SFNസായാഹ്ന ഫൌണ്ടേഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1993-10-31-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

മാർ­കേ­സി­ന്റെ പുതിയ പു­സ്ത­കം
images/Marquez.jpg
ഗാർ­സി­അ മാർ­കേ­സ്

സാ­ഹി­ത്യ­ര­ച­ന­യ്ക്കു നോബൽ സ­മ്മാ­നം നേടിയ കൊ­ള­മ്പി­യൻ നോ­വ­ലി­സ്റ്റ് ഗാർ­സി­അ മാർ­കേ­സി­ന്റെ (Gabriel Garcia Marquez, 1928) പ്ര­കൃ­ഷ്ട­കൃ­തി­യാ­യി ക­രു­ത­പ്പെ­ടു­ന്ന­തു “ഏ­കാ­ന്ത­ത­യു­ടെ നൂറു വർ­ഷ­ങ്ങ”ളാ ണു് (One Hundred Years of Solitude). ആ നോ­വ­ലി­ലെ സ­വി­ശേ­ഷ­മാ­യ ക­ലാ­രീ­തി അ­ദ്ദേ­ഹ­ത്തി­ന്റെ പി­ന്നീ­ടു­ള്ള എല്ലാ നോ­വ­ലു­ക­ളി­ലും ചെ­റു­ക­ഥ­ക­ളി­ലും കാണാം. അ­സാ­ധാ­ര­ണ­ങ്ങ­ളാ­യ സം­ഭ­വ­ങ്ങ­ളെ സ്ഥൂ­ലീ­ക­രി­ച്ചു് പ്ര­തി­പാ­ദി­ച്ചു് സ്വ­പ്നാ­ത്മ­ക­ത­യി­ലേ­ക്കു ന­യി­ക്കു­ന്ന രീ­തി­യാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റേ­തു്. ഒരു ക­ഥാ­പാ­ത്രം മ­രി­ച്ച­പ്പോൾ അ­യാ­ളു­ടെ രക്തം വീ­ട്ടിൽ­നി­ന്നു പാ­ത­യി­ലേ­ക്കു ഒഴുകി പല വ­ള­വു­ക­ളും തി­രു­വു­ക­ളും താ­ണ്ടി അ­യാ­ളു­ടെ അ­മ്മ­യു­ടെ വീ­ട്ടി­ലെ­ത്തു­ന്നു. വേ­റൊ­രു ക­ഥാ­പാ­ത്രം മ­രി­ച്ച­തി­നു­ശേ­ഷം ജീ­വ­നാർ­ന്നു തി­രി­ച്ചെ­ത്തു­ന്നു. മ­ര­ണ­ത്തി­ന്റെ ഏ­കാ­ന്ത­ത സ­ഹി­ക്കാ­നാ­വാ­തെ­യാ­ണു് അയാൾ ഉ­യർ­ത്തെ­ഴു­ന്നേ­ല്ക്കു­ന്ന­തു്. മാർ­കേ­സ് വാ­സ്ത­വി­ക­ത­യു­ടെ മാർഗം വി­ട്ടു് എ­ന്തി­നാ­ണി­ങ്ങ­നെ സ്ഥൂ­ലീ­ക­ര­ണ­ത്തി­ലേ­ക്കും അ­തി­ന്റെ സ­ന്ത­തി­യാ­യ സ്വ­പ്നാ­ത്മ­ക­ത­യി­ലേ­ക്കും പോ­കു­ന്ന­തു? ലാ­റ്റി­ന­മേ­രി­ക്ക­യു­ടെ രാ­ഷ്ട്ര­വ്യ­വ­ഹാ­ര ച­രി­ത്രം­ത­ന്നെ സ്വ­പ്നാ­നൂ­ഭൂ­തി­ക്കു് സ­ദൃ­ശ്യ­മാ­ണ­ല്ലോ. അ­തു­കൊ­ണ്ടു് ആ ച­രി­ത്ര­ത്തി­ന്റെ അ­വി­ഭാ­ജ്യ­ഘ­ട­ക­മാ­യ സാ­മൂ­ഹി­കാ­വ­സ്ഥ­ക­ളെ പ്ര­തി­പാ­ദി­ക്കു­മ്പോൾ സ്വ­പ്നാ­നു­ഭൂ­തി വാ­യ­ന­ക്കാർ­ക്കു ജ­നി­പ്പി­ക്കേ­ണ്ട­തു് ആ­വ­ശ്യ­ക­ത­യാ­യി­ത്തീ­രു­ന്നു. അ­ങ്ങ­നെ മാർ­കേ­സി­ന്റെ കൃ­തി­ക­ളി­ലെ­ല്ലാം സ്ഥൂ­ലീ­ക­ര­ണ­വും വ­ന്നു­ചേ­രു­ന്നു­ണ്ടു്. പക്ഷേ, യ­ഥാർ­ത്ഥ്യ­ത്തെ അ­വ­ലം­ബി­ക്കാ­തെ താ­നൊ­രു സ്ഥൂ­ലീ­ക­ര­ണ­വും നിർ­വ­ഹി­ച്ചി­ട്ടി­ല്ലെ­ന്നാ­ണു് മാർ­കേ­സ് പ­റ­യു­ന്ന­തു്. അ­ദ്ദേ­ഹ­ത്തോ­ടു് ഒ­രെ­ഴു­ത്തു­കാ­രൻ ചോ­ദി­ച്ചു. “അ­തി­വി­ചി­ത്ര­മാ­യ പലതും “ഏ­കാ­ന്ത­ത­യു­ടെ നൂ­റു­വർ­ഷ­ങ്ങ­ളിൽ” സം­ഭ­വി­ക്കു­ന്നു. സൗ­ന്ദ­ര്യ­മു­ള്ള റെ­മേ­ദി­യോ­സ് സ്വർ­ഗ്ഗ­ത്തേ­ക്കു പോ­കു­ന്നു.

ലാ­റ്റി­ന­മേ­രി­ക്ക­യു­ടെ രാ­ഷ്ട്ര­വ്യ­വ­ഹാ­ര ച­രി­ത്രം­ത­ന്നെ സ്വ­പ്നാ­നു­ഭൂ­തി­ക്കു് സ­ദൃ­ശ്യ­മാ­ണ­ല്ലോ. അ­തു­കൊ­ണ്ടു് ആ ച­രി­ത്ര­ത്തി­ന്റെ അ­വി­ഭാ­ജ്യ­ഘ­ട­ക­മാ­യ സാ­മൂ­ഹി­കാ­വ­സ്ഥ­ക­ളെ പ്ര­തി­പാ­ദി­ക്കു­മ്പോൾ സ്വ­പ്നാ­നു­ഭൂ­തി വാ­യ­ന­ക്കാർ­ക്കു ജ­നി­പ്പി­ക്കേ­ണ്ട­തു് ആ­വ­ശ്യ­ക­ത­യാ­യി­ത്തീ­രു­ന്നു. അ­ങ്ങ­നെ മാർ­കേ­സി­ന്റെ കൃ­തി­ക­ളി­ലെ­ല്ലാം സ്ഥൂ­ലീ­ക­ര­ണ­വും സ്വ­പ്ന­മ­ണ്ഡ­ല ചി­ത്രീ­ക­ര­ണ­വും വ­ന്നു­ചേ­രു­ന്നു­ണ്ടു്.

മൗ­റി­ഷ്യോ­യു­ടെ ചു­റ്റു­മാ­യി മഞ്ഞ ശ­ല­ഭ­ങ്ങൾ പാ­റി­പ്പ­റ­ക്കു­ന്നു. ഇ­തെ­ങ്ങ­നെ?” മാർ­കേ­സ് മ­റു­പ­ടി നല്കി: “എ­നി­ക്കു അഞ്ചു വ­യ­സ്സാ­യി­രു­ന്ന­പ്പോൾ ഒരു ഇ­ല­ക്ട്രീ­ഷ്യൻ മീ­റ്റർ മാ­റ്റാൻ വീ­ട്ടിൽ വന്നു. അയാൾ പല തവണ വന്നു. എന്റെ മു­ത്ത­ശ്ശി ഒരു സ­ന്ദർ­ഭ­ത്തിൽ ഒരു ചി­ത്ര­ശ­ല­ഭ­ത്തെ ആ­ട്ടി­ക്ക­ള­യാൻ ശ്ര­മി­ക്കു­ന്ന­തു ഞാൻ കണ്ടു. അ­പ്പോൾ മു­ത്ത­ശ്ശി പ­റ­യു­ന്നു­ണ്ടാ­യി­രു­ന്നു: ‘ഇയാൾ വീ­ട്ടിൽ വ­രു­മ്പോ­ഴെ­ല്ലാം ഈ മഞ്ഞ ശലഭം ഇ­യാ­ളു­ടെ കൂടെ വരും.’ ഇ­താ­ണു് മൗ­റി­ഷ്യോ സം­ഭ­വ­ത്തി­ന്റെ ബീജം”.

images/Strangepilgrims.jpg

ഇ­ത്ര­യും മു­ക­ളിൽ കു­റി­ച്ച­തു് മാർ­കേ­സി­ന്റെ പുതിയ പു­സ്ത­ക­മാ­യ Strange Pilgrims (പ്ര­സാ­ധ­നം 1993-ൽ) വാ­യി­ക്കു­മ്പോൾ ഇ­വ­യെ­ല്ലാം ന­മ്മു­ടെ മുൻ­പി­ലു­ണ്ടാ­യി­രി­ക്ക­ണ­മെ­ന്ന­തി­നാ­ലാ­ണു്. സ­വി­ശേ­ഷ സ്വ­ഭാ­വ­മാർ­ന്ന പ­ന്ത്ര­ണ്ടു ക­ഥ­ക­ളു­ടെ സ­മാ­ഹാ­ര­മാ­ണു് ഈ ഗ്ര­ന്ഥം. ഇതു വാ­യി­ക്കു­ന്ന­തു് അ­ന്യാ­ദൃ­ശ­മാ­യ ഒ­ര­നു­ഭ­വ­വു­മാ­ണു്.

