SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1993-04-11-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

മ­ദ്യ­പാ­നാ­സ­ക്തി­യും രാ­ഷ്ട്ര­വ്യ­വ­ഹാ­ര ത­ല്പ­ര­ത്വ­വും ജീ­നി­നെ ബാ­ധി­ച്ചാൽ അതിനു വ്യ­ക്തി­യു­ടെ അ­ന്ത്യം­വ­രെ നി­ല­നി­ല്പു­ണ്ടു്.

“ഭ­യാ­ന­ക­മാ­യ വി­ധ­ത്തിൽ ഭ­യ­പ്പെ­ട്ടി­രു­ന്നു” എന്നു പ­റ­ഞ്ഞാൽ പ്ര­യോ­ഗ­വൈ­ക­ല്യ­മാ­വും. എ­ങ്കി­ലും “terribly afraid” എന്ന ഇം­ഗ്ലീ­ഷ് ഭാ­ഷാ­പ്ര­യോ­ഗം മ­ല­യാ­ള­ഭാ­ഷ­യി­ലേ­ക്കു കൊ­ണ്ടു വ­രു­മ്പോൾ അ­ങ്ങ­നെ­യേ പറ്റു. വി­ഖ്യാ­ത­നാ­യ സാ­ഹി­ത്യ­കാ­ര­നാ­ണു് അ­ദ്ദേ­ഹം. ആ സാ­ഹി­ത്യ­കാ­രൻ അ­മ്മ­യു­ടെ ഗർ­ഭാ­ശ­യ­ത്തിൽ കി­ട­ന്ന­പ്പോൾ “ഭ­യാ­ന­ക­മാ­യ വി­ധ­ത്തിൽ ഭ­യ­പ്പെ­ട്ടു.” അ­മ്മ­യ്ക്കും പേ­ടി­യാ­യി­രു­ന്നു. ഇ­ന്നു് അ­വർ­ക്കു പേ­ടി­യ­ല്ല. കാരണം അമ്മ ഇ­പ്പോൾ ഈ ലോ­ക­ത്തു് ഇല്ല എ­ന്ന­തു­ത­ന്നെ. മ­രി­ച്ച­വർ­ക്കു ശാ­ന്ത­ത­യു­ണ്ട­ല്ലോ. അ­മ്മ­ത­ന്നെ പ­റ­ഞ്ഞ­താ­ണു്. ഒരു ഞാ­യ­റാ­ഴ്ച പി­ല്ക്കാ­ല­ത്തെ മ­ഹാ­നാ­യ നോ­വ­ലെ­ഴു­ത്തു­കാ­രൻ അ­മ്മ­യു­ടെ ഗർ­ഭാ­ശ­യ­ത്തിൽ കി­ട­ക്കു­മ്പോൾ അ­മ്മ­യു­ടെ അച്ഛൻ ഭ­ക്ഷ­ണ­സ­മ­യ­ത്തി­നു മുൻ­പു് അവരെ വ­ലി­ച്ചി­ഴ­ച്ചു മു­റ്റ­ത്തു­കൊ­ണ്ടു­വ­ന്നി­ട്ടി­ട്ടു് പ­റ­ഞ്ഞു: “മു­ട്ടു­കു­ത്തു്. നി­ന്നെ ഞാൻ വെ­ടി­വ­ച്ചു കൊ­ല്ലാൻ പോ­കു­ക­യാ­ണു്”. അ­ദ്ദേ­ഹം അ­വ­രു­ടെ നേർ­ക്കു തോ­ക്കു ചൂ­ണ്ടി. അമ്മ കൈ­കൂ­പ്പി വ­യ­റ്റിൽ­ക്കി­ട­ക്കു­ന്ന കു­ഞ്ഞി­നെ­ക്ക­രു­തി കൊ­ല്ല­രു­തേ­യെ­ന്നു യാ­ചി­ച്ചു… അ­പ്പോൾ ഗർ­ഭ­സ്ഥ­ശി­ശു­വി­ന്റെ മു­ത്ത­ശ്ശി­വ­ന്നു് പ­റ­ഞ്ഞു: “വരൂ, ആഹാരം ത­ണു­ത്തു­പോ­കും. അ­തി­നു­മുൻ­പു് അതു ക­ഴി­ക്കൂ”. അ­ങ്ങ­നെ അ­മ്മ­യും മകനും അതു ക­ഴി­ക്കാൻ­വേ­ണ്ടി അ­ക­ത്തേ­ക്കു പോയി. പക്ഷേ, അ­മ്മ­യു­ടെ വ­യ­റ്റിൽ­ക്കി­ട­ന്ന മകനു് അ­ന്നു­ണ്ടാ­യ പേടി ഈ എ­ഴു­പ­ത്തി­യൊൻ­പ­താ­മ­ത്തെ വ­യ­സ്സി­ലും അ­ദ്ദേ­ഹ­ത്തെ ആ­ക്ര­മി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്നു.

‘ജീനി’നെ (gene = the unit of inheritance—പാ­ര­മ്പ­ര്യ­ത്തി­ന്റെ ഏകകം) സ­മാ­ക്ര­മി­ക്കു­ന്ന­തെ­ന്തും വ്യ­ക്തി­യു­ടെ മ­ര­ണം­വ­രെ ഉ­ണ്ടാ­യി­രി­ക്കു­മെ­ന്നാ­വാം സാ­ഹി­ത്യ­കാ­രൻ വി­ചാ­രി­ക്കു­ന്ന­തു്. മ­ദ്യ­പാ­നാ­സ­ക്തി­യും രാ­ഷ്ട്ര­വ്യ­വ­ഹാ­ര­ത­ല്പ­ര­ത്വ­വും ജീ­നി­നെ ബാ­ധി­ച്ചാൽ അതിനു വ്യ­ക്തി­യു­ടെ അ­ന്ത്യം­വ­രെ നി­ല­നി­ല്പു­ണ്ടു്.

വി­മർ­ശ­നം ച­വി­ട്ടി­മ­റി­ക്ക­ലാ­ണെ­ന്നു മ­ണ്ട­ന്മാർ ക­രു­തു­ന്നു; ബു­ദ്ധി­യു­ള്ള­വർ അതു വ­ക­വ­യ്ക്കു­ന്നി­ല്ലെ­ന്നു ഗ്ര­ഹി­ക്കൂ.

