SFNസായാഹ്ന ഫൌണ്ടേഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1995-04-09-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

പ­നി­നീർ­പ്പൂ­വു ക­ണ്ടാൽ കു­ട്ടി­ക്കാ­ല­ത്തു് ഞാൻ ഓ­ടി­ച്ചെ­ന്നു് അ­ത­ടർ­ത്തി എ­ടു­ക്കു­മാ­യി­രു­ന്നു. ഇ­ന്നാ­ണെ­ങ്കിൽ അ­ത­വി­ടെ നി­ല്ക്ക­ട്ടെ എന്നു ഞാൻ പറയും. ചെ­റു­പ്പ­കാ­ല­ത്തു് സു­ന്ദ­രി റോ­ഡി­ലൂ­ടെ പോ­കു­മ്പോൾ തി­രി­ഞ്ഞു തി­രി­ഞ്ഞു നോ­ക്കും യു­വാ­വു്. പ്രാ­യം കൂ­ടി­യാൽ ‘അ­വ­ളു­ടെ പാ­ട്ടി­നു പോ­ക­ട്ടെ’ എന്നു മ­ന­സ്സു മ­ന്ത്രി­ക്കും.

കു­ട്ടി­കൾ­ക്കു ഭാവന കൂ­ടു­മെ­ന്നാ­ണു സ­ങ്ക­ല്പം. പ്രാ­യം കൂ­ടു­മ്പോൾ അതു് അ­വർ­ക്കു് ഇ­ല്ലാ­താ­വു­ക­യും ചെ­യ്യും. ‘അ­മ്പി­ളി­യ­മ്മാ­വാ കൂ­ട­യി­ലെ­ന്തോ­ന്നു്?’ എന്നു ച­ന്ദ്ര­നെ നോ­ക്കി പാ­ടു­ന്ന കു­ട്ടി­ക്കു് അതു് അ­മ്മാ­വൻ­ത­ന്നെ­യാ­ണെ­ന്നാ­ണു വി­ചാ­രം. ഒരു ത­ര­ത്തി­ലു­ള്ള ആ­വി­ഷ്ട­താ­ബോ­ധം—ച­ന്ദ്രൻ അ­ല്ലെ­ങ്കിൽ അ­മ്മാ­വൻ എ­ന്റേ­താ­ണെ­ന്ന ബോധം—കു­ട്ടി­ക്കു­ണ്ടാ­യി­രി­ക്കും. ബാ­ല­നാ­യി­രു­ന്ന­പ്പോൾ എ­നി­ക്കു­ണ്ടാ­യി­രു­ന്ന ഈ ബോധം ഇ­പ്പോ­ഴി­ല്ല. പ്രാ­യം കൂ­ടു­ന്തോ­റും പ്രാ­പ­ഞ്ചി­ക­വ­സ്തു­ക്ക­ളോ­ടു് അ­കൽ­ച്ച ഉ­ണ്ടാ­വു­ക­യും അവ അ­ന്യ­ങ്ങ­ളാ­ണെ­ന്ന തോ­ന്നൽ ജ­നി­ക്കു­ക­യും ചെ­യ്യും. ഞാൻ താ­മ­സി­ക്കു­ന്നി­ട­ത്തു­നി­ന്നു് കു­റ­ഞ്ഞ­തു പ­ന്ത്ര­ണ്ടു കി­ലോ­മീ­റ്റർ അ­ക­ലെ­യാ­ണു് കടൽ. ശം­ഖു­മു­ഖം ക­ട­പ്പു­റ­ത്തു ചെ­ന്നു ക­ട­ലി­നെ നോ­ക്കി­യാൽ എന്തു നി­സ്സം­ഗ­ത ജ­നി­ക്കു­മോ അതേ നി­സ്സം­ഗ­ത­ത­ന്നെ­യാ­ണു് ഇ­വി­ടെ­യി­രു­ന്നു് ഇ­തെ­ഴു­തു­മ്പോ­ഴും എ­നി­ക്കു്. തെ­ല്ല­ക­ലെ വ­യ­ലു­കൾ. അവയിൽ വെ­ള്ള­ക്കൊ­ക്കു­കൾ വ­ന്നി­രി­ക്കു­ന്നു. ഒ­രു­കാ­ല­ത്തു് ഈ ദൃ­ശ്യം എന്നെ ആ­ഹ്ലാ­ദി­പ്പി­ച്ചി­രു­ന്നു. ഇ­ന്നു് അവയെ ക­ണ്ടാ­ലും ക­ണ്ടി­ല്ലെ­ങ്കി­ലും നി­സ്സം­ഗാ­വ­സ്ഥ. ഏറെ വർ­ഷ­ങ്ങൾ­ക്കു മുൻ­പു് ച­ല­ച്ചി­ത്ര­താ­രം ശാ­ര­ദ­യോ­ടൊ­രു­മി­ച്ചു് ഒരു സ­മ്മേ­ള­ന­ത്തി­നു ചെ­ന്ന­പ്പോൾ അ­വ­രോ­ടു സം­സാ­രി­ക്കാൻ എ­നി­ക്കു കൗ­തു­ക­മാ­യി­രു­ന്നു. ഇ­ന്നു് അ­ന്ന­ത്തെ ശാരദ അതേ രീ­തി­യിൽ. അതേ യൗ­വ­ന­ത്തോ­ടു കൂടി എന്റെ മുൻ­പിൽ വന്നു നി­ന്നാൽ ഞാൻ സം­സാ­രി­ക്കി­ല്ലെ­ന്നു മാ­ത്ര­മ­ല്ല അവിടെ നി­ന്നു് ക­ട­ന്നു ക­ള­യു­ക­യും ചെ­യ്യും. വ­സ്തു­ക്ക­ളെ­യും വ്യ­ക്തി­ക­ളെ­യും ആ­ത്മാ­വു കൊ­ണ്ടു പി­ടി­ച്ചെ­ടു­ക്കു­ന്ന­തു സ­വി­ശേ­ഷ­മാ­യ കാ­ല­യ­ള­വിൽ മാ­ത്ര­മാ­ണു്. എ­ന്നാൽ സാ­ഹി­ത്യ­കൃ­തി­ക­ളെ­ക്കു­റി­ച്ചു് അതല്ല പ­റ­യാ­നു­ള്ള­തു്. അ­നു­വാ­ച­ക­ന്റെ പ്രാ­യ­മെ­ന്താ­യാ­ലും ഉ­ത്കൃ­ഷ്ട­മാ­യ ക­ലാ­സൃ­ഷ്ടി അ­യാ­ളു­ടെ ആ­ത്മാ­വി­ലേ­യ്ക്കു ക­ട­ന്നു­ക­യ­റും. അ­പ്പോൾ ‘അതു് എ­ന്റേ­താ­ണെ­ന്നു് അ­നു­വാ­ച­ക­നു തോ­ന്നു­ക­യും ചെ­യ്യും. വൈ­ക്കം ബഷീറി ന്റെ ‘പൂ­വ­മ്പ­ഴം’ എന്ന ചെ­റു­ക­ഥ. കാരൂർ നീ­ല­ക­ണ്ഠ­പി­ള്ള യുടെ അതേ പേ­രു­ള്ള ചെ­റു­ക­ഥ, ഒ. വി. വിജയ ന്റെ ‘ഖ­സാ­ക്കി­ന്റെ ഇ­തി­ഹാ­സം’ എന്ന നോവൽ, വൈ­ലോ­പ്പി­ള്ളി യുടെ ‘ക­ടൽ­ക്കാ­ക്ക­കൾ’ എന്ന കാ­വ്യം, ഇ­വ­യെ­ല്ലാം അ­നു­വാ­ച­ക­നെ വ­ശീ­ക­രി­ക്കു­ന്നു. ‘എ­ന്റേ­താ­ണു് ഇവ’ എ­ന്നു് അ­നു­വാ­ച­കൻ പ­റ­യു­ക­യും ചെ­യ്യു­ന്നു. ഏതു ക­ലാ­സൃ­ഷ്ടി­ക്കു് ഇതിനു ക­ഴി­വി­ല്ല­യോ അതു തരം താണ ര­ച­ന­യാ­ണു്. ദൗർ­ഭാ­ഗ്യ­ത്താൽ, ശ്രീ. ബാ­ല­കൃ­ഷ്ണൻ മാ­ങ്ങാ­ടു് മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പി­ലെ­ഴു­തി­യ ‘ശാ­ന്തി­തീ­രം’ എന്ന ചെ­റു­ക­ഥ ന­മ്മ­ളു­ടേ­താ­യി മാ­റു­ന്നി­ല്ല. ചെ­റു­ക­ഥ­യ്ക്കു വേണ്ട എല്ലാ അം­ശ­ങ്ങ­ളും അ­തി­നു­ണ്ടു്. എ­ങ്കി­ലും അതു് എ­ന്റേ­താ­ണെ­ന്നു് എ­നി­ക്കു തോ­ന്നു­ന്നി­ല്ല. മ­ദ്യ­പ­നാ­യ ഒ­രു­ത്തൻ ഭാ­ര്യ­യെ അ­വ­ഗ­ണി­ച്ചി­ട്ടു് അ­മ്മ­യെ ആ­ശ്ര­യ­സ്ഥാ­ന­മാ­യി ക­രു­തു­ന്നു എ­ന്ന­താ­ണു് ക­ഥ­യു­ടെ സാരം.

