സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1992-11-01-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

പ­രു­ക്കൻ ശ­ബ്ദ­ത്തി­ലു­ള്ള ആ നാ­ഗ­സ്വ­ര­വാ­യ­ന എ­നി­ക്കു് സ­ഹി­ക്കാ­നൊ­ക്ക­ത്തി­ല്ല. “പു­ണ്ണി­ലൊ­ര­മ്പു ത­റ­ച്ച­തു­പോ­ലെ” എന്നു കവി പ­റ­ഞ്ഞ­തു് ഇവിടെ എ­ടു­ത്തെ­ഴു­തി­യാൽ പോരാ. അമ്പു ത­റ­ച്ചാൽ അതു സ­ഹി­ക്കാം. ആ പാ­രു­ഷ്യം എന്റെ ഓരോ രോ­മ­കൂ­പ­ത്തി­ലൂ­ടെ­യും ക­ട­ന്നു ര­ക്ത­ധ­മ­നി­ക­ളി­ലൂ­ടെ ഒഴുകി ഹൃ­ദ­യ­ത്തി­ന്റെ ഉ­ള്ള­റ­ക­ളിൽ ചെ­ന്നു. അ­പ്പോ­ഴു­ണ്ടാ­യ വേ­ദ­ന­യാ­ണു് ഏ­റ്റ­വും വലിയ വേദന. അ­തി­നെ­യാ­ണു് യാതന എന്നു സം­സ്കൃ­ത­ത്തിൽ പ­റ­യു­ന്ന­തു്. പ്ര­സ­വ­വേ­ദ­ന­യാ­ണു് സ­ഹി­ക്കാ­നാ­വാ­ത്ത വേ­ദ­ന­യെ­ന്നു സ്ത്രീ­കൾ. പ­ല്ലു­വേ­ദ­ന­യാ­ണു തീ­വ്ര­വേ­ദ­ന­യെ­ന്നു് അതു വ­ന്നി­ട്ടു­ള്ള­വർ. ഇ­വ­യൊ­ന്നും ആ നാ­ഗ­സ്വ­ര വി­ദ്വാൻ എ­നി­ക്കു­ള­വാ­ക്കി­യ യാ­ത­ന­യ്ക്കു സ­മ­മ­ല്ല. അ­മ്പ­ല­പ്പു­ഴ സ­ഹോ­ദ­ര­ന്മാർ അ­നാ­യാ­സ­മാ­യി നാ­ഗ­സ്വ­രം വാ­യി­ച്ചു് ശ്രോ­താ­ക്ക­ളെ ര­സി­പ്പി­ക്കു­ന്ന­തു് ഞാൻ ക­ണ്ടി­ട്ടു­ണ്ടു്. എന്റെ മുൻ­പി­ലി­രു­ന്ന ആ വാ­യ­ന­ക്കാ­രൻ ആ­യാ­സ­ത്തോ­ടെ സം­ഗീ­തോ­പ­ക­ര­ണം കൈ­കാ­ര്യം ചെ­യ്തു ഞാ­നുൾ­പ്പെ­ട്ട ശ്രോ­താ­ക്ക­ളെ പീ­ഡി­പ്പി­ച്ചു. ഉ­പ­ക­ര­ണം അയാൾ ഒരു തു­ണി­യു­റ­യി­ലേ­ക്കു് മെ­ല്ലെ തി­രു­കി അ­തി­ന്റെ തു­മ്പു കൂ­ട്ടി­ക്കെ­ട്ടി. അതു ക­ണ്ട­പ്പോ­ഴാ­ണു് എ­നി­ക്കു ജീവൻ വീ­ണ­തു്. ഉറയിൽ ക­ട­ത്താ­തെ ചു­മ്മാ­മ­ടി­യി­ലാ­ണു് അയാൾ അതു വ­ച്ച­തെ­ങ്കി­ലോ? ഏതു സ­മ­യ­ത്തും അയാൾ അ­തെ­ടു­ത്തു് ഊതി എ­ന്നെ­യും മ­റ്റു­ള്ള­വ­രെ­യും കാ­ല­നൂർ­ക്കു് അ­യ­യ്ക്കു­മാ­യി­രു­ന്നു എ­ന്നൊ­രു പേടി. മലയാള സാ­ഹി­ത്യ­ത്തിൽ പല എ­ഴു­ത്തു­കാ­രും ഈ “ക­ല്യാ­ണ നാ­ഗ­സ്വ­ര­വാ­യ­ന”ക്കാ­രെ­പ്പോ­ലെ­യാ­ണു്. അവർ ഏ­റെ­ക്കാ­ല­മാ­യി മ­ല­യാ­ളി­ക­ളെ പീ­ഡി­പ്പി­ക്കു­ന്നു. കു­ഴ­ലൂ­ത്തു മ­തി­യാ­ക്കി അവർ ഉറയിൽ ഉ­പ­ക­ര­ണ­മി­ട്ടെ­ങ്കിൽ! ചിലർ കു­ഴ­ലൂ­തി­ക്കൊ­ണ്ടി­രി­ക്കു­ന്നു. വേറെ ചിലർ മ­ടി­യിൽ അ­തു­വ­ച്ചു് ആ­ളു­ക­ളെ നോ­ക്കി­ക്കൊ­ണ്ടി­രി­ക്കു­ന്നു. പേ­ടി­ക്ക­ണം അവരെ. ഒന്നോ രണ്ടോ പേർ ഉ­പ­ക­ര­ണം ഉ­റ­യിൽ­ക്ക­ട­ത്തി നൂ­ലു­കൊ­ണ്ടു് മു­കൾ­ഭാ­ഗം കൂ­ട്ടി­ക്കെ­ട്ടി­ക്ക­ഴി­ഞ്ഞു. അ­വർ­ക്കു ഹൃ­ദ­യം­ഗ­മ­മാ­യ നന്ദി.

