SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1992-07-05-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

images/gsankarakurup.jpg
ജി. ശ­ങ്ക­ര­ക്കു­റു­പ്പ്

ജ­ലാ­ശ­യ­ത്തി­ന്റെ മ­റു­ക­ര­യിൽ നി­ന്നു­കൊ­ണ്ടു് ആരോ ജ­ല­പ്പ­ര­പ്പിൽ വച്ച ക­ട­ലാ­സ്സു­വ­ഞ്ചി കാ­റ്റേ­റ്റു്, ഇ­ക്ക­രെ നി­ല്ക്കു­ന്ന എന്റെ അ­ടു­ത്തേ­ക്കു പ­തു­ക്കെ­പ്പ­തു­ക്കെ വ­ന്നു­ചേ­രു­ന്ന­തു­പോ­ലെ മ­ഹാ­ക­വി ജി. ശ­ങ്ക­ര­ക്കു­റു­പ്പി നെ­സ്സം­ബ­ന്ധി­ച്ച ഓ­രോർ­മ്മ കാ­ല­സ­രോ­വ­ര­ത്തി­ലൂ­ടെ ഒഴുകി എ­ന്നി­ലെ­ത്തു­ന്നു. ഞാൻ അന്നു വി­ദ്യാർ­ത്ഥി. വേ­മ്പ­നാ­ട്ടു­കാ­യൽ താ­ണ്ടി എ­റ­ണാ­കു­ള­ത്തു­ചെ­ന്നു് ക­വി­യെ­ക്ക­ണ്ടു് അ­പേ­ക്ഷി­ച്ചു.“മാ­ഷി­ന്റെ ക്ലാ­സ്സി­ലി­രി­ക്കാൻ ആ­ഗ്ര­ഹം. അ­തി­നു­വേ­ണ്ടി­യാ­ണു് ഞാ­നി­ത്ര­യും ദൂ­ര­ത്തു­നി­ന്നു് ഇവിടെ എ­ത്തി­യ­തു്.” അ­ദ്ദേ­ഹം അ­നു­മ­തി നല്കി. ക്ലാ­സ്സിൽ അ­ദ്ദേ­ഹം ക­യ­റി­വ­ന്നു. എ­ന്തൊ­രു ഉ­ജ്ജ്വ­ല­ത! എ­ന്തൊ­രു ആ­കൃ­തി­സൗ­ഭ­ഗം! ഏതോ വി­ദ്യാർ­ത്ഥി­യു­ടെ കൈ­യിൽ­നി­ന്നു പു­സ്ത­കം വാ­ങ്ങി, പ­ഠി­പ്പി­ക്കേ­ണ്ട കാ­വ്യ­ത്തി­ന്റെ ആ­ദ്യ­ത്തെ രണ്ടു വരികൾ വാ­യി­ച്ചു: “വാ­യ­ന­ക്കാർ­ക്കി­ഷ്ട­മാ­ണെ­ങ്കിൽ സ­ങ്ക­ല്പ­വാ­യു­വി­മാ­ന­ത്തി­ലേ­റി­യാ­ലും.” ഇതു വാ­യി­ച്ചി­ട്ടു പു­സ്ത­കം മേ­ശ­മേൽ വച്ചു. പി­ന്നീ­ടൊ­രു ഗം­ഗാ­പ്ര­വാ­ഹ­മാ­ണു്. ആ വാ­ങ്മ­യ സ്രോ­ത­സ്വി­നി­യിൽ വി­ദ്യാർ­ത്ഥി­കൾ പ­ല­നി­റ­മു­ള്ള പൂ­ക്ക­ളെ­പ്പോ­ലെ ഒ­ഴു­കി­പ്പോ­യി. ക­ലാ­ല­യ­ത്തി­ലെ മണി മു­ഴ­ങ്ങി­യ­പ്പോൾ പ്ര­വാ­ഹം നി­ല­ച്ചു. ഞങ്ങൾ വീ­ണ്ടും വി­ദ്യാർ­ത്ഥി­ക­ളാ­യി. വ­ള്ള­ത്തോൾ ക്ക­വി­ത­യെ­ക്കു­റി­ച്ചു് നി­രൂ­പ­കർ അ­ക്കാ­ല­ത്തു് വ്യാ­പി­പ്പി­ച്ച ഇ­രു­ട്ടി­ന്റെ ക­രി­മ്പ­ട­ത്തെ ജി. എത്ര അ­നാ­യാ­സ­മാ­യി­ട്ടാ­ണു വാ­ക്കി­ന്റെ സൂ­ച്യ­ഗ്രം­കൊ­ണ്ടു് കീ­റി­ക്കീ­റി എ­റി­ഞ്ഞ­തു്! ക്ലാ­സ് ക­ഴി­ഞ്ഞു് ഞാൻ ക­ലാ­ശാ­ല­യു­ടെ വ­രാ­ന്ത­യി­ലേ­ക്കു ചെ­ന്ന­പ്പോൾ ഒരു വെ­ളു­ത്ത ശലഭം അവിടെ പാ­റി­ക്ക­ളി­ക്കു­ന്നു­ണ്ടാ­യി­രു­ന്നു; ജി. വാ­യി­ച്ച വ­രി­ക­ളു­ടെ ര­ച­യി­താ­വാ­യ വ­ള്ള­ത്തോ­ളി­ന്റെ കവിത പോലെ.

പി­ല്ക്കാ­ല­ത്തു് ഞാൻ ജി.യോ­ടു­കൂ­ടി പല സ­മ്മേ­ള­ന­ങ്ങൾ­ക്കും പോ­യി­ട്ടു­ണ്ടു്. അ­ദ്ദേ­ഹ­ത്തി­ന്റെ ആ­വർ­ത്തി­ക്ക­പ്പെ­ടാ­ത്ത പ്ര­ഭാ­ഷ­ണ­ങ്ങൾ കേൾ­ക്കു­ന്ന­തു് അ­ന്യാ­ദൃ­ശ­ങ്ങ­ളാ­യ അ­നു­ഭ­വ­ങ്ങ­ളാ­ണു്. അ­ക്കാ­ല­ത്തെ സാ­ഹി­ത്യ അ­ക്കാ­ദ­മി അ­വ­യെ­ല്ലാം റ്റെ­യ്പ്പിൽ എ­ടു­ത്തു സൂ­ക്ഷി­ക്കേ­ണ്ട­താ­യി­രു­ന്നു. പക്ഷേ, ആ അ­ക്കാ­ദ­മി അം­ഗ­ങ്ങൾ­ക്കു­ണ്ടാ­യി­രു­ന്നോ അതിനു സമയം? അതിനു സ­ന്മ­ന­സ്സു്? മ­ഹാ­ക­വി­ത്വ­ത്താൽ അ­നു­ഗൃ­ഹീ­ത­നാ­യി­രു­ന്ന ജി. ശ­ങ്ക­ര­ക്കു­റു­പ്പി­നെ തേ­ജോ­വ­ധം ചെ­യ്യാ­നും അ­ദ്ദേ­ഹം ക­വി­യ­ല്ലെ­ന്നു വി­ളം­ബ­രം ചെ­യ്യാ­നു­മാ­യി­രു­ന്ന­ല്ലോ അ­വർ­ക്കു താ­ല്പ­ര്യം. അ­ദ്ഭു­ത­പ്പെ­ടാ­നി­ല്ല. പൂ­ക്ക­ളിൽ നി­ന്നു തേ­നെ­ടു­ക്കു­ന്ന തേ­നീ­ച്ച­കൾ ഉ­ണ്ടു്; അ­ന്യ­രെ കു­ത്തി മു­റി­വേ­ല്പി­ക്കു­ന്ന ക­ട­ന്ന­ലു­ക­ളും.

“ജീ­വി­ത­പ്പൂ­വി­ലെ തേൻ നു­കർ­ന്ന­ങ്ങ­നെ” വി­രാ­ജി­ക്കു­ന്ന തേ­നീ­ച്ച­യാ­ണു് മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ “ഗൃ­ഹാ­ങ്ക­ണ­ത്തിൽ” എന്ന കാ­വ്യ­മെ­ഴു­തി­യ ശ്രീ. ക­രി­മ്പു­ഴ രാ­മ­ച­ന്ദ്രൻ. (അം­ഗ­ണ­മെ­ന്നേ ഞാ­നെ­ഴു­തൂ). വെറും ജീ­വി­ത­മ­ല്ല; ദാ­മ്പ­ത്യ­ജീ­വി­തം. അതിലെ ആ­ഹ്ലാ­ദ­മാ­കു­ന്ന മധു, ദ­മ്പ­തി­കൾ നു­ക­രു­ന്ന­തി­ന്റെ ര­മ­ണീ­യ­മാ­യ ചി­ത്രം ഈ ര­ച­ന­യിൽ­നി­ന്നു കി­ട്ടു­ന്നു ന­മു­ക്കു്. ഭർ­ത്താ­വി­ന്റെ ഷേർ­ട്ടു­കൾ സോ­പ്പി­ട്ടു് അ­ല­ക്കു­മ്പോൾ മ­ന­സ്വി­നി ക­ല­മ്പു­ക­യാ­യി. എ­ള്ളിൻ­മ­ണി­കൾ തൂ­വി­യി­ട്ട­തു­പോ­ലെ പോ­ക്ക­റ്റി­ലാ­കെ മ­ഷി­ക്കു­ത്തു­കൾ. ഷേർ­ട്ടു­കൾ­ക്കു തനി വെ­ണ്മ­യും. ഇനി ഭർ­ത്താ­വു് നീ­ല­ക്കു­പ്പാ­യം ധ­രി­ച്ചാൽ മ­തി­യെ­ന്നു ഗൃ­ഹ­നാ­യി­ക­യു­ടെ നിർ­ദ്ദേ­ശം. ക­വി­ത­യെ­ഴു­തി­ക്കൊ­ണ്ടി­രു­ന്ന ഭർ­ത്താ­വു് അതു കേ­ട്ടു ചി­രി­ച്ചു­കൊ­ണ്ടു പ­റ­ഞ്ഞു. ‘ഉപമ അ­സ്സ­ലാ­യി. ഇനി ഞാൻ ഉൽ­പ്രേ­ക്ഷ പ്ര­യോ­ഗി­ക്കാം’ അയാൾ തു­ടർ­ന്നു: ‘നി­ന്റെ തു­ടു­ത്ത ക­വി­ളി­ലെ കാ­ക്ക­പ്പു­ള്ളി കാ­ണു­മ്പോൾ അതു് എ­ള്ളിൻ­മ­ണി­യാ­ണോ എ­ന്നു് എ­നി­ക്കു ശങ്ക. നി­ന്റെ ക­വിൾ­ത്ത­ട­ങ്ങ­ളി­ലെ വെണ്മ എന്റെ ഉ­ള്ളി­ലും ഉ­ണ്ടാ­യെ­ങ്കിൽ!’ ഇനി ക­വി­വ­ച­നം ത­ന്നെ­യാ­വ­ട്ടെ.

