SFNസായാഹ്ന ഫൌണ്ടേഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1992-09-13-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

എന്റെ ഉറ്റ ച­ങ്ങാ­തി­മാ­രെ­ല്ലാം ഇ­സ്ലാം മ­ത­ത്തിൽ­പ്പെ­ട്ട­വ­രാ­ണു്. സ്ക്കൂ­ളി­ലെ സു­ഹൃ­ത്തു് അ­ലി­ക്കു­ട്ടി. മാ­ന്നാർ എന്ന സ്ഥ­ല­മാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ സ്വ­ദേ­ശം. ഞങ്ങൾ ഒ­രു­മി­ച്ചു് വ­ട­ക്കൻ പറവൂർ ഇം­ഗ്ലീ­ഷ് ഹൈ­സ്ക്കൂ­ളിൽ പ­ഠി­ച്ചു. ഇ­ന്നു് അ­ദ്ദേ­ഹം മ­ല­പ്പു­റ­ത്തോ മറ്റോ ഹോ­മി­യോ ഡോ­ക്ട­റാ­ണു്. വി­ദ്യാർ­ത്ഥി­യാ­യി­രി­ക്കു­മ്പോൾ അ­ലി­ക്കു­ട്ടി വലിയ പൊ­ടി­വ­ലി­ക്കാ­ര­നാ­യി­രു­ന്നു. “അ­ലി­ക്കു­ട്ടീ, കു­റ­ച്ചു പൊടി തരൂ” എന്നു ഞാൻ പ­റ­ഞ്ഞാൽ ചി­രി­യോ­ടെ മ­ടി­യിൽ­നി­ന്നു പൊടി ഡ­പ്പി­യെ­ടു­ക്കും. ഏതോ മൃ­ഗ­ത്തി­ന്റെ കൊ­മ്പു കൊ­ണ്ടു­ണ്ടാ­ക്കി­യ ഡപ്പി. ക്ലി­ക്ക് ശ­ബ്ദ­ത്തോ­ടെ അ­തി­ന്റെ അ­ട­പ്പു തു­റ­ന്നു് ഒരു വലിയ അളവു പൊടി മൂ­ക്കിൻ­ദ്വാ­ര­ങ്ങ­ളി­ലൂ­ടെ വ­ലി­ച്ചു് അ­ക­ത്തു­ക­യ­റ്റും. ഒന്നു ര­സി­ച്ചു് ഡപ്പി എന്റെ നേർ­ക്കു നീ­ട്ടും. ഞാൻ അ­തിൽ­നി­ന്നു് ഒരു ത­രി­യെ­ടു­ത്തു് നാ­സാ­ര­ന്ധ്ര­ങ്ങ­ളിൽ­നി­ന്നു് ഒരു കി­ലോ­മീ­റ്റർ അ­ക­ലെ­വ­ച്ചു് അ­തി­ന്റെ ഗന്ധം ഒ­ന്നു് ഉൾ­ക്കൊ­ള്ളും. ടിക് ശ­ബ്ദ­ത്തോ­ടെ ഡ­പ്പി­യ­ട­ച്ചു് അ­ലി­ക്കു­ട്ടി അതു മ­ടി­യി­ലേ­ക്കു തി­രു­കും. അ­ദ്ദേ­ഹ­ത്തി­ന്റെ നാ­സാ­ര­ന്ധ്ര­ങ്ങൾ­ക്ക­ടു­ത്തു് പൊ­ടി­യു­ടെ ചെറിയ കൂന പ­റ്റി­യി­രി­ക്കു­ന്നു­ണ്ടാ­വും.

കൃ­ഷ്ണ­മൂർ­ത്തി­യു­ടെ ബു­ദ്ധി­വൈ­ഭ­വ­ത്തെ ഞാൻ നി­ന്ദി­ച്ചി­ല്ല. അ­ദ്ദേ­ഹ­ത്തി­ന്റെ ലൈം­ഗി­ക പ­രാ­ക്ര­മ­ങ്ങ­ളെ­ക്കു­റി­ച്ചു വന്ന പു­സ്ത­ക­ത്തി­ലെ സം­ഭ­വ­ങ്ങൾ അ­തേ­പ­ടി പ­കർ­ത്തി­ക്കാ­ണി­ച്ചി­ട്ടു് വ്യ­ക്തി­യാ­യ കൃ­ഷ്ണ­മൂർ­ത്തി­യോ­ടു എ­നി­ക്കി­പ്പോൾ ബ­ഹു­മാ­നം തോ­ന്നു­ന്നി­ല്ല എന്നേ പ­റ­ഞ്ഞു­ള്ളു.

പ­ത്രാ­ധി­പ­ന്മാർ എ­ന്നെ­പ്പോ­ലെ­യാ­ണു്. വാ­രി­ക­യോ വർ­ഷി­ക­പ്പ­തി­പ്പോ പ്ര­സി­ദ്ധ­പ്പെ­ടു­ത്ത­ണ­മെ­ങ്കിൽ കവി എന്ന പൊ­ടി­വ­ലി­ക്കാ­ര­നോ­ടു ക­വി­ത­യെ­ന്ന പു­ക­യി­ല­പ്പൊ­ടി ചോ­ദി­ച്ചേ പറ്റൂ. ആ ചോ­ദ്യം കേ­ട്ട­യു­ട­നെ അ­ദ്ദേ­ഹം ഭാ­ഷ­യു­ടെ ചെറിയ ഡപ്പി എ­ടു­ക്കു­ന്നു. സ്ഥി­രം ബിം­ബ­ങ്ങ­ളും സ്ഥി­രം ആ­ശ­യ­ങ്ങ­ളും ചേർ­ത്തു­വ­ച്ചി­ട്ടു­ള്ള ഒരു ചൂർ­ണ്ണ­മെ­ടു­ത്തു ത­നി­യെ­യൊ­ന്നു വ­ലി­ച്ചി­ട്ടു് ഡപ്പി പ­ത്രാ­ധി­പ­രു­ടെ നേർ­ക്കു നീ­ട്ടു­ന്നു. പ­ത്രാ­ധി­പർ ഒരു നു­ള്ളെ­ടു­ത്തു വ­ലി­ക്കു­ന്നു. പക്ഷേ, പണ്ടു പ­ല­പ്പോ­ഴും ഞാൻ കണ്ട ഡ­പ്പി­യാ­ണു് അ­തെ­ന്നു് അ­ദ്ദേ­ഹം ഓർ­മ്മി­ക്കു­ന്നി­ല്ല. പൊടി ഏതു സ­ന്ദർ­ഭ­ത്തി­ലെ­ടു­ത്താ­ലും അ­തി­നു് ഒരു വ്യ­ത്യാ­സ­വു­മി­ല്ല എ­ന്ന­തും ഓർ­മ്മി­ക്കു­ന്നി­ല്ല. ഓർ­മ്മി­ച്ചാൽ ത­ന്നെ­യെ­ന്തു് വി­ശേ­ഷം? ക­വി­യു­ടെ കൈയിൽ പഴയ കൊ­മ്പു ഡ­പ്പി­യേ ഉള്ളൂ. ഒരേ വി­ധ­ത്തി­ലു­ള്ള പു­ക­യി­ല­പ്പൊ­ടി­യേ­യു­ള്ളൂ.

images/thewayofintelligence.jpg

പൊടി ഒ­രേ­വി­ധം എന്നു പ­റ­ഞ്ഞ­തിൽ ഒരു തി­രു­ത്തു്. നെ­യ്യു ചേർ­ത്തു മയം വ­രു­ത്തി­യ­തു് ഒ­രു­ത­രം; നെയ് ചേർ­ക്കാ­തെ ഉ­ണ്ടാ­ക്കി­യ­തു് മ­റ്റൊ­രു തരം. അവൻ ഉ­ഗ്ര­നാ­ണു്. ഒന്നു വ­ലി­ച്ചാൽ ത­ല­ച്ചോ­റി­ന്റെ കേ­ന്ദ്ര­സ്ഥാ­ന­ത്തു തന്നെ പാ­ഞ്ഞു­ചെ­ല്ലും. മ­യ­മു­ള്ള­തു മൂ­ക്കി­ന­ക­ത്തു് ത­ങ്ങി­നി­ല്ക്കും. ചിലർ ത­രു­ന്ന­തു് ഇ­മേ­ജ­റി­യു­ടെ മയം ഇ­ല്ലാ­ത്ത പ­രു­ക്കൻ ഗ­ദ്യ­മാ­ണു്. അതു് ത­ല­വേ­ദ­ന­യു­ണ്ടാ­ക്കും. മറ്റു ചിലർ ത­രു­ന്ന­തു് സ്ഥി­രം ഇ­മേ­ജ­റി ചേർ­ത്ത മ­യ­മു­ള്ള ഗദ്യം. ര­ണ്ടി­നും കവികൾ ന­ല്കു­ന്ന പേരു ക­വി­ത­യെ­ന്നാ­ണു്. ഈ പു­ക­യി­ല­പ്പൊ­ടി വ­ലി­ച്ചു­വ­ലി­ച്ചു് അർ­ബു­ദ­രോ­ഗം പി­ടി­പെ­ടാ­നു­ള്ള അ­വ­സ്ഥ­യി­ലാ­ണി­പ്പോൾ ന­മ്മ­ളാ­കെ.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: ‘ച­ന്ദ്ര­ബിം­ബ­മെ­നി­ക്കെ­ടു­ത്തൊ­രു ചാ­ണ­യാ­ക്കി വ­ള­യ്ക്ക­ണം’—പ­റ്റു­മോ സാറേ?