സ­മാ­ന്ത­ര പ്ര­വാ­ഹം
images/KPRAMANUNNI.jpg
കെ. പി. രാ­മ­നു­ണ്ണി

പാ­തി­രി­മാർ, കാ­ക്ക­കൾ, കു­ട്ടി­കൾ ഇ­വ­രു­ടെ­യെ­ല്ലാം ഛായ ഒ­രേ­ത­ര­ത്തി­ലാ­ണു് എന്ന പ­ഴ­ഞ്ചൻ പ്ര­സ്താ­വം വീ­ണ്ടു­മെ­ഴു­താൻ എ­നി­ക്കു ല­ജ്ജ­യി­ല്ലാ­തി­ല്ല. എ­ങ്കി­ലും ഈ സ­ന്ദർ­ഭ­ത്തിൽ അതേ തോ­ന്നു­ന്നു­ള്ളു. അ­തു­കൊ­ണ്ടു് പ്രി­യ­പ്പെ­ട്ട വാ­യ­ന­ക്കാ­രു­ടെ സ­ദ­യാ­നു­മ­തി­യോ­ടെ അതു് പി­ന്നെ­യും പ­റ­യു­ക­യാ­ണു്. ഇ­പ്പ­റ­ഞ്ഞ­വ­രു­ടെ കൂ­ട്ട­ത്തിൽ ചേർ­ക്കാം മ­ല­യാ­ള­ക­ഥ­ക­ളെ­യും. എ­ല്ലാ­ക്ക­ഥൾ­ക്കും ഒരേ ഛായ. പാ­തി­രി­മാ­രെ­യും മലയാള ക­ഥ­ക­ളെ­യും വേർ­തി­രി­ച്ച­റി­യാൻ വയ്യ. ഇവിടെ വ്യ­ത്യ­സ്ത­ത പു­ലർ­ത്തു­ന്നു. ശ്രീ. കെ. പി. രാ­മ­നു­ണ്ണി യുടെ “അ­ട­ക്കു­ക, ഒ­രി­ക്കൽ­ക്കൂ­ടി” എന്ന ചെ­റു­ക­ഥ (മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പു് ലക്കം 32). ഏ­ഴു­വ­യ­സ്സാ­യി­ട്ടും അ­മ്മ­യു­ടെ കൂ­ടെ­ത്ത­ന്നെ കി­ട­ന്നു­റ­ങ്ങാൻ കൊ­തി­യു­ള്ള മകൻ. അച്ഛൻ അവനെ ആ ശ­യ­നീ­യ­ത്തിൽ നി­ന്നു മോ­ചി­പ്പി­ച്ചു് മ­റ്റൊ­രു മു­റി­യിൽ­ക്കി­ട­ത്തു­ന്നു. വീ­ര­ക­ഥ­കൾ പ­റ­ഞ്ഞു­കേൾ­പ്പി­ച്ചു് മകനെ ധീ­ര­നാ­ക്കു­ന്നു. മ­റ്റൊ­രു മു­റി­യിൽ കി­ടു­ന്നു­റ­ങ്ങി­യ മകൻ ഒരു രാ­ത്രി­യിൽ സ്നേ­ഹ­ത്തി­ന്റെ ചൂ­ടു­കൊ­ണ്ടു് അ­മ്മ­യു­ടെ ചൂ­ട­റി­യാൻ­വേ­ണ്ടി മെ­ല്ലെ എ­ഴു­ന്നേ­റ്റു് അ­വ­രു­ടെ മു­റി­യി­ലേ­ക്കു ന­ട­ക്കു­ന്ന­തു് അച്ഛൻ കണ്ടു. വീ­ണ്ടും വീ­ര­ക­ഥ­ക­ളു­ടെ വർ­ണ്ണ­നം. മകനു് അ­മ്മ­യെ­സം­ബ­ന്ധി­ച്ചു­ള്ള സ്നേ­ഹ­പ­ര­ത­ന്ത്ര­ത അ­ത്ര­ക­ണ്ടു ആ­ദ­ര­ണീ­യ­മ­ല്ല എന്ന അ­ച്ഛ­ന്റെ പ­രോ­ക്ഷ പ്ര­സ്താ­വം. മകൻ തി­രി­ച്ചു സ്വ­ന്തം ശ­യ­നീ­യ­ത്തി­ലേ­ക്കു പോയി. അവൻ വ­ളർ­ന്നു വ­ളർ­ന്നു വന്നു. സൈ­നി­കോ­ദ്യോ­ഗ­സ്ഥ­നാ­യി. യു­ദ്ധ­ത്തിൽ വീ­ര­മ­ര­ണം വ­രി­ച്ചു. അ­വ­ന്റെ ദേഹം അ­ട­ക്കം ചെ­യ്തി­ട­ത്തു­നി­ന്നു മാ­റ്റി മ­റ്റൊ­രു സ്ഥ­ല­ത്തു് പ്ര­തി­ഷ്ഠി­ക്കാൻ അച്ഛൻ ചെ­ല്ലു­ന്നു. അ­മ്മ­യു­ടെ­യും മ­ക­ന്റെ­യും പാ­വ­ന­സ്നേ­ഹ­ത്തെ പ്ര­ത്യ­ക്ഷ­മാ­ക്കു­ന്ന ഒരു സംഭവം കൂടി ക­ഥാ­കാ­രൻ പ്ര­തി­പാ­ദി­ക്കു­ന്നു­ണ്ടു്. അ­മ്മ­യു­ടെ സാ­രി­കൂ­ടി അയാൾ കൊ­ണ്ടു­പോ­കു­ന്നു. കു­ഴി­യിൽ­നി­ന്നു മു­ക­ളി­ലേ­ക്കു് ഉ­യർ­ത്തി­യ മ­ക­ന്റെ ശരീരം—ഒരു ഭാഗം മാ­ത്രം അ­ഴു­കി­യ ശരീരം ക­ണ്ട­പ്പോൾ അ­ച്ഛ­നു് അ­വ­ന്റെ കൂടെ കി­ട­ക്കാൻ മോഹം. സ്നേ­ഹ­സാ­ന്ദ്ര­ത­യാ­ലാ­യി­രി­ക്കാം അ­വ­ന്റെ ഒ­രു­ഭാ­ഗം അ­ഴു­കാ­തി­രു­ന്ന­തു്. അ­ഴു­കി­യ ഭാഗം അർ­ത്ഥ­ശൂ­ന്യ­മാ­യ യു­ദ്ധ­പ്ര­വ­ണ­ത­യു­മാ­യി­രി­ക്കാം. അ­മ്മ­യോ­ടു­ള്ള സ്നേ­ഹ­ത്തി­നാ­ണു് മൂ­ല്യം. അ­ടി­ച്ചേ­ല്പി­ക്ക­പ്പെ­ടു­ന്ന സ്വ­ദേ­ശ സ്നേ­ഹ­ത്തി­ന­ല്ല. പി­താ­പു­ത്ര­ബ­ന്ധ­ത്തി­നാ­ണു് മ­ഹ­നീ­യ­ത. വ്യർ­ത്ഥ­മാ­യ ശ­ത്രു­ഹ­ന­ന­ത്തി­ന­ല്ല. ഈ ര­ണ്ടം­ശ­ങ്ങ­ളെ­യും സ­മാ­ന്ത­ര­ങ്ങ­ളാ­യി ഒ­ഴു­ക്കി ക­ലാ­മൂ­ല്യ­മു­ണ്ടാ­ക്കു­ക­യാ­ണു് രാ­മ­നു­ണ്ണി. ഈ സു­സ്വ­ര­ത­യാ­ണു് ഇ­ക്ക­ഥ­യു­ടെ സ­വി­ശേ­ഷ­ത.