ഇ­പ്പു­സ്ത­ക­ത്തി­ലെ അ­തി­മ­നോ­ഹ­ര­മാ­യ ഒരു ക­ഥ­യാ­ണു് Sleeping Beauty and the Airplane എ­ന്ന­തു് (ഉ­റ­ങ്ങു­ന്ന സു­ന്ദ­രി­യും വി­മാ­ന­വും). ഭാ­വ­ഗീ­തം­പോ­ലെ അ­തി­സു­ന്ദ­രം എ­ന്നു­കൂ­ടി പ­റ­ഞ്ഞു­കൊ­ള്ള­ട്ടെ: കഥ പ­റ­യു­ന്ന­യാൾ ന്യൂ­യോർ­ക്കി­ലേ­ക്കു പോകാൻ പാ­രീ­സി­ലെ വി­മാ­ന­ത്താ­വ­ള­ത്തിൽ നി­ല്ക്കു­മ്പോ­ഴാ­ണു് അയാൾ ജീ­വി­ത­ത്തിൽ­ക്ക­ണ്ട ഏ­റ്റ­വും സു­ന്ദ­രി പെൺ­സിം­ഹ­ത്തി­ന്റെ പ­തു­ങ്ങി­യ ന­ട­ത്ത­ത്തോ­ടു­കൂ­ടി അതിലേ പോ­യ­തു്. റ്റി­ക്ക­റ്റ് ക്ലാർ­ക്ക് സീ­റ്റു­ക­ളു­ടെ നമ്പർ, മൂ­ന്നു്, നാലു്, ഏഴു് എന്നു പ­റ­ഞ്ഞി­ട്ടു് അ­തി­ലൊ­ന്നു തി­ര­ഞ്ഞെ­ടു­ക്കാൻ അ­യാ­ളോ­ടു ആ­വ­ശ്യ­പ്പെ­ട്ടു. നാലാം നമ്പർ സീ­റ്റ് മ­തി­യെ­ന്നു പ­റ­ഞ്ഞു. അ­യാൾ­ക്കു് അ­ദ്ഭു­തം. വിൻ­ഡോ­സീ­റ്റിൽ ആ സു­ന്ദ­രി ഇ­രി­ക്കു­ന്നു. ചി­ര­പ­രി­ചി­ത­ത്വ­മു­ള്ള യാ­ത്ര­ക്കാ­രി­യെ­പ്പോ­ലെ അവൾ സ്വ­ന്തം സ്ഥലം സ്വാ­യ­ത്ത­മാ­ക്കി­യി­ട്ടു­ണ്ടു്. വി­ക്ക­ലോ­ടു­കൂ­ടി അയാൾ ശു­ഭാ­ശം­സ പ­റ­ഞ്ഞ­തു് അവൾ കേ­ട്ടി­ല്ല. യാ­ത്ര­യിൽ തന്നെ ഒരു കാ­ര­ണം­കൊ­ണ്ടും ഉ­ണർ­ത്ത­രു­തെ­ന്നു് ഏയർ ഹോ­സ്റ്റ­സി­നു് നിർ­ദ്ദേ­ശം ന­ല്കി­യി­ട്ടു് അവൾ ഉ­റ­ക്ക­മാ­രം­ഭി­ച്ചു. പ്ര­കൃ­തി­യിൽ, സു­ന്ദ­രി­യാ­യ യു­വ­തി­യെ­ക്കാൾ സൗ­ന്ദ­ര്യ­മു­ള്ള വേ­റൊ­ന്നു­മി­ല്ലെ­ന്നു് അയാൾ എ­ല്ലാ­ക്കാ­ല­ത്തും വി­ശ്വ­സി­ച്ചി­രു­ന്നു. അവൾ ഉ­ണർ­ന്നു ഇ­രി­ക്കു­മാ­യി­രു­ന്നെ­ങ്കിൽ എ­ന്തെ­ല്ലാം ഞാൻ നേ­രി­ട്ടു പ­റ­യു­മോ അ­വ­യെ­ല്ലാം അയാൾ മ­ന­സ്സിൽ പ­റ­ഞ്ഞു. ഓരോ തവണ കു­ടി­ക്കു­മ്പോ­ഴും “സു­ന്ദ­രീ നി­ന്റെ ആ­രോ­ഗ്യ­ത്തി­നു­വേ­ണ്ടി” എ­ന്നു് അയാൾ ചൊ­ല്ലു­മാ­യി­രു­ന്നു. അ­വ­ളു­ടെ സീ­റ്റി­നൊ­പ്പം സ്വ­ന്തം സീ­റ്റ് ച­രി­ച്ചു­വ­ച്ചു് ഭാ­ര്യ­യും ഭർ­ത്താ­വും ഒരു കി­ട­ക്ക­യിൽ കി­ട­ക്കു­ന്ന മ­ട്ടിൽ അയാൾ കി­ട­ന്നു. അ­വ­ളു­ടെ ശ്വാ­സ­ത്തി­നു് എ­ന്തൊ­രു സൗ­ര­ഭ്യം. അതു് അ­വ­ളു­ടെ സൗ­ന്ദ­ര്യ­ത്തി­ന്റെ സൗ­ര­ഭ്യം മാ­ത്ര­മാ­ണു്. ക­ഴു­ത്തിൽ ഒരു മാല. ശ­രീ­ര­ത്തി­ന്റെ സ്വർ­ണ്ണ­നി­റം കൊ­ണ്ടു് ആ മാ­ല­യു­ണ്ടെ­ന്നു് അ­റി­ഞ്ഞു­കൂ­ടാ. ഉ­റ­ങ്ങു­ന്ന സു­ന്ദ­രി­യെ എ­ന്തെ­ങ്കി­ലും കാരണം പ­റ­ഞ്ഞു് കു­ലു­ക്കി വി­ളി­ക്ക­ണ­മെ­ന്നു് അ­യാൾ­ക്കു് ആ­ഗ്ര­ഹം. പക്ഷേ, അതു സാ­ധി­ച്ചി­ല്ല. ലാൻ­ഡി­ങ്ങ് ലൈ­റ്റു­കൾ തെ­ളി­ഞ്ഞ­പ്പോൾ പ­നി­നീർ­പ്പൂ­ന്തോ­ട്ട­ത്തിൽ കി­ട­ന്നു­റ­ങ്ങി­യ മ­ട്ടിൽ അവൾ ഉ­ണർ­ന്നു. ഗു­ഡ്ബൈ എ­ന്നു­പോ­ലും പ­റ­യാ­തെ അവൾ പോയി.

ലോ­ക­ത്തെ ഏ­റ്റ­വും വലിയ സു­ന്ദ­രി ഏ­റ്റ­വും വലിയ അ­ഭി­ലാ­ഷം ജ­നി­പ്പി­ക്ക­ണ­മെ­ന്നി­ല്ല എ­ന്നു് മാർ­കേ­സ് ഒ­രി­ക്കൽ പ­റ­ഞ്ഞി­ട്ടു­ണ്ടു്. സു­ന്ദ­രി­കൾ പു­രു­ഷ­ന്മാ­രിൽ ഉ­ള­വാ­ക്കു­ന്ന വൈ­കാ­രി­ക­പ്ര­ശ്ന­ങ്ങൾ അ­വ­രു­ടെ സൗ­ന്ദ­ര്യ­ത്താൽ പ­രി­ഹ­രി­ക്ക­പ്പെ­ടു­ക­യി­ല്ലെ­ന്നും അ­ദ്ദേ­ഹ­ത്തി­നു് അ­ഭി­പ്രാ­യ­മു­ണ്ടു്. എ­ങ്കി­ലും ഇ­ക്ക­ഥ­യിൽ സ്ത്രീ­യു­ടെ വി­ശ്വ­വ­ശ്യ­മാ­യ സൗ­ന്ദ­ര്യ­വും അവൾ പു­രു­ഷ­നിൽ ഉ­ള­വാ­ക്കു­ന്ന അ­ദ­മ്യ­മാ­യ ആ­ഗ്ര­ഹ­വും കാ­വ്യാ­ത്മ­ക ഭാഷ കൊ­ണ്ടു മാർ­കേ­സ് ആ­വി­ഷ്ക­രി­ച്ചി­രി­ക്കു­ന്നു.

