SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1995-08-27-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

images/Pablo_Neruda.jpg
നെറുദ

1971-ൽ സാ­ഹി­ത്യ­ര­ച­ന­യ്ക്കു നോബൽ സ­മ്മാ­നം നേടിയ ചി­ലി­യി­ലെ കവി നെറുദ യു­മാ­യി അ­ഭി­മു­ഖ സം­ഭാ­ഷ­ണ­ത്തി­നു ചെന്ന ഒ­രെ­ഴു­ത്തു­കാ­രി അ­ദ്ദേ­ഹ­ത്തോ­ടു ചോ­ദി­ച്ചു: “തീയിൽ വീ­ണു­പോ­യ, അ­ങ്ങ­യു­ടെ കൃ­തി­ക­ളെ അ­തിൽ­നി­ന്നു ര­ക്ഷി­ക്കേ­ണ്ടി വ­ന്നാൽ ഏ­തി­നെ­യാ­വും അങ്ങു ര­ക്ഷി­ക്കു­ക?” നെറൂദ മ­റു­പ­ടി ന­ല്കി­യ­തു് ഇ­ങ്ങ­നെ: “അ­വ­യിൽ­നി­ന്നു് ഒ­ന്നി­നെ­യും ര­ക്ഷി­ക്കി­ല്ല. എ­നി­ക്കു് അ­വ­കൊ­ണ്ടു് എ­ന്താ­ണാ­വ­ശ്യം? ഞാൻ ഒരു പെൺ­കു­ട്ടി­യെ ര­ക്ഷി­ക്കും… അ­ല്ലെ­ങ്കിൽ ന­ല്ലൊ­രു കൂ­ട്ടം ഡി­റ്റ­ക്റ്റീ­വ് ക­ഥ­ക­ളെ­യാ­വും… എന്റെ കൃ­തി­ക­ളെ­ക്കാ­ളും അ­വ­യാ­കും എന്നെ വ­ള­രെ­യേ­റെ ര­സി­പ്പി­ക്കു­ക.” തന്റെ അ­സ­ദൃ­ശ­ങ്ങ­ളാ­യ ക­ലാ­സൃ­ഷ്ടി­ക­ളെ നെറൂദ ഇ­ങ്ങ­നെ നി­സ്സാ­ര­ങ്ങ­ളാ­ക്കി പ­റ­ഞ്ഞെ­ങ്കി­ലും ചി­ലി­യി­ലെ മാ­ത്ര­മ­ല്ല ലോ­ക­മാ­കെ­യു­ള്ള ആ­ളു­ക­ളിൽ ആരും അവ തീ­ക്കു് ഇ­ര­യാ­കാൻ സ­മ്മ­തി­ക്കി­ല്ല. അ­ത്ര­യ്ക്കു് അവ ഉ­ത്കൃ­ഷ്ട­ങ്ങ­ളാ­ണു്. വി­ശേ­ഷി­ച്ചും അ­ദ്ദേ­ഹ­ത്തി­ന്റെ മാ­സ്റ്റർ­പീ­സാ­യി ക­രു­ത­പ്പെ­ടു­ന്ന “Canto General.” എത്ര വർ­ഷ­ങ്ങ­ളാ­യി ഞാൻ ആ­ശി­ച്ചി­രി­ക്കു­ക­യാ­യി­രു­ന്നു ഈ കാ­വ്യ­മൊ­ന്നു വാ­യി­ക്കാൻ! അ­തി­ന്റെ ഒരു ഭാ­ഗ­മാ­യ “The Heights of Macchu Picchu” മാ­ത്ര­മാ­യി പ്ര­സാ­ധ­നം ചെ­യ്ത­തു്. ഞാൻ പല പ­രി­വൃ­ത്തി വാ­യി­ച്ചെ­ങ്കി­ലും സ­മ്പൂർ­ണ്ണ­മാ­യ കാ­വ്യ­ത്തി­ലൂ­ടെ ക­ട­ന്നു പോകാൻ എ­ന്തെ­ന്നി­ല്ലാ­ത്ത കൗ­തു­ക­മാ­യി­രു­ന്നു എ­നി­ക്കു്. ഈ ആ­ഴ്ച­യാ­ണു് എന്റെ അ­ഭി­ലാ­ഷ­ത്തി­നു സാ­ഫ­ല്യ­മു­ണ്ടാ­യ­തു്. Jack Schmitt ഇം­ഗ്ളീ­ഷി­ലേ­ക്കു തർ­ജ്ജ­മ ചെ­യ്ത­തും Roberto Gonzalez Echevarria അ­വ­താ­രി­ക എ­ഴു­തി­യ­തു­മാ­യ ആ മ­ഹാ­ഗ്ര­ന്ഥം എന്റെ കൈയിൽ കി­ട്ടി (University of California Press, Berkereley, Los Angeles, Oxford, pp. 407). ഞാ­ന­തു് ഇ­ട­വി­ടാ­തെ വാ­യി­ച്ചു… എന്റെ ഗു­രു­നാ­ഥൻ ഡോ­ക്ടർ കെ. ഭാ­സ്ക­രൻ നായർ പറഞ്ഞ പോലെ ക­വി­ത­യു­ടെ ഗ­ന്ധർ­വ്വ ലോ­ക­ത്തേ­യ്ക്കു് ഉ­യർ­ന്നു പോ­വു­ക­യും ചെ­യ്തു.

images/Walt_Whitman.jpg
വാൾട് വി­റ്റ്മാൻ

ചി­ര­ന്ത­ന­മൂ­ല്യ­മു­ള്ള കൃ­തി­ക്കു് ഇം­ഗ്ളീ­ഷിൽ മോ­ണ്യു­മെ­ന്റൽ വർ­ക്ക് എന്നു പറയും. നെ­റൂ­ദ­യു­ടെ Canto General ആ രീ­തി­യി­ലൊ­രു ക­ലാ­സൃ­ഷ്ടി­യാ­ണു്. Canto General; എ­ന്നാൽ general song എ­ന്നാ­ണർ­ത്ഥം. ഒരു വ്യ­ക്തി­യു­ടെ ഗാ­ന­മ­ല്ല. ലോ­ക­ജ­ന­ത­യ്ക്കു വേ­ണ്ടി­യു­ള്ള ഗാനം. Song of Myself എ­ഴു­തി­യ വാൾട് വി­റ്റ്മാ­നു ള്ള മ­റു­പ­ടി­യു­മാ­കാം, കാ­ന്റോ ജനറൽ. ഇതു നെ­റൂ­ദ­യു­ടെ രാ­ഷ്ട്ര­വ്യ­വ­ഹാ­ര സം­ബ­ന്ധി­യാ­യ ഇ­ച്ഛാ­പ­ത്ര­മാ­ണെ­ന്നു — political testament ആ­ണെ­ന്നു് — നി­രൂ­പ­ക­രാ­കെ ഉ­ദ്ഘോ­ഷി­ക്കു­ന്നു.

