SFNസായാഹ്ന ഫൌണ്ടേഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1994-12-14-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

“ഒരു സാ­ഹി­ത്യ­കാ­രൻ കൈ­കാ­ര്യം ചെയ്ത വിഷയം മ­റ്റൊ­രു സാ­ഹി­ത്യ­കാ­രൻ അതേ രീ­തി­യിൽ കൈ­കാ­ര്യം ചെ­യ്യു­ന്ന­തു് ഭാ­വ­ന­യു­ടെ കു­റ­വു­കൊ­ണ്ടാ­ണോ?” “വ്യാ­ഘ്രം മ­റ്റൊ­രു മൃ­ഗ­ത്തി­ന്റെ ഇരയെ തൊ­ടു­കി­ല്ലെ­ന്നു വാ­ല്മീ­കി പ­റ­ഞ്ഞി­ട്ടു­ണ്ടു്. ‘ന പ­രേ­ണാ­ഹൃ­തം ഭ­ക്ഷ്യം വ്യാ­ഘ്ര: സ്വാ­ദി­തു­മി­ച്ഛ­തി’. ന­മ്മു­ടെ സാ­ഹി­ത്യ­കാ­ര­ന്മാർ വ്യാ­ഘ്ര­ങ്ങ­ള­ല്ല”.

ആർ­ജ­ന്റീ­ന­യിൽ ജ­നി­ച്ച ഏർ­നെ­സ്റ്റോ ഗേ­വാ­റാ (Ernesto Guevara, 1928–67) ക്യൂ­ബൻ വി­പ്ല­വ­കാ­രി­യും രാ­ഷ്ട്രീ­യ­നേ­താ­വു­മാ­യി­രു­ന്നു. ചേ എ­ന്ന­റി­യ­പ്പെ­ട്ടി­രു­ന്ന അ­ദ്ദേ­ഹം ക്യൂ­ബ­യി­ലെ കാ­സ്റ്റ്രോ യുടെ ഉ­റ്റ­മി­ത്ര­വും ല­ഫ്റ്റെ­ന­ന്റു­മാ­യി ക­ഴി­ഞ്ഞു­കൂ­ടി­യ­തി­നു­ശേ­ഷം മറ്റു രാ­ജ്യ­ങ്ങ­ളിൽ വി­പ്ല­വ­പ്ര­വർ­ത്ത­ന­ങ്ങൾ ന­ട­ത്തു­ന്ന­തി­നു­വേ­ണ്ടി 1965-ൽ ക്യൂബ വി­ട്ടു­പോ­യി. ബൊ­ലി­വി­യ­യിൽ ഗ­റി­ല്ല പ്ര­സ്ഥാ­ന­ത്തി­ന്റെ നേ­താ­വാ­യി വർ­ത്തി­ക്കു­മ്പോൾ സർ­ക്കാ­രി­ന്റെ സൈ­ന്യം അ­ദ്ദേ­ഹ­ത്തെ ബ­ന്ധ­ന­സ്ഥ­നാ­ക്കു­ക­യും പി­ന്നീ­ടു നി­ഗ്ര­ഹി­ക്കു­ക­യും ചെ­യ്തു. ബൊ­ലി­വി­യ­യി­ലെ സർ­ക്കാ­രിൽ­നി­ന്നു മാ­ത്ര­മ­ല്ല വാ­ഷി­ങ്ട­ണിൽ­നി­ന്നും അ­ദ്ദേ­ഹ­ത്തെ കൊ­ല്ലാൻ നിർ­ദ്ദേ­ശ­മു­ണ്ടാ­യി­രു­ന്നു. 1967 ഒ­ക്റ്റോ­ബർ 9-ആം൹യാണു് ഗേ­വാ­റാ­യെ­യും വേറെ രണ്ടു ഗ­റി­ല്ല­ക­ളെ­യും വ­ധി­ച്ച­തു്. 1967 ഒ­ക്റ്റോ­ബർ 15-നു കാ­സ്റ്റ്രോ റ്റെ­ലി­വി­ഷ­നി­ലൂ­ടെ പ്ര­ത്യ­ക്ഷ­നാ­യി ആ മ­ഹ­ച്ച­ര­മ­ത്തി­നു സ്ഥി­രീ­ക­ര­ണം നല്കി. ഒ­ക്റ്റോ­ബർ 18-ആം൹ പത്തു ലക്ഷം ആ­ളു­ക­ളെ അ­ഭി­സം­ബോ­ധ­ന ചെ­യ്തു­കൊ­ണ്ടു കാ­സ്റ്റ്രോ നിർ­വ­ഹി­ച്ച സു­ദീർ­ഘ­മാ­യ പ്ര­ഭാ­ഷ­ണ­ത്തി­ന്റെ അ­വ­സാ­ന­ത്തെ ഭാ­ഗ­ത്തു­നി­ന്നു ചില വാ­ക്യ­ങ്ങൾ ഞാൻ എ­ടു­ത്തെ­ഴു­ത­ട്ടെ.

Thus, his blood fell on our soil when he was wounded in several battles, and his blood was shed in Bolivia, for the liberation of the exploited and the oppressed, of the humble and the poor. The blood was shed for the sake of all the peoples of the Americas and for the people of Vietnam—because while fighting there in Bolivia, fighting against the oligarchies and imperialism, he knew that he was offering Vietnam the highest possible expression of his solidarity.
images/CheyFidel.jpg
ഗേ­വാ­റാ­യും കാ­സ്റ്റ്രോ­യും

ഉ­ജ്ജ്വ­ല­മാ­യ ഈ പ്ര­ഭാ­ഷ­ണം മു­ഴു­വൻ “Che—A memoir by Fidel Castro” എന്ന പു­സ്ത­ക­ത്തി­ലു­ണ്ടു്. ഗേ­വാ­റാ­യു­ടെ­യും കാ­സ്റ്റ്രോ­യു­ടെ­യും ആ­ത്മ­ബ­ന്ധ­ത്തി­ന്റെ ക­ഥ­യാ­ണു് ഇതു്. മെ­ഡി­ക്കൽ കോ­ളേ­ജിൽ­നി­ന്നു ഡി­ഗ്രി നേ­ടി­യ­തി­നു­ശേ­ഷം രോ­ഗി­ക­ളെ ചി­കി­ത്സി­ക്കാൻ സ­ന്ന­ദ്ധ­നാ­വാ­തെ ക്യാ­പി­റ്റ­ലി­സ­ത്തി­ന്റെ മ­ഹാ­രോ­ഗം പി­ടി­പെ­ട്ട രാ­ഷ്ട്ര­ങ്ങ­ളെ ത­ത്ത്വ­ചി­ന്ത­കൊ­ണ്ടു ചി­കി­ത്സി­ക്കാൻ യ­ത്നി­ച്ച ഒരു മ­ഹാ­വ്യ­ക്തി­യു­ടെ ക­ഥ­യാ­ണി­തു്. തന്റെ രചനാ പാ­ട­വം­കൊ­ണ്ടു കാ­സ്റ്റ്രോ ഈ ആ­ത്മ­ബ­ന്ധ­ത്തി­ന്റെ­യും ധീ­ര­പ്ര­വർ­ത്ത­ന­ത്തി­ന്റെ­യും ചി­ത്രം വ­ര­യ്ക്കു­ന്നു. ആർ­ജ്ജ­വ­ത്തി­ന്റെ നാദം ഇതിൽ നി­ന്നു് ഉ­യ­രു­ന്നു. (Edited by David Deutschmann, Preface by Jesus Montan, National Book Agency, Rs. 100, First Indian Reprint Feb. 1994.)