“അ­ല­ക്കി­യൊ­ലു­മ്പി നീലംപിഴിഞ്ഞയക്കോലി-​

ലു­ലർ­ത്തി­ത്തോ­രാ­നി­ട്ടൊ­രാർ­ദ്ര­മാം ചി­രി­പാ­റ്റി

ഗൃ­ഹ­ല­ക്ഷ്മി­തൻ മു­ഖാ­മൃ­ത­മി­ങ്ങ­നെ: ‘താങ്ക-​

ളുടെ ദാ­മ്പ­ത്യാ­ഹ്ലാ­ദ­മൊ­രു സോ­പ്പി­ടൽ താനോ?’”

ചി­ര­പ­രി­ചി­ത­ങ്ങ­ളാ­യ വി­ഷ­യ­ങ്ങ­ളോ­ടു ഗു­ഡ്ബൈ പ­റ­ഞ്ഞു്, സ്വ­ത്വ­ശ­ക്തി­യു­ള്ള ക­ഥാ­പാ­ത്ര­ങ്ങ­ളെ കൊ­ണ്ടു­വ­ന്നു്, അ­വ­രെ­ക്കൊ­ണ്ടു ക്രി­യാം­ശ­മു­ള­വാ­കു­മാ­റു് പ്ര­വർ­ത്തി­പ്പി­ച്ചു് സ­മു­ദാ­യ­ത്തി­ന്റെ സ്വാ­ഭാ­വി­ക­ധർ­മ്മ­ത്തെ പ്ര­തി­ഫ­ലി­പ്പി­ച്ചാൽ സാ­ഹി­ത്യ­ര­ച­ന­യ്ക്കു­ള്ള യ­ത്ന­മാ­കും. ആ യത്നം സാ­ഫ­ല്യ­ത്തി­ലെ­ത്ത­ണ­മെ­ങ്കിൽ പ്ര­തി­ഭ­യും വേണം.

Soap up ഇം­ഗ്ലീ­ഷ് പ്ര­യോ­ഗ­ത്തി­നു മു­ഖ­സ്തു­തി ന­ട­ത്തു­ക എ­ന്നാ­ണർ­ത്ഥം. അതിനെ അ­വ­ലം­ബി­ച്ചു­കൊ­ണ്ടു­ള്ള ഈ ധർ­മ്മ­പ്ര­യോ­ഗം തി­ക­ച്ചും ഹൃ­ദ്യ­മാ­യി­രി­ക്കു­ന്നു. ഷേർ­ട്ടിൽ സോ­പ്പ് തേ­ക്കു­ക­യാ­യി­രു­ന്ന­ല്ലോ സ­ഹ­ധർ­മ്മി­ണി. ആ കൃ­ത്യ­വും മു­ഖ­സ്തു­തി ന­ട­ത്തു­ക എന്ന ‘സോ­പ്പി­ടൽ’ കർ­മ്മ­വും വി­ദ­ഗ്ദ്ധ­മാ­യി കവി കൂ­ട്ടി­ച്ചേർ­ത്തി­രി­ക്കു­ന്നു. വി­ഷ­യ­ത്തി­നു യോ­ജി­ച്ച ര­ച­നാ­രീ­തി. അ­ത്യു­ക്തി­യി­ലേ­ക്കോ സ്ഥൂ­ലീ­ക­ര­ണ­ത്തി­ലേ­ക്കോ ക­ട­ക്കാ­ത്ത ഹാ­സ്യ­പ്ര­യോ­ഗം.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: റ്റെ­നി­സൺ ക­വി­യ­ല്ലെ­ന്നു ചിലർ പ­റ­യു­ന്ന­തു ശരിയോ? (ചോ­ദ്യം സ്വ­ന്തം)

ഉ­ത്ത­രം: ‘But what am IAn infant crying in the night:An infant crying for the light:And with no language but a cry’ എ­ന്നെ­ഴു­തി­യ കവി ക­വി­യ­ല്ലെ­ന്നു് എ­ങ്ങ­നെ പറയും?

ചോ­ദ്യം: ചി­ന്തി­ക്കാൻ ക­ഴി­വി­ല്ലാ­ത്ത­തു­കൊ­ണ്ട­ല്ലേ നി­ങ്ങൾ ഏറെ വാ­യി­ക്കു­ന്ന­തു?

ഉ­ത്ത­രം: ശ­രി­യാ­യി­രി­ക്കാം. നമ്മൾ വാ­യി­ക്കു­മ്പോൾ വേ­റൊ­രാൾ ന­മു­ക്കു­വേ­ണ്ടി ചി­ന്തി­ക്കു­ന്നു­വെ­ന്നു് ഒരു ജർ­മ്മൻ ദാർ­ശ­നി­കൻ പ­റ­ഞ്ഞി­ട്ടു­ണ്ടു്.

ചോ­ദ്യം: സ്വ­ന്തം മ­ക്ക­ളെ പു­ക­ഴ്ത്തു­ന്ന­തു ശരിയോ?

ഉ­ത്ത­രം: ആ­രോ­ടു് അവരെ പ്ര­ശം­സി­ക്കു­ന്നു­വോ അ­വർ­ക്കു് ആ മ­ക്ക­ളെ­ക്കാൾ ബു­ദ്ധി­യു­ള്ള മ­ക്ക­ളു­ണ്ടെ­ന്നു് ഓർ­മ്മി­ച്ചാൽ ഈ പു­ക­ഴ്ത്തൽ ഉ­ണ്ടാ­വു­ക­യി­ല്ല. എന്റെ മകനു് അ­റു­ന്നൂ­റിൽ 550 മാർ­ക്ക് എ­ന്നു് അച്ഛൻ മ­റ്റൊ­രാ­ളോ­ടു പ­റ­യു­മ്പോൾ അ­യാ­ളു­ടെ മകനു് അ­റു­ന്നൂ­റിൽ 590 മാർ­ക്കു­ണ്ടെ­ന്നു് അ­റി­യി­ല്ല. പക്ഷേ, അയാൾ അതു് സ്പ­ഷ്ട­മാ­ക്കാ­തെ ‘ആങ്ഹാ 550 മാർ­ക്കോ? Congratulations’ എന്നു പറയും.

ചോ­ദ്യം: ഗ്രാ­മ­പ്ര­ദേ­ശം ന­ല്ല­ത­ല്ലേ?

ഉ­ത്ത­രം: അല്ല, അ­ടി­കി­ട്ടി­യാൽ അതു് എ­ല്ലാ­വ­രു­മ­റി­യും. പ­ട്ട­ണ­ത്തി­ലാ­ണെ­ങ്കിൽ അടി കൊ­ടു­ത്ത­വ­നും അതു കി­ട്ടി­യ­വ­നും മാ­ത്ര­മേ അറിയൂ.

ചോ­ദ്യം: പ്ര­വൃ­ത്തി­യിൽ മ­ന്ത്രി, ശ­യി­ക്കു­മ്പോൾ വേശ്യ എ­ന്നൊ­ക്കെ സ്ത്രീ­യെ വാ­ഴ്ത്തു­ന്ന­തു ശ­രി­യാ­ണോ?

ഉ­ത്ത­രം: അല്ല. ഭർ­ത്താ­വു് വീ­ട്ടി­ലെ സാ­രി­യുൾ­പ്പെ­ടെ­യു­ള്ള മു­ഷി­ഞ്ഞ വ­സ്ത്ര­ങ്ങൾ അ­ല­ക്കു­മ്പോൾ സോ­പ്പ് തീർ­ന്നു­പോ­യാൽ അതു കൊ­ണ്ടു കൊ­ടു­ക്കു­ന്ന­വ­ളും അയാൾ ചോറു വാർ­ക്കു­മ്പോൾ ‘തി­ള­ച്ച വെ­ള്ളം അ­ടു­ത്തു നി­ല്ക്കു­ന്ന കു­ഞ്ഞി­ന്റെ കാലിൽ വീ­ഴ്ത്ത­രു­തേ’ എന്നു അ­യാ­ളോ­ടു നിർ­ദ്ദേ­ശി­ക്കു­ന്ന­വ­ളു­മാ­ണു് നല്ല ഭാര്യ.

ചോ­ദ്യം: അതിരു കടന്ന സ­ദാ­ചാ­ര­നി­ഷ്ഠ­യു­ള്ള­വ­നെ നി­ങ്ങൾ­ക്കി­ഷ്ട­മാ­ണോ?

ഉ­ത്ത­രം: കി­റു­ക്ക­നെ ഞാ­നെ­ങ്ങ­നെ ഇ­ഷ്ട­പ്പെ­ടും?

ചോ­ദ്യം: എല്ലാ ഞാ­യ­റാ­ഴ്ച­യു­മു­ള്ള പൈ­ങ്കി­ളി­സി­നി­മ ദൂ­ര­ദർ­ശൻ നി­റു­ത്തി­യാൽ?

ഉ­ത്ത­രം: സ്ത്രീ­കൾ റ്റി. വി. സെ­റ്റു­ക­ളു­ടെ അ­ക­ത്തു­ള്ള­തെ­ല്ലാം എ­ടു­ത്തു­ക­ള­ഞ്ഞി­ട്ടു് അവയെ സാ­രി­ക­ളും ബ്ലൗ­സു­ക­ളും വ­യ്ക്കാ­നു­ള്ള പെ­ട്ടി­ക­ളാ­ക്കി മാ­റ്റും.

ചോ­ദ്യം: നി­ങ്ങൾ എ­ന്നും എത്ര മ­ണി­ക്കു ഉ­റ­ങ്ങാൻ കി­ട­ക്കും?

