SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1992-08-23-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

images/Basheer.jpg
വൈ­ക്കം മു­ഹ­മ്മ­ദ് ബഷീർ

കു­റെ­ക്കാ­ലം മുൻ­പു് എസ്. ഭാ­സു­ര­ച­ന്ദ്ര­നും അക്ബർ ക­ക്ക­ട്ടി­ലും ഞാനും വൈ­ക്കം മു­ഹ­മ്മ­ദ് ബഷീറി നെ കാണാൻ പോ­യ­തി­നെ­ക്കു­റി­ച്ചു് സാ­ഹി­ത്യ­വാ­ര­ഫ­ല­ത്തിൽ എ­ഴു­തി­യി­രു­ന്നു. കേ­ര­ള­ത്തിൽ ഒ­രി­ട­ത്തും കാ­ണാ­നി­ല്ലാ­ത്ത ഒരു വലിയ മ­ര­ത്തി­ന്റെ ശീ­ത­ള­ച്ഛാ­യ­യിൽ ചാ­രു­ക­സേ­ര­യിൽ ഇ­രി­ക്കു­ക­യാ­യി­രു­ന്നു ബഷീർ. എന്റെ വി­മർ­ശ­ന­ങ്ങ­ളെ വി­സ്മ­രി­ച്ചു് അ­ദ്ദേ­ഹം സ­ഹോ­ദ­ര­നോ­ടെ­ന്ന വി­ധ­ത്തിൽ എ­ന്നോ­ടു പെ­രു­മാ­റി. ഞാൻ യാത്ര ചോ­ദി­ച്ച­പ്പോൾ ഹൃ­ദ­യ­ത്തി­ന്റെ അ­ടി­ത്ത­ട്ടിൽ നി­ന്നു­യർ­ന്നു­വ­ന്ന വാ­ക്കു­കൾ അ­ദ്ദേ­ഹ­ത്തി­ന്റെ നാവിൽ നി­ന്നു് ഉ­തിർ­ന്നു: “ഈ­ശ്വ­രൻ അ­നു­ഗ്ര­ഹി­ക്കും”. ഈ നല്ല മ­നു­ഷ്യ­നെ­യാ­ണ­ല്ലോ ഞാൻ വാ­ക്കു­കൾ കൊ­ണ്ടെ­റ്റി­യ­തു് എന്നു വി­ചാ­രി­ച്ചു് എ­നി­ക്കു ദുഃ­ഖ­മു­ണ്ടാ­വു­ക­യും ചെ­യ്തു.

ഒന്നു കാണാൻ കൊ­തി­യാ­വു­ന്നു എന്ന സു­ഹ്ര­യു­ടെ വാ­ക്യ­ത്തിൽ ഒരു വി­കാ­ര­പ്ര­പ­ഞ്ച­മു­ണ്ടു്. എ­ന്താ­യി­രു­ന്നു അ­ന്നു് ഒ­ടു­വി­ലാ­യി സുഹ്ര പറയാൻ തു­ട­ങ്ങി­യ­തു? എന്ന അ­വ­സാ­ന­ത്തെ ചോ­ദ്യ­ത്തി­നു് ചി­ന്ത­യു­ടെ പ്ര­പ­ഞ്ച­മു­ണ്ടു്. വാ­ക്യ­ങ്ങ­ളെ, അല്ല വാ­ക്കു­ക­ളെ അ­വ­യു­ടെ സ­ത്തി­ലേ­ക്കോ സാ­രാം­ശ­ത്തി­ലേ­ക്കോ കൊ­ണ്ടു­വ­ന്നു് ഇ­മ്മ­ട്ടിൽ വൈ­പു­ല്യ­ങ്ങ­ളു­ടെ മ­ണ്ഡ­ല­ത്തിൽ സൃ­ഷ്ടി­ക്കു­ന്ന വൈ­ക്കം മു­ഹ­മ്മ­ദ് ബ­ഷീ­റി­നു തു­ല്യ­നാ­യി മ­റ്റൊ­രു ക­ഥാ­കാ­രൻ കേ­ര­ള­ത്തി­ലി­ല്ല.

ഇ­പ്പോൾ ബ­ഷീ­റി­നെ­ക്കു­റി­ച്ചെ­ഴു­താൻ കാ­ര­ണ­മു­ണ്ടു്. അ­ദ്ദേ­ഹ­ത്തി­ന്റെ കൃ­തി­ക­ളാ­കെ കോ­ട്ട­യ­ത്തെ ഡി. സി. ബു­ക്ക്സ് ര­ണ്ടു­വാ­ല്യ­ങ്ങ­ളാ­യി പ്ര­സാ­ധ­നം ചെ­യ്തി­രി­ക്കു­ന്നു. എ­ന്തൊ­രു രാ­മ­ണീ­യ­ക­മാ­ണു് ഈ ഗ്ര­ന്ഥ­ത്തി­നു്! ച­ങ്ങ­മ്പു­ഴ കൃ­ഷ്ണ­പി­ള്ള യുടെ ചേ­തോ­ഹ­ര­ങ്ങ­ളാ­യ കാ­വ്യ­ങ്ങ­ളെ അ­ച്ച­ടി­യു­ടെ വൈ­കൃ­ത­ത്തി­ലൂ­ടെ, പ­ല­നി­റ­മാർ­ന്ന ക­ട­ലാ­സ്സു­ക­ളു­ടെ വൈ­രൂ­പ്യ­ത്തി­ലൂ­ടെ പാ­ണ്ടു് രോ­ഗി­യെ­പ്പോ­ലെ വേറെ ചില പ്ര­സാ­ധ­കർ അ­വ­ത­രി­പ്പി­ച്ച­പ്പോൾ ഡി. സി. ബു­ക്ക്സ് ബ­ഷീ­റി­ന്റെ കൃ­തി­ക­ളെ അ­ദ്ദേ­ഹ­ത്തി­ന്റെ ‘ബാ­ല്യ­കാ­ല­സ­ഖി’യിലെ സു­ഹ്ര­യെ­പ്പോ­ലെ സു­ന്ദ­രി­യാ­ക്കി ന­മ്മു­ടെ മുൻ­പിൽ കൊ­ണ്ടു­വ­ന്നു നി­റു­ത്തി­യി­രി­ക്കു­ന്നു. ഡി. സി. ബു­ക്ക്സി­നു് എന്റെ അ­ഭി­ന­ന്ദ­നം.

images/Balyakalasakhi.jpg

ബഷീർ ആ വലിയ മ­ര­ത്തി­ന്റെ ചു­വ­ട്ടിൽ ഇ­രി­ക്കു­ന്ന­തു പ്ര­തി­രൂ­പാ­ത്മ­ക­മാ­യ പ്ര­ക്രി­യ­യാ­ണെ­ന്നു് എ­നി­ക്കു തോ­ന്നു­ന്നു. സ­മു­ദാ­യ­ത്തി­ന്റെ വി­ല­ക്കു­ക­ളെ ലം­ഘി­ച്ചു് പ്ര­കൃ­തി­യു­മാ­യി താ­ദാ­ത്മ്യം പ്രാ­പി­ക്കു­ന്ന­തി­നു­ള്ള അ­ഭി­ലാ­ഷ­മാ­ണു് അ­ദ്ദേ­ഹ­ത്തെ വൃ­ക്ഷ­ച്ഛാ­യ­യിൽ ഇ­രു­ത്തു­ന്ന­തു്. ആ വി­ല­ക്കു­ക­ളെ അ­ദ്ദേ­ഹം ക­ലാ­ത്മ­ക­മാ­യ വി­ധ­ത്തിൽ­ത്ത­ന്നെ “ബാ­ല്യ­കാ­ല­സ­ഖി”യിൽ വി­മർ­ശി­ച്ചി­ട്ടു­ണ്ട­ല്ലോ. പ്ര­കൃ­തി­യു­ടെ മ­റ്റൊ­രു വശം—ക­രാ­ള­മാ­യ ഭാഗം—മ­ജീ­ദി­ന്റെ കാ­ലൊ­ടി­ക്കു­ന്നു­ണ്ടാ­വാം, സു­ഹ്ര­യ്ക്കു ക്ഷയം വ­രു­ത്തി ജീ­വി­താ­ന്ത്യം സം­ഭ­വി­പ്പി­ക്കു­ന്നു­ണ്ടാ­വാം. ധ­നി­ക­നാ­യി­രു­ന്ന ബാ­പ്പ­യെ കൊടിയ ദ­രി­ദ്ര്യ­ത്തി­ലേ­ക്കു വ­ലി­ച്ചെ­റി­യു­ന്നു­ണ്ടാ­വാം. അ­തൊ­ക്കെ­ക­ണ്ടു മ­ന­സ്സു് നൊ­ന്തു­ക­ര­യു­ന്ന ബ­ഷീ­റി­നെ ഞാൻ “ബാ­ല്യ­കാ­ല­സ­ഖി ”യിൽ കണ്ടു. അ­തേ­സ­മ­യം ഈ വി­ഷാ­ദ­ങ്ങ­ളിൽ­നി­ന്നെ­ല്ലാം മു­ക്തി നേ­ട­ണ­മെ­ങ്കിൽ പ്ര­കൃ­തി­യെ ആ­ശ്ര­യ­സ്ഥാ­ന­മാ­യി കരുതു എ­ന്നും അ­ദ്ദേ­ഹം ന­മ്മ­ളോ­ടു പ­റ­യു­ന്നു­ണ്ടു്. സുഹ്ര ത­ന്റേ­താ­യ ഒരു കൊ­ച്ചു മ­ണ്ഡ­ല­ത്തിൽ ഒ­തു­ങ്ങു­ന്നു. മ­ജീ­ദും അ­ങ്ങ­നെ­ത­ന്നെ. ശോകം മാ­ത്ര­മു­ള്ള മ­ണ്ഡ­ല­ങ്ങൾ. അവ ചി­ത്രീ­ക­രി­ച്ചു ന­മ്മ­ളെ“വി­ഷാ­ദ­ത്തി­ന്റെ ക­രി­നീ­ല­ത്ത­ടാ­ക­ത്തിൽ” എ­റി­യു­ന്ന ബഷീർ പ്ര­കൃ­തി­യു­ടെ അ­നു­ഗ്രാ­ഹ­ക ശ­ക്തി­യി­ലും വി­ശ്വ­സി­ക്കു­ന്നു.

