SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1993-04-18-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

“ക­ല്ലേ­റി­നെ­ക്കാ­ള­സ­ഹ്യം”

നമ്മൾ ഈ­ശ്വ­ര­നെ ധ്യാ­നി­ച്ചു­കൊ­ണ്ടു് പാ­ത­യി­ലൂ­ടെ ന­ട­ക്കു­മ്പോൾ വല്ല ചെ­റു­ക്ക­നും മാ­വി­ലേ­ക്കെ­റി­യു­ന്ന ക­ല്ലു് ന­മ്മു­ടെ തലയിൽ വ­ന്നു­പ­തി­ക്കു­ക­യും ത­ല­പൊ­ട്ടി ചോ­ര­വാർ­ന്നൊ­ലി­ക്കു­ക­യും ചെ­യ്താൽ എ­ന്തൊ­രു ഞെ­ട്ട­ലും വേ­ദ­ന­യു­മാ­ണു് ന­മു­ക്കു­ണ്ടാ­വു­ക!

ഹെർമൻ ഹെ­സ്സേ യുടെ പ്ര­കൃ­ഷ്ട­കൃ­തി­യാ­യി വാ­ഴ്ത്ത­പ്പെ­ടു­ന്ന “മാ­ജി­സ്റ്റർ ലുഡി ”യിൽ (Magister Ludi) ഒരു ചൈ­നാ­ക്കാ­രൻ എ­ഴു­ത്തു­കാ­ര­ന്റെ “Spring and Autumn ” എന്ന പു­സ്ത­ക­ത്തിൽ­നി­ന്നു ചില ഭാ­ഗ­ങ്ങൾ എ­ടു­ത്തു ചേർ­ത്തി­ട്ടു­ണ്ടു്. അ­തിൽ­നി­ന്നു കുറെ ഭാ­ഗ­ങ്ങൾ തർ­ജ്ജ­മ­ചെ­യ്തു താ­ഴെ­ക്കൊ­ടു­ക്കു­ന്നു.

“ലോകം ശാ­ന്ത­മാ­യി­രി­ക്കു­മ്പോൾ, എല്ലാ വ­സ്തു­ക്ക­ളും സ­മാ­ഹി­ത­മാ­യി­രി­ക്കു­മ്പോൾ, എല്ലാ ആ­ളു­ക­ളും മേ­ല­ധി­കാ­രി­ക­ളെ അ­നു­സ­രി­ക്കു­മ്പോൾ സം­ഗീ­ത­ത്തെ അ­ന്യൂ­ന­മാ­ക്കാൻ ക­ഴി­യും. അ­ഭി­ലാ­ഷ­ങ്ങ­ളും ഉ­ത്ക­ട­വി­കാ­ര­ങ്ങ­ളും തെ­റ്റാ­യ വ­ഴി­ക­ളി­ലേ­ക്കു പോ­കാ­തി­രി­ക്കു­മ്പോൾ സം­ഗീ­ത­ത്തെ അ­ന്യൂ­ന­മാ­ക്കാം. അ­ന്യൂ­ന­മാ­യ സം­ഗീ­ത­ത്തി­നു് അ­തി­ന്റേ­താ­യ ഹേതു ഉ­ണ്ടു്. അതു് പ­രി­മാ­ണ­തു­ല്യ­ത­യിൽ നി­ന്നു ജ­നി­ക്കു­ന്നു. ധാർ­മ്മി­ക­ത­യിൽ­നി­ന്നാ­ണു് പ­രി­മാ­ണ­തു­ല്യ­ത ഉ­ദ­യം­കൊ­ള്ളു­ക. പ്ര­പ­ഞ്ച­ത്തി­ന്റെ അർ­ത്ഥ­ത്തിൽ­നി­ന്നാ­ണു് ധാർ­മ്മി­ക­ത­യു­ടെ ഉ­ത്ഭ­വം. പ്ര­പ­ഞ്ച­ത്തി­ന്റെ അർ­ത്ഥം മ­ന­സ്സി­ലാ­ക്കി­യ­വ­നോ­ടു മാ­ത്ര­മേ സം­ഗീ­ത­ത്തെ­ക്കു­റി­ച്ചു സം­സാ­രി­ക്കാ­നാ­വു… സം­ഗീ­തം കൂ­ടു­തൽ ഉ­ച്ച­ണ്ഡ­മാ­കു­മ്പോൾ, ജനത കൂ­ടു­തൽ ശോ­കാർ­ത്ത­മാ­വു­ന്നു, രാ­ജ്യ­ത്തി­നു കൂ­ടു­തൽ ആ­പ­ത്തു­ണ്ടാ­കു­ന്നു. ഇ­ങ്ങ­നെ സം­ഗീ­ത­ത്തി­ന്റെ സത്ത ന­ശി­ക്കു­ന്നു. (ചില രാ­ജ്യ­ങ്ങ­ളി­ലെ) ജ­ന­മർ­ദ്ദ­കർ ഉ­ച്ച­ണ്ഡ­മാ­യ സം­ഗീ­ത­മു­ണ്ടാ­ക്കി. വലിയ ശ­ബ്ദ­മാ­ണു് സു­ന്ദ­ര­മെ­ന്നു് അവർ വി­ചാ­രി­ച്ചു. ഒ­രു­മി­ച്ചു കൂ­ട്ടി­യ ഫ­ല­പ്രാ­പ്തി­ക­ളാ­ണു് ര­സ­ക­ര­മെ­ന്നു മർ­ദ്ദ­കർ വി­ചാ­രി­ച്ചു. ഒരു കാതും കേ­ട്ടി­ട്ടി­ല്ലാ­ത്ത നാദം അവർ ഉ­യർ­ത്തി… ഈ സം­ഗീ­ത­ത്തി­ന്റെ ക­ണ്ടു­പി­ടി­ത്തം (ആ പ്ര­ദേ­ശ­ത്തി­ന്റെ) ജീർ­ണ്ണ­ത­യ്ക്കു കാ­ര­ണ­മാ­യി”.

ഉ­ച്ച­ണ്ഡ­സം­ഗീ­തം രാ­ജ്യ­ത്തെ ജീർ­ണ്ണി­പ്പി­ച്ചു. ശ്രീ­മ­തി ദേ­വി­യു­ടെ “ത­പ­ന­താ­ണ്ഡ­വം” എന്ന “കാ­വ്യം” മ­ല­യാ­ള­ഭാ­ഷ­യെ ജീർ­ണ്ണി­പ്പി­ക്കു­ന്നു; കേ­ര­ള­ത്തെ ജീർ­ണ്ണി­പ്പി­ക്കു­ന്നു. കേ­ട്ടാ­ലും ചില വരികൾ:

“ഇതു മ­ഹാ­കാ­ല­ക­ല­നം ബ്ര­ഹ്മാ­ണ്ഡ

ഭ്ര­മ­ണം, ച­ണ്ഡാം­ശു­ജ്വ­ല­ന

താ­ണ്ഡ­വം”

… … … …

“ചി­ദ­ഗ്നി ഭൈ­ര­വ­ന­ട­നം ഭർഗ ദിഗ്

ജ്വ­ല­നം, വൈ­രാ­ഗീ ത­പ­ന­താ­ണ്ഡ­വം”

… … … …

“ഇതു ചി­ദം­ബ­ര­ജ്വ­ല­നം മാർ­ത്താ­ണ്ഡ

തപനം, സംസാര ദ­ഹ­ന­താ­ണ്ഡ­വം”

images/HermannHesse.jpg
ഹെർമൻ ഹെ­സ്സേ

നമ്മൾ ഈ­ശ്വ­ര­നെ ധ്യാ­നി­ച്ചു­കൊ­ണ്ടു് പാ­ത­യി­ലൂ­ടെ ന­ട­ക്കു­മ്പോൾ വല്ല ചെ­റു­ക്ക­നും മാ­വി­ലേ­ക്കു് എ­റി­യു­ന്ന വലിയ ക­ല്ലു് ന­മ്മു­ടെ തലയിൽ വന്നു പ­തി­ക്കു­ക­യും ത­ല­പൊ­ട്ടി ചോര വാർ­ന്നൊ­ലി­ക്കു­ക­യും ചെ­യ്താൽ എ­ന്തൊ­രു ഞെ­ട്ട­ലും വേ­ദ­ന­യു­മാ­ണു ന­മു­ക്കു­ണ്ടാ­വു­ക! ഈ പ­ദ്യ­മെ­ഴു­തി­യ ആ­ളി­ന്റെ പ­ദ­പ്ര­സ്ത­ര പ്ര­ക്ഷേ­പ­ങ്ങൾ (വാ­ക്കു­കൾ­കൊ­ണ്ടു­ള്ള ക­ല്ലേ­റു്) സ­ഹൃ­ദ­യ­ന്റെ ശി­ര­സ്സു പൊ­ട്ടി­ക്കു­ന്നു, രക്തം പ്ര­വ­ഹി­പ്പി­ക്കു­ന്നു. ഒ­ര­നു­ഭൂ­തി­യും ജ­നി­പ്പി­ക്കാ­ത്ത കുറെ ദുർ­ഗ്ര­ഹ­പ്ര­സ്താ­വ­ങ്ങൾ. സം­ഗീ­ത­ത്തിൽ മാ­ത്ര­മ­ല്ല പ­ദ്യ­ര­ച­ന­യി­ലും ഉ­ച്ച­ണ്ഡ­ത!

