SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1994-07-31-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

images/Nathaniel_Hawthorne.jpg
ഹോതോൺ

മെയ്ൻ റോഡിൽ നി­ന്നു കി­ഴ­ക്കോ­ട്ടു പോ­കു­ന്ന ഡ്രെ­യ്നേ­ജ് ന­ട­പ്പാ­ത­യു­ടെ അ­രി­കി­ലാ­ണു് എന്റെ വീടു്. ഈ മ­ലി­ന­ജ­ല നിർ­ഗ്ഗ­മ­ന­ക്കു­ഴ­ലു­ക­ളു­ടെ മു­ക­ളി­ലു­ള്ള പാത മ­ണ്ണി­ട്ട­താ­ണു്. ലോ­റി­ക­ളു­ടെ ഭാരം താ­ങ്ങു­കി­ല്ല ലോ­ഹ­ക്കു­ഴ­ലു­കൾ. മാ­ത്ര­മ­ല്ല ആ വാ­ഹ­ന­ങ്ങൾ ക­യ­റി­യാൽ പാ­ത­യു­ടെ രണ്ടു വ­ശ­ങ്ങ­ളും ഇ­ടി­യും. അ­തെ­ല്ലാം­കൊ­ണ്ടു് അ­ധി­കാ­രി­കൾ ‘ലോ­റി­ഗ­താ­ഗ­തം നി­രോ­ധി­ച്ചി­രി­ക്കു­ന്നു’ എന്ന ബോർ­ഡു­ക­ളെ­ഴു­തി പാ­ത­യു­ടെ തു­ട­ക്ക­ത്തി­ലും ഒ­ടു­വി­ലും വ­ച്ചി­രു­ന്നു. ഡി­പാർ­റ്റ്മെ­ന്റ് അ­ധി­കാ­രി­ക്കു് മ­ണ്ണു­ക­യ­റ്റി ലോറി കൊ­ണ്ടു­വ­രേ­ണ്ട ആ­വ­ശ്യ­ക­ത ഉ­ണ്ടാ­യ­പ്പോൾ ഒരു ദിവസം കാ­ല­ത്തു് ബോർ­ഡി­നു ചെറിയ മാ­റ്റം വന്നു. ‘ലോറി ഗ­താ­ഗ­തം നി­യ­ന്ത്രി­ച്ചി­രി­ക്കു­ന്നു’ എ­ന്നു്. അധികം ദി­വ­സ­ങ്ങൾ ക­ഴി­ഞ്ഞി­ല്ല. ബോർ­ഡും അതിനെ താ­ങ്ങി­യി­രു­ന്ന വീ­തി­യാർ­ന്ന ക­മ്പും അ­പ്ര­ത്യ­ക്ഷ­ങ്ങ­ളാ­യി. അതോടെ ലോ­റി­ക­ളു­ടെ നി­ര­ന്ത­ര­പ്ര­വാ­ഹ­മാ­യി. മ­ഴ­ക്കാ­ല­ത്തു് മു­ട്ടു­വ­രെ താ­ഴു­ന്ന ചെളി. ഒരു ദിവസം രാ­ത്രി വൈ­കി­വ­ന്ന ഞാൻ തെ­രു­വു­വി­ള­ക്കു­ക­ളി­ല്ലാ­ത്ത ആ പാ­ത­യിൽ ക­രി­ങ്ക­ല്ലി­ല­ടി­ച്ചു വീ­ഴു­ക­യും കാ­ലി­നു വ­ല്ലാ­ത്ത ക്ഷതം പ­റ്റു­ക­യും ചെ­യ്തു. കുറെ നേരം ബോ­ധ­ശ്യൂ­ന്യ­നാ­യി ഞാൻ ആ ചെ­ളി­യിൽ കി­ട­ന്നു. ഓർമ്മ വ­ന്ന­പ്പോൾ എ­ഴു­ന്നേ­റ്റു ന­ട­ക്കാൻ വയ്യ എ­നി­ക്കു്. ഞാൻ വീ­ട്ടി­ലേ­ക്കു ഇ­ഴ­ഞ്ഞു­നീ­ങ്ങി ചോ­ര­പ്പു­ര­ണ്ട വ­സ്ത്ര­ങ്ങ­ളോ­ടു­കൂ­ടി. വീ­ട്ടു­കാർ ബ­ന്ധു­വി­നെ വി­ളി­ച്ചു് അ­ദ്ദേ­ഹ­ത്തി­ന്റെ കാറിൽ എന്നെ ആ­ശു­പ­ത്രി­യി­ലെ­ത്തി­ച്ചു. അ­വി­ട­ത്തെ ചി­കി­ത്സ കാ­ലു­മു­റി­ച്ചു മാ­റ്റേ­ണ്ട സ്ഥി­തി­യു­ണ്ടാ­ക്കു­മെ­ന്നു ക­ണ്ട­പ്പോൾ ഞാൻ ക­വി­യും നല്ല ഡോ­ക്ട­റു­മാ­യ ശ്രീ. എം. ജി. ഹരിയെ സ­മീ­പി­ച്ചു. അ­ദ്ദേ­ഹ­ത്തി­ന്റെ വി­ദ­ഗ്ദ്ധ­മാ­യ ചി­കി­ത്സ­കൊ­ണ്ടു് ഞാൻ ര­ക്ഷ­പ്പെ­ട്ടു. ഒരു ചെറിയ ഹേതു—ബോർ­ഡി­ലെ ചില അ­ക്ഷ­ര­ങ്ങൾ മാ­റ്റി വേറെ ചില അ­ക്ഷ­ര­ങ്ങൾ എഴുതി എന്ന ചെറിയ ഹേതു— വലിയ കാ­ര്യ­മാ­യി­ത്തീ­രു­ന്ന­തി­നു ഉ­ദാ­ഹ­ര­ണ­മാ­ണി­തു്. ആന വലിയ മൃ­ഗ­മാ­ണ­ല്ലോ. അ­തി­ന്റെ ഒരു ‘കാ­പി­ല­റി’— സൂ­ക്ഷ­മ­ധ­മ­നി പൊ­ട്ടി­യാൽ അതു മ­രി­ച്ചു­പോ­കും. ഇ­തു­പോ­ലെ തന്നെ മ­ഹാ­ഹേ­തു­ക്കൾ ക്ഷു­ദ്ര സം­ഭ­വ­ങ്ങൾ ഉ­ണ്ടാ­ക്കും.

It’s a sin

It’s a crime

Now we can’t tell the time

Our neighbourhood watch

Has been stolen

എ­ന്നു് ഒരു ക­വി­യെ­ഴു­തു­മ്പോൾ ക്ഷു­ദ്ര സംഭവം മ­ഹാ­സം­ഭ­വ­ത്തി­നു ഹേ­തു­വാ­കു­ന്ന­തു് നമ്മൾ കാ­ണു­ന്നു. അ­ദ്ദേ­ഹ­ത്തി­ന്റെ തന്നെ വേ­റൊ­രു കാ­വ്യ­ശ­ക­ലം നോ­ക്കു­ക. Poem against Capital Punishment എന്നു ത­ല­ക്കെ­ട്ടു്.

I live in the capital

and it’s punishment.