പൂ­വൻ­കോ­ഴി മു­ട്ട­യി­ടു­മോ? ചില സാ­ഹി­ത്യ­കാ­ര­ന്മാ­രു­ടെ പൂ­വൻ­കോ­ഴി സ്വർ­ണ്ണ­മു­ട്ട­യി­ടും. അ­തി­നാ­ലാ­ണു് അ­വർ­ക്കു കീർ­ത്തി­യും പണവും.

ഇ­പ്പോൾ ഞാൻ “ബാ­ല്യ­കാ­ല­സ­ഖി” വീ­ണ്ടും വാ­യി­ച്ചു. ഈ നോ­വ­ലി­നെ­ക്കു­റി­ച്ചു് പ­ണ്ടു് ഞാൻ എ­ന്തെ­ഴു­തി എ­ന്ന­തു് ഇ­പ്പോൾ പ­രി­ഗ­ണ­നാർ­ഹ­മ­ല്ല. ആ നോ­വ­ലി­നെ അ­തി­ന്റേ­താ­യ രീ­തി­യിൽ നോ­ക്കു­മ്പോൾ മ­ല­യാ­ള­സാ­ഹി­ത്യ­ത്തി­ലെ ഒ­രു­ത്കൃ­ഷ്ട­മാ­യ ര­ച­ന­യാ­യി ഞാ­ന­തി­നെ കാ­ണു­ന്നു. ഏതു ക­ലാ­സൃ­ഷ്ടി­യും ക­വി­ത­യാ­യി­രി­ക്ക­ണം. കാ­സാൻ­ദ്സാ­ക്കീ­സി ന്റെ “റി­പ്പോർ­ട്ട് റ്റു ഗ്ര­ക്കോ” എന്ന ആ­ത്മ­ക­ഥാ­പ­ര­മാ­യ നോവൽ ക­വി­ത­യാ­ണു്. ലൊർക യുടെ “ര­ക്ത­വി­വാ­ഹം ” എന്ന നാടകം ക­വി­ത­യാ­ണു്. ഷാ­തോ­ബ്രി­യാ­ങ്ങി ന്റെ ആ­ത്മ­ക­ഥ ക­വി­ത­യാ­ണു്. “ബാ­ല്യ­കാ­ല­സ­ഖി”യും ക­വി­ത­യാ­ണു്. ധി­ഷ­ണ­യോ­ടു­ബ­ന്ധ­പ്പെ­ട്ട ഒ­രാ­ശ­യ­മു­ണ്ടാ­വു­ക. അതിനു രൂപം ന­ല്കാൻ­വേ­ണ്ടി ചില ക­ഥാ­പാ­ത്ര­ങ്ങ­ളെ ക­ണ്ടു­പി­ടി­ക്കു­ക, എ­ന്നി­ട്ടു് അ­വ­രെ­ക്കൊ­ണ്ടു പ്ര­വർ­ത്തി­പ്പി­ച്ചു ഒരു ‘ഡിസൈൻ’ ഉ­ണ്ടാ­ക്കു­ക—ഈ ന­വീ­ന­സ­മ്പ്ര­ദാ­യ­ത്തിൽ­നി­ന്നു് അ­ക­ന്നു്, ച­ല­നം­കൊ­ണ്ട ഭാ­വ­ന­യ്ക്കു് അ­നു­രൂ­പ­മാ­യി ക­ഥാ­പാ­ത്ര­ങ്ങ­ളെ സൃ­ഷ്ടി­ക്കു­ക എ­ന്ന­താ­ണു് ബ­ഷീ­റി­ന്റെ രീതി. അ­പ്പോൾ അ­ദ്ദേ­ഹ­ത്തി­ന്റെ രചന സ­ത്യ­ത്തി­ന്റെ നാ­ദ­മു­യർ­ത്തു­ന്നു. ആ വി­ശു­ദ്ധ­കർ­മ്മം അ­നു­ഷ്ഠി­ക്കു­ന്ന­തി­നു് വ­ള­രെ­ക്കു­റ­ച്ചു വാ­ക്കു­ക­ളേ അ­ദ്ദേ­ഹ­ത്തി­നു വേ­ണ്ടൂ. എ­ന്നാൽ അവ വി­കാ­ര­ത്തി­ന്റെ പ്ര­ക­മ്പ­ന­മു­ള­വാ­ക്കു­ക­യും ചെ­യ്യു­ന്നു. “ഒ­ന്നു­കാ­ണാൻ കൊ­തി­യാ­വു­ന്നു” എന്ന സു­ഹ്ര­യു­ടെ വാ­ക്യ­ത്തിൽ ഒരു വി­കാ­ര­പ്ര­പ­ഞ്ച­മു­ണ്ടു്. “എ­ന്താ­യി­രു­ന്നു അ­ന്നു് ഒ­ടു­വി­ലാ­യി സു­ഹ്രാ പറയാൻ തു­ട­ങ്ങി­യ­തു?” എന്ന അ­വ­സാ­ന­ത്തെ ചോ­ദ്യ­ത്തിൽ ചി­ന്ത­യു­ടെ പ്ര­പ­ഞ്ച­മു­ണ്ടു്. വാ­ക്യ­ങ്ങ­ളെ, അല്ല വാ­ക്കു­ക­ളെ അ­വ­യു­ടെ സ­ത്തി­ലേ­ക്കോ സാ­രാം­ശ­ത്തി­ലേ­ക്കോ കൊ­ണ്ടു­വ­ന്നു് ഇ­മ്മ­ട്ടിൽ വൈ­പു­ല്യ­ങ്ങ­ളു­ടെ മ­ണ്ഡ­ല­ങ്ങൾ സൃ­ഷ്ടി­ക്കു­ന്ന വൈ­ക്കം മു­ഹ­മ്മ­ദ് ബ­ഷീ­റി­നു തു­ല്യ­നാ­യി മ­റ്റൊ­രു ക­ഥാ­കാ­രൻ കേ­ര­ള­ത്തിൽ ഇല്ല.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: തി­ന്മ­യെ­ന്നാൽ എ­ന്താ­ണു്?

ഉ­ത്ത­രം: ത­നി­ക്ക­റി­യാ­വു­ന്ന­തെ­ല്ലാം പ്ലാ­റ്റ്ഫോ­മിൽ­നി­ന്നു കു­റ­ഞ്ഞ­തു് ഒന്നര മ­ണി­ക്കൂ­റെ­ങ്കി­ലു­മെ­ടു­ത്തു പ­റ­ഞ്ഞി­ട്ടേ പോകൂ എന്നു ദൃ­ഢ­നി­ശ്ച­യ­ത്തോ­ടെ പ്ര­വർ­ത്തി­ക്കു­ന്ന­വൻ തി­ന്മ­യു­ടെ ഉ­ട­ലെ­ടു­ത്ത രൂ­പ­മാ­ണു്.

ചോ­ദ്യം: അ­സൂ­യ­യ്ക്കു് നിർ­വ്വ­ച­നം തരൂ?

ഉ­ത്ത­രം: നിർ­വ്വ­ച­നം വയ്യ. വി­ശ­ദീ­ക­രി­ക്കാം. എന്നെ ഇ­ന്റർ­വ്യൂ ചെ­യ്യാൻ­വ­ന്ന ഒരു സു­ന്ദ­രി­പ്പെൺ­കു­ട്ടി ചോ­ദി­ച്ചു: ‘സാറ് സു­ഹാ­സി­നി യുടെ ചി­രി­യെ വാ­ഴ്ത്തു­ന്നു. ആ ചി­രി­യിൽ അ­ത്ര­യ്ക്കു ഭംഗി എ­ന്തു­ണ്ടു്?’ ഇ­താ­ണു് അസൂയ.

ചോ­ദ്യം: സ്ത്രീ­ക്കു പു­രു­ഷ­നോ­ടു­ള്ള മാ­ന­സി­ക­നി­ല­യെ­ന്തു?

ഉ­ത്ത­രം: രണ്ടു മാ­ന­സി­ക­നി­ല­യേ­യു­ള്ളു സ്ത്രീ­ക്കു്. ഒ­ന്നു­കിൽ സ്നേ­ഹം അ­ല്ലെ­ങ്കിൽ പു­ച്ഛം. പു­രു­ഷൻ മ­റ്റു­ള്ള­വ­രെ—വി­ശേ­ഷി­ച്ചും സ്ത്രീ­ക­ളെ—സ്നേ­ഹി­ച്ചി­ല്ലെ­ന്നു വരും. പക്ഷേ, പു­ച്ഛി­ക്കി­ല്ല”. (ബൽ­സാ­ക്കി ന്റെ ആശയം ഭാ­ഗി­ക­മാ­യി)

ചോ­ദ്യം: വീ­ട്ടു­കാർ ഏർ­പ്പാ­ടു ചെ­യ്യു­ന്ന വി­വാ­ഹ­വും പ്രേ­മ­വി­വാ­ഹ­വും ത­മ്മിൽ എ­ന്താ­ണു വ്യ­ത്യാ­സം?