ഉ­ത്ത­രം: പ­റ്റും. ച­ന്ദ്രൻ ജ­ലാ­ശ­യ­ത്തിൽ പ്ര­തി­ഫ­ലി­ക്കു­മ്പോൾ ആ പ്ര­തി­ഫ­ല­ന­ത്തി­ന്റെ നേരെ താഴെ കൈ വ­ച്ചു് അതു് കോ­രി­യെ­ടു­ക്കു­ക. പി­ന്നെ ഇ­ഷ്ടം­പോ­ലെ തന്നെ ചാ­ണ­യാ­ക്കി വ­ള­യ്ക്കാം.

ചോ­ദ്യം: ഏ­കാ­ന്ത­ത­യാ­ണു് നി­ങ്ങൾ­ക്കി­ഷ്ടം. അല്ലേ?

ഉ­ത്ത­രം: അതേ. one should be left alone എന്ന വി­ശ്വാ­സ­ക്കാ­ര­നാ­ണു ഞാൻ. എ­ങ്കി­ലും എന്റെ വീ­ട്ടിൽ മ­ന­സ്സു­കൊ­ണ്ടു് അ­ടു­ത്ത­വർ വ­രു­ന്ന­തു് എ­നി­ക്കു് ഇ­ഷ്ട­മാ­ണു്. അ­വ­രോ­ടു എത്ര നേ­ര­മെ­ങ്കി­ലും സം­സാ­രി­ച്ചി­രി­ക്കാൻ എ­നി­ക്കു സ­ന്തോ­ഷ­മേ­യു­ള്ളു. പി­ന്നെ തി­ക­ഞ്ഞ ഏ­കാ­ന്ത­ത ചി­ല­പ്പോൾ വൈ­ര­സ്യം ജ­നി­പ്പി­ക്കും. ഒ­രി­ക്കൽ ഞാൻ ദേ­വി­കു­ള­ത്തെ കാ­ടു­ക­ളിൽ ഒ­റ്റ­യ്ക്കു ന­ട­ന്ന­പ്പോൾ വ­ല്ലാ­ത്ത വൈ­ഷ­മ്യ­മു­ണ്ടാ­യി. അ­പ്പോൾ ഒരു മ­രം­കൊ­ത്തി മ­ര­ത്തിൽ കൊ­ത്തി ശ­ബ്ദ­മു­ണ്ടാ­ക്കി. ആ ശബ്ദം കേ­ട്ട­പ്പോൾ, ആ പ­ക്ഷി­യെ ക­ണ്ട­പ്പോൾ എന്റെ വൈ­ഷ­മ്യം മാറി.

ചോ­ദ്യം: നി­ങ്ങ­ളി­പ്പോൾ ജി­ദ്ദു കൃ­ഷ്ണ­മൂർ­ത്തി യെ ത­ള്ളി­പ്പ­റ­യു­ന്നു. പക്ഷേ, ശ്രീ. പി. മു­ര­ളീ­ധ­രൻ നാ­യ­രു­ടെ ‘മ­ന­സ്സി­നെ സ്വ­ത­ന്ത്ര­മാ­ക്കൂ’ എന്ന പു­സ്ത­ക­ത്തി­നു് എ­ഴു­തി­യ അ­വ­താ­രി­ക­യിൽ കൃ­ഷ്ണ­മൂർ­ത്തി ആ­ചാ­ര്യ­നാ­ണു് എന്നു പ­റ­ഞ്ഞു. ഈ വൈ­രു­ദ്ധ്യം ശ­രി­യാ­ണോ.

ഉ­ത്ത­രം: നി­ങ്ങൾ തെ­റ്റി­ദ്ധ­രി­ച്ചി­രി­ക്കു­ക­യാ­ണു്. കൃ­ഷ്ണ­മൂർ­ത്തി­യു­ടെ ബു­ദ്ധി­വൈ­ഭ­വ­ത്തെ ഞാൻ നി­ന്ദി­ച്ചി­ല്ല. അ­ദ്ദേ­ഹ­ത്തി­ന്റെ ലൈം­ഗി­ക പ­രാ­ക്ര­മ­ങ്ങ­ളെ­ക്കു­റി­ച്ചു വന്ന പു­സ്ത­ക­ത്തി­ലെ സം­ഭ­വ­ങ്ങൾ അ­തേ­പ­ടി പ­കർ­ത്തി­ക്കാ­ണി­ച്ചി­ട്ടു് വ്യ­ക്തി­യാ­യ കൃ­ഷ്ണ­മൂർ­ത്തി­യോ­ടു് എ­നി­ക്കി­പ്പോൾ ബ­ഹു­മാ­നം തോ­ന്നു­ന്നി­ല്ല എന്നേ പ­റ­ഞ്ഞു­ള്ളൂ. കൃ­ഷ്ണ­മൂർ­ത്തി­യു­ടെ ഏതു പു­സ്ത­കം ക­ണ്ടാ­ലും ഞാനതു വാ­ങ്ങും വാ­യി­ക്കും. ‘The Way of Intelligence’ എന്ന പു­സ്ത­കം ക­ഴി­ഞ്ഞ­യാ­ഴ്ച­യാ­ണു് എ­നി­ക്കു കി­ട്ടി­യ­തു്. അ­ച്യു­ത് പ­ട്വർ­ദ്ധൻ, കൃ­ഷ്ണൻ­കു­ട്ടി, ഒ. വി. വിജയൻ, ഐവാൻ ഇ­ലീ­ച്ച് ഇ­വ­രുൾ­പ്പെ­ടെ നാ­ല്പ­തു പേ­രോ­ടു കൃ­ഷ്ണ­മൂർ­ത്തി ന­ട­ത്തി­യ സം­ഭാ­ഷ­ണ­മാ­ണു് ഇ­തി­ലു­ള്ള­തു്. അതും കൗ­തു­ക­ത്തോ­ടെ ഞാൻ വാ­യി­ച്ചു. കാള പെ­റ്റു എന്നു കേ­ട്ടാൽ ക­യ­റെ­ടു­ക്ക­രു­തു് ച­ങ്ങാ­തി”.

ചോ­ദ്യം: “നി­ങ്ങൾ സ്ത്രീ­യാ­യി മാറാൻ ആ­ഗ്ര­ഹി­ച്ചി­ട്ടു­ണ്ടോ?”

ഉ­ത്ത­രം: “പു­രു­ഷ­നാ­യ നി­ങ്ങൾ പു­രു­ഷൻ ത­ന്നെ­യാ­ണെ­ന്നു നല്ല ഉ­റ­പ്പു­ണ്ടോ?”

ചോ­ദ്യം: “കെ­ന്ന­ഡി വെ­ടി­യേ­റ്റു മ­രി­ച്ച­തു­കൊ­ണ്ടു വീ­ര­മൃ­ത്യു­വാ­യി ആ മ­ര­ണ­ത്തെ ഞാൻ കാ­ണു­ന്നു. അ­തു­കൊ­ണ്ടു് അ­ദ്ദേ­ഹം സ്വർ­ഗ്ഗ­ത്താ­ണു്. ഇ­പ്പോൾ കെ­ന്ന­ഡി അവിടെ എ­ന്തു­ചെ­യ്യു­ക­യാ­ണു്?”

ഉ­ത്ത­രം:കെ­ന്ന­ഡി യുടെ സ്വർ­ഗ്ഗ­ത്തി­ലെ മാ­ലാ­ഖ­മാർ മ­ദാ­മ്മ­മാ­രാ­ണു്. അവരെ വ­ശീ­ക­രി­ക്കു­ക­യാ­യി­രി­ക്കും അ­ദ്ദേ­ഹം”.

ചോ­ദ്യം: “സ്ത്രീ­കൾ കൂ­ടു­തൽ ഇ­ള­കു­ന്ന­തു് എ­പ്പോൾ?”

ഉ­ത്ത­രം: “പു­രു­ഷ­ന്മാ­രാ­യ ച­ല­ച്ചി­ത്ര താ­ര­ങ്ങ­ളെ നേ­രി­ട്ടു കാ­ണു­മ്പോൾ. അ­തി­സു­ന്ദ­രി­ക­ളാ­യ താ­ര­ങ്ങ­ളെ കാ­ണു­ന്ന പു­രു­ഷ­ന്മാർ ആ­ഹ്ലാ­ദി­ക്കും. വീ­ട്ടി­ലി­രി­ക്കു­ന്ന­വ­രെ ഓർ­മ്മി­ച്ചു ദുഃ­ഖി­ക്കും. എ­ന്ന­ല്ലാ­തെ ഇ­ള­കു­ക­യി­ല്ല”.

ചോ­ദ്യം: “നന്നേ ക­വി­ക­ളും ക­ഥാ­കാ­ര­ന്മാ­രും യ­ഥാർ­ത്ഥ­മാ­യ ക­ല­യു­ടെ വ­ക്താ­ക്ക­ള­ല്ല.

ഉ­ത്ത­രം: “ചെ­റു­പ്പ­ക്കാർ ബ­ഹു­മാ­നി­ക്കു­ന്ന ക­വി­ക­ളെ­യും ക­ഥാ­കാ­ര­ന്മാ­രെ­യും ക­ലാ­ശ­ക്തി­യി­ല്ലാ­ത്ത­വ­രാ­യേ ഞാൻ ക­ണ്ടി­ട്ടു­ള്ളൂ”.