നീ­രീ­ക്ഷ­ണ­ങ്ങൾ
  1. വേ­ലി­ത­ന്നെ വി­ള­വാ­ക്ര­മി­ക്കു­ന്ന­തു പോലെ നി­രൂ­പ­കർ നല്ല ര­ച­ന­ക­ളെ ആ­ക്ര­മി­ച്ചു് ഇ­ല്ലാ­താ­ക്കു­ക­യും കളകളെ വളരാൻ അ­നു­വ­ദി­ക്കു­ക­യും ചെ­യ്യു­ന്നു.
  2. ഗു­രു­ത്വാ­കർ­ഷ­ണം നി­ശ്ച­ല­മാ­ണെ­ന്നും അ­തു­കൊ­ണ്ടാ­ണു് പ­ക്ഷി­കൾ ആ­കാ­ശ­ത്തേ­ക്കു പ­റ­ന്നു­യർ­ന്നും മ­നു­ഷ്യൻ ച­ന്ദ്ര­നി­ലേ­ക്കു യാത്ര ചെ­യ്തും അതിനെ ച­ല­നാ­ത്മ­ക­മാ­ക്കാൻ ശ്ര­മി­ക്കു­ന്ന­തെ­ന്നും Lila: An Inquiry into Morals എന്ന വി­ഖ്യാ­ത­മാ­യ ഗ്ര­ന്ഥ­മെ­ഴു­തി­യ റോ­ബർ­ട്ട് പിർ­സി­ഗ് പ­റ­യു­ന്നു. Mr. Pirsig, you have not considerably added to the nonsense that has been written on Science. (എന്റെ ഒരു പ്ര­ഫെ­സർ­ക്കു നി­രൂ­പ­കൻ സെ­യി­ന്റ്സ്ബ­റി എഴുതി അയച്ച ഒരു വാ­ക്യ­ത്തി­ന്റെ രൂ­പാ­ന്ത­രം.)
  3. സെ­ക്സ് വളരെ വൈ­കാ­തെ മ­രി­ക്കു­മെ­ന്നു് ക­നേ­ഡി­യൻ സം­സ്കാ­ര ച­രി­ത്ര­കാ­രൻ മക് ലൂഅൻ (Marshall McLuhan) പ­റ­ഞ്ഞി­ട്ടു­ണ്ടു്. സാ­യ്പി­നു് വല്ല രോ­ഗ­വു­മു­ണ്ടോ എന്തോ?
  4. കാ­ല­ത്തി­നെ­യാ­ണു ഞാൻ ഏ­റ്റ­വും പേ­ടി­ക്കു­ന്ന­തു്. അതു് എന്നെ മ­ര­ണ­ത്തി­ലേ­ക്കു് അ­ടു­പ്പി­ക്കു­ന്നു. വീ­ട്ടിൽ വ­ന്നി­രു­ന്നു തു­ടർ­ച്ച­യാ­യി മൂ­ന്നു മ­ണി­ക്കൂർ സം­സാ­രി­ച്ചു് എന്നെ ശാ­രീ­രി­ക­മാ­യും മാ­ന­സി­ക­മാ­യും ത­ളർ­ത്തു­ന്ന ചിലരെ കാ­ല­ത്തെ­ക്കാൾ ഞാൻ പേ­ടി­ക്കു­ന്നു.
  5. ഈ ഭൂ­മി­യി­ലെ എല്ലാ പ്ര­ദേ­ശ­ങ്ങ­ളും ഒരേ രീ­തി­യി­ലാ­ണു്. ചില സ്ഥ­ല­ങ്ങ­ളിൽ പീ­ടി­ക­കൾ കൂ­ടു­തൽ കാ­ണു­മെ­ന്നേ­യു­ള്ളു. അ­തു­കൊ­ണ്ടു് യാത്ര ബോ­റി­ങ്ങാ­ണു്. യാ­ത്രാ­വി­വ­ര­ണ­ങ്ങൾ അ­തി­നെ­ക്കാൾ ബോ­റി­ങ്ങും.
  6. ചില ച­തു­ര­ങ്ങ­ളും വൃ­ത്ത­ങ്ങ­ളും വ­ര­ച്ചു­വ­ച്ചി­ട്ടു് ഇ­താ­ണു് മേഡേൺ ആർ­ട്ട് എന്നു പ­റ­യു­ന്ന ഒരു ചി­ത്ര­കാ­രൻ, ര­വി­വർ­മ്മ ചി­ത്ര­കാ­ര­ന­ല്ലെ­ന്നു പ­റ­യു­ന്നു. ച­തു­ര­ത്തി­നെ­ക്കാ­ളും വൃ­ത്ത­ത്തെ­ക്കാ­ളും ഭം­ഗി­യി­ല്ലേ ശ­കു­ന്ത­ള യ്ക്കും ദ­മ­യ­ന്തി ക്കും?
  7. കാ­ല­ക്കേ­ടു­കൊ­ണ്ടാ­ണു് ഞാൻ ഇ­ന്ത്യ­യിൽ ജ­നി­ച്ചു­പോ­യ­തു്. ഇനി ഇവിടെ ജ­നി­ക്കാൻ പോ­കു­ന്ന­വ­രാ­യി­രി­ക്കും ഈ ലോ­ക­ത്തെ ഏ­റ്റ­വും ഗ്ര­ഹ­പ്പി­ഴ­ക്കാർ.
  8. ഭാ­വാ­ത്മ­ക­ത്വം ക­വി­ത­യു­ടെ വ­സ­ന്ത­കാ­ല­മാ­ണു്. ലോ­ക­ത്തു വ­സ­ന്ത­കാ­ലം ആ­വർ­ത്തി­ച്ചു വരും. ക­വി­ത­യിൽ വ­രി­ല്ല. അ­തു­കൊ­ണ്ടാ­ണു് വാർ­ദ്ധ­ക്യ­കാ­ല­ത്തു വ­ള്ള­ത്തോൾ പ­റ­ട്ട­ക്ക­വി­ത­കൾ എ­ഴു­തി­യ­തു്. ച­ങ്ങ­മ്പു­ഴ ജീ­വി­ച്ചി­രു­ന്നെ­ങ്കി­ലും നല്ല ക­വി­ത­കൾ എ­ഴു­തു­മാ­യി­രു­ന്നി­ല്ല.
  9. പു­രു­ഷൻ സ്ത്രീ­യാ­യി ഭാ­വി­ച്ചാൽ പു­ച്ഛം തോ­ന്നും എ­ല്ലാ­വർ­ക്കം. ‘സ്ത്രീ­സ­മ­ത്വം’ എന്നു പ­റ­ഞ്ഞു പു­രു­ഷ­നാ­കാൻ ശ്ര­മി­ക്കു­ന്ന സ്ത്രീ­യോ­ടു് അ­തി­ലേ­റെ പു­ച്ഛ­മു­ണ്ടാ­കും. സ്ത്രീ, സ്ത്രീ­യാ­യി­ത്ത­ന്നെ വർ­ത്തി­ക്ക­ണം.
  10. ക­ശാ­പ്പു­കാ­ര­ന്റെ ക­ത്തി­ക്കു താഴെ ആ­ടി­ന്റെ ഗ­ള­നാ­ളം പി­ട­യു­ന്ന­തു­പോ­ലെ വൈ­ലോ­പ്പി­ള്ളി ക്ക­വി­ത­യു­ടെ മോഹന ഗ­ള­നാ­ളം നവീന നി­രൂ­പ­ക­ന്റെ ക­ത്തി­ക്കു് താഴെ പി­ട­യു­ന്നു.
  11. മ­ത­സൗ­ഹാർ­ദ്ദ­ത്തി­ന്റെ ആ­വ­ശ്യ­ക­ത എന്ന വി­ഷ­യ­ത്തെ­ക്കു­റി­ച്ചു് 11-നു് തേ­വ­ല­ക്ക­ര­യിൽ ശ്രീ. ബേബി ജോൺ നിർ­വ­ഹി­ച്ച പ്ര­ഭാ­ഷ­ണം ഉ­ജ്ജ്വ­ല­മാ­യി­രു­ന്നു. 17-നു് കൊ­ല്ല­ത്തു് ‘ആരവം’ മാ­തൃ­ഭൂ­മി സ്റ്റ­ഡി സർ­ക്കി­ളി­ന്റെ സ­മ്മേ­ള­ന­ത്തിൽ കർ­മ്മ­നി­ര­ത­രാ­ക­ണം ഓരോ പൗ­ര­നു­മെ­ന്നു ഉ­ദ്ബോ­ധി­പ്പി­ച്ചു­കൊ­ണ്ടു് പ്ര­ഫ­സ്സർ എം. കെ. സാനു നിർ­വ­ഹി­ച്ച പ്ര­ഭാ­ഷ­ണ­വും ഉ­ജ്ജ്വ­ല­മാ­യി­രു­ന്നു. അ­വ­രെ­പ്പോ­ലെ പ്ര­സം­ഗി­ക്കാൻ ക­ഴി­യ­ണ­മെ­ന്നാ­ണു് എന്റെ ആ­ഗ്ര­ഹം.
ബു­ദ്ധി­യു­ടെ സ­ന്ത­തി

ആ­രു­മെ­ടു­ക്കാ­ത്ത ഒരു കള്ള രൂ­പ­യും കൊ­ണ്ടു് കാ­പ്പി­ക്ക­ട­ക­ളിൽ കയറി കാ­പ്പി കു­ടി­ക്കാൻ ന­ട­ന്ന­തി­ന്റെ ചി­ത്രം പി. കേ­ശ­വ­ദേ­വ് വ­ര­ച്ചി­ട്ടു­ണ്ടു്. ചി­ത്രം ക­ലാ­ത്മ­ക­മ­ല്ലെ­ങ്കി­ലും മ­നു­ഷ്യ­ത്വ­മു­ള്ള ഏ­തൊ­രു­വ­നെ­യും അതു സ്പർ­ശി­ക്കും. ത­കർ­ത്തു പെ­യ്യു­ന്ന മ­ഴ­യിൽ­പ്പെ­ട്ടു ഞാൻ ബസ്സോ ഓ­ട്ടോ­റി­ക്ഷ­യോ വ­ര­ട്ടെ­യെ­ന്നു വി­ചാ­രി­ച്ചു റോ­ഡ­രി­കിൽ നി­ല്ക്കു­ക­യാ­യി­രു­ന്നു. ബ­സ്സി­ല്ല. റി­ക്ഷ­യു­മി­ല്ല. കു­ട­യു­ണ്ടെ­ങ്കി­ലും ആകെ ന­ന­ഞ്ഞു വി­റു­ങ്ങ­ലി­ച്ചു ഞാൻ. പെ­ട്ടെ­ന്നു ഒരു കാർ എന്റെ അ­ടു­ക്കൽ വന്നു നി­ന്നു “സാ­റി­നു എവിടെ പോകണം, ക­യ­റി­ക്കൊ­ള്ളൂ, ഞാൻ കൊ­ണ്ടു വിടാം” എന്നു കാ­റോ­ടി­ച്ച യുവതി എ­ന്നോ­ടു പ­റ­ഞ്ഞു. ഞാൻ ആ വാ­ഹ­ന­ത്തിൽ കയറി. എ­നി­ക്കൊ­ട്ടും പ­രി­ച­യ­മി­ല്ലാ­ത്ത ആ ശ്രീ­മ­തി എ­നി­ക്കി­റ­ങ്ങേ­ണ്ട സ്ഥ­ല­ത്തു് കാറ് നി­റു­ത്തി­ത്ത­ന്നു. ഈ ഉ­പ­കാ­രം ഞാൻ ഒ­രി­ക്ക­ലും വി­സ്മ­രി­ക്കി­ല്ല.

