SFNസായാഹ്ന ഫൌണ്ടേഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1993-06-13-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: “ആളുകൾ ദി­നം­പ്ര­തി മ­രി­ക്കു­ന്ന­തു കാ­ണു­മ്പോൾ നി­ങ്ങൾ­ക്കെ­ന്തു തോ­ന്നും?”

ഉ­ത്ത­രം: “പ­നി­നീർ­പ്പൂ­വി­ന്റെ ഒരു ദലം കൊ­ഴി­യു­ന്നു. അ­ടു­ത്ത­നി­മി­ഷ­ത്തിൽ വേ­റൊ­രു ഇതൾ കൊ­ഴി­യു­ന്നു. ഇ­ങ്ങ­നെ എ­ല്ലാം കൊ­ഴി­ഞ്ഞു ഞെ­ട്ടു­മാ­ത്ര­മാ­കു­മ്പോൾ അ­ടു­ത്തു­നി­ല്ക്കു­ന്ന നി­ശാ­ഗ­ന്ധി ത­നി­ക്കു മാ­ത്രം മ­ര­ണ­മി­ല്ല­ല്ലോ എന്നു വി­ചാ­രി­ക്കും. എ­ന്നാൽ അതും കൊ­ഴി­ഞ്ഞു­വീ­ഴും”.

ചോ­ദ്യം: “സൂ­ര്യൻ പ്ര­കാ­ശി­ക്കു­മ്പോൾ ന­ട­ക്കു­ന്ന ന­മ്മ­ളോ­ടു­കൂ­ടി നിഴൽ വ­രു­ന്ന­തെ­ന്തി­നാ­ണു്?”

ഉ­ത്ത­രം: “മ­ര­ണ­മി­ല്ലാ­ത്ത ജീ­വി­ത­മി­ല്ല. നി­ഴ­ലി­ല്ലാ­ത്ത വ­സ്തു­വി­ല്ല”.

ചോ­ദ്യം: “നി­ങ്ങൾ എല്ലാ വാ­രി­ക­ക­ളി­ലെ­യും എല്ലാ ര­ച­ന­ക­ളെ­യും­കു­റി­ച്ചു് എ­ഴു­തു­ന്നി­ല്ല. എ­ന്താ­ണു് കാരണം?”

ഉ­ത്ത­രം: “കാ­റ്റ­ടി­ക്കു­മ്പോൾ എന്റെ വീ­ട്ടി­ന്റെ മു­റ്റ­ത്തു് നി­ല്ക്കു­ന്ന മ­ര­ത്തിൽ­നി­ന്നു് എല്ലാ ഇ­ല­ക­ളും അ­ടർ­ന്നു താഴെ വീഴും. കു­റ­ച്ചു ഇലകൾ എ­ടു­ത്തു മാ­റ്റാ­മെ­ന്ന­ല്ലാ­തെ എല്ലാ ഇ­ല­ക­ളും മാ­റ്റാൻ ക­ഴി­യു­മോ? അതിനു തു­നി­ഞ്ഞാൽ ഞാൻ ക്ഷീ­ണി­ച്ചു പോ­വു­ക­യി­ല്ലേ?”

ചോ­ദ്യം: “ശ­രി­യാ­യ വി­മർ­ശ­നം ഉ­ണ്ടാ­യാൽ വയലാർ രാ­മ­വർ­മ്മ യും നി­ങ്ങ­ളു­ടെ കു­മാ­ര­നാ­ശാ­നും അ­പ്ര­ത്യ­ക്ഷ­രാ­വു­കി­ല്ലേ?”

ഉ­ത്ത­രം: “കു­മാ­ര­നാ­ശാൻ വലിയ ക­വി­യാ­ണു്. ഒരു പ്ര­ച­ണ്ഡ­വാ­ത­ത്തി­നും അ­ദ്ദേ­ഹ­ത്തെ ‘അ­പ്പു­പ്പൻ­താ­ടി’യെ­യെ­ന്ന­പോ­ലെ പ­റ­പ്പി­ക്കാൻ ആ­വു­ക­യി­ല്ല. വയലാർ രാ­മ­വർ­മ്മ നേർ­ത്ത മാ­നി­ഫോൾ­ഡ് ക­ട­ലാ­സ്സാ­ണു്. വയലാർ എ­വോർ­ഡ് എന്ന പേ­പ്പർ വെ­യ്റ്റാ­ണു് ആ കവിയെ അ­മർ­ത്തി­വ­ച്ചി­രി­ക്കു­ന്ന­തു്. ആ­ശാ­ന്റെ ജ­ന്മ­വാർ­ഷി­കം ആ­ഘോ­ഷി­ച്ചി­ല്ലെ­ങ്കി­ലും അ­ദ്ദേ­ഹം നി­ല­നി­ല്ക്കും”.

ചോ­ദ്യം: “ദുഃ­ഖ­നി­മി­ഷ­മെ­ന്നാൽ എന്തു?”

ഉ­ത്ത­രം: “പ­രി­ച­യ­മി­ല്ലാ­ത്ത സ്ത്രീ ചി­രി­ച്ചു­തൊ­ഴു­തി­ട്ടു് ന­ട­ന്ന­ക­ലു­മ്പോൾ ആ­വിർ­ഭ­വി­ക്കു­ന്ന നി­മി­ഷം ദുഃഖ നി­മി­ഷം”.

ചോ­ദ്യം: “നി­ങ്ങൾ ചി­രി­ച്ച നി­മി­ഷ­മേ­തു?”

ഉ­ത്ത­രം: “ചി­റ്റൂർ കോ­ളി­ജിൽ ജോലി നോ­ക്കി­യി­രു­ന്ന­പ്പോൾ ഒ­രു­ദി­വ­സം പ­നി­പി­ടി­ച്ചു. ത­ത്ത­മം­ഗ­ല­ത്തു് ഒരു ഡോ­ക്ട­റെ­ക്ക­ണ്ട­പ്പോൾ അ­ദ്ദേ­ഹം ‘കു­ര­യ്ക്കു­മോ’ എന്നു ചോ­ദി­ച്ചു. അ­പ്പോൾ ദേ­ഷ്യം തോ­ന്നി­യെ­ങ്കി­ലും കു­ര­യ്ക്കു് അർ­ത്ഥം ചു­മ­യാ­ണെ­ന്നു ഒരു വി­ദ്യാർ­ത്ഥി പ­റ­ഞ്ഞു­ത­ന്നു. അ­തു­കേ­ട്ടു് ഞാൻ ചി­രി­ച്ചു. വ­ള­രെ­നേ­രം ചി­രി­ച്ചു. ചി­രി­യു­ടെ നി­മി­ഷ­മ­ല്ല, ചി­രി­യു­ടെ നി­മി­ഷ­ങ്ങ­ളാ­യി­രു­ന്നു അതു്”.

ചോ­ദ്യം: “രാ­ഷ്ട്രീ­യ­ത്തി­ലെ വ­ല­തു­പ­ക്ഷ­വും ഇ­ട­തു­പ­ക്ഷ­വും ത­മ്മി­ലു­ള്ള വ്യ­ത്യാ­സ­മെ­ന്തു?”

ഉ­ത്ത­രം: “എ­നി­ക്കു രാ­ഷ്ട്ര­വ്യ­വ­ഹാ­ര­ത്തിൽ ഒരു താ­ല്പ­ര്യ­വു­മി­ല്ല. എ­ങ്കി­ലും നി­ങ്ങൾ ചോ­ദി­ച്ച­തു കൊ­ണ്ടു മ­റു­പ­ടി പ­റ­യു­ക­യാ­ണു്. വ­ല­തു­പ­ക്ഷം ദാ­മ്പ­ത്യ­ജീ­വി­തം­പോ­ലെ, ഇ­ട­തു­പ­ക്ഷം വി­വാ­ഹ­ത്തി­നു മുൻ­പു­ള്ള അ­നു­രാ­ഗ­ദി­ന­ങ്ങൾ­പോ­ലെ”.

