SFNസായാഹ്ന ഫൌണ്ടേഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1993-01-03-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

ഞാൻ ബാ­ല­നാ­യി­രി­ക്കെ, ആ കൊ­ച്ചു ജ­ലാ­ശ­യ­ത്തിൽ ഒ­ഴു­ക്കി­യ ക­ട­ലാ­സ്സു­തോ­ണി പെ­ട്ടെ­ന്നു നി­ശ്ച­ല­മാ­യി. അതു് ഉ­റ­ങ്ങു­ന്ന­തു­പോ­ലെ തോ­ന്നി. ജ­ലാ­ശ­യ­വും ഉ­റ­ങ്ങു­ക­യാ­ണു്. ഒരു കാ­റ്റു വ­ന്നെ­ങ്കിൽ ര­ണ്ടും ഉ­ണ­രു­മാ­യി­രു­ന്നു. ഉ­ള്ളൂർ ക്ക­വി­ത ഭാരത സം­സ്കാ­ര­ത്തിൽ ഉ­റ­ങ്ങു­ക­യാ­ണു്. ഭാരത സം­സ്കാ­രം അതിൽ ച­ല­ന­ര­ഹി­തം. വ­ള്ള­ത്തോൾ ക്ക­വി­ത വൈ­ഷ­യി­ക­ത്വ­ത്തിൽ നി­ദ്രാ­ധീ­നം. വൈ­ഷ­യി­ക­ത്വ­ത്തി­നും സു­ഷു­പ്തി. വി­മർ­ശ­ന­ത്തി­ന്റെ കാ­റ്റു വീ­ശു­മ്പോ­ഴാ­ണു് ഇ­വ­യെ­ല്ലം ചലനം കൊ­ള്ളു­ന്ന­തു്. അ­തി­നാൽ ക­വി­താ­വി­മർ­ശ­നം ന­മു­ക്കു ഒ­ഴി­വാ­ക്കാ­വു­ന്ന­ത­ല്ല.

images/Kunhiramannairp.jpg
പി. കു­ഞ്ഞി­രാ­മൻ നായർ

നവീന കവിത പ­ടി­ഞ്ഞാ­റൻ ക­വി­ത­യിൽ ഉ­റ­ങ്ങു­ക­യ­ല്ല; അതിൽ താ­ണ്ഡ­വ­മാ­ടു­ക­യാ­ണു്. ആ നൃ­ത്തം അ­നു­സ്യൂ­ത­മാ­യി ന­ട­ത്താ­നാ­വി­ല്ല. ഇ­പ്പോൾ­ത­ന്നെ അ­തി­ന്റെ കാലു ക­ഴ­ച്ചു തു­ട­ങ്ങി; മേനി വി­യർ­ത്തു തു­ട­ങ്ങി. ഏറെ വൈ­കാ­തെ ഈ പ­ടി­ഞ്ഞാ­റൻ മ­ങ്ക­യോ­ടു പി. കു­ഞ്ഞി­രാ­മൻ നായർ മ­റ്റൊ­രു സ­ന്ദർ­ഭ­ത്തിൽ ചോ­ദി­ച്ച­തു­പോ­ലെ ന­മു­ക്കും ചോ­ദി­ക്കേ­ണ്ടി­വ­രും. മൂർ­ച്ഛാ­ജ­ന­ക­മാ­യ മ­രു­ന്നു­കൊ­ടു­ത്തു മ­യ­ക്ക­പ്പെ­ട്ടു മേ­ശ­മേൽ കി­ട­ത്തി­യി­രി­ക്കു­ന്ന രോ­ഗി­ണി­യെ­പ്പോ­ലെ സാ­യാ­ഹ്നം അ­ന്ത­രീ­ക്ഷ­ത്തിൽ നീ­ണ്ടു നി­വർ­ന്നു കി­ട­ക്കു­ന്ന­തു കാ­ണു­ന്ന നി­ങ്ങൾ ആ­മ്പൽ­പ്പൂ പൂ­ത്തു­നി­ല്ക്കു­ന്ന കേ­ര­ള­ത്തി­ലെ വാ­പി­ക­ളെ കാ­ണു­ന്നി­ല്ലേ?

“ന­യാ­ഗ്രാ”
images/Sugathakumari04.jpg
സു­ഗ­ത­കു­മാ­രി

സം­സ്കൃ­ത­ത്തി­ലെ അ­പ­സ്മാ­ര­ശ­ബ്ദ­ത്തി­നു സ്മ­ര­ണ­ശ­ക്തി­യു­ടെ അഭാവം എ­ന്നാ­ണു് അർ­ത്ഥം. സ്മ­ര­ണ­യെ ന­ശി­പ്പി­ക്കു­ന്ന­തു് ന­മ്മു­ടെ അ­ഹം­ബോ­ധ­മാ­ണു്. ന­ട­രാ­ജ­വി­ഗ്ര­ഹ­ത്തി­ലെ ശി­വ­പാ­ദ­ത്തി­ന്റെ താ­ഴെ­ക്കി­ട­ക്കു­ന്ന­തു് അ­പ­സ്മാ­രൻ എന്ന രാ­ക്ഷ­സ­നാ­ണെ­ന്നും അ­ങ്ങ­നെ ആ രൂപം അ­ഹം­ബോ­ധ­ത്തെ സൂ­ചി­പ്പി­ക്കു­ന്നു­വെ­ന്നും ഏതോ പ­ണ്ഡി­തൻ എ­ഴു­തി­യ­തു ഞാൻ വാ­യി­ച്ചി­ട്ടു­ണ്ടു്. അ­ഹം­ബോ­ധ­ത്തെ ച­വി­ട്ടി ന­ശി­പ്പി­ക്കു­ക­യാ­ണു ശിവൻ. ന­ട­രാ­ജ­ന്റെ നൃ­ത്തം പ്ര­പ­ഞ്ച­ല­യ­ത്തെ­യും വി­ഗ്ര­ഹ­ത്തി­നു ചു­റ്റു­മു­ള്ള അഗ്നി, പ്ര­പ­ഞ്ച­സൃ­ഷ്ടി­യെ­യും സൂ­ചി­പ്പി­ക്കു­ന്നു. ഉ­ടു­ക്കു് ഭാ­ഷ­യെ­യും അ­ഭ­യ­മു­ദ്ര സം­ര­ക്ഷ­ണ­ശ­ക്തി­യെ­യും കാ­ണി­ക്കു­ന്നു. ഉ­യർ­ത്തി­യ ഒരു കാ­ലി­നെ ഒരു കൈ ചൂ­ണ്ടി­ക്കാ­ണി­ക്കു­ന്ന­തു ഭ­ക്ത­ജ­ന­പ­രി­പാ­ല­ന­ത്തെ­യാ­ണു് സൂ­ചി­പ്പി­ക്കു­ക. ഒരു കൈ­യി­ലെ അ­ഗ്നി­നാ­ളം വി­നാ­ശാ­ത്മ­ക­ത­യു­ടെ പ്ര­തീ­ക­മ­ത്രേ. ശ്രീ­മ­തി സു­ഗ­ത­കു­മാ­രി യുടെ ന­യാ­ഗ്രാ എന്ന കാ­വ്യ­ത്തിൽ (മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പു്) ന­ട­രാ­ജ­ന്റെ വേ­റൊ­രു നൃ­ത്ത­രൂ­പ­ത്തെ­യാ­ണു് ആ­ലേ­ഖ­നം ചെ­യ്തി­ട്ടു­ള്ള­തു്. ജ­ടാ­ഭ­രം കു­ട­ഞ്ഞെ­ഴു­ന്നേ­റ്റു നി­ന്നു് തൃ­ക്കൈ­കൾ അ­ര­ക്കെ­ട്ടിൽ അ­പ്പു­റ­വു­മി­പ്പു­റ­വും കു­ത്തി നൃ­ത്ത­മാ­ടി ജ­ല­ദുർ­ഗ­യെ പ്ര­വ­ഹി­പ്പി­ക്കു­ന്ന ശി­വ­നെ­യാ­ണു് ഇവിടെ കാണുക. ആ ന­ട­രാ­ജ­നെ­യും ഗം­ഗാ­പ്ര­വാ­ഹ­ത്തെ­യും ന­യാ­ഗ്രാ വെ­ള്ള­ച്ചാ­ട്ട­വു­മാ­യി കവി ഭാ­വ­നാ­ത്മ­ക­മാ­യി കൂ­ട്ടി­യി­ണ­ക്കു­ന്നു. ആദരം ക­ലർ­ന്ന ഭ­യ­ത്തെ ഇം­ഗ്ലീ­ഷിൽ awe എന്നു പ­റ­യു­ന്നു. ആ രീ­തി­ലു­ള്ള വി­കാ­ര­മാ­ണു് ശി­വ­ന്റെ നൃ­ത്തം ഉ­ള­വാ­ക്കു­ന്ന­തു്. അതു വെറും ‘മി­ത്താ’ണെ­ന്നു (myth) ഞാൻ സ­മ്മ­തി­ക്കു­ന്നു. പക്ഷേ, ആ മി­ത്ത് അ­വാ­സ്ത­വി­ക­ത കൂ­ടാ­തെ ഒരു വി­ഭാ­ഗം ജനതയെ സ­മാ­ക്ര­മി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്നു. ന­യാ­ഗ്രാ ജ­ല­പാ­തം മി­ത്ത­ല്ല. അതു് യ­ഥാർ­ത്ഥ­മാ­യ ആ­ദ­ര­സ­മ്മി­ശ്ര­മാ­യ ഭ­യ­വി­കാ­ര­മു­ള­വാ­ക്കു­ന്നു. അ­വാ­സ്ത­വി­ക­മെ­ങ്കി­ലും ജ­ന­ത­യ്ക്കു വാ­സ്ത­വി­ക­മാ­യ മി­ത്തി­നെ­യും യ­ഥാർ­ത്ഥ­മാ­യ ജ­ല­പാ­ത­ത്തെ­യും നി­ര­ക്ഷീ­ര ന്യാ­യ­മ­നു­സ­രി­ച്ചു് സ­മ്മേ­ളി­പ്പി­ച്ചു് അ­നു­വാ­ച­ക­നെ ഉ­ദാ­ത്ത­മ­ണ്ഡ­ല­ത്തി­ലേ­ക്കു ന­യി­ക്കു­ന്ന കാ­വ്യ­മാ­ണു് ‘ന­യാ­ഗ്രാ’.