ഫാ­ന്റ­സി­യെ വെ­റു­ക്കു­ന്ന സാ­ഹി­ത്യ­കാ­ര­നാ­ണു് മാർ­കേ­സ്. കാരണം സ­ത്യ­ത്തി­ന്റെ ഉൽ­പാ­ദ­ന­ത്തി­നു് ഭാവന സ­ഹാ­യി­ക്കു­ന്നു എ­ന്ന­ത­ത്രേ. ഫാ­ന്റ­സി­ക്കു സ­ത്യ­ത്തി­ന്റെ അ­ടി­സ്ഥാ­ന­മി­ല്ല. അ­തി­ല്ലാ­ത്ത മ­നോ­ര­ഥ­സൃ­ഷ്ടി ഏ­റ്റ­വും വെ­റു­ക്ക­പ്പെ­ടേ­ണ്ട­താ­ണെ­ന്നാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ മതം. ഈ ക­ഥാ­സ­മാ­ഹാ­ര­ത്തിൽ ഫാ­ന്റ­സി­യു­ടെ അ­തി­രോ­ളം ചെ­ല്ലു­ന്ന മാ­ജി­ക് റീ­യ­ലി­സ­മു­ണ്ടു്. എ­ന്നാൽ അവ ഫാ­ന്റ­സി­ക­ള­ല്ല താനും. ‘The Trail of Your Blood in the Snow’ എന്ന കഥയിൽ ഈ മാ­ജി­ക് റീ­യ­ലി­സം തി­ക­ഞ്ഞ സൗ­ന്ദ­ര്യം ആ­വ­ഹി­ക്കു­ന്നു. ഒരു മു­ള്ളു­കൊ­ണ്ടു നീ­ന­യു­ടെ വിരൽ ചെ­റു­താ­യൊ­ന്നു മു­റി­ഞ്ഞു. മു­റി­വ­ല്ല യ­ഥാർ­ത്ഥ­ത്തിൽ; ഒരു പോറൽ മാ­ത്രം. മൂ­ന്നു ദി­വ­സം­മുൻ­പു് വി­വാ­ഹി­ത­യാ­യ­വ­ളാ­ണു് നീന. വി­വാ­ഹം ക­ഴി­ഞ്ഞു് ഒ­രം­ബാ­സ­ഡ­റും ഭാ­ര്യ­യും അ­വൾ­ക്കു റോ­സാ­പ്പൂ­ക്കൾ ന­ല്കി­യ­പ്പോൾ അ­വ­യി­ലു­ണ്ടാ­യി­രു­ന്ന ഒരു മു­ള്ളു­കൊ­ണ്ടാ­ണു് വി­ര­ലിൽ പോ­റ­ലു­ണ്ടാ­യ­തു്. അ­പ്പോൾ മുതൽ രക്തം ഒ­ഴു­കു­ക­യാ­ണു്. കാ­റി­ലി­രു­ന്നു് കൈ വെ­ളി­യി­ലി­ട്ടു­കൊ­ണ്ടി­രു­ന്നി­ട്ടും ര­ക്ത­പ്ര­വാ­ഹ­ത്തി­നു കു­റ­വി­ല്ല. ത­ങ്ങ­ളെ ആർ­ക്കെ­ങ്കി­ലും ക­ണ്ടു­പി­ടി­ക്ക­ണ­മെ­ന്നു­ണ്ടെ­ങ്കിൽ മ­ഞ്ഞിൽ പാ­ടു­ണ്ടാ­ക്കി­യ ആ ചോ­ര­ത്തു­ള്ളി­കൾ നോ­ക്കി വ­ന്നാൽ മ­തി­യെ­ന്നു് അവൾ ഭർ­ത്താ­വി­നോ­ടു പ­റ­ഞ്ഞു. മാ­ഡ്രി­ഡ് തൊ­ട്ടു പാ­രീ­സു­വ­രെ പാ­ത­യിൽ ചോ­ര­പ്പാ­ടു­കൾ.

ക­ഥ­യെ­ഴു­തു­മ്പോൾ പ്ര­ക­ട­മാ­യ സ­മൂ­ഹ­വി­മർ­ശ­നം ന­ട­ത്തു­ന്ന­തു് ഭ­ക്ഷ­ണം ക­ഴി­ക്കു­മ്പോൾ നോവൽ വാ­യി­ക്കു­മ്പോ­ലെ­യാ­ണു്. രണ്ടു പ്ര­ക്രി­യ­ക­ളും വേണ്ട മ­ട്ടിൽ ന­ട­ക്കു­ക­യി­ല്ല.

ക്ര­മേ­ണ അതു ര­ക്ത­പ്ര­വാ­ഹ­മാ­യി. അ­പ്പോൾ ആ­ശു­പ­ത്രി­യി­ലെ ഇ­ന്റൻ­സീ­വ് കെയർ യൂ­ണി­റ്റിൽ അവളെ കി­ട­ത്തി. ഏ­താ­നും ദി­വ­സ­ങ്ങൾ ക­ഴി­ഞ്ഞു. ഭർ­ത്താ­വു് ആ­ശു­പ­ത്രി­യിൽ ചെ­ന്ന­പ്പോൾ നീനയെ കാ­ണാ­നി­ല്ല. കുറെ ദിവസം അ­ല­ഞ്ഞു­തി­രി­ഞ്ഞ അയാൾ ഒ­ടു­വിൽ ഡോ­ക്ട­റെ ക­ണ്ടെ­ത്തി. അ­ദ്ദേ­ഹം പ­റ­ഞ്ഞു നീന ജാ­നു­എ­രി ഒൻ­പ­താം തീയതി വ്യാ­ഴാ­ഴ്ച വൈ­കു­ന്നേ­രം ഏ­ഴു­മ­ണി­ക­ഴി­ഞ്ഞു പത്തു മി­നി­റ്റാ­യ­പ്പോൾ ര­ക്ത­മൊ­ഴു­ക്കു­കൊ­ണ്ടു് മ­രി­ച്ചു­വെ­ന്നു്. ഭർ­ത്താ­വി­നെ ക­ണ്ടു­പി­ടി­ക്ക­ണ­മെ­ന്നു് അ­ഭ്യർ­ത്ഥി­ച്ചി­ട്ടാ­ണു് അവൾ അ­ന്ത്യ­ശ്ശ്വാ­സം വ­ലി­ച്ച­തു്. അയാളെ ക­ണ്ടു­പി­ടി­ക്കാ­നു­ള്ള യ­ത്ന­ങ്ങൾ വി­ഫ­ല­ങ്ങ­ളാ­യ­പ്പോൾ പാ­രീ­സിൽ വ­ന്നെ­ത്തി­യ, നീ­ന­യു­ടെ അ­ച്ഛ­ന­മ്മ­മാ­രും മ­റ്റു­ള്ള­വ­രും­കൂ­ടി ശ­വ­സം­സ്കാ­രം ന­ട­ത്തി. ഭാ­ര്യ­യു­ടെ മൃ­ത­ദേ­ഹം പോലും കാ­ണാ­നാ­വാ­തെ ഭർ­ത്താ­വു് ആ­ശു­പ­ത്രി­യിൽ­നി­ന്നു റോ­ഡി­ലേ­ക്കു പോ­ന്നു. പ്രാ­വു­ക­ളു­ടെ മൃ­ദു­ല­ങ്ങ­ളാ­യ തൂ­വ­ലു­കൾ പോലെ മ­ഞ്ഞിൻ­പാ­ളി­കൾ വീ­ഴു­ന്നു­ണ്ടാ­യി­രു­ന്നു അ­പ്പോൾ. അവയിൽ ചോ­ര­പ്പാ­ടു­ക­ളി­ല്ല. പ­ത്തു­കൊ­ല്ലം കൂ­ടി­യി­ട്ടാ­ണു് പാ­രീ­സിൽ അ­ത്ത­ര­ത്തി­ലൊ­രു വലിയ ഹി­മ­പാ­തം ഉ­ണ്ടാ­കു­ന്ന­തു്.