മ­ദ്യ­പ­നാ­യ അച്ഛൻ, മകൻ ഗർ­ഭ­സ്ഥ­ശി­ശു­വാ­യി­രി­ക്കു­മ്പോൾ അ­മ്മ­യെ ച­വി­ട്ടു­ന്നു. അ­വ­രു­ടെ പേടി ഗർ­ഭാ­ശ­യ­ത്തി­ലെ ശി­ശു­വി­നെ ആ­ക്ര­മി­ക്കു­ന്നു. ഭൂ­ജാ­ത­നാ­യ ശിശു വ­ളർ­ന്നു വ­ന്നാ­ലും പേ­ടി­മാ­റു­ന്നി­ല്ല. അയാൾ മ­ക­നെ­പ്പോ­ലും പേ­ടി­ക്കു­ന്നു. പി­താ­ക്ക­ന്മാ­രു­ടെ അ­സാ­ന്മാർ­ഗ്ഗി­ക പ്ര­വർ­ത്ത­ന­ങ്ങൾ ക­ഴി­ഞ്ഞ കു­റെ­ക്കാ­ല­മാ­യി കൂ­ടി­യ­തു കൊ­ണ്ടാ­വാം ഇ­ന്ന­ത്തെ ആ­ളു­കൾ­ക്കു് ആൺ­മ­ക്ക­ളെ പേ­ടി­യാ­ണു്. ആ മക്കൾ പ്രാ­യ­മാ­യി പി­താ­ക്ക­ന്മാ­രാ­കു­മ്പോൾ അവരും പു­ത്ര­ന്മാ­രെ പേ­ടി­ക്കും. ശ്രീ. യു. കെ. കു­മാ­രൻ എ­ഴു­തി­യ “ന­ല്ല­വൻ, എന്റെ മകൻ” എന്ന ചെ­റു­ക­ഥ­യിൽ (മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പു്) മകനെ പേ­ടി­ക്കു­ന്ന അ­ച്ഛ­നെ കാണാം. മകൻ തെ­മ്മാ­ടി. ഓരോ ‘കെ­യ്സി’ൽ അവൻ കു­ടു­ങ്ങു­മ്പോ­ഴും തന്റെ പേരു വർ­ത്ത­മാ­ന­പ്പ­ത്ര­ത്തിൽ വ­ര­രു­തെ­ന്നു് അച്ഛൻ പ­ത്ര­പ്ര­വർ­ത്ത­ക­നോ­ടു് അ­പേ­ക്ഷി­ക്കു­ന്നു. മ­ക­ളു­ടെ വി­വാ­ഹം ത­ട­സ്സ­പ്പെ­ട്ടു പോ­കു­മെ­ന്ന­തു­കൊ­ണ്ടാ­ണു് അയാൾ ആ അ­ഭ്യർ­ത്ഥ­ന ന­ട­ത്തു­ന്ന­തു്. പ­ത്ര­പ്ര­വർ­ത്ത­കൻ പൊ­ലീ­സി­നോ­ടു അ­ഭ്യർ­ത്ഥി­ച്ചു് ത­ന്ത­യെ പലതവണ ര­ക്ഷി­ക്കു­ന്നു. ഒ­ടു­വിൽ മകൻ ത­ന്ത­യെ­യും ത­ള്ള­യെ­യും സ­ഹോ­ദ­രി­യെ­യും കൊ­ല്ലു­ന്നു. അ­വ­രു­ടെ കഥ ക­ഴി­യു­ന്ന­തോ­ടെ കഥയും തീ­രു­ന്നു. കു­മാ­ര­ന്റെ ചെ­റു­ക­ഥ തി­ക­ച്ചും ഉ­പ­രി­പ്ല­വ­മാ­ണു്; അ­ല്ലെ­ങ്കിൽ ബ­ഹിർ­ഭാ­ഗ­സ്ഥ­മാ­ണു്. വേ­ദ­നി­ക്കു­ന്ന അ­ച്ഛ­ന്റെ തീ­ക്ഷ്ണ­ങ്ങ­ളാ­യ വി­ചാ­ര­ങ്ങ­ളെ­യും വി­കാ­ര­ങ്ങ­ളെ­യും പ്ര­തി­പാ­ദി­ക്കാൻ അ­ദ്ദേ­ഹ­ത്തി­നു ക­ഴി­യാ­തെ പോ­യ­തി­നാ­ലാ­ണു് ഈ ബ­ഹിർ­ഭാ­ഗ­സ്ഥ­ത വ­ന്നു­ചേർ­ന്ന­തു്. അ­തി­നാൽ ഈ രചന അ­നു­ഭൂ­തി­ജ­ന­ക­മ­ല്ല. അ­ച്ഛ­ന്റെ വി­കാ­രം ക­ല്ലോ­ലി­ത­മാ­യി പ്ര­വ­ഹി­ക്കു­ന്നി­ല്ല. മകൻ കഥയിൽ പ്ര­ത്യ­ക്ഷ­നാ­കാ­ത്ത­തു­കൊ­ണ്ടു് അ­വ­നെ­സ്സം­ബ­ന്ധി­ച്ച വി­കാ­ര­മേ­യി­ല്ല. രണ്ടു പ്ര­വാ­ഹ­ങ്ങ­ളെ­യും ചി­ത്രീ­ക­രി­ച്ചു് അവ ഒരു ബി­ന്ദു­വിൽ ഒ­രു­മി­ച്ചു ചേർ­ന്നു ചു­ഴി­ക­ളും പ­ത­ക­ളും ഉ­ണ്ടാ­കു­ന്ന­താ­യി കാ­ണി­ച്ചി­രു­ന്നെ­ങ്കിൽ ക­ഥ­യ്ക്കു ക­ല­യു­ടെ മ­ണ്ഡ­ല­ത്തിൽ പ്ര­വേ­ശം ല­ഭി­ച്ചേ­നേ.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: നി­ങ്ങൾ ഉ­ദാ­ര­ശീ­ല­നാ­ണെ­ന്നും മ­റ്റും ധ്വ­നി­പ്പി­ച്ചു­കൊ­ണ്ടു് എ­ഴു­താ­റു­ണ്ടു് പ­ല­പ്പോ­ഴും. ജീ­വി­ത­ത്തിൽ ഇ­ന്നു­വ­രെ നി­ങ്ങൾ ആ­രെ­യും സ­ഹാ­യി­ച്ചി­ട്ടി­ല്ലെ­ന്നു നി­ങ്ങ­ളെ അ­ടു­ത്ത­റി­യാ­വു­ന്ന ഒരാൾ എ­ന്നോ­ടു പ­റ­യു­ന്നു. ശ­രി­യ­ല്ലേ?

ഉ­ത്ത­രം: ശ­രി­യാ­വാം, തെ­റ്റാ­വാം. മു­ഴു­ക്ക­ഷ­ണ്ടി­യു­ള്ള­വൻ റോ­ഡി­ലൂ­ടെ ന­ട­ന്നു­പോ­കു­മ്പോൾ ബാർബർ ചോ­ദി­ച്ചെ­ന്നു വരും ‘സാറേ മു­ടി­ക്രോ­പ്പ് ചെ­യ്യ­ണ്ടേ?’ എ­ന്നു്. പ­ണ­മി­ല്ലാ­ത്ത­വ­നോ­ടു സ­ഹാ­യ­മ­ഭ്യർ­ത്ഥി­ച്ചാൽ അ­യാ­ളെ­ന്തു ചെ­യ്യും? ബ്ര­ഹ്മ­ക്ഷൗ­രം ന­ട­ന്ന­വ­നു തലയിൽ രോമം കി­ളിർ­ക്കു­ക­യി­ല്ല. കി­ളിർ­ത്താൽ ക്രോ­പ്പ് ചെ­യ്യാം.

ചോ­ദ്യം: ലോ­ക­ത്തു­ള്ള എ­ല്ലാ­വ­രു­ടെ­യും ഉ­ച്ചാ­ര­ണം തി­രു­ത്തു­ന്ന നി­ങ്ങൾ­ക്കു് വി­ക്രം സേ­ത്ത് എ­ന്ന­ല്ല വി­ക്രം സേഠ് എ­ന്ന­ണെ­ന്നു് അ­റി­ഞ്ഞു­കൂ­ട­ല്ലോ. ദേ­ശാ­യി അല്ല, ദേ­സാ­യി­യാ­ണു് ശ­രി­യെ­ന്നും അ­റി­ഞ്ഞു­കൂ­ട­ല്ലോ.

ഉ­ത്ത­രം: നി­ങ്ങൾ പ­റ­യു­ന്ന­തു ശ­രി­യാ­യി­രി­ക്കാം. ശ­രി­യെ­ന്നു് മ­ന­സ്സി­ലാ­ക്കി­യ­തു് ഞാ­നെ­ഴു­തു­ന്നു എന്നു മാ­ത്രം ഗ്ര­ഹി­ച്ചാൽ മതി. Jean എന്ന ഫ്ര­ഞ്ച് നാമം ഷാങ് എ­ന്ന­ല്ല, ഴാങ് എ­ന്നു­മ­ല്ല. ശ­രി­യാ­യ ഉ­ച്ചാ­ര­ണം എ­ഴു­തി­ക്കാ­ണി­ക്കാൻ വയ്യ. ഷാങ് എന്നു ഞാൻ എ­ഴു­തു­ന്നു­വെ­ന്നേ­യു­ള്ളു.