ഇന്നു പ­ണ­മു­ണ്ടെ­ന്നു പ­റ­ക­യ­ല്ല. വർ­ഷ­ങ്ങൾ­ക്കു മുൻ­പു് തീരെ പ­ണ­മി­ല്ലാ­തി­രു­ന്ന കാ­ല­ത്തു് മ­ദ്ധ്യ­തി­രു­വി­താം­കൂ­റിൽ ഒരു വി­വാ­ഹ­ത്തി­നു് പോ­കേ­ണ്ടി വന്നു. ആരോ ഏർ­പ്പാ­ടു ചെയ്ത ബ­സ്സിൽ യാത്ര. വി­വാ­ഹം ക­ഴി­ഞ്ഞു സദ്യ. പ­ന്ത­ലിൽ കടന്ന ഞാൻ തി­രി­ഞ്ഞു നോ­ക്കി­യ­പ്പോൾ തൊ­ട്ട­പ്പു­റ­ത്തു വലിയ ചാ­ണ­ക­ക്കു­ഴി. അതിൽ നി­ന്നു പു­റ­പ്പെ­ട്ട നാ­റ്റം എ­ന്നിൽ വ­മ­നേ­ച്ഛ ഉ­ള­വാ­ക്കി. ഉ­ണ്ടാൽ ഛർ­ദ്ദി­ക്കും, തീർ­ച്ച. ഞാൻ ആരെയോ നോ­ക്കു­ന്ന മ­ട്ടു് അ­ഭി­ന­യി­ച്ചു് പ­ന്ത­ലിൽ നി­ന്നു പു­റ­ത്തി­റ­ങ്ങി. വി­ശ­ന്നു പ്രാ­ണൻ പോ­കു­ന്നു. കൈയിൽ അ­ക്കാ­ല­ത്തെ നാ­ണ­യ­മാ­യ ഒരണ പോ­ലു­മി­ല്ല. മൂ­ന്നു നാഴിക ന­ട­ന്നാൽ എന്റെ ഒരു ബ­ന്ധു­വി­ന്റെ കൂ­ട്ടു­കാ­രി താ­മ­സി­ക്കു­ന്ന വീ­ടു­ണ്ടു്. ആ കു­ട്ടി­യും അ­വ­ളു­ടെ ബ­ന്ധു­ക്ക­ളും എന്റെ വീ­ട്ടിൽ വന്നു പ­ല­പ്പോ­ഴും താ­മ­സി­ച്ചി­ട്ടു­ണ്ടു്. ആ ധൈ­ര്യ­ത്താൽ പ്ര­ചോ­ദി­ത­നാ­യി വെ­യി­ല­ത്തു മൂ­ന്നു നാഴിക താ­ണ്ടി ഞാൻ അ­വ­രു­ടെ വീ­ട്ടിൽ ചെ­ന്നു. എ­ല്ലാ­വ­രും ഊണു ക­ഴി­ക്കു­ന്ന സമയം. അവർ ഭ­ക്ഷ­ണം ക­ഴി­ഞ്ഞു വ­ന്നി­രു­ന്നു എ­ന്നോ­ടു കു­ശ­ല­പ്ര­ശ്ന­ങ്ങൾ മാ­ത്രം ന­ട­ത്തി. ആഹാരം വേണോ എന്നു ചോ­ദി­ച്ചി­ല്ല. ചായ ത­ന്നി­ല്ല. പ­ച്ച­വെ­ള്ളം പോലും ത­ന്നി­ല്ല. ഞാൻ കു­റ­ച്ചു നേരം അ­വി­ടി­രു­ന്നു സം­സാ­രി­ച്ച­തി­നു ശേഷം യാത്ര പ­റ­ഞ്ഞു് തി­രി­യെ മൂ­ന്നു നാഴിക കൊടും വെ­യി­ല­ത്തു ന­ട­ന്നു. ക­ല്യാ­ണം ന­ട­ക്കു­ന്ന വീ­ട്ടിൽ എ­ത്തു­ന്ന­തി­നു മു­മ്പു് ഞാൻ റോ­ഡി­ന്റെ വ­ക്ക­ത്തു് ത­ളർ­ന്നി­രു­ന്നു പോയി വളരെ നേരം.

‘ലി­ഫ്റ്റ് ’ തന്ന യു­വ­തി­യോ­ടു് എ­നി­ക്കു നന്ദി. വി­ശ­ന്നു ത­ളർ­ന്നു വീ­ട്ടിൽ­ച്ചെ­ന്നു കയറിയ എ­ന്നോ­ടു ക്രൂ­ര­ത കാ­ണി­ച്ച അ­വി­ടു­ത്തെ ആ­ളു­ക­ളോ­ടു് എ­നി­ക്കു വെ­റു­പ്പു്. രണ്ടു വി­കാ­ര­ങ്ങ­ളും സു­ശ­ക്ത­മാ­യി എ­ന്നിൽ ഇ­ന്നും വർ­ത്തി­ക്കു­ന്നു. കാ­രു­ണ്യം വേ­ണ്ടി­ട­ത്തു് കാ­രു­ണ്യം കാ­ണി­ക്കാ­ത്ത­വൻ മ­നു­ഷ്യ­ന­ല്ല. സാ­ഹി­ത്യ­കൃ­തി­ക­ളും അ­വ­യു­ടെ അ­ന്തർ­ലീ­ന­മാ­യ കാ­രു­ണ്യ­ത്താ­ലാ­ണു് നമ്മെ സ്പർ­ശി­ക്കു­ക. എന്റെ പേ­ന­യു­ടെ തു­മ്പിൽ തകഴി യുടെ “വെ­ള്ള­പ്പൊ­ക്ക­ത്തിൽ” എന്ന കഥയേ വരു. കാ­രു­ണ്യം ലൗകിക വി­കാ­ര­മാ­ണെ­ന്നും ര­സ­ബോ­ധ­നി­ഷ്ഠ­മാ­യ വി­കാ­ര­മാ­ണു സാ­ഹി­ത്യ­സൃ­ഷ്ടി­യി­ലേ­തെ­ന്നും വി­സ്മ­രി­ച്ച­ല്ല ഞാ­നി­തു് എ­ഴു­തു­ന്ന­തു്. ത­ക­ഴി­യു­ടെ ആ കഥ നമ്മെ സ്പർ­ശി­ക്കു­ക­യ­ല്ല. ഹൃ­ദ­യ­ത്തി­ന്റെ അ­ടി­ത്ത­ട്ടി­ലേ­ക്കു തു­ള­ച്ചു ക­യ­റി­ച്ചെ­ല്ലു­ന്ന­തു് അ­തി­ലാ­വി­ഷ്ക­രി­ച്ച കാ­രു­ണ്യ­വി­കാ­ര­ത്താ­ലാ­ണു്. ഫ്ളോ­ബ­റി ന്റെ ‘മദാം ബുവറി’യും മോ­പ­സാ­ങ്ങി ന്റെ ‘ഒരു സ്ത്രീ­യു­ടെ ജീവിത’വും ന­മ്മ­ളെ കാ­രു­ണ്യ­ത്തി­ന്റെ നീർ­ച്ചു­ഴി­യി­ലേ­ക്കു എ­റി­യു­ന്നു. അ­ലി­ഗ­റി­ക്കു്—ലാ­ക്ഷ­ണി­ക ക­ഥ­യ്ക്കു് —ഇതിനു ശ­ക്തി­യി­ല്ല. അതു ബു­ദ്ധി­യു­ടെ സ­ന്ത­തി മാ­ത്ര­മാ­ണു്. അ­തി­നാ­ലാ­ണു് ശ്രീ­മ­തി ‘അഷിത’ ദേ­ശാ­ഭി­മാ­നി വാ­രി­ക­യിൽ (ലക്കം 17) എ­ഴു­തി­യ ‘വീടു്’ എന്ന കഥ ബു­ദ്ധി­യു­ടെ അ­ഭ്യാ­സം മാ­ത്ര­മാ­യി നി­ല­കൊ­ള്ളു­ന്ന­തു്. പു­സ്ത­ക­ത്തിൽ­നി­ന്നു പ­ഠി­ച്ച നി­യ­മ­ങ്ങ­ള­നു­സ­രി­ച്ചു് വീ­ടു­കൾ നിർ­മ്മി­ക്കു­ന്ന ഒരു വാ­സ്തു­വി­ദ്യാ­കു­ശ­ലൻ. അയാൾ പ­ര­ത­ന്ത്ര­ത­യു­ടെ പ്ര­തീ­കം. വീ­ടി­ന്റെ ബോ­ധ­മു­ള­വാ­ക്കാ­ത്ത വീടു് നിർ­മ്മി­ച്ചു് സ്വാ­ത­ന്ത്ര്യ­ത്തി­ന്റെ മ­ണ്ഡ­ല­ത്തി­ലേ­ക്കു ത­ന്നെ­യും മ­റ്റു­ള്ള­വ­രെ­യും കൊ­ണ്ടു­ചെ­ല്ലേ­ണ്ട­വ­നാ­ണു് അയാൾ. ക­ഴി­വി­ല്ല അ­യാൾ­ക്ക­തി­നു്. ബു­ദ്ധി­യിൽ നി­ന്നു സം­ജാ­ത­മാ­യ ഈ അ­ലി­ഗ­റി­ക്കു ചാരുത ഒ­ട്ടു­മി­ല്ല.

കൂ­രി­രു­ട്ടിൽ നീ­രു­റ­വ­യിൽ­നി­ന്നു് വെ­ള്ളം ബ­ക്ക­റ്റി­ലാ­ക്കി­ക്കൊ­ണ്ടു വ­രു­ന്ന കോ­സ­ത്ത് ആ ഭാരം താ­ങ്ങാ­നാ­വാ­തെ കൂ­ട­ക്കൂ­ടെ അതു താ­ഴെ­വ­ച്ചും വേ­ച്ചു­വേ­ച്ചു ന­ട­ന്നും വ­രു­ന്ന­തി­ന്റെ ചി­ത്രം യൂഗോപാ­വ­ങ്ങ”ളിൽ വ­ര­ച്ചി­ട്ടു­ണ്ടു്. അ­ങ്ങ­നെ ആ പാ­വ­പ്പെ­ട്ട പെൺ­കു­ട്ടി തൊ­ട്ടി പൊ­ക്കി­ക്കൊ­ണ്ടു ന­ട­ക്കു­മ്പോൾ ഒരു അ­ദൃ­ശ്യ­ഹ­സ്തം ആ ബ­ക്ക­റ്റ് സ്വ­ന്തം കൈ­യി­ലാ­ക്കു­ന്നു. അ­വ­ളു­ടെ ര­ക്ഷി­താ­വാ­യ ഷാ­ങ്വൽ­ഷാ­ങ്ങി­ന്റെ ഹ­സ്ത­മാ­യി­രു­ന്നു അതു്, എന്നെ എ­പ്പോ­ഴും ഹോൺട് ചെ­യ്യു­ന്ന രം­ഗ­മാ­ണ­തു്. ഇ­മ്മ­ട്ടിൽ വേണം സാ­ഹി­ത്യം ര­ചി­ക്കാൻ. ആ സംഭവം എന്റെ കാ­രു­ണ്യ­ത്തെ­യും മ­നു­ഷ്യ­ത്വ­ത്തെ­യും വർ­ദ്ധി­പ്പി­ക്കു­ന്നു. ഇ­തി­നൊ­ന്നും ശ­ക്തി­യി­ല്ലാ­ത്ത ശു­ഷ്ക­ങ്ങ­ളാ­യ അ­ലി­ഗ­റി­കൾ നിർ­മ്മി­ച്ചു വ­യ്ക്കു­ന്ന­തു­കൊ­ണ്ടു് എന്തു പ്ര­യോ­ജ­നം?

