SFNസായാഹ്ന ഫൌണ്ടേഷൻ
images/All_Talk_and_No_Work.jpg
All Talk and No Work, a painting by Francis William Edmonds (1806–1863).
ആ­ത്മ­ക­ഥ പ­ത്താ­മ­ധ്യാ­യം
കെ. എം. പ­ണി­ക്കർ
images/Gamal_Abdel_Naser.jpg
കർ­ണ്ണൽ ഗമാൽ നാ­സ്സർ

ഒ­രാ­ഴ്ച അവിടെ താ­മ­സി­ച്ച­ശേ­ഷം ഞങ്ങൾ തി­രി­കെ ക­യി­റോ­യി­ലേ­യ്ക്കു പോ­ന്നു. ധൃ­തി­വെ­ച്ചു പോ­രു­വാൻ കാ­ര­ണ­മു­ണ്ടാ­യി­രു­ന്നു. ഈ­ജി­പ്തി­ലെ സ്ഥി­തി­ഗ­തി­കൾ ദിവസം പ്ര­തി­യെ­ന്ന­പോ­ലെ മാ­റി­ക്കൊ­ണ്ടാ­ണി­രു­ന്ന­തു്. രാ­ജാ­വി­നെ ഭ്ര­ഷ്ടാ­ക്കു­വാ­നു­ള്ള ഒരു സൈ­ന്യ­സം­രം­ഭ­മെ­ന്ന നി­ല­യിൽ തു­ട­ങ്ങി അതൊരു റെ­വ­ലൂ­ഷൻ എന്ന വ­ഴി­ക്കു തി­രി­ഞ്ഞി­രു­ന്നു. ഞാൻ അ­വി­ടെ­ച്ചെ­ന്നു കു­റ­ച്ചു കാ­ല­ത്തേ­യ്ക്കു, ഫ­റൂ­ക്കു രാ­ജാ­വി­ന്റെ കീഴിൽ പല പ്രാ­വ­ശ്യം മ­ന്ത്രി­യാ­യി­രു­ന്ന ആ­ലി­മെ­ഹർ എ­ന്നൊ­രാ­ളാ­യി­രു­ന്നു പ്ര­ധാ­ന മ­ന്ത്രി. പ­ട്ടാ­ള­ക്കാർ തി­ര­ശ്ശീ­ല­യ്ക്കു പി­റ­കിൽ നി­ന്നു തി­ര­നോ­ട്ടം അ­ഭി­ന­യി­ച്ചി­രു­ന്ന­തേ ഉള്ളൂ എന്നു പറയാം. റെ­വ­ലൂ­ഷ­ണ­റി ക­മ്മി­റ്റി­യു­ടെ അ­ധ്യ­ക്ഷൻ ജനറൽ നെ­ജീ­ബി­നെ­പ്പ­റ്റി മാ­ത്ര­മേ പ­ത്ര­ങ്ങ­ളിൽ പ്ര­സ്താ­വ­ന­യു­ണ്ടാ­യി­രു­ന്നു­ള്ളൂ. പക്ഷേ, വാ­സ്ത­വ­ത്തിൽ അ­ദ്ദേ­ഹ­ത്തി­നു വലിയ അ­ധി­കാ­ര­മൊ­ന്നു­മി­ല്ലാ­യി­രു­ന്നു എന്നു ഞാൻ നേ­ര­ത്തേ മ­ന­സ്സി­ലാ­ക്കി. പ­ട്ടാ­ള­ക്കാ­രുൾ­പ്പെ­ടാ­ത്ത ഒരു മ­ന്ത്രി­സ­ഭ ഉ­ണ്ടെ­ങ്കി­ലും അ­ധി­കാ­ര­മെ­ല്ലാം റെ­വ­ലൂ­ഷ­ണ­റി ക­മ്മി­റ്റി­ക്കാ­ണെ­ന്നും, അതിൽ പ്ര­സി­ഡ­ണ്ടു­സ്ഥാ­നം വ­ഹി­ക്കു­ന്ന നെ­ജീ­ബി­നു നാ­മ­മാ­ത്ര­മാ­യ നേ­തൃ­ത്വ­മേ ഉള്ളൂ എ­ന്നും അ­ധി­കാ­രം കർ­ണ്ണൽ ഗമാൽ നാ­സ്സർ എന്ന ഒരു ചെ­റു­പ്പ­ക്കാ­ര­ന്റെ കൈ­യി­ലാ­ണെ­ന്നും ദി­വ­സം­പ്ര­തി തെ­ളി­ഞ്ഞു­വ­ന്നു. ആ­ദ്യ­മേ സൈ­ന്യ­സം­ഘം നേ­രി­ട്ടു അ­ധി­കാ­രം കൈ­യി­ലെ­ടു­ത്തു. പി­ന്നെ റീ­ജൻ­സി നിർ­ത്തി ഗ­ണാ­ധി­പ­ത്യ­ഘ­ട­ന ന­ട­പ്പിൽ വ­രു­ത്തി, ജനറൽ നജീബി നെ പ്ര­സി­ഡ­ണ്ടു സ്ഥാ­ന­ത്തിൽ അ­വ­രോ­ധി­ച്ചു. കു­റ­ച്ചു ക­ഴി­ഞ്ഞ­പ്പോൾ നെ­ജീ­ബും ബ­ന്ധ­ന­ത്തി­ലാ­യി. അ­ധി­കാ­രം നാ­സ്സ­റി­ന്റെ കൈ­യിൽ­ത്ത­ന്നെ­യാ­യി.

images/Mohamed_Naguib.jpg
നജീബ്

ഈ സം­ഭ­വ­ങ്ങ­ളി­ലൊ­ന്നും ന­മു­ക്കു വ­ലു­താ­യ ഇ­ട­പാ­ടൊ­ന്നു­മി­ല്ലാ­യി­യി­രു­ന്നു. അ­വ­യെ­ത്ര­മാ­ത്രം നമ്മെ ബാ­ധി­ക്കു­മെ­ന്ന ഒരു കാ­ര്യം മാ­ത്ര­മാ­ണു് ആ­ലോ­ചി­ക്കാ­നു­ണ്ടാ­യി­രു­ന്ന­തു്. പാ­ക്കി­സ്താൻ ഇൻ­ഡ്യാ വ­ഴ­ക്കിൽ, മുൻ­പും അ­ധി­കാ­ര­ത്തി­ലി­രു­ന്ന വാ­ഫ്ദ് കക്ഷി നി­ഷ്പ­ക്ഷ­പാ­ത­നി­ല­യാ­ണു് കൈ­ക്കൊ­ണ്ടി­രു­ന്ന­തു്. ഏ­ക­ദേ­ശം ഇ­രു­പ­തു വർ­ഷ­ത്തോ­ളം അവർ കാൺ­ഗ്ര­സ്സു­മാ­യി സ­ഹ­ക­രി­ച്ചി­രു­ന്നു. ഈ പുതിയ അ­ധി­കാ­രി­ക­ളിൽ പലരും ‘മു­സ്ലീം ഭ്രാ­താ­ക്കൾ’ (Most in Brotherhood) എന്ന ഒരു സം­ഘ­ട­ന­യിൽ ചേർ­ന്ന­വ­രാ­യി­രു­ന്നു­വെ­ന്ന­ത്രേ ശ്രു­തി. മു­സ്ലിം ഭ്രാ­താ­ക്കൾ പ­ര­മ­താ­സ­ഹി­ഷ്ണു­ക്ക­ളാ­യി­രു­ന്നു എ­ന്നു­മാ­ത്ര­മ­ല്ല, മു­സ്ലിം­രാ­ജ്യ­ക്കാർ ഒ­ന്നു­ചേർ­ന്നു നി­ല്ക്ക­ണ­മെ­ന്ന അ­ഭി­പ്രാ­യ­മു­ള്ള­വ­രു­മാ­യി­രു­ന്നു. ആ സ്ഥി­തി­ക്കു് അവർ പാ­ക്കി­സ്താ­നോ­ടു ചാ­ഞ്ഞു­നി­ല്ക്ക­യി­ല്ലേ എ­ന്നാ­യി­രു­ന്നു പേ­ടി­ക്കാ­നു­ള്ള­തും, അതു ത­ട­യേ­ണ്ട­താ­യി­രു­ന്നു എന്റ ആ­ദ്യ­ത്തെ ജോലി.

images/Salah_Salem.jpg
സലാഹ് സലേം

റെ­വ­ലൂ­ഷ­ണ­റി കൗൺ­സി­ലു­മാ­യി അ­ടു­ത്തു പെ­രു­മാ­റി അവരിൽ പ്ര­മാ­ണി­ക­ളു­ടെ സ്നേ­ഹം സ­മ്പാ­ദി­ക്ക­യാ­ണു് ഇ­തി­നു­ചി­ത­മാ­യ വഴി എന്നു ഞാൻ വി­ചാ­രി­ച്ചു. ആ­ദ്യം­മു­തൽ­ത്ത­ന്നെ നെ­ജീ­ബ് എ­ന്നോ­ടു സ്നേ­ഹ­ത്തി­ലാ­ണു് പെ­രു­മാ­റി­യി­രു­ന്ന­തു്. നാ­സ്സർ, സലാഹ് സലേം (Saleh Salem), അമേർ ഹ­ക്കിം (Amer Hakim) എ­ന്നി­ങ്ങ­നെ പ്ര­മാ­ണി­ക­ളാ­യ മ­റ്റു­ള്ള­വ­രു­മാ­യി പ­രി­ച­യ­മാ­യി­രു­ന്നെ­ങ്കി­ലും ഞാ­നാ­ദ്യ­മൊ­ന്നും അ­ടു­ത്തി­ട­പെ­ട്ടി­രു­ന്നി­ല്ല. പക്ഷേ, അ­തി­നൊ­ര­വ­സ­രം വേ­ഗ­ത്തി­ലു­ണ്ടാ­യി.

images/Abdel_Hakim_Amer.jpg
അമേർ ഹ­ക്കിം

അ­ക്കാ­ല­ത്തു് ഇം­ഗ്ലീ­ഷു­കാ­രു­ടെ അ­ധീ­ന­ത്തി­ലാ­യി­രു­ന്നു ഈ­ജി­പ്ത്. മൂ­ന്നു കാ­ര്യ­ത്തിൽ ഇം­ഗ്ലീ­ഷു­കാർ പ­ര­മാ­ധി­കാ­രം ന­ടി­ച്ചി­രു­ന്നു. ഒ­ന്നാ­മ­തു സുഡാൺ, ര­ണ്ടാ­മ­തു് ഈ­ജി­പ്തിൽ­ത്ത­ന്നെ ബ്രി­ട്ടീ­ഷു­പ­ട്ടാ­ളം പാ­ള­യ­മ­ടി­ച്ചി­രു­ന്ന­തു്, മൂ­ന്നാ­മ­തു് അ­ന്താ­രാ­ഷ്ട്രീ­യ­മാ­യ ഏർ­പ്പാ­ടു­ക­ളിൽ ഭ­രി­ക്ക­പ്പെ­ടു­ന്ന സൂ­യ­സ്സു തോടു്. ഇവ മൂ­ന്നിൽ നി­ന്നും ബ്രി­ട്ടീ­ഷ­ധി­കാ­രം മാ­റാ­ത്ത ഈ­ജി­പ്തി­ന്റെ സ്വാ­ത­ന്ത്ര്യം സ­ത്ത­യി­ല്ലാ­ത്ത ഒരു ഛാ­യ­മാ­ത്ര­മാ­യി­രു­ന്നു. ഇ­തേ­പ്പ­റ്റി ഒ­രി­ക്കൽ എ­ന്നോ­ടു സാലേ സലേം സം­സാ­രി­ച്ച­പ്പോൾ ഉ­പ­ദേ­ശ­രൂ­പ­ത്തിൽ ഞാൻ പ­റ­ഞ്ഞു: “നി­ങ്ങൾ ഇ­ക്കാ­ര്യ­ങ്ങൾ പ്ര­ത്യേ­കം പ്ര­ത്യേ­ക­മാ­യി എ­ടു­ക്ക­യാ­ണെ­ങ്കിൽ കൂ­ടു­തൽ എ­ളു­പ്പ­ത്തിൽ സാ­ധി­ക്കും. ഏ­റ്റ­വും എ­ളു­പ്പ­മു­ള്ള­തു് ആദ്യം എ­ടു­ക്കു­ക; അതു നി­ങ്ങൾ­ക്കു ഗു­ണ­മാ­യി തീർ­ച്ച­യാ­കു­ന്ന­തു­വ­രെ മ­റ്റേ­തു് ഒരു പ്ര­ശ്ന­മാ­ണെ­ന്നേ ന­ടി­ക്ക­രു­തു്.”