ഉ­ത്ത­രം: പ്രേ­മ­വി­വാ­ഹ­ത്തിൽ എ­പ്പോ­ഴും ദുഃഖം. ഏർ­പ്പാ­ടു ചെയ്ത വി­വാ­ഹ­ത്തിൽ വ­ല്ല­പ്പോ­ഴും ദുഃഖം.

ചോ­ദ്യം: നി­ങ്ങൾ ഏ­റ്റ­വും വെ­റു­ക്കു­ന്ന­തു് ഏതു വാ­ക്യം?

ഉ­ത്ത­രം: Happy Birthday എന്നു മ­റ്റു­ള്ള­വർ എ­ന്നോ­ടു പ­റ­യു­മ്പോൾ.

ചോ­ദ്യം: മഴ പെ­യ്യു­ന്നു മ­ദ്ദ­ളം­കൊ­ട്ടു­ന്നു… ബാ­ക്കി?

ഉ­ത്ത­രം: പോ­ഷ­ത്തം, ബാ­ക്കി പറയാൻ മേലാ.

ചോ­ദ്യം: സു­ന്ദ­ര­മാ­യ ഗ­ദ്യ­മെ­ഴു­താൻ ഏതു ഗ­ദ്യ­കൃ­തി­കൾ വാ­യി­ക്ക­ണം?

ഉ­ത്ത­രം: ഒരു ഗ­ദ്യ­കൃ­തി­യും വാ­യി­ക്കേ­ണ്ട­തി­ല്ല. എ­ഴു­ത്ത­ച്ഛ­ന്റെ യും ന­മ്പ്യാ­രു ടെയും കൃ­തി­കൾ ഹൃ­ദി­സ്ഥ­ങ്ങ­ളാ­ക്ക­ണം. ച­മ്പു­ക്ക­ളും വാ­യി­ക്ക­ണം. ഇ­ത്ര­യും ചെ­യ്താൽ ഗദ്യം മ­നോ­ഹ­ര­മാ­കും.

ചോ­ദ്യം: പൂ­വൻ­കോ­ഴി മു­ട്ട­യി­ടു­മോ?

ഉ­ത്ത­രം: ചില സാ­ഹി­ത്യ­കാ­ര­ന്മാ­രു­ടെ പൂ­വൻ­കോ­ഴി സ്വർ­ണ്ണ­മു­ട്ട­യി­ടും. അ­തി­നാ­ലാ­ണു് അ­വർ­ക്കു് കീർ­ത്തി­യും പണവും.

ചോ­ദ്യം: നി­ങ്ങൾ ഒരു ക­ഴു­ത­യ­ല്ലേ?

ഉ­ത്ത­രം: നി­ങ്ങൾ ക­ഴു­ത­യ­ല്ലേ എന്നു ചോ­ദി­ച്ചാൽ മതി. ‘ഒരു’ എന്നു കൂ­ടി­വേ­ണ്ട. ഇനി ഉ­ത്ത­രം. അതേ, ഞാൻ കഴുത തന്നെ. കേ­ര­ള­ത്തി­ലെ സാ­ഹി­ത്യ­കാ­ര­ന്മാ­രെ­യും നി­ങ്ങ­ളെ­പ്പോ­ലെ ചോ­ദ്യ­ങ്ങൾ ചോ­ദി­ക്കു­ന്ന­വ­രെ­യും ചു­മ­ക്കു­ന്ന കഴുത.

കവിത മി­ന്നാ­മി­നു­ങ്ങ്
images/RTG.jpg

വേ­മ്പ­നാ­ട്ടു­കാ­യ­ലിൽ നി­ലാ­വു വീ­ണു­കി­ട­ക്കു­ന്ന­തു് ഞാൻ എ­ത്ര­യോ തവണ ക­ണ്ടി­ട്ടു­ണ്ടു്. അ­രൂ­ക്കു­റ്റി­യിൽ നി­ന്നു് അ­രൂ­രേ­ക്കു­പോ­കാൻ ക­ട­ത്തു­വ­ള്ളം കാ­ത്തു­നി­ല്ക്കു­മ്പോൾ ‘ഏതു ക്ലാ­സ്സിൽ പ­ഠി­ക്കു­ന്നു’ എന്നു ഒരു സു­ന്ദ­രി­പ്പെൺ­കു­ട്ടി ചോ­ദി­ച്ച­തി­ന്റെ മാ­ധു­ര്യം ഇ­പ്പോ­ഴും എന്റെ കാ­തു­ക­ളിൽ ഉ­ണ്ടു്. ‘എന്റെ അ­നാ­കർ­ഷ­ക­ങ്ങ­ളാ­യ ദീർ­ഘ­വർ­ഷ­ങ്ങ­ളിൽ സൂ­ര്യൻ പ്ര­ഭ­ചൊ­രി­യു­ക­യും ച­ന്ദ്രൻ നി­ലാ­വു് പ്ര­സ­രി­പ്പി­ക്കു­ക­യും ചെ­യ്യു­ന്നു. ചി­റ­കു­ക­ളി­ല്ലെ­ന്ന രീ­തി­യിൽ നീ­ലാ­ന്ത­രീ­ക്ഷ­ത്തിൽ ഭ്ര­മ­ണം­ചെ­യ്യു­ന്ന കൃ­ഷ്ണ­പ്പ­രു­ന്തു് ജ­ലാ­ശ­യ­ത്തി­ന്റെ തീ­ര­ത്തു തെ­ല്ലു­നേ­രം വ­ന്നി­രു­ന്നു് ജ­ല­ദർ­പ്പ­ണ­ത്തിൽ സ്വ­ന്തം സൗ­ന്ദ­ര്യം നോ­ക്കി­യ­തി­നു­ശേ­ഷം വീ­ണ്ടും ആ­കാ­ശ­ത്തേ­ക്കു­യ­രു­ന്ന­തു് ഞാൻ ക­ണ്ടി­ട്ടു­ണ്ടു്. ചി­ത്ര­ശ­ല­ഭ­ങ്ങൾ ഒരു പൂ­വിൽ­നി­ന്നു മ­റ്റൊ­രു പൂ­വി­ലേ­ക്കു പ­റ­ക്കു­മ്പോൾ അ­വ­യു­ടെ ക­ന­മി­ല്ലാ­യ്മ­യെ­ക്കാൾ ക­നം­കു­റ­ഞ്ഞ മ­ധു­ര­മ­ന്ദ­ഹാ­സ­ങ്ങൾ ഞാ­നേ­റെ ക­ണ്ടി­ട്ടു­ണ്ടു്… ഈ സു­ന്ദ­ര­ദൃ­ശ്യ­ങ്ങൾ കണ്ട എ­നി­ക്കു്, കാ­ണു­ന്ന എ­നി­ക്കു് ശ്രീ. ജ­യ­പ്ര­കാ­ശ് അ­ങ്ക­മാ­ലി ക­ലാ­കൗ­മു­ദി വാ­രി­ക­യി­ലെ­ഴു­തി­യ “ജീവനി” എന്ന കാ­വ്യം ക്ഷോ­ഭ­ജ­ന­ക­മാ­യി­ഭ­വി­ക്കു­ന്നു. സ്പ­ഷ്ട­ങ്ങ­ളാ­യ പു­രാ­ണ­ക­ഥ­ക­ളെ ക­രു­തി­ക്കൂ­ട്ടി അ­സ്പ­ഷ്ട­ങ്ങ­ളാ­ക്കി പ­രു­ക്കൻ പ­ദ­സ­ന്നി­വേ­ശ­ത്താൽ ഉ­ദ്വേ­ഗം ജ­നി­പ്പി­ച്ചു് അ­ദ്ദേ­ഹ­മെ­ഴു­തു­ന്ന പ­ദ്യ­ഭാ­ഗ­ങ്ങൾ എ­നി­ക്കു് അ­സ­ഹ­നീ­യ­ങ്ങ­ളാ­ണു്. മ­നു­ഷ്യ­ന്റെ വി­ധി­വൈ­പ­രീ­ത്യ­മാ­ണോ അ­ദ്ദേ­ഹ­ത്തി­ന്റെ വിഷയം? അതോ രാ­ജ്യ­ത്തി­ന്റെ ദുർ­ദ്ദ­ശ­യോ? അതോ ഉ­ത്കൃ­ഷ്ട­ത­യോ? എന്തോ ഒ­ന്നും വ്യ­ക്ത­മ­ല്ല. രാ­ത്രി പ­ച്ചി­ല­യിൽ വ­ന്നി­രു­ന്നു സ്വ­ന്തം ഇ­ത്തി­രി­വെ­ട്ടം­കൊ­ണ്ടു് ശോ­ഭ­യു­ടെ ഒരു ചെറിയ വൃ­ത്തം ആ­ര­ചി­ക്കു­ന്നു മി­ന്നാ­മി­നു­ങ്ങ്. കവിത മി­ന്നാ­മി­നു­ങ്ങാ­ണു്. ജീ­വി­ത­ദ­ല­ത്തിൽ അതു ചെറിയ പ്ര­കാ­ശ­മെ­ങ്കി­ലും വീ­ഴ്ത്ത­ണം.