images/AngelaCarter.jpg
ആഞ്ജല കാർ­ട്ടർ

നോ­വ­ലി­സ്റ്റ് ആഞ്ജല കാർ­ട്ട­റി ന്റെ ഫാ­ന്റ­സി­കൾ ര­സാ­വ­ഹ­ങ്ങ­ളാ­ണു്. പഴയ സോ­വി­യ­റ്റ് യൂ­ണി­യ­നിൽ­പ്പെ­ട്ട­തും അ­ഫ്ഗാ­നി­സ്റ്റാ­ന്റെ വ­ട­ക്കു­ഭാ­ഗ­ത്തു­ള്ള­തു­മാ­യ സാമാർ കാ­ന്റ് (റഷ്യൻ ഉ­ച്ചാ­ര­ണം) പ­ട്ട­ണ­ത്തി­ന്റെ ഭ­ര­ണ­കർ­ത്താ­വാ­യി­രു­ന്ന തം­ബർ­ലേൻ ച­ക്ര­വർ­ത്തി­യു­ടെ സു­ന്ദ­രി­യാ­യി­രു­ന്ന ഭാര്യ നിർ­മ്മി­ച്ച ദേ­വാ­ല­യ­ത്തി­ന്റെ അ­വ­ശി­ഷ്ട­ങ്ങൾ­ക്ക­ടു­ത്തു നി­ന്നു് ഒ­രാ­ടു് കാ­ട്ടു­മു­ല്ല ക­ടി­ച്ചു­തി­ന്നു­ക­യാ­യി­രു­ന്നു. തം­ബർ­ലേൻ യു­ദ്ധ­ത്തി­നു പോയി തി­രി­ച്ചു­വ­രു­മ്പോൾ ആ­രാ­ധ­നാ­ല­യം കണ്ടു വി­സ്മ­യി­ക്ക­ണ­മെ­ന്നാ­യി­രു­ന്നു സ­ഹ­ധർ­മ്മി­ണി­യു­ടെ ആ­ഗ്ര­ഹം. അ­ദ്ദേ­ഹം ഉടനെ തി­രി­ച്ചു­വ­രു­മെ­ന്ന­റി­ഞ്ഞ അവൾ ദേ­വാ­ല­യ നിർ­മ്മാ­താ­വി­ന്റെ അ­ടു­ത്തു ചെ­ന്നു് അതു് സ­മ്പൂർ­ണ്ണ­മാ­യി പണിതു തീർ­ക്കാൻ ആ­വ­ശ്യ­പ്പെ­ട്ടു. ഒ­റ്റ­ചും­ബ­നം അവൾ ത­നി­ക്കു ന­ല്കി­യാൽ അ­ങ്ങ­നെ ചെ­യ്യാ­മെ­ന്നാ­യി വാ­സ്തു­വി­ദ്യാ­വി­ശാ­ര­ദൻ. അവൾ അ­തി­സു­ന്ദ­രി മാ­ത്ര­മ­ല്ല, ചാ­രി­ത്ര­ശാ­ലി­നി­യും ബു­ദ്ധി­ശാ­ലി­നി­യു­മാ­യി­രു­ന്നു. അവൾ ച­ന്ത­യിൽ­ചെ­ന്നു് ഒരു കൂ­ട­നി­റ­ച്ചു മുട്ട വാ­ങ്ങി­ക്കൊ­ണ്ടു­വ­ന്നു് വെ­ള്ള­ത്തി­ലി­ട്ടു തി­ള­പ്പി­ച്ചു. ക­ട്ടി­യാ­യ ഓരോ മു­ട്ട­യി­ലും പല ചാ­യ­ങ്ങൾ തേ­ച്ചു. ദേ­വാ­ല­യ നിർ­മ്മാ­താ­വി­നോ­ടു് ഏ­തെ­ങ്കി­ലും ഒരു മുട്ട ഭ­ക്ഷി­ക്കൂ എ­ന്നാ­വ­ശ്യ­പ്പെ­ട്ടു. അയാൾ ചു­വ­ന്ന നി­റ­മു­ള്ള മുട്ട തി­ന്നു. എ­ങ്ങ­നെ­യാ­യി­രി­ക്കു­ന്നു? മു­ട്ട­പോ­ലെ തന്നെ. വേ­റൊ­ന്നു ഭ­ക്ഷി­ക്കൂ. അയാൾ പ­ച്ച­നി­റ­മ­ടി­ച്ച മുട്ട തി­ന്നു. എന്തു രു­ചി­യാ­ണു് ? ചു­വ­ന്ന മു­ട്ട­യു­ടെ രു­ചി­ത­ന്നെ. വേ­റൊ­രു ചായം പു­ര­ട്ടി­യ മുട്ട തി­ന്നു അയാൾ. മു­ട്ട­യ്ക്കു പ­ഴ­ക്ക­മി­ല്ലെ­ങ്കിൽ എല്ലാ മു­ട്ട­ക­ളു­ടെ­യും രുചി ഒ­ന്നു­ത­ന്നെ­ന്നു് അയാൾ അ­റി­യി­ച്ചു. അ­തു­കേ­ട്ടു അ­തി­സു­ന്ദ­രി പ­റ­ഞ്ഞു: “ഓരോ മു­ട്ട­യും ഓരോ ത­ര­ത്തിൽ കാ­ണ­പ്പെ­ടു­ന്നു. പക്ഷേ, എല്ലാ മു­ട്ട­ക­ളു­ടെ­യും രുചി ഒ­ന്നു­ത­ന്നെ. അ­തു­കൊ­ണ്ടു് തോ­ഴി­മാ­രിൽ ആ­രെ­യെ­ങ്കി­ലും ചും­ബി­ച്ചാൽ മതി നി­ങ്ങൾ.” കു­റ­ച്ചു ക­ഴി­ഞ്ഞ­പ്പോൾ അയാൾ ഒരു ട്രേ­യിൽ മൂ­ന്നു ക­പ്പു­ക­ളു­മാ­യി വന്നു. എല്ലാ ഭാ­ജ­ന­ങ്ങ­ളി­ലും വെ­ള്ള­മെ­ന്നേ തോ­ന്നൂ. ഓരോ ക­പ്പി­ലെ­യും ദ്രാ­വ­കം കു­ടി­ക്കാൻ അയാൾ അ­വ­ളോ­ടു ആ­വ­ശ്യ­പ്പെ­ട്ടു. ആ­ദ്യ­ത്തെ ക­പ്പി­ലെ പാ­നീ­യ­വും ര­ണ്ടാ­മ­ത്തെ ക­പ്പി­ലെ പാ­നീ­യ­വും അവൾ കു­ടി­ച്ചു. മൂ­ന്നാ­മ­ത്തെ­തി­ലേ­തു കു­ടി­ച്ച­പ്പോൾ അവൾ ചു­മ­ച്ചു. തു­പ്പി. കാരണം അതിൽ വോഡ്ക എന്ന മ­ദ്യ­മാ­യി­രു­ന്നു ഉ­ണ്ടാ­യി­രു­ന്ന­തു്. ജലവും വോ­ഡ്ക­യും ഒരേ രീതിൽ കാ­ണ­പ്പെ­ടും. പക്ഷേ, രു­ചി­ക്കു് വി­ഭി­ന്ന­ത­യും. അ­തു­പോ­ലെ­യാ­ണു പ്രേ­മ­മെ­ന്നു നിർ­മ്മാ­താ­വു പ­റ­ഞ്ഞു. സു­ന്ദ­രി അ­യാ­ളു­ടെ ചു­ണ്ടിൽ­ത്ത­ന്നെ ചും­ബി­ച്ചു. തം­ബർ­ലേൻ ബ­ന്ധ­ന­സ്ഥ­രാ­ക്കി­യ രാ­ജാ­ക്ക­ന്മാ­രോ­ടു­കൂ­ടി സാമാർ കാ­ന്റി­ലെ­ത്തി­യ­പ്പോൾ ഭാര്യ മാ­റി­ക്ക­ള­ഞ്ഞു. വോഡ്ക കു­ടി­ച്ച ഒരു സ്ത്രീ­ക്കും അ­ന്തഃ­പു­ര­ത്തിൽ പ്ര­വേ­ശി­ക്കാൻ വയ്യ. തം­ബർ­ലേൻ ഭാ­ര്യ­യെ ത­ല്ലി­യ­പ്പോൾ അവൾ ചും­ബ­ന­ത്തി­ന്റെ കാ­ര്യം പ­റ­ഞ്ഞു. ച­ക്ര­വർ­ത്തി കൊ­ല­യാ­ളി­ക­ളെ ദേ­വാ­ല­യ­ത്തി­ലേ­ക്കു അ­യ­ച്ച­പ്പോൾ നിർ­മ്മാ­താ­വു് ഒ­രാർ­ച്ചി­ന്റെ മു­ക­ളിൽ നി­ല്ക്കു­ക­യാ­യി­രു­ന്നു. അവർ ക­ത്തി­ക­ളു­മാ­യി കോ­ണി­പ്പ­ടി­കൾ ഓ­ടി­ക്ക­യ­റി. അ­തു­ക­ണ്ടു നിർ­മ്മാ­താ­വു് ചി­റ­കു­കൾ മു­ള­പ്പി­ച്ചു് പേർ­ഷ്യ­യി­ലേ­ക്കു പ­റ­ന്നു­ക­ള­ഞ്ഞു. അ­തി­സു­ന്ദ­രി ഭർ­ത്താ­വി­നെ ഉ­പേ­ക്ഷി­ച്ചു ച­ന്ത­യി­ലേ­ക്കു ഓ­ടി­പ്പോ­യി. ലി­ല്ലി പു­ഷ്പ­ങ്ങൾ വി­റ്റു് അവൾ ജീ­വി­ച്ചു കാണണം. ഭർ­ത്താ­വി­നു­വേ­ണ്ടി ചു­വ­ന്ന നി­റ­മു­ള്ള­തും വെ­ളു­ത്ത നി­റ­മു­ള്ള­തു­മാ­യ മു­ള്ള­ങ്കി­ക്കി­ഴ­ങ്ങു­കൾ അ­വൾ­ക്കു കൊ­ണ്ടു­വ­രാ­മാ­യി­രു­ന്നു.

