SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/winter_landscape_with_a_peasant.jpg
An extensive winter landscape with a peasant by a cottage, mountains beyond, a painting by Francesco Foschi (1710–1780).
ആ­ത്മ­ക­ഥ നാലാം ഭാഗം
കെ. എം. പ­ണി­ക്കർ

മു­ഖ­വു­ര

എന്റെ ആ­ത്മ­ക­ഥ­യു­ടെ ആ­ദ്യ­ഭാ­ഗ­ങ്ങൾ 1954-ൽ ആണു് പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യ­തു്. മൂ­ന്നു പ­തി­പ്പു് അ­ച്ച­ടി­ച്ചു­ക­ഴി­ഞ്ഞ­തിൽ­നി­ന്നു കേ­ര­ളീ­യർ­ക്കു് ആ പു­സ്ത­ക­ത്തിൽ എന്തോ സ്വ­ല്പം പ്രീ­തി തോ­ന്നി എന്നു വി­ചാ­രി­ക്കാം. ഇതാ, ഈ അ­വ­സാ­ന­ഭാ­ഗ­വും.

മുൻ­ഭാ­ഗ­ങ്ങ­ളിൽ­നി­ന്നു് അല്പം വ്യ­ത്യാ­സ­പ്പെ­ട്ട­താ­ണു് ഇതിലെ കാ­ര്യ­ങ്ങൾ.

ഇതിൽ ഉൾ­ക്കൊ­ള്ളു­ന്ന പത്തു വർ­ഷ­കാ­ല­ത്തിൽ എട്ടു വർ­ഷ­വും ഞാൻ വി­ദേ­ശ­ങ്ങ­ളി­ലാ­യി­രു­ന്നു താമസം. ജീ­വി­തം വി­ദേ­ശി­യ­രു­ടെ ഇടയിൽ ക­ഴി­ക്കേ­ണ്ടി­വ­ന്നു എ­ന്നു­മാ­ത്ര­മ­ല്ല, എന്റെ പ്ര­വൃ­ത്തി­കൾ മി­ക്ക­വാ­റും അ­വ­രെ­സ്സം­ബ­ന്ധി­ച്ചു­മാ­യി­രു­ന്നു. അ­തു­കൊ­ണ്ടു് ഈ ആ­ത്മ­ക­ഥ­യു­ടെ മുൻ­ഭാ­ഗ­ങ്ങ­ളി­ലു­ള്ള ര­സ­മ­ല്ല ഇ­തി­ലു­ള്ള­തു്. എ­ന്നാ­ലും കോ­മിൻ­ടാ­ങ്ങി­ന്റെ അ­സ്ത­മ­യം, ചൈ­നീ­സ് വി­പ്ല­വ­ത്തി­ന്റെ വിജയം, കൊ­റി­യൻ­യു­ദ്ധം, ഈ­ജി­പ്തി­ലെ വി­പ്ല­വം, ഡി­ഗോ­ളി­ന്റെ പു­നർ­ജ്ജ­ന്മം എന്നീ ലോ­ക­പ്ര­ധാ­ന­മാ­യ സം­ഗ­തി­ക­ളെ സ്പർ­ശി­ക്കു­ന്ന ഒരു കഥ എ­ങ്ങ­നെ ര­സ­ക­ര­മ­ല്ലെ­ന്നു പറയാം? ഇൻ­ഡ്യ­യി­ലെ സം­ഭ­വ­ങ്ങ­ളെ­പ്പ­റ്റി­യാ­ണെ­ങ്കിൽ പ്ര­വി­ശ്യാ­പു­നർ­ന്നിർ­മ്മാ­ണ­വും അ­തി­ന്റെ ഒരു വശമായ കേ­ര­ള­പ്പി­റ­വി­യും പ്ര­ധാ­ന­കാ­ര്യ­ങ്ങ­ളാ­ണ­ല്ലോ. ആ കാ­ര്യ­ങ്ങ­ളിൽ കേ­ര­ളി­യർ­ക്കു വി­ശേ­ഷി­ച്ചും താൽ­പ­ര്യ­മു­ണ്ടാ­യി­രി­ക്കു­മെ­ന്നാ­ണു് എന്റെ വി­ശ്വാ­സം.

1959 ഏ­പ്രിൽ­മാ­സ­ത്തിൽ സു­ഖ­ക്കേ­ടാ­യി ഞാൻ പാ­രീ­സ്സിൽ­നി­ന്നു പോ­രു­ന്ന­തോ­ടു­കൂ­ടി ഈ ആ­ത്മ­ക­ഥ അ­വ­സാ­നി­ക്കു­ന്നു. ഇ­നി­യു­ള്ള കാലം ജീ­വി­ത­സാ­യ­ന്ത­ന­മെ­ന്നേ ഞാൻ ഗ­ണി­ച്ചി­ട്ടു­ള്ളു. ആ വി­ശ്ര­മ­വേ­ള ആ­വും­പോ­ലെ ലോ­കോ­പ­കാ­ര­ത്തി­നാ­യി യ­ത്നി­ച്ചു്, ക­ഴി­ച്ചു­കൂ­ട്ട­ണ­മെ­ന്നാ­ണു് ആ­ഗ്ര­ഹം. കു­റെ­ക്കാ­ലം മുൻ­പു്, വാർ­ദ്ധ­ക്യ­മാ­യാൽ എ­ന്താ­ണു് ചെ­യ്യേ­ണ്ട­തു് എന്ന വി­ചാ­രം എന്റെ മ­ന­സ്സി­ലു­ദി­ച്ച­പ്പോൾ, അ­തേ­പ്പ­റ്റി ഞാൻ ഒരു ഗീ­ത­ക­മെ­ഴു­തി. അതു് എന്റെ ആ­ന്ത­ര­മാ­യ വാ­ഞ്ഛ­ക­ളു­ടെ പ്ര­തി­ഫ­ല­ന­മാ­യി­രു­ന്നു അതു താഴെ ചേർ­ക്കു­ന്നു.

ജീ­വി­ത­സാ­യാ­ഹ്നം

പുൽ­ത്ത­കി­ടി­യി­ലെ­ന്റെ മേൽ­മു­ണ്ടു വി­രി­ച്ചു ഞാൻ

സ്വ­സ്ഥ­നാ­യ് സാ­യാ­ഹ്ന­ത്തി­ല­ല്പ­വി­ശ്രാ­ന്തി­ക്കാ­യി

ചി­ത്ര­മാ­മു­ദ്യാ­ന­മി­ല്ലുൽ­കൃ­ഷ്ട­സു­മ­ങ്ങ­ളി

ല്ല­ത്ര പാഴ് നാ­ടൻ­ചെ­ടി­യൊ­ന്നു­ര­ണ്ട­ല്ലോ നി­ല്പൂ.

ക­യ്പ­വ­ല്ലി­കൾ ചാർ­ത്തി­ക്കാ­ണു­ന്ന വേലിച്ചുറ്റി-​

ന്ന­പ്പു­റ­ത്തു­ത്സാ­ഹ­ത്തിൽ­ക്കു­ട്ടി­കൾ ക്രീ­ഡി­ക്ക­യാം.

അ­ങ്ങി­ങ്ങു പെ­രും­വൃ­ക്ഷ­ക്കൊ­മ്പി­ന്മേ­ലി­രു­ന്നോ­രോ

സം­ഗീ­തം മ­ധ്യേ­മാർ­ഗ്ഗം പ­ക്ഷി­കൾ പൊ­ഴി­ക്ക­യാം.

നി­ല്ക്കാ­തെ ന­ട­ക്ക­ട്ടേ ലൗ­കി­ക­വ്യ­വ­ഹാ­രം;

ശൂ­ഷ്കാ­ന്തി കാ­ണി­ക്ക­ട്ടേ­യുൽ­കർ­ഷ­മി­ച്ഛി­ക്കു­ന്നോർ.

ജീ­വി­ത­ദീർ­ഗ്ഘ­യാ­ത്രാ­ക്ലാ­ന്ത­നാ­മെ­നി­ക്കി­ന്നു

കേ­വ­ല­മ­ല്പ­കാ­ല­വി­ശ്ര­മ­മ­ത്രേ വേ­ണ്ടൂ.

ഇ­പ്പു­ല്ലി­ലി­വി­ടെ­ന്റെ കാ­ലു­കൾ നി­വൃ­ത്തി ഞാ-

ന­ല്പ­മൊ­ന്ന­ല­സ­നാ­യ് വി­ശ്ര­മം പൂ­ണ്ടി­ട­ട്ടേ!

എ­ഴു­പ­തിൽ കാ­ലെ­ടു­ത്തു­വെ­യ്ക്കു­ന്ന എന്റെ കാ­മ­ന­ക­ളെ ഇതിൽ ഞാൻ പൂർ­ണ്ണ­മാ­യി പ്ര­തി­പാ­ദി­ച്ചി­ട്ടു­ണ്ടെ­ന്നു തോ­ന്നു­ന്നു.

ഒ­ന്നാ­മ­ധ്യാ­യം
images/Jnehru.jpg
നെ­ഹ്റു

ചൈ­നാ­യി­ലെ ഇൻ­ഡ്യൻ­സ്ഥാ­ന­പ­തി­യാ­യി നി­യ­മി­ത­നാ­യ­പ്പോൾ ബി­ക്കാ­നേർ പ്ര­ധാ­ന­മ­ന്ത്രി­പ­ദ­ത്തിൽ­നി­ന്നു രാ­ജി­വെ­യ്ക്കു­ന്ന ഘ­ട്ടം­വ­രെ­യാ­ണ­ല്ലോ മു­മ്പേ പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യ എന്റെ ആ­ത്മ­ക­ഥ­യിൽ പ്ര­സ്താ­വി­ച്ചി­ട്ടു­ള്ള­തു്. പി­ന്നീ­ടു­ള്ള ജീ­വി­ത­ഭാ­ഗം പുതിയ ഒ­ര­ധ്യാ­യ­മെ­ന്നു­ത­ന്നെ പറയാം. പ­രി­ത­സ്ഥി­തി­ക­ളെ­ല്ലാം തന്നെ വ്യ­ത്യാ­സ­പ്പെ­ട്ട­താ­ണു്. മി­ക്ക­വാ­റും ഇൻ­ഡ്യ­യിൽ­നി­ന്നു പു­റ­ത്താ­യി­രു­ന്നു താമസം. കൂ­ട്ടു­കെ­ട്ടും സ­ഹ­വാ­സ­വു­മെ­ല്ലാം തന്നെ വി­ദേ­ശി­ക­ളോ­ടാ­യി­രു­ന്നു. ഇൻ­ഡ്യ­യി­ലെ രാ­ജ്യ­കാ­ര്യ­ങ്ങ­ളു­മാ­യി ചെ­റു­പ്പം­മു­തൽ നേ­രി­ട്ടു പ­രി­ച­യി­ച്ചു­പോ­ന്ന എ­നി­ക്കു് ഇ­താ­ദ്യം അ­സു­ഖ­ക­ര­മാ­യി തോ­ന്നാ­തി­രു­ന്നി­ല്ലെ­ങ്കി­ലും അ­ന്താ­രാ­ഷ്ട്രീ­യ­കാ­ര്യ­ങ്ങ­ളിൽ യൂ­റോ­പ്പിൽ താ­മ­സി­ച്ചി­രു­ന്ന കാ­ല­ത്തും പി­ന്നീ­ട്ടും ഉ­ത്സാ­ഹി­ച്ചു­കൊ­ണ്ടി­രു­ന്ന­തി­നാൽ ഈ മാ­റ്റ­ത്തിൽ വ­ലു­താ­യ വൈ­ഷ­മ്യ­മൊ­ന്നും ഞാൻ അ­നു­ഭ­വി­ച്ചി­ല്ല. ‘തെ­ക്കു കി­ഴ­ക്ക­നേ­ഷ്യ­യു­ടെ ഭാവി’ (TheFuture of South-​East Asia) എ­ന്നും ‘ഇ­ന്ത്യ­യും ഇ­ന്ത്യൻ­മ­ഹാ­സ­മു­ദ്ര­വും’ (India and the Indian Ocean) എ­ന്നും വി­ദേ­ശ­ന­യ­ത്തെ ബാ­ധി­ക്കു­ന്ന രണ്ടു പു­സ്ത­ക­ങ്ങൾ ഇതിനു മു­മ്പു­ത­ന്നെ ഞാൻ എ­ഴു­തി­യി­രു­ന്ന­തു് എ­നി­ക്കീ വി­ഷ­യ­ത്തി­ലു­ള്ള അ­ഭി­രു­ചി­യെ സ്പ­ഷ്ട­മാ­ക്കു­ന്ന­വ­യാ­ണു്. ഈ പു­സ്ത­ക­ങ്ങ­ളെ ശ്ലാ­ഘി­ച്ചു നെ­ഹ്റു പ­ല­രോ­ടും സം­സാ­രി­ച്ചി­ട്ടു­ണ്ടു­താ­നും. ഇ­ങ്ങ­നെ­യെ­ല്ലാ­മാ­ണെ­ങ്കി­ലും ശ്രീ­മ­തി വി­ജ­യ­ല­ക്ഷ്മി യുടെ മോ­സ്കോ­യി­ലേ­യ്ക്കു­ള്ള നി­യ­മ­നം ക­ഴി­ഞ്ഞു് ആ­ദ്യ­ത്തെ അ­നു­ദ്യോ­ഗ­സ്ഥ അം­ബാ­സ­ഡ­റാ­യി എന്നെ തി­ര­ഞ്ഞെ­ടു­ക്കാൻ അ­ദ്ദേ­ഹ­ത്തെ പ്രേ­രി­പ്പി­ച്ച­തെ­ന്താ­ണെ­ന്നു് എ­നി­ക്കു സൂ­ക്ഷ്മ­മാ­യി ഇ­ന്നും അ­റി­ഞ്ഞു­കൂ­ടാ അം­ബാ­സ­ഡർ­മാർ മു­ത­ലാ­യ­വ­രു­ടെ പ്ര­ധാ­ന­മാ­യ ജോ­ലി­ക്കു യോ­ഗ്യ­ത­യു­ള്ള­വ­രെ­ന്നു് അ­ദ്ദേ­ഹ­ത്തി­ന്നു സ­മ്മ­തം തോ­ന്നി­യി­ട്ടു­ള്ള­വ­രു­ടെ ഒരു ലി­സ്റ്റ് കാ­ലേ­കൂ­ട്ടി ത­യ്യാ­റാ­ക്കി­യി­ട്ടു­ണ്ടു് എന്നു ഞാ­ന­റി­ഞ്ഞി­രു­ന്നു. അതിൽ എന്റെ പേരും ഉൾ­പ്പെ­ടു­ത്തി­യി­രു­ന്ന­താ­യി സ­രോ­ജി­നി­നാ­യി­ഡു വ­ഴി­യാ­ണു് ഞാ­ന­റി­ഞ്ഞ­തു് ആ മ­ഹ­തി­യാ­യി­രി­ക്ക­ണം നാ­മ­നിർ­ദ്ദേ­ശം ചെ­യ്ത­തെ­ന്നു ഞാൻ വി­ശ്വ­സി­ക്കു­ന്നു.

images/Sarojini_Naidu.jpg
സ­രോ­ജി­നി­നാ­യി­ഡു

ബി­ക്കാ­നേ­റിൽ­നി­ന്നു 1948-ൽ ഏ­പ്രിൽ പ­തി­മൂ­ന്നാം തീ­യ്യ­തി വൈ­ശാ­ഖ­ദി­വ­സ­മാ­ണു് ഞാൻ പി­രി­ഞ്ഞു­പോ­ന്ന­തു്. അ­ന്നു­ത­ന്നെ എന്നെ അം­ബാ­സ­ഡ­റാ­യി നി­യ­മി­ച്ചു­ള്ള ഉ­ത്ത­ര­വും പു­റ­ത്തു­വ­ന്നു. പുതിയ ജോ­ലി­യു­ടെ സ്ഥി­തി­ഗ­തി­ക­ളും ഗ­വ­ണ്മെ­ണ്ടി­ന്റെ ഈ കാ­ര്യ­ത്തി­ലു­ള്ള നയവും മ­ന­സ്സി­ലാ­ക്കു­ന്ന­തി­നാ­യി ഒരു മൂ­ന്നാ­ഴ്ച­യോ­ളം ദെ­ല്ലി­യിൽ താ­മ­സി­ച്ചി­ട്ടു ഞാൻ കു­ടും­ബ­സ­മേ­തം ചൈ­ന­യി­ലേ­യ്ക്കു പു­റ­പ്പെ­ട്ടു. അന്നു ബംഗാൾ ഗ­വർ­ണ്ണർ സി. രാ­ജ­ഗോ­പാ­ലാ­ചാ­രി യാ­യി­രു­ന്നു. ഒ­ന്നി­ച്ചു രണ്ടു ദിവസം ക­ല്ക്ക­ട്ടാ­യിൽ താ­മ­സി­ച്ചി­ട്ടു് പോ­ക­ണ­മെ­ന്നു് അ­ദ്ദേ­ഹം ക്ഷ­ണി­ച്ചി­രു­ന്ന­ത­നു­സ­രി­ച്ചു ഞങ്ങൾ വ­ഴി­ക്ക­വി­ടെ ഇ­റ­ങ്ങി.

ക­ല്ക്ക­ട്ട­രാ­ജ­ഭ­വ­നം നൂറു വർ­ഷ­ത്തി­ല­ധി­കം കാലം വൈ­സ്രാ­യി­കൾ താ­മ­സി­ച്ച ഒരു കൊ­ട്ടാ­ര­മാ­ണു് ഇം­ഗ്ല­ണ്ടി­ലെ മ­ഹാ­പ്രാ­സാ­ദ­ങ്ങ­ളു­ടെ മാ­തൃ­ക­യിൽ മാർ­ക്യു­സ്സ് വെ­ല്ല­സ്ലി പ­ണി­യി­ച്ച ആ കെ­ട്ടി­ടം ബ്രീ­ട്ടി­ഷ് സാ­മ്രാ­ജ്യ­ശ­ക്തി­യു­ടെ ഒരു പ്ര­തീ­ക­മാ­ണെ­ന്നു­ത­ന്നെ പറയാം. രാ­ജ­ഗോ­പാ­ലാ­ചാ­രി­യു­ടെ കൂടെ വി­ധ­വ­യാ­യ ഒരു മകൾ മാ­ത്ര­മേ ഈ വലിയ കൊ­ട്ടാ­ര­ത്തിൽ താ­മ­സി­ച്ചി­രു­ന്നു­ള്ളു. അ­നേ­ക­ശ­തം ശി­പാ­യി­മാ­രും ഭൃ­ത്യ­രും കാ­വ­ല്ക്കാ­രു­മെ­ല്ലാ­മു­ണ്ടാ­യി­രു­ന്ന ഈ സ്ഥ­ല­ത്തു്, ഖ­ദർ­വ­സ്ത്രം ധ­രി­ച്ച ഒരു വൃ­ദ്ധ­ബ്രാ­ഹ്മ­ണ­നും അ­ദ്ദേ­ഹ­ത്തി­ന്റെ വി­ധ­വ­യാ­യ പു­ത്രി­യും താ­മ­സി­ച്ചി­രു­ന്ന­തിൽ നി­ന്നൂ­ഹി­ക്കാം ഇൻ­ഡ്യ­യി­ലു­ണ്ടാ­യ പ­രി­വർ­ത്ത­ന­ത്തി­ന്റെ പ്രാ­ധാ­ന്യം.

images/C_Rajagopalachari.jpg
സി. രാ­ജ­ഗോ­പാ­ലാ­ചാ­രി

രാ­ജ­ഭ­വ­ന­ത്തി­ലെ ഊണു് സ്വ­ദേ­ശി­മ­ട്ടാ­യി­രു­ന്നു എന്നു പ­റ­ഞ്ഞാൽ പോരാ. സാ­മ്പാ­റും തൈ­രു­മു­പ്പി­ലി­ട്ട­തും പ്ര­ധാ­നാം­ഗ­ങ്ങ­ളാ­യ ത­മി­ഴു­ബ്രാ­ഹ്മ­ണ­രു­ടെ ഭ­ക്ഷ­ണ­മാ­യി­രു­ന്നു പഴയ വൈ­സ്രാ­യി­മാ­രു­ടെ മേ­ശ­പ്പു­റ­ത്തു വി­ള­മ്പി­യി­രു­ന്ന­തു്. വലിയ വേ­ഷ­ധാ­ടി­യും പ­ട്ട­യും മു­ദ്ര­യും ത­ല­പ്പാ­വു­മെ­ല്ലാം അ­ണി­ഞ്ഞ ഭൃ­ത്യർ പ­ട്ടാ­ള­മു­റ­യ­നു­സ­രി­ച്ചാ­ണു് വി­ള­മ്പി­യി­രു­ന്ന­തു്. പഴയ ച­ട­ങ്ങു­ക­ളൊ­ന്നും മാ­റ്റി­യി­ട്ടി­ല്ല. ഭ­ക്ഷ­ണം മാ­ത്രം മ­ദി­രാ­ശി­യി­ലെ മാ­തി­രി ഇ­തെ­ന്നെ അ­ല്പ­മൊ­ന്നാ­ശ്ച­ര്യ­പ്പെ­ടു­ത്താ­തി­രു­ന്നി­ല്ല. ക­ല്ക്ക­ട്ട, ബോംബെ—ഈ രണ്ടു രാ­ജ­ഭ­വ­ന­ങ്ങ­ളിൽ അനവധി വി­ദേ­ശി­ക­ളെ പ്ര­ശ­സ്താ­തി­ഥി­ക­ളാ­യി ഗ­വ­ണ്മെ­ന്റ് സ്വീ­കാ­രി­ക്കാ­റു­ണ്ടു്. അവരെ സാ­മ്പാ­റു­കൊ­ണ്ടും ര­സം­കൊ­ണ്ടും സൽ­ക്ക­രി­ക്കാ­നാ­ണോ തീർ­ച്ച­യാ­ക്കി­യി­രി­ക്കു­ന്ന­തു് എന്നു ഞാൻ ശ­ങ്കി­ച്ചു. എ­ങ്ങ­നെ­യാ­യാ­ലും രാ­ജ­ഗോ­പാ­ലാ­ച­രി തന്റെ ഗ­വർ­ണ്ണ­രു­ദ്യോ­ഗം ത­ന്റേ­ട­ത്തോ­ടും തന്റെ സ്ഥാ­ന­ത്തി­ന്നു­ചേർ­ന്ന ഗൗ­ര­വ­ത്തോ­ടും കൂ­ടി­യാ­ണു് ഭ­രി­ച്ചു­വ­രു­ന്ന­തെ­ന്നു കാ­ണാ­മാ­യി­രു­ന്നു.

ഞങ്ങൾ രാ­ത്രി­സ­മ­യ­ത്താ­ണു് ക­ല്ക­ട്ടാ­യിൽ­നി­ന്നു ഷാങ് ഹാ­യി­ലേ­യ്ക്കു വി­മാ­നം ക­യ­റി­യ­തു്. ഏ­തെ­ല്ലാം­വി­ധ­ത്തി­ലു­ള്ള വി­കാ­ര­ങ്ങ­ളോ­ടു­കൂ­ടി­യാ­ണു്. ആ അ­മേ­രി­ക്കൻ­വി­മാ­ന­ത്തിൽ കാ­ലു­വെ­ച്ച­തെ­ന്നു് ഇന്നു വർ­ണ്ണി­ക്കു­വാൻ എ­ളു­പ്പ­മ­ല്ല. വളരെ ശ­ത­വർ­ഷ­ങ്ങ­ളാ­യി പ­രാ­ധീ­ന­ത­യിൽ ക­ഴി­ഞ്ഞു­വ­ന്ന ഭാരതം സ്വ­ത­ന്ത്ര­മാ­യ­ശേ­ഷം അ­തി­ന്റെ സ്ഥാ­ന­പ­തി­യാ­യി പോ­കു­ന്ന­തു് അ­ഭി­മാ­ന­ക­ര­മാ­യ ഒരു കാ­ര്യ­മാ­ണ­ല്ലോ. ലണ്ടൻ, മോ­സ്കോ, വാ­ഷി­ങ്ടൺ, പാ­രീ­സ് ഈ സ്ഥാ­ന­ങ്ങ­ളി­ലെ എം­ബ­സി­കൾ­ക്കു് ആ രാ­ജ്യ­ങ്ങ­ളു­ടെ ശ­ക്തി­യും സ്ഥി­തി­യു­മ­നു­സ­രി­ച്ചു പ്രാ­ധാ­ന്യം കൂ­ടു­മാ­യി­രു­ന്നെ­ങ്കി­ലും ചൈ­ന­യും ഇൻ­ഡ്യ­യു­മാ­യു­ള്ള പു­രാ­ത­ന­ബ­ന്ധ­ത്തെ­യും ചീ­ന­സം­സ്കാ­ര­ത്തി­ന്റെ പാ­ര­മ്പ­ര്യ­ത്തെ­യും മറ്റു കാ­ര്യ­ങ്ങ­ളെ­യും പ­രി­ഗ­ണി­ക്കു­മ്പോൾ നാ­ങ്കി­ങ്ങി­ലേ­യ്ക്കു­ള്ള നി­യ­മ­ന­വും ഒ­ട്ടും താ­ഴെ­യാ­യി­ട്ടു ഗ­ണി­ക്കാ­വു­ന്ന­ത­ല്ല. എ­ന്നു­മാ­ത്ര­മ­ല്ല, ഭാ­വി­യെ­പ്പ­റ്റി ചി­ന്തി­ക്കു­മ്പോൾ ചൈ­ന­യു­മാ­യു­ള്ള ബ­ന്ധ­ത്തിൽ നി­ന്നു­ണ്ടാ­കാ­വു­ന്ന ഫ­ല­ങ്ങൾ­ക്കു പ്രാ­ധാ­ന്യം കൂ­ടു­മെ­ന്നും ഊ­ഹി­ക്കാം. ഇ­ങ്ങ­നെ ച­രി­ത്ര­പ­ര­മാ­യി പ്ര­ത്യേ­ക­ഗ­ണ­ന അർ­ഹി­ക്കു­ന്ന ഒരു സ്ഥാ­ന­ത്തേ­യ്ക്കു നി­യ­മി­ത­നാ­യ­തി­ലു­ള്ള അ­ഭി­മാ­ന­ത്തോ­ടു ചേർ­ന്നു ഞാ­നി­ട­പെ­ടു­ന്ന സം­ഗ­തി­ക­ളു­ടെ ഗൗ­ര­വ­വും ചൈ­ന­യിൽ അ­ക്കാ­ല­ത്തു­ത­ന്നെ പൊ­ന്തി­വ­ന്നി­രു­ന്ന ഘോ­ര­വി­പ്ല­വ­ത്തി­ന്റെ സ്വ­രൂ­പ­വും അതു് എ­ങ്ങ­നെ ഭാ­ര­ത­ത്തെ ബാ­ധി­ക്കു­മെ­ന്നു­ള്ള ചി­ന്ത­യും എന്നെ വ്യാ­കു­ല­പ്പെ­ടു­ത്താ­തി­രു­ന്നി­ല്ല. ഏ­താ­യാ­ലും ലോ­ക­ത്തി­ലെ ഏ­റ്റ­വും ജ­ന­പു­ഷ്ട­മാ­യ രണ്ടു രാ­ഷ്ട്ര­ങ്ങൾ ത­മ്മി­ലും ലോ­ക­ത്തിൽ ഏ­റ്റ­വും പു­രാ­ത­ന­മാ­യ രണ്ടു സം­സ്കാ­ര­ങ്ങൾ ത­മ്മി­ലും ബന്ധം വ­ളർ­ത്താൻ എ­നി­ക്ക­വ­സ­രം ല­ഭി­ച്ച­തിൽ ഞാൻ സ­ന്തോ­ഷി­ക്ക­യാ­ണു്. പി­റ്റേ­ദി­വ­സം രാ­വി­ലെ പ­തി­നൊ­ന്നു­മ­ണി­യോ­ടു­കൂ­ടി ഷാ­ങ്ഹാ­യി­ലെ­ത്തി. ചൈ­നീ­സ് ഗ­വ­ണ്മെ­ന്റി­ന്റെ ആൾ­ക്കാർ­ക്കു പുറമേ അവിടെ ന­മ്മു­ടെ പ്രാ­തി­നി­ധ്യം വ­ഹി­ച്ചി­രു­ന്ന കോൺസൽ ജ­ന­റാ­ളി­ന്റെ നേ­തൃ­ത്വ­ത്തിൽ വ­ലി­യൊ­രു സംഘം ഇ­ന്ത്യ­ക്കാ­രും ഞ­ങ്ങ­ളെ സ്വീ­ക­രി­ക്കു­ന്ന­തി­നു വി­മാ­ന­ത്താ­വ­ള­ത്തിൽ വ­ന്നി­ട്ടു­ണ്ടാ­യി­രു­ന്നു. അ­വ­രു­ടെ സ്നേ­ഹ­പൂർ­വ്വ­മാ­യ ഉ­പ­ചാ­ര­ങ്ങൾ­ക്കു­ശേ­ഷം ഞ­ങ്ങൾ­ക്കു താ­മ­സി­ക്കാ­നേർ­പ്പാ­ടു­ചെ­യ്തി­രു­ന്ന കാ­ത്തേ­ഹോ­ട്ട­ലി­ലേ­യ്ക്കു പോയി. ആ ഹോ­ട്ട­ലിൽ ഒരു കാ­ര്യ­മാ­ണു് അ­തി­വി­ശേ­ഷ­മാ­യി തോ­ന്നി­യ­തു്: വി­ദേ­ശീ­യ­ര­ല്ലാ­തെ ചൈ­ന­ക്കാ­രാ­രു­മ­വി­ടെ താ­മ­സി­ച്ചി­രു­ന്നി­ല്ല. ചൈ­ന­യി­ലാ­ണു് ആ ഹോ­ട്ടൽ സ്ഥി­തി­ചെ­യ്യു­ന്ന­തെ­ങ്കി­ലും അതൊരു യൂ­റോ­പ്യൻ സ്ഥാ­പ­ന­മാ­യി­രു­ന്നു എന്നു പറയാം.

ഷാ­ങ്ഹാ­യു­ടെ കഥയും ഏ­താ­ണ്ടി­തു­പോ­ലെ­യാ­യി­രു­ന്നു. ഞാൻ ചെ­ല്ലു­ന്ന­തി­നു് ഒരു രണ്ടു വർഷം മുൻ­പു­വ­രെ ചൈ­നാ­ഗ­വ­ണ്മ­ന്റു­മാ­യി ഷാ­ങ്ഹാ­യ്ക്കു വ­ലു­താ­യ ബ­ന്ധ­മൊ­ന്നു­മു­ണ്ടാ­യി­രു­ന്നി­ല്ല. ചൈ­നാ­യി­ലെ ഏ­റ്റ­വും പ്ര­ധാ­ന­മാ­യ തു­റ­മു­ഖ­വും വാ­ണി­ജ്യ­കേ­ന്ദ്ര­വു­മാ­യി­രു­ന്നെ­ങ്കി­ലും അ­തി­ന്റെ അ­ഭി­വൃ­ദ്ധി തു­ട­ങ്ങി­യി­ട്ടു നൂ­റു­വർ­ഷം മാ­ത്ര­മേ ആ­യി­ട്ടു­ള്ളു. അ­ക്കാ­ല­മെ­ല്ലാം­ത­ന്നെ (ര­ണ്ടാ­മ­ത്തെ മ­ഹാ­യു­ദ്ധം തീ­രു­ന്ന­തു­വ­രെ) അതു യൂ­റോ­പ്യ­ന്മാ­രു­ടെ അ­ധി­കാ­ര­ത്തി­ലാ­യി­രു­ന്നു­താ­നും. രാ­ജ്യാ­ധി­കാ­രം­ത­ന്നെ യൂ­റോ­പ്യൻ­ഗ­വ­ണ്മ­ന്റു­ക­ളു­ടെ കീ­ഴി­ലാ­യി­രു­ന്നു. അ­വ­രിൽ­നി­ന്നു ജ­പ്പാൻ പി­ടി­ച്ച­ട­ക്ക­യും ജ­പ്പാൻ­കാർ തോ­റ്റ­പ്പോൾ അതു ചൈ­ന­യ്ക്കു വീ­ണ്ടു­കി­ട്ടു­ക­യു­മാ­ണു­ണ്ടാ­യ­തു്. 1948-ൽ ചീ­ന­ഗ­വ­ണ്മ­ന്റി­ന്റെ അ­ധീ­ന­ത്തിൽ­ത്ത­ന്നെ­യാ­ണെ­ങ്കി­ലും ഒരു യൂ­റോ­പ്യൻ­പ­ട്ട­ണ­മെ­ന്നു­ത­ന്നെ­യാ­ണു് ഷാ­ങ്ഹാ­യ് അ­ഭി­മാ­നി­ച്ചി­രു­ന്ന­തു്. വലിയ ക­ച്ചോ­ട­ങ്ങ­ളും ക­മ്പി­നി­ക­ളു­മെ­ല്ലാം അ­പ്പോ­ഴും യൂ­റോ­പ്യ­രു­ടെ കൈ­വ­ശ­മാ­യി­രു­ന്നു. അ­ക്കാ­ല­ത്തു കു­റ­യാ­തെ ഒരു ല­ക്ഷം­യൂ­റോ­പ്യൻ അവിടെ സ്ഥി­ര­വാ­സ­മാ­യു­ണ്ടാ­യി­രു­ന്നു­താ­നും. ന­ദീ­മു­ഖ­ത്തു­ള്ള “ബൺഡൂ” മാ­ത്രം ക­ണ്ടാൽ മതി, ഷാ­ങ്ഹാ­യ് യൂ­റോ­പ്പി­ലെ വ­ലി­യൊ­രു ന­ഗ­രി­യാ­ണെ­ന്നു­ത­ന്നെ വി­ചാ­രി­ക്കും സ്വ­ല്പം അ­ക­ത്തേ­യ്ക്കു ക­യ­റി­യാൽ സാ­ക്ഷാൽ ചൈ­ന­യാ­യും.

ഷാ­ങ്ഹാ­യ്പോ­ലെ ആൾ­ത്തി­ര­ക്കു­ള്ള ഒരു നഗരം ഞാൻ ക­ണ്ടി­ട്ടി­ല്ല ലണ്ടൻ, ന്യൂ­യാർ­ക്കു് മു­ത­ലാ­യ മ­ഹാ­ന­ഗ­ര­ങ്ങൾ ക­ണ്ടി­ട്ടു­ള്ള­വർ­ക്കും ഇതു് ആ­ശ്ച­ര്യ­ക­ര­മാ­യി തോ­ന്നും. ഒരു ന­ദീ­പ്ര­വാ­ഹ­മെ­ന്ന­പോ­ലെ അ­പ്ര­തി­രോ­ധ്യ­മാ­യും അ­വ­സാ­ന­മി­ല്ലാ­തേ­യു­മാ­ണു് വാ­ഹ­ന­ങ്ങൾ റോ­ഡു­ക­ളിൽ പോ­യ്ക്കൊ­ണ്ടി­രി­ക്കു­ന്ന­തു്. സ­ന്ധ്യ­യാ­യാൽ ഷാ­ങ്ഹാ­യി­ലെ തെ­രു­വു­കൾ പല നി­റ­ത്തി­ലു­ള്ള നി­യോൺ­വൈ­ദ്യു­ത­ദീ­പ­ങ്ങൾ കൊ­ണ്ടു പ്ര­ശോ­ഭി­ക്കു­ന്നു. ന്യൂ­യാർ­ക്കി­ലെ ബ്രാ­ഡ്വേ ഒ­ഴി­ച്ചാൽ ഇത്ര വളരെ വി­ചി­ത്ര­ദീ­പ­ങ്ങൾ കൊ­ണ്ട­ലം­കൃ­ത­മാ­യ സ്ഥലം വേ­റെ­യി­ല്ലെ­ന്നു പറയാം. ഷാ­പ്പു­ക­ളു­ടെ മുൻ­പിൽ, അ­വ­യി­ലു­ള്ള സാ­മാ­ന­ങ്ങ­ളു­ടെ ഗു­ണ­ങ്ങ­ളെ പ­ല­നി­റ­ത്തിൽ വൈ­ദ്യു­ത­ദീ­പ­ങ്ങൾ­കൊ­ണ്ടെ­ഴു­തി­യ പ­ര­സ്യ­ങ്ങ­ളാ­ണു് ഉ­ദ്ഘോ­ഷ­ണം ചെ­യ്തി­രു­ന്ന­തു്.

അ­ക്കാ­ല­ത്തു ലണ്ടൺ മു­ത­ലാ­യ സ്ഥ­ല­ങ്ങ­ളിൽ­പോ­ലും സാ­ധ­ന­ങ്ങൾ­ക്കു ക്ഷാ­മ­മു­ണ്ടാ­യി­രു­ന്നു­വെ­ങ്കി­ലും ഷാ­ങ്ഹാ­യി­ലെ ഷാ­പ്പു­ക­ളിൽ എ­ല്ലാ­വി­ധ­സാ­മാ­ന­ങ്ങ­ളും നി­റ­ഞ്ഞു ക­ണ്ടി­രു­ന്നു. ഒ­ന്നി­നും ഒരു കുറവു ക­ണ്ടി­ല്ല. മറ്റു സ്ഥ­ല­ങ്ങ­ളി­ലെ സാ­ധ­ന­ക്ഷാ­മം വി­ചാ­രി­ച്ചു ഇ­പ്ര­കാ­രം അ­സാ­ധാ­ര­ണ­മാ­യ ഒരു സുലഭത കണ്ടു ഞാൻ ആ­ശ്ച­ര്യ­പ്പെ­ട്ടു­പോ­യി. ചൈ­ന­യിൽ പ­ട്ടു­വ­സ്ത്ര­ങ്ങൾ ധാ­രാ­ളം കി­ട്ടു­മെ­ന്നു എ­നി­ക്ക­റി­യാ­മാ­യി­രു­ന്നു. എ­ന്നാൽ മറ്റു തു­ണി­ത്ത­ര­ങ്ങ­ളും ഭ­ക്ഷ­ണ­സാ­ധ­ന­ങ്ങ­ളും വി­ല­കൊ­ടു­ത്താൽ വേ­ണ്ടി­ട­ത്തോ­ളം ഒരു ത­ട­സ്സ­വും കൂ­ടാ­തെ കി­ട്ടു­മെ­ന്നു് ഇം­ഗ്ല­ണ്ടി­ലെ റേ­ഷൺ­കാർ­ഡു­ക­ളും ഇൻ­ഡ്യ­യി­ലെ ഇ­റ­ക്കു­മ­തി നി­രോ­ധ­ന­ങ്ങ­ളും പ­രി­ച­യി­ച്ച­റി­ഞ്ഞി­ട്ടു­ള്ള എ­നി­ക്കു വി­ശ്വ­സി­ക്കാൻ ക­ഴി­ഞ്ഞി­ല്ല. പ­ണ­മു­ള്ള­വർ­ക്കു ഷാ­ങ്ഹാ­യിൽ യാ­തൊ­ന്നി­നും ദുർ­ഭി­ക്ഷ­ണ­മു­ണ്ടാ­യി­രു­ന്നി­ല്ല. പക്ഷേ, പ­ണ­ത്തി­ന്റെ കാ­ര്യ­മാ­ണു് വി­ചി­ത്ര­മാ­യി­ട്ടു­ള്ള­തു്.

നാ­ണ­യ­പ്പെ­രു­പ്പ­ത്തി­ന്റെ വൈ­ഷ­മ്യം ചൈ­ന­യി­ലെ­ന്ന­തു­പോ­ലെ ഒ­രി­ട­ത്തു് ഒരു കാ­ല­ത്തു­മു­ണ്ടാ­യി­ട്ടി­ല്ല. ഞാൻ ഒരു രണ്ടു മ­ണി­ക്കൂ­റി­ന­കം അഞ്ചു കോടി ചൈ­നീ­സ്ഡാ­ളർ ചെ­ല­വാ­ക്കി­യ­തു് എ­നി­ക്കു­ത­ന്നെ വി­ശ്വ­സി­ക്കാൻ വ­യ്യാ­ത്ത ഒരു സം­ഗ­തി­യാ­ണു്. ഈ അഞ്ചു കോടി ചൈ­നീ­സ്ഡാ­ള­റി­നു വില ക­ഷ്ടി­ച്ചു നാ­നൂ­റ്റ­മ്പ­തു രൂ­പ­യാ­യി­രു­ന്നു. ഒരു പ്ര­തി­ദി­ന­പ­ത്ര­ത്തി­നു 35000 ഡാളർ വില! നോ­ട്ടു­കൾ നി­റ­ച്ച ചാ­ക്കും കൊ­ണ്ടു­ചൈ­നാ­ക്കാർ സാ­മാ­ന­ങ്ങൾ വാ­ങ്ങാ­നി­റ­ങ്ങു­ന്ന കാഴ്ച കാ­ണേ­ണ്ട­തു­ത­ന്നെ­യാ­ണു്. പ­ട്ട­ണ­ങ്ങ­ളിൽ സാ­മാ­ന­ങ്ങ­ളു­ടെ വില അ­മേ­രി­ക്കൻ നാ­ണ­യ­മ­നു­സ­രി­ച്ചാ­ക­യാൽ ദി­വ­സം­തോ­റും മാ­റു­ന്ന നാ­ണ­യ­നി­ര­ക്ക­നു­സ­രി­ച്ചു സാ­മാ­ന­ങ്ങ­ളു­ടെ വി­ല­യും ഉ­യർ­ന്നു­കൊ­ണ്ടും താ­ഴ്‌­ന്നു­കൊ­ണ്ടു­മി­രി­ക്കും. ഇ­ങ്ങ­നെ ഒ­ര­നു­ഭ­വം എ­നി­ക്കു­മു­ണ്ടാ­യി: ഒ­ന്നാം­ത­രം ജ്യാർ­ജി­യ­റ്റു­തു­ണി­ക്കു രാ­വി­ലെ വില വാ­റ­യ്ക്കു ആ­റു­ല­ക്ഷം രൂ­പ­യാ­യി­രു­ന്നു. ഞാ­നാ­വ­ശ്യ­പ്പെ­ട്ട­ത­നു­സ­രി­ച്ചു് ഒരു ക­ത്തു് എ­നി­ക്കു കാ­ണു­വാ­നാ­യി ക­ച്ചോ­ട­ക്കാ­രൻ ഹോ­ട്ട­ലി­ലേ­യ്ക്ക­യ­ച്ചു­ത­ന്നു. അ­പ്പോൾ വി­ല­യെ­ഴു­തി­യി­രു­ന്ന­തു് 680, 000 എ­ന്നാ­ണു്. കാ­ര­ണാ­മ­ന്വേ­ഷി­ച്ച­പ്പോൾ ആ ക­ണ­ക്ക­നു­സ­രി­ച്ചു് അ­മേ­രി­ക്ക­നാ­ണ­യ­ത്തി­ന്റെ വില കൂടി എന്നു മ­ന­സ്സി­ലാ­യി. വാ­റ­യ്ക്കു് അ­മേ­രി­ക്കൻ­ഡാ­ളർ എ­ന്ന­ത്രേ ജ്യോർ­ജ്ജി­യ­റ്റി­ന്റെ വില തീർ­ച്ച­യാ­ക്കി­യി­രി­ക്കു­ന്ന­തു്. വി­ല്ക്കു­ന്ന­സ­മ­യ­ത്തു് ഒരു അ­മേ­രി­ക്കൻ­ഡാ­ള­റി­നു് എത്ര ചൈ­നീ­സ് നാ­ണ­യ­മാ­ണോ നി­ര­ക്കു്, അതു വി­ല­യാ­യി അവർ ഗ­ണി­ച്ചു വാ­ങ്ങി­ക്കൊ­ള്ളും.

പു­റ­നാ­ട്ടു­നാ­ണ്യ­ങ്ങൾ­കൊ­ണ്ടു­കൈ­കാ­ര്യം ചെ­യ്യു­ന്ന­വർ­ക്കു് ഇ­തു­കൊ­ണ്ടു വലിയ ദോ­ഷ­മി­ല്ലെ­ങ്കി­ലും, ചൈ­ന­ക്കാർ­ക്കു് ഈ വി­ല­വ്യ­ത്യാ­സം­കൊ­ണ്ടു­ണ്ടാ­കു­ന്ന ബു­ദ്ധി­മു­ട്ടു പ­റ­ഞ്ഞ­റി­യി­ക്ക­ത്ത­ക്ക­ത­ല്ല. കാ­ല­ത്തു കി­ട്ടു­ന്ന­പ­ണ­ത്തി­നു വൈ­കു­ന്നേ­രം വി­ല­യി­ല്ലെ­ന്നു വ­ന്നാൽ സാ­ധാ­ര­ണ­ജ­ന­ങ്ങൾ പാ­പ്പ­രാ­കാ­തെ നി­വൃ­ത്തി­യി­ല്ല­ല്ലോ. പ­ട്ട­ണ­ത്തി­ലു­ള്ള­വർ­ക്കു ചൈ­നീ­സ്ഡാ­ളർ ക­രി­ഞ്ച­ന്ത­യിൽ ഉടൻ തന്നെ അ­മേ­രി­ക്കൻ നാ­ണ­യ­മാ­യി മാ­റ്റു­വാൻ സാ­ധി­ക്കും. നാ­ട്ടിൻ­പു­റ­ത്തു താ­മ­സി­ക്കു­ന്ന­വർ­ക്കു് ഒരു നി­വൃ­ത്തി­യു­മി­ല്ല. പക്ഷേ, അ­വ­രു­ടെ വി­ള­വു­ക­ളും പ്ര­യ­ത്ന­ഫ­ല­ങ്ങ­ളും ആ­വ­ശ്യ­ങ്ങൾ­ക്കാ­യി വെ­ച്ചു മാ­റു­വാൻ സാ­ധി­ക്കും. അ­ങ്ങ­നെ­യ­ത്രേ അവർ ക­ഴി­ച്ചു­കൂ­ട്ടി­യി­രു­ന്ന­തു്.

ഷാ­ങ്ഹാ­യ് വ­ലി­യൊ­രു ന­ഗ­ര­മാ­ണെ­ങ്കി­ലും അവിടെ വാ­ണി­ജ്യ­സൗ­ക­ര്യ­ങ്ങൾ മറ്റു പ­ട്ട­ണ­ങ്ങ­ളെ­ക്ക­വി­ഞ്ഞു­ണ്ടെ­ന്നു പ­റ­യാ­മെ­ങ്കി­ലും അതു ഒരു ചൈ­നീ­സ് പ­ട്ട­ണ­മെ­ന്നു് എ­നി­ക്കു തോ­ന്നി­യി­ല്ല. അ­തി­ന്റെ ച­രി­ത്ര­വും വ­ളർ­ച്ച­യും വി­ചാ­രി­ച്ചാൽ അതിൽ ആ­ശ്ച­ര്യ­ത്തി­ന്നും വ­ക­യി­ല്ല. ആ ന­ഗ­ര­ത്തി­നു­ള്ള പ്ര­ത്യേ­ക­ത യൂ­റോ­പ്യൻ­സം­സർ­ഗ്ഗം കൊ­ണ്ടാ­ണെ­ന്നു് ആ­ദ്യ­ത്തെ നോ­ക്കിൽ­ത്ത­ന്നെ മ­ന­സ്സി­ലാ­കും ചൈ­നാ­രാ­ജ്യ­ത്തി­ലാ­ണു് സ്ഥി­തി ചെ­യ്യു­ന്ന­തെ­ന്നും അവിടെ പാർ­ക്കു­ന്ന ജ­ന­ങ്ങൾ ചൈ­ന­ക്കാ­രാ­ണെ­ന്നും പറയാം. അ­ല്ലാ­തെ ശി­ല്പ­രീ­തി­കൊ­ണ്ടോ പ്ര­ധാ­ന­സ്ഥ­ല­ങ്ങ­ളി­ലെ ജീ­വി­ത­രീ­തി­കൊ­ണ്ടു് അതു മാർ­സ­യിൽ­സ് ന്യൂ­യാർ­ക്കു്, ലണ്ടൺ മു­ത­ലാ­യ വലിയ തു­റ­മു­ഖ­ങ്ങ­ളിൽ­നി­ന്നു വ്യ­ത്യാ­സ­പ്പെ­ട്ട­ത­ല്ലാ­യി­രു­ന്നു.

ര­ണ്ടാം മ­ഹാ­യു­ദ്ധ­ത്തി­നു മുൻ­പു്, ഷാ­ങ്ഹാ­യ്പ­ട്ട­ണം യൂ­റോ­പ്യ­ക്ക­ധീ­ന­മാ­യി­രു­ന്ന­പ്പോൾ, അ­വി­ടു­ത്തേ പോ­ലീ­സു­കാർ മി­ക്ക­വാ­റും സി­ക്കു­കാ­രാ­യി­രു­ന്നു. യൂ­റോ­പ്യ­രു­ടെ അ­ധി­കാ­രം പോ­യ­തോ­ടു­കൂ­ടി അവരിൽ പലരും മറ്റു ജോലി സ്വീ­ക­രി­ച്ചു് അവിടെ താ­മ­സി­ക്കു­ന്നു­ണ്ടാ­യി­രു­ന്നു. അവരെ കൂ­ടാ­തെ ക­ച്ച­വ­ട­ത്തിൽ ഏർ­പ്പെ­ട്ട­വ­രാ­യി ഒരു പ­ത്തി­രു­പ­തു് ഇൻ­ഡ്യൻ കു­ടും­ബ­ങ്ങ­ളും ഗ­വർ­ണ്മ­ന്റു വ­ക­യാ­യി ഒരു കാൺസൽ ജ­ന­റ­ലു­മാ­ണു് അവിടെ ഉ­ണ്ടാ­യി­രു­ന്ന­തു്. കാൺസൽ ജനറൽ പാ­ല­ക്കാ­ട്ടു­കാ­ര­നാ­യ കൃ­ഷ്ണ­മൂർ­ത്തി എ­ന്നൊ­രു ഉ­ദ്യോ­ഗ­സ്ഥ­നാ­യി­രു­ന്നു. അ­ദ്ദേ­ഹ­ത്തി­ന്റെ ജോലി ഇൻ­ഡ്യ­ക്കാ­രു­ടെ സൗ­ക­ര്യ­ങ്ങ­ളെ അ­ന്വേ­ഷി­ക്കു­ക, അ­വ­രു­ടെ താൽ­പ­ര്യ­ങ്ങ­ളെ സം­ര­ക്ഷി­ക്കു­ക, ഇൻ­ഡ്യ­യു­ടെ വാ­ണി­ജ്യം വർ­ദ്ധി­പ്പി­ക്കു­ന്ന­തി­നു­ള്ള വഴികൾ ക­ണ്ടു­പി­ടി­ക്കു­ക മു­ത­ലാ­യ­വ­യാ­ണു്. പല വി­ധ­ത്തി­ലു­ള്ള നി­യ­ന്ത്ര­ണ­ങ്ങൾ­കൊ­ണ്ടു് ഇൻ­ഡ്യ­യും ചൈ­ന­യു­മാ­യി അന്നു പ­റ­യ­ത്ത­ക്ക ക­ച്ച­വ­ട­മൊ­ന്നു­മു­ണ്ടാ­യി­രു­ന്നി­ല്ലെ­ങ്കി­ലും, ക്ര­മേ­ണ അതു വ­ളർ­ത്തി­ക്കൊ­ണ്ടു­വ­ര­ണ­മെ­ന്നു­ള്ള ഉ­ദ്ദേ­ശ­ത്തോ­ടു­കൂ­ടി­യാ­ണു് അവിടെ ഒരു കാൺസൽ ജ­ന­റ­ലി­നെ നി­യ­മി­ച്ചി­ട്ടു­ള്ള­തു്.

മേയ് 15-ാം തീയതി രാ­ത്രി 11 മ­ണി­ക്കു ഞങ്ങൾ ഷാ­ങ്ഹാ­യ് വി­ട്ടു. ഷാ­ങ്ഹാ­യിൽ നി­ന്നു നാൻ­കി­ങി­ലേ­യ്ക്കു­ള്ള തീ­വ­ണ്ടി അ­മേ­രി­ക്കൻ രീ­തി­യിൽ സകല സൗ­ക­ര്യ­ങ്ങ­ളു­മു­ള്ള ഒ­ന്നാ­ണു്. ക­മ്മ്യൂ­ണി­സ്റ്റ്ല­ഹ­ള­കൾ­കൊ­ണ്ടു ചു­രു­ക്കം ചില തീ­വ­ണ്ടി­കൾ­മാ­ത്ര­മേ ശ­രി­യാ­യി അ­ക്കാ­ല­ത്തു് ഓ­ടാ­റു­ണ്ടാ­യി­രു­ന്നു­ള്ളു സാ­മ്രാ­ജ്യ­ത്തി­ന്റെ ഏ­റ്റ­വും പ്ര­ധാ­ന­തു­റ­മു­ഖ­ത്തു­നി­ന്നു രാ­ജ­ധാ­നി­യി­ലേ­യ്ക്കു ഈ വണ്ടി പോ­കു­ന്ന­തു­ത­ന്നെ സ­ജ്ജീ­കൃ­താ­യു­ധ­രാ­യ സൈ­നി­ക­രു­ടെ അ­ക­മ്പ­ടി­യോ­ടു­കൂ­ടി­യാ­ണു്. നേരം വെ­ളു­ത്ത­തോ­ടു­കൂ­ടി മു­റി­യു­ടെ പടുതാ മാ­റ്റി ഞങ്ങൾ യാത്ര ചെ­യ്യു­ന്ന ദേ­ശ­ത്തി­ന്റെ പ്ര­കൃ­തി കാ­ണു­വാ­നാ­യി പു­റ­ത്തേ­യ്ക്കു നോ­ക്കി. അ­പ്പോൾ കണ്ട കാഴ്ച എന്നെ എ­ത്ര­മാ­ത്രം ആ­ന­ന്ദി­പ്പി­ച്ചു എന്നു പറയാൻ പ്ര­യാ­സ­മാ­ണു്. നെൽ­കൃ­ഷി­കൊ­ണ്ടു നി­റ­ഞ്ഞ പാ­ട­ങ്ങ­ളു­ടെ ന­ടു­വി­ലൂ­ടെ­യാ­യി­രു­ന്നു റെ­യിൽ­പാ­ത. പ­റി­ച്ചു­ന­ട്ടു ക­ഴി­ഞ്ഞു് ഒരു പത്തു ദിവസം തി­ക­യാ­ത്ത ഈ പാ­ട­ങ്ങ­ളിൽ കൃ­ഷീ­വ­ല­ന്മാർ പ­ണി­യെ­ടു­ത്തു തു­ട­ങ്ങി­യി­രു­ന്നു. അ­ടു­ത്ത­ടു­ത്തു­ണ്ടാ­യി­രു­ന്ന ഗൃ­ഹ­ങ്ങ­ളിൽ­നി­ന്നു സ്ത്രീ­പു­രു­ഷ­ന്മാർ കൂ­ട്ടം കൂ­ട്ട­മാ­യി ജോ­ലി­ക്കു പോ­കു­ന്ന­തും സ­ന്തോ­ഷ­പ്ര­ദ­മാ­യ ഒരു കാ­ഴ്ച­യാ­ണു്. ചൈ­ന­ക്കാർ പ്രാ­യേ­ണ പ്ര­യ­ത്ന­ശീ­ല­ന്മാ­രാ­ണു്. പു­രു­ഷ­ന്മാ­രൊ­ന്നി­ച്ചു പാ­ട­ത്തു ജോലി ചെ­യ്യു­ന്ന­തി­നു സ്ത്രീ­ക­ളും മ­ടി­ച്ചി­രു­ന്നി­ല്ല. അ­നേ­കാ­യി­രം വർ­ഷ­മാ­യി കൃ­ഷി­ചെ­യ്തു ശീ­ലി­ച്ചി­ട്ടു­ള്ള ഇ­വർ­ക്കു്, ന­മ്മു­ടെ നാ­ട്ടി­ലെ കൃ­ഷി­ക്കാർ­ക്കെ­ന്ന­തു­പോ­ലെ, ഭൂ­മി­യോ­ടു പ്ര­ത്യേ­കം സ്നേ­ഹ­മു­ണ്ടു്. ഇൻ­ഡ്യ­യു­മാ­യി ഇ­ട­ത­ട്ടി­ച്ചു നോ­ക്കു­മ്പോൾ പ്ര­ധാ­ന­മാ­യി ഒരു വ്യ­ത്യാ­സ­മാ­ണു് ഞാൻ ക­ണ്ട­തു്. ഒരു പ­ശു­വി­നെ­യാ­വ­ട്ടെ, കാ­ള­യെ­യാ­വ­ട്ടെ, ആ യാ­ത്ര­യിൽ ക­ണ്ടി­ല്ല; അ­ങ്ങു­മി­ങ്ങും ചില പോ­ത്തു­കൾ നി­ന്നി­രു­ന്ന­തു കൃ­ഷി­യു­ടെ ഉ­പ­യോ­ഗ­ത്തി­നാ­ണെ­ന്നു് എ­നി­ക്കു തോ­ന്നി­യ­തു­മി­ല്ല. അ­തു­പോ­ലെ­ത­ന്നെ, വൃ­ക്ഷ­ങ്ങ­ളും വളരെ അ­പൂർ­വ്വ­മാ­യി­ട്ടേ ആ പ്ര­ദേ­ശ­ത്തു കാ­ണാ­നു­ണ്ടാ­യി­രു­ന്നു­ള്ളു. മ­ല­യോ­ട­ടു­ത്ത സ്ഥ­ല­ങ്ങ­ളിൽ വ­ന­ങ്ങ­ളും വൃ­ക്ഷ­ങ്ങ­ളും കാ­ണു­മാ­യി­രി­ക്കാം; പക്ഷേ, നാൻ­കി­ങ്ങി­നോ­ട­ടു­ത്ത ഈ പ്ര­ദേ­ശ­ത്തു വൃ­ക്ഷ­ങ്ങൾ­ക്കി­ട­മി­ല്ലെ­ന്നാ­ണു് ചൈ­ന­ക്കാർ തീർ­ച്ച­യാ­ക്കി­യി­ട്ടു­ള്ള­തെ­ന്നു തോ­ന്നും.

സൂ­ക്ഷ്മം 7 മ­ണി­ക്കു വണ്ടി നാൻ­കി­ങ്ങ് സ്റ്റേ­ഷ­ണി­ലെ­ത്തി. അവിടെ എന്നെ സ്വീ­ക­രി­ക്കു­ന്ന­തി­നാ­യി വി­ദേ­ശ­കാ­ര്യ­മ­ന്ത്രി­യു­ടെ പ്ര­തി­നി­ധി­യും ഇൻ­ഡ്യ­നെം­ബ­സി­യി­ലെ ഉ­ദ്യോ­ഗ­സ്ഥ­ന്മാ­രും മാ­ത്ര­മ­ല്ല. വ­ന്നി­രു­ന്ന­തു്; ബി­ട്ടീ­ഷം­ബാ­സ­ഡർ, ക­നേ­ഡി­യ­നം­ബാ­സ­ഡർ, ആ­സ്ത്രേ­ലി­യൻ പ്ര­തി­നി­ധി, ഇൻ­ഡ്യ­യിൽ ചൈ­ന­ഗ­വ­ണ്മ­ന്റി­ന്റെ പ്ര­തി­നി­ധി­യാ­യ ഡാ­ക്ടർ ലോ­ചി­യാ­ലൂൺ മു­ത­ലാ­യ പ്ര­മാ­ണി­ക­ളും ഹാ­ജ­രു­ണ്ടാ­യി­രു­ന്നു.

എന്റെ മുൻ­ഗാ­മി താ­മ­സി­ച്ചി­രു­ന്ന എം­ബ­സി­ഭ­വ­നം പേ­പ്പിൻ­ലൂ എന്ന പ്ര­ധാ­ന­തെ­രു­വി­ലാ­ണു് സ്ഥി­തി­ചെ­യ്യു­ന്ന­തു്. ആ ഭ­വ­ന­ത്തി­ന്റെ മു­ക­ളിൽ ധർ­മ്മ­ച­ക്രാ­ലം കൃ­ത­മാ­യ ത്രി­വർ­ണ്ണ­പ­താ­ക ഇ­ള­കി­ക്ക­ളി­ക്കു­ന്ന­തു ക­ണ്ട­പ്പോൾ എന്റെ ഹൃദയം തു­ടി­ച്ചു. ഭാ­ര­ത­സ്വാ­ത­ന്ത്ര്യ­ത്തി­ന്റെ ല­ക്ഷ്യ­മാ­യി ഒരു വി­ദേ­ശ­രാ­ജ­ധാ­നി­യിൽ പാ­റി­ക്ക­ളി­ക്കു­ന്ന ഈ ത്രി­വർ­ണ്ണ­പ­താ­ക­യു­ടെ മാ­ന­ത്തെ­യും മ­ഹ­ത്വ­ത്തെ­യും ര­ക്ഷി­ക്കു­ന്ന ജോലി പ്ര­ധാ­ന­മാ­യി ക­രു­തേ­ണ്ട ഒ­ന്നാ­ണ­ല്ലോ.

ര­ണ്ടാ­മ­ധ്യാ­യം

ഞാൻ നാ­ങ്കി­ങ്ങി­ലെ­ത്തി­യ­പ്പോൾ ചൈ­നാ­ച­രി­ത്ര­ത്തിൽ ഇ­ദം­പ്ര­ഥ­മ­മാ­യി വി­ളി­ച്ചു­കൂ­ട്ടി­യ പാർ­ല്യ­മെ­ന്റി­ന്റെ സ­മ്മേ­ള­നം ന­ട­ക്കു­ക­യാ­യി­രു­ന്നു. നാഷണൽ അ­സം­ബ്ലി എ­ന്നു­പേ­രാ­യ ഈ സ­ഭ­യ്ക്കു, രാ­ജ്യ­ത്തി­ന്റെ പ്ര­സി­ഡെ­ണ്ടി­നെ­യും വൈസ് പ്ര­സി­ഡെ­ണ്ടി­നെ­യും തി­ര­ഞ്ഞെ­ടു­ക്കേ­ണ്ട ജോ­ലി­മാ­ത്ര­മാ­ണു് വി­ധാ­ന­നി­യ­മം (Constitution) ന­ല്കി­യി­രു­ന്ന­തു്. അ­പ്ര­കാ­രം രാ­ജ്യാ­ധി­പ­തി നി­യ­മി­ത­നാ­യ­ശേ­ഷം, നി­യ­മ­സ­ഭ, ഭരണസഭ, ശാ­സ­ന­സ­ഭ, പ­രീ­ക്ഷ­സ­ഭ, ജു­ഡീ­ഷ്യൽ­സ­ഭ എ­ന്നി­ങ്ങ­നെ അ­ഞ്ചം­ഗ­ങ്ങൾ അ­ട­ങ്ങി­യ ഒരു വ്യ­വ­സ്ഥ ന­ട­പ്പിൽ വ­രു­ത്തു­വാ­നാ­ണു് ഗ­വ­ണ്മെ­ന്റിൽ നി­ന്നു­ദ്ദേ­ശി­ച്ചി­രു­ന്ന­തു്. പ­ഞ്ചാം­ഗ­സ്വ­രൂ­പ­മാ­യ ഈ രാ­ജ്യ­വി­ധാ­നം മ­റ്റെ­ങ്ങു­മി­ല്ലാ­ത്ത ഒ­ന്നാ­ക­കൊ­ണ്ടു് അ­തേ­പ്പ­റ്റി സ്വ­ല്പം ഇവിടെ പ­റ­യു­ന്ന­തു് അ­നു­ചി­ത­മാ­ക­യി­ല്ലെ­ന്നു വി­ശ്വ­സി­ക്കു­ന്നു.

‘നി­യ­മ­സ­ഭ’യ്ക്കു നി­യ­മ­ങ്ങൾ ന­ട­പ്പിൽ­വ­രു­ത്തു­ന്ന ജോ­ലി­യ­ല്ലാ­തെ മറ്റു പാർ­ല­മെ­ന്റു­കൾ­ക്കു പ­തി­വു­ള്ള ജോലി ഒ­ന്നു­മു­ണ്ടാ­യി­രു­ന്നി­ല്ല. ഭ­ര­ണ­സ­ഭ­യെ നി­യ­ന്ത്രി­ക്കു­ക. ഗ­വ­ണ്മെ­ന്റ് ന­യ­ത്തെ വി­മർ­ശ­നം ചെ­യ്യു­ക ഇ­തൊ­ന്നും അ­തി­ന്റെ ന്യാ­യ­മാ­യ പ­രി­ധി­യിൽ­പ്പെ­ട്ട ജോ­ലി­ക­ള­ല്ല. ‘ഭരണസഭ’ സ്വ­ത­ന്ത്ര­വും നി­യ­മ­സ­ഭ­യോ­ടു­ത­ന്നെ തു­ല്യ­മാ­യ സ്ഥാ­ന­മു­ള്ള ഒ­രം­ഗ­മാ­ണു് താനും. ഭ­ര­ണ­സ­ഭ­യു­ടെ അ­ധ്യ­ക്ഷ­നെ പ്ര­സി­ഡെ­ണ്ടു നി­യ­മി­ച്ചു നി­യ­മ­സ­ഭ­യെ അ­റി­യി­ക്ക­ണ­മെ­ന്നും, ആ നി­യ­മ­ന­ത്തെ നി­യ­മ­സ­ഭ അ­നു­വ­ദി­ക്ക­ണ­മെ­ന്നു­മേ വ്യ­വ­സ്ഥ­യു­ള്ളു. അ­ങ്ങ­നെ നി­യ­മി­ത­നാ­കു­ന്ന ഭ­ര­ണ­സ­ഭാ­ധ്യ­ക്ഷൻ പ്ര­ധാ­ന­മ­ന്ത്രി­യെ­ന്ന­നി­ല­യിൽ മറ്റു മ­ന്ത്രി­ക­ളെ തി­ര­ഞ്ഞെ­ടു­ത്തു പ്ര­സി­ഡെ­ണ്ടി­നെ­യും നി­യ­മ­സ­ഭ­യെ­യും അ­റി­യി­ക്കു­ന്നു. ‘ശാ­സ­ന­സ­ഭ’യ്ക്കു ഗ­വ­ണ്മെ­ന്റി­ന്റെ മ­റ്റം­ഗ­ങ്ങ­ളു­ടെ പ­രി­ശോ­ധ­ന­യും മേൽ­നോ­ട്ട­വും ശി­ക്ഷ­യു­മാ­ണു് വി­ധി­ച്ചി­ട്ടു­ള്ള­തു്. പ്ര­സി­ഡെ­ണ്ടി­നെ­ത്ത­ന്നെ­യും കു­റ്റ­പ്പെ­ടു­ത്തു­ന്ന­തി­നും വി­ചാ­ര­ണ­ചെ­യ്യു­ന്ന­തി­നു­മു­ള്ള അ­ധി­കാ­രം ആ സ­ഭ­യ്ക്കു­ണ്ടു്. ഏതു കാ­ര്യ­ത്തെ­പ്പ­റ്റി­യും ആ സ­ഭ­യ്ക്കു നേ­രി­ട്ടോ അവർ നി­യ­മി­ക്കു­ന്ന ക­മ്മി­ഷ­ണ­ന്മാർ­മു­ഖാ­ന്ത­ര­മോ അ­ന്വേ­ഷ­ണം ചെ­യ്തു വേണ്ട ന­ട­പ­ടി­കൾ ന­ട­ത്താ­വു­ന്ന­താ­കു­ന്നു. ‘പ­രീ­ക്ഷാ­സ­ഭ’ ഇൻ­ഡ്യ­യി­ലു­ള്ള പ­ബ്ളി­ക് സർ­വ്വീ­സ് ക­മ്മി­ഷ­ന്റെ ചു­മ­ത­ല­ക­ളാ­ണു് വ­ഹി­ക്കു­ന്ന­തു്. കോ­ട­തി­ക­ളു­ടെ­മേ­ലു­ള­ള അ­ധി­കാ­രം, ജ­ഡ്ജി­ക­ളെ നി­യ­മി­ക്കു­ക മു­ത­ലാ­യ­വ ‘ജൂ­ഡി­ഷ്യ­യ­സ­ഭ’യിൽ സ്ഥി­തി­ചെ­യ്യു­ന്നു.

images/Sun_Yat-sen.jpg
സൺ­യാ­ട്ട­സെൻ

ഇ­ങ്ങ­നെ പ­ഞ്ചാം­ഗ­രൂ­പ­മാ­യ ഈ രാ­ജ്യ­വി­ധാ­നം­വ­ഴി, അ­തു­വ­രെ സൈ­നി­ക­ഭ­ര­ണ­ത്തിൽ ക­ഴി­ഞ്ഞി­രു­ന്ന ചൈന പ്ര­ജാ­ധി­പ­ത്യ­ത്തി­ലേ­യ്ക്കു കാ­ലെ­ടു­ത്തു­വെ­യ്ക്കു­വാ­നു­ദ്യ­മി­ക്കു­ന്ന സ­മ­യ­ത്താ­ണു് അവിടെ ചെ­ല്ലു­വാൻ എ­നി­ക്കു ഭാ­ഗ്യ­മു­ണ്ടാ­യ­തു്. സൺ­യാ­ട്ട­സെ­നി ന്റെ മ­ര­ണ­ശേ­ഷം രാ­ജ്യ­ത്തി­ന്റെ സർ­വ്വാ­ധി­കാ­ര­വും ജ­ന­റാ­ലി­സ്സി­മോ ച്യാ­ങ് ക­യ്ഷേ­ക്കി ന്റെ കൈ­ക­ളി­ലാ­ണു് സ്ഥി­തി­ചെ­യ്തി­രു­ന്ന­തു്. കോമിൻ ടാ­ങ്ക­ക്ഷി­യു­ടെ നാ­യ­ക­നെ­ന്ന­നി­ല­യിൽ, ഹി­റ്റ്ലർ, മു­സ്സോ­ലി­നി മു­ത­ല­യാ­വ­രു­ടെ മ­ട്ടിൽ, ഏ­ക­ശാ­സ­ന­മാ­യി അ­ദ്ദേ­ഹം രാ­ജ്യ­കാ­ര്യ­ങ്ങൾ ന­ട­ത്തി­ക്കൊ­ണ്ടു പോ­ന്നു. പ്ര­ജാ­ധി­പ­ത്യ­ത്തി­നു­വേ­ണ്ടി­യാ­ണു് തങ്ങൾ ഒ­ത്തൊ­രു­മി­ച്ചു നാ­സി­ക­ളോ­ടു യു­ദ്ധം­ചെ­യ്ത­തെ­ന്നു പ്ര­ഖ്യാ­പ­നം ചെ­യ്തി­രു­ന്ന മ­ഹാ­ശ­ക്തി­ക­ളിൽ ഒ­ന്നാ­ണു് ചൈ­ന­യും എ­ന്ന­ഭി­മാ­നി­ച്ചി­രു­ന്ന സ്ഥി­തി­ക്കു് ഈ സൈ­നി­ക­ഭ­ര­ണം മാ­റ്റി ജ­ന­കീ­യ­ഭ­ര­ണ­ത്തി­ന്റെ ച­ട­ങ്ങു­ക­ളെ­ങ്കി­ലും ഏർ­പ്പെ­ടു­ത്തേ­ണ്ട കാ­ല­മാ­യി­രി­ക്കു­ന്നു എന്ന വി­ചാ­രം നാ­ട്ടിൽ പ­ര­ന്ന­തു­കൊ­ണ്ടാ­ണു് ഇ­ങ്ങ­നെ ഒരു ഭ­ര­ണ­കൂ­ടം എർ­പ്പെ­ടു­ത്തു­ന്ന­തി­നു­ത­ന്നെ ച്യാ­ങ് സ­മ്മ­തി­ച്ച­തു്. അ­തി­ന്റെ ആ­ദ്യ­ച­ട­ങ്ങാ­യി­രു­ന്നു പ്രെ­സി­ഡ­ണ്ടി­നെ തി­ര­ഞ്ഞെ­ടു­ക്കൽ. ത­നി­ക്കു പ്രെ­സി­ഡ­ണ്ടു­സ്ഥാ­നം വേ­ണ്ടെ­ന്നും താൻ രാ­ജ്യ­കാ­ര്യ­ങ്ങ­ളിൽ­നി­ന്നു് ഒ­ഴി­ഞ്ഞു­നി­ല്ക്കു­വാ­നാ­ണു് ആ­ഗ്ര­ഹി­ക്കു­ന്ന­തെ­ന്നു­മെ­ല്ലാം ഒരു വി­ളം­ബ­രം ച്യാ­ങ് പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യെ­ങ്കി­ലും, സ­മ­യ­മാ­യ­പ്പോൾ ജ­ന­പ്ര­തി­നി­ധി­ക­ളു­ടെ നിർ­ബ്ബ­ന്ധം കൊ­ണ്ടു തി­ര­ഞ്ഞെ­ടു­പ്പി­നു നി­ന്നു­കൊ­ള്ളാ­മെ­ന്നു സ­മ്മ­തി­ക്ക­യാ­ണു­ണ്ടാ­യ­തു്. ഞാൻ നാ­ങ്കി­ങ്ങി­ലെ­ത്തി രണ്ടു ദിവസം ക­ഴി­ഞ്ഞ­പ്പോൾ ന­ട­ന്ന­തു് ആ തി­ര­ഞ്ഞെ­ടു­പ്പാ­ണു്. ബ­ഹു­ഭൂ­രി­പ­ക്ഷ­ത്തോ­ടെ ച്യാ­ങ് തി­ര­ഞ്ഞെ­ടു­ക്ക­പ്പെ­ട്ടു എന്നു പ­റ­യേ­ണ്ട­തി­ല്ല­ല്ലോ.

images/Chiang_Kai-shek.png
ച്യാ­ങ് ക­യ്ഷേ­ക്

1948-ൽ ആ­ക­പ്പാ­ടെ ചൈ­ന­യു­ടെ സ്ഥി­തി സ­വി­ശേ­ഷ­മാ­യ ഒ­ന്നാ­യി­രു­ന്നു. ജ­പ്പാൻ­യു­ദ്ധ­ത്തി­ന്റെ അ­വ­സാ­ന­ത്തിൽ (1946-ൽ) ചൈ­ന­യ്ക്കു ലോ­ക­ത്തി­ലെ പ­ഞ്ച­മ­ഹാ­ശ­ക്തി­ക­ളി­ലൊ­ന്നെ­ന്ന സ്ഥാ­നം സർ­വ്വ­സ­മ്മ­ത­മാ­യി ല­ഭി­ച്ചു. ജ­പ്പാ­നു­മാ­യി ആദ്യം നാ­ലു­വർ­ഷം യാ­തൊ­രു സ­ഹാ­യ­മി­ല്ലാ­തെ­യും പി­ന്നെ നാ­ലു­വർ­ഷം അ­മേ­രി­ക്ക, ബ്രി­ട്ടൺ മു­ത­ലാ­യ­വ­രോ­ടു യോ­ജി­ച്ചും ചെയ്ത മ­ഹാ­യു­ദ്ധം ചൈ­ന­യു­ടെ­യും ച്യാ­ങി­ന്റെ­യും പ്ര­ശ­സ്തി­യെ എ­ത്ര­മാ­ത്രം ഉ­യർ­ത്തി­യി­രു­ന്നു എ­ന്നു് ഇ­പ്പോൾ ഊ­ഹി­ക്ക­ത­ന്നെ പ്ര­യാ­സ­മാ­ണു്. ഏ­ഷ്യ­യു­ടെ നാ­യ­ക­ത്വം ജ­പ്പാൻ ഒ­ഴി­ഞ്ഞു­കൊ­ടു­ത്ത­തു ചൈ­ന­യ്ക്കു നി­സ്സം­ശ­യം ല­ഭി­ക്കു­മെ­ന്നും അതു യൂ­റോ­പ്യൻ ശ­ക്തി­കൾ സ­മ്മ­തി­ച്ചു­കൊ­ടു­ക്കാ­തെ നി­വൃ­ത്തി­യി­ല്ലെ­ന്നും ഒ­റ്റ­നോ­ട്ട­ത്തിൽ­ത്ത­ന്നെ ആർ­ക്കും തോ­ന്നു­മാ­യി­രു­ന്നു. അതു് അ­വി­ശ്വ­സ­നീ­യ­മാ­യ സം­ഗ­തി­യാ­യി­രു­ന്നി­ല്ല­താ­നും. ജ­പ്പാ­നി­കൾ യു­ദ്ധ­ത്തിൽ നി­ശ്ശേ­ഷം പ­രാ­ജി­ത­രാ­യി, സൈ­നി­ക­ശ­ക്തി­യും ധ­ന­ശ­ക്തി­യും ന­ശി­ച്ചു്, ജേ­താ­ക്ക­ളു­ടെ മർ­ദ്ദ­നം സ­ഹി­ച്ചു ദാ­സ്യ­ത്തിൽ കി­ട­ക്ക­യാ­യി­രു­ന്നു. ആ­ര­റി­ഞ്ഞു, ഒരു പത്തു വർ­ഷ­ത്തി­ന­കം പി­ന്നെ­യും ജ­പ്പാൻ­കാർ­ക്കു മു­മ്പി­ല­ത്തെ­ക്കാ­ള­ധി­കം ശ­ക്തി­യു­ണ്ടാ­കു­മെ­ന്നു്! ഇൻ­ഡ്യാ­രാ­ജ്യം അ­സ്വ­ത­ന്ത്ര­മാ­യ­തേ ഉള്ളു അഥവാ, അതിനു സ്വാ­ത­ന്ത്ര്യം ല­ഭി­ച്ചാൽ­ത്ത­ന്നെ, ചൈ­ന­യോ­ടു മ­ത്സ­രി­ക്കു­ന്ന­തി­നു­ള്ള ശ­ക്തി­യു­ണ്ടാ­കു­മെ­ന്നു് ആർ­ക്കു് അ­ന്നാ­ലോ­ചി­ക്കാൻ ക­ഴി­യും? ഏ­ഷ്യ­യി­ലെ മറ്റു രാ­ജ്യ­ങ്ങൾ ജ­ന­സം­ഖ്യ കൊ­ണ്ടോ ധ­ന­ശ­ക്തി­കൊ­ണ്ടോ ചൈ­ന­യോ­ടു് ഒരു കാ­ല­ത്തും കി­ട­പി­ടി­ക്ക­ത്ത­ക്ക­വ­യാ­യി­രു­ന്നി­ല്ല­താ­നും.

images/Adolf_Hitler.jpg
ഹി­റ്റ്ലർ

ആ­ഭ്യ­ന്ത­ര­സം­ഗ­തി­കൾ വെ­ച്ചു­നോ­ക്കി­യാ­ലും ചൈ­നാ­യു­ടെ സ്ഥി­തി എ­ല്ലാം­കൊ­ണ്ടും ശു­ഭോ­ന്മു­ഖ­മാ­യി­ട്ടാ­ണു് അന്നു കാ­ണ­പ്പെ­ട്ടി­രു­ന്ന­തു്. യൂ­റോ­പ്യൻ ത­ങ്ങൾ­ക്കു­ങ്ങു­മി­ങ്ങും—പ്ര­ത്യേ­കി­ച്ചു ഷാ­ങ്ഹാ­യിൽ—ഉ­ണ്ടെ­ന്നു ന­ടി­ച്ചി­രു­ന്ന പ്ര­ത്യേ­കാ­ധി­കാ­ര­ങ്ങ­ളെ­ല്ലാം ഒ­ഴി­ഞ്ഞു­കൊ­ടു­ത്ത­തോ­ടു­കൂ­ടി ചൈ­നാ­രാ­ജ്യ­ത്തി­ന്റെ സ്വാ­ത­ന്ത്ര്യം നൂറു വർ­ഷ­ത്തി­നു­ശേ­ഷം പൂർ­ണ്ണ­മാ­യി പു­നഃ­സ്ഥാ­പി­ക്ക­പ്പെ­ട്ടു. അതു ജ­പ്പാ­നി­നോ­ടു യു­ദ്ധ­ത്തിൽ നേടിയ വി­ജ­യ­ത്തെ­ക്കാൾ വ­ലി­യൊ­രു വി­ജ­യ­മാ­യാ­ണു് എ­ല്ലാ­വ­രും ക­രു­തി­യ­തു്. ക­ഴി­ഞ്ഞ അ­മ്പ­തു് വർ­ഷ­ത്തെ കു­ഴ­പ്പ­ങ്ങൾ­ക്കി­ട­യിൽ കൈ­വി­ട്ടു­പോ­യ ഫർമോസ, മ­ഞ്ചൂ­റി­യ മു­ത­ലാ­യ രാ­ജ്യ­ങ്ങൾ തി­രി­കേ ല­ഭി­ച്ച­പ്പോൾ ചൈ­നാ­യു­ടെ ശക്തി ച­ക്ര­വർ­ത്തി­ക­ളു­ടെ കാ­ല­ത്തു­ണ്ടാ­യി­രു­ന്ന­തി­നെ­ക്കാ­ളേ­റെ വർ­ദ്ധി­ച്ചു എന്നു പറയാം. കൂ­ടാ­തെ, അ­മേ­രി­ക്ക­രു­ടെ ശി­ക്ഷ­ണ­ത്തിൽ യു­ദ്ധ­മ­ഭ്യ­സി­ച്ച പത്തു ലക്ഷം സേ­ന­ക­ളും വേറെ നാ­ല്പ­തു ലക്ഷം പ­ട­യാ­ളി­ക­ളും പ്ര­ബ­ല­മാ­യ ഒരു വി­മാ­ന­സൈ­ന്യ­വും പ­ട­ക്ക­പ്പ­ലു­ക­ളും പുതിയ ഈ ശ­ക്തി­ക്കു ല­ക്ഷ്യ­മെ­ന്ന­പോ­ലെ ഉ­ണ്ടാ­യി­രു­ന്ന­തു­കൊ­ണ്ടു ന­വീ­ന­ചൈ­ന­യു­ടെ സ്ഥാ­ന­ത്തെ ആരും തന്നെ അ­വ­ഗ­ണി­ക്ക­യി­ല്ല എന്നു വന്നു.

images/Mao_Zedong.jpg
മോ­ട്സ­സേ­ടു­ങ്

യു­ദ്ധം­നി­മി­ത്ത­മു­ണ്ടാ­യ നാ­ശ­ങ്ങൾ പോ­ക്കി ചൈ­നാ­യെ ന­വീ­ക­രി­ച്ചു ബ­ല­പ്പെ­ടു­ത്തു­ന്ന­തി­നു് എന്തു ചെ­യ്തും സ­ഹാ­യി­ച്ചു കൊ­ള്ളാ­മെ­ന്നു് അ­മേ­രി­ക്കാ­ക്കാ­രും ഏ­റ്റി­രു­ന്നു. ഈ സ്ഥി­തി­ക്കു ചൈ­ന­യു­ടെ ഭാ­വി­യെ­പ്പ­റ്റി ആർ­ക്കാ­ണു് എ­ന്തെ­ങ്കി­ലും സ­ന്ദേ­ഹം തോ­ന്നു­വാൻ? ശ­രി­ത­ന്നെ ദൂ­രേ­യൊ­രു മ­ല­യി­ടു­ക്കിൽ മോ­ട്സ­സേ­ടു­ങി ന്റെ കീഴിൽ ക­മ്മ്യൂ­ണി­സ്റ്റു­കാർ കുറെ സ്ഥലം കൈ­ക്ക­ലാ­ക്കി അവിടെ സേ­നാ­സം­ഭ­രം ചെ­യ്തി­രു­ന്നു. അ­വ­രു­ടെ സൈ­ന്യ­ത്തിൽ അന്നു രണ്ടു ലക്ഷം പ­ട­യാ­ളി­ക­ളേ ഉ­ണ്ടാ­യി­രു­ന്നു­ള്ളു ശ­രി­യാ­യ ആ­യു­ധ­ങ്ങ­ളോ വി­മാ­ന­ങ്ങ­ളോ മറ്റു രാ­ജ്യ­ങ്ങ­ളിൽ­നി­ന്നു സ­ഹാ­യ­മോ ഇ­ല്ലാ­തി­രു­ന്ന ഇ­വ­രിൽ­നി­ന്നു് അ­പാ­യ­മൊ­ന്നും വ­രാ­വു­ന്ന­താ­യി ആർ­ക്കും തോ­ന്നി­യി­ല്ല. രാ­ജ്യ­ത്തി­ന്റെ സ­മാ­ധ­ന­ത്തെ ഭ­ജ്ഞി­ക്കാ­നൊ­രു­മ്പെ­ട്ടു നി­ല്ക്കു­ന്ന ഒരു ത­സ്ക്ക­ര­സം­ഘം എന്ന നി­ല­മാ­ത്ര­മാ­ണു് ച്യാ­ങ് അ­വർ­ക്കു് അ­നു­വ­ദി­ച്ചി­രു­ന്ന­തു്. അ­ങ്ങു­മി­ങ്ങു­മ­വർ കേറി ആ­ക്ര­മി­ക്കാ­റു­ണ്ടാ­യി­രു­ന്നെ­ങ്കി­ലും വളരെ നാൾ ത­ങ്ങ­ളു­ടെ ത­ല­സ്ഥാ­ന­മാ­യി വി­ചാ­രി­ച്ചി­രു­ന്ന യേ­നാൻ­കൂ­ടി വി­ട്ടൊ­ളി­ച്ചു­താ­മ­സി­ക്കേ­ണ്ടി­വ­ന്ന സ്ഥി­തി­ക്കു് അ­വ­രിൽ­നി­ന്നു പേ­ടി­ക്കാ­നൊ­ന്നു­മി­ല്ലെ­ന്നു ച്യാ­ങ്ത­ന്നെ വീ­ര­വാ­ദം പ­റ­ഞ്ഞി­രു­ന്നു. വേ­റെ­യൊ­രു സം­ഗ­തി­യും ച്യാ­ങി­നെ അല്പം അ­സ­ഹ്യ­പ്പെ­ടു­ത്താ­തി­രു­ന്നി­ല്ല. നാ­ണ­യ­പ്പെ­രു­പ്പം സീ­മാ­തീ­ത­മാ­യി­ത്തീർ­ന്ന­തു­കൊ­ണ്ടു ചൈ­നാ­യിൽ സാ­ധു­ക്കൾ­ക്കു ജീ­വി­ത­സ­ന്ധാ­ര­ണം തന്നെ വി­ഷ­മ­മാ­യി­ത്തീർ­ന്നു. ഒ­ര­മേ­രി­ക്കൻ­ഡാ­ള­റി­നു് അ­ന്നു് (ഒ­ന്നേ­കാൽ­രൂ­പ­യ്ക്കു) ഒരു ലക്ഷം ചൈ­നീ­സ്ഡാ­ളർ എന്ന നില യു­ദ്ധം തീർ­ന്നു രണ്ടു മാ­സ­ത്തി­ന­കം വ­ന്നു­ക­ഴി­ഞ്ഞി­രു­ന്നു. ഈ നാ­ണ­യ­പ്പെ­രു­പ്പ­വും അ­തു­കൊ­ണ്ടു­ണ്ടാ­കു­ന്ന വി­ല­വർ­ദ്ധ­ന­യും സ­മ­യ­ത്തി­നു ത­ട­യാ­തി­രി­ക്ക­യാ­ണെ­ങ്കിൽ ചൈ­ന­യു­ടെ സാ­മ്പ­ത്തി­ക­ജീ­വി­തം തീരെ ന­ശി­ച്ചു പോ­കു­മെ­ന്നു­ള്ള­തി­നും സം­ശ­യ­മി­ല്ല. അ­മേ­രി­ക്ക­യു­ടെ പൂർ­ണ്ണ­മാ­യ സ­ഹാ­യ­മു­ണ്ടാ­യ­രു­ന്ന­തു­കൊ­ണ്ടു ഇതിനെ ആ­രു­മ­ത്ര സാ­ര­മാ­യി ഗ­ണി­ച്ചി­ല്ല. എ­ങ്ങി­നെ­യെ­ങ്കി­ലും ച്യാ­ങ് ഇ­തി­നെ­ല്ലാം നി­വൃ­ത്തി­യു­ണ്ടാ­ക്കി­ക്കൊ­ള്ളു­മെ­ന്ന വി­ശ്വാ­സ­മാ­ണു്. കോ­മിൻ­ടാ­ങ്ങ് ക­ക്ഷി­ക്കു ആ­കെ­യു­ണ്ടാ­യി­രു­ന്ന­തു്.

images/Charles_soong.jpg
ചാർളി സൂങ്

ച്യാ­ങ് കാ­യ്ഷേ­ക്ക് ഒ­രു­സാ­മാ­ന്യ­പു­രു­ഷ­നാ­ണെ­ന്നു സ­മ്മ­തി­ക്കാ­തെ നി­വൃ­ത്തി­യി­ല്ല. പ­റ­യ­ത്ത­ക്ക വി­ദ്യാ­ഭ്യാ­സ­മോ സം­സ്കാ­ര­മോ ഇ­ല്ലാ­ത്ത അ­ദ്ദേ­ഹം 23 വർഷം ചൈ­ന­യു­ടെ അ­നി­ഷേ­ധ്യ­നാ­യ­ക­നാ­യി സ്വീ­ക­രി­ക്ക­പ്പെ­ട്ട­തു­ത­ന്നെ അ­ദ്ദേ­ഹ­ത്തി­ന്റെ അ­സാ­മാ­ന്യ­ഗു­ണ­ങ്ങൾ­ക്കു പ്ര­ത്യ­ക്ഷ­മാ­യ ഒരു തെ­ളി­വാ­ണ­ല്ലോ. ചീ­ന­ക്കാ­രു­ടെ­യി­ട­യിൽ അ­ദ്ദേ­ഹ­ത്തെ ദീർ­ഘ­കാ­യ­നെ­ന്നു വർ­ണ്ണി­ക്കു­ന്നു. മെ­ലി­ഞ്ഞ­തെ­ങ്കി­ലും വ്യാ­യാ­മ­ദാർ­ഢ്യ­മാ­യ ദേഹം, മീ­ശ­യി­ല്ലാ­ത്ത മുഖം, എ­ല്ലാ­വ­രെ­യും ചു­ഴി­ഞ്ഞു­നോ­ക്കു­ന്ന ക­ണ്ണു­കൾ, ക­ഷാ­ണ്ടി­ത്ത­ല—ഇ­ങ്ങ­നെ­യാ­ണു് ച്യാ­ങി­ന്റെ രൂപം. ഒരു ജ­ന­സം­ഘ­ത്തിൽ കാ­ണു­ക­യാ­ണെ­ങ്കിൽ. ഒരു വി­ധ­ത്തി­ലു­മു­ള്ള പ്ര­ത്യേ­ക­ത­യോ വി­ശേ­ഷ­മോ തോ­ന്നി­ക്കു­ന്ന വ്യ­ക്തി­യാ­ണു് അ­ദ്ദേ­ഹ­മെ­ന്നു പ­റ­ഞ്ഞു­കൂ­ടാ. ഇ­ങ്ങ­നെ­യു­ള്ള ഒരാൾ ചൈ­നാ­രാ­ജ്യം ഒരു കാൽ­ശ­താ­ബ്ദ­ത്തോ­ളം ഏ­ക­ശാ­സ­ന­മാ­യി ഭ­രി­ച്ച­തെ­ങ്ങ­നെ­യെ­ന്നു ചോ­ദ്യ­മു­ണ്ടാ­വും.

images/Soong_Ai-ling.jpg
ഐലീൻ സൂങ്

നി­ഷ്ക­ള­ങ്ക­മാ­യ രാ­ജ്യ­ഭ­ക്ത, ദൃ­ഢ­പ്ര­തി­ജ്ഞ­ത, എത്ര ദുർ­ഘ­ട­ങ്ങ­ളു­ണ്ടാ­യാ­ലും പിൻ­മാ­റാ­ത്ത ധൈ­ര്യം, ഉ­ത്ഥാ­ന­ശ­ക്തി മു­ത­ലാ­യി ഒരു നേ­താ­വി­നു് അ­വ­ശ്യ­മു­ണ്ടാ­വേ­ണ്ട ഗു­ണ­ങ്ങൾ ച്യാ­ങി­നു­ണ്ടാ­യി­രു­ന്നു. ക­യ്ക്കൂ­ലി­പ്പി­ശാ­ചു­ക്ക­ളെ­ക്കൊ­ണ്ടു നി­റ­ഞ്ഞി­രു­ന്ന ആ രാ­ജ്യ­ത്തു മിക്ക ഉ­ദ്യോ­ഗ­സ്ഥ­ന്മാ­രും പ­ര­സ്യ­മാ­യി ഭ­ണ്ഡാ­രം കൊ­ള്ള­യി­ട്ടി­രു­ന്ന­പ്പോൾ, ച്യാ­ങി­ന്റെ കാ­ര്യ­ത്തിൽ വി­രോ­ധി­കൾ പോലും ഒരു ശങ്ക പ്ര­ദർ­ശി­പ്പി­ച്ചി­രു­ന്നി­ല്ല. ച്യാ­ങി­നെ ചു­റ്റി­ക്കൂ­ടി­യ­വ­രും ച്യാ­ങി­ന്റെ ഏ­റ്റ­വു­മ­ടു­ത്ത ബ­ന്ധു­ക്ക­ളും ഈ കൊ­ള്ള­യിൽ പ­ങ്കെ­ടു­ത്തി­രു­ന്നു എ­ന്നു­ള്ള­തു തീർ­ച്ച­ത­ന്നെ. പക്ഷേ, ച്യാ­ങി­നെ­പ്പ­റ്റി അ­ങ്ങ­നെ­യൊ­രു ദു­ഷ്പ്ര­വാ­ദ­മു­ണ്ടാ­യി­ട്ടി­ല്ല. അ­തു­പോ­ലെ­ത­ന്നെ, ഞാൻ വി­ശ്വ­സി­ച്ചി­രു­ന്ന കാ­ര്യ­ങ്ങ­ളിൽ നി­ശ്ച­ല­മാ­യി നി­ന്നു പ്ര­വർ­ത്തി­ച്ചി­രു­ന്ന­തു­കൊ­ണ്ടു്, മ­റ്റു­ള്ള­വർ എ­ത്ര­ത­ന്നെ­മാ­റി­യാ­ലും എ­ങ്ങ­നെ­യെ­ല്ലാം തകിടം മ­റി­ഞ്ഞാ­ലും, അ­ദ്ദേ­ഹം സ്വ­സ്ഥാ­ന­ത്തു­നി­ന്നി­ള­കാ­തെ ഉ­റ­ച്ചു­ത­ന്നെ നി­ന്നി­രു­ന്നു. ഈ ഗു­ണ­ങ്ങൾ­കൊ­ണ്ടു്, ജ­ന­ങ്ങൾ­ക്കും പ­ട്ടാ­ള­ത്തി­നും പൊ­തു­വേ അ­ദ്ദേ­ഹ­ത്തി­നെ വി­ശ്വാ­സ­മാ­യി­രു­ന്നു എ­ന്ന­തിൽ തർ­ക്ക­മി­ല്ല.

images/HHKung.jpg
എച്ച്. എച്ച്. കു­ങ്ങ്

രണ്ടു ദൂ­ഷ്യ­ങ്ങ­ളാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ ശ­ക്തി­യെ ന­ശി­പ്പി­ച്ച­തു്. ഒ­ന്നാ­മ­താ­യി അ­ദ്ദേ­ഹ­ത്തി­ന്റെ ബ­ന്ധു­ക്ക­ളും സേ­വ­ന്മാ­രും ജ­ന­ദ്രോ­ഹി­ക­ളും രാ­ജ്യം മു­ടി­ഞ്ഞാ­ലും ത­ങ്ങൾ­ക്കു കു­ബേ­ര­ത്വം സ­മ്പാ­ദി­ക്ക­ണ­മെ­ന്നു­മാ­ത്രം വി­ചാ­ര­മു­ള്ള­വ­രാ­ണു്. ആ കൂ­ട്ട­ത്തിൽ പ്ര­ധാ­നി­കൾ മാഡം ച്യാ­ങ്കാ­യ്ഷ­ക്കി ന്റെ സ­ഹോ­ദ­രൻ ടി. വി. സിങും സ­ഹോ­ദ­രീ­ഭർ­ത്താ­വാ­യ എച്ച്. എച്ച്. കു­ങ്ങു മാ­യി­രു­ന്നു. ചൈ­നാ­ച­രി­ത്രം ക­ഴി­ഞ്ഞ കാൽ ശ­താ­ബ്ദ­ത്തിൽ ഈ സു­ങ്ങു­വം­ശ­ത്തോ­ടു അ­ടു­ത്തു ബ­ന്ധ­പ്പെ­ട്ടി­രി­ക്കു­ന്ന­തി­നാൽ അ­തി­നേ­പ്പ­റ്റി അല്പം ഇവിടെ പ­റ­യേ­ണ്ടി­യി­രി­ക്കു­ന്നു. സൺ­യാ­ട്സെൻ വി­പ്ല­വ­ത്തി­നാ­യി പ­രി­ശ്ര­മി­ച്ചു നടന്ന കാ­ല­ത്തു ചാർളി സൂങ് എന്നു പേരായ ഒ­രു­ചെ­റു­ക­ച്ചോ­ട­ക്കാ­രൻ അ­ദ്ദേ­ഹ­ത്തി­നെ­പ­ണം കൊ­ടു­ത്തും മ­റ്റു­വി­ധ­ത്തി­ലും സ­ഹാ­യി­ച്ചി­രു­ന്നു. ചാർളി സൂ­ങി­നു് മൂ­ന്നു പെൺ­കൂ­ട്ടി­ക­ളും രണ്ടു പു­ത്ര­ന്മാ­രു­മാ­ണു് ഉ­ണ്ടാ­യി­രു­ന്ന­തു്. ഏതൊരു വി­ചി­ത്ര­ത­ര­ത്തി­ലു­ള്ള ഭാ­വി­യാ­ണു് തന്റെ ഈ അഞ്ചു സ­ന്താ­ന­ങ്ങൾ­ക്കും ദൈവം വി­ധി­ച്ചി­ട്ടു­ള്ള­തെ­ന്നു് അ­റി­ഞ്ഞി­രു­ന്നു­വെ­ങ്കിൽ ചാർളി സൂങ് എന്തു വി­ചാ­രി­ക്ക­മാ­യി­രു­ന്നോ എന്തോ! പു­ത്ര­സ­ന്താ­ന­ങ്ങ­ളു­ടെ കഥ നി­ല്ക്ക­ട്ടെ. സ്ത്രീ­സ­ന്താ­ന­ങ്ങ­ളാ­യി മൂ­ന്നു­ള്ള­വ­രിൽ മൂ­ത്ത­വൾ ഐലീൻ സൂങ് കൺ­ഫ്യൂ­ഷി­യ­സ്സി­ന്റെ എ­ഴു­പ­ത്താ­റാം പ­ര­മ്പ­ര­യിൽ പെ­ട്ട­യാ­ളെ­ന്ന­ഭി­മാ­നി­ക്കു­ന്ന എച്ച്. എച്ച്. കു­ങ്ങി നെ­യാ­ണു് വി­വാ­ഹം ചെ­യ്ത­തു്. കൺ­ഫൂ­ഷി­യ­സ്സി­ന്റെ വം­ശ­ജ­നെ­ങ്കി­ലും രാ­ജ്യ­ഭ­ണ്ഡാ­രം ക­വർ­ന്നെ­ടു­ക്കു­ന്ന­തി­നും മറ്റു വി­ധ­ത്തിൽ അ­പ­മ­ര്യാ­ദ­മാ­യി പണം സ­മ്പാ­ദി­ക്കു­ന്ന­തി­നും അ­ദ്ദേ­ഹം ഒ­ട്ടും­ത­ന്നെ മ­ടി­ച്ചി­രു­ന്നി­ല്ല. ചൈ­ന­യു­ടെ ധ­ന­കാ­ര്യ­മ­ന്ത്രി­യെ­ന്ന നി­ല­യി­ലാ­ണു് അ­ദ്ദേ­ഹം പ്ര­ശ­സ്തി സ­മ്പാ­ദി­ച്ച­തു് ആ സ്ഥാ­നം ധ­ന­സ­മ്പാ­ദ­ന­ത്തി­നു­ത­കു­ന്ന­താ­ണ­ല്ലോ. ലോ­ക­ത്തി­ലെ കോ­ടീ­ശ്വ­ര­പ്ര­മു­ഖ­ന്മാ­രിൽ ഒ­രാ­ളാ­യ ഇ­ദ്ദേ­ഹം ചൈ­നാ­യിൽ കാ­ര്യ­ങ്ങൾ കു­ഴ­പ്പ­മാ­കു­മെ­ന്നു ക­ണ്ട­തോ­ടു­കൂ­ടി തന്റെ പണവും കൊ­ണ്ടു് അ­മേ­രി­ക്ക­യി­ലേ­യ്ക്കു നിർ­ഗ്ഗ­മി­ക്ക­യാ­ണു് ചെ­യ്ത­തു്.

images/Madame_Sun_Yat-Sen.jpg
മാഡം സുൺ­യാ­ട് സെൻ

ര­ണ്ടാ­മ­ത്തെ സ­ഹോ­ദ­രി രാ­ഷ്ട്ര­പി­താ­വാ­യ സൺ­യാ­ട്സെ­നി നെ­ത്ത­ന്നെ­യാ­ണു് വി­വാ­ഹം ചെ­യ്ത­തു്. ഭർ­ത്താ­വി­ന്റെ മ­ര­ണ­ശേ­ഷം അവർ തന്റെ ബ­ന്ധു­ക്ക­ളു­ടെ ദുർ­ന്ന­ട­പ­ടി­കൾ ക­ണ്ടു­ശോ­കാ­കു­ല­യാ­യി രാ­ജ്യ­കാ­ര്യ­ങ്ങ­ളിൽ ഇ­ട­പെ­ടാ­തെ താ­മ­സി­ക്കു­യാ­യി­രു­ന്നു. അ­വ­രു­ടെ സൽ­ഗു­ണ­ങ്ങ­ളും മ­ഹ­ത്വ­വും ലോ­ക­പ്ര­സി­ദ്ധ­മാ­ണു്. ക­മ്മ്യൂ­ണി­സ്റ്റു­കാർ തന്റെ ബ­ന്ധു­ക്ക­ളെ ത­ല്ലി­യോ­ടി­ച്ച­ശേ­ഷം മാ­ത്ര­മാ­ണു ആ സ്ത്രീ­ര­ത്നം പി­ന്നെ­യും രാ­ജ്യ­കാ­ര്യ­ങ്ങ­ളിൽ പ്ര­വർ­ത്തി­ച്ചു­തു­ട­ങ്ങി­യ­തു്. ച്യാ­ങ് അ­ധി­കാ­രം ഭ­രി­ച്ചി­രു­ന്ന കാ­ല­ത്താ­വ­ട്ടേ പ­ല­ത­ര­ത്തി­ലു­ള്ള ധർ­മ്മ­പ­ര­മാ­യ കാ­ര്യ­ങ്ങ­ളിൽ മാ­ത്രം ഏർ­പ്പെ­ട്ടി­രു­ന്നു. ഇൻ­ഡ്യ­യിൽ സ­രോ­ജി­നീ­ദേ­വി, അ­മേ­രി­ക്ക­യി­ലെ എ­ലി­നോർ മസ് വെൽ­ട്ട് മു­ത­ലാ­യ സ്ത്രീ­ര­ത്ന­ങ്ങൾ­ക്കു തു­ല്യ­മാ­യ ഒരു സ്ഥാ­ന­മാ­ണു് മാഡം സുൺ­യാ­ട് സെനി നു ലോ­ക­ത്തി­ലു­ള്ള­തു്.

images/Madame_Chiang_Kai-shek.jpg
മാഡം ച്യാ­ങ് കെ­യ്ഷേ­ക്ക്

മൂ­ന്നാ­മ­ത്തെ സ­ഹോ­ദ­രി­യ­ത്രേ ലോ­ക­പ്ര­സി­ദ്ധ­മാ­യ മാഡം ച്യാ­ങ് കെ­യ്ഷേ­ക്ക്. വി­ദ്യാ­സ­മ്പ­ന്ന­യും ലാ­വ­ണ്യ­വ­തി­യും അ­ഭി­ജ്ഞ­യു­മാ­യ മാഡം ച്യാ­ങ് ഏതു സ­ദ­സ്സി­ലും പ്രാ­ഥ­മ്യ­ത്തെ അർ­ഹി­ക്കു­ന്ന ഒരു സ്ത്രീ­യാ­ണു്. ചെ­റു­പ്പം മുതൽ അ­മേ­രി­ക്ക­യിൽ വി­ദ്യാ­ഭ്യാ­സം ചെയ്ത ഇ­വ­രു­ടെ സം­ഭാ­ഷ­ണ­ചാ­തു­ര്യ­വും വ­ശീ­ക­ര­ണ­ശ­ക്തി­യും അ­സാ­ധാ­ര­ണ­മെ­ന്നു­ത­ന്നെ പറയണം. യു­ദ്ധ­കാ­ല­ത്തു ര­ണ്ടു­മൂ­ന്നു വർ­ഷ­ത്തേ­യ്ക്കു വി­മാ­ന­ഡി­പ്പാർ­ട്ടു­മെ­ന്റി­ന്റെ മ­ന്ത്രി­യാ­യി ജോലി നോ­ക്കി വിജയം നേടിയ അ­വ­രു­ടെ സാ­മർ­ത്ഥ്യ­ത്തെ­പ്പ­റ്റി പ­റ­യേ­ണ്ട­താ­യി­ട്ടി­ല്ല. ചൈ­ന­യ്ക്കു യു­ദ്ധ­ത്തിൽ ഏ­ക­ദേ­ശം നി­ല­യി­ല്ലാ­തെ വ­ന്നു­ചേർ­ന്ന അ­വ­സ­ര­ത്തിൽ അ­മേ­രി­ക്ക­യിൽ പോയി വേണ്ട സ­ഹാ­യ­ങ്ങൾ ഏർ­പ്പാ­ടു ചെ­യ്യു­ന്ന­തി­ന്നു മാഡം ച്യാ­ങാ­ണു് നി­യു­ക്ത­യാ­യ­തു് അവിടെ രാ­ജ്യ­മാ­കെ സ­ഞ്ച­രി­ച്ചു് അവർ ചെയ്ത പ്ര­സം­ഗ­ങ്ങൾ ജ­നാ­ഭി­പ്രാ­യ­ത്തെ ഇ­ള­ക്കി­മ­റി­ക്ക തന്നെ ചെ­യ്തു. ജ­ന­റ­ലി­സ്സി­മോ­യു­മൊ­ന്നി­ച്ചു് അവർ ഇൻ­ഡ്യ­യിൽ വ­ന്നി­രു­ന്ന­തും ഇൻ­ഡ്യൻ സ്വാ­ത­ന്ത്ര്യ­ത്തെ­പ്പ­റ്റി ആൾ­ഇൻ­ഡ്യാ­റോ­ഡി­യോ­വിൽ അന്നു ചെയ്ത പ്ര­സം­ഗ­വും ഇ­പ്പോ­ഴും പലരും ഓർ­മ്മി­ക്കു­ന്നു­ണ്ടാ­യി­രി­ക്കും.

ഇ­ങ്ങ­നെ അ­ന­ന്യ­സാ­ധാ­ര­ണ­മാ­യ ഗു­ണ­ഗ­ണ­ങ്ങ­ളു­ള്ള മാഡം ച്യാ­ങി­നോ­ടു ചൈ­ന­യിൽ പൊ­തു­ജ­ന­ങ്ങൾ­ക്കു് അ­തൃ­പ്തി ജ­നി­പ്പി­ക്കു­ന്ന­തി­നു മ­തി­യാ­യ ചില പ്ര­ധാ­ന­ദൂ­ഷ്യ­ങ്ങ­ളു­മു­ണ്ടാ­യി­രു­ന്നു. അതിൽ ഒ­ന്നാ­മ­ത്തേ­താ­ണു് ദൂര പ­ണ­മി­ട­പെ­ട്ട കാ­ര്യ­ങ്ങ­ളിൽ അ­വ­രു­ടെ ക­ര­ക­മ­ല­ങ്ങൾ മ­ലി­ന­മാ­ണെ­ന്നാ­ണു് പ­ര­ക്കേ­യു­ള്ള വി­ശ്വാ­സം. നി­യ­മ­വി­രു­ദ്ധ­മാ­യും യോ­ഗ­ക്ഷേ­മ­ത്തി­നു വി­പ­രീ­ത­മാ­യും ചില വ്യാ­പാ­ര­ങ്ങ­ളി­ലേർ­പ്പെ­ട്ടു് അവർ ഒരു കാ­ല­ത്തു വളരെ പണം കൈ­വ­ശ­പ്പെ­ടു­ത്തി­യി­ട്ടു­ണ്ട­ത്രേ. ര­ണ്ടാ­മ­താ­യി അ­വ­രെ­പ്പ­റ്റി ജ­ന­ങ്ങൾ പ­റ­ഞ്ഞി­രു­ന്ന ദൂ­ഷ്യം, രാ­ജ്യ­ദ്രോ­ഹി­ക­ളാ­യ തന്റെ ബ­ന്ധു­ക്ക­ളെ, വി­ശേ­ഷി­ച്ചും രണ്ടു സ­ഹോ­ദ­ര­ന്മാ­രെ­യും സ­ഹോ­ദ­രീ­ഭർ­ത്താ­വാ­യ ക­ങ്ങി­നെ­യും അ­വ­രു­ടെ ദു­ഷ്പ്ര­വൃ­ത്തി­ക­ളിൽ സ­ഹാ­യി­ക്ക­യെ­ന്നു­ള്ള­താ­ണു്. അ­വ­രു­ടെ ബ­ന്ധു­ക്ക­ളെ­ക്കൊ­ണ്ടു രാ­ജ്യ­ത്തി­ലെ അ­ധി­കാ­ര­സ്ഥാ­ന­ങ്ങൾ ഒരു കാ­ല­ത്തു നി­റ­ച്ച­തി­നാൽ, രാ­ജ്യ­ത്തിൽ തു­ട­രെ­യാ­യി ഉ­ണ്ടാ­യി­ക്കൊ­ണ്ടി­രു­ന്ന ഛി­ദ്ര­ത്തി­നു് അ­വ­രെ­യാ­ണു് ജ­ന­ങ്ങൾ കാ­ര­ണ­ഭൂ­ത­യാ­ക്കി­യി­രു­ന്ന­തു്.

ഇ­തി­ലും ക­വി­ഞ്ഞ ഒരു ദോ­ഷ­മാ­യി­രു­ന്നു അ­വർ­ക്കു ത­ല­വേ­ദ­ന­യു­ള്ള ഔ­ദ്ധ­ത്യം. അ­മേ­രി­ക്ക­യിൽ വ­ളർ­ന്നു്, അ­വ­രു­ടെ സം­സ്ക്കാ­ര­വും ന­ട­പ­ടി­ക­ളും ഉ­ത്ത­മ­മെ­ന്നു വി­ശ്വ­സി­ച്ചി­രു­ന്ന മാഡം ച്യാ­ങി­നു ചൈ­ന­ക്കാ­രെ­ത്ത­ന്നെ ആ­ക­പ്പാ­ടെ പു­ച്ഛ­മാ­യി­രു­ന്നു എന്നു പറയാം. ഒ­ര­മേ­രി­ക്കൻ സ്ത്രീ എന്ന നി­ല­യി­ലാ­ണു് ചൈ­ന­ക്കാ­രും അവരെ ഗ­ണി­ച്ചി­രു­ന്ന­തു്. സാ­ധു­ജ­ന­ങ്ങ­ളിൽ അ­നു­ക­മ്പ­യി­ല്ലാ­യ്മ, ച­ക്ര­വർ­ത്തി­നി­ക­ളി­ലും ക­വി­ഞ്ഞ പ്രൗ­ഢി, വി­ത്ത­സൗ­ന്ദ­ര്യ­വി­ദ്യാ­ഹം­കാ­ര­ങ്ങൾ എ­ന്നി­വ ഒ­ന്നി­ച്ചു ചേർ­ന്നാൽ ഏ­തു­ത­ര­ത്തി­ലു­ള്ള ഔ­ദ്ധ­ത്യ­മാ­ണു­ണ്ടാ­വു­ക എന്നു പ­റ­യേ­ണ്ട­തി­ല്ല­ല്ലോ. തന്റെ സ­മ­ഗ്ര­പ്ര­താ­പി­യാ­യ ഭർ­ത്താ­വി­നു് ഇ­ങ്ങ­നെ­യു­ള്ള ദോ­ഷ­ങ്ങ­ളാൽ നാ­ശ­മു­ണ്ടാ­ക്കി­യ യാങ് ഖൈ ഫൈ എ­ന്നൊ­രു രാ­ജ­ക­ള­ത്ര­ത്തി­ന്റെ പേർ ചീ­നാ­ച­രി­ത്ര­ത്തിൽ പ്ര­സി­ദ്ധ­മാ­ണു്. ഇ­ക്കാ­ല­ത്തെ യാങ് ഖൈ ഫൈ­യാ­ണു് മാഡം ച്യാ­ങെ ന്നു ജ­ന­ങ്ങൾ വി­ശ്വ­സി­ച്ചി­രു­ന്നു.

images/TVSoong.jpg
ടി. വി. സൂങ്

ടി. വി. സൂങ്, ടി. എൽ. സൂങ് എന്നു രണ്ടു സ­ഹോ­ദ­ര­ന്മാ­രാ­ണു് അ­വർ­ക്കു­ണ്ടാ­യി­രു­ന്ന­തു്. ടി. വി. ആദ്യം ചൈ­നാ­യി­ലെ ഒ­ന്നാ­ത്തെ ബാ­ങ്ക­റാ­യും പി­ന്നീ­ടു പ്ര­ധാ­ന­മ­ന്ത്രി­യാ­യും വി­ദേ­ശ­മ­ന്ത്രി­യാ­യും ഒ­ടു­വിൽ ദ­ക്ഷി­ണ­പ്ര­വി­ശ്യ­ക­ളു­ടെ സർ­വ്വാ­ധി­കാ­രി­യാ­യും അ­വ­സാ­നം­വ­രെ ജോ­ലി­നോ­ക്കി­യി­രു­ന്നു. സാ­മർ­ത്ഥ്യ­വും കാ­ര്യ­ശേ­ഷി­യും മാ­ത്രം നോ­ക്കു­ക­യാ­ണെ­ങ്കിൽ ലോ­ക­ത്തി­ലി­ന്നു­ള്ള രാ­ജ്യ­ത­ന്ത്ര­ജ്ഞ­ന്മാ­രിൽ മു­ന്ന­ണി­യിൽ നി­ല്ക്കേ­ണ്ട ഒ­രാ­ളാ­ണു് ടി. വി. പക്ഷേ, ധ­നാ­രാ­ധ­ക­നാ­യ അ­ദ്ദേ­ഹ­ത്തി­നു് എന്തു ചെ­യ്തും പണം സ­മ്പാ­ദി­ക്ക­ണ­മെ­ന്നൊ­രാ­ഗ്ര­ഹ­മാ­ണു് എ­ല്ലാ­ത്തി­നും മീ­തെ­യു­ണ്ടാ­യി­രു­ന്ന­തു്. രാ­ജ്യ­ത്തിൽ­നി­ന്നു പ­ല­വി­ധ­മാ­യി അ­പ­ഹ­രി­ച്ചു് അ­മേ­രി­ക്ക­യി­ലേ­യ്ക്കു ക­ട­ത്തി­യ സംഖ്യ ഇ­രു­ന്നൂ­റു­കോ­ടി രൂ­പാ­യിൽ ക­വി­യു­മെ­ന്നാ­ണു് ജ­ന­ശ്രു­തി. വലിയ ഉ­ദ്യോ­ഗ­ങ്ങ­ളൊ­ന്നും വ­ഹി­ച്ചി­ട്ടി­ല്ലെ­ങ്കി­ലും ടി. എൽ. സൂങ് മു­ഖാ­ന്തി­ര­മാ­ണു് ഈ ഇ­ട­പാ­ടു­ക­ളിൽ പലതും ന­ട­ന്നി­രു­ന്ന­തു്.

ഇ­ങ്ങ­നെ ജ­ന­ദ്രോ­ഹി­ക­ളാ­യ ബ­ന്ധു­ക്ക­ളെ­ക്കൊ­ണ്ടു ചു­റ്റ­പ്പെ­ട്ടി­രു­ന്ന­താ­ണു് ജ­ന­റ­ലി­സ്സി­മോ ച്യാ­ങ് കൈ­ഷേ­ക്കി­ന്റെ അ­ധഃ­പ­ത­ന­ത്തി­നു­ള­ള ആ­ദ്യ­കാ­ര­ണം ര­ണ്ടാ­മ­താ­യി ഒന്നു പ­റ­വാ­നു­ള്ള­തു രാ­ജ്യ­ത്തെ­യാ­ക­മാ­നം ഇ­ള­ക്കി­മ­റി­ച്ചി­രു­ന്ന പുതിയ ത­ത്വ­ങ്ങ­ളെ മ­ന­സ്സി­ലാ­ക്കു­ന്ന­തി­നു തക്ക വി­വേ­ക­ബു­ദ്ധി­യും പ­ഠി­പ്പും അ­ദ്ദേ­ഹ­ത്തി­നി­ല്ലാ­യി­രു­ന്നു എ­ന്നു­ള്ള­താ­ണു്. സാ­മാ­ന്യ­ജ­ന­ങ്ങ­ളു­ടെ അ­ഭി­പ്രാ­യ­ങ്ങൾ തന്നെ മാ­റി­യി­ട്ടു­ണ്ടെ­ന്നും പ­ഴ­യ­പ­ടി അ­ധി­കാ­ര­ത്തി­നു വ­ഴ­ങ്ങി അവർ ക­ഴി­യു­ക­യി­ല്ലെ­ന്നും അ­ദ്ദേ­ഹ­ത്തി­നു മ­ന­സ്സി­ലാ­ക്കാൻ ശ­ക്തി­യി­ല്ലാ­യി­രു­ന്നു. മൂ­ന്നു­മാ­സം കൊ­ണ്ടു ക­മ്മ്യൂ­ണി­സ്റ്റു­കാ­രെ അ­മർ­ത്തു­ന്ന­തി­നു ത­നി­ക്കു വൈ­ഷ­മ്യ­മി­ല്ലെ­ന്നാ­ണു് അ­ദ്ദേ­ഹം പ­ര­സ്യ­മാ­യി പ­റ­യാ­റു്.

സ്വ­ഭാ­വേ­ന ച്യാ­ങ് ദ­യാ­ശീ­ല­ന­ല്ലാ­യി­രു­ന്നു എ­ന്നും ത­ന്നോ­ടെ­തിർ­ത്തു നി­ല്ക്കു­ന്ന­വ­രെ ര­ഹ­സ്യ­മാ­യി കൊ­ല്ലു­ന്ന­തി­നും കൊ­ല്ലി­ക്കു­ന്ന­തി­നും അ­ദ്ദേ­ഹം മടി വി­ചാ­രി­ച്ചി­രു­ന്നി­ല്ലെ­ന്നും പ­റ­യേ­ണ്ടി­യി­രി­ക്കു­ന്നു. അ­നേ­ക­സ­ഹ­സ്രം ഉൽ­പ­തി­ഷ്ണു­ക്കൾ, ഇ­പ്ര­കാ­രം അ­ദ്ദേ­ഹ­ത്തി­ന്റെ ആ­ജ്ഞ­യ­നു­സ­രി­ച്ചു്, കൊ­ല്ല­പ്പെ­ട്ടി­ട്ടു­ണ്ടെ­ന്നു­ള്ള­തി­നു തർ­ക്ക­മി­ല്ല തീ­ക്ഷ്ണ­ദ­ണ്ഡ­ത്വം കൊ­ണ്ടു പ്ര­ജ­ക­ളെ അ­മർ­ത്തി രാ­ജ്യം ഭ­രി­ക്കാ­മെ­ന്നു­ള്ള വി­ശ്വാ­സം അ­ദ്ദേ­ഹ­ത്തി­നു­ണ്ടാ­യി­രു­ന്നു.

ഇ­ങ്ങ­നെ­യെ­ല്ലാ­മാ­ണെ­ങ്കി­ലും ച്യാ­ങ് അ­നു­ദ്ധ­ത­നും മി­ത­ഭോ­ഗി­യും തന്റെ കാ­ഴ്ച­യ­നു­സ­രി­ച്ചു രാ­ജ്യ­ക്ഷേ­മൈ­ക­തൽ­പ­ര­നു­മാ­യി­രു­ന്നു എ­ന്നു­ള്ള­തി­നു തർ­ക്ക­മി­ല്ല.

മേയ് 20-ാം തീയതി അ­ദ്ദേ­ഹം പ്ര­സി­ഡ­ണ്ടാ­യി അ­വ­രോ­ധി­ക്ക­പ്പെ­ട്ട­പ്പോൾ നടന്ന സ­ദ­സ്സിൽ പ­ങ്കെ­ടു­ക്കു­ന്ന­തി­നു ഞാനും ക്ഷ­ണി­ക്ക­പ്പെ­ട്ടി­രു­ന്നു. അ­തു­ത­ന്നെ­യാ­യി­രു­ന്നു അ­ദ്ദേ­ഹ­ത്തി­ന്റെ ഒ­ടു­വി­ല­ത്തെ പ­ര­സ്യ­സ­മ്മേ­ള­ന­മെ­ന്നും പറയാം. പ്ര­സി­ദ്ധ­രാ­യ സേ­നാ­നി­ക­ളാ­ലും പ്ര­ശ­സ്ത­രാ­യ രാ­ജ്യ­ത­ന്ത്ര­ജ്ഞ­ന്മാ­രാ­ലും ചു­റ്റ­പ്പെ­ട്ടു്, എല്ലാ രാ­ജ്യ­ങ്ങ­ളിൽ­നി­ന്നു­മു­ള്ള അ­മ്പാ­സ­ഡർ­മാ­രു­ടെ­യും സ്ഥാ­ന­പ­തി­ക­ളു­ടെ­യും അ­നു­മോ­ദ­ന­ങ്ങൾ സ്വീ­ക­രി­ച്ചു് അന്നു ദർ­ബാ­റിൽ­നി­ന്നു് ആ മ­ഹാ­നു­ഭ­വൻ എ­ട്ടു­മാ­സ­ത്തി­ന­കം രാ­ജ­ശ­ക്തി­യും അ­ധി­കാ­ര­വു­മെ­ല്ലാ­മു­പേ­ക്ഷി­ച്ചു ര­ഹ­സ്യ­മാ­യി ത­ല­സ്ഥാ­ന­ന­ഗ­രി വി­ട്ടു­പോ­കേ­ണ്ടി­വ­രു­മെ­ന്നു് ആരു വി­ചാ­രി­ച്ചു? ഏതു ദീർ­ഘ­ദർ­ശി­ക്കു പ­റ­യാ­മാ­യി­രു­ന്നു! എ­ന്നാൽ അ­ങ്ങ­നെ­യാ­ണു് സം­ഭ­വി­ച്ച­തു്.

മേ­യ്മാ­സ­ത്തിൽ അ­ങ്ങു­മി­ങ്ങും ചില സ്ഥ­ല­ങ്ങൾ കൈ­ക്ക­ലാ­ക്കി­യ­ത­ല്ലാ­തെ ക­മ്മ്യൂ­ണി­സ്റ്റു­കാർ ച്യാ­ങി­ന്റെ ശ­ക്തി­യെ­സാ­ര­മാ­യി ബാ­ധി­ച്ചി­രു­ന്നി­ല്ല. ചൈ­നീ­സ്സ­മു­ദ്ര­ങ്ങ­ളിൽ പൊ­ടു­ന്ന­നെ പൊ­ങ്ങി­യ­ടി­ക്കാ­റു­ള്ള ടൈഫൂൺ എന്ന കൊ­ടു­ങ്കാ­റ്റു പോലെ അവർ കു­റ­ച്ചു മാ­സ­ങ്ങൾ­കൊ­ണ്ടു രാ­ജ്യം മു­ഴു­വൻ പ­ര­ക്കു­മെ­ന്നും അ­മ്പ­തു­ല­ക്ഷ­ത്തിൽ പ­ര­മു­ണ്ടാ­യി­രു­ന്ന ച്യാ­ങി­ന്റെ സൈ­ന്യം പ്ര­ഭാ­ത­ത്തി­ലെ മ­ഞ്ഞു­പോ­ലെ എ­ങ്ങെ­ന്നി­ല്ലാ­തെ മ­റ­ഞ്ഞു­പോ­കു­മെ­ന്നും ച്യാ­ങി­ന്റെ വി­രോ­ധി­കൾ­പോ­ലും വി­ചാ­രി­ച്ചി­രു­ന്നി­ല്ല; അ­ങ്ങി­നെ ഊ­ഹി­ക്കാൻ ന്യാ­യ­വു­മി­ല്ലാ­യി­രു­ന്നു. ര­ണ്ടു­വർ­ഷ­മെ­ങ്കി­ലും വലിയ വൈ­ഷ­മ്യ­മൊ­ന്നും കൂ­ടാ­തെ ചൈ­ന­യിൽ താ­മ­സി­ക്ക­മെ­ന്നാ­യി­രു­ന്നു എന്റെ വി­ചാ­രം.

ച്യാ­ങി­ന്റെ പ്ര­സി­ഡ­ണ്ടു­പ­ട്ടാ­രോ­ഹ­ണം ക­ഴി­ഞ്ഞു്, താ­മ­സി­യാ­തെ മാഡം ച്യാ­ങ് എ­ന്നെ­യും എന്റെ കു­ടും­ബ­ത്തെ­യും ചാ­യ­യ്ക്കു ക്ഷ­ണി­ച്ചു പ്ര­സി­ഡ­ണ്ടും അവിടെ സ­ന്നി­ഹി­ത­നാ­യി­രു­ന്നു. മാഡം ച്യാ­ങി­നെ അ­ന്നാ­ണു് ഞാൻ ആ­ദ്യ­മാ­യി കാ­ണു­ന്ന­തു്. അവർ ഇൻ­ഡ്യ­യിൽ വന്ന സം­ഗ­തി­കൾ അവിടെ മ­ഹാ­ത്മ­ജി മു­ത­ലാ­യ­വ­രെ­ക­ണ്ടു പ­രി­ച­യ­പ്പെ­ട്ട­തു­മെ­ല്ലാം വി­സ്ത­രി­ച്ചു് എന്നെ പ­റ­ഞ്ഞു­കേൾ­പ്പി­ച്ചു. മാഡം ച്യാ­ങി­നു് അ­ന്നു് ഒരു നാ­ല്പ­ത്ത­ഞ്ചു­വ­യ­സ്സിൽ ക­വി­ഞ്ഞു പ്രാ­യ­മു­ണ്ടാ­യി­രു­ന്നു­വെ­ങ്കി­ലും സൗ­ന്ദ­ര്യ­ത്തി­നു കുറവോ ഹാ­നി­യോ ഭ­വി­ച്ചി­രു­ന്നി­ല്ല. സ്ത്രീ­ക­ളോ­ടു വ­സ്ത്ര­ങ്ങ­ളെ­പ്പ­റ്റി­യും പു­രു­ഷ­ന്മാ­രോ­ടു രാ­ജ്യ­കാ­ര്യ­ങ്ങ­ളെ­പ്പ­റ്റി­യും എ­ല്ലാ­വ­രോ­ടും അ­വ­ര­വർ­ക്കു­ചി­ത­മാ­യ രീ­തി­യി­ലും സം­ഭാ­ഷ­ണം ചെ­യ്യാ­ന­വർ­ക്കു­ള്ള വൈ­ദ­ഗ്ദ്ധ്യം ആ രണ്ടു മ­ണി­ക്കൂ­റി­നി­ട­യിൽ എ­നി­ക്കു മ­ന­സ്സി­ലാ­ക്കു­വാൻ സാ­ധി­ച്ചു.

ആ സൽ­ക്കാ­രം­ക­ഴി­ഞ്ഞു് ഉ­ഷ്ണ­ബാ­ധ­യൊ­ഴി­ക്കു­ന്ന­തി­നു പ്ര­സി­ഡ­ണ്ട് ആ­ണ്ടു­തോ­റും പോ­കാ­റു­ള്ള കൂ­ളി­ങ് എന്ന സ്ഥ­ല­ത്തേ­യ്ക്കു അവർ പോ­ക­യും ചെ­യ്തു. നാ­ങ്കി­ങ്ങി­ലെ എന്റെ ജീ­വി­തം അ­തോ­ടു­കൂ­ടി ആ­രം­ഭി­ച്ചു എന്നു ക­ണാ­ക്കാ­ക്കാം.

മൂ­ന്നാ­മ­ധ്യാ­യം
അം­ബാ­സ­ഡ­റു­ടെ ജീ­വി­തം

ലോ­ക­ത്തി­ലെ പ്ര­ധാ­ന­മാ­യ സ്വ­ത­ന്ത്ര­രാ­ജ്യ­ങ്ങൾ മി­ക്കു­വാ­റും ചൈ­ന­യിൽ അം­ബാ­സ­ഡ­റ­ന്മാ­രെ­യോ മി­നി­സ്റ്റ­റ­ന്മാ­രെ­യോ നി­യ­മി­ച്ചി­ട്ടു­ള്ള­തു­കൊ­ണ്ടു് അ­തി­പ്ര­ധാ­ന­മാ­യ ഒരു ഡി­പ്ലോ­മാ­റ്റി­ക­സം­ഘം സ്ഥി­ര­മാ­യി നാ­ങ്കി­ങ്ങി­ലു­ണ്ടാ­യി­രു­ന്നു. അവയിൽ അ­ഫ്ഗാ­ണി­സ്ഥാൻ, വാ­ത്തി­ക്കൻ, ഫി­ലി­പ്പിൻ­സ്, സ്വി­റ്റ്സർ­ലൻ­ഡ്, ആ­സ്ട്രി­യാ മു­ത­ലാ­യ ചില ചെറിയ രാ­ജ്യ­ങ്ങ­ളി­ലെ പ്ര­തി­നി­ധി­കൾ മി­നി­സ്റ്റ­റ­ന്മാ­രും മ­റ്റു­ള്ള­വ­രെ­ല്ലാം അം­ബാ­സ­ഡ­റ­ന്മാ­രു­മാ­ണു്. ഓരോ അം­ബാ­സ­ഡ­റു­ടെ കീ­ഴി­ലും ഉ­പ­ദേ­ഷ്ടാ­ക്കൾ, സി­ക്ര­ട്ട­റി­മാർ, മി­ലി­റ്റ­റി അ­റ്റാ­ച്ചേ മു­ത­ലാ­യി പല വലിയ ഉ­ദ്യോ­ഗ­സ്ഥ­ന്മാ­രു­മു­ള്ള­തു­കൊ­ണ്ടു്, ഒരു ര­ണ്ടാ­യി­ര­ത്തിൽ കു­റ­യാ­തെ വി­ദേ­ശീ­യർ രാ­ജ്യ­കാ­ര്യ­ങ്ങ­ള­ന്വേ­ഷി­ച്ചു നാ­ങ്കി­ങ്ങിൽ താ­മ­സ­മാ­യി­രു­ന്നു. സ്ത്രീ­ക­ളും കു­ട്ടി­ക­ളും പ­രി­വാ­ര­ങ്ങ­ളു­മാ­യി ഓരോ രാ­ജ്യ­ത്തി­ന്റെ­യും പ്രാ­ധാ­ന്യ­മ­നു­സ­രി­ച്ചു് ഒ­ട്ടു­വ­ള­രെ ആ­ളു­ക­ളു­ണ്ടാ­യി­രു­ന്ന­തി­നാൽ, അവർ ചൈ­നാ­ക്കാ­രിൽ നി­ന്നൊ­ഴി­ഞ്ഞു സ്വ­ന്ത­മാ­യ ഒരു ജീ­വി­ത­മാ­ണു് ന­യി­ച്ചി­രു­ന്ന­തു്.

അ­തി­പ്ര­സി­ദ്ധ­നാ­യ ഒ­രം­ബാ­സ­ഡ­റോ­ടു ജോ­ലി­യു­ടെ സ്വ­രൂ­പ­മെ­ന്താ­ണെ­ന്നു് ഒരാൾ ചോ­ദി­ക്ക­യു­ണ്ടാ­യി­പോ­ലും. നൂ­റ്റിൽ തൊ­ണ്ണൂ­റ്റി­അ­ഞ്ചും അ­ന്യോ­ന്യ­സൽ­ക്കാ­ര­മാ­ണെ­ന്നു് ആ മ­ഹാ­ശ­യൻ പ­റ­ക­യു­ണ്ടാ­യി. ശി­ഷ്ടം അ­ഞ്ചു­ശ­ത­മാ­ന­മോ എന്നു ചോ­ദി­ച്ച­പ്പോൾ, “അതു മ­ഹാ­ര­ഹ­സ്യ­മാ­ണു് അ­തേ­പ്പ­റ്റി സം­സാ­രി­ച്ചു­കൂ­ടാ” എ­ന്നാ­യി­രു­ന്നു മ­റു­പ­ടി. ഫ­ലി­ത­മാ­യി പ­റ­ഞ്ഞ­താ­ണെ­ങ്കി­ലും ഇതിൽ വാ­സ്ത­വ­മി­ല്ലാ­തി­ല്ല. ഏതു രാ­ജ്യ­ത്തിൽ അം­ബാ­സ­ഡ­റാ­യി ഇ­രി­ക്കു­ന്നു­വോ, അ­വി­ടു­ത്തെ ഉ­ദ്യോ­ഗ­സ്ഥ­ന്മാ­രെ­യും പ്ര­മാ­ണി­ക­ളെ­യും സൽ­ക്ക­രി­ക്കു­ക, അ­വ­രിൽ­നി­ന്നു സൽ­ക്കാ­ര­മേ­ല്ക്കു­ക, അം­ബാ­സ­ഡർ­മാർ അ­ന്യോ­ന്യം സൽ­ക്ക­രി­ക്കു­ക ഇ­ങ്ങ­നെ ദി­നം­പ്ര­തി ഒ­ട്ട­ധി­കം സമയം പോ­കു­മെ­ന്നു­ള്ള­തി­നു തർ­ക്ക­മി­ല്ല. അ­ങ്ങ­നെ­യു­ള്ള സൽ­ക്കാ­ര­ങ്ങൾ ഗ­വർ­മ്മേ­ണ്ടു­ക­ളും അ­ത്യാ­വ­ശ്യ­മെ­ന്നു­ത­ന്നെ­യാ­ണു് ഗ­ണി­ച്ചി­രി­ക്കു­ന്ന­തെ­ന്നു­ള്ള­തി­നു ല­ക്ഷ്യം അ­തി­ന്നാ­യി പ്ര­ത്യേ­കം ഒരു സംഖ്യ മാ­സം­തോ­റും നീ­ക്കി­വെ­ച്ചി­ട്ടു­ള്ള­തു­ത­ന്നെ­യാ­ണു്. പക്ഷേ, വി­രു­ന്നു­ണ്ണു­ന്ന­തും ഊ­ട്ടു­ന്ന­തും ഒ­ഴി­ച്ചു­കൂ­ടാ­ത്ത ഒരു ച­ട­ങ്ങാ­ണെ­ങ്കി­ലും നിർ­വ്വ­ഹി­ക്കാ­നു­ള്ള ജോലി അ­ത­ല്ലെ­ന്നു പ­റ­യേ­ണ്ട­തി­ല്ല­ല്ലോ.

രാ­ജ്യ­ങ്ങൾ­ത­മ്മി­ലു­ള്ള സ്നേ­ഹ­ബ­ന്ധം പു­ലർ­ത്തു­ക­യാ­ണു് അം­ബാ­സ­ഡ­റു­ടെ ജോലി എന്നു പൊ­തു­വാ­യി പറയാം. തന്റെ രാ­ജ്യ­ത്തി­ന്റെ ന­യ­ത്തെ­പ്പ­റ്റി­യു­ള്ള തെ­റ്റി­ദ്ധാ­ര­ണ­ക­ളും സം­ശ­യ­ങ്ങ­ളും മാ­റ്റു­ക, രാ­ജ്യ­ങ്ങൾ ത­മ്മിൽ ഓരോരോ നി­സ്സാ­ര­കാ­ര­ണ­ങ്ങൾ വ­ഴി­യാ­യി വ­ഴ­ക്കു­കൾ വർ­ദ്ധി­ക്കാ­തെ നോ­ക്കു­ക, ത­മ്മി­ലു­ള്ള ക­ച്ച­വ­ടം വി­പു­ല­മാ­ക്കു­ക, സ്വ­ന്ത­രാ­ജ്യ­ത്തി­ന്റെ താൽ­പ­ര്യ­ങ്ങ­ളിൽ ശ്ര­ദ്ധി­ക്കു­ക, സ്വ­ദേ­ശി­കൾ­ക്കു വേണ്ട സ­ഹാ­യ­ങ്ങൾ ചെ­യ്തു­കൊ­ടു­ക്കു­ക—ഇ­വ­യെ­ല്ലാ­മാ­ണു് അം­ബാ­സ­ഡ­റു­ടെ ജോ­ലി­യിൽ പ്ര­ധാ­ന­മാ­യ ഒരു ഭാഗം. ഇവയിൽ ക­വി­ഞ്ഞു ചി­ല­തും അം­ബാ­സ­ഡർ ചെ­യ്യേ­ണ്ട­താ­യു­ണ്ടു്. താൻ നി­യ­മി­ത­നാ­യി­രി­ക്കു­ന്ന രാ­ജ്യ­ത്തി­ന്റെ ഗൂ­ഢാ­ലോ­ച­ന­കൾ, ന­യോ­പാ­യ­ങ്ങൾ, സേ­നാ­ശ­ക്തി, ധ­ന­ശ­ക്തി, പ്ര­ജ­ക­ളു­ടെ സ്ഥി­തി ഗ­വ­ണ്മെ­ന്റി­ന്റെ നില—ഇ­വ­യെ­ല്ലാം അ­ന്വേ­ഷി­ച്ചു സ്വ­ന്തം ഗ­വ­ണ്മെ­ന്റി­നെ പ­തി­വാ­യി മ­ന­സ്സി­ലാ­ക്ക­ണം. മറ്റു രാ­ജ്യ­ങ്ങ­ളു­ടെ ഉ­ദ്ദേ­ശ­ങ്ങ­ളും അ­വ­രു­ടെ ത­ന്ത്ര­ങ്ങ­ളും മ­ന­സ്സി­ലാ­ക്കേ­ണ്ട­തും അ­വ­രു­ടെ ന­യ­ങ്ങ­ളിൽ­നി­ന്നും പ്ര­വൃ­ത്തി­ക­ളിൽ­നി­ന്നും സ്വ­ന്ത­രാ­ജ്യ­ത്തി­നു ഹാനി വരുമോ എ­ന്നു് അ­റി­യേ­ണ്ട­തും അം­ബാ­സ­ഡ­റു­ടെ ചു­മ­ത­ല­യാ­ണു്. ഇ­തെ­ല്ലാം കൗ­ട­ല്യ­ന്റെ അർ­ത്ഥ­ശാ­സ്ത്ര­ത്തിൽ വി­വ­രി­ച്ചി­ട്ടു­മു­ണ്ടു്.

അ­ക്കാ­ല­ത്തെ ചൈ­ന­യു­ടെ കാ­ര്യം­കൊ­ണ്ടു പ­റ­ക­യാ­ണെ­ങ്കിൽ, ഇൻ­ഡ്യൻ അം­ബാ­സ­ഡ­റു­ടെ ആ­ദ്യ­ത്തെ ജോലി ഇ­രു­രാ­ജ്യ­ങ്ങ­ളും ത­മ്മി­ലു­ള്ള സ്നേ­ഹ­ബ­ന്ധ­ത്തെ വ­ളർ­ത്തു­ക­യാ­യി­രു­ന്നു. എ­ല്ലാ­സം­ഗ­തി­യി­ലും ചൈ­ന­ക്കാ­രോ­ടു് അ­നു­ഭാ­വം കാ­ണി­ക്കു­ക, ഇൻ­ഡ്യ­യെ­പ്പ­റ്റി അ­വ­രു­ടെ ഇടയിൽ അ­റി­വും അ­നു­ഭാ­വ­വും വർ­ദ്ധി­പ്പി­ക്കു­ക, അ­തി­നാ­യി വാർ­ത്ത­ക­ളും ലേ­ഖ­ന­ങ്ങ­ളും വി­ത­ര­ണം ചെ­യ്യു­ക, പ്ര­സം­ഗ­ങ്ങൾ ന­ട­ത്തു­ക, പ­ത്രാ­ധി­പ­ന്മാ­രു­മാ­യി സ്നേ­ഹ­ത്തിൽ ക­ഴി­ച്ചു­കൂ­ട്ടു­ക—ഇ­വ­യെ­ല്ലാം ഒ­ഴി­ച്ചു­കൂ­ടാ­ത്ത ന­ട­പ­ടി­ക­ളാ­ണു്. ഒരോരോ സം­ഗ­തി­വ­ശാൽ രാ­ജ്യ­ങ്ങൾ ത­മ്മിൽ തെ­റ്റി­ദ്ധാ­ര­ണ ഉ­ണ്ടാ­ക്കു­ന്ന­തു പ­തി­വാ­ക­യാൽ, അവ ക്ര­മേ­ണ വ­ഴ­ക്കാ­യി വി­ക­സി­ക്കാ­തെ പ­റ­ഞ്ഞൊ­തു­ക്കു­ക, അ­ന്യോ­ന്യ­മു­ള്ള ഇ­ട­പാ­ടു­കൾ ന്യാ­യ­വും നീ­തി­യു­മ­നു­സ­രി­ച്ചു തീർ­ക്കു­ക—ഇവയും നി­ത്യേ­ന ചെ­യ്യേ­ണ്ട ജോ­ലി­യാ­ണു്. ഇൻ­ഡ്യാ­ക്കാർ ചൈ­ന­യിൽ പ­ലേ­ട­ത്തു ജോ­ലി­ക്കാ­യും ക­ച്ച­വ­ട­ത്തി­നാ­യും അന്നു താ­മ­സി­ക്കു­ന്നു­ണ്ടാ­യി­രു­ന്നു. അ­വ­രു­ടെ മേൽ ഉ­ദ്യോ­ഗ­സ്ഥ­ന്മാർ അ­ന്യാ­യം പ്ര­വർ­ത്തി­ക്കാ­തെ നോ­ക്കേ­ണ്ട­തും, അ­വർ­ക്കു വേണ്ട സ­ഹാ­യ­ങ്ങൾ ചെ­യ്തു­കൊ­ടു­ക്കേ­ണ്ട­തും അ­മ്പാ­സ­ഡ­റു­ടെ ചു­മ­ത­ല­യാ­ണു്. ഇൻ­ഡ്യ­യും ചൈ­ന­യു­മാ­യു­ള്ള ക­ച്ചോ­ട­ത്തി­നു­ള്ള ത­ട­സ്സ­ങ്ങൾ മാ­റ്റാൻ പ­രി­ശ്ര­മി­ക്ക­യും അ­ങ്ങ­നെ­യു­ള്ള ബ­ന്ധ­ത്തെ വി­പു­ല­മാ­ക്കു­വാൻ നി­ര­ന്ത­രം യ­ത്നി­ക്ക­യും വേണം ഇ­വ­യെ­ല്ലാം അ­മ്പാ­സ­ഡ­റു­ടെ ചു­മ­ത­ല­യി­ലാ­ണു് ന­ട­ക്കു­ന്ന­തെ­ങ്കി­ലും നി­യ­മാ­നു­സ­ര­ണം ജോലി ചെ­യ്യു­ന്ന­തു കീ­ഴീ­ലു­ള്ള ഉ­ദ്യോ­ഗ­സ്ഥ­ന്മാ­രാ­ണു്.

രാ­ജ്യ­ത­ന്ത്ര­സം­ബ­ന്ധ­മാ­യ കാ­ര്യ­ങ്ങ­ളി­ലാ­ണു് അ­മ്പാ­സ­ഡർ നേ­രി­ട്ടു പ്ര­വർ­ത്തി­ക്കു­ന്ന­തു് ചൈനയെ ഉ­ദാ­ഹ­രി­ച്ചു പ­റ­ക­യാ­ണെ­ങ്കിൽ, അ­മ്പാ­സ­ഡർ നി­ര­ന്ത­ര­മാ­യി അ­ന്വേ­ഷി­ച്ചു മ­ന­സ്സി­ലാ­ക്കി ന­മ്മു­ടെ ഗ­വ­ണ്മെ­ന്റി­നെ അ­റി­യി­ക്കേ­ണ്ട സം­ഗ­തി­കൾ രാ­ജ്യ­ഭ­ര­ണ­ത്തി­ന്റെ എല്ലാ വ­ശ­ങ്ങ­ളെ­യും ബാ­ധി­ക്കു­മെ­ന്നു പറയാം. കോ­മിൻ­ടാ­ങ് ഗ­വ­ണ്മെ­ന്റി­ന്റെ ശ­ക്തി­യെ­ന്തു്, അ­തി­നോ­ടെ­തിർ­ത്തു നി­ല്ക്കു­ന്ന ക­ക്ഷി­ക­ളു­ടെ ശ­ക്തി­യെ­ന്തു്, പ്ര­ജ­കൾ ഏതു വി­ധ­ത്തിൽ ഗ­വ­ണ്മെ­ന്റി­നോ­ടു ര­ഞ്ജി­ച്ചി­രി­ക്കു­ന്നു, ഗ­വ­ണ്മെ­ന്റി­ന്റെ ധ­ന­ശ­ക്തി ക്ഷ­യി­ച്ചു­വ­രു­ന്ന­തി­നു കാ­ര­ണ­മെ­ന്തു് സൈ­ന്യ­ത്തി­ന്റെ ബ­ല­മെ­ങ്ങ­നെ അതിനെ ദുർ­ബ്ബ­ല­പ്പെ­ടു­ത്തു­ന്ന സം­ഗ­തി­ക­ളെ­ന്തെ­ല്ലാം, ഇ­ന്ത്യ­യെ തൊ­ട്ടു കി­ട­ക്കു­ന്ന സ്ഥ­ല­ങ്ങ­ളോ­ടും ഇ­ന്ത്യ­യോ­ടും അവർ തു­ട­രു­ന്ന ന­യ­മെ­ന്തു്—ഇ­തെ­ല്ലാം അ­ന്വേ­ഷി­ച്ചും ആ­ലോ­ചി­ച്ചും മ­ന­സ്സി­ലാ­ക്കി ന­മ്മു­ടെ ഗ­വ­ണ്മെ­ന്റി­നെ മു­ട­ങ്ങാ­തെ അ­റി­യി­ക്ക­ണം. അ­തു­കൊ­ണ്ടു­മാ­യി­ല്ല അ­മേ­രി­ക്ക, റഷ്യ, ഇം­ഗ്ല­ണ്ട്, ഫ്രാൻ­സ് മു­ത­ലാ­യ പ്ര­ധാ­ന­ശ­ക്തി­കൾ ചൈ­ന­യിൽ എ­ന്താ­ണു് ചെ­യ്യു­ന്ന­തു് എ­ന്താ­ണു­ദ്ദേ­ശി­ക്കു­ന്ന­തു്, അവരും ചൈ­ന­യു­മാ­യു­ള്ള കൂ­ട്ടു­കെ­ട്ടു­കൾ കൊ­ണ്ടു് ഇ­ന്ത്യ­യ്ക്കു് എ­ന്തെ­ങ്കി­ലും ഹാ­നി­യു­ണ്ടാ­കു­മോ—ഇവ മ­ന­സ്സി­ലാ­ക്കേ­ണ്ട­തും അ­തി­പ്ര­ധാ­ന­മാ­യ ഒരു ജോ­ലി­യാ­ണു്.

അ­മേ­രി­ക്ക, റഷ്യ മു­ത­ലാ­യ പ്ര­ധാ­ന­ശ­ക്തി­കൾ­ക്കു് അം­ബ­സ­ഡ­റ­ന്മാർ കൂ­ടാ­തെ രാ­ജ്യ­ത്തി­ലെ പ്ര­ധാ­ന­പ­ട്ട­ണ­ങ്ങ­ളി­ലെ­ല്ലാം ‘കാൺസൽ’ എന്നു പ­റ­യു­ന്ന പ്ര­തി­നി­ധി­ക­ളും ചാ­ര­സം­ഘ­ങ്ങ­ളു­മു­ണ്ടു്. രാ­ജ്യ­ത്തിൽ ഏതു മൂ­ല­യി­ലും ന­ട­ക്കു­ന്ന കാ­ര്യ­ങ്ങൾ ഉടനടി അ­റി­വാൻ ത­ക്ക­വി­ധ­ത്തി­ലു­ള്ള ഏർ­പ്പാ­ടാ­ണു് അ­വർ­ക്കു­ള്ള­തു്. കൂ­ടാ­തെ മി­ഷ്യ­ണ­റി­കൾ, ക­ച്ചോ­ട­ക്കാർ മു­ത­ലാ­യ­വ­രും ഈ ജോ­ലി­യിൽ­ത്ത­ന്നെ സ­ഹാ­യി­ക്കു­ന്നു. ന­മു­ക്കു ഷാ­ങ്ഹാ­യിൽ­മാ­ത്ര­മേ അ­ന്നു് ഒരു കാൺസൽ ജ­ന­റാ­ലു­ണ്ടാ­യി­രു­ന്നു­ള്ളു. ക­ച്ചോ­ട­ക്കാ­രും മി­ഷ്യ­ന­റി­മാ­രും ഉൾ­നാ­ടു­ക­ളിൽ ഇ­ല്ല­താ­നും. അ­തു­കൊ­ണ്ടു പ്ര­ധാ­ന­രാ­ജ്യ­ങ്ങൾ­ക്കു­ള്ള സൗ­ക­ര്യ­ങ്ങൾ ന­മു­ക്കി­ല്ല. നേ­രി­ട്ടു ല­ഭി­ക്കു­ന്ന അറിവു കൂ­ടാ­തെ മ­റ്റം­ബാ­സ­ഡ­റ­ന്മാ­രോ­ടും ഉ­ദ്യോ­ഗ­സ്ഥ­ന്മാ­രോ­ടു­മു­ള്ള സം­സർ­ഗ്ഗ­ത്തിൽ­നി­ന്നാ­ണു് വളരെ സം­ഗ­തി­കൾ മ­ന­സ്സി­ലാ­ക്കാ­നു­ള്ള­തു്. അ­തു­കൊ­ണ്ടാ­ണു് അ­ബ­സാ­ഡ­റു­ടെ ജീ­വി­ത­ത്തിൽ അ­ന്യോ­ന്യ­സൽ­ക്കാ­ര­ത്തി­ന്നു് ഇ­ത്ര­യ­ധി­കം പ്ര­ധാ­ന്യം.

images/Wang_Shijie3.jpg
ഡാ­ക്ടർ വാ­ങ്ഷീ­ചി­യേ

ചൈ­ന­യു­ടെ വി­ദേ­ശ­കാ­ര്യ­മ­ന്ത്രി അ­ക്കാ­ല­ത്തു (1948) ഡാ­ക്ടർ വാ­ങ്ഷീ­ചി­യേ (Wang Shin chieh) എ­ന്നൊ­രാ­ളാ­യി­രു­ന്നു. അ­ദ്ദേ­ഹ­ത്തെ മുൻ­പു­ത­ന്നെ സ്വ­ല്പ­മെ­നി­ക്കു പ­രി­ച­യ­മു­ണ്ടു്. ആ­ദ്യം­മു­ത­ലേ ഞങ്ങൾ ത­മ്മിൽ സ്നേ­ഹി­ത­രാ­യി­ത്തീർ­ന്ന­തു­കൊ­ണ്ടു്, കോ­മിൻ­ടാ­ങ് ഗ­വ­ണ്മെ­ന്റു­മാ­യു­ള്ള എന്റെ ബന്ധം വളരെ സു­ഖ­ക­ര­മാ­യി­ട്ടാ­ണു് തു­ട­ങ്ങി­യ­തു്. ഇതിനു വേ­റേ­യും ഒരു കാ­ര­ണ­മു­ണ്ടാ­യി­രു­ന്നു വി­ദേ­ശ­ഡി­പ്പാർ­ട്ടു­മെ­ന്റി­ലെ സ്ഥി­രം ഉ­പ­മ­ന്ത്രി ഡാ. ജാർ­ജ്ജ് യേ (George Yeh) വ­ള­രെ­ക്കാ­ല­മാ­യി എന്റെ ആ­പ്ത­മി­ത്ര­മാ­യി­രു­ന്നു. ജാർജ് യേ കേം­‌­ബ്രി­ഡ്ജിൽ വി­ദ്യാ­ഭ്യാ­സം ചെയ്ത ഒരു പ­ണ്ഡി­ത­നാ­ണെ­ന്നു­മാ­ത്ര­മ­ല്ല, പല പ്രാ­വ­ശ്യം ഇൻ­ഡ്യ­യിൽ സ­ഞ്ച­രി­ച്ചു്, ഇ­ന്ത്യ­യു­ടെ നാ­യ­ക­ന്മാ­രു­മാ­യി പ­രി­ച­യ­പ്പെ­ട്ടു സ്നേ­ഹ­ത്തിൽ ക­ഴി­ഞ്ഞു­വ­ന്ന ആ­ളു­മാ­ണു്. പ്ര­സി­ഡ­ണ്ട് ച്യാ­ങ് കാ­യ്ഷേ­ക്കി­നു അ­ദ്ദേ­ഹ­ത്തിൽ അ­ച­ഞ്ച­ല­മാ­യും വി­ശ്വാ­സ­മു­ള്ള­തു­കൊ­ണ്ടാ­ണു് വി­ദേ­ശ­ഡി­പ്പാർ­ട്ടു­മെ­ന്റി­ന്റെ സ്ഥി­രം ഉ­പാ­ധ്യ­ക്ഷ­നാ­യി നി­യ­മി­ച്ച­തും.

images/George_K_C_Yeh.jpg
ഡാ. ജാർ­ജ്ജ് യേ

മ­റു­ദേ­ശ­ങ്ങ­ളിൽ­നി­ന്നു­ള്ള അം­ബാ­സ­ഡ­റ­ന്മാ­രിൽ എ­ല്ലാം കൊ­ണ്ടും പ്ര­മാ­ണി­ക­ളാ­യി­രു­ന്ന­തു മൂ­ന്നു പേ­രാ­ണു്. അ­മേ­രി­ക്ക­ന­മ്പാ­സ­ഡർ ഡാ­ക്ടർ ലൈ­ട്ടൺ സ്റ്റു­വാർ­ട്ട്, ബ്രീ­ട്ടീ­ഷ­മ്പാ­സ­ഡർ സർ റയിഫ് സ്റ്റീ­വൻ­സൺ, റ­ഷ്യ­ന­മ്പാ­സ­ഡർ ജനറൽ റോ­സ്ചിൻ—ഇ­വ­രാ­യി­രു­ന്നു ആ മൂ­ന്നു പേർ എന്നു പ­റ­യേ­ണ്ട­തി­ല്ല­ല്ലോ. ഇവരിൽ അ­മേ­രി­ക്ക­ന­മ്പാ­സ­ഡർ ഡാ. സ്റ്റു­വാർ­ട്ട് ചൈ­ന­യിൽ­ത്ത­ന്നെ ജ­നി­ച്ചു വ­ളർ­ന്നു ചി­ര­കാ­ലം പീ­ക്കി­ങ്ങി­ലു­ള്ള ഒരു സർ­വ്വ­ക­ലാ­ശാ­ല­യു­ടെ അ­ധ്യ­ക്ഷ­നാ­യി­രു­ന്ന ആ­ളാ­ണു്. ചൈ­നീ­സ് ഭാഷ, ഇം­ഗ്ലീ­ഷ് എ­ന്ന­തു­പോ­ലെ, അ­ദ്ദേ­ഹ­ത്തി­നു വ­ശ­മാ­ണു്. ത­നി­ക്കു് അ­മേ­രി­ക്ക­യോ­ടു­ള്ളി­ട­ത്തോ­ളം സ്നേ­ഹം ചൈ­ന­യോ­ടു­മു­ണ്ടെ­ന്നു് അ­ദ്ദേ­ഹം പ­ര­സ്യ­മാ­യി പ­റ­യാ­റു­ണ്ടു്. അ­തെ­ങ്ങ­നെ­യാ­യാ­ലും തന്റെ ജീ­വി­തം മു­ഴു­വൻ ചൈ­ന­യിൽ­ത്ത­ന്നെ ക­ഴി­ച്ചു എ­ഴു­പ­ത്തി­മൂ­ന്നു വ­യ­സ്സു ക­ഴി­ഞ്ഞ ഡാ. സ്റ്റു­വാർ­ട്ടി­നു ചൈ­ന­യോ­ടും ചീ­ന­രോ­ടും നി­ഷ്ക­ള­ങ്ക­മാ­യ സ്നേ­ഹ­മു­ണ്ടാ­യി­രു­ന്നു എ­ന്നു­ള്ള­തി­നു സം­ശ­യ­മി­ല്ല. പ്ര­സി­ഡ­ന്റ് ച്യാ­ങ് അ­ദ്ദേ­ഹ­ത്തെ തന്റെ ഉ­ത്ത­മ­മി­ത്ര­ങ്ങ­ളിൽ ഒ­രാ­ളാ­യാ­ണു് ഗ­ണി­ച്ചി­രു­ന്ന­തു്. ഒരു കാ­ര്യ­വും അ­ദ്ദേ­ഹ­ത്തോ­ടു പ­റ­യാ­തെ ചെ­യ്യു­ക­യും പ­തി­വി­ല്ല. ചൈ­നാ­യിൽ ന­ട­ക്കു­ന്ന കാ­ര്യ­ങ്ങ­ളു­ടെ പൂർ­ണ്ണ­സ്വ­രൂ­പം മ­ന­സ്സി­ലാ­ക്കു­ന്ന­തി­നോ അവരെ വേണ്ട വ­ഴി­ക്കു­പ­ദേ­ശി­ച്ചു കൊ­ണ്ടു­പോ­കു­ന്ന­തി­നോ ഉള്ള ശക്തി ഡാ. സ്റ്റു­വാർ­ട്ടി­നി­ല്ലാ­യി­രു­ന്നു എ­ന്നാ­ണു് എ­നി­ക്കാ­ദ്യം­തൊ­ട്ടേ തോ­ന്നി­യ­തു്. ഒരു ധർ­മ്മാ­ത്മാ­വെ­ന്ന നി­ല­യി­ലാ­ണു്, അ­മ്പാ­സ­ഡ­റെ­ന്നു­ള്ള നി­ല­യി­ല­ല്ല, ആളുകൾ അ­ദ്ദേ­ഹ­ത്തെ ബ­ഹു­മാ­നി­ച്ചി­രു­ന്ന­തും.

images/John_Leighton_Stuart.jpg
ഡാ­ക്ടർ ലൈ­ട്ടൺ സ്റ്റു­വാർ­ട്ട്

ബ്രീ­ട്ടീ­ഷം­ബാ­സ­ഡർ വേറേ ഒരു ത­ര­ത്തി­ലു­ള്ള മ­ഹാ­ശ­യ­നാ­യി­രു­ന്നു. അം­ബാ­സ­ഡർ എന്നു പ­റ­ഞ്ഞാൽ മ­ന­സ്സിൽ തോ­ന്നു­ന്ന രൂ­പ­മാ­ണു് സ്റ്റീ­വൻ­സ­ണി­നു­ണ്ടാ­യി­രു­ന്ന­തു്. ക­ണ്ടാ­ലു­ള്ള ആ­ഭി­ജാ­ത്യം, വലിയ ഒരു രാ­ജ്യ­ത്തി­ന്റെ പ്ര­തി­നി­ധി­യാ­ണെ­ന്നു­ള്ള ഗൗരവം, വേ­ഷ­പ്രൗ­ഢി, സം­സ്കാ­ര­സ­മ്പ­ന്ന­മാ­യ സം­ഭാ­ഷ­ണം—ഈ ഗു­ണ­ങ്ങൾ വ­ലി­യൊ­രു ച­ക്ര­വർ­ത്തി­യു­ടെ പ്ര­തി­പു­രു­ഷ­നു യോ­ജി­ച്ച­വ­ണ്ണ­മാ­യി­രു­ന്നു സ്റ്റീ­വൻ­സ­ണിൽ തെ­ളി­ഞ്ഞി­രു­ന്ന­തു്. പല രാ­ജ്യ­ങ്ങ­ളി­ലും വലിയ ഡി­പ്ലൊ­മാ­റ്റി­ക്കു­ദ്യോ­ഗ­ങ്ങൾ വ­ഹി­ച്ചു രാ­ജ്യ­കാ­ര്യ­ങ്ങ­ളിൽ പ­ഴ­ക്ക­വും പ­രി­ച­യ­വും ധാ­രാ­ള­മു­ണ്ടാ­യി­രു­ന്ന­തു­കൊ­ണ്ടു്, ചൈ­ന­യിൽ ന­ട­ക്കു­ന്ന കാ­ര്യ­ങ്ങൾ മ­ന­സ്സി­ലാ­ക്കു­ന്ന­തി­നോ അവ ബ്രീ­ട്ടീ­ഷ് താൽ­പ­ര്യ­ങ്ങൾ­ക്കു വി­പ­രീ­ത­മാ­വാ­തി­രി­പ്പാൻ ഏർ­പ്പാ­ടു ചെ­യ്യു­ന്ന­തി­നോ സ്റ്റീ­വൻ­സ­ണു വൈ­ഷ­മ്യ­മു­ണ്ടാ­യി­രു­ന്നി­ല്ല. കാൻ­ടാൺ, പീ­ക്കി­ങ്, ഷാ­ങ്ഹാ­യ് മു­ത­ലാ­യ വലിയ പ­ട്ട­ണ­ങ്ങ­ളിൽ­നി­ന്നെ­ല്ലാം ദി­വ­സം­പ്ര­തി റി­പ്പോർ­ട്ടു­കൾ വ­ന്നു­കൊ­ണ്ടി­രു­ന്ന­തു കൂ­ടാ­തെ, പു­രാ­ത­ന­മാ­യി ചൈ­ന­യിൽ ബ്രീ­ട്ടീ­ഷു­കാർ­ക്കു­ണ്ടാ­യി­രു­ന്ന പ്രാ­ബ­ല്യം­വ­ഴി പ്ര­മാ­ണി­ക­ളാ­യ പല ചീ­ന­ക്കാ­രിൽ­നി­ന്നു വേണ്ട അറിവു സ­മ്പാ­ദി­ക്കു­ന്ന­തി­നും അ­ദ്ദേ­ഹ­ത്തി­നു സാ­ധി­ച്ചി­രു­ന്നു. ബ്രീ­ട്ടി­ഷു­കാർ­ക്കു­ള്ള ര­ഹ­സ്യ­മാർ­ഗ്ഗ­ങ്ങൾ പല ത­ര­ത്തി­ലാ­യി­രു­ന്നു എന്നു പറയാം.

images/Tin_Tut.jpg
ടിൻ­ടു­ട്ട്

റഷ്യൻ പ്ര­തി­നി­ധി ജനറൽ റോ­ഷ്ചിൻ പ­ട്ടാ­ള­ത്തി­ലാ­ണു് മു­മ്പു ജോ­ലി­നോ­ക്കി­യി­രു­ന്ന­തു്. ഈ വ­ഴി­യിൽ സോവിയ റ്റെം­ബ­സി­യി­ലെ സൈ­ന്യ­പ്ര­തി­നി­ധി(Military attache)യായി ചു­ങ്കി­ങ്ങിൽ പല വർഷം ജോ­ലി­നോ­ക്കി­യി­രു­ന്ന­തു­കൊ­ണ്ടു് അ­ദ്ദേ­ഹ­ത്തി­ന്നു ചൈ­നീ­സ് ഭാഷ ന­ല്ല­വ­ണ്ണം വ­ശ­മാ­യി­രു­ന്നു; കൂ­ടാ­തെ രാ­ജ്യ­ത്തി­ലെ പ്ര­ധാ­നി­ക­ളാ­യ സ­ക­ല­രെ­യും നേ­രി­ട്ടു ന­ല്ല­വ­ണ്ണം പ­രി­ച­യ­മാ­യി­രു­ന്നു­താ­നും. അം­ബാ­സ­ഡ­റ­ന്മാ­രു­ടെ കൂ­ട്ട­ത്തിൽ കൂ­ടു­തൽ ചെ­റു­പ്പം റോ­ഷ്ചി­നാ­യി­രു­ന്നു എന്നു പറയാം. അ­യാൾ­ക്കു നാ­ല്പ­ത്തി­യ­ഞ്ചു­വ­യ­സ്സിൽ കൂ­ടു­ത­ലു­ണ്ടാ­യി­രു­ന്നി­ലും ക­മ്മ്യൂ­ണി­സ്റ്റു­കാ­രു­മാ­യി ചൈ­നീ­സ് ഗ­വ­ണ്മെ­ന്റ് ഘോ­ര­മാ­യ യു­ദ്ധ­ത്തി­ലേർ­പ്പെ­ട്ടി­രു­ന്ന ആ കാ­ല­ത്തു്, ജനറൽ റോ­ഷ്ചി­ന്റെ നാ­ങ്കി­ങ്ങി­ലെ താമസം അത്ര സു­ഖ­ക­ര­മാ­യി­രു­ന്നു എന്നു വി­ശ്വ­സി­ക്കാൻ ത­ര­മി­ല്ലെ­ങ്കി­ലും, അതു് അ­ദ്ദേ­ഹം ലേ­ശ­വും പു­റ­ത്തു കാ­ണി­ച്ചി­രു­ന്നി­ല്ല. പ്ര­ധാ­ന­മാ­യ പ­ബ്ളി­ക് സൽ­ക്കാ­ര­ങ്ങ­ളിൽ പ­ങ്കു­കൊ­ള്ളു­ക­യും എ­ല്ലാ­വ­രോ­ടും സ­ന്തോ­ഷ­ത്തോ­ടെ സം­സാ­രി­ക്കു­യും പ­തി­വു­ണ്ടെ­ങ്കി­ലും, മ­റ്റം­ബാ­സ­ഡ­റ­ന്മാ­രു­മാ­യു­ള്ള കൂ­ട്ടു­കെ­ട്ടിൽ­നി­ന്നു് അ­ദ്ദേ­ഹം ഒ­ഴി­ഞ്ഞാ­ണു് നി­ന്നി­രു­ന്ന­തു്. ഇൻ­ഡ്യ­നെം­ബ­സി­യി­ലും ഈ­ജി­പ്ഷ്യ­നെം­ബ­സി­യി­ലു­മ­ല്ലാ­തെ അ­ദ്ദേ­ഹം വി­രു­ന്നു­ണ്ണു­വാൻ പോ­യ­താ­യി അ­റി­വി­ല്ല. എ­ന്നോ­ടു സ­ന്തോ­ഷ­ത്തോ­ടെ­യാ­ണു് ക­ഴി­ഞ്ഞു­വ­ന്നി­രു­ന്ന­തെ­ങ്കി­ലും സം­ഗ­തി­കൾ­ത­മ്മിൽ സം­സാ­രി­ക്കാ­നാ­യി ഞങ്ങൾ അ­ന്യോ­ന്യം അ­ങ്ങോ­ട്ടു ചെ­ന്നും ഇ­ങ്ങോ­ട്ടു­വ­ന്നും ക­ണ്ടി­ട്ടു­ണ്ടെ­ങ്കി­ലും ആ­ക­പ്പാ­ടെ അ­ദ്ദേ­ഹം ഡി­പ്ലാ­മാ­റ്റി­ക് സം­ഘ­ത്തിൽ­നി­ന്നു് അ­ക­ന്നു നി­ന്നി­രു­ന്നു എ­ന്നു­ത­ന്നെ പറയണം.

images/Thomas_Clayton_Davis.png
ടി. സി. ഡേ­വി­സ്

മറ്റു യൂ­റോ­പ്യൻ­രാ­ജ്യ­ങ്ങ­ളിൽ­നി­ന്നു­ള്ള­വ­രിൽ പലരും പ്ര­സി­ദ്ധ­ന്മാ­രും യോ­ഗ്യ­ന്മാ­രു­മാ­യി­രു­ന്നെ­ങ്കി­ലും അ­വ­രെ­പ്പ­റ്റി ഇവിടെ പ­റ­യേ­ണ്ട കാ­ര്യ­മി­ല്ല. ക്യാ­ന­ഡാ­യു­ടെ അം­ബാ­സ­ഡർ ടി. സി. ഡേ­വി­സ് സും ആ­സ്ത്രേ­ലി­യ­നം­ബാ­സ­ഡർ കീ­ത്തു ആ­ഫീ­സ­റും ഞ­ങ്ങ­ളു­ടെ കൂ­ട്ട­ത്തിൽ പ്ര­മാ­ണി­ക­ളാ­യി­രു­ന്നു. ഇവരിൽ ഡേ­വി­സ്, രാ­ജ്യ­കാ­ര്യ­ങ്ങ­ളു­ടെ ആ­ലോ­ച­ന­യിൽ വലിയ പ­ങ്കൊ­ന്നു­മെ­ടു­ത്തി­ല്ലെ­ങ്കി­ലും, എ­ല്ലാ­വ­രു­ടെ­യും സൗ­ഖ്യ­മ­ന്വേ­ഷി­ക്കു­ന്ന­തി­ലും എ­ല്ലാ­ക്കാ­ര്യ­ങ്ങ­ളും ഭം­ഗി­യാ­യി ന­ട­ത്തി­ക്കൊ­ണ്ടു­പോ­കു­ന്ന­തി­ലും ഔ­ത്സു­ക്യം കാ­ണി­ച്ചി­രു­ന്ന­തി­നാൽ, അ­ദ്ദേ­ഹ­ത്തെ ഡി­പ്ളോ­മാ­റ്റി­ക്സം­ഘ­ത്തി­ന്റെ കാ­ര­ണ­വ­രെ­ന്നു­ത­ന്നെ പറയാം. ക്യാ­ന­ഡ­യിൽ ജ­ഡ്ജി­യാ­യും പി­ന്നീ­ടു് ആ­സ്ത്രേ­ലി­യ­യിൽ ഹൈ­ക്ക­മ്മി­ഷ­ണ­രാ­യും ജോ­ലി­നോ­ക്കി ഖ്യാ­തി സ­മ്പാ­ദി­ച്ച അ­ദ്ദേ­ഹ­ത്തി­നു മറ്റു സ­ക­ല­ഗു­ണ­ങ്ങ­ളും തി­ക­ഞ്ഞി­ട്ടു­ണ്ടെ­ങ്കി­ലും, രാ­ജ്യ­കാ­ര്യ­ങ്ങ­ളിൽ പ­രി­ജ്ഞാ­ന­മോ അവയിൽ താൽ­പ­ര്യ­മോ ഉ­ണ്ടാ­യി­രു­ന്നി­ല്ല; അ­ങ്ങ­നെ അ­ദ്ദേ­ഹം ഭാ­വി­ച്ചു­മി­ല്ല. നേരേ മ­റി­ച്ചാ­യി­രു­ന്നു കീ­ത്തു ആഫീസർ. ലണ്ടൻ, മോ­സ്കോ, വാ­ഷി­ങ്ങ്ടൺ മു­ത­ലാ­യ പ്ര­ധാ­ന­രാ­ജ­ധാ­നി­ക­ളിൽ ഡി­പ്ളോ­മാ­റ്റി­ക് ജോലി നോ­ക്കി പ­രി­ച­യം നേടിയ ഒരു പ­ഴ­മ­ക്കാ­ര­നാ­യി­രു­ന്നു അ­ദ്ദേ­ഹം. കാ­മൺ­വെൽ­ത്തി­ലെ അം­ബാ­സ­ഡ­റ­ന്മാ­രാ­യ ഞങ്ങൾ നാ­ലു­പേ­രും തി­ങ്ക­ളാ­ഴ്ച­തോ­റും ന­ട­ത്തി­വ­രാ­റു­ള്ള സ­മ്മേ­ള­ന­ത്തിൽ കീ­ത്തു ആ­ഫീ­സ­റു­ടെ അ­ഭി­പ്രാ­യ­ങ്ങൾ­ക്കും ആ­ലോ­ച­ന­കൾ­ക്കും അ­സാ­മാ­ന്യ­മാ­യ പ്രാ­ധാ­ന്യം ക­ല്പി­ച്ചി­രു­ന്നു.

images/Keith_Waller.jpg
കീ­ത്തു

പൗ­ര­സ്ത്യ­രാ­ജ്യ­ങ്ങ­ളു­ടെ പ്ര­തി­നി­ധി­ക­ളാ­യി ഞങ്ങൾ എ­ഴു­പേ­രേ നാ­ങ്കി­ങ്ങി­ലു­ണ്ടാ­യി­രു­ന്നു­ള്ളു. ഇൻ­ഡ്യ­യെ­ക്കൂ­ടാ­തെ, ബർ­മ്മീ­സം­ബാ­സ­ഡർ മി­യൻ­തിൻ, സ­യാ­മീ­സം­ബാ­സ­ഡർ അ­ഭി­ബൽ­രാ­ജ­മൈ­ത്രി, ഈ­ജി­പ്ഷ്യ­നം­ബാ­സ­ഡർ ഏ­ലി­യാ­സ് ഇ­സ്മാ­യിൽ­ബേ, അ­ഫ്ഗാൺ മി­നി­സ്റ്റർ ടാർസി, ഫി­ലി­പൈൻ­മി­നി­സ്റ്റർ സെ­ബാ­സ്റ്റ്യൻ, പേർ­ഷ്യ­നം­ബാ­സ­ഡർ മു­ഹ­മ്മ­ദ് ഫാദുൿ എ­ന്നി­വ­രാ­യി­രു­ന്നു അവർ. അവരിൽ മി­യൻ­തി­നും ഇ­സ്മാ­യിൽ­ബേ­യും എന്റെ ആ­പ്ത­മി­ത്ര­ങ്ങ­ളാ­ണു് ബർ­മ്മ­യു­ടെ വി­ദേ­ശ­കാ­ര്യ­മ­ന്ത്രി­യാ­യി­രു­ന്ന ടിൻ­ടു­ട്ടി­ന്റെ (Tin Tut) സ­ഹോ­ദ­ര­നാ­യി­രു­ന്നു മി­യൻ­തിൻ. യു­ദ്ധ­ത്തി­നി­ട­യിൽ ബർ­മ്മാ­ഗ­വ­ണ്മെ­ന്റ് ഇൻ­ഡ്യ­യിൽ വന്നു താ­മ­സി­ച്ച കാ­ല­ത്തു ടിൻ­ടു­ട്ടു­മാ­യി അ­ടു­ത്തു പ­രി­ച­പ്പെ­ടു­വാൻ എ­നി­ക്കു് അവസരം ല­ഭി­ച്ചു. തി­രി­യെ, ബർ­മ്മ­യിൽ പോ­യ­ശേ­ഷം തന്റെ രാ­ജ്യ­ത്തി­ന്റെ സ്വാ­ത­ന്ത്ര്യ­ത്തി­നു വേ­ണ്ടി പ്ര­വർ­ത്തി­ച്ചു. ഹാ­ത­ക­ന്മാ­രു­ടെ വെ­ടി­യു­ണ്ട­യേ­റ്റു മ­രി­ക്കാ­നാ­ണു് ടിൻ­ടു­ട്ടി­നു ദൈ­വ­വി­ധി­യു­ണ്ടാ­യ­തു്. മി­യൻ­തി­നും ഞാ­നു­മാ­യി ആ­ദ്യ­സ­മാ­ഗം­തൊ­ട്ടു­ത­ന്നെ സ­ഹോ­ദ­ര­ഭാ­വ­ത്തി­ലാ­ണു് വർ­ത്തി­ച്ചി­രു­ന്ന­തു്. ഇ­ന്ത്യ­യു­ടെ രാ­ജ്യ­കാ­ര്യ­ങ്ങ­ളിൽ പൂർ­ണ്ണ­മാ­യ അ­റി­വു­ള്ള അ­ദ്ദേ­ഹം ജ­പ്പാ­നി­കൾ ബർ­മ്മ­യെ കീ­ഴ­ട­ക്കി­യ­ബ്ഭ­രി­ച്ചി­രു­ന്ന­പ്പോൾ ബർ­മ്മ­യി­ലെ ഇ­ന്ത്യൻ­നി­വാ­സി­കൾ­ക്കു പല വി­ധ­ത്തി­ലു­ള്ള സ­ഹാ­യ­ങ്ങൾ ചെ­യ്തി­രു­ന്ന­തി­നെ ആ­ദ­രി­ച്ചു പ­ണ്ഡി­റ്റ് നെ­ഹ്റു തന്നെ മി­യൻ­തി­നു് എ­ഴു­തി­യ­യ­ച്ചി­ട്ടു­ണ്ടാ­യി­രു­ന്നു. എ­ന്നെ­പ്പോ­ലെ ആ­ദ്യ­മാ­യി­ട്ടാ­ണു് അ­ന്താ­രാ­ഷ്ട്രീ­യ­കാ­ര്യ­ങ്ങ­ളി­ലേർ­പ്പെ­ട്ടി­രു­ന്ന­തെ­ങ്കി­ലും സ്വ­ല്പ­കാ­ലം കൊ­ണ്ടു ഡി­പ്ലോ­മാ­റ്റിൿ സം­ഘ­ത്തി­ന്റെ ഇടയിൽ അ­ദ്ദേ­ഹം ഗ­ണ്യ­മാ­യ ഒരു സ്ഥാ­നം കൈ­ക്ക­ലാ­ക്കി­യി­രു­ന്നു. ബു­ദ്ധി­സാ­മർ­ത്ഥ്യം­കൊ­ണ്ടും ന­യ­കോ­വി­ദ­ത്വം കൊ­ണ്ടും ആർ­ക്കും കീ­ഴി­ല­ല്ലാ­ത്ത മി­യൻ­തിൻ ന­വീ­നേ­ഷ്യാ­യു­ടെ ഒ­രു­ത്ത­മ­പ്ര­തി­നി­ധി­യാ­യി­രു­ന്നു എ­ന്നു­പ­റ­യാം.