കു­ട്ടി­കൾ ടാ­ഗോ­റും മ­റ്റും പ­റ­യു­ന്ന­തു­പോ­ലെ നി­ഷ്ക­ള­ങ്ക­രാ­ണോ? അല്ല. പ്രാ­യ­മാ­യ­വ­രു­ടെ ക്രൂ­ര­ത­യെ­ക്കാൾ ക്രൂ­ര­ത­യാ­ണ­വർ­ക്കു്. ആ­ക്ര­മ­ണ­വാ­ഞ്ഛ കു­ട്ടി­കൾ­ക്കു­ള്ള­തു­പോ­ലെ വലിയ ആ­ളു­കൾ­ക്കി­ല്ല­ന്നു വേണം പറയാൻ. പ്ര­ത്യേ­കി­ച്ചും ആ­ക്ര­മ­ണോ­ത്സു­ക­മാ­യ ഈ കാ­ല­യ­ള­വിൽ പ്രാ­യ­മാ­യ­വർ സൗ­ജ­ന്യ­വും കാ­രു­ണ്യ­വും കാ­ണി­ക്കു­മ്പോൾ കു­ട്ടി­കൾ കാർ­ക്ക­ശ്യ­വും ക്രൂ­ര­ത­യും പ്ര­ദർ­ശി­പ്പി­ക്കു­ന്നു.

Capital punishment എ­ന്ന­തി­നു വ­ധ­ശി­ക്ഷ എ­ന്നു് അർ­ത്ഥം. വാ­ക്കു­ക­ളൊ­ന്നു­മാ­റ്റി ത­ല­സ്ഥാ­ന­ത്തെ താമസം ശി­ക്ഷ­യാ­ണെ­ന്നു വ­രു­ത്തു­ന്നു കവി. ഒരു ക്ഷു­ദ്ര­സം­ഭ­വ­മാ­ണു് ശ്രീ. ടി. കെ. രാ­ധാ­കൃ­ഷ്ണ­ന്റെ ‘ഒരു അം­ബാ­സി­ഡർ കാ­റി­ന്റെ കഥ’ എന്ന ചെ­റു­ക­ഥ­യി­ലു­ള്ള­തു്. അ­ച്ഛ­ന­മ്മ­മാ­രു­ടെ സ­മ്മ­തം കൂ­ടാ­തെ ഒ­രു­ത്ത­നോ­ടു­കൂ­ടി ദാ­മ്പ­ത്യ­ജീ­വി­തം ആ­രം­ഭി­ക്കാൻ ശ്ര­മി­ച്ച ഒരു പെ­ണ്ണു് അ­യാ­ളു­ടെ കാറു് —‘പാ­ട്ട­മാ­രു­തി’യാ­ണെ­ന്നു പ­റ­ഞ്ഞ­തു­കൊ­ണ്ടു് കു­ഴ­പ്പ­ത്തി­ലാ­യി­പ്പോ­യി. കാ­റി­നെ­ക്കു­റി­ച്ചു­ള്ള പ്ര­സ്താ­വം കാ­മു­ക­നു് അത്ര ര­സി­ച്ചി­ല്ല. അവൾ വീ­ട്ടി­ലേ­ക്കു തി­രി­ച്ചു­പോ­ന്നു. അ­ച്ഛ­ന­മ്മ­മാർ­ക്കു സ­മാ­ധാ­ന­മാ­യി. ക്ഷു­ദ്ര ഹേതു മ­ഹാ­കാ­ര്യ­മാ­കു­ന്ന­തു മാ­ത്ര­മ­ല്ല ഇ­വി­ടെ­യു­ള്ള­തു് സ­മ­കാ­ലി­ക ജീ­വി­ത­ത്തി­ന്റെ ഒരു പ­രി­ച്ഛേ­ദം കൂ­ടി­യാ­ണു് ഇക്കഥ. കാലം മാ­റി­പ്പോ­യി­യെ­ന്നും അ­ച്ഛ­മ്മ­മാ­രും മ­ക്ക­ളും ത­മ്മി­ലു­ള്ള ല­യ­ത്തി­നു മാ­റ്റം വ­ന്നി­രി­ക്കു­ന്നു­വെ­ന്നും ഞാൻ മുൻ­പു് പലതവണ എ­ഴു­തി­യി­ട്ടു­ണ്ടു്. ആ മാ­റ്റ­വും ഇ­ക്ക­ഥ­യിൽ കാണാം.

ചോ­ദ്യ­വും, ഉ­ത്ത­ര­വും

ചോ­ദ്യം: വി­വേ­ച­ന­ത്തി­നു ക­ഴി­വു­ള്ള­തു­കൊ­ണ്ടു് മ­നു­ഷ്യൻ അ­ന്ത­സ്സോ­ടെ പെ­രു­മാ­റു­ന്നു. അ­ന്ത­സ്സു­ള്ള ഏ­തെ­ങ്കി­ലും മൃ­ഗ­മു­ണ്ടോ നി­ങ്ങ­ള­ല്ലാ­തെ?

ഉ­ത്ത­രം: മൃ­ഗ­ങ്ങൾ­ക്കു മ­റ്റു­ള്ള­വ­രെ മൃ­ഗ­ങ്ങ­ളാ­യി കാണാൻ പ്ര­വ­ണ­ത­യു­ണ്ടു് സു­ഹൃ­ത്തേ. എ­ങ്കി­ലും ഞാൻ നി­ങ്ങ­ളോ­ടു പ­റ­യ­ട്ടെ ആന അ­ന്ത­സ്സു­ള്ള മൃ­ഗ­മാ­ണെ­ന്നു്. ആന ഒ­രി­ണ­യെ തി­ര­ഞ്ഞെ­ടു­ത്താൽ അതു് മ­രി­ക്കു­ന്ന­തു വരെ വേ­റെ­യൊ­രു പി­ടി­യാ­ന­യു­ടെ അ­ടു­ത്തു പോ­കി­ല്ല. മൂ­ന്നു വർ­ഷ­ത്തി­ലൊ­രി­ക്ക­ലേ അതു പി­ടി­യാ­ന­യു­മാ­യി വേ­ഴ്ച്ച­യ്ക്കു പോകൂ. ആ വേ­ഴ്ച്ച ര­ഹ­സ്യ­മാ­യി­ട്ടാ­ണു ന­ട­ത്തു­ക. അതു ക­ഴി­ഞ്ഞാൽ ആ­റാ­മ­ത്തെ ദി­വ­സ­മേ കൊ­മ്പ­നാ­ന കാ­ട്ടിൽ വന്നു മറ്റു മൃ­ഗ­ങ്ങ­ളെ കാണൂ. കാ­ട്ടിൽ എ­ത്തു­ന്ന­തി­നു മു­മ്പു് അതു് ഏ­തെ­ങ്കി­ലും ജ­ലാ­ശ­യ­ത്തി­ലി­റ­ങ്ങി കു­ളി­ക്കു­ക­യും ചെ­യ്യും. St Francis പറഞ്ഞ ഇ­ക്കാ­ര്യം മീഷൽ ഫൂ­ക്കോ The History of sexuality എന്ന ഗ്ര­ന്ഥ­ത്തിൽ എ­ടു­ത്തെ­ഴു­തി­യി­ട്ടു­ണ്ടു്.

ചോ­ദ്യം: നി­ങ്ങൾ എ­ന്തി­നാ­ണു് എ­പ്പോ­ഴും പു­സ്ത­കം കൊ­ണ്ടു ന­ട­ക്കു­ന്ന­തു്?