പുതിയ പു­സ്ത­കം
images/MarquisdeSade.jpg
സാദ്

ഭാ­ര്യ­യോ­ടു്, സു­ഹൃ­ത്തു­ക്ക­ളോ­ടു്, മറ്റു ബ­ന്ധു­ക്ക­ളോ­ടു് ഒക്കെ ക്രൂ­ര­ത കാ­ണി­ക്കു­ന്ന­വ­നെ സാ­ഡി­സ്റ്റ് എന്നു വി­ളി­ക്കാ­റു­ണ്ടു്. പ­ണ്ടൊ­രു കൊ­ളി­ജി­യ­റ്റ് ഡ­യ­റ­ക്ട­റു­ണ്ടാ­യി­രു­ന്നു. പാ­വ­പ്പെ­ട്ട അ­ധ്യാ­പ­ക­രെ ദൂ­രെ­യു­ള്ള സ്ഥ­ല­ങ്ങ­ളി­ലേ­ക്കു് മാ­റ്റി ര­സി­ച്ചി­രു­ന്ന അ­ദ്ദേ­ഹ­ത്തെ എ­ല്ലാ­വ­രും സാ­ഡി­സ്റ്റ് എ­ന്നാ­ണു് വി­ളി­ച്ചി­രു­ന്ന­തു്. ക്രൂ­ര­ത­യിൽ അ­നി­യ­ത­മാ­യ ആ­ഹ്ലാ­ദ­മ­നു­ഭ­വി­ക്കു­ന്ന­വ­നെ ആ വാ­ക്കു­കൊ­ണ്ടു വി­ശേ­ഷി­പ്പി­ക്കാം. സ്ത്രീ­പീ­ഡ­നം ന­ട­ത്തി­യ ഒരു ഫ്ര­ഞ്ചെ­ഴു­ത്തു­കാ­ര­നോ­ടു ബ­ന്ധ­പ്പെ­ടു­ത്തി­യാ­ണു് ഈ വാ­ക്കി­ന്റെ ഉ­ദ്ഭ­വം. ദൊ­നാ­സ്യ­ങ് ആൽ­ഫോ­ങ്സ് ഫ്രാ­ങ്സ്വാ­കൊ­ങ്തു് ദ സാദ് (Donatien Alphonse Francois Comte de Sade, 1740–1814) എ­ന്നു് അ­യാ­ളു­ടെ പേരു്. 1768 ഏ­പ്രിൽ മൂ­ന്നാം­തീ­യ­തി ന­ട­ത്തി­യ ഒരു ക്രൂ­ര­കൃ­ത്യ­ത്തോ­ടെ­യാ­ണു് സാദ് കു­പ്ര­സി­ദ്ധ­നാ­യ­തു്. റോസ് കെ­ല്ലർ എ­ന്നൊ­രു യു­വ­തി­യെ വ­ശീ­ക­രി­ച്ചു കൊ­ണ്ടു­പോ­യി സ്വ­ന്തം ഇ­ച്ഛ­യ്ക്കു വി­ധേ­യ­യാ­ക്കി­യി­ട്ടു് അയാൾ അ­വ­ളു­ടെ ന­ഗ്ന­ങ്ങ­ളാ­യ പൃ­ഷ്ഠ­ങ്ങ­ളെ ഭൂർ­ജ്ജ­ക്ക­മ്പു­കൊ­ണ്ടു് അ­ടി­ച്ചു­പൊ­ട്ടി­ക്കു­ക­യും ക­ത്തി­കൊ­ണ്ടു കീ­റു­ക­യും ആ മു­റി­വു­ക­ളിൽ ഉ­രു­ക്കി­യ ചു­വ­ന്ന മെ­ഴു­ക് ഒ­ഴി­ക്കു­ക­യും ചെ­യ്തു. ഇ­തു­പോ­ലെ­യു­ള്ള മ­റ്റ­നേ­കം ദു­ഷ്ട­പ്ര­വൃ­ത്തി­കൾ ചെയ്ത അയാളെ ഇ­ട­വി­ട്ടാ­ണെ­ങ്കി­ലും ആകെ ഇ­രു­പ­ത്തേ­ഴു­കൊ­ല്ലം കാ­രാ­ഗൃ­ഹ­ത്തിൽ ഇ­ട്ടി­രു­ന്നു ഫ്ര­ഞ്ച് സർ­ക്കാർ. സാ­ദി­ന്റെ “Justine ”, “Juliette ” ഈ നോ­വ­ലു­ക­ളും ചില ചെ­റു­ക­ഥ­ക­ളും ഞാൻ വാ­യി­ച്ചി­ട്ടു­ണ്ടു്. എ­ല്ലാം ആ­ഭാ­സ­ങ്ങ­ള­ത്രേ.

images/SimoneDeBeuvoir2.jpg
സീമൊൻ ദ ബോ­വ്വാർ

ഇ­യാ­ളു­ടെ പ്ര­വർ­ത്ത­ന­ങ്ങ­ളെ ഏ­താ­ണ്ടു നീ­തി­മ­ത്ക­രി­ച്ചും ദർ­ശ­ന­ത്തെ (Philosophy) വി­ശ­ദീ­ക­രി­ച്ചും സീമൊൻ ദ ബോ­വ്വാർ പ്രൗ­ഢ­മാ­യ ലേഖനം എ­ഴു­തി­യി­ട്ടു­ണ്ടു്. (The Marquis de Sade—An Essay) Sade drained to the dregs the moment of selfishness, justice, and misery and he insisted upon its truth എ­ന്നാ­ണു് ബോ­വ്വാ­റി­ന്റെ പ്ര­സ്താ­വം. സാ­ദി­ന്റെ ക്രൂ­ര­ത­യി­ലേ­ക്കു ചെ­ന്നു് അ­തി­ന്റെ ആ­ന്ത­ര­മാ­യ അർ­ത്ഥ­ത്തെ സ്പ­ഷ്ട­മാ­ക്കി­ത്ത­രു­ന്ന വേ­റൊ­രു ഗ്ര­ന്ഥ­മാ­ണു് “The Life and Ideas of the Marquis de Sade” എ­ന്ന­തു് (Geoffrey Gorer).