മാർ­കേ­സി­ന്റെ­യും ഫ്വേ­ന്റ­സി­ന്റെ­യും നോ­വ­ലു­കൾ ദുർ­ഗ്ര­ഹ­ങ്ങ­ളാ­ണു്. ബോർ­ഹെ­സി­ന്റെ ചെ­റു­ക­ഥ­ക­ളും ദുർ­ഗ്ര­ഹ­ങ്ങ­ള­ത്രേ. ആ ദുർ­ഗ്ര­ഹ­ത പ­ര­കോ­ടി­യിൽ എ­ത്തി­നി­ല്ക്കു­ന്നു ദോ­നോ­സോ­യു­ടെ The Obscene Bird of Night എന്ന ഈ നോ­വ­ലിൽ.

പ­നി­നീർ­പ്പൂ­വു ക­ണ്ടാൽ കു­ട്ടി­ക്കാ­ല­ത്തു് ഞാൻ ഓ­ടി­ച്ചെ­ന്നു് അ­ത­ടർ­ത്തി എ­ടു­ക്കു­മാ­യി­രു­ന്നു. ഇ­ന്നാ­ണെ­ങ്കിൽ അ­ത­വി­ടെ നി­ല്ക്ക­ട്ടെ എന്നു ഞാൻ പറയും. ചെ­റു­പ്പ­കാ­ല­ത്തു് സു­ന്ദ­രി റോ­ഡി­ലൂ­ടെ പോ­കു­മ്പോൾ തി­രി­ഞ്ഞു തി­രി­ഞ്ഞു നോ­ക്കും യു­വാ­വു്. പ്രാ­യം കൂ­ടി­യാൽ ‘അ­വ­ളു­ടെ പാ­ട്ടി­നു പോ­ക­ട്ടെ’ എന്നു മ­ന­സ്സു മ­ന്ത്രി­ക്കും. ആ­വർ­ത്തി­ക്കു­ക­യാ­ണു്. ക­ലാ­സൃ­ഷ്ടി­യെ ഏതു പ്രാ­യ­മു­ള്ള­വ­നും സ്വ­ന്ത­മാ­ക്കും. അ­ങ്ങ­നെ സ്വ­ന്ത­മാ­ക്കാൻ താൽ­പ­ര്യ­മി­ല്ല എ­നി­ക്കു് ഇ­ക്ക­ഥ­യെ. എന്റെ താൽ­പ­ര്യ­രാ­ഹി­ത്യ­ത്തി­നു് ഹേതു അ­ന്വേ­ഷി­ച്ചു ചെ­ല്ലു­മ്പോൾ ക­ഥാ­കാ­ര­ന്റെ പ്ര­തി­ഭാ­രാ­ഹി­ത്യ­ത്തി­ലാ­യി­രി­ക്കും ചെ­ന്നു­ചേ­രു­ക.