images/FedericoGarciaLorca.jpg
ലൊർക

ജ­യ­പ്ര­കാ­ശ് എ­ഴു­തി­യ ഈ പ­ദ്യ­ത്തെ കു­ങ്കു­മം വാ­രി­ക­യിൽ ശ്രീ­മ­തി. എസ്. സ­തീ­ദേ­വി എ­ഴു­തി­യ ‘യാ­ത്രാ­മൊ­ഴി­യു’മായി ഒന്നു താ­ര­ത­മ്യ­പ്പെ­ടു­ത്തു­ക. യാ­ത്രാ­മൊ­ഴി ഉ­ത്കൃ­ഷ്ട­മാ­യ കാ­വ്യ­മ­ല്ല. പക്ഷേ, ന­വീ­ന­ക­വി­ത­യു­ടെ ദുർ­ഗ്ര­ഹ­ത­യോ വി­ഭ്ര­മ­ജ­ന­ക­ത്വ­മോ ആ­ശ­യ­സ­ങ്കീർ­ണ്ണ­ത­യോ അ­തി­നി­ല്ല. ക­വി­ക്കു പ­റ­യാ­നു­ള്ള­തു് സ്പ­ഷ്ട­മാ­യി പ­റ­ഞ്ഞി­രി­ക്കു­ന്നു. ല­യാ­നു­വി­ദ്ധ­ത­യും അ­തി­നു­ണ്ടു്. സ­തീ­ദേ­വി­യു­ടെ കാ­വ്യ­ത്തി­ന്റെ രൂപം യാ­ഥാ­സ്ഥി­തി­ക­മാ­ണു്. ആ­ശ­യ­ത്തി­നു പു­തു­മ­യി­ല്ല, ഇം­ഗ്ലീ­ഷിൽ sure hand എന്നു വി­ളി­ക്കു­ന്ന ധർ­മ്മം അ­തി­നി­ല്ല എ­ന്നൊ­ക്കെ­പ്പ­റ­യാം. സം­ക്ഷേ­പ­ണ­ചാ­രു­ത ഉ­ണ്ടാ­യി­രു­ന്നെ­ങ്കിൽ എന്നു സ­ഹൃ­ദ­യൻ പ­റ­യു­ക­യും ചെ­യ്യും. പക്ഷേ, ഏ­കാ­ന്ത­ത്തി­ലി­രു­ന്നു് അ­തൊ­ന്നു ഉ­റ­ക്കെ­ച്ചൊ­ല്ലി­നോ­ക്കു­ക. കാ­വ്യ­ഹൃ­ദ­യ­ത്തി­ന്റെ സ്പ­ന്ദ­നം അ­തിൽ­നി­ന്നു നി­ങ്ങൾ കേൾ­ക്കും.

തെ­റ്റു­കൾ
  1. ഞാൻ സ്നേ­ഹി­ക്കു­ക­യും ബ­ഹു­മാ­നി­ക്കു­ക­യും ചെ­യ്യു­ന്ന ഒരു ഡോ­ക്ടർ (ഗൾഫ് രാ­ജ്യ­ത്താ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ ജോലി) ദ­യാ­പൂർ­വം എന്റെ വീ­ട്ടിൽ വ­ന്നി­രു­ന്നു. പ്രാ­യ­മേ­റെ­യാ­യി­ട്ടും തി­ക­ഞ്ഞ ആ­രോ­ഗ്യ­മു­ണ്ടെ­നി­ക്കു്. അ­തി­ന്റെ ര­ഹ­സ്യ­മെ­ന്തെ­ന്നു് ഒരാൾ ചോ­ദി­ച്ച­പ്പോൾ, ഞാൻ ദി­വ­സ­വും കാ­ല­ത്തും രാ­ത്രി­യും ചു­വ­ന്നു­ള്ളി പാലിൽ വേ­കി­ച്ചു ക­ഴി­ക്കു­ന്നു എനു മ­റു­പ­ടി നൽകി. ഡോ­ക്ടർ അതു ക­ണ്ടി­ട്ടാ­വ­ണം എ­ന്നോ­ടു പ­റ­ഞ്ഞു: ഉള്ളി ക­ഴി­ച്ചാൽ കൊ­ള­സ്റ്റ­റോൾ (ശ­രി­യാ­യ ഉ­ച്ചാ­ര­ണം ഇ­തിൽ­നി­ന്നു് അല്പം വി­ഭി­ന്ന­മാ­ണു്—ലേഖകൻ) കൂടും. അതു കൂ­ടി­യാൽ ആ­പ­ത്താ­ണു്. ഡോ­ക്ടർ പ­റ­ഞ്ഞ­ത­ല്ലേ, ഞാനതു വി­ശ്വ­സി­ച്ചു. ഉ­ള്ളി­ക­ഴി­ക്കൽ നി­റു­ത്തി. പ്ര­ശ­സ്ത­നാ­യ നോ­വ­ലി­സ്റ്റ് ജി. വി­വേ­കാ­ന­ന്ദ നോടു ഡോ­ക്ട­റു­ടെ ഈ പ്ര­സ്താ­വ­ത്തെ­ക്കു­റി­ച്ചു പ­റ­ഞ്ഞ­പ്പോൾ അ­ദ്ദേ­ഹം അ­റി­യി­ച്ചു: “അതു ശ­രി­യ­ല്ല. ഉള്ളി കൊ­ള­സ്റ്റ­റൊൾ കു­റ­യ്ക്കു­ക­യേ ഉള്ളു”. എ­ങ്കി­ലും ഞാൻ അതു വീ­ണ്ടും ക­ഴി­ക്കാൻ പോ­യി­ല്ല. ഇ­ന്നു് Dr. Patrick Pietroni (Chairman of the British Holistic Medical Association”) അ­വ­താ­രി­ക എ­ഴു­തി­യ “Good Health Guide” എന്ന പു­സ്ത­കം നോ­ക്കി­യ­പ്പോൾ ക­ണ്ട­തു് ഇ­ങ്ങ­നെ: “Onion is also capable of taking the cholesterol sting out of foods”. ഡോ­ക്ടർ കെ. കെ. ശർ­മ്മ­യും മൂ­ന്നു സ­ഹ­പ്ര­വർ­ത്ത­ക­രും ഉ­ള്ളി­യു­ടെ Cholesterol-​lowering ശ­ക്തി­പ­രീ­ക്ഷ­ണ­ങ്ങൾ ന­ട­ത്തി തെ­ളി­യി­ച്ചി­ട്ടു­ണ്ടെ­ന്നും ഈ പു­സ്ത­ക­ത്തി­ലു­ണ്ടു്. ഉള്ളി വേ­കി­ച്ചാ­ലും അ­തി­ന്റെ ശ­ക്തി­ക്കു് കുറവു വ­രി­ല്ല­ത്രേ (P. 338). ഉള്ളി ര­ക്ത­സ­മ്മർ­ദ്ദം കു­റ­യ്ക്കു­മെ­ന്നും ഇതിൽ കാ­ണു­ന്നു (P. 392, പു­സ്ത­ക­ത്തി­ന്റെ വില Rs. 100).
  2. മ­ല­യാ­ളം ന­ല്ല­പോ­ലെ കൈ­കാ­ര്യം ചെ­യ്യു­ന്ന, സം­സ്കൃ­ത­വും അ­റി­യാ­വു­ന്ന ഒരു നല്ല സാ­ഹി­ത്യ­കാ­രൻ മുൻ­പൊ­രി­ക്കൽ “അവൾ ഉ­ഷ്ണീ­ഷ­മ­ഴി­ച്ചു് കു­ഞ്ഞി­നു­മു­ല­കൊ­ടു­ത്തു”. എ­ന്നെ­ഴു­തി. ഉ­ഷ്ണീ­ഷ­ത്തി­നു് തൊ­പ്പി, ത­ല­പ്പാ­വു് എ­ന്നാ­ണു് അർ­ത്ഥ­മെ­ന്ന­തു് അ­ദ്ദേ­ഹ­മ­ങ്ങു മ­റ­ന്നു­പോ­യി. പു­രു­ഷ­ന്മാർ­ക്കു് ഉ­ഷ്ണ­കാ­ല­ത്തു് ഷേർ­ട്ടി­ടാ­തെ, ബ­നി­യൻ­പോ­ലു­മി­ടാ­തെ വീ­ട്ടിൽ നി­ല്ക്കാം. വേ­ണ­മെ­ങ്കിൽ റോ­ഡി­ലി­റ­ങ്ങി ന­ട­ക്കു­ക­യും ചെ­യ്യാം. സ്ത്രീ­കൾ­ക്കു് അതു ക­ഴി­യു­ക­യി­ല്ല­ല്ലോ. ഉ­ഷ്ണീ­ഷ­ത്തി­നു് ഉ­ഷ്ണ­മ­ക­റ്റു­ന്ന­തു്—തൊ­പ്പി—എ­ന്നാ­ണു് അർ­ത്ഥ­മെ­ങ്കി­ലും ഉഷ്ണം കൂ­ട്ടു­ന്ന റ­വു­ക്ക­യോ ബ്രാ­യോ ആ­യി­രി­ക്കു­മ­തെ­ന്നു് സാ­ഹി­ത്യ­കാ­രൻ ധ­രി­ച്ചു­പോ­യി. അ­തു­കൊ­ണ്ടു് അ­ത­ഴി­ച്ച­പ്പോൾ അ­വൾ­ക്കു താൽ­ക്കാ­ലി­ക­സു­ഖം; മു­ല­പ്പാൽ കു­ടി­ക്കു­ന്ന കു­ഞ്ഞി­നും സുഖം. ര­ണ്ടു­പേ­രും സു­ഖി­ക്ക­ട്ടെ. സു­ഖ­ത്തി­ന്റെ മുൻ­പിൽ ശ­രി­യാ­യ അർ­ത്ഥ­ത്തി­നു് എന്തു കാ­ര്യം?
  3. മ­യൂ­ര­സ­ന്ദേ­ശ’ത്തി­നു വ്യാ­ഖ്യാ­ന­മെ­ഴു­തി­യ ഒരു പ്ര­ഫെ­സർ അ­തെ­ന്നെ വാ­യി­ച്ചു കേൾ­പ്പി­ക്കു­ക­യാ­യി­രു­ന്നു. “സാ­ല­ത്തി­ന്മേൽ പ­രി­ചൊ­ടു പ­റ­ന്നെ­ത്തി… ” എന്ന കാ­വ്യ­ഭാ­ഗം വാ­യി­ച്ചി­ട്ടു് സാലം=പന എ­ന്നു് അ­ദ്ദേ­ഹം പ­റ­ഞ്ഞു. ഞാൻ വി­ന­യ­ത്തോ­ടെ അ­റി­യി­ച്ചു. “സാർ, സാലം tree in general. താലം=പന. അ­തി­നാൽ സാ­ല­ത്തി­നു് പ­ന­യെ­ന്നു് എ­ഴു­തി­യ­തു് ശ­രി­യാ­ണോ എന്നു സംശയം”. “പനയും മരം തന്നെ. അ­തു­കൊ­ണ്ടു് ഞാനതു മാ­റ്റു­ന്നി­ല്ല” എന്നു പ­റ­ഞ്ഞു പി­ന്നെ­യും വാ­യി­ക്കാൻ തു­ട­ങ്ങി.
  4. ഞാൻ ‘രാ­മ­ച­ന്ദ്ര­വി­ലാ­സം’ മ­ഹാ­കാ­വ്യം ക്ലാ­സ്സിൽ പ­ഠി­പ്പി­ക്കു­ക­യാ­യി­രു­ന്നു.

