SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Krishna_in_Brindavana.jpg
Illustration of Hindi Gita Press Mahabharata, a painting by B. K. Mitra .
ബാ­ല­ഗോ­പാ­ലൻ നാ­ട­ക­ത്തെ­പ്പ­റ്റി തി­ക്കോ­ടി­യൻ

ഒ­ടു­വിൽ ആ ദി­വ­സ­മെ­ത്തു­ന്നു. വാ­യ­ന­ശാ­ല­യു­ടെ സ­മീ­പ­ത്തു്, കൊ­യ്ത്തു ക­ഴി­ഞ്ഞ പാ­ട­ത്തു പ­ന്ത­ലു­യ­രു­ന്നു. വിവിധ വർ­ണ്ണ­ങ്ങ­ളി­ലു­ള്ള നോ­ട്ടീ­സു­കൾ വി­ത­ര­ണം ചെ­യ്യു­ന്നു. മ­ഹാ­ക­വി കു­ട്ട­മ­ത്തി­ന്റെ ബാ­ല­ഗോ­പാ­ലം നാടകം അ­ര­ങ്ങേ­റു­ന്ന ദി­വ­സ­ത്തി­ന്റെ അ­റി­യി­പ്പു­ണ്ടാ­വു­ന്നു. പ­ന്ത­ലി­ന്ന­ക­ത്തു ക­ട­ക്ക­ണ­മെ­ങ്കിൽ, നാടകം കാ­ണ­ണ­മെ­ങ്കിൽ, ടി­ക്ക­റ്റു വാ­ങ്ങ­ണം. അതും പുതിയ അ­നു­ഭ­വം തന്നെ. പ്ര­വർ­ത്ത­കർ­ക്കു സം­ശ­യ­മു­ണ്ടാ­യി­രു­ന്നു. ടി­ക്ക­റ്റെ­ടു­ത്തു നാടകം കാ­ണു­ന്ന ശീ­ല­മി­ല്ലാ­ത്ത ജ­ന­ങ്ങ­ളാ­ണു്. ഒ­ടു­വിൽ ആരും വ­ന്നി­ല്ലെ­ങ്കിൽ മാനം കെടും. പ്ര­ബ­ല­നാ­യൊ­രു ജ­ന്മി­യോ­ടു് ഏ­റ്റു­മു­ട്ടി ബ­ല­പ­രീ­ക്ഷ ന­ട­ത്തി നേ­ടി­യെ­ടു­ത്ത വിജയം പൂർ­ണ്ണ­മാ­ക­ണ­മെ­ങ്കിൽ നാടകം വി­ജ­യി­ക്ക­ണം. വി­ജ­യി­ക്ക­ണ­മെ­ങ്കിൽ കാ­ശു­മു­ട­ക്കി ടി­ക്ക­റ്റെ­ടു­ത്തു പ്രേ­ക്ഷ­കർ അ­ക­ത്തു കയറണം. പ്ര­വർ­ത്ത­ക­രു­ടെ സംശയം അ­സ്ഥാ­ന­ത്താ­യി­രു­ന്നു. സ­ന്ധ്യ­യോ­ടൊ­പ്പം ജ­ന­ങ്ങൾ ഒ­ഴു­കി­യെ­ത്തി. നി­റ­ഞ്ഞ സ­ദ­സ്സു്. നാടകം ഇ­ര­മ്പി. ര­ണ്ട­ഭി­പ്രാ­യ­മി­ല്ല. അ­ന്നോ­ളം അത്ര ന­ല്ലൊ­രു നാടകം കാണാൻ ക­ഴി­ഞ്ഞി­ട്ടി­ല്ലെ­ന്നു പ്രേ­ക്ഷ­കർ പ­റ­ഞ്ഞു­കേ­ട്ട­പ്പോൾ പ്ര­വർ­ത്ത­ക­രു­ടെ മ­ന­സ്സു് നി­റ­ഞ്ഞു.

