SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1992-10-18-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

images/RolloMay1977.jpg
റൊലൊ മേ

ലൈം­ഗി­ക­ത്വം വേറെ, ര­തി­ഭാ­വം വേറേ എ­ന്ന­തു അം­ഗീ­ക­രി­ക്ക­പ്പെ­ട്ട സ­ത്യ­മാ­ണു്. എ­ങ്കി­ലും മ­നഃ­ശാ­സ്ത്ര­ജ്ഞ­നാ­യ റൊലൊ മേ അതു് ഉ­ദാ­ഹ­ര­ണ­ത്തോ­ടു­കൂ­ടി സ്പ­ഷ്ട­മാ­ക്കി­യ­തു് ന­മു­ക്കു കൗ­തു­കം ജ­നി­പ്പി­ക്കു­ന്നു. ഷെ­യ്ക്സ്പി­യ­റി ന്റെ “റോ­മി­യോ ആൻഡ് ജൂ­ലി­യ­റ്റ് ” എന്ന നാ­ട­ക­ത്തിൽ മെർ­ക്കു­ഷ്യോ സ്നേ­ഹി­ത­നാ­യ റോ­മി­യൊ­വി­നോ­ടു അ­യാ­ളു­ടെ പൂർ­വ­കാ­മു­കി­യെ­ക്കു­റി­ച്ചും പ­റ­യു­ന്നു:

I conjure thee by Rosaline’s bright eyes,

By her high forehead, and her scarlet lip

By her fine foot, straight leg, quivering thing,

And the demesnes that there adjacent lie

റോ­മി­യോ­യു­ടെ മുൻ­പു­ള്ള കാ­മു­കി റൊ­സ­ലി­നെ വർ­ണ്ണി­ക്കു­മ്പോൾ സ്നേ­ഹി­ത­നു സെ­ക്സി­ലാ­ണു് ഊന്നൽ. അ­വ­ളു­ടെ ഉ­ജ്ജ്വ­ല­ങ്ങ­ളാ­യ ക­ണ്ണു­ക­ളി­ലും ചു­വ­ന്ന ചു­ണ്ടി­ലും മ­റ്റു­മാ­ണു് അ­യാ­ളു­ടെ നോ­ട്ടം. അ­ദ്ഭു­ത­പ്പെ­ടാ­നി­ല്ല. സ്നേ­ഹ­മി­ല്ലാ­ത്ത­വ­നു ലൈം­ഗി­ക­ത്വ­ത്തി­ലാ­യി­രി­ക്കും താ­ല്പ­ര്യം. പക്ഷേ, സെ­ക്സിൽ ത­ല്പ­ര­ത്വ­മി­ല്ലാ­തെ ര­തി­യിൽ വി­ല­യം­കൊ­ണ്ട റോ­മി­യോ നേ­ര­ത്തെ പ­റ­ഞ്ഞ­തു വേ­റൊ­രു വി­ധ­ത്തി­ലാ­ണു്:

O she doth teach the torches to burn bright

It seems she hangs upon the cheek of night

As a rich jewel in an Ethiop’s ear-

മെർ­ക്കു­ഷ്യോ താൻ വർ­ണ്ണി­ച്ച സ്ത്രീ­യിൽ­നി­ന്നു മാ­റി­നി­ല്ക്കു­ന്നു. റോ­മി­യോ ജൂ­ലി­യ­റ്റു­മാ­യി താ­ദാ­ത്മ്യം പ്രാ­പി­ക്കു­ന്നു. ഈ താ­ദാ­ത്മ്യം പ്രാ­പി­ക്കൽ മാ­നു­ഷി­ക­ബ­ന്ധ­ങ്ങ­ളിൽ മാ­ത്ര­മ­ല്ല ക­ലാ­സ്വാ­ദ­ന­ത്തി­ലു­മു­ണ്ടു്. ഇതിനു തെ­ളി­വു ന­ല്കു­ന്നു വി­ജ­യ­ല­ക്ഷ്മി മാ­തൃ­ഭൂ­മി വാ­രി­ക­യിൽ എ­ഴു­തി­യ “ബാ­ലാ­മ­ണി­അ­മ്മ­യ്ക്കു്” എന്ന മ­നോ­ഹ­ര­മാ­യ കാ­വ്യം. അ­തു­വാ­യി­ച്ചു് അ­വ­സാ­ന­ത്തെ വ­രി­ക­ളി­ലെ­ത്തി­യ­പ്പോൾ എന്റെ നേ­ത്ര­ങ്ങൾ ആർ­ദ്ര­ങ്ങ­ളാ­യി.

“ഉ­ത്ത­ര­മി­ല്ലെ­നി­ക്കെ­ങ്കി­ലു­മെ­പ്പോ­ഴും

ചി­ത്തം ക്ഷ­ണ­ച്ച­ഞ്ച­ലാ­തു­ര­മെ­ങ്കി­ലും

എ­ത്തി­ത്തൊ­ടേ­ണ­മെ­ന്നു­ണ്ടെ­നി­ക്കം­ബ, നിൻ

നി­ത്യ­വി­ശു­ദ്ധി വ­ഴി­ഞ്ഞ കാ­ല്പാ­ടു­കൾ.”

images/Balamaniamma.jpg
ബാ­ലാ­മ­ണി അമ്മ

ഇവിടെ വി­ജ­യ­ല­ക്ഷ്മി­യു­ടെ മ­ന­സ്സു് ബാ­ലാ­മ­ണി അമ്മ യുടെ മ­ന­സ്സു­മാ­യി യോ­ജി­ക്കു­ന്നു. വി­ജ­യ­ല­ക്ഷ്മി­യു­ടെ കാ­വ്യം വാ­യി­ക്കു­ന്ന ഞാൻ ഒരേ സമയം വി­ജ­യ­ല­ക്ഷ്മി­യു­ടേ­യും ബാ­ലാ­മ­ണി­അ­മ്മ­യു­ടേ­യും ക­വി­താ­ചൈ­ത­ന്യ­ത്തോ­ടു മ­ന­സ്സു­കൊ­ണ്ടു യോ­ജി­ക്കു­ന്നു. അ­ങ്ങ­നെ­യാ­ണു് ഈ കാ­വ്യ­ത്തി­നു വിജയം കൈ­വ­രി­ക.

യ­ഥാർ­ത്ഥ­മാ­യ കാ­വ്യ­ഹൃ­ദ­യ­ത്തി­ന്റെ സ്പ­ന്ദ­ന­മാ­ണു് ഞാൻ ഈ ര­ച­ന­യിൽ ക­ണ്ട­തും കേ­ട്ട­തും. ചില വരികൾ എ­ടു­ത്തു­കൊ­ള്ള­ട്ടെ:

“കു­ട്ടി­യാ­യ­ന്നു ഞാൻ വായിച്ചതോർക്കയാ-​

ണി­ഷ്ട­ത്തൊ­ടീ­വി­ധം നി­ന്നു­ടെ വാ­ക്കു­കൾ”

“രാ­വിൽ­ക്കി­ളി­വാ­തി­ലി­ലു­ന്തി­ത്തു­റ­ന്നു നീ

കാർ­വി­ങ്ങു­മാ­കാ­ശം നോ­ക്കി­നി­ന്നു

മേ­ന്മേൽ പ്ര­ദീ­പ്ത­മാ­യ് നി­ന്മു­ഖം, നീ­ങ്ങു­ന്നു

നി­ന്മു­ന്നി­ലേ­ക്കേ­തു യ­ക്ഷ­ലോ­കം?”

വി­ജ­യ­ല­ക്ഷ്മി­യു­ടെ ക­ലാ­ത്മ­ക­മാ­യ മ­ന­സ്സി­നും ഔ­ചി­ത്യ­ത്തി­നും നി­ദർ­ശ­ക­മാ­ണു് ഈ ഉ­ദ്ധ­രി­ക്കൽ. ഉ­ദ്ധ­രി­ച്ച ഭാ­ഗ­ത്തി­ന്റെ­യും വി­ജ­യ­ല­ക്ഷ്മി­യു­ടെ കാ­വ്യ­ത്തി­ന്റെ­യും ചൈ­ത­ന്യം ഒ­ന്നു­ത­ന്നെ. നമ്മൾ ക­വി­ത­യു­ടെ സൗ­ന്ദ­ര്യ­ത്തിൽ മു­ങ്ങി സ്വയം മ­റ­ക്കു­മ്പോ­ഴാ­ണു് നമ്മൾ ആ­രാ­ണെ­ന്ന ഓർ­മ്മ­യു­ണ്ടാ­കു­ന്ന­തു്. ആ അ­സു­ല­ഭാ­നു­ഭ­വം പ്ര­ദാ­നം ചെയ്ത വി­ജ­യ­ല­ക്ഷ്മി­ക്കു നന്ദി.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: നി­ങ്ങ­ളു­ടെ പ­ട്ട­ണ­ത്തി­ലെ സാ­ഹി­ത്യ­കാ­ര­ന്മാ­രു­ടെ പ്ര­ത്യേ­ക­ത­യെ­ന്തു?