images/Sen_Harrison_Schmitt.jpg
Jack Schmitt

കാ­വ്യ­ത്തി­ന്റെ മർ­മ്മ­സ്പർ­ശി­യാ­യ ഭാഗം The Heights of Macchu Picchu എ­ന്ന­താ­ണു് (ര­ണ്ടാ­മ­ത്തെ ഭാഗം). അ­തു­കൊ­ണ്ടു് ന­മു­ക്കു് ആ­ദ്യ­മാ­യി അ­തി­ലേ­യ്ക്കു തന്നെ പോകാം. തെ­ക്കേ­യ­മേ­രി­ക്ക­യു­ടെ പ­ടി­ഞ്ഞാ­റു ഭാ­ഗ­ത്തു­ള്ള സ്ഥ­ല­മാ­ണു് പെറു. അവിടെ കൊ­ള­മ്പ­സി­നു (Columbus) മുൻ­പു­ള്ള ഒരു കാ­ല­യ­ള­വിൽ ജീ­വി­ച്ച ഇങ്ക വർ­ഗ്ഗ­ത്തി­ന്റെ ദുർ­ഗ്ഗ­സം­ര­ക്ഷി­ത­മാ­യ പ­ട്ട­ണ­മാ­ണു് മാ­ച്ചു പി­ക്ചൂ. ഒരു പാ­റ­ക്കെ­ട്ടി­ന്റെ മു­ക­ളി­ലാ­ണ­തു്. സ്പാ­നി­ഷ് ആ­ക്ര­മ­ണ­മു­ണ്ടാ­യ­പ്പോൾ ഇ­ങ്ക­കൾ ഇവിടെ പാർ­ത്തി­രി­ക്കു­മെ­ന്നാ­ണു് അ­ഭ്യൂ­ഹം. ഈ ന­ഗ­ര­ത്തി­ലേ­യ്ക്കു­ള്ള മൂ­വാ­യി­ര­ത്തി­ല­ധി­ക­മു­ള്ള പടികൾ കയറിയ നെറൂദ അ­തി­നോ­ടു ചോ­ദി­ക്കു­ന്നു:

Macchu Picchu, did you put

stone upon stone and at the base, tatters?

Coal upon coal and at the bottom, tears?

Fire in gold and within it, the trembling

drop of red blood?

Bring me back the slave that you buried

വ്യ­ക്തി­യാ­യ കവി സ്വ­ന്തം വ്യ­ക്തി­ത്വ­ത്തെ­ക്കു­റി­ച്ചു പാ­ടു­ന്ന­തു് വി­റ്റ്മാ­ന്റെ കാ­വ്യ­ത്തിൽ നമ്മൾ കേൾ­ക്കു­ന്നു. സ­മൂ­ഹ­ത്തി­ന്റെ സ­മ­ഗ്ര­മാ­യ സ്വ­ത്വ­ത്തെ സ്പ­ഷ്ട­മാ­ക്കു­ക­യാ­ണു് നെറൂദ. ഇ­മ്മ­ട്ടി­ലാ­ണു് അ­ദ്ദേ­ഹം ക­മ്മ്യൂ­ണി­സ്റ്റ് ക­വി­യാ­യി വി­രാ­ജി­ക്കു­ന്ന­തു്.

ഇ­വി­ടെ­യാ­ണു് ഊന്നൽ. ക­ല്ക്ക­രി­ക്കു മു­ക­ളിൽ ക­ല്ക്ക­രി വ­ച്ച­പ്പോൾ അ­വ­യ്ക്കു താഴെ ക­ണ്ണീ­രാ­ണോ? മാ­ച്ചു പി­ക്ചൂ: അ­തി­ന്റെ താഴെ സം­സ്ക­രി­ച്ച അ­ടി­മ­യു­ടെ ശരീരം എവിടെ? അതു തി­രി­ച്ചു ന­ല്കാൻ കവി ആ­ഹ്വാ­നം ന­ട­ത്തു­ന്നു. പക്ഷേ, ആ അ­ടി­മ­കൾ പാ­റ­ക­ളു­ടെ താഴെ നി­ന്നു തി­രി­ച്ചു വ­രി­ല്ല. കാ­ല­ത്തി­ന്റെ അ­ന്തർ­ഭൗ­മ­ത­ല­ത്തിൽ നി­ന്നു തി­രി­ച്ചു വ­രി­ല്ല. ആ സ­ഹോ­ദ­ര­ന്റെ അ­യ­വി­ല്ലാ­ത്ത ശബ്ദം തി­രി­ച്ചു വ­രി­ല്ല. ഇ­ങ്ങ­നെ കവി സ­ഹ­സ്രാ­ബ്ദ­ങ്ങൾ­ക്കു മുൻ­പു് അ­ന്ത­രി­ച്ച തൊ­ഴി­ലാ­ളി­യു­മാ­യി താ­ദാ­ത്മ്യം പ്രാ­പി­ച്ചു് അ­വ­ന്റെ ശ­ക്തി­യെ പ്ര­ത്യ­ക്ഷ­മാ­ക്കു­ന്നു. തൊ­ഴി­ലാ­ളി­ക­ളൊ­ക്കെ മ­ണ്ണ­ടി­ഞ്ഞു. പക്ഷേ, അ­വ­രു­ടെ ശ­ക്തി­വി­ശേ­ഷം സാ­ക­ല്യാ­വ­സ്ഥ­യിൽ വർ­ത്ത­മാ­ന കാ­ല­ത്തി­ലും പ്ര­ത്യ­ക്ഷ­മാ­കും. ഉ­ജ്ജ്വ­ല­മാ­യ രീ­തി­യി­ലാ­ണു് നെറൂദ ഈ കാ­വ്യ­ഭാ­ഗം അ­വ­സാ­നി­പ്പി­ക്കു­ന്ന­തു്:

Give me silence; water, hope.

Give me struggle, iron, volcanoes

Cling to my body like magnets.

Hasten to my veins and to my mouth

Speak through my words and my blood.

അ­യ­സ്കാ­ന്ത­മെ­ന്ന­പോ­ലെ, മ­രി­ച്ച­വർ തന്റെ ശ­രീ­ര­ത്തോ­ടു ചേർ­ന്നു നി­ന്നു്, തന്റെ ഞ­ര­മ്പു­ക­ളി­ലും വാ­യി­ലും എത്തി തന്റെ വാ­ക്കു­ക­ളി­ലൂ­ടെ­യും ര­ക്ത­ത്തി­ലൂ­ടെ­യും പ്ര­ഖ്യാ­പ­നം ന­ട­ത്ത­ണ­മെ­ന്നാ­ണു് നെ­റൂ­ദ­യു­ടെ അ­ഭ്യർ­ത്ഥ­ന. ഇ­താ­ണു് Canto General-​ന്റെ കാ­ത­ലാ­യ അംശം. വ്യ­ക്തി­യാ­യ കവി സ്വ­ന്തം വ്യ­ക്തി­ത്വ­ത്തെ­ക്കു­റി­ച്ചു പാ­ടു­ന്ന­തു് വി­റ്റ്മാ­ന്റെ കാ­വ്യ­ത്തിൽ നമ്മൾ കേൾ­ക്കു­ന്നു. സ­മൂ­ഹ­ത്തി­ന്റെ സ­മ­ഗ്ര­മാ­യ സ്വ­ത്വ­ത്തെ സ്പ­ഷ്ട­മാ­ക്കു­ക­യാ­ണു് നെറൂദ. ഇ­മ്മ­ട്ടി­ലാ­ണു് അ­ദ്ദേ­ഹം ക­മ്മ്യൂ­ണി­സ്റ്റ് ക­വി­യാ­യി വി­രാ­ജി­ക്കു­ന്ന­തു്.

