SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1994-04-24-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

ഇ­ന്ത്യ­യെ നി­ന്ദി­ക്കു­ന്ന വി­ദേ­ശ­ത്തെ കവി പ്ര­തി­ഭാ­ശാ­ലി­യാ­ണെ­ങ്കിൽ ഞാൻ ആ കവിയെ ക­വി­യെ­ന്ന നി­ല­യിൽ ബ­ഹു­മാ­നി­ക്കാൻ സ­ന്ന­ദ്ധ­നാ­ണു്. ഗാ­ന്ധി­ജി­യെ അ­തി­ശ­യി­ച്ച വേ­റൊ­രു ലോ­ക­നേ­താ­വി­ല്ലെ­ന്നു വി­ശ്വ­സി­ച്ചു് അ­ദ്ദേ­ഹ­ത്തെ­ക്കു­റി­ച്ചു­ള്ള ഓർ­മ്മ­യു­ടെ മുൻ­പിൽ എ­പ്പോ­ഴും ത­ല­കു­നി­ച്ചു നി­ല്ക്കു­ന്ന ഞാൻ അ­ദ്ദേ­ഹ­ത്തെ നി­ന്ദി­ക്കു­ന്ന­വൻ സർ­ഗ്ഗാ­ത്മ­ക ര­ച­ന­യു­ടെ അ­ധി­ത്യ­ക­യിൽ നി­ല്ക്കു­ന്ന­വ­നാ­ണെ­ങ്കിൽ ആ വ്യ­ക്തി­യെ സർ­ഗ്ഗാ­ത്മ­ക വൈ­ദ­ഗ്ദ്ധ്യ­ത്തി­ന്റെ പേരിൽ മാ­നി­ക്കാൻ മ­ന­സ്സു­ള്ള­വ­നാ­ണു്.

“ദൂ­രെ­യു­ള്ള വി­ള­ക്കു­ക­ളു­ടെ ചു­റ്റും നൃ­ത്തം­ചെ­യ്യു­ന്ന നി­ഴ­ലു­ക­ളിൽ ആ­ഹ്ലാ­ദ­ത്താൽ തി­മിർ­ക്കു­ന്ന­വ­രാ­ണോ അതോ ദുഃഖം കൊ­ണ്ടു പ­ര­വ­ശ­രാ­യ­വ­രാ­ണോ ഉ­ള്ള­തെ­ന്നു നി­ങ്ങൾ­ക്കു പ­റ­യാ­നാ­വി­ല്ല. മ­തി­ലു­ക­ളി­ലൂ­ടെ താ­ഴോ­ട്ടു് ഒ­ഴു­കു­ന്ന നിറം ചോ­ര­യു­ടേ­താ­ണോ അതോ റോ­സാ­പ്പൂ­ക്ക­ളു­ടേ­താ­ണോ എ­ന്നു് ഇ­വി­ടി­രു­ന്നു കൊ­ണ്ടു് നി­ങ്ങൾ­ക്കു പ­റ­യാ­നാ­വി­ല്ല”. പാ­കി­സ്ഥാ­നി­ലെ കവി ഫൈസ് അ­ഹ­മ്മ­ദ് ഫൈസ് എ­ഴു­തി­യ ഈ കാ­വ്യം വാ­യി­ച്ച­പ്പോൾ ചോ­ര­യൊ­ഴു­കു­ന്ന ഒരു വി­പ്ല­വ­ത്തി­ലും വി­ശ്വ­സി­ക്കാ­നാ­വാ­ത്ത എ­നി­ക്കു് ഹർ­ഷോ­ന്മാ­ദ­മു­ണ്ടാ­യി. എ­ന്താ­ണു് അതിനു കാരണം? ഇ­ന്ത്യ­യും പാ­കി­സ്ഥാ­നും പ­ര­സ്പ­രം സ്നേ­ഹ­ത്തോ­ടെ ക­ഴി­യ­ണ­മെ­ന്നു് ഉ­ദ്ബോ­ധി­പ്പി­ച്ച ഫൈ­സി­നോ­ടു­ള്ള സ്നേ­ഹം കൊ­ണ്ടാ­ണോ എ­നി­ക്കി­തു് ആ­ഹ്ലാ­ദ­മു­ള­വാ­ക്കി­യ­തു? അല്ല. ഇ­ന്ത്യ­യും പാ­കി­സ്ഥാ­നും ത­മ്മി­ലു­ള്ള ശ­ത്രു­ത പ­ര­കോ­ടി­യി­ലെ­ത്തി­യി­രു­ന്ന കാ­ല­യ­ള­വിൽ ഗാ­ന്ധി­ജി യുടെ ശ­വ­സം­സ്ക്കാ­ര­ച്ച­ട­ങ്ങിൽ പ­ങ്കെ­ടു­ക്കാൻ ലാ­ഹോ­റിൽ നി­ന്നു് ഇ­ന്ത്യ­യി­ലേ­ക്കു ‘പറന്ന’ ക­വി­യോ­ടു­ള്ള അതിരു കടന്ന സ്നേ­ഹം കൊ­ണ്ടാ­ണോ എ­നി­ക്കു് ആ വി­കാ­ര­മു­ണ്ടാ­യ­തു? അല്ല.

images/FaizAhmedFaiz.jpg
ഫൈസ് അ­ഹ­മ്മ­ദ് ഫൈസ്

ഇ­ന്ത്യ­യെ നി­ന്ദി­ക്കു­ന്ന വി­ദേ­ശ­ത്തെ കവി പ്ര­തി­ഭാ­ശാ­ലി­യാ­ണെ­ങ്കിൽ ഞാൻ ആ കവിയെ ക­വി­യെ­ന്ന നി­ല­യിൽ ബ­ഹു­മാ­നി­ക്കാൻ സ­ന്ന­ദ്ധ­നാ­ണു്. ഗാ­ന്ധി­ജി­യെ അ­തി­ശ­യി­ച്ച വേ­റോ­രു ലോ­ക­നേ­താ­വി­ല്ലെ­ന്നു വി­ശ്വ­സി­ച്ചു് അ­ദ്ദേ­ഹ­ത്തെ­ക്കു­റി­ച്ചു­ള്ള ഓർ­മ്മ­യു­ടെ മുൻ­പിൽ എ­പ്പോ­ഴും ത­ല­കു­നി­ച്ചു നി­ല്ക്കു­ന്ന ഞാൻ അ­ദ്ദേ­ഹ­ത്തെ നി­ന്ദി­ക്കു­ന്ന­വൻ സർ­ഗ്ഗാ­ത്മ­ക ര­ച­ന­യു­ടെ അ­ധി­ത്യ­ക­യിൽ നി­ല്ക്കു­ന്ന­വ­നാ­ണെ­ങ്കിൽ ആ വ്യ­ക്തി­യെ സർ­ഗ്ഗാ­ത്മ­ക വൈ­ദ­ഗ്ദ്ധ്യ­ത്തി­ന്റെ പേരിൽ മാ­നി­ക്കാൻ മ­ന­സ്സു­ള്ള­വ­നാ­ണു്. അ­തി­നാൽ ഫൈ­സി­ന്റെ വരികൾ വാ­യി­ച്ചു പു­ള­ക­പ്ര­സ­ര­മ­നു­ഭ­വി­ച്ച­തു് മറ്റു ഹേ­തു­ക്ക­ളാ­ലാ­ണെ­ന്ന­തു് സ്പ­ഷ്ടം. ആ കാ­ര­ണ­ങ്ങ­ളി­ലൊ­ന്നു് ഭാ­വാ­ത്മ­ക­ത­ത­ന്നെ. പ്ര­ചാ­ര­ണ­പ­ര­ങ്ങ­ളാ­യ ആ­ശ­യ­ങ്ങ­ളെ­പ്പോ­ലും ഭാ­വാ­ത്മ­ക­ത­യിൽ ആ­മ­ജ്ജ­നം ചെ­യ്യി­ച്ചാൽ സ­ഹൃ­ദ­യൻ ര­സി­ക്കും.

Stars in the sky are scattered

like silvery powder,

Lamps in the windows are

sleepily fading,

Asleep in the road, weary of

waiting for walkers,

Indifferent dust has

covered in silence the tracks

Put out the light, pour out the

wine from the glasses,

Lock up the vigilant door.

