SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1992-10-04-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

സെ­ബാ­സ്റ്റിൻ കു­ഞ്ഞു­കു­ഞ്ഞു ഭാ­ഗ­വ­തർ ഉ­പ­ഗു­പ്ത­നാ­യും ശി­വ­പ്ര­സാ­ദ് സി. വേ­ലു­ക്കു­ട്ടി വാ­സ­വ­ദ­ത്ത­യാ­യും അ­ഭി­ന­യി­ച്ച ‘കരുണ’ നാടകം ഞാൻ എത്ര ത­വ­ണ­യാ­ണു ക­ണ്ട­തു്! ഓർ­മ്മ­യി­ല്ല. ഓരോ തവണ ആ­ല­പ്പു­ഴെ ദേ­വീ­വി­ലാ­സം കൊ­ട്ട­ക­യിൽ ചെ­ന്നി­രു­ന്നു് ആ നാടകം ക­ണ്ടു­ക­ഴി­യു­മ്പോൾ അ­ടു­ത്ത തവണ അതു കാ­ണ­ണ­മെ­ന്ന മോഹം. ഈ മോ­ഹി­പ്പി­ക്ക­ലി­നു് പ്ര­ധാ­ന­പ്പെ­ട്ട കാരണം വേ­ലു­ക്കു­ട്ടി­യു­ടെ സ്ത്രീ­വേ­ഷം­ത­ന്നെ­യാ­യി­രു­ന്നു. സൗ­ന്ദ­ര്യ­ത്തിൽ സാ­ക്ഷാൽ സ്ത്രീ­പോ­ലും അ­വ­ളു­ടെ വേഷം കെ­ട്ടി­യ വേ­ലു­ക്കു­ട്ടി­യു­ടെ അ­ടു­ത്തു വ­രി­ല്ലാ­യി­രു­ന്നു. സ്ത്രീ­ശ­രീ­ര­ത്തി­നു പ്ര­കൃ­തി ന­ല്കി­യ വ­ള­വു­കൾ വേ­ലു­ക്കു­ട്ടി­ക്കു കി­ട്ടി­യി­രു­ന്നു. പു­രു­ഷ­ന്റെ ‘നെ­ടു­നെ­ടാ എ­ന്നു­ള്ള കൈ­ക­ള­ല്ല­ല്ലോ സ്ത്രീ­കൾ­ക്കു­ള്ള­തു്. കൈ­മു­ട്ടു് തൊ­ട്ടു് അതു് ഒ­ര­ല്പം ഒ­രു­വ­ശ­ത്തേ­ക്കു ച­രി­ഞ്ഞി­രി­ക്കു­മ­ല്ലോ. ക­മി­താ­വി­നെ ആ­ലിം­ഗ­നം ചെ­യ്യാൻ (ഭർ­ത്താ­വി­നെ­യ­ല്ല) പ്ര­കൃ­തി സ്ത്രീ­കൾ­ക്കു ന­ല്കി­യ സൗ­ക­ര്യ­മാ­ണു് അ­തെ­ന്നു് ശ­രീ­ര­ശാ­സ്ത്ര­ജ്ഞ­ന്മാർ പ­റ­യു­ന്നു. വേ­ലു­ക്കു­ട്ടി­ക്കു് കൈ­മു­ട്ടു­തൊ­ട്ടു­ള്ള വളവും സ്ത്രീ­യു­ടെ ‘ഗജരാജ വി­രാ­ജി­ത മ­ന്ദ­ഗ­തി’യു­മൊ­ക്കെ ഉ­ണ്ടാ­യി­രു­ന്നു. ‘വരാൻ സ­മ­യ­മാ­യി­ല്ല’ എ­ന്നു് ഉ­പ­ഗു­പ്തൻ പ­റ­ഞ്ഞെ­ന്നു തോഴി വ­ന്ന­റി­യി­ക്കു­മ്പോൾ ദുഃ­ഖി­ച്ചു പു­രി­കം കോ­ട്ടി വാ­സ­വ­ദ­ത്ത ക­ളി­ച്ചെ­ണ്ടു് വ­ലി­ച്ചെ­റി­യു­ന്ന ഒരു ‘രംഗം’ ക­രു­ണ­യി­ലു­ണ്ട­ല്ലോ. അതു വേ­ലു­ക്കു­ട്ടി അ­ഭി­ന­യി­ച്ച­തു് എ­ന്തെ­ന്നി­ല്ലാ­ത്ത വൈ­ദ­ഗ്ദ്ധ്യ­ത്തോ­ടും സൗ­ന്ദ­ര്യ­ത്തോ­ടും­കൂ­ടി­യാ­യി­രു­ന്നു. സത്യം പ­റ­ഞ്ഞാൽ അതു കാ­ണാ­നാ­ണു് ഞാൻ കൂ­ടെ­കൂ­ടെ ദേ­വീ­വി­ലാ­സം നാ­ട­ക­ശാ­ല­യി­ലേ­ക്കു ചെ­ന്ന­തു്. ക­ളി­ച്ചെ­ണ്ടു വ­ലി­ച്ചെ­റി­ഞ്ഞു തല വെ­ട്ടി­ക്കു­മ്പോൾ വാ­സ­വ­ദ­ത്ത­യു­ടെ കു­റു­നി­ര­കൾ കാ­മാ­തി­ശ­യ­മെ­ന്ന­പോ­ലെ വ­ക്ര­രീ­തി­യാർ­ന്നു് അ­വ­ളു­ടെ നെ­റ്റി­യിൽ ചി­ത­റി­വീ­ഴും. എ­ന്തൊ­രു ഭംഗി! അതു നാ­ട­ക­മ­ല്ലാ­യി­രു­ന്നു. ഉത്തര മ­ഥു­രാ­പു­രി­യിൽ നടന്ന ഒരു സം­ഭ­വം­ത­ന്നെ. എന്റെ ബാ­ല്യ­കാ­ല­ത്തു് ഞാ­ന­തു് ബാ­ഹ്യ­നേ­ത്ര­ങ്ങൾ­കൊ­ണ്ടു കണ്ടു. ഇ­ക്കാ­ല­ത്തു് ആ­ന്ത­ര­നേ­ത്ര­ങ്ങൾ­കൊ­ണ്ടു കാ­ണു­ന്നു.

ശി­വ­പ്ര­സാ­ദ് വേ­ലു­ക്കു­ട്ടി­യെ ഒന്നു നേ­രി­ട്ടു കാ­ണ­ണ­മെ­ന്നു് എ­നി­ക്കു് അ­ന്നു് ആ­ഗ്ര­ഹ­മു­ണ്ടാ­യെ­ങ്കിൽ അ­തി­ലെ­ന്താ­ണു തെ­റ്റു്? നാ­ട­കാ­ഭി­ന­യ­ത്തി­ന്റെ അ­ടു­ത്ത ദിവസം ഞാൻ അ­ദ്ദേ­ഹം താ­മ­സി­ച്ച വീ­ടി­ന്റെ മുൻ­വ­ശ­ത്തു ചെ­ന്നു­നി­ന്നി­ല്ലെ­ന്നു് ആ­രെ­ങ്കി­ലും വി­ചാ­രി­ക്കു­ന്നു­ണ്ടോ? ഉ­ണ്ടെ­ങ്കിൽ ആ­ല­പ്പു­ഴ സനാതന ധർ­മ്മ­വി­ദ്യാ­ല­യ­ത്തി­ലെ വി­ദ്യാർ­ത്ഥി­യാ­യി­രു­ന്ന എം. കൃ­ഷ്ണൻ നായർ, എം. കൃ­ഷ്ണൻ­നാ­യർ ആ­യി­രു­ന്നി­ല്ലെ­ന്നു് ആ വ്യ­ക്തി ക­രു­തി­കൊ­ള്ള­ണം. ഞാൻ ആ വീ­ട്ടി­ന്റെ മുൻ­വ­ശ­ത്തു് എ­ത്തി­യ­തേ­യു­ള്ളു. വേ­ലു­ക്കു­ട്ടി സൈ­ക്കിൾ ഉ­ന്തി­ക്കൊ­ണ്ടു റോ­ഡി­ലേ­ക്കു പോ­രി­ക­യാ­ണു്. കാമം അ­ടി­ച്ചു പ­റ­ത്തി­യ കു­റു­നി­ര­കൾ ഇല്ല. ഉ­ഡു­രാ­ജ­മു­ഖി­യെ, മൃ­ഗ­രാ­ജ­ക­ടി­യെ ഞാൻ ക­ണ്ടി­ല്ല. ക­ണ്ട­തു് പാ­രു­ഷ്യ­മാർ­ന്ന പു­രു­ഷ­നെ മാ­ത്രം. രാ­ത്രി­യി­ലെ ലീ­ലാ­വി­ലാ­സ­ങ്ങൾ എവിടെ? കോ­പ­ന­യു­ടെ ത­ല­വെ­ട്ടി­ക്കൽ എവിടെ? ഒ­ന്നു­മി­ല്ല; സാരള ്യ­ത്തി­നു പകരം പാ­രു­ഷ്യം. മെ­യ്ക്അ­പ്പ് ആർ­ട്ടി­സ്റ്റാ­ണു വേ­ലു­ക്കു­ട്ടി­യെ അ­തി­സു­ന്ദ­രി­യാ­ക്കി­യ­തു്. എ­പ്പോൾ കൃ­ത്രി­മ­വേ­ഷം ഇ­ല്ലാ­താ­വു­ന്നു­വോ അ­പ്പോൾ മുതൽ പ­രു­ക്കൻ­ഭാ­വം. ന­മ്മു­ടെ നി­രൂ­പ­കർ മെ­യ്ക്അ­പ്പ് ആർ­ട്ടി­സ്റ്റു­ക­ളാ­ണെ­ന്നു് എ­നി­ക്കു തോ­ന്നി­യി­ട്ടു­ണ്ടു്. പാ­രു­ഷ്യ­ത്തിൽ അവർ വ­ച്ചു­കെ­ട്ട­ലു­കൾ ന­ട­ത്തി സൗ­ന്ദ­ര്യ­മു­ണ്ടാ­ക്കു­ന്നു. ക­വി­ത­യി­ലും ചെ­റു­ക­ഥ­യി­ലും നോ­വ­ലി­ലും അവർ ന­ട­ത്തു­ന്ന മെ­യ്ക്അ­പ്പ് ഭ്രമം ജ­നി­പ്പി­ക്കു­ന്നു. ആ റൂഷ് തു­ട­ച്ചു­ക­ള­യൂ. പൗഡർ ത­ട്ടി­ക്ക­ള­യൂ, ശി­ര­സ്സി­ലെ കൃ­ത്രി­മ­മു­ടി എ­ടു­ത്തു­മാ­റ്റൂ. വൈ­രൂ­പ്യം നി­ങ്ങൾ­ക്കു് അ­ഭി­മു­ഖീ­ഭ­വി­ച്ചു നി­ല്ക്കും. നി­രൂ­പ­ക­ന്റെ സ­ഹാ­യ­മി­ല്ലാ­തെ ര­ച­ന­ക­ളെ നോ­ക്കാൻ ശ്ര­മി­ക്കേ­ണ്ടി­യി­രി­ക്കു­ന്നു. അതു നിർ­വ­ഹി­ച്ചി­ല്ലെ­ങ്കിൽ അ­ഭി­നേ­താ­വി­നെ­ക്കൂ­റി­ച്ചു് എ­നി­ക്കു പി­ന്നീ­ടു­ണ്ടാ­യ മോ­ഹ­ഭം­ഗം ന­മു­ക്കു സാ­ഹി­ത്യ­ര­ച­ന­ക­ളെ­ക്കു­റി­ച്ചും ഉ­ണ്ടാ­വും.