ഉ­ത്ത­രം: വളരെ വർ­ഷ­ങ്ങൾ­ക്കു മു­മ്പു് അ­ങ്ങ­നെ ന­ട­ന്നി­രു­ന്നു. ഇ­പ്പോൾ അ­തി­ല്ല. ഇനി ന­ട­ന്നാ­ലും അതൊരു ശീ­ല­മാ­ണെ­ന്നു ക­രു­തി­യാൽ മതി. ചിലർ ച­ങ്ങ­ല­യു­ടെ അ­റ്റ­ത്തു­ള്ള പ­ട്ടി­യു­മാ­യി ന­ട­ക്കു­ന്നു. പോ­ലീ­സ് ഉ­ദ്യോ­ഗ­സ്ഥ­ന്മാർ കാ­ല­ത്തു ന­ട­ക്കു­മ്പോൾ ഒ­ന്ന­ര­യ­ടി നീ­ള­മു­ള്ള ഒരു ക­മ്പു് കൊ­ണ്ടു ന­ട­ക്കു­ന്നു. ചില സ്ത്രീ­കൾ­ക്കു് എവിടെ പോ­ക­ണ­മെ­ങ്കി­ലും കൂ­ട്ടി­നു കു­ട്ടി ഉ­ണ്ടാ­യി­രി­ക്ക­ണം. എ­ല്ലാം ശീ­ല­ങ്ങൾ.

ചോ­ദ്യം: ശാലീന സൗ­ന്ദ­ര്യം എന്നു നി­ങ്ങ­ളും എ­ഴു­തു­ന്ന­ല്ലോ. എ­ന്താ­ണു് അ­തി­ന്റെ അർ­ത്ഥം?

ഉ­ത്ത­രം: ഞാൻ അ­ങ്ങ­നെ എ­ഴു­തി­യ­താ­യി ഓർ­മ്മി­ക്കു­ന്നി­ല്ല. ശാലാ എന്ന വാ­ക്കിൽ നി­ന്നാ­ണു് ശാലീന പ­ദ­ത്തി­ന്റെ ആ­വിർ­ഭാ­വം. ശാലാ എ­ന്നാൽ മുറി എ­ന്നർ­ത്ഥം. ശാ­ലാ­പ്ര­വേ­ശ­നം അർഹതി ശാ­ലീ­നഃ ‘പെൺ­കു­ട്ടി­കൾ മു­റി­ക്ക­ക­ത്തു്—വീ­ട്ടി­ന­ക­ത്തു്—ഇ­രി­ക്കു­ന്ന­തു കൊ­ണ്ടാ­വ­ണം അവരെ ശാ­ലീ­ന­കൾ എന്നു വി­ളി­ക്കു­ന്ന­തു്’. പാ­ണി­നി­യു­ടെ അ­ഷ്ടാ­ദ്ധ്യാ­യി എന്ന വ്യാ­ക­ര­ണ­ഗ്ര­ന്ഥ­ത്തിൽ ഇതിനെ കു­റി­ച്ചു് പ­റ­ഞ്ഞി­ട്ടു­ണ്ടു്.

ചോ­ദ്യം: ജീ­വി­ത­ത്തി­ലെ ഏ­റ്റ­വും വലിയ ദുഃഖം?

ഉ­ത്ത­രം: അ­ന്യ­രോ­ടു മ­ര്യാ­ദ വി­ടാ­തെ പെ­രു­മാ­റു­മ്പോൾ ആ മ­ര്യാ­ദ കൊ­ള്ള­രു­താ­യ്മ­യു­ടെ പ്ര­ക­ട­ന­മാ­ണെ­ന്നു് അവർ തെ­റ്റി­ദ്ധ­രി­ക്കു­ന്ന­തു്.

ചോ­ദ്യം: പു­രു­ഷൻ സ്ത്രീ­യെ വി­വാ­ഹം ക­ഴി­ക്കു­ന്ന­തെ­ന്തി­നു്?

ഉ­ത്ത­രം: പു­രു­ഷൻ സ്ത്രീ­യെ വി­വാ­ഹം ക­ഴി­ക്കു­ന്ന­തു് അ­വ­ളു­ടെ ഭൂ­ത­കാ­ല­ത്തെ കു­റി­ച്ചു് ചോ­ദി­ച്ചു ചോ­ദി­ച്ചു അവളെ അ­ല­ട്ടി കൊ­ണ്ടി­രി­ക്കാൻ വേ­ണ്ടി. സ്ത്രീ ആ ദാ­മ്പ­ത്യ ജീ­വി­ത­ത്തിൽ ഉൾ­പ്പെ­ടു­ന്ന­തു ഭർ­ത്താ­വി­ന്റെ വർ­ത്ത­മാ­ന­കാ­ലം നി­രീ­ക്ഷി­ക്കാ­നാ­യി മാ­ത്രം.

ചോ­ദ്യം: പു­രു­ഷ­ന്മാർ­ക്കാ­യി ഒരു ബ്യൂ­ട്ടി­പാർ­ലർ തു­റ­ന്നു് നി­ങ്ങ­ളെ അ­തി­ന്റെ മാ­നേ­ജ­രാ­ക്കാം. പു­രു­ഷ­ന്മാ­രു­ടെ സൗ­ന്ദ­ര്യം വർ­ദ്ധി­പ്പി­ക്കാൻ നി­ങ്ങൾ എ­ന്തെ­ല്ലാം ചെ­യ്യും?

ഉ­ത്ത­രം: ഞാൻ പു­രു­ഷ­ന്റെ നാ­ക്കിൽ യാ­ഡ്ലി പൗ­ഡ­റി­ടും. ത­ല­മു­ടി­യിൽ തി­രു­പ്പൻ വച്ചു കെ­ട്ടും. ചു­ണ്ടു­ക­ളിൽ ക­റു­ത്ത ചായം തേ­ക്കും. പ­ല്ലിൽ ചു­വ­ന്ന ലി­പ്സ്റ്റി­ക് തേ­ക്കും. പി­ന്നെ ഇ­തൊ­ക്കെ­യ­ല്ലേ സ്ത്രീ­കൾ ന­ട­ത്തു­ന്ന പാർ­ല­റു­ക­ളി­ലും സ്ത്രീ­കൾ­ക്കാ­യി ചെ­യ്തു കൊ­ടു­ക്കു­ന്ന­തു? എന്റെ ഉ­ത്ത­ര­ത്തിൽ മൗ­ലി­ക­ത­യി­ല്ലാ­ത്ത­തി­നാൽ ഖേ­ദി­ക്കു­ന്നു.

ചോ­ദ്യം: ഇം­ഗ്ലീ­ഷ് ക­വി­ത­യെ­ക്കു­റി­ച്ചു് ഭാ­ര­തീ­യർ എ­ഴു­തി­യ ഏ­റ്റ­വും നല്ല പു­സ്ത­ക­മേ­തു്?

ഉ­ത്ത­രം: അ­മൽ­കി­രൻ (K. D. Sethna എ­ഴു­തി­യ Talks on Poetry എന്ന പു­സ്ത­കം. Sri. Aurobindo Publication, Pondicherry, Rs. 110).