ച­രി­ത്രം ര­ണ്ടു­വി­ധ­ത്തി­ലാ­ണു്. ഒ­ന്നു്, അ­ധി­കാ­രി­കൾ എ­ഴു­തി­യു­ണ്ടാ­ക്കു­ന്ന ച­രി­ത്രം. ര­ണ്ടു്, സ­മൂ­ഹ­പ­രി­ണാ­മ­ത്തി­ന്റെ ച­രി­ത്രം. ആ­ദ്യ­ത്തേ­തു് വ്യാ­ജ­വും ര­ണ്ടാ­മ­ത്തേ­തു് സ­ത്യ­വു­മാ­ണു്. സ­ത്യ­മാ­യ ഈ ച­രി­ത്ര­ത്തെ—സ്പാ­നി­ഷ് അ­മേ­രി­ക്കൻ ച­രി­ത്ര­ത്തെ—ത­ന്റേ­താ­യ രീ­തി­യിൽ വ്യാ­ഖ്യാ­നി­ച്ചു് ദേ­ശീ­യ­ത­യു­ടെ മ­ഹ­ത്ത്വം ഉ­ദ്ഘോ­ഷി­ക്കു­ക­യാ­ണു് നെറൂദ. അ­തി­നു­വേ­ണ്ടി കൊ­ള­മ്പ­സി­നു മുൻ­പു­ള്ള അ­മേ­രി­ക്കൻ ച­രി­ത്രം മാ­ത്ര­മ­ല്ല, മ­നു­ഷ്യ­ന്റെ ആ­വിർ­ഭാ­വ­ത്തി­നു മുൻ­പു­ള്ള ച­രി­ത്ര­വും അ­ദ്ദേ­ഹം ഭാ­വ­ന­കൊ­ണ്ടു കാ­ണു­ന്നു. A Lamp on Earth എ­ന്നു് കാ­വ്യ­ത്തി­ന്റെ തു­ട­ക്കം. അ­ന്നു്

There’s no one, Listen, Listen to the tree

listen to the Araucanian tree.

There’s no one. Behold the stones

ഇ­ങ്ങ­നെ കാ­ല­ത്തി­ന്റെ ക്ര­മാ­നു­ഗ­താ­വ­സ്ഥ പ­രി­പാ­ലി­ക്കാ­തെ ചി­ലി­യെ കേ­ന്ദ്ര­സ്ഥാ­ന­ത്തു നി­റു­ത്തി­ക്കൊ­ണ്ടു നെറൂദ സ്പാനിഷ-​അമേരിക്കൻ ച­രി­ത്ര­മാ­കെ സ്ഫു­ടീ­ക­രി­ക്കു­ന്നു, വ്യാ­ഖ്യാ­നി­ക്കു­ന്നു. അ­തി­നി­ട­യിൽ സ്വേ­ച്ഛാ­ധി­പ­തി­ക­ളെ നി­ന്ദി­ക്കു­ന്നു; വി­മോ­ച­ക­രെ പ്ര­ശം­സി­ക്കു­ന്നു. നി­ന്ദ­ന­വും പ്ര­ശം­സ­യും ക­ല­യു­ടെ അ­തി­രു­ക­ളെ ലം­ഘി­ക്കു­ന്നു­ണ്ടെ­ങ്കി­ലും ഭാ­വാ­ത്മ­ക സൗ­ന്ദ­ര്യം ഏ­തി­നും കി­രീ­ടം വച്ചു കൊ­ടു­ക്കു­ന്നു­ണ്ടു്.

I see a rose beside the

water, a little cup

of red eyelids

sustained aloft by an

ethereal sound:

a green-​leaved light

touches the headsprings

and transfigures the forest

with solitary beings

with transparent feet,

(pp. 208)

ഇവിടെ സൗ­ന്ദ­ര്യ­സൃ­ഷ്ടി മാ­ത്ര­മേ­യു­ള്ളു.

Mr. Truman arrives in the Island

of Peurto Rico the blue water

of our pure seas washes

his bloody fingers

(pp. 195)

ഇവിടെ ര­ക്ത­ദാ­ഹി­യാ­യ അ­മേ­രി­ക്കൻ പ്ര­സി­ഡ­ന്റ് ട്രൂ­മ­നെ നി­ന്ദി­ക്കു­ന്നു.

images/B-Croce.jpg
ക്രോ­ചെ

തന്റെ നാ­ടി­ന്റെ ച­രി­ത്രം, അ­വി­ട­ത്തെ പൂ­ക്കൾ, തൃ­ണ­ങ്ങൾ, നദികൾ, മൃ­ഗ­ങ്ങൾ ഇ­വ­യെ­യെ­ല്ലാം അ­തി­ശ­ക്ത­ങ്ങ­ളാ­യ വാ­ങ്മ­യ­ചി­ത്ര­ങ്ങ­ളാ­ക്കി നെറൂദ ചി­ത്രീ­ക­രി­ക്കു­ന്ന­തു ക­ണ്ടാൽ അ­ദ്ദേ­ഹ­ത്തെ അ­തി­ശ­യി­ച്ച വേ­റൊ­രു ക­വി­യി­ല്ലെ­ന്നു വരെ നമ്മൾ പ­റ­ഞ്ഞു പോകും. ദൈനം ദിന ജീ­വി­ത­ത്തെ സ­മു­ന്ന­ത­മാ­യ ക­ല­യാ­ക്കി പ്ര­ദർ­ശി­പ്പി­ക്കു­ന്ന­തി­ന്റെ ചാരുത കാ­ണ­ണ­മെ­ങ്കിൽ Canto General വാ­യി­ക്ക­ണം. അ­ങ്ങ­നെ വാ­യി­ക്കു­മ്പോൾ ക­മ്മ്യൂ­ണി­സ്റ്റു­കാ­രു­ടെ സ­ഹാ­യ­ത്തോ­ടെ അ­ധി­കാ­ര­ത്തിൽ വ­രി­ക­യും പി­ന്നീ­ടു് അവരെ കാ­രാ­ഗൃ­ഹ­ത്തി­ലാ­ക്കി മർ­ദ്ദി­ക്കു­ക­യും ചെയ്ത ചി­ലി­യി­ലെ പ്ര­സി­ഡ­ന്റി­ന്റെ നേർ­ക്കു് അ­ദ്ദേ­ഹം ചൊ­രി­യു­ന്ന ഉ­പാ­ലം­ഭ­ങ്ങൾ ക­ലാ­പ­ര­മാ­യ ആ­വ­ശ്യ­ക­ത­യ്ക്കു് അ­തീ­ത­മാ­യ­വ­യാ­ണെ­ന്ന സത്യം നമ്മൾ വി­സ്മ­രി­ക്കും. സ്റ്റാ­ലി­നെ അ­തി­രു­ക­ട­ന്നു വാ­ഴ്ത്തു­ന്ന­തി­ന്റെ അ­നൗ­ചി­ത്യ­വും നമ്മൾ വി­സ്മ­രി­ക്കും. 1949 ഫെ­ബ്രു­എ­റി 5-ആം തീയതി കവി കാ­വ്യ­മെ­ഴു­തി അ­വ­സാ­നി­പ്പി­ച്ചു.