പു­ന­ത്തിൽ കു­ഞ്ഞ­ബ്ദു­ള്ള

ന­മ്മു­ടെ നി­രൂ­പ­കർ മെ­യ്ക്അ­പ്പ് ആർ­ട്ടി­സ്റ്റു­ക­ളാ­ണെ­ന്നു് എ­നി­ക്കു തോ­ന്നി­യി­ട്ടു­ണ്ടു്. പാ­രു­ഷ്യ­ത്തിൽ അവർ വ­ച്ചു­കെ­ട്ട­ലു­കൾ ന­ട­ത്തി സൗ­ന്ദ­ര്യ­മു­ണ്ടാ­ക്കു­ന്നു. ക­വി­ത­യി­ലും ചെ­റു­ക­ഥ­യി­ലും നോ­വ­ലി­ലും അവർ ന­ട­ത്തു­ന്ന മെ­യ്ക്അ­പ്പ് ഭ്രമം ജ­നി­പ്പി­ക്കു­ന്നു.

കാ­മ­ദേ­വൻ എയ്ത പു­ഷ്പ­ബാ­ണ­മേ­റ്റു് പു­ന­ത്തിൽ കു­ഞ്ഞ­ബ്ദു­ള്ള യു­ടേ­ത­ല്ല അ­ദ്ദേ­ഹം സൃ­ഷ്ടി­ച്ച ക­ഥാ­പാ­ത്ര­ത്തി­ന്റെ നെ­ഞ്ചിൽ ഒരു പോറൽ ഉ­ണ്ടാ­യി. അ­മ്പു് നേരെ ഹൃ­ദ­യ­ത്തി­ലേ­ക്കു ചെ­ന്നി­രു­ന്നെ­ങ്കിൽ പ്ര­ഗ­ല്ഭ­നാ­യ ഡോ­ക്ടർ കൂ­ടി­യാ­യ പു­ന­ത്തിൽ കു­ഞ്ഞ­ബ്ദു­ള്ള­യ്ക്കു പോലും ഒ­ന്നും ചെ­യ്യാൻ ക­ഴി­യാ­തെ വ­ന്നേ­നേ. ഭാ­ഗ്യം­കൊ­ണ്ട­ല്ല ഹൃദയം പി­ളർ­ന്നു­പോ­കാ­ത്ത­തു്. കാ­മ­ദേ­വ­നു നെ­ഞ്ചിൽ ഒരു പോ­റ­ലു­ണ്ടാ­ക­ണ­മെ­ന്നേ ഉ­ദ്ദേ­ശ്യ­മു­ണ്ടാ­യി­രു­ന്നു­ള്ളു. ആ പോറൽ ഏ­താ­നും മ­ണി­ക്കൂർ­കൊ­ണ്ടു് ഉ­ണ­ങ്ങി­പ്പോ­കും. ആ­രെ­ച്ചൊ­ല്ലി­യാ­ണു് കാ­മ­ദേ­വൻ ഈ നേ­ര­മ്പോ­ക്കു കാ­ണി­ച്ച­തു? ആ­ടു­ക­ളെ മേ­യ്ക്കു­ന്ന ഒരു സു­ന്ദ­രി. ക­ഥാ­പാ­ത്രം (കഥ പ­റ­യു­ന്ന ആൾ) കാറിൽ പോ­കു­ന്നു. പാ­ത­വ­ക്കിൽ കണ്ട സു­ന്ദ­രി­യോ­ടു ഡ്രൈ­വർ തെ­ല്ലു­നേ­രം സം­സാ­രി­ക്കു­ന്നു. അവൾ അ­യാ­ളു­ടെ ഭാ­ര്യ­യാ­ണെ­ന്ന വ­സ്തു­ത പി­ന്നീ­ടേ കഥ പ­റ­യു­ന്ന ആൾ അ­റി­യു­ന്നു­ള്ളു. അ­വ­ളു­ടെ സം­സാ­ര­ത്തി­ന്റെ­യും നോ­ട്ട­ത്തി­ന്റെ­യും മ­ന്ദ­ഹാ­സ­ത്തി­ന്റെ­യും ലയം മാം­സ­നി­ബ­ദ്ധ­മാ­യ വി­കാ­രം അ­യാ­ളിൽ അ­ങ്കു­രി­പ്പി­ക്കു­ന്നു. തി­രി­ച്ചു താ­മ­സ­സ്ഥ­ല­ത്തെ­ത്തി­യ അയാൾ തന്റെ സ­ഹ­ധർ­മ്മി­ണി­യെ സു­ന്ദ­രി­യാ­ക്കി­ക്ക­ല്പി­ക്കാൻ ശ്ര­മി­ക്കു­ന്നു. എത്ര ശ്ര­മി­ച്ചി­ട്ടും അ­തൊ­ട്ടു സാ­ധി­ക്കു­ന്ന­തു­മി­ല്ല. സ്വർ­ണ്ണ­നി­റ­മാർ­ന്ന പ്ര­ഭാ­തം വ­ന്നെ­ത്തു­ന്ന­തു­പോ­ലെ ഇ­ത്ത­രം അ­നു­ഭ­വ­ങ്ങൾ ഏതു പു­രു­ഷ­നു­മു­ണ്ടാ­കും. ഉ­ണ്ടാ­യി­ട്ടു­ണ്ടു്. ഇനി ഉ­ണ്ടാ­വു­ക­യും ചെ­യ്യും. ആ സു­വർ­ണ്ണ­പ്ര­ഭാ­ത­ത്തെ സാ­യാ­ഹ്ന­ത്തി­നു­ശേ­ഷം എ­ത്തു­ന്ന ഇ­രു­ട്ടു­മാ­യി താ­ര­ത­മ്യ­പ്പെ­ടു­ത്താ­നോ ആ അ­ന്ധ­കാ­രം­ത­ന്നെ­യാ­ണു് സ്വർ­ണ്ണ­പ്ര­ഭ­യാർ­ന്ന വി­ഭാ­ത­മെ­ന്നു സ­ങ്ക­ല്പി­ക്കാ­നോ പു­രു­ഷ­ന്മാർ­ക്കു പ്ര­വ­ണ­ത­യു­ണ്ടാ­കും. അതിനെ ത­ന്റേ­താ­യ രീ­തി­യിൽ പ്ര­തി­പാ­ദി­ക്കു­ക­യാ­ണു് ക­ഥാ­കാ­രൻ. നല്ല ആ­ഖ്യാ­നം; ഭം­ഗി­യു­ള്ള വാ­ക്യ­ര­ച­ന. പക്ഷേ, ഇതൊരു നൂ­ത­നാ­നു­ഭ­വ­മ­ല്ല­ല്ലോ എന്ന പരാതി എ­നി­ക്കു്. പി­ന്നെ ക­ഥ­യി­ലെ വ്യ­ക്തി—പു­ഷ്പ­ബാ­ണ­മേ­റ്റ വ്യ­ക്തി—സം­സ്കാ­ര­സ­മ്പ­ന്ന­നാ­ണു്. അയാൾ ഒരാളെ മ­റ്റൊ­രാ­ളാ­യി കാ­ണാ­നേ ശ്ര­മി­ക്കു­ന്നു­ള്ളു. സാ­ഹ­സി­കം ഒ­ന്നു­മി­ല്ല അ­യാൾ­ക്കു്. എ­നി­ക്കു് അ­റി­യാ­വു­ന്ന ഒരാൾ റോ­ഡി­ലി­റ­ങ്ങി സു­ന്ദ­രി­ക­ളെ ക­ണ്ടു­പോ­യാൽ വീ­ട്ടിൽ­വ­ന്നു പാ­വ­പ്പെ­ട്ട ഭാ­ര്യ­യെ “എ­ടു­ത്തി­ട്ടു്” ച­വി­ട്ടും. ആ ച­വി­ട്ടെ­ല്ലാം മേ­ടി­ച്ചു­കൊ­ണ്ടു് അവൾ ഞാ­നുൾ­പ്പെ­ടെ­യു­ള്ള പ­ല­രോ­ടും പറയും, ‘എന്റെ ഭർ­ത്താ­വു് എന്നെ അ­ത്യ­ധി­കം സ്നേ­ഹി­ക്കു­ന്നു’വെ­ന്നു്. സ്ത്രീ­യു­ടെ മാ­ന­സി­ക­മാ­യ ഒ­രാ­വ­ശ്യ­ക­ത!