“സ്യൂ­ഡോ­പൊ­യ­റ്റി­ക് നടനം മാനവ-

ഹനനം പ്ര­സ്ത­ര പ്ര­ക്ഷേ­പ­താ­ണ്ഡ­വം”

(ത­പ­ന­താ­ണ്ഡ­വം മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ)

അ­ക്കി­ത്തം
images/AkkithamAchuthanNamboothiri.jpg
അ­ക്കി­ത്തം

മ­ഹ­നീ­യ­ങ്ങ­ളെ­ന്നു ക­രു­ത­പ്പെ­ടു­ന്ന വി­ഷ­യ­ങ്ങ­ളെ­ടു­ത്തു ക­വി­മാ­നി­കൾ കാ­വ്യാ­ഭാ­സം നിർ­മ്മി­ക്കു­മ്പോൾ ഒരു ക്ഷു­ദ്ര­സം­ഭ­വ­മെ­ടു­ത്തു ജ­ന്മ­നാ­ക­വി­യാ­യ ശ്രീ. അ­ക്കി­ത്തം ഉ­ദാ­ത്ത­മാ­യ കാ­വ്യം ര­ചി­ക്കു­ന്നു. ജ­ന്തു­ശാ­ല­യി­ലെ സ്നെ­യ്ക് ഹൗസിൽ പെ­രു­മ്പാ­മ്പു് ചു­രു­ണ്ടു­കൂ­ടു­ന്ന­തു കാ­ണു­ന്ന സ­ന്ദർ­ശ­കൻ വെ­റു­പ്പോ­ടെ അ­വി­ടെ­നി­ന്നു ചാടി പു­റ­ത്തേ­ക്കു പോ­രു­മ്പോൾ പൂ­ക്കൾ വി­രി­ഞ്ഞു നി­ല്ക്കു­ന്ന­തു കാ­ണു­ന്നു. ഭംഗി. പ­രി­മ­ളം. അ­വി­ടു­ത്തെ ബ­ഞ്ചിൽ അ­ല്പ­നേ­രം ഇ­രി­ക്കൂ. സ്വ­സ്ഥ­ത കൈ­വ­രി­ക്കൂ. ഈ ഭം­ഗി­യും സൗ­ര­ഭ്യ­വു­മു­ണ്ടു് അ­ക്കി­ത്ത­ത്തി­ന്റെ “മ­റ്റൊ­രു ഗ്രാ­മം” എന്ന കാ­വ്യ­ത്തി­നു്. (ക­ലാ­കൗ­മു­ദി) ഞാൻ നി­രൂ­പ­ണ­ത്തി­നോ വി­മർ­ശ­ന­ത്തി­നോ ഒ­രു­മ്പെ­ടു­ന്നി­ല്ല. ക­വി­യോ­ടു ഇ­ങ്ങ­നെ പ­റ­യ­ട്ടെ: “കവേ, അ­ക്കി­ത്തം, താ­ങ്ക­ളു­ടെ കാ­വ്യം എന്റെ മ­ന­സ്സി­നെ വി­മ­ലീ­ക­രി­ക്കു­ന്നു, ധാർ­മ്മി­ക­ത­യു­ടെ രാ­ജ­ര­ഥ്യ എ­നി­ക്കു ചൂ­ണ്ടി­ക്കാ­ണി­ച്ചു ത­രു­ന്നു, ജീ­വി­ക്കേ­ണ്ട­തു് എ­ങ്ങ­നെ­യാ­ണെ­ന്നു ഗ്ര­ഹി­പ്പി­ക്കു­ന്നു. നി­സ്സാ­ര­നാ­യ ഒരു ഗൂർ­ഖ­യു­ടെ മാ­സം­തോ­റു­മു­ള്ള സ­ന്ദർ­ശ­ന­മാ­ണു് താ­ങ്കൾ, താ­ങ്കൾ­ക്കു മാ­ത്രം ക­ഴി­വു­ള്ള രീ­തി­യിൽ വർ­ണ്ണി­ക്കു­ന്ന­തു്. ഗൂർഖ ഒ­റ്റ­പ്പെ­ട്ട മ­നു­ഷ്യ­നാ­ണെ­ങ്കി­ലും സാ­ക­ല്യാ­വ­സ്ഥ­യിൽ മ­നു­ഷ്യ­രി­ലാ­ണു് അ­ങ്ങ­യു­ടെ ക­ണ്ണു­കൾ. ആ ഗൂർ­ഖ­യു­ടെ ജീ­വി­തം ചി­ത്രീ­ക­രി­ച്ചു ക­ഴി­യു­മ്പോൾ താ­ങ്കൾ മ­നു­ഷ്യ­ജീ­വി­ത­ത്തെ­യാ­കെ ചി­ത്രീ­ക­രി­ച്ചു ക­ഴി­ഞ്ഞു. മാ­ന­സി­ക­പ്രേ­ര­ണ­യാ­ണു് ജീ­വി­ത­ത്തി­നു് അർ­ത്ഥ­മു­ണ്ടാ­ക്കു­ന്ന­തു്. ഗൂർഖ ഉ­പ­ജീ­വ­നാർ­ത്ഥം കേ­ര­ള­ത്തി­ലേ­ക്കു പോ­രു­മ്പോൾ “വി­ഴ­വേ­ഭി­ത്തി­പി­ടി­ച്ചെ­ണീ­റ്റെൻ­മ­കൻ വീശി ഞാൻ പോ­രു­മ്പോൾ കു­ഞ്ഞി­ക്കൈ” എന്നു താ­ങ്കൾ അ­യാ­ളെ­ക്കൊ­ണ്ടു പ­റ­യി­ക്കു­ന്നു. ആ കു­ഞ്ഞി­ക്കൈ­വീ­ശ­ലാ­ണു് ഗൂർ­ഖ­യു­ടെ പ്ര­വർ­ത്ത­ന­ങ്ങൾ­ക്കു­ള്ള മാ­ന­സി­ക­പ്രേ­ര­ണ. അ­തി­ലൂ­ന്നി­ക്കൊ­ണ്ടു് താ­ങ്കൾ കാ­വ്യം അ­വ­സാ­നി­പ്പി­ച്ച­പ്പോൾ ആ ഗൂർഖ എന്റെ സ­ഹോ­ദ­ര­നാ­യി. അ­യാ­ളു­ടെ കു­ഞ്ഞി­നോ­ടു എ­നി­ക്കു എ­ന്തെ­ന്നി­ല്ലാ­ത്ത വാ­ത്സ­ല്യം തോ­ന്നി. അ­ങ്ങ­നെ­യാ­ണു് താ­ങ്കൾ എന്റെ മ­നു­ഷ്യ­ത്വ­ത്തെ വി­ക­സി­തോ­ജ്ജ്വ­ല­മാ­ക്കി­യ­തു്. താ­ങ്കൾ­ക്കു ധ­ന്യ­വാ­ദം”.

എവിടെ മ­ന­സ്സു് സ­ങ്കു­ചി­ത­മാ­യി­രി­ക്കു­ന്നു­വോ അവിടെ സം­സാ­ര­ത്തി­ലും പ്ര­ബ­ന്ധ ര­ച­ന­യി­ലും ദീർഘത വരും.

