SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1992-09-27-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

images/YannisRitsos.jpg
Yannis Ritsos

എന്റെ വീ­ട്ടി­ന്റെ മു­റ്റ­ത്തു നി­ല്ക്കു­ന്ന പ­നി­നീർ­പ്പൂ­ക്കൾ­ക്കു് എ­ന്തൊ­രു ചു­വ­പ്പാ­ണു്! സു­ന്ദ­രി­യു­ടെ ചു­ണ്ടി­നെ­ക്കാൾ, പ­വി­ഴ­ത്തെ­ക്കാൾ അ­വ­യ്ക്കു് അ­രു­ണി­മ­യു­ണ്ടു്. ച­ങ്ങ­മ്പു­ഴ യുടെ പ­രി­വർ­ത്ത­നാ­ത്മ­ക­മാ­യ ക­വി­ത­യ്ക്കു് ഇ­ത്ര­ത്തോ­ളം ചു­വ­പ്പി­ല്ല. വയലാർ രാ­മ­വർ­മ്മ യുടെ വി­പ്ല­വ­ക­വി­ത­യ്ക്കും ഈ റോ­സാ­പ്പൂ­ക്ക­ളു­ടെ ശോ­ണി­മ­യി­ല്ല. കെ­ടാ­മം­ഗ­ലം പ­പ്പു­ക്കു­ട്ടി യുടെ കാ­വ്യ­ങ്ങൾ­ക്കു ചു­വ­പ്പു­നി­റം കൂ­ടു­ത­ലാ­ണു്. പക്ഷേ, അവ കാ­വ്യ­പു­ഷ്പ­ങ്ങ­ള­ല്ല. എ­ന്നാൽ മ­ഹാ­നാ­യ ക­മ്മ്യൂ­ണി­സ്റ്റ് കവി Yannis Ritsos ഗ്രീ­ക്ക് ആ­ഭ്യ­ന്ത­ര യു­ദ്ധ­ത്തെ­ക്കു­റി­ച്ചു് എ­ഴു­തി­യ ഒരു കാ­വ്യ­ത്തിൽ

You will fire a shot into the bosom

of the sky, seeking out the

sky blue target.

As if seeking through her blouse

The nipple of the woman who

tomorrow will be suckling your child

As if groping after many years

for the bolt on the gate of your

father’s house

എന്നു പ­റ­യു­മ്പോൾ അതിൽ അ­രു­ണി­മ­യു­ണ്ടു്, സൗ­ന്ദ­ര്യ­മു­ണ്ടു്, പ­രി­മ­ള­മു­ണ്ടു് എ­ന്നു് അ­നു­വാ­ച­കൻ അ­റി­യു­ന്നു.

മ­രി­ക്ക സാ­ധാ­ര­ണ­മീ­വി­ശ­പ്പിൽ

ദ്ദ­ഹി­ക്ക­ലോ ന­മ്മു­ടെ നാ­ട്ടിൽ മാ­ത്രം

ഐ­ക്യ­ക്ഷ­യ­ത്താൽ അടിമശ്ശവങ്ങ-​

ള­ടി­ഞ്ഞു­കൂ­ടും ചു­ടു­കാ­ട്ടിൽ മാ­ത്രം

എന്നു വ­ള്ള­ത്തോൾ എ­ഴു­തു­മ്പോൾ ചു­വ­ന്ന പ­നി­നീർ­പ്പൂ­വാ­ണു് ആ കാ­വ്യ­മെ­ന്നും അ­നു­വാ­ച­കൻ കാ­ണു­ന്നു.

വീ­ട്ടു­മു­റ്റ­ത്തു നി­ശാ­ഗ­ന്ധി­യു­ടെ വെൺമ. ഈ ധവളിമ വേറെ എ­വി­ടെ­യു­ണ്ടു്? അ­ന്ത­രീ­ക്ഷ­ത്തിൽ അ­ന­ങ്ങാ­തെ നി­ല്ക്കു­ന്ന വാ­രി­ദ­ശ­ക­ല­ത്തി­നു് ആ വെൺ­മ­യു­ണ്ടു്. വീ­ട്ടു­മു­റ്റ­ത്തി­ന­പ്പു­റം, മ­തി­ലി­ന­പ്പു­റം, പാ­ത­യ്ക്ക­പ്പു­റം കാ­ണു­ന്ന വയലിൽ വ­ന്നി­രു­ന്നു ത­പ­സ്സു­ചെ­യ്യു­ന്ന കൊ­ക്കി­നു­മു­ണ്ടു് ആ നിറം. പ്ര­ഭാ­ത­ത്തിൽ അ­മ്പ­ല­ത്തി­ലേ­ക്കു് ഈ വഴി പോ­കു­ന്ന ത­രു­ണി­യു­ടെ വ­സ്ത്ര­ങ്ങൾ­ക്കു് ഈ ധവളിമ, അ­വ­ളു­ടെ ചാ­രി­ത്ര­ത്തി­നു് ഈ വെൺമ പി­ന്നെ­യോ?

ത­ടി­മ­ര­വു­മി­ട­യ്ക്കി­ട­യ്ക്കു വള്ളി-​

ക്കു­ടി­ലു­മി­ണ­ങ്ങി­ടു­മ­പ്പെ­രു­മ്പ­റ­മ്പിൽ

വ­ടി­വൊ­ട­വൾ വി­ള­ങ്ങി വാ­നിൽ­നി­ന്നും

ഝടിതി പ­തി­ച്ചൊ­രു കൊ­ച്ചു താ­ര­പോ­ലെ

എന്ന കാ­വ്യം ധവളാഭ ക­ലർ­ന്നു വി­ല­സു­ന്നു. വേ­മ്പ­നാ­ട്ടു കാ­യ­ലി­ലെ ഓ­ള­ങ്ങ­ളു­ടെ മു­ക­ളി­ലാ­യി ക­ളി­വ­ഞ്ചി­യിൽ സ­ഞ്ച­രി­ക്കു­ന്ന ഞാൻ ഉ­യർ­ന്നും താണും മ­റു­ക­രെ എ­ത്തു­ന്ന­തു­പോ­ലെ ഇ­ത്ത­രം കാ­വ്യ­ല­യ­ങ്ങ­ളി­ലൂ­ടെ സ­ത്യ­സൗ­ന്ദ­ര്യ­ങ്ങ­ളു­ടെ ലോ­ക­ത്തു് പ്ര­വേ­ശി­ക്കു­ന്നു. വീ­ട്ടു­മു­റ്റ­ത്തെ പൂ­ക്ക­ളേ, നി­ങ്ങ­ളെ എ­നി­ക്കു വേ­ണ്ടെ­ന്നു വ­യ്ക്കാം. ഈ കാ­വ്യ­പു­ഷ്പ­ങ്ങ­ളെ നി­രാ­ക­രി­ക്കാ­നാ­വി­ല്ല.

ടി. പ­ത്മ­നാ­ഭൻ

പു­രു­ഷ­നും സ്ത്രീ­യും പ­രി­ഹാ­സ പാ­ത്ര­ങ്ങ­ളാ­വു­ന്ന­തെ­പ്പോൾ? വൃ­ദ്ധൻ യു­വ­തി­യോ­ടു പ്രേ­മാ­ഭ്യർ­ത്ഥ­ന ന­ട­ത്തു­മ്പോൾ അയാൾ പ­രി­ഹാ­സ­പാ­ത്രം. വൃദ്ധ യു­വാ­വി­ന്റെ മുൻ­പിൽ ക­ന്യ­ക­യു­ടെ സം­ഭ്ര­മം കാ­ണി­ക്കു­മ്പോ­ഴും അതേ അ­വ­സ്ഥ­യു­ണ്ടാ­കു­ന്നു.

ജ­ന്തു­ശാ­ല. അ­വി­ടു­ത്തെ പ­ക്ഷി­ക്കൂ­ടു്. അ­തി­ന­ക­ത്തു് ഒ­റ്റ­പ്പ­ക്ഷി. പ­ക്ഷി­യെ­ന്നു പ­റ­ഞ്ഞ­തു­കൊ­ണ്ടു ചെ­റു­താ­ണെ­ന്നും മ­റ്റും വി­ചാ­രി­ക്കേ­ണ്ട­തി­ല്ല. ഏ­താ­ണ്ടു മ­യി­ലി­നോ­ളം വരും. അതു മ­ഞ്ഞ­ച്ചാ­യ­മ­ടി­ച്ച കൊ­ക്കു നീ­ട്ടി പ­ക്ഷി­ക്കൂ­ടി­ന്റെ ഇ­രു­മ്പു­വ­ല­യി­ലെ ദ്വാ­ര­ങ്ങ­ളി­ലൂ­ടെ അകലെ നോ­ക്കു­ന്നു. അ­വി­ടെ­യാ­കെ ബു­ഗൻ­വി­ലി എന്ന വ­ള്ളി­ച്ചെ­ടി­കൾ. അ­വ­യി­ലാ­കെ വ­യ­ലെ­റ്റ് പൂ­ക്കൾ. ഇ­ല­ക­ളെ­ക്കാൾ കൂ­ടു­ത­ലാ­ണു പൂ­ക്കൾ. ആ പൂ­ക്ക­ളെ ഇ­ഷ്ട­മാ­ണോ ആ പ­ക്ഷി­ക്കു്? പൂ­ക്കൾ­ക്കും പ­ക്ഷി­യെ ഇ­ഷ്ട­മാ­യി­രി­ക്കാം. അ­തു­കൊ­ണ്ടാ­ണ­ല്ലോ കൂ­ട്ടി­ന­ക­ത്തു­നി­ന്നു വ­രു­ന്ന നോ­ട്ട­ത്തി­ന­നു­സ­രി­ച്ചു് അവ നൃ­ത്ത­മാ­ടു­ന്ന­തു്.