For tonight he will not come to you!

ഈ കാ­വ്യ­ത്തി­ലും ശു­ദ്ധ­മാ­യ ഭാ­വാ­ത്മ­ക­ത്വ­മാ­ണു­ള്ള­തു്. മു­ക­ളിൽ ഭാ­ഷാ­ന്ത­രീ­ക­ര­ണം ചെ­യ്തു ചേർ­ത്ത കാ­വ്യ­ത്തി­ന്റെ ഭാ­വാ­ത്മ­ക­ത അ­തേ­യ­ള­വിൽ ഇ­വി­ടെ­യും പ്ര­ക­ട­മാ­കു­ന്നു. ഭാ­വ­ത്തെ ധി­ഷ­ണാ­പ­ര­മാ­ക്കു­മ്പോ­ഴാ­ണു് പ്ര­ചാ­ര­ണാം­ശ­മുൾ­ക്കൊ­ള്ളു­ന്ന ക­വി­ത­യും അ­തി­ല്ലാ­ത്ത ക­വി­ത­യും ഒ­രു­പോ­ലെ പ­രാ­ജ­യ­പ്പെ­ടു­ന്ന­തു്.

ഒ­രി­ക്കൽ സൂർ­ക്കോ­വ് എന്ന റഷ്യൻ കവി ഫൈ­സി­നോ­ടു ചോ­ദി­ച്ചു:

ഫൈസ്, സ­മീ­പ­ഭാ­വി­യിൽ താ­ങ്കൾ എ­ന്തെ­ല്ലാം ന­ട­ത്താൻ ഉ­ദ്ദേ­ശി­ക്കു­ന്നു?

അ­ഗാ­ധ­ത­യി­ലു­ള്ള ദുഃ­ഖ­ത്തി­ന്റെ പ്ര­ച്ഛ­ന്ന­മാ­യ തി­ള­ക്ക­ത്തോ­ടെ ഇ­രു­ണ്ട ക­ണ്ണു­കൾ­കൊ­ണ്ടു സുർ­ക്കോ­വി­നെ നോ­ക്കി അ­ദ്ദേ­ഹം പ­റ­ഞ്ഞു:

ഞാൻ ല­ണ്ട­നി­ലേ­ക്കു പോകും… എ­ന്നി­ട്ടു് ക­റാ­ച്ചി­യി­ലേ­ക്കു്, ലാ­ഹോ­റി­ലേ­ക്കു്, എന്റെ ജ­ന്മ­ഭൂ­മി­യി­ലേ­ക്കു പോകും.

… …

“പക്ഷേ, അതു സു­നി­ശ്ചി­ത­മാ­യ കാ­രാ­ഗൃ­ഹ­വാ­സ­മാ­യി­രി­ക്കി­ല്ലേ?” എന്നു സുർ­ക്കോ­വി­ന്റെ ചോ­ദ്യം.

“ആ­യി­രി­ക്കാം… ഒരു മ­ഹ­നീ­യ­മാ­യ കാ­ര്യ­ത്തി­നു വേ­ണ്ടി ത­ട­വ­റ­യിൽ പോ­കേ­ണ്ട­താ­യി വ­ന്നാൽ പോ­ക­ണ­മ­ല്ലോ.” എന്നു ഫൈ­സി­ന്റെ മ­റു­പ­ടി.

ഫൈ­സി­ന്റെ ഈ പ്ര­ശാ­ന്ത­ത സൂർ­ക്കോ­വി­ന്റെ അ­ന്ത­രം­ഗ­ത്തി­ന്റെ അഗാധത വരെ പ്ര­ക­മ്പ­ന­മു­ള­വാ­ക്കി. അ­ദ്ദേ­ഹ­ത്തി­ന്റെ വി­ശ്വാ­സം—അതു് മ­ര­ണ­ത്തി­നോ­ടു­ള്ള സാ­മീ­പ്യം കൊ­ണ്ടും യാ­ത­ന­കൊ­ണ്ടും ഉ­ണ്ടാ­യ­താ­ണു്. അതും സൂർ­ക്കോ­വി­ന്റെ ആ­ത്മാ­വി­നെ പി­ടി­ച്ചു­കു­ലു­ക്കി. ഫൈസ് പാ­കി­സ്ഥാ­നി­ലേ­ക്കു ‘പ­റ­ന്നു’. ത­ട­വ­റ­യ്ക്കു­ള്ളി­ലാ­വു­ക­യും ചെ­യ്തു.