ഈ. വി. കൃ­ഷ്ണ­പി­ള്ള യുടെ ഒരു നേ­ര­മ്പോ­ക്കു­ണ്ടു്. സാ­ധാ­ര­ണ­മാ­യി വർ­ത്ത­മാ­ന­പ്പ­ത്രം വാ­യി­ക്കാ­ത്ത­വൻ എ­ട്ടു­കാ­ശോ ഒ­രു­ച­ക്ര­മോ (എ­ത്ര­യെ­ന്നു് ഓർ­മ്മ­യി­ല്ല) മു­ട­ക്കി കൊ­ല്ല­ത്തു­നി­ന്നു പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യി­രു­ന്ന മ­ല­യാ­ള­രാ­ജ്യം ദി­ന­പ­ത്രം വാ­ങ്ങു­ന്നു. വാ­യ­ന­യോ­ടു വാ­യ­ന­ത­ന്നെ. ‘മ­ല­യാ­ള­രാ­ജ്യം’ എന്നു വലിയ അ­ക്ഷ­ര­ത്തിൽ അ­ച്ച­ടി­ച്ച­തു­തൊ­ട്ടു തു­ട­ങ്ങും. സ്റ്റെ­യ്റ്റ് കോൺ­ഗ്ര­സ്സു­കാർ ക­ള്ള­ന്മാർ, സർ. സി. പി. രാ­മ­സ്വാ­മി അയ്യർ മാ­ന്യൻ ഇ­ങ്ങ­നെ­യു­ള്ള പ്ര­സ്താ­വ­ങ്ങ­ളൊ­ക്കെ വാ­യി­ച്ചു മ­ടു­ക്കു­മ്പോൾ പത്രം താ­ഴെ­വ­യ്ക്കും. അ­പ്പോ­ഴാ­ണു് താൻ മു­ട­ക്കി­യ ഒരു ച­ക്ര­ത്തി­ന്റെ ഓർമ്മ അ­യാൾ­ക്കു­ണ്ടാ­കു­ന്ന­തു്. ‘അയ്യോ എന്റെ ഒരു ചക്രം!’ എന്നു ഞെ­ട്ടി വി­ചാ­രി­ച്ചു­കൊ­ണ്ടു് പത്രം വീ­ണ്ടു­മെ­ടു­ക്കു­ന്നു. വാ­യി­ക്കു­ന്നു. ‘തി­രു­വ­ന­ന്ത­പു­ര­ത്തു് വി­ദ്യാർ­ത്ഥി­വേ­ട്ട’ എ­ന്നു് മു­ക­ളിൽ അ­ച്ച­ടി­ച്ചു് ‘ലീഡർ’ അ­ച്ച­ടി­ക്കേ­ണ്ട ഭാഗം ശൂ­ന്യ­മാ­യി ‘കേ­ര­ള­കൗ­മു­ദി’ ഇ­ട്ടി­രി­ക്കു­ന്നു. ആ വാർ­ത്ത ‘മ­ല­യാ­ള­രാ­ജ്യ’ത്തിൽ അ­ക്ര­മി­ക­ളാ­യ വി­ദ്യാർ­ത്ഥി­ക­ളെ ചൂരൽ അ­ന്ത­രീ­ക്ഷ­ത്തിൽ ചു­ഴ­റ്റി പൊ­ലീ­സ് ഓ­ടി­ച്ചു എന്നു വാ­യി­ച്ച ആള് ആ പത്രം വീ­ണ്ടും താ­ഴെ­യി­ടു­ന്നു. അയ്യോ എന്റെ ഒരു ചക്രം എന്ന വി­ചാ­രം വീ­ണ്ടും. പ­ത്ര­മെ­ടു­ക്കു­ന്നു, വാ­യി­ക്കു­ന്നു. ഇ­ങ്ങ­നെ പലതവണ പത്രം താ­ഴെ­യി­ട്ടും ‘അയ്യോ എന്റെ ഒരു ചക്രം’ എന്നു വീ­ണ്ടും വീ­ണ്ടും പ­റ­ഞ്ഞും Printed and Published by K. G. Parameswaran Pillai എ­ന്ന­തു­വ­രെ വാ­യി­ക്കു­ന്നു. തീർ­ന്നോ? ഇല്ല. വീ­ണ്ടും ഒ­ന്നാം­പു­റ­ത്തെ ‘മ­ല­യാ­ള­രാ­ജ്യം’ എന്ന വലിയ അ­ക്ഷ­ര­ങ്ങ­ളി­ലു­ള്ള അ­ച്ച­ടി­തൊ­ട്ടു തു­ട­ങ്ങു­ന്നു. Printed and Published by… എ­ന്ന­തു­വ­രെ എ­ത്തു­ന്നു. ഇ­താ­ണു് ഭാ­ര­തീ­യ­ന്റെ കാ­ല­സ­ങ്ക­ല്പ­ത്തി­നു യോ­ജി­ച്ച സൈ­ക്ലി­ക് പാ­രാ­യ­ണം.

പ­നി­നീർ­പ്പൂ­വിൽ ചായം തേ­ച്ചാൽ അതു് അ­സു­ന്ദ­ര­മാ­വു­ക­യേ ഉള്ളൂ. ഏ­തെ­ങ്കി­ലും രാ­സ­ദ്ര­വ്യ പ്ര­യോ­ഗ­ത്താൽ പൂ­വി­ന്റെ സ്വാ­ഭാ­വി­ക വർ­ണ്ണം ഇ­ല്ലാ­താ­ക്കി­യാ­ലും വൈ­രൂ­പ്യം വരും. ക­ലാ­സൃ­ഷ്ടി റോ­സാ­പ്പൂ­വാ­ണു്.

ഇ­ങ്ങ­നെ­യ­ല്ലെ­ങ്കി­ലും അയ്യോ എന്റെ അ­ഞ്ഞൂ­റു­രൂ­പ എന്നു പ­റ­ഞ്ഞു­കൊ­ണ്ടു് ര­ണ്ട­ധ്യാ­യം വാ­യി­ച്ചു ദൂ­രെ­യെ­റി­ഞ്ഞ ആ പുതിയ നോവൽ (വി­ക്രം സേ­ത്തി ന്റെ നോവൽ) ഞാൻ കൈ­യി­ലെ­ടു­ത്തു. ഒ­ര­ധ്യാ­യം­കൂ­ടെ വാ­യി­ച്ചു. അയ്യോ എന്റെ അ­ഞ്ഞൂ­റു­രൂ­പ! പി­ന്നെ­യും വായന. അ­ങ്ങ­നെ വാ­യി­ച്ചു­തീർ­ത്തു. സൈ­ക്ലി­ക് പാ­രാ­യ­ണ­മി­ല്ല. നോ­വ­ലി­നെ ഇ­ങ്ങ­നെ വി­ശേ­ഷി­പ്പി­ക്ക­ട്ടെ. dull, boring, tiring, unimaginative, lifeless, dead—എന്റെ കൈ­യി­ലു­ള്ള നി­ഘ­ണ്ടു­വിൽ ഇ­ത്ര­യും വാ­ക്കു­ക­ളേ­യു­ള്ളു.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: ആ­ധു­നി­ക­ക­വി­ത­യെ കു­റ്റ­പ്പെ­ടു­ത്തു­ന്ന നി­ങ്ങൾ അവയിൽ ഇ­ട­യ്ക്കി­ട­യ്ക്കു വ­രു­ന്ന ഉ­ത്കൃ­ഷ്ട­ങ്ങ­ളാ­യ വ­രി­ക­ളെ­പ്പോ­ലും അം­ഗീ­ക­രി­ക്കാ­ത്ത­തു ശരിയോ?

ഉ­ത്ത­രം: ശ­രി­യ­ല്ല. കൊടും വ­സൂ­രി­വ­ന്നു് മു­ഖം­കാ­ണാൻ വ­യ്യാ­ത്ത­വി­ധം വ­ടു­ക്കൾ വീ­ഴു­മ്പോൾ രണ്ടു പാ­ടു­കൾ­ക്കി­ട­യിൽ ലേശം തൊ­ലി­യു­ള്ള­തു് സൂ­ക്ഷി­ച്ചു നോ­ക്കി­യാൽ എ­നി­ക്കു കാണാൻ ക­ഴി­യും. പക്ഷേ, വ­സൂ­രി­ക്ക­ല­ക­ളു­ടെ വൈ­രൂ­പ്യം മാ­ത്ര­മേ ക­ണ്ണിൽ വീഴു.

ചോ­ദ്യം: വി­വാ­ഹ­ത്തി­നു മുൻ­പു് ര­ണ്ടാ­മ­ത്തെ പേരു് അ­ച്ഛ­ന്റേ­താ­യി­വ­യ്ക്കു­ന്ന യു­വ­തി­കൾ വി­വാ­ഹ­ത്തി­നു­ശേ­ഷം ഭർ­ത്താ­വി­ന്റെ പേരു ര­ണ്ടാ­മ­താ­യി വ­യ്ക്കു­ന്ന­തു് അ­ച്ഛ­നെ നി­രാ­ക­രി­ക്കു­ന്ന­തി­നു തു­ല്യ­മ­ല്ലേ?

ഉ­ത്ത­രം: അ­ങ്ങ­നെ­യൊ­ന്നും വി­ചാ­രി­ക്കാ­നി­ല്ല ച­ങ്ങാ­തീ. ഭർ­ത്താ­വി­ന്റെ പേരു്, കേൾ­ക്കാൻ ഇ­മ്പ­മു­ള്ള­താ­യി­രി­ക്ക­ണം. ല­ളി­താ­മേ­നോൻ വി­വാ­ഹ­ത്തി­നു ശേഷം ലളിതാ വി­ഘ്നേ­ശ്വ­രൻ നാ­യ­രാ­യാൽ ല­ളി­ത­യു­ടെ ലാ­ളി­ത്യ­മാ­കെ പോ­കി­ല്ലേ?

ചോ­ദ്യം: അതിഥി ഭ­വ­ന­ത്തിൽ ചെ­ല്ലു­മ്പോൾ ഗൃ­ഹ­നാ­യി­ക തി­ള­യ്ക്കു­ന്ന ചായ കൊ­ണ്ടു­വ­യ്ക്കു­ക­യും അതു് പെ­ട്ടെ­ന്നു് എ­ടു­ത്തു­കു­ടി­ക്കു­ക­യും ചെ­യ്യു­മ്പോൾ വാ പൊ­ള്ളും. ആ സ­ന്ദർ­ഭ­ത്തിൽ എന്തു ചെ­യ്യ­ണം?

ഉ­ത്ത­രം: ഗൃ­ഹ­നാ­യി­ക ചെ­യ്യു­ന്ന­തു തെ­റ്റു്. അ­തു­കൊ­ണ്ടു് അ­വി­ടെ­യി­രു­ന്നു­കൊ­ണ്ടു­ത­ന്നെ അ­ടു­ത്തു­ള്ള ജ­ന്ന­ലിൽ­ക്കൂ­ടി അതു തു­പ്പി­ക്ക­ള­യ­ണം. ഇ­റ­ക്കി അ­ന്ന­നാ­ളം­കു­ടി വേ­കി­ക്ക­രു­തു്.