ത­ന്ത്രം
images/IvanIllich.jpg
ഐവാൻ ഇ­ലീ­ച്ച്

എം. മു­കു­ന്ദൻ ചി­ല­പ്പോ­ഴൊ­ക്കെ തനി റി­യ­ലി­സ്റ്റി­ക് കഥകൾ ര­ചി­ച്ചി­ട്ടു­ണ്ടെ­ങ്കി­ലും അ­ദ്ദേ­ഹ­ത്തി­ന്റെ അ­ടി­സ്ഥാ­ന­പ­ര­മാ­യ മാ­ന­സി­ക­നി­ല ത­ന്ത്ര­പ­ര­മാ­ണു്. ക­ല­യെ­സ്സം­ബ­ന്ധി­ച്ച ത­ന്ത്ര­ത്തെ­യാ­ണു് ഞാൻ ല­ക്ഷ്യ­മാ­ക്കു­ന്ന­തു്. ജീ­വ­നു­ള്ള മ­നു­ഷ്യ­രെ ചി­ത്രീ­ക­രി­ച്ചു് അ­വ­രെ­ക്കൊ­ണ്ടു പ്ര­വർ­ത്തി­പ്പി­ക്കാ­നും സം­സാ­രി­പ്പി­ക്കാ­നു­മ­ല്ല അ­ദ്ദേ­ഹ­ത്തി­ന്റെ യത്നം. ഇതിനു നി­ദർ­ശ­ക­മാ­ണു മലയാള മനോരമ വാർ­ഷി­ക­പ്പ­തി­പ്പിൽ അ­ദ്ദേ­ഹ­മെ­ഴു­തി­യ ‘ജ­ല­ച്ചാ­യം’ എന്ന കഥ. അ­മ്മ­യു­ടെ പ്രി­യ­പ്പെ­ട്ട കു­ട്ടി കി­ണ­റ്റിൽ വീ­ഴു­ന്നു. കി­ണ­റ്റിൽ­വ­ച്ചു് അവൻ മ­രി­ച്ച ബ­ന്ധു­ക്ക­ളെ കാ­ണു­ന്നു. അ­മ്മ­യോ­ടു­ള്ള ജീ­വി­തം ന­ര­ക­സ­ദൃ­ശം. കി­ണ­റ്റിൽ­വീ­ണ­തി­നു ശേ­ഷ­മു­ള്ള ദർ­ശ­ന­ങ്ങൾ സ്വർ­ഗ്ഗ­സ­ദൃ­ശം. ഒ­ടു­വിൽ അ­വ­ന്റെ നി­ശ്ചേ­ത­ന­ശ­രീ­രം കി­ണ­റ്റിൻ­ക­ര­യി­ലേ­ക്കു പൊ­ക്കി­യെ­ടു­ക്കു­ന്നു. അ­വ­ന്റെ അമ്മ നി­ല­വി­ളി­ക്കു­ന്നു. ഇ­ത്ത­രം ‘ഡി­സ്റ്റോർ­ഷൻ’ വ­ല്ല­പ്പോ­ഴു­മാ­കാം. എ­പ്പോ­ഴു­മാ­യാൽ സർ­ഗ്ഗാ­ത്മ­ക­ത­യ­ല്ല, ത­ന്ത്ര­മാ­ണു് ഇ­തി­ന്റെ പി­ന്നി­ലു­ള്ള­തെ­ന്നു പ­റ­യേ­ണ്ട­താ­യി­വ­രും. ന­മ്മു­ടെ സാ­ഹി­ത്യ സം­സ്കാ­ര­ത്തി­നു വി­രു­ദ്ധ­മാ­ണു് മു­കു­ന്ദ­ന്റെ ഇ­മ്മാ­തി­രി­ക്ക­ഥ­കൾ.

പ­ദ­വി­ന്യാ­സം

കു­മാ­ര­നാ­ശാൻ, വ­ള്ള­ത്തോൾ, ഉ­ള്ളൂർ, ജി. ശ­ങ്ക­ര­ക്കു­റു­പ്പു്, ച­ങ്ങ­മ്പു­ഴ, ഇ­ട­പ്പ­ള്ളി രാഘവൻ പിള്ള ഇ­വ­രു­ടെ കാ­വ്യ­ങ്ങ­ളിൽ യു­ക്ത്യ­ധി­ഷ്ഠി­ത­മാ­യ ഘ­ട­ന­യു­ണ്ടു്. വാ­ക്യ­ത്തി­ലെ യു­ക്തി­യേ­യും ഘ­ട­ന­യേ­യും കു­റി­ച്ചാ­ണു് ഞാൻ പ­റ­യു­ന്ന­തു്. “സാൽ­വ­പ്പു­ത­പ്പി­ട്ട ന­രേ­ന്ദ്ര­നേ­യും ചെ­ന്നാ­ക്ര­മി­ക്കും ജ­ഡി­മോ­ച്ച­യ­ത്തെ” എന്ന പ്ര­യോ­ഗ­ത്തിൽ പ­ദ­വി­ന്യാ­സ­ക്ര­മ­ത്തിൽ യു­ക്തി­യു­ണ്ടു്. ആ യു­ക്തി അ­തി­നൊ­രു ഘടന നൽ­കു­ന്നു. ഇതിനെ ത­കർ­ത്ത­തു് വൈ­ലോ­പ്പി­ള്ളി ശ്രീ­ധ­ര­മേ­നോ­നാ ണു്. “കു­ങ്കു­മ­പ്പൂ­വ­റു­ക്കു­വാൻ താൻ താനെൻ ക­ര­ളിൽ­ക്ക­യ­റി നി­ന്നോ­ളെ” എന്നു വാ­യി­ക്കു­മ്പോൾ ഘ­ട­ന­യു­ണ്ടെ­ങ്കി­ലും യു­ക്തി­യി­ല്ല. അ­പ്പോൾ കു­ങ്കു­മ­പ്പൂ എ­ന്താ­ണെ­ന്ന­റി­യാൻ താ­ഴ­ത്തെ കു­റി­പ്പു നോ­ക്ക­ണം. അതു് അ­നു­രാ­ഗ­ത്തി­ന്റെ പൂ­വാ­ണെ­ന്നു് കവി പ­റ­ഞ്ഞു­ത­രു­ന്നു. എ­ങ്കി­ലും ചി­ന്താ­ക്കു­ഴ­പ്പം അ­നു­വാ­ച­ക­നു്. ഈ കു­റി­പ്പു­കൾ നോ­ക്കൽ ആ­സ്വാ­ദ­ന­ത്തി­നു പ്ര­തി­ബ­ന്ധ­മു­ണ്ടാ­ക്കു­ന്നു­വെ­ന്നു് മുൻ­പൊ­രി­ക്കൽ ഒരു സാ­യ്പി­ന്റെ നേ­ര­മ്പോ­ക്കു് എ­ടു­ത്തെ­ഴു­തി ഞാൻ വി­ശ­ദ­മാ­ക്കി­യി­രു­ന്നു. എ­ങ്കി­ലും നേ­ര­മ്പോ­ക്കു് ആ­വർ­ത്തി­ക്ക­ട്ടെ. ദ­മ്പ­തി­ക­ളു­ടെ പ്ര­ഥ­മ­രാ­ത്രി. കെ­ട്ടി­ട­ത്തി­ന്റെ ര­ണ്ടാ­മ­ത്തെ നി­ല­യി­ലാ­ണു് അ­വ­രു­ടെ കി­ട­പ്പു്. അഞ്ചു മി­നി­റ്റി­ലൊ­രി­ക്കൽ ഡോർ­ബെൽ ശ­ബ്ദി­ക്കും. ഓരോ തവണ അതു കേൾ­ക്കു­മ്പോ­ഴും നവവരൻ താ­ഴെ­യി­റ­ങ്ങി­വ­ന്നു ക­ട­ന്നു­ക­യ­റാൻ വ­ന്ന­വ­നെ പ­റ­ഞ്ഞ­യ­യ്ക്കും. മു­ക­ളിൽ­ച്ചെ­ന്നു കി­ട­ക്കേ­ണ്ട, അ­തി­നു­മുൻ­പു മ­ണി­നാ­ദം. പ്ര­ഥ­മ­രാ­ത്രി­യു­ടെ ഹർ­ഷോ­ന്മാ­ദം അതോടെ ത­ക­രു­ന്നു. കു­റി­പ്പു നോ­ക്കാൻ താ­ഴ­ത്തെ നി­ല­യി­ലേ­ക്കു­ള്ള അ­വ­രോ­ഹ­ണ­മാ­ണു്, വൈ­ലോ­പ്പി­ള്ളി തു­ട­ങ്ങി­വ­ച്ച ഈ ത­ക­രാ­റു് നവീന കവികൾ മൂർ­ദ്ധ­ന്യാ­വ­സ്ഥ­യിൽ എ­ത്തി­ച്ചു.