മാഡം മി­യൻ­തീൻ സ്വ­ത­ന്ത്ര­സ്വ­ഭാ­വ­വും സാ­ര­സ്യ­വും വി­ന­യ­വും ഉ­ട­ലെ­ടു­ത്ത ഒരു വ­നി­താ­ര­ത്ന­മാ­യി­രു­ന്നു. അവരും ഇം­ഗ്ല­ണ്ടിൽ പ­ഠി­ച്ചു ബാ­രി­സ്റ്റർ­പ­രീ­ക്ഷ ജ­യി­ച്ചു് അ­ഭി­ഭാ­ഷ­ക­വൃ­ത്തി­യിൽ ഖ്യാ­തി­നേ­ടി­യ­വ­രാ­ണു്. ര­ണ്ടു­പേർ­ക്കും ഹി­ന്ദു­സ്ഥാ­നി­ഭാ­ഷ ന­ല്ല­പോ­ലെ അ­റി­യാ­മെ­ന്ന­തി­നാൽ ഞ­ങ്ങ­ളു­ടെ സം­സർ­ഗ്ഗം ഒരു കു­ടും­ബ­ക്കാ­രു­ടേ­തു പോ­ലെ­യാ­യി­രു­ന്നു.

ഈ­ജി­പ്തി­ന്റെ പ്ര­തി­നി­ധി­യാ­യ എ­ലി­യാ­സ് ഇ­സ്മാ­യിൽ­ബേ, ഇ­ന്ത്യ­യോ­ടു് അ­തി­സ്നേ­ഹ­മു­ള്ള ഒരു മ­ഹാ­നു­ഭാ­വ­നാ­യി­രു­ന്നു. പാ­രീ­സിൽ വി­ദ്യാ­ഭ്യാ­സം ചെ­യ്തു ഫ്രെ­ഞ്ച്, ഇം­ഗ്ലീ­ഷ്, സ്പാ­നി­ഷ് മു­ത­ലാ­യ ഭാ­ഷ­ക­ളിൽ വേണ്ട പാ­ണ്ഡി­ത്യ­വും പല രാ­ജ്യ­ങ്ങ­ളിൽ ജോ­ലി­ചെ­യ്തു പ­രി­ച­യ­വു­മു­ള്ള ഇ­സ്മാ­യിൽ­ബേ, ജ­ല­ത്തിൽ മ­ത്സ്യ­മെ­ന്ന­പോ­ലെ­യാ­ണു് ഡി­പ്ളോ­മാ­റ്റി­ക്സം­ഗ­തി­ക­ളിൽ വി­ഹ­രി­ച്ചി­രു­ന്ന­തു്. എ­ന്തെ­ങ്കി­ലും കാരണം പ­റ­ഞ്ഞു വ­ലി­യ­വ­ലി­യ സൽ­ക്കാ­ര­ങ്ങൾ ന­ട­ത്തു­ന്ന­തിൽ അ­ദ്ദേ­ഹ­ത്തി­നു പ്ര­ത്യേ­ക­സ­ന്തോ­ഷ­മു­ണ്ടു്. ഈ­ജി­പ്ഷ്യ­നെം­ബ­സി­യു­ടെ പാർ­ട്ടി­കൾ സു­പ്ര­സി­ദ്ധ­മാ­യി­രു­ന്നു­താ­നും.

ഏ­ഷ്യ­യി­ലെ രാ­ജ്യ­ങ്ങൾ­ക്കു ശക്തി കു­റ­വാ­യി­രു­ന്നു­വെ­ങ്കി­ലും ചൈ­നാ­യു­ടെ കാ­ര്യ­ത്തിൽ യൂ­റോ­പ്യൻ പ്ര­തി­നി­ധി­ക­ളു­ടെ നേ­തൃ­ത്വം സ­മ്മ­തി­ച്ചു­കൊ­ടു­ക്കു­വാൻ ഞാൻ ത­യ്യാ­റാ­യി­ല്ല. ചൈ­ന­യിൽ ന­ട­ക്കു­ന്ന കാ­ര്യ­ങ്ങൾ പ്ര­ധാ­ന­മാ­യി ഇൻ­ഡ്യ­യെ ബാ­ധി­ക്കു­ന്ന­താ­ക­കൊ­ണ്ടു് ഇൻ­ഡ്യ­യ്ക്കു സ്വ­ത­ന്ത്ര­മാ­യ ഒരു ന­യം­ത­ന്നെ വേ­ണ­മ­ല്ലോ. അ­റ്റ­ലാ­ന്റി­ക്സ­ഖ്യ­ത്തിൽ­പ്പെ­ട്ട യൂ­റോ­പ്യൻ­പ്ര­തി­നി­ധി­കൾ ഒ­ന്നി­ച്ചു കൂ­ടി­യാ­ലോ­ച­ന­കൾ ന­ട­ത്തി ത­ങ്ങ­ളു­ടെ താൽ­പ­ര്യ­ങ്ങൾ­ക്കു ഹാനി വ­രാ­ത്ത­വി­ധം ഓ­രോ­ന്നു­ചെ­യ്യു­ന്നു­ണ്ടെ­ന്നു മ­ന­സ്സി­ലാ­യ­പ്പോൾ ഏ­ഷ്യൻ­പ്ര­തി­നി­ധി­ക­ളും അ­തു­പോ­ലെ ചെ­യ്യേ­ണ്ട­താ­ണെ­ന്നു ഞാൻ മീ­യൻ­തി­നോ­ടു പ­റ­ഞ്ഞു. അ­ത­ദ്ദേ­ഹ­ത്തി­നും സ­മ്മ­ത­മാ­യി. പക്ഷേ, ഫി­ലി­പ്പീൻ­കാർ അ­മേ­രി­ക്കൻ­മ­ച്ച­മ്പി­മാ­രാ­ക­യാ­ലും സ­യാം­കാർ യു­ദ്ധ­ത്തിൽ പ­രാ­ജി­ത­രാ­ക­യാൽ തൽ­ക്കാ­ലം അ­ട­ങ്ങി­യി­രി­ക്കാ­യാ­ണു് ന­ല്ലാ­തെ­ന്നു വി­ചാ­രി­ച്ച­തി­നാ­ലും ഏഷ്യൻ പ്ര­തി­നി­ധി­ക­ളു­ടെ ഒ­ത്തൊ­രു­മ­സാ­ധ്യ­മ­ല്ലെ­ന്നു ഞ­ങ്ങൾ­ക്കു ര­ണ്ടു­പേർ­ക്കും വേ­ഗ­ത്തിൽ മ­ന­സ്സി­ലാ­യി. എ­ന്നാൽ ബർ­മ്മ­യും ഇൻ­ഡ്യ­യും ഒ­ന്നി­ച്ചു നി­ല്ക്ക­യാ­ണെ­ങ്കിൽ ബ്രി­ട്ടൺ അ­വ­രോ­ടെ­തിർ­ത്തു നി­ല്ക്കു­ക­യി­ല്ലെ­ന്നു മ­ന­സ്സി­ലാ­ക്കി­യ ഞങ്ങൾ പ്ര­ധാ­ന­കാ­ര്യ­ങ്ങ­ളിൽ ഒ­ന്നി­ച്ചു­പ്ര­വർ­ത്തി­ച്ചു­തു­ട­ങ്ങി­യ­പ്പോൾ കാ­മൺ­വെൽ­ത്ത­മ്പാ­സ­ഡ­റ­ന്മാർ ഞ­ങ്ങ­ളു­ടെ അ­ഭി­പ്രാ­യ­മ­ന്വേ­ഷി­ക്കാ­തെ മ­റ്റു­ള്ള­വ­രോ­ടു് ആലോചന തു­ട­ങ്ങു­ക­യി­ല്ലെ­ന്ന നി­ല­യാ­യി. അ­ങ്ങ­നെ ഒരിന്ത്യാ-​ബർമ്മാസഖ്യം സ്ഥാ­പി­ത­മാ­യ­തോ­ടു കൂടി ഞ­ങ്ങ­ളു­ടെ ര­ണ്ടു­പേ­രു­ടെ­യും നി­ല­യ്ക്കു­ത­ന്നെ വ്യ­ത്യാ­സം വന്നു എന്നു പറയാം.

ഡി­പ്ലോ­മാ­റ്റിൿ സം­ഘ­ത്തി­ലെ സ്ത്രീ­ക­ളിൽ എ­ല്ലാം­കൊ­ണ്ടും പ്രാ­മാ­ണ്യ­മു­ണ്ടാ­യി­രു­ന്ന­തു ലേഡീ സ്റ്റീ­വൻ­സ­ണാ­ണു്. രൂ­പ­വ­തി­യും ഉ­ത്സാ­ഹ­ശീ­ല­യു­മാ­യ ഫ്രെ­ഞ്ച­മ്പാ­സ­ഡ­റീ­സ് മാഡം മെ­റി­യേ, പൗ­ര­സ്ത്യ­യെ­ങ്കി­ലും അ­മേ­രി­ക്കൻ­മ­ട്ടു­കൾ പ­രി­ശീ­ലി­ച്ചി­രു­ന്ന മാഡം രാ­ജ­മൈ­ത്രി മു­ത­ല­യാ­വ­രും ഈ സം­ഘ­ത്തി­ന­ല­ങ്കാ­ര­ങ്ങ­ളാ­യി­രു­ന്നു. ചീ­ന­ക്കാ­രാ­യ പല സ്ത്രീ­ക­ളും ഈ കൂ­ട്ട­ത്തിൽ പ­ങ്കു­കൊ­ള്ളാ­റു­ണ്ടു്. അവരിൽ മി­ക്ക­വ­രും ഉ­ദ്യോ­ഗ­സ്ഥ­ന്മാ­രു­ടെ ഭാ­ര്യ­മാ­രും വി­ദേ­ശ­ങ്ങ­ളിൽ സ­ഞ്ച­രി­ച്ചും താ­മ­സി­ച്ചും ശീ­ല­മു­ള്ള­വ­രു­മാ­ണു്.

ഇ­ങ്ങ­നെ ഒരു രം­ഗ­ത്തി­ലാ­ണു് എ­നി­ക്കും ജീ­വി­തം ന­യി­ക്കേ­ണ്ടി­വ­ന്ന­തു്.

നാ­ലാ­മ­ധ്യാ­യം

ഗി­രി­സാ­നു­ക്ക­ളി­ലെ സു­ഖ­വാ­സം ക­ഴി­ഞ്ഞു് ജ­ന­റ­ലി­സ്സി­മോ­യും മാഡം ച്യാ­ങ് ആ­ഗ­സ്റ്റ് ഒ­ടു­വിൽ നാൻ­കി­ങ്ങി­ലേ­യ്ക്കു മ­ട­ങ്ങി. അവർ തിരകേ വന്ന ര­ണ്ടാം­പ­ക്കം എ­ന്നെ­യും എന്റെ ഭാ­ര്യ­യെ­യും അന്നു ഞ­ങ്ങ­ളു­ടെ കൂ­ടെ­യു­ണ്ടാ­യി­രു­ന്ന കു­ട്ടി­ക­ളെ­യും അ­നൗ­പ­ചാ­രി­ക­മാ­യി ഒരു ഭ­ക്ഷ­ണ­ത്തി­നു ക്ഷ­ണി­ച്ചു. മ­റ്റ­തി­ഥി­ക­ളാ­യി പ്ര­സി­ഡ­ണ്ടി­ന്റെ ഒരു ഏ­ഡീ­സി­യും പ്ര­സി­ദ്ധ­ബൗ­ദ്ധ­പ­ണ്ഡി­ത­നും ഇ­ന്ത്യ­യു­ടെ ഉ­ത്ത­മ­സ്നേ­ഹി­ത­നു­മാ­യ തൈ ചീ തൊ (Tai Chi Tao) എന്ന ആളുമേ ആ സ­ല്ക്കാ­ര­ത്തിൽ പ­ങ്കെ­ടു­ത്തി­രു­ന്നു­ള്ളു. ത­നി­ക്കു് ഇ­ന്ത്യ­യോ­ടു­ള്ള പ്ര­തി­പ­ത്തി­യെ ച്യാ­ങ് കായ് ഷേൽ പ­ല­പ്പോ­ഴും പ­ര­സ്യ­മാ­യി പ്ര­ദർ­ശി­പ്പി­ക്കാ­റു­ണ്ടെ­ങ്കി­ലും, ആ കാ­ര്യം കൊ­ണ്ടു­ത­ന്നെ അ­ദ്ദേ­ഹം ബ്രീ­ട്ടീ­ഷു­കാ­രോ­ടു എ­തിർ­ത്തു­നി­ല്ക്കു­ക­പ­തി­വു­ണ്ടെ­ങ്കി­ലും, ആ പ്ര­തി­പ­ത്തി എത്ര ഗാ­ഢ­വും അ­ഗാ­ധ­വു­മാ­ണെ­ന്നു ഞാൻ മ­ന­സ്സി­ലാ­ക്കി­യി­രു­ന്നി­ല്ല. താൽ­ക്കാ­ലി­ക­മാ­യ ഒരു ന­യം­മാ­ത്ര­മാ­യി­രി­ക്കാ­മെ­ന്നാ­ണു് പ­ലർ­ക്കും തോ­ന്നി­യി­രു­ന്ന­തു. അ­ന്ന­ത്തെ ഭ­ക്ഷ­ണം ക­ഴി­ഞ്ഞു ഞങ്ങൾ ത­മ്മിൽ നടന്ന ഒ­ന്ന­ര­മ­ണി­ക്കൂർ നേ­ര­ത്തേ സം­ഭാ­ഷ­ണ­ത്തിൽ­നി­ന്നു ച്യാ­ങി­നു് ഇൻ­ഡ്യൻ­സ്വാ­ത­ന്ത്ര്യ­ത്തി­ലും ഇ­ന്ത്യ­യു­ടെ സു­ര­ക്ഷി­ത­മാ­യ അ­ഭി­വൃ­ദ്ധി­യി­ലും സ്ഥി­ര­മാ­യ താൽ­പ­ര്യ­മു­ണ്ടെ­ന്നു് എ­നി­ക്കു മ­ന­സ്സി­ലാ­യി. പാ­ക്കി­സ്താ­നും ഇ­ന്ത്യ­യു­മാ­യു­ള്ള ബന്ധം, ബ്രീ­ട്ടി­ഷു­കാ­രോ­ടു­ള്ള നില, ക­മ്മ്യൂ­ണി­സ്റ്റു­ക­ക്ഷി­യു­ടെ ശക്തി, കാ­ശ്മീർ സംഗതി എ­ന്നി­വ­യെ­പ്പ­റ്റി­യെ­ല്ലാം അ­ദ്ദേ­ഹം എ­ന്നോ­ടു സു­ദീർ­ഗ്ഘ­മാ­യി സം­സാ­രി­ച്ചു. ചൈ­ന­യും ഇ­ന്ത്യ­യും അ­ന്യോ­ന്യാ­വ­ലം­ബി­ക­ളാ­യി നി­ന്നി­ല്ലെ­ങ്കിൽ രണ്ടു കൂ­ട്ടു­കാ­രു­ടെ­യും സ്വാ­ത­ന്ത്ര്യ­ത്തി­നു ഹാ­നി­യു­ണ്ട­കു­മെ­ന്നാ­യി­രു­ന്നു അ­ദ്ദേ­ഹ­ത്തി­ന്റെ വി­ശ്വാ­സം. ക­മ്മ്യൂ­ണി­സ്റ്റു­കാ­രിൽ­നി­ന്നു­മാ­ത്ര­മ­ല്ല, യൂ­റോ­പ്യൻ­രാ­ജ്യ­ങ്ങ­ളു­ടെ അ­ധി­കാ­ര­പ്ര­മ­ത്ത­ത­യിൽ­നി­ന്നും സാ­മ്രാ­ജ്യ­സി­ദ്ധാ­ന്ത­ങ്ങ­ളിൽ നി­ന്നും ഏ­ഷ്യൻ­സ്വാ­ത­ന്ത്ര്യം സു­ര­ക്ഷി­ത­മാ­ക­ണ­മെ­ങ്കിൽ ഇ­ന്ത്യ­യും ചൈ­ന­യും ഐ­ക­മ­ത്യ­ത്തോ­ടേ പ്ര­വർ­ത്തി­ക്ക­ണ­മെ­ന്നും ആ പ്ര­വൃ­ത്തി­ക്കു ഫലം വേ­ണ­മെ­ങ്കിൽ ന­മ്മു­ടെ രണ്ടു രാ­ജ്യ­ക്കാ­രും കാ­ലോ­ചി­ത­മാ­യ അ­ഭി­വൃ­ദ്ധി­ക്കു് അ­ന്യോ­ന്യ­സ­ഹാ­യ­ത്തോ­ടെ പ­രി­ശ്ര­മി­ക്ക­ണ­മെ­ന്നു­മാ­യി­രു­ന്നു അ­ദ്ദേ­ഹ­ത്തി­ന്റെ അ­ഭി­പ്രാ­യം. ആ വാ­ദ­മു­ഖ­ങ്ങ­ളെ താ­ങ്ങി മാ­ഡ­വും ഇ­ട­യ്ക്കി­ടെ ഓ­രോ­ന്നു പ­റ­ക­യു­ണ്ടാ­യി.

ആ അ­ഭി­പ്രാ­യം ശ­രി­യാ­ണെ­ന്നു­ള്ള­തിൽ തർ­ക്ക­മി­ല്ല. എ­ങ്കി­ലും അ­ന്തഃ­ഛി­ദ്രം­കൊ­ണ്ടു ന­ശി­ക്കാ­റാ­യി­നി­ല്ക്കു­ന്ന ഒരു ഭ­ര­ണ­കൂ­ട­വു­മാ­യു­ള്ള സ­ഖ്യം­നി­മി­ത്തം ഇ­ന്ത്യ­യ്ക്കു ദോ­ഷ­മ­ല്ലാ­തെ ഗുണം വരുമോ എ­ന്നാ­യി­രു­ന്നു എന്റെ സംശയം. ഇ­ന്ത്യ­യും ചൈ­ന­യു­മാ­യി ഒ­ത്തൊ­രു­മി­ച്ചു­നി­ല്ക്കേ­ണ്ട­തു അ­ത്യാ­വ­ശ്യം­ത­ന്നേ. പക്ഷേ, ഏതു ചൈ­ന­യു­മാ­യി എന്ന ചോ­ദ്യ­ത്തി­നു­ത­ന്നെ അ­വ­കാ­ശം വ­രു­മാ­റു് ആ രാ­ജ്യം ഛി­ദ്രി­ച്ചു­നി­ല്ക്ക­യാ­ണെ­ന്നു ആർ­ക്കും കാ­ണാ­മാ­യി­രു­ന്നു. ക­മ്മ്യൂ­ണി­സ്റ്റു­കാ­രു­ടെ ശക്തി ദി­വ­സം­പ്ര­തി എ­ന്ന­പോ­ലെ വർ­ദ്ധി­ച്ചു­വ­രി­ക­യാ­ണെ­ന്നും അ­തു­പോ­ലെ­ത്ത­ന്നെ ആ­ഭ്യ­ന്ത­ര­ക­ല­ഹം കൊ­ണ്ടു കോ­മി­ന്റാ­ങ് ക്ഷീ­ണി­ച്ചു­വ­രി­ക­യാ­ണെ­ന്നും സ്പ­ഷ്ട­മാ­യി­രു­ന്നു. ഭൂ­ക­മ്പം­പോ­ലെ­യു­ള്ള ക­മ്മ്യൂ­ണി­സ്റ്റു­കാ­രു­ടെ വി­ജ­യ­ങ്ങൾ കാ­ല­ഗർ­ഭ­ത്തിൽ­ക്കി­ട­ന്നു മാസം തി­ക­യാ­റാ­യി­ട്ടേ ഉ­ള്ളു­വെ­ങ്കി­ലും നാ­ഷ­ണ­ലി­സ്റ്റു­ചൈ­ന­യു­ടെ സ്ഥി­തി നൈ­രാ­ശ്യ­പൂർ­ണ്ണ­മാ­യി­ക്ക­ഴി­ഞ്ഞി­രു­ന്നു, ആ സ്ഥി­തി­ക്കു ജ­ന­റ­ലി­സ്സി­മോ­യു­ടെ അ­ഭി­പ്രാ­യ­ങ്ങ­ളെ സ­മ്മ­തി­ച്ചു പ­റ­ഞ്ഞ­തോ­ടു­കൂ­ടി, അ­ദ്ദേ­ഹം ഉ­ദ്ദേ­ശി­ക്കു­ന്ന പ­രി­പാ­ടി സ­ഫ­ല­മാ­ക്കു­ന്ന­തി­നു് ആ­ദ്യ­മാ­യി വേ­ണ്ട­തു് ഇ­ന്ത്യ­യു­ടെ­യും ചൈ­ന­യു­ടെ­യും ആ­ഭ്യ­ന്ത­ര­ശ­ക്തി­യെ വർ­ദ്ധി­പ്പി­ക്കു­ക­യാ­ണെ­ന്നു ഞാൻ സൂ­ചി­പ്പി­ച്ചു. അ­തി­ന­ദ്ദേ­ഹ­ത്തി­ന്റെ മ­റു­പ­ടി ഇ­ങ്ങ­നെ­യാ­യി­രു­ന്നു: “അ­താ­ണു് എ­ന്റെ­യും അ­ഭി­പ്രാ­യം ആ­റു­മാ­സം കൊ­ണ്ടു് ഈ ക­മ്മ്യൂ­ണി­സ്റ്റു­കാ­രെ നി­ശ്ശേ­ഷ­മി­ല്ലാ­താ­ക്കു­ന്ന­തി­നു് എ­നി­ക്കു സാ­ധി­ക്കും. അ­പ്പോ­ഴ­ത്തെ­യ്ക്കു നി­ങ്ങ­ളു­ടെ വൈ­ഷ­മ്യ­ങ്ങ­ളും തീ­രു­മെ­ന്നു് എ­നി­ക്ക­റി­യാം.” അ­ദ്ദേ­ഹ­ത്തി­ന്റെ ഈ വി­ശ്വാ­സം എന്നെ ആ­ശ്ച­ര്യ­ഭ­രി­ത­നാ­ക്കി.

ഇ­ങ്ങ­നെ രാ­ജ്യ­കാ­ര്യ­ങ്ങൾ പ­റ­ഞ്ഞ­വ­സാ­നി­പ്പി­ച്ച­ശേ­ഷം മ­റ്റോ­രോ സം­ഗ­തി­ക­ളെ­പ്പ­റ്റി­യു­ള്ള സം­ഭാ­ഷ­ണ­ത്തി­നി­ട­യിൽ, “പീ­ക്കി­ങ്ങിൽ പോ­യി­ട്ടു­ണ്ടോ” എന്നു അ­ദ്ദേ­ഹം അ­ന്വേ­ഷി­ച്ചു.

“ഇല്ല, താ­മ­സി­യാ­തെ പോകാൻ ഉ­ദ്ദേ­ശി­ക്കു­ന്നു­ണ്ടു്” എന്നു ഞാൻ മ­റു­പ­ടി പ­റ­ഞ്ഞു.

“പോ­ക­ണ്ട­താ­ണു്, എന്റെ പ്ലെ­യ്നിൽ­ത്ത­ന്നെ പോ­കാ­നേർ­പ്പാ­ടു­ചെ­യ്യാം; അ­താ­യി­രി­ക്കും സൗ­ക­ര്യം.”

ഇതു് അ­സാ­ധാ­ര­ണ­മാ­യ ഒരു ബ­ഹു­മ­തി­യാ­ണെ­ന്നു് എ­നി­ക്കു അ­റി­യാ­മാ­യി­രു­ന്നു. അ­ദ്ദേ­ഹ­ത്തി­ന്റെ സ്വ­ന്തം ഒരു പ്ലെ­യിൻ മ­റ്റം­ബാ­സ­ഡ­റ­ന്മാർ­ക്കു സ്വ­കാ­ര്യ­യാ­ത്ര­യ്ക്കു­വേ­ണ്ടി മുൻ­പു­കൊ­ടു­ത്ത­താ­യി അ­റി­വി­ല്ല. വളരെ സൗ­ഹാർ­ദ്ദ­ത്തോ­ടെ യാ­ത്ര­പ­റ­ഞ്ഞാ­ണു് ഞങ്ങൾ പി­രി­ഞ്ഞ­തു്.

ഇതു ഞങ്ങൾ ത­മ്മി­ലു­ള്ള അ­വ­സാ­ന­കൂ­ട്ടി­ക്കാ­ഴ്ച­യാ­ണെ­ന്നോ മൂ­ന്നു­നാ­ലു മാ­സ­ത്തി­ന­കം മ­ഹാ­നു­ഭാ­വ­നാ­യ ജ­ന­റ­ലി­സ്സി­മോ­യും പ്ര­ഭാ­വ­ശാ­ലി­നി­യാ­യ ഭാ­ര്യ­യും ത­ങ്ങ­ളു­ടെ മ­ഹോ­ന്ന­ത­സ്ഥാ­ന­ങ്ങ­ളിൽ­നി­ന്നു് അ­നി­വാ­ര്യ­മാ­യ ശ­ക്തി­ക­ളാൽ നി­ഷ്കാ­സി­ക്ക­പ്പെ­ടു­മെ­ന്നോ അന്നു ഞാൻ ഊ­ഹി­ച്ചി­രു­ന്നി­ല്ല; ഊ­ഹി­ക്കാൻ വ­ഴി­യു­മു­ണ്ടാ­യി­രു­ന്നി­ല്ല. അത്ര വേ­ഗ­ത്തി­ലാ­ണു് പി­ന്നീ­ടു­ണ്ടാ­യ സം­ഭ­വ­വി­കാ­സം.

ജ­ന­റ­ലി­സ്സി­മോ­യു­ടെ ക്ഷ­ണ­ന­മ­നു­സ­രി­ച്ചു ഞങ്ങൾ പീ­ക്കി­ങ്ങി­ലേ­യ്ക്കു പോയതു സ­പ്തം­ബർ ഇ­രു­പ­ത്തി­നാ­ലാം തീ­യ­തി­യാ­ണു്. പ­റ­ഞ്ഞ­ത­നു­സ­രി­ച്ചു പ്ര­സി­ഡ­ണ്ട് ഒരു പ്ര­ത്യേ­ക­വി­മാ­നം ഞ­ങ്ങ­ളു­ടെ ഉ­പ­യോ­ഗ­ത്തി­നാ­യി അ­യ­ച്ചു­ത­ന്നു. ഔ­പ­ചാ­രി­ക­മാ­യ ഒരു സ­ന്ദർ­ശ­ന­മാ­യ­തി­നാൽ പീ­ക്കി­ങ്ങിൽ ഞ­ങ്ങ­ളെ യ­ഥാ­വി­ധി സ്വീ­ക­രി­ക്കു­ന്ന­തി­നും സൽ­ക്ക­രി­ക്കു­ന്ന­തി­നും വേണ്ട ഏർ­പ്പാ­ടു­ക­ളും ഗ­വ­ണ്മെ­ന്റിൽ­നി­ന്നു ചെ­യ്തി­രു­ന്നു.

“അ­ധ­രി­ത­നാ­ക­ശ്രീ­യാം

പീ­ക്കി­ങ്ങാ­രാ­രു ക­ണ്ടി­ടാ­തു­ള്ളോർ

അ­വ­രു­ടെ ദേ­ശ­ഭ്ര­മ­ണം

വെ­റു­തേ ദേ­ഹ­ക്ല­മ­ത്തി­നാ­യ്മാ­ത്രം!”

എന്നു പീ­ക്കി­ങ്ങി­നെ­പ്പ­റ്റി ആ­യി­ട­യ്ക്കു വ­ള്ള­ത്തോ­ളി­ന­യ­ച്ച ഒരു ക­ത്തിൽ എ­ഴു­തി­യി­രു­ന്ന­തു­പോ­ലെ ചു­രു­ക്ക­മാ­യി പറയാം.

മ­നു­ഷ്യർ­ക്കെ­ന്ന­തു­പോ­ലെ ന­ഗ­ര­ങ്ങൾ­ക്കും പ്ര­ത്യേ­ക­ത­യു­ണ്ടെ­ന്നു­ള്ള­തി­നു തർ­ക്ക­മി­ല്ല. എത്ര വ­ലു­താ­യാ­ലും എ­ന്തെ­ല്ലാം സൗ­ക­ര്യ­ങ്ങ­ളു­ണ്ടാ­യാ­ലും ചില പ­ട്ട­ണ­ങ്ങൾ ന­മ്മു­ടെ മ­ന­സ്സിൽ ചിര പ­രി­ച­യം­കൊ­ണ്ടും പ­തി­ഞ്ഞു­നി­ല്ക്കാ­റി­ല്ല. എ­ന്നും തെ­രു­വിൽ കാ­ണാ­റു­ള്ള ചി­ല­രോ­ടെ­ന്ന­പോ­ലെ, ന­മു­ക്കു് അ­വ­യോ­ടു് ഒരു സ്നേ­ഹ­വും പ­രി­ച­യ­വും തോ­ന്നാ­റു­മി­ല്ല. ആ പ­ട്ട­ണ­ങ്ങ­ളു­ടെ തെ­രു­വു­ക­ളിൽ ല­ക്ഷ്യ­മി­ല്ലാ­തെ അ­ല­ഞ്ഞു ന­ട­ക്കാ­നോ അ­തി­ന്റെ വാ­യു­വിൽ പ്ര­സ­രി­ക്കു­ന്ന­തി­നാ­യി തോ­ന്നു­ന്ന സാ­ര­സ്യം ആ­സ്വ­ദി­ക്കാ­നോ ന­മു­ക്കു് ഒ­രാ­ഗ്ര­ഹ­വും തോ­ന്നു­ന്നു­മി­ല്ല. ബോംബേ, ഷാ­ങ്ഹാ­യ് മു­ത­ലാ­യ പ­ട്ട­ണ­ങ്ങൾ എ­നി­ക്കു സു­പ­രി­ചി­ത­ങ്ങ­ളാ­ണു്. എ­ങ്കി­ലും അ­വ­യോ­ടെ­ന്തെ­ങ്കി­ലു­മൊ­രു സ്നേ­ഹ­മോ അ­വ­യു­ടെ ന­ന്മ­തി­ന്മ­ക­ളിൽ ഒരു വി­ചാ­ര­മോ എ­നി­ക്കി­തു­വ­രെ ഉ­ണ്ടാ­യി­ട്ടി­ല്ല. നേ­രെ­മ­റി­ച്ചാ­ണു് പഴയ ദെ­ല്ലി, മ­ദ്രാ­സ്, അ­ഹ­മ്മ­ദ­ബാ­ദ്, ബ­നാ­റ­സ് മു­ത­ലാ­യ ന­ഗ­ര­ങ്ങൾ. ആ പ­ട്ട­ണ­ങ്ങ­ളിൽ ബേ­ാം­ബ­യി­ലും മ­റ്റു­മു­ള്ള വി­ശേ­ഷ­ങ്ങ­ളോ മോ­ടി­ക­ളോ ആ­ഡം­ബ­ര­ങ്ങ­ളോ ഒ­ന്നു­മി­ല്ല എ­ങ്കി­ലും അ­വ­യ്ക്കെ­ന്തോ മ­നു­ഷ്യ­സ്നേ­ഹം പു­ലർ­ത്തു­ന്ന ഒരു പ്ര­ത്യേ­ക­ത ഉ­ണ്ടെ­ന്നു് എ­നി­ക്കു തോ­ന്നി­യി­ട്ടു­ണ്ടു്. പാ­രീ­സ്, റോമാ, ലണ്ടൻ, കയിറോ മു­ത­ലാ­യ മറ്റു ചില രാ­ജ­ധാ­നി­കൾ­ക്കു­ള്ള ഈ ഗുണം, ന്യൂ­യാർ­ക്ക്, വാ­ഷി­ങ്ങ്ടൻ, മാ­ഞ്ച­സ്റ്റർ മു­ത­ലാ­യ­വ­യ്ക്കു തീരെ ഇ­ല്ലെ­ന്നും എ­നി­ക്കു തോ­ന്നി­യി­ട്ടു­ണ്ടു്. ന്യൂ­യാർ­ക്കിൽ ഞാൻ പല മാ­സ­ങ്ങൾ താ­മ­സി­ച്ചി­ട്ടു­ണ്ടു്. എ­ങ്കി­ലും, ആ പ­ട്ട­ണ­ത്തെ­പ്പ­റ്റി വി­ചാ­രി­ക്കു­മ്പോൾ ഒരു ചി­ത്ര­വും എന്റെ മ­ന­സ്സിൽ ഉ­ദി­ക്കു­ന്നി­ല്ല. ജീ­വ­നു­മാ­ത്മാ­വു­മി­ല്ലാ­ത്ത കുറെ കെ­ട്ടി­ട­ങ്ങ­ളും തെ­രു­വു­ക­ളും എ­ന്നു­ള്ള ഒരു സ്മ­ര­ണ­മാ­ത്ര­മാ­ണു് അ­ങ്ങ­നെ­യൊ­രു പ­ട്ട­ണ­ത്തെ­പ­റ്റി ന­മ്മു­ടെ മ­ന­സ്സിൽ ശേ­ഷി­ക്കു­ന്ന­തു്.

ഇ­ങ്ങ­നെ ‘സ്ഥ­ല­മ­ഹാ­ത്മ്യ’മുള്ള ന­ഗ­ര­ങ്ങ­ളിൽ പീ­ക്കി­ങ്ങ് ഒരു പ്ര­ധാ­ന­സ്ഥാ­ന­ത്തെ അർ­ഹി­ക്കു­ന്നു­ണ്ടെ­ന്നു­ള്ള­തി­നു തർ­ക്ക­മി­ല്ല. ലണ്ടൻ, പാ­രീ­സ്സ് മു­ത­ലാ­യ ന­വീ­ന­രാ­ജ­ധാ­നി­ക­ളും ദെ­ല്ലി, ബ­നാ­റ­സ്, റോമ, കയിറോ മു­ത­ലാ­യ പഴയ ന­ഗ­ര­ങ്ങ­ളും ക­ണ്ടു­ശീ­ലി­ച്ച­വർ­ക്കാർ­ക്കും പീ­ക്കി­ങ്ങി­ന്റെ പ്ര­ത്യേ­ക­ത ഒരു കാ­ല­ത്തും മ­റ­ക്കാൻ­വ­യ്യാ­ത്ത ഒ­രോർ­മ്മ­യാ­യി മ­ന­സ്സിൽ സ്ഥ­ലം­പി­ടി­ക്കു­ന്ന­താ­ണു്. ആ ന­ഗ­ര­ത്തി­ലെ ഉ­ദ്യാ­ന­ങ്ങ­ളും കൊ­ട്ടാ­ര­ങ്ങ­ളും ദേ­വ­മ­ന്ദി­ര­ങ്ങ­ളും വി­സ്താ­ര­മേ­റി­യ തെ­രു­വു­ക­ളും മറ്റു ദുർ­ല്ല­ഭ­മാ­യ കാ­ഴ്ച­ക­ളും മാ­ത്ര­മ­ല്ല ഈ അ­പൂർ­വ്വ­വൈ­ശി­ഷ്ട്യം പീ­ക്കി­ങ്ങി­നു കൊ­ടു­ക്കു­ന്ന­തു്. അ­തി­ന്റെ ര­ണ്ടാ­യി­രം വർ­ഷ­ത്തെ ച­രി­ത്ര­വും അ­ഞ്ഞൂ­റു­വർ­ഷ­ത്തോ­ളം സാർ­വ്വ­ഭൗ­മ­ന്മാ­രാ­യ ച­ക്ര­വ­ത്തി­ക­ളു­ടെ രാ­ജ­ധാ­നി­യെ­ന്ന സ്ഥാ­നം വ­ഹി­ച്ച­തു­കൊ­ണ്ടു­ള്ള മാ­ഹാ­ത്മ്യ­വും ചീ­ന­ച­രി­ത്ര­ത്തോ­ടു് ആ പ­ട്ട­ണ­ത്തി­നു­ള്ള ബ­ന്ധ­വും പീ­ക്കി­ങ്ങി­ന്റെ ഗു­ണ­ത്തെ വർ­ദ്ധി­പ്പി­ക്കു­ന്ന­താ­യി വി­ചാ­രി­ക്കാം. പക്ഷേ, ഇ­വ­യി­ലെ­ല്ലാം ക­വി­ഞ്ഞു പീ­ക്കി­ങ്ങി­നു് ഒ­രാ­കർ­ഷ­ണ­ശ­ക്തി­യു­ണ്ടു്. അ­തി­ന്റെ നാ­ഗ­രി­ക­ത്വ­മാ­ണു് ആ ഗു­ണ­മെ­ന്നു പറയാം. അന്നു (ക­മ്മ്യൂ­ണി­സ്റ്റു­കാർ ത­ല­സ്ഥാ­ന­ന­ഗ­രി­യാ­ക്കു­ന്ന­തി­നു­മു­മ്പു്) പീ­ക്കി­ങ്ങിൽ രണ്ടു ദി­വ­സ­മെ­ങ്കി­ലും താ­മ­സി­ച്ചാൽ അ­വി­ടു­ത്തെ ജ­ന­ങ്ങ­ളു­ടെ ജീ­വി­ത­ദർ­ശ­ന­ങ്ങൾ തന്നെ ചൈ­ന­യിൽ മറ്റു പ­ട്ട­ണ­ങ്ങ­ളിൽ ജീ­വി­ക്കു­ന്ന­വ­രു­ടേ­തിൽ­നി­ന്നു വ്യ­ത്യ­സ്ത­മാ­ണെ­ന്നു ബോ­ധ്യ­മാ­വും. ഒരു ബ­ദ്ധ­പ്പാ­ടു­മി­ല്ലാ­ത്ത­മാ­തി­രി­യ­ത്രേ പീ­ക്കി­ങ്ങി­ലെ ജ­ന­ങ്ങ­ളു­ടെ പെ­രു­മാ­റ്റം. വി­ദേ­ശീ­യ­രോ­ടു മ­ര്യാ­ദ­യോ­ടേ പെ­രു­മാ­റു­ന്ന­തിൽ അ­വി­ടു­ത്തെ ഷാ­പ്പു­കാർ, വ­ണ്ടി­ക്കാർ, റി­ക്ഷ­കാർ മു­ത­ലാ­യ­വർ­ക്കു­പോ­ലും നി­ഷ്കർ­ഷ­യു­ണ്ടു്. തെ­രു­വു­ക­ളിൽ ഇ­റ­ങ്ങി യ­ഥേ­ഷ്ടം സ­ഞ്ച­രി­ക്കു­ന്ന ഒരു വി­ദേ­ശീ­യ­ന്റെ പിറകേ ആളുകൾ കൂടി ശ­ല്യ­പ്പെ­ടു­ത്തു­ന്ന സ്വ­ഭാ­വം ചീ­ന­രാ­ജ്യ­ത്തി­ലെ പ­ട്ട­ണ­ങ്ങ­ളിൽ പൊ­തു­വേ ഉ­ള്ള­താ­ണെ­ങ്കി­ലും പീ­ക്കി­ങ്ങിൽ അ­തി­ല്ലെ­ന്നു പ­റ­ഞ്ഞാൽ അ­തി­ന്റെ നാ­ഗ­രി­ക­ത്വം തെ­ളി­യു­ന്ന­താ­ണു്.

പീ­ക്കി­ങ്ങ് പ­ട്ട­ണം വളരെ പു­രാ­ത­ന­മാ­ണു് ക്രി­സ്താ­ബ്ദ­ത്തി­ന്റെ ആ­രം­ഭ­കാ­ല­ങ്ങ­ളിൽ ഇ­പ്പോൾ പീ­ക്കി­ങ്ങി­രി­ക്കു­ന്ന­സ്ഥാ­ന­ത്തു ചെ­റി­യൊ­രു പ­ട്ട­ണ­മു­ണ്ടാ­യി­രു­ന്നു എ­ന്നു­ള്ള­തി­നു ല­ക്ഷ്യ­ങ്ങ­ളു­ണ്ടു്. അതു ചി­ല­പ്പോൾ ക്ഷ­യി­ച്ചും ച­രി­ത്ര­ത്തിൽ പ­റ­യ­ത്ത­ക്ക പ്രാ­ധാ­ന്യ­മൊ­ന്നു­മി­ല്ലാ­തെ, ചെം­ഗീ­സ്ഖാൺ എന്ന വി­ഖ്യാ­ത­നാ­യ ലോ­ക­ജേ­താ­വി­ന്റെ കാ­ലം­വ­രെ ക­ഴി­ഞ്ഞു­കൂ­ടി. ചെം­ഗീ­സ്ഖാ­ണി­ന്റെ സേ­നാ­നാ­യ­ക­ന്മാർ ആ പ­ട്ട­ണ­ത്തെ നി­ശ്ശേ­ഷം ന­ശി­പ്പി­ച്ചു ക­ള­ഞ്ഞു. എ­ന്നാൽ ചെം­ഗീ­സ്ഖാ­ണി­ന്റെ പൗ­ത്ര­നാ­യ കു­ബ്ളാ സാർ­വ്വ­ഭൗ­മ­നാ­യി വാ­ഴി­ക്ക­പ്പെ­ട്ട­പ്പോൾ, പു­തി­യൊ­രു രാ­ജ­ധാ­നി നിർ­മ്മി­ക്കു­വാൻ താൻ തി­ര­ഞ്ഞെ­ടു­ത്ത­തു് ആ സ്ഥ­ല­ത്തെ­യാ­ണു്. ബൗ­ദ്ധ­മ­താ­വ­ലം­ബി­യാ­യി­രു­ന്ന കു­ബ്ളാ­ഖാൺ നിർ­മ്മി­ച്ച­താ­ണു് ഇ­പ്പോ­ഴ­ത്തെ പീ­ക്കി­ങ്ങ് എ­ന്നു­പാ­യാം (1264).

ഈ കു­ബ്ളാ­ഖാ­നി­നു തു­ല്യ­നാ­യ ഒരു ച­ക്ര­വർ­ത്തി ഇ­തു­വ­രെ ലോ­ക­ത്തി­ലു­ണ്ടാ­യി­ട്ടു­ണ്ടോ എന്നു സം­ശ­യ­മാ­ണു്. അ­ദ്ദേ­ഹം ഭ­രി­ച്ചി­രു­ന്ന സാ­മ്രാ­ജ്യ­വി­സ്തീർ­ണ്ണ­ത ബ്രീ­ട്ടി­ഷ് സാ­മ്രാ­ജ്യ­ത്തി­ന്നു് അ­തി­ന്റെ പ­ര­മ­കാ­ഷ്ഠ­യി­ലു­ണ്ടാ­യി­രു­ന്ന­തി­ലും ക­വി­ഞ്ഞ­താ­യി­രു­ന്നു എന്നു പ­റ­യു­മ്പോൾ അ­തി­ന്റെ വ­ലി­പ്പം ഏ­താ­ണ്ടൂ­ഹി­ക്കാ­വു­ന്ന­താ­ണു്. ജ­പ്പാ­നും ഇൻ­ഡ്യ­യു­മൊ­ഴി­ച്ചു­ള്ള ഏ­ഷ്യാ­ഭൂ­ഖ­ണ്ഡം മു­ഴു­വ­നും ആ ച­ക്ര­വർ­ത്തി­യു­ടെ ശാ­സ­ന­യെ അ­നു­സ­രി­ച്ചി­രു­ന്നു. ബർ­മ്മാ, സയാം, കൊറിയ, വി­യ്റ്റ­നാം മു­ത­ലാ­യ രാ­ജ്യ­ങ്ങ­ളും അ­ദ്ദേ­ഹ­ത്തി­നു കപ്പം കൊ­ടു­ത്തി­രു­ന്നു. അതു കൂ­ടാ­തെ യൂ­റോ­പ്പിൽ ഇ­പ്പോൾ റ­ഷ്യ­യു­ടെ കീ­ഴി­ലു­ള്ള രാ­ജ്യ­ങ്ങൾ മി­ക്ക­വ­യും കു­ബ്ളാ­യു­ടെ സേ­നാ­നാ­യ­ക­ന്മാ­രാ­ണു് ഭ­രി­ച്ചി­രു­ന്ന­തു്. സർ­വ്വ­ഭൗ­മൻ എന്ന പേ­രി­നെ അർ­ഹി­ക്കു­ന്ന­താ­യി­ട്ടു ലോ­ക­ത്തിൽ ഇ­ങ്ങ­നെ ഒരാളേ ഉ­ണ്ടാ­യി­ട്ടു­ള്ളു എന്നു പറയാം.

യൂ­റോ­പ്പി­ന്റെ ന­ടു­വു­തൊ­ട്ടു പ­സ­ഫി­ക്ക്സ­മു­ദ്രം­വ­രെ­യും ബം­ഗാ­ളുൾ­ക്ക­ടൽ­തൊ­ട്ടു മ­ഞ്ചൂ­റി­യാ­യു­ടെ വ­ട­ക്കേ­അ­റ്റം­വ­രെ­യും നീ­ണ്ടു­കി­ട­ന്ന ലോ­ക­സാ­മ്രാ­ജ്യ­ത്തി­ന്റെ ത­ല­സ്ഥാ­ന­മാ­യി­ട്ടാ­ണു, ചൈ­ന­യു­ടെ രാ­ജ­ധാ­നി­യാ­യി­ട്ട­ല്ല, കു­ബ്ളാ­ഖാൺ ഈ പു­ത്തൻ നഗരം പ­ണി­യി­ച്ച­തു്. മാർ­ക്കോ­പോ­ളോ എന്നു പേരായ ഒരു വെ­നി­ഷ്യ­ക്കാ­രൻ പീ­ക്കി­ങ്ങിൽ താ­മ­സി­ച്ചി­രു­ന്നു. അ­യാ­ളു­ടെ വി­വ­ര­ങ്ങ­ളിൽ­നി­ന്നു പീ­ക്കി­ങ്ങി­ന്റെ വ­ലി­പ്പ­വും ശി­ല്പ­വൈ­ചി­ത്ര്യ­വും സ­മ്പൽ­സ­മൃ­ദ്ധി­യും ഏ­താ­ണ്ടു മ­ന­സ്സി­ലാ­ക്കാ­വു­ന്ന­താ­ണു്.

കു­ബ്ളാ­യു­ടെ വംശം ഒരു ശ­താ­ബ്ദം ചൈനയെ അ­ട­ക്കി ഭ­രി­ച്ചു. അവരെ രാ­ജ്യ­ത്തിൽ­നി­ന്നു നി­ഷ്കാ­സ­നം ചെ­യ്തു ചൈ­നാ­യു­ടെ സ്വാ­ത­ന്ത്ര്യം വി­ണ്ടെ­ടു­ത്ത ചി­ങ്വം­ശ­ക്കാർ നാൻ­കി­ങ്ങി­ലാ­ണു് ഭ­ര­ണ­മാ­രം­ഭി­ച്ച­തെ­ങ്കി­ലും കു­റ­ച്ചു വർ­ഷ­ങ്ങൾ­ക്കു­ശേ­ഷം പീ­ക്കി­ങ്ങ്ത­ന്നെ ത­ല­സ്ഥാ­ന­മാ­ക്കി. ആ വം­ശ­ത്തി­ലെ ഒരു ച­ക്ര­വർ­ത്തി­യാ­യ യൂ­ങ്ലോ­യാ­ണു് പീ­ക്കി­ങ്ങി­ന്റെ ര­ണ്ടാ­മ­ത്തെ നിർ­മ്മാ­താ­വു്. താ­ജ്മ­ഹാൾ, ദെ­ല്ലി­ക്കൊ­ട്ടാ­രം, ജൂ­മാ­മ­സ്ജി­ദ് മു­ത­ലാ­യ­വ പ­ണി­യി­ച്ച ഷാ­ജ­ഹാ­ണി നോടു കി­ട­പി­ടി­ക്കു­ന്ന ഒരു ന­ഗ­ര­നിർ­മ്മി­താ­വാ­യി­രു­ന്നു യു­ങ്ലോ. ഇ­പ്പോൾ പീ­ക്കി­ങ്ങി­ന്ന­ലം­കാ­ര­മെ­ന്നു ക­ണ­ക്കാ­ക്കി­യി­ട്ടു­ള്ള പ്ര­ധാ­ന­കാ­ഴ്ച­ക­ളെ­ല്ലാം—ഉ­ദ്യാ­ന­ങ്ങൾ, ത­ടാ­ക­ങ്ങൾ, പ്രാ­സാ­ദ­ങ്ങൾ ക്ഷേ­ത്ര­ങ്ങൾ എ­ന്നി­വ—മി­ക്ക­വാ­റും യു­ങ്ലോ നിർ­മ്മി­ച്ച­താ­ണു്.

മറ്റു ചൈ­നീ­സ് പ­ട്ട­ണ­ങ്ങ­ളെ­പ്പോ­ലെ വ­ലി­യൊ­രു കോട്ട പീ­ക്കി­ങ്ങി­നെ വ­ല­യം­ചെ­യ്യു­ന്നു. ഈ ദുർ­ഗ്ഗ­ത്തി­ന്റെ വ­ലി­പ്പം പ­റ­ഞ്ഞാൽ ആ­ശ്ച­ര്യ­മാ­കും കോ­ട്ട­യു­ടെ മുകൾ പ­ര­പ്പി­നു മ­ദ്രാ­സി­ലെ ക­ട­ല്പു­റ­ത്തു­ള്ള മറീനാ തെ­രു­വിൽ ക­വി­ഞ്ഞു വീ­തി­യു­ണ്ടാ­കും. കോ­ട്ട­യു­ടെ ഉയരം നാ­ല്പ­ത­ടി­യിൽ ക­വി­ഞ്ഞ­താ­ണു്. ഇ­തി­ന­ക­ത്ത­ത്രേ പീ­ക്കി­ങ്ങ് നഗരം സ്ഥി­തി­ചെ­യ്യു­ന്ന­തു്. പ­ട്ട­ണ­ത്തി­ന്റെ ന­ടു­വി­ലാ­ണു് ‘നി­ഷി­ദ്ധ­ന­ഗ­രം’ (Forbidden City) എന്നു പ്ര­ഖ്യാ­ത­മാ­യ രാ­ജ­ഗൃ­ഹ­ങ്ങൾ. ഇ­തു­ത­ന്നെ വ­ലി­യൊ­രു പ­ട്ട­ണ­മാ­ണെ­ന്നു തോ­ന്നും. ഉ­യർ­ന്ന­ഭി­ത്തി­കൾ കൊ­ണ്ടു വലയം ചെ­യ്യ­പ്പെ­ട്ട ഈ അ­ന്തഃ­പു­ര­ത്തിൽ കൊ­ട്ടാ­രം­ജോ­ലി­ക്കാ­യി അ­നേ­ക­സ­ഹ­സ്രം ജ­ന­ങ്ങൾ­ക്കു താ­മ­സി­ക്കു­വാൻ വേണ്ട സൗ­ക­ര്യ­ങ്ങ­ളു­ണ്ടു്. ച­ക്ര­വർ­ത്തി­യു­ടെ അ­വ­രോ­ധ­സ്ത്രീ­കൾ­ക്കു­ത­ന്നെ ക­ണ­ക്കി­ല്ലാ­യി­രു­ന്ന­തി­നാൽ ആ അ­ന്തഃ­പു­ര­ത്തി­ലെ ഏർ­പ്പാ­ടു­കൾ ഊ­ഹി­ക്കാ­വു­ന്ന­താ­ണ­ല്ലോ. ഉ­പ­വ­ന­ങ്ങൾ, ക്രീ­ഡാ­ത­ടാ­ക­ങ്ങൾ, നാ­ട­ക­ശാ­ല­കൾ, സ്വീ­ക­ര­ണ­മു­റി­കൾ, യ­ന്ത്ര­ശാ­ല­കൾ, സിം­ഹാ­സ­ന­ശാ­ല­കൾ, ച­ക്ര­വർ­ത്തി­യു­ടെ സ്വ­ന്ത­ഗൃ­ഹ­ങ്ങൾ, കാ­ര്യാ­ല­യ­ങ്ങൾ, ഗ്ര­ന്ഥ­പ്പു­ര­കൾ, വിശ്രമഗേഹങ്ങൾ-​ഇങ്ങനെ ഒരു സാർ­വ്വ­ഭൗ­മ­ന്നാ­വ­ശ്യ­മു­ള്ള­തെ­ല്ലാം അവിടെ രാ­ജോ­ചി­ത­മാ­യ വി­ധ­ത്തിൽ നിർ­മ്മി­ക്ക­പ്പെ­ട്ടി­ട്ടു­ണ്ടു്.

അ­ന്തഃ­പു­ര­ത്തി­ലെ സ­ക­ല­ഗ്ര­ഹ­ങ്ങ­ളു­ടെ­യും മേൽ­പു­ര മേ­ഞ്ഞി­ട്ടു­ള്ള­തു പൊ­ന്നി­ന്റെ നി­റ­മു­ള്ള­തും അ­തു­പോ­ലെ തി­ള­ങ്ങു­ന്ന­തു­മാ­യ ഒ­രു­ത­രം ഓ­ടു­കൊ­ണ്ടാ­ണു് അ­ടു­ത്തു­ള്ള കു­ന്നു­ക­ളു­ടെ മു­ക­ളിൽ നി­ന്നു നോ­ക്കി­യാൽ അതു് ഒരു ക­ന­ക­പു­രി­യാ­ണെ­ന്നു­ത­ന്നെ തോ­ന്നും. രാ­ജ­വാ­ഴ്ച­യു­ടെ കാ­ല­ത്തു്, കൊ­ട്ടാ­ര­ത്തി­ലെ ഉ­പ­യോ­ഗ­ത്തി­ന­ല്ലാ­തെ ഇ­ത്ത­രം ഓ­ടു­ക­ളു­ണ്ടാ­ക്കി­ക്കൂ­ടാ എന്നു നി­യ­മ­മു­ണ്ടാ­യി­രു­ന്നു പ­റ­ന്നു ന­ട­ക്കു­ന്ന വേ­താ­ള­ത്തി­ന്റെ (Dragon) രൂപം അ­ക­ത്തെ­വി­ടെ­യും അ­തി­ഭം­ഗി­യിൽ കൊ­ത്തി­യി­ട്ടു­ള്ള തായി കാണാം. അ­താ­ണു് ച­ക്ര­വർ­ത്തി­യു­ടെ സ്ഥാ­ന­ത്തെ സൂ­ചി­പ്പി­ക്കു­ന്ന­തു്. രണ്ടു ച­ക്ര­വാ­ക­പ്പ­ക്ഷി­ക­ളാ­ണു് ച­ക്ര­വർ­ത്തി­നി­യു­ടെ പ­ദ­വി­ക്കു ല­ക്ഷ്യം. അ­വ­യെ­യും അ­ന്തഃ­പു­ര­ത്തിൽ അ­ങ്ങു­മി­ങ്ങും ചി­ത്രീ­ക­രി­ച്ചു കാണാം.

1911-ൽ രാ­ജ­വാ­ഴ്ച തീർ­ന്ന­തോ­ടു­കൂ­റ്റി ഇ­തെ­ല്ലാം വെറും കാ­ഴ്ച­ബം­ഗ്ലാ­വു­ക­ളാ­യി­ത്തീർ­ന്നു. പല കെ­ട്ടി­ട­ങ്ങ­ളും അതേ സ്ഥി­തി­യിൽ­ത്ത­ന്നെ സൂ­ക്ഷി­ക്ക­പ്പെ­ട്ടി­ട്ടു­ണ്ടെ­ങ്കി­ലും, വേണ്ട വി­ധ­ത്തിൽ സം­ര­ക്ഷി­ച്ചു­കൊ­ണ്ടു­പോ­കു­ന്ന­തി­നു­ള്ള ചെലവു വ­ഹി­ക്കു­വാൻ ച്യാ­ങ്കാ­യ്ഷേ­ക്കി­ന്റെ ഗ­വ­ണ്മെ­ന്റി­ന്റെ ദാ­രി­ദ്ര്യം സ­മ്മ­തി­ക്കാ­ത്ത­തു­കൊ­ണ്ടു്, മാ­ഹാ­ത്മ്യ­മേ­റി­യ ഈ രാ­ജ­ഗൃ­ഹ­ങ്ങൾ­ക്കു ഞാൻ ആദ്യം അതു ക­ണ്ട­പ്പോൾ ആ­ക­പ്പാ­ടെ ഒ­ര­ശ്രീ ബാ­ധി­ച്ചി­രു­ന്നു എന്നു പ­റ­യേ­ണ്ട­തു­ണ്ടു്.

അ­ന്ത­ന­ഗ­ര­ത്തി­നു പു­റ­മേ­യു­ള്ള മാർ­ബിൾ­പ്പാ­ലം ക­ട­ന്നാ­ണു ച­ക്ര­വർ­ത്തി­കൾ­ക്കു­ള്ള കേ­ളീ­ത­ടാ­ക­ങ്ങ­ളും അവയെ തൊ­ട്ടു പ­ണി­യി­ച്ചു­ള്ള ‘ക­ടൽ­മാ­ളി­ക’കളും (Sea Palaces). ഈ ത­ടാ­ക­ങ്ങൾ നിറയേ താ­മ­ര­യും മറ്റു വീ­വി­ധ­വർ­ണ്ണ­ത്തി­ലു­ള്ള ജ­ല­പു­ഷ്പ­ങ്ങ­ളും നി­റ­ഞ്ഞ കാ­ഴ്ച­യ്കു അ­തി­മ­നോ­ഹ­ര­മാ­യി ശോ­ഭി­ക്കു­മ്പോൾ ച­ക്ര­വർ­ത്തി അ­ന്തഃ­പു­ര­സ്ത്രീ­ക­ളൊ­ന്നി­ച്ചു് ആ കൊ­ട്ടാ­ര­ങ്ങ­ളി­ല­ത്രേ ഉ­ഷ്ണ­കാ­ല­ത്തു പ­കൽ­സ­മ­യം ക­ഴി­ച്ചി­രു­ന്ന­തു്. ആ കൊ­ട്ടാ­ര­ങ്ങ­ളെ­ത്തൊ­ട്ടു­ള്ള ബു­ദ്ധ­ക്ഷേ­ത്ര­ത്തിൽ ജേഡു എന്നു പേരായ രത്നം കൊ­ണ്ടു വ­ലി­പ്പ­ത്തിൽ നിർ­മ്മി­ച്ച ഒരു ത­ഥാ­ഗ­ത­പ്ര­തി­മ­യു­ള്ളി­ട­ത്താ­ണു്, ച­ക്ര­വർ­ത്തി­കൾ ദേ­വാ­രാ­ധ­ന ന­ട­ത്തി­രു­ന്ന­തു്. ഒ­ര­റൂ­നൂ­റു­വർ­ഷം മുൻപു ബർ­മ്മ­യിൽ­നി­ന്നു കൊ­ണ്ടു­വ­ന്ന­താ­ണു് ആ പ്ര­തി­മ­യെ­ന്ന­ത്രേ ഇ­തി­ഹാ­സം.

പീ­ക്കി­ങ്ങി­ലെ ദേ­വാ­ല­യ­ങ്ങ­ളും വളരെ പ്ര­സി­ദ്ധ­മാ­ണു്. ച­ക്ര­വർ­ത്തി­കൾ ഹോ­മ­ങ്ങൾ ക­ഴി­ക്കാ­റു­ണ്ടാ­യി­രു­ന്ന ചീ­നീ­യൻ തീയൻ ‘സ്വർ­ഗ്ഗ­മ­ണ്ഡ­പ’(Altarof Heaven)മാണു് ഈ കൂ­ട്ട­ത്തിൽ ഏ­റ്റ­വും പ്രാ­ധാ­ന്യ­മർ­ഹി­ക്കു­ന്ന­തു്. ന­ഗ­ര­ത്തി­ന്റെ തെ­ക്കു­ഭാ­ഗ­ത്താ­യി സ്ഥി­തി­ചെ­യ്യു­ന്ന വ­ലി­യൊ­രാ­രാ­മ­ത്തി­ന്റെ മ­ധ്യ­ത്തി­ലാ­യാ­ണു് ഈ ആ­രാ­ധ­നാ­മ­ന്ദി­രം. ച­ക്ര­വർ­ത്തി­ക്കു­മാ­ത്ര­മേ അവിടെ കയറി ആരാധന ചെ­യ്യു­വാൻ അ­വ­കാ­ശ­മു­ള്ളു. ആ­രാ­മ­ത്തി­ന്റെ ഒ­ര­റ്റ­ത്താ­യി ചൈ­ക്കു­ങ്(വ്ര­ത­ശാ­ല) എ­ന്നൊ­രു കൊ­ട്ടാ­ര­മു­ണ്ടു്. ച­ക്ര­വർ­ത്തി അ­തി­ലെ­ഴു­ന്നെ­ള്ളി­യി­രു­ന്നു ദേ­ഹ­മ­ന­ശ്ശു­ദ്ധി­കൾ വ­രു­ത്തി വ്രതം കൊ­ണ്ടു രാ­ത്രി ക­ഴി­ച്ചി­ട്ടു് ഉ­ദ­യ­ത്തി­നു മുൻ­പു് ആ­രാ­ധ­ന­യ്ക്കു പു­റ­പ്പെ­ട­ണ­മെ­ന്നാ­ണു് നിയമം. ഈ കൊ­ട്ടാ­ര­ത്തിൽ­നി­ന്നു വളരെ വി­സ്താ­ര­മു­ള്ള ഒരു നി­ര­ത്തു ബ­ലി­മ­ണ്ഡ­പ­ത്തി­ലേ­യ്ക്കു ന­യി­ക്കു­ന്നു. മാർ­ബിൾ ക്ക­ല്ലു­കൊ­ണ്ടു കെ­ട്ടി­യ ഒരു വലിയ തറയും അ­തി­ന്മേൽ മൂ­ന്നു കുടകൾ ഒ­ന്നി­നു മേൽ ഒ­ന്നാ­യി പി­ടി­ച്ച­തു­പോ­ലെ പ­ണി­യി­ച്ചി­ട്ടു­ള്ള ഒരു മനോഹര സൗ­ധ­വു­മാ­ണു് ചീ­നീ­യൻ­തീ­യൻ അവിടെ മു­ട്ടു­കു­ത്തി നി­ന്നു ച­ക്ര­വർ­ത്തി ബ­ലി­ക­ഴി­ക്കു­ന്നു. പു­ള്ളി­യും പൊ­ട്ടു­മി­ല്ലാ­ത്ത ഒരു കാ­ള­ക്കി­ടാ­വി­നെ ബ­ലി­ക­ഴി­ച്ചു ഹോ­മി­ക്കു­യാ­ണു് ക്രിയ. ഇതു ച­ക്ര­വർ­ത്തി ആ­ണ്ടിൽ രണ്ടു പ്രാ­വ­ശ്യം രാ­ജ്യ­ക്ഷേ­മ­ത്തി­നാ­യി ന­ട­ത്ത­ണ­മെ­ന്നാ­ണു് നിയമം.

ഈ സ്ഥ­ല­ത്തി­ന്റെ­യും കെ­ട്ടി­ട­ങ്ങ­ളു­ടെ­യും ആ­ക­പ്പാ­ടെ­യു­ള്ള ഭംഗി വർ­ണ്ണി­ച്ചു മ­ന­സ്സി­ലാ­ക്കു­വാൻ പ്ര­യാ­സ­മു­ണ്ടു്. ലോ­ക­ത്തി­ലെ ഏ­റ്റ­വും വി­ശേ­ഷ­പ്പെ­ട്ട കാ­ഴ്ച­ക­ളി­ലൊ­ന്നാ­ണു് അതു് എന്നു സം­ശ­യ­മി­ല്ലാ­തെ പറയാം. ദൈ­വാ­രാ­ധ­ന­യ്ക്കു ചേർ­ന്ന­താ­യി എ­ല്ലാ­വി­ധ­ത്തി­ലും പ­രി­ശു­ദ്ധി­യു­ള്ള ഒരു സ്ഥാ­നം തന്നെ അതു് എ­ന്നും സ­മ്മ­തി­ക്ക­ണം. ഞങ്ങൾ അതു കാ­ണു­വാൻ ചെ­ന്ന­പ്പോൾ, യു­ദ്ധം നി­മി­ത്തം ത­ങ്ങ­ളു­ടെ പ­ഠി­ത്ത­മു­പേ­ക്ഷി­ച്ചു മ­ഞ്ചൂ­റി­യ­യിൽ­നി­ന്നോ­ടി­പ്പോ­ന്ന വി­ദ്യാർ­ത്ഥി­കൾ­ക്കു് ഒ­ര­ഭ­യ­സ്ഥാ­ന­മാ­യി­ട്ടാ­ണു് ആ പു­ണ്യ­ക്ഷേ­ത്രം ഉ­പ­യോ­ഗി­ക്ക­പ്പെ­ട്ടി­രു­ന്ന­തു്. വീടും കു­ടി­യു­മി­ല്ലാ­തെ പീ­ക്കി­ങ്ങിൽ വ­ന്നു­കേ­റി­യ അവർ താ­മ­സി­ക്കു­വാ­നാ­യി ക­ണ്ടു­പി­ടി­ച്ച സ്ഥ­ല­മ­താ­യി­രു­ന്നു! ച­ക്ര­വർ­ത്തി­യു­ടെ വ്ര­ത­ശാ­ല­യിൽ, ഒരു സ­ത്ര­ത്തി­ലെ­ന്ന­പോ­ലെ, സാ­മാ­ന­ക്കെ­ട്ടു­ക­ളും വെ­ച്ചു് അവർ ചു­രു­ണ്ടു­കൂ­ടി­ക്കി­ട­ന്നി­രു­ന്നു. ബ­ലി­മ­ണ്ഡ­പ­ത്തി­ന്റെ മാർ­ബിൾ വേ­ലി­ക­ളി­ലി­രു­ന്നു ചിലർ പ­ല്ലു­തേ­യ്ക്കു­ന്ന­തും കാ­ണു­ക­യു­ണ്ടാ­യി.

ടി­ബ­റ്റി­ലും മം­ഗോ­ളി­യാ­യി­ലും പ്ര­ച­രി­ക്കു­ന്ന ലാ­മാ­സി­ദ്ധാ­ന്ത­ത്തെ (ബൗ­ദ്ധ­മ­ത­ത്തി­ലെ ഒരു സ­മ്പ്ര­ദാ­യം) ഒരു കാ­ല­ത്തു ച­ക്ര­വർ­ത്തി­കൾ സ്വീ­ക­രി­ച്ചി­രു­ന്ന­തി­ന്റെ ല­ക്ഷ്യ­മാ­യി പല ലാ­മാ­വി­ഹാ­ര­ങ്ങൾ പീ­ക്കി­ങ്ങി­ലു­ണ്ടു്. അവയിൽ എ­ല്ലാം­കൊ­ണ്ടും പ്രാ­ധാ­ന്യം യുങ് ഹോ കങ് എന്നു പേരായ ക്ഷേ­ത്ര­മാ­ണു്. ‘അ­വ­തീർ­ണ്ണ­ബു­ദ്ധൻ’ എന്നു സ്ഥാ­ന­മു­ള്ള ഒരു മ­ഠാ­ധി­പ­തി ച­ക്ര­വർ­ത്തി­ക­ളു­ടെ കാ­ല­ത്തു് അവിടെ സ്ഥി­ര­മാ­യി താ­മ­സി­ച്ചി­രു­ന്നു. ഞങ്ങൾ അവിടെ ചെ­ന്ന­പ്പോ­ഴും ഒ­ട്ടു­വ­ള­രെ ശ്ര­മ­ണ­ന്മാർ അവിടെ, പാർ­ക്കു­ന്നു. സം­സ്കൃ­ത­ലി­പി­ക­ളിൽ “ഓം മ­ണി­പ­ത്മേ­ഹും” എന്ന മ­ന്ത്രം എ­ല്ലാ­യി­ട­ത്തും എ­ഴു­തി­ക്കാ­ണു­ന്ന­തു് ഏതു ഭാ­ര­തീ­യ­നെ­യാ­ണു് കോൾ­മ­യിർ­ക്കൊ­ള്ളി­ക്കാ­ത്ത­തു്? ഗോ­ബി­യു­ടെ മ­ണ­ലാ­ര­ണ്യ­ത്തിൽ­പ്പോ­ലും പ്ര­ച­രി­ക്കു­ന്ന ബൗ­ദ്ധ­സി­ദ്ധാ­ന്തം അ­തോ­ടൊ­ന്നി­ച്ചു ഹൈ­ന്ദ­വ­സം­സ്ക്കാ­ര­ത്തേ­യും ഈ ദൂ­ര­ദേ­ശ­ങ്ങ­ളി­ലും കൊ­ണ്ടു­വ­ന്നാ­ക്കി­യ­തു ച­രി­ത്ര­ത്തി­ലെ ഏ­റ്റ­വും വി­സ്മ­യ­ക­ര­മാ­യ സം­ഗ­തി­ക­ളിൽ ഒ­ന്ന­ത്രേ.

പീ­ക്കി­ങ്ങിൽ­നി­ന്നു് ഏ­ഴെ­ട്ടു മൈ­ല­ക­ലെ­യാ­ണു് ഈ ഹോ­യു­വൻ എ­ന്ന­റി­യ­പ്പെ­ടു­ന്ന സു­ഖ­വാ­സ­ഗേ­ഹ­ങ്ങൾ (Summer Palace) ഈ ഹോ യുവാൻ എന്ന വാ­ക്കി­ന്റെ അർ­ത്ഥം ശ­താ­ബ്ദി­ക­ന്റെ ആ­ന­ന്ദം എ­ന്നാ­ണ­ത്രേ അതിനു വേറെ ഒരു പേ­രു­ള്ള­തു ഹോഷാൻ യുവാൻ (തിരകൾ ത­ല്ലു­ന്ന ആരാമം) എ­ന്നാ­ണു്. ച­ക്ര­വർ­ത്തി­ക­ളു­ടെ സു­ഖ­വാ­സ­ത്തി­നാ­യി ന­ഗ­ര­ത്തിൽ­നി­ന്നൊ­ട്ട­ക­ന്നു നിർ­മ്മി­ച്ചി­ട്ടു­ള്ള ഈ കൊ­ട്ടാ­ര­ങ്ങൾ ശി­ല്പ­വൈ­ശി­ഷ്ട്യം കൊ­ണ്ടും രാ­ജ­സ­പ്രൗ­ഢി­കൊ­ണ്ടും മാ­ത്ര­മ­ല്ല കാ­ഴ്ച­ക്കാർ­ക്കു് ഏ­റ്റ­വും ആ­കർ­ഷ­ണീ­യ­മാ­യി തോ­ന്നു­ന്ന­തു്. ആ സ്ഥ­ല­ത്തി­ന്റെ രാ­മ­ണീ­യ­കം ഈ രാ­ജ­ഗേ­ഹ­ങ്ങൾ­ക്കു­ള്ള മ­നോ­ഹാ­രി­ത­യെ ബ­ഹു­ഗു­ണം വർ­ദ്ധി­പ്പി­ക്കു­ന്നു­ണ്ടെ­ന്നു പറയാം. ക്ര­മ­ത്തി­ലു­യ­രു­ന്ന പർ­വ്വ­ത­പോ­ത­ങ്ങൾ­കൊ­ണ്ടു മൂ­ന്നു വശവും അടഞ്ഞ ഒരു ത­ടാ­ക­ത്തി­ന്റെ ക­ര­യി­ലാ­യി, ഗി­രി­സാ­നു­കൾ ജ­ല­ത്തെ ചും­ബി­ക്കു­ന്ന ചെ­രു­വി­ലാ­ണു് ഈ കൊ­ട്ടാ­ര­ങ്ങൾ നിർ­മ്മി­ക്ക­പ്പെ­ട്ടി­ട്ടു­ള്ള­തു്. കൂൺ­മി­ങ്ങു­ഹു (TheLake of Superior Brightness-​ശോഭനസരസ്സു്) എ­ന്നാ­ണു് ത­ടാ­ക­ത്തി­നു ന­ല്കി­യി­ട്ടു­ള്ള പേർ.

ഇവിടെ കൊ­ട്ടാ­ര­ങ്ങ­ളാ­യും ക്ഷേ­ത്ര­ങ്ങ­ളാ­യും നാ­ട­ക­ശാ­ല­ക­ളാ­യും ലീ­ലാ­രാ­മ­ങ്ങ­ളാ­യും ക­ണ്ണി­നാ­ന­ന്ദം ന­ല്ക്കു­ന്ന പലതും കാ­ണ്മാ­നു­ണ്ടെ­ങ്കി­ലും അവയിൽ ചി­ല­തി­നെ­പ്പ­റ്റി­മാ­ത്രം ഇവിടെ സ­മ­ഷ്ടി­യാ­യി പ­റ­യാ­മെ­ന്നു വി­ചാ­രി­ക്കു­ന്നു. പഴയ കൊ­ട്ടാ­ര­ങ്ങൾ യൂ­റോ­പ്യ­ന്മാർ 1861-ൽ തീ­വെ­ച്ചു ന­ശി­പ്പി­ച്ചു­ക­ള­ഞ്ഞ­തി­നു­ശേ­ഷം, അവയെ പു­തി­ക്കി പി­ന്നെ­യും വാ­സ­യോ­ഗ്യ­മാ­ക്കി­യ­തു സൂസി എന്നു പേരായ ഒ­ടു­വി­ല­ത്തെ ച­ക്ര­വർ­ത്തി­നി­യാ­ണു്. റി­ജ­ന്റാ­യും അ­മ്മ­മ­ഹാ­റാ­ണി­യാ­യും അ­മ്പ­തു വർ­ഷ­ത്തോ­ളം ചീ­നാ­സാ­മ്രാ­ജം ഭ­രി­ച്ച ഈ പ്ര­താ­പ­വ­തി ക്ലീ­യോ­പാ­ട്രാ, ഇം­ഗ്ല­ണ്ടി­ലെ എ­ലി­സ­ബ­ത്ത്, നൂർ­ജ­ഹാൺ, റ­ഷ്യ­യി­ലെ കാ­ത­റ­യിൻ മു­ത­ലാ­യ­വ­രെ­പ്പോ­ലെ സർ­വ്വ­സം­ഹാ­ര­ദ­ക്ഷ­യാ­യ ഒരു സർ­വ്വ­ഭൗർ­മ­യാ­യി­രു­ന്നു. ച­ക്ര­വർ­ത്തി­യെ ത­ട­വി­ലാ­ക്കി രാ­ജ്യ­ഭ­ര­ണം നേ­രി­ട്ടേ­റ്റ­പ്പോൾ ഈ ക­ല്ലോ­ലോ­ല്ല­സി­ത­മാ­യ ആ­രാ­മ­ത്തെ­യാ­ണു് അവർ തന്റെ വി­ഹാ­ര­സ്ഥ­ല­മാ­യി തി­ര­ഞ്ഞെ­ടു­ത്ത­തു്. ഒരു മൈൽ നീ­ള­ത്തിൽ ത­ടാ­ക­ത്തെ­ത്തൊ­ട്ടാ­യി മൂ­ടി­യി­ട്ട ഒരു ഗ്യാ­ല­റി­യി­ലാ­ണു് ആ­ദ്യ­മാ­യി നാം ചെ­ന്നു കേ­റു­ന്ന­തു് ഈ ഗ്യാ­ല­റി­യി­ലെ­ത്തു­ന്ന­തു് ഓരോരോ ആ­രാ­മ­മാർ­ഗ്ഗ­ങ്ങ­ളി­ലൂ­ടെ­യാ­ണു്.

ഗ്യാ­ല­റി അ­വ­സാ­നി­ക്കു­ന്നി­ട­ത്തു നി­ന്നാൽ കാണാം ആ ച­ക്ര­വർ­ത്തി­നി­യു­ടെ സ്വേ­ച്ഛാ­പ്ര­ഭു­ത്വ­ത്തി­ന്റെ പ­ര­മ­ല­ക്ഷ്യ­മാ­യ മാർ­ബിൾ­ക്ക­പ്പൽ. ജ­പ്പാൻ­കാർ ഒരു നാ­വി­ക­സൈ­ന്യം ഉ­ണ്ടാ­ക്കാൻ പ്ര­യ­ത്നി­ക്കു­ന്ന­തു കണ്ടു ത­ങ്ങൾ­ക്കും അതു വേ­ണ്ട­താ­ണെ­ന്നു ചൈ­ന­യി­ലെ അ­ന്ന­ത്തെ രാ­ജ്യ­ത­ന്ത്ര­ജ്ഞ­ന്മാർ തീർ­ച്ച­യാ­ക്കി. അതിനു വേണ്ട പണവും ക­ടം­വാ­ങ്ങി. പക്ഷേ, ച­ക്ര­വർ­ത്തി­നി ക­പ്പ­ലു­കൾ നിർ­മ്മി­ക്കു­വാ­ന­ല്ല, ഈ ആ­രാ­മ­ഗേ­ഹ­ങ്ങൾ പു­തു­ക്കി­പ്പ­ണി­യി­ക്കു­ന്ന­തി­നാ­ണു് ആ പണം ചെ­ല­വാ­ക്കി­യ­തു്. എ­ങ്കി­ലും ആ­ദ്യ­ത്തെ ഉ­ദ്ദേ­ശ­മ­നു­സ­രി­ച്ചു് ഒരു ക­പ്പൽ­കൂ­ടി പ­ണി­യി­ച്ചു­ക­ള­യാ­മെ­ന്നു തീർ­ച്ച­യാ­ക്കി. അ­ങ്ങ­നെ­യാ­ണു് ഈ മാർ­ബിൾ­ക്ക­പ്പ­ലി­ന്റെ ഉ­ത്ഭ­വം. വ­ലി­യൊ­രു ബോ­ട്ടി­ന്റെ ആ­കൃ­തി­യിൽ വെ­ള്ള­ത്തിൽ ക­ല്ലു­കൊ­ണ്ടു പ­ണി­യി­ച്ചി­ട്ടു­ള്ള ഈ ക­ളി­പ്പാ­ട്ട­ത്തോ­ട­ടു­ത്തു­ത­ന്നെ ജ­പ്പാൻ ച­ക്ര­വർ­ത്തി അ­വർ­ക്കു തന്റെ കൃ­ത­ജ്ഞ­ത­യു­ടെ ല­ക്ഷ്യ­മാ­യി സ­മ്മാ­നി­ച്ച മോ­ട്ടോർ­ബോ­ട്ടും കെ­ട്ടി­യി­ട്ടി­ട്ടു­ണ്ടു്.

ബു­ദ്ധ­ഭ­ഗ­വാ­നെ പ്ര­തി­ഷ്ഠി­ച്ചി­ട്ടു­ള്ള പല ക്ഷേ­ത്ര­ങ്ങൾ ഇ­വി­ടെ­യു­ണ്ടു്. മേ­ഘ­മാ­ളി­ക­ക്ഷേ­ത്രം ആയിരം ബു­ദ്ധ­രു­ടെ ക്ഷേ­ത്രം, പി­ഞ്ഞാ­ണി (Porcelaiu Pagoda) കൊ­ണ്ടു നിർ­മ്മി­ച്ചി­ട്ടു­ള്ള ഒരു ചൈ­ത്യം—ഇ­വ­യാ­ണു് ഈ കൂ­ട്ട­ത്തിൽ പ്ര­ധാ­ന്യ­മർ­ഹി­ക്കു­ന്ന­തു്. മ­ല­യു­ടെ മു­ക­ളി­ലാ­ണു് ആയിരം ബു­ദ്ധ­പ്ര­തി­മ­ക­ളെ പ്ര­തി­ഷ്ഠി­ച്ചി­ട്ടു ക്ഷേ­ത്രം. മേ­ഘ­മാ­ളി­ക­യ്ക്കു­ള്ള ഭംഗി ഈ ക്ഷേ­ത്ര­ത്തി­നി­ല്ല. പി­ഞ്ഞാ­ണി­കൊ­ണ്ടു നിർ­മ്മി­ച്ചി­ട്ടു­ള്ള ചൈ­ത്യം വൃ­ക്ഷ­ങ്ങ­ളും വ­ല്ലി­ക­ളും നി­റ­ഞ്ഞ ഒരു മ­ല­യു­ടെ ചെ­രു­വി­ലാ­ണു് സ്ഥി­തി­ചെ­യ്യു­ന്ന­തു്. സൂ­ര്യ­ര­ശ്മി തട്ടി അ­താ­ക­മാ­നം തി­ള­ങ്ങു­ന്ന­തു കാ­ണു­മ്പോൾ വി­വി­ധ­ര­ത്ന­ങ്ങൾ­കൊ­ണ്ടു­ത­ന്നെ നിർ­മ്മി­ച്ച­താ­ണെ­ന്നു് ആർ­ക്കും തോ­ന്നാ­തി­രി­ക്കി­യി­ല്ല.

ഇ­ങ്ങ­നെ പീ­ക്കി­ങ്ങി­ന്റെ വി­ശേ­ഷ­ങ്ങൾ പ­റ­ഞ്ഞാൽ അ­വ­സാ­നി­ക്കു­ന്ന­ത­ല്ല. യൂ­റോ­പ്യ­ന്മാർ­ക്കു പ­ല­വി­ധ­ത്തി­ലു­ള്ള വി­ചി­ത്ര­സാ­ധ­ന­ങ്ങൾ വലിയ വില കൊ­ടു­ത്തു വാ­ങ്ങു­വാ­നു­ള്ള ഔ­ത്സു­ക്യം­നി­മി­ത്തം പു­രാ­ത­ന­വ­സ്തു­ക്ക­ളു­ടെ വ­ലി­യൊ­രു വാ­ണി­ഭ­സ്ഥ­ല­മാ­ണു് പീ­ക്കി­ങ്ങെ­ന്നു പ­റ­യേ­ണ്ട­തി­ല്ല­ല്ലോ. അ­ങ്ങ­നെ­യു­ള്ള സാ­ധ­ന­ങ്ങൾ വി­ല്ക്കു­ന്ന­തി­ന്നു­ത­ന്നെ പ്ര­ത്യേ­കം തെ­രു­വു­ക­ളു­ണ്ടു്. ‘ജേഡു’തെ­രു­വു്, തു­ന്നൽ­പ്പ­ണി­ത്തെ­രു­വു് എ­ന്നി­ങ്ങ­നെ­യെ­ല്ലാം പേ­രു­ക­ളു­ള്ള ഇ­ട­വ­ഴി­ക­ളിൽ പ്ര­ഭാ­തം മുതൽ ഇ­രു­ട്ടു­ന്ന­തു­വ­രെ എല്ലാ രാ­ജ്യ­ത്തു­നി­ന്നു­മു­ള്ള ആളുകൾ കാ­ഴ്ച­യ്ക്കു ഭം­ഗി­യു­ണ്ടെ­ങ്കി­ലും മി­ക്ക­വാ­റും വ്യാ­ജ­നിർ­മ്മി­ത­വും ഒ­രു­പ­യോ­ഗ­വു­മി­ല്ലാ­ത്ത­തു­മാ­യ ‘പു­രാ­ത­ന­വ­സ്തു­ക്കൾ’ വാ­ങ്ങു­ന്ന ബഹളം കാ­ണേ­ണ്ട­തു­ത­ന്നെ­യാ­ണു്.

ഞങ്ങൾ ര­ണ്ടാ­ഴ്ച­യോ­ളം പീ­ക്കി­ങ്ങിൽ താ­മ­സി­ച്ചു. പീ­ക്കി­ങ്ങി­ലെ പ്ര­ധാ­ന­സർ­വ്വ­ക­ലാ­ശാ­ല­യു­ടെ അ­ധ്യ­ക്ഷ­നും എന്റെ ഉ­ത്ത­മ­സ്നേ­ഹി­ത­നു­മാ­യ ഡാ­ക്ടർ ഹൂഷി അവിടെ ചില പ്ര­സം­ഗ­ങ്ങൾ ചെ­യ്യ­ണ­മെ­ന്നു് എ­ന്നോ­ടു മുൻ­കൂ­ട്ടി ആ­വ­ശ്യ­പ്പെ­ട്ടി­രു­ന്നു. ലോ­ക­ത്തി­ലെ പ­ണ്ഡി­ത­ന്മാ­രിൽ ഒ­രാ­ളെ­ന്നു സർ­വ്വ­സ­മ്മ­ത­നാ­യ അ­ദ്ദേ­ഹം അ­മേ­രി­ക്ക­യിൽ അ­മ്പാ­സ­ഡ­റാ­യും നാലു വർഷം ജോലി നോ­ക്കി­യി­ട്ടു­ണ്ടു്. അ­ക്കാ­ലം­തൊ­ട്ടു് അ­ദ്ദേ­ഹ­ത്തോ­ടു് എ­നി­ക്കു പ­രി­ച­യ­വും സ്നേ­ഹ­വു­മാ­യ­തി­നാൽ അ­ദ്ദേ­ഹ­ത്തി­ന്റെ നിർ­ബ­ന്ധ­പൂർ­വ്വ­മാ­യ അ­പേ­ക്ഷ­യെ നി­ര­സി­ക്കു­ക സാ­ധ്യ­മ­ല്ലാ­യി­രു­ന്നു­താ­നും. നാ­ഷ്ണൽ­യൂ­ണി­വേർ­സി­റ്റി­യിൽ പ്ര­സം­ഗി­ക്കാ­മെ­ന്നേ­റ്റ സ്ഥി­തി­ക്കു മ­റ്റ­ഞ്ചു യൂ­ണി­വേർ­സി­റ്റി­ക­ളു­ടെ­യും മറ്റു പ്ര­ധാ­ന­സം­ഘ­ങ്ങ­ളു­ടെ­യും ക്ഷ­ണ­ന­വും സ്വീ­ക­രി­ക്കേ­ണ്ട­താ­യി­ട്ടാ­ണു് വ­ന്ന­തു്. അ­ങ്ങ­നെ പീ­ക്കി­ങ്ങിൽ താ­മ­സി­ച്ച ആ ര­ണ്ടാ­ഴ്ച­യി­ട­യിൽ ഇൻ­ഡ്യ­യെ­സ്സം­ബ­ന്ധി­ച്ചു ഞാൻ പത്തു പ്ര­സം­ഗ­ങ്ങൾ ചെ­യ്ക­യു­ണ്ടാ­യി. അവയിൽ അ­ഞ്ചെ­ണ്ണം ‘ഇ­ന്ത്യ­യു­ടെ പ­ശ്ചാ­ത്ത­ലം’ (The Background of India) എന്ന പേരിൽ ഇ­ന്ത്യാ­ഗ­വ­ണ്മെ­ന്റ് അ­ച്ച­ടി­ച്ചി­ട്ടു­ണ്ടു്.

ഇൻ­ഡ്യാ­ഗ­വ­ണ്മെ­ന്റിൽ­നി­ന്നു വേ­ത­ന­ങ്ങൾ വാ­ങ്ങി എട്ടു വി­ദ്യാർ­ത്ഥി­കൾ അന്നു പീ­ക്കി­ങ്ങ് സർ­വ്വ­ക­ലാ­ശാ­ല­യിൽ പ­ഠി­ക്കു­ന്നു­ണ്ടാ­യി­രു­ന്നു. അവരിൽ മൂ­ന്നു പേർ ചീ­ന­രു­ടെ ചി­ത്ര­ക­ല­യും ഒരാൾ ആ നാ­ട്ടി­ലെ വൈ­ദ്യ­സ­മ്പ്രാ­ദാ­യ­വും മ­റ്റു­ള്ള­വർ ദർ­ശ­ന­ങ്ങ­ളു­മാ­ണു് അ­ഭ്യ­സി­ച്ചി­രു­ന്ന­തു്. ‘ഫൂ-പി യോൺ’ എന്ന അ­ഖി­ല­ലോ­ക­പ്ര­ശ­സ്തി നേ­ടി­യി­ട്ടു­ള്ള ഒരു ചി­ത്ര­കാ­ര­നാ­യി­രു­ന്നു നാ­ഷ്ണൽ­യൂ­ണി­വേർ­സി­റ്റി വക ചി­ത്ര­ക­ലാ­വി­ദ്യാ­ല­യ­ത്തി­ന്റെ അ­ധ്യ­ക്ഷൻ അ­ദ്ദേ­ഹ­ത്തി­ന്റെ ചി­ത്ര­ങ്ങ­ളു­ടെ ഒരു പ്ര­ദർ­ശ­നം പ­തി­ന­ഞ്ചു വർഷം മുൻപു പാ­രീ­സ്സിൽ­വെ­ച്ചു കാ­ണു­വാ­നും അ­ഭി­ന­ന്ദി­ക്കു­വാ­നും എ­നി­ക്കു ഭാ­ഗ്യം ല­ഭി­ച്ചി­രു­ന്നു. അ­ദ്ദേ­ഹം ഇൻ­ഡ്യ­യിൽ രണ്ടു വർഷം താ­മ­സി­ച്ചു ഭാ­ര­തീ­യ­ചി­ത്ര­ക­ല­യു­ടെ ര­ഹ­സ്യം മ­ന­സ്സി­ലാ­ക്കി­യി­ട്ടു­ണ്ടെ­ന്നു­മാ­ത്ര­മ­ല്ല ഗാ­ന്ധി­ജി, ടാഗോർ മു­ത­ലാ­യ­വ­രു­ടെ സ്നേ­ഹം സ­മ്പാ­ദി­ച്ചി­ട്ടു­ണ്ടു്. ഞാൻ പീ­ക്കി­ങ്ങിൽ എ­ത്തി­യി­ട്ടു­ള്ള സംഗതി മ­ന­സ്സി­ലാ­ക്കി എന്നെ ബ­ഹു­മാ­നി­ക്കു­ന്ന­തി­നാ­യി, അ­ദ്ദേ­ഹ­ത്തി­ന്റെ പ്ര­ധാ­ന­ചി­ത്ര­ങ്ങ­ളെ­ല്ലാം ഉൾ­പ്പെ­ടു­ത്തി ഒരു പ്ര­ദർ­ശ­നം ന­ട­ത്തി­യ­തു് ഇവിടെ വ്യ­ക്ത­വു­മാ­ണു്.

ഇ­ങ്ങ­നെ പീ­ക്കി­ങ്ങി­ന്റെ സർ­വ്വ­തോ­മു­ഖ­മാ­യ മാ­ഹാ­ത്മ്യം ക­ണ്ടും കൊ­ണ്ടാ­ടി­യും ര­ണ്ടാ­ഴ്ച ക­ഴി­ച്ച­ശേ­ഷം ഞങ്ങൾ നാ­ങ്കി­ങ്ങി­ലേ­യ്ക്കു മ­ട­ങ്ങി.

അ­ഞ്ചാ­മ­ധ്യാ­യം

ഇ­ള­കി­ത്തു­ട­ങ്ങി­യി­രു­ന്ന കൊ­ടും­കാ­റ്റു സ­പ്തെ­മ്പർ­മാ­സം കൊ­ണ്ടു് ഉ­ത്ത­ര­ചൈ­ന മു­ഴു­വൻ ബാ­ധി­ച്ചു്, എ­ന്തെ­ന്നി­ല്ലാ­ത്ത കോ­ലാ­ഹ­ല­ങ്ങൾ­ക്കു കാ­ര­ണ­മാ­യി­ത്തീർ­ന്നി­രി­ക്കു­ന്നു എന്നു ഞാൻ നാ­ങ്കി­ങ്ങി­ലേ­യ്കു മ­ട­ങ്ങി­പ്പോ­ഴേ­യ്ക്കു എ­നി­ക്കു മ­ന­സ്സി­ലാ­യി. 15 ദി­വ­സ­ത്തി­ന­കം പ­തി­ന­ഞ്ചു­ല­ക്ഷം പ­ട്ടാ­ള­ങ്ങൾ ക­മ്മ്യൂ­ണി­സ്റ്റു­കാർ­ക്കു കീ­ഴ­ട­ങ്ങി­യെ­ന്നും ഉ­ത്ത­ര­ചൈ­ന­യി­ലെ പ്ര­ധാ­ന­മാ­യ പല പ്ര­വി­ശ്യ­ക­ളും മ­ഞ്ചൂ­റി­യാ­രാ­ജാ­വും ഈ സമയം കൊ­ണ്ടു കോ­മിൻ­ടാ­ങി­നു ന­ഷ്ട­മാ­യി എ­ന്നും പ­റ­ഞ്ഞാൽ നാ­ങ്കി­ങ്ങി­നെ ആ­ഭി­മു­ഖി­ക­രി­ച്ചി­രു­ന്ന ദുർ­ഘ­ട­ദ­ശ ഏ­താ­ണ്ടു മ­ന­സ്സി­ലാ­ക്കു­വാൻ സാ­ധി­ക്കു­ന്ന­താ­ണ­ല്ലോ. തി­രി­ച്ചു നാ­ങ്കി­ങ്ങി­ലെ­ത്തി­യ­പ്പോൾ രാ­ജ­ധാ­നി­യി­ലെ­ല്ലാം­ത­ന്നെ മ്ലാ­ന­മാ­യാ­ണു് കാ­ണ­പ്പെ­ട്ട­തു് ഒ­ക്ടോ­ബർ 10-ാം തീയതി ന­ട­ത്താ­റു­ള്ള ദേ­ശീ­യ­ദി­നാ­ഘോ­ഷം തന്നെ ഈ വർഷം (1948) സം­ഗ­തി­ക­ളു­ടെ ഗൗരവം നി­മി­ത്തം ഉ­പേ­ക്ഷി­ക്ക­യാ­ണു­ണ്ടാ­യ­തു്. ആ­ക­പ്പാ­ടെ ഒരു പ­രാ­ജ­യ­മ­നോ­ഭാ­വ­മാ­ണു് എ­ങ്ങും കാ­ണാ­നു­ണ്ടാ­യി­രു­ന്ന­തു്. ധ­നി­ക­രാ­യ ചൈ­ന­ക്കാർ കെ­ട്ടും ഭാ­ണ്ഡു­വു­മാ­യി ആ­യി­ര­ക്ക­ണ­ക്കി­നു പ­ട്ട­ണം വി­ടു­ന്നു­ണ്ടാ­യി­രു­ന്നു. തീ­വ­ണ്ടി­വ­ഴി­യാ­യും മോ­ട്ടോ­റി­ലും കാൽ­ന­ട­യാ­യും പ­ട്ട­ണം വി­ട്ടു പോ­കു­ന്ന­വ­രെ­മാ­ത്ര­മേ കാ­ണ്മാ­നു­ണ്ടാ­യി­രു­ന്നു­ള്ളു. രാ­ഷ്ട്രീ­യ­ക­ക്ഷി­ക­ളു­ടെ ഇടയിൽ “എ­ല്ലാം ന­ശി­ച്ചു, ഇനി എ­ന്താ­ണു് വരാൻ പോ­കു­ന്ന­തു്” എന്ന ഭാ­വ­മാ­ണു­ണ്ടാ­യി­രു­ന്ന­തു്. ഈ വൈ­ഷ­മ്യ­ങ്ങൾ­ക്കെ­ല്ലാം തീ­ക്ഷ്ണ­ത കൊ­ടു­ക്കു­ന്ന­തി­നെ­ന്ന­പോ­ലെ, പ­ണ­ത്തി­ന്റെ വി­ല­യും പൊ­ടു­ന്ന­നെ കു­റ­ഞ്ഞു പോയി. ഒരു രൂ­പ­യ്ക്കു­ള്ള ഗോൾഡ് യു­വാൺ­നോ­ട്ടു­ക­ളു­ടെ വില ഒ­രാ­ഴ്ച­കൊ­ണ്ടു പ­ത്ത­ണ­യി­ലും താ­ഴ്‌­ന്നു. സാ­മാ­ന­ങ്ങ­ളു­ടെ വില ക്ര­മാ­തീ­ത­മാ­യി വർ­ദ്ധി­ച്ചു എ­ന്നു­മാ­ത്ര­മ­ല്ല, അ­ത്യാ­വ­ശ്യ­പ്പെ­ട്ട­തു പോലും ക­മ്പോ­ള­ങ­ളിൽ കി­ട്ടു­ക­യി­ല്ലെ­ന്നു­മാ­യി. പത്തു പറ അ­രി­ക്കു 600 രൂ­പ­യാ­യി വി­ല­യെ­ന്നു പ­റ­ഞ്ഞാൽ അ­ത­നു­സ­രി­ച്ചു മറ്റു സാ­ധ­ന­ങ്ങ­ളു­ടെ വി­ല­യും ക­ണ­ക്കു­കൂ­ട്ടാ­വു­ന്ന­താ­ണു്.

ദുർ­ഘ­ട­ങ്ങൾ വർ­ദ്ധി­ച്ചു­വ­ന്ന­തോ­ടു­കൂ­ടി ച്യാ­ങ്കാ­യ്ഷേ­ക് അ­ധി­കാ­ര­മു­പേ­ക്ഷി­ച്ചു പോകണം എ­ന്നും ക­മ്മ്യൂ­ണി­സ്റ്റു­കാ­രു­മാ­യി ഉടനെ സ­ന്ധി­യു­ണ്ടാ­ക­ണ­മെ­ന്നും മറ്റു രാ­ഷ്ട്രീ­യ­നാ­യ­ക­ന്മാർ പ­ര­സ്യ­മാ­യി­ത്ത­ന്നെ വാ­ദി­ച്ചു­തു­ട­ങ്ങി. അ­ദ്ദേ­ഹ­ത്തി­നു­മാ­ത്രം ഒരു കൂ­ലു­ക്ക­വു­മു­ണ്ടാ­യി­രു­ന്നി­ല്ല. എത്ര വലിയ കൊ­ടു­ങ്കാ­റ്റി­ലും ഇ­ള­കാ­ത്ത ഒരു ഗി­രി­വ­ര്യ­നെ­പ്പോ­ലെ, ഈ ല­ഹ­ള­ക­ളി­ലെ­ല്ലാം അ­ദ്ദേ­ഹം സ്ഥി­ര­മാ­യി അ­ച­ഞ്ച­ല­മാ­യി നി­ന്ന­തേ ഉള്ളു. അ­ദ്ദേ­ഹ­ത്തി­നോ­ടു നേ­രി­ട്ടെ­തിർ­ക്കു­വാ­നു­ള്ള ശ­ക്തി­യോ മ­റു­ത്തു പ­റ­വാ­നു­ള്ള ധൈ­ര്യ­മോ മറ്റു പ്ര­മാ­ണി­കൾ­ക്കി­ല്ലാ­യി­രു­ന്നു­താ­നും. പക്ഷേ, ച്യാ­ങി­ന്റെ പ്ര­താ­പ­സൂ­ര്യൻ അ­സ്ത­മ­ന­ഗി­രി­യു­ടെ പി­റ­കിൽ മ­റ­യാ­റാ­യി എ­ന്നു­ള്ള­തി­നു സം­ശ­യ­മി­ല്ലാ­യി­രു­ന്നു. ദി­വ­സം­പ്ര­തി എ­ന്ന­തു­പോ­ലെ പ­രാ­ജ­യ­വാർ­ത്ത­കൾ പു­റ­ത്തു വ­രു­ന്ന­തോ­ടു­കൂ­ടി നൈ­രാ­ശ്യ­ഭ­രി­ത­രാ­യ നാ­യ­ക­ന്മാ­രും സേ­നാ­സം­ഘ­ങ്ങ­ളും മ­റു­ക­ക്ഷി­യെ അഭയം പ്രാ­പി­ച്ചു­തു­ട­ങ്ങി.

ഇ­ങ്ങ­നെ ആ­ക­പ്പാ­ടെ നാ­ങ്കി­ങ്ങിൽ കോ­മിൻ­ടാ­ങ്ങു­കാ­രു­ടെ ഇ­ട­യിൽ­ത്ത­ന്നെ ഛി­ദ്രം മൂർ­ദ്ധ­ന്യാ­വ­സ്ഥ­യെ പ്രാ­പി­ച്ച ഘ­ട്ട­ത്തിൽ, ഒരു ദിവസം വളരെ വ­ലു­തും അ­തി­മ­നോ­ഹ­ര­വു­മാ­യ ഒ­ട്ട­ധി­കം ‘ക്രി­സാ­ന്ത­മ’കു­സു­മ­ങ്ങൾ കൊ­ട്ടാ­ര­ത്തിൽ­നി­ന്നു മാഡം ച്യാ­ങി­ന്റെ ഉ­പ­ഹാ­ര­മാ­യി എന്റെ ഭാ­ര്യ­യ്ക്കു കൊ­ടു­ത്ത­യ­ച്ചി­രു­ന്നു പാർ­ലി­മെ­ന്റി­ലും പൊ­തു­ജ­ന­ങ്ങ­ളു­ടെ ഇ­ട­യി­ലും മാഡം ച്യാ­ങി­നെ കർ­ശ­ന­മാ­യി അ­ധി­ക്ഷേ­പി­ച്ചു­വ­രു­ന്ന കാ­ല­മാ­യി­രു­ന്നു അതു്. അവർ രാ­ജ്യ­ദ്രോ­ഹി­യാ­ണെ­ന്നും അ­വ­രു­ടെ ഖേ­മി­ദ്ര­യോ­ഗം കൊ­ണ്ടാ­ണു് ഈ നാ­ശ­മൊ­ക്കെ സം­ഭ­വി­ക്കു­ന്ന­തെ­ന്നു­മു­ള്ള അ­ഭി­പ്രാ­യ­മേ കേൾ­ക്കാ­നു­ണ്ടാ­യി­രു­ന്നു­ള്ളു. ആ സ്ഥി­തി­ക്കു് ഇ­ങ്ങ­നെ ഒരു സ­മ്മ­നം വ­ന്നു­ചേർ­ന്ന­തി­നെ­പ്പ­റ്റി ഞാൻ ആ­ശ്ച­ര്യ­പ്പെ­ടാ­തി­രു­ന്നി­ല്ല. അന്നു വൈ­കു­ന്നേ­രം ഒരു പാർ­ട്ടി­യിൽ വെ­ച്ചു ബ്രി­ട്ടി­ഷ­മ്പാ­സ­ഡ­റു­ടെ ഭാ­ര്യ­യെ ക­ണ്ട­പ്പോൾ മാഡം ച്യാ­ങ് അ­വർ­ക്കു വ­ല്ല­തും കൊ­ടു­ത്ത­യ­ച്ചോ എന്നു ഞാൻ അ­ന്വേ­ഷി­ച്ചു. ഇ­പ്പോൾ ക്രി­സാ­ന്ത­മം അ­വി­ടെ­യും ല­ഭി­ച്ചി­ട്ടു­ണ്ടെ­ന്നു മ­ന­സ്സി­ലാ­യി. മ­റ്റെ­മ്പ­സി­ക­ളി­ലെ­ങ്ങും കൊ­ടു­ത്ത­യ­ച്ചി­ട്ടി­ല്ലെ­ന്നും അ­റി­ഞ്ഞു. ഇ­തി­ന്റെ അർ­ത്ഥ­മെ­ന്തെ­ന്നു് അ­ധി­ക­കാ­ലം സം­ശ­യ­ത്തി­ലി­രി­ക്കേ­ണ്ടി­വ­ന്നി­ല്ല. പി­റ്റേ ദിവസം പ്ര­ഭാ­ത­മാ­യ­പ്പോ­ഴേ­യ്കും മാഡം ച്യാ­ങ് ചൈന വി­ട്ടു് അ­മേ­രി­ക്ക­യി­ലേ­യ്ക്കു പോ­യി­രി­ക്കു­ന്നൂ എ­ന്നു­ള്ള വർ­ത്ത­മാ­നം ലോ­ക­മെ­ല്ലാ­ട­വും പ­ര­ന്നു­ക­ഴി­ഞ്ഞി­രു­ന്നു.

ദുഃ­ഖ­പ­ര്യ­വ­സാ­യി­യാ­യ ഒരു ഘോ­ര­നാ­ട­ക­ത്തിൽ ഒ­ടു­വി­ല­ത്തെ അ­ങ്ക­ത്തി­ന്റെ വി­ഷ്കം­ഭ­മാ­ണു് ഈ തി­രോ­ധാ­ന­മെ­ന്നു­ള്ള­തിൽ ആർ­ക്കും സം­ശ­യ­മു­ണ്ടാ­യി­ല്ല. നിർ­മ്മൂ­ല­നാ­ശി­നി­യാ­യി­ട്ടാ­ണു് അ­വ­സാ­നി­ച്ച­തെ­ങ്കി­ലും മെ­യ്ലി­ങ്സു­ങ് (മാഡം ച്യാ­ങ്) തന്റെ അ­സാ­മാ­ന്യ­ബു­ദ്ധി­ശ­ക്തി­കൊ­ണ്ടും സാ­മർ­ത്ഥ്യം­കൊ­ണ്ടും അ­ധി­കാ­ര­ശ­ക്തി­കൊ­ണ്ടും ചൈ­നാ­ച­രി­ത്ര­ത്തെ മാ­റ്റി­യെ­ഴു­തി­യ­താ­യി ആരും സ­മ്മ­തി­ക്കും. ഒരു കാൽ­ശ­താ­ബ്ദം നീ­ണ്ടു­നി­ന്ന അ­വ­രു­ടെ പ്ര­താ­പം­കൊ­ണ്ടു രാ­ജ്യ­ത്തി­നു ഗു­ണ­മാ­ണു­ണ്ടാ­യ­തെ­ന്നു പറവാൻ ആളുകൾ ഉ­ണ്ടാ­കു­മോ എന്നു സം­ശ­യി­ക്കു­ന്നു. എ­ന്നാൽ അ­വ­രു­ടെ പെ­രു­മ­യെ­യും പ്ര­താ­പ­ത്തെ­യും അ­പ­ല­പി­ക്കു­വാൻ ആരും തന്നെ ഉ­ണ്ടാ­ക­യി­ല്ല.

പി­ന്നെ­യും ഒരു മാ­സ­ത്തോ­ളം സ്വ­ന്തം ക­ക്ഷി­യി­ലു­ള്ള വി­രോ­ധി­കൾ­ക്കു കീ­ഴ­ട­ങ്ങാ­തെ ച്യാ­ങ് ഏ­കാ­കി­യാ­യി നി­ന്നു യു­ദ്ധം ചെ­യ്തു. ഒ­ടു­വിൽ അ­ദ്ദേ­ഹ­വും ജ­നു­വ­രി 22-ാം തീ­യ്യ­തി ഒ­ഴി­ഞ്ഞു­പോ­കു­ക­യാ­ണു­ണ്ടാ­യ­തു്. പി­ന്നീ­ടു­ണ്ടാ­യ സം­ഗ­തി­കൾ വി­സ്ത­രി­ച്ചി­ട്ടു കാ­ര്യ­മി­ല്ല. ആ­ക്റ്റി­ങ്ങ് പ്രെ­സി­ഡെ­ണ്ടാ­യി വാ­ഴി­ക്ക­പ്പെ­ട്ട ലീ ക­മ്മ്യൂ­ണി­സ്റ്റ­കാ­രു­മാ­യി സ­ന്ധി­ചെ­യ്വാ­നാ­ണു് ഉ­ദ്ദേ­ശി­ച്ച­തു്. ആ ആ­ലോ­ച­ന­കൾ വി­ഫ­ല­മാ­യ­പ്പോൾ ഗ­വ­ണ്മെ­ന്റും ആ­ദ്ദേ­ഹ­വും രാ­ജ­ധാ­നി­യെ ഉ­പേ­ക്ഷി­ച്ചു ചൈ­ന­യു­ടെ ഏ­റ്റ­വും തെ­ക്കു­ഭാ­ഗ­ത്തു­ള്ള കാൻ­ടൺ­ന­ഗ­ര­ത്തിൽ അഭയം പ്രാ­പി­ച്ചു.

ഈ സ­ന്ധി­യാ­ലോ­ച­ന­കൾ നി­മി­ത്തം യു­ദ്ധം തൽ­ക്കാ­ല­മാ­യി അ­വ­സാ­നി­ച്ചി­രി­ക്കു­ന്ന അവസരം നോ­ക്കി ഞാൻ മൂ­ന്നാ­ഴ്ച­യ്ക്കാ­യി ഇൻ­ഡ്യ­യി­ലേ­യ്ക്കു പോ­ന്നു. ഈ യാ­ത്ര­യ്ക്കു പല ഉ­ദ്ദേ­ശ­ങ്ങ­ളു­ണ്ടാ­യി­രു­ന്നു. ചൈ­നാ­യി­ലെ സം­ഭ­വ­ങ്ങ­ളു­ടെ വാ­സ്ത­വ­രൂ­പം പ്ര­ധാ­ന­മ­ന്ത്രി­യെ മ­ന­സ്സി­ലാ­ക്കി അ­തി­നെ­പ്പ­റ്റി അ­ദ്ദേ­ഹ­ത്തി­നോ­ടും വി­ദേ­ശ­കാ­ര്യ­ഡി­പ്പാർ­ട്ടു­മെ­ന്റി­ലെ ഉ­ദ്യോ­ഗ­സ്ഥ­ന്മാ­രോ­ടും ആ­ലോ­ച­ന­കൾ ന­ട­ത്തു­ക­യാ­യി­രു­ന്നു അവയിൽ പ്ര­ധാ­ന­മാ­യി­ട്ടു­ള്ള­തു്. അ­ക­ല­ത്തി­രു­ന്നു് ഈ സം­ഭ­വ­ങ്ങ­ളു­ടെ ഗൗ­ര­വ­മോ അവ ഏ­തു­വി­ധ­ത്തിൽ ഇൻ­ഡ്യ­യെ­യും മ­റ്റ­യൽ­രാ­ജ്യ­ങ്ങ­ളെ­യും ബാ­ധി­ക്കു­മെ­ന്നോ പൂർ­ണ്ണ­മാ­യി മ­ന­സ്സി­ലാ­ക്കു­വാൻ സാ­ധി­ക്കു­ന്ന­ത­ല്ല­ല്ലോ. ചൈ­ന­യി­ലു­ണ്ടാ­യി­ക്കൊ­ണ്ടി­രി­ക്കു­ന്ന ഈ മാ­റ്റ­ങ്ങ­ളിൽ ഇൻ­ഡ്യ­യു­ടെ ന­യ­മെ­ന്താ­യി­രി­ക്ക­ണം? പുതിയ അ­ധി­കാ­രി­കൾ രാ­ജ്യം കൈ­വ­ശ­മാ­ക്കി­യാൽ അ­വ­രോ­ടു പെ­രു­മാ­റേ­ണ്ട­തെ­ങ്ങ­നെ? അ­മേ­രി­ക്ക ക­മ്മ്യൂ­ണി­സ്റ്റു­കാ­രോ­ടു പി­ണ­ങ്ങി ന­യ­ബ­ന്ധ­ങ്ങൾ വേ­ണ്ടെ­ന്നു­വെ­യ്ക്ക­ക­യാ­ണെ­ങ്കിൽ നാം ഏതു നി­ല­യാ­ണു് കൈ­ക്കൊ­ള്ളു­വാൻ പോ­കു­ന്ന­തു്? ഇ­ങ്ങ­നെ പല കാ­ര്യ­ങ്ങൾ ആ­ലോ­ചി­ച്ചു തീർ­ച്ച­യാ­ക്കേ­ണ്ട­തു­ണ്ടാ­യി­രു­ന്നു.

മാർ­ച്ചു­മാ­സം 26-ാം, തീ­യ്യ­തി­യാ­ണു് ഞാൻ ദെ­ല്ലി­യി­ലെ­ത്തി­യ­ത്, ഏ­പ്രിൽ 16-ാം തീ­യ്യ­തി അവിടം വി­ട്ടു തി­രി­കെ പോ­രി­ക­യും ചെ­യ്തു ഈ മൂ­ന്നാ­ഴ്ച­യ്ക്കി­ട­യിൽ തി­രു­വി­താം­കൂ­റിൽ പോയി മൂ­ന്നു­നാ­ലു ദിവസം വീ­ട്ടിൽ താ­മ­സി­ച്ചു. കു­ടും­ബ­ത്തിൽ ആ­വ­ശ്യ­മാ­യി­ത്തീർ­ന്നി­രു­ന്ന ഭാഗം ന­ട­ത്തു­ക­യു­മു­ണ്ടാ­യി. ദെ­ല്ലി­യിൽ അ­തു­കൊ­ണ്ടു 12 ദി­വ­സ­മേ താ­മ­സി­ക്കു­വാൻ അവസരം ല­ഭി­ച്ചു­ള്ളു­വെ­ങ്കി­ലും അ­തി­നി­ട­യിൽ നെ­ഹ്റു­വി­നെ അ­ഞ്ചാ­റു­പ്രാ­വ­ശ്യം കാ­ണു­ന്ന­തി­നും സം­ഗ­തി­കൾ വേ­ണ്ട­തു­പോ­ലെ­യെ­ല്ലാം ആ­ലോ­ചി­ച്ചു തീർ­ച്ച­യാ­ക്കു­ന്ന­തി­നും ഇ­ട­കി­ട്ടി.

ഇത്ര ധൃ­തി­യിൽ ചൈ­ന­യി­ലേ­യ്ക്കു തി­രി­കെ പോ­രു­വാൻ വി­ശേ­ഷി­ച്ചു ചില കാ­ര­ണ­ങ്ങ­ളു­ണ്ടാ­യി­രി­ക്കു­ന്നു. ഭാ­ര്യ­യെ­യും കു­ട്ടി­ക­ളെ­യും നാ­ങ്കി­ങ്ങിൽ താ­മ­സി­പ്പി­ച്ചി­ട്ടാ­ണു് ഞാൻ ഇൻ­ഡ്യ­യി­ലേ­യ്ക്കും പോ­ന്നി­രു­ന്ന­തു്. ഒരു മാ­സ­ത്തി­ന­കം വലിയ ക­ലാ­പ­ങ്ങ­ളൊ­ന്നു­മു­ണ്ടാ­ക­യി­ല്ലെ­ന്നു­ള്ള വി­ശ്വാ­സം കൊ­ണ്ടാ­ണു് ഞാൻ അ­ങ്ങ­നെ ചെ­യ്ത­തു്. എ­ന്നാൽ ദി­നം­പ്ര­തി കി­ട്ടി­ക്കൊ­ണ്ടി­രു­ന്ന വർ­ത്ത­മാ­ന­ങ്ങൾ സം­ഭ്ര­മ­ജ­ന­ക­മാ­യി­രു­ന്നു­താ­നും. ക­മ്യൂ­ണി­സ്റ്റ്കാ­രു­മാ­യു­ള്ള സ­ന്ധി­യാ­ലോ­ച­ന­കൾ ത­കർ­ന്നു­വെ­ന്നും നാ­ങ്കി­ങ്ങിൽ വെടി വീ­ണു­തു­ട­ങ്ങി­യെ­ന്നും തന്നെ ഒരു ദിവസം പ­ത്ര­ങ്ങൾ പ്ര­സി­ദ്ധ­പ്പെ­ടു­ത്താ­തി­രു­ന്നി­ല്ല. അ­ങ്ങ­നെ­യാ­ണെ­ങ്കിൽ എന്റെ കു­ടും­ബം യു­ദ്ധ­രം­ഗ­ത്തിൽ­പ്പെ­ട്ടു­പോ­ക­യും ഞാൻ അ­പ­ക­ട­മൊ­ന്നു­മി­ല്ലാ­തെ ദൂ­ര­ത്താ­യി ഭ­വി­ക്കു­യും ചെ­യ്യു­മ­ല്ലോ എ­ന്നാ­യി­രു­ന്നു സ­ങ്ക­ടം. നാ­ങ്കി­ങ്ങ് യു­ദ്ധ­ക്ക­ള­മാ­യി മാ­റു­ക­യാ­ണെ­ങ്കിൽ എ­ന്തൊ­ക്കെ­യാ­ണു് അവിടെ സം­ഭ­വി­ക്കാൻ പാ­ടി­ല്ലാ­ത്ത­തു്?

ഏ­പ്രിൽ 18-ാം തീ­യ്യ­തി ആ­റു­മ­ണി­ക്കു­ശേ­ഷ­മാ­ണു് ഞാൻ ഷാങ് ഹായിൽ തി­രി­കെ­യെ­ത്തി­യ­തു്. ദൈ­വാ­ധീ­നം കൊ­ണ്ടു് അ­തു­വ­രെ ഒ­ന്നും സം­ഭ­വി­ച്ചി­രു­ന്നി­ല്ല. അന്നു രാ­ത്രി­ത­ന്നെ നാ­ങ്കി­ങ്ങി­ലേ­യ്ക്കു തി­രി­ച്ചു. അ­താ­യി­രു­ന്നു ഷാ­ങ്ഹാ­യിൽ­നി­ന്നു കോ­മി­ന്റാ­ങ്ങു­കാ­രു­ടെ ഒ­ടു­വി­ല­ത്തെ തീ­വ­ണ്ടി. പി­റ്റേ­ദി­വ­സ­ത്തെ വണ്ടി വ­ഴി­യിൽ ത­ട­യ­പ്പെ­ട്ടു ഇ­ങ്ങ­നെ, മു­ഹൂർ­ത്ത­ത്തി­നു­ത­ന്നെ വ­ന്നെ­ത്തു­വാൻ സാ­ധി­ച്ചു­വെ­ന്നു പറയാം. ഒരു ദി­വ­സ­ത്തെ താമസം എ­ന്തു­കൊ­ണ്ടെ­ങ്കി­ലും വ­ന്നി­രു­ന്നു­വെ­ങ്കിൽ, ക­മ്മ്യൂ­ണി­സ്റ്റു­കാർ നാ­ങ്കി­ങ്ങ് കൈ­വ­ശ­മാ­ക്കു­മ്പോൾ, ഞാൻ ഒ­രി­ട­ത്തും, എന്റെ കു­ടും­ബം അ­വ­രു­ടെ അ­ധീ­ന­ത്തി­ലു­മാ­യി ഭ­വി­ച്ചേ­നെ?

സം­ഗ­തി­ക­ളു­ടെ കി­ട­പ്പെ­ല്ലാം മാ­റി­മ­റി­ഞ്ഞു­ക­ഴി­ഞ്ഞി­രു­ന്നു­വെ­ന്നു് ആരും പ­റ­യാ­തെ­ത്ത­ന്നെ അ­റി­യാ­മെ­ന്ന സ്ഥി­തി­യാ­ണു് നാ­ങ്കി­ങ്ങിൽ ക­ണ്ട­തു്. എ­ന്തെ­ന്നി­ല്ലാ­തെ ഒരു നി­ശ്ശ­ബ്ദ­ത പ­ട്ട­ണ­ത്തിൽ പ­ര­ന്നു ക­ഴി­ഞ്ഞി­രു­ന്നു പല മാ­റ്റ­ങ്ങൾ കണ്ടു കണ്ണു പഴകിയ ചൈ­ന­യി­ലെ സാ­ധു­ജ­ന­ങ്ങൾ­മാ­ത്രം, ‘രാ­മ­നാ­യാ­ലും രാ­വ­ണ­നാ­യാ­ലും ന­മു­ക്കെ­ന്തു് ’ എന്ന മ­ട്ടിൽ, ഒ­ന്നു­മ­റി­യാ­ത്ത ഭാ­വ­ത്തിൽ പ­തി­വു­പോ­ലെ ത­ങ്ങ­ളു­ടെ ജോ­ലി­ക­ളിൽ വ്യാ­പൃ­ത­രാ­യി­രു­ന്നു. എ­ന്നാൽ തെ­രു­വു­ക­ളിൽ അ­പൂർ­വ്വം ചില അം­ബാ­സ­ഡർ­മാ­രു­ടെ കൊടി പ­റ­ക്കു­ന്ന മോ­ട്ടാ­റു­ക­ള­ല്ലാ­തെ വേറെ വാ­ഹ­ന­ങ്ങൾ ക­ണ്ടി­രു­ന്നി­ല്ല. ഷോ­പ്പു­ക­ളും ക­ച്ച­വ­ട­സ്ഥ­ല­ങ്ങ­ളും മി­ക്ക­വാ­റും അ­ട­ച്ചാ­ണു് കി­ട­ന്നി­രു­ന്ന­തു്. ആ­കാ­ശ­ത്തിൽ വി­മാ­ന­ങ്ങ­ളു­ടെ ഇ­ട­വി­ടാ­തെ­യു­ള്ള ഇ­ര­പ്പു­മാ­ത്രം കേൾ­ക്കാ­നു­ണ്ടാ­യി­രു­ന്നു. കോ­മിൻ­ടാ­ങ്ങു­ദ്യോ­ഗ­സ്ഥ­ന്മാർ ത­ങ്ങ­ളു­ടെ പ­ണ്ട­ങ്ങ­ളും പണവും കെ­ട്ടി­യെ­ടു­ത്തു അ­ഭ­യ­സ്ഥാ­ന­മ­ന്വേ­ഷി­ച്ചു­പോ­കു­ന്ന കോ­ലാ­ഹ­ല­മാ­യി­രു­ന്നു അ­തെ­ന്നു ആരും പ­റ­യേ­ണ്ട­താ­യു­ണ്ടാ­യി­രു­ന്നി­ല്ല.

images/Lee_Teng.png
ലീ

ക­മ്യൂ­ണി­സ്റ്റു­ക്കാ­രു­ടെ അ­ന്ത്യ­ശാ­സ­നം പ്ര­സി­ഡ­ണ്ട് ലീ യ്ക്കു ല­ഭി­ച്ചി­രു­ന്നു­വെ­ന്നും 20-ാം തീ­യ്യ­തി രാ­ത്രി­കൊ­ണ്ടു് അ­വ­രാ­വ­ശ്യ­പ്പെ­ടു­ന്ന വ്യ­വ­സ്ഥ­കൾ സ്വീ­ക­രി­ക്കാ­ത്ത­പ­ക്ഷം, ക­മ്മ്യൂ­ണി­സ്റ്റ് സേ­നാ­പ­തി­കൾ യാ­ങ്ടി­സി­ന­ദി ക­ട­ന്നു നാ­ങ്കി­ങ്ങി­നെ ആ­ക്ര­മി­ക്കു­മെ­ന്നു­മാ­യി­രു­ന്നു ആ ശാ­സ­ന­മെ­ന്നും പ­ട്ട­ണ­ത്തിൽ എ­ല്ലാ­വർ­ക്കും മ­ന­സ്സി­ലാ­യി. ഈ വ്യ­വ­സ്ഥ­കൾ സ­മ്മ­തി­ച്ചു രാ­ജ്യ­ത്തിൽ സ­മാ­ധാ­നം പു­ലർ­ത്തേ­ണ്ട­താ­ണെ­ന്നു വാ­ദി­ക്കു­ന്ന ഒരു പ്ര­ബ­ല­ക­ക്ഷി കോ­മിൻ­ടാ­ങ്കാ­രു­ടെ കൂ­ട്ട­ത്തിൽ­ത്ത­ന്നെ­യു­ണ്ടാ­യി­രു­ന്നു. പ്ര­സി­ഡ­ണ്ട് ലീയും അ­വ­രോ­ടു ചാ­ഞ്ഞാ­ണു് നി­ന്ന­തു്. 20-ാം തീ­യ്യ­തി മൂ­ന്നു­മ­ണി­വ­രെ സ­മാ­ധാ­ന­ക­ക്ഷി­ക്കു ജയം ല­ഭി­ക്കാ­നി­ട­യു­ണ്ടെ­ന്നു പലരും വി­ശ്വ­സി­ച്ചി­രു­ന്നു. പക്ഷേ, ഈ ഘ­ട്ട­ത്തിൽ ച്യാ­ങ് കാ­യ്ഷേ­ക്കി­ന്റെ വ­ള­യാ­ത്ത­തും വ­ഴ­ങ്ങാ­ത്ത­തു­മാ­യ മ­നഃ­ശ്ശ­ക്തി­യാ­ണു് സം­ഭ­വ­ങ്ങ­ളെ രൂ­പാ­ന്ത­ര­പ്പെ­ടു­ത്തി­യ­തു്. ക­മ്മ്യൂ­ണി­സ്റ്റു­കാ­രു­ടെ വ്യ­വ­സ്ഥ­കൾ സ്വീ­ക­രി­ക്കാൻ അ­ദ്ദേ­ഹം സ­മ്മ­തി­ക്ക­യി­ല്ലെ­ന്നു ഖ­ണ്ഡി­ത­മാ­യി പ്ര­സി­ഡ­ണ്ട് ലീയെ അ­റി­യി­ച്ച­പ്പോൾ, സ­മാ­ധ­ന­ത്തി­നെ­തി­രാ­യി പ്ര­വർ­ത്തി­ച്ചി­രു­ന്ന സൈ­നി­ക­ക­ക്ഷി­ക്കു പ്രാ­ബ­ല്യം ല­ഭി­ച്ചു. ഈ വ്യ­വ­സ്ഥ­കൾ സ്വീ­ക­രി­ക്കു­ന്ന­തു ശ­രി­യ­ല്ലെ­ന്നാ­ണു് അ­മേ­രി­ക്ക­നം­ബാ­സ­ഡ­റും ഉ­പ­ദേ­ശി­ച്ച­തു്.

പി­റ്റേ­ദി­വ­സം (21-ാം തീയതി) 11 മ­ണി­ക്കു ഫ്ര­ഞ്ചെം­ബ­സ്സി­യിൽ അം­ബാ­സ­ഡ­റ­ന്മാ­രു­ടെ­യും സ്ഥാ­ന­പ­തി­ക­ളു­ടെ­യും ഒരു യോ­ഗ­മു­ണ്ടാ­യി. ഡി­പ്ലോ­മാ­റ്റിൿ സം­ഘ­ത്തി­ന്റെ അ­ധ്യ­ക്ഷൻ അന്നു ഫ്ര­ഞ്ച­മ്പാ­സ­ഡ­റാ­യി­രു­ന്നു. ചൈ­നീ­സ് ഗ­വ­ണ്മെ­ന്റ് സം­ഗ­തി­കൾ വി­വ­രി­ച്ചു് അ­ദ്ദേ­ഹ­ത്തി­ന­യ­ച്ചി­രു­ന്ന­സ­ന്ദേ­ശ­ത്തെ­പ്പ­റ്റി നി­രൂ­പ­ണം­ചെ­യ്യാ­നാ­ണു് യോഗം വി­ളി­ച്ചു­കൂ­ട്ടി­യി­രു­ന്ന­തു്. ത­ലേ­ന്നു രാ­ത്രി പ­ന്ത്ര­ണ്ടു­മ­ണി­ക്കു്, ക­മ്യൂ­ണി­സ്റ്റു­കാർ നാൻ­കി­ങ്ങി­ന്നു കി­ഴ­ക്കും പ­ടി­ഞ്ഞാ­റും ഓരോ സ്ഥ­ല­ത്തു യാ­ങ്ടി­സി­ന­ദി തരണം ചെ­യ്തി­ട്ടു­ണ്ടെ­ന്നും അ­ടു­ത്ത ദിവസം നാൻ­കി­ങ്ങിൽ­ത്ത­ന്നെ അവർ വ­ന്നു­ചേ­രു­മെ­ന്നും, അ­തു­കൊ­ണ്ടു് അ­മ്പാ­സ­ഡർ­മാർ ഗ­വ­ണ്മെ­ന്റി­നെ അ­നു­ഗ­മി­ച്ചു് അന്നു വൈ­കു­ന്നേ­രം ത­ന്നെ­പോ­കേ­ണ്ട­താ­ണെ­ന്നും അ­ല്ലാ­തെ നാൻ­കി­ങ്ങിൽ താ­മ­സി­ക്കു­വാ­നാ­ണു് തീർ­ച്ച­പ്പെ­ടു­ത്തു­ന്ന­തെ­ങ്കിൽ, അ­വ­രു­ടെ ര­ക്ഷ­യെ­പ്പ­റ്റി ത­ങ്ങൾ­ക്കു ബാ­ധ്യ­ത­യൊ­ന്നു­മി­ല്ലെ­ന്നു­മാ­യി­രു­ന്നു ആ സ­ന്ദേ­ശ­ത്തി­ന്റെ സാരം രാ­ജ­ധാ­നി ഉ­പേ­ക്ഷി­ച്ചു്, എ­ങ്ങോ­ട്ടെ­ന്ന­റി­യാ­തെ ഓ­ടി­പ്പോ­കു­ന്ന ഗ­വ­ണ്മെ­ന്റി­നെ പി­ന്തു­ട­രു­വാൻ ഞ­ങ്ങ­ളി­ലാ­രും തന്നെ ത­യ്യാ­റി­ല്ലാ­യി­രു­ന്നു. ക­മ്മ്യൂ­ണി­സ്റ്റ­കാർ നാൻ­കി­ങ്ങ് കൈ­വ­ശ­പ്പെ­ടു­ത്തു­മ്പോൾ ഞ­ങ്ങ­ളു­ടെ സ്ഥി­തി എ­ന്താ­യി­രി­ക്കു­മെ­ന്നു് ആ­രു­മാ­ലോ­ചി­ച്ചി­ട്ടു­പോ­ലു­മി­ല്ല. ത­ങ്ങ­ളു­ടെ ജോ­ലി­സ്ഥ­ലം വി­ട്ടു­പോ­കു­ന്ന­തു് ഒരു പോ­രാ­യ്മ­യാ­ണെ­ന്നു­ള്ള വി­ചാ­ര­മാ­ണു് എ­ല്ലാ­വർ­ക്കു­മു­ണ്ടാ­യി­രു­ന്ന­തു്. ക­മ്യൂ­ണി­സ്റ്റ­കാർ ത­ങ്ങ­ളെ അ­മ്പാ­സ­ഡ­റ­ന്മാ­രാ­യി­ത്ത­ന്നെ ഗ­ണി­ക്ക­യി­ല്ലെ­ന്നും ത­ങ്ങൾ­ക്കു വി­വി­ധ­ത­ര­ത്തി­ലു­ള്ള ക്ലേ­ശ­ങ്ങ­ളും തേ­ജോ­ഭം­ഗ­ങ്ങ­ളും അ­നു­ഭ­വി­ക്കേ­ണ്ടി­വ­രു­മെ­ന്നും അ­റി­ഞ്ഞെ­ങ്കിൽ എ­ത്ര­പേർ ഈ തീ­രു­മാ­ന­ത്തിൽ പ­ങ്കു­കൊ­ണ്ടേ­യ്ക്കു­മെ­ന്നു തീർ­ച്ച പ­റ­ഞ്ഞു­കൂ­ടാ. എന്തു വ­ന്നാ­ലും നാൻ­കി­ങ്ങിൽ­ത്ത­ന്നെ താ­മ­സി­ക്ക­ണ­മെ­ന്നാ­ണു് പ­ണ്ഡി­റ്റ് നെ­ഹ്റു വി­ന്റെ അ­ഭി­പ്രാ­യം. അ­തു­കൊ­ണ്ടു് എ­നി­ക്കീ കാ­ര്യ­ത്തിൽ സ­ന്ദേ­ഹ­മൊ­ന്നു­മു­ണ്ടാ­യി­ല്ല. മാ­ത്ര­മ­ല്ല, മ­റ്റു­ള്ള­വ­രും നാൻ­കി­ങ്ങിൽ­ത്ത­ന്നെ താ­മ­സി­ക്ക­ണ­മെ­ന്നാ­യി­രു­ന്നു എ­നി­ക്കാ­ഗ്ര­ഹം.

അന്നു രാ­ത്രി­കൊ­ണ്ടു കോ­മിൻ­ടാ­ങ്ങു­ദ്യോ­ഗ­സ്ഥ­ന്മാ­രെ­ല്ലാം നാൻ­കി­ങ്ങ് വി­ട്ടു. (22-ാം തീയതി) നേരം വെ­ളു­ത്ത­പ്പോൾ ഒരു പോ­ലീ­സു­കാ­ര­നെ­പ്പോ­ലും റോ­ഡു­ക­ളിൽ കാ­ണ്മാ­നി­ല്ലാ­യി­രു­ന്നു. പ­ത്തു­മ­ണി­യോ­ടു­കൂ­ടി ഉ­ദ്യോ­ഗ­സ്ഥ­ന്മാ­രു­ടെ വീ­ടു­ക­ളിൽ കൊ­ള്ള­ക്കാർ പ്ര­വേ­ശി­ച്ചു­തു­ട­ങ്ങി­യെ­ന്നും പ­ട്ട­ണ­ത്തി­ലെ പല പ്ര­ധാ­ന­കെ­ട്ടി­ട­ങ്ങൾ­ക്കും തീ കൊ­ളു­ത്തി­യി­രി­ക്കു­ന്നു എ­ന്നു­മു­ള്ള ശ്രു­തി പ­ര­ന്നു­ക­ഴി­ഞ്ഞു. ക­മ്യൂ­ണി­സ്റ്റ്കാർ പ്ര­വേ­ശി­ച്ചു­ക­ഴി­ഞ്ഞി­ട്ടി­ല്ലാ­ത്ത­തി­നാൽ ആ­ശാ­നി­ല്ലാ­ത്ത ഒരു ക­ള­രി­പോ­ലെ­യാ­യി അന്നു നാൻ­കി­ങ്ങ് കോ­മിൻ­ടാ­ങ്കാർ ഒ­ഴി­ഞ്ഞി­ട്ടു­പോ­യ ഹർ­മ്മ്യ­ങ്ങൾ കൊ­ള്ള­യി­ടു­ന്ന­തി­നാ­യി­രു­ന്നു ജ­ന­ങ്ങൾ­ക്കു­ത്സാ­ഹം. ഇ­ന്ത്യ­നെ­മ്പ­സ്സി ആ­പ്പീ­സു­ക­ളെ തൊ­ട്ടു­ള­ള ഗൃഹം നാൻ­കി­ങി­ന്റെ മേയർ താ­മ­സി­ച്ചി­രു­ന്ന സർ­ക്കാർ­ഭ­വ­ന­മാ­യി­രു­ന്നു. ഒ­രൊ­മ്പ­തു­മ­ണി­യാ­യ­പ്പോൾ മുതൽ അവിടെ ജ­ന­ങ്ങൾ പ്ര­വേ­ശി­ച്ചു­തു­ട­ങ്ങി. ഒരു ല­ഹ­ള­യും ശ­ബ്ദ­വും കോ­ലാ­ഹ­ല­വു­മൊ­ന്നു­മി­ല്ലാ­തെ, വളരെ മ­ര്യാ­ദ­യോ­ടെ­യാ­ണു് അവർ ആ വീ­ട്ടി­ന്റെ ക­ട്ടി­ള­കൾ ജ­നാ­ല­കൾ മു­ത­ലാ­യ­വ­പോ­ലും പൊ­ളി­ച്ചെ­ടു­ത്ത­തു്. മൂ­ന്നു­മ­ണി­യോ­ടു­കൂ­ടി അവർ ആ ജോലി പൂർ­ത്തി­യാ­ക്കി­യ­പ്പോൾ ക­ല്ലു­കൊ­ണ്ടു­ള്ള ഭാ­ഗ­ങ്ങ­ള­ല്ലാ­തെ ആ വീ­ട്ടിൽ വേ­റൊ­ന്നും കാ­ണ്മാ­നി­ല്ലാ­യി­രു­ന്നു. കു­ട്ടി­ക­ളും കു­ഞ്ഞു­ങ്ങ­ളും ത­ള്ള­മാ­രും മു­ത്ത­ശ്ശി­ക­ളും എ­ല്ലാ­വ­രും ഇതിൽ പ­ങ്കു­കൊ­ണ്ടി­രു­ന്നു. ഒരു ക­യ്യിൽ കു­ഞ്ഞും മറ്റേ ക­യ്യിൽ മോ­ഷ്ടി­ച്ചെ­ടു­ത്ത വ­സ്ത്ര­ങ്ങ­ളു­മാ­യി നാ­ല്പ­തു­വ­യ­സ്സാ­യ ഒരു സ്ത്രീ ആ വീ­ട്ടിൽ­നി­ന്നി­റ­ങ്ങി­പ്പോ­കു­ന്ന­തു ക­ണ്ട­പ്പോൾ കൊ­ള്ള­യി­ടു­ന്ന­തി­നും ചൈ­നാ­ക്കാർ­ക്കു ചില മ­ര്യാ­ദ­ക­ളു­ണ്ടെ­ന്നു എ­നി­ക്കു തോ­ന്നാ­തി­രു­ന്നി­ല്ല.

ഇ­ങ്ങ­നെ ഒരു സം­ഘ­മ­ധി­കാ­രി­കൾ മ­റ­ഞ്ഞു വേ­റൊ­രു സംഘം ക­യ്യേ­റ്റെ­ടു­ക്കു­ന്ന­തി­നി­ട­യ്ക്കു പ­ല­വി­ധ­ത്തിൽ ഏ­ടാ­കൂ­ട­മു­ണ്ടാ­കാ­മെ­ന്നു ഞാൻ മുൻ­കു­ട്ടി കാ­ണാ­യ്ക­യി­ല്ല. അ­ങ്ങ­നെ­യു­ള്ള അ­വ­സ­ര­ങ്ങ­ളി­ലാ­ണാ­ല്ലോ അ­രാ­ജ­ത­ക­ത്വ­ത്തി­ന്റെ പൈ­ശാ­ചി­ക­രൂ­പം പൂർ­ണ്ണ­മാ­യി തെ­ളി­ഞ്ഞു­കാ­ണു­ക. ത­ങ്ങ­ളു­ടെ ഇടയിൽ അ­ങ്ങു­മി­ങ്ങു­മാ­യി, ഒരു ര­ക്ഷ­യു­മി­ല്ലാ­തെ താ­മ­സി­ക്കു­ന്ന വി­ദേ­ശീ­യ­രു­ടെ ഗൃ­ഹ­ങ്ങ­ളിൽ ക­ട­ന്നു അ­ക്ര­മം പ്ര­വർ­ത്തി­ക്കു­വാൻ ചൈ­ന­ക്കാർ മ­ടി­ക്ക­യി­ല്ലെ­ന്നാ­യി­രു­ന്നു എന്റെ വി­ചാ­രം. വി­ശേ­ഷി­ച്ചും എ­മ്പ­സ്സി­ക­ളിൽ വളരെ വി­ല­പി­ടി­ക്കു­ന്ന സാ­മാ­ന­ങ്ങൾ കാ­ണു­മെ­ന്നു് എ­ല്ലാ­വ­വർ­ക്കും അ­റി­വു­ള്ള­താ­ണ­ല്ലോ. അ­തു­കൊ­ണ്ടു കോ­മിൻ­ടാ­ങ് ഭരണം ത­കർ­ന്നു­തു­ട­ങ്ങു­ന്നു­വെ­ന്നു ക­ണ്ട­പ്പോൾ എ­മ്പ­സ്സി­യു­ടെ ര­ക്ഷ­യ്ക്കു­വേ­ണ്ടി ചില മുൻ­ക­രു­ത­ലു­കൾ ചെ­യ്യേ­ണ്ട­താ­ണെ­ന്നു് എ­നി­ക്കു തോ­ന്നി. ഇ­തി­ന്നു ചില സൗ­ക­ര്യ­ങ്ങ­ളും അ­വി­ടെ­യു­ണ്ടാ­യി­രു­ന്നു. ചൈ­നാ­ക്കാർ­ക്കു സൈ­ന്യ­പ­രി­ശീ­ല­നം ന­ല്ക്കു­ന്ന­തി­നാ­യി നാൻ­കി­ങിൽ താ­മ­സി­ച്ചി­രു­ന്ന അ­മേ­രി­ക്കൻ സേ­നാ­സം­ഘം, അ­വ­രു­ടെ സ്വ­ന്ത­മാ­വ­ശ്യ­ത്തി­നാ­യി ഇൻ­ഡ്യാ­ക്കാ­രാ­യ അ­റു­പ­തു സി­ക്കു­കാ­രെ മി­ലി­റ്റ­റി­പോ­ലീ­സാ­യി നി­യ­മി­ച്ചി­രു­ന്നു. കോ­മിൻ­ടാ­ങി­ന്റെ പ­രാ­ജ­യം സ്പ­ഷ്ട­മാ­യ­തോ­ടു­കൂ­ടി അ­മേ­രി­ക്ക­ക്കാർ നാൻ­കി­ങ് വി­ട്ടു­പോ­യ­പ്പോൾ ഈ സി­ക്കു­കാർ­ക്കു ജോ­ലി­യൊ­ന്നു­മി­ല്ലാ­തെ തീർ­ന്നു. അവരെ ഒരു ഗാ­ട്ട­സം­ഘ­മാ­ക്കി ഇൻ­ഡ്യാ­ക്കാ­രു­ടെ വീ­ടു­കൾ കാ­ക്കു­വാൻ ഞാൻ വി­നി­യോ­ഗി­ച്ചു. എന്റെ ഈ സം­രം­ഭ­ങ്ങൾ മ­ന­സ്സി­ലാ­യ­പ്പോൾ കാ­മൺ­വെൽ­ത്തെ­മ്പ­സ്സി­ക­ളും ത­ങ്ങ­ളു­ടെ വ­സ്തു­ക്ക­ളും വീ­ടു­ക­ളും കാ­ത്തു ര­ക്ഷി­ക്കു­ന്ന­തി­നു് ഈ സി­ക്കു­കാ­രെ കി­ട്ട­ണ­മെ­ന്നു് എ­ന്നോ­ട­പേ­ക്ഷി­ച്ചു. അ­തു­കൊ­ണ്ടു് ഏ­പ്രിൽ ഒ­ന്നാം­തീ­യ­തി­മു­തൽ ബ്രി­ട്ടൻ, ക്യാ­ന­ഡ, ആ­സ്ട്രേ­ലി­യ എന്നീ രാ­ജ്യ­ങ്ങ­ളു­ടെ ഏ­മ്പ­സ്സി­ക­ളി­ലെ ര­ക്ഷ­യും എന്റെ കീ­ഴി­ലു­ള്ള സി­ക്കു­കാർ ഏ­റ്റെ­ടു­ത്തു. അപകടം വർ­ദ്ധി­ച്ചു­വ­ന്ന­തോ­ടു­കൂ­റ്റി ബർമ്മ, ബെൽ­ജീ­യം മു­ത­ലാ­യ രാ­ജ്യ­ങ്ങ­ളും ഈ സ­ഹാ­യ­ത്തി­ന­പേ­ക്ഷി­ച്ചു­തു­ട­ങ്ങി.

ഈ മുൻ­ക­രു­ത­ലു­കൾ നി­മി­ത്തം, പോ­ലീ­സു­കാർ നാ­ടു­വി­ട്ടു­പോ­യ ശേ­ഷ­വും എ­മ്പ­സ്സി­ക­ളി ആരും കയറി ആ­ക്ര­മം പ്ര­വർ­ത്തി­ക്കു­ന്ന­തി­നു് ഒ­രു­മ്പെ­ട്ടി­ല്ല. ചു­റ്റും ലഹളകൾ ന­ട­ന്നി­രു­ന്ന­പ്പോ­ഴും എ­മ്പ­സ്സി­ക്ക­ക­ത്തു ഞ­ങ്ങൾ­ക്കൊ­രു ഭീ­തി­യും തോ­ന്നി­യി­രു­ന്നു­മി­ല്ല. ചൈ­ന­യിൽ വ­ള­രെ­ക്കാ­ലം താ­മ­സി­ച്ചു ജോ­ലി­ചെ­യ്തി­രു­ന്ന­വ­രാ­യ­തു­കൊ­ണ്ടു്, ഈ സി­ക്കു­കാർ­ക്കു ഭാഷ സു­പ­രി­ചി­ത­മാ­ണു്. ഭീ­മാ­കാ­ര­ന്മാ­രാ­യ അവരെ സാ­ധാ­ര­ണ ചൈ­നാ­ക്കാർ­ക്കു പേ­ടി­യു­മാ­ണു്. ഇൻഡ്യ സ്വ­ത­ന്ത്ര­മാ­യ­തോ­ടു­കൂ­ടി അവരിൽ ദേ­ശാ­ഭി­മാ­നം ഉ­ദി­ച്ചി­രു­ന്ന­തി­നാൽ ഇൻ­ഡ്യ­നെ­മ്പ­സ്സി­യു­ടെ കീഴിൽ ഇ­ങ്ങ­നെ ഒരു ജോ­ലി­ചെ­യ്തു മറ്റു രാ­ജ്യ­ക്കാ­രെ­ക്കൂ­ടി സ­ഹാ­യി­ക്കാ­നി­ട­യാ­യ­തിൽ അ­വർ­ക്കു ചാ­രി­താർ­ത്ഥ്യ­മാ­ണു­ണ്ടാ­യി­രു­ന്ന­തു്.

വി­ദേ­ശീ­യർ ആ­രും­ത­ന്നെ അ­ന്നു് അ­ധി­ക­മൊ­ന്നും പു­റ­ത്തി­റ­ങ്ങി ന­ട­ന്നി­ല്ല. സം­ഗ­തി­ക­ളു­ടെ സ്വ­രൂ­പം മ­ന­സ്സി­ലാ­ക്കു­ന്ന­തി­നാ­യി ഞാൻ പ­ട്ട­ണ­ത്തി­ലാ­കെ ഒന്നു രണ്ടു പ്രാ­വ­ശ്യം കാറിൽ ചു­റ്റി­സ്സ­ഞ്ച­രി­ച്ച­തു സാ­ഹ­സ­മാ­യി­പ്പോ­യി­യെ­ന്നു ബ്രി­ട്ടി­ഷ­മ്പാ­സ­ഡർ ടെ­ലി­ഫോ­ണിൽ എ­ന്നോ­ടു പ­റ­യു­ക­യു­ണ്ടാ­യി. വെ­ള്ള­ക്കാ­രോ­ടു ചൈ­നാ­ക്കാർ­ക്കു­ള്ള ദ്വേ­ഷം മ­റ്റു­ള്ള­വ­രോ­ടി­ല്ലെ­ന്നു് എ­നി­ക്കു പൂർ­ണ്ണ­ബോ­ധ­മു­ണ്ടാ­യി­രു­ന്ന­തി­നാ­ലാ­ണു് ഞാൻ അ­തി­നൊ­രു­മ്പെ­ട്ട­തു്.

അ­ന്ന­ത്തെ രാ­ത്രി ഒരു കാ­ള­രാ­ത്രി­യാ­യി­രു­ന്നു എന്നു പറയാം. ക­മ്മ്യൂ­ണി­സ്റ്റു­കാ­രെ ക്ഷ­ണി­ച്ചു­കൊ­ണ്ട് വ­രു­ന്ന­തി­നു് ഒരു പ്ര­തി­നി­ധി­സം­ഘം ആ­റ്റി­ന­ക്ക­രെ­യ്ക്കു പോ­യി­ട്ടു­ണ്ടെ­ന്നു ഞങ്ങൾ അ­റി­ഞ്ഞു. പക്ഷേ, അ­വ­രു­ടെ പ­ട്ടാ­ള­ങ്ങൾ പു­ലർ­ച്ച­യി­ല­ല്ലാ­തെ നാൻ­കി­ങിൽ പ്ര­വേ­ശി­ക്ക­യി­ല്ലെ­ന്നും അ­ങ്ങ­നെ ക­യ­റി­ക്ക­ഴി­ഞ്ഞാൽ­ത്ത­ന്നെ അ­ധി­കാ­രം സ്ഥാ­പി­ച്ചു സം­ഗ­തി­കൾ ക്ര­മ­പ്പെ­ടു­ത്തു­ന്ന­തി­നു കു­റ­ച്ചു ദിവസം വേ­ണ്ടി­വ­രു­മെ­ന്നും അ­റി­യാ­വു­ന്ന­തു­കൊ­ണ്ടു ന­ഗ­ര­വാ­സി­കൾ ആ­ക­പ്പാ­ടെ പ­രി­ഭ്ര­മി­ച്ചു വശായി വി­ദ്യു­ച്ഛ­ക്തി നി­ന്നു­പോ­യ­തു­കൊ­ണ്ടു പ­ട്ട­ണം അ­ന്ധ­കാ­ര­ത്തിൽ മു­ങ്ങി­ക്കി­ട­ക്കു­ക­യാ­ണു്. പേ­രി­നു­പോ­ലും ഒരു പോ­ലീ­സു­കാ­ര­നി­ല്ല—ക­ള്ള­ന്മാർ­ക്കും മ­റ്റ­ക്ര­മി­കൾ­ക്കും ഇതിൽ കൂ­ടു­തൽ സ­ഹാ­യ­മെ­ന്താ­ണു് വേ­ണ്ട­തു്? ക­മ്യൂ­ണി­സ്റ്റു­കാർ വ­ല്ല­വി­ധ­വും ഇ­ങ്ങോ­ട്ടു വ­ന്നെ­ത്തി­യാൽ മ­തി­യെ­ന്നു­ള്ള വി­ചാ­ര­ത്തോ­ടു­കൂ­ടി­യാ­ണു് ന­ഗ­ര­വാ­സി­കൾ അന്നു രാ­ത്രി പോ­ക്കി­യ­തു.

ലോ­ക­ത്തെ­യാ­ക­മാ­നം ഇ­ള­ക്കി­മ­റി­ക്കു­ന്ന ഒരു സം­ഭ­വ­മാ­ണു് അ­ന്നു­ണ്ടാ­യ­തെ­ന്നു­ള്ള ബോധം അ­പൂ­വ്വം ചി­ലർ­ക്കേ ഉ­ണ്ടാ­യി­രു­ന്നു­ള്ളു. ലോ­ക­ച­രി­ത്ര­ത്തി­ലെ ഒരു യു­ഗ­മാ­ണു് അ­ന്ന­വ­സാ­നി­ച്ച­തു്. കോ­മിൻ­ടാ­ങ്കാ­രെ­യും­കൊ­ണ്ടു നാൻ­കി­ങിൽ­നി­ന്നു പോയ വി­മാ­ന­ങ്ങൾ അ­വ­സി­ത­മാ­യ ഒരു യു­ഗ­ത്തി­ന്റെ ആ­ത്മാ­വി­നെ­യും കൊ­ണ്ടാ­ണു് എ­ങ്ങോ­ട്ടെ­ന്നി­ല്ലാ­തെ പോ­യ­തു്. ഉ­ദി­ക്കു­വാൻ പോ­കു­ന്ന യുഗം എ­ങ്ങ­നെ­യാ­ണു വ­രാൻ­പോ­കു­ന്ന­തെ­ന്നു് ആർ­ക്കും നി­ശ്ച­യ­മി­ല്ലാ­യി­രു­ന്നു­താ­നും. ഏ­താ­യാ­ലും ഉ­ണ്ടാ­കാൻ പോ­കു­ന്ന മാ­റ്റ­ങ്ങൾ ചൈ­നാ­യി­ലെ മാ­ത്ര­മ­ല്ല, വി­ദൂ­ര­ദേ­ശ­ങ്ങ­ളി­ലെ­ക്കൂ­ടി കു­ഞ്ഞു­കു­ട്ടി­ക­ളെ­യും അ­വ­രു­ടെ പ­ര­മ്പ­ര­ക­ളെ­യും ബാ­ധി­ക്കു­മെ­ന്നു­ള്ള വി­ചാ­രം ഞ­ങ്ങൾ­ക്കൊ­ക്കെ­യു­ണ്ടാ­യി­രു­ന്നു.

ആ­റാ­മ­ധ്യാ­യം

1949 ഏ­പ്രിൽ 23 ലോ­ക­ച­രി­ത്ര­ത്തിൽ പ്ര­ധാ­ന­മാ­യ ഒരു ദി­വ­സ­മാ­യി ഭാ­വി­യിൽ ഗ­ണി­ക്ക­പ്പെ­ടു­മെ­ന്നു­ള്ള­തി­നു സം­ശ­യ­മി­ല്ല അന്നു രാ­വി­ലെ എ­ട്ടു­മ­ണി­യോ­ടു­കൂ­ടി­യാ­ണു് ക­മ്മ്യൂ­ണി­സ്റ്റു­കാർ യാ­ങ്ട്സി ക­ട­ന്നു ചൈ­ന­യു­ടെ രാ­ജ­ധാ­നി­യിൽ പ്ര­വേ­ശി­ച്ചു വെ­ന്നി­ക്കൊ­ടി നാ­ട്ടി­യ­തു്. ആ സം­ഭ­വ­ത്തോ­ടു­കൂ­ടി ച്യാ­ങ്കാ­യ്ഷേ­ക്കും കോ­മിൻ­ടാ­ങ് ചൈ­ന­യും മാ­ത്ര­മ­ല്ല പ­രാ­ജി­ത­രാ­യ­തു്. നൂ­റൂ­വർ­ഷം മുൻപു ചൈ­ന­യി­ലാ­രം­ഭി­ച്ച ഐ­റോ­പ്യ ജ­ന­ങ്ങ­ളു­ടെ അ­ധി­കാ­ര­വും അ­തോ­ടു­കൂ­ടി അ­വ­സാ­നി­ച്ചു. നൂ­റു­വർ­ഷം നീ­ണ്ടു­നി­ന്ന ആ സാ­മ്രാ­ജ്യ­ശ­ക്തി പൗ­ര­സ്ത്യ­ജ­ന­ത­യു­ടെ ബ­ല­ഹീ­ന­ത­യെ­യും പ­രാ­ധീ­ന­ത­യെ­യു­മാ­ണു് പ്ര­ഖ്യാ­പ­നം ചെ­യ്തി­രു­ന്ന­തു്. കാലം കൊ­ണ്ടു് അ­തി­ന്റെ രൂപം മാ­റി­യെ­ങ്കി­ലും, കോ­മിൻ­ടാ­ങു­കാർ ത­ങ്ങ­ളു­ടെ സ്വാ­ത­ന്ത്ര്യം പാ­ശ്ചാ­ത്യ­രിൽ­നി­ന്നു വീ­ണ്ടെ­ടു­ക്കു­ന്ന­തി­നു­ദ്യ­മി­ച്ചു­വെ­ങ്കി­ലും, ജ­പ്പാൻ­യു­ദ്ധ­വും അ­തി­നെ­ത്തു­ടർ­ന്നു­ണ്ടാ­യ സം­ഭ­വ­ങ്ങ­ളും നി­മി­ത്തം അ­വർ­ക്കു് അ­മേ­രി­ക്ക­യു­ടെ ആ­ശ്ര­യ­ത്തിൽ ക­ഴി­യേ­ണ്ട­താ­യി­ട്ടാ­ണു് വ­ന്ന­തു്. അ­മേ­രി­ക്കാ­യു­ടെ സ­ഹാ­യ­മി­ല്ലാ­തെ ഗ­വ­ണ്മെ­ന്റു­പോ­ലും ന­ട­ത്തി­ക്കൊ­ണ്ടു­പോ­വാൻ സാ­ധി­ക്കാ­ത്ത ഒരു സ്ഥി­തി കോ­മിൻ­ടാ­ങി­നു വ­ന്നു­ചേർ­ന്നി­രു­ന്നു. യു­ദ്ധ­ത്തി­നു­ശേ­ഷം ദാ­ന­മാ­യും ക­ട­മാ­യും വ­ള­രെ­ക്കോ­ടി രൂപാ അ­മേ­രി­ക്ക ചൈ­ന­യ്ക്കു ന­ല്കി­യി­രു­ന്നു. ചൈ­ന­യി­ലെ വ്യ­വ­സാ­യ­ങ്ങൾ ന­ട­ത്തി­ക്കൊ­ണ്ടു­പോ­ന്നി­രു­ന്ന­തും അ­വ­രു­ടെ സൈ­ന്യ­ത്തെ പ­രി­ശീ­ലി­പ്പി­ച്ചി­രു­ന്ന­തും അ­വർ­ക്കാ­യു­ധ­ങ്ങൾ കൊ­ടു­ത്തി­രു­ന്ന­തു­മെ­ല്ലാം അ­മേ­രി­ക്ക­ത­ന്നെ­യാ­ണു് ക­മ്മ്യൂ­ണി­സ്റ്റു­കാ­രു­ടെ വി­ജ­യം­കൊ­ണ്ടു്, പാ­ശ്ചാ­ത്യ­ശ­ക്തി­കൾ­ക്കു ചൈ­ന­യി­ലു­ണ്ടാ­യി­രു­ന്ന ആ പ്ര­താ­പം പൊ­ടു­ന്ന­നെ അ­വ­സാ­നി­ക്ക­യാ­ണു് ചെ­യ്ത­തു്.

നാൻ­കി­ങ്ങിൽ പ്ര­വേ­ശി­ച്ച­തോ­ടു­കൂ­ടി യു­ദ്ധം അ­വ­സാ­നി­ച്ച­താ­യോ ശി­ഷ്ട­മു­ള്ള ഭാ­ഗ­ങ്ങൾ ഉടനെ കീ­ഴ­ട­ങ്ങി­യ­താ­യോ വി­ചാ­രി­ക്കു­ന്ന­തു ശ­രി­യ­ല്ല. യു­ദ്ധ­ത്തി­ന്റെ ജ­യാ­പ­ജ­യ­ങ്ങൾ തീ­രു­മാ­നി­ക്ക­പ്പെ­ട്ടു എ­ന്നേ­യു­ള്ളു. ശി­ഷ്ട­മു­ള്ള ഭാ­ഗ­ങ്ങൾ കൈ­വ­ശ­പ്പെ­ടു­ത്ത­ന്ന­തി­നും ചി­ന്നി­ചി­ത­റി­യ കോ­മിൻ­ടാ­ങ് സൈ­ന്യ­ഭാ­ഗ­ങ്ങ­ളെ സം­ഹ­രി­ക്കു­ന്ന­തി­നും ക­മ്മ്യൂ­ണി­സ്റ്റു­കാർ­ക്കു് വൈ­ഷ­മ്യ­മൊ­ന്നു­മു­ണ്ടാ­ക­യി­ല്ലെ­ന്നു രണ്ടു കൂ­ട്ട­രും സ­മ്മ­തി­ച്ചി­രു­ന്നു. നാൻ­കി­ങ്ങിൽ പ്ര­വേ­ശി­ച്ച­തോ­ടു­കൂ­ടി ജയം അ­ന­ന്ദി­ഗ്ദ്ധ­മാ­യി­ത്തിർ­ന്നു എ­ന്നു­മാ­ത്ര­മ­ല്ല, വി­രോ­ധി­കൾ­ക്കു മേലിൽ ഗ­തി­യൊ­ന്നു­മി­ല്ലെ­ന്നു തീർ­ച്ച­യാ­ക­യും ചെ­യ്തു. പൊ­തു­വേ യൂ­റോ­പ്യ­രു­ടെ പ­രാ­ജ­യ­മാ­യി­ട്ടാ­ണു് ലോ­ക­മി­തി­നെ വ്യാ­ഖ്യാ­നി­ച്ച­തു് ഷാ­ങ്ഹാ­യ്, കാൻടൺ മു­ത­ലാ­യ പ്ര­ധാ­ന­സ്ഥ­ല­ങ്ങൾ കോ­മിൻ­ടാ­ങ്കാ­രു­ടെ ക­യ്യി­ലാ­യി­രു­ന്നു­വെ­ങ്കി­ലും അവയും കീ­ഴ­ട­ങ്ങു­വാൻ താ­മ­സ­മു­ണ്ടാ­കു­മെ­ന്നു് ആരും സം­ശ­യ­ച്ചി­ല്ല.

അ­ധി­കാ­രം പു­നഃ­സ്ഥാ­പി­ക്ക­പ്പെ­ട്ട­തോ­ടു­കൂ­ടി കൊ­ള്ള­യും ക­വർ­ച്ച­യു­മെ­ല്ലാം ഒ­ന്നോ­ടെ നി­ന്നു. കുറേ ദി­വ­സ­മാ­യി മു­ട­ങ്ങി­ക്കി­ട­ന്നി­രു­ന്ന വി­ദ്യു­ച്ഛ­ക്തി­യും വീ­ടു­ക­ളിൽ ല­ഭി­ച്ചു­തു­ട­ങ്ങി പക്ഷേ, എവിടെ നോ­ക്കി­യാ­ലും ക­മ്മ്യൂ­ണി­സ്റ്റു­പ­ട്ടാ­ള­ത്തെ­മാ­ത്ര­മേ കാ­ണ്മാ­നു­ണ്ടാ­യി­രു­ന്നു­ള്ളു. ഒ­ഴി­ഞ്ഞു­കി­ട­ന്ന വീ­ടു­കൾ മി­ക്ക­വാ­റും പ­ട്ടാ­ള­ക്കാ­രു­ടെ താ­മ­സ­ത്തി­നാ­യി അ­ധി­കാ­രി­കൾ കൈ­വ­ശ­പ്പെ­ടു­ത്തി. ഇ­ത്ര­വ­ള­രെ സൈ­ന്യ­ങ്ങൾ പ­ട്ട­ണ­ത്തിൽ തോ­ക്കും­പി­ടി­ച്ചു ന­ട­ക്കു­ന്ന­തു ക­ണ്ട­പ്പോൾ ആളുകൾ ആ­ദ്യ­മൊ­ന്നു പ­രി­ഭ്ര­മി­ച്ചു എ­ന്നു­ള്ള­തി­നു സം­ശ­യ­മി­ല്ല. എ­ന്നാൽ ഒ­ന്നു­ര­ണ്ടു ദി­വ­സം­കൊ­ണ്ടു് ഈ ശ­ങ്ക­ക­ളും മാറി. ഷാ­പ്പു­ക­ളിൽ കയറി സാ­മാ­ന­മെ­ടു­ക്കു­ന്ന­തോ പൊ­തു­ജ­ന­ങ്ങ­ളോ­ടു് അ­നാ­വ­ശ്യ­മാ­യി ഇ­ട­പെ­ടു­ന്ന­തോ വീ­ടു­ക­ളിൽ ഉ­പ­ദ്ര­വ­മു­ണ്ടാ­ക്കു­ന്ന­തോ ആയ പ­ട്ടാ­ള­മ­ല്ല ഇ­തെ­ന്നു ജ­ന­ങ്ങൾ­ക്കു ബോ­ധ്യ­മാ­യ­തോ­ടു­കൂ­ടി, പു­ര­വാ­സി­കൾ യ­ഥേ­ഷ്ടം സ­ഞ്ച­രി­ച്ചു­തു­ട­ങ്ങി.