സലേം ചോ­ദി­ച്ചു: “ഏ­താ­ണു് നി­ങ്ങ­ളു­ടെ അ­ഭി­പ്രാ­യ­ത്തിൽ ഏ­റ്റ­വും എ­ളു­പ്പ­മു­ള്ള­തു്?”

“സുഡാൺ തന്നേ; സം­ശ­യ­മി­ല്ല.”

“അ­തെ­ങ്ങ­നെ? ഇത്ര വലിയ ഒരു രാ­ജ്യം, ഇത്ര വളരെ പണം അ­തി­ന­ക­ത്തു മു­ട­ക്കി­യി­ട്ടു­ള്ള­തു്—ഇ­തൊ­ക്കെ അവർ ഒ­ഴി­ഞ്ഞു വി­ട്ടു­ത­രു­മോ?”

അ­പ്പോൾ ഞാൻ മ­ടി­കൂ­ടാ­തെ പ­റ­ഞ്ഞു: “നി­ങ്ങൾ­ക്കു വി­ട്ടു­ത­രി­ക­യി­ല്ല; മ­ടി­കൂ­ടാ­തെ വി­ട്ടു­പോ­കും.”

അ­തി­ന്റെ അർ­ത്ഥ­മെ­ന്താ­ണെ­ന്നു അയാൾ പി­ന്നെ­യും ചോ­ദി­ച്ചു. ഞാൻ പ­റ­ഞ്ഞു: “സുഡാൺ ഈ­ജി­പ്തി­ന്റെ ഒരു ഭാ­ഗ­മാ­യി സ­മ്മ­തി­ച്ചു് ഇം­ഗ്ലീ­ഷു­കാർ വി­ട്ടു­ത­രി­ക­യി­ല്ല; സു­ഡാൺ­കാർ­ക്കു നി­ങ്ങ­ളിൽ­നി­ന്നും ത­ങ്ങ­ളിൽ നി­ന്നും സ്വാ­ത­ന്ത്ര്യം ന­ല്കാൻ അവർ സ­മ്മ­തി­ച്ചേ­യ്ക്കും.”

സു­ഡാ­ണി­നെ­പ്പ­റ്റി രണ്ടു വാ­ക്കു പ­റ­യേ­ണ്ട­തു­ണ്ടു്. ഈ­ജി­പ്തു­കാർ പി­ടി­ച്ച­ട­ക്കി ഭ­രി­ച്ചി­രു­ന്ന ഒരു രാ­ജ്യ­മാ­ണു് അതു്. അ­വി­ടു­ത്തെ ജ­ന­ങ്ങൾ ഈ­ജി­പ്തി­നു വി­പ­രീ­ത­മാ­യി ഇ­ള­കി­യ­പ്പോൾ ഒരു ബ്രി­ട്ടീ­ഷ് സൈ­ന്യ­ത്തി­ന്റെ സ­ഹാ­യ­ത്തോ­ടു­കൂ­ടി ഈ­ജി­പ്തു­കാർ ആ ല­ഹ­ള­യൊ­തു­ക്കി. പക്ഷേ, തി­രി­കേ ഈ­ജി­പ്തു­കാർ­ക്കു വി­ട്ടു­കൊ­ടു­ക്കു­വാൻ ഇം­ഗ്ലീ­ഷു­കാർ സ­ന്ന­ദ്ധ­രാ­യി­ല്ല. ഈ­ജി­പ്തു­കാർ­ക്കു­വേ­ണ്ടി ഇം­ഗ്ലീ­ഷു­കാ­രാ­ണു് ആ രാ­ജ്യം ഭ­രി­ച്ചി­രു­ന്ന­തു്. ഇ­ങ്ങ­നെ­യാ­യി­ട്ടു് അ­റു­പ­തു വർഷം ക­ഴി­ഞ്ഞി­രു­ന്നു. ഈ­ജി­പ്തു­കാ­രു­ടെ പ­ര­മാ­ധി­കാ­ര­ത്തെ നാ­മ­മാ­ത്ര­മാ­യി ഇം­ഗ്ലീ­ഷു­കാർ വ­ക­വെ­ച്ചി­രു­ന്നു. അ­വി­ടു­ത്തെ ഗ­വർ­ണ്ണർ ജനറാൾ ഒരു ബ്രി­ട്ടീ­ഷു­ദ്യോ­ഗ­സ്ഥ­നാ­ണെ­ങ്കി­ലും അയാളെ നി­യ­മി­ക്കു­ന്ന­തു് ഈ­ജി­പ്തി­ലെ രാ­ജാ­വാ­ണു്. ഈ സ്ഥി­തി­ക്കു സൂഡാൺ ത­ങ്ങ­ളു­ടേ­താ­ണെ­ന്നും അതു തി­രി­യെ ഏ­ല്പി­ച്ചി­ട്ടു വി­ട്ടു­പോ­ക­ണ­മെ­ന്നു­മാ­യി­രു­ന്നു ഈ­ജി­പ്തു­കാ­രു­ടെ വാദം.

images/Abd_al-Rahman_al-Mahdi.png
അ­ബ്ദുൾ­റ­ഹ­മാൻ മെഹദി

ബ്രി­ട്ടീ­ഷ­ധി­കാ­രം കൂ­ടാ­തെ വേറെ ഒരു ത­ട­സ്സ­വും ഇ­തി­നു­ണ്ടാ­യി­ന്നു. അ­റു­പ­തു­വർ­ഷ­ത്തെ ബ്രി­ട്ടീ­ഷ് ഭ­ര­ണ­ത്തി­ന്റെ ഫ­ല­മാ­യി സൂ­ഡാ­ണി­ലെ ആളുകൾ സ്വാ­ത­ന്ത്ര്യ­വാ­ദി­ക­ളാ­യി­ത്തീർ­ന്നി­രു­ന്നു. അതിൽ ഒരു കക്ഷി ഈ­ജി­പ്തി­നോ­ടു ചേർ­ന്നാ­ണു് നി­ന്ന­തെ­ങ്കി­ലും, ര­ണ്ടു­കൂ­ട്ട­രിൽ നി­ന്നും പൂർ­ണ്ണ­സ്വാ­ത­ന്ത്ര്യം ആ­വ­ശ്യ­പ്പെ­ടു­ന്ന­താ­യി­രു­ന്നു നാ­ഷ­ണ­ലി­സ്റ്റു­കാ­രി­ലെ ഏ­റ്റ­വും പ്ര­ബ­ല­മാ­യ കക്ഷി. ആ ക­ക്ഷി­യു­ടെ നായകൻ സർ അ­ബ്ദുൾ­റ­ഹ­മാൻ മെഹദി എന്ന ആ­ളാ­യി­രു­ന്നു. എ­ഴു­പ­തു­വർ­ഷം മുൻപു ബ്രി­ട്ടീ­ഷു­കാ­രെ തോ­ല്പി­ച്ചു സൂ­ഡാ­ന്റെ സ്വാ­ത­ന്ത്ര്യം സ്ഥാ­പി­ച്ച പ്ര­ഖ്യാ­ത­നാ­യ മെ­ഹ­ദി­യു­ടെ പു­ത്ര­നാ­ണു് ഇ­ദ്ദേ­ഹം. മെ­ഹ­ദി­ക്കു് ഈ­ജി­പ്തു­കാ­രോ­ടു ബ­ദ്ധ­വി­രോ­ധ­മാ­യി­രു­ന്നു. എ­ന്ന­ല്ല, സ്വാ­ത­ന്ത്ര്യ­വാ­ദി­യെ­ങ്കി­ലും, അ­ദ്ദേ­ഹം ബ്രി­ട്ടീ­ഷു­കാ­രോ­ടു ചാ­ഞ്ഞാ­ണു് നി­ന്നി­രു­ന്ന­തും. ആ സ്ഥി­തി­ക്കു് ഈ­ജി­പ്തു­കാ­രെ ഏ­ല്പി­ച്ചു ബ്രി­ട്ടീ­ഷു­കാർ സുഡാൻ വി­ട്ടു­പോ­കു­മെ­ന്നു വി­ചാ­രി­ക്കു­ന്ന­തു വെറും മൂ­ഢാ­ഭി­പ്രാ­യ­മാ­ണെ­ന്നു് എ­നി­ക്കു തോ­ന്നി. ഞാ­നി­തു സം­ഭാ­ഷ­ണ­മ­ധ്യേ പ­റ­ഞ്ഞ­പ്പോൾ ആദ്യം സാലേ സ­ലാ­മി­നു കോ­പ­മാ­ണു­ണ്ടാ­യ­തു്: “എ­ന്തു്? ഞങ്ങൾ സൂഡാൺ വി­ട്ടു­കൊ­ടു­ക്കു­ക­യോ? അതു് ഒ­രി­ക്ക­ലും ഉ­ണ്ടാ­ക­യി­ല്ല.”

“നി­ങ്ങൾ വി­ട്ടു­കൊ­ടു­ക്കേ­ണ്ട­താ­യി­ട്ടി­ല്ല. ഇം­ഗ്ലീ­ഷു­കാർ വി­ട്ടു കൊ­ടു­ത്തി­ട്ടു പോകും; നി­ങ്ങൾ­ക്കു് അതു പി­ണ­ക്ക­മാ­ണെ­ന്നു ക­ണ്ടാൽ സു­ഡാൺ­കാ­രു­ടെ ര­ക്ഷ­യ്ക്കാ­യി സ്വ­ത­ന്ത്ര­സൂ­ഡാ­ണു­മാ­യി ഒരു സൈ­ന്യ­ബ­ന്ധം നി­ല­നിർ­ത്തി­യി­ട്ടാ­യി­രി­ക്കും പോ­കു­ന്ന­തു്.”

അ­ദ്ദേ­ഹം ചോ­ദി­ച്ചു: “എ­ന്താ­ണു നി­ങ്ങൾ പ­റ­യു­ന്ന­തി­ന്റെ ചു­രു­ക്കം?”

“ബ്രി­ട്ടീ­ഷു­കാ­രെ സൂ­ഡാ­ണിൽ­നി­ന്നു പ­റ­ഞ്ഞ­യ­യ്ക്ക­ണ­മെ­ങ്കിൽ നി­ങ്ങ­ളും സൂ­ഡാ­ണി­ലെ സ്വാ­ത­ന്ത്ര്യ­വാ­ദി­ക­ളും ത­മ്മിൽ ഒ­ന്നി­ക്ക­യാ­ണു വേ­ണ്ട­തു്. അ­ങ്ങ­നെ ഒ­ന്നു­ചേർ­ന്നാൽ ബ്രി­ട്ടീ­ഷു­കാർ­ക്കു നി­ല­യി­ല്ലാ­തെ വരും.”

സാലേ സലാം കു­റെ­നേ­രം മി­ണ്ടാ­തെ ഇ­രു­ന്നു. ഒ­ടു­വിൽ പ­റ­ഞ്ഞ­തി­ങ്ങ­നെ­യാ­ണു്: “നി­ങ്ങ­ളു­ടെ അ­ഭി­പ്രാ­യം ഞാൻ റ­വ­ലൂ­ഷ­ണ­റി കൗൺ­സി­ലിൽ പറയാം. അവർ കേ­ട്ടു തീർ­ച്ച­യാ­ക്ക­ട്ടെ.”

നാ­ല­ഞ്ചു­ദി­വ­സം ക­ഴി­ഞ്ഞു ജനാൽ നെ­ജീ­ബ് എന്നെ ഒരു സം­ഭാ­ഷ­ണ­ത്തി­നു ക്ഷ­ണി­ച്ചു. പല കാ­ര്യ­ങ്ങൾ സം­സാ­രി­ച്ച­ശേ­ഷം ഒ­ടു­വിൽ അ­ദ്ദേ­ഹം പ­റ­ഞ്ഞു: “സു­ഡാ­ണി­നെ­പ്പ­റ്റി­യു­ള്ള നി­ങ്ങ­ളു­ടെ അ­ഭി­പ്രാ­യ­ത്തെ റെ­വ­ലൂ­ഷ­ണ­റി കൌൺ­സിൽ സ്വീ­ക­രി­ച്ചു. സൂഡാൺ നേ­താ­ക്ക­ന്മാ­രു­മാ­യി നേ­രി­ട്ടു സം­ഭാ­ഷ­ണ­ത്തി­നു സാലേ സ­ലാ­മി­നെ അ­ങ്ങോ­ട്ട­യ­യ്ക്കു­ന്നു.”