സം­ഭ­വ­ങ്ങൾ
  1. ഞാൻ ഒ­രി­ക്കൽ ഒരു കൂ­ട്ടു­കാ­ര­നു­വേ­ണ്ടി ഊ­ള­മ്പാ­റ ഭ്രാ­ന്താ­ശു­പ­ത്രി കാണാൻ പോയി. ച­ങ്ങാ­തി ഭ്രാ­ന്താ­ശു­പ­ത്രി­യെ­ക്കു­റി­ച്ചു് നോ­വ­ലെ­ഴു­താൻ ഭാ­വി­ക്കു­ക­യാ­യി­രു­ന്നു. നേ­രി­ട്ടു ഭ്രാ­ന്ത­ന്മാ­രെ കാണാൻ. അ­വ­രെ­സ്സം­ബ­ന്ധി­ച്ച യാ­ഥാർ­ത്ഥ്യ­ങ്ങ­ള­റി­യാൻ ഇ­തി­നൊ­ക്കെ­യാ­യി­രു­ന്നു സ­ന്ദർ­ശ­നം. ഞാൻ അ­ദ്ദേ­ഹ­ത്തോ­ടൊ­രു­മി­ച്ചു പോ­യി­യെ­ന്നേ­യു­ള്ളു. അ­പ്പോൾ ഞ­ങ്ങ­ളെ നോ­ക്കി ഒരു ചി­ത്ത­ഭ്ര­മ­ക്കാ­രൻ പ­റ­ഞ്ഞു: “എന്നെ അ­റി­യാ­മോ? ഞാ­നാ­ണു് ജ­വ­ഹർ­ലാൽ നെ­ഹ്റു.” ഇ­തു­കേ­ട്ടു ച­ങ്ങാ­തി എ­ന്നോ­ടു ചോ­ദി­ച്ചു: “കേ­ട്ടോ പ­റ­ഞ്ഞ­തു്. എ­ന്തൊ­രു ഭ്രാ­ന്തു്. അല്ലേ?” ഞാൻ മ­റു­പ­ടി നല്കി: “അയാൾ പ­റ­ഞ്ഞ­തു ശ­രി­യാ­ണു്.” അ­യാ­ളു­ടെ വലതു വ­ശ­ത്തു നിന്ന ആ­ശു­പ­ത്രി ശി­പാ­യി വ­ല്ല­ഭാ­യി പ­ട്ടേ­ലും ഇടതു വ­ശ­ത്തു നിന്ന വേ­റൊ­രു ശി­പാ­യി രാ­ജ­ഗോ­പാ­ലാ­ചാ­രി­യു­മാ­ണെ­ന്നു് എ­നി­ക്ക­ങ്ങു തോ­ന്നി. നെ­ഹ്റു­വി­നെ­യും പ­ട്ടേ­ലി­നെ­യും രാ­ജ­ഗോ­പാ­ലാ­ചാ­രി­യെ­യും നേ­രി­ട്ടു കണ്ട സ­ന്തോ­ഷ­ത്തോ­ടു­കൂ­ടി ഞാൻ തി­രി­ച്ചു­പോ­ന്നു.
  2. എ. ആർ. രാ­ജ­രാ­ജ­വർ­മ്മ എന്റെ മു­ത്ത­ച്ഛ­ന്റെ വീടായ അ­യ്മ­ന­ത്താ­ണു് കു­റെ­ക്കാ­ലം താ­മ­സി­ച്ചി­രു­ന്ന­തു്. (തി­രു­വ­ന­ന്ത­പു­ര­ത്താ­ണു് അ­യ്മ­നം വീടു്) അ­ദ്ദേ­ഹ­ത്തെ ആളുകൾ അ­യ്മ­ന­ത്തു ത­മ്പു­രാൻ എന്നു വി­ളി­ച്ചി­രു­ന്നു. എന്റെ കാ­ര­ണ­വ­രു­ടെ ഒ­ര­നി­യൻ മ­ണ്ട­ശ്ശി­രോ­മ­ണി­യാ­യി വ­ളർ­ന്നു­വ­ന്നു. ഒ­രി­ക്കൽ പ­രീ­ക്ഷ­യ്ക്കു് എ. ആർ. രാ­ജ­രാ­ജ­വർ­മ്മ­യെ­ക്കു­റി­ച്ചു് കു­റി­പ്പെ­ഴു­തു­ക എന്ന ചോ­ദ്യ­മു­ണ്ടാ­യി­രു­ന്നു. കാ­ര­ണ­വ­രു­ടെ അനിയൻ—സ്ക്കൂൾ വി­ദ്യാർ­ത്ഥി—എ­ഴു­തി­യ­തു് ഏ­താ­ണ്ടി­ങ്ങ­നെ: “അ­ദ്ദേ­ഹം അ­യ്മ­ന­ത്തു ത­മ്പു­രാ­നാ­ണു്. കാ­ല­ത്തു് കു­തി­ര­വ­ണ്ടി­യിൽ കയറി എ­വി­ടെ­യോ പോകും. വൈ­കു­ന്നേ­ര­ത്തു തി­രി­ച്ചു­വ­രും.”
  3. ഇ­പ്പോ­ഴ­ല്ല. പ­ണ്ടു്. വ­ള­രെ­പ്പ­ണ്ടു്. തി­രു­വി­താം­കൂർ സർ­ക്കാർ സർ­വീ­സി­ലെ ഒരു ക്ലാ­സ് വൺ ഓഫീസർ പ­ബ്ലി­ക് ലൈ­ബ്ര­റി­യിൽ വ­ന്നു് സ്ത്രീ­ക­ളു­ടെ ന­ഗ്ന­ചി­ത്ര­ങ്ങൾ ധാ­രാ­ള­മു­ള്ള പു­സ്ത­ക­ങ്ങൾ ലൈ­ബ്ര­റി ഉ­ദ്യോ­ഗ­സ്ഥ­ന്റെ അ­നു­മ­തി­യോ­ടു­കൂ­ടി എ­ടു­ത്തു­കൊ­ണ്ടു പോ­കു­മാ­യി­രു­ന്നു. ഇതു് ലൈ­ബ്ര­റി ഉ­ദ്യോ­ഗ­സ്ഥ­നിൽ നി­ന്ന­റി­ഞ്ഞ ഞാൻ എൻ. ഗോ­പാ­ല­പി­ള്ള­സ്സാ­റി­നോ­ടു പ­റ­ഞ്ഞു: “സാ­റി­ന്റെ കൂ­ട്ടു­കാ­രൻ പ­ബ്ലി­ക് ലൈ­ബ്ര­റി­യിൽ­നി­ന്നു് സ്ത്രീ­ക­ളു­ടെ ന­ഗ്ന­ചി­ത്ര­ങ്ങൾ ആർട് ക­ട­ലാ­സ്സിൽ അ­ച്ച­ടി­ച്ച പു­സ്ത­ക­ങ്ങൾ എ­ന്നും എ­ടു­ത്തു­കൊ­ണ്ടു പോ­കു­ന്നു. അ­ദ്ദേ­ഹം പെൻഷൻ പ­റ്റാ­റാ­യി­ല്ലേ സാർ. ഇതു ശ­രി­യ­ല്ല­ല്ലോ.” ഗോ­പാ­ല­പി­ള്ള­സ്സാർ മ­റു­പ­ടി നല്കി: “കൃ­ഷ്ണൻ നായരേ, അയാൾ അവ നോ­ക്കി ര­സി­ക്കു­ക മാ­ത്ര­മ­ല്ല. രാ­ത്രി അ­വ­യി­ലൊ­രു ചി­ത്രം നെ­ഞ്ചിൽ ചേർ­ത്തു­വ­ച്ചു­കൊ­ണ്ടു കി­ട­ന്നു­റ­ങ്ങു­ക­യും ചെ­യ്യും.”
  4. നല്ല മ­ല­യാ­ളം എ­ഴു­താ­നോ സാ­ഹി­ത്യ­കൃ­തി വി­ല­യി­രു­ത്താ­നോ ക­ഴി­യാ­ത്ത ഒരു മ­ഹാ­യ­ശ­സ്ക­നെ­ക്കു­റി­ച്ചു് ഞാൻ വെ­ണ്ണി­ക്കു­ളം ഗോ­പാ­ല­ക്കു­റി­പ്പി­നോ­ടു ചോ­ദി­ച്ചു: “സാർ ഇ­ദ്ദേ­ഹം സാ­ഹി­ത്യ­കാ­ര­നാ­യി­ല്ലെ­ന്നു വി­ചാ­രി­ക്കു. ആ­രാ­കു­മാ­യി­രു­ന്നു ഇ­ദ്ദേ­ഹം?” വെ­ണ്ണി­ക്കു­ളം ഉടനെ മ­റു­പ­ടി പ­റ­ഞ്ഞു: “അ­ങ്ങേ­രു റബർ വ്യ­വ­സാ­യി ആ­കു­മാ­യി­രു­ന്നു. അ­തി­ലും വിജയം വ­രി­ക്കും.”
  5. മ­ഹാ­രാ­ഷ്ട്ര­യി­ലെ ഭ­ദ്രാ­വ­തി എന്ന സ്ഥ­ല­ത്തേ­യ്ക്കു ഞാൻ ബ­സ്സിൽ പോ­കു­ക­യാ­യി­രു­ന്നു. അവിടെ സ്ത്രീ­കൾ­ക്കു പ്ര­ത്യേ­കി­ച്ചു സീ­റ്റു­ക­ളി­ല്ല. പു­രു­ഷ­ന്മാ­രു­ടെ അ­ടു­ത്തു തന്നെ സ്ത്രീ­കൾ ഇ­രി­ക്കും. ചി­ല­പ്പോൾ ചേർ­ന്നു­ത­ന്നെ. പക്ഷേ, ഒരു പു­രു­ഷ­നും അ­ടു­ത്തി­രി­ക്കു­ന്ന സ്ത്രീ­യോ­ടു മ­ര്യാ­ദ­കേ­ടാ­യി പെ­രു­മാ­റു­ക­യി­ല്ല. ഒരു ദിവസം ഒരു പൊ­ലീ­സു­കാ­രൻ കാണാൻ കൊ­ള്ളാ­വു­ന്ന ഒരു മ­റാ­ട്ടി യു­വ­തി­യു­ടെ അ­ടു­ത്തി­രു­ന്നു് അ­വ­ളു­ടെ നി­തം­ബ­ത്തിൽ കൈ­യ­മർ­ത്തി­ക്കൊ­ണ്ടി­രി­ക്കു­ന്ന­തു ഞാൻ കണ്ടു. ചെ­റു­പ്പ­ക്കാ­രി ഞെ­ളി­യു­ന്നു. തി­രി­യു­ന്നു. പി­രി­യു­ന്നു. ഞാൻ ആ പൊ­ലീ­സു­കാ­ര­ന്റെ മു­ഖ­ത്തു സൂ­ക്ഷി­ച്ചു നോ­ക്കി­യി­ട്ടു ചോ­ദി­ച്ചു: “നി­ങ്ങൾ മ­ല­യാ­ളി­യാ­ണു് അല്ലേ?” അയാൾ പ­റ­ഞ്ഞു: “അതേ.” ഞാൻ: “എ­നി­ക്ക­തു മ­ന­സ്സി­ലാ­യി. നി­ങ്ങൾ എ­വി­ട­ത്തു­കാ­രൻ?” “എന്റെ വീടു് തി­രു­വ­ന­ന്ത­പു­ര­ത്തു പേ­രൂർ­ക്ക­ട­യിൽ.”
images/Vijayan.jpg
ഒ. വി. വിജയൻ