The book ends here. It was born

of fury like a live coal like territories

of burned forests, and I hope

that it continues like a red tree

propagating its transparent burn

ഏ­തെ­ങ്കി­ലും സാ­ഹി­ത്യ­കാ­രൻ ഈ­ശ്വ­ര­നു തു­ല്യ­നാ­ണെ­ന്നു് ആ­രെ­ങ്കി­ലും പ­റ­ഞ്ഞി­ട്ടു­ണ്ടോ?” “ടോൾ­സ്റ്റോ­യി­യു­ടെ ഒരു നോവൽ ഉ­യർ­ത്തി­പ്പി­ടി­ച്ചു­കൊ­ണ്ടു് ‘ഇതാ ഈ­ശ്വ­രൻ’ എ­ന്നു് ഉ­ദ്ഘോ­ഷി­ച്ചു് ദ­സ്തെ­യെ­ഫ്സ്കി തെ­രു­വി­ലൂ­ടെ ഓടി. ഫ്ര­ഞ്ച് കവി ബോ­ദ­ലേർ ഈ­ശ്വ­ര­നാ­ണെ­ന്നു് ഫ്ര­ഞ്ച് കവി റങ്ബോ (Rembaud) പ­റ­ഞ്ഞു.

എന്നു പ­ര്യ­വ­സാ­ന­ത്തി­നു മുൻ­പു­ള്ള വാ­ക്കു­കൾ. രാ­ഷ്ട്ര­വ്യ­വ­ഹാ­ര­പ­ര­മാ­യ കവിത കു­പ്ര­സി­ദ്ധ­മാ­യ വി­ധ­ത്തിൽ ചീ­ത്ത­ക്ക­വി­ത­യാ­ണു് എന്നു ക്രോ­ചെ പ­റ­ഞ്ഞ­തു് നി­രർ­ത്ഥ­ക­മാ­ണെ­ന്നു Canto General വാ­യി­ക്കു­ന്ന ഏതു സ­ഹൃ­ദ­യ­നും പറയും. അ­ത്ര­യ്ക്കു­ണ്ടു് ഈ കാ­വ്യ­ത്തി­ന്റെ സൗ­ന്ദ­ര്യം.

(ഈ കാ­വ്യം എ­നി­ക്കു വാ­യി­ക്കാൻ തന്ന ശ്രീ. വൈ­ക്കം മു­ര­ളി­യോ­ടു് എ­നി­ക്കു കൃ­ത­ജ്ഞ­ത­യു­ണ്ടു് എ­ത്ര­യെ­ത്ര വി­ശി­ഷ്ട­ങ്ങ­ളാ­യ പു­സ്ത­ക­ങ്ങ­ളാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ കൈ­യി­ലു­ള്ള­തു്.)

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: റൊ­ളാ­ങ് ബാർത്, ഫൂ­ക്കോ, സാർ­ത്ര, ലക്കൻ ഇ­വ­രു­ടെ­യെ­ല്ലാം ത­ത്ത്വ­ചി­ന്ത­ക­ളെ­ക്കു­റി­ച്ചു് നി­ങ്ങൾ­ക്കു് ഒരു ചു­ക്കു­മ­റി­ഞ്ഞു­കൂ­ടെ­ന്നു ഞാൻ പ­റ­ഞ്ഞാൽ?

ഉ­ത്ത­രം: ശ­രി­യാ­ണു സു­ഹൃ­ത്തേ എന്നു ഞാൻ പറയും. പക്ഷേ, അതൊരു കു­റ­വാ­ണോ? ഷെ­യ്ക്സ്പി­യ­റി നു മ­ല­യാ­ളം അ­റി­ഞ്ഞു­കൂ­ടാ­യി­രു­ന്നു എ­ന്ന­തു­കൊ­ണ്ടു് അ­ദ്ദേ­ഹ­ത്തെ നി­ങ്ങൾ ആ­ക്ഷേ­പി­ക്കു­മോ? ഈ സ­മീ­ക­രി­ക്ക­ലിൽ ഔ­ദ്ധ­ത്യ­ത്തി­ന്റെ സ്ഫു­ര­ണ­മു­ണ്ടെ­ങ്കിൽ ക്ഷ­മി­ക്കൂ.

ചോ­ദ്യം: തന്നെ ഒരു ഇ­ഡി­യ­റ്റാ­യി ഞാൻ കാ­ണു­ന്നു. എ­ന്താ­ണു് മ­റു­പ­ടി?

ഉ­ത്ത­രം: താ­ങ്ക­ളു­ടെ വർ­ഗ്ഗ­ബോ­ധ­ത്തെ ഞാൻ അ­ഭി­ന­ന്ദി­ക്കു­ന്നു.

ചോ­ദ്യം: ന­ദി­യിൽ ഏ­റെ­ക്കാ­ല­മാ­യി തു­ഴ­യു­ന്ന­ല്ലോ. അ­ക്ക­രെ എ­ത്താ­റാ­യോ?

ഉ­ത്ത­രം: എ­ത്താ­റാ­യി ഇനി അല്പം ദൂ­ര­മേ­യു­ള്ളു.

ചോ­ദ്യം: നി­ങ്ങൾ സാ­ഹി­ത്യ­ത്തി­ന്റെ സാർ­വ്വ­ജ­നീ­ന­സ്വ­ഭാ­വം, സാർ­വ്വ­ലൗ­കി­ക സ്വ­ഭാ­വം ഇ­വ­യെ­ക്കു­റി­ച്ചു് എ­പ്പോ­ഴും പ­റ­യു­ന്നു. ത­ദ്ദേ­ശ­സാ­ഹി­ത്യം സാ­ഹി­ത്യ­മ­ല്ലേ?

ഉ­ത്ത­രം: ഉ­ത്കൃ­ഷ്ട­സാ­ഹി­ത്യ­ത്തി­നു് ഈ രണ്ടു സ്വ­ഭാ­വ­ങ്ങ­ളു­മു­ണ്ടാ­കും. ഇതു് എ­ങ്ങ­നെ­യെ­ന്നു റോ­ളോ­മേ വ്യ­ക്ത­മാ­ക്കി­യി­ട്ടു­ണ്ടു്. സാ­ഹി­ത്യ­കാ­രൻ ആ­ഴ­ത്തി­ലെ­ത്തു­മ്പോൾ യുങ് പ­റ­യു­ന്ന ആർ­ക്കി­റ്റൈ­പ്പിൽ ചെ­ന്നു­ചേ­രും. ഈ ആർ­ക്കി­റ്റൈ­പ്പിൽ അ­ല്ലെ­ങ്കിൽ പ്രാ­ക്ത­ന­രൂ­പ­ത്തിൽ എല്ലാ മ­നു­ഷ്യ­രും ഒ­രേ­മ­ട്ടിൽ കാ­ണ­പ്പെ­ടും. അ­ങ്ങ­നെ­യാ­ണു് സാ­ഹി­ത്യ­സൃ­ഷ്ടി സാർ­വ്വ­ലൗ­കി­ക­വും സാർ­വ്വ­ജ­നീ­ന­വു­മാ­കു­ന്ന­തു്. ത­ദ്ദേ­ശ­സാ­ഹി­ത്യം ആർ­ക്കി­റ്റൈ­പ്പിൽ എ­ത്തി­യാൽ പ­ര­മോൽ­കൃ­ഷ്ടം. പക്ഷേ, എ­ത്തു­ന്നി­ല്ല. അ­തി­നാൽ അതു ബ­ഹിർ­ഭാ­ഗ­സ്ഥ­മാ­ണു്.

