SFNസായാഹ്ന ഫൌണ്ടേഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1993-06-06-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

images/VallatholNarayanaMenon.jpg
വ­ള്ള­ത്തോൾ

വെ­ണ്മ­ണി യുടെ, ത­റ്റു­ടു­ത്തു നടന്ന ശൃം­ഗാ­ര­ത്തെ വ­ള്ള­ത്തോൾ നേരിയ സാ­രി­യു­ടു­പ്പി­ച്ചു വി­ട്ടി­രി­ക്കു­ക­യാ­ണെ­ന്നു മു­ണ്ട­ശ്ശേ­രി പ­റ­ഞ്ഞു (ത­റ്റു­ടു­ത്ത എന്നു മു­ണ്ട­ശ്ശേ­രി­യു­ടെ പ്ര­യോ­ഗം. തി­രു­വ­ന­ന്ത­പു­ര­ത്തു താ­റു­ടു­ത്ത എ­ന്നാ­ണു പറയുക). ഇതു് അ­ത്ര­ക­ണ്ടു ശരിയോ എ­ന്നു് എ­നി­ക്കു സംശയം. ലൈം­ഗി­ക­ത്വം വെ­ണ്മ­ണി­ക്കും വ­ള്ള­ത്തോ­ളി­നും കാ­ഞ്ച­ന­ക്കൂ­ടാ­ണു്. വെ­ണ്മ­ണി എന്ന തത്ത അ­തി­ന­ക­ത്തു ക­യ­റി­യി­രു­ന്നു ‘ത­ത്ത­മ്മേ പൂ­ച്ച­പൂ­ച്ച’ എന്നു വി­ളി­ച്ചു. കൂ­ടു­തു­റ­ന്നു കൊ­ടു­ത്താ­ലും ആ പക്ഷി അ­തിൽ­നി­ന്നു ര­ക്ഷ­പ്പെ­ടി­ല്ലാ­യി­രു­ന്നു. വ­ള്ള­ത്തോൾ ഒ­രി­ക്ക­ലും ആ കാ­ഞ്ച­ന­ക്കൂ­ട്ടി­ന­ക­ത്തു് ക­യ­റി­യി­രു­ന്നു ബ­ന്ധ­നം കൈ­വ­രി­ച്ചി­ല്ല. “ബ­ന്ധു­ര­കാ­ഞ്ച­ന­ക്കൂ­ട്ടി­ലാ­ണെ­ങ്കി­ലും ബ­ന്ധ­നം ബ­ന്ധ­നം തന്നെ പാരിൽ” എ­ന്നാ­ണു് അ­ദ്ദേ­ഹം പ­റ­ഞ്ഞ­തു്. ഒ­ന്നാ­ലോ­ചി­ച്ചു നോ­ക്കു­ക. “പൂ­ര­പ്ര­ബ­ന്ധം” പോ­ലെ­യാ­ണോ “കൊ­ച്ചു­സീ­ത”? എ­ങ്കി­ലും ലൈം­ഗി­ക­ത­യു­ടെ കാ­ഞ്ച­ന­പ­ഞ്ജ­ര­ത്തി­ന­ടു­ത്തു­നി­ന്നു പ­റ­ന്ന­ക­ലു­വാൻ വ­ള്ള­ത്തോൾ കൊ­തി­ച്ചി­രു­ന്നു­മി­ല്ല. വെ­ണ്മ­ണി­യു­ടെ തനി സെ­ക്സി­നെ­യും വ­ള്ള­ത്തോ­ളി­ന്റെ ശൃം­ഗാ­ര­ര­സ­ത്തേ­യും ഒ­ന്നാ­യി­ക്ക­ണ്ട­താ­ണു് മു­ണ്ട­ശ്ശേ­രി­യു­ടെ തെ­റ്റു്.

നിർ­വ­ച­ന­ങ്ങൾ
ഭീരു:
വ­ല്ല­വ­നും തെ­റി­വി­ളി­ച്ചാൽ ഉടനെ അവനെ അ­ടി­ക്കാ­തെ “നീ ഒ­ന്നു­കൂ­ടെ ആ വാ­ക്കു­പ­റ­യെ­ടാ” എന്നു ആ­വ­ശ്യ­പ്പെ­ടു­ന്ന­വൻ.
സാരി:
ക­ട­യി­ലെ ഷെൽ­ഫിൽ വ­ച്ചി­രി­ക്കു­ന്ന­തു ക­ണ്ടാൽ സ്ത്രീ കൈ­മെ­യ് മ­റ­ന്നു എ­ടു­ത്തു് നി­വർ­ത്തി­നോ­ക്കു­ന്ന­തും തി­രി­ച്ച് മ­ട­ക്കു­ക­ള­നു­സ­രി­ച്ചു് അ­വൾ­ക്കു മ­ട­ക്കി­വ­യ്ക്കാൻ ക­ഴി­യാ­ത്ത­തു­മാ­യ ഒരു വ­സ്ത്ര­വി­ശേ­ഷം.
ഫോ­ട്ടോ സ്റ്റ്യു­ഡി­യോ:
“പടം നാളെ ത­രു­ന്ന­താ­ണു്” എന്നു ദി­വ­സ­വും പ­റ­യു­ന്ന സ്ഥലം.
ഇ­ന്ത്യൻ ഫൗ­ണ്ടൻ പേന:
ക­ട­യി­ലി­രി­ക്കു­മ്പോൾ അ­തി­സു­ന്ദ­ര­വും ക­ട­ലാ­സ്സിൽ അ­മർ­ത്തു­മ്പോൾ പി­ക്കാ­ക്സ് പോലെ അ­തി­വി­രൂ­പ­വു­മാ­യ ഒരു ഉ­പ­ക­ര­ണം.
69299:
തീ­വ­ണ്ടി എ­ത്തു­ന്ന സ­മ­യ­ത്തെ­ക്കു­റി­ച്ചു് ഉ­ത്ക­ണ്ഠ­യോ­ടെ ചോ­ദി­ക്കു­മ്പോൾ ചോദ്യ കർ­ത്താ­വി­നു മ­ന­സ്സി­ലാ­കാ­യ്ക­യു­ടെ സം­ഭ്രാ­ന്തി ഉ­ള­വാ­ക്കു­മാ­റു് ഒരു ത­മി­ഴ­ന്റെ കൊ­ഞ്ഞ­ശ­ബ്ദം ടെ­യ്പ്പിൽ­നി­ന്നു കേൾ­ക്കാൻ അയാളെ സ­ഹാ­യി­ക്കു­ന്ന ഒരു ടെ­ലി­ഫോൺ നമ്പർ.
ചിരി:
തി­ര­ക്കു­കൊ­ണ്ടു പു­രു­ഷ­നു് ഒ­രി­ക്ക­ലും കയറാൻ പ­റ്റാ­ത്ത ബ­സ്സിൽ സു­ന്ദ­രി­യാ­യ ഒരു ചെ­റു­പ്പ­ക്കാ­രി­ക്കു് അ­നാ­യാ­സ­മാ­യി പ്ര­വേ­ശി­ക്കാൻ അവൾ ക­ണ്ട­ക്റ്റർ­ക്കു നൽ­കു­ന്ന മാം­സ­പേ­ശി­ക­ളു­ടെ താൽ­കാ­ലി­ക വ­ക്രീ­ക­ര­ണം.
ഭാ­വി­വ­രൻ:
മു­ഴു­ക്കു­ടി­യ­നും ആ­ഭാ­സ­നും വ്യ­ഭി­ചാ­രി­യു­മാ­ണെ­ങ്കി­ലും “ഒരു സി­ഗ്റ­റ്റ് പോലും വ­ലി­ക്കാ­ത്ത മ­ര്യാ­ദ­ക്കാ­രൻ” എന്നു വി­വാ­ഹ­ദ­ല്ലാ­ളി­നാൽ വി­ശേ­ഷി­പ്പി­ക്ക­പ്പെ­ടു­ന്ന­വൻ.
മാ­ന്യ­ത:
ഞാൻ ഒ­രി­ക്കൽ ഒ­രു­ത്ത­നോ­ടു് പ­റ­ഞ്ഞ­തു് അ­യാ­ളോ­ടു നൂ­റാ­മ­ത്തെ­ത്ത­വ­ണ പ­റ­യു­മ്പോൾ ആ­ദ്യ­മാ­യി അതു കേൾ­ക്കു­ന്നു എന്ന മ­ട്ടു് ആ ശ്രോ­താ­വു കാ­ണി­ക്കു­ന്ന­തു്.
ക­റൻ­സി­നോ­ട്ട്:
തി­രു­വ­ന­ന്ത­പു­ര­ത്തെ പി­രി­വു­കാർ­ക്കു ദി­വ­സ­വും നാലും അ­ഞ്ചും തവണ കൊ­ടു­ക്കാ­നാ­യി റി­സർ­വ് ബാ­ങ്ക് അ­ച്ച­ടി­ച്ചു് ആ പ­ട്ട­ണ­ത്തി­ലെ ദ­രി­ദ്രർ­ക്കു നൽ­കു­ന്ന ഒ­രു­ത­രം ക­ട­ലാ­സ്സു്.
വി. എസ്. അ­നിൽ­കു­മാർ
images/GeorgesGurdjieff.jpg
Gurdjieff

