SFNസായാഹ്ന ഫൌണ്ടേഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1993-10-24-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

ഒരു സാ­യാ­ഹ്ന­ത്തിൽ ഞാൻ ആ ക­വി­യു­ടെ വീ­ട്ടിൽ ചെ­ന്നു ക­യ­റി­യ­പ്പോൾ അ­ദ്ദേ­ഹം ഗാ­ഢ­ചി­ന്ത­യിൽ മു­ഴു­കി പ­ടി­ഞ്ഞാ­റോ­ട്ടു നോ­ക്കി ഇ­രി­ക്കു­ക­യാ­യി­രു­ന്നു. കു­റ­ച്ചു­നേ­രം ഞാൻ അ­ടു­ത്തു­നി­ന്നി­ട്ടും അ­ദ്ദേ­ഹം ഒ­ന്നു­മ­റി­ഞ്ഞി­ല്ല. കവിയെ അ­ദ്ദേ­ഹ­ത്തി­ന്റെ ധ്യാ­ന­ത്തിൽ­നി­ന്നോ ചി­ന്ത­യിൽ­നി­ന്നോ നി­രാ­ശ­ത­യിൽ­നി­ന്നോ വി­ളി­ച്ചു­ണർ­ത്താൻ എ­നി­ക്കി­ഷ്ട­മി­ല്ലാ­യി­രു­ന്നു. എ­ങ്കി­ലും ത­സ്ക­ര­നെ­പ്പോ­ലെ തി­രി­ച്ചു­പോ­കു­ന്ന­തി­ന്റെ അ­നൗ­ചി­ത്യ­മോർ­ത്തു ഞാൻ ‘മാഷേ’ എന്നു പ­തു­ക്കെ വി­ളി­ച്ചു. അ­ദ്ദേ­ഹം സാ­ങ്ക­ല്പി­ക­ലോ­ക­ത്തു­നി­ന്നു യ­ഥാർ­ത്ഥ ലോ­ക­ത്തേ­ക്കു പോ­ന്നു. “ആങ്. കൃ­ഷ്ണൻ നായരോ? ഇ­രി­ക്കൂ. ഇവിടെ ആ­രു­മി­ല്ല. അ­വ­രൊ­ക്കെ എന്തോ വാ­ങ്ങാ­നാ­യി പീ­ടി­ക­ക­ളി­ലേ­ക്കു പോ­യി­രി­ക്കു­ക­യാ­ണു്” എ­ന്നു് അ­ദ്ദേ­ഹം പ­റ­ഞ്ഞു. കവി ഏ­കാ­ന്ത­ത പു­ലർ­ത്തി­ക്കൊ­ള്ള­ട്ടെ എന്നു വി­ചാ­രി­ച്ചു് ഞാൻ പെ­ട്ടെ­ന്നു യാത്ര പ­റ­ഞ്ഞു പി­രി­ഞ്ഞു. രാ­ജ­ര­ഥ്യ­യി­ലെ­ത്തി­യ ഞാൻ വി­ചാ­രി­ച്ചു: ‘ബ­ന്ധു­ക്കൾ അ­ദ്ദേ­ഹ­ത്തെ സ്നേ­ഹി­ക്കു­ന്നു, ബ­ഹു­മാ­നി­ക്കു­ന്നു. സ­ഹ­ധർ­മ്മി­ണി അ­ദ്ദേ­ഹ­ത്തെ ഈ­ശ്വ­ര­നു സ­ദൃ­ശ­നാ­യി ആ­രാ­ധി­ക്കു­ന്നു. എ­ന്നി­ട്ടും അ­ദ്ദേ­ഹ­മെ­ന്തേ ഇ­ങ്ങ­നെ വി­ചാ­ര­ത്തിൽ മു­ഴു­കി­യി­രു­ന്ന­തു?’ ഈ ചോ­ദ്യ­ത്തി­നു് ഉ­ത്ത­ര­വും ഞാൻ തന്നെ എ­നി­ക്കു നൽകി. യ­ഥാർ­ത്ഥ­മാ­യ ആ സ്നേ­ഹ­ബ­ഹു­മാ­ന­ങ്ങ­ളും ആ­രാ­ധ­ന­ക­ളും കവി ത­ണു­പ്പു­കാ­ല­ത്തു പു­ത­യ്ക്കു­ന്ന ക­മ്പി­ളി പോ­ലെ­യാ­ണു്. ശ­രീ­ര­ത്തി­ന്റെ വിറയൽ മാ­റ്റി അതു ചൂടു നൽ­കു­ന്നു. പക്ഷേ, അ­ദ്ദേ­ഹ­ത്തി­ന്റെ അ­ന്ത­രം­ഗ­ത്തി­നു ശൈ­ത്യ­മു­ണ്ടെ­ങ്കിൽ പു­ത­പ്പി­നു് അതു മാ­റ്റാ­നാ­വി­ല്ല. ധ്യാ­നം, ചിന്ത എ­ന്നെ­ല്ലാം ഞാൻ സു­ജ­ന­മ­ര്യാ­ദ­യ്ക്കു യോ­ജി­ച്ച മ­ട്ടിൽ പ­റ­ഞ്ഞെ­ങ്കി­ലും ക­വി­യു­ടെ മ­ന­സ്സിൽ ശൈ­ത്യം മാ­ത്ര­മേ ഉ­ണ്ടാ­യി­രു­ന്നു­ള്ളു എ­ന്നാ­ണു് എന്റെ വി­ചാ­രം. ഈ ക­വി­യെ­പ്പോ­ലെ­യാ­ണു് നമ്മൾ എ­ല്ലാ­വ­രും. സ്നേ­ഹാ­ദ­ര­ങ്ങ­ളു­ടെ കം­ബ­ളം­കൊ­ണ്ടു ബ­ന്ധു­ക്ക­ളും സ്നേ­ഹി­ത­രും ന­മ്മ­ളെ പു­ത­പ്പി­ക്കു­ന്നു. അവർ അതു പു­ത­പ്പി­ച്ചി­രി­ക്കു­മ്പോ­ഴും ഇ­ല്ലാ­ത്ത­പ്പോ­ഴും ന­മ്മ­ള­തു് വ­ലി­ച്ചു ദൂ­രെ­യെ­റി­യു­മ്പോ­ഴും ഉ­ള്ളിൽ ശൈ­ത്യ­മാ­ണു ന­മു­ക്കു്. ഈ ശൈ­ത്യ­ത്തിൽ­നി­ന്നു് ഈ ലോ­ക­ത്തെ ഒ­രു­ത്ത­നും മു­ക്ത­ന­ല്ല. പ്രാ­യ­മാ­കു­മ്പോൾ അതു വ­ള­രെ­ക്കൂ­ടു­ന്നു. അതോടെ മരണം വ­ന്നെ­ങ്കിൽ എ­ന്നു് ഓരോ വ്യ­ക്തി­യും ആ­ഗ്ര­ഹി­ക്കു­ന്നു.

സ്നേ­ഹാ­ദ­ര­ങ്ങ­ളു­ടെ കം­ബ­ളം­കൊ­ണ്ടു ബ­ന്ധു­ക്ക­ളും സ്നേ­ഹി­ത­ന്മാ­രും ന­മ്മ­ളെ പു­ത­പ്പി­ക്കു­ന്നു. അവർ അതു പു­ത­പ്പി­ച്ചി­രി­ക്കു­മ്പോ­ഴും ഇ­ല്ലാ­ത്ത­പ്പോ­ഴും ന­മ്മ­ള­തു് ദൂരെ വ­ലി­ച്ചെ­റി­യു­മ്പോ­ഴും ഉ­ള്ളിൽ ശൈ­ത്യ­മാ­ണു ന­മു­ക്കു്. ഈ ശൈ­ത്യ­ത്തിൽ­നി­ന്നു ഈ ലോ­ക­ത്തെ ഒ­രു­ത്ത­നും മു­ക്ത­ന­ല്ല.