ന­ഖ­വീ­ക്ഷ­ണം

സ്ത്രീ­കൾ­ക്കു സ­വി­ശേ­ഷ­ങ്ങ­ളാ­യ ചേ­ഷ്ട­ക­ളു­ണ്ടു്. വെ­റു­പ്പു­ണ്ടെ­ങ്കിൽ അവൾ ന­ഖ­ങ്ങൾ നോ­ക്കും. ഇ­ഷ്ട­പ്പെ­ട്ട­വൻ തു­റി­ച്ചു­നോ­ക്കി­യാൽ അവൾ ക­ണ്ണു­കൾ താ­ഴ്ത്തും. പു­രു­ഷൻ ജ­ന­ക്കൂ­ട്ട­ത്തിൽ ത­ള്ളി­ക്ക­യ­റും. സ്ത്രീ ഒ­ഴി­ഞ്ഞു­മാ­റും.

മ­ല­യാ­ളി­കൾ ഇ­ല്ലാ­ത്ത സ്ഥ­ല­മി­ല്ല. ബോം­ബെ­യി­ലെ ഏ­യർ­പോർ­ട്ടിൽ­ച്ചെ­ന്നു ബോർ­ഡി­ങ് പാ­സ്സ് വാ­ങ്ങാ­നാ­യി റ്റി­ക്ക­റ്റും മ­റ്റും ബ­ന്ധ­പ്പെ­ട്ട ഉ­ദ്യോ­ഗ­സ്ഥ­നു ഞാൻ ന­ല്കി­യ­പ്പോൾ അ­ദ്ദേ­ഹം എന്നെ സൂ­ക്ഷി­ച്ചു നോ­ക്കി­യി­ട്ടു ‘ക­ലാ­കൗ­മു­ദി­യിൽ എ­ഴു­തു­ന്ന കൃ­ഷ്ണൻ­നാ­യർ സാ­റ­ല്ലേ’ എന്നു ചോ­ദി­ച്ചു. അതേ എന്നു ഞാൻ പ­റ­ഞ്ഞ­പ്പോൾ ‘സൗ­ക­ര്യ­മു­ള്ള സീ­റ്റ് തരാം’ എന്നു സൗ­ജ­ന്യ­ത്തോ­ടെ അ­ദ്ദേ­ഹം പ­റ­ഞ്ഞു. കാലു നീ­ട്ടി­യി­രി­ക്കാ­വു­ന്ന ഒരു വിൻഡോ സീ­റ്റാ­ണു് എ­നി­ക്കു് അ­ദ്ദേ­ഹം ഏർ­പ്പെ­ടു­ത്തി­ത്ത­ന്ന­തു്. പക്ഷേ, തി­രു­വ­ന­ന്ത­പു­ര­ത്തേ­ക്കു വ­രു­ന്ന വി­മാ­ന­ത്തിൽ ഞാ­നി­രു­ന്ന­തു് ബോം­ബെ­യെ നോ­ക്കി­യാ­ണു്. ആ തി­രി­ഞ്ഞി­രി­പ്പു് എ­നി­ക്കി­ഷ്ട­പ്പെ­ട്ടി­ല്ലെ­ങ്കി­ലും കാലു് ഇഷ്ടം പോലെ നീ­ട്ടി വ­യ്ക്കാ­നു­ള്ള സ്ഥ­ല­മു­ണ്ടാ­യി­രു­ന്ന­തു കൊ­ണ്ടു് ആ ഇ­ഷ്ട­ക്കേ­ടു് ഞാൻ പെ­ട്ടെ­ന്നു മ­റ­ന്നു. എന്റെ മുൻ­വ­ശ­ത്തു് തെ­ല്ല­ക­ലെ­യാ­യി ഒരു സീ­റ്റു­ണ്ടു്. അ­ര­മ­ണി­ക്കൂർ ക­ഴി­ഞ്ഞ­പ്പോൾ ഒരു സു­ന്ദ­രി ആ സീ­റ്റിൽ വ­ന്നു് ഇ­രു­ന്നു. സൗ­ന്ദ­ര്യ­ധാ­മം പൊ­ടു­ന്ന­നെ പ്ര­ത്യ­ക്ഷ­പ്പെ­ട്ടാൽ ആരതു് എ­ന്ന­റി­യാൻ­വേ­ണ്ടി നൂറു വ­യ­സ്സാ­യ സ­ന്ന്യാ­സി­യും നോ­ക്കി­പ്പോ­കു­മ­ല്ലോ. നൂ­റ്റ­മ്പ­തു വ­യ­സ്സാ­യ ഞാനും ജി­ജ്ഞാ­സ­യോ­ടെ അവളെ ഒന്നു നോ­ക്കി. എ­യർ­ഹോ­സ്റ്റ­സാ­ണെ­ന്നു മ­ന­സ്സി­ലാ­ക്കി നോ­ട്ടം പിൻ­വ­ലി­ച്ചു് ഞാൻ പ­ത്ര­പാ­രാ­യ­ണം തു­ട­ങ്ങി. പ­ത്ര­മെ­ടു­ക്കു­ന്ന­തി­നു് ഞാൻ എ­ഴു­ന്നേ­റ്റ­പ്പോൾ അവൾ എന്നെ ഒന്നു നോ­ക്കി തെ­ല്ലു പു­ച്ഛ­ത്തോ­ടെ നെ­യ്ൽ­പോ­ളീ­ഷി­ട്ട സ്വ­ന്തം ന­ഖ­ങ്ങ­ളി­ലേ­ക്കു വിശാല വി­ലോ­ച­ന­ങ്ങൾ വ്യാ­പ­രി­പ്പി­ച്ചു് ഇ­രു­പ്പാ­യി. മ­ന­സ്സി­നി­ണ­ങ്ങാ­ത്ത പു­രു­ഷൻ മുൻ­പി­ലി­രു­ന്നാൽ സ്ത്രീ­ക്കു സ്വാ­ഭാ­വി­ക­മാ­യി ഉ­ണ്ടാ­കു­ന്ന വെ­റു­പ്പു് ഒരു redirected activity ആയി ന­ഖ­വീ­ക്ഷ­ണ­ത്തിൽ ക­ലാ­ശി­ക്കു­മെ­ന്നു് മ­നഃ­ശാ­സ്ത്രം എന്നെ ഗ്ര­ഹി­പ്പി­ച്ചി­ട്ടു­ണ്ടു്. സാ­ധാ­ര­ണ­മാ­യി എ­യർ­ഹോ­സ്റ്റ­സു­കൾ വൈ­രൂ­പ്യ­മു­ള്ള­വ­രാ­ണു്. എന്റെ മുൻ­പി­ലി­രു­ന്ന­വൾ ആ സാ­മാ­ന്യ നി­യ­മ­ത്തി­നു് ഒ­ര­പ­വാ­ദ­മാ­യി­രു­ന്നു. ഞാൻ മു­ട്ട­ത്തു വർ­ക്കി യാ­യി­രു­ന്നെ­ങ്കിൽ, കാനം ഇ. ജെ. ആ­യി­രു­ന്നെ­ങ്കിൽ അവളെ ദേവത എന്നു വി­ളി­ക്കു­മാ­യി­രു­ന്നു. തി­രു­വ­ന­ന്ത­പു­ര­ത്തെ­ത്തി വി­മാ­നം. യാ­ത്ര­ക്കാർ എ­ല്ലാ­വ­രും പോയി. ഭാരം കൂടിയ പെ­ട്ടി മു­ക­ളി­ല­ത്തെ അ­റ­യിൽ­നി­ന്നു് വ­ലി­ച്ചെ­ടു­ക്കു­ന്ന­തി­നു കു­റ­ച്ചു നേരം വേ­ണ്ടി വ­ന്ന­തു­കൊ­ണ്ടു് ഞാൻ മാ­ത്രം വി­മാ­ന­ത്തി­ന­ക­ത്തു്. തെ­റ്റി­പ്പോ­യി. ഒരു മ­ധ്യ­വ­യ­സ്കൻ—പഴയ ത­മി­ഴു് നാ­ട­ക­ത്തി­ലെ വ­ഞ്ചി­പ്പ­ത്ത­നെ­പ്പോ­ലെ ഒ­രു­ത്തൻ—വ­ടി­പോ­ലെ നി­ന്നു് ഏ­യർ­ഹോ­സ്റ്റ­സി­നെ ക­ണ്ണു­കാ­ണി­ച്ചു വി­ളി­ക്കു­ന്നു. അ­യാ­ളു­ടെ മു­ഖ­ത്തു് പു­ഞ്ചി­രി വി­രി­ഞ്ഞി­ട്ടു­ണ്ടു്. ആ പു­ഞ്ചി­രി ഛർ­ദ്ദി­ക്കാൻ പോ­കു­ന്ന­വ­ന്റെ ഭാ­വ­മാ­ണു് അ­യാ­ളു­ടെ മു­ഖ­ത്തി­നു ന­ല്കി­യ­തു്. ന­ഖ­വീ­ക്ഷ­ണം ആ വ­ഞ്ചി­പ്പ­ത്ത­ന്റെ ന­യ­ന­ങ്ങ­ളി­ലേ­ക്കു­ള്ള വീ­ക്ഷ­ണ­മാ­യി മാ­റു­ന്ന­തു ക­ണ്ടു് ഞാൻ തി­ടു­ക്ക­ത്തിൽ ബ­ഹിർ­ഗ്ഗ­മ­ന­ദ്വാ­ര­ത്തി­ലേ­ക്കു് ഓടി. അവിടെ നി­ല്ക്കു­ന്നു കൈ­കൂ­പ്പി­ക്കൊ­ണ്ടു് ഒരു സ്ത്രീ­രൂ­പം. അവളെ തി­രി­ച്ചാ­രും തൊ­ഴാ­റി­ല്ലെ­ങ്കി­ലും ഞാൻ ഒരു ‘തൊഴൽ’ പാ­സ്സാ­ക്കി­ക്കൊ­ടു­ത്തു.