കു­ട്ടി­കൾ നി­ഷ്ക­ള­ങ്ക­രോ

ബു­ദ്ധി­ശാ­ലി മാ­ത്ര­മ­ല്ല സ­ഹൃ­ദ­യ­നു­മാ­ണു് കാ­സ്റ്റ്രാ. അ­ദ്ദേ­ഹം ലോ­ക­സാ­ഹി­ത്യ­ത്തി­ലെ എല്ലാ മാ­സ്റ്റർ­പീ­സു­ക­ളും വാ­യി­ച്ചി­ട്ടു­ണ്ടു്. നവീന സാ­ഹി­ത്യ­ത്തി­ലെ പ്ര­കൃ­ഷ്ട­ങ്ങ­ളാ­യ കൃ­തി­കൾ വാ­യി­ച്ചു കൊ­ണ്ടി­രി­ക്കു­ന്നു.

ഹോ­തോ­ണി ന്റെ (Nathaniel Hawthrone) The Artist of the Beautiful എന്ന സു­ന്ദ­ര­മാ­യ കഥയിൽ ഒരു കു­ഞ്ഞു് ക­ഥാ­പാ­ത്ര­മാ­യി­ട്ടു­ണ്ടു്. ഒരു ക­ലാ­കാ­രൻ യ­ന്ത്ര നിർ­മ്മി­ത­മാ­യ ചി­ത്ര­ശ­ല­ഭം നിർ­മ്മി­ച്ചു് അതിനെ പ­റ­ത്താൻ കൊ­ണ്ടു വ­രു­മ്പോൾ ആ കു­ട്ടി അവിടെ നിൽ­ക്കു­ക­യാ­ണു്. അ­മ്മ­യ്ക്കും അ­ച്ഛ­നും അ­വ­ന്റെ നി­ല്പു ക­ണ്ടു് അ­ഭി­മാ­നം. പക്ഷേ, സ­ഹ­ജാ­വ­ബോ­ധം കൊ­ണ്ടു സത്യം മ­ന­സ്സി­ലാ­ക്കു­ന്ന ക­ലാ­കാ­ര­നു് അവനെ ക­ണ്ട­പ്പോൾ മുതൽ അ­സ്വ­സ്ഥ­ത. ഭൗ­തി­ക­ത്വ­ത്തി­ന്റെ പ്ര­തീ­ക­മാ­യ മ­റ്റൊ­രു ക­ഥാ­പാ­ത്ര­ത്തെ അ­ടി­ച്ചു ചെ­റു­താ­ക്കി­യ രൂ­പ­മാ­ണു് അ­വ­നെ­ന്നു് ക­ലാ­കാ­ര­നു തോ­ന്നി. അ­ന്ത­രീ­ക്ഷ­ത്തിൽ പറന്ന യ­ന്ത്ര ചി­ത്ര­ശ­ല­ഭ­ത്തെ ആ കു­ട്ടി തന്നെ പി­ടി­ച്ചു് ഉള്ളം കൈയിൽ വച്ചു ഞെ­രി­ച്ചു പൊ­ടി­ച്ചു ക­ള­ഞ്ഞു.

images/Artist_of_the_Beautiful.jpg

കു­ട്ടി­കൾ ടാ­ഗോ­റും മ­റ്റും പ­റ­യു­ന്ന­തു പോലെ നി­ഷ്ക­ള­ങ്ക­രാ­ണോ? അല്ല. പ്രാ­യ­മാ­യ­വ­രു­ടെ ക്രൂ­ര­ത­യേ­ക്കാൾ ക്രൂ­ര­ത­യാ­ണ­വർ­ക്കു്. ആ­ക്ര­മ­ണ­വാ­ഞ്ഛ കു­ട്ടി­കൾ­ക്കു­ള്ള­തു പോലെ വലിയ ആ­ളു­കൾ­ക്കി­ല്ലെ­ന്നു വേണം പറയാൻ. വി­ശേ­ഷി­ച്ചും ആ­ക്ര­മ­ണോ­ത്സു­ക­മാ­യ ഈ കാ­ല­യ­ള­വിൽ പ്രാ­യ­മാ­യ­വർ സൗ­ജ­ന്യ­വും കാ­രു­ണ്യ­വും കാ­ണി­ക്കു­മ്പോൾ കു­ട്ടി­കൾ കാർ­ക്ക­ശ്യ­വും ക്രൂ­ര­ത­യും പ്ര­ദർ­ശി­പ്പി­ക്കു­ന്നു. ചെ­റു­പ്പ­കാർ­ക്കു് പ്രാ­യം കൂ­ടു­ന്തോ­റും സമര പ­രി­പാ­ടി­ക­ളിൽ അവർ അ­നാ­സ­ക്ത­രാ­യി ഭ­വി­ക്കു­ന്നു. കു­ട്ടി­കൾ വി­ദ്യാ­ഭ്യാ­സ രീതി കൊ­ണ്ടും ആ­ക്ര­മ­ണ­കാ­രി­ക­ളു­ടെ ഉ­ദ്ബോ­ധ­നം കൊ­ണ്ടും ടെ­ലി­വി­ഷ­നി­ലെ ഹനന പ്ര­ക്രി­യാ­ദർ­ശ­നം കൊ­ണ്ടും യുദ്ധ കൊ­തി­യ­ന്മാ­രാ­യി തീ­രു­ന്നു. ഈ വ­സ്തു­ത­യെ സ­റ്റ­യ­റി­ന്റെ മ­ട്ടിൽ ആ­വി­ഷ്ക­രി­ക്കു­ന്ന ചെ­റു­ക­ഥ­യാ­ണു് ശ്രീ. കെ. ര­ഘു­നാ­ഥ­ന്റെ “ക­ളി­പ്പ­ണ്ടാ­രം” (മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പു്) ക­ഥ­യു­ടെ വി­ഷ­യ­ത്തി­നു പു­തു­മ­യി­ല്ലെ­ങ്കി­ലും അ­തി­ലൂ­ടെ ക­ഥാ­കാ­രൻ ന­ട­ത്തു­ന്ന സാ­ന്മാർ­ഗ്ഗി­ക മൂല്യ നിർ­ണ്ണ­യ­ത്തി­നു് പ്ര­സ­ക്തി ഏ­റെ­യു­ണ്ടു്.

ഭാ­വാ­ത്മ­ക­ത

ഈ ലേ­ഖ­ന­ത്തി­ന്റെ ആദ്യ ഭാ­ഗ­ത്തു് ഒരു ക­വി­യു­ടെ കൊ­ച്ചു കാ­വ്യ­ങ്ങ­ളെ കു­റി­ച്ചു് എ­ഴു­തി­യ­ല്ലോ. അ­ദ്ദേ­ഹ­ത്തി­ന്റെ വേ­റൊ­രു ഹ്ര­സ്വ­കാ­വ്യ­ത്തെ കു­റി­ച്ചു­കൂ­ടി എ­ഴു­താൻ കൗ­തു­ക­മെ­നി­ക്കു്.