images/TPadmanabhan.jpg
ടി. പ­ത്മ­നാ­ഭൻ

ടി. പ­ത്മ­നാ­ഭ­ന്റെ ‘കടൽ’ എന്ന ചെ­റു­ക­ഥ­യിൽ (ക­ലാ­കൗ­മു­ദി) മ­ഞ്ഞ­ച്ചാ­യ­ത്തി­ന്റെ കൃ­ത്രി­മ­ത്വം ഒ­ട്ടു­മി­ല്ലാ­തെ നോ­ട്ട­മെ­റി­യു­ന്ന­തു് ഒ­രാ­ചാ­ര്യ­നാ­ണു്. ആ ആ­ചാ­ര്യ­ന്റെ വീ­ക്ഷ­ണ­ത്തി­നു യോ­ജി­ച്ച വി­ധ­ത്തിൽ മാ­ന­സോ­ല്ലാ­സ­ത്തോ­ടെ നൃ­ത്തം­വ­യ്ക്കു­ന്ന­തു് ഒരു ത­രു­ണി­യാ­ണു്. ഈ പ­ര­സ്പ­രാ­ധ­ന­ത്തി­നു ശേഷം അവൾ മ­റ്റൊ­രു­വ­ന്റെ സ­ഹ­ധർ­മ്മി­ണി­യാ­കു­ന്നു. ഭാ­ര്യ­യു­ടേ­യും ആ­ചാ­ര്യ­ന്റെ­യും പാ­വ­ന­ബ­ന്ധ­ത്തെ തെ­റ്റി­ദ്ധ­രി­ക്കു­ന്നു ഭർ­ത്താ­വു്. അതിൽ ആ­ശ­യ­റ്റ­വ­ളാ­യി പ്ര­തി­നി­മി­ഷം മ­ര­ണ­ത്തി­ലേ­ക്കു നീ­ങ്ങു­ന്നു ആ പാ­വ­പ്പെ­ട്ട സ്ത്രീ. ജീ­വി­താ­സ്ത­മ­യ­ത്തിൽ അവർ മകളെ വി­ളി­ച്ചു വ­രു­ത്തി താൻ എ­ഴു­തി­വ­ച്ച ഡ­യ­റി­ക്കു­റി­പ്പു­കൾ ഭർ­ത്താ­വി­ലൂ­ടെ അ­വൾ­ക്കു ന­ല്കു­ന്നു. ജീ­വി­ത­മാ­കു­ന്ന കടൽ കാണാൻ ക­ഴി­യാ­ത്ത ഒരു സ്ത്രീ­യു­ടെ നി­ഷ്ക്ക­ള­ങ്ക­ത­യു­ടെ ചി­ത്രം ക­ഥാ­കാ­രൻ മ­നോ­ഹ­ര­മാ­യി ആ­ലേ­ഖ­നം ചെ­യ്തി­രി­ക്കു­ന്നു. പ­ഞ്ചേ­ന്ദ്രി­യ­ങ്ങ­ളും ഭാ­വ­ന­യും പ്ര­ദാ­നം ചെ­യ്യു­ന്ന ചാ­പ­ല്യ­ങ്ങൾ­ക്കു വി­ധേ­യ­യാ­യി ജീ­വി­തം ന­ഷ്ട­പ്പെ­ടു­ത്തി­യ സ്ത്രീ­യ­ല്ല ഇ­ക്ക­ഥ­യി­ലു­ള്ള­തു്. മൃ­ദു­ല­ത­യോ­ടെ ത്യാ­ഗോ­ജ്ജ്വ­ല­മാ­യ ജീ­വി­തം ന­യി­ച്ച­വ­രാ­ണു് അവർ. അ­വ­രു­ടെ അ­ന്ത്യം നമ്മെ സ്പർ­ശി­ക്കു­ന്ന വി­ധ­ത്തിൽ ക­ഥാ­കാ­രൻ കഥ പ­റ­ഞ്ഞി­ട്ടു­ണ്ടു്. അർ­ദ്ധ­രാ­ത്രി മഴ ത­കർ­ത്തു­പെ­യ്യു­മ്പോൾ ഒരു മി­ന്നൽ­പ്ര­വാ­ഹ­മു­ണ്ടാ­യി­യെ­ന്നു കരുതൂ. അ­പ്പോൾ വർ­ഷ­പാ­ത­മേ­റ്റു് ന­ന­ഞ്ഞു നി­ല്ക്കു­ന്ന മാ­മ­ര­ത്തി­ന്റെ ആർ­ദ്ര­ത ഒരു നി­മി­ഷ­ത്തി­ന്റെ ആ­യി­ര­ത്തി­ലൊ­രം­ശം നേ­ര­മെ­ങ്കി­ലും ന­മ്മു­ടെ ക­ണ്ണിൽ വ­ന്നു­വീ­ഴി­ല്ലേ? ആ ആർ­ദ്ര­ത­യാ­ണു് ക­ല­യു­ടെ മി­ന്ന­ലൊ­ളി­യി­ലൂ­ടെ പ­ത്മ­നാ­ഭൻ ന­മു­ക്കു കാ­ണി­ച്ചു­ത­രു­ന്ന­തു്.

അ­ടു­ത്ത­കാ­ല­ത്തു് ഞാൻ ജ­ന്തു­ശാ­ല­യിൽ പോ­യി­രു­ന്നു. പക്ഷി അ­തി­ന്റെ കൂ­ട്ടി­ലി­ല്ല. വ­യ­ലി­റ്റ്പ്പൂ­ക്ക­ളു­മി­ല്ല.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: പു­രു­ഷ­നും സ്ത്രീ­യും പ­രി­ഹാ­സ­പാ­ത്ര­ങ്ങ­ളാ­വു­ന്ന­തു് എ­പ്പോൾ?

ഉ­ത്ത­രം: വൃ­ദ്ധൻ യു­വ­തി­യോ­ടു പ്രേ­മാ­ഭ്യർ­ത്ഥ­ന ന­ട­ത്തു­മ്പോൾ അയാൾ പ­രി­ഹാ­സ­പാ­ത്രം. വൃദ്ധ യു­വാ­വി­ന്റെ മുൻ­പിൽ ക­ന്യ­ക­യു­ടെ സം­ഭ്ര­മം കാ­ണി­ക്കു­മ്പോ­ഴും അതേ അ­വ­സ്ഥ­യു­ണ്ടാ­കു­ന്നു.

ചോ­ദ്യം: ആ­രു­മി­ല്ലാ­ത്തി­ട­ത്തു് ഇ­രു­ന്നു സ്ത്രീ­യും പു­രു­ഷ­നും സം­സാ­രി­ക്കു­ന്ന­തിൽ തെ­റ്റു­ണ്ടോ?

ഉ­ത്ത­രം: രണ്ടു പാ­ട­ങ്ങ­ളു­ടെ മ­ധ്യ­ത്തി­ലു­ള്ള വ­ര­മ്പി­ലൂ­ടെ ന­ട­ക്കു­മ്പോൾ സൂ­ക്ഷി­ച്ചു കാ­ലു­വ­ച്ചി­ല്ലെ­ങ്കിൽ പാ­ട­ത്തിൽ­ച്ചെ­ന്നു വീഴും. അ­തു­പോ­ലെ സ്ത്രീ­യും പു­രു­ഷ­നും ഏ­കാ­ന്ത­ത­യിൽ ദീർ­ഘ­നേ­രം സം­സാ­രി­ച്ചി­രു­ന്നാൽ അ­സ­ഭ്യ­ത്തിൽ അ­റി­യാ­തെ വ­ഴു­തി­വീ­ഴും. പു­രു­ഷൻ എത്ര ന­ന്മ­യു­ള്ള­വ­നാ­ണെ­ങ്കി­ലും മുൻ­പി­ലി­രി­ക്കു­ന്ന­തു് ആ­കർ­ഷ­ക­ത്വ­മു­ള്ള­വ­ളാ­ണെ­ങ്കിൽ നല്ല വി­ചാ­ര­ങ്ങൾ ക്ര­മേ­ണ ചീത്ത വി­ചാ­ര­ങ്ങ­ളാ­യി മാറും.

ചോ­ദ്യം: ഏതു തെ­മ്മാ­ടി­ക്കും സാ­ഹി­ത്യ­വാ­ര­ഫ­ലം എ­ഴു­തി­ക്കൂ­ടേ?

ഉ­ത്ത­രം: എ­ഴു­താം. ഏതു മു­ഴു­ത്തെ­മ്മാ­ടി­ക്കും അ­തി­നെ­ക്കു­റി­ച്ചു ചോ­ദ്യ­ങ്ങൾ ചോ­ദി­ക്കു­ക­യും ചെ­യ്യാം.