ഉ­ത്ത­രം: രാ­ത്രി പ­തി­നൊ­ന്നു­മ­ണി­ക്കു്. ബു­ധ­നാ­ഴ്ച ദിവസം വൈ­കു­ന്നേ­രം­ത­ന്നെ ഉ­റ­ക്ക­മാ­രം­ഭി­ക്കും. ഇ­ല്ലെ­ങ്കിൽ നാലു മു­റി­കൾ­ക്ക­പ്പു­റ­ത്തു് ഇ­രി­ക്കു­ന്ന റ്റി. വി. സെ­റ്റിൽ­നി­ന്നു് ഒരു പ­രി­പാ­ടി അ­വ്യ­ക്ത­മാ­യെ­ങ്കി­ലും കേൾ­ക്കേ­ണ്ട­താ­യി­വ­രും.

ചോ­ദ്യം: വലിയ മഴ. വലിയ ചൂടു്. സ­ഹി­ക്കാ­നാ­വാ­ത്ത മ­ഞ്ഞു് ഈ കാ­ലാ­വ­സ്ഥ­യ­ല്ലേ കേ­ര­ള­ത്തി­ലെ ജ­ന­ങ്ങ­ളെ വി­കാ­രാ­ധി­ക്യം ഉ­ള്ള­വ­രാ­ക്കു­ന്ന­തു?

ഉ­ത്ത­രം: എന്തോ, അ­റി­ഞ്ഞു­കൂ­ടാ. പി­ന്നെ ഈ കാ­ലാ­വ­സ്ഥ കൊ­ള്ളാം. അ­തി­ല്ലെ­ങ്കിൽ മഴ പെ­യ്യു­മ്പോൾ ‘ഞാൻ കുട തരാം’ എ­ന്നും ചൂടു കൂ­ടി­യി­രി­ക്കു­മ്പോൾ ‘എന്റെ കുട കൊ­ണ്ടു പോകൂ’ എ­ന്നും മഞ്ഞു പെ­യ്യു­മ്പോൾ ‘എന്റെ കൈ­ലേ­സ് ത­ല­യി­ലി­ട്ടു­കൊ­ണ്ടു പോകൂ’ എ­ന്നും കാ­മു­കൻ കാ­മു­കി­യോ­ടു പ­റ­ഞ്ഞു് ക­ള്ള­സ്നേ­ഹം കാ­ണി­ക്കു­ന്ന­തെ­ങ്ങ­നെ?

ചോ­ദ്യം: സാ­ഹി­ത്യ­വാ­ര­ഫ­ലം എന്ന ക­ണി­യാൻ പം­ക്തി ന­ട­ത്തു­ന്ന­വൻ ഒരു തെ­മ്മാ­ടി­യ­ല്ലേ?

ഉ­ത്ത­രം: അല്ല. സി­നി­മാ­ശാ­ല­യി­ലെ സീ­റ്റിൽ കൈ­യു­ക­ളിൽ സ്വ­ന്തം കൈ­ര­ണ്ടും വച്ചു ഇ­രു­ന്നു സിനിമ കാ­ണു­ന്ന­വൻ, ബ­സ്സിൽ കയറി വേ­റൊ­രാ­ളെ ഇ­രു­ത്താ­തി­രി­ക്കാൻ കാ­ലു­കൾ ക­വ­ച്ചു­വ­ച്ചു് ഇ­രി­ക്കു­ന്ന­വൻ, ഫാദർ എന്ന വാ­ക്കി­ന്റെ സ്പെ­ല്ലി­ങ് അ­റി­യാ­തെ ചോ­ദ്യ­ങ്ങൾ ചോ­ദി­ക്കു­ന്ന­വൻ ഇ­വ­രൊ­ക്കെ­യാ­ണു് തെ­മ്മാ­ടി­കൾ.

വിരസം
images/Tennyson1861.jpg
റ്റെ­നി­സൺ

ഏതു് ഓഫീസ് എ­ന്നൊ­ന്നും ഞാൻ പ­റു­യു­ക­യി­ല്ല. എന്റെ മേ­ല­ധി­കാ­രി­യു­ടെ അ­ടു­ക്കൽ ഞാൻ ചെ­ന്ന­പ്പോൾ കൊ­ച്ചി­ക്കാ­ര­നാ­യ അ­ദ്ദേ­ഹം എ­ന്നോ­ടു ചോ­ദി­ച്ചു: “ഇവിടെ … നായർ എ­ന്നൊ­രാ­ളു­ണ്ട­ല്ലോ. അ­യാ­ളു­ടെ അമ്മ മ­രി­ച്ചു­പോ­യി ശ­വ­മ­ട­ക്കാ­നാ­ണു് എന്നു പ­റ­ഞ്ഞു നൂ­റു­രൂ­പ വാ­ങ്ങി­ക്കൊ­ണ്ടു­പോ­യി എന്റെ കൈ­യിൽ­നി­ന്നു്. പി­ന്നെ അയാളെ ക­ണ്ടി­ട്ടേ­യി­ല്ല. നി­ങ്ങൾ­ക്കു് അ­യാ­ളെ­യൊ­ന്നു ക­ണ്ടു­പി­ടി­ക്കാ­നാ­വു­മോ?” ഞാൻ ചി­രി­ച്ചു­കൊ­ണ്ടു് അ­ദ്ദേ­ഹ­ത്തോ­ടു പ­റ­ഞ്ഞു: സർ, ആ രൂപ ഇനി കി­ട്ടു­ക­യി­ല്ല. അ­യാ­ളു­ടെ അമ്മ ഇ­തു­പോ­ലെ പലതവണ മ­രി­ച്ചി­ട്ടു­ണ്ടു്. താൻ വ­ഞ്ചി­ക്ക­പ്പെ­ട്ടു­വെ­ന്നു് അ­പ്പോ­ഴാ­ണു് ആ മേ­ല­ധി­കാ­രി അ­റി­ഞ്ഞ­തു്. കാലം ക­ഴി­ഞ്ഞു. ഒരു ദിവസം കാ­ല­ത്തു് … നായർ എന്റെ വീ­ട്ടിൽ ക­യ­റി­വ­ന്നു ദുഃ­ഖ­ഭാ­വ­ത്തോ­ടെ അ­റി­യി­ച്ചു: “കൃ­ഷ്ണൻ­നാ­യർ, എന്റെ മദർ-​ഇൻ-ലാ മ­രി­ച്ചു, അർ­ദ്ധ­രാ­ത്രി­ക്കു­ശേ­ഷം. ശ­വ­സം­സ്കാ­ര­ത്തി­നു പ­ണ­മി­ല്ല. നൂ­റു­രൂ­പ കടം തരുമോ? ഒ­ന്നാം തീയതി തി­രി­ച്ചു­ത­രാം.” ഞാൻ അ­തി­ലേ­റെ ദുഃ­ഖ­ത്തോ­ടെ മ­റു­പ­ടി നല്കി: “അയ്യോ ഒരു കാ­ശു­പോ­ലു­മി­ല്ല. തൊ­ട്ട­ടു­ത്തു് പി. ജി. കൃ­ഷ്ണ­പി­ള്ള (അ­ക്കാ­ല­ത്തു് ഡ­പ്യൂ­ട്ടി ക­ള­ക്ടർ) താ­മ­സി­ക്കു­ന്നു­ണ്ടു്. അ­ദ്ദേ­ഹ­ത്തി­ന്റെ കൈയിൽ പണം കാണും. അ­വി­ടെ­ച്ചെ­ന്നു ചോ­ദി­ച്ചു­നോ­ക്കൂ.” പി. ജി.യോടു ഒ­രി­ക്ക­ലെ­ങ്കി­ലും അയാൾ ചരമം പ­റ­ഞ്ഞു പണം വാ­ങ്ങി­യി­രി­ക്കും. അ­തു­കൊ­ണ്ടാ­വാം അയാൾ അ­ദ്ദേ­ഹ­ത്തി­ന്റെ വീ­ട്ടി­ലേ­ക്കു ക­യ­റാ­തെ നേരെ റോ­ഡി­ലേ­ക്കു പോ­യ­തു്. പി­ന്നീ­ടു ഞാ­ന­റി­ഞ്ഞു ഈ … നായർ കി­ട്ടു­ന്ന ശ­മ്പ­ള­മെ­ല്ലാം ബാ­ങ്കി­ലി­ട്ടി­ട്ടു് വീ­ട്ടു­ചെ­ല­വി­നു­വേ­ണ്ടി അ­മ്മ­യെ­യും അ­മ്മാ­യി­യെ­യും പലതവണ കൊ­ന്നു­കൊ­ണ്ടി­രി­ക്കു­ന്നു­വെ­ന്നു്. ഈ യ­ഥാർ­ത്ഥ സം­ഭ­വം­പോ­ലൊ­രു കഥ മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ—ശ്രീ. ബാ­ല­കൃ­ഷ്ണൻ എ­ഴു­തി­യ ‘സൈമൺ പീ­റ്റർ.’ അപ്പൻ മ­രി­ച്ചു. അമ്മ മ­രി­ച്ചു എ­ന്നൊ­ക്കെ ക­ള്ളം­പ­റ­ഞ്ഞു് അയാൾ മേ­ല­ധി­കാ­രി­യോ­ടു പണം ക­ടം­വാ­ങ്ങു­ന്നു. ഒ­ടു­വിൽ റോ­ഡ­പ­ക­ട­ത്തിൽ­പ്പെ­ട്ടു് അങ്ങു ചാ­വു­ക­യും ചെ­യ്യു­ന്നു. എന്റെ യ­ഥാർ­ത്ഥ സംഭവ വി­വ­ര­ണ­ത്തിൽ സ­ത്യ­ത്തി­ന്റെ ചൂ­ടു­ണ്ടു്. ബാ­ല­കൃ­ഷ്ണ­ന്റെ ക­ല്പി­ത­ക­ഥ­യിൽ ക­ല­യു­ടെ ഊ­ഷ്മ­ള­ത­യി­ല്ല. നി­രൂ­പ­ണ­ത്തി­ന്റെ ഭാഷ ഉ­പ­യോ­ഗി­ക്കാം. ഫി­ക്ഷ­ന്റെ ത­ല­ത്തി­ലേ­ക്കു ഉ­യ­രാ­തെ വെറും വി­വ­ര­ണ­മാ­യി വർ­ത്തി­ക്കു­ന്നു ബാ­ല­കൃ­ഷ്ണ­ന്റെ രചന. ഞാൻ ആ­ല­പ്പു­ഴെ താ­മ­സി­ക്കു­ന്ന കാ­ല­ത്തു് പല നാ­ട­ക­ങ്ങ­ളും ക­ണ്ടി­ട്ടു­ണ്ടു്—എസ്. ഡി. സു­ബ്ബ­ല­ക്ഷ്മി യും എം. കെ. ത്യാ­ഗ­രാ­ജ­ഭാ­ഗ­വ­ത­രും അ­ഭി­ന­യി­ച്ച നാ­ട­ക­ങ്ങൾ. ഒ­രി­ക്കൽ ഒരു നാ­ട­ക­ത്തി­നു ഹാർ­മോ­ണി­യം വാ­യി­ച്ച­തു് മലബാർ ഗോ­പാ­ലൻ നാ­യ­രാ­യി­രു­ന്നു. അ­ദ്ദേ­ഹം ആ സം­ഗീ­തോ­പ­ക­ര­ണ­ത്തി­ന്റെ ക­ട്ട­ക­ളിൽ വി­ര­ലു­കൾ മെ­ല്ലെ വ­യ്ക്കു­ക­യേ­യു­ള്ളു. മ­ധു­ര­നാ­ദം പു­റ­പ്പെ­ടും. അ­ങ്ങ­നെ ക­ട്ട­ക­ളിൽ വി­ര­ലു­കൾ ഓ­ടി­ക്കൊ­ണ്ടി­രി­ക്കും. നാ­ദ­ല­ഹ­രി­യിൽ ശ്രോ­താ­ക്കൾ വീ­ഴു­ക­യും ചെ­യ്യും. ക­ഥ­യെ­ഴു­തു­ന്ന­തും ഇ­തു­പോ­ലെ അ­നാ­യാ­സ പ്ര­വർ­ത്ത­ന­മാ­യി­രി­ക്ക­ണം. എ­ങ്കി­ലേ ക­ലാ­സ­ത്യ­ത്തി­ന്റെ നാദം അ­തിൽ­നി­ന്നു് ഉ­യ­രു­ക­യു­ള്ളു. കൊ­ച്ചു­കു­ട്ടി­കൾ ഹാർ­മോ­ണി­യ­ത്തി­ന്റെ ഓരോ ക­ട്ട­യി­ലും വി­ര­ല­മർ­ത്തി കർ­ണ്ണ­ക­ഠോ­ര­മാ­യ ശബ്ദം പു­റ­പ്പെ­ടു­വി­ക്കു­ന്ന­തു­പോ­ലെ ബാ­ല­കൃ­ഷ്ണൻ ജീവിത സം­ഭ­വ­ങ്ങ­ളെ ആ­ക്ര­മ­ണോ­ത്സു­ക­ത­യോ­ടെ സ­മീ­പി­ക്കു­ക­യും പ­രു­ക്കൻ ശബ്ദം ഉ­ണ്ടാ­ക്കു­ക­യും ചെ­യ്യു­ന്നു. ഇ­പ്പോ­ഴ­ത്തെ നി­ല­യിൽ എന്റെ വി­വ­ര­ണ­വും ബാ­ല­കൃ­ഷ്ണ­ന്റെ കഥയും ഒരേ രീ­തി­യിൽ വിരസം.