സം­ഭ­വി­ക്കാ­നി­ട­യി­ല്ലാ­ത്ത­വ­യെ യ­ഥാ­ത­ഥ­മാ­യ രീ­തി­യിൽ ചി­ത്രീ­ക­രി­ക്കു­ന്ന­തു മാ­ജി­ക്കൽ റീ­യ­ലി­സം, ജീ­വി­ത­സം­ഭ­വ­ങ്ങ­ളിൽ­നി­ന്നു് തി­ര­ഞ്ഞെ­ടു­ക്കൽ ന­ട­ത്തി അവയെ സ­ങ്ക­ല­നം ചെ­യ്തു് യാ­ഥാ­ത­ഥ്യ­ത്തി­നു­ത­ന്നെ തീ­ക്ഷ്ണ­ത ന­ല്കു­ന്ന­തു് റീ­യ­ലി­സം. സം­ഭ­വ­ങ്ങ­ളെ തി­ര­ഞ്ഞെ­ടു­ക്കു­മ്പോൾ പാ­ര­മ്പ­ര്യ­ത്തി­നും ശാ­സ്ത്ര­ത്തി­നും ഊന്നൽ നല്കി ആ തി­ര­ഞ്ഞെ­ടു­പ്പു നിർ­വ്വ­ഹി­ക്കു­മ്പോൾ നാ­ച്ചു­റ­ലി­സ­ത്തി­ന്റെ ആ­വിർ­ഭാ­വ­മാ­യി. മ­ഷി­കൊ­ണ്ടു് എ­ഴു­തി­യ­തി­നെ ഒ­പ്പു­ക­ട­ലാ­സ്സു­കൊ­ണ്ടു് ഒ­പ്പി­യെ­ടു­ക്കു­ന്ന­തു­പോ­ലെ എല്ലാ സം­ഭ­വ­ങ്ങ­ളെ­യും അ­തേ­മ­ട്ടിൽ പ­കർ­ത്തു­ന്ന­തു് ‘റെ­പ്രി­സെ­ന്റേ­ഷൻ’. കു­ങ്കു­മം വാ­രി­ക­യിൽ ശ്രീ. എം. ജി. ബാബു എ­ഴു­തി­യ ‘ക­ങ്കാ­രു­വും ക­ഞ്ഞും’ എന്ന കഥ വെറും അ­നു­വർ­ണ്ണ­ന­മാ­ണു്. കു­ഞ്ഞി­നു പ­രീ­ക്ഷ­യിൽ റാ­ങ്ക് കി­ട്ടാൻ­വേ­ണ്ടി അതിനെ അ­തി­ര­റ്റ് പീ­ഡി­പ്പി­ക്കു­ന്ന അ­മ്മ­യു­ടെ ചി­ത്രം ഇ­തി­ലി­ല്ലാ­തെ­യി­ല്ല. എ­ങ്കി­ലും അതു ക­ല­യ­ല്ല. രോഗം പി­ടി­ച്ചു് അ­വ­ശ­യാ­യ മകളെ നിർ­ബ­ന്ധി­ച്ചും പേ­ടി­പ്പി­ച്ചും പ­ഠി­പ്പി­ച്ചി­ട്ടു് അമ്മ അ­തി­നോ­ടു ചോ­ദി­ക്കു­ന്നു.

“യൂ. എൻ. പ്ര­സി­ഡ­ന്റ് ആരു്?”

കു­ഞ്ഞു്: ക­ങ്കാ­രു.

“ന­മ്മു­ടെ പ്ര­ധാ­ന­മ­ന്ത്രി­യാ­രു്?”

കു­ഞ്ഞു്: ക­ങ്കാ­രു.

“നി­ന്റെ അ­മ്മ­യു­ടെ പേ­രെ­ന്തു്?”

കു­ഞ്ഞു്: ക­ങ്കാ­രു.

images/Khasak.jpg

കഥ ഇവിടെ അ­വ­സാ­നി­ക്കു­ന്നു. ക­ഥാ­കാ­ര­ന്റെ പേ­രെ­ന്തു് എ­ന്നു് അമ്മ ചോ­ദി­ച്ചെ­ങ്കിൽ കു­ട്ടി­യു­ടെ മ­റു­പ­ടി ക­ങ്കാ­രു എ­ന്നു­ത­ന്നെ ആ­യി­രി­ക്കും. സാ­ഹി­ത്യ­വാ­ര­ഫ­ല­ത്തിൽ ഇതിനെ വി­മർ­ശി­ക്കാൻ പോ­കു­ന്ന­താ­രു് എ­ന്നാ­ണു് ത­ള്ള­യു­ടെ ചോ­ദ്യ­മെ­ങ്കി­ലോ? ക­ങ്കാ­രു എ­ന്നാ­വും കു­ട്ടി­യു­ടെ സം­ശ­യ­ര­ഹി­ത­മാ­യ ഉ­ത്ത­രം. ഇ­ത്ത­രം കഥകൾ വാ­യി­ച്ചു് ജന്മം പാ­ഴാ­ക്കു­ന്ന­തി­നെ­ക്കാൾ എ­ത്ര­യോ ന­ല്ല­താ­ണു് ഓ­സ്ട്രേ­ലി­യ­യിൽ സ­ഞ്ചി­മൃ­ഗ­മാ­യി സാ­ഹി­ത്യ­വാ­ര­ഫ­ല­ക്കാ­രൻ നെ­ട്ടോ­ട്ടം ഓ­ടു­ന്ന­തു്.

ഒരു ലാ­റ്റി­ന­മേ­രി­ക്കൻ മാ­സ്റ്റർ­പീ­സ്

“It is a masterpiece”—Luis Bunuel.

images/Jose_Donoso.jpg
ദോ­നോ­സോ

“I am gasping as I read this masterly novel… delirious, poetical, associative, cronic, full of social observation… one of the great novels not only of Spanish America but of our time—Carlos Fuentes.