ചോ­ദ്യം: ഹി­ന്ദു­ക്ക­ളു­ടേ­യും ക്രി­സ്ത്യാ­നി­ക­ളു­ടേ­യും കാ­ല­സ­ങ്ക­ല്പ­ത്തെ­ക്കു­റി­ച്ചു അ­റി­ഞ്ഞാൽ കൊ­ള്ളാ­മെ­ന്നു­ണ്ടു്?

ഉ­ത്ത­രം: ക്രൈ­സ്ത­വ സ­ങ്ക­ല്പം ഋ­ജു­രേ­ഖ­യി­ലൂ­ടെ. ഭൂതം, വർ­ത്ത­മാ­നം, ഭാവി ഇവ ക്ര­മാ­നു­ഗ­ത­മാ­യി വ­രു­ന്നു. ഹൈ­ന്ദ­വ സ­ങ്ക­ല്പം ചാ­ക്രി­കം. ഒരു ച­ക്ര­ത്തിൽ മൂ­ന്നു കാ­ല­ങ്ങ­ളും വർ­ത്തി­ക്കു­ന്നു.

ചോ­ദ്യം: കൃ­സ്തു എ­ന്നെ­ഴു­ത­ണോ അതോ ക്രി­സ്തു എന്നോ?

ഉ­ത്ത­രം: ക്രൈ­സ്ത­വം എ­ന്നെ­ഴു­തു­ന്ന­തു് എ­ങ്ങ­നെ? നി­ങ്ങൾ ശ­രി­യാ­യി­ത്ത­ന്നെ എ­ഴു­തി­യ­ല്ലോ. അ­തി­നാൽ ക്രി­സ്തു എ­ന്നു­വേ­ണം.

ചോ­ദ്യം: പ്ര­സ­വ­വേ­ദ­ന­യിൽ പു­ള­യു­ന്ന സ്ത്രീ ഭർ­ത്താ­വി­നെ ‘ദു­ഷ്ടൻ’, ‘കാ­ല­മാ­ടൻ’ എ­ന്നൊ­ക്കെ വി­ളി­ക്കു­ന്ന­തു ശ­രി­യാ­ണോ?

ഉ­ത്ത­രം: തീ­വ്ര­വേ­ദ­ന­യിൽ­പ്പെ­ട്ടു­ഴ­ലു­മ്പോൾ ആരെ എന്തു വി­ളി­ച്ചാ­ലും തെ­റ്റി­ല്ല. ദൗർ­ഭാ­ഗ്യം വ­രു­മ്പോൾ ചിലർ പൂ­ജാ­മു­റി ത­കർ­ത്തു­ക­ള­യാ­റു­ണ്ടു്. ഈ­ശ്വ­ര­ന്റെ ചി­ത്രം ച­വി­ട്ടി കീ­റാ­റു­ണ്ടു്. യാ­ത­ന­മാ­റു­മ്പോൾ അയാൾ വീ­ണ്ടും പൂ­ജി­ച്ചു­തു­ട­ങ്ങും. ഭർ­ത്താ­വി­നെ ഭർ­ത്സി­ക്കു­ന്ന സ്ത്രീ പെ­റ്റു­ക­ഴി­ഞ്ഞാൽ അയാളെ സ്നേ­ഹി­ക്കും.

ചോ­ദ്യം: ബ­ലാ­ത്സം­ഗ­ത്തി­നു വ­ധ­ശി­ക്ഷ ന­ല്കേ­ണ്ട­ത­ല്ലേ?

ഉ­ത്ത­രം: നി­യ­മ­മൊ­ന്നും എ­നി­ക്ക­റി­ഞ്ഞു­കൂ­ടാ. സൂ­ചി­യിൽ നൂലു കോർ­ക്ക­ണ­മെ­ങ്കിൽ സൂചി അ­ച­ഞ്ച­ല­മാ­യി നി­ന്നാ­ലേ പ­റ്റു­ക­യു­ള്ളു­വെ­ന്നു് ബൽ­സാ­ക്ക് പ­റ­ഞ്ഞി­ട്ടു­ണ്ടു്.

ചോ­ദ്യം: നി­ങ്ങൾ ഒരു ന­വ­വ­ധു­വി­നെ അ­വ­ളു­ടെ ത­ല­യിൽ­തൊ­ട്ടു അ­നു­ഗ്ര­ഹി­ക്കു­ന്ന­തു കണ്ടു. നി­ങ്ങൾ ദി­വ്യ­നോ?

ഉ­ത്ത­രം: ദി­വ്യ­ന­ല്ല. അതൊരു ച­ട­ങ്ങാ­യി മാ­ത്രം ക­രു­തി­യാൽ മതി. എ­ന്നാൽ ഈ­ശ്വ­ര­സാ­ക്ഷാ­ത്കാ­ര­മു­ള്ള­വർ വി­ര­ലു­ക­ളു­ടെ അ­റ്റം­കൊ­ണ്ടു അ­ന്യ­ന്റെ ഉ­ച്ചി­യിൽ തൊ­ട്ടാൽ അ­ദ്ദേ­ഹ­ത്തി­ന്റെ ശ­ക്തി­വി­ശേ­ഷം ആ അ­ന്യ­ന്റെ സ­ഹ­സ്രാ­ര­ച­ക്ര­ത്തി­ലേ­ക്കു ക­ട­ന്നു­ചെ­ല്ലാം. അ­യാൾ­ക്കു് അതു പ­രി­വർ­ത്ത­ന­മു­ണ്ടാ­ക്കും.

ചോ­ദ്യം: നി­ങ്ങൾ കൃ­ത്യ­നി­ഷ്ഠ­യു­ള്ള­വ­നാ­ണോ?

ഉ­ത്ത­രം: അല്ല. സ­മ­യ­നി­ഷ്ഠ കേ­ര­ള­ത്തി­ലെ­ന്ന­ല്ല ഭാ­ര­ത­ത്തി­ലാ­കെ ആ­പ­ത്തു­ണ്ടാ­ക്കു­ന്ന­താ­ണു്. അ­ഞ്ചു­മ­ണി­ക്കു് തു­ട­ങ്ങു­മെ­ന്നു് അ­റി­യി­ച്ച സ­മ്മേ­ള­ന­ത്തി­നു് ‘കാറ് വേണ്ട, ഞാൻ അ­ഞ്ചു­മ­ണി­ക്കു് അവിടെ എ­ത്തി­ക്കൊ­ള്ളാം.’ എന്നു പ­റ­ഞ്ഞു് അ­ഞ്ചു­മ­ണി­ക്കു­ത­ന്നെ ചെ­ന്നു­നോ­ക്കൂ. ഒ­ഴി­ഞ്ഞ സ­മ്മേ­ള­ന­സ്ഥ­ല­മാ­യി­രി­ക്കും അവിടെ കാണുക. പ്ര­വർ­ത്ത­കർ­പോ­ലും കാ­ണി­ല്ല. പ­ത്തു­മ­ണി­ക്കു പു­റ­പ്പെ­ടു­ന്ന ബ­സ്സിൽ പോകാൻ ചെ­ല്ലൂ. ഒ­ന്നു­കിൽ പ­ത്ത­ര­യ്ക്കാ­വും അതു പോവുക. അ­ല്ലെ­ങ്കിൽ പ­ത്തി­നു പത്തു മി­നി­റ്റു­ള്ള­പ്പോൾ പോ­യി­രി­ക്കും.

