SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1992-11-29-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

ഒരു കാ­ച­ത്തി­ലൂ­ടെ ക­ട­ക്കു­ന്ന ര­ശ്മി­കൾ ഒരു സ്ഥ­ല­ത്തു് ഒ­രു­മി­ച്ചു ചേർ­ന്നു തി­ള­ക്ക­മു­ള്ള ബി­ന്ദു­വാ­യി പ­രി­ണ­മി­ക്കു­മ്പോൾ അതിനെ ഫോ­ക്ക­സ് എന്നു നമ്മൾ വി­ളി­ക്കു­ന്നു. വ­സ്തു­ത­ക­ളു­ടെ ര­ശ്മി­ക­ളെ ബു­ദ്ധി­യു­ടെ കാ­ച­ത്തി­ലൂ­ടെ ക­ട­ത്തി­വി­ട്ടു് ഒരു ബി­ന്ദു­വിൽ അതിനെ കൊ­ണ്ടു­ചെ­ല്ലു­മ്പോൾ അവിടം തേ­ജോ­മ­യ­മാ­കും. തേ­ജ­സ്സാർ­ന്ന ആ ബി­ന്ദു­വി­നെ­യാ­ണു് നമ്മൾ സത്യം എന്നു വി­ളി­ക്കു­ന്ന­തു്.

ഡി­സെം­ബർ 23-ആം തീ­യ­തി­യി­ലെ ക്രി­സ്മ­സ് കെ­യ്ക് പു­തു­മ­യു­ള്ള­താ­ണു്. അതിനു വേ­ണ്ടി പണം മു­ട­ക്കു­ന്ന­തും ന­ന്നു്. എ­ന്നാൽ 24-ആം തീ­യ­തി­യാ­കു­മ്പാൾ അതിനു പ­ഴ­ക്കം വരും. 25-ആം തീയതി ക­ഴി­ഞ്ഞാൽ അതു വളരെ പ­ഴ­കി­പ്പോ­കും. ആർ­ക്കും അതു വേ­ണ്ടാ­തെ­യാ­കു­ക­യും ചെ­യ്യും. ജ­പ്പാ­നി­ലെ സ്ത്രീ­ക­ളെ­ക്കു­റി­ച്ചു അ­വി­ടെ­യു­ള്ള പു­രു­ഷ­ന്മാർ വി­ചാ­രി­ക്കു­ന്ന­തു് ഇ­ങ്ങ­നെ­യാ­ണു്. ഇ­രു­പ­ത്തി­മൂ­ന്നു വ­യ­സ്സു് ന­ന്നു്. ഇ­രു­പ­ത്തി­നാ­ലു് ‘മ­ര­ണ­രേ­ഖ’യോടു് (dead line) കൂടതൽ അ­ടു­ത്തു­പോ­യി. ഇ­രു­പ­ത്ത­ഞ്ചു ക­ഴി­ഞ്ഞാ­ലോ? അതു മ­റ­ന്നേ­ക്കൂ. റ്റൈം വാ­രി­ക­വ­ഴി പ്ര­ശ­സ്ത­നാ­യ പീകോ അയ്യർ എ­ഴു­തി­യ ‘The Lady and the Monk—Four Seasons in Kyoto’ എന്ന പു­സ്ത­ക­ത്തി­ലെ പ്ര­സ്താ­വ­മാ­ണി­തു്. അ­ന്യ­ന്റെ ഭാ­ര്യ­യാ­യി­പ്പോ­യ­തു­കൊ­ണ്ടു പ­ഴ­കി­പ്പോ­യ സാ­ചീ­കോ എന്ന കെ­യ്ക് ആ­സ്വ­ദി­ച്ചി­ട്ടു് ആ ആ­സ്വാ­ദ­ന­ത്തി­ന്റെ സ്വ­ഭാ­വം നമ്മെ ഗ്ര­ഹി­പ്പി­ക്കു­ന്ന­താ­ണു് ഇ­പ്പു­സ്ത­കം. 1987-ൽ അ­ദ്ദേ­ഹം ജ­പ്പാ­നി­ലെ കി­യോ­റ്റോ ന­ഗ­ര­ത്തിൽ ചെ­ന്നു. അ­വി­ട­ത്തെ ഒരു ദേ­വാ­ല­യ­ത്തിൽ താ­മ­സി­ച്ചു് ആ­ധ്യാ­ത്മി­ക­ത­യിൽ വിലയം കൊ­ള്ളാ­നാ­യി­രു­ന്നു അ­ദ്ദേ­ഹ­ത്തി­ന്റെ ഉ­ദ്ദേ­ശ്യം. മു­ണ്ഡ­നം ചെയ്ത ശി­ര­സ്സു­മാ­യി ഒരു സ­ന്ന്യാ­സി അ­ദ്ദേ­ഹ­ത്തി­ന്റെ മുൻ­പി­ലെ­ത്തി. ‘ഒരു രാ­ത്രി­യി­ലേ­ക്കു മൂ­വാ­യി­ര­ത്തി­യ­ഞ്ഞൂ­റു്; പ്ര­ഭാ­ത­ഭ­ക്ഷ­ണം വെ­റു­തേ’ എ­ന്നു് അയാൾ അ­റി­യി­ച്ചു. സ­ന്ന്യാ­സി­ക്കു് എ­ത്ര­യെ­ത്ര സൈ­ക്കിൾ, മോ­ട്ടർ സൈ­ക്കിൾ, മോപഡ്! അവ ശേ­ഖ­രി­ക്ക­ലാ­ണു് അ­യാ­ളു­ടെ വി­നോ­ദ­വൃ­ത്തി. അ­ങ്ങ­നെ സ­ന്ന്യാ­സി­മാ­രു­ള്ള നാ­ട്ടിൽ അയ്യർ ആ­ധ്യാ­ത്മി­ക­ത­യിൽ വിലയം കൊ­ള്ളാ­തെ സാ­ചി­കോ എന്ന പഴയ ക്രി­സ്മ­സ് കെ­യ്ക് രു­ചി­ക്കാൻ ഒ­രു­ങ്ങി­യ­തിൽ എന്തേ തെ­റ്റു്? ഒരു തെ­റ്റു­മി­ല്ല. പക്ഷേ, ഇതിൽ എ­നി­ക്കൊ­രു സംശയം ഭർ­ത്താ­വെ­ന്ന ത­ടി­മാ­ടൻ ജീ­വി­ച്ചി­രി­ക്കു­മ്പോൾ ഭാര്യ അ­ന്യ­പു­രു­ഷ­നു­മാ­യി—അതും ഒ­രി­ന്ത്യാ­ക്കാ­ര­നു­മാ­യി— വേ­ഴ്ച­യ്ക്കു ഒ­രു­ങ്ങു­മോ? വാ­ദ­ത്തി­നു­വേ­ണ്ടി അവൾ അതിനു സ­ന്ന­ദ്ധ­യാ­യി­യെ­ന്നു സ­മ്മ­തി­ച്ചാ­ലും അ­ദ്ദേ­ഹം അതു് ഗ്ര­ന്ഥ­ത്തി­ലൂ­ടെ ലോ­ക­മാ­കെ അ­റി­യി­ക്കു­മോ! അ­റി­ഞ്ഞാൽ സാ­ചീ­കോ­യു­ടെ ഭർ­ത്താ­വു് അവളെ വെ­റു­തേ വി­ടു­മോ? സാ­ചി­കോ എ­ന്ന­തു വ്യാ­ജ­നാ­മ­മാ­ണെ­ങ്കി­ലും ഭർ­ത്താ­വി­നു് കു­റ്റ­ക്കാ­രി­യെ കണ്ടു പി­ടി­ക്കാൻ എ­ന്തെ­ങ്കി­ലും പ്ര­യാ­സം വ­ന്നു­കൂ­ടു­മോ’ അ­തു­കൊ­ണ്ടു് എന്റെ സംശയം—വെറും സം­ശ­യ­മാ­ണേ—അയ്യർ ഒരു സാ­ങ്ക­ല്പി­ക റൊ­മാൻ­സിൽ സ്വൈ­ര­വി­ഹാ­രം ന­ട­ത്തു­ന്നു­വെ­ന്നാ­ണു്. അതു പോ­ക­ട്ടെ. വി­ദേ­ശ­ത്തു ചെ­ല്ലു­ന്ന­വൻ അ­വി­ടു­ത്തെ ഓരോ മൺ­ത­രി­യു­ടെ­യും സ­വി­ശേ­ഷ­ത ക­ണ്ടു് അ­നു­ഭൂ­തി­കൾ­ക്കു വി­ധേ­യ­നാ­വു­ക­യി­ല്ലേ? അവ വാ­യ­ന­ക്കാർ­ക്കു പ­കർ­ന്നു­കൊ­ടു­ക്കി­ല്ലേ? യാ­ത്രാ­വി­വ­ര­ണ­ങ്ങൾ ആ­സ്വാ­ദ്യ­മാ­യി­ബ്ഭ­വി­ക്കു­ന്ന­തു് ആ രീ­തി­യി­ലാ­ണ­ല്ലോ! പികോ അ­യ്യർ­ക്കു് അ­നു­ഭൂ­തി­ക­ളി­ല്ല അ­ദ്ദേ­ഹം കുറെ purple passages എ­ഴു­തി­വ­യ്ക്കു­ന്നു. എ­ന്നി­ട്ടു് “Walden ” എ­ഴു­തി­യ തോറോ (Thoreau) ആണു് താ­നെ­ന്നു പ­രോ­ക്ഷ­മാ­യി ഭാ­വി­ക്കു­ക­യും ചെ­യ്യു­ന്നു.