ഞാൻ മു­ക­ളിൽ കു­റി­ച്ചി­ട്ട വി­ചാ­ര­ങ്ങൾ­ക്കു ക­ഥ­യു­ടെ രൂപം നൽ­കി­യി­രി­ക്കു­ന്നു ശ്രീ. കൃ­ഷ്ണ­നു­ണ്ണി. ‘സ്ഥ­പ­തി’ എന്ന കഥയിൽ (മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പു്) വ­ല്യ­ച്ഛ­നിൽ­നി­ന്നു ആ­ശാ­രി­പ്പ­ണി അ­ഭ്യ­സി­ച്ചു് അ­തി­വി­ദ­ഗ്ദ­നാ­യി യ­ശ­സ്സാർ­ജ്ജി­ച്ച ഒരാൾ അ­ടു­ത്ത ത­ല­മു­റ­യു­ടെ സ്നേ­ഹ­രാ­ഹി­ത്യ­വും പു­ച്ഛ­വും ഏ­റ്റു­വാ­ങ്ങി മകൾ മാ­ത്രം നൽകിയ സ്നേ­ഹ­കം­ബ­ളം പു­ത­ച്ചു­കൊ­ണ്ടു മൃ­ത്യു­വി­ലേ­ക്കു ന­ട­ന്ന­ടു­ക്കു­ന്ന­തി­നെ ചി­ത്രീ­ക­രി­ച്ചി­രി­ക്കു­ന്നു കൃ­ഷ്ണ­നു­ണ്ണി. ആ മ­രാ­ശാ­രി­യു­ടെ ചി­ത്രം ഈ ര­ച­ന­യിൽ തെ­ളി­ഞ്ഞു­വ­രു­ന്നു. ക്യാൻ­വാ­സ്സി­നു നീ­ള­വും വീ­തി­യും കൂ­ടി­പ്പോ­യി­യെ­ന്നൊ­രു ദോഷം പറയാം. സം­ക്ഷി­പ്ത­ത­യ്ക്കാ­ണു ചാ­രു­ത­യെ­ന്നു ക­ഥാ­കാ­രൻ അ­റി­ഞ്ഞി­രു­ന്നെ­ങ്കിൽ ഇക്കഥ ഹൃ­ദ്യ­മാ­യേ­നേ.

images/Goethe1828.jpg
ഗെ­റ്റേ

ഷേ­ക്സ്പി­യ­റുംകാ­ളി­ദാ­സ­നുംചർ­ച്ചി­ലുംഐൻ­സ്റ്റൈ­യി­നും ദുഃ­ഖി­ച്ചു­ത­ന്നെ മ­രി­ച്ചി­രി­ക്കും. ‘വെ­ളി­ച്ചം, കു­റേ­ക്കൂ­ടി വെ­ളി­ച്ചം’ എന്നു ഗെ­റ്റേ ച­ര­മാ­വ­സ­ര­ത്തിൽ വി­ളി­ച്ചി­ല്ലേ. ആ വെ­ളി­ച്ച­ത്തി­ന്റെ ചൂ­ടു­കൊ­ണ്ടു് ആ­ന്ത­ര­ശൈ­ത്യം മാ­റ്റാൻ കൂടി അ­ദ്ദേ­ഹം ആ­ശി­ച്ചി­രു­ന്നു­വെ­ന്നു ക­രു­താം.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: ഞാ­നെ­ന്ന ഭാവം ചില എ­ഴു­ത്തു­കാർ­ക്കു് ഉ­ണ്ട­ല്ലോ. എ­ന്താ­വാം കാരണം?

ഉ­ത്ത­രം: എ­നി­ക്ക­റി­യാ­വു­ന്ന എ­ഴു­ത്തു­കാ­രിൽ പലരും അ­ഹ­ങ്കാ­ര­മി­ല്ലാ­ത്ത­വ­രാ­ണു്. വൈ­ക്കം മു­ഹ­മ്മ­ദ് ബഷീർ, തകഴി ശി­വ­ശ­ങ്ക­ര­പ്പി­ള്ള, എസ്. കെ പൊ­റ്റ­ക്കാ­ടു്, മ­ഹാ­ക­വി ജി.ശ­ങ്ക­ര­ക്കു­റു­പ്പു്, മ­ഹാ­ക­വി ഉ­ള്ളൂർ, മ­ഹാ­ക­വി വ­ള്ള­ത്തോൾ ഇ­ങ്ങ­നെ എ­ത്ര­പേർ. ഇവരിൽ ഒ­രാൾ­ക്കും ഞാ­നെ­ന്ന ഭാ­വ­മി­ല്ല. അ­ല്പ­ന്മാ­രാ­യ എ­ഴു­ത്തു­കാ­രാ­ണു് egoist ആ­കു­ന്ന­തു്. സ്വ­ന്തം വ്യ­ക്തി­ത്വ­തി­ന്റെ­യും സ്വ­ത്വ­തി­ന്റെ­യും ചു­റ്റ­ള­വിൽ നി­ന്നു പു­റ­ത്തു­വ­രാൻ ക­ഴി­യാ­ത്ത അ­ക്കൂ­ട്ടർ ഈ ലോ­ക­ത്തു കാ­ണു­ന്ന­തി­നെ­യെ­ല്ലാം ആ ചു­റ്റ­ള­വി­നു­ള്ളി­ലേ­ക്കു വ­ലി­ച്ചെ­ടു­ക്കു­ന്നു. അ­വ­രാ­ണു് അഹം എന്ന ഭാവം കാ­ണി­ക്കു­ന്ന­തു്. ബ­ഹു­ജ­നം അവരെ പു­ച്ഛി­ക്കു­ന്ന­തേ­യു­ള്ളൂ”

ചോ­ദ്യം: പൂ­ക്കൾ വി­രി­ഞ്ഞു സൗ­ര­ഭ്യം പ­ര­ത്തു­ന്ന ഉ­ദ്യാ­ന­ത്തിൽ ഇ­രു­ന്നാ­ലും എ­നി­ക്കു് ദുഃഖം. ഞാൻ എവിടെ പോകണം സാർ?

ഉ­ത്ത­രം: പ്രി­യ­പ്പെ­ട്ട­വ­ളു­മാ­യി പൂ­ന്തോ­ട്ട­ത്തിൽ ചെ­ന്നു് ഇ­രി­ക്കൂ. അവിടെ സ്വർ­ഗ്ഗീ­യാ­നു­ഭൂ­തി ഉ­ണ്ടാ­കും. ഒ­റ്റ­ക്കി­രു­ന്നാൽ നാ­ര­കീ­യാ­നു­ഭൂ­തി­യും.

ചോ­ദ്യം: വി­ധി­യിൽ വി­ശ്വ­സി­ക്കു­ന്നു­ണ്ടോ നി­ങ്ങൾ?

ഉ­ത്ത­രം: സ്വ­ഭാ­വ­മ­നു­സ­രി­ച്ചാ­ണു് വിധി എന്നു മർ­ക്സി­സ്റ്റ് നി­രൂ­പ­കൻ വൊൾ­ട്ടർ ബ­ന്യ­മിൻ പ­റ­ഞ്ഞ­താ­ണു ശരി. എ­പ്പോ­ഴും മദ്യം കു­ടി­ക്കു­ന്ന ശു­ദ്ധാ­ത്മാ­വു് ക­ര­ളി­നു സു­ഖ­ക്കേ­ടു വന്നു മ­രി­ക്കും. ഒരു തു­ള്ളി പോലും കു­ടി­ക്കാ­ത്ത ക്രൂ­രൻ തൊ­ണ്ണൂ­റു വ­യ­സ്സു­വ­രെ ജീ­വി­ച്ചി­രി­ക്കും. കൈ­യ്യി­ലി­ള്ള പ­ണ­മെ­ല്ലാം മ­റ്റു­ള്ള­വർ­ക്കു കൊ­ടു­ക്കു­ന്ന നല്ല മ­നു­ഷ്യൻ തെ­ണ്ടി­യാ­യി മാറി റോഡിൽ കി­ട­ന്നു മ­രി­ക്കും. ഒ­റ്റ­പ്പൈ­സ അ­ന്യ­നു കൊ­ടു­ക്കാ­ത്ത ക്രൂ­രൻ എല്ലാ സു­ഖ­സൗ­ക­ര്യ­ങ്ങ­ളോ­ടും കൂടി ജീ­വി­താ­ന്ത്യ­ത്തി­ലെ­ത്തും.