ഹ­രി­കു­മാർ
images/HenriPoincare.jpg
ആങ്റി പ്വ­ങ്ക­റേ

ആങ്റി പ്വ­ങ്ക­റേ (Henri Poincare, 1854–1912) എന്ന ഫ്ര­ഞ്ച് ഗ­ണി­ത­ശാ­സ്ത്ര­ജ്ഞൻ സർ­ഗ്ഗാ­ത്മ­ക­ത്വ­ത്തെ­ക്കു­റി­ച്ചു് എ­ഴു­തി­യി­ട്ടു­ണ്ടു്. മ­നു­ഷ്യ­ന്റെ ബോ­ധ­മ­ണ്ഡ­ലം സ­ങ്കു­ചി­ത­മാ­ണെ­ന്നാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ അ­ഭി­പ്രാ­യം. അ­ബോ­ധ­മ­ണ്ഡ­ലം വ്യാ­പ്തി­യു­ള്ള­തും. സ­ങ്കു­ചി­ത­മാ­യ ബോ­ധ­മ­ണ്ഡ­ല­ത്തി­നു് വി­ഭി­ന്ന­ങ്ങ­ളാ­യ സ­ങ്ക­ല­ന­ങ്ങൾ (different combinations) ഉ­ള­വാ­ക്കാൻ ക­ഴി­യു­ക­യി­ല്ല. അ­ബോ­ധ­മ­ണ്ഡ­ല­ത്തി­നു് അതിനു സാ­ധി­ക്കു­ക­യും ചെ­യ്യും. പ്വ­ങ്ക­റേ­യു­ടെ ആശയം ഇവിടെ അ­വ­സാ­നി­ക്കു­ന്നു. ഇനി ഞാൻ നൽ­കു­ന്ന­തു് എന്റെ വി­ശ­ദീ­ക­ര­ണം. സ്ഥി­രീ­കൃ­ത­നി­യ­മ­ങ്ങൾ അ­നു­സ­രി­ച്ചാ­ണു് ബോ­ധ­മ­ണ്ഡ­ലം ബിം­ബ­ങ്ങ­ളെ­യോ സം­ഖ്യ­ക­ളെ­യോ കൂ­ട്ടി­യി­ണ­ക്കു­ന്ന­തു്. അ­ബോ­ധ­മ­ണ്ഡ­ല­ത്തി­നു നി­യ­മ­ങ്ങ­ളി­ല്ല. അ­ത്ഭു­താ­വ­ഹ­മാ­യ രീ­തി­യിൽ അതു ക­ണ്ടു­പി­ടി­ത്ത­ങ്ങൾ ന­ട­ത്തും. സ്ഥി­ര­ത­യു­ള്ള നി­യ­മ­ങ്ങ­ള­നു­സ­രി­ച്ചു സൃ­ഷ്ടി ന­ട­ത്തു­മ്പോൾ അതു യാ­ന്ത്രി­ക­മാ­യി­ത്തീ­രും. ഈ യാ­ന്ത്രി­ക­സ്വ­ഭാ­വ­മാ­ണു ന­വീ­ന­ക­ഥ­കൾ­ക്കു­ള്ള­തു്. അ­ജാ­ഗ­രി­ത­ഹൃ­ത്തി­ന്റെ സ്പ­ന്ദ­ന­ങ്ങ­ളോ അ­ത്ഭു­ത­ങ്ങ­ളോ അ­വ­യി­ലി­ല്ല. ഹ­രി­കു­മാ­റി ന്റെ ‘അ­ല­ക്കു­യ­ന്ത്രം’ എന്ന ചെ­റു­ക­ഥ (ക­ലാ­കൗ­മു­ദി) നവീന ക­ഥാ­വി­ഭാ­ഗ­ത്തിൽ പെ­ടു­ന്നി­ല്ലെ­ങ്കി­ലും അതിനു യാ­ന്ത്രി­ക സ്വ­ഭാ­വം വന്നു പോയി. സാ­മ്പ­ത്തി­ക­മാ­യി ഔ­ന്ന­ത്യം നേടിയ ഒരു കു­ടും­ബം. അവിടെ ആ­ധു­നി­ക­ങ്ങ­ളാ­യ എല്ലാ ഉ­പ­ക­ര­ണ­ങ്ങ­ളു­മു­ണ്ടു്. സ്വയം പ്ര­വർ­ത്തി­ക്കു­ന്ന അ­ല­ക്കു­യ­ന്ത്രം. ആള് പ്ര­വർ­ത്തി­പ്പി­ക്കേ­ണ്ട മ­റ്റൊ­രു അ­ല­ക്കു­യ­ന്ത്രം. ആ­ദ്യ­ത്തേ­തു് അ­ന്യ­രെ കാ­ണി­ച്ചു് സ്വ­ന്തം പ­കി­ട്ടും മേ­ന്മ­യും കൂ­ട്ടാൻ. ര­ണ്ടാ­മ­ത്തേ­തു അ­ഴു­ക്കാ­യ വ­സ്ത്ര­ങ്ങൾ അ­ല­ക്കാ­നു­ള്ള­തു തന്നെ.

ജീ­നി­യ­സ്സു­ക­ളോ­ടു സം­സാ­രി­ച്ചി­ട്ടു­ണ്ടോ? പ്രാ­ണ­നും കൊ­ണ്ടു ഓടാൻ തോ­ന്നും. അ­ത്ര­യ്ക്കു വി­ര­സ­മാ­ണു് അ­വ­രു­ടെ വർ­ത്ത­മാ­നം. ചിലർ മി­ണ്ടു­ക­യേ ഇല്ല. സം­ഭാ­ഷ­ണ­വൈ­ദ­ഗ്ദ്ധ്യം ഒ­ര­നു­ഗ്ര­ഹ­മാ­ണു്.

ദാ­രി­ദ്ര്യ­ത്തി­ന്റെ ലോ­ക­ത്തി­നു പ്ര­തി­നി­ധീ­ഭ­വി­ക്കു­ന്ന വേ­ല­ക്കാ­രി ആ വീ­ട്ടിൽ ദി­വ­സ­വും വ­രു­ന്നു. ജോലി ചെ­യ്യു­ന്നു. പോ­കു­ന്നു. പ­രി­ചാ­രി­ക­യു­ടെ വീ­ട്ടിൽ അ­ല­ക്കു­യ­ന്ത്ര­മു­ണ്ടോ എന്നു ധ­നി­ക­യു­ടെ നി­ഷ്ക്ക­ള­ങ്ക­മാ­യ കൊ­ച്ചു­മ­കൾ ചോ­ദി­ക്കു­ന്നു. ഉ­ണ്ടു്, കേ­ടാ­യി­ക്കി­ട­ക്കു­ന്നു എ­ന്നു് അ­വ­ളു­ടെ മ­റു­പ­ടി. അതു് ശ­രി­യാ­ണോ എ­ന്ന­റി­യാൻ കു­ഞ്ഞു് പ­രി­ചാ­രി­ക­യു­മൊ­ത്തു് അ­വ­ളു­ടെ വീ­ട്ടി­ലെ­ത്തു­മ്പോൾ മ­ര­ണ­ത്തോ­ടു് അ­ടു­ത്തു കി­ട­ക്കു­ന്ന അ­മ്മ­യെ ചൂ­ണ്ടി­ക്കാ­ണി­ച്ചു­കൊ­ണ്ടു് അവൾ പ­റ­യു­ന്നു അവർ ത­ന്നെ­യാ­ണു് കേ­ടാ­യി­പ്പോ­യ അ­ല­ക്കു­യ­ന്ത്ര­മെ­ന്നു്. ചു­ഴ­ലി­ക്കാ­റ്റു് അ­ടി­ക്കു­മ്പോൾ അതു ചു­ഴി­ക­ളു­ണ്ടാ­ക്കി അ­തിൽ­പ്പെ­ട്ടു­പോ­യ ക­രി­യി­ല­ക­ളെ വ­ട്ടം­ക­റ­ക്കി ഒരു സൂ­ച്യാ­കാ­രം ഉ­ണ്ടാ­ക്കു­ന്ന­തു­പോ­ലെ ഒരു നൂ­ത­ന­നിർ­മ്മാ­ണം ഹ­രി­കു­മാർ ന­ട­ത്തു­ന്നി­ല്ല. കാരണം സ്വർ­ഗ്ഗ­പ്ര­ക്രി­യ­യു­ടെ ചു­ഴ­ലി­ക്കാ­റ്റു് അ­ദ്ദേ­ഹ­ത്തി­ന്റെ അ­ജാ­ഗ­രി­ത­ഹൃ­ത്തിൽ ഇല്ല എ­ന്ന­തു­ത­ന്നെ­യാ­ണു്. വെ­റു­മൊ­രു വേ­ല­ക്കാ­രി അ­ല­ങ്കാ­ര­ഭാ­ഷ­യിൽ അ­മ്മ­യെ കേടായ വാ­ഷി­ങ് മെ­ഷ്യ­നാ­യി വർ­ണ്ണി­ക്കു­മോ എന്ന ചോ­ദ്യം ഞാൻ ചോ­ദി­ക്കു­ന്നി­ല്ല. ദാ­രി­ദ്ര്യ­ത്താൽ ത­കർ­ന്ന­ടി­ഞ്ഞ സ്ത്രീ കേ­ടു­പ­റ്റി­യ അ­ല­ക്കു­യ­ന്ത്ര­മാ­ണെ­ന്ന ആശയം ആ­ദ്യ­മു­ണ്ടാ­വു­ക­യും അതിനെ (ആ­ശ­യ­ത്തെ) യാ­ന്ത്രി­ക­മാ­യി ചി­ത്രീ­ക­രി­ക്കു­ക­യും ചെ­യ്യു­ക­യ­ല്ലേ ഹ­രി­കു­മാർ എന്നു ഞാൻ ചോ­ദി­ച്ചു­പോ­കു­ന്നു. ഭാ­വ­ന­യു­ടെ സ­മ്പ­ന്ന­ത­യി­ല്ലാ­ത്ത ഒരു ‘മെ­ക്കാ­നി­ക്കൽ സ്റ്റോ­റി’.