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: വീ­ട്ടിൽ ഉ­റ­ക്കെ സം­സാ­രി­ച്ചു ബ­ഹ­ള­മു­ണ്ടാ­ക്കു­ന്ന സ്ത്രീ­ക­ളെ എ­ങ്ങ­നെ നി­യ­ന്ത്രി­ക്കാം?

ഉ­ത്ത­രം: അതിനു ന­മ്മ­ളാ­രും വി­ചാ­രി­ച്ചാൽ പ­റ്റി­ല്ല. റ്റെ­ലി­വി­ഷൻ അ­ധി­കാ­രി­കൾ ക­നി­യ­ണം. ദി­വ­സ­വും മൂ­ന്നു പറട്ട മ­ല­യാ­ള­സി­നി­മ­കൾ കാ­ണി­ച്ചാൽ മതി. അവർ അ­തി­ന്റെ മുൻ­പിൽ മി­ണ്ടാ­തി­രു­ന്നു­കൊ­ള്ളും. നല്ല സിനിമ കാ­ണി­ച്ചാൽ മ­തി­യാ­വു­ക­യി­ല്ല.

ചോ­ദ്യം: എന്റെ ഭാര്യ എന്നെ സ്നേ­ഹി­ക്കു­ന്നു­വെ­ന്നു ഞാൻ എ­ങ്ങ­നെ മ­ന­സ്സി­ലാ­ക്കാ­നാ­ണു്? അ­വൾ­ക്കു് എ­പ്പോ­ഴും പ­രു­ഷ­മാ­യ സ്വ­ഭാ­വ­മാ­ണു്.

ഉ­ത്ത­രം: ‘നി­ങ്ങൾ ആ­പ­ത്തു­ണ്ടാ­കാൻ സാ­ദ്ധ്യ­ത­യു­ള്ള സ്ഥ­ല­ത്തു് വലിയ ഏ­ണി­ചാ­രി മു­ക­ളി­ലേ­ക്കു കയറാൻ ശ്ര­മി­ക്കൂ. ഭാര്യ ഓ­ടി­യെ­ത്തി ഏണി ത­റ­യിൽ­നി­ന്നു വ­ഴു­തി­പ്പോ­കാ­തി­രി­ക്കാൻ­വേ­ണ്ടി അതിൽ ബ­ലി­പ്പി­ച്ചു പി­ടി­ച്ചു­ത­രും നി­ങ്ങൾ ആ­വ­ശ്യ­പ്പെ­ടാ­തെ.

ചോ­ദ്യം: മാ­ന്യ­ന്മാ­രെ എ­ങ്ങ­നെ അ­റി­യാം?

ഉ­ത്ത­രം: കു­ത്തു­വാ­ക്കു­കൾ പ­റ­ഞ്ഞു നി­ങ്ങൾ­ക്കു അ­സ്വ­സ്ഥ­ത­യു­ള­വാ­ക്കു­ന്ന­വൻ മാ­ന്യ­ന­ല്ല. നി­ങ്ങൾ അതേ നാ­ണ­യ­ത്തിൽ തി­രി­ച്ചു കൊ­ടു­ക്കു­ന്നി­ല്ലെ­ങ്കിൽ നി­ങ്ങൾ മാ­ന്യ­നാ­ണു്.

ചോ­ദ്യം: ജീ­വി­ത­ത്തിൽ ആർ­ത്തി­യു­ള്ള­വ­നെ തി­രി­ച്ച­റി­യു­ന്ന­തു് എ­ങ്ങ­നെ?

ഉ­ത്ത­രം: അയാൾ ആഹാരം ക­ഴി­ക്കു­ന്ന രീതി നോ­ക്കി­യാൽ മതി.

ചോ­ദ്യം: നി­ങ്ങ­ളു­ടെ ജീ­വി­ത­ത്തിൽ ഉ­ള്ളു­തു­റ­ന്നു ചി­രി­ച്ച സം­ഭ­വ­മേ­തു?

ഉ­ത്ത­രം: വർ­ഷ­ങ്ങൾ­ക്കു­മു­മ്പു് സനകൻ എന്നു പേ­രു­ള്ള ഒ­രു­ദ്യോ­ഗ­സ്ഥൻ ഒരു സ­മ്മേ­ള­ന­ത്തി­ന്റെ അ­ദ്ധ്യ­ക്ഷ­നാ­യി വന്നു. സ്വാ­ഗ­ത­മാ­ശം­സി­ച്ച­യാൾ അ­ദ്ദേ­ഹ­ത്തെ നോ­ക്കി മി. ശു­ന­ക­നു് ഞാൻ സ്വാ­ഗ­തം ആ­ശം­സി­ക്കു­ന്നു­വെ­ന്നു പ­റ­ഞ്ഞു. ചി­രി­യ­ട­ക്കാൻ എ­നി­ക്കു ക­ഴി­ഞ്ഞി­ല്ല.

ചോ­ദ്യം: വി­ദ്വാൻ ആരു്?

ഉ­ത്ത­രം: ഭാ­ര്യ­യോ­ടു തർ­ക്ക­ത്തി­നു പോ­കാ­ത്ത­വൻ വി­ദ്വാൻ. ഒരു വാ­ക്കു­പോ­ലും പ­റ­യാ­ത്ത­വൻ വലിയ വി­ദ്വാൻ.

ചോ­ദ്യം: എന്റെ കൂ­ടെ­പ്പ­ഠി­ച്ചു്, എന്റെ കൂ­ട്ടു­കാ­ര­നാ­യി നടന്ന ഒരാൾ ഇ­പ്പോൾ ഐ. എ. എസ് ഉ­ദ്യോ­ഗ­സ്ഥ­നാ­ണു്. ആ മ­നു­ഷ്യൻ എന്നെ റോ­ഡിൽ­വ­ച്ചു ക­ണ്ട­പ്പോൾ മു­ഖം­തി­രി­ച്ചു ന­ട­ന്നു­ക­ള­ഞ്ഞു. ഇതു മ­നു­ഷ്യ­ത്വ­മാ­ണോ?

ഉ­ത്ത­രം: നി­ങ്ങൾ ആ മ­നു­ഷ്യ­നെ വലിയ ആളായി സ­ങ്ക­ല്പി­ക്കു­ന്ന­തു­കൊ­ണ്ടാ­ണു് ഈ ചോ­ദ്യം എ­ന്നോ­ടു ചോ­ദി­ച്ച­തു്. ആ ഉ­ദ്യോ­ഗ­സ്ഥൻ ചെ­റു­പ്പ­ത്തി­ലേ തന്റെ ക­ഴി­വു­ക­ളെ വി­ക­സി­പ്പി­ച്ചെ­ടു­ത്തു. നി­ങ്ങൾ­ക്കു് അ­തി­നെ­ക്കാൾ വലിയ കഴിവു കാണും. അതു നി­ങ്ങൾ വി­ക­സി­പ്പി­ച്ചി­ല്ല. അ­തു­കൊ­ണ്ടു് നി­ങ്ങൾ­ക്കു ജോ­ലി­യു­ടെ കാ­ര്യ­ത്തിൽ ഉ­യർ­ച്ച ഉ­ണ്ടാ­യി­ല്ല. ആർ­ക്കും ആ­രാ­ക­ണ­മെ­ന്നു് ആ­ഗ്ര­ഹ­മു­ണ്ടോ ആ പ­ദ­വി­യി­ലെ­ത്താം എ­ന്ന­തു് ഞാൻ പ­റ­യു­ന്ന­ത­ല്ല. മ­ഹാ­നാ­യ സാർ­ത്ര് പ­റ­ഞ്ഞ­താ­ണു്.