ഉ­പ­ന്യാ­സം

ആ­ഖ്യാ­ന പാടവം ഏ­റെ­യു­ള്ള ശ്രീ. എൻ. പ്ര­ഭാ­ക­രൻ ജീ­വി­ത­ത്തെ “അ­വ­ത­മ­സ­ബാ­ധി­ത­മാ­യി” കാ­ണു­ന്നു. സി­നി­ക്കി­ന്റെ മ­ട്ടിൽ ജീ­വി­ത­ത്തെ ക­ണ്ടി­ട്ടു് മ­ദ്യ­പാ­ന­ത്തി­ലൂ­ടെ അ­ന്യ­വ­ത്ക­ര­ണ­ങ്ങ­ളിൽ നി­ന്നു് ര­ക്ഷ­പ്പെ­ടു­ന്ന ക­ഥാ­പാ­ത്ര­ങ്ങ­ളെ അ­ദ്ദേ­ഹം ചി­ത്രീ­ക­രി­ക്കു­ന്നു. അർ­ത്ഥ­ര­ഹി­ത­മാ­യ ഈ ലോ­ക­ത്തു് ഇ­ങ്ങ­നെ­യൊ­ക്കെ ജീ­വി­ച്ചാൽ മതി എ­ന്നാ­വാം അ­ദ്ദേ­ഹം ‘രാ­ത്രി­മൊ­ഴി’ എന്ന ക­ഥ­യി­ലൂ­ടെ നൽ­കു­ന്ന സ­ന്ദേ­ശം (ഇ­ന്ത്യ റ്റു­ടേ; ഒ­ക്ടോ­ബർ 6 …) സ­ന്ദേ­ശ­ത്തിൽ ത­ക­രാ­റു­ണ്ടെ­ങ്കി­ലും ഇ­ല്ലെ­ങ്കി­ലും പ്ര­ഭാ­ക­രൻ എ­ഴു­തി­യ­തു് ക­ഥ­യ­ല്ല. ഉ­പ­ന്യാ­സ­മാ­ണു്. ബാഹ്യ നി­രീ­ക്ഷ­ണ­ങ്ങൾ മാ­ത്രം ന­ട­ത്തി നി­ജ­സ്ഥി­തി­യി­ല്ലാ­ത്ത ഒരു ത­ത്വ­ചി­ന്ത­യെ പ്ര­തി­പാ­ദി­ക്കു­ന്ന­തു­കൊ­ണ്ടു ക­ല­യു­ടെ അർ­ത്ഥ­ന­കൾ­ക്കു സാ­ക്ഷാ­ത്കാ­ര­മു­ണ്ടാ­വു­ക­യി­ല്ല. താ­നാ­വി­ഷ്ക­രി­ക്കു­ന്ന സ­ത്യ­ശ­ക­ല­ത്തി­നു നി­ല­നി­ല്പു­ണ്ടെ­ന്നു് അ­ദ്ദേ­ഹം പ­റ­ഞ്ഞേ­ക്കും. പക്ഷേ, അതു സ­ത്യ­മാ­യി വാ­യ­ന­ക്കാ­ര­നും തോ­ന്ന­ണ­മ­ല്ലോ.

മൗനം ഭൂഷണം
images/AlphonseDaudet3.jpg
അൽ­ഫോ­ങ്സ് ദോദെ

ഫ്ര­ഞ്ച് നോ­വ­ലി­സ്റ്റ് അൽ­ഫോ­ങ്സ് ദോദെ (Alphonse Daudet, 1840–97) കൂ­ട്ടു­കാ­രോ­ടു് കൂ­ട­ക്കൂ­ടെ പ­റ­യാ­റു­ണ്ടാ­യി­രു­ന്ന ഒരു കഥ ഇവിടെ എ­ഴു­താം. ദുഃ­ഖ­ത്തെ സൂ­ചി­പ്പി­ക്കാ­നാ­യി ക­റു­ത്ത വ­സ്ത്ര­ങ്ങൾ ധ­രി­ച്ച ഒരു സ്ത്രീ ബ­സ്സിൽ കയറും അ­പ്പോൾ അ­ടു­ത്തി­രി­ക്കു­ന്ന ആൾ ദുഃഖ കാരണം അ­ന്വേ­ഷി­ക്കും. തന്റെ ആ­ദ്യ­ത്തെ കു­ട്ടി മ­രി­ച്ച­തു് അവൾ വർ­ണ്ണി­ച്ചു തു­ട­ങ്ങു­മ്പോൾ യാ­ത്ര­ക്കാർ­ക്കു ദുഃഖം. ക­ണ്ട­ക്റ്റർ മൂ­ക്കു ചീ­റ്റി ക­ണ്ണീർ മ­റ­യ്ക്കും. സ്ത്രീ ര­ണ്ടാ­മ­ത്തെ കു­ട്ടി മ­രി­ച്ച­തി­നെ­ക്കു­റി­ച്ചാ­വും സം­സാ­രം. മൂ­ന്നാ­മ­ത്തെ സ­ന്ത­തി­യു­ടെ മ­ര­ണ­ത്തെ­ക്കു­റി­ച്ചു വർ­ണ്ണ­ന തു­ട­ങ്ങു­മ്പോൾ ബ­സ്സി­ലെ ആ­ളു­ക­ളു­ടെ താ­ല്പ­ര്യം തീ­രെ­ക്കു­റ­യും. നാ­ലാ­മ­ത്തെ കു­ട്ടി­യു­ടെ മ­ര­ണ­ത്തി­ലേ­ക്കു് അവർ ക­ട­ക്കു­മ്പോൾ— ചീ­ങ്ക­ണ്ണി ആ കു­ഞ്ഞി­നെ ക­ടി­ച്ചു­കൊ­ന്ന­തു് ആ അമ്മ വി­വ­രി­ക്കു­മ്പോൾ മറ്റു മൂ­ന്നു കു­ഞ്ഞു­ങ്ങ­ളെ­ക്കാ­ളും അതിനു യാ­ത­ന­യു­ണ്ടാ­യി­യെ­ന്നു് യാ­ത്ര­ക്കാർ­ക്കു് അ­റി­യാ­മെ­ങ്കി­ലും അവർ പൊ­ട്ടി­ച്ചി­രി­ക്കും. സാ­ഹി­ത്യം സൃ­ഷ്ടി­ക്കു­ന്ന­വർ ഈ സ്ത്രീ­യു­ടെ കഥ ഓർ­മ്മ­യിൽ വ­യ്ക്ക­ണ­മെ­ന്നു ദോറെ പ­റ­യു­മാ­യി­രു­ന്നു. ഞാൻ തൽ­ക്കാ­ലം ദോ­റെ­യാ­യി എന്റെ അ­ഭി­വ­ന്ദ്യ സു­ഹൃ­ത്തു് ശ്രീ. കെ. കെ. ര­മേ­ഷി­നോ­ടു് അ­പേ­ക്ഷി­ക്കു­ന്നു ദോ­റെ­യു­ടെ ഈ ക­ഥ­യെ­ഴു­തി കോ­ട്ടി­ന്റെ കീ­ശ­യിൽ ഇ­ട്ടു­കൊ­ണ്ടു് വേണം ന­ട­ക്കാ­നെ­ന്നു്. ഒരേ വിഷയം വീ­ണ്ടും വീ­ണ്ടും പ്ര­തി­പാ­ദി­ച്ചാൽ—എന്റെ സ്ഥി­രം പ്ര­യോ­ഗ­ത്തി­ലാ­ണെ­ങ്കിൽ ചി­ര­പ­രി­ചി­ത­ത്വം ക­ഥ­യ്ക്കു വ­ന്നാൽ—ആളുകൾ ചി­രി­ക്കു­ക­യേ­യു­ള്ളു. ഒരു മു­ത­ലാ­ളി­യു­ടെ ഡ്രൈ­വർ ധ­നി­ക­നാ­യ­പ്പോൾ മു­ത­ലാ­ളി തന്റെ ര­ണ്ടാ­മ­ത്തെ ഡ്രൈ­വ­റെ­ക്കൊ­ണ്ടു് അയാളെ കോ­ല്ലി­ക്കു­ന്നു. കോടതി പ്ര­തി­യെ വെ­റു­തെ വി­ട്ടു. പക്ഷേ, അയാൾ ആ­ത്മ­ഹ­ത്യ ചെ­യ്തു. ഇ­താ­ണു് രമേഷ് ദേ­ശാ­ഭി­മാ­നി വാ­രി­ക­യിൽ എ­ഴു­തി­യ ‘അ­ഹ­സ്സു്’ എന്ന ക­ഥ­യു­ടെ ചു­രു­ക്കം രമേഷ് ഇ­തു­പോ­ലെ­യൊ­രു കഥ മുൻ­പെ­ഴു­തി­യെ­ന്ന അർ­ത്ഥ­ത്തി­ല­ല്ല ഞാൻ ആ­വർ­ത്ത­ന­മെ­ന്നു പ­റ­ഞ്ഞ­തു്. എ­ത്ര­യോ കാ­ല­മാ­യി എ­ത്ര­യോ എ­ഴു­ത്തു­കാർ ഇ­മ്മ­ട്ടി­ലു­ള്ള കഥകൾ പ­റ­ഞ്ഞു­ക­ഴി­ഞ്ഞു. നൂ­ത­ന­മാ­യി ഒ­ന്നും പ­റ­യാ­നി­ല്ലെ­ങ്കിൽ മൗനം വി­ദ്വാ­നു ഭൂഷണം.