റഷ്യൻ മി­സ്റ്റി­ക് Gurdjieff-ന്റെ ആ പേരു് ഉ­ച്ച­രി­ക്കേ­ണ്ട­തു് എ­ങ്ങ­നെ­യെ­ന്നു് എ­നി­ക്ക­റി­ഞ്ഞു­കൂ­ടാ. റ­ഷ്യൻ­ഭാ­ഷ പ­ഠി­ച്ച­വർ പ­റ­യു­ന്നു അതു് ആ ഭാ­ഷ­യി­ലെ പേ­ര­ല്ല എ­ന്നു്. അ­ദ്ദേ­ഹ­ത്തി­ന്റെ അച്ഛൻ ഗ്രീ­സിൽ ജ­നി­ച്ച­യാൾ. അമ്മ അർ­മേ­നി­യ­ക്കാ­രി­യും. അർ­മേ­നി­യൻ ഭാഷ, ഗ്രീ­ക്ക് ഇവ റ­ഷ്യൻ­ഭാ­ഷ­ക­ളിൽ നി­ന്നു വി­ഭി­ന്ന­മാ­ണു്. അ­തു­കൊ­ണ്ടു് നി­ഘ­ണ്ടു­ക്ക­ളി­ലോ വി­ജ്ഞാ­ന­കോ­ശ­ങ്ങ­ളി­ലോ കാ­ണാ­ത്ത ഈ പേരു ഗർ­ദ്ജീ­ഫ് എന്നു ഞാൻ എ­ഴു­തി­ക്കൊ­ള്ള­ട്ടെ; ഉ­ച്ചാ­ര­ണം ശ­രി­യ­ല്ലെ­ന്നു മ­ന­സ്സി­ലാ­ക്കി­ക്കൊ­ണ്ടു­ത­ന്നെ. ഗർ­ദ്ജീ­ഫി­ന്റെ അ­നു­ച­ര­നാ­യി­രു­ന്നു പി. ഡി. ഉ­സ്പെൻ­സ്കി (P. D. Ouspensky, 1878–1947). ഉ­സ്പെൻ­സ്കി­യെ­ക്കു­റി­ച്ചു കോളിൻ വിൽസൻ എ­ഴു­തി­യ പ്രൗ­ഢ­മാ­യ പു­സ്ത­കം—The Strange Life of P. D. Ouspensky (Aquarian/Thorsons, £3.50, 1993) ഞാൻ കൗ­തു­ക­ത്തോ­ടെ വാ­യി­ച്ചു.

images/SLPDO.jpg

ഗർ­ദ്ജീ­ഫി­ന്റെ ശി­ഷ്യ­നാ­യി­രു­ന്നു ഉ­സ്പെൻ­സ്കി എ­ന്നാ­ണ­ല്ലോ എ­ല്ലാ­വ­രും പറയുക. അതു് അ­ത്ര­ക­ണ്ടു ശ­രി­യ­ല്ലെ­ന്നും ഉ­സ്പെൻ­സ്കി അ­ദ്ദേ­ഹ­ത്തി­ന്റെ രീ­തി­യിൽ ‘ജീ­നി­യ­സ്’ ആ­യി­രു­ന്നു­വെ­ന്നും അ­തി­ലേ­റെ സ്ഥാ­പി­ക്കു­ക­യാ­ണു് കോളിൻ വിൽസൻ. ഏതു വി­ഷ­യ­വും ആ­ഴ­ത്തിൽ ആ­വി­ഷ്ക­രി­ക്കാൻ അ­ദ്ദേ­ഹ­ത്തി­നു വൈ­ദ­ഗ്ദ്ധ്യ­മു­ണ്ടു്. ഇ­പ്പു­സ്ത­ക­ത്തി­ലും അതു ദൃ­ശ്യ­മാ­ണു്. ഈ ഗ്ര­ന്ഥ­ത്തി­ന്റെ നി­രൂ­പ­ണ­മോ വി­മർ­ശ­ന­മോ എ­ഴു­താ­ന­ല്ല ഞാൻ തു­നി­യു­ന്ന­തു്. അതിലെ ഒരു ഭാ­ഗ­ത്തെ­ക്കു­റി­ച്ചു പറയാൻ മാ­ത്ര­മാ­ണു്. എ­ബ്രാ­ഹാം മസ്ലോ പെ­സി­ഫി­ക് സ­മു­ദ്ര­ത്തി­ലാ­യി­രു­ന്ന ഒരു നാ­വി­ക­ന്റെ കഥ ആ­ഖ്യാ­നം ചെ­യ്തി­ട്ടു­ണ്ടു്. ഒരു സ്ത്രീ­യെ­പ്പോ­ലും കാ­ണാ­തെ യാ­ന­പാ­ത്ര­ത്തിൽ ക­ഴി­ഞ്ഞു­കൂ­ടു­ക­യാ­യി­രു­ന്നു അയാൾ. തി­രി­ച്ചു് ക­ര­യി­ലെ­ത്തി­യ­പ്പോൾ അയാൾ ഒരു നേ­ഴ്സി­നെ കണ്ടു. മസ്ലോ പ­റ­യാ­റു­ള്ള peak experience-​ൽ ചെ­ന്നു­വീ­ഴു­ക­യും ചെ­യ്തു. പ്ര­പ­ഞ്ച­ത്തെ­യാ­കെ തീ­ക്ഷ്ണ­ത­യോ­ടെ ‘സ്പർ­ശി­ക്കു­മ്പോൾ’ ഉ­ണ്ടാ­കു­ന്ന തീ­ക്ഷ്ണ­വി­കാ­ര­ത്തി­ന്റെ നി­മി­ഷ­ത്തെ­യാ­ണു് ‘അ­നു­ഭ­വ­ത്തി­ന്റെ അ­ധി­ത്യ­ക’ എന്നു മസ്ലോ വി­ളി­ക്കു­ന്ന­തു്. പ്ര­കൃ­തി, സെ­ക്സ്, സം­ഗീ­തം, മതം ഇ­വ­യോ­ടു ചേ­രു­മ്പോൾ അ­തു­ണ്ടാ­കും. എ­ന്തെ­ന്നി­ല്ലാ­ത്ത ശ­ക്തി­യോ­ടെ അയാൾ പൊ­ടു­ന്ന­നെ ഗ്ര­ഹി­ച്ചു സ്ത്രീ­കൾ പു­രു­ഷ­ന്മാ­രിൽ­നി­ന്നു വി­ഭി­ന്ന­രാ­ണു്. ഈ നൂ­ത­ന­ത്വം— newness—(“How strange it seems and new” എന്നു കവി ബ്രൗ­ണി­ങ്) പ്രാ­ധാ­ന്യ­മർ­ഹി­ക്കു­ന്നു. വി­ഭി­ന്ന­ത മ­ന­സ്സി­ലാ­ക്ക­ലാ­ണു് നൂ­ത­ന­ത്വ­മെ­ന്ന­തു്. എ­ല്ലാം ഒ­രേ­വി­ധ­ത്തിൽ എന്നു നമ്മൾ ക­രു­തി­യി­രു­ന്ന­തു് അ­ങ്ങ­നെ­യ­ല്ലെ­ന്നു ഗ്ര­ഹി­ക്കു­ന്നു. Wordsworth എ­ഴു­തി­യ Westminister Bridge എന്ന ഗീതകം ഈ നൂ­ത­ന­ത്വ­മുൾ­ക്കൊ­ള്ളു­ന്നു. ചി­ര­പ­രി­ചി­ത­മാ­യ വ­സ്തു­വി­നെ നോ­ക്കു­ക­യും അതു ന­വീ­ന­വും വി­ചി­ത്ര­വു­മാ­ണെ­ന്നു് മ­ന­സ്സി­ലാ­ക്കു­ക­യും ചെ­യ്യു­ന്ന­താ­ണ­തു്. ഈ അ­വ­ഗ­മ­നം സ­ത്യ­മാ­ണു്; വ്യാ­മോ­ഹ­മ­ല്ല.