ചോ­ദ്യം: പൂ­ത്തു­നി­ല്ക്കു­ന്ന പ­നി­നീർ­ച്ചെ­ടി­യെ ക­ഴു­ത­യ്ക്കു് ച­വി­ട്ടി­മ­റി­ക്കാൻ സാ­ധി­ക്കും. ഈ­ശ്വ­ര­നു മാ­ത്ര­മേ ആ ചെ­ടി­യെ­യും പൂ­ക്ക­ളെ­യും നിർ­മ്മി­ക്കാൻ കഴിയൂ എ­ന്ന­റി­യാ­മോ?

ഉ­ത്ത­രം: വി­മർ­ശ­നം ച­വി­ട്ടി­മ­റി­ക്ക­ലാ­ണെ­ന്നു മ­ണ്ട­ന്മാർ ക­രു­തു­ന്നു; ബു­ദ്ധി­യു­ള്ള­വർ അതു വ­ക­വ­യ്ക്കു­ന്നി­ല്ലെ­ന്നു ഗ്ര­ഹി­ക്കു.

ചോ­ദ്യം: തന്റെ ത­ന്ത­യു­ടെ പേരു നി­ശ്ച­യ­മു­ണ്ടോ?

ഉ­ത്ത­രം: അ­റി­യാ­മ­ല്ലോ. എ­ന്റെ­യും താ­ങ്ക­ളു­ടെ­യും പി­താ­വി­ന്റെ­യും പേരു് ഒ­ന്നു­ത­ന്നെ. മാ­ധ­വൻ­പി­ള്ള. സഹോദര, താ­ങ്കൾ എന്തേ എന്നെ ഇ­തു­വ­രെ­യും കാണാൻ വ­രാ­ഞ്ഞ­തു?

ചോ­ദ്യം: പുതിയ ക­വി­ക­ളെ വാ­ഴ്ത്തു­ന്ന­വർ ഇ­ട­പ്പ­ള്ളി­ക്ക­വി­ക­ളെ ചീത്ത പ­റ­യു­ന്ന­തി­നു കാരണം?

ഉ­ത്ത­രം: കാ­ക്ക­ക­ളോ­ടൊ­രു­മി­ച്ചു ക്രോ ക്രോ എന്ന ശ­ബ്ദ­മു­ണ്ടാ­ക്കു­ന്ന­വർ കു­യി­ലി­ന്റെ പാ­ട്ടി­നോ­ടൊ­രു­മി­ച്ചു പാ­ടു­കി­ല്ല.

ചോ­ദ്യം: നി­ങ്ങ­ളെ തെ­റി­പ­റ­യു­ന്ന­വ­രോ­ടു നി­ങ്ങൾ­ക്കു വെ­റു­പ്പു് ഉ­ണ്ടാ­കു­മ­ല്ലോ. ഏ­തെ­ങ്കി­ലും സ­ന്ദർ­ഭ­ത്തിൽ ആ തെ­റി­കേ­ട്ടു് നി­ങ്ങൾ ചി­രി­ച്ചി­ട്ടു­ണ്ടോ?

ഉ­ത്ത­രം: ഒ­രി­ക്കൽ ച­ങ്ങ­നാ­ശ്ശേ­രി­യിൽ­വ­ച്ചു് ഞാൻ ഒരു ബ­സ്സി­ന്റെ മുൻ­പി­ലേ­ക്കു് ‘എ­ടു­ത്തു­ചാ­ടി’. ഡ്രൈ­വർ ബസ് വെ­ട്ടി­യൊ­ഴി­ച്ചു് എന്നെ ര­ക്ഷി­ച്ചി­ട്ടു് പ­റ­ഞ്ഞു: ‘നി­ന­ക്കു് എ­ന്നാ­യാ­ലും മ­ര­ണ­മു­ണ്ടെ­ടാ.’ അ­തു­കേ­ട്ടു ഞാൻ ചി­രി­ച്ചു. എ­ന്റെ­കൂ­ടെ­യു­ണ്ടാ­യി­രു­ന്ന മു­ത്തൂർ രാ­ഘ­വൻ­നാ­യ­രും കവി വേ­ലാ­യു­ധൻ­പി­ള്ള­യും (Law Secretary) ചി­രി­ച്ചു.

ചോ­ദ്യം: നവീന ഗ­ദ്യ­സാ­ഹി­ത്യ­ത്തിൽ പ­ണ്ഡി­തോ­ചി­ത­മാ­യി, ഒ­റി­ജി­ന­ലാ­യി എ­ഴു­തു­ന്ന ആ­രെ­ങ്കി­ലു­മു­ണ്ടോ?

ഉ­ത്ത­രം: ഉ­ണ്ടു്. ഡോ­ക്ടർ അ­യ്യ­പ്പ­പ്പ­ണി­ക്കർ. അ­ദ്ദേ­ഹ­ത്തി­ന്റെ ഏതു പ്ര­ബ­ന്ധ­വും വി­ദ്വ­ജ്ജ­നോ­ചി­ത­മാ­ണു്, മൗ­ലി­ക­മാ­ണു്.

ചോ­ദ്യം: പുതിയ ക­വി­ക­ളു­ടെ പത്തു ക­വി­താ­പു­സ്ത­ക­ങ്ങൾ ഞാൻ വാ­ങ്ങി. വായന ആരിൽ തു­ട­ങ്ങ­ണം?

ഉ­ത്ത­രം: എ­ല്ലാം­കൂ­ടി ഒ­ന്നി­നൊ­ന്നു മേ­ലെ­യാ­യി അ­ടു­ക്കി­വ­ച്ചി­ട്ടു ഒരു മാ­ര­ത്തോൺ ഓട്ടം ഓടണം. ഓ­ടി­ക്ക­ഴി­ഞ്ഞു് സ്റ്റാർ­ടി­ങ് പോ­യി­ന്റിൽ തി­രി­ച്ചു വ­ര­രു­തു്. ഓ­ട്ട­ത്തിൽ വിജയം പ്രാ­പി­ച്ചാ­ലും ഇ­ല്ലെ­ങ്കി­ലും ഓ­ടു­ന്ന­വർ തു­ട­ക്ക­സ്ഥ­ല­ത്തേ­ക്കു തി­രി­ച്ചു വ­രാ­റി­ല്ലെ­ന്നു് ഓർ­മ്മി­ക്കു.