സ്ത്രീ­കൾ­ക്കു സ­വി­ശേ­ഷ­ങ്ങ­ളാ­യ ചേ­ഷ്ട­ക­ളു­ണ്ടു്. വെ­റു­പ്പു് ഉ­ണ്ടെ­ങ്കിൽ അവൾ ന­ഖ­ങ്ങൾ നോ­ക്കും. ഇ­ഷ്ട­പ്പെ­ട്ട­വൻ തു­റി­ച്ചു നോ­ക്കി­യാൽ അവൾ ക­ണ്ണു­കൾ താ­ഴ്ത്തും. പു­രു­ഷൻ ജ­ന­ക്കൂ­ട്ട­ത്തിൽ ത­ള്ളി­ക്ക­യ­റും. സ്ത്രീ ഒ­ഴി­ഞ്ഞു­മാ­റും. ഓ­ടു­ന്ന ബ­സ്സി­ന്റെ മുൻ­പിൽ “എ­ടു­ത്തു­ചാ­ടു­ന്ന” പു­രു­ഷൻ തെ­റ്റു മ­ന­സ്സി­ലാ­ക്കി അയ്യോ എന്നു വി­ളി­ച്ചു­പോ­കും. സ്ത്രീ ചി­രി­ക്കു­ക­യേ­യു­ള്ളു. പൊ­തു­വേ പു­രു­ഷൻ അ­നു­സ­രി­ക്കാ­റി­ല്ല. സ്ത്രീ അ­നു­സ­ര­ണ­ശീ­ല­മു­ള്ള­വ­ളാ­ണു്. ഇ­തി­നു­മെ­ല്ലാം അ­പ­വാ­ദ­ങ്ങ­ളു­ണ്ടു്. പു­രു­ഷ­ന്റെ ആ­ധി­പ­ത്യ­വാ­സ­ന­യെ തൃ­ണ­വൽ­ഗ­ണി­ച്ചു് അവനു് അ­ടി­കൊ­ടു­ക്കു­ന്ന സ്ത്രീ­ക­ളു­ണ്ടു്. അ­ങ്ങ­നെ­യൊ­രു സ്ത്രീ­യെ­യാ­ണു് ശ്രീ. ബ്ര­ഹ്മാ­ന­ന്ദൻ ‘ക­റു­മ്പി­ക­ത്രീ­ന­യു­ടെ ക­ല്യാ­ണം’ എന്ന ഭേ­ദ­പ്പെ­ട്ട കഥയിൽ കൊ­ണ്ടു­വ­രു­ന്ന­തു്. ഇ­ഷ്ട­മി­ല്ലാ­ത്ത­വൻ തൊ­ട്ടോ എ­ങ്കിൽ അവൾ അയാളെ അ­ടി­ച്ച­തു തന്നെ. അ­ങ്ങ­നെ പല പ്ര­മാ­ണി­മാ­രെ­യും അ­ടി­ച്ച അവൾ താ­നി­ഷ്ട­പ്പെ­ടു­ന്ന ഒരു പൊ­ലീ­സ് ഇൻ­സ്പെ­ക്ടർ­ക്കു വി­ധേ­യ­യാ­കു­ന്നു. ഇൻ­സ്പെ­ക്ടർ ചോ­ദി­ച്ചു: “ഏയ്… എ­ന്നെ­യും നീ ത­ല്ലു­മോ?” അ­വ­ളു­ടെ മ­റു­പ­ടി: “അ­പ­മാ­നി­ച്ചാൽ” ആ ഒറ്റ പ്ര­യോ­ഗം­കൊ­ണ്ടു ക­ഥാ­കാ­രൻ അ­തു­വ­രെ വ്യ­ക്ത­ത­യാർ­ജ്ജി­ച്ചി­രു­ന്ന അ­വ­ളു­ടെ സ്വ­ഭാ­വ­ത്തി­നു് സു­വ്യ­ക്ത­ത ന­ല്കു­ന്നു. സ്വ­ഭാ­വ പ്ര­ധാ­ന­മാ­യ ക­ഥ­യാ­ണി­തു്.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: “ഒരു സാ­ഹി­ത്യ­കാ­രൻ കൈ­കാ­ര്യം ചെയ്ത വിഷയം മ­റ്റൊ­രു സാ­ഹി­ത്യ­കാ­രൻ അതേ രീ­തി­യിൽ കൈ­കാ­ര്യം ചെ­യ്യു­ന്ന­തു് ഭാ­വ­ന­യു­ടെ കു­റ­വു­കൊ­ണ്ടാ­ണോ?”

ഉ­ത്ത­രം: “വ്യാ­ഘ്രം മ­റ്റൊ­രു മൃ­ഗ­ത്തി­ന്റെ ഇരയെ തൊ­ടു­കി­ല്ലെ­ന്നു വാ­ല്മീ­കി പ­റ­ഞ്ഞി­ട്ടു­ണ്ടു്. ‘ന­പ­രേ­ണാ­ഹൃ­തം ഭ­ക്ഷ്യം വ്യാ­ഘ്രഃ സ്വാ­ദി­തു­മി­ച്ഛ­തി’. ന­മ്മു­ടെ സാ­ഹി­ത്യ­കാ­ര­ന്മാർ വ്യാ­ഘ്ര­ങ്ങ­ള­ല്ല”.