നൈ­ഷ­ധം­പോ­ലെ, രു­ഗ്മാം­ഗ­ദ­ച­രി­തം പോലെ, ചില പുരാണ നാ­ട­ക­ങ്ങൾ—അതും അ­പൂർ­വ്വാ­വ­സ­ര­ങ്ങ­ളിൽ മാ­ത്രം—കാ­ണാ­നു­ള്ള സൗ­ക­ര്യ­മേ സാ­ധാ­ര­ണ­ജ­ന­ങ്ങൾ­ക്കു് അ­ന്നു­ണ്ടാ­യി­രു­ന്നു­ള്ളു. അ­ത്ത­രം നാ­ട­ക­ങ്ങ­ളിൽ­നി­ന്നെ­ല്ലാം വളരെ വ്യ­ത്യ­സ്ത­മാ­യി­രു­ന്നു ബാ­ല­ഗോ­പാ­ലം. ഭാ­ഷാ­നാ­ട­ക­ങ്ങ­ളിൽ സാ­ധാ­ര­ണ­ക്കാ­ര­ന്റെ ദാ­രി­ദ്ര്യ­ദുഃ­ഖം ശ­ക്തി­മ­ത്താ­യി പ്ര­തി­ഫ­ലി­പ്പി­ച്ച ആ­ദ്യ­ത്തെ നാ­ട­ക­മാ­ണു് ബാ­ല­ഗോ­പാ­ല­മെ­ന്നു പ­റ­ഞ്ഞാൽ വലിയ തെ­റ്റാ­വി­ല്ല. അ­നാ­ഥ­യാ­യ ഒരു വി­ധ­വ­യു­ടേ­യും മ­ക­ന്റെ­യും കഥ. നി­ത്യ­വൃ­ത്തി­ക്കു­ള്ള വ­ക­പോ­ലും യാ­ചി­ച്ചു­ണ്ടാ­ക്ക­ണ­മെ­ന്ന ഗ­തി­കേ­ടിൽ പു­ല­രു­ന്ന കു­ടും­ബം. കു­റ­ഞ്ഞ ക­ഥാ­പാ­ത്ര­ങ്ങൾ. വ­ക്ര­ത­യൊ­ന്നും ഇ­ല്ലാ­ത്ത ക­ഥാ­ക­ഥ­ന­രീ­തി. നേരെ ജ­ന­ഹൃ­ദ­യ­ങ്ങ­ളിൽ ക­ട­ന്നു­ചെ­ല്ലാൻ ക­ഴി­വു­ള്ള ഗാ­ന­ങ്ങ­ളും സം­ഭാ­ഷ­ണ­ങ്ങ­ളും നി­ര­ന്ത­ര­മാ­യ ആ­രാ­ധ­ന­യി­ലൂ­ടെ, വ്ര­ത­ച­ര്യ­ക­ളി­ലൂ­ടെ, ത­പ­സ്സി­ലൂ­ടെ മ­നു­ഷ്യ­നെ ദൈ­വ­സ­ന്നി­ധി­യി­ലേ­ക്കു­യർ­ത്തു­ന്ന പ­തി­വു് വി­ട്ടു്, ദൈവം മ­ണ്ണി­ലേ­ക്കി­റ­ങ്ങി­വ­ന്നു ഒരനാഥ ബാ­ല­നോ­ടൊ­പ്പം ക­ളി­ക്കു­ക­യും ചി­രി­ക്കു­ക­യും അ­വ­ന്റെ ജ്യേ­ഷ്ഠ­നാ­യി അ­ഭി­ന­യി­ക്കു­ക­യും ജ്യേ­ഷ്ഠ­നെ­ന്ന വി­ശ്വാ­സ­ത്തി­നു പോ­റ­ലേ­ല്പി­ക്കാ­ത്ത­വി­ധം പെ­രു­മാ­റു­ക­യും ചെ­യ്യു­ന്ന ഒരു പുതിയ രീതി അ­വ­ലം­ബി­ച്ചു എ­ന്ന­താ­ണു് ഈ നാ­ട­ക­ത്തി­ന്റെ പ്ര­ത്യേ­ക­ത. പ­ണ്ഡി­ത­നേ­യും പാ­മ­ര­നേ­യും ഒ­രു­പോ­ലെ ര­സി­പ്പി­ക്കാ­നു­ള്ള ക­ഴി­വു് ആ നാ­ട­ക­ത്തി­നു­ണ്ടു്. ജ­ന­ങ്ങ­ളൊ­ന്ന­ട­ങ്കം ന­ല്ല­തെ­ന്നു വി­ധി­യെ­ഴു­താ­നു­ള്ള കാ­ര­ണ­വും അതു തന്നെ.

കളി ക­ഴി­ഞ്ഞു വീ­ട്ടി­ലെ­ത്തി ഉ­റ­ങ്ങാൻ കി­ട­ക്കു­മ്പോ­ഴും ശ്രീ­കൃ­ഷ്ണ­നെ­പ്പ­റ്റി­യാ­ണു് ചിന്ത. എ­വി­ടെ­യാ­കും കി­ട­ക്കു­ന്ന­തു് ? നല്ല മെ­ത്ത­യു­ണ്ടോ? മേ­ട­ച്ചൂ­ടിൽ വീ­ശി­ക്കൊ­ടു­ക്കാ­നാ­ളു­ണ്ടോ? ആ­ലോ­ചി­ച്ചാ­ലോ­ചി­ച്ചു് ഉ­റ­ങ്ങി­പ്പോ­കും. രാ­വി­ലെ ഉ­ണർ­ന്നെ­ണീ­റ്റാൽ വേഗം സ­ന്ധ്യ­യാ­വാ­നു­ള്ള പ്രാർ­ത്ഥ­ന­യാ­ണു്. സ­ന്ധ്യ­യാ­യാൽ നേ­ര­ത്തെ ചെ­ന്നു മു­മ്പിൽ­ത്ത­ന്നെ സ്ഥലം പി­ടി­ക്കും. അ­ങ്ങ­നെ ഒ­രി­ക്കൽ നാലു ത­റ­വാ­ടു­ക­ളിൽ ക­യ­റി­യി­റ­ങ്ങി, മു­ട­ങ്ങാ­തെ മു­പ്പ­ത്തി­ര­ണ്ടു കളി ഞാൻ കാ­ണു­ക­യു­ണ്ടാ­യി. അ­തോർ­ക്കു­മ്പോൾ ഇ­ന്നും കണ്ണു ന­ന­യു­ന്നു. കൃ­ഷ്ണ­നെ­യോർ­ത്തും കൃ­ഷ്ണാ­ട്ട­ത്തെ­യോർ­ത്തു­മ­ല്ല. ഇ­ന്ന­ത്തെ കു­ട്ടി­ക­ളെ­യോർ­ത്തു്. അ­വ­ര­റി­യാ­തെ, അ­വ­രു­ടെ കു­റ്റം കൊ­ണ്ട­ല്ലാ­തെ, അ­വർ­ക്കു ന­ഷ്ട­പ്പെ­ട്ടു­പോ­യ സൗ­ഭാ­ഗ്യം. കൃ­ഷ്ണാ­ട്ടം അ­വർ­ക്കു തി­രി­ച്ചു­കി­ട്ടു­മാ­റാ­ക­ട്ടെ എന്നു പ്രാർ­ത്ഥി­ക്കാൻ ഇന്നു വയ്യ. അ­പ്പോൾ സാ­മൂ­തി­രി വാ­ഴ്ച­യും സാ­മ­ന്ത പ്ര­ഭു­ത്വ­വും ജ­ന്മി­ത്വ­വും എ­ട്ടു­കെ­ട്ടും നാ­ലു­കെ­ട്ടും ത­റ­വാ­ടും സ്ഥാ­ന­മാ­ന­ങ്ങ­ളു­മൊ­ക്കെ തി­രി­ച്ചു­വ­ര­ട്ടെ എ­ന്നും പ്രാർ­ത്ഥി­ക്കേ­ണ്ടി­വ­രി­ല്ലേ? അതിനി ഒ­ട്ടും വ­യ്യ­ല്ലോ.