‘പൊ­ടി­യാ­ടു­ക പി­ന്നെ­യാ­ട്ടെ­ടോ നീ

ചൊടി ചെ­മ്പി­ച്ചൊ­രു സ­ത്വ­വേ­ദി­യ­ല്ലേ

തുട നല്ല കു­രു­ക്ക­മാ­ണ­വൾ­ക്കു

ള്ള­ട­യാ­ളം നൂ­നി­യു­ള്ള നിൻ­ക­രം പോൽ

ഇതിലെ നൂ­നി­യു­ടെ അർ­ത്ഥം എ­നി­ക്ക­റി­ഞ്ഞു­കൂ­ടെ­ന്നും നോ­ക്കി പി­ന്നെ പ­റ­യാ­മെ­ന്നും ഞാൻ വി­ദ്യാർ­ത്ഥി­ക­ളോ­ടു പ­റ­ഞ്ഞു. ക്ലാ­സ് ക­ഴി­ഞ്ഞു് യൂ­ണി­വേ­ഴ്സി­റ്റി കോ­ളേ­ജി­ലെ മ­ല­യാ­ളം വ­കു­പ്പിൽ­ച്ചെ­ന്നു് എന്റെ അ­ദ്ധ്യാ­പ­ക­നാ­യി­രു­ന്ന കു­ഞ്ഞു­കൃ­ഷ്ണ­പി­ള്ള­സ്സാ­റി­നോ­ടു് ആ വാ­ക്കി­ന്റെ അർ­ത്ഥം ചോ­ദി­ച്ചു. സാ­റി­ന്റെ മ­റു­പ­ടി—“നൂ­നി­യെ­ന്നാൽ പതകരി. ല്യൂ­ക്ക­ഡേ­മ എന്നു ഇം­ഗ്ലീ­ഷിൽ പ­റ­യു­ന്ന­തു്”.

ഞാൻ:
സാർ, സീ­ത­യു­ടെ തു­ട­യിൽ പാ­ണ്ടോ?
സാറ്:
“അതേ ആ­ന­യു­ടെ തു­മ്പി­ക്കൈ­യിൽ പാ­ണ്ടി­ല്ലേ? തു­മ്പി­ക്കൈ­ക്കു സ­ദൃ­ശ­മാ­യ തു­ട­യിൽ­പാ­ണ്ടു്. സം­ശ­യ­മു­ണ്ടെ­ങ്കിൽ ശ്രീ­രാ­മ­നോ­ടു ചോ­ദി­ച്ചാൽ മതി”. (ഇ­ന്നും നൂ­നി­യു­ടെ അർ­ത്ഥ­മെ­ന്തെ­ന്നു് എ­നി­ക്ക­റി­ഞ്ഞു­കൂ­ടാ. നുനൈ എന്ന വാ­ക്കു­ണ്ടു് Tamil Lexion-​ൽ തു­മ്പു് എ­ന്നാ­ണു് അ­തി­നർ­ത്ഥം നൽ­കി­യി­രി­ക്കു­ന്ന­തു്.)
മാ­സ്റ്റർ­പീ­സോ?
images/Sabato.jpg
ഏർ­നാ­സ്തോ സാ­ബാ­തോ

ഏർ­നാ­സ്തോ സാ­ബാ­തോ (Ernesto Sabato) ആർ­ജ­ന്റീ­ന­യി­ലെ മ­ഹാ­നാ­യ നോ­വ­ലി­സ്റ്റാ­ണു് എന്നു നി­രൂ­പ­കർ പ­റ­യു­ന്നു. ഇ­വി­ടെ­യെ­ങ്ങും കി­ട്ടാ­നി­ല്ലാ­ത്ത, അ­ദ്ദേ­ഹ­ത്തി­ന്റെ On Heroes and Tombs എന്ന നോവൽ (translated by Helan R. Lane —David R Godine, Publisher inc. Massachusetts) ഞാൻ വാ­യി­ച്ചു. Powerful, powerful എ­ന്നു് നി­രൂ­പ­കർ വീ­ണ്ടും വീ­ണ്ടും പ­റ­യു­ന്ന ഈ നോവൽ യ­ഥാർ­ത്ഥ­മാ­യ പ്ര­തി­ഭ­യു­ടെ ഫ­ല­മ­ല്ലെ­ന്നാ­ണു് എന്റെ പക്ഷം. ഗ­താ­വ­ലോ­ക­ന­ക­ലാ­സ­ങ്കേ­തം (retrospective technique) പ­രോ­ക്ഷ­മാ­യ ആ­ഖ്യാ­നം, ഋ­ജു­വാ­യ ആ­ഖ്യാ­നം ഇ­വ­യി­ലൂ­ടെ മാർ­തീൻ (Martin) എന്ന ഒരു പ­യ്യ­ന്റെ­യും അ­ലേ­ഹാ­ന്ദ്രേ (Alejandra) എന്ന പെൺ­കു­ട്ടി­യു­ടേ­യും പ്രേ­മ­ക­ഥ പ­റ­യു­ക­യാ­ണു് നോ­വ­ലി­സ്റ്റ്. പെൺ­കു­ട്ടി­യെ ചു­ഴ­ലി­ദ്ദീ­നം പി­ടി­ച്ച­വ­ളെ­പ്പോ­ലെ­യാ­ണു് അ­ദ്ദേ­ഹം അ­വ­ത­രി­പ്പി­ക്കു­ന്ന­തു്. ഈ ചി­ത്രീ­ക­ര­ണം ആ­ദ്യ­മൊ­ക്കെ അ­സ്വാ­ഭാ­വി­ക­മാ­യി തോ­ന്നു­മെ­ങ്കി­ലും ക­ഥാ­ഗ­തി­യു­ടെ ചു­രു­ളു­കൾ അ­ഴി­യു­മ്പോൾ അ­തി­ന്റെ അ­സ­ഹ­നീ­യ­ത മാ­റി­ക്കി­ട്ടും. കാരണം പെൺ­കു­ട്ടി­യു­ടെ അ­ച്ഛ­നു് അ­വ­ളു­മാ­യി ലൈം­ഗി­ക­ബ­ന്ധം ഉ­ണ്ടു് എ­ന്ന­താ­ണു്. അ­തു­ണ്ടാ­ക്കി­യ മാ­ന­സി­കാ­ഘാ­ത­മാ­യി­രി­ക്കാം ഈ അ­നി­യ­ത­സ്വ­ഭാ­വ­ത്തി­നു ഹേതു. അ­ലേ­ഹാ­ന്ദ്രേ­യു­ടെ അച്ഛൻ ദു­ഷി­ച്ച, ജീർ­ണ്ണി­ച്ച ആർ­ജ­ന്റീ­ന­യ്ക്കു പ്രാ­തി­നി­ധ്യം വ­ഹി­ക്കു­ന്നു. അ­യാ­ളി­ലൂ­ടെ നമ്മൾ രാ­ജ്യ­ത്തി­ന്റെ­യും അ­തി­ന്റെ പ്ര­ധാ­ന­ന­ഗ­ര­മാ­യ ബേനസ് ഐ­റി­സി­ന്റെ­യും ജീർ­ണ്ണ­ത മു­ഴു­വൻ കാ­ണു­ന്നു. പെറോൺ എന്ന സ്വേ­ച്ഛാ­ധി­കാ­രി­യു­ടെ ഭ­ര­ണ­കാ­ല­യ­ള­വി­ലെ ആ­ദ്യ­ത്തെ ചില സം­വ­ത്സ­ര­ങ്ങ­ളു­ടെ ചി­ത്ര­ങ്ങ­ളാ­ണു് നോ­വ­ലിൽ. ആ ചി­ത്ര­ങ്ങൾ­ക്കു് ആർ­ജ­ന്റീ­ന­യെ­സ്സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം ആം­ഗ­ത്യം കാ­ണു­മാ­യി­രി­ക്കും. പക്ഷേ, മാർ­കേ­സി നെ­പ്പോ­ലെ, റോആ ബാ­സ്തോ­സി നെ­പ്പോ­ലെ അ­വ­യ്ക്കു സാർ­വ­ജ­നീ­ന­സ്വ­ഭാ­വം വ­രു­ത്താൻ സാ­ബാ­തോ­ക്കു് ക­ഴി­ഞ്ഞി­ട്ടി­ല്ല. ആ­ലേ­ഹാ­ന്ദ്രേ അ­ച്ഛ­നെ കൊ­ന്നി­ട്ടു് ആ­ത്മ­ഹ­ത്യ ചെ­യ്യു­ന്നു. അ­ഗ­മ്യ­ഗ­മ­നം ആ­ദ്യ­മേ തന്നെ പെൺ­കു­ട്ടി സൂ­ചി­പ്പി­ക്കു­ന്നു­ണ്ടു്. “‘My mother died when I was five. And when I was eleven I found my father here with a woman. But I think now that he’d been sleeping with her for a long time before my mother died’. With a laugh that appeared to be a normal one to the same degree that a hunchbacked criminal resembles a man sound in mind and body she added: ‘In the same bed that I sleep now’”.

