SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1993-01-17-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

കു­മാ­ര­നാ­ശാൻ, വ­ള്ള­ത്തോൾ, ഉ­ള്ളൂർ, ജി. ശ­ങ്ക­ര­ക്കു­റു­പ്പു്, ച­ങ്ങ­മ്പു­ഴ, ഇ­ട­പ്പ­ള്ളി ഇ­വ­രു­ടെ കാ­ല­യ­ള­വു­ക­ളി­ലും ചീ­ത്ത­ക്ക­വി­ത­കൾ ധാ­രാ­ള­മു­ണ്ടാ­യി. എ­ണ്ണ­മ­റ്റ­വി­ധ­ത്തിൽ ആ­വിർ­ഭ­വി­ച്ച അ­ത്ത­രം ദു­ഷ്ട­കാ­വ്യ­ങ്ങ­ളെ ആരും പ­രി­ഗ­ണി­ച്ചി­രു­ന്നി­ല്ല. “അ­ച്ച­ക്ര­വാ­ള­ത്തി­ന­പ്പു­റ­ത്താ­ണെ­ന്റെ­യുൾ­ച്ച­ക്രം തി­രി­ക്കു­ന്ന തങ്കം. മു­ന്തി­രി­ച്ചാ­റ­തിൽ മു­ങ്ങി­ക്കു­ളി­ച്ച­വൾ പൊൻ­പ­ന്ത­വ­ളാ­ടി­ക്ക­ളി­ക്കും” (ഓർ­മ്മ­യിൽ­നി­ന്നെ­ഴു­തി­യ ഈ വ­രി­ക­ളിൽ പി­ശ­കു­ണ്ടു്) എ­ന്നും മ­റ്റും അ­ന്നും കവികൾ എ­ഴു­തി­യി­രു­ന്നു. സ്വർ­ണ്ണ­ത്തി­ന്റെ ‘സ്പെ­സി­ഫി­ക് ഗ്രാ­വി­റ്റി’— ആ­പേ­ക്ഷി­ക ഘനം—കൂ­ടു­ത­ലാ­യ­തു­കൊ­ണ്ടു് ത­ങ്ക­ത്തി­ന്റെ ആ കളി പ്ര­യാ­സം നി­റ­ഞ്ഞ­താ­യി­രി­ക്കും. ആശാൻ തു­ട­ങ്ങി­യ­വ­രു­ടെ കാ­വ്യ­ങ്ങൾ ഉന്നത നി­ല­വാ­രം പു­ലർ­ത്തി­യി­രു­ന്നു. ഇ­ന്നാ­ക­ട്ടെ അ­തു­പോ­ലെ ഔ­ന്ന­ത്യ­മു­ള്ള കാ­വ്യ­ങ്ങ­ളി­ല്ല. ഇ­ട­ത്ത­രം കാ­വ്യ­ങ്ങ­ളോ താ­ണ­ത­രം കാ­വ്യ­ങ്ങ­ളോ മാ­ത്ര­മേ­യു­ള്ളു. കു­മാ­ര­നാ­ശാ­നും മറ്റു ക­വി­ക­ളും ക­വി­ത­യു­ടെ അ­ധി­ത്യ­ക­യിൽ സ­ഞ്ച­രി­ച്ചു. ഇ­ന്ന­ത്തെ കവികൾ ഉ­പ­ത്യ­ക­യിൽ വർ­ത്തി­ച്ചു­കൊ­ണ്ടു മേ­ലോ­ട്ടു കയറാൻ ശ്ര­മി­ക്കു­ന്നു. കാ­ലു­വ­ഴു­തി അവർ താഴെ വീ­ഴു­ന്ന വീ­ഴ്ച­ക­ണ്ടു ചി­രി­ക്കു­ന്ന­വ­രെ അവർ അ­സ­ഭ്യ­ങ്ങ­ളിൽ കു­ളി­പ്പി­ക്കു­ന്നു.

ഹൻ­ഡ്കെ
images/PeterHandke03.jpg
പേ­റ്റർ ഹൻ­ഡ്കെ

പേ­റ്റർ ഹൻ­ഡ്കെ (Peter Handke, b. 1942) എന്ന ഒ­സ്റ്റ്രി­യൻ നാ­ട­ക­കർ­ത്താ­വി­നെ­യും നോ­വ­ലി­സ്റ്റി­നെ­യും കു­റി­ച്ചു് ഞാൻ ഈ പം­ക്തി­യിൽ മുൻ­പെ­ഴു­തി­യി­ട്ടു­ണ്ടു്; അ­ദ്ദേ­ഹ­ത്തി­ന്റെ ‘Repetition’ എന്ന അ­ന്യാ­ദൃ­ശ­മാ­യ നോ­വ­ലി­നെ­പ്പ­റ്റി ഒ­ട്ടൊ­ക്കെ ദീർ­ഘ­മാ­യും. അ­ദ്ദേ­ഹ­ത്തി­ന്റെ “Across” എന്ന ചെറിയ നോ­വ­ലി­ന്റെ സ്വ­ഭാ­വം വി­ശ­ദ­മാ­ക്കാ­നാ­ണു് എ­നി­ക്കി­പ്പോൾ കൗ­തു­കം. “Like Kafka, Handke is groping for new forms of spiritual sustenance in an age that has dispensed with God… ‘Across’ is filled with existential pain. But it is also a book that exudes serenity, the serenity of Virgil’s ‘Georgics’ and of Chinese landscape painting” എ­ന്നാ­ണു് ഈ നോ­വ­ലി­നെ­ക്കു­റി­ച്ചു് ഒരു നി­രൂ­പ­കൻ അ­ഭി­പ്രാ­യ­പ്പെ­ട്ട­തു്.

കു­മാ­ര­നാ­ശാ­നും മറ്റു ക­വി­ക­ളും ക­വി­ത­യു­ടെ അ­ധി­ത്യ­ക­യിൽ സ­ഞ്ച­രി­ച്ചു. ഇ­ന്ന­ത്തെ കവികൾ ഉ­പ­ത്യ­ക­യിൽ വർ­ത്തി­ച്ചു കൊ­ണ്ടു മേ­ലോ­ട്ടു കയറാൻ ശ്ര­മി­ക്കു­ന്നു. കാലു വഴുതി അവർ താഴെ വീ­ഴു­ന്നു. വീഴ്ച കണ്ടു ചി­രി­ക്കു­ന്ന­വ­രെ അവർ അ­സ­ഭ്യ­ങ്ങ­ളിൽ കു­ളി­പ്പി­ക്കു­ന്നു.

കഥ പ­റ­യു­ന്ന ആൻ­ഡ്രീ­യ­സ് ലൂസർ പു­രാ­വ­സ്തു ഗ­വേ­ഷ­ക­നും അ­ധ്യാ­പ­ക­നു­മാ­ണു്. വെർ­ജി­ലി­ന്റെ “ജൊർ­ജി­ക്സ് ” എന്ന കാ­വ്യം അ­യാൾ­ക്കു് ഏറെ ഇഷ്ടം. ജൊർ­ജി­ക്സ് മാ­ത്ര­മ­ല്ല എല്ലാ ക്ലാ­സി­ക് കൃ­തി­ക­ളും ലൂ­സർ­ക്കു് ആ­ഹ്ലാ­ദം ന­ല്കു­ന്നു. പു­രാ­വ­സ്തു ഗ­വേ­ഷ­ണ­ത്തിൽ മു­ഴു­കി­യി­രു­ന്ന ആ­ദ്യ­കാ­ല­യ­ള­വിൽ പ്രാ­യം കൂടിയ ഒരു പു­രാ­വ­സ്തു ഗ­വേ­ഷ­കൻ അ­യാ­ളോ­ടു പ­റ­ഞ്ഞു “All you care about is finding something”. ഇ­തു­കേ­ട്ടാ­ണു് കു­ഴി­ച്ചെ­ടു­ക്കൽ ന­ട­ക്കു­മ്പോൾ ക­ണ്ട­തി­നെ­യ­ല്ല കാണാൻ ക­ഴി­യാ­ത്ത­തി­നെ അയാൾ അ­ന്വേ­ഷി­ച്ചു തു­ട­ങ്ങി­യ­തു്. തി­രി­ച്ചെ­ടു­ക്കാൻ വ­യ്യാ­ത്ത­വി­ധം ന­ഷ്ട­പ്പെ­ട്ട­തി­നെ, (അതു് ആ­രെ­ങ്കി­ലും എ­ടു­ത്തു­കൊ­ണ്ടു പോ­യ­താ­കാം; അ­ഴു­കി­പ്പോ­യ­തു­മാ­കാം) ശൂ­ന്യ­ത­യാ­യി കാ­ണ­പ്പെ­ട്ട­തി­നെ ലൂസർ തേടി (പുറം 11). പ്ര­വേ­ശ­ന­സ്ഥാ­ന­ങ്ങ­ളി­ലാ­ണു് (threshold) അ­യാൾ­ക്കു താ­ല്പ­ര്യം. തന്നെ thresholdologist എ­ന്നാ­ണു് അയാൾ നേ­ര­മ്പോ­ക്കാ­യി വി­ശേ­ഷി­പ്പി­ക്കു­ക. പ്ര­വേ­ശ­സ്ഥാ­നം മാ­ത്രം ക­ണ്ടാൽ മതി അയാൾ സൗ­ധ­ത്തെ­യാ­കെ, പ്ര­ദേ­ശ­ത്തെ­യാ­കെ മ­ന­സ്സി­ലാ­ക്കും (പുറം 12). ഒരു ദിവസം അയാൾ ഒരു പു­രോ­ഹി­ത­നോ­ടു ചോ­ദി­ച്ചു: “Do thresholds occur in the religious tradition?”