—അ­ര­ങ്ങു­കാ­ണാ­ത്ത നടൻ

ബാ­ല­ഗോ­പാ­ലൻ
ക­ഥാ­പാ­ത്ര­ങ്ങൾ
  1. സൂ­ത്ര­ധാ­രൻ
  2. നടൻ
  3. ബാ­ല­ഗോ­പാ­ലൻ
  4. സുശീല
  5. വാ­ദ്ധ്യാർ
  6. ഭഗവാൻ
  7. സു­കു­മാ­രൻ
  8. പത്നി
ശ്രീ­മാ­തൃ­സ­മർ­പ്പ­ണം

1. അമ്മേ! ‘ദേവകി’ ദേവി! ത­ന്ന­രു­ളി നീ

നൽ ‘ബാ­ല­ഗോ­പാ­ല’നിൽ

ശമ്മേ നേർ­ന്ന സുശീല പോൽ മയി മുല-

പ്പാ­ലും മു­കു­ന്ദേ­ച്ഛ­യും,

ഉ­ന്മേ­ഷ­ത്തോ­ട­വ­ന്നു ഹന്ത ഭഗവാൻ

പ്ര­ത്യ­ക്ഷ­നാ­യി!! കനി-

ഞ്ഞെ­ന്മേൽ വെ­ച്ച­തു തൽ­ക­ഥാ­പ­രി­മ­ളം

മാ­ത്രം ജ­ഗ­ന്നാ­യ­കൻ.

2. ജന്മം പൂ­ണ്ട­ന്യ­മാ­തൃ­സ്ത­ന­ക­ല­ശ­മെ­നി

ക്കേ­കി­ടാ­തി­ന്നു നീ­ന്തും

നി­ന്മം­ഗ­ല്യ­സ്ത­ന­പ്പാ­ല്ക്ക­ടൽ ന­ടു­വിൽ മുകു-

ന്ദൈ­ക്യ­മു­ണ്ടാ­ക്കു­വാ­നാ­യ്

ത­ന്മ­ഞ്ജൂ പ്രേ­മ­വ­ക്ത്രം സ്വ­ജ­ന­നി­ക­ഴ­ലിൽ

‘ബാ­ല­ഗോ­പാ­ല­കൻ’ പോ-

ലെ­ന്മാ­താ­വേ! ത­വം­ഘ്രി­ത്ത­ളി­രി­ലി­ത സമർ-

പ്പി­ച്ചു ഞാ­നി­പ്ര­ബ­ന്ധം.

കു­ട്ട­മ­ത്തു്

99 കുംഭം 24-ാം നു

ഗ്ര­ന്ഥ­കർ­ത്താ­വു്:

20-ാം ശ്രാ­ദ്ധ­ദി­നം

പ്ര­സ്താ­വ­ന
നാ­ന്ദി

ആലംബം നാ­ലു­വേ­ദ­ത്തി­നു,മഖിലജഗൽ-​

സാ­ക്ഷി വേ­ദാ­ന്തി­കൾ­ക്കും,

ലോ­ലം­ബം യോ­ഗി­കൾ­ക്കും ഹൃദയകുവലയ-​

ത്തി­ങ്ക­ലാ­ത­ങ്ക­ഹീ­നം

കാലൻ കം­സാ­ദി­കൾ­ക്കും പ­ല­തു­മി­തു­വി­ധം

കേ­ളി­യാ­ടും യശോദാ-​

ബാലൻ ഗോ­പാ­ല­കൃ­ഷ്ണൻ

തി­രു­വ­ടി കരുണാ-​

പാം­ഗ­മി­ങ്ങേ­കി­ട­ട്ടെ!

(സൂ­ത്ര­ധാ­ര­നും നടനും പ്ര­വേ­ശി­ക്കു­ന്നു)

പദം 1

(രാഗം ഇം­ഗ്ലീ­ഷ് നോ­ട്ടു് ച­തു­ര­ശ്ര­ജ­തി ത്രി­പ­ട)

ആടണം! ലീ­ല­യാ­ട­ണം!