ഈ­ശ്വ­ര­നെ മാ­ത്രം ധ്യാ­നി­ച്ചു ജീ­വി­തം ന­യി­ക്കു­ന്ന­തു തെ­റ്റു്; ലൗകിക ജീ­വി­തം മാ­ത്രം ന­യി­ച്ചു് ഈ­ശ്വ­ര­നെ വി­സ്മ­രി­ക്കു­ന്ന­തു തെ­റ്റു്. നി­സ്സം­ഗ­ത­യോ­ടെ കർ­മ്മ­ങ്ങൾ അ­നു­ഷ്ഠി­ച്ചു് ആ­ധ്യാ­ത്മി­ക ജീ­വി­തം സാ­ക്ഷാ­ത്ക­രി­ക്കാം. ഇ­താ­ണു് ആ­ചാ­ര്യ­ന്മാ­രു­ടെ ഉ­പ­ദേ­ശം.

ശ്രീ. വി. എസ്. അ­നിൽ­കു­മാർ ദേ­ശാ­ഭി­മാ­നി വാ­രി­ക­യിൽ എ­ഴു­തി­യ “ക­ള്ള­നും പൊ­ലീ­സും” എന്ന ചെ­റു­ക­ഥ നൂ­ത­ന­ത്വ­ത്തി­ന്റെ അ­നു­ഭൂ­തി എ­നി­ക്കു ഉ­ള­വാ­ക്കി. കള്ളൻ സ്ത്രീ­യു­ടെ ക­ഴു­ത്തി­ലെ മാല പൊ­ട്ടി­ച്ചെ­ടു­ക്കു­ക­യും നാ­ട്ടു­കാ­രു­ടെ കൈ­യിൽ­പ്പെ­ട്ട അവനെ അവർ മർ­ദ്ദി­ച്ച­വ­ശ­നാ­ക്കു­ക­യും ചെ­യ്യു­ന്ന­തു് സർ­വ­സാ­ധാ­ര­ണ സംഭവം. മോ­ഷ­ണ­ത്തി­നു ‘ക­ണൈ­വൻ­സ്’—ര­ഹ­സ്യ­പ്രേ­ര­ണ—പോ­ലീ­സ് ന­ല്കു­ന്ന­തും സർ­വ്വ­സാ­ധാ­ര­ണം. അ­തി­നു് ആ­ഖ്യാ­ന­ത്തി­ന്റെ സ­വി­ശേ­ഷ­ത­കൊ­ണ്ടു്, വി­പ­രീ­ത­ല­ക്ഷ­ണ (irony), പ­രി­ഹാ­സം (satire) ഇ­വ­കൊ­ണ്ടു് പുതുമ വ­രു­ത്തു­ന്ന­തു് അ­സാ­ധാ­ര­ണ­മാ­യ സംഭവം. ഹൃ­ദ്യ­മാ­ണു് ഇക്കഥ.