ജീർ­ണ്ണി­ച്ച സ്ഥാ­പ­നം
images/KainikkaraKumaraPillai.jpg
കൈ­നി­ക്ക­ര കു­മാ­ര­പി­ള്ള

ഞാൻ യൂ­ണി­വേ­ഴ്സി­റ്റി ലൈ­ബ്ര­റി­യി­ലെ അം­ഗ­മാ­യി­രു­ന്നു. ഏ­പ്രിൽ മാ­സ­ത്തിൽ അം­ഗ­ത്വം അ­വ­സാ­നി­ച്ച­പ്പോൾ പ­കൽ­സ­മ­യ­ത്തു­പോ­ലും അ­ന്ധ­കാ­രം­കൊ­ണ്ടു് പു­സ്ത­ക­ങ്ങൾ കാണാൻ വ­യ്യാ­ത്ത ആ സ്ഥാ­പ­ന­ത്തിൽ ഇനി അം­ഗ­മാ­യി തു­ട­രേ­ണ്ട­തി­ല്ലെ­ന്നു തീ­രു­മാ­നി­ച്ചു് അം­ഗ­ത്വം പു­തു­ക്കി­യി­ല്ല. ഇ­ന്നു് ഓ­ഗ­സ്റ്റ് 23-ആം൹ വൈ­കു­ന്നേ­രം ഒരു ദുർ­ബ്ബ­ല നി­മി­ഷ­ത്തിൽ മെ­മ്പർ­ഷി­പ്പു് പു­തു­ക്കാ­നാ­യി അ­വി­ടെ­ച്ചെ­ന്നു. അ­സി­സ്റ്റ­ന്റ് ലൈ­ബ്രേ­റി­യൻ പ­റ­ഞ്ഞു പ­തി­ന­ഞ്ചു രൂ­പ­യിൽ­നി­ന്നു് അ­മ്പ­തു രൂ­പ­യാ­ക്കി­യി­രി­ക്കു­ന്നു വാർ­ഷി­ക­വ­രി­സം­ഖ്യ­യെ­ന്നു്. പ­ത്ര­ഭാ­ഷ­യിൽ കു­ത്ത­നെ­യു­ള്ള ഈ കൂ­ട്ട­ലിൽ മാ­ന­സി­ക­മാ­യി പ്ര­തി­ഷേ­ധി­ച്ചു് അ­മ്പ­തു രൂപ കൊ­ടു­ത്തു് രണ്ടു കാർ­ഡു­കൾ വാ­ങ്ങി സ്റ്റോ­ക്ക് റൂ­മി­ലേ­ക്കു് ചെ­ന്നു. ചെ­ന്നു ക­യ­റു­ന്നി­ട­ത്തു് ഒരു റ്റ്യൂ­ബ് ലൈ­റ്റ് ഉ­ണ്ടു്. പി­റ­കു­വ­ശം മു­ഴു­വൻ കു­റ്റാ­ക്കു­റ്റി­രു­ട്ടു്. വന്ന സ്ഥി­തി­ക്കു് പു­സ്ത­ക­മെ­ടു­ക്കാ­മെ­ന്നു വി­ചാ­രി­ച്ചു് ര­ണ്ടെ­ണ്ണം ഷെൽ­ഫിൽ­നി­ന്നെ­ടു­ത്തു് വെ­ളി­യിൽ­ക്കൊ­ണ്ടു­വ­ന്നു നോ­ക്കി­യ­പ്പോ­ഴാ­ണു് ര­ണ്ടും എ­നി­ക്കാ­വ­ശ്യ­മി­ല്ലാ­ത്ത­താ­ണെ­ന്നു മ­ന­സ്സി­ലാ­യ­തു്. തി­രി­ച്ചു കൊ­ടു­ത്തി­ല്ല അവ. പു­സ്ത­ക­ങ്ങൾ ഷേർ­ട്ടിൽ ചേർ­ത്തു­വ­ച്ചാ­ണു് കൊ­ണ്ടു­പോ­ന്ന­തു്. അ­വ­യി­ലെ അ­ര­യി­ഞ്ചു ക­ന­മു­ള്ള പൊടി പറ്റി എന്റെ ഷേർ­ടാ­കെ മ­ലി­ന­മാ­യി. ഓരോ പു­സ്ത­ക­ത്തി­ലും കാണും ഇ­തു­പോ­ലെ അ­ര­യി­ഞ്ചു ക­ന­മാർ­ന്ന പൊടി. വി­ള­ക്കി­ല്ലാ­ത്ത­തു് എ­ന്തു­കൊ­ണ്ടാ­ണെ­ന്നു് ഒ­രു­ദ്യോ­ഗ­സ്ഥ­നോ­ടു ചോ­ദി­ച്ച­പ്പോൾ ‘ചോ­ക്ക് പോയി ഒരു മാ­സ­മാ­യി ക­ത്തു­ന്നി­ല്ല’ എന്ന മ­റു­പ­ടി­യാ­ണു് കി­ട്ടി­യ­തു്. പുതിയ പു­സ്ത­ക­ങ്ങൾ ഇല്ല എ­ന്ന­തു പോ­ക­ട്ടെ. ചെ­ല്ലു­ന്ന­വർ­ക്കു ഗ്ര­ന്ഥ­ങ്ങ­ളി­ലെ പൊ­ടി­പ­ട­ലം­കൊ­ണ്ടു ജ­ല­ദോ­ഷ­വും പ­നി­യും വ­രു­ന്നു എ­ന്ന­തും പോ­ക­ട്ടെ. അ­മ്പ­തു രൂപ വീതം അ­വ­രോ­ടു വാ­ങ്ങി­യി­ട്ടു് അ­ന്ധ­കാ­ര­മെ­ങ്കി­ലും നിർ­മാർ­ജ­നം ചെ­യ്തു­കൊ­ടു­ക്ക­ണ­മെ­ന്ന പ്രാ­ഥ­മി­ക മ­ര്യാ­ദ­പോ­ലും കാ­ണി­ക്കു­ന്നി­ല്ല­ല്ലോ. ഐ­സ­ക്ക് എന്ന വി­ദ­ഗ്ദ്ധ­നാ­യ ലൈ­ബ്രേ­റി­യൻ അ­ധി­കാ­ര­ത്തി­ലി­രു­ന്ന കാ­ല­ത്തു് ദ­ക്ഷി­ണേ­ന്ത്യ­യി­ലെ മ­ഹ­നീ­യ­മാ­യ സ്ഥാ­പ­ന­മാ­യി­രു­ന്നു ഇതു്. ഇ­പ്പോൾ ഈ ലൈ­ബ്ര­റി കേ­ര­ള­ത്തി­ലെ ഏ­റ്റ­വും ജീർ­ണ്ണി­ച്ച സ്ഥാ­പ­ന­മാ­ണു്. ചു­വ­രു­ക­ളി­ലാ­കെ ആരോ മ­ലം­വാ­രി­യെ­റി­ഞ്ഞ­തു­പോ­ലെ വൃ­ത്തി­കേ­ടു്. കുട ഏ­ല്പി­ക്കു­ന്ന സ്ഥ­ല­ത്തി­ന്റെ മേൽ­ത്ത­ട്ടി­ലാ­കെ ക­റു­ത്ത ചി­ല­ന്തി­വ­ല­കൾ. ഇതു ക­ണ്ട­പ്പോൾ ഇ­വി­ടെ­യൊ­രു സർ­ക്കാ­രു­ണ്ടോ എന്നു ഞാൻ എ­ന്നോ­ടു­ത­ന്നെ ചോ­ദി­ച്ചു­പോ­യി. ല­ജ്ജാ­വ­ഹം!

ദു­ഷ്ടൻ

മ­ഹാ­ന്മാർ അ­നു­ഷ്ഠി­ക്കേ­ണ്ട­തെ­ല്ലാം അ­നു­ഷ്ഠി­ച്ചു ക­ഴി­യു­മ്പോൾ പ്ര­കൃ­തി അവരെ തി­രി­ച്ചു വി­ളി­ക്കു­ന്നു. അ­ച്യു­ത് പ­ട്വർ­ദ്ധൻ എന്ന മഹാൻ ലോ­ക­ത്തി­നു ഉ­പ­കാ­ര­പ്ര­ദ­മാ­യി­ട്ടു മാ­ത്രം പ്ര­വർ­ത്തി­ച്ചു, ജീ­വി­ച്ചു. അ­തി­നു­ശേ­ഷം അ­ദ്ദേ­ഹം തി­രി­ച്ചു­പോ­യി.