കോ­ട­ക്കാർ­വ്വർ­ണ്ണൻ പി­ടി­ച്ചോ­ട­ക്കു­ഴ­ലും പാടി

ഓ­ടി­വ­ന്ന­ര­ങ്ങ­തിൽ ചാ­ഞ്ചാ­ടി (ആടണം)

വെണ്ണ ക­വർ­ന്നു

ഗോ­പ­പ്പെ­ണ്ണു­ങ്ങൾ­ക്കു­ള്ള താപ-

ഖ­ണ്ഡ­നം­ചെ­യ്ത ദേവ! നിർ­ല്ലേ­പ! (ആടണം)

ഭ­ക്ത­ന്മാർ­ക്കെ­ന്നും ചി­ത്തേ

വ്യ­ക്ത­മാം സ­ച്ചി­ന്മൂർ­ത്തേ!

മു­ക്തി­സ്വ­രൂ­പ! കൃഷ്ണ! സ­ല്കീർ­ത്തേ! (ആടണം)

മാ­ന്യ­സ­മാ­ജി­ക­ന്മാർ­ക്കു വ­ന്ദ­നം.

സൂത്ര:
മാന്യ മ­ഹാ­ജ­ന­ങ്ങ­ളെ ഈ­ശ്വ­ര­സാ­ക്ഷാൽ­ക്കാ­ര­മാ­കു­ന്നു മ­നു­ഷ്യ ജന്മം കൊ­ണ്ടു­ള്ള പരമ പ്ര­യോ­ജ­നം.
നടൻ:
എ­ന്താ­ണു് അ­ങ്ങു­ന്നു് പ­റ­യു­ന്ന­തു്! വി­ഷ­യി­ക­ളാ­യ ജ­ന­ങ്ങൾ­ക്കു് എ­ങ്ങി­നെ­യാ­ണു് ഈശ്വര സാ­ക്ഷാ­ത്കാ­രം ഉ­ണ്ടാ­കു­ന്ന­തു്?
സൂത്ര:
[1] “കഷ്ടം! കഷ്ടം! ജ­ന­ങ്ങൾ ഭാ­ര്യ­ക്കും കു­ട്ടി­കൾ­ക്കും വേ­ണ്ടി ഒരു കുടം ക­ണ്ണു­നീർ ചൊ­രി­യും. പ­ണ­ത്തി­നു­വേ­ണ്ടി ചൊ­രി­യു­ന്ന ക­ണ്ണു­നീർ ന­ദീ­പ്ര­വാ­ഹം പോലെ അവരെ ഒ­ഴു­ക്കി­ക്കൊ­ണ്ടു­പോ­കും. എ­ന്നാൽ ഈ­ശ്വ­ര­നെ ല­ഭി­ക്കു­വാൻ വേ­ണ്ടി ഇ­ങ്ങി­നെ ക­ര­യു­ന്ന­തു് ആ­രാ­ണു്? ഈ­ശ്വ­ര­നെ കാ­ണു­വാൻ വേ­ണ്ടി നാം അ­ദ്ദേ­ഹ­ത്തെ വി­ളി­ക്ക­ണം” എ­ന്നാ­ണു് ആ­പ്ത­വാ­ക്യം.
നടൻ:
അ­ങ്ങി­നെ നി­ര­ന്ത­രം ഈശ്വര ധ്യാ­ന­ത്തിൽ ഇ­രു­ന്നാൽ ന­മ്മു­ടെ ഗൃ­ഹ­ഭ­ര­ണ കാ­ര്യ­ങ്ങൾ ആ­രാ­ണു് വ­ഹി­ക്കു­വാൻ.
സൂത്ര:
ആ­ശ്ച­ര്യം! ആ­ശ്ച­ര്യം! മ­ഹാ­ബു­ദ്ധി­മാ­നാ­യ ഒരു മ­ഹാ­പ്ര­ഭു­വി­ന്റെ വി­ശ്വ­സ്ത­ഭൃ­ത്യ­ന്നു പ­ട്ടി­ണി­യാ­ണോ ഫലം? ഇ­ക്കാ­ര്യ­ങ്ങൾ സാ­ക്ഷാൽ ഭഗവാൻ തന്നെ അർ­ജു­ന­നോ­ടു് പ­റ­ഞ്ഞി­രു­ന്ന­തി­നെ നോ­ക്കു­ക.
പദ്യം 1

“അ­ന­ന്യാ­ശ്ചി­ന്ത­യ­ന്തോ മാം

യേ ജനാഃ പ­ര്യു­പാ­സ­തേ;

തേഷാം നി­ത്യാ­ഭി­യു­ക്താ­നാം

യോ­ഗ­ക്ഷേ­മം വ­ഹാ­മ്യ­ഹം.”

യാ­തൊ­രു ജ­ന­ങ്ങ­ളാ­ണു് അ­ന്യ­ദേ­വ­ത­മാ­രെ ഉ­പാ­സി­ക്കാ­തെ എ­ന്നേ­ത്ത­ന്നെ ചി­ന്തി­ക്കു­ന്ന­വ­രാ­യി ഇ­ട­വി­ടാ­തെ ഉ­പാ­സി­ക്കു­ന്ന­തു്? എ­പ്പോ­ഴും എന്റെ നി­ഷ്ഠ­യി­ലി­രി­ക്കു­ന്ന അ­വ­രു­ടെ യോ­ഗ­ക്ഷേ­മ­ത്തെ ഞാൻ വ­ഹി­ക്കു­ന്നു എ­ന്നാ­ണ­ല്ലോ ഇ­തി­ന്റെ സാരം.