ഉ­ത്ത­രം: സ­വി­ശേ­ഷ­ത­യെ­ന്തു് എന്നു ചോ­ദി­ക്ക­ണം. ഇ­വി­ടു­ത്തെ സാ­ഹി­ത്യ­കാ­ര­ന്മാർ­ക്കു സ­വി­ശേ­ഷ­ത­യൊ­ന്നു­മി­ല്ല. വ­ള­രെ­ക്കു­റ­ച്ചു പേ­രൊ­ഴി­ച്ചു­ള്ള­വ­രെ­ല്ലാം മ­ര്യാ­ദ അ­ഭി­ന­യി­ച്ചു കു­ത്തു­വാ­ക്കു­കൾ പറയും ക­ണ്ടാ­ലു­ട­നെ. അ­വർ­ക്കു സ­ദാ­ചാ­ര­ത്തി­ന്റെ­യും സു­ജ­ന­മ­ര്യാ­ദ­യു­ടെ­യും ബാ­ല­പാ­ഠ­ങ്ങൾ പ­ഠി­പ്പി­ച്ചു കൊ­ടു­ക്ക­ണം.

ചോ­ദ്യം: സ്ത്രീ­കൾ പൊ­തു­വേ അ­ഹ­ങ്കാ­രം കാ­ണി­ക്കു­ന്ന­തു് എ­തു­കൊ­ണ്ടാ­ണു്?

ഉ­ത്ത­രം: എന്റെ അ­നു­ഭ­വം വച്ചു പ­റ­യു­ക­യാ­ണെ­ങ്കിൽ—ഒരു സ്ത്രീ­യും എ­ന്നോ­ടു് അ­ഹ­ങ്കാ­രം കാ­ണി­ച്ചി­ട്ടി­ല്ല. എ­നി­ക്കു പ­രി­ച­യ­മി­ല്ലാ­ത്ത സ്ത്രീ­കൾ­പോ­ലും ഞാ­നർ­ഹി­ക്കാ­ത്ത­വി­ധ­ത്തിൽ ബ­ഹു­മാ­നം കാ­ണി­ച്ചു കൂ­പ്പു­കൈ ഉ­യർ­ത്താ­റു­ണ്ടു്. വ­ല്ല­വ­രും നി­ങ്ങ­ളോ­ടു അ­ഹ­ങ്കാ­രം കാ­ണി­ക്കു­ന്നു­വെ­ങ്കിൽ അതു് നി­ങ്ങൾ അ­വ­രു­ടെ അ­ബോ­ധ­മ­ന­സ്സി­ലെ കാ­ര്യ­ങ്ങൾ എ­ടു­ത്തു പു­റ­ത്തി­ടു­ന്ന­തു­കൊ­ണ്ടാ­വ­ണം.

ചോ­ദ്യം: സു­ന്ദ­രി­ക­ളാ­യി­ട്ടും ചില സ്ത്രീ­കൾ വി­വാ­ഹം ക­ഴി­ക്കാ­ത്ത­തെ­ന്തു? അ­നു­യോ­ജ്യ­നാ­യ പു­രു­ഷ­നെ കി­ട്ടാ­ത്ത­തു­കൊ­ണ്ടാ­ണോ?

ഉ­ത്ത­രം: അ­നു­രൂ­പ­നാ­യ എ­ന്ന­തു ശ­രി­യാ­യ പ്ര­യോ­ഗം. അ­നു­യോ­ഗം=ചോ­ദ്യം. അ­നു­യോ­ജ്യൻ എന്നു പ­റ­ഞ്ഞാൽ questionable character എ­ന്നർ­ത്ഥം വരും. ഇനി ഉ­ത്ത­രം. സു­ന്ദ­രി ആ­രെ­യെ­ങ്കി­ലും കാ­ത്തി­രി­ക്കു­ക­യാ­വ­ണം. ഒ­ടു­വിൽ അയാൾ വ­ന്നെ­ത്തും. മ­ദ്യ­പൻ, താടി വ­ളർ­ത്തി­യ­വൻ, ക­ഷ­ണ്ടി­യു­ള്ള­വൻ. അ­യാ­ളു­ടെ സ്ക്കൂ­ട്ട­റി­ന്റെ പി­റ­കിൽ കയറി അവൾ പോ­കു­ന്ന­തു് ഞാൻ ക­ണ്ടി­ട്ടു­ണ്ടു്.

ചോ­ദ്യം: പ്ര­ഭാ­ത­ത്തി­ലെ മ­ങ്ങി­യ വെ­ളി­ച്ചം എ­ന്ത­നു­ഭൂ­തി­യാ­ണു് ഉ­ള­വാ­ക്കു­ക?

ഉ­ത്ത­രം: മ­ദ്ധ്യാ­ഹ്ന­മാ­യെ­ങ്കിൽ എന്നു തോ­ന്നി­പ്പി­ക്കും. മ­ദ്ധ്യാ­ഹ്നം വ­രു­മ്പോൾ സാ­യാ­ഹ്നം വളരെ വേ­ഗ­ത്തി­ലെ­ത്തും. എന്റെ സൂ­ര്യൻ 99 ശ­ത­മാ­ന­വും ജ­ല­ത്തിൽ മു­ങ്ങി­ക്ക­ഴി­ഞ്ഞു. ശേ­ഷി­ക്കു­ന്ന­തു് കു­റ­ച്ചു ഭാഗം മാ­ത്രം.

ചോ­ദ്യം: ഭാ­ര­ത­മെ­ന്നാൽ?

ഉ­ത്ത­രം: Fraud (വ്യാ­ജ­വ­സ്തു) എ­ന്നു് അർ­ത്ഥം. ഈ fraud-​ൽനിന്നു് എ­ല്ലാ­ക്കാ­ല­ത്തേ­ക്കു­മാ­യി ര­ക്ഷ­പ്പെ­ട­ണ­മെ­ന്നു് എ­നി­ക്കു തോ­ന്നി­ത്തു­ട­ങ്ങി­യി­ട്ടു കാ­ല­മേ­റെ­യാ­യി…

ചോ­ദ്യം: സോ­നി­യാ ഗാ­ന്ധി രാ­ജീ­വ് ഗാ­ന്ധി യെ­ക്കു­റി­ച്ചെ­ഴു­തി­യ പു­സ്ത­കം വാ­യി­ച്ചോ നി­ങ്ങൾ?

ഉ­ത്ത­രം: ആ­യി­ര­ത്തി­യ­ഞ്ഞൂ­റു­രൂ­പ കൊ­ടു­ത്തു് അതു വാ­ങ്ങു­ന്ന­തെ­ങ്ങ­നെ? ഒന്നു മ­റി­ച്ചു നോ­ക്കി. അ­ങ്ങി­ങ്ങാ­യി വാ­യി­ച്ചു. ശ്രീ­മ­തി­ക്കു് എ­ഴു­താൻ അ­റി­ഞ്ഞു­കൂ­ടാ. രാ­ജീ­വ് ഗാ­ന്ധി­യെ­ക്കു­റി­ച്ചു ഭാ­ര­തീ­യർ­ക്കു­ള്ള സ­ങ്ക­ല്പ­ത്തെ—അ­ദ്ദേ­ഹ­ത്തി­ന്റെ ഇ­മി­ജീ­നെ (image)— ത­കർ­ത്തു­ക­ള­യു­ന്ന പല ചി­ത്ര­ങ്ങ­ളും ഇ­പ്പു­സ്ത­ക­ത്തി­ലു­ണ്ടു്. അ­ഴു­ക്കു­ള്ള വ­സ്ത്ര­ങ്ങൾ പ­ര­സ്യ­മാ­യി അ­ല­ക്ക­രു­തു്.

ചോ­ദ്യം: ഗു­ഡ്സ് ട്രെ­യിൻ മാ­ത്രം പ­തു­ക്കെ പോ­കു­ന്ന­തു് എ­ന്തു­കൊ­ണ്ടു്?

ഉ­ത്ത­രം: വണ്ണം കൂടിയ സ്ത്രീ വേ­ഗ­ത്തിൽ ന­ട­ക്കു­ന്ന­തു താ­ങ്കൾ ക­ണ്ടി­ട്ടു­ണ്ടോ?

ചോ­ദ്യം: ആദ്യം പ്ര­സം­ഗി­ച്ച­വ­നെ ര­ണ്ടാ­മ­തു വ­രു­ന്ന പ്രാ­സം­ഗി­കൻ വി­മർ­ശി­ക്കു­ന്ന­തു് ശ­രി­യ­ല്ലേ?