“അ­ടി­മു­ടി ന­ന­ഞ്ഞു­നി­ന്ന­ലി­വി­ല­ഴ­കിൽ, നി­ന്റെ

യ­തു­ല­തു­മു­ല­ഗം­ഭീ­രാ­ര­വാ­ര­ത്തിൽ

പ­ര­മാ­ന­ന്ദ­ത്തിൽ മു­ങ്ങി­ക്കു­ളി­ച്ചു ക­ണ്ണീ­രൊ­തു­ക്കി

യ­റി­യു­ന്നേൻ; സ്വർ­ഗ­ഗം­ഗാ വരവു ക­ണ്ടേൻ”.

ആ സ്വർ­ഗ്ഗ­ഗം­ഗ­യു­ടെ ആഗമനം അ­നു­വാ­ച­ക­നും കാ­ണു­ന്നു എ­ന്ന­താ­ണു് ഈ കാ­വ്യ­ത്തി­ന്റെ സ­വി­ശേ­ഷ­ത. ഇ­തി­ന്റെ മൗ­ലി­ക­ത അ­ഭി­ന­ന്ദ­നാർ­ഹ­മാ­യി­രി­ക്കു­ന്നു.

അ­സാ­ന്നി­ദ്ധ്യം

കേ­ര­ള­ത്തി­ലെ ചിലർ സാ­ഹി­ത്യ­വ്യ­വ­സാ­യം തു­ട­ങ്ങി­യി­ല്ലെ­ങ്കിൽ? അവർ റബർ വ്യ­വ­സാ­യ­ത്തിൽ ത­ല്പ­ര­രാ­കു­മാ­യി­രു­ന്നു.

ഞാൻ യൂ­ണി­വേ­ഴ്സി­റ്റി കോ­ളേ­ജിൽ (കൊ­ളീ­ജ് എ­ന്നു് ശ­രി­യാ­യ ഉ­ച്ചാ­ര­ണം) പ­ഠി­ച്ച കാ­ല­ത്തു് എന്നെ കെ­മി­സ്റ്റ്രി പ­ഠി­പ്പി­ച്ച അ­ധ്യാ­പ­ക­നെ കു­ട്ടി­കൾ ബുൺസൺ എന്നു വി­ളി­ച്ചി­രു­ന്നു. ജർ­മ്മൻ കെ­മി­സ്റ്റാ­യി­രു­ന്നു ബുൺസൺ. സാ­റി­ന്റെ ക്ലാ­സ്സിൽ എ­പ്പോ­ഴും ബഹളം. ‘ഹാ­ജ­രെ­ടു­ക്കു­മ്പോൾ’ സ്വ­ന്തം നമ്പർ ത­ക്ക­സ­മ­യ­ത്തു പറയാൻ മ­റ­ന്നു­പോ­യ വി­ദ്യാർ­ത്ഥി പി­ന്നീ­ടു് അതു പ­റ­ഞ്ഞാൽ സാറ് വ­ക­വ­യ്ക്കി­ല്ല. You are absent എ­ന്നാ­വും അ­ദ്ദേ­ഹ­ത്തിൽ­നി­ന്നു വ­രു­ന്ന വാ­ക്കു­കൾ. വി­ദ്യാർ­ത്ഥി No, Sir, I am present എന്നു മ­റു­പ­ടി ന­ല്കി­യാൽ No you are absent എ­ന്നു് അ­ദ്ദേ­ഹം പറയും. ക്ലാ­സ്സിൽ ഇ­രി­ക്കു­ന്ന കു­ട്ടി­യെ ഇ­ല്ലാ­താ­ക്കു­ന്ന ഏർ­പ്പാ­ടാ­യി­രു­ന്നു സാ­റി­ന്റേ­തു്. എന്റെ അ­ധ്യാ­പ­ക­നെ­പ്പോ­ലെ­യാ­ണു് മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ “മ­ര­ണ­ക്ക­ളി” എന്ന ചെ­റു­ക­ഥ എ­ഴു­തി­യ ശ്രീ. സോ­ക്ര­ട്ടീ­സ് വാ­ല­ത്തു്. വാ­രി­ക­യു­ടെ മൂ­ന്നു പുറം അ­ദ്ദേ­ഹം അ­ക്ഷ­ര­ങ്ങൾ­കൊ­ണ്ടു നി­റ­ച്ചു­വ­ച്ചി­രി­ക്കു­ന്നു. എ­ന്നാൽ ആ പു­റ­ങ്ങ­ളാ­കെ ശൂ­ന്യം. ഒരു വ്യ­ത്യാ­സം മാ­ത്രം. അ­ച്ച­ടി­മ­ഷി പു­ര­ളാ­ത്ത വെറും താ­ളു­കൾ ദ്ര­ഷ്ടാ­ക്ക­ളെ പീ­ഡി­പ്പി­ക്കി­ല്ല. സോ­ക്ര­ട്ടീ­സി­ന്റെ മു­ദ്രി­ത­പ­ത്ര­ങ്ങൾ (printed pages) വ­ല്ലാ­തെ പീ­ഡി­പ്പി­ക്കു­ന്നു. ഒരു ക്രി­ക്ക­റ്റ് ക­ളി­ക്കാ­ര­ന്റെ ജീ­വി­തം മ­റ്റൊ­രു­ത്ത­നെ­ക്കൊ­ണ്ടു് എ­ഴു­തി­പ്പി­ക്കു­ന്ന­താ­യി പ്ര­സ്താ­വം ന­ട­ത്തി സാ­മാ­ന്യ­മാ­യി ജീ­വി­ത­ത്തെ­യും മ­ര­ണ­ത്തെ­യും കു­റി­ച്ചു് വാ­യ­ന­ക്കാ­ര­നു് അ­വ­ബോ­ധം ഉ­ണ്ടാ­ക്കി­ക്കൊ­ടു­ക്കാ­നാ­ണു് സോ­ക്ര­ട്ടീ­സി­ന്റെ യത്നം. ആ യ­ത്ന­ത്തിൽ അ­ദ്ദേ­ഹം പ­രാ­ജ­യ­പ്പെ­ടു­ന്നു­വെ­ന്നു മാ­ത്ര­മ­ല്ല, നി­ര­പ­രാ­ധ­രാ­യ വാ­യ­ന­ക്കാ­രെ യാ­ത­ന­യിൽ കൊ­ണ്ടു­ചെ­ല്ലു­ക­യും ചെ­യ്യു­ന്നു. ഇ­ത്ര­ത്തോ­ളം അ­സ­ഹ­നീ­യ­മാ­യ വേ­റൊ­രു കഥ വാ­യി­ക്കേ­ണ്ട ദൗർ­ഭാ­ഗ്യം അ­ടു­ത്ത­കാ­ല­ത്തെ­ങ്ങും എ­നി­ക്കു­ണ്ടാ­യി­ട്ടി­ല്ല. ഞാൻ എ­റ­ണാ­കു­ളം മ­ഹാ­രാ­ജാ­സ് കോ­ളേ­ജിൽ അ­ധ്യാ­പ­ക­നാ­യി­രു­ന്ന കാ­ല­യ­ള­വിൽ സോ­ക്ര­ട്ടീ­സ് വാ­ല­ത്തു് അവിടെ വി­ദ്യാർ­ത്ഥി­യാ­യി­രു­ന്നു എ­ന്നാ­ണു് എന്റെ ഓർമ്മ. അ­ന്നു് നമ്പർ പറഞ്ഞ അ­ദ്ദേ­ഹ­ത്തെ പ്രെ­സ­ന്റാ­യി ഞാൻ സ്ലി­പ്പിൽ രേ­ഖ­പ്പെ­ടു­ത്തി­യി­രു­ന്നു. ഇന്നു ചെ­റു­ക­ഥ ര­ചി­ച്ചു് I am present എ­ന്നു് അ­ദ്ദേ­ഹം പ­റ­ഞ്ഞി­ട്ടും ഞാൻ No you are absent എന്നു മ­റു­പ­ടി പ­റ­യു­ന്നു.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: ചില സ്ത്രീ­കൾ റെ­ബ­ലു­ക­ളാ­യി മാ­റു­ന്ന­തു് എ­ന്തു­കൊ­ണ്ടു്?