നി­രീ­ക്ഷ­ണ­ങ്ങൾ
  1. മ­ഹാ­ക­വി കു­മാ­ര­നാ­ശാ­ന്റെ മൃ­ത­ശ­രീ­രം പ­ല്ല­ന­യാ­റ്റിൽ­നി­ന്നു് ഉ­യർ­ത്തി­യെ­ടു­ത്ത ഒ­രാ­ളി­നോ­ടു ഞാൻ കു­റ­ച്ചു­കാ­ലം­മുൻ­പു് നേ­രി­ട്ടു സം­സാ­രി­ച്ചു. മ­ത്സ്യ­ങ്ങ­ളോ മറ്റു ജ­ല­ജ­ന്തു­ക്ക­ളോ ദം­ശി­ച്ച­തി­ന്റെ ക്ഷ­ത­ങ്ങൾ ആ ശ­രീ­ര­ത്തിൽ ഉ­ണ്ടാ­യി­രു­ന്നു­വെ­ന്നു് അ­ദ്ദേ­ഹം എ­ന്നോ­ടു പ­റ­ഞ്ഞു. അതു കേ­ട്ട­പ്പോൾ ഞാൻ ക­ര­ഞ്ഞു­വെ­ന്നു എ­ഴു­തി­യാൽ ക­ള്ള­മാ­യി­രി­ക്കും; എ­ന്നാൽ അ­സ്വ­സ്ഥ­ത­യു­ണ്ടാ­യി എ­ന്ന­തു സ­ത്യ­മാ­ണു്. ഇതു് കു­റി­ക്കു­മ്പോ­ഴും ആ അ­സ്വ­സ്ഥ­ത എ­നി­ക്കു­ണ്ടാ­കു­ന്നു. അ­തി­ലേ­റെ അ­സ്വ­സ്ഥ­ത ജ­നി­ക്കു­ന്നു അ­ദ്ദേ­ഹ­ത്തി­ന്റെ മ­നോ­ഹ­ര­ങ്ങ­ളാ­യ കാ­വ്യ­ങ്ങൾ­ക്കു് വ്യാ­ഖ്യാ­ന­ങ്ങൾ ര­ചി­ച്ചു് ആ കാ­വ്യ­ങ്ങ­ളെ മു­റി­വേ­ല്പി­ക്കു­ന്ന­തു കാ­ണു­മ്പോൾ. ‘നളിനി’ ട്രാ­ജ­ഡി­യാ­ണെ­ന്നു ചി­ല­രെ­ഴു­തി­ക്കാ­ണു­മ്പോ­ഴും പ്ര­സം­ഗി­ച്ചു കേൾ­ക്കു­മ്പോ­ഴും അ­സ്വ­സ്ഥ­ത വ­ള­രെ­ക്കൂ­ടു­ന്നു. ഒ­രി­ക്കൽ മ­ഹാ­ക­വി­യു­ടെ മകൻ പ്ര­ഭാ­ക­രൻ എ­ന്നോ­ടു് ആ­വ­ശ്യ­പ്പെ­ട്ടു “ചി­ന്താ­വി­ഷ്ട­യാ­യ സീത”യ്ക്കു് അ­വ­താ­രി­ക എ­ഴു­തി­ക്കൊ­ടു­ക്കാൻ. ഒ­ക്കു­കി­ല്ലെ­ന്നു ഞാൻ മ­റു­പ­ടി ന­ല്കി­യ­പ്പോൾ അ­ദ്ദേ­ഹം ചോ­ദി­ച്ചു കാ­ര­ണ­മെ­ന്തെ­ന്നു്. “മ­ഹാ­ക­വി ജീ­വി­ച്ചി­രു­ന്നെ­ങ്കിൽ എ­ന്നെ­ക്കൊ­ണ്ടു് അ­വ­താ­രി­ക എ­ഴു­തി­ക്കു­മാ­യി­രു­ന്നോ?” എന്നു ഞാൻ പ്ര­ഭാ­ക­ര­നോ­ടു ചോ­ദി­ച്ചു. പി­ന്നീ­ടു് അ­ദ്ദേ­ഹം ഒ­ന്നും മി­ണ്ടി­യി­ല്ല. ഇ­തി­നോ­ടു് വലിയ ബ­ന്ധ­മി­ല്ലാ­ത്ത ഒ­രു­കാ­ര്യം ഓർ­മ­യി­ലെ­ത്തു­ന്നു. The Neighbour’s Wife എന്ന വി­ഖ്യാ­ത­മാ­യ ഗ്ര­ന്ഥ­മെ­ഴു­തി­യ Gay Talese ന്യു­യോർ­ക്ക് ന­ഗ­ര­ത്തെ­ക്കു­റി­ച്ചു് ന­ല്ലൊ­രു പു­സ്ത­ക­മെ­ഴു­തി­യി­ട്ടു­ണ്ടു്. അതിൽ കു­ഴി­ക­ളിൽ ശ­വ­പ്പെ­ട്ടി­കൾ താ­ഴ്ത്തു­ന്ന­തി­നെ­ക്കു­റി­ച്ചു പ­റ­ഞ്ഞി­രി­ക്കു­ന്നു. ശ­വ­ക്കു­ഴി­കൾ വീ­ണ്ടും വീ­ണ്ടും കു­ഴി­ക്കു­മ്പോൾ മുൻപു കു­ഴി­ച്ചി­ട്ട പെ­ട്ടി­കൾ പലതും അ­പ്ര­ത്യ­ക്ഷ­ങ്ങ­ളാ­യി­രി­ക്കും. ചി­ല­പ്പോൾ കുറെ അ­സ്ഥി­കൾ ക­ണ്ടെ­ന്നു വരും. അ­ങ്ങ­നെ ക­ണ്ടാൽ അവയെ പെ­ട്ടി­യി­ലാ­ക്കി പി­ന്നീ­ടും ആ കു­ഴി­യിൽ താ­ഴ്ത്തും. മ­രി­ച്ച­വർ­ക്കു ഒരു വി­ശ്ര­മ­വും ന­ല്കു­ന്നി­ല്ല ആളുകൾ. നോ­വ­ലി­സ്റ്റ് William Styron പ­റ­ഞ്ഞ­തു­പോ­ലെ ഒ­രി­ക്കൽ മ­രി­ച്ചാൽ ര­ണ്ടാ­മ­തും മ­രി­ക്കു­ന്നു; ചി­ല­പ്പോൾ മൂ­ന്നാ­മ­തും. ആശാൻ ക­വി­ത­യെ­ക്കു­റി­ച്ചു് കാ­യി­ക്ക­രെ­യും പ­ല്ല­ന­യി­ലും വി­ഡ്ഢി­ത്ത­ങ്ങൾ പ­റ­യി­ച്ചു നമ്മൾ ആ മ­ഹാ­ന്റെ ആ­ത്മാ­വി­നെ വേ­ദ­നി­പ്പി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്നു. വ്യാ­ഖ്യാ­നം എന്ന ജ­ല­ജ­ന്തു­ദം­ശ­ന­മെ­ങ്കി­ലും ഒ­ഴി­വാ­ക്കി­യാൽ ന­ന്നു്.
  2. Paul Theroux എ­ഴു­തി­യ നോ­വ­ലു­കൾ ഞാ­നി­ഷ്ട­പ്പെ­ടു­ന്നി­ല്ല. എ­ന്നാൽ അ­ദ്ദേ­ഹ­ത്തി­ന്റെ യാ­ത്രാ­വി­വ­ര­ണ­ങ്ങൾ ഞാൻ ഒ­രു­ത­രം “ആർ­ത്തി”യോ­ടെ­യാ­ണു വാ­യി­ക്കാ­റു്. The Great Railway Bazar, The Old Patagonian Express ഈ പു­സ്ത­ക­ങ്ങൾ ഒ­ന്നാ­ന്ത­ര­ങ്ങ­ളാ­ണു്. അ­ടു­ത്ത­കാ­ല­ത്തു അ­ദ്ദേ­ഹ­ത്തി­ന്റെ The Happy Isles of Oceania എന്ന യാ­ത്രാ­വി­വ­ര­ണം വാ­യി­ച്ചു. ഗ്ര­ന്ഥ­കാ­രൻ നോ­ബൽ­സ­മ്മാ­നം നേടിയ നോ­വ­ലി­സ്റ്റ് പാ­ട്രി­ക് വൈ­റ്റി നെ കാ­ണ­ണ­മെ­ന്നു് ആ­ഗ്ര­ഹി­ച്ചു. പക്ഷേ, സി­ഡ്നി­യിൽ താ­മ­സി­ച്ചി­രു­ന്ന അ­ദ്ദേ­ഹം അ­റി­യി­ച്ച­തു് I can’t meet Paul Theroux. I am too ill to meet celebrities എ­ന്നാ­യി­രു­ന്നു. കീർ­ത്തി­യു­ള്ള­വ­രെ­ക്കാ­ണാൻ തന്റെ രോ­ഗാ­വ­സ്ഥ അ­നു­വ­ദി­ക്കു­ന്നി­ല്ല എന്ന വൈ­റ്റി­ന്റെ പ്ര­സ്താ­വ­ന­യിൽ പു­ച്ഛം ലേ­ശ­മ­ല്ല. വൈ­റ്റ് പൊ­തു­വേ ഓ­സ്റ്റ്രേ­ലി­യ­യിൽ വെ­റു­ക്ക­പ്പെ­ട്ട­വ­നാ­യി­രു­ന്നു­വെ­ന്നു് നമ്മൾ പി­ന്നീ­ടും മ­ന­സ്സി­ലാ­ക്കു­ന്നു­ണ്ടു്. That was the reason that Patrick White, in spite of his Nobel prize—or perhaps because of it—was spoken of as an insignificant and nagging old aussie എന്നു ഗ്ര­ന്ഥ­ത്തിൽ കാ­ണു­ന്നു­ണ്ടു്. ല­ണ്ട­നിൽ നി­ന്നു വന്ന ഒ­രെ­ഴു­ത്തു­കാ­ര­നെ കീർ­ത്തി­മാ­നെ­ന്നു വി­ശേ­ഷി­പ്പി­ച്ചു പ­രി­ഹ­സി­ച്ച­തു തെ­റ്റു്. പക്ഷേ, അതു പ­റ­ഞ്ഞു ര­ണ്ടു­ദി­വ­സം ക­ഴി­ഞ്ഞ­യു­ട­നെ വൈ­റ്റ് മ­രി­ച്ചു. അ­ദ്ദേ­ഹ­ത്തി­ന്റെ രോഗം ഗു­രു­ത­രാ­വ­സ്ഥ­യിൽ ആ­യി­രു­ന്നി­രി­ക്ക­ണം. എ­ന്നാ­ലും വൈ­റ്റി­ന്റെ ആ­ക്ഷേ­പം പാ­ടി­ല്ലാ­ത്ത­താ­യി­രു­ന്നു എന്നു വീ­ണ്ടും എ­ഴു­ത­ട്ടെ.
  3. എന്റെ വീ­ട്ടിൽ കൂ­ട­ക്കൂ­ടെ വി­ദ്യു­ച്ഛ­ക്തി ഇ­ല്ലാ­താ­വും. രാ­ത്രി­സ­മ­യ­ത്തു് ക­റ­ന്റ് പോയാൽ എ­ഴു­ത്തു ത­ട­സ്സ­പ്പെ­ടാ­തി­രി­ക്കാൻ­വേ­ണ്ടി മെ­ഴു­കു­തി­രി­ക്കാ­ലിൽ മെ­ഴു­കു­തി­രി ക­ത്തി­ച്ചു­വ­യ്ക്കും. അതു് എ­രി­ഞ്ഞു­തീ­രാ­റാ­വു­മ്പോൾ പുതിയ മെ­ഴു­കു­തി­രി­യെ­ടു­ത്തു് ക­ത്തി­ക്കൊ­ണ്ടി­രി­ക്കു­ന്ന മെ­ഴു­കു­തി­രി­യിൽ ചേർ­ത്തു­വ­യ്ക്കും. അ­പ്പോൾ മെ­ഴു­കു­തി­രി­ക്കാ­ലി­നെ­ക്കാൾ നീളം ത­മ്മിൽ­ച്ചേർ­ന്ന മെ­ഴു­കു­തി­രി­ക്കു്. ജീ­വി­ത­ത്തിൽ അ­ടി­യു­റ­പ്പി­ച്ചു് വ­ളർ­ന്നു­വ­രു­ന്ന ബാ­ല­ന്റെ സർ­ഗ്ഗാ­ത്മ­ക­ദീ­പ­നാ­ള­ത്തിൽ ക­ക്ഷി­രാ­ഷ്ട്രീ­യം ക­വി­യെ­ന്ന ര­ണ്ടാ­മ­ത്തെ മെ­ഴു­കു­തി­രി ചേർ­ത്തു­വ­ച്ച അ­വ­സ്ഥ­യാ­ണു് ന­മ്മു­ടെ ചില ക­വി­കൾ­ക്കു് ഇ­പ്പോ­ഴു­ള്ള­തു്. എ­രി­ഞ്ഞു­തീ­രാ­റാ­വു­മ്പോൾ രാ­ഷ്ട്ര­വ്യ­വ­ഹാ­രം അ­മർ­ത്തി­ക്കൊ­ടു­ക്കു­ന്ന ഈ ര­ണ്ടാ­മ­ത്തെ മെ­ഴു­കു­തി­രി­യാ­ണു് അ­വർ­ക്കു നീളം നൽ­കു­ന്ന­തു്. ഈ സത്യം കവികൾ മ­ന­സ്സി­ലാ­ക്കി­യെ­ങ്കിൽ!
വീഴ്ച, ന­ട­ത്തം

ആശാൻ ക­വി­ത­യെ­ക്കു­റി­ച്ചു് കാ­യി­ക്ക­രെ­യും പ­ല്ല­ന­യി­ലും വി­ഡ്ഢി­ത്ത­ങ്ങൾ പ­റ­യി­ച്ചു നമ്മൾ ആ മ­ഹാ­ന്റെ ആ­ത്മാ­വി­നെ വേ­ദ­നി­പ്പി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്നു.