എ­ന്തൊ­രു അ­സ്വാ­ഭാ­വി­ക­ത എന്നു യ­ഥാർ­ത്ഥ­ങ്ങ­ളാ­യ കഥകൾ മാ­ത്രം വാ­യി­ച്ചി­ട്ടു­ള്ള­വർ പ­റ­ഞ്ഞേ­ക്കും. പക്ഷേ, മാർ­കേ­സ് ഇ­തി­ലൊ­രു അ­സ്വാ­ഭാ­വി­ക­ത­യും കാ­ണു­ക­യി­ല്ല. വാ­സ്ത­വി­ക­ത എ­ന്ന­തു് ത­ക്കാ­ളി­യു­ടേ­യും മു­ട്ട­യു­ടേ­യും വി­ല­യിൽ ഒ­തു­ങ്ങി­നി­ല്ക്കു­ന്ന­ത­ല്ലെ­ന്നു് അ­ദ്ദേ­ഹം ചൂ­ണ്ടി­ക്കാ­ണി­ക്കും. അ­സാ­ധാ­ര­ണ­ങ്ങ­ളാ­യ സം­ഭ­വ­ങ്ങ­ളാ­ണു് ലോ­ക­ത്തി­ലേ­റെ­യു­ള്ള­തു്. ഒ­ര­മേ­രി­ക്കൻ പൗരൻ ആമസോൺ കാ­ടു­ക­ളി­ലേ­ക്കു പോ­യ­പ്പോൾ ഒരു ന­ദി­യി­ലെ വെ­ള്ളം തി­ള­ച്ചു­മ­റി­യു­ന്ന­തു കണ്ടു. മു­ള്ളു­കൊ­ണ്ടു് വി­ര­ലിൽ പോറൽ ഉ­ണ്ടാ­കു­ന്ന­തി­നെ ചി­ത്രീ­ക­രി­ക്കു­ന്ന­തു മാ­ത്രം സ­ത്യ­മാ­കു­ന്ന­തെ­ങ്ങ­നെ? രക്തം പൊ­ടി­ഞ്ഞു­വെ­ന്നു മാ­ത്രം പ­റ­ഞ്ഞാൽ സ­ത്യ­മാ­കു­ന്ന­തെ­ങ്ങ­നെ അതു? പ­ഞ്ചേ­ന്ദ്രി­യ­ങ്ങൾ കൊ­ണ്ടു­ള്ള സത്യം പി­ടി­ച്ചെ­ടു­ക്കൽ­ത­ന്നെ അ­വി­ശ്വാ­സ്യ­മാ­ണു്. അ­തു­കൊ­ണ്ടു നീ­ന­യു­ടെ വി­ര­ലിൽ­നി­ന്നു തു­ള്ളി­ത്തു­ള്ളി­യാ­യി വീണ രക്തം ഒ­ടു­വിൽ പ്ര­വാ­ഹ­മാ­യി­യെ­ന്നും ആ പ്ര­വാ­ഹ­ത്താൽ അവൾ മ­രി­ച്ചു­വെ­ന്നും പ­റ­യാ­വു­ന്ന­തേ­യു­ള്ളൂ. ഇ­താ­ണു് മാർ­കേ­സി­ന്റെ മാ­ജി­ക്കൽ റി­യ­ലി­സം. പ്ര­സ്ഥാ­ന­മെ­ന്താ­യാ­ലും കഥ വാ­യി­ക്കു­മ്പോൾ ന­മ്മൾ­ക്കു ക­ല­യെ­സ്സം­ബ­ന്ധി­ച്ച വി­ശ്വാ­സ­മു­ണ്ടാ­കു­ന്നു. ആ വി­ശ്വാ­സം—ദൃ­ഢ­പ്ര­ത്യം—ന­മു­ക്കു ഭാ­വാ­നു­ഭൂ­തി ജ­നി­പ്പി­ക്കു­ക­യും ചെ­യ്യു­ന്നു.

ഇ­തു­പോ­ലെ അ­സാ­ധാ­ര­ണ­ങ്ങ­ളാ­യ പ­ത്തു­ക­ഥ­കൾ­കൂ­ടി­യു­ണ്ടു് ഈ ഗ്ര­ന്ഥ­ത്തിൽ. ഋ­ജു­വാ­യ പ്ര­തി­പാ­ദ­നം പക്ഷേ, ആ പ്ര­തി­പാ­ദ­നം സ്ഥൂ­ലീ­ക­ര­ണ­മാർ­ന്ന ഒരു ജീ­വി­ത­വീ­ക്ഷ­ണ­ത്തെ­യാ­ണു് ന­മു­ക്കു കാ­ണി­ച്ചു­ത­രി­ക. വി­ഷ­ന്റെ—ജീ­വി­താ­ഭി­വീ­ക്ഷ­ണ­ത്തി­ന്റെ—ഈ സ്ഥൂ­ല­ത ഒ­രി­ട­ത്തും വി­ര­സ­മാ­യി­ത്തീ­രു­ന്നി­ല്ല. വി­ര­സ­മാ­കു­ന്നി­ല്ലെ­ന്നു മാ­ത്ര­മ­ല്ല അതു് ര­സ­ക­ര­മാ­യി­ത്തീ­രു­ന്നു­മു­ണ്ടു്. യാ­ഥാർ­ത്ഥ്യ­ത്തി­നും സ്വ­പ്ന­ത്തി­നും ത­മ്മിൽ എന്തേ വ്യ­ത്യാ­സം? അ­വ­യു­ടെ അതിരു നേർ­ത്ത­ത­ല്ലേ? സ്വ­പ്നാ­ത്മ­ക­ത്വ­ത്തി­ലൂ­ടെ ജീ­വി­ത­ത്തി­ന്റെ പ­രോ­ക്ഷ­സ­ത്യ­ങ്ങ­ളി­ലേ­ക്കു ന­യി­ക്കാ­നാ­ണു് മാർ­കേ­സ് ശ്ര­മി­ക്കു­ന്ന­തു്. ആ യത്നം വി­ജ­യ­ഭാ­സു­ര­മാ­കു­ക­യും ചെ­യ്യു­ന്നു.

images/EdithGrossman.jpg
Edith Grossman

Strange Pilgrims —അ­പൂർ­വ്വ തീർ­ത്ഥാ­ട­കർ. അവർ തീർ­ത്ഥാ­ട­നം ന­ട­ത്തു­ന്ന­തു മ­ര­ണ­ത്തി­ലേ­ക്കാ­ണു്. സ്ഥാ­ന­ഭ്ര­ഷ്ട­നാ­ക്ക­പ്പെ­ട്ട ഒരു പ്ര­സി­ഡ­ന്റും, റ്റെ­ലി­ഫോ­ണിൽ സം­സാ­രി­ക്കാൻ ചെന്ന ഒരു യു­വ­തി­യെ ഉ­ന്മാ­ദ­മു­ള്ള­വ­ളാ­യി മു­ദ്ര­കു­ത്തു­ന്ന ചില ക്രൂ­ര­സ്ത്രീ­ക­ളും സ്വ­ന്തം ശ­വ­സം­സ്കാ­രം നേ­ര­ത്തേ­ക്കൂ­ട്ടി സം­വി­ധാ­നം ചെ­യ്യു­ന്ന ഒരു വേ­ശ്യ­യും മ­ര­ണ­ത്തി­ലേ­ക്കു തീർ­ത്ഥാ­ട­നം ന­ട­ത്തു­ന്നു. ജീ­വി­ത­വും മ­ര­ണ­വും ഈ ക­ഥ­ക­ളി­ലൂ­ടെ നമ്മൾ ദർ­ശി­ക്കു­ന്നു. ആ ദർശനം മാ­ജി­ക്ക് റീ­യ­ലി­സ­ത്തി­ന്റെ കാ­ച­ത്തി­ലൂ­ടെ­യാ­ണെ­ന്നു മാ­ത്രം (Translated from the Spanish by Edith Grossman —Jonathan Cape, London).

ആഹാരം ക­ഴി­ക്കു­മ്പോൾ വായന പാ­ടി­ല്ല

ഔ­ചി­ത്യ­മി­ല്ലാ­തെ എ­ഴു­തു­ക­യാ­ണു ഞാൻ. ചിലർ ‘ക്ളോ­സി­റ്റി’ൽ പോ­കു­മ്പോൾ ഒ­ന്നു­കിൽ വർ­ത്ത­മാ­ന­പ്പ­ത്രം കൊ­ണ്ടു­പോ­കും. വാ­യി­ക്കാ­നാ­യി. അ­ല്ലെ­ങ്കിൽ പു­സ്ത­കം. തെ­റ്റാ­ണി­തു്. എ­ന്തു­കൊ­ണ്ടു തെ­റ്റെ­ന്നു് എ­നി­ക്കു വി­ശ­ദീ­ക­രി­ക്കാൻ വയ്യ. അ­തു­പോ­ലെ ആഹാരം ക­ഴി­ച്ചു­കൊ­ണ്ടി­രി­ക്കു­മ്പോൾ നോവൽ വാ­യി­ക്കു­ന്ന മു­തിർ­ന്ന­വ­രു­ണ്ടു്. ‘കോ­മി­ക്സ്’ നോ­ക്കു­ന്ന കു­ട്ടി­ക­ളു­ണ്ടു്. ഇതും തെ­റ്റാ­ണു്. പാ­രാ­യ­ണ­ത്തി­ലു­ള്ള രസം കൊ­ണ്ടു് വേ­ണ്ടി­ട­ത്തോ­ളം ച­വ­യ്ക്കു­ക­യി­ല്ല. അ­ല്ലെ­ങ്കിൽ നാ­ക്കിൽ തനിയെ ക­ടി­ക്കും. ചി­ല­പ്പോൾ ആ­ഹാ­ര­വ­സ്തു അ­ന്ന­നാ­ള­ത്തിൽ പോ­കാ­തെ വരാം. ശ്വാ­സ­ക്കു­ഴ­ലി­ലേ­ക്കു ക­ട­ന്നു ചെ­ന്നു­വെ­ന്നും വരാം. ഹാ­സ്യ­ചി­ത്ര­ങ്ങൾ കണ്ടു ചി­രി­ക്കു­ന്ന കു­ട്ടി ചോറും കൂ­ട്ടാ­നും നേരെ മൂ­ക്കി­ലേ­ക്കു ക­യ­റ്റു­ന്ന­തും അപൂർവ സം­ഭ­വ­മ­ല്ല.