ചോ­ദ്യം: ഏ­തെ­ങ്കി­ലും സാ­ഹി­ത്യ­കാ­രൻ ഈ­ശ്വ­ര­നു തു­ല്യ­നാ­ണെ­ന്നു് ആ­രെ­ങ്കി­ലും പ­റ­ഞ്ഞി­ട്ടു­ണ്ടോ?

ഉ­ത്ത­രം: ടോൾ­സ്റ്റോ­യി യുടെ ഒരു നോവൽ ഉ­യർ­ത്തി­പ്പി­ടി­ച്ചു­കൊ­ണ്ടു് ‘ഇതാ ഈ­ശ്വ­രൻ’ എ­ന്നു് ഉ­ദ്ഘോ­ഷി­ച്ചു് ദ­സ്തെ­യെ­ഫ്സ്കി തെ­രു­വി­ലൂ­ടെ ഓടി. ഫ്ര­ഞ്ച് കവി ബോ­ദ­ലേർ ഈ­ശ്വ­ര­നാ­ണെ­ന്നു് ഫ്ര­ഞ്ച് കവി റങ്ബോ (Rembaud) പ­റ­ഞ്ഞു.

ചോ­ദ്യം: മ­ണ്ണു­കൊ­ണ്ടു കയർ പി­രി­ക്കു­മോ?

ഉ­ത്ത­രം: പ്ര­യാ­സ­പ്പെ­ടു­ക എന്ന അർ­ത്ഥ­ത്തിൽ അ­ങ്ങ­നെ പ­റ­യാ­റു­ണ്ടു്. ഞാൻ പ­ല­പ്പോ­ഴും മ­ണ്ണു­കൊ­ണ്ടു കയർ പി­രി­ച്ചി­ട്ടു­ണ്ടു്. പക്ഷേ, രാ­ഷ്ട്ര വ്യ­വ­ഹാ­ര­ക്കാ­രെ­സ്സം­ബ­ന്ധി­ച്ചു് അതിനു വേ­റൊ­രർ­ത്ഥ­മാ­ണു്. അവർ മ­ണ്ണെ­ടു­ത്തു പി­രി­ച്ചു ക­യ­റാ­ക്കി ബ­ഹു­ജ­ന­ത്തെ കാ­ണി­ച്ചു് അവരെ ക­ബ­ളി­പ്പി­ക്കു­ന്നു. വേ­റൊ­രു അർ­ത്ഥ­ത്തിൽ നവീന സാ­ഹി­ത്യ നി­രൂ­പ­കർ അ­ത­നു­ഷ്ഠി­ക്കു­ന്നു. മ­ണ്ണി­നു­പോ­ലും സ­ദൃ­ശ­മ­ല്ലാ­ത്ത ദു­ഷ്ട­ങ്ങ­ളാ­യ സാ­ഹി­ത്യ­കൃ­തി­ക­ളെ­ടു­ത്തു് അവർ നി­രൂ­പ­ണ­ത്തി­ലൂ­ടെ അവയെ ക­യ­റാ­ക്കി­ക്കാ­ണി­ക്കു­ന്നു.

ചോ­ദ്യം: പേ­പ്പ­ട്ടി ക­ടി­ച്ചി­ട്ടു­ണ്ടോ നി­ങ്ങ­ളെ?

ഉ­ത്ത­രം: ക­ത്തു­ക­ളി­ലൂ­ടെ, റ്റെ­ലി­ഫോ­ണി­ലൂ­ടെ ചില പേ­പ്പ­ട്ടി­കൾ എന്നെ ക­ടി­ക്കു­ന്നു­ണ്ടു്. പക്ഷേ, ക­ടി­യേ­റ്റു ക­ടി­യേ­റ്റു് എ­നി­ക്കു് ഇ­മ്മ്യൂ­ണി­റ്റി വ­ന്നു­പോ­യി­ട്ടു­ണ്ടു്. അ­തു­കൊ­ണ്ടു് നി­ങ്ങൾ ഇ­ങ്ങോ­ട്ടു്, നാ­ക്കു­നീ­ട്ടി­കൊ­ണ്ടു് ഓ­ടി­വ­രേ­ണ്ട­തി­ല്ല.

ഇ. വി. ശ്രീ­ധ­രൻ
images/Rimbaud.png
റങ്ബോ

Stevie Smith-ന്റെ ക­വി­ത­കൾ ഇ­തെ­ഴു­തു­ന്ന­യാ­ളി­നു് ഏ­റെ­യി­ഷ്ട­മാ­ണു്. വ്യം­ഗ്യ­ഭം­ഗി­യിൽ ആ­ശ­യാ­വി­ഷ്കാ­ര­ത്തി­നു് വലിയ വൈ­ദ­ഗ്ദ്ധ്യ­മാ­ണു് അ­വർ­ക്കു്. ഒരു ക­വി­ത­യു­ടെ ആശയം എ­നി­ക്കു് ഓർ­മ്മ­യു­ണ്ടു്. “അതു് അ­യാ­ളു­ടെ പ്ര­ഥ­മ­രാ­ത്രി­യാ­യി­രു­ന്നു; അ­വ­ളു­ടെ­യും എ­ഴു­പ­ത്തി­മൂ­ന്നു വ­യ­സ്സു­ള്ള കി­ഴ­വ­നാ­ണു് അയാൾ. അവൾ ക്ഷയം പി­ടി­ച്ച പെൺ­കു­ട്ടി­യും, യു­ദ്ധ­കാ­ലം ജർ­മ്മൻ വ്യോ­മ­സേ­ന ബോം­ബു­കൾ വർ­ഷി­ക്കു­ക­യാ­ണു് ഇം­ഗ്ള­ണ്ടി­ലെ ആ ന­ഗ­ര­ത്തിൽ. അ­പ്പോ­ഴാ­ണു് ഇം­ഗ്ളീ­ഷ് വ്യോ­മ­സേ­ന ജർ­മ്മ­നി­യിൽ ബോം­ബി­ടാൻ യാത്ര തി­രി­ച്ച­തു്. അ­പ്പോൾ പെൺ­കു­ട്ടി കിഴവൻ ഭർ­ത്താ­വി­നോ­ടു ചോ­ദി­ച്ചു: രണ്ടു പേ­രു­ടെ­യും വി­മാ­ന­ങ്ങൾ കൂ­ട്ടി­യി­ടി­ക്കി­ല്ലേ? വൃ­ദ്ധൻ മ­റു­പ­ടി പ­റ­ഞ്ഞു: “ഓമനേ, എന്റെ ഓമനേ അതു് ഒ­രി­ക്ക­ലെ­ങ്കി­ലും സം­ഭ­വി­ച്ച­താ­യി എ­നി­ക്കോർ­മ്മ­യി­ല്ല.”