ഒ­രു­ത്തൻ ന­ട­ന്നു­വ­രു­മ്പോൾ കാ­ലി­ട­റി വീണു. അയാൾ എ­ഴു­ന്നേ­റ്റു ന­ട­ക്കാൻ തു­ട­ങ്ങി­യ­പ്പോൾ വീ­ണ്ടും വീണു. “ര­ണ്ടാ­മ­തും വീ­ഴു­മെ­ന്നു് അ­റി­ഞ്ഞെ­ങ്കിൽ ഞാൻ ആ­ദ്യ­ത്തെ വീ­ഴ്ച­യ്ക്കു­ശേ­ഷം എ­ഴു­ന്നേൽ­ക്കി­ല്ലാ­യി­രു­ന്നു”വെ­ന്നു് അയാൾ അ­വി­ടെ­നി­ന്നു ചി­രി­ച്ച­വ­രോ­ടു പ­റ­ഞ്ഞു. ശ്രീ­മ­തി നളിനി ബേ­ക്കൽ ക­ഥ­യെ­ഴു­തി­യ­പ്പോ­ഴെ­ല്ലാം വീ­ണി­ട്ടേ­യു­ള്ളൂ. ശ്രീ­മ­തി പി­ന്നെ­യും പി­ന്നെ­യും എ­ഴു­തു­ന്നു, വീ­ഴു­ന്നു. മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പി­ന്റെ താളിൽ ഇ­പ്പോ­ഴും വീ­ണി­രി­ക്കു­ന്നു. ഇ­നി­യും ധൈ­ര്യ­ത്തോ­ടെ അവർ എ­ഴു­ന്നേൽ­ക്കു­മെ­ന്നും ക­ഥാ­ര­ച­ന എന്ന ന­ട­ത്തം നിർ­വ­ഹി­ക്കു­മെ­ന്നും ഉ­റ­പ്പി­ച്ചു പറയാം. ശീ­ല­ങ്ങൾ അ­ത്ര­വേ­ഗം മാ­റ്റി­ക്ക­ള­യാ­നാ­വി­ല്ല­ല്ലോ.

images/TheHappyIslesOfOceania.jpg

അച്ഛൻ ആ­ശു­പ­ത്രി­യി­ലാ­ണെ­ന്നു് അ­റി­ഞ്ഞു മകൾ—ന­ന്ദി­നി—അയാളെ കാണാൻ പോ­കു­ന്നു. അ­ങ്ങ­നെ പോയാൽ കഥ വേ­ണ്ടേ? അ­തു­കൊ­ണ്ടു് ക­ഥാ­കാ­രി ന­ന്ദി­നി­യു­ടെ കാ­മു­ക­നെ രം­ഗ­ത്തേ­ക്കു കൊ­ണ്ടു­വ­രു­ന്നു. അ­വ­രു­ടെ പ്രേ­മ­സ­ല്ലാ­പ­ങ്ങൾ പൊ­തി­ഞ്ഞ ഭാ­ഷ­യിൽ പ്ര­തി­പാ­ദി­ക്കു­ന്നു. തന്ത ചാകാൻ കി­ട­ക്കു­മ്പോൾ കാ­മു­ക­നു­മാ­യി പ്രേ­മ­ചാ­പ­ല്യ­ങ്ങ­ളിൽ മു­ഴു­കു­ന്ന മകൾ എ­ന്തൊ­രു മകൾ! ചാ­പ­ല്യ­ങ്ങൾ­ക്കി­ട­യിൽ ത­ത്ത്വ­ചി­ന്ത, സാ­മൂ­ഹി­കാ­വ­സ്ഥ, സോ­മാ­ലി­യ­യി­ലെ ദാ­രി­ദ്യം ഇ­വ­യൊ­ക്കെ പ­രി­ഗ­ണി­ക്കാ­തി­രി­ക്കു­ന്നി­ല്ല അവർ. ക­ഥ­യു­ടെ തൊ­ണ്ണൂ­റു ശ­ത­മാ­ന­വും വി­കാ­ര­ര­ഹി­ത­മാ­യ, അ­നു­ഭൂ­തി­ശൂ­ന്യ­മാ­യ തി­ക­ച്ചും കൃ­ത്രി­മ­മാ­യ അ­ല­വ­ലാ­തി വർ­ത്ത­മാ­നം­കൊ­ണ്ടു നി­റ­ച്ചി­രി­ക്കു­ക­യാ­ണു്. ഒ­ടു­വിൽ കാ­മു­ക­നെ പ്ര­തി­രൂ­പാ­ത്മ­ക­മാ­യി കു­ഞ്ഞാ­ക്കി പിറകേ ന­ട­ത്തി­ക്കൊ­ണ്ടു് അവൾ ആ­ശു­പ­ത്രി­യിൽ പ്ര­വേ­ശി­ക്കു­ന്നു. ത­ന്ത­യ്ക്കു രോ­ഗ­മൊ­ന്നു­മി­ല്ല. ആ ഏഭ്യൻ പെ­ണ്മ­ക്ക­ളെ വി­വാ­ഹം ക­ഴി­പ്പി­ച്ചു് അ­യ­യ്ക്കാൻ പ­ണ­ത്തി­നു­വേ­ണ്ടി ഒരു കി­ഡ്നി വി­റ്റി­ട്ടു കി­ട­ക്കു­ക­യാ­ണു്. കി­ഡ്നി ‘സെയ്ൽ’ ന­ട­ത്തി­യി­ട്ടു ആ­ശു­പ­ത്രി­ക്കി­ട­ക്ക­യിൽ കി­ട­ക്കു­ന്ന അയാളെ അ­യാ­ളെ­ക്കാൾ ഏ­ഭ്യ­നാ­യ ഡോ­ക്ടർ മ­ഹാ­നാ­യി കാ­ണു­ന്നു.

images/WilliamStyron.jpg
William Styron

ഇ­ത്ത­രം ആന്റി ഡി­ല്യൂ­വി­യൻ വി­ഷ­യ­ങ്ങൾ കൈ­കാ­ര്യം ചെ­യ്യാ­നു­ള്ള ച­ങ്കൂ­റ്റ­ത്തെ ഞാൻ കു­റ്റ­പ്പെ­ടു­ത്തു­ന്നി­ല്ല. നളിനി ബേ­ക്ക­ലി­നു മോ­പ­സാ­ങ്ങി ന്റെ­യും ചെ­ക്കോ­വി ന്റെ­യും വൈ­ക്കം മു­ഹ­മ്മ­ദ് ബഷീറി ന്റെ­യും ഉ­പാ­യ­ജ്ഞ­ശ­ക്തി—inventive power—ഇ­ല്ലെ­ന്നു ഞാൻ പ­റ­യു­ന്ന­തു ശ­രി­യ­ല്ല­ല്ലോ. പ­റ­ഞ്ഞാൽ ക­ഥ­യി­ലെ ത­ന്ത­യെ­ക്കാൾ, ഡോ­ക്ട­റെ­ക്കാൾ വലിയ ഏ­ഭ്യ­നാ­യി എന്നെ ആളുകൾ ക­രു­തു­മ­ല്ലോ. ചെ­റു­ക­ഥ സു­സം­ഘ­ടി­ത­മാ­യ ഏ­ക­ക­മാ­ണു്. കാ­ച­ത്തി­ലൂ­ടെ ക­ട­ന്നു­വ­രു­ന്ന ര­ശ്മി­കൾ ഒരു ബി­ന്ദു­വിൽ ഒ­രു­മി­ച്ചു ചേർ­ന്നു് ആ ബി­ന്ദു­വി­നെ തി­ള­ക്കു­ന്ന­തു­പോ­ലെ ക­ഥ­യെ­ഴു­തു­ന്ന ആൾ മി­ത­മാ­യ ഭാ­ഷ­ണ­ത്തി­ലൂ­ടെ, മി­ത­മാ­യ സം­ഭ­വ­ങ്ങ­ളി­ലൂ­ടെ ക­ഥ­യു­ടെ അർ­ത്ഥ­ത്തി­നു തി­ള­ക്കം നൽകണം. ഈ പ്രാ­ഥ­മി­ക നിയമം നളിനി ബേ­ക്ക­ലി­നു് അ­റി­ഞ്ഞു­കൂ­ടാ. ഞാൻ അ­വ­സാ­നി­പ്പി­ക്ക­ട്ടെ. ശ്രീ­മ­തി വീ­ണി­ട­ത്തു­നി­ന്നു് എ­ഴു­ന്നേ­റ്റു വീ­ണ്ടും ന­ട­ക്കാൻ തു­ട­ങ്ങു­ന്ന­തു കാണാൻ ഞാൻ സ­ന്ന­ദ്ധ­നാ­യി­ട്ടു് ഇവിടെ ഇ­രി­ക്കു­ന്നു. അവർ ഇ­നി­യെ­ങ്കി­ലും വീ­ഴാ­തി­രി­ക്ക­ണ­മെ­ന്നാ­ണു് എന്റെ ആ­ഗ്ര­ഹം.