ന­ക്ഷ­ത്ര­ങ്ങ­ളെ ക­ല്ലെ­റി­യ­രു­ത്
images/JeanPaulSartre1924.jpg
സാർ­ത്ര്

തി­രു­വോ­ണ­ദി­നം. മഴ ത­കർ­ത്തു പെ­യ്യു­ന്നു. എന്റെ ഓർ­മ്മ­യിൽ ഒരു തി­രു­വോ­ണ­ത്തി­നും മഴ പെ­യ്തി­ട്ടി­ല്ല. ഇ­പ്പോൾ എ­ല്ലാം കാ­ല­ത്തി­നൊ­ത്തി­രി­ക്കു­ന്നു. ത­ണു­പ്പു് സ­ഹി­ക്കാ­നാ­വാ­ത്ത­തു കൊ­ണ്ടു സി­ഗ­ര­റ്റെ­ടു­ത്തു ചു­ണ്ടു­കൾ­ക്കി­ട­യിൽ­വ­ച്ചു തീ പി­ടി­പ്പി­ച്ചു. ഒന്നു വ­ലി­ച്ച­തേ­യു­ള്ളു. എതോ സ്വാ­ദു­കേ­ടു്. ക­യ്പു്. ര­ണ്ടാ­മ­തു വ­ലി­ച്ച­പ്പോ­ഴും അ­ങ്ങ­നെ­ത­ന്നെ. നോ­ക്കി­യ­പ്പോൾ ഫിൽ­റ്റർ വച്ച സ്ഥ­ല­ത്താ­ണു് ഞാൻ തീ പി­ടി­പ്പി­ച്ച­തെ­ന്നു മ­ന­സ്സി­ലാ­ക്കി. ക­വി­ത­യു­ടെ തെ­റ്റാ­യ അ­റ്റ­ത്തു് എ­പ്പോ­ഴും തീ കൊ­ളു­ത്തു­ന്ന ക­വി­യാ­ണു ഒ­ള­പ്പ­മ­ണ്ണ. എ­ങ്കി­ലും അ­ദ്ദേ­ഹം സർ­ഗ്ഗാ­ത്മ­ക­ത്വ­ത്തി­ന്റെ തീ കൊ­ളു­ത്തു­ന്ന­തു ശ­രി­യാ­യ സ്ഥ­ല­ത്തു­ത­ന്നെ­യാ­ണെ­ന്നു് അ­ദ്ദേ­ഹ­ത്തി­ന്റെ കൂ­ട്ടു­കാർ പ­റ­യു­ന്നു. പ­റ­ഞ്ഞു­കൊ­ള്ള­ട്ടെ. എ­ന്നാൽ മാ­തൃ­ഭൂ­മി ഓ­ണ­പ്പ­തി­പ്പിൽ അ­ദ്ദേ­ഹ­മെ­ഴു­തി­യ “ഓ­ണ­പ്പ­ടി” എന്ന കാ­വ്യം ഫിൽ­റ്റ­റിൽ തീ പി­ടി­പ്പി­ച്ച­തി­നു ശേ­ഷ­മു­ള്ള ആ­ഞ്ഞാ­ഞ്ഞു വ­ലി­ക്ക­ലാ­ണെ­ന്നു ഞാൻ ക­രു­തു­ന്നു. കവി ചു­മ­യ്ക്കു­ന്ന­തു ഞാൻ കേൾ­ക്കു­ന്നു. ക­രി­ഞ്ഞ നാ­റ്റ­മു­ള്ള പുക ഉൾ­ക്കൊ­ണ്ടു് ഞാനും ചു­മ­യ്ക്കു­ന്നു. പക്ഷേ, പാ­ത­ത്തി­ന്റെ രോ­ഗ­മി­ല്ലാ­ത്ത, നി­ഷ്പ­ക്ഷ­ത­യു­ടെ ആ­രോ­ഗ്യ­മു­ള്ള മറ്റു സ­ഹൃ­ദ­യ­രും ചു­മ­യ്ക്കും. ഓ­ണ­ത്തി­നു പ­ച്ച­ക്ക­റി വി­ല്പ­ന­ക്കാ­രൻ വാ­ഴ­യ്ക്ക തു­ട­ങ്ങി­യ­വ കൈ­വ­ണ്ടി­യിൽ ക­യ­റ്റി വ­രു­ന്നു. ഒരു ഗൃ­ഹ­നാ­യി­ക അ­ല്പ­മെ­ന്തോ വാ­ങ്ങി­ക്കൊ­ണ്ടു് ഭ­വ­ന­ത്തി­ന്റെ അ­ക­ത്തേ­ക്കു പോ­കു­ന്നു. അതും ക­ട­മാ­യി­ട്ടു്, പ­ച്ച­ക്ക­റി വേ­വു­ന്നു. തി­രു­വോ­ണം തന്നെ വേ­വു­ന്നു. ലോ­ക­മാ­കെ വേ­വു­ന്നു. ക­ട­മാ­യി എ­ടു­ത്ത­താ­ണു് വി­ല്പ­ന­ക്കാ­ര­ന്റെ കൈ­വ­ണ്ടി. അതിൽ വച്ച പ­ച്ച­ക്ക­റി­ക­ളും അവൻ ക­ട­മാ­യി വാ­ങ്ങി­യ­താ­ണു്. ഗൃ­ഹ­നാ­യി­ക ക­ട­ക്കാ­രി. വി­ല്പ­ന­ക്കാ­രൻ ക­ട­ക്കാ­രൻ. ഈ ലോ­ക­ത്തു് എ­ല്ലാം കടം തന്നെ. എ­ങ്കി­ലും പ്ര­ത്യാ­ശ­യാൽ വി­ല്പ­ന­ക്കാ­രൻ വ­ണ്ടി­യു­ന്തി നീ­ങ്ങു­ന്നു. അകലെ നി­ന്നു് അവൻ വാ­ഴ­യ്ക്ക, ചേന എന്നു വി­ളി­ക്കു­ന്ന­തു് മ­റ്റു­ള്ള­വർ­ക്കു് കേൾ­ക്കാം. വി­ര­സ­മാ­യ, ഭാ­വ­നാ­ദ­രി­ദ്ര­മാ­യ സ­മൂ­ഹ­വി­മർ­ശ­ന­മ­ല്ലാ­തെ ഈ കാ­വ്യാ­ഭ്യാ­സ­ത്തിൽ ഒ­ന്നു­മി­ല്ല. സ­മു­ദാ­യ­ത്തി­ന്റെ ജീർ­ണ്ണ­ത­യെ ഉ­ത്ക­ട­വി­കാ­ര­മാ­ക്കി മാ­റ്റി അതിനെ സാ­ന്മാർ­ഗ്ഗി­കാ­ശ­യ­ങ്ങ­ളോ­ടു­കൂ­ടി കൂ­ട്ടി­യി­ണ­ക്കി ബിം­ബ­ങ്ങ­ളി­ലൂ­ടെ ആ­വി­ഷ്ക­രി­ക്കാൻ ഒ­ള­പ്പ­മ­ണ്ണ­യ്ക്കു് അ­റി­ഞ്ഞു­കൂ­ടാ. അ­ദ്ദേ­ഹം വെ­റു­തെ ‘സ്റ്റേ­യ്റ്റ്മെ­ന്റ്സ്’ ന­ട­ത്തു­ക­യാ­ണു്. വി­ര­സ­ങ്ങ­ളാ­യ പ്ര­സ്താ­വ­ങ്ങൾ ഞാൻ ഇ­തെ­ഴു­തു­ന്ന ദിനം വരെ ക­വി­ത­യാ­യി അ­റി­യ­പ്പെ­ട്ടി­രു­ന്നി­ല്ല. ന­ക്ഷ­ത്ര­ങ്ങ­ളെ നോ­ക്കി ര­സി­ക്കാം. അ­വ­യു­ടെ നേർ­ക്കു കു­ട്ടി­ക­ളെ­പ്പോ­ലെ ക­ല്ലെ­റി­യ­രു­തു്.

എൻ. മോഹനൻ

വ­ട­ക്കേ­യി­ന്ത്യ­യി­ലെ ഒരു മഠം. ഏ­തു­മ­ഠം ഏ­തു­മ­ത­ക്കാ­രു­ടെ എ­ന്നൊ­ന്നും ഞാൻ പ­റ­യു­ക­യി­ല്ല. അതു് മ­ത­വി­കാ­ര­ങ്ങ­ളെ ക്ഷ­ത­പ്പെ­ടു­ത്തും. ശി­ല്പ­ക­ല­യു­ടെ പാ­ര­മ്യം ഞാൻ ആ സൗ­ധ­ത്തിൽ കണ്ടു. വാ­സ്തു­വി­ദ്യ­യിൽ അ­ഭി­ജ്ഞ­രാ­യ ആ­ളു­ക­ളു­ടെ പ്രാ­ഗ­ല്ഭ്യ­മാ­കെ ഞാ­ന­വി­ടെ ദർ­ശി­ച്ചു. അ­തു­വ­ഴി കാ­റിൽ­പോ­കു­ക­യാ­യി­രു­ന്ന ഞാൻ ഡ്രൈ­വ­റോ­ടു അ­പേ­ക്ഷി­ച്ചു വാ­ഹ­ന­മൊ­ന്നു നി­റു­ത്താൻ. ഞാൻ കാറിൽ നി­ന്നി­റ­ങ്ങി ആ മ­ഠ­ത്തി­ന്റെ സൗ­ന്ദ­ര്യ­മാ­സ്വ­ദി­ച്ചു­കൊ­ണ്ടു കു­റ­ച്ചു നേരം റോഡിൽ നി­ന്നു. കാറ് വ­രു­ന്ന­തി­ന്റെ ശബ്ദം കേ­ട്ടി­ട്ടാ­വാം മ­ഠ­ത്തി­നു­ള്ളിൽ ക­ഴി­യു­ന്ന വ്യ­ക്തി­ക­ളിൽ ഒരാൾ മുൻ­വ­ശ­ത്തു­ള്ള പൂ­ന്തോ­ട്ട­ത്തി­ലേ­ക്കു വന്നു. (വ­ന്ന­യാൾ സ്ത്രീ­യോ പു­രു­ഷ­നോ എന്നു ഞാൻ പ­റ­യു­ന്നി­ല്ല) ആ വ്യ­ക്തി എന്നെ നോ­ക്കി­യി­ല്ല. എ­ങ്കി­ലും ആ മു­ഖ­ത്തു് ലോ­ക­ത്തി­ന്റെ­യാ­കെ­യു­ള്ള ദൈ­ന്യം എ­നി­ക്കു കാണാൻ ക­ഴി­ഞ്ഞു.“നോ­ക്കു നി­ങ്ങൾ കാറിൽ സ­ഞ്ച­രി­ച്ചു് ജീ­വി­ത­സു­ഖ­ങ്ങ­ളാ­കെ നു­കർ­ന്നു് ആ­ഹ്ലാ­ദി­ക്കു­ന്നു. ഞാനും എ­ന്നെ­പ്പോ­ലെ­യു­ള്ള മ­റ്റ­നേ­കം പേരും ഈ ക­ന്മ­തി­ലി­നു­ള്ളിൽ ജീ­വി­തം പാ­ഴാ­ക്കു­ന്നു. ഞ­ങ്ങൾ­ക്കു സ്വ­പ്ന­ങ്ങ­ളി­ല്ല. ചി­ട്ട­യ­നു­സ­രി­ച്ചു­ള്ള ജീ­വി­തം. റ്റെം­റ്റേ­ബി­ള­നു­സ­രി­ച്ചു­ള്ള ആഹാരം. കാ­രാ­ഗൃ­ഹ­ജീ­വി­ത­മാ­ണു് ഞ­ങ്ങ­ളു­ടേ­തു്. ഞങ്ങൾ കടൽ ക­ണ്ടി­ട്ടി­ല്ല. സിനിമ കാ­ണു­ന്നി­ല്ല. ആ­രെ­യും സ്നേ­ഹി­ച്ചി­ട്ടി­ല്ല. സ്നേ­ഹ­ത്തോ­ടെ ഞ­ങ്ങ­ളെ­യാ­രും നോ­ക്കു­ന്നി­ല്ല. ഞങ്ങൾ മ­നു­ഷ്യ­വം­ശ­ത്തിൽ­പെ­ട്ട­വ­രാ­ണോ? അതോ മൃ­ഗ­ങ്ങ­ളോ?” ആ വ്യ­ക്തി­യു­ടെ ഈ ചി­ന്ത­കൾ ഞാൻ മ­ന­സ്സി­ലാ­ക്കി­യി­ട്ടെ­ന്ന­പോ­ലെ ആ ആൾ അ­ക­ത്തേ­ക്കു പോയി. എന്റെ മ­ന­സ്സു­മാ­റി. അതോടെ വാ­സ്തു­വി­ദ്യ­യു­ടെ മ­നോ­ഹാ­രി­ത അ­പ്ര­ത്യ­ക്ഷ­മാ­യി. ശി­ല്പ­ക­ല­യു­ടെ ഭംഗി അ­ന്തർ­ദ്ധാ­നം ചെ­യ്തു. ഹായ് എ­ന്തൊ­രു വൈ­രൂ­പ്യ­മാ­ണു് ആ മ­ഠ­ത്തി­നു്. അല്പം മുൻ­പു് ന­യ­നാ­ന­ന്ദ­ക­ര­മാ­യി എ­നി­ക്കു തോ­ന്നി­യ അ­വി­ടു­ത്തെ പ്ര­കൃ­തി­യും ഭ­യ­ജ­ന­ക­മാ­യി.