images/Ayyappapanikkar.jpg
അ­യ്യ­പ്പ­പ്പ­ണി­ക്കർ

തി­രു­വ­ന­ന്ത­പു­ര­ത്തു നുണ എ­ന്ന­തി­നു് ഏഷണി എ­ന്നാ­ണു് അർ­ത്ഥം. വ­ട­ക്കോ­ട്ടു ക­ള്ള­മെ­ന്നും ഏതോ ഒരു നുണയൻ എ­ന്നോ­ടു പ­റ­ഞ്ഞു. ശ്രീ. ക­ട­മ്മ­നി­ട്ട രാ­മ­കൃ­ഷ്ണ­നെ ഞാൻ ആ­ക്ഷേ­പി­ച്ച­താ­യി അ­ദ്ദേ­ഹം അയാളെ അ­റി­യി­ച്ചു­വെ­ന്നു്. ക­ട­മ്മ­നി­ട്ട­യു­ടെ കവിത തൊ­ണ്ട­യി­ലാ­ണി­രി­ക്കു­ന്ന­തെ­ന്നു് ഞാൻ എ­ഴു­തി­യെ­ന്നോ പ­റ­ഞ്ഞെ­ന്നോ ആ­യി­രു­ന്നു ആ­രോ­പ­ണം. പ്ര­ശ­സ്ത­നാ­യ ഒരു നോ­വ­ലി­സ്റ്റ് ആരെയോ ഉ­ദ്ദേ­ശി­ച്ചു് അ­ങ്ങ­നെ പ്ര­സ്താ­വി­ച്ചു­വെ­ന്നു ഞാൻ ഈ പം­ക്തി­യിൽ എ­ഴു­തി­യെ­ന്നു് ഒ­രോർ­മ്മ­യു­ണ്ടു്. അ­തെ­ഴു­തി­യ­വേ­ള­യിൽ ക­ട­മ്മ­നി­ട്ട എന്റെ മ­ന­സ്സിൽ ക­ട­ന്നു­വ­ന്നി­ട്ടി­ല്ല. ഇ­ത്ര­യും എ­ഴു­തി­യ­തു­കൊ­ണ്ടു് ക­വി­ത­ചൊ­ല്ലൽ എന്ന ഏർ­പ്പാ­ടു് ന­ല്ല­താ­ണെ­ന്നു് എ­നി­ക്കു് അ­ഭി­പ്രാ­യ­മു­ള്ള­താ­യി ആരും തെ­റ്റി­ദ്ധ­രി­ക്ക­രു­തെ­ന്നു് അ­പേ­ക്ഷ­യു­ണ്ടു്. കവിത ചൊ­ല്ലു­മ്പോൾ false values—അ­യ­ഥാർ­ത്ഥ­ങ്ങ­ളാ­യ മൂ­ല്യ­ങ്ങൾ അവയിൽ ആ­രോ­പി­ക്ക­പ്പെ­ടും. അ­നു­ഗൃ­ഹീ­ത ഗാ­യ­ക­നാ­യ ശ്രീ. മ­ധു­സൂ­ദ­നൻ­നാ­യർ കാ­വ്യം­ചൊ­ല്ലു­മ്പോൾ കാ­തി­നു് എന്തു സുഖം! എ­ന്നാൽ അ­ദ്ദേ­ഹ­ത്തി­ന്റെ കൈ­യി­ലി­രി­ക്കു­ന്ന ക­ട­ലാ­സ്സു ഒന്നു വാ­ങ്ങി വാ­യി­ച്ചു­നോ­ക്കു. അതിൽ ക­ല­യി­ല്ല എന്ന സത്യം ഗ്ര­ഹി­ക്കാം. ക­ട­ലാ­സ്സി­ല്ലാ­തെ­യാ­ണു് ചൊ­ല്ലു­ന്ന­തെ­ങ്കിൽ അതു് മുൻ­പു് അ­ച്ച­ടി­ച്ചു വന്ന വാ­രി­ക­യെ­ടു­ത്തു് വാ­യി­ച്ചാൽ മതി. ഇതു് മ­ധു­സൂ­ദ­നൻ­നാ­യ­രെ­ക്കു­റി­ച്ചു മാ­ത്രം പ­റ­യേ­ണ്ട കാ­ര്യ­മ­ല്ല. മറ്റു ക­വി­ക­ളു­ടെ­യും സ്ഥി­തി വി­ഭി­ന്ന­മ­ല്ല. ക­ട­മ്മ­നി­ട്ട കാ­വ്യം­ചൊ­ല്ലു­മ്പോ­ഴും അ­തി­നു­ള്ള ഗു­ണ­ങ്ങ­ളെ­ക്കാൾ ഏറെ ഗു­ണ­ങ്ങൾ അ­തി­നു­ണ്ടെ­ന്നു തോ­ന്നും. അ­തി­നാൽ കവിത ചൊ­ല്ലൽ എന്ന ഏർ­പ്പാ­ടു് ഒ­രു­ത­ര­ത്തി­ലു­ള്ള ജ­ന­വ­ഞ്ച­ന­യാ­ണു്.

സ­ഹ­താ­പം, കാ­രു­ണ്യം ഇവ ക്ഷ­ണി­ക വി­കാ­ര­ങ്ങ­ളാ­ണു്. പക്ഷേ, സൗ­ധ­ങ്ങൾ നിർ­മ്മി­ക്കു­ന്ന മ­രാ­ശാ­രി­മാർ, കൊ­ത്ത­ന്മാർ ഇ­വ­രോ­ടു് എ­നി­ക്കു­ള്ള ആ വി­കാ­ര­ങ്ങൾ­ക്കു് ശാ­ശ്വ­ത സ്വ­ഭാ­വ­മു­ണ്ടു്.

ഇ­തൊ­ക്കെ സ­ത്യ­മാ­ണെ­ങ്കി­ലും ക­ട­മ്മ­നി­ട്ട ഭേ­ദ­പ്പെ­ട്ട ക­വി­യാ­ണു്. ല­യ­ത്തെ­ക്കു­റി­ച്ചു­ള്ള മൗ­ലി­ക­ബൗ­ധ­മാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ ക­വി­ത­യ്ക്കു ഭംഗി ന­ല്കു­ന്ന­തു്. അതിനു folk art-​ന്റെ നൈ­സർ­ഗ്ഗി­ക­ത­യും ലാ­ളി­ത്യ­വും ഉ­ണ്ടു്. വേ­റൊ­രു ക­വി­ക്കും അ­ക്കാ­ര്യ­ത്തിൽ അ­ദ്ദേ­ഹ­ത്തെ സ­മീ­പി­ക്കാൻ ഒ­ക്കു­ക­യി­ല്ല.