images/Thoreau.jpg
തോറോ

ഈ വി­ര­സ­മാ­യ ഗ്ര­ന്ഥ­മെ­ഴു­തി­യ സ­മ­യം­കൊ­ണ്ടു് അയ്യർ ഓ­ക്കി­നാ­വ ദ്വീ­പിൽ (Okinawa) വി­കാ­സം­കൊ­ണ്ട ക­രാ­ട്ടി (Karate) എന്ന അ­ടി­മു­റ പ­ഠി­ച്ചാൽ മ­തി­യാ­യി­രു­ന്നു. കൈ­ക­ളും കാ­ലു­ക­ളും കാൽ­മു­ട്ടു­ക­ളും മാ­ത്രം പ്ര­യോ­ഗി­ച്ചു­ള്ള ഒ­ര­ടി­മു­റ­യാ­ണ­ല്ലോ ക­രാ­ട്ടി. സാ­ചീ­കോ­യു­ടെ ഭർ­ത്താ­വു് ഒ­രു­പ­ക്ഷേ, അ­യ്യ­രെ നേ­രി­ടാൻ വ­ന്നാൽ ഈ അ­ടി­മു­റ അ­ദ്ദേ­ഹ­ത്തി­ന്റെ ത­ടി­ക്കു കേ­ടു­പാ­ടു­കൾ വ­രു­ത്താ­തെ സം­ര­ക്ഷി­ക്കു­ക­യും ചെ­യ്യും (Black Swan, Rs. 205).

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: “ഇ­രു­പ­ത്തി­മൂ­ന്നു കൊ­ല്ല­മാ­യി നി­ങ്ങൾ ഈ പം­ക്തി എ­ങ്ങ­നെ എ­ഴു­തു­ന്നു?”

ഉ­ത്ത­രം: “ഏതു പ്ര­വൃ­ത്തി­യി­ലും ഹൃ­ദ­യ­വും മ­ന­സ്സും വ്യാ­പ­രി­ച്ചാൽ വൈ­ഷ­മ്യം ഉ­ണ്ടാ­വു­ക­യി­ല്ല. ഈ ജോലി മെ­ന­ക്കേ­ടാ­ണ­ല്ലോ എന്ന തോ­ന്ന­ലു­ണ്ടാ­യി­പ്പോ­യാൽ ഒരു പു­റം­പോ­ലും എ­ഴു­തി­ത്തീർ­ക്കാൻ ഒ­ക്കു­ക­യി­ല്ല. ‘ഞാൻ പൂ­ന്തോ­ട്ട­മു­ണ്ടാ­ക്കു­ക­യാ­ണു്’ എന്നു വി­ചാ­രി­ച്ചു മൺ­വെ­ട്ടി­കൊ­ണ്ടു ഭൂമി കി­ള­ച്ചു­മു­റി­ച്ചാൽ ക്ഷീ­ണം തോ­ന്നു­കി­ല്ല. ‘ഞാൻ ഈ തറയിൽ മൺ­വെ­ട്ടി­കൊ­ണ്ടു വെ­ട്ടു­ക­യാ­ണെ’ന്നു വി­ചാ­രി­ച്ചാൽ അ­ര­മ­ണി­ക്കൂർ­കൊ­ണ്ടു തളരും”.

ചോ­ദ്യം: “ക­ട­പ്പു­റ­ത്തെ മണ്ണു വാ­രി­ക്കോ­ട്ടോ?”

ഉ­ത്ത­രം: “വേണ്ട. (അ­നു­മ­തി ചോ­ദി­ച്ചാൽ ഇ­താ­വും ഉ­ത്ത­രം) ഒരു സം­ഭ­വം­കൂ­ടി എ­ഴു­താം ഞാ­നി­വി­ടെ കാറ് പാർ­ക്ക് ചെ­യ്യ­ട്ടോ എന്നു ഒ­രാ­ളു­ടെ ചോ­ദ്യം പൊ­ലീ­സു­കാ­ര­നോ­ടു്. ‘വേണ്ട’ എ­ന്നു് ഉ­ത്ത­രം ‘പി­ന്നെ­ങ്ങ­നെ ഇ­ത്ര­യും കാ­റു­കൾ ഇവിടെ പാർ­ക്ക് ചെ­യ്തി­രി­ക്കു­ന്നു എന്നു വീ­ണ്ടും ചോ­ദ്യം. ‘അ­വ­രാ­രും ചോ­ദി­ച്ചി­ല്ല’ എന്നു പൊ­ലീ­സു­കാ­ര­ന്റെ ഉ­ത്ത­രം”.

ചോ­ദ്യം: “നി­ങ്ങൾ ഇവിടെ ഷർ­ട്ടും മു­ണ്ടും ധ­രി­ച്ചു ന­ട­ന്നു. പൊ­ലീ­സി­ന്റെ ന­ന്മ­കൊ­ണ്ടു നി­ങ്ങൾ അ­റ­സ്റ്റു ചെ­യ്യ­പ്പെ­ട്ടി­ല്ല മ­ന­സ്സി­ലാ­യോ?” (മ­സ്ക­റ്റിൽ­നി­ന്നു് ചോ­ദ്യം)

ഉ­ത്ത­രം: “ഷെർ­ട്ടും മു­ണ്ടും ധ­രി­ച്ചു ന­ട­ന്ന­പ്പോൾ കുറെ പെൺ­പി­ള്ളേർ എന്നെ നോ­ക്കി ആ­ക്ഷേ­പി­ച്ചു പി­രി­ച്ചു. ഒരു കൊ­ച്ചു­പെൺ­കു­ട്ടി­യോ­ടു ചി­രി­ക്കു­ന്ന­തു് എ­ന്തി­നെ­ന്നു ഞാൻ ചോ­ദി­ച്ചു. ‘You are not properly dressed’ എ­ന്നു് അവൾ മ­റു­പ­ടി പ­റ­ഞ്ഞു. അ­റ­സ്റ്റ് ചെ­യ്താ­ലും ത­ര­ക്കേ­ടി­ല്ല. ട്രൗ­സേ­ഴ്സ് ധ­രി­ക്കാൻ വയ്യ”.

ചോ­ദ്യം: “ന­ഗ്ന­താ­പ്ര­സ്ഥാ­നം ന­ല്ല­താ­ണോ?”

ഉ­ത്ത­രം: “ആ­പേ­ക്ഷി­ക­മാ­ണു് എ­ന്തും. വ­സ്ത്രം ധ­രി­ച്ചു ന­ട­ക്കു­ന്ന­വ­രു­ടെ നാ­ട്ടിൽ നഗ്നത പ്ര­ദർ­ശി­പ്പി­ച്ചാൽ പൊ­ലീ­സ് പി­ടി­കൂ­ടും. ന­ഗ്ന­രാ­യി എ­ല്ലാ­വ­രും ന­ട­ക്കു­ന്ന നാ­ട്ടിൽ വ­സ്ത്ര­ധാ­ര­ണം ചെ­യ്തു ന­ട­ന്നാൽ പൊ­ലീ­സ് അ­റ­സ്റ്റ് ചെ­യ്യും”.

ചോ­ദ്യം: “ഈ­ശ്വ­ര­ന്റെ പ്ര­വൃ­ത്തി­ക­ളെ തടയാൻ സാ­ദ്ധ്യ­മോ?”

ഉ­ത്ത­രം: “ലൈ­റ്റ്നി­ങ് റോ­ഡ്കൊ­ണ്ടു മി­ന്ന­ലി­ന്റെ ആ­ക്ര­മ­ണ­ത്തെ ത­ട­യു­ന്ന­തു് ഈ­ശ്വ­ര­ന്റെ പ്ര­വൃ­ത്തി­യെ നി­ഷ്ഫ­ല­മാ­ക്കു­ക­യാ­ണെ­ന്നു് ഒ­രി­റ്റാ­ലി­യൻ ഹാസ്യ സാ­ഹി­ത്യ­കാ­രൻ പ­റ­ഞ്ഞി­ട്ടു­ണ്ടു്”.

ചോ­ദ്യം: “ഭർ­ത്താ­വു് എന്നു പ­റ­ഞ്ഞാൽ എ­ന്തർ­ത്ഥം?”

ഉ­ത്ത­രം: “ഒരു ചൊറി ശ­രീ­ര­ത്തി­ലെ­വി­ടെ­യെ­ങ്കി­ലും വ­ന്നാൽ അതു് കാൻ­സ­റ­സ് റ്റ്യൂ­മ­റാ­ണെ­ന്നു് ഭാ­ര്യ­യോ­ടു പ­റ­യു­ന്ന ആൾ ഭർ­ത്താ­വു്. ശ­രീ­ര­ത്തിൽ എ­വി­ടെ­യെ­ങ്കി­ലും അർ­ബ്ബു­ദ­ത്തി­ന്റെ മുഴ വ­ന്നാൽ ‘സാ­ര­മി­ല്ല. ര­ണ്ടു­ദി­വ­സ­ത്തി­ന­കം ഇ­ത­ങ്ങു പോകും’ എന്നു ഭർ­ത്താ­വി­നോ­ടു പ­റ­ഞ്ഞു് അ­യാൾ­ക്കു സ്വ­സ്ഥ­ത ന­ല്കു­ന്ന­വൾ ഭാര്യ”.