ചോ­ദ്യം: നി­ങ്ങൾ വൈ­കു­ന്നേ­രം വീ­ട്ടിൽ­നി­ന്നി­റ­ങ്ങു­മ്പോൾ എന്തു ക­രു­തി­ക്കൊ­ണ്ടാ­ണു് ഇ­റ­ങ്ങു­ക?

ഉ­ത്ത­രം: കു­ഴ­പ്പ­മൊ­ന്നും വ­രാ­തി­രി­ക്കാൻ ഒരു സാ­ഹി­ത്യ­കാ­ര­നെ­യും കാ­ണ­രു­തേ എന്നു പ്രാർ­ത്ഥി­ച്ചു കൊ­ണ്ടാ­ണു് വീ­ട്ടിൽ­നി­ന്നു റോ­ഡി­ലേ­ക്കു പോരിക.

ചോ­ദ്യം: എല്ലാ നവീന ക­വി­ത­ക­ളും വാ­യി­ച്ചി­ട്ടു­ണ്ടോ?

ഉ­ത്ത­രം: ഒ­രെ­ണ്ണം വാ­യി­ച്ചാൽ മതി. ബാ­ക്കി­യു­ള്ള­തെ­ല്ലാം അ­തു­പോ­ലെ­ത­ന്നെ ഇ­രി­ക്കും.

ചോ­ദ്യം: ജ­ഗ­ന്നാ­ഥ­നും വി­ശ്വ­നാ­ഥ­നും ത­മ്മിൽ എ­ന്താ­ണു വ്യ­ത്യാ­സം?

ഉ­ത്ത­രം: ജ­ഗ­ന്നാ­ഥൻ വി­ഷ്ണു. വി­ശ്വ­നാ­ഥൻ ശിവൻ.

ചോ­ദ്യം: ചിലർ കാ­ള­മൂ­ത്രം­പോ­ലെ നീ­ട്ടി എ­ഴു­തു­ന്ന­തി­നു കാരണം?

ഉ­ത്ത­രം: എവിടെ മ­ന­സ്സു് സ­ങ്കു­ചി­ത­മാ­യി­രി­ക്കു­ന്നു­വോ അവിടെ സം­സാ­ര­ത്തി­ലും പ്ര­ബ­ന്ധ­ര­ച­ന­യി­ലും ദീർഘത വരും. എ­നി­ക്കും ഇതു ചേരും.

ചോ­ദ്യം: അ­ടു­ത്ത ജ­ന്മ­ത്തിൽ ധർ­മ്മ­പു­ത്ര­നാ­യി ജ­നി­ക്കാൻ ആ­ഗ്ര­ഹ­മു­ണ്ടോ?

ഉ­ത്ത­രം: ഇല്ല. യുഗോ യുടെ ‘പാ­വ­ങ്ങൾ’ എന്ന നോ­വ­ലി­ലെ മെ­ത്രാ­നാ­യി പി­റ­ക്കാൻ ആ­ഗ്ര­ഹ­മു­ണ്ടു്.

ചോ­ദ്യം: ‘പ­ട്ടി­യു­ണ്ടു്. ക­ടി­ക്കും. സൂ­ക്ഷി­ക്ക­ണം’ എന്നു വീ­ട്ടി­ന്റെ മുൻ­പിൽ എ­ഴു­തി­വ­യ്ക്കു­ന്ന­വ­രെ­ക്കു­റി­ച്ചു് എന്തു പ­റ­യു­ന്നു?

ഉ­ത്ത­രം: ഒ­ന്നും പ­റ­യു­ന്നി­ല്ല. എന്റെ വീ­ട്ടിൽ പ­ട്ടി­യി­ല്ല. എ­ങ്കി­ലും ‘ഇവിടെ റ്റി. വി. സെ­റ്റു­ണ്ടു്. ക­ടി­ക്കും. സൂ­ക്ഷി­ക്ക­ണം’ എ­ന്നെ­ഴു­തി­വ­യ്ക്കാൻ ആ­ലോ­ചി­ക്കു­ന്നു.

ഇ. വി. ശ്രീ­ധ­രൻ
images/VictorHugo13.jpg
യുഗോ

കാ­വ്യ­ങ്ങ­ളും ക­ഥ­ക­ളും വെറും മെ­ക്കാ­നി­ക്ക­ലാ­യി മാ­റി­യി­രി­ക്കു­ന്ന ഇ­ക്കാ­ല­ത്തു് ശ്രീ. ഇ. വി. ശ്രീ­ധ­ര­ന്റെ “മാ­ധ­വൻ­പി­ള്ള­യു­ടെ തി­ര്വ­ന­ന്തോ­രം” എന്ന ചെ­റു­ക­ഥ വാ­യി­ക്കു­ന്നി­തു് ഒരു നല്ല അ­നു­ഭ­വ­മാ­ണു്. മ­നു­ഷ്യ­നു് യു­വ­ത്വ­ത്തി­ലും ഏ­കാ­ന്ത­ത. പ്രാ­യം കൂ­ടി­വ­രു­മ്പോൾ ആ ഏ­കാ­ന്ത­ത­യും കൂ­ടു­ന്നു. ഒ­ടു­വിൽ മരണം മാ­ത്ര­മേ അ­ഭി­ല­ഷി­ക്ക­ത്ത­ക്ക­താ­യു­ള്ളു. ഈ ആ­ശ­യ­ത്തെ ക­ണ്ണീർ ചാ­ടി­ക്കു­ന്ന ര­ച­ന­യാ­ക്കാ­തെ, അ­തി­ഭാ­വു­ക­ത്വ­ത്തോ­ള­മെ­ത്തി­ക്കാ­തെ ഇ. വി. ക­ലാ­ത്മ­ക­മാ­യി ചി­ത്രീ­ക­രി­ക്കു­ന്നു. തി­ക­ഞ്ഞ നി­സ്സം­ഗ­ത പ­രി­പാ­ലി­ച്ചു­കൊ­ണ്ടാ­ണു് ക­ഥാ­കാ­രൻ കഥ പ­റ­യു­ന്ന­തു്. യാ­ഥാർ­ത്ഥ ജീ­വി­ത­ത്തി­ന്റെ പ്ര­തി­രൂ­പ­മാ­യി ഒരു ക­ഥാ­പാ­ത്ര­ത്തെ അ­വ­ത­രി­പ്പി­ച്ച­തി­നാ­ലാ­ണു് ഇ­ക്ക­ഥ­യു­ടെ വിജയം.

റ്റോ­യി­ക്കാ­റി­ന്റെ ചു­റ്റു­ക­മ്പി­മു­റു­ക്കി കു­ട്ടി അ­തോ­ടി­ക്കു­ന്നു. ചു­റ്റു­ക­മ്പി അ­യ­ഞ്ഞു ക­ഴി­യു­മ്പോൾ കാറ് നി­ല്ക്കും. ന­വീ­ന­ക­ഥ സ്പ്രി­ങ് മു­റു­ക്കി­യ ക­ളി­പ്പാ­ട്ടം­പോ­ലെ­യാ­ണു്. ആ­ദ്യ­ത്തെ ‘ഒ­രെ­ടു­പ്പേ­യു­ള്ളു’. അ­തി­നു­ശേ­ഷം അതു നി­ശ്ച­ലം. അ­ല്ലെ­ങ്കിൽ വേ­റൊ­ന്നു പറയാം. ഭൂമി നാ­ഴി­ക­മ­ണി­യെ­പ്പോ­ലെ­യാ­ണെ­ന്നും അ­തി­ന്റെ സ്പ്രി­ങ് ഈ­ശ്വ­രൻ മു­റു­ക്കി­വ­ച്ചി­രി­ക്കു­ക­യാ­ണെ­ന്നും പഴയ ശാ­സ്ത്ര­ജ്ഞ­ന്മാർ കരുതി. കമ്പി അ­യ­ഞ്ഞു­തീർ­ന്നാ­ലോ? ലോകം റി­പ്ളെ­നി­ഷ്—replenish—ചെ­യ്തു­കൊ­ള്ളു­മെ­ന്നാ­ണു് അ­വ­രു­ടെ സി­ദ്ധാ­ന്തം. യാ­ന്ത്രി­ക കഥകൾ സ്പ്രി­ങ് അ­യ­ഞ്ഞു നി­ശ്ച­ല­മാ­യി­പ്പോ­കു­ന്ന­തു­കൊ­ണ്ടാ­ണു് നമ്മൾ അവയെ തി­രി­ഞ്ഞു നോ­ക്കാ­ത്ത­തു്. നല്ല കഥകൾ നി­ശ്ച­ല­ങ്ങ­ളാ­വു­ന്നി­ല്ല. അവ സ്വയം ‘റി­പ്ളെ­നി­ഷ്’ ചെ­യ്യു­ന്നു. ആ വി­ധ­ത്തി­ലു­ള്ള ക­ഥ­യാ­ണു് ഇ. വി. ശ്രീ­ധ­ര­ന്റേ­തു്.