നി­രീ­ക്ഷ­ണ­ങ്ങൾ
  1. ശ­മീ­വൃ­ക്ഷ­ത്തി­ന്റെ ക­ടി­ച്ചാൽ പൊ­ട്ടാ­ത്ത ലാ­റ്റിൻ പേരു് Prosopis spicigera എ­ന്നാ­ണു്. Mimosa suma എ­ന്നാ­ണു പേ­രെ­ന്നു മറ്റു ചിലർ. കട്ടി വ­ള­രെ­ക്കൂ­ടി­യ ആ മ­ര­ത്തി­ന­ക­ത്തു് തീ­യു­ണ്ടു പോലും. ശ­മീ­വൃ­ക്ഷ­ത്തി­ന്റെ ക­ഷ­ണ­ത്തി­നു് അ­ര­ണി­യെ­ന്നു പേരു്. ര­ണ്ടു് അ­ര­ണി­ഖ­ണ്ഡ­ങ്ങൾ കൂ­ട്ടി­യു­ര­ച്ചാൽ തീ­യു­ണ്ടാ­കും. ഒ­ര­ര­ണി­ക്കു് ഉ­ത്ത­രാ­ര­ണി­യെ­ന്നും ര­ണ്ടാ­മ­ത്തേ­തി­നു് അ­ധ­രാ­ര­ണി എ­ന്നും വെ­വ്വേ­റെ നാ­മ­ങ്ങ­ളു­ണ്ടു്. പു­രു­ര­വ­സ്സു് പ്രാ­ക്ത­നാ­ഗ്നി­യു­ണ്ടാ­ക്കി­യ­തു് രണ്ടു മു­ട്ടി­കൾ ചേർ­ത്തു­ര­ച്ചാ­ണെ­ന്നു പു­രാ­ണം പ­റ­യു­ന്നു. ശ്ര­മീ­മി­വാ­ഭ്യ­ന്ത­ര­ലീ­ന­പാ­വ­കാം—ആ­ഭ്യ­ന്ത­ര­ലീ­ന പാ­വ­കാം ശമീം ഇവ എ­ന്നു് അ­ന്വ­യം. അ­ക­ത്തു് അഗ്നി ല­യി­ച്ചി­രി­ക്കു­ന്ന ശമി എ­ന്ന­പോ­ലെ എ­ന്നു് അർ­ത്ഥം—കാ­ളി­ദാ­സൻ ‘ര­ഘു­വം­ശ’ത്തിൽ—(മൂ­ന്നാം സർ­ഗ്ഗം). ഞാൻ ആ­ലോ­ചി­ക്കു­ക­യാ­ണു്, അ­ര­ണി­ഖ­ണ്ഡ­ങ്ങൾ ചേർ­ത്തു­ര­ച്ചു തീ­യു­ണ്ടാ­ക്കി അതിനെ (അ­ഗ്നി­യെ) വർ­ദ്ധി­പ്പി­ച്ചു് ഒരു വലിയ ശ­മി­വൃ­ക്ഷ­ത്തെ അ­തി­ലേ­ക്കി­ട്ടാ­ലോ? ഏ­താ­നും സ­മ­യം­കൊ­ണ്ടു് ആ വൃ­ക്ഷം ചാ­മ്പ­ലാ­യി മാറും. മ­ര­ത്തി­ന്റെ ഉ­ള്ളിൽ മ­റ­ഞ്ഞി­രി­ക്കു­ന്ന ശ­ക്തി­വി­ശേ­ഷം­ത­ന്നെ അതിനെ ന­ശി­പ്പി­ക്കു­ന്നു. ഏതു വ­സ്തു­വി­ലും എ­ന്ന­ല്ല ഏതു പ്ര­തി­ഭാ­സ­ത്തി­ലും അതിനെ എ­തിർ­ക്കു­ന്ന ശ­ക്തി­വി­ശേ­ഷം അ­ട­ങ്ങി­യി­രി­ക്കു­ന്നു­വെ­ന്ന നവീന സി­ദ്ധാ­ന്തം ഇ­വി­ടെ­യും ശ­രി­ത­ന്നെ. പ്രാ­ചീ­ന ക­ല­യെ­ന്ന ശ­മി­വൃ­ക്ഷ­ത്തിൽ­നി­ന്നു മു­ട്ടി­ക­ളെ­ടു­ത്തു ത­മ്മി­ലു­ര­ച്ചാ­ണു് ഇ­പ്പോ­ഴു­ള്ള­വർ നവീന ക­ല­യെ­ന്ന അ­ഗ്നി­യു­ണ്ടാ­ക്കി­യ­തു്. അ­തു­പ­യോ­ഗി­ച്ചു് അവർ വൃ­ക്ഷ­ത്തെ­ത്ത­ന്നെ ഭ­സ്മീ­ക­രി­ച്ചു ക­ള­ഞ്ഞു. എ­ന്നാൽ വൃ­ക്ഷം ചാ­മ്പ­ലാ­കു­ന്ന­തോ­ടൊ­പ്പം അ­ഗ്നി­യും കെ­ട്ട­ട­ങ്ങു­മെ­ന്ന ത­ത്ത്വം അവർ ഓർ­മ്മി­ക്കു­ന്നി­ല്ല.
  2. അങ്ങു വ­ട­ക്കേ­യി­ന്ത്യ­യി­ലെ ഒ­രാ­ശു­പ­ത്രി. ഭാ­ര്യ­യും ഭർ­ത്താ­വും അവിടെ ഡോ­ക്ടർ­മാർ. ഭാര്യ സീ­നി­യർ ഡോ­ക്ട­റാ­യ­തു കൊ­ണ്ടു് അ­വർ­ക്കാ­യി­രു­ന്നു ഭ­ര­ണ­കാ­ര്യം. അവർ ര­ണ്ടു­പേ­രും മ­റ്റു­ള്ള ഡോ­ക്ടർ­മാ­രും ഇ­രി­ക്കു­ന്ന മു­റി­യിൽ­ച്ചെ­ന്നു് ഞാൻ ഒരു പെൺ­കു­ഞ്ഞി­ന്റെ രോ­ഗ­ല­ക്ഷ­ണ­ങ്ങൾ ലേഡി ഡോ­ക്ട­റോ­ടു പ­റ­യു­ക­യാ­യി­രു­ന്നു. അ­പ്പോൾ അ­വ­രു­ടെ ഭർ­ത്താ­വു് ഒ­ര­ട്ട­ഹാ­സം ന­ട­ത്തി എന്റെ നേർ­ക്കു്. Don’t shout. ഞാൻ അത്ര ഉ­റ­ക്കെ­യൊ­ന്നു­മ­ല്ല സം­സാ­രി­ച്ച­തു്. എ­ങ്കി­ലും സർ­വീ­സിൽ ഭാ­ര്യ­യേ­ക്കാൾ ജൂ­നി­യ­റാ­യി­പ്പോ­യ ഡോ­ക്ടർ­ക്കു് അ­വ­രു­ടെ മുൻ­പിൽ­വ­ച്ചു് എ­ന്നെ­യൊ­ന്നു ‘കൊ­ച്ചാ­ക്കേ­ണ്ട­തു്’ മ­ന­സ്സി­നെ­സ്സം­ബ­ന്ധി­ച്ച ആ­വ­ശ്യ­ക­ത­യാ­യി­രു­ന്നു. ആ തെ­മ്മാ­ടി­യു­ടെ ചെ­കി­ട്ട­ത്തു് ഒന്നു കൊ­ടു­ക്ക­ണ­മെ­ന്നു­ണ്ടാ­യി­രു­ന്നു എ­നി­ക്കു്. എ­ങ്കി­ലും ഗോ­സാ­യി­ഭാ­ഷ സം­സാ­രി­ക്കു­ന്ന­വ­രു­ടെ ആ­ധി­ക്യ­വും മ­ല­യാ­ളി­ക­ളു­ടെ വൈരള ്യവും മ­ദ്യ­പ­നാ­യ ആ ഡോ­ക്ട­റു­ടെ ആ­രോ­ഗ്യ­വും എന്റെ ആ­രോ­ഗ്യ­ക്കു­റ­വും­കൊ­ണ്ടു് ആ ആ­ഗ്ര­ഹം അ­ട­ക്കി­വ­യ്ക്കേ­ണ്ട­താ­യി വന്നു. കു­ഞ്ഞി­നെ­യും­കൊ­ണ്ടു് റോ­ഡി­ലേ­ക്കു പോ­ന്ന­പ്പോൾ ഞാൻ ആ­ത്മ­പ­രി­ശോ­ധ­ന ന­ട­ത്തി. ഞാൻ അയാൾ പ­റ­ഞ്ഞ­തു­പോ­ലെ ‘ഷൗ­ട്ട്’ ചെ­യ്തോ? ഇല്ല. ഷൗ­ട്ട് ചെ­യ്തെ­ങ്കിൽ തെ­റ്റു്. ഈ സം­ഭ­വ­ത്തി­നു­ശേ­ഷ­മാ­ണു്, എ­വി­ടെ­നി­ന്നു് അ­ലർ­ച്ച­യു­ണ്ടാ­യാ­ലും എ­നി­ക്ക­തു സ­ഹി­ക്കാൻ ക­ഴി­യു­മാ­യി­രു­ന്നി­ല്ല. ഇ­പ്പോ­ഴും ക­ഴി­യി­ല്ല. നവീന ചി­ത്ര­ക­ല പ­തി­ഞ്ഞ ശ­ബ്ദ­ത്തി­ല­ല്ല സം­സാ­രി­ക്കു­ന്ന­തു്. അതു് എ­പ്പോ­ഴും ഷൗ­ട്ടി­ങ് ന­ട­ത്തു­ന്നു. ന­മ്മു­ടെ ചില ക­വി­കൾ­ക്കു് ഷൗ­ട്ടി­ങ്ങ­ല്ലാ­തെ വേ­റൊ­ന്നു­മി­ല്ല. ഷൗ­ട്ടി­ങ്ങി­നെ ആ­ദ­രി­ക്കു­ന്ന കാ­ല­മെ­ന്ന­ല്ലാ­തെ എന്തു പ­റ­യാ­നാ­ണു്?

പ്രാ­ചീ­ന ക­ല­യെ­ന്ന ശ­മീ­വൃ­ക്ഷ­ത്തിൽ­നി­ന്നു മു­ട്ടി­ക­ളെ­ടു­ത്തു ത­മ്മി­ലു­ര­ച്ചാ­ണു് ഇ­പ്പോ­ഴു­ള്ള­വർ നവീന ക­ല­യെ­ന്ന അ­ഗ്നി­യു­ണ്ടാ­ക്കി­യ­തു്. അ­തു­പ­യോ­ഗി­ച്ചു് അവർ വൃ­ക്ഷ­ത്തെ­ത്ത­ന്നെ ഭ­സ്മീ­ക­രി­ച്ചു ക­ള­ഞ്ഞു. എ­ന്നാൽ വൃ­ക്ഷം ചാ­മ്പ­ലാ­ക്കു­ന്ന­തോ­ടൊ­പ്പം അ­ഗ്നി­യും കെ­ട്ട­ട­ങ്ങു­മെ­ന്ന ത­ത്ത്വം അവർ ഓർ­മ്മി­ക്കു­ന്നി­ല്ല.