“പ­തി­നൊ­ന്നു് ചീ­ത്ത­യാ­യ അ­ക്ക­മാ­ണോ?” “അതേ. തി­രു­വ­ന­ന്ത­പു­ര­ത്തെ കെ­ട്ടി­ട­മു­ട­മ­സ്ഥ­ന്മാർ പ­തി­നൊ­ന്നു മാസം ക­ഴി­യു­മ്പോ­ഴാ­ണു് വാ­ട­ക­ക്കാ­രെ ഗ­ള­ഹ­സ്തം ചെ­യ്യു­ന്ന­തു്.”

ലോ­ക­പ്ര­ശ­സ്ത­രാ­യ ഒരു ച­ല­ച്ചി­ത്ര സം­വി­ധാ­യ­ക­നും ഒരു നോ­വ­ലി­സ്റ്റും ഇ­മ്മ­ട്ടിൽ അ­ഭി­പ്രാ­യം പറഞ്ഞ ദോ­നോ­സോ യുടെ (Jose Donoso ജനനം 1924) The “Obscene Bird of Night” എന്ന സ­ങ്കീർ­ണ്ണ­മാ­യ നോവൽ വാ­യി­ക്കാൻ ഞാൻ വളരെ വർ­ഷ­ങ്ങ­ളാ­യി കൊ­തി­ച്ചി­രി­ക്കു­ക­യാ­യി­രു­ന്നു. ഇതു് അ­മേ­രി­ക്ക­യിൽ­നി­ന്നു വ­രു­ത്തി എ­നി­ക്കു വാ­യി­ക്കാൻ ത­ന്ന­തു് ശ്രീ. വൈ­ക്കം മു­ര­ളി­യാ­ണു്. അ­ദ്ദേ­ഹ­ത്തി­നു നന്ദി. ഇ­ന്ത്യ­യിൽ­ത്ത­ന്നെ ഇ­താർ­ക്കും കി­ട്ടി­യി­രി­ക്കാ­നി­ട­യി­ല്ലെ­ന്നാ­ണു് അ­ദ്ദേ­ഹം എ­ന്നോ­ടു പ­റ­ഞ്ഞ­തു്. ശ­രി­യാ­വാം.

സം­ഭ­വി­ക്കാ­നി­ട­യി­ല്ലാ­ത്ത­വ­യെ യ­ഥാ­ത­ഥ­മാ­യ രീ­തി­യിൽ ചി­ത്രീ­ക­രി­ക്കു­ന്ന­തു മാ­ജി­ക്കൽ റീ­യ­ലി­സം. ജീവിത സം­ഭ­വ­ങ്ങ­ളിൽ നി­ന്നു് തി­ര­ഞ്ഞെ­ടു­ക്കൽ ന­ട­ത്തി അവയെ സ­ങ്ക­ല­നം ചെ­യ്തു് യാ­ഥാ­ത­ഥ്യ­ത്തി­നു തന്നെ തീ­ക്ഷ്ണ­ത ന­ല്കു­ന്ന­തു് റീ­യ­ലി­സം. സം­ഭ­വ­ങ്ങ­ളെ തി­ര­ഞ്ഞെ­ടു­ക്കു­മ്പോൾ പാ­ര­മ്പ­ര്യ­ത്തി­നും ശാ­സ്ത്ര­ത്തി­നും ഊന്നൽ നല്കി ആ തി­ര­ഞ്ഞെ­ടു­പ്പു നിർ­വ­ഹി­ക്കു­മ്പോൾ നാ­ച്ചു­റ­ലി­സ­ത്തി­ന്റെ ആ­വിർ­ഭാ­വ­മാ­യി.