ഇ­ങ്ങ­നെ ഭ­ര­ണ­മാ­റ്റം­കൊ­ണ്ടു ചൈന വൈ­ഷ­മ്യ­മൊ­ന്നു­മ­ല്ലാ­തെ­യാ­ണു് തീർ­ന്ന­തെ­ങ്കി­ലും വി­ദേ­ശീ­യ­രാ­യ ഞ­ങ്ങ­ളു­ടെ കഥ നേ­രെ­മ­റി­ച്ചാ­ണെ­ന്നു വേഗം പ്ര­ത്യ­ക്ഷ­പ്പെ­ട്ടു. ഒ­ന്നാ­മ­താ­യി, ത­ങ്ങ­ളു­ടെ ഗ­വ­ണ്മെ­ന്റി­നെ മ­റ്റു­രാ­ജ്യ­ക്കാർ അം­ഗീ­ക­രി­ക്കു­ന്ന­തു­വ­രെ, അം­ബാ­സ­ഡ­ന്മാ­രു­ടെ­യും സ്ഥാ­ന­പ­തി­ക­ളു­ടെ­യും സ്ഥാ­നം ക­മ്മ്യൂ­ണി­സ്റ്റു­കാർ വ­ക­വെ­യ്ക്കു­യി­ല്ലെ­ന്നു അവർ ഞ­ങ്ങ­ളെ അ­റി­യി­ച്ചു. സ്വ­ന്തം രാ­ജ്യ­ങ്ങ­ളു­മാ­യി ര­ഹ­സ്യ­മാ­യ എ­ഴു­ത്തു­കു­ത്തു­കൾ ന­ട­ത്തു­ന്ന­തി­നു­ള്ള ഏർ­പ്പാ­ടു­കൾ തു­ടർ­ന്നു­കൊ­ണ്ടു പോ­കു­വാ­നും എം­ബ­സി­കൾ­ക്ക­നു­വാ­ദ­മി­ല്ലെ­ന്നാ­യി. ഇ­ങ്ങ­നെ ജോ­ലി­ക്കു വി­ഘ്ന­മു­ണ്ടാ­യി എ­ന്നു­മാ­ത്ര­മ­ല്ല, ഞ­ങ്ങ­ളു­ടെ സ­ഞ്ചാ­ര­സ്വാ­ത­ന്ത്ര്യം മു­ട­ക്ക­പ്പെ­ടു­താ­നും പ­ട്ട­ണ­ത്തി­ന്ന­ക­ത്ത­ല്ലാ­തെ കോ­ട്ട­യ്ക്കു പു­റ­ത്തി­റ­ങ്ങി ഒരു കാ­ര­ണ­വ­ശാ­ലും വി­ദേ­ശീ­യർ സ­ഞ്ച­രി­ച്ചു­കൂ­ടെ­ന്നു് ഒരു നിയമം പു­റ­ത്തു­വ­ന്ന­പ്പോൾ ഞ­ങ്ങ­ളെ ബ­ന്തോ­വ­സ്സിൽ വെ­ച്ചി­രി­ക്ക­യാ­ണെ­ന്നു മ­ന­സ്സി­ലാ­ക്കാൻ പ്ര­യാ­സ­മി­ല്ലാ­താ­യി. ഇ­തു­കൊ­ണ്ടും അ­മ്പാ­സ­ഡ­റ­ന്മാ­രു­ടെ ക­ഷ്ട­പ്പാ­ടു­കൾ തീർ­ന്നി­ല്ല. എംബസി വ­ക­യാ­യും സ്വ­ന്ത­മാ­വ­ശ്യ­ങ്ങൾ­ക്കും പണം മാ­റി­ക്കി­ട്ടു­ന്ന­തി­നു­ള്ള ഏർ­പ്പാ­ടു­ക­ളും ത­ല്ക്കാ­ലം നിർ­ത്ത­ലാ­ക്ക­പ്പെ­ട്ടു ഉ­ദ്യോ­ഗ­സ്ഥ­ന്മാ­രു­ടെ ശ­മ്പ­ള­ത്തി­നാ­യും ആ­പ്പീ­സി­ലെ നി­ത്യ­ച്ചെ­ല­വി­നാ­യും ഓരോ എം­ബ­സി­യി­ലും ഒ­ട്ടു­വ­ള­രെ പണം പ്ര­തി­മാ­സം ചെ­ല­വു­ണ്ടെ­ന്നു പ­റ­യേ­ണ്ട­തി­ല്ല­ല്ലോ. പവൻ, രൂപ, ഡാളർ, മു­ത­ലാ­യ വിദേശ നാ­ണ­യ­ങ്ങൾ ബാ­ങ്കു­കൾ­മു­ഖാ­ന്ത­രം മാ­റി­വാ­ങ്ങി­യാ­ണു് അ­ങ്ങ­നെ­യു­ള്ള ചെ­ല­വു­കൾ ന­ട­ത്തു­ന്ന­തു്. വി­ദേ­ശീ­യ­നാ­ണ­യ­ങ്ങൾ മാ­റ്റി­ക്കൂ­ടെ­ന്നു് ഒരു കല്പന ആ­ദ്യ­മൊ­ന്ന­ര­മാ­സ­ത്തോ­ളം അവർ ന­ട­പ്പിൽ­വ­രു­ത്തി­യി­രു­ന്നു. ഈ നിയമം കൊ­ണ്ടു പല എം­ബ­സി­ക­ളും വ­ള­രെ­ക­ഷ്ട­പ്പെ­ട്ടു എ­ന്നു­ള്ള­തി­നു സം­ശ­യ­മി­ല്ല. ബ്രീ­ട്ട­ഷെം­ബ­സി­യിൽ ശ­മ്പ­ള­ത്തി­ന്നു­പോ­ലും പണം തീ­രെ­യി­ല്ലാ­താ­യി­ട്ടു ക­മ്മ്യൂ­ണി­സ്റ്റു­കാ­രോ­ടു അ­മ്പ­തി­നാ­യി­രം പ­വ­നോ­ളം വലിയ ന­ഷ്ട­പ്പെ­ട്ട നി­ര­ക്കിൽ കടം മേ­ടി­ക്ക­യാ­ണു­ണ്ടാ­യ­തു്. ഇ­ന്ത്യ­നെം­ബ­സി­യു­ടെ കാ­ര്യ­വും എ­താ­ണ്ടി­തു­പോ­ലെ­ത­ന്നെ­യാ­യി­രു­ന്നു. ക­മ്മ്യൂ­ണി­സ്റ്റു­കാർ വ­ന്നാ­ലു­ണ്ടാ­കാ­വു­ന്ന വൈ­ഷ­മ്യ­ങ്ങൾ വി­ചാ­രി­ച്ചു കുറെ വെ­ള്ളി­നാ­ണ്യ­ങ്ങൾ ഞാൻ വലിയ വി­ല­യ്ക്കു വാ­ങ്ങി­ശേ­ഖ­രി­ച്ചി­രു­ന്നു. ഈ മുൻ­ക­രു­തൽ­കൊ­ണ്ടു ദുർ­ഘ­ട­ഘ­ട്ടം തരണം ചെ­യ്യാൻ സാ­ധി­ക്കു­മെ­ന്നു ഞാൻ വി­ചാ­രി­ച്ചു. പക്ഷേ, ര­ണ്ടാ­ഴ്ച കൊ­ണ്ടു അ­തെ­ല്ലാം തീർ­ന്നു­ക­ഴി­ഞ്ഞ­പ്പോൾ ഉ­ദ്യോ­ഗ­സ്ഥ­ന്മാ­രു­ടെ ഭ­ക്ഷ­ണ­ത്തി­ന്നു­ള്ള പ­ണം­പോ­ലും ക­യ്യി­ലി­ല്ലെ­ന്നു വ­ന്നു­ചേർ­ന്നു. അ­തു­കൊ­ണ്ടു ബ്രീ­ട്ടി­ഷു­കാർ ചെ­യ്ത­തു­പോ­ലെ അ­ത്യാ­വ­ശ്യ­ത്തി­നു ക­മ്മ്യൂ­ണി­സ്റ്റു­കാ­രോ­ടു­ത­ന്നെ കടം വാ­ങ്ങി­യാ­ണു് ഞ­ങ്ങ­ളും ക­ഴി­ച്ച­തു്. ക്ര­മേ­ണ വി­ദേ­ശ­നാ­ണ­യ­ങ്ങൾ മാ­റി­വാ­ങ്ങാൻ അ­നു­വാ­ദം കി­ട്ടി­യ­പ്പോൾ അ­വ­യു­ടെ നി­ര­ക്കു നാ­ലി­ലൊ­ന്നാ­യി കു­റ­ച്ചു അ­താ­യ­തു്, ഒരു രൂപ മാ­റി­യാൽ നാലണ വി­ല­യു­ള്ള ചൈ­നീ­സ് നാ­ണ­യ­മേ കി­ട്ടു­ക­യു­ള്ളു എന്ന നി­ല­യാ­യി.

എം­ബ­സി­ക­ളു­ടെ സ്ഥാ­നം വ­ക­വെ­യ്ക്കാ­തി­രു­ന്ന­തു­കൊ­ണ്ടു­മാ­ത്ര­മ­ല്ല കു­ഴ­പ്പ­ങ്ങ­ളു­ണ്ടാ­യി­ത്തു­ട­ങ്ങി­യ­തു്. അ­മേ­രി­ക്ക­നം­ബാ­സ­ഡർ വീ­ട്ടി­നു പു­റ­ത്തു പോ­യ്കൂ­ടാ എ­ന്നും ഫ്ര­ഞ്ചം­ബാ­സ­ഡർ സ്വ­ഗൃ­ഹ­ത്തിൽ ത­ട­വി­ലി­രു­ന്നു­കൊ­ള്ള­ണ­മെ­ന്നും. ക­ല്പ­ന­യാ­യ­പ്പോൾ മ­റ്റു­ള്ള അം­ബാ­സ­ഡ­റ­ന്മാർ അ­ന്ധാ­ളി­ച്ചു. ഇ­ങ്ങ­നെ അ­ന്യാ­യ­മാ­യ ക­ല്പ­ന­കൾ പു­റ­പ്പെ­ടു­വി­ച്ച­തി­ന്റെ കാ­ര­ണ­മെ­ന്താ­ണെ­ന്നു് ഇ­തു­വ­രെ ആർ­ക്കും മ­ന­സ്സി­ലാ­യി­ട്ടി­ല്ല. ഏ­താ­യാ­ലും ഒ­രാ­ഴ്ച­ക­ഴി­ഞ്ഞു ക­മ്മ്യൂ­ണി­സ്റ്റു­കാർ ഈ ത­ട­സ്സം പിൻ­വ­ലി­ച്ചു. പ­ട്ട­ണ­ത്തിൽ സ­ഞ്ച­രി­ക്കു­ന്ന­തി­നു­ള്ള സ്വാ­ത­ന്ത്ര്യ­ത്തെ­പ്പ­റ്റി പി­ന്നെ ചോ­ദ്യ­മു­ണ്ടാ­യി­ല്ല.

ഇ­തു­കൊ­ണ്ടൊ­ന്നും ഞ­ങ്ങ­ളു­ടെ വൈ­ഷ­മ്യ­ങ്ങൾ അ­വ­സാ­നി­ച്ചി­ല്ല. വി­ദേ­ശീ­യ­രെ­ന്ന നി­ല­യിൽ ഞ­ങ്ങ­ളെ ക­മ്മ്യൂ­ണി­സ്റ്റു­കാർ ഉ­പ­ദ്ര­വി­ച്ചി­ല്ലെ­ന്നു പറയാം. അം­ബാ­സ­ഡർ­മാർ എ­ന്ന­നി­ല­യിൽ ഞ­ങ്ങൾ­ക്കെ­ല്ലാ രാ­ജ്യ­ത്തി­ലു­മു­ള്ള അ­വ­കാ­ശ­ങ്ങ­ളെ­യും സ്ഥാ­ന­ങ്ങ­ളെ­യും അവർ വ­ക­വെ­യ്ക്ക­യി­ല്ലെ­ന്നു­ള്ള നിർ­ബ­ന്ധ­ത്തിൽ­നി­ന്നാ­ണു് മ­റ്റു­ള്ള വൈ­ഷ­മ്യ­ങ്ങ­ളെ­ല്ലാം ഉ­ത്ഭ­വി­ച്ച­തു്. അം­ബാ­സ­ഡർ­മാ­രു­ടെ മോ­ട്ടോ­റു­ക­ളെ നി­കു­തി­യിൽ­നി­ന്നൊ­ഴി­വാ­ക്കു­ക എല്ലാ രാ­ജ്യ­ത്തു­മു­ള്ള ന­ട­പ­ടി­യാ­ണു് കാ­റു­കൾ­ക്കു വ­ലി­യൊ­രു സംഖ്യ ലൈ­സൻ­സ് ഫീ കൊ­ടു­ക്ക­ണ­മെ­ന്നു അവർ ആ­വ­ശ്യ­പ്പെ­ട്ടു. അം­ബാ­സ­ഡ­റെ­ന്ന­പേ­രിൽ വ­രു­ന്ന എ­ഴു­ത്തു­കൾ വി­ത­ര­ണം ചെ­യ്തു­കൂ­ടെ­ന്നും എക്സ്-​അംബാസഡർ എന്നു വേണം എ­ഴു­താ­നെ­ന്നും ശാ­ഠ്യ­മാ­യി. ഇ­ങ്ങ­നെ­യു­ള്ള നി­സ്സാ­ര­സം­ഗ­തി­ക­ളിൽ അവർ കാ­ണി­ച്ച നിർ­ബ­ന്ധം മൂലം മിക്ക അം­ബാ­സ­ഡ­റ­ന്മാർ­ക്കും വല്ല വി­ധ­ത്തി­ലും തി­രി­കെ­പ്പോ­യാൽ മതി എന്ന വി­ചാ­ര­മാ­യി. അ­തി­നും ഒരു നി­വൃ­ത്തി­യി­ല്ലാ­യി­രു­ന്നു. ഒരു മാസം കൊ­ണ്ടു ക­മ്യൂ­ണി­സ്റ്റു­കാർ ഷാ­ങ്ഹാ­യ്തു­റ­മു­ഖം കൈ­വ­ശ­പ്പെ­ടു­ത്തി­ക്ക­ഴി­ഞ്ഞു­വെ­ങ്കി­ലും പ­ട­ക്ക­പ്പ­ലു­കൾ കോ­മിൻ­ടാ­ങ്ങു­കാ­രു­ടെ ക­യ്യി­ലാ­യി­രു­ന്ന­തി­നാൽ അ­വി­ടെ­നി­ന്നു ക­പ്പ­ലു­ക­ളൊ­ന്നും വി­ദേ­ശ­ങ്ങ­ളി­ലേ­യ്ക്കു പോ­യി­രു­ന്നി­ല്ല. വല്ല വി­ധ­ത്തി­ലും ഷാ­ങ്ഹാ­യിൽ ചെ­ന്നു­ചേർ­ന്നാൽ അവിടെ എ­ന്തെ­ങ്കി­ലും വ­ഴി­യു­ണ്ടാ­കു­മെ­ന്നു വി­ചാ­രി­ച്ചു അ­ങ്ങോ­ട്ടു ചാ­ടി­പ്പു­റ­പ്പെ­ട്ട അ­ഫ്ഘാൺ മി­നി­സ്റ്റർ­ക്കും കു­ടും­ബ­ത്തി­ന്നും ഒരു സ­ഹാ­യ­വു­മി­ല്ലാ­തെ വളരെ ക­ഷ്ട­പ്പെ­ട്ടു് ഒ­ട്ട­ധി­കം മാസം അവിടെ ക­ഴി­ച്ചു­കൂ­ട്ടേ­ണ്ടി­വ­ന്നു.

ഷാ­ങ്ഹാ­യി­ലേ­യ്ക്കു പോ­കു­വാൻ തന്നെ പ്ര­ത്യേ­കം അ­നു­വാ­ദ­ങ്ങ­ളും ഏർ­പ്പാ­ടു­ക­ളും ആ­വ­ശ്യ­മാ­യി­രു­ന്നു. ഒ­രാ­ഴ്ച­ക്കു­മുൻ­പു് അ­നു­വാ­ദ­ത്തി­ന­പേ­ക്ഷി­ക്ക­ണം അ­പേ­ക്ഷ അ­നു­വ­ദി­ച്ചു കി­ട്ടി­യാൽ വ­ഴി­ക്കു­പ­ദ്ര­വ­ങ്ങ­ളു­ണ്ടാ­കാ­തി­രി­പ്പാൻ ര­ക്ഷാ­ഡി­പ്പാർ­ട്ടു­മെ­ണ്ടു­മാ­യി ആ­ലോ­ചി­ച്ചു പ്ര­ത്യേ­കം ഏർ­പ്പാ­ടു­ചെ­യ്യ­ണം ഇ­ങ്ങ­നെ­യെ­ല്ലാം ശ­രി­യാ­ക്കി ഷാ­ങ്ഹാ­യിൽ ചെ­ന്നു­ക­ഴി­ഞ്ഞാൽ അവിടെ പോ­ലീ­സാ­പ്പീ­സു­ക­ളിൽ റി­പ്പോർ­ട്ടു­ചെ­യ്യ­ണം ഇ­തെ­ല്ലാം അം­ബ­സ­ഡർ­മാർ നേ­രി­ട്ടു­ചെ­യ്യേ­ണ്ട­തി­ല്ലെ­ന്നും സി­ക്ര­ട്ട­റി­മാർ മു­ഖാ­ന്ത­രം മ­തി­യെ­ന്നും ഇ­തി­ലെ­ല്ലാ­ത്തി­ലും ക­വി­ഞ്ഞു വേ­റൊ­രു വൈ­ഷ­മ്യം­കൂ­ടി­യു­ണ്ടാ­യി. കോ­മിൻ­ടാ­ങ്ങു­കാർ പ­രാ­ജി­ത­രാ­യി ഓ­ടി­യെ­ങ്കി­ലും അ­വ­രു­ടെ വി­മാ­ന­സൈ­ന്യം ഷാ­ങ്ഹാ­യ്ക്കു അ­ടു­ത്തു­ള്ള ഒരു ദ്വീ­പിൽ സ്ഥാ­ന­മു­റ­പ്പി­ച്ചി­രു­ന്നു. ആ താ­വ­ള­ത്തിൽ­നി­ന്നു നാ­ങ്കി­ങ്ങി­ലെ­ത്തി ന­ഗ­ര­ത്തി­ലെ വി­ദ്യു­ച്ഛ­ക്തി­യാ­പ്പീ­സ് ജ­ല­വി­ത­ര­ണ­ത്തി­നു­ള്ള ഏർ­പ്പാ­ടു­കൾ എ­ന്നി­വ ന­ശി­പ്പി­ക്കു­ന്ന­തി­നു തീ­വ­ണ്ടി­ക­ളിൽ ബോം­ബെ­റി­യു­ന്ന­തി­നും അവർ മു­ട­ങ്ങാ­തെ പ­രി­ശ്ര­മി­ച്ചു­കൊ­ണ്ടി­രു­ന്നു. കാ­ക­താ­ലീ­യ­ന്യാ­യേ­ന ഒ­രി­ക്കൽ ‘പവർ ഹൗസി’ൽ ബോംബു വീ­ഴു­ക­യാൽ ഞ­ങ്ങൾ­ക്ക് നാ­ങ്കി­ങ്ങിൽ വെ­ള്ള­വും എ­ല­ക്ട്രി­സി­റ്റി­യും കി­ട്ടാ­തെ­യു­മാ­യി.

കോ­മിൻ­ടാ­ങു­കാർ ത­ങ്ങ­ളു­ടെ നാ­വി­ക­സൈ­ന്യ­മു­പ­യോ­ഗി­ച്ചു ക­പ്പൽ­സ­ഞ്ചാ­രം ത­ട­ഞ്ഞി­രു­ന്നു. ഈ അ­ക്ര­മ­പ്ര­വൃ­ത്തി­ക്കു സ­ഹാ­യ­മാ­യി­ട്ടു് അ­മേ­രി­ക്ക­യും നി­ന്നി­രു­ന്ന­തു­കൊ­ണ്ടു ബ്രീ­ട്ടീ­ഷു­കാ­രും ഈ ആ­ജ്ഞ­യെ ലം­ഘി­ച്ചു ഷാ­ങ്ഹാ­യി­ലേ­യ്ക്കു ക­പ്പ­ലു­കൾ കൊ­ണ്ടു­വ­രു­ന്ന­തി­നു തു­നി­ഞ്ഞി­ല്ല. അതു നി­മി­ത്തം പു­റം­ദേ­ശ­ങ്ങ­ളിൽ നി­ന്നു വ­രു­ന്ന സാ­മാ­ന­ങ്ങ­ളു­ടെ വില ക­ണ­ക്കി­ല്ലാ­തെ വർ­ദ്ധി­ച്ചു ഒരു സാ­ധാ­ര­ണ­ത­രം സോ­പ്പി­നു പ­ന്ത്ര­ണ്ടു രൂ­പ­യും, ഭ­ക്ഷ­ണ­പ­ദാർ­ത്ഥ­ങ്ങൾ­ക്കു­പ­യോ­ഗി­ക്കു­ന്ന എ­ണ്ണ­യും റാ­ത്ത­ലി­നു പ­തി­ന­ഞ്ചു രൂ­പ­യും സ്ത്രീ­കൾ മു­ഖ­ത്തു തേ­യ്ക്കു­ന്ന ക്രീ­മി­ന്റെ ചെറിയ ഒരു ഡ­പ്പി­യ്ക്കു അ­മ്പ­തു രൂ­പ­യും വി­ല­യാ­യി എന്നു പ­റ­ഞ്ഞാൽ വി­ദേ­ശീ­യർ ഈ കാ­ല­ത്തു സ­ഹി­ക്കേ­ണ്ടി­വ­ന്ന ക്ലേ­ശ­ങ്ങൾ ഏ­താ­ണ്ടു മ­ന­സ്സി­ലാ­വു­ന്ന­താ­ണു്. പ­ശു­വി­ന്റെ പാൽ ചൈ­ന­യിൽ കി­ട്ടു­ന്ന ഒരു സാ­ധ­ന­മ­ല്ല. അ­തി­നു­പ­ക­രം ഞങ്ങൾ ഉ­പ­യോ­ഗി­ക്കാ­റു­ള്ള­തു് അ­മേ­രി­ക്കാ­യിൽ­നി­ന്നു വ­രു­ന്ന പാ­ല്പൊ­ടി­യാ­ണു്. ഇ­റു­ക്കു­മ­തി നി­ന്ന­തോ­ടു­കൂ­ടി അ­തി­ന്റെ­യും വില ക്ര­മാ­തീ­ത­മാ­യി വർ­ദ്ധി­ച്ചു എന്നു പ­റ­യേ­ണ്ട­തി­ല്ല­ല്ലോ. പാ­ലി­ല്ലാ­ത്ത സ്ഥി­തി­ക്കു തൈർ, വെണ്ണ, നെ­യ്യ് എ­ന്നി­വ­യു­ടെ കാ­ര്യ­മെ­ന്തു പ­റാ­യാ­നാ­ണു്. ആകെ ഒരു തടവിൽ പാർ­ക്കു­ന്ന അ­നു­ഭ­വ­മാ­ണു് ഞ­ങ്ങൾ­ക്കു­ണ്ടാ­യ­തു്.

images/Ulloor_S_Parameswara_Iyer.jpg
ഉ­ള്ളൂർ

എ­ഴു­ത്തു­കൾ, പ­ത്ര­ങ്ങൾ എ­ന്നി­വ വ­ന്നു­ചേ­രാ­തി­രു­ന്ന­താ­ണു് ഇ­തി­ലും വലിയ സ­ങ്ക­ട­മാ­യി എ­ല്ലാ­വ­രും ക­രു­തി­യ­തു്. മാർ­ച്ചു­മാ­സം 23-ാം തീയതി തൊ­ട്ടു ഒ­ക്ടോ­ബർ അ­വ­സാ­നം വ­രെ­യു­ള്ള ആ­റു­മാ­സ­ത്തി­നി­ട­യിൽ തപാൽ നാ­ങ്കി­ങ്ങിൽ കി­ട്ടി­യി­രു­ന്നി­ല്ല. മ­റു­ദേ­ശ­ത്തു ന­ട­ക്കു­ന്ന സം­ഗ­തി­കൾ റേ­ഡി­യോ­വ­ഴി­യ­ല്ലാ­തെ അ­റി­വാൻ സാ­ധി­ച്ചി­രു­ന്നി­ല്ല. ഏ­തു­വ­ഴി­ക്കെ­ന്ന­റി­ഞ്ഞു­കൂ­ടാ­തെ നാ­ലെ­ഴു­ത്തു­ക­ളും മൂ­ന്നു പ­ത്ര­പ്ര­തി­ക­ളും ഒ­രിം­ഗ്ലീ­ഷു­മാ­സി­ക­യും ആ­ഗ­സ്റ്റൊ­ടു­വിൽ വ­ന്നു­ചേർ­ന്നു എ­ന്നു­ള്ള­തും പ­റ­യേ­ണ്ട­താ­ണു്. എ­ങ്ങ­നെ­യോ അ­ക­ത്തു കടന്ന ഒരു ചെ­റു­ക­പ്പ­ലിൽ സ്ഥലം പി­ടി­ച്ച­വ­യാ­യി­രി­ക്ക­ണം ആ എ­ഴു­ത്തു­ക­ളും പ­ത്ര­ങ്ങ­ളും അ­വ­യി­ലൊ­ന്നു് ഉ­ള്ളൂ­രി­ന്റെ സ്മാ­ര­ക­മാ­യി മാ­തൃ­ഭൂ­മി­വാ­രി­ക പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യ വി­ശേ­ഷാൽ പ്ര­തി­യാ­യി­രു­ന്നു. അ­ങ്ങ­നെ ആ­ഗ­സ്റ്റ് മു­പ്പ­താം­തി­യ­തി­യാ­ണു് ഉ­ള്ളൂ­രി ന്റെ നി­ര്യാ­ണം തന്നെ എ­നി­ക്ക­റി­യാൻ ഇ­ട­യാ­യ­തു്.

മ­ഹാ­ക­വി­യും ഞാ­നു­മാ­യി നേ­രി­ട്ടു പ­രി­ച­യ­മി­ല്ലാ­യി­രു­ന്നു വെ­ങ്കി­ലും ഉ­ള്ളൂർ­ക്ക­വി­ത ബാ­ല്യ­കാ­ലം മുതൽ ഞാൻ വാ­യി­ച്ചു ശീ­ലി­ച്ചി­ട്ടു­ള്ള­തു­കൊ­ണ്ടു് അ­ദ്ദേ­ഹ­ത്തി­ന്റെ മരണം എന്നെ വ­ല്ലാ­തെ സ­ങ്ക­ട­പ്പെ­ടു­ത്തി. പ­ണ്ഡി­ത­നും നി­ര­ന്ത­ര­പ­രി­ശ്ര­മി­യും കൈ­ര­ളി­യു­ടെ ഏ­കാ­ഗ്ര­ഭ­ക്ത­നു­മാ­യ അ­ദ്ദേ­ഹ­ത്തെ എ­ങ്ങ­നെ ബ­ഹു­മാ­നി­ക്കാ­തി­രി­ക്കും? മ­ല­യാ­ള­ഭാ­ഷ­യു­ടെ സേവനം ഒരു വ്ര­ത­മാ­യാ­ണു് അ­ദ്ദേ­ഹം ഗ­ണി­ച്ചി­രു­ന്ന­തെ­ന്നു­ള്ള­തി­നു തർ­ക്ക­മി­ല്ല ഉ­ള്ളൂ­രി­ന്റെ ക­വി­ത­യു­ടെ ഗു­ണ­ദോ­ഷ­ങ്ങ­ളെ­പ്പ­റ്റി­യോ സാ­ഹി­ത്യ­ച­രി­ത്ര­ത്തിൽ അ­ദ്ദേ­ഹ­ത്തി­നു­ണ്ടാ­യി­രു­ന്ന തെ­റ്റാ­യ ചില അ­ഭി­പ്രാ­യ­ങ്ങ­ളെ­പ്പ­റ്റി­യോ ഇവിടെ വി­ചാ­രി­ക്കേ­ണ്ട കാ­ര്യ­മി­ല്ല­ല്ലൊ. രാ­മ­പാ­ണി­വാ­ദൻ കു­ഞ്ച്യൻ­ന­മ്പ്യാ­രാ­ണെ­ന്നു സ്ഥാ­പി­ക്കു­ന്ന­തി­നു­ള്ള അ­ദ്ദേ­ഹ­ത്തി­ന്റെ പ­രി­ശ്ര­മ­വും ഉ­ണ്ണാ­യി­വാ­ര്യ­രും ‘ഗി­രി­ജാ­ക­ല്യാ­ണ’കർ­ത്താ­വും ഒ­ന്നാ­ണെ­ന്നു തെ­ളി­യി­ക്കു­വാ­നു­ള്ള യ­ത്ന­ങ്ങ­ളും സാ­ഹി­ത്യ­ഗ­വേ­ഷ­ണ­ത്തിൽ അ­ദ്ദേ­ഹം ചെയ്ത വി­പ­ഥ­സ­ഞ്ചാ­ര­ങ്ങ­ളാ­യി­രി­ക്കാം. ഇ­തൊ­ക്കെ ക­ണ­ക്കാ­ക്കി­യാ­ലും അ­ദ്ദേ­ഹ­ത്തി­ന്റെ നാ­നാ­മു­ഖ­മാ­യ കൈ­ര­ളി­സേ­വ­ന­ത്തോ­ടു തു­ല്യം പറവാൻ മ­റ്റാ­രു­ടേ­താ­ണു­ള്ള­തു്? അ­ദ്ദേ­ഹ­ത്തി­ന്റെ മരണം എന്നെ വ­ല്ലാ­തെ ദുഃ­ഖി­പ്പി­ച്ചു.

images/Kodungallur_Kunjikkuttan_Thampuran.png
കു­ഞ്ഞി­ക്കു­ട്ടൻ­ത­മ്പു­രാൻ

ഉ­ള്ളൂ­രി­ന്റെ പു­ത്രൻ തന്റെ പി­താ­വി­നെ­പ്പ­റ്റി മാ­തൃ­ഭൂ­മി വാ­രി­ക­യിൽ എ­ഴു­തി­യി­രു­ന്ന ലേ­ഖ­ന­ത്തിൽ­നി­ന്നാ­ണു് ‘സാ­ഹി­ത്യ­കു­ശ­ലൻ’ ടി. കെ. കൃ­ഷ്ണ­മേ­നോൻ ദി­വം­ഗ­ത­നാ­യ കഥയും ഞാ­ന­റി­ഞ്ഞ­തു് കൃ­ഷ്ണ­മേ­നോൻ അ­വർ­ക­ളു­മാ­യി ഞാൻ ആദ്യം പ­രി­ച­യ­പ്പെ­ട്ട­തു് 1919-ൽ ആ­യി­രു­ന്നു. മേനോൻ ഉ­ള്ളൂ­രി­നെ­പ്പോ­ലെ ഒരു ഗ­വേ­ഷ­ണ­പ­ടു­വോ പ­ണ്ഡി­ത­നോ കവിയോ ച­രി­ത്ര­കാ­ര­നോ ആ­യി­രു­ന്നി­ല്ല. എ­ന്നാൽ അ­ദ്ദേ­ഹ­വും തി­ക­ഞ്ഞ ഒരു സാ­ഹി­ത്യ­ഭ­ക്ത­നാ­യി­രു­ന്നു. ക­വി­ക­ളു­ടെ­യും പ­ണ്ഡി­ത­ന്മാ­രു­ടെ­യും പു­ര­സ്ക്കർ­ത്താ­വെ­ന്നു­ള്ള സ്ഥാ­ന­ത്തി­ലാ­ണു് അ­ദ്ദേ­ഹ­ത്തി­നു മോ­ഹ­മു­ണ്ടാ­യി­രു­ന്ന­തു്. മ­ഹാ­ക­വി കു­ഞ്ഞി­ക്കു­ട്ടൻ­ത­മ്പു­രാ­നെ ക്കൊ­ണ്ടു ‘കാ­ദം­ബ­രി­ക­ഥാ­സാ­രം’, ശു­ക­കോ­കി­ല­സ­ന്ദേ­ശ­ങ്ങ­ളു­ടെ തർ­ജ്ജ­മ മു­ത­ലാ­യ­വ­യെ ര­ചി­ച്ച­തു് അ­ദ്ദേ­ഹ­മാ­ണ­ല്ലോ. ‘ഇ­ന്ത്യ­യി­ലെ മ­ഹാ­ന്മാർ’ മു­ത­ലാ­വ­യു­ടെ സ­മ്പാ­ദ­ക­ത്വ­വും അ­ദ്ദേ­ഹം വ­ഹി­ച്ചി­രു­ന്നു. തി­ക­ഞ്ഞ ഒരു കൈ­ര­ളീ­ഭ­ക്ത­നാ­യി­രു­ന്നു കൃ­ഷ്ണ­മേ­നോ­നെ­ന്നു­ള്ള­തി­നു സം­ശ­യ­മി­ല്ല. അ­ദ്ദേ­ഹ­ത്തി­ന്റെ സ­ഹ­ധർ­മ്മ­ചാ­രി­ണി ടി. സി. ക­ല്യാ­ണി­അ­മ്മ­യും സാ­ഹി­ത്യ­ത്തിൽ പ്ര­വർ­ത്തി­ച്ചി­ട്ടു­ള്ള­തി­നാൽ, ഈ ദ­മ്പ­തി­മാർ­ക്കു സാ­ഹി­ത്യ­ത്തി­ലു­ള്ള സ്ഥാ­നം അ­ന്യോ­ന്യ­ബ­ന്ധ­മു­ള്ള­താ­യി­രു­ന്നൂ എന്നു പറയാം.

images/L_A_Ravi_Varma.jpg
ഡാ. ര­വി­വർ­മ്മ

ഉ­ദ്യോ­ഗ­പ­ര­മാ­യ ജോലി നാ­മ­ത്തി­നു മാ­ത്ര­മാ­യി­ത്തീർ­ന്നി­രു­ന്നു. മറ്റു പ്ര­വർ­ത്ത­ന­ങ്ങ­ളും ക്ര­മേ­ണ സാ­ധ്യ­മ­ല്ലെ­ന്നു വ­ന്ന­തോ­ടു­കൂ­ടി ഈ ജ­യിൽ­വാ­സം ഏ­തു­വി­ധ­മാ­ണു് വി­നി­യോ­ഗി­ക്കേ­ണ്ട­തെ­ന്നു­ള്ള വി­ചാ­ര­മാ­യി. സാ­ഹി­ത്യ­ത്തിൽ പ­രി­ശ്ര­മി­ക്കു­ക­ത­ന്നെ ഉ­ത്ത­മ­മെ­ന്നു­ള്ള വി­ചാ­ര­ത്തിൽ ഓ­രോ­ന്നു ചെ­യ്വാ­നാ­രം­ഭി­ച്ചു. ‘ആ­ത്മ­ക­ഥ’യുടെ ര­ണ്ടാം­ഭാ­ഗ­ത്തി­ലാ­ണു് ആദ്യം കൈ­വെ­ച്ച­തു്. ‘കു­മാ­ര­സം­ഭ­വ’ത്തിൽ ചില സർ­ഗ്ഗ­ങ്ങൾ തർ­ജ്ജ­മ ചെ­യ്വാ­നു­ദ്യ­മി­ച്ച­തും ഈ­യി­ട­യ്ക്കാ­യി­രു­ന്നു. ഇ­ന്ത്യ­യു­ടെ ഭാ­വി­യെ­പ്പ­റ്റി ‘ശാ­ന്ത­മാ­യ വി­പ്ല­വം’ എന്ന പേരിൽ ഒരു പു­സ്ത­കം എ­ഴു­തു­വാ­നും അവസരം കി­ട്ടി. അതു പി­ന്നീ­ടു ചാ­ണ­ക്യൻ എന്ന പേ­രു­വെ­ച്ചു പ്ര­സി­ദ്ധ­പ്പെ­ടു­ത്തു­ക­യാ­ണു­ണ്ടാ­യ­തു്. എ­ന്നാൽ ഇ­വ­യി­ല­ല്ല എന്റെ മ­ന­സ്സു ദൃ­ഢ­മാ­യി പ­തി­ഞ്ഞി­രു­ന്ന­തു്. ‘ഭ­ഗ­വൽ­ഗീ­ത’ വാ­യി­ച്ചു ശ­രി­യാ­യി പ­ഠി­ക്ക­ണ­മെ­ന്നു വ­ള­രെ­ക്കാ­ല­മാ­യു­ള്ള ആ­ഗ്ര­ഹം സ­ഫ­ല­മാ­ക്കു­വാൻ ഇതിൽ ക­വി­ഞ്ഞ സൗ­ക­ര്യം ഒ­രു­കാ­ല­ത്തും ല­ഭി­ക്കു­ന്ന­ത­ല്ലെ­ന്നു തോ­ന്നു­ക­യാൽ അ­തി­ലാ­ണു് എന്റെ ശ്ര­ദ്ധ പൂർ­ണ്ണ­മാ­യി പ­തി­ഞ്ഞ­തു്. ഗീ­ത­യു­ടെ പല വ്യാ­ഖ്യാ­ന­ങ്ങൾ എന്റെ കൂടെ ഞാൻ കൊ­ണ്ടു­വ­ന്നി­ട്ടു­ണ്ടാ­യി­രു­ന്നു. ഡാ. ര­വി­വർ­മ്മ യുടെ മ­ല­യാ­ള­ത്തി­ലു­ള്ള ല­ളി­താ­വ്യാ­ഖ്യാ­ന­ത്തോ­ടു­കൂ­ടെ­യു­ള്ള ശ്രീ­മ­ദ് ഭ­ഗ­വ­ദ്ഗീ­ത്, തി­ല­ക്കി­ന്റെ ഗീ­താ­ര­ഹ­സ്യം, അ­ര­വി­ന്ദ­ഘോ­ഷി ന്റെ ഗീ­താ­പ­ര­മാ­യ ഉ­പ­ന്യാ­സ­ങ്ങൾ, രാ­ധാ­കൃ­ഷ്ണ­ന്റെ ഇം­ഗ്ലീ­ഷ് തർ­ജ്ജ­മ മു­ത­ലാ­യ­വ കൈ­വ­ശ­മു­ണ്ടാ­യി­രു­ന്ന­തു­കൊ­ണ്ടു ഗീ­താ­പ­ഠ­ന­ത്തിൽ ഏർ­പ്പെ­ടു­ന്ന­തി­നു വലിയ ബു­ദ്ധി­മു­ട്ടൊ­ന്നു­മു­ണ്ടാ­യി­ല്ല. കൂ­ടാ­തെ, ചീ­ന­ച­രി­ത്രം നി­ഷ്കർ­ഷ­മാ­യി പ­ഠി­ക്കു­വാ­നും വി­പു­ല­മാ­യ ചീ­നാ­സാ­ഹി­ത്യ­ത്തിൽ പ­രി­ച­യം സ­മ്പാ­ദി­ക്കു­വാ­നും ഈ ആറു മാ­സ­കാ­ലം ഞാൻ വി­നി­യോ­ഗി­ച്ചു.

images/Bal_Gangadhar_Tilak.png
തിലക്

ഇ­ങ്ങ­നെ­യെ­ല്ലാം സ­മ­യ­മൊ­രു­വി­ധ­ത്തിൽ ഉ­പ­യോ­ഗ­പ്ര­ദ­മാ­യി ക­ഴി­ക്കു­വാൻ എ­നി­ക്കു സാ­ധി­ച്ചു­വെ­ങ്കി­ലും ക­മ്യൂ­ണി­സ്റ്റ്കാർ നാ­ങ്കി­ങ്ങിൽ വ­ന്ന­ശേ­ഷം, എന്റെ ജോലി നി­രർ­ത്ഥ­ക­മെ­ന്നും അതു് ഏ­തു­വി­ധ­ത്തി­ലെ­ങ്കി­ലും വേഗം അ­വ­സാ­നി­പ്പി­ക്കേ­ണ്ട­താ­ണെ­ന്നും എ­നി­ക്കു തോ­ന്നി­ത്തു­ട­ങ്ങി. എ­ങ്ങ­നെ ഈ ദുർ­ഘ­ട­ങ്ങ­ളിൽ­നി­ന്നു ര­ക്ഷ­പ്പെ­ട്ടു­പോ­കാൻ സാ­ധി­ക്കു­മെ­ന്നൊ­രു വി­ചാ­ര­മാ­ണു് ഞ­ങ്ങൾ­ക്കെ­ല്ലാ­വർ­ക്കും ഉ­ണ്ടാ­യി­രു­ന്ന­തു്. അ­മേ­രി­ക്ക­ക്കാ­രു­ടെ സ്വ­ര­ത്തിൽ പാ­രു­ഷ്യം വർ­ദ്ധി­ച്ചു­വ­രു­ന്ന­തു റേ­ഡി­യോ­മു­ഖാ­ന്ത­രം ഞ­ങ്ങൾ­ക്കും കേൾ­ക്കാ­മാ­യി­രു­ന്നു. ചൈ­ന­യും മറ്റു ദേ­ശ­ങ്ങ­ളും ത­മ്മി­ലു­ള്ള വൈരം വർ­ദ്ധി­ച്ചു­വ­ന്ന­തോ­ടു­കൂ­ടി, വി­ദേ­ശീ­യർ­ക്കു ചൈ­ന­യിൽ താ­മ­സ­ത്തി­നു­ണ്ടാ­യി­രു­ന്ന വൈ­ഷ­മ്യ­ങ്ങ­ളും വർ­ദ്ധി­ച്ചു­വ­ന്നു. ക­മ്മ്യൂ­ണി­സ്റ്റു­കാ­ര­ല്ലാ­ത്ത എല്ലാ രാ­ജ്യ­ക്ക­രെ­യും അ­മേ­രി­ക്ക­യു­ടെ ബ­ന്ധു­ക്ക­ളാ­യി ചൈ­ന­ക്കാർ ക­ണ­ക്കാ­ക്കു­മെ­ന്നു­ള്ള­തി­നു സം­ശ­യ­മി­ല്ലാ­താ­യി. അ­തു­കൊ­ണ്ടു തി­രി­കെ പോ­കു­ന്ന­ത­ത്യാ­വ­ശ്യ­മാ­ണെ­ന്നു മറ്റു രാ­ജ്യ­ക്കാ­രാ­യ അം­ബ­സ­ഡർ­മാർ തീർ­ച്ച­യാ­ക്കി.

images/Sri_aurobindo.jpg
അ­ര­വി­ന്ദ­ഘോ­ഷ്

പക്ഷേ, അതിനു സൗ­ക­ര്യ­മെ­വി­ടെ? മ­റു­രാ­ജ്യ­ങ്ങ­ളിൽ­നി­ന്നു വി­മാ­ന­ങ്ങൾ ഷാ­ങ്ഹാ­യി­ലും നാ­ങ്കി­ങ്ങി­ലും വ­ന്നി­രു­ന്നി­ല്ല. സ്വ­ന്തം വി­മാ­ന­ങ്ങൾ വ­രു­ത്തി അവയിൽ പോ­കാ­മെ­ന്നു­ദ്ദേ­ശി­ച്ചു ചില ഏർ­പ്പാ­ടു­കൾ ചെ­യ്ത­പ്പോൾ അവ വ­ന്നി­റ­ങ്ങു­ന്ന­തി­നു അ­നു­വാ­ദം ത­രി­ക­യി­ല്ലെ­ന്നു ക­മ്മ്യൂ­ണി­സ്റ്റു­കാർ ഖ­ണ്ഡി­ച്ചു­പ­റ­ഞ്ഞു. ക­പ്പ­ലു­ക­ളെ കോ­മിൻ­ടാ­ങ്ങു­കാർ ത­ട­ഞ്ഞി­രി­ക്ക­യാ­യി­രു­ന്ന­തി­നാൽ ആ വ­ഴി­ക്കും യാത്ര സാ­ധ്യ­മ­ല്ല. വ­ള­രെ­ക്കാ­ല­മാ­യി നീ­ണ്ടു­നി­ന്ന യു­ദ്ധം നി­മി­ത്തം തീ­വ­ണ്ടി­കൾ മി­ക്ക­വാ­റും ന­ശി­ച്ചു­പോ­യി­രു­ന്നു. നാ­ങ്കി­ങ്ങിൽ­നി­ന്നു ഷാ­ങ്ഹാ­യി­ലേ­യ്ക്കു മാ­ത്ര­മേ ട്രെ­യിൻ വഴി സ­ഞ്ച­രി­ക്കു­വാൻ സൗ­ക­ര്യ­മു­ണ്ടാ­യി­രു­ന്നു­ള്ളു. ഷാ­ങ്ഹാ­യി­ലെ­ത്തി­യ­തു­കൊ­ണ്ടു ഫ­ല­വു­മി­ല്ല­ല്ലോ. ഇ­ങ്ങ­നെ സർ­വ്വ­സ്വാ­ത­ന്ത്ര്യ­ങ്ങ­ളും മു­ട­ങ്ങി­യ ഒരു ത­ട­ങ്ക­ലിൽ­ത്ത­ന്നെ­യാ­യി ഞ­ങ്ങ­ളു­ടെ ജീ­വി­തം.

ആ­യി­ട­യ്ക്കു അ­മേ­രി­ക്ക­ക്കാ­രെ ചൈ­നാ­യിൽ­നി­ന്നു തി­രി­കേ കൊ­ണ്ടു­പോ­കു­ന്ന­തി­നാ­യി ഒരു പ്ര­ത്യേ­ക­ക­പ്പൽ ഷാ­ങ്ഹാ­യി­ലെ­ത്തി. ചൈ­ന­യിൽ­നി­ന്നു വി­ദേ­ശീ­യ­രെ­ല്ലാം പു­റ­ത്തു പോ­ക­യാ­ണെ­ങ്കിൽ ത­ങ്ങ­ളു­ടെ ന­യ­ത്തി­നു ശ­ക്തി­കൂ­ടു­മ­ല്ലോ എ­ന്നാ­യി­രു­ന്നു അ­മേ­രി­ക്കൻ­ഗ­വൺ­മെ­ന്റി­ന്റെ വി­ചാ­രം. ആ ക­പ്പ­ലിൽ പോ­കു­ന്ന­തു് എ­നി­ക്കു സ­മ്മ­ത­മ­ല്ലാ­യി­രു­ന്നു. അ­മേ­രി­ക്ക­യു­ടെ കു­ട­ക്കീ­ഴിൽ സ­ഞ്ച­രി­ക്കു­ന്ന­തിൽ ഭേദം മറ്റു സൗ­ക­ര്യ­ങ്ങ­ളു­ണ്ടാ­കു­ന്ന­തു­വ­രെ താ­മ­സി­ക്ക­ത­ന്നെ­യാ­ണെ­ന്നു ഞാൻ തീർ­ച്ച­യാ­ക്കി. ബർമ്മ, ഈ­ജി­പ്ത് മു­ത­ലാ­യ പൗ­ര­സ്ത്യ­ദേ­ശ­ങ്ങ­ളു­ടെ അം­ബാ­സ­ഡർ­മാർ­ക്കും ഈ അ­ഭി­പ്രാ­യം­ത­ന്നെ­യാ­യി­രു­ന്നു.

അ­ക്ടോ­ബർ­മാ­സ­ത്തിൽ ത­ങ്ങ­ളു­ടെ രാ­ജ്യാ­ധി­കാ­രം നി­യ­മാ­നു­സൃ­ത­മെ­ന്നു വ­ക­വെ­യ്ക്കാ­ത്ത രാ­ജ്യ­ങ്ങ­ളു­ടെ അം­ബാ­സ­ഡർ­മാർ നാ­ടു­വി­ട്ടു­പോ­യ്കൊ­ള്ളു­ന്ന­തി­നു് അ­നു­വ­ദി­ച്ചു­കൊ­ണ്ടു ക­മ്മ്യൂ­ണി­സ്റ്റു­കാ­രു­ടെ ഉ­ത്ത­ര­വു­ണ്ടാ­യി. അ­തി­നെ­ത്തു­ടർ­ന്നു ഷാ­ങ്ഹാ­യിൽ വന്ന അ­ടു­ത്ത ഒരു ബ്രീ­ട്ടി­ഷ്ക­പ്പി­ലിൽ കയറി ഞങ്ങൾ നാ­ങ്കി­ങ്ങു­വ­രെ വന്നു. അ­വി­ടെ­യു­ള്ള ഇൻ­ഡ്യ­ക്കാർ ഞ­ങ്ങ­ളെ വളരെ സ­ന്തോ­ഷ­ത്തോ­ടെ സൽ­ക­രി­ച്ച­തു ഞങ്ങൾ ജീ­വ­നോ­ടെ ആ ക­ലാ­പ­ങ്ങൾ­ക്കി­ട­യിൽ­നി­ന്നു പു­റ­ത്തു­പോ­ന്ന­ല്ലോ എ­ന്നു­ള്ള സ­ന്തോ­ഷം കൊ­ണ്ടാ­യി­രു­ന്നി­രി­ക്ക­ണം. മ­ട­ങ്ങും­വ­ഴി മൂ­ന്നു ദിവസം റം­ഗൂ­ണിൽ കാ­ഴ്ച­കൾ കാ­ണു­വാ­നും മ­റ്റു­മാ­യി താ­മ­സി­ച്ച­ശേ­ഷ­മാ­ണു് ഞങ്ങൾ ക­ല്ക്ക­ട്ടാ­യിൽ എ­ത്തി­യ­തു്.

ഏ­ഴാ­മ­ധ്യാ­യം
ക­മ്യൂ­ണി­സ്റ്റ്കാ­രു­ടെ ഇടയിൽ

ഞാൻ നാ­ട്ടി­ലേ­യ്ക്കു തി­രി­ച്ചു­പോ­രു­മ്പോൾ ചൈ­ന­യിൽ ക­മ്മ്യൂ­ണി­സ്റ്റു­കാർ­ക്കു രാ­ജ്യ­മാ­ക­മാ­നം അ­ട­ങ്ങി­ക്ക­ഴി­ഞ്ഞി­രു­ന്നി­ല്ല. ഏ­ക­ദേ­ശം പകുതി ഭാ­ഗ­ത്തേ അവർ അ­ധി­കാ­രം ന­ട­ത്തി­ക്ക­ഴി­ഞ്ഞി­രു­ന്നു­ള്ളു. മറ്റു പ്ര­ദേ­ശ­ങ്ങ­ളിൽ കോ­മിൻ­ടാ­ങി­ന്റെ അ­ധി­കാ­രം ദി­നം­പ്ര­തി­യെ­ന്ന­തു പോലെ ശി­ഥി­ല­മാ­കു­ന്ന­തു കാ­ണാ­മെ­ങ്കി­ലും ക­മ്യൂ­ണി­സ്റ്റു­കാർ ആ മ­ഹാ­രാ­ജ്യം നി­സ്സ­പ­ത്ന­മാ­യി ഭ­രി­ക്കു­ന്ന സ്ഥി­തി എ­ത്തി­ക­ഴി­ഞ്ഞി­ല്ല. ഏ­ഷ്യാ­ഭൂ­ഖ­ണ്ഡ­ത്തിൽ കോ­മിൻ­ടാ­ങി­ന്റെ കൊടി പാ­റി­ക്ക­ളി­ക്കു­ന്ന കാ­ല­ത്തോ­ളം ക­മ്യൂ­ണി­സ്റ്റ്കാ­രു­ടെ രാ­ജ്യ­ഭ­ര­ണം സ­മ്മ­തി­ച്ചു­കൊ­ടു­ക്കേ­ണ്ട­തി­ല്ലെ­ന്നും ച്യാ­ങ് കാ­യേ­ഷേ­ക് ക­ര­പ്ര­ദേ­ശം വി­ട്ടു ഫോർ­മോ­സാ­ത്തു­രു­ത്തി­ലോ മറ്റോ പോ­കു­ക­യാ­ണെ­ങ്കിൽ അ­പ്പോൾ ആ­ലോ­ചി­ച്ചാൽ മ­തി­യെ­ന്നു­മാ­യി­രു­ന്നു നെ­ഹ്റു­വി­ന്റെ നി­ശ്ച­യം. അ­തു­കൊ­ണ്ടു് തൽ­കാ­ലം പ­ബ്ളിൿ­സർ­വ്വീ­സു­ക­മ്മീ­ഷ­ണിൽ I. A. S., I. F. S. ഈ ജോ­ലി­കൾ­ക്കു് ഉ­ദ്യോ­ഗ­സ്ഥ­ന്മാ­രെ തി­ര­ഞ്ഞെ­ടു­ക്കു­ന്ന­തി­നു­ള്ള ബോർ­ഡിൽ ഒ­രം­ഗ­മാ­യി ഞാൻ നി­യ­മി­ത­നാ­യി, ഇൻ­ഡ്യ­യി­ലെ പ്ര­ധാ­ന­ന­ഗ­ര­ങ്ങ­ളിൽ സ­ഞ്ച­രി­ച്ചു പ­രീ­ക്ഷ­യിൽ ജ­യി­ച്ച­വ­രെ നേ­രി­ട്ടു­ക­ണ്ടു തി­ര­ഞ്ഞെ­ടു­ക്ക­യാ­യി­രു­ന്നു അ­ന്ന­ത്തെ പ­രി­പാ­ടി. അ­തു­ര­സ­ക­ര­മാ­യ ഒ­ന്നാ­യി­രു­ന്നു­താ­നും. ഇ­ങ്ങ­നെ ഒ­ന്നു­ര­ണ്ടു മാസം ക­ഴി­ഞ്ഞി­ട്ടും ചൈ­നാ­യു­മാ­യു­ള്ള ന­യ­ബ­ന്ധം പു­തു­ക്കാ­നു­ള്ള ഏർ­പ്പാ­ടു­കൾ പൂർ­ണ്ണ­മാ­യി കാ­ണാ­യ്ക­യാൽ തൽ­കാ­ലം വലിയ വൈ­ഷ­മ്യ­സ്ഥി­തി­യി­ലെ­ത്തി­യി­രു­ന്ന പാ­ക്കി­സ്താ­നിൽ ഹൈ­ക്ക­മ്മീ­ഷ്ണ­റാ­യി­പ്പോ­കാൻ സ­മ്മ­ത­മാ­ണോ എന്നു നെ­ഹ്റു എ­ന്നോ­ട­ന്വേ­ഷി­ച്ചു. ആ സംഗതി ആ­ലോ­ച­ന­യി­ലി­രി­ക്കു­മ്പോ­ഴാ­ണു് ചൈ­നീ­സ് ഗ­വ­ണ്മെ­ന്റ് എന്റെ നി­യ­മ­ന­ത്തെ അം­ഗി­ക­രി­ച്ചി­രി­ക്കു­ന്ന­താ­യി കമ്പി കി­ട്ടി­യ­തു്. അ­തു­കൊ­ണ്ടു ക­റാ­ച്ചി­ക്കു പോ­കു­ന്ന­തി­നു പകരം പീ­ക്കി­ങ്ങി­നു­ത­ന്നെ­യാ­ണു് പോ­കേ­ണ്ടി­വ­ന്ന­തു്.

ര­ണ്ടു­ദി­വ­സം താ­മ­സി­ച്ചാ­ണു് ആ ക­മ്പി­വ­ന്നി­രു­ന്ന­തെ­ങ്കിൽ എന്റെ അ­ന­ന്ത­ര­ജീ­വി­ത­ത്തി­നു ഗ­ണ്യ­മാ­യ വ്യ­ത്യാ­സ­മു­ണ്ടാ­കു­മെ­ന്നു­ള്ള­തിൽ തർ­ക്ക­മി­ല്ല. പാ­ക്കി­സ്താ­നു­മാ­യു­ള്ള ഇൻ­ഡ്യ­യു­ടെ ന­യ­ത­ന്ത്ര­പ­ര­മാ­യ ബ­ന്ധ­ത്തിൽ എ­ന്തെ­ങ്കി­ലും മാ­റ്റ­മു­ണ്ടാ­ക്കു­വാൻ എ­ന്നെ­ക്കൊ­ണ്ടു സാ­ധി­ക്കു­മെ­ന്നു എ­നി­ക്കു വി­ശ്വാ­സ­മി­ല്ലാ­യി­രു­ന്നു. ഇൻഡ്യാ-​പാക്കിസ്താനിടപാടുകൾ വെറും രാ­ഷ്ട്രീ­യ­മാ­യ ഒരു ബ­ന്ധ­ത്തിൽ നി­ന്നു ജ­നി­ച്ചി­ട്ടു­ള്ള­ത­ല്ലാ­യ്ക­യാൽ അവ പ­റ­ഞ്ഞു­തീർ­ക്കാ­വു­ന്ന­വ­യോ താൽ­പ­ര്യ­ങ്ങൾ അ­നു­സ­രി­ച്ചു നി­യ­ന്ത്രി­ക്ക­പ്പെ­ടാ­വു­ന്ന­വ­യോ അല്ല. അ­തു­കൊ­ണ്ടു് ക­റാ­ച്ചി­യിൽ ഹൈ­ക്ക­മ്മീ­ഷ്ണ­റാ­യി­പ്പോ­ക­യാ­ണെ­ങ്കിൽ ആ ദൗ­ത്യം വി­ജ­യ­ത്തിൽ അ­വ­സാ­നി­ക്കു­മെ­ന്നു എ­ങ്ങ­നെ വി­ചാ­രി­ക്കാം? എ­ങ്കി­ലും ചെ­റു­പ്പം­മു­ത­ലേ ദുർ­ഘ­ട­മാ­യ സം­ഗ­തി­ക­ളിൽ ഏർ­പ്പെ­ടാ­നാ­ണു് എ­നി­ക്കു സ­ന്തോ­ഷം. അ­തു­കൊ­ണ്ടു് ഇൻ­ഡ്യാ­പാ­ക്കി­സ്താൻ വ­ഴ­ക്കു­ക­ളി­ലും എ­ന്തെ­ങ്കി­ലും ചെ­യ്യാൻ സാ­ധി­ക്കു­മോ എ­ന്നു് ഒരു കൈ നോ­ക്കാ­മെ­ന്നാ­യി­രു­ന്നു എന്റെ വി­ചാ­രം. ക­റാ­ച്ചി­ക്കു പോ­യി­ട്ടു് എന്റെ പ്ര­യ­ത്ന­ങ്ങൾ ഫ­ലി­ച്ചി­ല്ലെ­ങ്കിൽ ഭാവി വേ­റെ­വി­ധ­ത്തി­ലാ­യി­ത്തീർ­ന്നേ­നേ.

ചൈ­ന­യി­ലേ­യ്ക്കു പോ­കു­ന്ന­തു് അ­തി­ലും പ്ര­യാ­സ­പ്പെ­ട്ട­തും എ­ങ്കി­ലും പ്ര­ധാ­ന­വു­മാ­യ ഒരു കാ­ര്യ­മാ­ണെ­ന്നു­ള്ള­തിൽ ആർ­ക്കും സം­ശ­യ­മു­ണ്ടാ­യി­രു­ന്നി­ല്ല. പുതിയ ഒരു ലോ­കം­ത­ന്നെ­യാ­ണു് പീ­ക്കി­ങ്ങിൽ ജ­ന­ന­മെ­ടു­ത്തി­രി­ക്കു­ന്ന­തു് എ­ന്നാ­യി­രു­ന്നു പ­ര­ക്കെ­യു­ള്ള വി­ശ്വാ­സം അ­തിൽ­നി­ന്നു­ണ്ടാ­വാൻ­പോ­കു­ന്ന­തു ന­ന്മ­യോ തി­ന്മ­യോ എന്നു പറവാൻ ആർ­ക്കും ധൈ­ര്യ­മു­ണ്ടാ­യി­രു­ന്നി­ല്ല. ക­മ്യൂ­ണി­സ്റ്റ് വി­രോ­ധി­ക­ളാ­യ ആ­ളു­കൾ­ക്കും ആ ആ­ദ്യ­കാ­ല­ങ്ങ­ളിൽ ചൈ­നാ­യി­ലെ സം­ഗ­തി­ക­ളെ­പ്പ­റ്റി ഖ­ണ്ഡി­ത­മാ­യ ഒ­ര­ഭി­പ്രാ­യ­മി­ല്ലാ­യി­രു­ന്നു. പുതിയ ചൈ­ന­യു­ടെ നേ­താ­ക്ക­ന്മാ­രെ­പ്പ­റ്റി ആർ­ക്കും തന്നെ നേ­രി­ട്ട­റി­വു­ണ്ടാ­യി­രു­ന്നി­ല്ല. മോ­ട്സേ ടുങ്, ചൂദേ, ചൗ­വ്വൻ­ലാ­യി എ­ന്നു­ള്ള പേ­രു­കൾ കു­റേ­ശ്ശ­യാ­യി പ­ത്ര­ങ്ങ­ളിൽ പു­ട­പു­ഴ­ങ്ങി­ത്തു­ട­ങ്ങി­യി­രു­ന്ന­തേ ഉള്ളു. ഇത്ര വ­ലി­യൊ­രു വി­പ്ല­വം വി­ജ­യ­ക­ര­മാ­യി ന­യി­ച്ചു, ഇവർ എ­ങ്ങ­നെ­യു­ള്ള­വ­രാ­ണു്, അ­ന്തർ­ദേ­ശീ­യ­കാ­ര്യ­ങ്ങ­ളിൽ സ­മാ­ധാ­ന­ത്തോ­ടെ പ­ങ്കെ­ടു­ത്തു ത­ങ്ങ­ളു­ടെ രാ­ജ്യ­ത്തി­ന്റെ അ­ഭി­വൃ­ദ്ധി­യും ശ­ക്തി­യും പു­ലർ­ത്ത­ണ­മെ­ന്നു വി­ചാ­രി­ക്കു­ന്ന­വ­രോ അഥവാ ത­ങ്ങ­ളു­ടെ വ­മ്പി­ച്ച വി­ജ­യ­ത്താൽ മ­ദോ­ത്മ­ത്ത­രാ­യി മ­റ്റു­ള്ള­വ­രോ­ടു തി­രി­യ­ണ­മെ­ന്നു വി­ചാ­രി­ക്കു­ന്ന­വ­രോ എ­ന്നൊ­ക്കെ­യ­റി­യാൻ എല്ലാ നാ­ട്ടി­ലെ നേ­താ­ക്ക­ന്മാർ­ക്കും ഉൽ­ക­ണ്ഠ­യു­ണ്ടാ­യി­രു­ന്നു. ഏ­താ­യ­ലും ച­രി­ത്ര­ത്തിൽ അ­സാ­മാ­ന്യ­പ്ര­ധാ­ന്യ­മർ­ഹി­ക്കു­ന്ന ഒരു മ­ഹാ­വി­പ്ല­വ­ത്തി­ന്റെ വ­ളർ­ച്ച­യെ കാ­ണാ­നും പ­ഠി­ക്കാ­നും അവസരം ല­ഭി­ക്കു­ന്ന­തു­ത­ന്നെ വ­ലി­യൊ­രു കാ­ര്യ­മ­ണ­ല്ലോ എന്ന വി­ചാ­ര­ത്തോ­ടു­കൂ­ടി­യാ­ണു് ഞാൻ പീ­ക്കി­ങ്ങി­ലേ­യ്ക്കു തി­രി­ച്ച­തു്.

അ­ക്കാ­ല­ത്തു പീ­ക്കി­ങ്ങി­ലേ­യ്ക്കു­ള്ള യാ­ത്ര­യ്ക്കു വേ­ണ്ടു­ന്ന സൗ­ക­ര്യ­ങ്ങ­ളൊ­ന്നു­മി­ല്ലാ­യി­രു­ന്നു. തെ­ക്കു കാൻ­ടോ­ണിൽ­നി­ന്നു പീ­ക്കി­ങ്ങി­ലേ­യ്ക്കു­ള്ള തീ­വ­ണ്ടി പല ദ­ശാ­ബ്ദ­ങ്ങൾ നീ­ണ്ടു­നി­ന്ന ആ­ഭ്യ­ന്ത­ര­യു­ദ്ധ­ത്തി­ന്റെ ഫ­ല­മാ­യി, ചി­ലേ­യ­ട­ത്തു പാ­ത­യി­ല്ലാ­തെ­യും പ­ലേ­ട­ത്തും പാ­ല­മി­ല്ലാ­തെ­യും മു­ട­ങ്ങി­ക്കി­ട­ക്ക­യാ­യി­രു­ന്നു. ചൈ­നാ­യ്ക്കു മു­ക­ളി­ലൂ­ടെ പ­റ­ക്കു­വാൻ വി­ദേ­ശി­യ­വി­മാ­ന­ങ്ങൾ­ക്ക­നു­വാ­ദ­മി­ല്ലാ­തി­രു­ന്ന­തി­നാ­ലും ക­മ്യൂ­ണി­സ്റ്റ്കാർ അ­ക്കാ­ല­ത്തു് ഒരു വിമാന സർ­വ്വീ­സ് തു­ട­ങ്ങി­യി­ട്ടി­ല്ലാ­തി­രു­ന്ന­തി­നാ­ലും ആ വ­ഴി­ക്കു പോകുക സാ­ധ്യ­മ­ല്ലാ­യി­രു­ന്നു. പി­ന്നെ നാ­ങ്കി­ങ്ങിൽ­നി­ന്നു ക­പ്പൽ­വ­ഴി ടീ­യൻ­ഷീ­നി­ലേ­യ്ക്കു പോകയേ നി­വൃ­ത്തി­യു­ണ്ടാ­യി­രു­ന്നു­ള്ളു. ടീ­യൻ­ഷിൻ, ഷാ­ങ്ഹാ­യ്പോ­ലെ ആദ്യം യൂ­റോ­പ്യ­ന്മാർ നിർ­മ്മി­ച്ചു അ­ഭി­വൃ­ദ്ധി­പ്പെ­ടു­ത്തി­യ ഒരു തു­റ­മു­ഖ­മാ­ണു്. പി­ന്നീ­ട­തു ജ­പ്പാ­നി­കൾ കൈ­വ­ശ­മാ­ക്കി ചൈ­ന­യിൽ ത­ങ്ങൾ­ക്കു­ള്ള പ്ര­ധാ­ന­സ്ഥാ­ന­ങ്ങ­ളി­ലൊ­ന്നാ­യി അ­ഭി­വൃ­ദ്ധി­പ്പെ­ടു­ത്തി. യു­ദ്ധ­ത്തി­നു­ശേ­ഷം അതു തി­രി­കെ ചൈ­ന­ക്കാ­രു­ടെ ക­യ്യിൽ വ­ന്നു­ചേർ­ന്നു. പീ­ക്കി­ങ്ങി­ന്റെ തു­റ­മു­ഖ­മാ­യി­രു­ന്നു അ­തെ­ന്നു പറയാം.

നാ­ങ്കി­ങ്ങിൽ നി­ന്നു ടീ­യൻ­ഷീ­നിൽ ചെ­ന്നെ­ത്തു­ന്ന­തി­നാ­യി­രു­ന്നു വൈ­ഷ­മ്യം വ­ഴി­യിൽ ക­ടൽ­ക്ക­ള്ള­ന്മാ­രു­ടെ ഉ­പ­ദ്ര­വ­മു­ണ്ടെ­ന്നു പ്ര­സി­ദ്ധ­മാ­ണു്. മൂ­ന്നാം ക്ലാ­സ്സിൽ സ­ഞ്ച­രി­ക്കു­ന്ന ചൈ­ന­ക്കാർ പ­ല­പ്പോ­ഴും ക­ട­ല്ക്ക­ള­ള­ന്മാ­രു­ടെ ആ­ളു­ക­ളാ­യി­രി­ക്കു­മെ­ന്നും സൗ­ക­ര്യം വ­രു­മ്പോൾ അ­ക്ര­മി­ച്ചു കപ്പൽ പി­ടി­ച്ച­ട­ക്കി കൊ­ണ്ടു പോ­യ്ക്ക­ള­യു­മെ­ന്നും പ­ര­ക്കെ അ­റി­യാം. പക്ഷേ, അ­ങ്ങ­നെ ഉ­ണ്ടാ­കാ­തി­രി­ക്കാ­നു­ള്ള ന­ട­പ­ടി­കൾ ക­പ്പൽ­ക്ക­മ്പ­നി­കൾ­ത­ന്നെ എ­ടു­ത്തി­രു­ന്നു. മൂ­ന്നാം­ക്ലാ­സ്സി­നു ചു­റ്റും പ­ട്ടാ­ള­ത്തെ കാ­വ­ലി­ട്ടി­രു­ന്ന­തു കൂ­ടാ­തെ, ആ ഭാ­ഗ­ത്തു­നി­ന്നു ക­പ്പ­ലിൽ മ­റ്റു­ള്ള സ്ഥ­ല­ത്തേ­യ്ക്കു ചൈ­ന­ക്കാ­രെ പോ­ക­വാ­ന­നു­വ­ദി­ച്ചി­രു­ന്നു­മി­ല്ല. ക­ട­ല്ക്ക­ള്ള­ന്മാ­രു­ടെ ഉ­പ­ദ്ര­വം സാ­ര­മാ­യി ക­രു­താ­നി­ല്ലാ­യി­രു­ന്നി­രി­ക്കാം. എ­ന്നാൽ കോ­മിൻ­ടാ­ങ്ങു പ­ട­ക്ക­പ്പ­ലു­ക­ളു­ടെ കാ­ര്യ­മ­ങ്ങ­നെ­യ­ല്ല. ച്യാ­ങ് കാ­യ്ഷേ­ക്കി­ന്റെ നാ­വി­ക­സൈ­ന്യം ചൈ­നാ­തു­റ­മു­ഖ­ങ്ങ­ളു­മാ­യു­ള്ള ഗ­താ­ഗ­ത­ത്തെ നി­രോ­ധി­ച്ചു ക­മ്യൂ­ണി­സ്റ്റ്കാ­രു­ടെ ക­ച്ചോ­ട­ത്തെ ന­ശി­പ്പി­ക്കു­വാൻ നി­ര­ന്ത­ര­പ­രി­ശ്ര­മം ചെ­യ്യു­ന്നു­ണ്ടാ­യി­രു­ന്നു. ഇ­ട­യ്ക്കി­ടെ അവർ ക­പ്പ­ലു­കൾ ത­ട­യാ­റു­ണ്ടാ­യി­രു­ന്നു­താ­നും. ത­ട­യ­പ്പെ­ട്ടി­ട്ടു് അ­വ­രു­ടെ കല്പന കേ­ട്ടി­ല്ലെ­ങ്കിൽ വെ­ടി­വെ­ച്ചു മു­ക്കാ­നും അവർ മ­ടി­ച്ചി­രു­ന്നി­ല്ല. ഒരു കാ­ര്യം കൊ­ണ്ടു­മാ­ത്ര­മാ­ണു് ഇ­ക്കാ­ര്യ­ത്തിൽ സ­മാ­ധാ­ന­മു­ണ്ടാ­യ­തു്. ആ ക­ട­ലു­ക­ളിൽ ബ്രീ­ട്ടി­ഷു­കാ­രു­ടെ യു­ദ്ധ­ക്ക­പ്പ­ലു­കൾ, ത­ങ്ങ­ളു­ടെ ക­ച്ചോ­ട­ത്തെ ര­ക്ഷി­ക്കാ­നാ­യി സദാ ചു­റ്റി­സ്സ­ഞ്ച­രി­ക്കു­ന്നു­ണ്ടു്. അ­തി­നാൽ കോ­മിൻ­ടാ­ങ്ങു­കാർ­ക്കു ഞ­ങ്ങ­ളെ പി­ടി­ച്ചു ഫോർ­മോ­സി­യി­ലേ­യ്ക്കു കൊ­ണ്ടു­പോ­കു­ന്ന­തു് അത്ര എ­ളു­പ്പ­മാ­യ ഒരു കാ­ര്യ­മാ­യി­രു­ന്നി­ല്ല.

നാ­ങ്കി­ങ്ങിൽ­നി­ന്നു അ­ഞ്ചു­ദി­വ­സ­ത്തെ യാ­ത്ര­യാ­ണു് ടീയൻ ഷീ­നി­ലേ­യ്ക്കു്. ചെ­റു­തും ഇ­ടു­ങ്ങി­യ­തു­മാ­യ ആ ക­പ്പ­ലി­ലേ­തു­പോ­ലെ അ­സു­ഖ­ക­ര­മാ­യ ഒരു യാത്ര ഞാ­ന­നു­ഭ­വി­ച്ചി­ട്ടി­ല്ല. അ­തു­കൊ­ണ്ടു തു­റ­മു­ഖ­മ­ടു­ത്ത­പ്പോൾ എ­നി­ക്കു സാ­മാ­ന്യ­ത്തി­ല­ധി­കം സ­ന്തോ­ഷ­മു­ണ്ടാ­യി. അവിടെ ഞ­ങ്ങ­ളെ വലിയ ഉ­പ­ചാ­ര­ത്തോ­ടു കൂ­ടി­യാ­ണു് ക­മ്മ്യൂ­ണി­സ്റ്റ­ധി­കാ­രി­കൾ സ്വീ­ക­രി­ച്ച­തു്. മുൻപു പ­തി­വി­ല്ലാ­ത്ത­മാ­തി­രി സ്വാ­ഗ­ത­പ്ര­സം­ഗ­ങ്ങ­ളും ടോ­സ്റ്റ്ക­ളു­മെ­ല്ലാം ക­പ്പ­ലിൽ­വെ­ച്ചു­ത­ന്നെ ന­ട­ത്തു­ന്ന­തു ക­മ്മ്യൂ­ണി­സ്റ്റ്ഗ­വ­ണ്മെ­ണ്ടി­ന്റെ പ്ര­തി­നി­ധി­കൾ­ക്കു് ഒരു പ്ര­ത്യേ­ക­സ­മ്പ്ര­ദാ­യ­മാ­ണു്. അ­തെ­ല്ലാം മു­റ­പോ­ലെ ക­ഴി­ഞ്ഞു. പി­റ്റേ ദിവസം ഞങ്ങൾ പീ­ക്കി­ങ്ങി­ലേ­യ്ക്കു പോയി.

പീ­ക്കി­ങ്ങി­ലു­ള്ള എന്റെ താ­മ­സ­ത്തെ­പ്പ­റ്റി വി­സ്ത­രി­ച്ചു് ഇം­ഗ്ലീ­ഷിൽ In Two Chinas എ­ന്നൊ­രു പു­സ്ത­കം എ­ഴു­തി­യി­ട്ടു­ള്ള­തു ‘രണ്ടു ചൈ­നാ­യിൽ’ എന്ന പേരിൽ മ­ല­യാ­ള­ത്തിൽ പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യി­ട്ടു­ണ്ടു്. അതു് ഈ ആ­ത്മ­ക­ഥ­യു­ടെ ഒരു ഭാ­ഗ­മാ­യി ക­രു­തേ­ണ്ട­താ­കാ­യാൽ അതിൽ വി­വ­രി­ച്ചി­ട്ടു­ള­ള സം­ഗ­തി­കൾ പി­ന്നെ­യും ഇവിടെ എ­ടു­ത്തു പ­റ­യു­ന്നി­ല്ല. പോ­രാ­ത്ത­തി­നു്, ചൈ­ന­യിൽ ഞാൻ ചെയ്ത ഒരു ദീർ­ഘ­യാ­ത്ര­യെ­പ്പ­റ്റി­യും മ­ല­യാ­ള­ത്തിൽ­ത്ത­ന്നെ വേ­റൊ­രു പു­സ്സ്ത­ക­വു­മു­ണ്ടു്. അ­തു­കൊ­ണ്ടു് ആ പു­സ്ത­ക­ങ്ങ­ളിൽ സൂ­ചി­പ്പി­ക്ക­മാ­ത്രം ചെ­യ്തി­ട്ടു­ള്ള ഒ­ന്നു­ര­ണ്ടു കാ­ര്യ­ങ്ങ­ളെ­പ്പ­റ്റി­യേ ഇവിടെ പ­റ­യു­ന്നു­ള്ളു.

images/TRUMAN.jpg
ട്രൂ­മാൻ

ഞാൻ ചൈ­ന­യിൽ താ­മ­സി­ച്ച കാ­ല­ത്തു­ണ്ടാ­യ ഏ­റ്റ­വും പ്ര­ധാ­ന­മാ­യ സം­ഗ­തി­കൾ കൊ­റി­യൻ യു­ദ്ധ­വും ടി­ബ­റ്റാ­ക്ര­മ­ണ­വു­മാ­ണു്. ചൈ­ന­യു­ടെ അ­ഭ്യ­ന്ത­ര­കാ­ര്യ­ങ്ങ­ളി­ലു­ണ്ടാ­യി­ക്കൊ­ണ്ടി­രു­ന്ന മൗ­ലി­ക­വും, ലോ­ക­ച­രി­ത്ര­ത്തിൽ­ത്ത­ന്നെ എ­ത്ര­യും പ്രാ­ധാ­ന്യ­മേ­റി­യ­തെ­ന്നു ഗ­ണി­ക്കാ­വു­ന്ന­തു­മാ­യ മാ­റ്റ­ങ്ങ­ളെ­പ്പ­റ്റി പ­റ­യു­ന്ന­തി­നു് ഈ ആ­ത്മ­ക­ഥ­യിൽ പ്ര­സ­ക്തി­യി­ല്ല. കൊ­റി­യൻ യു­ദ്ധം എ­ന്തു­കൊ­ണ്ടു നോ­ക്കി­യാ­ലും ച­രി­ത്ര­കാ­ര­ന്റെ പ്ര­ത്യേ­ക­ഗ­ണ­ന­യെ അർ­ഹി­ക്കു­ന്ന ഒരു സം­ഭ­വ­മാ­യി­രു­ന്നു. ജ­യി­ച്ചു മുൻ­പോ­ട്ടു ചീ­ന­യു­ടെ അ­തിർ­ത്തി­വ­രെ ത­ള്ളി­ക്കേ­റി­വ­ന്ന അ­മേ­രി­ക്ക­യെ വെ­ല്ലു­വി­ളി­ക്കാൻ ചീനർ ഒ­രു­മ്പെ­ട്ട­തു് അ­ന്ധ­മാ­യ ഒരു സാ­ഹ­സ­മെ­ന്ന­ല്ലാ­തെ വെ­ള്ള­പ്പ­ട­യാ­ളി­കൾ ചീ­ന­യു­ടെ രാ­ജ­ധാ­നി­യാ­യ പീ­ക്കി­ങ്ങി­നെ പി­ടി­ച്ച­ട­ക്കി. അതും പോ­ക­ട്ടെ, ര­ണ്ടു­വർ­ഷം മുൻ­പു­വ­രെ രാ­ജ്യം ഭ­രി­ച്ചി­രു­ന്ന ച്യാ­ങ്കാ­യ്ഷേ­ക്കി­ന്റെ സൈ­ന്യ­ബ­ലം ക­ട­ലാ­സിൽ മാ­ത്ര­മാ­ണെ­ന്നും പ്ര­സി­ദ്ധ­മാ­ണു്. ആ­ക­പ്പാ­ടെ ലോ­കർ­ക്കു പ­ര­ക്കെ­യു­ള്ള വി­ശ്വാ­സം ചീ­നർ­ക്കു്, മ­റ്റെ­ന്തെ­ല്ലാം ഗു­ണ­ങ്ങ­ളും സാ­ധ്യ­ത­ക­ളു­മു­ണ്ടെ­ങ്കി­ലും, യു­ദ്ധ­പാ­ട­വം തൊ­ട്ടു­തെ­റി­ച്ചി­ട്ടി­ല്ലെ­ന്നാ­യി­രു­ന്നു, അവർ എ­തിർ­ക്കു­വാൻ പോ­കു­ന്ന അ­മേ­രി­ക്ക­യോ? രണ്ടു മ­ഹാ­യു­ദ്ധ­ത്തിൽ ജ­യി­ച്ചു സൈ­നി­ക­ശ­ക്തി, നാ­വി­ക­ബ­ലം, ആ­കാ­ശ­സാർ­വ്വ­ഭൗ­മ­ത്വം എ­ന്നി­വ­കൊ­ണ്ടു ലോ­ക­ത്തിൽ ഒ­ന്നാ­മ­ത്തെ രാ­ഷ്ട്ര­മെ­ന്നു് അ­ഭി­മാ­നി­ച്ചി­രു­ന്ന­വ­രും! യു­ദ്ധം തു­ട­ങ്ങി­യ­തും കൊ­റി­യ­യു­ടെ തെ­ക്കു­ഭാ­ഗ­വും­‌(അ­മേ­രി­ക്കൻ കക്ഷി) വ­ട­ക്കു­ഭാ­ഗ­വും (ക­മ്യൂ­ണി­സ്റ്റു­കാർ) ത­മ്മി­ലാ­ണു്. അ­ങ്ങ­നെ തു­ട­ങ്ങി­യ അ­ഭ്യ­ന്ത­ര­ക­ല­ഹം ക­മ്മ്യൂ­ണി­സ­ത്തി­ന്റെ വ്യാ­പ­ന­ത്തെ ഉ­ദ്ദേ­ശി­ച്ചാ­ണെ­ന്നു തീർ­ച്ച­യാ­ക്കി­യ അ­മേ­രി­ക്ക­രും മറ്റു പ­തി­നാ­റു രാ­ജ്യ­ങ്ങ­ളും ഒ­ന്നു­ചേർ­ന്നു. ഈ യു­ദ്ധം ചൈ­നാ­യു­ടെ അ­തിർ­ത്തി­യിൽ­ത്ത­ന്നെ­യാ­നു് ന­ട­ന്ന­തെ­ങ്കി­ലും, അതിൽ അ­ന്യ­ശ­ക്തി­ക­ളു­ടെ പ്ര­വേ­ശ­നം ത­ങ്ങ­ളെ ബാ­ധി­ക്കു­ന്ന ഒ­ന്നാ­ണെ­ന്നു ചൈ­നാ­ക്കാർ ഉ­ച്ചൈ­സ്ത­രം ഘോ­ഷി­ച്ചു­വെ­ങ്കി­ലും ആ ഭീ­ഷ­ണി­ക­ളെ ഗൗ­നി­ച്ചി­ല്ല. അ­മേ­രി­ക്ക­യു­ടെ നേ­തൃ­ത്വ­ത്തിൽ സം­യു­ക്ത­രാ­ഷ്ട്ര­ങ്ങ­ളു­ടെ (United Nations) ഒരു തീർ­മാ­ന­മ­നു­സ­രി­ച്ചു 16 പ്ര­ധാ­ന­രാ­ജ്യ­ങ്ങ­ളു­ടെ പടകൾ ഒ­ന്നി­ച്ചു­ചേർ­ന്നു മ­ക്കാർ­ത്തർ (Macarthur) എന്ന പ്ര­ഖ്യാ­ത­സേ­നാ­നി­യു­ടെ കീഴിൽ തെ­ക്കൻ­കൊ­റി­യ­യ്ക്കു സ­ഹാ­യ­മാ­യി യു­ദ്ധ­ത്തിൽ പ്ര­വേ­ശി­ച്ചു. അ­പ്പോ­ഴും ചീനർ വാ­ക്കു­കൊ­ണ്ട­ല്ലാ­തെ സ­മ­ര­ത്തി­നു പു­റ­പ്പെ­ടാ­ത്ത­തു­കൊ­ണ്ടു് അ­മേ­രി­ക്കർ ആ­ഹ്ലാ­ദ­ഭ­രി­ത­രാ­യി. ചീനർ പേ­ടി­ച്ചി­രി­ക്ക­യാ­ണെ­ന്നു് അവർ കൊ­ട്ടി­ഗ്ഘോ­ഷി­ച്ചു­തു­ട­ങ്ങി. ചൈ­ന­യിൽ­നി­ന്നു മു­ട­ങ്ങാ­തെ ദെ­ല്ലി­ക്ക­യ­ച്ചു­കൊ­ണ്ടി­രു­ന്ന ക­മ്പി­ക­ളിൽ, ചൈന യു­ദ്ധ­ത്തിൽ പ്ര­വേ­ശി­ക്കു­മെ­ന്നു തീർ­ച്ച­യാ­ണെ­ന്ന എന്റെ അ­ഭി­പ്രാ­യം ഞാൻ ഊന്നി പ­റ­ഞ്ഞി­രു­ന്നു. എന്റെ സ­ന്ദേ­ശ­ങ്ങ­ളു­ടെ സാരം ലണ്ടൺ വി­ദേ­ശ­കാ­ര്യാ­ല­യം­വ­ഴി അ­മേ­രി­ക്ക­രെ­യും അ­റി­യി­ക്കാ­റു­ണ്ടാ­യി­രു­ന്നു. അ­മേ­രി­ക്ക­യി­ലെ പ്ര­സി­ഡ­ണ്ടു ട്രൂ­മാൻ­തൊ­ട്ടു് ഈ പ്ര­മാ­ണി­കൾ എന്റെ അ­ഭി­പ്രാ­യ­ങ്ങ­ളെ നി­സ്സാ­ര­മെ­ന്നു ത­ള്ളു­ക­യാ­ണു­ണ്ടാ­യ­തെ­ന്നു ട്രൂ­മാൻ തന്റെ സ്മ­ര­ണ­ക­ളിൽ പ­റ­ഞ്ഞി­ട്ടു­ണ്ടു്. ചൈ­നാ­ക്കാർ ഒ­രി­ക്ക­ലും യു­ദ്ധ­ത്തി­ലേർ­പ്പെ­ടു­ക­യി­ല്ല എ­ന്നാ­യി­രു­ന്നു ജനറൽ മ­ക്കാർ­ത്ത­റു­ടെ ദൃ­ഢ­മാ­യ അ­ഭി­പ്രാ­യം.

അ­ങ്ങ­നെ­യി­രി­ക്കെ­യാ­ണു് ഒ­ക്ടോ­ബർ ആദ്യം ഒ­രർ­ദ്ധ­രാ­ത്രി­ക്കു് എന്നെ ഉടൻ കാണാൻ ആ­ഗ്ര­ഹി­ക്കു­ന്നു എന്ന ചൗ­വൻ­ലാ­യു­ടെ സ­ന്ദേ­ശം കി­ട്ടി­യ­തു്. ച­രി­ത്ര­പ്ര­സി­ദ്ധ­മാ­യ ഈ കൂ­ടി­ക്കാ­ഴ്ച­യെ­പ്പ­റ്റി ഞാൻ ‘രണ്ടു ചൈ­നാ­യിൽ’ എന്ന പു­സ്ത­ക­ത്തിൽ സ­വി­സ്ത­രം പ്ര­തി­പാ­ദി­ച്ചി­ട്ടു­ണ്ടു്. ചു­രു­ക്കം ഇ­താ­യി­രു­ന്നു: “അ­മേ­രി­ക്ക­രും കൂ­ട്ട­രും വ­ട­ക്കേ­കൊ­റി­യ­യിൽ പ്ര­വേ­ശി­ച്ചാൽ ചൈ­ന­യും നേ­രി­ട്ടു യു­ദ്ധ­ത്തി­ലേർ­പ്പെ­ടും. എത്ര ആ­റ്റം­ബോം­ബു് അ­മേ­രി­ക്കർ­ക്കു­ണ്ടാ­യാ­ലും, യു­ദ്ധ­മെ­ത്ര­യ്ക്കു വ­ളർ­ന്നാ­ലും, വ­ട­ക്കൻ­കൊ­റി­യ­യെ കീ­ഴി­ലാ­ക്കി ഞ­ങ്ങ­ളു­ടെ അ­തിർ­ത്തി­വ­രെ എ­ത്താൻ ഞങ്ങൾ സ­മ്മ­തി­ക്ക­യി­ല്ല.” സ­ന്ദർ­ഭ­ത്തി­ന്റെ ഗൗ­ര­വ­ത്തി­നൊ­ത്ത­വി­ധ­മാ­യി­രു­ന്നു ആ സം­ഭാ­ഷ­ണം. അതു് ഔ­ദ്യോ­ഗി­ക­പ്ര­ഖ്യാ­പ­ന­മാ­ക­യാൽ യു­ദ്ധ­ത്തിൽ ചേ­രു­ന്ന­തി­നു­ള്ള എല്ലാ ച­ട­ങ്ങു­ക­ളും പൂർ­ത്തി­യാ­ക്കി­യി­രി­ക്ക­ണ­മെ­ന്നും ചെറിയ ഒ­രാ­ഭ്യ­ന്ത­ര­ക­ല­ഹ­മാ­യി­ത്തു­ട­ങ്ങി­യ ഈ യു­ദ്ധം എത്ര വ­ലു­താ­യി വളരാൻ പോ­കു­ന്നു എ­ന്ന­റി­വാൻ­പോ­ലും വ­യ്യാ­ത്ത പ­ത­ന­ത്തിൽ എ­ത്തി­യി­രി­ക്കു­ന്നു എ­ന്നും മ­ന­സ്സി­ലാ­ക്കി­യ ഞാൻ അന്നു രാ­ത്രി­ത­ന്നെ ചൗ­വൻ­ലാ­യു­ടെ സം­ഭാ­ഷ­ണ­ത്തി­ന്റെ ചു­രു­ക്ക­വും അ­തേ­പ്പ­റ്റി­യു­ള്ള എന്റെ അ­ഭി­പ്രാ­യ­വും സർ ആ­ന്റ­ണി ഈ­ഡ­ന്നും അ­മേ­രി­ക്കൻ സ്റ്റേ­റ്റു­ഡി­പ്പാർ­ട്ടു­മെ­ന്റി­ലേ­യ്ക്കും അ­യ­ച്ചു കൊ­ടു­ത്തു. ഈഡൻ ആ അ­ഭി­പ്രാ­യ­ങ്ങ­ളെ പൂർ­ണ്ണ­മാ­യി കൈ­ക്കൊ­ണ്ടു എ­ന്നാ­ണു് എന്റെ അ­റി­വു്, നേ­രേ­മ­റി­ച്ചു് അ­മേ­രി­ക്കർ, ചൗ­വൻ­ലാ­യി പ­റ­ഞ്ഞ­തി­നെ­യും എന്റെ അ­ഭി­പ്രാ­യ­ത്തെ­യും പു­ച്ഛി­ക്ക­യാ­ണു­ണ്ടാ­യ­തു്. പ്ര­സി­ഡ­ണ്ടു ട്രൂ­മാ­ന്റെ സ്മ­ര­ണ­യിൽ അ­ങ്ങ­നെ ചെ­യ്ത­തു തെ­റ്റാ­യി­പ്പോ­യി എന്നു സൂ­ചി­പ്പി­ച്ചി­ട്ടു­ണ്ടു്.

ആ അ­ഭി­പ്രാ­യം സ്വീ­ക­രി­ച്ചു് അ­മേ­രി­ക്കർ വ­ട­ക്കേ കൊ­റി­യാ­യിൽ പ്ര­വേ­ശി­ക്കാ­തി­രു­ന്നെ­ങ്കിൽ ലോ­ക­ച­രി­ത്ര­ത്തി­ന്റെ ഗതി ഒന്നു മാ­റി­പോ­യേ­നേ എ­ന്നു­ള്ള­തി­നു സം­ശ­യ­മി­ല്ല. അതു പ­റ­ഞ്ഞി­ട്ടു കാ­ര്യ­മി­ല്ല­ല്ലോ. ചീ­ന­രു­ടെ പ്ര­ഖ്യാ­പ­നം വെറും ഭീ­ഷ­ണി­യാ­ണെ­ന്നും എന്റെ അ­ഭി­പ്രാ­യ­ങ്ങൾ സ്വീ­കാ­ര്യ­മ­ല്ലെ­ന്നും പ­റ­ഞ്ഞു് അ­മേ­രി­ക്കർ വ­ട­ക്കേ­ക്കൊ­റി­യ­യി­ലേ­യ്ക്കു പ്ര­വേ­ശി­ച്ചു. അധികം താ­മ­സി­യാ­തെ ചീ­ന­സൈ­ന്യ­വും യാ­ലൂ­ന­ദി (Yalu River) ത­ര­ണം­ചെ­യ്തു് അ­മേ­രി­ക്ക­രു­മാ­യി നേ­രി­ട്ടു. ഫലം അ­വി­ശ്വ­സ­നീ­യ­മെ­ന്നേ പ­റ­യാ­വൂ. അ­മ്പ­തു­വർ­ഷം മുൻപു ര­ണ്ടാ­യി­രം വെ­ള്ള­പ്പ­ട്ടാ­ള­ക്കാ­രാൽ നി­ശ്ശേ­ഷം പ­രാ­ജി­ത­രാ­ക്കി­യ ചീനർ ഇതാ, അ­മേ­രി­ക്ക­രോ­ടു നേ­രി­ട്ടു­നി­ല്ക്കു­ന്നു. എന്നു മാ­ത്ര­മ­ല്ല അ­ന്നേ­വ­രെ തൊ­റ്റി­ട്ടി­ല്ലാ­ത്ത അ­മേ­രി­ക്കൻ­പ­ട ഇ­ദം­പ്ര­ഥ­മ­മാ­യി പ­രാ­ജ­യ­ത്തി­ന്റെ തി­ക്ത­ത നൊ­ട്ടി­നു­ണ­യ്ക്കാ­നും തു­ട­ങ്ങു­ന്നു! തെ­ക്കേ കൊ­റി­യ­യു­ടെ അ­തിർ­ത്തി­യിൽ ചീനരെ ത­ട­ഞ്ഞു­നിർ­ത്തു­വാൻ അ­മേ­രി­ക്ക­ക്കാർ­ക്കു സാ­ധി­ച്ചു. പക്ഷേ, സർ­വ്വ­സൈ­ന്യാ­ധി­പൻ മ­ക്കാർ­ത്തർ തി­രി­കെ വി­ളി­ക്ക­പ്പെ­ട്ടു. അ­നേ­ക­സ­ഹ­സ്രം പ­ട­യാ­ളി­കൾ ര­ണ്ടു­വ­ശ­ത്തും കൊ­ല്ല­പ്പെ­ട്ടു. അ­മേ­രി­ക്കർ­ക്കു പ­ട­ക്ക­ള­ത്തിൽ വി­ജ­യം­വ­രി­ക്കാ­തെ ആ­ദ്യ­മാ­യി ഒരു സന്ധി ചെ­യ്യേ­ണ്ടി­വ­രു­ന്നു. ക­മ്മ്യൂ­ണി­സ്റ്റ്ചൈ­ന­യു­ടെ വ­ളർ­ന്നു­വ­രു­ന്ന ശ­ക്തി­യും ലോ­കർ­ക്കു പ്ര­ത്യ­ക്ഷ­മാ­യി.

ചൈന യു­ദ്ധ­ത്തിൽ ഏർ­പ്പെ­ട്ട­തു­മു­തൽ ഇ­ന്ത്യാ­ഗ­വർ­ണ്മെ­ന്റി­ന്റെ പ­രി­ശ്ര­മം ര­ണ്ടു­ക­ക്ഷി­ക­ളേ­യും ഒ­ന്നി­ച്ചു­ചേർ­ത്തു സ­ന്ധി­പ­റ­യു­ന്ന­തി­നാ­യി­രു­ന്നു. അതിനു ചൈ­നാ­ക്കാ­രെ പ­റ­ഞ്ഞു സ­മ്മ­തി­പ്പി­ക്കേ­ണ്ട ഭാ­ര­മെ­നി­ക്കാ­യി­രു­ന്നു. അ­മേ­രി­ക്കർ പ­റ­യു­ന്ന വ്യ­വ­സ്ഥ­കൾ ചൈ­നാ­ക്കാ­രെ അ­റി­യി­ക്കു­ക, അ­വ­രു­മാ­യി അ­തേ­പ്പ­റ്റി ചർ­ച്ച­കൾ ന­ട­ത്തു­ക, അ­വ­രു­ടെ അ­ഭി­പ്രാ­യം മ­ന­സ്സി­ലാ­ക്കി ഇ­ന്ത്യാ­ഗ­വ­ണ്മെ­ന്റി­നെ അ­റി­യി­ക്കു­ക—ഇ­തി­ന്റെ­യെ­ല്ലാം ചുമതല കാ­ര്യ­വ­ശാ­ലെ­നി­ക്കാ­യി­ത്തീർ­ന്നു. അ­തി­നു് എ­ന്തെ­ല്ലാം വൈ­ഷ­മ്യ­മു­ണ്ടാ­യി­രു­ന്നു എ­ന്നും ഒ­ടു­വിൽ രണ്ടു ക­ക്ഷി­ക­ളേ­യും എ­ങ്ങ­നെ അ­ടു­പ്പി­ക്കാൻ സാ­ധി­ച്ചു­വെ­ന്നും ‘രണ്ടു ചൈ­നാ­യിൽ’ പ­റ­ഞ്ഞി­ട്ടു­ണ്ടു്.

കൊ­റി­യൻ­യു­ദ്ധം കൂ­ടാ­തെ മ­റ്റൊ­രു പ്ര­ധാ­ന­കാ­ര്യം ടി­ബ­റ്റി­നെ­സ്സം­ബ­ന്ധി­ച്ച­താ­യി­രു­ന്നു. ചൈ­നാ­യു­ടെ ഒരു ഭാ­ഗ­മ­ല്ലെ­ങ്കി­ലും ചീ­നാ­സാ­മ്രാ­ജ്യ­ത്തിൽ ചേർ­ന്ന­താ­ണു് ടി­ബ­റ്റെ­ന്നും ബ്രി­ട്ടീ­ഷു­കാ­രും അ­വ­രെ­ത്തു­ടർ­ന്നു് ഇ­ന്ത്യ­യും സ­മ്മ­തി­ച്ചി­ട്ടു­ള്ള­താ­ണു്. ബ്രി­ട്ടീ­ഷു­കാർ മാ­ത്ര­മ­ല്ല, ലോ­ക­ത്തി­ലെ സകല രാ­ജ്യ­ക്കാ­രും അ­ങ്ങ­നെ­യാ­ണു് ക­ണ­ക്കാ­ക്കി­യി­ട്ടു­ള്ള­തു്. കോ­മിൻ­ടാ­ങ്ങി­ന്റെ ക­ക്ഷി­പി­ടി­ച്ചി­രു­ന്ന അ­മേ­രി­ക്കർ­ക്കു ടി­ബ­റ്റു ചൈ­ന­യു­ടെ പൂർ­ണ്ണാ­ധി­കാ­ര­ത്തിൻ­കീ­ഴി­ലു­ള്ള ഒരു ദേ­ശ­മാ­ണെ­ന്നു­ള്ള­തിൽ സം­ശ­യ­മി­ല്ല. കാ­ര്യ­മ­ങ്ങ­നെ­യാ­ണെ­ങ്കി­ലും ടി­ബ­റ്റിൽ ക­മ്മ്യൂ­ണി­സ്റ്റ­ധി­കാ­രം പ്ര­ബ­ല­മാ­കു­ന്ന­തു് ഇ­ന്ത്യ­യു­ടെ ശ­ക്തി­ക്കു ബാ­ധ­ക­മാ­കു­മെ­ന്നു് ആ­ദ്യം­ത­ന്നെ പ്ര­ത്യ­ക്ഷ­മാ­ണു്. അ­തു­കൊ­ണ്ടു ടി­ബ­റ്റി­ന്റെ പ്രാ­ദേ­ശി­ക­സ്വ­യം­ഭ­ര­ണ­ത്തെ അ­നു­കൂ­ലി­ച്ചും ചീനർ സൈ­ന്യ­പ്ര­വേ­ശം ചെ­യ്യു­ന്ന­തിൽ പ്ര­തി­ഷേ­ധി­ച്ചു­മാ­യി­രു­ന്നു ഇ­ന്ത്യ­യു­ടെ നില. ഒ­രി­ക്ക­ല­ല്ല പല പ്രാ­വ­ശ്യം ഇ­ന്ത്യ­യു­ടെ ഈ പ്ര­ധി­ഷേ­ധ­ങ്ങ­ളെ ഞാൻ­ത­ന്നെ ചീ­ന­സർ­ക്കാ­റി­നെ അ­റി­യി­ച്ചി­ട്ടു­ണ്ടു്. അ­തിർ­ത്തി­യിൽ ചില സൈ­ന്യ­സം­ഘ­ട്ട­ന­ങ്ങ­ളു­ണ്ടാ­യെ­ങ്കി­ലും ആദ്യം അവർ സ­ന്ധി­ചെ­യ്താ­ണു് ടി­ബ­റ്റിൽ പ്ര­വേ­ശി­ച്ച­തു്.

ന­മ്മു­ടെ സൈ­ന്യം ഇ­പ്പോൾ സു­പ്ര­സി­ദ്ധ­മാ­യി­ത്തീർ­ന്നി­ട്ടു­ള്ള മാ­ക്മോ­ഹ­ന­തിർ­ത്തി (Macmohen line) വരെ നി­വേ­ശി­ച്ചു് അ­തിർ­ത്തി­യെ പ്ര­ബ­ല­പ്പെ­ടു­ത്ത­ണ­മെ­ന്നു ചൈന ടി­ബ­റ്റിൽ പ്ര­വേ­ശി­ക്കു­മെ­ന്നു ക­ണ്ട­മു­തൽ ഞാൻ നിർ­ബ­ന്ധി­ച്ചു­തു­ട­ങ്ങി. അതത്ര എ­ളു­പ്പ­മു­ള്ള കാ­ര്യ­മ­ല്ലാ­യി­രു­ന്നു. അ­ന്നു് (1950-ൽ) ഇ­ന്ത്യ­യു­ടെ പ­ട്ടാ­ളം കി­ട­ന്നി­രു­ന്ന­തു മാ­ക്മോ­ഹ­ന­തിർ­ത്തി­യിൽ­നി­ന്നു കുറേ തെ­ക്കോ­ട്ടു മാ­റി­യാ­ണു്. വലിയ പൊ­ക്ക­മു­ള്ള മ­ല­ക­ളും ഇ­ട­തി­ങ്ങി വ­ളർ­ന്ന കാ­ടു­ക­ളും നി­റ­ഞ്ഞ ഈ പ്ര­ദേ­ശ­ത്തിൽ സൈ­ന്യ­നി­വേ­ശം ചെ­യ്യ­ണ­മെ­ങ്കിൽ ആദ്യം റോ­ഡു­ക­ളും മ­റ്റും നിർ­മ്മി­ക്ക­ണം. ചൈ­ന­യിൽ­നി­ന്നു ഞാൻ ഈ കാ­ര്യ­ത്തിൽ നിർ­ബ­ന്ധി­ച്ചു­കൊ­ണ്ടി­രു­ന്നു. ചൈ­നാ­ക്കാർ ടി­ബ­റ്റിൽ സ്ഥാ­ന­മു­റ­പ്പി­ച്ചാൽ ന­മ്മു­ടെ വ­ട­ക്കു­കി­ഴ­ക്കേ അ­തിർ­ത്തി­യി­ലെ സ്ഥി­തി ദുർ­ബ്ബ­ല­മാ­കു­മെ­ന്നു ബോ­ധ്യ­മാ­യ­തു­കൊ­ണ്ടാ­ണു് ഞാ­നി­ങ്ങ­നെ നിർ­ബ­ന്ധി­ച്ച­തു്.

ചൈ­ന­യും ഇ­ന്ത്യ­യു­മാ­യി പി­ന്നീ­ടു­ണ്ടാ­യ വ­ഴ­ക്കു­ക­ളെ­ത്തു­ടർ­ന്നു­ള്ള വാ­ദ­പ്ര­തി­വാ­ദം നി­മി­ത്ത­മാ­ണു് ഇ­ത്ര­യും പ­റ­ഞ്ഞ­തു്. ചൈ­ന­ക്കാർ ടി­ബ­റ്റിൽ പ്ര­വേ­ശി­ച്ച­തു­മു­ത­ല്ക്കേ ഈ പ്ര­ശ്ന­ത്തി­ന്റെ പ്രാ­ധാ­ന്യം എ­നി­ക്കു ന­ല്ല­വ­ണ്ണം അ­റി­യാ­മാ­യി­രു­ന്നു. അതു ചൈ­ന­യിൽ­നി­ന്നു­ള്ള ക­മ്പി­കൾ­വ­ഴി ഗ­വ­ണ്മെ­ന്റി­നെ ഞാൻ അ­റി­യി­ക്കു­ക മാ­ത്ര­മ­ല്ല ഉ­ണ്ടാ­യു­ള്ളൂ; ഇ­ന്ത്യാ­ച­രി­ത്ര­ത്തി­ലെ ഭൂ­മി­ശാ­സ്ത്ര­ഘ­ട­ക­ങ്ങൾ (Geographical factors in Indian history) എന്ന പേരിൽ ഞാൻ എ­ഴു­തി­യി­ട്ടു­ള്ള പു­സ്ത­ക­ത്തിൽ ഈ സം­ഗ­തി­യെ­പ്പ­റ്റി ഊ­ന്നി­പ്പ­റ­ഞ്ഞി­ട്ടു­മു­ണ്ടു്.

ആ ശീ­ത­കാ­ലം മു­ഴു­വ­നും (1950–51) എന്റെ ഭാര്യ രോ­ഗ­ശ­യ്യ­യി­ലാ­യി­രു­ന്നു. അ­തി­ശൈ­ത്യം­കൊ­ണ്ടു­ള്ള വാ­ത­ബാ­ധ­യാ­ണെ­ന്നാ­ണു് ഡാ­ക്ടർ­മാർ പ­റ­ഞ്ഞ­തു്. ഏ­താ­യാ­ലും കി­ട­ന്നാൽ ശ്വാ­സം­മു­ട്ടു­മാ­യി­രു­ന്ന­തു­കൊ­ണ്ടു് ഇ­രു­ന്നു­ത­ന്നെ രാപകൽ ക­ഴി­ക്കേ­ണ്ടി­വ­ന്നു. ഒ­ന്നു­ര­ണ്ടു­പ്രാ­വ­ശ്യം ജീ­വി­ച്ചു­കി­ട്ടു­മോ എ­ന്നു­ത­ന്നേ ഡാ­ക്ടർ­മാർ­ക്കു ശങ്ക തോ­ന്നാ­തി­രു­ന്നി­ല്ല. ഈ സ്ഥി­തി­ക്കു് അ­ടു­ത്ത ശീ­ത­കാ­ല­ത്തിൽ എ­ന്തു­ത­ന്നെ­യാ­യാ­ലും പീ­ക്കി­ങ്ങിൽ താ­മ­സി­ച്ചു കൂ­ടെ­ന്നാ­യി ഡാ­ക്ടർ­മാ­രു­ടെ വിധി. ത­ണു­പ്പു മാ­റി­യ­തോ­ടു­കൂ­ടി ദേ­ഹ­ത്തി­ന്റെ ആ­രോ­ഗ്യം ഏ­താ­ണ്ടു തി­രി­കെ കി­ട്ടി­യെ­ങ്കി­ലും അ­ടു­ത്ത ന­വം­ബർ­മാ­സ­ത്തി­നു മുൻ­പു് എന്നെ ചൈ­നാ­യിൽ­നി­ന്നു തി­രി­കെ വി­ളി­ക്ക­ണ­മെ­ന്നു ഞാൻ നെ­ഹ്റു­വി­നോ­ടാ­വ­ശ്യ­പ്പെ­ട്ടു.

വ­സ­ന്താ­രം­ഭ­ത്തോ­ടു­കൂ­ടി ഭാ­ര്യ­യു­ടെ സു­ഖ­ക്കേ­ടു കു­റെ­യെ­ല്ലാം മാ­റി­ക്കി­ട്ടി­യ­പ്പോ­ളാ­ണു് ചൈ­ന­യിൽ പല സ്ഥ­ല­ങ്ങ­ളി­ലും ഒന്നു സ­ഞ്ച­രി­ക്ക­ണ­മെ­ന്നു് എ­നി­ക്കു തോ­ന്നി­യ­തു്. ചൈ­ന­യിൽ ഈ കാ­ല­ത്തു ന­ട­ക്കു­ന്ന കാ­ര്യ­ങ്ങൾ അ­റി­യാൻ­മാ­ത്ര­മ­ല്ലാ­യി­രു­ന്നു ആ യാത്ര. ഇൻ­ഡ്യാ­ച­രി­ത്ര­വു­മാ­യി ചൈ­ന­യ്ക്കു­ള്ള ബ­ന്ധ­ത്തെ­പ്പ­റ്റി പല കാ­ര്യ­ങ്ങൾ അ­ന്വേ­ഷി­ച്ച­റി­യ­ണ­മെ­ന്നു­ള്ള ഉ­ദ്ദേ­ശ­വും അ­തി­ലു­ണ്ടാ­യി­രു­ന്നു. ആ സം­ഗ­തി­യെ­ല്ലാം ഞാൻ അ­ന്നു­ത­ന്നെ പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യ ‘ചൈ­ന­യി­ലെ ഒരു യാത്ര’ എന്ന പു­സ്ത­ക­ത്തിൽ വി­വ­രി­ച്ചി­ട്ടു­ള്ള­തി­നാൽ ഇവിടെ വീ­ണ്ടും എ­ടു­ത്തു­പ­റ­യു­ന്നി­ല്ല.

ത­ണു­പ്പു­കാ­ലം വ­രു­മ്പോ­ഴ­യ്ക്കു് എന്നെ തി­രി­കെ വി­ളി­ക്കാ­മെ­ന്നാ­ണു് നെ­ഹ്റു­വേ­റ്റി­രു­ന്ന­തു്. എ­ന്നാൽ അ­ക്ടോ­ബർ­മാ­സ­ത്തിൽ ഞാൻ സംഗതി ഓർ­മ്മി­പ്പി­ച്ച­പ്പോൾ അ­ദ്ദേ­ഹ­ത്തി­ന്റെ മ­റു­പ­ടി വേറെ ഒരു ത­ര­ത്തി­ലാ­യി­രു­ന്നു. ത­ണു­പ്പു­കാ­ല­ത്തേ­യ്ക്കു് ഇൻ­ഡ്യ­യി­ലേ­യ്ക്കു പോ­ര­ണ­മെ­ന്നും അ­തി­നു­ശേ­ഷം ഒ­രാ­റു­മാ­സ­ത്തേ­യ്ക്കെ­ങ്കി­ലും ഞാൻ പീ­ക്കി­ങ്ങി­ലേ­യ്ക്കു തി­രി­ച്ചു­പോ­ക­ണ­മെ­ന്നു­മാ­ണു് അ­ദ്ദേ­ഹം ആ­വ­ശ്യ­പ്പെ­ട്ട­തു്. കൊ­റി­യൻ­സ­ന്ധി­യെ­പ്പ­റ്റി­യു­ള്ള ആ­ലോ­ച­ന­കൾ മ­ന്ദ­മാ­യി മു­ന്നോ­ട്ടു­പോ­യ്ക്കൊ­ണ്ടി­രു­ന്ന­തേ­യു­ള്ളൂ. അതിൽ ഞാൻ­ത­ന്നെ പ­ങ്കെ­ടു­ക്കു­ന്ന­തു ന­ന്നാ­യി­രി­ക്കു­മെ­ന്നും അ­ദ്ദേ­ഹം അ­ഭി­പ്രാ­യ­പ്പെ­ട്ടു. അ­ങ്ങ­നെ സ­മ്മ­തി­ച്ചാ­ണു് ഞാൻ അ­ക്ടോ­ബ­റിൽ ചൈ­ന­യിൽ­നി­ന്നു മ­ട­ങ്ങി­യ­തു്.

തി­രി­കെ പോ­രും­വ­ഴി ഞങ്ങൾ കാൻ­ടോ­ണിൽ ഒ­രാ­ഴ്ച­യോ­ളം താ­മ­സി­ച്ചു. അതിനു കാ­ര­ണ­മു­ണ്ടാ­യി. കാൻ­ടോ­ണിൽ­നി­ന്നു് അധികം ദൂ­രെ­യ­ല്ലാ­ത്ത ഒരു സ്ഥ­ല­ത്താ­ണു് സുൺ­യാ­ട്ട്സെൻ ജ­നി­ച്ച­തു്. അ­ദ്ദേ­ഹ­ത്തി­ന്റെ ജ­ന്മ­സ്ഥാ­നം പോ­യി­ക്കാ­ണ­ണ­മെ­ന്നു് എ­നി­ക്കാ­ഗ്ര­ഹ­മു­ണ്ടാ­യി­രു­ന്നു. ആ സ്ഥ­ല­ങ്ങ­ളിൽ­നി­ന്നാ­ണു് മ­റു­നാ­ടൻ­ചൈ­നീ­സു­കാർ മി­ക്ക­വാ­റും ക­ച്ചോ­ട­ത്തി­നും മ­റ്റും തെ­ക്കു­കി­ഴ­ക്ക­നേ­ഷ്യാ­രാ­ജ്യ­ങ്ങ­ളിൽ­പോ­യി കു­ടി­യേ­റി­പ്പാർ­ത്തി­രു­ന്ന­തു്. ആ സ്ഥ­ല­ങ്ങൾ ചൈ­ന­യി­ലെ മറ്റു ഭാ­ഗ­ങ്ങൾ­പോ­ല­ല്ലെ­ന്നു ഞാൻ കേ­ട്ടി­ട്ടു­ണ്ടു്. അതും കാ­ണ­ണ­മെ­ന്നു­ള്ള ആ­ഗ്ര­ഹം നി­മി­ത്ത­മാ­ണു് കാൻ­ടോ­ന­ണിൽ­നി­ന്നു ഞങ്ങൾ പുതിയ ഒരു യാ­ത്ര­യ്ക്കു പു­റ­പ്പെ­ട്ട­തു്.

images/Mulk_Raj_Anand.jpg
മുൽക് രാജ് ആ­ന­ന്ദ്

മു­ത്തു­ന­ദി (Pearl River) എന്നു പേ­രു­ള്ള ആ­റു­വ­ഴി­ക്കാ­യി­രു­ന്നു ഉൾ­നാ­ട്ടി­ലേ­യ്ക്കു­ള്ള ഈ സ­ഞ്ചാ­രം. ആ­ല­പ്പു­ഴ­നി­ന്നു കൊ­ച്ചി­യ്ക്കു­ള്ള­തു­പോ­ലെ ഒരു തീ­ബോ­ട്ടിൽ ഒരു രാ­ത്രി മു­ഴു­വൻ സ­ഞ്ച­രി­ച്ചു. പി­റ്റേ­ന്നാൾ നേരം വെ­ളു­ത്ത­പ്പോൾ ഇ­റ­ങ്ങി­യ സ്ഥലം പു­ഞ്ച­വ­യ­ലു­കൾ­കൊ­ണ്ടും തോ­ടു­കൾ­കൊ­ണ്ടും ശോ­ഭി­ക്കു­ന്ന കു­ട്ട­നാ­ടു­പോ­ലെ­യാ­ണു്. ഒ­ന്നാ­ണു് ആ ദേ­ശ­ത്തി­നു് ഒരു പ്ര­ത്യേ­ക­ത: എത്ര ചെറിയ ഗ്രാ­മ­മാ­യാ­ലും അവിടെ ക­ല്ലു­കൊ­ണ്ടു തീർ­ത്തു കു­മ്മാ­യ­മ­ടി­ച്ചു്, ഉ­ഷ്ണ­മേ­ഖ­ല­യിൽ ഇം­ഗ്ലീ­ഷു­കാർ പ­ണി­യി­ക്കാ­റു­ള്ള­തു­പോ­ലു­ള്ള ഒ­ന്നു­ര­ണ്ടു ബം­ഗ്ലാ­വു­കൾ ത­ല­യു­യർ­ത്തി നി­ല്ക്കു­ന്ന­താ­യി കാണാം. അവ ഒ­ട്ടും­ത­ന്നെ ചീ­ന­രീ­തി­യി­ല­ല്ല­താ­നും. ഞങ്ങൾ നോ­ക്കി­ക്ക­ണ്ട­തിൽ ഒരു നാ­ല­ഞ്ചു­കെ­ട്ടി­ട­ങ്ങൾ കോ­ടീ­ശ്വ­ര­ന്മാ­രാ­യ വ­ണി­ക­ശ്രേ­ഷ്ഠ­ന്മാ­രു­ടെ­യാ­ണു്. ഈ ‘ഓ­ണം­കേ­റാ­മൂ­ല’യിൽ ഇത്ര വലിയ കെ­ട്ടി­ട­ങ്ങ­ളും ഉ­ദ്യാ­ന­ങ്ങ­ളും വ­ന്ന­തി­ന്റെ കാ­ര­ണ­മ­ന്വേ­ഷി­ച്ച­പ്പോൾ അവ മ­റു­നാ­ട്ടിൽ താ­മ­സി­ക്കു­ന്ന ചീ­ന­രു­ടെ മൂ­ല­കു­ടും­ബ­ങ്ങ­ളാ­ണെ­ന്നും (Ancestor worship) പി­തൃ­പൂ­ജ­യിൽ വി­ശ്വ­സി­ക്കു­ന്ന അവർ ത­ങ്ങ­ളു­ടെ ഐ­ശ്വ­ര്യ­ത്തി­ന­നു­സ­രി­ച്ചു പി­തൃ­ക്ക­ളു­ടെ ആ­വ­ശ്യ­ത്തി­നാ­യെ­ങ്കി­ലും ത­റ­വാ­ട്ടു­വീ­ടു­കൾ കേ­മ­പ്പെ­ടു­ത്തു­ക പ­തി­വാ­ണെ­ന്നും അ­റി­ഞ്ഞു.

സുൺ­യാ­ട്ടു­സെ­ന്നി­ന്റെ വീടും ചൈ­നീ­സ് രീ­തി­യി­ലു­ള്ള ഒ­ന്ന­ല്ലാ­യി­രു­ന്നു. സു­ണ്ണി­ന്റെ ജ്യേ­ഷ്ഠൻ ഒരു മ­റു­നാ­ടൻ­ചൈ­നാ­ക്കാ­ര­നാ­യി ഹാ­വ്വാ­യിൽ താ­മ­സി­ച്ചു പ­ണ­മു­ണ്ടാ­ക്കി­യ ആ­ളാ­ണു്. സുൺ അ­വി­ടെ­യാ­ണു് വ­ളർ­ന്ന­തു്. പി­ന്നെ അ­ദ്ദേ­ഹം കു­റെ­ക്കാ­ലം കൃ­സ്ത്യാ­നി­യു­മാ­യി­രു­ന്നു. അ­തു­കൊ­ണ്ടു വീടു പു­തു­ക്കി­പ്പ­ണി­യി­ച്ച­പ്പോൾ അതു ചൈ­ന­ക്കാ­രു­ടെ രീ­തി­യി­ലാ­ക്കി­യി­ല്ല.

കാൻ­ടോ­ണി­ലെ ഈ ചെ­റു­യാ­ത്ര ക­ഴി­ഞ്ഞു ഞങ്ങൾ നേ­രി­ട്ടു ദെ­ല്ലി­യി­ലേ­യ്ക്കു പോ­ന്നു.

images/VK_Krishna_Menon.jpg
വി. കെ. കൃ­ഷ്ണ­മേ­നോൻ

ആ ആ­ണ്ടിൽ യു­നൈ­റ്റ­ഡ് നേ­ഷൻ­സ് പാ­രീ­സ്സി­ലാ­ണു് സ­മ്മേ­ളി­ച്ച­തു്. അതിൽ പ­ങ്കെ­ടു­ക്കു­ന്ന­തി­നു തി­ര­ഞ്ഞെ­ടു­ത്ത പ്ര­തി­നി­ധി­സം­ഘ­ത്തി­ന്റെ ഉ­പ­നാ­യ­ക­നാ­യി നി­യ­മി­ച്ച­തു് എ­ന്നെ­യാ­ണു്. ചൈ­ന­യി­ലു­ണ്ടാ­യി­ക്കൊ­ണ്ടി­രു­ന്ന സം­ഗ­തി­ക­ളെ­പ്പ­റ്റി യൂ­റോ­പ്പിൽ അന്നു നേ­രി­ട്ട­റി­വൊ­ന്നു­മി­ല്ലാ­തി­രു­ന്ന­തു­കൊ­ണ്ടു പാ­രി­സ്സി­ലും ല­ണ്ട­ണി­ലും പ്ര­മാ­ണി­ക­ളാ­യ­വ­രെ കണ്ടു കാ­ര്യ­ങ്ങൾ പ­റ­ഞ്ഞു മ­ന­സ്സി­ലാ­ക്കു­ന്ന ജോ­ലി­യും നെ­ഹ്റു എന്നെ ഏ­ല്പി­ച്ചി­രു­ന്നു. അ­തു­കൊ­ണ്ടു്, യു­നൈ­റ്റ­ഡ് നേ­ഷൻ­സി­ന്റെ സ­മ്മേ­ള­ന­ത്തി­നാ­ണു് പോ­യ­തെ­ങ്കി­ലും, പാ­രി­സ്സി­ലും ല­ണ്ട­ണി­ലും, ചൈന, കൊറിയ, ടി­ബ­റ്റ് എ­ന്നി­വി­ട­ങ്ങ­ളി­ലെ കാ­ര്യ­ങ്ങ­ളെ­പ്പ­റ്റി­യെ­ല്ലാം അതതു രാ­ജ്യ­ങ്ങ­ളി­ലെ നേ­താ­ക്ക­ന്മാ­രോ­ടു സം­സാ­രി­ക്ക­യാ­യി­രു­ന്നു എന്റെ പ്ര­ധാ­ന­ജോ­ലി. അന്നു ല­ണ്ട­ണിൽ ഹൈ­ക്ക­മ്മീ­ഷ­ണർ വി. കെ. കൃ­ഷ്ണ­മേ­നോ­നാ യി­രു­ന്നു. ഞങ്ങൾ ത­മ്മിൽ ചെ­റു­പ്പം­മു­ത­ല്ക്കേ പ­രി­ച­യ­മു­ള്ള­തി­നാൽ അ­ദ്ദേ­ഹ­മാ­ണു് അ­ന്ന­ത്തെ എന്റെ ല­ണ്ടൻ­താ­മ­സ­ത്തി­നു­വേ­ണ്ട സ­ഹാ­യ­സ­ഹ­ക­ര­ണ­ങ്ങൾ ചെ­യ്തു­ത­ന്ന­തു്. ബ്രി­ട്ടീ­ഷ് ഗ­വ­ണ്മെ­ന്റി­ലെ സു­പ്ര­ധാ­ന­രാ­യ മ­ന്ത്രി­മാ­രു­മാ­യി പ­രി­ച­യ­പ്പെ­ടു­ത്തു­ന്ന­തി­നും അ­വ­രു­ടെ അ­ടു­ക്കൽ എന്നെ കൊ­ണ്ടു­പോ­കു­ന്ന­തി­നും അ­ദ്ദേ­ഹം വേണ്ട ഉ­ത്സാ­ഹം കാ­ണി­ച്ചു. ലാർഡ് മൗ­ണ്ട്ബാ­റ്റൻ, ആ­റ്റ്ലി, നൈ­ബെ­വൻ മു­ത­ലാ­യ­വ­രു­മാ­യു­ള്ള സം­ഭാ­ഷ­ണ­ത്തി­നും കൃ­ഷ്ണ­മേ­നോ­നാ­ണു് ഏർ­പ്പാ­ടു­ചെ­യ്ത­തു്. വളരെ സ­ന്തോ­ഷ­മാ­യി­ട്ടാ­യി­രു­ന്നു അന്നു കൃ­ഷ്ണ­മേ­നോൻ എ­ന്നോ­ടു പെ­രു­മാ­റി­യ­തു്.

images/Lord_Mountbatten.jpg
ലാർഡ് മൗ­ണ്ട്ബാ­റ്റൻ

വ­ള്ള­ത്തോ­ളി­ന്റെ മ­ഗ്ദ­ല­ന­മ­റി­യം ഇം­ഗ്ലീ­ഷിൽ വി­വർ­ത്ത­നം ചെ­യ്തു പ്ര­സി­ദ്ധ­പ്പെ­ടു­ത്തു­വാൻ അ­ക്കാ­ല­ത്തു് ആലോചന ന­ട­ന്നി­രു­ന്നു. കൃ­ഷ്ണ­മേ­നോ­ന്റെ പു­ര­സ്ക്കർ­ത്തൃ­ത്വ­ത്തി­ലാ­ണു് അതു് ഒരു പ്ര­സി­ദ്ധീ­ക­ര­ണ­ശാ­ല­ക്കാർ ഏ­റ്റെ­ടു­ത്തി­രു­ന്ന­തു്. ക­വി­ത­യെ­പ്പ­റ്റി­യും വ­ള്ള­ത്തോ­ളി­നെ­പ്പ­റ്റി­യും ഒരു മു­ഖ­വു­ര ഞാൻ ഇം­ഗ്ലീ­ഷിൽ എ­ഴു­തി­ക്കൊ­ടു­ക്ക­ണ­മെ­ന്നു് അവർ ആ­വ­ശ്യ­പ്പെ­ടു­ന്ന­താ­യി കൃ­ഷ്ണ­മേ­നോൻ എന്നെ അ­റി­യി­ച്ചു. അ­പ്ര­കാ­രം അ­വി­ടെ­വെ­ച്ചു് അ­ന­തി­ദീർ­ഘ­മാ­യ ഒ­ര­വ­താ­രി­ക എ­ഴു­തി­ക്കൊ­ടു­ക്കു­ക­യും ചെ­യ്തു.

ആ­റാ­ഴ്ച ക­ഴി­ഞ്ഞു്, സ­മ്മേ­ള­നം പൂർ­ത്തി­യാ­കു­ന്ന­തി­ന­ല്പം മുൻപു ഞാൻ തി­രി­കേ പോ­ന്നു. താ­മ­സി­യാ­തെ ഭാ­ര്യ­യെ മൂ­ത്ത­മ­ക­ളു­ടെ കൂടെ ദെ­ഹ­റാ­ദൂ­ണിൽ താ­മ­സി­പ്പി­ച്ചി­ട്ടു ഞാൻ പീ­ക്കി­ങ്ങി­ലേ­യ്ക്കു പി­ന്നെ­യും തി­രി­ച്ചു. കൊ­റി­യൻ­സ­ന്ധി­യെ­പ്പ­റ്റി­യു­ള്ള ആ­ലോ­ച­ന­കൾ നീ­ണ്ടു­കി­ട­ക്ക­യാ­യി­രു­ന്നു. ഇൻ­ഡ്യ­യും ചൈ­ന­യും ത­മ്മി­ലു­ള്ള ബന്ധം അന്നു സൗ­ഹാർ­ദ്ദ­ത്തിൽ വ­ളർ­ന്നു­വ­ന്നു­വെ­ങ്കി­ലും അതിനെ ബാ­ധി­ക്കു­ന്ന ചില കാ­ര്യ­ങ്ങൾ—മി­ക്ക­വാ­റും ടി­ബ­റ്റി­നെ­സ്സം­ബ­ന്ധി­ച്ച­വ—അ­ന്നു­ത­ന്നെ വി­ഷ­മ­സ­ന്ധി­യി­ലെ­ത്തി­യി­രു­ന്നു. കൂ­ടാ­തെ, അ­ന്നു് ഇൻ­ഡ്യ­യിൽ ഭ­ക്ഷ്യ­പ­ദാർ­ത്ഥ­ങ്ങൾ­ക്കു ഞെ­രു­ക്ക­മാ­യി­രു­ന്ന­തി­നാൽ ചൈ­നാ­യിൽ­നി­ന്നു് അ­രി­യും മൈലോ എ­ന്നു­പ­റ­യു­ന്ന ഒരു ധാ­ന്യ­വും ഇ­റ­ക്കു­മ­തി ചെ­യ്യാൻ വേണ്ട ഏർ­പ്പാ­ടു­കൾ ചെ­യ്യേ­ണ്ട­തു­മു­ണ്ടാ­യി­രു­ന്നു. ഇ­തെ­ല്ലാം മു­റ­യ്ക്കു മു­മ്പോ­ട്ടു­പോ­കു­മ്പോ­ഴാ­ണു് ശ്രീ­മ­തി വി­ജ­യ­ല­ക്ഷ്മി­പ­ണ്ഡി­റ്റി ന്റെ നേ­തൃ­ത്വ­ത്തിൽ ഒരു സു­ഹൃൽ­സം­ഘം ഔ­ദ്യോ­ഗി­ക­മാ­യി ചൈ­ന­യിൽ വ­രു­ന്നു­ണ്ടെ­ന്നു് അ­റി­വു­കി­ട്ടി­യ­തു്. അ­തി­ന്നു മു­മ്പ­ത്തെ വർഷം സു­ന്ദർ­ലാൽ എ­ന്നൊ­രു പ­ണ്ഡി­ത­നും ക­മ്യൂ­ണി­സ്റ്റ്സ­ഹാ­യി­ക­ളാ­യ കു­റെ­പ്പേ­രും ഒരു സം­ഘ­മാ­യി ചൈ­ന­യിൽ വ­ന്നി­രു­ന്നു. അവരിൽ പ്ര­ധാ­ന­രാ­യ­വർ പ്ര­സി­ദ്ധ­സാ­ഹി­ത്യ­കാ­ര­നാ­യ മുൽക് രാജ് ആ­ന­ന്ദ്, ധ­ന­ശാ­സ്ത്ര­വി­ദ­ഗ്ദ്ധൻ പ്രൊ­ഫ­സർ വി. കെ. ആർ. വി. റാവു, ബ്ലി­റ്റ്സ് (Blitz) പ­ത്രാ­ധി­പർ ക­രാ­ഞ്ജി­യാ ഇ­വ­രാ­യി­രു­ന്നു. അവർ “ഇ­ന്ത്യാ ചൈനാ ഭായി ഭായി” എന്ന പ­ല്ല­വി പാടി ചൈ­നാ­ക്കാ­രി­ലും ക­വി­ഞ്ഞ ചീ­ന­സ­ഹാ­യി­ക­ളാ­യി­ട്ടാ­ണു് മി­ക്ക­വാ­റും പെ­രു­മാ­റി­യ­തു്. അവരിൽ മി­ക്ക­വ­രെ­യും ഞാൻ നേ­രി­ട്ട­റി­യു­മെ­ന്ന­തി­നാൽ വലിയ വൈ­ഷ­മ്യ­ങ്ങ­ളു­ണ്ടാ­വാ­തെ ക­ഴി­ക്കു­വാൻ അ­ന്നെ­നി­ക്കു സാ­ധി­ച്ചു. അ­തു­പോ­ലെ ഒരു സം­ഘ­മ­ല്ല ശ്രീ­മ­തി വി­ജ­യ­ല­ക്ഷ്മി­യെ അ­നു­ഗ­മി­ച്ച­തു്. പ്ര­സി­ദ്ധ­പ­ണ്ഡി­ത­നും സോ­ഷ്യ­ലി­സ്റ്റു നേ­താ­വു­മാ­യ ആ­ചാ­ര്യ­ന­രേ­ന്ദ്ര­ദേ­വ്, ന­വാ­ബു­സൈൻ ഈയാർ ജംഗ് (Navabzem Yar Jung), അന്നു ടൈംസ് ആഫ് ഇൻ­ഡ്യാ പ­ത്രാ­ധി­പ­രാ­യി­രു­ന്ന ഫ്രാ­ങ്കു­മേ­റേ­സ്, സു­പ്ര­സി­ദ്ധ ഫി­സി­ക്സ് ശാ­സ്ത്ര­ജ്ഞ­നാ­യ പ്രൊ­ഫ­സർ ഭ­ഗ­വ­ന്തം, നർ­ത്ത­ന­ക­ലാ­വി­ദ­ഗ്ദ്ധ കു­മാ­രി ശാ­ന്താ­റാ­വു എ­ന്നി­ങ്ങ­നെ പല തു­റ­ക­ളി­ലും പ്രാ­ധാ­ന്യ­മർ­ഹി­ക്കു­ന്ന ഒരു സം­ഘ­മാ­യി­രു­ന്നു അതു്. സു­ന്ദർ­ലാ­ലു­മൊ­ന്നി­ച്ചു വന്ന സം­ഘ­ത്തിൽ നി­ന്നു വളരെ വ്യ­ത്യ­സ്ത­മാ­യി­രു­ന്നു അ­തെ­ന്നു പ­റ­യേ­ണ്ട­തി­ല്ല­ല്ലോ. സ്ഥാ­നം­കൊ­ണ്ടും സ്ഥി­തി­കൊ­ണ്ടും പാ­ണ്ഡി­ത്യം­കൊ­ണ്ടും മാ­ത്ര­മ­ല്ല വ്യ­ത്യാ­സ­മു­ണ്ടാ­യി­രു­ന്ന­തു്. ശ്രീ­മ­തി വി­ജ­യ­ല­ക്ഷ്മി­യു­ടെ കൂടെ വ­ന്നി­രു­ന്ന­വ­രിൽ പ്രാ­യേ­ണ മി­ക്ക­വർ­ക്കും ചൈ­ന­യി­ലെ സം­ഭ­വ­ങ്ങ­ളെ നി­ഷ്പ­ക്ഷ­മാ­യി ക­ണ്ട­റി­യ­ണ­മെ­ന്ന വി­ചാ­ര­മു­ണ്ടു്. സു­ന്ദർ­ലാ­ലി­ന്റെ കൂ­ട്ട­ക്കാർ മി­ക്ക­വാ­റും ചീ­ന­പ­ക്ഷ­പാ­തി­ക­ളാ­യി­രു­ന്നു എന്നു പ­റ­ഞ്ഞ­ല്ലോ. തി­ക­ഞ്ഞ ലോ­ക­പ­രി­ച­യ­വും രാ­ഷ്ട്ര­കാ­ര്യ­ജ്ഞാ­ന­വും ഉ­ണ്ടാ­യി­രു­ന്ന ഈ പുതിയ സം­ഘ­ക്കാർ ചൈ­ന­യി­ലെ നല്ല കാ­ര്യ­ങ്ങ­ളെ­പ്പ­റ്റി അ­ഭി­ന­ന്ദി­ച്ചു­വെ­ങ്കി­ലും അ­ത്ര­യ്ക്കു ന­ല്ല­ത­ല്ലാ­ത്ത­വ കണ്ടു മ­ന­സ്സി­ലാ­ക്കു­വാ­നും ശ്ര­ദ്ധി­ച്ചു.

images/VKRVaradarajaRao.jpg
വി. കെ. ആർ. വി. റാവു

ചീ­ന­ഗ­വ­ണ്മെ­ന്റ് ശ്രീ­മ­തി വി­ജ­യ­ല­ക്ഷ്മി­യെ­യും കൂ­ട്ട­രെ­യും വളരെ ബ­ഹു­മ­തി­യോ­ടെ­യാ­ണു് സ്വീ­ക­രി­ച്ച­തു്. വലിയ സൽ­ക്കാ­ര­ങ്ങ­ളും ആ­ഘോ­ഷ­ങ്ങ­ളു­മെ­ല്ലാ­മു­ണ്ടാ­യി­രു­ന്നു­താ­നും. മോ­ട്സേ­ടു­ങ്ങും അവരെ സ്വീ­ക­രി­ച്ചു വി­ജ­യ­ല­ക്ഷ്മി­യോ­ടും എ­ന്നോ­ടും വളരെ നേരം സം­സാ­രി­ച്ചു. ആ അ­വ­സ­ര­ത്തിൽ പീ­ക്കി­ങ്ങി­ലെ ഒരു സംഘം പ്ര­ദർ­ശി­പ്പി­ച്ച ബാ­ലേ­നൃ­ത്തം ചൗ­വൻ­ലാ­യി­ത­ന്നെ പ്ര­ത്യേ­ക­മാ­യി നിർ­മ്മി­ച്ച­താ­യി­രു­ന്ന­ത്രേ. അ­തു­പോ­ലെ­ത്ത­ന്നെ ഷാ­ങ്ഹാ­യി­ലും ആ­ഘോ­ഷ­ങ്ങൾ വളരെ കേ­മ­മാ­യി. അ­ന്ന­വി­ടെ അ­ധി­കാ­രം ഭ­രി­ച്ചി­രു­ന്ന­തു പി­ന്നീ­ടു വി­ദേ­ശ­കാ­ര്യ­മ­ന്ത്രി­യാ­യ ചെൻ­യീ­യാ­യി­രു­ന്നു. ചെൻയീ ഒരു പ്ര­സി­ദ്ധ­പ്പെ­ട്ട സേ­നാ­നാ­യ­ക­നും രാ­ഷ്ടീ­യ­നേ­താ­വു­മാ­ണെ­ന്നു മാ­ത്ര­മ­ല്ല, ന­ല്ലൊ­രു ക­വി­യും സം­ഗീ­ത­ജ്ഞ­നും­കൂ­ടി­യാ­ണു്. ഞങ്ങൾ ന­ട­ത്തി­യ ഒരു നൃ­ത്തോ­ത്സ­വ­ത്തി­നു പ­ക­ര­മാ­യി അ­ദ്ദേ­ഹ­വും ഒന്നു ന­ട­ത്തി. അതു് അ­തി­മ­നോ­ഹ­ര­മാ­യി­രു­ന്നു എന്നു സ­മ്മ­തി­ക്ക­ണം.

images/Bahadur_Yar_Jung.jpg
ന­വാ­ബു­സൈൻ ഈയാർ ജംഗ്

ഈ സു­ഹൃൽ­സം­ഘം മ­ട­ങ്ങി­പ്പോ­യ­തോ­ടു­കൂ­ടി എന്റെ ജോ­ലി­യും തീർ­ന്ന­താ­യാ­ണു് ഞാൻ ഗ­ണി­ച്ച­തു്. താ­മ­സി­യാ­തെ ഇൻ­ഡ്യ­യി­ലേ­യ്ക്കു മ­ട­ങ്ങി­ക്കൊൾ­വാ­നും നെ­ഹ്റു­വി­ന്റെ എ­ഴു­ത്തു­വ­ന്നു­ചേർ­ന്നു. സൽ­ക്കാ­ര­ങ്ങ­ളും സ­ദ്യ­ക­ളും പാർ­ട്ടി­ക­ളു­മെ­ല്ലാം വളരെ ഉ­പ­ചാ­ര­പൂർ­വ്വം ന­ട­ത്തി­യി­ട്ടാ­ണു് അ­വി­ടു­ന്നെ­ന്നെ അവർ യാ­ത്ര­യ­യ­ച്ച­തു്. എല്ലാ അ­മ്പാ­സ­ഡ­റ­ന്മാ­രും വി­ദേ­ശ­കാ­ര്യാ­ല­യ­ത്തി­ലെ ഉ­പ­മ­ന്ത്രി, മ­ന്ത്രി­യാ­യ ചാ­ങ്ഹാൻ ഫൂ (Chang Han Fu) മു­ത­ലാ­യ വലിയ ഉ­ദ്യോ­ഗ­സ്ഥ­ന്മാ­രും സ്റ്റേ­ഷ­ണിൽ ഹാ­ജ­രു­ണ്ടാ­യി­രു­ന്നു. സ്വി­റ്റ്സർ­ല­ണ്ടി­ലെ അം­ബാ­സ­ഡ­റാ­യ ഉ­ത്ത­മ­സ്നേ­ഹി­തൻ ക്ലെ­മ­ന്റ് റെ­സ്സോൺ­ക്കോ (അ­ദ്ദേ­ഹം പി­ന്നീ­ടു് ഇൻ­ഡ്യ­യി­ല­മ്പാ­സ­ഡ­റാ­യി നാ­ലു­വർ­ഷം താ­മ­സി­ച്ചു) എന്നെ ഷാ­ങ്ഹാ­യ് വരെ അ­നു­യാ­ത്ര­ചെ­യ്ത­തു വ­ലി­യൊ­രു ബ­ഹു­മാ­ന­മാ­യി­ട്ടാ­ണു് എ­നി­ക്കു തോ­ന്നി­യ­തു്.

images/Suri_Bhagavantam.jpg
ഭ­ഗ­വ­ന്തം

ഇ­ങ്ങ­നെ രണ്ടു വർ­ഷ­ത്തിൽ കൂ­ടു­തൽ ഞാൻ ക­മ്യൂ­ണി­സ്റ്റ് ചൈ­ന­യിൽ ക­ഴി­ച്ചു­കൂ­ട്ടി. അ­ന്നു് ഇ­ന്ത്യ­യും ചൈ­ന­യും ത­മ്മിൽ സാ­മാ­ന്യം സൗ­ഹാർ­ദ്ദ­ത്തോ­ടെ­യാ­ണു് ക­ഴി­ഞ്ഞ­തെ­ങ്കി­ലും ത­മ്മിൽ പൂർ­ണ്ണ­മാ­യ വി­ശ്വാ­സ­മു­ണ്ടാ­യി­രു­ന്നു എന്നു പ­റ­ഞ്ഞു­കൂ­ടാ. അ­ന്യോ­ന്യം ക­ണ്ണി­മ­യ്ക്കാ­തെ നോ­ക്കി­ക്കൊ­ണ്ടാ­ണു് ഞങ്ങൾ ക­ഴി­ഞ്ഞു­വ­ന്ന­തെ­ന്നു­വേ­ണം പറയുക. മോ­ട്സേ ടു­ങ്ങ്, ചൗ­വൻ­ലാ­യ് മു­ത­ലാ­യ­വർ എ­ന്നോ­ടും ഇൻ­ഡ്യ­യിൽ­നി­ന്നു വ­രു­ന്ന­വ­രോ­ടും സ്നേ­ഹ­പൂർ­വ്വ­മാ­ണു് പെ­രു­മാ­റി­യി­രു­ന്ന­തെ­ങ്കി­ലും, പല കാ­ര്യ­ങ്ങ­ളും തു­റ­ന്നു പ­റ­യു­വാൻ അവർ അ­നു­വ­ദി­ച്ചി­രു­ന്നെ­ങ്കി­ലും, അ­വർ­ക്കു് ഇൻ­ഡ്യ­യു­ടെ രാ­ഷ്ട്രീ­യ­ന­യ­ത്തിൽ സം­ശ­യ­മു­ണ്ടെ­ന്നു് എ­നി­ക്കു പ­ല­തു­കൊ­ണ്ടും മ­ന­സ്സി­ലാ­യി­രു­ന്നു. അ­വ­രു­ടെ ന­യ­ത്തിൽ—വി­ശേ­ഷി­ച്ചു ടി­ബ­റ്റ­ന­തിർ­ത്തി­ക­ളെ­സ്സം­ബ­ന്ധി­ച്ചു്—ന­മു­ക്കും തീരെ വി­ശ്വാ­സ­മി­ല്ലാ­യി­രു­ന്നു. രാ­ജ­ദൂ­ത­ജീ­വി­ത­ത്തിൽ അ­സാ­ധാ­ര­ണ­മാ­യ ഒരു സ്ഥി­തി­യ­ല്ല ഇതു്. പൂർ­ണ്ണ­മാ­യ വി­ശ്വാ­സം രണ്ടു രാ­ജ്യ­ക്കാർ ത­മ്മിൽ ഒരു കാ­ല­ത്തും പ­തി­വി­ല്ല. അ­ന്യോ­ന്യം സൂ­ക്ഷ്മ­വീ­ക്ഷ­ണം ചെ­യ്തു­കൊ­ണ്ടാ­ണു് വലിയ മൈ­ത്രി­യിൽ ക­ഴി­യു­ന്ന രാ­ജ്യ­ക്കാ­രു­ടെ­യും ഡി­പ്ലോ­മാ­റ്റി­ക്ജീ­വി­തം. പക്ഷേ, അതിൽ ക­വി­ഞ്ഞ ഒരു സ്ഥി­തി­യാ­യി­രു­ന്നു ചൈ­ന­യിൽ.

images/Vasco_da_Gama.jpg
വാ­സ്കോ­ഡി­ഗാ­മ

ഒരു കാ­ര്യം­കൊ­ണ്ടു ചൈ­ന­യി­ലെ താ­മ­സ­ത്തിൽ­നി­ന്നു് എ­നി­ക്കു ഗു­ണ­മാ­ണു­ണ്ടാ­യ­തു്. ഡി­പ്ലൊ­മാ­റ്റി­ക് ജോ­ലി­ചെ­യ്യു­ന്ന­വർ­ക്കു മറ്റു കാ­ര്യ­ങ്ങൾ­ക്കു സമയം ല­ഭി­ക്കു­ന്ന­ത­പൂർ­വ്വ­മാ­ണു്. നി­ര­ന്ത­ര­മാ­യ വി­രു­ന്നു­സ­ല്ക്കാ­ര­ങ്ങൾ, കാ­ക്ടെ­യിൽ പാർ­ട്ടീ­സ് (cocktail parties). ഇ­ങ്ങ­നെ ഒരു ധൃ­ത­ഗ­തി­യി­ലാ­ണു് മി­ക്ക­സ്ഥ­ല­ത്തും ഡി­പ്ലോ­മാ­റ്റി­ക്കു­ക­ളു­ടെ ജീ­വി­ത­മെ­ന്നു പ്ര­സി­ദ്ധ­മാ­ണ­ല്ലോ. എ­ന്നാൽ അ­ങ്ങ­നെ ഒരു വൈ­ഷ­മ്യം ക­മ്മ്യൂ­ണി­സ്റ്റ്ചൈ­നാ­യിൽ അ­ന്നി­ല്ലാ­യി­രു­ന്നു. ഗ­വ­ണ്മെ­ന്റി­ന്റെ സൽ­ക്കാ­ര­ങ്ങൾ ഇ­ട­യ്ക്കി­ട­യ്ക്കു പ­തി­വു­ണ്ടു് എ­ന്നു­ള്ള­തു ശ­രി­ത­ന്നെ. പക്ഷേ, മിക്ക എം­ബ­സ്സി­ക­ളും ക­മ്യൂ­ണി­സ്റ്റ് രാ­ജ്യ­ങ്ങ­ളിൽ­നി­ന്നാ­യ­തു­കൊ­ണ്ടു് അവർ അ­പൂർ­വ്വ­മാ­യി­ട്ടേ മ­റ്റു­ള്ള­വ­രെ ക്ഷ­ണി­ക്കാ­റു­ണ്ട­യി­രു­ന്നു­ള്ളു. ക­മ്യൂ­ണി­സ്റ്റ­ല്ലാ­ത്ത രാ­ജ്യ­ങ്ങ­ളിൽ­നി­ന്നു് അ­ക്കാ­ല­ത്തു് ഇൻ­ഡ്യാ, ബർ­മ്മാ, ഇൻ­ഡൊ­ണീ­ഷ്യാ, സ്വീ­റ്റ്സർ­ലാൻ­ഡ്, സ്വീ­ഡൻ എന്നീ രാ­ജ്യ­ങ്ങ­ളിൽ­നി­ന്നു മാ­ത്ര­മാ­ണു് പ്ര­തി­നി­ധി­ക­ളു­ണ്ടാ­യി­രു­ന്ന­തു്. അ­തു­കൊ­ണ്ടു് എ­നി­ക്കു മറ്റു ജോ­ലി­കൾ­ക്കു വേണ്ട സമയം കി­ട്ടി. ഞാ­ന­തു­പ­യോ­ഗി­ച്ച­തു്, യൂ­റോ­പ്യ­ന്മാർ ഏ­ഷ്യാ­യിൽ വ­ന്ന­ശേ­ഷ­മു­ള്ള നാ­നൂ­റ്റി­അ­മ്പ­തു വർ­ഷ­ത്തെ വി­പു­ല­മാ­യ ഒരു ച­രി­ത്ര­മെ­ഴു­താ­നാ­ണു്. 1498-ൽ ആ­ണ­ല്ലോ വാ­സ്കോ­ഡി­ഗാ­മ കോ­ഴി­ക്കോ­ട്ടു വ­ന്ന­ടു­ത്ത­തു്. 1947-ൽ ആണു് ഇൻ­ഡ്യ­യ്ക്കു സ്വാ­ത­ന്ത്ര്യം ല­ഭി­ച്ച­തു്. അ­ടു­ത്ത വർ­ഷ­മാ­ണു് ചീനർ ത­ങ്ങ­ളെ ബ­ന്ധി­ച്ച പാ­ശ്ചാ­ത്യ ശൃം­ഖ­ല­കൾ പൊ­ട്ടി­ച്ചു് ഒരു മ­ഹാ­വി­പ്ല­വം വി­ജ­യ­പൂർ­വ്വം ന­ട­ത്തി­യ­തു്. ഈ 450 വർ­ഷ­മുൾ­ക്കൊ­ള്ളു­ന്ന കാ­ല­ഘ­ട്ട­ത്തിൽ പ്ര­ധാ­ന­മാ­യി കാ­ണാ­നു­ണ്ടാ­യി­രു­ന്ന­തു്, ആ­ദ്യ­കാ­ലം മു­തൽ­ക്കേ യൂ­റോ­പ്യർ നാ­വി­ക­സാ­മ്രാ­ജ്യം സ്ഥാ­പി­ച്ചു് ഏ­ഷ്യ­യിൽ ആ­ക­മാ­നം ക­ച്ചോ­ടം ത­ങ്ങൾ­ക്കു സ്വ­ന്ത­മാ­ക്കി­യ­തും ക്ര­മേ­ണ സർ­വ്വ­തോ­മു­ഖ­മാ­യ ഒ­ര­ധി­കാ­രം പ­ത്തൊൻ­പ­താം നൂ­റ്റാ­ണ്ടിൽ ഏ­ഷ്യാ­ഭൂ­ഖ­ണ്ഡ­ത്തിൽ മു­ഴു­വൻ ചെ­ലു­ത്തി ത­ങ്ങ­ളു­ടെ കീ­ഴിൽ­പ്പെ­ട്ട രാ­ജ്യ­ങ്ങ­ളു­ടെ രാ­ഷ്ട്രീ­യ­വും സാ­മു­ദാ­യി­ക­വും അർ­ത്ഥ­പ­ര­വു­മാ­യ കാ­ര്യ­ങ്ങ­ളെ മാ­റ്റി­മ­റി­ച്ചു പു­തു­താ­യ ഒരു യു­ഗം­ത­ന്നെ സ്ഥാ­പി­ച്ച­തു­മാ­ണു്. മ­ത­സം­ബ­ന്ധ­മാ­യും വി­ദ്യാ­ഭ്യാ­സ­പ­ര­മാ­യും സാ­മൂ­ഹ്യ­ബ­ന്ധ­ങ്ങ­ളെ സ്പർ­ശി­ക്കു­ന്ന­താ­യും, എ­ന്നു­വേ­ണ്ട, മാ­ന­വ­സ­മു­ദാ­യ­ത്തി­ന്റെ നാ­നാ­ഭാ­ഗ­ങ്ങ­ളെ­ക്കൂ­ടി ബാ­ധി­ക്കു­ന്ന­താ­യും മൂ­ല­പ്ര­ധാ­ന­ങ്ങ­ളാ­യ മാ­റ്റ­ങ്ങ­ളാ­ണു് യൂ­റോ­പ്യ­രു­ടെ അ­ധി­കാ­രം ഇൻഡ്യ മു­ത­ലാ­യ ഏ­ഷ്യൻ­രാ­ജ്യ­ങ്ങ­ളിൽ ഉ­ണ്ടാ­ക്കി­വെ­ച്ച­തു്. അതു ലോ­ക­ച­രി­ത്ര­ത്തിൽ ഏ­റ്റ­വും വലിയ സം­ഭ­വ­ങ്ങ­ളിൽ ഒ­ന്നാ­ണു്. ആ ച­രി­ത്ര­ഘ­ട്ട­ത്തെ നി­ഷ്കർ­ഷി­ച്ചു പ­ഠി­ച്ചു കൂ­ലം­ക­ഷ­മാ­യി നി­രൂ­പ­ണം ചെ­യ്യ­ണ­മെ­ന്നു വളരെ മുൻ­പു­ത­ന്നെ ആ­ഗ്ര­ഹ­മു­ണ്ടാ­യ­താ­ണു്. 1925-ൽ പോർ­ട്ടു­ഗാ­ലിൽ ഞാൻ പോ­യ­പ്പോൾ വാ­സ്കോ­ഡി­ഗാ­മ ഇ­ന്ത്യ­യി­ലേ­യ്ക്കു പു­റ­പ്പെ­ട്ട ബെ­ല­മെ­ന്ന തു­റ­മു­ഖം സ­ന്ദർ­ശി­ക്ക­യു­ണ്ടാ­യി. ആ ചെ­റു­തു­റ­മു­ഖ­ത്തു­നി­ന്നു വലിയ ആ­കാം­ക്ഷ­ക­ളോ­ടു­കൂ­ടി പു­റ­പ്പെ­ട്ട മൂ­ന്നു പ­ത്തേ­മാ­രി­കൾ എത്ര വലിയ സം­ഗ­തി­കൾ­ക്കാ­ണു് ബീ­ജാ­വാ­ചം ചെ­യ്ത­തെ­ന്നു ഞാ­ന­ന്നു് ആ ക­ട­ല്ക്ക­രെ നി­ന്നു ഭാ­വ­ന­കൊ­ണ്ടു ഗ­ണി­ച്ചു് അ­ത്ഭു­ത­പ്പെ­ട്ടു. അ­ന്നാ­ണു് യൂ­റോ­പ്യ­ന­ധി­കാ­രം ഏ­ഷ്യാ­ഖ­ണ്ഡം മു­ഴു­വൻ വ്യാ­പി­ച്ച­തി­ന്റെ ഒരു പൂർ­ണ്ണ­ച­രി­ത്രം എ­ഴു­ത­ണ­മെ­ന്നെ­നി­ക്കു തോ­ന്നി­യ­തു്. എത്ര വി­പു­ല­മാ­യ വിഷയം; എത്ര രാ­ജ്യ­ങ്ങ­ളെ ബാ­ധി­ക്കു­ന്ന­തു്. അ­തേ­സ്സം­ബ­ന്ധി­ക്കു­ന്ന പ്ര­മാ­ണ­ങ്ങൾ പോർ­ട്ടു­ഗാ­ലിൽ കൂ­ടാ­തെ ഹാ­ളൻ­ഡ്, ഫ്രാൻ­സ്, ഇം­ഗ്ല­ണ്ട് മു­ത­ലാ­യ എത്ര രാ­ജ്യ­ങ്ങ­ളി­ലെ ആ­പ്പീ­സു­ക­ളി­ലാ­ണു് ചി­ന്നി­ച്ചി­ത­റി­ക്കി­ട­ക്കു­ന്ന­തു്?

ആ ആലോചന പി­ന്നെ ഒരു കാ­ല­ത്തും എന്റെ മ­ന­സ്സിൽ­നി­ന്നു വി­ട്ടു­പോ­യി­ല്ല. ഫ്രാൻ­സ്, ഹാ­ളൻ­ഡ്, ഇം­ഗ്ല­ണ്ട് മു­ത­ലാ­യ രാ­ജ്യ­ങ്ങ­ളിൽ താ­മ­സി­ക്കു­മ്പോ­ളൊ­ക്കെ­യും കുറേ സ­മ­യ­മെ­ങ്കി­ലും ഈ കാ­ര്യ­ത്തി­നു വി­നി­യോ­ഗി­ക്ക പ­തി­വാ­യി. എ­ന്നാൽ എത്ര ആ­ഗ്ര­ഹ­മു­ണ്ടാ­യാ­ലും ക­മ്മ്യൂ­ണി­സ്റ്റ്ചൈ­നാ­യിൽ അ­മ്പാ­സ­ഡ­റാ­യി താ­മ­സി­ക്കാൻ അവസരം കി­ട്ടി­യി­ല്ലെ­ങ്കിൽ ഈ ജോലി ഒ­രു­കാ­ല­ത്തും ന­ട­ക്ക­യി­ല്ലാ­യി­രു­ന്നു. നാൻ­കി­ങ്ങിൽ ആറു മാ­സ­ത്തോ­ളം അ­സ്വ­ത­ന്ത്ര­നാ­യി താ­മ­സി­ച്ച കാലം ഞാൻ ചീ­ന­ച­രി­ത്രം നി­ഷ്കർ­ഷി­ച്ചു പ­ഠി­ക്കു­വാൻ നി­യോ­ഗി­ച്ച കാ­ര്യം പ­റ­ഞ്ഞി­ട്ടു­ണ്ട­ല്ലോ. അ­തിൽ­നി­ന്നു ദൂ­ര­പൂർ­വ്വ­ദേ­ശ­ങ്ങ­ളിൽ യൂ­റോ­പ്യ­ന്മാർ ന­ട­ത്തി­യി­രു­ന്ന അ­ധി­കാ­ര­ത്തി­ന്റെ പൂർ­ണ്ണ­രൂ­പം മ­ന­സ്സി­ലാ­ക്കു­വാൻ സാ­ധി­ച്ചു.

പീ­ക്കി­ങ്ങിൽ താ­മ­സ­മാ­ക്കി­യ­പ്പോൾ ഈ മ­ഹാ­ഗ്ര­ന്ഥം എ­ഴു­തു­വാ­നു­ള്ള സൗ­ക­ര്യ­മെ­ല്ലാം ഒ­രു­മി­ച്ചു­ചേർ­ന്നു ല­ഭി­ച്ചു. പീ­ക്കി­ങ്ങി­ലെ ബ്രി­ട്ടീ­ഷെം­ബ­സ്സി­വ­ക ഗ്ര­ന്ഥ­ശാ­ല­യിൽ ഈ വി­ഷ­യ­ത്തെ വി­വ­രി­ക്കു­ന്ന പു­സ്ത­ക­ങ്ങൾ വ­ള­രെ­യു­ണ്ടാ­യി­രു­ന്നു. അ­തു­പോ­ലെ­ത­ന്നെ പൈതാ എന്നു പേരായ പീ­ക്കി­ങ് യൂ­ണി­വേ­ഴ്സി­റ്റി­യി­ലും മി­ഷ്യ­ണ­റി­പ്ര­വൃ­ത്തി­കൾ സം­ബ­ന്ധി­ച്ച റി­ക്കാർ­ഡു­ക­ളെ­ല്ലാം അ­വി­ടു­ത്തെ കാ­ത്തോ­ലി­ക്കാ ഭ­ദ്രാ­സ­ന­പ്പ­ള്ളി­യോ­ടു തൊ­ട്ടു­ള്ള ഗ്ര­ന്ഥ­ശാ­ല­യിൽ ഉ­ണ്ടാ­യി­രു­ന്നു. പോ­രാ­ത്ത­തി­നു്, വേണ്ട സ­മ­യ­വും. ആറു മാ­സം­കൊ­ണ്ടു ഞാൻ, നി­ര­ന്ത­ര­പ­രി­ശ്ര­മ­ത്തി­ന്റെ ഫ­ല­മാ­യി ആ പു­സ്ത­കം എ­ഴു­തി­ത്തീർ­ത്തു. ഞാ­ന­താ­ദ്യം കാ­ണി­ച്ച­തു്, സു­ന്ദർ­ലാ­ലി­ന്റെ സു­ഹൃൽ­സം­ഘ­ത്തിൽ 1951 മെയ് മാ­സ­ത്തിൽ പീ­ക്കി­ങ്ങിൽ വന്ന പ്രൊ­ഫ­സർ വി. കെ. ആർ. വി. റാവു വി­നെ­യാ­ണു്. ആ ശീ­ത­കാ­ല­ത്തിൽ ഇൻ­ഡ്യ­യിൽ വന്നു ഞാൻ യൂ­റോ­പ്പി­ലേ­യ്ക്കു പോ­യ­പ്പോൾ ആ പു­സ്ത­ക­ത്തി­ന്റെ ടൈ­പ്പു­പ്ര­തി­യും എന്റെ കൈ­യി­ലു­ണ്ടാ­യി­രു­ന്നു. അതു് ഉ­ടൻ­ത­ന്നെ, എന്റെ പു­സ്ത­ക­ങ്ങൾ ഇം­ഗ്ല­ണ്ടിൽ പ്ര­സി­ദ്ധ­പ്പെ­ടു­ത്താ­റു­ള്ള ജാർ­ജ്ജ് അല്ലൻ ആന്റ് അൺവിൻ എന്ന ക­മ്പ­നി­ക്കാ­രെ ഏ­ല്പി­ക്ക­യും ചെ­യ്തു.

ഈ പ്ര­ധാ­ന­ജോ­ലി കൂ­ടാ­തെ മ­ല­യാ­ള­ത്തി­ലും ചി­ല­തൊ­ക്കെ ചെ­യ്യു­ക­യു­ണ്ടാ­യി. അ­ന്നെ­ഴു­തി­യ ക­വി­ത­ക­ളിൽ പലതും ‘സ്വാ­ത­ന്ത്ര്യ­സൗ­ര­ഭം’ എന്ന സ­മു­ച്ച­യ­ത്തിൽ പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യി­ട്ടു­ണ്ടു്. കൂ­ടാ­തെ ‘പ­ടി­ഞ്ഞാ­റേ മുറി’ എന്ന ദീർ­ഗ്ഘ­മാ­യ ചൈ­നീ­സ് നാ­ട­ക­ത്തി­ന്റെ പ­ദ്യ­തർ­ജ്ജ­മ­യും അ­ക്കാ­ല­ത്തു പ്ര­തി­ദി­നം ചെ­യ്തു­പോ­ന്നു. അതും പി­ന്നീ­ടു പ്ര­സി­ദ്ധ­പ്പെ­ടു­ത്തു­ക­യു­ണ്ടാ­യി. ‘ചൈ­ന­യി­ലെ ഒരു യാത്ര’യും ഈ കാ­ല­ത്തു­ത­ന്നെ എ­ഴു­തി­യ­താ­ണ­ല്ലോ. ഈ സാ­ഹി­ത്യ­പ­രി­ശ്ര­മ­ങ്ങൾ ചൈ­ന­യി­ലെ എന്റെ ജീ­വി­ത­ത്തി­നു പ്ര­ത്യേ­ക­മാ­യ ഒരു സ­ന്തോ­ഷം ന­ല്കി­യെ­ന്നും പറയാം.

എ­ട്ടാ­മ­ധ്യാ­യം
ഈ­ജി­പ്തും പ­ടി­ഞ്ഞാ­റ­നേ­ഷ്യാ­യും

ഭാ­ര്യ­യു­ടെ ആ­രോ­ഗ്യ­ത്തി­നു ചേർ­ന്ന ഒരു ശീ­തോ­ഷ്ണാ­വ­സ്ഥ­യിൽ നി­യ­മി­ച്ചു­കൊ­ള്ളാ­മെ­ന്നും എ­ല്ലാം­കൊ­ണ്ടും നോ­ക്കി­യാൽ ഈ­ജി­പ്തി­ലേ­യ്ക്കു പോ­ക­യാ­യി­രി­ക്കും ന­ല്ല­തെ­ന്നും ഞാൻ ചൈ­നാ­യ്ക്കു തി­രി­കെ പോ­കു­ന്ന­തി­നു മുൻ­പു­ത­ന്നെ നെ­ഹ്റു പ­റ­ഞ്ഞി­രു­ന്നു. എ­ങ്കി­ലും ഞാൻ തി­രി­ച്ചെ­ത്തി­യ­പ്പോൾ ഇതിനു ചെ­റി­യൊ­രു വൈ­ഷ­മ്യം പു­തു­താ­യി­ട്ടു­ണ്ടാ­യി­ക്ക­ണ്ടു. ഈ­ജി­പ്തു­രാ­ജാ­വി­നെ സു­ഡാ­ണി­ന്റെ രാ­ജാ­വാ­യി സ­മ്മ­തി­ച്ചു വി­ശ്വാ­സ­പ­ത്രി­ക സ­മർ­പ്പി­ക്കു­ന്ന അ­മ്പാ­സ­ഡ­റ­ന്മാ­രെ­മാ­ത്ര­മേ മേലാൽ സ്വീ­ക­രി­ക്കു എ­ന്നു് ഈ­ജി­പ്ത് ഗ­വ­ണ്മെ­ന്റ് എല്ലാ രാ­ജ്യ­ങ്ങ­ളെ­യും അ­റി­യി­ച്ചി­രു­ന്നു. അന്നു സു­ഡാ­ണി­ലെ അ­ധി­കാ­രം ബ്രി­ട്ടീ­ഷു­കാർ­ക്കാ­യി­രു­ന്ന­തു­കൊ­ണ്ടു് അതു ബ്രി­ട്ടീ­ഷു­ഗ­വ­ണ്മെ­ന്റി­നു സ­മ്മ­ത­മാ­യി­രു­ന്നി­ല്ല­താ­നും. സു­ഡാ­ണി­ന്റെ മേൽ നി­യ­മ­പ്ര­കാ­ര­മു­ള്ള പ്ര­ഭു­ത്വം (Sovereignty) ഈ­ജി­പ്തി­നാ­ണെ­ന്നു­ള്ള­തു നി­സ്സം­ശ­യ­മാ­യി­രി­ക്കെ, രാ­ജാ­വി­ന്റെ ആ സ്ഥാ­നം സ­മ്മ­തി­ച്ചു­കൊ­ടു­ത്താൽ ബ്രി­ട്ടീ­ഷു­കാ­രു­ടെ അ­ധി­കാ­ര­ത്തി­നു കു­റ­വൊ­ന്നും വ­രു­ന്ന­ത­ല്ലെ­ന്ന എന്റെ വാ­ദ­ത്തെ നെ­ഹ്റു സ്വീ­ക­രി­ച്ചു. ആ കാ­ര്യ­ങ്ങ­ളെ­ല്ലാം ആ­ലോ­ചി­ച്ചു തീർ­ച്ച­പ്പെ­ടു­ത്തു­ന്ന­തി­നു് ഒ­രാ­റാ­ഴ്ച­യോ­ളം വേ­ണ്ടി­വ­രു­ന്നു. ആ സമയം ഞാൻ വി­ദേ­ശ­കാ­ര്യാ­ല­യ­ത്തിൽ സ്പെ­ഷ്യൽ ഡ്യൂ­ട്ടി എന്ന പേരിൽ ഒ­ന്നും ചെ­യ്യാ­തെ താ­മ­സി­ക്ക­യാ­യി­രു­ന്നു. ആ അ­വ­സ­ര­ത്തിൽ ദെ­ല്ലി ധ­ന­ശാ­സ്ത്ര­വി­ദ്യാ­ല­യ­ത്തിൽ (Delhi School of Economics) പ്ര­ത്യേ­ക­ക്ഷ­ണ­ന­മ­നു­സ­രി­ച്ചു ചില പ്ര­സം­ഗ­ങ്ങൾ ന­ട­ത്തി­യ­വ­യാ­ണു് പി­ന്നീ­ടു ‘ന­യ­ത­ന്ത്രം’ (Diplomacy) എന്ന പേരിൽ പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യ പു­സ്ത­കം.