ഉ­ത്ത­രം: ജീ­വി­ത­ത്തി­ന്റെ ആ­ദ്യ­ത്തെ കാ­ല­യ­ള­വിൽ അവർ പാപം ചെ­യ്യു­ക­യി­ല്ല. ന­ല്ല­വ­രാ­യി ജീ­വി­ക്കും. പക്ഷേ, ക്ര­മേ­ണ അ­ച്ഛ­ന­മ്മ­മാ­രും ബ­ന്ധു­ക്ക­ളും പി­ന്നീ­ടു ഭർ­ത്താ­വും അ­വ­രോ­ടു ക്രൂ­ര­മാ­യി പെ­രു­മാ­റും. അ­തി­ന്റെ ഫ­ല­മാ­യി അവർ വ­ഴ­ക്കാ­ളി­ത്ത­സ്വ­ഭാ­വ­മു­ള്ള­വ­രാ­യി മാറും.

ചോ­ദ്യം: നി­ങ്ങ­ളെ­ന്തി­നാ­ണു് എ­പ്പോ­ഴും സ്ത്രീ­ക­ളെ­ക്കു­റി­ച്ചു് എ­ഴു­തു­ന്ന­തു?

ഉ­ത്ത­രം: സൗ­ന്ദ­ര്യ­മു­ള്ള ആ­ളു­ക­ളെ­ക്കു­റി­ച്ചു്, സൗ­ന്ദ­ര്യ­മു­ള്ള വ­സ്തു­ക്ക­ളെ­ക്കു­റി­ച്ചു ഞാൻ എ­ഴു­തു­ന്നു. തി­രു­വ­ന­ന്ത­പു­രം എന്ന നാ­റു­ന്ന ന­ഗ­ര­ത്തെ­ക്കു­റി­ച്ചു ഞാൻ എ­ഴു­ത­ണ­മെ­ന്നാ­ണോ ഞങ്ങൾ പ­റ­യു­ന്ന­തു?

ചോ­ദ്യം: ഗൾഫ് രാ­ജ്യ­ങ്ങ­ളി­ലെ വർ­ത്ത­മാ­ന­പ്പ­ത്ര­ങ്ങൾ എ­ങ്ങ­നെ?

ഉ­ത്ത­രം: ഇ­ന്ത്യ­യിൽ­നി­ന്നു ചെ­ല്ലു­ന്ന­വ­രെ അവർ കൂ­ടു­തൽ മാ­നി­ക്കും. അ­തി­ന്റെ പേരിൽ എ­നി­ക്കും അ­നർ­ഹ­മാ­യ പ്രാ­ധാ­ന്യം കി­ട്ടി. ഖലീജ് റ്റെം­സ് എന്ന ദി­ന­പ­ത്ര­ത്തിൽ (ഇ­ന്ത്യ­യിൽ അതിനു തു­ല്യ­മാ­യ ഒരു പ­ത്ര­മി­ല്ല). ശ്രീ സു­രേ­ഷ് മേനോൻ എന്റെ പ്ര­ഭാ­ഷ­ണം റി­പോർ­ട്ട് ചെ­യ്ത­തു ക­ണ്ട­പ്പോൾ ഞാൻ അ­ദ്ഭു­ത­പ്പെ­ട്ടു­പോ­യി. പ­ട­ത്തോ­ടു­കൂ­ടി വെ­ണ്ട­യ്ക്ക അ­ക്ഷ­ര­ത്തിൽ ത­ല­ക്കെ­ട്ടോ­ടു­കൂ­ടി. നേ­രെ­മ­റി­ച്ചാ­ണു് കേ­ര­ള­ത്തി­ലെ സ്ഥതി.

ചോ­ദ്യം: ഭൂ­ത­കാ­ലം അ­സ­ഹ്യ­മാ­കു­ന്ന­തു പു­രു­ഷ­നോ സ്ത്രീ­ക്കോ?

ഉ­ത്ത­രം: പു­രു­ഷൻ ഭൂ­ത­കാ­ല­ത്തെ അ­ത്ര­ക­ണ്ടു ഓർ­മ്മി­ക്കു­ന്നി­ല്ല. സ്ത്രീ­യെ അതു് വേ­ദ­നി­പ്പി­ച്ചു­കൊ­ണ്ടി­രി­ക്കും. മാ­ത്ര­മ­ല്ല അ­വ­ളു­ടെ മ­ക­ളു­ടെ ജീ­വി­ത­ത്തെ­പ്പോ­ലും അ­തി­ല്ലാ­തെ­യാ­ക്കും.

ചോ­ദ്യം: കേ­ര­ള­ത്തി­ലെ ചിലർ സാ­ഹി­ത്യ­വ്യ­വ­സാ­യം തു­ട­ങ്ങി­യി­ല്ലെ­ങ്കിൽ?

ഉ­ത്ത­രം: അവർ റബർ വ്യ­വ­സാ­യ­ത്തിൽ ത­ല്പ­ര­രാ­കു­മാ­യി­രു­ന്നു.

ചോ­ദ്യം: നി­ങ്ങൾ ആ­ത്മ­ഹ­ത്യ ചെ­യ്യാൻ തീ­രു­മാ­നി­ച്ചാൽ എ­ഴു­തി­വ­യ്ക്കു­ന്ന ക­ത്തി­ന്റെ സ്വ­ഭാ­വം?

ഉ­ത്ത­രം: ഞാൻ ഒ­റ്റ­യ്ക്കു വന്നു. ഒ­റ്റ­യ്ക്കു പോ­കു­ന്നു.

ചോ­ദ്യം: ഒ­രു­പ­ദേ­ശം തരൂ.

ഉ­ത്ത­രം: ഒ­ന്നും അ­തി­രു­ക­ട­ക്ക­രു­തെ­ന്നു് കു­മാ­ര­നാ­ശാൻ പ­റ­ഞ്ഞ­താ­യി അ­ദ്ദേ­ഹ­ത്തി­ന്റെ മകൻ പ്ര­ഭാ­ക­രൻ എ­ന്നോ­ടു പ­റ­ഞ്ഞി­ട്ടു­ണ്ടു്. ഒരു ഹ്ര­സ്വ­മാ­യ കാ­ല­യ­ള­വി­നു് അ­പ്പു­റ­ത്തേ­ക്കു പ­ത്ര­പം­ക്തി­യോ കാർ­ട്ടൂ­ണോ നീ­ട്ടി­കൊ­ണ്ടു പോ­ക­രു­തെ­ന്നു് ഫിലിം ഡ­യ­റ­ക്ടർ അ­ര­വി­ന്ദൻ എ­ന്നോ­ടൊ­രി­ക്കൽ പ­റ­ഞ്ഞു. അ­ര­വി­ന്ദ­ന്റെ നിർ­ദ്ദേ­ശം ലം­ഘി­ച്ചു് ഞാൻ എ­ഴു­തി­ക്കൊ­ണ്ടി­രു­ന്നു. താൻ ഉ­പ­ദേ­ശി­ച്ച സത്യം തന്റെ ജീ­വി­ത­ത്തിൽ പ­കർ­ത്തി അ­ര­വി­ന്ദൻ ഹാസ്യ ചി­ത്ര­പ­ര­മ്പ­ര (മാ­തൃ­ഭൂ­മി വാ­രി­ക­യിൽ) നി­റു­ത്തി. ആ­ശാ­ന്റെ­യും അ­ര­വി­ന്ദ­ന്റെ­യും ഉ­പ­ദേ­ശം സ്വീ­ക­രി­ക്കൂ. ഒ­ന്നി­ലും അ­തി­രു­ക­ട­ക്കാ­തി­രി­ക്കൂ.