ചോ­ദ്യം: മ­ന്ത്രി­മാർ പു­സ്ത­കം വാ­യി­ക്കാ­ത്ത­തെ­ന്തു­കൊ­ണ്ടാ­ണു്?

ഉ­ത്ത­രം: അ­ധി­കാ­ര­ത്തി­ലെ­ത്തു­ന്ന മ­ന്ത്രി­മാർ­ക്കു് വാ­യി­ക്കാൻ സ­മ­യ­മി­ല്ല. ചില മ­ന്ത്രി­മാ­ര­ങ്ങ­നെ­യ­ല്ല. അ­ധി­കാ­രം കി­ട്ടി­യാ­ലും വാ­യി­ക്കും. ലൂ­ക്കാ­ച്ച്, ചർ­ച്ചിൽ, ജ­വ­ഹർ­ലാൽ നെ­ഹ്രു, ജൊസഫ് മു­ണ്ട­ശ്ശേ­രി, പ­ന­മ്പി­ള്ളി ഗോ­വി­ന്ദ­മേ­നോൻ, ഇ. എം. എസ്സ് ഇ­വ­രൊ­ക്കെ ഗ്ര­ന്ഥ­പാ­രാ­യ­ണം ഉ­പേ­ക്ഷി­ച്ച­വ­ര­ല്ല. സ്വേ­ച്ഛാ­ധി­കാ­രി­യാ­യി­രു­ന്ന സർ. സി. പി. രാ­മ­സ്വാ­മി അയ്യർ ഏതു പുതിയ പു­സ്ത­ക­വും അതു പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യാ­ലു­ടൻ വാ­യി­ക്കു­മാ­യി­രു­ന്നു.

ചോ­ദ്യം: ബു­ദ്ധി­മാ­ന്റെ ല­ക്ഷ­ണം? മ­ണ്ട­ന്റെ ല­ക്ഷ­ണം?

ഉ­ത്ത­രം: ബു­ദ്ധി­ശാ­ലി മ­ണ്ട­നാ­യി ഭാ­വി­ക്കും. മണ്ടൻ ബു­ദ്ധി­ശാ­ലി­യാ­യും.

ചോ­ദ്യം: സാ­ഹി­ത്യ­കാ­ര­ന്മാ­രിൽ ജെ­ന്റിൽ­മെൻ ഉണ്ടോ?

ഉ­ത്ത­രം: ഉ­ണ്ടു്. ഒരാൾ ഒ. വി. വിജയൻ.

ചോ­ദ്യം: ബാ­ല­റ്റ് ബു­ള്ള­റ്റി­നേ­ക്കാൾ ശ­ക്ത­മാ­ണെ­ന്നു് ലി­ങ്കൺ പ­റ­ഞ്ഞു. ശ­രി­യ­ല്ലേ?

ഉ­ത്ത­രം: ജീ­വി­താ­ന്ത്യം കൊ­ണ്ടു് അ­ദ്ദേ­ഹം തെ­ളി­യി­ച്ച­തു് ബാ­ല­റ്റി­ന്റെ ശ­ക്തി­ത­ന്നെ­യാ­ണോ?

ചോ­ദ്യം: കേ­ര­ള­ത്തി­ലെ രാ­ഷ്ട്രീ­യ­ക്കാ­രും പ­ടി­ഞ്ഞാ­റൻ രാ­ഷ്ട്രീ­യ­ക്കാ­രും ത­മ്മി­ലെ­ന്താ­ണു വ്യ­ത്യാ­സം?

ഉ­ത്ത­രം: രാ­ഷ്ട്രീ­യ­ക്കാർ എല്ലാ സ്ഥ­ല­ങ്ങ­ളി­ലും ഒരേ രീ­തി­യി­ലാ­ണെ­ന്നും ന­ദി­യി­ല്ലാ­ത്തി­ട­ത്തു് പാലം കെ­ട്ടി­ക്കൊ­ടു­ക്കാ­മെ­ന്നു് അവർ പ­റ­യു­മെ­ന്നും ക്രൂ­ഷ്ചോ­ഫ് പ­റ­ഞ്ഞി­ട്ടു­ണ്ടു്.

ഞാൻ ക­ര­യി­ക്കും

അ­ധി­കാ­ര­ത്തി­ലെ­ത്തു­ന്ന മ­ന്ത്രി­മാർ­ക്കു് വാ­യി­ക്കാൻ സ­മ­യ­മി­ല്ല. ചില മ­ന്ത്രി­മാ­ര­ങ്ങ­നെ­യ­ല്ല. അ­ധി­കാ­രം കി­ട്ടി­യാ­ലും വാ­യി­ക്കും. ലൂ­ക്കാ­ച്ച്, ചർ­ച്ചിൽ, ജ­വ­ഹർ­ലാൽ നെ­ഹ്രു, ജൊസഫ് മു­ണ്ട­ശ്ശേ­രി, പ­ന­മ്പി­ള്ളി ഗോ­വി­ന്ദ­മേ­നോൻ, ഇ. എം. എസ്സ് ഇ­വ­രൊ­ക്കെ ഗ്ര­ന്ഥ­പാ­രാ­യ­ണം ഉ­പേ­ക്ഷി­ച്ച­വ­ര­ല്ല. സ്വേ­ച്ഛാ­ധി­കാ­രി­യാ­യി­രു­ന്ന സർ. സി. പി. രാ­മ­സ്വാ­മി അയ്യർ ഏതു പുതിയ പു­സ്ത­ക­വും അതു പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യാ­ലു­ടൻ വാ­യി­ക്കു­മാ­യി­രു­ന്നു.

എ(ർ)സ്കിൻ കൊൾഡ് വെ­ല്ലി­ന്റെ (Erskine Caldwell) ചെ­റു­ക­ഥ­യു­ടെ മ­നോ­ഹാ­രി­ത­യെ­ക്കു­റി­ച്ചു് ആ­ദ്യ­മാ­യി എ­ന്നോ­ടു പ­റ­ഞ്ഞ­തു് ശ്രീ. വൈ­ക്കം ച­ന്ദ്ര­ശേ­ഖ­രൻ നായരാ ണു്. ആ ആഴ്ച തന്നെ കൊൾഡ് വെ­ല്ലി­ന്റെ The Complete Stories എന്ന പു­സ്ത­കം വാ­ങ്ങി വാ­യി­ച്ചു. കു­റ­ഞ്ഞ­ത്തു നാ­ല്പ­തു കൊ­ല്ല­മാ­യി ഈ പാ­രാ­യ­ണം ക­ഴി­ഞ്ഞി­ട്ടു്. അ­ടു­ത്ത കാ­ല­ത്തു് ഞാൻ വാ­യി­ച്ച ഒരു ഇം­ഗ്ലീ­ഷ് പു­സ്ത­ക­ത്തിൽ കൊൾഡ് വെ­ല്ലി­ന്റെ ‘Warm River’ എന്ന ക­ഥ­യു­ടെ തു­ട­ക്ക­ത്തെ­ക്കു­റി­ച്ചു് എ­ഴു­തി­യി­രി­ക്കു­ന്ന­തു ക­ണ്ട­പ്പോൾ അക്കഥ വീ­ണ്ടും വാ­യി­ച്ചു. ആരംഭം നോ­ക്കു­ക:

The river stopped at the suspended footbridge and pointed out to me the house across the river. I paid him the quarter fare for the ride from the station two miles away and stepped from the car. After he had gone I was alone with the chill night and the star-​pointed lights twinkling in the valley and the broad green river flowing warm below me. All around me the mountains rose like black clouds in the night, and only by looking straight heaven ward could I see anything of the dim after glow of sunset.
images/Erskinecaldwell.jpg
Erskine Caldwell