നി­രീ­ക്ഷ­ണ­ങ്ങൾ
  1. ജീ­നി­യ­സ്സു­ക­ളോ­ടു സം­സാ­രി­ച്ചി­ട്ടു­ണ്ടോ? പ്രാ­ണ­നും­കൊ­ണ്ടു് ഓടാൻ തോ­ന്നും. അ­ത്ര­യ്ക്കു വി­ര­സ­മാ­ണു് അ­വ­രു­ടെ വർ­ത്ത­മാ­നം. ചിലർ മി­ണ്ടു­ക­യേ ഇല്ല. സം­ഭാ­ഷ­ണ­വൈ­ദ­ഗ്ദ്ധ്യം ഒ­ര­നു­ഗ്ര­ഹ­മാ­ണു്. അ­ങ്ങ­നെ­യു­ള്ള അ­നു­ഗ്ര­ഹീ­ത­രു­മു­ണ്ടു്. എ­നി­ക്ക­റി­യാ­വു­ന്ന സം­ഭാ­ഷ­ണ­വി­ദ­ഗ്ദ്ധ­രിൽ അ­ദ്വി­തീ­യൻ ച­ങ്ങ­മ്പു­ഴ കൃ­ഷ്ണ­പി­ള്ള യാണു്. മൂ­ന്നു മ­ണി­ക്കൂർ നേരം അ­ദ്ദേ­ഹം തു­ട­രെ­സ്സം­സാ­രി­ച്ചാ­ലും ന­മു­ക്കു മു­ഷി­യി­ല്ല. മാ­ധ­വി­ക്കു­ട്ടി യും സം­ഭാ­ഷ­ണ­വി­ദ­ഗ്ദ്ധ­യാ­ണു്. വാ­തോ­രാ­തെ സം­സാ­രി­ച്ചു ശ്രോ­താ­വി­നെ ക്ലേ­ശി­പ്പി­ക്കു­ന്ന­തു ശ­രി­യ­ല്ല. ഒരു സാ­ഹി­ത്യ­കാ­രൻ സം­സാ­രി­ക്കാൻ തു­ട­ങ്ങി­യാൽ പൂർ­ണ്ണ­വി­രാ­മ­മി­ടു­ക­യി­ല്ല. കോ­മ­പോ­ലും കാ­ണി­ല്ല. കോ­മ­യി­ട്ടാൽ അവിടെ ബ­ലാൽ­ക്കാ­ര­മാ­യി ഒരു വാ­ക്കു ക­ട­ത്തി­ക്കൊ­ണ്ടു് ശ്രോ­താ­വി­നു ചിലതു പ­റ­യാ­മ­ല്ലോ. അ­തി­നു­പോ­ലും അ­ദ്ദേ­ഹം സ­മ്മ­തി­ക്കി­ല്ല. പ്ര­സി­ദ്ധ­നാ­യ ജോസഫ് ചാ­ഴി­ക്കാ­ടൻ ഈ സാ­ഹി­ത്യ­കാ­ര­നെ പ­രാ­ജ­യ­പ്പെ­ടു­ത്ത­ണ­മെ­ന്നു തീ­രു­മാ­നി­ച്ചു് അ­ദ്ദേ­ഹ­ത്തി­ന്റെ ഓ­ഫീ­സി­ലേ­ക്കു ന­ട­ന്നു. ഓ­ഫീ­സി­ന്റെ പ­ടി­ക്കെ­ട്ടു ക­യ­റു­മ്പോൾ­ത്ത­ന്നെ ചാ­ഴി­ക്കാ­ടൻ സം­സാ­രം തു­ട­ങ്ങി. Please come in എന്നു സാ­ഹി­ത്യ­കാ­രൻ പ­റ­ഞ്ഞി­ട്ടും ചാ­ഴി­ക്കാ­ടൻ കോ­മ­യി­ട്ടി­ല്ല. സം­സാ­രി­ച്ചു­കൊ­ണ്ടു് അ­ക­ത്തേ­ക്കു കയറി. സം­സാ­ര­ത്തോ­ടെ ക­സേ­ര­യി­ലി­രു­ന്നു. ഒരു മ­ണി­ക്കൂർ­നേ­രം പെ­രു­വെ­ള്ള­പ്പാ­ച്ചിൽ­പോ­ലെ വാ­ക്കു­ക­ളു­ടെ പ്ര­വാ­ഹം. എ­ന്നി­ട്ടു സം­സാ­രി­ച്ചു­കൊ­ണ്ടു­ത­ന്നെ എ­ഴു­ന്നേ­റ്റു. മു­റി­യിൽ­നി­ന്നു ന­ട­ന്നു പു­റ­ത്തേ­ക്കു പോ­കു­മ്പോ­ഴും പ­ടി­ക്കെ­ട്ടി­റ­ങ്ങു­മ്പോ­ഴും ചാ­ഴി­ക്കാ­ടൻ പ­ദ­പ്ര­വാ­ഹം നി­റു­ത്തി­യി­ല്ല. അ­ദ്ദേ­ഹ­മ­ങ്ങു പോയി. സാ­ഹി­ത്യ­കാ­രൻ വാ­തു­റ­ന്നു ക­ണ്ണു­ത­ള്ളി ഇ­രു­ന്നു­പോ­യി. വേ­റൊ­രു എ­ഴു­ത്തു­കാ­ര­നെ ചില ആ­വ­ശ്യ­ങ്ങ­ളു­ടെ പേരിൽ ഞാൻ ടെ­ലെ­ഫോ­ണിൽ വി­ളി­ക്കാ­റു­ണ്ടു്. ഒ­ന്നു­കിൽ അ­ദ്ദേ­ഹ­ത്തി­ന്റെ ര­ച­ന­യെ­ക്കു­റി­ച്ചു­ള്ള സംശയം തീർ­ക്കാൻ; അ­ല്ലെ­ങ്കിൽ മ­ല­യാ­ള­ത്തി­ലെ ഏതു കൃ­തി­ക്കാ­ണു് സ­മ്മാ­നം കി­ട്ടേ­ണ്ട­തെ­ന്നു ചോ­ദി­ക്കാൻ. പക്ഷേ, അ­ദ്ദേ­ഹം ടെ­ലെ­ഫോൺ എ­ടു­ത്താ­ലു­ട­നെ സ്വ­ന്തം കാ­ര്യം പ­റ­ഞ്ഞു­തു­ട­ങ്ങും. ഫുൾ­സ്റ്റോ­പ്പി­ല്ല, കോ­മ­യി­ല്ല. പ­തി­ന­ഞ്ചു മി­നി­ട്ടു­നേ­രം ഇ­ട­വി­ടാ­തെ സം­സാ­രി­ച്ചി­ട്ടു് ഒ. കെ. എ­ന്നു­പ­റ­ഞ്ഞു റി­സീ­വർ വ­യ്ക്കും. എന്റെ സംശയം സം­ശ­യ­മാ­യി­ത്ത­ന്നെ അ­വ­ശേ­ഷി­ക്കും. ഇ­തെ­ല്ലാം ഒ­രു­ത­ര­ത്തി­ലു­ള്ള എ­ഗ്രെ­ഷ­നാ­ണു് (aggression), ആരും ചെ­യ്തു­കൂ­ടാ­ത്ത ആ­ക്ര­മ­ണം.
  2. ഇ­ടി­നാ­ദം കേ­ട്ടു ഞാൻ ഞെ­ട്ടും. ഞാ­നെ­ന്ന­ല്ല, എ­ല്ലാ­വ­രും ഞെ­ട്ടും. മി­ന്നൽ­പ്ര­വാ­ഹ­ത്തിൽ ഞെ­ട്ടു­ക­യി­ല്ല. എ­ന്നാൽ പേ­ടി­ക്കേ­ണ്ട­തു് മി­ന്ന­ലി­നെ­യാ­ണു്. അതു് ന­മ്മ­ളെ ഭ­സ്മ­മാ­ക്കി­ക്ക­ള­യും. ദേ­ഷ്യ­പ്പെ­ട്ടു ശ­ബ്ദ­മു­യർ­ത്തു­ന്ന ഉ­ദ്യോ­ഗ­സ്ഥ­നെ ഭ­യ­പ്പെ­ടേ­ണ്ട കാ­ര്യ­മി­ല്ല. മി­ണ്ടാ­തി­രു­ന്നു വെ­റു­തെ മുൻ­പിൽ നി­ല്ക്കു­ന്ന ആളിനെ പു­ഞ്ചി­രി­യോ­ടെ നോ­ക്കു­ന്ന­വ­നെ പേ­ടി­ക്ക­ണം. അയാളെ ആ മ­നു­ഷ്യൻ ന­ശി­പ്പി­ച്ചു­ക­ള­യും. ഒ­രു­ദ്യോ­ഗ­സ്ഥൻ ഓ­ഫീ­സി­ലെ ശി­പാ­യി­യെ വീ­ട്ടു­ജോ­ലി­ക്കാ­ക്കി. മു­ണ്ടു ന­ന­യ്ക്കൽ അ­യാ­ളു­ടെ ജോലി. സോ­പ്പ് കൂ­ടു­തൽ ചെ­ല­വാ­ക്കു­ന്നു. മു­ണ്ടു­കൾ വെ­ളു­ക്കു­ന്നി­ല്ല എ­ന്നു് ഉ­ദ്യോ­ഗ­സ്ഥ­ന്റെ ഭാര്യ അ­യാ­ളോ­ടു പ­റ­ഞ്ഞ­പ്പോൾ ‘കൊ­ച്ച­മ്മാ, എ­നി­ക്കി­തേ അ­റി­യാ­വൂ’ എ­ന്നു് അയാൾ മ­റു­പ­ടി പ­റ­ഞ്ഞു. വീ­ട്ടി­ലെ ജോലി ക­ഴി­ഞ്ഞു് ഓ­ഫീ­സിൽ ജോ­ലി­ക്കെ­ത്തി­യ അയാളെ ഉ­ദ്യോ­ഗ­സ്ഥൻ വി­ളി­ച്ച­പ്പോൾ ഞാൻ­കൂ­ടി അ­വി­ടെ­യു­ണ്ടാ­യി­രു­ന്നു. സ്റ്റാ­ലിൻ വ­ധി­ക്കാൻ പോ­കു­ന്ന ആ­ളി­നോ­ടു ദേ­ഷ്യ­പ്പെ­ടു­ക­യി­ല്ലെ­ന്നും ഇ­ട­തു­ക­ണ്ണു് ഒ­ന്നി­റു­ക്കി പു­ഞ്ചി­രി പൊ­ഴി­ക്കു­ക­യേ­യു­ള്ളു­വെ­ന്നും സോൾ­ഷെ­നി­റ്റ്സിൻ എ­ഴു­തി­യ­തു വാ­യി­ച്ചി­ട്ടു­ണ്ടു്. ഉ­ദ്യോ­ഗ­സ്ഥൻ സോ­പ്പ് കൂ­ടു­തൽ ചെ­ല­വാ­ക്കി­യ ശി­പാ­യി­യു­ടെ നേർ­ക്കു ഇ­ട­തു­ക­ണ്ണി­റു­ക്കി പു­ഞ്ചി­രി­യി­ട്ടു. “താൻ നാളെ മുതൽ ജോ­ലി­ക്കു വരണ്ട” എ­ന്നാ­ജ്ഞാ­പി­ച്ചു. ക­ണ്ടിൻ­ജൻ­സി ജീ­വ­ന­ക്കാ­ര­നെ ഡി­സ്മി­സ് ചെ­യ്യാൻ അ­ദ്ദേ­ഹ­ത്തി­നു അ­ധി­കാ­ര­മു­ണ്ടു്. പ­റ­ഞ്ഞ­യ­യ്ക്ക­പ്പെ­ട്ട ശി­പാ­യി തി­രു­വ­ന­ന്ത­പു­ര­ത്തെ പേ­രൂർ­ക്ക­ട എന്ന സ്ഥ­ല­ത്തു് റോ­ഡി­ലി­രു­ന്നു ഭിക്ഷ യാ­ചി­ക്കു­ന്ന­തു ഞാൻ പി­ന്നീ­ടു കണ്ടു. അ­ക്കാ­ല­ത്തു് മൂ­ല്യം­കൂ­ടി­യ ഒരു പത്തു രൂപ നോ­ട്ടു് ഞാൻ ആ പാ­വ­ത്തി­ന്റെ കൈ­യി­ലി­ട്ടു. അയാൾ അധികം വൈ­കാ­തെ മ­രി­ച്ചു­പോ­യി. ഉ­ദ്യോ­ഗ­സ്ഥൻ പി­ന്നീ­ടു് അർ­ബ്ബു­ദം വന്നു മ­രി­ച്ചു. ആ­രെ­യും ദ്രോ­ഹി­ക്ക­രു­തു്. ആ­ക്ഷ­നു റി­യാ­ക്ഷ­നു­ണ്ടു്. ന്യൂ­ട്ട­ന്റെ സി­ദ്ധാ­ന്തം എ­ല്ലാ­ത്ത­ല­ങ്ങ­ളി­ലും ശ­രി­യാ­ണു്.
ക­ട­വ­നാ­ടു് കു­ട്ടി­ക്കൃ­ഷ്ണൻ