images/BraveNewWorldRevisited.jpg

ആൽഡസ് ഹ­ക്സി­ലി യുടെ Brave New World Revisited എന്ന പ്ര­ബ­ന്ധ­ത്തി­ലാ­ണെ­ന്നു തോ­ന്നു­ന്നു മൂ­ന്നു കാ­ര്യ­ങ്ങൾ ലോ­ക­ത്തു് പ­രി­വർ­ത്ത­ന­മു­ണ്ടാ­ക്കു­ന്നു­വെ­ന്നു പ­റ­ഞ്ഞി­ട്ടു­ള്ള­തു്. ഒ­ന്നു്: രാ­ഷ്ട്ര­വ്യ­വ­ഹാ­ര സി­ദ്ധാ­ന്തം. ര­ണ്ടു്: സാ­മ്പ­ദി­ക പ്ര­തി­സ­ന്ധി. മൂ­ന്നു്: മ­ഹാ­വ്യ­ക്തി­കൾ. ശ­രി­യാ­ണു്. ലെനിൻ, മ­വോ­സെ­തൂ­ങ്ങ്, ഗാ­ന്ധി­ജി, ബി­സ്മാർ­ക്ക് ഇ­വ­രാ­ണു് യ­ഥാ­ക്ര­മം റഷ്യ, ചൈന, ഇ­ന്ത്യ, യൂ­റോ­പ്പ് ഈ രാ­ജ്യ­ങ്ങ­ളിൽ പ­രി­വർ­ത്ത­നം സം­ഭ­വി­പ്പി­ച്ച­തു്. അ­വ­രു­ടെ കാ­ല­ത്തെ ജ­ന­ങ്ങ­ളെ എ­ല്ലാ­വ­രും മ­റ­ന്നു­ക­ഴി­ഞ്ഞു. പക്ഷേ, ഈ മ­ഹാ­വ്യ­ക്തി­കൾ ജീ­വി­ച്ചി­രി­ക്കു­ന്നു. ശ്രീ­രാ­മ­കൃ­ഷ്ണ­പ­ര­മ­ഹം­സ ന്റെ­യും വി­വേ­കാ­ന­ന്ദ­സ്സ്വാ­മി യു­ടെ­യും ര­മ­ണ­മ­ഹർ­ഷി യു­ടെ­യും കാ­ല­യ­ള­വു­ക­ളിൽ എ­ത്ര­കോ­ടി ജ­ന­ങ്ങ­ളു­ണ്ടാ­യി­രു­ന്നു! അവരിൽ ഒ­രാ­ളെ­യെ­ങ്കി­ലും ആർ­ക്കെ­ങ്കി­ലും ഓർ­മ്മി­ക്കാൻ ക­ഴി­യു­ന്നു­ണ്ടോ? ഇല്ല. ഇനി ഏ­റെ­ശ്ശ­താ­ബ്ദ­ങ്ങൾ ക­ഴി­ഞ്ഞാ­ലും ഈ മൂ­ന്നു­പേ­രും ഭാ­ര­ത­ത്തിൽ ജീ­വി­ച്ചി­രി­ക്കും. മ­ഹാ­ക­വി ര­വീ­ന്ദ്ര­നാ­ഥ ടാ­ഗോ­റി ന്റെ­യും സ്ഥി­തി അ­തു­ത­ന്നെ. അ­തി­നാ­ലാ­ണു് ച­രി­ത്രം ജ­ന­ക്കൂ­ട്ട­ത്തി­ന്റേ­ത­ല്ല; ചില വ്യ­ക്തി­ക­ളു­ടേ­തു മാ­ത്ര­മാ­ണു് എ­ന്നു് അ­ഭി­ജ്ഞ­ന്മാർ പറയുക.

കൃ­ത്രി­മം
images/IreneJoliotCurie1921.jpg
ഷോ­ല്യോ ക്യൂ­റി

ക­ലാ­കൗ­മു­ദി­യിൽ “മാ­ലി­നീ, ഇനി” എന്ന ചെ­റു­ക­ഥ എ­ഴു­തി­യ ശ്രീ. സു­ന്ദ­റി­ന്റെ ര­ച­ന­കൾ­ക്കു­ള്ള സാ­മാ­ന്യ­മാ­യ ദോഷം കൃ­ത്രി­മ­ത്വ­മാ­ണു്. ആ ദോ­ഷം­ത­ന്നെ ഈ ക­ഥ­യി­ലും കാണാം. കേ­ര­ള­ത്തി­ലെ സ­മു­ദാ­യ­ത്തി­നു സ­വി­ശേ­ഷ ധർ­മ്മ­മു­ണ്ടു്. ആ ധർ­മ്മം അതിലെ ഓരോ വ്യ­ക്തി­ക്കും കാണും. വ്യ­ക്തി­കൾ വി­ഭി­ന്ന­സ്വ­ഭാ­വ­മു­ള്ള­വ­രാ­യി­രി­ക്കു­മെ­ങ്കി­ലും സ­മു­ദാ­യ­ത്തി­ന്റെ സാ­മാ­ന്യ­ധർ­മ്മം അവരിൽ പ്ര­ക­ട­മാ­കും. സ്വർ­ണ്ണം കൊ­ണ്ടു­ണ്ടാ­ക്കി­യ മാല, വള, മോ­തി­രം ഇ­വ­യെ­ല്ലാം രൂ­പ­ത്തിൽ വി­ഭി­ന്ന­മാ­ണെ­ങ്കി­ലും “കാ­ഞ്ച­ന­ത്വം” എന്ന ധർ­മ്മം അവയിൽ ഓ­രോ­ന്നി­നു­മു­ണ്ട­ല്ലോ. അ­തു­പോ­ലെ സ­മു­ദാ­യ­ത്തി­ലെ വ്യ­ക്തി­കൾ മ­ര്യാ­ദ­ക്കാ­രും മ­ര്യാ­ദ­യി­ല്ലാ­ത്ത­വ­രും മാ­ന്യ­രും അ­മാ­ന്യ­രു­മാ­യി­രി­ക്കും. എ­ന്നാ­ലും അ­വ­രെ­യാ­കെ കൂ­ട്ടി­യി­ണ­ക്കു­ന്ന ഒരു ധർ­മ്മ­മു­ണ്ടു്. വ്യ­ക്തി­യെ ചി­ത്രീ­ക­രി­ക്കു­ന്ന സാ­ഹി­ത്യ­കാ­രൻ ആ വ്യ­ക്തി­യി­ലൂ­ടെ ആ ധർ­മ്മ­ത്തെ ആ­വി­ഷ്ക­രി­ച്ചി­ല്ലെ­ങ്കിൽ രചന കൃ­ത്രി­മ­മാ­കും. തകഴി ശി­വ­ശ­ങ്ക­ര­പ്പി­ള്ള യു­ടെ­യോ കേ­ശ­വ­ദേ­വി ന്റെ­യോ കഥകൾ സ്വാ­ഭാ­വി­ക­ങ്ങ­ളും മു­കു­ന്ദൻ തു­ട­ങ്ങി­യ­വ­രു­ടെ കഥകൾ കൃ­ത്രി­മ­ങ്ങ­ളും ആ­കു­ന്ന­തു് ഇ­തി­നാ­ലാ­ണു്. സു­ന്ദ­റി­ന്റെ ക­ഥ­യി­ലെ ക­ഥാ­പാ­ത്ര­ങ്ങൾ സാ­മാ­ന്യ മ­നു­ഷ്യർ­ക്കു പ്രാ­തി­നി­ധ്യം വ­ഹി­ക്കു­ന്ന­വ­ര­ല്ല. സാ­മാ­ന്യ മ­നു­ഷ്യ­രിൽ­നി­ന്നു് അ­ക­ന്നു­നി­ല്ക്കു­ന്ന സ­മ്പ­ന്ന­വർ­ഗ്ഗ­ത്തി­നു പ്രാ­തി­നി­ധ്യം വ­ഹി­ക്കു­ന്നു അവർ എ­ന്നും പറയാൻ വയ്യ. ര­മേ­ശും മാ­ലി­നി­യും നേ­ര­ത്തേ ഇ­ഷ്ട­ക്കാർ. മാ­ലി­നി വേ­റൊ­രാ­ളെ വി­വാ­ഹം ചെ­യ്തു. അയാൾ ര­തോ­പ­കാ­രി­യാ­കാൻ (pimp) തു­ട­ങ്ങി­യ­പ്പോൾ അവൾ പ്ര­തി­ഷേ­ധി­ച്ചു ര­മേ­ശ­ന്റെ അ­ടു­ത്തെ­ത്തു­ന്നു. ഇനി അവർ ഒ­രു­മി­ച്ചു ക­ഴി­ഞ്ഞു­കൂ­ടും. സു­ന്ദ­റി­ന്റെ കഥയിൽ ‘കാ­ക്ക­ത്തൊ­ള്ളാ­യി­രം’ എ­ന്നൊ­രു പ്ര­യോ­ഗ­മു­ണ്ടു്. കാ­ക്ക­ത്തൊ­ള്ളാ­യി­രം തവണ മ­റ്റു­ള്ള­വർ കൈ­കാ­ര്യം ചെയ്ത ഈ വിഷയം വൈ­ജാ­ത്യ­മോ വൈ­രു­ദ്ധ്യ­മോ ഇ­ല്ലാ­തെ ഇ­ങ്ങ­നെ പ്ര­തി­പാ­ദി­ക്കു­ന്ന­തു­കൊ­ണ്ടു് സു­ന്ദർ എന്തു നേ­ടു­ന്നു, നമ്മൾ എന്തു നേ­ടു­ന്നു എ­ന്ന­തു് എ­നി­ക്ക­റി­ഞ്ഞു­കൂ­ടാ.