രാ­ജ്യ­കാ­ര്യ­സം­ബ­ന്ധ­മാ­യി ഈ­ജി­പ്തിൽ പോ­കു­ന്ന­തി­നു ചില പ്ര­ത്യേ­ക­സം­ഗ­തി­ക­ളു­ണ്ടാ­യി­രു­ന്നു. ഈ­ജി­പ്ത് (സൂഡാൺ ഉൾ­പ്പെ­ടെ), സി­റി­യാ, ലബനൺ, ജാർഡൺ, ലി­ബി­യാ എന്നീ രാ­ജ്യ­ങ്ങ­ളാ­ണു് എന്റെ ജോ­ലി­യു­ടെ പ­രി­ധി­യി­ലുൾ­പ്പെ­ട്ടി­രു­ന്ന­തു്. ഇ­വ­യെ­ല്ലാം­ത­ന്നെ മു­സ്ലീം­രാ­ജ്യ­ങ്ങ­ളാ­ക­യാൽ അവിടെ ഇൻ­ഡ്യ­യ്ക്കു വി­പ­രീ­ത­മാ­യി പാ­കി­സ്ഥാൻ പ്ര­ബ­ല­മാ­യ പ്ര­ച­ര­ണ­ങ്ങൾ ന­ട­ത്തി­വ­ന്നി­രു­ന്നു. എ­ന്ന­ല്ല, ന­മു­ക്ക­വി­ടെ വലിയ പി­ടി­യൊ­ന്നു­മി­ല്ലാ­യി­രു­ന്നു­താ­നും. അവിടെ ന­മ്മു­ടെ സ്ഥി­തി ഉ­റ­പ്പി­ക്കു­ക എ­ന്ന­താ­യി­രു­ന്നു, ന­മ്മു­ടെ ന­യ­ത­ന്ത്ര­ത്തിൽ പ്ര­ധാ­ന­മാ­യ ഒരു കാ­ര്യം. കൂ­ടാ­തെ ഞാൻ ക­യി­റോ­യി­ലേ­യ്ക്കു പു­റ­പ്പെ­ടു­ന്ന­തി­നു കു­റ­ച്ചു ദിവസം മുൻ­പു് ഈ­ജി­പ്തി­ലു­ണ്ടാ­യ ഒരു വി­പ്ല­വ­ത്തെ­ത്തു­ടർ­ന്നു ഫ­റൂ­ക്കു­രാ­ജാ­വു ബ­ഹി­ഷ്കൃ­ത­നാ­ക­യും ജനറൽ നെ­ജീ­ബി­ന്റെ അ­ധ്യ­ക്ഷ­ത­യിൽ ഒരു സൈ­നി­ക­സം­ഘം അവിടെ അ­ധി­കാ­ര­മേ­റ്റെ­ടു­ക്ക­യു­മു­ണ്ടാ­യി. അ­തിൽ­നി­ന്നു­ണ്ടാ­കാ­വു­ന്ന സം­ഭ­വ­വി­കാ­സ­ങ്ങൾ ഇൻ­ഡ്യ­യെ ന­ല്ല­വ­ണ്ണം ബാ­ധി­ക്കു­മെ­ന്നു ഞാ­നൂ­ഹി­ച്ചു. അ­തു­കൊ­ണ്ടെ­ല്ലാം ചൈ­ന­യി­ലെ അം­ബാ­സ­ഡ­റി­നു­ണ്ടാ­യി­രു­ന്ന­തിൽ കു­റ­ഞ്ഞ പ്രാ­ധാ­ന്യ­മ­ല്ല മ­ധ്യ­പൂർ­വ്വ­രാ­ജ്യ­ങ്ങ­ളി­ലെ പ്ര­തി­നി­ധി­ക്കു­ള്ള­തെ­ന്നു ഞാൻ കണ്ടു.

images/Rajendra_Prasad.jpg
ഡാ. രാ­ജേ­ന്ദ്ര­പ്ര­സാ­ദ്

ഞാൻ പു­റ­പ്പെ­ടു­ന്ന­തി­നു് ഒ­രാ­ഴ്ച­യ്ക്കു മുൻപു ദെ­ല്ലി­സർ­വ്വ­ക­ലാ­ശാ­ല­യിൽ­നി­ന്നു് ഒ­രെ­ഴു­ത്തു കി­ട്ടി. ഡാ­ക്ടർ ആഫ് ലെ­റ്റർ­സ് (Doctor of Letters) എന്ന പദവി ബ­ഹു­മാ­ന­സൂ­ച­ക­മാ­യി എ­നി­ക്കു ത­രു­വാൻ ഒ­രാ­ണ്ടി­നു മുൻപു തീർ­ച്ച­പ്പെ­ടു­ത്തി­യി­ട്ടു­ണ്ടെ­ന്നും അതു് എ­നി­ക്കു­മാ­ത്ര­മാ­യു­ള്ള ഒരു പ്ര­ത്യേ­ക­കാൺ­വൊ­ക്കേ­ഷ­നിൽ­വെ­ച്ചു ന­ട­ത്തു­വാൻ നി­ശ്ച­യി­ച്ചി­രി­ക്കു­ന്നു എ­ന്നു­മു­ള്ള ഒ­ര­റി­യി­പ്പാ­യി­രു­ന്നു അതു്. രാ­ഷ്ട്ര­പ­തി ഡാ. രാ­ജേ­ന്ദ്ര­പ്ര­സാ­ദു തന്നെ ആ കാൺ­വൊ­ക്കേ­ഷ­ണിൽ ആ­ധ്യ­ക്ഷ്യം വ­ഹി­ക്കു­മെ­ന്നും അതിൽ പ­റ­ഞ്ഞി­രു­ന്നു. ഇ­തി­നു­ശേ­ഷം പല യൂ­ണി­വേർ­സി­റ്റി­ക­ളിൽ നി­ന്നും ഡാ­ക്ടർ­സ്ഥാ­നം ല­ഭി­ച്ചി­ട്ടു­ണ്ടെ­ങ്കി­ലും അ­വ­യി­ലൊ­ന്നും ദെ­ല്ലി­യൂ­ണി­വേർ­സി­റ്റി­യിൽ­നി­ന്നു പ്ര­സി­ഡ­ണ്ടി­ന്റെ കൈ­കൊ­ണ്ടു ചെയ്ത പ്ര­സം­ഗം സ്മ­ര­ണീ­യ­മാ­ണു്. ചൈ­ന­യിൽ അ­മ്പാ­സ­ഡ­റാ­യി ചെയ്ത ജോ­ലി­ക്കാ­ണു് പ്രാ­ധാ­ന്യം ക­ല്പി­ച്ച­തെ­ങ്കി­ലും ച­രി­ത്ര­കാ­ര­നെ­ന്നും സാ­ഹി­ത്യ­കാ­ര­നെ­ന്നു­മു­ള്ള നി­ല­യിൽ ചെ­യ്തി­ട്ടു­ള്ള പ്ര­വൃ­ത്തി­ക­ളെ­യും അ­ദ്ദേ­ഹം എ­ടു­ത്തു പ­റ­യാ­തി­രു­ന്നി­ല്ല. അ­തി­നെ­ത്തു­ടർ­ന്നു രാ­ഷ്ട്ര­പ­തി­യും ഒരു പ്ര­സം­ഗം ചെ­യ്തു. സ്ഥാ­ന­പ­ത്രി­ക­യേ­റ്റു­വാ­ങ്ങി­യ­ശേ­ഷം ഞാൻ പറഞ്ഞ മ­റു­പ­ടി­യിൽ ഭാ­ര­തീ­യ­സം­സ്കാ­ര­ത്തിൽ ദ്രാ­വി­ഡ­ഭാ­ഷ­കൾ­ക്കു­ള്ള സ്ഥാ­നം ഒ­രി­ക്ക­ലും മ­റ­ന്നു­കൂ­ടാ­വു­ന്ന­ത­ല്ലെ­ന്നും ദെ­ല്ലി­യെ­പ്പോ­ലു­ള്ള ഒരു സർ­വ്വ­ക­ലാ­ശാ­ല­യിൽ ത­മി­ഴു്, മ­ല­യാ­ളം മു­ത­ലാ­യ­വ പ­ഠി­ക്കാ­നേർ­പ്പാ­ടി­ല്ലാ­ത്ത­തു ന­മു­ക്കു വലിയ അ­പ­മാ­ന­മാ­ണെ­ന്നും ഊ­ന്നി­പ്പ­റ­ഞ്ഞു. ഇ­തോ­ടു­കൂ­ടി കാൺ­വൊ­ക്കേ­ഷൺ ക­ഴി­ഞ്ഞു എ­ന്നാ­ണു് എ­ല്ലാ­വ­രും വി­ചാ­രി­ച്ച­തു്. പക്ഷേ, സം­ഭ­വി­ച്ച­തു് അ­ങ്ങ­നെ­യ­ല്ല. രാ­ഷ്ട്ര­പ­തി ഒരു പ്ര­സം­ഗ­ത്തി­നു­കൂ­ടി ആ അവസരം ഉ­പ­യോ­ഗി­ച്ചു. ഉ­ത്ത­രേൻ­ഡ്യ­യും ദ­ക്ഷി­ണേൻ­ഡ്യ­യും ഒ­രു­പോ­ലെ പ്രാ­ധാ­ന്യ­മു­ള്ള­താ­ണെ­ന്നും അ­ല്ലെ­ന്നു വി­ചാ­രി­ക്കു­ന്ന­വർ­ക്കു ഹൈ­ന്ദ­വ­സം­സ്ക്കാ­ര­ത്തി­ന്റെ ച­രി­ത്രം അ­റി­വി­ല്ലെ­ന്നു­മാ­ണു് അ­ദ്ദേ­ഹം പ­റ­ഞ്ഞ­തു്. “ഒ­ന്നു­കൊ­ണ്ടി­തു മ­ന­സ്സി­ലാ­ക്കാം: ഹി­ന്ദു­ക്ക­ളു­ടെ അ­വ­താ­ര­പു­രു­ഷ­ന്മാ­രെ­ല്ലാം ഉ­ത്ത­ര­ഭാ­ര­ത­ത്തി­ലാ­ണു് ജ­നി­ച്ച­തെ­ങ്കി­ലും ആ­ചാ­ര്യ­ന്മാ­രെ­ല്ലാം ദാ­ക്ഷി­ണാ­ത്യ­രാ­ണു്. ര­ണ്ടും ന­മ്മു­ടെ സം­സ്ക്കാ­ര­ത്തി­നു് അ­ത്യാ­വ­ശ്യം­ത­ന്നെ”—ഇ­താ­യി­രു­ന്നു അ­ദ്ദേ­ഹ­ത്തി­ന്റെ പ്ര­സം­ഗ­ത്തി­ന്റെ സാരം.

ര­ണ്ടു­ദി­വ­സം ക­ഴി­ഞ്ഞു ഞാൻ ക­യ്റോ­യി­ലേ­യ്ക്കു തി­രി­ച്ചു. ഇൻ­ഡ്യ­യിൽ­നി­ന്നു­ള്ള വി­മാ­നം ആ കാ­ല­ങ്ങ­ളിൽ ക­യ്റോ­യി­ലെ­ത്താ­റു­ള്ള­തു് അർ­ദ്ധ­രാ­ത്രി ക­ഴി­ഞ്ഞു് ഒ­രു­മ­ണി­യോ­ടു­കൂ­ടി­യാ­ണു്. അ­ങ്ങ­നെ ഒ­ര­സ­മ­യ­ത്താ­ണു് എ­ത്തി­യ­തെ­ങ്കി­ലും ഞ­ങ്ങ­ളെ സ്വീ­ക­രി­ക്കു­വാൻ പ­തി­വ­നു­സ­രി­ച്ചു­ള്ള ച­ട­ങ്ങു­കൾ ചെ­യ്തി­രു­ന്നു. അന്നു ക­യ്റോ­യിൽ കാ­ര്യം നോ­ക്കി­യി­രു­ന്ന­തു (Charge-​d’affaires) വി. എ. എം. നായർ എ­ന്നൊ­രു­ദ്യോ­ഗ­സ്ഥ­നാ­ണു്. അ­ദ്ദേ­ഹ­വും ര­ണ്ടാം­സി­ക്ര­ട്ട­റി വെ­ങ്കി­ടേ­ശ്വ­ര­നും മ­റ്റു­ദ്യോ­ഗ­സ്ഥ­ന്മാ­രും വി­മാ­ന­ത്താ­വ­ള­ത്തിൽ ഹാ­ജ­രു­ണ്ടാ­യി­രു­ന്നു.

വി. എ. എം. നായർ ഐ. സി. എസ്സ്. വഴി ന­യ­ത­ന്ത്ര­ത്തിൽ പ്ര­വേ­ശി­ച്ച ആ­ളാ­ണു്. കാ­ര്യ­പ്പി­ടി­പ്പും കൃ­ത്യ­നി­ഷ്ഠ­യു­മു­ള്ള അ­ദ്ദേ­ഹം യ­ഥാ­കാ­ലം അ­മ്പാ­സ­ഡർ­സ്ഥാ­നം പി­ല്ക്കാ­ല­ങ്ങ­ളിൽ പല സ്ഥ­ല­ങ്ങ­ളി­ലും നോ­ക്കി­യി­ട്ടു­ണ്ടു്. വെ­ങ്കി­ടേ­ശ്വ­രൻ ചേന്ന മം­ഗ­ല­ത്തു­കാ­ര­നാ­യ ഒരു ബ്രാ­ഹ്മ­ണ­നാ­ണു്. ബു­ദ്ധി­ഗു­ണം­കൊ­ണ്ടും സൽ­സ്വ­ഭാ­വം­കൊ­ണ്ടും എ­ത്ര­യും കു­ഴ­ങ്ങി­യ കാ­ര്യ­ങ്ങ­ളെ തെ­ളി­വാ­യി മ­ന­സ്സി­ലാ­ക്കാ­നു­ള്ള സാ­മർ­ത്ഥ്യം­കൊ­ണ്ടും വെ­ങ്കി­ടേ­ശ്വ­രൻ വി­ദേ­ശ­ഡി­പ്പാർ­ട്ടു­മെ­ണ്ടി­ലെ ഇ­ള­മു­റ­ക്കാ­രാ­യ ഉ­ദ്യോ­ഗ­സ്ഥ­ന്മാ­രിൽ പ്ര­മു­ഖ­നാ­യ ഒരു യു­വാ­വാ­ണെ­ന്നു പറയാം. ഏതു ഭാ­ഷ­യും സ്വ­ല്പ­കാ­ലം­കൊ­ണ്ടു പ­ഠി­ക്കു­വാൻ വെ­ങ്കി­ടേ­ശ്വ­ര­നു് ഒരു പ്ര­ത്യേ­ക­നൈ­പു­ണ്യ­മു­ണ്ടെ­ന്ന­തും എ­ടു­ത്തു പ­റ­യേ­ണ്ട ഒരു കാ­ര്യ­മാ­ണു്.

അ­മ്പാ­സ­ഡർ­ക്കു താ­മ­സി­ക്കാ­നു­ള്ള സ്ഥലം ഇൻ­ഡ്യാ­ഗ­വ­ണ്മെ­ന്റു­വ­ക ഒരു കെ­ട്ടി­ട­മാ­യി­രു­ന്നു. നൈൽ­ന­ദി­യു­ടെ കരയിൽ മ­നോ­ഹ­ര­മാ­യ ഒ­രു­ദ്യാ­ന­ത്തിൽ സ്ഥി­തി­ചെ­യ്യു­ന്ന ഈ മോ­ഹ­ന­ഹർ­മ്മ്യം ഒ­രെ­മ്പ­സി­ക്കു യോ­ജി­ച്ച­തു­ത­ന്നെ. അ­തി­ന്റെ സ്വീ­ക­ര­ണ­മു­റി­യു­ടെ അ­രി­കി­ലൂ­ടെ­യാ­ണു് നൈൽ­ന­ദി പ്ര­വ­ഹി­ക്കു­ന്ന­തു്. അവിടെ ഇ­രു­ന്നാൽ കാണാം, അനവധി വ­ഞ്ചി­കൾ സാ­മാ­ന­വും ക­യ­റ്റി പായകൾ വി­ടർ­ത്തി മ­ന്ദ­ഗ­തി­യാ­യി ഒ­ഴു­ക്ക­നു­സ­രി­ച്ചു് ആ ന­ദി­യി­ലൂ­ടെ പോ­കു­ന്ന­തു്. ഞാൻ ഈ­ജി­പ്തിൽ ചെ­ന്ന­പ്പോൾ, ഈ കെ­ട്ടി­ട­ത്തി­ന്റെ അ­ടി­നി­ല­യിൽ (നി­ര­പ്പിൽ താ­ഴ്‌­ന്ന നി­ല­വ­റ­മു­ക­ളിൽ) ആണു് ആ­പ്പീ­സി­ലു­ള്ള­വർ ജോ­ലി­ചെ­യ്തി­രു­ന്ന­തു്. താ­മ­സി­യാ­തെ വേറെ ഒരു സ്ഥലം വാ­ട­ക­യ്ക്കെ­ടു­ത്തു ഞാൻ അവരെ അ­ങ്ങൊ­ട്ടു മാ­റ്റി. ആ സ­മ­യ­ത്തു് ഈ­ജി­പ്തി­ലെ കാ­ര്യ­ങ്ങൾ എ­താ­ണ്ടൊ­രു കു­ഴ­പ്പ­ത്തി­ലാ­യി­രു­ന്നു. ര­ണ്ടാ­ഴ്ച­യ്ക്കു മുൻ­പു് ഫ­റൂ­ക്കു രാ­ജ്യ­ഭ്ര­ഷ്ട­നാ­ക്ക­പ്പെ­ട്ടു­വെ­ങ്കി­ലും, അ­യാ­ളു­ടെ മ­ക­ന്റെ പേരിൽ ഒരു റീ­ജൻ­സി­യാ­ണു് രാ­ജാം­ഗ­ത്തെ പ്ര­തി­നി­ധാ­നം­ചെ­യ്തി­രു­ന്ന­തു്. റെ­വ­ലൂ­ഷ­ണ­റി­കൗൺ­സി­ലി­നാ­ണ­ധി­കാ­ര­മെ­ങ്കി­ലും പഴയ ഒരു പാ­ഷാ­യും രാ­ജ്യ­സേ­വ­നു­മാ­യ ആ­ലി­മെ­ഹ­റാ­യി­രു­ന്നു പ്ര­ധാ­ന­മ­ന്ത്രി. മറ്റു മ­ന്ത്രി­മാ­രും പേ­രി­ന്നു സ്ഥാ­നം വ­ഹി­ച്ചി­രു­ന്നു. റെ­വ­ലൂ­ഷ­ണ­റി കൗൺ­സി­ലി­ലെ കാ­ര്യ­വും കാ­ണു­ന്ന­പോ­ലൊ­ന്നു­മ­ല്ലെ­ന്നു നേ­ര­ത്തേ മ­ന­സ്സി­ലാ­യി. കൗൺ­സി­ലി­ന്റെ പ്ര­സി­ഡ­ണ്ടു ജനറൽ നെ­ജീ­ബാ­യി­രു­ന്നു­വെ­ങ്കി­ലും, സാ­ക്ഷാൽ നായകൻ അ­ന്നാ­രും പേ­രു­പോ­ലും കേ­ട്ടി­ട്ടി­ല്ലാ­യി­രു­ന്ന അ­ബ്ദുൾ ഗമാൽ നാ­സ്സർ എന്ന യു­വാ­വാ­യി­രു­ന്ന­ത്രേ. ഇ­ങ്ങ­നെ­യെ­ല്ലാ­മൊ­രു സ്ഥി­തി­യാ­യി­രു­ന്നു അവിടെ.

images/Nasser.jpg
അ­ബ്ദുൾ ഗമാൽ നാ­സ്സർ

റീ­ജൻ­സി കൗൺ­സി­ലി­ന്റെ സ­ന്നി­ധി­യിൽ എന്റെ വി­ശ്വാ­സ­പ­ത്രം സ­മർ­പ്പി­ച്ച­ശേ­ഷം മ­റ്റ­മ്പാ­സ­ഡ­റ­ന്മാ­രെ­യും ഈ­ജി­പ്ഷ്യൻ­ജീ­വി­ത­ത്തി­ലെ പ്ര­മാ­ണി­ക­ളാ­യ വ്യ­ക്തി­ക­ളെ­യും കണ്ടു പ­രി­ച­യ­മാ­കു­ന്ന­താ­യി­രു­ന്നു എന്റെ ആ­ദ്യ­ത്തെ കടമ. അ­മ്പാ­സ­ഡ­റ­ന്മാ­രു­മാ­യി പ­രി­ച­യ­മാ­കു­ന്ന­തു് ഒ­രു­ത്തർ­ക്കും ഒ­ഴി­ച്ചു­കൂ­ടാ­ത്ത ഒരു ച­ട­ങ്ങാ­ണെ­ങ്കി­ലും ഇ­ക്കാ­ര്യ­ത്തിൽ എ­നി­ക്കു് ഒരു സ­ഹാ­യ­മു­ണ്ടാ­യി. ബ്രി­ട്ടീ­ഷ­മ്പാ­സ­ഡ­റാ­യ സർ റെ­യി­ഫ് സ്റ്റീ­ഫൻ­സൺ നാ­ങ്കി­ങ്ങിൽ വ­ള­രെ­ക്കാ­ല­മം­ബാ­സ­ഡ­റാ­യി ജോ­ലി­നോ­ക്കീ­ട്ടു­ണ്ടു്; അ­വി­ടെ­വെ­ച്ചു ഞാൻ അ­ദ്ദേ­ഹ­ത്തെ അ­റി­ഞ്ഞി­ട്ടു­മു­ണ്ടു്. എ­ന്നു­മാ­ത്ര­മ­ല്ല, ഞങ്ങൾ ത­മ്മിൽ വലിയ വി­ശ്വാ­സ­വും സ്നേ­ഹ­വു­മാ­യി­രു­ന്നു­താ­നും. നേ­ര­ത്തേ കണ്ടു സം­സാ­രി­ച്ച­പ്പോൾ അ­ദ്ദേ­ഹം പ­റ­ഞ്ഞു: “അ­മ്പാ­സ­ഡ­റ­ന്മാ­രിൽ പ്രാ­ധാ­ന്യ­മു­ള്ള­വ­രാ­യി ര­ണ്ടു­പേ­രേ ഉള്ളൂ: അ­മേ­രി­ക്ക­ന­മ്പാ­സ­ഡർ കാ­ഫ്രി, ഫ്രെ­ഞ്ച­മ്പാ­സ­ഡർ കൂവ് ഡി മൂർ­വിൽ (പി­ന്നീ­ടു ഫ്രാൻ­സിൽ വി­ദേ­ശ­കാ­ര്യ­മ­ന്ത്രി). ഇ­വ­രു­ടെ ര­ണ്ടു­പേ­രു­ടേ­യും സ്നേ­ഹം സ­മ്പാ­ദി­ക്കു­ന്ന­തു് ഉ­പ­കാ­ര­പ്ര­ദ­മാ­യി­രി­ക്കും. അ­റ­ബീ­ലീ­ഗി­ലെ മ­ന്ത്രി­മാ­രെ­യും അ­റി­ഞ്ഞി­രി­ക്ക­ണം. മ­റ്റു­ള്ള­വർ­ക്കു് ഇവിടെ വലിയ പ്രാ­ധാ­ന്യ­മൊ­ന്നു­മി­ല്ല.” ഈ അ­ഭി­പ്രാ­യം ശ­രി­യാ­ണെ­ന്നു് എ­നി­ക്കും തോ­ന്നി. പാ­രീ­സ്സു­മു­ത­ലാ­യി പ്ര­ധാ­ന­മാ­യ പല എ­മ്പ­സി­ക­ളി­ലും ജോ­ലി­ചെ­യ്തു പേരു സ­മ്പാ­ദി­ച്ച ഒരു മ­ഹ­ര­ഥ­നാ­ണു് കാ­ഫ്രി. ആ­ദ്യ­സം­ഭാ­ഷ­ണ­ത്തിൽ­നി­ന്നു­ത­ന്നെ മ­ന­സ്സി­ലാ­യി, അ­ദ്ദേ­ഹ­ത്തി­ന്നു് ഇം­ഗ്ലീ­ഷു­കാ­രോ­ടു തീരെ ഇ­ഷ്ട­മി­ല്ലെ­ന്നും അ­വ­രു­ടെ ന­യ­ത്തിൽ വി­ശ്വാ­സ­മി­ല്ലെ­ന്നും ഐറിഷ് വം­ശ­ജ­നാ­യ അ­ദ്ദേ­ഹ­ത്തി­നു് അ­ങ്ങ­നെ­യൊ­ര­ഭി­പ്രാ­യ­ഗ­തി ഉ­ണ്ടാ­യ­തിൽ ആ­ശ്ച­ര്യ­പ്പെ­ടാ­നി­ല്ല­ല്ലോ. റെ­വ­ലൂ­ഷ­ണ­റി­കൗൺ­സി­ലു­മാ­യി അ­ടു­ത്ത ബ­ന്ധ­ത്തി­ലാ­ണു് അ­ദ്ദേ­ഹം ക­ഴി­യു­ന്ന­തെ­ന്നും മ­റ്റീ­ജി­പ്ഷ്യൻ­പ്ര­മാ­ണി­ക­ളു­മാ­യി അ­ദ്ദേ­ഹ­ത്തി­നു നല്ല സ­മ്പർ­ക്ക­മു­ണ്ടെ­ന്നും ഞാൻ അ­ദ്ദേ­ഹ­ത്തിൽ­നി­ന്നു­ത­ന്നെ മ­ന­സ്സി­ലാ­ക്കി. കൂവ് ഡി മൂർ­വിൽ (Couve de Mourville) വേ­റെ­ത­ര­ത്തി­ലൊ­രു മ­നു­ഷ്യ­നാ­ണു്. ഫ്രാൻ­സി­ലെ ന­യ­ത­ന്ത്ര­വി­ദ­ഗ്ദ്ധ­ന്മാ­രി­ലൊ­രാ­ളാ­യി­രു­ന്നു അ­ദ്ദേ­ഹം. അധികം സം­സാ­രി­ക്ക­യാ­വ­ട്ടെ സ്നേ­ഹം ഭാ­വി­ക്ക­യാ­ക­ട്ടെ ഒ­ന്നും അ­ദ്ദേ­ഹ­ത്തി­നു പ­തി­വി­ല്ല. പല മാ­സ­മാ­യി പ­രി­ച­യ­പ്പെ­ട്ട­ശേ­ഷ­മാ­ണു് ഞങ്ങൾ സ്നേ­ഹി­ത­രാ­യി­ത്തീർ­ന്ന­തു്.

അ­റ­ബി­രാ­ജ്യ­ങ്ങ­ളി­ലെ അ­മ്പാ­സ­ഡർ­മാർ­ക്കു് ഒരു പ്ര­ത്യേ­ക­സ്ഥാ­ന­മാ­ണു് ഈ­ജി­പ്തി­ലു­ണ്ടാ­യി­രു­ന്ന­തു്. ആ­ര­ബ്ലീ­ഗ് എന്ന സം­ഘ­ട­ന­യിൽ അ­വ­രെ­ല്ലാ­വ­രും അം­ഗ­ങ്ങ­ളാ­ണെ­ന്ന­തു­കൊ­ണ്ടു­മാ­ത്ര­മ­ല്ല അതു്. പല രാ­ജ്യ­ങ്ങ­ളാ­യി പി­രി­ഞ്ഞാ­ണെ­ങ്കി­ലും അ­റ­ബി­കൾ, ഒരു ജാ­തി­യാ­ണെ­ന്നും മറ്റു രാ­ജ്യ­ങ്ങ­ളോ­ടു­ള്ള പെ­രു­മാ­റ്റ­ത്തിൽ ഐ­ക­മ­ത്യ­ത്തോ­ടു­കൂ­ടി നി­ല്ക്ക­ണ­മെ­ന്നു­മാ­യി­രു­ന്നു പൊ­തു­വാ­യു­ള്ള തീർ­മാ­നം. അ­റ­ബി­രാ­ജ്യ­ങ്ങ­ളു­ടെ ന­ടു­ക്കു്, അ­വ­രു­ടെ ജ­ന്മ­ഭൂ­മി­ക­ളിൽ­നി­ന്നു ഭാ­ഗി­ച്ചെ­ടു­ത്ത ഒരു സം­സ്ഥാ­നം യ­ഹൂ­ദർ­ക്കാ­യി യു­ണൈ­റ്റ­ഡ്നേ­ഷൻ­സ് കൊ­ടു­ത്തി­ട്ടു­ള്ള കാ­ര്യം പ്ര­സി­ദ്ധ­മാ­ണ­ല്ലോ. ത­ങ്ങ­ളു­ടെ ത­റ­വാ­ട്ടു­പു­ര­യു­ടെ മു­ക­ളിൽ­വെ­ച്ച ഒരു തീ­ക്കൊ­ള്ളി­പോ­ലെ­യാ­ണു് എല്ലാ അ­റ­ബി­ക­ളും ഇ­സ്രാ­യിൽ രാ­ജ്യ­ത്തെ ക­ണ­ക്കാ­ക്കി­യി­ട്ടു­ള്ള­തു്. ആ രാ­ജ്യ­മു­ള്ള­താ­യി­ത്ത­ന്നെ ആരും ഗ­ണി­ക്ക­രു­തെ­ന്നും അ­തി­നോ­ടാ­രും ക­ച്ചോ­ടം ചെ­യ്തു­പോ­ക­രു­തെ­ന്നു­മാ­യി­രു­ന്നു അ­വ­രു­ടെ നി­ശ്ച­യം. ഈ സഖ്യം നി­ല­നി­ന്നി­രു­ന്ന­തു­കൊ­ണ്ടും അ­ന്യോ­ന്യ­മാ­ലോ­ചി­ക്കാ­തെ വി­ദേ­ശ­ന­യ­ങ്ങ­ളിൽ ഏർ­പ്പെ­ട­രു­തെ­ന്നു തീ­രു­മാ­നി­ച്ചി­രു­ന്ന­തു­കൊ­ണ്ടും അ­വ­രെ­ല്ല­വ­രും ഒരു കു­ടും­ബ­മെ­ന്ന ഭാ­വ­ന­യി­ലാ­ണു് ക­ഴി­ഞ്ഞു­വ­ന്ന­തു്. ഒരു കു­ടും­ബ­ത്തി­ലെ­ന്ന­പോ­ലെ വ­ഴ­ക്കും അ­ന്തഃ­ഛി­ദ്ര­വും അ­വ­രു­ടെ ഇ­ട­യി­ലു­മു­ണ്ടാ­യി­രു­ന്നു എന്നു കാണാൻ പ്ര­യാ­സ­മി­ല്ല. പ്ര­ത്യേ­കി­ച്ചും ബ്രി­ട്ടീ­ഷു­മ­ച്ച­മ്പി­മാ­രെ­ന്ന­ഭി­മാ­നി­ച്ചി­രു­ന്ന (അ­ക്കാ­ല­ത്തെ) ഇ­റാ­ക്കു­ഗ­വ­ണ്മെ­ന്റും ജോർ­ഡാൻ­ഗ­വ­ണ്മെ­ന്റും ഈ­ജി­പ്തി­ന്റെ ആ­ലോ­ച­ന­കൾ­ക്കെ­തി­രാ­യി­ട്ടാ­ണു് നി­ന്നി­രു­ന്ന­തു്. അറബി അ­മ്പാ­സ­ഡർ­മാർ വലിയ മേ­നി­യും മേ­ന്മ­യും ന­ടി­ക്കു­ന്ന പ്ര­ഭു­ക്ക­ന്മാ­രാ­യി­രു­ന്നെ­ങ്കി­ലും വി­ദ്യാ­ഭ്യാ­സം­കൊ­ണ്ടും ബു­ദ്ധി­സാ­മർ­ത്ഥ്യം­കൊ­ണ്ടും അവരിൽ ഒ­രാ­ളു­മാ­ത്ര­മേ മു­ന്തി­നി­ന്നി­രു­ന്നു­ള്ളൂ. അതു ല­ബ­ന­ണി­ലെ അ­മ്പാ­സ­ഡർ­ക്കു പ­ക­രം­നോ­ക്കി­യി­രു­ന്ന നാഡിം ഡി­മി­യി­ഷ്കേ എന്ന ഒരു യു­വാ­വാ­ണു്. മു­പ്പ­ത്തി­യ­ഞ്ചു­വ­യ­സ്സിൽ കൂ­ടു­തൽ പ്രാ­യ­മി­ല്ലാ­യി­രു­ന്ന ഡി­മി­യി­ഷ്കേ ഈ­ജി­പ്തി­ലെ റെ­വ­ലൂ­ഷ­ണ­റി­ക്ക­മ്മി­റ്റി­യി­ലെ അം­ഗ­മാ­യി, അവർ മി­ക്ക­വാ­റും ഒരേ പ്രാ­യ­ക്കാ­രാ­യ­തു­കൊ­ണ്ടു വളരെ സ്നേ­ഹ­ത്തോ­ടെ­യാ­ണു് ക­ഴി­ഞ്ഞു­വ­ന്നി­രു­ന്ന­തു്.

images/Radhakrishnan.jpg
ഡാ. രാ­ധാ­കൃ­ഷ്ണൻ

അം­ബാ­സ­ഡർ­മാ­രെ എ­ല്ലാ­വ­രെ­യും ചെ­ന്നു കണ്ടു പ­രി­ച­യ­മാ­ക­ണ­മെ­ന്നാ­ണു് നിയമം. അതു പല മാ­സ­ങ്ങൾ­കൊ­ണ്ടു­മാ­ത്ര­മേ സാ­ധി­ക്കു­ക­യു­ള്ളൂ. അതിനു മു­മ്പു പല അ­വ­സ­ര­ങ്ങ­ളി­ലും കണ്ടു വർ­ത്ത­മാ­ന­ങ്ങൾ പ­റ­ഞ്ഞി­ട്ടു­ണ്ടാ­വാ­മെ­ങ്കി­ലും നേ­രി­ട്ടു വീ­ട്ടിൽ ചെ­ന്നു കാ­ണാ­തെ അവർ ഇ­ങ്ങോ­ട്ടു വ­രി­ക­യോ അ­ങ്ങോ­ട്ടു ക്ഷ­ണി­ക്ക­യോ പ­തി­വി­ല്ല. ഈ ന­ട­പ­ടി­ക്കു ‘കാൾ’ (Call) ചെയ്ക എ­ന്നാ­ണു് പറയുക. എന്റെ ‘കാ­ളു­കൾ’ തു­ട­ങ്ങി ഒരു പത്തു ദി­വ­സ­ത്തി­ന­കം ഉ­പ­രാ­ഷ്ട്ര­പ­തി ഡാ. രാ­ധാ­കൃ­ഷ്ണൻ എന്റെ അ­തി­ഥി­യാ­യി ക­യ­റോ­യിൽ വന്നു. ഡാ. രാ­ധാ­കൃ­ഷ്ണ­നും ഞാനും ചി­ര­ന്ത­ന­സ്നേ­ഹി­ത­രാ­ണെ­ന്നു­ത­ന്നെ പറയാം. അ­ദ്ദേ­ഹം ക­ല്ക്ക­ട്ടാ­യിൽ പ്ര­ഫ­സ­റാ­യി­രു­ന്ന കാ­ലം­മു­ത­ല്ക്കേ അ­റി­യാൻ തു­ട­ങ്ങി­യി­ട്ടു­ണ്ടു്. ആ­ക്സ്ഫോർ­ഡിൽ പ്ര­ഫ­സ­റാ­യ­തു­മു­ത­ലാ­ണു് ന­ല്ല­വ­ണ്ണ­മ­റി­ഞ്ഞു­തു­ട­ങ്ങി­യ­തെ­ന്നു പറയാം. രാ­ധാ­കൃ­ഷ്ണ­നെ­പ്പ­റ്റി ഇവിടെ ഒ­ന്നും പ­റ­യേ­ണ്ട­താ­യി­ട്ടി­ല്ല. ഹി­ന്ദു­ബൗ­ദ്ധ­ദർ­ശ­ന­ങ്ങ­ളിൽ ഒ­ന്നു­പോ­ലെ അ­ഗാ­ധ­വി­ജ്ഞാ­ന­മു­ള്ള ഒരു പ­ണ്ഡി­തൻ, സു­സ­മ്മ­ത­നാ­യ ഒരു സ്വ­ത­ന്ത്ര­ചി­ന്ത­കൻ, സ­മു­ദാ­യ­കാ­ര്യ­ങ്ങ­ളിൽ ഒ­രു­ല്പ­തി­ഷ്ണു, ലോ­ക­കാ­ര്യ­ങ്ങ­ളെ സ­മ­ദൃ­ഷ്ടി­യോ­ടെ വീ­ക്ഷ­ണം­ചെ­യ്യു­ന്ന ഒരു യോഗി, ആ­രോ­ടും സ്പർ­ദ്ധ­യും മ­ത്സ­ര­വു­മി­ല്ലാ­ത്ത ഒ­രാ­ത്മാ­രാ­മൻ—ഇ­ങ്ങ­നെ ഒ­ര­സാ­മാ­ന്യ­പു­രു­ഷ­നാ­ണു് ഡാ. രാ­ധാ­കൃ­ഷ്ണൻ. ഈ­ജി­പ്തി­ലേ­യ്ക്കു പോ­കു­ന്ന­തി­നു മു­മ്പു ഞാൻ അ­ദ്ദേ­ഹ­ത്തെ അ­ങ്ങോ­ട്ടു ക്ഷ­ണി­ച്ചി­ട്ടു­ണ്ടാ­യി­രു­ന്നു. അവിടെ ചെ­ന്നു ര­ണ്ടാ­ഴ്ച ക­ഴി­യു­ന്ന­തി­നു മു­മ്പു കമ്പി കി­ട്ടി, അ­ദ്ദേ­ഹം ഉ­ടൻ­ത­ന്നെ യൂ­റോ­പ്പി­ലേ­യ്ക്കു പോ­കു­ന്നു­ണ്ടെ­ന്നും യാ­ത്രാ­മ­ധ്യേ മൂ­ന്നു ദിവസം കെ­യി­റോ­യിൽ താ­മ­സി­ക്കാൻ സ­ന്തോ­ഷ­മാ­ണെ­ന്നും. ആ സ­ന്ദേ­ശം സ­ന്തോ­ഷ­പ്ര­ദ­മാ­യി­രു­ന്നെ­ങ്കി­ലും എ­ത്ര­മാ­ത്രം വൈ­ഷ­മ്യ­മാ­ണു് എ­നി­ക്കു­ണ്ടാ­യ­തെ­ന്നു പറയാൻ പ്ര­യാ­സം. ജോ­ലി­യിൽ ചേർ­ന്നി­ട്ടു 15 ദിവസം ക­ഴി­ഞ്ഞി­ട്ടി­ല്ലാ­ത്ത എ­നി­ക്കു ഗ­വ­ണ്മെ­ന്റിൽ പ്ര­മാ­ണി­ക­ളാ­യ­വ­രെ­യോ പൊ­തു­ജ­ന­ങ്ങ­ളു­ടെ നേ­താ­ക്ക­ന്മാ­രെ­യോ പ­ണ്ഡി­ത­ന്മാ­രെ­യോ, ആ­രെ­യും­ത­ന്നെ, പ­രി­ച­യ­പ്പെ­ടാൻ വേണ്ട സമയം കി­ട്ടി­യി­രു­ന്നി­ല്ല. ഡാ­ക്ടർ രാ­ധാ­കൃ­ഷ്ണ­നെ പി­ന്നെ അ­വ­രു­മാ­യി ഞാ­നെ­ങ്ങ­നെ പ­രി­ച­യ­പ്പെ­ടു­ത്താ­നാ­ണു്? എന്റെ ‘കാ­ളു­കൾ’ തീർ­ന്നി­ട്ടി­ല്ലാ­ത്ത സ്ഥി­തി­ക്കു് എന്റെ വി­രു­ന്നിൽ പ­ങ്കെ­ടു­ക്കു­ന്ന­തി­നു മ­റ്റം­ബാ­സ­ഡർ­മാർ വരുമോ? ഈ സ്ഥി­തി­യിൽ ഞാൻ റെ­യ്ഫ്സ്റ്റീ­ഫൺ­സ­നെ ചെ­ന്നു കണ്ടു. എന്റെ വി­ഷ­മ­സ്ഥി­തി മ­ന­സ്സി­ലാ­ക്കി­യ അ­ദ്ദേ­ഹം, വി­രു­ന്നി­ന്റെ ക്ഷ­ണ­നം പ്ര­ധാ­ന­രാ­യ അം­ബാ­സ­ഡ­ന്മാ­രെ­ക്കൊ­ണ്ടു സ്വീ­ക­രി­പ്പി­ക്കു­ന്ന­തി­നു താൻ­ത­ന്നെ ഏർ­പ്പാ­ടു ചെ­യ്തു­കൊ­ള്ളാ­മെ­ന്നും തന്റെ ആ­ളു­കൾ­മു­ഖാ­ന്ത­രം മ­റ്റു­ള്ള­വ­രെ­യും സ്വീ­ക­ര­ണ­ത്തി­ലും മ­റ്റും വേ­ണ്ട­പോ­ലെ പ­ങ്കെ­ടു­പ്പി­ക്കു­ന്ന­തി­നു് ഉ­ത്സാ­ഹി­പ്പി­ക്കാ­മെ­ന്നു­മേ­റ്റു. പി­ന്നെ ഗ­വ­ണ്മെ­ന്റ് നേ­താ­ക്ക­ന്മാ­രെ­പ്പ­റ്റി­യാ­യി എന്റെ ഉൽ­ക്ക­ണ്ഠ. അ­ക്കാ­ല­ത്തു് ഈ­ജി­പ്തും ഇൻ­ഡ്യ­യും ത­മ്മിൽ ഇ­ന്ന­ത്തെ­പ്പോ­ലു­ള്ള മൈ­ത്രി­യി­ല­ല്ല ക­ഴി­ഞ്ഞു­വ­ന്നി­രു­ന്ന­തു്. അ­തു­കൊ­ണ്ടു ത­ങ്ങ­ളു­ടെ ക്ഷ­ണ­നം കൂ­ടാ­തെ ഉ­പ­രാ­ഷ്ട്ര­പ­തി­യെ ഏ­തു­വി­ധ­മാ­ണു് അവർ സ്വീ­ക­രി­ക്കാൻ­പോ­കു­ന്ന­തെ­ന്നു മുൻ­കൂ­ട്ടി­യ­റി­യാൻ വ­യ്യാ­യി­രു­ന്നു. അ­ദ്ദേ­ഹ­ത്തെ വേ­ണ്ട­പോ­ലെ ബ­ഹു­മാ­നി­ക്കാ­തി­രു­ന്നാൽ അതു് ഇൻ­ഡ്യ­യ്ക്കു് അ­പ­മാ­ന­വും എ­നി­ക്കു തേ­ജോ­ഭം­ഗ­വു­മാ­യി­ട്ടാ­ണ­ല്ലോ തീരുക. ഞാൻ വെ­റു­തെ­യി­രു­ന്നി­ല്ല. ആ­യി­ട­യ്ക്കു­ത­ന്നെ വി­ദേ­ശ­കാ­ര്യ­മ­ന്ത്രി­യാ­യി ചേർ­ന്ന മു­ഹ­മ്മ­ദ് ഫൗ­സി­യെ ചെ­ന്നു കണ്ടു. സ്ഥാ­ന­വും സ്ഥി­തി­യു­മ­നു­സ­രി­ച്ചു രാ­ധാ­കൃ­ഷ്ണ­നെ സ്വീ­ക­രി­ച്ചു­കൊ­ള്ളാ­മെ­ന്നു് അ­ദ്ദേ­ഹ­മേ­റ്റു. ജനറൽ നെ­ജീ­ബി­നെ­ക്ക­ണ്ടു കാ­ര്യ­ങ്ങൾ നേ­രി­ട്ടു പ­റ­യ­ണ­മെ­ന്നും അ­ദ്ദേ­ഹം അ­ഭി­പ്രാ­യ­പ്പെ­ട്ടു. അ­ത­നു­സ­രി­ച്ചു നേ­രി­ട്ടു കണ്ടു സം­സാ­രി­ച്ച­പ്പോൾ നെ­ജീ­ബി­നും വൈ­സ്പ്ര­സി­ഡ­ണ്ട് വ­രു­ന്ന­തിൽ വളരെ സ­ന്തോ­ഷ­മാ­ണെ­ന്നു കണ്ടു. ഏ­താ­യാ­ലും ഡാ. രാ­ധാ­കൃ­ഷ്ണൻ എ­യ­റോ­പ്ലെ­യി­നിൽ­നി­ന്നി­റ­ങ്ങി­യ­പ്പോൾ ഉ­ചി­ത­മാ­യി സൽ­ക്ക­രി­ക്കു­ന്ന­തി­നു ഗ­വ­ണ്മെ­ന്റി­ന്റെ പ്ര­തി­നി­ധി­കൾ അവിടെ ഹാ­ജ­രു­ണ്ടാ­യി­രു­ന്നു. പക്ഷേ, മ­റ്റൊ­രു കു­ഴ­പ്പം: യാ­ത്ര­ക്കാർ­ക്കു് ഈ­ജി­പ്തിൽ ഇ­റ­ങ്ങാൻ അ­ത്യാ­വ­ശ്യ­മാ­യ കു­ത്തി­വെ­പ്പു (Inoculation) സർ­ട്ടി­ഫി­ക്ക­റ്റ് ഡാ. രാ­ധാ­കൃ­ഷ്ണൻ കൊ­ണ്ടു­വ­ന്നി­രു­ന്നി­ല്ല. അ­തി­ല്ലാ­തെ ആ­രെ­യും വി­മാ­ന­ത്താ­വ­ള­ത്തിൽ­നി­ന്നു പു­റ­ത്തേ­യ്ക്കു വി­ടു­ക­യു­മി­ല്ല. ഈ സ്ഥി­തി­യിൽ എ­ന്താ­ണു് ചെ­യ്യേ­ണ്ട­തെ­ന്ന­റി­യാ­തെ ഞാ­ന­ല്പം കു­ഴ­ങ്ങി. ഒ­ടു­വിൽ പ്ര­സി­ഡ­ണ്ട് നെ­ജീ­ബി­നു­ത­ന്നെ ടെ­ലി­ഫോൺ ചെ­യ്തു­നോ­ക്കാൻ തീർ­ച്ച­യാ­ക്കി. രാ­ത്രി­യിൽ ഒ­രു­മ­ണി ക­ഴി­ഞ്ഞി­രു­ന്നു. പ്ര­സി­ഡ­ണ്ട് ഉ­റ­ങ്ങു­ക­യാ­ണെ­ന്നും അ­പ്പോൾ ഒ­ന്നും സാ­ധി­ക്ക­യി­ല്ലെ­ന്നും ത­വ­ണ­ക്കാ­രൻ പ­റ­ഞ്ഞു. എ­ങ്കി­ലും ഇതു് അ­ത്യാ­വ­ശ്യ­കാ­ര്യ­മാ­ണെ­ന്നും ഇൻ­ഡ്യൻ വൈസ് പ്ര­സി­ഡ­ണ്ടി­നെ­സ്സം­ബ­ന്ധി­ക്കു­ന്ന­താ­ണെ­ന്നും പ­റ­ഞ്ഞ­പ്പോൾ ജനറൽ നെ­ജീ­ബി­നെ വി­ളി­ച്ചു­ണർ­ത്താ­മെ­ന്നു് അയാൾ സ­മ്മ­തി­ച്ചു. അധികം താ­മ­സി­യാ­തെ പ്ര­സി­ഡ­ണ്ടി­ന്റെ നി­ദ്രാ­ല­സ­മാ­യ ശബ്ദം ഞാൻ കേ­ട്ടു. കാ­ര്യം പറഞ്ഞ ഉടനെ, അ­ദ്ദേ­ഹം എ­യ്റോ­ഡ്രോം ആ­ഫീ­സ­റോ­ടു ഡാ­ക്ടർ രാ­ധാ­കൃ­ഷ്ണ­നെ സ­ക­ല­നി­യ­മ­ങ്ങ­ളിൽ­നി­ന്നും ഒ­ഴി­വാ­ക്കി ടെ­ലി­ഫോ­ണിൽ­ത്ത­ന്നെ ഉ­ത്ത­ര­വി­ടു­ക­യും ചെ­യ്തു.

ഡാ. രാ­ധാ­കൃ­ഷ്ണൻ എന്റെ അ­തി­ഥി­യാ­യി മൂ­ന്നു­ദി­വ­സം ക­യി­റോ­യിൽ താ­മ­സി­ച്ചു. അ­ദ്ദേ­ഹ­ത്തെ സ­ല്ക്ക­രി­ച്ചു ഞാൻ കൊ­ടു­ത്ത വി­രു­ന്നു­ക­ളിൽ ഈ­ജി­പ്തി­ലെ പ്ര­മു­ഖ­ന്മാ­രാ­യ പൗ­ര­ന്മാ­രും രാ­ഷ്ട്രീ­യ­നേ­താ­ക്ക­ന്മാ­രും കൂ­ടാ­തെ വി­ദേ­ശീ­യ­രാ­യ അം­ബാ­സ­ഡർ­മാർ വ­ണി­ക്പ്ര­മു­ഖ­ന്മാർ മു­ത­ലാ­യ­വ­രും പ­ങ്കെ­ടു­ത്തു. ഒരു ദിവസം വൈ­കു­ന്നേ­രം ഡാ. രാ­ധാ­കൃ­ഷ്ണൻ ഇ­ന്ത്യാ­ക്കാ­രാ­യ എം­ബ­സി­യു­ദ്യോ­ഗ­സ്ഥ­ന്മാ­രു­ടെ­യും പ്ര­ത്യേ­കി­ച്ചു് അ­വ­രു­ടെ ഭാ­ര്യ­മാ­രു­ടെ­യും അ­പേ­ക്ഷ­പ്ര­കാ­രം ഗീ­ത­യെ­സ്സം­ബ­ന്ധി­ച്ചു് ഒരു ചെ­റു­പ്ര­സം­ഗം ന­ട­ത്തു­ക­യു­മു­ണ്ടാ­യി.

തി­രി­കെ പോ­കു­ന്ന­തി­നു മുൻപു ഡാ­ക്ടർ രാ­ധാ­കൃ­ഷ്ണ­നും ജനറൽ നെ­ജീ­ബു­മാ­യി ഒരു കൂ­ടി­ക്കാ­ഴ്ച­യ്ക്കു ഞാൻ എർ­പ്പാ­ടു­ചെ­യ്തു. അ­ന്യ­ദേ­ശ­ത്തു­നി­ന്നു വ­രു­ന്ന പ്ര­മാ­ണി­ക­ളാ­യ നേ­താ­ക്ക­ന്മാ­രെ പ്ര­സി­ഡ­ന്റ്, പ്ര­ധാ­ന­മ­ന്ത്രി മു­ത­ലാ­യ­വർ കാ­ണു­മ്പോൾ അ­മ്പാ­സ­ഡർ­മാർ കൂ­ടെ­യു­ണ്ടാ­യി­രി­ക്ക­ണ­മെ­ന്നു് ഒരു നി­യ­മ­മു­ണ്ടു്. അ­ത­നു­സ­രി­ച്ചു ഞങ്ങൾ ര­ണ്ടു­പേ­രും­കൂ­ടി­യാ­ണു് ജനറൽ നെ­ജീ­ബി­നെ കാണാൻ പോ­യ­തു്. സം­ഭാ­ഷ­ണം വളരെ സ­ന്തോ­ഷ­ഭാ­വ­ത്തി­ലാ­യി­രു­ന്നു. ഒ­ടു­വിൽ പോ­രാൻ­നേ­ര­ത്തു ഡാ­ക്ടർ രാ­ധാ­കൃ­ഷ്ണൻ ശാ­ന്ത­സ്വ­ര­ത്തി­ലെ­ങ്കി­ലും അ­തി­ഗം­ഭീ­ര­മാ­യ ഭാ­വ­ത്തിൽ ഇ­ങ്ങ­നെ പ­റ­ഞ്ഞു: “ഒന്നു ശ്ര­ദ്ധി­ക്ക­ണം, ജനറൽ: നി­ങ്ങ­ളും നി­ങ്ങ­ളു­ടെ കൂ­ട്ടു­കാ­രും ഇന്നു യോ­ഗ്യ­ന്മാ­രാ­ണു്, വി­ന­യ­വാ­ന്മാ­രാ­ണു്. നി­ങ്ങൾ­ക്കു പൂർ­ണ്ണാ­ധി­കാ­ര­മു­ണ്ടു് എല്ലാ വി­ഷ­യ­ത്തി­ലും. അ­ധി­കാ­രം മ­ത്തു­പി­ടി­പ്പി­ക്കു­ന്ന ഒരു കാ­ര്യ­മാ­ണു്. അതു തലയിൽ ക­യ­റാ­തെ സൂ­ക്ഷി­ക്ക­യാ­ണെ­ങ്കിൽ നി­ങ്ങൾ­ക്കും രാ­ജ്യ­ത്തി­നും ഗു­ണ­മാ­യി­രി­ക്കും; അ­ല്ലെ­ങ്കിൽ ര­ണ്ടി­നും നാശം.” ഉ­പ­ദേ­ശ­രൂ­പ­ത്തിൽ പറഞ്ഞ ഈ വാ­ക്കു­കൾ അ­ശ്രു­പൂർ­ണ്ണ­മാ­യ നേ­ത്ര­ത്തോ­ടെ­യാ­ണു് ജനറൽ നെ­ജീ­ബ് കേ­ട്ട­തു്. അ­ത്ര­യ്ക്കു ഗാം­ഭീ­ര്യ­മു­ണ്ട­യി­രു­ന്നു ഡാ­ക്ടർ രാ­ധാ­കൃ­ഷ്ണ­ന്റെ വാ­ക്കി­നു്. പി­ന്നീ­ടൊ­രു ദിവസം ക­ണ്ട­പ്പോൾ ഇ­ങ്ങ­നെ ഒ­ര­വ­സ­രം ത­നി­ക്കു ല­ഭി­ച്ച­തു് ഒരു മ­ഹാ­ഭാ­ഗ്യ­മാ­യി താൻ ഗ­ണി­ക്കു­ന്നു­വെ­ന്നാ­ണു് നെ­ജീ­ബ് പ­റ­ഞ്ഞ­തു്.

രാ­ധാ­കൃ­ഷ്ണ­നു­മാ­യി അ­ടു­ത്തു ക­ഴി­ച്ചു­കൂ­ട്ടി­യ ആ മൂ­ന്നു ദി­വ­സ­ങ്ങൾ ഞ­ങ്ങൾ­ക്കു് ഒ­രു­ത്സ­വം­പോ­ലെ­യാ­യി­രു­ന്നു. വ­ണ്ടി­യിൽ സ­ഞ്ച­രി­ക്കു­മ്പോ­ഴും ഉ­ണ്ണാ­നി­രി­ക്കു­മ്പോ­ഴും വെ­റു­തെ­യി­രി­ക്കു­മ്പോ­ഴും ഭ­ജ­ന­കീർ­ത്ത­ന­ങ്ങൾ, ഉ­പ­നി­ഷ­ദ്വാ­ക്യ­ങ്ങൾ, ഭ­ക്തി­പ­ര­മാ­യ ശ്ലോ­ക­ങ്ങൾ എ­ന്നി­വ ചൊ­ല്ലു­ന്ന ഒരു ശീലം ഡാ. രാ­ധാ­കൃ­ഷ്ണ­നു­ണ്ടു്. ഉ­ണ്ണു­ന്ന­തി­നി­ട­യ്ക്കു്, “ഭജ ഗോ­വി­ന്ദം ഭജ ഗോ­വി­ന്ദം ഗോ­വി­ന്ദം ഭജ മൂ­ഢ­മ­തേ” എന്നു ചൊ­ല്ലി. “എന്താ?” എ­ന്നു് അ­ടു­ത്തി­രി­ക്കു­ന്ന ആളോടു ചോ­ദി­ക്കു­ന്ന­തു കേ­ട്ടാൽ അ­ദ്ദേ­ഹ­ത്തി­ന്റെ മ­ന­സ്സു നി­ത്യ­കർ­മ്മ­ങ്ങ­ളിൽ പ്ര­വർ­ത്തി­ക്കു­മ്പോ­ഴും ഭ­ഗ­വാ­നിൽ­ത്ത­ന്നെ­യാ­ണെ­ന്നു് ആർ­ക്കും മ­ന­സ്സി­ലാ­ക്കാം.

രാ­ധാ­കൃ­ഷ്ണൻ പോയി രണ്ടു ദിവസം ക­ഴി­ഞ്ഞ­ശേ­ഷം കാ­ക്കാ­കാ­ലേ­ല്ക്കർ ക­യ­റോ­യിൽ വന്നു. മ­ഹാ­ത്മാ­ഗാ­ന്ധി­യു­ടെ ഏ­റ്റ­വും പ്രി­യ­പ്പെ­ട്ട അ­ന്തേ­വാ­സി­ക­ളിൽ ഒ­രാ­ളാ­യി­രു­ന്ന ഇ­ദ്ദേ­ഹ­ത്തെ അ­ല്പ­മാ­യി­ട്ടേ മു­മ്പെ­നി­ക്കു പ­രി­ച­യ­മു­ണ്ടാ­യി­രു­ന്നു­ള്ളൂ. ഭാ­ര­തീ­യ സം­സ്ക്കാ­രം മ­റു­നാ­ട്ടിൽ താ­മ­സി­ക്കു­ന്ന ഇ­ന്ത്യാ­ക്കാ­രു­ടെ ഇടയിൽ പ്ര­ച­രി­പ്പി­ക്കു­ന്ന­തി­നാ­യി അ­ദ്ദേ­ഹം ആ­ഫ്രി­ക്ക­യിൽ സ­ഞ്ച­രി­ക്കു­ക­യാ­യി­രു­ന്നു. കെ­നി­യാ­യി­ലേ­യ്ക്കു പോവാൻ ചില ത­ട­സ്സ­ങ്ങൾ അ­വി­ടു­ത്തേ ഗ­വ­ണ്മെ­ന്റ് പു­റ­പ്പെ­ടു­വി­ച്ച­തു­നി­മി­ത്തം അ­നു­വാ­ദം കി­ട്ടു­മോ എന്നു തീർ­ച്ച­യാ­കു­ന്ന­തു­വ­രെ അ­ദ്ദേ­ഹം ക­യി­റോ­യിൽ താ­മ­സി­ക്കു­ന്ന­തു ന­ന്നാ­യി­രി­ക്കു­മെ­ന്നു് ഇ­ന്ത്യാ­ഗ­വ­ണ്മെ­ന്റ് തീർ­ച്ച­യാ­ക്കു­ക­യാൽ എന്റെ കൂടെ താ­മ­സി­ക്കു­ന്ന­തി­നു ഞാൻ അ­ദ്ദേ­ഹ­ത്തെ ക്ഷ­ണി­ച്ച­താ­ണു്. കാ­ക്കാ കാ­ലേ­ല്ക്കർ അ­സാ­മാ­ന്യ­നാ­യ ഒരു വ്യ­ക്തി­യാ­ണെ­ന്നു­ത­ന്നെ പറയാം. ജ­ന­നം­കൊ­ണ്ടു മ­ഹാ­രാ­ഷ്ട്രീ­യ­നെ­ങ്കി­ലും, മ­റാ­ട്ടി­യിൽ എഴുതി പേ­രെ­ടു­ത്ത ഒരു പ­ണ്ഡി­ത­നാ­ണെ­ങ്കി­ലും, കാ­ക്കാ­സാ­ഹേ­ബി­നു ഗു­ജ­റാ­ത്തി­സാ­ഹി­ത്യ­ത്തി­ലാ­യി­രു­ന്നു മി­ക­ച്ച സ്ഥാ­നം. സം­സ്കൃ­ത­ത്തി­ലും അ­ഗാ­ധ­മാ­യ പാ­ണ്ഡി­ത്യ­മു­ണ്ടു്. ഭാ­ര­തീ­യ­സം­സ്ക്ക­ര­ത്തി­ന്റെ മാ­ഹാ­ത്മ്യ­ത്തിൽ അ­ഭം­ഗു­ര­മാ­യ വി­ശ്വാ­സ­മു­ണ്ടെ­ങ്കി­ലും അതു സാർ­വ്വ­ലൗ­കി­ക­മാ­യി­ത്തീ­ര­ണ­മെ­ങ്കിൽ ന­മ്മു­ടെ ആ­ചാ­ര­ങ്ങ­ളിൽ പല മാ­റ്റ­ങ്ങൾ വ­രു­ത്താ­നു­ണ്ടെ­ന്നാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ വി­ശ്വാ­സം. പ­തി­ന­ഞ്ചു ദിവസം അ­ദ്ദേ­ഹം എന്റെ കൂടെ താ­മ­സി­ച്ചു. ആ ദി­വ­സ­ങ്ങൾ സാ­ഹി­ത്യ­ചർ­ച്ച­ചെ­യ്തും ഹി­ന്ദു­സം­സ്ക്കാ­ര­ത്തി­ന്റെ ഗു­ണ­ദോ­ഷ­ങ്ങ­ളെ­പ്പ­റ്റി വി­ചാ­ര­ണ­ചെ­യ്തും സ­ന്തോ­ഷ­ക­ര­മാ­യി ക­ഴി­ച്ചു­കൂ­ട്ടി.

ഈ­ജി­പ്തി­ലെ അം­ബാ­സ­ഡർ എ­ന്നാ­ണു് അ­ന്നെ­ന്റെ സ്ഥാ­ന­പ്പേ­രെ­ങ്കി­ലും മറ്റു നാ­ട്ടു­രാ­ജ്യ­ങ്ങ­ളിൽ­ക്കൂ­ടി ഞാൻ സ്ഥാ­ന­പ­തി­യാ­യി­രു­ന്നു എന്നു മുൻപു പ­റ­ഞ്ഞി­ട്ടു­ണ്ട­ല്ലോ. ജാർഡൻ, സി­റി­യാ, ലബനൺ, ലി­ബി­യാ എന്നീ രാ­ജ്യ­ങ്ങ­ളാ­ണു് എന്റെ ഉ­ദ്യോ­ഗ­പ­രി­ധി­യിൽ ഉൾ­പ്പെ­ടു­ത്തി­യി­രു­ന്ന­തു്. അ­വി­ടെ­യെ­ല്ലാം പോയി എന്റെ വി­ശ്വാ­സ­പ­ത്രം സ­മർ­പ്പി­ക്കേ­ണ്ട­തും അ­വി­ടു­ത്തെ നേ­താ­ക്ക­ന്മാ­രു­മാ­യി പ­രി­ച­യ­പ്പെ­ടേ­ണ്ട­തും ആ ദേ­ശ­ങ്ങ­ളി­ലെ പ്ര­ശ്ന­ങ്ങൾ മ­ന­സ്സി­ലാ­ക്കേ­ണ്ട­തും എന്റെ ആ­ദ്യ­ക­ട­മ­ക­ളിൽ ഒ­ന്നാ­ണു്. അ­തു­കൊ­ണ്ടു ക­യി­റോ­യി­ലെ പ്രാ­രം­ഭ­ജോ­ലി­കൾ ഒ­ന്നൊ­തു­ങ്ങി­യ­പ്പോൾ മറ്റു രാ­ജ്യ­ങ്ങ­ളിൽ ചെ­ന്നു് ഉ­ദ്യോ­ഗ­മേ­റ്റെ­ടു­ക്കാ­നാ­യി ഒരു ദീർ­ഘ­മാ­യ യാ­ത്ര­യ്ക്കു ഞാൻ ഒ­രു­മ്പെ­ട്ടു. എ­ന്നോ­ടൊ­ന്നി­ച്ചു ഭാ­ര്യ­യും മകൾ രാ­ധ­യും­കൂ­ടാ­തെ വെ­ങ്കി­ടേ­ശ്വ­ര­നും എന്റെ അ­റ­ബി­സി­ക്ര­ട്ട­റി­യാ­യ സ­യ്യ­ദ് എ­ന്നൊ­രു പാ­ല­സ്തീ­ന­യൻ യു­വാ­വു­മു­ണ്ടാ­യി­രു­ന്നു. സ­യ്യ­ദി­ന്റെ ജോലി ഉ­യർ­ന്ന­ത­ല്ലെ­ങ്കി­ലും അയാൾ എ­ല്ലാം­കൊ­ണ്ടും അ­സാ­മാ­ന്യ­നാ­യ ഒരു യു­വാ­വാ­യി­രു­ന്നു എന്നു പറയാം. പാ­ല­സ്തീ­നി­ലെ ഏ­റ്റ­വും പ്ര­ധാ­ന­മാ­യ ഒരു കു­ടും­ബ­ത്തി­ലെ ഏ­ക­സ­ന്താ­ന­മാ­യ സ­യ്യ­ദ് ഫ്രാൻ­സ്, ഇം­ഗ്ല­ണ്ട് മു­ത­ലാ­യ സ്ഥ­ല­ങ്ങ­ളിൽ വി­ദ്യാ­ഭ്യാ­സം ക­ഴി­ച്ചു തന്റെ നാ­ട്ടി­ലെ രാ­ഷ്ട്രീ­യ­കാ­ര്യ­ങ്ങ­ളിൽ ഇ­ട­പെ­ട്ടു­തു­ട­ങ്ങി­യ­പ്പോ­ഴാ­ണു് ഇസ്രേൽ-​ആരബ് യു­ദ്ധ­മു­ണ്ടാ­യ­തു്. ത­ന്നി­മി­ത്തം സർ­വ്വ­സ്വ­വു­മു­പേ­ക്ഷി­ച്ചു് ഒരു ശ­ര­ണാർ­ത്ഥി­യാ­യി മറ്റു വ­ള­രെ­ല­ക്ഷം ജ­ന­ങ്ങ­ളെ­പ്പോ­ലെ അ­യാ­ളും ഈ­ജി­പ്തിൽ വ­ന്നു­ചേർ­ന്നു. പാ­ല­സ്തീ­നിൽ നി­ന്നു വ­രു­ന്ന ആ­ളു­കൾ­ക്കു് ഈ­ജി­പ്തിൽ ജോലി കി­ട്ടു­ക വലിയ പ്ര­യാ­സ­മാ­യി­രു­ന്ന­തി­നാൽ ഒ­ട്ടു­കാ­ലം സ­യ്യ­ദ് വളരെ വി­ഷ­മി­ച്ചു. തന്റെ അ­ടു­ത്ത ബ­ന്ധു­ക്കാർ ജോർഡൻ, സി­റി­യാ മു­ത­ലാ­യ സ്ഥ­ല­ങ്ങ­ളിൽ വലിയ അ­ധി­കാ­ര­ത്തി­ലി­രി­ക്കു­ന്നു­ണ്ടെ­ങ്കി­ലും അവരെ ആ­ശ്ര­യി­ക്കു­ന്ന­തി­നു് അ­യാ­ളു­ടെ അ­ഭി­മാ­നം അ­നു­വ­ദി­ച്ചി­ല്ല. കൂ­ടാ­തെ ശ­ര­ണാർ­ത്ഥി­ക­ളെ ആ രാ­ജ്യ­ങ്ങ­ളിൽ പ്ര­വേ­ശി­പ്പി­ച്ചി­രു­ന്നു­മി­ല്ല. അ­തു­കൊ­ണ്ടാ­ണു് ഇൻ­ഡ്യ­നെം­ബ­സി­യിൽ ദ്വി­ഭാ­ഷി എന്ന ചെറിയ ഉ­ദ്യോ­ഗം അയാൾ സ്വീ­ക­രി­ച്ച­തു്.

സൽ­സ്വ­ഭാ­വ­ത്തെ­യും വി­ദ്യാ­ഭ്യാ­സ­ത്തെ­യും ആ­ഭി­ജാ­ത്യ­ത്തെ­യും ഗ­ണി­ച്ചു് അ­യാ­ളോ­ടു് ആ­ദ്യം­മു­തൽ­ത­ന്നെ എ­നി­ക്കു സ­ന്തോ­ഷ­മാ­യി­രു­ന്നു. അധികം താ­മ­സി­യാ­തെ സാ­ര­മാ­യ ഒരു സ­ഹാ­യ­വും എ­നി­ക്ക­യാ­ളെ­ക്കൊ­ണ്ടു­ണ്ടാ­യി. ഇ­സ്ലാ­മി­ക­രാ­ജ്യ­ങ്ങ­ളിൽ വളരെ സ്വാ­ധീ­ന­ശ­ക്തി­യു­ള്ള മ­താ­ധ്യ­ക്ഷ­നും പ്ര­സി­ദ്ധ­നു­മാ­യ പാ­ല­സ്തൈ­നി­ലെ മ­ഹാ­ചാ­ര്യൻ (Grand Multi of Palestine) പാ­ക്കി­സ്താ­നു സ­ഹാ­യ­മാ­യി അ­ക്കാ­ല­ത്തു പ്ര­ച­ര­ണം ന­ട­ത്തി­യി­രു­ന്നു. ഈ­ജി­പ്തി­ലെ ഗ­വ­ണ്മെ­ന്റ് അ­ദ്ദേ­ഹ­ത്തി­ന്റെ അ­ഭി­പ്രാ­യ­ങ്ങൾ­ക്ക­നു­കൂ­ല­മ­ല്ലെ­ങ്കി­ലും പൊ­തു­ജ­ന­ങ്ങ­ളിൽ വ­ലി­യൊ­രു വി­ഭാ­ഗം അ­ദ്ദേ­ഹ­ത്തോ­ടു യോ­ജി­ച്ചാ­ണെ­ന്നു് എ­നി­ക്കാ­ദ്യ­മേ അ­റി­യാം. അ­ക്കാ­ര്യ­ത്തെ­പ്പ­റ്റി ഞാൻ സ­യ്യ­ദി­നോ­ടു പ­റ­ഞ്ഞ­പ്പോൾ അതു നി­ഷ്പ്ര­യാ­സം മാ­റ്റി­ത്ത­രാ­മെ­ന്നു് അയാൾ എറ്റു. ഗ്രാൻ­ഡ് മു­ഫ്ത്തി തന്റെ സ്വ­ന്തം മാ­തു­ല­നാ­ണെ­ന്നും അ­ദ്ദേ­ഹ­ത്തി­നു പാ­ക്കി­സ്താ­നോ­ടു പ്ര­ത്യേ­കം പ്രീ­തി­യൊ­ന്നു­മി­ല്ലെ­ന്നും ഞാൻ ഒ­രി­ക്കൽ അ­ദ്ദേ­ഹ­ത്തെ അ­ങ്ങോ­ട്ടു ചെ­ന്നു് ഔ­പ­ചാ­രി­ക­മാ­യി സ­ന്ദർ­ശി­ക്കു­ന്ന­പ­ക്ഷം അ­ദ്ദേ­ഹം ഇൻ­ഡ്യ­യ്ക്കു സ­ഹാ­യ­മാ­യി നി­ല്ക്കു­ന്ന കാ­ര്യം താ­നേ­റ്റു­കൊ­ള്ളാ­മെ­ന്നു­മാ­ണു് അയാൾ പ­റ­ഞ്ഞ­തു്. അ­ങ്ങ­നെ ചെ­ന്നു കാ­ണു­വാ­ന­തി­നു മുൻ­പു് ആർ­ക്കും സ­മ്മ­ത­മ­ല്ലാ­യി­രു­ന്നു­വ­ത്രേ. പാ­ക്കി­സ്താ­ന്ന­നു­കൂ­ല­മാ­യി നി­ല്ക്കു­ന്ന­വ­രെ വി­രോ­ധി­ക­ളാ­യി ഗ­ണി­ക്കു­ന്ന ഒരു മ­നോ­ഭാ­വ­ക്കാ­രാ­യി­രു­ന്നു എം­ബ­സ്സി­യി­ലെ ഉ­ദ്യോ­ഗ­സ്ഥ­ന്മാർ അ­തു­കൊ­ണ്ടു് അവരെ ന­മ്മു­ടെ വ­ശ­ത്തോ­ടു ചേർ­ക്കു­വാൻ ആരും ശ്ര­മി­ച്ചി­ല്ല. സെ­യി­ദ്ദി­ന്റെ അ­ഭി­പ്രാ­യം അ­റി­ഞ്ഞ­പ്പോൾ, ഉ­ടൻ­ത­ന്നെ ഒരു സ­ന്ദർ­ശ­ന­ത്തി­നു വേണ്ട ഏർ­പ്പാ­ടു­കൾ ചെ­യ്തു­കൊ­ള്ളു­ന്ന­തി­നു ഞാൻ സ­മ്മ­തി­ച്ചു. രണ്ടു ദി­വ­സ­ത്തി­ന­കം സമയം തീർ­ച്ച­യാ­ക്കി അ­റി­വും കി­ട്ടി.

ഒരു രാ­ജ്യാ­ധി­കാ­രി­ക്കു യോ­ജി­ച്ച പ്ര­താ­പ­ത്തി­ലാ­ണു് ഗ്രാൻ­ഡ് മു­ഫ്ത്തി അൽ അമീൻ ഹു­സൈ­നി താ­മ­സി­ച്ച­തു്. അ­റ­ബി­പാ­ല­സ്തീ­നി­ന്റെ പ്ര­സി­ഡ­ന്റെ­ന്നൊ­രു സ്ഥാ­നം അ­ദ്ദേ­ഹം വ­ഹി­ച്ചി­രു­ന്നു. അ­ത­നു­സ­രി­ച്ചു രാ­ജോ­ചി­ത­മാ­യ ആ­ചാ­ര­ങ്ങ­ളാ­യി­രു­ന്നു അ­ദ്ദേ­ഹ­ത്തി­ന്റെ വാ­സ­സ്ഥ­ല­ത്തിൽ. സ­യ്യ­ദും ഞാ­നും­കൂ­ടി അവിടെ ചെ­ന്ന­പ്പോൾ വളരെ ഉ­പ­ചാ­ര­പൂർ­വ്വ­മാ­ണു് എന്നെ അ­ദ്ദേ­ഹം സ്വീ­ക­രി­ച്ച­തു്. ധ­ന്യ­വാ­ദ­ങ്ങൾ­ക്കെ­ല്ലാം ശേഷം അ­ദ്ദേ­ഹം­ത­ന്നെ പ­റ­ഞ്ഞു: “ഇൻ­ഡ്യ­യി­ലെ നേ­താ­ക്ക­ന്മാർ­ക്കു് എ­ന്നെ­പ്പ­റ്റി ചില തെ­റ്റി­ദ്ധാ­ര­ണ­ക­ളു­ണ്ടെ­ന്നു് എ­നി­ക്ക­റി­യാം. അ­തി­നൊ­ന്നും അ­വ­കാ­ശ­മി­ല്ല. ഞാൻ പാ­ക്കി­സ്താ­നിൽ പോ­യി­രു­ന്ന­പ്പോൾ അവർ കാ­ശ്മീർ­കാ­ര്യ­ത്തിൽ ഒ­ര­ഭി­പ്രാ­യം പ­റ­യ­ണ­മെ­ന്നു് എന്നെ നിർ­ബ്ബ­ന്ധി­ച്ചു. ആ സം­ഗ­തി­യിൽ എ­നി­ക്കു നി­ഷ്പ­ക്ഷ­നി­ല­യാ­ണെ­ന്നു ഞാൻ പല പ്രാ­വ­ശ്യം പ­റ­ഞ്ഞു­വെ­ങ്കി­ലും അവർ നിർ­ബ്ബ­ന്ധി­ക്ക­യാൽ ആ വ­ഴ­ക്കി­ലെ ന്യാ­യാ­ന്യാ­യ­ങ്ങ­ളെ ബാ­ധി­ക്കാ­ത്ത ഒരു പ്ര­സ്താ­വ­ന ഞാൻ എഴുതി. പക്ഷേ, അവർ അതു മാ­റ്റി­യാ­ണു് പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യ­തു്. എന്റെ നി­ഷേ­ധ­പ്ര­സ്താ­വ­ന അവർ പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യു­മി­ല്ല.”

അ­തേ­പ്പ­റ്റി ഞ­ങ്ങൾ­ക്കു വ­ഴ­ക്കി­ല്ലെ­ന്നും ഇൻ­ഡ്യ­യും അ­റ­ബി­ക­ളു­മാ­യു­ള്ള സ്നേ­ഹ­ഭാ­വം പു­ലർ­ത്തു­ന്ന­തി­നു് അ­ദ്ദേ­ഹം­കൂ­ടി സ­ഹാ­യി­ക്ക­ണ­മെ­ന്നും ഞാൻ പ­റ­ഞ്ഞു. അ­താ­ണു് ത­ന്റേ­യും ഉ­ദ്ദേ­ശ­മെ­ന്നും പാ­ക്കി­സ്താൻ ബ്രി­ട്ടീ­ഷു­കാ­രെ വി­ട്ടു­മാ­റു­ക­യി­ല്ലെ­ന്നും അവരെ ആ­ശ്ര­യി­ച്ചു­ത­ന്നെ നി­ല്ക്കു­മെ­ന്നും താൻ മ­ന­സ്സി­ലാ­ക്കി­ക്ക­ഴി­ഞ്ഞി­രി­ക്കു­ന്നു­വെ­ന്നു­മാ­ണു് മു­ഫ്ത്തി പ­റ­ഞ്ഞ­തു്. രണ്ടു ദിവസം ക­ഴി­ഞ്ഞു ഗ്രാൻ­ഡ് മു­ഫ്ത്തി പ്ര­തി­സ­ന്ദർ­ശ­ന­ത്തി­നാ­യി എന്റെ വീ­ട്ടിൽ വന്നു. വളരെ ആ­ഡം­ബ­ര­ത്തോ­ടു­കൂ­ടി വന്ന അ­ദ്ദേ­ഹ­ത്തെ ഞാൻ ഉ­പ­ചാ­ര­പൂർ­വ്വം സ്വീ­ക­രി­ച്ചു. ഈ സ­ന്ദർ­ശ­ന­ങ്ങൾ­ക്കു­ശേ­ഷം ഇൻ­ഡ്യ­നെം­ബ­സ്സി­യും പാ­ല­സ്തൈൻ മു­ഫ്ത്തി­യു­മാ­യി വലിയ സ്നേ­ഹ­ത്തി­ലാ­ണു് ക­ഴി­ഞ്ഞ­തു്.

പ്ര­ധാ­ന­മാ­യ ഈ മാ­റ്റ­ത്തി­നു കാ­ര­ണ­ക്കാ­രൻ സ­യ്യ­ദാ­ണെ­ന്നു് എ­നി­ക്കു മ­ന­സ്സി­ലാ­ക്കാൻ പ്ര­യാ­സ­മു­ണ്ടാ­യി­ല്ല. വേ­റെ­യും ചില സം­ഗ­തി­കൾ­കൊ­ണ്ടു് അ­യാൾ­ക്കു മ­റ്റു് അ­റ­ബി­ദേ­ശ­ങ്ങ­ളിൽ വലിയ സ്വാ­ധീ­ന­ശ­ക്തി­യു­ണ്ടെ­ന്നു മ­ന­സ്സി­ലാ­ക്കി­യ­പ്പോൾ ഞാൻ അയാളെ എന്റെ അ­റ­ബി­സി­ക്ര­ട്ട­റി­യാ­യി നി­യ­മി­ച്ചു. അ­തി­നു­ശേ­ഷ­മാ­ണു് യാ­ത്ര­യാ­രം­ഭി­ച്ച­തു്.

ഒ­മ്പ­താ­മ­ധ്യാ­യം

യ­ഹൂ­ദ­ന്മാർ, ക്രി­സ്ത്യർ, മു­സ്സൽ­മാൻ­മാർ—ഈ മൂ­ന്നു മ­ത­ക്കാ­രും പു­ണ്യ­ഭൂ­മി എന്നു ഗ­ണി­ച്ചു­വ­രു­ന്ന പാ­ല­സ്തീൻ­രാ­ജ്യ­ത്തിൽ സ­ഞ്ച­രി­ക്ക­ണ­മെ­ന്നു് എ­നി­ക്കു ചെ­റു­പ്പ­കാ­ലം­മു­തൽ­ത­ന്നെ ആ­ഗ്ര­ഹ­മു­ണ്ടാ­യി­രു­ന്നു. യ­ഹൂ­ദ­ജാ­തി­യു­ടെ ജ­ന്മ­സ്ഥാ­ന­മെ­ന്നു­മാ­ത്ര­മ­ല്ല, അ­വ­രു­ടെ ച­രി­ത്ര­മെ­ല്ലാം­ത­ന്നെ പാ­ല­സ്തീ­നെ­സ്സം­ബ­ന്ധി­ക്കു­ന്ന­താ­ണ­ല്ലോ. അ­വി­ട­മാ­ണു് യഹോവാ ത­ങ്ങ­ളു­ടെ രാ­ജ്യ­മാ­യി വി­ട്ടു­കൊ­ടു­ത്ത­തെ­ന്ന­ത്രേ അവർ വി­ശ്വ­സി­ക്കു­ന്ന­തു്. അ­വ­രു­ടെ മ­ത­ത്തെ­യും ആ­ചാ­ര­ത്തെ­യും സം­ബ­ന്ധി­ക്കു­ന്ന എല്ലാ സം­ഗ­തി­ക­ളും പാ­ല­സ്തീ­നെ ആ­ശ്ര­യി­ച്ചാ­ണു് ഇ­രി­ക്കു­ന്ന­തു്. ആ അ­വ­കാ­ശ­ത്തെ അ­ടി­സ്ഥാ­ന­മാ­ക്കി­യാ­ണ­ല്ലോ ഇ­പ്പോൾ ഈ രാ­ജ്യ­ത്തു­ണ്ടാ­യി­ക്കൊ­ണ്ടി­രി­ക്കു­ന്ന ക­ല­ഹ­ങ്ങൾ.

ക്രി­സ്ത്യാ­നി­കൾ­ക്കാ­ണെ­ങ്കിൽ പാ­ല­സ്തീൻ ലോ­ക­ത്തിൽ­വെ­ച്ചു് എ­ല്ലാം­കൊ­ണ്ടും ഏ­റ്റ­വും പ­രി­പാ­വ­ന­മാ­യ സ്ഥ­ല­മാ­ണെ­ന്നു­ള്ള­തി­നു സം­ശ­യ­മി­ല്ല. ക്രി­സ്തു­വി­ന്റെ അ­വ­താ­രം­മു­തൽ കു­രി­ശേ­റ്റം­വ­രെ­യും സ്വർ­ഗ്ഗാ­രോ­ഹ­ണം­വ­രെ­യു­മു­ള്ള പ്ര­ധാ­ന­സം­ഭ­വ­ങ്ങ­ളെ­ല്ലാം ഈ പ്ര­ദേ­ശ­ത്തി­ലാ­യി­രു­ന്നു. ഗ­ലീ­ലി­തൊ­ട്ടു യെ­റു­ശേ­ലം­വ­രെ­യു­ള്ള ഭൂ­ഭാ­ഗം ക്രി­സ്തു­വി­ന്റെ പാ­ദ­സ്പർ­ശം­കൊ­ണ്ടു പു­ണ്യ­മേ­റി­യ­തെ­ന്നു­മാ­ത്ര­മ­ല്ല, അ­ദ്ദേ­ഹ­ത്തി­ന്റെ അ­ത്ഭു­ത­കർ­മ്മ­ങ്ങൾ­കൊ­ണ്ടും ഒ­ടു­വി­ല­ത്തെ പ­രി­പീ­ഡ­നം­കൊ­ണ്ടും പ്ര­ത്യേ­കം മാ­ഹാ­ത്മ്യ­മു­ള്ള ഒ­ന്നാ­ണെ­ന്നു­മ­ത്രേ അ­വ­രു­ടെ വി­ശ്വാ­സം. ക്രി­സ്തു­വി­ന്റെ ജീ­വി­ത­ത്തെ­സ്സം­ബ­ന്ധി­ക്കു­ന്ന സ്ഥ­ല­ങ്ങ­ളെ­ല്ലാം യെ­റു­ശേ­ല­മി­നെ ചു­റ്റി­യാ­ണു്. അ­ദ്ദേ­ഹ­ത്തി­ന്റെ അ­വ­താ­രം ആ പ­ട്ട­ണ­ത്തിൽ നി­ന്നു പത്തു മൈ­യി­ല­ക­ലെ സ്ഥി­തി­ചെ­യ്യു­ന്ന ബ­തെൽ­ഹേം എന്ന ഗ്രാ­മ­ത്തി­ലാ­യി­രു­ന്നു. യോ­ഹ­ന്നാൻ യേ­ശു­വി­നെ ജ്ഞാ­ന­സ്നാ­നം ചെ­യ്യി­ച്ച­തു് അ­വി­ടെ­നി­ന്നു് അ­ക­ന്ന­ല്ലാ­ത്ത ജോർ­ഡാൻ ന­ദി­യി­ലാ­ണു്. യ­ഹൂ­ദ­ന്മാ­രു­ടെ പ്ര­ധാ­ന­ക്ഷേ­ത്ര­ത്തി­ലാ­ണു് ക­ന്യാ­മ­റി­യം അ­ദ്ദേ­ഹ­ത്തി­ന്റെ മ­ത­കർ­മ്മ­ങ്ങൾ ചെ­യ്ത­തു്. അ­വ­സാ­ന­രം­ഗ­വും യെ­റു­ശേ­ല­മിൽ­വെ­ച്ചു­ത­ന്നെ­യാ­യി­രു­ന്നു. കു­രി­ശും വ­ഹി­ച്ചു ഗോൾ­ഗോ­ത്ത­യി­ലേ­യ്ക്കു­ള്ള യാത്ര, കു­രി­ശേ­റ്റം, സ്വർ­ഗ്ഗാ­രോ­ഹ­ണം—ഈ രം­ഗ­ങ്ങൾ നടന്ന ഭാ­ഗ­മാ­ണ­ല്ലോ ഏ­റ്റ­വും പാ­വ­ന­മാ­യി ഗ­ണി­ക്കേ­ണ്ട­തു്. അതും യെ­റു­ശേ­ല­മി­ലാ­ണു്.

പ­ല­സ്തീ­നി­ലെ ഓരോ പ്ര­ദേ­ശ­വും ക്രി­സ്തു­വി­ന്റെ കാ­ല്പൊ­ടി­കൊ­ണ്ടു പ­രി­പാ­വ­ന­മെ­ന്നു­ത­ന്നെ പറയാം. ബ­ഥ­നി­യെ­ന്ന ചെറിയ ഗ്രാ­മ­ത്തിൽ­വെ­ച്ചാ­ണു് ലാ­സ­റ­സ്സി­നെ മ­ര­ണ­ത്തിൽ നി­ന്നു് എ­ഴു­നേ­ല്പി­ച്ച­തു്. അവിടെ സ­മീ­പ­മു­ള്ള ശീ­മോ­ന്റെ ഗൃ­ഹ­ത്തിൽ­വെ­ച്ചു­ണ്ടാ­യ സൽ­ക്കാ­ര­സ­മ­യ­ത്താ­ണു് മ­ഗ്ദ­ല­ന­മ­റി­യം ഭ­ഗ­വൽ­പാ­ദ­ങ്ങ­ളെ ശു­ശ്രൂ­ഷി­ച്ചു പു­ണ്യം നേ­ടി­യ­തു്. ജെ­റി­ക്കോ­യു­ടെ സ­മീ­പ­മു­ള്ള മ­ണ­ല്ക്കാ­ട്ടിൽ­വെ­ച്ചാ­ണു് യേശു നാ­ല്പ­തു ദി­വ­സ­ത്തെ ഉ­പ­വാ­സം അ­നു­ഷ്ഠി­ച്ച­തു്. യേശു വ­ളർ­ന്ന ന­സ­റേ­ത്തു്, താ­ബോർ­മ­ല, ഗ­ലീ­ലി­ത­ടാ­കം മു­ത­ലാ­യ­വ­യെ­പ്പ­റ്റി പ്ര­ത്യേ­കം പ­റ­യേ­ണ്ട­തി­ല്ല­ല്ലോ. ക­ഴി­ഞ്ഞ ആ­യി­ര­ത്തി­ത്തൊ­ള്ളാ­യി­ര­ത്തി­നു­മേൽ വർ­ഷ­ങ്ങ­ളാ­യി ഈ സ്ഥ­ല­ങ്ങ­ളെ ക്രൈ­സ്ത­വ­മ­ത­ക്കാ­രെ­ല്ലാ­വ­രും ഒ­രു­പോ­ലെ പ­രി­ശു­ദ്ധ­മാ­യ തീർ­ത്ഥ­ങ്ങ­ളാ­യി­ട്ടാ­ണു് ഗ­ണി­ച്ചു­വ­രു­ന്ന­തു്.

ഇ­ത്ര­യി­ല്ലെ­ങ്കി­ലും മു­സ്സൽ­മാൻ­മാർ­ക്കും പാ­ല­സ്തീൻ ഒരു പു­ണ്യ­സ്ഥ­ല­മാ­ണു്. ഇ­വി­ടെ­വെ­ച്ചാ­ണ­ത്രേ മ­ഹ­മ്മ­ദ് നബി സ്വർ­ഗ്ഗാ­രോ­ഹ­ണം ചെ­യ്ത­തു്. സോളമൺ പ­ണി­ചെ­യ്ത ക്ഷേ­ത്ര­ത്തിൽ സ്ഥി­തി­ചെ­യ്യു­ന്ന­തും എ­ബ്ര­ഹാം മകനെ ബ­ലി­ക­ഴി­ക്കു­ന്ന­തി­നാ­യി കി­ട­ത്തി എന്നു വി­ശ്വ­സി­ക്കു­ന്ന­തു­മാ­യ പാ­റ­യു­ടെ അ­ടി­യി­ലു­ള്ള ഗു­ഹ­യിൽ­നി­ന്നു് അ­ദ്ദേ­ഹം പ്രാർ­ത്ഥി­ക്ക­യു­മു­ണ്ടാ­യ­ത്രേ. കൂ­ടാ­തെ, മക്കാ, മദീനാ എന്നീ സ്ഥ­ല­ങ്ങൾ ക­ഴി­ഞ്ഞാൽ മു­സ്സൽ­മാൻ­മാർ­ക്കു് ഏ­റ്റ­വും പ്ര­ധാ­ന­മാ­യ സ്ഥലം യെ­റു­ശേ­ല­മാ­ണു്.

ഇ­ങ്ങ­നെ ലോ­ക­ത്തി­ലെ ജ­ന­ങ്ങ­ളിൽ ഗ­ണ്യ­മാ­യ ഒരു വി­ഭാ­ഗം ഭ­ക്തി­പു­ര­സ്സ­രം ആ­ദ­രി­ച്ചു­വ­രു­ന്ന പാ­ല­സ്തീൻ കാണാൻ ആർ­ക്കും ആ­ഗ്ര­ഹ­മു­ണ്ട­കു­ന്ന­താ­ണ­ല്ലോ. കൂ­ടാ­തെ അ­പ്പോ­ഴ­ത്തെ അ­ന്താ­രാ­ഷ്ട്രീ­യ­പ്ര­ശ്ന­ങ്ങ­ളി­ലും പാ­ല­സ്തീൻ പ്ര­ത്യേ­ക­മാ­യ പ്രാ­ധാ­ന്യം അർ­ഹി­ക്കു­ന്നു­ണ്ടു്. യ­ഹൂ­ദ­ന്മാ­രും അ­റ­ബി­ക­ളും ത­മ്മിൽ ഈ രാ­ജ്യ­ത്തെ­പ്പ­റ്റി­യു­ണ്ടാ­യ അ­വ­കാ­ശ­ത്തർ­ക്കം ഒരു യു­ദ്ധ­മാ­യി­ട്ടാ­ണ­ല്ലോ പ­രി­ണ­മി­ച്ച­തു്. ആ അ­വ­കാ­ശം കേ­ട്ടു തീർ­ച്ച­യാ­ക്കി­യ സം­യു­ക്ത­രാ­ഷ്ട്ര­സം­ഘം പാ­ല­സ്തീൻ ര­ണ്ടാ­യി ഭാ­ഗി­ക്ക­ണ­മെ­ന്നാ­ണു് തീർ­ച്ച­യാ­ക്കി­യ­തു്. 1947-ൽ ന്യൂ­യാർ­ക്കിൽ­വെ­ച്ചു­കൂ­ടി­യ സ­മ്മേ­ള­ന­ത്തിൽ ഈ പ്ര­ശ്നം ആ­ലോ­ച­ന­യ്ക്കെ­ടു­ത്ത­പ്പോൾ ഇൻ­ഡ്യാ­ഗ­വ­ണ്മെ­ന്റി­ന്റെ പ്രാ­തി­നി­ധ്യം വ­ഹി­ച്ച സം­ഘ­ത്തിൽ ഞാനും ഒ­രം­ഗ­മാ­യി­രു­ന്നു. ഞ­ങ്ങ­ളു­ടെ അ­ഭി­പ്രാ­യ­ത്തി­നു വി­പ­രീ­ത­മാ­യി­ട്ടാ­ണു് ഭാഗം ന­ട­ത്തു­വാൻ ആ സ­മ്മേ­ള­നം തീർ­ച്ച­യാ­ക്കി­യ­തു്. പ­ല­സ്തീൻ­പ്ര­ശ്ന­ത്തിൽ ഏ­താ­ണ്ടൊ­രു പ­ങ്കു് എ­നി­ക്കു­മു­ണ്ടാ­യി­രു­ന്നു എ­ന്നു് അ­തു­കൊ­ണ്ടു പറയാം. തീർ­മാ­നം ക­ഴി­ഞ്ഞു­ണ്ടാ­യ യു­ദ്ധ­ത്തിൻ­ഫ­ല­മാ­യി യെ­റു­ശേ­ലം­ത­ന്നെ ര­ണ്ടാ­യി വി­ഭ­ജി­ക്ക­പ്പെ­ട്ടു. എട്ടു ല­ക്ഷ­ത്തിൽ­പ്പ­രം ആ­ളു­കൾ­ക്കു വീടും കു­ടി­യു­മി­ല്ലാ­തെ ശ­ര­ണാർ­ത്ഥി­ക­ളാ­യി പല നാ­ടു­ക­ളിൽ അ­ല­ഞ്ഞു ന­ട­ക്കേ­ണ്ടി­വ­ന്നു. ആ സം­ഗ­തി­ക­ളെ­ല്ലാം ക­ണ്ട­റി­യേ­ണ്ട­തു് എന്റെ ചു­മ­ത­ല­ക­ളി­ലൊ­ന്നാ­യി­രു­ന്ന­തി­നാൽ പാ­ല­സ്തീ­നിൽ സ­ഞ്ച­രി­ക്കു­ന്ന­തു് എന്റെ അ­മ്പാ­സ­ഡർ­ജോ­ലി­യു­ടെ ചു­മ­ത­ല­ക­ളിൽ ഒ­ന്നാ­യും വ­ന്നു­ചേർ­ന്നു. ഇ­ങ്ങ­നെ­യാ­ണു് പ്ര­ധാ­ന­മാ­യ ഈ യാ­ത്ര­യ്ക്കു് ഒ­രു­ങ്ങി പു­റ­പ്പെ­ട്ട­തു്.

ഒ­ക്ടോ­ബർ 21-ാം തീ­യ്യ­തി­യാ­ണു് ഞങ്ങൾ ക­യി­റോ­യിൽ നി­ന്നു ജോർ­ഡാൻ­രാ­ജ്യ­ത്തി­ന്റെ ത­ല­സ്ഥാ­ന­മാ­യ അ­മ്മാ­നി­ലേ­യ്ക്കു വി­മാ­നം ക­യ­റി­യ­തു്. അ­ക്ടോ­ബർ, ന­വ­മ്പർ എന്നീ രണ്ടു മാ­സ­ങ്ങ­ളി­ലെ ശീ­തോ­ഷ്ണാ­വ­സ്ഥ ഈ പ്ര­ദേ­ശ­ങ്ങ­ളിൽ ഏ­റ്റ­വും സു­ഖ­പ്ര­ദ­മാ­ണെ­ന്ന­റി­യാം. മി­ക്ക­വാ­റും മ­ണ­ലാ­ര­ണ്യ­മാ­യ ഈ രാ­ജ്യ­ങ്ങ­ളിൽ ഉ­ഷ്ണ­കാ­ല­ത്തു സ­ഹി­ക്ക­വ­യ്യാ­ത്ത ചൂ­ടാ­ണു്; അ­തു­പോ­ലെ­ത­ന്നെ, മ­ഞ്ഞു­കാ­ല­മാ­യാൽ ത­ണു­പ്പും. സു­ഖ­ക­ര­മാ­യ സമയം ആ­ലോ­ചി­ച്ചു­വേ­ണ­മ­ല്ലോ യാ­ത്ര­പു­റ­പ്പെ­ടാൻ.

ക­യി­റോ­യിൽ­നി­ന്നു യെ­റു­ശേ­ല­മി­ലേ­യ്ക്കു രണ്ടു മ­ണി­ക്കൂ­റും അ­വി­ടെ­നി­ന്നു് അ­മ്മാ­നി­ലേ­യ്ക്കു് ഒരു മു­ക്കാൽ­മ­ണി­ക്കൂ­റും­മാ­ത്ര­മാ­ണു് വി­മാ­ന­ത്തിൽ ഇ­രി­ക്കേ­ണ്ട­തു്. അ­മ്മാ­നിൽ എത്തി അ­വി­ടു­ത്തെ രാ­ജാ­വി­നു­വേ­ണ്ടി റി­ജൻ­സീ­സം­ഘ­ത്തി­നു് എന്റെ അ­ധി­കാ­ര­പ­ത്രം കൊ­ടു­ത്തു് അ­വി­ടു­ത്തെ ഗ­വ­ണ്മെ­ന്റു­മാ­യി ബ­ന്ധ­പ്പെ­ട്ട­ശേ­ഷം യെ­റു­ശേ­ലം മു­ത­ലാ­യ സ്ഥ­ല­ങ്ങ­ളി­ലേ­യ്ക്കു പോ­ക­ണ­മെ­ന്നാ­യി­രു­ന്നു എന്റെ ഉ­ദ്ദേ­ശം. പാ­ല­സ്തീ­നി­ലെ പു­ണ്യ­സ്ഥ­ല­ങ്ങൾ മി­ക്ക­വ­യും ഇ­പ്പോൾ ജാർ­ഡൻ­ഗ­വ­ണ്മെ­ന്റി­ന്റെ കീ­ഴി­ലാ­ണു്. 1948-ലെ യു­ദ്ധ­ശേ­ഷം ജാർ­ഡൻ­ന­ദി­ക്കും യ­റു­ശേ­ല­മി­നും ഇ­ട­യ്ക്കു­ള്ള സ്ഥലം ഈ രാ­ജ്യ­ക്കാർ പി­ടി­ച്ച­ട­ക്കി ക­യ്യിൽ­വെ­ച്ചി­രി­ക്ക­യാ­ണു്. ജോർഡൻ, സിറിയ, ലബനൻ, ലിബിയ എന്ന നാലു രാ­ജ്യ­ങ്ങ­ളി­ലേ­യ്ക്കു നി­യ­മി­ത­നാ­യ മി­നി­സ്റ്റർ എന്ന സ്ഥാ­നം­കൂ­ടെ ക­യി­റോ­യി­ലെ അം­ബാ­സ­ഡർ­സ്ഥാ­ന­ത്തോ­ടു ചേർ­ത്തു ഞാൻ വ­ഹി­ച്ചി­രു­ന്ന­തി­നാൽ, അ­പ്ര­കാ­രം അ­മ്മാ­നിൽ ആദ്യം ചെ­ന്നു ജോർ­ഡാൻ­രാ­ജാ­വി­നു പകരം ഭ­രി­ക്കു­ന്ന റീ­ജൻ­സി­സം­ഘ­ത്തെ കാ­ണേ­ണ്ട­തു് എന്റെ ക­ട­മ­യാ­യി­രു­ന്നു. ആ രാ­ജ്യ­ത്തേ­യും അ­തി­ന്റെ രാ­ജ­ധാ­നി­യേ­യും­പ­റ്റി ചു­രു­ക്ക­മാ­യ ഒരു വി­വ­ര­ണം ഇവിടെ ആ­വ­ശ്യ­മാ­ണു്.

images/Glubb_Pasha.jpg
ഗ്ല­ബ്ബ് പാഷാ

1919-ൽ ആ­ദ്യ­ത്തെ ലോ­ക­മ­ഹാ­യു­ദ്ധം അ­വ­സാ­നി­ച്ച­പ്പോൾ പാ­ല­സ്തീ­നെ ബ്രി­ട്ടീ­ഷു­കാർ ര­ണ്ടാ­യി­ട്ടു ഭാ­ഗി­ച്ചു്, ജാർ­ഡൻ­ന­ദി­യു­ടെ കി­ഴ­ക്കു­വ­ശ­ത്തു മി­ക്ക­വാ­റും മ­രു­ഭൂ­മി­യാ­യ ഒരു പ്ര­ദേ­ശം അമീർ അ­ബ്ദു­ള്ള എന്ന രാ­ജാ­വി­ന്റെ കീഴിൽ ഒരു പ്ര­ത്യേ­ക­രാ­ജ്യ­മാ­ക്കി. ഇൻ­ഡ്യ­യി­ലെ ചെറിയ നാ­ട്ടു­രാ­ജ്യ­ങ്ങ­ളിൽ ഒ­ന്നി­ന്റെ സ്ഥാ­നം­മാ­ത്ര­മേ അ­തി­നു­ണ്ടാ­യി­രു­ന്നു­ള്ളൂ. അഞ്ചു ലക്ഷം ജ­ന­ങ്ങ­ളും ക­ഷ്ടി­ച്ചു് ഒരു കോടി രൂപാ വ­ര­വു­മു­ണ്ടാ­യി­രു­ന്ന ട്രാൻ­സ് ജാർ­ഡാൻ (Trans Jordan) രാ­ജ്യ­ത്തി­നു്, മറ്റു പ്രാ­ധാ­ന്യ­മൊ­ന്നു­മി­ല്ലാ­യി­രു­ന്നെ­ങ്കി­ലും ബ്രി­ട്ടീ­ഷു­സാ­മ്രാ­ജ്യ­ത­ന്ത്ര­ശൃം­ഖ­ല­യു­ടെ ഒരു കണ്ണി എന്ന നി­ല­യിൽ ഒരു പ്ര­ത്യേ­ക­സ്ഥാ­ന­മു­ണ്ടാ­യി­രു­ന്നു എന്നു പറയാം. പേർ­സ്യ­നുൾ­ക്ക­ടൽ­തൊ­ട്ടു സി­റി­യൻ ക­ടൽ­വ­രെ­യു­ള്ള മു­സ്സൽ­മാൻ­രാ­ജ്യ­ങ്ങ­ളെ ഒ­ന്ന­ട­ക്കി ഭ­രി­ക്ക­ണ­മെ­ന്നാ­യി­രു­ന്നു ബ്രി­ട്ട­ന്റെ ആ­ഗ്ര­ഹം. പക്ഷേ, ഫ്ര­ഞ്ചു­കാർ സി­റി­യ­യിൽ പ്ര­വേ­ശി­ച്ചു ഭരണം ന­ട­ത്തി ആ ദുർ­മ്മോ­ഹ­ത്തി­നു വി­ഘ്നം വ­രു­ത്തി­യ­പ്പോൾ സി­റി­യാ­യോ­ടു തൊ­ട്ടു­കി­ട­ക്കു­ന്ന ഈ മ­രു­പ്ര­ദേ­ശ­ത്തെ ഒരു രാ­ജ്യ­മാ­യി പ്ര­ഖ്യാ­പ­നം­ചെ­യ്തു് അ­ബ്ദു­ള്ള­യെ ബ്രി­ട്ടീ­ഷു­കാർ അവിടെ വാ­ഴി­ച്ചു. ദ­രി­ദ്ര­നും ദുർ­ബ­ല­നു­മാ­യ രാ­ജാ­വി­നു നാടു ഭ­രി­ച്ചു­കൊ­ണ്ടു­പോ­കു­വാൻ­പോ­ലും ബ്രി­ട്ടീ­ഷു­കാ­രു­ടെ ധ­ന­സ­ഹാ­യം ആ­വ­ശ്യ­മാ­യി വന്നു. ഒരു കാ­ല­ത്തു സി­റി­യ­യെ കീ­ഴാ­ക്കി വ­ലി­യൊ­രു രാ­ജാ­വാ­യി വാ­ഴാ­മെ­ന്നു മോ­ഹി­ച്ചി­രു­ന്ന അ­ബ്ദു­ള്ളാ­യു­ടെ ശക്തി മു­ഴു­വൻ “ആരബു് ലീ­ജി­യൺ” എന്നു പേരായ ഒരു സൈ­ന്യ­വി­ഭാ­ഗ­ത്തെ­യാ­ണു് അ­വ­ലം­ബി­ച്ചി­രു­ന്ന­തു്. അ­റ­ബി­ക­ളെ ചേർ­ത്തു­കൂ­ട്ടി ബ്രി­ട്ടീ­ഷ്സേ­നാ­ധി­പ­ന്മാ­രു­ടെ നേ­തൃ­ത്വ­ത്തി­ലും ബ്രി­ട്ടീ­ഷ്ഗ­വ­ണ്മെ­ന്റി­ന്റെ ചി­ല­വി­ന്മേ­ലും പ­രി­ശീ­ലി­പ്പി­ച്ചു വ­ളർ­ത്തി­ക്കൊ­ണ്ടു­വ­ന്ന ഈ സേ­നാ­വി­ഭാ­ഗം ചെ­റു­തെ­ങ്കി­ലും പ്ര­ബ­ല­മാ­യ ഒ­ന്നാ­ണു്. ക­ഴി­ഞ്ഞ മ­ഹാ­യു­ദ്ധ­ത്തിൽ ആ സൈ­ന്യ­ത്തെ­ക്കൊ­ണ്ടു ബ്രി­ട്ടീ­ഷു­കാർ­ക്കു ഗ­ണ­നീ­യ­മാ­യ സഹായം ല­ഭി­ക്ക­യു­മു­ണ്ടാ­യി. ആ ‘ലീജിയ’ന്റെ മേൽ ഗ്ല­ബ്ബ് പാഷാ എ­ന്ന­റി­യ­പ്പെ­ട്ട ഒ­രിം­ഗ്ലീ­ഷു­കാ­ര­നാ­ണു് സർ­വ്വാ­ധി­കാ­ര­വും വ­ഹി­ച്ചി­രു­ന്ന­തു്. ഗ്ലബ് പൊ­ക്കം കു­റ­ഞ്ഞു്, അ­ല്പ­മൊ­ന്നു ത­ടി­ച്ചു മുഖം ചു­വ­ന്ന ഒ­രിം­ഗ്ലീ­ഷു­കാ­ര­നാ­യി­രു­ന്നു. അ­ബ്ദു­ള്ളാ­യു­ടെ മ­ക­നാ­ണു് രാ­ജ്യ­മെ­ങ്കി­ലും രാ­ജാ­ധി­കാ­രം തന്റെ ക­യ്യി­ലാ­ണു് എ­ന്നു­ള്ള­തു് അയാൾ മ­റ­ച്ചു­വെ­യ്ക്കാൻ­പോ­ലും ശ്ര­മി­ച്ചി­ല്ല. ജോർ­ഡ­നി­ലെ ന­ഗ­ര­വാ­സി­ക­ളാ­യ ജ­ന­ങ്ങൾ­ക്കു് അ­യാ­ളോ­ടു വളരെ അ­തൃ­പ്തി­യാ­യി­രു­ന്നു­വെ­ങ്കി­ലും മ­ണ­ലാ­ര­ണ്യ­ത്തിൽ താ­മ­സി­ച്ചി­രു­ന്ന ബ­ഡു­വിൻ­വർ­ഗ്ഗ­ക്കാർ­ക്കു് അ­യാ­ളിൽ വലിയ വി­ശ്വാ­സ­വും ഭ­ക്തി­യു­മാ­യി­രു­ന്നു. ആരബ് ലീ­ജി­യ­ണിൽ ബ­ഡു­വിൻ­കാർ­ക്കേ പ്ര­വേ­ശ­മു­ണ്ടാ­യി­രു­ന്നു­ള്ളൂ­താ­നും.

47–48-ൽ യ­ഹൂ­ദ­ന്മാ­രു­മാ­യു­ണ്ടാ­യ യു­ദ്ധ­ത്തിൽ ഈ ആരബ് ലീ­ജി­യൺ ജോർ­ഡൻ­ന­ദി ക­ട­ന്നു യെ­രു­ശേ­ലം­വ­രെ­യു­ള്ള പാ­ല­സ്തീൻ കൈ­വ­ശ­മാ­ക്കി. ആ ഒരു ക­യ്യേ­റ്റം­കൊ­ണ്ടു് അ­ബ്ദു­ള്ള ലോ­ക­ത്തി­ലെ ഏ­റ്റ­വും പ്ര­സി­ദ്ധ­മാ­യ പ­ട്ട­ണ­ത്തെ സ്വ­ന്ത­മാ­ക്കി എ­ന്നു­മാ­ത്ര­മ­ല്ല, തന്റെ ജ­ന­സം­ഖ്യ അഞ്ചു ല­ക്ഷ­ത്തിൽ നി­ന്നു പത്തു ല­ക്ഷ­മാ­ക്കി വർ­ദ്ധി­പ്പി­ച്ചു­താ­നും. തീർ­ത്ഥ­സ്ഥ­ല­ങ്ങൾ മി­ക്ക­വാ­റും ഇ­പ്പോൾ ജോർ­ഡാൻ­രാ­ജ്യ­ത്തി­ലാ­ണു്.

ഇ­ങ്ങ­നെ വ­ലു­താ­യ ലാ­ഭ­മു­ണ്ടാ­യി­യെ­ങ്കി­ലും ക­പ­ട­ബു­ദ്ധി­യാ­യ അ­ബ്ദു­ള്ളാ­യ്ക്കും അ­യാ­ളു­ടെ രാ­ജ്യ­ത്തി­നും അ­തു­കൊ­ണ്ടു ഗു­ണ­മ­ല്ല വ­ന്നു­ചേർ­ന്ന­തു്. പാ­ല­സ്തീൻ­കാർ സ്വാ­ത­ന്ത്ര്യ­ത്തിൽ വി­ശ്വ­സി­ക്കു­ന്ന­വ­രാ­ണു്; അ­തി­നു­വേ­ണ്ടി എ­ന്തും ചെ­യ്യാൻ സ­ന്ന­ദ്ധ­രു­മാ­ണു്. ബ്രി­ട്ടീ­ഷ് മ­ച്ച­മ്പി­യാ­യ ഒരു സാ­മ­ന്ത­രാ­ജാ­വി­ന്റെ പ്ര­ജ­ക­ളാ­യി ജീ­വി­ക്കു­ന്ന­തി­നു് അ­വർ­ക്കു സ­മ്മ­ത­മി­ല്ല. അ­തു­കൊ­ണ്ടു് ആ­ദ്യ­മാ­യു­ണ്ടാ­യ ഫലം അ­ബ്ദു­ള്ളാ­യു­ടെ മ­ര­ണം­ത­ന്നെ­യാ­യി­രു­ന്നു. 1951-ൽ ഈ രാ­ജാ­വു യെ­രു­ശേ­ല­മിൽ വ­ന്നു് അ­വി­ടു­ത്തെ പ്ര­ധാ­ന­മാ­യ മു­സ്ലീം­പ­ള്ളി­യിൽ പ്രാർ­ത്ഥ­ന­യ്ക്കാ­യി പ്ര­വേ­ശി­ച്ച­പ്പോൾ, ആ പു­ണ്യ­സ്ഥ­ല­ത്തു­വെ­ച്ചു­ത­ന്നെ, ചില പാ­ല­സ്തീൻ­സ്വാ­ത­ന്ത്ര്യ­വാ­ദി­ക­ളാൽ വ­ധി­ക്ക­പ്പെ­ട്ടു. ജാർഡൻ സി­റി­യ­യു­മാ­യി ഒ­ന്നി­ച്ചു­ചേർ­ന്നു സ്വ­ത­ന്ത്ര­രാ­ജ്യ­മാ­യി­ത്തീ­ര­ണ­മെ­ന്ന­ത്രേ അ­വ­രു­ടെ വാദം.

ജാർ­ഡ­ന്റെ ത­ല­സ്ഥാ­ന­മാ­യ അ­മ്മാൻ ഒരു ന­ഗ­ര­മെ­ന്ന പേ­രി­നെ അർ­ഹി­ക്കു­ന്നി­ല്ല. ചെറിയ ഒരു ഗ്രാ­മ­ത്തിൽ ക­വി­ഞ്ഞു­ള്ള സ്ഥാ­നം അ­ന്ന­തി­നു­ണ്ടാ­യി­രു­ന്നി­ല്ല. പക്ഷേ, അതു് ഒരു കാ­ല­ത്തു റോ­മൻ­സാ­മ്രാ­ജ്യ­ത്തി­ലെ സാ­മാ­ന്യം പ്ര­ധാ­ന­മാ­യ ഒരു പ­ട്ട­ണ­മാ­യി­രു­ന്നു എ­ന്നു­ള്ള­തി­നു തെ­ളി­വു­കൾ അ­വി­ടെ­ത്ത­ന്നെ കാ­ണാ­നു­മു­ണ്ടു്. ഞാൻ അവിടെ ആദ്യം ചെ­ന്ന­പ്പോൾ­ത്ത­ന്നെ അതിനെ ഒരു സ്വ­ത­ന്ത്ര­രാ­ജ്യ­ത്തി­നു ചേ­രു­ന്ന ത­ല­സ്ഥാ­ന­മാ­യി മാ­റ്റു­ന്ന­തി­നു വേണ്ട പണികൾ ന­ട­ന്നു­വ­രു­ന്നു­ണ്ടാ­യി­രു­ന്നു. പ­ട്ട­ണം ചെ­റു­താ­ണെ­ങ്കി­ലും അ­വി­ടെ­യു­മു­ണ്ടാ­യി­രു­ന്നു സി­ന്ധു­ദേ­ശ­ക്കാ­ര­നാ­യ ഒരു ഹി­ന്ദു­ക­ച്ചോ­ട­ക്കാ­രൻ. അയാൾ അ­ബ്ദു­ള്ളാ­യോ­ടു് ഒ­ന്നി­ച്ചു­ത­ന്നെ അവിടെ വ­ന്ന­താ­യി­രു­ന്നു­പോ­ലും. ഏ­താ­യാ­ലും അ­ബ്ദു­ള്ളാ­യ്ക്കു് അ­യാ­ളോ­ടു സ്നേ­ഹ­മു­ണ്ടാ­യി­രു­ന്ന­തി­നാൽ അ­യാ­ളു­ടെ ക­ച്ചോ­ടം അ­ഭി­വൃ­ദ്ധി പ്രാ­പി­ച്ചു സാ­മാ­ന്യം ധ­നി­ക­നാ­യി. രാ­ജാ­വി­ന്റെ മ­ര­ണ­ശേ­ഷം കാ­ര്യം അല്പം വൈ­ഷ­മ്യ­ത്തി­ലാ­ണെ­ന്നാ­ണു് എ­ന്നോ­ടു പ­റ­ഞ്ഞ­തു്.

അ­മ്മാ­നിൽ­നി­ന്നു ഞങ്ങൾ യെ­രു­ശേ­ല­ത്തി­ലേ­യ്ക്കു റോ­ഡു­വ­ഴി­യാ­ണു് പോ­ന്ന­തു്. വ­ഴി­യി­ലു­ള്ള പ്ര­ദേ­ശ­ങ്ങൾ കാ­ണ­ണ­മെ­ന്നും ജാർ­ഡൻ­ന­ദി ത­ര­ണം­ചെ­യ്യ­ണ­മെ­ന്നു­മു­ള്ള ആ­ഗ്ര­ഹം­മൂ­ല­മാ­ണു് അ­ങ്ങ­നെ ചെ­യ്ത­തു്. വ­ഴി­ക്കു് അ­ഗ­തി­ക­ളാ­യ പാ­ല­സ്തീൻ­കാ­രെ—നാ­ടു­വി­ട്ടു ശ­ര­ണാർ­ത്ഥി­ക­ളാ­യി വ­ന്ന­വ­രെ—കു­ടി­യേ­റ്റി പാർ­പ്പി­ക്കു­ന്ന­തി­നു ജാർ­ഡൻ­ഗ­വ­ണ്മെ­ന്റ് ചെ­യ്യു­ന്ന ചില ഏർ­പ്പാ­ടു­കൾ ക­ണ്ടി­ട്ടു പോ­ക­ണ­മെ­ന്നു വി­ദേ­ശ­കാ­ര്യ­മ­ന്ത്രി എ­ന്നോ­ടു പ്ര­ത്യേ­കം അ­പേ­ക്ഷി­ച്ചി­രു­ന്നു. അതും ക­ഴി­ച്ചി­ട്ടു പോ­ക­ണ­മെ­ന്നും ഒരു വി­ചാ­ര­മു­ണ്ടാ­യി­രു­ന്നു.

ജോർ­ഡൻ­ന­ദി വി­ശേ­ഷ­പ്പെ­ട്ട ഒ­ന്നാ­ണു്. സ­മു­ദ്ര­നി­ര­പ്പിൽ നി­ന്നു വളരെ താ­ഴ്‌­ന്ന ഒരു ഭൂ­വി­ഭാ­ഗ­ത്തി­ലൂ­ടെ­യാ­ണു് അ­തൊ­ഴു­കു­ന്ന­തെ­ന്നു പ­റ­ഞ്ഞാൽ ആ­ശ്ച­ര്യം തോ­ന്നും. ക­ര­പ്ര­ദേ­ശം ക­ടൽ­നി­ര­പ്പിൽ­നി­ന്നു പൊ­ങ്ങി­യാ­ണ­ല്ലോ കാ­ണാ­റു്. ജാർഡൻ അ­ങ്ങ­നെ­യ­ല്ല; അതൊരു വി­ശേ­ഷ­മാ­ണു­താ­നും. ന­ദി­യെ­ക്ക­ട­ന്നു ജെ­റി­ക്കോ­യിൽ ചെ­ന്നെ­ത്തി. അതു ച­രി­ത്ര­പ്ര­സി­ദ്ധ­മാ­യ ഒരു സ്ഥ­ല­മാ­ണു്. യ­ഹൂ­ദ­ച­രി­ത്രം വി­ശ്വ­സി­ക്ക­യാ­ണെ­ങ്കിൽ ജെ­റി­ക്കോ­യി­ലെ വലിയ കോ­ട്ട­കൾ—മ­നു­ഷ്യർ­ക്കു ദുർ­ദ്ധർ­ഷ­മാ­യി­രു­ന്ന­വ—ആർ­ക്കേൻ­ജൻ ഗാ­ബ്രി­യേ­ലി­ന്റെ കാ­ഹ­ള­ശ­ബ്ദം കേ­ട്ടു് ഇ­ടി­ഞ്ഞു വീ­ണു­പോ­യ­ത്രേ. അ­ങ്ങ­നെ­യാ­ണ­തു യ­ഹൂ­ദർ­ക്കു കീ­ഴ­ട­ങ്ങി­യ­തു്.

യെ­രു­ശേ­ലം

ജെ­റി­ക്കോ­യിൽ­നി­ന്നു യെ­രു­ശേ­ല­മി­ലേ­യ്ക്കു­ള്ള ക­യ­റ്റം മ­നോ­ഹ­ര­മാ­യ ഒ­ന്നാ­ണു്. ജോർ­ഡൻ­ത­ട­ത്തിൽ­നി­ന്നു് 2000 അ­ടി­യിൽ ക­വി­ഞ്ഞു പൊ­ക്ക­ത്തിൽ കു­ന്നു­ക­ളു­ടെ മേൽ സ്ഥി­തി­ചെ­യ്യു­ന്ന ആ ന­ഗ­ര­ത്തി­ലെ പ­ള്ളി­ക­ളു­ടെ­യും പ്രാ­സാ­ദ­ങ്ങ­ളു­ടെ­യും ശൃം­ഗ­ങ്ങൾ ദൂ­രേ­നി­ന്നു­ത­ന്നെ കാ­ണാ­റാ­കും. ക്ര­മേ­ണ കെ­ട്ടി­ട­ങ്ങൾ തെ­ളി­ഞ്ഞു­തു­ട­ങ്ങു­ന്ന­തോ­ടു­കൂ­ടി മു­സ്സൽ­മാൻ മ­സ്ജി­ദു­ക­ളു­ടെ­യും ക്രി­സ്ത്യാ­നി­പ്പ­ള്ളി­ക­ളു­ടെ­യും ശൃം­ഗ­ങ്ങൾ വേർ­തി­രി­ച്ചു കാണാം. എ­ന്നു­മാ­ത്ര­മ­ല്ല, വാ­സ്തു­വി­ദ്യാ­വൈ­വി­ധ്യ­മ­നു­സ­രി­ച്ചു യൂ­റോ­പ്യൻ­ജാ­തി­ക്കാ­രു­ടെ വക കെ­ട്ടി­ട­ങ്ങൾ മ­ന­സ്സി­ലാ­ക്കു­ന്ന­തി­നും പ്ര­യാ­സ­മി­ല്ല. വ­ഴി­ക്ക­രി­കിൽ പല പൂ­മൊ­ട്ടു­കൾ കൂ­ട്ടി­ച്ചേർ­ത്ത­തു­പോ­ലെ­യു­ള്ള ശി­ഖ­ര­ങ്ങൾ കാ­ണു­ന്ന­തു റ­ഷ്യ­ക്കാ­രു­ടെ വക പ­ള്ളി­യാ­ണെ­ന്നു ചോ­ദി­ക്കാ­തെ ആർ­ക്കും മ­ന­സ്സി­ലാ­ക്കാം. അ­തു­പോ­ലെ­ത­ന്നെ ദൂ­ര­ത്തിൽ സ്തം­ഭം­പോ­ലെ ഉ­യർ­ന്നു്, മ­റ്റു­ള്ള­വ­രെ കൂ­സ­ലി­ല്ലാ­ത്ത വിധം ത­ല­പൊ­ക്കി, നി­ല്ക്കു­ന്ന­തു ലൂ­ത­റൻ­കാ­രു­ടെ പ­ള്ളി­യാ­ണെ­ന്നു യൂ­റോ­പ്യൻ­സം­സ്ക്കാ­ര­ത്തിൽ അ­ല്പ­മെ­ങ്കി­ലും ജ്ഞാ­ന­മു­ള്ള­വർ­ക്കു ക­ണ്ട­റി­യാൻ സാ­ധി­ക്കും. യെ­രു­ശേ­ലം അ­ടു­ത്തു­വ­രു­ന്ന­തോ­ടു­കൂ­ടി, അ­തി­ന്റെ ലോ­കോ­ത്ത­ര­മാ­യ പ്രാ­ധാ­ന്യ­ത്തെ നി­ന­ച്ചു തല കു­മ്പി­ടാ­ത്ത­വർ ആ­രാ­ണു്?

ക്രൈ­സ്ത­വ­മ­ത­ത്തി­ന്റെ ഉ­ത്ഭ­വ­സ്ഥാ­ന­മാ­ണെ­ന്നു­മാ­ത്രം പ­റ­ഞ്ഞാൽ യെ­രു­ശേ­ല­മി­ന്റെ മാ­ഹാ­ത്മ്യ­ത്തിൽ ഒ­രം­ശ­മേ തെ­ളി­യു­ക­യു­ള്ളൂ. ക്രി­സ്തു­വി­ന്റെ ഉ­പ­ദേ­ശ­ങ്ങ­ളും പല അ­ത്ഭു­ത­കർ­മ്മ­ങ്ങ­ളും മറ്റു സ്ഥ­ല­ങ്ങ­ളിൽ­വെ­ച്ചാ­യി­രു­ന്നു­വെ­ങ്കി­ലും, ക്രൈ­സ്ത­വ­സി­ദ്ധാ­ന്ത­ത്തി­ന്റെ അ­ടി­സ്ഥാ­ന­മാ­യ കു­രി­ശേ­റ്റ­വും സ്വർ­ഗ്ഗാ­രോ­ഹ­ണ­വും യെ­രു­ശേ­ല­മിൽ­വെ­ച്ചാ­ണ­ല്ലോ ഉ­ണ്ടാ­യ­തു്. ലോ­ക­ത്തിൽ ഏ­റ്റ­വും പ്ര­ധാ­ന­മാ­യ സം­ഭ­വ­ങ്ങ­ളിൽ ഒ­ന്നെ­ന്നു സർ­വ്വ­സ­മ്മ­ത­മാ­യ ആ ഒ­രൊ­റ്റ കാ­ര്യം­കൊ­ണ്ടു­ത­ന്നെ യെ­രു­ശേ­ല­മി­ന്റെ ലോ­കോ­ത്ത­ര­മാ­യ മാ­ഹാ­ത്മ്യം സി­ദ്ധ­മാ­യി. പി­ന്നീ­ടു്, ക്രി­സ്തു­മ­ത­ത്തി­ന്റെ എല്ലാ ശാ­ഖ­യ്ക്കും ഒ­രു­പോ­ലെ ആ­ദ­ര­ണീ­യ­മാ­യ ഈ ന­ഗ­ര­ത്തിൽ വി­ശ്വാ­സി­ക­ളു­ടെ ഭ­ക്തി­ക്കു ല­ക്ഷ്യ­മാ­യി പ­ള്ളി­ക­ളും ആ­ശ്ര­മ­ങ്ങ­ളും വി­ദ്യാ­ല­യ­ങ്ങ­ളും തു­ട­രെ­ത്തു­ട­രെ ഉ­ണ്ടാ­യി­ക്കൊ­ണ്ടി­രി­ക്കു­ന്ന­തു­കൊ­ണ്ടു്, ആ­ദ്യ­കാ­ല­ത്തെ­ന്ന­പോ­ലെ ഇ­ന്നും അ­വർ­ക്കു ലോ­ക­ത്തി­ലെ ഏ­റ്റ­വും പു­ണ്യ­മാ­യ ഭൂ­മി­യാ­ണു് യെ­രു­ശേ­ല­മെ­ന്നു നി­സ്സം­ശ­യം പറയാം. യ­ഹൂ­ദ­ന്മാർ­ക്കും അ­തു­പോ­ലെ­ത­ന്നെ. സോ­ള­മൺ­രാ­ജാ­വു പ­ണി­യി­ച്ച­തും പി­ന്നീ­ടു പല പ്രാ­വ­ശ്യം ന­ശി­പ്പി­ക്ക­പ്പെ­ട്ട­തു­മാ­യ ക്ഷേ­ത്ര­മാ­ണു് യ­ഹൂ­ദ­രു­ടെ അ­ന­ന്യ­മാ­യ പു­ണ്യ­സ്ഥ­ലം. അ­വ­രു­ടെ ച­രി­ത്രം, മതം, ഭാവി—എ­ല്ലാം ഇ­തൊ­ന്നി­നെ അ­വ­ലം­ബി­ച്ചു നി­ല്ക്കു­ന്നു. യെ­ഹോ­വാ ആ­വ­ശ്യ­പ്പെ­ട്ട­ത­നു­സ­രി­ച്ചു തന്റെ മ­ക­നെ­ത്ത­ന്നെ ബ­ലി­ക­ഴി­ക്കാൻ ഏ­ബ്ര­ഹാം കി­ട­ത്തി­യ വലിയ പാ­റ­യു­ടെ ചു­റ്റു­മാ­യി­ട്ടാ­ണു് സോളമൺ തന്റെ ക്ഷേ­ത്രം പ­ണി­യി­ച്ച­തു്. ആ സ്ഥലം തി­രി­കെ കൈ­വ­ന്നെ­ങ്കിൽ­മാ­ത്ര­മേ ത­ങ്ങ­ളു­ടെ ദീർ­ഘ­കാ­ല­പ്ര­വാ­സം അ­വ­സാ­നി­ക്ക­യു­ള്ളൂ എ­ന്ന­ത്രേ യ­ഹൂ­ദ­ന്മാ­രു­ടെ വി­ശ്വാ­സം. പക്ഷേ, എന്തു ചെ­യ്യാം? ആ ക്ഷേ­ത്ര­മി­രു­ന്നി­ട­ത്താ­ണു് മു­സ്സൻ­മാർ­മാർ­ക്കു്, മ­ക്കാ­യും മ­ഡീ­നാ­യു­മൊ­ഴി­ച്ചാൽ, ഏ­റ്റ­വും പ്ര­ധാ­ന­മെ­ന്നു ഗ­ണി­ക്ക­പ്പെ­ടു­ന്ന പള്ളി. ക്രി­സ്താ­ബ്ദം ൭-ാം ശ­ത­ക­ത്തി­ലാ­ണു് ഖാ­ലി­ഫാ ഉമാർ യെ­രു­ശേ­ലം പി­ടി­ച്ച­ട­ക്കി­യ­തു്. ക്രൈ­സ്ത­വർ­ക്കും യ­ഹൂ­ദർ­ക്കും ഇത്ര പ­രി­പാ­വ­ന­മാ­യ നഗരി ഇ­സ്ലാ­മി­നു കീ­ഴ­ട­ങ്ങി­യി­ട്ടു് ഇ­പ്പോൾ 1300 വർ­ഷ­മാ­യി. ഇ­തി­നി­ട­യിൽ എത്ര പ്രാ­വ­ശ്യ­മാ­ണു് ക്രൈ­സ്ത­വ­രാ­ജ്യ­ക്കാർ ഇ­വി­ടെ­നി­ന്നു മു­സ്സൽ­മാൻ­മാ­രെ തു­ര­ത്താ­നാ­യി പ്ര­യ­ത്നി­ച്ച­തു്! ക്രൂ­സേ­ഡ് എന്നു പ­റ­യാ­റു­ള്ള ‘കു­രി­ശു­യു­ദ്ധ­ങ്ങൾ’ മി­ക്ക­വാ­റും മു­ട­ങ്ങാ­തെ, ഈ യെ­രു­ശേ­ലം കൈ­ക്ക­ലാ­ക്കു­ന്ന­തി­നാ­യി, ഇ­രു­നൂ­റു വർ­ഷ­ത്തോ­ളം ന­ട­ത്തി­നോ­ക്കി. യൂ­റോ­പ്പി­ലെ എല്ലാ രാ­ജ്യ­ങ്ങ­ളും കൂ­ടി­ച്ചേർ­ന്നു്, അ­ള­വി­ല്ലാ­ത്ത പണവും സം­ഖ്യ­യി­ല്ലാ­ത്ത ഭ­ട­ജീ­വി­ത­വും ചെ­ല­വാ­ക്കി, ന­ട­ത്തി­യ സ­മ­ര­പ­ര­മ്പ­ര വ്യർ­ത്ഥ­മാ­യി­ട്ടാ­ണു് തീർ­ന്ന­തു്.

ഒ­ടു­വിൽ യെ­രു­ശേ­ലം കൈ­വ­ശ­മാ­ക്കാൻ നോ­ക്കി­യ­തു യ­ഹൂ­ദ­ന്മാ­രാ­ണു്. നാ­ലു­വർ­ഷം­മുൻ­പു് അവരും പാ­ല­സ്തീ­നി­ലെ മു­സ്സൽ­മാൻ­മാ­രു­മാ­യു­ണ്ടാ­യ യു­ദ്ധ­ത്തിൽ വിജയം യ­ഹൂ­ദ­ന്മാർ­ക്കാ­യി­രു­ന്നു­വെ­ങ്കി­ലും, ദൈ­വ­കോ­പം­കൊ­ണ്ടു­ത­ന്നെ­യാ­യി­രി­ക്കാം, അ­വ­രു­ടെ മ­ത­ത്തി­നു പ്ര­ധാ­ന­മാ­യ സ്ഥ­ല­ങ്ങ­ളെ­ല്ലാം മു­സ്സൽ­മാൻ­മാ­രു­ടെ കൈ­യിൽ­ത്ത­ന്നെ ശേ­ഷി­ച്ചു. ഇന്നു യെ­രു­ശേ­ലം ര­ണ്ടാ­യി ഭാ­ഗി­ച്ചി­രി­ക്ക­യാ­ണു്. വലിയ കെ­ട്ടി­ട­ങ്ങ­ളും ഷാ­പ്പു­ക­ളും ഹോ­ട്ട­ലു­ക­ളു­മു­ള്ള പുതിയ പ­ട്ട­ണം യ­ഹൂ­ദ­ന്മാ­രു­ടെ ഭാ­ഗ­ത്തിൽ­പ്പെ­ട്ടു. എല്ലാ മ­ത­ക്കാ­രു­ടെ­യും, വി­ശേ­ഷി­ച്ചു യ­ഹൂ­ദ­ന്മ­രു­ടെ­യും ക്രി­സ്ത്യ­രു­ടെ­യും പു­ണ്യ­സ്ഥ­ല­ങ്ങ­ളുൾ­പ്പെ­ടു­ന്ന പഴയ പ­ട്ട­ണം ജാർ­ഡാൻ­രാ­ജാ­വാ­യ അ­ബ്ദു­ള്ള­യും കൈ­ക്ക­ലാ­ക്കി. ലോ­ക­ത്തിൽ ശാ­ന്തി പ്ര­ച­രി­പ്പി­ക്കാൻ ജീ­വി­തം ബ­ലി­ക­ഴി­ച്ച യേ­ശു­ക്രി­സ്തു­വി­ന്റെ നഗരം ഇ­ങ്ങ­നെ യു­ദ്ധ­ക്ക­ള­മാ­യി­ട്ടു മാ­റി­യി­രി­ക്ക­യാ­ണു്!

ചെ­ന്നെ­ത്തു­ന്ന വ­ഴി­ക്കു­ത­ന്നെ യു­ദ്ധ­ത്തി­ന്റെ ല­ക്ഷ­ണ­ങ്ങൾ കാണാം. തെ­രു­വു­ക­ളിൽ അ­ടു­ത്ത­ടു­ത്ത തോ­ക്കു പി­ടി­ച്ചു നി­ല്ക്കു­ന്ന പ­ട്ടാ­ള­ക്കാ­രു­ള്ള­തു­മാ­ത്ര­മ­ല്ല ഇതിനു ല­ക്ഷ്യം. വ­ഴി­ക്കു­ത­ന്നെ ചില സ്ഥ­ല­ങ്ങൾ മു­ള്ളു­ക­മ്പി­യി­ട്ടു തി­രി­ച്ചി­രി­ക്കു­ന്ന­തു­കൊ­ണ്ടു് ആ ഭാഗം വി­രോ­ധി­ക­ളു­ടെ കീ­ഴി­ലാ­ണെ­ന്നു മ­ന­സ്സി­ലാ­ക്കാം. ഞങ്ങൾ അ­റ­ബി­ക­ളു­ടെ കീ­ഴി­ലു­ള്ള ഭാ­ഗ­ത്താ­ണു് താ­മ­സി­ച്ച­തു്. യെ­രു­ശേ­ല­മി­ലെ പുതിയ ഹോ­ട്ട­ലു­ക­ളും പ­രി­ഷ്കൃ­ത­രീ­തി­യി­ലു­ള്ള മറ്റു താ­മ­സ­സ്ഥ­ല­ങ്ങ­ളും യ­ഹൂ­ദ­ന്മാ­രു­ടെ കൈ­വ­ശ­മാ­യി­രു­ന്ന­തി­നാൽ ഞങ്ങൾ പാർ­പ്പാ­ക്കി­യി­രു­ന്ന സ്ഥ­ല­ത്തി­നു വലിയ മേ­ന്മ­യൊ­ന്നു­മി­ല്ലാ­യി­രു­ന്നു. എ­ങ്കി­ലും ഞ­ങ്ങ­ളു­ടെ സു­ഖ­സൗ­ക­ര്യ­ങ്ങൾ അ­ന്വേ­ഷി­ക്കു­ന്ന­തി­നു് ആ ഹോ­ട്ട­ലി­ലെ അ­ധി­കാ­രി­കൾ സദാ ജാ­ഗ­രൂ­ക­രാ­ണെ­ന്ന­തി­നാൽ അതു ചെ­റു­താ­യി­പ്പോ­യി എന്നു സ­ങ്ക­ട­പ്പെ­ടാ­നി­ല്ലാ­യി­രു­ന്നു.

ഞങ്ങൾ ഹോ­ട്ട­ലി­ലെ­ത്തി ഉ­ച്ച­ഭ­ക്ഷ­ണം ക­ഴി­ച്ചു­തീ­രും­മുൻ­പു­ത­ന്നെ ഞ­ങ്ങൾ­ക്കു സ്വാ­ഗ­തം­പ­റ­യാ­നാ­യും ഞ­ങ്ങ­ളെ ന­ഗ­ര­ത്തി­ലെ കാ­ഴ്ച­കൾ കാ­ണി­ക്കു­വാ­നാ­യും ഡി­സ്ട്രി­ക്റ്റ് ക­മ്മി­ഷ­ണ­റും പോ­ലീ­സ­ധി­കാ­രി­ക­ളും അവിടെ ഹാ­ജ­രാ­യി. സ­ന്ധ്യ­യാ­കു­ന്ന­തി­നു­മുൻ­പു് ഉ­മാ­റി­ന്റെ പ­ള്ളി­യും യേ­ശു­വി­നെ കു­ഴി­ച്ചി­ട്ട പു­ണ്യ­ക്ഷേ­ത്ര­വും കാ­ണേ­ണ­മെ­ന്നാ­ണു് അവർ ഉ­പ­ദേ­ശി­ച്ച­തു്. അ­തിൻ­പ്ര­കാ­രം ഞങ്ങൾ മുൻ­പ­റ­ഞ്ഞ ഉ­ദ്യോ­ഗ­സ്ഥ­ന്മാ­രു­ടെ അ­ക­മ്പ­ടി­യോ­ടു­കൂ­ടി പു­റ­പ്പെ­ട്ടു.

യെ­രു­ശേ­ലം ‘പ­ഴ­യ­പ­ട്ട­ണം’ ആ­ക­പ്പാ­ടെ 160 ഏക്കർ മാ­ത്രം വി­സ്തൃ­തി­യു­ള്ള ഒരു ചെറിയ സ്ഥ­ല­മാ­ണു്. ക­ല്ലു­കൊ­ണ്ടു കെ­ട്ടി­യ ഒരു മ­ഹാ­ദുർ­ഗ്ഗം ഈ സ്ഥ­ല­ത്തെ വ­ല­യം­ചെ­യ്യു­ന്നു. അ­തി­ന്നാ­കെ ആറു വാ­തി­ലു­ക­ളാ­ണു­ള്ള­തു്. ഈ കോട്ട ഒ­ടു­വിൽ പ­ണി­യി­ച്ച­തു ഹെ­റോ­സ് എന്ന യ­ഹൂ­ദ­രാ­ജാ­വെ­ന്ന­ത്രേ പ­റ­യു­ന്ന­തു്. കോ­ട്ട­യ്ക്കു ചു­റ്റു­മു­ള്ള തെ­രു­വു­കൾ സാ­മാ­ന്യം വി­സ്താ­ര­മു­ള്ള­വ­യും സി­മി­ന്റി­ട്ടു ബ­ല­പ്പെ­ടു­ത്തി­യി­ട്ടു­ള്ള­വ­യു­മാ­ണെ­ങ്കി­ലും കോ­ട്ട­യ്ക്ക­ക­ത്തു­ള്ള വഴികൾ ഇ­ടു­ങ്ങി­യ­വ­യും സ­മ­നി­ര­പ്പി­ല്ലാ­ത്ത­വ­യു­മാ­ണു്. രണ്ടു കു­ന്നു­ക­ളു­ടെ മു­ക­ളി­ലാ­യി സ്ഥി­തി­ചെ­യ്യു­ന്ന­തു­കൊ­ണ്ടു ‘പ­ഴ­യ­പ­ട്ട­ണ’ത്തി­ന­ക­ത്തു­ള്ള തെ­രു­വു­കൾ പ്രാ­യേ­ണ ക­യ­റു­വാ­നും ഇ­റ­ങ്ങു­വാ­നു­മു­ള്ള പടികൾ മാ­ത്ര­മാ­ണു­താ­നും.

ഉ­മാ­റി­ന്റെ പ­ള്ളി­യി­രി­ക്കു­ന്ന സ്ഥലം ഇ­ങ്ങ­നെ­യ­ല്ല. പ­ട്ട­ണ­ത്തി­ന്റെ അ­ഞ്ചി­ലൊ­രു ഭാ­ഗ­മുൾ­പ്പെ­ടു­ന്ന ആ പ­ള്ളി­വ­ള­പ്പു മി­ക്ക­വാ­റും നി­ര­പ്പി­ലാ­ണെ­ന്നു പറയാം. ആ വ­ള­പ്പി­ന­ക­ത്തു ക­ട­ന്നു­ക­ഴി­ഞ്ഞാൽ ആ സ്ഥ­ല­ത്തി­ന്റെ വി­ശാ­ല­ത­യിൽ നാം വി­സ്മ­യി­ക്കാ­തി­രി­ക്ക­യി­ല്ല. അത്ര വി­സ്താ­ര­മു­ള്ള ഒരു മൈ­താ­ന­ത്തി­ന്റെ ന­ടു­ക്കാ­ണു് ഈ പള്ളി സ്ഥി­തി­ചെ­യ്യു­ന്ന­തു്.

ശി­ല്പ­വൈ­ചി­ത്ര്യം­കൊ­ണ്ടു പ്ര­സി­ദ്ധി­യു­ള്ള പല ക്ഷേ­ത്ര­ങ്ങ­ളും കെ­ട്ടി­ട­ങ്ങ­ളും ലോ­ക­ത്തി­ലു­ണ്ടു്. ഇൻ­ഡ്യ­യി­ലെ താ­ജ­മ­ഹാൾ, ചൈ­ന­യി­ലെ സ്വർ­ഗ്ഗ­ക്ഷേ­ത്രം (ടെ­മ്പിൾ ആഫ് ഹെവൻ), കം­ബോ­ജ­ത്തി­ലെ ആം­കർ­വാ­ട്ടു് എ­ന്നി­വ അ­മാ­നു­ഷി­ക­ഭം­ഗി­യു­ള്ള­വ­യെ­ന്നു് ആരും സ­മ്മ­തി­ക്കും. അ­വ­യ്ക്കു കി­ട­നി­ല്ക്കു­ന്ന ഒരു ശി­ല്പ­സൗ­ന്ദ­ര്യ­മാ­ണു് ഉ­മാ­റി­ന്റെ പ­ള്ളി­ക്കു­ള്ള­തു്. ആ­ദ്യ­ത്തെ മു­സ്സൽ­മാൻ­ഖ­ലീ­ഫ­ക­ളു­ടെ കാ­ല­ത്തു്, പല രാ­ജ്യ­ത്തി­ലു­മു­ള്ള ശി­ല്പാ­ചാ­ര്യ­ന്മാ­രെ വ­രു­ത്തി­പ്പ­ണി­യി­ച്ച­താ­ണ­ത്രെ അതു്. പി­ന്നീ­ടു് ക്രൂ­സേ­ഡു­കാ­രു­ടെ കാ­ല­ത്തു് അതൊരു ക്രി­സ്ത്യാ­നി­പ്പ­ള്ളി­യാ­യി മാ­റ്റി. എ­ങ്കി­ലും അ­ധി­കം­കാ­ലം ആ മ­ത­ക്കാ­രു­ടെ കൈ­വ­ശ­ത്തി­ലി­രി­ക്കാൻ അ­തി­നി­ട­വ­ന്നി­ല്ല. സ­ലാ­ദീൻ എന്നു പ്ര­സി­ദ്ധ­നാ­യ ച­ക്ര­വർ­ത്തി യൂ­റോ­പ്യ­രെ പാ­ല­സ്തീൻ­മു­ത­ലാ­യ രാ­ജ്യ­ങ്ങ­ളിൽ­നി­ന്നു തു­ര­ത്തി മു­സ്ലീം­സാ­മ്രാ­ജ്യം പു­നഃ­സ്ഥാ­പി­ച്ച­പ്പോൾ അതു പി­ന്നെ­യും മു­ഹ­മ്മ­ദീ­യ­പ­ള്ളി­യാ­യി­ത്തീർ­ന്നു.

ഈ പ­ള്ളി­യു­ടെ ന­ടു­വി­ലാ­ണു് യ­ഹൂ­ദ­ന്മാർ­ക്കു വളരെ പ്ര­ധാ­ന­മാ­യ ബ­ലി­ക്ക­ല്ലു സ്ഥി­തി­ചെ­യ്യു­ന്ന­തു്. ആ ക­ല്ലി­ന്മേൽ­വെ­ച്ചു കു­രു­തി­ച്ചെ­യ്യു­മ്പോൾ വീ­ഴു­ന്ന രക്തം അ­തി­ന്റെ ന­ടു­വി­ലു­ണ്ടാ­ക്കി­യി­ട്ടു­ള്ള ഒരു ദ്വാ­ര­ത്തി­ലൂ­ടെ അ­ടി­യി­ലു­ള്ള ഒരു ഗു­ഹ­യി­ലേ­യ്ക്കു് ഒ­ലി­ച്ചു­പോ­കും. ആ ഗുഹ ഒരു തീർ­ത്ഥ­സ്ഥ­ല­മാ­യി­ട്ടാ­ണു് ഗ­ണി­ക്ക­പ്പെ­ട്ടു­വ­രു­ന്ന­തു്. എ­ന്തു­കൊ­ണ്ടെ­ന്നാൽ ഏ­ബ്ര­ഹാം­തൊ­ട്ടു മു­ഹ­മ്മ­ദ് ന­ബി­വ­രെ­യു­ള്ള ദൈ­വ­ദൂ­ത­ന്മാർ അ­വി­ടെ­നി­ന്നു പ്രാർ­ത്ഥി­ച്ചി­ട്ടു­ണ്ട­ത്രേ. മു­ഹ­മ്മ­ദ് പ്രാർ­ത്ഥി­ച്ച­ശേ­ഷം നി­വർ­ന്നു­നി­ന്ന­പ്പോൾ അ­ദ്ദേ­ഹ­ത്തി­ന്റെ ഉ­ഷ്ണീ­ഷം ആ പാ­റ­യിൽ മു­ട്ടി­യെ­ന്നും അ­തു­കൊ­ണ്ടു പാ­റ­യൊ­ന്നു് അ­മ­ങ്ങി­പ്പോ­യെ­ന്നും മു­ഹ­മ്മ­ദീ­യർ വി­ശ്വ­സി­ക്കു­ന്നു. അ­ങ്ങ­നെ അ­മ­ങ്ങി­യ­താ­യ ഭാഗം എന്റെ കൂ­ടെ­യു­ണ്ടാ­യി­രു­ന്ന മൗലവി എ­നി­ക്കു ചൂ­ണ്ടി­ക്കാ­ണി­ച്ചു­ത­രി­ക­യു­മു­ണ്ടാ­യി.

പ­ള്ളി­യു­ടെ ഒ­രു­ഭാ­ഗ­ത്തു് അ­ന്റോ­ണി­യ­സി­ന്റെ ശൃംഗം (Tower of Antonious) എന്നു പ­റ­യു­ന്ന ഒരു കെ­ട്ടി­ട­മു­ണ്ടു്. അ­തി­ലു­ള്ള ഒരു മു­റി­യിൽ­വെ­ച്ചാ­ണു് പോൺ­ടി­യ­സ് പൈ­ല­റ്റ് (Pontius Pilate) എന്ന റോ­മൻ­മ­ജി­സ്ട്രേ­ട്ടു യേ­ശു­ക്രി­സ്തു­വി­നു ശിക്ഷ വി­ധി­ച്ച­തു്. ചു­റ്റു­മു­ള്ള ഭി­ത്തി­യു­ടെ വേറെ ഒരു ഭാ­ഗ­മാ­ണു് നി­ല­വി­ളി­ക്കാ­നു­ള്ള ഭി­ത്തി (Waiting Wall) എന്നു പേരായ സ്ഥലം. എല്ലാ വെ­ള്ളി­യാ­ഴ്ച­യും യ­ഹൂ­ദ­ന്മാർ അവിടെ വന്നു ക്ഷേ­ത്രം ത­ങ്ങൾ­ക്കു ന­ഷ്ട­പ്പെ­ട്ടു­പോ­യ സു­സ്ഥി­തി­യെ­പ്പ­റ്റി വി­ല­പി­ക്കാ­റു­ള്ള­തു­കൊ­ണ്ടാ­ണു് അ­തി­നു് ആ പേർ വ­ന്നു­ചേർ­ന്ന­തു്. അ­വി­ടെ­നി­ന്ന­ക­ന്ന­ല്ലാ­തെ ക്ഷേ­ത്ര­വ­ള­പ്പി­ന­ക­ത്താ­ണു് ഇ­ന്ത്യാ­ക്കാർ­ക്കു് എ­ന്നും ആ­ദ­ര­ണീ­യ­മാ­യ ഒരു ശ­വ­കു­ടീ­രം. അ­വി­ടെ­യാ­ണു് മേ­ലാ­നാ­മു­ഹ­മ്മ­ദാ­ലി­യെ അ­ട­ക്കം­ചെ­യ്തി­ട്ടു­ള്ള­തു്. ഭാ­ര­തീ­യ മു­സ്ലീം­ജ­ന­ത­യു­ടെ സാ­ക്ഷാൽ ഉ­ദ്ധാ­ര­ക­നാ­യ ആ മ­ഹാ­ശ­യൻ ഇം­ഗ്ല­ണ്ടിൽ­വെ­ച്ചാ­ണു് പ­ര­ലോ­കം­പ്രാ­പി­ച്ച­തെ­ങ്കി­ലും അ­ദ്ദേ­ഹ­ത്തി­ന്റെ മൃ­ത­ശ­രീ­രം ഇവിടെ കൊ­ണ്ടു­വ­ന്നാ­ണു് അ­ട­ക്കം­ചെ­യ്ത­തു്.

യെ­രു­ശേ­ല­മി­ലെ പ­ള്ളി­ക­ളു­ടെ കഥ എ­ന്തു­പ­റ­യാ­നാ­ണു്! അവയിൽ ഏ­റ്റ­വും പ്ര­ധാ­ന­മാ­യ­തിൽ കണ്ട ഒരു കാഴ്ച എന്നെ ആ­ശ്ച­ര്യ­ഭ­രി­ത­നാ­ക്കി. ക്രി­സ്തു ഉ­യിർ­ത്തെ­ഴു­ന്നേ­റ്റ സ്ഥ­ല­ത്തു പ­ണി­യി­ച്ചി­ട്ടു­ള്ള പ­ള്ളി­യു­ടെ പ്ര­വേ­ശ­ന­ദ്വാ­ര­ത്തിൽ ഊരിയ വാളും പി­ടി­ച്ചു് ഒരു മു­സ്ലീ­മു­ദ്യോ­ഗ­സ്ഥൻ ചില അ­നു­ച­ര­ന്മാ­രോ­ടു­കൂ­ടി ഇ­രി­ക്കു­ന്നു­ണ്ടാ­യി­രു­ന്നു. പ­ല­വി­ധ­ത്തി­ലു­ള്ള ക്രി­സ്ത്യൻ­മ­ത­വി­ഭാ­ഗ­ക്കാർ­ത­മ്മിൽ വ­ഴ­ക്കു­ണ്ടാ­കാ­തെ സ­മാ­ധാ­നം പ­രി­പാ­ലി­ക്കേ­ണ്ട­തു് ആ മു­സ്ലീ­മു­ദ്യോ­ഗ­സ്ഥ­ന്റെ ചു­മ­ത­ല­യാ­ണു്. ഗ്രീ­ക്ക് ആർ­ത്ത­ഡാ­ക്സ്, റോ­മൻ­കാ­ത്ത­ലി­ക്ക്, അർ­മീ­ന­യൻ കാ­സ്റ്റി­ക്ക്, ആ­ന്തി­യോ­ഖ്യാ, പ്രോ­ട്ട­സ്റ്റ­ന്റ് വി­ഭാ­ഗ­ങ്ങൾ—ഇ­ങ്ങ­നെ പ­ല­താ­യി­ട്ടാ­ണ­ല്ലോ ക്രി­സ്ത്യാ­നി­മ­തം. അ­വർ­ക്കെ­ല്ലാം ഇവിടെ പ്രാർ­ത്ഥി­ക്ക­യും വേണം. നി­ന്നു­പ്രാർ­ത്ഥി­ക്കാ­നു­ള്ള­സ്ഥ­ലം വളരെ ചെ­റു­താ­ണു്. അ­തു­കൊ­ണ്ടു പ­ണ്ടു­ത­ന്നെ വ­ഴ­ക്കു­ക­ളു­ണ്ടാ­യി­രു­ന്നു­വ­ത്രേ. ഇ­പ്പോൾ ആ സ്ഥലം അ­ള­ന്നു­തി­രി­ച്ചി­രി­ക്ക­യാ­ണു്. ഗ്രീ­ക്ക് ആർ­ത്ത­ഡാ­ക്സ്കാർ­ക്കാ­ണു് കൂ­ടു­തൽ ഭാ­ഗ­മെ­ന്ന­ത്രേ എന്റെ ഓർമ്മ. അതു ക­ഴി­ഞ്ഞാൽ റോ­മൻ­ക­ത്തോ­ലി­ക്കർ­ക്കും. തി­രി­ച്ച­ട­യാ­ള­പ്പെ­ടു­ത്തി­യി­രി­ക്കു­ന്ന വ­ര­യിൽ­നി­ന്നു് ഒ­രി­ഞ്ചു­പോ­ലും ക­വ­ച്ചു­വെ­ച്ചാൽ വെ­ട്ടും കു­ത്തു­മാ­യി­ട്ടേ പ­രി­ണ­മി­ക്കൂ. അ­തി­നി­ട­വ­രാ­തെ നോ­ക്കാ­നാ­ണു് ഈ മു­സ്സൽ­മാ­നു­ദ്യോ­ഗ­സ്ഥൻ നി­യ­മി­ത­നാ­യി­രി­ക്കു­ന്ന­തു്.

ഞങ്ങൾ പ്ര­ധാ­ന­മാ­യ എല്ലാ സ്ഥ­ല­വും ന­ട­ന്നു കണ്ടു. ന­സ­റേ­ത്തിൽ പോയി യേ­ശു­വി­ന്റെ ജ­ന്മ­സ്ഥ­ല­ത്തു സ്ഥി­തി­ചെ­യ്യു­ന്ന പള്ളി (Church of Nativity), യെ­രു­ശേ­ല­മിൽ ആ­ലി­വു­കു­ന്നു് (Mount of olives), യേശു കു­രി­ശും ചു­മ­ന്നു കൽ­പ­ടി­കൾ കയറിയ പാത മു­ത­ലാ­യ പു­ണ്യ­സ്ഥ­ല­ങ്ങൾ വെ­റു­മൊ­രു യാ­ത്ര­ക്കാ­ര­ന്റെ നി­ല­യി­ലോ ഒരു ച­രി­ത്രാ­ന്വേ­ഷ­ക­ന്റെ നി­ല­യി­ലോ അല്ല, ഒരു തീർ­ത്ഥാ­ട­ക­ന്റെ നി­ല­യിൽ ഭ­ക്തി­പു­ര­സ്സ­രം ദർ­ശി­ച്ചു എ­ന്നു­ത­ന്നെ പറയാം. പാ­ത്രി­യാർ­ക്കീ­സ്, ആർ­ച്ചു ബി­ഷോ­പ്പ് മു­ത­ലാ­യ സ്ഥാ­ന­ങ്ങൾ വ­ഹി­ക്കു­ന്ന പ്ര­തി­നി­ധി­കൾ യെ­രു­ശേ­ല­മിൽ എല്ലാ ക്രി­സ്ത്യാ­നി­മ­താ­ധ്യ­ക്ഷ­ന്മാർ­ക്കും ഉ­ണ്ടു്. എന്റെ നാ­ല­ഞ്ചു ദി­വ­സ­ത്തെ താ­മ­സ­ത്തി­നി­ട­യിൽ അവരിൽ ചി­ല­രു­മാ­യി പ­രി­ച­യ­പ്പെ­ടാൻ എ­നി­ക്കു സാ­ധി­ച്ചു. റോ­മൻ­ക­ത്തൊ­ലി­ക്ക ബി­ഷോ­പ­ന്മാർ, പ്രോ­ട്ട­സ്റ്റ­ന്റ് വൈ­ദി­ക­ന്മാർ എ­ന്നി­വ­രെ എ­ല്ലാ­ട­ത്തും കാണാൻ സാ­ധി­ക്കു­ന്ന­താ­ക­യാൽ അ­വ­രു­മാ­യു­ള്ള ബന്ധം പു­ലർ­ത്താ­ന­ല്ല ഞാ­നീ­അ­വ­സ­ര­ത്തെ ഉ­പ­യോ­ഗി­ച്ച­തു്. അർ­മ്മീ­ന­യൻ­സ­ഭ­യു­ടെ പ്ര­ധാ­ന­നാ­യ ഒരു ആർ­ച്ച് ബി­ഷോ­പ്പ് അവിടെ സ്ഥി­ര­താ­മ­സ­മു­ണ്ടാ­യി­രു­ന്നു. അ­ദ്ദേ­ഹ­വു­മാ­യി പ­രി­ച­യ­മാ­ക­യാ­ണെ­ങ്കിൽ പല പ്ര­ധാ­ന­കാ­ര്യ­ങ്ങൾ മ­ന­സ്സി­ലാ­ക്കു­വാൻ സാ­ധി­ക്കു­മെ­ന്നു ഞാൻ വി­ചാ­രി­ച്ചു. അർ­മ്മി­നീ­യൻ­ജ­ന­ത മി­ക്ക­വാ­റും തുർ­ക്കി­യി­ലും റ­ഷ്യ­യി­ലു­മാ­ണ­ല്ലോ അ­ധി­വ­സി­ക്കു­ന്ന­തു്. ആ രാ­ജ്യ­ങ്ങ­ളിൽ അർ­മ്മീ­നി­യൻ­സ­ഭ­യു­ടെ സ്ഥി­തി എ­ന്താ­ണു്, അ­വി­ട­ങ്ങ­ളിൽ എ­ത്ര­മാ­ത്രം മ­ത­സ്വാ­ത­ന്ത്ര്യ­മു­ണ്ടു്—ഇ­തെ­ല്ലാം അ­ന്വേ­ഷി­ച്ച­റി­യേ­ണ്ട­താ­ണെ­ന്നു് എ­നി­ക്കു തോ­ന്നി. ഔ­പ­ചാ­രി­ക­മാ­യി ഞാൻ അ­ദ്ദേ­ഹ­ത്തെ ചെ­ന്നു കണ്ടു കു­ശ­ല­പ്ര­ശ്നം ചെ­യ്തു. പി­റ്റേ ദിവസം അ­ദ്ദേ­ഹം എന്നെ തി­രി­ച്ചു കാണാൻ വ­ന്ന­തു വലിയ ആ­ഡം­ബ­ര­ത്തോ­ടു­കൂ­ടി­യാ­ണു്. ഒ­രം­ബാ­സ­ഡർ അർ­മ്മീ­ന­യൻ ആർ­ച്ച് ബി­ഷ­പ്പി­നെ ചെ­ന്നു കാ­ണു­ന്ന­തു് ആ­ദ്യ­മാ­യി­രി­ക്ക­ണം! ഏ­താ­യാ­ലും അ­ദ്ദേ­ഹം വ­ലി­യൊ­രു ബ­ഹു­മ­തി­യാ­യി അതിനെ ഗ­ണി­ച്ചു എ­ന്ന­തു തീർ­ച്ച­ത­ന്നെ. അ­ദ്ദേ­ഹ­ത്തെ ബ­ഹു­മാ­ന­പു­ര­സ്സ­രം സൽ­ക്ക­രി­ച്ച­ശേ­ഷം ഇൻ­ഡ്യ­യും ആർ­മീ­ന­യു­മാ­യി പു­രാ­ത­ന­മാ­യു­ണ്ടാ­യി­രു­ന്ന സൗ­ഹാർ­ദ്ദ­ത്തെ സൂ­ചി­പ്പി­ച്ചു ഞാൻ ചി­ല­തെ­ല്ലാം പ­റ­ഞ്ഞു. മ­ദ്രാ­സിൽ അർ­മ്മീ­ന­യ­രു­ടെ പേ­രു­ള്ള ഒരു രാ­ജ­പാ­ത­ത­ന്നെ ഉ­ണ്ടെ­ന്നും, മുൻ­കാ­ല­ത്തിൽ അർ­മ്മീ­ന­യർ­ക്കു ഇൻ­ഡ്യ­യിൽ എന്തു സ്ഥാ­ന­മു­ണ്ടാ­യി­രു­ന്നു എ­ന്നു് അ­തിൽ­നി­ന്നു മ­ന­സ്സി­ലാ­ക്കാ­മെ­ന്നും മ­റ്റു­മാ­ണു് ഞാൻ പ­റ­ഞ്ഞ­തു്. ആർ­ച്ച് ബി­ഷ­പ്പും ഒ­ട്ടും കു­റ­ച്ചി­ല്ല: അ­വ­രു­ടെ പു­രാ­ത­ന­ഗ്ര­ന്ഥ­ങ്ങ­ളിൽ­ത്ത­ന്നെ ഇൻ­ഡ്യ­യെ­പ്പ­റ്റി പ­ല­തു­മു­ണ്ടെ­ന്നും അ­ങ്ങ­നെ ആ­ദ്യ­കാ­ലം മു­തൽ­ത­ന്നെ ഇൻ­ഡ്യ­യെ­ന്നു­വെ­ച്ചാൽ അർ­മ്മീ­ന­യ­ന്മാർ­ക്കു വലിയ ബ­ഹു­മാ­ന­മാ­ണെ­ന്നും മ­റ്റും അ­ദ്ദേ­ഹ­വും പ­റ­ഞ്ഞു. ഇ­ങ്ങ­നെ കു­റ­ച്ചു­നേ­രം ക­ഴി­ഞ്ഞ­ശേ­ഷ­മാ­ണു് ഞാൻ തുർ­ക്കി­യി­ലും റ­ഷ്യ­യി­ലും ഇ­പ്പോൾ സ­ഭ­യു­ടെ സ്ഥി­തി എ­ങ്ങ­നെ­യാ­ണെ­ന്നു ചോ­ദി­ക്കാൻ ഒ­രു­മ്പെ­ട്ട­തു്. തുർ­ക്കി എന്ന വാ­ക്കു കേ­ട്ട­പ്പോൾ­ത്ത­ന്നെ ആ വൈ­ദി­ക­ന്റെ മുഖം രോ­ഷാ­കു­ല­മാ­യി. “തുർ­ക്കി­കൾ ക്രൂ­ര­ന്മാ­രാ­ണു്, അ­പ­രി­ഷ്കൃ­ത­ന്മാ­രാ­ണു്; അ­വ­രു­ടെ രാ­ജ്യ­ത്തു മറ്റു മ­ത­ക്കാർ­ക്കു മാ­ന­മാ­യി താ­മ­സി­ക്കാൻ എത്ര പ്ര­യാ­സ­മാ­ണെ­ന്നു നി­ങ്ങൾ­ക്കു വി­ചാ­രി­ക്ക­പോ­ലും വയ്യാ. അ­ഞ്ഞൂ­റു വർ­ഷ­മാ­യി ഞ­ങ്ങ­ളു­ടെ ആളുകൾ അ­വ­രു­ടെ കൈ­യിൽ­നി­ന്ന­നു­ഭ­വി­ക്കു­ന്ന ക­ഷ്ട­ത­കൾ­ക്കു തു­ല്യ­മാ­യി ച­രി­ത്ര­ത്തിൽ വേറെ ഒ­ന്നു­മി­ല്ലെ­ന്നു പറയാം.” എ­ന്നെ­ല്ലാം വളരെ കോ­പ­താ­പ­ങ്ങ­ളോ­ടെ­യാ­ണു് അ­ദ്ദേ­ഹം പ­റ­ഞ്ഞ­തു്. സുൽ­ത്താൻ അ­ബ്ദുൾ­ഹ­മീ­ദി­ന്റെ കാ­ല­ത്തു­ണ്ടാ­യ അർ­മ്മീ­ന­യൻ കൂ­ട്ട­ക്കൊ­ല (Armenian massacres) യെ­പ്പ­റ്റി­യും മ­റ്റും ച­രി­ത്ര­ത്തിൽ ഞാൻ വാ­യി­ച്ചി­ട്ടു­ണ്ടു്. അ­തെ­ല്ലാം പ­ഴ­യ­കാ­ല­ത്തെ ക­ഥ­ക­ളാ­യി­ട്ടേ വി­ചാ­രി­ച്ചി­രു­ന്നു­ള്ളൂ. എ­ന്നാൽ അ­ങ്ങ­നെ­യ­ല്ല, അ­ബ്ദുൾ­ഹ­മീ­ദി­ന്റെ കാ­ല­മാ­ണു് ഇ­പ്പോ­ഴ­ത്തേ­തി­ലും ന­ല്ല­തെ­ന്നാ­യി­രു­ന്നു ആർ­ച്ച് ബി­ഷ­പ്പി­ന്റെ അ­ഭി­പ്രാ­യം. അ­ക്കാ­ല­ത്തു് ഏ­ഴെ­ട്ടു വർഷം കൂ­ടു­മ്പോൾ ഒ­രി­ക്കൽ വലിയ ഉ­പ­ദ്ര­വ­ങ്ങ­ളും സ­ങ്ക­ട­ങ്ങ­ളു­മു­ണ്ടാ­കാ­റു­ണ്ടെ­ങ്കി­ലും സാ­ധാ­ര­ണ­യാ­യി മറ്റു പ്ര­ജ­ക­ളെ­ക്ക­വി­ഞ്ഞു് അവരെ ആരും ഉ­പ­ദ്ര­വി­ച്ചി­രു­ന്നി­ല്ല. ഇ­പ്പോ­ഴാ­ക­ട്ടെ, കൂ­ട്ട­ക്കൊ­ല­കൾ അ­പൂർ­വ്വ­മാ­ണെ­ങ്കി­ലും, നി­ത്യേ­ന­യു­ള്ള പെ­രു­മാ­റ്റം തീരെ അ­സ­ഹ്യ­മെ­ന്ന നി­ല­യി­ലാ­യി­ത്തീർ­ന്നി­ട്ടു­ണ്ട­ത്രേ. റ­ഷ്യ­യി­ലെ­ങ്ങ­നെ­യാ­ണെ­ന്നു ഞാൻ ചോ­ദി­ച്ച­പ്പോൾ, ഒരു മ­ടി­യും കൂ­ടാ­തെ അ­ദ്ദേ­ഹം പ­റ­ഞ്ഞു: “അവിടെ ഞ­ങ്ങൾ­ക്കു സ്വ­ന്തം രാ­ജ്യ­മു­ണ്ടു്, ഗ­വ­ണ്മെ­ന്റു­ണ്ടു്; അർ­മ്മീ­നി­യാ റി­പ്പ­ബ്ളി­ക്ക് സോ­വി­യ­റ്റു­നാ­ട്ടി­ലെ പ്ര­ധാ­ന­രാ­ജ്യ­ങ്ങ­ളിൽ ഒ­ന്നാ­ണു്. എന്നു മാ­ത്ര­മ­ല്ല റ­ഷ്യ­യി­ലെ കേ­ന്ദ്ര­ഗ­വ­ണ്മെ­ന്റി­ലും പ­ട്ടാ­ള­ത്തി­ലും പാർ­ട്ടി­യി­ലും ഞ­ങ്ങ­ളു­ടെ ആ­ളു­കൾ­ക്കു നല്ല ഒരു പ­ങ്കു­മു­ണ്ടു്. ഒ­ന്നാം ഡെ­പ്യൂ­ട്ടി പ്രൈം­മി­നി­സ്റ്റ­റാ­യ മി­ക്കോ­യാൻ അർ­മ്മീ­ന­യ­നാ­ണെ­ന്നു് അ­റി­യാ­മ­ല്ലോ.”

“അതേ, റ­ഷ്യ­യിൽ അർ­മ്മീ­ന­യർ­ക്കു സ്വാ­ത­ന്ത്ര്യ­മു­ണ്ടെ­ന്നു് എ­നി­ക്ക­റി­യാം. പക്ഷേ, മ­താ­ധ്യ­ക്ഷ­ന്മാർ­ക്കു് സ്വാ­ത­ന്ത്ര്യ­മു­ണ്ടോ? സ­ഭ­യു­ടെ (Church) കാ­ര്യ­മെ­ങ്ങ­നെ­യാ­ണു്?” ഞാൻ ചോ­ദി­ച്ചു.

“സ­ഭ­യു­ടെ കാ­ര്യ­ത്തിൽ വളരെ തെ­റ്റി­ദ്ധാ­ര­ണ­യു­ണ്ടു്. ക­മ്മ്യൂ­ണി­സ്റ്റു­കാർ നാ­സ്തി­ക­ന്മാ­രാ­ണെ­ന്നു­ള്ള­തു ശ­രി­ത­ന്നെ. പക്ഷേ, അവർ മ­ത­സം­ബ­ന്ധി­ക­ളാ­യ കാ­ര്യ­ങ്ങ­ളിൽ കൈ ക­ട­ത്താ­റി­ല്ല. സ­ഭ­യു­ടെ കാ­ര്യം സ­ഭ­യ്ക്കെ­ന്നാ­ണു് അ­വ­രു­ടെ നയം.”

ആർ­ച്ചു­ബി­ഷ­പ്പി­നെ­പ്പോ­ലെ ഒരു സഭ(Church)യിൽ അ­ധി­കാ­ര­മു­ള്ള ഒ­രാ­ളിൽ­നി­ന്നു് ആ­ദ്യ­മാ­യി­ട്ടാ­ണു് ഞാൻ ഇ­ങ്ങ­നെ ഒ­ര­ഭി­പ്രാ­യം കേ­ട്ട­തു്. എ­നി­ക്കു് അതു് ആ­ശ്ച­ര്യം തോ­ന്നി­ച്ചു­വെ­ങ്കി­ലും ആ­ലോ­ചി­ച്ച­പ്പോൾ അ­ദ്ദേ­ഹം പ­റ­ഞ്ഞ­തു ശ­രി­യാ­യി­രി­ക്കാ­മെ­ന്ന വി­ചാ­ര­മു­ണ്ടാ­യി. ക­മ്യൂ­ണി­സ്റ്റ്കാർ മ­ത­സി­ദ്ധാ­ന്ത­ങ്ങ­ളെ­പ്പ­റ്റി­യും പൗ­രോ­ഹി­ത്യ­ത്തെ­പ്പ­റ്റി­യും എ­ന്തു­ത­ന്നെ വി­ശ്വ­സി­ച്ചാ­ലും ജാ­തീ­യ­ത (Nationality) പു­ലർ­ത്തു­ന്ന­തി­നു ശ്ര­ദ്ധി­ച്ചി­രു­ന്നു എ­ന്നു­ള്ള­തു തീർ­ച്ച­യാ­ണു്. സോ­വി­യ­റ്റു­നാ­ട്ടിൽ അനവധി രാ­ജ്യ­ങ്ങ­ളും സ­മു­ദാ­യ­ങ്ങ­ളു­മു­ണ്ട­ല്ലോ. യു­ക്കാ­റാ­നി­യൻ­കാർ, ജാർ­ജി­യാ­ക്കാർ, കാ­സാ­ക്കു­കാർ—ഇ­ങ്ങ­നെ­യു­ള്ള­വ­രു­ടെ­യെ­ല്ലാം ജാ­തി­പ്ര­ത്യേ­ക­ത തു­ടർ­ന്നു­കൊ­ണ്ടു­പോ­കു­ന്ന­താ­യി­രു­ന്നു അ­വ­രു­ടെ നയം. ആ സ്ഥി­തി­ക്കു് അർ­മീ­ന­യൻ­കാ­രെ­യും അ­പ്ര­കാ­രം ഒരു പ്ര­ത്യേ­ക­രാ­ജ്യ­വും സ­മു­ദാ­യ­വു­മാ­യി വ­ളർ­ത്തു­വാൻ നി­ശ്ച­യി­ച്ചെ­ങ്കിൽ അ­ത­വ­രു­ടെ പൊ­തു­ന­യ­ത്തി­നു യോ­ജി­ച്ച ഒരു കാ­ര്യം­ത­ന്നെ. അർ­മീ­ന­യ്ക്കു് പ്ര­ത്യേ­ക­മൊ­രു സ­ഭ­യു­ള്ള­തു­കൊ­ണ്ടു് ആ സ­ഭ­യ്ക്കും അവിടെ സ്ഥാ­ന­മി­ല്ലാ­തെ വ­രി­ക­യി­ല്ല­ല്ലോ. ഏ­താ­യാ­ലും ആർ­ച്ച് ബി­ഷ­പ്പിൽ­നി­ന്നു് ഇ­ത്ര­യു­മൊ­ക്കെ മ­ന­സ്സി­ലാ­ക്കാൻ സാ­ധി­ച്ച­തിൽ ഞാൻ സ­ന്തോ­ഷി­ച്ചു.

