SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1995-03-26-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

“ച­ങ്ങ­മ്പു­ഴ­ക്ക­വി­ത­യെ ചിലർ നി­ന്ദി­ക്കു­ന്ന­തി­നെ­ക്കു­റി­ച്ചു നി­ങ്ങൾ എന്തു പ­റ­യു­ന്നു?” “ഞാ­നെ­ന്തു പറയാൻ? അ­വർ­ക്കു് അ­തി­നു് അ­വ­കാ­ശ­മു­ണ്ട­ല്ലോ. പി­ന്നെ ഒരു മണ്ടൻ ക­ട­ലി­ലേ­ക്കു എ­റി­യു­ന്ന ക­ല്ലു് നൂറു വി­ദ്വാ­ന്മാർ വി­ചാ­രി­ച്ചാ­ലും ക­ണ്ടെ­ടു­ക്കാൻ ആ­വി­ല്ലെ­ന്ന പ­ഴ­മൊ­ഴി ഓർ­മ്മി­ക്കു­ക”.

നി­ലാ­വു് പ­ര­ന്നൊ­ഴു­കു­മ്പോൾ രാ­ത്രി ചേ­തോ­ഹ­ര­മാ­യി തോ­ന്നും ന­മു­ക്കു്. എ­ന്നാൽ സ്വാ­ഭാ­വി­ക­ങ്ങ­ളാ­യ തി­ന്മ­കൾ പത്തി വി­ടർ­ത്തി ആ­ടു­ന്ന­തു് നമ്മൾ ഓർ­മ്മി­ക്കി­ല്ല. ഒ­രി­ട­ത്തു ചാ­രി­ത്ര­ത്തി­ന്റെ ക­ണ്ണീർ ഒ­ലി­ക്കു­ന്നു­ണ്ടാ­വും. വേ­റൊ­രി­ട­ത്തു് ചോ­ര­പു­ര­ണ്ട കത്തി ദൂ­രെ­യെ­റി­ഞ്ഞി­ട്ടു് വ്യ­ക്തി ഓ­ടു­ന്നു­ണ്ടാ­വും. മ­റ്റൊ­രി­ട­ത്തു വി­ഷ­ലി­പ്ത­ങ്ങ­ളാ­യ വാ­ക്കു­കൾ ഒരു വീ­ട്ടി­ന്റെ മ­ട്ടു­പ്പാ­വിൽ നി­ന്നു് അ­ടു­ത്ത വീ­ട്ടി­ന്റെ മ­ട്ടു­പ്പാ­വി­ലേ­ക്കു് എ­റി­യ­പ്പെ­ടു­ന്നു­ണ്ടാ­വും. നി­ലാ­വി­ന്റെ ഭം­ഗി­യിൽ വിലയം കൊ­ണ്ടി­രി­ക്കു­ന്ന ന­മ്മൾ­ക്കു് ഈ ദു­ഷ്ട­ത­ക­ളെ­ക്കു­റി­ച്ചു് ഓർ­മ്മി­ക്കാ­നാ­വു­ന്നി­ല്ല. പക്ഷേ, യാ­മി­നി അ­തെ­ല്ലാം അ­റി­യു­ന്നു­ണ്ടു്. ച­ന്ദ്രി­ക­യു­ടെ ആ­വ­ര­ണ­മ­ണി­ഞ്ഞ രാ­ത്രി­യു­ടെ അ­ഗാ­ധ­ത­യിൽ ന­ട­ക്കു­ന്ന കു­ത്സി­ത­ത്വ­ങ്ങൾ ആ രാ­ത്രി തന്നെ അ­റി­യു­ന്നു.

images/CharlesDickens1855.jpg
ഡി­ക്കിൻ­സ്

അ­ധി­കാ­ര­ത്തി­ന്റെ ക­ഞ്ചു­ക­മ­ണി­ഞ്ഞ നി­യ­മ­പാ­ല­കൻ—പോ­ലീ­സു­ദ്യോ­ഗ­സ്ഥൻ—ബ­ഹു­ജ­ന­ത്തി­നു് ഭയാദി വി­കാ­ര­ങ്ങൾ ഉ­ത്പാ­ദി­പ്പി­ക്കു­ന്നു. ചി­ലർ­ക്കു് അയാളെ ബ­ഹു­മാ­ന­വു­മാ­ണു്. എ­ന്നാൽ ആ മ­നു­ഷ്യ­ന്റെ അ­ന്ത­രം­ഗ­ത്തിൽ ന­ട­ക്കു­ന്ന സം­ഘ­ട്ട­ന­ങ്ങൾ, അവിടെ വ­സി­ക്കു­ന്ന ക്രൂ­ര­മൃ­ഗ­ങ്ങൾ അവിടെ വി­കാ­സം പ്രാ­പി­ക്കു­ന്ന കൊ­ല­പാ­ത­ക ചി­ന്ത­കൾ ഇ­വ­യെ­ക്കു­റി­ച്ചു ബ­ഹു­ജ­ന­ത്തി­നു് ഒ­ന്നു­മ­റി­ഞ്ഞു­കൂ­ടാ. അ­യാൾ­ക്കു് അവ അ­റി­യാം താനും. ബാ­ല്യ­ത്തിൽ, യൗ­വ­ന­ത്തിൽ മാർ­ക്സി­സ്റ്റു് ചി­ന്ത­ക­രു­ടെ സി­ദ്ധാ­ന്ത­ങ്ങൾ പ­ഠി­ച്ച അയാൾ ഇ­ന്നു് അ­ധി­കാ­ര­ത്തി­ന്റെ ഖഡ്ഗം വീശി തലകൾ തെ­റി­പ്പി­ക്കു­വാൻ പോ­ന്ന­വ­നാ­ണു്. ത­നി­ക്കി­ഷ്ട­പ്പെ­ട്ട ഒ­രു­ത്ത­ന്റെ നിർ­ദ്ദേ­ശ­മ­നു­സ­രി­ച്ചു് ഒരു നി­ര­പ­രാ­ധ­നെ പി­ടി­ച്ചു­കൊ­ണ്ടു­വ­ന്നു പീ­ഡി­പ്പി­ക്കാൻ ത­ക്ക­വി­ധ­ത്തിൽ ക്രൂ­ര­ത­യാർ­ന്ന­വ­നാ­ണു്. ഒരു മ­നു­ഷ്യ­ന്റെ ഈ ദ്വ­ന്ദ്വ­ഭാ­വ­ത്തെ ശ്രീ. ടി. സി. ജോജി എത്ര ന­ന്നാ­യി സ്ഫു­ടീ­ക­രി­ക്കു­ന്നു­വെ­ന്നു ഗ്ര­ഹി­ക്ക­ണ­മെ­ങ്കിൽ അ­ദ്ദേ­ഹം ദേ­ശാ­ഭി­മാ­നി വാ­രി­ക­യി­ലെ­ഴു­തി­യ ‘ബൂ­ട്ടു­കൾ’ എന്ന ചെ­റു­ക­ഥ വാ­യി­ക്ക­ണം. ഒരു പോ­ലീ­സു­ദ്യോ­ഗ­സ്ഥ­ന്റെ ചി­ത്ത­വൃ­ത്തി­ക­ളെ, അ­വ­യ്ക്കു വ­രു­ന്ന പ­രി­വർ­ത്ത­ന­ങ്ങ­ളെ ക­ഥാ­കാ­രൻ അ­ന്തർ­ദൃ­ഷ്ടി വ്യാ­പ­രി­പ്പി­ച്ചു് ചി­ത്രീ­ക­രി­ക്കു­ന്നു.