പ­ണ്ടു് ഈ നഗരം വി­ട്ടു ഞാൻ മ­റ്റൊ­രു സ്ഥ­ല­ത്തു താ­മ­സി­ച്ചി­രു­ന്നു. എന്റെ വീ­ട്ടി­ന­ടു­ത്തു് ഒരു പ­ര­മ­ദു­ഷ്ട­നും. കാ­ല­ത്തെ ഇയാൾ മു­ണ്ടു മ­ട­ക്കി­ക്കു­ത്തി റോ­ഡി­ലേ­ക്കി­റ­ങ്ങും. ആ­രെ­ങ്കി­ലും വേ­ലി­യോ മതിലോ കെ­ട്ടു­ക­യാ­ണെ­ങ്കിൽ അ­പ്പു­റ­ത്തെ പ­റ­മ്പി­ന്റെ ഉ­ട­മ­സ്ഥ­നോ­ടു ചെ­ന്നു പറയും. “നി­ങ്ങ­ളു­ടെ വ­സ്തു­വി­ലേ­ക്കു ക­യ­റ്റി­ക്കെ­ട്ടു­ക­യാ­ണു്. അതിരു നി­ങ്ങ­ളെ­ക്കാൾ എ­നി­ക്കു നി­ശ്ച­യ­മാ­ണു്”. അതോടെ ശണ്ഠ. കോടതി ക­യ­റ്റം. എ­ന്നെ­യും അ­യാ­ളൊ­ന്നു ഉ­പ­ദ്ര­വി­ച്ചു. എന്റെ മ­ക­ളു­ടെ വി­വാ­ഹം. അ­ക്കാ­ല­ത്തു് അ­മ്പ­തു­പേ­രിൽ കൂ­ടു­ത­ലാ­യി ആ­രെ­യും ക്ഷ­ണി­ച്ചു­കൂ­ടാ. അ­രി­കൊ­ണ്ടു­ള്ള പ­ല­ഹാ­ര­മു­ണ്ടാ­ക്കി­ക്കൂ­ടാ എ­ന്നൊ­ക്കെ നി­യ­മ­മു­ണ്ടാ­യി­രു­ന്നു. എ­ത്ര­പേ­രെ ക്ഷ­ണി­ക്കു­ന്നു, എ­ന്തെ­ല്ലാം പ­ല­ഹാ­ര­മു­ണ്ടാ­ക്കു­ന്നു എ­ന്നെ­ല്ലാം എ­ന്നിൽ­നി­ന്നു മ­ന­സ്സി­ലാ­ക്കി­യി­ട്ടു് അയാൾ സി­വിൽ­സ­പ്ലൈ­സ് ഉ­ദ്യോ­ഗ­സ്ഥ­ന്മാ­രെ വി­വാ­ഹ­ദി­ന­ത്തിൽ അ­തൊ­ക്കെ അ­റി­യി­ച്ചു. വി­വാ­ഹം ന­ട­ക്കു­ന്ന സ്ഥ­ല­ത്തു് ആ ഉ­ദ്യോ­ഗ­സ്ഥ­ന്മാർ ജീ­പ്പി­ലെ­ത്തി ബ­ഹ­ള­മു­ണ്ടാ­ക്കി. പി­ല്ക്കാ­ല­ത്തു് വലിയ ഉ­ദ്യോ­ഗ­സ്ഥ­നാ­യ ഒരു മാ­ന്യ­നാ­ണു് അ­ന്നെ­ന്നെ ര­ക്ഷി­ച്ച­തു്. ഇ­ങ്ങ­നെ ഓരോ വ്യ­ക്തി­യേ­യും അയാൾ ഉ­പ­ദ്ര­വി­ച്ച­പ്പോൾ അ­വ­രൊ­ക്കെ ഇ­വ­നോ­ടു ചാ­കു­ന്നി­ല്ല­ല്ലോ എന്നു അ­ന്യോ­ന്യം പ­റ­ഞ്ഞി­രു­ന്നു. ഒരു ദിവസം അ­യാ­ള­ങ്ങു പോയി. എ­ല്ലാ­വർ­ക്കും ആ­ശ്വാ­സം. തി­രു­വ­ന­ന്ത­പു­ര­ത്തു­നി­ന്നു് അ­ക­ലെ­യു­ള്ള സ്ഥ­ല­മാ­യ­തു­കൊ­ണ്ടു് ഇ­പ്പോൾ എ­നി­ക്കു് അവിടെ പോ­കേ­ണ്ട­താ­യി­ട്ടി­ല്ല. എ­ങ്കി­ലും അ­ടു­ത്ത­കാ­ല­ത്തു് ഒ­രാ­വ­ശ്യ­ത്തി­നു­വേ­ണ്ടി ഞാ­ന­വി­ടെ പോയി. പണ്ടു താ­മ­സി­ച്ചി­രു­ന്ന സ്ഥ­ല­ത്തെ­ത്തി­യ­പ്പോൾ അയാൾ മു­ണ്ടു മ­ട­ക്കി­ക്കു­ത്തി മ­തി­ലു­കെ­ട്ടു­ന്ന­തു നോ­ക്കി­നി­ല്ക്കു­ന്ന­തു­പോ­ലെ എ­നി­ക്കു തോ­ന്നി­പ്പോ­യി. മ­തി­വി­ഭ്ര­മ­മ­ല്ല. ദു­ഷ്ട­ന്മാർ മ­രി­ച്ചാ­ലും മ­രി­ച്ചി­ല്ലെ­ന്നു തോ­ന്നും ന­മ്മൾ­ക്കു്. നല്ല മ­നു­ഷ്യൻ കൈ­നി­ക്ക­ര കു­മാ­ര­പി­ള്ള മ­രി­ച്ചു­പോ­യി എ­ന്നു­ത­ന്നെ ന­മു­ക്കു തോ­ന്നു­ന്നു.

അ­ച്യു­ത് പ­ട്വർ­ദ്ധൻ

മ­ഹാ­ന്മാർ അ­നു­ഷ്ഠി­ക്കേ­ണ്ട­തെ­ല്ലാം അ­നു­ഷ്ഠി­ച്ചു ക­ഴി­യു­മ്പോൾ പ്ര­കൃ­തി അവരെ തി­രി­ച്ചു വി­ളി­ക്കു­ന്നു. അ­ച്യു­ത് പ­ട്വർ­ദ്ധൻ എന്ന മഹാൻ ലോ­ക­ത്തി­നു് ഉ­പ­കാ­ര­പ്ര­ദ­മാ­യി­ട്ടു മാ­ത്രം പ്ര­വർ­ത്തി­ച്ചു, ജീ­വി­ച്ചു. അ­തി­നു­ശേ­ഷം അ­ദ്ദേ­ഹം തി­രി­ച്ചു­പോ­യി. എല്ലാ മ­ഹാ­ന്മാ­രു­ടേ­യും മ­ര­ണ­ത്തെ ഞാ­നി­ങ്ങ­നെ­യാ­ണു കാ­ണു­ന്ന­തു്. പി­ന്നെ ഏ­തെ­ങ്കി­ലും ത­ര­ത്തിൽ ആ വ്യ­ക്തി­യോ­ടു നമ്മൾ ബ­ന്ധ­പ്പെ­ട്ടി­ട്ടു­ണ്ടെ­ങ്കിൽ ന­മു­ക്കു അ­ന്ത­രി­ച്ച­യാ­ളി­ന്റെ പ്രാ­യ­മെ­ത്ര­യാ­ണെ­ങ്കി­ലും വ­ല്ലാ­യ്മ തോ­ന്നും. ആ വി­ധ­ത്തി­ലു­ള്ള നേരിയ ശോ­ക­ത്തി­നു് വി­ധേ­യ­നാ­ണു് ഞാൻ ഇ­പ്പോൾ.

ഒരു സ­മ്മാ­നം വാ­ങ്ങാൻ ഞാൻ ഡെൽ­ഹി­യിൽ പോയി. സ­മ്മാ­നം നൽ­കു­ന്ന­തു് വി­ജ്ഞാൻ­ഭ­വ­നിൽ­വെ­ച്ചാ­ണു്. ആ­ദ്യ­മാ­യി ഡെൽ­ഹി­യിൽ പോ­കു­ന്ന­തു­കൊ­ണ്ടും ആ­ദ്യ­മാ­യി വി­മാ­ന­ത്തിൽ സ­ഞ്ച­രി­ക്കു­ന്ന­തു­കൊ­ണ്ടും എന്റെ മ­രു­മ­ക­നെ­ക്കൂ­ടി ഞാൻ കൂ­ട്ടി­നു കൊ­ണ്ടു­പോ­യി­രു­ന്നു. സ­മ­യ­ത്തു ഞങ്ങൾ വി­ജ്ഞാൻ­ഭ­വ­നി­ലെ­ത്തി. സ­മ്മാ­നം വാ­ങ്ങേ­ണ്ട ആളാണു ഞാ­നെ­ന്ന­റി­യി­ച്ച­പ്പോൾ പോ­ലീ­സ് എന്നെ പ­രി­ശോ­ധി­ച്ചു. ഒ­രാർ­ച്ചി­ലൂ­ടെ ക­ട­ത്തി. തി­രി­ഞ്ഞു­നോ­ക്കി­യ­പ്പോൾ പോ­ലീ­സ് മ­രു­മ­ക­നെ ത­ട­ഞ്ഞു­നി­റു­ത്തി­യി­രി­ക്കു­ന്ന­തു കണ്ടു. എന്റെ son-​in-law ആ­ണെ­ന്നും അ­ക­ത്തേ­ക്കു പോകാൻ അ­നു­മ­തി നൽ­ക­ണ­മെ­ന്നും ഞാൻ അ­ഭ്യർ­ത്ഥി­ച്ച­പ്പോൾ ‘സാ­ദ്ധ്യ­മ­ല്ല’ എന്ന മ­റു­പ­ടി­യാ­ണു് പോ­ലീ­സ് നൽ­കി­യ­തു്. കേ­ന്ദ്ര­മ­ന്ത്രി ഗു­ജ­റാൾ അ­ക­ത്തി­രി­ക്കു­ന്ന­തു­കൊ­ണ്ടാ­ണു് ആ സെ­ക്യൂ­രി­റ്റി ഏർ­പ്പാ­ടെ­ന്നു പി­ന്നീ­ടു് എ­നി­ക്കു മ­ന­സ്സി­ലാ­യി. സൺ-​ഇൻ-ലായ്ക്കു് പ്ര­വേ­ശ­നം നി­ഷേ­ധി­ച്ച­പ്പോൾ എ­നി­ക്കു നി­ങ്ങ­ളു­ടെ സ­മ്മാ­നം വേണ്ട എന്നു പ­റ­ഞ്ഞു ഞാൻ തി­രി­ഞ്ഞു ന­ട­ന്നു. ഇ­തൊ­ക്കെ അ­ങ്ങ­ക­ലെ നോ­ക്കി­ക്കൊ­ണ്ടു നി­ല്ക്കു­ക­യാ­യി­രു­ന്നു വളരെ പ്രാ­യം ചെന്ന ഒരാൾ. ഞാൻ തി­രി­ഞ്ഞു­ന­ട­ന്ന­പ്പോൾ അ­ദ്ദേ­ഹം യു­വാ­വി­നെ­പ്പോ­ലെ ഓടി എന്റെ അ­ടു­ത്തു വന്നു ‘വാട് ഈസ് ദ് മാ­റ്റർ’ എന്നു ചോ­ദി­ച്ചു. അവിടെ നി­ല്ക്കു­ന്ന­തു് എന്റെ മ­രു­മ­ക­നാ­ണെ­ന്നും പോ­ലീ­സ് ക­ട­ത്തി­വി­ടു­ന്നി­ല്ലെ­ന്നും ഞാൻ അ­ദ്ദേ­ഹ­ത്തോ­ടു പ­റ­ഞ്ഞു. ‘ആൾ റൈ­റ്റ്’ എന്നു പ­റ­ഞ്ഞു­കൊ­ണ്ടു് അ­ദ്ദേ­ഹം സൺ ഇൻ ലായെ തോ­ളി­ലൂ­ടെ കൈ­യി­ട്ടു പി­ടി­ച്ചു് സ്നേ­ഹ­ത്തോ­ടെ അ­ക­ത്തേ­ക്കു കൊ­ണ്ടു­പോ­യി. പോ­ലീ­സ് ബ­ഹു­മാ­ന­ത്തോ­ടെ നി­ന്ന­ത­ല്ലാ­തെ പ­രി­ശോ­ധ­ന­യ്ക്കൊ­ന്നും വ­ന്നി­ല്ല. അ­ക­ത്തു ചെ­ന്ന­തി­നു­ശേ­ഷം ഞാൻ അ­ദ്ദേ­ഹ­ത്തോ­ടു് വി­ന­യ­പൂർ­വ്വം ‘May I know you?’ എന്നു ചോ­ദി­ച്ചു. അ­തി­നേ­ക്കാൾ വി­ന­യ­ത്തോ­ടെ അ­ദ്ദേ­ഹം മ­റു­പ­ടി നല്കി. I am Achuth Patwardhan. ഞാൻ അ­മ്പ­ര­ന്നു നി­ന്നു­പോ­യി. മ­ഹാ­ത്മാ­ഗാ­ന്ധി യോ­ടൊ­പ്പം ഭാ­ര­ത­ത്തി­ന്റെ സ്വാ­ത­ന്ത്ര്യ­ത്തി­നു­വേ­ണ്ടി പ്ര­യ­ത്നി­ച്ച മഹാൻ. അ­ദ്ദേ­ഹ­മാ­ണു് നി­സ്സാ­ര­നാ­യ എന്നെ സ­ഹാ­യി­ക്കാൻ ഓടി എ­ത്തി­യ­തു്. മ­ഹാ­ന്മാർ അ­വ­രു­ടെ മ­ഹ­ത്ത്വം ഏതു പ്ര­വർ­ത്തി­യി­ലും കാ­ണി­ക്കും. എ­നി­ക്കു് ഈ ഉ­പ­കാ­രം ചെ­യ്ത­തു­കൊ­ണ്ടു കൂ­ടി­യാ­ണു് ഞാൻ ആ മ­ഹ­ച്ച­ര­മ­ത്തിൽ തെ­ല്ലു ദുഃ­ഖി­ക്കു­ന്നു­വെ­ന്നു് എ­ഴു­തി­യ­തു്.