അ­തു­കൊ­ണ്ടു് ന­മ്മു­ടെ സ­ക­ല­വി­ചാ­ര­ങ്ങ­ളെ­യും ഭ­ഗ­വാ­ങ്കൽ സ­മർ­പ്പി­ച്ചു് ആ ദി­വ്യ­മം­ഗ­ള­വി­ഗ്ര­ഹം പ്ര­ത്യ­ക്ഷ­മാ­ക്കി­ത്ത­രു­വാൻ വി­ളി­ച്ചു് ക­ര­യു­ക­യാ­യി­രു­ന്നു ന­മ്മു­ടെ കർ­ത്ത­വ്യ­കർ­മ്മം. ഇ­ങ്ങ­നെ­യു­ള്ള ഒരു ചെ­റു­ക­ഥ­യെ അ­ഭി­ന­യി­ച്ചു ന­മ്മു­ടെ­യും ഭ­ഗ­വൽ­ഭ­ക്ത­ന്മാ­രാ­യ ഈ മാ­ന്യ­സ­ഭ്യ­ന്മാ­രു­ടെ­യും ഭ­ക്തി­യെ ന­ല്ല­വ­ണ്ണം വി­ശ­ദീ­ക­രി­പ്പാൻ ത­ന്നെ­യാ­ണു് ന­മ്മു­ടെ ഇ­പ്പോ­ഴ­ത്തെ ഉ­ദ്യ­മം.

നടൻ:
അ­ങ്ങ­യു­ടെ ആ­പ്ത­വാ­ക്യം ഒ­ന്നു് ഓർ­മി­പ്പി­ക്കു­ന്നു. എന്നു മാ­ത്ര­മ­ല്ല, അ­മേ­രി­ക്ക, ഇം­ഗ്ല­ണ്ട് മു­ത­ലാ­യ പാ­ശ്ചാ­ത്യ രാ­ജ്യ­ങ്ങ­ളിൽ­പ്പോ­ലും ഇ­ന്നും എ­ന്നും ലയം വ­രാ­ത്ത­വ­ണ്ണം അ­ദ്വൈ­ത­ബ്ര­ഹ്മാ­ന­ന്ദ­നാ­ദ­ത്തെ മു­ഴ­ക്കി­കൊ­ണ്ടി­രി­ക്കു­ന്ന ശ്രീ­മ­ദ്വി­വേ­കാ­ന­ന്ദ­സ്വാ­മി­ക­ളു­ടെ ആ­ചാ­ര്യ­നാ­യ ശ്രീ­രാ­മ­കൃ­ഷ്ണ­പ­ര­മ­ഹം­സ­ദേ­വ­നെ ഇതാ പ്ര­ത്യ­ക്ഷ­മാ­യി കാ­ണു­ക­യും ചെ­യ്യു­ന്നു.
സൂത്ര:
(ഭ­ക്തി­പാ­ര­വ­ശ­ത്തോ­ടെ തൊ­ഴു­തും­കൊ­ണ്ടു്) ഭാ­ഗ്യം ഭാ­ഗ്യം! ഈ രംഗം പ­രി­ശു­ദ്ധ­മാ­യി.
പദ്യം 2

പ­ണ്ട­ത്രേ­താ­യു­ഗം ദ്വാപരയുഗമിതുര-​

ണ്ടി­ങ്ക­ലും ബ്ര­ഹ്മ­ത­ത്ത്വം

മ­ണ്ട­ക്കേ­ശാ­ത്താ മർ­ത്ത്യ­പ്പ­രി­ഷ കലിയുഗ-​

ത്തി­ങ്ക­ലും മർ­ത്ത്യ­രാ­യി

ശ­ണ്ഠ­ക്കാ­യ്ത്ത­ന്മ­തം വിട്ടുഴലുമളവിലാ-​

രാ­മ­കൃ­ഷ്ണാ­വ­താ­രം

ര­ണ്ട­ങ്ങൊ­ന്നാ­യെ­ടു­ത്തീ­ടി­ന പരമകൃപാ-​

ധാമമീ രാ­മ­കൃ­ഷ്ണൻ.

ആ ഭ­ഗ­വൽ­പൂ­ജ്യ­പാ­ദ­ങ്ങൾ­ക്കാ­യി സ­ഹ­സ്രം സ­ഹ­സ്രം ന­മ­സ്കാ­രം. അ­തു­കൊ­ണ്ടു്

നടൻ:
ആ അ­നു­ഭ­വ­വാ­ക്യ­ത്തെ പ്ര­ത്യ­ക്ഷ­മാ­ക്കി­ത്ത­രു­ന്ന ബാ­ല­ഗോ­പാ­ലൻ എന്ന കഥയെ അ­ങ്ങു­ന്നു് ഓർ­ക്കു­ന്നു­ണ്ടോ?
സൂത്ര:
ശരി ശരി, ഞാൻ ന­ല്ല­വ­ണ്ണം ഓർ­ക്കു­ന്നു­ണ്ടു്. ആ ഭ­ഗ­വ­ച്ച­ര­ണാ­ര­വി­ന്ദ ദാ­സ­നാ­യ കു­ട്ട­മ­ത്തു് കു­ന്നി­യൂ­രു് കു­ഞ്ഞി­കൃ­ഷ്ണ­ക്കു­റു­പ്പ­വർ­ക­ളാൽ സം­ഗീ­ത­രൂ­പ­ക­മാ­ക്ക­പ്പെ­ട്ട ബാ­ല­ഗോ­പാ­ലൻ എന്ന കഥയെ ന­ല്ല­വ­ണ്ണം ഞാ­നോർ­ക്കു­ന്നു.
നടൻ:
ആ ചെ­റു­ക­ഥ­യെ അ­ഭി­ന­യി­ച്ചു കാണണം എ­ന്നാ­ണു് മാ­ന്യ­സാ­മാ­ജി­ക­ന്മാ­രു­ടെ ആ­ജ്ഞാ­പ­നം.
സൂത്ര:
ഹോ, ഹോ, അ­ങ്ങി­നെ­യാ­ണോ?
(സ­ദ­സ്യ­രെ നോ­ക്കി തൊ­ഴു­തും കൊ­ണ്ടു്)
പദം 2