images/Aravindan.jpg
അ­ര­വി­ന്ദൻ

ആ­ത്മ­പ്ര­ശം­സ­യ്ക്കു് ഒ­രി­ക്ക­ലും അം­ഗീ­കാ­രം കി­ട്ടി­ല്ല. വാ­യ­ന­ക്കാർ സദയം ക്ഷ­മി­ക്ക­ണം. ഞാൻ ഒ­രാ­ത്മ­ശ്ലാ­ഘ ന­ട­ത്തി­ക്കൊ­ള്ള­ട്ടെ. കൃ­ത­ജ്ഞ­ത എന്റെ സ്റ്റ്രോ­ങ്ങ് പോ­യി­ന്റാ­ണു്. എ­നി­ക്കൊ­രു ഉ­പ­കാ­രം ചെയ്ത ആളിനെ, എ­ന്ന­ല്ല എ­ന്നെ­ക്കു­റി­ച്ചു ഒരു ന­ല്ല­വാ­ക്കു പറഞ്ഞ ആളിനെ എ­നി­ക്കു വി­സ്മ­രി­ക്കാ­നാ­വി­ല്ല. പല വി­ധ­ത്തി­ലും എന്റെ ഉ­പ­കർ­ത്താ­വാ­യ പ്ര­ഫെ­സർ എം. കെ. സാനു എ­ന്നെ­ക്കു­റി­ച്ചു കു­ങ്കു­മം വാ­രി­ക­യിൽ (20 ഡി­സം­ബർ) നല്ല വാ­ക്കു­കൾ എ­ഴു­തി­യി­രി­ക്കു­ന്നു. ആ സൗ­മ­ന­സ്യ­ത്തി­നു ഞാൻ അ­ദ്ദേ­ഹ­ത്തോ­ടു നന്ദി പ­റ­യു­ന്നു.

അ­വി­ശ്വാ­സ്യം

“ജ­ല­ഘ­ട­വും നി­റ­ച്ചു­കൊ­ണ്ടീ­വ­ഴി­ക്ക­വൾ വ­രാ­ത്ത­തി­നെ­ന്തി­ന്നു കാരണം”എ­ന്നു് കവി വാ­ക്യം ചൊ­ല്ലി­ക്കൊ­ണ്ടു് പ­മ്പാ­ന­ദി­യു­ടെ തീ­ര­ത്തു് അ­ര­ശ­താ­ബ്ദ­ത്തി­നു മുൻ­പു് ഞാ­നെ­ത്ര ദി­വ­സ­ങ്ങ­ളി­ലാ­ണു് നി­ന്നി­ട്ടു­ള്ള­തു്. പ­ല­പ്പോ­ഴും വ­രി­ല്ല അവൾ. വ­രു­മ്പോൾ എ­ന്തൊ­രു ഭംഗി! നേർ­ത്ത പു­രി­ക­ക്കൊ­ടി­കൾ, നീ­ണ്ടു ചു­രു­ണ്ട ത­ല­മു­ടി, ഋ­ജു­ത­യാർ­ന്ന മൂ­ക്കു്, നേരിയ ചു­ണ്ടു­കൾ. ആ വേ­ഷ­ത്തി­നു­ത­ന്നെ എ­ന്തൊ­രു കേ­ര­ളീ­യ­ത! മു­ണ്ടും ബ്ലൗ­സും. ഒ­ക്ക­ത്തു നി­റ­ഞ്ഞ കുടം. “ലളിത ലജ്ജ പു­ര­ണ്ട കൺ­കോ­ണു­ക­ളെ­റി­ഞ്ഞു് അവൾ മെ­ല്ലെ നീ­ങ്ങും. ഇ­ക്കാ­ല­ത്തു് എ­നി­ക്കു് അ­മ്പ­തു­കൊ­ല്ലം മുൻ­പു­ള്ള പ്രാ­യം കൈ­വ­ന്നെ­ങ്കിൽ കാ­മു­കി വ­രു­ന്ന­തു മ­റ്റൊ­രു വി­ധ­ത്തി­ലാ­യി­രി­ക്കും കാണുക. ക­ഴു­ത്ത­റ്റം വച്ചു മു­റി­ച്ചു കളഞ്ഞ ത­ല­മു­ടി. ഷേവ് ചെ­യ്തി­ട്ടു് ആ സ്ഥാ­ന­ത്തു വ­ര­ച്ചു­വ­ച്ച പു­രി­ക­ങ്ങൾ, ചു­ണ്ടിൽ തേച്ച കടും ചായം“കു­ട്ടി­ക്കു­റ­യ്ക്കു­മേൽ റൂഷ്”. വേഷമോ? ഭ­യാ­ന­കം! ഏ­താ­ണ്ടു് ക­ണ­ങ്കാൽ വരെ എ­ത്തു­ന്ന ളോഹ. ളോ­ഹ­യു­ടെ അ­ടി­വ­ശ­ത്തു കാ­ണു­ന്ന പൈ­ജാ­മ­യു­ടെ അറ്റം. പൊ­ട്ടി­ല്ല നെ­റ്റി­യിൽ. ധി­ക്കാ­ര­ത്തോ­ടു­ള്ള ന­ട­ത്തം. സർ­വ­പു­ച്ഛം. ഈ ഓവർ ഡ്രെ­സ്സി­ങ്ങാ­ണു് ന­മ്മ­ളു­ടെ­യും പു­ച്ഛം ക്ഷ­ണി­ച്ചു വ­രു­ത്തു­ന്ന­തു്.

നവീന കവിത പ­ടി­ഞ്ഞാ­റൻ ക­വി­ത­യിൽ ഉ­റ­ങ്ങു­ക­യ­ല്ല; അതിൽ താ­ണ്ഡ­വ­മാ­ടു­ക­യാ­ണു്. ആ നൃ­ത്തം അ­നു­സ്യൂ­ത­മാ­യി ന­ട­ത്താ­നാ­വി­ല്ല. ഇ­പ്പോൾ­ത­ന്നെ അ­തി­ന്റെ കാലു ക­ഴ­ച്ചു­തു­ട­ങ്ങി; മേനി വി­യർ­ത്തു തു­ട­ങ്ങി.

സാ­ഹി­ത്യ­ത്തി­ലും പാ­ടി­ല്ല ഈ Sartorial splendour (വേ­ഷ­ത്തെ­സ്സം­ബ­ന്ധി­ച്ച ഉ­ജ്ജ്വ­ല­ത). നി­ത്യ­ജീ­വി­ത­ത്തിൽ, അ­ന്യ­രോ­ടു­ള്ള പെ­രു­മാ­റ്റ­ത്തിൽ, നൂ­റു­ശ­ത­മാ­ന­വും ജെ­ന്റിൽ­മാ­നാ­യ ശ്രീ. ടി. വി. കൊ­ച്ചു­ബാ­വ­യു­ടെ ‘പു­ലർ­കാ­ലം’ എന്ന ചെ­റു­ക­ഥ­യു­ടെ ന്യൂ­ന­ത ഇ­താ­ണു് (കു­ങ്കു­മം). ശ­രി­യാ­യ മാ­ന­സി­ക­പ്രേ­ര­ണ­യി­ല്ലാ­തെ ഒ­രു­ത്തൻ ദു­ഷ്ട­ത­യോ­ടെ പെ­രു­മാ­റു­ന്നു. മകനെ അയാൾ ആ­ത്മ­ഹ­ത്യ­യി­ലേ­ക്കു ന­യി­ക്കു­ന്നു. മ­ക­ന്റെ ഭാ­ര്യാ­പി­താ­വി­നോ­ടു ശണ്ഠ കൂ­ടു­ന്നു. ഭാ­ര്യ­യെ നി­ഗ്ര­ഹി­ക്കു­ന്നു. കഥ പ­റ­യു­ന്ന ആൾ ആ ദു­ഷ്ട­നെ ശി­ക്ഷി­ക്കു­മ്പോൾ കഥ പ­ര്യ­വ­സാ­ന­ത്തി­ലെ­ത്തു­ന്നു. ക­സ­വാർ­ന്ന മു­ണ്ടി­നും ബ്ലൗ­സി­നും പകരം സെൽ­വാ­റും ക­മ്മീ­സും. പി­ച്ചി­പ്പൂ ചൂടിയ നീ­ണ്ടു ചു­രു­ണ്ട ത­ല­മു­ടി­ക്കു പകരം തോ­ള­റ്റം വച്ചു മു­റി­ച്ച ഹ്ര­സ്വാ­കേ­ശം. ലി­പ്സ്റ്റി­ക്, റൂഷ് ആ­കെ­യൊ­രു സാർ­ടോ­റി­യൽ സ്പ്ലെൻ­ഡർ. അതു വി­ശ്വാ­സ്യ­ത ന­ഷ്ട­പ്പെ­ടു­ത്തു­ന്നു.