ഇ­താ­ണു് ഋ­ജു­വാ­യ പ്ര­തി­പാ­ദ­നം; ഇ­താ­ണു് അ­കൃ­ത്രി­മ­മാ­യ ര­ച­നാ­രീ­തി. അയാൾ കാ­മു­കി­യെ കാണാൻ പോ­വു­ക­യാ­ണു്. അ­വ­ളോ­ടു­ള്ള പ്രേ­മ­ത്തി­നു ഭംഗം വരാൻ പോ­കു­ന്നു. അതിനു യോ­ജി­ച്ച വി­ധ­ത്തി­ലാ­ണു് ആ­ഖ്യാ­നം. കാ­മു­കി താ­മ­സി­ക്കു­ന്ന വീടു് കാ­റോ­ടി­ക്കു­ന്ന­വൻ ചൂ­ണ്ടി­ക്കാ­ണി­ച്ചു കൊ­ടു­ക്കു­ന്നു. അയാൾ ഒ­റ്റ­ക്കു്. ത­ണു­ത്ത രാ­ത്രി. അവളെ ക­ണ്ടു­ക­ഴി­ഞ്ഞാ­ലും ഏ­കാ­ന്ത­ത­യു­ടെ ദുഃഖം അ­യാൾ­ക്കു­ണ്ടാ­കു­മെ­ന്നു സൂചന. രാ­ത്രി ത­ണു­പ്പാർ­ന്ന­തു­പോ­ലെ പ്രേ­മ­ത്തി­നും ത­ണു­പ്പു­ത­ന്നെ. പ്ര­കാ­ശം പ്രേ­മ­ത്തെ അ­ഭി­വ്യ­ഞ്ജി­പ്പി­ക്കു­ന്നു. പക്ഷേ, അതു തെ­ളി­ഞ്ഞു­ള്ള പ്ര­കാ­ശ­മ­ല്ല. മി­ന്നു­ന്ന­തേ­യു­ള്ളൂ. തു­ടർ­ന്നു വ­രു­ന്ന പ്രേ­മ­ഭം­ഗ­ത്തി­ന്റെ സൂ­ച­ന­യാ­ണു് അതു നിർ­വ­ഹി­ക്കു­ക. ചൂ­ടു­ള്ള നദി ഒ­ഴു­കു­ന്ന­തു­പോ­ലെ അ­യാ­ളു­ടെ ഊ­ഷ്മ­ള­മാ­യ രാ­ഗ­ന­ദി­യും ഒ­ഴു­കു­ന്നു. മലകൾ വ­രാ­നി­രി­ക്കു­ന്ന ത­ട­സ്സ­ങ്ങ­ളു­ടെ പ്ര­തീ­ക­ങ്ങൾ. അ­സ്ത­മ­യ­ത്തി­നു ശേ­ഷ­മു­ള്ള അ­വ്യ­ക്ത പ്ര­ക­ശ­വും അ­യാ­ളു­ടെ പ്രേ­മ­ത്തി­ന്റെ പ­ര്യ­വ­സാ­നം കാ­ണി­ക്കു­ന്നു. ഇതാണു സാർ­ത്ഥ­ക­മാ­യ രചന. ഒ­രി­ട­ത്തും കൃ­ത്രി­മ­ത്വ­മി­ല്ല. അ­യ­ത്ന­ല­ളി­ത­മാ­യി കൊൾഡ് വെൽ കഥ പ­റ­യു­ന്നു. ന­മ്മു­ടെ ക­ഥാ­കാ­ര­ന്മാർ­ക്കു് ഈ രീതി വ­ശ­മി­ല്ല. കഥ പ­റ­യ­ണ­മെ­ന്നു് അ­വ­ര­ങ്ങു തീ­രു­മാ­നി­ക്കു­ന്നു. നിർ­ബ്ബ­ന്ധം വ­രു­മ്പോ­ഴാ­ണു് അ­സ്വാ­ഭാ­വി­ക­ത ജ­നി­ക്കു­ന്ന­തു്. അ­മ്മ­യും അ­ച്ഛ­നു­മി­ല്ലാ­ത്ത ഒരു കു­ഞ്ഞു് ചി­ര­ട്ട­യെ­ടു­ത്തു് ഹോ­ട്ട­ലി­ന്റെ മുൻ­പിൽ­ച്ചെ­ന്നു് ‘കു­ഞ്ഞി­ഷ്ണാ­യ­രേ നാ­ല­ണ­യ്ക്കു് അ­മ്മി­ഞ്ഞി’ എ­ന്നു് അ­ഭ്യർ­ത്ഥി­ചു­പോ­ലും. (ഗോ­ത്രം എന്ന കഥ ക­ലാ­കൗ­മു­ദി­യിൽ— ശ്രീ. സലിം കേ­ച്ചേ­രി എ­ഴു­തി­യ­തു്.) കു­ഞ്ഞി­നു മു­ല­പ്പാൽ കു­ടി­ക്കാ­നു­ള്ള ഭാ­ഗ്യ­മു­ണ്ടാ­യി­ല്ല. പാ­ലു­വ­രു­ന്ന മുല ചി­ര­ട്ട­യിൽ വ­ച്ചു­കൊ­ടു­ക്കാ­നാ­ണു് കു­ഞ്ഞു് ഹോ­ട്ട­ലു­ട­മ­സ്ഥ­നോ­ടു പ­റ­യു­ന്ന­തു്. ചി­ര­ട്ട കൊ­ണ്ടു­വ­രാ­ന­റി­യാം ശി­ശു­വി­നു്. നാലണ വി­ല­യാ­യി കൊ­ണ്ടു­വ­രാ­ന­റി­യാം. ഹോ­ട്ട­ലി­ന്റെ മുൻ­പിൽ വ­ന്നു് അ­ഭ്യർ­ത്ഥി­ക്കാൻ അ­റി­യാം. പക്ഷേ, പാലു വേ­ണ­മെ­ന്നു പ­റ­യാ­ന­റി­ഞ്ഞു­കൂ­ടാ. ചി­ര­ട്ട­യ്ക്ക­ക­ത്തു് ഒരു മു­ല­യി­ട്ടു കൊ­ടു­ക്കാ­നാ­ണ് കു­ഞ്ഞി­ന്റെ യാചന. എ­ന്തൊ­രു അ­സ്വ­ഭാ­വി­ക­ത. ‘എ­നി­ക്കു ക­ഥ­യെ­ഴു­തി­യേ മ­തി­യാ­വൂ’ എന്നു ര­ച­യി­താ­വു തീ­രു­മാ­നി­ച്ച­തി­ന്റെ ഫ­ല­മാ­ണു് ഈ ക­ഥാ­രം­ഭം. തു­ടർ­ന്നു ഭർ­ത്താ­വു മ­ലേ­ഷ്യ­യി­ലാ­യി­രി­ക്കെ ഗർഭം ധ­രി­ച്ച ഒരു യുവതി പെ­റ്റി­ട്ടു തന്റെ ജീ­വ­നൊ­ടു­ക്കു­ന്ന­തു വി­വ­രി­ക്കു­ന്നു സലിം കേ­ച്ചേ­രി. ആ­ഹാ­ര­സാ­ധ­ന­ത്തി­നു­വേ­ണ്ടി­യു­ള്ള ഈ അ­മ്മി­ഞ്ഞി പ്ര­യോ­ഗ­മു­ണ്ട­ല്ലോ അതു് സൂ­ത്ര­പ്പ­ണി­യു­ടേ­താ­ണു്. വാ­യ­ന­ക്കാ­രാ, നി­ങ്ങൾ ക­ര­യു­കി­ല്ലേ, എ­ങ്കിൽ ഞാൻ ക­ര­യി­ക്കും. അ­തി­നു­ള്ള വിദ്യ എന്റെ കൈ­വ­ശ­മു­ണ്ടു് എ­ന്നാ­ണു് ര­ച­യി­താ­വി­ന്റെ മ­ട്ടു്: വാ­യ­ന­ക്കാ­രൻ ക­ര­യു­ന്ന­തി­നു പകരം ചി­രി­ക്കു­ന്നു.

ജഗതി ശ്രീ­കു­മാർ

പ്രി­യ­പ്പെ­ട്ട­വ­ളു­മാ­യി പൂ­ന്തോ­ട്ട­ത്തിൽ ചെ­ന്നു് ഇ­രു­ന്നു നോ­ക്കു, അവിടെ സ്വർ­ഗ്ഗീ­യാ­നു­ഭൂ­തി ഉ­ണ്ടാ­കും. ഒ­റ്റ­യ്ക്കി­രു­ന്നാൽ ന­ര­കീ­യാ­നു­ഭൂ­തി­യും.