ഉ­ത്കൃ­ഷ്ട­ങ്ങ­ളാ­യ നോ­വ­ലു­കൾ വാ­യി­ക്കു­മ്പോൾ നമ്മൾ വാ­ക്യ­ങ്ങൾ കാ­ണു­ക­യി­ല്ല. ഗ്ര­ന്ഥ­കാ­ര­നെ കാ­ണു­ക­യി­ല്ല. സം­ഭ­വ­പ്ര­ഭാ­വ­ത്തി­ലൂ­ടെ ഒ­ഴു­കു­ക­യാ­ണു്.

മ­ഹാ­ന്മാ­രാ­യ നോ­വ­ലി­സ്റ്റു­കൾ സൗ­ന്ദ­ര്യ­ത്തോ­ടു ബ­ന്ധ­പ്പെ­ട്ട സം­സ്കാ­ര­ത്തിൽ നി­ന്നാ­ണു് ക­ലാ­നിർ­മ്മാ­ണ­ത്തി­നു ഒ­രു­ങ്ങു­ക. സാ­ബാ­തോ­ക്കു് പെറോൺ ഭ­ര­ണ­ത്തി­ന്റെ ക്രൂ­ര­ത­ക­ളും അവ ജ­നി­പ്പി­ച്ച ‘ലാ­ബ­റിൻ­തി’ൽ ജ­ന­ത­യ്ക്കു­ണ്ടാ­കു­ന്ന വ­ട്ടം­ക­റ­ങ്ങ­ലു­ക­ളു­മാ­ണു് പ്രാ­ധാ­ന്യ­മാർ­ജ്ജി­ച്ച­വ. ധി­ഷ­ണി­യിൽ നി­ന്നു് ആ­വിർ­ഭ­വി­ക്കു­ന്ന ആ­ശ­യ­ങ്ങൾ­ക്കു രൂപം നൽ­കാ­നാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ യത്നം. അ­തു­കൊ­ണ്ടു് ഈ നോ­വ­ലി­നു് സൗ­ന്ദ­ര്യ­ത്തോ­ടു ബ­ന്ധ­പ്പെ­ട്ട സം­സ്കാ­ര­മി­ല്ല. ഉ­ത്കൃ­ഷ്ട­ങ്ങ­ളാ­യ നോ­വ­ലു­കൾ വാ­യി­ക്കു­മ്പോൾ നമ്മൾ വാ­ക്യ­ങ്ങൾ കാ­ണു­കി­ല്ല, ഗ്ര­ന്ഥ­കാ­ര­നെ കാ­ണു­കി­ല്ല. സം­ഭ­വ­പ്ര­വാ­ഹ­ത്തി­ലൂ­ടെ ഒ­ഴു­കു­ക­യാ­ണു്. സാ­ബാ­തോ വാ­യ­ന­ക്കാ­ര­നെ ആ­ഖ്യാ­ന­ത്തി­ന്റെ ച­ങ്ങ­ല­കൊ­ണ്ടു­ബ­ന്ധി­ച്ചു വ­ലി­ച്ചി­ഴ­ച്ചു­കൊ­ണ്ടു ന­ട­ക്കു­ന്നു.

രണ്ടു മാ­ന­സ്സി­ക നി­ല­ക­ളേ­യു­ള്ളു സ്ത്രീ­ക്കു്. ഒ­ന്നു­കിൽ സ്നേ­ഹം അ­ല്ലെ­ങ്കിൽ പു­ച്ഛം. പു­രു­ഷൻ മ­റ്റു­ള്ള­വ­രെ—വി­ശേ­ഷി­ച്ചും സ്ത്രീ­ക­ളെ—സ്നേ­ഹി­ച്ചി­ല്ലെ­ന്നു­വ­രും. പക്ഷേ, പു­ച്ഛി­ക്കി­ല്ല.

നാ­വി­ന്റെ തു­മ്പി­ലാ­ണു ചി­ലർ­ക്കു വാ­ക്കു­ക­ളി­രി­ക്കു­ന്ന­തെ­ന്നു ഈ­ല്യാ­സ് ക­നേ­റ്റി പ­റ­ഞ്ഞി­ട്ടു­ണ്ടു്. മറ്റു ചി­ലർ­ക്കു് ഹൃ­ദ­യ­ത്തി­ന്റെ അ­ടി­ത്ത­ട്ടി­ലും. ആ അ­ടി­ത്ത­ട്ടിൽ­നി­ന്നു വ­രു­ന്ന വാ­ക്കു­കൾ ശ്രോ­താ­ക്ക­ളെ ആ­ഹ്ലാ­ദി­പ്പി­ക്കും. അ­ങ്ങ­നെ­യു­ള്ള പ്ര­ഭാ­ഷ­കർ­ക്കു ആം­ഗ്യ­ങ്ങൾ വേണ്ട, ‘ഞാൻ ചോ­ദി­ക്കു­ന്നു’ എന്ന ചോ­ദ്യ­രൂ­പ­ത്തി­ലു­ള്ള പ്ര­ഖ്യാ­പ­ന­ങ്ങൾ വേണ്ട. ശാ­ന്ത­മാ­യി അവർ വാ­ക്കു­ക­ളെ, വാ­ക്യ­ങ്ങ­ളെ ശ്രോ­താ­ക്ക­ളി­ലേ­ക്കു പ­ക­രു­ന്നു. പ്ര­ഭാ­ഷ­ണം അ­വ­സാ­നി­ച്ചാ­ലും ശ്രോ­താ­ക്കൾ അതിനെ വി­സ്മ­രി­ക്കി­ല്ല. നാ­വിൻ­തു­മ്പിൽ നി­ന്നു വാ­ക്കു­കൾ പ്ര­വ­ഹി­പ്പി­ക്കു­ന്ന­വർ ഏതേതു വാ­ക്കു­ക­ളാ­ണു് തങ്ങൾ ഒ­ഴു­ക്കി­വി­ട്ട­തു് എ­ന്ന­തു­പോ­ലു­മ­റി­യു­ന്നി­ല്ല. അവർ ‘ഹി­സ്റ്റ്റി­യോ­ണി­ക്സി’ലാ­യി­രി­ക്കും ത­ല്പ­രർ (histrionics = നാ­ട­ക­ത്തി­ന്റെ മ­ട്ടി­ലു­ള്ള പ്ര­ഭാ­ഷ­ണം) അവർ താൽ­ക്കാ­ലി­ക­മാ­യി കൈയടി നേടും. കൈ­യ­ടി­ച്ച ശ്രോ­താ­ക്ക­ളോ­ടു് പ്ര­ഭാ­ഷ­കർ എ­ന്തു­പ­റ­ഞ്ഞു­വെ­ന്നു ചോ­ദി­ച്ചു നോ­ക്കു­ക. ‘എന്തോ’ എന്ന മ­ട്ടിൽ കൈ­മ­ലർ­ത്തും.

images/GHG.jpg

സാ­ഹി­ത്യ­കാ­ര­ന്മാ­രി­ലു­മു­ണ്ടു് ഇ­ങ്ങ­നെ­യു­ള്ള­വർ. ഹൃ­ദ­യ­ത്തിൽ­നി­ന്നു വാ­ക്കു­കൾ ഒ­ഴു­ക്കു­ന്ന­വർ ര­സ­നാ­ഗ്ര­ത്തിൽ­നി­ന്നു് പ­ദ­ങ്ങൾ പ്ര­വ­ഹി­ക്കു­ന്ന­വർ. ഇ­ട­പ്പ­ള്ളി രാ­ഘ­വൻ­പി­ള്ള യുടെ കവിത ഹൃ­ദ­യ­ത്തിൽ­നി­ന്നു വന്നു. കെ­ടാ­മം­ഗ­ലം പ­പ്പു­ക്കു­ട്ടി യുടെ കവിത ര­സ­നാ­ഗ്ര­ത്തിൽ­നി­ന്നും. അതു് ഹൃ­ദ­യ­ത്തിൽ­നി­ന്നു വ­ന്ന­താ­ണെ­ന്നു വ­രു­ത്താൻ എ. ബാ­ല­കൃ­ഷ്ണ­പി­ള്ള ശ്ര­മി­ച്ചി­ട്ടും ഫ­ലി­ച്ചി­ല്ല.