തീ­വ്ര­വേ­ദ­സോൾ­ഷെ­നി­റ്റ്സിൻ­ന­യിൽ­പ്പെ­ട്ടു­ഴ­ലു­മ്പോൾ ആരെ എന്തു വി­ളി­ച്ചാ­ലും തെ­റ്റി­ല്ല ദൗർ­ഭാ­ഗ്യം വ­രു­മ്പോൾ ചിലർ പൂ­ജാ­മു­റി ത­കർ­ത്തു­ക­ള­യാ­റു­ണ്ടു്. ഈ­ശ്വ­ര­ന്റെ ചി­ത്രം ച­വി­ട്ടി­ക്കീ­റാ­റു­ണ്ടു്. യാതന മാ­റു­മ്പോൾ അയാൾ വീ­ണ്ടും പൂ­ജി­ച്ചു തു­ട­ങ്ങും. ഭർ­ത്താ­വി­നെ ഭർ­ത്സി­ക്കു­ന്ന സ്ത്രീ പെ­റ്റു­ക­ഴി­ഞ്ഞാൽ അയാളെ സ്നേ­ഹി­ക്കും.

ശി­വ­ഗി­രി­യി­ലോ അ­തി­ന­ടു­ത്തോ വച്ചു കൂടിയ ഒരു സ­മ്മേ­ള­ന­ത്തിൽ പ്ര­സം­ഗി­ക്ക­വേ ഞാൻ അങ്ങു പ­റ­ഞ്ഞു­പോ­യി ഔ­പ­ചാ­രി­കം എന്ന പ്ര­യോ­ഗ­ത്തി­നു് formal എന്ന അർ­ത്ഥ­മി­ല്ല എ­ന്നു്. ശ്രീ­രാ­മ­നെ പൂ­ജി­ക്കാൻ വ­യ്യാ­ത്ത­തി­നാൽ ശ്രീ­രാ­മ­ന്റെ പ്ര­തി­മ­യെ വച്ചു പൂ­ജി­ക്കു­ന്ന­തു ഔ­പ­ചാ­രി­ക കർ­മ്മം. മു­ഖ്യം എ­ന്ന­തി­ന്റെ വി­പ­രീ­ത­പ­ദ­മാ­ണു് ഔ­പ­ചാ­രി­കം. secondary എന്നേ അ­തി­നർ­ത്ഥ­മു­ള്ളു. അ­തി­നാൽ ‘ഞാൻ ഈ സ­മ്മേ­ള­നം ഔ­പ­ചാ­രി­ക­മാ­യി ഉ­ദ്ഘാ­ട­നം ചെ­യ്യു­ന്നു’ എന്നു പ്ര­ഭാ­ഷ­കൻ പ­റ­യു­ന്ന­തു് ര­ണ്ടാം­ത­രം തെ­റ്റ­ല്ല, ഒ­ന്നാ­ന്ത­രം തെ­റ്റാ­ണു്. സ്വാ­ഗ­ത പ്ര­ഭാ­ഷ­ണം ന­ട­ത്തി­യ ആൾ ഔ­പ­ചാ­രി­കം എന്നു പ­റ­ഞ്ഞു­വെ­ന്നു ഞാ­ന­റി­ഞ്ഞ­തേ­യി­ല്ല. എ­ന്താ­ണു് പ്ര­സം­ഗി­ക്കേ­ണ്ട­തെ­ന്നു് ആ­ലോ­ചി­ച്ചി­രു­ന്ന ഞാൻ സ്വാ­ഗ­ത പ്ര­ഭാ­ഷ­ണം കേ­ട്ടി­ല്ല. എന്റെ പ്ര­ഭാ­ഷ­ണ­ത്തിൽ ആ വാ­ക്കി­നെ കു­റി­ച്ചു് പ­റ­ഞ്ഞ­തു് തന്നെ ആ­ക്ഷേ­പി­ക്കാ­നാ­ണു് എ­ന്നു് തെ­റ്റി­ദ്ധ­രി­ച്ച ആ സ്വാ­ഗ­ത­പ്ര­ഭാ­ഷ­കൻ ക­രു­തി­ക്കൂ­ട്ടി കൃ­ത­ജ്ഞ­ത പ്ര­കാ­ശി­പ്പി­ക്കാൻ കയറി. തൊ­ടു­ത്തി­നു് അ­ഞ്ഞൂ­റു തവണ ഔ­പ­ചാ­രി­കം എന്ന വാ­ക്കു പ്ര­യോ­ഗി­ച്ചു. ഞാൻ പ­റ­ഞ്ഞ­തി­നെ പു­ല്ലു­പോ­ലെ ക­രു­തു­ന്നു എന്നു വ­രു­ത്താൻ അ­ദ്ദേ­ഹം ആ പ്ര­യോ­ഗം വീ­ണ്ടും വീ­ണ്ടും പ­റ­ഞ്ഞ­പ്പോൾ ഞാൻ സം­ശ­യി­ച്ചു് അ­ടു­ത്തി­രു­ന്ന അ­ധ്യ­ക്ഷ­നോ­ടു “സാർ ഇ­ദ്ദേ­ഹം സ്വാ­ഗ­തം ആ­ശം­സി­ച്ച­പ്പോൾ ഔ­പ­ചാ­രി­ക­മെ­ന്നു പ­റ­ഞ്ഞോ?” എന്നു ചോ­ദി­ച്ചു.“പ­റ­ഞ്ഞു” എ­ന്നു് അ­ദ്ധ്യ­ക്ഷ­ന്റെ മ­റു­പ­ടി.