മോ­പ­സാ­ങ്ങും ചെ­ക്കോ­വും റ്റോ­മ­സ് മ­ന്നും ഒക്കെ ഗി­രി­ശൃം­ഗ­ങ്ങ­ളാ­ണു്. അവിടെ നി­ന്നു വീ­ശു­ന്ന കാ­റ്റി­നു് സാ­ദൃ­ശ്യ­മു­ണ്ടു്. സാ­ഹി­ത്യം ജ­നി­പ്പി­ക്കു­ന്ന അ­ധ്യാ­ത്മി­ക­മാ­യ ഐ­ക്യ­മാ­ണു് ആ ശീ­ത­ള­വാ­യു­വി­നു­ള്ള­തു്.

ക­ഥ­യെ­ഴു­തു­മ്പോൾ പ്ര­ക­ട­മാ­യ സ­മൂ­ഹ­വി­മർ­ശ­നം ന­ട­ത്തു­ന്ന­തു് ഭ­ക്ഷ­ണം ക­ഴി­ക്കു­മ്പോൾ നോവൽ വാ­യി­ക്കു­ന്ന­തു പോ­ലെ­യാ­ണു്. രണ്ടു പ്ര­ക്രി­യ­ക­ളും വേണ്ട മ­ട്ടിൽ ന­ട­ക്കു­ക­യി­ല്ല. ആ­പ­ത്തു­ണ്ടാ­ക്കു­ക­യും ചെ­യ്യും. ക­ലാ­കൗ­മു­ദി­യിൽ ‘കു­ല­ചി­ഹ്നം’ എന്ന ചെ­റു­ക­ഥ­യെ­ഴു­തി­യ ശ്രീ. എം. എ. ര­ഹ്മാൻ ചെ­യ്ത­തു ഈ പ്ര­വൃ­ത്തി­ത­ന്നെ­യാ­ണു്. ആഹാരം ക­ഴി­ക്കു­ന്ന­തി­നെ­ക്കാൾ കൂ­ടു­ത­ലാ­യി നോവൽ വാ­യി­ക്കു­ന്നു അ­ദ്ദേ­ഹം. ക­ലാ­കൗ­മു­ദി­യിൽ ‘ക­റൻ­സ­റ­സ് ലവ്’ എ­ഴു­തി­യ ശ്രീ. എം. ഗോ­പി­നാ­ഥൻ നായർ കു­ട്ടി­ക­ളെ­പ്പോ­ലെ കോ­മി­ക്സ് നോ­ക്കി ര­സി­ക്കു­ന്നു. ആ നോ­ട്ട­ത്തി­ലാ­ണു് ത­ല്പ­ര­ത്വം കൂ­ടു­തൽ. ഈ വ­ള­ച്ചു­കെ­ട്ട­ലു­കൾ ഒ­ഴി­വാ­ക്കി­പ്പ­റ­യാം. ലോ­ക­ത്തി­ന്റെ നൃ­ശം­സ­ത­യെ ത­ല­യോ­ടു ശേ­ഖ­രി­ക്ക­ലാ­യി ചി­ത്രീ­ക­രി­ക്കു­ന്ന റ­ഹ്മാൻ ക­ല­യെ­യ­ല്ല, സ­മൂ­ഹ­വി­മർ­ശ­ന­ത്തെ­യാ­ണു് ആ­ദ­രി­ക്കു­ക. ഗോ­പി­നാ­ഥൻ നായർ ഫാ­ന്റ­സി­യേ­യും യ­ഥാ­ത­ഥ്യ­ത്തെ­യും ചേ­രും­പ­ടി ചേർ­ക്കാ­തെ അവയെ അ­ടു­ത്ത­ടു­ത്തു നി­റു­ത്തി വാ­യ­ന­ക്കാ­രെ ക്ലേ­ശി­പ്പി­ക്കു­ന്നു. പ്രേ­മ­വി­വ­ശ­നാ­യ യു­വാ­വി­നു ഹൃ­ദ­യ­ത്തിൽ മുഴ. ഡോ­ക്ടർ കീറി നോ­ക്കി­യ­പ്പോൾ ര­ക്താ­ശ­യ­ത്തിൽ മു­ഴ­യി­ല്ല. ചോര മാ­ത്ര­മേ­യു­ള്ളൂ. അ­പ്പോൾ ത­ല­യ്ക്ക­ക­ത്തു മു­ഴ­യെ­ന്നു ചെ­റു­പ്പ­ക്കാ­രൻ. അയാളെ വെ­റു­ക്കു­ന്ന ‘കാ­മു­കി’ അ­യാ­ളു­ടെ പിറകേ പോ­കു­ന്നു. ന­മ്മു­ടെ ചെ­റു­ക­ഥാ സാ­ഹി­ത്യം അ­വി­ദ­ഗ്ദ്ധ­രു­ടെ കൈ­യ്യിൽ­പ്പെ­ട്ടു എ­ന്തു­മാ­ത്രം ഉ­ഴ­ലു­ന്നു!

കു­ളിർ­കാ­റ്റു വേണം
images/GuydeMaupassantjeune.jpg
മോ­പ­സാ­ങ്

ഞാൻ താ­മ­സി­ക്കു­ന്ന സ്ഥ­ല­വും ഹി­മാ­ല­യ പർ­വ്വ­ത­വു­മു­ള്ള സ്ഥ­ല­വും ത­മ്മിൽ എ­ന്തു് അ­കൽ­ച്ച! എ­ങ്കി­ലും എ­നി­ക്കി­വി­ടു­ത്തെ പു­തി­ഗ­ന്ധം ക­ലർ­ന്ന വായു ശ്വ­സി­ക്കാ­ന­ല്ല കൗ­തു­കം. ധ­വ­ള­ങ്ങ­ളാ­യ ഗി­രി­ശൃം­ഗ­ങ്ങ­ളിൽ ത­ട്ടി­വ­രു­ന്ന കു­ളിർ­കാ­റ്റേ­ല്ക്കാ­നാ­ണു് ആ­ഗ്ര­ഹം. ആ കാ­റ്റു് എന്റെ ശ്വാ­സ­കോ­ശ­ങ്ങ­ളിൽ നി­റ­യു­മ്പോൾ ജീ­വി­തം സ­ഫ­ല­മാ­യി­യെ­ന്നു് എ­നി­ക്കു തോ­ന്നു­ന്നു. വിദൂര സ്ഥ­ല­മാ­യ­തെ­ന്തും ഉ­ത്കൃ­ഷ്ടം എന്ന രീ­തി­യി­ല­ല്ല ഞാ­നി­തു പ­റ­യു­ന്ന­തു്. ദൂ­രെ­യു­ള്ള സ്ഥ­ല­ങ്ങ­ളിൽ നി­ന്നും ദുർ­ഗ്ഗ­ന്ധം വ­ന്നെ­ന്നു വരും. പക്ഷേ, മ­ഞ്ഞ­ണി­ഞ്ഞ ഉ­ത്ത­ര­ഭാ­ര­ത പർ­വ്വ­ത പം­ക്തി­ക­ളിൽ­നി­ന്നു് കു­ളിർ­കാ­റ്റു മാ­ത്ര­മേ വീ­ശു­ക­യു­ള്ളൂ.