മ­റ്റൊ­രു ക­വി­ത­യു­ടെ ആ­ശ­യ­വും എന്റെ ഓർ­മ്മ­യി­ലെ­ത്തു­ന്നു: വി­ധ­വ­യാ­യ അ­വ­ളോ­ടു് അയാൾ ജീ­വി­ത­ക­ഥ മു­ഴു­വൻ പ­റ­ഞ്ഞു. അ­തു­കേ­ട്ടു വിധവ പ­റ­ഞ്ഞു: ന­മു­ക്കു വേഗം വി­വാ­ഹം ക­ഴി­ക്കാം.” അ­പ്പോൾ അയാൾ അ­റി­യി­ച്ചു: “എ­നി­ക്കി­പ്പോൾ വി­കാ­ര­മു­ണ്ടാ­കാ­നു­ള്ള കഴിവു ന­ശി­ച്ചി­രി­ക്കു­ന്നു. എ­ങ്കി­ലും കാലം വളരെ വൈ­കു­ന്ന­തി­നു­മുൻ­പു് ന­മു­ക്കു കു­റ­ച്ചു വർ­ത്ത­മാ­ന­മെ­ങ്കി­ലും പ­റ­യാ­മ­ല്ലോ.” ആ­ദ്യ­ത്തെ ക­വി­ത­യിൽ പു­രു­ഷ­ന്റെ വാർ­ദ്ധ­ക്യം­കൊ­ണ്ടു് വേ­ഴ്ച­യു­ണ്ടാ­കു­ക­യി­ല്ലെ­ന്നു ധ്വനി. ര­ണ്ടാ­മ­ത്തെ ക­വി­ത­യിൽ ര­ണ്ടു­പേ­രും വാർ­ദ്ധ­ക്യ­ത്തി­ലെ­ത്തി­യ­തു­കൊ­ണ്ടു് വെറും വർ­ത്ത­മാ­നം പ­റ­ച്ചി­ല­ല്ലാ­തെ വേ­റൊ­ന്നും അ­വർ­ത­മ്മി­ലു­ണ്ടാ­വു­ക­യി­ല്ലെ­ന്നു വ്യം­ഗ്യം.

ആണും പെ­ണ്ണും യ­ഥാ­ക്ര­മം കാ­മു­ക­നും കാ­മു­കി­യും ആ­യി­രി­ക്കു­മ്പോൾ അതു് ച­ങ്ങ­മ്പു­ഴ­ക്ക­വി­ക­ത പോലെ മ­നോ­ഹ­രം. അവർ വി­വാ­ഹി­ത­രാ­യാൽ അ­ടു­ത്ത ദിവസം തൊ­ട്ടു സർദാർ കെ. എം. പ­ണി­ക്ക­രു­ടെ കാ­വ്യം പോലെ ഗ­ദ്യാ­ത്മ­കം—സാ­ഹി­ത്യ­വാ­ര­ഫ­ല­ക്കാ­രൻ.

അ­നു­ഗൃ­ഹീ­ത­യാ­യ ഈ ക­വി­യു­ടെ (ക­വ­യി­ത്രി­യു­ടെ) ഈ ക­വി­ത­കൾ ഞാ­നി­പ്പോൾ ഓർ­മ്മി­ച്ച­തി­നു കാ­ര­ണ­മു­ണ്ടു്. ദ­മ്പ­തീ­വി­ഷ­യ­ക­മാ­യ ഒരു ജീ­വി­തം ശ്രീ. ഇ. വി. ശ്രീ­ധ­രൻ നല്ല ക­ഥ­യാ­യി ചി­ത്രീ­ക­രി­ച്ചി­രി­ക്കു­ന്ന­തു് ഞാൻ കണ്ടു എ­ന്ന­തു­ത­ന്നെ (ക­ലാ­കൗ­മു­ദി, പു­ക­യു­ന്ന പൂ­ജ്യം). പ­തി­നാ­റു പു­രു­ഷ­ന്മാ­രാ­ണു് അവളെ മുൻപു കാ­ണാ­നെ­ത്തി­യ­തു്. പക്ഷേ, അ­വ­ളു­ടെ അച്ഛൻ പെൻ­ഷൻ­പ­റ്റി­യ ശി­പാ­യി­യാ­യ­തു­കൊ­ണ്ടു് ആരും വി­വാ­ഹ­ത്തി­നു ത­യ്യാ­റാ­യി­ല്ല. പ­തി­നേ­ഴാ­മ­ത്തെ പു­രു­ഷൻ ‘പെ­ണ്ണു­കാ­ണാൻ’ എ­ത്തി­യ­പ്പോൾ അതും ന­ട­ക്കി­ല്ല എ­ന്നു് ഉ­റ­പ്പു­ള്ള അവൾ അ­ച്ഛ­ന്റെ ദ­യ­നീ­യാ­വ­സ്ഥ­യും കു­ടും­ബ­ത്തി­ന്റെ നിർ­ദ്ധ­നാ­വ­സ്ഥ­യും സ്പ­ഷ്ട­മാ­കു­മാ­റു സം­സാ­രി­ച്ചു. സം­ഭ­വി­ക്കേ­ണ്ട­തു സം­ഭ­വി­ച്ചു. പെ­ണ്ണു­കാ­ണാൻ വ­ന്ന­വൻ അങ്ങു പോയി. വി­വാ­ഹ­ബ്രോ­ക്കർ ദേ­ഷ്യ­ത്തോ­ടെ പെ­ണ്ണി­ന്റെ ത­ന്ത­യോ­ടു പ­റ­ഞ്ഞു: “ഇവൾ പെ­ണ്ണ­ല്ല.” അ­തി­നു് അവർ ചുട്ട മ­റു­പ­ടി കൊ­ടു­ത്തു. “ഞാ­നൊ­രു പെ­ണ്ണ­ല്ലെ­ന്നു് കു­റേ­ക്കാ­ല­മാ­യി എ­നി­ക്കു തോ­ന്നി­ത്തു­ട­ങ്ങി­യി­ട്ടു്.” ക­ഥാ­കാ­ര­ന്റെ ക­ഥാ­പാ­ത്രം പ­റ­യു­ന്ന ഈ വാ­ക്യം ന­മ്മു­ടെ നാ­ട്ടി­ലെ മാ­ത്ര­മ­ല്ല എല്ലാ പ്ര­ദേ­ശ­ങ്ങ­ളി­ലെ­യും യു­വ­തി­കൾ പ­റ­യു­ന്ന­തു­ത­ന്നെ­യാ­ണു്. ആ രീ­തി­യി­ലാ­യി­പ്പോ­യി­രി­ക്കു­ന്നു ന­മ്മു­ടെ സ­മൂ­ഹ­സ്ഥി­തി. വിധവ ഭാ­ര്യ­യാ­യാൽ കി­ഴ­വ­നു സം­സാ­രി­ക്കാ­നെ­ങ്കി­ലും സൗ­ക­ര്യ­മു­ണ്ടു്. ക­ഥ­യി­ലെ യുവതി വൃ­ദ്ധ­യാ­യി ജ­രാ­ന­ര­കൾ വ­ന്നു് ഏ­കാ­കി­നി­യാ­യി മ­രി­ക്കു­മെ­ന്നാ­ണു സൂചന. സ്ത്രീ­കൾ­ക്കു­ണ്ടാ­കു­ന്ന ഈ ദു­ര­വ­സ്ഥ­യെ ക­ലാ­പ­ര­മാ­യി ആ­വി­ഷ്ക­രി­ച്ചു് ആ ദു­ഷ്ട­മാ­യ വ്യ­വ­സ്ഥ­യു­ടെ ത­ല­യ്ക്കു് അ­ടി­കൊ­ടു­ക്കു­ക­യാ­ണു് ഇ. വി. ശ്രീ­ധ­രൻ. സാ­ന്മാർ­ഗ്ഗി­ക­മൂ­ല്യ­ങ്ങൾ­ക്കു് ഊന്നൽ ന­ല്കി­ക്കൊ­ണ്ടു് വൈ­ദ­ഗ്ദ്ധ്യ­ത്തോ­ടെ ഒരു സ­റ്റ­യർ ര­ചി­ച്ചി­രി­ക്കു­ക­യാ­ണു് ഇ. വി.