images/KadavanaduKuttykrishnan.jpg
ക­ട­വ­നാ­ടു കു­ട്ടി­കൃ­ഷ്ണൻ

സ­മ്മേ­ള­നം ക­ഴി­ഞ്ഞു് വേ­ദി­യിൽ നി­ന്നു താ­ഴ­ത്തേ­ക്കു വ­ന്ന­പ്പോൾ അ­ഭി­ജാ­ത­നും അ­ന്ത­സ്സാർ­ന്ന­വ­നു­മാ­യ ഒരാൾ എന്റെ അ­ടു­ക്ക­ലെ­ത്തി തെ­റ്റു­കൾ പ­ര­സ്യ­മാ­യി തി­രു­ത്ത­രു­തെ­ന്നു് ഉ­പ­ദേ­ശി­ച്ചു. “തി­രു­ത്തി­യ­ത­ല്ല ഞാൻ. സ്വാ­ഗ­ത­പ്ര­ഭാ­ഷ­കൻ ആ വാ­ക്കു പ്ര­യോ­ഗി­ച്ച­തു ഞാൻ കേ­ട്ട­തേ­യി­ല്ല” എന്നു എന്റെ മ­റു­പ­ടി. “താ­ങ്കൾ ആ­രെ­ന്ന­റി­ഞ്ഞാൽ കൊ­ള്ളാം” എന്നു വി­ന­യ­ത്തോ­ടെ ഞാൻ പ­റ­ഞ്ഞ­പ്പോൾ “ക­ട­വ­നാ­ടു കു­ട്ടി­കൃ­ഷ്ണൻ ” എന്നു അ­ദ്ദേ­ഹം മ­റു­പ­ടി നല്കി. അ­ന്നു് ആ­ദ്യ­മാ­യി ഞാൻ ആ കവിയെ കണ്ടു. ഏ­താ­നും മാ­സ­ങ്ങൾ­ക്കു­മു­മ്പു് ഇ­ട­പ്പ­ള്ളി­യിൽ ച­ങ്ങ­മ്പു­ഴ നഗറിൽ ച­ങ്ങ­മ്പു­ഴ­യെ­ക്കു­റി­ച്ചു് ഞാൻ പ്ര­സം­ഗി­ച്ചി­ട്ടു് സ­ദ­സ്സി­നി­ട­യി­ലേ­ക്കു ചെ­ന്ന­പ്പോൾ അവിടെ നി­ല്ക്കു­ന്നു­ണ്ടാ­യി­രു­ന്നു മ­ന്ദ­ഹാ­സ­മാ­ധു­ര്യ­ത്തോ­ടെ ക­ട­വ­നാ­ടു കു­ട്ടി­ക്കൃ­ഷ്ണൻ. കൂടെ കവി സി. കൃ­ഷ്ണൻ­നാ­യ­രു­മു­ണ്ടാ­യി­രു­ന്നു.

images/Akkithamachuthan.jpg
അ­ക്കി­ത്തം

ക­ട­വ­നാ­ടു കു­ട്ടി­ക്കൃ­ഷ്ണ­ന്റെ ചില കാ­വ്യ­ങ്ങൾ മ­നോ­ഹ­ര­ങ്ങ­ളാ­ണു്. മറ്റു ചിലതു ശു­ഷ്ക്ക­ങ്ങ­ളും. മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പി­ലെ ‘മു­ട്ട­റു­ക്കു­ക’ എന്ന കാ­വ്യം നോ­ക്കു­ക. സ­വി­ശേ­ഷ­മാ­യ വി­കാ­ര­ത്തെ മ­നു­ഷ്യ­വി­കാ­ര­ത്തി­ന്റെ പ്ര­കാ­ശ­ത്തിൽ വച്ചു നി­രീ­ക്ഷ­ണം ചെ­യ്യാൻ ക­ഴി­യാ­ത്ത ര­സ­ശു­ഷ്ക­മാ­യ കാ­വ്യ­മാ­ണ­തു്. ക­ട­വ­നാ­ടു കു­ട്ടി­ക്കൃ­ഷ്ണൻ എന്ന പേ­രി­ല­ല്ല ഈ കാ­വ്യം വ­ന്ന­തെ­ങ്കിൽ ഒരു പ­ത്രാ­ധി­പ­രും അതു പ­ര­സ്യ­പ്പെ­ടു­ത്താൻ സ­ന്ന­ദ്ധ­നാ­വു­ക­യി­ല്ല. ഒരു നല്ല മ­നു­ഷ്യ­ന്റെ, നല്ല ക­വി­യു­ടെ ചു­ട­ല­ച്ചാ­ര­ത്തി­ന്റെ ചൂടു മാ­റു­ന്ന­തി­നു­മു­മ്പു് അ­ദ്ദേ­ഹ­ത്തി­ന്റെ കാ­വ്യ­ത്തെ വി­മർ­ശി­ക്കു­ന്ന എന്റെ നൃ­ശം­സ­ത­യ്ക്കു മാ­പ്പു കൊ­ടു­ത്താ­ലും. വി­മർ­ശ­കൻ ത­നി­ക്കു തോ­ന്നു­ന്ന­ത­ല്ലേ പ­റ­യാ­വൂ.

വി­ധി­യു­ടെ രൂ­പ­ത്തിൽ വ­രു­ന്ന മ­ര­ണ­ത്തെ കവി കു­ട്ടി­ക്കൃ­ഷ്ണൻ ക­ണ്ടി­രു­ന്നി­ല്ലെ­ന്നു വ്യ­ക്തം. എ­ങ്കി­ലും അതു വന്നു. അ­ന്ധ­കാ­ര­ത്തിൽ പ്ര­കാ­ശം പ്ര­സ­രി­പ്പി­ക്കു­ന്ന­വ­നാ­ണു് കവി. അതിനു ശ്ര­മി­ച്ചി­രു­ന്ന കവിയെ മരണം ഗ്ര­സി­ച്ചു. അ­തി­നു­ശേ­ഷ­മേ വി­ല­പ്പെ­ട്ട­താ­യി­രു­ന്നു ആ ജീ­വി­ത­മെ­ന്നു ന­മ്മ­ള­റി­യൂ.

ആ അ­ഭി­വ­ന്ദ്യ മി­ത്ര­ത്തി­ന്റെ ച­ര­മ­ത്തിൽ മ­ന­സ്സു നൊ­ന്തു് കേ­ഴു­ന്ന അ­ക്കി­ത്ത­ത്തെ ഞാൻ അ­ദ്ദേ­ഹ­ത്തി­ന്റെ “ല­ക്ഷ്മ­ണ­ന്റെ വി­ഷാ­ദം” എന്ന പ്ര­ബ­ന്ധ­ത്തിൽ കണ്ടു. (മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പു്) ശ്രീ­രാ­മ­ന്റെ വേർ­പാ­ടിൽ ല­ക്ഷ്മ­ണൻ ദുഃ­ഖി­ക്കു­ന്നു. ആർ­ജ്ജ­വ­മാ­ണു് ആ പ്ര­ബ­ന്ധ­ത്തി­ന്റെ മുദ്ര. അതു വാ­യി­ച്ച­പ്പോൾ ഇ­തെ­ഴു­തു­ന്ന ആളും ആർ­ദ്ര­ന­യ­ന­ങ്ങ­ളോ­ടെ ഇ­രു­ന്നു. കെ. വി. രാ­മ­കൃ­ഷ്ണൻ ആ­ശു­പ­ത്രി­യി­ലെ­ത്തി­യ ക­ട­വ­നാ­ടു് കു­ട്ടി­ക്കൃ­ഷ്ണ­മേ­നോ­നോ­ടു ചോ­ദി­ച്ചു സ്നേ­ഹി­ത­ന്മാ­രെ ഒ­ന്ന­റി­യി­ക്ക­ട്ടോ എ­ന്നു്. വേ­ണ്ടെ­ന്നു് അ­ദ്ദേ­ഹം പ­റ­ഞ്ഞു. വി­ധി­യു­ടെ മ­ട്ടിൽ­വ­രു­ന്ന മ­ര­ണ­ത്തെ കവി കു­ട്ടി­ക്കൃ­ഷ്ണൻ ക­ണ്ടി­രു­ന്നി­ല്ലെ­ന്നു വ്യ­ക്തം. എ­ങ്കി­ലും അതു വന്നു. അ­ന്ധ­കാ­ര­ത്തിൽ പ്ര­കാ­ശം പ്ര­സ­രി­പ്പി­ക്കു­ന്ന­വ­നാ­ണു കവി. അതിനു ശ്ര­മി­ച്ചി­രു­ന്ന കവിയെ മരണം ഗ്ര­സി­ച്ചു. അ­തി­നു­ശേ­ഷ­മേ വി­ല­പ്പെ­ട്ട­താ­യി­രു­ന്നു ആ ജീ­വി­ത­മെ­ന്നു നമ്മൾ അറിയൂ.