രാ­ഹുൽ­ജി­യും ഇ. എം. എ­സ്സും.
images/RahulSankrityayan.jpg
രാഹുൽ സാം­കൃ­ത്യാ­യ­നൻ

മു­ക­ളി­ലെ­ഴു­തി­യ­തു­പോ­ലെ നാ­വിൻ­ത്തു­മ്പിൽ­നി­ന്നു വാ­ക്കു­കൾ ഒ­ഴു­ക്കു­ന്ന പ­ണ്ഡി­ത­ന്മാ­രു­ണ്ടു്. തങ്ങൾ എ­ഴു­തു­ന്ന­തൊ­ക്കെ സ്വ­ന്തം നാ­ട്ടി­നും മറ്റു നാ­ട്ടു­കാർ­ക്കും പ്ര­യോ­ജ­ന­പ്പെ­ട­ണ­മെ­ന്നു കരുതി ധി­ഷ­ണ­യിൽ നി­ന്നു വ­രു­ന്ന പ­ദ­ങ്ങ­ളെ വെ­ള്ള­ക്ക­ട­ലാ­സ്സി­ലേ­ക്കു വീ­ഴ്ത്തു­ന്ന പ­ണ്ഡി­ത­ന്മാ­രു­ണ്ടു്. ആ രീ­തി­യിൽ ഒരു മ­ഹാ­പ­ണ്ഡി­ത­നാ­യി­രു­ന്നു രാഹുൽ സാം­കൃ­ത്യാ­യ­നൻ. മ­നു­ഷ്യൻ, ച­രി­ത്രം, കല, സാ­ഹി­ത്യം, സാ­മൂ­ഹി­ക­ശാ­സ്ത്രം എന്നു വേണ്ട എല്ലാ വി­ഷ­യ­ങ്ങ­ളെ­ക്കു­റി­ച്ചും വി­ദ്വ­ജ്ജ­നോ­ചി­ത്ര­ങ്ങ­ളാ­യ ഗ്ര­ന്ഥ­ങ്ങ­ളെ­ഴു­തി ലോ­ക­ജ­ന­ത­യ്ക്കു് ഉ­ന്ന­മ­നം വ­രു­ത്തി­യ മ­ഹാ­വ്യ­ക്തി­യാ­ണു് അ­ദ്ദേ­ഹം. രാഹുൽ സാം­കൃ­ത്യാ­യ­ന­ന്റെ ഏതു പു­സ്ത­കം ക­ണ്ടാ­ലും ഞാനതു വാ­ങ്ങി വാ­യി­ക്കും. ലോ­ക­സം­സ്കാ­ര­ത്തി­ന്റെ സ­മു­ന്ന­ത­ത­ല­ത്തിൽ എ­ത്തി­യ ഈ മഹാനെ ശ്രീ. ഇ. എം. എസ്സി നു അ­റി­യാ­മാ­യി­രു­ന്നു­വെ­ന്നു ദേ­ശാ­ഭി­മാ­നി വാ­രി­ക­യിൽ എ­ഴു­തി­ക്ക­ണ്ട­പ്പോൾ എ­നി­ക്കു് ആ­ഹ്ലാ­ദ­മു­ണ്ടാ­യി. മ­ഹാ­പാ­ണ്ഡി­ത്യ­ത്തെ വെ­റു­തെ കൊ­ണ്ടു­ന­ട­ന്ന ആളല്ല രാഹുൽ സാം­കൃ­ത്യാ­യ­നൻ. അതു് ജീ­വി­ത­ത്തോ­ടു് അ­ദ്ദേ­ഹം യോ­ജി­പ്പി­ച്ചു. അ­ദ്ദേ­ഹ­ത്തി­ന്റെ ജ­ന്മ­വാർ­ഷി­കം ആ­ഘോ­ഷി­ക്കാൻ പോ­കു­ന്ന­തി­നെ അ­ഭി­ന­ന്ദി­ച്ചു­കൊ­ണ്ടാ­ണു് ഇ. എം. എസ്സ്. എ­ഴു­തു­ന്ന­തു്. കൂ­ടാ­തെ അ­ദ്ദേ­ഹം ഇ. എം. എ­സ്സി­ന്റെ തൂ­ലി­കാ­ചി­ത്രം എ­ഴു­തി­യ­തും. ഒരു ധി­ഷ­ണാ­ശാ­ലി വേ­റൊ­രു ധി­ഷ­ണാ­ശാ­ലി­യെ മാ­നി­ക്കു­ന്നു. തി­ക­ച്ചും ആ­ഹ്ലാ­ദ­ദാ­യ­ക­മാ­ണു് അ­തെ­നി­ക്കു്.

അ­ഷ്ട­മൂർ­ത്തി

വൈ­രൂ­പ്യം­പോ­ലും ക­ല­യി­ലെ വാ­ങ്മ­യ­ചി­ത്ര­മാ­യാൽ സൗ­ന്ദ­ര്യാ­നു­ഭൂ­തി­യ­ത്രേ. അ­തി­നാ­ലാ­ണു് നല്ല ക­ഥ­ക­ളും നല്ല വാ­ക്യ­ങ്ങ­ളും സ­ഹൃ­ദ­യൻ വീ­ണ്ടും വീ­ണ്ടും വാ­യി­ക്കു­ക.

മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ ശ്രീ. അ­ഷ്ട­മൂർ­ത്തി എ­ഴു­തി­യ “ക­ഥാ­സാ­രം” എന്ന ചെ­റു­ക­ഥ വാ­യി­ച്ചു­തീർ­ന്ന­പ്പോൾ A delight to read എന്നു ഞാൻ സ്വയം പ­റ­ഞ്ഞു­പോ­യി. അ­ത്ര­യ്ക്കു് അതു് മ­നോ­ഹ­ര­മാ­യി­ട്ടു­ണ്ടു്. ജീ­വി­ത­ത്തി­ലെ ഏതു സു­ന്ദ­ര­ദൃ­ശ്യ­വും ഏ­താ­നും നി­മി­ഷ­മേ ന­മ്മ­ളെ ആ­ഹ്ലാ­ദി­പ്പി­ക്കൂ. അ­തു­ക­ഴി­ഞ്ഞാൽ ചെ­ടി­ക്കും. ക­ഴി­യു­ന്ന­തും വേ­ഗ­ത്തിൽ നമ്മൾ അവിടെ നി­ന്നു ര­ക്ഷ­നേ­ടും. വൈ­രൂ­പ്യ­ദർ­ശ­ന­മു­ള­വാ­ക്കു­ന്ന വെ­റു­പ്പും താൽ­ക്കാ­ലി­ക ദർ­ശ­ന­മു­ള­വാ­ക്കു­ന്ന വെ­റു­പ്പും താൽ­ക്കാ­ലി­ക­മാ­ണു്. മരണം വി­രൂ­പ­മാ­ണു്. അ­തി­ന്റെ ദർ­ശ­ന­മു­ള­വാ­ക്കു­ന്ന ശോ­ക­വും വെ­റു­പ്പും ക്ഷ­ണി­ക­മ­ത്രേ. പക്ഷേ, ആ ദൃ­ശ്യ­ങ്ങ­ളെ —സു­ന്ദ­ര­ദൃ­ശ്യ­ങ്ങ­ളെ, വി­രൂ­പ­ദൃ­ശ്യ­ങ്ങ­ളെ—അ­ഷ്ട­മൂർ­ത്തി ചെ­യ്ത­തു­പോ­ലെ വാ­ങ്മ­യ­ചി­ത്ര­ങ്ങ­ളാ­ക്കി­യാൽ സ­ഹൃ­ദ­യ­നു് സൗ­ന്ദ­ര്യ­ത്തി­ന്റെ അ­നു­ഭൂ­തി­യാ­ണു്. വൈ­രൂ­പ്യം­പോ­ലും ക­ല­യി­ലെ വാ­ങ്മ­യ­ചി­ത്ര­മാ­യാൽ സൗ­ന്ദ­ര്യാ­നു­ഭൂ­തി­യ­ത്രേ. അ­തി­നാ­ലാ­ണു് നല്ല ക­ഥ­ക­ളും നല്ല കാ­വ്യ­ങ്ങ­ളും സ­ഹൃ­ദ­യർ വീ­ണ്ടും വീ­ണ്ടും വാ­യി­ക്കു­ക. ഓ­ടു­ന്ന തീ­വ­ണ്ടി പെ­ട്ടെ­ന്നു നി­ന്നു. സി­ഗ്നൽ താ­ണി­ട്ടി­ല്ല. അതിലെ ചു­വ­ന്ന വെ­ളി­ച്ചം പ­ച്ച­വെ­ളി­ച്ച­മാ­കു­മ്പോൾ തീ­വ­ണ്ടി പി­ന്നെ­യും പോകും. ട്രെ­യിൻ അ­ങ്ങ­നെ ച­ല­ന­ര­ഹി­ത­മാ­കു­മ്പോൾ ക­ഥാ­കാ­രൻ ചില ക്ഷു­ദ്ര­സം­ഭ­വ­ങ്ങ­ളി­ലേ­ക്കു വാ­യ­ന­ക്കാ­രെ ന­യി­ക്കു­ന്നു. പ്രാ­യം­കൂ­ടി­യ ഭർ­ത്താ­വി­ന്റെ പ്രാ­യം കു­റ­ഞ്ഞ സു­ന്ദ­രി­യാ­യ ഭാര്യ. അ­ന്യ­പു­രു­ഷ­ന്റെ നേർ­ക്കു­ള്ള അ­വ­ളു­ടെ ക­ടാ­ക്ഷ­ത്തി­ന്റെ മി­ന്നൽ­പ്ര­ഭ. ദൂ­രെ­ക്കാ­ണു­ന്ന ഒരു വീടു്. അതു് ഏ­കാ­ന്ത­ത­യിൽ വിലയം കൊ­ണ്ടി­രി­ക്കു­ന്നു. അ­തി­ന­ക­ത്തു് ഒരു ദു­ര­ന്തം. യാ­ത്ര­ക്കാ­ര­ന്റെ കു­ഞ്ഞു­ങ്ങ­ളു­ടെ നി­ഷ്ക­ള­ങ്ക­ത. ആ­പ­ത്തി­ന്റെ ചു­വ­ന്ന പ്ര­കാ­ശം മാറി സു­ര­ക്ഷി­ത­ത്വ­ത്തി­ന്റെ ഹ­രി­ത­പ്ര­ഭ വരാൻ കാ­ത്തു­നി­ല്ക്കു­ന്ന ചെ­റു­പ്പ­ക്കാർ.