എൻ. മോ­ഹ­ന­ന്റെ “മ­റി­യ­ക്കു­ട്ടി” പ്ര­ഥ­മ­ദർ­ശ­ന­ത്തിൽ മ­ന­സ്സു ക­വ­രു­ന്ന ശി­ല്പ­മാ­ണു്. (മാ­തൃ­ഭൂ­മി ഓ­ണ­പ്പ­തി­പ്പി­ലെ നീ­ണ്ട­ക­ഥ) പക്ഷേ, അതിലെ ക­ഥാ­പാ­ത്ര­ങ്ങ­ളാ­യ മ­റി­യ­ക്കു­ട്ടി­യും ജ­യ­ദേ­വ­നും പു­രോ­ഹി­ത­നും ന­മ്മ­ളോ­ടു നേ­രി­ട്ടു സം­സാ­രി­ക്കാ­തെ ത­ങ്ങ­ളു­ടെ ദൈ­ന്യം വി­ളി­ച്ചോ­തു­മ്പോൾ നമ്മൾ അവർ പാർ­ക്കു­ന്ന മ­ഠ­ത്തെ വെ­റു­ക്കു­ന്നു. മ­നോ­ഹാ­രി­ത മാ­യു­ന്നു; പകരം വൈ­രൂ­പ്യം. പേ­ഴ്സ­ന­ലാ­യ അ­നു­ഭ­വ­ങ്ങൾ പ­റ­ഞ്ഞു് സാ­ഹി­ത്യ­കൃ­തി­യെ അ­വ­യോ­ടു കൂ­ട്ടി­യി­ണ­ക്കു­ന്ന എന്റെ രീതി വി­ട്ടി­ട്ടു സാ­ക്ഷാൽ നി­രൂ­പ­ണ­ത്തി­ലേ­ക്കോ വി­മർ­ശ­ന­ത്തി­ലേ­ക്കോ വ­ര­ട്ടെ.

സാ­ഹി­ത്യ­കാ­ര­ന്മാർ എ­പ്പോ­ഴും കൈ­കാ­ര്യം ചെ­യ്യു­ന്ന­തു് മരണം, പ്രേ­മം, സൗ­ന്ദ­ര്യം, അ­ന­ന്ത­ത ഈ വി­ഷ­യ­ങ്ങ­ളാ­ണ­ല്ലോ. അ­ന­ന്ത­ത­യിൽ മ­നു­ഷ്യ­നു­ള്ള സ്ഥാ­നം കു­മാ­ര­നാ­ശ­ന്റെവീ­ണ­പൂ­വുംനാ­ല­പ്പാ­ട­ന്റെ ക­ണ്ണീർ­ത്തു­ള്ളി­യും സ്ഫു­ടീ­ക­രി­ക്കു­ന്നു. തകഴി യുടെ ‘വെ­ള്ള­പ്പൊ­ക്ക­ത്തിൽ’ എന്ന ചെ­റു­ക­ഥ വി­ശാ­ല­മാ­യ അർ­ത്ഥ­ത്തിൽ മരണം പ്ര­തി­പാ­ദി­ക്കു­ന്നു. അ­ദ്ദേ­ഹ­ത്തി­ന്റെ ‘ചെ­മ്മീ­നി’ൽ പ്രേ­മ­വും മ­ര­ണ­വു­മാ­ണു് പ്ര­തി­പാ­ദ്യം. മോ­ഹ­ന­ന്റെ കഥയിൽ മു­ക­ളിൽ­പ്പ­റ­ഞ്ഞ നാ­ലം­ശ­ങ്ങ­ളു­ണ്ടു്. “ഹൈ­റേ­ഞ്ചി­ന്റെ ഉ­ച്ചി­യിൽ” ഉള്ള ഒരു ക­ലാ­ല­യ­ത്തിൽ ഇം­ഗ്ലീ­ഷ് പ­ഠി­പ്പി­ക്കാ­നെ­ത്തി­യ ഒരു യു­വാ­വു് അ­യാ­ളെ­ക്കാൾ പ്രാ­യം­കൂ­ടി­യ ഇം­ഗ്ലീ­ഷ­ധ്യാ­പി­ക­യെ സ്നേ­ഹി­ക്കു­ന്നു. അ­വൾ­ക്കും അ­യാ­ളോ­ടു സ്നേ­ഹം.

മാ­ന്യ­ന്മാ­രെ എ­ങ്ങ­നെ അ­റി­യാം?” “കു­ത്തു­വാ­ക്കു­കൾ പ­റ­ഞ്ഞു നി­ങ്ങൾ­ക്കു അ­സ്വ­സ്ഥ­ത­യു­ള­വാ­ക്കു­ന്ന­വൻ മാ­ന്യ­ന­ല്ല. നി­ങ്ങൾ അതേ നാ­ണ­യ­ത്തിൽ തി­രി­ച്ചു കൊ­ടു­ക്കു­ന്നി­ല്ലെ­ങ്കിൽ നി­ങ്ങൾ മാ­ന്യ­നാ­ണു്.”