images/TheMarquisdeSade.jpg

1993-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച “The Marquis de Sade” വാ­യി­ക്കേ­ണ്ട വേ­റൊ­രു പു­സ്ത­ക­മാ­ണു് (Donald Thomas, U.K., £6.66). ഇ­തി­ലും സാ­ദി­ന്റെ അനിയത ലൈം­ഗി­ക­ത്വ­ത്തെ­യും ത­ത്ത്വ­ചി­ന്ത­യെ­യും നീ­തി­മ­ത്ക­രി­ച്ചി­രി­ക്കു­ക­യാ­ണു്. ബോ­വ്വാ­റി­ന്റെ പ്ര­ബ­ന്ധം­പോ­ലെ ഇ­പ്പു­സ്ത­കം ആ­ഴ­ത്തി­ലേ­ക്കു ചെ­ല്ലു­ന്നി­ല്ലെ­ങ്കി­ലും നൂ­ത­ന­ങ്ങ­ളാ­യ പല ‘ഇൻ­സൈ­റ്റു’കളും പ്ര­ദാ­നം ചെ­യ്യാൻ ഇതിനു ക­ഴി­ഞ്ഞി­ട്ടു­ണ്ടു്. സാ­ദി­നു­ശേ­ഷ­മു­ള്ള പല സാ­ഹി­ത്യ­കാ­ര­ന്മാ­രി­ലും അയാൾ ചെ­ലു­ത്തി­യ സ്വാ­ധീ­ന­ശ­ക്തി ഗ്ര­ന്ഥ­കാ­രൻ ദൃ­ഢ­പ്ര­ത്യ­യം ജ­നി­പ്പി­ക്കു­മാ­റു വി­ശ­ദ­മാ­ക്കി­യി­രി­ക്കു­ന്നു. പ്രൂ­സ്തി ന്റെ “Remembrance of Things Past ” എന്ന നോ­വ­ലി­ന്റെ ആ­ദ്യ­ഭാ­ഗ­ത്തു രണ്ടു യു­വ­തി­കൾ സ്വ­വർ­ഗ്ഗാ­നു­രാ­ഗ­പ്ര­വർ­ത്ത­ന­ങ്ങൾ ന­ട­ത്തു­ന്ന­തു് വർ­ണ്ണി­ച്ചി­ട്ടു­ണ്ട­ല്ലോ. ഒ­രു­ത്തി അ­വ­ളു­ടെ അ­ച്ഛ­ന്റെ പടം മേ­ശ­പ്പു­റ­ത്തു വ­ച്ചി­ട്ടു് അ­തി­ന്റെ മുൻ­പി­ലി­രു­ന്നാ­ണു് വൃ­ത്തി­കെ­ട്ട പ്ര­വൃ­ത്തി­കൾ ചെ­യ്യു­ന്ന­തു്. അ­വ­ളു­ടെ കൂ­ട്ടു­കാ­രി അയാളെ ugly old monkey എന്നു വി­ളി­ക്കു­ന്നു; ആ പ­ട­ത്തിൽ തു­പ്പാ­നും അവൾ സ­ന്ന­ദ്ധ­യാ­ണു്. ഇതു സാ­ഡി­സ­മാ­ണെ­ന്നു ഗ്ര­ന്ഥ­കാ­രൻ പ­റ­യു­ന്നു. പ­ത്തൊൻ­പ­താം ശ­താ­ബ്ദ­ത്തി­ലെ യൂ­റോ­പ്യൻ സാ­ഹി­ത്യ­ത്തിൽ സാദ് വ­രു­ത്തി­യ പ­രി­വർ­ത്ത­നം Mario Praz എ­ഴു­തി­യ The Romantic Agony എന്ന വി­ദ്വ­ജ്ജ­നോ­ചി­ത­മാ­യ ഗ്ര­ന്ഥ­ത്തിൽ­നി­ന്നു ഗ്ര­ഹി­ക്കാ­മെ­ന്നു ഗ്ര­ന്ഥ­കാ­രൻ പ­റ­യു­ന്ന­തി­നോ­ടു യോ­ജി­ക്കാൻ പ്ര­യാ­സ­മി­ല്ല. ഫ്ളോ­ബർ, ബോ­ദ്ലേർ, ദാ­നൂൻ­സി­യോ ഇ­വ­രു­ടെ പോ­സ്റ്റ് റൊ­മാ­ന്റി­സി­സം സാ­ദി­ന്റെ ത­ത്ത്വ­ചി­ന്ത­യു­ടെ ഫ­ല­മാ­ണെ­ന്നാ­ണു് ഗ്ര­ന്ഥ­കാ­ര­ന്റെ വാദം. സ­റീ­യ­ലി­സം എന്ന ക­ലാ­പ്ര­സ്ഥാ­ന­ത്തി­ന്റെ പ്ര­ഭ­വ­കേ­ന്ദ്ര­വും സാ­ദി­ന്റെ ത­ത്ത്വ­ചി­ന്ത­യ­ത്രേ.

“രാ­ഷ്ട്രീ­യ­ത്തി­ലെ വ­ല­തു­പ­ക്ഷ­വും ഇ­ട­തു­പ­ക്ഷ­വും ത­മ്മി­ലു­ള്ള വ്യ­ത്യാ­സ­മെ­ന്തു?” “…വ­ല­തു­പ­ക്ഷം ദാ­മ്പ­ത്യ­ജീ­വി­തം­പോ­ലെ. ഇ­ട­തു­പ­ക്ഷം വി­വാ­ഹ­ത്തി­നു­മുൻ­പു­ള്ള അ­നു­രാ­ഗ­ദി­ന­ങ്ങൾ പോലെ”.

വി­പ്ല­വ­ങ്ങ­ളെ­ക്കു­റി­ച്ചു സാ­ദി­നു ബ­ഹു­മാ­ന­മി­ല്ലാ­യി­രു­ന്നു. രാ­ജ്യം ഭ­രി­ക്കു­ന്ന ദു­ഷ്ട­ന്മാ­രെ മറ്റു ദു­ഷ്ട­ന്മാർ മാ­റ്റു­ന്ന­താ­ണു് വി­പ്ല­വ­മെ­ന്നു് അയാൾ അ­ഭി­പ്രാ­യ­പ്പെ­ട്ടു. രാ­ഷ്ട്ര­വ്യ­വ­ഹാ­ര­ത്തി­ലെ എല്ലാ നീ­ക്ക­ങ്ങ­ളും മ­റ്റു­ള്ള­വ­രെ അ­ടി­മ­ക­ളാ­ക്കാ­നാ­ണു് എ­ന്നും അയാൾ വി­ശ്വ­സി­ച്ചു. If sexuality is the illustration of Sade’s theme, then individual and collective political ambition is the ultimate perversion. That all power corrupts and absolute power corrupts absolutely is the irreducible political truth of Sade (P. 315) ന­മു­ക്കു സാ­ദി­നെ അ­ക­റ്റി നി­റു­ത്താം. അ­യാ­ളു­ടെ ത­ത്ത്വ­ചി­ന്ത­യെ­യും നൃ­ശം­സ­ത­യെ­യും ദാർ­ശ­നി­ക പ­ശ്ചാ­ത്ത­ല­ത്തിൽ വീ­ക്ഷി­ക്കു­ന്ന സീമൊൻ ദ ബോ­വ്വാ­റി­നെ­യും ഡൊ­നൽ­ഡ് തോ­മ­സി­നെ­യും നി­രാ­ക­രി­ക്കാം. പക്ഷേ, ന­മ്മു­ടെ അ­റി­വി­ന്റെ പ­രി­ധി­യെ വി­ക­സി­പ്പി­ക്കു­ന്ന ഈ പുതിയ പു­സ്ത­ക­ത്തെ നി­രാ­ക­രി­ക്കാൻ വയ്യ.

വി­ലാ­സി­നി
images/WilliamWordsworth.jpg
വേ­ഡ്സ്വർ­ത്ത്

വേ­ഡ്സ്വർ­ത്തി­നെ ത­ള്ളി­പ്പ­റ­യു­ന്ന രീ­തി­ക്കു് ഇന്നു പ്രാ­ബ­ല്യം വ­ന്നി­രി­ക്കു­ന്നു. റ്റി. എസ്. എ­ല്യ­റ്റി ന്റെ ധൈ­ഷ­ണി­ക­മാ­യ ക­വി­ത­യ്ക്കു് ഇ­ക്കാ­ല­ത്തു് പ്ര­സി­ദ്ധി­യും പ്ര­ചാ­ര­വും ഉ­ള്ള­തു കൊ­ണ്ടാ­വാം ഇതു സം­ഭ­വി­ക്കു­ന്ന­തു്. എ­ന്നാൽ സാ­ക്ഷാൽ മ­ഹാ­ക­വി­യാ­ണു് വേ­ഡ്സ്വർ­ത്ത്.

Will no one tell me what she sings?

Perhaps the plaintive numbers flow

For old, unhappy, far-​off things,

And battles long ago

എന്ന നാലു വ­രി­ക­ളേ വേ­ഡ്സ്വർ­ത്തു് എ­ഴു­തി­യു­ള്ളു­വെ­ന്നു വി­ചാ­രി­ക്കു­ക. എ­ങ്കി­ലും അ­ദ്ദേ­ഹം മ­ഹാ­ക­വി­യാ­യി അ­റി­യ­പ്പെ­ടു­മാ­യി­രു­ന്നു. ശ­ബ്ദ­ത്തി­ന്റെ ആ­രോ­ഹ­ണാ­വ­രോ­ഹ­ണം­കൊ­ണ്ടും സം­ക്ഷി­പ്ത­ത­കൊ­ണ്ടു­മാ­ണു് കവി ഈ വ­രി­കൾ­ക്കു് “ഹോൺ­ടി­ങ് ക്വാ­ളി­റ്റി” ഉ­ണ്ടാ­ക്കു­ന്ന­തു്. (F. L. Lucas എന്ന നി­രൂ­പ­ക­നോ­ടു ക­ട­പ്പാ­ടു­ണ്ടു് ഈ ആ­ശ­യ­ത്തി­നു്. ലൂ­ക്ക­സി­ന്റെ ഏതു പു­സ്ത­ക­ത്തിൽ ഇ­തു­ണ്ടു് എ­ന്ന­തു് ഓർ­മ്മ­യി­ല്ല.) ര­ച­ന­യ്ക്കു സം­ക്ഷി­പ്ത­ത ഇ­ല്ലെ­ങ്കിൽ, വാ­വ­ദു­ക­ത (വ­ള­രെ­പ്പ­റ­യു­ന്ന ശീലം) വി­രാ­ജി­ക്കു­ക­യാ­ണെ­ങ്കിൽ രചന തകരും. ഉ­ദാ­ഹ­ര­ണ­ത്തി­നു ഒരു ശ്ലോ­കം ഉ­ദ്ധ­രി­ക്കാം.