യെ­രു­ശേ­ലം വി­ട്ടു നേരെ സി­റി­യ­യു­ടെ ത­ല­സ്ഥാ­ന­മാ­യ ദെ­മാ­സ്ക്ക­സ്സി­ലേ­യ്ക്കാ­ണു് ഞങ്ങൾ പോ­ന്ന­തു്. ലോ­ക­ത്തി­ലെ ഏ­റ്റ­വും പഴയ പ­ട്ട­ണ­ങ്ങ­ളിൽ ഒ­ന്നാ­ണെ­ന്ന­നു­മാ­നി­ക്കു­ന്ന ഒരു സ്ഥ­ല­മാ­ണു് ദെ­മാ­സ്ക്ക­സ്സ്. യ­ഹൂ­ദ­ന്മാ­രു­ടെ കാ­ല­ത്തു­ത­ന്നെ അതിനു പ്രാ­ധാ­ന്യം ല­ഭി­ച്ചി­രു­ന്നു. പു­ണ്യാ­ള­നാ­യ പൗ­ലോ­സ് അ­വി­ട­ന്നു് ഒ­ളി­ച്ചു­പോ­ന്ന കഥ പ്ര­സി­ദ്ധ­മാ­ണ­ല്ലോ. ആ വീടും ജ­നാ­ല­യും ഇ­പ്പോ­ഴും ആളുകൾ ചൂ­ണ്ടി­ക്കാ­ണി­ക്കാ­റു­ണ്ട­ത്രേ. അത്ര പു­രാ­ത­ന­മെ­ങ്കി­ലും മു­സ്സൽ­മാൻ­മാ­രു­ടെ കാ­ല­ത്താ­ണു് ആ പ­ട്ട­ണ­ത്തി­നു ലോ­കോ­ത്ത­ര­മാ­യ പ്ര­ശ­സ്തി ല­ഭി­ച്ച­തു്. മു­ഹ­മ്മ­ദു­ന­ബി­യെ­ത്തു­ടർ­ന്നു­ള്ള ആ­ദ്യ­ഖാ­ലി­ഫു­മാ­രു­ടെ ത­ല­സ്ഥാ­നം ദെ­മാ­സ്ക­സ്സാ­യി­രു­ന്നു. ആ രാ­ജ­ധാ­നി­യിൽ­നി­ന്നാ­ണു് സ്പെ­യിൻ­തൊ­ട്ടു് അ­ഫ്ഘാ­ണി­സ്ഥാൻ­വ­രെ­യു­ള്ള മ­ഹാ­സാ­മ്രാ­ജ്യ­ത്തെ അവർ ഭ­രി­ച്ച­തു്. അ­ക്കാ­ല­ത്തു­ണ്ടാ­യി­രു­ന്ന മേന്മ ദെ­മാ­സ്ക്ക­സ്സി­നു് ഇ­പ്പോൾ ഇ­ല്ലെ­ങ്കി­ലും, അ­മ്പ­തു­ല­ക്ഷം ആ­ളു­കൾ­മാ­ത്ര­മു­ള്ള ഒരു ചെറിയ രാ­ജ്യ­ത്തി­ന്റെ ത­ല­സ്ഥാ­നം എന്ന സ്ഥി­തി­യേ ഉ­ള്ളൂ­വെ­ങ്കി­ലും, അതു വളരെ മ­നോ­ഹ­ര­മാ­യ ഒരു ന­ഗ­രം­ത­ന്നെ­യാ­ണു്. ഖാ­ലി­ഫ് ഉ­മാ­റി­ന്റെ പള്ളി, മുകൾ അ­ട­ച്ചു­കെ­ട്ടി­യ വലിയ ബസാർ, ലോ­ക­ത്തി­ലെ എ­റ്റ­വും പഴയ രാ­ജ­പാ­ത­യാ­യ ‘നേർ­വ­ഴി എ­ന്ന­റി­യ­പ്പെ­ടു­ന്ന തെ­രു­വു്’ (The Street called Straight)—ഇ­ങ്ങ­നെ പു­രാ­ത­ന­ങ്ങ­ളാ­യ പല കാ­ഴ്ച­കൾ അ­വി­ടെ­യു­ണ്ടു്. കൂ­ടാ­തെ, പുതിയ ഒരു ന­ഗ­ര­ത്തി­നു വേണ്ട എ­ടു­പ്പു­കൾ­കൊ­ണ്ടും കെ­ട്ടി­ട­ങ്ങൾ­കൊ­ണ്ടും ആ ന­ഗ­ര­മ­ലം­കൃ­ത­മാ­യി­രു­ന്നു­താ­നും.

അ­ക്കാ­ല­ത്തു സിറിയ ജനറൽ ഷി­ഷാ­ക്ക­ലി എ­ന്നൊ­രു സൈ­ന്യാ­ധി­പ­ന്റെ ഭ­ര­ണ­ത്തിൻ­കീ­ഴി­ലാ­യി­രു­ന്നു. 1946-ൽ സ്വാ­ത­ന്ത്ര്യം ല­ഭി­ച്ച­ശേ­ഷം സി­റി­യ­യി­ലെ ഗ­വ­ണ്മെ­ന്റി­ന്റെ കഥ എ­ത്ര­യും വി­ചി­ത്ര­മാ­യി എന്നേ പ­റ­യാ­വൂ. പ്ര­ജാ­ധി­പ­ത്യ­ഗ­വ­ണ്മെ­ന്റിൽ­നി­ന്നു പ­ട്ടാ­ള­ക്കാർ ബലം പ്ര­യോ­ഗി­ച്ചു് ആ­ദ്യ­മേ­രാ­ജ്യം കൈ­യേ­റ്റെ­ടു­ത്തു. അ­തി­നു­ശേ­ഷം പ്ര­സി­ഡ­ന്റു­മാർ മാ­റി­മാ­റി വെ­ടി­യേ­റ്റു മ­രി­ക്ക­യോ ല­ഹ­ള­യ്ക്കു മു­തി­രു­മ്പോൾ രാ­ജ്യം വി­ട്ടു് ഓ­ടി­പ്പോ­വു­ക­യോ ആ­യി­രു­ന്നു പ­തി­വു്. ഇതിനു കാരണം ഇ­റാ­ക്കും ഈ­ജി­പ്തും ത­മ്മി­ലു­ള്ള മ­ത്സ­ര­മാ­ണു്. അ­റ­ബി­ക­ളു­ടെ ഏ­കീ­ക­ര­ണ­ത്തി­നു് അ­ടി­സ്ഥാ­ന­മി­ടേ­ണ്ട­തു് ഈ ര­ണ്ടി­ലൊ­ന്നു വ­ഴി­യാ­ണെ­ന്ന­ത്രേ ജ­ന­ങ്ങ­ളു­ടെ ബോധം. സി­റി­യ­യി­ലെ ജ­ന­ങ്ങൾ ഈ സം­ഗ­തി­യിൽ ഭി­ന്നാ­ഭി­പ്രാ­യ­ക്കാ­രാ­ണു്. ഏ­ക­ദേ­ശം പ­കു­തി­യോ­ളം ആളുകൾ ഇ­റാ­ക്കി­നോ­ടു ചേർ­ന്നു ‘Fertile Crescent’ എന്നു പ­റ­യാ­റു­ള്ള രാ­ജ്യം നിർ­മ്മി­ക്ക­ണ­മെ­ന്നാ­ഗ്ര­ഹി­ക്കു­ന്നു. മ­റ്റൊ­രു കക്ഷി ഈ­ജി­പ്തി­നോ­ടു ചേ­ര­ണ­മെ­ന്നു വി­ചാ­രി­ക്കു­ന്നു. ച­രി­ത്ര­ദൃ­ഷ്ട്യാ നോ­ക്കി­യാൽ രണ്ടു വാ­ദ­ത്തി­നും സാ­ധു­ത­യു­ണ്ടു­താ­നും. ക­ക്ഷി­ക­ളു­ടെ ബ­ലം­പോ­ലെ­യാ­ണു് ഭ­ര­ണാ­ധി­കൃ­ത­രു­ടെ ജീ­വ­ന്റെ വില. പ്ര­സി­ഡ­ന്റ് ഇ­റാ­ക്കു­ക­ക്ഷി­യോ­ടു ചാ­യു­ന്നു എന്നു തോ­ന്നി­യാൽ ഈ­ജി­പ്തു­ക­ക്ഷി­കാർ അയാളെ കൊ­ല്ലു­വാ­നു­ള്ള ശ്രമം തു­ട­ങ്ങും; ഈ­ജി­പ്തി­നോ­ടു ചേ­രു­ന്നു എന്നു ക­ണ്ടാൽ ഇ­റാ­ക്കു­കാ­രും. ഇ­ങ്ങ­നെ ഒരു പ­ദ­വി­യാ­ണു് ജനറൽ ഷി­ഷാ­ക്ക­ലി അ­ല­ങ്ക­രി­ച്ചി­രു­ന്ന­തു്.

ഷി­ഷാ­ക്ക­ലി­യെ ക­ണ്ടു് അ­ധി­കാ­ര­പ­ത്രം സ­മർ­പ്പി­ച്ച­ശേ­ഷം ആദ്യം ചെ­യ്യേ­ണ്ട­താ­യി എ­നി­ക്കു തോ­ന്നി­യ­തു ജേ­ക്കോ­ബൈ­റ്റ്സ­ഭ­യു­ടെ അ­ധ്യ­ക്ഷ­നാ­യ അ­ന്തി­യോ­ഖ്യ­യി­ലെ പാ­ത്രി­യർ­ക്കീ­സ്ബാ­വ­യെ ചെ­ന്നു കാ­ണ­ണ­മെ­ന്നാ­ണു്. മ­താ­ധ്യ­ക്ഷ­ന­മാ­രു­മാ­യി പ­രി­ച­യ­പ്പെ­ടു­ക എ­ന്ന­തു് എന്റെ ഔ­ദ്യോ­ഗി­ക­കർ­ത്ത­വ്യ­ങ്ങ­ളി­ലൊ­ന്ന­ത്രേ. കൂ­ടാ­തെ, പാ­ത്രി­യർ­ക്കീ­സ് ബാവയെ ചെ­ന്നു കാ­ണു­ന്ന­തി­നു വേ­റെ­യും കാ­ര­ണ­മു­ണ്ടാ­യി­രു­ന്നു. കേ­ര­ള­ത്തി­ലെ ക്രി­സ്ത്യാ­നി­ക­ളിൽ ഒരു പ്ര­ധാ­ന­ഭാ­ഗം അ­ന്തി­യോ­ഖ്യ­സിം­ഹാ­സ­ന­ത്തി­ന്റെ കീ­ഴി­ലാ­ണ­ല്ലോ. അവർ ബാ­വാ­ക­ക്ഷി­യെ­ന്നും മെ­ത്രാൻ­ക­ക്ഷി­യെ­ന്നും പി­രി­ഞ്ഞു­നി­ന്നു ക­ല­ഹം­തു­ട­ങ്ങി­യി­ട്ടു മൂ­ന്നു­നാ­ലു തലമുറ ക­ഴി­ഞ്ഞു­വെ­ങ്കി­ലും ര­ണ്ടു­കൂ­ട്ട­രും പാ­ത്രി­യർ­ക്കീ­സ് സിം­ഹാ­സ­ന­ത്തി­ന്റെ അ­പ്പോ­സ്തോ­ലി­ക്കാ­സ്ഥാ­ന­ത്തെ ഒ­രു­പോ­ലെ ബ­ഹു­മാ­നി­ക്കു­ന്നു. കേ­ര­ള­ത്തി­ലെ യാ­ക്കോ­ബാ­യ­സ­ഭ­യിൽ പാ­ത്രി­യർ­ക്കീ­സി­നു­ണ്ടെ­ന്നു് ഒരു ക­ക്ഷി­ക്കാർ വാ­ദി­ക്കു­ന്ന അ­ധി­കാ­ര­ത്തെ­പ്പ­റ്റി മാ­ത്ര­മാ­ണ­ല്ലോ തർ­ക്കം. ഏ­താ­യാ­ലും കേ­ര­ളീ­യ­ക്രി­സ്ത്യാ­നി­ക­ളെ­സ്സം­ബ­ന്ധി­ച്ചേ­ട­ത്തോ­ളം പാ­ത്രി­യർ­ക്കീ­സി­നു് അ­ത്യു­ന്ന­ത­മാ­യ ഒരു സ്ഥാ­ന­മാ­ണു­ള്ള­തെ­ന്ന­തി­നു തർ­ക്ക­മി­ല്ല. അ­തു­കൊ­ണ്ടു വി­ശേ­ഷി­ച്ചും അ­ദ്ദേ­ഹ­വു­മാ­യി പ­രി­ച­യ­പ്പെ­ടേ­ണ്ട­താ­ണെ­ന്നു ഞാൻ തീർ­ച്ച­യാ­ക്കി.

അ­ന്തി­യോ­ഖ്യാ­സിം­ഹാ­സ­നം പണ്ടു തുർ­ക്കി­യി­ലു­ള്ള അ­ന്തി­യോ­ഖ്യാ­ന­ഗ­ര­ത്തി­ലാ­ണി­രു­ന്ന­തെ­ങ്കി­ലും ഇ­പ്പോൾ പാ­ത്രി­യർ­ക്കീ­സി­ന്റെ അ­ര­മ­ന­യും താ­മ­സ­വും സി­റി­യ­യിൽ ഹോംസ് എന്ന പ­ട്ട­ണ­ത്തി­ലാ­ണു്. ദെ­മാ­സ്ക­സ്സിൽ­നി­ന്നു് ഒ­രെ­ണ്പ­തു­മ­യി­ല­ക­ലെ അതു സ്ഥി­തി­ചെ­യ്യു­ന്നു. പാ­ത്രി­യർ­ക്കീ­സി­ന്റെ ഒരു പ്ര­തി­നി­ധി ദെ­മാ­സ്ക്ക­സ്സിൽ താ­മ­സ­മു­ണ്ടു്. അ­തു­കൊ­ണ്ടു യാ­ത്ര­യ്ക്കു­വേ­ണ്ട ഏർ­പ്പാ­ടു­കൾ ചെ­യ്യാൻ വൈ­ഷ­മ്യ­മൊ­ന്നു­മു­ണ്ടാ­ക­യി­ല്ല. എന്റെ കൂടെ ഭാ­ര്യ­യും മകൾ രാ­ധ­യും കൂ­ടാ­തെ കി­ദു­വാ­യി എ­ന്നൊ­രു­ദ്യോ­ഗ­സ്ഥ­നു­മു­ണ്ടാ­യി­രു­ന്നു. യാ­ത്ര­യ്ക്കു മൂ­ന്നു മ­ണി­ക്കൂ­റിൽ കൂ­ടു­തൽ വേ­ണ്ടി­വ­ന്നി­ല്ല. ഹോം­സ്പ­ട്ട­ണ­ത്തിൽ പ്ര­വേ­ശി­ച്ച­പ്പോൾ പാ­ത്രി­യർ­ക്കീ­സി­ന്റെ ചില ആളുകൾ ഞ­ങ്ങൾ­ക്കു സ്വാ­ഗ­തം പറയാൻ വ­ന്നു­നി­ന്നി­രു­ന്നു. മോ­ട്ട­റി­ന്മേൽ പാ­റി­യി­രു­ന്ന ഇൻ­ഡ്യൻ പ­താ­ക­ക­ണ്ടാ­യി­രി­ക്കാം, ഏ­താ­യാ­ലും ഞ­ങ്ങ­ളെ തി­രി­ച്ച­റി­വാൻ അ­വർ­ക്കു ബു­ദ്ധി­മു­ട്ടു­ണ്ടാ­യി­ല്ല. ബ­ഹു­മാ­ന­പു­ര­സ്സ­രം സൽ­ക്ക­രി­ച്ചു് അവർ ഞ­ങ്ങ­ളെ അ­ര­മ­ന­യി­ലേ­യ്ക്കു കൂ­ട്ടി­ക്കൊ­ണ്ടു­പോ­യി.

പാ­ത്രി­യർ­ക്കീ­സ് ബാവാ ഒ­ര­പ്പോ­സ്തോ­ലി­ക്കാ­സ­ഭ­യു­ടെ അ­ധ്യ­ക്ഷ­നാ­ണെ­ങ്കി­ലും അ­ദ്ദേ­ഹ­ത്തി­ന്റെ അ­ര­മ­ന­യും പ­ള്ളി­യു­മൊ­ന്നും സ്ഥാ­ന­ത്തി­നു ചേർ­ന്ന­താ­യി­രു­ന്നെ­ന്നു പ­റ­ഞ്ഞു­കൂ­ടാ. വാ­ത്തി­ക്കാൻ, കാൻ­ടർ­ബ­റി എ­ന്നി­വ­യു­മാ­യി ത­ട്ടി­ച്ചു­നോ­ക്കേ­ണ്ട­തേ ഇല്ല; ന­മ്മു­ടെ കേ­ര­ള­ത്തി­ലെ ഭ­ദ്രാ­സ­ന­പ്പ­ള്ളി­ക­ളോ­ടും അ­ര­മ­ന­ക­ളോ­ടും താ­ര­ത­മ്യ­പ്പെ­ടു­ത്തു­വാൻ തക്ക യോ­ഗ്യ­ത­പോ­ലും ഹോം­സി­ലെ കെ­ട്ടി­ട­ങ്ങൾ­ക്കി­ല്ലാ­യി­രു­ന്നു. കു­റ­ച്ചൊ­രാ­ശാ­ഭം­ഗം തോ­ന്നാ­തി­രു­ന്നി­ല്ലെ­ങ്കി­ലും അ­ന്തി­യോ­ഖ്യാ­സിം­ഹാ­സ­ന­ത്തി­ന്റെ പു­രാ­ത­ന­ത്വ­മോർ­ത്തും അതു വ­ള­രെ­ക്കാ­ല­മാ­യി മു­സ്സൽ­മാ­ന്മാർ ഭ­രി­ക്കു­ന്ന ഒരു രാ­ജ്യ­ത്തിൽ വലിയ അ­വ­കാ­ശ­ങ്ങ­ളും അ­ധി­കാ­ര­ങ്ങ­ളും കൂ­ടാ­തെ ക­ഴി­യു­ക­യാ­ണ­ല്ലോ എ­ന്നോർ­ത്തും ഒ­ട്ടൊ­ന്നു് ആ­ശ്വ­സി­ക്ക­ത­ന്നെ വേ­ണ്ടി­വ­ന്നു. സിം­ഹാ­സ­ന­മു­റി­യി­ലാ­ണു് ബാവാ ഞ­ങ്ങ­ളെ സ്വീ­ക­രി­ച്ച­തു്. വലിയ ആ­ഡം­ബ­ര­മൊ­ന്നു­മി­ല്ലെ­ങ്കി­ലും ബാവാ അവർകൾ ഇ­രു­ന്ന ആ­സ­ന­ത്തിൽ വി­ല­ങ്ങ­നെ­യു­ള്ള രണ്ടു താ­ക്കോ­ലു­ക­ളു­ടെ ചി­ഹ്നം, പ­ത്രോ­സ് പു­ണ്യ­വാ­ള­ന്റെ പ്ര­തി­നി­ധി­യാ­ണു് അ­ദ്ദേ­ഹ­മെ­ന്നു പ്ര­ഖ്യാ­പ­നം ചെ­യ്തി­രു­ന്നു.

അ­ന്ന­ത്തെ (1952-ൽ സിം­ഹാ­സ­നം അ­ലം­ങ്ക­രി­ച്ചി­രു­ന്ന) ബാ­വാ­യ്ക്കു് അ­റു­പ­തിൽ കൂ­ടു­തൽ വ­യ­സ്സു­ണ്ടാ­യി­രു­ന്നു. പല ഭാ­ഷ­ക­ളിൽ ജ്ഞാ­ന­വും ക്രി­സ്ത്രീ­യ­മ­ത­സി­ദ്ധാ­ന്ത­ങ്ങ­ളിൽ അ­ഗാ­ധ­മാ­യ പാ­ണ്ഡി­ത്യ­വു­മു­ള്ള ആ മ­ഹാ­നു­ഭാ­വൻ ഒന്നര മ­ണി­ക്കൂർ നേ­ര­ത്തോ­ളം എ­ന്നോ­ടു പല കാ­ര്യ­ങ്ങ­ളെ­പ്പ­റ്റി­യും വി­ശേ­ഷി­ച്ചു മ­ല­ങ്ക­ര­സ­ഭ­യെ­പ്പ­റ്റി­യും പലതും പ­റ­ഞ്ഞു. ഒ­ന്നാ­ണു് ഞാൻ പ്ര­ധാ­ന­മാ­യി മ­ന­സ്സി­ലാ­ക്കി­യ­തു്. അ­ന്തി­യോ­ഖ്യാ­സ­ഭ­യ്ക്കു കേ­ര­ള­ത്തി­ലു­ണ്ടാ­യ കു­ഴ­പ്പ­ങ്ങൾ­ക്കെ­ല്ലാം ഉ­ത്ത­ര­വാ­ദി­കൾ ബ്രി­ട്ടീ­ഷു­കാ­രാ­ണു് എ­ന്ന­തിൽ അ­ദ്ദേ­ഹ­ത്തി­നു സം­ശ­യ­മി­ല്ല. “ഒരു ശ­ത­വർ­ഷ­കാ­ല­ത്തിൽ മൂ­ന്നു പ്രാ­വ­ശ്യം പാ­വ­ന­മാ­യ ഈ സഭയെ ആ ചെ­കു­ത്താ­ന്റെ മക്കൾ ഭി­ന്നി­പ്പി­ച്ചി­ട്ടു­ണ്ടു്. അവർ ന­ശി­ക്ക­ട്ടെ”—ഈ ശാപം സം­സാ­ര­ത്തി­ന്നി­ട­യിൽ മൂ­ന്നു പ്രാ­വ­ശ്യം അ­ദ്ദേ­ഹം ഉ­രു­വി­ട്ടു. അ­പ്പോ­സ്തോ­ല­ന്റെ പ്ര­തി­നി­ധി ഒരു ജാ­തി­ക്കാ­രെ ഒ­ന്ന­ട­ക്കം ഇ­ങ്ങ­നെ ശ­പി­ക്കു­ന്ന­തു ശ­രി­യാ­ണോ എന്നു ഞാൻ വി­ന­യ­പു­ര­സ്സ­രം ചോ­ദി­ക്കാ­തി­രു­ന്നി­ല്ല. അ­ദ്ദേ­ഹം അതിനു മ­റു­പ­ടി പ­റ­ഞ്ഞ­തി­ങ്ങ­നെ­യാ­ണു്: “ഇം­ഗ്ലീ­ഷു­കാർ! അവർ ദൈ­വ­ദ്രോ­ഹി­ക­ളാ­ണു്. ഈ അ­പ്പോ­സ്തോ­ലി­ക്ക­സ­ഭ­യെ എ­ങ്ങ­നെ­യൊ­ക്കെ­യാ­ണു് ദ്രോ­ഹി­ച്ചി­ട്ടു­ള്ള­തെ­ന്നു നി­ങ്ങൾ­ക്ക­റി­ഞ്ഞു­കൂ­ടാ. ദൈ­വ­ത്തി­ന്റെ കൈ അ­വ­രു­ടെ മേൽ പ­തി­ച്ചു­തു­ട­ങ്ങി­യി­രി­ക്കു­ന്നു. അവർ ന­ശി­ക്കും.” ഇം­ഗ്ലീ­ഷു­കാ­രു­ടെ ഉ­പ­ദ്ര­വ­ത്തെ­പ്പ­റ്റി പലതും പറഞ്ഞ കൂ­ട്ട­ത്തിൽ ഒ­ന്നു് എ­നി­ക്കു കുറെ വി­ശേ­ഷ­മാ­യി­ത്തോ­ന്നി; സ­ഭ­യെ­സ്സം­ബ­ന്ധി­ച്ച ചില കാ­ര്യ­ങ്ങ­ളെ­പ്പ­റ്റി ബ്രി­ട്ടീ­ഷു­ഗ­വ­ണ്മെ­ന്റി­നു് എ­ഴു­തി­യ­യ­ച്ചാൽ മ­ന്ത്രി­മാ­ര­ല്ല ചില ഡെ­പ്യൂ­ട്ടി സി­ക്ര­ട്ട­റി­മാ­രാ­ണ­ത്രേ അ­തി­ന്നു മ­റു­പ­ടി­യ­യ­ക്കാ­റു്. അ­ന്തി­യോ­ഖ്യാ­സിം­ഹാ­സ­ന­ത്തെ ക­രു­തി­ക്കൂ­ട്ടി അ­പ­മാ­നി­ക്കാ­നാ­ണെ­ന്നാ­യി­രു­ന്നു പാ­ത്രി­യാർ­ക്കീ­സ­വർ­ക­ളു­ടെ അ­ഭി­പ്രാ­യം. അ­തേ­പ്പ­റ്റി അ­ദ്ദേ­ഹം പ­റ­ഞ്ഞ­തി­ങ്ങ­നെ­യാ­ണു്: “ഈ സിം­ഹാ­സ­ന­മാ­ണു് പ­ത്രോ­സ് (St. Peter) ആദ്യം സ്ഥാ­പി­ച്ച­തെ­ന്നു സർ­വ്വ­സ­മ്മ­ത­മ­ത്രേ. അ­തി­നു­ശേ­ഷ­മാ­ണു് റോമാ. അ­തു­കൊ­ണ്ടു് അ­ന്തി­യോ­ഖ്യാ­യ്ക്കു റോ­മാ­യെ­ക്കാ­ളേ­റെ ശ്രേ­ഷ്ഠ­ത്വ­മു­ണ്ടെ­ന്നി­രി­ക്കെ മാർ­പ്പാ­പ്പാ­യ്ക്കൊ­പ്പം അ­ന്തി­യോ­ഖ്യാ­പാ­ത്രി­യർ­ക്കീ­സി­നെ­യും ക­രു­താ­ത്ത­തു് അ­വ­രു­ടെ ധി­ക്കാ­ര­മാ­ണെ­ന്ന­ല്ലേ പ­റ­യേ­ണ്ട­തു്? ദൈവം അ­വ­രോ­ടു ചോ­ദി­ച്ചു­കൊ­ള്ളും. അവർ ശ­പി­ക്ക­പ്പെ­ട്ട­വർ!”

സി­റി­യ­യി­ലെ ഗ­വ­ണ്മെ­ന്റി­നോ­ടും ബാ­വാ­യ്ക്കു സ­ന്തോ­ഷ­മി­ല്ലാ­യി­രു­ന്നു: “തുർ­ക്കി­ച്ച­ക്ര­വർ­ത്തി­ക­ളു­ടെ കാ­ല­ത്തു സഭയെ അവർ ബ­ഹു­മാ­നി­ച്ചി­രു­ന്നു. മു­സ്സൽ­മാൻ­രാ­ജ്യ­മാ­ണെ­ങ്കി­ലും അവർ ഞ­ങ്ങ­ളു­ടെ കാ­ര്യ­ങ്ങ­ളിൽ കൈ ക­ട­ത്തി­യി­രു­ന്നി­ല്ല. ഈ അ­റ­ബി­ക­ളാ­വ­ട്ടെ എന്തു പ­റ­യാ­നാ­ണു്?”

ബാ­വാ­യ്ക്കു് ഒരു സംശയം തോ­ന്നി, എന്റെ കൂ­ടെ­യു­ള്ള സി­ക്ര­ട്ട­റി­യു­ടെ മു­ഖ­ത്തു് അ­ദ്ദേ­ഹം ഒ­ന്നു­ര­ണ്ടു പ്രാ­വ­ശ്യം സൂ­ക്ഷി­ച്ചു­നോ­ക്കു­ന്ന­തു ഞാൻ കണ്ടു. അ­ദ്ദേ­ഹം ചോ­ദി­ച്ചു: “നി­ങ്ങ­ളു­ടെ സി­ക്ര­ട്ട­റി­യു­ടെ പേ­രെ­ന്താ­ണു്?”

“കി­ദ്വാ­യി” ഞാൻ മ­റു­പ­ടി പ­റ­ഞ്ഞു.

“കി­ദ്വാ­യി, കി­ദ്വാ­യി” എന്നു രണ്ടു പ്രാ­വ­ശ്യം പറഞ്ഞ ശേഷം ബാവാ അവർകൾ സി­റി­യാ­ഗ­ഗ­വ­ണ്മെ­ന്റ് മ­ത­കാ­ര്യ­ങ്ങ­ളിൽ കാ­ണി­ക്കു­ന്ന അ­സ­ഹി­ഷ്ണു­ത­യെ­പ­റ്റി പി­ന്നെ­യും ഓ­രോ­ന്നു്, വലിയ കോ­പ­ഭാ­വം കൂ­ടാ­തെ, മി­ത­മാ­യ സ്വ­ര­ത്തിൽ പ­റ­ഞ്ഞു. സി­ക്ര­ട്ട­റി­യു­ടെ കാ­ര്യ­ത്തിൽ അ­ദ്ദേ­ഹ­ത്തി­നു തീരെ ബോ­ധ്യം വ­ന്നി­ല്ലെ­ന്നു് ഇ­ട­യ്ക്കി­ടെ­യു­ള്ള നോ­ട്ടം­കൊ­ണ്ടു് അ­റി­യാ­മാ­യി­രു­ന്നു.

“എ­ന്താ­ണു് മി­സ്റ്റർ കി­ദ്വാ­യി­യു­ടെ ആ­ദ്യ­ത്തെ പേരു്?” അ­ദ്ദേ­ഹം പി­ന്നെ­യും ചോ­ദി­ച്ചു.

കി­ദ്വാ­യി സ­മർ­ത്ഥ­നാ­യി­രു­ന്നു. അയാൾ ഒരു സ­ങ്കോ­ച­വും കൂ­ടാ­തെ പ­റ­ഞ്ഞു: “‘വി­റാ­സ­ത്തു്’ എ­ന്നാ­ണു് എന്റെ സ്വ­ന്തം പേരു്. കി­ദ്വാ­യി കു­ടും­ബ­നാ­മ­മാ­ണു്.”

ഇതിൽ ഒരു ക­ള്ള­മു­ണ്ടു്: വി­റാ­സ­ത്തു് എ­ന്നു­വെ­ച്ചാൽ അ­റ­ബി­യിൽ വി­ശ്വ­സി­ക്കു­ന്ന­വൻ എ­ന്നാ­ണു് അർ­ത്ഥം. അതു മൂ­സ്സൽ­മാ­ന്മാർ­ക്കും ക്രി­സ്ത്യ­നി­കൾ­ക്കും ആർ­ക്കു­മാ­കാ­വു­ന്ന പേ­രാ­ണു്. വാ­സ്ത­വ­ത്തിൽ കി­ദ്വാ­യി­യു­ടെ മു­ഴു­വൻ­പേർ വിറാസത്-​ഏ-ആലി—ആ­ലി­യിൽ വി­ശ്വ­സി­ക്കു­ന്ന­വൻ—എ­ന്നാ­ണു്. അതു മു­ഴു­വൻ പ­റ­ക­യാ­ണെ­ങ്കിൽ അയാൾ മു­സ്സൽ­മാ­നാ­ണെ­ന്നു് ആർ­ക്കും മ­ന­സ്സി­ലാ­വും. അതു മ­റ­ച്ചു­വെ­യ്ക്കാ­നാ­ണു് കി­ദ്വാ­യി ‘വി­റാ­സ­ത്തു് ’ എ­ന്നു­മാ­ത്രം പ­റ­ഞ്ഞ­തു്. എ­ന്നി­ട്ടും ബാവാ അ­വർ­ക­ളു­ടെ സംശയം നീ­ങ്ങി­യി­ല്ല. അ­പ്പോൾ ഞാൻ പ­റ­ഞ്ഞു: “അ­വി­ട­ന്നു സം­ശ­യി­ക്കേ­ണ്ട­തി­ല്ല. ശ്രീ: കി­ദ്വാ­യി­യിൽ എ­നി­ക്കു പൂർ­ണ്ണ­മാ­യ വി­ശ്വാ­സ­മു­ണ്ടു്. അ­ദ്ദേ­ഹം ഇൻ­ഡ്യാ­ഗ­വ­ണ്മെ­ന്റിൽ വ­ലി­യൊ­രു­ദ്യോ­ഗം ഭ­രി­ക്കു­ന്ന ആ­ളാ­ണു്.”

ഇ­തു­കൊ­ണ്ടു് അ­ദ്ദേ­ഹം സ­മാ­ധാ­ന­പ്പെ­ട്ടോ എ­ന്ന­റി­ഞ്ഞു­കൂ­ടാ. കു­റ­ച്ചു നേ­രം­കൂ­ടി പല കാ­ര്യ­ങ്ങ­ളെ­പ്പ­റ്റി­യും സം­സാ­രി­ച്ച­ശേ­ഷം അ­വി­ട­ത്തെ ഭ­ണ്ഡാ­രം തു­റ­ന്നു കേ­ര­ള­ക്രി­സ്ത്യാ­നി­കൾ ആ സിം­ഹാ­സ­ന­ത്തി­നു കാ­ഴ്ച­വെ­ച്ചി­ട്ടു­ള്ള വി­ല­പി­ടി­ച്ച കു­രി­ശു­ക­ളും ആ­ഭ­ര­ണ­ങ്ങ­ളു­മെ­ല്ലാം എ­ടു­ത്തു ഞ­ങ്ങ­ളെ കാ­ണി­ച്ചു. അ­തി­നു­ശേ­ഷം കേ­മ­മാ­യ ഒരു സ­ദ്യ­യു­മു­ണ്ടാ­യി. ഇ­ങ്ങ­നെ വളരെ സ­ന്തോ­ഷ­ത്തോ­ടെ­യാ­ണു് ഞങ്ങൾ പി­രി­ഞ്ഞ­തു്. പു­റ­പ്പെ­ടു­ന്ന­തി­നു­മുൻ­പു കി­ദ്വാ­യി ഉൾ­പ്പെ­ടെ എ­ല്ലാ­വർ­ക്കും വെ­വ്വേ­റെ ആ­ശീർ­വാ­ദം തന്നു ഞ­ങ്ങ­ളെ യാ­ത്ര­യാ­ക്കി എ­ന്ന­തും പ്ര­സ്താ­വ്യ­മാ­ണു്.

പ­ത്തു­പ­ന്ത്ര­ണ്ടു മാസം ക­ഴി­ഞ്ഞു ഞാൻ ഒ­രി­ക്കൽ­കൂ­ടി അ­ദ്ദേ­ഹ­ത്തെ കാ­ണു­വാൻ പോ­ക­യു­ണ്ടാ­യി. പഴയ സ്നേ­ഹി­ത­ന്മാർ ത­മ്മിൽ കാ­ണു­ന്ന­തു­പോ­ലെ­യാ­യി­രു­ന്നു ആ കൂ­ടി­ക്കാ­ഴ്ച. അ­ന്നു­കൂ­ടെ മ­റ്റാ­രു­മി­ല്ലാ­തി­രു­ന്ന­തി­നാൽ കേ­ര­ള­ത്തി­ലെ വ­ഴ­ക്കി­ന്റെ കാ­ര്യ­ത്തെ­പ്പ­റ്റി അ­ദ്ദേ­ഹം ഒ­ട്ട­ധി­കം എ­ന്നോ­ടു സം­സാ­രി­ച്ചു. അ­ദ്ദേ­ഹം പ­റ­ഞ്ഞ­തി­ന്റെ സാരം ഇ­താ­യി­രു­ന്നു: “മ­ല­ങ്ക­ര­സ്സ­ഭ­യ്ക്കു് അ­പ്പോ­സ്തോ­ലി­ക്ക സിം­ഹാ­സ­ന­ത്തോ­ടു­ള്ള ബന്ധം പോയാൽ പി­ന്നെ അതു ഭി­ന്നി­ച്ച ഒരു ചെ­റു­സ­ഭ എ­ന്ന­ല്ലാ­തെ എ­ന്താ­ണു്? പ­ത്രോ­സിൽ­നി­ന്നു­ള്ള പിൻ­തു­ടർ­ച്ച­യി­ലാ­ണു് സ­ഭ­യു­ടെ ദൈ­വി­ക­ത്വം. എ­നി­ക്ക­ധി­കാ­രം വേ­ണ­മെ­ന്നോ അ­വ­രു­ടെ പണം വേ­ണ­മെ­ന്നോ ഇല്ല; പക്ഷേ, ആ ബന്ധം വി­ട്ടു പ്ര­വർ­ത്തി­ക്കാൻ പ്ര­യാ­സ­മു­ണ്ടു്.”

ഒരു ഹി­ന്ദു­വാ­ക­യാൽ ഈ കാ­ര്യ­ത്തിൽ എ­നി­ക്കു പ­റ­യ­ത്ത­ക്ക അ­റി­വൊ­ന്നു­മി­ല്ലെ­ന്നും ബാവാ അ­വർ­ക­ളു­ടെ അ­ഭി­പ്രാ­യ­ത്തെ അ­ധി­കാ­ര­സ്ഥാ­ന­ങ്ങ­ളിൽ അ­റി­യി­ക്കാ­ന­ല്ലാ­തെ മ­റ്റൊ­ന്നും ചെ­യ്വാൻ എ­നി­ക്കു ക­ഴി­വി­ല്ലെ­ന്നും പ­റ­ഞ്ഞു ഞാൻ ആ കാ­ര്യ­ത്തിൽ നി­ന്നൊ­ഴി­യു­ക­യാ­ണു­ണ്ടാ­യ­തു്. പു­റ­പ്പെ­ടാൻ­നേ­ര­ത്തു ബാവാ അവർകൾ പ­റ­ഞ്ഞു: “ഈ സിം­ഹാ­സ­ന­ത്തിൽ­നി­ന്നു ചില മു­ദ്ര­ക­ളും മെ­ഡ­ലു­ക­ളു­മൊ­ക്കെ കൊ­ടു­ക്കാ­റു­ണ്ടു്. അ­ങ്ങ­നെ­യൊ­ന്നു ത­രു­ന്ന­തിൽ വി­രോ­ധ­മു­ണ്ടാ­കി­ല്ല­ല്ലോ.”

ഞാൻ വളരെ ആ­ദ­ര­വോ­ടു­കൂ­ടി അ­റി­യി­ച്ചു: “അതു വ­ലി­യൊ­രു ബ­ഹു­മ­തി­ത­ന്നെ, സം­ശ­യ­മി­ല്ല. പക്ഷേ, മറ്റു രാ­ജ്യ­ങ്ങ­ളി­ലെ ബ­ഹു­മാ­ന­ങ്ങൾ സ്വീ­ക­രി­ച്ചു­കൂ­ടെ­ന്നു് ഇ­ന്ത്യാ­ഗ­വ­ണ്മെ­ന്റി­ന്റെ നി­യ­മ­മു­ണ്ടു്. അ­തു­കൊ­ണ്ടു് അ­വി­ടു­ന്നു ക്ഷ­മി­ക്ക­ണം.”

ഇ­ങ്ങ­നെ­യാ­ണു് ഞങ്ങൾ യാ­ത്ര­പ­റ­ഞ്ഞു പി­രി­ഞ്ഞ­തു്.

പാ­ത്രി­യാർ­ക്കീ­സ് ബാ­വാ­യു­മാ­യു­ള്ള ഈ ബ­ന്ധം­കൊ­ണ്ടു് എ­നി­ക്കു് അ­ല്പം­ചി­ല സ­ഹാ­യ­മു­ണ്ടാ­യി എ­ന്ന­തും ഇവിടെ സ്മ­ര­ണീ­യ­മാ­ണു്. ബൈ­റൂ­ട്ടി­ലും ക­യ്റോ­യി­ലു­മു­ള്ള ക്രി­സ്ത്യാ­നി­ക­ളിൽ ഒരു വി­ഭാ­ഗം ബാ­വാ­യു­ടെ ആ­ളു­ക­ളാ­ണു്. അ­വർ­ക്കു് ആ പ­ട്ട­ണ­ങ്ങ­ളിൽ ക­ത്ത­നാ­ര­ന്മാ­രും മെ­ത്രാ­ന്മാ­രു­മു­ണ്ടു്. ബാവാ അ­വർ­ക­ളും ഇ­ന്ത്യ­ന­മ്പാ­സ­ഡ­റും ത­മ്മിൽ സ്നേ­ഹ­മാ­ണെ­ന്നു മ­ന­സ്സി­ലാ­യ­പ്പോൾ­ത്തൊ­ട്ടു് അ­വ­രു­ടെ മെ­ത്രാ­ന്മാർ ഞ­ങ്ങ­ളോ­ടു വലിയ മ­മ­ത­യി­ലാ­ണു് പെ­രു­മാ­റി­യ­തു്. ത­ന്മൂ­ലം അ­വ­രിൽ­നി­ന്നു പല കാ­ര്യ­ങ്ങൾ മ­ന­സ്സി­ലാ­ക്കു­വാ­നും എ­നി­ക്കു സാ­ധി­ച്ചു.

ദെ­മാ­സ്ക്ക­സ്സിൽ­നി­ന്നു ഞാൻ ല­ബ­ന­ണി­ലേ­യ്ക്കാ­ണു് പോ­യ­തു്. തീരെ ചെറിയ ഒരു രാ­ജ്യ­മാ­ണെ­ങ്കി­ലും ല­ബ­ന­ണി­ന്റെ പ്ര­കൃ­തി­സൗ­ന്ദ­ര്യം ഒന്നു വേ­റെ­യാ­ണു്. രാ­ജ്യ­ത്തി­ലാ­ക­പ്പാ­ടെ പ­ത്തു­ല­ക്ഷ­മാ­ളു­ക­ളാ­ണു­ള്ള­തു്. ത­ല­സ്ഥാ­ന­മാ­യ ബൈ­റൂ­ട്ടു (Beirut) മാ­ത്ര­മേ കാ­ര്യ­മാ­യ ഒരു പ­ട്ട­ണ­മാ­യി പ­റ­യാ­നു­ള്ളൂ. ന­മ്മു­ടെ പഴയ കൊ­ച്ചി­രാ­ജ്യ­ത്തി­ന്റെ വ­ലി­പ്പ­മു­ണ്ടെ­ന്നു പറയാം.

ആ രാ­ജ്യ­ത്തി­ന്റെ പ്ര­ത്യേ­ക­ത രണ്ടു കാ­ര്യം­കൊ­ണ്ടാ­യി­രു­ന്നു: ഒ­ന്നാ­മ­തു്, അ­തി­ന്റെ ശീ­തോ­ഷ്ണാ­വ­സ്ഥ; ര­ണ്ടാ­മ­തു്, ല­ബ­നീ­സ് ജ­ന­ത­യ്ക്കു വ്യാ­പാ­ര­ത്തിൽ പു­രാ­ത­ന­മാ­യി­ത്ത­ന്നെ­യു­ള്ള സാ­മർ­ത്ഥ്യം. ശീ­തോ­ഷ്ണാ­വ­സ്ഥ­കൊ­ണ്ടു നോ­ക്കു­ക­യാ­ണെ­ങ്കിൽ ഇത്ര സു­ഖ­പ്ര­ദ­മാ­യ ഒരു സ്ഥലം വേ­റെ­യു­ണ്ടോ എന്നു സം­ശ­യ­മാ­ണു്. സ­മു­ദ്ര­ത്തെ തൊ­ട്ടു­ത­ന്നെ­യാ­ണു് മലകൾ. അ­തു­കൊ­ണ്ടു് എത്ര വലിയ ഉ­ഷ്ണ­കാ­ല­ത്തും ഇ­രു­പ­തു മി­നി­ട്ടു­കൊ­ണ്ടു ചൂ­ട­റി­യാ­ത്ത മ­ലം­പ്ര­ദേ­ശ­ങ്ങ­ളി­ലെ­ത്താം. അ­തു­പോ­ലെ­ത­ന്നെ കാ­ശ്മീ­രൊ­ഴി­ച്ചാൽ ഇ­തു­പോ­ലെ മ­ധു­ര­ഫ­ല­ങ്ങൾ വി­ള­യു­ന്ന സ്ഥലം വേ­റെ­യി­ല്ല. ല­ബ­ന­ണി­ലെ വൃ­ക്ഷ­ല­താ­ദി­കൾ­ക്കും പ്ര­ത്യേ­ക­ഭം­ഗി­യു­ണ്ടു്. പ­ഴ­യ­കാ­ലം­മു­തൽ­ത­ന്നെ ഈ­ടു­കൊ­ണ്ടും ഭം­ഗി­കൊ­ണ്ടും തേ­ക്കു്, വീ­ട്ടി ഇ­വ­യെ­പ്പോ­ലെ­ത­ന്നെ ഗ­ണി­ക്ക­പ്പെ­ട്ടി­ട്ടു­ള്ള ഒരു വൃ­ക്ഷ­മാ­ണു് സേഡാർ (Cedar). ആ ജാ­തി­യിൽ ല­ബ­ന­ണി­ലെ സേ­ഡാ­റി­നു ഗുണം കൂ­ടു­മെ­ന്ന­തു സർ­വ്വ­സ­മ്മ­ത­മാ­ണു്.

മൂ­ന്നു­കാ­ര്യ­ങ്ങൾ­കൊ­ണ്ടാ­ണു് ല­ബ­നൺ­കാർ­ക്കു ച­രി­ത്ര­ത്തി­ലു­ള്ള സ്ഥാ­നം: ഒ­ന്നാ­മ­തു്, അ­ക്ഷ­ര­മാ­ല ക­ണ്ടു­പി­ടി­ച്ച­തു ല­ബ­നൺ­കാ­രാ­യ ഫി­നീ­ഷ്യൻ­ജാ­തി­ക്കാ­രാ­ണ­ത്രേ. അവർ വ­ഴി­യാ­ണു് ഇതു മറ്റു സ്ഥ­ല­ങ്ങ­ളി­ലേ­യ്ക്കു പ­ര­ന്ന­തെ­ന്നും വി­ശ്വ­സി­ക്ക­പ്പെ­ടു­ന്നു. ഫി­നീ­ഷ്യ­ന­ക്ഷ­ര­മാ­ല­യ്ക്കു മുൻപു ഹൈ­രോ­ഗാ­ഫി­ക്സ് എന്നു പ­റ­യ­പ്പെ­ടു­ന്ന ഒരു ചി­ത്ര­സ­മൂ­ഹ­മാ­ണു് ഭാ­ഷ­യെ­ഴു­താൻ ഉ­പ­യോ­ഗി­ച്ചി­രു­ന്ന­തു്. ചൈന, ജ­പ്പാൻ മു­ത­ലാ­യ സ്ഥ­ല­ങ്ങ­ളിൽ ഓരോ ആ­ശ­യ­ത്തി­നും ഓരോ വ­സ്തു­വി­നും ഓരോ ചി­ത്ര­മെ­ന്ന രീ­തി­യി­ലാ­ണ­ല്ലോ എ­ഴു­ത്തു്. ഇ­ന്ത്യ­യി­ലും ഒരു കാ­ല­ത്തു് അ­ങ്ങ­നെ­യ­യി­രു­ന്നു­വെ­ന്ന­തു ഹാ­ര­പ്പൻ­സം­സ്ക്കാ­ര­ത്തി­ലെ ചി­ത്ര­ലി­ഖി­ത­ങ്ങ­ളിൽ­നി­ന്നു മ­ന­സ്സി­ലാ­ക്കാം. ഈ­ജി­പ്തു­മു­ത­ലാ­യ നാ­ടു­ക­ളിൽ പ്ര­ച­രി­ച്ചി­രു­ന്ന ചി­ത്ര­ലി­ഖി­ത­സ­മ്പ്ര­ദാ­യ­ത്തിൽ­നി­ന്നു ഫി­നീ­ഷ്യർ (Phoenicians) ഒ­ര­ക്ഷ­ര­മാ­ല നിർ­മ്മി­ച്ചെ­ടു­ത്തു ലോ­ക­ത്തിൽ പ്ര­ച­രി­പ്പി­ച്ചു­വെ­ങ്കിൽ അവർ മ­നു­ഷ്യ­ജാ­തി­ക്കു് ഏ­റ്റ­വും മ­ഹ­ത്താ­യ ഒ­രു­പ­കാ­രം ചെ­യ്തു­വെ­ന്നു നി­സ്സം­ശ­യം പറയാം.

ച­രി­ത്ര­ത്തിൽ അ­റി­യ­പ്പെ­ടാൻ ര­ണ്ടാ­മ­തൊ­രു കാരണം ഇ­താ­ണു്: ലോ­ക­ത്തിൽ ആ­ദ്യ­മാ­യി മറ്റു രാ­ജ്യ­ങ്ങ­ളിൽ കയറി അ­ധി­വ­സി­ച്ചു് ഉ­പ­രാ­ജ്യ­ങ്ങൾ (കാ­ള­ണി­കൾ) തു­ട­ങ്ങി­യ­തു ഫി­നീ­ഷ്യ­ര­ത്രേ. ലോ­ക­പ്ര­സി­ദ്ധ­വും റോ­മ­യോ­ടു­ത­ന്നെ വ­ള­രെ­നാൾ എ­തി­രി­ട്ടു പൊ­രു­തു­നി­ന്ന­തു­മാ­യ കാർ­ത്തേ­ജ് ഫി­നീ­ഷ്യ­യു­ടെ ഒ­രു­പ­രാ­ജ്യ­മാ­യി­രു­ന്നു. ഫ്രാൻ­സ്, സ്പെ­യിൻ മു­ത­ലാ­യ രാ­ജ്യ­ങ്ങ­ളു­ടെ ക­ട­ലോ­ര­ങ്ങ­ളി­ലും ഇവർ കു­ടി­യേ­റി­പ്പാർ­ത്തി­രു­ന്നു. ഇം­ഗ്ല­ണ്ടിൽ കാൺ­വാൾ എന്ന സ്ഥ­ല­ത്തു ത­ക­ര­ഖ­നി­കൾ തു­റ­ന്ന­തും ഇ­വ­രാ­യി­രു­ന്നു­വ­ത്രേ.

മൂ­ന്നാ­മ­തു്, ക­ടൽ­യാ­ത്ര­യി­ലും ക­ച്ചോ­ട­ത്തി­ലും ഇവർ പു­രാ­ത­ന­കാ­ല­ങ്ങ­ളിൽ അ­ഗ്ര­ഗ­ണ്യ­രാ­യി­രു­ന്നു. ഇ­വ­രു­ടെ സ­ഞ്ചാ­ര­ങ്ങൾ വ­ഴി­ക്കാ­ണ­ത്രേ ഈ­ജി­പ്തി­ലെ പു­രാ­ത­ന­സം­സ്ക്കാ­രം ലോ­ക­ത്തിൽ പ­ലേ­ട­ത്തും പ്ര­ച­രി­ച്ച­തു്. അ­വ­രെ­ത്തി ക­ച്ചോ­ടം ചെ­യ്യാ­ത്ത സ്ഥ­ല­മി­ല്ലാ­യി­രു­ന്നു.

ഇത്ര ചെറിയ ഒരു രാ­ജ്യം ലോ­ക­സം­സ്കാ­ര­ത്തി­നു് എത്ര സം­ഭാ­വ­ന­ക­ളാ­ണു് ചെ­യ്തി­ട്ടു­ള്ള­തു്! ഇ­ക്കാ­ല­ത്തും ല­ബ­നൺ­കാ­രിൽ ഈ ഗു­ണ­ങ്ങൾ തെ­ളി­ഞ്ഞു­കാ­ണാം. അ­റ­ബി­ക­ളു­ടെ ഇടയിൽ ക­ഴി­ഞ്ഞ ശ­ത­വർ­ഷ­ത്തി­ലു­ണ്ടാ­യ സം­സ്ക്കാ­രാ­ഭി­വൃ­ദ്ധി­ക്കു് അ­ടി­സ്ഥാ­ന­മി­ട്ട­തു ല­ബ­നൺ­കാ­രാ­യി­രു­ന്നു. അ­വ­രു­ടെ അ­ധി­വാ­സ­പാ­ര­മ്പ­ര്യ­വും ഇ­പ്പോൾ നി­ല­നി­ന്നു­വ­രു­ന്നു­ണ്ടു്. ആ­ഫ്രി­ക്ക­യി­ലെ പുതിയ രാ­ജ്യ­ങ്ങൾ മി­ക്ക­വ­യി­ലെ­യും ക­ച്ചോ­ടം ല­ബ­നൺ­കാ­രു­ടെ കൈ­യി­ലാ­ണു്. ബ്ര­സീൽ മു­ത­ലാ­യ തെ­ക്കേ അ­മേ­രി­ക്കൻ­രാ­ജ്യ­ങ്ങ­ളി­ലെ വ്യ­വ­സാ­യ­ജീ­വി­ത­ത്തിൽ അ­വർ­ക്കു വലിയ ഒരു പ­ങ്കു­ണ്ടു്. ല­ബ­ന­ണിൽ ആ­ക­പ്പാ­ടെ ആളുകൾ പ­ത്തു­ല­ക്ഷ­മേ ഉ­ള്ളു­വെ­ങ്കി­ലും അ­ത്ര­യും­ത­ന്നെ ആളുകൾ ല­ബ­ന­ണിൽ നി­ന്നു മറ്റു രാ­ജ്യ­ങ്ങ­ളിൽ വാ­ണി­ജ്യ­ത്തി­നും മ­റ്റു­മാ­യി കു­ടി­യേ­റി­പ്പാർ­ക്കു­ന്നു­ണ്ട­ത്രേ.

ല­ബ­ന­ണി­ലെ സ്ത്രീ­ക­ളു­ടെ സൗ­ന്ദ­ര്യം ലോ­കോ­ത്ത­ര­പ്ര­സി­ദ്ധി­യു­ള്ള­താ­ണു്. സാ­മാ­ന്യ­ജ­ന­ങ്ങൾ­ക്കു് ഇ­ത്ര­മാ­ത്രം രൂ­പ­ഗു­ണം വേ­റെ­യെ­ങ്ങും ഞാൻ ക­ണ്ടി­ട്ടി­ല്ല. ലാ­വ­ണ്യ­വ­തി­ക­ളാ­യ സ്ത്രീ­കൾ എല്ലാ നാ­ട്ടി­ലും എല്ലാ ജാ­തി­യി­ലു­മു­ണ്ടു്. കാ­ശ്മീർ, കുലു (Kulu) മു­ത­ലാ­യ ചില പ്ര­ദേ­ശ­ങ്ങ­ളി­ലെ കൂ­ലി­വേ­ല­കാ­രാ­യ സ്ത്രീ­കൾ­ക്കു­പോ­ലും പ്ര­ത്യേ­ക­മൊ­രു അഴകും ഭം­ഗി­യു­മു­ണ്ടെ­ന്നു പ്ര­സി­ദ്ധ­മാ­ണ­ല്ലോ. അ­തു­പോ­ലെ­യോ അ­തിൽ­ക്ക­വി­ഞ്ഞോ ആണു് ല­ബ­ന­ണി­ലും. മ­റ്റു് അ­റ­ബി­രാ­ജ്യ­ങ്ങ­ളി­ലു­ള്ള­തിൽ­ക്ക­വി­ഞ്ഞു വി­ദ്യാ­ഭ്യാ­സ­വും സ്വാ­ത­ന്ത്ര്യ­വും ല­ബ­ന­ണി­ലെ സ്ത്രീ­കൾ­ക്കു­ണ്ടെ­ന്നു­ള്ള­തും പ്ര­സ്താ­വ്യ­മാ­ണു്. ല­ബ­ന­ണി­ലെ മ­റ്റൊ­രു വി­ശേ­ഷം അ­വി­ടു­ത്തെ ജ­ന­ങ്ങ­ളിൽ പകുതി ക്രി­സ്ത്യാ­നി­ക­ളും പകുതി മു­സ്സൽ­മാ­ന്മാ­രു­മാ­ണെ­ന്നു­ള്ള­താ­ണു്. ര­ണ്ടു­കൂ­ട്ട­ക്കാ­രും അ­റ­ബി­ക­ളാ­ണെ­ങ്കി­ലും, മ­തം­കൊ­ണ്ടു മാ­ത്ര­മേ അ­വർ­ത­മ്മിൽ വ്യ­ത്യാ­സ­മു­ള്ളൂ­വെ­ങ്കി­ലും, അവർ ത­മ്മി­ലു­ള്ള മാ­ത്സ്യ­ര്യം ഏ­താ­ണ്ടു ഹി­ന്ദു­ക്ക­ളും മു­സ്സൽ­മാ­ന്മാ­രും ത­മ്മിൽ ഇ­ന്ത്യ­യി­ലെ­ങ്ങ­നെ­യോ, അ­ങ്ങ­നെ­യാ­ണു്. അ­തി­നു­ള്ള കാരണം ചു­രു­ക്ക­മാ­യി പറയാം. അ­റ­ബി­ക്രി­സ്ത്യാ­നി­കൾ, ല­ബ­ന­ണിൽ അ­ഞ്ചു­ല­ക്ഷ­മു­ണ്ടെ­ങ്കി­ലും, ആ­കെ­യു­ള്ള അ­റ­ബി­ക­ളിൽ തു­ച്ഛ­മാ­യ ഒരു ശ­ത­മാ­നം­മാ­ത്ര­മാ­ണു്. അ­തു­കൊ­ണ്ടു സ്വ­മ­താ­നു­യാ­യി­ക­ളാ­യ യൂ­റോ­പ്യ­രു­ടെ കൂ­ട്ടു­കെ­ട്ടു­പി­ടി­ച്ചു­നി­ല്ക്കു­ക­യാ­ണെ­ന്നു് അ­വ­രെ­പ്പ­റ്റി ഒ­രാ­ക്ഷേ­പം പൊ­തു­വേ മു­സ്സൽ­മാ­ന്മാർ­ക്കി­ട­യിൽ ഉ­ണ്ടു്; അതു തെ­റ്റ­ല്ല­താ­നും. പ­ര­ദേ­ശ­ങ്ങ­ളി­ലെ ക­ച്ചോ­ടം, വ്യ­വ­സാ­യം മു­ത­ലാ­യ­വ­യിൽ കൂ­ടു­തൽ പങ്കു ക്രി­സ്ത്യാ­നി­ക­ളാ­യ ല­ബ­നൺ­കാർ­ക്കാ­ണു്. അതിൽ മു­സ്സൽ­മാ­ന്മാർ­ക്കു് അ­സൂ­യ­യു­ണ്ടു്. ഏ­താ­യാ­ലും ഈ രണ്ടു ജാ­തി­കൾ­ത­മ്മിൽ സ്വൈ­ര­മി­ല്ലെ­ന്നു­ള്ള­തു തീർ­ച്ച­ത­ന്നെ. ആ സ്വൈ­ര­ക്കേ­ടു രാ­ഷ്ട്രീ­യ­വി­ഷ­യ­ങ്ങ­ളി­ലും പ്ര­തി­ഫ­ലി­ച്ചു കാണാം. പ്ര­സി­ഡ­ന്റ് എ­ല്ലാ­ക്കാ­ല­ത്തും ക്രി­സ്ത്യ­നി­യാ­യി­രി­ക്ക­ണ­മെ­ന്നാ­ണു് നിയമം; പ്ര­ധാ­ന­മ­ന്ത്രി മു­ഹ­മ്മ­ദീ­യ­നും. ഇ­ങ്ങ­നെ പ്ര­ധാ­നോ­ദ്യോ­ഗ­ങ്ങൾ തു­ല്യ­മാ­യി വീ­തി­ച്ചാ­ണു് അ­വി­ടു­ത്തെ ഭരണം. ക്രി­സ്ത്യാ­നി­ക­ളും മു­സ്സൽ­മാ­ന്മാ­രും പ­പ്പാ­തി എന്നു പൊ­തു­വേ ക­ണ­ക്കാ­ക്കി­യാ­ണു് ഇ­ങ്ങ­നെ ഒന്നു തീർ­ച്ച­യാ­ക്കി­യി­ട്ടു­ള്ള­തു്. പക്ഷേ, ഈ­യി­ടെ­യൊ­ന്നും കാ­നേ­ഷു­മാ­രി­ക്ക­ണ­ക്കെ­ടു­ക്ക­ലു­ണ്ടാ­യി­ട്ടി­ല്ല. ക­ണ­ക്കെ­ടു­ത്താൽ മു­സ്സൽ­മാ­ന്മാർ­ക്കാ­യി­രി­ക്കും ഭൂ­രി­പ­ക്ഷം എ­ന്നു­ള്ള­തി­നു സം­ശ­യ­മി­ല്ല. അതിനു കാരണം ക്രി­സ്ത്യാ­നി­ക­ളാ­ണു് അ­ധി­ക­മാ­യി മ­റ്റു­ദേ­ശ­ങ്ങ­ളിൽ പോയി കു­ടി­യേ­റി­പ്പാർ­ക്കു­ന്ന­തു് എ­ന്ന­താ­ണു്.

ശ­ത­മാ­ന­ങ്ങൾ എ­ങ്ങ­നെ­യാ­യാ­ലും ക്രി­സ്ത്യാ­നി­ക­ളും മു­സ്സൽ­മാ­ന്മാ­രും ഒ­ന്നു­ചേർ­ന്നു ഭ­രി­ക്ക­ണ­മെ­ന്നു­ള്ള ഈ നിയമം ആ­ക­പ്പാ­ടെ രാ­ജ്യ­ത്തി­നു ഗു­ണ­പ്ര­ദ­മാ­യി­രു­ന്നു. വലിയ വ­ഴ­ക്കും മ­ത്സ­ര­വു­മൊ­ന്നും കൂ­ടാ­തെ­യാ­ണു് അവിടെ ചെന്ന ഇ­ട­യ്ക്കു സം­ഗ­തി­കൾ കു­റ­ച്ചൊ­ന്നു മാ­റി­ക്ക­ണ്ടു­തു­ട­ങ്ങി. ക്രി­സ്ത്യാ­നി­ജ­ന­ങ്ങ­ളു­ടെ ഇടയിൽ സ്വാ­ധീ­ന­ശ­ക്തി­യു­ള്ള അ­മേ­രി­ക്കൻ ലബനൺ ത­ങ്ങ­ളു­ടെ വ­ശ­ത്തേ­യ്ക്കു ചാ­ഞ്ഞു­നി­ല്ക്ക­ണ­മെ­ന്നു വാ­ദി­ച്ചു­തു­ട­ങ്ങി. ല­ബ­ന­ണി­ലെ ക്രി­സ്ത്യാ­നി­കൾ പു­രാ­ത­ന­മാ­യി­ത്ത­ന്നെ യൂ­റോ­പ്യൻ­പ­ക്ഷ­പാ­തി­ക­ളാ­ണു്. അവരിൽ ഒ­ട്ട­ധി­കം ശ­ത­മാ­നം കാ­ത്തോ­ലി­ക്ക­രാ­ക­യാൽ ക­ഴി­ഞ്ഞ മൂ­ന്നു­നാ­ലു ശ­താ­ബ്ദ­ങ്ങ­ളാ­യി റോ­മി­നെ താ­ങ്ങി­യാ­ണു് അവർ ക­ഴി­ഞ്ഞു­വ­ന്ന­തു്. 19-ാം നൂ­റ്റാ­ണ്ടിൽ അ­മേ­രി­ക്കർ അവിടെ വളരെ പ്ര­സി­ദ്ധി­യു­ള്ള ഒരു കാ­ളേ­ജു സ്ഥാ­പി­ച്ചു് ഈ ക്രി­സ്ത്യ­നി­ക­ളു­ടെ ഇടയിൽ പ്ര­വർ­ത്തി­ച്ചു­തു­ട­ങ്ങി. ബൈ­റൂ­ട്ടു­കാ­ളേ­ജ് (ഇ­പ്പോൾ ബൈ­റൂ­ട്ടു­യൂ­ണി­വേർ­സി­റ്റി) എ­ന്ന­റി­യ­പ്പെ­ടു­ന്ന ഈ വി­ദ്യാ­ല­യം പ­ടി­ഞ്ഞാ­റെ ഏ­ഷ്യാ­യി­ലെ ഏ­റ്റ­വും പ്ര­ധാ­ന­മാ­യ സ്ഥാ­പ­ന­ങ്ങ­ളി­ലൊ­ന്നാ­ണു്. അതിൽ പ­ഠി­ച്ചു­വ­രു­ന്ന­വ­രാ­ണു് ഇ­ന്ന­ത്തെ ല­ബ­നീ­യ­നേ­താ­ക്ക­ന്മാർ. ഫ്രാൻ­സിൽ­നി­ന്നു ല­ബ­ന­ണി­നു സ്വാ­ത­ന്ത്ര്യം കി­ട്ടി­യ­തോ­ടു­കൂ­ടി അ­മേ­രി­ക്ക ത­ങ്ങ­ളു­ടെ സ്വാ­ധീ­ന­ശ­ക്തി പു­ലർ­ത്തു­വാൻ ഓരോ പ്ര­വൃ­ത്തി തു­ട­ങ്ങി.

images/Camille_chamoun.jpg
കാമിൽ ഷാമൂൺ

അ­മേ­രി­ക്ക­രു­ടെ ഈ പ്രാ­ബ­ല്യം ക്രി­സ്ത്യ­നി­ക­ളു­ടെ മേ­ന്മ­യെ വർ­ദ്ധി­പ്പി­ക്കു­മെ­ന്നു ശ­ങ്കി­ച്ചു മു­സ്സൽ­മാൻ­നാ­യ­ക­ന്മാർ ശീ­ത­സ­മ­ര­ത്തിൽ ലബനൺ ര­ണ്ടു­വ­ശ­ത്തും­ചേ­രാ­തെ നി­ല്ക്ക­ണ­മെ­ന്നാ­ണു് വാ­ദി­ച്ച­തു്. അ­റ­ബി­രാ­ജ്യ­ങ്ങ­ളു­ടെ പ്രാ­തി­നി­ധ്യം വ­ഹി­ക്കു­ന്ന ആ­ര­ബ്ലീ­ഗ് ഈ നയം തു­ടർ­ന്ന­തു­കൊ­ണ്ടു ല­ബ­ന­ന്നും ആ­പ­ന്ഥാ­വിൽ­ത്ത­ന്നെ സ­ഞ്ച­രി­ക്കേ­ണ്ടി­വ­ന്നു. ഞാൻ ബൈ­റൂ­ട്ടിൽ (ല­ബ­ന­ന്റെ ത­ല­സ്ഥാ­ന­ത്തിൽ) എ­ത്തി­യ­പ്പോൾ ഈ വ­ഴ­ക്കൊ­ന്നു മു­റു­കി­യ രീ­തി­യി­ലാ­യി­രു­ന്നു. കാമിൽ ഷാമൂൺ (Camille Chamoun) എ­ന്നൊ­രു ദേ­ഹ­മാ­യി­രു­ന്നു അ­ക്കാ­ല­ത്തു ല­ബ­ന­ണി­ലെ രാ­ഷ്ട്ര­പ­തി. അ­ദ്ദേ­ഹം നി­യ­മ­മ­നു­സ­രി­ച്ചു് ഒരു ക്ര­സ്ത്യ­നി­യാ­യി­രു­ന്നൂ എ­ന്നു­മാ­ത്ര­മ­ല്ല, അ­ദ്ദേ­ഹ­ത്തി­ന്റെ ഭാര്യ ഒരു യൂ­റോ­പ്പു­കാ­രി(സ്കോ­ട്ട­ലാൻ­ഡു­കാ­രി)യു­മാ­യി­രു­ന്നു. ഏതു വ­ശ­ത്തേ­യ്ക്കു ചാ­ഞ്ഞാ­ണു് അ­ദ്ദേ­ഹം നി­ന്ന­തെ­ന്നു പ­റ­യേ­ണ്ട­തി­ല്ല­ല്ലോ.

പ്ര­സി­ഡ­ന്റാ­കു­ന്ന­തി­നു മുൻ­പു് അ­ദ്ദേ­ഹം ഇം­ഗ്ല­ണ്ടിൽ സ്ഥാ­ന­പ­തി­യാ­യി­രു­ന്നു. 1947-ൽ ഞാൻ യു­ണൈ­റ്റ­ഡ് നേ­ഷൺ­സിൽ പ്ര­തി­നി­ധി­യാ­യി പോ­യ­പ്പോൾ ഷാ­മൂ­ണും തന്റെ രാ­ജ്യ­ത്തെ പ്ര­തി­നി­ധാ­നം­ചെ­യ്തു് അവിടെ വ­ന്നി­രു­ന്ന­തി­നാൽ ഞങ്ങൾ ത­മ്മിൽ പ­രി­ച­യ­മാ­കാ­നും സാ­മാ­ന്യം സ്നേ­ഹ­മാ­കാ­നു­മി­ട­യാ­യി. ഞാൻ ക­യ്റോ­യിൽ ചെന്ന ഇ­ട­യി­ലാ­ണു് അ­ദ്ദേ­ഹം രാ­ഷ്ട്ര­പ­തി­യാ­യ­തു്. ഷാമൂൺ എന്നെ സ്നേ­ഹ­പു­ര­സ്സ­രം സ്വീ­ക­രി­ച്ചു. ഞങ്ങൾ ത­മ്മിൽ രാ­ജ്യ­കാ­ര്യ­ങ്ങൾ ചർ­ച്ച­ചെ­യ്യു­ന്ന­തി­നി­ട­യിൽ അ­ദ്ദേ­ഹം പ­റ­ഞ്ഞു: “ലബനൺ ആ­ര­ബ്ലീ­ഗി­ലു­ള്ള­തു് ഇ­ന്ത്യ­യ്ക്കു സ­ഹാ­യ­മാ­ണു്; അതു നി­ങ്ങൾ ഒ­രി­ക്ക­ലും മ­റ­ക്ക­രു­തു്.” “അ­തെ­ങ്ങ­നെ­യാ­ണു്?” ഞാൻ ചോ­ദി­ച്ചു.

“ഈ രാ­ജ്യം ക്രി­സ്ത്യാ­നി­ഭൂ­രി­പ­ക്ഷ­മു­ള്ള ഒ­ന്നാ­യ­തു­കൊ­ണ്ടു ഞങ്ങൾ മെ­മ്പ­റാ­യി­രി­ക്കു­ന്ന കാ­ല­ത്തോ­ളം ആരബ് ലീ­ഗി­നു പൂർ­ണ്ണ­മു­സ്സൽ­മാൻ­ക­ക്ഷി­യാ­കാൻ സാ­ധി­ക്കു­ന്ന­ത­ല്ല. പാ­ക്കി­സ്താൻ എത്ര ത­ല­കു­ത്തി മ­റി­ഞ്ഞാ­ലും, ഞങ്ങൾ ലീ­ഗി­ലു­ള്ള കാ­ല­ത്തോ­ളം ആ­ര­ബ്ലീ­ഗ് ഇ­ന്ത്യ­യ്ക്കു് എ­തി­രാ­യി നി­ല്ക്ക­യി­ല്ല.”

ആ­ലോ­ചി­ച്ച­പ്പോൾ ഇതു് ഔ­പ­ചാ­രി­ക­മാ­യി പ­റ­യു­ന്ന ഒരു വാ­ക്ക­ല്ലെ­ന്നും, ല­ബ­നൺ­രാ­ജ്യം ചെ­റു­തെ­ങ്കി­ലും അവിടെ ക്രി­സ്ത്യാ­നി­കൾ­ക്കു് അ­ധി­കാ­ര­മു­ള്ള­പ്പോൾ ഇ­ങ്ങ­നെ­യു­ള്ള കാ­ര്യ­ങ്ങ­ളിൽ ല­ബ­ന­ണെ­ക്ക­വി­ഞ്ഞു് ആ­ര­ബ്ലീ­ഗ് ഒ­ന്നും ചെ­യ്ക­യി­ല്ലെ­ന്നും എ­നി­ക്കു തോ­ന്നി. പ­ടി­ഞ്ഞാ­റേ ഏ­ഷ്യ­യെ­സ്സം­ബ­ന്ധി­ച്ച ഇ­ന്ത്യൻ­ന­യം ഈ­ജി­പ്തി­നെ അ­ടി­സ്ഥാ­ന­മാ­ക്കി­യാ­യി­രു­ന്നു. ഈ­ജി­പ്തി­ലെ ദേ­ശീ­യ­ക­ക്ഷി­യാ­യ വാ­ഫ്ദ­പാർ­ട്ടി വ­ള­രെ­ക്കാ­ല­മാ­യി കോൺ­ഗ്ര­സ്സു­മാ­യി സ­ഹ­ക­രി­ച്ചു­വ­ന്നി­രു­ന്ന­തി­നാ­ലും, ആ ക­ക്ഷി­യി­ലും ഈ­ജി­പ്ഷ്യൻ­ക്രി­സ്ത്യാ­നി­കൾ ഒരു പ്ര­ധാ­ന പങ്കു വ­ഹി­ച്ചി­രു­ന്ന­തി­നാ­ലും പാ­ക്കി­സ്താ­നു സ­ഹാ­യ­മാ­യി­ട്ട­ല്ല നി­ന്നി­രു­ന്ന­തു്. പക്ഷേ, ഇ­സ്ലാ­മി­ക­ബ­ന്ധം വ­ളർ­ന്നു­വ­രു­ന്ന ഒ­ന്നാ­ണെ­ന്നും അ­ങ്ങ­നെ സം­ഭ­വി­ക്കു­ന്ന­പ­ക്ഷം ല­ബ­ന­ന്റെ സഹായം ഇ­ന്ത്യ­യ്ക്കു ഗു­ണ­പ്ര­ദ­മാ­കു­മെ­ന്നും എ­നി­ക്കു തോ­ന്നി.

ഒരു കാ­ര്യ­ത്തി­ലാ­ണു് ല­ബ­ന­ണെ­സ്സം­ബ­ന്ധി­ച്ചു് എ­നി­ക്കു സം­ശ­യ­മു­ണ്ടാ­യി­രു­ന്ന­തു്: ഇൻ­ഡ്യ­യും അ­മേ­രി­ക്ക­യു­മാ­യു­ള്ള ബന്ധം തീരെ ശി­ഥി­ല­മാ­യ ഒരു കാ­ല­മാ­യി­രു­ന്നൂ അതു്. പാ­ക്കി­സ്താ­നു­മാ­യി അ­മേ­രി­ക്ക സൈ­നി­ക­സ­ന്ധി­ക­ളിൽ ഏർ­പ്പെ­ട്ടും ക­ഴി­ഞ്ഞി­രു­ന്നു. എന്നു മാ­ത്ര­മ­ല്ല, പാ­ക്കി­സ്താ­നെ കൂ­ട്ടു­പി­ടി­ച്ചു മീഡോ (Middle East Difence organisation) എന്നു പേ­രാ­യി അ­റ­ബി­ക­ളെ­യും പേർ­സ്യാ­യെ­യും ചേർ­ത്തു് ഒരു സംഘടന തു­ട­ങ്ങാ­നാ­യി അ­മേ­രി­ക്ക­ക്കാർ ആ­ലോ­ചി­ക്കു­ന്നു­ണ്ടെ­ന്നും ഞാൻ അ­റി­ഞ്ഞി­രു­ന്നു. അതു് ഇൻ­ഡ്യ­യ്ക്കു വി­പ­രീ­ത­മാ­യി­ട്ടേ സം­ഭ­വി­ക്ക­യു­ള്ളൂ എന്നു സ്പ­ഷ്ട­മാ­ണ­ല്ലോ. അതു തടയുക എ­ന്ന­താ­യി­രു­ന്നു ഈ­ജി­പ്തിൽ എ­നി­ക്കു­ള്ള പ്ര­ധാ­ന­കർ­ത്ത­വ്യം. അ­മേ­രി­ക്കർ ഇ­ങ്ങ­നെ ലബനണെ നിർ­ബ­ന്ധി­ക്ക­യാ­ണെ­ങ്കിൽ ഇൻ­ഡ്യ­യു­മാ­യു­ള്ള ബന്ധം ബ­ല­പ്പെ­ടു­ക­യി­ല്ലെ­ന്നു തീർ­ച്ച­ത­ന്നെ. അ­തി­നൊ­രു മ­റു­പ­ടി കി­ട്ടി­യ­തു ഗമാൽ ജം­ബ്ളാ­ട്ട് (Gamal Jumblatt) എന്ന ഡ്രൂ­സ് (Druse) നേ­താ­വിൽ­നി­ന്നാ­ണു്. സം­ഖ്യാ­ബ­ല­മി­ല്ലെ­ങ്കി­ലും സം­ഘ­ട­ന­കൊ­ണ്ടും യു­ദ്ധ­സാ­മർ­ത്ഥ്യം­കൊ­ണ്ടും ത­ങ്ങ­ളു­ടെ അ­ച്ച­ട­ക്കം­കൊ­ണ്ടും പ്ര­ധാ­ന­മാ­യ ഒരു വർ­ഗ്ഗ­മാ­ണു് ഡ്രൂ­സു­കൾ. ജബേൽ ഡ്രൂ­സ് (Jebel Druse) എന്നു പ­റ­യു­ന്ന ഒരു ഗി­രി­പ്ര­ദേ­ശ­ത്തി­ലാ­ണു് അവർ മി­ക്ക­വാ­റും അ­ധി­വ­സി­ക്കു­ന്ന­തു്. ആ മല ല­ബ­ന­ണി­ലും സി­റി­യ­യി­ലും വി­ല­ങ്ങെ­ക്കി­ട­ക്ക­യാൽ ഡ്രൂ­സു­സ­മു­ദാ­യം, ഒ­ത്തൊ­രു­മ­യു­ള്ള­തെ­ങ്കി­ലും, രണ്ടു രാ­ജ്യ­ത്താ­യി­ട്ടാ­ണു് താ­മ­സി­ക്കു­ന്ന­തു്. രണ്ടു രാ­ജ്യ­ത്തും അ­വർ­ക്കു് ഒ­രേ­വി­ധം ശ­ക്തി­യു­ണ്ടു­താ­നും.

മു­സ്സൽ­മാൻ­മാ­രെ­ന്നാ­ണു് ഇവരെ പ­റ­ഞ്ഞു­വ­രു­ന്ന­തെ­ങ്കി­ലും അവർ പ­ള്ളി­യിൽ പോകയോ മറ്റു മു­സ്സൽ­മാൻ­മാർ­ക്കു പെ­ണ്ണു കൊ­ടു­ക്ക­യോ അ­വ­രിൽ­നി­ന്നു പെ­ണ്ണു വാ­ങ്ങു­ക­യോ മൗ­ള­വി­ക­ളെ ബ­ഹു­മാ­നി­ക്ക­യോ പ­തി­വി­ല്ല. ത­ങ്ങ­ളു­ടെ മ­ത­സി­ദ്ധാ­ന്ത­ങ്ങ­ളെ വളരെ ര­ഹ­സ്യ­മാ­യി­ട്ടാ­ണു് അവർ വെ­ച്ചു­പോ­രു­ന്ന­തു്. ഡ്രൂ­സു­വി­ശ്വാ­സ­ങ്ങ­ളു­ടെ പ്ര­ധാ­നാം­ശ­ങ്ങൾ സാ­ധാ­ര­ണ­ന്മാർ­ക്കു് അ­റി­ഞ്ഞു­കൂ­ടാ. അ­ധി­കാ­രം ഭ­രി­ക്കു­ന്ന ചില കു­ടും­ബ­ങ്ങ­ളി­ലെ മൂത്ത അം­ഗ­ങ്ങ­ളെ­മാ­ത്ര­മേ ഈ ര­ഹ­സ്യ­ങ്ങൾ പ­ഠി­പ്പി­ക്കാ­റു­ള്ളൂ.

images/Charles_Malik.jpg
ചാ­റൽ­സ് മാ­ലി­ക്ക്

ഡ്രൂ­സു­കൾ ജീ­വി­ക്കു­ന്ന­തു ഫ്യൂ­ഡൽ­രീ­തി­യിൽ സ്വ­ന്തം പ്ര­ഭു­ക്ക­ളു­ടെ കീ­ഴി­ലാ­ണു്. അ­വ­യി­ലൊ­ന്നാ­ണു് മൂ­ക­ത്താ­റാ­യി­ലെ ജൂം­ബ്ളാ­റ്റു­കു­ടും­ബം. ഒ­രി­രു­പ­തു വർഷം മുൻ­പു­വ­രെ മൂ­ക­ത്താ­റാ­യിൽ അ­ധി­കാ­രം വ­ഹി­ച്ച­തു വി­ധ­വ­യാ­യ ഒരു സ്ത്രീ­യാ­യി­രു­ന്നു. അവർ അ­തി­ബു­ദ്ധി­മ­തി­യും സ­മർ­ത്ഥ­യും ആ­ജ്ഞാ­ശ­ക്തി­യു­ള്ള­വ­രു­മാ­യി­രു­ന്ന­തി­നാൽ അ­വ­രു­ടെ കീഴിൽ ജൂം­ബ്ലാ­റ്റു­വം­ശം വളരെ അ­ഭി­വൃ­ദ്ധി പ്രാ­പി­ച്ചു എന്നു മാ­ത്ര­മ­ല്ല, രാ­ജ്യ­കാ­ര്യ­ങ്ങ­ളിൽ ആ കു­ടും­ബ­ത്തി­നു­ണ്ടാ­യി­രു­ന്ന സ്വാ­ധീ­ന­ശ­ക്തി വ­ള­രു­ക­യു­മു­ണ്ടാ­യി. അ­ക്കാ­ല­ത്തു (1945വരെ) ല­ബ­ന­ണിൽ ഫ്ര­ഞ്ചു­കാർ­ക്കാ­യി­രു­ന്ന­ല്ലോ അ­ധി­കാ­രം. അവർ “മു­ക്താ­റി­ലെ അമ്മ”യെ, ഒരു സ്വ­ത­ന്ത്ര­യാ­യ റാ­ണി­യെ­പ്പോ­ലെ­യാ­ണു് ബ­ഹു­മാ­നി­ച്ചു­വ­ന്നി­രു­ന്ന­തു്. അ­വ­രു­ടെ ഒറ്റ മ­ക­നാ­ണു് ഗമാൽ ജൂം­ബ്ലാ­റ്റ്. ഗ­വ­ണ്മെ­ന്റിൽ സ്ഥാ­ന­മു­ണ്ടെ­ങ്കി­ലു­മി­ല്ലെ­ങ്കി­ലും, ല­ബ­ന­ണി­ലെ രാ­ജ്യ­കാ­ര്യ­ങ്ങ­ളിൽ വലിയ പ്രാ­ധാ­ന്യം വ­ഹി­ക്കു­ന്ന ഒ­രാ­ളാ­ണു് ഗമാൽ. അ­തു­കൊ­ണ്ടു് അ­ദ്ദേ­ഹ­ത്തെ­ക്ക­ണ്ടു പ­രി­ച­യ­മാ­കാ­തെ ക­ഴി­യു­ക­യി­ല്ല­ല്ലോ. ജൂം­ബ്ലാ­റ്റി­നെ കാ­ണു­ന്ന­തി­നു് എന്നെ വേറെ ഒരു കാ­ര്യ­വും പ്രേ­രി­പ്പി­ച്ചി­രു­ന്നു. തി­രു­വ­ന­ന്ത­പു­ര­ത്തു് അ­ക്കാ­ല­ത്തു ജീ­വി­ച്ചി­രു­ന്ന ശ്രീ. കൃ­ഷ്ണ­മേ­നോൻ എന്ന യോ­ഗി­യു­ടെ ഒരു പ്ര­ധാ­ന­ശി­ഷ്യ­നാ­ണു് അ­ദ്ദേ­ഹം. നാ­ട്ടിൽ എന്തു ജോ­ലി­ത്തി­ര­ക്കാ­യാ­ലും അ­ദ്ദേ­ഹം ആ­ണ്ടു­തോ­റും തി­രു­വ­ന­ന്ത­പു­ര­ത്തു വന്നു 15 ദി­വ­സ­മെ­ങ്കി­ലും താ­മ­സി­ച്ചു ശ്രീ. കൃ­ഷ്ണ­മേ­നോ­ന്റെ ഉ­പ­ദേ­ശ­ങ്ങൾ വാ­ങ്ങി­പ്പോ­കാ­റു­ണ്ടാ­യി­രു­ന്നു. ബാ­ല്യ­കാ­ല­ത്തിൽ ശ്രീ. കൃ­ഷ്ണ­മേ­നോൻ എ­ന്റെ­യും ഒരു ഗു­രു­വാ­യി­രു­ന്ന­തി­നാൽ ആ വ­ഴി­യും ഗമാൽ ജൂം­ബ്ലാ­റ്റി­നെ കാണാൻ ഞാൻ ആ­ഗ്ര­ഹി­ച്ചു.

ഞങ്ങൾ ത­മ്മി­ലു­ള്ള കൂ­ടി­ക്കാ­ഴ്ച വളരെ സ­ന്തോ­ഷ­പൂർ­വ്വ­മാ­യി­ട്ടാ­യി­രു­ന്നു. ഇൻ­ഡ്യ­യോ­ടു വളരെ സ്നേ­ഹ­മു­ള്ള ഗ­മാ­ലി­നോ­ടു് എന്റെ അ­ഭി­പ്രാ­യ­ങ്ങൾ തു­റ­ന്നു­പ­റ­ഞ്ഞു മ­ന­സ്സി­ലാ­ക്കേ­ണ്ടി­വ­ന്നി­ല്ല. പ്ര­സി­ഡ­ന്റ് കാമിൽ ഷാമൂൺ ഒ­ര­മേ­രി­ക്കൻ മ­ച്ച­മ്പി­യാ­ണെ­ന്നും, അ­ദ്ദേ­ഹ­ത്തി­ന്റെ സ്നേ­ഹി­ത­നും ഉ­പ­ദേ­ഷ്ടാ­വു­മാ­യ ചാ­റൽ­സ് മാ­ലി­ക്ക് (Charles Malik)—അന്നു യു­ണൈ­റ്റ­ഡ് നേ­ഷൺ­സിൽ ലബനൺ പ്ര­തി­നി­ധി—അ­മേ­രി­ക്ക­രു­ടെ ഒരു ഏ­ജ­ന്റാ­ണെ­ന്നും പറയാൻ അ­ദ്ദേ­ഹം മ­ടി­ച്ചി­ല്ല. “എ­ങ്കി­ലും അ­തു­കൊ­ണ്ടു പേ­ടി­ക്ക­ണ്ട. താൻ ല­ബ­ന­ന്റെ നി­ഷ്പ­ക്ഷ­പാ­ത­നി­ല­യ്ക്കു വി­പ­രീ­ത­മാ­യി ഒ­ന്നും­ത­ന്നെ ചെ­യ്യാൻ മു­തി­രു­ക­യി­ല്ലെ­ന്നു് എ­ഴു­തി­വാ­ങ്ങി­ച്ചി­ട്ടാ­ണു് ഷാ­മൂ­ണി­നെ പ്ര­സി­ഡ­ന്റ് സ്ഥാ­ന­ത്തി­നു നി­ല്ക്കാൻ­ത­ന്നെ ഞാൻ സ­മ്മ­തി­ച്ച­തു്. മു­ക്താ­റാ­യിൽ വ­രു­മ്പോൾ നി­ങ്ങൾ­ക്കു കാ­ണ­ണ­മെ­ങ്കിൽ അ­യാൾ­ത­ന്നെ ഒ­പ്പി­ട്ട ആ എ­ഴു­ത്തു ഞാൻ കാ­ണി­ച്ചു­ത­രാം. ലബനൺ, മീഡോ(Medo)യിൽ ചേ­രാ­നോ അ­മേ­രി­ക്ക­യോ­ടു ചേർ­ന്നു­നി­ല്ക്കാ­നോ ഞാൻ സ­മ്മ­തി­ക്ക­യി­ല്ല.” അ­ഹം­ഭാ­വ­ത്തോ­ടു­കൂ­ടി­യ­ല്ല ഗമാൽ ഇതു പ­റ­ഞ്ഞ­തു്.

അ­ങ്ങ­നെ­ത്ത­ന്നെ­യാ­ണു­ണ്ടാ­യ­തും. നാ­ല­ഞ്ചു­വർ­ഷ­ത്തി­നു­ശേ­ഷം ചാ­റൽ­സ് മാ­ലി­ക് വി­ദേ­ശ­കാ­ര്യ­മ­ന്ത്രി­യാ­യി ല­ബ­ന­ണി­ലേ­യ്ക്കു മ­ട­ങ്ങി­യ­പ്പോൾ ആ രാ­ജ്യ­ത്തെ അ­മേ­രി­ക്ക­രു­ടെ വ­ശ­ത്തേ­യ്ക്കു മാ­റ്റി നിർ­ത്തു­വാൻ താൻ കൊ­ടു­ത്ത വാ­ക്കി­നു വി­പ­രീ­ത­മാ­യി കാമിൽ ഷാമൂൺ ശ്ര­മി­ക്ക­യു­ണ്ടാ­യി. അ­പ്പോൾ ഗമാൽ ജൂം­ബ്ലാ­റ്റ് പ­ട്ടാ­ള­വു­മാ­യി തന്റെ മ­ല­ക­ളിൽ­നി­ന്നി­റ­ങ്ങി, മറ്റു മു­സൽ­മാൻ നാ­യ­ക­ന്മാ­രോ­ടൊ­ന്നി­ച്ചു, ഷാ­മൂ­ണി­നെ സ്ഥാ­ന­ഭ്ര­ഷ്ട­നാ­ക്കി.

ബെ­യ്റൂ­ട്ടിൽ താമസം വളരെ സു­ഖ­മാ­ണു്. ക­ടൽ­ത്തീ­ര­ത്തിൽ സ്ഥി­തി­ചെ­യ്യു­ന്ന ആ പ­ട്ട­ണം മി­ക്ക­വാ­റും ഒരു യൂ­റോ­പ്യൻ സു­ഖ­വാ­സ­സ്ഥ­ല­മാ­ണെ­ന്നു പറയാം. പ്ര­ധാ­ന­ഹോ­ട്ട­ലു­ക­ളെ­ല്ലാം സ­മു­ദ്ര­തീ­ര­ത്തിൽ­ത്ത­ന്നെ­യാ­ണു് സ്ഥി­തി­ചെ­യ്യു­ന്ന­തു്. സ­മു­ദ്ര­സ്നാ­ന­ത്തി­നും ജ­ല­ക്രീ­ഡ­കൾ­ക്കും എ­ല്ലാ­യി­ട­ത്തും ഏർ­പ്പാ­ടു­ണ്ടു­താ­നും. ബെ­യ്റൂ­ട്ട് ഒരു സു­ഖ­വാ­സ­സ്ഥ­ല­മാ­യി മറ്റു മു­സ്സൽ­മാൻ രാ­ജ്യ­ക്കാർ ക­രു­തു­ന്നു എന്നു വി­ചാ­രി­ക്ക­ണം. സൗ­ദി­അ­റേ­ബ്യ, കൂ­വീ­റ്റ് മു­ത­ലാ­യ രാ­ജ്യ­ങ്ങ­ളി­ലെ കോ­ടീ­ശ്വ­ര­ന്മാർ­ക്കൊ­ക്കെ ഇവിടെ വീ­ടു­ണ്ടു്. ഈ­ജി­പ്തിൽ­നി­ന്നു പ്ര­ഭു­ക്ക­ന്മാർ യൂ­റോ­പ്പി­ലേ­യ്ക്കാ­ണു് പോ­കാ­റു­ള്ള­തെ­ങ്കി­ലും സാ­ധാ­ര­ണ­ക്കാർ ഉ­ഷ്ണ­കാ­ലം ക­ഴി­ക്കു­വാൻ ല­ബ­ന­ണെ­യാ­ണു് ആ­ശ്ര­യി­ച്ചി­രു­ന്ന­തു്.

പ­ത്താ­മ­ധ്യാ­യം
images/Gamal_Abdel_Naser.jpg
കർ­ണ്ണൽ ഗമാൽ നാ­സ്സർ

ഒ­രാ­ഴ്ച അവിടെ താ­മ­സി­ച്ച­ശേ­ഷം ഞങ്ങൾ തി­രി­കെ ക­യി­റോ­യി­ലേ­യ്ക്കു പോ­ന്നു. ധൃ­തി­വെ­ച്ചു പോ­രു­വാൻ കാ­ര­ണ­മു­ണ്ടാ­യി­രു­ന്നു. ഈ­ജി­പ്തി­ലെ സ്ഥി­തി­ഗ­തി­കൾ ദിവസം പ്ര­തി­യെ­ന്ന­പോ­ലെ മാ­റി­ക്കൊ­ണ്ടാ­ണി­രു­ന്ന­തു്. രാ­ജാ­വി­നെ ഭ്ര­ഷ്ടാ­ക്കു­വാ­നു­ള്ള ഒരു സൈ­ന്യ­സം­രം­ഭ­മെ­ന്ന നി­ല­യിൽ തു­ട­ങ്ങി അതൊരു റെ­വ­ലൂ­ഷൻ എന്ന വ­ഴി­ക്കു തി­രി­ഞ്ഞി­രു­ന്നു. ഞാൻ അ­വി­ടെ­ച്ചെ­ന്നു കു­റ­ച്ചു കാ­ല­ത്തേ­യ്ക്കു, ഫ­റൂ­ക്കു രാ­ജാ­വി­ന്റെ കീഴിൽ പല പ്രാ­വ­ശ്യം മ­ന്ത്രി­യാ­യി­രു­ന്ന ആ­ലി­മെ­ഹർ എ­ന്നൊ­രാ­ളാ­യി­രു­ന്നു പ്ര­ധാ­ന മ­ന്ത്രി. പ­ട്ടാ­ള­ക്കാർ തി­ര­ശ്ശീ­ല­യ്ക്കു പി­റ­കിൽ നി­ന്നു തി­ര­നോ­ട്ടം അ­ഭി­ന­യി­ച്ചി­രു­ന്ന­തേ ഉള്ളൂ എന്നു പറയാം. റെ­വ­ലൂ­ഷ­ണ­റി ക­മ്മി­റ്റി­യു­ടെ അ­ധ്യ­ക്ഷൻ ജനറൽ നെ­ജീ­ബി­നെ­പ്പ­റ്റി മാ­ത്ര­മേ പ­ത്ര­ങ്ങ­ളിൽ പ്ര­സ്താ­വ­ന­യു­ണ്ടാ­യി­രു­ന്നു­ള്ളൂ. പക്ഷേ, വാ­സ്ത­വ­ത്തിൽ അ­ദ്ദേ­ഹ­ത്തി­നു വലിയ അ­ധി­കാ­ര­മൊ­ന്നു­മി­ല്ലാ­യി­രു­ന്നു എന്നു ഞാൻ നേ­ര­ത്തേ മ­ന­സ്സി­ലാ­ക്കി. പ­ട്ടാ­ള­ക്കാ­രുൾ­പ്പെ­ടാ­ത്ത ഒരു മ­ന്ത്രി­സ­ഭ ഉ­ണ്ടെ­ങ്കി­ലും അ­ധി­കാ­ര­മെ­ല്ലാം റെ­വ­ലൂ­ഷ­ണ­റി ക­മ്മി­റ്റി­ക്കാ­ണെ­ന്നും, അതിൽ പ്ര­സി­ഡ­ണ്ടു­സ്ഥാ­നം വ­ഹി­ക്കു­ന്ന നെ­ജീ­ബി­നു നാ­മ­മാ­ത്ര­മാ­യ നേ­തൃ­ത്വ­മേ ഉള്ളൂ എ­ന്നും അ­ധി­കാ­രം കർ­ണ്ണൽ ഗമാൽ നാ­സ്സർ എന്ന ഒരു ചെ­റു­പ്പ­ക്കാ­ര­ന്റെ കൈ­യി­ലാ­ണെ­ന്നും ദി­വ­സം­പ്ര­തി തെ­ളി­ഞ്ഞു­വ­ന്നു. ആ­ദ്യ­മേ സൈ­ന്യ­സം­ഘം നേ­രി­ട്ടു അ­ധി­കാ­രം കൈ­യി­ലെ­ടു­ത്തു. പി­ന്നെ റീ­ജൻ­സി നിർ­ത്തി ഗ­ണാ­ധി­പ­ത്യ­ഘ­ട­ന ന­ട­പ്പിൽ വ­രു­ത്തി, ജനറൽ നജീബി നെ പ്ര­സി­ഡ­ണ്ടു സ്ഥാ­ന­ത്തിൽ അ­വ­രോ­ധി­ച്ചു. കു­റ­ച്ചു ക­ഴി­ഞ്ഞ­പ്പോൾ നെ­ജീ­ബും ബ­ന്ധ­ന­ത്തി­ലാ­യി. അ­ധി­കാ­രം നാ­സ്സ­റി­ന്റെ കൈ­യിൽ­ത്ത­ന്നെ­യാ­യി.

images/Mohamed_Naguib.jpg
നജീബ്

ഈ സം­ഭ­വ­ങ്ങ­ളി­ലൊ­ന്നും ന­മു­ക്കു വ­ലു­താ­യ ഇ­ട­പാ­ടൊ­ന്നു­മി­ല്ലാ­യി­യി­രു­ന്നു. അ­വ­യെ­ത്ര­മാ­ത്രം നമ്മെ ബാ­ധി­ക്കു­മെ­ന്ന ഒരു കാ­ര്യം മാ­ത്ര­മാ­ണു് ആ­ലോ­ചി­ക്കാ­നു­ണ്ടാ­യി­രു­ന്ന­തു്. പാ­ക്കി­സ്താൻ ഇൻ­ഡ്യാ വ­ഴ­ക്കിൽ, മുൻ­പും അ­ധി­കാ­ര­ത്തി­ലി­രു­ന്ന വാ­ഫ്ദ് കക്ഷി നി­ഷ്പ­ക്ഷ­പാ­ത­നി­ല­യാ­ണു് കൈ­ക്കൊ­ണ്ടി­രു­ന്ന­തു്. ഏ­ക­ദേ­ശം ഇ­രു­പ­തു വർ­ഷ­ത്തോ­ളം അവർ കാൺ­ഗ്ര­സ്സു­മാ­യി സ­ഹ­ക­രി­ച്ചി­രു­ന്നു. ഈ പുതിയ അ­ധി­കാ­രി­ക­ളിൽ പലരും ‘മു­സ്ലീം ഭ്രാ­താ­ക്കൾ’ (Most in Brotherhood) എന്ന ഒരു സം­ഘ­ട­ന­യിൽ ചേർ­ന്ന­വ­രാ­യി­രു­ന്നു­വെ­ന്ന­ത്രേ ശ്രു­തി. മു­സ്ലിം ഭ്രാ­താ­ക്കൾ പ­ര­മ­താ­സ­ഹി­ഷ്ണു­ക്ക­ളാ­യി­രു­ന്നു എ­ന്നു­മാ­ത്ര­മ­ല്ല, മു­സ്ലിം­രാ­ജ്യ­ക്കാർ ഒ­ന്നു­ചേർ­ന്നു നി­ല്ക്ക­ണ­മെ­ന്ന അ­ഭി­പ്രാ­യ­മു­ള്ള­വ­രു­മാ­യി­രു­ന്നു. ആ സ്ഥി­തി­ക്കു് അവർ പാ­ക്കി­സ്താ­നോ­ടു ചാ­ഞ്ഞു­നി­ല്ക്ക­യി­ല്ലേ എ­ന്നാ­യി­രു­ന്നു പേ­ടി­ക്കാ­നു­ള്ള­തും, അതു ത­ട­യേ­ണ്ട­താ­യി­രു­ന്നു എന്റ ആ­ദ്യ­ത്തെ ജോലി.

images/Salah_Salem.jpg
സലാഹ് സലേം

റെ­വ­ലൂ­ഷ­ണ­റി കൗൺ­സി­ലു­മാ­യി അ­ടു­ത്തു പെ­രു­മാ­റി അവരിൽ പ്ര­മാ­ണി­ക­ളു­ടെ സ്നേ­ഹം സ­മ്പാ­ദി­ക്ക­യാ­ണു് ഇ­തി­നു­ചി­ത­മാ­യ വഴി എന്നു ഞാൻ വി­ചാ­രി­ച്ചു. ആ­ദ്യം­മു­തൽ­ത്ത­ന്നെ നെ­ജീ­ബ് എ­ന്നോ­ടു സ്നേ­ഹ­ത്തി­ലാ­ണു് പെ­രു­മാ­റി­യി­രു­ന്ന­തു്. നാ­സ്സർ, സലാഹ് സലേം (Saleh Salem), അമേർ ഹ­ക്കിം (Amer Hakim) എ­ന്നി­ങ്ങ­നെ പ്ര­മാ­ണി­ക­ളാ­യ മ­റ്റു­ള്ള­വ­രു­മാ­യി പ­രി­ച­യ­മാ­യി­രു­ന്നെ­ങ്കി­ലും ഞാ­നാ­ദ്യ­മൊ­ന്നും അ­ടു­ത്തി­ട­പെ­ട്ടി­രു­ന്നി­ല്ല. പക്ഷേ, അ­തി­നൊ­ര­വ­സ­രം വേ­ഗ­ത്തി­ലു­ണ്ടാ­യി.

images/Abdel_Hakim_Amer.jpg
അമേർ ഹ­ക്കിം

അ­ക്കാ­ല­ത്തു് ഇം­ഗ്ലീ­ഷു­കാ­രു­ടെ അ­ധീ­ന­ത്തി­ലാ­യി­രു­ന്നു ഈ­ജി­പ്ത്. മൂ­ന്നു കാ­ര്യ­ത്തിൽ ഇം­ഗ്ലീ­ഷു­കാർ പ­ര­മാ­ധി­കാ­രം ന­ടി­ച്ചി­രു­ന്നു. ഒ­ന്നാ­മ­തു സുഡാൺ, ര­ണ്ടാ­മ­തു് ഈ­ജി­പ്തിൽ­ത്ത­ന്നെ ബ്രി­ട്ടീ­ഷു­പ­ട്ടാ­ളം പാ­ള­യ­മ­ടി­ച്ചി­രു­ന്ന­തു്, മൂ­ന്നാ­മ­തു് അ­ന്താ­രാ­ഷ്ട്രീ­യ­മാ­യ ഏർ­പ്പാ­ടു­ക­ളിൽ ഭ­രി­ക്ക­പ്പെ­ടു­ന്ന സൂ­യ­സ്സു തോടു്. ഇവ മൂ­ന്നിൽ നി­ന്നും ബ്രി­ട്ടീ­ഷ­ധി­കാ­രം മാ­റാ­ത്ത ഈ­ജി­പ്തി­ന്റെ സ്വാ­ത­ന്ത്ര്യം സ­ത്ത­യി­ല്ലാ­ത്ത ഒരു ഛാ­യ­മാ­ത്ര­മാ­യി­രു­ന്നു. ഇ­തേ­പ്പ­റ്റി ഒ­രി­ക്കൽ എ­ന്നോ­ടു സാലേ സലേം സം­സാ­രി­ച്ച­പ്പോൾ ഉ­പ­ദേ­ശ­രൂ­പ­ത്തിൽ ഞാൻ പ­റ­ഞ്ഞു: “നി­ങ്ങൾ ഇ­ക്കാ­ര്യ­ങ്ങൾ പ്ര­ത്യേ­കം പ്ര­ത്യേ­ക­മാ­യി എ­ടു­ക്ക­യാ­ണെ­ങ്കിൽ കൂ­ടു­തൽ എ­ളു­പ്പ­ത്തിൽ സാ­ധി­ക്കും. ഏ­റ്റ­വും എ­ളു­പ്പ­മു­ള്ള­തു് ആദ്യം എ­ടു­ക്കു­ക; അതു നി­ങ്ങൾ­ക്കു ഗു­ണ­മാ­യി തീർ­ച്ച­യാ­കു­ന്ന­തു­വ­രെ മ­റ്റേ­തു് ഒരു പ്ര­ശ്ന­മാ­ണെ­ന്നേ ന­ടി­ക്ക­രു­തു്.”

സലേം ചോ­ദി­ച്ചു: “ഏ­താ­ണു് നി­ങ്ങ­ളു­ടെ അ­ഭി­പ്രാ­യ­ത്തിൽ ഏ­റ്റ­വും എ­ളു­പ്പ­മു­ള്ള­തു്?”

“സുഡാൺ തന്നേ; സം­ശ­യ­മി­ല്ല.”

“അ­തെ­ങ്ങ­നെ? ഇത്ര വലിയ ഒരു രാ­ജ്യം, ഇത്ര വളരെ പണം അ­തി­ന­ക­ത്തു മു­ട­ക്കി­യി­ട്ടു­ള്ള­തു്—ഇ­തൊ­ക്കെ അവർ ഒ­ഴി­ഞ്ഞു വി­ട്ടു­ത­രു­മോ?”

അ­പ്പോൾ ഞാൻ മ­ടി­കൂ­ടാ­തെ പ­റ­ഞ്ഞു: “നി­ങ്ങൾ­ക്കു വി­ട്ടു­ത­രി­ക­യി­ല്ല; മ­ടി­കൂ­ടാ­തെ വി­ട്ടു­പോ­കും.”

അ­തി­ന്റെ അർ­ത്ഥ­മെ­ന്താ­ണെ­ന്നു അയാൾ പി­ന്നെ­യും ചോ­ദി­ച്ചു. ഞാൻ പ­റ­ഞ്ഞു: “സുഡാൺ ഈ­ജി­പ്തി­ന്റെ ഒരു ഭാ­ഗ­മാ­യി സ­മ്മ­തി­ച്ചു് ഇം­ഗ്ലീ­ഷു­കാർ വി­ട്ടു­ത­രി­ക­യി­ല്ല; സു­ഡാൺ­കാർ­ക്കു നി­ങ്ങ­ളിൽ­നി­ന്നും ത­ങ്ങ­ളിൽ നി­ന്നും സ്വാ­ത­ന്ത്ര്യം ന­ല്കാൻ അവർ സ­മ്മ­തി­ച്ചേ­യ്ക്കും.”

സു­ഡാ­ണി­നെ­പ്പ­റ്റി രണ്ടു വാ­ക്കു പ­റ­യേ­ണ്ട­തു­ണ്ടു്. ഈ­ജി­പ്തു­കാർ പി­ടി­ച്ച­ട­ക്കി ഭ­രി­ച്ചി­രു­ന്ന ഒരു രാ­ജ്യ­മാ­ണു് അതു്. അ­വി­ടു­ത്തെ ജ­ന­ങ്ങൾ ഈ­ജി­പ്തി­നു വി­പ­രീ­ത­മാ­യി ഇ­ള­കി­യ­പ്പോൾ ഒരു ബ്രി­ട്ടീ­ഷ് സൈ­ന്യ­ത്തി­ന്റെ സ­ഹാ­യ­ത്തോ­ടു­കൂ­ടി ഈ­ജി­പ്തു­കാർ ആ ല­ഹ­ള­യൊ­തു­ക്കി. പക്ഷേ, തി­രി­കേ ഈ­ജി­പ്തു­കാർ­ക്കു വി­ട്ടു­കൊ­ടു­ക്കു­വാൻ ഇം­ഗ്ലീ­ഷു­കാർ സ­ന്ന­ദ്ധ­രാ­യി­ല്ല. ഈ­ജി­പ്തു­കാർ­ക്കു­വേ­ണ്ടി ഇം­ഗ്ലീ­ഷു­കാ­രാ­ണു് ആ രാ­ജ്യം ഭ­രി­ച്ചി­രു­ന്ന­തു്. ഇ­ങ്ങ­നെ­യാ­യി­ട്ടു് അ­റു­പ­തു വർഷം ക­ഴി­ഞ്ഞി­രു­ന്നു. ഈ­ജി­പ്തു­കാ­രു­ടെ പ­ര­മാ­ധി­കാ­ര­ത്തെ നാ­മ­മാ­ത്ര­മാ­യി ഇം­ഗ്ലീ­ഷു­കാർ വ­ക­വെ­ച്ചി­രു­ന്നു. അ­വി­ടു­ത്തെ ഗ­വർ­ണ്ണർ ജനറാൾ ഒരു ബ്രി­ട്ടീ­ഷു­ദ്യോ­ഗ­സ്ഥ­നാ­ണെ­ങ്കി­ലും അയാളെ നി­യ­മി­ക്കു­ന്ന­തു് ഈ­ജി­പ്തി­ലെ രാ­ജാ­വാ­ണു്. ഈ സ്ഥി­തി­ക്കു സൂഡാൺ ത­ങ്ങ­ളു­ടേ­താ­ണെ­ന്നും അതു തി­രി­യെ ഏ­ല്പി­ച്ചി­ട്ടു വി­ട്ടു­പോ­ക­ണ­മെ­ന്നു­മാ­യി­രു­ന്നു ഈ­ജി­പ്തു­കാ­രു­ടെ വാദം.

images/Abd_al-Rahman_al-Mahdi.png
അ­ബ്ദുൾ­റ­ഹ­മാൻ മെഹദി

ബ്രി­ട്ടീ­ഷ­ധി­കാ­രം കൂ­ടാ­തെ വേറെ ഒരു ത­ട­സ്സ­വും ഇ­തി­നു­ണ്ടാ­യി­ന്നു. അ­റു­പ­തു­വർ­ഷ­ത്തെ ബ്രി­ട്ടീ­ഷ് ഭ­ര­ണ­ത്തി­ന്റെ ഫ­ല­മാ­യി സൂ­ഡാ­ണി­ലെ ആളുകൾ സ്വാ­ത­ന്ത്ര്യ­വാ­ദി­ക­ളാ­യി­ത്തീർ­ന്നി­രു­ന്നു. അതിൽ ഒരു കക്ഷി ഈ­ജി­പ്തി­നോ­ടു ചേർ­ന്നാ­ണു് നി­ന്ന­തെ­ങ്കി­ലും, ര­ണ്ടു­കൂ­ട്ട­രിൽ നി­ന്നും പൂർ­ണ്ണ­സ്വാ­ത­ന്ത്ര്യം ആ­വ­ശ്യ­പ്പെ­ടു­ന്ന­താ­യി­രു­ന്നു നാ­ഷ­ണ­ലി­സ്റ്റു­കാ­രി­ലെ ഏ­റ്റ­വും പ്ര­ബ­ല­മാ­യ കക്ഷി. ആ ക­ക്ഷി­യു­ടെ നായകൻ സർ അ­ബ്ദുൾ­റ­ഹ­മാൻ മെഹദി എന്ന ആ­ളാ­യി­രു­ന്നു. എ­ഴു­പ­തു­വർ­ഷം മുൻപു ബ്രി­ട്ടീ­ഷു­കാ­രെ തോ­ല്പി­ച്ചു സൂ­ഡാ­ന്റെ സ്വാ­ത­ന്ത്ര്യം സ്ഥാ­പി­ച്ച പ്ര­ഖ്യാ­ത­നാ­യ മെ­ഹ­ദി­യു­ടെ പു­ത്ര­നാ­ണു് ഇ­ദ്ദേ­ഹം. മെ­ഹ­ദി­ക്കു് ഈ­ജി­പ്തു­കാ­രോ­ടു ബ­ദ്ധ­വി­രോ­ധ­മാ­യി­രു­ന്നു. എ­ന്ന­ല്ല, സ്വാ­ത­ന്ത്ര്യ­വാ­ദി­യെ­ങ്കി­ലും, അ­ദ്ദേ­ഹം ബ്രി­ട്ടീ­ഷു­കാ­രോ­ടു ചാ­ഞ്ഞാ­ണു് നി­ന്നി­രു­ന്ന­തും. ആ സ്ഥി­തി­ക്കു് ഈ­ജി­പ്തു­കാ­രെ ഏ­ല്പി­ച്ചു ബ്രി­ട്ടീ­ഷു­കാർ സുഡാൻ വി­ട്ടു­പോ­കു­മെ­ന്നു വി­ചാ­രി­ക്കു­ന്ന­തു വെറും മൂ­ഢാ­ഭി­പ്രാ­യ­മാ­ണെ­ന്നു് എ­നി­ക്കു തോ­ന്നി. ഞാ­നി­തു സം­ഭാ­ഷ­ണ­മ­ധ്യേ പ­റ­ഞ്ഞ­പ്പോൾ ആദ്യം സാലേ സ­ലാ­മി­നു കോ­പ­മാ­ണു­ണ്ടാ­യ­തു്: “എ­ന്തു്? ഞങ്ങൾ സൂഡാൺ വി­ട്ടു­കൊ­ടു­ക്കു­ക­യോ? അതു് ഒ­രി­ക്ക­ലും ഉ­ണ്ടാ­ക­യി­ല്ല.”

“നി­ങ്ങൾ വി­ട്ടു­കൊ­ടു­ക്കേ­ണ്ട­താ­യി­ട്ടി­ല്ല. ഇം­ഗ്ലീ­ഷു­കാർ വി­ട്ടു കൊ­ടു­ത്തി­ട്ടു പോകും; നി­ങ്ങൾ­ക്കു് അതു പി­ണ­ക്ക­മാ­ണെ­ന്നു ക­ണ്ടാൽ സു­ഡാൺ­കാ­രു­ടെ ര­ക്ഷ­യ്ക്കാ­യി സ്വ­ത­ന്ത്ര­സൂ­ഡാ­ണു­മാ­യി ഒരു സൈ­ന്യ­ബ­ന്ധം നി­ല­നിർ­ത്തി­യി­ട്ടാ­യി­രി­ക്കും പോ­കു­ന്ന­തു്.”

അ­ദ്ദേ­ഹം ചോ­ദി­ച്ചു: “എ­ന്താ­ണു നി­ങ്ങൾ പ­റ­യു­ന്ന­തി­ന്റെ ചു­രു­ക്കം?”

“ബ്രി­ട്ടീ­ഷു­കാ­രെ സൂ­ഡാ­ണിൽ­നി­ന്നു പ­റ­ഞ്ഞ­യ­യ്ക്ക­ണ­മെ­ങ്കിൽ നി­ങ്ങ­ളും സൂ­ഡാ­ണി­ലെ സ്വാ­ത­ന്ത്ര്യ­വാ­ദി­ക­ളും ത­മ്മിൽ ഒ­ന്നി­ക്ക­യാ­ണു വേ­ണ്ട­തു്. അ­ങ്ങ­നെ ഒ­ന്നു­ചേർ­ന്നാൽ ബ്രി­ട്ടീ­ഷു­കാർ­ക്കു നി­ല­യി­ല്ലാ­തെ വരും.”

സാലേ സലാം കു­റെ­നേ­രം മി­ണ്ടാ­തെ ഇ­രു­ന്നു. ഒ­ടു­വിൽ പ­റ­ഞ്ഞ­തി­ങ്ങ­നെ­യാ­ണു്: “നി­ങ്ങ­ളു­ടെ അ­ഭി­പ്രാ­യം ഞാൻ റ­വ­ലൂ­ഷ­ണ­റി കൗൺ­സി­ലിൽ പറയാം. അവർ കേ­ട്ടു തീർ­ച്ച­യാ­ക്ക­ട്ടെ.”

നാ­ല­ഞ്ചു­ദി­വ­സം ക­ഴി­ഞ്ഞു ജനറൽ നെ­ജീ­ബ് എന്നെ ഒരു സം­ഭാ­ഷ­ണ­ത്തി­നു ക്ഷ­ണി­ച്ചു. പല കാ­ര്യ­ങ്ങൾ സം­സാ­രി­ച്ച­ശേ­ഷം ഒ­ടു­വിൽ അ­ദ്ദേ­ഹം പ­റ­ഞ്ഞു: “സു­ഡാ­ണി­നെ­പ്പ­റ്റി­യു­ള്ള നി­ങ്ങ­ളു­ടെ അ­ഭി­പ്രാ­യ­ത്തെ റെ­വ­ലൂ­ഷ­ണ­റി കൌൺ­സിൽ സ്വീ­ക­രി­ച്ചു. സൂഡാൺ നേ­താ­ക്ക­ന്മാ­രു­മാ­യി നേ­രി­ട്ടു സം­ഭാ­ഷ­ണ­ത്തി­നു സാലേ സ­ലാ­മി­നെ അ­ങ്ങോ­ട്ട­യ­യ്ക്കു­ന്നു.”

ഞാൻ മ­റു­പ­ടി പ­റ­ഞ്ഞു: “അതു ന­ന്നാ­യി. നി­ങ്ങൾ ഒന്നു ചേർ­ന്നു നി­ല്ക്ക­യാ­ണെ­ങ്കിൽ ബ്രി­ട്ട­ണു നി­ല­യി­ല്ല. ഇ­പ്പോൾ സൂ­ഡാൺ­കാ­രോ­ടു് അവർ പ­റ­യു­ന്ന­തു രാ­ജ്യാ­ധി­കാ­രം ന്യാ­യ­പ്ര­കാ­രം ഈ­ജി­പ്തി­ലേ­യ്ക്കാ­യ­തു­കൊ­ണ്ടു് വി­ട്ടു­പോ­ക­യാ­ണെ­ങ്കിൽ ഈ­ജി­പ്തി­ന്റെ അ­വ­കാ­ശ­ങ്ങ­ളെ അ­വ­ഗ­ണി­ക്കു­വാൻ സാ­ധി­ക്ക­യി­ല്ലെ­ന്നാ­ണു്. നി­ങ്ങ­ളോ­ടു പ­റ­യു­ന്ന­തു സൂ­ഡാ­ണി­ലെ ജ­ന­ങ്ങൾ സ്വാ­ത­ന്ത്ര്യ­വാ­ദി­ക­ളാ­ണു്. അ­വ­രു­ടെ പ്ര­കൃ­തി­ദ­ത്ത­മാ­യ ആ അ­വ­കാ­ശം മ­റ­ന്നു്, രാ­ജ്യം നി­ങ്ങ­ളെ ഏ­ല്പി­ക്കു­ന്ന­തു മാ­ടു­ക­ളെ വി­ല്ക്കു­ന്ന­പോ­ലെ ഒരു ന­യ­മാ­കും. അതു ബ്രി­ട്ട­ണെ­പ്പോ­ലെ­യു­ള്ള ഒരു പ­രി­ഷ്കൃ­ത­രാ­ജ്യ­ത്തി­നു സാ­ധി­ക്കു­ന്ന­ത­ല്ല. ഇ­പ്പോൾ ആ­ലോ­ചി­ക്കു­ന്ന പോലെ നി­ങ്ങൾ സു­ഡാ­ന്റെ സ്വാ­ത­ന്ത്ര്യ­വാ­ദം സ­മ്മ­തി­ച്ചു­കൊ­ടു­ക്കു­ക­യാ­ണെ­ങ്കിൽ ബ്രി­ട്ടീ­ഷു­കാർ­ക്കു് അ­തൊ­ര­ടി­യ­റ­വാ­യി­ത്തീ­രും.”

ആ അ­ഭി­പ്രാ­യം നെ­ജീ­ബി­നു സ­മ്മ­ത­മാ­യി.

ഞാൻ പറഞ്ഞ അ­ടി­സ്ഥാ­ന­ത്തിൽ­ത്ത­ന്നെ ബ്രി­ട്ടീ­ഷു­കാ­രു­മാ­യി സം­ഭാ­ഷ­ണ­ങ്ങൾ അധികം താ­മ­സി­യാ­തെ ആ­രം­ഭി­ച്ചു എന്നു അ­റി­യാ­നി­ട­യാ­യി. ഇ­ട­യ്ക്കി­ടെ എന്നെ ക്ഷ­ണി­ച്ചോ നേ­രി­ട്ടു വന്നു കണ്ടോ ചില കാ­ര്യ­ങ്ങൾ ആ­ലോ­ചി­ച്ചു­വ­ന്നി­രു­ന്നു. മി­ക്ക­വാ­റും സാലേ സലാം നേ­രി­ട്ടോ, അ­ല്ലെ­ങ്കിൽ സുൽ­ത്താൻ ഹാ­മീ­ദ് എന്ന അ­ദ്ദേ­ഹ­ത്തി­ന്റെ സ്നേ­ഹി­തൻ മു­ഖാ­ന്തി­ര­മോ ആ­യി­രു­ന്നു അതു്. ന­ട­പ്പി­ലി­രു­ന്ന സം­ഭാ­ഷ­ണ­ത്തെ­പ്പ­റ്റി­യാ­ണു് എ­ന്നോ­ടു് അ­ദ്ദേ­ഹം ചോ­ദി­ക്കാൻ വ­ന്ന­തെ­ങ്കി­ലും അ­ങ്ങ­നെ ഞങ്ങൾ ര­ണ്ടു­കൂ­ട്ട­രും ന­ടി­ച്ചി­ല്ല. പക്ഷേ, ഞാനും റെ­വ­ലൂ­ഷ­ണ­റി ക­മ്മി­റ്റി­ക്കാ­രും ത­മ്മിൽ ഈ കാ­ര്യ­ങ്ങ­ളെ­പ്പ­റ്റി­യു­ണ്ടാ­യി­രു­ന്ന ബന്ധം ഞാൻ വി­ചാ­രി­ച്ച­പോ­ലെ ര­ഹ­സ്യ­മ­ല്ല എന്നു വേഗം മ­ന­സ്സി­ലാ­യി. ബ്രി­ട്ടീ­ഷ­മ്പാ­സ­ഡർ സർ റൈഫ് സ്റ്റീ­ഫൻ­സ­ണി നെ­പ്പ­റ്റി മുൻപു പ­റ­ഞ്ഞി­ട്ടു­ണ്ട­ല്ലോ. അ­ദ്ദേ­ഹ­വും ഞാ­നു­മാ­യി അ­ത്യ­ന്തം സ്നേ­ഹ­ത്തി­ലാ­യി­രു­ന്നു. ഒരു ദി­വ­സ­മ­ദ്ദേ­ഹം എന്നെ പ­തി­വി­ല്ലാ­ത്ത രീ­തി­യിൽ തനിയേ ചാ­യ­യ്ക്കു ക്ഷ­ണി­ച്ചു. സം­സാ­രി­ച്ചു­തു­ട­ങ്ങി­യ­പ്പോൾ അ­ദ്ദേ­ഹം പ­റ­ഞ്ഞ­തി­ങ്ങ­നെ­യാ­ണു്: “ന­മ്മു­ടെ രണ്ടു രാ­ജ്യ­ങ്ങ­ളും കോ­മൺ­വെൽ­ത്തിൽ മെ­മ്പ­റാ­യി­രി­ക്കു­മ്പോൾ ഞ­ങ്ങൾ­ക്കു വി­പ­രീ­ത­മാ­യി എ­ന്താ­ണു് നി­ങ്ങൾ ഇ­ങ്ങ­നെ പ്ര­വർ­ത്തി­ക്കു­ന്ന­തു്?”

“ഞാൻ എന്തു പ്ര­വർ­ത്തി­ക്കു­ന്നു എ­ന്നാ­ണു് നി­ങ്ങൾ ധ­രി­ച്ചി­ട്ടു­ള്ള­തു്?”

“സൂഡാൺ സം­ബ­ന്ധി­ച്ച ഈ സം­ഭാ­ഷ­ണ­ങ്ങ­ളിൽ നി­ങ്ങ­ളാ­ണു് അവരെ സ­ഹാ­യി­ക്കു­ന്ന­തെ­ന്നാ­ണു് എന്റെ അ­റി­വു്. ബ്രി­ട്ടീ­ഷു­കാർ­ക്കു വി­പ­രീ­ത­മാ­യി അ­ങ്ങ­നെ ചെ­യ്യു­ന്ന­തു ശ­രി­യാ­ണോ?”

ക­യി­റോ­യിൽ ബ്രി­ട്ടീ­ഷു­കാ­രു­ടെ ചാ­ര­സം­ഘം ഏ­റ്റ­വും പ്ര­ബ­ല­മാ­ണെ­ന്നു ഞാൻ അ­റി­ഞ്ഞി­രു­ന്നു. എ­ങ്കി­ലും ഞാനും സാലേ സ­ലാ­മും­കൂ­ടി­യു­ള്ള സം­ഭാ­ഷ­ണ­ങ്ങൾ അവർ അ­റി­യാൻ ഞാൻ വഴി ക­ണ്ടി­ല്ല. ഞാൻ ചോ­ദി­ച്ചു: “ഞാൻ എന്തു സ­ഹാ­യ­മാ­ണു അ­വർ­ക്കു ചെ­യ്യു­ന്ന­തു്?”

സ്റ്റീ­ഫൻ­സൺ ചി­രി­ച്ചു: “ഈ മൂ­ന്നാ­ഴ്ച­യിൽ നാലു പ്രാ­വ­ശ്യം സാലേ സ­ലാ­മും രണ്ടു പ്രാ­വ­ശ്യം സുൽ­ത്താൻ ഹ­മീ­ദും നി­ങ്ങ­ളെ കാണാൻ വ­ന്നി­രു­ന്നു എ­ന്നു് എ­നി­ക്കു സൂ­ക്ഷ്മ­മാ­യി അ­റി­യാം. അവർ വെ­റു­തെ ചായ കു­ടി­ക്കാൻ വ­ന്ന­താ­ണെ­ന്നാ­ണോ?”

“അവർ പലതും സം­സാ­രി­ക്കാ­നാ­യി­ട്ടു­ത­ന്നെ­യാ­ണു് വ­ന്ന­തു്. പക്ഷേ, നി­ങ്ങൾ­ക്കു വി­പ­രീ­ത­മാ­യി­ട്ടാ­ണു് എന്റെ ഉ­പ­ദേ­ശ­മെ­ന്നു നി­ങ്ങൾ എ­ങ്ങ­നെ മ­ന­സ്സി­ലാ­ക്കി? നി­ങ്ങൾ ത­മ്മി­ലു­ള്ള സം­ഭാ­ഷ­ണ­ത്തിൽ­നി­ന്നു സു­ഡാ­ണി­നെ­പ്പ­റ്റി ന്യാ­യ­വും സൂ­ഡാൺ­കാ­രു­ടെ അ­വ­കാ­ശ­ങ്ങൾ­ക്കു വി­പ­രീ­ത­മ­ല്ലാ­ത്ത­തു­മാ­യ ചില വ്യ­വ­സ്ഥ­ക­ളു­ണ്ടാ­യി കാ­ണ­ണ­മെ­ന്നേ എ­നി­ക്കാ­ഗ്ര­ഹ­മു­ള്ളൂ. സു­ഡാൺ­കാ­രു­ടെ സ്വാ­ത­ന്ത്ര്യ­ത്തി­നു വി­പ­രീ­ത­മാ­യി ഞാൻ ഉ­പ­ദേ­ശി­ക്കു­മെ­ന്നു നി­ങ്ങൾ വി­ചാ­രി­ക്കു­ന്നു­വോ?”

“സം­ഗ­തി­യെ­ല്ലാം മ­ന­സ്സി­ലാ­യി! സുഡാൻ സ്വാ­ത­ന്ത്ര്യ­മാ­യി­രു­ന്ന­ല്ലോ ഞ­ങ്ങ­ളു­ടെ വാദം. അതു നി­ങ്ങൾ ഈ­ജി­പ്തു­കാ­രു­ടേ­താ­ക്കി­യ­തു­കൊ­ണ്ടു ഞ­ങ്ങ­ളെ നി­രാ­യു­ധ­രാ­ക്കു­ക­യാ­ണു് ചെ­യ്ത­തു്. ആട്ടെ, നെ­ഹ്രു അ­റി­ഞ്ഞു കൊ­ണ്ടാ­ണോ നി­ങ്ങൾ ഈ കൈ പ്ര­യോ­ഗി­ച്ച­തു്?”

images/Anthony_Eden.jpg
ഈഡൻ

“ഈ ചോ­ദ്യം ചോ­ദി­ക്കാൻ നി­ങ്ങൾ­ക്ക­വ­കാ­ശ­മു­ണ്ടെ­ന്നു നി­ങ്ങൾ വി­ചാ­രി­ക്കു­ന്നു­വോ? ഞാനും ചോ­ദി­ക്ക­ട്ടെ: ഈഡ (Eden) ന്റെ അ­നു­വാ­ദ­ത്തോ­ടു­കൂ­ടി­യാ­ണോ നി­ങ്ങൾ എ­ന്നോ­ടു് ഈ ചോ­ദി­ക്കു­ന്ന­തു്?”

സ്റ്റീ­ഫൻ­സൺ ആ മ­റു­പ­ടി­കൊ­ണ്ടു തൃ­പ്തി­പ്പെ­ടേ­ണ്ടി­വ­ന്നു. എ­ന്നാൽ യാ­ത്ര­പി­രി­യു­ന്ന­തി­നു­മുൻ­പു് അ­ദ്ദേ­ഹം ഒരു കാ­ര്യം­കൂ­ടി പ­റ­ഞ്ഞു: “സൂ­ഡാ­ണി­നെ­പ്പ­റ്റി­യു­ള്ള സന്ധി മി­ക്ക­വാ­റും ത­യ്യാ­റാ­യി­ട്ടു­ണ്ടു്. നി­ങ്ങൾ ആ­ഗ്ര­ഹി­ച്ച­തു­പോ­ലെ സൂ­ഡാ­ന്നു പൂർ­ണ്ണ സ്വാ­ത­ന്ത്ര്യ­മാ­യി­ട്ടു­ത­ന്നെ. പക്ഷേ, ഒരു പൊ­തു­തി­ര­ഞ്ഞെ­ടു­പ്പു ന­ട­ത്തി­യി­ട്ടു സൂ­ഡാൺ­പാർ­ല്യ­മെ­ന്റ് ഈ­ജി­പ്തു­കാ­രു­മാ­യു­ള്ള ബന്ധം വേണമോ എന്നു തീർ­ച്ച­പ്പെ­ടു­ത്തി­യ­ശേ­ഷ­മേ സ്വാ­ത­ന്ത്ര്യ­ത്തി­ന്റെ എല്ലാ വ്യ­വ­സ്ഥ­ക­ളും ന­ട­പ്പിൽ വ­രി­ക­യു­ള്ളൂ. ആ തി­ര­ഞ്ഞെ­ടു­പ്പി­ലാ­ണു് കാ­ര്യ­മെ­ല്ലാ­മി­രി­ക്കു­ന്ന­തു്. ആ­രു­മി­ട­പെ­ടാ­തെ പൂർ­ണ്ണ­സ്വാ­ത­ന്ത്ര്യ­ത്തോ­ടു­കൂ­ടി­യു­ള്ള ഒരു തി­ര­ഞ്ഞെ­ടു­പ്പാ­യി­രി­ക്ക­ണം. അ­തി­ന്റെ മേൽ­നോ­ട്ടം ഒരു ക­മ്മി­റ്റി­യു­ടെ കീ­ഴി­ലാ­യാൽ കൊ­ള്ളാ­മെ­ന്നു­ണ്ടു്. അ­തി­ന്റെ അ­ദ്ധ്യ­ക്ഷ­നാ­യി വ­രു­ന്ന­തു് ആർ­ക്കും ഒരു കു­റ്റ­വും പ­റ­യാ­നാ­വാ­ത്ത ഒരു മ­ദ്ധ്യ­സ്ഥ­നാ­യി­രി­ക്ക­ണം. അതു് ഇൻ­ഡ്യ­യിൽ­നി­ന്നു­മാ­യി­രി­ക്ക­ണം. അതിനു സാ­ധി­ക്കു­മോ?”

ഇൻ­ഡ്യ­യി­ലെ ആ­ദ്യ­ത്തെ പൊ­തു­തി­ര­ഞ്ഞെ­ടു­പ്പു ക­ഴി­ഞ്ഞി­ട്ട­ധി­ക­കാ­ല­മാ­യി­രു­ന്നി­ല്ല. 35 കോടി ആ­ളു­ക­ളു­ള്ള ഒരു രാ­ജ്യം ഇ­പ്ര­കാ­ര­മൊ­രു തി­ര­ഞ്ഞെ­ടു­പ്പു വി­ജ­യ­ക­ര­മാ­യി ന­ട­ത്തി­യ­തു് ഒ­രാ­ശ്ച­ര്യ­മാ­യി­ട്ടാ­ണു ആളുകൾ ക­ണ­ക്കാ­ക്കി­യി­രു­ന്ന­തു്. അതിനു വേ­ണ്ട­പ്ര­കാ­ര­ത്തിൽ ഏർ­പ്പാ­ടു­ചെ­യ്ത സംഘം സു­കു­മാർ സേൻ എ­ന്നൊ­രു വി­ദ­ഗ്ദ്ധ­നാ­യ ഉ­ദ്യോ­ഗ­സ്ഥ­ന്റെ കീ­ഴി­ലാ­ണു് പ­ണി­യെ­ടു­ത്ത­തു്. ഇ­ക്കാ­ര്യ­ത്തി­നു് അ­ദ്ദേ­ഹ­ത്തി­നെ ഇൻ­ഡ്യ­യിൽ­നി­ന്നും അ­യ­ച്ചു­ത­രു­വി­ക്കാൻ ഞാൻ ശ്ര­മി­ക്കാ­മെ­ന്നേ­റ്റു. സ്റ്റീ­ഫൻ­സ­ന്നു സ­ന്തോ­ഷ­മാ­യി. പ­ക്ഷ­പാ­ത­മി­ല്ലാ­തെ തി­ര­ഞ്ഞെ­ടു­പ്പു ന­ട­ക്ക­യാ­ണെ­ങ്കിൽ ഈ­ജി­പ്തു­കാ­രു­ടേ­യും ബ്രി­ട്ടീ­ഷു­കാ­രു­ടേ­യും അ­ധി­കാ­ര­ത്തി­നു് ഒ­രു­പോ­ലെ വി­പ­രീ­ത­മാ­യി­രി­ക്കും സു­ഡാ­ന്റെ നി­ശ്ച­യ­മെ­ന്നും അ­ദ്ദേ­ഹം അ­റി­ഞ്ഞി­രു­ന്നു. ബ്രി­ട്ടീ­ഷു­കാർ വി­ട്ടു­പോ­കേ­ണ്ടി­വ­രു­മെ­ന്നു മുൻ­പേ­ത­ന്നെ ധ­രി­ച്ചി­ട്ടു­ള്ള അ­ദ്ദേ­ഹ­ത്തി­നു രാ­ജ്യം ഈ­ജി­പ്തു­കാ­രെ ഏ­ല്പി­ച്ചി­ട്ടു പോ­കു­ന്ന­താ­യി­രു­ന്നു സ­ങ്ക­ടം.

ഒ­ടു­വിൽ ഞാൻ പ­റ­ഞ്ഞു: “സൂഡാൺ ഈ­ജി­പ്തു­കാർ­ക്കു കീ­ഴ്പെ­ടു­മെ­ന്നു് എ­നി­ക്ക­ഭി­പ്രാ­യ­മി­ല്ല. പൂർ­ണ്ണ­സ്വാ­ത­ന്ത്ര്യം വ­ല്ല­വ­രും വേ­ണ്ടെ­ന്നു വെ­യ്ക്കു­മോ? ഈ­ജി­പ്തു­കാർ­ക്കും അ­ത­റി­യാം.”

സൂ­ഡാ­ണെ­പ്പ­റ്റി­യു­ള്ള ആ­ലോ­ച­ന­കൾ പൂർ­ത്തി­യാ­യ ദിവസം എ­നി­ക്കു് അ­ഭൂ­ത­പൂർ­വ്വ­മാ­യ ഒരു ബ­ഹു­മ­തി ല­ഭി­ച്ചു. റെ­വ­ലൂ­ഷ­ണ­റി കൗൺ­സി­ലി­ലെ അഞ്ചു മെം­ബർ­മാർ ഒ­ന്നി­ച്ചു് ഒരു ഡെ­പ്യൂ­ട്ടേ­ഷ­ണാ­യി എന്റെ വീ­ട്ടിൽ വന്നു. എന്റെ സ­ഹാ­യ­ത്തി­നു നന്ദി പ­റ­യാ­നാ­യി­ട്ടാ­ണു് അവർ വ­ന്ന­തു്. അ­പ്പോൾ ഞാൻ അ­വി­ടെ­യി­ല്ലാ­തി­രു­ന്ന­തി­നാൽ, അവർ ഒരു ക­ട­ലാ­സ്സിൽ അ­വ­രു­ടെ കൃ­ത­ജ്ഞ­ത എ­ഴു­തി­വെ­ച്ചി­ട്ടാ­ണു പോ­യ­തു്. അന്നു വൈ­കു­ന്നേ­രം പ്ര­സി­ഡ­ണ്ട് നെ­ജീ­ബ് ടെ­ലി­ഫോ­ണിൽ വി­ളി­ച്ചു തന്റെ പ്ര­ത്യേ­ക നന്ദി നേ­രി­ട്ടു പ­റ­യു­ക­യും ചെ­യ്തു.

താ­മ­സി­യാ­തെ സു­കു­മാർ സേൻ സൂ­ഡാ­ണി­ലെ തി­ര­ഞ്ഞെ­ടു­പ്പു ന­ട­ത്താ­നാ­യി നി­യ­മി­ക്ക­പ്പെ­ട്ടു. തി­ര­ഞ്ഞെ­ടു­പ്പി­ന്റെ ഫലം ഞങ്ങൾ വി­ചാ­രി­ച്ചി­രു­ന്ന­തിൽ­നി­ന്നു വ്യ­ത്യ­സ്ത­പ്പെ­ട്ട­ല്ലാ­യി­രു­ന്നു. പൂർ­ണ്ണ­സ്വാ­ത­ന്ത്ര്യം സൂ­ഡാ­ണി­കൾ വ­രി­ച്ചു. കു­റ­ച്ചു മാ­സ­ങ്ങൾ­ക്കു­ള്ളിൽ രണ്ടു കൂ­ട്ട­ക്കാ­രും അ­വി­ടെ­നി­ന്നു ബ­ഹി­ഷ്ക്ക­രി­ക്ക­പ്പെ­ടു­ക­യും ചെ­യ്തു.

ഇം­ഗ്ല­ണ്ടി­നും ഈ­ജി­പ്തി­നും ഇടയിൽ കി­ട­ന്ന ര­ണ്ടാ­മ­ത്തെ കാ­ര്യം ഒരു കീ­റാ­മു­ട്ടി ത­ന്നെ­യാ­യി­രു­ന്നു. ഇ­റ്റ­ലി­ക്കാർ ഈ­ജി­പ്തി­നേ­യും സൂ­യ­സ്സ് തോ­ടി­നേ­യും കൈ­യി­ലാ­ക്കാൻ പ്ര­വർ­ത്തി­ച്ചു­കൊ­ണ്ടി­രു­ന്ന­പ്പോൾ അ­വ­യു­ടെ ര­ക്ഷ­യ്ക്കാ­യി 1000 പേരും അ­തി­നൊ­ത്ത ആ­യു­ധ­ബ­ല­വു­മു­ള്ള ഒരു ബ്രി­ട്ടീ­ഷ് പ­ട്ടാ­ളം ക­നാ­ലി­ന­ടു­ത്തു പാ­ള­യ­മ­ടി­ച്ചു താ­മ­സി­ച്ചു­കൊ­ള്ളു­ന്ന­തി­നു് ഏർ­പ്പാ­ടു­ണ്ടാ­യി. യുദ്ധ കാ­ല­ത്തു് ആ പ­ട്ടാ­ളം ക­യി­റോ­യിൽ­ത്ത­ന്നെ­യാ­യി­രു­ന്നു. യു­ദ്ധം ക­ഴി­ഞ്ഞു് അവർ, ഒ­ര­മ്പ­തു­മ­യി­ല­ക­ലെ ത­ല­സ്ഥാ­ന­ന­ഗ­രി­ക്കും സൂ­യ­സ്സ് തോ­ടി­നു­മി­ട­യു­ള്ള ഒരു സ്ഥ­ല­ത്തേ­യ്ക്കു പാളയം മാറി. ഇൻ­ഡ്യ­യിൽ­നി­ന്നു ബ്രി­ട്ടീ­ഷ് പ­ട്ടാ­ളം പിൻ­വാ­ങ്ങി­യ­തി­നു­ശേ­ഷം ബ്രി­ട്ടീ­ഷു­കാ­രു­ടെ പ്ര­ധാ­ന­സ­ങ്കേ­തം അ­താ­ണെ­ന്നു­ള്ള നില വന്നു. പ­ട്ടാ­ളം പ­തി­നാ­യി­ര­ത്തിൽ­നി­ന്നു് എൺ­പ­തി­നാ­യി­ര­മാ­യി. ലോ­ക­ത്തി­ലെ ഏ­റ്റ­വും വലിയ വി­മാ­ന­ത്താ­വ­ള­ങ്ങ­ളിൽ ഒ­ന്നു് അ­വി­ടെ­യാ­ണു് സ്ഥി­തി­ചെ­യ്തി­രു­ന്ന­തു്. അ­തു­പോ­ലെ­ത്ത­ന്നെ ഐ­റോ­പ്ലേൻ, ടാ­ങ്കു­കൾ, മോ­ട്ടോർ ട്ര­ക്കു­കൾ മു­ത­ലാ­യ­വ കേ­ടു­തീർ­ത്തു പു­തു­ക്കി­യെ­ടു­ക്കാ­നു­ള്ള ജോ­ലി­സ്ഥ­ല­ങ്ങ­ളും വേ­ണ്ടി­ട­ത്തോ­ളം അവിടെ പ­ണി­തി­രു­ന്നു. ചു­രു­ക്കം പ­റ­ഞ്ഞാൽ ഈ സൈ­ന്യ­സ­ങ്കേ­തം ബ്രി­ട്ടീ­ഷ് ശ­ക്തി­യു­ടെ പൂർ­ണ്ണ­മാ­യ ഒരു പ്ര­തി­ബിം­ബ­ന­മാ­യി­രു­ന്നു. അ­തി­ന്റെ ഛാ­യ­യിൽ ഈ­ജി­പ്തി­ന്റെ സ്വാ­ത­ന്ത്ര്യം ഒരു നി­രർ­ത്ഥ­വാ­ദ­മെ­ന്നേ പ­റ­യാ­നു­ണ്ടാ­യി­രു­ന്നു­ള്ളൂ.

സൂ­ഡാൺ­കാ­ര്യം ഒ­രു­വി­ധം അ­വ­സാ­നി­ച്ച­പ്പോൾ ഈ­ജി­പ്തു­കാർ ത­ങ്ങ­ളു­ടെ ശ്ര­ദ്ധ­യെ­ല്ലാം ഇ­ക്കാ­ര്യ­ത്തി­ലേ­യ്ക്കു് തി­രി­ച്ചു. ഇ­തി­ലെ­ങ്കി­ലും ഇ­ന്ത്യ ബ്രി­ട്ട­നെ സ­ഹാ­യി­ക്കു­മെ­ന്നാ­ണു സ്റ്റീ­ഫൻ­സൺ വി­ചാ­രി­ച്ച­തു്. അതു സം­സാ­രി­ച്ചു തീർ­ച്ച­യാ­ക്കി­ക്ക­ള­യാം എ­ന്നു­ള്ള വി­ചാ­ര­ത്തി­ലാ­യി­രി­ക്ക­ണം, ഒരു ദിവസം അ­ദ്ദേ­ഹം എന്നെ കാ­ണു­വാൻ വന്നു. സ­ല്ക്കാ­രം സ്വീ­ക­രി­ച്ചു, പല കാ­ര്യ­ങ്ങൾ സം­സാ­രി­ച്ച­ശേ­ഷം അ­ദ്ദേ­ഹം ചോ­ദി­ച്ചു: “പാ­ള­യ­ത്തെ­പ്പ­റ്റി സം­സാ­ര­മു­ട­നെ തു­ട­ങ്ങാ­റാ­യി­ട്ടു­ണ്ടെ­ന്നു അ­റി­ഞ്ഞി­രി­ക്കു­മ­ല്ലോ. എ­ന്താ­ണു് അ­തി­നെ­പ്പ­റ്റി നി­ങ്ങ­ളു­ടെ അ­ഭി­പ്രാ­യം?”

“ഇൻ­ഡ്യാ­ഗ­വ­ണ്മെ­ന്റിൽ നി­ന്നു് അ­തേ­പ്പ­റ്റി എ­ന്നോ­ടു് ഒ­ന്നും പ­റ­ഞ്ഞി­ട്ടി­ല്ല.”

“എ­ങ്കി­ലും നി­ങ്ങ­ളു­ടെ സ്വ­ന്ത­മ­ഭി­പ്രാ­യ­മെ­ന്താ­ണു്?”

“കാ­ര്യ­ങ്ങ­ളു­ടെ സ്വ­ഭാ­വം മു­ഴു­വ­ന­റി­യാ­തെ അ­ഭി­പ്രാ­യ­മെ­ങ്ങ­നെ പ­റ­യാ­നാ­ണു്? ഒ­ന്നു­മാ­ത്രം ഇ­പ്പോൾ പറയാം: ഈ­ജി­പ്തു­കാ­രു­ടെ സ്വാ­ത­ന്ത്ര്യ­ത്തി­നു ന്യൂ­ന­ത വ­രു­ത്തു­ന്ന ഏർ­പ്പാ­ടു­കൾ അവർ സ­മ്മ­തി­ക്കാ­തെ­യാ­ണെ­ങ്കിൽ, ന്യാ­യ­മാ­യി ഇൻ­ഡ്യാ­ഗ­വ­ണ്മെ­ന്റ് ഗ­ണി­ക്ക­യി­ല്ല. ബ്രി­ട്ടീ­ഷ് പ­ട്ടാ­ളം ഇൻ­ഡ്യ­യിൽ താ­മ­സി­ക്കാൻ അ­നു­വ­ദി­ക്കാ­ത്ത സ്ഥി­തി­ക്കും ഈ­ജി­പ്തിൽ അ­വ­രു­ടെ സ­മ്മ­തം­കൂ­ടാ­തെ പാർ­ക്കു­ന്ന­തു ശ­രി­യാ­ണെ­ന്നു ഞങ്ങൾ എ­ങ്ങ­നെ വാ­ദി­ക്കും?”

“അ­ങ്ങ­നെ­യോ? പക്ഷേ, ഒരു കാ­ര്യം മ­റ­ക്ക­രു­തു്: ഇത്ര വലിയ ഒരു ബ്രി­ട്ടീ­ഷ് സൈ­ന്യ­മി­വി­ടെ­യു­ള്ള­തു് ഇൻ­ഡ്യ­യു­ടെ ര­ക്ഷ­യ്ക്കു­മു­പ­ക­രി­ക്കും. സൂയസ് തോടു് നി­ങ്ങൾ­ക്കും പ്ര­ധാ­ന­മാ­ണു്.”

“ഇതിനു മ­റ്റ­ധി­കാ­രം കൂ­ടാ­തെ ഞാൻ­ത­ന്നെ മ­റു­പ­ടി പറയാം: ഇൻ­ഡ്യ­യു­ടെ രക്ഷ ബ്രി­ട്ടീ­ഷ് സൈ­ന്യ­ത്തെ അ­ധി­ക­രി­ച്ചു സ്ഥി­തി­ചെ­യ്യു­ന്നു എ­ന്നാ­ണ­ല്ലോ നി­ങ്ങ­ളു­ടെ സൂചന. അതു ഞാൻ നി­ഷേ­ധി­ക്കു­ന്നു. ഞ­ങ്ങ­ളു­ടെ ര­ക്ഷ­യ്ക്കു വേ­ണ്ടി നി­ങ്ങൾ ഈ­ജി­പ്തിൽ പാ­ള­യ­മ­ടി­ച്ചു താ­മ­സി­ക്ക­ണ­മെ­ന്നി­ല്ല. സൂയസ് തോ­ടി­ന്റെ കാ­ര്യ­മാ­ണെ­ന്നു­വെ­ച്ചാൽ അതു് ഈ­ജി­പ്തു­കാർ ഭ­രി­ക്കു­ന്ന­തു­കൊ­ണ്ടു ഞ­ങ്ങൾ­ക്കെ­ന്താ­ണു ദോഷം?”

സ്റ്റീ­ഫൻ­സ­ണു് എന്റെ മ­റു­പ­ടി തീരെ പി­ടി­ച്ചി­ല്ല. എ­ങ്കി­ലും സ­ന്തോ­ഷ­ഭാ­വം വി­ടാ­തെ­യാ­ണു് ഉ­ത്ത­രം പ­റ­ഞ്ഞ­തു്: “ഈ­ജി­പ്തു­കാർ­ക്കു സ­ഹാ­യ­മാ­യി­ട്ടാ­യി­രി­ക്കും നി­ങ്ങ­ളു­ടെ നില എന്നു ഞാൻ ഊ­ഹി­ച്ചി­രു­ന്നു. കാ­ര­ണ­മി­പ്പോൾ തെ­ളി­ഞ്ഞു.”

“ഒരു കാ­ര്യം ഞാനും ചോ­ദി­ക്ക­ട്ടെ: ഇൻ­ഡ്യ­യിൽ­നി­ന്നു പ­ട്ടാ­ളം പിൻ­വ­ലി­ക്കു­ന്ന­തി­നു­പ­ക­രം അവിടെ ഒരു സ്ഥ­ല­ത്തു പാ­ള­യ­മ­ടി­ച്ചു താ­മ­സി­ക്കാൻ നി­ങ്ങൾ നിർ­ബ്ബ­ന്ധി­ച്ചി­രു­ന്നു­വെ­ങ്കിൽ ന­മ്മു­ടെ രണ്ടു രാ­ജ്യ­ങ്ങൾ ത­മ്മി­ലു­ള്ള സൗ­ഹാർ­ദ്ദം ഈ വി­ധ­ത്തിൽ വ­ള­രു­മാ­യി­രു­ന്നോ?”

“ഇ­ല്ലെ­ന്നു­ത­ന്നെ പറയാം.”

“എ­ന്നാൽ­പ്പി­ന്നെ ഇ­വ­രു­ടെ സ്വാ­ത­ന്ത്ര്യ­ത്തെ ഇ­ത്ര­മാ­ത്രം ബാ­ധി­ക്കു­ന്ന ഈ സൈ­ന്യ­സ­ങ്കേ­തം വി­ട്ടു­പോ­യി­ട്ടു് അ­വ­രു­ടെ സ്നേ­ഹം സ­മ്പാ­ദി­ക്ക­യ­ല്ലേ ഉ­ത്ത­മം?”

“ശരി, മ­ന­സ്സി­ലാ­യി. പക്ഷേ, മറ്റു പല കാ­ര്യ­ങ്ങ­ളു­മു­ണ്ടു്. ഇൻ­ഡ്യ­യിൽ ഞ­ങ്ങൾ­ക്കു സൈ­ന്യ­ബ­ല­മി­ല്ലാ­താ­യ­പ്പോൾ സ­മീ­പ­രാ­ജ്യ­ങ്ങ­ളിൽ ഞ­ങ്ങ­ളു­ടെ സ്ഥാ­നം ത­കർ­ന്നു. അ­തെ­ങ്ങ­നെ­യു­മാ­ക­ട്ടെ. ഇവിടം വി­ട്ടാൽ ഇവിടം മാ­ത്ര­മ­ല്ല പോ­കു­ന്ന­തു്. അ­തേ­പ്പ­റ്റി വളരെ ആ­ലോ­ചി­ക്കേ­ണ്ട­തു­ണ്ടു്. അ­ല്ലാ­തെ തീർ­ച്ച­പ്പെ­ടു­ത്താ­വു­ന്ന സം­ഗ­തി­യ­ല്ല.”

സേ­നാ­സ­ങ്കേ­ത­ത്തെ­പ്പ­റ്റി­യു­ള്ള ആ­ലോ­ച­ന­ക­ളിൽ എ­നി­ക്കു വലിയ പ­ങ്കൊ­ന്നു­മി­ല്ലാ­യി­രു­ന്നു. പക്ഷേ, ഒരു കാ­ര്യ­ത്തിൽ ഞാൻ നേ­രി­ട്ടു് ഇ­ട­പെ­ട്ടു. ആദ്യം ഇ­ക്കാ­ര്യ­ത്തെ­പ്പ­റ്റി ആ­ലോ­ച­ന­യ്ക്കു തീർ­ച്ച­യാ­ക്കി­യ­പ്പോൾ, ബ്രി­ട്ടീ­ഷു­കാ­രും ഈ­ജി­പ്തു­കാ­രും കൂ­ടാ­തെ അ­മേ­രി­ക്ക­ന­മ്പാ­സ­ഡ­റും അതിൽ ഒരു ക­ക്ഷി­യാ­യി ചേ­ര­ണ­മെ­ന്നു ബ്രി­ട്ടീ­ഷു­കാർ ആ­വ­ശ്യ­പ്പെ­ട്ടു. കാരണം പ­റ­ഞ്ഞ­തു്, മ­ധ്യ­പൗ­ര­സ്ത്യ­രാ­ജ്യ­ങ്ങ­ളു­ടെ ര­ക്ഷ­യ്ക്കു­ള്ള ബാ­ധ്യ­ത ഇ­പ്പോൾ പ്ര­ധാ­ന­മാ­യ അ­മേ­രി­ക്ക­രു­ടേ­താ­ക­യാൽ ഈ സൈ­ന്യ­സ­ങ്കേ­ത­ത്തി­ന്റെ ഏർ­പ്പാ­ടു­ക­ളിൽ മാ­റ്റം വ­രു­ത്തു­ന്ന­തു് അ­വ­രേ­യും ബാ­ധി­ക്കു­മെ­ന്നാ­ണു്. കേ­ട്ട­പ്പോൾ എ­നി­ക്കു തീർ­ച്ച­യാ­യി, ഇതു് അ­മേ­രി­ക്ക­രെ മുൻ­കൂ­ട്ടി ത­ങ്ങ­ളു­ടെ വ­ശ­ത്താ­ക്കാൻ ബ്രി­ട്ടീ­ഷു­കാർ എ­ടു­ക്കു­ന്ന ഒരു ന­യ­മാ­ണെ­ന്നു്. അ­മേ­രി­ക്ക­ന­മ്പാ­സ­ഡർ കാ­ഫ്രീ ഒരു ഐറിഷ് കു­ടും­ബ­ത്തിൽ ജ­നി­ച്ച കാ­ത്തോ­ലി­ക്ക­നും ബ്രി­ട്ടീ­ഷു­കാ­രോ­ടു തീരെ സ്നേ­ഹ­മി­ല്ലാ­ത്ത ആ­ളു­മാ­ണെ­ന്നു് എ­നി­ക്ക­റി­യാ­മാ­യി­രു­ന്നു. എ­ന്നാ­ലും ഇ­ങ്ങ­നെ­യു­ള്ള കാ­ര്യ­ങ്ങ­ളിൽ അ­വ­സാ­ന­ത്തീർ­ച്ച വാ­ഷി­ങ്ട­ണിൽ­ത്ത­ന്നെ­യാ­ണ­ല്ലോ സ്ഥി­തി­ചെ­യ്യു­ന്ന­തു്. ആ നി­ല­യ്ക്കും, ബ്രി­ട്ടീ­ഷു­കാ­രും അ­മേ­രി­ക്ക­രും ഒ­ന്നി­ച്ചു­ചേർ­ന്നാ­ണു് ആ­ലോ­ച­ന­കൾ എ­ന്നു­വെ­ച്ചാൽ ഈ­ജി­പ്തു­കാർ­ക്കു് എന്തു ചെ­യ്യാൻ സാ­ധി­ക്കും?

ഞാൻ ജനറൽ നെ­ജീ­ബി­നെ പോ­യി­ക്ക­ണ്ടു്, സം­ഗ­തി­കൾ വി­സ്ത­രി­ച്ചി­ട്ടു് ഈ ഏർ­പ്പാ­ടു സ­മ്മ­തി­ച്ചു­കൂ­ടാ എന്നു പ­റ­ഞ്ഞു. “ഞാൻ എന്തു ചെ­യ്യാ­നാ­ണു്? ആ സംഗതി സ­മ്മ­തി­ച്ചേ­റ്റു ക­ഴി­ഞ്ഞു­പോ­യി. നി­ങ്ങൾ പ­റ­ഞ്ഞ­തെ­നി­ക്കു ബോ­ധ്യ­മാ­യി താനും.” അന്നു തന്നെ ഞാൻ കർ­ണ്ണൽ നാ­സ്സ­റി­നെ കാ­ണു­വാ­നേർ­പ്പാ­ടു­ചെ­യ്തു. നാ­സ്സ­റു­മാ­യി എ­നി­ക്കു് അ­തി­നു­മുൻ­പിൽ അല്പ സ്വ­ല്പ­മാ­യ പ­രി­ച­യ­മേ ഉ­ണ്ടാ­യി­രു­ന്നു­ള്ളൂ. അയാളെ എന്റെ അ­ഭി­പ്രാ­യം അ­റി­യി­ച്ച­പ്പോൾ വ­ലി­യൊ­രു തെ­റ്റു പ­റ്റി­പ്പോ­യ­ല്ലോ എന്ന ഭാ­വ­മാ­ണു് മു­ഖ­ത്തു ക­ണ്ട­തു്. കു­റ­ച്ചു് ആ­ലോ­ചി­ച്ച­ശേ­ഷം അ­ദ്ദേ­ഹം പ­റ­ഞ്ഞു. “അ­മേ­രി­ക്ക­ക്കാ­രെ ഈ സം­ഭാ­ഷ­ണ­ത്തിൽ ഒരു ക­ക്ഷി­യാ­ക്കാ­മെ­ന്നു­ള്ള സ­മ്മ­ത­ത്തിൽ­നി­ന്നു പിൻ­മാ­റാ­തെ സാ­ധി­ക്ക­യി­ല്ല. അതിനു വഴി എ­ന്താ­ണെ­ന്നു് ആ­ലോ­ചി­ക്ക­ണം.”

അ­താ­ണാ­വ­ശ്യ­മെ­ന്നു ഞാനും സ­മ്മ­തി­ച്ചു. പി­റ്റേ­ന്നാൾ കൂ­ടു­വാൻ തീർ­ച്ച­യാ­ക്കി­യി­ട്ടു­ള്ള മീ­റ്റി­ങ്ങിൽ ഈ അ­ഭി­പ്രാ­യ­മാ­റ്റം റെ­വ­ലൂ­ഷ­ണ­റി കൗൺ­സി­ലി­ന്റെ തീർ­മാ­ന­മാ­യി ജനറൽ നെ­ജീ­ബി­നെ കൊ­ണ്ടു തന്നെ പ­റ­യി­ക്കാ­മെ­ന്നാ­ണു് നാ­സ്സർ അ­ഭി­പ്രാ­യ­പ്പെ­ട്ട­തു്. ഞാൻ പ­റ­ഞ്ഞു: “അ­ങ്ങ­നെ­യാ­ണെ­ങ്കിൽ ന­ന്നു്. പക്ഷേ, അ­തു­കൊ­ണ്ടു മാ­ത്ര­മാ­യി­ല്ല. വി­ളി­ച്ചു വ­രു­ത്തി വി­രു­ന്നി­ല്ലെ­ന്നു പ­റ­ഞ്ഞാ­ലെ­ന്ന­തു­പോ­ലെ തങ്ങൾ അ­ധി­ക്ഷേ­പി­ക്ക­പ്പെ­ട്ട­താ­യി അ­മേ­രി­ക്കർ ഗ­ണി­ച്ചേ­യ്ക്കും.”

“ശ­രി­ത­ന്നെ. ഞാൻ കാ­ഫ്ര­യെ ഇ­പ്പോൾ­ത്ത­ന്നെ പോ­യി­ക്ക­ണ്ടു കാ­ര്യം നേ­രെ­യാ­ക്കാം.”

അ­താ­ണു് വേ­ണ്ട­തെ­ന്നു ഞാനും സ­മ്മ­തി­ച്ചു. അ­മേ­രി­ക്ക­രിൽ വി­ശ്വാ­സ­മി­ല്ലാ­ത്ത­തു­കൊ­ണ്ട­ല്ല ഇ­ങ്ങ­നെ പ­റ­യു­ന്ന­തെ­ന്നും ഈ വ­ഴ­ക്കിൽ അവർ ഒരു ക­ക്ഷി­യാ­കാ­തെ സൂ­ക്ഷി­ക്ക­യാ­ണു് ആ­വ­ശ്യ­മെ­ന്നും ത­മ്മിൽ പി­ണ­ങ്ങി­പ്പി­രി­യു­ന്ന നില വ­ന്നാൽ മാ­ധ്യ­സ്ഥ്യം വ­ഹി­ക്ക­യാ­ണു് അ­മേ­രി­ക്ക വേ­ണ്ട­തെ­ന്നും പ­റ­ഞ്ഞു് അയാളെ പ്രീ­തി­പ്പെ­ടു­ത്ത­ണ­മെ­ന്നും ഞാൻ സൂ­ചി­പ്പി­ച്ചു. അ­ങ്ങ­നെ സ­മ്മ­തി­ച്ചാ­ണു് നാ­സ്സർ പോ­യ­തു്. പി­റ്റേ ദി­വ­സ­മാ­യി­രു­ന്നു ഈ സംഗതി ആ­ലോ­ചി­ക്കാ­നു­ള്ള ആ­ദ്യ­സ­മ്മേ­ള­നം. അതിൽ അ­മേ­രി­ക്കർ പ­ങ്കു­കൊ­ണ്ടി­ല്ല.

ഈ ആ­ലോ­ച­ന­കൾ കുറെ നീ­ണ്ടു­നി­ന്നു. അ­തി­നി­ട­യ്ക്കു് റയിഫ് സ്റ്റീ­ഫൻ­സ­ണു് അ­വ­ധി­യിൽ പോ­കേ­ണ്ട­താ­യും വന്നു. അ­ദ്ദേ­ഹ­ത്തി­നു പകരം വന്ന ആൾ വ­ള­രെ­ക്കാ­ലം പ്രി­വി­കൗൺ­സിൽ സി­ക്ര­ട്ട­റി­യാ­യി­രു­ന്ന മാ­റി­സ് നാൻ­കി­യു­ടെ മ­ക­നാ­യി­രു­ന്നു. ബ്രി­ട്ടീ­ഷു­ശ­ക്തി­യിൽ വി­ശ്വ­സി­ച്ചി­രു­ന്ന വലിയ ഒരു സാ­മ്രാ­ജ്യ­വാ­ദി­യാ­യി­രു­ന്നു അ­ദ്ദേ­ഹം. ഇ­ദ്ദേ­ഹം ചർ­ച്ചി­ലി­ന്റെ വലിയ സ്നേ­ഹി­ത­നു­മാ­ണു്. ഒ­ട്ടും കീ­ഴ­ട­ങ്ങു­ക­യി­ല്ല എന്ന ഭാ­വ­മാ­ണു് അ­ദ്ദേ­ഹം കാ­ട്ടി­യി­രു­ന്ന­തു്. ആ അ­വ­സ­ര­ത്തി­ലാ­ണു് ജ­വാ­ഹർ­ലാൽ നെ­ഹ്രു, ല­ണ്ട­നിൽ നി­ന്നു തി­രി­കെ വ­രും­വ­ഴി മൂ­ന്നു­ദി­വ­സം ക­യി­റോ­യിൽ താ­മ­സി­ക്കാ­നാ­യി വ­ന്ന­തു്.

ഇതു് എ­ല്ലാം­കൊ­ണ്ടും പ്ര­ധാ­ന­മാ­യ ഒരു സം­ഗ­തി­യാ­ണു്. അതു തൊ­ട്ടാ­ണു് തന്റെ അ­ഭി­പ്രാ­യ­ങ്ങൾ വ­ളർ­ന്നു വ­ന്ന­തെ­ന്നും റെ­വ­ലൂ­ഷ­ണ­റി കൗൺ­സി­ലു­മാ­യു­ണ്ടാ­യ നീണ്ട സം­ഭാ­ഷ­ണ­മാ­ണു തന്റെ സാ­മു­ദാ­യി­ക ന­യ­ങ്ങൾ­ക്ക­ടി­സ്ഥാ­ന­മി­ട്ട­തെ­ന്നും നാ­സ്സർ തന്നെ തന്റെ ആ­ത്മ­ക­ഥ­യിൽ പ­റ­ഞ്ഞി­ട്ടു­ണ്ടു്. ആ സ്ഥി­തി­ക്കു ആ സ­ന്ദർ­ശ­ന­ത്തെ­പ്പ­റ്റി ര­ണ്ടു­വാ­ക്കു പ­റ­യു­ന്ന­തു് അ­നു­ചി­ത­മാ­ക­യി­ല്ലെ­ന്നു തോ­ന്നു­ന്നു. രാ­ജ്യ­ങ്ങൾ ത­മ്മി­ലു­ള്ള സ­മ്പർ­ക്കം പു­ലർ­ത്തു­ന്ന­തി­നു രാ­ഷ്ട്രീ­യ­ജീ­വി­ത­ത്തിൽ ഉ­ന്ന­ത­സ്ഥാ­ന­മു­ള്ള നേ­താ­ക്ക­ന്മാർ ത­മ്മിൽ പ­രി­ച­യ­പ്പെ­ടു­ന്ന­തു് ഉ­പ­യോ­ഗ­പ്ര­ദ­മാ­യ ഒരു സം­ഗ­തി­യാ­ണെ­ന്നു തീർ­ച്ച­ത­ന്നെ. രാ­ധാ­കൃ­ഷ്ണൻ, നെ­ഹ്രു, മു­ത­ലാ­യ­വ­രു­മാ­യു­ള്ള സ­മ്പർ­ക്കം കൊ­ണ്ടു മറ്റു ദേ­ശ­ത്തു­ള്ള­വർ നമ്മെ കൂ­ടു­തൽ അ­റി­വാ­നും ബ­ഹു­മാ­നി­ക്കാ­നും ഇ­ട­വ­രു­മെ­ന്നാ­ണു് എന്റെ വി­ശ്വാ­സം. ആ സ്ഥി­തി­ക്കു നെ­ഹ്രു­വി­നെ ഈ­ജി­പ്തിൽ കൊ­ണ്ടു­വ­ന്നു് അ­വി­ടു­ത്തെ നാ­യ­ക­ന്മാ­രു­മാ­യി പ­രി­ച­യ­പ്പെ­ടു­ത്ത­ണ­മെ­ന്നു് എ­നി­ക്കു് ആ­ദ്യം­തൊ­ട്ടു­ത­ന്നെ ആ­ഗ്ര­ഹ­മു­ണ്ടാ­യി­രു­ന്നു. ഇ­ങ്ങ­നെ­യു­ള്ള കാ­ര്യ­ങ്ങ­ളി­ലേ­യ്ക്കു നെ­ഹ്രു­വി­നെ നിർ­ബ്ബ­ന്ധി­ക്കേ­ണ്ട­താ­യി­ട്ടി­ല്ല. ക­യി­റോ­യിൽ വന്നു പോ­കു­ന്ന­തു ന­ന്നാ­യി­രി­ക്കും. അതു കൊ­ണ്ടു പല കാ­ര്യ­ങ്ങൾ സാ­ധി­ക്കാം എന്നു ഞാൻ എ­ഴു­ത്തു­ക­ളിൽ സൂ­ചി­പ്പി­ക്കേ­ണ്ട­താ­യി­ട്ടേ ഉ­ണ്ടാ­യി­രു­ന്നു­ള്ളൂ. കാ­മൺ­വെൽ­ത്തു കാൺ­ഫ­റൻ­സി­നാ­യി നെ­ഹ്രു ല­ണ്ട­ണി­ലേ­യ്ക്കു പോ­ക­യാ­യി­രു­ന്നു. തി­രി­കെ വ­രും­വ­ഴി­ക്കി­റ­ങ്ങാ­മെ­ന്നാ­ണു് അ­ദ്ദേ­ഹ­മേ­റ്റ­തു്. ആ സംഗതി ഈ­ജി­പ്ഷ്യൻ ഗ­വ­ണ്മെ­ന്റി­നെ അ­റി­യി­ച്ച­പ്പോൾ അ­വർ­ക്കു് അ­ത്യ­ധി­കം സ­ന്തോ­ഷ­വു­മാ­യി.