One son at each corner

of the bed

on which I lie

Four sons, the bearers

of the coffin

when I die

[Four Sons(A wish)] ഒരു ക്ഷു­ദ്ര­സം­ഭ­വം സൂ­ചി­പ്പി­ച്ചു് ഒരു മ­ഹാ­സം­ഭ­വ­ത്തെ ധ്വ­നി­പ്പി­ക്കു­ക­യാ­ണു് കവി. ഇതൊരു വൈ­ദ­ഗ്ദ്ധ്യം ത­ന്നെ­യാ­ണു്, തി­ക­ച്ചും ക­വി­ത­യ­ല്ലെ­ങ്കി­ലും. എ­ന്നാൽ നി­സ്സാ­ര സം­ഭ­വ­ങ്ങൾ ധ്വ­നി­പ്പി­ച്ചു് ക­വി­ത­യാ­ക്കു­ന്ന പ്ര­ക്രി­യ­യാ­ണു് ദേ­ശാ­ഭി­മാ­നി വാ­രി­ക­യി­ലെ “ചായ” എന്ന ചെ­റു­ക­ഥ­യിൽ ഞാൻ ക­ണ്ട­തു്. ക­ഥാ­കാ­ര­നാ­യ ശ്രീ. റ്റി. എൻ. പ്ര­കാ­ശ് കഥ പ­റ­യു­ന്ന ആ­ളി­ന്റെ ദാ­ഹ­ത്തെ­ക്കു­റി­ച്ചു പ­റ­യു­ന്നു. ചായ കു­ടി­ക്കാ­നാ­ണു് അ­യാ­ളു­ടെ ആ­ഗ്ര­ഹം. അമ്മ ത­യ്യാ­റാ­ക്കി­വ­ച്ച ചായ കു­ടി­ക്കാൻ അ­യാൾ­ക്കു സ­മ­യ­മി­ല്ല. ഒരു പ്രൊ­ഫ­സ­റെ കാണണം. അ­ദ്ദേ­ഹ­ത്തി­ന്റെ വീ­ട്ടി­ലേ­ക്കു പോ­കു­മ്പോ­ഴും അ­വി­ടെ­ച്ചെ­ന്നു മ­റ്റു­ള്ള­വ­രു­മാ­യി സ­മ്പർ­ക്ക­ത്തിൽ ഏർ­പ്പെ­ടു­മ്പോ­ഴും അ­യാ­ളു­ടെ അ­ദ­മ്യ­മാ­യ പി­പാ­സ­യ്ക്കു പ്രാ­ധാ­ന്യം വ­രു­ന്നു. അ­തി­നി­ട­യ്ക്കു് രാ­ഷ്ട്ര­വ്യ­വ­ഹാ­രം, സാ­മൂ­ഹി­കാ­വ­സ്ഥ ഇ­വ­യെ­ല്ലാം ആ­വി­ഷ്ക­രി­ക്ക­പ്പെ­ടു­ന്നു. ഒ­ട്ടും ക­ലാ­ത്മ­ക­ങ്ങ­ള­ല്ലാ­ത്ത ഈ വി­ഷ­യ­ങ്ങ­ളെ ക­ഥാ­കാ­രൻ ഭാ­വ­ന­കൊ­ണ്ടു് ഭാ­വാ­ത്മ­ക­ങ്ങ­ളാ­ക്കി­യി­രി­ക്കു­ന്നു. ന­വീ­ന­ങ്ങ­ളാ­യ ചെ­റു­ക­ഥ­കൾ­ക്കു പ്ലോ­ട്ടി­ല്ല. ആ പ്ലോ­ട്ടി­ല്ലാ­യ്മ­യി­ലൂ­ടെ ജീ­വി­തം പ്ര­ക­ശി­പ്പി­ക്കു­ക­യാ­ണു് അവർ. ഈ നൂതന രീ­തി­ക്കും നി­ദർ­ശ­ക­മാ­ണു് പ്ര­ക­ശി­ന്റെ സു­ന്ദ­ര­മാ­യ ഈ ചെ­റു­ക­ഥ.

മഹനായ കാ­സ്റ്റ്രോ

ന­വീ­ന­ങ്ങ­ളാ­യ ചെ­റു­ക­ഥ­കൾ­ക്കു് പ്ലോ­ട്ടി­ല്ല. ആ പ്ലോ­ട്ടി­ല്ലാ­യ്മ­യി­ലൂ­ടെ ജീ­വി­തം പ്ര­കാ­ശി­പ്പി­ക്കു­ക­യാ­ണ­വർ.

തോമസ് ബോർഹെ (Tomas Borge) നി­ക്ക­രാ­ഗ്വേ­യി­ലെ ആ­ഭ്യ­ന്ത­ര­മ­ന്ത്രി­യാ­യി­രു­ന്നു. (Sandinista Govt.) പ്ര­സി­ദ്ധ­ന­നാ­യ ക­വി­യും ഗ­ദ്യ­കാ­ര­നു­മാ­യ ബോർഹേ ക്യൂ­ബ­യി­ലെ കാ­സ്റ്റ്രോ­യു­മാ­യി 1992 ഏ­പ്രിൽ 18–20 തീ­യ­തി­ക­ളിൽ ന­ട­ത്തി­യ സം­ഭാ­ഷ­ണ­ങ്ങൾ ഗ്ര­ന്ഥ­രൂ­പ­ത്തിൽ പ്ര­സാ­ധ­നം ചെ­യ്തി­രി­ക്കു­ന്നു. (പ്ര­സ­ധ­ന­വർ­ഷം 1994) ച­രി­ത്ര­വും ഭാ­വി­ത­ല­മു­റ­യും, സോ­വി­യ­റ്റു് യൂ­ണി­യ­ന്റെ നി­ഗ്ര­ഹ­വും നൂതന ലോ­ക­വ്യ­വ­സ­ഥി­തി­യും, പ്ര­ജാ­ധി­പ­ത്യം, ക്യൂ­ബ­യും അ­മേ­രി­ക്കൻ ഐ­ക്യ­നാ­ടു­ക­ളും, ലാ­റ്റി­ന­മേ­രി­ക്ക, വൈ­ദ്യ­ശാ­സ്ത്ര­ത്തി­ലെ പു­രോ­ഗ­തി, സാ­ഹി­ത്യ­കൃ­തി­കൾ ഇ­ങ്ങ­നെ എ­ന്തെ­ല്ലാം വി­ഷ­യ­ങ്ങ­ളെ­ക്കു­റി­ച്ചാ­ണു് കാ­സ്റ്റ്രോ അ­ഭി­പ്രാ­യം പ­റ­യു­ന്ന­തു്. ഇ­പ്പു­സ്ത­കം വാ­യി­ച്ചു­ക­ഴി­ഞ്ഞ­പ്പോൾ രാ­ഷ്ട്ര­വ്യ­വ­ഹാ­ര­മ­ണ്ഡ­ല­ത്തി­ലെ നേ­താ­ക്ക­ന്മാ­രിൽ അ­ദ്വി­തീ­യ­നാ­യ ബു­ദ്ധി­മാ­നാ­ണു് കാ­സ്റ്റ്രോ എ­ന്നു് എ­നി­ക്കു തോ­ന്നി. വാ­യ­ന­ക്കാർ­ക്കും ആ പ്ര­തീ­തി­ത­ന്നെ­യു­ണ്ടാ­കു­മെ­ന്നാ­ണു് എന്റെ വി­ശ്വാ­സം.