പക്ഷേ, അവൾ വി­ദേ­ശ­ത്തു പോയ മ­റ്റൊ­രാ­ളെ കാ­ത്തി­രി­ക്കു­ക­യാ­ണു്. ആ കാ­ത്തി­രി­പ്പും പ്രാ­യ­ക്കൂ­ടു­ത­ലും വി­ജാ­തീ­യ­ത­യും­കൊ­ണ്ടു് അവൾ അ­ധ്യാ­പ­ക­ന്റെ യ­ഥാർ­ത്ഥ­മാ­യ പ്രേ­മ­ത്തെ ബാ­ഹ്യ­മാ­യി നി­രാ­ക­രി­ക്കു­ന്നു. നി­രാ­ശ­ത­യാൽ അയാൾ അവിടം വി­ട്ടു­പോ­യി. മ­ത്സ­ര­പ്പ­രീ­ക്ഷ­യിൽ ജ­യി­ച്ചു് വേ­റൊ­രു സു­ന്ദ­രി­യെ വി­വാ­ഹം ക­ഴി­ച്ചു് സർ­ക്കാർ സെ­ക്ര­ട്ട­റി­യാ­യി വി­രാ­ജി­ക്കു­ന്നു ജ­യ­ദേ­വൻ. വർ­ഷ­ങ്ങൾ ക­ഴി­ഞ്ഞു് താൻ ന­വ­യു­വാ­വാ­യി­രി­ക്കെ ജോ­ലി­ചെ­യ്ത ക­ലാ­ല­യ­ത്തി­ലെ­ത്തു­ന്നു അയാൾ. പൂർ­വ­കാ­മു­കി—മ­റി­യ­ക്കു­ട്ടി—ഗർ­ഭാ­ശ­യ­ത്തി­ലെ അർ­ബ്ബു­ദം പി­ടി­ച്ചു് മ­രി­ച്ചു­പോ­യി­യെ­ന്നു് അയാൾ പു­രോ­ഹി­ത­നിൽ നി­ന്നു് അ­റി­യു­ന്നു. അ­വ­ളു­ടെ ശ­വ­ക്കു­ഴി­യിൽ പോ­കാൻ­പോ­ലും അ­യാൾ­ക്കു വയ്യ. സു­ന്ദ­രി­യാ­യ ഭാര്യ തെ­ല്ല­ക­ലെ നി­ല്ക്കു­ന്നു. അ­വ­ളെ­ക്ക­ണ്ടു പു­രോ­ഹി­ത­നുൾ­പ്പെ­ടെ­യു­ള്ള­വർ അ­ദ്ഭു­ത­പ്പെ­ടു­ന്നു. അ­വൾ­ക്കു മ­റി­യ­ക്കു­ട്ടി­യു­ടെ ഛായ. മ­റി­യ­ക്കു­ട്ടി­യു­ടെ സൗ­ന്ദ­ര്യം.“സ്നേ­ഹ­ത്തി­നു ജ­ന്മാ­ന്ത­ര­ങ്ങ­ളിൽ ആ­വർ­ത്ത­ന­മു­ണ്ടെ­ന്നു ഞാൻ വി­ശ്വ­സി­ക്കു­ന്നു. അ­പ്പോൾ വീ­ണ്ടും വരാം. കാണാം” എന്നു പണ്ടു മ­റി­യ­ക്കു­ട്ടി പ­റ­ഞ്ഞ­തു് സെ­ക്ര­ട്ട­റി ഓർ­മ്മി­ച്ചു. ഇ­താ­ണു് അ­ന­ന്ത­ത. മരണം, പ്രേ­മം, പ്രേ­മ­ഭം­ഗം അ­ന­ന്ത­ത ഇ­വ­യ്ക്കു കൂ­ട്ടെ­ന്ന­പോ­ലെ പ്ര­കൃ­തി­യു­ടെ സൗ­ന്ദ­ര്യ­വും. എ­ല്ലാ­മാ­യി എ­ങ്കി­ലും ഉ­ത്കൃ­ഷ്ട­മാ­യ ക­ല­യു­ടെ ഉ­ദാ­ത്ത­ത ഇതിനു ല­ഭി­ക്കാ­തെ പോ­യ­തു് എ­ന്തു­കൊ­ണ്ടു്? ആ­ത്മാ­വി­ന്റെ സ­ങ്കീർ­ണ്ണ­ത ആ­വി­ഷ്ക­രി­ക്കാ­നോ ദാർ­ശ­നി­ക­ത­ല­ത്തി­ന്റെ പ്രൗ­ഢ­ത പ്ര­തി­പാ­ദി­ക്കാ­നോ മോ­ഹ­ന­ന്റെ അ­തി­രു­ക­ട­ന്ന റൊ­മാ­ന്റി­സം സ­മ്മ­തി­ക്കു­ന്നി­ല്ല. പ്രേ­മ­ത്തെ­യും പ്രേ­മ­ഭം­ഗ­ത്തെ­യും മ­ര­ണ­ത്തെ­യും നി­സ്സാ­ര­ങ്ങ­ളാ­ക്കി­ക്കൊ­ണ്ടു സ്യൂഡോ-​പൊയറ്റിക്കായ, പ­ദ­സ­മൂ­ഹം­കൊ­ണ്ടു നിർ­മ്മി­ക്കു­ന്ന റൊ­മാ­ന്റി­സി­സം പെ­രു­വെ­ള്ള­പ്പാ­ച്ചിൽ ന­ട­ത്തു­ന്നു എ­ന്ന­തും കാ­ര­ണ­മ­ത്രേ. റൊ­മാ­ന്റി­സി­സ­ത്തി­നും യ­ഥാർ­ത്ഥ്യ­ത്തി­നും ഇ­ട­യ്ക്കു ഒരു രേ­ഖ­യു­ണ്ടു്. ആ രേ­ഖ­യി­ലൂ­ടെ മാ­ത്ര­മേ സ­ഞ്ച­രി­ക്കാ­വൂ ക­ലാ­കാ­രൻ. ഇ­പ്പു­റ­ത്താ­യി­പ്പോ­യാൽ യ­ഥാർ­ഥ്യ­ത്തി­ന്റെ വൈ­ര­സ്യം. അ­പ്പു­റ­ത്താ­യി­പ്പോ­യാൽ റൊ­മാ­ന്റി­സി­സ­ത്തി­ന്റെ അ­വാ­സ്ത­വി­ക­ത. ഈ അ­വാ­സ്ത­വി­ക­ത­യിൽ ആവോളം അ­ഭി­ര­മി­ക്കു­ന്ന­തു­കൊ­ണ്ടു് മോ­ഹ­ന­ന്റെ ഈ രചന വെറും ‘സെ­ന്റി­മെ­ന്റാ­ലി­റ്റി’യായി മാ­റി­യി­രി­ക്കു­ന്നു. അ­തി­നാൽ പ്ര­ഥ­മ­ദർ­ശ­ന­ത്തി­ലു­ണ്ടാ­കു­ന്ന സൗ­ന്ദ­ര്യാ­നു­ഭൂ­തി പി­ന്നീ­ടു വൈ­രൂ­പ്യാ­നു­ഭൂ­തി­യാ­യി പ­രി­വർ­ത്ത­നം ചെ­യ്യു­ന്നു. Wordy, over elaborate, showy, mawkish ഈ നാലു ഇം­ഗ്ലീ­ഷ് പ­ദ­ങ്ങൾ­കൊ­ണ്ടു് ഞാൻ ഈ രചനയെ വി­ശേ­ഷി­പ്പി­ക്കു­ന്നു. ഇ­ത്ത­രം ‘സെ­ന്റി­മെ­ന്റൽ സ്റ്റ­ഫി’ന്റെ കാലം ക­ഴി­ഞ്ഞു­വെ­ന്നു മോ­ഹ­ന­നെ വി­ന­യ­പൂർ­വം ഓർ­മ്മി­പ്പി­ക്കു­ക­യും ചെ­യ്യു­ന്നു.

നി­രീ­ക്ഷ­ണ­ങ്ങൾ
images/CPN.jpg

Edward Arnold (A division of Hodder and Stoughton) പ്ര­സാ­ധ­നം, ചെയ്ത Carribbean Poetry Now എന്ന കാ­വ്യ­സ­മാ­ഹാ­ര­ഗ്ര­ന്ഥ­ത്തിൽ (വില GBP 5.99) Edward Baugh ര­ചി­ച്ച Truth and Consequences എ­ന്നൊ­രു മ­നോ­ഹ­ര­മാ­യ കാ­വ്യ­മു­ണ്ടു്. “ജ­ന­ക്കൂ­ട്ടം അ­യാ­ളു­ടെ നേർ­ക്കു തി­രി­ഞ്ഞ­പ്പോൾ അയാൾ ആ­ക്ര­ന്ദ­നം ചെ­യ്തു. ‘നി­ങ്ങൾ അ­ന്വേ­ഷി­ക്കു­ന്ന ആൾ ഞാ­ന­ല്ല. ഞാൻ സിന്ന എന്ന ക­വി­യാ­ണു്. ഞാൻ രാ­ഷ്ട്രീ­യ­ത്തിൽ ത­ല­യി­ട്ട­തേ­യി­ല്ല’ ജ­ന­ക്കൂ­ട്ട­ത്തി­നു് അ­തി­ലും ന­ന്നാ­യി അ­റി­യാ­മാ­യി­രു­ന്നു. അവർ അ­യാ­ളു­ടെ നേർ­ക്കു് ആ­ക്രോ­ശി­ച്ചു: ‘എ­ന്നാൽ അവനെ കീറൂ. അ­വ­ന്റെ ദു­ഷ്ക്ക­വി­ത­ക­ളെ കരുതി കീറൂ’ അ­പ്പോ­ഴാ­ണു് അയാൾ വൈകി അ­റി­ഞ്ഞ­തു് സാ­ഹി­ത്യം മാ­ത്രം (only literature) എ­ന്നൊ­ന്നു് ഇ­ല്ലെ­ന്നു്. ഓരോ വ­രി­യും നി­ങ്ങൾ­ക്കു പ്ര­തി­ബ­ദ്ധ­ത­യു­ണ്ടാ­ക്കു­ന്നു. മ­രി­ച്ചു എന്നു നി­ങ്ങൾ സ­ങ്ക­ല്പി­ച്ച­വർ എ­ഴു­ന്നേ­റ്റു വന്നു നി­ങ്ങ­ളെ കു­റ്റ­പ്പെ­ടു­ത്തും.” ഇ­നി­യു­ള്ള ഭാഗം ക­വി­യു­ടെ വാ­ക്യ­ത്തിൽ­ത­ന്നെ­യാ­ക­ട്ടെ.

And if you plead

You never meant them-

then feel responsibility

break on you in a sudden sweat

as the beast bears down.

രാ­ഷ്ട്ര­വ്യ­വ­ഹാ­ര­ത്തിൽ­നി­ന്നു് ഒരു ക­വി­ക്കും ഒ­ഴി­ഞ്ഞു നി­ല്ക്കാ­നാ­വി­ല്ലെ­ന്നാ­ണു് ഈ കാ­രീ­ബി­യൻ ക­വി­യു­ടെ മതം. ഉ­പ­ജാ­പ­ക­രി­ലൊ­രാ­ളാ­ണു് സിന്ന യെ­ന്നു വി­ചാ­രി­ച്ചു സീ­സ­റി­ന്റെ കാ­ല­ത്തെ ജനത അയാളെ കീ­റി­ച്ചി­ത­റാൻ ചെ­ന്നു. താൻ ഉ­പ­ജാ­പ­ക­നാ­യ സി­ന്ന­യ­ല്ല ക­വി­യാ­യ സിന്ന യാണു് എന്നു പ­റ­ഞ്ഞി­ട്ടും അ­യാൾ­ക്കു രക്ഷ കി­ട്ടി­യി­ല്ല. ചീ­ത്ത­ക്ക­വി­ത എ­ന്ന­തി­ന്റെ പേരിൽ കൊ­ല്ലാ­നാ­ണു് ജനത ആ­ക്രോ­ശി­ച്ച­തു്. കവിത ന­ല്ല­താ­യാ­ലും ചീ­ത്ത­യാ­യാ­ലും രാ­ഷ്ട്ര­വ്യ­വ­ഹാ­ര­ത്തെ­സം­ബ­ന്ധി­യാ­യി പ്ര­തി­ബ­ദ്ധ­ത­യു­ള്ള­താ­യി­രി­ക്കും എന്നു സൂചന. രാ­ഷ്ട്ര­വ്യ­വ­ഹാ­ര­ത്തെ­സം­ബ­ന്ധി­ച്ച­തും പ്ര­തി­ബ­ദ്ധ­ത­യു­ള്ള­തു­മാ­യ കവിത കു­പ്ര­സി­ദ്ധ­മാ­യ വി­ധ­ത്തിൽ ചീ­ത്ത­ക്ക­വി­ത­യാ­യി­രി­ക്കു­മെ­ന്നു ക്രോ­ചെ പ­റ­ഞ്ഞി­ട്ടു­ണ്ടെ­ങ്കി­ലും ആ പ്ര­തി­ബ­ദ്ധ­ത കൂ­ടി­യേ­തീ­രു എ­ന്നു് അ­നു­ശാ­സി­ക്കു­ന്ന ഈ കാ­രീ­ബി­യൻ ക­വി­ത­യ്ക്കു് ആ­വി­ഷ്കാ­ര ചാ­രു­ത­യു­ണ്ടു്.