ല­ണ്ട­ണി­ലേ­യ്ക്കു പോ­കു­ന്ന എ­യർ­ഇൻ­ഡ്യാ വി­മാ­ന­ങ്ങൾ­ക്കു കയിറോ അ­ന്നു് ഒരു പ്ര­ധാ­ന­ത്താ­വ­ള­മാ­യി­രു­ന്നു. നെ­ഹ്രു ല­ബ­ന­ണി­ലേ­യ്ക്കു പോ­കു­ന്ന ദിവസം അ­റി­ഞ്ഞു് അ­ദ്ദേ­ഹ­ത്തെ വി­മാ­ന­ക്ഷേ­ത്ര­ത്തിൽ വന്നു കാ­ണു­ന്ന­തി­നു പ്ര­സി­ഡ­ന്റു നെ­ജീ­ബും ഹാ­ജ­രു­ണ്ടാ­യി­രു­ന്നു. അതു് അ­സാ­ധാ­ര­ണ­മാ­യ ഒരു ബ­ഹു­മ­തി­യാ­യി­രു­ന്നു എന്നു പ­റ­യേ­ണ്ട­തി­ല്ല­ല്ലോ. തു­ല്യ­സ്ഥാ­നി­ക­രാ­യ അ­തി­ഥി­കൾ രാ­ജ്യ­ദർ­ശ­ന­ത്തി­നു വ­രു­മ്പോ­ള­ല്ലാ­തെ രാ­ഷ്ട്ര­പ­തി­കൾ ഔ­പ­ചാ­രി­ക­മാ­യി അവരെ സ്വീ­ക­രി­ക്കാൻ പോ­കാ­റി­ല്ല—പ്ര­ത്യേ­കി­ച്ചു യാ­ത്രാ­മ­ധ്യേ. അ­ല്പ­കാ­ലം മാ­ത്രം ഇ­റ­ങ്ങി വി­ശ്ര­മി­ക്കു­ന്ന സ്ഥ­ല­ത്തു വേ­ണ­മെ­ങ്കിൽ ഒരു പ്ര­തി­നി­ധി­യെ അ­യ­ച്ചു കു­ശ­ല­പ്ര­ശ്നം­ചെ­യ്ക­യെ­ന്ന­ല്ലാ­തെ മ­റ്റു­പ­ചാ­ര­ങ്ങൾ പ­തി­വി­ല്ല. വി­മാ­നം ക­യി­റോ­യിൽ വ­രു­ന്ന­തു രാ­ത്രി പ­ന്ത്ര­ണ്ടു­മ­ണി ക­ഴി­ഞ്ഞാ­ണു­താ­നും. ഞാനും എന്റെ പ­ത്നി­യും എം­ബ­സ്സി­യി­ലു­ള്ള മ­റ്റു­ദ്യോ­ഗ­സ്ഥ­ന്മാ­രും സ­മ­യ­ത്തി­നു് എ­യ­റോ­ഡ്രോ­മി­ലെ­ത്തി. വി­മാ­നം വ­രു­ന്ന­തി­നു് ഒ­ര­ഞ്ചു­മി­നി­ട്ടു­മുൻ­പു തന്റെ അ­ക­മ്പ­ടി­യോ­ടൊ­ന്നി­ച്ചു ജനറൽ നെ­ജീ­ബും ഹാ­ജ­രാ­യി. അ­ദ്ദേ­ഹ­ത്തി­ന്റെ­കൂ­ടെ പ്രാ­യം കു­റ­ഞ്ഞ രണ്ടു മ­ക്ക­ളു­മു­ണ്ടാ­യി­രു­ന്നു. അർ­ദ്ധ­രാ­ത്രി­യാ­യാ­ലും അ­വർ­ക്കും നെ­ഹ്രു­വി­നെ കാ­ണ­ണ­മ­ത്രേ.

നേ­താ­ക്ക­ന്മാർ ത­മ്മിൽ വളരെ സ­ന്തോ­ഷ­ത്തോ­ടെ­യാ­ണു പി­രി­ഞ്ഞ­തു്. തി­രി­കെ വ­ന്ന­പ്പോൾ നെ­ഹ്രു മൂ­ന്നു­ദി­വ­സം ക­യി­റോ­യിൽ താ­മ­സി­ച്ചു. ഗ­വ­ണ്മെ­ന്റ­തി­ഥി­യാ­യി­ട്ടാ­ണു് താ­മ­സി­ച്ച­തെ­ങ്കി­ലും മി­ക്ക­വാ­റും എം­ബ­സ്സി­യിൽ ഞ­ങ്ങ­ളോ­ടൊ­ന്നി­ച്ചു സമയം ക­ഴി­ച്ചു. പ്ര­ധാ­ന­ന്മാ­രാ­യ ആ­ളു­ക­ളു­മാ­യു­ള്ള കൂ­ടി­ക്കാ­ഴ്ച­ക­ളും ഞാൻ താ­മ­സി­ച്ചി­രു­ന്നി­ട­ത്തു­വെ­ച്ചു­ത­ന്നെ­യാ­യി­രു­ന്നു. നെ­ഹ്രു­വിൻെ അ­വി­ടു­ത്തെ താ­മ­സ­ത്തെ­പ്പ­റ്റി മൂ­ന്നു കാ­ര്യ­ങ്ങ­ളാ­ണു എ­ടു­ത്തു­പ­റ­യാ­നു­ള്ള­തു്. ആ­ദ്യ­മാ­യി, നെ­ജീ­ബും റെ­വ­ലൂ­ഷ­ണ­റി കൗൺ­സി­ലം­ഗ­ങ്ങ­ളും കൂടി അ­ദ്ദേ­ഹ­ത്തെ നാ­ല­ഞ്ചു­മ­ണി­ക്കൂ­റു­നേ­ര­ത്തേ­യ്ക്കു നൈൽ ന­ദി­യിൽ ഘോ­ഷ­യാ­ത്ര­യാ­യി കൊ­ണ്ടു പോയി. ന­ദി­യു­ടെ ര­ണ്ടു­തീ­ര­ത്തും ഈ യാത്ര കാ­ണ്മാൻ ആളുകൾ തി­ങ്ങി­നി­ല്ക്കു­ന്നു­ണ്ടാ­യി­രു­ന്നു. ബോ­ട്ടിൽ­ത്ത­ന്നെ­യാ­യി­രു­ന്നു ഞ­ങ്ങൾ­ക്കു ഭ­ക്ഷ­ണ­വും ഏർ­പ്പാ­ടു­ചെ­യ്തി­രു­ന്ന­തു്. അവിടെ നടന്ന സം­ഭാ­ഷ­ണം വളരെ പ്ര­ധാ­ന­മാ­യ ഒ­ന്നാ­യി­രു­ന്നു. അ­തി­ന്റ വെ­ളി­ച്ച­ത്തി­ലാ­ണു് പി­ന്നീ­ടു താൻ ഈ­ജി­പ്തി­ന്റെ ഭ­ര­ണ­ന­യം രൂ­പ­വ­ല്ക്ക­രി­ച്ച­തെ­ന്നും തന്റെ രാ­ഷ്ട്രീ­യ­പ്ര­വൃ­ത്തി­കൾ മു­ന്നോ­ട്ടു നീ­ങ്ങു­ന്ന­തെ­ന്നും കർ­ണ്ണൽ നാ­സ്സർ തന്റെ ആ­ത്മ­ക­ഥ­യിൽ തു­റ­ന്നു­പ­റ­ഞ്ഞി­ട്ടു­ണ്ടു്. റെ­വ­ലൂ­ഷ­ണ­റി കൗൺ­സിൽ മെ­മ്പർ­മാ­രും ഞാ­നു­മ­ല്ലാ­തെ അതു കേൾ­ക്കാൻ ആ­രു­മി­ല്ലാ­യി­രു­ന്നു. ഗാ­ന്ധി ഏ­തെ­ല്ലാം വി­ധ­ത്തി­ലാ­ണു് ഇ­ന്ത്യൻ നേ­താ­ക്ക­ന്മാർ­ക്കു മാർ­ഗ്ഗ­ദർ­ശി­യാ­യി­രു­ന്ന­തു്, എ­ന്തൊ­ക്കെ­പ്പാ­ഠ­ങ്ങ­ളാ­ണു് പ­ഠി­പ്പി­ച്ച­തു് എ­ന്നാ­യി­രു­ന്നു പൊ­തു­വേ­യു­ള്ള വിഷയം. ജ­ന­ങ്ങ­ളിൽ­നി­ന്നും അ­ക­ന്നു നി­ന്നാൽ ഒരു ഭ­ര­ണ­കർ­ത്താ­വി­നും വി­ജ­യ­മു­ണ്ടാ­ക­യി­ല്ലെ­ന്നും ന­യ­ങ്ങ­ളും പ്ര­വൃ­ത്തി­ക­ളും എത്ര ന­ന്നാ­യാ­ലും ജ­ന­ങ്ങ­ളും നേ­താ­ക്ക­ളു­മാ­യി അ­ടു­ത്ത ബ­ന്ധ­മി­ല്ലെ­ങ്കിൽ ഒ­ന്നും സ­ഫ­ല­മാ­ക­യി­ല്ലെ­ന്നു­മാ­യി­രു­ന്നു ഈ സം­ഭാ­ഷ­ണ­ത്തി­ന്റെ ചു­രു­ക്കും. ഗാ­ന്ധി­ജി­യു­ടെ ജീ­വി­ത­ച­രി­ത്ര­ത്തിൽ­നി­ന്നു പല ഉ­ദാ­ഹ­ര­ണ­ങ്ങ­ളും എ­ടു­ത്തു പ­റ­ഞ്ഞാ­യി­രു­ന്നു ഈ പ്ര­ഭാ­ഷ­ണം. ഏ­ക­ദേ­ശം നാലു മ­ണി­ക്കൂ­റോ­ളം നീ­ണ്ടു­നി­ന്ന ഈ സം­ഭാ­ഷ­ണം അ­വ­സാ­നി­ച്ച­പ്പോൾ ഞങ്ങൾ കടവിൽ അ­ടു­ത്തു­ക­ഴി­ഞ്ഞു. ജനറൽ നെ­ജീ­ബും പ­ണ്ഡി­റ്റ് നെ­ഹ്രു­വും കൂടി ക­ര­യ്ക്കി­റ­ങ്ങി. എന്റെ കൂ­ടെ­യാ­യി­രു­ന്നു നാ­സ്സർ. അ­ദ്ദേ­ഹ­ത്തി­ന്റെ മു­ഖ­ത്തു പുതിയ എന്തോ ഒരു പ്ര­സാ­ദം ക­ണ്ട­താ­യി എ­നി­ക്കു തോ­ന്നി. ഞാൻ ചോ­ദി­ച്ചു: “എന്താ, കേണൽ, പ­ണ്ഡി­ത്ജി­യു­ടെ അ­ഭി­പ്രാ­യ­ങ്ങ­ളെ­പ്പ­റ്റി എന്തു പ­റ­യു­ന്നു?” നാ­സ്സ­റു­ടെ മ­റു­പ­ടി അ­ന്നു­ത­ന്നെ ഞാൻ കു­റി­ച്ചി­ട്ടി­രു­ന്ന­തു് ഈ വി­ധ­ത്തി­ലാ­യി­രു­ന്നു: “കു­റ­ച്ചു ദി­വ­സം­കൊ­ണ്ടേ ഈ പ­റ­ഞ്ഞ­തി­ന്റെ­യെ­ല്ലാം പൂർ­ണ്ണ­മാ­യ അർ­ത്ഥം മ­ന­സ്സി­ലാ­ക­യു­ള്ളൂ. ഒരു കാ­ര്യം ന­ല്ല­വ­ണ്ണം മ­ന­സ്സി­ലാ­യി: ഒരു സൈ­ന്യ­സം­ഘ­മെ­ന്ന നി­ല­യിൽ ഞ­ങ്ങൾ­ക്കു വ­ലു­താ­യൊ­ന്നും സാ­ധി­ക്ക­യി­ല്ല. ജ­ന­ങ്ങ­ളോ­ടു ചേർ­ന്നു പ്ര­വർ­ത്തി­ക്കു­ന്ന ന­യ­ത്തി­നേ സാ­ഫ­ല്യ­മു­ണ്ടാ­ക­യു­ള്ളൂ. ഇ­ന്നു­മു­തൽ ഞാൻ ജ­ന­ങ്ങ­ളു­ടെ കൂ­ടെ­യാ­ണു്. ഏതു വി­ധ­ത്തി­ലാ­ണു് അതു ന­ട­പ്പിൽ വ­രു­ത്തേ­ണ്ട­തെ­ന്നേ വി­ചാ­രി­ക്കാ­നു­ള്ളൂ.”

അ­ങ്ങ­നെ­യാ­ണ­ല്ലോ ഉ­ണ്ടാ­യ­തും.

പ­തി­നൊ­ന്നാ­മ­ധ്യാ­യം

നെ­ഹ്റു തി­രി­കെ­പ്പോ­യി­ക്ക­ഴി­ഞ്ഞു് അധികം താ­മ­സി­യാ­തെ ഞാൻ ആ­റാ­ഴ്ച­ത്തെ അ­വ­ധി­യെ­ടു­ത്തു യൂ­റോ­പ്പി­ലേ­യ്ക്കു പോ­കു­വാൻ തീർ­ച്ച­യാ­ക്കി. ഇതിനു ചില പ്ര­ത്യേ­ക­കാ­ര­ണ­ങ്ങ­ളു­ണ്ടാ­യി­രു­ന്നു. പീ­ക്കി­ങ്ങിൽ താ­മ­സി­ച്ച­പ്പോൾ എന്റെ ഭാര്യ രോ­ഗ­ബാ­ധി­ത­യാ­യി കുറേ മാസം കി­ട­ന്നു­വെ­ന്നു ‘രണ്ടു ചൈ­നാ­യിൽ’ എന്ന ഗ്ര­ന്ഥ­ത്തിൽ പ­റ­ഞ്ഞി­ട്ടു­ണ്ട­ല്ലോ. പല പ്ര­മാ­ണി­ക­ളാ­യ ഡാ­ക്ടർ­മാർ നോ­ക്കി­യി­ട്ടും ആ രോ­ഗ­ത്തി­ന്റെ സ്വ­രൂ­പം ശ­രി­യാ­യി മ­ന­സ്സി­ലാ­ക്കു­വാൻ ക­ഴി­ഞ്ഞി­ല്ല. ഇൻ­ഡ്യ­യി­ലും പല ഡാ­ക്ട­റ­ന്മാർ ക­ണ്ടു­വെ­ങ്കി­ലും അ­വ­രിൽ­നി­ന്നും ശ­രി­യാ­യ ഒരു മ­റു­പ­ടി ല­ഭി­ച്ചി­ല്ല. ഈ­ജി­പ്തിൽ താ­മ­സി­ക്കു­മ്പോ­ഴും തീരെ ദേ­ഹ­സു­ഖ­മി­ല്ലാ­തെ­യാ­ണു് ക­ഴി­ഞ്ഞു­വ­ന്ന­തു്. അ­തു­കൊ­ണ്ടു് അവളെ ല­ണ്ട­നിൽ കൊ­ണ്ടു­പോ­യി ഡാ­ക്ട­റ­ന്മാ­രെ കാ­ണി­ക്ക­ണ­മെ­ന്നു് എ­നി­ക്കു വി­ചാ­ര­മു­ണ്ടാ­യി­രു­ന്നു. എ­ന്നു­മാ­ത്ര­മ­ല്ല, ഞാൻ ആ­ണ്ടു­തോ­റു­മെ­ന്ന­പോ­ലെ യൂ­റോ­പ്പിൽ പോ­കാ­റു­ണ്ടാ­യി­രു­ന്നു­വെ­ങ്കി­ലും, എന്റെ ഭാ­ര്യ­യ്ക്കു് ആ സ്ഥ­ല­മൊ­ന്നും കാണാൻ ഇ­ട­യാ­യി­ട്ടി­ല്ല­ല്ലോ എന്ന കു­ണ്ഠി­ത­വു­മു­ണ്ടാ­യി­രു­ന്നു. അ­തു­കൊ­ണ്ടു് ആ­ഗ­സ്തു­മാ­സ­ത്തിൽ സ്വാ­ത­ന്ത്ര്യ­ദി­നം ആ­ഘോ­ഷി­ച്ചു­ക­ഴി­ഞ്ഞ ഉടൻ ഞങ്ങൾ ര­ണ്ടാ­ളും മകൾ രാ­ധ­യും­കൂ­ടി യൂ­റോ­പ്പി­ലേ­യ്ക്കു യാ­ത്ര­യാ­യി.

images/BG_Kher.jpg
ബാ­ലാ­സാ­ഹേ­ബ് ഖേർ

ആദ്യം പോ­യ­തു് ഇം­ഗ്ല­ണ്ടി­ലേ­യ്ക്കാ­ണു്. അ­ന്നു് അവിടെ സ്ഥാ­ന­പ­തി (High Commissioner) ആ­യി­രു­ന്ന ബാ­ലാ­സാ­ഹേ­ബ് ഖേറു മായി എ­നി­ക്കു വലിയ പ­രി­ച­യ­മൊ­ന്നു­മി­ല്ലെ­ങ്കി­ലും അ­ദ്ദേ­ഹം ഞ­ങ്ങൾ­ക്കു വേണ്ട സൗ­ക­ര്യ­ങ്ങൾ ഏർ­പ്പാ­ടു­ചെ­യ്തു­ത­ന്നു. അ­ദ്ദേ­ഹ­ത്തി­ന്റെ മെ­ഡി­ക്കൽ അ­ഡ്വൈ­സർ കർ­ണ്ണൽ അഹുജാ മു­ഖാ­ന്ത­രം എന്റെ ഭാ­ര്യ­യു­ടെ ചി­കി­ത്സ­യ്ക്കു­വേ­ണ്ടി ല­ണ്ട­നി­ലെ പ്ര­ധാ­ന­ഹാ­സ്പി­റ്റ­ലിൽ താ­മ­സി­ക്കു­ന്ന­തി­നു മുൻ­കൂ­ട്ടി വേണ്ട ബ­ന്തോ­വ­സ്സു­കൾ ചെ­യ്തി­രു­ന്നു­താ­നും.

ഉ­ഷ്ണ­മേ­ഖ­ല­യി­ലെ സു­ഖ­ക്കേ­ടു­കൾ ചി­കി­ത്സി­ക്കു­ന്ന­തി­നു പ്ര­ത്യേ­ക­മൊ­രു ഹാ­സ്പി­റ്റ­ലു­ണ്ടു്. അ­വി­ടെ­യാ­യി­രു­ന്നു എന്റെ ഭാ­ര്യ­യു­ടെ ചി­കി­ത്സ. ആ­വ­ശ്യ­മാ­യ പ­രി­ശോ­ധ­ന­കൾ­ക്കു് അ­ഞ്ചാ­റു ദിവസം വേ­ണ്ടി­വ­ന്നു. അ­തി­നു­ശേ­ഷം, ആ­സ്പ­ത്രി­യിൽ താ­മ­സ­മാ­വ­ശ്യ­മി­ല്ലാ­തി­രു­ന്ന­തു­കൊ­ണ്ടു്, പി­ന്നെ­യു­ള്ള ദി­വ­സ­ങ്ങൾ കാ­ഴ്ച­കൾ കാ­ണു­ന്ന­തി­നും സ്നേ­ഹി­ത­ന്മാ­രു­മാ­യു­ള്ള സൗ­ഹാർ­ദ്ദം പു­ലർ­ത്തു­ന്ന­തി­നു­മാ­യി ഞങ്ങൾ വി­നി­യോ­ഗി­ച്ചു. ഞങ്ങൾ താ­മ­സി­ച്ച­തു്, ഹൈ­ക്ക­മ്മീ­ഷ­ണ­റാ­പ്പീ­സിൽ അ­ക്കാ­ല­ത്തു് ഒരു മി­നി­സ്റ്റർ സ്ഥാ­നം വ­ഹി­ച്ചി­രു­ന്ന ക­ച്ചു­മ­ഹാ­രാ­ജാ­വു മ­ദ­ന­സിം­ഹ­ജി യു­മൊ­ന്നി­ച്ചാ­ണു്. അ­ദ്ദേ­ഹ­ത്തി­ന്റെ പ്ര­സി­ദ്ധ­നാ­യ പി­താ­മ­ഹൻ മ­ഹാ­റാ­വു ഖം­ഗാർ­ജി ക്കു ചി­ല­സ­ഹാ­യ­ങ്ങൾ ചെ­യ്തു­കൊ­ടു­ക്കാൻ എ­നി­ക്കു സാ­ധി­ച്ച കാ­ര്യം മു­മ്പേ പ­റ­ഞ്ഞി­ട്ടു­ണ്ട­ല്ലോ. ക­ച്ചു­രാ­ജ­കു­ടും­ബ­വു­മാ­യി ഏ­താ­ണ്ടു കാൽ­ശ­താ­ബ്ദ­ത്തിൽ­കൂ­ടു­തൽ കാലം സ്നേ­ഹ­ത്തി­ലാ­ണു് ഞാൻ ക­ഴി­ഞ്ഞു­വ­ന്നി­ട്ടു­ള്ള­തു്. മ­ദ­ന­സിം­ഹ­ജി അവിടെ പ്ര­ത്യേ­ക­മൊ­രു വീ­ടെ­ടു­ത്തു മ­ഹാ­റാ­ണി­യും വേ­ല­ക്കാ­രു­മെ­ല്ലാ­മാ­യി താ­മ­സി­ക്ക­യാ­യി­രു­ന്നു. അ­തി­നാൽ ല­ണ്ട­ണി­ലെ എന്റെ താമസം തന്റെ കൂ­ടെ­യാ­ക്ക­ണ­മെ­ന്നു് അ­ദ്ദേ­ഹം നിർ­ബ­ന്ധി­ച്ച­ത­നു­സ­രി­ച്ചാ­ണു് ഞങ്ങൾ അ­ങ്ങ­നെ ചെ­യ്ത­തു്.

ഗൈ­വി­ന്റു­മൊ­ന്നി­ച്ചാ­ണു് ഞങ്ങൾ ല­ണ്ടൻ­പ­ട്ട­ണം ന­ട­ന്നു ക­ണ്ട­തു്. ആദ്യം പ­ഠി­ക്കാൻ വ­ന്ന­പ്പോ­ളു­ണ്ടാ­യി­രു­ന്ന കൗ­തു­കം പു­തു­താ­യി അ­നു­ഭ­വി­ച്ച­താ­യി എ­നി­ക്കു് അ­പ്പോൾ തോ­ന്നി. കേം­ബ്രി­ഡ്ജ്, ആ­ക്സ്ഫോർ­ഡ് മു­ത­ലാ­യ സ്ഥ­ല­ങ്ങ­ളും ഞ­ങ്ങൾ­പോ­യി സ­ന്ദർ­ശി­ച്ചു. ആ­ക­പ്പാ­ടെ ല­ണ്ട­ണിൽ മൂ­ന്നാ­ഴ്ച­യേ ഉ­ണ്ടാ­യു­ള്ളൂ­വെ­ങ്കി­ലും ആ സമയം വളരെ സ­ന്തോ­ഷ­ക­ര­മാ­യി­ട്ടാ­ണു് ക­ഴി­ഞ്ഞ­തു്.

images/Moshe_Sharett.jpg
മോംസ ഷാ

കാഴ്ച കാ­ണു­ക­യും സു­ഖ­ക്കേ­ടി­നു ചി­കി­ത്സി­ക്ക­യും കൂ­ടാ­തെ ല­ണ്ട­ണി­ലെ ആ താ­മ­സം­കൊ­ണ്ടു മറ്റു ചില കാ­ര്യ­ങ്ങ­ളും സാ­ധി­ച്ചു എന്നു പറയാം. അ­റ­ബി­ക­ളും യ­ഹൂ­ദ­ന്മാ­രു(ഇ­സ്രാ­യേൽ രാ­ജ്യം)മായി അ­ന്യോ­ന്യ­ബ­ന്ധ­മി­ല്ലാ­തെ വലിയ വി­രോ­ധ­ത്തി­ലാ­ണു് ക­ഴി­ഞ്ഞു­വ­ന്ന­തെ­ന്നു പ്ര­സി­ദ്ധ­മാ­ണ­ല്ലോ. യ­ഹൂ­ദ­രാ­ജ്യ­കാ­ര്യ­ങ്ങ­ളിൽ അ­ധി­കാ­രം ഭ­രി­ച്ചി­രു­ന്ന­വ­രിൽ പലരും എന്റെ സ്നേ­ഹി­ത­ന്മാ­രാ­യി­രു­ന്നു. വി­ശേ­ഷി­ച്ചും അ­ക്കാ­ല­ത്തു് ഇ­സ്രാ­യൽ പ്ര­ധാ­ന­മ­ന്ത്രി­യാ­യി­രു­ന്ന മോംസ ഷാ (Moshe Sharett)റ്റു­മാ­യി ഞാൻ വലിയ സ്നേ­ഹ­ത്തി­ലാ­ണു ക­ഴി­ഞ്ഞു­വ­ന്നി­രു­ന്ന­തു്. അ­ക്കാ­ല­ത്തു് ഇം­ഗ്ല­ണ്ടിൽ അ­മ്പാ­സ­ഡ­റാ­യി­രു­ന്ന ഏ­ലാ­ട്ടു(Elatt)മായും വ­ള­രെ­ക്കാ­ല­ത്തെ പ­രി­ച­യ­മെ­നി­ക്കു­ണ്ടാ­യി­രു­ന്നു. അ­തു­കൊ­ണ്ടു് അ­വ­രു­മാ­യി ആ­ലോ­ചി­ച്ചു ഈ വ­ഴ­ക്കു­കൾ തീർ­ക്കു­ന്ന­തി­നു് ഒരു പ­ദ്ധ­തി ക­ണ്ടു­പി­ടി­ക്ക­യാ­ണെ­ങ്കിൽ ന­ന്നാ­യി­രി­ക്കു­മ­ല്ലോ എന്നു ഞാൻ വി­ചാ­രി­ച്ചു. ആ സം­ഗ­തി­യെ­പ്പ­റ്റി നേ­രി­ട്ടു സം­ഭാ­ഷ­ണം ന­ട­ത്തു­ന്ന­തി­നു­പ­ക­രം, അ­തി­ന്റെ സാ­ധ്യ­ത­യെ­ക്കു­റി­ച്ചു് ആ­ദ്യ­മാ­യി ഒ­ന്നു­ര­ണ്ടു സ്നേ­ഹി­ത­ന്മാ­രോ­ടു് ആ­ലോ­ചി­ക്കു­വാൻ തീർ­ച്ച­യാ­ക്കി. ആദ്യം അ­തേ­പ്പ­റ്റി ഞാൻ സം­സാ­രി­ച്ച­തു കാ­പ്റ്റൻ ലിഡൽ ഹാർ­ട്ടി (Liddal Hart)നോ­ടാ­ണു്. ഇം­ഗ്ല­ണ്ടി­ലെ സൈ­നി­ക­വി­ദ­ഗ്ധ­ന്മാ­രിൽ ഒ­ന്നാ­മ­നെ­ന്നു സു­പ്ര­സി­ദ്ധ­നാ­യ ഇ­ദ്ദേ­ഹം ഇ­സ്രാ­യൽ­ക്കാ­രു­മാ­യി അ­ത്യ­ന്തം സ്നേ­ഹ­ത്തി­ലാ­ണു് ക­ഴി­ഞ്ഞ­തു്. ഇ­സ്രാ­യൽ­ക്കാർ കു­റ­ച്ചൊ­ന്നു വ­ഴ­ങ്ങാ­തെ ഒ­രാ­ലോ­ച­ന­യും സ­ഫ­ല­മാ­ക­യി­ല്ലെ­ന്നു് അ­റി­യാ­മാ­യി­രു­ന്നു എ­നി­ക്കു്. അ­ക്കാ­ര്യ­ത്തിൽ അ­വ­രു­ടെ അ­ഭി­പ്രാ­യ­മ­റി­യാ­തെ അ­റ­ബി­ക­ളോ­ടാ­ലോ­ചി­ച്ചി­ട്ടു കാ­ര്യ­മി­ല്ലെ­ന്നു പൂർ­ണ്ണ­ബോ­ധ­മു­ണ്ടാ­യി­രു­ന്നു. ആ സ്ഥി­തി­ക്കു ലിഡൽ ഹാർ­ട്ടു­മാ­യി ആ­ലോ­ചി­ക്ക­യാ­ണു­ത്ത­മ­മെ­ന്നു തോ­ന്നു­ക­യാൽ അ­തേ­പ്പ­റ്റി അ­ദ്ദേ­ഹ­ത്തോ­ടു ചിലതു സം­സാ­രി­ച്ചു നോ­ക്കി. സം­ഗ­തി­ക­ളു­ടെ വൈ­ഷ­മ്യം ഞ­ങ്ങൾ­ക്കു ര­ണ്ടു­പേർ­ക്കും ഒ­രു­പോ­ലെ അ­റി­യാ­മാ­യി­രു­ന്നു. ഈ­ജി­പ്തിൽ അ­മ്പാ­സ­ഡ­റാ­യ ഞാൻ യ­ഹൂ­ദ­നാ­യ­ക­ന്മാ­രു­മാ­യി സ്നേ­ഹ­ത്തി­ലാ­ണെ­ന്ന­റി­ഞ്ഞാൽ­ത്ത­ന്നെ ഇം­ഗ്ല­ണ്ടി­ലെ പ­ത്ര­ങ്ങൾ ഇ­ല്ലാ­ത്ത­തെ­ല്ലാ­മു­ണ്ടാ­ക്കി ഘോ­ഷി­ക്കു­മെ­ന്നു തീർ­ച്ച­യാ­ണു്. അ­തു­കൊ­ണ്ടു് അവരെ കാ­ണു­ന്ന­തു­ത­ന്നെ ര­ഹ­സ്യ­മാ­യി വേ­ണ്ടി­യി­രു­ന്നു. അ­ങ്ങ­നെ­യി­രി­ക്കെ, ഏ­ലാ­ട്ടു ടെ­ലി­ഫോ­ണിൽ വി­ന്റി­നെ വി­ളി­ച്ചു് അ­ദ്ദേ­ഹ­ത്തി­നു് എന്നെ കാ­ണാ­നു­ള്ള ആ­ഗ്ര­ഹ­ത്തെ­പ്പ­റ്റി­യും അതു മ­റ്റാ­രും അ­റി­യാ­തി­രി­ക്കേ­ണ്ട­തി­നെ­പ്പ­റ്റി­യും പ­റ­ഞ്ഞു. ല­ണ്ട­ണിൽ­നി­ന്നു് ഒ­ട്ട­ധി­കം അ­ക­ലെ­യ­ല്ലാ­തെ സ്ഥി­തി­ചെ­യ്തി­രു­ന്ന ക്യാ­പ്റ്റൻ ലിഡൽ ഹാർ­ട്ടി­ന്റെ വീ­ട്ടിൽ ഞാൻ ഒരു ഞാ­യ­റാ­ഴ്ച ക­ഴി­ച്ചു­കൂ­ട്ടാ­മെ­ന്നു് ഏ­റ്റി­ട്ടു­ണ്ടെ­ന്നും ഏ­ലാ­ട്ട് യ­ദൃ­ച്ഛ­യാ എ­ന്ന­പോ­ലെ വ­ന്നു­ചേർ­ന്നു­കൊ­ള്ള­ണ­മെ­ന്നു­മാ­യി­രു­ന്നു ഞങ്ങൾ തീർ­ച്ച­യാ­ക്കി­യ­തു്.

images/B_H_Liddell_Hart.jpg
ലിഡൽ ഹാർ­ട്ട്

അ­ങ്ങ­നെ അ­ടു­ത്ത ഞാ­യ­റാ­ഴ്ച പ­തി­നൊ­ന്നു­മ­ണി­യോ­ടെ ഞാനും ഭാ­ര്യ­യും രാ­ധ­യും ലി­ഡൽ­ഹാർ­ട്ടി­ന്റെ വീ­ട്ടി­ലെ­ത്തി. ലി­ഡൽ­ഹാർ­ട്ട് ഒരു സൈ­നി­ക­വി­ദ­ഗ്ദ്ധൻ­മാ­ത്ര­മ­ല്ല, യു­ദ്ധ­ച­രി­ത്ര­കാ­ര­ന്മാ­രിൽ ലോ­ക­ത്തിൽ ഒ­ന്നാ­മ­ത്തെ സ്ഥാ­ന­മാ­ണു് അ­ദ്ദേ­ഹ­ത്തി­നു­ള്ള­തു്. ഞാൻ ഒരു പ­ന്ത്ര­ണ്ട­ര­മ­ണി­വ­രെ ച­രി­ത്ര­വി­ഷ­യ­ങ്ങ­ളെ­പ്പ­റ്റി സം­സാ­രി­ച്ചു ഇ­സ്രാ­യി­ലി­നെ­പ്പ­റ്റി­യോ, അ­റ­ബി­ക­ളെ­പ്പ­റ്റി­യോ ര­ണ്ടു­പേ­രും മി­ണ്ടി­യ­തേ ഇല്ല. പ­ന്ത്ര­ണ്ട­ര­മ­ണി­യാ­യ­പ്പോൾ ഏ­ലാ­ട്ടും ഭാ­ര്യ­യും വ­ന്നു­ചേർ­ന്നു. ഞങ്ങൾ ചി­ര­ന്ത­ന­സ്നേ­ഹി­ത­ന്മ­രാ­യി­രു­ന്ന­തി­നാൽ ഉ­ണ്ണാൻ ഇ­രി­ക്കു­ന്ന­തു­വ­രെ പ­ഴം­ക­ഥ­കൾ പ­റ­ക­മാ­ത്ര­മാ­ണു­ണ്ടാ­യ­തു്. ഭ­ക്ഷ­ണ­സ­മ­യ­ത്തു ചൈ­ന­യി­ലെ ക­ഥ­യാ­യി­രു­ന്നു സം­ഭാ­ഷ­ണ­വി­ഷ­യം. ഊ­ണു­ക­ഴി­ഞ്ഞു സ്ത്രീ­കൾ നാ­ലു­പേ­രും (ഞങ്ങൾ മൂ­ന്നു­പേ­രു­ടെ ഭാ­ര്യ­മാ­രും എന്റെ മകൾ രാ­ധ­യും) ഉ­ദ്യാ­ന­ത്തിൽ ന­ട­ക്കാ­നെ­ന്ന ഭാ­വ­ത്തിൽ ഞ­ങ്ങ­ളെ വി­ട്ടു പോ­യ­പ്പോ­ഴാ­ണു് സം­ഗ­തി­കൾ പറവാൻ ആ­രം­ഭി­ച്ച­തു്.

ഞ­ങ്ങ­ളു­ടെ സം­ഭാ­ഷ­ണം ഇ­പ്പോൾ നി­ല­വി­ലി­രി­ക്കു­ന്ന പല രാ­ജ്യ­കാ­ര്യ­ങ്ങ­ളേ­യും ബാ­ധി­ക്കു­ന്ന­താ­ക­യാൽ അ­തി­നെ­പ്പ­റ്റി വി­വ­രി­ച്ചു് ഇവിടെ പ­റ­യു­ന്ന­തു ശ­രി­യാ­ക­യി­ല്ല­ല്ലോ. ചു­രു­ക്ക­മാ­യി പ­റ­ഞ്ഞാൽ രണ്ടു ക­ക്ഷി­ക­ളെ­യും ര­ഞ്ജി­പ്പി­ക്കു­ന്ന­തി­നു­ള്ള വഴി സ്വ­ല്പ­മൊ­ന്നു തു­റ­ന്നു­ക­ണ്ട­താ­യി­ട്ടാ­ണു് എ­നി­ക്കു തോ­ന്നി­യ­തു്. അ­ങ്ങ­നെ­യാ­ണു് ലിഡൽ ഹാർ­ട്ടും മ­ന­സ്സി­ലാ­ക്കി­യ­തു്. ഞാൻ ഈ­ജി­പ്തിൽ ചെ­ന്ന­ശേ­ഷം നെ­ജീ­ബും നാ­സ്സ­റു­മാ­യി ആ­ലോ­ചി­ച്ചു കാ­ര്യ­ങ്ങൾ തു­ടർ­ന്നു­കൊ­ള്ളാ­മെ­ന്നു പ­റ­ഞ്ഞാ­ണു് ഞങ്ങൾ പി­രി­ഞ്ഞ­തു്. ആ­ലോ­ച­ന­കൾ സ­ഫ­ല­മാ­കാ­തെ വ­ന്ന­തി­ന്റെ കാ­ര­ണ­ങ്ങൾ പി­ന്നീ­ടു പ­റ­യു­ന്ന­താ­ണു്.

images/Binay_Ranjan_Sen.jpg
ബി. ആർ. സെൻ

ഇ­തി­നു­ശേ­ഷം ഞങ്ങൾ ഇം­ഗ്ല­ണ്ടിൽ­നി­ന്നു മറ്റു യൂ­റോ­പ്യൻ­ദേ­ശ­ങ്ങ­ളിൽ സ­ഞ്ച­രി­ക്കു­വാ­നാ­യി പു­റ­പ്പെ­ട്ടു. അ­നു­വാ­ദ­മു­ണ്ടാ­യി­രു­ന്ന ആ­റാ­ഴ്ച­യിൽ മൂ­ന്നാ­ഴ്ച ക­ഴി­ഞ്ഞി­രു­ന്നു. ശി­ഷ്ട­മു­ള്ള സ­മ­യം­കൊ­ണ്ടു ഫ്രാൻ­സ്, ബെൽ­ജി­യം, ഹാ­ളൻ­ഡ്, സ്വി­റ്റ്സർ­ലൻ­ഡ്, ഇ­റ്റ­ലി എന്നീ സ്ഥ­ല­ങ്ങ­ളിൽ സ­ഞ്ച­രി­ക്ക­ണ­മെ­ന്നാ­ണു് ഞങ്ങൾ തീർ­ച്ച­യാ­ക്കി­യ­തു്. അതിനു ചില പ്ര­ത്യേ­ക­സൗ­ക­ര്യ­ങ്ങൾ എ­നി­ക്കു­ണ്ടാ­യി­രു­ന്നു. ഈ രാ­ജ്യ­ങ്ങ­ളി­ലെ­ല്ലാം എ­നി­ക്കു് ആ നാ­ട്ടു­കാ­രാ­യ സ്നേ­ഹി­ത­ന്മ­രു­ണ്ടാ­യി­രു­ന്നു. കൂ­ടാ­തെ ആ നാ­ടു­ക­ളിൽ ജോ­ലി­നോ­ക്കി­യി­രു­ന്ന ന­മ്മു­ടെ അം­ബാ­സ­ഡാ­റ­ന്മാർ ത­ങ്ങ­ളു­ടെ കൂടെ താ­മ­സി­ക്കു­ന്ന­തി­നു ഞ­ങ്ങ­ളെ ക്ഷ­ണി­ച്ചി­ട്ടു­മു­ണ്ടാ­യി­രു­ന്നു. ബെൽ­ജി­യ­ത്തിൽ അ­ന്നു് അം­ബാ­സ­ഡർ ദി­വാൻ­ജി മ­ന്ദ­ത്തു കൃ­ഷ്ണൻ­നാ­യ­ര വർ­ക­ളു­ടെ മകനായ പാ­റ­ക്കാ­ട്ടു് അ­ച്ചു­ത­മേ­നോ(പി. ഏ. മേനോൻ)നാ­യി­രു­ന്നു. അ­ദ്ദേ­ഹ­വും ഞാ­നു­മാ­യി ചെ­റു­പ്പം­മു­ത­ലേ പ­രി­ച­യ­മാ­ണു്. ഞ­ങ്ങ­ളു­ടെ കൂടെ ക­യി­റോ­യിൽ അ­ദ്ദേ­ഹ­വും മകൾ ക­ല്യാ­ണി­യും കു­റ­ച്ചു­ദി­വ­സം വന്നു അ­മ്പാ­സി­ഡ­റാ­യി­രു­ന്ന ബി. എൻ. ച­ക്ര­വർ­ത്തി നാൻ­കി­ങ്ങിൽ എന്റെ കൂടെ കാൻ­സ­ല­റാ­യി കുറെ നാൾ ജോ­ലി­ചെ­യ്ത ആ­ളാ­ണു്. ച­ക്ര­വർ­ത്തി അ­ത്യാ­വ­ശ്യം ചില കാ­ര്യ­ങ്ങൾ­ക്കാ­യി ല­ണ്ട­നി­ലേ­യ്ക്കു പോ­യി­രി­ക്ക­യാ­യി­രു­ന്നെ­ങ്കി­ലും അ­ദ്ദേ­ഹ­ത്തി­ന്റെ ഭാര്യ അ­വ­രു­ടെ കൂടെ രണ്ടു ദി­വ­സ­മെ­ങ്കി­ലും താ­മ­സി­യാ­തെ മ­ട­ങ്ങി­ക്കൂ­ടാ എന്നു ഞ­ങ്ങ­ളെ നിർ­ബ്ബ­ന്ധി­ച്ചു. ഇ­തു­പോ­ലെ­ത്ത­ന്നെ­യാ­യി­രു­ന്നു മ­റ്റു­ള്ള സ്ഥ­ല­ങ്ങ­ളി­ലും. വി­ശേ­ഷി­ച്ചു റോമിൽ അന്നു സ്ഥാ­ന­പ­തി­യാ­യി­രു­ന്ന ബി. ആർ. സെൻ എന്റെ ആ­പ്ത­മി­ത്ര­ങ്ങ­ളി­ലൊ­രാ­ളാ­ണു­താ­നും. ഇ­ങ്ങ­നെ, അ­വി­ടെ­യെ­ല്ലാം എ­ല്ലാ­വി­ധ­ത്തി­ലു­ള്ള സൗ­ക­ര്യ­ങ്ങ­ളോ­ടും­കൂ­ടി ഞങ്ങൾ മൂ­ന്നാ­ഴ്ച സ­ഞ്ച­രി­ച്ചു.

ഒ­ക്ടോ­ബർ ആദ്യം ഞങ്ങൾ ക­യി­റോ­യിൽ തി­രി­ച്ചെ­ത്തി. ആ­ക­പ്പാ­ടെ സം­ഗ­തി­കൾ ഒന്നു കു­ഴ­ങ്ങി­യാ­ണു് അവിടെ ക­ണ്ട­തു്. ജനറൽ ന­ജീ­ബും കർ­ണ്ണൽ നാ­സ്സ­റു­മാ­യി നല്ല ഒ­ത്തൊ­രു­മ­യി­ല­ല്ലെ­ന്നു തെ­ളി­ഞ്ഞു­തു­ട­ങ്ങി­യി­രു­ന്നു. സുഡാൺ സു­കു­മാർ­സെ­ന്നി­ന്റെ നേ­തൃ­ത്വ­ത്തിൽ ഒരു തി­ര­ഞ്ഞെ­ടു­പ്പു ന­ട­ത്തി സ്വാ­ത­ന്ത്ര്യ­പ­ദ്ധ­തി­യിൽ പ്ര­വേ­ശി­ച്ചി­രു­ന്നു­വെ­ങ്കി­ലും, ഈ­ജി­പ്തു­മാ­യി ഇ­ണ­ങ്ങി­നി­ല്ക്കു­മോ എന്നു സം­ശ­യ­ത്തി­ലാ­ണു്. ബ്രി­ട്ടീ­ഷ് പാ­ള­യ­ത്തെ പി­രി­ച്ചു­വി­ടു­ന്ന­തി­നു­ള്ള ആ­ലോ­ച­ന­ക­ളും മുൻ­പോ­ട്ടു പോ­യി­രു­ന്നി­ല്ല. എ­ല്ലം­കൊ­ണ്ടും ഒരു വി­ഷ­മ­സ­ന്ധി­പോ­ലെ­യാ­ണു് ക­ണ്ട­തു്. ഇൻ­ഡ്യ­ന­മ്പാ­സ­ഡ­റെ­ന്ന നി­ല­യിൽ എ­നി­ക്കു് അതിൽ ഒ­ന്നും­ത­ന്നെ ചെ­യ്യാ­നി­ല്ലെ­ന്നു തെ­ളി­ഞ്ഞു ക­ണ്ടി­രു­ന്നു.

images/Vijaya_Lakshmi_Pandit.jpg
വി­ജ­യ­ല­ക്ഷ്മി­പ­ണ്ഡി­റ്റ്

ആ­യി­ട­യ്ക്കാ­ണു് ശ്രീ­മ­തി വി­ജ­യ­ല­ക്ഷ്മി­പ­ണ്ഡി­റ്റ് ഞ­ങ്ങ­ളു­ടെ അ­തി­ഥി­യാ­യി ക­യി­റോ­യിൽ വ­ന്ന­തു്. ഞാൻ അ­വി­ടെ­യു­ള്ള­പ്പോൾ അവർ ചൈ­നാ­യിൽ വ­ന്നി­രു­ന്ന കഥ മുൻ­പു­ത­ന്നെ പ­റ­ഞ്ഞി­ട്ടു­ണ്ട­ല്ലോ. ഞ­ങ്ങൾ­ത­മ്മിൽ നി­ല­നി­ന്നി­രു­ന്ന ഗാ­ഢ­സ്നേ­ഹ­ത്തി­ന്റെ നി­ല­യ്ക്കു് അവിടെ വ­ന്നേ­ക­ഴി­യൂ എന്നു ഞാൻ നിർ­ബ­ന്ധി­ച്ച­ത­നു­സ­രി­ച്ചാ­ണു് അവർ മൂ­ന്നു­നാ­ലു­ദി­വ­സം ക­യി­റോ­യിൽ വന്നു താ­മ­സി­ച്ച­തു്. അതിനു രാ­ജ്യ­കാ­ര്യ­സം­ബ­ന്ധ­മാ­യ പ്രാ­ധാ­ന്യ­മൊ­ന്നു­മി­ല്ലാ­യി­രു­ന്നു. ഇന്നു ലോ­ക­ത്തി­ലു­ള്ള സ്ത്രീ­ക­ളിൽ പ­ല­തു­കൊ­ണ്ടും മു­ന്ന­ണി­യിൽ നി­ല്ക്കു­ന്ന ഒരു വ­നി­താ­ര­ത്ന­മാ­ണു് ശ്രീ­മ­തി വി­ജ­യ­ല­ക്ഷ്മി­യെ­ന്നു ഞാൻ പ­റ­യേ­ണ്ട­തി­ല്ല. സൗ­ന്ദ­ര്യം, ബു­ദ്ധി­ശ­ക്തി, ഗൗ­ര­വ­മു­ള്ള കാ­ര്യ­ങ്ങ­ളു­ടെ അടി കണ്ടു ജോ­ലി­ചെ­യ്യാ­നു­ള്ള സാ­മർ­ത്ഥ്യം ഇ­വ­കൊ­ണ്ടു മാ­ത്ര­മ­ല്ല അ­വ­രു­ടെ മേന്മ. സ്നേ­ഹം, ഔ­ദാ­ര്യം, വിനയം—ഇവ ഇ­ത്ര­മാ­ത്ര­മു­ള്ള സ്ത്രീ­കൾ വളരെ അ­പൂർ­വ്വ­മെ­ന്നു­ത­ന്നെ പറയാം. വ­ള­രെ­നാ­ളാ­യി ഞാൻ അവരെ അ­റി­യും. എ­ങ്കി­ലും കാൻ­സ്റ്റി­റ്റ്യു­വെ­ന്റ് (1947-ൽ) അ­സം­ബ്ലി­യിൽ ഞ­ങ്ങൾ­ക്കു് അ­ടു­ത്തു് ഇ­രി­പ്പി­ട­മാ­യി­രു­ന്ന­ന്നു തൊ­ട്ടാ­ണു് അ­വ­രു­മാ­യി സ്നേ­ഹ­മാ­യ­തു്. ആ വർ­ഷ­ത്തിൽ അ­വ­രു­ടെ നേ­തൃ­ത്വ­ത്തി­ലു­ള്ള യു. എൻ. പ്ര­തി­നി­ധി­സം­ഘ­ത്തിൽ ഞാനും ഒരു മെ­മ്പ­റാ­യി­രു­ന്ന­തു­കൊ­ണ്ടു മൂ­ന്നു­മാ­സം ഞ­ങ്ങ­ളൊ­ന്നി­ച്ചാ­ണു് അ­മേ­രി­ക്ക­യിൽ ക­ഴി­ച്ചു­കൂ­ട്ടി­യ­തു്. അ­വ­രു­ടെ കയിറോ സ­ന്ദർ­ശ­നം എ­നി­ക്കു വളരെ സ­ന്തോ­ഷ­പ്ര­ദ­മാ­യ ഒരു കാ­ര്യ­മാ­യി­രു­ന്നു. ക­യി­റോ­യിൽ മാ­ത്ര­മ­ല്ല ഞങ്ങൾ ഒ­ന്നി­ച്ചു ലബനൺ മു­ത­ലാ­യ സ്ഥ­ല­ങ്ങ­ളി­ലും യാ­ത്ര­ചെ­യ്തു.

ഇ­ന്ത്യൻ നാ­വി­ക­സൈ­ന്യ­ത്തി­ലെ ഒരു പ്ര­ധാ­ന­ഭാ­ഗം മെ­ഡി­റ്റ­റേ­നി­യൻ­ക­ട­ലിൽ യു­ദ്ധ­പ­രി­ശീ­ല­നം ക­ഴി­ഞ്ഞു താ­മ­സി­യാ­തെ അ­ല­ക്സാൻ­ഡ്രി­യാ­യിൽ എത്തി. അവിടെ ചെ­ന്നു് അവരെ സ്വീ­ക­രി­ക്കു­ന്ന­തു് അം­ബാ­സ­ഡ­റു­ടെ ചു­മ­ത­ല­യാ­ണു്. ഇ­ങ്ങ­നെ വ­ലു­താ­യ ഒ­രിൻ­ഡ്യൻ­നാ­വി­ക­സം­ഘം അ­ല­ക്സാൻ­ഡ്രി­യ­യിൽ വ­രു­ന്ന­തു് ആ­ദ്യ­മാ­ക­യാൽ ഈ­ജി­പ്ഷ്യൻ പ്ര­സി­ഡ­ണ്ടി­നെ ആ ക­പ്പ­ലു­കൾ കാണാൻ ക്ഷ­ണി­ക്ക­ണെ­മെ­ന്നു് എ­നി­ക്കു തോ­ന്നി. എന്റെ ക്ഷ­ണ­ന­മ­നു­സ­രി­ച്ചു ജനറൽ നെ­ജീ­ബ് അ­ല­ക്സാൻ­ഡ്രി­യ­യിൽ വ­രി­ക­യും, പ­ട­ക്ക­പ്പ­ലു­കൾ സ­ന്ദർ­ശി­ക്കു­ക­യും അ­വ­യി­ലെ ഉ­ദ്യോ­ഗ­സ്ഥ­ന്മാർ­ക്കു തന്റെ ഛാ­യാ­പ­ടം സ­മ്മാ­നി­ക്ക­യു­മു­ണ്ടാ­യി. ആ സം­ഘ­ത്തി­ലെ പ്ര­ധാ­ന­ക്ക­പ്പ­ലാ­യ ദെ­ല്ലി എന്ന ക്രൂ­സർ ആ മി­റാ­ലി­ന്റെ കീഴിൽ ബൈ­റൂ­ട്ടി­ലേ­യ്ക്കു പോ­യി­രി­ക്ക­യാ­യി­രു­ന്നു. അ­ല­ക്സാൻ­ഡ്രി­യ­യി­ലെ സ്വീ­ക­ര­ണം ക­ഴി­ഞ്ഞു ഞങ്ങൾ ല­ബ­ന­ണി­ലേ­യ്ക്കു പോയി. ഒ­രി­ന്ത്യൻ ക­പ്പ­ല്പ­ട അവിടെ ആ­ദ്യ­മാ­യി വ­രി­ക­യാ­യി­രു­ന്ന­തി­നാൽ ആ സ­ന്ദർ­ഭ­ത്തെ അ­വി­ടു­ത്തെ ജ­ന­ങ്ങൾ സ്നേ­ഹ­പൂർ­വ്വം കൊ­ണ്ടാ­ടി. ക­പ്പൽ­ത്ത­ട്ടിൽ ഞങ്ങൾ കൊ­ടു­ത്ത സൽ­ക്കാ­ര­ത്തിൽ പ­ങ്കു­കൊ­ള്ളു­ന്ന­തി­നു ബൈ­റൂ­ട്ടി­ലെ മി­ക്ക­പ്ര­മാ­ണി­ക­ളും ഹാ­ജ­രു­ണ്ടാ­യി­രു­ന്നു.

images/Indira_Gandhi.jpg
ഇ­ന്ദി­രാ­ഗാ­ന്ധി

ഞങ്ങൾ ഈ­ജി­പ്തി­ലേ­യ്ക്കു തി­രി­ച്ചു­പോ­ന്ന­തു് ആ ക്രൂ­സ­റി­ലാ­ണു്. പ­ട­ക്ക­പ്പ­ലു­ക­ളിൽ സ്ത്രീ­കൾ യാ­ത്ര­ചെ­യ്തു­കൂ­ടെ­ന്നു് ഒരു നി­യ­മ­മു­ണ്ടു്. നാ­വി­ക­സൈ­ന്യാ­ധ്യ­ക്ഷ­ന്റെ പ്ര­ത്യേ­ക­മാ­യ അ­നു­വാ­ദം ആ­വ­ശ്യ­മാ­ണ­ത്രേ ആ നി­യ­മ­ത്തെ ലം­ഘി­ച്ചു പ്ര­വർ­ത്തി­ക്കു­വാൻ. ശ്രീ­മ­തി ഇ­ന്ദി­രാ­ഗാ­ന്ധി പ്ര­ധാ­ന­മ­ന്ത്രി നെ­ഹ്റു വി­നോ­ടൊ­ന്നി­ച്ചു് ഇൻ­ഡോ­നേ­ഷ്യ­യ്ക്കു പോ­യ­പ്പോൾ മാ­ത്ര­മാ­ണു് ഒരു സ്ത്രീ­യെ ക­യ­റ്റി ആ ക്രൂ­സർ യാ­ത്ര­ന­ട­ത്തി­യി­ട്ടു­ള്ള­തു്. എന്റെ ഭാ­ര്യ­യ്ക്കും മ­കൾ­ക്കും ആ ക­പ്പ­ലിൽ കയറി പോർ­ട്ടു­സെ­യി­ട്ടു­വ­രെ സ­ഞ്ച­രി­ക്കാൻ ആ­ഗ്ര­ഹ­മു­ണ്ടാ­യി­രു­ന്നു. ഞാൻ ആ­മി­റാ­ലി­നെ അ­റി­യി­ച്ച­പ്പോൾ അയാൾ പു­രി­കം ചു­ളി­ക്കാ­തി­രു­ന്നി­ല്ല. പക്ഷേ, പോ­കു­ന്ന­തി­നു മുൻപു ക­മ്പി­യ­ടി­ച്ച­നു­വാ­ദം വ­രു­ത്തി. അ­ങ്ങ­നെ ഞങ്ങൾ പ­ട­ക്ക­പ്പൽ ക­യ­റി­യാ­ണു് തി­രി­ച്ചു് ഈ­ജി­പ്തി­ലെ­ത്തി­യ­തു്.

images/Woodrow_Wyatt.jpg
വു­ഡ്റോ വ്യാ­ട്ട്

ആ (1953) നവംബർ മാസം എന്റെ ജീ­വി­ത­ത്തി­ലെ പ്ര­ധാ­ന­ഘ­ട്ട­ങ്ങ­ളി­ലൊ­ന്നാ­യി­രു­ന്നു. 25 വർ­ഷ­ത്തെ പ­രി­ശ്ര­മ­ത്തി­ന്റെ ഫ­ല­മാ­യി ഞാൻ പീ­ക്കി­ങ്ങിൽ താ­മ­സി­ച്ച­കാ­ല­ത്തെ­ഴു­തി­ത്തീർ­ത്ത ഏ­ഷ്യാ­ഭൂ­ഖ­ണ്ഡ­വും പാ­ശ്ചാ­ത്യ­രു­ടെ അ­ധി­കാ­ര­വും (Asia and Western Dominance) എന്ന വി­പു­ല­മാ­യ ഗ്ര­ന്ഥം ആ ന­വം­ബ­റി­ലാ­ണു് ഇം­ഗ്ല­ണ്ടിൽ പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യ­തു്. അതു ച­രി­ത്ര­പ­ണ്ഡി­ത­ന്മാ­രു­ടെ ഇ­ട­യിൽ­മാ­ത്ര­മ­ല്ല, രാ­ജ്യാ­ധി­കാ­രി­ക­ളു­ടെ ഇ­ട­യി­ലും ചെ­റി­യൊ­രു ക­ല­ക്കം­ത­ന്നെ­യു­ണ്ടാ­ക്കി. അ­തി­മ­ണ്ഡ­ന­പ­ര­മാ­യ ഒരു മു­ഖ­പ്ര­സം­ഗം­കൊ­ണ്ടാ­ണു് ‘മാൻ­ച­സ്റ്റർ ഗാർ­ഡി­യൻ’ എന്ന പ്ര­സി­ദ്ധ­പ്ര­തി­ദി­ന­പ­ത്രം അതിനെ സ്വാ­ഗ­തം­ചെ­യ്ത­തു്. ‘ടൈംസ് ’ പ­ത്ര­വും വളരെ സ്തു­തി­ച്ചു­ള്ള ഒരു നി­രൂ­പ­ണം­കൂ­ടാ­തെ, ഒരു മു­ഖ­പ്ര­സം­ഗ­ത്തി­ലും അ­തേ­പ്പ­റ്റി പ­റ­ഞ്ഞി­രു­ന്നു. ഈ. എം. ഫാ­സ്റ്റർ (E. M. Forster), ഡാ­റ­ത്തി­വു­ഡ്മേൻ (Dorothy Woodman), വു­ഡ്റോ വ്യാ­ട്ട് (Woodrow wyatt) മു­ത­ലാ­യ മ­ഹാ­ര­ഥ­ന്മാ­രാ­ണു് ആ ഗ്ര­ന്ഥ­ത്തെ ബ്രി­ട്ടീ­ഷ് പ­ത്ര­ങ്ങ­ളിൽ നി­രൂ­പ­ണം­ചെ­യ്ത­തു്. ഏ­ഷ്യാ­യെ­പ്പ­റ്റി പി­ന്നീ­ടു പ­ണ്ഡി­ത­ന്മാ­രെ­ഴു­തി­യി­ട്ടു­ള്ള ഗ്ര­ന്ഥ­ങ്ങ­ളിൽ ആ പു­സ്ത­ക­ത്തെ പ­രാ­മർ­ശി­ക്കാ­ത്ത­താ­യി ഒ­ന്നു­ണ്ടോ എ­ന്നു­ത­ന്നെ സം­ശ­യി­ക്കേ­ണ്ടി­യി­രി­ക്കു­ന്നു.

പു­സ്ത­കം പു­റ­ത്താ­യ ഉടനെ ഒരു പ്രതി ഞാൻ നെ­ഹ്റു­വി­ന­യ­ച്ചു­കൊ­ടു­ത്തി­രു­ന്നു. ര­ണ്ടാ­ഴ്ച­യ്ക്ക­കം അതു വാ­യി­ച്ചു വളരെ പ്ര­ശം­സി­ച്ചു് അ­ദ്ദേ­ഹ­ത്തിൽ­നി­ന്നു് ഒരു മ­റു­പ­ടി­യും കി­ട്ടി. അ­തു­കൊ­ണ്ടും ശ്രീ നെ­ഹ്റു മ­തി­യാ­ക്കി­യി­ല്ല. ഈ ര­ണ്ടാ­ഴ്ച­കൂ­ടു­മ്പോൾ അ­ദ്ദേ­ഹം പ­തി­വാ­യി മു­ഖ്യ­മ­ന്ത്രി­കൾ­ക്കും അം­ബാ­സ­ഡർ­മാർ­ക്കും മ­റ്റും അ­യ­യ്ക്കാ­റു­ള്ള ദീർ­ഗ്ഘ­ലേ­ഖ­നം ഒരു പ്രാ­വ­ശ്യം ഈ പു­സ്ത­ക­ത്തെ­പ്പ­റ്റി­യും അ­തി­ന്റെ മാ­ഹാ­ത്മ്യ­ത്തെ­പ്പ­റ്റി­യു­മാ­യി­രു­ന്നു. ഇം­ഗ്ല­ണ്ടി­ലും അ­മേ­രി­ക്ക­യി­ലും പല പ­തി­പ്പു­ക­ളും, മിക്ക യൂ­റോ­പ്യൻ­ഭാ­ഷ­ക­ളിൽ തർ­ജ്ജ­മ­യും വ­ന്നു­ക­ഴി­ഞ്ഞ ആ ഗ്ര­ന്ഥ­ത്തെ­പ്പ­റ്റി ഇവിടെ അധികം പ­റ­യേ­ണ്ട­താ­യി­ട്ടി­ല്ല.

images/JanRomein.jpg
ജാൻ റൊ­മൈ­നു

ഏ­ഷ്യ­യി­ലെ ഐ­റോ­പ്യ­ന­ധി­കാ­ര­ത്തെ­പ്പ­റ്റി­യു­ള്ള അ­ഭി­പ്രാ­യ­ത്തിൽ പൊ­തു­വേ മാ­റ്റം വ­രു­ത്തി ച­രി­ത്രം തി­രു­ത്തി എഴുതി എ­ന്ന­തി­നു­പു­റ­മേ ആ ഗ്ര­ന്ഥം­കൊ­ണ്ടു ര­ണ്ട­വി­ചാ­രി­ത­മാ­യ ഫ­ല­മാ­ണു് എ­നി­ക്കു­ണ്ടാ­യ­തു്: ഒ­ന്നാ­മ­തു്, ഇൻ­ഡ്യ­യി­ലെ പ്ര­വി­ശ്യ­കൾ മാ­റ്റി സൃ­ഷ്ടി­ക്കു­ന്ന­തി­നു­ള്ള ഉ­ന്ന­താ­ധി­കാ­ര­ക­മ്മി­ഷ­നിൽ ഒരു മെ­മ്പ­റാ­യി നെ­ഹ്റു എന്നെ നി­യ­മി­ച്ചു. അതു് അ­തി­പ്ര­ധാ­ന­മാ­യ ഒരു സം­ഗ­തി­യാ­ണെ­ന്നു പ­റ­യേ­ണ്ട­തി­ല്ല­ല്ലോ. അ­തേ­ക്കു­റി­ച്ചു് അ­ടു­ത്ത അ­ധ്യാ­യ­ത്തിൽ കു­റെ­യെ­ല്ലാം വി­സ്ത­രി­ക്കേ­ണ്ടാ­താ­ക­കൊ­ണ്ടു് ഇവിടെ കൂ­ടു­തൽ പ­റ­യു­ന്നി­ല്ല. ര­ണ്ടാ­മ­തു­ണ്ടാ­യ ഫലം ലോ­ക­ത്തിൽ ച­രി­ത്ര­കാ­ര­ന്മാ­രെ­ന്നു സ്ഥി­ര­പ്ര­തി­ഷ്ഠ ല­ഭി­ച്ചി­ട്ടു­ള്ള ചി­ല­രെ­ക്കൊ­ണ്ടു യു­ണെ­സ്ക്കോ­യു­ടെ കീഴിൽ മ­നു­ഷ്യ­ജാ­തി­യു­ടെ ശാ­സ്ത്രീ­യ­വും സാം­സ്ക്കാ­രി­ക­വു­മാ­യ ഒരു ച­രി­ത്ര­പ­ര­മ്പ­ര (Scientific and Cultural History of Mankind) എ­ഴു­തി­ക്കു­വാൻ തീർ­ച്ച­പ്പെ­ടു­ത്തി­യി­ട്ടു­ള്ള സം­ഘ­ത്തിൽ എ­ന്നെ­യും ഒരു മെ­മ്പ­റാ­ക്കി എ­ന്നു­ള്ള­താ­ണു്. എ­ണ്ണൂ­റു­വ­ശ­ത്തി­ലു­ള്ള ആ­റാം­വാ­ള ്യ­മെ­ഴു­താൻ മൂ­ന്നു­പേ­രെ­യാ­ണു് യൂ­ണെ­സ്ക്കോ നി­ശ്ച­യി­ച്ച­തു്. എ­ന്നെ­ക്കൂ­ടാ­തെ മറ്റു ര­ണ്ടു­പേ­രു­ണ്ടാ­യി­രു­ന്ന­തു് അ­മേ­രി­ക്കാ­യി­ലെ ഒരു പ്ര­സി­ദ്ധ­ച­രി­ത്ര­കർ­ത്രി­യാ­യ കാ­ര­ലൈൻ­വെ­യ­റും (Caroline Ware), ഹാ­ളൻ­ഡി­ലെ ഒരു പ്ര­ഖ്യാ­ത­പ­ണ്ഡി­ത­നാ­യ ജാൻ റൊ­മൈ­നു (Jan Romein)മാ­യി­രു­ന്നു. എ­ഴു­താ­നാ­യി എട്ടു പ­ണ്ഡി­ത­ന്മാ­രെ തി­ര­ഞ്ഞെ­ടു­ത്ത­തിൽ ഏ­ഷ്യ­ക്കാ­ര­നാ­യി ഞാൻ ഒരാളേ ഉ­ണ്ടാ­യി­രു­ന്നു­ള്ളൂ­വെ­ന്ന­തു് അ­ഭി­മാ­ന­ക­ര­മാ­യ ഒരു കാ­ര്യ­മാ­ണ­ല്ലോ.

images/Aneurin_Bevan.jpg
നൈ ബെവൻ

ആ ഡി­സം­ബർ മാ­സ­ത്തിൽ ഇം­ഗ്ല­ണ്ടി­ലെ തൊ­ഴി­ലാ­ളി­ക­ക്ഷി­യിൽ ഒരു പ്ര­ധാ­ന­നേ­താ­വാ­യ നൈ ബെ­വ­നും (Nye Bevan) ഭാ­ര്യ­യും ഈ­ജി­പ്ത് ഗ­വ­ണ്മെ­ണ്ടി­ന്റെ ക്ഷ­ണ­ന­മ­നു­സ­രി­ച്ചു ക­യി­റോ­യിൽ വന്നു. ബ്രി­ട്ടീ­ഷി­ട­തു­പ­ക്ഷ­ത്തി­ന്റെ പ്ര­ധാ­ന വ­ക്താ­വും നേ­താ­വു­മാ­യ ബെവൻ ഒ­ര­സാ­മാ­ന്യ­പു­രു­ഷ­നാ­യി­രു­ന്നു എ­ന്നു­ള്ള­തി­നു സം­ശ­യ­മി­ല്ല. ഒരു ദ­രി­ദ്ര­കു­ടും­ബ­ത്തിൽ ജ­നി­ച്ചു ക­ല്ക്ക­രി­ഖ­നി­യിൽ ജോ­ലി­ചെ­യ്തു വ­ളർ­ന്ന അ­ദ്ദേ­ഹം ബ്രി­ട്ടീ­ഷ് ഗ­വ­ണ്മെ­ന്റി­ലെ ഒരു പ്ര­ധാ­നാം­ഗ­മാ­യി­ത്തീർ­ന്നു എ­ന്നു­മാ­ത്ര­മ­ല്ല, ഇം­ഗ്ല­ണ്ടി­ലെ രാ­ജ്യ­കാ­ര്യ­ങ്ങ­ളിൽ പ്ര­ത്യേ­ക­ശ­ക്തി ചെ­ലു­ത്തു­ന്ന ഒരു വ്യ­ക്തി­യാ­യി ഉ­യർ­ന്നു­വെ­ന്നും എ­ല്ലാ­വ­രും സ­മ്മ­തി­ക്കും. അ­ദ്ദേ­ഹ­മാ­യി­രു­ന്നു ഇം­ഗ്ല­ണ്ടിൽ എ­ല്ലാ­വർ­ക്കും ഗ­വ­ണ്മെ­ന്റു­ചെ­ല­വി­ന്മേൽ ചി­കി­ത്സ­യേർ­പ്പെ­ടു­ത്തി­യ­തു്. ഇൻ­ഡ്യ­യു­ടെ സ്വാ­ത­ന്ത്ര്യ­ത്തിൽ ചെ­റു­പ്പം­മു­തൽ­ത­ന്നെ വി­ശ്വ­സി­ച്ചി­രു­ന്ന ബെവൻ ആ­റ്റ്ലി­യു­ടെ മ­ന്ത്രി­സ­ഭ­യിൽ ഇൻ­ഡ്യ­യ്ക്കു­വേ­ണ്ടി വാ­ദി­ച്ച­വ­രി­ലൊ­രാ­ളാ­യി­രു­ന്നു. അ­മേ­രി­ക്ക­യു­ടെ നിർ­ബ­ന്ധ­ത്തിൽ ബ്രി­ട്ടീ­ഷു­കാർ സൈ­ന്യ­ച്ചെ­ല­വു വർ­ദ്ധി­പ്പി­ച്ച­പ്പോൾ ആ ന­യ­ത്തെ എ­തിർ­ത്തു­നി­ന്ന ബെവൻ മ­ന്ത്രി­സ­ഭ­യിൽ­നി­ന്നു രാ­ജി­വെ­യ്ക്ക­യാ­ണു­ണ്ടാ­യ­തു്. ബെ­വ­ന്റെ പത്നി ജെ­ന്നി­ലീ (Jenny Lee)യും ബ്രി­ട്ടീ­ഷു­പൊ­തു ജീ­വി­ത­ത്തിൽ ഉ­ന്ന­ത­സ്ഥാ­നം നേടിയ ഒരു സ്ത്രീ­ര­ത്ന­മാ­ണു്. അവരും ഒരു ക­ല്ക്ക­രി­ഖ­നി­ക­ന്റെ മ­ക­ളാ­ണു്. വളരെ ചെ­റു­പ്പ­ത്തിൽ­ത്ത­ന്നെ പാർ­ലി­മെ­ന്റി­ലെ അം­ഗ­മാ­യി തി­ര­ഞ്ഞെ­ടു­ക്ക­പ്പെ­ട്ട അവർ പ്ര­തി­ഭാ­ശാ­ലി­നി­യും വാ­ക്സ­മ്പ­ന്ന­യു­മാ­യ­തി­നാൽ അ­വർ­ത­മ്മി­ലു­ള്ള ചേർ­ച്ച ര­ത്ന­ക­ന­ക­ങ്ങ­ളു­ടെ ചേർ­ച്ച­പോ­ലെ­ന്നു­ത­ന്നെ പ­റ­യു­ന്ന­തിൽ തെ­റ്റി­ല്ല.

images/Jennie_Lee.jpg
ജെ­ന്നി­ലീ

ഇ­ട­തു­പ­ക്ഷ­നേ­താ­വാ­യ അ­ദ്ദേ­ഹ­ത്തെ ബ്രി­ട്ടീ­ഷു­കാ­രു­ടെ എം­ബ­സി­യിൽ അ­തി­ഥി­യാ­യി താ­മ­സി­ക്കു­വാൻ ക്ഷ­ണി­ക്ക­യി­ല്ലെ­ന്നു് എ­നി­ക്ക­റി­യാ­മാ­യി­രു­ന്നു. സ്വ­ത­ന്ത്ര­ബു­ദ്ധി­യാ­യ അ­ദ്ദേ­ഹം ഈ­ജി­പ്തു­കാ­രു­ടെ അ­തി­ഥി­യാ­യി താ­മ­സി­ക്ക­യു­മി­ല്ല. ഞങ്ങൾ ത­മ്മിൽ മു­മ്പു­ത­ന്നെ പ­രി­ച­യ­മു­ള്ള­തു­കൊ­ണ്ടു് എന്റെ കൂടെ താ­മ­സി­ക്കു­ന്ന­തി­നു ഞാൻ അവരെ ക്ഷ­ണി­ച്ചു. അ­ഞ്ചു­ദി­വ­സം ക­യി­റോ­യി­ലും മൂ­ന്നു­ദി­വ­സം ലു­ക്സോ­റി­ലും ഞങ്ങൾ ഒ­ന്നി­ച്ചു ക­ഴി­ച്ചു. ഈ­ജി­പ്തി­ലെ പ്ര­മാ­ണി­ക­ളു­മാ­യി അ­ദ്ദേ­ഹ­ത്തെ പ­രി­ച­യ­പ്പെ­ടു­ത്തു­ന്ന­തി­നു വേണ്ട ഏർ­പ്പാ­ടു­കൾ ഞാൻ ചെ­യ്തു. കർ­ണ്ണൽ നാ­സ്സർ, സാ­ലാ­സ­ലേം മു­ത­ലാ­യ റ­വ­ലൂ­ഷ­ണ­റി കൗൺ­സിൽ നേ­താ­ക്ക­ന്മാ­രെ ഒരു ഡി­ന്ന­റി­നു വി­ളി­ച്ചാ­ണു് ബെ­വ­നു­മാ­യി പ­രി­ച­യ­പ്പെ­ടു­ത്തി­യ­തു്. അ­ന്നു് അ­വർ­ത­മ്മി­ലു­ണ്ടാ­യ ര­ഹ­സ്യ­സം­ഭാ­ഷ­ണം അർ­ദ്ധ­രാ­ത്രി­യിൽ ക­വി­ഞ്ഞു നീ­ണ്ടു­നി­ന്നു. നാ­സ്സർ­ക്കു തന്റെ വാ­ഗ്മി­ത്വ­മെ­ല്ലാം പ്ര­ദർ­ശി­പ്പി­ച്ചി­ട്ടും തന്റെ സൈ­നി­ക­ഭ­ര­ണം ബെ­വ­നെ­ക്കൊ­ണ്ടു സ­മ്മ­തി­പ്പി­ക്കു­വാൻ സാ­ധി­ച്ചി­ല്ലെ­ന്നു­മാ­ത്രം പറയാം. ക­സാ­ല­യിൽ­നി­ന്നെ­ഴു­നേ­റ്റു ബെവൻ ചോ­ദി­ച്ചു: “എ­ത്ര­നാൾ ഇ­ങ്ങ­നെ അ­നി­യ­ന്ത്രി­ത­മാ­യ അ­ധി­കാ­രം കൈ­യിൽ­വെ­ച്ചു­കൊ­ണ്ടി­രി­ക്ക­ണ­മെ­ന്നാ­ണു് നി­ങ്ങൾ ഉ­ദ്ദേ­ശി­ക്കു­ന്ന­തു്?!”

നാ­സ്സർ പ­റ­ഞ്ഞു:“ഇ­വി­ടു­ത്തെ കൈ­ക്കൂ­ലി­യും മ­ര്യാ­ദ­കേ­ടു­ക­ളും നി­ല്ക്കു­ന്ന­തു­വ­രെ!” ബെ­വ­ന്റെ മ­റു­പ­ടി ചി­രി­ച്ചു­കൊ­ണ്ടാ­യി­രു­ന്നു: “ദൈ­വ­ത്തി­നു­പോ­ലും ഇ­തു­വ­രെ അതു സാ­ധി­ച്ചി­ട്ടി­ല്ല­ല്ലോ!”

images/Nasser.jpg
കർ­ണ്ണൽ നാ­സ്സർ

അ­ങ്ങ­നെ അവർ വലിയ സ­ന്തോ­ഷ­മി­ല്ലാ­തെ­യാ­ണു് പി­രി­ഞ്ഞ­തു്. പി­റ്റേ­ദി­വ­സം ഞ­ങ്ങ­ളെ­ല്ലാ­വ­രും­കൂ­ടി ലു­ക്സോർ എന്ന സ്ഥ­ല­ത്തേ­യ്ക്കു പോയി. ഈ­ജി­പ്തി­ലു­ള്ള പു­രാ­ത­ന­സം­സ്കാ­ര­ത്തി­ന്റെ ല­ക്ഷ്യ­ങ്ങൾ മി­ക്ക­വാ­റും സ്ഥി­തി­ചെ­യ്യു­ന്ന­തു ലു­ക്സോ­റി­ലാ­ണു്. അവിടെ ‘രാ­ജാ­ക്ക­ന്മാ­രു­ടെ താ­ഴ്‌­വ­ര’ (The valley of Kings) എന്നു പ­റ­യു­ന്ന സ്ഥ­ല­ത്ത­ത്രേ പഴയ ഫാ­റോ­കൾ (ഈ­ജി­പ്റ്റ് ച­ക്ര­വർ­ത്തി­കൾ) സ്മാ­ര­ക­ങ്ങൾ, ക്ഷേ­ത്ര­ങ്ങൾ മു­ത­ലാ­യ­വ പ­ണി­ചെ­യ്യി­ച്ചി­ട്ടു­ള്ള­തു്. ക്രി­സ്തു­വി­നു ര­ണ്ടാ­യി­രം­വർ­ഷ­ത്തി­നു മുൻ­പു­ള്ള പല സ്മാ­ര­ക­ങ്ങ­ളും അവിടെ കാണാം. ലോ­ക­ത്തിൽ ഏ­റ്റ­വും അ­ഭി­വൃ­ദ്ധി­പ്പെ­ട്ട സം­സ്കാ­ര­ങ്ങ­ളിൽ ഒ­ന്നാ­യി­രു­ന്നു അ­ന്നു് ഈ­ജി­പ്തി­ലു­ണ്ടാ­യി­രു­ന്ന­തു്. ഫാ­റോ­മാ­രെ ജീ­വി­ത­ത്തി­ലി­രു­ന്ന­തു­പോ­ലു­ള്ള ധാ­ടി­യിൽ കു­ഴി­ച്ചി­ടു­ന്ന­തു് അവിടെ പ­തി­വാ­യി­രു­ന്ന­തി­നാൽ വലിയ രാ­ജ­സ­പ്രൗ­ഢി­യി­ലു­ള്ള ശ­വ­കു­ടീ­ര­ങ്ങ­ളി­ലാ­ണു് അവരെ അ­ട­ക്കം­ചെ­യ്തി­രു­ന്ന­തു്. ലോ­ക­ത്തി­ലെ ഏ­റ്റ­വും പ്ര­ധാ­ന­ക്കാ­ഴ്ച­ക­ളിൽ­പ്പെ­ട്ട­താ­ണു് ലു­ക്സോ­റി­ലെ സ്മാ­ര­ക­ങ്ങൾ. അ­വ­യെ­ല്ലാം ഞങ്ങൾ ചു­റ്റി­ന­ട­ന്നു ക­ണ്ടു് ആ­ശ്ച­ര്യ­പ്പെ­ട്ടു. അ­വി­ടെ­യു­ള്ള ശ­വ­കു­ടീ­ര­ങ്ങ­ളും ക്ഷേ­ത്ര­ങ്ങ­ളു­മെ­ല്ലാം­ത­ന്നെ ആ­ശ്ച­ര്യ­ക­ര­ങ്ങ­ളാ­യി­രു­ന്നു­വെ­ങ്കി­ലും ഹാ­ട്ഷേ­പ്സു­ട്ട് എന്ന റാ­ണി­യു­ടെ ശ­വ­കു­ടീ­ര­മാ­ണു് എന്നെ ഏ­റ്റ­വും വി­സ്മ­യി­പ്പി­ച്ച­തു്. അവർ ലോ­ക­ത്തി­ലെ ഏ­റ്റ­വും മി­ക­ച്ച സ്ത്രീ­ക­ളിൽ ഒ­രാ­ളാ­യി­രു­ന്നു. അ­തു­പോ­ലെ പ്ര­താ­പ­വും കാ­ര്യ­ശേ­ഷി­യു­മു­ള്ള ഒരു ച­ക്ര­വർ­ത്തി­നി ഉ­ണ്ടാ­യി­ട്ടു­ണ്ടോ എ­ന്നു­ത­ന്നെ സം­ശ­യ­മാ­ണു്. ഇം­ഗ്ല­ണ്ടി­ലെ എ­ലി­സ­ബ­ത്ത്, റ­ഷ്യ­യി­ലെ കാ­ത­റൈൻ ഇ­വ­രാ­ണു് പാ­ശ്ചാ­ത്യ­ച­രി­ത്ര­ത്തിൽ മ­ഹാ­വീ­ര­രാ­യ പു­രു­ഷ­ന്മാ­രെ ക­വി­ഞ്ഞു നി­ല്ക്കു­ന്ന സ്ത്രീ­കൾ. അ­വ­രി­ലും ഒ­ന്ന­ല്ല പല പടികൾ മി­തെ­യാ­ണു് ഹാ­ട്ഷേ­പ്സൂ­ട്ടി­ന്റെ നില. രാ­ജ്യാ­വ­കാ­ശം അ­വർ­ക്കാ­യി­രു­ന്ന­തി­നാൽ അവർ ജീ­വി­ച്ചി­രു­ന്ന കാ­ല­ത്തോ­ളം ഭർ­ത്താ­വാ­യ ടു­ട്മോ­സി­നു് ഒരു കൂ­ട്ടി­രു­പ്പു­കാ­രൻ എന്ന നിലയേ ഉ­ണ്ടാ­യി­രു­ന്നു­ള്ളൂ. പക്ഷേ, തന്റെ ഭാ­ര്യ­യു­ടെ മ­ര­ണ­ശേ­ഷം രാ­ജ്യം ല­ഭി­ച്ച­പ്പോൾ അ­ദ്ദേ­ഹം തന്റെ യു­ദ്ധ­സാ­മർ­ത്ഥ്യം­കൊ­ണ്ടും രാ­ജ്യ­ഭ­ര­ണ­സാ­മർ­ത്ഥ്യം­കൊ­ണ്ടും ഇ­റാ­ക്കു­വ­രെ­യു­ള്ള സ­ക­ല­രാ­ജാ­ക്ക­ന്മാ­രേ­യും വി­റ­പ്പി­ച്ചു. എ­ന്നാൽ തന്റെ ഭാര്യ ജീ­വി­ച്ചി­രു­ന്ന കാ­ല­ത്തോ­ളം ഒരു പൂ­ച്ച­യെ­പ്പോ­ലെ­യാ­യി­രു­ന്നു ആയാൾ. അ­തു­കൊ­ണ്ടൂ­ഹി­ക്കാം, ഹാ­ട്ഷേ­പ്സൂ­ട്ടി­ന്റെ പ്ര­താ­പം.

ത­നി­ക്കു രാ­ജ്യം കി­ട്ടി­യ ഉടനെ ടു­ട്മോ­സ് ചെ­യ്ത­തു പി­ല്ക്കാ­ല­ത്തു­ള്ള­വർ തന്റെ ഭാ­ര്യ­യു­ടെ പേർ വി­സ്മ­രി­ക്കു­ന്ന­തി­നു എ­ന്തൊ­ക്കെ ചെ­യ്വാൻ സാ­ധി­ക്കു­മോ, അ­തൊ­ക്കെ­യാ­ണു്. ച­രി­ത്ര­ത്തിൽ­നി­ന്നു ഹാ­ട്ട്ഷേ­പ്സൂ­ട്ടി­ന്റെ നാ­മ­ധേ­യം മാ­യ്ക്കു­വാ­നാ­യി­രു­ന്നു അ­യാ­ളു­ടെ പ­രി­ശ്ര­മം. അ­ത്ര­യ്ക്കു­ണ്ടാ­യി­രു­ന്നു ഭാ­ര്യ­യോ­ടു് അ­യ്യാൾ­ക്കു ദ്വേ­ഷ്യം. പക്ഷേ, അ­യാ­ളു­ടെ ആ ശ്ര­മ­മെ­ല്ലാം നി­ഷ്ഫ­ല­മാ­യി എ­ന്നു­മാ­ത്ര­മ­ല്ല, ഇന്നു, ദി­ഗ്വി­ജ­യി­യാ­യ ടു­ട്മോ­സി­നെ­ക്കാൾ ജ­ന­ങ്ങൾ ആ­ദ­രി­ക്കു­ന്ന­തു ഹാ­ട്ഷേ­പ്സൂ­ട്ടി­നെ­യാ­ണെ­ന്നു പറയാം. യു­ദ്ധ­ത്തി­ലു­ണ്ടാ­യ വി­ജ­യ­ങ്ങ­ളി­ല­ല്ല അ­വ­രു­ടെ കീർ­ത്തി സ്ഥാ­പി­താ­മാ­യി­രു­ന്ന­തു്. ഇ­പ്പോൾ സോ­മാ­ലി­ലാൻ­ഡ് എ­ന്ന­റി­യു­ന്ന ചു­ങ്ങു് എന്ന രാ­ജ്യ­ത്തി­ലേ­യ്ക്കു ക­ച്ച­വ­ട­ത്തി­നാ­യി ഒരു ക­പ്പൽ­സം­ഘ­ത്തെ ആ­ദ്യ­മാ­യി അ­യ­ച്ച­തും അ­വി­ടു­ന്നു കൊ­ണ്ടു­വ­ന്ന പല വൃ­ക്ഷ­ല­താ­ദി­കൾ ഈ­ജി­പ്തിൽ വ­ളർ­ത്തി­യെ­ടു­ത്ത­തും അ­വ­രു­ടെ പ­രി­ശ്ര­മ­ത്തി­ന്റെ ഫ­ല­മാ­ണു്. അ­റേ­ബ്യൻ­ക­ട­ലിൽ ആ­ദ്യ­മാ­യി ഈ­ജി­പ്തു­കാർ ക­പ്പ­ലോ­ടി­ച്ച­തു് അ­വ­രു­ടെ ആ­ജ്ഞ­യ­നു­സ­രി­ച്ചാ­ണു്. അ­വ­രു­ടെ ക­പ്പ­ലു­കൾ കേ­ര­ളം­വ­രെ വ­ന്നി­ല്ല­യോ എന്നു ശ­ങ്കി­ക്കു­ന്നു. എ­ന്തു­കൊ­ണ്ടെ­ന്നാൽ അ­വ­രു­ടെ ശവം അ­ട­ക്കം ചെയ്ത മ­ഹാ­പ്രാ­സാ­ദ­ത്തി­ന്റെ ചു­മ­രു­ക­ളിൽ വി­ദേ­ശ­ങ്ങ­ളിൽ­നി­ന്നു് അവർ കൊ­ണ്ടു­വ­ന്ന വൃ­ക്ഷ­ല­താ­ദി­ക­ളെ ചി­ത്രീ­ക­രി­ച്ചി­രി­ക്കു­ന്ന കൂ­ട്ട­ത്തിൽ കേ­ര­ള­ത്തിൽ ധാ­രാ­ള­മാ­യി വ­ള­രു­ന്ന­വ­യും എ­ന്നാൽ ആ­ഫ്രി­ക്കാ­യിൽ ഇ­ക്കാ­ല­ത്തും ദുർ­ല്ല­ഭ­മാ­യ­വ­യു­മാ­യ ചില ചെ­ടി­ക­ളും ഞാൻ കാ­ണു­ക­യു­ണ്ടാ­യി.

ലു­സ്ക്കോ­റിൽ­നി­ന്നു മ­ട­ങ്ങി­യ ഉടനെ ബെ­വ­നും ഭാ­ര്യ­യും ല­ണ്ട­നി­ലേ­യ്ക്കു തി­രി­ച്ചു­പോ­യി. താ­മ­സി­യാ­തെ എ­ന്നെ­യും ഇ­ന്ത്യ­യി­ലേ­യ്ക്കു തി­രി­ച്ചു വി­ളി­ക്കു­ന്ന ഒ­രെ­ഴു­ത്തു നെ­ഹ്റു­വിൽ­നി­ന്നു ല­ഭി­ച്ചു.

ഇ­ന്ത്യ­യി­ലെ പ്ര­വി­ശ്യ­ക­ളെ പു­നഃ­സ്സം­ഘ­ടി­പ്പി­ക്കാൻ അ­ത്യ­ന്തം വൈ­കി­യി­രി­ക്കു­ന്നു­വെ­ങ്കി­ലും പ­ല­ത­ര­ത്തിൽ പി­ടി­യും വ­ലി­യു­മു­ള്ള ആ പ്ര­ശ്ന­ത്തെ ഒ­രു­ന്ന­ത­ത­ല­ക്ക­മ്മീ­ഷ­ന്റെ അ­ന്വേ­ഷ­ണ­ത്തി­നു വി­ട്ടു­കൊ­ടു­ക്കാ­നാ­ണു് തീർ­ച്ച­യാ­ക്കി­യി­രി­ക്കു­ന്ന­തെ­ന്നും അ­തി­പ്ര­ധാ­ന­മാ­യ ആ ക­മ്മീ­ഷ­ണിൽ മൂ­ന്നു പേ­രു­ണ്ടാ­യി­രി­ക്കു­മെ­ന്നും അവരിൽ ഒ­രാ­ളാ­യി എ­നി­ക്കും ജോ­ലി­ചെ­യ്വാൻ സ­മ്മ­ത­മാ­ണോ എ­ന്നും അ­ന്വേ­ഷി­ച്ചു­കൊ­ണ്ടാ­യി­രു­ന്നു എ­ഴു­ത്തു്.

വലിയ ഒരു ബ­ഹു­മ­തി ആ­യി­രു­ന്നെ­ങ്കി­ലും അ­തൊ­രാ­ജ്ഞ­യാ­യി­ട്ട­ല്ലാ­തെ ഗ­ണി­ക്കാൻ വ­ഴി­ക­ണ്ടി­ല്ല. എ­ന്നു­മാ­ത്ര­മ­ല്ല, എ­നി­ക്കും അ­തു­ത­ന്നെ­യാ­യി­രു­ന്നു ഇഷ്ടം. ഇത്ര വലിയ ഒരു സം­ഗ­തി­ക്കു് എ­ന്നെ­ക്കൂ­ടി ചു­മ­ത­ല­പ്പെ­ടു­ത്തി­യ­തിൽ എ­നി­ക്ക­ഭി­മാ­ന­മാ­ണു് തോ­ന്നി­യ­തു്. അ­തു­കൊ­ണ്ടു് എന്റെ സ­മ്മ­തം അ­റി­യി­ച്ച­ശേ­ഷം തി­രി­ച്ചു­യാ­ത്ര­യ്ക്കു­ള്ള ഒ­രു­ക്ക­ങ്ങൾ തു­ട­ങ്ങി.

ഈ­ജി­പ്തിൽ ഞാൻ ആകെ 17 മാസമേ താ­മ­സി­ച്ചു­ള്ളൂ. കു­റ­ഞ്ഞ­തു മൂ­ന്നു വർഷം അം­ബാ­സ­ഡർ­മാർ ഒ­രി­ട­ത്തു താ­മ­സി­ക്ക­ണ­മെ­ന്നാ­ണു് നിയമം. അ­ത്ര­യെ­ങ്കി­ലും താ­മ­സി­യാ­തെ കാ­ര്യ­മാ­യ പ്ര­വൃ­ത്തി­യൊ­ന്നും സാ­ധി­ക്ക­യി­ല്ലെ­ന്നും പറയാം. ഒ­ന്ന­ര­വർ­ഷം തി­ക­ച്ചു­പോ­ലും താ­മ­സി­ക്കാ­തെ തി­രി­കേ പോന്ന എ­ന്നെ­ക്കൊ­ണ്ടെ­ന്താ­ണു് അവിടെ സാ­ധി­ച്ച­തെ­ന്നൊ­രു ചോ­ദ്യ­മു­ണ്ടാ­വാം. ഞാൻ ആ­ശി­ച്ചി­രു­ന്ന­തിൽ കൂ­ടു­തൽ സാ­ധി­ച്ചു എന്നു പറയാൻ ഞാൻ മ­ടി­ക്കു­ന്നി­ല്ല. നെ­ഹ്റു­വി­ന്റെ­യും മ­റ്റ­ധി­കാ­രി­ക­ളു­ടെ­യും അ­ഭി­പ്രാ­യ­വും അ­തു­ത­ന്നെ­യാ­യി­രു­ന്നു. എ­ന്താ­ണു് സാ­ധി­ച്ച­തെ­ന്നു ചോ­ദി­ച്ചാൽ അ­തി­നു് ഇ­ങ്ങ­നെ മ­റു­പ­ടി പറയാം: ഞാൻ അവിടെ എ­ത്തു­ന്ന­തി­നു മു­മ്പു് അ­റ­ബി­ദേ­ശ­ങ്ങ­ളിൽ പൊ­തു­വേ പാ­ക്കി­സ്താൻ­കാർ­ക്കാ­യി­രു­ന്നു കൂ­ടു­തൽ സ്വാ­ധീ­ന­ശ­ക്തി. പാ­ക്കി­സ്താൻ വി­ദേ­ശ­മ­ന്ത്രി സ­ഫ­റു­ള്ളാ­ഖാൻ ആ നാ­ട്ടി­ലൊ­ക്കെ സാ­ധാ­ര­ണ­യാ­യി സ­ഞ്ച­രി­ച്ചു് ഇ­ന്ത്യ­യെ­പ്പ­റ്റി പല തെ­റ്റി­ദ്ധാ­ര­ണ­ക­ളും പു­ലർ­ത്തി­യി­രു­ന്നു. അ­ല്ലാ­തേ­യും പാ­ക്കി­സ്താൻ­കാ­രു­ടെ പ്ര­ച­ര­ണ­വേ­ല ഇ­ന്ത്യ മു­സ്ലീം­വി­രോ­ധി­യാ­ണെ­ന്നും മു­സ്ലീ­മ­ങ്ങ­ളെ ഇ­ന്ത്യ­യിൽ അ­ടി­ച്ചു താ­ഴ്ത്തി­യി­ട്ടി­രി­ക്ക­യാ­ണെ­ന്നും മ­റ്റും പ­റ­ഞ്ഞു പ­ര­ത്തി­യി­രു­ന്ന­തു­കൊ­ണ്ടു് അ­റ­ബി­ഗ­വ­ണ്മെ­ന്റു­കൾ­ക്കു് ഇ­ന്ത്യ­യിൽ അ­വി­ശ്വാ­സ­വും പൊ­തു­ജ­ന­ങ്ങൾ­ക്കു് ഇ­ന്ത്യാ­ക്കാ­രോ­ടു് അ­നാ­സ്ഥ­യു­മാ­ണു് ക­ണ്ടി­രു­ന്ന­തു്. അതു മാ­റ്റി അ­റ­ബി­ക­ളും ഇ­ന്ത്യാ­ക്കാ­രും ത­മ്മിൽ സ്നേ­ഹ­വും വി­ശ്വാ­സ­വും പു­ലർ­ത്തു­ക എ­ന്ന­താ­യി­രു­ന്നു എന്റെ ആ­ദ്യ­ത്തെ ചുമതല. ബ്രി­ട്ടീ­ഷു­കാ­രു­മാ­യു­ള്ള ആ­ലോ­ച­ന­ക­ളിൽ ഞാൻ അ­റ­ബി­ക­ളു­ടെ ഭാഗം നി­ന്നു് അ­വർ­ക്കു സഹായം ചെ­യ്തു­കൊ­ടു­ത്തു. അ­താ­ണു് ആദ്യം അ­വർ­ക്കു ഇ­ന്ത്യ­യോ­ടു സ്നേ­ഹം തോ­ന്നു­വാൻ കാ­ര­ണ­മാ­യ­തു്. പാ­ക്കി­സ്താൻ മു­സ്ലീം­രാ­ജ്യ­മാ­ണെ­ങ്കി­ലും ബ്രി­ട്ടീ­ഷു­കാ­രെ താ­ങ്ങി­യാ­ണു് നി­ന്നി­രു­ന്ന­തു്. സ­ഫ­റു­ള്ള­ഖാൻ ബ്രി­ട്ടീ­ഷു­മ­ച്ച­മ്പി­യാ­ണെ­ന്നും പാ­ക്കി­സ്ഥാൻ­ന­യം ബ്രി­ട്ടീ­ഷു­കാ­രെ സ­ഹാ­യി­ച്ചാ­ണെ­ന്നും ഈ ആ­ലോ­ച­ന­കൾ സ്പ­ഷ്ട­മാ­യി കാ­ട്ടി­ക്കൊ­ടു­ത്തു. അതു ന­മു­ക്ക­നു­കൂ­ല­മാ­യി­ത്തീർ­ന്നു. പി­ന്നെ രാ­ധാ­കൃ­ഷ്ണൻ, ശ്രീ­മ­തി വി­ജ­യ­ല­ക്ഷ്മി പ­ണ്ഡി­ത്, നെ­ഹ്റു—ഇ­ങ്ങ­നെ­യു­ള്ള നേ­താ­ക്ക­ന്മാർ ഇ­ട­യ്ക്കി­ട­യ്ക്കു ക­യ­റോ­യി­ലേ­യ്ക്കു എന്റെ നിർ­ബ­ന്ധ­മ­നു­സ­രി­ച്ചു വ­ന്നി­രു­ന്ന­തും ഈ സ്നേ­ഹം പു­ലർ­ത്തു­വാൻ വ­ലി­യൊ­രു സ­ഹാ­യ­മാ­യി­ത്തീർ­ന്നു; അ­തു­പോ­ലെ തന്നെ ല­ബ­ന­ണി­ലും സി­റി­യാ­യി­ലും വ­ന്ന­തും. ചു­രു­ക്ക­ത്തിൽ അ­റ­ബി­ക­ളും ഇ­ന്ത്യ­യു­മാ­യു­ള്ള സ്നേ­ഹം ഒ­രു­റ­ച്ച അ­ടി­സ്ഥാ­ന­ത്തിൽ കെ­ട്ടി­പ്പ­ടു­ക്കു­വാൻ എ­നി­ക്കു സാ­ധി­ച്ചു.

images/Azzam_Pasha.jpg
അ­ബ്ദുൾ­റ­ഹ്മാൻ അ­സ്സാം­പാ­ഷാ

17 മാസമേ ഞാൻ ക­യി­റോ­യിൽ താ­മ­സി­ച്ചു­ള്ളു­വെ­ങ്കി­ലും വി­ശി­ഷ്ട­ന്മാ­രാ­യ ചി­ല­രു­ടെ സ്നേ­ഹം സ­മ്പാ­ദി­ക്കു­ന്ന­തി­നു് എ­നി­ക്കു ഭാ­ഗ്യ­മു­ണ്ടാ­യി. അവരിൽ മൂ­ന്നു പേ­രെ­യാ­ണു് എ­ടു­ത്തു പ­റ­യാ­നു­ള്ള­തു്: അ­ബ്ദുൾ­റ­ഹ്മാൻ അ­സ്സാം­പാ­ഷാ (Abdul Rahman Azam Pasha), പ്രൊ­ഫ­സ്സർ ഹാ­മീ­ദ് സുൽ­ത്താൻ, താ­ഹാ­ഹു­സൈൻ പാഷാ. ഇവർ മൂ­ന്നു­പേ­രും മൂ­ന്നു­ത­ര­ത്തി­ലു­ള്ള­വ­രാ­ണു്. അ­റ­ബി­ജാ­തീ­യ­ത്വം (Arab natioanlism) വ­ളർ­ത്തി­യെ­ടു­ത്തി­രു­ന്ന­തിൽ ഒരു പ്ര­ധാ­ന­പ­ങ്കു് അ­സ്സാം (Azam) പാ­ഷ­യ്ക്കു ഉ­ണ്ടു്. ഹ­മീ­ദ്സുൽ­ത്താൻ അ­ന്താ­രാ­ഷ്ട്രീ­യ­നി­യ­മ­ത്തിൻ പ­ണ്ഡി­ത­നും പ­തി­വാ­യി യു­ണൈ­റ്റ­ഡ്നേ­ഷൺ­സു മു­ത­ലാ­യ സ­ഭ­ക­ളിൽ ഈ­ജി­പ്തി­നെ പ്ര­തി­നി­ധാ­നം ചെ­യ്തു­വ­രു­ന്ന ആ­ളു­മാ­ണു്. താ­ഹാ­ഹു­സൈ­നു് അ­റ­ബി­ക­ളു­ടെ ഇ­ട­യി­ലു­ള്ള സ്ഥാ­നം, രാ­ധാ­കൃ­ഷ്ണ­നു് ഇ­ന്ത്യ­യി­ലും ബെർ­ട്രൻ­ഡ് റ­സ്സി­ലി നു് ഇം­ഗ്ല­ണ്ടി­ലു­മു­ള്ള­തി­നു തു­ല്യ­മാ­ണെ­ന്നു പ­റ­ഞ്ഞാൽ ഏ­താ­ണ്ടു മ­ന­സ്സി­ലാ­ക്കു­വാൻ ക­ഴി­യും.

images/Bertrand_Russell_1949.jpg
ബെർ­ട്രൻ­ഡ് റ­സ്സിൽ

ഉ­ത്ത­രാ­ഫ്രി­ക്ക­യിൽ സാ­മ്രാ­ജ്യാ­ധി­കാ­രം ന­ട­ത്തി­യി­രു­ന്ന ഇ­റ്റ­ലി, ഫ്രാൻ­സ്, ഇം­ഗ്ല­ണ്ട് എന്നീ രാ­ജ്യ­ങ്ങ­ളോ­ടു പ­ല­പ്പോ­ഴാ­യി യു­ദ്ധം ചെ­യ്തു് അവർ തൂ­ക്കി­ലി­ടാൻ വി­ധി­ച്ച ഒരു പൗ­രു­ഷ­മൂർ­ത്തി­യാ­ണു് അ­സ്സാം­പാ­ഷാ. 1912-ൽ ഇ­റ്റ­ലി­യും തുർ­ക്കി­യും ത­മ്മിൽ യു­ദ്ധ­മു­ണ്ടാ­യ­പ്പോൾ തുർ­ക്കി­യോ­ടു ചേർ­ന്നു­നി­ന്നു യു­ദ്ധം ചെ­യ്ത­തി­നാ­ണു് ഇ­റ്റ­ലി­ക്കാർ വ­ധ­ശി­ക്ഷ നി­ശ്ച­യി­ച്ച­തു്. 1914–18-ലെ യു­ദ്ധ­ത്തിൽ ഇം­ഗ്ലീ­ഷു­കാർ­ക്കെ­തി­രാ­യി പട ന­ട­ത്തി അ­വ­രോ­ടും ശിക്ഷ സ­മ്പാ­ദി­ച്ചു; ഫ്ര­ഞ്ചു­കാ­രോ­ടു ടു­നീ­ഷ്യ­യി­ലും. ഈ­ജി­പ്തി­നു സ്വാ­ത­ന്ത്ര്യം കി­ട്ടി­യ­പ്പോൾ അ­സ്സാ­മി­നു മ­ന്ത്രി­സ്ഥാ­ന­ത്തോ­ടൊ­ന്നി­ച്ചു പാ­ഷാ­പ­ദ­വും ല­ഭി­ച്ചു. ഒ­ടു­വിൽ ആ­ര­ബ്ലീ­ഗി­ന്റെ സി­ക്ര­ട്ട­റി­ജ­ന­റ­ലാ­യി അ­റ­ബി­രാ­ജ്യ­ങ്ങ­ളു­ടെ വി­ദേ­ശ­ന­യം രൂ­പ­വൽ­ക്ക­രി­ക്കു­വാ­നു­ള്ള അവസരം അ­ദ്ദേ­ഹ­ത്തി­നു കി­ട്ടി.

അ­സ്സാ­മി­നു് ഇൻ­ഡ്യ­യു­ടെ കാ­ര്യ­ത്തിൽ വലിയ താൽ­പ­ര്യ­മാ­യി­രു­ന്നു. അ­റ­ബി­ക­ളെ­ന്ന­ല്ലാ­തെ മു­സ്ലീ­മ­ങ്ങ­ളെ­ന്ന ഭാവം രാ­ജ്യ­കാ­ര്യ­ത്തിൽ അ­ദ്ദേ­ഹ­ത്തി­നി­ല്ലാ­യി­രു­ന്നു. പാ­ക്കി­സ്താൻ ബ്രി­ട്ടീ­ഷ് ക­ക്ഷി­യാ­ണെ­ന്നു പ­ല­തു­കൊ­ണ്ടും ബോ­ധ്യ­മാ­യി­രു­ന്ന­തി­നാൽ ആ­ദ്യം­മു­ത­ലേ അ­ദ്ദേ­ഹം ഇൻ­ഡ്യ­യോ­ടു ചാ­ഞ്ഞാ­ണു് നി­ന്ന­തു്. ത­മ്മിൽ പ­രി­ച­യ­മാ­യ­തു­മു­തൽ എ­ന്നോ­ട­ദ്ദേ­ഹം വലിയ സ്നേ­ഹ­ത്തിൽ പെ­രു­മാ­റി­യി­രു­ന്നു. ച­രി­ത്ര­ത്തിൽ ഞ­ങ്ങൾ­ക്കു ര­ണ്ടാൾ­ക്കു­മു­ള്ള അ­ഭി­രു­ചി ഒരു കാ­ര­ണ­മാ­ണെ­ന്നു പറയാം. പി­ന്നെ, അ­ന്തർ­ദേ­ശീ­യ­കാ­ര്യ­ങ്ങ­ളിൽ ഞ­ങ്ങൾ­ക്കു സാ­മാ­ന്യേ­ന ഒരേ അ­ഭി­പ്രാ­യ­മാ­ണു­ണ്ടാ­യി­രു­ന്ന­തെ­ന്നു­ള്ള­തും പ്ര­സ്താ­വ്യ­മാ­ണു്.

images/Taha_Hussein.jpg
താ­ഹാ­ഹു­സൈൻ

രാ­ജ്യ­കാ­ര്യ­ങ്ങ­ളിൽ അ­ത്യു­ന്ന­ത­മാ­യ ഒരു പ­ദ­മാ­ണു് അ­ല­ങ്ക­രി­ച്ചി­രു­ന്ന­തെ­ങ്കി­ലും അ­സ്സാം പാഷ, താ­ഹാ­ഹു­സൈൻ (Taha Hussein) പോലെ വി­ശി­ഷ്ട­നാ­യ ഒരു പു­രു­ഷ­നാ­യി­രു­ന്നു എന്നു പറയാൻ സാ­ധി­ക്ക­യി­ല്ല. മൂ­ന്നു വ­യ­സ്സിൽ സു­ഖ­ക്കേ­ടു­കൊ­ണ്ടു് അ­ന്ധ­നാ­യി­ത്തീർ­ന്ന താഹാ പാ­ണ്ഡി­ത്യം, സാ­ഹി­ത്യ­കു­ശ­ല­ത, ത­ത്വ­ദർ­ശ­നം എ­ന്നി­വ­കൊ­ണ്ടു ലോ­ക­ത്തി­ലെ ഉൽ­ക്കൃ­ഷ്ട­മേ­ധാ­വി­ക­ളിൽ ഒ­രാ­ളാ­യി ഉ­യർ­ന്നു. “ന­ബി­ക്കു മുൻ­പു­ള്ള അ­റ­ബി­സാ­ഹി­ത്യ­ത്തി­നോ­ടു പ­രി­ശു­ദ്ധ­ഖു­റാ­നു­ള്ള ക­ട­പ്പാ­ടു്” എന്ന തന്റെ ചെ­റു­പ്പ­കാ­ല­ത്തി­ലു­ള്ള ഗ്ര­ന്ഥം മ­ത­വി­രു­ദ്ധ­മെ­ന്നു മു­ള്ളാ­ക­ളു­ടെ ശി­ക്ഷ­യ്ക്കു പാ­ത്ര­മാ­ക­ത്ത­ക്ക­വി­ധം ഉൽ­പ­തി­ഷ്ണു­വാ­യ ഒരു ചി­ന്ത­ക­നാ­യി­രു­ന്നു അ­ദ്ദേ­ഹം. ‘ഈ­ജി­പ്ഷ്യൻ­സം­സ്ക്കാ­ര­ത്തി­ന്റെ ഭാവി’ എന്ന പേ­രി­ലു­ള്ള മ­റ്റൊ­ര­തി­വി­ശി­ഷ്ട­പു­സ്ത­ക­വും പൗ­രോ­ഹി­ത്യ­ശ­ക്തി­യു­ടെ വി­രോ­ധം സ­മാർ­ജ്ജി­ക്കാൻ ഭാ­ഗ്യ­മു­ണ്ടാ­യ­താ­ണു്. അ­ദ്ദേ­ഹ­ത്തി­ന്റെ സാ­ഹി­ത്യ­പ­ര­മാ­യ മറ്റു കൃ­തി­ക­ളും ആ­ദ­ര­ത്തെ അർ­ഹി­ക്കു­ന്നു. വാ­ഫ്ദ് മ­ന്ത്രി­സ­ഭ­യിൽ വി­ദ്യാ­ഭ്യാ­സ­മ­ന്ത്രി­പ­ദം വ­ഹി­ച്ചി­രു­ന്ന താ­ഹാ­ഹു­സൈ­നാ­ണു് ഈ­ജി­പ്തി­ലെ വി­ദ്യാ­ഭ്യാ­സ­രീ­തി­യെ പു­തു­ക്കി­യ­തു്. മൂ­ന്നു വ­യ­സ്സു­മു­തൽ തീരെ അ­ന്ധ­നാ­യ വേറെ ഒരാൾ ഇത്ര വലിയ കാ­ര്യ­ങ്ങൾ ചെ­യ്ത­താ­യോ ഇ­ത്ര­യ­ധി­കം പാ­ണ്ഡി­ത്യം സ­മ്പാ­ദി­ച്ച­താ­യോ ച­രി­ത്ര­ത്തിൽ അ­റി­വി­ല്ല. അ­ദ്ദേ­ഹ­വു­മാ­യി സ്നേ­ഹ­മാ­കാൻ സാ­ധി­ച്ച­തു വലിയ ഒരു കാ­ര്യ­മാ­യി­ട്ടാ­ണു് ഞാൻ എ­ല്ലാ­യ്പോ­ഴും ഗ­ണി­ച്ചി­ട്ടു­ള്ള­തു്.

പല നാ­ട്ടി­ലും ചെ­യ്യേ­ണ്ടി­യി­രു­ന്ന സ­ഞ്ചാ­ര­ങ്ങൾ, മാറി മാറി വ­ന്നു­കൊ­ണ്ടി­രു­ന്ന അ­തി­ഥി­കൾ, ജോ­ലി­ത്തി­ര­ക്കു്—ഇവ നി­മി­ത്തം ഈ­ജി­പ്തിൽ താ­മ­സി­ച്ച കാ­ല­ത്തു് സാ­ഹി­ത്യ­പ­രി­ശ്ര­മ­ത്തി­നു് സമയം ല­ഭി­ച്ചി­ല്ല. ഇം­ഗ്ലീ­ഷിൽ In Two Chinas (ര­ണ്ടു് ചൈ­നാ­യിൽ) എ­ന്നൊ­രു ഗ്ര­ന്ഥ­വും, മ­ല­യാ­ള­ത്തിൽ ‘സി­നി­മാ­താ­രം’ എ­ന്നൊ­രു ഹാ­സ്യ­ക­വി­ത­യും മാ­ത്ര­മാ­ണു് ഇ­ക്കാ­ല­ത്തെ പ­രി­ശ്ര­മ­ഫ­ല­മാ­യി പ­റ­യാ­നു­ള്ള­തു്. ചൈ­നാ­യി­ലെ എന്റെ ജീ­വി­ത­ത്തെ­പ്പ­റ്റി­യും പ്ര­വൃ­ത്തി­ക­ളെ­പ്പ­റ്റി­യു­മു­ള്ള പു­സ്ത­കം ര­ണ്ടു് വർഷം ക­ഴി­ഞ്ഞാ­ണു് പു­റ­ത്തി­റ­ങ്ങി­യ­തെ­ങ്കി­ലും എ­ഴു­തി­യ­തു് ഈ­ജി­പ്തിൽ­വെ­ച്ചാ­ണു്. അ­ക്കാ­ല­ത്തു് ഞാൻ അ­റ­ബി­രാ­ജ്യ­ങ്ങ­ളു­ടേ­യും വി­ശേ­ഷി­ച്ചു് ഈ­ജി­പ്തി­ന്റേ­യും ച­രി­ത്രം പ­ഠി­ക്കു­ന്ന­തി­നും അ­റ­ബി­ക­ളും ഇൻ­ഡ്യ­യു­മാ­യു­ള്ള സം­സർ­ഗ്ഗ­ത്തെ­പ്പ­റ്റി അ­ന്വേ­ഷി­ക്കു­ന്ന­തി­നും ശ്ര­മി­ച്ചു­വ­ന്നു.

പ്ര­വി­ശ്യാ­പു­ന­സ്സം­ഘ­ട­ന­ക്ക­മ്മീ­ഷ­നും കേ­ര­ള­പ്പി­റ­വി­യും
images/HN_Kunzru.jpg
ഹൃ­ദ­യ­നാ­ഥ­കുൺ­സ്രു

1954 ഫെ­ബ്രു­വ­രി ര­ണ്ടാം­തീ­യ­തി­യാ­ണു്, ഞാൻ പുതിയ ജോലി ഏ­റ്റെ­ടു­ക്കു­വാ­നാ­യി ഇൻ­ഡ്യ­യിൽ വ­ന്ന­തു്. ജോ­ലി­യു­ടെ പ്രാ­ധാ­ന്യം എ­നി­ക്കു് നേ­ര­ത്തേ അ­റി­യാ­മാ­യി­രു­ന്നു­വെ­ങ്കി­ലും വ­ന്നു് ര­ണ്ടു­ദി­വ­സം ക­ഴി­ഞ്ഞു് നെ­ഹ­റു­വു­മാ­യി ഉ­ണ്ടാ­യ സം­ഭാ­ഷ­ണ­ത്തിൽ­നി­ന്നു് അ­ദ്ദേ­ഹം ഈ ക­മ്മീ­ഷ­ന്റെ പ്ര­വൃ­ത്തി­യിൽ എ­ത്ര­മാ­ത്ര­മൂ­ന്നി നി­ന്നി­രു­ന്നു എ­ന്നു് മ­ന­സ്സി­ലാ­ക്കാൻ സാ­ധി­ച്ചു. ഞ­ങ്ങ­ളെ ഒരു ഉ­ന്ന­താ­ധി­കാ­ര­സ­മി­തി(High powered commission)യാ­യി­ട്ടാ­ണു് നി­യ­മി­ച്ചി­ട്ടു­ള്ള­തെ­ന്നും അ­താ­യ­തു് ഐ­ക­ക­ണ്ഠ്യേ­ന എ­ത്തി­ച്ചേ­രു­ന്ന ഞ­ങ്ങ­ളു­ടെ അ­ഭി­പ്രാ­യ­ങ്ങൾ ന­ട­പ്പിൽ­വ­രു­ത്താ­നാ­ണു് ഗ­വ­ണ്മെ­ന്റ് തീർ­ച്ച­യാ­ക്കി­യി­ട്ടു­ള്ള­തെ­ന്നും അ­ദ്ദേ­ഹം പ­റ­ഞ്ഞു. ക­മ്മീ­ഷ­ന്നു് പൂർ­ണ്ണ­സ്വാ­ത­ന്ത്ര്യ­മു­ണ്ടാ­യി­രി­ക്കു­മെ­ന്നും അ­തി­ന്റെ മൂ­ന്നു് മെ­മ്പർ­മാർ­ക്കും കേ­ന്ദ്ര­ഗ­വ­ണ്മെ­ന്റി­ലെ മ­ന്ത്രി­മാ­രു­ടെ സ്ഥാ­ന­മാ­യി­രി­ക്കു­മെ­ന്നും അ­ദ്ദേ­ഹ­ത്തി­ന്റെ സം­ഭാ­ഷ­ണ­ത്തിൽ­നി­ന്നു് ഞാൻ മ­ന­സ്സി­ലാ­ക്കി. ക­മ്മീ­ഷ­ണി­ലെ മ­റ്റം­ഗ­ങ്ങൾ സെ­യ്ദ്ഫ­സ­ലേ ആ­ലി­യും പ­ണ്ഡി­ത് ഹൃ­ദ­യ­നാ­ഥ­കുൺ­സ്രു വു­മാ­യി­രു­ന്നു. ഫസലേ ആ­ലി­യു­ടെ ജ­ന­ന­സ്ഥ­ലം ബ­നാ­റീ­സാ­ണെ­ങ്കി­ലും ചെ­റു­പ്പം­മു­തൽ ബീ­ഹാ­റി­ലാ­യി­രു­ന്നു താമസം. അവിടെ പ­ട്ട്നാ­ഹൈ­ക്കോർ­ട്ടിൽ ആദ്യം പ്യൂ­ണി­ജ­ഡ്ജി­യും പി­ന്നീ­ടു് ചീ­ഫ്ജ­സ്റ്റി­സു­മാ­യി ജോ­ലി­നോ­ക്കി­യ­ശേ­ഷം ഫെ­ഡ­റൽ­കോ­ട­തി­യി­ലും ഒ­ടു­വിൽ സു­പ്രീം­കോ­ട­തി­യി­ലും ജ­ഡ്ജി­യാ­യി­ട്ടു് പെൻഷൻ പ­റ്റി­യ ഒരു മ­ഹാ­നാ­യി­രു­ന്നു അ­ദ്ദേ­ഹം. പെൻ­ഷ­നു­ശേ­ഷം ഒ­റീ­സ്സാ­ഗ­വർ­ണ്ണ­റാ­യി ജോ­ലി­നോ­ക്കി­യി­രി­ക്കു­മ്പോ­ഴാ­ണു് അ­ദ്ദേ­ഹ­ത്തെ ഈ ക­മ്മീ­ഷ­ന്റെ അ­ധ്യ­ക്ഷ­നും മെ­മ്പ­റു­മാ­യി നി­യ­മി­ച്ച­തു്. 25 വർ­ഷ­ത്തെ ജ­ഡ്ജി­ജോ­ലി­കൊ­ണ്ടു് നി­ഷ്പ­ക്ഷ­പാ­തി­ത്വം അ­ദ്ദേ­ഹ­ത്തി­ന്റെ സ്വ­ഭാ­വ­ത്തിൽ പ്ര­ധാ­ന­മാ­യ ഒ­രം­ശ­മാ­യി­ത്തീർ­ന്നി­രു­ന്നു. അ­തു­പോ­ലെ­ത­ന്നെ നയവും വി­ന­യ­വും പ­ര­സ്പ­ര­വി­രു­ദ്ധ­ങ്ങ­ളെ­ന്നു് കാ­ഴ്ച­യിൽ തോ­ന്നു­ന്ന അ­ഭി­പ്രാ­യ­ങ്ങൾ ത­മ്മിൽ ഒ­ത്തൊ­രു­മി­പ്പു­വ­രു­ത്തു­ന്ന­തി­നു­ള്ള സാ­മർ­ത്ഥ്യ­വും അ­ദ്ദേ­ഹ­ത്തി­നു­ണ്ടാ­യി­രു­ന്നു. സ­മു­ദാ­യ­ദോ­ഷം അ­ദ്ദേ­ഹ­ത്തെ ബാ­ധി­ച്ചി­രു­ന്നി­ല്ല എ­ന്നു് പ­റ­യേ­ണ്ട­തി­ല്ല­ല്ലോ. ര­ണ്ടാ­മ­ത്തെ മെംബർ ഹൃ­ദ­യ­നാ­ഥ­കുൺ­സ്രു­വാ­യി­രു­ന്നു. ഇൻ­ഡ്യൻ രാ­ജ്യ­കാ­ര്യ­ങ്ങ­ളിൽ ഒരു ഭീ­ഷ്മർ­ക്കു­ള്ള നി­ല­യാ­ണു് അ­ദ്ദേ­ഹ­ത്തി­നു­ള്ള­തു്. ഗോഖലെ യു­ടെ­യും ശ്രീ­നി­വാ­സ­ശാ­സ്ത്രി യു­ടെ­യും അ­ന­ന്ത­രാ­വ­കാ­ശി, ഭാ­ര­ത­സേ­വാ­സം­ഘ(Servants of India Society)ത്തി­ന്റെ അ­ധ്യ­ക്ഷൻ, ബ്രി­ട്ടീ­ഷു­കാ­രു­ടെ കാ­ല­ത്തു­ത­ന്നെ നി­യ­മ­സ­ഭ­യി­ലും പി­ന്നീ­ടു് പാർ­ല­മെ­ന്റി­ലും സു­സ­മ്മ­ത­നാ­യ ഒരു നേ­താ­വു്, അനവധി ക­മ്മീ­ഷ­ണു­ക­ളിൽ പ്ര­സി­ഡെ­ന്റാ­യും മെ­മ്പ­റാ­യും ജോ­ലി­നോ­ക്കി­യ ഒരു രാ­ജ്യ­സേ­വാ­നി­ര­തൻ, ഒരു ക­ക്ഷി­യി­ലും ചേ­രാ­ത്ത ഒരു മാ­ന്യൻ—ഇ­ങ്ങ­നെ എ­ല്ലാ­വർ­ക്കും സു­സ­മ്മ­ത­നാ­യ ഒരു മ­ഹാ­ര­ഥ­നാ­യി­രു­ന്നു പ­ണ്ഡി­ത് കുൻ­സ്രു. ജീ­വി­ത­ക്ര­മ­ത്തിൽ വലിയ നി­ഷ്ഠ­യു­ള്ള ആ­ളാ­യി­രു­ന്നു അ­ദ്ദേ­ഹം.

“യു­ക്താ­ഹാ­ര­വി­ഹാ­ര­സ്യ

യു­ക്ത­ചേ­ഷ്ട­സ്യ കർ­മ്മ­സു

യു­ക്ത­സ്വ­പ്നാ­വ­ബോ­ധ­സു

യോഗോ ഭവതി ദുഃ­ഖ­ഹാ”

images/VS_Srinivasa_Sastri.jpg
ശ്രീ­നി­വാ­സ­ശാ­സ്ത്രി

എ­ന്നു് ഗീ­ത­യിൽ വർ­ണ്ണി­ച്ചി­ട്ടു­ള്ള ഒരു യോ­ഗ­മാ­യി­രു­ന്നു കുൺ­സ്രു സ്വീ­ക­രി­ച്ചി­രു­ന്ന­തു്. ഭാ­ര­ത­സേ­വാ­സം­ഘ­ത്തി­ലെ മെ­മ്പ­റ­ന്മാർ­ക്കു് അ­തി­തു­ച്ഛ­മാ­യ ഒരു പ്ര­തി­ഫ­ലം­മാ­ത്ര­മേ സ്വീ­ക­രി­ക്കാ­വൂ എ­ന്നും മ­റ്റു­ള്ള­തെ­ല്ലാം സം­ഘ­ത്തി­നു് വി­ട്ടു­കൊ­ടു­ക്ക­ണ­മെ­ന്നു­മാ­ണ­ല്ലോ നിയമം. എ­ല്ലാം­കൊ­ണ്ടും അ­ദ്ദേ­ഹം വി­ശി­ഷ്ഠ­നാ­യ ഒരു കർ­മ്മ­യോ­ഗി­ത­ന്നെ­യാ­യി­രു­ന്നു. കൃ­ശ­വും ബ­ല­ഹീ­ന­മെ­ന്നു­തോ­ന്നു­ന്ന­തു­മാ­യ ദേ­ഹ­ത്തിൽ എ­ങ്ങ­നെ ഇ­ത്ര­മാ­ത്രം ഉ­ത്സാ­ഹ­ശ­ക്തി­യും വ­ള­ച്ചാൽ വ­ള­യാ­ത്ത അ­ഭി­പ്രാ­യ­സ്ഥൈ­ര്യ­വും അ­ട­ങ്ങി­യി­രി­ക്കു­ന്നു എ­ന്നു് ഞാൻ പ­ല­പ്പോ­ഴും വി­സ്മ­യി­ച്ചി­ട്ടു­ണ്ടു്. അ­ദ്ദേ­ഹ­വും ഫ­സ­ലേ­ആ­ലി­യെ­പ്പോ­ലെ ഉ­ത്ത­ര­പ്ര­ദേ­ശ­ത്തു­കാ­ര­നാ­യി­രു­ന്നു.

വാർ­ത്താ­വി­ത­ര­ണ­ഡി­പ്പാർ­ട്ടു­മെ­ന്റി­ന്റെ (Ministry of Information) സി­ക്ര­ട്ട­റി­യാ­യി­രു­ന്ന പി. സി. ചൗധരി(ഐ. സി. എസ്സ്.)യാ­യി­രു­ന്നു ഞ­ങ്ങ­ളു­ടെ സി­ക്ര­ട്ട­റി. ഐ. സി. എ­സ്സിൽ വലിയ ഉ­ദ്യോ­ഗ­സ്ഥ­നാ­ണെ­ങ്കി­ലും ചൗധരി ച­രി­ത്ര­ത്തി­ലും സം­സ്കൃ­ത­ത്തി­ലും പാ­ണ്ഡി­ത്യ­മു­ള്ള ഒ­രാ­ളാ­യി­രു­ന്നു. എന്റെ ശു­പാർ­ശ­യ­നു­സ­രി­ച്ചു് ജോ­യി­ന്റ് സി­ക്ര­ട്ട­റി­യാ­യി നി­യ­മി­ക്ക­പ്പെ­ട്ട­തു് ഹ­രി­ശർ­മ്മ എ­ന്നൊ­രു ഉ­ദ്യോ­ഗ­സ്ഥ­നാ­യി­രു­ന്നു. ഹ­രി­ശർ­മ്മ ഒ­രു­കാ­ല­ത്തു് പ­ട്ടി­യാ­ലാ­യിൽ എന്റെ കൂടെ ജോ­ലി­ചെ­യ്ത ആ­ളാ­ണു്. സ്വാ­ത­ന്ത്ര്യ­ല­ബ്ധി­ക്കു­മുൻ­പു് നാ­ട്ടു­രാ­ജ്യ­ങ്ങ­ളെ ഐ­ക്യ­ഭാ­ര­ത­ത്തിൽ ചേർ­ക്കു­ന്ന­തി­നു് ഞങ്ങൾ ഒ­ന്നി­ച്ചു് ജോ­ലി­ചെ­യ്തി­രു­ന്ന­താ­ണു്. അ­തു­വ­ഴി സ്റ്റേ­റ്റു­മി­നി­സ്ത്രി­യിൽ ഡെ­പ്യൂ­ട്ടി­സി­ക്ര­ട്ട­റി­യാ­യി വ­ന്ന­താ­യി­രു­ന്നു അ­ദ്ദേ­ഹം. ചെറിയ ഒ­രാ­പ്പീ­സു വേ­ഗ­ത്തിൽ സം­ഘ­ടി­പ്പി­ക്കു­ന്ന­തി­നും, ഉ­ടൻ­ത­ന്നേ ജോ­ലി­യാ­രം­ഭി­ക്കു­ന്ന­തി­നും ക­മ്മീ­ഷ­നു് സാ­ധി­ച്ചു.

images/Gopal_krishan_gokhale.jpg
ഗോഖലെ

എ­ന്താ­യി­രു­ന്നു ഈ ക­മ്മീ­ഷ­നെ­ക്കൊ­ണ്ടു് ഗ­വ­ണ്മെ­ന്റ് സാ­ധി­ക്കു­വാ­നു­ദ്ദേ­ശി­ച്ച­തു്? ഭാ­ഷ­യു­ടെ അ­ടി­സ്ഥാ­ന­ത്തി­ലാ­ണോ പ്ര­വി­ശ്യ­കൾ വേ­ണ്ട­തു് എ­ന്ന­തി­നെ­പ്പ­റ്റി തീർ­ച്ച­യാ­ക്കി­യി­ട്ടു് അ­വ­ശ്യ­പു­ന­സ്സം­ഘ­ട­ന­കൾ ശു­പാർ­ശ­ചെ­യ്യു­വാ­നാ­യി­രു­ന്നു എ­ന്നാ­ണു് സാ­ധാ­ര­ണ­ജ­ന­ങ്ങൾ വി­ശ്വ­സി­ച്ചി­രു­ന്ന­തു്. അതു് ഞ­ങ്ങ­ളെ ഏ­ല്പി­ച്ച ജോ­ലി­യിൽ അ­തി­പ്ര­ധാ­ന­മാ­യ ഒ­ന്നാ­യി­രു­ന്നു­താ­നും. പക്ഷേ, അതു കൂ­ടാ­തെ ര­ണ്ടു് കാ­ര്യ­ങ്ങൾ­കൂ­ടി ഞ­ങ്ങ­ളു­ടെ ആ­ലോ­ച­ന­യ്ക്കു് വി­ഷ­യ­മ­യി­രു­ന്നു. അ­ക്കാ­ല­ത്തു് ഇൻ­ഡ്യ­യിൽ പ്ര­വി­ശ്യ­കൾ അ­ധി­കാ­ര­മ­നു­സ­രി­ച്ചു് എ. ബി. സി. എ­ന്നു് മൂ­ന്നു­ത­ര­ത്തി­ലാ­യി­രു­ന്നു. എ. ക്ലാ­സ്സിൽ മ­ദ്രാ­സ്, ബോംബെ മു­ത­ലാ­യ പ­ഴ­യ­പ്ര­വി­ശ്യ­കൾ­ത­ന്നെ. നാ­ട്ടു­രാ­ജ്യ­ങ്ങൾ തനിയെ ഉ­ള്ള­തോ (ഹൈ­ദ്രാ­ബാ­ദ്, മൈസൂർ) ഒ­ന്നി­ച്ചു­ചേർ­ത്തു് പുതിയ പ്ര­വി­ശ്യ­ക­ളാ­ക്കി­യ­തോ (തി­രു­കൊ­ച്ചി, മ­ധ്യ­ഭാ­ര­തം, സൗ­രാ­ഷ്ട്രം) ആയവ ബി. ക്ലാ­സ്സി­ലാ­യി­രു­ന്നു. കേ­ന്ദ്ര­ഗ­വ­ണ്മെ­ന്റി­നു് ഇ­വ­യു­ടെ മേൽ ചില പ്ര­ത്യേ­കാ­ധി­കാ­ര­ങ്ങൾ ഉ­ണ്ടാ­യി­രു­ന്ന­തു­കൂ­ടാ­തെ, ഗ­വ­ണ്മെ­ണ്ടി­ന്റെ കാ­ര്യ­ക്ഷ­മ­ത വർ­ദ്ധി­പ്പി­ക്കു­ന്ന­തി­നു് ചില ഉ­ദ്യോ­ഗ­സ്ഥ­ന്മാ­രെ നേ­രി­ട്ടു് (ഉ­പ­ദേ­ഷ്ടാ­ക്ക­ളാ­യും മ­റ്റും) നി­യ­മി­ക്കു­ന്ന­തി­നു­ള്ള അ­വ­കാ­ശ­മു­ണ്ടാ­യി­രു­ന്നു. കുടക്, ആ­ജ്മീർ, ത്രി­പു­ര മു­ത­ലാ­യ മ­റ്റു­ചി­ല സം­സ്ഥാ­ന­ങ്ങ­ളെ സി. ക്ലാ­സ്സ്പ്ര­വി­ശ്യ­കൾ എ­ന്നാ­ണു് പ­റ­ഞ്ഞു­വ­ന്നി­രു­ന്ന­തു്. ഇ­വി­ടെ­യും നി­യ­മ­സ­ഭ മു­ത­ലാ­യ­വ ഉ­ണ്ടാ­യി­രു­ന്നെ­ങ്കി­ലും അ­വ­യ്ക്കു­ള്ള അ­ധി­കാ­രം നാ­മ­മാ­ത്ര­മാ­യി­രു­ന്നു. പ്ര­വി­ശ്യ­കൾ­ക്കെ­ല്ലാം ഒ­രൈ­ക്യ­രൂ­പ്യ­മി­ല്ലാ­തെ ന­മ്മു­ടെ ഭ­ര­ണ­കൂ­ടം ശ­രി­യാ­യി ന­ട­ക്ക­യി­ല്ലെ­ന്നു­ള്ള­തു് പ്ര­ത്യ­ക്ഷ­മാ­ണ­ല്ലോ. അ­തേ­പ്പ­റ്റി­യും എ­ന്താ­ണു് ചെ­യ്യേ­ണ്ട­തെ­ന്നു് ഞങ്ങൾ തീ­രു­മാ­നി­ക്കേ­ണ്ട­തു­ണ്ടാ­യി­രു­ന്നു. മൂ­ന്നാ­മ­ത്തെ സംഗതി പ്ര­വി­ശ്യ­ക­ളെ ഉ­ട­ച്ചു­വാർ­ത്താൽ ഇൻ­ഡ്യ­യു­ടെ ഐ­ക്യ­ത്തെ പ്ര­ബ­ല­മാ­ക്കാ­നാ­യി ഭ­ര­ണ­പ­ദ്ധ­തി­സം­ബ­ന്ധി­ച്ച പ­രി­ഷ്കാ­ര­ങ്ങൾ ശു­പാർ­ശ­ചെ­യ്യ­ണ­മെ­ന്നു­ള്ള­താ­യി­രു­ന്നു.

പ്ര­വി­ശ്യ­ക­ളു­ടെ പു­ന­സ്സം­ഘ­ട­ന ഉ­ത്ത­ര­ഭാ­ര­ത­ത്തി­ലെ പ്ര­ധാ­ന­ഘ­ട­ക­ങ്ങ­ളെ ബാ­ധി­ക്കു­ന്ന ഒ­ന്ന­ല്ലാ­യി­രു­ന്നു. ബംഗാൾ, ബീഹാർ, ഉ­ത്ത­ര­പ്ര­ദേ­ശം, രാ­ജ­സ്ഥാൻ, ഒ­റീ­സ്സ എ­ന്നി­വ ഭാ­ഷ­യു­ടെ അ­ടി­സ്ഥാ­ന­ത്തി­ലു­ള്ള പ്ര­വി­ശ്യ­ക­ളാ­യി­രു­ന്നു. അവ ത­മ്മിൽ നി­സ്സാ­ര­മാ­യ ചില അ­തിർ­ത്തി­ത്തർ­ക്ക­ങ്ങൾ മാ­ത്ര­മാ­ണു­ണ്ടാ­യി­രു­ന്ന­തു്. പ­ഞ്ചാ­ബി­ന്റെ കാ­ര്യ­ത്തിൽ ഒരു പ്ര­ത്യേ­ക­ത ഉ­ണ്ടാ­യി­രു­ന്ന­തും ഇവിടെ പ്ര­സ്താ­വി­ക്കേ­ണ്ട­തു­ണ്ടു്. ഹി­ന്ദി­യും പ­ഞ്ചാ­ബി­യും ര­ണ്ടും പ­ഞ്ചാ­ബിൽ ഒ­ര­റ്റം­മു­തൽ മ­റ്റേ­യ­റ്റം­വ­രെ പ്ര­ച­രി­ക്കു­ന്ന ഭാ­ഷ­ക­ളാ­ണു്. ചില സ്ഥ­ല­ങ്ങ­ളിൽ പ­ഞ്ചാ­ബി സം­സാ­രി­ക്കു­ന്ന­വർ അല്പം കൂ­ടു­ത­ലു­ണ്ടെ­ന്നും ചി­ലേ­ട­ത്തു് അല്പം കു­റ­വു­ണ്ടെ­ന്നു­മേ വ്യ­ത്യാ­സ­മു­ള്ളു.

ഭാ­ഷാ­പ്ര­വി­ശ്യ­കൾ എന്ന പ്ര­ശ്നം വി­ന്ധ്യാ­ച­ല­ത്തി­നു് തെ­ക്കു­ള്ള ഭാ­ഗ­ങ്ങ­ളെ മാ­ത്ര­മേ വാ­സ്ത­വ­ത്തിൽ ബാ­ധി­ച്ചി­രു­ന്നു­ള്ളു. അ­തേ­പ്പ­റ്റി ചു­രു­ക്ക­മാ­യി ചി­ല­തു് പ്ര­സ്താ­വി­ക്കാ­തെ സം­ഗ­തി­കൾ മ­ന­സ്സി­ലാ­ക്കാൻ വി­ഷ­മ­മു­ള്ള­തു­കൊ­ണ്ടു് രാ­ജ്യ­കാ­ര്യ­പ­ര­മെ­ങ്കി­ലും, ചി­ല­തി­വി­ടെ പ­റ­യേ­ണ്ടി­യി­രി­ക്കു­ന്നു. ബ്രി­ട്ടീ­ഷ­ധി­കാ­രം വ­ന്ന­തോ­ടു­കൂ­ടി അ­വ­രു­ടെ കീഴിൽ വന്ന പ്ര­ദേ­ശ­ങ്ങൾ ഒ­ന്നി­ച്ചു് ചേർ­ത്ത­താ­ണു് മ­ദ്രാ­സ്, ബോംബെ മു­ത­ലാ­യ പ്ര­വി­ശ്യ­കൾ എ­ന്നു് പ­റ­യേ­ണ്ട­തി­ല്ല­ല്ലോ. 1954-ൽ ബോം­ബെ­പ്ര­വി­ശ്യ­യിൽ ഗു­ജ­റാ­ത്ത്, മ­ഹാ­രാ­ഷ്ട്രം, കർ­ണ്ണാ­ട­കം എന്നീ മൂ­ന്നു് ഭാ­ഗ­ങ്ങൾ ഉൾ­പ്പെ­ട്ടി­രു­ന്നു. അ­തിർ­ത്തി­സ്ഥ­ല­ങ്ങ­ളിൽ ചില ഇ­ട­ക­ലർ­പ്പു­ണ്ടാ­യി­രു­ന്നു­വെ­ങ്കി­ലും ഭൂ­മി­ശാ­സ്ത്ര­പ­ര­മാ­യി അവ ത­മ്മിൽ സ്പ­ഷ്ട­മാ­യ ഭി­ന്ന­ത ഉ­ണ്ടാ­യി­രു­ന്നു­താ­നും. മ­ഹാ­രാ­ഷ്ട്ര­ത്തിൽ (ബോം­ബെ­പ­ട്ട­ണ­മൊ­ഴി­ച്ചാൽ) ഗു­ജ­റാ­ത്തി പ­റ­യു­ന്ന­വർ വളരെ ദുർ­ല്ല­ഭ­മാ­യി­ട്ടേ ഉ­ണ്ടാ­യി­രു­ന്നു­ള്ളു; അ­തു­പോ­ലെ­ത­ന്നെ ഗു­ജ­റാ­ത്തിൽ മ­റ്റു് ഭാ­ഷ­ക­ളും. ഇ­ങ്ങ­നെ ബോം­ബെ­പ്ര­വി­ശ്യ­യിൽ മൂ­ന്നു് ഘ­ട­ക­ങ്ങ­ളു­ണ്ടാ­യി­രു­ന്നു­വെ­ങ്കി­ലും മ­ഹാ­രാ­ഷ്ട്ര­രും കർ­ണ്ണാ­ട­ക­രും അതിൽ ഒ­തു­ങ്ങി­നി­ന്നി­രു­ന്നി­ല്ല. മ­ഹാ­രാ­ഷ്ട്ര­ന്മാ­രിൽ ഒരു പ്ര­ധാ­ന­ഭാ­ഗം ഹൈ­ദ­രാ­ബാ­ദി­ലെ മ­റാ­ത്തു­വാ­ഡാ എ­ന്നു് പ­റ­യു­ന്ന പ­ടി­ഞ്ഞാ­റെ പ്ര­ദേ­ശ­ത്താ­ണു് വ­സി­ച്ചി­രു­ന്ന­തു്. അ­തു­പോ­ലെ­ത­ന്നെ മ­ധ്യ­പ്ര­ദേ­ശ(Central Provinces)ത്തിൽ ബീറാർ എ­ന്ന­റി­യ­പ്പെ­ട്ടി­രു­ന്ന വി­ദർ­ഭ­രാ­ജ്യം മ­ഹാ­രാ­ഷ്ട്ര­ന്മാ­രു­ടേ­താ­യി­രു­ന്നു. അ­തു­കൊ­ണ്ടു് സം­യു­ക്ത മ­ഹാ­രാ­ഷ്ട്ര­പ്ര­വി­ശ്യ നിർ­മ്മി­ക്ക­ണ­മെ­ങ്കിൽ, ബോംബെ, ഹൈ­ദ­രാ­ബാ­ദ്, മ­ദ്ധ്യ­പ്ര­ദേ­ശം എ­ന്നി­വ­യെ ഉ­ട­ച്ചു­വാർ­ക്കാ­തെ സാ­ധി­ക്ക­യി­ല്ലെ­ന്നു് സ്പ­ഷ്ട­മാ­ണ­ല്ലോ.

ഇ­തി­ലും ക­ഷ്ട­മാ­യി­രു­ന്നു കർ­ണ്ണാ­ട­ക­ത്തി­ന്റെ കഥ. കർ­ണ്ണാ­ട­ക­ക്കാർ അ­ഞ്ചു് പ്ര­വി­ശ്യ­ക­ളി­ലാ­യി­ട്ടാ­ണു് താ­മ­സി­ച്ചി­രു­ന്ന­തു്. ബോം­ബെ­യി­ലെ തെ­ക്കൻ­ജി­ല്ല­കൾ, ഹൈ­ദ­രാ­ബ­ദി­ലെ ബീദാർ പ്ര­ദേ­ശം, മൈസൂർ, കുടക്, മ­ദ്രാ­സിൽ ദ­ക്ഷി­ണ­കാ­ന­റാ—ഇ­ങ്ങ­നെ ഛി­ന്ന­ഭി­ന്ന­മാ­യി കി­ട­ന്ന കർ­ണ്ണാ­ട­ക­ജ­ന­ത­യ്ക്കു് സ്വ­ന്ത­മെ­ന്നു് പറയാൻ മൈ­സൂർ­രാ­ജ്യ­മേ ഉ­ണ്ടാ­യി­രു­ന്നു­ള്ളു. ഒരു കർ­ണ്ണാ­ട­ക­പ്ര­വി­ശ്യ­യു­ടെ നിർ­മ്മാ­ണം എത്ര സം­സ്ഥാ­ന­ങ്ങ­ളെ ബാ­ധി­ക്കു­മെ­ന്നു് ഇ­തു­കൊ­ണ്ടു് തെ­ളി­യും. ആ­ന്ധ്ര­ന്മാ­രും ത­മി­ഴ­ന്മാ­രു­മാ­യി അ­തിർ­ത്തി­ത്തർ­ക്ക­ങ്ങ­ളേ ഉ­ണ്ടാ­യി­രു­ന്നു­വെ­ങ്കി­ലും ‘വി­ശാ­ലാ­ന്ധ്രം’ സൃ­ഷ്ടി­ക്ക­ണ­മെ­ങ്കിൽ ഹൈ­ദ­രാ­ബാ­ദ് രാ­ജ്യ­ത്തി­ലെ പ്ര­ധാ­ന­ഭാ­ഗ­മാ­യ തെ­ലി­ങ്കാ­ന അതിൽ ഉൾ­പ്പെ­ടു­ത്താ­തെ സാ­ധി­ക്ക­യി­ല്ല. കേ­ര­ള­ത്തി­ന്റെ കഥ പ­റ­ക­യാ­ണെ­ങ്കിൽ മ­ദ്രാ­സിൽ­നി­ന്നു് മലബാർ ജി­ല്ല­ക­ളും മ­ല­യാ­ളം സം­സാ­രി­ക്കു­ന്ന കാ­സർ­കോ­ടും എ­ടു­ത്തു് ചേർ­ക്കു­ന്ന­തു് കൂ­ടാ­തെ തമിഴ് സം­സാ­രി­ക്കു­ന്ന നാ­ഞ്ചി­നാ­ടും ചെ­ങ്കോ­ട്ട­യും ത­മി­ഴ­ക­ത്തി­ന്നു് വി­ട്ടു­കൊ­ടു­ക്കു­ന്ന പ്ര­ശ്ന­വു­മു­ണ്ടാ­യി­രു­ന്നു.

ഈ പ്ര­ശ്ന­ത്തി­ന്റെ പ്രാ­ധാ­ന്യം ആ­ദ്യ­മാ­യി മ­ന­സ്സി­ലാ­ക്കി­യ­തു് മ­ഹാ­ത്മാ­ഗാ­ന്ധി യാണു്. 1920-ൽ ഗാ­ന്ധി­യു­ടെ നേ­തൃ­ത്വ­ത്തിൽ കാൺ­ഗ്ര­സ്സി­ന്റെ ഘടന ന­വീ­ക­രി­ച്ച­പ്പോൾ, ഭാ­ഷ­യു­ടെ അ­ടി­സ്ഥാ­ന­ത്തി­ലാ­ണു് പ്ര­വി­ശ്യ­ക­ളെ രൂ­പീ­ക­രി­ച്ച­തു്. സ്വ­ഭാ­ഷ­യി­ലൂ­ടെ­യ­ല്ലാ­തെ ബ­ഹു­ജ­ന­ങ്ങ­ളെ സ­മീ­പി­ക്കാൻ സാ­ധി­ക്ക­യി­ലെ­ന്നും ജ­ന­ത­യു­ടെ താ­ങ്ങി­ല്ലാ­ത്ത സ്വാ­ത­ന്ത്ര്യ­വാ­ദ­ത്തി­നു് ശ­ക്തി­യി­ല്ലെ­ന്നും മ­ന­സ്സി­ലാ­ക്കി­യാ­ണു് അ­ദ്ദേ­ഹം അ­ങ്ങ­നെ ചെ­യ്ത­തു്. സ്വാ­ത­ന്ത്ര്യം കി­ട്ടി­യാൽ ഭാ­ഷ­യു­ടെ അ­ടി­സ്ഥാ­ന­ത്തി­ലാ­യി­രി­ക്ക­ണം പ്ര­വി­ശ്യ­കൾ എ­ന്നു് അ­ക്കാ­ല­ത്തു് എ­ല്ലാ­വ­രും സ­മ്മ­തി­ച്ചി­ട്ടു­മു­ണ്ടാ­യി­രു­ന്നു. പക്ഷേ, ഗാ­ന്ധി­ജി­യു­ടെ അ­ധീ­ന­ത്തിൽ രൂ­പ­വൽ­ക്ക­രി­ക്ക­പ്പെ­ട്ട ഭാ­ഷാ­പ്ര­വി­ശ്യ­കൾ­ക്കു് പ്ര­ധാ­ന­മാ­യി ഒ­ര­പൂർ­ണ്ണ­ത കാണാം. കാൺ­ഗ്ര­സ്സി­ന്റെ പ്ര­വൃ­ത്തി­പ­രി­ധി­യിൽ നാ­ട്ടു­രാ­ജ്യ­ങ്ങ­ളെ ഉൾ­പ്പെ­ടു­ത്തി­യി­ട്ടി­ല്ലാ­യി­രു­ന്നു. അ­തു­കൊ­ണ്ടു് ഒരു ഭാ­ഷ­ത­ന്നെ സം­സാ­രി­ക്കു­ന്ന സ­മു­ദാ­യം ചി­ല­പ്പോൾ ഒ­ന്നി­ല­ധി­കം പ്ര­വി­ശ്യ­ക­ളി­ലാ­യും ചി­ല­പ്പോൾ പല നാ­ട്ടു­രാ­ജ്യ­ങ്ങ­ളി­ലാ­യും ഛി­ന്ന­ഭി­ന്ന­മാ­യി­ട്ടാ­ണു് കി­ട­ന്നി­രു­ന്ന­തു്. ക­ന്ന­ട­യു­ടെ­യും മ­റാ­ത്തി­യു­ടെ­യും കാ­ര്യം­കൊ­ണ്ടു് ഈ സംഗതി തെ­ളി­ഞ്ഞു് കാ­ണാ­വു­ന്ന­താ­ണു്. കാൺ­ഗ്ര­സ്സി­ലെ ക­ന്ന­ട­പ്ര­വി­ശ്യ മൈ­സൂ­റി­ലെ 90 ലക്ഷം ക­ന്ന­ടി­ക­രെ­യും ഹൈ­ദ­ര­ബാ­ദിൽ ബീദാർ ജി­ല്ല­യിൽ ആ ഭാഷ സം­സാ­രി­ക്കു­ന്ന­വ­രെ­യും ഉൾ­പ്പെ­ടു­ത്തി­യി­രു­ന്നി­ല്ല. അ­തു­പോ­ലെ തന്നെ കാൺ­ഗ്ര­സ്സി­ന്റെ മ­ഹാ­രാ­ഷ്ട്ര­പ്ര­വി­ശ്യ­യിൽ ഹൈ­ദ­രാ­ബാ­ദി­ലെ മ­റാ­ത്താ­വാ­ഡ­യും വി­ദർ­ഭ­യും ഉൾ­ക്കൊ­ണ്ടി­രു­ന്നി­ല്ല. കേ­ര­ള­ത്തി­ന്റെ കഥ പ­റ­യേ­ണ്ട­തി­ല്ല­ല്ലോ.

ആ­ദ്യ­ത്തെ ര­ണ്ടു­മൂ­ന്നു് മാ­സ­ങ്ങൾ ഈ പ്ര­ശ്ന­ത്തി­ന്റെ പല ഭാ­ഗ­ങ്ങ­ളും ആ­ലോ­ചി­ച്ചും പ­ഠി­ച്ചും ദി­ല്ലി­യിൽ­ത­ന്നെ ക­ഴി­ച്ചു. അ­തിൽ­നി­ന്നു് ഒരു സംഗതി സ്ഫ­ടി­കം­പോ­ലെ ഞാൻ തെ­ളി­ഞ്ഞു­ക­ണ്ടു; ഈ പ്ര­ശ്ന­ത്തി­നൊ­രു പ­രി­ഹാ­രം വേ­ണ­മെ­ങ്കിൽ ഹൈ­ദ­ര­ബാ­ദ് സം­സ്ഥാ­നം ഇ­ല്ലാ­താ­ക്ക­യാ­ണു് ആ­വ­ശ്യം. ഹൈ­ദ­ര­ബാ­ദ് സം­സ്ഥാ­ന­ത്തിൽ മൂ­ന്നു് ഭാഷകൾ സം­സാ­രി­ക്കു­ന്ന­വ­രാ­ണു് പ്ര­ധാ­ന­മാ­യു­ണ്ടാ­യി­രു­ന്ന­തു്. ഭൂ­രി­പ­ക്ഷം സം­സാ­രി­ച്ചി­രു­ന്ന­തു് തെ­ലു­ങ്കാ­ണു്. മ­റാ­ഠി­യും ക­ന്ന­ട­യും പ്ര­ത്യേ­ക­ജി­ല്ല­ക­ളിൽ മാ­തൃ­ഭാ­ഷ­യാ­യി­രു­ന്നു. ആ സം­സ്ഥാ­ന­ത്തിൽ മൂ­ന്നു് ഭാ­ഷ­ക­ളു­ണ്ടാ­യി­രു­ന്നു എ­ന്നു­മാ­ത്ര­മ­ല്ല, ആ ഭാഷകൾ സം­സാ­രി­ച്ചി­രു­ന്ന പ്ര­ദേ­ശ­ങ്ങൾ തന്നെ വ്യ­ത്യ­സ്ത­വു­മാ­യി­രു­ന്നു. ഹൈ­ദ­രാ­ബാ­ദി­ന്റെ ഐക്യം വാ­സ്ത­വ­ത്തിൽ നൈ­സാ­മി­ന്റെ രാ­ജ­ത്വ­ത്തി­ലാ­ണു് സ്ഥി­തി­ചെ­യ്തി­രു­ന്ന­തെ­ന്നു് പറയാം.

ഈ മു­പ്പി­രി­യ­ഴി­ക്കാ­തെ പ്ര­വി­ശ്യ­ക­ളു­ടെ പു­ന­സ്സം­ഘ­ട­ന സാ­ധി­ക്ക­യി­ല്ലെ­ന്നു് കാണാൻ വലിയ വൈ­ഷ­മ്യ­മു­ണ്ടാ­യി­ല്ല. മ­റാ­ത്ത­വാ­ഡ­യി­ല്ലാ­ത്ത സം­യു­ക്ത­മ­ഹാ­രാ­ഷ്ട്രം ഒരു കാ­ല­ത്തും മ­ഹാ­രാ­ഷ്ട്ര­ന്മാർ­ക്കു് തൃ­പ്തി­ക­ര­മാ­ക­യി­ല്ലെ­ന്നു് തീർ­ച്ച­ത­ന്നെ, അ­തു­പോ­ലെ­ത­ന്നെ തെ­ലി­ങ്കാ­ന­യുൾ­പ്പെ­ടാ­ത്ത ആ­ന്ധ്ര­ദേ­ശം ആ­ന്ധ്ര­ന്മാർ­ക്കും. ക­ന്ന­ട­ക്കാ­രു­ടെ പ്ര­ത്യേ­ക­ത­യാ­യ വീ­ര­ശൈ­വ­സ­മ്പ്ര­ദാ­യ­ത്തി­ന്റെ പല പാ­വ­ന­ക്ഷേ­ത്ര­ങ്ങ­ളും ബീ­ദാർ­പ്ര­ദേ­ശ­ത്തി­ലാ­യി­രു­ന്നു. ഇ­ങ്ങ­നെ മ­റാ­ഠി­ക­ളു­ടെ­യും തെ­ലു­ങ്ക­രു­ടെ­യും ക­ന്ന­ട­രു­ടെ­യും പ്ര­വി­ശ്യാ­വ­കാ­ശ­ങ്ങൾ­ക്കു് പൊ­തു­വെ ബാ­ധ­ക­മാ­യി­ട്ടാ­യി­രു­ന്നു ഹൈ­ദ­ര­ബാ­ദി­ന്റെ സ്ഥി­തി.

ഹൈ­ദ­ര­ബാ­ദി­നെ പ­ങ്കി­ടാ­തെ ഭാ­ഷ­യു­ടെ അ­ടി­സ്ഥാ­ന­ത്തിൽ സം­സ്ഥാ­ന­സം­ഘ­ട­ന സാ­ധി­ക്ക­യി­ല്ലെ­ന്നു് സ്പ­ഷ്ട­മാ­ണെ­ങ്കി­ലും അ­തി­നു് ചില പ്ര­ധാ­ന­ത­ട­സ്സ­ങ്ങ­ളു­ണ്ടാ­യി­രു­ന്നു. ഒ­ന്നാ­മ­തു് പ്ര­ധാ­ന­മ­ന്ത്രി നെ­ഹ്റു ഹൈ­ദ­ര­ബാ­ദി­നെ­പ്പ­റ്റി ചില അ­ഭി­പ്രാ­യ­ങ്ങൾ മു­മ്പു് പ­റ്ഞ്ഞി­ട്ടു­ണ്ടു് എ­ന്നു­ള്ള­താ­ണു്. ഹൈ­ദ­ര­ബാ­ദ് ന­മ്മു­ടെ സം­സ്ക്കാ­രൈ­ക്യ­ത്തി­ന്റെ ഒരു ജ­യ­സ്തം­ഭ­മാ­ണെ­ന്നും അതു് നി­ല­നിർ­ത്തി­ക്കൊ­ണ്ടു് പോ­കു­ന്ന­തു് ന­മ്മു­ടെ മ­തേ­ത­ര­രാ­ജ്യ­ത്തി­ന്റെ ഒരു സ്മാ­ര­ക­മാ­യി­രി­ക്കു­മെ­ന്നും അ­ദ്ദേ­ഹം പ­ണ്ടെ­വി­ടെ വെ­ച്ചോ പ­റ­ക­യു­ണ്ടാ­യ­ത്രെ. ര­ണ്ടാ­മ­തു് ഇ­ന്ത്യ­യി­ലെ മു­സ്ലിം­ജ­ന­ങ്ങൾ ഹൈ­ദ­ര­ബാ­ദും നൈ­സാ­മും ത­ങ്ങ­ളു­ടെ പു­രാ­ത­ന­മ­ഹ­ത്വ­ത്തി­ന്റെ ഒരു ല­ക്ഷ്യ­മാ­യി ക­ണ­ക്കു­കൂ­ട്ടു­ന്നു­വെ­ന്നും ഹൈ­ദ­ര­ബാ­ദി­നെ മൂ­ന്നാ­യി പ­ങ്കി­ടു­ക­യാ­ണെ­ങ്കിൽ നൈ­സാ­മി­ന്റെ രാ­ജ­പ്ര­മു­ഖ­ത്വ­വും ആ സം­സ്ഥാ­ന­ത്തി­ന്റെ മു­സ്ലിം­ഛാ­യ­യും തീർ­ച്ച­യാ­യും പോ­കു­മെ­ന്നെ­തി­നാൽ അതു് അ­വർ­ക്കു് വലിയ അ­തൃ­പ്തി­ക്കു് കാ­ര­ണ­മാ­കു­മെ­ന്നും ഒരു വാ­ദ­മു­ണ്ടാ­യി­രു­ന്നു. ഞ­ങ്ങ­ളു­ടെ അ­ധ്യ­ക്ഷ­നാ­യ സ­ലേ­ആ­ലി­ക്കു് ഈ വാ­ദ­ങ്ങ­ളെ അ­ടി­സ്ഥാ­ന­പ്പെ­ടു­ത്തി ഹൈ­ദ­ര­ബാ­ദ് എ­ങ്ങ­നെ­യെ­ങ്കി­ലും നി­ല­നിർ­ത്തി­യാൽ­കൊ­ള്ളാ­മെ­ന്നു­ള്ള അ­ഭി­പ്രാ­യ­മാ­ണു­ണ്ടാ­യി­രു­ന്ന­തു്. ഞങ്ങൾ മൂ­ന്നാ­ളും ത­മ്മിൽ നി­ത്യ­വു­മു­ണ്ടാ­യി­ക്കൊ­ണ്ടി­രു­ന്ന വാ­ദ­പ്ര­തി­വാ­ദ­ങ്ങ­ളിൽ­നി­ന്നാ­ണു് ഈ സംഗതി എ­നി­ക്കു് മ­ന­സ്സി­ലാ­ക്കു­വാൻ സാ­ധി­ച്ച­തു്.

പ്ര­ശ്ന­ത്തി­ന്റെ സ്വ­ഭാ­വ­മേ­താ­ണ്ടു് മ­ന­സ്സി­ലാ­ക്കി­യ­ശേ­ഷം ഞങ്ങൾ പ്ര­ധാ­ന­സ്ഥ­ല­ങ്ങ­ളി­ലെ­ല്ലാം പോയി അ­വി­ട­വി­ടെ­യു­ള്ള ജ­ന­പ്ര­തി­നി­ധി­ക­ളും ഗ­വ­ണ്മെ­ന്റു­മാ­യി സം­സാ­രി­ച്ചു് അ­ഭി­പ്രാ­യ­ങ്ങൾ അ­റി­യു­ന്ന­തി­നു് തീർ­ച്ച­യാ­ക്കി. മേ­യ്മാ­സം അ­വ­സാ­ന­ത്തോ­ടു­കൂ­ടി­യാ­ണു് യാ­ത്ര­യാ­രം­ഭി­ച്ച­തു്. ആദ്യം പോ­യ­തു് കേ­ര­ള­ത്തി­ലാ­ണു്. കേ­ര­ള­ത്തി­ന്റെ കാ­ര്യ­ത്തിൽ വലിയ വൈ­ഷ­മ്യ­മൊ­ന്നു­മി­ല്ലെ­ങ്കി­ലും എ­ന്നെ­സ്സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം അതൊരു പ്ര­ധാ­ന­സം­ഗ­തി­യാ­യി­രു­ന്നു. മ­ല­യാ­ളം സം­സാ­രി­ക്കു­ന്ന ജനത തി­രു­വി­താം­കൂർ, കൊ­ച്ചി, മ­ല­ബാർ­ജി­ല്ല, കാ­സർ­കോ­ടു് താ­ലൂ­ക്ക് എ­ന്നി­വി­ട­ങ്ങ­ളി­ലാ­ണ­ല്ലോ അ­ധി­വ­സി­ക്കു­ന്ന­തു്. അവരെ ഒ­ന്നി­ച്ചു­ചേർ­ത്തു് ഒരു ഐ­ക്യ­കേ­ര­ളം സ്ഥാ­പി­ക്ക­ണ­മെ­ന്നു് പ്ര­മാ­ണി­ക­ളാ­യ കേ­ര­ളീ­യർ വാ­ദി­ച്ചു­തു­ട­ങ്ങി­യി­ട്ടു് വളരെ നാ­ളാ­യി­രു­ന്നു­താ­നും. മ­ദ്രാ­സ് സം­സ്ഥാ­ന­ത്തി­ന്റെ ഒരു ഭാ­ഗ­മാ­യി മലബാർ ജി­ല്ല­യി­രി­ക്കു­ന്ന­തു് ത­ങ്ങൾ­ക്കി­ഷ്ട­മ­ല്ല എന്ന സംഗതി ത­മി­ഴു­നാ­ട്ടു­കാർ മ­റ­ച്ചു­വെ­ച്ചി­രു­ന്നി­ല്ല. ആ­ന്ധ്ര­ക്കാർ മാ­റി­പ്പോ­യ സ്ഥി­തി­ക്കു്, മാ­ദ്രാ­സി­ലെ ചെ­റി­യൊ­രു വി­ഭാ­ഗം­മാ­ത്ര­മാ­യ മ­ല­ബാർ­ജി­ല്ല­യെ­ക്കൂ­ടി ഒ­ഴി­ച്ചു­വി­ടു­ക­യാ­ണെ­ങ്കിൽ ത­മി­ഴു­നാ­ടു് പ്ര­ത്യേ­ക­മൊ­രു പ്ര­വി­ശ്യ­യാ­യി­ത്തീ­രു­മ­ല്ലോ. ആ സ്ഥി­തി­ക്കു് മ­ല­യാ­ള­ഭാ­ഷ പ്ര­ച­രി­ക്കു­ന്ന ദേ­ശ­ങ്ങൾ ഒ­ന്നി­ച്ചു­ചേർ­ത്തു് ഒരു പ്ര­വി­ശ്യ­യാ­ക്കു­ന്ന­തിൽ വലിയ വൈ­ഷ­മ്യ­മൊ­ന്നും സൂ­ക്ഷി­ച്ചു് നോ­ക്കി­യാൽ കാ­ണാ­നി­ല്ലാ­യി­രു­ന്നു.

വാ­സ്ത­വം അ­ങ്ങ­നെ­യാ­ണെ­ങ്കി­ലും ചില അ­വ­കാ­ശ­വാ­ദ­ങ്ങ­ളും പ്ര­ത്യേ­ക­താൽ­പ­ര്യ­ങ്ങ­ളും ഈ വി­ഷ­യ­ത്തിൽ അ­നാ­വ­ശ്യ­മാ­യ കു­ഴ­പ്പ­ങ്ങ­ളു­ണ്ടാ­ക്കി­ത്തീർ­ത്തു. ഒ­ന്നാ­മ­താ­യി തി­രു­വി­താം­കൂർ­കാർ­ക്കു്—പ്ര­ത്യേ­കി­ച്ചും തി­രു­വ­ന­ന്ത­പു­ര­ത്തു് പ്രാ­ധാ­ന്യം വ­ഹി­ക്കു­ന്ന നാ­യർ­പ്ര­മാ­ണി­കൾ­ക്കു്—തമിഴു മാ­തൃ­ഭാ­ഷ­യാ­യ നാ­ഞ്ചി­നാ­ടു് ത­മി­ഴ­ക­ത്തേ­യ്ക്കു് വി­ട്ടു­കൊ­ടു­ക്കു­ന്ന­തിൽ ബ­ദ്ധ­വി­രോ­ധ­മാ­യി­രു­ന്നു. തി­രു­വി­താം­കൂർ രാ­ജാ­ക്ക­ന്മാർ നാ­ഞ്ചി­നാ­ട്ടിൽ­നി­ന്നു് വ­ന്ന­വ­രാ­ക­യാൽ രാ­ജ­വം­ശ­ത്തി­നു് തെ­ക്കൻ­തി­രു­വി­താം­കൂ­റു­മാ­യി ബ­ന്ധ­മു­ണ്ടു് എ­ന്നു­ള്ള­തു് ശ­രി­ത­ന്നെ. രാ­ജാ­ധി­കാ­രം നി­ല­നി­ന്നി­ട­ത്തോ­ളം തി­രു­വി­താം­കൂർ വി­ട്ടു­പോ­ക­ണ­മെ­ന്നു് നാ­ഞ്ചി­നാ­ട്ടി­ലെ ത­മി­ഴ­ന്മാർ ആ­ഗ്ര­ഹി­ച്ചു­മി­ല്ല. പക്ഷേ, സ്വാ­ന്ത­ന്ത്ര്യ­ലാ­ഭ­ത്തി­നു് മുൻ­പു­ത­ന്നെ പ്ര­ജാ­ധി­പ­ത്യം തി­രു­വി­താം­കൂ­റിൽ മു­ള­ച്ചു­തു­ട­ങ്ങി­യ­തോ­ടു­കൂ­ടി ആ രാ­ജ്യ­ത്തി­ലെ ചെ­റി­യൊ­രു ന്യൂ­ന­പ­ക്ഷം­മാ­ത്ര­മാ­യി­രു­ന്നെ­ങ്കി­ലും നാ­ഞ്ചി­നാ­ട്ടിൽ തൊ­ണ്ണൂ­റു­ശ­ത­മാ­നം വ­രു­ന്ന ത­മി­ഴർ­ക്കു് ത­മി­ഴു­നാ­ട്ടി­നോ­ടു് ചേ­രു­ന്ന­തി­ലാ­ണു് ത­ങ്ങ­ളു­ടെ ഭാ­വി­യെ­ന്നു് തോ­ന്നി­ത്തു­ട­ങ്ങി. സ്വാ­ത­ന്ത്ര്യ­ത്തി­നു­ശേ­ഷം രാ­ജാ­ധി­കാ­രം ന­ശി­ച്ചു. തിരു-​കൊച്ചി ജ­ന­ന­മെ­ടു­ത്ത­പ്പോൾ നാ­ഞ്ചി­നാ­ട്ടി­ലെ ആ­ളു­കൾ­ക്കു് കാൺ­ഗ്ര­സ്സിൽ­നി­ന്നു­ത­ന്നെ ഭി­ന്നി­ച്ചു് ത­മി­ഴു­നാ­ട്ടിൽ ചേ­ര­ണ­മെ­ന്നു് നിർ­ബ്ബ­ന്ധ­മാ­യി. ഭാ­ഷാ­പ്ര­വി­ശ്യ­ക­ളു­ടെ പ്ര­ശ്നം മു­ന്നോ­ട്ടു് വ­ന്ന­തോ­ടു­കൂ­ടി ആ വാ­ദ­ത്തി­ന്റെ പ്രാ­ധാ­ന്യ­വും വർ­ദ്ധി­ച്ചു.

മ­ല­യാ­ളി­കൾ മി­ക്ക­വാ­റും ഇ­തി­നു് വി­പ­രീ­ത­മാ­യി­രു­ന്നു. അ­വ­രു­ടെ വാ­ദ­മു­ഖ­ങ്ങൾ ആ­ശ്ച­ര്യ­ക­ര­മെ­ന്നാ­ണു് പ­റ­യേ­ണ്ട­തു്. പ­ര­ശു­രാ­മൻ സൃ­ഷ്ടി­ച്ച കേരളം ഗോ­കർ­ണ്ണം­മു­തൽ ക­ന്യാ­കു­മാ­രി­വ­രെ­യാ­ണെ­ന്നും അ­തു­കൊ­ണ്ടു് ക­ന്യാ­കു­മാ­രി ഒ­രി­ക്ക­ലും ത­മി­ഴർ­ക്കു് വി­ട്ടു­കൊ­ടു­ക്കാൻ പാ­ടി­ല്ലെ­ന്നു­മാ­യി­രു­ന്നു ഒ­ന്നാ­മ­ത്തെ വാദം. പ­ര­ശു­രാ­മൻ സൃ­ഷ്ടി­ച്ച­തെ­ന്നാ­യാ­ലും കേ­ര­ള­ത്തി­ന്റെ ഒ­രൊ­ഴി­ച്ചു­കൂ­ടാ­ത്ത ഭാ­ഗ­മാ­ണു­പോ­ലും നാ­ഗർ­കോ­വി­ലും ക­ന്യാ­കു­മാ­രി­യും. ആ വാ­ദ­ത്തിൽ അർ­ത്ഥ­മൊ­ന്നു­മി­ല്ലെ­ന്നു് പ­റ­യേ­ണ്ട­തി­ല്ല­ല്ലോ—ഒരു കാ­ല­ത്തും ഗോ­കർ­ണ്ണം­മു­തൽ കാ­സർ­കോ­ഡു­വ­രെ­യു­ള്ള ഭാഗം കേ­ര­ള­ത്തിൽ ഉൾ­പ്പെ­ട്ട­താ­യി ച­രി­ത്രം പ­റ­യു­ന്നി­ല്ല. ക­ന്യാ­കു­മാ­രി­യു­ടെ കാ­ര്യ­മാ­ണെ­ങ്കിൽ, ച­രി­ത്ര­കാ­ല­ങ്ങ­ളിൽ അതു് ചി­ല­പ്പോൾ കേ­ര­ള­ത്തി­ലെ രാ­ജാ­ക്ക­ന്മാ­രു­ടെ കീ­ഴി­ലും ചി­ല­പ്പോൾ ത­മി­ഴു­നാ­ട്ടു­രാ­ജാ­ക്ക­ന്മാ­രു­ടെ കീ­ഴി­ലു­മാ­യി­രു­ന്നു. എ­ന്നാൽ നെ­യ്യാ­റ്റിൻ­ക­ര­യ്ക്കു് തെ­ക്കു­ള്ള താ­ലൂ­ക്കു­കൾ ത­മി­ഴു് സ്വ­ഭാ­ഷ­യാ­യ ജ­ന­ങ്ങൾ അ­ധി­വ­സി­ക്കു­ന്ന പ്ര­ദേ­ശ­ങ്ങ­ളാ­യി­രു­ന്നു എ­ന്നു­ള്ള­തി­നു് സം­ശ­യ­മി­ല്ല. ആ സ്ഥി­തി­ക്കു് ഭാ­ഷ­യു­ടെ അ­ടി­സ്ഥാ­ന­ത്തിൽ പ്ര­വി­ശ്യ­കൾ നിർ­മ്മി­ക്കു­ക­യാ­ണെ­ങ്കിൽ ആ താ­ലൂ­ക്കു­കൾ ത­മി­ഴു­നാ­ട്ടി­ലുൾ­പ്പെ­ടു­ത്താ­തെ നി­വൃ­ത്തി­യു­മി­ല്ല.