പ്ര­ശ­സ്ത­നാ­യ അ­ഭി­നേ­താ­വു് ശ്രീ. ജഗതി ശ്രീ­കു­മാ­റു മായി ‘വനിത’യുടെ പ്ര­തി­നി­ധി ന­ട­ത്തി­യ ഒ­ര­ഭി­മു­ഖ സം­ഭാ­ഷ­ണ­ത്തിൽ അ­ദ്ദേ­ഹം ഇ­പ്ര­കാ­രം പ­റ­ഞ്ഞ­താ­യി കാ­ണു­ന്നു:

“എ­ഴു­ത്തി­ല്ലെ­ങ്കി­ലും വാ­യി­ക്കാൻ സമയം ക­ണ്ടെ­ത്താ­റു­ണ്ടു്. എത്ര തി­ര­ക്കാ­യാ­ലും ഒരു ലക്കം പോലും മു­ട­ങ്ങാ­തെ സാ­ഹി­ത്യ­വാ­ര­ഫ­ലം വാ­യി­ക്കും. എ­നി­ക്കു വ­ള­രെ­യേ­റെ അറിവു ത­രു­ന്ന പം­ക്തി­യാ­ണ­തു്. മോശം കഥകളെ വി­മർ­ശി­ക്കാൻ കൃ­ഷ്ണൻ­നാ­യർ സാർ പ­റ­യു­ന്ന ത­മാ­ശ­കൾ എന്നെ ചി­രി­പ്പി­ച്ചി­ട്ടു­ണ്ടു്. പി­ന്നെ വി­ദേ­ശ­ത്തും നാ­ട്ടി­ലും പു­റ­ത്തി­റ­ങ്ങു­ന്ന പുതിയ പു­സ്ത­ക­ങ്ങ­ളെ­ക്കു­റി­ച്ചു­ള്ള അ­റി­വു്—നി­രൂ­പ­ണം വളരെ ഷാർപ് ആവണം. അ­തി­ഷ്ട­പ്പെ­ടാ­ത്ത­തു കൊ­ണ്ടാ­വും പലരും അ­നു­കൂ­ലി­ക്കാ­ത്ത­തു്. ഇ­ന്നി­തു­പോ­ലെ ഈ രീ­തി­യിൽ പ­ഠ­നാർ­ഹ­മാ­യ ലേ­ഖ­ന­മെ­ഴു­താൻ മ­ല­യാ­ള­ത്തി­ലാ­രു­മി­ല്ല”.

“വാ­ര­ഫ­ലം ഉൽ­കൃ­ഷ്ട­മാ­ണെ­ന്നും വെറും ച­വ­റാ­ണെ­ന്നും ര­ണ്ട­ഭി­പ്രാ­യ­മു­ണ്ട­ല്ലോ?” എ­ന്നു് പ്ര­തി­നി­ധി ചോ­ദി­ച്ച­തി­ന്റെ മ­റു­പ­ടി­യാ­യി­ട്ടാ­ണു് ശ്രീ­കു­മാർ ഇ­ങ്ങ­നെ പ­റ­ഞ്ഞ­തു്. അ­ദ്ദേ­ഹ­ത്തി­നു നന്ദി. ഈ സ­ന്ദർ­ഭ­ത്തിൽ ഒ­രു­കാ­ര്യം­കൂ­ടി പറയാൻ എ­നി­ക്കാ­ഗ്ര­ഹ­മു­ണ്ടു്. അതിൽ ആ­ത്മ­പ്ര­ശം­സ സ്ഫു­രി­ക്കു­ന്നു­വെ­ങ്കിൽ വാ­യ­ന­ക്കാർ ക്ഷ­മി­ക്ക­ണം. മ­ല­യാ­ള­ത്തെ­ക്കു­റി­ച്ചു് ഒരു അ­റി­വു­മി­ല്ലാ­ത്ത ഇം­ഗ്ല­ണ്ടിൽ­പ്പോ­ലും ഈ പം­ക്തി­യു­ടെ ബ­ഹു­ജ­ന­സ­മ്മി­തി ചെ­ന്നെ­ത്തി­യി­ട്ടു­ണ്ടു്. അവിടെ നി­ന്നു് റെ­ബേ­ക്ക വിൽസൺ എന്ന മ­ദാ­മ്മ അ­ഭി­ന­ന്ദ­സൂ­ച­ക­മാ­യി എ­നി­ക്കു് Alan Judd എ­ഴു­തി­യ “Ford Madox Ford ” എന്ന ജീ­വ­ച­രി­ത്രം (£16.95); അ­യ­ച്ചു ത­ന്നി­രി­ക്കു­ന്നു. ശ്രീ­കു­മാ­റി­നു നന്ദി പ­റ­ഞ്ഞ­തു­പോ­ലെ ഉന്നത സ്ഥാ­ന­ത്തി­രി­ക്കു­ന്ന പ­ണ്ഡി­ത­യാ­യ റെ­ബേ­ക്ക­യ്ക്കും ഞാൻ നന്ദി പ­റ­യു­ന്നു.

ഓം

സാ­ഹി­ത്യ­കാ­ര­ന്മാ­രിൽ ജെ­ന്റിൽ­മെ­ന്നു­ണ്ടോ? ഉ­ണ്ടു്. ഒരാൾ. ഒ. വി. വിജയൻ.

The best book on modern India I have read എന്നു പോൾ സ്കോ­ട്ടും His rich and ominous book എന്നു ‘ഒ­ബ്സർ­വ’റും വി­ശേ­ഷി­പ്പി­ച്ച “Calcutta” എന്ന പു­സ്ത­ക­ത്തി­ന്റെ ര­ച­യി­താ­വാ­യ ജഫ്രി മൂർ­ഹൗ­സി ന്റെ (Geoffrey Moorhouse) പുതിയ പു­സ്ത­ക­മാ­ണു് “OM—An Indian Piligrimage” എ­ന്ന­തു്. ക­ന്യാ­കു­മാ­രി­യിൽ­നി­ന്നാ­രം­ഭി­ച്ചു ക്ര­മാ­നു­ഗ­ത­മാ­യി തി­രു­വ­ന­ന്ത­പു­രം, കൊ­ല്ലം, ആ­ല­പ്പു­ഴ, കൊ­ച്ചി, മധുര, ശാ­ന്തി­വ­നം, തി­രി­ച്ചി­റ­പ്പ­ള്ളി, പോ­ണ്ടി­ച്ചേ­രി, മ­ദ്രാ­സ്, വൃ­ന്ദാ­വൻ (ബാം­ഗ്ലൂ­രി­ന­ടു­ത്തു്) ഈ സ്ഥ­ല­ങ്ങ­ളിൽ സ­ഞ്ച­രി­ച്ചു് ‘ഓം’ എന്ന പ്രണവ ശ­ബ്ദ­ത്തി­ന്റെ അർ­ത്ഥം ക­ണ്ടു­പി­ടി­ക്കാൻ ശ്ര­മി­ച്ച­തി­ന്റെ ഫ­ല­മാ­ണു് ഇ­പ്പു­സ്ത­കം എന്നു പറയാം. ഈ യാ­ത്ര­യ്ക്കി­ട­യിൽ അ­ദ്ദേ­ഹം ശ്രീ. ഇ. എം. എസ്സി നെയും ആ­ല­പ്പു­ഴ­യി­ലെ ക­മ്മ്യൂ­ണി­സ്റ്റ് നേ­താ­വു് ശ്രീ. സു­ധാ­ക­ര­നെ­യും തി­രി­ച്ചി­റ­പ്പ­ള്ളി­ക്ക­ടു­ത്തു­ള്ള ശാ­ന്തി­വ­നം ആ­ശ്ര­മ­ത്തി­ലെ സ­ന്ന്യാ­സി ബീഡ് ഗ്രി­ഫി­ത്ത്സി നെയും (Bede Griffiths) വൈ­റ്റ്ഫീൽ­ഡിൽ വ­ച്ചു് സ­ത്യ­സാ­യി ബാബ യെയും കണ്ടു സം­സാ­രി­ച്ചു. അ­ര­വി­ന്ദ­ഘോ­ഷി ന്റെ സ­ഹ­ചാ­രി­ണി­യാ­യി­രു­ന്ന ‘മദറി’ന്റെ Auroville കണ്ടു. മ­ധു­ര­മീ­നാ­ക്ഷി ക്ഷേ­ത്ര­ത്തിൽ പോയി. പു­തു­കോ­ട്ട രാ­ജ­വം­ശ­ത്തി­ലെ ഒരു അം­ഗ­ത്തെ കണ്ടു സം­സാ­രി­ച്ചു. ഇ­തൊ­ക്കെ കാ­വ്യാ­ത്മ­ക ഭാ­ഷ­യിൽ, ച­ല­ന­ചി­ത്ര­ത്തി­ലെ രമണീയ ചി­ത്ര­ങ്ങ­ളെ­ന്ന­പോ­ലെ മൂർ­ഹൗ­സ് ആ­ലേ­ഖ­നം ചെ­യ്യു­ന്നു. പക്ഷേ, പ്രണവ ശ­ബ്ദ­ത്തി­ന്റെ അർ­ത്ഥ­മെ­ന്തെ­ന്നു് അ­ദ്ദേ­ഹ­ത്തി­നു മ­ന­സ്സി­ലാ­യി­ല്ല. വാ­യി­ക്കാൻ തു­ട­ങ്ങി­യാൽ താഴെ വ­യ്ക്കാൻ ക­ഴി­യാ­ത്ത പു­സ്ത­ക­മാ­ണു് ‘ഓം.’ അതിലെ നർ­മ്മോ­ക്തി­കൾ സ്വാ­ഭാ­വി­ക­ങ്ങ­ളും സു­ന്ദ­ര­ങ്ങ­ളു­മാ­ണു്.