ഞാൻ മ­റു­പ­ടി പ­റ­ഞ്ഞു: “അതു ന­ന്നാ­യി. നി­ങ്ങൾ ഒന്നു ചേർ­ന്നു നി­ല്ക്ക­യാ­ണെ­ങ്കിൽ ബ്രി­ട്ട­ണു നി­ല­യി­ല്ല. ഇ­പ്പോൾ സൂ­ഡാൺ­കാ­രോ­ടു് അവർ പ­റ­യു­ന്ന­തു രാ­ജ്യാ­ധി­കാ­രം ന്യാ­യ­പ്ര­കാ­രം ഈ­ജി­പ്തി­ലേ­യ്ക്കാ­യ­തു­കൊ­ണ്ടു് വി­ട്ടു­പോ­ക­യാ­ണെ­ങ്കിൽ ഈ­ജി­പ്തി­ന്റെ അ­വ­കാ­ശ­ങ്ങ­ളെ അ­വ­ഗ­ണി­ക്കു­വാൻ സാ­ധി­ക്ക­യി­ല്ലെ­ന്നാ­ണു്. നി­ങ്ങ­ളോ­ടു പ­റ­യു­ന്ന­തു സൂ­ഡാ­ണി­ലെ ജ­ന­ങ്ങൾ സ്വാ­ത­ന്ത്ര്യ­വാ­ദി­ക­ളാ­ണു്. അ­വ­രു­ടെ പ്ര­കൃ­തി­ദ­ത്ത­മാ­യ ആ അ­വ­കാ­ശം മ­റ­ന്നു്, രാ­ജ്യം നി­ങ്ങ­ളെ ഏ­ല്പി­ക്കു­ന്ന­തു മാ­ടു­ക­ളെ വി­ല്ക്കു­ന്ന­പോ­ലെ ഒരു ന­യ­മാ­കും. അതു ബ്രി­ട്ട­ണെ­പ്പോ­ലെ­യു­ള്ള ഒരു പ­രി­ഷ്കൃ­ത­രാ­ജ്യ­ത്തി­നു സാ­ധി­ക്കു­ന്ന­ത­ല്ല. ഇ­പ്പോൾ ആ­ലോ­ചി­ക്കു­ന്ന പോലെ നി­ങ്ങൾ സു­ഡാ­ന്റെ സ്വാ­ത­ന്ത്ര്യ­വാ­ദം സ­മ്മ­തി­ച്ചു­കൊ­ടു­ക്കു­ക­യാ­ണെ­ങ്കിൽ ബ്രി­ട്ടീ­ഷു­കാർ­ക്കു് അ­തൊ­ര­ടി­യ­റ­വാ­യി­ത്തീ­രും.”

ആ അ­ഭി­പ്രാ­യം നെ­ജീ­ബി­നു സ­മ്മ­ത­മാ­യി.

ഞാൻ പറഞ്ഞ അ­ടി­സ്ഥാ­ന­ത്തിൽ­ത്ത­ന്നെ ബ്രി­ട്ടീ­ഷു­കാ­രു­മാ­യി സം­ഭാ­ഷ­ണ­ങ്ങൾ അധികം താ­മ­സി­യാ­തെ ആ­രം­ഭി­ച്ചു എന്നു അ­റി­യാ­നി­ട­യാ­യി. ഇ­ട­യ്ക്കി­ടെ എന്നെ ക്ഷ­ണി­ച്ചോ നേ­രി­ട്ടു വന്നു കണ്ടോ ചില കാ­ര്യ­ങ്ങൾ ആ­ലോ­ചി­ച്ചു­വ­ന്നി­രു­ന്നു. മി­ക്ക­വാ­റും സാലേ സലാം നേ­രി­ട്ടോ, അ­ല്ലെ­ങ്കിൽ സുൽ­ത്താൻ ഹാ­മീ­ദ് എന്ന അ­ദ്ദേ­ഹ­ത്തി­ന്റെ സ്നേ­ഹി­തൻ മു­ഖാ­ന്തി­ര­മോ ആ­യി­രു­ന്നു അതു്. ന­ട­പ്പി­ലി­രു­ന്ന സം­ഭാ­ഷ­ണ­ത്തെ­പ്പ­റ്റി­യാ­ണു് എ­ന്നോ­ടു് അ­ദ്ദേ­ഹം ചോ­ദി­ക്കാൻ വ­ന്ന­തെ­ങ്കി­ലും അ­ങ്ങ­നെ ഞങ്ങൾ ര­ണ്ടു­കൂ­ട്ട­രും ന­ടി­ച്ചി­ല്ല. പക്ഷേ, ഞാനും റെ­വ­ലൂ­ഷ­ണ­റി ക­മ്മി­റ്റി­ക്കാ­രും ത­മ്മിൽ ഈ കാ­ര്യ­ങ്ങ­ളെ­പ്പ­റ്റി­യു­ണ്ടാ­യി­രു­ന്ന ബന്ധം ഞാൻ വി­ചാ­രി­ച്ച­പോ­ലെ ര­ഹ­സ്യ­മ­ല്ല എന്നു വേഗം മ­ന­സ്സി­ലാ­യി. ബ്രി­ട്ടീ­ഷ­മ്പാ­സ­ഡർ സർ റൈഫ് സ്റ്റീ­ഫൻ­സ­ണി നെ­പ്പ­റ്റി മുൻപു പ­റ­ഞ്ഞി­ട്ടു­ണ്ട­ല്ലോ. അ­ദ്ദേ­ഹ­വും ഞാ­നു­മാ­യി അ­ത്യ­ന്തം സ്നേ­ഹ­ത്തി­ലാ­യി­രു­ന്നു. ഒരു ദി­വ­സ­മ­ദ്ദേ­ഹം എന്നെ പ­തി­വി­ല്ലാ­ത്ത രീ­തി­യിൽ തനിയേ ചാ­യ­യ്ക്കു ക്ഷ­ണി­ച്ചു. സം­സാ­രി­ച്ചു­തു­ട­ങ്ങി­യ­പ്പോൾ അ­ദ്ദേ­ഹം പ­റ­ഞ്ഞ­തി­ങ്ങ­നെ­യാ­ണു്: “ന­മ്മു­ടെ രണ്ടു രാ­ജ്യ­ങ്ങ­ളും കോ­മൺ­വെൽ­ത്തിൽ മെ­മ്പ­റാ­യി­രി­ക്കു­മ്പോൾ ഞ­ങ്ങൾ­ക്കു വി­പ­രീ­ത­മാ­യി എ­ന്താ­ണു് നി­ങ്ങൾ ഇ­ങ്ങ­നെ പ്ര­വർ­ത്തി­ക്കു­ന്ന­തു്?”

“ഞാൻ എന്തു പ്ര­വർ­ത്തി­ക്കു­ന്നു എ­ന്നാ­ണു് നി­ങ്ങൾ ധ­രി­ച്ചി­ട്ടു­ള്ള­തു്?”

“സൂഡാൺ സം­ബ­ന്ധി­ച്ച ഈ സം­ഭാ­ഷ­ണ­ങ്ങ­ളിൽ നി­ങ്ങ­ളാ­ണു് അവരെ സ­ഹാ­യി­ക്കു­ന്ന­തെ­ന്നാ­ണു് എന്റെ അ­റി­വു്. ബ്രി­ട്ടീ­ഷു­കാർ­ക്കു വി­പ­രീ­ത­മാ­യി അ­ങ്ങ­നെ ചെ­യ്യു­ന്ന­തു ശ­രി­യാ­ണോ?”

ക­യി­റോ­യിൽ ബ്രി­ട്ടീ­ഷു­കാ­രു­ടെ ചാ­ര­സം­ഘം ഏ­റ്റ­വും പ്ര­ബ­ല­മാ­ണെ­ന്നു ഞാൻ അ­റി­ഞ്ഞി­രു­ന്നു. എ­ങ്കി­ലും ഞാനും സാലേ സ­ലാ­മും­കൂ­ടി­യു­ള്ള സം­ഭാ­ഷ­ണ­ങ്ങൾ അവർ അ­റി­യാൻ ഞാൻ വഴി ക­ണ്ടി­ല്ല. ഞാൻ ചോ­ദി­ച്ചു: “ഞാൻ എന്തു സ­ഹാ­യ­മാ­ണു അ­വർ­ക്കു ചെ­യ്യു­ന്ന­തു്?”

സ്റ്റീ­ഫൻ­സൺ ചി­രി­ച്ചു: “ഈ മൂ­ന്നാ­ഴ്ച­യിൽ നാലു പ്രാ­വ­ശ്യം സാലേ സ­ലാ­മും രണ്ടു പ്രാ­വ­ശ്യം സുൽ­ത്താൻ ഹ­മീ­ദും നി­ങ്ങ­ളെ കാണാൻ വ­ന്നി­രു­ന്നു എ­ന്നു് എ­നി­ക്കു സൂ­ക്ഷ്മ­മാ­യി അ­റി­യാം. അവർ വെ­റു­തെ ചായ കു­ടി­ക്കാൻ വ­ന്ന­താ­ണെ­ന്നാ­ണോ?”

“അവർ പലതും സം­സാ­രി­ക്കാ­നാ­യി­ട്ടു­ത­ന്നെ­യാ­ണു് വ­ന്ന­തു്. പക്ഷേ, നി­ങ്ങൾ­ക്കു വി­പ­രീ­ത­മാ­യി­ട്ടാ­ണു് എന്റെ ഉ­പ­ദേ­ശ­മെ­ന്നു നി­ങ്ങൾ എ­ങ്ങ­നെ മ­ന­സ്സി­ലാ­ക്കി? നി­ങ്ങൾ ത­മ്മി­ലു­ള്ള സം­ഭാ­ഷ­ണ­ത്തിൽ­നി­ന്നു സു­ഡാ­ണി­നെ­പ്പ­റ്റി ന്യാ­യ­വും സൂ­ഡാൺ­കാ­രു­ടെ അ­വ­കാ­ശ­ങ്ങൾ­ക്കു വി­പ­രീ­ത­മ­ല്ലാ­ത്ത­തു­മാ­യ ചില വ്യ­വ­സ്ഥ­ക­ളു­ണ്ടാ­യി കാ­ണ­ണ­മെ­ന്നേ എ­നി­ക്കാ­ഗ്ര­ഹ­മു­ള്ളൂ. സു­ഡാൺ­കാ­രു­ടെ സ്വാ­ത­ന്ത്ര്യ­ത്തി­നു വി­പ­രീ­ത­മാ­യി ഞാൻ ഉ­പ­ദേ­ശി­ക്കു­മെ­ന്നു നി­ങ്ങൾ വി­ചാ­രി­ക്കു­ന്നു­വോ?”

“സം­ഗ­തി­യെ­ല്ലാം മ­ന­സ്സി­ലാ­യി! സുഡാൻ സ്വാ­ത­ന്ത്ര്യ­മാ­യി­രു­ന്ന­ല്ലോ ഞ­ങ്ങ­ളു­ടെ വാദം. അതു നി­ങ്ങൾ ഈ­ജി­പ്തു­കാ­രു­ടേ­താ­ക്കി­യ­തു­കൊ­ണ്ടു ഞ­ങ്ങ­ളെ നി­രാ­യു­ധ­രാ­ക്കു­ക­യാ­ണു് ചെ­യ്ത­തു്. ആട്ടെ, നെ­ഹ്രു അ­റി­ഞ്ഞു കൊ­ണ്ടാ­ണോ നി­ങ്ങൾ ഈ കൈ പ്ര­യോ­ഗി­ച്ച­തു്?”

images/Anthony_Eden.jpg
ഈഡൻ

“ഈ ചോ­ദ്യം ചോ­ദി­ക്കാൻ നി­ങ്ങൾ­ക്ക­വ­കാ­ശ­മു­ണ്ടെ­ന്നു നി­ങ്ങൾ വി­ചാ­രി­ക്കു­ന്നു­വോ? ഞാനും ചോ­ദി­ക്ക­ട്ടെ: ഈഡ (Eden) ന്റെ അ­നു­വാ­ദ­ത്തോ­ടു­കൂ­ടി­യാ­ണോ നി­ങ്ങൾ എ­ന്നോ­ടു് ഈ ചോ­ദി­ക്കു­ന്ന­തു്?”