ശൂ

യാ­ഥാ­സ്ഥി­തി­ക­ത്വ­ത്തി­ന്റെ ഉ­ട­ലെ­ടു­ത്തു രൂ­പ­ങ്ങ­ളാ­യ ചില ഹി­ന്ദു­ക്കൾ ഏതു നൂതന ശാ­സ്ത്രീ­യ ദർ­ശ­ന­വും വേ­ദ­ത്തിൽ, വേ­ദാ­ന്ത­ത്തിൽ, ഇ­തി­ഹാ­സ­ത്തിൽ, ആ­ദി­കാ­വ്യ­ത്തിൽ, പു­രാ­ണ­ത്തിൽ ഉ­ണ്ടാ­യി­രു­ന്ന­താ­യി പറയും. സീതയെ രാവണൻ വി­മാ­ന­ത്തിൽ ക­യ­റ്റി ല­ങ്ക­യി­ലേ­ക്കു കൊ­ണ്ടു­പോ­യി­യെ­ന്നു വാ­യി­ച്ചാൽ ‘കണ്ടോ അ­ന്നും വി­മാ­ന­മു­ണ്ടാ­യി­രു­ന്നു’ എന്നു പ്ര­ഖ്യാ­പി­ക്കും അവർ.

ഞാൻ റ്റെ­ലി­വി­ഷൻ സെ­റ്റി­ന്റെ മുൻ­പിൽ ഇ­രി­ക്കു­മാ­യി­രു­ന്ന പ­ണ്ട­ത്തെ കാ­ല­ത്തു് ചിലർ നാ­നൂ­റു മീ­റ്റർ, ആ­യി­ര­ത്തി­യ­ഞ്ഞൂ­റു മീ­റ്റർ ഈ ദൂ­ര­മൊ­ക്കെ ഓടി ല­ക്ഷ്യ­സ്ഥാ­ന­ത്തു ചെ­ല്ലാൻ ശ്ര­മി­ക്കു­ന്ന­തു ക­ണ്ടി­ട്ടു­ണ്ടു്. ഓ­ടു­ന്ന­വ­രിൽ ചിലർ ത­ളർ­ന്നു ട്രാ­ക്കിൽ­നി­ന്നു് മാ­റി­പ്പോ­കു­ന്ന­തും ക­ണ്ടി­ട്ടു­ണ്ടു്. അ­ല്ലെ­ങ്കിൽ വേ­റൊ­ന്നു പറയാം. ഇ­ന്ന­ത്തെ­പ്പോ­ലെ ‘ഫാ­സ്റ്റും സൂപർ ഫാ­സ്റ്റും’ ഇ­ല്ലാ­തി­രു­ന്ന കാലം. ബോ­ട്ട് മാ­ത്ര­മേ ശ­ര­ണ­മാ­യു­ള്ളു. വൈ­ക്കം ബോ­ട്ട് ജ­ട്ടി­യിൽ­നി­ന്നു് ബോ­ട്ടിൽ കയറും. ബോ­ട്ടി­ന്റെ മു­ക­ളി­ലു­ള്ള കൂ­ട്ടി­ലി­രി­ക്കു­ന്ന­വൻ മ­ണി­നാ­ദം കേൾ­പ്പി­ക്കു­ന്ന­തി­നു് അ­നു­സ­രി­ച്ചു താ­ഴ­ത്തെ എ­ഞ്ചിൻ റൂമിൽ ഗീയർ മാ­റ്റം ന­ട­ക്കും. ക്ര­മേ­ണ ബോ­ട്ട് കാ­യ­ലി­ലേ­ക്കു നീ­ങ്ങും. നീ­ങ്ങി നീ­ങ്ങി ജട്ടി അ­പ്ര­ത്യ­ക്ഷ­മാ­കും. അ­പ്പോൾ അർ­ത്ഥ­മി­ല്ലാ­ത്ത വേദന. ഏ­റെ­നേ­രം സ­ഞ്ച­രി­ച്ചു കൊ­ല്ലം ബോ­ട്ട് ജട്ടി ദൂ­രെ­ക്കാ­ണാ­റാ­വു­മ്പോൾ ആ­ഹ്ലാ­ദം. ക്ര­മാ­നു­ഗ­ത­മാ­യി ആ ആ­ഹ്ലാ­ദം വർ­ദ്ധി­ക്കും. ജ­ട്ടി­യി­ല­ടു­ത്തു­ക­ഴി­യു­മ്പോൾ ആ­ഹ്ലാ­ദാ­തി­രേ­കം. ശ്രീ­മ­തി സി. പി. ഓമന ദേ­ശാ­ഭി­മാ­നി വാ­രി­ക­യി­ലെ­ഴു­തി­യ “നി­റ­ഭേ­ദ­ങ്ങൾ” എന്ന ചെ­റു­ക­ഥ ട്രാ­ക്കിൽ­നി­ന്നു നി­രാ­ശ­പ്പെ­ട്ടു മാ­റു­ന്ന ഓ­ട്ട­ക്കാ­ര­നെ­പ്പോ­ലെ­യാ­ണു്. വൈ­ക്കം ബോ­ട്ട്ജ­ട്ടി ഒ­ന്നി­നൊ­ന്നു അ­പ്ര­ത്യ­ക്ഷ­മാ­കു­മ്പോൾ യാ­ത്ര­ക്കാ­ര­നു് അ­സ്വ­സ്ഥ­ത ഉ­ണ്ടാ­കു­ന്ന­തു­പോ­ലെ ഒ­ര­സ്വ­സ്ഥ­ത അ­തു­ള­വാ­ക്കു­ന്നു. യ­ഥാർ­ത്ഥ­മാ­യ കലയെ ഉ­പാ­സി­ക്കു­ന്ന ഗിരിജ; ക­പ­ട­മാ­യ കലയെ കൊ­ണ്ടു­ന­ട­ക്കു­ന്ന സു­ന­ന്ദ, ധ­നി­ക­യാ­യ­തു­കൊ­ണ്ടു സു­ന­ന്ദ വി­ഖ്യാ­ത­യാ­കു­ന്നു. ഗിരിജ വി­സ്മ­രി­ക്ക­പ്പെ­ടു­ന്നു. ര­ണ്ടു­പേ­രു­ടെ­യും കൂ­ട്ടു­കാ­രി സാ­വി­ത്രി. അ­വ­രു­ടെ വി­ദ്യാ­ല­യ­ജീ­വി­തം ക­ഴി­ഞ്ഞു. കാ­ല­മേ­റെ­യാ­യി സു­ന­ന്ദ­യു­ടെ ചി­ത്ര­ങ്ങൾ പ്ര­ദർ­ശി­പ്പി­ക്കു­ന്ന സ്ഥ­ല­ത്തേ­ക്കു പഴയ കൂ­ട്ടു­കാ­രി ചെ­ന്നു. സു­ന­ന്ദ സാ­വി­ത്രി­യെ അ­റി­ഞ്ഞി­ല്ല. പ്ര­ദർ­ശ­ന­ത്തെ­പ്പ­റ്റി സ­ന്ദർ­ശ­കർ­ക്കു അ­ഭി­പ്രാ­യ­മെ­ഴു­താ­നു­ള്ള പു­സ്ത­ക­മു­ണ്ടു്. ചി­ത്ര­ങ്ങ­ളു­ടെ കാ­പ­ട്യ­ത്തെ­ക്കു­റി­ച്ചു് സാ­വി­ത്രി­ക്കു് എ­ഴു­ത­ണ­മെ­ന്നു­ണ്ടാ­യി­രു­ന്നു. പക്ഷേ, ആരോ പു­സ്ത­ക­മെ­ടു­ത്തു മാ­റ്റി­ക്ക­ള­ഞ്ഞു. കഥ ഒ­ന്നി­നൊ­ന്നു മാ­ഞ്ഞു­പോ­കു­ന്ന വൈ­ക്കം ബോ­ട്ട് ജ­ട്ടി­പോ­ലെ; ട്രാ­ക്കിൽ­നി­ന്നു നൈ­രാ­ശ്യ­ത്തോ­ടെ പി­ന്മാ­റു­ന്ന ഓ­ട്ട­ക്കാ­ര­നെ­പ്പോ­ലെ. അ­മി­ട്ടു ക­ത്തി­ച്ചു­വി­ട്ടാൽ ‘ശു’ എന്നു ശബ്ദം കേൾ­പ്പി­ച്ചു കെ­ട്ടു­പോ­കി­ല്ലേ ചി­ല­പ്പോൾ. അ­തു­പോ­ലെ­യൊ­രു വി­ല­ക്ഷ­ണ­മാ­യ കഥ. ചെ­റു­ക­ഥ­യ്ക്കു ഭാ­വ­നാ­ത്മ­ക­മാ­യ തലം ആ­ദ്യം­തൊ­ട്ടു് അ­വ­സാ­നം­വ­രെ­യി­ല്ലെ­ങ്കിൽ അതൊരു നി­ഷ്പ്ര­യോ­ജ­ന­മാ­യ ര­ച­ന­യാ­യി­ത്തീ­രും. അ­ത്ത­ര­ത്തിൽ വ്യർ­ത്ഥ­മാ­യ ര­ച­ന­യാ­ണു് ഓ­മ­ന­യു­ടെ ഈ കഥ.