images/Chekhov1898.jpg
ചെ­ക്കോ­വ്

മോ­പ­സാ­ങ്ങുംചെ­ക്കോ­വുംറ്റോ­മ­സ് മ­ന്നും ഒക്കെ ഗി­രി­ശൃം­ഗ­ങ്ങ­ളാ­ണു്. അ­വി­ടെ­നി­ന്നു് വീ­ശു­ന്ന കാ­റ്റി­നു് സാ­ദൃ­ശ്യ­മു­ണ്ടു്. സാ­ഹി­ത്യം ജ­നി­പ്പി­ക്കു­ന്ന ആ­ധ്യാ­ത്മി­ക­മാ­യ ഐ­ക്യ­മാ­ണു് ആ ശീ­ത­ള­വാ­യു­വി­നു­ള്ള­തു്. തി­രു­വ­ന­ന്ത­പു­ര­ത്തു് ആ കാ­റ്റി­ല്ല. കേ­ര­ള­ത്തി­ലൊ­രി­ട­ത്തും അ­തി­ല്ല. ഞാൻ മാ­തൃ­ഭാ­ഷാ­സ്നേ­ഹ­മി­ല്ലാ­ത്ത­വ­നാ­ണെ­ന്നു പ്രി­യ­പ്പെ­ട്ട വാ­യ­ന­ക്കാർ­ക്കു തോ­ന്നു­ന്നെ­ങ്കിൽ ക്ഷ­മി­ക്ക­ണം. ശ്രീ. മ­ണർ­ക്കാ­ടു് വിജയൻ മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പി­ലെ­ഴു­തി­യ ‘ശു­ദ്ധ­വാ­യു’ എന്ന ചെ­റു­ക­ഥ­യൊ­ന്നു വാ­യി­ച്ചു നോ­ക്കു­ക. മ­ഞ്ഞി­ന്റെ വെൺ­മ­യെ­വി­ടെ? പർ­വ്വ­ത­ത്തി­ന്റെ ഒ­ന്ന­ത്യ­മെ­വി­ടെ? വാ­യു­വി­ന്റെ കു­ളിർ­മ്മ­യെ­വി­ടെ? അവർ ദ­മ്പ­തി­കൾ. അ­വ­രു­ടെ പാർ­പ്പി­ട­ത്തി­ന­ടു­ത്തു വേ­റൊ­രു ഭാ­ര്യ­യും ഭർ­ത്താ­വും വന്നു താ­മ­സി­ക്കു­ന്നു. അവർ ആദ്യം പറഞ്ഞ ദ­മ്പ­തി­കൾ­ക്കു വി­ദേ­ശ­നിർ­മ്മി­ത­ങ്ങ­ളാ­യ വ­സ്തു­ക്കൾ ന­ല്കു­ന്നു. ആ­ഹ്ലാ­ദം. ഒ­ടു­വിൽ­ത്തെ­ളി­യു­ന്നു ന­വാ­ഗ­തൻ ക­ള്ള­ക്ക­ട­ത്തു­കാ­ര­നാ­ണെ­ന്നു്. ദ­മ്പ­തി­കൾ ആ ക­ള്ള­ന്റെ സാ­മീ­പ്യം ഒ­ഴി­വാ­ക്കാ­നാ­യി വീടു മാറാൻ ആ­ലോ­ചി­ക്കു­ന്നു. ഇ­തി­വൃ­ത്ത നി­വേ­ശ­ന­ത്തിൽ, സം­ഭ­വ­വർ­ണ്ണ­ന­യിൽ, സാ­ക­ല്യാ­വ­സ്ഥ­യി­ലു­ള്ള സ­ങ്ക­ല്പ­ത്തിൽ എന്നു വേണ്ട ഏ­തി­ലും ക്ഷു­ദ്ര­ത്വം. മ­ണർ­കാ­ടു വി­ജ­യ­നെ എ­നി­ക്കു നേ­രി­ട്ട­റി­യാം. മാ­ന്യ­ത­യു­ടെ പ്ര­തി­രൂ­പ­മാ­ണു് ആ മ­നു­ഷ്യൻ. അതു ന­ല്കു­ന്ന അ­ധി­കാ­രം ഉ­പ­യോ­ഗി­ച്ചു ഞാൻ പ­റ­യു­ക­യാ­ണു്. അ­ദ്ദേ­ഹം ചെ­റു­ക­ഥാ­സാ­ഹി­ത്യ­ത്തി­ലെ മാ­സ്റ്റർ­പീ­സു­കൾ വാ­യി­ക്ക­ണം. വാ­യി­ച്ചാൽ ഇ­ത്ത­രം കഥകൾ അ­ദ്ദേ­ഹം എ­ഴു­തു­കി­ല്ല.

images/ThomasMann1900.jpg
റ്റോ­മ­സ് മൻ

പേരു പ­റ­ഞ്ഞാൽ ചിലർ വ­ഴ­ക്കു­കൂ­ടാൻ വരും. നേ­ര­മ്പോ­ക്കാ­ണെ­ന്ന വ­സ്തു­ത­പോ­ലും അവർ ഓർ­മ്മി­ക്കു­ക­യി­ല്ല. അ­തു­കൊ­ണ്ടു പേരു പ­റ­യു­ന്നി­ല്ല. അ­ദ്ദേ­ഹം കേ­ര­ള­ത്തിൽ­നി­ന്നു ദു­ബാ­യ് വി­മാ­ന­ത്താ­വ­ള­ത്തി­ലി­റ­ങ്ങി പു­റ­ത്തു­വ­രു­ന്നു. ഒ­രു­ഭാ­ഗ­ത്തു് Arrival എന്ന ബോർഡ്. അ­തു­ക­ണ്ടു് ക­മ്മ്യൂ­ണി­സ്റ്റ് വി­രോ­ധി­യാ­യ അ­ദ്ദേ­ഹം ആ­ക്രോ­ശി­ച്ചു. “ഹെടാ ഇ­തെ­ന്തൊ­രു പാടു്. ഇ­വി­ടെ­യും വന്നോ അവ”.

നി­രീ­ക്ഷ­ണ­ങ്ങൾ
1.
സി. വി. രാ­മൻ­പി­ള്ള യുടെ ‘മാർ­ത്താ­ണ്ഡ­വർ­മ്മ’ എന്ന നോവൽ പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യ കാ­ല­ത്തു് അതൊരു വി­ശേ­ഷ­പ്പെ­ട്ട സം­ഭ­വ­മാ­യി­രു­ന്നു. കു­മാ­ര­നാ­ശാ­ന്റെവീ­ണ­പൂ­വുംവ­ള്ള­ത്തോ­ളി­ന്റെമ­ഗ്ദ­ല­ന മറിയ’വും ബ­ഷീ­റി­ന്റെബാ­ല്യ­കാ­ല­സ­ഖി’യും ച­ങ്ങ­മ്പു­ഴ യുടെ ‘ര­മ­ണ­നുംഒ. വി. വി­ജ­യ­ന്റെഖ­സാ­ക്കി­ന്റെ ഇ­തി­ഹാ­സ’വും പ്ര­സാ­ധ­നം ചെയ്ത കാ­ല­ങ്ങ­ളിൽ ഓരോ പ്ര­സാ­ധ­ന­വും ഓരോ സം­ഭ­വ­മാ­യി­രു­ന്നു. ഇ­ന്നു് ഗ്ര­ന്ഥ­പ്ര­സാ­ധ­ന­ങ്ങൾ സം­ഭ­വ­ങ്ങ­ളാ­യി മാ­റു­ന്നി­ല്ല. എ­ന്താ­ണ­തി­നു കാരണം? ബ­ഹു­ജ­ന­ത്തി­നു സാ­ഹി­ത്യ­ത്തി­ന്റെ വൈ­ശി­ഷ്ട്യം എ­വി­ടെ­യി­രി­ക്കു­ന്നു­വെ­ന്നു് അ­റി­യാ­മെ­ന്ന­തു തന്നെ.
2.
നാ­ലാ­യി­രം കൊ­ല്ല­ങ്ങൾ­ക്കു­മുൻ­പു് ഈ­ജി­പ്തിൽ ആ­വിർ­ഭ­വി­ച്ച ഒരു കാ­വ്യ­ത്തി­ന്റെ ഭാ­ഷാ­ന്ത­രീ­ക­ര­ണ­മാ­ണു് താഴെ:

ഇതാ എന്റെ പേരു ദുർ­ഗ്ഗ­ന്ധ­ധൂ­മം വ­മി­ക്കു­ന്നു. ഇതാ ഉ­ഷ്ണ­കാ­ല­ദി­ന­ങ്ങ­ളിൽ ക­ത്തു­ന്ന ആ­കാ­ശ­ത്തി­നു താഴെ പൂ­തി­മാം­സം നാ­റു­ന്ന­തി­നെ­ക്കാൾ നാ­റ്റ­ത്തോ­ടെ.

ഇതാ എന്റെ പേരു ദുർ­ഗ്ഗ­ന്ധ­ധൂ­മം വ­മി­ക്കു­ന്നു. ബ­ലി­ഷ്ഠ­ശി­ശു­വി­നെ അ­വ­ന്റെ ര­ക്ഷ­കർ­ത്താ­വു് ഉ­പേ­ക്ഷി­ച്ചാൽ നാ­റു­ന്ന­തി­നെ­ക്കാൾ നാ­റ്റ­ത്തോ­ടെ.

ആ­രോ­ടാ­ണു് ഞാ­നി­ന്നു സം­സാ­രി­ക്കേ­ണ്ട­തു?

സ­ഹോ­ദ­ര­ന്മാർ അ­ധ­മ­ന്മാർ സ്നേ­ഹ­ത്തി­നു വേ­ണ്ടി പ­രി­ച­യ­മി­ല്ലാ­ത്ത­വ­രു­ടെ അ­ടു­ക്ക­ലേ­ക്കാ­ണു പോ­കേ­ണ്ട­തു്.