അ­ച്യു­ത് പ­ട്വർ­ദ്ധ­ന്റെ സേ­വ­ന­ങ്ങ­ളെ­ക്കു­റി­ച്ചു് ഇ. എം. എസ്. ദേ­ശാ­ഭി­മാ­നി വ­രി­ക­യിൽ എ­ഴു­തി­യി­രി­ക്കു­ന്നു. തന്റെ രാ­ഷ്ട്ര വ്യ­വ­ഹാ­ര സി­ദ്ധാ­ന്ത­ങ്ങ­ളോ­ടു യോ­ജി­ക്കാ­ത്ത­വ­രെ­പ്പോ­ലും, തന്റെ രാ­ഷ്ട്രീ­യ ക­ക്ഷി­യിൽ­പ്പെ­ടാ­ത്ത­വ­രെ­പ്പോ­ലും ബ­ഹു­മാ­നി­ക്കു­ന്ന ഹൃ­ദ­യ­വി­ശാ­ല­ത­യാ­ണു് ഇ. എം. എ­സ്സി­നു­ള്ള­തു്.

images/TWQB.jpg

പെൻ­ഗ്വിൻ ബു­ക്ക്സ് (അ­മേ­രി­ക്ക) പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യ The Writer’s Quotation Book എന്ന പു­സ്ത­ക­ത്തിൽ­നി­ന്നു്: ചൈ­നീ­സ് Economic Journal എ­ഴു­ത്തു­കാ­ര­നു് അയച്ച ഒരു rejection slip. Financial Times എന്ന ജേർ­ണ­ലിൽ ഇതു് പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യി­രു­ന്നു.

“അ­ത്യ­ധി­ക­മാ­യ ആ­ഹ്ലാ­ദ­ത്തോ­ടു­കൂ­ടി ഞങ്ങൾ താ­ങ്ക­ളു­ടെ കൈ­ഴു­ത്തു­പ്ര­തി വാ­യി­ച്ചു. താ­ങ്ക­ളു­ടെ ഈ ലേഖനം ഞങ്ങൾ പ്ര­സി­ദ്ധ­പ്പെ­ടു­ത്തു­ക­യാ­ണെ­ങ്കിൽ ഇനി നി­ല­വാ­രം കു­റ­ഞ്ഞ വേ­റൊ­ന്നും ഞ­ങ്ങൾ­ക്കു പ്ര­സി­ദ്ധ­പ്പെ­ടു­ത്താൻ ഒ­ക്കു­ക­യി­ല്ല. അ­ടു­ത്ത ആയിരം വർ­ഷ­ങ്ങൾ­ക്ക­ക­ത്തു് ഇതിനു സ­ദൃ­ശ­മാ­യ മ­റ്റൊ­രു ലേഖനം കാ­ണു­മെ­ന്നു ഞ­ങ്ങൾ­ക്കു വി­ചാ­ര­മി­ല്ലാ­ത്ത­തി­നാൽ താ­ങ്ക­ളു­ടെ ദൈ­വി­ക­മാ­യ രചന തി­രി­ച്ച­യ­യ്ക്കാൻ ഞങ്ങൾ നിർ­ബ­ന്ധ­രാ­യി­രി­ക്കു­ന്നു­വെ­ന്നു ഖേ­ദ­പൂർ­വ്വം അ­റി­യി­ക്ക­ട്ടെ. ഞ­ങ്ങ­ളു­ടെ ഈ ഹ്ര­സ്വ­ദൃ­ഷ്ടി­യെ­യും ഭീ­രു­ത്വ­ത്തെ­യും താ­ങ്കൾ പ­രി­ഗ­ണി­ക്ക­രു­തേ­യെ­ന്നു് ആയിരം തവണ ഞങ്ങൾ അ­ഭ്യർ­ത്ഥി­ച്ചു­കൊ­ള്ളു­ന്നു”.
നീ­ല­മ്പേ­രൂർ

കോളറ പ­ടർ­ന്നു പി­ടി­ക്കു­ന്ന പ്ര­ദേ­ശ­ത്തു നി­ന്നു ഞാൻ ഓടി ര­ക്ഷ­പ്പെ­ട്ടി­ട്ടു­ണ്ടു്. നി­ല്ക്കു­ന്ന നി­ല­യിൽ ഛർ­ദ്ദി­യും വ­യ­റി­ള­ക്ക­വും ചെ­യ്തു് മ­റി­ഞ്ഞു­വീ­ണു് പി­ട­ച്ച­ടി­ച്ചു് മ­രി­ക്കു­ന്ന­വ­രെ ഞാൻ അ­ടു­ത്തു­നി­ന്നു ക­ണ്ടി­ട്ടു­ണ്ടു്. ഒരു വലിയ കു­ഴി­വെ­ട്ടി ശ­വ­ങ്ങൾ ഒ­ന്നി­നു­മീ­തെ ഒ­ന്നാ­യി വച്ചു മ­ണ്ണി­ട്ടു മൂ­ടു­ന്ന­തു് ഞാൻ ക­ണ്ടി­ട്ടു­ണ്ടു്. അ­വി­ടെ­നി­ന്നാ­ണു് ഞാൻ പ്രാ­ണ­ര­ക്ഷാർ­ത്ഥം ഓ­ടി­യ­തു്. പ്ലേ­ഗു പി­ടി­ച്ചു ആളുകൾ മ­ര­ണ­ത്തി­ലേ­ക്കു വീ­ഴു­ന്ന­തു ക­ണ്ടി­ട്ടും ഞാൻ ഓ­ടി­യി­ട്ടു­ണ്ടു്. ആ കോ­ള­റ­യെ­യും പ്ലേ­ഗി­നെ­യും നി­സ്സാ­ര­ങ്ങ­ളാ­ക്കു­ന്ന ക്രൂ­ര­ത­കൾ ഇ­ന്നു് അ­തി­പ്ര­സ­ര­മാർ­ന്നു കാ­ണു­ന്നു. പക്ഷേ, എ­നി­ക്കു് ഓ­ടി­പ്പോ­കാൻ ഇ­ട­മി­ല്ല. പ­ഞ്ചാ­ബി­ലേ­ക്കു്, ഉ­ത്ത­ര­പ്ര­ദേ­ശി­ലേ­ക്കു്, മ­ധ്യ­പ്ര­ദേ­ശി­ലേ­ക്കു്, മ­ഹാ­രാ­ഷ്ട്ര­യി­ലേ­ക്കു്, ആ­സ്സാ­മി­ലേ­ക്കു്, ത­മി­ഴ്‌­നാ­ട്ടി­ലേ­ക്കു് എ­നി­ക്കു ഓടാൻ വയ്യ. ഓ­ടി­ച്ചെ­ന്നാൽ ഞാൻ വ­ധി­ക്ക­പ്പെ­ടും. എന്റെ നാടായ കേ­ര­ള­ത്തി­ലും എ­നി­ക്കു ക­ഴി­ഞ്ഞു­കൂ­ടാൻ വയ്യ. എ­ന്തൊ­രു കാലം! എന്റെ ഈ ഭയം ഓരോ പൗ­ര­ന്റെ­യും ഭ­യ­മാ­ണു്. ഈ പേടി വി­കാ­ര­ലോ­ല­മാ­യ ഹൃ­ദ­യ­മു­ള്ള ഒരു കവിയെ എ­ങ്ങ­നെ സ്പർ­ശി­ച്ചു­വെ­ന്നു മ­ന­സ്സി­ലാ­ക്ക­ണ­മെ­ങ്കിൽ നീ­ല­മ്പേ­രൂർ മ­ധു­സൂ­ധ­നൻ­നാ­യർ ദേ­ശാ­ഭി­മാ­നി വാ­രി­ക­യിൽ എ­ഴു­തി­യ “ഇതു ദു­ര­വ­സ്ഥ” എന്ന കാ­വ്യം വാ­യി­ക്ക­ണം. മ­ഹാ­ന­ഗ­രം ക­ത്തു­ന്ന തീ­യാ­യി മാ­റി­യ­പ്പോൾ ക­ത്താ­തെ ഉ­മി­ത്തീ­യാ­യി നിന്ന ക­വി­യു­ടെ മ­ഹാ­ദുഃ­ഖ­വും യാ­ത­ന­യു­മാ­ണു് ഹൃ­ദ­യ­സ്പർ­ശ­ക­മാ­യ ഈ കാ­വ്യ­ത്തി­ലു­ള്ള­തു്”.