“അ­ടു­ത്ത­ടു­ത്തു നി­ല്ക്കു­ന്ന രണ്ടു റോ­സാ­പ്പൂ­ക്കൾ സം­സാ­രി­ക്കു­ന്ന­തു് എ­ന്താ­ണു്?” “ഞാൻ നി­ന്നെ സ്നേ­ഹി­ക്കു­ന്നു’ എന്നു തന്നെ”.

ഞാൻ രാ­ജ­ര­ഥ്യ­യി­ലൂ­ടെ ന­ട­ക്കു­മ്പോൾ പലരും ചി­രി­ച്ചു് കൈ­കൂ­പ്പി ക­ട­ന്നു പോ­കു­ന്നു. പകരം ഞാനും ചി­രി­ക്കു­ന്നു. അവർ കൈ­കൂ­പ്പി­യ­തി­നെ­ക്കാൾ വി­ന­യ­ത്തോ­ടെ ഞാനും കൈ­കൂ­പ്പു­ന്നു. പക്ഷേ, അ­വ­രു­ടെ മ­ന്ദ­സ്മി­ത­ത്തി­ന്റെ പി­റ­കി­ലു­ള്ള വി­ഷാ­ദം ഞാ­ന­റി­യു­ന്നി­ല്ല. എന്റെ പി­റ­കിൽ ച­ക്ര­വർ­ത്തി­യു­ടെ നി­ല­യ­ങ്കി ഇ­ഴ­യു­ന്ന­തു പോലെ നൈ­രാ­ശ്യ­വും ദുഃ­ഖ­വും ഇ­ഴ­യു­ന്നു­വെ­ന്നു് അവർ മ­ന­സ്സി­ലാ­ക്കു­ന്നി­ല്ല.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം:ച­ങ്ങ­മ്പു­ഴ ക്ക­വി­ത­യെ ചിലർ നി­ന്ദി­ക്കു­ന്ന­തി­നെ­ക്കു­റി­ച്ചു നി­ങ്ങൾ എന്തു പ­റ­യു­ന്നു?”

ഉ­ത്ത­രം: “ഞാ­നെ­ന്തു പറയാൻ? അ­വർ­ക്കു് അ­തി­നു് അ­വ­കാ­ശ­മു­ണ്ട­ല്ലോ. പി­ന്നെ ഒരു മണ്ടൻ ക­ട­ലി­ലേ­ക്കു എ­റി­യു­ന്ന ക­ല്ലു് നൂറു വി­ദ്വാ­ന്മാർ വി­ചാ­രി­ച്ചാ­ലും ക­ണ്ടെ­ടു­ക്കാൻ ആ­വി­ല്ലെ­ന്ന പ­ഴ­മൊ­ഴി ഓർ­മ്മി­ക്കു­ക”.

ചോ­ദ്യം: “പ­തി­വാ­യി മ­റ്റു­ള്ള­വ­രെ ദു­ഷി­ക്കു­ന്ന­വ­ന്റെ അ­ന്ത്യം എ­ങ്ങ­നെ­യാ­യി­രി­ക്കും?”

ഉ­ത്ത­രം: “അ­ന്ത്യ­ത്തി­നു കു­ഴ­പ്പ­മൊ­ന്നും വ­രി­ല്ല. പക്ഷേ, അവനു ദുർ­ഗ്ഗ­ന്ധം കാണും. പി­ച്ചി­പ്പു വി­ല്ക്കു­ന്ന­വ­ന്റെ കൈയിൽ സൗ­ര­ഭ്യ­ത്തി­ന്റെ ഒരംശം കാണും. ഇ­റ­ച്ചി വെ­ട്ടി വി­ല്ക്കു­ന്ന­വ­ന്റെ കൈ­ക്കു് പൂ­തി­ഗ­ന്ധം ഉ­ണ്ടാ­യി­രി­ക്കും”.

ചോ­ദ്യം: “സ്ത്രീ­ശ­രീ­ര­ത്തി­ന്റെ വ­ള­വു­കൾ മാ­ദ­ക­ങ്ങ­ള­ല്ലേ?”

ഉ­ത്ത­രം: “ഒരു വളവും മാ­ദ­ക­മ­ല്ല. പാ­ത­യു­ടെ വളവും പ­ക്ഷി­യു­ടെ ക­ഴു­ത്തി­ന്റെ വളവും കൊ­യ്യാ­റാ­യ നെൽ­ച്ചെ­ടി­യു­ടെ വളവും ഒന്നു തന്നെ. ഭൗതിക ശാ­സ്ത്ര­ത്തി­ന്റെ ഒരേ നിയമം എല്ലാ വ­ള­വു­ക­ളി­ലും പ്ര­വർ­ത്തി­ക്കു­ന്നു. മാ­ദ­ക­ത്വം മ­നു­ഷ്യൻ ആ­രോ­പി­ക്കു­ന്ന­താ­ണു്”.

ചോ­ദ്യം:ശോഭാ ഡേ യുടെ പു­സ്ത­ക­ങ്ങൾ നി­ങ്ങൾ വാ­യി­ക്കാ­റു­ണ്ടോ? ഉ­ണ്ടെ­ങ്കിൽ അവ വാ­യി­ക്കു­മ്പോൾ എ­ന്തു­തോ­ന്നും?”

ഉ­ത്ത­രം: “വാ­യി­ക്കാ­റു­ണ്ടു്. കഷ്ടം! ഡി­ക്കിൻ­സി ന്റെ നോ­വ­ലു­കൾ വാ­യി­ക്കാ­തെ­യാ­ണ­ല്ലോ ഞാൻ ഈ ച­വ­റു­കൾ വാ­യി­ക്കു­ന്ന­തെ­ന്നു തോ­ന്നും”.

ചോ­ദ്യം: “ഏ­തെ­ങ്കി­ലും സാ­ഹി­ത്യ­കാ­ര­ന്റെ മരണം നി­ങ്ങ­ളെ എ­പ്പോ­ഴും വേ­ദ­നി­പ്പി­ക്കു­ന്നു­ണ്ടോ?”

ഉ­ത്ത­രം:എൻ. വി. കൃ­ഷ്ണ­വാ­രി­യർ, ജി. ശ­ങ്ക­ര­ക്കു­റു­പ്പു്, പി. സി. കു­ട്ടി­ക്കൃ­ഷ്ണൻ, ജോസഫ് മു­ണ്ട­ശ്ശേ­രി, വൈ­ലോ­പ്പി­ള്ളി ഇവർ ഇ­ന്നി­ല്ല­ല്ലോ എന്നു വി­ചാ­രി­ച്ചു ഞാൻ ദുഃ­ഖി­ക്കു­ന്നു­ണ്ടു്. അവർ മ­രി­ച്ചി­ല്ല. ജീ­വി­ച്ചി­രി­ക്കു­ന്നു എ­ന്നും എ­നി­ക്കു തോ­ന്നാ­റു­ണ്ടു് ”.

ചോ­ദ്യം:നെൽസൺ മ­ണ്ടേ­ല യെ­ക്കു­റി­ച്ചു് എന്തു പ­റ­യു­ന്നു?”

ഉ­ത്ത­രം: “ക­റ­പ്ഷ­ന്റെ ക­ളി­യാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ രാ­ജ്യ­ത്തിൽ. തന്റെ ഭാ­ര്യ­യാ­യി­രു­ന്ന വി­ന്നി യെ­പ്പോ­ലും അ­ദ്ദേ­ഹ­ത്തി­നു നി­ല­യ്ക്കു നി­റു­ത്താൻ ക­ഴി­യു­ന്നി­ല്ല”.