ഭ്ര­രി­ക­ല്യാ­ണി—ച­തു­ര­ശ്ര­ജാ­തി ത്രി­പ­ട

പ്ര­ത്യ­ക്ഷ­മാ­യ് പ്ര­ത്യ­ക്ഷ­മാ­യ്

നി­സ്തു­ല്യ­മി­ക്ക­ഥാ­വ­സ്തു (പ്ര­ത്യ­ക്ഷ)

ഏ­തൊ­ന്നു ഗുണം നോ­ക്കി

ചേ­ത­സ്സിൽ ഞ­ങ്ങ­ളാ­ക്കി

ഭേ­ദം­വി­ട്ടാ­യ­തോർ­ക്കിൽ

മോ­ദാൽ­നി­ങ്ങ­ടെ വാ­ക്കിൽ (പ്ര­ത്യ­ക്ഷ)

എ­ന്നും സ­ശീ­ലാ­ചി­ത്തേ

മി­ന്നും കൃ­ഷ്ണ­രൂ­പ­ത്തെ

ന­ന്നാ­യ്ത്തൻ പു­ത്രൻ­കു­ട്ടി­യ­ന്ന­ന്നു

കാണും മ­ട്ടിൽ (പ്ര­ത്യ­ക്ഷ)

ബാ­ല­ഗോ­പാ­ലൻ എന്ന കു­ട്ടി­യു­ടെ അമ്മ സു­ശീ­ലാ­ദേ­വി മ­ഹാ­ദ­രി­ദ്ര­യാ­ണെ­ങ്കി­ലും പാ­തി­വ്ര­ത്യം, വി­ശേ­ഷി­ച്ചു് അ­ള­വി­ല്ലാ­ത്ത ഭ­ഗ­വൽ­ഭ­ക്തി ഇവയെ അ­പ­ര­സ്ത്രീ­ക­ളിൽ പാ­ഠ­മാ­ക്കി­ത്തീർ­ക്കു­ന്ന ര­ണ്ടാ­മ­ത്തെ യശോദാ ദേവി ആ ശ്രീ­കൃ­ഷ്ണ ഭ­ഗ­വാ­ന്റെ പ്രി­യ­പ്പെ­ട്ട മാ­താ­വു­ത­ന്നെ­യാ­ണു്. ആ അ­മ്മ­യു­ടെ വൈ­ധ­വ്യ­ത്തി­നു­ശേ­ഷം ബാ­ല­ഗോ­പാ­ല­ന്റെ പാ­ഠ­ശാ­ലാ­പ്ര­വേ­ശം മു­ത­ല്ക്കു­ള്ള ക­ഥ­യി­ലേ­ക്കു് മാ­ത്ര­മേ മാന്യ സ­ദ­സ്യ­രു­ടെ മ­ന­സ്സി­നെ ഞങ്ങൾ ക്ഷ­ണി­ക്കു­ന്നു­ള്ളൂ.

(അ­ണി­യ­റ­യിൽ സുശീല)

പദം 3

ആ­ന­ന്ദ­ഭൈ­ര­വി—ആ­ദി­താ­ളം

കർമ്മ സാ­ക്ഷി­യാ­യി നീ ശ്രീ­പ­തേ!

വാ­സ­ന­പോ­ലെ

കർ­മ്മ­മോ­രോ­ന്നെ ചെ­യ്യി­പ്പു­തെ.

നടൻ:
എ­ന്താ­ണു് കേൾ­ക്കു­ന്ന­തു്
സൂത്ര:
ഹോ ഹോ, മ­ന­സ്സി­ലാ­യി­ല്ല അല്ലേ? സു­ശീ­ലാ­ദേ­വി­യു­ടെ ഹ­രി­സ്ത­വ­ഗാ­ന­മാ­ണു് കേൾ­ക്കു­ന്ന­തു്.
പദ്യം 3

സ്നാ­നം­ചെ­യ്തു പു­ലർ­ച്ച­യിൽ പതിവുപോ-​

ലാ­ന­ന്ദ­ചി­ന്മൂർ­ത്തി­യെ

ധ്യാ­നം­ചെ­യ്ത­ഥ, പാഠശാലയിലയ-​

ച്ചാ­ന­ന്ദ­നൻ ബാലനെ

താ­ന­ന്ന­ന്നി­ര­വാ­യ് ലഭിച്ചൊരരിവെ-​

ച്ചൂ­നം വ­രാ­തി­സ്ത­വം

ഗാ­നം­ചെ­യ്തു സുശീല വാ­ഴ്‌­വു ത­ന്ന­യാ

യാനം കൊ­തി­ച്ചി­ങ്ങി­നേ.