images/Peterhandke.jpg
പേ­റ്റർ ഹൻ­ഡ്കെ

സ­മു­ദാ­യ­ത്തി­ന്റെ സാ­മാ­ന്യ­ധർ­മ്മ­ത്തെ ഗ­ള­ഹ­സ്തം ചെ­യ്തി­ട്ടു കൃ­ത്രി­മ­ത്വ­ത്തെ സ്വാ­ഗ­തം ചെ­യ്യു­മ്പോൾ കൃ­ത്രി­മ­ങ്ങ­ളാ­യ ക­ഥാ­പാ­ത്ര­ങ്ങ­ളും കൃ­ത്രി­മ­ങ്ങ­ളാ­യ സം­ഭാ­ഷ­ണ­ങ്ങ­ളും ഉ­ണ്ടാ­കും. ഇ­ക്ക­ഥ­യിൽ ഇ­വ­യ്ക്കു കൃ­ത­ക­സ്വ­ഭാ­വ­മാ­ണു­ള്ള­തു്. ന­മ്മു­ടെ­യൊ­ക്കെ ദൈ­നം­ദി­ന ജീ­വി­ത­ത്തി­ലെ സം­ഭാ­ഷ­ണ­ത്തി­നു് സ­വി­ശേ­ഷ­രൂ­പ­മോ സം­സ്കാ­ര­മോ കാ­ണു­മ­ല്ലോ. ആ സം­ഭാ­ഷ­ണം സാ­ഹി­ത്യ­ത്തി­ലേ­ക്കു ക­ട­ക്കു­മ്പോൾ അല്പം വി­ഭി­ന്ന­മാ­കും. പ്രേ­ക്ഷ­കൻ ഇ­രി­ക്കു­ന്ന ക­സേ­ര­ത­ന്നെ­യെ­ടു­ത്തു് നാ­ട­ക­വേ­ദി­യി­ലി­ട്ടാൽ അതു theatrical chair ആയി മാ­റു­മെ­ന്നു പേ­റ്റർ ഹൻ­ഡ്കെ പ­റ­ഞ്ഞ­തു പോലെ സം­ഭാ­ഷ­ണ­ത്തി­നു് ചെറിയ മാ­റ്റം വരും സാ­ഹി­ത്യ­സൃ­ഷ്ടി­ക­ളിൽ. അ­തു­പോ­ലെ­യു­ള്ള ചെറിയ മാ­റ്റ­മ­ല്ല സു­ന്ദ­റി­ന്റെ കഥയിൽ കാ­ണു­ന്ന­തു്. അതിനു വ­ക്രീ­ക­ര­ണ­മോ വി­രൂ­പ­ക­ര­ണ­മോ ഉ­ണ്ടാ­കു­ന്നു. തോൽ­പ്പാ­വ­ക­ളെ­പ്പോ­ലെ­യു­ള്ള രണ്ടു ക­ഥാ­പാ­ത്ര­ങ്ങൾ. അവർ എ­വി­ടെ­പ്പോ­യാ­ലെ­ന്തു? ചി­ര­പ­രി­ചി­ത­ങ്ങ­ളാ­യ വി­ഷ­യ­ങ്ങ­ളോ­ടു ഗു­ഡ്ബൈ പ­റ­ഞ്ഞു്, സ്വ­ത്വ­ശ­ക്തി­യു­ള്ള ക­ഥാ­പാ­ത്ര­ങ്ങ­ളെ കൊ­ണ്ടു വ­ന്നു്, അ­വ­രെ­ക്കൊ­ണ്ടു ക്രി­യാം­ശ­മു­ള­വാ­കു­മാ­റു് പ്ര­വർ­ത്തി­പ്പി­ച്ചു് സ­മു­ദാ­യ­ത്തി­ന്റെ സ്വാ­ഭാ­വി­ക ധർ­മ്മ­ത്തെ പ്ര­തി­ഫ­ലി­പ്പി­ച്ചാൽ സാ­ഹി­ത്യ­ര­ച­ന­യ്ക്കു­ള്ള യ­ത്ന­മാ­കും. ആ യത്നം സാ­ഫ­ല്യ­ത്തി­ലെ­ത്ത­ണ­മെ­ങ്കിൽ പ്ര­തി­ഭ­യും വേണം.

പുതിയ പു­സ്ത­കം

സി­നി­മാ­ശാ­ല­യി­ലെ സീ­റ്റി­ന്റെ കൈ­യു­ക­ളിൽ സ്വ­ന്തം കൈ­ര­ണ്ടും വ­ച്ചു് ഇ­രു­ന്നു സിനിമ കാ­ണു­ന്ന­വൻ. ബ­സ്സിൽ കയറി വേ­റൊ­രാ­ളെ ഇ­രു­ത്താ­തി­രി­ക്കാൻ കാ­ലു­കൾ ക­വ­ച്ചു് വ­ച്ചു് ഇ­രി­ക്കു­ന്ന­വൻ, ഫാദർ എന്ന വാ­ക്കി­ന്റെ സ്പെ­ല്ലി­ങ്ങ് അ­റി­യാ­തെ ചോ­ദ്യ­ങ്ങൾ ചോ­ദി­ക്കു­ന്ന­വൻ ഇ­വ­രൊ­ക്കെ­യാ­ണു് തെ­മ്മാ­ടി­കൾ.

Sylvia Cole, Abraham H Lass ഇവർ ര­ചി­ച്ച­തും ന്യൂ­ഡൽ­ഹി­യി­ലെ Viva Books Private Ltd. പ്ര­സാ­ധ­നം ചെ­യ്ത­തും ആയ Dictionary of 20th Century Allusions എന്ന പു­സ്ത­കം (വില രൂ. 65. പുറം 287) പ്ര­യോ­ജ­ന­മു­ള്ള­താ­ണു്. മറ്റു നി­ഘ­ണ്ടു­ക്ക­ളിൽ­നി­ന്നു ഇതു് വി­ഭി­ന്ന­വു­മ­ത്രേ. അ­മേ­രി­ക്കൻ നോ­വ­ലു­ക­ളു­ടെ പു­റം­ച­ട്ട­യിൽ പ­ര­സ്യ­മെ­ന്ന നി­ല­യിൽ blockbuster എ­ന്നു് ന­മ്മ­ളൊ­ക്കെ ക­ണ്ടി­രി­ക്കും. അ­തി­ന്റെ വി­ശ­ദീ­ക­ര­ണം ഇ­പ്പു­സ്ത­ക­ത്തിൽ ഇ­ങ്ങ­നെ:

Blockbuster:
Four-​ton bombs dropped by the RAF in 1942, called blockbusters because they could destroy an entire city block. By the end of the war the Allies were dropping bombs of up to 11 tons on enemy cities. Now a blockbuster is anything gigantic, effective, impressive or having wide popular or financial success; eg, a movie or a sales campaign can be a blockbuster.

വേ­റൊ­രു ഉ­ദാ­ഹ­ര­ണം:

gulag:
Russian acronym for Main Directorate of Corrective Labour Camps, a chain of forced-​labour camps in the Soviet Union. The Russian Nobel prize-​winner in literature, Aleksander I Solzhenitsyn drew upon his own experiences as a prisoner to reveal the horrors of the camps in such books as “One Day in the Life of Ivan Denisovich ”, “The Cancer Ward ”, “The First Circle ” and the “Gulag Archipelago ”.
നമ്മൾ എന്തു ചെ­യ്യും?