ചോ­ദ്യം: “ത­നി­ക്കു ധൈ­ര്യ­മു­ണ്ടോ എന്റെ നാ­ട്ടിൽ വരാൻ?”

ഉ­ത്ത­രം: “ഞാൻ വ­ന്നാൽ കോ­ടി­പ്പോ­കു­ന്ന നി­ങ്ങ­ളു­ടെ മുഖം നേ­രെ­യാ­ക്കാൻ ധാ­ന്വ­ന്ത­രം കു­ഴ­മ്പു് വാ­ങ്ങി­ച്ചു­വ­ച്ചി­ട്ടു് എന്നെ അ­റി­യി­ക്കു. വരാം”.

ചോ­ദ്യം: “എ­റ­ണാ­കു­ളം എ­ങ്ങ­നെ?”

ഉ­ത്ത­രം: “ര­ണ്ടു­വർ­ഷം ഞാൻ അവിടെ താ­മ­സി­ച്ചു. ഒരു ദിവസം ഉ­ച്ച­യ്ക്കു മാ­ത്രം വെറും ചോറു കി­ട്ടി. പന്നെ ക­റി­കൾ­ക്കു വർ­ണ്ണോ­ജ്വ­ല­ത­യു­ണ്ടു്. പ­ച്ച­ത്തോ­രൻ, മഞ്ഞ അവിയൽ, നീല മെ­ഴു­ക്കു പു­ര­ട്ടി— ഇ­വ­യൊ­ക്കെ നി­ങ്ങ­ളു­ടെ പ­ട്ട­ണ­ത്തി­ലേ ഉള്ളു”.

ചോ­ദ്യം: “ഭാ­ഗ്യം എ­ന്നാൽ എ­ന്താ­ണു സാറേ?”

ഉ­ത്ത­രം: “പ്ര­തി­ഭാ­ശാ­ലി­ക്കു അ­വാർ­ഡ് (എവോഡ് എന്നു ശ­രി­യാ­യ ഉ­ച്ചാ­ര­ണം) കി­ട്ടു­മ്പോൾ പ്ര­തി­യോ­ഗി­യാ­യ സാ­ഹി­ത്യ­കാ­രൻ പ്ര­യോ­ഗി­ക്കു­ന്ന വാ­ക്കു്”.

ചോ­ദ്യം: “നി­ങ്ങ­ളെ മ­ന്ത്രി­യാ­ക്കി­യാൽ?”

ഉ­ത്ത­രം: “ചീ­മു­ട്ട­കൾ ശ­രീ­ര­ത്തിൽ കൊ­ള്ളാ­തി­രി­ക്കാൻ വേ­ണ്ടി സ്ഫ­ടി­ക­ക്കൂ­ട്ടി­ന­ക­ത്തു് എ­പ്പോ­ഴു­മി­രി­ക്കും ഞാൻ”.

സ­ത്യ­ത്തി­ന്റെ മുഖം

“ആ­പേ­ക്ഷി­ക­മാ­ണു് എ­ന്തും. വ­സ്ത്രം ധ­രി­ച്ചു ന­ട­ക്കു­ന്ന­വ­രു­ടെ നാ­ട്ടിൽ നഗ്നത പ്ര­ദർ­ശി­പ്പി­ച്ചാൽ പൊ­ലീ­സ് പി­ടി­കൂ­ടും. ന­ഗ്ന­രാ­യി എ­ല്ലാ­വ­രും ന­ട­ക്കു­ന്ന നാ­ട്ടിൽ വ­സ്ത്ര­ധാ­ര­ണം ചെ­യ്തു ന­ട­ന്നാൽ പൊ­ലീ­സ് പി­ടി­കൂ­ടും”.

ദ­സ്തെ­യെ­വ്സ്കി യുടെ Brothers Karamazov എന്ന നോ­വ­ലി­ലെ അ­ഞ്ചാ­മ­ധ്യാ­യ­മാ­യ The Grand Inquisitor എ­ന്ന­തു് അ­ത്യു­ജ്ജ്വ­ല­മാ­ണു്. അതിനു തു­ല്യ­മാ­യി വി­ശ്വ­സാ­ഹി­ത്യ­ത്തിൽ ഞാൻ വേ­റൊ­ന്നും ക­ണ്ടി­ട്ടി­ല്ല. പ­തി­നാ­റാം ശ­താ­ബ്ദ­ത്തിൽ ‘ഇൻ­ക്വി­സി­ഷൻ’ ന­ട­ക്കു­ന്ന കാലം. റോമൻ ക­ത്തോ­ലി­ക്കാ­സ­ഭ­യിൽ ക്രി­സ്തു­മ­ത­വി­ശ്വാ­സ­ത്തി­നു് വി­രു­ദ്ധ­മാ­യ പ്ര­വൃ­ത്തി­ക­ളു­ണ്ടാ­യാൽ അതു് വി­ചാ­ര­ണ­ചെ­യ്തു കു­റ്റ­ക്കാ­രെ കു­റ്റി­യിൽ­ക്കെ­ട്ടി എ­രി­ക്കു­ന്ന­താ­ണു് ഇൻ­ക്വി­സി­ഷൻ. നോ­വ­ലി­ലെ ക­ഥാ­പാ­ത്ര­മാ­യ ഐ­വാ­നാ­ണു് കഥ പ­റ­യു­ന്ന­തു്. സ്പെ­യി­നി­ലെ സെ­റ്റിൽ ന­ഗ­ര­ത്തിൽ യേശു പ്ര­ത്യ­ക്ഷ­നാ­യി. അതു യേ­ശു­വി­ന്റെ ര­ണ്ടാ­മ­ത്തെ ആ­ഗ­മ­ന­മാ­യി­രു­ന്നി­ല്ല. കി­ഴ­ക്കു­നി­ന്നു മി­ന്ന­ലു­ണ്ടാ­യി പ­ടി­ഞ്ഞാ­റി­നെ­യും പ്ര­കാ­ശി­പ്പി­ക്കു­ന്ന­തു­പോ­ലെ താൻ വ­രു­മെ­ന്നാ­യി­രു­ന്ന­ല്ലോ അ­ദ്ദേ­ഹം പ­റ­ഞ്ഞ­തു്. ആ വ­ര­വാ­യി­രു­ന്നി­ല്ല അതു്. Grand Inquisitor—Cardinal നൂ­റ്റു­ക­ണ­ത്തി­നു് മ­ത­വി­രോ­ധി­ക­ളെ ചു­ട്ടു­ക­രി­ക്കു­ന്ന സമയം. യേശു തെ­രു­വി­ലൂ­ടെ ന­ട­ന്നു. ഹൃ­ദ­യ­ത്തിൽ സ്നേ­ഹ­സൂ­ര്യ­നോ­ടു­കൂ­ടി ക­ണ്ണു­ക­ളിൽ പ്ര­കാ­ശ­പ്ര­വാ­ഹ­ത്തോ­ടു­കൂ­ടി യേശു ന­ട­ന്നു. ആളുകൾ അ­ദ്ദേ­ഹ­ത്തെ തി­രി­ച്ച­റി­ഞ്ഞു. അ­ദ്ദേ­ഹം അ­ന്ധ­നു കാഴ്ച നല്കി; മ­രി­ച്ച കു­ഞ്ഞി­നെ ജീ­വി­പ്പി­ച്ചു. ഇൻ­ക്വി­സി­റ്റർ അ­ദ്ദേ­ഹ­ത്തെ ബ­ന്ധ­ന­സ്ഥ­നാ­ക്കി. രാ­ത്രി­യാ­യ­പ്പോൾ അയാൾ കാ­രാ­ഗൃ­ഹ­ത്തിൽ­ച്ചെ­ന്നു് യേ­ശു­വി­നോ­ടു സം­സാ­രി­ച്ചു. സു­ദീർ­ഘ­മാ­യ ആ പ്ര­ഭാ­ഷ­ണം സം­ക്ഷേ­പി­ച്ചെ­ഴു­താൻ പ്ര­യാ­സ­മാ­ണു്. എ­ങ്കി­ലും ഞാ­ന­തി­നു ശ്ര­മി­ക്ക­ട്ടേ. യേശു ആ­ദ്യ­മാ­യി ഭൂ­മി­യിൽ അ­വ­ത­രി­ച്ച­പ്പോൾ ചെ­കു­ത്താൻ— സാ­ത്താൻ—അ­ദ്ദേ­ഹ­ത്തോ­ടു് ആ­വ­ശ്യ­പ്പെ­ട്ടു—‘ഈ ക­രി­ങ്ക­ല്ലു­ക­ളെ അ­പ്പ­ങ്ങ­ളാ­ക്കൂ.’ ‘മ­നു­ഷ്യൻ അ­പ്പം­കൊ­ണ്ടു മാ­ത്ര­മ­ല്ല ജീ­വി­ക്കു­ന്ന­തു്’ എ­ന്നാ­യി­രു­ന്നു യേ­ശു­വി­ന്റെ മ­റു­പ­ടി. ഈശ്വര പു­ത്ര­നാ­ണെ­ന്നു തെ­ളി­യി­ക്കാൻ ഔ­ന്ന­ത്യ­ത്തിൽ നി­ന്നു താഴെ വീഴാൻ ചെ­കു­ത്താൻ അ­ദ്ദേ­ഹ­ത്തോ­ടു പ­റ­ഞ്ഞു, മ­ഹാ­ദ്ഭു­ത­ങ്ങൾ കാ­ണി­ക്കാൻ താൻ സ­ന്ന­ദ്ധ­ന­ല്ല എ­ന്നാ­യി­രു­ന്നു അ­ദ്ദേ­ഹ­ത്തി­ന്റെ മ­റു­പ­ടി. ‘ഈ­ശ്വ­ര­നെ ഉ­പേ­ക്ഷി­ച്ചു തന്നെ ആ­രാ­ധി­ക്കൂ’ എന്നു ചെ­കു­ത്താൻ ആ­വ­ശ്യ­പ്പെ­ട്ടു യേ­ശു­വി­നോ­ടു്, അ­ദ്ദേ­ഹം അതും ത­ള്ളി­ക്ക­ള­ഞ്ഞു. പക്ഷേ, കാ­ല­മേ­റേ­ച്ചെ­ന്ന­പ്പോൾ Rome and the Sword of Caesar എന്ന രൂ­പ­ത്തിൽ പള്ളി ചെ­കു­ത്താ­ന്റെ ഉ­പ­ദേ­ശം സ്വീ­ക­രി­ച്ചു. യേശു മൂ­ന്നു് അ­ഭ്യർ­ത്ഥ­ന­ക­ളെ­യും നി­രാ­ക­രി­ച്ച­തു് തെ­റ്റാ­യി­പ്പോ­യി­യെ­ന്നു് ഇൻ­ക്വി­സി­റ്റർ ചൂ­ണ്ടി­ക്കാ­ണി­ച്ചു. പള്ളി രാ­ഷ്ട്ര­ത്തി­ന്റെ (Church State) അ­ധീ­ശ­ത്വ­ത്തിൽ ജനത വ­രു­മ്പോ­ഴാ­ണു് സ്വർ­ഗ്ഗം സ­മാ­ഗ­ത­മാ­കു­ന്ന­തെ­ന്നും അയാൾ യേ­ശു­വി­നോ­ടു പ­റ­ഞ്ഞു. ഇതു കേ­ട്ടു ഈ­ശ്വ­ര­പു­ത്രൻ ഇൻ­ക്വി­സി­റ്റ­റു­ടെ ചു­ണ്ടു­ക­ളിൽ ചും­ബി­ച്ചി­ട്ടു് കാ­രാ­ഗൃ­ഹ­ത്തിൽ­നി­ന്നു് ഇ­റ­ങ്ങി ന­ട­ന്നു. Go and return no more-​never, never എ­ന്നാ­യി­രു­ന്നു ഇൻ­ക്വി­സി­റ്റ­റു­ടെ വാ­ക്കു­കൾ. ഇ­ന്ന­ത്തെ (ഇൻ­ക്വി­സി­ഷൻ ന­ട­ക്കു­ന്ന കാ­ല­ത്തു്) കാ­ല­ത്തു് ക്രി­സ്തു­വി­നു സ്ഥാ­ന­മി­ല്ല എ­ന്നാ­ണു അയാൾ സൂ­ചി­പ്പി­ച്ച­തു്.