നി­രീ­ക്ഷ­ണ­ങ്ങൾ—വി­ശ്വ­സാ­ഹി­ത്യ­ത്തി­ലൂ­ടെ
  1. ഗ്രീ­ക്ക് ജീ­വ­ച­രി­ത്ര­കാ­ര­നും പ്ര­ബ­ന്ധ­കാ­ര­നു­മാ­യ പ്ലൂ­ട്ടാ­ക്ക് ബു­ദ്ധി­ശ­ക്തി­യു­ള്ള ആ­ന­ക­ളെ­ക്കു­റി­ച്ചു പ­റ­ഞ്ഞ­തു് ഓർ­മ്മ­യി­ലെ­ത്തു­ന്നു. പ്ലൂ­ട്ടാ­ക്കി­ന്റെ കാ­ല­ത്തി­നു വ­ള­രെ­ക്കാ­ലം മുൻ­പ­ല്ലാ­തെ റോമിൽ ആനകളെ പല വി­ദ്യ­ക­ളും പ­ഠി­പ്പി­ച്ചി­രു­ന്നു. പെ­ട്ടെ­ന്നു തി­ര­യു­ക, വ­ട്ടം­ക­റ­ങ്ങു­ക ഇവ സ്ഥൂ­ല­ശ­രീ­ര­മു­ള്ള ആനകൾ ചെ­യ്യ­ണം. ആ­പ­ത്തു­ണ്ടാ­ക്കു­ന്ന അ­ഭ്യാ­സ­ങ്ങൾ. ഈ ആ­ന­ക­ളു­ടെ കൂ­ട്ട­ത്തിൽ ഒ­രാ­ന­യ്ക്കു് ഒ­ട്ടും ബു­ദ്ധി­യി­ല്ലാ­യി­രു­ന്നു. അ­തു­കൊ­ണ്ടു വി­ദ്യ­കൾ പ­ഠി­പ്പി­ച്ച ആ­ശാ­ന്മാർ അതിനെ ക­ളി­യാ­ക്കു­ക­യും ചെ­യ്തു. ആ ആന ആരും പ­റ­യാ­തെ, ആരും അ­റി­യാ­തെ നി­ലാ­വു­ള്ള സ­മ­യ­ത്തു ക­ടൽ­ക്ക­ര­യിൽ ചെ­ന്നു­നി­ന്നു് കൂ­ട്ടു­കാ­രു­ടെ വ­ട്ടം­ക­റ­ങ്ങു­ക തു­ട­ങ്ങി­യ വേലകൾ തനിയെ അ­ഭ്യ­സി­ച്ചി­രു­ന്നു. പാവം ആന, ന­മ്മു­ടെ ചില ക­വി­കൾ­ക്കു് ഈ ആ­ന­യു­ടെ വി­വേ­ക­മു­ണ്ടാ­യെ­ങ്കിൽ! അവർ ഓ­രോ­രു­ത്ത­രാ­യി ഏ­കാ­ന്ത­ത്തി­ലി­രു­ന്നു ക­വി­ത­യെ­ഴു­താൻ അ­ഭ്യ­സി­ക്കു­മാ­യി­രു­ന്നു.
  2. തി­യോ­ജി­നി­സ് എന്ന മെ­ഗാ­ര­യി­ലെ കവി ത­ല­മു­ടി ന­ര­ച്ചു വൃ­ദ്ധ­നാ­യാൽ ത­ല­മു­ടി ക­റു­ത്ത ചെ­റു­പ്പ­ക്കാ­രി­യാ­യ ഭാ­ര്യ­യെ ഒ­ഴി­വാ­ക്കൂ. ന­ങ്കൂ­ര­മി­ട്ടാ­ലും അ­നു­സ­രി­ക്കാ­ത്ത യാ­ന­പാ­ത്ര­ത്തെ­പ്പോ­ലെ അവൾ ഏ­തു­സ­മ­യ­ത്തും കെ­ട്ടു­പൊ­ട്ടി­ച്ചു മ­റ്റൊ­രു തു­റ­മു­ഖ­ത്തു് അ­ടു­ക്കും. യു­വ­തി­യാ­യ ഭാ­ര്യ­യ്ക്കു് യു­വാ­വാ­യ ഭർ­ത്താ­വി­ന്റെ തീ­ക്ഷ്ണ­കി­ര­ണ­ങ്ങ­ളാ­ണു വേ­ണ്ട­തു്, അതിൽ മാ­ത്ര­മേ അവൾ വാ­ടാ­തി­രി­ക്കൂ എ­ന്നു് പ്രൂ­സ്തും പ­റ­ഞ്ഞി­ട്ടു­ണ്ട്. പ­ടു­വൃ­ദ്ധ­നാ­യ ഒരു പ­ത്രാ­ധി­പ­രെ അ­യാ­ളു­ടെ പേ­ര­ക്കു­ട്ടി പ്രേ­മി­ക്കു­ന്നു­വെ­ന്നു് ന­ടി­ച്ചു് ക­ത്തു­ക­ള­യ­ച്ചു. രചനകൾ പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­ക്കി­ട്ടാ­നു­ള്ള ത­ന്ത്ര­മാ­ണു് അ­തെ­ന്നു മ­ന­സ്സി­ലാ­ക്കാ­തെ അയാൾ അവളെ വി­വാ­ഹം ക­ഴി­ക്കാൻ തീ­രു­മാ­നി­ച്ചു. അ­സ്റ്റ്രോ­ണ­മി പ­ഠി­പ്പി­ക്കു­ന്ന ഡോ­ക്ടർ എസ്. പ­ര­മേ­ശ്വ­രൻ അ­സ്റ്റ്രോ­ള­ജ­റാ­ണെ­ന്നു തെ­റ്റി­ദ്ധ­രി­ച്ചു് അയാൾ ഗ്ര­ഹ­നി­ല നോ­ക്കാൻ അ­ദ്ദേ­ഹ­ത്തെ ഏ­ല്പ്പി­ച്ചു. സ­ര­സ­നാ­യ പ്രൊ­ഫെ­സർ പ­റ­ഞ്ഞു: ‘ഇ­ത്ര­യും പ്രാ­യ­മു­ള്ള പു­രു­ഷൻ ഇ­ത്ര­യും പ്രാ­യം കു­റ­ഞ്ഞ ത­രു­ണി­യെ വി­വാ­ഹം ക­ഴി­ക്കു­ന്ന­തു് അ­യാ­ളു­ടെ ആ­വ­ശ്യ­ത്തി­ന­ല്ല. അ­ടു­ത്ത വീ­ട്ടു­കാ­ര­ന്റെ ആ­വ­ശ്യ­ത്തി­നാ­ണു്.
  3. സൂ­ക്ത­ര­ച­യി­താ­വാ­യ മാർഷൽ (Martial) എന്ന റോമൻ കവി: മോ­ളി­യു­ടെ പ­ല്ലു­കൾ നിറം കു­റ­ഞ്ഞ­തു്; സൂ­സ­ന്റേ­തു വെ­ളു­ത്ത­തും. കാ­ര­ണ­മു­ണ്ടു്. സൂ­സ­ന്റെ പ­ല്ലു­കൾ വി­ല­യ്ക്കു വാ­ങ്ങി­യ­വ, മോ­ളി­യു­ടേ­തു സ്വ­ന്ത­വും. നി­രൂ­പ­കർ വാ­ഴ്ത്തു­ന്ന പല മലയാള ചെ­റു­ക­ഥ­ക­ളും പ­ര­കീ­യ­ങ്ങ­ളാ­ണു്. അ­തു­കൊ­ണ്ടു് അവ ശോ­ഭാ­വ­ഹ­ങ്ങ­ളും.
  4. ക­ലാ­നി­രൂ­പ­ക­നും നോ­വ­ലി­സ്റ്റു­മാ­യ John Berger: സ­മ്പൂർ­ണ്ണ ന­ഗ്ന­ത­യു­ള്ള, അർ­ദ്ധ­ന­ഗ്ന­ത­യു­ള്ള രൂ­പ­ങ്ങൾ വ­ര­യ്ക്കു­ന്ന­തി­നു­ള്ള താ­ല്പ­ര്യം ലൈം­ഗി­ക­മ­ല്ലാ­തെ മ­റ്റൊ­ന്നു­മ­ല്ല. പ­ണി­തീർ­ന്ന ശി­ല്പം ആ­സ്വ­ദി­ക്കു­ന്ന­തും അ­തു­ത­ന്നെ. ആ­ധ്യാ­ത്മി­ക­ത്വം, രാ­ഷ്ട­വ്യ­വ­ഹാ­രം ഇവ ഉൾ­ക്കൊ­ള്ളു­ന്ന കൃ­തി­ക­ളു­ടെ ആ­സ്വാ­ദ­ന­വും ഇ­തു­പോ­ലെ ഉ­ള്ള­ട­ക്ക­ത്തെ അ­വ­ലം­ബി­ച്ചാ­ണു് ന­ട­ത്തു­ക. ശു­ദ്ധ­മാ­യ ക­ലാ­സ്വാ­ദ­നം വൈ­ഷ­മ്യ­മു­ള്ള പ്ര­ക്രി­യ­യാ­ണു്.
അ­ഴു­ക്കു­ചാ­ല്
images/SamareshBasuPic.jpg
സ­മ­രേ­ഷ് ബാസു