ചെ­റു­ക­ഥ സു­സം­ഘ­ടി­ത­മാ­യ ഏ­ക­ക­മാ­ണു്. കാ­ച­ത്തി­ലൂ­ടെ ക­ട­ന്നു­വ­രു­ന്ന ര­ശ്മി­കൾ ഒരു ബി­ന്ദു­വിൽ ഒ­രു­മി­ച്ചു ചേർ­ന്നു് ആ ബി­ന്ദു­വി­നെ തി­ള­ക്കു­ന്ന­തു­പോ­ലെ ക­ഥ­യെ­ഴു­തു­ന്ന ആൾ മി­ത­മാ­യ ഭാ­ഷ­ണ­ത്തി­ലൂ­ടെ, മി­ത­മാ­യ സം­ഭ­വ­ങ്ങ­ളി­ലൂ­ടെ ക­ഥ­യു­ടെ അർ­ത്ഥ­ത്തി­നു തി­ള­ക്കം ന­ല്ക­ണം.

ആ­രെ­ക്കു­റി­ച്ചും ന­ല്ല­തു പ­റ­ഞ്ഞു­കേൾ­ക്കാ­നാ­ണു് ന­മു­ക്കൊ­ക്കെ ആ­ഗ്ര­ഹം. അ­പ­വ­ദി­ക്കു­മ്പോൾ അതു ചെ­യ്യു­ന്ന­വ­നു സു­ഖ­മാ­ണെ­ങ്കി­ലും ശ്രോ­താ­വി­നു ദുഃ­ഖ­മാ­ണു്. സാ­ഹി­ത്യ­നി­രൂ­പ­ണ­ത്തി­ലും അ­തു­ത­ന്നെ­യാ­ണു് ശരി. എ­ന്നാൽ സത്യം പ­റ­യേ­ണ്ടി വ­രു­മ്പോൾ പ്ര­തി­കൂ­ല­മാ­യ വാ­ക്കു­കൾ വ­ന്നു­വീ­ഴും. എന്റെ ഈ പ­രു­ക്കൻ പ്ര­യോ­ഗ­ങ്ങൾ വാ­യ­ന­ക്കാർ­ക്കു് വൈ­ഷ­മ്യം ഉ­ള­വാ­ക്കു­മെ­ന്നു് എ­നി­ക്ക­റി­യാം. എ­ങ്കി­ലും ഇതിനേ മാർ­ഗ്ഗ­മു­ള്ളൂ. വാ­യ­ന­ക്കാർ­ക്കു­ണ്ടാ­യ അ­സ്വ­സ്ഥ­ത മാ­റ്റു­ന്ന­തി­നൊ­രു നല്ല ജർ­മ്മൻ കാ­വ്യ­ത്തി­ന്റെ ഭാ­ഷാ­ന്ത­രീ­ക­ര­ണം നൽകാം: “തൂ­ക്കി­ക്കൊ­ല്ല­പ്പെ­ട്ട­വൻ” എന്നു കാ­വ്യ­ത്തി­ന്റെ പേരു്.

ചോ­ദ്യ­കർ­ത്താ­വു്:
തൂ­ക്കു­മ­ര­ത്തിൽ­നി­ന്നു ക­യ­റു­മു­റി­ച്ചി­ട­പ്പെ­ട്ട നി­ങ്ങ­ളോ­ടു്: ‘നി­ങ്ങൾ എ­ന്നോ­ടു സം­സാ­രി­ക്കു­മോ?’
തൂ­ക്കി­ക്കൊ­ല്ല­പ്പെ­ട്ട­വൻ:
‘പ­ട്ട­ണ­ത്തി­ലാ­കെ നി­ന്നു­യർ­ന്ന ശാ­പ­വ­ച­ന­ങ്ങ­ളു­ടെ­യും അ­ട്ട­ഹാ­സ­ങ്ങ­ളു­ടെ­യും ഇ­ട­യി­ലൂ­ടെ ഞാൻ (ജയിൽ) ഗെ­യ്റ്റി­ലേ­ക്കു വ­ലി­ച്ചി­ഴ­യ്ക്ക­പ്പെ­ട്ട­പ്പോൾ എന്റെ നേർ­ക്കു ക­ല്ലെ­റി­ഞ്ഞ, തി­ക­ഞ്ഞ പു­ച്ഛ­ത്തോ­ടെ ഇ­ടു­പ്പിൽ കൈ­കു­ത്തി­നി­ന്ന, എന്റെ മുൻ­പിൽ ന­ട­ന്ന­വ­ന്റെ തോ­ളി­ന്റെ മു­ക­ളിൽ­ക്കൂ­ടി തു­റി­ച്ച ക­ണ്ണു­ക­ളോ­ടെ എ­ന്റെ­നേർ­ക്കു വിരൽ ചൂ­ണ്ടി­യ ഓരോ വ്യ­ക്തി­യി­ലും എന്റെ കു­റ്റ­ങ്ങ­ളിൽ ഒ­ന്നു് മ­റ­ഞ്ഞു­കി­ട­ക്കു­ന്ന­താ­യി ഞാൻ കണ്ടു; അതു സ­ങ്കു­ചി­ത­മാ­യി­രു­ന്നു, പേ­ടി­കൊ­ണ്ടു് ലയം ചെ­യ്യ­പ്പെ­ട്ട­താ­യി­രു­ന്നു എന്നു മാ­ത്രം. വ­ധ­സ്ഥ­ല­ത്തു് ഞാൻ എ­ത്തി­യ­പ്പോൾ ന­ഗ­രാ­ധി­കാ­രി­ക­ളു­ടെ ഗൗ­ര­വ­മാർ­ന്ന മു­ഖ­ങ്ങ­ളിൽ എ­ന്നോ­ടു­ള്ള വെ­റു­പ്പും ദയയും ക­ണ്ട­പ്പോൾ ഞാൻ ചി­രി­ച്ചു­പോ­യി. ഈ പാ­വ­പ്പെ­ട്ട പാ­പി­യെ നി­ങ്ങൾ­ക്കു് എ­ത്ര­മാ­ത്രം കൂ­ടി­യേ­തീ­രൂ എ­ന്ന­തു നി­ങ്ങൾ മ­ന­സ്സി­ലാ­ക്കു­ന്നി­ല്ലേ? നന്മ—ഞാൻ ധ്വം­സി­ച്ച നന്മ—അ­വ­രു­ടെ മു­ഖ­ങ്ങ­ളി­ലും മാ­ന്യ­ത­യു­ള്ള ഭാ­ര്യ­മാ­രു­ടെ­യും പെൺ­കു­ട്ടി­ക­ളു­ടെ­യും മു­ഖ­ങ്ങ­ളി­ലും കണ്ട ആ ഗുണം എത്ര സ­ത്യാ­ത്മ­ക­മാ­ണെ­ങ്കി­ലും ഞാൻ ചെയ്ത പാ­പം­കൊ­ണ്ട­ല്ലേ തി­ള­ങ്ങു­ക­യു­ള്ളൂ!…’
images/StefanGeorge1899.jpg
ഷ്ടെ­ഫാൻ ഗേഓർഗ

(ഷ്ടെ­ഫാൻ ഗേഓർഗ (Stefan George, 1868–1933) എന്ന ജർ­മ്മൻ ക­വി­യു­ടെ കാ­വ്യം. സ­മ്പൂർ­ണ്ണ­മ­ല്ല ഭാ­ഷാ­ന്ത­രീ­ക­ര­ണം.)