ബു­ദ്ധി­ശാ­ലി മാ­ത്ര­മ­ല്ല സ­ഹൃ­ദ­യ­നു­മാ­ണു് കാ­സ്റ്റ്രോ. അ­ദ്ദേ­ഹം ലോ­ക­സാ­ഹി­ത്യ­ത്തി­ലെ എല്ലാ മാ­സ്റ്റർ­പീ­സു­ക­ളും വാ­യി­ച്ചി­ട്ടു­ണ്ടു്. നവീന സാ­ഹി­ത്യ­ത്തി­ലെ പ്ര­കൃ­ഷ്ട­ങ്ങ­ളാ­യ കൃ­തി­കൾ വാ­യി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്നു. അ­ഭി­മു­ഖ­സം­ഭാ­ഷ­ണം നടന്ന വേ­ള­യിൽ പേ­ട്രി­ക് സൂ­സ്കി­ന്റി­ന്റെ വി­ശ്വ­പ്ര­സി­ദ്ധ­മാ­യ ‘Perfume’ വാ­യി­ക്കു­ക­യാ­യി­രു­ന്നു അ­ദ്ദേ­ഹം. മു­പ്പ­തു പു­റ­ങ്ങൾ ബാ­ക്കി­യു­ള്ള­പ്പോ­ഴാ­യി­രു­ന്നു ബോർഹേ സം­ഭാ­ഷ­ണ­ത്തി­നു് ഏ­ത്തി­യ­തു്. സൂ­സ്കിൻ­റി­ന്റെ നോവൽ കാ­സ്റ്റ്രോ­യു­ടെ വി­ജ്ഞാ­ന­മ­ണ്ഡ­ലം വി­ക­സി­പ്പി­ച്ചു.

ഗാർസി ആ മാർ­കേ­സി­ന്റെ എല്ലാ കൃ­തി­ക­ളും വാ­യി­ച്ചി­ട്ടു­ണ്ടു് കാ­സ്റ്റ്രോ. I’ve read all of garcia Marquez’s books, I think, and a lot of other Latin American literature, through I still have much to read. എന്നു കാ­സ്റ്റ്രോ­യു­ടെ വാ­ക്യ­ങ്ങൾ.

images/Cervantes.jpg
സാ­വേ­ദ്ര തേർ­വാ­ന്റ­സ്

സാ­വേ­ദ്ര തേർ­വാ­ന്റ­സി­ന്റെ (Saavedra Cervantes, 1547–1616) ദോൻ കീ ഹോ­തെ­യും (Don Quixote) ദ­സ്തെ­യെ­വ്സ്കി­യു­ടെ എല്ലാ നോ­വ­ലു­ക­ളും റൊ­മാ­ങ് റൊ­ളാ­ങ്ങി­ന്റെ ഷാങ് ക്രി­സ്തോ­ഫും (Rom ആർ­ക്കു ശ­ക്തി­വി­ശേ­ഷം ലോ­ക­ത്തു് കൊ­ണ്ടു­വ­ന്നു് പ­രി­വർ­ത്ത­നം വ­രു­ത്താൻ ക­ഴി­യു­മോ അയാൾ/അവൾ ജീ­നി­യ­സ് Ain Rolland, Jean Christophe) യു­ഗോ­യു­ടെ ‘പാ­വ­ങ്ങ’ളും ബൽ­സാ­ക്കി­ന്റെ Human Comedy എന്ന പരസ്യ നോ­വ­ലു­ക­ളും വാ­യി­ച്ച കാ­സ്റ്റ്രോ സാ­ഹി­ത്യ­ത്തി­ലെ നൂതന പ്ര­വ­ണ­ത­ക­ളെ­യും അം­ഗീ­ക­രി­ക്കു­ന്നു.

Tomas Borge:
Have you read Cortazar?
Fidel Castro:
Not much.
Tomas Borge:
You should really read him?
Fidel Castro:
All right, thanks of the tip. I will put him at the top of my list. Which book would you recommend?
Tomas Borge:
All of his short stories and his novels Rayuela (Hopscotch) Ellibro de Manuel (The book of Manuel) and Los premios (The Awards).
കാ­സ്റ്റ്രോ­യു­ടെ മ­റു­പ­ടി­യി­ലെ വി­ന­യ­വും ചോ­ദ്യ­കർ­ത്താ­വി­ലു­ള്ള അ­ദ്ദേ­ഹ­ത്തി­ന്റെ വി­ശ്വാ­സ­വും നോ­ക്കു­ക. മ­ഹാ­ന്മാർ എ­പ്പോ­ഴും മ­ഹാ­ന്മാർ തന്നെ.

സാം­സ്കാ­രി­ക ന­യ­ത്തിൽ ക്യൂബ വി­പ്ല­വ­ത്തി­നു­ശേ­ഷം ഒരു തെ­റ്റും വ­രു­ത്തി­യി­ട്ടി­ല്ലെ­ന്നാ­ണു് ബോർ­ഹെ­യു­ടെ വി­ചാ­രം. ക­ല­യു­ടെ വി­ക­സ­ത്തിൽ, വി­ശേ­ഷി­ച്ചും സാ­ഹി­ത്യ­ത്തി­ന്റെ വി­കാ­സ­ത്തിൽ കാ­സ്റ്റ്രോ ത­ന്നെ­യാ­ണു് മുൻ­കൈ­യെ­ടു­ത്ത­തെ­ന്നു് അ­ദ്ദേ­ഹം ന­മ്മ­ളെ അ­നു­സ്മ­രി­പ്പി­ക്കു­ന്നു.

ഏതു വി­ഷ­യ­ത്തെ­ക്കു­റി­ച്ചും ആ­ധി­കാ­രി­ക­മാ­യി, വ­ദാ­ജ്ജ­നോ­ചി­ത­മാ­യി അ­ഭി­പ്രാ­യം പറയാൻ കാ­സ്ട്രോ­ക്കു ക­ഴി­യും. സ്വ­വർ­ഗ്ഗാ­നു­രാ­ഗ­ത്തെ­ക്കു­റി­ച്ചു് അ­ദ്ദേ­ഹ­ത്തി­ന്റെ അ­ഭി­പ്രാ­യം എ­ന്താ­ണെ­ന്നു് ബോർഹേ ചോ­ദി­ച്ചു. കാ­സ്ട്രോ­യു­ടെ മ­റു­പ­ടി ഇ­ങ്ങ­നെ: I don’t consider homosexuality to be a phenomenon of degeneration. I’ve always had a more rational approach. Considering it to be one of the natural aspects and tendencies of human beings which should be respected.

കാ­സ്ട്രോ­യു­ടെ മ­ത­ങ്ങ­ളോ­ടെ­ല്ലാം നമ്മൾ യോ­ജി­ക്ക­ണ­മെ­ന്നി­ല്ല. പക്ഷേ, ഓരോ ഉ­ത്ത­ര­ത്തി­ലും ധി­ഷ­ണ­യു­ടെ സ്ഫു­ലിം­ഗ­മു­ണ്ടു്. അതു ന­മു­ക്കു് ആ­ഹ്ലാ­ദ­മ­രു­ളും.

ക്ഷീ­ര­മു­ള്ളൊ­ര­കി­ടിൻ ചു­വ­ട്ടി­ലും

ചോ­ദ്യം: ഇം­ഗ്ലീ­ഷ് ക­വി­ത­യെ­ക്കു­റി­ച്ചു് ഭാ­ര­തീ­യർ എ­ഴു­തി­യ ഏ­റ്റ­വും നല്ല പു­സ്ത­ക­മേ­തു? ഉ­ത്ത­രം: അമൽ കിരൺ (K.D. Sethna) എ­ഴു­തി­യ Talks on Poetry എന്ന പു­സ്ത­കം. Sri. Aurobindo Publication, Pondicherry, Rs. 110.