images/DrGeorgeOnakkoor.jpg
ജോർജ് ഓ­ണ­ക്കൂർ

നോ­വ­ലി­ലെ ഈ ഭാഗം അ­തി­ന്റെ സ­മ്പൂർ­ണ്ണ­രൂ­പ­ത്തിൽ വാ­യി­ച്ചു ക­ഴി­ഞ്ഞാൽ ഡോ­ക്ടർ ജോർജ് ഓ­ണ­ക്കൂർ ക­ലാ­കൗ­മു­ദി­യിൽ എ­ഴു­തി­യ ‘സ­ത്യ­ത്തി­ന്റെ മൂലം’ എന്ന ലേ­ഖ­ന­ത്തി­നു സാം­ഗ­ത്യ­വും ഔ­ചി­ത്യ­വും ഉ­ണ്ടെ­ന്നു വാ­യ­ന­ക്കാർ­ക്കു ബോ­ധ്യ­പ്പെ­ടും. ഇ­തിൽ­ക്കൂ­ടു­ത­ലാ­യി ഈ വി­ഷ­യ­ത്തെ­ക്കു­റി­ച്ചെ­ഴു­താൻ ഞാൻ ഒ­രു­ങ്ങു­ന്നി­ല്ല. മ­ഹാ­ത്മാ­ഗാ­ന്ധി യെ നി­ന്ദി­ക്കു­ന്ന­വ­രെ­യും അ­വ­രു­ടെ യ­ഥാർ­ത്ഥ വർ­ണ്ണ­ത്തിൽ പ്ര­ദർ­ശി­പ്പി­ക്കു­ന്നു­ണ്ടു് ലേഖകൻ. അതും ഉ­ചി­ത­മാ­യി. യു­ധി­ഷ്ഠി­ര­ന്റെ തേരു് ഭൂ­മി­യിൽ തൊ­ടാ­തെ­യാ­ണു് മു­ന്നോ­ട്ടു പൊ­യ്ക്കൊ­ണ്ടി­രു­ന്ന­തു്. അ­ദ്ദേ­ഹം ഒരു കള്ളം പ­റ­ഞ്ഞ­പ്പോൾ തേ­രി­ന്റെ ആ സ­വി­ശേ­ഷ­ത പോയി. അ­തി­നു­ശേ­ഷം ച­ക്ര­ങ്ങൾ ഭൂ­മി­യിൽ തൊ­ട്ടു് ഉ­രു­ളാൻ തു­ട­ങ്ങി. മ­രി­ക്കു­ന്ന­തു­വ­രെ­യും മ­രി­ച്ച­തിൽ­പ്പി­ന്നീ­ടും ഗാ­ന്ധി­ജി­യു­ടെ രഥം ഭൂ­മി­യിൽ നി­ന്നു­യർ­ന്നേ സ­ഞ്ച­രി­ച്ചി­ട്ടു­ള്ളു. സ­ഞ്ച­രി­ക്കു­ന്നു­ള്ളു.