ചോ­ദ്യം: “എ­ന്തെ­ല്ലാം വി­ശേ­ഷ­ങ്ങൾ സാറേ?”

ഉ­ത്ത­രം: “ഈ ചോ­ദ്യം എ­ല്ലാ­വ­രും ചോ­ദി­ക്കു­ന്ന­തു­കൊ­ണ്ടാ­ണു് ഇ­ല്ലാ­ത്ത വി­ശേ­ഷ­ങ്ങൾ ഉ­ണ്ടാ­ക്കാ­നാ­യി ആളുകൾ ക­ള്ള­ങ്ങൾ പ­റ­യു­ന്ന­തു്. വാ­യ­ന­ക്കാർ നി­ശ്ശ­ബ്ദ­രാ­യി പ­ത്രാ­ധി­പ­ന്മാ­രോ­ടു് എ­ന്തെ­ല്ലാം വി­ശേ­ഷ­ങ്ങൾ എന്നു ചോ­ദി­ക്കു­ന്ന­തു് അവർ ഉ­ള്ളി­ലെ കാ­തു­കൊ­ണ്ടു കേൾ­ക്കു­ന്നു. ക­ള്ള­ങ്ങൾ അ­ച്ച­ടി­ച്ചു വി­ടു­ന്നു. അവരതു ചെ­യ്തി­ല്ലെ­ങ്കിൽ വാ­യ­ന­ക്കാർ­ക്കു ര­സ­മി­ല്ല­താ­നും”.

ചോ­ദ്യം: “നി­ങ്ങൾ ഇ­പ്പോൾ എ­ന്തു­ചെ­യ്യു­ന്നു?”

ഉ­ത്ത­രം: “നി­ങ്ങ­ളു­ടെ ചോ­ദ്യ­ത്തി­നു മ­റു­പ­ടി എ­ഴു­തു­മ്പോ­ഴും ഞാൻ മ­രി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്നു. ക്ഷ­മി­ക്ക­ണം നി­ങ്ങ­ളും മ­രി­ച്ചു­കൊ­ണ്ടി­രി­ക്കു­ക­യാ­ണു്. ഞാൻ ഏ­താ­നും മാ­സ­ങ്ങൾ­ക്ക­കം പോകും. നി­ങ്ങൾ ഏറെ വർ­ഷ­ങ്ങൾ ക­ഴി­ഞ്ഞു പോകും. ന­മ്മൾ­ക്കു­ത­മ്മിൽ കാ­ല­ത്തി­ന്റെ ദീർ­ഘ­ത­യേ വ്യ­ത്യാ­സ­മാ­യു­ള്ളു”.

ചോ­ദ്യം: “ഞാൻ ഇം­ഗ്ലീ­ഷ് എം. എ ജ­യി­ച്ചു ക്ലാ­സ്സോ­ടെ. റി­സെർ­ച്ച് ചെ­യ്യാൻ ആ­ഗ്ര­ഹി­ക്കു­ന്നു. ഒരു വിഷയം പ­റ­ഞ്ഞു­ത­രൂ?”

ഉ­ത്ത­രം: “How to torture my husband എ­ന്ന­തു നല്ല വി­ഷ­യ­മാ­ണു്”.

ചോ­ദ്യം: “സ്ത്രീ ദേ­വ­ത­യാ­യി മാ­റു­ന്ന­തു് എ­പ്പോൾ?”

ഉ­ത്ത­രം: “കാ­മു­കി­യാ­യി അവൾ കാ­മു­ക­ന്റെ മുൻ­പിൽ നി­ല്ക്കു­മ്പോൾ. അ­വ­ളെ­ത്ത­ന്നെ അയാൾ വി­വാ­ഹം ക­ഴി­ച്ചാൽ ആ ദേവത പെ­ട്ടെ­ന്നു സ്ത്രീ­യാ­യി മാറും”.

ചോ­ദ്യം: “നി­ങ്ങ­ളു­ടെ വീ­ട്ടിൽ എത്ര ഫോറിൻ കു­ട­ക­ളു­ണ്ടു് ?”

ഉ­ത്ത­രം: “ഒ­രെ­ണ്ണം. ഞാൻ ഓ­ട്ടോ­റി­ക്ഷ ഡ്രൈ­വ­റാ­യി­രു­ന്നെ­ങ്കിൽ ദി­വ­സ­വും ഓരോ ഫോറിൻ കുട എ­നി­ക്കു കി­ട്ടു­മാ­യി­രു­ന്നു”.

ചോ­ദ്യം: “നി­ങ്ങൾ നി­രൂ­പ­ക­നാ­ണോ?”

ഉ­ത്ത­രം: “പേന കൈ­യി­ലു­ള്ള­തു­കൊ­ണ്ടു് ഞാൻ നി­രൂ­പ­ക­നാ­വു­മോ?”

ജി. എൻ. പ­ണി­ക്കർ

ഇം­ഗ്ലീ­ഷിൽ Striving for effect എന്നു പ­റ­യു­ന്ന ഫ­ല­പ്രാ­പ്തി­ക്കു വേ­ണ്ടി­യു­ള്ള തീ­വ്ര­യ­ത്നം ന­മ്മു­ടെ നവീന ക­ഥാ­കാ­ര­ന്മാ­രു­ടെ ര­ച­ന­ക­ളിൽ കാണാം. ആ ര­ച­ന­ക­ളെ എ­ടു­ത്തു­യർ­ത്തി ‘അ­ഹോ­മ­ഹാ­ദ്ഭു­തം’ എ­ന്നു് ഉ­ദ്ഘോ­ഷി­ക്കു­ന്നു ചില നി­രൂ­പ­കർ. അവർ ചെ­ക്കോ­വി­ന്റെ­യും മോ­പ­സാ­ങ്ങി­ന്റെ­യും റേ­മ­ണ്ട് കാർ­വ­റു­ടെ­യും സാർ­ത്രി­ന്റെ­യും ക­മ്യു­വി­ന്റെ­യും ചെ­റു­ക­ഥ­കൾ വാ­യി­ക്ക­ട്ടെ.