സ്റ്റീ­ഫൻ­സൺ ആ മ­റു­പ­ടി­കൊ­ണ്ടു തൃ­പ്തി­പ്പെ­ടേ­ണ്ടി­വ­ന്നു. എ­ന്നാൽ യാ­ത്ര­പി­രി­യു­ന്ന­തി­നു­മുൻ­പു് അ­ദ്ദേ­ഹം ഒരു കാ­ര്യം­കൂ­ടി പ­റ­ഞ്ഞു: “സൂ­ഡാ­ണി­നെ­പ്പ­റ്റി­യു­ള്ള സന്ധി മി­ക്ക­വാ­റും ത­യ്യാ­റാ­യി­ട്ടു­ണ്ടു്. നി­ങ്ങൾ ആ­ഗ്ര­ഹി­ച്ച­തു­പോ­ലെ സൂ­ഡാ­ന്നു പൂർ­ണ്ണ സ്വാ­ത­ന്ത്ര്യ­മാ­യി­ട്ടു­ത­ന്നെ. പക്ഷേ, ഒരു പൊ­തു­തി­ര­ഞ്ഞെ­ടു­പ്പു ന­ട­ത്തി­യി­ട്ടു സൂ­ഡാൺ­പാർ­ല്യ­മെ­ന്റ് ഈ­ജി­പ്തു­കാ­രു­മാ­യു­ള്ള ബന്ധം വേണമോ എന്നു തീർ­ച്ച­പ്പെ­ടു­ത്തി­യ­ശേ­ഷ­മേ സ്വാ­ത­ന്ത്ര്യ­ത്തി­ന്റെ എല്ലാ വ്യ­വ­സ്ഥ­ക­ളും ന­ട­പ്പിൽ വ­രി­ക­യു­ള്ളൂ. ആ തി­ര­ഞ്ഞെ­ടു­പ്പി­ലാ­ണു് കാ­ര്യ­മെ­ല്ലാ­മി­രി­ക്കു­ന്ന­തു്. ആ­രു­മി­ട­പെ­ടാ­തെ പൂർ­ണ്ണ­സ്വാ­ത­ന്ത്ര്യ­ത്തോ­ടു­കൂ­ടി­യു­ള്ള ഒരു തി­ര­ഞ്ഞെ­ടു­പ്പാ­യി­രി­ക്ക­ണം. അ­തി­ന്റെ മേൽ­നോ­ട്ടം ഒരു ക­മ്മി­റ്റി­യു­ടെ കീ­ഴി­ലാ­യാൽ കൊ­ള്ളാ­മെ­ന്നു­ണ്ടു്. അ­തി­ന്റെ അ­ദ്ധ്യ­ക്ഷ­നാ­യി വ­രു­ന്ന­തു് ആർ­ക്കും ഒരു കു­റ്റ­വും പ­റ­യാ­നാ­വാ­ത്ത ഒരു മ­ദ്ധ്യ­സ്ഥ­നാ­യി­രി­ക്ക­ണം. അതു് ഇൻ­ഡ്യ­യിൽ­നി­ന്നു­മാ­യി­രി­ക്ക­ണം. അതിനു സാ­ധി­ക്കു­മോ?”

ഇൻ­ഡ്യ­യി­ലെ ആ­ദ്യ­ത്തെ പൊ­തു­തി­ര­ഞ്ഞെ­ടു­പ്പു ക­ഴി­ഞ്ഞി­ട്ട­ധി­ക­കാ­ല­മാ­യി­രു­ന്നി­ല്ല. 35 കോടി ആ­ളു­ക­ളു­ള്ള ഒരു രാ­ജ്യം ഇ­പ്ര­കാ­ര­മൊ­രു തി­ര­ഞ്ഞെ­ടു­പ്പു വി­ജ­യ­ക­ര­മാ­യി ന­ട­ത്തി­യ­തു് ഒ­രാ­ശ്ച­ര്യ­മാ­യി­ട്ടാ­ണു ആളുകൾ ക­ണ­ക്കാ­ക്കി­യി­രു­ന്ന­തു്. അതിനു വേ­ണ്ട­പ്ര­കാ­ര­ത്തിൽ ഏർ­പ്പാ­ടു­ചെ­യ്ത സംഘം സു­കു­മാർ സേൻ എ­ന്നൊ­രു വി­ദ­ഗ്ദ്ധ­നാ­യ ഉ­ദ്യോ­ഗ­സ്ഥ­ന്റെ കീ­ഴി­ലാ­ണു് പ­ണി­യെ­ടു­ത്ത­തു്. ഇ­ക്കാ­ര്യ­ത്തി­നു് അ­ദ്ദേ­ഹ­ത്തി­നെ ഇൻ­ഡ്യ­യിൽ­നി­ന്നും അ­യ­ച്ചു­ത­രു­വി­ക്കാൻ ഞാൻ ശ്ര­മി­ക്കാ­മെ­ന്നേ­റ്റു. സ്റ്റീ­ഫൻ­സ­ന്നു സ­ന്തോ­ഷ­മാ­യി. പ­ക്ഷ­പാ­ത­മി­ല്ലാ­തെ തി­ര­ഞ്ഞെ­ടു­പ്പു ന­ട­ക്ക­യാ­ണെ­ങ്കിൽ ഈ­ജി­പ്തു­കാ­രു­ടേ­യും ബ്രി­ട്ടീ­ഷു­കാ­രു­ടേ­യും അ­ധി­കാ­ര­ത്തി­നു് ഒ­രു­പോ­ലെ വി­പ­രീ­ത­മാ­യി­രി­ക്കും സു­ഡാ­ന്റെ നി­ശ്ച­യ­മെ­ന്നും അ­ദ്ദേ­ഹം അ­റി­ഞ്ഞി­രു­ന്നു. ബ്രി­ട്ടീ­ഷു­കാർ വി­ട്ടു­പോ­കേ­ണ്ടി­വ­രു­മെ­ന്നു മുൻ­പേ­ത­ന്നെ ധ­രി­ച്ചി­ട്ടു­ള്ള അ­ദ്ദേ­ഹ­ത്തി­നു രാ­ജ്യം ഈ­ജി­പ്തു­കാ­രെ ഏ­ല്പി­ച്ചി­ട്ടു പോ­കു­ന്ന­താ­യി­രു­ന്നു സ­ങ്ക­ടം.

ഒ­ടു­വിൽ ഞാൻ പ­റ­ഞ്ഞു: “സൂഡാൺ ഈ­ജി­പ്തു­കാർ­ക്കു കീ­ഴ്പെ­ടു­മെ­ന്നു് എ­നി­ക്ക­ഭി­പ്രാ­യ­മി­ല്ല. പൂർ­ണ്ണ­സ്വാ­ത­ന്ത്ര്യം വ­ല്ല­വ­രും വേ­ണ്ടെ­ന്നു വെ­യ്ക്കു­മോ? ഈ­ജി­പ്തു­കാർ­ക്കും അ­ത­റി­യാം.”

സൂ­ഡാ­ണെ­പ്പ­റ്റി­യു­ള്ള ആ­ലോ­ച­ന­കൾ പൂർ­ത്തി­യാ­യ ദിവസം എ­നി­ക്കു് അ­ഭൂ­ത­പൂർ­വ്വ­മാ­യ ഒരു ബ­ഹു­മ­തി ല­ഭി­ച്ചു. റെ­വ­ലൂ­ഷ­ണ­റി കൗൺ­സി­ലി­ലെ അഞ്ചു മെം­ബർ­മാർ ഒ­ന്നി­ച്ചു് ഒരു ഡെ­പ്യൂ­ട്ടേ­ഷ­ണാ­യി എന്റെ വീ­ട്ടിൽ വന്നു. എന്റെ സ­ഹാ­യ­ത്തി­നു നന്ദി പ­റ­യാ­നാ­യി­ട്ടാ­ണു് അവർ വ­ന്ന­തു്. അ­പ്പോൾ ഞാൻ അ­വി­ടെ­യി­ല്ലാ­തി­രു­ന്ന­തി­നാൽ, അവർ ഒരു ക­ട­ലാ­സ്സിൽ അ­വ­രു­ടെ കൃ­ത­ജ്ഞ­ത എ­ഴു­തി­വെ­ച്ചി­ട്ടാ­ണു പോ­യ­തു്. അന്നു വൈ­കു­ന്നേ­രം പ്ര­സി­ഡ­ണ്ട് നെ­ജീ­ബ് ടെ­ലി­ഫോ­ണിൽ വി­ളി­ച്ചു തന്റെ പ്ര­ത്യേ­ക നന്ദി നേ­രി­ട്ടു പ­റ­യു­ക­യും ചെ­യ്തു.

താ­മ­സി­യാ­തെ സു­കു­മാർ സേൻ സൂ­ഡാ­ണി­ലെ തി­ര­ഞ്ഞെ­ടു­പ്പു ന­ട­ത്താ­നാ­യി നി­യ­മി­ക്ക­പ്പെ­ട്ടു. തി­ര­ഞ്ഞെ­ടു­പ്പി­ന്റെ ഫലം ഞങ്ങൾ വി­ചാ­രി­ച്ചി­രു­ന്ന­തിൽ­നി­ന്നു വ്യ­ത്യ­സ്ത­പ്പെ­ട്ട­ല്ലാ­യി­രു­ന്നു. പൂർ­ണ്ണ­സ്വാ­ത­ന്ത്ര്യം സൂ­ഡാ­ണി­കൾ വ­രി­ച്ചു. കു­റ­ച്ചു മാ­സ­ങ്ങൾ­ക്കു­ള്ളിൽ രണ്ടു കൂ­ട്ട­ക്കാ­രും അ­വി­ടെ­നി­ന്നു ബ­ഹി­ഷ്ക്ക­രി­ക്ക­പ്പെ­ടു­ക­യും ചെ­യ്തു.

ഇം­ഗ്ല­ണ്ടി­നും ഈ­ജി­പ്തി­നും ഇടയിൽ കി­ട­ന്ന ര­ണ്ടാ­മ­ത്തെ കാ­ര്യം ഒരു കീ­റാ­മു­ട്ടി ത­ന്നെ­യാ­യി­രു­ന്നു. ഇ­റ്റ­ലി­ക്കാർ ഈ­ജി­പ്തി­നേ­യും സൂ­യ­സ്സ് തോ­ടി­നേ­യും കൈ­യി­ലാ­ക്കാൻ പ്ര­വർ­ത്തി­ച്ചു­കൊ­ണ്ടി­രു­ന്ന­പ്പോൾ അ­വ­യു­ടെ ര­ക്ഷ­യ്ക്കാ­യി 1000 പേരും അ­തി­നൊ­ത്ത ആ­യു­ധ­ബ­ല­വു­മു­ള്ള ഒരു ബ്രി­ട്ടീ­ഷ് പ­ട്ടാ­ളം ക­നാ­ലി­ന­ടു­ത്തു പാ­ള­യ­മ­ടി­ച്ചു താ­മ­സി­ച്ചു­കൊ­ള്ളു­ന്ന­തി­നു് ഏർ­പ്പാ­ടു­ണ്ടാ­യി. യുദ്ധ കാ­ല­ത്തു് ആ പ­ട്ടാ­ളം ക­യി­റോ­യിൽ­ത്ത­ന്നെ­യാ­യി­രു­ന്നു. യു­ദ്ധം ക­ഴി­ഞ്ഞു് അവർ, ഒ­ര­മ്പ­തു­മ­യി­ല­ക­ലെ ത­ല­സ്ഥാ­ന­ന­ഗ­രി­ക്കും സൂ­യ­സ്സ് തോ­ടി­നു­മി­ട­യു­ള്ള ഒരു സ്ഥ­ല­ത്തേ­യ്ക്കു പാളയം മാറി. ഇൻ­ഡ്യ­യിൽ­നി­ന്നു ബ്രി­ട്ടീ­ഷ് പ­ട്ടാ­ളം പിൻ­വാ­ങ്ങി­യ­തി­നു­ശേ­ഷം ബ്രി­ട്ടീ­ഷു­കാ­രു­ടെ പ്ര­ധാ­ന­സ­ങ്കേ­തം അ­താ­ണെ­ന്നു­ള്ള നില വന്നു. പ­ട്ടാ­ളം പ­തി­നാ­യി­ര­ത്തിൽ­നി­ന്നു് എൺ­പ­തി­നാ­യി­ര­മാ­യി. ലോ­ക­ത്തി­ലെ ഏ­റ്റ­വും വലിയ വി­മാ­ന­ത്താ­വ­ള­ങ്ങ­ളിൽ ഒ­ന്നു് അ­വി­ടെ­യാ­ണു് സ്ഥി­തി­ചെ­യ്തി­രു­ന്ന­തു്. അ­തു­പോ­ലെ­ത്ത­ന്നെ ഐ­റോ­പ്ലേൻ, ടാ­ങ്കു­കൾ, മോ­ട്ടോർ ട്ര­ക്കു­കൾ മു­ത­ലാ­യ­വ കേ­ടു­തീർ­ത്തു പു­തു­ക്കി­യെ­ടു­ക്കാ­നു­ള്ള ജോ­ലി­സ്ഥ­ല­ങ്ങ­ളും വേ­ണ്ടി­ട­ത്തോ­ളം അവിടെ പ­ണി­തി­രു­ന്നു. ചു­രു­ക്കം പ­റ­ഞ്ഞാൽ ഈ സൈ­ന്യ­സ­ങ്കേ­തം ബ്രി­ട്ടീ­ഷ് ശ­ക്തി­യു­ടെ പൂർ­ണ്ണ­മാ­യ ഒരു പ്ര­തി­ബിം­ബ­ന­മാ­യി­രു­ന്നു. അ­തി­ന്റെ ഛാ­യ­യിൽ ഈ­ജി­പ്തി­ന്റെ സ്വാ­ത­ന്ത്ര്യം ഒരു നി­രർ­ത്ഥ­വാ­ദ­മെ­ന്നേ പ­റ­യാ­നു­ണ്ടാ­യി­രു­ന്നു­ള്ളൂ.