നി­രീ­ക്ഷ­ണ­ങ്ങൾ
1.
സാ­ഹി­ത്യ­ത്തി­ലെ മോ­ഷ­ണ­ങ്ങ­ളെ­ക്കു­റി­ച്ചു സം­സാ­രി­ച്ച­പ്പോൾ എൻ. ഗോ­പാ­ല­പി­ള്ള സ്സാ­റ് പ­റ­ഞ്ഞു: ‘സാ­ഹി­ത്യ­ത്തിൽ മോ­ഷ­ണ­മെ­ന്നു പ­റ­യു­ന്ന­തു് നി­രർ­ത്ഥ­ക­മാ­ണു്. ഒ­രാ­ളി­നെ ആ­ശ്ര­യി­ക്കാ­തെ വേ­റൊ­രാ­ളി­നു് ഒ­ന്നു­മെ­ഴു­താൻ ക­ഴി­യു­ക­യി­ല്ല. ഇതു കേ­ട്ടു­കൊ­ണ്ടി­രു­ന്ന ബാ­ല­രാ­മ­പ്പ­ണി­ക്കർ സാറും പ­റ­ഞ്ഞു: ‘അതു ശ­രി­യാ­ണു്. ‘സ്വ­പ്ന­വാ­സ­വ­ദ­ത്ത’ത്തി­ന്റെ മ­റ്റൊ­രു രൂ­പ­മാ­ണു് ‘ശാ­കു­ന്ത­ളം’.

ര­ണ്ടു­പേ­രും പ­റ­ഞ്ഞ­തു ശ­രി­യ­ല്ല. സ്വ­പ്ന­വാ­സ­വ­ദ­ത്ത­വും ശാ­കു­ന്ത­ള­വും വി­ഭി­ന്ന­ങ്ങ­ളാ­യ നാ­ട­ക­ങ്ങ­ളാ­ണു്. അവയിൽ ഭാ­സ­ന്റെ യും കാ­ളി­ദാ­സ­ന്റെ യും മു­ദ്ര­കൾ യ­ഥാ­ക്ര­മ­മു­ണ്ടു്.

Thus let me live unseen, unknown

Thus unlamented let me die

Steal from the world and not a stone where I lie

Tell where I lie.

എന്ന പോ­പ്പി ന്റെ വ­രി­ക­ളു­ടെ ആ­ശ­യം­ത­ന്നെ­യാ­ണു് ച­ങ്ങ­മ്പു­ഴ യുടെ “അ­ല്ലെ­ങ്കിൽ വേണ്ട… ” എന്നു തു­ട­ങ്ങു­ന്ന കാ­വ്യ­ത്തി­ലു­ള്ള­തു്. ഷെ­യ്ക്സ്പി­യ­റി ന്റെ ‘Twelfth Night’ എന്ന നാ­ട­ക­ത്തി­ലെ ഒരു ഗാ­ന­വും അ­തേ­പ­ടി ച­ങ്ങ­മ്പു­ഴ തർ­ജ്ജ­മ ചെ­യ്തു സ്വ­ന്ത­മെ­ന്ന മ­ട്ടിൽ പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യി­ട്ടു­ണ്ടു്. സാ­ഹി­ത്യ­ത്തിൽ മൗ­ലി­ക­ത­യു­ണ്ടു്, അ­തി­ല്ലെ­ന്നു പ­റ­യു­ന്ന­തു സ്വ­ന്തം ചോ­ര­ണ­ത്തെ മ­റ­യ്ക്കാ­നാ­ണു്.

2.
പ­നി­നീർ­പ്പൂ­വിൽ ചാ­യം­തേ­ച്ചാൽ അതു് അ­സു­ന്ദ­ര­മാ­വു­ക­യേ­യു­ള്ളു. ഏ­തെ­ങ്കി­ലും രാ­സ­ദ്ര­വ്യ­പ്ര­യോ­ഗ­ത്താൽ പൂ­വി­ന്റെ സ്വാ­ഭാ­വി­ക വർ­ണ്ണം ഇ­ല്ലാ­താ­ക്കി­യാ­ലും വൈ­രൂ­പ്യം വരും. ക­ലാ­സൃ­ഷ്ടി റോ­സാ­പ്പൂ­വാ­ണു്. അതിൽ പ്ര­ചാ­ര­ണ­ത്തി­ന്റെ ചായം തേ­ക്ക­രു­തു്. പൈ­ങ്കി­ളി­യാ­ക്കി വർ­ണ്ണ­വ്യ­ത്യാ­സം വ­രു­ത്ത­രു­തു്. ര­ണ്ടും കലാ സൃ­ഷ്ടി­യു­ടെ ഭംഗി ഇ­ല്ലാ­താ­ക്കും.
3.
പഴയ ശി­ഷ്യ­ന്മാ­രെ ശി­ഷ്യ­ന്മാ­രെ­ന്നു് അ­ഭി­മാ­ന­ത്തോ­ടെ ഞാ­നി­പ്പോൾ പ­റ­യാ­റി­ല്ല. പി­താ­പു­ത്ര­ബ­ന്ധ­ത്തി­നു­പോ­ലും ഉ­ല­ച്ചിൽ വന്ന കാ­ല­മാ­ണി­തു്. അ­പ്പോൾ ഗു­രു­ശി­ഷ്യ­ബ­ന്ധ­ത്തി­നു എന്തു സ്ഥാ­നം? അ­തു­കൊ­ണ്ടു ശി­ഷ്യ­നെ­ന്നു പ­റ­യാ­തെ അ­ദ്ദേ­ഹ­ത്തെ എന്റെ ക്ലാ­സ്സി­ലി­രു­ന്ന­യാൾ എന്നു വി­ശേ­ഷി­പ്പി­ക്ക­ട്ടെ. അ­ദ്ദേ­ഹ­ത്തെ ന­മ്മു­ടെ സർ­വ­ക­ലാ­ശാ­ല ആ­പ്പീ­സി­ന്റെ മുൻ­പിൽ­വ­ച്ചു കണ്ടു. എന്നെ കണ്ട മാ­ത്ര­യിൽ അ­ദ്ദേ­ഹം ചോ­ദി­ച്ചു: “എന്താ ആ മീ­റ്റി­ങ്ങി­നു വ­രാ­ത്ത­തു?” (സാ­റെ­ന്ന പദം അ­ദ്ദേ­ഹം വി­ട്ടു­ക­ള­ഞ്ഞ­തു് ശ്ര­ദ്ധി­ച്ചാ­ലും) ഞാൻ മ­റു­പ­ടി നല്കി: “എന്നെ ക്ഷ­ണി­ച്ചി­ല്ല. ഞാ­നി­പ്പോൾ മൃ­ത­ന­ല്ലേ?” (പെൻഷൻ പ­റ്റി­യ­വർ എന്ന അർ­ത്ഥം.) ബു­ദ്ധി­മാ­നാ­യ അ­ദ്ദേ­ഹം ഉടനെ പ­റ­ഞ്ഞു: “No, no, You are more living than all other persons”. ഞാൻ പു­ഞ്ചി­രി­പൊ­ഴി­ച്ചു­കൊ­ണ്ടു ന­ട­ന്നു­പോ­യി. മ­രി­ച്ച­വ­രെ അ­വ­രു­ടെ പ്ര­തി­മ­കെ­ട്ടി­ത്തു­ക്കി ജീ­വി­പ്പി­ക്കു­ന്ന ഏർ­പ്പാ­ടു് പ­ണ്ടും ഉ­ണ്ടാ­യി­രു­ന്ന­താ­യി ഞാൻ എ­വി­ടെ­യോ വാ­യി­ച്ചി­ട്ടു­ണ്ടു്. പേ­രു­കൾ പ­റ­യു­ന്നി­ല്ല. അതു വി­കാ­ര­ങ്ങ­ളെ ക്ഷ­ത­പ്പെ­ടു­ത്തും. സാ­ഹി­ത്യ­ത്തിൽ ആ­രു­മ­ല്ലാ­ത്ത ചിലരെ ജീ­വി­പ്പി­ക്കു­ന്ന ഏർ­പ്പാ­ടു് ഇന്നു കേ­ര­ള­ത്തിൽ വ­ള­രെ­ക്കൂ­ടി­യി­രി­ക്കു­ന്നു. നാ­ല്ക്കാ­ലി­കൾ എ­ഴു­തി­യെ­ഴു­തി മ­രി­ച്ച­വ­രെ­യാ­ണു് ഇ­ങ്ങ­നെ വാർ­ഷി­ക­സ­മ്മേ­ള­ന­ങ്ങ­ളി­ലൂ­ടെ ചി­രം­ജീ­വി­ക­ളാ­ക്കി മാ­റ്റു­ന്ന­തു്. ആ­രെ­പ്പ­റ്റി­ക്കാ­നാ­ണു് ഇ­തൊ­ക്കെ?
4.
പ്ര­ഫെ­സർ എം. കെ. സാനു കു­ങ്കു­മം വാ­രി­ക­യിൽ എ­ഴു­തു­ന്നു: (സാനു എന്ന പേ­രി­ല്ല. ശൈ­ലി­ക­ണ്ടു സാ­നു­വെ­ന്നു് ഞാൻ എ­ഴു­തു­ന്നു എ­ന്നേ­യു­ള്ളു.) “നി­മി­ഷ­ങ്ങ­ളിൽ കാ­ലൂ­ന്നി നി­ന്നു കൊ­ണ്ടു് നി­ത്യ­ത­യു­മാ­യി സ­ല്ല­പി­ക്കു­ന്ന­വ­നാ­ണു് കവി അഥവാ നി­മി­ഷ­ങ്ങ­ളെ നി­ത്യ­ത­യു­മാ­യി ബ­ന്ധ­പ്പെ­ടു­ത്തു­ന്ന­വ­നാ­ണു് കവി. ആ അ­ദ്ഭു­ത കൃ­ത്യം നിർ­വ്വ­ഹി­ക്കാൻ നി­യു­ക്ത­നാ­യ കവി താൽ­ക്കാ­ലി­ക പ്ര­ശ­സ്തി­യാൽ പ്ര­ലോ­ഭി­ത­നാ­കു­ന്ന­തു് ന­ല്ല­ത­ല്ല. അതു് അ­യാൾ­ക്കു് ബ­ല­ക്ഷ­യ­മാ­യേ ഭ­വി­ക്കൂ. എ­പ്പോ­ഴും പ­ത്ര­വാർ­ത്ത­ക­ളിൽ പ്ര­ത്യ­ക്ഷ­പ്പെ­ടാൻ വ്യ­ഗ്ര­ത കാ­ട്ടു­ന്ന­വർ, ത­ങ്ങ­ള­റി­യാ­തെ, ഈ ബ­ല­ക്ഷ­യ­ത്തി­നു് വി­ധേ­യ­രാ­വു­ക­യാ­ണു് ചെ­യ്യു­ന്ന­തു്. ആ­ത്മ­വി­ശ്വാ­സ­രാ­ഹി­ത്യ­മാ­ണു് അവരെ ഇ­പ്ര­കാ­രം വാർ­ത്ത­ക­ളിൽ സ്ഥാ­നം നേ­ടാ­നു­ള്ള പ­രി­ശ്ര­മ­ത്തി­നു് പ്രേ­രി­പ്പി­ക്കു­ന്ന­തും”. ന­മ്മു­ടെ ചില എ­ഴു­ത്തു­കാർ സാ­നു­വി­ന്റെ ഈ വാ­ക്യ­ങ്ങൾ ഫ്രെ­യിം­ചെ­യ്തു് മേ­ശ­പ്പു­റ­ത്തു വ­യ്ക്കു­ന്ന­തു ന­ന്നു്. നി­മി­ഷം­തോ­റും അവരതു വാ­യി­ക്കു­ക­യും വേണം. ഇ­ല്ലെ­ങ്കിൽ സിം­ഹ­ത്തി­ന്റെ തോ­ലി­ട്ട കു­റു­ക്ക­നെ­പ്പോ­ലെ പ­രി­തഃ­സ്ഥി­തി മ­റ­ന്നു് ഓ­രി­യി­ട്ടു­ക­ള­യും. എ­വി­ടെ­യെ­ങ്കി­ലും ചെ­ന്നു ‘കണ, കണ’ എന്നു പ­റ­ഞ്ഞി­ട്ടു്, കാ­ല­ത്തു് ദേ­ശാ­ഭി­മാ­നി­യും കേ­ര­ള­കൗ­മു­ദി­യും മാ­തൃ­ഭൂ­മി­യും മ­നോ­ര­മ­യും മു­റ്റ­ത്തു വന്നു വീ­ഴു­ന്ന­തു ചാ­ടി­പ്പി­ടി­ച്ചെ­ടു­ത്തു നോ­ക്കു­ന്ന­വ­രാ­ണു് ഇ­ക്കൂ­ട്ടർ. ത­ങ്ങ­ളു­ടെ ‘കണ കണ’ ശബ്ദം അവയിൽ അ­ക്ഷ­ര­ങ്ങ­ളാ­യി വ­ന്നി­ട്ടി­ല്ലെ­ങ്കിൽ ഉടനെ യ­ഥാ­ക്ര­മം ശ്രീ. ഇ. കെ. നാ­യ­നാ­രെ യും ശ്രീ. എം. എസ്. മ­ണി­യെ­യും ശ്രീ. എം. പി. വീ­രേ­ന്ദ്ര­കു­മാ­റി നെയും ശ്രീ. കെ. എം. മാ­ത്യു വി­നെ­യും വി­ളി­ച്ചു പ­രാ­തി­പ്പെ­ടും. പാ­വ­പ്പെ­ട്ട പ­ത്ര­മാ­പ്പീ­സ് ജോ­ലി­ക്കാ­രു­ടെ ‘വ­യ­റ്റി­പ്പാ­ടു്’ ഇ­ല്ലാ­താ­ക്കാൻ ശ്ര­മി­ക്കും. അ­തു­കൊ­ണ്ടു് അവർ സാ­നു­വി­ന്റെ വാ­ക്യ­ങ്ങൾ നോ­ക്കി­ക്കൊ­ണ്ടേ­യി­രി­ക്ക­ണം. സാനു പ­റ­ഞ്ഞ­തു­പോ­ലെ ആ­ത്മ­വി­ശ്വാ­സ­മി­ല്ലാ­ത്ത­വ­രാ­ണു് പ­ത്ര­ങ്ങ­ളിൽ പേ­ര­ച്ച­ടി­ച്ചു കാണാൻ കൊ­തി­ക്കു­ന്ന­തു്. തന്നെ പ്ര­ശം­സി­ച്ചോ നി­ന്ദി­ച്ചോ വ­രു­ന്ന ഒരു ലേ­ഖ­ന­വും വ­ള്ള­ത്തോൾ വാ­യി­ക്കു­മാ­യി­രു­ന്നി­ല്ല. കാരണം താൻ നൂ­റി­നു നൂറും ക­വി­യാ­ണെ­ന്നു് അ­ദ്ദേ­ഹ­ത്തി­ന­റി­യാ­മാ­യി­രു­ന്നു എ­ന്ന­തു­ത­ന്നെ.
പുതിയ പു­സ്ത­കം
images/BTTU.jpg