2. Jean Goulbourne എന്ന ക­വ­യി­ത്രി Sunday Crosses എ­ന്നൊ­രു കാ­വ്യ­മെ­ഴു­തി­യി­ട്ടു­ണ്ടു്. “റ­സ്റ്റ­മാൻ ഞാ­യ­റാ­ഴ്ച­ദി­വ­സം വാ­തി­ല്ക്കൽ വ­ന്നു് ‘ചൂൽ’ എന്നു പ­റ­ഞ്ഞു. ചൂടു വ­ള­രെ­ക്കൂ­ടി­യ സൂ­ര്യൻ. വാതിൽ ക­രി­ഞ്ഞു ധൂ­മ്ര­വർ­ണ്ണ­മാ­യി­രു­ന്നു. ഞാ­യ­റാ­ഴ്ച­സൂ­ര്യ­ന്റെ പ്ര­ച­ണ്ഡ­മാ­യ ചൂടിൽ പു­ല്ലു് ചാ­ര­നി­റ­മാർ­ന്നി­രു­ന്നു… വി­ശ­പ്പു് മ­ണി­നാ­ദ­മു­യർ­ത്തി­പ്പോൾ റ­സ്റ്റ­മാൻ സൂ­ര്യൻ വേ­വി­ച്ചു ധൂ­മ്ര­വർ­ണ്ണ­മാ­ക്കി­യ വാ­തിൽ­ക്കൽ വ­ന്നു് ‘ചൂൽ’ എന്നു പ­റ­ഞ്ഞു. പ്ര­തീ­ക്ഷ വാതിൽ തു­റ­ന്നു. ധൂ­മ്ര­വർ­ണ്ണ­മു­ള്ള മ­നു­ഷ്യൻ. ചു­രു­ണ്ട മു­ടി­യു­ള്ള­വൻ, പ­ട്ട­ണ­ത്തി­ലെ എല്ലാ ബാ­ങ്കു­ക­ളി­ലും വൻ തുകകൾ ഇ­ട്ടി­ട്ടു­ള്ള­വർ തല വെ­ളി­യി­ലേ­ക്കി­ട്ടു. വി­യർ­പ്പു­ണ്ടാ­ക്കു­ന്ന ഞാ­യ­റാ­ഴ്ച­സൂ­ര്യൻ ചു­ള്ളി­ച്ചു­ക­ള­ഞ്ഞ മൂ­ക്കോ­ടു­കു­ടി ‘ചൂൽ വേണ്ട’ എന്നു പ­റ­ഞ്ഞു. വാ­തി­ല­ട­ഞ്ഞു. സൂ­ര്യൻ അ­സ്ത­മി­ച്ചു. പു­ല്ലു് കൂ­ടു­തൽ ചാ­ര­നി­റ­മാർ­ന്നു. ഇ­രു­ണ്ട മേ­ഘ­ങ്ങൾ കൂ­ടു­തൽ നി­റം­മ­ങ്ങി. ധൂ­മ്ര­വർ­ണ്ണ­മു­ള്ള മു­ഖ­ത്തി­ന്റെ ശൂ­ന്യ­ത­യാ­ണു് ഗൃ­ഹ­നാ­യ­ക­നു്. സ­ഹ­താ­പ­ര­ഹി­ത­മാ­യ, നി­ഷ്പ്ര­യോ­ജ­ന­മാ­യ മു­ഖ­മാ­ണു് അ­യാൾ­ക്കു്. ചൂൽ വി­ല്പ­ന­ക്കാ­രൻ അ­യാ­ളു­ടെ ആ മു­ഖ­ത്തു­നോ­ക്കി തേ­ങ്ങി. അ­ഭി­മാ­നി­യാ­യ അയാൾ ഓ­ട­യു­ടെ അ­ടു­ത്തു­കൂ­ടെ നീ­ങ്ങി. ഒ­ന്നി­ലും വിജയം പ്രാ­പി­ക്കാ­ത്ത മകനെ വ­ളർ­ത്തി­ക്കൊ­ണ്ടു വ­രു­ന്ന ഭാര്യ കാ­ത്തി­രു­ന്നു; അ­വ­ളു­ടെ അ­ടു­ത്തേ­ക്കു്. “ഇനി ക­വി­വ­ച­നം (He) moves slowly cross concrete on a Sunday full of Crosses and calls ‘Broom’” ചൂലു വി­ല്പ­ന­ക്കാ­ര­ന്റെ ‘ചൂൽ’ എന്ന വിളി ഉ­യ­രു­ന്ന­തു് ജ­മേ­ക്ക­യിൽ­നി­ന്നു് (Jamaica). പക്ഷേ, ഞാ­ന­തു് ഇ­വി­ടെ­യി­രു­ന്നു കേൾ­ക്കു­ന്നു, ക­വി­ത­യു­ടെ ശ­ക്തി­കൊ­ണ്ടു്.

ഇ­രു­പ­തു­വ­യ­സ്സാ­യ ആള് ഒരു മ­ണി­ക്കൂർ പ്ര­സം­ഗി­ച്ചാൽ ആളുകൾ അയാളെ കൂ­വി­യി­രു­ത്തും. എ­ഴു­പ­തു­വ­യ­സ്സു­ള്ള­വൻ രണ്ടു മ­ണി­ക്കൂർ പ്ര­സം­ഗി­ച്ചാൽ അവർ മി­ണ്ടു­ക­യി­ല്ല. ന­മ്മു­ടെ നാ­ട്ടിൽ അ­റു­പ­തു വ­യ­സ്സു ക­ഴി­യു­ന്ന ഏതു പ­ദ്യ­കർ­ത്താ­വും മ­ഹാ­ക­വി­യാ­ണു്. എ­ന്നാൽ യു­വാ­വാ­യി­രി­ക്കെ മ­രി­ച്ചു­പോ­യ കു­ഞ്ചു­പി­ള്ള ജീ­വി­ച്ചി­രു­ന്നെ­ങ്കിൽ വ­ള­രെ­വേ­ഗം മ­ഹാ­ക­വി­യാ­കു­മാ­യി­രു­ന്നു എന്ന സത്യം ആ­രോർ­മ്മി­ക്കു­ന്നു?

വാ­യ­ന­ക്കാർ ചോ­ദി­ക്കും ഇ­തു­ത­ന്നെ­യ­ല്ലേ ഒ­ള­പ്പ­മ­ണ്ണ­യു­ടെ ‘ഓ­ണ­പ്പ­ടി’യെ­ന്നു്. അ­ല്ലെ­ന്നു് എന്റെ ഉ­ത്ത­രം. ര­ണ്ടി­നു­മു­ള്ള സാ­ദൃ­ശ്യം ആ­ക­സ്മി­ക­മെ­ന്നോ യാ­ദൃ­ച്ഛി­ക­മെ­ന്നോ ക­രു­തി­യാൽ മതി. മാ­ത്ര­മ­ല്ല ഒ­ള­പ്പ­മ­ണ്ണ മ­ഹാ­ക­വി­യ­ല്ലേ? അ­ദ്ദേ­ഹ­ത്തി­നു് കാ­വ്യ­വി­ഷ­യം തേടി ജ­മേ­ക്ക­വ­രെ പോ­കേ­ണ്ട­തു­ണ്ടോ? അതും. ഒരു പെ­ണ്ണി­ന്റെ കവിത! അ­ദ്ദേ­ഹ­ത്തി­നു് അതു സ്വാ­യ­ത്ത­മാ­ക്കേ­ണ്ട ഒ­രാ­വ­ശ്യ­ക­ത­യു­മി­ല്ല. ഒരു വ്യ­ത്യാ­സം മാ­ത്രം ചൂ­ണ്ടി­ക്കാ­ണി­ക്കാം. ഒ­ള­പ്പ­മ­ണ്ണ­യു­ടേ­തു ക­വി­ത­യ­ല്ല. ജ­മേ­ക്കാ­ക്കാ­രി­യു­ടേ­തു് ഒ­ന്നാ­ന്ത­രം കവിത.

images/HaileSelassie.jpg
Halie Selassie

(1950-ൽ ജ­മേ­ക്ക­യിൽ ആ­രം­ഭി­ച്ച റ­സ്റ്റ­ഫ­റി­യാ­നി­സം അം­ഗീ­ക­രി­ച്ച ആൾ റ­സ്റ്റ­മാൻ. ക­റു­ത്ത വർ­ഗ്ഗ­ക്കാ­രാ­ണു് ‘ഈ­ശ്വ­ര­നാൽ അം­ഗീ­ക­രി­ക്ക­പ്പെ­ട്ട ആളുകൾ. എ­തി­യോ­പ്പി­യ­യാ­ണു് വാ­ഗ്ദ­ത്ത ഭൂമി, ച­ക്ര­വർ­ത്തി­യാ­യി­രു­ന്ന Halie Selassie-യെ 1926 തൊ­ട്ടു 1930 വരെ Ras Tafari എന്ന പേ­രി­ലാ­ണു് അ­റി­ഞ്ഞി­രു­ന്ന­തു്. ആ പേ­രിൽ­നി­ന്നാ­ണു് റ­സ്റ്റ­ഫ­റി­യാ­നി­സം എന്ന ചി­ന്താ­ഗ­തി വ­ന്ന­തു്. ചൂൽ വി­ല്പ­ന­ക്കാ­രൻ റ­സ്റ്റ­മാൻ ആ­ണെ­ന്നു ക­വി­യ­ത്രി.)