ആ­ര­ണ്യാ­ന്ത­ര ഗ­ഹ്വ­രോ­ദ­ര­ത­പ സ്ഥാ­ന­ങ്ങ­ളിൽ, സൈ­ന്ധ­വോ

ദാ­ര­ശ്യാ­മ മ­നോ­ഭി­രാ­മ പു­ളി­നോ പാ­ന്ത­പ്ര­ദേ­ശ­ങ്ങ­ളിൽ

ആ­ര­ന്തർ­മ്മു­ഖ­മി­പ്ര­പ­ഞ്ച­പ­രി­ണാ­മോ­ദ്ഭി­ന്ന സർഗ്ഗക്രിയാ-​

സാരം തേ­ടി­യ­ല­ഞ്ഞു പ­ണ്ട­വ­രി­ലെ­ച്ചൈ­ത­ന്യ­മെൻ ദർശനം.

പ­ണ്ടു് സർ­ഗ്ഗ­ക്രി­യാ­സാ­രം തേ­ടി­യ­വ­രു­ടെ ചൈ­ത­ന്യ­മാ­ണു് എന്റെ ദർശനം എന്നു പറയാൻ ഇ­ത്ര­വ­ള­രെ “വെർബൽ ഡയറിയ” ആ­വ­ശ്യ­മു­ണ്ടോ? അതു കാ­ണാ­നി­ട­വ­രു­ന്ന­വർ­ക്കു ജു­ഗു­പ്സ; എ­ഴു­തു­ന്ന ആളിനു ക്ഷീ­ണം. എ­ന്നാൽ

“മ­രി­ക്ക­സാ­ധ­ര­ണ­മീ­വി­ശ­പ്പിൽ ദ്ദ­ഹി­ക്ക­ലോ ന­മ്മു­ടെ നാ­ട്ടിൽ മാ­ത്രം.

ഐ­ക്യ­ക്ഷ­യ­ത്താ­ല­ടി­മ­ശ്ശ­വ­ങ്ങ­ള­ടി­ഞ്ഞു­കൂ­ടും ചു­ടു­കാ­ട്ടിൽ മാ­ത്രം

എന്ന ശ്ലോ­ക­ത്തി­ന്റെ ശക്തി സം­ക്ഷി­പ്ത­ത­യി­ലാ­ണി­രി­ക്കു­ന്ന­തു്.

ര­ച­ന­യ്ക്കു സം­ക്ഷി­പ്ത­ത ഇ­ല്ലെ­ങ്കിൽ, വാ­വ­ദൂ­ക­ത (വ­ള­രെ­പ്പ­റ­യു­ന്ന ശീലം) വി­രാ­ജി­ക്കു­ക­യാ­ണെ­ങ്കിൽ രചന തകരും.

സം­ക്ഷി­പ്ത­ത­യെ­ക്കു­റി­ച്ചു വി­ചാ­രി­ക്കാൻ ഹേതു ക­ലാ­കൗ­മു­ദി­യി­ലെ “സ­മ്പ­ന്ന­മാ­യ സാ­ഹി­ത്യ­ജീ­വി­തം” എന്ന ഹ്ര­സ്വ­ലേ­ഖ­ന­മാ­ണു്. അ­ന്ത­രി­ച്ച ‘വി­ലാ­സി­നി’യെ­ക്കു­റി­ച്ചു് അ­ത്യു­ക്തി­യി­ല്ലാ­തെ, ന്യൂ­നോ­ക്തി­യി­ല്ലാ­തെ തന്റെ അ­ഭി­പ്രാ­യം ആ­വി­ഷ്ക­രി­ച്ചി­രി­ക്കു­ന്നു ലേഖകൻ.

images/mkmenon.jpg
എം. കെ. മേനോൻ

എ­ന്നെ­ക്കാൾ പ്രാ­യം വ­ള­രെ­ക്കു­റ­ഞ്ഞ വി­ലാ­സി­നി­യു­ടെ (എം. കെ. മേ­നോ­ന്റെ) മരണം എന്നെ ദുഃ­ഖി­പ്പി­ക്കു­ന്നു. ലോ­ക­ത്തി­നു പ്ര­യോ­ജ­ന­മു­ള്ള­വർ നേ­ര­ത്തേ പോകും; പ്ര­യോ­ജ­ന­മി­ല്ലാ­ത്ത­വർ ജീ­വി­ച്ചി­രി­ക്കും.

എൻ. പ്ര­ഭാ­ക­രൻ

കു­മാ­ര­നാ­ശാൻ വലിയ ക­വി­യാ­ണു്. ഒരു പ്ര­ച­ണ്ഡ­വാ­ത­ത്തി­നും അ­ദ്ദേ­ഹ­ത്തെ ‘അ­പ്പു­പ്പൻ താടി’യെ­യെ­ന്ന­പോ­ലെ പ­റ­പ്പി­ക്കാൻ ആ­വു­ക­യി­ല്ല. വയലാർ രാ­മ­വർ­മ്മ നേർ­ത്ത മാ­നി­ഫോൾ­ഡ് ക­ട­ലാ­സ്സാ­ണു്. വയലാർ എ­വോർ­ഡ് എന്ന പേ­പ്പർ വെ­യ്റ്റാ­ണു് ആ കവിയെ അ­മർ­ത്തി­വ­ച്ചി­രി­ക്കു­ന്ന­തു്.