സൂ­ഡാൺ­കാ­ര്യം ഒ­രു­വി­ധം അ­വ­സാ­നി­ച്ച­പ്പോൾ ഈ­ജി­പ്തു­കാർ ത­ങ്ങ­ളു­ടെ ശ്ര­ദ്ധ­യെ­ല്ലാം ഇ­ക്കാ­ര്യ­ത്തി­ലേ­യ്ക്കു് തി­രി­ച്ചു. ഇ­തി­ലെ­ങ്കി­ലും ഇ­ന്ത്യ ബ്രി­ട്ട­നെ സ­ഹാ­യി­ക്കു­മെ­ന്നാ­ണു സ്റ്റീ­ഫൻ­സൺ വി­ചാ­രി­ച്ച­തു്. അതു സം­സാ­രി­ച്ചു തീർ­ച്ച­യാ­ക്കി­ക്ക­ള­യാം എ­ന്നു­ള്ള വി­ചാ­ര­ത്തി­ലാ­യി­രി­ക്ക­ണം, ഒരു ദിവസം അ­ദ്ദേ­ഹം എന്നെ കാ­ണു­വാൻ വന്നു. സ­ല്ക്കാ­രം സ്വീ­ക­രി­ച്ചു, പല കാ­ര്യ­ങ്ങൾ സം­സാ­രി­ച്ച­ശേ­ഷം അ­ദ്ദേ­ഹം ചോ­ദി­ച്ചു: “പാ­ള­യ­ത്തെ­പ്പ­റ്റി സം­സാ­ര­മു­ട­നെ തു­ട­ങ്ങാ­റാ­യി­ട്ടു­ണ്ടെ­ന്നു അ­റി­ഞ്ഞി­രി­ക്കു­മ­ല്ലോ. എ­ന്താ­ണു് അ­തി­നെ­പ്പ­റ്റി നി­ങ്ങ­ളു­ടെ അ­ഭി­പ്രാ­യം?”

“ഇൻ­ഡ്യാ­ഗ­വ­ണ്മെ­ന്റിൽ നി­ന്നു് അ­തേ­പ്പ­റ്റി എ­ന്നോ­ടു് ഒ­ന്നും പ­റ­ഞ്ഞി­ട്ടി­ല്ല.”

“എ­ങ്കി­ലും നി­ങ്ങ­ളു­ടെ സ്വ­ന്ത­മ­ഭി­പ്രാ­യ­മെ­ന്താ­ണു്?”

“കാ­ര്യ­ങ്ങ­ളു­ടെ സ്വ­ഭാ­വം മു­ഴു­വ­ന­റി­യാ­തെ അ­ഭി­പ്രാ­യ­മെ­ങ്ങ­നെ പ­റ­യാ­നാ­ണു്? ഒ­ന്നു­മാ­ത്രം ഇ­പ്പോൾ പറയാം: ഈ­ജി­പ്തു­കാ­രു­ടെ സ്വാ­ത­ന്ത്ര്യ­ത്തി­നു ന്യൂ­ന­ത വ­രു­ത്തു­ന്ന ഏർ­പ്പാ­ടു­കൾ അവർ സ­മ്മ­തി­ക്കാ­തെ­യാ­ണെ­ങ്കിൽ, ന്യാ­യ­മാ­യി ഇൻ­ഡ്യാ­ഗ­വ­ണ്മെ­ന്റ് ഗ­ണി­ക്ക­യി­ല്ല. ബ്രി­ട്ടീ­ഷ് പ­ട്ടാ­ളം ഇൻ­ഡ്യ­യിൽ താ­മ­സി­ക്കാൻ അ­നു­വ­ദി­ക്കാ­ത്ത സ്ഥി­തി­ക്കും ഈ­ജി­പ്തിൽ അ­വ­രു­ടെ സ­മ്മ­തം­കൂ­ടാ­തെ പാർ­ക്കു­ന്ന­തു ശ­രി­യാ­ണെ­ന്നു ഞങ്ങൾ എ­ങ്ങ­നെ വാ­ദി­ക്കും?”

“അ­ങ്ങ­നെ­യോ? പക്ഷേ, ഒരു കാ­ര്യം മ­റ­ക്ക­രു­തു്: ഇത്ര വലിയ ഒരു ബ്രി­ട്ടീ­ഷ് സൈ­ന്യ­മി­വി­ടെ­യു­ള്ള­തു് ഇൻ­ഡ്യ­യു­ടെ ര­ക്ഷ­യ്ക്കു­മു­പ­ക­രി­ക്കും. സൂയസ് തോടു് നി­ങ്ങൾ­ക്കും പ്ര­ധാ­ന­മാ­ണു്.”

“ഇതിനു മ­റ്റ­ധി­കാ­രം കൂ­ടാ­തെ ഞാൻ­ത­ന്നെ മ­റു­പ­ടി പറയാം: ഇൻ­ഡ്യ­യു­ടെ രക്ഷ ബ്രി­ട്ടീ­ഷ് സൈ­ന്യ­ത്തെ അ­ധി­ക­രി­ച്ചു സ്ഥി­തി­ചെ­യ്യു­ന്നു എ­ന്നാ­ണ­ല്ലോ നി­ങ്ങ­ളു­ടെ സൂചന. അതു ഞാൻ നി­ഷേ­ധി­ക്കു­ന്നു. ഞ­ങ്ങ­ളു­ടെ ര­ക്ഷ­യ്ക്കു വേ­ണ്ടി നി­ങ്ങൾ ഈ­ജി­പ്തിൽ പാ­ള­യ­മ­ടി­ച്ചു താ­മ­സി­ക്ക­ണ­മെ­ന്നി­ല്ല. സൂയസ് തോ­ടി­ന്റെ കാ­ര്യ­മാ­ണെ­ന്നു­വെ­ച്ചാൽ അതു് ഈ­ജി­പ്തു­കാർ ഭ­രി­ക്കു­ന്ന­തു­കൊ­ണ്ടു ഞ­ങ്ങൾ­ക്കെ­ന്താ­ണു ദോഷം?”

സ്റ്റീ­ഫൻ­സ­ണു് എന്റെ മ­റു­പ­ടി തീരെ പി­ടി­ച്ചി­ല്ല. എ­ങ്കി­ലും സ­ന്തോ­ഷ­ഭാ­വം വി­ടാ­തെ­യാ­ണു് ഉ­ത്ത­രം പ­റ­ഞ്ഞ­തു്: “ഈ­ജി­പ്തു­കാർ­ക്കു സ­ഹാ­യ­മാ­യി­ട്ടാ­യി­രി­ക്കും നി­ങ്ങ­ളു­ടെ നില എന്നു ഞാൻ ഊ­ഹി­ച്ചി­രു­ന്നു. കാ­ര­ണ­മി­പ്പോൾ തെ­ളി­ഞ്ഞു.”

“ഒരു കാ­ര്യം ഞാനും ചോ­ദി­ക്ക­ട്ടെ: ഇൻ­ഡ്യ­യിൽ­നി­ന്നു പ­ട്ടാ­ളം പിൻ­വ­ലി­ക്കു­ന്ന­തി­നു­പ­ക­രം അവിടെ ഒരു സ്ഥ­ല­ത്തു പാ­ള­യ­മ­ടി­ച്ചു താ­മ­സി­ക്കാൻ നി­ങ്ങൾ നിർ­ബ്ബ­ന്ധി­ച്ചി­രു­ന്നു­വെ­ങ്കിൽ ന­മ്മു­ടെ രണ്ടു രാ­ജ്യ­ങ്ങൾ ത­മ്മി­ലു­ള്ള സൗ­ഹാർ­ദ്ദം ഈ വി­ധ­ത്തിൽ വ­ള­രു­മാ­യി­രു­ന്നോ?”

“ഇ­ല്ലെ­ന്നു­ത­ന്നെ പറയാം.”

“എ­ന്നാൽ­പ്പി­ന്നെ ഇ­വ­രു­ടെ സ്വാ­ത­ന്ത്ര്യ­ത്തെ ഇ­ത്ര­മാ­ത്രം ബാ­ധി­ക്കു­ന്ന ഈ സൈ­ന്യ­സ­ങ്കേ­തം വി­ട്ടു­പോ­യി­ട്ടു് അ­വ­രു­ടെ സ്നേ­ഹം സ­മ്പാ­ദി­ക്ക­യ­ല്ലേ ഉ­ത്ത­മം?”

“ശരി, മ­ന­സ്സി­ലാ­യി. പക്ഷേ, മറ്റു പല കാ­ര്യ­ങ്ങ­ളു­മു­ണ്ടു്. ഇൻ­ഡ്യ­യിൽ ഞ­ങ്ങൾ­ക്കു സൈ­ന്യ­ബ­ല­മി­ല്ലാ­താ­യ­പ്പോൾ സ­മീ­പ­രാ­ജ്യ­ങ്ങ­ളിൽ ഞ­ങ്ങ­ളു­ടെ സ്ഥാ­നം ത­കർ­ന്നു. അ­തെ­ങ്ങ­നെ­യു­മാ­ക­ട്ടെ. ഇവിടം വി­ട്ടാൽ ഇവിടം മാ­ത്ര­മ­ല്ല പോ­കു­ന്ന­തു്. അ­തേ­പ്പ­റ്റി വളരെ ആ­ലോ­ചി­ക്കേ­ണ്ട­തു­ണ്ടു്. അ­ല്ലാ­തെ തീർ­ച്ച­പ്പെ­ടു­ത്താ­വു­ന്ന സം­ഗ­തി­യ­ല്ല.”