നി­രീ­ക്ഷ­ണ­ങ്ങൾ
  1. ഞാൻ ദ്വി­തീ­യാ­ക്ഷ­ര പ്രാ­സ­വാ­ദി­യാ­ണു് രണ്ടു കാ­ള­ക­ളെ ക­ല­പ്പ­യിൽ ചേർ­ത്തു­കെ­ട്ടി നിലം ഉ­ഴു­തു­മ­റി­ക്കു­ന്ന­തു­പോ­ലെ സ­ജാ­തീ­യ­ങ്ങ­ളാ­യ വൃ­ഷ­ഭാ­ക്ഷ­ര­ങ്ങ­ളെ ഛ­ന്ദ­സ്സിൽ കെ­ട്ടി­വ­ച്ചു് അ­നു­ഭ­വ­ക്ഷേ­ത്ര­ത്തി­ലൂ­ടെ ഉ­ഴു­തു­മ­റി­ക്കൽ ന­ട­ത്തു­ന്ന­വ­നാ­ണു് കവി. കാളകൾ ഒരേ നി­റ­മാ­ണെ­ങ്കിൽ, ഒരേ വ­ലി­പ്പ­മു­ള്ള­വ­യാ­ണെ­ങ്കിൽ, ഏറെ ന­ന്നു്. അ­തു­പോ­ലെ സ്വ­ര­വ്യ­ഞ്ജ­ന­ങ്ങ­ളു­ടെ ഐക്യം പ്രാ­സ­ത്തി­നു വ­രു­ന്ന­തും ഏറെ ന­ന്നു്.
  2. കെ. സി. കേ­ശ­വ­പി­ള്ള യുടെ ഒരു ശ്ലോ­കം. നല്ല ഓർ­മ്മ­യി­ല്ല. എ­ങ്കി­ലും എ­ഴു­താം. പാ­മ്പി­ന്റെ രത്നം കൊ­ത്തി­യ­ന്റെ വി­ത്തം/സ­തീ­കു­ചാ­കേ­സ­രി തന്റെ കേശം/ഇ­വ­റ്റി­ല­ന്യ­ന്റെ കര പ്ര­ചാ­രം/മ­രി­ക്കി­ല­ല്ലാ­തെ ഭ­വി­ക്ക­യി­ല്ല. ശ­രി­യാ­ണോ? സംശയം പാ­മ്പി­ന്റെ രത്നം കവി സ­ങ്ക­ല്പ­മ­ല്ലെ­ന്നു­ത­ന്നെ ഇ­രി­ക്ക­ട്ടെ എ­ത്ര­യെ­ത്ര പാ­മ്പു­പി­ടി­ത്ത­ക്കാർ അ­വ­യു­ടെ ര­ക്ത­മെ­ടു­ത്തി­രി­ക്കും. കൊ­തി­ച്ച­ന്റെ വി­ത്തം കു­ടി­യ­നാ­യ മ­രു­മ­ക­നു കൊ­ടു­ക്കാൻ­വേ­ണ്ടി അ­മ്മാ­യി അ­വ­രു­ടെ കൊ­തി­യ­നാ­യ ഭർ­ത്താ­വ­റി­യാ­തെ പ­ണ­മെ­ടു­ത്തു മ­കൾ­ക്കു കൊ­ടു­ക്കും സ­തീ­കൃ­പം—മിക്ക ഡോ­ക്ടർ­മാ­രും പറയും കെ. സി. കേ­ശ­വ­പി­ള്ള­യ്ക്കു തെ­റ്റു പ­റ്റി­യെ­ന്നു്. കേസരി തന്റെ കേശം —കൈ­കൊ­ണ്ട­ല്ലെ­ങ്കി­ലും മൃ­ഗ­ശാ­ല­യി­ലെ സൂ­ക്ഷി­പ്പു­കാ­രൻ കേസരി തന്റെ കേശം തൊ­ടു­ന്നു­ണ്ടു്; വ­ടി­കൊ­ണ്ടു്.
  3. നീ­ല­ക്ക­ണ്ണു­ക­ളു­ള്ള ഒരു ഭീ­മാ­കാ­രൻ തീ­രെ­ക്കൊ­ച്ചാ­യ ഒരു പെ­ണ്ണി­നെ സ്നേ­ഹി­ച്ചു. കൊ­ച്ചു­പെ­ണ്ണി­ന്റെ ആ­ഗ്ര­ഹം ഒരു കൊ­ച്ചു വീടു വേ­ണ­മെ­ന്ന­താ­യി­രു­ന്നു. വർ­ണ്ണോ­ജ്ജ്വ­ല­ത­യാർ­ന്ന പൂ­ക്ക­ളോ­ടു­കൂ­ടി ഹ­ണി­സ­ക്ക്ൾ വ­ള­രു­ന്ന ഉ­ദ്യാ­ന­ത്തോ­ടു­കൂ­ടി­യ ഭവനം. ഭീ­മാ­കാ­രൻ, ഭീ­മാ­കാ­ര­നെ­പ്പോ­ലെ അവളെ സ്നേ­ഹി­ച്ചു. വ­ലി­പ്പ­മാർ­ന്ന കാ­ര്യ­ങ്ങൾ ചെ­യ്യാ­നേ അ­യാ­ളു­ടെ കൈ­കൾ­ക്കു ശീ­ല­മു­ള്ളു. ഭവനം നിർ­മ്മി­ക്കാ­നോ വർ­ണ്ണോ­ജ്ജ്വ­ല­ത­യാർ­ന്ന പൂ­ക്ക­ളോ­ടു­കൂ­ടി ഹ­ണി­സ­ക്ക്ൾ വ­ള­രു­ന്ന ഉ­ദ്യാ­ന­ത്തി­ന്റെ വാ­തി­ലിൽ തട്ടി ശ­ബ്ദ­മു­ണ്ടാ­ക്കാ­നോ അ­യാ­ളു­ടെ കൈ­കൾ­ക്കു ക­ഴി­യു­മാ­യി­രു­ന്നി­ല്ല. നീ­ല­ക്ക­ണ്ണു­ക­ളു­ള്ള ഭീ­മാ­കാ­ര­നാ­യി­രു­ന്നു അയാൾ. ഒരു കൊ­ച്ചു­പെ­ണ്ണി­നെ­യാ­ണു് അയാൾ സ്നേ­ഹി­ച്ച­തു്. കൊ­ച്ചു കൊ­ച്ചു­പെ­ണ്ണു് അ­വൾ­ക്കു സു­ഖ­ങ്ങ­ളിൽ കൊതി. ഭീ­മാ­കാ­ര­ന്റെ നീണ്ട കാൽ­വ­യ്പു­കൾ ക­ണ്ടു് അ­വൾ­ക്കു് അ­സ്വ­സ്ഥ­ത­യു­ണ്ടാ­യി. കു­റ­ച്ചു­കാ­ലം ക­ഴി­ഞ്ഞ­പ്പോൾ അവൾ സ­മ്പ­ന്ന­നാ­യ ഒരു ഹ്ര­സ്വ­കാ­യ­ന്റെ ആ­ശ്ലേ­ഷ­ത്തിൽ അ­മർ­ന്നു. അ­യാൾ­ക്കു വർ­ണ്ണോ­ജ്ജ്വ­ല­ത­യാർ­ന്ന പൂ­ക്ക­ളോ­ടു­കൂ­ടി ഹ­ണി­സ­ക്ക്ൾ വ­ള­രു­ന്ന ഉ­ദ്യാ­ന­മു­ള്ള ഭ­വ­ന­മു­ണ്ടു്. ഈ ക­വി­ത­യു­ടെ അ­വ­സാ­ന­മി­ങ്ങ­നെ

Now the blue-​eyed giant realizes,

a giant is it even a graveyard for love

in the garden where the honeysuckle grows

in a riot of colours

that sort of house

(Nâızm Hikmet, 1902–63 എന്ന ടർ­ക്കി­ഷ് ക­മ്മ്യൂ­ണി­സ്റ്റ് ക­വി­യു­ടെ കാ­വ്യം)

സ്ത്രീ­പു­രു­ഷ­ബ­ന്ധ­ത്തി­ന്റെ ചേർ­ച്ച­യി­ല്ലാ­യ്മ­യെ എത്ര മ­നോ­ഹ­ര­മാ­യി ഈ മ­ഹാ­ക­വി ആ­വി­ഷ്ക­രി­ക്കു­ന്നു­വെ­ന്നു നോ­ക്കു­ക, പ്രേ­മം പു­ഷ്പി­ക്ക­ണ­മെ­ങ്കിൽ സ­മാ­ന­ഘ­ട­ക­ങ്ങൾ ഉ­ണ്ടാ­യി­രി­ക്ക­ണം.

ഏ­ഴാ­ച്ചേ­രി

നീ പോ­യ­തിൽ­പ്പി­ന്നെ നെയ്യാറിടംപിരി-​

ശ്ശം­ഖു നീ­ട്ടാ­റി­ല്ല കാർ­ത്തി­ക­നി­ലാ­വിൽ

മ­ക­ര­മ­ഞ്ഞൊ­ഴു­കു­ന്ന രാ­വു­ക­ളിൽ നി­ഴ­ലു­കൾ

വാ­സ­നി­ക്കാ­റി­ല്ല വ­ഴി­യ­മ്പ­ല­ത്തിൽ.

വാകകൾ വ­ന്ധ്യ­ത­യ­ക­റ്റാൻ ഘനാഘന

ധ്യാ­നം ന­ട­ത്തി­ക്ക­രി­നി­ഴൽ ഹോ­മി­ച്ചു

വാഴും മ­ല­യ­ടി­വ­ശ­ങ്ങ­ളിൽ, വെയിൽ

കാ­ഞ്ഞു കുംഭം തു­ടു­ക്കു­ന്ന ന­ട്ടു­ച്ച­യിൽ

എ­ണ്ണ­ക്ക­റു­മ്പി­യാം നി­ന്നെ­ത്തി­ര­യു­ന്നു

സ­പ­ദ­ളി­ലി­ണ­ങ്ങാ­ച്ച­വ­റ്റി­ല­പ്പ­ക്ഷി­കൾ

എം. എസ്. സു­ബ്ബ­ല­ക്ഷ്മി പാ­ടു­ന്ന­തു­കൊ­ണ്ടു് വേറെ ആർ­ക്കും പാടാൻ പാ­ടി­ല്ലേ എന്ന ചോ­ദ്യ­മു­ണ്ടാ­കാം. പാടാം. പാ­ടേ­ണ്ട­തു­മാ­ണു്. പക്ഷേ, തീ­വ­ണ്ടി­യിൽ ക­യ­റി­നി­ന്നു് മു­ഷി­ഞ്ഞ സാ­രി­യു­ടെ നാ­റ്റം പ­ര­ത്തി തൊ­ണ്ട­കീ­റു­ന്ന സ്ത്രീ­യെ സു­ബ്ബ­ല­ക്ഷ്മി എന്നു വി­ളി­ച്ചു­കൂ­ട­ല്ലോ.