images/PaulScott.jpg
പോൾ സ്കോ­ട്ട്

പക്ഷേ, സാ­യ്പി­ന്റെ വി­ദ്വേ­ഷ­മാർ­ന്ന മ­ന­സ്സി­ന്റെ പ്ര­ക­ട­ന­വു­മ­ത്രേ ഇതു്. കാരണം അ­ദ്ദേ­ഹം ദ­ക്ഷി­ണേ­ന്ത്യ­യു­ടെ നല്ല വ­ശ­മൊ­ന്നും കാ­ണു­ന്നി­ല്ലെ­ന്ന­താ­ണു്. ഇ. എം. എ­സ്സി­നെ അ­ദ്ദേ­ഹം പ­രോ­ക്ഷ­പ്ര­സ്താ­വ­ത്തി­ലൂ­ടെ നി­ന്ദി­ച്ച­തു് ഞാൻ മുൻ­പൊ­രു ലക്കം ക­ലാ­കൗ­മു­ദി­യിൽ സ്പ­ഷ്ട­മാ­ക്കി­യി­രു­ന്നു. അ­ദ്ദേ­ഹ­ത്തെ ക­ണ്ട­തി­ന്റെ വി­വ­ര­ണ­വും ഇ. എം. എ­സ്സി­നെ നി­ന്ദി­ക്കു­ന്ന മ­ട്ടി­ലാ­ണു്. ‘I have nothing to say on this matter. It is concluded.’ എ­ന്നു് ഇ. എം. എസ് പ­റ­ഞ്ഞ­തു് സ­ന്ദർ­ശ­ന­ത്തി­നു് പൂർ­ണ­വി­രാ­മ­മി­ട്ടു­വെ­ന്നാ­ണു് മൂർ­ഹൗ­സി­ന്റെ പ്ര­സ്താ­വം. സു­ധാ­ക­ര­നെ ആ­ല­പ്പു­ഴ വച്ചു കണ്ടു സം­സാ­രി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന­തി­നി­ട­യിൽ അ­ദ്ദേ­ഹം ബെൽ അ­മർ­ത്തി സം­ഭാ­ഷ­ണം തീർ­ന്നി­രി­ക്കു­ന്നു­വെ­ന്നു് ഗ്ര­ഹി­പ്പി­ച്ച­ത്രേ. ‘I was dismissed’ എ­ന്നു് മൂർ­ഹൗ­സ്. പ­രി­ശു­ദ്ധ­നാ­യ മ­നു­ഷ്യൻ എന്നു മോനു നാ­ല­പ്പാ­ട് വി­ശേ­ഷി­പ്പി­ച്ച സ­ത്യ­സാ­യി­ബാ­ബ­യെ­ക്കു­റി­ച്ചും ന­ല്ല­തു പ­റ­യാ­നി­ല്ല ഗ്ര­ന്ഥ­കാ­ര­നു്. St. Peter’s ബാൽ­ക്ക­ണി­യിൽ­നി­ന്നു് പോ­പ്പ് കാ­ണി­ക്കു­ന്ന ചേ­ഷ്ടാ­വൈ­കൃ­ത­ങ്ങ­ളൊ­ക്കെ സായി ബാ­ബ­യും കാ­ണി­ച്ചു­വെ­ന്നു് അ­ദ്ദേ­ഹം എ­ഴു­തു­ന്നു. പോ­പ്പി­ന്റെ mannerisms പ­ട­ങ്ങ­ളിൽ­നി­ന്നു ക­ണ്ടാ­വാം ബാ­ബ­യും അവ കാ­ണി­ച്ച­തെ­ന്നു മൂർ­ഹൗ­സ് പ­റ­യു­ന്നു. സാ­യി­ബാ­ബ മൂർ­ഹൗ­സി­നു ഭസ്മം കൊ­ടു­ത്ത­പ്പോൾ അ­ദ്ദേ­ഹ­ത്തി­ന്റെ ഗൗ­ണി­ന്റെ സ്ലീ­വ് (കു­പ്പാ­യ­ത്തി­ന്റെ കൈ) അ­നി­വാ­ര്യ­മാ­യും ചലനം കൊ­ണ്ടു. അ­നേ­ക­മാ­ളു­കൾ കൂ­ടി­നി­ന്നി­ട­ത്തു് നി­ന്നി­രു­ന്ന തന്റെ അ­ടു­ത്തു ബാബ വന്നു വി­ഭൂ­തി നൽ­കി­യ­തു് സൂ­ക്ഷ്മ­ത­യോ­ടു­കൂ­ടി­യ ‘prearrangement’ ആ­ണെ­ന്ന­തിൽ മൂർ­ഹൗ­സി­നു് ഒരു സം­ശ­യ­വു­മി­ല്ല. ‘a deft conjuring trick’ എ­ന്നാ­ണു് അ­ദ്ദേ­ഹം ആ പ്ര­ക്രി­യ­യെ വി­ളി­ക്കു­ന്ന­തു്. മൂർ­ഹൗ­സി­ന്റെ മുൻ­പിൽ നേ­ര­ത്തേ ഒരു അ­ന്തേ­വാ­സി സ്ഥാ­ന­മു­റ­പ്പി­ച്ചി­രു­ന്ന­തു് സായി ബാ­ബ­യ്ക്കു് അ­ട­യാ­ളം നൽ­കാ­നാ­യി­രു­ന്ന­ത്രേ. ഇ­തു­പോ­ലെ അ­ര­വി­ന്ദ ഘോഷും ഒരു ഫെ­യ്ക്കാ­ണെ­ന്നു മൂർ­ഹൗ­സ് ധ്വ­നി­പ്പി­ക്കു­ന്നു. ഭാ­ര­തീ­യ­രു­ടെ മ­ര്യാ­ദ­കേ­ടു­ക­ളെ ഹാ­സ്യാ­ത്മ­ക­മാ­യി വി­വ­രി­ക്കാൻ ഗ്ര­ന്ഥ­കാ­ര­ന­റി­യാം.

images/OmAnIndianPiligrimage.jpg

State Bank-​ലെ ക്യാ­ഷ്യർ (സ്ത്രീ) വൈ­കി­യെ­ത്തു­ന്നു. പ­ണ­പ്പെ­ട്ടി തു­റ­ന്നു നോ­ട്ടു­കൾ പു­റ­ത്തെ­ടു­ക്കാൻ പ­ത്തു­മി­നി­റ്റ്. അവ എ­ണ്ണാൻ അ­ഞ്ചു­മി­നി­റ്റ്. മു­ന്നിൽ നി­ല്ക്കു­ക­യാ­ണു മൂർ­ഹൗ­സ്. പക്ഷേ, അ­ദ്ദേ­ഹ­ത്തി­ന്റെ നേരേ പി­റ­കിൽ നി­ന്ന­വൻ ഒരു വിദ്യ ചെ­യ്തു. അതു മൂർ­ഹൗ­സി­ന്റെ വാ­ക്കു­ക­ളി­ലൂ­ടെ ക­ണ്ടാ­ലും: “A split second before she gave this signal, the man standing behind me at the head of the queue contorting himself like Houdini slipped first an elbow of the counter, then a forearm, which almost at once supported a shoulder, followed quickly by his chest, until he had interposed everything above his hips between me and waiting girl”.