ഈ പ്ര­വേ­ശ­ന­സ്ഥാ­നം അ­ല്ലെ­ങ്കിൽ പ്ര­വേ­ശ­ന­ദ്വാ­രം പ്ര­തീ­ക­മാ­ണെ­ന്ന­തു് നോ­വ­ലി­ലെ ഒരു സംഭവം തെ­ളി­യി­ക്കും. ലൂസർ ഒരു സാ­യാ­ഹ്ന­ത്തിൽ ചീ­ട്ടു­ക­ളി­ക്കാൻ പോ­കു­മ്പോൾ ഒരു ബീ­ച്ച്മ­ര­ത്തിൽ സ്വ­സ്തി­ക ചി­ഹ്നം ചാ­യം­കൊ­ണ്ടു വ­ര­ച്ചി­രി­ക്കു­ന്ന­തു കണ്ടു. “No, a swastika is a swastika. And this sign, this negative image, symbolized the cause of all my melancholy—of all melancholy, ill humor, and false laughter in this country” (P. 51). ലൂസർ ക­ല്ലെ­റി­ഞ്ഞു് സ്വ­സ്തി­ക വ­ര­ച്ച­വ­നെ കൊ­ന്നു. ഈ സംഭവം പ്ര­വേ­ശ­ന­ദ്വാ­ര­മാ­യി മാറി. അ­തി­ലൂ­ടെ അയാൾ സ്വ­ന്തം ജീ­വി­ത­ത്തി­ലേ­ക്കു്, ആ­ന്ത­ര­സ­ത്ത­യി­ലേ­ക്കു്, ച­രി­ത്ര­ത്തി­ലേ­ക്കു ക­ട­ന്നു. പുതിയ നി­യ­മ­ത്തിൽ “I am the door: by me if any man enter in, he shall be saved” എന്നു കാ­ണു­ന്നു­ണ്ടു്. കാ­മു­കി­യും കാ­മു­ക­നും സ്നേ­ഹി­ത­രും ശ­ക്തി­യാർ­ജ്ജി­ക്കു­ന്ന­തു് പ്ര­വേ­ശ­ന­ദ്വാ­ര­ത്തി­ലൂ­ടെ­യാ­ണു്. (പുറം 67) ന­ശി­പ്പി­ക്ക­ട്ടെ അ­ത്ത­രം ‘ത്റെ­ഷോൾ­ഡു’കൾ ന­മ്മ­ളി­ല­ല്ലാ­തെ വേ­റെ­യെ­വി­ടെ­യാ­ണു കാണുക? സ്വ­സ്തി­ക വ­ര­ച്ച­വ­ന്റെ മരണം എന്ന പ്ര­വേ­ശ­ന­സ്ഥാ­ന­ത്തി­ലൂ­ടെ ലൂസർ മ­റ്റൊ­രാ­ളാ­യി മാ­റു­ന്നു. സ്വ­സ്തി­ക ഹി­റ്റ്ല­റോ ടു ബ­ന്ധ­പ്പെ­ട്ട­താ­ണെ­ങ്കി­ലും നി­ഗ്ര­ഹ­ത്തെ നീ­തി­മ­ത്ക­രി­ക്കു­ക­യാ­ണോ ഹൻ­ഡ്കെ? അ­ല്ലെ­ന്നു പറയാൻ എ­നി­ക്കു ധൈ­ര്യം പോരാ. ഒരു നൂതന സ­ദാ­ചാ­ര­മാർ­ഗ്ഗ­ത്തി­നു­ള്ള ആ­ഹ്വാ­ന­മാ­യി ഈ നോ­വ­ലി­നെ കാ­ണേ­ണ്ടി­യി­രി­ക്കു­ന്നു. ഹൻ­ഡ്കെ­യു­ടെ മ­ത­ത്തോ­ടു യോ­ജി­ക്കാ­ത്ത­വർ­ക്കും ഈ നോ­വ­ലി­ന്റെ ര­ച­നാ­സൗ­ന്ദ­ര്യ­ത്തെ അം­ഗീ­ക­രി­ക്കാ­തി­രി­ക്കാൻ സാ­ധി­ക്കു­ക­യി­ല്ല. (Across, Peter Handke, Translated by Ralph Manheim, Collier Books, New York, $6.95, P. 138.)

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: മ­ത­പ­ര­വും ത­ത്ത്വ­ചി­ന്താ­പ­ര­വു­മാ­യ ക­വി­ത­യെ­ഴു­തി­യ അ­ര­വി­ന്ദ­ഘോ­ഷി നെ സ­മീ­പി­ക്കാൻ ര­വീ­ന്ദ്ര­നാ­ഥ ടാ­ഗോ­റി നു­പോ­ലും ക­ഴി­യു­മോ.

ഉ­ത്ത­രം: ക­വി­ത­യു­ടെ സ്വ­ഭാ­വ­ത്തെ­ക്കു­റി­ച്ചു­ള്ള അ­ജ്ഞ­ത­യാ­ണു് ഈ ചോ­ദ്യ­ത്തി­ലു­ള്ള­തെ­ന്നു പ­റ­ഞ്ഞാൽ താ­ങ്കൾ ക്ഷ­മി­ക്ക­ണം. ഷെ­യ്ക്സ്പി­യ­റി ന്റെ ക­വി­ത­യിൽ മ­ത­മി­ല്ല. ത­ത്ത്വ­ചി­ന്ത­യി­ല്ല. പക്ഷേ, വ്യാ­സൻ, വാ­ല്മീ­കി ഇ­വർ­ക്കു പോലും ഷെ­യ്ക്സ്പി­യ­റി­നെ സ­മീ­പി­ക്കാ­നൊ­ക്കു­ക­യി­ല്ല.

ചോ­ദ്യം: മ­ര­ണ­ങ്ങൾ മാ­ത്രം റി­പോർ­ട്ട് ചെ­യ്യു­ന്ന ഒരു പത്രം ഞാൻ തു­ട­ങ്ങാൻ ഉ­ദ്ദേ­ശി­ക്കു­ന്നു. താ­ങ്ക­ളു­ടെ ഉ­പ­ദേ­ശ­മെ­ന്ത്.

ഉ­ത്ത­രം: ന­ന്നു്. നാ­യ­രാ­യ താ­ങ്കൾ മറ്റു ജാ­തി­ക­ളിൽ­പ്പെ­ട്ട­വർ മ­രി­ക്കു­ന്ന­തും റി­പോർ­ട്ട് ചെ­യ്യ­ണം.

ചോ­ദ്യം: നി­ങ്ങൾ­ക്കു യ­ഥാർ­ത്ഥ­ത്തിൽ എത്ര പ്രാ­യ­മു­ണ്ടോ അ­ത്ര­യും പ്രാ­യം കാ­ഴ്ച­യ്ക്കു തോ­ന്നു­ന്നി­ല്ല­ല്ലോ. എന്താ കാ­ര്യം.

ഉ­ത്ത­രം: മാ­ന­സി­ക­മാ­യി വ­ളർ­ന്നി­ട്ടി­ല്ലാ­ത്ത­വർ­ക്കു വാ­സ്ത­വ­ത്തിൽ ഉള്ള പ്രാ­യം തോ­ന്നി­ക്കി­ല്ല. എന്റെ മ­ന­സ്സി­നു വല്ല ത­ക­രാ­റും കാണും നി­ങ്ങ­ളു­ടെ പ്ര­സ്താ­വം ശ­രി­യാ­ണെ­ങ്കിൽ.