ക­വി­താ­മ­യ­ങ്ങ­ളാ­യ ഈ വരികൾ ശ്രീ. ഏ­ഴാ­ച്ചേ­രി രാ­മ­ച­ന്ദ്രൻ ക­ലാ­കൗ­മു­ദി­യിൽ എ­ഴു­തി­യ ‘നീലി’ എന്ന കാ­വ്യ­ത്തി­ലു­ള്ള­താ­ണു്. ആ­രാ­ണു് “നീലി?” അവൾ ക­ണ്ണു­ക­ളിൽ തീ­നാ­ള­മു­ള്ള ക­ള്ളി­യ­ങ്കാ­ട്ടു നീ­ലി­യാ­ണു്: ഒ­റ്റ­ച്ചി­ല­മ്പൂ­രി വിറ്റ സ്ത്രീ­ര­ത്ന­മാ­ണു്. പക്ഷേ, അ­വ­രി­ലൊ­ക്കെ­യു­ണ്ടാ­യി­രു­ന്ന വീ­ര­ധർ­മ്മാ­ത്മ­ക­ത്വം ഇ­ന്നി­ല്ല. ഇന്നു കു­ന്തി എ­ച്ചി­ലി­ല ന­ക്കി­ത്തു­ട­യ്ക്കു­ന്നു. ഒ­ക്ക­ത്തി­രു­ന്നു വാ കീ­റു­ന്ന കർ­ണ്ണ­നെ കൊ­ത്താൻ വ­രു­ന്ന ബ­ലി­ക്കാ­ക്ക­യെ പാ­യി­ക്കു­ന്ന അർ­ദ്ധ­ന­ഗ്ന­യാ­യ പാ­ണ്ടി­ക്കു­റ­ത്തി­യാ­ണു് അവൾ. അമ്മി കൊ­ത്തു­ന്ന വി­ല്ലു­പു­രം­കാ­രി മീ­നാ­ച്ചി­യാ­ണു്. ഇന്നു മ­ല്ലാ­രി പ്രി­യ­യാ­യ ഭാ­മ­യി­ല്ല, തേർ­തെ­ളി­ക്കു­ന്ന സു­ഭ­ദ്ര­യി­ല്ല, ഝാൻസി റാ­ണി­യി­ല്ല. സ്ത്രീ­ക്കു് എന്തേ ഈ അ­ധഃ­പ­ത­നം? അ­തി­ന്റെ കാരണം കവി തേ­ടു­ന്നി­ല്ല, അതു കവി അ­നു­ഷ്ഠി­ക്കേ­ണ്ട കർ­മ്മ­വു­മ­ല്ല. സ്ത്രീ­ത്വ­ത്തി­നു സം­ഭ­വി­ച്ച ജീർ­ണ്ണ­ത­യി­ലേ­ക്കു കൈ­ചൂ­ണ്ടി സ്ത്രീ­യെ­യും പു­രു­ഷ­നെ­യും ഉ­ദ്ബു­ദ്ധ­രാ­ക്കാ­നേ അ­ദ്ദേ­ഹ­ത്തി­നു് ഉ­ദ്ദേ­ശ്യ­മു­ള്ളു. അതു് ഏ­ഴാ­ച്ചേ­രി ഭം­ഗി­യാ­യി അ­നു­ഷ്ഠി­ക്കു­ന്നു­ണ്ടു­താ­നും.

images/Ezhachery.jpg
ഏ­ഴാ­ച്ചേ­രി രാ­മ­ച­ന്ദ്രൻ

ആ­യി­ര­മാ­യി­രം ഫെ­മി­നി­സ്റ്റു­കൾ തൊ­ണ്ട­കീ­റി വാ­ദി­ച്ചാ­ലു­ണ്ടാ­കു­ന്ന­തി­ന്റെ ശ­ക്തി­യു­ടെ പ­തി­നാ­യി­രം മ­ട­ങ്ങ് ശക്തി ഈ കാ­വ്യ­ത്തി­നു­ണ്ടു്. പ്ര­തി­രൂ­പാ­ത്മ­ക­ത­ല­ത്തിൽ­ക്കൂ­ടി, ഇ­ന്ന­ത്തെ സ്ത്രീ­ക്കു സം­ഭ­വി­ച്ചി­രി­ക്കു­ന്ന വൈ­കാ­രി­കാ­ഘാ­തം പൂർ­വ­കാ­ല­ത്തെ വീ­ര­ത­രു­ണി­ക­ളിൽ­ക്കൂ­ടി ആ­വി­ഷ്ക­രി­ക്കു­ന്നു ഏ­ഴാ­ച്ചേ­രി. സ്ത്രീ­യു­ടെ പൂർ­വ­കാ­ല സൗ­ഭാ­ഗ്യം, ന­വീ­ന­കാ­ല­ദുർ­ദ്ദ­ശ ഇവയെ അ­ദ്ദേ­ഹം വി­ദ­ഗ്ദ്ധ­മാ­യി ആ­ലേ­ഖ­നം ചെ­യ്യു­ന്നു. ഉ­ത്ക­ട­വി­കാ­ര­ങ്ങ­ളും അവയെ പ്ര­ക­ടി­പ്പി­ച്ച മ­ഹാ­നാ­ട­ക­ങ്ങ­ളും ഈ കാ­വ്യ­ത്തി­ലു­ണ്ടു്. ഐ­റ­ണി­യോ­ടു­കൂ­ടി. എ­ന്നാൽ ക­ലാ­ത്മ­ക­ത­യോ­ടു­കൂ­ടി ഏ­ഴാ­ച്ചേ­രി കാ­വ്യം അ­വ­സാ­നി­പ്പി­ക്കു­ന്നു.

ക­ള്ളി­യ­ങ്കാ­ട്ടെ ക­റു­ത്ത നീലി നി­ന്റെ

ക­ണ്ണു­ക­ളി­ലി­പ്പൊ­ഴും തീ­നാ­ള­മു­ണ്ടെ­ന്നു

കാടു പ­റ­യു­ന്ന­തും കാ­റ്റു പ­റ­യു­ന്ന­തും

കവിത പ­റ­യു­ന്ന­തും കള്ളം.

മു­റ്റ­ത്തെ മുല്ല

ദ­സ്തെ­യെ­വ്സ്കി­യു­ടെ Brothers Karamazov എന്ന നോ­വ­ലി­ലെ അ­ഞ്ചാ­മ­ധ്യാ­യ­മാ­യ The Grand Inquisitor എ­ന്ന­തു് അ­ത്യു­ജ്ജ്വ­ല­മാ­ണു്. അ­തി­നു് തു­ല്യ­മാ­യി വി­ശ്വ­സാ­ഹി­ത്യ­ത്തിൽ ഞാൻ വേ­റൊ­ന്നും ക­ണ്ടി­ട്ടി­ല്ല.