കു­റെ­ക്കാ­ലം മുൻ­പാ­ണു് തി­രു­വ­ന­ന്ത­പു­ര­ത്തെ മ­ല­യാ­ള­മ­നോ­ര­മ ഓ­ഫീ­സിൽ­നി­ന്നു് ആരോ റ്റെ­ലി­ഫോ­ണി­ലൂ­ടെ അ­റി­യി­ച്ചു. “മാ­ത്യു­സ്സാ­റ് സാ­റി­നെ കാണാൻ നാളെ വരും. സൗ­ക­ര്യ­മാ­ണോ എന്നു അ­ന്വേ­ഷി­ക്കാൻ കോ­ട്ട­യ­ത്തു­നി­ന്നു ചോ­ദി­ക്കു­ന്നു”. ശ്രീ. കെ. എം. മാ­ത്യു എന്റെ വീ­ട്ടിൽ വ­രു­ന്ന­തു് എ­നി­ക്കു് അ­ഭി­മാ­നാ­വ­ഹ­മാ­യ കാ­ര്യ­മ­ല്ലേ? “സൗ­ക­ര്യ­മാ­ണു്, സൗ­ക­ര്യ­മാ­ണു്” എന്നു ഞാൻ ര­ണ്ടു­ത­വ­ണ­യോ അ­തിൽ­ക്കൂ­ടു­തൽ ത­വ­ണ­ക­ളോ പ­റ­ഞ്ഞി­രി­ക്കും. നേരം വെ­ളു­ത്തു. വീ­ട്ടു­കാ­രി­യോ­ടു സ്പെ­ഷ­ലാ­യ പ­ല­ഹാ­ര­ങ്ങൾ ഉ­ണ്ടാ­ക്കാൻ പ­റ­ഞ്ഞു. ഫർ­ണി­ച്ചർ അ­ങ്ങോ­ട്ടു­മി­ങ്ങോ­ട്ടും മാ­റ്റി എന്റെ ഭ­വ­ന­ത്തി­ന്റെ പൂ­മു­ഖ­ത്തി­നു മോ­ടി­വ­രു­ത്തി. അ­ദ്ദേ­ഹം വ­ന്നാൽ കൈ­കൂ­പ്പി സ്വീ­ക­രി­ക്ക­ണം എന്നു പേ­ര­ക്കു­ട്ടി­യോ­ടു­വ­രെ പ­റ­ഞ്ഞു. ഉ­ത്ക­ണ്ഠ­യോ­ടു­കൂ­ടി ഞാൻ കാ­ത്തി­രു­ന്നു. ഉ­ച്ച­ക­ഴി­ഞ്ഞ­പ്പോൾ വീ­ണ്ടും തി­രു­വ­ന­ന്ത­പു­ര­ത്തെ മനോരമ ഓ­ഫീ­സിൽ­നി­ന്നു ഫോൺ സ­ന്ദേ­ശം: “മാ­ത്യു­സ്സാ­റ് വന്നു. പ­ത്തു­മി­നി­റ്റി­ന­കം സാ­റി­ന്റെ വീ­ട്ടി­ലെ­ത്തും”. അ­ക്കാ­ല­ത്തു ഞാൻ താ­മ­സി­ച്ച വീ­ട്ടി­ലേ­ക്കു വരാൻ വ­യൽ­വ­ര­മ്പി­ലൂ­ടെ ന­ട­ക്ക­ണം. ശ്രീ. കെ. എം. മാ­ത്യു ആ വ­ര­മ്പി­ലൂ­ടെ ന­ട­ക്കു­ന്ന­തി­ന്റെ പോ­രാ­യ്മ എന്നെ അ­ല­ട്ടി. സ്വ­ന്ത­മാ­യി നല്ല ഭ­വ­ന­മി­ല്ലാ­ത്ത ഞാൻ എ­ന്നെ­ത്ത­ന്നെ ശ­പി­ച്ചു. എ­ങ്കി­ലും ഹൃ­ദ­യ­വി­ശാ­ല­ത­യു­ള്ള മാ­ത്യു അവർകൾ എന്റെ അ­കി­ഞ്ച­ന­ത്വ­ത്തെ­ക്കു­റി­ച്ചു് ഒ­ന്നും വി­ചാ­രി­ക്കു­ക­യി­ല്ലെ­ന്നു് ഞാൻ സ്വയം സ­മാ­ധാ­നി­ച്ചു. നി­മി­ഷ­ങ്ങൾ എ­ണ്ണി­യെ­ണ്ണി നീ­ങ്ങു­ക­യാ­ണു്. പെ­ട്ടെ­ന്നു് ഒരു ശബ്ദം റോഡിൽ. ഞാൻ വീ­ട്ടിൽ­നി­ന്നി­റ­ങ്ങി വ­യൽ­വ­ര­മ്പി­ലൂ­ടെ ഒ­റ്റ­യോ­ട്ടം റോ­ഡി­ലേ­ക്കു്. വാഹനം വ­ന്നു­നി­ന്നു. അതിൽ നി­ന്നു ശ്രീ. മാ­ത്യു മ­ണർ­കാ­ടു് ഇ­റ­ങ്ങി­വ­ന്നു. ഇ­ടി­വെ­ട്ടേ­റ്റ­തു­പോ­ലെ­യാ­യി എന്റെ അവസ്ഥ. എ­ങ്കി­ലും അതു ഒ­ളി­ച്ചു­വ­ച്ചി­ട്ടു മാ­ത്യു മ­ണർ­കാ­ടി­നെ ആ­ദ­ര­പൂർ­വ്വം കൈ­കൂ­പ്പി സ്വീ­ക­രി­ച്ചു. വീ­ട്ടി­ലേ­ക്കു കൊ­ണ്ടു­പോ­യി. ഗൃ­ഹ­നാ­യി­ക­തൊ­ട്ടു പേ­ര­ക്കു­ട്ടി­വ­രെ പൂ­മു­ഖ­ത്തെ­ത്തി അ­തി­ഥി­യെ തൊ­ഴു­തി. വി­ഭ­വ­ങ്ങൾ അ­ദ്ദേ­ഹ­ത്തി­ന്റെ മുൻ­പിൽ നി­ര­ന്നു. എ­ങ്കി­ലും ഗൃ­ഹ­നാ­യി­ക­യ്ക്കു സംശയം. അവർ എന്നെ അ­ക­ത്തേ­ക്കു വി­ളി­ച്ചു് ഇ­ദ്ദേ­ഹ­മാ­ണോ കെ. എം. മാ­ത്യു­സ്സാ­റ് ? എന്നു ചോ­ദി­ച്ചു. “അതേ” എന്നു എന്റെ മ­റു­പ­ടി. മാ­ത്യു മ­ണർ­കാ­ടു് ചാ­യ­കു­ടി­ച്ചു­കൊ­ണ്ടി­രു­ന്ന­പ്പോൾ എന്റെ സൺ ഇൻ ലാ ഓ­ഫീ­സിൽ­നി­ന്നു് വീ­ട്ടി­ലെ­ത്തി അ­ക­ത്തേ­ക്കു കയറി. ഗൃ­ഹ­നാ­യി­ക പ­റ­ഞ്ഞു “മലയാള മ­നോ­ര­മ­യു­ടെ ചീഫ് എ­ഡി­റ്റർ കെ. എം. മാ­ത്യു­സ്സാ­റാ­ണു് ആ ഇ­രി­ക്കു­ന്ന­തു്”. ലോ­ക­പ­രി­ച­യ­മു­ള്ള മ­രു­മ­കൻ മ­റു­പ­ടി നല്കി. “അ­ല്ല­ല്ല. കെ. എം. മാ­ത്യു­സ്സാ­റി­നെ ഞാൻ ക­ണ്ടി­ട്ടു­ണ്ടു്. ഇതു വേറെ ആരോ ആണു്”. മാ­ത്യു മ­ണർ­കാ­ടു് വി­ശേ­ഷാൽ പ്ര­തി­ക്കു ലേഖനം ചോ­ദി­ച്ചി­ട്ടു തി­രി­ച്ചു­പോ­യ തക്കം നോ­ക്കി ഗൃ­ഹ­നാ­യി­ക­വ­ന്നു എ­ന്നോ­ടു ചോ­ദി­ച്ചു: “കെ. എം. മാ­ത്യു­സ്സാ­റ് പോയോ?” ഞാൻ ഇ­ളി­ഭ്യ­നാ­യി ഇ­രു­ന്ന­ത­ല്ലാ­തെ ഒ­ന്നും പ­റ­ഞ്ഞി­ല്ല. ഒരു സം­ഭ­വ­ത്തി­ന്റെ ഹാ­സ്യാ­ത്മ­ക­ത വ്യ­ക്ത­മാ­ക്കാ­നും അ­തിൽ­നി­ന്നു് ഒരു ത­ത്ത്വം നിർ­ദ്ധാ­ര­ണം ചെ­യ്യാ­നു­മാ­ണു് ഞാ­നി­തെ­ഴു­തി­യ­തു്. ഞാൻ അർ­ഹി­ക്കു­ന്ന­തി­ലേ­റെ എന്നെ ബ­ഹു­മാ­നി­ക്കു­ന്ന­വ­രാ­ണു് മ­ല­യാ­ള­മ­നോ­ര­മ­യു­ടെ പ്ര­വർ­ത്ത­കർ. അവർ എന്റെ ഉ­പ­കർ­ത്താ­ക്ക­ളു­മാ­ണു്. അ­തു­കൊ­ണ്ടു് ഈ വി­വ­ര­ണം എന്റെ അ­ഭി­വ­ന്ദ്യ­സു­ഹൃ­ത്തു് മാ­ത്യു മ­ണർ­കാ­ടി­നെ അ­ല്പം­പോ­ലും വേ­ദ­നി­പ്പി­ക്കി­ല്ലെ­ന്നാ­ണു് എന്റെ വി­ചാ­രം. വേ­ദ­ന­യു­ടെ ചെറിയ പാ­ടെ­ങ്കി­ലും അ­ദ്ദേ­ഹ­ത്തി­ന്റെ ഹൃ­ദ­യ­ത്തിൽ വീ­ഴു­ന്നു­വെ­ങ്കിൽ ഞാൻ അ­ദ്ദേ­ഹ­ത്തോ­ടു മാ­പ്പു­ചോ­ദി­ക്കാൻ സ­ന്ന­ദ്ധ­നാ­ണു്. മുൻ­കൂ­ട്ടി അതു ചോ­ദി­ക്കു­ക­യും ചെ­യ്യു­ന്നു.