കൃ­ഷ്ണ­സൂ­ക്ത­ങ്ങൾ
  1. “‘തെ­ര­ളു­ന്ന പെൺ­കു­ട്ടി­യു­ടെ പാ­വ­ന­ത­യാ­ണു്’ ആ കൃ­തി­യി­ലൂ­ടെ (ഖ­സാ­ക്കി­ന്റെ ഇ­തി­ഹാ­സ ത്തി­ലൂ­ടെ) വിജയൻ മ­ലി­ന­മാ­ക്കി­യ­തു്. ര­തി­യെ­ക്കു­റി­ച്ചു തെ­റ്റി­ദ്ധാ­ര­ണ­കൾ ത­രു­ന്ന ഗ്ര­ന്ഥ­മാ­ണ­തു്”—കു­ങ്കു­മം വാ­രി­ക­യിൽ ശ്രീ. എസ്. ഗു­പ്തൻ­നാ­യ­രു ടേ­താ­യി വന്ന വാ­ക്യ­ങ്ങ­ളാ­ണി­വ. “ഗു­പ്തൻ നാ­യ­രു­ടേ­താ­യി വ­ന്നു്” എ­ന്ന­തി­നു് അ­ടി­വ­ര­യി­ട­ണം. കാരണം നമ്മൾ ഒന്നു പറയും അതു് മ­റ്റൊ­ന്നാ­യി അ­ച്ച­ടി­ച്ചു വരും എ­ന്ന­ത­ത്രേ. അ­ദ്ദേ­ഹം അ­ങ്ങ­നെ­ത­ന്നെ പ­റ­ഞ്ഞു­വെ­ന്നു വി­ചാ­രി­ച്ചു് ഞാ­നൊ­ന്നു ഞെ­ട്ടി­ക്കൊ­ള്ള­ട്ടെ. മ­ന്ത്രി­മാ­രു­ടെ ഞെ­ട്ടൽ­പോ­ലെ­യ­ല്ല. ശ­രി­യാ­യ ഞെ­ട്ടൽ­ത­ന്നെ. തെ­ര­ളു­ന്ന ഒരു പെൺ­കു­ട്ടി­യു­ടെ പാ­വ­ന­ത­യും (പാപനത എന്നു വാ­രി­ക­യിൽ) വിജയൻ ഇ­ല്ലാ­താ­ക്കി­യി­ട്ടി­ല്ല. സെ­ക്സി­ന്റെ ഓ­ജ­സ്സി­നെ മാ­ത്ര­മേ വിജയൻ ‘ഖ­സാ­ക്കി­ന്റെ ഇ­തി­ഹാ­സ’ത്തിൽ ചി­ത്രീ­ക­രി­ച്ചി­ട്ടു­ള്ളു. ‘ഒ­രാൾ­ക്കു മു­ക്കി­നു താഴെ പു­രി­കം കി­ളിർ­ത്ത­പ്പോൾ ക­ണ്ണു­വാ­യ്ക്ക­ക­ത്തു് ആ­യി­പ്പോ­യി’ എന്നു തു­ട­ങ്ങി­യ വി­ല­ക്ഷ­ണ­പ്ര­യോ­ഗ­ങ്ങ­ളിൽ ഭംഗി കാ­ണു­ന്ന ഗു­പ്തൻ­നാ­യർ­ക്കു വി­ജ­യ­ന്റെ ര­തി­സ­ങ്ക­ല്പ­ത്തിൽ ആകുലത വ­ന്ന­തിൽ വി­സ്മ­യി­ക്കാ­നി­ല്ല.
  2. “പ­ഠി­ക്കു­ന്ന കാ­ല­ത്തു് ഞാൻ തീ­വ്ര­വാ­ദ രാ­ഷ്ട്രീ­യ­വു­മാ­യി ബ­ന്ധ­പ്പെ­ട്ടി­രു­ന്നു. ഇ­പ്പോൾ ഞാൻ പ്ര­സ്ഥാ­ന­ത്തി­ന്റെ ത­കർ­ച്ച­യിൽ ദുഃ­ഖി­ത­യാ­ണു്”—ശ്രീ­മ­തി സു­ധ­ക്കു­ട്ടി ഇ­ങ്ങ­നെ പ­റ­ഞ്ഞ­താ­യി ‘വനിത’യിലെ റി­പ്പോർ­ട്ട്. പ­റ­ഞ്ഞോ? പ­റ­ഞ്ഞെ­ങ്കിൽ ഒ­രെ­റു­മ്പി­നെ­പ്പോ­ലും കൊ­ല്ലാൻ ശ­ക്തി­യി­ല്ലാ­ത്ത ഞാൻ ഞെ­ട്ടു­ന്നു, വീ­ണ്ടും ഞെ­ട്ടു­ന്നു.
  3. “‘പ­ടി­യി­റ­ങ്ങി­പ്പോ­യ പാർ­വ­തി’ എന്ന ചെ­റു­ക­ഥാ­സ­മാ­ഹാ­രം വ­ഴി­യാ­ണു ഗ്രേ­സി സാ­ഹി­ത്യ­ലോ­ക­ത്തു ശ്ര­ദ്ധ പി­ടി­ച്ചു­പ­റ്റി­യ­തു്”—‘വനിത’യിൽ ക­ണ്ട­താ­ണി­തു്. അ­ഭി­മു­ഖ­സം­ഭാ­ഷ­ണ­ത്തി­നു ചെന്ന ആ­ളി­ന്റെ വാ­ക്യ­മാ­വാ­മി­തു്. ഗ്രേ­സി­ക്കു­ണ്ടാ­യ ഈ ഫെയിം (fame) ഞാൻ താ­മ­സി­ക്കു­ന്ന തി­രു­വ­ന­ന്ത­പു­ര­ത്തു് എ­ത്തി­യി­ട്ടി­ല്ല. അതിനു കു­റ്റ­ക്കാ­രൻ ഞാൻ തന്നെ ‘ഇ­ന്ദി­രാ ഗാ­ന്ധി എന്ന പേരു ഞാൻ കേ­ട്ടി­ട്ടി­ല്ല’ എ­ന്നാ­രെ­ങ്കി­ലും പ­റ­ഞ്ഞാൽ അ­ങ്ങ­നെ പ­റ­യു­ന്ന­വൻ ‘ഭോ­ഷ്കൻ’, ഞാ­നെ­ത്ര ‘ഭോ­ഷ്കൻ’!
ഹ്യൂ­മ­നി­സം