അ­തു­കൊ­ണ്ടു് അ­ണി­യ­റ­യിൽ വേ­ണ്ടു­ന്ന സാ­മ­ഗ്രി­കൾ ഒ­രു­ക്കു­വാൻ ഞങ്ങൾ നി­ങ്ങ­ളു­ടെ സ­ന്നി­ധാ­ന­ത്തെ വി­ടേ­ണ്ടി വ­ന്നി­രി­ക്കു­ന്നു.

ഒ­ന്നാം രംഗം

ഭ­യ­നി­വേ­ദ­നം

ഒരു വീ­ടി­ന്റെ ഉ­മ്മ­റം സു­ശീ­ലാ­ദേ­വി പ്ര­വേ­ശി­ക്കു­ന്നു.

പദം 4

ആ­ന­ന്ദ­ഭൈ­ര­വി—ആ­ദി­താ­ളം

കർ­മ്മ­സാ­ക്ഷി­യാ­യി നീ ശ്രീ­പ­തേ!

വാ­സ­ന­പോ­ലെ

കർ­മ്മ­മോ­രോ­ന്നേ ചെ­യ്യി­പ്പു­തെ

നിർ­മ്മ­ലം നി­രു­പാ­ധി­കം

നി­ജ­ധർ­മ്മ­മേ­തു­മ­ക­ന്നി­ടാ­ത­ജ! (കർമ്മ)

പ്രാ­ണി­ചി­ത്ത­മി­രു­മ്പിൻ­ക­മ്പി

കാന്തംകൊണ്ടുള്ളൊ-​

രാണി നി­യ്യാ­ണ­തി­ന്നു പി­മ്പിൽ

കാ­ണു­വാൻ ക­ഴി­യാ­തെ നീ പരമാണുവിൽ-​

പ­ര­മാ­ണു­വാ­യ് പര!

വാണു മനസ്സിനിളക്കമണ-​

പ്പ­ള­വാ­ണു ജ­ഗ­ത്തി­തു­ദി­ച്ച­തു നി­ഷ്ക­ള! (കർമ്മ)

ഹരേ കൃഷ്ണ! വാ­സു­ദേ­വാ! ഇ­പ്പോ­ഴ­ത്തെ വെ­പ്പു പ­ണി­യും മറ്റു ഗൃ­ഹ­കൃ­ത്യ­ങ്ങ­ളും എ­ല്ലാം ക­ഴി­ഞ്ഞു. ഇനി എന്റെ ഓ­മ­ന­ത്ത­മ്പാൻ ഉ­ച്ച­ക്ക­ത്തെ ക­ഞ്ഞി­കു­ടി­ക്കാൻ വ­രു­ന്ന­തു­വ­രെ ഭ­ഗ­വാ­നെ ധ്യാ­നി­ച്ചു­കൊ­ണ്ടു­ത­ന്നെ ഇവിടെ ഇ­രി­ക്കാം. (ഇ­രു­ന്നി­ട്ടു്) കഷ്ടം! നി­ര­ന്ത­രം ഭ­ഗ­വൽ­ധ്യാ­ന­ത്തി­ന്നു് എ­നി­ക്കു് ദാ­രി­ദ്ര്യ­മാ­ണ­ല്ലോ പ്ര­തി­ബ­ന്ധ­മാ­യി­ത്തീർ­ന്ന­തു്! ഓ­മ­ന­ത്ത­മ്പാ­നെ കഞ്ഞി കൊ­ടു­ത്തു പ­റ­ഞ്ഞ­യ­ച്ച­തി­നു ശേഷം ഇതാ, നാ­ള­ത്തെ ക­ഞ്ഞി­ക്കു­വേ­ണ്ട­തി­ന്നു് ഇ­ര­ക്കു­വാൻ പു­റ­പ്പെ­ടു­വാ­നു­മാ­യ­ല്ലോ.

(ഓർ­മ്മ­ന­ടി­ച്ചു വ്യ­സ­ന­ത്തോ­ടെ) എന്റെ കു­ട്ടി­യു­ടെ അച്ഛൻ ജീ­വി­ച്ചി­രു­ന്നു­വെ­ങ്കിൽ ഞാ­നി­ത്ര ക­ഷ്ട­പ്പെ­ടേ­ണ്ടി­യി­രു­ന്നി­ല്ല. (ഞെ­ട്ടി­ക്ക­ര­ഞ്ഞു് ഉ­ത്ത­രീ­യം കൊ­ണ്ടു് ക­ണ്ണു­നീർ ഒ­പ്പി­ക്കൊ­ണ്ടു്) കഷ്ടം ഞാ­നെ­ന്തി­നു ക­ര­യു­ന്നു! ഈ വൈ­ധ­വ്യ ദുഃ­ഖ­വും മ­ഹാ­ദാ­രി­ദ്ര്യ­വും ഭ­ഗ­വാ­ങ്കൽ ഭക്തി വർ­ദ്ധി­പ്പാൻ ഭഗവാൻ തന്നെ എ­നി­ക്കു ത­ന്ന­താ­ണ­ല്ലൊ. “ശാ­ന്ത്യർ­ത്ഥം ഹി ശ്രാ­ന്തി­ദോ­സി സ്വ­കാ­നാം” എ­ന്ന­ല്ലേ മ­ഹ­ദ്വ­ച­നം. ഹരേ! കൃഷ്ണ! നാ­രാ­യ­ണ! ഈ വൈ­ധ­വ്യ ദുഃ­ഖ­വും ഈ മ­ഹാ­ദാ­രി­ദ്ര്യ­വും ത­ന്നെ­യാ­ണു് അ­ങ്ങ­യി­ങ്കൽ ഭ­ക്തി­വർ­ദ്ധ­ന­യ്ക്കു­ള്ള കാരണം.