മാർ­കേ­സും ഫ്വേ­ന്റ­സും ദോ­നോ­സേ­യും നോ­വ­ലു­കൾ എ­ഴു­തി­യ­തോ­ടെ ലാ­റ്റി­ന­മേ­രി­ക്കൻ നോവൽ സാ­ഹി­ത്യ­ത്തി­നു് പ­രി­വർ­ത്ത­നം വന്നു. ആ പ­രി­വർ­ത്ത­ന­ത്തി­ന്റെ സ­വി­ശേ­ഷ­ത മൂർ­ദ്ധ­ന്യാ­വ­സ്ഥ­യിൽ പ്ര­ക­ട­മാ­കു­ന്ന നോ­വ­ലാ­ണി­തു്. മാർ­കേ­സി­ന്റെ­യും ഫ്വേ­ന്റ­സി­ന്റെ­യും നോ­വ­ലു­കൾ ദുർ­ഗ്ര­ഹ­ങ്ങ­ളാ­ണു്. ബോർ­ഹെ­സി­ന്റെ ചെ­റു­ക­ഥ­ക­ളും ദുർ­ഗ്ര­ഹ­ങ്ങ­ള­ത്രേ. ആ ദുർ­ഗ്ര­ഹ­ത പ­ര­കോ­ടി­യിൽ എ­ത്തി­നി­ല്ക്കു­ന്നു ദോ­നോ­സോ­യു­ടെ The Obscene Bird of Night എന്ന ഈ നോ­വ­ലിൽ. Henry James Sr പു­ത്ര­ന്മാ­രാ­യ ഹെൻ­ട്രി­ക്കും വി­ല്യ­മി­നും എ­ഴു­തി­യ ക­ത്തി­ന്റെ ഒരു ഭാഗം നോ­വ­ലി­ന്റെ ആ­ദ്യ­ഭാ­ഗ­ത്തു് ഉ­ദ്ധ­രി­ച്ചി­ട്ടു­ണ്ടു്. അതു നോ­വ­ലി­ന്റെ സ്വ­ഭാ­വം മ­ന­സ്സി­ലാ­ക്കാൻ വാ­യ­ന­ക്കാ­രെ സ­ഹാ­യി­ക്കു­ന്നു. ജീ­വി­തം പ്ര­ഹ­സ­ന­മ­ല്ല കോ­മ­ഡി­യ­ല്ല. അതു് ദു­ര­ന്ത­ത്തി­ന്റെ അ­ഗാ­ധ­ത­യിൽ വേ­രൂ­ന്നി­യി­രി­ക്കു­ന്നു എ­ന്നൊ­ക്കെ പ­റ­ഞ്ഞി­ട്ടു് അ­ദ്ദേ­ഹം എ­ഴു­തു­ന്നു: “The natural inheritance of everyone who is capable of spiritual life is an unsubdued forest where the wolf howls and the obscene bird of night chatters.” ആ­ധ്യാ­ത്മി­ക ജീ­വി­തം ന­യി­ക്കാൻ ക­ഴി­വു­ള്ള ഏ­തൊ­രാ­ളി­നും പാ­ര­മ്പ­ര്യ­മ­നു­സ­രി­ച്ചു കി­ട്ടു­ന്ന­തു് കീ­ഴ­ട­ങ്ങാ­ത്ത വ­ന­മാ­ണു്. അവിടെ ചെ­ന്നാ­യ് ഓ­രി­യി­ടു­ക­യും രാ­ത്രി­യു­ടെ അ­ശ്ലീ­ല­പ്പ­ക്ഷി ചി­ല­മ്പു­ക­യും ചെ­യ്യു­ന്നു. ചി­ലി­യി­ലെ ജീ­വി­തം—വ്യാ­പ­ക­മാ­യി ലാ­റ്റി­ന­മേ­രി­ക്ക­യി­ലെ ജീ­വി­തം—കൊ­ടു­ങ്കാ­ടാ­ണെ­ന്നും അ­തി­ന­ക­ത്തു് ചെ­ന്നാ­യ്ക്കൾ ഓ­രി­യി­ടു­ന്നു­വെ­ന്നും അ­ശ്ലീ­ല­പ്പ­ക്ഷി­കൾ ചി­ല­മ്പി­ക്കൊ­ണ്ടി­രി­ക്കു­ന്നു­വെ­ന്നും സ്പ­ഷ്ട­മാ­ക്കാൻ യ­ത്നി­ക്കു­ന്ന ദോ­നോ­സോ ഇ­ന്ദ്രി­യാ­നു­ഭ­വ­ങ്ങ­ളെ പാടേ നി­രാ­ക­രി­ച്ചി­ട്ടു് പേ­ടി­സ്സ്വ­പ്ന­ങ്ങ­ളെ ആ­വി­ഷ്ക­രി­ക്കു­ന്നു. ഭീ­മാ­കാ­ര­ന്മാ­രെ അ­വ­ത­രി­പ്പി­ക്കു­ന്നു. ബ­ധി­ര­നാ­യ, മൂ­ക­നാ­യ ഒ­രു­ത്ത­നാ­ണു് കഥ പ­റ­യു­ന്ന­തു്. ക­ഥ­യെ­ന്നു ഞാൻ എ­ഴു­തി­യെ­ങ്കി­ലും കാ­ര്യ­കാ­ര­ണ­ബ­ന്ധ­മു­ള്ള ക­ഥ­യി­ല്ല ഇതിൽ. പേ­ടി­സ്സ്വ­പ്ന­ങ്ങ­ളെ ചി­ത്രീ­ക­രി­ച്ചി­ട്ടു് നോ­വ­ലി­സ്റ്റ് പി­ന്മാ­റു­ന്നു. ഒ­ടു­വിൽ എ­ല്ലാം ശൂ­ന്യ­ത­യി­ലെ­ത്തു­ന്നു. ക­രി­പു­ര­ണ്ട ഒരു ത­ക­ര­പ്പാ­ത്ര­ത്തെ കാ­റ്റു് തകിടം മ­റി­ക്കു­ന്നു. അതു പാ­റ­ക്കെ­ട്ടു­ക­ളി­ലൂ­ടെ ഉ­രു­ണ്ടു് ഉ­രു­ണ്ടു് ന­ദി­യിൽ ചെ­ന്നു­വീ­ഴു­ന്നു. (a blackish tin can with a wire handle. The Wind overturns it and it rolls over the rocks and falls into the river.) സു­പ്ര­ധാ­ന­മാ­യ ഒരു നോ­വ­ലി­നെ­ക്കു­റി­ച്ചു വാ­യ­ന­ക്കാർ­ക്കു് അറിവു ന­ല്ക­ണ­മെ­ന്നേ എ­നി­ക്കു് ഉ­ദ്ദേ­ശ്യ­മു­ള്ളു. അ­തു­കൊ­ണ്ടു കൂ­ടു­ത­ലാ­യി ഇ­തി­നെ­ക്കു­റി­ച്ചു ഞാൻ എ­ഴു­തു­ന്നി­ല്ല. പാ­രാ­യ­ണ­ത്തി­ന്റെ ക്ലേ­ശം സ­ഹി­ക്കാൻ സ­ന്ന­ദ്ധ­ത­യു­ള്ള­വർ­ക്കു് ഇതു പ്ര­യോ­ജ­ന പ്ര­ദ­മാ­കു­മെ­ന്നേ എ­നി­ക്കു ചൂ­ണ്ടി­ക്കാ­ണി­ക്കാ­നു­ള്ളു.

യോ­ദ്ധാ­വി­ന്റെ വാൾ
images/Raja_Raja_Varma.jpg
എ. ആർ. രാ­ജ­രാ­ജ­വർ­മ്മ

എ­നി­ക്കു വലിയ പു­ളു­വ­നാ­യ ഒ­ര­മ്മാ­വൻ ഉ­ണ്ടാ­യി­രു­ന്നു. ഒരു ദിവസം അ­ദ്ദേ­ഹം വീ­ട്ടിൽ വ­ന്ന­പ്പോൾ അ­വി­ടെ­യു­ണ്ടാ­യി­രു­ന്ന ഒരു തു­രു­മ്പു പി­ടി­ച്ച വാൾ കാ­ണാ­നി­ട­യാ­യി. മു­റ്റ­ത്തെ പു­ല്ല­രി­യാ­നോ മറ്റോ ആരോ നിർ­മ്മി­ച്ച വാൾ. അതു കണ്ട മാ­ത്ര­യിൽ പു­ളു­വൻ അ­ദ്ദേ­ഹ­ത്തി­ന്റെ സ­ഹോ­ദ­രി­യോ­ടു പ­റ­ഞ്ഞു: “കൊ­ച്ച­മ്മി­ണി ഈ വാൾ എ­നി­ക്കു വേണം. ഞാ­നി­തു കൊ­ണ്ടു പോ­കു­ന്നു.” ഇ­രു­മ്പു ക­ഷ­ണ­ത്തി­ന്റെ ഉ­പ­ദ്ര­വം ഒ­ഴി­ഞ്ഞു കി­ട്ട­ട്ടെ എന്നു കരുതി കൊ­ച്ച­മ്മി­ണി അതിനു സ­മ്മ­തം ന­ല്കു­ക­യും ചെ­യ്തു. പു­ളു­വൻ നേരേ ആർ­ക്കി­യോ­ള­ജി­ക്കൽ ഡ­യ­റ­ക്ട­റു­ടെ അ­ടു­ത്തു ചെ­ന്നു വാളു കാ­ണി­ച്ചു പ­റ­ഞ്ഞു: “ഞങ്ങൾ അ­യ്യ­പ്പൻ മാർ­ത്താ­ണ്ഡ­പ്പി­ള്ള­യു­ടെ വം­ശ­ക്കാ­രാ­ണെ­ന്നു് അ­റി­യാ­മ­ല്ലോ. ആ യോ­ദ്ധാ­വി­ന്റെ വാൾ എ­ത്ര­യോ വർ­ഷ­ങ്ങ­ളാ­യി എന്റെ പ്ര­പി­താ­മ­ഹ­ന്മാ­രും മ­റ്റും വച്ചു പൂ­ജി­ച്ചു വ­രി­ക­യാ­യി­രു­ന്നു. ഇതു സ്റ്റേ­റ്റി­ന്റെ വ­ക­യാ­ണു്. ചു­വ­ന്ന പ­ട്ടിൽ­നി­ന്നു് ഞാ­നെ­ടു­ത്തു കൊ­ണ്ടു വന്ന ഈ വാൾ അങ്ങ് തി­രു­മ­ന­സ്സി­നെ കാ­ണി­ച്ചു് കല്പന വാ­ങ്ങി മ്യൂ­സി­യ­ത്തിൽ വ­യ്ക്ക­ണം. എ­നി­ക്കു് ആയിരം രൂ­പ­യും തരണം.” ശു­ദ്ധാ­ത്മാ­വാ­യ ഡ­യ­റ­ക്ടർ വാൾ വാ­ങ്ങി­ച്ചു മ­ഹാ­രാ­ജാ­വി­നെ കാ­ണി­ച്ച­പ്പോൾ അ­ദ്ദേ­ഹം അതു തൊ­ട്ടു ക­ണ്ണിൽ വച്ചു വന്നു ഡ­യ­റ­ക്ടർ പ­റ­ഞ്ഞ­താ­യി പു­ളു­വൻ അ­മ്മാ­വൻ ഞ­ങ്ങ­ളെ അ­റി­യി­ച്ചു. ആയിരം രൂപ അ­ദ്ദേ­ഹം സർ­ക്കാ­രിൽ നി­ന്നു വാ­ങ്ങി­യി­രി­ക്കാ­നും ഇ­ട­യു­ണ്ടു്. പി­ല്ക്കാ­ല­ത്തു കാ­ഴ്ച­ബം­ഗ്ളാ­വിൽ വീ­ര­യോ­ദ്ധാ­വി­ന്റെ വാൾ പ്ര­ദർ­ശി­പ്പി­ച്ചി­രു­ന്നോ എ­ന്നെ­നി­ക്ക­റി­ഞ്ഞു­കൂ­ടാ. (ഒരു വാൾ അവിടെ ക­ണ്ട­താ­യി ഓർ­മ്മ­യു­ണ്ടു്.)