അ­നു­ഗൃ­ഹീ­ത­രാ­യ ക­വി­ക­ളും ചി­ത്ര­കാ­ര­ന്മാ­രും അ­ലർ­ച്ച­യെ­യും ആ­ക്ര­ന്ദ­ന­ത്തെ­യും കാ­വ്യ­മോ ചി­ത്ര­മോ ആയി ആ­വി­ഷ്ക­രി­ച്ചാ­ലും അതു് വി­ശ്രാ­ന്തി­യേ ഉ­ള­വാ­ക്കൂ സ­ഹൃ­ദ­യ­നു്. അതിനു തെ­ളി­വു വേ­ണ­മെ­ങ്കിൽ എ­ക്സ്പ്രെ­ഷ­നി­സ­ത്തി­ന്റെ ഉ­ദ്ഘോ­ഷ­ക­നാ­യ മു­ങ്ക് (Edvard Munch, 1863–1944. Norwegian Painter) വരച്ച The Scream എന്ന ചി­ത്രം നോ­ക്കി­യാൽ മതി. (ചി­ത്ര­ത്തി­ന്റെ ത­നി­പ്പ­കർ­പ്പു് എന്നേ ഉ­ദ്ദേ­ശി­ക്കു­ന്നു­ള്ളു.)

images/TheScream.jpg

മൂ­ങ്ക് എഴുതി: “ഒരു സാ­യാ­ഹ്ന­ത്തിൽ ഞാൻ ഒരു പാ­ത­യി­ലൂ­ടെ ന­ട­ക്കു­ക­യാ­യി­രു­ന്നു. എ­നി­ക്കു ക്ഷീ­ണം. രോ­ഗ­മെ­ന്നു തോ­ന്നൽ. സൂ­ര്യൻ അ­സ്ത­മി­ക്കു­ക­യാ­യി­രു­ന്നു. മേ­ഘ­ങ്ങൾ­ക്കു ചോ­ര­ച്ചു­വ­പ്പു്. പ്ര­കൃ­തി­യി­ലൂ­ടെ ഒ­രാ­ക്ര­ന്ദ­നം ക­ട­ന്നു­പോ­കു­ന്നു­വെ­ന്നു് എ­നി­ക്കു തോ­ന്നി. ഞാൻ ആ നി­ല­വി­ളി കേ­ട്ടെ­ന്നു തോ­ന്നൽ. ഞാൻ ഈ ചി­ത്രം വ­ര­ച്ചു. മേ­ഘ­ങ്ങ­ളെ ചോ­ര­യാ­യി­ത്ത­ന്നെ പെ­യി­ന്റ് ചെ­യ്തു. ചായം നി­ല­വി­ളി­ച്ചു”. ക­ണ്ണു­കൾ മി­ഴി­ച്ചു്, കാ­തു­കൾ കൈ­കൾ­കൊ­ണ്ടു പൊ­ത്തി. നാ­സാ­ര­ന്ധ്ര­ങ്ങൾ വി­ടർ­ത്തി. വായ് തു­റ­ക്കാ­വു­ന്നി­ട­ത്തോ­ളം തു­റ­ന്നു് ഒരു വ്യ­ക്തി താ­ഴെ­യി­രു­ന്നു. നി­ല­വി­ളി­ക്കു­ക­യാ­ണു്. നിത്യ ജീ­വി­ത­ത്തി­ലെ ആ­ക്ര­ന്ദ­നം കാ­ത­ട­പ്പി­ക്കും. പക്ഷേ, ഈ നി­ല­വി­ളി അ­നു­ധ്യാ­ന­ത്തി­ന്റെ മ­ണ്ഡ­ല­ത്തി­ലേ­ക്കു ന­മ്മ­ളെ ന­യി­ക്കു­ന്നു. ഇതാണു കല.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: പണ്ടു മു­ക്കാ­ലി­യിൽ കെ­ട്ടി അ­ടി­കൊ­ടു­ത്തി­രു­ന്നു കു­റ്റം ചെ­യ്യു­ന്ന­വ­നു്. ഇ­ന്നു് ആ ശി­ക്ഷ­യി­ല്ലാ­ത്ത­തു് തന്റെ ഭാ­ഗ്യം അല്ലേ?

ഉ­ത്ത­രം: മു­ക്കാ­ലി­യിൽ കെ­ട്ടി മു­തു­ക­ടി­ച്ചു­പൊ­ളി­ക്കു­ന്ന ശിക്ഷ ഇ­ന്നും ചില രാ­ജ്യ­ങ്ങ­ളി­ലു­ണ്ടു്. ആ ശി­ക്ഷ­യെ­ക്കാൾ പ­തി­ന്മ­ട­ങ്ങ് അ­സ­ഹ­നീ­യ­മാ­ണു് മ­ല­യാ­ള­ത്തി­ലു­ണ്ടാ­കു­ന്ന ചെ­റു­ക­ഥ­കൾ വാ­യി­ക്കു­ക എ­ന്ന­തു്. ഈ ആ­ഴ്ച­ത്തെ മാ­തൃ­ഭൂ­മി വാ­രി­ക­യിൽ രണ്ടു ചെ­റു­ക­ഥ­ക­ളു­ണ്ടു് (ലക്കം 5). ര­ണ്ടും മു­തു­കു പൊ­ളി­ക്കു­ന്ന അ­ടി­യെ­ക്കാൾ ദു­സ്സ­ഹ­മാ­ണു്.

ചോ­ദ്യം: ച­ന്ദ്രൻ ഉ­ദി­ക്കു­ന്ന­തും അ­സ്ത­മി­ക്കു­ന്ന­തും എ­ന്തു­കൊ­ണ്ടു്?

ഉ­ത്ത­രം: സു­ന്ദ­രി­മാർ കൊ­തി­ക്കു­ന്ന­തു­കൊ­ണ്ടു് ച­ന്ദ്രൻ ഉ­ദി­ക്കു­ന്നു. നി­ങ്ങ­ളെ­പ്പോ­ലെ­യു­ള്ള കാ­മു­ക­ന്മാ­രു­ടെ ഗോ­ഷ്ടി­കൾ ച­ന്ദ്ര­നെ അ­സ്ത­മി­പ്പി­ച്ചു ക­ള­യു­ന്നു.

ചോ­ദ്യം: ‘ജനനീ ജ­ന്മ­ഭൂ­മി­ശ്ച സ്വർ­ഗ്ഗാ­ദ­പി ഗ­രീ­യ­സി’ ഇതു ചൊ­ല്ലോ അതോ വല്ല പു­സ്ത­ക­ത്തി­ലു­മു­ള്ള­തോ?

ഉ­ത്ത­രം: നോ­ക്കി­യാ­ലേ ഉ­റ­പ്പി­ച്ചു പറയാൻ പറ്റൂ. ‘അപി സ്വർ­ണ്ണ­മ­യീ ലങ്കാ ന മേ ല­ക്ഷ്മ­ണ രോചതേ ജനനീ ജ­ന്മ­ഭൂ­മി­ശ്ച സ്വർ­ഗ്ഗാ­ദ­പി ഗ­രീ­യ­സി’ എ­ന്നു് ശ്രീ­രാ­മൻ ല­ക്ഷ്മ­ണ­നോ­ടു പ­റ­ഞ്ഞു എ­ന്നാ­ണു് ഓർമ്മ (വാ­ല്മീ­കി രാ­മാ­യ­ണം). അതോ വി­ഭീ­ഷ­ണ­നോ­ടു ശ്രീ­രാ­മൻ പ­റ­ഞ്ഞ­തോ? നോ­ക്കി­പ്പ­റ­യാം.

ചോ­ദ്യം: നി­ങ്ങ­ളു­ടെ ചെ­റു­പ്പ­കാ­ല­ത്തെ സ്ത്രീ­ക­ളും ഇ­പ്പോ­ഴ­ത്തെ സ്ത്രീ­ക­ളും ത­മ്മിൽ വ്യ­ത്യാ­സ­മു­ണ്ടോ?

ഉ­ത്ത­രം: എന്റെ ചെ­റു­പ്പ­കാ­ല­ത്തു് പു­രു­ഷ­ന്മാർ നി­യ­മ­ങ്ങ­ളു­ണ്ടാ­ക്കി­യി­രു­ന്നു. സ്ത്രീ­കൾ അവ അ­നു­സ­രി­ച്ചു. ഇന്നു സ്ത്രീ­കൾ നി­യ­മ­ങ്ങൾ നിർ­മ്മി­ക്കു­ന്നു. പു­രു­ഷ­ന്മാർ അ­നു­സ­രി­ക്കു­ന്നു.

ചോ­ദ്യം: നാ­യ­ര­ല്ലേ നി­ങ്ങൾ? ച­ട്ട­മ്പി­സ്വാ­മി­കൾ നിർ­മ്മി­ച്ച നി­യ­മ­ങ്ങൾ നി­ങ്ങ­ളും നി­ങ്ങ­ളു­ടെ വർ­ഗ്ഗ­ക്കാ­രും പ­രി­പാ­ലി­ക്കു­ന്നോ?