“ക­ലാ­സൃ­ഷ്ടി­യെ സ്വീ­ക­രി­ക്കാം; പ്ര­യോ­ജ­ന­പ്പെ­ടു­ത്താം. നമ്മൾ അതിനെ സ്വീ­ക­രി­ക്കു­മ്പോൾ ക­ലാ­കാ­രൻ ക­ണ്ടു­പി­ടി­ച്ച പാ­റ്റേൺ അ­നു­സ­രി­ച്ചു് ഇ­ന്ദ്രി­യ­ങ്ങൾ, ഭാവന, മറ്റു ശ­ക്തി­കൾ ഇവയെ നമ്മൾ അ­തി­ലേ­ക്കു ചെ­ലു­ത്തു­ക­യാ­ണു്. നമ്മൾ അതിനെ പ്ര­യോ­ജ­ന­പ്പെ­ടു­ത്തു­മ്പോൾ ന­മ്മു­ടെ പ്ര­വർ­ത്ത­ന­ങ്ങ­ളെ സ­ഹാ­യി­ക്കാൻ അതിനെ കൂ­ട്ടു­വി­ളി­ക്കു­ക­യാ­ണു്. പ്ര­യോ­ജ­ന­പ്പെ­ടു­ത്തൽ സ്വീ­ക­രി­ക്ക­ലി­നെ­ക്കാൾ ത­രം­താ­ണ­താ­ണു്. പ്ര­യോ­ജ­ന­പ്പെ­ടു­ത്തൽ ജീ­വി­ത­ത്തെ സ­ഹാ­യി­ക്കു­ന്നു. ജ്വ­ലി­പ്പി­ക്കു­ന്നു. പക്ഷേ, സ്വീ­ക­രി­ക്കൽ ജീ­വി­ത­ത്തെ സ­മ്പ­ന്ന­മാ­ക്കു­ന്നു”. ഏ­താ­ണ്ടു് ഇതേ വി­ധ­ത്തിൽ C. S. Lewis എ­ഴു­തി­യി­ട്ടു­ണ്ടു്.

images/sunilganguly.jpg
സുനിൽ ഗാം­ഗു­ലി

ശ്രീ. സി. ആർ. പ്ര­ഭാ­ക­രൻ ദേ­ശാ­ഭി­മാ­നി വാ­രി­ക­യി­ലെ­ഴു­തി­യ “പാർ­വ്വ­തി­പു­രം ശാ­ന്തം” എന്ന ചെ­റു­ക­ഥ പ്ര­ചാ­ര­ണാ­ത്മ­കം മാ­ത്ര­മാ­ണു്. നി­ര­പ­രാ­ധ­നാ­യ ഒരു തോ­ട്ടി­ത്തൊ­ഴി­ലാ­ളി­യെ ല­ഹ­ള­യു­ണ്ടാ­ക്കു­മ്പോൾ പൊ­ലീ­സ് മർ­ദ്ദി­ക്കു­ന്നു; അ­യാ­ളു­ടെ ഭാ­ര്യ­യെ വ­സ്ത്ര­മി­ല്ലാ­തെ­യാ­ക്കു­ന്നു. വെ­റു­മൊ­രു ചി­ത്രീ­ക­ര­ണം. പുതിയ ഭാ­ഷ­യിൽ പ­റ­ഞ്ഞാൽ ആ ചി­ത്രീ­ക­ര­ണ­ത്തിൽ അ­നു­വാ­ച­കൻ ജീ­വി­ക്കു­മ്പോ­ഴാ­ണ­ല്ലോ അതു ക­ല­യു­ടെ മ­ണ്ഡ­ല­ത്തി­ലേ­ക്കു ചെ­ല്ലു­ന്ന­തു്. ക­ഥാ­കാ­രൻ വർ­ണ്ണി­ക്കു­ന്ന സം­ഭ­വ­ങ്ങൾ ച­രി­ത്ര­പ­ര­മാ­യി ശ­രി­യാ­യി­രി­ക്കാം. സാ­മൂ­ഹി­ക­മാ­യി സ­ത്യാ­ത്മ­ക­മാ­യി­രി­ക്കാം. അ­തു­കൊ­ണ്ടു മാ­ത്രം ആ ചി­ത്രീ­ക­ര­ണം ക­ല­യാ­വി­ല്ല. ഇതേ വിഷയം സ­മ­രേ­ഷ് ബാസു (മാർ­ക്സി­റ്റ് സാ­ഹി­ത്യ­കാ­രൻ, Farewell എന്ന കഥ) സുനിൽ ഗാം­ഗു­ലി (The Fugitive and the Followers) ഇവർ കൈ­കാ­ര്യം ചെ­യ്യു­മ്പോൾ അവ ഉ­ത്കൃ­ഷ്ട­ങ്ങ­ളാ­യ ക­ലാ­സൃ­ഷ്ടി­ക­ളാ­യി മാ­റു­ന്നു. അവ ര­ണ്ടും എന്റെ ഹൃ­ദ­യ­ത്തെ സ­മ്പ­ന്ന­മാ­ക്കു­ന്നു. പ്ര­ഭാ­ക­ര­ന്റെ രചന എന്നെ ക­ലാ­രാ­ഹി­ത്യ­ത്തി­ന്റെ അ­ഴു­ക്കു­ചാ­ലി­ലേ­ക്കു് എ­റി­യു­ന്നു.

നിർ­വ­ച­ന­ങ്ങൾ
ശംബളം:
അ­മ്പ­തു­കൊ­ല്ലം മുൻ­പു് ഞാൻ ഹജൂർ ക­ച്ചേ­രി­യിൽ ഗു­മ­സ്ത­നാ­യി­രു­ന്ന കാ­ല­ത്തു് ഗു­മ­സ്ത­ന്മാർ­ക്കു ക­ന്റീ­നിൽ ചെ­ന്നി­രി­ക്കു­ന്ന­തി­നു സർ­ക്കാർ ന­ല്കി­യി­രു­ന്ന പണം.
ഡീ­സ­ന്റ്:
ത­ങ്ങൾ­ക്കു് ഉ­പ­കാ­രം ചെ­യ്യു­ന്ന എതു വൃ­ത്തി­കെ­ട്ട­വ­നെ­യും വി­ശേ­ഷി­പ്പി­ക്കാൻ സ്ത്രീ­കൾ പ്ര­യോ­ഗി­ക്കു­ന്ന ഒരു ഇം­ഗ്ലീ­ഷ് വാ­ക്കു്.
ക­ണ്ണാ­ടി:
ഭ­ക്ഷ­ണ­ശാ­ല­യിൽ കൈ­ക­ഴു­കു­മ്പോൾ പി­റ­കി­ലി­രി­ക്കു­ന്ന ത­രു­ണി­യെ അവളും അ­വ­ളു­ടെ ഭർ­ത്താ­വും അ­റി­യാ­തെ നോ­ക്കാൻ സ­ഹാ­യി­ക്കു­ന്ന ഒരു വസ്തു.
ദുർ­ദ്ദി­നം:
സം­സ്കൃ­ത­ത്തിൽ മ­ഴ­യു­ള്ള ദിവസം, കേ­ര­ള­ത്തിൽ ശംബളം കി­ട്ടു­ന്ന ദിവസം.
ഡോ­ക്ടർ:
സ്വ­ന്തം പ്ര­മേ­ഹ രോഗം ചി­കി­ത്സി­ച്ചു മാ­റ്റാ­നാ­വാ­തെ മറ്റു പ്ര­മേ­ഹ­രോ­ഗി­ക­ളെ ചി­കി­ത്സി­ക്കു­ന്ന ആൾ.
ബാ­ല­ച­ന്ദ്രൻ ചു­ള്ളി­ക്കാ­ടു്:
ക­വി­ക­ളിൽ മാ­ന്യൻ.
ഡോ­ക്ടർ ഓഫ് ഫി­ലോ­സ­ഫി:
എ­ഴു­ത്ത­ച്ഛൻ, കു­ഞ്ചൻ ന­മ്പ്യാർ, പു­നം­ന­മ്പൂ­തി­രി, വ­ള്ള­ത്തോൾ, കു­മാ­ര­നാ­ശാൻ, ഉ­ള്ളൂർ ഇ­വ­രൊ­ക്കെ ക­വി­ക­ളാ­യി­രു­ന്നു­വെ­ന്നു ന­മു­ക്കു പ­റ­ഞ്ഞു­ത­രു­ന്ന ആൾ.
അ­നു­ശോ­ച­ന സ­ന്ദേ­ശം:
പ­ച്ച­ക്ക­ള്ള­മെ­ന്നു് പ­ദ­ത്തി­ന്റെ പ­ര്യാ­യം.
നായ്:
വീ­ട്ടിൽ മ­റ്റു­ള്ള­വർ വ­രാ­തി­രി­ക്കാൻ വേ­ണ്ടി വീ­ട്ടു­ട­മ­സ്ഥൻ വ­ളർ­ത്തു­ന്ന മൃഗം, അ­ല്ലെ­ങ്കിൽ കടുവ.
വൃദ്ധ:
എ­ഴു­പ­തു ക­ഴി­ഞ്ഞാ­ലും തന്നെ ചെ­റു­പ്പ­ക്കാർ അ­ഭി­ലാ­ഷ­ത്തോ­ടെ നോ­ക്കു­ന്നു­വെ­ന്നു വി­ചാ­രി­ക്കു­ന്ന മ­ധു­ര­പ്പ­തി­നേ­ഴു­കാ­രി.
എൻ. എസ്. മാധവൻ
images/NSMadhavan.jpg
എൻ. എസ്. മാധവൻ