ഓർ­മ്മ­കൾ
  1. അ­നു­ഗൃ­ഹീ­ത­നാ­യ കവി വൈ­ലോ­പ്പി­ള്ളി സാ­ഹി­ത്യ­പ്ര­വർ­ത്ത­ക സം­ഘ­ത്തോ­ടു ബ­ന്ധ­പ്പെ­ട്ടു പ്ര­വർ­ത്തി­ക്കു­ന്ന കാലം. ഞാൻ അ­വ­താ­രി­ക­യെ­ഴു­തി­യ ഒരു കാ­വ്യ­ഗ്ര­ന്ഥം വി­ത­ര­ണ­ത്തി­നു് എ­ടു­ക്ക­ണ­മെ­ന്ന അ­ഭ്യർ­ത്ഥ­ന­യു­മാ­യി കവി തി­രു­വ­ന­ന്ത­പു­ര­ത്തെ ഒരു ഹോ­ട്ട­ലിൽ താ­മ­സി­ച്ചി­രു­ന്ന വൈ­ലോ­പ്പി­ള്ളി­യെ ചെ­ന്നു കണ്ടു. ഞാൻ മു­റി­ക്കു­ള്ളി­ലേ­ക്കു പോ­യി­ല്ല. വെ­ളി­യിൽ­നി­ന്ന­തേ­യു­ള്ളു. പു­സ്ത­കം വാ­ങ്ങി മ­റി­ച്ചു നോ­ക്കി­യി­ട്ടു വൈ­ലോ­പ്പി­ള്ളി പ­റ­ഞ്ഞു: “വി­ത­ര­ണ­ത്തി­നു് എ­ടു­ക്കാ­മാ­യി­രു­ന്നു പക്ഷേ, മ­ല­യാ­ളം എ­ഴു­താൻ അ­റി­യാ­വു­ന്ന ആ­രെ­ക്കൊ­ണ്ടെ­ങ്കി­ലും നി­ങ്ങൾ അ­വ­താ­രി­ക എ­ഴു­തേ­ണ്ടി­യി­രു­ന്നു. ഞാൻ വെ­ളി­യിൽ നി­ല്ക്കു­ന്നു­വെ­ന്നു് അ­ദ്ദേ­ഹം അ­റി­ഞ്ഞി­രു­ന്നി­ല്ല. വൈ­ലോ­പ്പി­ള്ളി തു­ടർ­ന്നു പ­റ­ഞ്ഞു:“ഇയാൾ അ­വ­താ­രി­ക എ­ഴു­തി­യ­തു­കൊ­ണ്ടു ഇതു് വി­ത­ര­ണ­ത്തി­നു് എ­ടു­ക്കാൻ പ­റ്റി­ല്ല”.
  2. തി­രു­വ­ന­ന്ത­പു­ര­ത്തെ ആർ­ട്സ് കോ­ളേ­ജിൽ ഞാൻ ജോലി നോ­ക്കു­ന്ന കാലം. വൈ­ലോ­പ്പി­ള്ളി ഏതോ സമാജം ഉ­ദ്ഘാ­ട­നം ചെ­യ്യാൻ അവിടെ എത്തി. സു­ഗ­ത­കു­മാ­രി കവിത വാ­യി­ച്ചു. ഒ. എൻ. വി. കു­റു­പ്പും ഉ­ണ്ടാ­യി­രു­ന്നു എ­ന്നാ­ണു് എന്റെ ഓർമ്മ. മീ­റ്റി­ങ്ങെ­ല്ലാം ക­ഴി­ഞ്ഞു് കോ­ണി­പ്പ­ടി­കൾ ഇ­റ­ങ്ങി­യ­പ്പോൾ “കൃ­ഷ്ണൻ നായർ ക്കു് എന്താ ക്ഷീ­ണം?” എ­ന്നു് വൈ­ലോ­പ്പി­ള്ളി ചോ­ദി­ച്ചു. “സർ എ­നി­ക്കു് ര­ക്ത­ധ­മ­നി­കൾ ക­ട്ടി­യാ­കു­ന്ന രോ­ഗ­മാ­ണു്. ഏ­താ­നും മാ­സ­ങ്ങൾ കൂ­ടി­യേ ഞാൻ ജീ­വി­ച്ചി­രി­ക്കൂ. അതു കേ­ട്ടു വൈ­ലോ­പ്പി­ള്ളി പ­റ­ഞ്ഞു: “അയ്യോ നി­ങ്ങൾ ദീർ­ഘ­കാ­ലം ജീ­വി­ച്ചി­രി­ക്കേ­ണ്ട­തു് മലയാള സാ­ഹി­ത്യ­ത്തി­ന്റെ ആ­വ­ശ്യ­ക­ത­യാ­ണു്.”
  3. അ­വൾ­ക്കു് എ­ന്നെ­ക്കാൾ അല്പം പ്രാ­യം കൂ­ടു­മെ­ങ്കി­ലും ഞങ്ങൾ ഒരേ ക്ലാ­സ്സി­ലാ­ണു് പ­ഠി­ച്ചി­രു­ന്ന­തു്. ഒരു പ­റ­മ്പിൽ അ­ടു­ത്ത­ടു­ത്തു­ള്ള വീ­ടു­ക­ളിൽ താമസം. ഒരു ദിവസം അ­വ­ളു­ടെ വീ­ട്ടി­ന­ടു­ത്തു­കൂ­ടെ ഞാൻ ന­ട­ന്ന­പ്പോൾ വ­രാ­ന്ത­യിൽ അവൾ സൗ­ന്ദ­ര്യ­ത്തി­ട­മ്പാ­യി ഇ­രി­ക്കു­ന്ന­തു കണ്ടു. എ­നി­ക്കു് അവളെ തൊ­ട­ണ­മെ­ന്നു തോ­ന്നി. പു­സ്ത­ക­മെ­ടു­ക്കു­ന്ന മ­ട്ടിൽ ഞാൻ ആ പൊ­ന്മേ­നി സ്പർ­ശി­ച്ചു. “അയ്യോ എന്നെ തൊ­ട്ടോ? ഇ­ന്നു് എന്നെ തൊടാൻ പാ­ടി­ല്ല. വേഗം ചെ­ന്നു കു­ളി­ക്കൂ. കു­ളി­ച്ചി­ട്ടേ വീ­ട്ടിൽ ക­യ­റാ­വൂ. ഇ­ല്ലെ­ങ്കിൽ പാ­പ­മാ­ണു്” എ­ന്നു് അവൾ. അ­ന്ധ­വി­ശ്വാ­സി­യാ­യി­രു­ന്ന ഞാൻ വീ­ട്ടി­നു പി­റ­കി­ലു­ള്ള കു­ള­ത്തിൽ ചാടി. ന­ന­ഞ്ഞൊ­ലി­ച്ചു വീ­ട്ടിൽ കയറിയ എന്നെ “എ­ന്തി­നെ­ടാ ഇ­പ്പോൾ കു­ളി­ച്ച­തു? നി­ന­ക്കു പ­നി­യ­ല്ലേ” എന്നു ചോ­ദി­ച്ചു­കൊ­ണ്ടു് അമ്മ തല്ലി. കു­ളി­ച്ച­തു് എ­ന്തി­നാ­ണെ­ന്നു പ­റ­യാ­നൊ­ക്കു­മോ? നാ­ല്പ­ത്തി­യേ­ഴു­വർ­ഷം ക­ഴി­ഞ്ഞ്, 1991-ൽ എ­നി­ക്കൊ­രു ക­ത്തു് കി­ട്ടി. മേൽ­വി­ലാ­സം: എം. കൃ­ഷ്ണൻ­നാ­യർ, ക­വി­ത­ക്കാ­രൻ, തി­രു­വ­ന­ന്ത­പു­രം. പോ­സ്റ്റൽ ഡി­പ്പാർ­ട്ടു­മെ­ന്റി­ന്റെ സൗ­ജ­ന്യ­മാ­ണു് ഈ ക­ത്തു് എ­നി­ക്കു എ­ത്തി­ച്ചു­ത­ന്ന­തു്. വൃ­ത്തി­കെ­ട്ട കൈ­യ­ക്ഷ­രം. ഞാൻ കവറു കീറി എ­ഴു­ത്തു വാ­യി­ച്ചു. മേൽ­വി­ലാ­സ­ത്തി­ലെ ക­വി­ത­ക്കാ­രൻ എന്ന പ്ര­യോ­ഗ­മ­ല്ലാ­തെ അ­ന്ത­സ്സു­കെ­ട്ട ഒരു വാ­ക്യം­പോ­ലും അ­തി­ലി­ല്ല. പക്ഷേ, ആ ക­ത്തു് എന്നെ വ­രാ­ന്ത­യി­ലി­രു­ന്ന ഒരു സൗ­ന്ദ­ര്യ­ത്തി­ട­മ്പി­നെ ഓർ­മ്മി­പ്പി­ച്ചു. ത­ണു­ത്ത വെ­ള്ള­ത്തി­ലു­ള്ള കു­ളി­യേ­യും അ­മ്മ­യു­ടെ ത­ല്ലി­നേ­യും ഓർ­മ്മി­പ്പി­ച്ചു. സ്പർ­ശ­ത്തി­ന്റെ “മാ­ദ­ക­മ­ധു­രി­മ”യെ ഓർ­മ്മി­പ്പി­ച്ചു. ഒരു കഷണം കെ­യ്ക്ക് ചാ­യ­യിൽ മു­ക്കി­യ പ്രൂ­സ്തു് ഭൂ­ത­കാ­ല­സ്മ­ര­ണ­ക­ളി­ലേ­ക്കു പോ­യി­ല്ലെ? അ­ങ്ങ­നെ സത്യം ക­ണ്ടി­ല്ലേ? അതിനു സ­ദൃ­ശ­മാ­യ അ­നു­ഭ­വം.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1992-09-27.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 7, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.