ക­മ­ന്റു­കൾ
  1. “മരം മ­നു­ഷ്യ­നു വ­ര­മാ­ണെ­ന്നും വ­ന­ശ്രീ­യാ­ണു് ജ­ന­ശ്രീ­യെ­ന്നും ആ­ത്മാർ­ഥ­മാ­യി വി­ശ്വ­സി­ക്കു­ന്ന ക­വി­യാ­ണു് സു­ഗ­ത­കു­മാ­രി ”. (മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ ശ്രീ. ടോണി മാ­ത്യു എ­ഴു­തി­യ­തു്). —ആ­ത്മാർ­ഥ­മാ­യി എന്ന പ്ര­യോ­ഗ­ത്തി­നു ത­നി­ക്കു­വേ­ണ്ടി എന്നേ അർ­ത്ഥ­മു­ള്ളു. ഋ­ജു­വാ­യി, സ­ത്യാ­ത്മ­ക­മാ­യി, ശു­ദ്ധ­മ­തി­യാ­യി എ­ന്നൊ­ക്കെ­യാ­ണു് ലേഖകൻ അർ­ത്ഥം ക­രു­തി­യ­തെ­ങ്കിൽ അ­ദ്ദേ­ഹ­ത്തി­നു തെ­റ്റു­പ­റ്റി.
  2. വീ­ണ്ടും ടോണി മാ­ത്യു: “അ­ത­വ­രിൽ ഒരു ഭാ­വ­ഗ്ര­ന്ഥി­യാ­യി­ത്ത­ന്നെ (complex) വ­ളർ­ന്നി­രി­ക്കു­ന്നു”. —കഷ്ടം! അവർ ആ­രോ­ഗ്യ­ത്തോ­ടെ ക­ഴി­യു­ക­യാ­ണു്. ഗ്ര­ന്ഥി­ക­ളെ വ­ളർ­ത്തി ശ്രീ­മ­തി­യെ രോ­ഗി­ണി­യാ­ക്ക­രു­തു് ടോണി മാ­ത്യു.
  3. “പ്ര­കൃ­തി­വി­ഭ­വ­ങ്ങ­ളു­ടെ ചൂ­ഷ­ണ­ത്തി­നും ന­ശീ­ക­ര­ണ­ത്തി­നു­മെ­തി­രെ, പ്ര­തി­ബ­ദ്ധ­ത­യോ­ടു കൂ­ടി­ത്ത­ന്നെ പ­ട­വെ­ട്ടു­ക­യാ­ണ­വർ”. (ടോണി മാ­ത്യു തന്നെ)—ന­ശീ­ക­ര­ണം എ­ന്നൊ­രു പ്ര­യോ­ഗ­മു­ണ്ടോ? നാ­ശ­ന­മാ­കാം.
  4. “സ­ഫ­ല­മാ­ക്കി­യ­വ­രിൽ പ്ര­ധാ­നി­കൾ” (ടോണി മാ­ത്യു അ­ല്ലാ­തെ പി­ന്നെ ആരു്?)—പ്ര­ധാ­നി എന്ന പ്ര­യോ­ഗ­മി­ല്ല. പ്ര­ധാ­നൻ, പ്ര­ധാ­നർ എ­ന്നെ­ല്ലാം ആകാം. മതി. ക­ലാ­ശാ­ല­ക­ളി­ലെ അ­ദ്ധ്യാ­പ­ക­രെ മ­ല­യാ­ള­ഭാ­ഷ പ­ഠി­പ്പി­ക്കാൻ ഞാൻ ആ­രാ­ണു്?
ആ­ധ്യാ­ത്മി­ക­ത്വം, ലൗ­കി­ക­ത്വം

സാ­ഹി­ത്യ­കാ­ര­നോ­ടു നേ­രി­ട്ടു് അ­യാ­ളു­ടെ കൃ­തി­യെ പ്ര­ശം­സി­ച്ചി­ട്ടു് പ­ത്ര­ത്തി­ലെ­ഴു­തു­മ്പോൾ കു­റ്റ­ങ്ങൾ പ­റ­യു­ന്ന­തു് മെ­ത്ത­യിൽ കി­ട­ത്തി വ­ളർ­ത്തു­ന്ന പൂച്ച, പാലു ക­ട്ടു­കു­ടി­ക്കു­മ്പോൾ ഗൃ­ഹ­നാ­യി­ക ച­വി­ട്ടി അ­തി­ന്റെ കാ­ലൊ­ടി­ക്കു­ന്ന­തു പോ­ലെ­യാ­ണു്.

ഈ­ശ്വ­ര­നെ മാ­ത്രം ധ്യാ­നി­ച്ചു ജീ­വി­തം ന­യി­ക്കു­ന്ന­തു് തെ­റ്റു്; ലൗ­കി­ക­ജീ­വി­തം മാ­ത്രം ന­യി­ച്ചു് ഈ­ശ്വ­ര­നെ വി­സ്മ­രി­ക്കു­ന്ന­തു് തെ­റ്റു്. നി­സ്സം­ഗ­ത­യോ­ടെ കർ­മ്മ­ങ്ങൾ അ­നു­ഷ്ഠി­ച്ചു് ആ­ധ്യാ­ത്മി­ക­ജീ­വി­തം സാ­ക്ഷാ­ത്ക­രി­ക്കാം. ഇ­താ­ണു് ആ­ചാ­ര്യ­ന്മാ­രു­ടെ ഉ­പ­ദേ­ശം. ശ്രീ­രാ­മ­കൃ­ഷ്ണ പ­ര­മ­ഹം­സ­നും ഇ­ങ്ങ­നെ മാ­ത്ര­മേ ഉ­പ­ദേ­ശി­ച്ചി­ട്ടു­ള്ളൂ. അ­ദ്ദേ­ഹം അ­ദ്ഭു­തം ജ­നി­പ്പി­ക്കു­ന്ന വി­ദ്യ­കൾ കാ­ണി­ച്ചി­രു­ന്നി­ല്ല. കാ­ണി­ച്ചി­ല്ലെ­ന്നു മാ­ത്ര­മ­ല്ല അ­വ­യോ­ടു് വി­പ്ര­തി­പ­ത്തി അ­ദ്ദേ­ഹ­ത്തി­നു­ണ്ടാ­യി­രു­ന്നു­താ­നും. പ­തി­ന്നാ­ലു വർഷം കൊ­ടു­ങ്കാ­ട്ടിൽ തീ­വ്ര­മാ­യ ത­പ­സ്സു് അ­നു­ഷ്ഠി­ച്ച­തി­നു­ശേ­ഷം ജ­ല­ത്തി­നു മു­ക­ളിൽ­ക്കൂ­ടി ന­ട­ക്കാൻ പ­ഠി­ച്ചു­കൊ­ണ്ടു് ഒരു സ­ന്ന്യാ­സി ഗു­രു­വി­ന്റെ സ­മീ­പ­ത്തു് എത്തി. തന്റെ ഈ അ­സാ­ധാ­ര­ണ­മാ­യ വൈ­ദ­ഗ്ദ്ധ്യ­ത്തെ­ക്കു­റി­ച്ചു് അയാൾ അ­ദ്ദേ­ഹ­ത്തോ­ടു പ­റ­ഞ്ഞു. ഗുരു മ­റു­പ­ടി നൽകി: “പാ­വ­ത്താ­നേ നീ പ­തി­ന്നാ­ലു­കൊ­ല്ല­ത്തെ ക്ലേ­ശം­കൊ­ണ്ടു നേടിയ ഈ ക­ഴി­വു് സാ­ധാ­ര­ണ ജ­ന­ങ്ങൾ ചില കൊ­ച്ചു­നാ­ണ­യ­ങ്ങൾ വ­ഞ്ചി­ക്കാ­ര­നു കൊ­ടു­ത്തു് പ്ര­ദർ­ശി­പ്പി­ക്കു­മ­ല്ലോ”. നി­സ്സം­ഗ­മാ­യ ലൗകിക കർ­മ്മാ­നു­ഷ്ഠാ­ന­ങ്ങ­ളി­ലൂ­ടെ ആ­ധ്യാ­ത്മി­ക­മ­ണ്ഡ­ല­ത്തിൽ പ്ര­വേ­ശി­ക്കു­ന്ന­തി­നെ­ക്കു­റി­ച്ചു് എ­ത്ര­യെ­ത്ര ക­ഥ­ക­ളാ­ണു് ന­മ്മു­ടെ നാ­ട്ടി­ലു­ള്ള­തു്.