നവീന മലയാള ചെ­റു­ക­ഥ­യു­ടെ ത­ട­വ­റ­യിൽ കി­ട­ന്നു് അ­വി­ടെ­യു­ള്ള ഒറ്റ ജ­ന്ന­ലിൽ­ക്കൂ­ടി ഞാൻ നോ­ക്കു­മ്പോൾ കാ­ണു­ന്ന പ­ച്ച­പി­ടി­ച്ച പ്ര­ദേ­ശ­മാ­ണു് ശ്രീ. എൻ. എസ്. മാ­ധ­വ­ന്റെ ‘വി­ലാ­പ­ങ്ങൾ’ എന്ന ചെ­റു­ക­ഥ. അതു് ഹൃ­ദ­യ­ഹാ­രി­യാ­ണു്; ഉ­ജ്ജ്വ­ല­മാ­ണു്. ച­രി­ത്രാ­തീ­ത സ്വേ­ച്ഛാ­ധി­പ­ത്യ­കാ­ലം­തൊ­ട്ടു ഇ­ന്നു­വ­രെ­യു­ള്ള സ്വേ­ച്ഛാ­ധി­പ­ത്യ­ത്തെ­യും അ­തി­ന്റെ ത­കർ­ച്ച­യെ­യും കാ­ണി­ക്കാൻ ക­ഥാ­കാ­രൻ ഒരു ദേ­ശാ­ധി­പ­തി­യെ ചി­ത്രീ­ക­രി­ക്കു­ന്നു. അ­യാ­ളു­ടെ നൃ­ശം­സ­ത­യെ വ­ര­ച്ചു കാ­ണി­ക്കു­ന്നു. സ്വേ­ച്ഛാ­ധി­പ­തി­കൾ­ക്കു സ്വാ­ഭാ­വി­ക­മാ­യി സം­ഭ­വി­ക്കു­ന്ന ദു­ര­ന്ത­ത്തി­ലേ­ക്കു അ­ദ്ദേ­ഹം അ­നു­വാ­ച­ക­രു­ടെ ശ്ര­ദ്ധ ക്ഷ­ണി­ക്കു­ന്നു. ഫലമോ? മാ­ന­സി­ക­മാ­യ ഉ­ന്ന­മ­നം. എ­ക്സി­സ്റ്റെൻ­ഷ്യൽ മാം­സ­പേ­ശി­കൾ കാ­ണി­ച്ചു ക­ഥാ­ര­ച­ന എന്ന വ്യാ­യാ­മ­ത്തി­ലൂ­ടെ ആ മാം­സ­പേ­ശി­ക­ളെ വ­ലു­താ­ക്കി കാ­ണി­ക്കു­ന്ന ഇ­ന്ന­ത്തെ എ­ഴു­ത്തു­കാർ മാ­ധ­വ­ന്റെ ഇക്കഥ വാ­യി­ച്ചു നോ­ക്ക­ണം.

പെ­റ്റു­വീ­ണ കു­ഞ്ഞു വി­ര­ലു­കൾ മു­റു­ക്കി­പ്പി­ടി­ച്ചി­രി­ക്കു­ന്നു. ബാലൻ മു­ഷ്ടി­കൊ­ണ്ടു് കൂ­ടെ­ക്ക­ളി­ക്കു­ന്ന­വ­നെ ഇ­ടി­ക്കു­ന്നു. യു­വാ­വു് ബലം കാ­ണി­ക്കാൻ മു­ഷ്ടി പ്ര­ദർ­ശി­പ്പി­ക്കു­ന്നു. ഇ­വ­യെ­ല്ലാം സ്വേ­ച്ഛാ­ധി­പ­ത്യ­ത്തി­നെ­തി­രാ­യു­ള്ള ശ­ക്തി­പ്ര­ക­ട­ന­മാ­യി ഞാൻ പ­രി­ഗ­ണി­ക്കു­ന്നു. എൻ. എസ്. മാധവൻ മു­ഷ്ടി­മു­ദ്ര­യു­ടെ ക­ലാ­ത്മ­ക­ത­യി­ലൂ­ടെ സ്വേ­ച്ഛാ­ധി­പ­ത്യ­ത്തെ എ­തിർ­ക്കു­ന്നു.

അ­ധഃ­പ­ത­നം
images/FlaubertsParrot.jpg

ഗു­ന്റർ ഗ്രൗ­സ്സി ന്റെ Tin Drum എന്ന നോവൽ ലോ­ക­മാ­കെ ഒ­രു­ത­ര­ത്തി­ലു­ള്ള ‘സെൻ­സേ­ഷൻ’ ഉ­ള­വാ­ക്കു­ക­യും അതോടെ അ­ദ്ദേ­ഹം മ­ഹാ­യ­ശ­സ്ക­നാ­യി­ത്തീ­രു­ക­യും ചെ­യ്തു. അതിനു ശേഷം അ­ദ്ദേ­ഹം പല നോ­വ­ലു­ക­ളു­മെ­ഴു­തി. അ­വ­യെ­ല്ലാം ക്ര­മാ­നു­ഗ­ത­മാ­യ അ­ധഃ­പ­ത­ന­ത്തെ­യാ­ണു് കാ­ണി­ച്ച­തു്. ഇ­ന്നു് അ­ദ്ദേ­ഹ­ത്തി­ന്റെ കീർ­ത്തി­ക്കു മ­ങ്ങ­ലേ­റ്റി­രി­ക്കു­ന്നു. ഗ്രാ­സ്സി­ന്റെ The Call of the Toad എന്ന കൃതി നോ­വ­ലി­ന്റെ രൂ­പ­ത്തി­ലു­ള്ള വെറും വി­മർ­ശ­ന­മാ­ണെ­ന്നു്—സർ­ക്കാ­രി­നോ­ടു് വി­പ്ര­തി­പ­ത്തി കാ­ണി­ക്കു­ന്ന വി­മർ­ശ­ന­മാ­ണെ­ന്നു്—The Economist വാരിക എ­ഴു­തു­ന്നു. പെ­ട്ടെ­ന്നു പേ­രെ­ടു­ത്ത മ­റ്റൊ­രു നോ­വ­ലി­സ്റ്റാ­ണു് Julian Barnes. അ­ദ്ദേ­ഹ­ത്തി­ന്റെ Flaubert’s Parrot എന്ന നോവൽ ധി­ഷ­ണാ­പ­ര­മാ­യ ആ­ഹ്ലാ­ദ­മ­രു­ളു­ന്നു­വെ­ന്നു് ഞാൻ ഈ പം­ക്തി­യിൽ മുൻ­പു് എ­ഴു­തി­യി­രു­ന്നു. ഒരോ അ­ദ്ധ്യാ­യ­മെ­ന്ന­ല്ല ഒരോ ഖ­ണ്ഡി­ക­യെ­ന്ന­ല്ല, ഓരോ വാ­ക്യ­വും ധി­ഷ­ണ­യു­ടെ സ്ഫു­ലിം­ഗം ചി­ത­റി­ക്കു­ന്നു. അ­ദ്ദേ­ഹ­ത്തി­ന്റെ പുതിയ നോ­വ­ലാ­ണു് The Porcupine എ­ന്ന­തു്. മ­ഞ്ഞ­പ്പി­ത്തം പി­ടി­ച്ച, അനേകം തവണ മ­റ്റു­ള്ള­വർ കൈ­കാ­ര്യം ചെയ്ത വി­ഷ­യ­ത്തെ അ­പ്ര­ഗൽ­ഭ­മാ­യി പ്ര­തി­പാ­ദി­ക്കു­ക­യാ­ണു് ഈ കൃ­തി­യെ­ന്നു് The Economist വാ­രി­ക­യിൽ കാ­ണു­ന്നു. ഈ വാ­രി­ക­യി­ലെ സാ­ഹി­ത്യ­നി­രൂ­പ­ണം ഒ­ട്ടൊ­ക്കെ വി­ശ്വ­സ­നീ­യ­മാ­ണു്. ഒ­രു­കാ­ല­ത്തു് റ്റൈം വാ­രി­ക­യി­ലെ നി­രൂ­പ­ണ­ങ്ങ­ളെ വി­ശ്വ­സി­ക്കാ­മാ­യി­രു­ന്നു. ഇ­ന്നു് അതു വയ്യ. ശോഭാ ഡേ എന്ന പൈ­ങ്കി­ളി സാ­ഹി­ത്യ­കാ­രി­യെ ഭേ­ദ­പ്പെ­ട്ട എ­ഴു­ത്തു­കാ­രി­യെ­ന്ന മ­ട്ടിൽ അതിൽ അ­വ­ത­രി­പ്പി­ച്ചി­രു­ന്നു. അതോടെ റ്റൈം വാ­രി­ക­യി­ലെ നി­രൂ­പ­ണ­ങ്ങൾ ഞാൻ വാ­യി­ക്കാ­തെ­യാ­യി. The Economist-​ലെ നി­രൂ­പ­ണ­ങ്ങൾ ഇ­പ്പോ­ഴും വാ­യി­ക്കു­ന്നു.