റ­ഷ­യി­ലു­ള്ള­വർ­ക്കു് ഇം­ഗ്ലീ­ഷ് വി­ദേ­ശ­ഭാ­ഷ­യാ­ണു്. അവർ ഇം­ഗ്ലീ­ഷു­ഭാ­ഷ പ­ഠി­ച്ചു റഷൻ ക്ലാ­സ്സി­ക്കു­കൾ ഇം­ഗ്ലീ­ഷി­ലേ­ക്കു തർ­ജ്ജ­മ ചെ­യ്തി­ട്ടു­ണ്ടു്. ‘ഒ­ന്നൊ­ഴി­യാ­തെ’ എ­ല്ലാം പരമ ബോ­റാ­ണു്. ‘War and Peace’, ‘Crime and Punishment’ ഇ­വ­യെ­ല്ലാം ഇം­ഗ്ലീ­ഷു­കാർ തർ­ജ്ജ­മ ചെ­യ്ത­തേ വാ­യി­ക്കാ­വൂ.

സ­ഹ­താ­പം, കാ­രു­ണ്യം ഇവ ക്ഷ­ണി­ക വി­കാ­ര­ങ്ങ­ളാ­ണു്. പക്ഷേ, സൗ­ധ­ങ്ങൾ നിർ­മ്മി­ക്കു­ന്ന മ­രാ­ശാ­രി­മാർ, കൊ­ത്ത­ന്മാർ ഇ­വ­രോ­ടു് എ­നി­ക്കു­ള്ള ആ വി­കാ­ര­ങ്ങൾ­ക്കു് ശാ­ശ്വ­ത­സ്വ­ഭാ­വ­മു­ണ്ടു്. തീ­പോ­ല­ത്തെ വെയിൽ കാ­ല­ത്തു­തൊ­ട്ടു വൈ­കു­ന്നേ­രം­വ­രെ കൊ­ണ്ടു് അവർ സൗധം നിർ­മ്മി­ക്കു­ന്നു. നിർ­മ്മാ­ണം ക­ഴി­ഞ്ഞാൽ ഗൃ­ഹ­നാ­യ­കൻ അ­ന്യ­രു­ടെ ക­പ­ട­മാ­യ ആ­ദ­രാ­ഭി­ന­ന്ദ­ന­ങ്ങൾ (പുതിയ പ്ര­യോ­ഗ­മ­നു­സ­രി­ച്ചു്) പി­ടി­ച്ചു പ­റ്റു­ന്നു. സൗധം നിർ­മ്മി­ച്ച­വ­രിൽ ഒ­രാ­ളി­നെ­പ്പോ­ലും അ­വ­ര­റി­യി­ല്ല. ഒ­രു­ദി­വ­സം പാലു കാ­ച്ചു്, കെ­ട്ടി­ടം കെ­ട്ടി­യ­വർ —പ­ത്തു­നാ­ല്പ­തു­പേർ— വി­ന­യ­സ­മ്പ­ന്ന­രാ­യി വീ­ട്ടു­മു­റ്റ­ത്തെ മ­ര­ത്ത­ണ­ലിൽ ഓ­ച്ഛാ­നി­ച്ചു നി­ല്ക്കു­ന്നു. ഭാ­ഗ്യം­കൊ­ണ്ടു് കാ­പ്പി­യോ ഊണോ അ­വർ­ക്കു് ആ­ദ്യം­ത­ന്നെ കൊ­ടു­ക്കു­ന്നു. അ­തി­നു­ശേ­ഷം ഓരോ ആ­ളി­നും കോ­ടി­മു­ണ്ടും നേ­രി­യ­തും. അ­വ­യു­ടെ­കൂ­ടെ ഒരു പൊ­തി­യും. പൊ­തി­യിൽ നൂ­റു­രൂ­പ­തൊ­ട്ടു് അ­ഞ്ചു­രൂ­പ­വ­രെ കാണും. അവ തൊ­ഴു­തു വാ­ങ്ങി പ­ണി­ക്കാർ പോയാൽ അവരെ പി­ന്നെ ആരും അ­റി­യി­ല്ല. യാ­ദൃ­ച്ഛി­ക­മാ­യി മു­ത്താ­ശാ­രി­ത­ന്നെ സൗ­ധ­ത്തി­ന്റെ മുൻ­പി­ലൂ­ടെ പോയാൽ സ­മ്പ­ന്ന­നാ­യ ഗൃ­ഹ­നാ­യ­കൻ അയാളെ അ­റി­ഞ്ഞ ഭാ­വം­പോ­ലും കാ­ണി­ക്കി­ല്ല. ക്ഷ­മി­ക്ക­ണം. ആർ­ജ്ജ­വ­ത്തി­ന്റെ (sincerity) പ്ര­തി­രൂ­പ­ങ്ങ­ളാ­യ പ­ണി­ക്കാർ­ക്കു കൊ­ടു­ക്കു­ന്ന ഭ­ക്ഷ­ണ­ത്തെ കൊ­ല­ച്ചോ­റാ­യി ഞാൻ കാ­ണു­ന്നു. അ­വർ­ക്കു കൊ­ടു­ക്കു­ന്ന കോ­ടി­മു­ണ്ടി­നെ തൂ­ങ്ങി­ച്ചാ­വാ­നു­ള്ള ക­യ­റാ­യും. ഒരു ഫ്യൂ­ഡൽ വ്യ­വ­സ്ഥി­തി­യു­ടെ ഗർ­ഹ­ണീ­യ­മാ­യ ഏർ­പ്പാ­ടാ­ണി­തു്. ഇതു പ­ണ്ടു­ണ്ടാ­യി­രു­ന്നു; ഇ­ന്നു­മു­ണ്ടു്. താ­ജ്മ­ഹൽ നിർ­മ്മി­ച്ച പാ­വ­ങ്ങ­ളെ ഇ­ന്നാ­രു ഓർ­മ്മി­ക്കു­ന്നു! ഷാ­ജ­ഹാ­ന്റെ യോ അ­ദ്ദേ­ഹ­ത്തി­ന്റെ ആ­ജ്ഞാ­നു­വർ­ത്തി­ക­ളു­ടെ­യോ നൃ­ശം­സ­ത­യാർ­ന്ന പ്ര­വൃ­ത്തി­ക­ളാൽ എ­ത്ര­പേ­രു­ടെ വി­യർ­പ്പു് ഒ­ഴി­കി­യി­രി­ക്കും! എ­ത്ര­പേ­രു­ടെ ചോര ചി­ന്തി­യി­രി­ക്കും! എ­ത്ര­പേ­രു­ടെ ജീവൻ ന­ഷ്ട­പ്പെ­ട്ടി­രി­ക്കും! അവരെ ഇ­ന്നാർ­ക്കു­മ­റി­ഞ്ഞു­കൂ­ടാ. ഷാ­ജ­ഹാ­നെ മാ­ത്രം പ്ര­ശം­സി­ക്കു­ന്നു. റ്റാ­ഗോർ പോലും അതേ ചെ­യ്തു­ള്ളു. ഞാൻ താ­ജ്മ­ഹൽ ക­ണ്ടി­ട്ടി­ല്ല. കാ­ണാ­നി­ട­വ­ന്നാൽ അതു നിർ­മ്മി­ക്കാൻ­വേ­ണ്ടി മാർ­ബിൾ ചു­മ­ന്നു് അ­തി­ന്റെ ഭാ­ര­ത്തിൽ­പ്പെ­ട്ടു മ­ര­ണ­മ­ട­ഞ്ഞ പാ­വ­പ്പെ­ട്ട തൊ­ഴി­ലാ­ളി­ക­ളെ­ക്കു­റി­ച്ചാ­വും ഞാൻ ആദ്യം വി­ചാ­രി­ക്കു­ക. ഈ ക്രൂ­ര­ത ഏ­റി­യ­പ്പോ­ഴാ­വും മ­നു­ഷ്യ­പ്രേ­മാ­ത്മ­ക­ത (humanism) എന്ന ആശയം രൂ­പം­കൊ­ണ്ട­തും ക്ര­മ­ണേ അതിനു വി­കാ­സം സി­ദ്ധി­ച്ച­തും. സെൻ­സി­റ്റി­വ് ആർ­ടി­സ്റ്റു­കൾ ആ മ­നു­ഷ്യ­പ്രേ­മാ­ത്മ­ക­ത­യെ വാ­ഴ്ത്തും. ആ വാ­ഴ്ത്ത­ലാ­ണു് ഞാൻ ശ്രീ. ടി. എൻ. പ്ര­കാ­ശി ന്റെ ‘സൂ­പ്പ്’ എന്ന ചെ­റു­ക­ഥ­യിൽ­നി­ന്നു കേ­ട്ട­തു്. വി­ദ്യാ­ഭ്യാ­സ­മു­ള്ള ഒ­രു­ത്ത­നെ ഹോ­ട്ടൽ ബോ­യി­യാ­യി ചി­ത്രീ­ക­രി­ച്ചു് ക­ഥാ­കാ­രൻ അ­യാ­ളു­ടെ നേർ­ക്കു കാ­രു­ണ്യ­ത്തി­ന്റെ­യും സ­ഹ­താ­പ­ത്തി­ന്റെ­യും നേരിയ നീർ­ച്ചാ­ലു് ഒ­ഴു­ക്കു­ന്നു. അ­ടി­ത്ത­ട്ടു കാ­ണാ­വു­ന്ന നീർ­ച്ചാ­ലു്. മ­നു­ഷ്യ­പ്രേ­മാ­ത്മ­ക­ത്വം വി­ജ­യം­പ്രാ­പി­ക്ക­ട്ടെ.