ചോ­ദ്യം: “അ­ടു­ത്ത­ടു­ത്തു നി­ല്ക്കു­ന്ന രണ്ടു റോ­സാ­പ്പൂ­ക്കൾ സം­സാ­രി­ക്കു­ന്ന­തു് എ­ന്താ­ണു്”

ഉ­ത്ത­രം: “‘ഞാൻ നി­ന്നെ സ്നേ­ഹി­ക്കു­ന്നു’ എന്നു തന്നെ”.

സർ­വ­സാ­ധാ­ര­ണ­ത്വം
images/JosephCampbell1982.jpg
ജോസഫ് കമ്പൽ

എന്റെ തു­ച്ഛ­ങ്ങ­ളാ­യ അ­ഭി­പ്രാ­യ­ങ്ങൾ എ­ടു­ത്തു വി­ള­മ്പു­ന്ന­തി­നെ­ക്കാൾ ന­ല്ല­തു് മ­ഹാ­ന്മാ­രു­ടെ മ­ത­ങ്ങൾ പ്രി­യ­പ്പെ­ട്ട വാ­യ­ന­ക്കാ­രെ ധ­രി­പ്പി­ക്കു­ന്ന­താ­ണ­ല്ലോ. അ­തി­നാൽ ജോസഫ് കമ്പൽ എന്ന ചി­ന്ത­കൻ ജെ­യിം­സ് ജോ­യി­സ് എന്ന സാ­ഹി­ത്യ­കാ­ര­ന്റെ ചില സാ­ഹി­ത്യ ചി­ന്ത­കൾ സം­ഗ്ര­ഹി­ച്ചു് എ­ഴു­തി­യ­തു് ഒന്നു കൂടെ സം­ഗ്ര­ഹി­ച്ചു് ആ­വി­ഷ്ക­രി­ക്കാൻ എ­നി­ക്കു താ­ല്പ­ര്യ­മു­ണ്ടു്. ജോ­യി­സി­ന്റെ A Portrait of the Artist as a young Man എന്ന നോ­വ­ലി­ലെ ഒരു വാ­ക്യം ഉ­ദ്ധ­രി­ച്ചി­ട്ടു് കമ്പൽ അ­തി­നു് വി­ശ­ദീ­ക­ര­ണം ന­ല്കു­ന്നു. “The mind is arrested and raised above desire and loathing” മ­ന­സ്സു് നി­രോ­ധി­ക്ക­പ്പെ­ടു­ക­യും അ­ഭി­ലാ­ഷ­ത്തി­ന്റെ­യും ജു­ഗു­പ്സ­യു­ടെ­യും മു­ക­ളി­ലേ­ക്കാ­യി ന­യി­ക്ക­പ്പെ­ടു­ക­യും ചെ­യ്യു­ന്നു. ഇതാണു ജോ­യി­സി­ന്റെ പ്ര­സ്താ­വം. ഇ­നി­യാ­ണു് ക­മ്പ­ലി­ന്റെ വ്യാ­ഖ്യാ­നം. വ­സ്തു­ക്കൾ അ­ന്വേ­ഷി­ച്ചെ­ടു­ത്തു് അവയെ തി­രി­ച്ച­റി­ഞ്ഞു ഭ­ക്ഷി­ക്കാ­നു­ള്ള ജീ­വ­ശാ­സ്ത്ര­പ­ര­മാ­യ പ്ര­വൃ­ത്തി­യാ­ണു് ക­ണ്ണി­ന്റേ­തു്. ആ­പ­ത്തു­ണ്ടാ­കു­മെ­ന്നു് മ­ന­സ്സി­നെ അ­റി­യി­ക്കു­ക എ­ന്ന­തു വേ­റൊ­ന്നു്. ഇതു് ഒരു നി­മി­ഷ­ത്തേ­ക്കോ യ­ഥാർ­ത്ഥ ക­ലാ­കാ­ര­ന്റെ കാ­ര്യ­ത്തിൽ ജീവിത കാ­ല­മാ­കെ­യോ നി­രോ­ധി­ക്ക­പ്പെ­ടു­ന്നു. അ­പ്പോൾ ലോ­ക­ത്തെ വി­ല­യി­രു­ത്തൽ കൂ­ടാ­തെ നോ­ക്കാൻ ക­ലാ­കാ­ര­നാ­വും. അതു് (ലോകം) പ്ര­കാ­ശ­ക പ്ര­ഭാ­വം ആ­വ­ഹി­ക്കു­ന്നു. ഇം­ഗ്ലീ­ഷിൽ revelation എന്നു വി­ളി­ക്കു­ന്ന ഈ പ്ര­കാ­ശ­നം അ­ല്ലെ­ങ്കിൽ ആ­വി­ഷ്ക­ര­ണം അ­പൂർ­വ­മാ­യേ ന­മ്മു­ടെ ര­ച­ന­കൾ­ക്കു് ഉ­ണ്ടാ­കു­ന്നു­ള്ളു.

images/JamesJoyce1915.jpg
ജെ­യിം­സ് ജോ­യി­സ്

അ­ത്ര­ക­ണ്ടു സ്പ­ഷ്ട­മ­ല്ലാ­ത്ത ആ­ഖ്യാ­നം കൊ­ണ്ടു വാ­യ­ന­ക്കാ­രെ പീ­ഡി­പ്പി­ക്കു­ന്ന ഒരു ചെ­റു­ക­ഥ­യു­ണ്ടു് മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ. കോ­ള­റ­യാ­കാം വ­സൂ­രി­യാ­കാം, ഏതോ രോഗം പി­ടി­പെ­ട്ട ഒ­രു­ത്ത­നെ മ­രി­ക്കു­ന്ന­തി­നു മുൻപു തന്നെ ‘കു­ഴി­ച്ചു മൂ­ടു­വാൻ’ ഒരു റാ­വു­ത്തർ എ­ത്തു­ന്നു. അതു ന­ട­ന്നി­ല്ല. അയാൾ ര­ക്ഷ­പ്പെ­ട്ടു. ര­ക്ഷ­പ്പെ­ട്ട­വ­ന്റെ ഭാര്യ അതെ രോഗം പി­ടി­ച്ചു വീണു. പകുതി മ­രി­ച്ച അവളെ കു­ഴി­യി­ലാ­ക്കി മൂടാൻ ഭർ­ത്താ­വു് റാ­വു­ത്ത­രെ വി­ളി­ക്കാൻ പോയി. അയാൾ വ­ന്നി­ല്ല. മൺ­വെ­ട്ടി­യും പി­ക്കാ­ക്സും­കൊ­ണ്ടു പൊ­യ്ക്കൊ­ള്ളാൻ ഭർ­ത്താ­വി­നോ­ടു് റാ­വു­ത്തർ പ­റ­ഞ്ഞു. ഇ­ത്ത­രം ക­ഥ­കൾ­കൊ­ണ്ടു് എന്തു പ്ര­യോ­ജ­നം? എന്റെ ജീ­വി­താ­വ­ബോ­ധ­ത്തെ തീ­ക്ഷ്ണ­ത­മ­മാ­ക്കാ­നോ ജോ­യി­സ് പ­റ­യു­ന്ന aesthetic arrest ഉ­ണ്ടാ­ക്കി സം­ഭ­വ­ത്തെ പ്ര­കാ­ശ­ത്തിൽ നി­റു­ത്താ­നോ ഇതിനു ക­ഴി­യു­ന്നി­ല്ല. ഇ­ക്ക­ഥ­യെ­ക്കാൾ അ­ധ­മ­മാ­ണു് ശ്രീ. ടി. കെ. ശ­ങ്ക­ര­നാ­രാ­യ­ണ­ന്റെ ‘ന­മ്മ­ള­റി­യു­ന്നി­ല്ല’ എന്ന രചന. (മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പു്) ആ­ത്മ­ഹ­ത്യ ചെയ്ത ഒരു വർ­ഗീ­സി­ന്റെ ജഡം കാണാൻ പോലും ബ­ന്ധു­ക്കൾ എ­ത്തി­യി­ല്ല­ത്രേ. ‘സിലി’ എന്ന വി­ശേ­ഷ­ണം ഇതിനു ന­ല്കാൻ കൗ­തു­ക­മു­ണ്ടോ ആർ­ക്കെ­ങ്കി­ലും. എ­ങ്കിൽ ആ­യി­ക്കൊ­ള്ളു. പക്ഷേ, ആ വി­ശേ­ഷ­ണം തന്നെ ഒരു മൃദുല പ്ര­യോ­ഗ­മാ­ണു്—mild expression. പ്ര­ത്യ­ക്ഷ ലോ­ക­ത്തി­നു് ഉ­ജ്ജ്വ­ല­ത­യു­ണ്ടു്. അ­നു­വാ­ച­ക­ന്റെ അ­ന്ത­രം­ഗ­ത്തി­ലും അ­തു­ണ്ടു്. ര­ണ്ടു­ജ്ജ്വ­ല­ത­ക­ളും ആ­നു­രൂ­പ്യ­ത്തോ­ടെ വർ­ത്തി­ക്കു­മ്പോ­ഴാ­ണു് ക­ല­യു­ടെ ഉ­ദ­യ­മെ­ന്നു കമ്പൽ പ­റ­യു­ന്നു. ഇതു ന­മ്മു­ടെ ചെ­റു­ക­ഥ­ക­ളിൽ അ­ന്വേ­ഷി­ക്കു­ന്ന­വൻ—ഞാൻ—ഭോഷൻ.