കാ­റ്റോ­ടു മ­ഴ­യോ­ടു മ­ഞ്ഞോ­ടു വെ­യി­ലോ­ടു

മാ­പ്പു ചോ­ദി­ച്ചു വി­റ­ച്ചു നി­ല്ക്കേ പ്പക-

ത്തീ­യി­ലെ­രി­യും കു­ടി­ലു­കൾ! കൊ­ള്ള­യിൽ

നീ­റി­പ്പ­ട­രു­മു­ന്മാ­ദ­ങ്ങൾ വീർ­പ്പി­ട്ടു

കേഴും ഭ­യ­ങ്ങൾ! ക­യ്യൂ­ക്കിൽ­ക­ല­ങ്ങു­ന്ന

ചാ­രി­ത്ര­ശു­ദ്ധി­കൾ! മൺ­കു­ടം പൊ­ട്ടി­ച്ച

ഭൂതം പെ­രു­കി വാ­നൂ­ഴി­വാ­യു­ക്ക­ളിൽ

പോർ­ക്ക­ലി തു­ള്ളി­ത്തി­മിർ­ത്ത കാ­ലാ­വ­സ്ഥ”.

നൃ­ശം­സ­ത­യെ ല­യാ­നു­ബ­ദ്ധ­മാ­യി കവി ഈ വ­രി­ക­ളിൽ ആ­വി­ഷ്ക­രി­ച്ചി­രി­ക്കു­ന്നു. കവേ, ഇ­തെ­ഴു­തു­ന്ന ആളും താ­ങ്ക­ളെ­പ്പോ­ലെ ഉ­മി­ത്തീ­യിൽ നീ­റി­നീ­റി നി­ല്ക്കു­ന്നു.

images/GrouchoMarx1957.jpg
Groucho Marx

S. J. Perelman പേ­രു­കേ­ട്ട ഹാ­സ്യ­സാ­ഹി­ത്യ­കാ­രൻ. അ­ദ്ദേ­ഹ­ത്തി­ന്റെ ആ­ദ്യ­ത്തെ പു­സ്ത­കം വാ­യി­ച്ചി­ട്ടു് പ്ര­സി­ദ്ധ­നാ­യ ഹാ­സ്യാ­ഭി­നേ­താ­വു് Groucho Marx പ­റ­ഞ്ഞു:

നി­ങ്ങ­ളു­ടെ പു­സ്ത­കം കൈ­യി­ലെ­ടു­ത്ത നി­മി­ഷം­തൊ­ട്ടു് അതു താഴെ വ­യ്ക്കു­ന്ന­തു­വ­രെ ഞാൻ കൊ­ളു­ത്തി­പ്പി­ടി­ക്കു­മാ­റു് ചി­രി­ച്ചു­പോ­യി. ഏ­തെ­ങ്കി­ലു­മൊ­രു ദിവസം അതു വാ­യി­ക്ക­ണ­മെ­ന്നു ഞാൻ തീ­രു­മാ­നി­ച്ചി­ട്ടു­ണ്ടു്.

(The Writer’s Quotation Book)

ലാ­ക്ഷ­ണി­ക­ക­ഥ

ദുഃ­ഖ­ത്തി­ന്റെ ചൂ­ടു­കൊ­ണ്ടു് ഉ­രു­കു­ന്ന ജീ­വി­ത­മാ­കു­ന്ന മെ­ഴു­കിൽ ആ­കർ­ഷ­ക­മാ­യ ഒരു രൂപം പ­തി­പ്പി­ക്കാൻ എ­നി­ക്കു ക­ഴി­ഞ്ഞെ­ങ്കിൽ!

ആ­ല­പ്പു­ഴ സനാതന ധർ­മ്മ­വി­ദ്യാ­ല­യ­ത്തി­ലെ വി­ദ്യാർ­ത്ഥി­യാ­യി­രു­ന്ന ഞാൻ ഹെഡ് മാ­സ്റ്റർ മ­ഞ്ചേ­രി രാ­മ­കൃ­ഷ്ണ­യ്യർ സാ­റി­ന്റെ കണ്ണു വെ­ട്ടി­ച്ചു് റോ­ഡി­ലേ­ക്കു് ഇ­റ­ങ്ങും, ക­മ്പിൽ­ച്ചു­റ്റി­യ പശ പോ­ലു­ള്ള ഒ­രു­ത­രം മു­ട്ടാ­യി വാ­ങ്ങി­ത്തി­ന്നു­പോ­യി. നാലു കാശു കൊ­ടു­ത്താൽ ചൊറി പി­ടി­ച്ച കൈ­കൊ­ണ്ടു മു­ട്ടാ­യി­ക്കാ­രൻ ഒരു വലി വ­ലി­ക്കും. നൂലു പോലെ മാ­ധു­ര്യ­മു­ള്ള മു­ട്ടാ­യി വരും. എ­ന്തൊ­രു രുചി! ഇ­ന്ന­തു ക­ണ്ടാൽ­ത്ത­ന്നെ എ­നി­ക്കു ഛർ­ദ്ദി­ക്കാൻ തോ­ന്നും. മു­ട്ടാ­യി നു­ണ­ഞ്ഞു കൊ­ണ്ടു നി­ല്ക്കു­മ്പോൾ റോ­ഡി­ന്റെ മറ്റേ വ­ശ­ത്തു് ഒരു ത്രി­പാ­ദ­ത്തിൽ കുഴൽ വ­ച്ചു് ‘നാലു കാശ് ലണ്ടൻ പ­ട്ട­ണം കാണുക’ എ­ന്നൊ­രു­ത്തൻ നി­ല­വി­ളി­ക്കു­ന്നു­ണ്ടാ­വും. ആ­രെ­ങ്കി­ലും നാലു കാശ് (ഒരു തി­രു­വി­താം­കൂർ നാണയം) മു­ട­ക്കി കു­ഴ­ലി­ന്റെ ഒ­ര­റ്റ­ത്തു കണ്ണു വച്ചു നോ­ക്കി­യാൽ കു­ഴ­ലു­ട­മ­സ്ഥൻ വി­ളി­ക്കും മാ­ദ­മ്മ­മാർ വ­ട്ട­ത്തിൽ ചു­റ്റു­ന്നു. സാ­യ്പ­ന്മാ­രെ­ല്ലാം നെ­ട്ടോ­ട്ട­മോ­ടു­ന്നു. കണ്ടോ, കണ്ടോ ലണ്ടൻ ലന്റൻ. ദ്ര­ഷ്ടാ­വു് ഇ­ളി­ഭ്യ­നാ­യി പി­ന്മാ­റു­ന്നു. ഞാൻ നാലു കാശു മു­ട­ക്കാൻ തീ­രു­മാ­നി­ച്ചു. കു­ഴ­ലി­ന്റെ അ­റ്റ­ത്തു കണ്ണു വച്ചു. ഉ­ട­മ­സ്ഥൻ “മ­ദാ­മ്മ­മാ­രെ­ല്ലാം വ­ട്ട­ത്തിൽ ചു­റ്റു­ന്നു” എ­ന്നു്. ഒ­ന്നു­മി­ല്ല. ഏതോ സി­നി­മ­യു­ടെ ഫി­ലി­മിൽ നി­ന്നു വെ­ട്ടി­യെ­ടു­ത്ത ഒരു പ­ട്ട­ണ­ത്തി­ന്റെ ചി­ത്രം വ­ലു­താ­യി മാ­ത്രം കാ­ണു­ന്നു. ശ­രി­യാ­യ പ­റ്റി­ക്കൽ. പക്ഷേ, ര­സി­ക­ത്വം ഒ­ട്ടു­മി­ല്ലാ­ത്ത വ­ഞ്ച­ന­യാ­ണ­തു്. ര­സി­ക­നാ­യ ഒരു പ­റ്റി­ക്കൽ­കാ­ര­നെ ഞാൻ തി­രു­വ­ന­ന്ത­പു­ര­ത്തു ക­ണ്ടി­ട്ടു­ണ്ടു്. ചെറിയ ക­ട­ലാ­സ്സു ചു­രു­ളു­കൾ ഒരു പാ­ത്ര­ത്തിൽ വ­ച്ചു് അയാൾ വ­ഴി­വ­ക്കിൽ ഇ­രി­ക്കും. ചു­റ്റും വില കൂടിയ ആ­കർ­ഷ­ക­ങ്ങ­ളാ­യ സാ­ധ­ന­ങ്ങൾ. തെർ­മോ­സ്ഫ്ലാ­സ്ക് വ­രെ­യു­ണ്ടു്. ‘എട്ടു കാ­ശി­നു് ഫ്ലാ­സ്ക് നേടൂ’ എ­ന്നു് അയാൾ വി­ളി­ക്കും. ഞാൻ വീ­ട്ടിൽ നി­ന്നു മോ­ഷ്ടി­ച്ച എട്ടു കാശ് അ­യാ­ളു­ടെ മുൻ­പി­ലി­ട്ടു് ഒരു ചു­രു­ളെ­ടു­ക്കും. അ­യാ­ള­തു നി­വർ­ത്തി നോ­ക്കി­യി­ട്ടു് പാ­ത­വ­ക്കി­ലൂ­ടെ പോ­കു­ന്ന ചെ­റു­പ്പ­ക്കാ­ര­നെ­യും ചെ­റു­പ്പ­ക്കാ­രി­യെ­യും ര­ഹ­സ്യ­മാ­യി നോ­ക്കി ഉ­റ­ക്കെ­പ്പ­റ­യും. “അ­ടി­ച്ച­ല്ലോ ഭാ­ഗ്യ­വാൻ മൂ­ടി­ല്ലാ­ത്ത മ­ഷി­ക്കു­പ്പി­യൊ­ന്നു്”. എ­നി­ക്കൊ­ന്നും ഭാ­ഗ്യ­പ­രീ­ക്ഷ­ണ­ത്തിൽ കി­ട്ടി­യി­ല്ലെ­ന്നു മാ­ത്ര­മ­ല്ല അയാൾ പ­റ­യു­ന്ന­തു്. അതിലേ പോയ പെ­ണ്ണി­ന്റെ ചന്തി ഒ­ട്ടി­യ­താ­ണു് എ­ന്നും കൂടി അ­തി­നർ­ത്ഥ­മു­ണ്ടു്. ഭർ­ത്താ­വി­നു് അതു് മ­ന­സ്സി­ലാ­കും. പക്ഷേ, വ­ഴ­ക്കി­നു വരാൻ പ­റ്റു­മോ? ഭാ­ര്യ­യ്ക്കു മ­ന­സ്സി­ലാ­കി­ല്ല. കാരണം ഏതൊരു സ്ത്രീ­യു­ടേ­യും വി­ചാ­രം താൻ പരമ സു­ന്ദ­രി­യാ­ണെ­ന്നാ­ണു്. എട്ടു കാശു ന­ഷ്ട­പ്പെ­ട്ട ദുഃ­ഖ­ത്തോ­ടെ ഞാൻ തല കു­നി­ച്ചു് ന­ട­ന്ന­ക­ലു­ന്നു.