ഗ്രീ­ക്ക് പു­രാ­വൃ­ത്ത­ത്തി­ലെ ഒർ­ഫി­യ­സ് (Orpheus— ഒർ­ഫ്യൂ­സ് എ­ന്നും പറയും) വി­പ­ഞ്ചി­ക വാ­യി­ക്കു­മ്പോൾ മ­ര­ങ്ങൾ നൃ­ത്തം ചെ­യ്യും. നദികൾ ച­ല­ന­ര­ഹി­ത­ങ്ങ­ളാ­വും മ­ണൽ­ക്കാ­ടു­വ­രെ മ­ര­ങ്ങൾ ഒർ­ഫീ­യ­സി­ന്റെ പിറകേ ചെ­ന്നു് തോ­ട്ട­ങ്ങ­ളാ­യി മാറും. ഗ്രീ­ക്ക് പു­രാ­വൃ­ത്ത­ത്തി­ലെ മ­റ്റൊ­രു ക­ഥാ­പാ­ത്ര­മാ­യ അം­ഫീ­യൻ (Amphion) വി­പ­ഞ്ചി­ക മീ­ട്ടു­മ്പോൾ തീ­ബ്സി­ലെ ക­ല്ലു­കൾ സ്വ­ന്തം ഇ­ച്ഛാ­ശ­ക്തി­ക്കു് അ­നു­രൂ­പ­മാ­യി ച­ല­നം­കൊ­ള്ളു­മാ­യി­രു­ന്നു. സം­ഗീ­ത­ത്തി­ന്റെ ശക്തി. നാ­ദ­ത്തി­ന്റെ ഈ ശ­ക്തി­യെ­ക്കാൾ വ­ലി­യ­ശ­ക്തി­യാ­ണു് വാ­ക്കു­കൾ­ക്കു്. യേ­ശു­ദാ­സൻ നാ­ദം­കൊ­ണ്ടു സ്വർ­ണ്ണ­ഗോ­പു­ര­ങ്ങൾ നിർ­മ്മി­ക്കു­മ്പോൾ ച­ങ്ങ­മ്പു­ഴ വാ­ക്കു­കൾ­കൊ­ണ്ടു് ഗാ­ന­സ്രോ­ത­സ്വി­നി­കൾ നിർ­മ്മി­ക്കു­ന്നു. വെർ­ജീ­നി­യ വുൾഫി ന്റെ ഓരോ ചെ­റു­ക­ഥ­യും വാ­ക്കു­കൾ­കൊ­ണ്ടു നിർ­മ്മി­ച്ച ഗാ­ന­പ്ര­വാ­ഹ­മാ­ണു്. ച­ങ്ങ­മ്പു­ഴ ചെ­ന്നെ­ത്തി­യ അ­ധി­ത്യ­ക­യിൽ ചെ­ല്ലാൻ ന­മു­ക്കു മറ്റു ക­വി­ക­ളി­ല്ല. ടോൾ­സ്റ്റോ­യിഅന്ന ക­രേ­നി­ന’യിൽ Horse race വർ­ണ്ണി­ക്കു­മ്പോൾ. War and Peace-ൽ ഒരു പ്ര­ഭു­വി­ന്റെ മരണം വർ­ണ്ണി­ക്കു­മ്പോൾ താ­ജ്മ­ഹ­ലു­ക­ളാ­ണു സൃ­ഷ്ടി­ക്ക­പ്പെ­ടു­ന്ന­തു്. ഇതിനു ക­ഴി­വു­ള്ള ക­ഥാ­കാ­ര­ന്മാർ നോ­വ­ലി­സ്റ്റു­കൾ ന­മു­ക്കി­ല്ല. എം. എസ്. സു­ബ്ബ­ല­ക്ഷ്മി പാ­ടു­ന്ന­തു­കൊ­ണ്ടു് വേറെ ആർ­ക്കും പാടാൻ പാ­ടി­ല്ലേ എന്ന ചോ­ദ്യ­മു­ണ്ടാ­കാം. പാടാം പാ­ടേ­ണ്ട­തു­മാ­ണു്. പക്ഷേ, തീ­വ­ണ്ടി­യിൽ കയറി നി­ന്നു് മു­ഷി­ഞ്ഞ സാ­രി­യു­ടെ നാ­റ്റം പ­ര­ത്തി തൊ­ണ്ട­കീ­റു­ന്ന സ്ത്രീ­യെ സു­ബ്ബ­ല­ക്ഷ്മി എന്നു വി­ളി­ച്ചു­കൂ­ട­ല്ലോ. ന­മ്മു­ടെ എ­ഴു­ത്തു­കാർ­ക്കു ക­ഴി­വി­ല്ലെ­ന്നു ഞാൻ ഒ­രി­ട­ത്തും പ­റ­ഞ്ഞി­ട്ടി­ല്ല. പക്ഷേ, അവർ റ്റോ­മ­സ് മൻ, ഹെർമൻ ബ്രോ­ഹ്, ഗാർ­സി­ആ മാർ­കേ­സ്, ഇവോ ആൻ­ഡ്രീ­ച്ച്, റോആ ബാ­സ്തോ­സ്, യോസ ഇ­വർ­ക്കു തു­ല്യ­മാ­ണെ­ന്ന മ­ട്ടിൽ പ്ര­ഖ്യാ­പ­ന­ങ്ങൾ വ­രു­മ്പോൾ ആ പ­ടി­ഞ്ഞാ­റൻ സാ­ഹി­ത്യ­കാ­ര­ന്മാർ ക­ല­യു­ടെ അ­ധി­ത്യ­ക­യിൽ നി­ല്ക്കു­ന്നു. ഇ­വി­ടെ­യു­ള്ള­വർ ഉ­പ­ത്യ­ക­യിൽ നി­ല്ക്കു­ന്നു എന്നു പ­റ­യേ­ണ്ട­താ­യി വരും. അതു സ­ത്യ­വു­മാ­ണു്. അ­തി­നാൽ കോ­വി­ലൻ “ആ­ത്മ­ഭാ­വ­ങ്ങ­ളിൽ­നി­ന്നു് പാടേ വ്യ­തി­ച­ലി­ച്ചു­വോ? ഇല്ലേ ഇല്ല. സാ­ഹി­ത്യ­കാ­രൻ അ­യാ­ളു­ടെ ജ­നു­സ്സി­ന്റെ—ജീൻ എ­ന്നും—പ­രി­വ­ട്ട­ത്തിൽ ഭ്ര­മ­ണ­പ­ഥ­ത്തിൽ മാ­ത്ര­മെ ഉൺമയെ സാ­ക്ഷാ­ത്ക­രി­ക്കു­ന്നു­ള്ളു. മ­റു­ക­ണ്ടം ചാ­ടു­മ്പോ­ഴൊ­ക്കെ അയാൾ ലി­റ്റ­റ­റി ജേർ­ണ­ലി­സ്റ്റാ­യി­ത്തീ­രു­ന്നു. എ­ന്തു­ചെ­യ്യാം, പ­ടി­ഞ്ഞാ­റു­നോ­ക്കി­കൾ മു­റ്റ­ത്തെ മു­ല്ല­യു­ടെ മ­ണ­മ­ന്വേ­ഷി­ക്കു­ക­യും ഇല്ല”. എന്നു പ­റ­യു­ന്ന­തിൽ യു­ക്തി­യി­ല്ല. മു­റ്റ­ത്തെ മു­ല്ല­യു­ടെ മണം ഇ­വി­ടെ­യു­ള്ള­വർ ആ­സ്വ­ദി­ക്കു­ന്നു­ണ്ടു് മു­ല്ല­യെ­ക്കാൾ പ­രി­മ­ളം പ­ര­ത്തു­ന്ന പൂ­ക്കൾ മറ്റു ദേ­ശ­ങ്ങ­ളി­ലു­ണ്ടു് എന്നേ അവർ പ­റ­യു­ന്നു­ള്ളു (കോ­വി­ല­ന്റെ ലേഖനം മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ)

ഇ. എം. എസ്
images/NazimHikmetRan.jpg
Nâızm Hikmet

ഹേഗൽ പ­റ­ഞ്ഞു: “The great man of the age is the one who can put into words the will of his age, tell his age what its will is and accomplish it. What be does in the heart and essence of his age, he actualizes his age”. ഇതാണു ഗാ­ന്ധി­ജി ചെ­യ്ത­തു്. തന്റെ കാ­ല­യ­ള­വി­ലെ ഇ­ച്ഛാ­ശ­ക്തി­യെ വാ­ക്കു­ക­ളി­ലൂ­ടെ പ്ര­ത്യ­ക്ഷീ­ക­രി­ച്ചു മ­ഹാ­ത്മാ­ഗാ­ന്ധി, കാ­ല­യ­ള­വി­ന്റെ ഇ­ച്ഛാ­ശ­ക്തി­യെ­ന്തെ­ന്നു് അ­തി­നോ­ടു (കാ­ല­യ­ള­വി­നോ­ടു) പ­റ­യു­ക­യും അതിനെ സാ­ക്ഷാ­ത്ക­രി­ക്കു­ക­യും ചെ­യ്തു. തന്റെ കാ­ല­യ­ള­വി­ന്റെ ഹൃ­ദ­യ­വും സാ­രാം­ശ­വു­മാ­ണു് ആ പ്ര­വർ­ത്ത­ന­ത്തി­ലൂ­ടെ അ­ദ്ദേ­ഹം കാ­ണി­ച്ചു­ത­രു­ന്ന­തു്. കാ­ല­യ­ള­വി­നെ അ­ദ്ദേ­ഹം യാ­ഥാർ­ത്ഥി­ക­രി­ക്കു­ന്നു. ഇ­തൊ­ക്കെ പ്ര­വർ­ത്തി­ക്കു­ന്ന­വ­നാ­ണു് മഹാൻ. ആ നി­ല­യി­ലാ­ണു് മ­ഹാ­ത്മാ­ഗാ­ന്ധി­യെ രാ­ഷ്ട്ര­പി­താ­വാ­യി നമ്മൾ കാ­ണു­ന്ന­തു്. ലെനിൻ, ബി­സ്മാർ­ക്ക്, ഗാ­രി­ബാൾ­ഡി, മവോ സെ­തൂ­ങ്ങ്, ഹോ­ചീ­മിൻ ഇവരും ഈ അർ­ത്ഥ­ത്തിൽ രാ­ഷ്ട്ര­പി­താ­ക്ക­ളാ­ണു്.

ഹേ­ഗ­ലി­ന്റെ വാ­ക്യ­ങ്ങൾ എ­ടു­ത്തെ­ഴു­തി ഞാൻ സ­മർ­ത്ഥി­ക്കാൻ ശ്ര­മി­ക്കു­ന്ന ഈ വ­സ്തു­ത ത­ന്റേ­തു മാ­ത്ര­മാ­യ യു­ക്തി­ചി­ന്ത­യിൽ­ക്കൂ­ടി ശ്രീ. ഇ. എം. എസ്. സ­മർ­ത്ഥി­ച്ചി­രി­ക്കു­ന്നു (ദേ­ശാ­ഭി­മാ­നി വാ­രി­ക­യി­ലെ ‘രാ­ഷ്ട്ര പി­താ­വാ­ദം’ എന്ന ലേഖനം).

തന്റെ കാ­ല­യ­ള­വി­ലെ ഇ­ച്ഛാ­ശ­ക്തി­യെ വാ­ക്കു­ക­ളി­ലൂ­ടെ പ്ര­ത്യ­ക്ഷീ­ക­രി­ച്ചു മ­ഹാ­ത്മാ­ഗാ­ന്ധി കാ­ല­യ­ള­വി­ന്റെ ഇ­ച്ഛാ­ശ­ക്തി­യെ­ന്തെ­ന്നു് അ­തി­നോ­ടു (കാ­ല­യ­ള­വി­നോ­ടു) പ­റ­യു­ക­യും അതിനെ സാ­ക്ഷാ­ത്ക്ക­രി­ക്കു­ക­യും ചെ­യ്തു.

ഒരു കാ­ച­ത്തി­ലൂ­ടെ ക­ട­ക്കു­ന്ന ര­ശ്മി­കൾ ഒ­രു­സ്ഥ­ല­ത്തു് ഒ­രു­മി­ച്ചു ചേർ­ന്നു തി­ള­ക്ക­മു­ള്ള ബി­ന്ദു­വാ­യി പ­രി­ണ­മി­ക്കു­മ്പോൾ അതിനെ ഫോ­ക്ക­സ് എന്നു നമ്മൾ വി­ളി­ക്കു­ന്നു. വ­സ്തു­ത­ക­ളു­ടെ ര­ശ്മി­ക­ളെ ബു­ദ്ധി­യു­ടെ കാ­ച­ത്തി­ലൂ­ടെ ക­ട­ത്തി­വി­ട്ടു് ഒരു ബി­ന്ദു­വിൽ അതിനെ കൊ­ണ്ടു ചെ­ല്ലു­മ്പോൾ അവിടെ തോ­ജാ­മ­യ­മാ­കും. തേ­ജു­സ്സാർ­ന്ന ആ ബി­ന്ദു­വി­നെ­യാ­ണു് നമ്മൾ സത്യം എന്നു വി­ളി­ക്കു­ന്ന­തു് അ­ങ്ങ­നെ­യു­ള്ള സ­ത്യ­ത്തി­ന്റെ പ്ര­കാ­ശം ഇ. എം. എ­സ്സി­ന്റെ ലേ­ഖ­ന­ത്തി­ലു­ണ്ടു്. നി­ഷ്പ­ക്ഷ­ത­യും യു­ക്തി­ചി­ന്ത­യു­മാ­ണു് ഇ­തി­ന്റെ മു­ദ്ര­കൾ.