ശ്രീ. ക­ണ്ണോ­ത്തു് കൃ­ഷ്ണൻ കു­ങ്കു­മം വാ­രി­ക­യി­ലെ­ഴു­തി­യ “ചാ­രു­ഹാ­സൻ അ­മ്മ­യെ കാ­ണു­ന്നു” എന്ന നല്ല കഥയിൽ മ­റ്റൊ­രു നാ­ദ­മാ­ണു് ഉ­യ­രു­ന്ന­തു്. സ­ന്ന്യാ­സി തി­രി­ച്ചു നാ­ട്ടി­ലെ­ത്തു­ന്നു. പൂർ­വ­കാ­മു­കി­യു­ടെ ദർ­ശ­ന­വും അ­മ്മ­യോ­ടു­ള്ള സ്നേ­ഹ­വും അയാളെ ലൗ­കി­ക­ജീ­വി­ത­ത്തി­ന്റെ തി­ള­ക്കം കാ­ണി­ച്ചു­കൊ­ടു­ക്കു­ന്നു. കൃ­ത്രി­മ­ത്വ­മി­ല്ലാ­തെ ക­ഥാ­കാ­രൻ പ­റ­ഞ്ഞി­രി­ക്കു­ന്നു.

ഞാൻ ഓ­ടു­ന്നു
images/HarindranathChattopadhyay.jpg
ഹ­രീ­ന്ദ്ര­നാ­ഥ് ച­ട്ടോ­പാ­ധ്യാ­യ

യേ­ശു­ദാ­സൻ തി­രു­വ­ന­ന്ത­പു­ര­ത്തെ ടൗൺ ഹാ­ളി­ലോ സെ­നെ­റ്റ് ഹാ­ളി­ലോ ഇ­രു­ന്നു പാ­ടു­മ്പോൾ എ­നി­ക്കു മുൻ­വ­ശ­ത്തെ ക­സേ­ര­യിൽ­ത്ത­ന്നെ­യി­രു­ന്നേ തീരൂ. ആൾ­ക്കൂ­ട്ടം ഉ­ള്ള­തു­കൊ­ണ്ടു് തീ­രെ­പ്പി­റ­കി­ലാ­യി­പ്പോ­യാൽ എ­നി­ക്കു ദുഃ­ഖ­മാ­ണു്. ര­ണ്ടു് ഹാ­ളു­കൾ­ക്കും അ­ടു­ത്താ­ണു് കു­മാ­ര­നാ­ശാ­ന്റെ പ്ര­തി­മ നി­ല്ക്കു­ന്ന­തു്. അവിടെ നി­ന്നാ­ലും പാ­ട്ടു­കേൾ­ക്കാ­മെ­ന്നു വി­ചാ­രി­ക്കു. അതു തീ­രെ­പ്പോ­രാ എ­നി­ക്കു്. അ­തു­പോ­ലെ ശ­താ­ബ്ദ­ങ്ങൾ­ക്കു മുൻ­പു­ണ്ടാ­യ സാഫോ യുടെ ഗാ­ന­ത്തെ­ക്കാൾ ഈ ശ­താ­ബ്ദ­ത്തി­ലെ ഹ­രീ­ന്ദ്ര­നാ­ഥ് ച­ട്ടോ­പാ­ധ്യാ­യ യുടെ ഗാ­ന­ങ്ങൾ എ­നി­ക്കു ഹൃ­ദ്യ­ങ്ങ­ളാ­കു­ന്നു. കവിത എന്റെ അ­ടു­ത്തു് എ­ത്തു­ന്തോ­റും എ­നി­ക്കു് ആ­ഹ്ലാ­ദം കൂടും. അ­തു­കൊ­ണ്ടു് ക­ട­ലു­കൾ­ക്ക­പ്പു­റ­ത്തു­നി­ന്നു് എ­ത്തു­ന്ന ഗാ­ന­ങ്ങ­ളേ ഇ­തെ­ഴു­തു­ന്ന ആളിനെ ര­സി­പ്പി­ക്കു എന്നു ക­രു­ത­രു­തേ. യേ­ശു­ദാ­സൻ പാ­ടു­മ്പോൾ മുൻ­നി­ര­യിൽ ഞാൻ “സ്ഥ­ലം­പി­ടി­ക്കു­ന്ന” മ­ട്ടിൽ ശ്രീ­മ­തി പി. ഇ­ന്ദി­ര­യു­ടെ കാ­വ്യ­ല­യ­ത്തിൽ മു­ഴു­കാൻ ക­ലാ­കൗ­മു­ദി­യു­ടെ മുൻ­പിൽ ഇ­രു­ന്നു. ‘നൃ­ത്തം’ എന്ന പേ­രി­ലാ­ണു് ഗായനം ന­ട­ത്തു­ക. പക്ഷേ, ല­യ­മി­ല്ല, താ­ള­മി­ല്ല, സ്വ­ര­മാ­ധു­ര്യ­മി­ല്ല. വാ­ക്കു­ക­ളി­ലൂ­ടെ­യു­ള്ള അർ­ത്ഥ­പ്ര­ദർ­ശ­നം പോ­ലു­മി­ല്ല. ഞാൻ മ­ന്ദ­മാ­യ­ല്ല, ശീ­ഘ്ര­മാ­യി­ത്ത­ന്നെ ക­സേ­ര­യിൽ നി­ന്നു് എ­ഴു­ന്നേ­റ്റു് ഓ­ടു­ന്നു.

പ്ര­സ്താ­വ­ങ്ങൾ—സാ­ഹി­ത്യ­ത്തെ സം­ബ­ന്ധി­ച്ച­വ
  1. സാ­ഹി­ത്യ­കാ­ര­നോ­ടു് നേ­രി­ട്ടു് അ­യാ­ളു­ടെ കൃ­തി­യെ പ്ര­ശം­സി­ച്ചി­ട്ടു് പ­ത്ര­ത്തി­ലെ­ഴു­തു­മ്പോൾ കു­റ്റ­ങ്ങൾ പ­റ­യു­ന്ന­തു് മെ­ത്ത­യിൽ കി­ട­ത്തി വ­ളർ­ത്തു­ന്ന പൂച്ച, പാലു കട്ടു കു­ടി­ക്കു­മ്പോൾ ഗൃ­ഹ­നാ­യി­ക ച­വി­ട്ടി അ­തി­ന്റെ കാ­ലൊ­ടി­ക്കു­ന്ന­തു പോ­ലെ­യാ­ണു്.
  2. യ­ഥാർ­ത്ഥ­മാ­യ പ്രേ­മ­ത്തിൽ വീണ കാ­മു­കൻ കാ­മു­കി­യു­മാ­യി സം­സാ­രി­ക്കു­മ്പോൾ നേ­ര­മ്പോ­ക്കു പ­റ­യു­ക­യി­ല്ല. പ­റ­ഞ്ഞാൽ പ്രേ­മ­മി­ല്ലെ­ന്നു് അർ­ത്ഥം. വി­ശ്വ­സാ­ഹി­ത്യ­ത്തി­ലെ ഉ­ത്കൃ­ഷ്ട­ങ്ങ­ളാ­യ പ്രേ­മ­ക­ഥ­കൾ നോ­ക്കു­ക. ഹാ­സ്യം ക­ലർ­ന്ന ഉ­ക്തി­കൾ ഒ­ന്നി­ലും കാ­ണി­ല്ല.
  3. ഉ­ത്കൃ­ഷ്ട­ങ്ങ­ളാ­യ ര­ച­ന­ക­ളേ ഉ­ണ്ടാ­കു­ന്നു­ള്ളു­വെ­ങ്കിൽ സാ­ഹി­ത്യ­വാ­ര­ഫ­ലം നി­ന്നു പോകും. അ­തു­കൊ­ണ്ടു് കു­ത്സി­ത­ങ്ങ­ളാ­യ കൃ­തി­കൾ ധാ­രാ­ള­മു­ണ്ടാ­ക­ണ­മെ­ന്നാ­ണു് സാ­ഹി­ത്യ­വാ­ര­ഫ­ല­ക്കാ­ര­ന്റെ പ്രാർ­ത്ഥ­ന. രോ­ഗി­ക­ളാ­യി ആ­രു­മി­ല്ലെ­ങ്കിൽ ഡോ­ക്ടർ­മാ­രു­ടെ കഞ്ഞി കുടി മു­ട്ടു­കി­ല്ലേ?

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1993-06-06.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 7, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.