സം­ഭ­വ­ങ്ങൾ
  1. ശ്രീ. ഒ. എൻ. വി. കു­റു­പ്പു് വി­ദേ­ശ­ങ്ങ­ളിൽ­പ്പോ­ലും എത്ര പ്ര­ശ­സ്ത­നാ­ണെ­ന്നു് ഞാൻ ആ­ദ്യ­മാ­യി മ­ന­സ്സി­ലാ­ക്കി­യ­തു് മ­സ്ക­റ്റിൽ ചെ­ന്ന­പ്പോ­ഴാ­ണു്. കേരള കൾ­ച്ച­റൽ സെ­ന്റ­റി­ന്റെ അ­ന്ന­ത്തെ പ്ര­തി­നി­ധി­യാ­യി­രു­ന്ന ശ്രീ. സി. എൻ. പി. ന­മ്പൂ­തി­രി ഓ­ടി­ച്ചി­രു­ന്ന മ­നോ­ഹ­ര­മാ­യ കാറിൽ നി­ന്നു് ഞാൻ ഒ. എൻ. വി. യുടെ ശബ്ദം കേ­ട്ടു. സാ­ധാ­ര­ണ­യാ­യി കാ­റിൽ­നി­ന്നു ഗാ­ന­മു­യ­രു­ന്ന­തു് എ­നി­ക്കി­ഷ്ട­മ­ല്ല. പക്ഷേ, ആ കാ­വ്യം ചൊ­ല്ലൽ എ­നി­ക്കു ആ­ഹ്ലാ­ദ­ദാ­യ­ക­മാ­യി. പി­ന്നീ­ടു മ­സ്ക­റ്റി­ന്റെ നാ­നാ­ഭാ­ഗ­ങ്ങ­ളി­ലേ­ക്കു സി. എൻ. പി­യു­ടെ കാറിൽ സ­ഞ്ച­രി­ച്ച­പ്പോ­ളെ­ല്ലാം ഞാൻ ഒ. എൻ. വി­യു­ടെ കവിത കേ­ട്ടി­രു­ന്നു. ഇ­ക്ക­ഴി­ഞ്ഞ നവംബർ 25-ആം തീയതി ഞാൻ ദു­ബാ­യി വി­മാ­ന­ത്താ­വ­ള­ത്തി­ലെ­ത്തി. അ­വി­ട­ത്തെ ശ്രീ. എം. ജബാർ, ഷാർ­ജ­യി­ലെ ശ്രീ. ടി. വി. കൊ­ച്ചു­ബാ­ബ, എ­യർ­പോർ­ട്ട് ക­സ്റ്റം­സ് ഓഫീസർ ശ്രീ. ര­വി­പി­ള്ള, ശ്രീ. വെൺ­കു­ളം മണി ഇ­ങ്ങ­നെ എ­ത്ര­യെ­ത്ര സ്നേ­ഹ­സ­മ്പ­ന്നർ സ്വീ­ക­രി­ക്കാൻ എ­ത്തി­യി­രി­ക്കു­ന്നു. അ­ല്പ­സ­മ­യം കൊ­ണ്ടു ‘തൂലിക’യുടെ വൈസ് പ്ര­സി­ഡ­ന്റ് ശ്രീ. റോബിൻ ഓ­ടി­ക്കു­ന്ന ജാ­പ്പ­നീ­സ് കാറിൽ സ­ഞ്ചാ­രം തു­ട­ങ്ങി. കൂടെ പ്ര­സി­ഡ­ന്റ് സോമൻ, ശ്രീ. സൈ­നു­ല­ബ്ദീൻ, ശ്രീ. പ്ര­സ­ന്ന­കു­മാർ ഇ­വ­രെ­ല്ലാം. കാറ് സ്റ്റാർ­ട്ട് ചെ­യ്ത­പ്പോൾ ഒ. എൻ. വി.യുടെ ഗാ­ന­ധാ­ര ഉ­ണ്ടാ­യി. 150 കി­ലോ­മീ­റ്റർ സ­ഞ്ച­രി­ച്ചു് അൽ ഐനിൽ എ­ത്തു­ന്ന­തു­വ­രെ­യും ആ ക­വി­താ­സ്രോ­ത­സ്വി­നി.
  2. ഒരു മ­ണൽ­ക്കൂ­ന ആ­കർ­ഷ­ക­മാ­യി നിർ­മ്മി­ക്കാൻ മ­നു­ഷ്യ­നു ദി­വ­സ­ങ്ങ­ള­ല്ല, ആ­ഴ്ച­കൾ തന്നെ വേണം. പക്ഷേ, ദു­ബാ­യി അൽ ഐൻ റോ­ഡി­ന്റെ ര­ണ്ടു­വ­ശ­ങ്ങ­ളി­ലും പ്ര­കൃ­തി എത്ര വേ­ഗ­ത്തി­ലാ­ണു് ക­ലാ­ഭം­ഗി­യാർ­ന്ന മ­ണൽ­ക്കൂ­ന­കൾ നിർ­മ്മി­ച്ചി­രി­ക്കു­ന്ന­തു്! അ­വ­യു­ടെ ബാ­ഹ്യ­രേ­ഖ­കൾ­ക്കും ച­രി­ഞ്ഞ­വ­ശ­ങ്ങൾ­ക്കും എ­ന്തൊ­രു ല­യാ­ത്മ­ക­ത. ആ മ­ണൽ­ക്കൂ­ന­കൾ­ക്ക­പ്പു­റ­ത്താ­യി വ­രി­വ­രി­യാ­യി നീ­ങ്ങു­ന്നു ഒ­ട്ട­ക­ങ്ങൾ. മ­നു­ഷ്യ­മ­ന­സ്സു് രൂ­പ­മി­ല്ലാ­ത്തി­ട­ത്തു് രൂ­പ­മു­ണ്ടാ­ക്കാൻ ശ്ര­മി­ക്കു­ന്നു. അ­വ­ന്റെ നേ­ത്ര­ങ്ങൾ രൂ­പ­ശി­ല്പ­ത്തി­ക­വു കാണാൻ കൊ­തി­ക്കു­ന്നു. ഗൾഫ് രാ­ജ്യ­ത്തെ പ­ട്ടു­പോ­ലു­ള്ള റോഡിൽ സ­ഞ്ച­രി­ക്കു­മ്പോൾ ഏതു വ­ശ­ത്തേ­ക്കു നോ­ക്കി­യാ­ലും രൂ­പ­ശി­ല്പ­ത്തി­ക­വു്. ഗ­ള­നാ­ള­ങ്ങൾ താ­ളാ­ത്മ­ക­മാ­യി ച­ലി­പ്പി­ച്ചു നീ­ങ്ങു­ന്ന, മ­ണൽ­ക്കാ­ട്ടി­ലെ യാ­ന­പാ­ത്ര­ങ്ങ­ളെ—ഒ­ട്ട­ക­ങ്ങ­ളെ— ക­ണ്ട­പ്പോൾ ഞാൻ ആ­ലോ­ചി­ച്ചു, അവ സൂ­ചി­ക്കു­ഴി­ക­ളി­ലൂ­ടെ ക­ട­ക്കു­മോ­യെ­ന്നു്. ന­മ്മു­ടെ നാ­ട്ടിൽ പാപം ചെ­യ്യു­ന്ന­വർ സ്വർ­ഗ­ത്തു ചെ­ല്ലു­ന്ന­ല്ലോ. പാപം ചെ­യ്യാ­ത്ത ഈ പാ­വ­പ്പെ­ട്ട മൃ­ഗ­ങ്ങൾ­ക്കു സൂ­ചി­യു­ടെ തീ­രെ­ച്ചെ­റി­യ സു­ഷി­ര­ത്തി­ലൂ­ടെ ക­ട­ന്നി­റ­ങ്ങാൻ എന്തേ പ്ര­യാ­സം?

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1993-01-03.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 7, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.