ച­ങ്ങ­നാ­ശ്ശേ­രി­യി­ലെ ഒരു കോ­ളേ­ജിൽ ജോലി നോ­ക്കി­യി­രു­ന്ന ഒരു പ്രൊ­ഫ­സ്സ­റെ ആ­കാ­ശ­വാ­ണി, വയലാർ രാ­മ­വർ­മ്മ­യു­ടെ ക­വി­ത­യെ­ക്കു­റി­ച്ചു് പ്ര­സം­ഗി­ക്കാൻ ക്ഷ­ണി­ച്ചു. ച­ങ്ങ­നാ­ശ്ശേ­രി­യിൽ നി­ന്നു് തി­രു­വ­ന­ന്ത­പു­ര­ത്തേ­ക്കും തി­രു­വ­ന­ന്ത­പു­ര­ത്തു നി­ന്നു് തി­രി­ച്ചു് ച­ങ്ങ­നാ­ശ്ശേ­രി­യി­ലേ­ക്കും ഉള്ള റ്റി. എ., പി­ന്നെ പ്ര­ഭാ­ഷ­ണ­ത്തി­നു നൽ­കു­ന്ന പ്ര­തി­ഫ­ലം. നല്ല തുക. വയലാർ രാ­മ­വർ­മ്മ­യു­ടെ ഒരു കാ­വ്യ­വും വാ­യി­ച്ചി­ട്ടി­ല്ലാ­ത്ത അ­ദ്ദേ­ഹം തി­രു­വ­ന­ന്ത­പു­ര­ത്തെ­ത്തി പ്ര­ശ­സ്ത­നാ­യ ഒരു ക­വി­യു­ടെ വീ­ട്ടിൽ ചെ­ന്നു. തന്റെ അജ്ഞത മ­റ­ച്ചു­വ­ച്ചു­കൊ­ണ്ടു് ‘Let us discuss’ എന്ന മ­ട്ടിൽ ക­വി­യോ­ടു് അ­ദ്ദേ­ഹം രാ­മ­വർ­മ്മ­യെ­ക്കു­റി­ച്ചു് സം­സാ­രി­ച്ചു തു­ട­ങ്ങി. കവി ബു­ദ്ധി­ശാ­ലി­യാ­യി­രു­ന്ന­തു കൊ­ണ്ടു് ആ­ഗ­ത­ന്റെ അജ്ഞത താൻ അ­റി­ഞ്ഞു­വെ­ന്നു ഭാ­വി­ക്കാ­തെ രാ­മ­വർ­മ്മ­ക്ക­വി­ത­യെ­ക്കു­റി­ച്ചു് പലതും പ­റ­ഞ്ഞു കൊ­ടു­ത്തു. പ്രൊ­ഫ­സ്സർ അ­തെ­ല്ലാം മ­ന­സ്സിൽ കു­റി­ച്ചു വച്ചു. രാ­മ­വർ­മ്മ­യു­ടെ ക­വ­ന­രീ­തി­യെ­ക്കു­റി­ച്ചു് കവി പ്ര­ശം­സാ­പ­ര­ങ്ങ­ളാ­യി പറഞ്ഞ അ­ഭി­പ്രാ­യ­ങ്ങൾ അല്പം ക­ഴി­ഞ്ഞു് ക­ട­ലാ­സ്സിൽ രേ­ഖ­പ്പെ­ടു­ത്തി റേ­ഡി­യോ നി­ല­യ­ത്തിൽ നി­ന്നു് ശ്രോ­താ­ക്ക­ളു­ടെ മു­ഖ­ങ്ങ­ളി­ലേ­ക്കു് നി­ഷ്ഠീ­വ­നം ചെ­യ്യാ­മെ­ന്നു കരുതി അ­ദ്ദേ­ഹം എ­ഴു­ന്നേ­റ്റു. പോ­കു­ന്ന­തി­നു മുൻ­പു് ക­വി­യോ­ടൊ­രു ചോ­ദ്യം:

ചോ­ദ്യം: വയലാർ രാ­മ­വർ­മ്മ കോൺ­ഗ്ര­സ്സു­കാ­രൻ ത­ന്നെ­യോ? ഉ­ത്ത­രം: കവി: അല്ല, ക­മ്മ്യൂ­ണി­സ്റ്റ്. അ­തു­കേ­ട്ട പാടെ പ്രൊ­ഫ­സ്സ­റു­ടെ ഭാവം മാറി. സ്വ­ന്തം കൈകൾ മെ­ല്ലെ ത­മ്മി­ല­ടി­ച്ചു­കൊ­ണ്ടു് അ­ദ്ദേ­ഹം മൂ­ന്നു തവണ മൊ­ഴി­യാ­ടി.

“അ­പ്പോൾ അയാളെ എ­തിർ­ക്ക­ണം. അ­പ്പോൾ അയാളെ എ­തിർ­ക്ക­ണം. അ­പ്പോൾ അയാളെ എ­തിർ­ക്ക­ണം.” റേ­ഡി­യോ പ്ര­ഭാ­ഷ­ണം ഞാൻ കേ­ട്ടി­ല്ല. തീർ­ച്ച­യാ­യും പ്രൊ­ഫ­സ്സർ രാ­മ­വർ­മ്മ­യെ എ­തിർ­ത്തു് പലതും പ­റ­ഞ്ഞി­രി­ക്കും.

images/Don_Quixote_de_la_Mancha.png

ശ്രീ. ഇ. എം. എസ്സ്. ‘World figure’ ആ­ണെ­ന്നു് സ്ഥാ­പി­ച്ചു കൊ­ണ്ടു് ഞാൻ ശ്രീ. ഐ. വി. ദാസ് എ­ഡി­റ്റ് ചെയ്ത “ഇ. എം. എസ്സ്.” എന്ന ഗ്ര­ന്ഥ­ത്തിൽ ലേ­ഖ­ന­മെ­ഴു­തി. അതിൽ അ­ദ്ദേ­ഹ­ത്തി­ന്റെ സാ­ഹി­ത്യ­വി­ഷ­യ­ക­മാ­യ സി­ദ്ധാ­ന്ത­ത്തെ­ക്കു­റി­ച്ചും പ്ര­തി­പാ­ദി­ച്ചി­രു­ന്നു. ആ പ്ര­തി­പാ­ദ­ന­ത്തിൽ ഒരു തെ­റ്റു­മി­ല്ല­താ­നും. എ­ന്നി­ട്ടും ഗ്ര­ന്ഥം നി­രൂ­പ­ണം ചെയ്ത ശ്രീ­മ­തി. വൽസല പ­റ­ഞ്ഞി­രി­ക്കു­ന്നു: “സാ­ഹി­ത്യ­ചി­ന്ത ഇതു മാ­ത്ര­മേ ആകാവൂ എന്നു സി­ദ്ധാ­ന്തി­ക്കു­ന്ന­വർ ഇ. എം. എ­സ്സി­ന്റെ മാ­ന­സി­കോ­ന്ന­തി­യും ഔ­ദാ­ര്യ­വും ഉൾ­ക്കൊ­ള്ളാൻ ക­ഴി­യാ­ത്ത­വ­രാ­ണു്.” ഇ. എം. എ­സ്സി­നു് മാ­ന­സി­കോ­ന്ന­മ­ന­വും ഔ­ദാ­ര്യ­വും മാ­ത്ര­മ­ല്ല അ­വ­യേ­ക്കാൾ വി­ശി­ഷ്ട­ങ്ങ­ളാ­യ ഏറെ ഗു­ണ­ങ്ങൾ ഉ­ണ്ടെ­ന്നാ­ണു് എന്റെ ലേ­ഖ­ന­ത്തിൽ ഞാൻ വാ­ച്യ­മാ­യി­ത്ത­ന്നെ ആ­വി­ഷ്ക­രി­ച്ച­തു്. എ­ങ്കി­ലും ശ്രീ­മ­തി­ക്കു് റേ­ഡി­യോ നി­ല­യ­ത്തിൽ എ­ത്തി­യ പ്രൊ­ഫ­സ്സ­റു­ടെ മാ­ന­സി­ക­നി­ല. ‘കൃ­ഷ്ണൻ നായരോ? അയാളെ എ­തിർ­ത്തേ മ­തി­യാ­വൂ’ എ­ന്നാ­ണു് വൽ­സ­ല­യു­ടെ മ­ട്ടു്. ദ­ക്ഷി­ണാ­ഫ്രി­ക്കൻ നോ­വ­ലി­സ്റ്റ് കൂ­റ്റ്സേ­യ്ക്കു് ഞാൻ ക­ത്തു­കൾ എ­ഴു­താ­റു­ണ്ടു്. അ­ദ്ദേ­ഹം എ­നി­ക്കു് മ­റു­പ­ടി­കൾ അ­യ­ക്കാ­റു­ണ്ടു്. കൂ­റ്റ്സെ­യെ ആ­ദ­രി­ക്കു­ന്ന ഒ­രെ­ഴു­ത്തു­കാ­രി കോ­ഴി­ക്കോ­ട്ടു­ണ്ടെ­ന്നു് ഞാ­നി­തു­വ­രെ അ­ദ്ദേ­ഹ­ത്തെ അ­റി­യി­ച്ചി­ട്ടി­ല്ല. ശ്രീ­മ­തി­യു­ടെ ആ ആ­ദ­ര­വും പ്ര­തി­ഭ­യും വളരെ കേ­മ­മാ­ണെ­ന്നു് ഇനി എഴുതി അ­റി­യി­ക്കാം.