ചോ­ദ്യം: പു­രു­ഷൻ സ്ത്രീ­യെ ബ­ഹു­മാ­നി­ക്കു­മ്പോൾ, സ്ത്രീ പു­രു­ഷ­നെ ബ­ഹു­മാ­നി­ക്കു­മ്പോൾ എന്തു സം­ഭ­വി­ക്കും.

ഉ­ത്ത­രം: ഒരു പു­രു­ഷ­നും സ്ത്രീ­യെ ബ­ഹു­മാ­നി­ക്കു­ന്നി­ല്ല. ബ­ഹു­മാ­നി­ക്കു­ന്നെ­ന്നു അയാൾ പ­റ­ഞ്ഞാൽ അതു കള്ളം. സ്ത്രീ പു­രു­ഷ­നെ ബ­ഹു­മാ­നി­ച്ചാൽ അതു പ്രേ­മ­ത്തി­ലെ­ത്തും.

ചോ­ദ്യം: ദെറീദ യുടെ സി­ദ്ധാ­ന്ത­ങ്ങ­ളെ­ക്കു­റി­ച്ചു് എന്തു പ­റ­യു­ന്നു.

ഉ­ത്ത­രം: സാ­ഹി­ത്യ­ത്തി­ന്റെ നി­യ­മ­ങ്ങൾ­ക്കു് എ­തി­രാ­യു­ള്ള ഏതു സി­ദ്ധാ­ന്ത­വും ത­കർ­ച്ച­യി­ലെ­ത്തും.

ചോ­ദ്യം: റോഡിൽ ന­ട­ക്കു­മ്പോൾ നി­ങ്ങ­ളെ വേ­ദ­നി­പ്പി­ക്കു­ന്ന കാ­ഴ്ച­യേ­തു്.

ഉ­ത്ത­രം: ത­ത്ത­ക­ളെ കൂ­ടു­ക­ളി­ല­ട­ച്ചു വി­ല്പ­ന­യ്ക്കു വ­ച്ചി­രി­ക്കു­ന്ന­തു്.

ചോ­ദ്യം: എന്നെ ഒരു സ്ത്രീ മ­ന്ദ­ഹാ­സ­ത്തോ­ടെ നോ­ക്കി തൊ­ഴു­തി­രു­ന്നു. ഇ­പ്പോൾ ക­ണ്ടാ­ലു­ട­നെ മുഖം വെ­ട്ടി­ക്കു­ന്നു. എ­ന്താ­ണു കാരണം.

ഉ­ത്ത­രം: നി­ങ്ങൾ ന­ല്ല­യാ­ള­ല്ല എന്നു അ­വ­ളു­ടെ ഭർ­ത്താ­വു പ­റ­ഞ്ഞു­കൊ­ടു­ത്തി­രി­ക്കും. അ­ല്ലെ­ങ്കിൽ നി­ങ്ങ­ളു­ടെ അ­ങ്ങോ­ട്ടു­ള്ള പു­ഞ്ചി­രി­യിൽ ആ­ഭാ­സ­ച്ഛാ­യ വ­ന്നി­രി­ക്കും. ഇ­ക്കാ­ര്യ­ത്തിൽ സ്ത്രീ­യെ കു­റ്റ­പ്പെ­ടു­ത്ത­രു­തു്. ഒരു സ്ത്രീ­യും കാ­ര­ണ­മി­ല്ലാ­തെ വെ­റു­പ്പു കാ­ണി­ക്കി­ല്ല.

ചോ­ദ്യം: സോ­ഷ്യ­ലി­സ്റ്റ് എ­ന്നാൽ ആ­രാ­ണു്.

ഉ­ത്ത­രം: എ­ഴു­ത്തി­ലും പ്ര­സം­ഗ­ത്തി­ലും. അയാൾ നി­ത്യ­ജീ­വി­ത­ത്തിൽ ക­ഠി­ന­ഹൃ­ദ­യ­മു­ള്ള­വ­നാ­യി കാ­ണ­പ്പെ­ടും.

ചോ­ദ്യം: ന­ര­ക­ത്തിൽ പോകണോ.

ഉ­ത്ത­രം: എ­ന്തി­നു്? ന­ര­ക­ത്തി­നു തി­രു­വ­ന­ന്ത­പു­ര­ത്തെ ചില സ്ഥ­ല­ങ്ങ­ളെ­ക്കാൾ നാ­റ്റ­മി­ല്ല­ല്ലോ. നാ­റ്റം തന്നെ ന­ല്ല­തു്.

ചോ­ദ്യം: വേ­ണ്ടി­വ­ന്നാൽ നി­ങ്ങൾ പണം മോ­ഷ്ടി­ക്കു­മോ.

ഉ­ത്ത­രം: വി­ശ­പ്പു തീർ­ക്കാൻ വേറെ ഒരു മാർ­ഗ്ഗ­വു­മി­ല്ലെ­ങ്കിൽ ഞാൻ മോ­ഷ്ടി­ക്കും. ബ­സ്സിൽ കയറി പോ­ക്ക­റ്റ­ടി ന­ട­ത്തും. ജീ­വി­ക്കാൻ വേ­ണ്ട­തു് ഉ­ള്ള­തു­കൊ­ണ്ടാ­ണു് ഞാൻ ഇന്നു സ­ദാ­ചാ­രം പ്ര­സം­ഗി­ക്കു­ന്ന­തു്.

ഒ­റ്റ­പ്പെ­ട്ട കഥകൾ
images/Derridamain.jpg
ദെറീദ

സ­മു­ദാ­യ­ത്തിൽ ഒ­റ്റ­പ്പെ­ട്ടു ജീ­വി­ക്കു­ന്ന­വ­രു­ണ്ടു്. കാ­ല­ത്തെ­ഴു­ന്നേ­റ്റു് ദി­ന­കൃ­ത്യ­ങ്ങൾ ചെ­യ്തു് ത­ലേ­ദി­വ­സ­വും ത­ല­യ്ക്കും ത­ലേ­ദി­വ­സ­വും അ­വ­യ്ക്കു­മുൻ­പു­ള്ള പല ദി­വ­സ­ങ്ങ­ളും ധ­രി­ച്ച പാ­ന്റ്സും ഷേർ­ട്ടും ധ­രി­ച്ചു് ഓ­ഫീ­സിൽ പോകും. ബ­നി­യൻ­പോ­ലും മാ­റ്റു­കി­ല്ല. പൊ­തി­ഞ്ഞു­കൊ­ണ്ടു പോ­കു­ന്ന ത­ണു­ത്ത ചോറു് ഉ­ച്ച­യ്ക്കു ക­ഴി­ക്കും. വൈ­കു­ന്നേ­രം ഓഫീസ് ക­ന്റീ­നിൽ­നി­ന്നും­പോ­ലും ഒരു കപ്പ് ചായ കു­ടി­ക്കി­ല്ല. വീ­ട്ടി­ലെ­ത്തി ഭാര്യ കൊ­ടു­ക്കു­ന്ന ത­ണു­ത്ത ചായ മോ­ന്തി ടെ­ലി­വി­ഷൻ സെ­റ്റ് പ്ര­വർ­ത്തി­പ്പി­ച്ചു് രാ­ത്രി­യേ­റെ­യാ­കു­ന്ന­തു­വ­രെ അ­തി­ന്റെ മുൻ­പി­ലി­രി­ക്കും. ഇ­ങ്ങ­നെ പോകും ആ­ണ്ടിൽ മു­ന്നൂ­റ്റി­യ­റു­പ­ത്ത­ഞ്ചു ദി­വ­സ­വും. ആ­രോ­ടും മി­ണ്ടാ­ട്ട­മി­ല്ല. ഒ­രു­ത്ത­നെ­ക്കു­റി­ച്ചും നല്ല വാ­ക്കു പ­റ­യു­ക­യി­ല്ല, ചീത്ത വാ­ക്കും പ­റ­യു­ക­യി­ല്ല. വേ­ണ്ടി­വ­ന്നാൽ പ­ര­മ­ദു­ഷ്ട­നെ­പ്പോ­ലും ന­ല്ല­വ­നാ­ക്കി അ­വ­ത­രി­പ്പി­ക്കും. ഇയാൾ ഒരു റ്റൈ­പ്പ്. വേ­റൊ­രു റ്റൈ­പ്പു­മു­ണ്ടു്. ഒ­റ്റ­യ്ക്കു താമസം. കാ­ല­ത്തു് ചാ­യ­ക്ക­ട­യിൽ­ച്ചെ­ന്നു് ‘ഒരു ചായ’ മാ­ത്രം. ഉ­ച്ച­യ്ക്കു് ഏ­തെ­ങ്കി­ലും ഹോ­ട്ട­ലിൽ­ച്ചെ­ന്നു് അ­വി­ടു­ത്തെ ഓ­ക്കാ­ന­മു­ണ്ടാ­ക്കു­ന്ന ഊണു ക­ഴി­ക്കും. വൈ­കു­ന്നേ­രം ക­ട­യി­ലെ ചായ. രാ­ത്രി­യി­ലേ­ക്കു് ആ­വ­ശ്യ­മു­ള്ള­തു അ­വി­ടെ­നി­ന്നു വാ­ങ്ങി­ക്കൊ­ണ്ടു പോരും. ഇ­യാ­ളും മി­ണ്ടാ­ട്ട­മി­ല്ലാ­ത്ത­വ­നാ­ണു്. അന്യർ ചെ­ല്ല­രു­തെ­ന്നു് നിർ­ബ്ബ­ന്ധ­മു­ള്ള­തി­നാൽ പാർ­ക്കു­ന്ന സ്ഥ­ല­മോ ലോ­ഡ്ജ്ജി­ന്റെ പേരോ ചോ­ദി­ച്ചാ­ലും പ­റ­യു­ക­യി­ല്ല. കൂ­നി­പ്പി­ടി­ച്ചു മുഖം താ­ഴ്ത്തി­യാ­വും റോ­ഡി­ലൂ­ടെ ന­ട­ക്കു­ക.

സാ­ധാ­ര­ണ­ത്വ­മു­ള്ള മ­നു­ഷ്യ­രിൽ അ­സാ­ധാ­ര­ണ­ത്വ­മു­ള്ള­വ­രാ­ണു് ഈ രണ്ടു റ്റൈ­പ്പു­ക­ളും. സാ­ഹി­ത്യ­ത്തി­ലു­മു­ണ്ടു് ഇ­മ്മാ­തി­രി റ്റൈ­പ്പു­കൾ. ശ്രീ. ശി­ഹാ­ബു­ദ്ദീൻ പൊ­യ്ത്തും­ക­ട­വു ക്ഷ­മി­ക്ക­ണം. അ­ദ്ദേ­ഹം സാ­ഹി­ത്യ­ത്തി­ലെ ഒരു റ്റൈ­പ്പാ­ണു്. ജീ­വി­ത­ത്തെ വി­ര­സ­മാ­യേ അ­ദ്ദേ­ഹം കാണൂ. നി­ഷ്പ്ര­യോ­ജ­ന­മാ­യേ അ­ദ്ദേ­ഹം അതിനെ ദർ­ശി­ക്കൂ. “നേരേ ചൊ­വ്വേ”യുള്ള ഒരു പ്ലോ­ട്ടു­മി­ല്ല. എ­ല്ലാം ഫാ­ന്റ­സി­യോ­ളം അ­ല്ലെ­ങ്കിൽ ഉ­ന്മാ­ദ­ത്തോ­ളം ചെ­ന്നു­നി­ല്ക്കു­ന്നു. വേ­ശ്യാ­ല­യ­ത്തിൽ ക­യ­റി­യാൽ വേ­ശ്യ­ക­ളെ­യ­ല്ലേ കാണു. മ­ദ്യ­ശാ­ല­യിൽ ക­യ­റി­യാൽ മ­ദ്യ­പ­രെ­യ­ല്ലേ കാണൂ. യ­ഥാ­ക്ര­മം ചാ­രി­ത്ര­ശാ­ലി­നി­ക­ളെ­യും മ­ദ്യ­വർ­ജ്ജ­ക­രെ­യും കാ­ണു­മോ? ബാർബർ ഷോ­പ്പിൽ ക­യ­റി­യാൽ മു­ടി­വെ­ട്ട­ല്ലേ ദർ­ശി­ക്കാ­നാ­വൂ. ശി­ഹാ­ബു­ദ്ദീൻ പൊ­യ്ത്തും­ക­ട­വി­ന്റെ ക­ഥ­ക­ളിൽ അനിയത പ്ര­വൃ­ത്തി­ക­ളും അനിയത മാ­ന­സി­ക വ്യാ­പാ­ര­ങ്ങ­ളു­മേ­യു­ള്ളു. മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ അ­ദ്ദേ­ഹ­മെ­ഴു­തി­യ “അ­ന­ന്ത­കൃ­ഷ്ണ­ന്റെ ഇ­ട­വ­ഴി­കൾ” എന്ന നീ­ര­സ­പ്ര­ദ­മാ­യ കഥയും ഈ സാ­മാ­ന്യ­ത­ത്ത്വ­ത്തി­നു് അ­പ­വാ­ദ­മ­ല്ല. അ­ന­ന്ത­കൃ­ഷ്ണൻ മാ­ത്രം വി­ദ്യാ­ല­യ­ത്തിൽ മാ­ന്യൻ. ശേ­ഷ­മു­ള്ള­വ­രെ­ല്ലാം— ല­ക്ച­റർ­മാ­രും. വി­ദ്യാർ­ത്ഥി അ­ധ്യാ­പി­ക­യോ­ടു ലൈം­ഗി­ക­വേ­ഴ്ച ന­ട­ത്തു­ന്നു. മാ­ന്യ­നാ­യ ഒ­രു­ത്ത­ന്റെ ഭാ­ര്യ­യെ വേ­റൊ­രു­ത്തൻ പ്രാ­പി­ക്കു­ന്നു. തന്റെ വീ­ട്ടി­ലും ആരോ വ­രു­ന്നു എന്ന തോ­ന്നൽ. ഒ­ടു­വിൽ അ­യാ­ള­ങ്ങു ചാ­വു­ന്നു. ആ­ത്മ­ഹ­ത്യ­യോ കൊ­ല­പാ­ത­ക­മോ? ആർ­ക്ക­റി­യാം! ശി­ഹാ­ബു­ദ്ദീൻ പൊ­യ്ത്തും­ക­ട­വി­ന്റെ ദീർ­ഘ­മാ­യ കഥ വാ­യി­ച്ചു­കൊ­ണ്ടി­രു­ന്ന­പ്പോൾ മൂ­ന്നു­ത­വ­ണ റ്റെ­ലി­ഫോൺ ബെൽ മു­ഴ­ങ്ങി. ‘ഇൻ­സ്ട്രു­മെ­ന്റ് ഒഫ് റ്റോർ­ച്ചർ’ എ­ന്നാ­ണു് ഞാൻ ആ ഉ­പ­ക­ര­ണ­ത്തെ വി­ളി­ക്കു­ക. ഈ മൂ­ന്നു­ത­വ­ണ­യും അതു ക­ണ്ടു­പി­ടി­ച്ച ശാ­സ്ത്ര­ജ്ഞ­നു നന്ദി പ­റ­ഞ്ഞു­കൊ­ണ്ടു് ‘ഇൻ­സ്ട്രു­മെ­ന്റ് ഒഫ് ബ്ളെ­സ്സി­ങ്’ എന്നു വി­ളി­ച്ചു കൊ­ണ്ടു് ഞാൻ റി­സീ­വ­റെ­ടു­ത്തു കാതിൽ വച്ചു. മ­റ്റേ­ത്ത­ല­യ്ക്ക­ലെ ആളുകൾ സം­സാ­രം നി­റു­ത്താൻ സ­മ്മ­തി­ച്ചി­ല്ല അ­തി­നു്. അ­തു­മി­തും അ­വ­രോ­ടു ചോ­ദി­ച്ചു­കൊ­ണ്ടി­രു­ന്നു.

എന്തോ ഒരു ക­ഴി­വു­ണ്ടു് ഈ ക­ഥാ­കാ­ര­നു്. പക്ഷേ, അ­ദ്ദേ­ഹം അതിനെ മ­റ­യ്ക്ക­ത്ത­ക്ക­വി­ധ­ത്തിൽ “അ­നി­യ­ത­ക്കാ­ര”ന്റെ കു­പ്പാ­യം എ­ടു­ത്തി­ടു­ന്നു. പേ­ടി­പ്പി­ക്കു­ന്ന മു­ഖാ­വ­ര­ണം ധ­രി­ക്കു­ന്നു. ര­ണ്ടും ക­ള­ഞ്ഞു് സാ­ധാ­ര­ണ മ­നു­ഷ്യ­നാ­യി അ­ദ്ദേ­ഹം ന­മ്മു­ടെ മുൻ­പിൽ നി­ന്നാൽ മതി.

images/DerekWalcott.jpg
ഡെ­റി­ക് വൊൾ­ക­ട്ട്

“A girl smells better than book. I remember Helen’s smell” എന്നു നോബൽ സ­മ്മാ­നം നേടിയ ക­രി­ബീ­യൻ കവി ഡെ­റി­ക് വൊൾ­ക­ട്ട്. കഥ പെ­ണ്ണി­നെ­പ്പോ­ലെ മ­ണ­ത്തി­ല്ലെ­ങ്കി­ലും ക­ല­യെ­പ്പോ­ലെ മ­ണ­ത്തേ മ­തി­യാ­കൂ.