കോ­ട്ട­യ­ത്തു് ഒരു കോ­ളി­ജിൽ മീ­റ്റി­ങ്ങി­നു പോ­യ­പ്പോൾ തൊ­ട്ട­ടു­ത്തു­ള്ള മനോരമ ഓ­ഫീ­സിൽ­ച്ചെ­ന്നു് ഞാൻ കെ. എം. മാ­ത്യു അ­വർ­ക­ളെ­ക­ണ്ടു. അ­ങ്ങ­നെ ക­ണ്ട­തു­കൊ­ണ്ടാ­ണു് ശ്രീ. മാ­ത്യു മ­ണർ­കാ­ടി­നെ ക­ണ്ട­പ്പോൾ എ­നി­ക്കു യ­ഥാർ­ത്ഥ­മാ­യ പ്ര­ത്യ­ഭി­ജ്ഞാ­നം—Recognition—ഉ­ണ്ടാ­യ­തു്. മ­ഹാ­ത്മാ­ഗാ­ന്ധി­യെ ഞാൻ ക­ണ്ടി­ട്ടി­ല്ലെ­ന്നു കരുതു. അ­ദ്ദേ­ഹം എന്റെ വീ­ട്ടി­ന്റെ മുൻ­പി­ലൂ­ടെ പോ­കു­ന്ന­തു ഞാൻ ക­ണ്ടാൽ ആരോ പോ­കു­ന്നു വ­ടി­യും കു­ത്തി എന്നേ വി­ചാ­രി­ക്കു. എ­ന്നാൽ ഒരാൾ ‘ഇ­താ­ണു് മ­ഹാ­ത്മാ­ഗാ­ന്ധി’ എന്നു പ­റ­ഞ്ഞാൽ എ­നി­ക്കു പ്ര­ത്യ­ഭി­ജ്ഞാ­ന­മു­ണ്ടാ­കും. ഞാൻ ഓ­ടി­ച്ചെ­ന്നു് അ­ദ്ദേ­ഹ­ത്തി­ന്റെ കാ­ലു­ക­ളിൽ തൊ­ട്ടു ക­ണ്ണിൽ വ­യ്ക്കും. ഈ പ്ര­ത്യ­ഭി­ജ്ഞാ­ന­ത്തി­നു പുറമേ അ­ന്തർ­വ്വീ­ക്ഷ­ണ­വും­കൂ­ടി ഉ­ണ്ടാ­യാൽ ക­ല­യാ­യി. സാ­ഹി­ത്യ­മാ­യി. ശ്രീ. എൻ. പ്ര­ഭാ­ക­രൻ ക­ലാ­കൗ­മു­ദി­യി­ലെ­ഴു­തി­യ “കാ­ള­പ്പാ­റ” എന്ന ചെ­റു­ക­ഥ വാ­യി­ക്കു­ക. ആ പാ­റ­യെ­സ്സം­ബ­ന്ധി­ച്ച “മി­ത്തി”നെ ചാ­രു­ത­യോ­ടെ ചി­ത്രീ­ക­രി­ച്ചു മ­നു­ഷ്യ­സ്വ­ഭാ­വം മു­ഴു­വൻ ക­ഥാ­കാ­രൻ സ്ഫു­ടീ­ക­രി­ക്കു­ന്നു. ആ­ഖ്യാ­ന­പാ­ട­വ­വും സ­റ്റ­യ­റും ര­ച­ന­യ്ക്കു തി­ള­ക്കം ന­ല്കു­ന്നു.

കെ. വി. രാ­മ­കൃ­ഷ്ണൻ

ദാ­ന്തെ യുടെ ‘ഡിവൈൻ കോമഡി’യിൽ ഒ­രി­ട­ത്തു മൃ­ഗ­ത്തെ വ­സ്ത്രം­കൊ­ണ്ടു പു­ത­പ്പി­ച്ചാൽ അ­തി­നു് ആ­ശ­ങ്ക­യും ക്ഷോ­ഭ­വു­മു­ണ്ടാ­കു­മെ­ന്നു പ­റ­ഞ്ഞി­ട്ടു­ണ്ടു്. പു­ത­പ്പി­ന്റെ ച­ല­നം­കൊ­ള്ളു­ന്ന ചു­ളി­വു­ക­ളി­ലൂ­ടെ ആ ആ­ശ­ങ്ക­യും ക്ഷോ­ഭ­വും ന­മു­ക്കു കാ­ണാ­റാ­വും. (Paradise-​Canto, XXVI-97) വി­ഭ­ജ­നം­കൊ­ണ്ടു് ഇ­ള­കി­മ­റി­ഞ്ഞ ഇ­ന്ത്യ­യെ സോ­ഷ­ലി­സ­ത്തി­ന്റെ പു­ത­പ്പു­കൊ­ണ്ടു നെ­ഹ്റു മൂടി. എ­ങ്കി­ലും അ­തി­ന്റെ ചു­ളി­വു­ക­ളു­ടെ­യും മ­ട­ക്കു­ക­ളു­ടെ­യും ച­ല­ന­ങ്ങ­ളി­ലൂ­ടെ രാ­ജ്യ­ത്തി­ന്റെ ആ­ശ­ങ്കാ­ദി വി­കാ­ര­ങ്ങൾ ജനത കണ്ടു. ഇ­ന്ദി­രാ­ഗാ­ന്ധി കു­റെ­ക്കാ­ല­ത്തേ­ക്കു് ആ പു­ത­പ്പെ­ടു­ത്തു മാ­റ്റി­യ­പ്പോൾ രാ­ജ്യ­ത്തി­ന്റെ പി­ട­ച്ചിൽ ആളുകൾ നേ­രി­ട്ടു കണ്ടു. പി­ന്നീ­ടു രാ­ജീ­വ് ഗാ­ന്ധി ടെ­ക്നി­ക്കൽ സം­സ്കാ­ര­ത്തി­ന്റെ പു­ത­പ്പെ­ടു­ത്തു് രാ­ജ്യ­ത്തെ മൂടി. ആ സ­ന്ദർ­ഭ­ത്തി­ലും ജനത കണ്ടു രാ­ഷ്ട്ര­ത്തി­ന്റെ ആ­ശ­ങ്ക­യും ക്ഷോ­ഭ­വും. ഇ­പ്പോൾ പു­ത­പ്പേ­യി­ല്ല. രാ­ജ്യം പി­ട­ഞ്ഞു­പി­ട­ഞ്ഞു മ­ര­ണ­ത്തോ­ടു് അ­ടു­ക്കു­ന്നു. ഇതു് സ്വീ­ക­ര­ണീ­യ­മാ­യ ജീ­വി­ക്ക­ലാ­ണെ­ന്നു്, ആ­ദ­ര­ണീ­യ­മാ­യ പു­രോ­ഗ­മ­ന­മാ­ണെ­ന്നു ചിലർ പ­റ­യു­ന്നു. വാ­തോ­രാ­തെ പ­റ­ഞ്ഞു­കൊ­ണ്ടി­രി­ക്കു­ന്നു. ഇ­ന്ത്യ­യു­ടെ ഈ ദുർ­ദ്ദ­ശ കണ്ടു ദുഃ­ഖി­ക്കു­ന്ന ക­വി­യെ­യാ­ണു് ഞാൻ ശ്രീ. കെ. വി. രാ­മ­കൃ­ഷ്ണ­ന്റെ “ഇ­രു­ണ്ട ചോര” എന്ന കാ­വ്യ­ത്തിൽ ക­ണ്ട­തു് (മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പു്).