സേ­നാ­സ­ങ്കേ­ത­ത്തെ­പ്പ­റ്റി­യു­ള്ള ആ­ലോ­ച­ന­ക­ളിൽ എ­നി­ക്കു വലിയ പ­ങ്കൊ­ന്നു­മി­ല്ലാ­യി­രു­ന്നു. പക്ഷേ, ഒരു കാ­ര്യ­ത്തിൽ ഞാൻ നേ­രി­ട്ടു് ഇ­ട­പെ­ട്ടു. ആദ്യം ഇ­ക്കാ­ര്യ­ത്തെ­പ്പ­റ്റി ആ­ലോ­ച­ന­യ്ക്കു തീർ­ച്ച­യാ­ക്കി­യ­പ്പോൾ, ബ്രി­ട്ടീ­ഷു­കാ­രും ഈ­ജി­പ്തു­കാ­രും കൂ­ടാ­തെ അ­മേ­രി­ക്ക­ന­മ്പാ­സ­ഡ­റും അതിൽ ഒരു ക­ക്ഷി­യാ­യി ചേ­ര­ണ­മെ­ന്നു ബ്രി­ട്ടീ­ഷു­കാർ ആ­വ­ശ്യ­പ്പെ­ട്ടു. കാരണം പ­റ­ഞ്ഞ­തു്, മ­ധ്യ­പൗ­ര­സ്ത്യ­രാ­ജ്യ­ങ്ങ­ളു­ടെ ര­ക്ഷ­യ്ക്കു­ള്ള ബാ­ധ്യ­ത ഇ­പ്പോൾ പ്ര­ധാ­ന­മാ­യ അ­മേ­രി­ക്ക­രു­ടേ­താ­ക­യാൽ ഈ സൈ­ന്യ­സ­ങ്കേ­ത­ത്തി­ന്റെ ഏർ­പ്പാ­ടു­ക­ളിൽ മാ­റ്റം വ­രു­ത്തു­ന്ന­തു് അ­വ­രേ­യും ബാ­ധി­ക്കു­മെ­ന്നാ­ണു്. കേ­ട്ട­പ്പോൾ എ­നി­ക്കു തീർ­ച്ച­യാ­യി, ഇതു് അ­മേ­രി­ക്ക­രെ മുൻ­കൂ­ട്ടി ത­ങ്ങ­ളു­ടെ വ­ശ­ത്താ­ക്കാൻ ബ്രി­ട്ടീ­ഷു­കാർ എ­ടു­ക്കു­ന്ന ഒരു ന­യ­മാ­ണെ­ന്നു്. അ­മേ­രി­ക്ക­ന­മ്പാ­സ­ഡർ കാ­ഫ്രീ ഒരു ഐറിഷ് കു­ടും­ബ­ത്തിൽ ജ­നി­ച്ച കാ­ത്തോ­ലി­ക്ക­നും ബ്രി­ട്ടീ­ഷു­കാ­രോ­ടു തീരെ സ്നേ­ഹ­മി­ല്ലാ­ത്ത ആ­ളു­മാ­ണെ­ന്നു് എ­നി­ക്ക­റി­യാ­മാ­യി­രു­ന്നു. എ­ന്നാ­ലും ഇ­ങ്ങ­നെ­യു­ള്ള കാ­ര്യ­ങ്ങ­ളിൽ അ­വ­സാ­ന­ത്തീർ­ച്ച വാ­ഷി­ങ്ട­ണിൽ­ത്ത­ന്നെ­യാ­ണ­ല്ലോ സ്ഥി­തി­ചെ­യ്യു­ന്ന­തു്. ആ നി­ല­യ്ക്കും, ബ്രി­ട്ടീ­ഷു­കാ­രും അ­മേ­രി­ക്ക­രും ഒ­ന്നി­ച്ചു­ചേർ­ന്നാ­ണു് ആ­ലോ­ച­ന­കൾ എ­ന്നു­വെ­ച്ചാൽ ഈ­ജി­പ്തു­കാർ­ക്കു് എന്തു ചെ­യ്യാൻ സാ­ധി­ക്കും?

ഞാൻ ജനറൽ നെ­ജീ­ബി­നെ പോ­യി­ക്ക­ണ്ടു്, സം­ഗ­തി­കൾ വി­സ്ത­രി­ച്ചി­ട്ടു് ഈ ഏർ­പ്പാ­ടു സ­മ്മ­തി­ച്ചു­കൂ­ടാ എന്നു പ­റ­ഞ്ഞു. “ഞാൻ എന്തു ചെ­യ്യാ­നാ­ണു്? ആ സംഗതി സ­മ്മ­തി­ച്ചേ­റ്റു ക­ഴി­ഞ്ഞു­പോ­യി. നി­ങ്ങൾ പ­റ­ഞ്ഞ­തെ­നി­ക്കു ബോ­ധ്യ­മാ­യി താനും.” അന്നു തന്നെ ഞാൻ കർ­ണ്ണൽ നാ­സ്സ­റി­നെ കാ­ണു­വാ­നേർ­പ്പാ­ടു­ചെ­യ്തു. നാ­സ്സ­റു­മാ­യി എ­നി­ക്കു് അ­തി­നു­മുൻ­പിൽ അല്പ സ്വ­ല്പ­മാ­യ പ­രി­ച­യ­മേ ഉ­ണ്ടാ­യി­രു­ന്നു­ള്ളൂ. അയാളെ എന്റെ അ­ഭി­പ്രാ­യം അ­റി­യി­ച്ച­പ്പോൾ വ­ലി­യൊ­രു തെ­റ്റു പ­റ്റി­പ്പോ­യ­ല്ലോ എന്ന ഭാ­വ­മാ­ണു് മു­ഖ­ത്തു ക­ണ്ട­തു്. കു­റ­ച്ചു് ആ­ലോ­ചി­ച്ച­ശേ­ഷം അ­ദ്ദേ­ഹം പ­റ­ഞ്ഞു. “അ­മേ­രി­ക്ക­ക്കാ­രെ ഈ സം­ഭാ­ഷ­ണ­ത്തിൽ ഒരു ക­ക്ഷി­യാ­ക്കാ­മെ­ന്നു­ള്ള സ­മ്മ­ത­ത്തിൽ­നി­ന്നു പിൻ­മാ­റാ­തെ സാ­ധി­ക്ക­യി­ല്ല. അതിനു വഴി എ­ന്താ­ണെ­ന്നു് ആ­ലോ­ചി­ക്ക­ണം.”

അ­താ­ണാ­വ­ശ്യ­മെ­ന്നു ഞാനും സ­മ്മ­തി­ച്ചു. പി­റ്റേ­ന്നാൾ കൂ­ടു­വാൻ തീർ­ച്ച­യാ­ക്കി­യി­ട്ടു­ള്ള മീ­റ്റി­ങ്ങിൽ ഈ അ­ഭി­പ്രാ­യ­മാ­റ്റം റെ­വ­ലൂ­ഷ­ണ­റി കൗൺ­സി­ലി­ന്റെ തീർ­മാ­ന­മാ­യി ജനറൽ നെ­ജീ­ബി­നെ കൊ­ണ്ടു തന്നെ പ­റ­യി­ക്കാ­മെ­ന്നാ­ണു് നാ­സ്സർ അ­ഭി­പ്രാ­യ­പ്പെ­ട്ട­തു്. ഞാൻ പ­റ­ഞ്ഞു: “അ­ങ്ങ­നെ­യാ­ണെ­ങ്കിൽ ന­ന്നു്. പക്ഷേ, അ­തു­കൊ­ണ്ടു മാ­ത്ര­മാ­യി­ല്ല. വി­ളി­ച്ചു വ­രു­ത്തി വി­രു­ന്നി­ല്ലെ­ന്നു പ­റ­ഞ്ഞാ­ലെ­ന്ന­തു­പോ­ലെ തങ്ങൾ അ­ധി­ക്ഷേ­പി­ക്ക­പ്പെ­ട്ട­താ­യി അ­മേ­രി­ക്കർ ഗ­ണി­ച്ചേ­യ്ക്കും.”

“ശ­രി­ത­ന്നെ. ഞാൻ കാ­ഫ്ര­യെ ഇ­പ്പോൾ­ത്ത­ന്നെ പോ­യി­ക്ക­ണ്ടു കാ­ര്യം നേ­രെ­യാ­ക്കാം.”

അ­താ­ണു് വേ­ണ്ട­തെ­ന്നു ഞാനും സ­മ്മ­തി­ച്ചു. അ­മേ­രി­ക്ക­രിൽ വി­ശ്വാ­സ­മി­ല്ലാ­ത്ത­തു­കൊ­ണ്ട­ല്ല ഇ­ങ്ങ­നെ പ­റ­യു­ന്ന­തെ­ന്നും ഈ വ­ഴ­ക്കിൽ അവർ ഒരു ക­ക്ഷി­യാ­കാ­തെ സൂ­ക്ഷി­ക്ക­യാ­ണു് ആ­വ­ശ്യ­മെ­ന്നും ത­മ്മിൽ പി­ണ­ങ്ങി­പ്പി­രി­യു­ന്ന നില വ­ന്നാൽ മാ­ധ്യ­സ്ഥ്യം വ­ഹി­ക്ക­യാ­ണു് അ­മേ­രി­ക്ക വേ­ണ്ട­തെ­ന്നും പ­റ­ഞ്ഞു് അയാളെ പ്രീ­തി­പ്പെ­ടു­ത്ത­ണ­മെ­ന്നും ഞാൻ സൂ­ചി­പ്പി­ച്ചു. അ­ങ്ങ­നെ സ­മ്മ­തി­ച്ചാ­ണു് നാ­സ്സർ പോ­യ­തു്. പി­റ്റേ ദി­വ­സ­മാ­യി­രു­ന്നു ഈ സംഗതി ആ­ലോ­ചി­ക്കാ­നു­ള്ള ആ­ദ്യ­സ­മ്മേ­ള­നം. അതിൽ അ­മേ­രി­ക്കർ പ­ങ്കു­കൊ­ണ്ടി­ല്ല.

ഈ ആ­ലോ­ച­ന­കൾ കുറെ നീ­ണ്ടു­നി­ന്നു. അ­തി­നി­ട­യ്ക്കു് റയിഫ് സ്റ്റീ­ഫൻ­സ­ണു് അ­വ­ധി­യിൽ പോ­കേ­ണ്ട­താ­യും വന്നു. അ­ദ്ദേ­ഹ­ത്തി­നു പകരം വന്ന ആൾ വ­ള­രെ­ക്കാ­ലം പ്രി­വി­കൗൺ­സിൽ സി­ക്ര­ട്ട­റി­യാ­യി­രു­ന്ന മാ­റി­സ് നാൻ­കി­യു­ടെ മ­ക­നാ­യി­രു­ന്നു. ബ്രി­ട്ടീ­ഷു­ശ­ക്തി­യിൽ വി­ശ്വ­സി­ച്ചി­രു­ന്ന വലിയ ഒരു സാ­മ്രാ­ജ്യ­വാ­ദി­യാ­യി­രു­ന്നു അ­ദ്ദേ­ഹം. ഇ­ദ്ദേ­ഹം ചർ­ച്ചി­ലി­ന്റെ വലിയ സ്നേ­ഹി­ത­നു­മാ­ണു്. ഒ­ട്ടും കീ­ഴ­ട­ങ്ങു­ക­യി­ല്ല എന്ന ഭാ­വ­മാ­ണു് അ­ദ്ദേ­ഹം കാ­ട്ടി­യി­രു­ന്ന­തു്. ആ അ­വ­സ­ര­ത്തി­ലാ­ണു് ജ­വാ­ഹർ­ലാൽ നെ­ഹ്രു, ല­ണ്ട­നിൽ നി­ന്നു തി­രി­കെ വ­രും­വ­ഴി മൂ­ന്നു­ദി­വ­സം ക­യി­റോ­യിൽ താ­മ­സി­ക്കാ­നാ­യി വ­ന്ന­തു്.