കൗ­തു­കം ജ­നി­പ്പി­ക്കു­ന്ന ഒരു വാർ­ത്ത അ­ല്ലെ­ങ്കിൽ അ­റി­വു് U. A. E.-ലെ പ്ര­സി­ഡ­ന്റി­ന്റെ ജാ­മാ­താ­വാ­യ H. E. Shaik Hamad Bin Hamdan Al Nahyan ന്യൂ ഡൽ­ഹി­യിൽ­നി­ന്നും പ്ര­സി­ദ്ധ­പ്പെ­ടു­ത്തു­ന്ന ‘Mirror Today’ എന്ന മാ­സി­ക­യു­ടെ Consulting Editor ശ്രീ­മ­തി. ആർ. അ­നി­ത­യ്ക്കു് അ­നു­വ­ദി­ച്ച അ­ഭി­മു­ഖ­സം­ഭാ­ഷ­ണ­ത്തി­ലൂ­ടെ­യാ­ണു വി­സ്മ­യ­ജ­ന­ക­മാ­യ ഈ വാർ­ത്ത നമ്മൾ അ­റി­യു­ന്ന­തു്. ഷെ­യ്ക്ക് ലോ­ക­ത്തെ ഏ­റ്റ­വും വലിയ Caravan നിർ­മ്മി­ച്ചി­ട്ടു­ണ്ടു്. പ­ന്ത്ര­ണ്ടു ച­ക്ര­ങ്ങ­ളിൽ മ­ണി­ക്കൂ­റിൽ നൂ­റ്റി­യി­രു­പ­തു കി­ലോ­മീ­റ്റർ വേ­ഗ­ത്തിൽ സ­ഞ്ച­രി­ക്കു­ന്നു ഈ ഭ­വ­ന­ത്തിൽ എട്ടു കി­ട­പ്പു­മു­റി­ക­ളു­ണ്ടു്. 120 റ്റ­ണ്ണാ­ണു് അ­തി­ന്റെ ഭാരം. ഇ­രു­പ­തു മീ­റ്റർ നീളം. പ­ന്ത്ര­ണ്ടു മീ­റ്റർ വീതി. പ­ന്ത്ര­ണ്ടു മീ­റ്റർ പൊ­ക്കം. ഭീ­മാ­കാ­ര­മാർ­ന്ന ഈ ഭ­വ­ന­ത്തി­ന്റെ പേരു Howdan എ­ന്നാ­ണു് ആ­കൃ­തി­സൗ­ഭ­ഗ­മു­ള്ള കാ­രു­ണ്യ­മു­ള്ള ഈ മു­പ്പ­ത്തി­ര­ണ്ടു­കാ­രൻ ഷെ­യ്ക്കി­ന്റെ വി­നോ­ദ­വൃ­ത്തി കാ­റു­കൾ ശേ­ഖ­രി­ക്ക­ലാ­ണു്. ഇ­തി­ന­കം പ­ല­ത­ര­ത്തി­ലു­ള്ള അ­റു­ന്നൂ­റു കാ­റു­കൾ അ­ദ്ദേ­ഹ­ത്തി­ന്റേ­താ­യി ഉ­ണ്ടു്. ഇ­ന്ത്യ­യു­മാ­യി വ്യാ­പാ­ര­ബ­ന്ധം സ്ഥാ­പി­ക്കാൻ താ­ല്പ­ര്യ­മു­ള്ള ഷെ­യ്ക് Guinnes Book of World Records-​ൽ സ്ഥാ­നം പി­ടി­ച്ചി­രി­ക്കു­ന്നു­വെ­ന്നു അനിത ചൂ­ണ്ടി­ക്കാ­ണി­ക്കു­ന്നു.

പാ­ലൂ­ര്

ഇ­തെ­ഴു­തു­ന്ന ആളിനു ശ്രീ. പാ­ലൂ­രി ന്റെ കവിത ഇ­ഷ്ട­മി­ല്ല. മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ (ലക്കം 33) അ­ദ്ദേ­ഹം എ­ഴു­തി­യ ‘ആ­ത്മ­ഗീ­ത’ എന്ന കാ­വ്യം എ­നി­ക്കു് അ­ഭി­മ­ത­മാ­യി­ല്ല. യാ­ജ്ഞ­വൽ­ക്യൻ സ­ന്ന്യ­സി­ക്കാൻ പോ­കു­ന്നു­വെ­ന്നു് ഭാ­ര്യ­മാ­രോ­ടു പ­റ­ഞ്ഞ­പ്പോൾ മൈ­ത്രേ­യി പ­റ­ഞ്ഞു ത­ന്നെ­യും മ­റ്റു­ള്ള­വ­രെ­യും­കൂ­ടി കൊ­ണ്ടു­പോ­ക­ണ­മെ­ന്നു്. അ­തു­കേ­ട്ടു മഹർഷി മ­റു­പ­ടി നൽകി:

“ഭർ­ത്താ­വു ഭാ­ര്യ­യെ സ്നേ­ഹി­പ്പ­ത­ത്ര­യും

ഭർ­ത്താ­വി­നു­ള്ള ഗു­ണ­ത്തി­നാ, ണ­ല്ലാ­തെ

പു­ത്ര­നു­വേ­ണ്ടി­യ, ല്ല­മ്മ­ട്ടു പ­ത്നി­യും

കൃ­ത്യ­മാ­യ് തന്റെ ഗു­ണ­ത്തി­നാ­ണോർ­ക്ക­ണം.

സ്വർ­ഗ­ത്തി­നാ­രും ഗുണം വന്നു കാ­ണു­വാൻ

സർ­ഗ­ലോ­ക­ത്തെ കൊ­തി­ച്ചു കേ­ട്ടി­ല്ല ഞാൻ”

മഹർഷി തു­ടർ­ന്നും ഇ­മ്മ­ട്ടി­ലു­ള്ള ആ­കർ­ഷ­ങ്ങ­ളാ­യ ആ­ശ­യ­ങ്ങൾ പലതും പ്ര­തി­പാ­ദി­ക്കു­ന്നു­ണ്ടു്. ഗ­ദ്യ­ത്തി­ലാ­ണെ­ങ്കിൽ പ്ര­ശം­സ നേ­ടു­ന്ന ഈ ചി­ന്ത­കൾ ക­വി­ത­യിൽ അതു നേ­ടു­ന്നി­ല്ല. കാരണം അവ കാ­വ്യാ­ത്മ­ക ചി­ന്ത­ക­ള­ല്ല എ­ന്ന­തു­ത­ന്നെ. പാ­ലൂ­രി­ന്റെ ഊന്നൽ മു­ഴു­വൻ ആ­ശ­യ­ങ്ങ­ളു­ടെ ഉ­ത്താ­ള­ത­യി­ലാ­ണു്. വി­കാ­ര­ത്തി­ന്റെ ബിം­ബ­ങ്ങ­ളാ­യി­ട്ട­ല്ല.