കൊ­ല­പാ­ത­കം ക­ണ്ടാ­ലു­ണ്ടാ­കു­ന്ന ജു­ഗു­പ്സ­യും പേ­ടി­യു­മാ­ണു് അതു വർ­ണ്ണി­ക്കു­ന്ന കാ­വ്യം ജ­നി­പ്പി­ക്കു­ന്ന­തെ­ങ്കിൽ അതു ക­ല­യ­ല്ല. അതല്ല വർ­ണ്ണ­നം. ര­സാ­നു­ഭൂ­തി ജ­നി­പ്പി­ച്ചാൽ ക­ല­യാ­യി. അ­ക്കാ­ര­ണ­ത്താ­ലാ­ണു് ദു­ഷ്യ­ന്ത­നും ശ­കു­ന്ത­ള­യും പ്രേ­മ­ത്തോ­ടെ സം­സാ­രി­ക്കു­ന്ന നാ­ട­ക­ത്തിൽ വാ­യി­ച്ചു സ­ഹൃ­ദ­യർ ര­സി­ക്കു­ന്ന­തു്. അയാൾ തന്നെ ഒ­ര­ഭി­ന­വ ദു­ഷ്യ­ന്ത­നും അ­ഭി­ന­വ­ശാ­കു­ന്ത­ള­യും ലൈ­ബ്ര­റി വ­ള­പ്പിൽ നി­ന്നു ശൃം­ഗ­രി­ക്കു­ന്ന­തു ക­ണ്ടാൽ പു­ച്ഛി­ച്ചു ചി­രി­ച്ചെ­ന്നു­വ­രും. ലൗ­കി­ക­വി­കാ­ര­ങ്ങൾ ആ­സ്വാ­ദ­ന­ത്തി­ന്റെ മ­ണ്ഡ­ല­ത്തി­ലേ­ക്കു ക­ട­ക്കി­ല്ല. കലയിൽ അതു സം­ഭ­വി­ക്കു­ക­യും ചെ­യ്യും.

images/DenisDiderot.jpg
ദിദറോ

ഒ­രി­ക്കൽ പി. കെ. വി­ക്ര­മൻ നായരെ ഞാൻ ക­ണ്ട­പ്പോൾ അ­ദ്ദേ­ഹം എ­ന്നോ­ടു ചോ­ദി­ച്ചു ഡോ­ക്ട­റാ­യി നാ­ട­ക­വേ­ദി­യിൽ അ­ഭി­ന­യി­ക്കു­ന്ന­വൻ താൻ ഡോ­ക്ടർ ത­ന്നെ­യാ­ണെ­ന്നു വി­ചാ­രി­ച്ചാൽ ശ­രി­യാ­യി­രി­ക്കു­മോ? അ­ക്കാ­ല­ത്തു വേ­ണ്ടി­ട­ത്തോ­ളം വി­വ­ര­മി­ല്ലാ­തി­രു­ന്ന ഞാൻ താ­ദാ­ത്മ്യം പ്രാ­പി­ക്ക­ലാ­ണു് കല, അ­തു­കൊ­ണ്ടു് താൻ ഡോ­ക്ട­റാ­ണെ­ന്നു­ത­ന്നെ അ­ഭി­നേ­താ­വു ക­രു­ത­ണ­മെ­ന്നു മ­റു­പ­ടി നല്കി. ‘നോൺ­സെൻ­സ്’എ­ന്നാ­യി­രു­ന്നു വി­ക്ര­മൻ­നാ­യ­രു­ടെ ഗർ­ജ്ജ­നം. അ­ഭി­നേ­താ­വു് അ­ഭി­നേ­താ­വാ­യി­ത്ത­ന്നെ പു­ല­ര­ണ­മെ­ങ്കിൽ താൻ ക­ഥാ­പാ­ത്രം ത­ന്നെ­യാ­ണെ­ന്നു ക­രു­ത­രു­തെ­ന്നു ദിദറോ പ്ര­ഖ്യാ­പി­ച്ച­തു് പി­ന്നീ­ടാ­ണു് ഞാൻ മ­ന­സ്സി­ലാ­ക്കി­യ­തു്. പ്ര­കൃ­തി, ജീ­വി­തം ഇ­വ­യ്ക്ക­പ്പു­റ­ത്തു­ള്ള ഒരു മ­ണ്ഡ­ല­ത്തി­ലാ­ണു് ക­ല­യു­ടെ നില. ഈ സാ­ര­സ്വ­ത ര­ഹ­സ്യം മ­ഹാ­ന്മാ­രാ­യ വി­പ്ല­വ­ക­വി­കൾ—പാ­വ്ലോ നെറൂദ, യാ­നീ­സ് റീ­റ്റ്സോ­സ്, മാ­യ­കോ­വ്സ്കി, ബ്ര­ഹ്റ്റ് ഇ­വ­രെ­ല്ലാം മ­ന­സ്സി­ലാ­ക്കി­യി­ട്ടു­ണ്ടു്. ദേ­ശാ­ഭി­മാ­നി വ­രി­ക­യിൽ “ക­ഴു­ക­ന്റെ ക­ണ്ണു­കൾ” എന്ന പ്ര­ഭാ­ഷ­ണം ര­ചി­ച്ച ശ്രീ. വി. ജെ. തോമസ് ഗ്ര­ഹി­ച്ചി­ട്ടി­ല്ല. സ­മ­ത്വ­വാ­ദ­ത്തെ ഞെ­രി­ച്ചു­കൊ­ല്ലു­ന്ന നൃ­ശം­സ­ത­യോ­ടു തോ­മ­സി­നു­ള്ള എ­തിർ­പ്പു­ത­ന്നെ എ­നി­ക്കു­മു­ണ്ടു്. എ­നി­ക്കു മാ­ത്ര­മ­ല്ല, എ­ല്ലാ­വർ­ക്കു­മു­ണ്ടു്. പക്ഷേ, ഞാനും ആ എ­ല്ലാ­വ­രും തോ­മ­സി­ന്റെ രചന ക­വി­ത­യാ­ണെ­ന്നു പ­റ­യി­ല്ല. നെ­റൂ­ദ­യും റീ­റ്റ്സോ­സും മ­റ്റും ക­വി­ത­യെ­ഴു­തു­മ്പോൾ സ്വേ­ച്ഛാ­ധി­പ­ത്യ­മോ മർ­ദ്ദ­ന­മോ തൊ­ഴി­ലാ­ളി­പീ­ഡ­ന­മോ ക­ണ്ടു­ണ്ടാ­യ കോ­പ­ത്തെ­യ­ല്ല ആ­വി­ഷ്ക­രി­ക്കു­ക. ആ കോപം ജ­നി­പ്പി­ച്ച സെൻ­സി­ബി­ലി­റ്റി­യെ­യാ­ണു്.

ക­മ്മ്യൂ­ണി­സ്റ്റാ­ണെ­ന്നു പ­റ­ഞ്ഞു് മ­ഹാ­ക­വി റീ­റ്റ്സോ­സി­നെ സർ­ക്കാർ അ­റ­സ്റ്റു­ചെ­യ്തു് കാ­ര­ഗൃ­ഹ­ത്തി­ലി­ട്ടു മർ­ദ്ദി­ച്ചു. അ­ദ്ദേ­ഹം അ­വി­ടെ­കി­ട­ന്നു­കൊ­ണ്ടു് 1950 ന­വം­ബ­റിൽ ഫ്ര­ഞ്ച് ന്യൂ­ക്ലി­യർ ഫി­സി­സി­സ്റ്റ് ഷോ­ല്യോ ക്യൂ­റി­ക്ക് (Joliot-​Curie, 1897–1956) ഒരു ക­വി­ത­യെ­ഴു­തി അതു്:

Dear Joliot, I am writing you from Al Stratis,

About three thousand of us are here,

simple folk, hard workers, men of letters.

with a ragged blanket across our backs

an onion, five olives

and a dry crust of light in our sacks,

folk as simple as trees in sunlight.

with only one crime to our accounts.

only this—that we, like you, love

peace and freedom

സാരി വാ­ങ്ങി വാ­ങ്ങി മു­ടി­യു­ന്ന­വ­രാ­ണു് ഇ­വി­ടു­ത്തെ സ്ത്രീ­കൾ. അവ വാ­ങ്ങു­മ്പോൾ ത­ങ്ങ­ളു­ടെ പ്രാ­യ­ത്തെ­ക്കു­റി­ച്ചു് അവർ ഓർ­മ്മി­ക്കു­ന്ന­തു­പോ­ലു­മി­ല്ല.

ഇ­തെ­ഴു­തി­യ കവി തോ­മ­സി­നെ­പ്പോ­ലെ മേ­ശ­പ്പു­റ­ത്തു ക­യ­റി­നി­ന്നു് “കൈയും ക­ലാ­ശ­വും കാ­ണി­ച്ചു്” മൈതാന പ്ര­ഭാ­ഷ­ണം ന­ട­ത്തു­ക­യ­ല്ല. ക­വി­ത­യെ­ഴു­തു­ക­യാ­ണു്. ദേ­ഷ്യം കൂ­ടി­ക്കൂ­ടി­വ­ന്നു് (ആ ദേ­ഷ്യം എ­നി­ക്കു­മു­ണ്ടേ) “ക­ഴു­വേ­റി മ­ക്ക­ളെ മാ­പ്പി­ല്ല നി­ങ്ങൾ­ക്കു്” എ­ന്നു­വ­രെ തോമസ് പ­റ­യു­ന്നു. ഭാ­ഗ്യം­കൊ­ണ്ടു് ഒ­ര­ശ്ലീ­ല സം­ബോ­ധ­ന­യിൽ അ­ദ്ദേ­ഹം നി­റു­ത്തി. അ­തി­ന­പ്പു­റ­വും ചില വാ­ക്കു­ക­ളു­ണ്ട­ല്ലോ. അ­വ­കൂ­ടി പ്ര­യോ­ഗി­ച്ചി­രു­ന്നെ­ങ്കിൽ നമ്മൾ എന്തു ചെ­യ്യും?