സ­ഹ­താ­പ­ത്തി­നു് ഒരു സ്ഥാ­ന­വു­മി­ല്ല ജോ­ലി­യിൽ­നി­ന്നു വി­ര­മി­ക്കു­മ്പോൾ. ന­മ്മു­ടെ അ­ടു­ത്ത ബന്ധു മ­രി­ച്ചാൽ ശ­ത്രു­പോ­ലും സ­ഹ­ത­പി­ക്കും. മ­റ്റേ­തെ­ങ്കി­ലും വി­പ­ത്തു­ണ്ടാ­യാൽ അ­നു­ശോ­ചി­ക്കാൻ ഏറെ ആ­ളു­ക­ളു­ണ്ടാ­വും. രോ­ഗ­ചി­കി­ത്സ­യ്ക്കു പ­ണ­മി­ല്ലെ­ങ്കിൽ ചോ­ദി­ക്കാ­തെ അതു് ഏ­റെ­യാ­ളു­കൾ തരും. എ­ന്നാൽ ജോ­ലി­യിൽ­നി­ന്നു വി­ര­മി­ച്ചാൽ ആ വ്യ­ക്തി­ക്കു മാ­ത്ര­മേ നൈ­രാ­ശ്യ­വും ദുഃ­ഖ­വു­മു­ള്ളു. മ­റ്റു­ള്ള­വർ­ക്കു് ഒ­ര­ള­വിൽ സ­ന്തോ­ഷ­വു­മാ­ണു്. വ്യ­ക്തി­യു­ടെ ശ­രീ­ര­വ­യ­വ­ങ്ങൾ­ക്കു വ­രു­ന്ന ക്ഷ­ത­മോ ന­ഷ്ട­മോ എ­ല്ലാ­വ­രു­ടെ­യും സ­ഹ­താ­പം ഉ­ദ്ദീ­പി­പ്പി­ക്കു­ന്നു. എ­ന്നാൽ പെൻ­ഷൻ­പ­റ്റൽ­കൊ­ണ്ടു് ഒ­രു­ത്ത­ന്റെ ആ­ത്മാ­വി­നു വ­രു­ന്ന ക്ഷ­ത­വും ന­ഷ്ട­വും അ­ന്യർ­ക്കു് ആ­ഹ്ലാ­ദ­ജ­ന­ക­മാ­ണു്. ഇ­ങ്ങ­നെ ഒ­റ്റ­യ്ക്കു ദുഃ­ഖി­ക്കു­ന്ന ഒരു റി­റ്റ­യർ­ഡ് ഉ­ദ്യോ­ഗ­സ്ഥ­നെ ശ്രീ. ജി. എൻ. പ­ണി­ക്ക­രു ടെ “ഒ­രൊ­ഴി­വു­ദി­വ­സം സ­ന്ധ്യ­യ്ക്കു്” എന്ന ചെ­റു­ക­ഥ­യിൽ കാണാം. (മാ­തൃ­ഭൂ­മി വാരിക) അ­യാ­ളു­ടെ ചി­ത്ത­വൃ­ത്തി­പ­ര­ങ്ങ­ളാ­യ പോ­രാ­ട്ട­ങ്ങ­ളെ ക­ഥാ­കാ­രൻ ക­ലാ­ത്മ­ക­മാ­യി ചി­ത്രീ­ക­രി­ക്കു­ന്നു. ജോ­ലി­യി­ലി­രു­ന്ന­പ്പോൾ അ­യാ­ളു­ടെ മ­ന­സ്സി­നെ പി­ടി­ച്ചു കു­ലു­ക്കി­യ ഒരു യു­വ­തി­യെ പെൻ­ഷൻ­പ­റ്റി­യ­തി­നു­ശേ­ഷം ഭ്ര­മാ­ത്മ­ക­ത­യിൽ ദർ­ശി­ക്കു­ന്നു. ഭ്ര­മ­മാ­യ­തു­കൊ­ണ്ടു് തെ­ല്ലു­നേ­രം ക­ഴി­ഞ്ഞ­പ്പോൾ അവളെ കാ­ണു­ന്നി­ല്ല. ആ സംഭവം ക­ഥാ­കാ­രൻ വർ­ണ്ണി­ച്ചു­ക­ഴി­യു­മ്പോൾ അ­ടു­ത്തുൺ­പ­റ്റി­യ­വ­രോ­ടു ന­മു­ക്കി­ല്ലാ­ത്ത സ­ഹ­താ­പം ക­ഥ­യി­ലെ റി­റ്റ­യർ­ഡ് ഉ­ദ്യോ­ഗ­സ്ഥ­നെ­സ്സം­ബ­ന്ധി­ച്ചു ന­മു­ക്കു­ണ്ടാ­കു­ന്നു. അതോടെ അയാൾ ന­മ്മു­ടെ ബ­ന്ധു­വാ­യി മാ­റു­ന്നു. അ­യാ­ളു­ടെ ജീ­വി­ത­വ്യ­ഥ­ക­ളിൽ നമ്മൾ പ­ങ്കു­കൊ­ള്ളു­ന്നു. കഥ വിജയം—പ്രാ­പി­ക്കു­ക­യും ചെ­യ്യു­ന്നു.

images/RaymondCarver.jpg
റേ­മ­ണ്ട് കാർവർ

ഇം­ഗ്ലീ­ഷിൽ Striving for effect എന്നു പ­റ­യു­ന്ന ഫ­ല­പ്രാ­പ്തി­ക്കു­വേ­ണ്ടി­യു­ള്ള തീ­വ്ര­യ­ത്നം ന­മ്മു­ടെ നവീന ക­ഥാ­കാ­ര­ന്മാ­രു­ടെ ര­ച­ന­ക­ളിൽ കാണാം. ആ ര­ച­ന­ക­ളെ എ­ടു­ത്തു­യർ­ത്തി ‘അഹോ മ­ഹാ­ദ്ഭു­തം’ എ­ന്നു് ഉ­ദ്ഘോ­ഷി­ക്കു­ന്നു ചില നി­രൂ­പ­കർ. അവർ ചെ­ക്കോ­വി ന്റെ­യും മോ­പ­സാ­ങ്ങി ന്റെ­യും റേ­മ­ണ്ട് കാർ­വ­റു ടെയും സാർ­ത്രി ന്റെ­യും കമ്യു വി­ന്റെ­യും ചെ­റു­ക­ഥ­കൾ വാ­യി­ക്ക­ട്ടെ. അ­യ­ത്ന­ല­ളി­ത­മാ­യി­ട്ടാ­ണു് അവർ ക­ഥ­ക­ളെ­ഴു­തി­യ­തു്. അവ വാ­യി­ച്ചു­ക­ഴി­യു­മ്പോൾ ക­ഥ­ക­ളു­ടെ സ­വി­ശേ­ഷ­ങ്ങ­ളാ­യ അ­ന്ത­രീ­ക്ഷ­ങ്ങ­ളിൽ നമ്മൾ വി­ല­യം­കൊ­ള്ളു­ന്നു. പക്ഷേ, പ്ര­കീർ­ത്തി­ക്ക­പ്പെ­ടു­ന്ന നവീന ക­ഥാ­കാ­ര­ന്മാ­രു­ടെ കഥകൾ പ്ര­ഭാ­ഷ­ണം കേ­ട്ടു­ക­ഴി­ഞ്ഞാ­ലു­ണ്ടാ­കു­ന്ന മാ­ന­സി­ക­നി­ല­യാ­ണു് ജ­നി­പ്പി­ക്കു­ക. ഈ നി­രൂ­പ­കർ­ക്കു്—ബ­ഹു­ജ­ന­ത്തെ വ­ഴി­തെ­റ്റി­ക്കു­ന്ന നി­രൂ­പ­കർ­ക്കു്—ഉ­ത്ത­മ­സാ­ഹി­ത്യ­മെ­ന്തെ­ന്നു മ­ന­സ്സി­ലാ­ക്കി­ക്കൊ­ടു­ക്ക­ണം.

പെ­സ്വ­യു­ടെ ബിം­ബ­ത്തി­ലൂ­ടെ

മ­ര­ണ­ത്തെ­ക്കു­റി­ച്ചു് ഒരു നി­മി­ഷ­ത്തേ­ക്കു് ഓർ­മ്മ­യു­ണ്ടാ­യാൽ മ­നു­ഷ്യൻ ക്ഷു­ദ്ര­ത്വം കാ­ണി­ക്കി­ല്ല.