നിർ­വ്വ­ച­ന­ങ്ങൾ
പ്ര­ഫെ­സർ:
അ­ക്ഷ­ര­ങ്ങൾ എ­ല്ലാ­മ­റി­ഞ്ഞു­കൂ­ടെ­ങ്കി­ലും ആർ­ക്കും പ്രാ­പി­ക്കാ­വു­ന്ന ഒരു സ്ഥാ­നം.
സി­റ്റി ബസ്:
‘വാ­സു­ദേ­വ­വി­ലാ­സ’ത്തി­ലോ ‘കോ­ട്ട­യ്ക്ക’ലോ പോയി പി­ഴി­ച്ചിൽ ക­ഴി­ക്കാ­തെ അതു ന­ട­ത്താ­വു­ന്ന ഒരിടം.
പഴയ തി­രു­വി­താം­കൂർ സർ­വ­ക­ലാ­ശാ­ല­യി­ലെ
ഒ­രു­ദ്യോ­ഗ­സ്ഥൻ:
മാർ­ത്താ­ണ്ഡ­വർ­മ്മ’യിലെ തി­രു­മു­ഖ­ത്തു­പി­ള്ള­യാ­യി നാ­ട­ക­വേ­ദി­യിൽ വ­ന്ന­പ്പോൾ സ്വാ­ഭാ­വി­ക­ത­യു­ള്ള മ­നു­ഷ്യൻ. ഓ­ഫീ­സി­ലെ ക­സേ­ര­യി­ലി­രി­ക്കു­മ്പോൾ നല്ല അ­ഭി­നേ­താ­വു്.
ലേ­ഡീ­സ് ആൻഡ് ജെ­ന്റൽ­മെൻ:
പ്ര­ഭാ­ഷ­ക­ന്റെ മ­ന­സ്സി­ലു­ള്ള­തു പ­റ­ഞ്ഞാൽ ആ­പ­ത്തു­ണ്ടാ­കു­മെ­ന്ന­തി­നാൽ അതു മ­റ­ച്ചു പ്ര­യോ­ഗി­ക്കു­ന്ന സം­ബോ­ധ­ന.
തെ­റി­ക്ക­ത്തു­കൾ:
ഈ­ശ്വ­രൻ, ഗു­രു­നാ­ഥൻ, അച്ഛൻ ഇ­വ­രെ­ക്കു­റി­ച്ചു് ഒരു വി­വ­ര­വു­മി­ല്ലാ­ത്ത ആളുകൾ അ­യ­യ്ക്കു­ന്ന വ്യർ­ത്ഥ­ലേ­ഖ­ന­ങ്ങൾ.
ഇ­ന്ത്യ:
എന്റെ രാ­ജ്യ­ത്തെ ര­ക്ഷി­ക്കേ­ണ­മേ എന്നു ഞാൻ ഈ­ശ്വ­ര­നോ­ടു പ്രാർ­ത്ഥി­ക്കു­മ്പോൾ എ­ന്നോ­ടു­കൂ­ടി മ­റ്റു­ള്ള­വ­രും ചേർ­ന്നു പ്രാർ­ത്ഥി­ക്കു­ന്ന സ്ഥലം.
എം­ഗൽ­സും ദേവും
images/Engelspainting2.jpg
എം­ഗൽ­സ്

കെ. ദാ­മോ­ദ­രൻ (കേ­ര­ള­കൗ­മു­ദി­യു­ടെ പ­ത്രാ­ധി­പ­രാ­യി­രു­ന്ന കെ. സു­കു­മാ­ര­ന്റെ സ­ഹോ­ദ­രൻ) എ­ന്നോ­ടു് ഒ­രി­ക്കൽ പ­റ­ഞ്ഞു. ചില ദോ­ഷ­ങ്ങ­ളെ അ­ക­റ്റി­ക്കൊ­ണ്ടു് മു­ത­ലാ­ളി­ത്തം നി­ല­നി­റു­ത്ത­ണ­മെ­ന്നു വാ­ദി­ച്ച പി­ന്തി­രി­പ്പ­നാ­യ ജർ­മ്മൻ ത­ത്ത്വ­ചി­ന്ത­ക­നാ­യി­രു­ന്നു ഡൂ­റി­ങ് (Dühring) അ­ദ്ദേ­ഹ­ത്തി­ന്റെ വാ­ദ­ങ്ങൾ­ക്കു എം­ഗൽ­സ് മ­റു­പ­ടി ന­ല്കി­ക്കൊ­ണ്ടു ‘ആന്റി ഡൂ­റി­ങ്’ എന്ന പു­സ്ത­ക­മെ­ഴു­തി. അതിനു ഡൂ­റി­ങ് മ­റു­പ­ടി എ­ഴു­തി­യ­താ­യി എം­ഗൽ­സ് അ­റി­ഞ്ഞ­പ്പോൾ അ­ദ്ദേ­ഹം പ­റ­ഞ്ഞു­പോ­ലും: “എ­ന്നാൽ ഡൂ­റി­ങ്ങി­ന്റെ ആ പ്ര­ത്യാ­ഖ്യാ­നം വാ­യി­ക്കാ­തെ­ത­ന്നെ ഞാൻ മ­റു­പ­ടി എ­ഴു­തി­ക്ക­ള­യാം”.

പണ്ടു കേ­ശ­വ­ദേ­വും മ­റ്റൊ­രു പ്ര­ഭാ­ഷ­ക­നും ത­മ്മിൽ ശണ്ഠ. ത­നി­ക്കു ര­ണ്ടാ­മ­താ­യേ പ്ര­സം­ഗി­ക്കാ­നാ­വു എന്നു ദേവ്, മ­റ്റേ­യാ­ളും അതിനു വേ­ണ്ടി ശാ­ഠ്യം­പി­ടി­ച്ചു. ഒ­ടു­വിൽ സ­മ്മേ­ള­ന സം­ഘാ­ട­ക­രു­ടെ നിർ­ബ്ബ­ന്ധം­കൊ­ണ്ടു ദേവ് വ­ഴ­ങ്ങി ആദ്യം പ്ര­സം­ഗി­ച്ചു. അ­തി­നു­മുൻ­പു് ആ­ദ്യ­മാ­യി ദേവ് പ­റ­ഞ്ഞു: മി… എ­നി­ക്കു­ശേ­ഷം പ്ര­സം­ഗി­ക്കും, അ­തി­ന്റെ ഒരു ചു­രു­ക്കം ഞാൻ സ­ദ­സ്സി­നു തരാം. ചു­രു­ക്ക­ത്തി­ലെ ആ­ശ­യ­ങ്ങ­ളെ ദേവ് വി­മർ­ശി­ച്ചു പ്ര­ഭാ­ഷ­ക­നെ ക­ളി­യാ­ക്കു­ക­യും ചെ­യ്തു. അ­ദ്ദേ­ഹം ര­ണ്ടാ­മ­ത്തെ ആളായി പ്ര­ഭാ­ഷ­ണം ന­ട­ത്തി­യ­പ്പോൾ ദേവ് ന­ല്കി­യ സം­ക്ഷി­പ്ത­രൂ­പ­ത്തി­നും അ­തി­നും ഒരു വ്യ­ത്യാ­സ­വു­മി­ല്ലെ­ന്നു സ­ദ­സ്സു­ഗ്ര­ഹി­ച്ചു. കാ­ണാ­പ്പാ­ഠം പ­ഠി­ച്ചു പ്ര­ഭാ­ഷ­ണം ആ­വർ­ത്തി­ക്കു­ന്ന­വ­ന്റെ ഗ­തി­കേ­ടു്.

കു­ങ്കു­മം വാ­രി­ക­യിൽ ശ്രീ. വേണു ന­മ്പ്യാർ എ­ഴു­തി­യ ‘ശേഖരം’ എന്ന ചെ­റു­ക­ഥ ക­ണ്ട­പ്പോൾ എം­ഗൽ­സി­നെ­പ്പോ­ലെ, ദേ­വി­നെ­പ്പോ­ലെ അതു വാ­യി­ക്കാ­തെ ‘ട്രാ­ഷ്’ എന്നു പ­റ­ഞ്ഞാൽ തെ­റ്റി­ല്ല എ­ന്നു് എ­നി­ക്കു തോ­ന്നി. എ­ങ്കി­ലും സ­ത്യ­സ­ന്ധ­ത­യി­ല്ലാ­തെ വ­രു­മെ­ന്നു പേ­ടി­ച്ചു് ഞാൻ അതു വാ­യി­ച്ചു. എം­ഗൽ­സി­നും കേ­ശ­വ­ദേ­വി­നും സ്തു­തി.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1992-11-29.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 7, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.