ഉ­ത്ത­രം: ച­ട്ട­മ്പി­സ്വാ­മി­ക­ളു­ടെ ഉ­പ­ദേ­ശ­ങ്ങൾ ലം­ഘി­ക്കു­ന്ന­വ­രാ­ണു് നാ­യ­ന്മാർ. വർ­ഗ്ഗീ­യ­സ്വ­ഭാ­വ­മു­ള്ള ചോ­ദ്യ­ങ്ങൾ ഇനി ചോ­ദി­ക്ക­രു­തു്.

ചോ­ദ്യം: ച­ന്ദ്ര­ന്റെ ത­ല­സ്ഥാ­ന­മേ­തു?

ഉ­ത്ത­രം: ത­ല­സ്ഥാ­ന­ത്തു് ചി­കി­ത്സ വേ­ണ്ട­വർ ഇ­ത്ത­രം ചോ­ദ്യ­ങ്ങൾ ചോ­ദി­ക്കും. ഡോ­ക്ടർ എം. ആർ. ആർ. മേ­നോ­നോ­ടു ചോ­ദി­ക്കൂ. അ­ദ്ദേ­ഹം ഉ­ത്ത­രം തരും.

ചോ­ദ്യം: ചി­രി­യെ­ന്നാൽ എ­ന്താ­ണു സാറേ?

ഉ­ത്ത­രം: തി­ര­ക്കു­ള്ള ബ­സ്സിൽ ക­യ­റാ­നാ­യി സു­ന്ദ­രി ക­ണ്ട­ക്ടർ­ക്കു നേരേ പ്ര­യോ­ഗി­ക്കു­ന്ന ബ്ര­ഹ്മാ­സ്ത്രം.

ഹാ­സ്യ­മി­ല്ലാ­ത്ത ചിരി
images/LeoTolstoyBarefoot.jpg
റ്റോൾ­സ്റ്റോ­യി

‘ഗ്രെ­യ്റ്റ്’ എന്ന വി­ശേ­ഷ­ണം ഒരു സം­ശ­യ­വും ഇ­ല്ലാ­തെ ന­ല്കാ­വു­ന്ന നീ­ണ്ട­ക­ഥ­യാ­ണു് റ്റോൾ­സ്റ്റോ­യി യുടെ ‘ഫാദർ സർ­ജി­യ­സ് ’. ഒരു സൈ­നി­കോ­ദ്യോ­ഗ­സ്ഥൻ ഒരു സു­ന്ദ­രി­യെ വി­വാ­ഹം ക­ഴി­ക്കാൻ തീ­രു­മാ­നി­ച്ചു. പക്ഷേ, ബു­ദ്ധി­ശൂ­ന്യ­യാ­യ അവൾ ത­നി­ക്കു സാർ­ച്ച­ക്ര­വർ­ത്തി­യോ­ടു് പണ്ടു ലൈം­ഗി­ക­ബ­ന്ധ­മു­ണ്ടാ­യി­രു­ന്നു­വെ­ന്നു് അയാളെ അ­റി­യി­ച്ചു. ആ സ­ത്യ­സ­ന്ധ­ത­യെ അം­ഗീ­ക­രി­ച്ചു് അവളെ ക­ല്യാ­ണം ക­ഴി­ക്കു­ന്ന­തി­നു പകരം അയാൾ ഫാദർ സർ­ജി­യ­സാ­യി സ­ന്ന്യാ­സി­മ­ഠ­ത്തിൽ ചേ­രു­ക­യാ­ണു­ണ്ടാ­യ­തു്. ദി­വ്യ­ത്വ­ത്തി­നു പേ­രു­കേ­ട്ട ആ ഫാ­ദ­റി­നെ വ­ശീ­ക­രി­ച്ചു വീ­ഴ്ത്താ­മെ­ന്നു പ­ന്ത­യം കെ­ട്ടി വേ­റൊ­രു സു­ന്ദ­രി­യാ­യ തരുണി അ­ദ്ദേ­ഹം അ­പ്പോൾ താ­മ­സി­ക്കു­ന്ന ഗൃ­ഹ­ത്തി­ലെ­ത്തി. കു­ടു­ക്കി­ടാ­തെ മാറു കാ­ണി­ച്ചും അ­ദ്ദേ­ഹ­ത്തെ സ്പർ­ശി­ച്ചും ഹൃ­ദ്യ­മാ­യി ചി­രി­ച്ചും അവൾ അ­ദ്ദേ­ഹ­ത്തെ വ്യ­ഭി­ച­രി­പ്പി­ക്കാൻ നോ­ക്കി. താൻ വീ­ഴു­മെ­ന്നു് തീർ­ച്ച­യാ­യ­പ്പോൾ സർ­ജീ­യ­സ് വെ­ട്ടു­ക­ത്തി­യെ­ടു­ത്തു് വി­ര­ലിൽ ആ­ഞ്ഞു­വെ­ട്ടി. ചോ­ര­പു­ര­ണ്ട ആ വിരൽ അ­വ­ളു­ടെ മുൻ­പിൽ വ­ന്നു­വീ­ണു. യു­വ­തി­യ­ങ്ങു തി­രി­ച്ചു പോ­കു­ക­യും ചെ­യ്തു. പക്ഷേ, പി­ന്നീ­ടു്, ബു­ദ്ധി­ശൂ­ന്യ­യാ­യ മ­റ്റൊ­രു പെ­ണ്ണി­നു് അ­ദ്ദേ­ഹം വി­ധേ­യ­നാ­യി. അതോടെ സ­ന്ന്യാ­സി­യു­ടെ വ­സ്ത്ര­ങ്ങൾ അ­ഴി­ച്ചു­മാ­റ്റി സാ­ധാ­ര­ണ­ക്കാ­ര­ന്റെ വ­സ്ത്ര­ങ്ങൾ ധ­രി­ച്ചു് അ­ദ്ദേ­ഹം പാർ­പ്പി­ട­ത്തിൽ­നി­ന്നി­റ­ങ്ങി ന­ട­ന്നു. അ­ല­ഞ്ഞു­തി­രി­യു­ന്ന­തി­നു ശിക്ഷ കി­ട്ടി­യ അ­ദ്ദേ­ഹം സൈ­ബീ­രി­യ­യി­ലെ­ത്തി കു­ഞ്ഞു­ങ്ങ­ളെ പ­ഠി­പ്പി­ച്ചു­കൊ­ണ്ടു ജീ­വി­തം ന­യി­ച്ചു. എല്ലാ വി­ധ­ത്തി­ലും മ­ഹ­ത്ത്വ­മാർ­ന്ന ഇ­ക്ക­ഥ­യിൽ അ­ദ്ദേ­ഹ­ത്തെ വ­ശീ­ക­രി­ക്കാൻ ചെന്ന ആ­ദ്യ­ത്തെ യുവതി ചി­രി­ച്ച­തി­ന്റെ വർ­ണ്ണ­ന­യു­ണ്ടു്. സ്ത്രീ­യു­ടെ ചിരി പു­രു­ഷ­നെ എ­ങ്ങ­നെ ചലനം കൊ­ള്ളി­ക്കു­മെ­ന്നു് പു­രു­ഷ­ന­റി­യാ­മെ­ന്നു റ്റോൾ­സ്റ്റോ­യി അവിടെ പ­റ­യു­ന്നു­ണ്ടു്. അതു് വ­ശീ­ക­ര­ണ­ത്തി­ന്റേ­യും പ്ര­ലോ­ഭി­പ്പി­ക്ക­ലി­ന്റേ­യും ചി­രി­യാ­ണു്. ആ ചി­രി­യു­ടെ പ്ര­ഭ­വ­കേ­ന്ദ്രം സെ­ക്സാ­ണു്. അതു വിജയം വ­രി­ക്കും.