നി­രീ­ക്ഷ­ണ­ങ്ങൾ
  1. കു­ട്ടി­ക്കൃ­ഷ്ണ­മാ­രാർ ജീ­വി­ത­സാ­യാ­ഹ്ന­ത്തിൽ സ­ത്യ­സാ­യി­ബാ­ബ യുടെ ഭ­ക്ത­നാ­യി. അ­ധ്യാ­ത്മ­വി­ദ്യ­യ്ക്കു് പ്രാ­ധാ­ന്യം നല്കി ‘ശ­ര­ണാ­ഗ­തി’ എന്ന ഗ്ര­ന്ഥം എഴുതി. പക്ഷേ, കേ­ര­ളീ­യർ അ­ദ്ദേ­ഹ­ത്തെ കാ­ണു­ന്ന­തും സ്നേ­ഹി­ക്കു­ന്ന­തും ബ­ഹു­മാ­നി­ക്കു­ന്ന­തും ‘രാ­ജാ­ങ്ക­ണ’ത്തി­ന്റെ­യും അ­തു­പോ­ലെ­യു­ള്ള മറ്റു ഗ്ര­ന്ഥ­ങ്ങ­ളു­ടെ­യും കർ­ത്താ­വെ­ന്ന നി­ല­യി­ലാ­ണു്. അ­ദ്ദേ­ഹ­ത്തി­ന്റെ സാ­യി­ബാ­ബ ഭ­ക്തി­യെ­ക്കു­റി­ച്ചു് ആരും ഓർ­മ്മി­ക്കു­ന്നി­ല്ല. ‘ശ­ര­ണാ­ഗ­തി’ എന്ന പു­സ്ത­ക­ത്തെ­ക്കു­റി­ച്ചു് ആരും ന­ല്ല­വാ­ക്കു പ­റ­യു­ന്നു­മി­ല്ല. സ്വ­ത്വ­ശ­ക്തി­യു­ടെ ബ­ല­മാർ­ന്ന പ്ര­ത്യ­ക്ഷീ­ക­ര­ണ­ങ്ങ­ളെ മാ­ത്ര­മേ ബ­ഹു­ജ­നം അം­ഗീ­ക­രി­ക്കു­ക­യു­ള്ളു. ടോൾ­സ്റ്റോ­യി തന്റെ വ­സ്തു­ക്ക­ളെ­ല്ലാം കർ­ഷ­കർ­ക്കു വീ­തി­ച്ചു­കൊ­ടു­ത്തു. അതു് സ്വീ­ക­രി­ക്കാൻ അ­വർ­ക്കു പേ­ടി­യാ­യി­രു­ന്നു. ടോൾ­സ്റ്റോ­യി ഒ­ടു­വിൽ എ­ല്ലാം വ­ലി­ച്ചെ­റി­ഞ്ഞു് കർ­ഷ­ക­ന്റെ വേഷം ധ­രി­ച്ചു് അ­വ­രു­ടെ­കൂ­ടെ ചേർ­ന്നു. എ­ന്നി­ട്ടും അ­വർ­ക്കു വി­ശ്വാ­സം വ­ന്നി­ല്ല. മ­ഹാ­നാ­യ ആ എ­ഴു­ത്തു­കാ­രൻ എ­ടു­ത്തി­ട്ട ഈ വേഷം ലോ­ക­ജ­ന­ത മ­റ­ന്നു­പോ­യി­രി­ക്കു­ന്നു. ഇന്നു ‘War and Peace’, ‘Anna Karenina’ ഈ നോ­വ­ലു­ക­ളു­ടെ കർ­ത്താ­വെ­ന്ന നി­ല­യി­ലേ അ­ദ്ദേ­ഹം ഓർ­മ്മി­ക്ക­പ്പെ­ടു­ന്നു­ള്ളു. ഭാ­വി­യി­ലും അ­ങ്ങ­നെ­യാ­യി­രി­ക്കും. സ്വ­ത്വ­ശ­ക്തി­ക്കു അ­നു­രൂ­പ­മ­ല്ലാ­ത്ത ഒ­ന്നും ചെ­യ്യാ­തി­രി­ക്കു­ക­യാ­ണു് ന­ല്ല­തു്.
  2. മറ്റു നാ­ടു­ക­ളി­ലെ സ്ത്രീ­ക­ളെ­ക്കു­റി­ച്ചു് എ­നി­ക്കൊ­ന്നു­മ­റി­ഞ്ഞു­കൂ­ടാ. കേ­ര­ള­ത്തി­ലെ സ്ത്രീ­ക­ളെ­ക്കു­റി­ച്ചു മാ­ത്ര­മാ­ണു് ഞാ­നെ­ഴു­തു­ന്ന­തു്. സാ­രി­കൾ വാ­ങ്ങി വാ­ങ്ങി മു­ടി­യു­ന്ന­വ­രാ­ണു് ഇ­വി­ടെ­യു­ള്ള സ്ത്രീ­കൾ. അവ വാ­ങ്ങു­മ്പോൾ ത­ങ്ങ­ളു­ടെ പ്രാ­യ­ത്തെ­ക്കു­റി­ച്ചു് അവർ ഓർ­മ്മി­ക്കു­ന്ന­തു­പോ­ലു­മി­ല്ല. പെൻ­ഷൻ­പ­റ്റി ആറോ ഏഴോ കൊ­ല്ലം ക­ഴി­ഞ്ഞ ഒരു പ്രിൻ­സി­പ്പൽ കാ­ഞ്ചീ­പു­രം സാ­രി­യു­ടു­ത്തു് അ­തി­നു­ചേ­രു­ന്ന ബ്ലൗ­സി­ട്ടു് ഒരു വി­വാ­ഹ­ത്തി­നു വന്നു നി­ല്ക്കു­ന്ന­തു ഞാൻ കണ്ടു. എ­ല്ലാ­വ­രും അ­തു­ക­ണ്ടു പു­ച്ഛി­ച്ച­തേ­യു­ള്ളു. അവരെ ഒരു ക­ണ­ക്കിൽ കു­റ്റ­പ്പെ­ടു­ത്താ­നി­ല്ല. വി­ല­കൂ­ടി­യ സാ­രി­യു­ടു­ത്താൽ വാർ­ദ്ധ­ക്യ­ത്തി­ന്റെ കെ­ടു­തി­കൾ മ­റ­യ്ക്കാ­മെ­ന്നാ­യി­രു­ന്നു പാ­വ­ത്തി­ന്റെ വി­ചാ­രം. യു­വ­തി­കൾ­ക്കും വി­ല­കൂ­ടി­യ സാരി ഭൂ­ഷ­ണ­മ­ല്ല. കാ­മു­കി വി­ല­കു­റ­ഞ്ഞ വെ­ളു­ത്ത സാ­രി­യും വെ­ളു­ത്ത ബ്ലൗ­സും­ധ­രി­ച്ചു് കാ­മു­ക­ന്റെ മുൻ­പിൽ നി­ന്നാൽ അയാൾ എ­ത്ര­ക­ണ്ടു് അവളെ സ്നേ­ഹി­ക്കു­മോ അ­തിൽ­കൂ­ടു­ത­ലാ­യി ഒ­ട്ടും അ­യാൾ­ക്കു സ്നേ­ഹ­മു­ണ്ടാ­വു­ക­യി­ല്ല, അവൾ ആയിരം രൂപ വി­ല­യു­ള്ള സാ­രി­യും നൂ­റു­രൂ­പ വി­ല­യു­ള്ള ബ്ലൗ­സും ധ­രി­ച്ചു് അ­യാ­ളു­ടെ മുൻ­പിൽ നി­ന്നാൽ. കാരണം ഏതോ ഒരു ബു­ദ്ധി­ശാ­ലി­നി പണ്ടു സ്പ­ഷ്ട­മാ­ക്കി­യി­ട്ടു­ണ്ടു്. പു­രു­ഷൻ സ്നേ­ഹി­ക്കു­ന്ന­തു സ്ത്രീ­യെ­യാ­ണു് അ­വ­ളു­ടു­ക്കു­ന്ന സാ­രി­യെ­യ­ല്ല. റോ­ഡി­ലൂ­ടെ ന­ട­ക്കു­ന്ന സ്ത്രീ­കൾ ഉ­ടു­ത്തി­രി­ക്കു­ന്ന സാ­രി­ക­ളെ ഒരു പു­രു­ഷ­നും നോ­ക്കാ­റി­ല്ല. “ഞാൻ ഇന്ന സ്ത്രീ­യെ ഇന്ന സ്ഥ­ല­ത്തു­വ­ച്ചു കണ്ടു. കു­റ­ച്ചു­നേ­രം അ­വ­ളോ­ടു സം­സാ­രി­ച്ചു­നി­ന്നു” എ­ന്നു് പു­രു­ഷൻ വീ­ട്ടിൽ­വ­ന്നു ഭാ­ര്യ­യോ­ടു പ­റ­യു­മ്പോൾ അ­വ­ളു­ടെ ആ­ദ്യ­ത്തെ­ച്ചോ­ദ്യം “നല്ല സാ­രി­യാ­ണോ ഉ­ടു­ത്തി­രു­ന്ന­തു്” എ­ന്നാ­യി­രി­ക്കും. “എന്തോ ഞാൻ ശ്ര­ദ്ധി­ച്ചി­ല്ല” എ­ന്നാ­വും എ­ല്ലാ­പ്പു­രു­ഷ­ന്മാ­രു­ടെ­യും മ­റു­പ­ടി.
  3. ഞാൻ ചെ­റു­പ്പ­കാ­ല­ത്തു വലിയ ചീ­ട്ടു­ക­ളി­ക്കാ­ര­നാ­യി­രു­ന്നു. ബ്രി­ജ്ജ്, ഗുലാൻ പെ­രി­ശ് അ­ല്ലെ­ങ്കിൽ 28 ഈ ക­ളി­ക­ളി­ലൊ­ക്കെ ഞാൻ വി­ദ­ഗ്ദ്ധ­നാ­യി­രു­ന്നു­വെ­ന്നു ആ­ത്മ­പ്ര­ശം­സ­യോ­ടെ എ­ഴു­തി­ക്കൊ­ള്ള­ട്ടെ. ഇ­ന്നു് എ­ല്ലാം മ­റ­ന്നു പോ­യി­രി­ക്കു­ന്നു. ഒരു ചീ­ട്ടു പാ­ക്ക­റ്റിൽ എത്ര ചീ­ട്ടു­ക­ളു­ണ്ടെ­ന്നു് ചോ­ദി­ച്ചാൽ എ­നി­ക്കു ഉ­ത്ത­രം പ­റ­യാ­നാ­വി­ല്ല. അ­ക്ഷ­ര­ങ്ങൾ ചീ­ട്ടു­ക­ളാ­ണെ­ങ്കിൽ അവ കൊ­ണ്ടു പല കളികൾ ക­ളി­ക്കു­ന്ന­വ­രാ­ണു കവികൾ. ‘മ­ഗ്ദ­ല­ന­മ­റി­യം’ ഒരു കളി. ‘ശി­ഷ്യ­നും മകനും’ വേ­റൊ­രു കളി. അവ ക­ളി­ച്ച മ­ഹാ­വ്യ­ക്തി പ്ര­തി­ഭാ­ശാ­ലി. ഞാൻ പ്ര­തി­ഭാ­ശാ­ലി­യ­ല്ലാ­ത്ത­തു­കൊ­ണ്ടു് അ­ക്ഷ­ര­ങ്ങൾ­കൊ­ണ്ടു സാ­ഹി­ത്യ­വാ­ര­ഫ­ല­മെ­ന്ന ഒ­റ്റ­ക്ക­ളി ക­ളി­ച്ചു കൊ­ണ്ടി­രി­ക്കു­ന്നു. വാ­യ­ന­ക്കാ­രു­ടെ സൗ­ജ­ന്യ­മാ­ധു­ര്യ­ത്താ­ലാ­ണു് ഇ­രു­പ­ത്തി­മൂ­ന്നു വർ­ഷ­ത്തെ ഈ കളി ഇ­ങ്ങ­നെ തു­ടർ­ന്നു പോ­കു­ന്ന­തു്.