ആണും പെ­ണ്ണും യ­ഥാ­ക്ര­മം കാ­മു­ക­നും കാ­മു­കി­യു­മാ­യി­രി­ക്കു­മ്പോൾ അതു് ച­ങ്ങ­മ്പു­ഴ­ക്ക­വി­ത­പോ­ലെ മ­നോ­ഹ­രം. അവർ വി­വാ­ഹി­ത­രാ­യാൽ അ­ടു­ത്ത ദിവസം തൊ­ട്ടു സർദാർ കെ. എം. പ­ണി­ക്ക­രു ടെ കാ­വ്യം­പോ­ലെ ഗ­ദ്യാ­ത്മ­കം—സാ­ഹി­ത്യ­വാ­ര­ഫ­ല­ക്കാ­രൻ.

വി­ഷ്ണു­നാ­രാ­യ­ണൻ ന­മ്പൂ­തി­രി
images/Fyodor_Dostoevsky.jpg
ദ­സ്തെ­യെ­ഫ്സ്കി

പൊ­ലി­സ് ഉ­ദ്യോ­ഗ­സ്ഥ­ന്മാ­രോ­ടു മാ­ത്രം കൂ­ട്ടു­കൂ­ടു­ന്ന ഒരു സ്നേ­ഹി­തൻ എ­നി­ക്കു­ണ്ടാ­യി­രു­ന്നു. പൊ­ലി­സ് ഇൻ­സ്പെ­ക്റ്റർ ജീ­പ്പിൽ പോ­കു­ക­യാ­യി­രി­ക്കും. വാഹനം കൈ­കാ­ണി­ച്ചു നി­റു­ത്തി അയാൾ ഇൻ­സ്പെ­ക്റ്റ­റു­ടെ കൈ­പി­ടി­ച്ചു കു­ലു­ക്കി­യി­ട്ടു നാ­ലു­പാ­ടും നോ­ക്കും മ­റ്റു­ള്ള­വർ അ­തു­ക­ണ്ടു് അ­സൂ­യ­പ്പെ­ട­ട്ടേ എന്നു വി­ചാ­രി­ച്ചു് ഇൻ­സ്പെ­ക്റ്റർ­ത­ന്നെ വേ­ണ­മെ­ന്നി­ല്ല. ട്രാ­ഫി­ക് കൺ­സ്റ്റ­ബിൾ ഗതാഗത നി­യ­ന്ത്ര­ണം ന­ട­ത്തി­ക്കൊ­ണ്ടി­രി­ക്കു­മ്പോൾ അയാൾ റോ­ഡി­ലൂ­ടെ പോയാൽ മതി. കൺ­സ്റ്റ­ബി­ളി­ന്റെ അ­ടു­ത്തു­ചെ­ന്നു് കു­ശ­ല­പ്ര­ശ്നം ന­ട­ത്തും. എ­ന്നി­ട്ടു് അ­ഭി­മാ­ന­ഭ­രി­ത­നാ­യി ചു­റ്റും നോ­ക്കും. “നി­ന­ക്കൊ­ക്കെ പൊ­ലി­സി­നെ പ­രി­ച­യ­മു­ണ്ടോ­ടാ? എ­നി­ക്കു­ണ്ടു്. കണ്ടോ?” എ­ന്നാ­വും ആ നോ­ട്ട­ത്തി­ന്റെ അർ­ത്ഥം. ഇ­ങ്ങ­നെ പൊ­ലി­സു­കാ­രോ­ടു സ­മ്പർ­ക്കം പു­ലർ­ത്തി­പ്പു­ലർ­ത്തി അയാൾ കാ­ണു­ന്ന­വ­രെ­യൊ­ക്കെ ക­ള്ള­ന്മാ­രാ­യും കൊ­ല­പാ­ത­കി­ക­ളാ­യും ദർ­ശി­ച്ചു. ഇനി സ­ങ്ക­ല്പം. ഡോ­ക്ടർ­മാ­രോ­ടു മാ­ത്രം­കൂ­ടി ന­ട­ക്കു. അ­ങ്ങ­നെ ന­ട­ക്കു­ന്ന­വൻ ലോ­ക­ത്തു­ള്ള എ­ല്ലാ­വ­രെ­യും രോ­ഗി­ക­ളാ­യി കാണും. യു­വ­തി­ക­ളാ­യ സു­ന്ദ­രി­ക­ളോ­ടു മാ­ത്രം സ­മ്പർ­ക്ക­മു­ള്ള­വ­നു ലോ­ക­മാ­കെ സു­ന്ദ­ര­മാ­ണെ­ന്നു തോ­ന്നും. എ­പ്പോ­ഴും വേണ്ട ആ സ­മ്പർ­ക്കം അ­ടു­ത്ത­ടു­ത്തു് ഇ­രു­ന്നു് ബ­സ്സി­ലോ വി­മാ­ന­ത്തി­ലോ സ­ഞ്ച­രി­ച്ചാൽ മതി. ലോകം സ്വർ­ഗ്ഗ­മാ­യി മാറും. ഈ സ്വർ­ഗ്ഗീ­യാ­നു­ഭൂ­തി­യെ അ­തി­സു­ന്ദ­ര­മാ­യി സ്ഫു­ടീ­ക­രി­ക്കു­ന്ന ഒരു ക­ഥ­യു­ണ്ടു് മാർ­കേ­സി­ന്റേ തായി.