പോർ­റ്റ്യു­ഗീ­സ് കവി ഫെർ­നാ­ങ്ദു പെസ്വ (Fernando Pessoa, 1888–1935) മ­ഹാ­ക­വി­ക­ളിൽ മ­ഹാ­ക­വി­യാ­ണു്. ശ്രീ. വൈ­ക്കം മുരളി ദ­യാ­പൂർ­വം തന്ന The Book of Disquiet എന്ന അ­ദ്ദേ­ഹ­ത്തി­ന്റെ ഗ­ദ്യ­കാ­വ്യ­ഗ്ര­ന്ഥം ഞാൻ വാ­യി­ച്ചു. ക­ല­യു­ടെ അ­ധി­ത്യ­ക എ­ന്താ­ണെ­ന്നു കാ­ണു­ക­യും ചെ­യ്തു. ഇന്നു പു­സ്ത­ക­ത്തി­ന്റെ ഓർ­മ്മ­യേ­യു­ള്ളു. ചില ആ­ശ­യ­ങ്ങൾ മാ­ത്രം സ്മൃ­തി­മ­ണ്ഡ­ല­ത്തിൽ ത­ങ്ങി­നി­ല്ക്കു­ന്നു. അവ പെ­സ്വ­യു­ടെ ആ­ശ­യ­ങ്ങ­ളാ­ണോ അ­ല്പ­പ്ര­ഭാ­വ­നാ­യ എന്റെ ആ­ശ­യ­ങ്ങ­ളാ­ണോ എന്നു വേർ­തി­രി­ച്ചു മ­ന­സ്സി­ലാ­ക്കാൻ ക­ഴി­യു­ന്നി­ല്ല. കാരണം ആ വി­ശി­ഷ്ട­ഗ്ര­ന്ഥം എ­ല്ലാ­ക്കാ­ല­ത്തേ­ക്കു­മാ­യി ന­ഷ്ട­പ്പെ­ട്ടു എ­ന്ന­താ­ണു്.

images/FernandoPessoa01.jpg
ഫെർ­നാ­ങ്ദു പെസ്വ

രാ­ത്രി­വേ­ള­യിൽ ജ­ന്ന­ലി­ന്റെ കേർ­ട്ട­നു പി­റ­കിൽ പു­ഷ്പി­ക്കു­ന്ന ദീപം എന്ന ചേ­തോ­ഹ­ര­മാ­യ ബിംബം പെ­സ്വ­യു­ടേ­താ­ണെ­ന്നു് ഓർമ്മ പ­റ­യു­ന്നു. പു­ഷ്പി­ക്കു­ന്ന ദീ­പം­പോ­ലെ ചില മു­ഖ­ങ്ങ­ളും ജ­ന്ന­ലു­കൾ­ക്ക­പ്പു­റ­ത്തു പു­ഷ്പി­ക്കാ­റു­ണ്ടു്. അ­ങ്ങ­നെ വി­ടർ­ന്ന ഒരു പ്ര­സൂ­ന­ത്തെ­ക്കു­റി­ച്ചാ­ണു് ശ്രീ. എൻ. ഗോ­വി­ന്ദൻ­കു­ട്ടി­യു­ടെ ‘വ­ഴി­വ­ക്കി­ലെ വീടു്’ എന്ന കഥ. (ദേ­ശാ­ഭി­മാ­നി വാരിക) പു­ഷ്പി­ക്കാ­റു­ണ്ടു് എന്നു ഞാൻ എ­ഴു­തി­യെ­ങ്കി­ലും യു­വ­ത്വ­ത്തി­നോ­ടു് അതിനു ബ­ന്ധ­മി­ല്ല. കാലം അ­തി­ന്റെ പാ­ടു­കൾ വീ­ഴ്ത്തി­യ മു­ഖ­മാ­ണ­തു്. എ­ന്നാ­ലും അ­വ­രു­ടെ നി­ശ്ശ­ബ്ദ­മാ­യ ഇ­രു­പ്പി­ലും നോ­ട്ട­ത്തി­ലും ബ­ഹിഃ­പ്ര­കാ­ശ­നം­കൊ­ള്ളാ­ത്ത ഒരു വി­കാ­ര­മു­ണ്ടു്. അവരെ പ­തി­വാ­യി നോ­ക്കു­ന്ന ആ­ളി­നും അ­തു­ണ്ടു്. അ­തു­ള്ള­തി­നാ­ലാ­ണു് ആ മുഖം എ­ല്ലാ­ക്കാ­ല­ത്തേ­ക്കു­മാ­യി അ­പ്ര­ത്യ­ക്ഷ­മാ­കു­മ്പോൾ ദ്ര­ഷ്ടാ­വി­നു് അ­സ്വ­സ്ഥ­ത­യു­ണ്ടാ­കു­ന്ന­തു്. പ­രോ­ക്ഷ­മാ­യ ഈ വി­കാ­ര­ത്തെ പ്ര­ച്ഛ­ന്ന­മാ­യി ആ­വി­ഷ്ക­രി­ച്ച­തി­ലാ­ണു് നമ്മൾ ഗോ­വി­ന്ദൻ കു­ട്ടി­യു­ടെ വൈ­ദ­ഗ്ദ്ധ്യം കാ­ണേ­ണ്ട­തു്. അ­ദ്ദേ­ഹ­ത്തി­ന്റെ അ­സ­ങ്കീർ­ണ്ണ­മാ­യ ആ­ഖ്യാ­ന­വും ന­ന്നു്.

സം­ഭ­വ­ങ്ങൾ
  1. ഒരു മാ­സി­ക­യ്ക്കു ലേ­ഖ­ന­ങ്ങൾ ശേ­ഖ­രി­ക്കാ­നാ­യി നി­യു­ക്ത­നാ­യ ഒരു യു­വാ­വു് എ­ന്നോ­ടു പ­റ­ഞ്ഞു: ‘മ­ഹാ­പ­ണ്ഡി­ത­നാ­യ … (പേരു്) ലേ­ഖ­ന­മെ­ഴു­തി­വ­ച്ചി­ട്ടു­ണ്ടു്. ഞാനതു വാ­ങ്ങാൻ പോ­വു­ക­യാ­ണു്. സാ­റും­കൂ­ടി വരു. ഉടനെ തി­രി­ച്ചു പോരാം’. ഞങ്ങൾ സി­റ്റി­ബ­സ്സിൽ കയറി അത്ര സി­റ്റി­യ­ല്ലാ­ത്ത ഒരു പ്ര­ദേ­ശ­ത്തി­റ­ങ്ങി മ­ഹാ­പ­ണ്ഡി­ത­ന്റെ വീടു് അ­ന്വേ­ഷി­ച്ചു. ഒരാൾ പ­റ­ഞ്ഞു­ത­ന്ന­ത­നു­സ­രി­ച്ചു ഞങ്ങൾ പ­റ­മ്പി­ലേ­ക്കു കയറി. ദൗർ­ഭാ­ഗ്യം­കൊ­ണ്ടു ന­ട­ന്നെ­ത്തി­യ­തു് അ­ദ്ദേ­ഹ­ത്തി­ന്റെ വീ­ട്ടി­ന്റെ പി­റ­കു­വ­ശ­ത്താ­ണു്. അ­വി­ടെ­യു­ള്ള കി­ണ­റ്റിൽ­നി­ന്നു വെ­ള്ളം­കോ­രി ത­ല­യി­ലൊ­ഴി­ക്കു­ക­യാ­യി­രു­ന്നു പ­ണ്ഡി­ത­ന്റെ മകൾ. ഏ­താ­ണ്ടു് ഇ­രു­പ­തു വ­യ­സ്സു­വ­രും അ­വൾ­ക്കു്. പി­റ­കു­വ­ശ­മ­ല്ലേ, ആരും വ­രി­ല്ല എന്ന വി­ചാ­രം കൊ­ണ്ടാ­വാം അവൾ നൂ­ലു­ബ­ന്ധ­മി­ല്ലാ­തെ­യാ­ണു് കു­ളി­ച്ചി­രു­ന്ന­തു്. പ്രാ­യ­മാ­യ പല പെൺ­പി­ള്ളേ­രു­ടേ­യും വി­ചാ­രം ത­ങ്ങൾ­ക്കു മൂ­ന്നു­വ­യ­സ്സേ ആ­യു­ള്ളു എ­ന്നാ­ണു്. അ­തു­കൊ­ണ്ടു­മാ­വാം അ­വ­ളു­ടെ പൊ­ന്മേ­നി കാ­ണി­ച്ചു­ള്ള സ്നാ­നം. ന­ഗ്ന­സു­ന്ദ­രി­യു­ടെ മുൻ­പിൽ ചെ­ന്നു­പെ­ട്ട ഞങ്ങൾ തെ­ല്ലു­നേ­രം കു­ല­വെ­ട്ടീ­ടി­ന കു­റ്റി­വാ­ഴ­പോ­ലെ നി­ന്നു­പോ­യി. ഉ­ത്ത­ര­ക്ഷ­ണ­ത്തിൽ ദി­ക്കു­ക­ളെ ഭേ­ദി­ച്ചു­ള്ള നി­ല­വി­ളി ഉ­യർ­ന്നു അ­വ­ളിൽ­നി­ന്നു്. ഞങ്ങൾ ര­ണ്ടു­പേ­രും പ്രാ­ണ­നും­കൊ­ണ്ടു് ഓടി. പക്ഷേ, ഫ­ല­മി­ല്ല. ഏ­താ­ണ്ടു് നൂ­റു­ലോ­ക്കൽ പീ­പ്പിൾ ഞ­ങ്ങ­ളെ വ­ള­ഞ്ഞു. അവർ ത­ല്ലു­ന്ന­തി­നു മുൻ­പു് അ­ബ­ദ്ധം പ­റ്റി­യ­താ­ണെ­ന്നു് ഞാൻ പ­റ­ഞ്ഞൊ­പ്പി­ച്ചു. ‘അ­ങ്ങ­നെ അ­ബ­ദ്ധ­മൊ­ന്നും പ­റ്റു­ക­യി­ല്ല’ എ­ന്നൊ­രു ദു­ഷ്ടൻ മൊ­ഴി­യാ­ടി­യെ­ങ്കി­ലും ആരും ഞ­ങ്ങ­ളു­ടെ മാം­സ­പി­ണ്ഡ­ത്തിൽ തൊ­ട്ടു­ക­ളി­ച്ചി­ല്ല. രണ്ടു യു­വാ­ക്ക­ന്മാ­രെ ക­ണ്ട­മാ­ത്ര­യിൽ നി­ല­വി­ളി ഉ­യർ­ത്തി­യ ആ പെ­ണ്ണു് നൂ­റോ­ള­മാ­ളു­കൾ കൂ­ടി­യി­ട്ടും വ­സ്ത്ര­മെ­ടു­ത്തു ചു­റ്റാ­തെ ജ­ന­ന­കാ­ല­വേ­ഷ­ത്തിൽ­ത്ത­ന്നെ നി­ന്നു. കു­റ്റം പ­റ­യാ­നി­ല്ല. അ­വ­ളു­ടെ വ­യ­സ്സു് ഇ­രു­പ­ത­ല്ല, മൂ­ന്നാ­ണ­ല്ലോ. ഈ സംഭവം ഫി­ക്ഷ­ന­ല്ല, സ­ത്യ­മാ­ണു്. ഞാനും ആ കൂ­ട്ടു­കാ­ര­നും ജീ­വി­ച്ചി­രി­ക്കു­ന്നു. മാസിക ഇ­പ്പോ­ഴു­മു­ണ്ടു്. അ­തി­ന്റെ അ­ന്ന­ത്തെ പ­ത്രാ­ധി­പർ തി­ക­ഞ്ഞ ആ­രോ­ഗ്യ­ത്തോ­ടെ ജീ­വി­ക്കു­ന്നു.
  2. മ­ഹാ­ക­വി ജി. ശ­ങ്ക­ര­ക്കു­റു­പ്പി നോ­ടൊ­രു­മി­ച്ചു് വർ­ക്ക­ല­യ്ക്ക­ടു­ത്തു­ള്ള ഒരു സ്ഥ­ല­ത്തു് ഞാ­നൊ­രു സ­മ്മേ­ള­ന­ത്തി­നു പോയി. അ­ച്ച­ടി­ച്ച ക്ഷ­ണ­ക്ക­ത്തു കി­ട്ടി­യി­രു­ന്നി­ല്ല. സ­മ്മേ­ള­ന­സ്ഥ­ല­ത്തു ചെ­ന്ന­പ്പോ­ഴാ­ണു് മ­ഹാ­ക­വി പ്ര­സം­ഗി­ക്കു­ന്ന സ­മ്മേ­ള­ന­ത്തിൽ ആ­ധ്യ­ക്ഷ്യം വ­ഹി­ക്കാൻ മ­ല­യാ­ള­ത്തി­ലെ എല്ലാ അ­ക്ഷ­ര­ങ്ങ­ളും അ­റി­യാൻ പാ­ടി­ല്ലാ­ത്ത ഒരു മ­ല­യാ­ളാ­ദ്ധ്യാ­പി­ക­യെ ഏർ­പ്പാ­ടു ചെ­യ്തി­രി­ക്കു­ന്നു­വെ­ന്നു മ­ന­സ്സി­ലാ­ക്കി­യ­തു്. ജി.ക്കു് ഒരു ഭാ­വ­വ്യ­ത്യാ­സ­വു­മി­ല്ല. അ­ധ്യ­ക്ഷ­യു­ടെ പ്ര­ഭാ­ഷ­ണ­ത്തി­നു­ശേ­ഷം ജി. എ­ഴു­ന്നേ­റ്റു് അ­തി­സു­ന്ദ­ര­മാ­യി ഒ­രു­മ­ണി­ക്കൂ­റോ­ളം പ്ര­സം­ഗി­ച്ചു. തി­രി­ച്ചു പോ­രു­മ്പോൾ ഞാൻ അ­ദ്ദേ­ഹ­ത്തോ­ടു ചോ­ദി­ച്ചു: “മാഷ് ഇ­ങ്ങ­നെ­യൊ­ക്കെ­യു­ള്ള­വ­രു­ടെ ആ­ധ്യ­ക്ഷ്യ­ത്തിൽ പ്ര­സം­ഗി­ക്കു­മോ?” അ­ദ്ദേ­ഹം മ­റു­പ­ടി ന­ല്കി­യ­തു് ഇ­ങ്ങ­നെ: “എ­നി­ക്കു് അ­ങ്ങ­നെ­യൊ­ന്നു­മി­ല്ല കൃ­ഷ്ണൻ­നാ­യ­രേ. ആരു് ആ­ധ്യ­ക്ഷ്യം വ­ഹി­ച്ചാ­ലും ആരു് ഉ­ദ്ഘാ­ട­നം ന­ട­ത്തി­യാ­ലും എ­നി­ക്കു പ­റ­യാ­നു­ള്ള­തു പ­റ­ഞ്ഞി­ട്ടു ഞാൻ തി­രി­ച്ചു­പോ­രും”.
  3. കൊ­ല്ലം ശ്രീ­നാ­രാ­യ­ണ കോ­ളേ­ജി­ലെ ഒരു സ­മ്മേ­ള­നം എൻ. ഗോ­പാ­ല­പി­ള്ള യുടെ ആ­ധ്യ­ക്ഷ്യ­ത്തിൽ ന­ട­ക്കു­മെ­ന്നു പ­ത്ര­ത്തിൽ റി­പോർ­ട്ട്. അതു് ഉ­ദ്ഘാ­ട­നം ചെ­യ്യു­ന്ന­തു് ആ കോ­ളേ­ജി­ലെ അ­ധ്യാ­പ­കൻ എം. പി. ബാ­ല­കൃ­ഷ്ണൻ­നാ­യർ. പ്ര­ഭാ­ഷ­കൻ പ്ര­ഫെ­സർ ബാ­ല­രാ­മ­പ്പ­ണി­ക്കർ. സ­മ്മേ­ള­ന­ദി­വ­സം മൂ­ന്നു­മ­ണി­ക്കു ഗോ­പാ­ല­പി­ള്ള പ്രിൻ­സി­പ്പ­ലി­ന്റെ മു­റി­യി­ലും ബാ­ല­രാ­മ­പ്പ­ണി­ക്കർ ഒരു ക്ലാ­സ് റൂ­മി­ലു­മി­രി­ക്കു­ന്ന­തു ക­ണ്ടു് ഞാൻ പ­ണി­ക്ക­രോ­ടു ചോ­ദി­ച്ചു: “ഇന്നു കൊ­ല്ല­ത്തു മീ­റ്റി­ങ്ങി­ല്ലേ. ര­ണ്ടു­പേ­രും തി­രു­വ­ന­ന്ത­പു­ര­ത്തു് ഇ­രി­ക്കു­ക­യാ­ണോ?” ബാ­ല­രാ­മ­പ്പ­ണി­ക്കർ മ­റു­പ­ടി പ­റ­ഞ്ഞു: “എൻ. ഗോ­പാ­ല­പി­ള്ള­സ്സാർ അ­ധ്യ­ക്ഷ­നാ­യ മീ­റ്റി­ങ്ങ് ഉ­ദ്ഘാ­ട­നം ചെ­യ്യു­ന്ന­തു് ബാ­ല­കൃ­ഷ്ണൻ­നാ­യ­രാ­ണു്. ഞങ്ങൾ ര­ണ്ടു­പേ­രും പോ­കു­ന്നി­ല്ല”. എൻ. ഗോ­പാ­ല­പി­ള്ള മ­രി­ച്ചു. ബാ­ല­കൃ­ഷ്ണൻ­നാ­യർ മ­രി­ച്ചു. ബാ­ല­രാ­മ­പ്പ­ണി­ക്കർ മ­രി­ച്ചു. ജി. ശ­ങ്ക­ര­ക്കു­റു­പ്പു മ­രി­ച്ചു. അ­ന്ന­ത്തെ സ­മ്മേ­ള­ന­ത്തി­ന്റെ അ­ധ്യ­ക്ഷ മ­രി­ച്ചു. മ­ര­ണ­ത്തെ­ക്കു­റി­ച്ചു് ഒ­രു­നി­മി­ഷ­ത്തേ­ക്കു് ഓർ­മ്മ­യു­ണ്ടാ­യാൽ മ­നു­ഷ്യൻ ക്ഷു­ദ്ര­ത്വം കാ­ണി­ക്കി­ല്ല.
മ­നോ­ഹ­ര­മാ­യ പു­സ്ത­കം
images/GabrielGarciaMarquez1984.jpg
മാർ­കേ­സ്