ഇ­തൊ­ക്കെ ഇ­പ്പോൾ ഓർ­മ്മി­ക്കാൻ കാ­ര­ണ­മു­ണ്ടു്. ‘ഒന്നു വ­ച്ചാൽ ര­ണ്ടു്’ എ­ന്നു് ശ്രീ. പി. കെ. രാ­ജ­ശേ­ഖ­രൻ മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പി­ലെ­ഴു­തി­യ ‘ജ­ന്തു­ജാ­ത­ക’മെന്ന ക­ഥ­യി­ലെ ക­ഥാ­പാ­ത്രം വി­ളി­ക്കു­ന്നു. അതു കേ­ട്ട­പ്പോ­ഴാ­ണു് എന്റെ ഓർ­മ്മ­യി­ലെ ചു­രു­ള­ഴി­ഞ്ഞ­തു്. പക്ഷേ, ആ­ത്മ­വ­ഞ്ച­ന­യി­ല്ല; വ­ഞ്ച­ന­യോ­ടു ചേർ­ന്ന അ­ശ്ലീ­ല­ത­യി­ല്ല. ആ­ന­മ­യി­ലൊ­ട്ട­ക­ക്ക­ള­വും ക­ളി­ക്കാ­ര­നും ക­ഥ­യി­ലു­ണ്ടു്. കളി ന­ട­ത്തു­ന്ന­വ­ന്റെ വി­ളി­യാ­ണി­തു്. ക­ളി­ച്ച­വർ ക­ളി­ച്ച­വർ തോ­റ്റു പി­ന്മ­ട­ങ്ങി. കളി ന­ട­ത്തു­ന്ന­വൻ ഇവിടം വി­ട്ടു പോ­യ­പ്പോൾ അ­യാ­ളു­ടെ മകൻ സ്ഥാ­ന­മേ­റ്റു. അ­വ­ന്റെ പഴയ കൂ­ട്ടു­കാ­രൻ—കഥ പ­റ­യു­ന്ന­വൻ—നാണയം ക­ടു­വ­യു­ടെ പ­ട­ത്തിൽ­വ­ച്ചു ക­ളി­ച്ചു. പക്ഷേ, സൂചി ക­റ­ങ്ങി­നി­ന്ന­തു് പാ­മ്പി­ന്റെ പ­ട­ത്തി­ലാ­ണു്. കളം ഇവിടെ ജീ­വി­ത­മാ­ണു്. നമ്മൾ ക­ളി­ക്കു­ന്ന­വ­രും. ന­മ്മ­ളൊ­ക്കെ പ­രാ­ജ­യ­പ്പെ­ട്ടു. കളി ന­ട­ത്തു­ന്ന­വൻ ജ­യി­ച്ചോ? ഇല്ല. അ­യാ­ളും തോ­റ്റു. തോ­റ്റ­തു കൊ­ണ്ടാ­ണ­ല്ലോ ക­ള­ത്തി­ന്റെ മുൻ­പിൽ ആരും ചെ­ല്ലാ­നി­ല്ലാ­തെ­യാ­യ­തു്. പാ­മ്പു് കാ­ല­മാ­കാം. കാ­ല­ത്തി­നെ­ല്ലാം അധീനം. ക­ഥാ­കാ­രൻ ജീ­വി­ത­ത്തി­ന്റെ പ­രാ­ജ­യ­ത്തെ അ­ലി­ഗ­റി­യി­ലൂ­ടെ സ്ഫു­ടീ­ക­രി­ക്കു­ന്നു. പക്ഷേ, തി­ക­ച്ചും ര­സ­ശു­ഷ്ക­മാ­യ ലാ­ക്ഷ­ണി­ക ക­ഥ­യ­ല്ല ഇതു്. ക­ഥാ­കാ­ര­ന്റെ ഭാഷ ചെ­റു­ക­ഥ­യ്ക്കു യോ­ജി­ച്ച­ത­ല്ല എ­ന്ന­തു് ഒരു ന്യൂ­ന­ത. ഉ­പ­ന്യാ­സ­മെ­ഴു­തു­ന്ന­തു­പോ­ലെ­യാ­ണു് അ­ദ്ദേ­ഹം ക­ഥ­യെ­ഴു­തു­ക. ഇം­ഗ്ലീ­ഷിൽ literary expression എന്നു വി­ളി­ക്കു­ന്ന ആ­വി­ഷ്കാ­ര­ശൈ­ലി ക­ഥാ­കാ­രൻ സ്വാ­യ­ത്ത­മാ­ക്കി­യി­രു­ന്നെ­ങ്കിൽ ഈ അ­ലി­ഗ­റി കു­റ­ച്ചു­കൂ­ടി ന­ന്നാ­കു­മാ­യി­രു­ന്നു.

ഇ­സ്ലാം മ­ത­ത്തിൽ­പ്പെ­ട്ട­വ­രാ­ണു് എന്റെ സു­ഹൃ­ത്തു­ക്കൾ എ­ന്നു് ആദ്യം പ­റ­ഞ്ഞ­ല്ലോ. മ­റ്റൊ­രു കൂ­ട്ടു­കാ­രൻ അ­ഞ്ച­ലാ­ഫീ­സി­ലെ ശി­പാ­യി­യാ­യി തു­ട­ങ്ങി പോ­സ്റ്റു­മാ­നാ­യി ജീ­വി­തം അ­വ­സാ­നി­പ്പി­ച്ച അ­യ്യൂ­ബാ­യി­രു­ന്നു. വൈ­കു­ന്നേ­രം ഞാൻ അഞ്ചൽ ഡി­പ്പാർ­ട്ടു­മെ­ന്റിൽ അ­യ്യൂ­ബി­നെ കാണാൻ ചെ­ന്നു­നി­ല്ക്കു­മ്പോൾ അ­ദ്ദേ­ഹം മെ­ഴു­കു­രു­ക്കി ക­വ­റി­ലൊ­ട്ടി­ച്ചു മുദ്ര പ­തി­പ്പി­ക്കും. ശംഖും ആ­ന­ക­ളും തെ­ളി­ഞ്ഞു­വ­രും. ദുഃ­ഖ­ത്തി­ന്റെ ചൂ­ടു­കൊ­ണ്ടു് ഉ­രു­കു­ന്ന ജീ­വി­ത­മാ­കു­ന്ന മെ­ഴു­കിൽ ആ­കർ­ഷ­ക­മാ­യ ഒരു രൂപം പ­തി­പ്പി­ക്കാൻ എ­നി­ക്കു ക­ഴി­ഞ്ഞെ­ങ്കിൽ!

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1992-09-13.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 7, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.