images/Pattom_Thanu_Pillai.jpg
പട്ടം താണു പിള്ള

ക­ലാ­കൗ­മു­ദി­യിൽ ശ്രീ. ടി. കെ. ശ­ങ്ക­ര­നാ­രാ­യ­ണൻ എ­ഴു­തി­യ ‘വി­സ്മ­യ­ച­തു­രം’ അ­യ്യ­പ്പൻ മാർ­ത്താ­ണ്ഡ­പ്പി­ള്ള­യു­ടെ വാ­ള­ല്ല; പു­ളു­വ­ന്റെ അ­സ­ത്യ­ക­ഥ­നം കൊ­ണ്ടു് ആ യോ­ദ്ധാ­വി­ന്റെ വാ­ളാ­യി മാറിയ കള്ള വാ­ളാ­ണു്. ക­ഥ­യൊ­ന്നും സം­ഗ്ര­ഹി­ച്ചു പ­റ­ഞ്ഞു സ്ഥലം മെ­ന­ക്കെ­ടു­ത്തേ­ണ്ട കാ­ര്യ­മി­ല്ല.

images/ObsceneBirdOfNight.jpg

ഈ സ­ന്ദർ­ഭ­ത്തിൽ ഒരു കഥ ഓർ­മ്മ­യി­ലെ­ത്തു­ന്നു റ്റി­ബ­റ്റി­ലെ ഒരമ്മ മ­ക­നോ­ടു് എ­ന്നും ആ­വ­ശ്യ­പ്പെ­ടു­മാ­യി­രു­ന്നു ബു­ദ്ധ­നെ­സ്സം­ബ­ന്ധി­ച്ച ഏ­തെ­ങ്കി­ലും പാ­വ­ന­മാ­യ സ്മാ­ര­കാ­വ­ശി­ഷ്ടം കൊ­ണ്ടു കൊ­ടു­ക്കാൻ ഒരു ദിവസം സ­ഞ്ചാ­ര­ത്തി­നു വേ­ണ്ടി പു­റ­പ്പെ­ട്ട മകനെ അവർ ഓർ­മ്മി­പ്പി­ച്ചു: “നീ ഞാൻ പ­റ­ഞ്ഞ­തു കൊ­ണ്ടു വ­ന്നി­ല്ലെ­ങ്കിൽ ചത്തു കളയും”. അവൻ ഏറെ ദൂരം ന­ട­ന്ന­പ്പോൾ ഒരു പ­ട്ടി­യു­ടെ ത­ല­യോ­ടും അ­തി­ലൊ­രു പ­ല്ലും കണ്ടു. അവൻ പ­ല്ലു് അ­ടർ­ത്തി­യെ­ടു­ത്തു് മ­ഞ്ഞ­പ്പ­ട്ടിൽ പൊ­തി­ഞ്ഞു് അ­മ്മ­യ്ക്കു കൊ­ണ്ടു ചെ­ന്നു കൊ­ടു­ത്തി­ട്ടു് അ­റി­യി­ച്ചു: “ബു­ദ്ധ­ന്റെ പ­ല്ലാ­ണി­തു്” ആ പാ­വ­പ്പെ­ട്ട സ്ത്രീ പ­ല്ലു് ഒരു ദേ­വാ­ല­യ­ത്തി­ന­ക­ത്തു­വ­ച്ചു പൂ­ജി­ച്ചു. കു­റെ­ക്ക­ഴി­ഞ്ഞ­പ്പോൾ പ­ല്ലു് തി­ള­ങ്ങാൻ തു­ട­ങ്ങി. അ­ദ്ഭു­ത­സം­ഭ­വ­ങ്ങൾ അതിൽ നി­ന്നു് ഉ­ണ്ടാ­യി. പാ­വ­ന­വ­സ്തു­ക്ക­ളും ഉ­ദ്ഭ­വി­ച്ചു. പ­ട്ടി­പ്പ­ല്ലി­നെ­പ്പോ­ലെ­യു­ള്ള ക്ഷു­ദ്ര­സം­ഭ­വ­ങ്ങ­ളെ ഭാവന കൊ­ണ്ടു തി­ള­ക്കി മ­ഹാ­ദ്ഭു­ത­ങ്ങൾ സൃ­ഷ്ടി­ക്കു­ന്ന­വ­നാ­ണു് ക­ലാ­കാ­രൻ. ശ­ങ്ക­ര­നാ­രാ­യ­ണൻ അതു മ­ന­സ്സി­ലാ­ക്കി­യാൽ ഇ­മ്മാ­തി­രി കഥകൾ എ­ഴു­തു­ക­യി­ല്ല.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: നി­ങ്ങൾ രാ­ഷ്ട്രീ­യ കാ­ര്യ­ങ്ങൾ എ­ഴു­തു­കി­ല്ല. രാ­ഷ്ട്രീ­യ നേ­താ­ക്ക­ന്മാ­രെ­ക്കു­റി­ച്ചു് ഒ­ന്നും പ­റ­യു­കി­ല്ല എ­ന്നൊ­ക്കെ എ­നി­ക്ക­റി­യാം. എ­ങ്കി­ലും പട്ടം താണു പിള്ള യെ­ക്കു­റി­ച്ചു നി­ങ്ങ­ളു­ടെ അ­ഭി­പ്രാ­യം ഒന്നു പറയു.

ഉ­ത്ത­രം: അ­ദ്ദേ­ഹം സ­ത്യ­സ­ന്ധ­നാ­യി­രു­ന്നു. പക്ഷേ, അ­നു­ച­ര­ന്മാർ അ­ദ്ദേ­ഹ­ത്തെ ക­ള­ങ്ക­പ്പെ­ടു­ത്തി­യ­തു­കൊ­ണ്ടു് ആ സ­ത്യ­സ­ന്ധ­ത പ്ര­യോ­ജ­ന­മി­ല്ലാ­തെ­യാ­യി.

ചോ­ദ്യം: സ്ത്രീ­ക­ളി­ല്ലാ­ത്ത ലോ­ക­ത്തെ­ക്കു­റി­ച്ചു സ്ത്രീ­വി­ദ്വേ­ഷി­യാ­യ നി­ങ്ങൾ­ക്കു സ­ങ്ക­ല്പി­ക്കാ­നാ­വു­മോ?