ഉ­ത്ത­രം: ശ­രി­യ­ല്ല. സാ­ഹി­ത്യ­ത്തി­ലാ­യാ­ലും മ­റ്റെ­ന്തി­ലാ­യാ­ലും ‘അ­വ­സാ­ന­ത്തെ വാ­ക്കു്’ ഇല്ല. മാ­ത്ര­മ­ല്ല. ശ­ത്രും ന നി­ന്ദേ­തു് സ­ഭാ­യാം (സ­ഭ­യിൽ­വ­ച്ചു ശ­ത്രു­വി­നെ(പ്പോ­ലും) നി­ന്ദി­ക്ക­രു­തു്) എ­ന്നാ­ണു് ആ­ചാ­ര്യൻ പ­റ­ഞ്ഞ­തു്.

ചോ­ദ്യം: ക­വി­ത­യി­ലെ ബിം­ബ­ങ്ങൾ­ക്കു പു­തു­മ­യി­ല്ലാ­ത്ത­തു എ­ന്തു­കൊ­ണ്ടു്?

ഉ­ത്ത­രം: ലോ­ക­ത്തി­നു നവീനത ഇ­ല്ലാ­ത്ത­തി­നാൽ. ഒ­ന്നി­നെ മ­റ്റൊ­ന്നാ­യും ആ മ­റ്റൊ­ന്നി­നെ ആ ഒ­ന്നാ­യും സ­ങ്ക­ല്പി­ക്കാ­നേ കഴിയൂ. ‘നീ­ലാ­കാ­ശ­ത്തിൽ മി­ന്നാ­മി­നു­ങ്ങു­കൾ; പ­ച്ച­ച്ചെ­ടി­ക­ളിൽ ന­ക്ഷ­ത്ര­ങ്ങൾ’—ഈ മാ­റ്റി­മ­റി­ക്ക­ലി­നെ സാ­ദ്ധ്യ­ത­യു­ള്ളു.

യു­ക്തി, പ്ര­ബോ­ധം
images/JohnKeats.jpg
കീ­റ്റ്സ്

എ­നി­ക്കൊ­രു ദൗർ­ഭാ­ഗ്യം വ­ന്ന­പ്പോൾ ധ­നി­ക­നാ­യ ഒരു ബന്ധു എന്റെ ഭ­വ­ന­വും അതു നി­ല്ക്കു­ന്ന ഇ­രു­പ­ത്തി­നാ­ലു സെ­ന്റ് പ­റ­മ്പും വാ­ങ്ങി­ക്കൊ­ണ്ടു വില ത­ന്ന­തു് കു­തി­ര­പ്പ­വ­നാ­യി­ട്ടാ­യി­രു­ന്നു. ഞാ­ന­തു് തി­രു­വ­ന­ന്ത­പു­ര­ത്തെ ചാ­ല­ക്ക­മ്പോ­ള­ത്തിൽ കൊ­ണ്ടു­പോ­യി­ക്കൊ­ടു­ത്തു് രൂ­പ­യാ­ക്കി. ഒരു പവനു് അ­ന്നു് ഇ­രു­പ­തു­രൂ­പ. പ­തി­നെ­ട്ടു രൂപ എന്ന നി­ര­ക്കി­നാ­ണു് സ്വർ­ണ്ണ­ക്ക­ച്ച­വ­ട­ക്കാ­രൻ എ­നി­ക്കു രൂപ ത­ന്ന­തു്. കൊ­ടു­ത്ത പ­വ­ന്റെ­യും തന്ന രൂ­പ­യു­ടെ­യും മൂ­ല്യം തു­ല്യ­മാ­ണെ­ങ്കി­ലും പ­വ­നോ­ടു തോ­ന്നി­യ ബ­ഹു­മാ­നം എ­നി­ക്കു രൂ­പ­യോ­ടു തോ­ന്നി­യി­ല്ല. നൂ­റു­രൂ­പ­നോ­ട്ടു് നൂറു് ഒ­റ്റ­രൂ­പാ­നോ­ട്ടാ­ക്കു. നൂ­റു­രൂ­പാ­നോ­ട്ടി­നോ­ടു­ള്ള ബ­ഹു­മാ­നം ഒ­റ്റ­രൂ­പാ­നോ­ട്ടു­ക­ളോ­ടു തോ­ന്നു­ക­യി­ല്ല. ക­ല­യെ­ന്ന സ്വർ­ണ്ണ­ത്തെ ത­ത്ത്വ­ചി­ന്ത­യു­ടെ ചി­ല്ല­റ­യാ­ക്കി മാ­റ്റു­മ്പോൾ സ്വർ­ണ്ണ­ത്തോ­ടു­ള്ള ആദരം ന­ഷ്ട­പ്പെ­ടും. എ­നി­ക്കു് ആ ആ­ദ­ര­രാ­ഹി­ത്യം ആ­ന­ന്ദി­ന്റെ ര­ച­ന­ക­ളെ­ക്കു­റി­ച്ചു് എ­പ്പോ­ഴു­മു­ണ്ടാ­കു­ന്നു. മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ അ­ദ്ദേ­ഹ­മെ­ഴു­തി­യ ‘മീര എന്ന ക­ഥ­യെ­ക്കൂ­റി­ച്ചും എ­നി­ക്ക­തേ പ­റ­യാ­നു­ള്ളു. മീര യാതന അ­നു­ഭ­വി­ക്കു­ന്ന സ്ത്രീ­യു­ടെ പ്ര­തീ­ക­മാ­ണു്. അതിനെ സ്പ­ഷ്ട­മാ­ക്കാ­നാ­യി ക­ഥാ­കാ­രൻ അവളെ ചില വ്യ­ക്തി­ക­ളോ­ടു സം­സാ­രി­പ്പി­ക്കു­ന്നു; ചില സ­ന്ദർ­ഭ­ങ്ങ­ളി­ലാ­യി പ്ര­വർ­ത്തി­പ്പി­ക്കു­ന്നു; ഒ­ടു­വിൽ അവൾ, തന്നെ ക­ണ്ടെ­ത്തു­ന്നു. ഈ ആ­ത്മ­സാ­ക്ഷാ­ത്കാ­ര­വും കാ­വ്യാ­ത്മ­ക­മാ­യ ആ­ഖ്യാ­ന­വും ന­ന്നു്. പക്ഷേ, കഥ അ­നു­ഭൂ­തി­ജ­ന­ക­മ­ല്ല. കീ­റ്റ്സി ന്റെ Bright star എന്നു തു­ട­ങ്ങു­ന്ന കാ­വ്യ­വും മിൽ­ട്ടൺ തന്റെ അ­ന്ധ­ത്വ­ത്തെ­ക്കു­റി­ച്ചെ­ഴു­തി­യ കാ­വ്യ­വും ത­മ്മിൽ ത­ട്ടി­ച്ചു നോ­ക്കു­ക. കീ­റ്റ്സി­ന്റെ കാ­വ്യം ഹൃ­ദ­യം­ഗ­മ­മാ­കു­ന്ന­തു് അ­തി­ന്റെ ര­തി­ഭാ­വ­ത്താ­ല­ല്ല. ത­ത്ത്വ­ചി­ന്ത­യെ ഭാ­വാ­ത്മ­ക­മാ­ക്കി­യ­തി­നാ­ലാ­ണു്. മോ­പ­സാ­ങ്ങി ന്റെ ‘ച­ന്ദ്രി­ക­യിൽ’ എന്ന ക­ഥ­യി­ലും റ്റോ­മ­സ് മന്നി ന്റെ ‘വെ­നീ­സി­ലെ മരണം’ എന്ന ക­ഥ­യി­ലും ത­ത്ത്വ­ചി­ന്ത­യു­ണ്ടു്. പക്ഷേ, ‘ച­ന്ദ്രി­ക­യിൽ’ എന്ന കഥ ക­റ­യ­റ്റ സൗ­ന്ദ­ര്യ­മാ­ണു്. മ­ന്നി­ന്റെ ക­ഥ­യ്ക്കു ആ സ­മ്പൂർ­ണ്ണ സൗ­ന്ദ­ര്യ­മി­ല്ല. കാ­ക്ക­നാ­ട­ന്റെ ‘ശ്രീ­ച­ക്ര’ത്തി­ലും ഒ. വി. വി­ജ­യ­ന്റെ ‘ക­ടൽ­ത്തീ­ര­ങ്ങൾ’ എന്ന ക­ഥ­യി­ലും ഫി­ലോ­സ­ഫി­യു­ണ്ടു്. ‘ശ്രീ­ച­ക്ര’ത്തി­ലെ ത­ത്ത്വ­ചി­ന്ത, ത­ത്ത്വ­ചി­ന്ത­യാ­യി നി­ല്ക്കു­ന്നു. ‘ക­ടൽ­ത്തീ­ര­ത്തി’ലെ ത­ത്ത്വ­ചി­ന്ത ബിം­ബ­ങ്ങ­ളാ­യി മാ­റി­യി­രി­ക്കു­ന്നു. ക­ലാ­ത്മ­ങ്ങ­ളാ­യ ഉ­പാ­ധി­ക­ളെ ആ­ശ്ര­യി­ച്ച­ല്ല ആ­ന­ന്ദ് ക­ഥ­യെ­ഴു­തു­ന്ന­തു്. ത­ത്ത്വ­ചി­ന്ത­യോ­ടു ബ­ന്ധ­പ്പെ­ട്ട യു­ക്തി­യി­ലാ­ണു്. അ­തി­നാൽ അ­ദ്ദേ­ഹ­ത്തി­ന്റെ ‘മീര’ എന്ന കഥ പ്ര­ബോ­ധാ­ത്മ­ക­മാ­ണു്. (ഡൈ­ഡാ­റ്റി­ക്) തീ­വ്ര­മാ­യ യാതന എ­ന്നു് ആ­ന­ന്ദി­ന്റെ പ്ര­യോ­ഗം. യാ­ത­ന­യ്ക്കു­ത­ന്നെ തീ­വ്ര­വേ­ദ­ന എ­ന്നാ­ണു് അർ­ത്ഥം. അ­തു­കൊ­ണ്ടു തീ­വ്ര­മാ­യ യാതന എന്നു പാ­ടി­ല്ല. “യാതന തീ­വ്ര­വേ­ദ­നാ” എ­ന്നു് അ­മ­ര­കോ­ശ­ത്തിൽ. ത­രം­ഗ­ങ്ങ­ളാ­യി അ­ല­യ­ടി­ച്ചു” എന്നു വേ­റൊ­രു പ്ര­യോ­ഗം. നീ­തി­മ­ത്ക­ര­ണ­ത്തി­നു സാ­ദ്ധ്യ­ത­യു­ണ്ടെ­ങ്കി­ലും ഇ­മ്മാ­തി­രി പ്ര­യോ­ഗ­ങ്ങൾ ഒ­ഴി­വാ­ക്കു­ക­യാ­ണു ന­ന്നു്. “യാ­ത­ന­ക­ളിൽ­നി­ന്നും വേ­ദ­ന­ക­ളിൽ നി­ന്നും” എന്നു മ­റ്റൊ­രി­ട­ത്തു്.

നി­രീ­ക്ഷ­ണ­ങ്ങൾ
  1. Raman Selden എ­ഴു­തി­യ A Reader’s Guide to Contemporary Literary Theory എ­ന്നൊ­രു പു­സ്ത­ക­ത്തിൽ Feminist Criticism എ­ന്നൊ­ര­ദ്ധ്യാ­യ­മു­ണ്ടു്. അതിലെ ആ­ദ്യ­ത്തെ ഖ­ണ്ഡി­ക­യി­ലെ ആ­ശ­യ­ങ്ങൾ അതേ രീ­തി­യിൽ ഞാൻ മ­ല­യാ­ള­ത്തി­ലേ­ക്കു ആ­ക്ക­ട്ടെ. ചില ധർ­മ്മ­ങ്ങ­ളി­ല്ലാ­ത്തു­കൊ­ണ്ടു സ്ത്രീ സ്ത്രീ­യാ­യി­ത്ത­ന്നെ­യി­രി­ക്കു­ന്നു­വെ­ന്നു് അ­രി­സ്റ്റോ­ട്ടൽ പ്ര­ഖ്യാ­പി­ച്ചു. സെ­ന്റ് തോമസ് അ­ക്വി­നാ­സ് വി­ശ്വ­സി­ച്ച­തു് സ്ത്രീ പ­രി­പൂർ­ണ്ണ­ത­യി­ലെ­ത്താ­ത്ത പു­രു­ഷ­നാ­ണെ­ന്നാ­ണു്. രൂപം പു­രു­ഷ­നെ­സം­ബ­ന്ധി­ച്ച­തും ഉ­ള്ള­ട­ക്കം സ്ത്രീ­യെ­സം­ബ­ന്ധി­ച്ച­തു­മാ­ണെ­ന്നു് കവി ഡൊൻ (Donne) അ­ഭി­പ്രാ­യ­പ്പെ­ട്ടു. ഐ­ശ്വ­ര്യ­മാ­യ, ഉ­ന്ന­ത­മാ­യ പു­രു­ഷ­ധി­ഷ­ണ ആ­ഘാ­ത­വർ­ദ്ധ­നീ­യ­ത­യു­ള്ള (malleable) ജ­ഡ­ത­യു­ള്ള സ്ത്രൈ­ണ­വ­സ്തു­വിൽ അ­തി­ന്റെ രൂപം (പു­രു­ഷ­ധി­ഷ­ണ­ത­യു­ടെ രൂപം) ഉ­ണ്ടാ­ക്കു­ന്നു എ­ന്നാ­ണു് ആ ക­വി­യു­ടെ വാദം. അ­ന­ല­സ­മാ­യ പു­രു­ഷ­ബീ­ജം, കാ­ത്തു­കാ­ത്തി­രി­ക്കു­ന്ന ബീ­ജ­കോ­ശ­ത്തി­നു (Ovum) രൂപം ന­ല്കു­ന്നു­വെ­ന്നു പ­ണ്ടു് പു­രു­ഷ­ന്മാർ വി­ചാ­രി­ച്ചി­രു­ന്നു. പു­രു­ഷ­ന്റെ ആ­ധി­പ­ത്യം കാ­ണി­ക്കു­ന്ന ഈ സി­ദ്ധാ­ന്ത­ങ്ങ­ളോ­ടു­ള്ള എ­തിർ­പ്പാ­ണു് സ്ത്രൈ­ണ­രൂ­പ­ത്തി­ന്റെ (feminist criticism) കാ­ത­ലാ­യ ഭാഗം. ബീ­ജ­കോ­ശം പു­രു­ഷ­ന്മാർ പ­റ­യു­ന്ന­തു­പോ­ലെ ആ­ല­സ്യ­മാർ­ന്ന­ത­ല്ല എ­ന്നാ­ണു് Mary Ellmann ഉ­ദ്ഘോ­ഷി­ച്ച­തു്. അതു് (Ovum) ധീ­ര­മാ­ണു്, സ്വ­ത­ന്ത്ര­മാ­ണു്, വ്യ­ക്തി­ത്വ­മാർ­ന്ന­താ­ണു് എ­ന്നു് അവർ പ­റ­യു­ന്നു. പു­രു­ഷ­ബീ­ജ­മാ­ണ­ത്രേ കാ­ത­ര­സ്വ­ഭാ­വം (sheeplike) കാ­ണി­ക്കു­ന്ന­തു്. ഈ ചി­ന്താ­ഗ­തി വി­കാ­സം­കൊ­ണ്ടു് ‘സ്ത്രൈ­ണ­നി­രൂ­പ­ണം’ എ­ന്നൊ­രു സാ­ഹി­ത്യ വി­ഭാ­ഗം ഇ­പ്പോൾ ആ­ധി­പ­ത്യം പു­ലർ­ത്തു­ന്നു. ഈ ചി­ന്താ­ഗ­തി­യെ പ്ര­ഗ­ല്ഭ­മാ­യി ആ­വി­ഷ്ക­രി­ക്കു­ന്ന പ്ര­ബ­ന്ധ­ങ്ങ­ളു­ടെ സ­മാ­ഹാ­രം (Mary Eagleton എ­ഡി­റ്റ് ചെ­യ്തു പ്ര­സാ­ധ­നം ചെ­യ്ത­തു്) Logman, London and New York പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യി­രി­ക്കു­ന്നു (വില GBP 9.99). രാ­ഷ്ട്രാ­ന്ത­രീ­യ പ്ര­ശ­സ്തി നേടിയ Julia Kristeva തൊ­ട്ടു് പ­ല­രു­ടേ­യും രചനകൾ ഇ­തി­ലു­ണ്ടു്. Marxist feminism വരെ ഇതിൽ പ്ര­തി­പാ­ദി­ക്കു­ന്നു­ണ്ടു്. സം­സ്കാ­ര­ത്തിൽ ത­ല്പ­ര­ക­ളാ­യ­വ­രു­ടെ സ­മു­ന്ന­ത ചി­ന്ത­കൾ ഇ­തി­ലു­ണ്ടെ­ങ്കി­ലും ക­ല­യി­ലും സാ­ഹി­ത്യ­ത്തി­ലും സ്ത്രീ പു­രു­ഷ­സ­ങ്ക­ല്പം ആ­ദ­ര­ണീ­യ­മാ­ണോ എ­ന്നു് എ­നി­ക്കു സംശയം. ലേഡി ലൂ­റ­സാ­ക്കി യുടെ ‘റ്റെ­യ്ൽ ഒഫ് ഗഞ്ചി’ എന്ന നോവൽ വാ­യി­ക്കു­മ്പോൾ അതു് സ്ത്രീ എ­ഴു­തി­യ­താ­ണു് എന്നു നമ്മൾ ഓർ­മി­ക്കു­ന്നു­ണ്ടോ? ഇ­ല്ലേ­യി­ല്ല. സൗ­ന്ദ­ര്യം മാ­ത്ര­മേ­യു­ള്ളു പ്ര­ധാ­ന്യ­മർ­ഹി­ച്ച­താ­യി. പ­ഞ്ചാ­ര സ്ത്രീ ത­ന്നാ­ലും പു­രു­ഷൻ ത­ന്നാ­ലും മ­ധു­രി­ക്കും.
  2. ക­ഥാ­കാ­ര­നാ­യ സ­ക്ക­റി­യ കു­റേ­ക്കാ­ല­മാ­യി എന്നെ ഭർ­ത്സി­ക്കു­ന്നു. അ­ദ്ദേ­ഹ­ത്തി­ന്റെ ഒരു കഥയിൽ എ­ന്നെ­ക്കു­റി­ച്ചു­ള്ള നല്ല വാ­ക്കു­കൾ പ­റ­ഞ്ഞി­ട്ടു­ണ്ടു്. അ­തി­നു­ശേ­ഷ­മു­ള്ള ഈ വ്യ­തി­ക്ര­മം ദുർ­ഗ്ര­ഹ­മാ­യി എ­നി­ക്ക­നു­ഭ­വ­പ്പെ­ടു­ന്നു. അതിൽ എ­നി­ക്കു പ­രാ­തി­യൊ­ട്ടു­മി­ല്ല. വി­മർ­ശ­ന­മാ­കാം. പക്ഷേ, ക­രു­തി­ക്കൂ­ട്ടി­യു­ള്ള ഭർ­ത്സ­നം അതു ചെ­യ്യു­ന്ന­യാ­ളി­ന്റെ മാ­ന­സി­ക­നി­ല­യെ വ്യ­ക്ത­മാ­ക്കും. ക­ഥാ­കാ­ര­നാ­യ എൻ. പ്ര­ഭാ­ക­ര­ന്റെ ഒരു പു­സ്ത­ക­ത്തി­ന്റെ അ­വ­താ­രി­ക­യി­ലും ചില ‘അ­ഭി­മു­ഖ സം­ഭാ­ഷ­ണ­ങ്ങ­ളി­ലും ഈ ശകാരം ഞാൻ “കണ്ടു”. ഇ­പ്പോൾ കാ­പ്സ്യൂൾ മാ­സി­ക­യു­ടെ പി­റ­ന്നാൾ­പ്പ­തി­പ്പിൽ എന്റെ പേരു പ­റ­യാ­തെ ഈ കോളം ഗോ­സി­പ്പാ­ണെ­ന്നും കൂ­ക്കു­വി­ളി­യാ­ണെ­ന്നും അ­ദ്ദേ­ഹം പ­റ­ഞ്ഞി­രി­ക്കു­ന്നു. ല­ക്ഷ­ക്ക­ണ­ക്കി­നു മ­ല­യാ­ളി­കൾ വാ­യി­ക്കു­ന്ന കോ­ള­മാ­ണി­തെ­ന്ന­തു പോ­ക­ട്ടെ. സാ­യ്പ­ന്മാർ­പോ­ലും ഇതു ഇം­ഗ്ലീ­ഷി­ലേ­ക്കു തർ­ജ്ജ­മ ചെ­യ്യി­ച്ചു വാ­യി­ക്കു­ന്നു­ണ്ടു്. ഒരു കൊ­ല്ലം മുൻപു സ്വീ­ഡ­നിൽ­നി­ന്നും ആ­റു­മാ­സം­മുൻ­പു് സ്വി­റ്റ്സർ­ല­ണ്ടിൽ­നി­ന്നും അവർ ഇ­ക്കാ­ര്യം എന്നെ റ്റെ­ലി­ഫോ­ണി­ലൂ­ടെ അ­റി­യി­ച്ചു. സ­ക്ക­റി­യ­യു­ടെ ദുർ­ഭാ­ഷ­ണം ഒ­രു­ത­ര­ത്തി­ലു­ള്ള മുൻ­കൂർ ജാ­മ്യ­മെ­ടു­ക്ക­ലാ­ണു്. കെ­യ്സ് വി­സ്താ­ര­ത്തി­നു വ­രു­മ്പോൾ ബ­ഹു­ജ­ന­ത്തി­ന്റെ കോടതി ഈ മുൻ­കൂർ ജാ­മ്യം റ­ദ്ദാ­ക്കി­ക്ക­ള­യു­മെ­ന്നു ഞാൻ സ­ക്ക­റി­യ­യെ അ­റി­യി­ക്കു­ന്നു. “സാ­ഹി­ത്യ­ത്തി­ന്റെ എ, ബി, സി, ഡി അ­റി­യാ­ത്ത എം. കൃ­ഷ്ണൻ­നാ­യ­രെ പൊ­ക്കി­പ്പി­ടി­ച്ചു­ന­ട­ക്കു­ന്നു.” കാ­പ്സ്യൂൾ പ­ത്രാ­ധി­പ­രെ­ന്നു റ്റി. പ­ത്മ­നാ­ഭൻ പ­റ­ഞ്ഞ­താ­യും ഇതിൽ കണ്ടു. എ, ബി, സി, ഡി അ­റി­യി­ല്ല എ­ന്ന­തു സ­ത്യ­മാ­ണു്. അ­റി­യാ­മാ­യി­രു­ന്നെ­ങ്കിൽ പ­ത്മ­നാ­ഭ­നു് ഞാനും മറ്റു രണ്ടു മാ­ന്യ­ന്മാ­രും ചേർ­ന്നു വലിയ ഒരു സംഖ്യ സ­മ്മാ­ന­മാ­യി ന­ല്കു­മാ­യി­രു­ന്നി­ല്ല­ല്ലോ. സാ­ഹി­ത്യ­ത്തിൽ അ­ന­ഭി­ജ്ഞ­നാ­യ ഞാൻ ത­ന്നെ­യാ­ണു് സ­ന്തോ­ഷ­ത്തോ­ടു­കൂ­ടി അ­ദ്ദേ­ഹ­ത്തെ സ­മ്മാ­ന­ക്കാ­ര്യം റ്റെ­ലി­ഫോ­ണി­ലൂ­ടെ അ­റി­യി­ച്ച­തും. എ, ബി, സി, അ­റി­യാ­ത്ത­തു­കൊ­ണ്ടു­ത­ന്നെ­യാ­ണു് അ­ടു­ത്ത­കാ­ല­ത്തു് അ­ദ്ദേ­ഹ­ത്തി­ന്റെ ചില കഥകൾ ന­ല്ല­താ­ണെ­ന്നു ഞാൻ എ­ഴു­തി­യ­തും. മാ­സി­ക­യു­ടെ എ­ഡി­റ്റ­റാ­യ റെജി ചെ­ത്തി­ക്കോ­ടു് എ­ന്നെ­ക്കു­റി­ച്ചെ­ഴു­തി­യ നല്ല വാ­ക്കു­കൾ­ക്കു ഞാൻ നന്ദി പ­റ­യു­ന്നു. സ്നേ­ഹം­കൊ­ണ്ടു് എ­നി­ക്കു ഉ­ള്ള­തി­ല­ധി­കം വ­ലി­പ്പം റെജി കാ­ണു­ന്നു­ണ്ടെ­ങ്കി­ലും നന്ദി. കാരണം ന­ന്ദി­യി­ല്ലാ­ത്ത­വൻ മ­നു­ഷ്യ­ന­ല്ല എ­ന്ന­താ­ണു്.
  3. Zen and the Art of the Motor Cycle Maintenance ” എന്ന ഗ്ര­ന്ഥ­മെ­ഴു­തി വി­ശ്വ­വി­ഖ്യാ­ത­നാ­യ Robert M Pirsig —ന്റെ ര­ണ്ടാ­മ­ത്തെ­പ്പു­സ്ത­കം “Lila—An Inquiry into Morals ” എ­നി­ക്കു കി­ട്ടി­യെ­ങ്കി­ലും ഞാനതു വാ­യി­ച്ചു തു­ട­ങ്ങി­യി­ല്ല. ലീഓൻ ഫൊ­ഹ്റ്റ് വാ­ങ്ങ്ഗർ (Lion Feuchwanger) എ­ഴു­തി­യ “Success” എന്ന നോവൽ വാ­യി­ച്ചു­കൊ­ണ്ടി­രി­ക്കു­ക­യാ­ണു്. (Translated by Willa and Edwin Muir) റ്റോ­മ­സ് മന്നി ന്റെ Magic Mountain എന്ന നോവൽ മാ­റ്റി­നി­റു­ത്തി­യാൽ ഫൊ­ഹ്റ്റ് വാ­ങ്ങ്ഗ­റു­ടെ ഈ നോ­വ­ലി­നെ­പ്പോ­ലെ ആ­ശ­യ­പ്ര­ധാ­ന­മാ­യ വേ­റൊ­രു നോവൽ ഈ ശ­താ­ബ്ദ­ത്തി­ലു­ണ്ടാ­യി­ട്ടി­ല്ല എ­ന്നാ­ണു് നി­രൂ­പ­കർ പ­റ­യു­ന്ന­തു്. ഈ നോ­വ­ലും (ആകെ 701 പു­റ­ങ്ങൾ) നൂറു പു­റ­ത്തോ­ള­മേ വാ­യി­ച്ചു­ള്ളു. ഇ­ട­യ്ക്കു പിർ­സി­ഗ്ഗി­ന്റെ പു­സ്ത­ക­മൊ­ന്നു മ­റി­ച്ചു­നോ­ക്കി­യ­പ്പോൾ കണ്ട വാ­ക്യ­ങ്ങൾ— “ശീ­തോ­ഷ്ണാ­വ­സ്ഥ­യു­ടെ ഉ­യർ­ന്ന ചൂടു് പെ­ട്ടെ­ന്നു താ­ണ­നി­ല­യി­ലാ­വു­മ്പോൾ അ­ല്ലെ­ങ്കിൽ അ­ന്ത­രീ­ക്ഷ­ത്തി­ലെ ഉ­യർ­ന്ന മർ­ദ്ദം താ­ണ­മർ­ദ്ദ­മാ­യി മാ­റ്റു­മ്പോൾ ഫലം കൊ­ടു­ങ്കാ­റ്റാ­ണു്. ധി­ഷ­ണ­യെ­സം­ബ­ന്ധി­ച്ച തെ­റ്റാ­യ സാ­മൂ­ഹി­ക നി­യ­ന്ത്ര­ണ­ത്തിൽ­നി­ന്നു് സ­മൂ­ഹ­സം­ബ­ന്ധി­യാ­യ മാ­തൃ­ക­ക­ളി­ലേ­ക്കു സാ­മൂ­ഹി­കാ­വ­സ്ഥ­മാ­റു­മ്പോൾ ഫലം സാ­മൂ­ഹി­ക­ശ­ക്തി­ക­ളു­ടെ കൊ­ടു­ങ്കാ­റ്റ­ത്രേ. ഈ കൊ­ടു­ങ്കാ­റ്റാ­ണു് ഇ­രു­പ­താം ശ­താ­ബ്ദ­ത്തി­ന്റെ ച­രി­ത്രം.” ഇ­മ്മ­ട്ടി­ലു­ള്ള ധി­ഷ­ണാ­പ­ര­ങ്ങ­ളാ­യ പ്ര­സ്താ­വ­ങ്ങൾ അ­വ­സാ­നം­വ­രെ­യും വാ­യി­ച്ച­തി­നു­ശേ­ഷം അ­സാ­ധാ­ര­ണ­മാ­യ ഈ പു­സ്ത­ക­ത്തെ­ക്കു­റി­ച്ചു് എ­ഴു­താ­മെ­ന്നു വി­ചാ­രി­ക്കു­ന്നു.
പ്ര­ബ­ന്ധം
images/RGTCLT.jpg