രേ­ഖാ­ചി­ത്ര­ത്തി­ന­പ്പു­റം
images/AndreBrink.jpg
ആ­ന്ദ്രേ ബി­ങ്ക്

മ­ഹാ­നാ­യ ആ­ഫ്രി­ക്ക­നെ­ഴു­ത്തു­കാ­ര­നാ­ണു് ആ­ന്ദ്രേ­ബി­ങ്ക്. അ­ദ്ദേ­ഹ­ത്തി­ന്റെ ഒ­രു­ജ്ജ്വ­ല­മാ­യ ലേഖനം വാ­യി­ച്ച ഓർ­മ്മ­യു­ണ്ടെ­നി­ക്കു്. മാ­ക്സിം ഗോർ­ക്കി യുടെ ‘The Lower Depths’ എന്ന നാ­ട­ക­ത്തി­ലെ ക­ഥാ­പാ­ത്ര­മാ­യ ലൂക്ക പ­റ­യു­ന്ന ഒരു കഥയെ അ­വ­ലം­ബി­ച്ചാ­ണു് ബ്രി­ങ്ക് ഒരു ക­ലാ­സ­ത്യ­ത്തി­നു് രൂപം ന­ല്കു­ന്ന­തു്. ബ്രി­ങ്കി­ന്റെ പ്ര­ബ­ന്ധം കൈ­യി­ലി­ല്ലെ­ങ്കി­ലും ഗോർ­ക്കി­യു­ടെ നാടകം കൈ­യി­ലു­ണ്ടു്. മോ­സ്കോ­യി­ലെ Progress Publishers പ്ര­സാ­ധ­നം ചെയ്ത Collected Works (Vol IV). അ­തി­ന്റെ 270-ആം പുറം നോ­ക്കു­ക. ലൂക്ക പ­റ­യു­ന്ന കഥ അവിടെ വാ­യി­ക്കാം. സ­ത്യാ­ത്മ­ക­വും ധാർ­മ്മി­ക­വു­മാ­യ ഒരു ദേ­ശ­ത്തിൽ വി­ശ്വാ­സ­മർ­പ്പി­ച്ച ഒ­രു­ത്ത­നു­ണ്ടാ­യി­രു­ന്നു പ­ണ്ടു്. അവിടെ അ­ന്യോ­ന്യം സ­ഹാ­യി­ക്കു­ന്ന നല്ല ആളുകൾ താ­മ­സി­ക്കു­ന്നു­ണ്ടാ­വ­ണം എ­ന്നു് അയാൾ വി­ചാ­രി­ച്ചു. ആ ദേ­ശ­ത്തു് ചെ­ല്ലാ­നാ­യി­രു­ന്നു ആ പാ­വ­ത്തി­ന്റെ ആ­ഗ്ര­ഹം. സൈ­ബീ­രി­യ­യിൽ അയാൾ അ­ങ്ങ­നെ വ­സി­ക്കു­ന്ന കാ­ല­യ­ള­വിൽ ഒരു മ­ഹാ­പ­ണ്ഡി­തൻ പു­സ്ത­ക­ങ്ങ­ളും പ­ട­ങ്ങ­ളു­മാ­യി എത്തി. ആ രേ­ഖാ­ചി­ത്ര­ങ്ങൾ നോ­ക്കി ആ പാ­വ­പ്പെ­ട്ട മ­നു­ഷ്യൻ അ­യാ­ളോ­ടു ചോ­ദി­ച്ചു: സ­ത്യ­ത്തിൽ ധാർ­മ്മി­ക­മാ­യ ഒരു പ്ര­ദേ­ശ­മു­ണ്ട­ല്ലോ. അതു് എ­വി­ടെ­യാ­ണു് ഈ ചി­ത്ര­ത്തിൽ? അവിടെ എ­ങ്ങ­നെ പോകും? പക്ഷേ, അ­ങ്ങ­നെ­യൊ­രു ലോകം പ­ണ്ഡി­ത­ന്റെ പ­ട­ങ്ങ­ളിൽ ഇ­ല്ലാ­യി­രു­ന്നു. ആ ലോ­ക­മി­ല്ലാ­ത്ത പ­ട­ങ്ങൾ നി­ഷ്പ്ര­യോ­ജ­ന­ങ്ങ­ളാ­ണെ­ന്നു് അയാൾ പ­റ­ഞ്ഞു. ‘എടാ നരാധമ, നീ പ­ണ്ഡി­ത­ന­ല്ല, റാ­സ്ക­ലാ­ണു്.’ ഇ­ത്ര­യും പ­ണ്ഡി­ത­ന്റെ മു­ഖ­ത്തു­നോ­ക്കി­പ്പ­റ­ഞ്ഞി­ട്ടു് ആ മ­നു­ഷ്യൻ അ­യാ­ളു­ടെ ക­ര­ണ­ത്തു് ര­ണ്ട­ടി കൊ­ടു­ത്തു. എ­ന്നി­ട്ടു വീ­ട്ടിൽ­പ്പോ­യി തൂ­ങ്ങി­ച്ചാ­വു­ക­യും ചെ­യ്തു. ഗോർ­ക്കി­യു­ടെ ക­ഥാ­പാ­ത്രം പറഞ്ഞ ഈ ധാർ­മ്മി­ക­ലോ­ക­ത്തെ കാ­ണു­ക­യാ­ണു് എ­ഴു­ത്തു­കാ­ര­ന്റെ ജോ­ലി­യെ­ന്നു് ബ്രി­ങ്ക് പ­റ­ഞ്ഞി­ട്ടു­ണ്ടു്. പ­ണ്ഡി­തൻ കാ­ണി­ച്ച ആ രേ­ഖാ­ചി­ത്ര­ങ്ങൾ­ക്കു പി­റ­കിൽ സ­ത്യാ­ത്മ­ക­മാ­യ, ധാർ­മ്മി­ക­മാ­യ ഒരു ലോ­ക­മു­ണ്ടു്. ക­ഥ­യി­ലെ വ്യ­ക്തി­തൂ­ങ്ങി­ച്ച­ത്ത­തു­പോ­ലെ ക­ലാ­കാ­രൻ തു­ങ്ങി­ച്ചാ­വു­ന്നി­ല്ല. അയാൾ ചി­ത്ര­ങ്ങ­ളു­ടെ പി­റ­കി­ലു­ള്ള സത്യ-​ധാർമ്മികലോകത്തെ ക­ണ്ടെ­ത്തു­ന്നു. കാ­ണു­ന്ന ലോകം. അതിനു പി­റ­കിൽ കാ­ണാ­ത്ത സ­ത്യ­വും ധർ­മ്മ­വും ഉള്ള ലോകം. അതു ക­ലാ­കാ­രൻ ക­ണ്ടു­പി­ടി­ക്കു­ന്നു. ദൗർ­ഭാ­ഗ്യം­കൊ­ണ്ടു് ശ്രീ. എൻ. പ്ര­ഭാ­ക­രൻ ‘തീ­ന­ട­പ്പു് ’ എന്ന ചെ­റു­ക­ഥ­യി­ലൂ­ടെ വരച്ച ചി­ത്രം വെറും ചി­ത്ര­മാ­യി അ­വ­ശേ­ഷി­ക്കു­ന്നു. അ­തി­ലൂ­ടെ ആ അ­ദൃ­ശ്യ­ലോ­ക­ത്തെ എ­നി­ക്കു കാണാൻ ക­ഴി­യു­ന്നി­ല്ല. അ­ടു­ത്ത­കാ­ല­ത്തു­ണ്ടാ­യ ഒരു തി­ര­ഞ്ഞെ­ടു­പ്പി­നെ­യും അ­തി­നു­ശേ­ഷ­മു­ണ്ടാ­യ ജ­ന്തു­ഹിം­സ­യെ­യും ചി­ത്രീ­ക­രി­ക്കു­ക­യാ­ണു് ക­ഥാ­കാ­രൻ. അ­ദ്ദേ­ഹ­ത്തി­ന്റെ വർ­ണ്ണ­ന ന­ന്നു്; ആ­ഖ്യാ­നം ന­ന്നു്; സം­ഭ­വ­നി­വേ­ശ­നം ന­ന്നു്. സാ­ക­ല്യാ­വ­സ്ഥ­യിൽ ചി­ത്രം ഭേഷ്. പക്ഷേ, അ­തി­ന­പ്പു­റ­മു­ള്ള സ­ത്യ­മി­ല്ല, ധർ­മ്മ­മി­ല്ല. സ­മ­രേ­ഷ് ബസു വി­ന്റെ ‘Fare well’ എന്ന കഥയും സുനിൽ ഗാം­ഗു­ലി യുടെ ‘The Fugitive and the Followers’ എന്ന കഥയും പ്ര­ഭാ­ക­രൻ വാ­യി­ച്ചു­നോ­ക്കി­യാൽ അ­ദ്ദേ­ഹ­ത്തി­നു സ്വ­ന്തം ദൗർ­ബ­ല്യം എ­ത്ര­യു­ണ്ടെ­ന്നു ഗ്ര­ഹി­ക്കാൻ ക­ഴി­യും. (പ്ര­ഭാ­ക­ര­ന്റെ കഥ ക­ലാ­കൗ­മു­ദി­യിൽ—ബം­ഗാ­ളി­ക്ക­ഥ­കൾ Noon in Calcutta എന്ന പു­സ്ത­ക­ത്തിൽ Viking പ്ര­സാ­ധ­നം.)

images/AnnaAkhmatova1922.jpg
അന്നാ അഹമതവ

റ­ഷ­യി­ലു­ള്ള­വർ­ക്കു് ഇം­ഗ്ലീ­ഷ് വി­ദേ­ശ­ഭാ­ഷ­യാ­ണു്. അവർ ഇം­ഗ്ലീ­ഷ്ഭാ­ഷ പ­ഠി­ച്ചു റഷൻ ക്ലാ­സി­ക്കു­കൾ ഇം­ഗ്ലീ­ഷി­ലേ­ക്കു തർ­ജ്ജ­മ ചെ­യ്തി­ട്ടു­ണ്ടു്. ‘ഒ­ന്നൊ­ഴി­യാ­തെ എ­ല്ലാം’ പ­ര­മ­ബോ­റാ­ണു്. അ­തു­കൊ­ണ്ടു് ‘War and Peace’, ‘Crime and Punishment’, ഇ­വ­യെ­ല്ലാം ഇം­ഗ്ലീ­ഷു­കാർ തർ­ജ്ജ­മ­ചെ­യ്ത­തേ വാ­യി­ക്കാ­വു. ഇ­ല്ലെ­ങ്കിൽ ടോൾ­സ്റ്റോ­യി യു­ടെ­യും ദ­സ്തെ­യെ­വ്സ്കി യു­ടെ­യും കൃ­തി­കൾ വി­ര­സ­ങ്ങ­ളാ­യി­ത്തോ­ന്നും. ഒ­രു­ദാ­ഹ­ര­ണം കാ­ണി­ക്കാം. മ­ഹാ­ക­വി­ത്വ­ത്താൽ അ­നു­ഗൃ­ഹീ­ത­യാ­യി­രു­ന്നു അന്നാ അഹമതവ. അ­വ­രു­ടെ ‘Muse’ എന്ന കാ­വ്യം നോ­വ­ലി­സ്റ്റും ക­വി­യു­മാ­യ ഡി. എം. തോമസ് തർ­ജ്ജ­മ­പെ­യ്ത­തു്:

“When at night I wait for her to come

Life, it seems, hangs by a single strand.