ആ­രോ­ടാ­ണു ഞാ­നി­ന്നു സം­സാ­രി­ക്കേ­ണ്ട­തു? ദുഃ­ഖ­ഭാ­ര­മാ­ണു് എ­നി­ക്കു്; ഉറ്റ സ്നേ­ഹി­തൻ ഇ­ല്ലാ­ത്ത­തു­കൊ­ണ്ടു്.

ഇന്നു മരണം എന്റെ മുൻ­പി­ലു­ണ്ടു്; രോഗി രോ­ഗ­വി­മു­ക്ത­നാ­യ­തു­പോ­ലെ; ബ­ന്ധ­ന­ത്തി­നു ശേഷം പു­റ­ത്തേ­ക്കു പോ­കു­ന്ന­തു­പോ­ലെ.

ഇന്നു മരണം എന്റെ മുൻ­പി­ലു­ണ്ടു്. ബ­ന്ധ­ന­ത്തിൽ വളരെ വർ­ഷ­ങ്ങൾ ക­ഴി­ഞ്ഞു­കൂ­ടി­യ­വ­നു സ്വ­ന്തം വീടു കാ­ണാ­നു­ള്ള കൊ­തി­യെ­ന്ന­പോ­ലെ”.

ആ­ത്മ­ഹ­ത്യ­യെ പ്ര­കീർ­ത്തി­ക്കു­ന്ന കാ­വ്യ­മാ­ണി­തു്. ഇ­ന്ന­ത്തെ ന­മ്മു­ടെ നി­രൂ­പ­കർ ഇതു ര­ചി­ച്ച കാ­ല­ത്തു് ഈ­ജി­പ്തി­ലു­ണ്ടാ­യി­രു­ന്നെ­ങ്കിൽ ഇതിലെ ആളിനെ എ­ക്സി­സ്റ്റെൻ­ഷ്യൽ ഔ­ട്ട്സൈ­ഡ­റാ­ക്കി ക­ള­ഞ്ഞേ­നേ.

3.
പ്ര­രോ­ദ­നം ” നല്ല വി­ലാ­പ­കാ­വ്യ­മാ­ണെ­ന്നു ഒരാൾ പ­റ­ഞ്ഞ­താ­യി കു­മാ­ര­നാ­ശാ­നോ­ടു് ആരോ പ­റ­ഞ്ഞ­പ്പോൾ “അ­വർ­ക്കൊ­ക്കെ അതു മ­ന­സ്സി­ലാ­കു­മോ?” എ­ന്നു് അ­ദ്ദേ­ഹം ചോ­ദി­ച്ചു. മ­ന­സ്സി­ലാ­യി­ല്ലെ­ങ്കിൽ­ത്ത­ന്നെ എന്തു? നി­രൂ­പ­ണ­മെ­ഴു­താൻ വല്ല പ്ര­യാ­സ­വു­മു­ണ്ടോ? ഏതു അ­സം­ബ­ന്ധ­മെ­ഴു­തി­യാ­ലും അതിനെ പൊ­ക്കി­കൊ­ണ്ടു ന­ട­ക്കാൻ കുറെ ആളുകൾ ഉ­ണ്ടാ­വും. ദുർ­ഗ്ര­ഹ­ത­യേ­റി­യ ‘പ്ര­രോ­ദ­ന’ത്തി­ന്റെ സ്ഥി­തി ഇതു്. കാ­വ്യം തി­ക­ഞ്ഞ സ്പ­ഷ്ട­ത­യു­ള്ള­താ­ണെ­ന്നു വി­ചാ­രി­ക്കൂ. എ­ന്നാൽ­പ്പോ­ലും നി­രൂ­പ­കൻ അതിനെ രൂ­പ­പ­രി­വർ­ത്ത­നം വ­രു­ത്തി­യാ­വും പ്ര­ദർ­ശി­പ്പി­ക്കു­ക. കു­മാ­ര­നാ­ശാ­ന്റെ “ലീല ” എന്ന കാ­വ്യ­ത്തി­ലെ ആ പേ­രു­ള്ള നായിക കൂ­ടെ­ക്കി­ട­ന്ന ഭർ­ത്താ­വി­നെ ശ്വാ­സം­മു­ട്ടി­ച്ചു കൊ­ന്നു­വെ­ന്നു പറഞ്ഞ കു­ട്ടി­കൃ­ഷ്ണ­മാ­രാർ ആ കാ­വ്യ­ത്തി­നു ‘ഡി­സ്റ്റോർ­ഷൻ’ (വ­ള­ച്ചു­തി­രി­ക്കൽ) വ­രു­ത്തി­യി­ട്ടാ­ണു് വി­മർ­ശ­ന­മെ­ഴു­തി­യ­തെ­ന്നു വ്യ­ക്ത­മാ­കു­ന്നു.
ക­ഥാ­പ­പ്പ­ടം

സാൽ­വാർ കമീസ്: വി­വേ­ക­മു­ള്ള­വ­രെ ഓ­ക്കാ­നി­പ്പി­ക്കു­ന്ന വ­സ്ത്ര­വി­ശേ­ഷം.

ദേ­ശാ­ഭി­മാ­നി വാരിക എ­നി­ക്കു ചൊ­വ്വാ­ഴ്ച പോ­സ്റ്റിൽ വരും. ഇ­ന്ന­ത്തെ മെ­യ്ലിൽ അതു കാ­ണാ­ത്ത­തു കൊ­ണ്ടു ഞാൻ തി­രു­വ­ന­ന്ത­പു­ര­ത്തെ ദേ­ശാ­ഭി­മാ­നി ബു­ക്ക് സ്റ്റാ­ളിൽ­ചെ­ന്നു് വാരിക വാ­ങ്ങി. വീ­ട്ടിൽ കൊ­ണ്ടു­വ­ന്നു തു­റ­ന്നു നോ­ക്കി അതു്. അ­ച്ച­ടി­മ­ഷി ന­ല്ല­പോ­ലെ ഉ­ണ­ങ്ങി­യി­ട്ടു­ണ്ടു്. ഉ­ണ­ങ്ങി­യ ആ അ­ക്ഷ­ര­ങ്ങ­ളി­ലൂ­ടെ ശ്രീ­മ­തി. ഡി. ച­ന്ദ്ര­ലേ­ഖ­യു­ടെ ഒരു ഉ­ണ­ക്ക­ക്ക­ഥ ഞാൻ കണ്ടു. പ­ണ്ടെ­ങ്ങോ പ­ഠി­ച്ച­തോ പ­ഠി­പ്പി­ച്ച­തോ ആയ ഒ­ര­ല­ങ്കാ­രം ഓർമ്മ വന്നു. “സമം ചേ­രേ­ണ്ട­തിൽ ചേർ­ച്ച”. അ­ച്ച­ടി­മ­ഷി ഉ­ണ­ങ്ങി­യ പ­രു­വ­ത്തി­ലാ­യ­തു­കൊ­ണ്ടു് ര­ച­ന­യും ഉ­ണ­ങ്ങി­യ­താ­യി­രി­ക്ക­ണ­മ­ല്ലോ? അ­തി­നാൽ അർ­ത്ഥാ­ല­ങ്കാ­രം “സമം” തന്നെ. നിർ­മ്മ­ല കു­ട്ടി­യാ­യി­രി­ക്കു­മ്പോൾ പടം വ­ര­യ്ക്കു­മാ­യി­രു­ന്നു. ക്ര­മേ­ണ അ­വ­ളു­ടെ ആ വാസന വി­ക­സി­ച്ചു. പ്രാ­യ­മെ­ത്തി­യ അവളെ വി­വാ­ഹം ക­ഴി­ച്ച­തു് അ­ര­സി­ക­നാ­യ അജയൻ. അയാൾ പടം വ­ര­യ്ക്കാൻ അവളെ സ­മ്മ­തി­ക്കി­ല്ലെ­ന്നു മാ­ത്ര­മ­ല്ല നീ­തി­പൂർ­വ­ക­മാ­യ സ്വാ­ത­ന്ത്ര്യം അ­നു­ഭ­വി­ക്കാ­നും സൗ­ക­ര്യം ന­ല്കു­കി­ല്ല. ദാ­മ്പ­ത്യ­ജീ­വി­തം ഒ­ന്നി­നൊ­ന്നു വി­ര­സ­മാ­യി. നിർ­മ്മ­ല മി­സ്സി­സ് അ­ജ­യ­നാ­യി. പി­ന്നീ­ടു് നി­ശ്ചേ­ത­ന­വ­സ്തു­വാ­യി. എ­ലി­പ്പ­ത്താ­യ­ത്തിൽ ക­യ­റു­ന്ന എ­ലി­യു­ടെ ചി­ത്രം അവൾ വ­ര­ച്ചു­വ­യ്ക്കു­മ്പോൾ കഥ പ­ര്യ­വ­സാ­ന­ത്തി­ലെ­ത്തു­ന്നു. എ­ന്തൊ­രു ‘ചീ­പ്പ് സിം­ബ­ലി­സം! ക­ഥ­യു­ടെ ധ­മ­നി­ക­ളിൽ­ക്കൂ­ടി സം­ഭ­വ­ങ്ങ­ളു­ടെ ചൂ­ടു­ള്ള രക്തം ഒ­ഴു­കു­ന്നു­ണ്ടോ? ക­ഥാ­ഹൃ­ദ­യം വി­കാ­ര­ത്താൽ സ്പ­ന്ദി­ക്കു­ന്നു­ണ്ടോ? രണ്ടു ചോ­ദ്യ­ങ്ങൾ­ക്കും ‘ഇല്ല’ എ­ന്നാ­ണു് ഉ­ത്ത­രം.