വർഷം ഏ­തെ­ന്നു് ഓർ­മ്മ­യി­ല്ല. രാ­ത്രി എ­ട്ടു­മ­ണി­യോ­ടു് അ­ടു­പ്പി­ച്ചാ­ണു് ഞാൻ ഭി­ലാ­യ് സ്റ്റീൽ പ്ലാ­ന്റി­ന­ടു­ത്തു­ള്ള ടൗൺ­ഷി­പ്പി­ലെ­ത്തി­യ­തു്. എം. കെ. കെ. നായരു ടെ പ്രാ­ഗ­ല്ഭ്യം അതിനെ ദേ­വ­ലോ­ക­മാ­ക്കി മാ­റ്റി­യി­രി­ക്കു­ന്നു. നി­ര­നി­ര­യാ­യി പീ­ടി­ക­കൾ, എ­ല്ലാം തി­ള­ങ്ങു­ന്നു. തി­രു­വ­ന­ന്ത­പു­ര­ത്തു കി­ട്ടു­ന്ന ഏതു വ­സ്തു­വും ഇവിടെ കി­ട്ടും. പാതകൾ നാ­ലും­കൂ­ടു­ന്ന സ്ഥ­ല­ങ്ങ­ളിൽ സൗ­ന്ദ­ര്യം ഘ­നീ­ഭ­വി­ച്ചു കി­ട­ക്കു­ന്നു. കൂ­ടെ­യു­ള്ള­വ­രെ ഒരു വീ­ട്ടിൽ കൊ­ണ്ടാ­ക്കി­യി­ട്ടു് ഞാൻ ഒ­റ്റ­യ്ക്കു ടൗൺ­ഷി­പ്പ് കാ­ണാ­നി­റ­ങ്ങി. റോ­ഡു­ക­ളിൽ ആ­രു­മി­ല്ല. ക­ച്ച­വ­ട­സ്ഥ­ല­ങ്ങ­ളി­ലെ ഒന്നോ രണ്ടോ പേ­രു­ള്ളു. അ­തു­കൊ­ണ്ടു് ആരും ശ­രീ­ര­ത്തിൽ ഉ­രു­മ്മാ­നി­ല്ല. ചെ­രി­പ്പി­ട്ട കാ­ലു­കൾ­കൊ­ണ്ടു് ആരും ച­വി­ട്ടാ­നു­മി­ല്ല. ആ സൗ­ന്ദ­ര്യ­ത്തി­ന്റെ മ­ണ്ഡ­ല­ത്തി­ലൂ­ടെ ന­ട­ന്ന­പ്പോൾ ഒരു മ­നു­ഷ്യ ശബ്ദം കേൾ­ക്കാൻ ഞാൻ കൊ­തി­ച്ചു­പോ­യി. ഒരു സ­ഹോ­ദ­രൻ എ­നി­ക്കെ­തി­രെ വ­ന്നെ­ങ്കിൽ അ­ല്ലെ­ങ്കിൽ പി­റ­കിൽ­കൂ­ടി വ­ന്നെ­ങ്കിൽ എ­ന്നൊ­ക്കെ ഞാൻ അ­ഭി­ല­ഷി­ച്ചു­പോ­യി. ക്ര­മേ­ണ മ­ടു­പ്പാ­യി. ഞാൻ ന­ട­ന്നു. ന­ട­ന്നു­ന­ട­ന്നു് ടൗൺ­ഷി­പ്പി­നു വെ­ളി­യി­ലാ­യി. അ­ന്ധ­കാ­രം എന്നെ പൊ­തി­ഞ്ഞു. എത്ര പ്ര­യാ­സ­പ്പെ­ട്ടി­ട്ടാ­ണു് ഞാൻ തി­രി­ച്ചു പാർ­പ്പി­ട­ത്തി­ലെ­ത്തി­യ­തു്! ഇ­തി­നു് തു­ല്യ­മാ­യ അ­നു­ഭ­വ­മാ­ണു് ജോസ് പ­ന­ച്ചി­പ്പു­റ ത്തി­ന്റെ “അ­ഭി­വാ­ദ്യം” എ­നി­ക്കു ന­ല്കി­യ­തു്. വാ­ക്യ­ങ്ങ­ളു­ടെ ഭംഗി. അ­വ­യിൽ­നി­ന്നു പ്ര­സ­രി­ക്കു­ന്ന മ­യൂ­ഖ­മാ­ല­കൾ. അ­താ­സ്വ­ദി­ച്ചു് ആ­സ്വ­ദി­ച്ചു് ഞാൻ മു­ന്നോ­ട്ടു ന­ട­ന്നു. ഒ­ടു­വിൽ കൂ­രി­രു­ട്ടു്. നേ­തൃ­ത്വ­ത്തി­ന്റെ അർ­ത്ഥ­മി­ല്ലാ­യ്മ, ആ­രാ­ധ­ന­ത്തി­ന്റെ കാ­പ­ട്യം, സർ­വോ­പ­രി എ­ല്ലാ­റ്റി­ന്റെ­യും ശൂ­ന്യ­ത. ഇ­വ­യെ­ല്ലാം പ്ര­ബ­ന്ധ­ത്തി­ന്റെ മ­ട്ടി­ലാ­ണു് ജോസ് പ­ന­ച്ചി­പ്പൂ­റം ആ­ലേ­ഖ­നം ചെ­യ്യു­ന്ന­തു്. പ­ര്യ­വ­സാ­ന­ത്തി­ലെ­ത്തു­മ്പോൾ ക­ലാ­രാ­ഹി­ത്യ­ത്തി­ന്റെ അ­ന്ധ­കാ­രം മാ­ത്രം. പൊ­തു­വേ irony ഇ­ഷ്ട­പ്പെ­ടു­ന്ന എ­ഴു­ത്തു­കാ­ര­നാ­ണു് ജോസ് പ­ന­ച്ചി­പ്പു­റം. അ­തി­നെ­ക്കൊ­ണ്ടു് സാ­മൂ­ഹി­കാം­ശ­ങ്ങ­ളെ ആ­ശ്ലേ­ഷി­പ്പി­ക്കാൻ അദേഹം ശ്ര­മി­ക്കാ­റു­ണ്ടു്. ചി­ല­പ്പോൾ വിജയം പ്രാ­പി­ക്കു­ന്നു. മ­റ്റു­ചി­ല­പ്പോൾ പ­രാ­ജ­യ­പ്പെ­ടു­ന്നു. ക­ലാ­കൗ­മു­ദി­യി­ലെ ഈ രചന പ­രാ­ജ­യ­ത്തി­ന്റേ­താ­ണു്.