അ­നു­ഗൃ­ഹീ­ത­രാ­യ ക­വി­ക­ളും ചി­ത്ര­കാ­ര­ന്മാ­രും അ­ലർ­ച്ച­യെ­യും ആ­ക്ര­ന്ദ­ന­ത്തെ­യും കാ­വ്യ­മോ ചി­ത്ര­മോ ആയി ആ­വി­ഷ്ക­രി­ച്ചാ­ലും അതു വി­ശ്രാ­ന്തി­യേ ഉ­ള­വാ­ക്കൂ സ­ഹൃ­ദ­യ­നു്. അതിനു തെ­ളി­വു വേ­ണ­മെ­ങ്കിൽ എ­ക്സ്പ്രെ­ഷ­നി­സ­ത്തി­ന്റെ ഉ­ദ്ഘോ­ഷ­ക­നാ­യ മു­ങ്ക് (Edward Munch, 1863–1944. Norwegian Painter) വരച്ച The Scream എന്ന ചി­ത്രം നോ­ക്കി­യാൽ മതി. (ചി­ത്ര­ത്തി­ന്റെ ത­നി­പ്പ­കർ­പ്പു് എന്നേ ഉ­ദ്ദേ­ശി­ക്കു­ന്നു­ള്ളു.)

ഓ­ടു­ന്ന ബ­സ്സി­ന്റെ മുൻ­പിൽ സ്ത്രീ ‘എ­ടു­ത്തു’ ചാ­ടു­ന്നു. ഡ്രൈ­വർ വാഹനം നി­റു­ത്തു­ന്നു. ര­ക്ഷ­പ്പെ­ട്ട സ്ത്രീ തെ­റ്റു­പ­റ്റി­യെ­ന്നു ഭാ­വി­ക്കാ­തെ ചി­രി­ച്ചു­കൊ­ണ്ടു റോ­ഡി­ന്റെ മ­റു­ഭാ­ഗ­ത്തേ­ക്കു മെ­ല്ലെ പോ­കു­ന്നു. ബസ്സ് കാ­ത്തു­നി­ല്ക്കു­ന്ന സ്ത്രീ അതു നി­റു­ത്താൻ കൈ­കാ­ണി­ച്ചു­വെ­ന്നി­രി­ക്ക­ട്ടെ. ഡ്രൈ­വർ നി­റു­ത്താ­തെ പോയാൽ അവൾ ചി­രി­ക്കു­ക­യേ­യു­ള്ളൂ. പു­രു­ഷ­നെ­പ്പോ­ലെ കോ­പി­ക്കു­ക­യി­ല്ല. ഒ­ര­ള­വിൽ ഈ രണ്ടു ചി­രി­കൾ­ക്കും മാ­പ്പു­കൊ­ടു­ക്കാം. മൂ­ഢ­ത­യെ മ­റ­യ്ക്കാ­നു­ള്ള മാം­സ­പേ­ശി­ക­ളു­ടെ വ­ക്രീ­ക­ര­ണ­മാ­ണ­ല്ലോ അവ. എ­ന്നാൽ അ­ന്യ­രോ­ടു സം­സാ­രി­ക്കു­മ്പോൾ ഒരു ഹേ­തു­വു­മി­ല്ലാ­തെ ഒരു മി­നി­റ്റിൽ അ­റു­പ­തു സെ­ക്കൻ­ഡും ക്ക് ക്ക് ക്ക് എന്നു ചി­രി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന സ്ത്രീ­ക­ളു­ണ്ടു്. അതു് ദ്ര­ഷ്ടാ­വി­നെ­യോ ശ്രോ­താ­വി­നെ­യോ ‘ഇ­റി­റ്റെ­യ്റ്റ്’ ചെ­യ്യും. ഹാ­സ്യ­ത്തിൽ­നി­ന്നു് സ്ത്രീ­ക­ളു­ടെ ചി­രി­യു­ണ്ടാ­വ­ട്ടെ. പു­രു­ഷ­ന്മാർ­ക്കു് അതു് ര­സ­ക­ര­മാ­യി­രി­ക്കും. ശ്രീ ജോസ് പ­ന­ച്ചി­പ്പു­റം ക­ലാ­കൗ­മു­ദി­യിൽ എ­ഴു­തി­യ ‘രാ­ധാ­കൃ­ഷ്ണൻ പ്രാർ­ത്ഥി­ക്കു­ന്നു’ എന്ന ചെ­റു­ക­ഥ ഹാ­സ്യ­മി­ല്ലാ­തെ­യു­ള്ള സ്ത്രീ­യു­ടെ ക്ക് ക്ക് ക്ക് ചിരി മാ­ത്ര­മാ­ണു്. മ­തേ­ത­ര­ത്വ­ത്തി­ന്റെ പ്ര­തീ­ക­മാ­യി ഹോ­ട്ടൽ തു­ട­ങ്ങി­യ രാ­ധാ­കൃ­ഷ്ണൻ സർ­വ­ദൈ­വ­ങ്ങ­ളെ­യും വച്ചു പൂ­ജി­ക്കു­ന്ന സ്ഥ­ല­മാ­ക്കി ഹോ­ട്ട­ലി­നെ മാ­റ്റു­ന്ന­ത്രേ. ഭാ­ര­ത­ത്തി­ന്റെ ആ­ധു­നി­കാ­വ­സ്ഥ­യെ ലാ­ക്ഷ­ണി­ക­മാ­യി ചി­ത്രീ­ക­രി­ക്കാ­നാ­ണു് ക­ഥാ­കാ­ര­ന്റെ ല­ക്ഷ്യ­മെ­ങ്കിൽ അതും പ­രാ­ജ­യം. അതല്ല ഹാ­സ്യ­ശൂ­ന്യ­മാ­യി മു­പ്പ­ത്തി­ര­ണ്ടു പ­ല്ലു­ക­ളും കാ­ണി­ച്ചു­കൊ­ണ്ടു­ള്ള ചി­രി­യാ­ണെ­ങ്കിൽ വലിയ വിജയം. ആ വി­ജ­യ­മി­രി­ക്കു­ന­തു് പൊ­ള്ള­യാ­യ ചിരി വാ­യ­ന­ക്കാ­ര­നു് അ­സ­ഹ്യ­മാ­യി­ബ്ഭ­വി­ക്കു­ന്നു എ­ന്ന­തിൽ മാ­ത്രം.

കാക്ക
എന്റെ നിറം പേ­ടി­യു­ടേ­താ­ണു്. എന്റെ ശബ്ദം എ­ല്ലി­നെ­തി­രേ­യു­ള്ള ക­ത്തി­യു­ടേ­താ­ണു്. ഞാൻ വി­ശ്ര­മി­ക്കു­ന്ന­തു് നി­ങ്ങ­ളെ ഉറ്റു നോ­ക്കാൻ മാ­ത്രം. പ­റ­ക്കു­മ്പോൾ വ­ല­യെ­ന്ന­പോ­ലെ ഞാൻ ഇ­രു­ട്ടി­നെ പിറകെ വ­ലി­ച്ചി­ഴ­യ്ക്കു­ന്നു. ഇ­പ്പോ­ഴ­തു നി­ങ്ങ­ളു­ടെ മു­ക­ളി­ലാ­ണു്. ഇ­പ്പോ­ഴ­തു വീ­ണു­കൊ­ണ്ടി­രി­ക്കു­ന്നു

Stephen Dobyns എന്ന അ­മേ­രി­ക്കൻ കവി.