യാ­ഥാ­സ്ഥി­തി­ക­ത്വ­ത്തി­ന്റെ ഉ­ട­ലെ­ടു­ത്ത രൂ­പ­ങ്ങ­ളാ­യ ചില ഹി­ന്ദു­ക്കൾ ഏതു നൂതന ശാ­സ്ത്രീ­യ­ദർ­ശ­ന­വും വേ­ദ­ത്തിൽ, വേ­ദാ­ന്ത­ത്തിൽ, ഇ­തി­ഹാ­സ­ത്തിൽ, ആ­ദി­കാ­വ്യ­ത്തിൽ, പു­രാ­ണ­ത്തിൽ ഉ­ണ്ടാ­യി­രു­ന്ന­താ­യി പറയും. സീതയെ രാവണൻ വി­മാ­ന­ത്തിൽ ക­യ­റ്റി ല­ങ്ക­യി­ലേ­ക്കു കൊ­ണ്ടു­പോ­യി­യെ­ന്നു വാ­യി­ച്ചാൽ ‘കണ്ടോ അന്നു വി­മാ­ന­മു­ണ്ടാ­യി­രു­ന്നു’ എ­ന്നു് പ്ര­ഖ്യാ­പി­ക്കും അവർ. ന­ട­രാ­ജ­നൃ­ത്തം ആ­റ്റ­മി­ന്റെ അ­ന്തർ­ഭാ­ഗ­ത്തെ ച­ല­ന­മാ­ണെ­ന്നു പ­റ­യു­ന്ന­വർ എ­ത്ര­യോ ഉ­ണ്ടു്. അ­തു­പോ­ലെ എ­ല്ലാം ബൈ­ബി­ളി­ലു­ണ്ടെ­ന്നു പ­റ­യു­ന്ന ക്രൈ­സ്ത­വ പു­രോ­ഹി­ത­ന്മാ­രു­മേ­റെ­യാ­ണു്. അ­ത്ത­ര­ത്തിൽ­പ്പെ­ട്ട ര­ണ്ടു­പേർ ക്യാ­പ്ര എന്ന ഭൗ­തി­ക­ശാ­സ്ത്ര­ജ്ഞ­നു­മാ­യി ന­ട­ത്തി­യ സം­ഭാ­ഷ­ണ­ങ്ങ­ളാ­ണു് “Belonging To The Universe” എന്ന പു­സ്ത­ക­ത്തി­ന്റെ ഉ­ള്ള­ട­ക്കം. (Penguin Books. Price U. K. £6.99—Spl Indian Price Rs 175) രണ്ടു പു­രോ­ഹി­ത­ന്മാ­രും ഒ­രു­ത­ര­ത്തി­ലു­ള്ള ‘റി­ഡ­ക്ഷ­നി­സ’ത്തിൽ ചെ­ന്നു­നി­ല്ക്കു­ന്ന­തു­കൊ­ണ്ടു് സ­ത്യാ­ത്മ­ക­ത എന്ന ധർ­മ്മം ഈ ഗ്ര­ന്ഥ­ത്തി­നി­ല്ല. ബു­ദ്ധി­മാ­നാ­യ ക്യാ­പ്ര­യു­ടെ ചോ­ദ്യ­ങ്ങ­ളും മ­റു­പ­ടി­ക­ളും ന­ന്നു്. പു­രോ­ഹി­ത­ന്മാ­രു­ടെ വാ­ദ­ങ്ങൾ യു­ക്തി­ര­ഹി­ത­ങ്ങൾ. ഉ­ദാ­ഹ­ര­ണ­ങ്ങൾ ഇതു വ്യ­ക്ത­മാ­ക്കും. ശാ­സ്ത്ര­ത്തിൽ പു­രോ­ഗ­മ­ന­മു­ണ്ടെ­ന്നും കലയിൽ അ­തി­ല്ലെ­ന്നും ക്യാ­പ്ര.