കവി ആ­ലേ­ഖ­നം ചെ­യ്യു­ന്ന സ­ന്ദർ­ഭ­ത്തി­ന്റെ വി­കാ­ര­ങ്ങൾ കാ­വ്യ­ത്തി­ലൂ­ടെ ല­ഭി­ക്കു­മ്പോൾ മാ­ത്ര­മേ അ­നു­വാ­ച­ക­നു ര­സി­ക്കാൻ കഴിയൂ. ഈ പ്രാ­ഥ­മി­ക ക­ലാ­ത­ത്ത്വം പാ­ലൂ­രു് എ­പ്പോ­ഴും വി­സ്മ­രി­ക്കു­ന്നു.

images/EdmondetJulesGoncourt.jpg
ഗോ­ങ്കുർ സ­ഹോ­ദ­ര­ന്മാർ

ദോ­ദ­യെ­സ്സം­ബ­ന്ധി­ച്ച ഒരു കഥ മു­ക­ളിൽ എ­ഴു­തി­യ­ല്ലോ. അതു് ഗോ­ങ്കുർ സ­ഹോ­ദ­ര­ന്മാ­രു­ടെ (ഫ്രെ­ഞ്ചെ­ഴു­ത്തു­കാർ) ജേ­ണ­ലിൽ ഉ­ള്ള­താ­ണെ­ന്നാ­ണു് എന്റെ ഓർമ്മ. ഇ­നി­പ്പ­റ­യു­ന്ന­തും അ­തി­ലു­ള്ള­താ­വ­ണം. റു­മേ­നി­യ­ക്കാ­രി­യാ­യ ഒരു യുവതി ഗൊ­ങ്കു­റി­ന്റെ വാ­തി­ലിൽ­ത്ത­ട്ടി അ­ദ്ദേ­ഹ­ത്തെ കാ­ണ­ണ­മെ­ന്നു് പ­റ­ഞ്ഞു. അ­ദ്ദേ­ഹം വീ­ട്ടി­ലി­ല്ലെ­ന്നു ഗൃ­ഹ­നാ­യി­ക അ­റി­യി­ച്ച­പ്പോൾ ചെ­റു­പ്പ­ക്കാ­രി ക­ണ്ണു­കൾ നി­റ­ച്ചു­കൊ­ണ്ടു് തി­രി­ച്ചു­പോ­യി. കു­റ­ച്ചു ക­ഴി­ഞ്ഞു മ­ട­ങ്ങി­വ­ന്നു ഗൊ­ങ്കു­റി­നോ­ടു ബ­ന്ധ­പ്പെ­ട്ട എ­ന്തെ­ങ്കി­ലും ത­നി­ക്കു ന­ല്ക­ണ­മെ­ന്നു് അവൾ അ­പേ­ക്ഷി­ച്ചു. ഗൊ­ങ്കുർ വീ­ട്ടി­ലു­ണ്ടാ­യി­രു­ന്നു. എ­ങ്കി­ലും ആദ്യം പറഞ്ഞ കള്ളം വെ­ളി­ച്ച­ത്താ­കാ­തി­രി­ക്കാൻ വേ­ണ്ടി ഗൃ­ഹ­നാ­യി­ക പീ­ടി­ക­ക്ക­ണ­ക്കെ­ഴു­തു­ന്ന സ്വ­ന്തം കൊ­ച്ചു പെൻ­സിൽ എ­ടു­ത്തു് അ­വൾ­ക്കു കൊ­ടു­ത്തു. സ­ന്തോ­ഷാ­തി­ശ­യ­ത്തോ­ടെ യുവതി അതു കൊ­ണ്ടു­പോ­യി. ഒ­രി­ക്കൽ ഡോ­ക്ടർ കെ. ഭാ­സ്ക­രൻ നാ­യർ­സ്സാർ എ­ന്നോ­ടു പ­റ­ഞ്ഞു. പെ­ണ്ണു­ങ്ങൾ­ക്കു സാ­ഹി­ത്യ­ത്തിൽ കി­റു­ക്കു വ­ന്നാൽ അതു വലിയ കി­റു­ക്കാ­യി­രി­ക്കു­മെ­ന്നു്. ഗൊ­ങ്കു­റി­നെ കാ­ണാ­നെ­ത്തി­യ യു­വ­തി­ക്കു് കി­റു­ക്കാ­യി­രു­ന്നി­രി­ക്കും. ഗോ­ങ്കു­റെ­വി­ടെ? ഞാ­നെ­വി­ടെ? അ­തു­കൊ­ണ്ടു സ­മീ­ക­രി­ച്ചു പ­റ­യു­ക­യാ­ണെ­ന്നു ധ­രി­ക്ക­രു­തേ. അങ്ങു വ­ട­ക്കു് ഒരു ഹോ­ട്ടൽ മു­റി­യിൽ ഞാൻ ഒരു നോവൽ വാ­യി­ച്ചു ഇ­രി­ക്കു­ക­യാ­യ­രു­ന്നു. ത­മി­ഴു് സി­നി­മാ­യിൽ ദേവി ആ­കാ­ശ­ത്തു­നി­ന്നി­റ­ങ്ങി വ­രു­ന്ന­തു­പോ­ലെ എന്നെ ഞെ­ട്ടി­ച്ചു­കൊ­ണ്ടു ഒരു ചെ­റു­പ്പ­ക്കാ­രി മു­റി­യി­ലേ­ക്കു ക­ട­ന്നു­വ­ന്നു. ‘ഇ­രി­ക്കൂ’ എന്നു ഞാൻ. ഇ­രു­ന്നു. “സാ­റി­ന്റെ ഓർ­മ്മ­യ്ക്കാ­യി എ­ന്തെ­ങ്കി­ലും തരൂ” എ­ന്നു് അവൾ. വേഗം പോ­ക­ട്ടെ ആ യു­വ­തി­യെ­ന്നു കരുതി ഞാൻ ഒരു ഫോറിൻ പേന എ­ടു­ത്തു­കൊ­ടു­ത്തു. അതു് അ­വ­ളി­ട്ടി­രു­ന്ന ഒരു തരം കോ­ട്ടി­ന്റെ കീ­ശ­യിൽ വ­ച്ചി­ട്ടു് എന്റെ മു­റി­യി­ലാ­കെ ക­റ­ങ്ങി ന­ട­ന്നു. മേ­ശ­പ്പു­റ­ത്തു വ­ച്ചി­രു­ന്ന റ്റൂ­ത്ത് പെ­യ്സ്റ്റ് വരെ എ­ടു­ത്തു­നോ­ക്കി. പ്രാ­യ­ത്തി­നേ­റെ അ­ന്ത­ര­മു­ണ്ടെ­ങ്കി­ലും മ­റ്റു­ള്ള­വർ തെ­റ്റി­ദ്ധ­രി­ക്കു­മ­ല്ലോ എന്നു കരുതി ‘എ­നി­ക്കൊ­രു മീ­റ്റി­ങ്ങി­നു പോകാൻ സ­മ­യ­മാ­യി’ എന്നു ഞാൻ പ­റ­ഞ്ഞു. പി­ന്നെ­യും ഒ­ന്നു­കൂ­ടെ ക­റ­ങ്ങി നോ­ക്കു­ന്ന­തി­നി­ട­യിൽ ഞാൻ എന്റെ പല വ­സ്തു­ക്ക­ളു­ടെ­യും പു­റ­ത്തു ന്യൂ­സ് പേ­പ്പ­റു­കൾ എ­ടു­ത്തി­ട്ടു. അ­വ­ള­ങ്ങു പോ­കു­ക­യും ചെ­യ്തു. ഓർ­മ്മ­യ്ക്കാ­യി എ­ന്തെ­ങ്കി­ലും വേ­ണ­മെ­ന്നു പ­റ­ഞ്ഞ­പ്പോൾ ഞാൻ മ­രി­ക്കാ­റാ­യോ എ­ന്നൊ­രു ചിന്ത എന്നെ അ­ല­ട്ടി­യ­തു പോ­ക­ട്ടെ. യു­വ­തി­യു­ടേ­തു് സാ­ഹി­ത്യ­ത്തെ­സ്സം­ബ­ന്ധി­ച്ച കി­റു­ക്കാ­ണെ­ന്നു എ­നി­ക്കു മ­ന­സ്സി­ലാ­യി.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1992-11-01.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 7, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.