ഇതു് എ­ല്ലാം­കൊ­ണ്ടും പ്ര­ധാ­ന­മാ­യ ഒരു സം­ഗ­തി­യാ­ണു്. അതു തൊ­ട്ടാ­ണു് തന്റെ അ­ഭി­പ്രാ­യ­ങ്ങൾ വ­ളർ­ന്നു വ­ന്ന­തെ­ന്നും റെ­വ­ലൂ­ഷ­ണ­റി കൗൺ­സി­ലു­മാ­യു­ണ്ടാ­യ നീണ്ട സം­ഭാ­ഷ­ണ­മാ­ണു തന്റെ സാ­മു­ദാ­യി­ക ന­യ­ങ്ങൾ­ക്ക­ടി­സ്ഥാ­ന­മി­ട്ട­തെ­ന്നും നാ­സ്സർ തന്നെ തന്റെ ആ­ത്മ­ക­ഥ­യിൽ പ­റ­ഞ്ഞി­ട്ടു­ണ്ടു്. ആ സ്ഥി­തി­ക്കു ആ സ­ന്ദർ­ശ­ന­ത്തെ­പ്പ­റ്റി ര­ണ്ടു­വാ­ക്കു പ­റ­യു­ന്ന­തു് അ­നു­ചി­ത­മാ­ക­യി­ല്ലെ­ന്നു തോ­ന്നു­ന്നു. രാ­ജ്യ­ങ്ങൾ ത­മ്മി­ലു­ള്ള സ­മ്പർ­ക്കം പു­ലർ­ത്തു­ന്ന­തി­നു രാ­ഷ്ട്രീ­യ­ജീ­വി­ത­ത്തിൽ ഉ­ന്ന­ത­സ്ഥാ­ന­മു­ള്ള നേ­താ­ക്ക­ന്മാർ ത­മ്മിൽ പ­രി­ച­യ­പ്പെ­ടു­ന്ന­തു് ഉ­പ­യോ­ഗ­പ്ര­ദ­മാ­യ ഒരു സം­ഗ­തി­യാ­ണെ­ന്നു തീർ­ച്ച­ത­ന്നെ. രാ­ധാ­കൃ­ഷ്ണൻ, നെ­ഹ്രു, മു­ത­ലാ­യ­വ­രു­മാ­യു­ള്ള സ­മ്പർ­ക്കം കൊ­ണ്ടു മറ്റു ദേ­ശ­ത്തു­ള്ള­വർ നമ്മെ കൂ­ടു­തൽ അ­റി­വാ­നും ബ­ഹു­മാ­നി­ക്കാ­നും ഇ­ട­വ­രു­മെ­ന്നാ­ണു് എന്റെ വി­ശ്വാ­സം. ആ സ്ഥി­തി­ക്കു നെ­ഹ്രു­വി­നെ ഈ­ജി­പ്തിൽ കൊ­ണ്ടു­വ­ന്നു് അ­വി­ടു­ത്തെ നാ­യ­ക­ന്മാ­രു­മാ­യി പ­രി­ച­യ­പ്പെ­ടു­ത്ത­ണ­മെ­ന്നു് എ­നി­ക്കു് ആ­ദ്യം­തൊ­ട്ടു­ത­ന്നെ ആ­ഗ്ര­ഹ­മു­ണ്ടാ­യി­രു­ന്നു. ഇ­ങ്ങ­നെ­യു­ള്ള കാ­ര്യ­ങ്ങ­ളി­ലേ­യ്ക്കു നെ­ഹ്രു­വി­നെ നിർ­ബ്ബ­ന്ധി­ക്കേ­ണ്ട­താ­യി­ട്ടി­ല്ല. ക­യി­റോ­യിൽ വന്നു പോ­കു­ന്ന­തു ന­ന്നാ­യി­രി­ക്കും. അതു കൊ­ണ്ടു പല കാ­ര്യ­ങ്ങൾ സാ­ധി­ക്കാം എന്നു ഞാൻ എ­ഴു­ത്തു­ക­ളിൽ സൂ­ചി­പ്പി­ക്കേ­ണ്ട­താ­യി­ട്ടേ ഉ­ണ്ടാ­യി­രു­ന്നു­ള്ളൂ. കാ­മൺ­വെൽ­ത്തു കാൺ­ഫ­റൻ­സി­നാ­യി നെ­ഹ്രു ല­ണ്ട­ണി­ലേ­യ്ക്കു പോ­ക­യാ­യി­രു­ന്നു. തി­രി­കെ വ­രും­വ­ഴി­ക്കി­റ­ങ്ങാ­മെ­ന്നാ­ണു് അ­ദ്ദേ­ഹ­മേ­റ്റ­തു്. ആ സംഗതി ഈ­ജി­പ്ഷ്യൻ ഗ­വ­ണ്മെ­ന്റി­നെ അ­റി­യി­ച്ച­പ്പോൾ അ­വർ­ക്കു് അ­ത്യ­ധി­കം സ­ന്തോ­ഷ­വു­മാ­യി.

ല­ണ്ട­ണി­ലേ­യ്ക്കു പോ­കു­ന്ന എ­യർ­ഇൻ­ഡ്യാ വി­മാ­ന­ങ്ങൾ­ക്കു കയിറോ അ­ന്നു് ഒരു പ്ര­ധാ­ന­ത്താ­വ­ള­മാ­യി­രു­ന്നു. നെ­ഹ്രു ല­ബ­ണി­ലേ­യ്ക്കു പോ­കു­ന്ന ദിവസം അ­റി­ഞ്ഞു് അ­ദ്ദേ­ഹ­ത്തെ വി­മാ­ന­ക്ഷേ­ത്ര­ത്തിൽ വന്നു കാ­ണു­ന്ന­തി­നു പ്ര­സി­ഡ­ന്റു നെ­ജീ­ബും ഹാ­ജ­രു­ണ്ടാ­യി­രു­ന്നു. അതു് അ­സാ­ധാ­ര­ണ­മാ­യ ഒരു ബ­ഹു­മ­തി­യാ­യി­രു­ന്നു എന്നു പ­റ­യേ­ണ്ട­തി­ല്ല­ല്ലോ. തു­ല്യ­സ്ഥാ­നി­ക­രാ­യ അ­തി­ഥി­കൾ രാ­ജ്യ­ദർ­ശ­ന­ത്തി­നു വ­രു­മ്പോ­ള­ല്ലാ­തെ രാ­ഷ്ട്ര­പ­തി­കൾ ഔ­പ­ചാ­രി­ക­മാ­യി അവരെ സ്വീ­ക­രി­ക്കാൻ പോ­കാ­റി­ല്ല—പ്ര­ത്യേ­കി­ച്ചു യാ­ത്രാ­മ­ധ്യേ. അ­ല്പ­കാ­ലം മാ­ത്രം ഇ­റ­ങ്ങി വി­ശ്ര­മി­ക്കു­ന്ന സ്ഥ­ല­ത്തു വേ­ണ­മെ­ങ്കിൽ ഒരു പ്ര­തി­നി­ധി­യെ അ­യ­ച്ചു കു­ശ­ല­പ്ര­ശ്നം­ചെ­യ്ക­യെ­ന്ന­ല്ലാ­തെ മ­റ്റു­പ­ചാ­ര­ങ്ങൾ പ­തി­വി­ല്ല. വി­മാ­നം ക­യി­റോ­യിൽ വ­രു­ന്ന­തു രാ­ത്രി പ­ന്ത്ര­ണ്ടു­മ­ണി ക­ഴി­ഞ്ഞാ­ണു­താ­നും. ഞാനും എന്റെ പ­ത്നി­യും എം­ബ­സ്സി­യി­ലു­ള്ള മ­റ്റു­ദ്യോ­ഗ­സ്ഥ­ന്മാ­രും സ­മ­യ­ത്തി­നു് എ­യ­റോ­ഡ്രോ­മി­ലെ­ത്തി. വി­മാ­നം വ­രു­ന്ന­തി­നു് ഒ­ര­ഞ്ചു­മി­നി­ട്ടു­മുൻ­പു തന്റെ അ­ക­മ്പ­ടി­യോ­ടൊ­ന്നി­ച്ചു ജനറൽ നെ­ജീ­ബും ഹാ­ജ­രാ­യി. അ­ദ്ദേ­ഹ­ത്തി­ന്റെ­കൂ­ടെ പ്രാ­യം കു­റ­ഞ്ഞ രണ്ടു മ­ക്ക­ളു­മു­ണ്ടാ­യി­രു­ന്നു. അർ­ദ്ധ­രാ­ത്രി­യാ­യാ­ലും അ­വർ­ക്കും നെ­ഹ്രു­വി­നെ കാ­ണ­ണ­മ­ത്രേ.

നേ­താ­ക്ക­ന്മാർ ത­മ്മിൽ വളരെ സ­ന്തോ­ഷ­ത്തോ­ടെ­യാ­ണു പി­രി­ഞ്ഞ­തു്. തി­രി­കെ വ­ന്ന­പ്പോൾ നെ­ഹ്രു മൂ­ന്നു­ദി­വ­സം ക­യി­റോ­യിൽ താ­മ­സി­ച്ചു. ഗ­വ­ണ്മെ­ന്റ­തി­ഥി­യാ­യി­ട്ടാ­ണു് താ­മ­സി­ച്ച­തെ­ങ്കി­ലും മി­ക്ക­വാ­റും എം­ബ­സ്സി­യിൽ ഞ­ങ്ങ­ളോ­ടൊ­ന്നി­ച്ചു സമയം ക­ഴി­ച്ചു. പ്ര­ധാ­ന­ന്മാ­രാ­യ ആ­ളു­ക­ളു­മാ­യു­ള്ള കൂ­ടി­ക്കാ­ഴ്ച­ക­ളും ഞാൻ താ­മ­സി­ച്ചി­രു­ന്നി­ട­ത്തു­വെ­ച്ചു­ത­ന്നെ­യാ­യി­രു­ന്നു. നെ­ഹ്രു­വിൻെ അ­വി­ടു­ത്തെ താ­മ­സ­ത്തെ­പ്പ­റ്റി മൂ­ന്നു കാ­ര്യ­ങ്ങ­ളാ­ണു എ­ടു­ത്തു­പ­റ­യാ­നു­ള്ള­തു്. ആ­ദ്യ­മാ­യി, നെ­ജീ­ബും റെ­വ­ലൂ­ഷ­ണ­റി കൗൺ­സി­ലം­ഗ­ങ്ങ­ളും കൂടി അ­ദ്ദേ­ഹ­ത്തെ നാ­ല­ഞ്ചു­മ­ണി­ക്കൂ­റു­നേ­ര­ത്തേ­യ്ക്കു നൈൽ ന­ദി­യിൽ ഘോ­ഷ­യാ­ത്ര­യാ­യി കൊ­ണ്ടു പോയി. ന­ദി­യു­ടെ ര­ണ്ടു­തീ­ര­ത്തും ഈ യാത്ര കാ­ണ്മാൻ ആളുകൾ തി­ങ്ങി­നി­ല്ക്കു­ന്നു­ണ്ടാ­യി­രു­ന്നു. ബോ­ട്ടിൽ­ത്ത­ന്നെ­യാ­യി­രു­ന്നു ഞ­ങ്ങൾ­ക്കു ഭ­ക്ഷ­ണ­വും ഏർ­പ്പാ­ടു­ചെ­യ്തി­രു­ന്ന­തു്. അവിടെ നടന്ന സം­ഭാ­ഷ­ണം വളരെ പ്ര­ധാ­ന­മാ­യ ഒ­ന്നാ­യി­രു­ന്നു. അ­തി­ന്റ വെ­ളി­ച്ച­ത്തി­ലാ­ണു് പി­ന്നീ­ടു താൻ ഈ­ജി­പ്തി­ന്റെ ഭ­ര­ണ­ന­യം രൂ­പ­വ­ല്ക്ക­രി­ച്ച­തെ­ന്നും തന്റെ രാ­ഷ്ട്രീ­യ­പ്ര­വൃ­ത്തി­കൾ മു­ന്നോ­ട്ടു നീ­ങ്ങു­ന്ന­തെ­ന്നും കർ­ണ്ണൽ നാ­സ്സർ തന്റെ ആ­ത്മ­ക­ഥ­യിൽ തു­റ­ന്നു­പ­റ­ഞ്ഞി­ട്ടു­ണ്ടു്. റെ­വ­ലൂ­ഷ­ണ­റി കൗൺ­സിൽ മെ­മ്പർ­മാ­രും ഞാ­നു­മ­ല്ലാ­തെ അതു കേൾ­ക്കാൻ ആ­രു­മി­ല്ലാ­യി­രു­ന്നു. ഗാ­ന്ധി ഏ­തെ­ല്ലാം വി­ധ­ത്തി­ലാ­ണു് ഇ­ന്ത്യൻ നേ­താ­ക്ക­ന്മാർ­ക്കു മാർ­ഗ്ഗ­ദർ­ശി­യാ­യി­രു­ന്ന­തു്, എ­ന്തൊ­ക്കെ­പ്പാ­ഠ­ങ്ങ­ളാ­ണു് പ­ഠി­പ്പി­ച്ച­തു് എ­ന്നാ­യി­രു­ന്നു പൊ­തു­വേ­യു­ള്ള വിഷയം. ജ­ന­ങ്ങ­ളിൽ­നി­ന്നും അ­ക­ന്നു നി­ന്നാൽ ഒരു ഭ­ര­ണ­കർ­ത്താ­വി­നും വി­ജ­യ­മു­ണ്ടാ­ക­യി­ല്ലെ­ന്നും ന­യ­ങ്ങ­ളും പ്ര­വൃ­ത്തി­ക­ളും എത്ര ന­ന്നാ­യാ­ലും ജ­ന­ങ്ങ­ളും നേ­താ­ക്ക­ളു­മാ­യി അ­ടു­ത്ത ബ­ന്ധ­മി­ല്ലെ­ങ്കിൽ ഒ­ന്നും സ­ഫ­ല­മാ­ക­യി­ല്ലെ­ന്നു­മാ­യി­രു­ന്നു ഈ സം­ഭാ­ഷ­ണ­ത്തി­ന്റെ ചു­രു­ക്കും. ഗാ­ന്ധി­ജി­യു­ടെ ജീ­വി­ത­ച­രി­ത്ര­ത്തിൽ­നി­ന്നു പല ഉ­ദാ­ഹ­ര­ണ­ങ്ങ­ളും എ­ടു­ത്തു പ­റ­ഞ്ഞാ­യി­രു­ന്നു ഈ പ്ര­ഭാ­ഷ­ണം. ഏ­ക­ദേ­ശം നാലു മ­ണി­ക്കൂ­റോ­ളം നീ­ണ്ടു­നി­ന്ന ഈ സം­ഭാ­ഷ­ണം അ­വ­സാ­നി­ച്ച­പ്പോൾ ഞങ്ങൾ കടവിൽ അ­ടു­ത്തു­ക­ഴി­ഞ്ഞു. ജനറൽ നെ­ജീ­ബും പ­ണ്ഡി­റ്റ് നെ­ഹ്രു­വും കൂടി ക­ര­യ്ക്കി­റ­ങ്ങി. എന്റെ കൂ­ടെ­യാ­യി­രു­ന്നു നാ­സ്സർ. അ­ദ്ദേ­ഹ­ത്തി­ന്റെ മു­ഖ­ത്തു പുതിയ എന്തോ ഒരു പ്ര­സാ­ദം ക­ണ്ട­താ­യി എ­നി­ക്കു തോ­ന്നി. ഞാൻ ചോ­ദി­ച്ചു: “എന്താ, കേണൽ, പ­ണ്ഡി­ത്ജി­യു­ടെ അ­ഭി­പ്രാ­യ­ങ്ങ­ളെ­പ്പ­റ്റി എന്തു പ­റ­യു­ന്നു?” നാ­സ്സ­റു­ടെ മ­റു­പ­ടി അ­ന്നു­ത­ന്നെ ഞാൻ കു­റി­ച്ചി­ട്ടി­രു­ന്ന­തു് ഈ വി­ധ­ത്തി­ലാ­യി­രു­ന്നു: “കു­റ­ച്ചു ദി­വ­സം­കൊ­ണ്ടേ ഈ പ­റ­ഞ്ഞ­തി­ന്റെ­യെ­ല്ലാം പൂർ­ണ്ണ­മാ­യ അർ­ത്ഥം മ­ന­സ്സി­ലാ­ക­യു­ള്ളൂ. ഒരു കാ­ര്യം ന­ല്ല­വ­ണ്ണം മ­ന­സ്സി­ലാ­യി: ഒരു സൈ­ന്യ­സം­ഘ­മെ­ന്ന നി­ല­യിൽ ഞ­ങ്ങൾ­ക്കു വ­ലു­താ­യൊ­ന്നും സാ­ധി­ക്ക­യി­ല്ല. ജ­ന­ങ്ങ­ളോ­ടു ചേർ­ന്നു പ്ര­വർ­ത്തി­ക്കു­ന്ന ന­യ­ത്തി­നേ സാ­ഫ­ല്യ­മു­ണ്ടാ­ക­യു­ള്ളൂ. ഇ­ന്നു­മു­തൽ ഞാൻ ജ­ന­ങ്ങ­ളു­ടെ കൂ­ടെ­യാ­ണു്. ഏതു വി­ധ­ത്തി­ലാ­ണു് അതു ന­ട­പ്പിൽ വ­രു­ത്തേ­ണ്ട­തെ­ന്നേ വി­ചാ­രി­ക്കാ­നു­ള്ളൂ.”