വ്യ­ക്തി­കൾ
സ­ഹ­ദേ­വൻ
images/JohnDonne.jpg
ഡൊൻ

‘തെ­ക്കൻ­കാ­റ്റു്’ എന്ന പ­ത്ര­ത്തി­ന്റെ അ­ധി­പ­രാ­യി­രു­ന്ന സ­ഹ­ദേ­വൻ മ­ധ്യ­വ­യ­സ്ക­നാ­യി­രി­ക്കെ അ­ന്ത­രി­ച്ചു­പോ­യി. രാ­ഷ്ട്രീ­യ­സ­മ­ര­ങ്ങ­ളിൽ മ­നഃ­സാ­ക്ഷി­യു­ടെ പ്രേ­ര­ണ­യ്ക്കു വി­ധേ­യ­നാ­യി പ­ങ്കു­കൊ­ണ്ട അ­ദ്ദേ­ഹം പ­ല­പ്പോ­ഴും മർ­ദ്ദ­ന­ങ്ങൾ­ക്കു വി­ധേ­യ­നാ­യി. അ­തി­ന്റെ­യൊ­ക്കെ ഫ­ല­മാ­യി­ട്ടാ­ണു് അ­ദ്ദേ­ഹ­ത്തി­നു ഹൃ­ദ്രോ­ഗം വ­ന്ന­തു്. സം­സ്കൃ­ത­ത്തി­ലും മ­ല­യാ­ള­ത്തി­ലും അ­വ­ഗാ­ഹ­മു­ണ്ടാ­യി­രു­ന്ന സ­ഹ­ദേ­വൻ ‘ഇൻ­റ­ല­ക്ച്ച ്വലാ’യി­രു­ന്നു. എ­ന്നോ­ടു് അ­ദ്ദേ­ഹം ദി­വ­സ­വും റ്റെ­ലി­ഫോ­ണി­ലൂ­ടെ സം­സാ­രി­ച്ചി­രു­ന്നു. ചി­ല­പ്പോൾ ഞാൻ അ­ദ്ദേ­ഹ­ത്തി­ന്റെ വീ­ട്ടിൽ­ച്ചെ­ല്ലും. അ­ദ്ദേ­ഹം എന്റെ വീ­ട്ടി­ലും വരും. മ­ര­ണ­ത്തെ മു­ന്നിൽ­ക്ക­ണ്ട സ­ഹ­ദേ­വൻ അതിനെ തൃ­ണ­വൽ­ക്ക­രി­ച്ചു് വാ­തോ­രാ­തെ സം­സാ­രി­ക്കും. ഓരോ വാ­ക്യ­ത്തി­ലും ‘ഒ­റി­ജി­നൽ ഇൻ­സെ­റ്റ്’ ഉ­ണ്ടാ­യി­രു­ന്നു. കീർ­ത്തി­യിൽ കൊ­തി­യി­ല്ലാ­ത്ത ആ നല്ല മ­നു­ഷ്യൻ എ­ഴു­തു­ക­യോ പ്ര­സം­ഗി­ക്കു­ക­യോ ചെ­യ്തി­രു­ന്നി­ല്ല. ഒ­രി­ക്കൽ സി. വി. രാ­മൻ­പി­ള്ള യെ­ക്കൂ­റി­ച്ചു് എ­ന്നോ­ടു പ­റ­ഞ്ഞ­തി­ന്റെ സാ­രാം­ശം ന­ല്കാം. “ന­മ്മു­ടെ നാ­ട്ടി­ന്റെ സം­സ്കാ­ര­ത്തി­ന്റെ അ­ടി­ത്ത­ട്ടി­ലേ­ക്കു ചെ­ന്നി­ട്ടു് മ­റ്റാ­രും ക­ണ്ടു­പി­ടി­ക്കാ­ത്ത കാ­ര്യ­ങ്ങൾ ക­ണ്ടു­പി­ടി­ച്ചു് അവയെ രൂ­പ­പ്പെ­ടു­ത്തി ന­മ്മു­ടെ മുൻ­പിൽ വച്ച പ്ര­തി­ഭാ­ശാ­ലി­യാ­യി­രു­ന്നു സി. വി. നി­ങ്ങൾ­ക്കു അ­ദ്ദേ­ഹ­ത്തി­ന്റെ ആ രൂ­പ­വ­ത്ക­ര­ണ­ത്തോ­ടു യോ­ജി­ക്കാൻ ക­ഴി­യു­ന്നി­ല്ലെ­ങ്കിൽ യോ­ജി­ക്കേ­ണ്ട­തി­ല്ല. പക്ഷേ, ആ ചു­ഴി­ഞ്ഞി­റ­ങ്ങ­ലു­ണ്ട­ല്ലോ അതിനു വേ­റൊ­രു മ­ല­യാ­ള­സാ­ഹി­ത്യ­കാ­ര­നും ക­ഴി­ഞ്ഞി­ട്ടി­ല്ല.” ഇതു കേ­ട്ട­പ്പോൾ എ­ഴു­ത്തു­കാ­ര­നെ­ന്ന നി­ല­യിൽ ഒ­ട്ടൊ­ക്കെ പ്ര­ശ­സ്ത­നാ­യ ഞാൻ എ­ന്തൊ­രു ക്ഷു­ദ്ര­ജീ­വി, സ­ഹ­ദേ­വൻ എ­ന്തൊ­രു ധി­ഷ­ണാ­ശാ­ലി എന്നു ഞാൻ വി­ചാ­രി­ച്ചു. അ­ദ്ദേ­ഹ­ത്തി­ന്റെ നി­ര്യാ­ണ­ത്തിൽ ഞാൻ ഇ­പ്പോ­ഴും ദുഃ­ഖി­ക്കു­ന്നു.

കു­ഞ്ചു­പി­ള്ള

വർ­ഷ­ങ്ങൾ­ക്കു മുൻ­പു്, ഞാൻ തി­രു­വ­ന­ന്ത­പു­ര­ത്തെ എം. ജി. റോ­ഡി­ലൂ­ടെ സാ­യാ­ഹ്ന­ങ്ങ­ളിൽ ന­ട­ക്കു­മ്പോൾ മു­ഖ­ത്തു വി­ഷാ­ദാ­ത്മ­ക­ത്വ­ത്തി­ന്റെ ദീ­പ്തി­യോ­ടെ ഒരു യു­വാ­വു് രാ­ജ­വീ­ഥി­യു­ടെ ഒരു വ­ശ­ത്തു­നി­ന്നു് എന്റെ നേർ­ക്കു തൊ­ഴു­കൈ ഉ­യർ­ത്തു­മാ­യി­രു­ന്നു. മൂ­ന്നോ നാലോ തവണ മാ­ത്ര­മേ അ­തു­ണ്ടാ­യി­ട്ടു­ള്ളു. അ­ദ്ദേ­ഹ­ത്തി­ന്റെ വി­ന­യ­ത്തി­ലേ­റെ വി­ന­യ­ത്തോ­ടെ ഞാനും തി­രി­ച്ചു തൊ­ഴു­തി­രു­ന്നു. ആ യു­വാ­വു് ആ­രെ­ന്നു് എ­നി­ക്ക­റി­ഞ്ഞു­കൂ­ടാ. അ­വ­സാ­ന­മാ­യി അ­ദ്ദേ­ഹ­ത്തെ ക­ണ്ട­തി­ന്റെ നാലാം ദിവസം പ­ത്ര­ങ്ങ­ളിൽ വാർ­ത്ത­വ­ന്നു, കു­ഞ്ചു­പി­ള്ള അ­ന്ത­രി­ച്ചു­വെ­ന്നു്.