ഇ­താ­യി­രു­ന്നു അ­ന്നാ­ട്ടി­ലെ ജ­ന­ങ്ങ­ളു­ടെ അ­ഭി­പ്രാ­യ­മെ­ന്നു­ള്ള­തി­നും സം­ശ­യ­മി­ല്ല. സ്വാ­ത­ന്ത്ര്യ­ത്തി­നു­ശേ­ഷ­മു­ണ്ടാ­യ തി­ര­ഞ്ഞെ­ടു­പ്പിൽ ഈ താ­ലൂ­ക്കു­ക­ളിൽ ത­മി­ഴു­രാ­ജ്യ­വാ­ദി­കൾ­ക്കാ­യി­രു­ന്നു സ്പ­ഷ്ട­മാ­യ വിജയം ല­ഭി­ച്ച­തു്. മ­റ്റു് സം­ഗ­തി­ക­ളിൽ കാൺ­ഗ്ര­സ്സി­നോ­ടു് ചേർ­ന്നു­നി­ന്നു­വെ­ങ്കി­ലും ഈ ഒരു കാ­ര്യ­ത്തി­ലു­ള്ള അ­ഭി­പ്രാ­യ­ഭി­ന്ന­ത­കൊ­ണ്ടു്, അവർ കാൺ­ഗ്ര­സ്സ് ക­ക്ഷി­യിൽ ചേ­രാ­തെ നി­ന്നു. ഫസ്രേ ആ­ലി­ക്കും കുൺ­സ്രൂ­ണും ആ­ദ്യ­മൊ­ക്കെ സ­ഹ്യാ­ദ്രി­ക്കു് പ­ടി­ഞ്ഞാ­റു­വ­ശം കേ­ര­ള­ത്തിൽ­ത്ത­ന്നെ ഇ­രു­ന്നു­കൊ­ള്ള­ട്ടെ എ­ന്നു് പൊ­തു­വേ ഒ­ര­ഭി­പ്രാ­യ­മു­ണ്ടാ­യി­രു­ന്നു. എ­ങ്കി­ലും ആ പ്ര­ദേ­ശ­ത്തി­ന്റെ പ്ര­കൃ­തി­വ്യ­ത്യാ­സ­വും അ­വി­ടു­ത്തെ ഗ്രാ­മ­സ­മ്പ്ര­ദാ­യ­വും ജ­ന­ങ്ങ­ളു­ടെ ഉ­ടു­പ്പും കെ­ട്ടും ക­ണ്ട­പ്പോൾ അതു് ത­മി­ഴു­നാ­ടു­ത­ന്നെ എ­ന്നു് അ­വർ­ക്കും ബോ­ധ്യം­വ­ന്നു.

ഞാൻ അതു് സ­മ്മ­തി­ച്ചു­കൊ­ടു­ത്ത­തു് കേ­ര­ള­ത്തി­നെ ദ്രോ­ഹി­ക്കു­ന്ന­താ­യി­ട്ടാ­ണു് തി­രു­വി­താം­കൂ­റിൽ പ­ലർ­ക്കും തോ­ന്നി­യ­തു്. ഉ­ട­മ­സ്ഥാ­വ­കാ­ശം­വെ­ച്ചാ­യി­രു­ന്നു അ­വ­രു­ടെ വാദം. തി­രു­വി­താം­കൂർ സം­സ്ഥാ­ന­ത്തി­ലുൾ­പ്പെ­ട്ട­തു് പ­ര­ദേ­ശി­കൾ­ക്കു് വി­ട്ടു­കൊ­ടു­ക്ക­യോ? ഒരു കേ­ര­ളീ­യ­നെ­ന്ന­ല്ലാ­തെ തി­രു­വി­താം­കൂർ­കാ­ര­നെ­ന്നോ തി­രു­വി­താം­കൂർ മ­ഹാ­രാ­ജാ­വി­ന്റെ പ്ര­ജ­യെ­ന്നോ ഞാൻ അ­ഭി­മാ­നി­ച്ചി­ട്ടി­ല്ല. ആ സ്ഥി­തി­ക്കു് നാ­ഞ്ചി­നാ­ടു്, അ­വീ­ടു­ത്തെ ജ­ന­ത­യു­ടെ ഇ­ഷ്ടം­പോ­ലെ, കേ­ര­ള­ത്തി­ലോ ത­മി­ഴു­നാ­ട്ടി­ലോ ചേ­രേ­ണ്ട­താ­ണെ­ന്നും ഭാ­ഷ­യു­ടെ അ­ടി­സ്ഥാ­ന­ത്തിൽ വി­ചാ­രി­ക്കു­ക­യാ­ണെ­ങ്കിൽ അതു് നി­സ്സം­ശ­യം ത­മി­ഴു­നാ­ട്ടിൽ­പ്പെ­ട്ട­താ­ണെ­ന്നു­മു­ള്ള എന്റെ അ­ഭി­പ്രാ­യ­ത്തിൽ കേ­ര­ള­ത്തി­ന്റെ താൽ­പ­ര്യ­ങ്ങൾ­ക്കു് വി­പ­രീ­ത­മാ­യി ഞാ­നൊ­ന്നും­ത­ന്നെ ക­ണ്ടി­ല്ല.

നാ­ഞ്ചി­നാ­ടും ചെ­ങ്കോ­ട്ട­യും തി­രു­വി­താം­കൂ­റിൽ­നി­ന്നെ­ടു­ത്തു് ത­മി­ഴു­നാ­ട്ടിൽ ചേർ­ക്ക­യാ­ണെ­ങ്കിൽ പീ­രു­മേ­ടും ദേ­വി­കു­ള­വും ആ അ­ടി­സ്ഥാ­ന­ത്തിൽ­ത­ന്നെ അ­വർ­ക്കു് വി­ട്ടു­കൊ­ടു­ക്കേ­ണ്ട­ത­ല്ലാ­യി­രു­ന്നോ എ­ന്നു് ഒരു ചോ­ദ്യം വരാം. അ­താ­യി­രു­ന്നു ത­മി­ഴു­നാ­ട്ടു­കാ­രു­ടെ വാ­ദ­വും. അ­തി­നെ­തി­രാ­യി­രു­ന്നു ഞാൻ കാരണം, ത­മി­ഴു് ഭാഷ സം­സാ­രി­ക്കു­ന്ന­വ­രാ­ണു് അവിടെ ഭൂ­രി­പ­ക്ഷ­മെ­ങ്കി­ലും, അവർ അ­വി­ടു­ത്തു­കാ­ര­ല്ല; തോ­ട്ട­ങ്ങ­ളിൽ ജോ­ലി­ക്കു­വേ­ണ്ടി ത­മി­ഴു­നാ­ട്ടിൽ­നി­ന്നു് വ­ന്നി­രു­ന്ന­വർ­മാ­ത്ര­മാ­ണു്. അ­വ­രു­ടെ നാടും കു­ടി­യും പാ­ണ്ടി­രാ­ജ്യ­ത്താ­യ­തി­നാൽ ഈ കാ­ര്യ­ത്തിൽ അ­വ­രു­ടെ സംഖ്യ വ­ക­വെ­യ്ക്കേ­ണ്ട­താ­യി എ­നി­ക്കു് തോ­ന്നി­യി­ല്ല. കാ­സർ­കോ­ടു് കേ­ര­ള­ത്തിൽ ഉൾ­പ്പെ­ടു­ത്തി­യും ത­മി­ഴു­ജി­ല്ല­കൾ വി­ട്ടു­കൊ­ടു­ത്തും ഒരു കേ­ര­ള­പ്ര­വി­ശ്യ­യാ­ണു് ഞങ്ങൾ ശു­പാർ­ശ­ചെ­യ്ത­തു്.

images/KP_Kesava_Menon.jpg
കെ. പി. കേ­ശ­വ­മേ­നോൻ

പ്ര­വി­ശ്യാ­പു­നർ­നിർ­മ്മാ­ണ­ത്തെ­പ്പ­റ്റി­യു­ള്ള മ­റ്റു് സം­ഗ­തി­കൾ പ­റ­യു­ന്ന­തി­നു­മുൻ­പു് കേ­ര­ള­പ്പി­റ­വി­യെ­സ്സം­ബ­ന്ധി­ച്ചു് ചില കാ­ര്യ­ങ്ങൾ­കൂ­ടി പ­റ­ഞ്ഞു­കൊ­ള്ള­ട്ടെ. നാ­ഞ്ചി­നാ­ടു് വി­ട്ടു­കൊ­ടു­ക്കാൻ തി­രു­വി­താം­കൂർ­കാർ­ക്കു് വി­രോ­ധ­മാ­യി­രു­ന്നു­വെ­ങ്കിൽ മ­ല­ബാ­റി­ലു­ള്ള പ്ര­മാ­ണി­ക­ളിൽ ഒ­ട്ടു­മി­ക്ക­വ­രും തി­രു­വി­താം­കൂ­റി­നോ­ടു് ചേ­രു­ന്ന­തിൽ വൈ­മ­ന­സ്യം പ്ര­ക­ടി­പ്പി­ച്ചി­രു­ന്നു. എ­ങ്ങ­നെ­യെ­ങ്കി­ലും മ­ദി­രാ­ശി­യു­ടെ വാ­ലാ­യി ക­ഴി­യു­ന്ന­തിൽ എന്തോ ഒരു പ്ര­ശ­സ്തി­യു­ണ്ടെ­ന്നാ­ണു് അ­വ­രു­ടെ ഭാവം. ശ്രീ. കെ. പി. കേ­ശ­വ­മേ­നോ­നും ശ്രീ. ദാ­മോ­ദ­ര­മേ­നോ­നു മൊ­ഴി­ച്ചാൽ, നേ­താ­ക്ക­ളെ­ന്നു് പ­റ­യാ­വു­ന്ന­വ­രിൽ മി­ക്ക­വ­രും മ­ദി­രാ­ശി­പ­ക്ഷ­പാ­തി­ക­ളാ­യി­രു­ന്നു. തി­രു­വി­താം­കൂർ­കാർ­ക്കു് കേ­ര­ള­ത്തിൽ ഭൂ­രി­പ­ക്ഷ­മു­ണ്ടാ­കു­മെ­ന്നും അ­വ­രു­ടെ അ­ധി­കാ­ര­ത്തിൽ ത­ങ്ങൾ­ക്കു് ക­ഴി­ച്ചു­കൂ­ട്ടേ­ണ്ടി­വ­രു­മെ­ന്നു­മാ­യി­രു­ന്നു അ­വ­രു­ടെ പേടി. ത­മി­ഴു­നാ­ട്ടി­ലെ ഒരു കോ­ണാ­യി­ക്ക­ഴി­യു­ന്ന­താ­ണ­ത്രേ അ­തി­ലും ഭേദം.

images/KADamodara_menon.png
ദാ­മോ­ദ­ര­മേ­നോൻ

ഐ­ക്യ­കേ­ര­ള­ത്തി­നു് വി­പ­രീ­ത­മാ­യി വേറെ ഒരു ശ­ക്തി­യും ഇ­തി­നി­ട­യിൽ പ്ര­ത്യ­ക്ഷ­മാ­യി. അതു് ശ്രീ. വി. കെ. കൃ­ഷ്ണ­മേ­നോ­നാ യി­രു­ന്നു­വെ­ന്ന സംഗതി മൂ­ടി­വെ­യ്ക്കേ­ണ്ട­തി­ല്ല. കേ­ര­ള­മൊ­ന്നോ­ടെ മ­ദ്രാ­സിൽ ല­യി­ച്ചു് ഒരു ദ­ക്ഷി­ണ­പ്ര­വി­ശ്യ­വേ­ണ­മെ­ന്നാ­യി­രു­ന്നു മേ­നോ­ന്റെ അ­ഭി­പ്രാ­യം. തൃ­ശ്ശൂർ­വെ­ച്ചു് കൊ­ച്ചി­മ­ഹാ­രാ­ജാ­വി­ന്റെ സാ­ന്നി­ധ്യ­ത്തിൽ­ക്കൂ­ടി­യ ഐ­ക്യ­കേ­ര­ള­സ­മ്മേ­ള­ന­ത്തിൽ വി­മാ­നം­വ­ഴി വ­ന്നു് അതു് അ­ത്യാ­വ­ശ്യ­മാ­ണെ­ന്നു് വാ­ദി­ച്ചു് മ­ട­ങ്ങി­യ ഈ മ­ഹാ­നു­ഭാ­വ­ന്റെ അ­ഭി­പ്രാ­യം എ­ന്തു് കാ­ര­ണ­വ­ശാ­ലാ­ണാ­വോ, മാ­റി­മ­റി­ഞ്ഞ­തു്? ഏ­താ­യാ­ലും കൃ­ഷ്ണ­മേ­നോൻ പ­റ­ഞ്ഞ­പ്പോൾ, അ­ദ്ദേ­ഹ­ത്തി­നു് പ്ര­ധാ­ന­മ­ന്ത്രി നെ­ഹ്റു­വി­ന്റെ മേൽ ഉ­ണ്ടെ­ന്നു് പ­ര­ക്കെ വി­ശ്വ­സി­ച്ചി­രു­ന്ന സ്വാ­ധീ­ന­ശ­ക്തി­യെ അ­വ­ലം­ബി­ച്ചു്, പല മ­ല­യാ­ളി­നേ­താ­ക്ക­ന്മാ­രും തെ­ക്കൻ­പ്ര­വി­ശ്യ­ക്കാ­രാ­യി. ശ്രീ. കൃ­ഷ്ണ­മേ­നോ­ന്റെ ബ­ന്ധു­ക്കാ­രി­ലൊ­രാൾ ഈ വാദം പ്ര­ധാ­ന­മ­ന്ത്രി­യു­ടെ മുൻ­പാ­കെ സ­മർ­പ്പി­ക്കു­ന്ന­തി­നു് ഒരു പ്ര­തി­നി­ധി­സം­ഘ­വു­മാ­യി ദെ­ല്ലി­വ­രെ പോ­ക­പോ­ലു­മു­ണ്ടാ­യ­ത്രേ!

എന്റെ മേലും പ­ല­ത­ര­ത്തി­ലു­ള്ള സ്വാ­ധീ­ന­ശ­ക്തി ചെ­ലു­ത്തു­വാൻ പലരും ഒ­രു­മ്പെ­ടാ­തെ­യി­രു­ന്നി­ല്ല. ഏ­താ­യാ­ലും പ്ര­ധാ­ന­മ­ന്ത്രി ഒരു കാ­ല­ത്തും അ­നു­വ­ദി­ക്കാ­നി­ട­യി­ല്ലാ­ത്ത കേ­ര­ള­പ്ര­വി­ശ്യ­യ്ക്കു­വേ­ണ്ടി എ­ന്തി­നു് ഞാൻ ശ്ര­മി­ക്കു­ന്നു എ­ന്നാ­യി­രു­ന്നു അ­വ­രു­ടെ വാദം. പോ­രാ­ത്ത­തി­നു്, തി­രു­വി­താം­കൂ­റി­ലു­ള്ള പ­ത്ര­ങ്ങൾ ഒ­ന്നൊ­ഴി­യാ­തെ എന്നെ കർ­ക്ക­ശ­മാ­യി അ­ധി­ക്ഷേ­പി­ച്ചു­കൊ­ണ്ടു­മി­രു­ന്നു. അ­വ­രു­ടെ ആ­ക്ഷേ­പം അ­സ്ഥാ­ന­ത്താ­ണെ­ന്ന­തി­നാൽ ഞാ­ന­തി­നെ വ­ക­വെ­ച്ചി­ല്ല. കൃ­ഷ്ണ­മേ­നോൻ എ­ത്ര­ത­ന്നെ നിർ­ബ്ബ­ന്ധി­ച്ചാ­ലും നെ­ഹ്റു സ്വേ­ച്ഛാ­ധി­കാ­രം പ്ര­യോ­ഗി­ച്ചു് ദ­ക്ഷി­ണ­പ്ര­വി­ശ്യ ന­ട­പ്പിൽ വ­രു­ത്തു­ക­യി­ല്ലെ­ന്നും എ­നി­ക്ക­റി­യാ­മാ­യി­രു­ന്നു. അ­ങ്ങ­നെ വി­ശ്വ­സി­ച്ച നേ­താ­ക്ക­ന്മാ­രു­ടെ ദീർ­ഗ്ഘ­ദർ­ശ­ന­പാ­ട­വ­ത്തെ അ­നു­മോ­ദി­ക്ക­ത­ന്നെ വേണം. ത­മി­ഴു­നാ­ട്ടി­ന്റെ സ­മ്മ­ത­മി­ല്ലാ­തെ കേ­ര­ള­ത്തെ അതിൽ ല­യി­പ്പി­ച്ചു് ഒരു ദ­ക്ഷി­ണ­പ്ര­വി­ശ്യ സാ­ധി­ക്ക­യി­ല്ലെ­ന്നു് സ്പ­ഷ്ട­മാ­ണ­ല്ലോ. സ്വ­ന്ത­മാ­യി ഒരു ത­മി­ഴു­നാ­ടു് ല­ഭി­ക്കാൻ അവസരം വ­ന്നി­രി­ക്കു­മ്പോൾ അ­തു­പേ­ക്ഷി­ച്ചു് ചില മ­ല­യാ­ളി­പ്ര­മാ­ണി­ക­ളു­ടെ ആ­ഗ്ര­ഹം കരുതി കേ­ര­ള­വും ത­മി­ഴു­നാ­ടും യോ­ജി­ച്ചു് ഒരു പ്ര­വി­ശ്യ­യു­ണ്ടാ­ക്കാൻ ത­മി­ഴു­നാ­ടു­നേ­താ­ക്ക­ന്മാർ സ­മ്മ­തി­ക്കു­മെ­ന്നു് ആരു് വി­ശ്വ­സി­ക്കും? എ­ങ്കി­ലും അ­ങ്ങ­നെ ചിലർ വി­ശ്വ­സി­ച്ചി­രു­ന്നു. ഇ­തി­നൊ­ക്കെ ആധാരം കൃ­ഷ്ണ­മേ­നോ­നു് നെ­ഹ്റു­വി­ന്റെ മേൽ ഉ­ണ്ടെ­ന്നു് പ­റ­ഞ്ഞു­വ­ന്നി­രു­ന്ന സ്വാ­ധീ­ന­ശ­ക്തി­യ­ത്രേ.

അ­ങ്ങ­നെ ഒരു ദ­ക്ഷി­ണ­പ്ര­വി­ശ്യ പ്ര­വൃ­ത്തി­യിൽ വ­ന്നാൽ കേ­ര­ള­ത്തി­നു­ണ്ടാ­കു­ന്ന ഫ­ല­മെ­ന്താ­ണെ­ന്നു് പ­റ­യേ­ണ്ട­തു­ണ്ടോ? നാ­ഞ്ചി­നാ­ടു­മാ­ത്ര­മ­ല്ല ത­മി­ഴു­നാ­ടി­ന്റെ ഭാ­ഗ­മാ­കു­ന്ന­തു്. പീ­രു­മേ­ടും ദേ­വി­കു­ള­വും അ­വി­ടു­ത്തെ തോ­ട്ടം­തൊ­ഴി­ലാ­ളി­ക­ളു­ടെ സംഖ്യ ക­ണ­ക്കാ­ക്കി ത­മി­ഴു­നാ­ടാ­യി­ത്ത­ന്നെ തീരും. ഇ­പ്ര­കാ­രം നോ­ക്കു­ക­യാ­ണെ­ങ്കിൽ അ­ങ്ങി­നെ ഒരു ദ­ക്ഷി­ണ­പ്ര­വി­ശ്യ സൃ­ഷ്ടി­ച്ചു­ക­ഴി­ഞ്ഞാൽ­ത്ത­ന്നെ­യും അ­ധി­ക­കാ­ലം നി­ല്ക്ക­യി­ല്ലെ­ന്നു് തീർ­ച്ച­യാ­ണ­ല്ലോ.

കേ­ര­ള­ത്തി­ലേ­യും മ­ദ്രാ­സി­ലേ­യും അ­ന്വേ­ഷ­ണ­ങ്ങൾ ക­ഴി­ഞ്ഞു് ഞങ്ങൾ ഒരു മാ­സ­ത്തോ­ളം ബാം­ഗ്ളൂ­രിൽ താ­മ­സി­ച്ചു് കർ­ണ്ണാ­ട­ക­പ്ര­വി­ശ്യ­യെ­പ്പ­റ്റി­യു­ള്ള വാ­ദ­ങ്ങൾ കേ­ട്ടു. അ­തി­നു­ശേ­ഷം ഹൈ­ദ­രാ­ബാ­ദി­ന്റെ കാ­ര്യ­ങ്ങൾ നേ­രി­ട്ടു് ക­ണ്ടു് മ­ന­സ്സി­ലാ­ക്കു­ന്ന­തി­നാ­യി ആ സം­സ്ഥാ­ന­ത്തി­ന്റെ ത­ല­സ്ഥാ­ന­ത്തും ഒരു മാ­സ­ത്തോ­ളം ക­ഴി­ച്ചു. അ­വി­ടെ­വെ­ച്ചാ­ണു് ഹൈ­ദ­ര­ബാ­ദി­നെ ഭാ­ഗി­ച്ചു് വീ­തി­ക്കു­ന്ന കാ­ര്യം ഫസ്ലേ ആ­ലി­യെ­പ്പ­റ­ഞ്ഞു് സ­മ്മ­തി­പ്പി­ച്ച­തു്. പോ­കു­ന്നി­ട­ത്തെ­ല്ലാം സാം­സ്കാ­രി­ക­ങ്ങ­ളാ­യ കാ­ര്യ­ങ്ങ­ളും അ­ന്വേ­ഷി­ക്കേ­ണ്ട­തു് ഞ­ങ്ങ­ളു­ടെ കൃ­ത്യ­ത്തിൽ ഉൾ­പ്പെ­ട്ട­താ­ണെ­ന്ന­തി­നാൽ ഹൈ­ദ­ര­ബാ­ദിൽ താ­മ­സി­ച്ച­പ്പോൾ ദ­ക്ഷി­ണാ­പ­ഥ­ത്തി­ന്റെ ച­രി­ത്ര­ത്തിൽ പ്ര­ധാ­ന്യം വ­ഹി­ക്കു­ന്ന ശാ­ത­വാ­ഹ­ന­ന്മാ­രു­ടേ­യും കാ­കി­തേ­യ­ന്മാ­രു­ടേ­യും ത­ല­സ്ഥാ­ന­ങ്ങൾ മു­ത­ലാ­യ­വ ദർ­ശി­ക്കു­വാ­നും അ­വ­രു­ടെ ച­രി­ത്ര­ത്തെ­പ്പ­റ്റി പലതും മ­ന­സ്സി­ലാ­ക്കു­വാ­നും സാ­ധി­ച്ചു. പ്ര­തി­ഷ്ഠാ­ന­മാ­യി­രു­ന്നു ശാ­ത­വാ­ഹ­ന്മാ­രു­ടെ ത­ല­സ്ഥാ­നം. ശാ­ത­വാ­ഹ­ന­രാ­ജാ­ക്ക­ന്മാ­രിൽ ഒ­രാ­ളാ­യ ഹാലൻ തന്റെ ‘സ­പ്ത­ശ­തി’യിൽ (ഗ്രാ­മ­സൗ­ഭാ­ഗ്യ­മെ­ന്നെ പേരിൽ വ­ള്ള­ത്തോൾ തർ­ജ്ജ­മ­ചെ­യ്തി­ട്ടു­ള്ള പ്രാ­കൃ­ത­ഗ്ര­ന്ഥം) വർ­ണ്ണി­ച്ചി­ട്ടു­ള്ള ഭാ­ഗ­ങ്ങൾ ഇ­വി­ടെ­യാ­ണു്. അ­വി­ടെ­യു­ള്ള ക്ഷേ­ത്ര­ങ്ങൾ, തീർ­ത്ഥ­സ്ഥാ­ന­ങ്ങൾ മു­ത­ലാ­യ­വ­യെ­ല്ലാം­ത­ന്നെ നൈസാം രാ­ജാ­വി­ന്റെ പ­ര­മ­താ­സ­ഹി­ഷ്ണു­ത­യിൽ ഇ­ടി­ഞ്ഞും പൊ­ളി­ഞ്ഞും കി­ട­ക്ക­യാ­യി­രു­ന്നു. എ­ല്ലോ­റ­യി­ലും അ­ജ­ന്ത­യി­ലും മാ­ത്രം വേണ്ട അ­റ്റ­കു­റ്റ­പ്പ­ണി­കൾ ന­ട­ത്തി­യി­ട്ടു­ണ്ടു്.

പ്ര­സി­ദ്ധ­മാ­യ അ­ജ­ന്താ­ഗു­ഹ­ക­ളും എ­ല്ലോ­റ­യി­ലെ കൈ­ലാ­സ­ക്ഷേ­ത്ര­വും ഈ അ­വ­സ­ര­ത്തി­ലാ­ണു് ഞാ­നാ­ദ്യം സ­ന്ദർ­ശി­ച്ച­തു്. ആ ര­ണ്ടു് സ്ഥ­ല­ങ്ങ­ളും സൗ­ക­ര്യം­പോ­ലെ ക­ണ്ടു്, ഇ­ന്ത്യാ­ച­രി­ത്ര­ത്തിൽ അ­വ­യ്ക്കു­ള്ള സ്ഥാ­നം മ­ന­സ്സി­ലാ­ക്കു­ന്ന­തി­നു് സാ­ധി­ച്ച­തു് ഭാ­ഗ്യ­മാ­യി ഞാൻ ക­രു­തു­ന്നു.

ഹൈ­ദ്രാ­ബാ­ദിൽ താ­മ­സി­ച്ച­പ്പോ­ഴു­ണ്ടാ­യ ഒരു നേ­രം­പോ­ക്കു­കൂ­ടെ ഇവിടെ പ­റ­യാ­മെ­ന്നു് വി­ചാ­രി­ക്കു­ന്നു. അ­ന്ന­വി­ടെ രാ­ജ­പ്ര­മു­ഖ­പ­ദ­വി­യ­ല­ങ്ക­രി­ച്ചി­രു­ന്ന നൈസാം ഞ­ങ്ങ­ളെ മൂ­ന്നു് പേ­രേ­യും ചാ­യ­യ്ക്കു് വി­ളി­ച്ചു് സ­ല്ക്ക­രി­ക്കാൻ തീർ­ച്ച­യാ­ക്കി. ഒരു ദിവസം രാ­വി­ലെ ഞങ്ങൾ ആ­ലോ­ച­ന­കൾ­ക്കാ­യി കൂ­ടി­യ­പ്പോൾ സി­ക്ര­ട്ട­റി­യാ­യ ശ്രീ. ചൗധരി വ­ന്നു് പ­റ­ഞ്ഞു: “നൈ­സാ­മി­ന്റെ ഏ. ഡി. സി. ടെ­ലി­ഫോ­ണിൽ വി­ളി­ച്ചു് പ­റ­ഞ്ഞി­ട്ടു­ണ്ടു്, നി­ങ്ങൾ മൂ­ന്നു­പേ­രും ഇ­ന്നു് ചാ­യ­യ്ക്കു് ചെ­ല്ല­ണ­മെ­ന്നു്.”

അ­ങ്ങ­നെ­ത്ത­ന്നെ എ­ന്നു് ഫസ്ലേ ആലി ഉടൻ സ­മ്മ­തി­ച്ചു. കുൺ­സ്രു വി­ന്റെ­യും എ­ന്റേ­യും അ­ഭി­പ്രാ­യം അ­റി­യാ­തെ സ്വീ­ക­രി­ച്ചു് മ­റു­പ­ടി പറയാൻ ചൗധരി പു­റ­പ്പെ­ട്ടു. വാതിൽ വരെ എ­ത്തി­യ­പ്പോൾ ഞാൻ അ­ദ്ദേ­ഹ­ത്തെ തി­രി­കെ വി­ളി­ച്ചു് പ­റ­ഞ്ഞു: “എന്റെ കാ­ര്യ­ത്തിൽ ഞാൻ പ­റ­ഞ്ഞ­താ­യി­പ്പ­റ­യ­ണം, ‘ക്ഷ­ണ­നം വ­രു­മ്പോൾ അ­തേ­പ്പ­റ്റി ആ­ലോ­ചി­ക്ക’മെ­ന്നു്. ഏ. ഡി. സി. ഫോണിൽ വി­ളി­ച്ചു് ‘കല്പന’ അ­റി­യി­ച്ചാൽ വരാൻ ഞാൻ ത­യ്യാ­റി­ല്ലെ­ന്നും പറയണം.”

കുൺ­സ്രു പ­റ­ഞ്ഞു: “നി­ങ്ങൾ പ­റ­യു­ന്ന­തു് ശ­രി­യാ­ണു്. എ­ഴു­ത്തു­വ­ഴി ക്ഷ­ണി­ക്കേ­ണ്ട­തു­ത­ന്നെ. പക്ഷേ, അതു് വ­ക­വ­യ്ക്കേ­ണ്ട. ന­മു­ക്കു് സ്വീ­ക­രി­ക്കാം.”

ഞാൻ മ­റു­പ­ടി പ­റ­ഞ്ഞ­തി­ങ്ങ­നെ­യാ­ണു്: “ഇൻ­ഡ്യൻ പ്ര­സി­ഡ­ണ്ടും പ്രൈം­മി­നി­സ്റ്റ­രും പ­ല­പ്പോ­ഴും എന്നെ ക്ഷ­ണി­ക്കാ­റു­ണ്ടു്. അ­പ്പോ­ഴെ­ല്ലാം ടെ­ലി­ഫോ­ണിൽ വി­ളി­ച്ചാ­ദ്യം സൗ­ക­ര്യം ചോ­ദി­ച്ചാ­ലും എ­ഴു­ത്തു് ഉ­ട­നെ­ത്ത­ന്നെ വരും. അ­വ­രിൽ­ക്ക­വി­ഞ്ഞ ഒ­രാ­ളാ­യി ഞാൻ നൈ­സാ­മി­നെ വി­ചാ­രി­ച്ചി­ട്ടി­ല്ല. അ­തു­കൊ­ണ്ടു് എ­ഴു­ത്തു് വരാതെ പോകാൻ എ­നി­ക്കു് മ­ന­സ്സി­ല്ല. നി­ങ്ങൾ പോയി ചായ കു­ടി­ക്കു­ക.”

ചൗധരി ടെ­ലി­ഫോ­ണിൽ മ­റു­പ­ടി പ­റ­ഞ്ഞ­പ്പോൾ, എ­ഴു­ത്ത­യ­ച്ചു് ക്ഷ­ണി­ക്കു­ന്ന പ­തി­വു് നൈ­സാ­മി­ല്ലെ­ന്നും, ടെ­ലി­ഫോ­ണിൽ അ­റി­യി­ച്ചാ­ണു് ഹൈ­ക്ക­മ്മീ­ഷ­ണർ­മാർ, അം­ബാ­സ­ഡർ­മാർ മു­ത­ലാ­യ­വ­രെ­പ്പോ­ലും ചാ­യ­യ്ക്കു് വി­ളി­ക്കാ­റു­ള്ള­തെ­ന്നു­മ­ത്രേ ഏ. ഡി. സി. മ­റു­പ­ടി പ­റ­ഞ്ഞ­തു്. ഇതു് കേ­ട്ട­പ്പോൾ കുൺ­സ്രു­വി­ന്റെ­യും ഭാവം മാറി: “എ­ഴു­ത്ത­യ­ച്ചു് ക്ഷ­ണി­ക്ക­യി­ല്ലെ­ന്നാ­ണു് വാ­ദ­മെ­ങ്കിൽ ഞാനും വ­രു­ന്നി­ല്ലെ­ന്നു് പ­റ­ഞ്ഞേ­യ്ക്ക­ണം.” എ­ന്നി­ട്ടെ­ന്റെ നേരെ തി­രി­ഞ്ഞു് പ­റ­ഞ്ഞു: “ഈ സ്ഥാ­ന­ഭ്ര­ഷ്ട­രാ­യ രാ­ജാ­ക്ക­ന്മാർ­ക്കു് ഇ­പ്പോ­ഴും ഇത്ര ധി­ക്കാ­ര­മു­ണ്ടെ­ന്നു് ഞാൻ മ­ന­സ്സി­ലാ­ക്കി­യി­ല്ല. അ­ല്ലെ­ങ്കിൽ ഞാനും ആദ്യം നി­ങ്ങൾ പറഞ്ഞ മ­റു­പ­ടി­ത­ന്നെ പ­റ­ഞ്ഞേ­നേ.”

ഫസ്ലേ ആ­ലി­ക്കു് ഒരുവക ശ്വാ­സം­മു­ട്ട­ലാ­യി. നൈ­സാ­മി­നെ ഇ­ങ്ങ­നെ അ­പ­മാ­നി­ക്ക­യോ! അ­ദ്ദേ­ഹം ചൗ­ധ­രി­യോ­ടു് പ­റ­ഞ്ഞു: “നി­ങ്ങൾ പോയി നൈ­സാ­മി­ന്റെ സി­ക്ര­ട്ട­റി­യെ ക­ണ്ടു് കാ­ര്യം പറയുക. നൈസാം പ­റ­ഞ്ഞി­ട്ടു് പ്രൈ­വ­റ്റ് സി­ക്ര­ട്ട­റി എ­ഴു­തു­ന്ന­താ­യി മതി.”

അ­തു­കൊ­ണ്ടു് വി­രോ­ധ­മി­ല്ല എ­ന്നു് ഞാനും പ­റ­ഞ്ഞു.

ഒരു മ­ണി­ക്കൂ­റി­നു­ള്ളിൽ അ­പ്ര­കാ­ര­മെ­ഴു­ത്തും­കൊ­ണ്ടു് ചൗധരി തി­രി­കെ വന്നു. എ­ന്നാൽ അ­തു­കൊ­ണ്ടു് തീർ­ന്നി­ല്ല ഈ ചാ­യ­സ്സൽ­ക്കാ­ര­ത്തി­ന്റെ വി­ശേ­ഷം. ഞങ്ങൾ നാലര മ­ണി­ക്കു് കൊ­ട്ടാ­ര­ത്തിൽ ചെ­ന്നു. അല്പം ക­ഴി­ഞ്ഞ­പ്പോൾ പഴയ ഒരു അ­ച്ക­നും കാ­ലു­റ­യു­മി­ട്ടു് തലയിൽ ഒരു തുർ­ക്കി­ത്തൊ­പ്പി­യും വെച്ച വ­യ­സ്സ­ന്റെ മുൻ­പിൽ ഞങ്ങൾ ഹാ­ജ­രാ­ക്ക­പ്പെ­ട്ടു. നൈ­സാ­മി­ന്റെ പി­ശു­ക്കി­നെ­പ്പ­റ്റി­യും മ­റ്റും പല കഥകൾ മുൻ­പു­ത­ന്നെ കേ­ട്ട­റി­വു­ള്ള ഞ­ങ്ങൾ­ക്കു­പോ­ലും ആ­ശ്ച­ര്യ­ക­ര­മാ­യി തോ­ന്നു­ന്ന­വി­ധ­മാ­യി­രു­ന്നു അ­ദ്ദേ­ഹ­ത്തി­ന്റെ വേഷം. ഞ­ങ്ങ­ളെ ഔ­പ­ചാ­രി­ക­മാ­യി പ­രി­ച­യ­പ്പെ­ടു­ത്തി­യ­പ്പോൾ, കുൺ­സ്രു­വി­നെ­പ്പ­റ്റി­യും എ­ന്നെ­പ്പ­റ്റി­യും ആ­ദ്യ­മാ­യി കേൾ­ക്ക­യാ­ണെ­ന്നാ­യി­രു­ന്നു ഭാവം. കുൺ­സ്രു വളരെ നാ­ളാ­യി പാർ­ല്യ­മെ­ന്റിൽ മെ­മ്പ­റാ­ണെ­ന്നും ഭാ­ര­ത­സേ­വാ­സം­ഘ(Servants of India Society)ത്തി­ന്റെ പ്ര­സി­ഡ­ഡെ­ന്റാ­ണെ­ന്നും പ­റ­ഞ്ഞ­പ്പോൾ, “അ­ങ്ങ­നെ­യോ Servants of India Society യോ, അ­തെ­വി­ടെ­യാ­ണു്?” എ­ന്നാ­യി­രു­ന്നു നൈ­സാ­മി­ന്റെ ചോ­ദ്യം. അ­റി­യാ­ഞ്ഞി­ട്ട­ല്ല, അ­ധി­ക്ഷേ­പി­ക്കാ­നാ­യി അ­റി­ഞ്ഞു­കൂ­ട്ടി ചെയ്ത ചോ­ദ്യ­മാ­യി­രു­ന്നു അതു്. ഞാൻ ബി­ക്കാ­നീ­റിൽ മു­ഖ്യ­മ­ന്ത്രി­യാ­യി­രു­ന്നു­വെ­ന്നും ചൈ­നാ­യി­ലും ഈ­ജി­പ്തി­ലും അ­മ്പാ­സ­ഡ­റാ­യി­രു­ന്നു എ­ന്നും പ­റ­ഞ്ഞ­പ്പോ­ഴും ഞാ­നൊ­ന്നു­മ­റി­ഞ്ഞി­ട്ടി­ല്ലേ എന്ന ഭാ­വ­മാ­യി­രു­ന്നു നൈ­സാ­മി­ന്റെ മു­ഖ­ത്തു്.

ഹൈ­ദ­ര­ബാ­ദി­ലെ താമസം ക­ഴി­ഞ്ഞ­പ്പോൾ പുതിയ പ്ര­വി­ശ്യ­ക­ളു­ടെ രൂ­പ­മേ­താ­ണ്ടു് തെ­ളി­ഞ്ഞു­ക­ണ്ടു. കേരളം, കർ­ണ്ണാ­ട­കം, ആ­ന്ധ്ര­ദേ­ശം, ത­മി­ഴു­നാ­ടു്—ഇ­ങ്ങ­നെ തെ­ക്കേ ഇൻഡ്യ നാ­ലാ­യി­ത്തീ­രാ­തെ നി­വൃ­ത്തി­യി­ല്ലെ­ന്നു് തെ­ളി­ഞ്ഞ­തോ­ടൊ­ന്നി­ച്ചു് മ­റ്റു് പ്ര­ശ്ന­ങ്ങൾ അ­ത­തി­ന്റെ നി­ല­യിൽ അ­ട­ങ്ങി. വ­ട­ക്കേ ഇൻ­ഡ്യൻ­പ്ര­ദേ­ശ­ങ്ങ­ളു­ടെ കാ­ര്യ­ത്തിൽ മി­ക്ക­വാ­റും അ­തിർ­ത്തി­ത്തർ­ക്ക­ങ്ങൾ മാ­ത്ര­മാ­ണു­ണ്ടാ­യി­രു­ന്ന­തെ­ന്നു് ആ­ലി­യും കുൺ­സ്രു­വും ശ­ഠി­ച്ചു­വെ­ങ്കി­ലും, ഉ­ത്ത­ര­പ്ര­ദേ­ശ­ത്തെ ര­ണ്ടാ­യി ഭാ­ഗി­ക്കാ­തെ പ്ര­വി­ശ്യാ­പ്ര­ശ്ന­ത്തി­നും ഇൻ­ഡ്യ­യു­ടെ രാ­ഷ്ട്രീ­യ­സ­മാ­ധാ­ന­ത്തി­നും പ­രി­ഹാ­ര­മു­ണ്ടാ­ക­യി­ല്ലെ­ന്നാ­യി­രു­ന്നു എന്റെ വാദം. ഉ­ത്ത­ര­പ്ര­ദേ­ശ­ത്തി­ന്റെ ജ­ന­സം­ഖ്യ അ­ന്നു് ആ­റു­കോ­ടി നാ­ലു­ല­ക്ഷ­മാ­യി­രു­ന്നു. അ­തി­നോ­ടു് ഏ­റ്റ­വും അ­ടു­ത്ത ജ­ന­സം­ഖ്യ 6 1/2 കോടി, ബീ­ഹാ­റി­നാ­ണു­ണ്ടാ­യി­രു­ന്ന­തു്. ശി­ഷ്ട­മു­ള്ള രാ­ജ്യ­ങ്ങൾ മി­ക്ക­വാ­റും ര­ണ്ടു­കോ­ടി­ക്കും മൂ­ന്നു­കോ­ടി­ക്കും ഇ­ട­യ്ക്കും കേരളം, ആ­സ്സാം, ഒ­റീ­സ്സാ എ­ന്നി­വ അ­തി­ലും കു­റ­ഞ്ഞു­മി­രു­ന്ന­തി­നാൽ, സം­സ്ഥാ­ന­ങ്ങൾ ത­മ്മിൽ വ­ലു­താ­യ വ്യ­ത്യാ­സ­ങ്ങൾ­ക്കു് അതു് കാ­ര­ണ­മാ­കു­മെ­ന്നു് സ്പ­ഷ്ട­മാ­ണെ­ല്ലോ. ഉ­ത്ത­ര­പ്ര­ദേ­ശ­ത്തെ ര­ണ്ടു് പ്ര­വി­ശ്യ­ക­ളി­ലാ­യി ഭാ­ഗി­ക്ക­യാ­ണെ­ങ്കിൽ പ്ര­വി­ശ്യ­ക­ളു­ടെ സ്ഥി­തി ഏ­ക­ദേ­ശ­മൊ­രേ­ത­ര­ത്തി­ലാ­കു­മെ­ന്നും അ­ല്ലാ­ത്ത­പ­ക്ഷം ഇത്ര വലിയ വ്യ­ത്യാ­സം വ­ന്നാൽ അ­തിൽ­നി­ന്നു­ത്ത­ര­പ്ര­ദേ­ശ­ത്തി­നു­ണ്ടാ­കു­ന്ന സ്വാ­ധീ­ന­ശ­ക്തി രാ­ജ്യ­ഘ­ട­ന­യ്ക്കു് ഹാ­നി­ക­ര­മാ­കു­മെ­ന്നു­മാ­യി­രു­ന്നു എന്റെ വാദം. ആ അ­ഭി­പ്രാ­യ­ത്തോ­ടു് യോ­ജി­ക്കു­ന്ന ഒരു വ­മ്പി­ച്ച ജ­ന­വി­ഭാ­ഗം ഉ­ത്ത­ര­പ്ര­ദേ­ശ­ത്തി­ലു­ണ്ടാ­യി­രു­ന്നു­വെ­ങ്കി­ലും അ­ന്ന­വി­ടെ മു­ഖ്യ­മ­ന്ത്രി­യും പി­ന്നീ­ടു് കേ­ന്ദ്ര­ഗ­വ­ണ്മെ­ന്റിൽ ആ­ഭ്യ­ന്ത­ര­മ­ന്ത്രി­യും വളരെ സ്വാ­ധീ­ന­ശ­ക്തി­യു­മു­ണ്ടാ­യി­രു­ന്ന ഒരു നേ­താ­വു­മാ­യ ഗോ­വി­ന്ദ­വ­ല്ല­ഭ­പ­ന്ത് ഉ­ത്ത­ര­പ്ര­ദേ­ശ­ത്തിൽ ആരും കൈ­വ­യ്ക്ക­രു­തെ­ന്നു് ശാ­ഠ്യം പി­ടി­ച്ചി­രു­ന്നു. അ­ദ്ദേ­ഹ­ത്തെ താ­ങ്ങി­യേ കാൺ­ഗ്ര­സ് പ്ര­വർ­ത്ത­ക­സ­മി­തി­യും ഇൻ­ഡ്യാ­ഗ­വ­ണ്മെ­ന്റു­നേ­താ­ക്ക­ളും നി­ല്ക്ക­യു­ള്ളു എ­ന്നും തീർ­ച്ച­യാ­ണു്. ആ സ്ഥി­തി­ക്കു് ഉ­ത്ത­ര­പ്ര­ദേ­ശ­ത്തെ വി­ഭ­ജി­ക്ക­ണ­മെ­ന്നു് പ­റ­യു­ന്ന­തു­ത­ന്നെ കാൺ­ഗ്ര­സ് ഹൈ­ക­മാൻ­ഡി­നും കേ­ന്ദ്രീ­യ­മ­ന്ത്രി­സ­ഭ­യ്ക്കും പി­ടി­ക്ക­യി­ല്ലെ­ന്നും അ­തേ­പ്പ­റ്റി വാ­ദി­ക്കു­ന്ന­തു് എന്റെ ഭാ­വി­ക്കു­ത­ന്നെ ബാ­ധ­ക­മാ­കു­മെ­ന്നാ­ണു് എന്റെ സ്നേ­ഹി­ത­ന്മാർ ഉ­പ­ദേ­ശി­ച്ച­തു്. അതു് ഒ­ട്ടൊ­ക്കെ വാ­സ്ത­വ­മാ­ണെ­ന്നു് എ­നി­ക്കും അ­റി­യാം. എ­ങ്കി­ലും ഇത്ര പ്രാ­ധാ­ന്യ­മു­ള്ള കാ­ര്യ­ത്തിൽ സ്വാർ­ത്ഥം വി­ചാ­രി­ച്ചു് രാ­ജ്യ­ത്തി­നു് ഗു­ണ­ക­ര­മെ­ന്നു് എ­നി­ക്കു് വി­ശ്വാ­സ­മു­ള്ള ഒ­ര­ഭി­പ്രാ­യ­ത്തെ മ­റ­ച്ചു­വെ­യ്ക്കു­വാൻ ഞാൻ ത­യ്യാ­റാ­യി­രു­ന്നി­ല്ല. ഞങ്ങൾ റി­പ്പോർ­ട്ടെ­ഴു­തി­യ­പ്പോൾ മിക്ക കാ­ര്യ­ങ്ങ­ളി­ലും ഐ­ക­ക­ണ്ഠ്യ­മാ­യ അ­ഭി­പ്രാ­യ­മാ­ണു് രേ­ഖ­പ്പെ­ടു­ത്തി­യ­തെ­ങ്കി­ലും യൂ. പി. യെ വി­ഭ­ജി­ക്ക­ണ­മെ­ന്ന എന്റെ അ­ഭി­പ്രാ­യ­ത്തെ പല വാ­ദ­മു­ഖ­ങ്ങൾ­കൊ­ണ്ടും ക­ണ­ക്കു­കൾ­കൊ­ണ്ടും സ­മർ­ത്ഥി­ക്കു­ന്ന ഒ­ര­ഭി­പ്രാ­യ­വ്യ­ത്യാ­സ­ക്കു­റി­പ്പും ഉൾ­പ്പെ­ടു­ത്തി­യി­ട്ടു­ണ്ടാ­യി­രു­ന്നു. അതു് ചെ­റി­യൊ­രു ക­ലാ­പം­ത­ന്നെ ഉ­ണ്ടാ­ക്കി­യെ­ന്നു് എ­ടു­ത്തു് പ­റ­യേ­ണ്ട­താ­യി­ട്ടി­ല്ല.

images/Govind_Ballabh_Pant.jpg
ഗോ­വി­ന്ദ­വ­ല്ല­ഭ­പ­ന്ത്

ക­മ്മി­ഷൺ ഇൻ­ഡ്യ­യി­ലെ എല്ലാ ഭാ­ഗ­ത്തും സ­ഞ്ച­രി­ച്ചു് ആ­സ്സാം­മു­തൽ ക­ന്യാ­കു­മാ­രി­വ­രെ­യു­ള്ള പ്ര­ധാ­ന­സ്ഥ­ല­ങ്ങ­ളി­ലെ­ല്ലാം താ­മ­സി­ച്ചു് അ­ന്വേ­ഷ­ണ­ങ്ങൾ ന­ട­ത്തി­യ­തു­മൂ­ലം ദേശീയ ച­രി­ത്ര­ങ്ങൾ മ­ന­സ്സി­ലാ­ക്കു­വാൻ എ­നി­ക്കു് ഇട ല­ഭി­ച്ചു എ­ന്നു­ള്ള­തു് വ­ലു­താ­യ ഒരു കാ­ര്യ­മാ­യി­രു­ന്നു. നാ­ഗാ­ലാൻ­ഡ്, നിഫാ മു­ത­ലാ­യി സാ­ധാ­ര­ണ നേ­താ­ക്ക­ന്മാർ­പോ­ലും പോ­യി­ക്കാ­ണാ­റി­ല്ലാ­ത്ത സ്ഥ­ല­ങ്ങ­ളി­ലും ഞങ്ങൾ പോയി. ക­മ്മി­ഷ­ന്റെ മ­റ്റം­ഗ­ങ്ങൾ കൂ­ടാ­തെ ഞാൻ മാ­ത്ര­മാ­ണു്, ഡെ­പ്യൂ­ട്ടി സി­ക്ര­ട്ട­റി ഏ. കെ. റായി യും ഒ­ന്നി­ച്ചു് ല­ക്ഷ­ദ്വീ­പിൽ സ­ഞ്ച­രി­ച്ച­തു്. കൊ­ച്ചി­യിൽ­നി­ന്നും നാ­വി­ക­സൈ­ന്യ­ത്തി­ലെ ഒരു ഫ്ര­ഗേ­റ്റി(Frigate)ലാണു് ഞങ്ങൾ രണ്ടു പേരും ആ­പ്പീ­സിൽ­നി­ന്നു് മ­റ്റു് ചില കീ­ഴു­ദ്യോ­ഗ­സ്ഥ­ന്മാ­രു­മൊ­ന്നി­ച്ചു് യാത്ര ചെ­യ്ത­തു്. മി­നി­ക്കോ­യി­തൊ­ട്ടു് അ­മിൻ­ദ്വീ­പു­വ­രെ­യു­ള്ള ഈ ചെ­റു­തു­രു­ത്തു­ക­ളിൽ പ­ല­തി­ലു­മി­റ­ങ്ങി അ­വി­ടു­ത്തെ സ്ഥി­തി­ഗ­തി­കൾ ഞങ്ങൾ അ­ന്വേ­ഷി­ച്ചു. ല­ക്ഷ­ദ്വീ­പി­ലെ ഭാഷ മ­ല­യാ­ള­മാ­ണെ­ന്നു് പ­ര­ക്കെ അ­റി­യാ­മ­ല്ലോ. ജനത ഇ­സ്ലാം­മ­ത­ക്കാ­രാ­ണെ­ങ്കി­ലും അ­ക്കാ­ല­ത്തു് മ­രു­മ­ക്ക­ത്താ­യ­മാ­ണു് അവിടെ ന­ട­പ്പിൽ ഇ­രു­ന്ന­തു്. കാ­ര­ണ­വ­ന്മാ­രു­ടെ ഒരു കൗൺ­സി­ലാ­ണു് നീ­തി­ന്യാ­യ­ങ്ങൾ ന­ട­ത്തി­യി­രു­ന്ന­തു്. ആ­ദ്യ­മാ­യി ഇൻ­ഡ്യ­യിൽ സ്ഥാ­പി­ച്ച മു­സ്ലിം­പ­ള്ളി ല­ക്ഷ­ദ്വീ­പി­ലാ­ണെ­ന്നു് വി­ശ്വ­സി­ച്ചു­വ­രു­ന്നു.

ഈ ദ്വീ­പു­കൾ പ­വി­ഴ­പ്പു­റ്റിൽ­നി­ന്നു­ണ്ടാ­യ­താ­ണു്. മി­നി­ക്കോ­യി കൂ­ട്ട­ത്തിൽ സാ­മാ­ന്യം വ­ലി­യി­രു ദ്വീ­പാ­ണെ­ങ്കി­ലും ഈ തു­രു­ത്തു­കൾ­ക്കു് ര­ണ്ടു് മൂ­ന്നു് മ­യി­ലിൽ കൂ­ടു­തൽ നീ­ള­വും അ­ര­മൈ­ലിൽ കൂ­ടു­തൽ വീ­തി­യു­മി­ല്ല. ര­ണ്ടു് ചെ­റു­തു­രു­ത്തു­കൾ അ­ടു­ത്തു് കി­ട­ക്കു­ന്നു­ണ്ടു്. അതിൽ ഒ­ന്നു് പ­ണ്ടാ­ര­വ­ക(മുൻ­കാ­ല­ങ്ങ­ളിൽ ആലി രാ­ജാ­വി­ന്റെ വക)യും മ­റ്റ­തു് കു­ടി­വ­ക­യു­മാ­ണു്. തെ­ങ്ങു­കൃ­ഷി­യും ക­ട­ലിൽ­നി­ന്നു് മീൻ പി­ടി­ച്ചു് ഉ­ണ­ക്കി വി­ല്ക്ക­ലും—ര­ണ്ടു­പ­ജീ­വ­ന­മാർ­ഗ്ഗ­മേ ഈ ദ്വീ­പു­ക­ളിൽ ഉ­ണ്ടാ­യി­രു­ന്നു­ള്ളു. ആ ദ്വീ­പു­കൾ വി­ട്ടു് പു­റ­ത്തു് പോ­യി­രു­ന്ന­വ­രി­ല­ധി­ക­വും യൂ­റോ­പ്യൻ ക­പ്പ­ലു­ക­ളിൽ ലാ­സ്ക്കാ­ര­ന്മാ­രാ­യി (പ­ണി­ക്കാ­രാ­യി) ട്ടാ­ണു്. കൊ­പ്ര­യും മ­ത്സ്യ­വും കോ­ഴി­ക്കോ­ട്ടു് വി­റ്റു് നെ­ല്ലു­മ­രി­യും വാ­ങ്ങി­യാ­ണു് അവർ ജീ­വി­ച്ചി­രു­ന്ന­തു്.

കേ­ര­ള­ത്തോ­ടു് തൊ­ട്ട­ടു­ത്ത­തെ­ങ്കി­ലും ല­ക്ഷ­ദ്വീ­പു് കേ­ര­ള­ത്തി­ന്റെ ഒരു ഭാ­ഗ­മാ­യി ഭ­രി­ച്ചു­കൊ­ണ്ടു­പോ­കു­വാൻ സാ­ധി­ക്കു­മോ എ­ന്നു് എ­നി­ക്കു് സം­ശ­യ­മാ­യി­രു­ന്നു. ഒ­ട്ടു­വ­ള­രെ പണം ചെ­ല­വാ­ക്കാ­തെ ആ സ്ഥ­ല­ങ്ങൾ ന­ന്നാ­ക്കി­യെ­ടു­ക്കാൻ സാ­ധി­ക്കു­ന്ന­ത­ല്ല. അ­തു­കൊ­ണ്ടു് അവ ആൻ­ഡ­മാൻ മു­ത­ലാ­യ­പോ­ലെ കേ­ന്ദ്രീ­യ­ഗ­വ­ണ്മെ­ന്റി­ന്റെ ചു­മ­ത­ല­യിൽ വി­ട്ടു് കൊ­ടു­ക്കു­ന്ന­തു് ഉ­ത്ത­മ­മാ­യി­രി­ക്കു­മെ­ന്നു് എ­നി­ക്കു് തോ­ന്നി.

ഇ­ങ്ങ­നെ ഇൻ­ഡ്യ­യിൽ എല്ലാ പ്ര­വി­ശ്യ­ക­ളും ന­ട­ന്നു് ക­ണ്ടു് അ­വ­യു­ടെ പ്ര­ശ്ന­ങ്ങൾ പ­ഠി­ച്ച­ശേ­ഷ­മാ­ണു് ഞങ്ങൾ റി­പ്പോർ­ട്ട് എ­ഴു­താൻ തീർ­ച്ച­യാ­ക്കി­യ­തു്. അ­തി­നു് ഒ­രു­മ്പെ­ടു­ന്ന­തി­നു് മുൻപേ ചില കാ­ര്യ­ങ്ങൾ­ക്കാ­യി ഒരു മാസം ഇ­ള­വെ­ടു­ക്കു­ന്ന­തി­നു് ഞങ്ങൾ തീർ­ച്ച­യാ­ക്കി. കുൺ­സ്രു­വി­നു് ഇന്റർ പർ­ല്യ­മെ­ന്റ­റി ബോർഡ് സം­ബ­ന്ധി­ച്ചു് ജ­പ്പാ­നിൽ പോ­കേ­ണ്ട­തു­ണ്ടാ­യി­രു­ന്നു. യു­ണെ­സ്ക്കോ (UNESCO) വക വി­ശ്വ­സാം­സ്കാ­രി­ക­ച­രി­ത്ര­ത്തി­ന്റെ ഒ­ടു­വി­ല­ത്തെ വാള ്യ­മെ­ഴു­താ­നാ­യി നി­യ­മി­ത­രാ­യ മൂ­ന്നു് പേരിൽ എ­ന്നെ­യും ഉൾ­പ്പെ­ടു­ത്തി­യി­രു­ന്നു­വെ­ന്നു് മുൻപേ പ­റ­ഞ്ഞി­ട്ടു­ണ്ട­ല്ലോ. ലോ­ക­ത്തി­ലെ പ്ര­മാ­ണ­പ്പെ­ട്ട ച­രി­ത്ര­കാ­ര­ന്മാർ ഒ­ന്നി­ച്ചു് ചേർ­ന്ന ഒരു സം­ഘ­മാ­യി­രു­ന്നു അ­തി­ന്റെ നിർ­വ്വാ­ഹ­ക­സ­മി­തി. ആ സ­മി­തി­യു­ടെ അ­തി­പ്ര­ധാ­ന­മാ­യ ഒരു സ­മ്മേ­ള­നം പാ­രീ­സ്സിൽ­വെ­ച്ചു­ണ്ടാ­കു­മെ­ന്നും അതിൽ പ­ങ്കെ­ടു­ക്കേ­ണ്ട­താ­ണെ­ന്നും യു­ണെ­സ്ക്കോ­ക്കാർ എന്നെ അ­റി­യി­ച്ചി­രു­ന്ന­തി­നാൽ എ­നി­ക്കു് യൂ­റോ­പ്പി­ലേ­യ്ക്കു് പോ­കേ­ണ്ട­തു­ണ്ടാ­യി­രു­ന്നു. ഫസ്ലേ ആലി സു­ഖ­ക്കേ­ടു­കാ­ര­നാ­യി­രു­ന്നു­താ­നും.

പാ­രീ­സ്സി­ലു­ണ്ടാ­യ മീ­റ്റി­ങ്ങിൽ ഒ­ടു­വി­ല­ത്തെ വാള ്യ­ത്തി­ന്റെ കർ­ത്താ­ക്ക­ളാ­യ ഞങ്ങൾ മൂ­വ­രും ഒ­ന്നി­ച്ചു­ചേർ­ന്നു് എ­ങ്ങ­നെ­യാ­ണു് മേലാൽ ജോലി തു­ട­രേ­ണ്ട­തെ­ന്നു് തീർ­ച്ച­യാ­ക്കി. ആ­ദ്യ­മാ­യി ഞങ്ങൾ ചെ­യ്ത­തു് വി­പു­ല­മാ­യ ഒരു പ്ലാ­നു­ണ്ടാ­ക്കു­ക­യാ­യി­രു­ന്നു. അതു് നിർ­വ്വാ­ഹ­ക­സ­മി­തി സ­സ­ന്തോ­ഷം സ്വീ­ക­രി­ച്ചു. അ­ത­നു­സ­രി­ച്ചു് ഞങ്ങൾ മൂ­ന്നു­പേ­രും ആദ്യം വെ­വ്വേ­റെ ആ­ലോ­ചി­ക്ക­യും പ­ഠി­ക്ക­യും വേ­ണ­മെ­ന്നും അ­ടു­ത്ത ആ­ണ്ടിൽ ഏ­പ്രിൽ­മാ­സ­ത്തിൽ ഒ­ന്നി­ച്ചു­ചേർ­ന്നു് എ­ഴു­ത്തു് തു­ട­ങ്ങ­ണ­മെ­ന്നും തീർ­ച്ച­യാ­ക്കി­യാ­ണു് തി­രി­ച്ചു­പോ­ന്ന­തു്.

ക­മ്മി­ഷ­ന്റെ റി­പ്പോർ­ട്ട് അ­ക്ടോ­ബർ­മാ­സ­ത്തോ­ടു­കൂ­ടി ത­യാ­റാ­യി. ഇൻ­ഡ്യ­യി­ലെ എല്ലാ സം­സ്ഥാ­ന­ങ്ങ­ളേ­യും ബാ­ധി­ക്കു­ന്ന അ­തി­ന്റെ ശു­പാർ­ശ­കൾ രാ­ജ്യ­മാ­ക­മാ­നം എത്ര കോ­ലാ­ഹ­ല­മു­ണ്ടാ­ക്കി­യെ­ന്നു് ഇ­പ്പോൾ ഊ­ഹി­ക്കാൻ­പോ­ലും പ്ര­യാ­സ­മാ­ണു്. ത­മി­ഴു­നാ­ട്ടു­കാർ­ക്കും കർ­ണ്ണാ­ട­ക­ക്കാർ­ക്കും മാ­ത്ര­മേ ആകെ ഒരു സം­തൃ­പ്തി­യു­ണ്ടാ­യി­രു­ന്നു­ള്ളു, ദേ­വി­കു­ള­വും പീ­രു­മേ­ടും കി­ട്ടാ­ത്ത­തു­കൊ­ണ്ടു് ത­മി­ഴു­നാ­ട്ടിൽ ഒ­ച്ച­പ്പാ­ടു­ണ്ടാ­കാ­തി­രു­ന്നി­ല്ല; പക്ഷേ, മ­ദ്രാ­സി­ലെ ജ­ന­ങ്ങൾ അതു് വ­ക­വെ­ച്ചി­ല്ല; മ­ല­ബാർ­ജി­ല്ല­ക­ളും തെ­ക്കൻ കർ­ണ്ണാ­ട­ക­വും കാ­സർ­കോ­ടിൽ ഒരു ഭാഗം മൈ­സൂ­റിൽ ല­യി­ക്കേ­ണ്ട­താ­ണെ­ന്നു് വാ­ദ­മു­ണ്ടാ­യി­രു­ന്നു­വെ­ങ്കി­ലും ജ­ന­സം­ഖ്യ­യ­നു­സ­രി­ച്ചു് കേ­ര­ള­ത്തോ­ടു് അതിനെ ചേർ­ത്ത­തിൽ അവരിൽ പ്ര­മാ­ണി­കൾ­ക്കു് വലിയ വി­രോ­ധ­മൊ­ന്നു­മി­ല്ലാ­യി­രു­ന്നു. കാ­സർ­കോ­ടി­ലെ ചില നേ­തൃ­മ്മ­ന്യ­ന്മാർ ഒ­ച്ച­പ്പാ­ടു­ണ്ടാ­ക്കി­യ­തി­നെ അവർ പ­ര­സ്യ­മാ­യി എ­തിർ­ത്തി­ല്ലെ­ന്നേ­യു­ള്ളു.

പ­ര­സ്പ­ര­വി­രു­ദ്ധ­ങ്ങ­ളാ­യ അ­വ­കാ­ശ­വാ­ദ­ങ്ങൾ­കൊ­ണ്ടു് ആ­ക­മാ­നം ദു­ഷി­ച്ച ഒരു പ്ര­ശ്ന­മാ­യി­രു­ന്നു പ്ര­വി­ശ്യാ­പു­ന­സ്സം­ഘ­ട­ന. ന്യാ­യ­ത്തി­നും നീ­തി­ക്കും ഭാ­ര­ത­ജ­ന­ത­യു­ടെ പൊ­തു­വേ­യു­ള്ള ഗു­ണ­ത്തി­നും യോ­ജി­ച്ച­വി­ധം അതു് സാ­ധി­ക്ക­ണ­മെ­ന്നേ ഞങ്ങൾ വി­ചാ­രി­ച്ചു­ള്ളു. അ­ങ്ങ­നെ­യാ­കു­മ്പോൾ പ­ക്ഷം­പി­ടി­ച്ചു് വാ­ദി­ക്കു­ന്ന­വർ­ക്കു് ഞ­ങ്ങ­ളു­ടെ അ­ഭി­പ്രാ­യ­ങ്ങൾ സ്വീ­കാ­ര്യ­ങ്ങ­ളാ­യി തോ­ന്നു­ക­യി­ല്ല­ല്ലോ. എ­ന്നാ­ലും ബോം­ബെ­യൊ­ഴി­ച്ചു­ള്ള ഞ­ങ്ങ­ളു­ടെ പ്ര­ധാ­ന­ശു­പാർ­ശ­ക­ളെ മി­ക്ക­വാ­റും ജ­ന­ങ്ങൾ അ­ഭി­ന­ന്ദി­ക്ക­യാ­ണു­ണ്ടാ­യ­തു്. ബോം­ബെ­യെ­ക്കൂ­ടി കൂ­ട്ടി­ച്ചേർ­ത്തു് സം­യു­ക്ത­മ­ഹാ­രാ­ഷ്ട്രം നിർ­മ്മി­ക്ക­ത­ന്നെ­യാ­ണു് വേ­ണ്ട­തെ­ന്നാ­യി­രു­ന്നു എന്റെ ദൃ­ഢ­മാ­യ അ­ഭി­പ്രാ­യ­മെ­ങ്കി­ലും, അ­ങ്ങ­നെ­യാ­ണു് ഒ­ടു­വിൽ അതു് തീർ­ച്ച­യാ­യ­തെ­ങ്കി­ലും, എന്റെ ര­ണ്ടു് സ്നേ­ഹി­ത­ന്മാ­രും ആ അ­ഭി­പ്രാ­യ­ത്തോ­ടു് യോ­ജി­ച്ചി­ല്ല. എന്റെ അ­ഭി­പ്രാ­യ­ത്തെ മ­റ­ച്ചു­വെ­ച്ചി­ല്ലെ­ങ്കി­ലും റി­പ്പോർ­ട്ടിൽ ഒ­പ്പി­ടേ­ണ്ട സമയം വ­ന്ന­പ്പോൾ ഞാൻ ഭൂ­രി­പ­ക്ഷ­ത്തി­നു് വ­ഴ­ങ്ങു­ക­യാ­ണു­ണ്ടാ­യ­തു്.

ഹൈ­ദ്ര­ബാ­ദി­നെ വി­ഭ­ജി­ച്ച­തിൽ നെ­ഹ്റു­വൊ­ഴി­ച്ചു­ള്ള പ്ര­മാ­ണി­കൾ­ക്കെ­ല്ലാ­വർ­ക്കും ജ­ന­ങ്ങൾ­ക്കു് പൊ­തു­വേ­യും തൃ­പ്തി­യാ­ണു­ണ്ടാ­യി­രു­ന്ന­തു്. നെ­ഹ്റു­വും ഒ­ടു­വിൽ ആ അ­ഭി­പ്രാ­യ­ത്തോ­ടു­ത­ന്നെ യോ­ജി­ച്ചു. ഉ­ത്ത­ര­പ്ര­ദേ­ശ­ത്തേ­യും വി­ഭ­ജി­ക്ക­ണ­മെ­ന്നു­ള്ള എന്റെ റി­പ്പോർ­ട്ട് ക­ണ്ട­തോ­ടു­കൂ­ടി ഗോ­വി­ന്ദ­വ­ല്ല­ഭ­പ­ന്തി­ന്റെ ആ­ജ്ഞ­യിൻ­കീ­ഴിൽ എ­നി­ക്കെ­തി­രാ­യി വ­ലി­യൊ­രു പ്ര­ക്ഷോ­ഭ­ണം ആ­രം­ഭി­ച്ചു. കൂ­ടാ­തെ പ­ടി­ക്കൽ കു­ട­മു­ട­യ്ക്കു­ന്ന­തു­പോ­ലെ ഒരു സ­ങ്ക­ടം പ്ര­വി­ശ്യ­ക­ളു­ടെ സംഘടന സ­ഫ­ല­മാ­കു­ന്ന­തി­നു­മുൻ­പു­ണ്ടാ­യി:

images/Bidhan_Chandra_Roy.jpg
ബിധാൻ ച­ന്ദ്ര­റാ­യി

അ­ന്നു് ബം­ഗാ­ളിൽ മു­ഖ്യ­മ­ന്ത്രി­യാ­യി­രു­ന്ന ബിധാൻ ച­ന്ദ്ര­റാ­യി ഭാ­ഷ­യു­ടെ അ­ടി­സ്ഥാ­ന­ത്തിൽ പ്ര­വി­ശ്യ­കൾ സം­ഘ­ടി­പ്പി­ക്കു­ന്ന­തി­നു­പ­ക­രം അ­ടു­ത്തു­ള്ള പ്ര­വി­ശ്യ­ക­ളെ അ­വ­യു­ടെ വ്യ­വ­സാ­യ­താ­ല്പ­ര്യ­ങ്ങ­ള­നു­സ­രി­ച്ചു് ഒ­ന്നി­പ്പി­ച്ചു് വലിയ ഘ­ട­ക­ങ്ങ­ളാ­യി നിർ­മ്മി­ക്ക­യാ­ണു് വേ­ണ്ട­തെ­ന്നും അ­ങ്ങ­നെ­യാ­ണെ­ങ്കിൽ ബംഗാൾ, ബീഹാർ, ആ­സ്സാം എ­ന്നി­വ ഒരു പ്ര­വി­ശ്യ­യാ­യി നിർ­മ്മി­ക്കു­ന്ന­തി­നു് ത­നി­ക്കു് സ­മ്മ­ത­മാ­ണെ­ന്നും ഒരു പ്ര­സ്താ­വ­ന പു­റ­പ്പെ­ടു­വി­ച്ചു. എന്തോ കാ­ര­ണ­വ­ശാൽ നെ­ഹ്റു­വി­നു് ഈ പ്ര­മേ­യം വളരെ രു­ചി­ച്ചു. ഇ­ങ്ങ­നെ ഇൻ­ഡ്യ­യെ നാലോ അഞ്ചോ പ്ര­വി­ശ്യ­ക­ളാ­യി വി­ഭ­ജി­ക്കു­ക ഈ പ്ര­ശ്ന­ത്തി­നെ­ല്ലാം­ത­ന്നെ ശ­രി­യാ­യ ഒരു മ­റു­പ­ടി­യാ­ണെ­ന്നു് അ­ദ്ദേ­ഹ­ത്തി­നു് തോ­ന്നി. ബി­ധാൻ­റാ­യി­യു­ടെ രാ­ജ്യ­ത­ന്ത്ര­ജ്ഞ­ത­യേ­യും ദീർ­ഗ്ഘ­ദർ­ശി­ത്വ­ത്തേ­യും അ­നു­മോ­ദി­ച്ചു­കൊ­ണ്ടു് ഇ­ങ്ങ­നെ ഒരു സം­വി­ധാ­ന­മാ­ണു് ഇൻ­ഡ്യ­യ്ക്കു് വേ­ണ്ട­തെ­ന്നു് നെ­ഹ്റു പ­റ­ഞ്ഞ­പ്പോൾ തി­രു­വാ­യ്ക്കെ­തിർ­വാ­യി­ല്ലെ­ന്നു് ഭാ­വി­ക്കു­ന്ന നേ­തൃ­മ്മ­ന്യ­ന്മാർ അ­ത­നു­സ­രി­ച്ചു് പ­ല്ല­വി പാ­ടി­ത്തു­ട­ങ്ങി. കൃ­ഷ്ണ­മേ­നോ­നെ അ­വ­ലം­ബി­ച്ചു­നി­ന്ന ന­മ്മു­ടെ ദ­ക്ഷി­ണ­പ്ര­ദേ­ശ­ക്കാർ­ക്കു് തോ­ന്നി, ത­ങ്ങ­ളു­ടെ ആ­ശ­യൊ­ക്കെ സ­ഫ­ല­മാ­യെ­ന്നു്; ഐ­ക്യ­കേ­ര­ളം ത­കർ­ന്ന­താ­യി അവർ വി­ശ്വ­സി­ച്ചു.

ഈ സംഗതി അ­മൃ­ത­സ­ര­സ്സിൽ അ­ക്കാ­ല­ത്തു് കൂ­ടി­യി­രു­ന്ന കാൺ­ഗ്ര­സ്സിൽ തീർ­ച്ച­യാ­ക്കാ­നാ­ണു് നി­ശ്ച­യി­ച്ചി­രു­ന്ന­തു്. കാൺ­ഗ്ര­സ്സ് കൂ­ടു­ന്ന­തി­ന്റെ തലേ ദിവസം ഞാൻ ദെ­ല്ലി­യിൽ ഒരു പ്ര­സം­ഗം ചെ­യ്തു. പ്ര­വി­ശ്യ­കൾ കൂ­ട്ടി­ച്ചേർ­ത്തു് നാ­ല­ഞ്ചു് പ്ര­ദേ­ശ­ങ്ങ­ളാ­യി ഇൻ­ഡ്യ­യെ വി­ഭ­ജി­ക്കു­ന്ന­തു് വളരെ ആ­പ­ല്ക്ക­ര­മാ­ണെ­ന്നും ആ അ­ഭി­പ്രാ­യ­ത്തി­നു് ഉ­പോൽ­ബ­ല­ക­മാ­യി കൊ­ണ്ടു­വ­രു­ന്ന വാ­ദ­ങ്ങൾ മി­ക്ക­വാ­റും അർ­ത്ഥ­ശൂ­ന്യ­ങ്ങ­ളാ­ണെ­ന്നും ഭാ­ഷാ­പ­ര­മാ­യ അ­ടി­സ്ഥാ­ന­ത്തിൽ­ത്ത­ന്നെ­യാ­ണു് പ്ര­വി­ശ്യ­ക­ളെ സം­ഘ­ടി­പ്പി­ക്കേ­ണ്ട­തെ­ന്നും ഞാൻ ആ പ്ര­സം­ഗ­ത്തിൽ പ്ര­ബ­ല­മാ­യി വാ­ദി­ച്ചു. പി­റ്റേ ദിവസം കൂടിയ കാൺ­ഗ്ര­സ്സി­ന്റെ സ­ദ­സ്സിൽ നെ­ഹ്റു പ്ര­വി­ശ്യാ­സം­ഘ­ട­ന­യെ­പ്പ­റ്റി വാ­ദി­ച്ചു­കൊ­ണ്ടി­രി­ക്കേ സ­ദ­സ്യ­രിൽ ഒരാൾ എന്റെ പ്ര­സം­ഗം കാ­ണു­ക­യു­ണ്ടാ­യോ എ­ന്നു് ചോ­ദി­ച്ചു. അതു് കേ­ട്ടു് കോ­പാ­വേ­ശം­കൊ­ണ്ട നെ­ഹ്റു എന്റെ അ­ഭി­പ്രാ­യ­ങ്ങ­ളെ വളരെ ശ­ക്തി­യോ­ടെ എ­തിർ­ത്തു് ഒരു പ്ര­സം­ഗം ചെ­യ്തു. ആ പ്ര­സം­ഗം കേ­ട്ടി­രു­ന്ന പ­ലർ­ക്കും തോ­ന്നി, നെ­ഹ്റു­വി­നു് എ­ന്നോ­ടു് ഇ­നി­മേ­ലാൽ വലിയ അ­പ്രി­യ­മാ­യി­രി­ക്കു­മെ­ന്നു്. കാൺ­ഗ്ര­സ്സ് റി­പ്പോർ­ട്ട് ചെ­യ്യാ­നാ­യി പോ­യി­രു­ന്ന ത­യാ­സീൻ­കിൻ എന്ന പ്ര­സി­ദ്ധ­ഗ്ര­ന്ഥ­കർ­ത്തി ‘എ­ന്താ­ണു് നി­ങ്ങൾ ചെ­യ്ത­തു്? നെ­ഹ്റു നി­ങ്ങ­ളോ­ടു് വളരെ ക്ഷോ­ഭി­ച്ചി­രി­ക്കു­ന്നു’ (What have you done? Nehru is furious with you) എ­ന്നൊ­രു കമ്പി എ­നി­ക്ക­വി­ടെ­നി­ന്ന­ടി­ക്കു­ക­യു­മു­ണ്ടാ­യി. അ­തു­പോ­ലെ­ത്ത­ന്നെ, എന്റെ മ­റ്റു് സ്നേ­ഹി­ത­ന്മാ­രും നെ­ഹ്റു ഇ­ത്ത­വ­ണ എന്നെ ഒരു പാഠം പ­ഠി­പ്പി­ക്കാ­തി­രി­ക്ക­യി­ല്ലെ­ന്നാ­ണു് വി­ചാ­രി­ച്ച­തു്.

പക്ഷേ, പൊ­തു­ക്കാ­ര്യ­ങ്ങ­ളിൽ പ­ര­സ്യ­മാ­യ അ­ഭി­പ്രാ­യ­വ്യ­ത്യാ­സം­കൊ­ണ്ടു് നെ­ഹ്റു പി­ണ­ങ്ങു­മെ­ന്നു് എ­നി­ക്കു് വി­ചാ­ര­മു­ണ്ടാ­യി­ല്ല. പ്ര­സം­ഗം ക­ഴി­ഞ്ഞ പി­റ്റേ­ദി­വ­സം ഞാൻ നേ­പ്പാ­ളി­ലേ­യ്ക്കു് പോയി. തി­രി­കെ വ­ന്ന­പ്പോ­ഴാ­ണു് ഈ കോ­ലാ­ഹ­ല­മൊ­ക്കെ മ­ന­സ്സി­ലാ­യ­തു്. എന്റെ അ­ഭി­പ്രാ­യ­ങ്ങ­ളെ സാ­ധൂ­ക­രി­ച്ചും അ­ദ്ദേ­ഹം പിൻ­താ­ങ്ങി­യി­രു­ന്ന പ്ര­മേ­യ­ങ്ങൾ ഇൻ­ഡ്യ­യു­ടെ ഐ­ക്യ­ത്തി­നു് എ­ത്ര­മാ­ത്രം ഹാ­നി­ക­ര­മാ­കു­മെ­ന്നു് കാ­ണി­ച്ചും താഴെ കൊ­ടു­ത്തി­രി­ക്കു­ന്ന മെ­മ്മോ­റാ­ണ്ടം എഴുതി ഞാ­നു­ടൻ­ത­ന്നെ അ­ദ്ദേ­ഹ­ത്തി­ന­യ­ച്ചു. നാ­ലു­ദി­വ­സം ക­ഴി­ഞ്ഞു് മ­റ്റു­ചി­ല കാ­ര്യ­ങ്ങൾ­ക്കാ­യി നെ­ഹ്റു­വി­നെ­ക്ക­ണ്ട­പ്പോൾ അ­ദ്ദേ­ഹം വളരെ സ­ന്തു­ഷ്ട­നാ­യി­ട്ടാ­ണു് സം­സാ­രി­ച്ച­തെ­ന്നു് മാ­ത്ര­മ­ല്ല; എന്റെ മെ­മ്മോ­റാ­ണ്ടം ശ്ര­ദ്ധി­ച്ചു് വാ­യി­ച്ചു എ­ന്നും അതിൽ പ്ര­തി­പാ­ദി­ച്ച അ­ഭി­പ്രാ­യ­ങ്ങ­ളോ­ടു് മി­ക്ക­വാ­റും യോ­ജി­ക്കു­ന്നു­വെ­ന്നും പ­റ­ഞ്ഞു. ഏ­താ­യാ­ലും അതിൽ പി­ന്നെ ഈ മ­ഹാ­പ്ര­വി­ശ്യ­ക­ളെ­പ്പ­റ്റി യാ­തൊ­ന്നും­ത­ന്നെ കേ­ട്ടി­ല്ല. ദ­ക്ഷി­ണ­പ്ര­വി­ശ്യ­യും അതോടെ നി­ന്നു.

മെ­മ്മോ­റാ­ണ്ടം

Since the decision on the merger of the States will be taken soon. I venture to place before the Prime Minister certain consideration regarding the proposal which strike me as fundamental to the unity, security and peaceful evolution of India. The long range effect of the great zonal states would be to strengthen the position of those overgrown units as against the Center. It is my conviction that the unity and peaceful evolution of India depend on the gradual strengthening of the Center as against the states, and the present proposal will reverse that policy. The united state of Bengal and Bihar as now proposed would have a population of 70 milllions. Besides, it will control the major industrial resources of India. When the Central leadership is strong even such an evergrown state may be willing to follow the leadreship of the Center, but normally it is clear that the balance of power will shift from the Centre to the units, if ther are powerful and have the necessary rosources, wakening if not destroying the unity of India. From a federation growing in power, it will be converted into a confederation in which the Centre will lose power to the periphery.

It is thus in the interest of the unity of india that the states should normally have a population of 20 to 30 millions becoming strong administrative units with their policies controlled by the Centre. Over states of that size, with our great economic schemes cutting across them, the Centre willa be able to exercise effective power. But if on the grounds of ecconomic planning, we confine these great schemes to very large single units, the power of the states will, in my opinion, grow at the expense of the Centre.

The wisest course in the circumstances would apppear to be to strengthen the regional councils as orginally proposed by the Prime Minister and encourage co-​operation between the units. This may ease the tensions that would undoubtedly be accentuated if the states are forcibly brought together. A regional council for Bengal, Bihar and Orissa, will help economic planning and co-​operation in this vital area. A regional council for Madras, Kerala and Karnataka another for Maharashtra and Andra would of course be most desirable. But zonal states seem to me to be fraught with the gravest danger, both if they work successfully and if they do not.

I have taken the liberty of submitting these views as I feel, after two intensive study of this problem, that reorganisation of the states should be directed towards the strengthening of our Cenral Government, on which depends our future. The zonal states will greatly weaken it and will thus be a danger to our unity.

(K. M. PANIKER)

25-2-1956.

PRIME MINISTER.

പ്ര­വി­ശ്യാ­സം­ഘ­ട­ന­യെ­പ്പ­റ്റി­യു­ള്ള ഈ പ്ര­കൃ­തം അ­വ­സാ­നി­പ്പി­ക്കു­ന്ന­തി­നു് മു­മ്പു് ഒരു സംഗതി കൂടി പ­റ­യേ­ണ്ട­തു­ണ്ടു്. ചൈ­ന­ക്കാർ ടി­ബ­റ്റിൽ വ­ന്നാൽ ഇൻ­ഡ്യ­യ്ക്കു­ണ്ടാ­കാ­വു­ന്ന അ­പ­ക­ട­ങ്ങ­ളെ­പ്പ­റ്റി പീ­ക്കി­ങ്ങിൽ നി­ന്നെ­ഴു­തി­യ­യ­ച്ചി­ട്ടു­ള്ള സം­ഗ­തി­യും ആ വി­ഷ­യ­ത്തെ­പ്പ­റ്റി­ത്ത­ന്നെ ‘ഇ­ന്ത്യാ­ച­രി­ത്ര­ത്തി­ലെ ഭൂ­മി­ശാ­സ്ത്ര­ഘ­ട­ക­ങ്ങൾ’ എന്ന ഗ്ര­ന്ഥ­ത്തിൽ പ്ര­ത്യേ­കം എ­ടു­ത്തു­കാ­ണി­ച്ചി­ട്ടു­ള്ള­തും മു­മ്പു് പ­റ­ഞ്ഞി­ട്ടു­ണ്ട­ല്ലോ. അ­തു­പോ­ലെ­ത്ത­ന്നെ ടി­ബ­റ്റി­നെ തൊ­ട്ടു­കി­ട­ക്കു­ന്ന വേറെ ചില ഭാ­ഗ­ങ്ങ­ളു­ടെ ര­ക്ഷ­യ്ക്കു് പ്ര­ത്യേ­ക­ന­ട­പ­ടി­കൾ ഉടൻ എ­ടു­ക്കേ­ണ്ട­താ­ണെ­ന്നും അ­ല്ലാ­ത്ത­പ­ക്ഷം അവ ന­മു­ക്കു് ദൗർ­ബ്ബ­ല്യ­ത്തി­നു് കാ­ര­ണ­മാ­കു­മെ­ന്നും കാ­ണി­ച്ചു് ഞാൻ പ്ര­ധാ­ന­മ­ന്ത്രി­ക്കു് ഒ­രെ­ഴു­ത്ത­യ­ച്ചു. ആ എ­ഴു­ത്തു് താഴെ കൊ­ടു­ക്കു­ന്നു. പി­ന്നീ­ടു് നാം അ­നു­ഭ­വി­ക്കു­ന്ന അ­നു­ഭ­വ­ങ്ങ­ളെ ആ എ­ഴു­ത്തിൽ എ­ടു­ത്തു­കാ­ണി­ച്ചി­ട്ടു­ണ്ടെ­ന്നു് സ്പ­ഷ്ട­മാ­ണ­ല്ലോ.

States Reorganisation Commission,

New Delhi, the 8th October 1955.

My dear Mr. Prime Minister,

In our Report on the reorganisation of States we have suggested that Himachal Pradesh be merged in the Punjab. The chini and Panji areas of Himachal Pradesh and the Lahul and Spiti areas of the Punjab seem to us, however, to stand on a different footing from the rest of the proposed State. The people there are mainly Indo-​Tibetans, mostly nomadic, and ethnically, socially or politically integrated with the life in India. We did not visit this area, but during our stay in Rampur Bushair, we came across large numbers of them from the Chini side. Also from the general information we were able to gather, it appeared that the contact of these people was mostly with Tibet.

With the devalopement now taking place in Tibet this population is likely to come more and under the Lhassa with which their contacts are already close. Though there is no trouble at the present time, we cannot overlook tha fact that with the ecconomic and political changes now taking place in Tibet, a change may come in the not too distant future in the attitude of these people.

In my opinion every possible step should be taken to hasten the cultural and ecconomic developement of this area. They should also be gradually broght into closer relations with India. Such a policy could not be followed effectively, if this border is attached to any State administration. We would therefore recommend both from the security point of view, and from point of view of the rapid assimilation of these people into the broad frame work of Indian life, the Government should urgently examine the question of consisting an Agency area of these regions and administating them directly along the lines developed in the N. E. F. A.

Yours sincierly,

K. M. PANIKER.

THE PRIME MINISTER,

NEW DELHI.

images/PeriyarEVRStamp.jpg
ഈ. വി. രാ­മ­സ്വാ­മി­നാ­യ്ക്കർ

ഇ­ങ്ങ­നെ സം­സ്ഥാ­ന­പു­നർ­നിർ­മ്മാ­ണം വി­ജ­യ­മാ­യി­ത്ത­ന്നെ ക­ലാ­ശി­ച്ചു. ഒരു കാ­ര്യം­കൊ­ണ്ടു­മാ­ത്ര­മേ എ­നി­ക്കു് സ­ങ്ക­ട­മു­ണ്ടാ­യി­രു­ന്നു­ള്ളു: മ­ല­യാ­ള­ഭാ­ഷ സം­സാ­രി­ക്കു­ന്ന കേ­ര­ളീ­യ­ജ­ന­ത്തെ ഇ­ദം­പ്ര­ഥ­മ­മാ­യി ഐക്യം പ്രാ­പി­ക്കു­ന്ന ഈ ച­രി­ത്ര­പ്ര­ധാ­ന­മാ­യ അ­വ­സ­ര­ത്തിൽ, ന­മ്മു­ടെ നാ­ട്ടി­ലെ മിക്ക നേ­താ­ക്ക­ന്മാ­രും അ­സ­ന്തു­ഷ്ട­ന്മാ­രെ­ന്ന­പോ­ലെ­യാ­ണു് കാ­ണ­പ്പെ­ട്ട­തു്. ശ്രീ: കെ. പി. കേ­ശ­വ­മാ­നോൻ, ഡോ: സി. ആർ. കൃ­ഷ്ണ­പി­ള്ള, ശ്രീ: ദാ­മോ­ദ­ര­മേ­നോൻ ഇ­ങ്ങി­നെ അ­പൂർ­വ്വം ചി­ല­രെ­യൊ­ഴി­ച്ചാൽ ന­മ്മു­ടെ നേ­താ­ക്ക­ന്മാർ ഇതിൽ ഉ­ദാ­സീ­ന­ന്മാ­രെ­ന്നാ­ണു് ഭാ­വി­ച്ച­തു്. നാ­ഞ്ചി­നാ­ടു് കൈ­വി­ട്ടു­പോ­യ­തിൽ തി­രു­വി­താം­കൂർ­കാർ­ക്കു് ദുഃഖം, മ­ദ്രാ­സിൽ ത­ങ്ങൾ­ക്കു­ണ്ടെ­ന്ന­ഭി­മാ­നി­ച്ചി­രു­ന്ന പ്രാ­മാ­ണ്യം ന­ശി­ച്ചു­പോ­യ­തിൽ മ­ല­ബാർ­കാർ­ക്കു് ദുഃഖം; എ­ങ്ങ­നെ­യാ­യാ­ലും തി­രു­വി­താം­കൂ­റി­ന്റെ­യും മ­ല­ബാ­റി­ന്റെ­യും സ­മ്മർ­ദ്ദ­മേ­റ്റു് കി­ട­ക്കാ­നാ­ണു് ത­ങ്ങൾ­ക്കു് വിധി എ­ന്നു് കൊ­ച്ചി­ക്കാർ­ക്കു് ദുഃഖം—ഇ­ങ്ങ­നെ തി­രു­വി­താം­കൂർ, കൊ­ച്ചി, മലബാർ എന്ന ഭാ­വ­ഭേ­ദ­ത്തിൽ കേ­ര­ള­ത്തി­നെ­പ്പ­റ്റി ചി­ന്തി­ക്കാ­നാ­രു­മു­ണ്ടാ­കാ­തി­രു­ന്ന­തിൽ എ­ങ്ങ­നെ സ­ങ്ക­ട­പ്പെ­ടാ­തി­രി­ക്കും?

images/CPRamaswami_Aiyar.jpg
സി. പി. രാ­മ­സ്വാ­മി­അ­യ്യർ

എന്റെ ഷ­ഷ്ടി­പൂർ­ത്തി 1954-ൽ ആ­യി­രു­ന്നു. അതു് ആ­ഘോ­ഷി­ക്ക­ണ­മെ­ന്നു് എ­നി­ക്കു് വി­ചാ­ര­മു­ണ്ടാ­യി­രു­ന്നി­ല്ല. ആ പി­റ­ന്നാൾ­ദി­വ­സം മ­റ്റു് ദി­വ­സ­ങ്ങ­ളെ­പ്പോ­ലെ­യാ­ണു് ക­ഴി­ഞ്ഞ­തു്. എ­ന്നാൽ അ­ന്നു് കോ­ഴി­ക്കോ­ട്ടു് ആ­കാ­ശ­വാ­ണി ആ­പ്പീ­സിൽ ജോലി നോ­ക്കി­യി­രു­ന്ന കാ­വാ­ല­ത്തു­കാ­ര­നും എന്റെ കു­ടും­ബ­വു­മാ­യി അ­ടു­ത്ത സ്നേ­ഹ­ത്തിൽ ക­ഴി­ഞ്ഞി­രു­ന്ന ഒരു ക്രി­സ്തീ­യ­പ്ര­മാ­ണി­യു­ടെ ദൗ­ഹി­ത്ര­നും ചെ­റു­പ്പം­മു­തൽ ഞാ­ന­റി­യു­ന്ന ഒരു സ­ഹൃ­ദ­യ­നു­മാ­യ പി. ജെ. ചാ­ക്കോ എന്ന ഒരു യു­വാ­വു് ഈ ഷ­ഷ്ടി­പൂർ­ത്തി ആ­ഘോ­ഷി­ക്കാൻ ഒരു സമിതി രൂ­പ­പ്പെ­ടു­ത്തി­യി­ട്ടു­ണ്ടെ­ന്നും അ­തി­നു് ഞാൻ സ­മ്മ­തി­ക്ക­ണ­മെ­ന്നും ആ­വ­ശ്യ­പ്പെ­ട്ടു­കൊ­ണ്ടു് ഒ­രെ­ഴു­ത്തു് അ­യ­ച്ചി­രു­ന്നു. സ­മി­തി­യിൽ യോ­ഗ്യ­ന്മാ­രാ­യ പ­ല­രു­ടെ പേ­രു­മു­ണ്ടാ­യി­രു­ന്ന­തിൽ സി. പി. രാ­മ­സ്വാ­മി­അ­യ്യ­രു ടേ­തു­മു­ണ്ടാ­യി­രു­ന്നു എ­ന്നു­ള്ള­താ­ണു് അ­തി­ന്റെ പ്ര­ത്യേ­ക­ത. എന്റെ ഷ­ഷ്ടി­പൂർ­ത്തി ആ­ഘോ­ഷി­ക്കാൻ ഞാൻ ഉ­ദ്ദേ­ശി­ക്കു­ന്നി­ല്ലെ­ന്നും അ­തി­നാ­യി നാ­ട്ടി­ലേ­യ്ക്കു് വ­രു­ന്ന­ത­ല്ലെ­ന്നും ഞാൻ മ­റു­പ­ടി അ­യ­ച്ചു. അ­ഭി­ന­ന്ദ­ന­ഗ്ര­ന്ഥ­ത്തി­ന്നു് വേണ്ട ലേ­ഖ­ന­ങ്ങൾ ശേ­ഖ­രി­ച്ചു് വ­രി­ക­യാ­ണെ­ന്നും, ഷ­ഷ്ടി­പൂർ­ത്തി­യാ­ഘോ­ഷി­ക്കാൻ സ­മ്മ­തി­ച്ചി­ല്ലെ­ങ്കി­ലും ആ ഉ­പ­കാ­രം സ­മർ­പ്പി­ക്കു­വാൻ എ­പ്പോ­ഴെ­ങ്കി­ലും അവസരം കൊ­ടു­ക്ക­ണ­മെ­ന്നു­മാ­ണു് മി. ചാ­ക്കോ പി­ന്നീ­ടാ­വ­ശ്യ­പ്പെ­ട്ട­തു്. അ­ടു­ത്ത ആ­ണ്ടിൽ (1955-ൽ) എ­പ്പോ­ഴെ­ങ്കി­ലും അ­ങ്ങ­നെ ഒരു പൊ­തു­യോ­ഗ­ത്തിൽ ഉ­പ­ഹാ­ര­ഗ്ര­ന്ഥം സ്വീ­ക­രി­ച്ചു­കൊ­ള്ളാ­മെ­ന്നു് എ­നി­ക്കു് സ­മ്മ­തി­ക്കേ­ണ്ടി­വ­ന്നു.

images/Kumarasami_Kamaraj.jpg
കാ­മ­രാ­ജ­നാ­ടാർ

പക്ഷേ, പ്ര­വർ­ത്ത­ക­സ­മി­തി ആ­ദ്യ­മാ­ലോ­ചി­ച്ച­തു­പോ­ല­ല്ല സം­ഗ­തി­കൾ ന­ട­ന്ന­തു്. മ­ദ്രാ­സിൽ­വെ­ച്ചാ­ണു് അ­തി­ന്റെ ച­ട­ങ്ങു­കൾ എ­ന്നു് തീർ­ച്ച­യാ­ക്കി­യ­പ്പോൾ, അ­വ­യു­ടെ ചുമതല പി. വ­ദ­ര­രാ­ജു­ലു­നാ­യി­ഡു, കാ­മ­രാ­ജ­നാ­ടാർ, ഈ. വി. രാ­മ­സ്വാ­മി­നാ­യ്ക്കർ മു­ത­ലാ­യ­വർ ഏ­റ്റെ­ടു­ത്തു. രാ­ജാ­ജി­ഹാ­ളിൽ­വെ­ച്ചു് ഉ­പ­ഹാ­ര­ഗ്ര­ന്ഥം ത­രു­ന്ന­തി­നു­ള്ള ഒരു മ­ഹാ­യോ­ഗ­വും, വൈ­കു­ന്നേ­രം മ­ദി­രാ­ശി­കോർ­പ്പൊ­റേ­ഷൻ­വ­ക ഒരു സി­വി­ക­റി­സ­പ്ഷ­ണും ഉ­ദ്യാ­ന­വി­രു­ന്നു­മാ­യി­രു­ന്നു പ്ര­ധാ­ന­മാ­യ ആ­ഘോ­ഷ­ങ്ങൾ. മ­ദ്രാ­സ്കാർ­പൊ­റേ­ഷൻ ഇൻ­ഡ്യ­യി­ലെ ന­ഗ­ര­സ­ഭ­ക­ളിൽ ഏ­റ്റ­വും പ്ര­ധാ­ന­മാ­യ കൂ­ട്ട­ത്തിൽ ഒ­ന്നാ­ണു്. മ­റ്റു് വ­ല്ല­വ­രു­ടേ­യും ഷ­ഷ്ടി­പൂർ­ത്തി­യെ അ­നു­മോ­ദി­ച്ചു് അവർ ന­ഗ­ര­സ്വീ­ക­ര­ണം ന­ട­ത്തി­യി­ട്ടു­യു­ണ്ടോ എ­ന്ന­റി­ഞ്ഞു­കൂ­ടാ. ഏ­താ­യാ­ലും അതു് അ­സാ­ധാ­ര­ണ­മാ­യ ഒരു ബ­ഹു­മ­തി­യാ­യി ഞാൻ വി­ചാ­രി­ച്ചു.

കാർ­പ­റേ­ഷൺ അ­ധി­കാ­രി­കൾ അ­ന്നു് സ­മർ­പ്പി­ച്ച മം­ഗ­ള­പ­ത്ര­ത്തെ­പ്പ­റ്റി­യും വി­രു­ന്നി­നേ­പ്പ­റ്റി­യും മ­റു­പ­ടി­യാ­യി ഞാൻ ചെയ്ത പ്ര­സം­ഗ­ത്തെ­പ്പ­റ്റി­യും സ­മ­ഷ്ടി­യാ­യി ഹി­ന്ദു­വിൽ കൊ­ടു­ത്തി­രു­ന്ന­തു് ഇ­പ്ര­കാ­ര­മാ­യി­രു­ന്നു:

CIVIC RECEPTION TO SARDAR PANIKKAR

“DISTINGUISHED CITIZEN OF MADRAS”

Madras, Oct. 5

The Corporation of Madras accorded a civic reception to Sardar K. M. Panikkar, Member. State Re-​organisation Commission on the occasion of his Sashtyabdapoorthy, at the Council Chamber of the Ripon Buildings, last evening. The Mayor, Mr. R. Muniswamy Pillai, presided.

The elite of the City, Aldermen, Councillors and officers of the Corporation attended the reception. The Corporation Band was in attendence.

The Mayor and the Corporation Commissioner V. N. Subharoyan received Sardar Panikkar and Mrs. Panikkar.

Welcoming Sardar Panikkar on behalf of the Corporation, the Mayor said Sardar Panikkar was a distinguished citizen of Madras loved anb respected all over India for his great telents and achievements.

Sardar Panikkar had a rare and rich combination of gifts and talents, tha Mayor said. As a journalist, poet, man of letters, statesman, administrator, and lastly as a diplomat, he occupied a unique place of honour among their top-​ranking men.He was also a historian with insight and foresight, and it was mainly because of his pull and influence with the Princes that the latter were persuaded to join the Indian Federation. He had ably and succesfully represented their country as ambassador in China and Egypt. He also played an important part in the making of Indias foreigh policy, and he enjoyed the confidence of the Prime Minister in a remarkable way.

Replaying to the fecilitations, Sardar Panikkar thanked the Madras Corporation for the exceptional privilege conferred on him by the Mayor. He said Madras was the premier city of South India, and he claimed to be its citizen, having been associated with it for a long time. He had been educated and broght up and had also worked for a living here.

Sardar Panikkar said that though he had spent most of his time in the North, he had a warm regard for the City for here he found a ‘perfect expession of the Indian sporit.’ Here there was extreme tolerance of life and mutual understanding, which one did not often find in the same degree in other Indian cities.

Some people, Sardar Panikkar said, considered Madras City as conservative, “but”, he added, “Madras has not shown that conservation of spirit as people might imagine. It has been in the vanguard of progress in political and other activities.”

Sardar Panikkar said he did not think it was necessary in order to become more nationaistic, they should give up their own habits and customs in regard to food and other matters. But it was of the utmost importance that each one in the country should think in terms of creating a national solidarity at the Centre and thinking in terms of all-​India policy and all-​India ideas. While doing this one should also realise that there were much more important things like the right of individual liberty, individual freedom and the right to limit the authority, of the State in regard to the individual.

Preservation of Civic Liberties

Sardar Panikkar referred to the role played by local bodies in the preservation of civic liberties and paid a tribute to great leaders like Sir Thyagaraya Chetti, Dr. T. M. Nair and the long list of great Madrasees who had associated themselves and worked hard to give Madras the dignity and prestige it now enjoyed in the shape of the Corporation.

Sardar Panikkar said that cities like Madras where civic opinion was strong and where the feeling of individual freedom had been built over centuries, could really bring the knowledge of his problem before the public. A civic organisation involved a limitation of State’s authority. It was the civic developement of cities, and the developement of city corporations everywhere that had been the means by which the authority of an autocratic state had been limited, and here in India they had these major corporations with statutory rights and administrative functions carrying on the activities of the people themselves. With an devalopement of these institutions, they could to some extent show that a decentralisation was desirable at least in certain respects. Thus they had shown that there were methods by which some things could be achieved with less encroachment on personal liberty. That was a mesage for any Government to bear in mind. In the political growth of India, he said, and in the structure that they visualised in the raltionship between the individual and the State, they had to foresee that corporations like theirs had to play a great and leading part.

The function terminated with the singing of the National anthem.

*****

Sardar Panikkar was the chief guest at a dinner given by Dr. V. K. John this evening at his residence in Nungambakam. About 200 guests were present. Among those were the Governor, Chief Minister Kamaraj Nadar and the Chief Justice, Mr. Rajamanner.

ഷ­ഷ്ടി­പൂർ­ത്തി­സം­ബ­ന്ധി­ച്ച­ല്ലെ­ങ്കി­ലും അ­ക്കാ­ല­ത്തു് ല­ഭി­ച്ച ബ­ഹു­മ­തി­ക­ളു­ടെ കൂ­ട്ട­ത്തിൽ തൃ­ശ്ശൂർ­നി­ന്നും പാ­ല­ക്കാ­ട്ടു­നി­ന്നും ആ ന­ഗ­ര­ത്തി­ലെ മുൻ­സി­പ്പാ­ലി­റ്റി­കൾ ന­ല്കി­യ സി­വി­ക­സ്വീ­ക­ര­ണ­ങ്ങ­ളും എ­ടു­ത്തു­പ­റ­യേ­ണ്ട­വ­യാ­ണു്.

ആ വർഷം പ­ല­തു­കൊ­ണ്ടും എന്റെ ജീ­വി­ത­ത്തിൽ സ്മ­ര­ണീ­യ­മാ­യി­രു­ന്നു. സ­മ­സ്ത­കേ­ര­ള­സാ­ഹി­ത്യ­പ­രി­ഷ­ത്തി­ന്റെ അ­ധ്യ­ക്ഷ­നാ­യി ഞാൻ തെ­ര­ഞ്ഞെ­ടു­ക്ക­പ്പെ­ട്ട­തു് എന്റെ സാ­ഹി­ത്യ പ­രി­ശ്ര­മ­ത്തോ­ടു­ള്ള സ­ന്തോ­ഷം­കൊ­ണ്ടാ­ണെ­ന്നു് വേ­ണ­മ­ല്ലോ വി­ചാ­രി­ക്കു­ക. 1955 ഡി­സം­ബ­റിൽ ക­ല്ക്ക­ട്ടാ­യിൽ സ­മ്മേ­ളി­ച്ച ഭാ­ര­ത­ച­രി­ത്ര­സ­മ്മേ­ള­ന­ത്തി­നു് അ­ധ്യ­ക്ഷ­നാ­യി എന്നെ വ­രി­ച്ച­തും വ­ലി­യൊ­രു ബ­ഹു­മ­തി­യാ­യി ഗ­ണി­ക്ക­ണം. ഇൻ­ഡ്യ­യി­ലെ പ്ര­മാ­ണ­പ്പെ­ട്ട ച­രി­ത്ര­കാ­ര­ന്മാ­രു­ടെ ഒരു സം­ഘ­ട­ന­യാ­ണു് Indian Historical Association അ­തി­ന്റെ അ­ധ്യ­ക്ഷ­പ­ദ­വി ച­രി­ത്ര­കാ­ര­ന്മാ­രു­ടെ ഇടയിൽ അ­ത്യു­ന്ന­ത­മാ­യ ഒരു ബ­ഹു­മ­തി­യാ­യി­ട്ടാ­ണു് ഗ­ണി­ക്ക­പ്പെ­ട്ടു­വ­രു­ന്ന­തു്.

ആ ആ­ണ്ടിൽ മ­ഹാ­ക­വി ടാ­ഗോ­റി­ന്റെ വി­ശ്വ­വി­ശ്രു­ത­മാ­യ വി­ശ്വ­ഭാ­ര­തി­യിൽ ബി­രു­ദ­ദാ­ന­പ്ര­സം­ഗ­ത്തി­നെ­ന്നെ­യാ­ണു് ക്ഷ­ണി­ച്ച­തു്. ആ­ന്ധ്രാ, ദെ­ല്ലി, പ­ട്ട്നാ മു­ത­ലാ­യി അനേകം യൂ­ണി­വേർ­സി­റ്റി­ക­ളിൽ ഇ­ത്ത­രം പ്ര­സം­ഗ­ങ്ങൾ ഞാൻ ചെ­യ്തി­ണ്ടെ­ങ്കി­ലും ടാ­ഗോ­റി­ന്റെ പേ­രോ­ടു് ചേർ­ന്നി­രു­ന്ന ശാ­ന്തി­നി­കേ­ത­ന­ത്തിൽ ഇ­ങ്ങ­നെ ഒരു പ്ര­സം­ഗം ചെ­യ്യേ­ണ്ടി­വ­ന്ന­പ്പോൾ അല്പം സം­ഭ്ര­മി­ക്കാ­തി­രു­ന്നി­ല്ല. ആ­വ­ശ്യ­ങ്ങൾ കു­റ­യ്ക്കു­ന്ന­തു­വ­ഴി ആ­ത്മ­ജ്ഞാ­ന­മു­ണ്ടാ­കു­മെ­ന്നും അതിൽ നി­ന്നാ­ണു് സാ­മു­ദാ­യോൽ­കർ­ഷ­മെ­ന്നും വാ­ദി­ക്കു­ന്ന വി­നോ­ബാ­ദി­ക­ളെ എ­തിർ­ത്തു­കൊ­ണ്ടാ­യി­രു­ന്നു ആ പ്ര­സം­ഗം. ഹി­ന്ദു­മ­തം ഏതു് ത­ത്വ­ങ്ങ­ളെ അ­ടി­സ്ഥാ­ന­പ്പെ­ടു­ത്തി­യാ­ലും ഹൈ­ന്ദ­വ­സം­സ്ക്കാ­രം ത­പോ­വ­ന­ങ്ങ­ളി­ലും ആ­ശ്ര­മ­ങ്ങ­ളി­ലു­മ­ല്ല രാ­ജ­ധാ­നി­ക­ളി­ലും ന­ഗ­ര­ങ്ങ­ളി­ലു­മാ­ണു് സ്ഥി­തി­ചെ­യ്തി­രു­ന്ന­തെ­ന്നും സ­മ്പ­ത്തും സ­മൃ­ദ്ധി­യു­മാ­യി­രു­ന്നു ആ സം­സ്ക്കാ­ര­ത്തി­ന്റെ പ്ര­ധാ­നോ­ദ്ദേ­ശ­ങ്ങ­ളെ­ന്നു­മാ­യി­രു­ന്നു എന്റെ വാദം. സർ­വ്വ­ത്യാ­ഗം ചെ­യ്ത­വ­രെ ജ­ന­ങ്ങൾ ബ­ഹു­മാ­നി­ച്ചി­രു­ന്നു. പക്ഷേ, അർ­ത്ഥ­കാ­മ­ങ്ങ­ളെ ഉ­പേ­ക്ഷി­ച്ചി­ട്ടു­ള്ള ധർ­മ്മം ലൗ­കി­ക­ജീ­വി­ത­ത്തിൽ ക­ഴി­യു­ന്ന­വർ­ക്കു് വി­ധി­ച്ച­ത­ല്ല. സൂ­ക്ഷി­ച്ചാ­ലോ­ചി­ച്ചാൽ ശ്രീ­രാ­മൻ, ശ്രീ­കൃ­ഷ്ണൻ മു­ത­ലാ­യ­വ­രു­ടെ ച­രി­ത്ര­ത്തിൽ നി­ന്നു­ത­ന്നെ കാണാം, അവർ സ­മ്പ­ത്തു­കൾ ഉ­പേ­ക്ഷി­ച്ച­ല്ല താ­മ­സി­ച്ചി­രു­ന്ന­തു്.

ജ­ന­ങ്ങ­ളിൽ­നി­ന്നു് വി­ട്ടു­നി­ല്ക്കു­ന്ന ആ­ശ്ര­മ­ങ്ങ­ളേ­യും ആ­ശ്ര­മ­ജീ­വി­ത­ത്തി­ന്റെ ല­ക്ഷ­ണ­മെ­ന്നു് ഗ­ണി­ക്ക­പ്പെ­ട്ടി­രു­ന്ന ദാ­രി­ദ്ര്യാ­രാ­ധ­ന­യേ­യും അ­ധി­ക്ഷേ­പി­ച്ചു­ള്ള ഈ പ്ര­സം­ഗം ഒരു കോ­ലാ­ഹ­ല­മു­ണ്ടാ­ക്കു­ക­ത­ന്നെ ചെ­യ്തു. ഇ­ന്ത്യ­യി­ലെ പ്ര­ധാ­ന­പ­ത്ര­ങ്ങൾ ഈ വാ­ദ­ത്തിൽ പ­ങ്കെ­ടു­ത്തു. ഒ­രാ­ശ്ര­മ­മെ­ന്ന നി­ല­യിൽ തു­ട­ങ്ങി­യ ശാ­ന്തി­നി­കേ­ത­ന­ത്തിൽ­വെ­ച്ചു് ഇ­ത്ത­ര­മൊ­രു പ്ര­സം­ഗം ചെ­യ്ത­തി­ന്റെ ഔ­ചി­ത്യ­ത്തെ­പ്പ­റ്റി­പോ­ലും ചിലർ ചോ­ദ്യം­ചെ­യ്യാ­തി­രു­ന്നി­ല്ല. പക്ഷേ, അവർ എ­ന്ത­റി­ഞ്ഞു? ശാ­ന്തി­നി­കേ­ത­ന­ത്തിൽ ടാഗോർ താ­മ­സി­ച്ചു­പോ­ന്ന ഉ­ത്ത­രാ­യ­നം എന്ന ഭവനം മ­ഹാ­പ്ര­ഭു­വി­നു് ചേർ­ന്ന ഒരു ഹർ­മ്മ്യ­മാ­യി­രു­ന്നു. മ­ഹാ­ക­വി­യാ­ക­ട്ടെ, സ്വ­ന്ത­ജീ­വി­ത­ത്തിൽ­ത്ത­ന്നെ അ­ധ്യാ­ത്മ­ജീ­വി­ത­ത്തോ­ടൊ­ത്തു് ഭൗ­തി­ക­ജീ­വി­ത­ത്തി­ന്റേ­യും മാ­ഹാ­ത്മ്യ­ത്തെ കീർ­ത്തി­ച്ച ഒരു മ­ഹാ­നു­മാ­യി­രു­ന്നു.

ശാ­ന്തി­നി­കേ­ത­ന­ത്തിൽ­നി­ന്നു് ക­ല്ക്ക­ട്ടാ­യി­ലേ­യ്ക്കു് അ­ഖി­ല­ഭാ­ര­ത­ച­രി­ത്ര­സ­ദ­സ്സിൽ ആ­ധ്യ­ക്ഷ്യം വ­ഹി­ക്കാ­നാ­ണു് ഞാൻ പോ­കു­ന്ന­തു്. ഇൻ­ഡ്യ­യിൽ പ­ലേ­ട­ത്തു­നി­ന്നും വ­ന്നു­ചേർ­ന്ന ച­രി­ത്ര­പ­ണ്ഡി­ത­ന്മാ­രു­മൊ­ന്നി­ച്ചു് മൂ­ന്നു­നാ­ലു് ദിവസം ക­ഴി­ച്ചു­കൂ­ട്ടി­യ­തു് എ­നി­ക്കു് വളരെ സ­ന്തോ­ഷ­ക­ര­മാ­യ ഒരു കാ­ര്യ­മാ­യി­രു­ന്നു. ചെ­റു­പ്പം­മു­തൽ ഞാൻ ഇ­ന്ത്യാ­ച­രി­ത്ര­ത്തിൽ പ­രി­ശ്ര­മി­ച്ചു­വ­ന്നി­ട്ടു­ണ്ടെ­ങ്കി­ലും, ആ വി­ഷ­യ­ത്തി­ലും ഏ­ഷ്യാ­ച­രി­ത്ര­ത്തി­ലും ചില ഗ്ര­ന്ഥ­ങ്ങൾ ര­ചി­ച്ചി­ട്ടു­ള്ള­വ­യ്ക്കു് പ­ണ്ഡി­ത­സ­മ്മ­തി ല­ഭി­ച്ചി­ട്ടു­ണ്ടെ­ങ്കി­ലും, അ­തെ­ല്ലാം മ­റ്റു് പ്ര­വൃ­ത്തി­ക­ളു­ടെ ഇടയിൽ ചെ­യ്ത­താ­ക­യാൽ, ആ കാ­ര്യ­ത്തിൽ നി­ര­ന്ത­രം പ്ര­വർ­ത്തി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന പ­ണ്ഡി­ത­ന്മാ­രു­മാ­യി ഞാൻ ഒരു തു­ല്യ­ത­യും ഭാ­വി­ച്ചി­രു­ന്നി­ല്ല. എ­ങ്കി­ലും ഒരു ച­രി­ത്ര­കാ­ര­നെ­ന്നു­ള്ള നി­ല­യിൽ ബ­ഹു­മാ­നി­ക്കു­ന്ന­വ­നാ­ണ­ല്ലോ ഈ അ­ധ്യ­ക്ഷ­പ­ദ­വി­യ്ക്കു് എന്നെ ക്ഷ­ണി­ച്ച­തെ­ന്നോർ­ത്തു് ഞാൻ സ­ന്തോ­ഷി­ച്ചു.

ക­ല്ക്ക­ട്ടാ­യിൽ­നി­ന്നു് ഉ­ടൻ­ത­ന്നെ കേ­ര­ള­ത്തി­ലേ­യ്ക്കു് പോ­രേ­ണ്ട­താ­യി വന്നു. കേ­ര­ള­ക­ലാ­മ­ണ്ഡ­ല­ത്തി­ന്റെ ര­ജ­ത­ജ­യ­ന്തി ഉ­ദ്ഘാ­ട­നം ചെ­യ്യു­ന്ന­തി­നു് വ­ള്ള­ത്തോ­ളും ഞാ­നും­കൂ­ടി പോയി നെ­ഹ്റു വിനെ ക്ഷ­ണി­ച്ചി­രു­ന്നു. ആ­ഘോ­ഷ­ങ്ങ­ളിൽ ഞാൻ അ­ധ്യ­ക്ഷ­ത വ­ഹി­ക്ക­ണ­മെ­ന്നാ­യി­രു­ന്നു വ­ള്ള­ത്തോ­ളി­ന്റെ നിർ­ബ്ബ­ന്ധം. അതു് ക­ഴി­ഞ്ഞ­ശേ­ഷം തി­രി­കേ ഉ­ടൻ­ത­ന്നെ ക­ല്ക്ക­ട്ടാ­യി­ലേ­യ്ക്കു് അ­ഖി­ല­ഭാ­ര­ത­പ­ത്രാ­ധി­പ­സം­ഘ­ത്തി­ന്റെ സ­മ്മേ­ള­നം ഉൽ­ഘാ­ട­നം­ചെ­യ്യാ­നും മ­റ്റു­ചി­ല അ­ത്യാ­വ­ശ്യ­കാ­ര്യ­ങ്ങൾ നിർ­വ്വ­ഹി­ക്കാ­നു­മാ­യി തി­രി­ച്ചു­വ­രേ­ണ്ട­താ­യു­ണ്ടാ­യി­രു­ന്നാ­ലും കേ­ര­ള­ത്തി­ലേ­യ്ക്കു് പോ­കേ­ണ്ട­താ­യി­ട്ടു് വന്നു. ക­ലാ­മ­ണ്ഡ­ല­ത്തി­ന്റെ ജൂ­ബി­ലി ആ­ഡം­ബ­ര­പൂർ­വ്വം ആ­ഘോ­ഷി­ക്ക­പ്പെ­ട്ടു.

ഈ ര­ണ്ടു് വർഷം ഇൻ­ഡ്യ­യിൽ താ­മ­സി­ച്ച­തി­നി­ട­യിൽ ഇം­ഗ്ലീ­ഷി­ലും മ­ല­യാ­ള­ത്തി­ലും സാ­ഹി­ത്യ­പ­ര­മാ­യി ചി­ല­തെ­ല്ലാം ചെ­യ്യു­വാൻ എ­നി­ക്കു് സാ­ധി­ച്ചു. ഇം­ഗ്ലീ­ഷിൽ പ്ര­ധാ­ന­മാ­യി ര­ണ്ടു് ചൈ­നാ­യിൽ (In Two Chainas) എന്ന ഔ­ദ്യോ­ഗി­ക­സ്മ­ര­ണ­ക­ളും ഹി­ന്ദു­സ­മു­ദാ­യം ഏതു് മാർ­ഗ്ഗ­ത്തി­ലൂ­ടെ (Hindu Society at cross Road), ഇൻ­ഡ്യാ­ച­രി­ത്ര­ത്തി­ലെ ഭൂ­മി­ശാ­സ്ത്ര­ഘ­ട­ക­ങ്ങൾ (Geographical factors in Indian History) എ­ന്നി­വ­യു­മാ­ണു് പ്ര­ധാ­ന­മാ­യി പ­റ­യാ­നു­ള്ള­വ. ഭൂ­മി­ശാ­സ്ത്ര­ഘ­ട­ന­ക­ളെ­പ്പ­റ്റി­യു­ള്ള പു­സ്ത­ക­ത്തിൽ പി­ന്നീ­ടു് ടി­ബ­റ്റു­വ­ഴി ചൈ­ന­ക്കാർ ഇൻ­ഡ്യ­യെ ആ­ക്ര­മി­ക്കാ­നി­ട­യു­ണ്ടു് എ­ന്നു് ദീർ­ഗ്ഘ­ദർ­ശ­നം ചെ­യ്തി­രു­ന്നു എ­ന്നു­ള്ള­തു് പ്ര­ത്യേ­കം പ്ര­സ്താ­വ്യ­മാ­ണു്. രണ്ടു ചൈ­നാ­യി­ലെ­ന്ന പു­സ്ത­കം ചൈ­ന­യി­ലെ ക­മ്മ്യൂ­ണി­സ്റ്റു­വാ­ഴ്ച, കൊ­റി­യൻ­യു­ദ്ധം മു­ത­ലാ­യ­വ­യെ­പ്പ­റ്റി എ­നി­ക്കു് നേ­രി­ട്ടു­ള്ള അ­റി­വി­നെ അ­ടി­സ്ഥാ­ന­പ്പെ­ടു­ത്തി എ­ഴു­തി­യ­താ­ക­യാൽ അ­തി­നു് സാ­മാ­ന്യ­ത്തി­ല­ധി­കം പ്ര­ചാ­രം ല­ഭി­ച്ചു എ­ന്നു് മാ­ത്ര­മ­ല്ല മ­റ്റു് ചില ഭാ­ഷ­ക­ളി­ലേ­യ്ക്കു് അതു് തർ­ജ്ജ­മ­ചെ­യ്യ­പ്പെ­ടു­ക­യു­മു­ണ്ടാ­യി.

മ­ല­യാ­ള­ത്തി­ലും ചില പ­രി­ശ്ര­ങ്ങൾ ചെ­യ്യാ­തി­രു­ന്നി­ല്ല. അവയിൽ ഏ­റ്റ­വും പ്ര­ധാ­നം വ­ള്ള­ത്തോ­ളി­ന്റെ ഋ­ഗ്വേ­ദ­തർ­ജ്ജ­മ­യെ­ഴു­തി­യ ദീർ­ഗ്ഘ­മാ­യ മു­ഖ­വു­ര­യാ­ണു്. 1954-ൽ വ­ള്ള­ത്തോൾ ദെ­ല്ലി­യിൽ വ­ന്നു് എന്റെ കൂടെ കു­റ­ച്ചു­ദി­വ­സം താ­മ­സി­ച്ചു. താൻ ഋ­ഗ്വേ­ദ­സം­ഹി­ത തർ­ജ്ജ­മ­ചെ­യ്തു് പൂർ­ത്തി­യാ­ക്കി­യി­ട്ടു­ണ്ടെ­ന്നും അതിൽ ചേർ­ക്കു­വാൻ വേ­ദ­സാ­ഹി­ത്യ­ത്തെ പൊ­തു­വേ നി­രൂ­പ­ണം­ചെ­യ്തു് ദീർ­ഗ്ഘ­മാ­യ ഒരു മു­ഖ­വു­ര എ­ഴു­ത­ണ­മെ­ന്നും നിർ­ബ്ബ­ന്ധി­ച്ചു. വേ­ദ­ങ്ങ­ളും അ­വ­യെ­സ്സം­ബ­ന്ധി­ച്ച ബ്രാ­ഹ്മ­ണ­ങ്ങൾ, വ്യാ­ഖ്യാ­ന­ങ്ങൾ മു­ത­ലാ­യ­വ­യും ഞാൻ വാ­യി­ച്ചി­ട്ടു­ള്ള­തു് ഇം­ഗ്ലീ­ഷി­ലാ­യി­രു­ന്നു. ഇം­ഗ്ലീ­ഷിൽ ഇ­തു­സം­ബ­ന്ധി­ച്ചു് അ­തി­വി­പു­ല­മാ­യ ഒരു സാ­ഹി­ത്യ­മു­ണ്ടെ­ന്നു് പ്ര­സി­ദ്ധ­മാ­ണ­ല്ലോ. എ­ന്നു­മാ­ത്ര­മ­ല്ല, ഒരു ച­രി­ത്ര­കാ­ര­ന്റെ ദൃ­ഷ്ടി­യി­ലൂ­ടെ­യാ­ണു് അ­തെ­ല്ലാം വാ­യി­ച്ചി­ട്ടു­ള്ള­തും. അ­തു­കൊ­ണ്ടു് ഹൈ­ന്ദ­വ­പ­ണ്ഡി­ത­ന്മാ­രിൽ ഒരു ഭാ­ഗ­മെ­ങ്കി­ലും ആ­ധ്യാ­ത്മി­ക­മാ­യ അർ­ത്ഥ­ങ്ങൾ കാ­ണു­ന്ന വേ­ദ­ത്തി­നു് അ­ത്ത­ര­മൊ­രു പ­ണ്ഡി­ത­നെ­ക്കൊ­ണ്ടു് മു­ഖ­വു­ര­യെ­ഴു­തി­ക്ക­യാ­ണു­ത്ത­മ­മെ­ന്നു് ഞാൻ പ­റ­ഞ്ഞു­നോ­ക്കി. ഋ­ഗ്വേ­ദ­ത്തി­ലെ ചില മ­ന്ത്ര­ങ്ങൾ­ക്കു് ആ­ധ്യാ­ത്മി­ക­മാ­യ അർ­ത്ഥ­മു­ണ്ടാ­യേ­ക്കാ­മെ­ങ്കി­ലും പൂർ­വ്വാ­ചാ­ര്യ­ന്മാർ­പോ­ലും വേ­ദ­സാ­ഹി­ത്യ­ത്തിൽ പൊ­തു­വേ അ­ങ്ങ­നെ­യൊ­രർ­ത്ഥം ക­ണ്ടി­ട്ടി­ല്ലെ­ന്നും അ­തു­കൊ­ണ്ടു് ച­രി­ത്ര­പ­ര­വും സാ­ഹി­ത്യ­പ­ര­വു­മാ­യ ഒ­രാ­മു­ഖം മ­തി­യെ­ന്നു­മാ­യി­രു­ന്നു വ­ള്ള­ത്തോ­ളി­ന്റെ മ­റു­പ­ടി. അ­ങ്ങ­നെ ആ­കാ­മെ­ന്നു് സ­മ്മ­തി­ച്ചു് അ­തി­നാ­യി പ­രി­ശ്ര­മി­ച്ചു­തു­ട­ങ്ങി. ഞാൻ വി­ചാ­രി­ച്ചി­രു­ന്ന­തിൽ അധികം വൈ­ഷ­മ്യ­മു­ള്ള ജോ­ലി­യാ­യി­രു­ന്നു അതു്. പ്ര­വി­ശ്യാ­സം­ഘ­ട­ന­യു­ടെ ജോ­ലി­ത്തി­ര­ക്കി­ലാ­ണു് അതു് ചെ­യ്യേ­ണ്ടി വ­ന്ന­തും. എ­ങ്കി­ലും സു­ദീർ­ഗ്ഘ­മാ­യ ആ മു­ഖ­വു­ര വ­ള്ള­ത്തോ­ളി­നു് സ­മ്മ­ത­മാ­കും­വി­ധം എ­ഴു­തു­വാൻ സാ­ധി­ച്ചു എ­ന്ന­തിൽ ഞാൻ കൃ­താർ­ത്ഥ­നാ­ണു്. അ­തു­വ­ഴി ഭാ­ര­ത­സം­സ്ക്കാ­ര­ച­രി­ത്ര­ത്തി­ന്റെ പ­ശ്ചാ­ത്ത­ലം കു­റെ­യൊ­ക്കെ മ­ന­സ്സി­ലാ­ക്കു­വാ­നും സാ­ധി­ച്ചു.

ഒ­ട്ടു­മ­പ്ര­ധാ­ന­മ­ല്ലാ­ത്ത വേറെ ഒരു പ്ര­വൃ­ത്തി­യാ­യി­രു­ന്നു എ­ല­ക്ട്രാ­യു­ടെ തർ­ജ്ജ­മ. ഗ്രീ­ക്ട്രാ­ജ­ഡി­കൾ മ­ല­യാ­ള­ത്തി­ലേ­യ്ക്കു് വി­വർ­ത്ത­നം ചെ­യ്യ­ണ­മെ­ന്നു് എ­നി­ക്കു് കു­റെ­ക്കാ­ല­മാ­യു­ള്ള ആ­ഗ്ര­ഹ­മാ­ണു്. സോ­ഫോ­ക്ലീ­സി­ന്റെ എ­ല­ക്ട്രാ­യു­ടെ പു­തി­യൊ­രിം­ഗ്ലീ­ഷ്പ­ദ്യ­തർ­ജ്ജ­മ വാ­യി­ച്ചു­കൊ­ണ്ടി­രി­ക്കു­മ്പോൾ മ­ഹാ­ക­വി ശ­ങ്ക­ര­ക്കു­റു­പ്പി ന്റെ ഒ­രെ­ഴു­ത്തു് എ­നി­ക്കു് കി­ട്ടി. അ­ദ്ദേ­ഹ­ത്തി­ന്റെ മേൽ­നോ­ട്ട­ത്തിൽ തു­ട­ങ്ങി­യി­രു­ന്ന പ­രി­ഷ­ണ്മു­ദ്രാ­ല­യ­ത്തിൽ അ­ച്ച­ടി­പ്പി­ക്കു­ന്ന­തി­നു് ഒരു പു­സ്ത­കം വേ­ണ­മെ­ന്നാ­ണു് അതിൽ അ­പേ­ക്ഷി­ച്ചി­രു­ന്ന­തു്. അ­ങ്ങ­നെ­യാ­ണു് എ­ല­ക്ട്രാ തർ­ജ്ജ­മ­ചെ­യ്യാൻ തു­ട­ങ്ങി­യ­തു്. ഗ്രീ­ക്ട്രാ­ജ­ഡി­ക­ളു­ടെ സ്വ­രൂ­പ­ത്തെ വി­വ­രി­ക്കു­ന്ന ഒരു മു­ഖ­വു­ര­യോ­ടു­കൂ­ടി ശ­ങ്ക­ര­ക്കു­റു­പ്പി­നു് ഞാ­ന­തു് താ­മ­സി­യാ­തെ അ­യ­ച്ചു­കൊ­ടു­ത്തു.

സ്വ­ത­ന്ത്ര­കൃ­തി­ക­ളാ­യി ര­ണ്ടെ­ണ്ണം മാ­ത്ര­മാ­ണു് ഞാൻ അ­ക്കാ­ല­ത്തു് എ­ഴു­തി­ത്തീർ­ത്ത­തു്—പ­ദ്യ­മാ­യി അം­ബ­പാ­ലി എന്ന ഖ­ണ്ഡ­കാ­വ്യ­വും ഗ­ദ്യ­മാ­യി ജാൻസി റാ­ണി­യു­ടെ ആ­ത്മ­ക­ഥ എന്ന നോ­വ­ലും. ബു­ദ്ധ­ദേ­വ­ന്റെ 2500-​ാമത്തെ വാർ­ഷി­കം കൊ­ണ്ടാ­ടു­ന്ന­തി­നു് അ­ക്കാ­ല­ത്തു് വേണ്ട ഒ­രു­ക്ക­ങ്ങൾ ന­ട­ന്നു­കൊ­ണ്ടി­രി­ക്ക­യാ­യി­രു­ന്നു. ചെ­റു­പ്പം­മു­തൽ­ത­ന്നെ ത­ഥാ­ഗ­ത­നിൽ അ­ത്യ­ന്ത­ഭ­ക്ത്യാ­ദ­ര­ങ്ങ­ളു­ള്ള എ­നി­ക്കും ആ അ­വ­സ­ര­ത്തെ ആ­വും­പോ­ലെ കൊ­ണ്ടാ­ടേ­ണ്ട­താ­ണെ­ന്നു തോ­ന്നി. അ­ങ്ങ­നെ ആ വി­ശി­ഷ്ടാ­വ­സ­ര­ത്തി­ലേ­യ്ക്കു് ഒ­രു­പ­ഹാ­ര­മാ­യി നിർ­മ്മി­ച്ച­താ­ണു് അം­ബ­പാ­ലി. അ­തു­പോ­ലെ ഒ­ര­വ­സ­ര­മാ­ണു് ജാൻ­സി­റാ­ണി­യു­ടെ ആ­ത്മ­ക­ഥ­യ്ക്കും കാരണം. ‘ശി­പാ­യി­ല­ഹ­ള’ എ­ന്ന­റി­യ­പ്പെ­ട്ടു­വ­രു­ന്ന ആദ്യ സ്വാ­ത­ന്ത്ര്യ­യു­ദ്ധ­ത്തി­ന്റെ ശ­താ­ബ്ദി 1957-ൽ ആ­ണ­ല്ലോ വ­ന്നു­ചേർ­ന്ന­തു്. ആ യു­ദ്ധ­ത്തിൽ ഒരു പ്ര­ധാ­ന­പ­ങ്കു് വ­ഹി­ച്ച ല­ക്ഷ്മീ­ഭാ­യി ജാൻ­സി­യു­ടെ ച­രി­ത്രം ഒരു നോ­വ­ലാ­യി എഴുതി ആ അ­വ­സ­ര­ത്തെ കൊ­ണ്ടാ­ടു­വാ­നാ­യി­രു­ന്നു എന്റെ ആ­ഗ്ര­ഹം. ആ വീ­ര­വ­നി­ത­യു­ടെ ച­രി­ത്രം ആ­ത്മ­ക­ഥാ­രൂ­പ­ത്തിൽ എ­ഴു­താൻ ഞാൻ നി­ശ്ച­യി­ച്ചു. ഇം­ഗ്ലീ­ഷ്, ഫ്ര­ഞ്ച് മു­ത­ലാ­യ ഭാ­ഷ­ക­ളിൽ ഇ­ങ്ങ­നെ­യൊ­രു നാ­യി­കാ­നാ­യ­ക­ന്മാ­രു­ടെ ച­രി­ത്ര­ങ്ങൾ ആ­ത്മ­ക­ഥ­ക­ളാ­യി എ­ഴു­തി­ക്ക­ണ്ടി­ട്ടി­ല്ല. അതും ക­മ്മി­ഷ­ന്റെ ജോലി അ­വ­സാ­നി­ച്ച­തോ­ടു­കൂ­ടി ഞാൻ പൂർ­ത്തി­യാ­ക്കി.

ഒ­രി­ള­വു­കാ­ലം:

ഞ­ങ്ങ­ളു­ടെ റി­പ്പോർ­ട്ട് സ­മർ­പ്പി­ച്ചു­ക­ഴി­ഞ്ഞു് ഒരു മൂ­ന്നു­മാ­സ­ക്കാ­ലം, ഗ­വ­ണ്മെ­ന്റി­നെ ഉ­പ­ദേ­ശി­ക്കു­ന്ന­തി­നാ­യി ക­മ്മി­ഷ­ന്റെ കാ­ലാ­വ­ധി നീ­ട്ടി­ക്കൊ­ണ്ടു­പോ­യി­രു­ന്നു. മാർ­ച്ച് മാ­സ­ത്തോ­ടു­കൂ­ടി അ­തി­ന്റെ ജോ­ലി­യെ­ല്ലാം അ­വ­സാ­നി­ക്ക­യാൽ എ­നി­ക്കു് എ­ന്തു് ചെ­യ്യാ­നാ­ണു് ഇനി ആ­ഗ്ര­ഹം എ­ന്നു് പ്ര­ധാ­ന­മ­ന്ത്രി എന്നെ വി­ളി­ച്ചു് ചോ­ദി­ച്ചു: “അ­മ്പാ­സ­ഡ­റാ­യി തി­രി­ച്ചു­പോ­ക­യ­ല്ലേ ന­ല്ല­തു്, എ­ങ്ങോ­ട്ടു് പോ­കാ­നാ­ണു് ആ­ഗ്ര­ഹം?” ഞാൻ പ­റ­ഞ്ഞു: “ചൈ­ന­യും ഈ­ജി­പ്തും ക­ഴി­ഞ്ഞ സ്ഥി­തി­ക്കു് ഇനി പാ­രീ­സ്സി­ലാ­യാൽ കൊ­ള്ളാ­മെ­ന്നാ­ണു് എ­നി­ക്കു് തോ­ന്നു­ന്ന­തു്. പക്ഷേ, ഒരു കാ­ര്യ­മു­ണ്ടു്: എ­നി­ക്കു് ആ­റു­മാ­സ­ത്തെ ഇളവു് വേണം. ആ­ക്സ്ഫോർ­ഡിൽ പോയി താ­മ­സി­ച്ചു് അ­ത്യാ­വ­ശ്യ­മാ­യി ചില ജോലി ചെ­യ്യാ­നു­ണ്ടു്.”

മാ­ന­വ­സാം­സ്ക്കാ­രി­ക­ച­രി­ത്ര­ത്തി­ന്റെ അ­വ­സാ­ന­വാ­ള ്യം എ­ഴു­താ­നാ­യി യു­ണ­സ്ക്കോ ഞങ്ങൾ മൂ­ന്നു­പേ­രെ ഏ­ല്പി­ച്ച കഥ മു­മ്പു് പ­റ­ഞ്ഞി­ട്ടു­ണ്ട­ല്ലോ. അതു് നെ­ഹ്റു­വി­നും അ­റി­യാം. അതു് മ­റ്റു് ജോ­ലി­ക­ളു­ടെ തി­ര­ക്കിൽ എഴുതി ഫ­ലി­പ്പി­ക്കാ­വു­ന്ന ഒരു നി­സ്സാ­ര­കാ­ര്യ­മ­ല്ല. ഓരോ വാള ്യവും എ­ണ്ണൂ­റു­വ­ശ­ത്തിൽ ക­വി­ഞ്ഞ­താ­ണു്. ലോ­ക­ത്തി­ലെ ഏ­റ്റ­വും പ്ര­സി­ദ്ധ­രാ­യ ച­രി­ത്ര­പ­ണ്ഡി­ത­ന്മാ­രു­ടെ ഒരു സമിതി വാ­യി­ച്ചു് സ­മ്മ­തി­ക്കേ­ണ്ട­താ­ണു്. കൂ­ടാ­തെ, അ­ഞ്ചു് ഭാ­ഷ­യിൽ ഒ­ന്നി­ച്ചു് യു­ണ­സ്ക്കോ പ്ര­സി­ദ്ധ­പ്പെ­ടു­ത്തു­ന്ന­താ­ക­യാൽ ലോ­ക­ത്തി­ന്റെ എല്ലാ ഭാ­ഗ­ത്തും ചെ­ന്നെ­ത്തു­ന്ന ഒരു ഗ്ര­ന്ഥ­വു­മാ­യി­രി­ക്കും. ഇ­ങ്ങ­നെ ഒരു പ്ര­വൃ­ത്തി മ­റ്റു് ജോ­ലി­ക­ളു­ടെ ഇടയിൽ ഏ­റ്റെ­ടു­ത്ത­തു് സാ­ഹ­സ­മാ­യി­രി­ക്കാം. ഏ­താ­യാ­ലും അതു് ആ­വും­പോ­ലെ ശ്ര­ദ്ധ­യോ­ടെ ചെ­യ്യേ­ണ്ട­തെ­ന്റെ ക­ട­മ­യാ­ണെ­ന്നു് തോ­ന്നു­ക­യാൽ അ­തി­ന്നാ­യി അ­ടു­ത്ത ആ­റു­മാ­സം പൂർ­ണ്ണ­മാ­യി വി­നി­യോ­ഗി­ക്ക­ണ­മെ­ന്നു് തീർ­ച്ച­യാ­ക്കി. ഈ കാ­ര്യ­ങ്ങൾ നെ­ഹ്റു­വി­നെ അ­റി­യി­ച്ച­പ്പോൾ അ­ദ്ദേ­ഹ­വും അതു് ശ­രി­യാ­ണെ­ന്നു് സ­മ്മ­തി­ച്ചു. അ­ദ്ദേ­ഹം പ­റ­ഞ്ഞു: “അതു് ഞ­ങ്ങ­ളു­ടെ ഏർ­പ്പാ­ടു­കൾ­ക്കും യോ­ജി­ക്കും. ഇ­പ്പോൾ പാ­രീ­സ്സിൽ അ­മ്പാ­സ­ഡ­റാ­യി­രി­ക്കു­ന്ന മ­ല്ലി­ക്കി­നു് ഒ­ക്ടോ­ബർ­വ­രെ താ­മ­സി­ച്ചാൽ കൊ­ള്ളാ­മെ­ന്നു് ആ­ഗ്ര­ഹ­മു­ണ്ടു്. അ­തു­കൊ­ണ്ടു് ഒ­ക്ടോ­ബ­റിൽ ജോ­ലി­ക്കു് ചേരാൻ ത­യ്യാ­റാ­യാൽ ന­ന്നാ­യി­രി­ക്കും.”

അതു് എ­നി­ക്കു് വളരെ സ­ന്തോ­ഷ­മാ­യി.

ഏ­പ്രിൽ ആ­ദ്യ­വാ­ര­ത്തിൽ മാ­ന­വ­ച­രി­ത്ര­സ­മി­തി­യു­ടെ ഒരു യോഗം പാ­രീ­സ്സിൽ വി­ളി­ച്ചു­കൂ­ട്ടി. അതിൽ പ­ങ്കെ­ടു­ത്തു് ആ ജോ­ലി­യു­ടെ പ­രി­പാ­ടി തീർ­ച്ച­യാ­ക്കി­യ­ശേ­ഷം അ­വ­സാ­ന­വാ­ള ്യ­ത്തി­ന്റെ കർ­ത്താ­ക്ക­ളാ­യ ഞങ്ങൾ മൂ­ന്നു­പെ­രൊ­ന്നി­ച്ചു് ഒരു മാ­സ­ക്കാ­ലം ഹാ­ള­ണ്ടിൽ അ­മ­സ്റ്റർ­ഡാം എന്ന ന­ഗ­ര­ത്തിൽ താ­മ­സി­ച്ചു് ജോ­ലി­ചെ­യ്യ­ണ­മെ­ന്നാ­യി­രു­ന്നു ഉ­ദ്ദേ­ശം. പ്രാ­രം­ഭ­ജോ­ലി­കൾ­ക്കു് അ­മ­സ്റ്റർ­ഡാം തി­ര­ഞ്ഞെ­ടു­ക്കു­വാൻ ഒരു പ്ര­ത്യേ­ക­കാ­ര­ണ­മു­ണ്ടാ­യി. ഞ­ങ്ങ­ളു­ടെ ഗ്ര­ന്ഥ­കർ­ത്തൃ­സ­മി­തി­യിൽ ഒ­രം­ഗ­മാ­യ ജോൺ റൊ­മെ­യിൻ അ­മ­സ്റ്റർ­ഡാം യൂ­ണി­വേർ­സി­റ്റി­യി­ലെ ച­രി­ത്ര­വ­കു­പ്പി­ന്റെ അ­ധ്യ­ക്ഷ­നാ­യ പ്രൊ­ഫ­സ്സ­റാ­യ­തി­നാൽ അവിടെ ഞ­ങ്ങൾ­ക്കു് വേണ്ട സൗ­ക­ര്യ­ങ്ങൾ ഉ­ണ്ടാ­യി­രു­ന്ന­താ­ണു് മു­ഖ്യ­കാ­ര­ണം. ആ യൂ­ണി­വേർ­സി­റ്റി ഈ­സ്റ്റർ­ക­ല്പ­ന­യ്ക്കു് അടച്ച കാ­ല­മാ­യ­തു­കൊ­ണ്ടു് അവിടെ മ­റ്റു് ശ­ല്യ­ങ്ങൾ ഉ­ണ്ടാ­യി­രു­ന്നി­ല്ല. ഹാ­ള­ണ്ടിൽ ഏ­പ്രിൽ­മാ­സം അ­തി­ശൈ­ത്യ­മു­ള്ള ഒരു സ­മ­യ­മാ­ണു്. അ­വി­ടു­ത്തെ തോ­ടു­ക­ളിൽ കെ­ട്ടി­ക്കി­ട­ന്ന മ­ഞ്ഞു് അ­ലി­ഞ്ഞു­തു­ട­ങ്ങി­യി­രു­ന്നി­ല്ല. പ­ര­പ്പു­ഭൂ­മി­യാ­യ­തു­കൊ­ണ്ടു് ത­ണു­ത്ത ഒരു കാ­റ്റും അവിടെ പ­തി­വാ­യി അ­ടി­ച്ചി­രു­ന്നു. കാ­രോ­ലൈൻ­വെ­യ­റും ഞാനും പ­ട്ട­ണ­മ­ധ്യ­ത്തി­ലു­ള്ള ഒരു ഹോ­ട്ട­ലി­ലാ­ണു് താ­മ­സി­ച്ച­തു്.

images/Julian_Huxley.jpg
ജൂ­ലി­യൻ ഹ­ക്സി­ലി

അവിടെ എന്റെ കാ­ര്യ­പ­രി­പാ­ടി ഏ­താ­ണ്ടി­ങ്ങ­നെ­യാ­യി­രു­ന്നു: രാ­വി­ലെ എ­ട്ടു­മ­ണി­ക്കു് ആഹാരം ക­ഴി­ഞ്ഞാൽ എന്റെ സ്വ­ന്തം ജോ­ലി­യാ­യി എ­ന്തെ­ങ്കി­ലും ഒരു മ­ണി­ക്കൂർ ചെ­യ്യും. ആ കാ­ല­ത്തു് യൂ­ഡി­പ്പ­സ് എന്ന ഗ്രീ­ട്രാ­ജ­ഡി­യു­ടെ തർ­ജ്ജ­മ­യും Citizen & the State എന്ന പേരിൽ പ്ര­സി­ദ്ധ­പ്പെ­ടു­ത്താ­നു­ദ്ദേ­ശി­ച്ച എന്റെ ബി­രു­ദ­ദാ­ന­പ്ര­സം­ഗ­പ­ര­മ്പ­ര­യ്ക്കു് അതിൽ പ്ര­തി­പാ­ദി­ച്ചി­രു­ന്ന വി­ഷ­യ­ങ്ങ­ളെ വി­മർ­ശി­ച്ചു് വി­പു­ല­മാ­യ ഒ­രാ­മു­ഖ­വു­മാ­ണു് എ­ഴു­തി­വ­ന്നി­രു­ന്ന­തു്. ഒ­മ്പ­തു­മ­ണി­യാ­യാൽ ഞാനും മി­സ്സി­സ്സ് വെ­യ­റോ­ടു­കൂ­ടി യൂ­ണി­വേർ­സി­റ്റി­യി­ലേ­യ്ക്കു് യാ­ത്ര­യാ­വും. ഒ­മ്പ­തേ­കാൽ­മ­ണി­തൊ­ട്ടു് ഒ­ന്നേ­കാൽ­മ­ണി­വ­രെ മു­ട­ങ്ങാ­തെ ഒ­ന്നി­ച്ചു് ജോ­ലി­ചെ­യ്യും. ജോ­ലി­ചെ­യ്യു­ന്ന­തെ­ങ്ങ­നെ­യെ­ന്നു­വെ­ച്ചാൽ ഞങ്ങൾ ഏ­റ്റെ­ടു­ത്തി­രു­ന്ന അ­ര­ശ്ശ­താ­ബ്ദ(1905–1955)ത്തി­ലെ രാ­ഷ്ട്രീ­യ­വും സാ­മു­ദാ­യി­ക­വും സാം­സ്ക്കാ­രി­ക­വും ശാ­സ്ത്രീ­യ­വു­മാ­യ സം­ഭ­വ­ങ്ങ­ളെ അ­പ­ഗ്ര­ഥി­ച്ചു് ചർ­ച്ച­ചെ­യ്യു­ക. ത­ല്ക്കാ­ലം ശാ­സ്ത്രീ­യ­മാ­യ കാ­ര്യ­ങ്ങ­ളിൽ പൊ­തു­വേ ഒ­ന്നു് ക­ണ്ണോ­ടി­ച്ചു് അ­തി­ന്റെ അ­പ­ഗ്ര­ഥ­നം ലോ­കോ­ത്ത­ര­വി­ഖ്യാ­ത­നാ­യ ജൂ­ലി­യൻ ഹ­ക്സി­ലി യുടെ ഉ­പ­ദേ­ശ­ത്തിൽ ഒരു സ­യ­ന്റി­സ്റ്റി­നെ­ത്ത­ന്നെ ഏ­ല്പി­ക്കു­വാ­നാ­ണു് തീർ­ച്ച­യാ­ക്കി­യ­തു്. ആ വി­ഷ­യ­ത്തിൽ ഞങ്ങൾ മൂ­ന്നു­പേ­രും ഒ­രു­പോ­ലെ അ­ജ്ഞ­രാ­യി­രു­ന്ന­താ­ണു് അ­തി­നു് കാരണം. മ­റ്റു് മൂ­ന്നു് വി­ഭാ­ഗ­ങ്ങ­ളെ­പ്പ­റ്റി­യും ഞങ്ങൾ ഓ­രോ­രു­ത്ത­രും ഓരോ സാ­ര­വി­വ­ര­ണം എ­ഴു­തി­യി­ട്ടു് അ­ന്യോ­ന്യം വാ­ദി­ച്ചും തർ­ക്കി­ച്ചും അവ ഒ­ന്നി­ച്ചു­ചേർ­ത്തു് മൂ­ന്നു് ഭാ­ഗ­മാ­യി 20 അ­ധ്യാ­യ­ത്തി­ന്റെ ഒരു രൂ­പ­രേ­ഖ­യു­ണ്ടാ­ക്കി. സ­യൻ­സ്വി­ദ­ഗ്ദ്ധ­നിൽ­നി­ന്നു് ല­ഭി­ക്കു­ന്ന അ­ധ്യാ­യ­ത്തിൽ പി­ന്നീ­ടു് ഇ­തി­നോ­ടു് ഐ­ക­രൂ­പ്യം വ­രു­ത്തി കൂ­ട്ടി­ച്ചേർ­ക്കാ­മെ­ന്നും നി­ശ്ച­യി­ച്ചു.

ഇ­ങ്ങ­നെ ഒരു മാ­സ­ത്തെ കൂ­ട്ടു­ജോ­ലി­യിൽ പു­സ്ത­ക­ത്തി­ന്റെ ഉ­ള­ള­ട­ക്ക­വും രൂ­പ­വു­മേ­താ­ണ്ടു് തീർ­ച്ച­യാ­യ­പ്പോൾ എ­ങ്ങ­നെ­യാ­ണു് മൂ­ന്നു­പേ­രും ചേർ­ന്നു് ഇ­തെ­ഴു­തി­ത്തീർ­ക്കേ­ണ്ട­തു് എന്ന വി­ചാ­ര­മാ­യി. ഇ­ങ്ങ­നെ മൂ­ന്നു­പേർ ഒ­രു­പോ­ലെ സ­ഹ­ക­രി­ച്ചു് ഇത്ര വി­പു­ല­മാ­യ ഒരു പു­സ്ത­കം മുൻ­പു് എ­ഴു­തി­യി­ട്ടു­ള്ള­താ­യി അ­റി­വി­ല്ല. ഞ­ങ്ങൾ­ക്കു് മൂ­ന്നു­പേർ­ക്കു­മൊ­രു­പോ­ലെ­യാ­യി­രു­ന്നു എല്ലാ ഭാ­ഗ­ത്തി­ന്റെ­യും ചുമതല. അ­തു­കൊ­ണ്ടു് രാ­ഷ്ട്രീ­യ­മൊ­രാ­ളെ­ന്നും സാം­സ്ക്കാ­രി­കം വേ­റൊ­രാ­ളെ­ന്നും ഒരു രീ­തി­യിൽ എ­ഴു­തു­വാൻ സാ­ധി­ക്ക­യി­ല്ല. അ­തി­നാൽ സയൻസ് സം­ബ­ന്ധി­ച്ച ഭാ­ഗ­ങ്ങ­ളൊ­ഴി­ച്ചു് മ­റ്റു­ള്ള­വ ആ­രെ­ഴു­തി­യാ­ലും അവ മ­റ്റു് ര­ണ്ടു­പേർ­ക്കും അ­യ­ച്ചു­കൊ­ടു­ത്തു് അ­വ­രി­ഷ്ടം­പോ­ലെ മാ­റ്റി­യെ­ഴു­തി ഒ­ടു­വിൽ എ­ല്ലാ­വ­രും ഒ­ന്നി­ച്ചി­രു­ന്നു് ശ­രി­യാ­യ ഒരു ‘പാഠ’മാ­ക്ക­ണ­മെ­ന്നു് ഞങ്ങൾ തീർ­ച്ച­യാ­ക്കി. അ­ങ്ങ­നെ എ­ഴു­താ­മെ­ന്നു് ഏ­റ്റ­തു് കുറേ ക­വി­ഞ്ഞ ചു­മ­ത­ല­യാ­യി­പ്പോ­യി എ­ന്നു് എ­നി­ക്കു് തോ­ന്നാ­തി­രു­ന്നി­ല്ല. ഏ­താ­യാ­ലും ഏ­റ്റ­തു് ചെ­യ്യാൻ ശ്ര­മി­ക്ക­ത­ന്നെ എന്ന നി­ശ്ച­യ­ത്തോ­ടു­കൂ­ടി ഞാൻ ഇം­ഗ്ല­ണ്ടി­ലേ­യ്ക്കു് പോ­യ­തു്.

ല­ണ്ട­ണിൽ, അ­ന്നു് അവിടെ ഹൈ­ക്ക­മ്മീ­ഷ­ണ­റാ­യി­രു­ന്ന വി­ജ­യ­ല­ക്ഷ്മി പ­ണ്ഡി­റ്റി­ന്റെ അ­തി­ഥി­യാ­യി ഒ­രാ­ഴ്ച­യോ­ളം താ­മ­സി­ച്ച­ശേ­ഷ­മാ­ണു് ആ­ക്സ്ഫോർ­ഡി­ലെ­ത്തി­യ­തു്. ല­ണ്ട­ണിൽ താ­മ­സി­ച്ച­തു് വി­നോ­ദ­ത്തി­നു­മാ­ത്ര­മാ­യി­രു­ന്നി­ല്ല. ഇം­ഗ്ല­ണ്ടിൽ ചെ­ല­വു് വളരെ വർ­ദ്ധി­ച്ച കാ­ല­മാ­യി­രു­ന്നു. മൂ­ന്നു­നാ­ലു് മാസം സു­ഖ­മാ­യി താ­മ­സി­ക്കു­ന്ന­തു് ആയിരം പവനിൽ കു­റ­യാ­തെ ചെ­ല­വു് വ­രു­മെ­ന്നാ­ണു് ക­ണ­ക്കാ­ക്കി­യി­രു­ന്ന­തു്. അ­തി­നു് പണം ഇൻ­ഡ്യ­യിൽ­നി­ന്നു് കൊ­ണ്ടു­പോ­കു­വാൻ റി­സർ­വ്ബാ­ങ്കി­ന്റെ അ­നു­വാ­ദം വേണം. ഇൻ­ഡ്യ­യിൽ താ­മ­സി­ക്കു­ന്ന ഒ­രാൾ­ക്കു് ഇം­ഗ്ല­ണ്ടിൽ ബാ­ങ്കിൽ പണം നി­ക്ഷേ­പി­ക്കു­ന്ന­തി­നു­പോ­ലും റി­സർ­വ്വ് ബാ­ങ്കി­ന്റെ സ­മ്മ­തം വേണം. എ­നി­ക്ക­വി­ടെ­യു­ണ്ടാ­യി­രു­ന്ന ബാ­ങ്കു­ക­ണ­ക്കിൽ 500 പവനിൽ കൂ­ടു­തൽ ഒ­രി­ക്ക­ലും പാ­ടി­ല്ലെ­ന്നു് റി­സർ­വ് ബാ­ങ്കി­ന്റെ നി­ശ്ച­യ­വു­മു­ണ്ടു്. ആ സ്ഥി­തി­ക്കു് കൂ­ടു­തൽ ആ­വ­ശ്യ­മു­ള്ള പണം സ­മ്പാ­ദി­ക്കേ­ണ്ട­താ­യി­വ­ന്നു. ബി. ബി. സി.-യിൽ പ്ര­സം­ഗി­ക്കു­ക, മാ­സി­ക­ക­ളിൽ ലേ­ഖ­ന­മെ­ഴു­തു­ക ഇ­ങ്ങ­നെ ഓ­രോ­ന്നു് ചെ­യ്തു് ശി­ഷ്ടാ­വ­ശ്യ­മു­ള്ള പ­ണ­മു­ണ്ടാ­ക്കു­വാൻ വൈ­ഷ­മ്യ­മി­ല്ലെ­ന്നു് എ­നി­ക്കു് തോ­ന്നി. അതിനു വേണ്ട ഏർ­പ്പാ­ടു­കൾ സ്നേ­ഹി­ത­ന്മാർ­വ­ഴി ചെയ്ത ശേ­ഷ­മാ­ണു് ഞാൻ ആ­ക്സ്ഫോർ­ഡി­ലേ­യ്ക്കു് പോ­യ­തു്.

വളരെ സ്നേ­ഹ­പൂർ­വ്വ­മാ­ണു് ഞാൻ മുൻ­പു് പ­ഠി­ച്ചു് താ­മ­സി­ച്ചു് ക്രൈ­സ്റ്റ്ചർ­ച്ചി­ലെ അ­ധി­കാ­രി­കൾ എന്നെ സ്വീ­ക­രി­ച്ച­തു്. കാ­ളേ­ജി­നോ­ടു് തൊ­ട്ടു­ള്ള അ­വ­രു­ടെ അ­തി­ഥി­മ­ന്ദി­ര­ത്തിൽ എ­നി­ക്കു് വേണ്ട സൗ­ക­ര്യ­ങ്ങൾ അ­വ­രേർ­പ്പെ­ടു­ത്തി­യി­രു­ന്നു. ഭ­ക്ഷ­ണ­ത്തി­നും മ­റ്റും ആ കാ­ളേ­ജി­ലെ പ്ര­ഫ­സ­റ­ന്മാർ­ക്കു­ള്ള ഹൈ­ടേ­ബി(High Table)ളിൽ എ­നി­ക്കും സ്ഥാ­നം കി­ട്ടി. ഞാനും എന്റെ ദി­ന­സ­രി ആ­ക്സ്ഫോർ­ഡിൽ ജോ­ലി­ചെ­യ്തു് താ­മ­സി­ക്കു­ന്ന ഒരു പ്ര­ഫ­സ­റു­ടേ­തു­പോ­ലെ­യാ­ക്കി. ഭ­ക്ഷ­ണ­ത്തി­നു് പ്ര­ഫ­സ­റ(Dons)ന്മാ­രു­ടെ കൂടെ കാ­ളേ­ജിൽ ചേരും. പി­ന്നെ­യു­ള്ള സമയം, രാ­വി­ലെ ഒ­രു­മ­ണി­വ­രെ മുൻ­നി­ശ്ച­യി­ച്ച പ­രി­പാ­ടി­യ­നു­സ­രി­ച്ചു് സാം­സ്ക്കാ­രി­ക­ച­രി­ത്ര­ത്തി­ന്റെ ചില ഭാ­ഗ­ങ്ങൾ എ­ഴു­തു­ക­യോ എ­ഴു­തു­വാ­നാ­വ­ശ്യ­മു­ള്ള സാ­മ­ഗ്രി­കൾ ശേ­ഖ­രി­ക്കു­ക­യോ ചെ­യ്യും. ഉ­ച്ച­തി­രി­ഞ്ഞ ര­ണ്ടു്ം മൂ­ന്നു് മ­ണി­ക്കൂർ പു­സ്ത­ക­ശാ­ല­ക­ളിൽ പുതിയ ഗ്ര­ന്ഥ­ങ്ങൾ നോ­ക്കി­യോ സ്നേ­ഹി­ത­ന്മാ­രാ­യ പ്രൊ­ഫ­സർ­മാ­രു­ടെ വീ­ടു­ക­ളിൽ ശാ­സ്ത്രാർ­ത്ഥ­വാ­ദ­ങ്ങ­ളി­ലേർ­പ്പെ­ട്ടോ ക­ഴി­ച്ചു­കൂ­ട്ടും. അ­ഞ്ചു­മ­ണി­മു­തൽ ഏ­ഴു­മ­ണി­വ­രെ പി­ന്നെ­യും ച­രി­ത്ര­ത്തി­ന്റെ ജോ­ലി­യാ­യി. ഊ­ണി­നു് മി­ക്ക­വാ­റും കാ­ളേ­ജി­ലെ ഹൈ­ടേ­ബി­ളിൽ. ഊ­ണി­നു­ശേ­ഷം പ്ര­ഫ­സർ­മാർ­കൂ­ടി സ­മ്മേ­ളി­ക്കു­ന്ന സീ­നി­യർ കാമൺ റൂമി(Senior Common Room)ൽ എ­ല്ലാ­വ­രും­കൂ­ടി പ­ത്ത­ര­മ­ണി­വ­രെ ഓരോ കാ­ര്യ­ങ്ങൾ സം­സാ­രി­ച്ചു് ക­ഴി­ച്ചു­കൂ­ട്ടും. എ­നി­ക്കു് അവിടെ ഗൈ­വി­ന്റ്, ജെ­ഫ്രി ഹഡ്സൺ (Geoffery Hudson), സർ ഐസയാ ബെർ­ലിൻ (Sir Isiah Berlin) മു­ത­ലാ­യി ഒ­ട്ടു­വ­ള­രെ സ്നേ­ഹി­ത­ന്മാ­രു­ണ്ടാ­യി­രു­ന്ന­തി­നാൽ ആക്സ് ഫോർ­ഡി­നെ താമസം വളരെ സ­ന്തോ­ഷ­ക­ര­മാ­യി­രു­ന്നു. പു­സ്ത­കം എ­ഴു­തു­ന്ന­തു് കൂ­ടാ­തെ, യൂ­ണി­വേർ­സി­റ്റി­യു­ടെ പല പ്ര­സം­ഗ­ങ്ങ­ളും അവിടെ ചെ­യ്യേ­ണ്ട­താ­യു­മു­ണ്ടാ­യി­രു­ന്നു. ബി. ബി. സി.-യുടെ ആ­വ­ശ്യ­ത്തി­നാ­യി ഇ­ട­ക്കി­ട­യ്ക്കു് ല­ണ്ട­നി­ലും പോ­യി­വ­രാ­റു­ണ്ടു്. ഇ­ങ്ങ­നെ ഒരു ര­ണ്ട­ര­മാ­സം മു­ഷി­ഞ്ഞു് ജോ­ലി­ചെ­യ്ത­പ്പോൾ ഞാൻ എ­ഴു­താ­നേ­റ്റി­രു­ന്ന അ­ധ്യാ­യ­ങ്ങ­ളു­ടെ ഒരു നക്കൽ ഏ­താ­ണ്ടു് പൂർ­ത്തി­യാ­യി­ക്ക­ഴി­ഞ്ഞു.

ആ­ക്സ്ഫോർ­ഡിൽ ഇ­ങ്ങ­നെ താ­മ­സി­ച്ചി­രു­ന്ന കാ­ല­ത്തു­ണ്ടാ­യ ഒരു വി­ചി­ത്ര­സം­ഭ­വം ഇവിടെ പ­റ­യേ­ണ്ടി­യി­രി­ക്കു­ന്നു: ആ­ക്സ്ഫോർ­ഡിൽ ആ­ണ്ടു­തോ­റും ലോ­ക­വി­ശ്രു­ത­ന്മാ­രാ­യ ചി­ലർ­ക്കു് ബ­ഹു­മ­തി­സ്ഥാ­ന­ങ്ങൾ കൊ­ടു­ക്കു­ക പ­തി­വു­ണ്ട­ല്ലോ. അതു് വലിയ ഒ­രാ­ഘോ­ഷ­മാ­ണു്. ആ വർ­ഷ­ത്തിൽ ഡി. സി. എൽ. സ്ഥാ­നം കൊ­ടു­ക്കു­വാൻ തീർ­ച്ച­യാ­ക്കി­യി­രു­ന്ന­തു് മുൻ­പു് യൂ­ണൈ­റ്റ­ഡ് സ്റ്റേ­റ്റ്സ് (U. S. A.) പ്ര­സി­ഡേ­ണ്ടാ­യി­രു­ന്ന ഹാ­രി­ട്രൂ­മ­ന്നാ­ണു്. ഇ­ങ്ങ­നെ സ്ഥാ­നം കൊ­ടു­ക്കു­ന്ന ആളെ അ­ന്ന­ത്തെ രാ­ത്രി വി­രു­ന്നി­നു് ക്രൈ­സ്റ്റ് ചർ­ച്ചിൽ ക്ഷ­ണി­ക്കു­ക ഒരു പ­തി­വു­ണ്ടു്. അ­തു­കൊ­ണ്ടു് അ­ന്നു് രാ­ത്രി ട്രൂ­മൻ ഞ­ങ്ങ­ളു­ടെ കൂടെ ക്രൈ­സ്റ്റ് ചർ­ച്ചി­ലെ ഹൈ­ടേ­ബി­ളി­ലാ­ണു് ഭ­ക്ഷ­ണം ക­ഴി­ച്ച­തു്. ട്രൂ­മൻ അ­തി­യോ­ഗ്യ­നാ­യ ഒരു പ്ര­സി­ഡേ­ണ്ടാ­യി­രു­ന്നു. അ­ദ്ദേ­ഹ­ത്തി­ന്റെ കാ­ല­ത്താ­ണ­ല്ലോ കൊ­റി­യൻ­യു­ദ്ധ­മു­ണ്ടാ­യ­തു്. അ­തേ­പ്പ­റ്റി അ­ദ്ദേ­ഹ­മെ­ഴു­തി­യി­ട്ടു­ള്ള സ്മ­ര­ണ­ക­ളിൽ (Memories) എന്നെ അ­ധി­ക്ഷേ­പി­ച്ചു് ഒരു ഖ­ണ്ഡി­ക­യു­ണ്ടു്. എന്നെ അ­ദ്ദേ­ഹ­വു­മാ­യി പ­രി­ച­യ­പ്പെ­ടു­ത്തി­യ ലാർഡ് ചാർ­വെൽ (Lord Cherwell) ഞാ­നാ­യി­രു­ന്നു കൊ­റി­യൻ യു­ദ്ധ­കാ­ല­ത്തു് ചൈ­ന­യിൽ അ­മ്പാ­സ­ഡർ എ­ന്നും ചൈ­ന­യെ­പ്പ­റ്റി­യു­ള്ള സ­ന്ദേ­ശ­ങ്ങൾ ഞാൻ അ­യ­ച്ച­താ­ണെ­ന്നും പ­റ­ഞ്ഞു­കേൾ­പ്പി­ച്ചു. ഊ­ണി­നു് ഞങ്ങൾ അ­ടു­ത്താ­ണു് ഇ­രു­ന്ന­തു്. ഇ­ട­യ്ക്കി­ടെ എന്നെ അ­ദ്ദേ­ഹം നോ­ക്കു­ന്ന­തും കാ­ണാ­മാ­യി­രു­ന്നു. ഭ­ക്ഷ­ണം ക­ഴി­ഞ്ഞു് പ­ല­രു­മാ­യി സം­സാ­രി­ച്ച­ശേ­ഷം അ­ദ്ദേ­ഹം എന്റെ അ­ടു­ക്ക­ലും വന്നു. അ­ദ്ദേ­ഹം എ­ന്നോ­ടു് ചോ­ദി­ച്ചു: “നി­ങ്ങ­ളാ­യി­രു­ന്നു, അല്ലേ, കൊ­റി­യൻ­യു­ദ്ധ­കാ­ല­ത്തു് ചൈ­നാ­യി­ലു­ണ്ടാ­യി­രു­ന്ന­തു്?”

“അതേ.”

“ഇ­പ്പോൾ ഞാ­നോർ­ക്കു­ന്നു, എന്റെ പു­സ്ത­ക­ത്തിൽ നി­ങ്ങ­ളെ സ്വ­ല്പ­മൊ­ന്നു് ഊ­ന്നി­പ്പ­റ­ഞ്ഞി­ട്ടു­ണ്ടു്, ഇല്ലേ? അതു് കാ­ര്യ­മാ­ക്കേ­ണ്ടാ. പൂർ­ണ്ണ­മാ­യ അ­റി­വു് ഈ കാ­ര്യ­ങ്ങ­ളിൽ ഒ­രാൾ­ക്കു് ല­ഭി­ക്കാ­നു­ള്ള കാ­ല­മാ­യി­ട്ടി­ല്ല­ല്ലോ.”

ഇ­ത്ര­യും പ­റ­ഞ്ഞ­തു് എ­നി­ക്കു് വലിയ തൃ­പ്തി­ക്കു് കാ­ര­ണ­മാ­യി.

കോ­മൺ­വെൽ­ത്ത് കാൺ­ഫ­റൻ­സി­നാ­യി പ­ണ്ഡി­റ്റ് നെ­ഹ്റു­വും ആയിടെ ല­ണ്ട­നി­ലെ­ത്തി. അ­തോ­ടു­കൂ­ടി എന്റെ ആ­ക്സ്ഫോർ­ഡ്വാ­സം മ­തി­യാ­ക്കി ഞാൻ ല­ണ്ട­നി­ലേ­യ്ക്കു് മാറി. ‘മാൻ­ചെ­സ്റ്റർ ഗാർ­ഡി­യൻ’ എന്ന പ്ര­സി­ദ്ധ­പ­ത്രം കാൺ­ഫ­റൻ­സ­വ­സ­ര­ത്തിൽ പ്ര­സി­ദ്ധ­പ്പെ­ടു­ത്തു­വാൻ ര­ണ്ടു് ലേ­ഖ­ന­ങ്ങൾ ആ­വ­ശ്യ­പ്പെ­ട്ടി­രു­ന്നു. ആ­സ്ത്രേ­ലി­യൻ­പ്ര­ധാ­ന­മ­ന്ത്രി­യാ­യ മെ­നി­സീ­സ് ‘ടൈംസി’ൽ ര­ണ്ടു് ലേ­ഖ­ന­ങ്ങൾ എ­ഴു­തു­ന്നു­ണ്ടെ­ന്നും അതു് കോ­മൺ­വെൽ­ത്തി­ലെ യൂ­റോ­പ്യൻ­മെ­മ്പ­റ­ന്മാ­രു­ടെ അ­ഭി­പ്രാ­യ­ങ്ങ­ളെ അ­ടി­സ്ഥാ­ന­പ്പെ­ടു­ത്തി­യാ­യി­രി­ക്കു­മെ­ന്നും ഇൻഡ്യ, പാ­ക്കി­സ്ഥാൻ, സിലോൺ, ഘാന എ­ന്നി­വ­യു­ടെ അ­ഭി­പ്രാ­യ­ങ്ങൾ പ്ര­തി­ഫ­ലി­ക്കു­ന്ന ര­ണ്ടു് ലേ­ഖ­ന­ങ്ങൾ പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യാൽ അ­വ­യു­ടെ വില കൂ­ടു­മെ­ന്നും അവർ അ­റി­യി­ച്ചി­രു­ന്നു. അ­ത­നു­സ­രി­ച്ചു് ഞാൻ ലേ­ഖ­ന­ങ്ങ­ളെ­ഴു­തി­ക്കൊ­ടു­ത്തു. ആ ലേ­ഖ­ന­ങ്ങൾ പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യ­പ്പോൾ ബ്രി­ട്ടീ­ഷ് പൊ­തു­ജീ­വി­ത­ത്തിൽ പ്ര­മാ­ണി­ക­ളാ­യ പ­ല­രിൽ­നി­ന്നും അവയെ അ­ഭി­ന­ന്ദി­ച്ചു് എ­ഴു­ത്തു­കൾ വന്നു. എ­ന്നു­മാ­ത്ര­മ­ല്ല, പ­ത്ര­ങ്ങ­ളി­ലും അ­വ­യെ­ത്തു­ടർ­ന്നു് ചില ലേ­ഖ­ന­ങ്ങൾ പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­ക്ക­ണ്ടു.