images/Ashtamoorthi.jpg
അ­ഷ്ട­മൂർ­ത്തി

ഇ­വ­യി­ലെ­ല്ലാം അ­ട­ങ്ങി­യി­രി­ക്കു­ന്ന ഗ­ഹ­ന­മാ­യ ജീ­വി­ത­ത­ത്ത്വ­ങ്ങ­ളെ ക­ഥാ­കാ­രൻ ധ്വ­ന്യാ­ത്മ­ക­മാ­യി ആ­വി­ഷ്ക­രി­ക്കു­ന്നു. ആ ആ­വി­ഷ്കാ­ര­ത്തിൽ ഭാ­വാ­ത്മ­ക­ത്വ­മു­ണ്ടു്. അ­താ­ണു് ഈ രചനയെ ഉ­ത്കൃ­ഷ്ട­ത­യി­ലേ­ക്കു ന­യി­ക്കു­ന്ന­തു്. കഥ വാ­യി­ച്ച­തി­നു­ശേ­ഷം നമ്മൾ ന­മ്മ­ളോ­ടു ചോ­ദി­ക്കു­ന്നു: മ­നു­ഷ്യ­ജീ­വി­തം ഇ­ങ്ങ­നെ ആ­യി­പ്പോ­യ­തു് എ­ന്തു­കൊ­ണ്ടു്? സ­മൂ­ഹ­ത്തി­ന്റെ ഘടന ഇ­ത്ത­ര­ത്തിൽ ആ­യ­തി­നു ഉ­ത്ത­ര­വാ­ദി ആരു്? മ­റ്റു­ള്ള­വർ വി­ത­ച്ച വി­ദ്വേ­ഷം ന­മ്മ­ളെ­ന്തി­നു കൊ­ടു­ങ്കാ­റ്റാ­യി കൊ­യ്തെ­ടു­ക്കു­ന്നു? ഈ ചോ­ദ്യ­ങ്ങൾ­ക്കു ഉ­ത്ത­രം നൽ­കി­യി­രു­ന്നെ­ങ്കിൽ അ­ഷ്ട­മൂർ­ത്തി സാ­ഹി­ത്യ­കാ­ര­നാ­വു­ക­യി­ല്ലാ­യി­രു­ന്നു. വാ­യ­ന­ക്കാ­രെ­ക്കൊ­ണ്ടു് ചി­ന്തി­പ്പി­ച്ചു് അ­നു­ധ്യാ­ന­ത്തി­ന്റെ മ­ണ്ഡ­ല­ത്തി­ലേ­ക്കു അ­ദ്ദേ­ഹം അവരെ ഉ­യർ­ത്തു­ന്നു. അ­ടു­ത്ത­കാ­ല­ത്തെ­ങ്ങും ഇ­തു­പോ­ലൊ­രു നല്ല കഥ ഞാൻ വാ­യി­ച്ചി­ട്ടി­ല്ല.

ക­മ­ന്റു­കൾ
  1. “സാം­സ്കാ­രി­ക പി­തൃ­ഭൂ­മി­യെ നി­രാ­ക­രി­ച്ചു­കൊ­ണ്ടു് ഒരു ക­വി­ക്കും രചന നിർ­വ്വ­ഹി­ക്കു­വാ­നാ­കി­ല്ല” എ­ന്നു് ശ്രീ. പ്ര­സ­ന്ന­രാ­ജൻ. (മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പു്—ക­വി­ത­യു­ടെ പി­തൃ­ഭൂ­മി എന്ന ലേഖനം)—പി­തൃ­ഭൂ­മി എന്ന പ­ദ­ത്തി­ന്റെ അർ­ത്ഥം ശ്മ­ശാ­നം എ­ന്നാ­ണു്. “ശ്മ­ശാ­നം സ്യാൽ പി­തൃ­വ­നം” എ­ന്നു് അ­മ­ര­കോ­ശം.
  2. “ക­വി­ത­യു­ടെ സാ­മൂ­ഹ്യ­പ്ര­യോ­ജ­ന­പ­ര­ത­യിൽ സം­ശ­യാ­ത്മാ­വാ­യി­രു­ന്നു ഗോ­വി­ന്ദൻ”— സാ­മൂ­ഹി­കം എ­ന്ന­തു സാ­ധു­വാ­യ പ്ര­യോ­ഗം. സാ­മൂ­ഹ്യം വ്യാ­ക­ര­ണ­സ­മ്മ­ത­മ­ല്ല. (വാ­ക്യം ദേ­ശാ­ഭി­മാ­നി വാ­രി­ക­യിൽ. ശ്രീ. എസ്. എസ്. ശ്രീ­കു­മാ­റി­ന്റെ ‘ചൂ­ഴ്‌­ന്നെ­ടു­ക്കാ­നാ­കാ­ത്ത ക­ണ്ണു്’ എന്ന പ്ര­ബ­ന്ധം)
  3. ‘ഐ ലൗ യു’ എന്ന ചെ­റു­ക­ഥ കു­ങ്കു­മം വാ­രി­ക­യിൽ—“കൊ­ച്ചാ­ട്ടിൻ­കു­ട്ടീ നി­ന്നെ നിർ­മ്മി­ച്ച­താ­രു്? നി­ന­ക്ക­റി­യാ­മോ നി­ന്നെ നിർ­മ്മി­ച്ച­താ­രെ­ന്നു്?” എന്നു ബ്ലേ­ക്ക്. വൈ­കൃ­ത­മേ, നി­ന്നെ നിർ­മ്മി­ച്ച­താ­രു്? അ­മ്പ­ല­പ്പു­റം രാ­മ­ച­ന്ദ്രൻ എ­ന്നു് ഉ­ത്ത­രം.
  4. സ്ത്രീ­ക­ളെ ക­ണ്ടാൽ നി­യ­ന്ത്ര­ണം വി­ട്ടു് അവരെ ആ­ക്ര­മി­ക്കു­ന്ന ഒ­രാ­ളി­നെ എ­നി­ക്ക­റി­യാം. ഗോ­പാ­ലൻ എ­ന്നാ­ക­ട്ടെ അ­യാ­ളു­ടെ പേരു്. ഞാൻ തി­രു­വ­ന­ന്ത­പു­ര­ത്തെ എം. ജി. റോ­ഡി­ലൂ­ടെ ന­ട­ക്കു­മ്പോൾ ജ­വു­ളി­ക്ക­ട­ക­ളിൽ ക­ണ്ണാ­ടി­ക്കൂ­ട്ടി­ന­ക­ത്തു് ആ­കർ­ഷ­ക­ത്വ­മു­ള്ള സ്ത്രീ­രൂ­പ­ങ്ങൾ—മാ­നി­കിൻ (manikin) രൂ­പ­ങ്ങൾ— നി­റു­ത്തി­യി­രി­ക്കു­ന്ന­തു കണ്ടു. സ്ത്രീ­ക­ളാ­ണെ­ന്നേ തോ­ന്നൂ. ഗോ­പാ­ലൻ ഈ റോ­ഡി­ലൂ­ടെ വ­ന്നാൽ എന്തു സം­ഭ­വി­ക്കു­മെ­ന്നു് ആ­ലോ­ചി­ച്ചു് ഞാൻ നാ­ലു­പാ­ടും നോ­ക്കി. അ­ദ്ദേ­ഹ­മി­ല്ല. ക­ണ്ണാ­ടി­ക്കൂ­ടു­കൾ പൊ­ട്ടാ­തെ നി­ന്നു. ഭാ­ഗ്യം.
  5. പേ­ര­ക്കു­ട്ടി­യു­ടെ നിർ­ബ്ബ­ന്ധം സ­ഹി­ക്കാ­നാ­വാ­തെ ഞാൻ അ­വ­ളോ­ടൊ­രു­മി­ച്ചു് ജ­ന്തു­ശാ­ല­യിൽ­പോ­യി. കു­ര­ങ്ങിൻ­കൂ­ടു്. ഒ­രാൾ­ക്കു­ര­ങ്ങ് പ­ല്ലി­ളി­ച്ചു് കാ­ണി­ക്കു­ന്നു. ആ­ളു­ക­ളെ­ല്ലാം അതിനെ ഒരു നോ­ക്കു നോ­ക്കി­യി­ട്ടു് താ­ഴെ­യു­ള്ള പ­ക്ഷി­ക്കൂ­ടു­ക­ളു­ടെ അ­ടു­ത്തേ­ക്കു പോയി. ഒരു സു­ന്ദ­രി­യാ­യ ത­രു­ണി­മാ­ത്രം ആൾ­ക്കു­ര­ങ്ങി­നെ വ­ള­രെ­നേ­രം നോ­ക്കി­നി­ന്നു. സ്വ­ന്തം ഭർ­ത്താ­വി­ന്റെ ഓർമ്മ അ­വൾ­ക്കു് ഉ­ണ്ടാ­യി­ക്കാ­ണും.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1992-08-23.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 7, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.