മുൻ­സീ­റ്റിൽ

സാ­ഹി­ത്യ­ത്തെ സം­ബ­ന്ധി­ക്കു­ന്ന കാ­ര്യ­ങ്ങൾ വി­വ­രി­ക്കു­ന്ന ലേ­ഖ­ന­ങ്ങ­ളിൽ സാ­ഹി­ത്യ­ത്തോ­ടു ബ­ന്ധ­മി­ല്ലാ­ത്ത കാ­ര്യ­ങ്ങൾ­ക്കു് എന്തു സ്ഥാ­ന­മെ­ന്നു പലരും എ­ന്നോ­ടു ചോ­ദി­ക്കാ­റു­ണ്ടു്. ഈ പം­ക്തി വെറും സാ­ഹി­ത്യ­വി­മർ­ശ­ന­മ­ല്ല; ജീ­വി­ത­ത്തിൽ വാ­യ­ന­ക്കാർ­ക്കു് ഉ­പ­കാ­ര­പ്ര­ദ­മാ­കാ­നി­ട­യു­ള്ള കാ­ര്യ­ങ്ങൾ­കൂ­ടി പ്ര­തി­പാ­ദി­ക്ക­ലാ­ണു് എന്റെ ല­ക്ഷ്യം എന്നു മ­റു­പ­ടി.

പ­ണ്ടു് വ­രാ­പ്പു­ഴ താ­മ­സി­ച്ചു­കൊ­ണ്ടു് ഞാൻ പ്രൈ­വ­റ്റ് ബ­സ്സിൽ കയറി വ­ട­ക്കൻ പ­റ­വൂ­രേ­ക്കു പോ­യി­രു­ന്നു വി­ദ്യാ­ഭ്യാ­സ­ത്തി­നാ­യി. ബസ് സ്റ്റാൻ­ഡിൽ ചെ­ന്നാ­ലു­ടൻ ബസ് ഡ്രൈ­വർ ശി­ങ്കാ­രം എ­ക്സൈ­സ് ഇൻ­സ്പെ­ക്ട­റു­ടെ മകനായ എന്നെ ഫ്രൻ­ട് സീ­റ്റിൽ ഇ­രു­ത്തു­മാ­യി­രു­ന്നു. തൊ­ട്ട­പ്പു­റ­ത്തു് ശി­ങ്കാ­ര­ത്തി­ന്റെ വല്ല പ­രി­ച­യ­ക്കാ­ര­നും. ഇ­ങ്ങ­നെ ഗമയിൽ മറ്റു യാ­ത്ര­ക്കാ­രു­ടെ അ­സൂ­യ­യ്ക്കു പാ­ത്ര­മാ­യി ഞാൻ മുൻ­സീ­റ്റി­ലി­രു­ന്നു യാ­ത്ര­ചെ­യ്യു­മ്പോൾ വ­ഴി­വ­ക്കിൽ­നി­ന്നു പൊ­ലീ­സ് സബ്ബ് ഇൻ­സ്പെ­ക്ട­റും ഹെഡ് കൺ­സ്റ്റ­ബി­ളും ബസ് നി­റു­ത്താൻ കൈ­കാ­ണി­ച്ചാൽ ശി­ങ്കാ­രം സ്നേ­ഹ­പൂർ­വം പറയും. ‘പി­റ­കി­ലി­രു­ന്നാ­ട്ടെ.’ ഞാനും അ­ടു­ത്തി­രി­ക്കു­ന്ന­വ­നും തി­ടു­ക്ക­ത്തിൽ എ­ഴു­ന്നേ­റ്റു പി­റ­കി­ലു­ള്ള സീ­റ്റിൽ ചെ­ന്നു് ഇ­രി­ക്കും. എ­ഴു­ന്നേ­ല്ക്കു­ന്ന­തി­നി­ട­യിൽ വല്ല പു­സ്ത­ക­വും താഴെ വീണു് അതു് എ­ടു­ക്കാൻ കു­നി­ഞ്ഞാൽ പൊ­ലീ­സ് ഉ­ദ്യോ­ഗ­സ്ഥൻ ക്രൂ­ര­മാ­യ നോ­ട്ടം എന്റെ നേർ­ക്കു് എ­യ്തു­വി­ടും. പേ­ടി­ച്ചാ­ണു് ഞാൻ പിൻ­സീ­റ്റി­ലേ­ക്കു ഓടുക. ശ്രീ. സമരൻ തറയിൽ സാ­ഹി­ത്യ ബ­സ്സി­ന്റെ പിൻ­സീ­റ്റി­ലാ­യി­രു­ന്നു ഇ­ത്ര­യും നാ­ള­ത്തെ യാത്ര. ദേ­ശാ­ഭി­മാ­നി വാ­രി­ക­യിൽ “പ്രീ­തി­ല­ത ഇ­നി­യും വ­രാ­ത്ത­തെ­ന്തു?” എന്ന ചെ­റു­ക­ഥ എ­ഴു­തി­യ­തോ­ടെ ഒരു ശി­ങ്കാ­ര­ത്തി­ന്റെ­യും സ­ഹാ­യം­കൂ­ടാ­തെ അ­ദ്ദേ­ഹം മുൻ­സീ­റ്റിൽ വന്നു ഇ­രി­പ്പു് ഉ­റ­പ്പി­ച്ചി­രി­ക്കു­ന്നു. വല്ല പൊ­ലീ­സ് സബ് ഇൻ­സ്പെ­ക്ട­റും വ­ന്നു് അ­ദ്ദേ­ഹ­ത്തെ അ­വി­ടെ­നി­ന്നു് ഇ­റ­ക്കി വി­ടാ­തി­രി­ക്ക­ണം, അ­ദ്ദേ­ഹം തനിയെ പിൻ സീ­റ്റിൽ ചെ­ന്നു് ഇ­രി­ക്ക­രു­തു് എ­ന്നൊ­ക്കെ­യാ­ണു് എന്റെ ആ­ഗ്ര­ഹം.

images/VKKrishnaMenon1948.jpg
വി. കെ. കൃ­ഷ്ണ­മേ­നോൻ

ച­രി­ത്ര പ്ര­വർ­ത്ത­ന­ത്തി­ന്റെ ഗ­തി­വേ­ഗ­ത്തിൽ നമ്മൾ ഓ­രോ­രു­ത്ത­രാ­യി ത­കർ­ന്ന­ടി­യു­ക­യും നി­രാ­ശ­ത­യും വി­ഷാ­ദ­വും മി­ച്ച­മാ­യി നി­ല്ക്കു­ക­യും ചെ­യ്യു­മ്പോൾ, ഉ­ണ്ടാ­യി­രു­ന്ന സൗ­ഭാ­ഗ്യ­ത്തി­നു വേ­ണ്ടി ഉ­ത്ക­ണ്ഠാ­കു­ല­രാ­യി കാ­ത്തു­നി­ല്ക്കു­ന്ന ന­മ്മു­ടെ­യെ­ല്ലാം പ്ര­തീ­ക­മാ­യി­ട്ടു­ണ്ടു് സ­മ­ര­ന്റെ ക­ഥ­യി­ലെ പി­താ­വു്. വ­രാ­ത്ത മകളെ അയാൾ ഓരോ ബ­സ്സി­ലും നോ­ക്കു­ന്നു. കാ­ണു­ന്ന­തേ­യി­ല്ല. സ­മ­കാ­ലി­ക ജീ­വി­ത­ത്തി­ന്റെ നല്ല പ­രി­ച്ഛേ­ദ­മാ­യി­ട്ടു­ണ്ടു് ഇക്കഥ.

അ­ക്കാ­ഡ­മി സ­മ്മാ­ന­ങ്ങൾ

ഷെ­ക്സ്പി­യ­റി­ന്റെ ക­വി­ത­യിൽ മ­ത­മി­ല്ല. ത­ത്ത്വ­ചി­ന്ത­യി­ല്ല. പക്ഷേ, വ്യാ­സൻ, വാ­ത്മീ­കി ഇ­വർ­ക്കു­പോ­ലും ഷെ­യ്ക്സ്പി­യ­റി­നെ സ­മീ­പി­ക്കാ­നൊ­ക്കു­ക­യി­ല്ല.