അ­ങ്ങ­നെ­യാ­ണ­ല്ലോ ഉ­ണ്ടാ­യ­തും.

കെ. എം. പ­ണി­ക്കർ
images/KM_Panicker.jpg

പ­ണ്ഡി­തൻ, പ­ത്ര­പ്ര­വർ­ത്ത­കൻ, ച­രി­ത്ര­കാ­രൻ, ന­യ­ത­ന്ത്ര­പ്ര­തി­നി­ധി, ഭ­ര­ണ­ജ്ഞൻ എന്നീ നി­ല­ക­ളിൽ പ്ര­സി­ദ്ധ­നാ­യ ഒരു ഇ­ന്ത്യ­ക്കാ­ര­നാ­ണു് സർദാർ കെ. എം. പ­ണി­ക്കർ. സർദാർ കാ­വാ­ലം മാധവ പ­ണി­ക്കർ എ­ന്നാ­ണു് പൂർ­ണ്ണ നാമം.(ജൂൺ 3,1895–ഡി­സം­ബർ 10, 1963). പു­ത്തി­ല്ല­ത്തു പ­ര­മേ­ശ്വ­രൻ ന­മ്പൂ­തി­രി­യു­ടേ­യും ചാ­ല­യിൽ കു­ഞ്ഞി­ക്കു­ട്ടി കു­ഞ്ഞ­മ്മ­യു­ടേ­യും മ­ക­നാ­യി രാ­ജ­ഭ­ര­ണ പ്ര­ദേ­ശ­മാ­യി­രു­ന്ന തി­രു­വി­താം­കൂ­റിൽ 1895 ജൂൺ 3-നു് ജനനം. രാ­ജ്യ­സ­ഭ­യി­ലെ ആ­ദ്യ­മ­ല­യാ­ളി കൂ­ടി­യാ­യി­രു­ന്നു അ­ദ്ദേ­ഹം.

ആ­ദ്യ­കാ­ല­വും വി­ദ്യാ­ഭ്യാ­സ­വും

ഓ­ക്സ്ഫോർ­ഡി­ലെ ക്രൈ­സ്റ്റ് ചർ­ച്ച് കോ­ള­ജിൽ നി­ന്നു ച­രി­ത്ര­ത്തിൽ ബി­രു­ദാ­ന­ന്ത­ര ബി­രു­ദ­വും ല­ണ്ട­നിൽ നി­ന്നു നി­യ­മ­ബി­രു­ദ­വും നേടിയ പ­ണി­ക്കർ ഇ­ന്ത്യ­യി­ലേ­ക്കു് മ­ട­ങ്ങു­ന്ന­തി­നു മു­മ്പു് ല­ണ്ട­നി­ലെ മിഡിൽ ടെം­പിൾ ബാറിൽ അ­ഭി­ഭാ­ഷ­ക­നാ­യി പ­രി­ശീ­ല­നം നേടി.

ഔ­ദ്യോ­ഗി­ക രം­ഗ­ത്തു്

ഇ­ന്ത്യ­യി­ലേ­ക്കു് മ­ട­ങ്ങി­യ സർദാർ പ­ണി­ക്കർ ആദ്യം അ­ലീ­ഗ­ഢ് മു­സ്ലിം സർ­വ­ക­ലാ­ശാ­ല­യി­ലും പി­ന്നീ­ടു് കൊൽ­ക്കൊ­ത്ത സർ­വ­ക­ലാ­ശാ­ല­യി­ലും അ­ദ്ധ്യാ­പ­ക­നാ­യി ജോ­ലി­ചെ­യ്തു. 1925-ൽ ഹി­ന്ദു­സ്ഥാൻ ടൈം­സി­ന്റെ പ­ത്രാ­ധി­പ­രാ­യി പ­ത്ര­പ്ര­വർ­ത്ത­ന­രം­ഗ­ത്തേ­ക്കു് പ്ര­വേ­ശി­ച്ചു. ചേംബർ ഓഫ് പ്രിൻ­സ­സ് ചാൻ­സ­ല­റി­ന്റെ സെ­ക്ര­ട്ട­റി­യാ­യി പ്ര­വർ­ത്തി­ച്ചു­കൊ­ണ്ടു് രാ­ഷ്ട്രീ­യ രം­ഗ­ത്തേ­ക്കു് പ്ര­വേ­ശി­ച്ചു. പ­ട്ട്യാ­ല സം­സ്ഥാ­ന­ത്തി­ന്റെ­യും പി­ന്നീ­ടു് ബി­കാ­നീർ സം­സ്ഥാ­ന­ത്തി­ന്റെ­യും വി­ദേ­ശ­കാ­ര്യ­മ­ന്ത്രി­യും മു­ഖ്യ­മ­ന്ത്രി­യു­മാ­യി സേ­വ­ന­മ­നു­ഷ്ടി­ച്ചു (1944–47).

ഇ­ന്ത്യ സ്വ­ത­ന്ത്ര­യാ­യ­പ്പോൾ സർദാർ പ­ണി­ക്കർ­ക്കു് പല പ്ര­ധാ­ന ചു­മ­ത­ല­ക­ളും ഏൽ­പ്പി­ക്ക­പ്പെ­ട്ടു. ചൈന (1948–53), ഫ്രാൻ­സ് (1956–59) എ­ന്നി­വ­യു­ടെ അം­ബാ­സ­ഡ­റാ­യി അ­ദ്ദേ­ഹം പ്ര­വർ­ത്തി­ച്ചു. ഭാ­ഷാ­ടി­സ്ഥാ­ന­ത്തിൽ സം­സ്ഥാ­ന­ങ്ങ­ളെ വി­ഭ­ജി­ക്കാ­നു­ള്ള സ്റ്റേ­റ്റ് റീ ഓർ­ഗ­നൈ­സേ­ഷൻ ക­മ്മി­ഷൻ അം­ഗ­മാ­യി­രു­ന്നു അ­ദ്ദേ­ഹം. പി­ന്നീ­ടു് അ­ക്കാ­ദ­മി­ക­രം­ഗ­ത്തും പ്ര­വർ­ത്തി­ച്ച അ­ദ്ദേ­ഹം മരണം വരെ മൈസൂർ സർ­വ­ക­ലാ­ശാ­ല­യു­ടെ വൈ­സ്ചാൻ­സ­ല­റാ­യി­രു­ന്നു. ഐ­ക്യ­രാ­ഷ്ട്ര സ­ഭ­യി­ലേ­ക്കു­ള്ള ആദ്യ ഇ­ന്ത്യൻ സം­ഘ­ത്തെ ന­യി­ച്ച­തും കെ. എം. പ­ണി­ക്കർ ആ­യി­രു­ന്നു. സാ­ഹി­ത്യ­അ­ക്കാ­ദ­മി­യു­ടെ ആദ്യ അ­ധ്യ­ക്ഷൻ, കാ­ശ്മീർ രാ­ജാ­വി­ന്റെ ഉ­പ­ദേ­ശ­ക­നാ­യി­രു­ന്ന മ­ല­യാ­ളി എന്നീ നി­ല­ക­ളി­ലും പ്ര­വർ­ത്തി­ച്ചി­ട്ടു­ണ്ടു്.

രാ­ജ്യ­സ­ഭാം­ഗ­ത്വം

1959–1966: പ്ര­സി­ഡ­ന്റ് നാ­മ­നിർ­ദ്ദേ­ശം ചെ­യ്തു.

കൃ­തി­കൾ
  • മ­ല­ബാ­റി­ലെ പോർ­ട്ടു­ഗീ­സു­കാ­രും ഡ­ച്ചു­കാ­രും (പഠനം)
  • ഏ­ഷ്യ­യും പ­ടി­ഞ്ഞാ­റൻ ആ­ധി­പ­ത്യ­വും (പഠനം)
  • ര­ണ്ടു് ചൈനകൾ (1955)—Two chinas
  • പ­റ­ങ്കി­പ്പ­ട­യാ­ളി
  • കേരള സിംഹം (പ­ഴ­ശ്ശി­രാ­ജ­യെ­ക്കു­റി­ച്ചു്)
  • ദൊ­ര­ശ്ശി­ണി
  • ക­ല്ല്യാ­ണ­മൽ
  • ധൂ­മ­കേ­തു­വി­ന്റെ ഉദയം
  • കേ­ര­ള­ത്തി­ലെ സ്വാ­ത­ന്ത്ര്യ­സ­മ­രം
  • ആ­പ­ത്ത്ക്ക­ര­മാ­യ ഒരു യാത്ര (യാ­ത്രാ വി­വ­ര­ണം)
ഇം­ഗ്ലീ­ഷ്
  • സ്ട്രാ­റ്റ­ജി­ക് പ്രോ­ബ്ലം­സ് ഓഫ് ഇ­ന്ത്യൻ ഓഷൻ
  • ഏഷ്യ ആൻഡ് ദ് വെ­സ്റ്റേൺ ഡോ­മി­നൻ­സ്
  • പ്രിൻ­സി­പ്പിൾ­സ് ആൻഡ് പ്രാ­ക്ടി­സ­സ് ഒാഫ് ഡി­പ്ലോ­മ­സി
  • കേരള ച­രി­ത്രം

Colophon

Title: Autobiography (ml: ആ­ത്മ­ക­ഥ).

Author(s): K. M. Panicker.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Autobiography, K. M. Panicker, Autobiography, കെ. എം. പ­ണി­ക്കർ, ആ­ത്മ­ക­ഥ (ഭാഗം 4, അ­ദ്ധ്യാ­യം 10), Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: May 29, 2024.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: All Talk and No Work, a painting by Francis William Edmonds (1806–1863). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.