വ­ധ­ത്തി­നു­ള്ള ഉ­പ­ക­ര­ണം

പ്ര­ത്യ­ക്ഷ ലോ­ക­ത്തി­നു് ഉ­ജ്ജ്വ­ല­ത­യു­ണ്ടു്. അ­നു­വാ­ച­ക­ന്റെ അ­ന്ത­രം­ഗ­ത്തി­ലും അ­തു­ണ്ടു്. ര­ണ്ടു­ജ്ജ്വ­ല­ക­ളും ആ­നു­രൂ­പ്യ­ത്തോ­ടെ വർ­ത്തി­ക്കു­മ്പോ­ഴാ­ണു് ക­ല­യു­ടെ ഉ­ദ­യ­മെ­ന്നു കമ്പൽ പ­റ­യു­ന്നു. ഇതു ന­മ്മു­ടെ ചെ­റു­ക­ഥ­ക­ളിൽ അ­ന്വേ­ഷി­ക്കു­ന്ന­വൻ—ഞാൻ—ഭോഷൻ.

ഞാ­നാ­രു്? നി­സ്സാ­രൻ. ഇ­ന്നു് എന്റെ ക­ണ്ണ­ട­ഞ്ഞാൽ നാളെ ഞാൻ ഓർ­മ്മി­ക്ക­പ്പെ­ടി­ല്ല. എ­ങ്കി­ലും ഒ­രാ­ശ­യ­ത്തി­ന്റെ വി­ശ­ദീ­ക­ര­ണ­ത്തി­നു വേ­ണ്ടി എ­നി­ക്കി­ല്ലാ­ത്ത മ­ഹ­ത്ത്വം ഉ­ണ്ടെ­ന്നു സ­ങ്ക­ല്പി­ക്കു­ക­യാ­ണു്. എന്റെ മ­ര­ണ­ത്തി­നു ശേഷം ആയിരം കൊ­ല്ലം ക­ഴി­ഞ്ഞു. അ­ന്ന­ത്തെ ഒരു വി­ദ്യാർ­ത്ഥി സ്ഥി­രം കോ­ള­ത്തി­നു നോബൽ സ­മ്മാ­നം നേടിയ എം. കൃ­ഷ്ണൻ നായരു ടെ അ­ന്ത്യ­ത്തെ­ക്കു­റി­ച്ചു് ഗ­വേ­ഷ­ണം ന­ട­ത്തു­ക­യാ­ണു്. അയാൾ ചെ­ന്നെ­ത്തു­ന്ന നി­ഗ­മ­നം ഇ­ങ്ങ­നെ: സാ­ഹി­ത്യ­വാ­ര­ഫ­ലം എന്ന കോ­ള­ത്തി­നു്, സഹസ്ര സം­വ­ത്സ­ര­ങ്ങൾ­ക്കു മുൻപു നോബൽ സ­മ്മാ­നം നേടിയ കൃ­ഷ്ണൻ­നാ­യർ ദു­ഷ്ട­നാ­യി­രു­ന്നു. അ­യാ­ളു­ടെ ദു­ഷ്ട­ത­യ്ക്കു ശിക്ഷ കൊ­ടു­ക്ക­ണ­മെ­ന്നു് ശ്രീ. വി. ആർ. സു­ധീ­ഷ് എ­ന്നൊ­രു ക­ഥാ­കാ­രൻ തീ­രു­മാ­നി­ച്ചു: അ­ദ്ദേ­ഹം ‘ചോ­ല­മ­ര­പ്പാ­ത­കൾ’ എ­ന്നൊ­രു ക­ഥാ­കു­രി­ശു നിർ­മ്മി­ച്ചു. അതിൽ കൃ­ഷ്ണൻ നായരെ ചേർ­ത്തു വ­ച്ചു് കൈ­യി­ലും കാ­ലി­ലും ആ­ണി­യ­ടി­ച്ചു. വെ­ള്ളം, വെ­ള്ളം എ­ന്നു് അയാൾ വി­ളി­ച്ചു. ആരും ഒ­രു­തു­ള്ളി വെ­ള്ളം കൊ­ടു­ത്തി­ല്ല. ദ­യ­യി­ല്ലാ­ഞ്ഞി­ട്ട­ല്ല. ക­ഥാ­കു­രി­ശു കണ്ട ബ­ഹു­ജ­നം ജീവനെ ഭ­യ­ന്നു നാ­ലു­പാ­ടും ഓ­ടി­ക്ക­ള­ഞ്ഞ­തു കൊ­ണ്ടാ­ണു ക­ലാ­കൗ­മു­ദി വാരിക നി­ഷി­ദ്ധ ദ്രാ­വ­ക­ത്തിൽ മു­ക്കി കൃ­ഷ്ണൻ നാ­യ­രു­ടെ ചു­ണ്ടു­ക­ളിൽ ചേർ­ക്കാൻ ആ­ളി­ല്ലാ­തെ പോ­യ­തു്. ദൈ­വി­ക­ത്വ­മി­ല്ലാ­തെ ദു­ഷ്ട­നാ­യി­രു­ന്ന കൃ­ഷ്ണൻ നാ­യർ­ക്കു് ഉ­യിർ­ത്തെ­ഴു­ന്നേ­ല്പു് സം­ഭ­വി­ച്ചി­ല്ല.