ഇതു വാ­യി­ച്ചു നമ്മൾ ചി­രി­ക്കു­ന്നു. ഭാ­ര­തീ­യ­ന്റെ സ്വ­ഭാ­വം എത്ര ഭം­ഗി­യാ­യി മൂർ­ഹൗ­സ് ചി­ത്രീ­ക­രി­ച്ചി­രി­ക്കു­ന്നു! തന്റെ വി­ദ്വേ­ഷ­ത്തെ നർ­മ്മ­ത്തിൽ പൊ­തി­ഞ്ഞാ­ണു് ഗ്ര­ന്ഥ­കാ­രൻ എ­പ്പോ­ഴും സ്ഫു­ടീ­ക­രി­ക്കു­ക. അതു് അ­ദ്ദേ­ഹ­ത്തി­ന്റെ ‘കൽ­ക്ക­ത്ത’ എന്ന മനോഹര പു­സ്ത­ക­ത്തി­ലും ഞാൻ ക­ണ്ടി­ട്ടു­ണ്ടു്. ടാഗോർ നോബൽ സ­മ്മാ­ന­ത്തി­നു് അർ­ഹ­ന­ല്ലെ­ന്നും നോബൽ ക­മ്മ­റ്റി­യാ­ണു് അ­ദ്ദേ­ഹ­ത്തെ ക്രോ­ചെ, ഷീദ്, ഷ്വ­യ്റ്റ്സർ, റസ്സൽ ഇ­വ­രു­ടെ കൈ­ക­ളി­ലേ­ക്കു ത­ള്ളി­വി­ട്ട­തെ­ന്നും അ­ദ്ദേ­ഹം പ­റ­ഞ്ഞി­ട്ടു­ണ്ടു്. ക്രോ­ചെ­യെ­ക്കാൾ, ഷീ­ദി­ന്റെ­ക്കാൾ, ഷ്വ­റ്റ്സ­റെ­ക്കാൾ, റ­സ്സ­ലി­നെ­ക്കാൾ എ­ത്ര­യോ വലിയ പ്ര­തി­ഭാ­ശാ­ലി­യാ­ണു് ടാഗോർ. എ­ങ്കി­ലും മൂർ­ഹൗ­സ് ആ സത്യം കാ­ണു­ന്നി­ല്ല.

images/JagathySreekumar.jpg
ജഗതി ശ്രീ­കു­മാർ

‘ഓം’ എന്ന പേ­രേ­യു­ള്ളു പു­സ്ത­ക­ത്തി­നു്. പ്ര­ണ­വ­ധ്വ­നി ഒ­രി­ട­ത്തും ഉ­യ­രു­ന്നി­ല്ല. എ­ങ്കി­ലും വാ­യി­ക്കേ­ണ്ട പു­സ്ത­ക­മാ­ണി­തു്. ര­സി­ക്കാ­നും സാ­യി­പ്പ് ചൂ­ണ്ടി­ക്കാ­ണി­ക്കു­ന്ന ന­മ്മു­ടെ ദൗർ­ബ­ല്യ­ങ്ങൾ ദൂ­രി­ക­രി­ക്കാ­നും ഇതു് സ­ഹാ­യി­ച്ചേ­ക്കും ന­മ്മ­ളെ. ഇ­തി­ന്റെ­കൂ­ടെ പ­റ­യ­ട്ടെ. ശ്രീ­മ­തി ക­മ­ലാ­ദാ­സി നെ­ക്കു­റി­ച്ചും മാ­ധ­വ­ദാ­സി­നെ­ക്കു­റി­ച്ചും നല്ല വാ­ക്കു­കൾ എ­ഴു­തി­യി­ട്ടു­ണ്ടു് മൂർ­ഹൗ­സ്. മലയാള മനോരമ പ­ത്ര­ത്തെ India’s best selling newspapper എന്നു വി­ശേ­ഷി­പ്പി­ച്ചി­ട്ടു­ണ്ടു്. ജ­വ­ഹർ­ലാൽ നെ­ഹ്രു വിനെ ചീത്ത വാ­ക്കു­കൾ പ­റ­ഞ്ഞി­ട്ടി­ല്ല. ആങ്, അ­ത്ര­യു­മാ­യി. (Rupa and Co പ്ര­സാ­ധ­നം ചെയ്ത ഈ പു­സ്ത­ക­ത്തി­ന്റെ വില 295 രൂപ.)

ചി­ത്രം—ചി­ത്ര­കാ­രൻ
images/DorisLessing3.jpg
ഡോ­റി­സ് ലെ­സി­ങ്

ഡോ­റി­സ് ലെ­സി­ങ് എന്ന പേ­രു­കേ­ട്ട നോ­വ­ലി­സ്റ്റി­നൊ­ടു് ഒരു ചി­ത്ര­കാ­രൻ ഒ­രി­ക്കൽ പ­റ­ഞ്ഞു: “എന്റെ ചി­ത്ര­ത്തി­നു ന്യൂ­ന­ത ഉ­ണ്ടാ­വു­ക­യും അതു് എ­ന്താ­ണെ­ന്നു് എ­നി­ക്കു് മ­ന­സ്സി­ലാ­കാ­തി­രി­ക്കു­ക­യും ചെ­യ്യു­മ്പോൾ ഞാൻ അർദ്ധ രാ­ത്രി­യിൽ കി­ട­ക്ക­യിൽ നി­ന്നു് ഇ­ഴ­ഞ്ഞു­ചെ­ന്നു് വളരെ വേ­ഗ­ത്തിൽ, പെ­ട്ടെ­ന്നു് വി­ള­ക്കു­ക­ളാ­കെ ക­ത്തി­ക്കും. പടം എ­ന്നെ­ക്കാ­ണു­ന്ന­തി­നു മുൻ­പു് എ­നി­ക്കു് അതിനെ കാ­ണു­ന്ന­തി­നു­വേ­ണ്ടി­യാ­ണ­തു്”. ഇതു പ­റ­ഞ്ഞ­തി­നു­ശേ­ഷം ഡോ­റി­സ് ലെ­സ്സി­ങ് സ്വയം പ­റ­ഞ്ഞു: ഞാൻ എ­ന്നെ­ക്കാ­ണു­ന്ന­തി­നു മുൻ­പു് എ­നി­ക്കു് എ­ന്നെ­ക്കാ­ണാൻ വേ­ണ്ടി ഒരു പുതിയ പ്ര­കാ­ശം പ്ര­സ­രി­പ്പി­ക്കാ­നാ­ണു് എ­നി­ക്കാ­ഗ്ര­ഹം. (ഡോ­റി­സ് ലെ­സ്സി­ങ്ങി­ന്റെ ആ­ത്മ­ക­ഥ വാ­യി­ച്ച ഓർ­മ­യിൽ­നി­ന്നു്) ദേ­ശാ­ഭി­മാ­നി വാ­രി­ക­യിൽ ‘നി­ദ്ര­യു­ടെ അവസാന വളവു്’ എന്ന ചെ­റു­ക­ഥ എ­ഴു­തി­യ ശ്രീ. പി. ര­വി­വർ­മ്മ ക­ല­യു­ടെ പ്ര­കാ­ശം വീ­ഴ്താൻ സ്വി­ച്ച­മർ­ത്തി­യാൽ—വളരെ വേഗം അ­മർ­ത്തി­യാൽ—കഥ അ­ദ്ദേ­ഹ­ത്തെ കാ­ണു­ന്ന­തി­നു മുൻ­പു് അ­ദ്ദേ­ഹ­ത്തി­നു കഥയെ കാണാൻ സാ­ധി­ക്കും. അ­പ്പോൾ അ­തി­ന്റെ ന്യൂ­ന­ത അ­ദ്ദേ­ഹ­ത്തി­നു മ­ന­സ്സി­ലാ­കും.