വാർ­ത്ത­യു­ടെ­കൂ­ടെ പടവും. അ­പ്പോ­ഴാ­ണു് ഞാൻ മ­ന­സ്സി­ലാ­ക്കു­ന്ന­തു വ­ഴി­വ­ക്കിൽ നി­ന്നി­രു­ന്ന യു­വാ­വു് കു­ഞ്ചു­പി­ള്ള എന്ന ക­വി­യാ­യി­രു­ന്നു­വെ­ന്നു്. അ­ദ്ദേ­ഹ­ത്തോ­ടു് ഒരു വാ­ക്കെ­ങ്കി­ലും സം­സാ­രി­ക്കാ­ത്ത­തു് മ­ഹാ­പ­രാ­ധ­മാ­യി­പ്പോ­യി എന്ന വി­ചാ­രം ഇ­ന്നും അ­ല­ട്ടു­ന്നു.

കു­ഞ്ചു­പി­ള്ള­യു­ടെ സ്മ­ര­ണ­യെ നി­ല­നി­റു­ത്തു­ന്ന­തി­നു വർ­ഷം­തോ­റും ചേ­രു­ന്ന സ­മ്മേ­ള­ന­ത്തിൽ ഞാൻ പ്ര­സം­ഗി­ക്കാൻ പോ­യ­പ്പോ­ഴാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ കാ­വ്യ­ങ്ങൾ മ­ന­സ്സി­രു­ത്തി വാ­യി­ക്കാ­നി­ട­കി­ട്ടി­യ­തു്. അ­തു­വ­രെ ഞാനവ വാ­യി­ച്ചി­രു­ന്നി­ല്ല­താ­നും. ജീ­നി­യ­സ് എന്നു കു­ഞ്ചു­പി­ള്ള­യെ വി­ശേ­ഷി­പ്പി­ക്കാൻ എ­നി­ക്കു് ഒരു മ­ടി­യു­മി­ല്ല. ജീ­മു­ത­വാ­ഹ­കൻ, മ­ണ്ഡോ­ദ­രി ഈ പു­രാ­ണ­ക­ഥാ­പാ­ത്ര­ങ്ങ­ളെ­ക്കു­റി­ച്ചു് അ­ദ്ദേ­ഹ­മെ­ഴു­തി­യ കാ­വ്യ­ങ്ങൾ അ­ദ്വി­തീ­യ­ങ്ങ­ളാ­ണു്. ന­ശ്വ­ര­നാ­യ മ­നു­ഷ്യൻ അ­ന­ശ്വ­ര­ങ്ങ­ളാ­യ കാ­വ്യ­ങ്ങൾ ര­ചി­ക്കു­ന്നു. ക­ഴി­ഞ്ഞ ഒരു ലക്കം ക­ലാ­കൗ­മു­ദി­യിൽ ഞാ­നെ­ഴു­തി­യ­തു് ആ­വർ­ത്തി­ക്ക­ട്ടെ. കു­ഞ്ചു­പി­ള്ള അ­കാ­ല­മൃ­ത്യു­വി­നി­ര­യാ­യി­ല്ലെ­ങ്കിൽ മലയാള സാ­ഹി­ത്യ­ത്തി­ലെ മ­ഹാ­ക­വി­യാ­കു­മാ­യി­രു­ന്നു; ഇ­ട­പ്പ­ള്ളി രാ­ഘ­വൻ­പി­ള്ള യെ­ക്കൂ­റി­ച്ചും ഇതു ത­ന്നെ­യാ­ണു് എ­ഴു­താ­നു­ള്ള­തു്. ഉ­പ­യോ­ഗി­ക്ക­പ്പെ­ട്ടു്, ഉ­പ­യോ­ഗി­ക്ക­പ്പെ­ട്ടു ശു­ഷ്ക­മാ­യി­പ്പോ­യ പു­രാ­ണ­ക­ഥ­ക­ളിൽ­നി­ന്നു് സർ­ഗ്ഗാ­ത്മ­ക­ത്വ­ത്തി­ന്റെ അഗ്നി ഉ­യർ­ത്തി­യ കു­ഞ്ചു­പി­ള്ള­യെ ഞാൻ ആ­ദ­ര­പൂർ­വം സ്മ­രി­ക്കു­ന്നു.

ക­ഴു­ത്തു­മു­റി­ക്കൽ
images/IIISelim.jpg
സുൽ­ത്താൻ സലിം

ജനറൽ സെ­ബാ­സ്റ്റി­നി കോൺ­സ്റ്റാ­ന്റി­നോ­പ്പി­ളി­നെ ആ­ക്ര­മി­ച്ച ഇം­ഗ്ലീ­ഷു­കാ­രെ തു­ര­ത്തി. അ­തു­ക­ണ്ടു സ­ന്തോ­ഷി­ച്ച സുൽ­ത്താൻ സലിം സെ­ബാ­സ്റ്റി­നി­യോ­ടു എന്തു പ്ര­തി­ഫ­ലം വേ­ണ­മെ­ന്നു ചോ­ദി­ച്ചു. എ­ന്തും ന­ല്കാൻ സുൽ­ത്താൻ സ­ന്ന­ദ്ധ­നാ­യി­രു­ന്നു. ജനറൽ പ­റ­ഞ്ഞു:“അ­ങ്ങ­നെ­യാ­ണെ­ങ്കിൽ അ­ങ്ങ­യു­ടെ അ­ന്തഃ­പു­രം എ­നി­ക്കു ക­ണ്ടാൽ കൊ­ള്ളാ­മെ­ന്നു­ണ്ടു്.” സുൽ­ത്താൻ അ­ന്തഃ­പു­രം കാ­ണി­ച്ചു അ­ദ്ദേ­ഹ­ത്തി­നെ. തന്റെ എല്ലാ ഭാ­ര്യ­മാ­രെ­യും കാ­ണി­ച്ചു. അ­തി­നു­ശേ­ഷം സുൽ­ത്താൻ അ­ദ്ദേ­ഹ­ത്തോ­ടു ചോ­ദി­ച്ചു: “താ­ങ്കൾ­ക്കി­ഷ്ട­പ്പെ­ട്ട ഏ­തെ­ങ്കി­ലും സ്ത്രീ­യു­ണ്ടോ അ­വ­രു­ടെ കൂ­ട്ട­ത്തിൽ?” ജനറൽ ഒരു സ്ത്രീ­യെ ചൂ­ണ്ടി­കാ­ണി­ച്ചു. ‘ഭേഷ്’ എന്നു സുൽ­ത്താൻ. അന്നു വൈ­കു­ന്നേ­രം ജ­ന­റ­ലി­നു് ഭാ­ജ­ന­ത്തിൽ വച്ച ഒരു സ്ത്രീ­യു­ടെ തല ല­ഭി­ച്ചു. അ­തി­ന്റെ­കൂ­ടെ ഇ­ങ്ങ­നെ­യൊ­രു സ­ന്ദേ­ശ­വും: “ഞാൻ മു­സ്ലിം ആ­യ­തു­കൊ­ണ്ടു് എന്റെ വർ­ഗ്ഗ­ത്തിൽ­പ്പെ­ട്ട ഒ­രു­ത്തി­യെ ക്രി­സ്ത്യാ­നി­യാ­യ താ­ങ്കൾ­ക്കു തരാൻ വയ്യ. പക്ഷേ, നി­ങ്ങൾ­ക്കി­ഷ്ട­പ്പെ­ട്ട ഈ സ്ത്രീ വേ­റൊ­രാ­ളു­ടേ­തും ആ­കു­ക­യി­ല്ലെ­ന്നു് ഇ­തു­ക­ണ്ടു് താ­ങ്കൾ­ക്കു ഉ­റ­പ്പു വ­രു­ത്താം.”

1806-​ലാണു് ഈ സംഭവം. 1992-ൽ പ്ര­ഭാ­ക­രൻ മു­ണ്ടാ­റു­മ്മൽ എന്ന അഭിനവ സുൽ­ത്താൻ ക­ലാം­ഗ­ന­യു­ടെ തല ക­ണ്ടി­ട്ടു് ദേ­ശാ­ഭി­മാ­നി വാ­രി­ക­യു­ടെ ധ­വ­ള­ഭാ­ജ­ന­ത്തിൽ­വ­ച്ചു് ക­ഥാ­നു­ര­ക്ത­നാ­യ വാ­യ­ന­ക്കാ­ര­ന്റെ നേർ­ക്കു നീ­ട്ടു­ന്നു. മ­റ്റാർ­ക്കും ഈ തല ഇ­ഷ്ട­പ്പെ­ട്ടി­ല്ല എ­ന്ന­തു് ഉ­റ­പ്പാ­യി­രി­ക്കു­ന്നു. ഇ­തിൽ­ക്കൂ­ടു­ത­ലാ­യി ഈ കൊ­ല­പാ­ത­ക­ത്തെ­ക്കൂ­റി­ച്ചു് ഞാ­നെ­ന്തു പ­റ­യാ­നാ­ണു്?

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1992-10-18.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 7, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.