ഗവേഷണ വി­ദ്യാർ­ത്ഥി­യു­ടെ ഈ തീ­സി­സ് ശ­രി­യാ­യ­തു കൊ­ണ്ടു് അ­യ്യാ­യി­രം രൂപ മു­ട­ക്കാ­തെ തന്നെ അ­യാൾ­ക്കു പി. എച്ച്. ഡി. ബി­രു­ദം കി­ട്ടു­ക­യും അയാൾ അതിനു ശേഷം ‘ഡ്റ്’ എന്നു പേ­രി­ന്റെ ആദ്യം ചേർ­ത്തു അ­ഭി­മാ­ന­ത്തോ­ടെ ന­ട­ക്കു­ക­യും ചെ­യ്തു­വെ­ന്നു് പ്ര­വ­ച­നം ന­ട­ത്താം. ‘ചോ­ല­മ­ര­ങ്ങൾ’ കു­രി­ശു ത­ന്നെ­യാ­ണോ അതോ അ­തി­നെ­ക്കാൾ ഭ­യ­ദ­മാ­യ ഒരു വ­ധോ­പ­ക­ര­ണ­മാ­ണോ എ­ന്നു് വാ­യ­ന­ക്കാർ­ക്കു സം­ശ­യ­മു­ണ്ടെ­ങ്കിൽ അ­തൊ­ന്നു നോ­ക്കി­യാൽ മതി. ഒ­ര­ച്ഛൻ ഭാ­ര്യ­യ്ക്കും മ­ക്കൾ­ക്കും വിഷം കൊ­ടു­ക്കു­ന്നു. അ­യാ­ളും വിഷം കു­ടി­ക്കു­ന്നു. ചാ­കു­ന്നു. ആ­ല­ങ്കാ­രി­ക­ന്മാർ രണ്ടു ത­ര­ത്തി­ലു­ള്ള വൃ­ത്തി­ക­ളെ­ക്കു­റി­ച്ചു പ­റ­യു­ന്നു­ണ്ടു് ത­ദ്വൃ­ത്തി­യും ത­ത്സ­മ­വൃ­ത്തി­യും. കൊ­ല­പാ­ത­ക­മോ ആ­ത്മ­ഹ­ത്യ­യോ കാ­ണു­മ്പോൾ ഉ­ണ്ടാ­കു­ന്ന ജ­ഗു­പ്സ­യാ­ണു് അ­തി­ന്റെ വർ­ണ്ണ­ന ഉ­ള­വാ­ക്കു­ന്ന­തെ­ങ്കിൽ ത­ദ്വൃ­ത്തി­യേ ന­ട­ക്കു­ന്നു­ള്ളു. അ­തി­ന്റെ പാ­രാ­യ­ണ­വും ജു­ഗു­പ്സ ജ­നി­പ്പി­ക്കും. പാ­രാ­യ­ണം ഭാ­വാ­നു­ഭൂ­തി ജ­നി­പ്പി­ച്ചാൽ ന­ട­ന്ന­തു് ത­ത്സ­മ­വൃ­ത്തി­യാ­ണു്. ത­ദ്വൃ­ത്തി­യേ ന­ട­ക്കു­ന്നു­ള്ളു സു­ധീ­ഷി­ന്റെ കഥ പാ­രാ­യ­ണം ചെ­യ്യു­ന്ന വേ­ള­യിൽ.

ഊർ­മ്മി­ളാ ഉണ്ണി
images/UrmilaUnni.jpg
ഊർ­മ്മി­ളാ ഉണ്ണി

ച­ല­ച്ചി­ത്ര­താ­രം, റ്റെ­ലി ഫിലിം താരം, നർ­ത്ത­കി ഈ നി­ല­ക­ളിൽ പ്ര­സി­ദ്ധ­യാ­യ ശ്രീ­മ­തി ഊർ­മ്മി­ളാ ഉണ്ണി ക­വി­യും (ക­വി­യ­ത്രി എന്നു വേണ്ട) ചി­ത്ര­കാ­രി­യു­മാ­ണെ­ന്നു് അ­വ­രു­ടെ ‘പാ­ഞ്ചാ­ലി­ക’ എന്ന കാ­വ്യ­സ­മാ­ഹാ­രം ക­ണ്ട­പ്പോ­ഴാ­ണു് എ­നി­ക്കു മ­ന­സ്സി­ലാ­യ­തു്. സ­വി­ശേ­ഷ­മാ­യ രീ­തി­യിൽ അ­ച്ച­ടി­ച്ച ഈ പു­സ്ത­ക­ത്തിൽ ഭാ­വ­ഗീ­ത­ങ്ങ­ളും അ­വ­യ്ക്കു യോ­ജി­ച്ച ചി­ത്ര­ങ്ങ­ളും ഉ­ണ്ടു്. വി­ക്ര­മാ­ദി­ത്യൻ ക­ഥ­ക­ളി­ലെ സാ­ല­ഭ­ഞ്ജി­ക­ക­ളിൽ­പ്പെ­ട്ട­വ­ളാ­ണു് പാ­ഞ്ചാ­ലി­കാ. ആ മ­ര­പ്പാ­വ­യു­മാ­യി സ്വ­ന്തം ജീ­വി­തം ചേർ­ത്തു വ­ച്ചു് വി­ഷാ­ദാ­ത്മ­ക­ത്വ­ത്തി­ന്റെ സാ­ന്ദ്ര­ത­യാർ­ന്ന മൗനം അ­ഭി­വ്യ­ഞ്ജി­പ്പി­ക്കു­ക­യാ­ണു് ഊർ­മ്മി­ള.

മ­നു­ഷ്യ­ജീ­വി­ത­ത്തി­ന്റെ വി­ശേ­ഷി­ച്ചും സ്ത്രീ­ജീ­വി­ത­ത്തി­ന്റെ ഹർ­ഷാ­തി­രേ­ക­വും ദൈ­ന്യ­വും ഭാ­വാ­ത്മ­ക­ത­യോ­ടെ സ്ഫു­ടീ­ക­രി­ക്കാ­നാ­ണു് ക­വി­ക്കു കൗ­തു­കം. അ­തി­ല­വർ വിജയം പ്രാ­പി­ക്കു­ന്നു­മു­ണ്ടു്.

അ­മ്പ­ല­മു­റ്റ­ത്തേ­തോ സന്ധ്യയി-​

ലാൽ­മ­ര­മൊ­ന്നു വിറച്ചുതെന്നലി-​

ലാരും കാ­ണാ­തൊ­ന്നു

പു­ണർ­ന്ന­തു

കാ­ണാ­ന­ക­ല­ത്ത­മ്പി­ളി വന്നു

എ­ന്നു­തു­ട­ങ്ങി­യ കാ­വ്യ­ഭാ­ഗ­ങ്ങ­ളിൽ ല­യ­മു­ണ്ടു്. നൃ­ത്ത­ത്തി­നും ചി­ത്ര­ത്തി­നും സം­ഗീ­ത­ത്തി­നും ഒ­ഴി­ച്ചു­കൂ­ടാൻ പാ­ടി­ല്ലാ­ത്ത­താ­യ ലയം നർ­ത്ത­കി­യും ചി­ത്ര­കാ­രി­യു­മാ­യ ഊർ­മ്മി­ള­യു­ടെ കാ­വ്യ­ങ്ങ­ളി­ലും വ­ന്നി­ട്ടു­ണ്ടു്. കാവ്യ ജീ­വി­ത­ത്തി­നു പ­രി­പാ­കം വ­രു­മ്പോൾ ശ്രീ­മ­തി ച­ങ്ങ­മ്പു­ഴ­യു­ടെ സ്വാ­ധീ­ന­ത­യിൽ­നി­ന്നു മോചനം നേ­ടു­മെ­ന്നു വി­ചാ­രി­ക്കാം.