ശ്രീ. അജയൻ ഓ­ച്ച­ന്തു­രു­ത്തു് (ഈ സ്ഥ­ല­പ്പേ­രു അജയൻ എ­ഴു­ത­രു­തെ­ന്നു് ഒ­ര­പേ­ക്ഷ­യു­ണ്ടു് എ­നി­ക്കു്) ശ്രീ. അ­ഷ്ട­മൂർ­ത്തി യു­മാ­യി ന­ട­ത്തി­യ സം­ഭാ­ഷ­ണ­ത്തി­ന്റെ റി­പ്പോർ­ട്ടു­ണ്ടു് കു­ങ്കു­മം വാ­രി­ക­യിൽ. അ­ഷ്ട­മൂർ­ത്തി ചില നല്ല ക­ഥ­ക­ളെ­ഴു­തി­യി­ട്ടു­ണ്ടു്. അ­തു­കൊ­ണ്ടു് അ­ദ്ദേ­ഹ­ത്തി­നു് സാ­ഹി­ത്യ അ­ക്കാ­ഡ­മി സ­മ്മാ­നം ന­ല്കി­യ­തിൽ തെ­റ്റി­ല്ല. ‘വീടു വി­ട്ടു­പോ­കു­ന്നു’ എന്ന ക­ഥാ­സ­മാ­ഹാ­ര­ഗ്ര­ന്ഥ­ത്തി­നാ­ണ­ത്രേ സ­മ്മാ­നം. ഞാനതു വാ­യി­ച്ചി­ട്ടി­ല്ലെ­ങ്കി­ലും നല്ല കഥകൾ അ­തി­ലു­ണ്ടാ­കു­മെ­ന്നു വി­ചാ­രി­ക്കു­ന്നു. ശ്രീ. പി. എൻ. വി­ജ­യ­ന്റെ ഒരു പു­സ്ത­ക­ത്തി­ന്റെ പ്ര­കാ­ശ­നം ന­ട­ക്കു­ന്ന വേ­ള­യി­ലാ­ണു് ശ്രീ. മാ­ട­മ്പു് കു­ഞ്ഞി­ക്കു­ട്ടൻ അ­ഷ്ട­മൂർ­ത്തി­യോ­ടു സ­മ്മാ­ന­ത്തെ­ക്കു­റി­ച്ചു പ­റ­ഞ്ഞ­തു്. അതോടെ പ്ര­കാ­ശ­ന­സ­മ്മേ­ള­നം “അ­രോ­ച­ക­മാ­യി”പ്പോ­യി­പ്പോ­ലും. എ­ന്തു­കൊ­ണ്ടു്? വി­ജ­യ­നു് സ­മ്മാ­നം കി­ട്ടാ­ത്ത­തു­കൊ­ണ്ടോ? മ­ന­സ്സി­ലാ­യി­ല്ല എ­നി­ക്കു്.

images/Ashtamoorthi.jpg
അ­ഷ്ട­മൂർ­ത്തി

അ­ഷ്ട­മൂർ­ത്തി­ക്കു് അ­ക്കാ­ഡ­മി സ­മ്മാ­നം കി­ട്ടാൻ അർ­ഹ­ത­യു­ണ്ടെ­ന്നു് ഒ­ന്നു­കൂ­ടെ പ­റ­ഞ്ഞു­കൊ­ണ്ടു് സ­മ്മാ­നം നി­ശ്ച­യി­ക്ക­ലി­നെ­ക്കു­റി­ച്ചു ചിലതു എ­ഴു­തി­ക്കൊ­ള്ള­ട്ടെ. നി­ശ്ച­യി­ക്ക­പ്പെ­ട്ട കാ­ല­യ­ള­വി­ലെ എ­ല്ലാ­ക്ക­ഥാ­സ­മാ­ഹാ­ര­ങ്ങ­ളും അ­ക്കാ­ഡ­മി വ­രു­ത്തു­ന്നു. ര­ണ്ടു­പേർ അ­വ­യിൽ­നി­ന്നു് അ­മ്പ­തു പു­സ്ത­ക­ങ്ങൾ തി­ര­ഞ്ഞെ­ടു­ക്കു­ന്നു. വേറെ ര­ണ്ടു­പേർ അ­മ്പ­തു പു­സ്ത­ക­ങ്ങ­ളിൽ­നി­ന്നു് പ­ത്തെ­ണ്ണം തി­ര­ഞ്ഞെ­ടു­ക്കു­ന്നു. ഈ പത്തു പു­സ്ത­ക­ങ്ങൾ വേറെ മൂ­ന്നു­പേ­രെ ഏ­ല്പി­ക്കു­ന്നു. ആ മൂ­ന്നു­പേ­രും ഓരോ പു­സ്ത­ക­ത്തി­നും മാർ­ക്കി­ടു­ന്നു. മാർ­ക്കു­കൾ കൂ­ട്ടി സെ­ക്ര­ട്ട­റി എ­ക്സി­ക്യൂ­ട്ടീ­വ് ക­മ്മി­റ്റി­യു­ടെ മുൻ­പിൽ വ­യ്ക്കു­ന്നു. ഏ­റ്റ­വും കൂ­ടു­തൽ മാർ­ക്കു കി­ട്ടി­യ പു­സ്ത­കം സ­മ്മാ­ന­ത്തി­നു് അർ­ഹ­മാ­കു­ന്നു. ഉ­ദാ­ഹ­ര­ണം­കൊ­ണ്ടു് ഇതു് സ്പ­ഷ്ട­മാ­ക്കാം. ‘എ’ എന്ന ക­ഥാ­കാ­ര­ന്റെ പു­സ്ത­ക­ത്തി­നു് ഒരാൾ നൂറിൽ 50 മാർ­ക്കി­ടു­ന്നു എന്നു വി­ചാ­രി­ക്കു­ക. ര­ണ്ടാ­മ­ത്തെ ആൾ 45 മാർ­ക്കി­ട്ടു. മൂ­ന്നാ­മ­ത്തെ­യാൾ 60 മാർ­ക്ക് നല്കി. എ­ല്ലാം­കൂ­ടെ കൂ­ട്ടു­മ്പോൾ 50 + 45 + 60 = 155 മാർ­ക്ക്. ഇനി ബി എന്ന ക­ഥാ­കാ­ര­നു് ആകെ കി­ട്ടി­യ മാർ­ക്ക് 140 ആ­ണെ­ന്നു കരുതു. എ­ക്സി­ക്യൂ­ട്ടീ­വ് ക­മ്മി­റ്റി­യിൽ ഉള്ള ഒ­രു­ത്തൻ ബി­യു­ടെ സ്നേ­ഹി­ത­നാ­ണെ­ങ്കിൽ അ­യാൾ­ക്കു് ഇ­ങ്ങ­നെ പറയാം. ‘ജ­ഡ്ജി­മാർ എ എന്ന ക­ഥാ­കാ­ര­നു് 155 മാർ­ക്കി­ട്ടെ­ങ്കി­ലും എന്റെ അ­ഭി­പ്രാ­യ­ത്തിൽ 140 മാർ­ക്ക് കി­ട്ടി­യ ‘ബി’യാണു് എ­യെ­ക്കാൾ നല്ല ക­ഥാ­കാ­രൻ. അ­തു­കൊ­ണ്ടു് സ­മ്മാ­നം ‘ബി’ക്കാ­ണു കൊ­ടു­ക്കേ­ണ്ട­തു്’. നിർ­വാ­ഹ­ക­സ­മി­തി അംഗം ഇതു പ­റ­ഞ്ഞാൽ മ­റ്റം­ഗ­ങ്ങൾ മി­ണ്ടു­കി­ല്ല. സ­മ്മാ­നം ‘ബി’ക്കാ­വും. ചു­രു­ക്കി­പ്പ­റ­യാം. ഒരു എ­ക്സി­ക്യൂ­ട്ടീ­വ് അംഗം വി­ചാ­രി­ച്ചാൽ മതി അ­യാ­ളു­ടെ സ്നേ­ഹി­ത­നു സ­മ്മാ­നം നൽകാം. ഞാ­നി­വി­ടെ എ­ഴു­തി­യ രീ­തി­ത­ന്നെ­യാ­വ­ണം ഇ­പ്പോ­ഴു­മു­ള്ള­തു്. അ­തു­കൊ­ണ്ടു് അ­ക്കാ­ഡ­മി സ­മ്മാ­ന­ങ്ങൾ കി­ട്ടേ­ണ്ട­വർ­ക്കാ­ണു കി­ട്ടു­ന്ന­തെ­ന്നു പറയാൻ എ­നി­ക്ക­ത്ര ധൈ­ര്യ­മി­ല്ല. നിർ­വ്വാ­ഹ­ക­സ­മി­തി­ക്കു് ജ­ഡ്ജി­മാ­രു­ടെ തീ­രു­മാ­ന­ത്തെ മ­റി­ക­ട­ന്നു വേ­റൊ­രു തീ­രു­മാ­ന­ത്തി­ലെ­ത്താ­നു­ള്ള അ­ധി­കാ­ര­മെ­ങ്കി­ലും ഉടനടി റ­ദ്ദാ­ക്ക­ണം. ഇ­ല്ലെ­ങ്കിൽ നിർ­വാ­ഹ­ക­സ­മി­തി അം­ഗ­ങ്ങ­ളു­ടെ സ്നേ­ഹി­ത­ന്മാർ­ക്കാ­വും സ­മ്മാ­ന­ങ്ങൾ ല­ഭി­ക്കു­ക. നിർ­വ്വാ­ഹ­ക­സ­മി­തി­യു­ടെ അ­ധി­കാ­രം റ­ദ്ദാ­ക്കി­യ­തു­കൊ­ണ്ടും നീ­തി­പൂർ­വ്വ­ക­മാ­ക­ണ­മെ­ന്നി­ല്ല സ­മ്മാ­നം നി­ശ്ച­യി­ക്കൽ. സർ­ക്കാർ­ത­ന്നെ അതിനു പോം­വ­ഴി­കൾ ക­ണ്ടു­പി­ടി­ക്ക­ണം. ആ­വർ­ത്തി­ക്ക­ട്ടെ. ഞാൻ സാ­ഹി­ത്യ അ­ക്കാ­ഡ­മി­യിൽ അം­ഗ­മാ­യി­രു­ന്ന കാ­ല­ത്തു­ള്ള രീ­തി­ത­ന്നെ­യാ­ണു് ഇ­പ്പോ­ഴു­മു­ള്ള­തെ­ന്നു ക­രു­തി­യാ­ണു് ഇ­ത്ര­യും എ­ഴു­തി­യ­തു്. രീതി മാ­റി­യി­ട്ടു­ണ്ടെ­ങ്കിൽ ഞാൻ മു­ക­ളി­ലെ­ഴു­തി­യ­തു് പിൻ­വ­ലി­ക്കാൻ ത­യ്യാ­റാ­ണു്. എ­ന്താ­യാ­ലും സ­മ്മാ­ന­ദാ­ന­ത്തി­ന്റെ പേരിൽ ബ­ഹു­ജ­നം വ­ഞ്ചി­ക്ക­പ്പെ­ട­രു­തു്. അവർ ഉടനെ പു­സ്ത­ക­ക്ക­ട­ക­ളിൽ ഓ­ടി­ച്ചെ­ന്നു് സ­മ്മാ­നം കി­ട്ടി­യ പു­സ്ത­ക­ങ്ങൾ വാ­ങ്ങി­യാൽ നി­രാ­ശ­ത­യാ­വും ഫലം. കൂ­ടു­തൽ മാർ­ക്കു കി­ട്ടി­യ പു­സ്ത­ക­ത്തെ­ത്ത­ള്ളി കു­റ­ഞ്ഞ മാർ­ക്ക് കി­ട്ടി­യ പു­സ്ത­ക­ത്തി­നു് സ­മ്മാ­നം കൊ­ടു­ക്കേ­ണ്ട­താ­ണെ­ന്നു പ­റ­യു­ന്ന നിർ­വ്വാ­ഹ­ക­സ­മി­തി­യം­ഗം പ്രാ­ഡ്വി­വാ­ക­നെ­പ്പോ­ലെ നീ­തി­ത­ല്പ­ര­നാ­ണെ­ങ്കിൽ കു­റ്റം പ­റ­യാ­നു­മി­ല്ല. പക്ഷേ, ഈ ലോ­ക­ത്തു് ആ­ശ്രി­ത­വാ­ത്സ­ല്യ­ത്തി­നും കൂ­ട്ടു­കാ­ര­നോ­ടു­ള്ള സ്നേ­ഹ­ത്തി­നു­മ­ല്ലേ പ്രാ­ധാ­ന്യം?