ത­രം­താ­ഴ്ത്തൽ
images/EdvardMunch1933.jpg
മു­ങ്ക്

ഞാൻ താ­മ­സി­ച്ചി­രു­ന്ന വീ­ട്ടി­നു തൊ­ട്ട­ടു­ത്താ­ണു് ആ ബ്രാ­ഹ്മ­ണ­കു­ടും­ബം പാർ­ത്തി­രു­ന്ന­തു്. ഒരു വൃ­ദ്ധൻ. അയാൾ ഏതോ തൊ­ഴിൽ­ശാ­ല­യിൽ മാ­നേ­ജ­റാ­യി­രു­ന്നു പെൻഷൻ പറ്റി. തു­ച്ഛ­മാ­യ പെൻഷൻ തുക കൊ­ണ്ടു ജീ­വി­ക്കാൻ പ­റ്റാ­ത്ത­തു കൊ­ണ്ടു് അയാൾ മ­ക­ന്റേ­യും അ­വ­ന്റെ ഭാ­ര്യ­യു­ടേ­യും കൂടെ താ­മ­സ­മാ­ക്കി­യി­രി­ക്കു­ക­യാ­ണു്. മകൻ ഉ­ദ്യോ­ഗ­സ്ഥ­നാ­ണു്. അയാൾ സ്ക്കൂ­ട്ട­റിൽ കയറി ശ്ർ എന്ന ശബ്ദം കേൾ­പ്പി­ച്ചു­കൊ­ണ്ടു് ഓ­ഫീ­സി­ലേ­ക്കു പൊ­യ്ക്ക­ഴി­ഞ്ഞാൽ മ­രു­മ­കൾ ശ­രി­യാ­യ ഭരണം തു­ട­ങ്ങും കി­ഴ­വ­നെ. ‘അന്ത മനുഷൻ എങ്കേ?’ എ­ന്നു് അ­വ­ളു­ടെ ഉ­റ­ക്കെ­യു­ള്ള ആ­ത്മ­ഗ­ത­പ്ര­ശ്നം (പ്ര­ശ്നം ചോ­ദ്യ­മെ­ന്ന അർ­ത്ഥ­ത്തിൽ). ‘എന്ത മനുഷൻ?’ എന്നു മു­റ്റ­മ­ടി­ക്കു­ന്ന ജോ­ലി­ക്കാ­രി­യു­ടെ ചോ­ദ്യം. അതു കേൾ­ക്കാ­ത്ത മ­ട്ടിൽ ‘എങ്കേ ഒ­ളി­ച്ചു പോനാൻ?’ എന്നു വീ­ണ്ടും ചോ­ദ്യം. ഇതു കേൾ­ക്കു­ന്ന വൃ­ദ്ധൻ പേ­ടി­യോ­ടെ ത­രു­ണി­യു­ടെ മുൻ­പി­ലെ­ത്തു­ന്നു. മ­ണ്ണെ­ണ്ണ വ­ന്നി­ട്ടു­ണ്ടു്. വാ­ങ്ങി വരൂ എന്ന മ­രു­മോ­ളു­ടെ നിർ­ദ്ദേ­ശം കേ­ട്ടു് അയാൾ രണ്ടു ടി­ന്നു­ക­ളെ­ടു­ത്തു ക­ട­യി­ലേ­ക്കു പോ­കു­ന്നു. തി­രി­ച്ചു ഭാ­രം­കൂ­ടി­യ ആ ടി­ന്നു­കൾ വീ­ട്ടിൽ കൊ­ണ്ടു­വ­യ്ക്കു­മ്പോൾ പ­ഞ്ചാ­ര കൊ­ടു­ക്കു­ന്നു വാ­ങ്ങി വാ എ­ന്നു് ആജ്ഞ. ജോ­ലി­യി­ലി­രു­ന്ന കാ­ല­ത്തു് പല ശി­പാ­യി­മാ­രെ­യും ക­ട­ക­ളിൽ അ­യ­ച്ചു് പ­ഞ്ച­സാ­ര­യും മ­ണ്ണെ­ണ്ണ­യും വാ­ങ്ങി­പ്പി­ച്ചി­രു­ന്ന ആ പാവം ബ്രാ­ഹ്മ­ണൻ മ­ണ്ണെ­ണ്ണ­പ്പാ­ട്ട­ക­ളും പ്ളാ­സ്റ്റി­ക് ബാ­ഗു­ക­ളും ചു­മ­ന്നു കൊ­ടും­വെ­യി­ലിൽ ‘തേ­രാ­പ്പാ­രാ’ ന­ട­ക്കു­ന്ന­തു് ഞാൻ എത്ര ത­വ­ണ­യാ­ണു് ക­ണ്ടി­ട്ടു­ള്ള­തു്. ഒ­രി­ക്കൽ മകനു് ഡെ­പ്യൂ­ട്ടേ­ഷൻ; മ­രു­മ­കൾ­ക്കു ഉന്നത വി­ദ്യാ­ഭ്യാ­സ­ത്തി­നു­വേ­ണ്ടി­യു­ള്ള വി­ദേ­ശ­വാ­സം. കിഴവൻ വെറും പ­രി­ചാ­ര­ക­നാ­യി മാറി. അയാൾ വീ­ട്ടി­ന­കം അ­ടി­ച്ചു­വാ­രു­ന്ന­തും ചോ­റു­വ­യ്ക്കു­ന്ന­തു­മൊ­ക്കെ ഞാൻ കണ്ടു. എ­ന്താ­ണു് ഇവിടെ സം­ഭ­വി­ക്കു­ന്ന­തു? മോനും മ­രു­മ­ക­ളും­കൂ­ടി വൃ­ദ്ധ­നെ വേ­ല­ക്കാ­ര­നാ­യി ത­രം­താ­ഴ്ത്തു­ക­യാ­ണു്. ഈ പ്ര­ക്രി­യ ഈ ലോ­ക­മാ­കെ­യു­ണ്ടു്.

ധി­ഷ­ണ­യോ­ടു് ബ­ന്ധ­പ്പെ­ട്ട ഭാ­വ­ന­യ്ക്കാ­ണു് ഈ ശ­താ­ബ്ദ­ത്തിൽ പ്രാ­ധാ­ന്യം. റ്റോ­മ­സ് മാൻ, ഫൂകോ ഇ­വ­രു­ടെ കൃ­തി­ക­ളിൽ ഈ ഭാ­വ­ന­യേ ഉള്ളു. ഇ­ത്ത­രം കൃ­തി­കൾ ആ­വിർ­ഭ­വി­ക്കു­ന്ന കാ­ല­യ­ള­വി­ലും തു­ടർ­ന്നു് കു­റെ­ക്കാ­ല­ത്തേ­ക്കും ജ­ന­സ­മ്മ­തി നേടും. കാലം ക­ഴി­യു­മ്പോൾ അവ വി­സ്മ­രി­ക്ക­പ്പെ­ടും.