ഒരു കാ­ള­വ­ണ്ടി­ക്കാ­ര­നു് ഭ്രാ­ന്തി­ള­കു­ന്ന­തും മകൻ അയാളെ ബ­സ്സിൽ ക­യ­റ്റി ആ­ശു­പ­ത്രി­യി­ലേ­ക്കു് കൊ­ണ്ടു് പോ­കു­ന്ന­തും ഫോ­ട്ടോ­ഗ്രാ­ഫി­ക് റി­യ­ലി­സ­ത്തി­ന്റെ മ­ട്ടിൽ വർ­ണ്ണി­ക്കു­ന്ന ഈ കഥയിൽ ആ­ഖ്യാ­നം മാ­ത്ര­മേ ഉള്ളൂ. ജീ­വി­ത­നി­രീ­ക്ഷ­ണം ഇല്ല എ­ന്ന­താ­ണു് ന്യൂ­ന­ത. ഈ ദോഷം ര­ച­യി­താ­വി­നു ഗ്ര­ഹി­ക്ക­ണ­മെ­ങ്കിൽ വാരിക തു­റ­ന്നു് 28-​ആമത്തെ പുറം കാ­ണു­ന്ന നി­മി­ഷം തന്നെ അ­ദ്ദേ­ഹം ക­ല­യു­ടെ സ്വി­ച്ചി­ട്ടു് നോ­ക്കി­ക്കൊ­ള്ള­ണം. അ­ല്ലാ­തെ ആ പു­റ­ത്തിൽ ര­വി­വർ­മ്മ­യു­ടെ ചി­ത്രം അ­ച്ച­ടി­ച്ച­തി­ന്റെ താ­ഴെ­ക്കാ­ണു­ന്ന ക­ഥ­യാ­ണു് അ­ദ്ദേ­ഹം കാ­ണു­ന്ന­തെ­ങ്കിൽ ന്യൂ­ന­ത മ­ന­സ്സി­ലാ­വി­ല്ല.

രാ­ഷ്ട്ര­വ്യ­വ­ഹാ­ര­പ­ര­മാ­യ മാ­ന­സി­ക സം­സ്കാ­രം മാ­ത്ര­മു­ള്ള­വർ­ക്കു് അ­ന്യൂ­ന­മാ­യ ക­ലാ­സ്വാ­ദ­നം സാ­ദ്ധ്യ­മ­ല്ല.

എഫ്. എൽ. ലൂ­ക്ക­സ്സി ന്റെ ‘Literature and Psychology’ എന്ന പു­സ്ത­കം ഞാൻ വാ­യി­ച്ച­തു് ഏ­താ­ണ്ടു് നാ­ല്പ­തു് വർഷം മുൻ­പാ­ണു്. അ­തി­ലാ­ണെ­ന്നു് ഓർമ്മ പ­റ­യു­ന്നു, വനം കാ­ണു­ന്ന­വ­രു­ടെ വി­വി­ധ­ങ്ങ­ളാ­യ പ്ര­തി­ക­ര­ണ­ങ്ങൾ വി­ശ­ദീ­ക­രി­ച്ചി­ട്ടു­ണ്ടെ­ന്നു്. പിൽ­ക്കാ­ല­ത്തു് വാ­യി­ച്ച മറ്റു ചില പു­സ്ത­ക­ങ്ങ­ളി­ലും അതു് ആ­വർ­ത്തി­ച്ചി­ട്ടു­ണ്ടെ­ന്നു് തോ­ന്നു­ന്നു. വനം കാ­ണു­ന്ന­വ­രു­ടെ കൂ­ട്ട­ത്തിൽ ചി­ത്ര­കാ­ര­നു­ണ്ടെ­ങ്കിൽ ഈ ദൃ­ശ്യം ചി­ത്ര­മാ­ക്കി­യാൽ ന­ന്നാ­യി­രി­ക്കു­മെ­ന്നു വി­ചാ­രി­ക്കും. വി­റ­കു­വെ­ട്ടു­കാ­ര­നു­ണ്ടെ­ങ്കിൽ ഈ മ­ര­ങ്ങ­ളെ­ല്ലാം മു­റി­ച്ചാൽ എത്ര ടൺ വിറക് കി­ട്ടു­മെ­ന്നു് ആ­ലോ­ചി­ക്കും. വേ­ട്ട­ക്കാ­രൻ അ­വ­രു­ടെ കൂ­ട്ട­ത്തി­ലു­ണ്ടെ­ങ്കിൽ വെ­ടി­വ­യ്ക്കാൻ പ­റ്റി­യ മൃ­ഗ­മേ­തെ­ങ്കി­ലു­മു­ണ്ടോ എ­ന്നു് ചി­ന്തി­ച്ചു നോ­ക്കും. ച­ല­ച്ചി­ത്ര സം­വി­ധാ­യ­ക­നു­ണ്ടെ­ങ്കിൽ ഈ മ­ര­ങ്ങൾ­ക്കി­ട­യിൽ കൂടി നാ­യ­ക­നെ­യും നാ­യി­ക­യെ­യും ഓ­ടി­ച്ചു് ഫോ­ട്ടോ എ­ടു­ത്താൽ കാ­ഴ്ച­ക്കാർ­ക്കു് എ­ന്തു് ര­സ­മാ­യി­രി­ക്കും എ­ന്നു് ഭാവന ചെ­യ്യും. പ്ര­തി­ക­ര­ണ­ങ്ങൾ വ്യ­ക്തി­ക­ളെ ആ­ശ്ര­യി­ച്ചി­രി­ക്കും. ക­ടു­ത്ത പ്ര­ജാ­ധി­പ­ത്യ­വാ­ദി, അനേകം പ്ര­തി­യോ­ഗി­ക­ളെ നി­ഗ്ര­ഹി­ച്ച മാർ­ത്താ­ണ്ഡ­വർ­മ്മ രാ­ജാ­വി­നെ ആ­ദ­ര­ണീ­യ­നാ­ക്കി­യി­രി­ക്കു­ന്നു സി. വി. രാ­മൻ­പി­ള്ള എ­ന്നു് ക­രു­തും. അ­തി­ന്റെ പേരിൽ അ­ദ്ദേ­ഹ­ത്തെ വാ­ക്കു­കൾ കൊ­ണ്ടു് ആ­ക്ര­മി­ക്കു­ക­യും ചെ­യ്യും. തി­ക­ഞ്ഞ സൗ­ന്ദ­ര്യ­വാ­ദി, മാർ­ത്താ­ണ്ഡ­വർ­മ്മ ക്രൂ­ര­നാ­യ രാ­ജാ­വാ­യി­രു­ന്നു എ­ന്ന­തു വി­സ്മ­രി­ച്ചു് നോ­വ­ലി­ലെ ക­ഥാ­പാ­ത്ര­മാ­യ മാർ­ത്താ­ണ്ഡ­വർ­മ്മ­യെ സ്നേ­ഹി­ക്കും, ബ­ഹു­മാ­നി­ക്കും. മ­ന­സ്സി­ന്റെ സം­സ്കാ­ര­ത്തി­ലൂ­ടെ­യാ­ണു് ബാ­ഹ്യ­നേ­ത്ര­ങ്ങൾ കാ­ണു­ന്ന­തി­നെ വ്യാ­ഖാ­നി­ക്കു­ക. അതിനെ മ­ന­സ്സി­ലാ­ക്കു­ക. രാ­ഷ്ട്ര­വ്യ­വ­ഹാ­ര­പ­ര­മാ­യ മാ­ന­സി­ക സം­സ്കാ­രം മാ­ത്ര­മു­ള്ള­വർ­ക്കു് അ­ന്യൂ­ന­മാ­യ ക­ലാ­സ്വാ­ദ­നം സാ­ദ്ധ്യ­മ­ല്ല.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1993-10-24.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 8, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.