images/PeterPaulRubens.jpg
Rubens

“You cannot say that Picasso is an improvement on Rubens ” എ­ന്നു് ക്യാ­പ്ര സ­ത്യ­സ­ന്ധ­മാ­യി പ­റ­ഞ്ഞ­പ്പോൾ കലയിൽ പു­രോ­ഗ­മ­ന­മു­ണ്ടെ­ന്നു് ഒരു പു­രോ­ഹി­തൻ. ഓരോ നൂതന ക­ലാ­സൃ­ഷ്ടി­യും സ­ത്യ­ത്തി­ന്റെ ന­വീ­ന­ദർ­ശ­നം ന­ല്കു­ന്നു­ണ്ടെ­ന്നും അതു പു­രോ­ഗ­മ­ന­മാ­ണെ­ന്നും അ­ദ്ദേ­ഹം പ­റ­യു­ന്നു. ക്യാ­പ്ര വീ­ണ്ടും ബു­ദ്ധി­ശ­ക്തി പ്ര­ക­ടി­പ്പി­ച്ചു­കൊ­ണ്ടു് അ­ഭി­പ്രാ­യ­മാ­വി­ഷ്ക­രി­ക്കു­ന്നു: Mathematically you can derive Newtonian physics from Einsteinian physics. But you cannot derive Michelangelo from Picasso (P. 152). ഇതിനു പു­രോ­ഹി­തൻ ന­ല്കു­ന്ന ഉ­ത്ത­രം ബു­ദ്ധി­ശൂ­ന്യ­മാ­ണു്: But you can see in Picasso’s work that he presupposes Michelangelo and goes beyond him. In poetry it’s the same.

പി­കാ­സോ, മീ­ക്ക­ലാ­ഞ്ച­ലോ­യെ അ­തി­ശ­യി­ക്കു­ന്നു­പോ­ലും! ക­വി­ത­യി­ലും അ­തു­ണ്ടാ­കു­ന്നു­പോ­ലും! വാ­ല്മീ­കി യെ അ­തി­ശ­യി­ച്ച ക­വി­യു­ണ്ടോ? ഷെ­യ്ക്സ്പി­യ­റി­നെ അ­തി­ശ­യി­ച്ച കവി ഇ­ന്നു­വ­രെ ഉ­ണ്ടാ­യി­ട്ടു­ണ്ടോ?

ക്യാ­പ്ര­യ്ക്കു­ത­ന്നെ ക്ര­മാ­നു­ഗ­ത­മാ­യ അ­ധഃ­പ­ത­ന­മാ­ണു­ള്ള­തു്. The Tao of Physics എ­ന്ന­തി­നെ­ക്കാൾ മോശം The Turning Point എ­ന്ന­തു്. Uncommon Wisdom അ­തി­നെ­ക്കാൾ മോ­ശ­മെ­ന്ന­ല്ല പ­റ­യേ­ണ്ട­തു്; കെ­ട്ട­തു് എന്നു വേണം പറയാൻ. Uncommon Wisdom എന്ന പു­സ്ത­ക­ത്തെ­ക്കാൾ അ­ധ­മ­മാ­ണു് ഈ ഗ്ര­ന്ഥം.

എ­ങ്ങ­നെ? എ­ങ്ങ­നെ?

പഴയ ശി­ഷ്യ­ന്മാ­രെ ശി­ഷ്യ­ന്മാ­രെ­ന്നു അ­ഭി­മാ­ന­ത്തോ­ടെ ഞാ­നി­പ്പോൾ പ­റ­യാ­റി­ല്ല. പി­താ­പു­ത്ര­ബ­ന്ധ­ത്തി­നു­പോ­ലും ഉ­ല­ച്ചിൽ വന്ന കാ­ല­മാ­ണി­തു്. അ­പ്പോൾ ഗു­രു­ശി­ഷ്യ ബ­ന്ധ­ത്തി­നെ­ന്തു സ്ഥാ­നം?

കീർ­ത്തി വേറെ; ജ­ന­പ്രീ­തി വേറെ. ഈ സത്യം പ­ല­പ്പോ­ഴും കേ­ര­ള­ത്തിൽ വി­സ്മ­രി­ക്ക­പ്പെ­ടു­ന്നു. എ­നി­ക്കു ഫെ­യി­മു­ണ്ട­ല്ലോ എ­ന്നാ­ണു് പോ­പ്പു­ല­റാ­യ എ­ഴു­ത്തു­കാ­ര­ന്റെ വി­ചാ­രം. ഇ­ക്കൂ­ട്ടർ ജ്ഞാ­ന­പീ­ഠ­സ­മ്മാ­നം ന­ല്കു­ന്ന­തി­നു­ള്ള സ­മ­യ­മ­ടു­ക്കു­മ്പോൾ അതു കി­ട്ടാ­നു­ള്ള സകല വേ­ല­ത്ത­ര­ങ്ങ­ളും ന­ട­ത്തു­ന്നു. വല്ല മ­റാ­ഠി­ക്കാ­ര­നോ ക­ന്ന­ട­ക്കാ­ര­നോ അതു ത­ട്ടി­യെ­ടു­ക്കു­മ്പോൾ മ­ല­യാ­ളി­യാ­യ എ­ഴു­ത്തു­കാ­ര­നു് അ­ങ്ക­ലാ­പ്പു്. ‘എ­നി­ക്കു കി­ട്ടാ­തെ അ­യാൾ­ക്കു് ഇ­തെ­ങ്ങ­നെ കി­ട്ടി?’ എ­ന്നാ­ണു് അയാൾ ത­ന്നോ­ടു ചോ­ദി­ക്കു­ന്ന­തു്. മ­റാ­ഠി­ക്കാ­ര­നു് അ­ല്ലെ­ങ്കിൽ ക­ന്ന­ട­ക്കാ­ര­നു് അ­ല്ലെ­ങ്കിൽ ഒ­റീ­സ്സ­ക്കാ­ര­നു് ജ്ഞാ­ന­പീ­ഠം കി­ട്ടി­യെ­ന്നു് അ­റി­ഞ്ഞ നി­മി­ഷം­മു­തൽ അ­യാൾ­ക്കു വൈ­ഷ­മ്യം. ഉ­റ­ങ്ങാൻ കി­ട­ന്നാൽ ഉ­റ­ക്കം വ­രി­ല്ല. ജീ­ര­ക­വെ­ള്ളം കൂ­ട­ക്കൂ­ടെ കു­ടി­ച്ചും ബാ­ത്റൂ­മിൽ കൂ­ട­ക്കൂ­ടെ ചെ­ന്നും അയാൾ രാ­ത്രി ക­ഴി­ച്ചു­കൂ­ട്ടു­ന്നു. ഒ­ടു­വിൽ വേ­ലി­യം ഗുളിക എ­ടു­ത്തു ക­ഴി­ക്കു­ന്നു. അ­തി­ന്റെ ഫ­ല­മാ­യി “ഒ­രു­വി­ധ­മൊ­ന്നു ക­ണ്ണ­ട­ച്ചാൽ” ജെ­യി­നെ സ്വ­പ്നം കാ­ണു­ന്നു. ചാ­ടി­യെ­ഴു­ന്നേ­റ്റു് ‘എ­നി­ക്കെ­ന്തേ സ­മ്മാ­നം ത­രാ­ത്ത­തു് ’ എന്നു ചോ­ദി­ച്ചു മു­ഷ്ടി­കൊ­ണ്ടു് കി­നാ­വി­ലെ രൂ­പ­ത്തി­ന്റെ മു­ഖ­ത്തി­ടി­ക്കു­ന്നു. കൈ വേ­ദ­നി­ക്കു­മ്പോ­ഴാ­ണു് സ്വ­പ്ന­മാ­യി­രു­ന്നു അ­തെ­ന്നു് അ­റി­യു­ന്ന­തു്. കി­ട­ക്ക­യിൽ “താനേ തി­രി­ഞ്ഞും മ­റി­ഞ്ഞും കി­ട­ന്നു്” ‘എ­നി­ക്കെ­ന്താ­ണു ജ്ഞാ­ന­പീ­ഠം കി­ട്ടാ­ത്ത’തെ­ന്നു ചോ­ദി­ക്കു­ന്നു. ഒരാളേ മ­റി­ച്ചു ചോ­ദി­ച്ചി­ട്ടു­ള്ളു. അ­യാൾ­ക്കു ഒ­രു­ല­ക്ഷം രൂപ സ­മ്മാ­നം കി­ട്ടി­യ­പ്പോൾ ‘എ­നി­ക്കു് ഇ­തെ­ങ്ങ­നെ കി­ട്ടി’? എ­ന്നു് അയാൾ നി­ര­ന്ത­രം ചോ­ദി­ച്ചു.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1993-04-18.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 7, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.