പ­ര­സ്യ­ങ്ങൾ എ­പ്പോ­ഴും കാ­ണി­ച്ചു് ദ്ര­ഷ്ടാ­ക്ക­ളെ ‘മാ­നി­പ്യു­ലേ­റ്റ്’ ചെ­യ്യു­ന്ന ദൂ­ര­ദർ­ശൻ അ­ധി­കാ­രി­കൾ, ഭാ­ര്യ­യെ­ക്കൊ­ണ്ടു വീ­ട്ടി­ലെ സകല ജോ­ലി­ക­ളും ചെ­യ്യി­ക്കു­ന്ന ഭർ­ത്താ­വു്. സ്വ­ത­ന്ത്ര പൗ­ര­നു് വി­ദേ­ശ­ത്തു പോകാൻ അ­നു­മ­തി ന­ല്കാ­ത്ത ഡി­ക്റ്റേ­റ്റർ, പാർ­ട്ടി­ച്ചി­ട്ട­യ്ക്കു യോ­ജി­ക്കാ­ത്ത വി­ധ­ത്തിൽ ഒ­ന്നും ചെ­യ്യാൻ പാ­ടി­ല്ലെ­ന്നു് മ­റ്റം­ഗ­ങ്ങ­ളോ­ടു് ആ­ജ്ഞാ­പി­ക്കു­ന്ന ക­ക്ഷി­നേ­താ­വു് ഇ­വ­രെ­ല്ലാം ത­രം­താ­ഴ്ത്തു­ന്ന­തിൽ ത­ല്പ­ര­രാ­ണു്. അതിനു വി­ധേ­യ­നാ­കു­ന്ന വ്യ­ക്തി അ­ന്ത­സ്സു് ഇ­ല്ലാ­ത്ത­വ­നാ­യി മാ­റു­ന്നു. പൈ­ങ്കി­ളി­ക്ക­ഥ­ക­ളും മറ്റു ‘ത­ല്ലി­പ്പൊ­ളി’ക്ക­ഥ­ക­ളും എഴുതി ‘ഇ­തൊ­ക്കെ ര­സി­ച്ചോ’ എന്നു പ­രോ­ക്ഷ­മാ­യി ന­മ്മോ­ടു പ­റ­യു­ന്ന എ­ഴു­ത്തു­കാ­രും ഈ പ്ര­ക്രി­യ­ത­ന്നെ ന­ട­ത്തു­ന്നു. ഉ­ത്കൃ­ഷ്ട­മാ­യ കഥ വാ­യി­ക്കു­മ്പോൾ ന­മ്മു­ടെ മ­ന­സ്സു് വി­ശാ­ല­ത­യാർ­ജ്ജി­ക്കു­ന്നു. ന­മു­ക്കു സ്വാ­ത­ന്ത്ര്യ­ത്തി­ന്റെ തോ­ന്നൽ ഉ­ള­വാ­കു­ന്നു. ന­മ്മു­ടെ അ­ന്ത­സ്സു് വർ­ദ്ധി­ക്കു­ന്നു. എ­ന്നാൽ കു­ങ്കു­മം വാ­രി­ക­യിൽ ശ്രീ. സി. ആർ. പ്ര­ഭാ­ക­രൻ വി­യ­പു­രം എ­ഴു­തി­യ “ആ­രാ­ച്ചാർ­ക്കു വ­ധ­ശി­ക്ഷ” എന്ന കഥ വാ­യി­ക്കു­മ്പോൾ നമ്മൾ ത­രം­താ­ഴ്ത്ത­പ്പെ­ടു­ന്നു. അതോടെ ന­മ്മു­ടെ സ്വ­ത്വം ത­ക­രു­ന്നു. ആ­ത്മാ­ഭി­മാ­നം ന­ശി­ക്കു­ന്നു. അ­നേ­ക­മാ­ളു­ക­ളെ തൂ­ക്കി­ക്കൊ­ന്ന ഒരു ആ­രാ­ച്ചാർ ഭാ­ര്യ­യെ­യും മ­ക­ളെ­യും വ­ധി­ക്കു­ന്നു. ആ­രാ­ച്ചാർ­ക്കു് കോടതി വ­ധ­ശി­ക്ഷ ന­ല്കു­ന്നു. ഇ­താ­ണു് കഥ. ബോ­ധ­മ­ണ്ഡ­ലം, പ്ര­വൃ­ത്തി­കൾ ഇ­വ­യുൾ­പ്പെ­ടെ­യു­ള്ള എല്ലാ ജീവിത ‘പ്ര­തി­ഭാ­സ­ങ്ങ­ളെ’യും ഫി­സി­ക്സി­ലും കെ­മി­സ്റ്റ്രി­യി­ലും ഒ­തു­ക്കാ­മെ­ന്നു പ­റ­യു­ന്ന ത­ത്ത്വ­ചി­ന്ത­യെ ‘റി­ഡ­ക്ഷ­നി­സം’ എന്നു വി­ളി­ക്കു­ന്നു. ശു­ദ്ധ­മാ­യ നോൺ­സെൻ­സാ­ണി­തു്. ഇ­ത്ത­രം ക്ഷു­ദ്ര­വി­ഷ­യ­ങ്ങ­ളി­ലേ­ക്കു പാ­വ­പ്പെ­ട്ട വാ­യ­ന­ക്കാ­രെ വ­ലി­ച്ചി­ഴ­ച്ചു് അ­വർ­ക്കു് ആ­കു­ലാ­വ­സ്ഥ ജ­നി­പ്പി­ക്കു­ന്ന ഈ ക­ഥാ­കാ­ര­നും ആ ത­ത്ത്വ­ചി­ന്ത­യിൽ വി­ശ്വ­സി­ക്കു­ന്നു.

ഭാവന ര­ണ്ടു­വി­ധം
images/WalterdelaMare.jpg
ഡി­ല­മേർ

ഏ­താ­ണ്ടു് നാ­ല്പ­തു കൊ­ല്ലം മുൻ­പാ­ണു് ഞാൻ ഡി­ല­മേ­റി ന്റെ Rupert Brooke and the intellectual imagination എന്ന പ്ര­ബ­ന്ധം വാ­യി­ച്ച­തു് അ­തുൾ­ക്കൊ­ള്ളു­ന്ന ഗ്ര­ന്ഥ­ത്തി­ന്റെ പേരു് ഇ­പ്പോൾ എന്റെ ഓർ­മ്മ­യി­ലി­ല്ല. ധി­ഷ­ണാ­പ­ര­മാ­യ ഭാവന, കാ­വ്യാ­ത്മ­ക­മാ­യ ഭാവന ഇ­ങ്ങ­നെ രണ്ടു ഭാ­വ­ന­ക­ളു­ണ്ടെ­ന്നു പ­റ­ഞ്ഞി­ട്ടു് ഡി­ല­മേർ ര­ണ്ടി­ന്റെ­യും സ­വി­ശേ­ഷ­ത­കൾ വി­ദ്വ­ജ്ജ­നോ­ചി­ത­മാ­യും ഹൃ­ദ­യ­ഹാ­രി­യാ­യും എ­ടു­ത്തു­കാ­ണി­ച്ചി­ട്ടു­ണ്ടു്. ധി­ഷ­ണ­യോ­ടു ബ­ന്ധ­പ്പെ­ട്ട ഭാ­വ­ന­യ്ക്കാ­ണു് ഈ ശ­താ­ബ്ദ­ത്തിൽ പ്രാ­ധാ­ന്യം. റ്റോ­മ­സ് മാൻ, ഫൂകോ ഇ­വ­രു­ടെ കൃ­തി­ക­ളിൽ ഈ ഭാ­വ­ന­യേ­യു­ള്ളു. ഇ­ത്ത­രം കൃ­തി­കൾ ആ­വിർ­ഭ­വി­ക്കു­ന്ന കാ­ല­യ­ള­വി­ലും തു­ടർ­ന്നു് കു­റെ­ക്കാ­ല­ത്തേ­ക്കും ജ­ന­സ­മ്മ­തി നേടും. കാലം ക­ഴി­യു­മ്പോൾ അവ വി­സ്മ­രി­ക്ക­പ്പെ­ടും. എ­ന്നാൽ കാ­വ്യാ­ത്മ­ക­ഭാ­വ­ന­യു­ടെ സ­ന്ത­തി­യാ­യ മാ­ജി­ക് മൗ­ണ്ടൻ (റ്റോ­മ­സ് മാ­നി­ന്റേ­തു്), മ­ഹ­ത്ത്വ­മു­ള്ള കൃ­തി­യാ­ണു്. അതു് യൂ­റോ­പ്യൻ സം­സ്കാ­ര­ത്തി­ന്റെ പ്ര­തി­ഫ­ല­ന­വു­മാ­ണു്. പക്ഷേ, ന­മ്മു­ടെ ചില നോ­വ­ലു­കൾ Indian context-​ൽ പെ­ട്ട­വ­യ­ല്ല. അവ യൂ­റോ­പ്യൻ നോ­വ­ലു­ക­ളു­ടെ പ്ര­തി­ധ്വ­നി­കൾ മാ­ത്ര­മാ­ണു്. ഇവിടെ ഇ­ത്ര­യും എ­ഴു­തി­യ­തു് ശ്രീ. ഹ­രി­ഹ­രൻ പൂ­ഞ്ഞാർ ദേ­ശാ­ഭി­മാ­നി വാ­രി­ക­യിൽ എ­ഴു­തി­യ ‘നോവൽ പുതിയ കാ­ഴ്ച­പ്പാ­ടിൽ’ എന്ന ഭേ­ദ­പ്പെ­ട്ട ലേഖനം വാ­യി­ച്ച­തി­നാ­ലാ­ണു്. യൂ­റോ­പ്പി­ലെ ധി­ഷ­ണാ­പ­ര­ങ്ങ­ളാ­യ കൃ­തി­ക­ളെ വാ­ഴ്ത്തി­യി­ട്ടു് ഇ­വി­ടു­ത്തെ അ­ത്ത­രം കൃ­തി­ക­ളെ ഞാൻ നി­ന്ദി­ക്കു­ന്നു­വെ­ന്നു് ആ­രെ­ങ്കി­ലും പ­റ­ഞ്ഞാൽ അതു ശ­രി­യ­ല്ല. ഭാ­ര­ത­ത്തി­ന്റെ, കേ­ര­ള­ത്തി­ന്റെ മ­ണ്ണി­ന്റെ മ­ണ­മു­ള്ള ധി­ഷ­ണാ­പ­ര­ങ്ങ­ളാ­യ നോ­വ­ലു­കൾ ഉ­ണ്ടാ­ക­ട്ടെ. അവയെ ആ­ദ­രി­ക്കു­ന്ന­വ­രു­ടെ കൂ­ട്ട­ത്തിൽ ഈ എ­ഴു­ത്തു­കാ­ര­നും ഉ­ണ്ടാ­യി­രി­ക്കും.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1994-04-24.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 8, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.