images/Tomas_Borge_Martinez.jpg
തോമസ് ബോർഹെ

ഒരു വൈ­ദ്യൻ ‘സാ­ഹി­ത്യ­വാ­ര­ഫ­ല’മെന്ന ശീർ­ഷ­ക­ത്തിൽ വ­രു­ന്ന ഈ കോളം ലാ­ത്തി­യാ­ണെ­ന്നു് പ­റ­ഞ്ഞി­രി­ക്കു­ന്നു. വൈ­ദ്യൻ എന്നു പ­റ­ഞ്ഞ­തു­കൊ­ണ്ടു് അ­ലോ­പ്പ­തി, ഹോ­മി­യോ­പ്പ­തി, ആ­യുർ­വ്വേ­ദം ഇവ പ്രാ­ക്റ്റീ­സു് ചെ­യ്യു­ന്ന പ­രോ­പ­കാ­ര ത­ല്പ­ര­രിൽ ഒ­രാ­ളാ­ണെ­ന്നു് തെ­റ്റി­ദ്ധ­രി­ക്ക­രു­തു്. A comparative study of the anterior and posterior ends of a rat’s tail with special reference to the poetry of Ponkunnam Syed Muhammad എന്നോ മറ്റോ ഒരു വി­ഷ­യ­മെ­ടു­ത്തു് ക­ട­ലാ­സ്സി­ന്റെ മു­ക്കാൽ ഭാ­ഗ­ത്തു് എ­ന്തെ­ങ്കി­ലും എ­ഴു­തു­ക. കാൽ ഭാ­ഗ­ത്തി­ന്റെ മു­ക­ളി­ലാ­യി ഒരു വ­ര­യി­ടു­ക. വ­ര­യ്ക്കു താ­ഴെ­യാ­യി ചില കു­റി­പ്പു­ക­ളെ­ഴു­തു­ക, ഇ­ങ്ങ­നെ അ­ഞ്ഞൂ­റു­പു­റ­ങ്ങൾ എഴുതി അതിനു തീ­സി­സ് എ­ന്നു­പേ­രി­ട്ടു് അ­യാ­ളെ­ക്കാൾ ബു­ദ്ധി­കു­റ­ഞ്ഞ­വ­രെ­ക്കൊ­ണ്ടു് അം­ഗീ­ക­രി­പ്പി­ച്ചു് വൈ­ദ്യൻ എന്ന സ്ഥാ­ന­പ്പേ­രു­നേ­ടു­ക—ഇ­തൊ­ക്കെ­ചെ­യ്തു് പേ­രി­ന്റെ ആ­ദ്യം­‌ ഡ്ർ എ­ന്നു് എഴുതി ഞെ­ളി­ഞ്ഞു­ന­ട­ക്കു­ന്ന­വ­നാ­ണു് വൈ­ദ്യൻ.

പ്ര­തി­ഭാ­ശാ­ലി­യാ­യ ശ്രീ. അ­ന­ന്ത­മൂർ­ത്തി­യും സ­മു­ന്ന­ത­രാ­യ രണ്ടു പ്രാ­ഡ്വി­വാ­ക­രും ഈ കോ­ള­ത്തി­ന്റെ ഇം­ഗ്ലീ­ഷ് തർ­ജ്ജ­മ വാ­യി­ച്ചാ­ണു് ഇ­തി­ന്റെ ര­ച­യി­താ­വി­നു് ഒ­രു­ല­ക്ഷം രൂപ സ­മ്മാ­ന­മാ­യി ന­ല്കി­യ­തു്. വൈ­ക്കം മു­ഹ­മ്മ­ദു് ബഷീർ, എൻ. വി. കൃ­ഷ്ണ­വാ­രി­യർ, ന­യൻ­താ­രാ സെഗാൾ ഇവർ വാ­ഴ്ത്തി­യ­താ­ണു് ഈ കോളം. ഇ­തി­ന്റെ ഇം­ഗ്ലീ­ഷ് തർ­ജ്ജ­മ വാ­യി­ച്ചു് ശ്രീ. അ­ദ്വാ­നി എ­നി­ക്കു് ഹ­സ്ത­ദാ­നം ചെ­യ്തു. ബോ­ഫോ­ഴ്സ് കെ­യ്സ് വെ­ളി­ച്ച­ത്തു­കൊ­ണ്ടു­വ­ന്ന ശ്രീ­മ­തി ചിത്ര അ­ഭി­ന­ന്ദ­നാർ­ഹ­മാ­യി എ­ന്തെ­ല്ലാം പ­റ­ഞ്ഞു എ­ന്നോ­ടു്. ഇതു തർ­ജ്ജ­മ ചെ­യ്യി­ച്ചു വാ­യി­ക്കു­ന്ന ല­ണ്ട­നി­ലെ ഒരു മ­ദാ­മ്മ എ­നി­ക്കു Ford Madox Ford എന്ന ജീ­വ­ച­രി­ത്ര­ഗ്ര­ന്ഥം അ­യ­ച്ചു­ത­ന്നു. എ­ന്നി­ട്ടും ഇ­വി­ടെ­യൊ­രു വൈ­ദ്യ­നു് ഇതു് ലാ­ത്തി. ക്ഷീ­ര­മു­ള്ളൊ­ര­കി­ടിൻ ചു­വ­ട്ടി­ലും ചോ­ര­ത­ന്നെ കൊ­തു­കി­ന്നു കൗ­തു­കം.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1994-07-31.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 8, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.