പുതിയ പു­സ്ത­കം

സ്വാ­ഭാ­വി­ക സൗ­ന്ദ­ര്യ­മു­ള്ള ത­രു­ണി­കൾ­ക്കു് ബ്യൂ­ട്ടി പാർ­ല­റു­ക­ളിൽ പോ­കേ­ണ്ട ഒ­രാ­വ­ശ്യ­ക­ത­യു­മി­ല്ല. പോയാൽ അ­വി­ടു­ത്തെ കൃ­ത്രി­മ പ്ര­വർ­ത്ത­ന­ങ്ങൾ കൊ­ണ്ടു­ള്ള­മു­ഖ­ശ്രീ ഇ­ല്ലാ­താ­വു­ക­യും ചെ­യ്യും.

ലോ­റൻ­സ് ഡുറൽ, ഹെൻ­ട്രി മിലർ, ആ­നാ­യീ­സ് നീൻ ഇവർ നവീന സാ­ഹി­ത്യ­ത്തി­ന്റെ ഉ­ദ്ഘോ­ഷ­ക­രാ­യി­രു­ന്നു. വ­സ്തു­നി­ഷ്ഠ­മാ­യ യാ­ഥാ­ത­ഥ്യ­ത്തെ നി­രാ­ക­രി­ച്ചു് അ­ന്ത­രം­ഗ­ത്തിൽ താൻ അ­നു­ഭ­വി­ക്കു­ന്ന യാ­ഥാ­ത­ഥ്യ­ത്തെ ഐൻ­സ്റ്റൈ­ന്റെ യും ഫ്രാ­യി­റ്റി ന്റെ­യും സി­ദ്ധാ­ന്ത­ങ്ങൾ സ­ങ്ക­ല­നം ചെ­യ്തു് നോ­വ­ലു­ക­ളെ­ഴു­തി ഡുറൽ. “I am not a Kshatriya, but a holly old Untouchable. You can keep your shining sword; I’ll keep my nightsoil” എന്നു പ്ര­സ്താ­വി­ച്ച മി­ല്ല­റി­ന്റെ നോ­വ­ലു­ക­ളു­ടെ സ്വ­ഭാ­വം വാ­യ­ന­ക്കാർ­ക്കു് ഊ­ഹി­ക്കാ­വു­ന്ന­തേ­യു­ള്ളു. സ്നേ­ഹാ­ന്വേ­ഷ­ണ­ത്തി­ന്റെ വ്യ­ഗ്ര­ത­യിൽ ബോ­ധ­മ­ണ്ഡ­ല­ത്തി­നു വ­രു­ന്ന ശ­ക­ലീ­കൃ­ത സ്വ­ഭാ­വ­ത്തെ പ്ര­തി­പാ­ദി­ച്ച നോ­വ­ലി­സ്റ്റാ­ണു് ആ­നാ­യീ­സ് നീൻ. ഭർ­ത്താ­വി­രി­ക്കേ പല പു­രു­ഷ­ന്മാ­രോ­ടും വേഴ്ച നേ­ടു­ക­യും അ­യാ­ളു­ടെ നീ­ര­സ­ത്തെ തൃ­ണ­വൽ­ഗ­ണി­ക്കു­ക­യും ചെയ്ത ആ­നാ­യീ­സ് നീ­ന്റെ ജീ­വ­ച­രി­ത്ര­മാ­ണു് ഞാൻ ഈ­യാ­ഴ്ച വാ­യി­ച്ച പുതിയ പു­സ്ത­കം. വെറും ജീ­വി­ത­മ­ല്ല: കാ­മോ­ത്സു­ക­മാ­യ ജീ­വി­ത­മാ­ണു് ചി­ത്രീ­ക­രി­ക്ക­പ്പെ­ടു­ന്ന­തു്. The Erotic Life of Anais Nin എ­ന്നാ­ണു് പു­സ്ത­ക­ത്തി­ന്റെ പേരു്. എ­ഴു­തി­യ­തു് Noël Riley Fitch (Back Bay Books, Pages 525, Rs. 472.40). കാ­മ­പ്രി­യ ജീ­വി­ത­ത്തി­ന്റെ വർ­ണ്ണ­ന­ങ്ങ­ളാ­യ­തു­കൊ­ണ്ടു് ഗ്ര­ന്ഥ­ത്തി­ലെ ഒരു ഭാ­ഗ­വും സൂ­ച­നാ­ത്മ­ക­മാ­യി­പ്പോ­ലും ആ­വി­ഷ്ക­രി­ക്കാ­നാ­വി­ല്ല. ബാ­ലി­ക­യാ­യി­രി­ക്കു­മ്പോൾ­ത്ത­ന്നെ പി­താ­വി­നാൽ ധർഷണം ചെ­യ്യ­പ്പെ­ട്ട­വ­ളാ­ണു് ആ­നാ­യീ­സ് നീൻ. ഈ ക്രൂ­ര­കൃ­ത്യം അ­വ­രു­ടെ അ­ന്ത­രം­ഗ­ത്തിൽ ഏ­ല്പി­ച്ച ക്ഷ­ത­ത്തി­ന്റെ ‘ഉ­പോ­ല്പ­ന്ന’ങ്ങ­ളാ­യി­ട്ടു­വേ­ണം അ­വ­രു­ടെ കൃ­തി­ക­ളെ കാണാൻ.

images/ELAN.jpg

നോ­വ­ലു­ക­ളി­ലെ ഉ­ദ്വേ­ഗ­വും ഫാ­ന്റ­സി­യും അ­നി­യ­ത­ത്വ­വും ഈ ആ­ക്ര­മ­ണ­ത്തി­ന്റെ പ­ശ്ചാ­ത്ത­ല­ത്തിൽ അ­പ­ഗ്ര­ഥി­ക്ക­ത്ത­ക്ക വി­ധ­ത്തിൽ ജീ­വ­ച­രി­ത്ര­മെ­ഴു­തി­യി­ട്ടു­ണ്ടു് ഗ്ര­ന്ഥ­കർ­ത്തി. ഇതു സാ­ഹി­ത്യ­നി­രൂ­പ­ണ­മ­ല്ല. വെറും ജീ­വ­ച­രി­ത്ര­മാ­ണു്, ആ­നാ­യീ­സ് നീ­ന്റെ നോ­വ­ലു­ക­ളു­ടെ അ­പ­ഗ്ര­ഥ­നം കാ­ണ­ണ­മെ­ന്നു­ള്ള­വർ­ക്കു് ഈ ഗ്ര­ന്ഥം പ്ര­യോ­ജ­ന­പ്ര­ദ­മ­ല്ല. ഒരു കാ­ല­യ­ള­വിൽ സാ­ഹി­ത്യ­മ­ണ്ഡ­ല­ത്തിൽ സെൻ­സേ­ഷൻ സൃ­ഷ്ടി­ച്ച ഒരു പ്ര­തി­ഭാ­ശാ­ലി­നി­യു­ടെ ര­ഹ­സ്യ­ജീ­വി­തം അ­റി­യ­ണ­മെ­ന്നു­ള്ള­വ­രെ ഇതു നി­രാ­ശ­പ്പെ­ടു­ത്തു­ക­യു­മി­ല്ല.