ശ്രീ. വി­ഷ്ണു­നാ­രാ­യ­ണൻ ന­മ്പൂ­തി­രി മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പി­ലെ­ഴു­തി­യ “സ­ഹ­യാ­ത്രി­ക” എന്ന കാ­വ്യം നോ­ക്കു­ക. ക­വി­യാ­യ വി­ഷ്ണു­നാ­രാ­യ­ണൻ ന­മ്പൂ­തി­രി­ക്ക­ല്ല, കാ­വ്യ­ത്തി­ലെ ‘ന­രേ­റ്റർ’ക്കു് അ­ടു­ത്തി­രു­ന്ന യുവതി ന­ല്കി­യ അ­ന­വ­ദ്യാ­നു­ഭൂ­തി ഏ­തു­വി­ധ­ത്തി­ലു­ള്ള­താ­യി­രു­ന്നു­വെ­ന്നു ഗ്ര­ഹി­ക്കാൻ ക­ഴി­യും. അതിനു ക­ഴി­യു­ന്ന മ­ട്ടിൽ കവി തന്റെ വി­ചാ­ര­വി­കാ­ര­ങ്ങൾ­ക്കു ബഹി: പ്ര­കാ­ശ­നം ന­ല്കി­യി­ട്ടു­ണ്ടു്.

“തൊ­ട്ട­രി­കിൽ ശീ­ത­ള­ഗ­ന്ധം

മു­റ്റു­മി­ട­ത്തിൽ­നി­ന്നും

താ­മ­ര­വ­ള­യം­പോ­ലൊ­രു കൈ-

ത്താർ പൊ­ഴി­പൂ സാ­ഹാ­യ്യം.”

എ­ന്നും

“മാ­യു­ന്നൂ നീ അ­ലി­യും വെൺ

മേ­ഘം­പോ­ലെ, യകലെ!

മാ­യു­മ്പൊ­ഴു­തെ­ന്നാൽ, മേഘ

ക്കീ­റിൻ മ­ഞ്ജി­മ­പോ­ലെ.

മ­രു­വിൽ കു­ളിർ­മ­ഴ­പോ­ലെ, പെരു-

തഴലിൽ സ്നേ­ഹം­പോ­ലെ

നീ നി­ല­കൊ­ള്ളു­ന്നൂ നി­ന­വിൽ

ഭൂവിൻ പു­ണ്യം­പോ­ലെ.”

എ­ന്നു­മു­ള്ള വ­രി­ക­ളിൽ സൗ­ന്ദ­ര്യാ­തി­ശ­യ­മാ­ണു് അ­നു­വാ­ച­കൻ ദർ­ശി­ക്കു­ക.

ഈ സ്വർ­ല്ലോ­കാ­നു­ഭൂ­തി മാ­ത്ര­മ­ല്ല കാ­വ്യ­ത്തി­ന്റെ വിഷയം. ഭാ­ര­തീ­യ സം­സ്കാ­ര­ത്തെ­യും പാ­ശ്ചാ­ത്യ സം­സ്കാ­ര­ത്തെ­യും ധ്വ­ന്യാ­ത്മ­ക­മാ­യി ആ­വി­ഷ്ക­രി­ച്ചു് ആ­ദ്യ­ത്തേ­തി­ന്റെ ഉ­ത്കൃ­ഷ്ട­ത കവി സൂ­ചി­പ്പി­ക്കു­ന്നു. അ­ഗാ­ധ­ത­യി­ലേ­ക്കു ചെ­ല്ലു­മ്പോൾ പു­രു­ഷ­നും സ്ത്രീ­യും മാ­ത്ര­മേ­യു­ള്ളു. സം­സ്കാ­ര­ങ്ങ­ളു­ടെ വി­ഭി­ന്ന­ത­കൾ അ­പ്ര­ത്യ­ക്ഷ­ങ്ങ­ളാ­കു­ന്നു. അവിടെ സ്ത്രീ­ക്കു സ്നേ­ഹ­ത്തി­ന്റെ ആ­ദ്യ­ത്തെ അ­വ­സ്ഥ­യാ­യ ദയ കാ­ണി­ക്കാ­നാ­വും. പു­രു­ഷ­നു സ്നേ­ഹം പ്ര­ക­ടി­പ്പി­ക്കാ­നാ­വും. മ­നോ­ഹ­ര­മാ­യ കാ­വ്യ­മാ­ണി­തു്.

ത­ദ്ദേ­ശ­സം­ഭ­വ­ങ്ങൾ­ക്കും വ്യ­ക്തി­കൾ­ക്കും സാ­ഹി­ത്യ­ത്തി­ന്റെ ആ­കർ­ഷ­ക­മാ­യ രൂപം കൊ­ടു­ക്കാൻ ക­ഴി­യു­മോ? ക­ഴി­യു­മെ­ന്നു് ശ്രീ. എൻ. പ്ര­ഭാ­ക­രൻ ദേ­ശാ­ഭി­മാ­നി വാ­രി­ക­യി­ലെ­ഴു­തി­യ ‘കൗ­ജു­ത്താ­ത്ത’ എന്ന ചെ­റു­ക­ഥ­യി­ലൂ­ടെ തെ­ളി­യി­ക്കു­ന്നു. ആ ക­ഥാ­പാ­ത്രം വ്യ­ക്തി­ത്വ­മാർ­ന്നു നി­ല്ക്കു­ന്നു­ണ്ടു് ഇ­ക്ക­ഥ­യിൽ.

ന­ട­ക്കാ­ത്ത കാ­ര്യ­ങ്ങൾ

സാ­ഫ­ല്യ­ത്തി­ലെ­ത്താ­ത്ത ചില കാ­ര്യ­ങ്ങൾ­ക്കു വേ­ണ്ടി അ­ന­വ­ര­തം ശ്ര­മി­ക്കു­ന്നു ചിലർ. അവയിൽ ചിലതു മാ­ത്രം: വൃ­ദ്ധ­ജ­ന വി­ദ്യാ­ഭ്യാ­സം, സ­മ്പൂർ­ണ്ണ സാ­ക്ഷ­ര­ത, കൈ­ക്കൂ­ലി അ­വ­സാ­നി­പ്പി­ക്കൽ, സ്ത്രീ­സ­മ­ത്വ­വാ­ദ­ത്തി­ന്റെ സ­ഫ­ലീ­ഭ­വി­ക്കൽ, ബ­ന്തും ഹർ­ത്താ­ലും ഒ­ഴി­വാ­ക്കൽ, എല്ലാ ‘പ്ര­തി­ഭാ­സ’ങ്ങൾ­ക്കും ചേ­രു­ന്ന ഒ­റ്റ­സ്സി­ദ്ധാ­ന്തം (A Brief History of Time എ­ഴു­തി­യ ശാ­സ്ത്ര­ജ്ഞ­നെ മ­ന­സ്സിൽ­ക്ക­ണ്ട്), നൂ­റു­വ­യ­സ്സു ചെ­ന്ന­വൻ മ­രി­ച്ചാ­ലും രാ­ഷ്ട്രീ­യ നേ­താ­ക്ക­ന്മാർ­ക്കു­ണ്ടാ­കു­ന്ന ഞെ­ട്ട­ലും അ­ഗാ­ധ­ഖേ­ദ­വും; സ­മ്പൂർ­ണ്ണ­മാ­യ മ­ദ്യ­വർ­ജ്ജ­നം.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1995-08-27.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 9, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.