സം­ഭ­വ­ങ്ങൾ
  1. സാ­ഹി­ത്യ­ത്തെ­സ്സം­ബ­ന്ധി­ക്കു­ന്ന കാ­ര്യ­ങ്ങൾ വി­വ­രി­ക്കു­ന്ന ലേ­ഖ­ന­ങ്ങ­ളിൽ സാ­ഹി­ത്യ­ത്തോ­ടു ബ­ന്ധ­മി­ല്ലാ­ത്ത സം­ഭ­വ­ങ്ങൾ­ക്കു് എന്തു സ്ഥാ­ന­മെ­ന്നു പലരും എ­ന്നോ­ടു ചോ­ദി­ക്കാ­റു­ണ്ടു്. ഈ പം­ക്തി വെറും സാ­ഹി­ത്യ­വി­മർ­ശ­ന­മ­ല്ല; ജീ­വി­ത­ത്തിൽ വാ­യ­ന­ക്കാർ­ക്കു് ഉ­പ­കാ­ര­പ്ര­ദ­മാ­കാ­നി­ട­യു­ള്ള കാ­ര്യ­ങ്ങൾ കൂടി പ്ര­തി­പാ­ദി­ക്ക­ലാ­ണു് എന്റെ ല­ക്ഷ്യം എന്നു മ­റു­പ­ടി. ഞാൻ തി­രു­വ­ന­ന്ത­പു­ര­ത്തെ എ­യർ­പോർ­ട്ടിൽ ഇ­രി­ക്കു­ക­യാ­യി­രു­ന്നു. ദൂരെ നി­ന്നു് ഒരാൾ ചി­രി­ച്ചു­കൊ­ണ്ടു് അ­ടു­ത്തു വന്നു. “സാറ് ദൂ­ബാ­യി­ലേ­ക്കു പോ­കു­ക­യ­ല്ലേ? ഒരു ഉ­പ­കാ­രം ചെ­യ്യു­മോ? ഇതാ ഈ സഞ്ചി അ­വി­ടു­ത്തെ എ­യർ­പോർ­ട്ടിൽ കൊ­ടു­ത്തേ­ക്കു­മോ? ഒരാളു വന്നു വാ­ങ്ങി­ക്കൊ­ള്ളും”. ഞാൻ നോ­ക്കി. പ്ലാ­സ്റ്റി­ക് കൂ­ടി­ന­ക­ത്തു് ഒരടി നീ­ള­ത്തിൽ മു­ക്കാ­ല­ടി വീ­തി­യിൽ എന്തോ പൊ­തി­ഞ്ഞു വ­ച്ചി­രി­ക്കു­ന്നു. ഒരു സം­ശ­യ­വും കൂ­ടാ­തെ ഞാനതു വാ­ങ്ങി അ­ടു­ത്തു വച്ചു. അതു ദൂരെ നി­ന്നു കണ്ട എന്റെ ഒരു ബന്ധു ഓടി എന്റെ അ­ടു­ക്ക­ലെ­ത്തി “വാ­ങ്ങ­രു­തു്, വാ­ങ്ങ­രു­തു്” എന്നു പ­റ­ഞ്ഞു. സഞ്ചി ത­ന്നി­ട്ടു് അ­ല്പ­മൊ­ന്നു നീ­ങ്ങി­യ­തേ­യു­ള്ളു ആ മ­നു­ഷ്യൻ. ഞാൻ “സാ­ദ്ധ്യ­മ­ല്ല” എന്നു പ­റ­ഞ്ഞു അതു തി­രി­ച്ചു കൊ­ടു­ത്തു. അയാൾ ഉടനെ അ­പ്ര­ത്യ­ക്ഷ­നാ­യി. പി­ന്നീ­ടു് ബന്ധു പോ­ലീ­സു­കാ­രെ അ­ക്കാ­ര്യ­മ­റി­യി­ച്ചു. അവർ അ­വി­ടെ­യെ­ല്ലാം നോ­ക്കി­യി­ട്ടും അയാളെ കണ്ടു കി­ട്ടി­യി­ല്ല. സ­ഞ്ചി­യു­മാ­യി ഞാൻ ദൂ­ബാ­യി എ­യർ­പോർ­ട്ടിൽ ഇ­റ­ങ്ങി­യി­രു­ന്നെ­കിൽ അ­വി­ടു­ത്തെ കാ­രാ­ഗൃ­ഹ­ത്തിൽ കി­ട­ക്കേ­ണ്ട­താ­യി വ­ന്നേ­നെ. 28 കൊ­ല്ല­മാ­ണ­ത്രേ കഠിന തടവു്. ഇ­മ്മ­ട്ടിൽ ഏതോ ഒരു യു­വ­തി­യെ പ­റ്റി­ച്ചു എ­ന്നു് ഒരു പ­രി­ച­യ­ക്കാ­രൻ എ­ന്നോ­ടു പ­റ­ഞ്ഞു. ആ യുവതി ഇ­പ്പോ­ഴും കാ­രാ­ഗൃ­ഹ­ത്തി­ലാ­ണ­ത്രേ. ആളുകൾ ഏ­തെ­ല്ലാം വി­ധ­ത്തി­ലാ­ണു് അ­പ­രാ­ധം ചെ­യ്യാ­ത്ത­വ­രെ ച­തി­ക്കു­ന്ന­തു്.
  2. ഞാൻ സു­ഖ­മി­ല്ലാ­തെ ആ­ശു­പ­ത്രി­യിൽ കി­ട­ന്ന­പ്പോൾ ഉറൂബ് അ­ന്വേ­ഷി­ച്ചു വന്നു. രോ­ഗ­വി­വ­ര­ങ്ങൾ ചോ­ദി­ച്ചു് അ­വ­ശ­നാ­യി കി­ട­ക്കു­ന്ന­വ­നെ കൂ­ടു­തൽ അ­സ്വ­സ്ഥ­ത­യി­ലേ­ക്കു ന­യി­ക്കു­ന്ന ആളല്ല അ­ദ്ദേ­ഹം. അ­തു­കൊ­ണ്ടു കുറെ നേ­ര­മ്പോ­ക്കു­കൾ മാ­ത്രം പ­റ­ഞ്ഞു. അവയിൽ ഒ­ന്നു്: ഒരു ഡോ­ക്ടർ സൗധം നിർ­മ്മി­ച്ചു. താ­ഴ­ത്തെ നി­ല­യി­ലു­ള്ള ഒരു മുറി കി­ട­പ്പു മു­റി­യാ­ക്കി. അ­തി­ന്റെ ചു­വ­രിൽ ഒരു ദ്വാ­ര­മി­ട്ടു് അ­തി­ലൂ­ടെ കൈ­ക­ട­ത്തി ചു­വ­രി­ന­പ്പു­റ­ത്തി­ട്ടു കൊ­ണ്ടാ­ണു് അയാൾ ഉ­റ­ങ്ങി­യി­രു­ന്ന­തു്. എ­ന്തി­നു് അതു ചെ­യ്യു­ന്നു­വെ­ന്നു് ചോ­ദ്യ­മു­ണ്ടാ­യ­പ്പോൾ ഡോ­ക്ടർ പ­റ­ഞ്ഞു: ‘രാ­ത്രി വ­ല്ല­വ­രും ഇതിലേ ന­ട­ന്നു പോ­കു­മ്പോൾ പണം വ­യ്ക്ക­ണ­മെ­ന്നു തോ­ന്നി­യാൽ കൈയിൽ വച്ചു കൊ­ള്ള­ട്ടെ എന്നു വി­ചാ­രി­ച്ചാ­ണു് ഞാൻ ഇ­ങ്ങ­നെ കി­ട­ന്നു­റ­ങ്ങു­ന്ന­തു്.
  3. ഞാൻ വ­ള്ളി­ക്കു­ന്ന­ത്തു് ഒരു സ­മ്മേ­ള­ന­ത്തി­നു പോ­യ­പ്പോൾ തോ­പ്പിൽ ഭാസി യുടെ വീ­ട്ടിൽ­പ്പോ­യി അ­ദ്ദേ­ഹ­ത്തെ കണ്ടു. ചാ­രു­ക­സേ­ര­യിൽ ഇ­രു­ന്നു എന്തോ എ­ഴു­തു­ക­യാ­യി­രു­ന്നു അ­ദ്ദേ­ഹം. എന്നെ ക­ണ്ട­യു­ട­നെ തോ­പ്പിൽ ഭാ­സി­യു­ടെ മുഖം വി­ക­സി­ച്ചു. “സാറ് എന്റെ വീ­ട്ടിൽ വന്നോ?” എ­ന്നു് ആ­ഹ്ലാ­ദാ­തി­രേ­ക­ത്തോ­ടെ ചോ­ദി­ച്ചു. എ­ന്നി­ട്ടു് വ­ടി­യൂ­ന്നി അ­ക­ത്തു ചെ­ന്നു് അ­ദ്ദേ­ഹ­ത്തി­ന്റെ പുതിയ നാ­ട­ക­ത്തി­ന്റെ ഒരു കോ­പ്പി എ­ടു­ത്തു കൊ­ണ്ടു­വ­ന്നു. ‘സ്നേ­ഹ­പൂർ­വം കൃ­ഷ്ണൻ നാ­യർ­ക്കു്’ എ­ന്നു് എ­ഴു­തു­മെ­ന്നാ­ണു് ഞാൻ വി­ചാ­രി­ച്ച­തു്. അ­ങ്ങ­നെ­യ­ല്ല എ­ഴു­തി­യ­തു്. അ­ങ്ങ­നെ എ­ഴു­തി­യാൽ തോ­പ്പിൽ ഭാസി തോ­പ്പിൽ ഭാ­സി­യാ­വു­ക­യി­ല്ല. അ­ദ്ദേ­ഹം എ­ഴു­തി­ത്ത­ന്ന­തു് ഇ­ങ്ങ­നെ: “എന്റെ കൃ­ഷ്ണൻ നായർ സാറ് എന്റെ വീ­ട്ടിൽ വന്നു. ഇ­തിൽ­പ്പ­രം എ­ന്തൊ­രാ­ഹ്ലാ­ദ­മാ­ണു് എ­നി­ക്കു­ണ്ടാ­കേ­ണ്ട­തു്. ഈ സ­ന്ദർ­ശ­ത്തി­ന്റെ ഓർ­മ്മ­യ്ക്കാ­യി ഈ നാടകം അ­ദ്ദേ­ഹ­ത്തി­നു ന­ല്കു­ന്നു”. ഇ­തെ­ഴു­തു­മ്പോൾ എന്റെ ന­യ­ന­ങ്ങൾ ആർ­ദ്ര­ങ്ങ­ളാ­കു­ന്നു. ഡോ­ക്ടർ പു­തു­ശ്ശേ­രി രാ­മ­ച­ന്ദ്ര­നും ഈ സം­ഭ­വ­ത്തി­നു സാ­ക്ഷി­യാ­ണു്.
  4. വി. കെ. കൃ­ഷ്ണ­മേ­നോൻ വി­മാ­ന­ത്താ­വ­ള­ത്തി­ലെ­ത്തി­യ­പ്പോൾ ‘മ­ല­യാ­ള­നാ­ടി’ന്റെ എ­ഡി­റ്റ­റാ­യി­രു­ന്ന എസ്. കെ. നായർ അ­ദ്ദേ­ഹ­ത്തി­ന്റെ അ­ടു­ത്തെ­ത്തി. കൃ­ഷ്ണ­മേ­നോ­നെ എസ്. കെ. പ­ല­പ്പോ­ഴും ക­ണ്ടി­ട്ടു­ണ്ടെ­ങ്കി­ലും മേനോൻ അ­ദ്ദേ­ഹ­ത്തെ മ­റ­ന്നു പോ­യി­രു­ന്നു. “Who are you” എന്നു കൃ­ഷ്ണ­മേ­നോൻ ചോ­ദി­ച്ചു. താൻ എസ്. കെ. നാ­യ­രാ­ണെ­ന്നും ‘മ­ല­യാ­ള­നാ­ടു്’ എന്ന പേരിൽ വാരിക തു­ട­ങ്ങാൻ പോ­കു­ന്നു­വെ­ന്നും അ­ദ്ദേ­ഹം പ­റ­ഞ്ഞു. അതു കേ­ട്ടു മേനോൻ ചോ­ദി­ച്ചു: “കൈ­യി­ലു­ള്ള പ­ണ­മെ­ല്ലാം ന­ശി­പ്പി­ക്കാ­നാ­ണോ നി­ങ്ങൾ വാരിക തു­ട­ങ്ങു­ന്ന­തു?” അതു തന്നെ സം­ഭ­വി­ച്ചു.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1993-01-17.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 7, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.