The best living interviewer എന്നു വാ­ഴ്ത്ത­പ്പെ­ടു­ന്ന Duncan Fallowell ന­ട­ത്തി­യ അ­ഭി­മു­ഖ സം­ഭാ­ഷ­ണ­ങ്ങ­ളു­ടെ സ­മാ­ഹാ­ര­മാ­ണു് “20th Century Character” (പ്ര­സാ­ധ­നം 1994). ഇതിൽ മാർ­കേ­സു മാ­യു­ള്ള സം­ഭാ­ഷ­ണം മാ­ത്രം വാ­യി­ച്ചു.

അ­ത്യ­ന്തം ര­സ­ക­ര­മാ­ണി­തു്.

ഒ­രി­ട­ത്തു്:

സോൾ­ഷെ­നി­റ്റ്സ്യ ന്റെ കൃ­തി­കൾ വാ­യി­ച്ചി­ട്ടു­ണ്ടോ?” “നോ­വ­ലു­ക­ളോ? ഉ­ണ്ടു്”. എന്നു മാർ­കേ­സി­ന്റെ ഉ­ത്ത­രം. “അ­ദ്ദേ­ഹം പ­റ­യു­ന്ന­തു് താ­ങ്കൾ­ക്കു വൈ­ഷ­മ്യ­മു­ണ്ടാ­ക്കു­ന്നു­ണ്ടോ? മ­നു­ഷ്യ­ത്വ­മു­ള്ള ക­മ്മ്യൂ­ണി­സ്റ്റ് വ്യ­വ­സ്ഥി­തി സാ­ദ്ധ്യ­മ­ല്ല എ­ന്നു് ”. “സോൾ­ഷെ­നി­റ്റ്സ്യൻ ചീത്ത മാ­തൃ­ക­യാ­ണു്. അ­ദ്ദേ­ഹം രാ­ഷ്ട്രീ­യ­ക്കാ­ര­ന­ല്ല. മി­സ്റ്റി­ക്കാ­ണു്. അ­ദ്ദേ­ഹ­ത്തി­ന്റെ വിഷൻ സ­മ്പൂർ­ണ്ണ­മാ­യും മ­ത­പ­ര­മാ­ണു്. അ­തു­കൊ­ണ്ടു് ഇ­ന്ന­ത്തെ യാ­ഥാ­ത­ഥ്യ­ത്തിൽ അ­ദ്ദേ­ഹ­ത്തി­നു് സ്ഥാ­ന­മി­ല്ല.

വേ­റൊ­രി­ട­ത്തു്:

“ഇ­ഷ്ട­പ്പെ­ട്ട കവികൾ?” “ഇ­ക്കാ­ല­ത്തു്—കാ­വാ­ഫി, പെസ്വ, നെറൂദ ”—എന്നു മാർ­കേ­സ്. “ച­രി­ത്ര­ത്തിൽ; വെ­റു­ക്കു­ന്ന ആൾ?” “കൊ­ള­മ്പ­സ് ”. “ഇ­ഷ്ട­പ്പെ­ടു­ന്ന നന്മ?” “മ­ര­ണം­വ­രെ ര­ഹ­സ്യം സൂ­ക്ഷി­ക്കാ­നു­ള്ള ക­ഴി­വു്”. “ഇ­ഷ്ട­മു­ള്ള എ­ഴു­ത്തു­കാർ?” “സോ­ഫൊ­ക്ളി­സ്സും കോൺ­റ­ഡും ”. “സ്ത്രീ­യിൽ ഇ­ഷ്ട­പ്പെ­ടു­ന്ന ഗുണം?” “വ­ഴ­ങ്ങി­ക്കൊ­ടു­ക്കൽ”. “പു­രു­ഷ­നി­ലോ?” “ക­രു­ണാർ­ദ്ര­ത”.
images/JosephConradauthor.jpg
കോൺ­റ­ഡ്

പ്രി­യ­പ്പെ­ട്ട വാ­യ­ന­ക്കാ­രോ­ടു് സാ­ഹി­ത്യ­വാ­ര­ഫ­ല­ക്കാ­രൻ: ‘ഇ­ങ്ങ­നെ­യു­ള്ള പു­സ്ത­ക­ങ്ങൾ വാ­യി­ച്ചു ഹൃ­ദ­യ­സ­മ്പ­ന്ന­ത നേടൂ.’

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1994-12-14.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 8, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.