What are glory, youth, freedom, in comparison

With the dear welcome guest, a flute in hand?

She enters now.Pushing her veil aside,

She stares through me with her attentiveness.

I question her: ‘And were You Dante’s guide,

Dictating the Inferno? She answers: ‘Yes’”

ഇനി Yuri Annenkov-ന്റെ തർ­ജ്ജ­മ:

“When in the night hour I wait her coming

It seems to me my life hangs by a thread

Youth, honours, liberty all shrink to nothing

When my dear visitor pipes by my bed.

Look, here she comes, Her veil she raises, turning

To view me with a shrewd appraising eye

‘Pray, was it you dictated the Inferno

To Dante?’ And she answers:

‘It was I’”

എ­നി­ക്കു റ­ഷൻ­ഭാ­ഷ അ­റി­ഞ്ഞു­കൂ­ടാ­ത്ത­തു­കൊ­ണ്ടു് ഏതു തർ­ജ്ജ­മ­യാ­ണു് മൂ­ല­കാ­വ്യ­ത്തി­ന്റെ ആ­ശ­യ­സാ­മ്രാ­ജ്യ­ത്തോ­ടു് അ­ടു­ത്ത­തെ­ന്നു് വ്യ­ക്ത­മാ­ക്കാൻ വയ്യ. എ­ന്നാൽ കവിത ഏതിൽ എന്നു ചോ­ദി­ച്ചാൽ ഉ­ത്ത­രം പറയാം. ഡി. എം. തോ­മ­സി­ന്റെ തർ­ജ്ജ­മ ചൈ­ത­ന്യ­ധ­ന്യം. റ­ഷ­ക്കാ­ര­ന്റെ തർ­ജ്ജ­മ ഉ­മി­ക്ക­രി ച­വ­ച്ച­തു­പോ­ലെ­യും.

അ­മ്പ­ല­മ­ണി­കൾ—ബ­ഹു­വ­ച­നം; അ­മ്പ­ല­മ­ണി—ഏ­ക­വ­ച­നം
images/SarojiniNaidu.jpg
സ­രോ­ജി­നി നാ­യി­ഡു

സ­രോ­ജി­നി നാ­യി­ഡു വിനെ മ­ഹാ­ത്മാ­ഗാ­ന്ധി യാണു് ഭാ­ര­ത­കോ­കി­ലം എന്നു വി­ളി­ച്ച­തു്. അതു് ഇം­ഗ്ലീ­ഷി­ലേ­ക്കു വ­ന്ന­പ്പോൾ The Nightingale of India എ­ന്നാ­യി. തന്റെ സ­ഹോ­ദ­രി­ക്കു് ഈ വി­ശേ­ഷ­ണം അത്ര ചേ­രു­കി­ല്ലെ­ന്നു് ഹ­രീ­ന്ദ്ര­നാ­ഥ് ച­ട്ടോ­പാ­ധ്യാ­യ പ­റ­ഞ്ഞു.

സ­രോ­ജി­നി നാ­യി­ഡു­വി­ന്റെ കാ­വ്യ­ങ്ങൾ­ക്കു­ള്ള ന്യൂ­ന­ത അ­വ­യു­ടെ ബ­ഹിർ­ഭാ­ഗ­സ്ഥ­ത­യാ­ണു്. പൂ­ക്ക­ളും കി­ളി­ക­ളും പ­ല്ല­ക്കു ചു­മ­ക്കു­ന്ന­വ­രും ചി­ല­മ്പൊ­ലി­യും മ­റ്റു­മാ­ണു് അ­വ­രു­ടെ കാ­വ്യ­ങ്ങ­ളിൽ. അ­വ­യു­ടെ ആ­ഴ­ത്തി­ലേ­ക്കു ചെ­ല്ലാൻ അ­വർ­ക്കു ഒ­രി­ക്ക­ലും ക­ഴി­ഞ്ഞി­രു­ന്നി­ല്ല­താ­നും. അ­തി­നാ­ലാ­ണു് Edmund Gosse ഇ­ങ്ങ­നെ എ­ഴു­തി­യ­തു്. “I advised the consignment of all that she had written in this falsely English vein, to the waste paper basket.”

ഇ­തൊ­ക്കെ­യാ­ണെ­ങ്കി­ലും കാ­വ്യ­വി­ഷ­യ­മെ­ടു­ത്തു­വ­ച്ചു വേ­ണ്ടാ­ത്ത­തൊ­ക്കെ­പ്പ­റ­യു­ന്ന ശീലം അ­വർ­ക്കി­ല്ലാ­യി­രു­ന്നു­വെ­ന്നു് ചൂ­ണ്ടി­ക്കാ­ണി­ക്കേ­ണ്ട­തു­ണ്ടു്. അ­വ­രു­ടെ “അ­മ്പ­ല­മ­ണി­കൾ” എന്ന കാ­വ്യം കാണുക:

Temple bells! deep temple bells!

Whose urgent voices wreck the sky!

In your importance music dwells

Man’s sad and immemorial cry

That cleaves the dawn with wings of praise

That cleaves the dark with wings of prayer

Craves pity for our moral ways

Seeks solace for our life’s despair

And peace for suffering hearts that die.”

അ­മ്പ­ല­മ­ണി­ക­ളു­ടെ നാദം എ­ങ്ങ­നെ മ­നു­ഷ്യർ­ക്കു ആ­ശ്വാ­സ­വും ശാ­ന്തി­യും ന­ല്കു­ന്നു­വെ­ന്നു പ്ര­സ്താ­വി­ച്ചി­ട്ടു സ­രോ­ജി­നി നാ­യി­ഡു പി­ന്മാ­റു­ന്നു. Inferior poet ഈ വിഷയം കൈ­കാ­ര്യം ചെ­യ്താൽ മൂ­ല­കാ­വ്യ­ത്തി­ലെ ഭാവം നി­ല­നി­റു­ത്തി­ക്കൊ­ണ്ടു് വേറെ പലതും പറയും. ഇ­ത്ര­യും എ­ഴു­തി­ക്ക­ഴി­ഞ്ഞ­പ്പോൾ അ­ടു­ത്ത­വീ­ട്ടി­ലെ ഒരു കൊ­ച്ചു­കു­ട്ടി വ­ന്നു് വ്യാ­ക­ര­ണ­കാ­ര്യ­ങ്ങൾ ചോ­ദി­ച്ചു. വ­ച­ന­ത്തെ­ക്കു­റി­ച്ചാ­ണു് ആ കു­ഞ്ഞി­നു് അ­റി­യേ­ണ്ട­തു്. ഞാൻ ഏ­ക­വ­ച­നം ബ­ഹു­വ­ച­നം ഇ­വ­തൊ­ട്ടു തു­ട­ങ്ങി. ‘അ­മ്പ­ല­മ­ണി’ ഏ­ക­വ­ച­നം; ‘അ­മ്പ­ല­മ­ണി­കൾ’ ബ­ഹു­വ­ച­നം. ഇ­തു­കേ­ട്ട കു­ട്ടി ചോ­ദി­ച്ചു “ര­ണ്ടും ത­മ്മിൽ വ്യ­ത്യാ­സ­മി­ല്ലേ സാർ”. “എന്റെ മ­റു­പ­ടി‘കൾ’ എ­ന്ന­തു കൂ­ടി­യി­ല്ലേ ബ­ഹു­വ­ച­ന­ത്തിൽ? അ­തു­ത­ന്നെ വ്യ­ത്യാ­സം.”

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1993-04-11.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 7, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.