“ഇ­വി­ടെ­ബ്ഭൂ­ഗോ­ള­ത്തിൽ കു­ഞ്ഞി­ക്കൈ വിരൽചൂണ്ടു-​

ന്നി­ട­മി­ന്ത്യ­യ­ല്ലൊ­രു കൂ­രി­രുൾ പ­ര­പ്പ­ല്ലോ…

ഇ­പ്പൊ­ഴും ചു­ടു­ചോ­ര­യു­തി­രു­ന്ന­ല്ലോ നെ­ഞ്ചിൽ­പ്പൊ­ട്ടി­ച്ചി­ന്നി­യ മൂ­ന്നു വെ­ടി­യു­ണ്ട­യിൽ നി­ന്നും” എന്നു കവി കാ­വ്യം അ­വ­സാ­നി­പ്പി­ക്കു­മ്പോൾ അതിനു ശ­ക്തി­യും ല­ഭി­ക്കു­ന്നു. ഗാ­ന്ധി­ജി­യു­ടെ മാ­റി­ട­ത്തിൽ തറച്ച വെ­ടി­യു­ണ്ട­കൾ ന­മ്മു­ടെ മാ­റി­ട­ത്തിൽ വന്നു ത­റ­യ്ക്കു­ന്നു­വെ­ന്നു തോ­ന്നു­ന്നു.

ഒരു ചി­ത്രം­കൂ­ടി

വി­ഭ­ജ­നം­കൊ­ണ്ടു് ഇ­ള­കി­മ­റി­ഞ്ഞ ഇ­ന്ത്യ­യെ സോ­ഷ്യ­ലി­സ­ത്തി­ന്റെ പു­ത­പ്പു­കൊ­ണ്ടു നെ­ഹ്റു മൂടി. എ­ങ്കി­ലും അ­തി­ന്റെ ചു­ളി­വു­ക­ളു­ടെ­യും മ­ട­ക്കു­ക­ളു­ടെ­യും ച­ല­ന­ങ്ങ­ളി­ലൂ­ടെ രാ­ജ്യ­ത്തി­ന്റെ ആ­ശ­ങ്കാ­ദി­വി­കാ­ര­ങ്ങൾ ജനത കണ്ടു. ഇ­ന്ദി­രാ ഗാ­ന്ധി കു­റെ­കാ­ല­ത്തേ­ക്കു് ആ പു­ത­പ്പെ­ടു­ത്തു മാ­റ്റി­യ­പ്പോൾ രാ­ജ്യ­ത്തി­ന്റെ പി­ട­ച്ചിൽ ആളുകൾ നേ­രി­ട്ടു കണ്ടു. പി­ന്നീ­ടു് രാ­ജീ­വ് ഗാ­ന്ധി ടെ­ക്നി­ക്കൽ സം­സ്കാ­ര­ത്തി­ന്റെ പു­ത­പ്പെ­ടു­ത്തു് രാ­ജ്യ­ത്തെ മൂടി. ആ സ­ന്ദർ­ഭ­ത്തി­ലും ജ­ന­ത­ക­ണ്ടു രാ­ഷ്ട്ര­ത്തി­ന്റെ ആ­ശ­ങ്ക­യും ക്ഷോ­ഭ­വും. ഇ­പ്പോൾ പു­ത­പ്പേ­യി­ല്ല. രാ­ജ്യം പി­ട­ഞ്ഞു പി­ട­ഞ്ഞു മ­ര­ണ­ത്തോ­ടു് അ­ടു­ക്കു­ന്നു.

ജീ­വി­ത­ത്തെ­ക്കു­റി­ച്ചു ര­ജ­നീ­ഷ് നിർ­വ­ഹി­ച്ച നി­രീ­ക്ഷ­ണ­ങ്ങൾ സ­ത്യാ­ത്മ­ക­ങ്ങ­ളും ര­സാ­വ­ഹ­ങ്ങ­ളു­മാ­ണു്. ദൈ­നം­ദി­ന സം­ഭ­വ­ങ്ങ­ളും കൃ­ത്യ­ങ്ങ­ളും വൈ­ര­സ്യ­മു­ള­വാ­ക്കു­ന്നു. അതേ ഭാര്യ, അതേ വീടു്, അതേ ജോലി, അതേ ഞാൻ, അതേ സ­ന്താ­ന­ങ്ങൾ. സ­ഹ­ന­ശ­ക്തി­ക്കു് അ­തി­രു­ണ്ടു്. അ­തി­നാൽ എ­ല്ലാം അ­സ­ഹ­നീ­യ­ങ്ങ­ളാ­വു­ന്നു. ഒരേ ച­ല­ച്ചി­ത്രം പി­ന്നെ­യും പി­ന്നെ­യും കാ­ണു­ന്ന­തു­പോ­ലെ­യാ­ണ­തു്. അ­ല്ലെ­ങ്കിൽ സി­നി­മാ­ശാ­ല­യ്ക്ക­ക­ത്തു് ഇ­രി­ക്കു­ക­യും ച­ല­ച്ചി­ത്രം കാ­ണാ­തി­രി­ക്കു­ക­യും വേണം. (ഇതാണു ഞാൻ ചെ­യ്യാ­റു്) ദാ­മ്പ­ത്യ­ജീ­വി­ത­ത്തി­ലും ഇതു തന്നെ സം­ഭ­വി­ക്കു­ന്നു­വെ­ന്നു ര­ജ­നീ­ഷ് പ­റ­യു­ന്നു. ഭർ­ത്താ­വു് ഭാ­ര്യ­യെ നോ­ക്കു­ന്നി­ല്ല. അവൾ അ­ടു­ത്തു­കൂ­ടെ ന­ട­ക്കു­ന്നു­ണ്ടു്. പക്ഷേ, അയാൾ അവളെ കാ­ണു­ന്നി­ല്ല. ഭാര്യ ഭർ­ത്താ­വി­നെ ‘കാ­ണു­ന്ന­തു്’ നി­റു­ത്തു­ന്നു. എ­ത്ര­യോ കാ­ല­മാ­യി അ­യാ­ളും അവളും ഒ­രു­മി­ച്ചു് ഒരു വീ­ട്ടിൽ­ത്ത­ന്നെ താ­മ­സി­ക്കു­ക­യാ­ണു്. എ­ന്നാൽ ഭാര്യ ഭർ­ത്താ­വി­നെ­യും ഭർ­ത്താ­വു് ഭാ­ര്യ­യെ­യും കാ­ണു­ന്നി­ല്ല. ര­ജ­നീ­ഷി­ന്റെ ചിന്ത ഇവിടെ തീ­രു­ന്നു. ഇ­നി­യു­ള്ള­തു് എന്റെ വി­ചാ­ര­ങ്ങൾ. ജീ­വി­ത­ത്തി­ന്റെ വൈ­ര­സ്യം ഇ­ങ്ങ­നെ ദി­നം­പ്ര­തി വർ­ദ്ധി­ക്കു­മ്പോൾ യൗ­വ­ന­ത്തിൽ മ­ര്യാ­ദ പാ­ലി­ച്ച­വൻ മ­ര്യാ­ദ­കെ­ട്ട­വ­നാ­യി മാ­റു­ന്നു. ചെ­റു­പ്പ­കാ­ല­ത്തു് ആ­രെ­യും സ­ഹാ­യി­ച്ചി­രു­ന്ന വലിയ ഉ­ദ്യോ­ഗ­സ്ഥ­ന്മാർ പ­രു­ക്കൻ­സ്വ­ഭാ­വ­മു­ള്ള­വ­രാ­യി മാ­റു­ന്നു. ‘അയാളോ, ഇ­പ്പോൾ ആ­രെ­യും സ­ഹാ­യി­ക്കു­ന്നി­ല്ലെ­ന്നു മാ­ത്ര­മ­ല്ല ഉ­പ­ദ്ര­വി­ക്കു­ക­യും ചെ­യ്യു­ന്നു’ എ­ന്നു് ഒരു ഉ­ദ്യോ­ഗ­സ്ഥ­നെ­ക്കു­റി­ച്ചു ഒരാൾ എ­ന്നോ­ടു പ­റ­ഞ്ഞു. യൗ­വ­ന­കാ­ല­ത്തു് മ­റ്റു­ള്ള­വ­രെ അ­തി­രു­വി­ട്ടും സ­ഹാ­യി­ച്ചി­രു­ന്ന അ­ദ്ദേ­ഹം ഇ­ക്കാ­ല­ത്തു് അ­ന്യ­രെ ഉ­പ­ദ്ര­വി­ക്കു­ന്നു­ണ്ടെ­ങ്കിൽ അതിനു കു­റ്റം പ­റ­യേ­ണ്ട­തു് അ­ദ്ദേ­ഹ­ത്തെ­യ­ല്ല. ജീ­വി­ത­വൈ­ര­സ്യ­ത്തെ­യാ­ണു്.