  4. “ഒ­ന്നു­മി­ല്ലാ­ത്ത­വർ­ക്കു പി­ന്നെ­യെ­ന്താ ശക്തി” കാ­യം­കു­ളം യാ­ത്ര­യ്ക്കി­ട­യിൽ ഞാ­നൊ­രി­ക്കൽ ദേ­വി­നെ കാണാൻ ശ്ര­മി­ച്ചു. ചോ­ദി­ച്ചു കേ­ട്ടു് ഞാൻ ദേ­വി­ന്റെ വീ­ട്ടു­മു­റ്റ­ത്തെ­ത്തി. ദേ­വി­നെ അ­ധി­ക്ഷേ­പി­ക്കു­ക­യും അ­നാ­യാ­സം ബ­ഹി­ഷ്ക­രി­ക്കു­ക­യും ചെ­യ്യു­ന്ന ശ­ബ്ദ­മാ­ണു് എ­നി­ക്കു കേൾ­ക്കാൻ സാ­ധി­ച്ച­തു്. അ­ധി­ക്ഷി­പ്ത­നാ­യി­രു­ന്ന ദേ­വി­ന്റെ തോളിൽ ഞാൻ വ­ല­തു­കൈ അ­മർ­ത്തി. വൈ­കാ­രി­ക­സാ­ന്ദ്ര­മാ­യ ഒ­രാ­ശ്ലേ­ഷ­വും ക­ണ്ണു­നീർ­ക്ക­ണ്ണു­മാ­ണു് ദേവ് എ­നി­ക്കു സം­ഭാ­വ­ന­ചെ­യ്ത­തു്. സാ­മ്രാ­ജ്യ­ത്വ­ത്തി­ന്റെ ഉ­ട­വാ­ളി­നെ­പ്പോ­ലും ദേവ് നി­ഷേ­ധി­ക്കും. എ­ന്നാൽ സ്നേ­ഹി­ക്ക­പ്പെ­ടു­ന്ന ഒരു പെ­ണ്ണി­ന്റെ പു­രി­ക­ത്തി­ന്റെ ചലനം ദേ­വി­നെ നൃ­ത്തം ചെ­യ്യി­ക്കു­മാ­യി­രു­ന്നു.”
  5. വർ­ക്കി­യു­ടെ കാ­ല­ത്തെ എ­ഴു­ത്തു­കാർ എ­ന്തെ­ല്ലാം അ­ഭി­പ്രാ­യ­വ്യ­ത്യാ­സ­ങ്ങൾ­ക്കി­ട­യി­ലും വ്യ­ക്തി­ബ­ന്ധ­ങ്ങൾ സൂ­ക്ഷി­ച്ചു. അ­വ­കൊ­ണ്ടു് സാം­സ്കാ­രി­ക പ്ര­യോ­ജ­ന­ങ്ങ­ളു­ണ്ടാ­യി­ട്ടു­മു­ണ്ടു്. വർ­ക്കി­യു­ടെ ഓർ­മ്മ­യിൽ­നി­ന്നു് ചില വി­ല­യി­രു­ത്ത­ലു­കൾ ഇ­ങ്ങ­നെ പു­റ­ത്തു­വ­ന്നു:“ച­ങ്ങ­നാ­ശ്ശേ­രി­യിൽ എം. പി. പോൾ, പോൾസ് കോ­ളേ­ജ് എന്ന പേരിൽ ഒരു ട്യൂ­ട്ടോ­റി­യൽ കോ­ളേ­ജ് ന­ട­ത്തി­യി­രു­ന്നു. ഒ­രി­ക്കൽ ആ കോ­ളേ­ജിൽ മ­ല­യാ­ളം വ­കു­പ്പു് കൈ­കാ­ര്യം ചെ­യ്യാൻ ഞാൻ നി­യു­ക്ത­നാ­യി. സ്വർ­ഗ്ഗം, മതം ഇതിൽ കു­രു­ങ്ങി­നി­ല്ക്കു­ന്ന മ­നു­ഷ്യ­നെ­യ­ല്ല പോളിൽ ഞാൻ ക­ണ്ട­തു്. അ­തു­കൊ­ണ്ടു് പോ­ളി­ന്റെ­യും എ­ന്റെ­യും മാ­ന­സി­ക­ബ­ന്ധ­ത്തി­നു് കൂ­ടു­തൽ അ­ടു­പ്പ­മു­ണ്ടാ­യി. അ­ന്നു് ഒരു പ­ള്ളി­പ്പി­ശാ­ചാ­യി­രു­ന്ന മു­ണ്ട­ശ്ശേ­രി അ­തെ­ല്ലാം വ­ലി­ച്ചെ­റി­ഞ്ഞു് വ­ന്ന­പ്പോൾ മു­ണ്ട­ശ്ശേ­രി­യെ ഞങ്ങൾ സ്വീ­ക­രി­ച്ചു. ഉ­റ­ക്കെ വർ­ത്ത­മാ­നം പറയാൻ മു­ണ്ട­ശ്ശേ­രി മി­ടു­ക്ക­നാ­യി­രു­ന്നു. മു­ണ്ട­ശ്ശേ­രി­യിൽ ഉ­റ­ക്കെ വർ­ത്ത­മാ­നം പ­റ­യു­ന്ന മ­നു­ഷ്യ­നെ­യ­ല്ലാ­തെ സാ­ഹി­ത്യം കൈ­കാ­ര്യം ചെ­യ്യു­ന്ന ഒ­രാ­ചാ­ര്യ­നെ ഞങ്ങൾ ക­ണ്ടി­രു­ന്നി­ല്ല. ഉ­റ­ക്കെ വർ­ത്ത­മാ­നം പ­റ­യു­ന്ന മു­ണ്ട­ശ്ശേ­രി പ­തു­ക്കെ ചി­ന്തി­ക്കു­ന്ന ഞ­ങ്ങ­ളോ­ട­ടു­ത്തു. അ­ങ്ങ­നെ­യാ­ണു് മു­ണ്ട­ശ്ശേ­രി­യും പു­രോ­ഗ­മ­ന­സാ­ഹി­ത്യ­വും ത­മ്മിൽ ബ­ന്ധ­മു­ണ്ടാ­യ­തു്. മു­ണ്ട­ശ്ശേ­രി­ക്കു് പ­ള്ളി­യും പ­ട്ട­ക്കാ­ര­നും സ്വർ­ഗ്ഗ­വു­മൊ­ക്കെ യു­ക്തി ബോ­ധ­ത്തോ­ടു­കൂ­ടി അ­വ­ലോ­ക­നം ചെ­യ്യേ­ണ്ട വി­ഷ­യ­ങ്ങ­ളാ­യി­ത്തീർ­ന്നു. അ­തി­നു­ശേ­ഷ­മു­ള്ള മു­ണ്ട­ശ്ശേ­രി­യെ ഇന്നു ജീ­വി­ക്കു­ന്നു­ള്ളു. കേ­ര­ള­ത്തിൽ വി­ള­ക്കു ക­ത്തി­ച്ച കുറേ ആ­ചാ­ര്യ­ന്മാ­രു­ണ്ടു്. അ­തി­ലൊ­രാ­ളാ­ണു് പോൾ.”
  6. മലയാള സർ­ഗ്ഗാ­ത്മ­ക സാ­ഹി­ത്യ­ത്തി­ലെ അ­തി­കാ­യ­ന്മാർ പലരും കേസരി എ. ബാ­ല­കൃ­ഷ്ണ­പി­ള്ള യുടെ നാ­മ­ത്തി­നു മുൻ­പിൽ പ­ഞ്ച­പു­ച്ഛ­മ­ട­ക്കു­മ്പോൾ, പൊൻ­കു­ന്നം വർ­ക്കി, കേ­സ­രി­യു­ടെ സടയും ഗർ­ജ്ജ­ന­വും മൃ­ഗ­രാ­ജ­ത്വ­വും അം­ഗീ­ക­രി­ക്കു­ന്നി­ല്ല. ഒ­റ്റ­യാ­ന്റെ ത­ല­യെ­ടു­പ്പു് ഇ­വി­ടെ­യും—“സർ­വ്വോ­ന്ന­ത­നാ­യ വി­ധി­കർ­ത്താ­വാ­ണു് കേസരി എ­ന്നു് ഞാൻ വി­ശ്വ­സി­ക്കു­ന്നി­ല്ല. എ­ഴു­ത്തു­കാർ കേ­സ­രി­യു­ടെ അ­ഭി­പ്രാ­യം സ്വീ­ക­രി­ച്ചു് വ­ഴി­തെ­റ്റു­മാ­യി­രു­ന്നു. കേ­സ­രി­യാ­ണു് ആ­കെ­ത്തു­ക എന്നു ക­രു­താ­തി­രു­ന്ന ഞാൻ അ­ദ്ദേ­ഹ­വു­മാ­യു­ള്ള സ­ന്ദർ­ശ­നാ­വ­സ­ര­ങ്ങൾ­ക്കു പ്രാ­ബ­ല്യം കൊ­ടു­ത്തി­രു­ന്നി­ല്ല. വിവിധ പാ­ച­ക­ങ്ങ­ളു­ടെ രുചി ആ­സ്വ­ദി­ക്കു­ന്ന ഒരാൾ പാ­ച­ക­കർ­മ്മ­ത്തി­ന്റെ ത­ല­യാ­ള­ല്ല. എ­ഴു­താൻ പ്രാ­പ്തി­യി­ല്ലാ­ത്ത ഒരാൾ എ­ഴു­ത്തി­നെ­പ്പ­റ്റി അ­ഭി­പ്രാ­യം പ­റ­യു­ന്ന­തു് മ­ന­സ്സി­ലാ­ക്കാ­വു­ന്ന­തേ­യു­ള്ളു.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1992-07-05.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 7, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.