നി­രീ­ക്ഷ­ണ­ങ്ങൾ
  1. സ്വാ­ഭാ­വി­ക സൗ­ന്ദ­ര്യ­മു­ള്ള ത­രു­ണി­കൾ­ക്കു് ബ്യൂ­ട്ടി പാർ­ല­റു­ക­ളിൽ പോ­കേ­ണ്ട ഒ­രാ­വ­ശ്യ­ക­ത­യു­മി­ല്ല. പോയാൽ അ­വി­ട­ത്തെ കൃ­ത്രി­മ പ്ര­വർ­ത്ത­ന­ങ്ങൾ കൊ­ണ്ടു് ഉള്ള മു­ഖ­ശ്രീ ഇ­ല്ലാ­താ­വു­ക­യും ചെ­യ്യും. എ­ന്നാൽ പ്രാ­യം കൂ­ടി­ക്കൂ­ടി വ­രു­മ്പോൾ ഇം­ഗ്ലീ­ഷി­ലെ കൊ­ളോ­ക്വി­യൽ പ്ര­യോ­ഗ­മാ­യ ഫേ­ഷ­ലി­നു (facial) പോ­കേ­ണ്ട­താ­യി വരും. കു­റെ­ക്കാ­ലം ഈ ഫേഷൽ ന­ട­ത്തി­യാൽ മുഖം പ­രു­ക്ക­നാ­വും. ഇ­തു­പോ­ലെ­യാ­ണു് ക­വി­ത­യും ക­ഥ­യു­മൊ­ക്കെ. നൈ­സർ­ഗ്ഗി­ക സൗ­ന്ദ­ര്യ­മു­ള്ള ക­വി­ത­യ്ക്കു് അ­ല­ങ്കാ­രം വേണ്ട. “ഒ­ന്നും പ്ര­തി­ഫ­ലം വേ­ണ്ടെ­നി­ക്കാ­മ­ഞ്ജു­മ­ന്ദ­സ്മി­തം കണ്ടു കൺ­കു­ളിർ­ത്താൻ മതി” എ­ന്ന­തു ശു­ദ്ധ­മാ­യ ക­വി­ത­യാ­ണു്. അ­മ്പ­ല­ത്തി­ന്റെ കോ­ട്ടു­വാ പോ­ലെ­യാ­യി­രു­ന്നു കുളം എന്നു പ­റ­യു­മ്പോൾ ഫേഷൽ ന­ട­ത്തി പ­രു­ക്ക­നാ­ക്കി­യ ക­വി­ത­യു­ടെ മു­ഖ­മാ­ണു നമ്മൾ കാ­ണു­ന്ന­തു്.
  2. ചില പു­രു­ഷ­ന്മാർ പ­ട്ടി­യെ വീ­ട്ടിൽ വ­ളർ­ത്തു­ന്ന­തു് അ­വർ­ക്കു ദേ­ഷ്യം വ­രു­മ്പോൾ അതിനെ ‘എ­ടു­ത്തി­ട്ടു് ’ ച­വി­ട്ടാ­നാ­ണു്. ഭാ­ര്യ­യെ ച­വി­ട്ടി­യാൽ ചി­ല­പ്പോൾ അവൾ ചത്തു പോകും. അ­തു­കൊ­ണ്ടു പ­ട്ടി­യെ ച­വി­ട്ടു­ന്നു. ഇ­തു­പോ­ലെ എ­നി­ക്കു നേ­രി­ട്ട­റി­യാ­വു­ന്ന ഒരു നി­രൂ­പ­കൻ നോ­വ­ലു­കൾ ചെ­റു­ക­ഥ­കൾ, വി­മർ­ശ­ന­ങ്ങൾ ഇവ വാ­യി­ക്കു­ന്ന­തു് കു­റ്റം കണ്ടു പി­ടി­ച്ചു് അതു് ബഹുജന ദൃ­ഷ്ടി­യിൽ കൊ­ണ്ടു വ­രാ­നാ­ണു്. പ­ട്ടി­യെ ച­വി­ട്ടു­ന്ന സുഖം അ­ദ്ദേ­ഹ­ത്തി­നു്. ആ നി­രൂ­പ­കൻ തു­ടർ­ന്നും ച­വി­ട്ട­ട്ടെ. അ­ങ്ങ­നെ അ­ദ്ദേ­ഹം ജ­യി­ക്ക­ട്ടെ.
  3. സ്ത്രീ­കൾ രണ്ടു വി­ധ­ത്തി­ലാ­ണു്. ഒരു കൂ­ട്ടർ നി­ഷ്ക­ള­ങ്ക­കൾ. യു­വ­തി­യും യു­വാ­വും മു­ഖ­ങ്ങൾ അ­ടു­പ്പി­ക്കു­ന്ന­തു ക­ണ്ടാ­ലും അവർ തെ­റ്റി­ദ്ധ­രി­ക്കി­ല്ല. ക­ണ്ണിൽ വീണ പൊടി എ­ടു­ത്തു കൊ­ടു­ക്കാൻ അവൾ ശ്ര­മി­ച്ചു­വെ­ന്നേ അവർ പറയു. ഒരു മലിന ചി­ന്ത­യ്ക്കും ക­ഴി­വു­ള്ള­വ­ര­ല്ല ഈ സ്ത്രീ­കൾ. ര­ണ്ടാ­മ­ത്തെ കൂ­ട്ടർ­ക്കു ദു­ഷ്ട­വി­ചാ­ര­മേ­യു­ള്ളു ഒരു ഗൃ­ഹ­നാ­യ­കൻ വ്യാ­യാ­മ­ത്തി­നു വേ­ണ്ടി കാ­ല­ത്തെ­ഴു­ന്നേ­റ്റു് മ­ട്ടു­പാ­വിൽ അ­ങ്ങോ­ട്ടു­മി­ങ്ങോ­ട്ടും ന­ട­ക്കു­മാ­യി­രു­ന്നു. ര­ണ്ടാ­മ­ത്തെ വി­ഭാ­ഗ­ത്തിൽ­പ്പെ­ട്ട ഒരു സ്ത്രീ അ­തു­ക­ണ്ടു വേ­റൊ­രു­ത്തി­യോ­ടു പ­റ­ഞ്ഞു: “വ്യാ­യാ­മ­മൊ­ന്നും അ­ല്ലെ­ടീ അതു്, അ­ടു­ത്ത വീ­ട്ടി­ലെ കാണാൻ കൊ­ള്ളാ­വു­ന്ന പെ­ണ്ണി­നെ കാണാൻ വേ­ണ്ടി­യാ­ണു് അയാൾ അ­ങ്ങ­നെ അ­ങ്ങോ­ട്ടു­മി­ങ്ങോ­ട്ടും ന­ട­ക്കു­ന്ന­തും ചു­റ്റി­ക്ക­റ­ങ്ങു­ന്ന­തും. നി­രൂ­പ­ക­രും ഇ­തു­പോ­ലെ രണ്ടു ത­ര­ത്തിൽ­പ്പെ­ടു­ന്നു. ഒ­ന്നി­ലും മാ­ലി­ന്യം കാ­ണാ­ത്ത­വർ ഒ. വി. വി­ജ­യ­ന്റെഖ­സാ­ക്കി­ന്റെ ഇ­തി­ഹാ­സ’ത്തെ പു­ക­ഴ്ത്തും. മു­ട്ട­ത്തു വർ­ക്കി യുടെ ‘പാ­ടാ­ത്ത പൈ­ങ്കി­ളി­യെ­യും പ്ര­ശം­സി­ക്കും. കു­മാ­ര­നാ­ശാ­ന്റെ ‘സ്യ­മ­മാ­യ­വ­ന­ഭാ­ര്യ’ എന്ന പ്ര­യോ­ഗം ശ­രി­യ­ല്ലെ­ന്നു വ­ള്ള­ത്തോൾ അ­ഭി­പ്രാ­യ­പ്പെ­ട്ട­താ­യി ജി. ശ­ങ്ക­ര­ക്കു­റു­പ്പു് എ­ന്നോ­ടു പ­റ­ഞ്ഞു­വെ­ന്നു് ഞാൻ ഒ­രു­ത്ത­നോ­ടു പ­റ­ഞ്ഞു. സൃ­ത­മാ­ന­ത്വം കാ­ട്ടു­ത­ടി­ക്ക­ല്ല, ന­ദി­ക്കാ­ണു്. തടി ഒ­ഴു­കു­ന്നി­ല്ല ഒ­ഴു­ക്ക­പ്പെ­ടു­ക­യാ­ണു് എ­ന്നാ­യി­രു­ന്നു വ­ള്ള­ത്തോ­ളി­ന്റെ വാദം. ആശാൻ ക­വി­ത­യിൽ ഒരു കു­റ്റ­വും കാണാൻ ക­ഴി­യാ­ത്ത ആ മ­നു­ഷ്യൻ ഉടനെ എ­ന്നോ­ടു പ­റ­ഞ്ഞു: “‘വന’ ശ­ബ്ദ­ത്തി­നു് കാ­ടെ­ന്നു മാ­ത്ര­മ­ല്ല ജലം എ­ന്നും അർ­ത്ഥ­മു­ണ്ടു്. അ­തു­കൊ­ണ്ടു് പ്ര­യോ­ഗം ശരി”. മലിന വി­ചാ­ര­മി­ല്ലാ­ത്ത മ­നു­ഷ്യൻ എ­ന്ന­ല്ലാ­തെ എന്തു പറയാൻ. ര­ണ്ടാ­മ­തു പറഞ്ഞ വി­ഭാ­ഗ­ത്തിൽ ചേർ­ന്ന നി­രൂ­പ­കൻ പറയും ‘വിജയൻ നോ­വ­ലി­സ്റ്റേ­യ­ല്ല. കാർ­ട്ടൂ­ണി­സ്റ്റാ­ണു്. കാർ­ട്ടൂൺ വ­ര­യ്ക്കു­ന്ന രീ­തി­യി­ലാ­ണു് അ­ദ്ദേ­ഹം ആ നോ­വ­ലി­ലെ ഓരോ ഭാ­ഗ­വും ചി­ത്രീ­ക­രി­ച്ചി­രി­ക്കു­ന്ന­തു്. (ഈ പ്ര­സ്താ­വം ഒരു സാ­ഹി­ത്യ­കാ­രൻ എന്റെ മുൻ­പിൽ വ­ച്ചു് നിർ­വ­ഹി­ച്ച­താ­ണു്.) ഇ­ക്കൂ­ട്ടർ വി­ജ­യ­നെ­യും പൈ­ങ്കി­ളി നോ­വ­ലി­സ്റ്റു­ക­ളെ­യും ഒരേ രീ­തി­യിൽ അ­പ­ഹ­സി­ക്കും.
  4. ധ­ന­മി­ല്ലാ­ത്ത കൃ­ഷി­ക്കാ­രൻ ഒ­രി­ക്കൽ രണ്ടു പോ­ത്തു­ക­ളെ വാ­ങ്ങി­യാൽ ജീ­വി­താ­വ­സാ­നം വരെ ആ പോ­ത്തു­ക­ളെ­ക്കൊ­ണ്ടാ­വും നിലം ഉഴുതു മ­റി­ക്കു­ക. കാ­ല­ത്തു് ക­ല­പ്പ­യിൽ അവയെ കെ­ട്ടു­ന്നു. ര­ണ്ടി­ന്റെ­യും ച­ന്തി­യിൽ ക­മ്പു­കൊ­ണ്ടു് അ­ടി­യോ­ടു് അടി തന്നെ. വേദന കൊ­ണ്ടു പു­ള­ഞ്ഞു് പോ­ത്തു­കൾ ഓ­ടു­ന്നു. ചില ക­വി­ക­ളും ഇ­ങ്ങ­നെ­യാ­ണു് സ്ഥി­രം പ­ദ­ങ്ങ­ളേ അ­വർ­ക്കു­ള്ളു. അവയെ കാ­വ്യ­ര­ച­നാ കൗ­തു­ക­മെ­ന്ന ക­ല­പ്പ­യിൽ കെ­ട്ടി ‘തു­രു­തു­രാ’ അ­ടി­ക്കു­ന്നു. മ­ര­ണ­ഭ­യം കൊ­ണ്ടു പ­ദ­മ­ഹി­ഷ­ങ്ങൾ ഓ­ടു­ന്നു. കവേ, അങ്ങ് എ­ന്നാ­ണു് ഈ പോ­ത്തു­ക­ളെ മാ­റ്റു­ന്ന­തു?
  5. എന്റെ ഈ പ്ര­ദേ­ശ­ത്തു് വയൽ വ­ക്കി­ലും പാ­ത­യോ­ര­ത്തും എ­ത്ര­യെ­ത്ര പൂ­ക്ക­ളാ­ണു വി­ടർ­ന്നു നി­ല്ക്കു­ന്ന­തു് ! ഓരോ പൂ­വി­ന്റെ­യും വി­ചാ­രം ചി­ത്ര­ശ­ല­ഭം അതിൽ ചെ­ന്നു് ഇ­രു­ന്നു തേൻ നു­ക­ര­ണ­മെ­ന്നാ­ണു്. പക്ഷേ, ആ ആ­ശ­യ്ക്കു സാ­ഫ­ല്യ­മു­ണ്ടാ­വു­ക­യി­ല്ല. പൊ­ക്ക­മു­ള്ള ചി­ല്ല­ക­ളിൽ വി­ടർ­ന്നു നി­ല്ക്കു­ന്ന പ­നി­നീർ­പ്പൂ­ക്ക­ളെ മാ­ത്ര­മേ ശ­ല­ഭ­ങ്ങൾ കാണൂ. പൊ­യ്ക­യു­ടെ മ­ധ്യ­ത്തിൽ പ്ര­ഫു­ല്ലാ­വ­സ്ഥ­യിൽ നി­ല്ക്കു­ന്ന താ­മ­ര­പ്പൂ­ക്ക­ളെ മാ­ത്ര­മേ അവ കാ­ണു­ക­യു­ള്ളു. കൊ­ച്ചു പൂ­ക്ക­ളു­ടെ ദുഃ­ഖ­മെ­നി­ക്കു മ­ന­സ്സി­ലാ­കും. പക്ഷേ, താ­മ­ര­പ്പൂ­വി­ലും പ­നി­നീർ­പ്പൂ­വി­ലും മാ­ത്രം ചെ­ല്ലു­ന്ന ശ­ല­ഭ­ങ്ങ­ളെ കു­റ്റ­പ്പെ­ടു­ത്താൻ എ­നി­ക്കു വൈ­ഷ­മ്യ­മു­ണ്ടു്. ‘എ­ഴു­തി­ത്തു­ട­ങ്ങു­ന്ന ഞ­ങ്ങ­ളു­ടെ കൈ­യെ­ഴു­ത്തു പ്ര­തി­ക­ളും അ­ച്ച­ടി­ച്ച പു­സ്ത­ക­ങ്ങ­ളും നി­ങ്ങൾ വാ­യി­ക്കു­ന്നി­ല്ല’ എന്ന പ­രാ­തി­യിൽ തെ­റ്റി­ല്ല. എ­ന്നാൽ ഉ­ത്കൃ­ഷ്ട­ങ്ങ­ളാ­യ കൃ­തി­കൾ വാ­യി­ക്കാൻ പോലും സ­മ­യ­മി­ല്ലാ­ത്ത നി­രൂ­പ­ക­നെ കു­റ്റ­പ്പെ­ടു­ത്തു­ന്ന­തും ശ­രി­യ­ല്ല­ല്ലോ.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1995-03-26.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 9, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.