കാ­മൺ­വെൽ­ത്ത് സ­മ്മേ­ള­ന­ത്തെ­സ്സം­ബ­ന്ധി­ച്ച ഗിൽഡ് ഹാൾ, ബാ­സ്ക്ക­റ്റ് മു­ത­ലാ­യ ഉ­ത്സ­വ­ങ്ങ­ളിൽ സം­ബ­ന്ധി­ച്ച­ശേ­ഷം ജൂ­ലാ­യ് അ­ഞ്ചാം­തീ­യ­തി പോ­ള­ണ്ടി­ലെ ഗ­വ­ണ്മെ­ന്റി­ന്റെ ക്ഷ­ണ­ന­മ­നു­സ­രി­ച്ചു് ഞാൻ വാർ­സാ­യി­ലേ­യ്ക്കു് പോയി. ഗ­വ­ണ്മെ­ന്റി­ന്റെ അ­തി­ഥി­യാ­യി­ട്ടാ­ണു് പോ­യ­തെ­ങ്കി­ലും അവിടെ ചില പ്ര­സം­ഗ­ങ്ങൾ ചെ­യ്യാ­മെ­ന്നും ഏ­റ്റി­രു­ന്നു. ഈ യാ­ത്ര­യു­ടെ വാ­സ്ത­വ­ത്തി­ലു­ള്ള ഉ­ദ്ദേ­ശം പൊ­ല­ണ്ടിൽ പോൻ­സാ­നി(Ponzani)ലെ ല­ഹ­ള­കൾ­ക്കു­ശേ­ഷം ക­മ്യൂ­ണി­സ്റ്റ് സം­ഘ­ട­ന­യ്ക്കു് എ­ന്തെ­ല്ലാം മാ­റ്റ­മു­ണ്ടെ­ന്ന­റി­യു­ക­യാ­യി­രു­ന്നു. ക­മ്മ്യൂ­ണി­സ്റ്റ് ജർ­മ്മ­നി­യി­ലും സ­ഞ്ച­രി­ക്ക­ണ­മെ­ന്നു് എ­നി­ക്കാ­ഗ്ര­ഹ­മു­ണ്ടാ­യി­രു­ന്നു. ര­ണ്ടാ­ഴ്ച­യോ­ളം ഞാൻ പോ­ള­ണ്ടിൽ താ­മ­സി­ച്ചു് അ­വി­ടു­ത്തെ വി­ദ്യാ­ഭ്യാ­സ­രീ­തി, വ്യ­വ­സാ­യ­ഘ­ട­ന, നീ­തി­ന്യാ­യ­കോ­ട­തി­കൾ എ­ന്നി­വ ക­ണ്ടു് മ­ന­സ്സി­ലാ­ക്കി. എന്റെ പ്ര­സം­ഗ­ങ്ങൾ ഇം­ഗ്ലീ­ഷി­ലാ­യി­രു­ന്നു­വെ­ങ്കി­ലും കേൾ­ക്കാൻ ഒ­ട്ട­ന­വ­ധി അളുകൾ കൂ­ടി­യി­രു­ന്നു.

പോ­ള­ണ്ടിൽ പല സ്ഥ­ല­ത്തും സ­ഞ്ച­രി­ച്ചു് അ­വി­ട­ത്തെ സാം­സ്ക്കാ­രി­ക­പാ­ര­മ്പ­ര്യ­ത്തെ നേ­രി­ട്ടു് ക­ണ്ടു് മ­ന­സ്സി­ലാ­ക്കാൻ സാ­ധി­ച്ച­തും ഈ യാ­ത്ര­യു­ടെ സ­വി­ശേ­ഷ­ത­യാ­ണു്. പക്ഷേ, ഞാൻ ക­ണ്ട­തിൽ­വെ­ച്ചു് വി­ശേ­ഷ­മാ­യ­തു് ര­ണ്ടു് കാ­ര്യ­മാ­ണു്. ഒ­ന്നാ­മ­താ­യി പ­റ­യേ­ണ്ട­തു് ത­ല­സ്ഥാ­ന­ന­ഗ­രി­യാ­യ വാർ­സാ­യിൽ ജർ­മ്മൻ­കാർ ക­രു­തി­ക്കൂ­ട്ടി ദൃ­ഢ­ബു­ദ്ധി­യോ­ടെ ചെയ്ത നാ­ശ­വും യു­ദ്ധ­ത്തിൽ ജ­യി­ച്ച­ശേ­ഷം പോ­ള­ണ്ടു­കാർ അതു് ര­ണ്ടാ­മ­തു് പ­ണി­യി­ച്ച­തു­മാ­ണു്. പു­രാ­ത­ന­വും മ­നോ­ഹ­ര­വു­മാ­യ ഒരു പ­ട്ട­ണ­മാ­ണു് വാർസാ നഗരം. അതിലെ ഓരോ തെ­രു­വും, ഓരോ വീ­ടു­ത­ന്നേ­യും, വെ­ടി­മ­രു­ന്നു­വെ­ച്ചു് പൊ­ട്ടി­ച്ചു് ന­ശി­പ്പി­ക്കാ­നാ­ണു് ജർ­മ്മൻ­കാർ തീർ­ച്ച­യാ­ക്കി­യ­തു്. അ­ങ്ങ­നെ ആ ന­ഗ­ര­ത്തെ ഒ­ട്ടു­മു­ക്കാ­ലും അവർ ന­ശി­പ്പി­ച്ചു­താ­നും. റോ­മാ­ക്കാർ കാർ­ത്തേ­ജി­നേ­യും മു­സ്ലീ­മി­ങ്ങൾ വി­ജ­യ­ന­ഗ­ര­ത്തേ­യും ത­കർ­ത്ത­തൊ­ഴി­കെ വേ­റൊ­രു ഉ­ദാ­ഹ­ര­ണം ഇ­ത്ത­രം ക്രൂ­ര­കൃ­ത്യ­ത്തി­നു് ച­രി­ത്ര­ത്തി­ലു­ള്ള­താ­യി തോ­ന്നു­ന്നി­ല്ല. ബ്രി­ട്ടീ­ഷു­കാർ ചൈ­ന­യിൽ സ­മ്മർ­പാ­ല­സി­നു് തീ­വെ­ച്ചു. ന­ദീർ­ഷാ ദെ­ല്ലി­യിൽ ബ­ഹു­സ­ഹ­സ്രം ജ­ന­ങ്ങ­ളെ വാ­ളി­നി­ര­യാ­ക്കി. ടൈമൂർ യു­ദ്ധം ക­ഴി­ഞ്ഞാൽ തടവിൽ പി­ടി­ച്ച­വ­രെ കൊ­ന്നു് അ­വ­രു­ടെ അ­സ്ഥി­കൾ­കൊ­ണ്ടു് കൂ­ന­കൂ­ട്ടു­മാ­യി­രു­ന്ന­ത്രേ. ചില മു­സ്സൽ­മാൻ രാ­ജാ­ക്ക­ന്മാർ ഇൻ­ഡ്യ­യിൽ പല ക്ഷേ­ത്ര­ങ്ങ­ളേ­യും ന­ശി­പ്പി­ച്ചി­ട്ടു­ണ്ടു്. എ­ന്നാൽ ഇ­തി­ലൊ­ക്കെ­ക്ക­വി­ഞ്ഞ ക്രൂ­ര­ത­യാ­ണു് നാ­സി­കൾ വാർ­സാ­യോ­ടു് കാ­ട്ടി­യ­തു്. പക്ഷേ, ആ­ശ്ച­ര്യ­ക­ര­മാ­യ­തു് നാ­സി­ക­ളു­ടെ ക്രൂ­ര­ത­യ­ല്ല. പോ­ള­ണ്ടു­കാർ യു­ദ്ധ­ശേ­ഷം ആ ന­ഗ­ര­ത്തെ പ­ണ്ടി­രു­ന്ന­പോ­ലെ­ത്ത­ന്നെ, അതേ തോ­തി­ലും അതേ ശി­ല്പ­ക­ല­യി­ലും അതേ ഭം­ഗി­യി­ലും നിർ­മ്മി­ച്ചെ­ടു­ത്തു. അതു് കാ­ണേ­ണ്ട ഒരു കാ­ഴ്ച­ത­ന്നെ­യാ­ണു്.

ര­ണ്ടാ­മ­ത്തേ­തു് നാ­സി­കൾ യ­ഹൂ­ദ­ന്മാ­രേ­യും യ­ഹൂ­ദ­ര­ക്ത­മു­ണ്ടെ­ന്നു് വി­ശ്വ­സി­ച്ചി­രു­ന്ന­വ­രേ­യും പി­ടി­ച്ചി­ട്ടു് പൈ­ശാ­ചി­ക­മാ­യ വി­ധ­ത്തിൽ കൊന്ന ഓ­സി­യോ­വി­ക്സി­ലെ കാൺ­സെൻ­ട്രേ­ഷൻ ക്യാ­മ്പാ(Concentra-​tion camp)ണു്. ആ സ്ഥലം ഇ­പ്പോൾ ഒരു മ്യൂ­സി­യ­മാ­യി വെ­ച്ചി­രി­ക്ക­യാ­ണു്. ഇ­ന്നും നി­ര­വ­ധി ആളുകൾ അതു് വ­ന്നു് സ­ന്ദർ­ശി­ച്ചു് പോ­കാ­റു­ണ്ടു്. നി­ര­പ­രാ­ധ­രാ­യ അ­നേ­ക­ല­ക്ഷം ആ­ളു­ക­ളെ നാ­സി­കൾ അവിടെ ബലി ക­ഴി­ച്ചു. അ­വ­രു­ടെ ത­ല­മു­ടി, തൊലി മു­ത­ലാ­യ­വ ഓരോ ആ­വ­ശ്യ­ത്തി­നാ­യി കു­ന്നു­പോ­ലെ നാ­സി­കൾ കൂ­ട്ടി­യി­രു­ന്ന­തു് അ­ങ്ങ­നെ­ത്ത­ന്നെ അവിടെ ഇ­പ്പോ­ഴും കി­ട­പ്പു­ണ്ടു്. അവിടം ക­ണ്ട­പ്പോൾ മ­നു­ഷ്യ­രു­ടെ പൈ­ശാ­ചി­ക­ത­യോർ­ത്തു് ഞാൻ അ­ത്ഭു­ത­പ്പെ­ട്ടു­പോ­യി. ഇ­ങ്ങ­നെ ക്രൂ­ര­ത കാ­ണി­ച്ച­വ­രിൽ പലരും സം­സ്ക്കാ­ര­സ­മ്പ­ന്ന­രും മ­റ്റു് വി­ധ­ത്തിൽ യോ­ഗ്യ­രു­മാ­യി­രു­ന്നു­വ­ത്രേ. അവരിൽ ഒ­രാ­ളു­ടെ കാ­ര്യം പി­ന്നീ­ടു് ഇൻ­ഡ്യ­യിൽ അ­മ്പാ­സ­ഡ­റാ­യ കാ­ട്സ് സൂ­ക്കി (Katx zucky) എ­ന്നോ­ടു് പ­റ­യു­ക­യു­ണ്ടാ­യി. സം­ഗീ­ത­ത്തിൽ അ­തി­വി­ദ­ഗ്ദ്ധ­നും ക­വി­യു­മാ­യ ഒ­രു­ദ്യോ­ഗ­സ്ഥ­നാ­യി­രു­ന്നു­വ­ത്രേ വാർ­സാ­യിൽ ഈ കൃ­ത്യ­ങ്ങ­ളിൽ മുൻ­പി­ട്ടു­നി­ന്നു് പ്ര­വർ­ത്തി­ച്ച­തു്. അയാൾ പ­തി­വാ­യി വൈ­കു­ന്നേ­രം ജർ­മ്മൻ­ക­വി­ത­കൾ വാ­യി­ച്ചാ­ണ­ത്രേ സമയം പോ­ക്കി­യി­രു­ന്ന­തു്.

എ­നി­ക്കു് ഈ മ­ര­ണ­ശാ­ല ക­ണ്ട­പ്പോൾ പ്ര­ത്യേ­ക­സ­ങ്ക­ട­ത്തി­നു് ഒരു കാ­ര­ണ­മു­ണ്ടാ­യി­രു­ന്നു. എന്റെ പല സ്നേ­ഹി­ത­ന്മാ­രേ­യും അവിടെ കൊ­ണ്ടു­പോ­യി കൊ­ന്ന­താ­യി അ­റി­യാ­മെ­ങ്കി­ലും ഗെർ­ട്രൂ­ഡ് സൈ­റ്റ്സ് എന്ന അ­തി­വി­ശി­ഷ്ട­യാ­യ ഒരു സ്നേ­ഹി­ത­യ്ക്കു­ണ്ടാ­യ അ­നു­ഭ­വ­മാ­ണു് പ്ര­ത്യേ­കി­ച്ചു് എന്നെ സ­ങ്ക­ട­പ്പെ­ടു­ത്തി­യ­തു്. ഒരു പ്ര­സി­ദ്ധ­നാ­ട­ക­കർ­ത്താ­വും ബെർ­ളി­നർ സൈ­റ്റൂ­ങ് (Berliner Zeitung) എന്ന പ്ര­തി­ദി­ന­പ­ത്ര­ത്തി­ന്റെ ഉ­പ­പ­ത്രാ­ധി­പ­രു­മാ­യി­രു­ന്ന ഹെർ­മാൻ സൈ­റ്റ്സി­ന്റെ പ­ത്നി­യാ­യി­രു­ന്നു ഗെർ­ട്രൂ­ഡ്. അ­തി­സു­ന്ദ­രി­യും സാ­ഹി­ത്യ­തൽ­പ­ര­യു­മാ­യ ആ സ്ത്രീ­ര­ത്ന­ത്തേ­യും അ­വ­രു­ടെ ഭർ­ത്താ­വി­നേ­യും ഞാൻ 1926 തൊ­ട്ടേ അ­റി­യും. ബെർ­ലി­നിൽ അ­വ­രു­ടെ ഗൃ­ഹ­ത്തിൽ ഒ­ന്നി­ല­ധി­കം പ്രാ­വ­ശ്യം ഞാൻ താ­മ­സി­ച്ചി­ട്ടു­ണ്ടു്. ഗെർ­ട്രൂ­ഡി­ന്റെ മാ­താ­മ­ഹി ഒരു യ­ഹൂ­ദ­യാ­യി­രു­ന്ന­ത്രേ. ഈ കാ­ര­ണ­ത്താൽ ഹി­റ്റ്ലർ­ക്കു് ജർ­മ്മ­നി­യി­ല­ധി­കാ­രം കി­ട്ടി­യ ഉടനെ സൈ­റ്റ്സും ഭാ­ര്യ­യും ബെർ­ലിൻ വി­ട്ടു് വി­യ­ന്നാ­യിൽ താ­മ­സ­മാ­ക്കി. ഹി­റ്റ്ലർ വി­യ­ന്നാ­യി­ലെ­ത്തി­യ­പ്പോൾ അ­വർ­ക്കു് മ­റ്റെ­ങ്ങും പോവാൻ നി­വൃ­ത്തി­യി­ല്ലെ­ന്നാ­യി. യു­ദ്ധം മു­ഴു­ത്ത­പ്പോൾ ആ സ്ത്രീ­യെ വി­യ­ന്നാ­യിൽ­നി­ന്നു് മാ­റ്റി­പ്പാർ­പ്പി­ക്കാ­നെ­ന്ന വ്യാ­ജേ­ന ഈ കാൺ­സെൻ­ട്രേ­ഷൻ ക്യാ­മ്പിൽ കൊ­ണ്ടു­വ­ന്നു് വി­ഷ­വാ­യു കൊ­ടു­ത്തു് കൊ­ല്ലു­ക­യാ­ണു­ണ്ടാ­യ­തു്.

വാർ­സാ­യിൽ ക­മ്മ്യൂ­ണി­സ്റ്റു­കാർ ന­ട­ത്തി­വ­രു­ന്ന പല വ്യ­വ­സാ­യ­ശാ­ല­ക­ളും ഞാൻ കാ­ണു­ക­യു­ണ്ടാ­യി. ഉ­രു­ക്കു­നിർ­മ്മാ­ണ­ശാ­ല­ക­ളും ക­ല്ക്ക­രി­ഖ­നി­ക­ളു­മെ­ല്ലാം മ­റ്റു് ദേ­ശ­ങ്ങ­ളി­ലെ­ന്ന­പോ­ലെ എന്നേ പ­റ­യേ­ണ്ട­തു­ള്ളു. ക­മ്മ്യൂ­ണി­സ്റ്റ്കാ­രു­ടെ പുതിയ സ്ഥാ­പ­ന­ങ്ങ­ളിൽ എ­നി­ക്കേ­റ്റ­വും സ­ന്തോ­ഷ­മു­ണ്ടാ­ക്കി­യ­തു് ക­വി­കൾ­ക്കും സാ­ഹി­ത്യ­കാ­ര­ന്മാർ­ക്കും വി­ശ്ര­മ­ത്തി­നാ­യു­ള്ള ഒരു മ­നോ­ഹ­ര­മ­ന്ദി­ര­വും ഉ­ദ്യാ­ന­വു­മാ­ണു്. ജോ­ലി­ത്തി­ര­ക്കിൽ­നി­ന്നൊ­ഴി­ഞ്ഞു്, വി­ശ്ര­മ­വി­ഹാ­ര­ങ്ങൾ­ക്കു് വേണ്ട സൗ­ക­ര്യ­ങ്ങ­ളോ­ടു­കൂ­ടി­യ ഒരു സ്ഥ­ല­മാ­ണു് അതു്. ഞാൻ സ­ന്ദർ­ശി­ച്ച സ­മ­യ­ത്തു് സ്ത്രീ­ക­ളുൾ­പ്പെ­ടെ അ­മ്പ­തോ­ള­മാ­ളു­കൾ അവിടെ താ­മ­സ­മു­ണ്ടാ­യി­രു­ന്നു. അ­വ­രു­മാ­യി സാ­ഹി­ത്യ­കാ­ര്യ­ങ്ങൾ സം­സാ­രി­ച്ചു് ഒരു സാ­യാ­ഹ്നം ക­ഴി­ച്ചു­കൂ­ട്ടി.

സു­ഖ­വാ­സ­ത്തി­നാ­യി കാർ­പ്പേ­തി­യൻ­മ­ല­യു­ടെ മു­ക­ളിൽ സ്ഥി­തി­ചെ­യ്യു­ന്ന ഒരു സ്ഥ­ല­ത്തു് എന്നെ കൊ­ണ്ടു­പോ­യി മൂ­ന്നു് ദിവസം താ­മ­സി­പ്പി­ച്ചു. സ്ഥലം വളരെ ഭം­ഗി­യു­ള്ള­താ­ണു്. പക്ഷേ, മല കേ­റ­ലാ­ണു് അ­വി­ട­ത്തെ വി­നോ­ദം. അതു് എ­നി­ക്കു് തീരെ സ­ന്തോ­ഷ­ക­ര­മാ­യ ഒരു പ്ര­വൃ­ത്തി­യ­ല്ല. അ­തു­കൊ­ണ്ടു് എ­നി­ക്കു് വീ­ട്ടിൽ­ത്ത­ന്നെ വി­ശ്ര­മി­ക്കേ­ണ്ടി­വ­ന്നു. സമയം പോ­ക്കു­ന്ന­തി­നാ­യി സോ­ഫോ­ക്സീ­സ്സി­ന്റെ യൂ­ഡി­പ്പ­സ്സ് ഞാൻ തർ­ജ്ജ­മ ചെ­യ്തു­വ­ന്നി­രു­ന്ന­തു് അ­വി­ടെ­വ­ച്ചു് മി­ക്ക­വാ­റും മു­ഴു­മി­ച്ചു.

പോ­ള­ണ്ടിൽ­നി­ന്നു് ഞാൻ ക­മ്മ്യൂ­ണി­സ്റ്റ്രാ­ജ്യ­മാ­യ പൂർ­വ്വ­ജർ­മ്മ­നി­യി­ലേ­യ്ക്കാ­ണു് പോ­യ­തു്. അ­വി­ടേ­യും പല സ്ഥ­ല­ങ്ങൾ ന­ട­ന്നു് ക­ണ്ടു­വെ­ങ്കി­ലും, അ­വ­രു­ടെ വ്യ­വ­സാ­യ­വ­ളർ­ച്ച ക­ണ്ടു് ആ­ശ്ച­ര്യ­പ്പെ­ട്ടു­വെ­ങ്കി­ലും, പ്ര­സി­ഡ­ണ്ട് മു­ത­ലാ­യ­വർ വളരെ ആ­ദ­ര­ത്തോ­ടു­കൂ­ടി­യാ­ണു് എന്നെ സ്വീ­ക­രി­ച്ച­തെ­ങ്കി­ലും, ര­ണ്ടു് ജർ­മ്മ­നി­കൾ ത­മ്മി­ലു­ള്ള വ­ഴ­ക്കു­കൊ­ണ്ടു് അ­വി­ട­ത്തെ കാ­ര്യ­ങ്ങൾ­ക്കു് ആ­ക­പ്പാ­ടെ ഒരു കൃ­ത്രി­മ­ത­യു­ള്ള­താ­യി എ­നി­ക്കു് തോ­ന്നി. അവിടെ നി­ന്നു് ഞാൻ ഫെ­ഡ­റൽ­ഗ­വ­ണ്മെ­ന്റി­ന്റെ ത­ല­സ്ഥാ­ന­മാ­യ ബോ­ണി­ലേ­യ്ക്കു് പോ­ന്നു.

അ­ന്നു് ജർ­മ്മ­നി­യിൽ അം­ബാ­സ­ഡ­റാ­യി ജോലി നോ­ക്കി­യി­രു­ന്ന­തു് എന്റെ ചി­ര­ന്ത­ന­സ്നേ­ഹി­ത­നാ­യ ക­ണ്ടോ­ത്തു് നാ­രാ­യ­ണൻ ന­മ്പ്യാ­രാ­ണു്. സു­പ്ര­സി­ദ്ധ­നാ­യ കേസരി വേ­ങ്ങ­യിൽ കു­ഞ്ഞി­രാ­മൻ നാ­യ­നാ­രു ടെ മകനും പ്ര­ഫ­സർ ക­ണ്ടോ­ത്തി­ന്റെ സ­ഹോ­ദ­ര­നു­മാ­യ ഇ­ദ്ദേ­ഹം 1923 മുതൽ ജർ­മ്മ­നി­യിൽ­ത്ത­ന്നെ­യാ­ണു് താമസം.

images/Biren_Chattopadhyaya.jpg
വീ­രേ­ന്ദ്ര­നാ­ഥ­ശ­തോ­പാ­ധ്യാ­യ

നാ­രാ­യ­ണൻ­ന­മ്പ്യാ­രു­ടെ കഥ ഒരു നോ­വൽ­പോ­ലെ അ­തി­ര­സ­ക­ര­മാ­ണു്. സ­രോ­ജി­നി­നാ­യി­ഡു വി­ന്റെ സ­ഹോ­ദ­രി­യാ­യ സു­ഹാ­സി­നി­യെ ക­ല്യാ­ണം­ക­ഴി­ച്ചു് ര­ണ്ടാ­ളും ഒ­ന്നി­ച്ചാ­ണു് ജർ­മ്മ­നി­യിൽ പ­ഠി­ക്കാൻ പോ­യ­തു്. അ­വി­ടെ­വെ­ച്ചു് തന്റെ സ­ഹോ­ദ­രൻ വീ­രേ­ന്ദ്ര­നാ­ഥ­ശ­തോ­പാ­ധ്യാ­യ യുടെ ശി­ഷ്യ­ത്വ­മേ­റ്റു് സു­ഹാ­സി­നി ക­മ്യൂ­ണി­സ്റ്റാ­യി. ന­മ്പ്യാർ പാർ­ട്ടി­യിൽ ചേർ­ന്നി­ല്ലെ­ന്നാ­ണു് എന്റെ അ­റി­വു്. എ­ങ്കി­ലും അവിടെ ഇ­ട­തു­പ­ക്ഷ­പ്ര­മാ­ണി­ക­ളു­മൊ­ന്നി­ച്ചാ­ണു് അ­ദ്ദേ­ഹം ജീ­വി­ച്ചി­രു­ന്ന­തു്. ഹി­ന്ദു­മു­ത­ലാ­യ പ­ത്ര­ങ്ങ­ളു­ടെ മ­ധ്യ­യൂ­റോ­പ്യൻ­പ്ര­തി­നി­ധി­യാ­യും അ­ന്ന­ദ്ദേ­ഹം ജോലി നോ­ക്കി­യി­രു­ന്നു. 1926-ൽ ഞാൻ ആദ്യം ജർ­മ്മ­നി­യിൽ ചെ­ന്ന­പ്പോൾ ഇ­ങ്ങ­നെ­യൊ­ക്കെ­യാ­ണു് സ്ഥി­തി. ക്ര­മേ­ണ അ­ദ്ദേ­ഹം ജർ­മ്മ­നി­യി­ലെ ബു­ദ്ധി­ജീ­വി­ക­ളു­ടെ ഇടയിൽ ഗ­ണ്യ­മാ­യ ഒരു സ്ഥാ­നം നേ­ടി­യെ­ന്ന­തി­നു് തർ­ക്ക­മി­ല്ല. അ­ങ്ങ­നെ­യി­രി­ക്കു­മ്പോ­ഴാ­ണു് നാ­സി­കൾ അ­ധി­കാ­ര­ത്തിൽ വ­ന്ന­തു്. ക­മ്യൂ­ണി­സ്റ്റു­കാ­രോ­ടും വെ­ള്ള­ക്കാ­ര­ല്ലാ­ത്ത­വ­രോ­ടും അ­ത്യ­ന്തം വെ­റു­പ്പു­ള്ള അവർ ന­മ്പ്യാ­രെ ഒരു ക­ള്ള­ക്കേ­സിൽ കു­ടു­ക്കി അ­റ­സ്റ്റ്ചെ­യ്തു. റൈ­ക്സ്റ്റാ­ഫ് (Reickstaf) കെ­ട്ടി­ടം—ജർ­മ്മ­നി­യി­ലെ പാർ­ലി­മെ­ന്റ്മ­ന്ദി­രം—തീ­വെ­ച്ചു് ക­ത്തി­ച്ചു എ­ന്ന­താ­യി­രു­ന്നു കേ­സ്സ്. ഇതു് പല നാ­ട്ടു­കാ­രും­കൂ­ടി ജർ­മ്മൻ­കാ­രെ ചീ­ത്ത­യാ­ക്കാൻ ക­രു­തി­ക്കൂ­ട്ടി­ച്ചെ­യ്ത ഒരു കൃ­ത്രി­മ­മാ­ണെ­ന്നും ഡി­മി­ട്രോ­ഫ് എന്ന ക­മ്യൂ­ണി­സ്റ്റ്നേ­താ­വി­ന്റെ കീ­ഴി­ലു­ള്ള ഒരു സം­ഘ­ത്തി­നാ­ണു് ഇ­തി­നു് ഉ­ത്ത­ര­വാ­ദി­ത്വ­മെ­ന്നു­മ­ത്രേ നാ­സി­ക­ളു­ടെ വാദം. അതിൽ ന­മ്പ്യാ­രെ­യും കു­ടു­ക്കു­ക­യാ­ണു­ണ്ടാ­യ­തു്. ഈ കേ­സ്സിൽ­നി­ന്നു് ശിക്ഷ കൂ­ടാ­തെ പു­റ­ത്തു­വ­രാൻ ക­ഴി­ഞ്ഞ­തു് ബ്രി­ട്ടീ­ഷു­കാർ ഇ­ട­പെ­ട്ട­തു­കൊ­ണ്ടാ­ണെ­ന്നു് ന­മ്പ്യാർ­ത­ന്നെ എ­ന്നോ­ടു് പ­റ­ഞ്ഞി­ട്ടു­ണ്ടു്.

images/Kamala_Nehru.jpg
ക­മ­ലാ­നെ­ഹ്റു

ഇനി ജർ­മ്മ­നി­യിൽ താമസം ന­ന്ന­ല്ലെ­ന്നു് കരുതി ന­മ്പ്യാർ വി­യ­ന്നാ­യി­ലേ­യ്ക്കു് പോയി. അ­വി­ടെ­യും പ്രാ­ഗി­ലു­മാ­യി താ­മ­സ­മു­റ­പ്പി­ച്ചു. ആ­യി­ട­യ്ക്കാ­ണു് അ­ദ്ദേ­ഹ­ത്തി­നു് നെ­ഹ്റു­വു­മാ­യി കൂ­ടു­തൽ പ­രി­ച­യ­ത്തി­നി­ട­യാ­യ­തു്. ജർ­മ്മ­നി­യിൽ താ­മ­സി­ക്കു­മ്പോൾ­ത്ത­ന്നെ നെ­ഹ്റു­വു­മാ­യി പ­രി­ച­യ­മാ­യെ­ങ്കി­ലും, ക­മ­ലാ­നെ­ഹ്റു വിനു് വി­യ­ന്നാ­യിൽ താ­മ­സി­ച്ചു് ചി­കി­ത്സി­ക്കാൻ വേണ്ട കാ­ര്യ­ങ്ങൾ ചെ­യ്യു­ന്ന­തിൽ സ­ഹാ­യി­ച്ച­തു­മൂ­ല­മാ­ണു് അവർ ത­മ്മിൽ സ്നേ­ഹ­മാ­യ­തു്. പാ­ണ്ഡി­ത്യം­കൊ­ണ്ടും കൃ­ത്യ­നി­ഷ്ഠ­കൊ­ണ്ടും വി­യ­ന്നാ­യി­ലും ഏ­താ­ണ്ടൊ­രു നി­ല­യി­ലെ­ത്തി­യ­പ്പോൾ അ­വി­ടെ­യും ഹി­റ്റ്ലർ വ­ന്നെ­ത്തി. ന­മ്പ്യാർ പ്രാ­ഗിൽ­നി­ന്നു് ഒ­ളി­ച്ചോ­ടി പാ­രീ­സ്സി­ലെ­ത്തി. പാ­രീ­സ്സിൽ കൂ­ട്ടു­കാ­രും പ­രി­ച­യ­ക്കാ­രും ധാ­രാ­ള­മു­ണ്ടാ­യി­രു­ന്ന­തു­കൊ­ണ്ടു് അ­പ്പോ­ഴെ­ങ്കി­ലും ക­ഷ്ട­പ്പാ­ടു് നീ­ങ്ങി­യെ­ന്നാ­ണു് സാധു ന­മ്പ്യാർ വി­ചാ­രി­ച്ച­തു്. 1940-ൽ ഫ്രാൻ­സ് കീ­ഴ­ട­ങ്ങി ഹി­റ്റ്ല­രു­ടെ സൈ­ന്യം പാ­രീ­സ്സിൽ പ്ര­വേ­ശി­ച്ച­പ്പോൾ ന­മ്പ്യാർ ധ­രി­ച്ചി­രു­ന്ന ഉ­ടു­പ്പു­കൾ­മാ­ത്ര­മാ­യി ജർ­മ്മ­നി­യു­ടെ കൈ­യിൽ­പ്പെ­ട്ടി­ട്ടി­ല്ലാ­ത്ത വിഷി ഫ്രാൻ­സി­ലേ­യ്കു് കാൽ­ന­ട­യാ­യി യാ­ത്ര­യാ­യി. അവിടെ രാ­മ­കൃ­ഷ്ണ­മി­ഷ്യ­ന്റെ അ­ധ്യ­ക്ഷ­നാ­യി സി­ദ്ധേ­ശ്വ­രാ­ന­ന്ദ­നെ­ന്നൊ­രു സ്വാ­മി­യു­ണ്ടാ­യി­രു­ന്നു. കൊ­ച്ചി­യി­ലെ ഒരു രാ­ജാ­വി­ന്റെ മകനായ ഒരു മാ­രാ­രാ­ണു് അ­ദ്ദേ­ഹം. ഭ­ക്ത­നും പ­ണ്ഡി­ത­നും സാ­ത്വി­ക­ശീ­ല­നു­മാ­യ അ­ദ്ദേ­ഹ­ത്തി­നു് ഫ്രാൻ­സിൽ വലിയ ഒരു ശി­ഷ്യ­ഗ­ണ­മു­ണ്ടാ­യി­രു­ന്നു. യു­ദ്ധം തു­ട­ങ്ങി­യ­പ്പോൾ അ­ദ്ദേ­ഹം തന്റെ ആ­ശ്ര­മം ജർ­മ്മൻ­കാ­രു­ടെ പി­ടി­യിൽ­നി­ന്ന­ക­ന്നു് തെ­ക്കോ­ട്ടു് മാ­റ്റി സ്ഥാ­പി­ച്ചു. അ­വി­ടെ­യാ­ണു് ന­മ്മു­ടെ ന­മ്പ്യാർ വേ­ഷം­മാ­റി ചെ­ന്നു­ചേർ­ന്ന­തു്.

images/Netaji_Subhas_Chandra_Bose.jpg
സു­ഭാ­ഷ്ച­ന്ദ്ര­ബോ­സ്

ആ­രു­മ­റി­യാ­തെ­യും പോ­ലീ­സ്സി­ന്റെ ദൃ­ഷ്ടി­യിൽ പെ­ടാ­തെ­യും കു­റ­ച്ചു­നാൾ അ­ങ്ങ­നെ ക­ഴി­ച്ച­പ്പോൾ സു­ഭാ­ഷ്ച­ന്ദ്ര­ബോ­സ്സി ന്റെ ആളുകൾ അ­ദ്ദേ­ഹ­ത്തെ അ­ന്വേ­ഷ­റി­ഞ്ഞു. ആ ക­ക്ഷി­യിൽ ചേ­രു­ന്ന­തി­നു് അ­ദ്ദേ­ഹ­ത്തെ ക്ഷ­ണി­ച്ചു. അ­തു­വ­രെ നാ­സി­കൾ­ക്കു് വി­രോ­ധ­മാ­യും ഹി­റ്റ്ല­രു­ടെ എല്ലാ പ്ര­വൃ­ത്തി­ക­ളെ­യും എ­തിർ­ത്തും വളരെ ക­ഷ്ട­ത­യ­നു­ഭ­വി­ച്ച ന­മ്പ്യാർ ബോ­സ്സി­ന്റെ പ്രേ­ര­ണ­യിൽ നാ­സി­ക­ളോ­ടു് എ­ങ്ങ­നെ സ­ഹ­ക­രി­ച്ചു എ­ന്നു് ചോ­ദ്യ­മു­ണ്ടാ­വാം. അ­തെ­ങ്ങ­നെ­യെ­ങ്കി­ലു­മാ­ക­ട്ടെ. അ­ദ്ദേ­ഹം നേ­താ­ജി­യു­ടെ ഒരു മ­ന്ത്രി­യാ­യി. ബോസ് സ­ബ്മ­റീൻ­വ­ഴി സി­ങ്ക­പ്പൂ­രി­ലേ­യ്ക്കു് പോ­ന്ന­പ്പോൾ യൂ­റോ­പ്പിൽ തന്റെ പ്ര­തി­നി­ധി­യാ­യി അ­മ്പാ­സി­ഡർ­സ്ഥാ­ന­ത്തോ­ടെ നി­യ­മി­ച്ച­തു് ന­മ്പ്യാ­രെ­യാ­ണു്. ന­മ്പ്യാ­രു­ടെ വൈ­ഷ­മ്യ­ങ്ങൾ ഇ­തോ­ടു­കൂ­ടി­യും അ­വ­സാ­നി­ച്ചി­ല്ല. ജർ­മ്മൻ­കാർ യു­ദ്ധ­ത്തിൽ തോ­റ്റ­പ്പോൾ ബ്രി­ട്ടീ­ഷ്സൈ­ന്യാ­ധി­പ­ന്മാർ ന­മ്പ്യാ­രെ ത­ട­വു­കാ­ര­നാ­ക്കി. അ­തിൽ­നി­ന്നു് നെ­ഹ്റു­വി­ന്റെ­യും മ­റ്റും സ­ഹാ­യ­ത്തോ­ടു­കൂ­ടി പി­ന്നീ­ടു് പു­റ­ത്തു­വ­ന്നു.

ഇൻ­ഡ്യ­യ്ക്കു് സ്വാ­ത­ന്ത്ര്യം കി­ട്ടി­യ­പ്പോൾ നെ­ഹ്റു ന­മ്പ്യാ­രെ, അ­ദ്ദേ­ഹ­ത്തി­ന്റെ ജർ­മ്മൻ­ഭാ­ഷാ­ജ്ഞാ­ന­ത്തെ­യും യൂ­റോ­പ്യൻ രാ­ഷ്ട്രീ­യ­കാ­ര്യ­ങ്ങ­ളി­ലു­ള്ള അ­സാ­ധാ­ര­ണ­മാ­യ പ­രി­ച­യ­ത്തെ­യും പ­രി­ഗ­ണി­ച്ചു്, ഡി­പ്ലോ­മാ­റ്റി­ക്ജോ­ലി­ക്കാ­യി എ­ടു­ത്തു. ആദ്യം സ്വി­റ്റ്സർ­ലാ­ണ്ടിൽ കോൺ­സ­ല­റാ­യും പി­ന്നീ­ടു് സ്വീ­ഡ­നിൽ മി­നി­സ്റ്റ­റാ­യും ഒ­ടു­വിൽ ജർ­മ്മ­നി­യിൽ അ­മ്പാ­സി­ഡ­റാ­യും ന­മ്പ്യാർ നി­യ­മി­ക്ക­പ്പെ­ട്ടു.

ജർ­മ്മ­നി­യി­ലെ അ­മ്പാ­സി­ഡ­രാ­വാൻ തി­ക­ഞ്ഞ യോ­ഗ്യ­ത­യു­ള്ള ഒ­രാ­ളാ­ണു് ന­മ്പ്യാർ. മു­പ്പ­തി­ല­കം­വർ­ഷം ജർ­മ്മ­നി­യിൽ താ­മ­സി­ച്ചു് അ­വ­രു­ടെ ഭാഷ, ച­രി­ത്രം, സ­മു­ദാ­യ­ജീ­വി­തം എ­ന്നി­വ­യിൽ അ­ടു­ത്തു് പ­രി­ച­യം സ­മ്പാ­ദി­ക്കാൻ ക­ഴി­ഞ്ഞ അ­ദ്ദേ­ഹ­ത്തി­നു് ആ രാ­ജ്യ­ത്തിൽ അ­സാ­മാ­ന്യ­മാ­യ സ്വാ­ധീ­ന­ശ­ക്തി­യു­ണ്ടാ­യി­രു­ന്ന­തി­നാൽ ആ­ശ്ച­ര്യ­പ്പെ­ടാ­നി­ല്ല­ല്ലോ. എല്ലാ നി­ല­യി­ലു­ള്ള ആ­ളു­ക­ളെ­യും അ­ദ്ദേ­ഹം അ­റി­യും. ജർ­മ്മ­നി­യി­ലെ ആ­ഭ്യ­ന്ത­ര­കാ­ര്യ­ങ്ങ­ളിൽ അ­ദ്ദേ­ഹ­ത്തെ­പ്പോ­ലെ അ­റി­വു­ള്ള ഒരു വി­ദേ­ശി­യെ ഞാൻ ക­ണ്ടി­ട്ടി­ല്ല. വി­ദ്യാ­സ­മ്പ­ന്ന­നെ­ങ്കി­ലും അ­ന­ഹം­കാ­രി­യും സ­ദ്വൃ­ത്ത­നും മ­ധു­ര­ഭാ­ഷി­യു­മാ­യ ന­മ്പ്യാർ ഇൻ­ഡ്യ­യെ ഉ­ചി­ത­മാ­യ­വി­ധ­ത്തി­ലാ­ണു് ജർ­മ്മ­നി­യിൽ പ്ര­തി­നി­ധാ­നം ചെ­യ്തി­രു­ന്ന­തെ­ന്നു് ആരും സ­മ്മ­തി­ക്കും.

images/Heuss.jpg
തി­യോ­ഡാർ ഹാ­യി­സ്

അ­ദ്ദേ­ഹ­ത്തി­ന്റെ­കൂ­ടെ­യാ­ണു് ഞാൻ ബോണിൽ താ­മ­സി­ച്ച­തു്. അ­തു­കൊ­ണ്ടു്, പ്ര­സി­ഡെ­ണ്ട്, ഫാ­റൻ­മി­നി­സ്റ്റർ മു­ത­ലാ­യ­വ­രു­മാ­യി ക­ണ്ടു് സം­സാ­രി­ക്കു­ന്ന­തി­നു് വൈ­ഷ­മ്യ­മൊ­ന്നു­മു­ണ്ടാ­യി­ല്ല. അ­ക്കാ­ല­ത്തു് ചാൻ­സ­ലർ അഡനൗർ ബോ­ണി­ലി­ല്ലാ­തി­രു­ന്ന­തു­കൊ­ണ്ടു് അ­ദ്ദേ­ഹ­ത്തെ കാ­ണു­വാൻ എ­നി­ക്കു­ണ്ടാ­യി­രു­ന്ന ആ­ഗ്ര­ഹം സാ­ധി­ച്ചി­ല്ല. പക്ഷേ, പ­ല­തു­കൊ­ണ്ടു് നോ­ക്കി­യാ­ലും പ്ര­സി­ഡെ­ണ്ട് തി­യോ­ഡാർ ഹാ­യി­സ്സു (Theodore Huess)മാ­യു­ള്ള കൂ­ടി­ക്കാ­ഴ്ച­യി­ലാ­യി­രു­ന്നു എ­നി­ക്കു് കൂ­ടു­തൽ സ­ന്തോ­ഷം. ഹാ­യി­സ്സ് ജർ­മ്മ­നി­യി­ലെ ഒ­ന്നാം­കി­ട­ച­രി­ത്ര­കാ­ര­ന്മാ­രി­ലൊ­രാ­ളാ­യി­രു­ന്നു. ഞങ്ങൾ ത­മ്മി­ലു­ള്ള സം­ഭാ­ഷ­ണം മി­ക്ക­വാ­റും ഏ­ഷ്യാ­യു­ടേ­യും ഇൻ­ഡ്യാ­യു­ടേ­യും ച­രി­ത്ര­ത്തെ­പ്പ­റ്റി­യാ­യി­രു­ന്നു. എന്റെ ‘ഏ­ഷ്യാ­യും പാ­ശ്ചാ­ത്യ­പ്ര­ഭാ­വ­വും’ എന്ന പു­സ്ത­ക­ത്തി­ന്റെ ജർ­മ്മൻ തർ­ജ്ജ­മ വാ­യി­ച്ചി­ട്ടു­ണ്ടെ­ന്നു് അ­ദ്ദേ­ഹം­ത­ന്നെ എ­ന്നോ­ടു് പ­റ­ക­യും അതിൽ പ­റ­ഞ്ഞി­ട്ടു­ള്ള ചില അ­ഭി­പ്രാ­യ­ങ്ങ­ളെ­പ്പ­റ്റി എ­ന്നോ­ടു് ചോ­ദി­ക്ക­യും ചെ­യ്ത­പ്പോൾ എ­നി­ക്കു് മ­നു­ഷ്യ­സ­ഹ­ജ­മാ­യ ചാ­രി­താർ­ത്ഥ്യ­മു­ണ്ടാ­യി എ­ന്നു് സ­മ്മ­തി­ക്കാ­തെ ത­ര­മി­ല്ല.

ജർ­മ്മ­നി­യിൽ­നി­ന്നു് ഞാൻ ല­ണ്ട­ണി­ലേ­യ്ക്കു് മ­ട­ങ്ങി­വ­ന്നി­ട്ട­ധി­കം താ­മ­സി­ച്ചി­ല്ല, 1956 ആ­ഗ­സ്റ്റ് 18-ാംനു—ദെൽ­ഹി­യിൽ തി­രി­ച്ചെ­ത്തി. പി­ന്നെ­യും ജോ­ലി­യിൽ പ്ര­വേ­ശി­ച്ചു് പാ­രീ­സ്സി­ലേ­യ്ക്കു് പോ­കു­വാ­നു­ള്ള ഒ­രു­ക്ക­ങ്ങ­ളാ­യി.

പ­ന്ത്ര­ണ്ടാ­മ­ധ്യാ­യം
പാ­രി­സ്സിൽ അം­ബാ­സ­ഡർ

അ­ക്ടോ­ബ­റിൽ പാ­രി­സ്സിൽ ചെ­ന്നു് ജോ­ലി­യിൽ ചേ­ര­ണ­മെ­ന്നാ­ണു് ആദ്യം നി­ശ്ച­യി­ച്ചി­രു­ന്ന­തെ­ങ്കി­ലും അ­നി­വാ­ര്യ­ങ്ങ­ളാ­യ ചില കാ­ര­ണ­ങ്ങൾ­കൊ­ണ്ടു് ന­വം­ബ­റിൽ പോയാൽ മ­തി­യെ­ന്നു് പ്ര­ധാ­ന­മ­ന്ത്രി തീർ­ച്ച­യാ­ക്കി. അതു് എ­നി­ക്കും സ­മ്മ­ത­മാ­യി­രു­ന്നു. എന്റെ ഇ­ള­യ­മ­കൾ രാധ ആ­യി­ട­യ്ക്കാ­ണു് പ്ര­സ­വി­ച്ച­തു്. അ­വ­ളു­ടെ ഭർ­ത്താ­വു് കെ. സി. മോഹൻ ഗ­വ­ണ്മെ­ന്റാ­ജ്ഞ­യ­നു­സ­രി­ച്ചു് അ­ക്കാ­ല­ത്തു് റ­ഷ്യ­യിൽ പോ­യി­രി­ക്ക­യാ­യി­രു­ന്നു. അ­വ­ളെ­യും കൂടെ പാ­രി­സ്സി­ലേ­യ്ക്കു് കൊ­ണ്ടു­പോ­ക­ണ­മെ­ന്നാ­യി­രു­ന്നു എന്റെ ആ­ഗ്ര­ഹം. അ­തു­കൊ­ണ്ടു് നവംബർ ഒ­ടു­വോ­ടു­കൂ­ടി പോയാൽ മ­തി­യെ­ന്നു് ഞാനും തീർ­ച്ച­യാ­ക്കി.

images/Panampilly_Govinda_Menon.jpg
പ­ന­മ്പി­ള്ളി ഗോ­വി­ന്ദ­മേ­നോൻ

ആ­യി­ട­യ്ക്കു് തിരു-​കൊച്ചിയിൽ പ്ര­സി­ഡേ­ണ്ടി­നു­വേ­ണ്ടി ഭ­ര­ണം­ന­ട­ത്തി­യി­രു­ന്ന പി. എസ്സ്. റാവു വിൽ­നി­ന്നു് എ­നി­ക്കൊ­രെ­ഴു­ത്തു് കി­ട്ടി. കേ­ന്ദ്ര­സാ­ഹി­ത്യ­അ­ക്കാ­ദ­മി­യെ അ­നു­ക­രി­ച്ചു് ഒരു കേ­ര­ള­സാ­ഹി­ത്യ­അ­ക്കാ­ദ­മി രൂ­പീ­ക­രി­ക്കാൻ ഗ­വ­ണ്മെ­ന്റ് തീർ­ച്ച­യാ­ക്കീ­യി­ട്ടു­ണ്ടെ­ന്നും അ­തി­ന്റെ ആ­ദ്യ­ത്തെ അ­ധ്യ­ക്ഷ­നാ­യി എന്നെ നി­യ­മി­ക്ക­ണ­മെ­ന്നാ­ണു് ഗ­വ­ണ്മെ­ന്റി­ന്റെ ആ­ഗ്ര­ഹ­മെ­ന്നും അതിൽ പ­റ­ഞ്ഞി­രു­ന്നു. സ­ത്യ­നാ­രാ­യ­ണ­റാ­വു­വും ഞാ­നു­മാ­യി ആ­ക്സ്ഫോർ­ഡിൽ ഒ­ന്നി­ച്ചു് പ­ഠി­ച്ച­വ­രാ­ണെ­ന്നു­മാ­ത്ര­മ­ല്ല, അ­ന്നു­മു­തൽ അ­ത്യ­ന്തം സ്നേ­ഹ­മാ­യി­ക്ക­ഴി­യു­ന്ന­വ­രു­മാ­ണു്. ആ­സ്നേ­ഹ­ത്തെ പ­രി­ഗ­ണി­ച്ചാ­ണു് ഇ­ങ്ങ­നെ എന്നെ ക്ഷ­ണി­ച്ച­തെ­ന്നു് വി­ചാ­രി­ച്ചു. ഈ ധാ­ര­ണ­യിൽ ആ ക്ഷ­ണ­ത്തെ ഞാൻ നി­ര­സി­ക്ക­യാ­ണു­ണ്ടാ­യ­തു്. ഉ­ടൻ­ത­ന്നെ പാ­രി­സ്സി­ലേ­യ്ക്കു് പോ­ക­യാ­ണെ­ന്നും മൂ­ന്നു് വർ­ഷ­മെ­ങ്കി­ലും താമസം വി­ദേ­ശ­ത്തി­ലാ­കു­മെ­ന്ന­സ്ഥി­തി­ക്കു് മ­റ്റാ­രെ­യെ­ങ്കി­ലും നി­യ­മി­ക്ക­യാ­ണു­ത്ത­മ­മെ­ന്നും ഞാൻ വാ­ദി­ച്ചു. നി­യ­മ­ന­കാ­ര്യ­ത്തെ­പ്പ­റ്റി അ­ദ്ദേ­ഹം പ­റ­ഞ്ഞ­തു് ശ്രീ. പ­ന­മ്പി­ള്ളി ഗോ­വി­ന്ദ­മേ­നോൻ മു­ഖ്യ­മ­ന്ത്രി­യാ­യി­രു­ന്ന­കാ­ല­ത്തു് തീർ­ച്ച­പ്പെ­ടു­ത്തി­യ ഒരു സം­ഗ­തി­യാ­ണു് അ­തെ­ന്നും താൻ അതു് ന­ട­പ്പിൽ വ­രു­ത്തു­ന്ന­തേ ഉള്ളു എ­ന്നു­മാ­യി­രു­ന്നു. ഞാൻ ഫ്രാൻ­സി­ലേ­യ്ക്കു് താ­മ­സി­യാ­തെ പു­റ­പ്പെ­ടു­ക­യാ­ണെ­ന്നു് താൻ അ­റി­ഞ്ഞി­ട്ടു­ണ്ടെ­ന്നും അതു് എന്റെ അ­ധ്യ­ക്ഷ­പ­ദ­ത്തി­നു് ബാ­ധ­ക­മാ­യി ഗ­ണി­ക്കേ­ണ്ട­തി­ല്ലെ­ന്നും ജോ­ലി­ക്കു് യോ­ജി­ച്ച­വി­ധം ഒ­രു­പാ­ധ്യ­ക്ഷ­നെ നി­യ­മി­ക്കാൻ ത­നി­ക്കു് സ­മ്മ­ത­മാ­ണെ­ന്നും അ­ദ്ദേ­ഹം അ­റി­യി­ച്ചു. അ­ങ്ങ­നെ നിർ­ബ്ബ­ന്ധി­ക്ക­പ്പെ­ട്ട­പ്പോൾ വർ­ക്കി­ങ്ങ് പ്ര­സി­ഡ­ണ്ടാ­യി ശ്രീ. കെ. പി. കേ­ശ­വ­മേ­നോ­ന വർകളെ നി­യ­മി­ക്ക­ണ­മെ­ന്നു് ഞാൻ ആ­വ­ശ്യ­പ്പെ­ട്ടു. അ­ത­ദ്ദേ­ഹം സ­മ്മ­തി­ച്ചു­താ­നും.

images/R_NArayana_panicker.png
ആർ. നാ­രാ­യ­ണ­പ്പ­ണി­ക്കർ

അ­ക്കാ­ദ­മി­യു­ടെ ആ­ദ്യ­ത്തെ മെം­ബ­റ­ന്മാ­രാ­യി ഗ­വ­ണ്മെ­ന്റ് തി­ര­ഞ്ഞെ­ടു­ത്തി­ട്ടു­ള്ള­വ­രു­ടെ പേർ ക­ണ്ട­പ്പോൾ ഞാൻ കു­റ­ഞ്ഞൊ­ന്നു് സം­ഭ്ര­മി­ക്കാ­തി­രു­ന്നി­ല്ല. സാ­ഹി­ത്യ­ത്തിൽ എ­ല്ലാം­കൊ­ണ്ടും പ്ര­മാ­ണി­ക­ളാ­യ വ­ട­ക്കും­കൂർ രാ­ജ­രാ­ജ­വർ­മ്മ, ആർ. നാ­രാ­യ­ണ­പ്പ­ണി­ക്കർ, പൂ­ത്തേ­ഴ­ത്തു് രാ­മ­മേ­നോൻ എ­ന്നി­വ­രു­ടെ പേർ അതിൽ ഉൾ­പ്പെ­ട്ടി­രു­ന്നി­ല്ല. എ­ന്ന­ല്ല, മ­ല­യാ­ളം കാ­ളേ­ജിൽ പ­ഠി­പ്പി­ക്കു­ക എ­ന്ന­തൊ­ഴി­ച്ചു് സാ­ഹി­ത്യ­പ­ര­മാ­യി പ­റ­യ­ത്ത­ക്ക അ­വ­കാ­ശ­മി­ല്ലാ­ത്ത ചിലർ ആ ലി­സ്റ്റിൽ ഉ­ണ്ടാ­യി­രു­ന്നു­താ­നും. ആ കാ­ര്യ­ത്തെ­പ്പ­റ്റി ഞാൻ റാ­വു­വി­നോ­ടു് സം­സാ­രി­ച്ച­പ്പോൾ അതു് സാ­മൂ­ഹ്യാ­വ­കാ­ശ­ങ്ങ­ളെ അ­ടി­സ്ഥാ­ന­പ്പെ­ടു­ത്തി­യാ­ണെ­ന്നും ത­നി­ക്കും ആ നയം ബോ­ധ്യ­മ­ല്ലെ­ങ്കി­ലും അ­ത­നു­വ­ദി­ച്ചു­കൊ­ടു­ക്കാ­തെ സാ­ധി­ക്ക­യി­ല്ലെ­ന്നും അ­ദ്ദേ­ഹം പ­റ­ഞ്ഞു. ഏ­താ­യാ­ലും 1956-ൽ വി­ജ­യ­ദ­ശ­മി­ക്കു് അ­ക്കാ­ദ­മി രാ­ജ­പ്ര­മു­ഖ­നാ­യ തി­രു­വി­താം­കൂർ മ­ഹാ­രാ­ജാ­വു് ഉൽ­ഘാ­ട­നം ചെ­യ്തു. ആ­ദ്യ­ത്തെ മീ­റ്റി­ങ്ങിൽ ആ­ധ്യ­ക്ഷ്യം വ­ഹി­ച്ചു് എ­ന്തൊ­ക്കെ­യാ­ണു് ചെ­യ്യേ­ണ്ട­തെ­ന്നു് ഒരു പ­രി­പാ­ടി നി­ശ്ച­യി­ച്ച­ശേ­ഷം ഞാൻ ദെ­ല്ലി­ക്കു് തി­രി­ച്ചു­പോ­ന്നു.

നവംബർ അ­വ­സാ­ന­ത്തോ­ടു­കൂ­ടി പാ­രീ­സ്സി­ലേ­യ്ക്കു് തി­രി­ച്ചു. ഡി­സം­ബർ ര­ണ്ടാം­തീ­യ­തി പാ­രീ­സ്സി­ലെ­ത്തി അം­ബാ­സ­ഡ­റാ­യി ജോ­ലി­യിൽ പ്ര­വേ­ശി­ച്ചു. ആ­ദ്യ­ത്തെ (1914-ലെ) മ­ഹാ­യു­ദ്ധം­വ­രെ ല­ണ്ട­ണി­ലെ­യും പാ­രീ­സ്സി­ലെ­യും എം­ബ­സ്സി­ക­ളെ­യാ­യി­രു­ന്നു ലോ­ക­ത്തിൽ ഒ­ന്നാം­കി­ട­യു­ള്ള­വ­യാ­യി ഗ­ണി­ക്ക­പ്പെ­ട്ടി­രു­ന്ന­തു്. ആ നില ഏ­താ­ണ്ടു് 1930 വരെ നി­ല­നി­ന്നി­രു­ന്നു­വെ­ങ്കി­ലും വാ­ഷി­ങ്ട­ന്റെ­യും മാ­സ്ക്കോ­യു­ടെ­യും പ്രാ­ധാ­ന്യം വർ­ദ്ധി­ച്ച­തോ­ടു­കൂ­ടി വാ­ഷി­ങ്ടൻ, മോ­സ്ക്കോ, ലണ്ടൻ, പാ­രീ­സ്സ് എ­ന്നാ­യി പൊ­തു­വേ­യു­ള്ള ഗണന. പാ­രീ­സ്സി­ലേ­യ്ക്കു് നി­യ­മി­ക്കു­ന്ന­തു് ഇ­പ്പോ­ഴും വ­ലി­യൊ­രു പ­ദ­വി­യാ­യാ­ണു് ഗ­ണി­ക്ക­പ്പെ­ടു­ന്ന­തു്. രാ­ഷ്ട്രീ­യ­മാ­യി മ­റ്റു് മൂ­ന്നി­നും പ്രാ­ധാ­ന്യ­മേ­റു­മെ­ങ്കി­ലും സാ­ഹി­ത്യം, സം­ഗീ­തം, ചി­ത്ര­മെ­ഴു­ത്തു്, പ്ര­തി­മാ­നിർ­മ്മാ­ണം മു­ത­ലാ­യ ല­ളി­ത­ക­ല­ക­ളിൽ ഇ­ന്നും പാ­രീ­സ്സ് ലോ­ക­ത്തി­ന്റെ രാ­ജ­ധാ­നി­യാ­ക­യാൽ മ­റ്റു് മൂ­ന്നി­ലും ക­വി­ഞ്ഞ ഒരു സ്ഥാ­നം അ­തി­നു­ണ്ടെ­ന്നും വി­ശ്വ­സി­ച്ചു­പോ­രു­ന്നു. പാ­രീ­സ്സി­നോ­ടു് എ­നി­ക്കു് ചെ­റു­പ്പം മുതലേ ഉള്ള സ്നേ­ഹാ­ദ­ര­ങ്ങൾ ഈ ഗ്ര­ന്ഥ­ത്തി­ന്റെ ആ­ദ്യ­ഭാ­ഗ­ത്തിൽ എ­ടു­ത്തു­പ­റ­ഞ്ഞി­ട്ടു­ള്ള­താ­ണു്. ആ ന­ഗ­ര­ത്തി­ന്റെ പ്ര­ശ­സ്തി­യാ­യി പാ­രീ­സ്സ് എ­ന്നു് അ­ന്നെ­ഴു­തി­യ ക­വി­ത­യും ഈ അ­ധ്യാ­യ­ത്തി­നു് അ­വ­ശി­ഷ്ട­മാ­യി ചേർ­ത്തി­ട്ടു­ണ്ടു്. 1925 മുതൽ 1937 വരെ എല്ലാ വർ­ഷ­വും ഞാൻ പോ­യി­ട്ടു­ള്ള­തു­കൂ­ടാ­തെ 26–27 ഈ വർ­ഷ­ങ്ങ­ളിൽ അ­വി­ടെ­യാ­ണു് മി­ക്ക­വാ­റും താ­മ­സി­ച്ചി­രു­ന്ന­തും. ആ നാ­ട്ടിൽ വി­പു­ല­മാ­യ ഒരു സ്നേ­ഹി­ത­സ­മ്പ­ത്തു് എ­നി­ക്കു­ണ്ടു്. ഇ­ക്കാ­ര­ണ­ങ്ങ­ളെ­ക്കൊ­ണ്ടെ­ല്ലാം വ­ലി­യൊ­രു സം­തൃ­പ്തി­യോ­ടു­കൂ­ടി­യാ­ണു് ഞാൻ പാ­രീ­സ്സി­ലേ­യ്ക്കു് പോ­യ­തു്.

ഇൻ­ഡ്യ­യു­മാ­യി വലിയ ന­യ­ബ­ന്ധ­ങ്ങ­ളൊ­ന്നും ഫ്രാൻ­സി­നു­ണ്ടാ­യി­രു­ന്നി­ല്ല. പു­തു­ശ്ശേ­രി മു­ത­ലാ­യ സ്ഥ­ല­ങ്ങൾ വി­ട്ടു­ത­ന്നു­ക­ഴി­ഞ്ഞി­രു­ന്നു; ആ സന്ധി പാർള ്യ­മെ­ന്റിൽ പാ­സ്സാ­കേ­ണ്ട ച­ട­ങ്ങു­മാ­ത്ര­മേ ശേ­ഷി­ച്ചി­ട്ടു­ണ്ടാ­യി­രു­ന്നു­ള്ളു. പി­ന്നെ­യു­ള്ള പ്ര­ധാ­ന­ജോ­ലി ന­മ്മു­ടെ പ­ട്ടാ­ള­ങ്ങൾ­ക്കു് ആ­വ­ശ്യ­മാ­യ വലിയ തോ­ക്കു­കൾ, വി­മാ­ന­ങ്ങൾ എ­ന്നി­വ വാ­ങ്ങാൻ ഏർ­പ്പാ­ടു­ചെ­യ്ക­യാ­ണു്. ആ ജോ­ലി­ക്കു് പ്ര­ത്യേ­ക­മാ­യി ആ­ളു­ക­ളു­ള്ള സ്ഥി­തി­ക്കു് അ­വ­യു­ടെ മേൽ­നോ­ട്ടം വ­ഹി­ക്കേ­ണ്ട ചു­മ­ത­ല­യേ അം­ബാ­സ­ഡർ­ക്കു­ണ്ടാ­യി­രു­ന്നു­ള്ളു. ക­ച്ച­വ­ട­ത്തി­ന്റെ അ­ഭി­വൃ­ദ്ധി­ക്കു­വേ­ണ്ടി പ്ര­വർ­ത്തി­ക്കു­വാ­നും പ്ര­ത്യേ­കം ഒ­രാ­ളു­ണ്ടു്. ആ­ക­പ്പ­ടെ പാ­രീ­സ്സെം­ബ­സ്സി­ക്കു് പ്ര­ധാ­ന്യം കൂ­ടു­മെ­ങ്കി­ലും ജോലി കു­റ­വാ­ണെ­ന്നാ­ണു് എ­നി­ക്കു് തോ­ന്നി­യ­തു്.

ഒ­ന്നു് ര­ണ്ടു് പ്ര­ത്യേ­ക­ത അ­ക്കാ­ല­ത്തു് ഫ്രാൻ­സി­നു­ണ്ടാ­യി­രു­ന്നു. പാർ­ല്യ­മെ­ന്റിൽ പല ക­ക്ഷി­ക­ളു­ള്ള­തിൽ ഒ­ന്നി­നും ഭൂ­രി­പ­ക്ഷ­മി­ല്ലാ­ത്ത­തി­നാൽ ദുർ­ബ്ബ­ല­മാ­യ ഒരു ഗ­വ­ണ്മെ­ന്റാ­ണു് രാ­ജ്യം ഭ­രി­ച്ചി­രു­ന്ന­തു്. ഞാൻ അവിടെ ചെ­ന്ന­പ്പോൾ പ്ര­ധാ­ന­മ­ന്ത്രി­യാ­യി­രു­ന്ന, ഗീ-​മോള്ളേ സോ­ഷ്യ­ലി­സ്റ്റ് പാർ­ട്ടി­യു­ടെ നാ­യ­ക­നാ­ണു്. എ­ങ്കി­ലും അ­ദ്ദേ­ഹ­ത്തി­ന്റെ ഗ­വ­ണ്മെ­ന്റ് ക­മ്മ്യൂ­ണി­സ്റ്റു­കാ­രു­ടെ ഔ­ദാ­സി­ന്യ­ത്തെ­യും റാ­ഡി­ക്കൽ­സി­ന്റെ സ­ഹാ­യ­ത്തെ­യും അ­ടി­സ്ഥാ­ന­മാ­ക്കി­യാ­ണു് രാ­ജ്യം ഭ­രി­ച്ചി­രു­ന്ന­തു്. രാ­ജ്യ­ത്തിൽ വ്യ­വ­സാ­യ­ത്തി­നും വ്യാ­പാ­ര­ത്തി­നും മുൻ­പി­ല്ലാ­ത്ത അ­ഭി­വൃ­ദ്ധി­യു­ണ്ടാ­യി­രു­ന്നു­വെ­ങ്കി­ലും രാ­ഷ്ട്രീ­യ­മാ­യി സ്വാ­സ്ഥ്യ­മി­ല്ലാ­ത്ത ഒരു രാ­ജ്യ­മാ­യി­രു­ന്നു ഫ്രാൻ­സ്.

അ­തി­നു് പ്ര­ധാ­ന­മാ­യ കാരണം അ­ന്നു് ആൽ­ജീ­റി­യ­യിൽ ന­ട­ന്നി­രു­ന്ന യു­ദ്ധ­മാ­ണു്. എ­ന്താ­യാ­ലും ആൽ­ജീ­റി­യ വി­ട്ടു­കൊ­ടു­ക്ക­യി­ല്ലെ­ന്നാ­യി­രു­ന്നു രാ­ജ്യ­ത്തിൽ അ­തി­ശ­ക്ത­മാ­യ വ­ല­തു­പ­ക്ഷ­ത്തി­ന്റെ വാദം. സൈ­ന്യ­ശ­ക്തി എ­ല്ലാ­ക്കാ­ല­ത്തും ഹ്ര­ഞ്ചു­രാ­ഷ്ട്രീ­യ­ത്തിൽ വലിയ ഒരു സ്വാ­ധീ­ന­ത കാ­ട്ടി­യി­രു­ന്നു. അ­വ­രൊ­ന്നോ­ടെ വളരെ ബ­ല­മാ­യി വാ­ദി­ച്ച­തു് ആൽ­ജീ­റി­യ ഫ്രാൻ­സി­ന്റെ ഒരു കാ­ള­ണി­യ­ല്ലെ­ന്നും ഫ്രാൻ­സി­ന്റെ ഒരു ഭാ­ഗം­ത­ന്നെ­യാ­ണെ­ന്നു­മാ­ണു്. ആൽ­ജി­റി­യർ­ക്കു് സ്വ­ത­ന്ത്ര്യം കൊ­ടു­ക്കു­വാൻ ആ­രാ­ലോ­ചി­ക്കു­ന്നു­വോ, അവരെ സം­ഹ­രി­ക്കു­വാൻ­ത­ന്നെ തങ്ങൾ ത­യ്യാ­റാ­ണെ­ന്നാ­യി­രു­ന്നു സൈ­നാ­ധി­പ­ന്മാ­രു­ടെ വാദം. അ­വ­രോ­ടു് എ­തിർ­ത്തു­നി­ല്ക്കാൻ ധൈ­ര്യ­മു­ള്ള നേ­താ­ക്ക­ന്മാർ അ­ന്നി­ല്ലാ­യി­രു­ന്നു­താ­നും.

ആ­ക­പ്പാ­ടെ ഫ്ര­ഞ്ച­ന്ത­രീ­ക്ഷം പ­രി­ശോ­ധി­ച്ച­തിൽ ആൽ­ജീ­റി­യ­യ്ക്കു­പു­റ­മെ മൂ­ന്നു് കാ­ര്യ­മാ­ണു് എന്റെ ദൃ­ഷ്ടി­യിൽ തെ­ളി­ഞ്ഞു് ക­ണ്ട­തു്. ഒ­ന്നാ­മ­തു്, ഫ്രാൻ­സ്, ജർ­മ്മ­നി, ഇ­റ്റ­ലി എന്നീ മൂ­ന്നു് മ­ഹാ­രാ­ജ്യ­ങ്ങ­ളും ബെ­നി­ലു­ക്സ് (Benelux) എ­ന്നു് പ­റ­യാ­റു­ള്ള ബെൽ­ജി­യം, നെ­തർ­ലാൻ­ഡ്സ്, ലു­ക്സം­ബുർ­ഗ്ഗ് എന്നീ മൂ­ന്നു് രാ­ജ്യ­ങ്ങ­ളും ഒ­ന്നി­ച്ചു­ചേർ­ന്നു് ഒരു യൂ­റോ­പ്പ് സൃ­ഷ്ടി­ക്കു­വാൻ അ­ന്നു് ശ്രമം ന­ട­ന്നി­രു­ന്നു. ആ ആലോചന ഫലം പ്രാ­പി­ക്കു­മ്പോൾ മാ­ത്ര­മേ, റ­ഷ്യ­യോ­ടും അ­മേ­രി­ക്ക­യോ­ടും തു­ല്യ­മാ­യ ഒരു സ്ഥി­തി യൂ­റോ­പ്പി­നു് കി­ട്ടു­ക­യു­ള്ളു. അ­തി­നു­വേ­ണ്ട നേ­തൃ­ത്വം­കൊ­ടു­ക്കാൻ ഫ്രാൻ­സി­ന­ല്ലാ­തെ വേ­റൊ­രു രാ­ജ്യ­ത്തി­നും സാ­ധി­ക്ക­യു­മി­ല്ല. അ­ങ്ങ­നെ ഒ­രൈ­ക്യ­യൂ­റോ­പ്പ് കെ­ട്ടി­പ്പ­ടു­ക്ക­ണ­മെ­ങ്കിൽ ജർ­മ്മ­നി­യും ഫ്രാൻ­സും ത­മ്മി­ലു­ള്ള പു­രാ­ത­ന­വൈ­രം മ­റ­ക്കേ­ണ്ട­താ­ണു്. അതു് ഫ്ര­ഞ്ചു­കാ­രെ­പ്പ­റ­ഞ്ഞു് ബോ­ധി­പ്പി­ക്കു­വാൻ തക്ക ഒരു നേ­താ­വു് ഫ്രാൻ­സി­ലു­ണ്ടാ­വ­ണം. മൂ­ന്നാ­മ­താ­യി ഫ്രാൻ­സി­നു് ആ­ഫ്രി­ക്ക­യി­ലു­ള്ള മ­ഹാ­സാ­മ്രാ­ജ്യം—ആ­ഫ്രി­ക്കാ­ഭൂ­ഖ­ണ്ഡ­ത്തി­ന്റെ മൂ­ന്നി­ലൊ­ന്നു് ഫ്ര­ഞ്ചു­കാ­ള­ണി­ക­ളാ­യി­രു­ന്നു—എ­ങ്ങ­നെ ഈ ഏ­കീ­കൃ­ത­യൂ­റോ­പ്പി­നോ­ടു് ചേർ­ക്കാം? ഈ മൂ­ന്നു് പ്ര­ശ്ന­ങ്ങ­ളാ­ണു് ഫ്രാൻ­സിൽ പ്ര­ധാ­ന­മാ­യി ഞാൻ ക­ണ്ട­തു്. അവ ശ­രി­പ്പെ­ടു­ത്തു­വാൻ ആ­രേ­ക്കൊ­ണ്ടു് സാ­ധി­ക്കു­മെ­ന്നാ­യി­രു­ന്നു ചോ­ദ്യം.

images/Mendes-France.jpg
പീയർ മെൻ­ഡ­സ് ഫ്രാൻ­സ്

അ­മ്പാ­സ­ഡർ പ­തി­വാ­യി ചെ­യ്യു­ന്ന­തു­പോ­ലെ ഫ്രാൻ­സി­ലെ നേ­താ­ക്ക­ന്മാ­രിൽ ഓ­രോ­രു­ത്ത­നു­മാ­യി ഞാൻ പോയി പ­രി­ച­യ­പ്പെ­ട്ടു. അവരിൽ ക­ണ്ടേ­ട­ത്തോ­ളം­കൊ­ണ്ടു് വലിയ കാ­ര്യ­ങ്ങൾ ഏ­റ്റെ­ടു­ത്തു് ന­ട­ത്തി­ക്കൊ­ണ്ടു­പോ­കു­വാൻ­ത­ക്ക­വ­രാ­യി ര­ണ്ടു­പേ­രെ­യാ­ണു് ക­ണ്ട­തു്—പീയർ മെൻ­ഡ­സ് ഫ്രാൻ­സും (Pierre Mendes France) എ­ഡ്ഗാർ ഫോറും (Edgar Faure). പക്ഷേ, അ­വർ­ക്കു് ര­ണ്ടു­പേർ­ക്കും ജ­ന­സ്വാ­ധീ­നം കു­റ­വാ­ണെ­ന്നും അ­വർ­ക്കു് സ­ഹാ­യ­മാ­യി­നി­ല്ക്കു­ന്ന ക­ക്ഷി­കൾ­ക്കു് പ്രാ­ബ­ല്യ­മി­ല്ലെ­ന്നും പ്ര­സി­ദ്ധ­മാ­യി­രു­ന്നു­താ­നും.

images/Faure.jpg
എ­ഡ്ഗാർ ഫോർ

എ­ന്നാൽ ക­ക്ഷി­ക­ളിൽ­നി­ന്നു് മാറി ജ­ന­ങ്ങൾ­ക്കു് വി­ശ്വാ­സ­മു­ള്ള­വ­നാ­യി, ഫ്രാൻ­സി­ലെ രാ­ഷ്ട്രീ­യ­നേ­താ­ക്ക­ളൊ­ഴി­ച്ചു് മ­റ്റു­ള്ള­വർ­ക്കാ­രാ­ധ്യ­പു­രു­ഷ­നാ­യി, ഒ­രാ­ളു­ണ്ടാ­യി­രു­ന്നു—ഡി-​ഗോൾ (de-​Gaulle). അ­ദ്ദേ­ഹം പ­തി­നൊ­ന്നു് വർ­ഷ­മാ­യി രാ­ഷ്ട്രീ­യ­കാ­ര്യ­ങ്ങ­ളിൽ­നി­ന്നു് വി­ട്ടു­നി­ല്ക്കു­ക­യാ­ണു്. യു­ദ്ധ­കാ­ല­ത്തു് ഏ­റ്റ­വും വലിയ വി­പ­ത്തിൽ­നി­ന്നു് ഫ്രാൻ­സി­നെ ര­ക്ഷി­ച്ചു്, തന്റെ രാ­ജ്യ­ത്തെ പി­ന്നെ­യും മ­ഹാ­ശ­ക്തി­ക­ളി­ലൊ­ന്നാ­ക്കി­യ ഡി-​ഗോൾ, സ്ഥാ­ന­മൊ­ഴി­ഞ്ഞ ഒരു ച­ക്ര­വർ­ത്തി­യെ­പോ­ലെ, ആ­ത്മ­ക­ഥ­യും സ്മ­ര­ണ­ക­ളു­മെ­ഴു­തി പാ­രീ­സ്സിൽ­നി­ന്ന­ക­ന്നു് ഒരു ഗ്രാ­മ­ത്തിൽ താ­മ­സി­ക്കു­ക­യാ­ണു്. എ­ങ്കി­ലും അ­ദ്ദേ­ഹം രാ­ജ്യ­ത്തി­ലെ സ്ഥി­തി­ഗ­തി­ക­ളെ വീ­ക്ഷ­ണം ചെ­യ്യു­ന്നു­ണ്ടെ­ന്നു് പ്ര­സി­ദ്ധ­മാ­യി­രു­ന്നു. ഞാൻ അ­ദ്ദേ­ഹ­ത്തെ­യും ഒ­ന്നു് കാ­ണു­വാൻ തീർ­ച്ച­യാ­ക്കി. ആ സംഗതി ബ്രി­ട്ടീ­ഷ­മ്പാ­സ­ഡർ സർ ഗ്ലാ­ഡ്വിൻ ജെ­ബ്ളി­നോ­ടു് പ­റ­ഞ്ഞ­പ്പോൾ, അ­ദ്ദേ­ഹം ചി­രി­ക്ക­യാ­ണു­ണ്ടാ­യ­തു്. അ­ദ്ദേ­ഹം പ­റ­ഞ്ഞു: “ഡീ ഗോൾ ഒരു സ്മാ­ര­ക(Monument)മാണു്. പോ­യി­ക്കാ­ണേ­ണ്ട­താ­ണു്. ഇനി നേ­താ­വാ­യി വ­രു­മെ­ന്നു് ശ­ങ്കി­ക്കേ­ണ്ടാ. ക­ണ്ടി­ട്ടു് വി­ശേ­ഷ­മെ­ന്നോ­ടും പറയണം.

images/De_Gaulle.jpg
ഡി-​ഗോൾ

താ­മ­സി­യാ­തെ ഞാൻ ഡി-​ഗോളിനെ പാ­രീ­സ്സി­ലു­ള്ള തന്റെ ആ­പ്പീ­സിൽ പോ­യി­ക്ക­ണ്ടു. എന്റെ കൂടെ എം­ബ­സ്സി കൗൺ­സ­ല­റും മ­റീ­ഷി­യ­സ്സു­കാ­ര­നാ­ക­യാൽ ഫ്ര­ഞ്ച് സ്വ­ഭാ­ഷ­ത­ന്നെ­യാ­യ­വ­നു­മാ­യ ഗോ­വർ­ദ്ധ­നു­മു­ണ്ടാ­യി­രു­ന്നു. ഫ്ര­ഞ്ച് എ­നി­ക്കു് കേ­ട്ടാൽ മ­ന­സ്സി­ലാ­കു­മെ­ങ്കി­ലും ത­ട­സ്സം­കൂ­ടാ­തെ വാ­യി­ക്കാ­മെ­ങ്കി­ലും സം­സാ­രി­ക്ക­ത്ത­ക്ക സ്വാ­ധീ­ന­മി­ല്ലാ­ത്ത­തു­കൊ­ണ്ടു­മാ­ത്ര­മ­ല്ല ഗോ­വർ­ദ്ധ­നേ­ക്കൂ­ടെ കൊ­ണ്ടു­പോ­യ­തു്, ഡി-​ഗോളുമായുള്ള സം­ഭാ­ഷ­ണം അ­തി­പ്ര­ധാ­ന­മാ­യ ഒ­ന്നാ­ണെ­ന്ന വി­ചാ­രം­കൊ­ണ്ടു­കൂ­ടി­യാ­ണു്. അ­ദ്ദേ­ഹം പ­റ­യു­ന്ന­തു് പൂർ­ണ്ണ­മാ­യി മ­ന­സ്സി­ലാ­ക്കു­ന്ന­തി­ന്നും എന്റെ അ­ഭി­പ്രാ­യ­ങ്ങ­ളെ മാ­റ്റം­കൂ­ടാ­തെ തർ­ജ്ജ­മ­ചെ­യ്യു­ന്ന­തി­നും, ഒരാൾ ആ­വ­ശ്യ­മാ­ണെ­ന്ന­തു­കൂ­ടാ­തെ ആ സം­ഭാ­ഷ­ണ­ത്തിൽ നി­ന്നു് ഞാൻ ചെ­യ്യു­ന്ന അ­നു­മാ­ന­ങ്ങൾ ഒ­ത്തി­ണ­ക്കി നോ­ക്കാ­നൊ­രാ­ളും എന്റെ കൂടെ വേ­ണ­മെ­ന്നും എ­നി­ക്ക­ഭി­പ്രാ­യ­മു­ണ്ടാ­യി­രു­ന്നു.

അ­ന്നു് ഡി-​ഗോളിനു് അ­റു­പ­ത്തി­യേ­ഴു വ­യ­സ്സു് പ്രാ­യ­മാ­ണു്. അ­തി­ദൈർ­ഗ്ഘ്യം­മൂ­ലം ദേ­ഹ­ത്തി­നു് ചേർ­ച്ച പോ­രെ­ന്നു് ആർ­ക്കും­ത­ന്നെ ക­ണ്ടാൽ തോ­ന്നും. മൂ­ക്കു് വളരെ വ­ലു­തും പൊ­ങ്ങി­യ­തും മു­ഖ­ത്തി­നു് യോ­ജി­ക്കാ­ത്ത­തു­മാ­ണു്. ഇ­ങ്ങ­നെ­യൊ­ക്കെ­യാ­ണെ­ങ്കി­ലും ധർ­മ്മ­നി­ഷ്ഠ­യിൽ­നി­ന്നും ആ­ത്മ­വി­ശ്വാ­സ­ത്തിൽ­നി­ന്നു­മു­ദി­ക്കു­ന്ന ഒരു തേ­ജ­സ്സു് ഞാ­ന­ദ്ദേ­ഹ­ത്തിൽ കണ്ടു. ഒരു വി­ധ­ത്തി­ലു­ള്ള ക­ള­ങ്ക­വും അ­ദ്ദേ­ഹ­ത്തി­ന്റെ സ്വ­ഭാ­വ­ത്തെ ബാ­ധി­ച്ചി­ട്ടി­ല്ലെ­ന്നും രാ­ജ്യ­ത്തിൽ സർ­വ്വാ­ധി­കാ­ര­വും അ­നു­ഭ­വി­ച്ച കാ­ല­ത്തു­പോ­ലും അ­ധർ­മ്മ­മാ­യി എ­ന്തെ­ങ്കി­ലും അ­ദ്ദേ­ഹം ചെ­യ്തി­ട്ടു­ള്ള­താ­യി ആ­രു­മൊ­രാ­പ­ണം കൊ­ണ്ടു­വ­ന്നി­ട്ടി­ല്ലെ­ന്നും പ്ര­സി­ദ്ധ­മാ­ണു്. രാ­ജ്യ­ന­ന്മ­യൊ­ന്നു­മാ­ത്ര­മാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ പ്ര­യ­ത്ന­ങ്ങ­ളു­ടെ ഉ­ദ്ദേ­ശം. ഞ­ങ്ങ­ളു­ടെ സം­ഭാ­ഷ­ണം ഒരു മ­ണി­ക്കൂ­റോ­ളം നീ­ണ്ടു­നി­ന്നു. അ­ദ്ദേ­ഹ­ത്തി­ന്റെ അ­ഭി­പ്രാ­യ­ങ്ങൾ വ­ള­രെ­നാ­ള­ത്തെ ആ­ലോ­ച­ന­യു­ടെ ഫ­ല­മാ­ണെ­ന്നും അവ മാ­റ്റാൻ ആ­രെ­ക്കൊ­ണ്ടും സാ­ധി­ക്കു­ന്ന­ത­ല്ലെ­ന്നും എ­നി­ക്കു് തോ­ന്നി. ഒരു കാ­ര്യ­ത്തിൽ എ­നി­ക്കു് സം­ശ­യ­മു­ണ്ടാ­യി­ല്ല: ഫ്രാൻ­സ് അ­ന്നു് പോ­യി­രു­ന്ന വ­ഴി­ത­ന്നെ പോ­വു­ക­യാ­ണെ­ങ്കിൽ രാ­ജ്യ­ത്തിൽ വൈ­ഷ­മ്യം വർ­ദ്ധി­ക്കു­മ്പോൾ ഡി-​ഗോൾ അ­ധി­കാ­ര­ത്തിൽ തി­രി­കെ വരും. ഇതു് പി­ന്നീ­ടു­ണ്ടാ­യ സം­ഭ­വ­ങ്ങ­ളെ അ­ടി­സ്ഥാ­ന­പ്പ­ടു­ത്തി­യു­ള്ള ഒ­ര­ഭി­പ്രാ­യ­മ­ല്ല. ഞാൻ അ­ന്നു­ത­ന്നെ ഇൻ­ഡ്യാ­ഗ­വ­ണ്മെ­ന്റി­നു് എ­ഴു­തി­യ­യ­ച്ചി­രു­ന്ന­താ­ണു്.

വി­ശ്വ­സാം­സ്ക്കാ­രി­ക­സ­മി­തി(UNESCO)യുടെ പ്ര­വർ­ത്ത­ന­ങ്ങ­ളിൽ അ­ക്കാ­ല­ത്തു് എ­നി­ക്കു് പ്ര­ധാ­ന­മാ­യ ഒരു പ­ങ്കു­ണ്ടാ­യി­രു­ന്നു. പാ­ശ്ചാ­ത്യ­പൗ­ര­സ്ത്യ­സം­സ്ക്കാ­ര­ങ്ങ­ളു­ടെ ഗു­ണ­ദോ­ഷ­ങ്ങ­ളെ അ­ന്യോ­ന്യം മ­ന­സ്സി­ലാ­ക്കു­വാൻ ചില പ്ര­വൃ­ത്തി­പ­ദ്ധ­തി­കൾ യൂ­ണെ­സ്ക്കോ­വ­ഴി­യാ­യി തു­ട­ങ്ങ­ണെ­മെ­ന്നു് ഒരു തീ­രു­മാ­നം സ്വീ­ക­രി­ച്ച­തി­നെ­ത്തു­ടർ­ന്നു് അ­തേ­പ്പ­റ്റി വേണ്ട ആ­ലോ­ച­ന­കൾ ന­ട­ത്തു­ന്ന­തി­നു് പ്ര­ധാ­ന­രാ­ജ്യ­ങ്ങ­ളി­ലെ പ്ര­തി­നി­ധി­ക­ളുൾ­പ്പെ­ട്ട ഒരു ക­മ്മി­റ്റി­യെ സം­ഘ­ടി­പ്പി­ച്ചി­രു­ന്നു. അ­തി­ന്റെ അ­ധ്യ­ക്ഷ­നാ­യി എ­ന്നെ­യാ­ണു് തി­ര­ഞ്ഞെ­ടു­ത്ത­തു്. ആ­റാ­ഴ്ച­യോ­ളം നീ­ണ്ടു­നി­ന്ന ആ ക­മ്മി­റ്റി­യു­ടെ പ്ര­വൃ­ത്തി­കൾ വളരെ പ്രാ­ധാ­ന്യ­മു­ള്ള­വ­ത­ന്നെ­യാ­യി­രു­ന്നു.

ആ­ണ്ട­വ­സാ­ന­ത്തോ­ടു­കൂ­ടി ഞാൻ ആ­ഫ്രി­ക്ക­യി­ലെ ഫ്ര­ഞ്ചു­കാ­ണി­ക­ളിൽ ഒരു ദീർ­ഘ­യാ­ത്ര ന­ട­ത്തു­വാൻ തീർ­ച്ച­പ്പെ­ടു­ത്തി. ആ­ദ്യ­മാ­യി­ട്ടാ­ണു് ഒ­രം­ബാ­സ­ഡർ ഈ രാ­ജ്യ­ങ്ങൾ സ­ന്ദർ­ശി­ക്കു­ന്ന­തു്. ഫ്ര­ഞ്ച്ഗ­വ­ണ്മെ­ന്റി­നു് അതു് വളരെ സ­ന്തോ­ഷ­മാ­യി­രു­ന്നു. വേണ്ട സ­ഹാ­യ­സൗ­ക­ര്യ­ങ്ങൾ ഏർ­പ്പാ­ടു­ചെ­യ്തു­ത­രു­ന്ന­തി­നും എ­ല്ലാം വേ­ണ്ട­പോ­ലെ കാ­ണി­ച്ചു­ത­രു­ന്ന­തി­നും ഫ്ര­ഞ്ച് വി­ദേ­ശ­ത­ന്ത്രാ­ല­യ­ത്തിൽ­നി­ന്നു് ഈ രാ­ജ്യ­ങ്ങ­ളി­ലേ­യ്ക്കു് എ­ഴു­തി­യ­യ­ച്ചി­ട്ടു­ണ്ടാ­യി­രു­ന്നു. എന്റെ കൂടെ എന്റെ ഭാര്യ കൂ­ടാ­തെ, അ­ന്നു് മൂ­ന്നാം സി­ക്രി­ട്ട­റി­യാ­യി­രു­ന്ന സൂ­ണു­ക­പാ­ഡി­യ (ഇ­പ്പോൾ ശ്രീ­മ­തി സൂണു കോ­ച്ചാർ) എന്ന പാർ­സി­യു­വ­തി­യു­മു­ണ്ടാ­യി­രു­ന്നു. സൂണു പ­രീ­ക്ഷ­യിൽ ജ­യി­ച്ചു് വി­ദേ­ശ­കാ­ര്യാ­ല­യ­ത്തിൽ ജോ­ലി­യാ­യി ക­യ­റി­യ­താ­യി­രു­ന്നു. ആ­ദ്യ­മാ­യി പാ­രീ­സ്സി­ലേ­യ്ക്കാ­ണു് അവർ നി­യ­മി­ത­യാ­യ­തു്. ബു­ദ്ധി­ശാ­ലി­നി­യും സ­മർ­ത്ഥ­യു­മാ­യ ആ യു­വ­തി­യെ­യാ­ണു് ആ­ഫ്രി­ക്ക­യിൽ കാ­ണു­ന്ന സം­ഗ­തി­കൾ റി­പ്പോർ­ട്ട് ചെ­യ്യു­വാ­നാ­യി ഞാൻ ഏ­ല്പി­ച്ച­തു്.

ഞാൻ ക­ണ്ടി­ട്ടു­ള്ള മ­റ്റൊ­രു രാ­ജ്യം­പോ­ലെ­യു­മ­ല്ലാ­യി­രു­ന്നു ഈ ആ­ഫ്രി­ക്കൻ­ദേ­ശ­ങ്ങ­ളും അതിലെ ജ­ന­ങ്ങ­ളും. നാലു് കാ­ര്യ­ങ്ങൾ­കൊ­ണ്ടാ­ണു് അ­വ­യ്ക്കു­ള്ള പ്ര­ത്യേ­ക­ത. മു­സ്സൽ­മാൻ­മാ­രാ­യ­വ­രു­ടെ ഇടയിൽ അ­ല്പാ­ല്പ­മാ­യി പ്ര­ച­രി­ച്ചി­രു­ന്ന അ­റ­ബി­യ­ല്ലാ­തെ അ­വർ­ക്കു് സ്വ­ന്ത­മാ­യി ഒരു ഭാ­ഷ­യു­മി­ല്ല. ഇൻ­ഡ്യ­യിൽ ചില മ­ലം­പ്ര­ദേ­ശ­ങ്ങ­ളി­ലെ ഗോ­ത്ര­ജാ­തി­ക­ളു­ടെ ഇടയിൽ ഓരോ കൂ­ട്ട­ക്കാർ­ക്കും ആ­വ­ശ്യ­ങ്ങൾ­ക്കു­പ­യോ­ഗി­ക്കാ­വു­ന്ന ഓരോ വാ­യ്മൊ­ഴി ഉ­ള്ള­തു­പോ­ലെ­യാ­ണു് ഇ­വ­രു­ടെ ഇ­ട­യി­ലു­ള്ള ഭാഷകൾ. അ­തു­കൊ­ണ്ടു് സാ­ക്ഷാൽ ആ­ഫ്രി­ക്കൻ­രാ­ജ്യ­ങ്ങ­ളുൾ­പ്പെ­ട്ട ആ വലിയ സാ­മ്രാ­ജ്യ­ത്തിൽ പ്രാ­ഥ­മി­ക­വി­ദ്യാ­ഭ്യാ­സം­പോ­ലും ഫ്ര­ഞ്ചി­ലാ­യി­രു­ന്നു. അതു്, ഇൻ­ഡ്യ­യിൽ ഇം­ഗ്ലീ­ഷു­പോ­ലെ, ഒ­രൗ­ദ്യോ­ഗി­ക ഭാ­ഷ­മാ­ത്ര­മ­ല്ല; മാ­തൃ­ഭാ­ഷ­ത­ന്നെ­യാ­ണു്. ര­ണ്ടാ­മ­താ­യി, സാ­ധാ­ര­ണ വേ­ല­യെ­ടു­ത്തു് ജീ­വി­ക്കു­ന്ന­വ­രും അ­ഭ്യ­സ്ത­വി­ദ്യ­രാ­യി ഗ­വ­ണ്മെ­ന്റ് ജോ­ലി­യി­ലോ ക­ച്ച­വ­ട­ത്തി­ലോ ഏർ­പ്പെ­ട്ടി­രി­ക്കു­ന്ന­വ­രും ത­മ്മി­ലു­ള്ള അ­കൽ­ച്ച എ­ത്ര­യോ വ­ലു­താ­ണു്. പ­ഠി­പ്പു­ള്ള­വർ ക­റു­ത്ത ഫ്ര­ഞ്ചു­കാർ­ത­ന്നെ. താ­ഴ്‌­ന്ന­വർ­ക്കു് മുൻ­പി­രു­ന്ന സ്ഥി­തി­യിൽ­നി­ന്നു് വലിയ വ്യ­ത്യാ­സം വ­ന്നി­ട്ടി­ല്ല. സാം­സ്ക്കാ­രി­ക­മാ­യി ഇ­ങ്ങ­നെ വ്യ­ത്യാ­സം വ­ന്നി­ട്ടു­ണ്ടെ­ങ്കി­ലും സാ­മു­ദാ­യി­ക­മാ­യി ആ വ്യ­ത്യാ­സം ന­ട­പ്പിൽ വ­രു­ത്തു­വാൻ ര­ണ്ടു് കൂ­ട്ടർ­ക്കും സാ­ധി­ച്ചി­ട്ടി­ല്ല. ഇ­ത്ത­ര­ത്തിൽ ഉ­ന്ന­ത­വി­ദ്യാ­ഭ്യാ­സം സി­ദ്ധി­ച്ചി­ട്ടു് ഒരു ത­ല­മു­റ­യിൽ ക­വി­യാ­ത്ത­താ­ണു് അ­തി­നു് കാരണം. ഫോർ­ട്ട്ലാ­മി എന്ന സ്ഥ­ല­ത്തു് പ്ര­ധാ­ന­മ­ന്ത്രി­യാ­യി­രു­ന്ന ഒരു മ­ഹാ­ശ­യൻ—ഏതു് ഫ്ര­ഞ്ച്സ­മാ­ജ­ത്തി­ലും ബ­ഹു­മാ­നി­ക്ക­പ്പെ­ടു­ന്ന ഒരു യോ­ഗ്യൻ—എ­ന്നോ­ടു് പ­റ­ഞ്ഞു, തന്റെ അച്ഛൻ മ­നു­ഷ്യ­മാം­സം ഭ­ക്ഷി­ച്ചി­രു­ന്ന ഒ­രാ­ളാ­യി­രു­ന്നു­വെ­ന്നു്. തന്റെ അ­ടു­ത്ത ബ­ന്ധു­ക്ക­ളിൽ പലരും ആ സ്ഥി­തി­യിൽ­ത്ത­ന്നെ­യാ­ണു് ഇ­പ്പോ­ഴു­മെ­ന്നു് സൂ­ചി­പ്പി­ക്ക­യു­മു­ണ്ടാ­യി. മൂ­ന്നാ­മ­തു്, ഈ രാ­ജ്യ­ങ്ങൾ­ക്കു് വി­സ്താ­രം വ­ള­രെ­യു­ണ്ടെ­ങ്കി­ലും ജ­ന­സം­ഖ്യ വളരെ കു­റ­വാ­യി­രു­ന്ന­തി­നാൽ അവ ഫ്രാൻ­സി­നെ ആ­ശ്ര­യി­ച്ചു­ത­ന്നെ ക­ഴി­യു­മെ­ന്നു് കാണാൻ പ്ര­യാ­സ­മി­ല്ലാ­യി­രു­ന്നു. നാ­ലാ­മ­താ­യു­ള്ള പ്ര­ത്യേ­ക­ത ഫ്രാൻ­സി­ന്റെ കോ­ളോ­ണി­യൽ ന­യ­ത്തെ­യാ­ക­മാ­നം ബാ­ധി­ക്കു­ന്ന ഒ­ന്നാ­ണു്. ഫ്രാൻ­സ്കോ­ള­ണി­ക­ളിൽ­നി­ന്നു് പണം സ്വ­രാ­ജ്യ­ത്തേ­യ്ക്കു് കൊ­ണ്ടു­പോ­ക­യ­ല്ല ചെ­യ്തി­രു­ന്ന­തു്; അ­ങ്ങോ­ട്ടു് കൊ­ടു­ക്കു­ക­യാ­ണു്. ഈ കോ­ള­ണി­ക­ളു­ടെ ചെ­ല­വിൽ വ­ലി­യൊ­രു പ­ങ്കു് ഫ്ര­ഞ്ച്ഗ­വ­ണ്മെ­ന്റ് നേ­രി­ട്ടു് വ­ഹി­ച്ചി­രു­ന്നു.

എന്റെ സ­ഞ്ചാ­ര­ത്തി­നു് കുറെ ആ­ഴ്ച­കൾ മുൻ­പു് ഈ രാ­ജ്യ­ങ്ങൾ­ക്കെ­ല്ലാം, മുൻ­പു് മാൺ­ടേ­ഗ് ചെം­സ്ഫോർ­ഡ് MOntagu-​chemsford പ­രി­ഷ്കാ­ര­കാ­ല­ത്തു് ന­മ്മു­ടെ പ്ര­വി­ശ്യ­കൾ­ക്കെ­ന്ന­തു­പോ­ലെ, ഭാ­ഗി­ക­മാ­യി സ്വാ­ത­ന്ത്ര്യം ല­ഭി­ച്ചി­ട്ടു­ണ്ടാ­യി­രു­ന്നു. അ­തു­കൊ­ണ്ടു് ഗ­വർ­ണ്ണ­മാ­രും ചീ­ഫ്സി­ക്ര­ട്ട­റി­മാ­രും ഫ്ര­ഞ്ചു­കാർ­ത­ന്നെ­യെ­ങ്കി­ലും മ­ന്ത്രി­മാർ ആ­ഫ്രി­ക്കാ­ക്കാ­രാ­യി­രു­ന്നു. ഡ­യാർ­ക്കി­യിൽ ന­മ്മു­ടെ മ­ന്ത്രി­മാർ­ക്കും ഈ ആ­ഫ്രി­ക്കൻ­മ­ന്ത്രി­മാർ­ക്കും ത­മ്മിൽ ഒരു കാ­ര്യ­ത്തിൽ വ്യ­ത്യാ­സം ഉ­ണ്ടു്. അവരിൽ മി­ക്ക­വ­രും ഫ്ര­ഞ്ച്പാർ­ളി­മെ­ന്റിൽ മെ­മ്പർ­മാർ­കൂ­ടി­യാ­ണെ­ന്ന­തു­കൊ­ണ്ടു് ത­ങ്ങ­ളു­ടെ രാ­ജ്യ­ത്തെ­സ്സം­ബ­ന്ധി­ച്ച കാ­ര്യ­ങ്ങ­ളിൽ അ­വർ­ക്കു് ഫ്രാൻ­സിൽ പ്രാ­ബ­ല്യ­മു­ണ്ടാ­യി­രു­ന്നു.

ആ­ദ്യ­മാ­യി ഒ­ര­മ്പാ­സ­ഡർ അ­വ­രു­ടെ രാ­ജ്യ­ങ്ങ­ളിൽ ചെ­ല്ലു­ക­യാ­ണെ­ന്ന­തു­കൊ­ണ്ടോ ഇൻ­ഡ്യ­യോ­ടു­ള്ള ബ­ഹു­മ­തി­കൊ­ണ്ടോ ആ­യി­രി­ക്കാം, എന്നെ രാ­ജോ­ചി­ത­മാ­യ ആ­ചാ­രോ­പ­ചാ­ര­ങ്ങ­ളോ­ടു­കൂ­ടി­യാ­ണു് അവർ സ്വീ­ക­രി­ച്ച­തു്. ആ­ചാ­ര­വെ­ടി, ഗാർഡ് ആഫ് ഓണർ, സി­വി­ക്ബ­ഹു­മാ­നം, ഔ­ദ്യോ­ഗി­ക­വി­രു­ന്നു്—ഇ­ങ്ങ­നെ­യു­ള്ള ച­ട­ങ്ങു­കൾ എ­ല്ലാ­യി­ട­ത്തു­മു­ണ്ടാ­യി­രു­ന്നു. ഇ­ങ്ങ­നെ മൂ­ന്നാ­ഴ്ച സ­ഞ്ച­രി­ച്ചു് മ­ട­ങ്ങി­പ്പോ­ന്ന­പ്പോൾ ര­ണ്ടു് കാ­ര്യ­ത്തി­ലാ­ണു് എ­നി­ക്കു് സം­ശ­യ­മു­ണ്ടാ­യ­തു്. ഭാ­ഗി­ക­മാ­യ ഈ സ്വാ­ത­ന്ത്ര്യം എത്ര കാലം നി­ല­നി­ല്ക്കും? ഇത്ര ചെറിയ രാ­ജ്യ­ങ്ങൾ—അവയിൽ മി­ക്ക­വ­യ്ക്കും ഇ­രു­പ­തോ മു­പ്പ­തോ ല­ക്ഷ­ത്തിൽ കൂ­ടു­തൽ ജ­ന­സം­ഖ്യ­യു­ണ്ടാ­യി­രു­ന്നി­ല്ല—എ­ങ്ങ­നെ മ­റ്റു് താ­ങ്ങു­കൂ­ടാ­തെ ഇ­ക്കാ­ല­ത്തു് ക­ഴി­യും? ഈ ചോ­ദ്യ­ങ്ങൾ­ക്കു് അ­ടു­ത്ത ആ­ണ്ടിൽ­ത്ത­ന്നെ മ­റു­പ­ടി ല­ഭി­ച്ചു. അതു് തീരെ അ­പ്ര­തീ­ക്ഷി­ത­മാ­യി­രു­ന്നു­താ­നും.

ഫ്രാൻ­സി­ലെ രാ­ജ്യ­സ്ഥി­തി ദി­നം­പ്ര­തി മോ­ശ­പ്പെ­ട്ടു് വ­ന്നി­രു­ന്നു. സൈ­ന്യ­ത്തിൽ അ­സ്വാ­സ്ഥ്യം, ജ­ന­ങ്ങൾ­ക്കു് ഗ­വ­ണ്മെ­ന്റിൽ അ­വി­ശ്വാ­സം, മാ­സം­തോ­റും മാ­റു­ന്ന ഗ­വ­ണ്മെ­ന്റ്, പോ­ലീ­സു­കാർ അ­വി­ശ്വാ­സ­നീ­യ­രാ­യി­ത്തീ­രു­ക, പ­ട്ടാ­പ്പ­കൽ കൊ­ല­പാ­ത­ക­ങ്ങൾ—ഇ­ങ്ങ­നെ വലിയ ക­ലാ­പ­ങ്ങൾ­ക്കു­ള്ള ല­ക്ഷ­ണ­ങ്ങ­ളാ­ണു് അവിടെ ക­ണ്ടി­രു­ന്ന­തു്. ആൽ­ജീ­റി­യ­യിൽ യു­ദ്ധം ഫ്രാൻ­സ് ജ­യി­ക്കു­ന്ന­താ­യി­ക്ക­ണ്ടി­ല്ല. മ­ന്ത്രി­സ­ഭ­യെ വ­ക­വെ­യ്ക്കാ­തെ പ­ട്ടാ­ള­ങ്ങൾ അവിടെ മു­ഹ­മ്മ­ദീ­യ­രു­ടെ ഇടയിൽ വലിയ അ­ക്ര­മ­ങ്ങൾ ന­ട­ത്തി­ക്കൊ­ണ്ടു­മി­രു­ന്നു. ആ സ്ഥി­തി­ക്കു് എ­ന്താ­ണു് വ­രു­ന്ന­തെ­ന്നു് ആർ­ക്കു­മ­റി­ഞ്ഞു­കൂ­ടാ. രാ­ജ്യ­ശ­ക്തി ആ­ക­പ്പാ­ടെ പ­ട്ടാ­ള­ത്തി­ലാ­ണു് സ്ഥി­തി­ചെ­യ്തി­രു­ന്ന­തു്. ഏ­പ്രിൽ മാ­സ­ത്തിൽ ഞാൻ ദെ­ല്ലി­ക്ക­യ­ച്ച റി­പ്പോർ­ട്ടിൽ ഇ­ങ്ങ­നെ­യാ­ണു് പ­റ­ഞ്ഞ­തു്: “ഇ­നി­യും താ­മ­സ­മു­ണ്ടാ­കു­മെ­ന്നു് തോ­ന്നു­ന്നി­ല്ല. ഡി-​ഗോൾ ഏ­റ്റെ­ടു­ക്കു­മെ­ന്നാ­ണു് എന്റെ അ­ഭി­പ്രാ­യം.”

അ­ങ്ങ­നെ­ത്ത­ന്നെ സം­ഭ­വി­ച്ചു. മേ­യ്മാ­സ­ത്തിൽ ഫ്രാൻ­സിൽ ക­യ­റി­ത്ത­ന്നെ ആ­ക്ര­മി­ക്കാൻ ഒ­രു­ങ്ങി­നി­ന്ന പ­ട്ടാ­ള­ത്തെ കൂ­ട്ടു­പി­ടി­ച്ചു്, പ­ട്ടാ­ള­ഗ­വ­ണ്മെ­ന്റി­നും റെ­വ­ലൂ­ഷ­നു­മി­ട­യിൽ താ­നൊ­രാ­ളേ ഉള്ളൂ എന്ന നില വ­രു­ത്തി, പാർ­ല്യ­മെ­ന്റി­നെ വ­ഴ­ങ്ങി­ച്ചു് ഡി-​ഗോൾ രാ­ജ്യാ­ധി­കാ­ര­മേ­റ്റെ­ടു­ത്തു. സേ­നാ­ധി­പ­ന്മാർ ത­ങ്ങൾ­ക്കു­ണ്ടെ­ന്നു് ന­ടി­ച്ചി­രു­ന്ന അ­ധി­കാ­ര­ത്തെ അ­ദ്ദേ­ഹം ക്ര­മേ­ണ ഇ­ല്ലാ­താ­ക്കു­മെ­ന്നും സാ­മ്രാ­ജ്യ­വാ­ദി­കൾ ത­ങ്ങ­ളു­ടെ നേ­താ­വെ­ന്നു് ഭാ­വി­ച്ചി­രു­ന്ന മഹാൻ ആ­ഫ്രി­ക്കൻ­രാ­ജ്യ­ങ്ങ­ളെ ഒ­ന്നോ­ടെ സ്വ­ത­ന്ത്ര­മാ­ക്കു­മെ­ന്നും ആൽ­ജീ­റി­യ­ക്കാ­രോ­ടു് സ­ന്ധി­ക്കു് ശ്ര­മി­ക്കു­മെ­ന്നും ആരും വി­ചാ­രി­ച്ചി­രു­ന്നി­ല്ല.

രാ­ജ്യം കൈ­യേ­റ്റെ­ടു­ത്തു് അധികം താ­മ­സി­യാ­തെ ഡി-​ഗോൾ എന്നെ ഒരു സം­ഭാ­ഷ­ണ­ത്തി­നു് ക്ഷ­ണി­ച്ചു. ഒ­ര­ധി­കാ­ര­വു­മി­ല്ലാ­തി­രു­ന്ന കാ­ല­ത്തു് ഞാ­ന­ങ്ങോ­ട്ടു് തേ­ടി­ച്ചെ­ന്നു് ബ­ഹു­മാ­നി­ച്ച­തു് അ­ദ്ദേ­ഹം മ­റ­ന്നി­രു­ന്നി­ല്ല. പി­ന്നീ­ടു് ഞാൻ സു­ഖ­ക്കേ­ടു് വ­ന്നു് പ­ത്തു­മാ­സ­ത്തി­ന­കം തി­രി­കേ പോ­രു­ന്ന­തി­നി­ട­യ്ക്കു് ഞങ്ങൾ ത­മ്മിൽ പല പ്രാ­വ­ശ്യം കാ­ണു­ക­യു­ണ്ടാ­യി എ­ന്നു­മാ­ത്ര­മ­ല്ല എ­ന്നോ­ട­ദ്ദേ­ഹം അ­ത്യ­ന്തം സ്നേ­ഹ­പൂർ­വ്വ­മാ­ണു് പെ­രു­മാ­റി­യി­രു­ന്ന­തും. ആ കൂ­ട്ട­ത്തിൽ ഒരു കൂ­ടി­ക്കാ­ഴ്ച­യെ­പ്പ­റ്റി പറയാം.

ശ്രീ­മ­തി വി­ജ­യ­ല­ക്ഷ്മി അ­ക്കാ­ല­ത്തു് ല­ണ്ട­ണിൽ ഹൈ­ക്ക­മ്മീ­ഷ­ണ­രാ­യി­രു­ന്ന­ല്ലോ. ഞാൻ ഇ­ട­യ്ക്കി­ടെ ഓരോ കാ­ര്യ­വ­ശാൽ ല­ണ്ട­ണിൽ അ­വ­രു­ടെ അ­തി­ഥി­യാ­യി താ­മ­സി­ക്കാ­റു­ണ്ടു്. അ­തു­പോ­ലെ­ത്ത­ന്നെ ഞാൻ അം­ബാ­സ­ഡ­റാ­യി­രു­ന്നി­ട­ത്തെ­ല്ലാം അവരും എന്റെ കൂടെ വ­ന്നു് താ­മ­സി­ച്ചി­ട്ടു­ണ്ടു്. അ­ങ്ങ­നെ പാ­രീ­സ്സിൽ എന്റെ അ­തി­ഥി­യാ­യി വ­ന്ന­പ്പോൾ അവരെ ഡി-​ഗോളുമായി പ­രി­ച­യ­പ്പെ­ടു­ത്ത­ണ­മെ­ന്നു് എ­നി­ക്കു് തോ­ന്നി. പ്ര­സി­ഡേ­ണ്ടി­ന്റെ സി­ക്ര­ട്ട­റി­യോ­ടു് അ­തേ­പ്പ­റ്റി പ­റ­ഞ്ഞു. ഉ­ടൻ­ത­ന്നെ എ­ന്നെ­യും എന്റെ ഭാ­ര്യ­യെ­യും ശ്രീ­മ­തി വി­ജ­യ­ല­ക്ഷ്മി­യെ­യും ഉ­ച്ച­യ്ക്കു് ഊ­ണു­ക­ഴി­ക്കു­വാൻ ക്ഷ­ണി­ച്ചു് എ­ഴു­ത്തു് കി­ട്ടി. ശ്രീ­മ­തി വി­ജ­യ­ല­ക്ഷ്മി­യും ഞാനും പ­തി­നൊ­ന്ന­ര­മ­ണി­ക്കും എന്റെ ഭാര്യ പ­ന്ത്ര­ണ്ട­ര­മ­ണി­ക്കും എലീസേ കൊ­ട്ടാ­ര­ത്തിൽ ചെ­ല്ല­ണ­മെ­ന്നാ­ണു് എ­ഴു­ത്തിൽ പ­റ­ഞ്ഞി­രു­ന്ന­തു്. ഞങ്ങൾ മൂ­ന്നു­പേ­രും ത­മ്മിൽ ഒരു മ­ണി­ക്കൂ­റു് നേ­ര­ത്തോ­ളം സം­സാ­രി­ച്ചു. അ­പ്പോ­ഴേ­യ്ക്കും ഡി­ഗേ­ളി­ന്റെ ഭാ­ര്യ­യും എന്റെ ഭാ­ര്യ­യും ഞ­ങ്ങ­ളോ­ടു് ചേർ­ന്നു. ഊ­ണു­ക­ഴി­ഞ്ഞ­തു് ര­ണ്ട­ര­മ­ണി­ക്കാ­ണു്. വളരെ സ­ന്തോ­ഷ­പ്ര­ദ­മാ­യി­രു­ന്നു ആ സ­മ്മേ­ള­നം.

ഒ­ക്ടോ­ബർ­മാ­സം ന­ടു­വോ­ടു­കൂ­ടി ഞാൻ ജർ­മ്മ­നി, ചെ­ക്കോ­സ്ലോ­വാ­ക്കി­യ, ആ­സ്ട്രി­യ, ഹംഗറി, യൂ­ഗോ­സ്ലോ­വി­യ, ഇ­റ്റ­ലി എന്നീ രാ­ജ്യ­ങ്ങ­ളിൽ മോ­ട്ടോർ­വ­ഴി ഒരു സ­ഞ്ചാ­രം വ­രു­ത്തി. ജർ­മ്മ­നി മു­ത­ലാ­യ രാ­ജ്യ­ങ്ങൾ എന്റെ ഭാര്യ ക­ണ്ടി­ട്ടി­ല്ല. അ­തു­പോ­ലെ­ത­ന്നെ യൂ­ഗോ­സ്ലോ­വി­യ എ­നി­ക്കും അ­പ­രി­ചി­ത­മാ­യി­രു­ന്നു. യൂ­ഗോ­സ്ലോ­വി­യ ചെ­ന്നു് കാ­ണ­ണ­മെ­ന്നു് മാൽഷൽ ടി­റ്റോ­വി­ന്റെ ഒ­ര­നൗ­പ­ചാ­രി­ക­മാ­യ ക്ഷ­ണ­വു­മു­ണ്ടാ­യി­രു­ന്നു. വ­ഴി­യി­ലെ­ല്ലാം സ്നേ­ഹി­ത­ന്മാ­രു­ള്ള­തു­കൊ­ണ്ടു് യാ­ത്ര­യ്ക്കു് ഒ­ര­സൗ­ക­ര്യ­വു­മു­ണ്ടാ­യി­ല്ല. ഓരോ ദി­ക്കി­ലും മൂ­ന്നും നാലും ദിവസം താ­മ­സി­ച്ചു് യൂ­ഗോ­സ്ലാ­വി­യ­യി­ലെ­ത്തി. അ­ക്കാ­ല­ത്തു് മാർഷൽ ടി­റ്റോ ബ്രി­യോ­ണി­ദ്വീ­പിൽ സു­ഖ­വാ­സം ചെ­യ്ക­യാ­യി­രു­ന്നു. അ­തി­നാൽ ഞ­ങ്ങ­ളെ അ­ങ്ങോ­ട്ടു് ക്ഷ­ണി­ച്ചു.

ബ്രി­യോ­ണി­ദ്വീ­പു് ക­ര­യിൽ­നി­ന്നൊ­ട്ടു് മാറി ചെ­റി­യൊ­രെ­സ്റ്റേ­റ്റാ­ണെ­ന്നു് പറയാം. ന­മ്മു­ടെ മ­ഹാ­രാ­ജാ­ക്ക­ന്മാ­രു­ടെ രീ­തി­യി­ലാ­ണു് ടി­റ്റോ അവിടെ പാർ­ത്തി­രു­ന്ന­തു്. മ­റ്റാ­ളു­കൾ ആ ദ്വീ­പി­ലി­ല്ല. പല നാ­ട്ടിൽ­നി­ന്നു് കൊ­ണ്ടു­വ­ന്നു് വ­ളർ­ത്തി­യ ദുർ­ല­ഭ­ങ്ങ­ളാ­യ മൃ­ഗ­ങ്ങ­ളും പ­ക്ഷി­ക­ളും നി­റ­ഞ്ഞ ഒ­രാ­രാ­മ­മാ­ണു് അ­തെ­ന്നു് പറയാം. ബി­ക്കാ­നേർ മ­ഹാ­രാ­ജാ­വി­നു് ഗജനേർ എന്നു പേ­രാ­യി ഇ­തു­പോ­ലെ ഒരു സ്ഥ­ല­മു­ണ്ടാ­യി­രു­ന്നു. ബ്രി­യോ­ണി ആ ക­ഥ­യെ­ല്ലാ­മാ­ണു് എന്നെ ഓർ­മ്മി­പ്പി­ച്ച­തു്. ആ ദ്വീ­പി­ലു­ള്ള ഒരു കൊ­ട്ടാ­ര­ത്തിൽ ന­മ്മു­ടെ ക­മ്മ്യൂ­ണി­സ്റ്റ് നായകൻ രാ­ജ­പ്രൗ­ഡി­യോ­ടെ എ­ഴു­ന്ന­ള്ളി­ത്താ­മ­സി­ക്ക­യാ­ണു്. എ­ല്ലാം­കൊ­ണ്ടും ഒരു മ­ഹാ­രാ­ജ­ത്വ­മാ­ണു് ടി­റ്റോ­വിൽ തെ­ളി­ഞ്ഞു് ക­ണ്ട­തു്. വി­ര­ലിൽ വി­ല­പി­ടി­ച്ച ഒരു മോ­തി­ര­മ­ണി­ഞ്ഞി­രു­ന്നു. ഭാ­ര്യ­യു­മ­തു­പോ­ലെ, പാ­രീ­സ്സി­ലെ വലിയ വ­നി­താ­ര­ത്ന­ങ്ങൾ­ക്കു് ചേർ­ന്ന രീ­തി­യി­ലാ­ണു് വേ­ഷ­ഭൂ­ഷ­കൾ അ­ണി­ഞ്ഞി­രു­ന്ന­തു്. ഇ­തൊ­ക്കെ ക­ണ്ടു് ഞങ്ങൾ ആ­ശ്ച­ര്യ­പ്പെ­ടാ­തി­രു­ന്നി­ല്ല. മ­ഹാ­രാ­ജാ ടി­റ്റോ എ­ന്നാ­ണു് എന്റെ ഭാര്യ അ­ദ്ദേ­ഹ­ത്തെ­പ്പ­റ്റി പി­ന്നെ പ­റ­യാ­റു­ള്ള­തു്.

ഊ­ണി­ന്റെ വി­ഭ­വ­ങ്ങ­ളും മ­ഹാ­രാ­ജ­പ­ദ­വി­ക്കു് ചേർ­ന്ന വി­ധ­ത്തിൽ­ത്ത­ന്നെ. അ­ഞ്ചു­ത­രം വീ­ഞ്ഞാ­ണു് വി­ള­മ്പി­യി­രു­ന്ന­തു്. ഭ­ക്ഷ­ണ­ത്തി­നു­മുൻ­പും പിൻ­പു­മാ­യി ഞങ്ങൾ അ­ന്താ­രാ­ഷ്ട്രീ­യ കാ­ര്യ­ങ്ങ­ളെ­പ്പ­റ്റി ദീർ­ഗ്ഘ­മാ­യി സം­സാ­രി­ച്ചു. അ­പ്പോ­ഴാ­ണു് ടി­റ്റോ­വി­ന്റെ ബു­ദ്ധി­സാ­മർ­ത്ഥ്യ­വും ന­യ­ചാ­തു­ര്യ­വും വെ­ളി­വാ­യ­തു്. റഷ്യ, ചൈന, അ­മേ­രി­ക്ക മു­ത­ലാ­യ രാ­ജ്യ­ങ്ങ­ളു­ടെ വി­ദേ­ശ­ന­യ­ത്തെ വി­ശ­ക­ല­നം­ചെ­യ്തു് അ­ദ്ദേ­ഹം സം­സാ­രി­ച്ച­തു് കേൾ­ക്കേ­ണ്ട ഒരു കാ­ര്യ­മാ­യി­രു­ന്നു. മൂ­ന്ന­ര­മ­ണി­ക്കു് ഞങ്ങൾ തി­രി­കെ പോ­ന്നു. അ­ന്നു് ടി­യേ­സ്സിൽ വളരെ ഇ­രു­ട്ടി­യി­ട്ടാ­ണു് ചെ­ന്ന­തു്. പി­ന്നെ വെ­നീ­സ്സ്, മിലാൻ മു­ത­ലാ­യ സ്ഥ­ല­ങ്ങ­ളിൽ ഓരോ ദിവസം താ­മ­സി­ച്ചു് തി­രി­ച്ചു് വീ­ട്ടി­ലെ­ത്തി.

ഉ­ദ്യോ­ഗ­സം­ബ­ന്ധ­മ­ല്ലാ­തെ ഒ­ട്ടു് വളരെ ജോ­ലി­കൾ ഞാൻ പാ­രീ­സ്സിൽ­വെ­ച്ചു് ചെ­യ്ക­യു­ണ്ടാ­യി. അ­തെ­ല്ലാം ഇൻ­ഡ്യ­യു­ടെ പ്ര­ശ­സ്തി­ക്ക­നു­കൂ­ല­മാ­ണെ­ന്ന­തി­നാൽ, അം­ബാ­സ­ഡർ­ക്കു് ചെ­യ്യാ­മെ­ങ്കിൽ, ചെ­യ്യേ­ണ്ട­വ­യാ­ണെ­ന്നു് എ­ല്ലാ­വ­രും സ­മ്മ­തി­ക്കും. പാ­രീ­സ്സ്സർ­വ്വ­ക­ലാ­ശാ­ല­യു­മാ­യി അ­ടു­ത്ത ബന്ധം പു­ലർ­ത്തു­ക­യാ­യി­രു­ന്നു അ­തി­ലൊ­ന്നു്. ലോ­ക­ത്തി­ലെ ഏ­റ്റ­വും പ്ര­ധാ­ന­ങ്ങ­ളാ­യ­വ­യിൽ ഒ­ന്നാ­ണു് പാ­രീ­സ്സ്സർ­വ്വ­ക­ലാ­ശാ­ല. അ­തി­നു് പ­ണ്ഡി­ത­ലോ­ക­ത്തിൽ­മാ­ത്ര­മ­ല്ല രാ­ഷ്ട്രീ­യ­ലോ­ക­ത്തി­ലു­ള്ള പ്ര­ശ­സ്തി അ­ന­ന്യ­സാ­ധാ­ര­ണ­മാ­ണെ­ന്നു­ത­ന്നെ പറയാം. പാ­രീ­സ്സി­ലെ­ത്തി അധികം ക­ഴി­യു­ന്ന­തി­നു­മുൻ­പു­ത­ന്നെ യൂ­ണി­വേർ­സി­റ്റി­യു­ടെ ആ­ഭി­മു­ഖ്യ­ത്തിൽ ഒരു പ്ര­സം­ഗ­പ­ര­മ്പ­ര ഏ­റ്റെ­ടു­ക്കു­ന്ന­തി­നു് അ­വി­ടു­ത്തെ അ­ധി­കാ­രി­കൾ എന്നെ ക്ഷ­ണി­ച്ചു. “ഇൻ­ഡ്യ­യും പാ­ശ്ചാ­ത്യ­രാ­ജ്യ­ങ്ങ­ളും­ത­മ്മി­ലു­ള്ള സാം­സ്ക്കാ­രി­ക­സം­ഘ­ട്ട­നം” എ­ന്നാ­യി­രു­ന്നു എന്റെ പ്ര­സം­ഗ­ങ്ങ­ളു­ടെ വിഷയം. അതു് ഒരു പു­സ്ത­ക­മാ­യി ഫ്ര­ഞ്ചിൽ പ്ര­സി­ദ്ധീ­ക­രി­ച്ചി­ട്ടു­ണ്ടു്. അ­ടു­ത്ത വർ­ഷ­വും അ­തു­പോ­ലെ എന്നെ അവർ ക്ഷ­ണി­ച്ചു. “പു­തു­താ­യി സ്വാ­ത­ന്ത്ര്യം കി­ട്ടി­യ രാ­ജ്യ­ങ്ങ­ളി­ലെ പ്ര­ശ്ന­ങ്ങൾ” എ­ന്നാ­യി­രു­ന്നു 1958-ലെ പ്ര­സം­ഗ­വി­ഷ­യം. ആ പ്ര­സം­ഗ­ങ്ങൾ സാ­മാ­ന്യ­ത്തി­ല­ധി­കം വി­ജ­യ­മാ­യി എന്ന അ­ഭി­പ്രാ­യ­മാ­ണു് യൂ­ണി­വേർ­സി­റ്റി­ക്കാർ എ­ന്നോ­ടു് പ­റ­ഞ്ഞ­തു്. കേൾ­ക്കാ­നാ­യി വ­ന്ന­വ­രു­ടെ എ­ണ്ണ­വും യോ­ഗ്യ­ത­യും വി­ചാ­രി­ച്ചാൽ ആ പ്ര­സം­ഗ­ങ്ങൾ വെ­റു­തെ­യാ­യി­ല്ലെ­ന്നാ­ണു് വി­ചാ­രി­ക്കേ­ണ്ട­തു്. പി­ന്നീ­ട­വ “The problems of new States” എന്ന പേരിൽ ഇം­ഗ്ലീ­ഷി­ലും ഫ്ര­ഞ്ചി­ലും ഒരേ സ­മ­യ­ത്തു് പ്ര­സി­ദ്ധീ­രി­ച്ച­പ്പോൾ അ­തി­നു് സാ­മാ­ന്യ­ത്തി­ല­ധി­കം പ്ര­ചാ­രം ല­ഭി­ച്ചു എ­ന്നും മ­റ്റു് ചില ഭാ­ഷ­ക­ളിൽ ആ ഗ്ര­ന്ഥം തർ­ജ്ജ­മ­ചെ­യ്യ­പ്പെ­ട്ടി­ട്ടു­ണ്ടെ­ന്നു­മു­ള്ള­തു് പ്ര­സ്താ­വ്യ­മാ­ണു്.

ഫ്രാൻ­സിൽ­മാ­ത്ര­മ­ല്ല ഞാൻ പ്ര­സം­ഗ­ങ്ങൾ ന­ട­ത്തി­യ­തു്. സ്വി­റ്റ്സർ­ലാൻ­ഡ്, ജർ­മ്മ­നി, ഇം­ഗ്ല­ണ്ട് എന്നീ രാ­ജ്യ­ങ്ങ­ളി­ലും എന്നെ ധാ­രാ­ള­മാ­യി പ്ര­സം­ഗ­ത്തി­ന്നു് ക്ഷ­ണി­ച്ചി­രു­ന്നു. സ്വ­ന്ത­ജോ­ലി­ക്കു് മു­ട­ക്കം വരാതെ പോകാൻ സാ­ധി­ക്കു­മ്പോൾ പോ­ക­യും പ­തി­വാ­യി­രു­ന്നു.

images/Shakespeare.jpg
ഷേ­ക്സ്പി­യർ

സാ­ഹി­ത്യ­പ­ര­മാ­യ ജോ­ലി­യും ആ­യി­ട­യ്ക്കൊ­ട്ടും കു­റ­വാ­യി­രു­ന്നി­ല്ല. ഒരു ജർ­മ്മൻ എൻ­സൈ­ക്ലോ­പീ­ഡി­യാ­യ്ക്കു­വേ­ണ്ടി ഏഷ്യാ ച­രി­ത്ര­ത്തെ­പ്പ­റ്റി­യു­ള്ള ഭാ­ഗ­ങ്ങൾ, ബു­ദ്ധ­ന്റെ ഒരു ജീ­വ­ച­രി­ത്രം (അതു് ഇ­തു­വ­രെ പ്ര­സി­ദ്ധീ­ക­രി­ച്ചി­ട്ടി­ല്ല), “Common sence about India” എ­ന്നൊ­രു ഗ്ര­ന്ഥം, വാ­ത്സ്യാ­യ­ന­ത്തി­നു് ദീർ­ഘ­മാ­യ ഒരു മു­ഖ­വു­ര—ഇ­തെ­ല്ലാം ഇ­ക്കാ­ല­ത്തെ­ഴു­തി­യ­താ­ണു്. മ­ല­യാ­ള­ത്തിൽ ആ­യി­ട­യ്ക്കു് ഒരു കൃ­തി­യേ ര­ചി­ച്ചു­ള്ളു. അ­ക്കാ­ദ­മി­ക്കു് വേ­ണ്ടി ഷേ­ക്സ്പി­യ­റി ന്റെ ലീ­യർ­നാ­ട­കം തർ­ജ്ജ­മ­ചെ­യ്ത­താ­ണു് അതു്.

images/John_Strachey.jpg
ജാൺ­സ്ട്രാ­ച്ചി

ഉ­ദ്യോ­ഗ­ജീ­വി­ത­ത്തോ­ടു് ബ­ന്ധ­മി­ല്ലാ­ത്ത ഒരു സാ­മു­ദാ­യി­ക ജീ­വി­ത­വും എ­നി­ക്കു് പാ­രീ­സ്സി­ലു­ണ്ടാ­യി­രു­ന്നു. വ­ള­രെ­ക്കാ­ല­മാ­യി പ­രി­ച­യ­വും സ്നേ­ഹ­വു­മു­ള്ള പല ഫ്ര­ഞ്ചു­കു­ടും­ബ­ങ്ങ­ളെ­ക്കൂ­ടാ­തെ ഫ്ര­ഞ്ചു­കാ­രെ വി­വാ­ഹം­ചെ­യ്തു് താ­മ­സി­ക്കു­ന്ന ഇ­ന്ത്യാ­ക്കാ­രും സി­ലോൺ­കാ­രു­മാ­യ പല മാ­ന്യ­സ്ത്രീ­ക­ളും അ­വി­ടെ­യു­ണ്ടു്. അവരിൽ പ്ര­ത്യേ­കം പ­റ­യേ­ണ്ട­താ­യി ര­ണ്ടു് പേ­രാ­ണു­ള്ള­തു്. ഒ­ന്നു്, കൃ­ഷ്ണാ റീ­ബ്ബൂ (Krishna Riboud). അവർ ര­വീ­ന്ദ്ര­നാ­ഥ­ടാ­ഗോ­റി ന്റെ ദൗ­ഹേ­ത്രി­യാ­ണു്. അ­മേ­രി­ക്ക­യി­ലെ പ്ര­സി­ദ്ധ­മാ­യ ഒരു കാ­ളേ­ജിൽ പ­ഠി­ച്ച കൃഷ്ണ, ജാൻ റിബൂ എന്ന ഒരു ഫ്ര­ഞ്ചു­കാ­ര­നെ­യാ­ണു് ക­ല്യാ­ണം ക­ഴി­ച്ച­തു്. ധ­നി­ക­നും സം­സ്ക്കാ­ര­സ­മ്പ­ന്ന­നും രാ­ഷ്ട്രീ­യ­കാ­ര്യ­ങ്ങ­ളിൽ കു­റ­ച്ചെ­ല്ലാം സ്വാ­ധീ­ന­ശ­ക്തി­യു­മു­ള്ള ആ­ളു­മാ­യ റിബൂ എ­ല്ലാം­കൊ­ണ്ടും കൃ­ഷ്ണ­യ്ക്കു് ചേർ­ന്ന ഒരു ഭർ­ത്താ­വാ­ണു്. കൃ­ഷ്ണ­യാ­ക­ട്ടെ, യോ­ഗ്യ­നാ­യ ഒരു ഫ്ര­ഞ്ചു­കാ­ര­നെ ക­ല്യാ­ണം­ക­ഴി­ച്ചു­വെ­ങ്കി­ലും തന്റെ ഭാ­ര­തീ­യ­ത്വ­ത്തിൽ ഒ­ട്ടും കു­റ­ച്ചി­ല്ല. ജാതി (Citizenship) കൊ­ണ്ടു­മാ­ത്ര­മ­ല്ല കൃഷ്ണ ഒരു ഹി­ന്ദു­സ്ത്രീ­യാ­യി­രു­ന്ന­തു്. ഇൻ­ഡ്യ­യെ­സ്സം­ബ­ന്ധി­ച്ച എല്ലാ കാ­ര്യ­ങ്ങ­ളി­ലും ആ വനിത മു­ന്ന­ണി­യിൽ­ത്ത­ന്നെ. ആ­ണ്ടി­ലാ­ണ്ടിൽ അ­മ്മ­യേ­യും സ്വ­ജ­ന­ങ്ങ­ളേ­യും കാ­ണു­വാൻ ഭർ­ത്താ­വൊ­ന്നി­ച്ചു് നാ­ട്ടി­ലേ­യ്ക്കു് അവർ വരും. ഞങ്ങൾ ഒരു കു­ടും­ബ­മെ­ന്ന­പോ­ലെ­യാ­ണു് വർ­ത്തി­ച്ചു­വ­ന്നി­രു­ന്ന­തു്.

images/Naomi_Mitchison_young.jpg
നു­വോ­മി മി­ച്ചി­സൺ

വേറെ ഒരു ത­ര­ത്തി­ലു­ള്ള ഒരു സ്ത്രീ­യാ­യി­രു­ന്നു അനീൽ ഡി­സിൽ­വാ. അനീൽ സി­ലോൺ­കാ­രി­യാ­ണെ­ങ്കി­ലും ചെ­റു­പ്പം­മു­തൽ ഇൻ­ഡ്യ­യി­ലാ­ണു് വ­ളർ­ന്ന­തു്. ഇ­ന്ത്യൻ­ചി­ത്ര­ക­ല­യു­ടെ ച­രി­ത്രം അ­നീ­ലി­നെ­പ്പോ­ലെ പ­ഠി­ച്ചി­ട്ടു­ള്ള മ­റ്റൊ­രു സ്ത്രീ­യെ ഞാൻ അ­റി­യി­ല്ല. അവർ, വി­ജി­യർ (Vijier) എ­ന്നു് പേരായ ഒരു ഫ്ര­ഞ്ചു­ശാ­സ്ത്ര­ജ്ഞ­നെ­യാ­ണു് ക­ല്യാ­ണം­ക­ഴി­ച്ചി­ട്ടു­ള്ള­തു്. അ­തി­വി­ദ­ഗ്ദ്ധ­നാ­യ അ­ദ്ദേ­ഹം കാൻ­സർ­ഗ­വേ­ഷ­ണ­ത്തിൽ അ­ന്താ­രാ­ഷ്ട്ര­പ്ര­ശ­സ്തി നേടിയ ഒ­രാ­ളും ക­മ്മ്യൂ­ണി­സ്റ്റ്പാർ­ട്ടി­യി­ലെ അ­പ്ര­ധാ­ന­ന­ല്ലാ­ത്ത ഒരു മെ­മ്പ­റു­മാ­ണു്. ശ്രീ ബു­ദ്ധ­നെ­പ്പ­റ്റി അനീൽ ഡി­സിൽ­വാ എ­ഴു­തി­യി­ട്ടു­ള്ള പു­സ്ത­കം പ­ണ്ഡി­ത­സ­മ്മ­തി നേ­ടി­യി­ട്ടു­ള്ള ഒ­ന്നാ­ണു്.

ഇ­വ­രെ­ക്കൂ­ടാ­തെ മ­റ്റു് ചി­ല­രും വി­വാ­ഹം­ചെ­യ്തു് പാ­രീ­സ്സിൽ താ­മ­സി­ച്ചി­രു­ന്നു. ഒരു കാ­ല­ത്തു് ക്രി­സ്ത്യൻ­കോ­ളേ­ജിൽ മ­ല­യാ­ളം ല­ക്ച­റ­റാ­യി­രു­ന്ന ജോസഫ് മൂ­ളി­യി­ലി­ന്റെ പൗ­ത്രി­ക­ളിൽ ര­ണ്ടു­പേർ അ­വി­ടെ­യു­ണ്ടാ­യി­രു­ന്ന­താ­യി എ­നി­ക്ക­റി­യാം. നേ­താ­ജി സു­ഭാ­ഷി­ന്റെ കൂടെ നാഷണൽ ഗ­വ­ണ്മെ­ന്റിൽ മെ­മ്പ­റാ­യി­രു­ന്ന ജനറൽ ചാ­റ്റർ­ജി­യു­ടെ മകൾ ഉഷ, അവിടെ ഗ്രാ­ത്രി എ­ന്നു് പേരായ ഒരു മി­ല്ലു­ട­മ­സ്ഥ­നെ ക­ല്യാ­ണം ക­ഴി­ച്ചു് താ­മ­സി­ക്കു­ന്നു­ണ്ടു്. ഉഷ ഹി­ന്ദു­മ­ത­ത്തെ­പ്പ­റ്റി­യും നൃ­ത്യ­ശാ­സ്ത്ര­ത്തെ­പ്പ­റ്റി­യും പല പു­സ്ത­ക­ങ്ങൾ ഫ്ര­ഞ്ചിൽ എ­ഴു­തി­യി­ട്ടു­ണ്ടു്.

images/Morarji_Desai.jpg
മൊ­റാർ­ജി ദേ­ശാ­യി

ഫ്രാൻ­സി­ലെ അ­മ്പാ­സി­ഡർ­ജീ­വി­ത­ത്തി­ന്റെ ഒരു പ്ര­ത്യേ­ക­ത അവിടെ ഇ­ട­വി­ടാ­തെ വ­ന്നു­കൊ­ണ്ടി­രു­ന്ന അ­തി­ഥി­ക­ളാ­ണു്. അ­ങ്ങ­നെ ഇൻ­ഡ്യ­യിൽ­നി­ന്നു് വ­ന്നു് എന്റെ കൂടെ താ­മ­സി­ച്ച അ­തി­ഥി­ക­ളിൽ മൊ­റാർ­ജി ദേ­ശാ­യി, ആ­ചാ­ര്യ­കൃ­പ­ലാ­നി, ക­മ­ലാ­ദേ­വി ശ­തോ­പാ­ദ്ധ്യാ­യ, ഹൃ­ദ­യ­നാ­ഥ­കുൺ­സ്രു, എച്ച്. വി. ആർ. അർ­ദ്ധൻ­കാർ സാ­ക്കിർ­ഹു­സൈൻ, സ­ദ്ധേ­ദൻ എ­ന്നി­വ­രെ പ്ര­ത്യേ­കി­ച്ചും എ­ടു­ത്തു­പ­റ­യാം. ഭ­ക്ഷ­ണം­സം­ബ­ന്ധി­ച്ചു് പല നിർ­ബ്ബ­ന്ധ­ങ്ങ­ളു­മു­ള്ള­തു­കൊ­ണ്ടു് മൊ­റാർ­ജി­ദേ­ശാ­യ് വളരെ പ്ര­യാ­സ­പ്പെ­ട്ട ഒ­ര­തി­ഥി­യാ­ണെ­ന്നു് പൊ­തു­വെ ഒരു വി­ശ്വാ­സ­മു­ണ്ടു്. വാ­സ്ത­വ­ത്തിൽ അ­ങ്ങ­നെ­യ­ല്ല. ഡാ­ക്ട­റു­ടെ ഉ­പ­ദേ­ശ­പ്ര­കാ­രം ചില ഭ­ക്ഷ­ണ­സാ­ധ­ന­ങ്ങൾ അ­ദ്ദേ­ഹ­ത്തി­നു് വർ­ജ്ജി­ക്കേ­ണ്ട­താ­യു­ണ്ടെ­ങ്കി­ലും അ­വ­യെ­പ്പ­റ്റി നേർ­ത്തേ അ­റി­യി­ച്ചി­രു­ന്ന­തി­നാൽ ഒരു വൈ­ഷ­മ്യ­വും ഞങ്ങൾ അ­നു­ഭ­വി­ച്ചി­ല്ല. ആ­ചാ­ര്യ­കൃ­പാ­ലി­നി ഒ­രാ­ഴ്ച­യിൽ കൂ­ടു­തൽ ഞ­ങ്ങ­ളോ­ടു­കൂ­ടെ താ­മ­സി­ച്ചു. എ­ല്ലാ­രോ­ടും കോ­പി­ച്ചു് എ­ല്ലാ­രേ­യും പു­ച്ഛി­ച്ചു് പ­ബ്ളി­ക്കിൽ കാ­ണു­ന്ന­പൊ­ലെ­യ­ല്ല, വാ­സ്ത­വ­ത്തിൽ ആ­ചാ­ര്യ­രു­ടെ പോ­ക്കു്. വളരെ സ്നേ­ഹ­മു­ള്ള സ്വ­ഭാ­വ­വും അ­തി­തീ­ക്ഷ്ണ­മാ­യ ബു­ദ്ധി­ശ­ക്തി­യും സ­ല്ലാ­പ സാ­മർ­ത്ഥ്യ­വു­മു­ള്ള ഒരു വ്യ­ക്തി­യാ­ണു് കൃ­പാ­ലി­നി. ക­മ­ലാ­ദേ­വി­യെ ചെ­റു­പ്പം­തൊ­ട്ടേ ഞാ­ന­റി­യും. എ­ന്നാൽ പാ­രീ­സ്സിൽ ഞ­ങ്ങ­ളു­ടെ കൂടെ വ­ന്നു് ഒ­ന്നു­ര­ണ്ടു് പ്രാ­വ­ശ്യം താ­മ­സി­ച്ച­പ്പോ­ഴാ­ണു് അ­വ­രു­ടെ ശാ­ന്ത­സ്വ­ഭാ­വ­വും കൈ­വേ­ല­ക­ളെ ഉ­ദ്ധ­രി­പ്പി­ക്കു­ന്ന­തി­നും മ­റ്റും അവർ ആർ­ഭാ­ട­മൊ­ന്നും കൂ­ടാ­തെ ചെ­യ്തു­വ­രു­ന്ന പ­രി­ശ്ര­മ­ത്തി­ന്റെ വ­ലി­പ്പ­വും എ­നി­ക്കു് മ­ന­സ്സി­ലാ­യ­തു്.

images/Kamaladevi_Chattopadhyay.jpg
ക­മ­ലാ­ദേ­വി ശ­തോ­പാ­ദ്ധ്യാ­യ

ഇൻ­ഡ്യാ­ക്കാ­രാ­യ സ്നേ­ഹി­തർ­മാ­ത്ര­മ­ല്ല പാ­രീ­സ്സിൽ അ­തി­ഥി­ക­ളാ­യി വ­ന്നു­കൊ­ണ്ടി­രു­ന്ന­തു്. ഇം­ഗ്ല­ണ്ടിൽ­നി­ന്നും ഇ­ട­വി­ടാ­തെ പല സ്നേ­ഹി­ത­ന്മാ­രും ഓരോരോ കാ­ര്യ­ങ്ങ­ളെ­പ്പ­റ്റി ആ­ലോ­ചി­ക്കു­ന്ന­തി­നാ­യും ചി­ല­പ്പോൾ സ്നേ­ഹം­മാ­ത്രം വി­ചാ­രി­ച്ചും വ­ന്നു­കൊ­ണ്ടി­രു­ന്നു. പ്ര­സി­ദ്ധ­ഗ്ര­ന്ഥ­കർ­ത്രി­യാ­യ നു­വോ­മി മി­ച്ചി­സൺ (Nuomi Michison) ര­ണ്ടു­മാ­സ­ത്തി­ലൊ­രി­ക്ക­ലെ­ങ്കി­ലും ഞ­ങ്ങ­ളു­ടെ­കൂ­ടെ വ­ന്നു് താ­മ­സി­ച്ചു­പോ­വു­ക പ­തി­വാ­ണു്. അ­തു­പോ­ലെ തന്നെ ന്യൂ­സ്റ്റേ­റ്റ്മാൻ­പ­ത്രാ­ധി­പ­രാ­യ കി­ങ്സ്ലി, പാർ­ളി­മേ­ന്റു­മെ­മ്പ­റാ­യ വു­ഡേ­റോ വ്യാ­റ്റ് (Woodrow Wyatt) മുൻ­പു് ലേ­ബർ­മ­ന്ത്രി­സ­ഭ­യിൽ യു­ദ്ധ­മ­ന്ത്രി­യാ­യി­രു­ന്ന ജാൺ­സ്ട്രാ­ച്ചി, കേം­ബ്രി­ഡ്ജിൽ ധ­ന­ശാ­സ്ത്ര­പ്രൊ­ഫ­സ­റാ­യ ജോ­വാ­ന്റ് റാ­ബൻ­സൺ എ­ന്നി­വർ ഇ­ട­യ്ക്കി­ടെ വ­ന്നു­പോ­യ്ക്കൊ­ണ്ടി­രു­ന്നു. അവർ എന്റെ ആ­പ്ത­മി­ത്ര­ങ്ങ­ളാ­യ­തു­കൊ­ണ്ടു­മാ­ത്ര­മ­ല്ലാ എ­നി­ക്കി­തിൽ സ­ന്തോ­ഷം; അ­വ­രു­മാ­യി­ട്ടു­ള്ള ആ­ലോ­ച­ന­ക­ളിൽ­നി­ന്നു് പല സൽ­ഫ­ല­ങ്ങ­ളു­മു­ണ്ടാ­യി എ­ന്നു­ള്ള­തു­കൂ­ടി­യാ­ണു്. ഒ­ന്നു­ര­ണ്ടു­ദാ­ഹ­ര­ണ­ങ്ങൾ പറയാം: മി­സ്സ­സ് മി­ച്ചി­സൺ ഈയിടെ പ്ര­സി­ദ്ധീ­ക­രി­ച്ചി­ട്ടു­ള്ള What is the Human race up to (മാ­ന­വ­ജാ­തി­യു­ടെ ഉ­ദ്ദേ­ശ­മെ­ന്തു്?) എന്ന എൻ­സൈ­ക്ലോ­പ്പീ­ഡ­യാ­ഗ്ര­ന്ഥ­ത്തെ­പ്പ­റ്റി ആ­ലോ­ചി­ച്ചു് തീർ­ച്ച­യാ­ക്കി­യ­തു് എന്റെ വീ­ട്ടിൽ­വെ­ച്ചാ­ണെ­ന്നു് അ­തി­ന്റെ മു­ഖ­വു­ര­യിൽ­ത്ത­ന്നെ പ­റ­ഞ്ഞി­ട്ടു­ണ്ടു്. ജാൺ സ്ട്രാ­ച്ചി­യു­ടെ ഇ­മ്പീ­രി­യ­ലി­സ­ത്തി­ന്റെ അ­വ­സാ­ന­മെ­ന്ന പു­സ്ത­കം പൂർ­ത്തി­യാ­ക്കു­ന്ന­തി­നു­മു­മ്പു് പാ­രീ­സ്സിൽ വ­ന്നു് താ­മ­സി­ച്ചു് പല ചർ­ച്ച­കൾ അ­ദ്ദേ­ഹം ന­ട­ത്തു­ക­യു­ണ്ടാ­യി. വി­ന്റി­ന്റെ പല പു­സ്ത­ക­ങ്ങ­ളും എ­ന്നോ­ടാ­ലോ­ചി­ച്ചു് എ­ഴു­തി­യി­ട്ടു­ള്ള­താ­ണെ­ന്ന കാ­ര്യ­ത്തെ അ­ദ്ദേ­ഹം മ­റ­ച്ചു­വെ­ച്ചി­ട്ടി­ല്ല. അ­തു­പോ­ലെ­ത­ന്നെ ഞാൻ എ­ഴു­തു­ന്ന പു­സ്ത­ക­ങ്ങൾ­ക്കും അ­വ­രു­മാ­യി­ട്ടു­ള്ള സം­ഭാ­ഷ­ണം ഉ­പ­കാ­ര­പ്ര­ദ­മാ­യി എ­ന്നു് തീർ­ച്ച­യാ­യും പറയാം.

images/Zakir_Husain.jpg
സാ­ക്കിർ­ഹു­സൈൻ

ഇ­ങ്ങ­നെ എ­ല്ലാം­കൊ­ണ്ടും സു­ഖ­മാ­യ ഒരു ജീ­വി­തം ക­ഴി­ച്ചു­കൊ­ണ്ടി­രു­ന്ന­തി­നി­ട­യ്ക്കാ­ണു് 1959 ഏ­പ്രിൽ­മാ­സം ആ­റാം­തീ­യ­റ്റി ജർ­മ്മ­നി­യിൽ മൂ­ണി­ക്കു (Municu) എന്ന ന­ഗ­ര­ത്തിൽ ഒരു പ്ര­സം­ഗം ചെ­യ്യാ­നാ­യി ഞാൻ പോ­യ­തു്. ഒ­ന്ന­ല്ല, മൂ­ന്നു് പ്ര­സം­ഗ­ങ്ങൾ ര­ണ്ടു് ദി­വ­സ­ത്തിൽ ചെ­യ്യേ­ണ്ടി­വ­ന്നു. ഒരു സു­ഖ­ക്കേ­ടും തോ­ന്നി­യി­ല്ല. സ­ന്തു­ഷ്ട­നാ­യി­ട്ടാ­ണു് തി­രി­ച്ചു­വ­ന്ന­തു്. തി­രി­ച്ചെ­ത്തി­യ ദിവസം വൈ­കു­ന്നേ­രം ജർ­മ്മ­നി­യിൽ ന­മ്മു­ടെ അം­ബാ­സ­ഡ­റാ­യ ബ­ദു­റു­ദ്ദീൻ­ത­യ്യാ­ബ്ജി എന്നെ കാ­ണു­വാൻ വ­ന്നി­രു­ന്നു. ഞങ്ങൾ ഒരു മ­ണി­ക്കൂ­റോ­ളം ഒരോരോ കാ­ര്യ­ങ്ങ­ളെ­പ്പ­റ്റി സം­സാ­രി­ച്ചു­കൊ­ണ്ടി­രു­ന്നു. ഒ­ടു­വിൽ പോ­കാൻ­നേ­രം അ­ദ്ദേ­ഹം പ­റ­ഞ്ഞു: “ഇത്ര ആ­രോ­ഗ്യ­വാ­നാ­യി ഞാൻ നി­ങ്ങ­ളെ മുൻ­പു് ക­ണ്ടി­ട്ടി­ല്ല. വളരെ സ­ന്തോ­ഷം.”

ഈ വാ­ക്കോർ­മ്മി­ച്ചാ­ണു് അ­ന്നു് ഞാൻ ഉ­റ­ങ്ങാൻ കി­ട­ന്ന­തു്. എ­ന്തി­നു് പ­റ­യു­ന്നു, പി­റ്റേ­ദ്ദി­വ­സ­മു­ണർ­ന്ന­പ്പോൾ ത­ളർ­ച്ച ബാ­ധി­ച്ചു് എ­ഴു­നേ­ല്ക്ക വയ്യാ!

images/BadruddinTyabji.jpg
ബ­ദു­റു­ദ്ദീൻ­ത­യ്യാ­ബ്ജി

ഇ­ട­ത്തു­വ­ശം അ­ന­ക്കാൻ വ­യ്യാ­തെ ത­ളർ­ന്നു് ഒ­രാ­ഴ്ച­യോ­ള­മേ ഞാൻ ആ­സ്പ­ത്രി­യിൽ കി­ട­ന്നു­ള്ളു. ഫ്രാൻ­സി­ലെ അ­തി­വി­ദ­ഗ്ദ്ധ­ന്മാ­രാ­യ ഡാ­ക്ടർ­മാ­രു­ടെ ശ്ര­ദ്ധാ­പൂർ­വ്വ­മാ­യ ശു­ശ്രൂ­ഷ­മൂ­ലം എന്റെ അം­ഗ­ങ്ങ­ളു­ടെ സ്വാ­ധീ­നം എ­നി­ക്കു് തി­രി­ച്ചു കി­ട്ടി. പക്ഷേ, രോ­ഗ­ശ­യ്യ­യിൽ­നി­ന്നു് എ­ഴു­ന്നേ­റ്റ ആൾ മുൻ­പി­ല­ത്തെ ആൾ­ത­ന്നെ­യാ­ണോ എ­ന്നു് എ­നി­ക്കു­ത­ന്നെ സം­ശ­യ­മാ­യി. മുൻ­പോ­ലെ ജോലി ചെ­യ്യ­രു­തെ­ന്നും ഒന്നര മ­ണി­ക്കൂ­റിൽ കൂ­ടു­തൽ ഒരു ദിവസം ഒ­ന്നി­ലും ശ്ര­ദ്ധി­ക്ക­രു­തെ­ന്നും വളരെ ‘പഥ്യ’ത്തിൽ ജീ­വി­ക്ക­ണ­മെ­ന്നു­മെ­ല്ലാ­മു­ള്ള കർ­ശ­ന­മാ­യ നിർ­ദ്ദേ­ശ­ങ്ങ­ളോ­ടു­കൂ­ടി­യാ­ണു് അവർ എന്നെ ആ­സ്പ­ത്രി­യിൽ­നി­ന്നു് വി­ട്ട­യ­ച്ച­തു്. ഉ­ടൻ­ത­ന്നെ ജോലി രാ­ജി­വെ­ച്ചു് ഞാൻ നാ­ട്ടി­ലേ­യ്ക്കു് ക­പ്പൽ­വ­ഴി­യാ­യി­ട്ടു് പോ­ന്നു. ഒരു വർ­ഷ­ത്തെ­യ്ക്കെ­ങ്കി­ലും എ­യർ­പ്ലേ­യി­നിൽ പോ­ക­രു­തെ­ന്നു് ഡാ­ക്ടർ­മാർ നിർ­ദ്ദേ­ശി­ച്ചി­രു­ന്നു.

images/Joan_Robinson.jpg
ജോ­വാ­ന്റ് റാ­ബൻ­സൺ

ത­ളർ­ച്ച മാ­റി­യാ­ണു് ഇൻ­ഡ്യ­യി­ലെ­ത്തി­യ­തെ­ങ്കി­ലും ആ­രോ­ഗ്യം തി­രി­ച്ചു് കി­ട്ടി­യി­രു­ന്നി­ല്ല. ഒരു രോ­ഗി­യെ­ന്ന നി­ല­യിൽ ആ­റു­മാ­സം­കൂ­ടി ക­ഴി­യ്ക്കേ­ണ്ടി­വ­ന്നു. വാ­യി­ക്കാ­നും എ­ഴു­താ­നും ശ്ര­ദ്ധി­ക്ക­വ­യ്യെ­ന്നാ­യാൽ, പി­ന്നെ എ­ന്നെ­പ്പോ­ലു­ള്ള­വ­രെ­ക്കൊ­ണ്ടു് എ­ന്തു് സാ­ധി­ക്കും? ഏ­താ­യാ­ലും അ­തി­ലും വലിയ സ­ങ്ക­ട­ങ്ങ­ളിൽ നി­ന്നു്—രോ­ഗ­ശ­യ്യ­യെ­ത്ത­ന്നെ അ­വ­ലം­ബി­ച്ചു് ജീ­വ­ച്ഛ­വം­പോ­ലെ ക­ഴി­ഞ്ഞു­കൂ­ടു­ന്ന­തിൽ­നി­ന്നു്—ര­ക്ഷ­പ്പെ­ട്ട­ല്ലോ എ­ന്നാ­യി­രു­ന്നു എ­നി­ക്കു് ആ­ശ്വാ­സം.

ഉ­പ­സം­ഹാ­രം

സാ­ര­മാ­യ ഒരു ജോ­ലി­യും ചെ­യ്യാൻ ഇനി പ്രാ­പ്തി­യു­ണ്ടാ­ക­യി­ല്ലെ­ന്നു് എ­നി­ക്ക­റി­യാം. എ­ങ്കി­ലും സാ­മാ­ന്യം ആ­രോ­ഗ്യം തി­രി­കെ കി­ട്ടി ത­നി­ക്കും മ­റ്റു­ള്ള­വർ­ക്കും ഉ­പ­കാ­ര­പ്ര­ദ­മാ­യി ജീ­വി­തം ക­ഴി­ച്ചാൽ കൊ­ള്ളാ­മെ­ന്ന ആ­ഗ്ര­ഹം എന്നെ വി­ട്ടു­പോ­യി­ല്ല. എ­ന്നാൽ പു­തു­താ­യി ഒരു ജീ­വി­താ­ധ്യാ­യം തു­ട­ങ്ങു­മെ­ന്നോ ഇ­നി­യും ചില പു­സ്ത­ക­ങ്ങൾ ഇം­ഗ്ലീ­ഷി­ലും മ­ല­യാ­ള­ത്തി­ലെ­ഴു­തു­മെ­ന്നോ അ­ന്നു് ഞാൻ വി­ചാ­രി­ച്ചി­രു­ന്നി­ല്ല. അ­തി­നി­ട­യാ­ക്കി­യ­തു് ദേ­ശ­മം­ഗ­ല­ത്തു് വാ­സു­ദേ­വൻ­ന­മ്പൂ­തി­രി­പ്പാ­ട­വർ­കൾ എ­ന്നോ­ടു് കാ­ണി­ച്ച സ്നേ­ഹ­മാ­ണു്. അ­ദ്ദേ­ഹ­ത്തി­ന്റെ മേൽ­നോ­ട്ട­ത്തിൽ തൃ­ശൂ­രിൽ പ്ര­സി­ദ്ധ­നാ­യ കു­ട്ട­മൺ­ചേ­രി­മൂ­സ്സി­ന്റെ ചി­കി­ത്സ­യിൽ താ­മ­സി­ച്ചു് ഒരു ധാര ക­ഴി­ച്ചു. അ­തി­ന്റെ ഫലം ഞാൻ ആ­ശി­ച്ച­തിൽ ക­വി­ഞ്ഞ­താ­യി­രു­ന്നു. ഓർ­മ്മ­യും ശ്ര­ദ്ധ­യു­മെ­ല്ലാം മു­ന്നെ­പ്പോ­ലെ വ­ന്നി­ല്ലെ­ങ്കി­ലും ദേ­ഹ­ത്തി­ന്റെ ആ­രോ­ഗ്യ­മൊ­ട്ടെ­ല്ലാം തി­രി­ച്ചു കി­ട്ടി.

പാ­രീ­സ്സിൽ­നി­ന്നു് തി­രി­ച്ചു­വ­ന്നു് നെ­ഹ­റു­വി­നെ ആദ്യം ക­ണ്ട­പ്പോൾ അ­ദ്ദേ­ഹം പ­റ­ഞ്ഞി­രു­ന്നു, സു­ഖ­ക്കേ­ടു് ഭേ­ദ­മാ­യാൽ എ­ന്തു് ചെ­യ്യാ­നാ­ണു് ആ­ഗ്ര­ഹി­ക്കു­ന്ന­തെ­ന്ന­റി­യി­ക്ക­ണ­മെ­ന്നു്. മൂ­സ്സി­ന്റെ ചി­കി­ത്സ­കൊ­ണ്ടു് രോ­ഗി­യെ­ന്നു­ള്ള നില മാ­റി­ക്കി­ട്ടി­യ­പ്പോൾ എന്റെ ആ­വ­ശ്യ­പ്ര­കാ­രം നെഹറു എന്നെ രാ­ജ്യ­സ­ഭ­യി­ലേ­യ്ക്കു് നി­യ­മി­ച്ചു. ക്ര­മേ­ണ ആ­രോ­ഗ്യം തി­രി­കെ വ­ന്ന­തോ­ടു­കൂ­ടി ഒരു സു­ഖ­വാ­സ­സ്ഥ­ല­മെ­ന്നു­ത­ന്നെ ഗ­ണി­ക്കാ­വു­ന്ന കാ­ശ്മീ­രി­ലേ­യ്ക്കു് വൈ­സ്ചാൻ­സ­ല­റാ­യും പോയി.

ഇ­തെ­ല്ലാം ജീ­വി­ത­സാ­യാ­ന്ത­ത്തി­ലെ അ­ന­തി­ഗൗ­ര­വ­മാ­യ പ്ര­വൃ­ത്തി­കൾ എന്നേ ഞാൻ ക­ണ­ക്കാ­ക്കി­യി­ട്ടു­ള്ളു. ഒരു വാ­ന­പ്ര­സ്ഥ­ന്റെ ജീ­വി­തം! പു­സ്ത­ക­ങ്ങ­ളു­ടെ ഇടയിൽ, ബു­ദ്ധി­ജീ­വി­ക­ളോ­ടു­ള്ള സം­സർ­ഗ്ഗ­ത്തിൽ, കാ­ര്യ­വ്യ­ഗ്ര­ത­യി­ല്ലാ­തെ, ആ­വു­ന്ന­തു­പോ­ലെ വ­ല്ല­തു­മെ­ഴു­തി, ജീ­വി­തം ക­ഴി­ക്കു­ന്ന­താ­യി­രു­ന്നു ഞാ­നാ­ഗ്ര­ഹി­ച്ച ജീ­വി­ത­സാ­യാ­ഹ്നം.

പാ­രീ­സ്സ് 1941
കെ. എം. പ­ണി­ക്കർ

കൗ­ര­വ­സ­ദ­സ്സി­ലെ

ദ്രൗ­പ­ദി, യാഭിജാത്യ-​

ഗൗരവം മ­റ­ക്കാ­ത്തോൾ

ദുർ­ദ്ദ­ശ­യി­ങ്കൽ­പ്പോ­ലും;

പാ­രു­ഷം വി­ട്ടു ദാസ്യ-​

വൃ­ത്തി­യിൽ ക­ണ­വ­ന്മാർ

ചാരവേ നി­ല്ക്കെ, രാജ-

സ­ദ­സ്സിൽ മ­ദാ­ന്ധ­നാം

വൈ­രി­യാൽ നിജവസ്ത്ര-​

മ­ഴി­ക്ക­പ്പെ­ട്ടീ­ടി­ലും

സാ­ര­മാം സതീവ്രത-​

തേ­ജ­സ്സാൽ തെ­ളി­ഞ്ഞു­ള്ളോൾ;

ആ സ്തിതിയിങ്കൽപ്പോലു-​

മ­പ­രാ­ജി­ത; സത്യ-

സ­ദ്ധർ­മ്മം കലി കേറി

ബാ­ധി­ച്ചാ­ലെ­ന്ന­പോ­ലെ;

പാ­രീ­സ്സേ, ചതുരന്ത-​

സാർ­വ്വ­ഭൗ­മ­യാം നി­ന്നെ

വൈ­രി­മാർ സർവ്വലോക-​

സ­മ­ക്ഷം മർ­ദ്ദി­ച്ചാ­ലും

സാ­ധു­ക്കൾ വ­ല്ല­ഭ­ന്മാർ

പൗ­രു­ഷ­മ­റ്റു, ഹന്ത,

പ്രേ­ത­സ­ന്നി­ഭ­രാ­യി

നി­ല്ക്കി­ലും, മ­ഹാ­ഭാ­ഗേ,

നിന്നുടെയന്യാദൃശ-​

സന്മഹിമാനംകൊണ്ടു-​

തന്നെ നീ ജ­യി­ക്കു­ന്നു

ദുർ­ധർ­ഷ­യാ­യി­ട്ടെ­ന്നും!

കെ. എം. പ­ണി­ക്കർ
images/KM_Panicker.jpg

പ­ണ്ഡി­തൻ, പ­ത്ര­പ്ര­വർ­ത്ത­കൻ, ച­രി­ത്ര­കാ­രൻ, ന­യ­ത­ന്ത്ര­പ്ര­തി­നി­ധി, ഭ­ര­ണ­ജ്ഞൻ എന്നീ നി­ല­ക­ളിൽ പ്ര­സി­ദ്ധ­നാ­യ ഒരു ഇ­ന്ത്യ­ക്കാ­ര­നാ­ണു് സർദാർ കെ. എം. പ­ണി­ക്കർ. സർദാർ കാ­വാ­ലം മാധവ പ­ണി­ക്കർ എ­ന്നാ­ണു് പൂർ­ണ്ണ നാമം.(ജൂൺ 3,1895–ഡി­സം­ബർ 10, 1963). പു­ത്തി­ല്ല­ത്തു പ­ര­മേ­ശ്വ­രൻ ന­മ്പൂ­തി­രി­യു­ടേ­യും ചാ­ല­യിൽ കു­ഞ്ഞി­ക്കു­ട്ടി കു­ഞ്ഞ­മ്മ­യു­ടേ­യും മ­ക­നാ­യി രാ­ജ­ഭ­ര­ണ പ്ര­ദേ­ശ­മാ­യി­രു­ന്ന തി­രു­വി­താം­കൂ­റിൽ 1895 ജൂൺ 3-നു് ജനനം. രാ­ജ്യ­സ­ഭ­യി­ലെ ആ­ദ്യ­മ­ല­യാ­ളി കൂ­ടി­യാ­യി­രു­ന്നു അ­ദ്ദേ­ഹം.

ആ­ദ്യ­കാ­ല­വും വി­ദ്യാ­ഭ്യാ­സ­വും

ഓ­ക്സ്ഫോർ­ഡി­ലെ ക്രൈ­സ്റ്റ് ചർ­ച്ച് കോ­ള­ജിൽ നി­ന്നു ച­രി­ത്ര­ത്തിൽ ബി­രു­ദാ­ന­ന്ത­ര ബി­രു­ദ­വും ല­ണ്ട­നിൽ നി­ന്നു നി­യ­മ­ബി­രു­ദ­വും നേടിയ പ­ണി­ക്കർ ഇ­ന്ത്യ­യി­ലേ­ക്കു് മ­ട­ങ്ങു­ന്ന­തി­നു മു­മ്പു് ല­ണ്ട­നി­ലെ മിഡിൽ ടെം­പിൾ ബാറിൽ അ­ഭി­ഭാ­ഷ­ക­നാ­യി പ­രി­ശീ­ല­നം നേടി.

ഔ­ദ്യോ­ഗി­ക രം­ഗ­ത്തു്

ഇ­ന്ത്യ­യി­ലേ­ക്കു് മ­ട­ങ്ങി­യ സർദാർ പ­ണി­ക്കർ ആദ്യം അ­ലീ­ഗ­ഢ് മു­സ്ലിം സർ­വ­ക­ലാ­ശാ­ല­യി­ലും പി­ന്നീ­ടു് കൊൽ­ക്കൊ­ത്ത സർ­വ­ക­ലാ­ശാ­ല­യി­ലും അ­ദ്ധ്യാ­പ­ക­നാ­യി ജോ­ലി­ചെ­യ്തു. 1925-ൽ ഹി­ന്ദു­സ്ഥാൻ ടൈം­സി­ന്റെ പ­ത്രാ­ധി­പ­രാ­യി പ­ത്ര­പ്ര­വർ­ത്ത­ന­രം­ഗ­ത്തേ­ക്കു് പ്ര­വേ­ശി­ച്ചു. ചേംബർ ഓഫ് പ്രിൻ­സ­സ് ചാൻ­സ­ല­റി­ന്റെ സെ­ക്ര­ട്ട­റി­യാ­യി പ്ര­വർ­ത്തി­ച്ചു­കൊ­ണ്ടു് രാ­ഷ്ട്രീ­യ രം­ഗ­ത്തേ­ക്കു് പ്ര­വേ­ശി­ച്ചു. പ­ട്ട്യാ­ല സം­സ്ഥാ­ന­ത്തി­ന്റെ­യും പി­ന്നീ­ടു് ബി­കാ­നീർ സം­സ്ഥാ­ന­ത്തി­ന്റെ­യും വി­ദേ­ശ­കാ­ര്യ­മ­ന്ത്രി­യും മു­ഖ്യ­മ­ന്ത്രി­യു­മാ­യി സേ­വ­ന­മ­നു­ഷ്ടി­ച്ചു (1944–47).

ഇ­ന്ത്യ സ്വ­ത­ന്ത്ര­യാ­യ­പ്പോൾ സർദാർ പ­ണി­ക്കർ­ക്കു് പല പ്ര­ധാ­ന ചു­മ­ത­ല­ക­ളും ഏൽ­പ്പി­ക്ക­പ്പെ­ട്ടു. ചൈന (1948–53), ഫ്രാൻ­സ് (1956–59) എ­ന്നി­വ­യു­ടെ അം­ബാ­സ­ഡ­റാ­യി അ­ദ്ദേ­ഹം പ്ര­വർ­ത്തി­ച്ചു. ഭാ­ഷാ­ടി­സ്ഥാ­ന­ത്തിൽ സം­സ്ഥാ­ന­ങ്ങ­ളെ വി­ഭ­ജി­ക്കാ­നു­ള്ള സ്റ്റേ­റ്റ് റീ ഓർ­ഗ­നൈ­സേ­ഷൻ ക­മ്മി­ഷൻ അം­ഗ­മാ­യി­രു­ന്നു അ­ദ്ദേ­ഹം. പി­ന്നീ­ടു് അ­ക്കാ­ദ­മി­ക­രം­ഗ­ത്തും പ്ര­വർ­ത്തി­ച്ച അ­ദ്ദേ­ഹം മരണം വരെ മൈസൂർ സർ­വ­ക­ലാ­ശാ­ല­യു­ടെ വൈ­സ്ചാൻ­സ­ല­റാ­യി­രു­ന്നു. ഐ­ക്യ­രാ­ഷ്ട്ര സ­ഭ­യി­ലേ­ക്കു­ള്ള ആദ്യ ഇ­ന്ത്യൻ സം­ഘ­ത്തെ ന­യി­ച്ച­തും കെ. എം. പ­ണി­ക്കർ ആ­യി­രു­ന്നു. സാ­ഹി­ത്യ­അ­ക്കാ­ദ­മി­യു­ടെ ആദ്യ അ­ധ്യ­ക്ഷൻ, കാ­ശ്മീർ രാ­ജാ­വി­ന്റെ ഉ­പ­ദേ­ശ­ക­നാ­യി­രു­ന്ന മ­ല­യാ­ളി എന്നീ നി­ല­ക­ളി­ലും പ്ര­വർ­ത്തി­ച്ചി­ട്ടു­ണ്ടു്.

രാ­ജ്യ­സ­ഭാം­ഗ­ത്വം

1959–1966: പ്ര­സി­ഡ­ന്റ് നാ­മ­നിർ­ദ്ദേ­ശം ചെ­യ്തു.

കൃ­തി­കൾ
  • മ­ല­ബാ­റി­ലെ പോർ­ട്ടു­ഗീ­സു­കാ­രും ഡ­ച്ചു­കാ­രും (പഠനം)
  • ഏ­ഷ്യ­യും പ­ടി­ഞ്ഞാ­റൻ ആ­ധി­പ­ത്യ­വും (പഠനം)
  • ര­ണ്ടു് ചൈനകൾ (1955)—Two chinas
  • പ­റ­ങ്കി­പ്പ­ട­യാ­ളി
  • കേരള സിംഹം (പ­ഴ­ശ്ശി­രാ­ജ­യെ­ക്കു­റി­ച്ചു്)
  • ദൊ­ര­ശ്ശി­ണി
  • ക­ല്ല്യാ­ണ­മൽ
  • ധൂ­മ­കേ­തു­വി­ന്റെ ഉദയം
  • കേ­ര­ള­ത്തി­ലെ സ്വാ­ത­ന്ത്ര്യ­സ­മ­രം
  • ആ­പ­ത്ത്ക്ക­ര­മാ­യ ഒരു യാത്ര (യാ­ത്രാ വി­വ­ര­ണം)
ഇം­ഗ്ലീ­ഷ്
  • സ്ട്രാ­റ്റ­ജി­ക് പ്രോ­ബ്ലം­സ് ഓഫ് ഇ­ന്ത്യൻ ഓഷൻ
  • ഏഷ്യ ആൻഡ് ദ് വെ­സ്റ്റേൺ ഡോ­മി­നൻ­സ്
  • പ്രിൻ­സി­പ്പിൾ­സ് ആൻഡ് പ്രാ­ക്ടി­സ­സ് ഓഫ് ഡി­പ്ലോ­മ­സി
  • കേരള ച­രി­ത്രം

Colophon

Title: Autobiography (ml: ആ­ത്മ­ക­ഥ).

Author(s): K. M. Panicker.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Autobiography, K. M. Panicker, Autobiography, കെ. എം. പ­ണി­ക്കർ, ആ­ത്മ­ക­ഥ (ഭാഗം 4), Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 29, 2024.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: An extensive winter landscape with a peasant by a cottage, mountains beyond, a painting by Francesco Foschi (1710–1780). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.