images/Osho.jpg
ര­ജ­നീ­ഷ്

ബന്ധു മ­രി­ച്ചാൽ അയാളെ ആ­ശ്ര­യി­ച്ചു് ആഹാരം ക­ഴി­ച്ചി­രു­ന്ന­വർ ഉടനെ ഉ­ണ്ടാ­കു­ന്ന പ­ട്ടി­ണി­യെ ഓർ­മ്മി­ച്ചു നി­ല­വി­ളി­ക്കും. പാ­ര­ത­ന്ത്ര്യം­കൂ­ടാ­തെ ക­ഴി­യു­ന്ന­വ­രു­ടെ ക­ണ്ണീർ ചീ­ങ്ക­ണ്ണി­ക്ക­ണ്ണീ­രാ­യി­രി­ക്കും. ശവം എ­ടു­ത്തു­കൊ­ണ്ടു­പോ­കു­മ്പോൾ ഒരു കൂട്ട നി­ല­വി­ളി. ഒ­രാ­ഴ്ച ക­ഴി­യേ­ണ്ട­തി­ല്ല, സി­നി­മ­യിൽ മ­മ്മൂ­ട്ടി­യു­ണ്ടു്, മോ­ഹൻ­ലാ­ലു­ണ്ടു്. ന­മു­ക്കു പോകാം എന്നു പറയും. പോ­കു­ക­യും ചെ­യ്യും. വി­ര­ള­മാ­യി ചി­ലർ­ക്കു വ­ല്ല­പ്പോ­ഴും മ­ന­സ്സാ­ക്ഷി­ക്കു­ത്തു­ണ്ടാ­കും. അ­തി­ന്റെ താൽ­കാ­ലി­ക­വേ­ദ­ന­യിൽ നി­ന്നു ര­ക്ഷ­നേ­ടാ­നാ­യി അവർ വീ­ടു­വ­ച്ചു് അ­ച്ഛ­ന്റെ­യോ അ­മ്മ­യു­ടെ­യോ ഭർ­ത്താ­വി­ന്റെ­യോ ഭാ­ര്യ­യു­ടെ­യോ പേ­രി­ടു­ന്നു. അ­ല്ലെ­ങ്കിൽ എ­ണ്ണ­ച്ചാ­യ­ചി­ത്രം വ­ര­പ്പി­ച്ചു് ചു­വ­രിൽ തൂ­ക്കു­ന്നു. അതിൽ വർ­ഷ­ത്തി­ലൊ­രി­ക്കൽ പി­ച്ചി­പ്പൂ­മാ­ല­യി­ടു­ന്നു. സർ­വ­ത്ര കാ­പ­ട്യം. മ­രി­ച്ച­വ­നെ അ­വ­ഗ­ണി­ച്ചു് അവനെ ചി­ത്ര­ത്തി­ലൊ­തു­ക്കു­ന്ന ഈ കാ­പ­ട്യ­ത്തെ­യാ­ണു് ശ്രീ. പി. എൻ. വിജയൻ ‘ഒരു ചി­ത്രം പൂർ­ത്തി­യാ­വു­ന്നു’ എന്ന ക­ഥ­യി­ലൂ­ടെ സ്പ­ഷ്ട­മാ­ക്കി­ത്ത­രു­ന്ന­തു്. മ­നു­ഷ്യ­ന്റെ തി­ന്മ­യി­ലേ­ക്കു കൈ­ചൂ­ണ്ടു­ന്ന ഇ­ക്ക­ഥ­യ്ക്കു ക­ലാ­ത്മ­ക­ത­യു­ണ്ടു്.

images/ChandraNobel.jpg
എസ്. ച­ന്ദ്ര­ശേ­ഖർ

നോബൽ സ­മ്മാ­നം നേടിയ ശാ­സ്ത്ര­ജ്ഞൻ എസ്. ച­ന്ദ്ര­ശേ­ഖർ തന്റെ ഏഴു പ്ര­ഭാ­ഷ­ണ­ങ്ങ­ളെ “Truth and Beauty—Aesthetics and Motivations” എന്ന പേരിൽ സ­മാ­ഹ­രി­ച്ചി­ട്ടു­ണ്ടു് (Indian Penguin Book, Rs. 85.50). അതിൽ വി­ഖ്യാ­ത­നാ­യ ക­ലാ­നി­രൂ­പ­കൻ Roger Fry-യുടെ ഒ­ര­ഭി­പ്രാ­യം എ­ടു­ത്തു ചേർ­ത്തി­രി­ക്കു­ന്നു. ‘ക­റ­ക­ള­ഞ്ഞ’ സം­വേ­ദ­ത്തി­ന്റെ വെറും പ്രാ­ഥ­മി­കാ­വ­സ്ഥ­തൊ­ട്ടു് ‘ഡിസൈൻ’ നിർ­മ്മി­ക്കാ­നു­ള്ള സ­മു­ന്ന­ത­പ്ര­വർ­ത്ത­ന­ങ്ങൾ­വ­രെ­യു­ള്ള ക­ലാ­പ്ര­വർ­ത്ത­ന­ത്തി­ന്റെ ഓരോ ബി­ന്ദു­വി­ലും ആ­ഹ്ലാ­ദ ജ­ന­ക­ത്വം അ­ട­ങ്ങി­യി­രി­ക്കു­ന്നു. ആ ആ­ഹ്ലാ­ദ­മി­ല്ലാ­തെ ക­ലാ­പ്ര­വർ­ത്ത­ന­ത്തി­നു മു­ന്നോ­ട്ടു­പോ­കാൻ വയ്യ. ചി­ന്ത­യു­ടെ അ­നി­വാ­ര്യ­സ്വ­ഭാ­വ­ത്തി­ലു­മു­ണ്ടു് ഈ ആ­ഹ്ലാ­ദ­ദാ­യ­ക­ത്വം. ശാ­സ്ത്രീ­യ­സി­ദ്ധാ­ന്ത­ങ്ങൾ­ക്കു രൂ­പം­കൊ­ടു­ക്കു­ന്ന­തി­നു പ്രേ­ര­ക­മാ­യി വർ­ത്തി­ക്കു­ന്ന ‘ശ­ക്തി­വി­ശേ­ഷം ഈ ആ­ഹ്ലാ­ദ­ത്തി­നു­വേ­ണ്ടി­യു­ള്ള അ­ഭി­ലാ­ഷ­മാ­ണു്.

images/RogerFryselfportrait.jpg
Roger Fry

ച­ന്ദ്ര­ശേ­ഖ­റെ­വി­ടെ. ഫ്രൈ എവിടെ? നി­സ്സാ­ര­നാ­യ ഞാ­നെ­വി­ടെ? എ­ങ്കി­ലും ചോ­ദി­ക്കു­ക­യാ­ണു് വി­ന­യ­ത്തോ­ടെ. E = mc2 എന്ന സ­മ­വാ­ക്യ­മെ­ഴു­തി­യ­പ്പോൾ ശാ­സ്ത്ര­ജ്ഞ­നു് പ്രേ­ര­ക­മാ­യി­ബ്ഭ­വി­ച്ച ആ­ഹ്ലാ­ദാ­നു­ഭൂ­തി­ക്കും “ഹാം­ലി­റ്റ് ” എ­ഴു­തി­യ­പ്പോൾ നാ­ട­ക­കർ­ത്താ­വി­നു പ്രേ­ര­ക­മാ­യി­ബ്ഭ­വി­ച്ച ആ­ഹ്ലാ­ദാ­നു­ഭൂ­തി­ക്കും സാ­ദൃ­ശ്യ­മു­ണ്ടോ? “ഹാം­ലി­റ്റ്” വാ­യി­ക്കു­മ്പോ­ഴു­ണ്ടാ­കു­ന്ന അ­നു­ഭൂ­തി­ത­ന്നെ­യാ­ണോ E = mc2 എന്ന സ­മ­വാ­ക്യം കാ­ണു­മ്പോ­ഴു­ണ്ടാ­വു­ക?

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1993-06-13.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 7, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.