാർ­ക്കി­നു പ­രാ­തി­പ്പെ­ടാം.

നോ­വ­ലിൽ നി­ഷ്ക­ള­ങ്ക­ത­യു­ടെ പ്ര­സ്താ­വ­മി­ല്ല. വാ­യ­ന­ക്കാർ അവനിൽ സ്വാ­ഭാ­വി­ക­മാ­യും നി­ഷ്ക­ള­ങ്ക­ത ആ­രോ­പി­ക്കു­ക­യാ­ണു്. പക്ഷേ, അതൊരു വ്യാ­മോ­ഹ­മാ­ണെ­ന്നും ഏതൊരു ശി­ശു­വും ലൈം­ഗി­ക­കാ­ര്യ­ങ്ങ­ളിൽ പി­ശാ­ചാ­ണെ­ന്നും വ്യ­ക്ത­മാ­ക്കു­ക­യാ­ണു് യോസ. ഈ സത്യം മ­ന­സ്സി­ലാ­ക്കി ഏതൊരു നി­ര­പ­രാ­ധ­ശി­ശു­വി­നെ­യും മ­ന­സ്സി­ലാ­ക്കൂ എ­ന്നാ­ണു് ഗ്ര­ന്ഥ­കാ­ര­ന്റെ ഉ­പ­ദേ­ശം. ജീ­വി­തം ഇവിടെ ഭ­യ­ജ­ന­ക­മാ­യി പ്ര­ത്യ­ക്ഷ­മാ­കു­ന്നു. പൈ­ശാ­ചി­ക­മാ­ണ­തു്. ആ ഭ­യ­ജ­ന­ക­ത്വ­ത്തി­ന്റെ­യും പൈ­ശാ­ചി­ക­ത്വ­ത്തി­ന്റെ­യും പി­റ­കി­ലു­ള്ള സ­ത്യ­ത്തെ യോസ ചൂ­ണ്ടി­ക്കാ­ണി­ച്ചു ത­രു­ന്നു. തി­ക­ഞ്ഞ വൈ­ഷ­യി­ക­ത്വ­ത്തെ ശു­ദ്ധ­മാ­യ ക­ല­യാ­ക്കു­ന്ന രീ­തി­യാ­ണു് ഈ നോ­വ­ലി­സ്റ്റി­ന്റേ­തു്. “I have very often had precisely the same reaction to a story: a novel that leaves out sexual experience annoys me as much as one that reduces life exclusively to sexual experience” എന്നു യോസ പ­റ­ഞ്ഞി­ട്ടു­ണ്ടെ­ങ്കി­ലും (The perpetual Orgy, Llosa, Faber and Faber), ലൈം­ഗി­കാ­നു­ഭ­വ­ത്തി­ലേ­ക്കു മാ­ത്രം ജീ­വി­ത­ത്തെ ഒ­തു­ക്കു­ന്ന മ­നോ­ഹ­ര­മാ­യ നോ­വ­ലാ­ണു് ഇതു് (In Praise of Stepmother, Translated by Helen Lane, Faber & Faber, Open market edition, 1992. £3.99.)

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1992-05-03.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 7, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.