സ­റീ­യ­ലി­സം: ഡാ­ലി­യു­ടേ­താ­യാ­ലും തി­ക­ഞ്ഞ ഭ്രാ­ന്തു്.

പ­പ്പ­ട­മു­ണ്ടാ­ക്കു­ന്ന­വർ മാവു കു­ഴ­ച്ചു­വ­ച്ചു് അ­ടി­ച്ചു­പ­ര­ത്തി വൃ­ത്താ­കൃ­തി­യി­ലാ­ക്കു­ന്ന­തു ഞാൻ ക­ണ്ടി­ട്ടു­ണ്ടു്. വളരെ വർ­ഷ­ങ്ങ­ളാ­യി പലരും ഉ­പ­യോ­ഗി­ച്ച മാ­വു­ത­ന്നെ ച­ന്ദ്ര­ലേ­ഖ­യും പ­ല­ക­മേൽ വ­യ്ക്കു­ന്നു. അതിനെ അ­ടി­ച്ചു­പ­ര­ത്തി ക­ഥ­യെ­ന്നു വി­ളി­ക്കു­ന്നു. ശ­രി­യാ­യ പ­പ്പ­ടം തി­ള­ച്ച വെ­ളി­ച്ചെ­ണ്ണ­യിൽ ഇ­ട്ടാൽ പൊ­ള്ളി­ക്ക­യ­റും. വാ­യ­ന­ക്കാ­ര­ന്റെ ഹൃദയം വി­കാ­ര­ത്താൽ തി­ള­യ്ക്കു­ന്ന സ്ഥ­ല­മാ­ണു്. അവിടെ ച­ന്ദ്ര­ലേ­ഖ എ­ടു­ത്തി­ട്ട ഈ ക­ഥാ­പ­പ്പ­ടം പൊ­ള്ളാ­തെ കി­ട­ക്കു­ന്നു.

നിർ­വ്വ­ച­ന­ങ്ങൾ
സ്പർ­ശം:
സ­മ്മേ­ള­ന­ത്തിൽ സു­ന്ദ­രി പൂ­ച്ചെ­ണ്ടു ന­ല്കു­മ്പോൾ പ്ര­ഭാ­ഷ­ക­നു ന­ട­ത്താ­നു­ള്ള­തു്.
വൈ­രൂ­പ്യം:
ഏതു സു­ന്ദ­ര­ന്റെ­യും സു­ന്ദ­രി­യു­ടേ­യും പാ­സ്പോർ­ട്ട് സൈസ് ഫോ­ട്ടോ­ഗ്രാ­ഫിൽ ഉ­ള്ള­തു്.
കേരളം:
വ­ട­ക്കേ­യ­തി­രു കാ­സർ­ഗോ­ഡ­ല്ല, കോൺ­ഗ്ര­സ്. കി­ഴ­ക്കു സ­ഹ്യ­പർ­വ്വ­ത­മ­ല്ല. സി. പി. ഐ (എം). തെ­ക്കു് സ­മു­ദ്ര­മ­ല്ല സി. പി. ഐ. പ­ടി­ഞ്ഞാ­റു അ­റേ­ബ്യൻ ക­ട­ല­ല്ല മ­റ്റെ­ല്ലാ­പ്പാർ­ട്ടി­ക­ളും. ഈ അ­തി­രു­കൾ­ക്കു­ള്ളിൽ നാ­ര­കീ­യ­വേ­ദ­ന അ­നു­ഭ­വി­ക്കു­ന്ന കുറെ പാ­വ­പ്പെ­ട്ട ആളുകൾ പാർ­ക്കു­ന്ന സ്ഥലം.
എ­ഞ്ചി­നീ­യ­റി­ങ്ങ് കോ­ളി­ജ്:
സോഷൽ സ്റ്റേ­യ്റ്റ­സി­നു­വേ­ണ്ടി അ­ച്ഛ­ന­മ്മ­മാർ സ­ന്താ­ന­ങ്ങ­ളെ പ­റ­ഞ്ഞ­യ­യ്ക്കു­ന്ന പ്ര­യോ­ജ­ന­മി­ല്ലാ­ത്ത സ്ഥാ­പ­നം.
സൽവാർ, ക­മ്മീ­സ്:
വി­വേ­ക­മു­ള്ള­വ­രെ ഓ­ക്കാ­നി­പ്പി­ക്കു­ന്ന വർ­ണ്ണോ­ജ്ജ്വ­ല­മാ­യ വ­സ്ത്ര വി­ശേ­ഷം.
നഗ്നത:
പു­രു­ഷൻ കാ­ണി­ക്കു­ന്ന­തി­നേ­ക്കാൾ കൂ­ടു­ത­ലാ­യി സ്ത്രീ കാ­ണി­ക്കു­ന്ന­തു്.
സ­റീ­യ­ലി­സം:
ഡാലി യു­ടേ­താ­യാ­ലും തി­ക­ഞ്ഞ ഭ്രാ­ന്തു്.
അവർ എ­ന്നോ­ടു പ­റ­ഞ്ഞു

ഗൗ­രി­യ­മ്മ (മുൻ­മ­ന്ത്രി): എം. കൃ­ഷ്ണൻ നായർ ചി­രി­ക്കാ­ത്ത ആ­ളാ­ണു്.

വയലാർ രാ­മ­വർ­മ്മ: (ഞാൻ സ്വയം പ­രി­ച­യ­പ്പെ­ടു­ത്തി­യ­പ്പോൾ) പ്ര­ശ­സ്ത­നാ­യ ച­ല­ച്ചി­ത്ര സം­വി­ധാ­യ­കൻ എം. കൃ­ഷ്ണൻ നായരു ണ്ടു്. മ­ഹാ­യ­ശ­സ്ക­നാ­യ ഡോ­ക്ടർ എം. കൃ­ഷ്ണൻ നാ­യ­രു­ണ്ടു്. നി­ങ്ങ­ളാ­രു്?

എം. ഹ­രി­കു­മാർ (മ­ഹാ­ക­വി ഉ­ള്ളൂ­രി­ന്റെ പൗ­ത്രൻ): ഉ­ള്ളൂർ­ക്ക­വി­ത­യിൽ താ­ങ്കൾ കാ­ണു­ന്ന ദോ­ഷ­ങ്ങൾ ആശാൻ ക­വി­ത­യി­ലും വ­ള്ള­ത്തോൾ­ക്ക­വി­ത­യി­ലു­മു­ണ്ടു്. പക്ഷേ, അ­വ­യെ­ക്കു­റി­ച്ചു് താ­ങ്കൾ ഒ­ര­ക്ഷ­രം പോലും മി­ണ്ടു­ന്നി­ല്ല.

മ­ന്ന­ത്തു് പ­ദ്മ­നാ­ഭൻ: ഞാൻ നി­ങ്ങ­ളു­ടെ പ്ര­സം­ഗം കേൾ­ക്കാൻ വ­രി­ല്ല. എ­ന്നാൽ നി­ങ്ങൾ ഞാ­നി­രി­ക്കു­ന്നി­ട­ത്തു് വന്നു കയറി പ്ര­സം­ഗി­ക്കു­ന്നു.

എം. കെ. മേനോൻ (വി­ലാ­സി­നി) (‘അ­ന്നാ­ക­വാൻ എന്ന അ­മേ­രി­ക്കൻ എ­ഴു­ത്തു­കാ­രി’യെ­ന്നു് ഞാ­നെ­ഴു­തി­യ­തു് എ­ഴു­ത്തു­കാ­രൻ എന്നു മ­ല­യാ­ള­നാ­ടു വാ­രി­ക­യിൽ അ­ച്ച­ടി­ച്ചു വ­ന്ന­തു വാ­യി­ച്ച്): സ്ത്രീ­യെ പു­രു­ഷ­നാ­ക്കു­ക­യും പു­രു­ഷ­നെ സ്ത്രീ­യാ­ക്കു­ക­യും ചെ­യ്യു­ന്ന­താ­ണ­ല്ലോ നി­ങ്ങ­ളു­ടെ ജോലി.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1993-10-31.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 8, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.