ഉ­ത്ത­രം: പു­രു­ഷ­ന്മാ­രി­ല്ലാ­ത്ത ലോ­ക­ത്തെ­ക്കു­റി­ച്ചു പു­രു­ഷ­വി­ദ്വേ­ഷി­ണി­യാ­യ നി­ങ്ങൾ­ക്കു സ­ങ്ക­ല്പി­ക്കാ­നാ­വു­മോ?

ചോ­ദ്യം: യ­മ­രാ­ജ­സ­ഹോ­ദ­ര­നാ­യ വൈ­ദ്യ­രാ­ജ­നു ന­മ­സ്കാ­രം. യമൻ പ്രാ­ണ­നെ മാ­ത്ര­മേ അ­പ­ഹ­രി­ക്കു­ന്നു­ള്ളു. വൈ­ദ്യൻ പ്രാ­ണ­നെ­യും പ­ണ­ത്തെ­യും അ­പ­ഹ­രി­ക്കു­ന്നു. ഇ­തു­പോ­ലെ ഒരു പ്ര­സ്താ­വം നി­ങ്ങൾ­ക്കു ന­ട­ത്താ­മോ?

ഉ­ത്ത­രം: റേ­ഡി­യോ സ്റ്റേ­ഷ­നേ, നി­ന­ക്കു ന­മ­സ്കാ­രം. നീ ഞ­ങ്ങ­ളു­ടെ കാതു ചീ­ത്ത­യാ­ക്കു­ന്നു. ദൂ­ര­ദർ­ശൻ കേ­ന്ദ്ര­മേ ന­മ­സ്കാ­രം. നീ ഞ­ങ്ങ­ളു­ടെ കാതും ക­ണ്ണും ചീ­ത്ത­യാ­ക്കു­ന്നു.

ചോ­ദ്യം: പ­തി­നൊ­ന്നു് ചീ­ത്ത­യാ­യ അ­ക്ക­മാ­ണോ?

ഉ­ത്ത­രം: അതേ തി­രു­വ­ന­ന്ത­പു­ര­ത്തെ കെ­ട്ടി­ട­മു­ട­മ­സ്ഥ­ന്മാർ പ­തി­നൊ­ന്നു മാസം ക­ഴി­യു­മ്പോ­ഴാ­ണു് വാ­ട­ക­ക്കാ­രെ ഗ­ള­ഹ­സ്തം ചെ­യ്യു­ന്ന­തു്.

ചോ­ദ്യം: നി­ങ്ങൽ ഡോ­ഗ്മാ­റ്റി­ക് നി­രൂ­പ­ക­ന­ല്ലേ?

ഉ­ത്ത­രം: സ്വ­മ­ത­ശാ­ഠ്യ­മി­ല്ലാ­ത്ത നി­രൂ­പ­കൻ നി­രൂ­പ­ക­ന­ല്ല. വി­മർ­ശ­കൻ വി­മർ­ശ­ക­നു­മ­ല്ല.

ചോ­ദ്യം: നി­ങ്ങൾ വാടക വീ­ടു­ക­ളിൽ താ­മ­സി­ച്ചി­ട്ടു­ള്ള­തു­കൊ­ണ്ടു ചോ­ദി­ക്കു­ക­യാ­ണു്. ആ താ­മ­സ­ത്തിൽ സ്മ­ര­ണീ­യ­ങ്ങ­ളാ­യ അ­നു­ഭ­വ­ങ്ങ­ളു­ണ്ടോ?

ഉ­ത്ത­രം: അ­നു­ഭ­വ­ങ്ങ­ളേ­യു­ള്ളു. അ­ഡ്വാൻ­സ് കൊ­ടു­ക്കു­ന്ന തുക പലരും തി­രി­ച്ചു ത­രി­ല്ല. ഒ­രി­ക്കൽ ഒരു പൊ­ലീ­സു­കാ­ര­നെ­ക്കൊ­ണ്ടു ഭീ­ഷ­ണി­പ്പെ­ടു­ത്തി­യി­ട്ടേ അ­യ്യാ­യി­രം രൂപ തി­രി­ച്ചു ത­ന്നു­ള്ളു. ഭാ­വി­യിൽ വ­രു­ന്ന ഇ­ല­ക്ട്രി­സി­റ്റി ബിൽ, വാ­ട്ടർ ബിൽ ഇ­വ­യു­ടെ തു­ക­യെ­ടു­ത്തു കൊ­ണ്ടു ബാ­ക്കി­യു­ള്ള­തേ എ­നി­ക്കു ന­ല്കി­യു­ള്ളു. ഞാൻ ആ­ദ്യ­മാ­യി കെ­ട്ടി­ട­ത്തിൽ പ്ര­വേ­ശി­ക്കു­മ്പോൾ എല്ലാ ബൾ­ബു­ക­ളും എ­രി­ഞ്ഞ­താ­യി കാണും. വീടു വി­ട്ടു കൊ­ടു­ക്കു­മ്പോൾ എ­രി­ഞ്ഞ ബൾ­ബു­കൾ തി­രി­ച്ചു് ഇട്ടു കൊ­ടു­ക്കാ­നാ­യി ഓരോ വീ­ട്ടി­ലും ചെ­ന്നു് എ­രി­ഞ്ഞു പോയ ബൾ­ബു­ണ്ടോ എന്നു ചോ­ദി­ച്ചു് അവ ശേ­ഖ­രി­ച്ചു വി­ള­ക്കു­ക­ളിൽ തി­രു­കി­ക്കൊ­ടു­ത്തി­ട്ടു­ണ്ടു്.

ചോ­ദ്യം: ‘ഒ­ന്നു­ചി­രി­ക്കു’ എന്നു നി­ങ്ങൾ ഏ­തെ­ങ്കി­ലും സ്ത്രീ­യോ­ടു പ­റ­ഞ്ഞി­ട്ടു­ണ്ടോ?

ഉ­ത്ത­രം: ബാ­ല്യ­കാ­ല­ത്തു് ഇല്ല. യൗവന കാ­ല­ത്തു് ഇല്ല. മ­ധ്യ­വ­യ­സ്ക­നാ­യ­പ്പോ­ഴും ഇല്ല. പ്രാ­യം കൂടിയ ഇ­ക്കാ­ല­ത്തു­മി­ല്ല. എ­ങ്കി­ലും സി­ഗ്റ­റ്റ് ക­ത്തി­ക്കാൻ തീ­പ്പെ­ട്ടി കൈയിൽ ഇ­ല്ലാ­തി­രി­ക്കു­മ്പോൾ ഞാൻ ഹോൾ­ഡ­റിൽ സി­ഗ്റ­റ്റ് വച്ചു കൊ­ണ്ടു റോ­ഡി­ലൂ­ടെ ന­ട­ക്കും.’ പ­രി­ച­യ­മു­ള്ള ഏ­തെ­ങ്കി­ലും സു­ന്ദ­രി എന്നെ നോ­ക്കി ബ­ഹു­മാ­ന­പൂർ­വം ചി­രി­ച്ചാൽ സി­ഗ്റ­റ്റ് താനേ ക­ത്തും. സു­ന്ദ­രി­യു­ടെ ചി­രി­ക്കു് സി­ഗ്റ­റ്റ് ക­ത്തി­ക്കാ­നു­ള്ള മാ­ന്ത്രി­ക ശ­ക്തി­യും ചൂ­ടു­മു­ണ്ടു്.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1995-04-09.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 9, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.