ഒ. എൻ. വി. കു­റു­പ്പ്

റൊ­മാ­ന്റി­സി­സ­ത്തി­നും യ­ഥാർ­ത്ഥ്യ­ത്തി­നും ഇ­ട­യ്ക്കു­ള്ള ഒരു രേ­ഖ­യു­ണ്ടു്. ആ രേ­ഖ­യി­ലൂ­ടെ മാ­ത്ര­മേ സ­ഞ്ച­രി­ക്കാ­വൂ ക­ലാ­കാ­രൻ. ഇ­പ്പു­റ­ത്താ­യി­പ്പോ­യാൽ യ­ഥാ­ത­ഥ്യ­ത്തി­ന്റെ വൈ­ര­സ്യം. അ­പ്പു­റ­ത്താ­യി­പ്പോ­യാൽ റൊ­മാ­ന്റി­സി­സ­ത്തി­ന്റെ അ­വാ­സ്തി­ക­ത.

സു­ന്ദ­രി പു­ഞ്ചി­രി­പൊ­ഴി­ക്കു­ന്ന­തു് മ­നോ­ഹ­ര­മാ­യ കാ­ഴ്ച­യാ­ണു്. എ­ന്നാൽ സു­താ­ര്യ­മാ­യ മു­ഖാ­വ­ര­ണ­ത്തി­ലൂ­ടെ­യാ­ണു് ആ പു­ഞ്ചി­രി നമ്മൾ കാ­ണു­ന്ന­തെ­ങ്കിൽ അ­തി­നു് മ­നോ­ഹാ­രി­ത കൂടും. ക­ല­യു­ടെ ലോ­ല­ലോ­ല­മാ­യ മു­ഖാ­വ­ര­ണ­ത്തി­ലൂ­ടെ ഒ. എൻ. വി. കു­റു­പ്പി ന്റെ ക­വി­താ­കാ­മി­നി പു­ഞ്ചി­രി­യി­ടു­ന്നു. (കേ­ര­ള­കൗ­മു­ദി ഓ­ണ­പ്പ­തി­പ്പിൽ അ­ദ്ദേ­ഹ­മെ­ഴു­തി­യ ‘ആ­സ്പ­ത്രി­യിൽ’ എന്ന കാ­വ്യം.) കാ­രു­ണ്യം, സ്നേ­ഹം ഈ വി­കാ­ര­ങ്ങ­ളി­ലൂ­ടെ അ­ദ്ദേ­ഹം മ­ര­ണ­ത്തി­ന്റെ മ­ണ്ഡ­ല­ത്തി­ലേ­ക്കു പ്ര­വേ­ശി­ക്കു­ക­യും അ­വി­ടെ­നി­ന്നു് കാ­രു­ണ്യ­ത്തി­ന്റെ­യും സ്നേ­ഹ­ത്തി­ന്റെ­യും മ­ണ്ഡ­ല­ത്തി­ലേ­ക്കു തി­രി­ച്ചു­വ­രി­ക­യും ചെ­യ്യു­ന്നു. കവി ആ യാത്ര നിർ­വ­ഹി­ക്കു­മ്പോൾ അ­നു­വാ­ച­ക­രാ­യ ന­മ്മ­ളെ­യും കൂ­ട്ടി­ക്കൊ­ണ്ടു പോ­കു­ന്നു. ഫലമോ? ന­മ്മു­ടെ മ­നു­ഷ്യ­ത്വം ഉ­ണ­രു­ന്നു; അതു കൂ­ടു­തൽ ഉ­ജ്ജ്വ­ല­മാ­കു­ന്നു. നല്ല ക­വി­ക്കു് ഇ­തിൽ­ക്കൂ­ടു­ത­ലാ­യി ഒ­ന്നും അ­നു­ഷ്ഠി­ക്കാ­നി­ല്ല­ല്ലോ.

images/ONV07.jpg
ഒ. എൻ. വി. കു­റു­പ്പ്

ആ­ശു­പ­ത്രി­യിൽ രോ­ഗം­പി­ടി­ച്ചു കി­ട­ക്കു­ന്ന കു­ഞ്ഞു് കാ­വ്യ­ത്തി­ലെ ക­ഥാ­പാ­ത്ര­ത്തെ­ക്ക­ണ്ടു് ‘അ­ങ്കിൾ’ എന്നു വി­ളി­ക്കു­ന്നു. അവൾ മ­രി­ച്ചു ക­ഴി­ഞ്ഞ­പ്പോൾ ആ വിളി അ­ദ്ദേ­ഹ­ത്തെ അ­നു­ധാ­വ­നം ചെ­യ്തു­കൊ­ണ്ടി­രു­ന്നു. ആ മ­നു­ഷ്യ­നു് എന്തു ചെ­യ്യാൻ ക­ഴി­യും? നി­രർ­ത്ഥ­ക­മാ­യ ഒരു വാ­ക്യം മാ­ത്ര­മേ അ­ദ്ദേ­ഹ­ത്തി­ന്റെ നാ­വിൽ­നി­ന്നു് ഉ­തിർ­ന്നു വീ­ഴു­ന്നു­ള്ളു “നി­ന്നാ­ത്മാ­വി­നു നന്ദി”. ധ്യാ­നാ­ത്മ­ക­സ്വ­ഭാ­വ­മാർ­ന്ന­താ­ണു് ഒ. എൻ. വി. യുടെ ഈ കാ­വ്യം. എ­ന്നാ­ല­തു് ഉ­ദ്ബോ­ധ­നാ­ത്മ­ക­മ­ല്ല. ക­വി­ത­യ്ക്കു് ഉ­ദ്ബോ­ധ­നാം­ശം പാ­ടി­ല്ലെ­ന്നാ­ണു് എന്റെ വി­ചാ­രം. വേ­ണ­മെ­ങ്കിൽ സെ­ന്റി­മെ­ന്റൽ എന്നു വി­ളി­ക്കാ­വു­ന്ന ഒരു വി­കാ­ര­ത്തെ ഹൃ­ദ­യ­ത്തി­ന്റെ അ­ടി­ത്ത­ട്ടോ­ളം കൊ­ണ്ടു­ചെ­ന്നി­ട്ടു് അ­വി­ടു­ത്തെ അ­ഗാ­ധ­ത­ന്ത്രി­ക­ളെ സ്പ­ന്ദി­പ്പി­ക്കാൻ ക­വി­ക്കു ക­ഴി­യു­ന്നു. അതോടെ സെ­ന്റി­മെ­ന്റ് ഉ­ദാ­ത്ത­വി­കാ­ര­മാ­യി മാ­റു­ന്നു.

ഒരു പ­ടി­ഞ്ഞാ­റൻ നേ­ര­മ്പോ­ക്കു്. പുതിയ ജ­ഡ്ജി­യു­ടെ മുൻ­പിൽ­നി­ന്നു് അവൾ യാ­ചി­ച്ചു ക­ടു­ത്ത­ശി­ക്ഷ ന­ല്ക­രു­തേ­യെ­ന്നു്. ജ­ഡ്ജി­ക്കു് അ­തു­കേ­ട്ടു ദുഃ­ഖ­മു­ണ്ടാ­യി. അ­ദ്ദേ­ഹം തൽ­കാ­ല­ത്തേ­ക്കു കോടതി നി­റു­ത്തി­യി­ട്ടു് സീ­നി­യർ ജ­ഡ്ജി­യു­ടെ അ­ടു­ത്തു­ചെ­ന്നു ചോ­ദി­ച്ചു: “അ­റു­പ­തു­വ­യ­സ്സാ­യ ഒരു വേ­ശ്യ­യ്ക്കു് അങ്ങ് എന്തു കൊ­ടു­ക്കും?” അ­ദ്ദേ­ഹം മ­റു­പ­ടി പ­റ­ഞ്ഞു: “പത്തു ഡോളർ”. പ്രാ­യ­മ­നു­സ­രി­ച്ചാ­ണ­ല്ലോ എ­വി­ടെ­യും നല്കൽ. ഇ­രു­പ­തു വ­യ­സ്സാ­യ ആള് ഒ­രു­മ­ണി­ക്കൂർ പ്ര­സം­ഗി­ച്ചാൽ ആളുകൾ അയാളെ കൂ­വി­യി­രു­ത്തും. എ­ഴു­പ­തു വ­യ­സ്സു­ള്ള­വൻ രണ്ടു മ­ണി­ക്കൂർ പ്ര­സം­ഗി­ച്ചാൽ അവർ മി­ണ്ടു­ക­യി­ല്ല. ന­മ്മു­ടെ നാ­ട്ടിൽ അ­റു­പ­തു വ­യ­സ്സു ക­ഴി­യു­ന്ന ഏതു പ­ദ്യ­കർ­ത്താ­വും മ­ഹാ­ക­വി­യാ­ണു്. എ­ന്നാൽ യു­വാ­വാ­യി­രി­ക്കെ മ­രി­ച്ചു­പോ­യ കു­ഞ്ചു­പി­ള്ള ജീ­വി­ച്ചി­രു­ന്നെ­ങ്കിൽ വ­ള­രെ­വേ­ഗം മ­ഹാ­ക­വി­യാ­കു­മാ­യി­രു­ന്നു എന്ന സത്യം ആ­രോർ­മ്മി­ക്കു­ന്നു?

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1992-10-04.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 7, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.