ച­തുർ­വി­ധാ ഭ­ജ­ന്തേ മാം

ജ­നാ­സ്സു­കൃ­തി­നോർ­ജ്ജു­ന!

ആർ­ത്തോ ജി­ജ്ഞാ­സു­രർ­ത്ഥാർ­ത്ഥീ

ജ്ഞാ­നീ ച ഭാ­ര­തർ­ഷ­ഭ!

എ­ന്നു് അ­ങ്ങു­ന്നു­ത­ന്നെ ഉ­പ­ദേ­ശി­ച്ചി­ട്ടു­ള്ള­താ­ണ­ല്ലോ. ഈ പറഞ്ഞ നാലു ത­ര­ക്കാ­രിൽ ഞാൻ മ­ഹാ­ദ­രി­ദ്ര­യാ­ണെ­ങ്കി­ലും ദാ­രി­ദ്ര്യ ശ­മ­ന­ത്തി­ന്നു­വേ­ണ്ടി ഞാൻ അ­ങ്ങ­യോ­ടു് അ­പേ­ക്ഷി­ക്കു­ക­യി­ല്ല. അ­ങ്ങ­യു­ടെ ആ ദി­വ്യ­മം­ഗ­ള വി­ഗ്ര­ഹം പ്ര­ത്യ­ക്ഷ­മാ­ക്കി­ത്ത­രേ­ണ­മെ­ന്നു മാ­ത്ര­മേ എ­നി­ക്ക­പേ­ക്ഷ­യു­ള്ളു. അ­തു­കൊ­ണ്ടു് എന്റെ സർവ്വ സംസാര ദുഃ­ഖ­വും ന­ശി­ക്ക­ട്ടെ. ന­ശി­ക്കും. സം­ശ­യ­മി­ല്ല. (ഭ­ക്തി­പ­ര­വ­ശ­യാ­യി ക­ണ്ണു­നീർ തൂ­കി­ക്കൊ­ണ്ടു്)

ഭഗവൻ, ദേ­വ­കീ­ന­ന്ദ­ന!

പദം 5

സാ­വേ­രി—ആ­ദി­താ­ളം

സ­മാ­ധി­സാ­രം സാ­ക്ഷാൽ­ക്കാ­രം

സപദി തരാൻ ചതുരം

പ്ര­മാ­ദ വി­ധു­രം ബാഹ്യ

വി­ചാ­രം പ്രാ­ണി­ക്കാ­ധി­ക­രം

കുളം പ­ര­ക്കേ പായൽ ക­ണ­ക്കേ

ചി­ത്ത­ത്തിൽ നി­ര­ക്കേ

വ­ളർ­ന്നൊ­രുൾ­ക്കേ­ടി­നാൽ ക­ന­ക്കേ

വ്യാ­മോ­ഹം നിൽ­ക്കേ

തെ­ളി­ഞ്ഞൊ­ര­മൃ­തം കാ­ണാ­ഞ്ഞ­നൃ­തം

തോ­ന്നീ­ടാം ത്വ­രി­തം

കി­ളർ­ന്ന സു­കൃ­തം കൊ­ണ്ട­തിൽ

നി­ഭൃ­തം മു­ങ്ങാ­മ­പ­രി­മി­തം

മു­കു­ന്ദ! തൽ തേ പ്രണവ

സു­മ­ത്തേ­നൊ­ഴു­കും രൂ­പ­ത്തെ

അഖണ്ഡ മൂർ­ത്തേ! കാ­ട്ടു­ക ചി­ത്തേ

നി­രു­പ­മ സു­ഖ­പൂർ­ത്തേ!

(ധ്യാ­നി­ച്ചു ക­ണ്ണ­ട­ച്ച­ന­ങ്ങാ­തെ ഇ­രി­ക്കു­ന്നു)

(അ­ണി­യ­റ­യിൽ ബാ­ല­ഗോ­പാ­ലൻ)

അമ്മേ! അമ്മേ!

ബാല:
(പ്ര­വേ­ശി­ച്ചു്) അമ്മേ! അമ്മേ! അമ്മ എ­വി­ടെ­യാ­ണു്. (സു­ശീ­ല­യെ ക­ണ്ടി­ട്ടു്) അമ്മ ജ­പി­ച്ചു ജ­പി­ച്ചു ത­ന്നെ­ക്കൂ­ടി മ­റ­ന്നി­രി­ക്കു­ക­യാ­ണു്. അ­ധി­ക­സ­മ­യ­വും അ­മ്മ­യ്ക്കു് ഇ­തു­ത­ന്നെ­യാ­ണു് പണി. ഞാൻ ചെ­ന്നു മ­ടി­യിൽ ഇ­രി­ക്കും. അ­പ്പോൾ ഉണരും. അ­ല്ലാ­തെ ഞാൻ എ­ങ്ങ­നെ കഞ്ഞി കു­ടി­ക്കും? എ­ഴു­ത്തു പ­ള്ളി­ക്കു വേഗം പോ­കേ­ണ്ടേ! (മ­ടി­യിൽ ഇ­രു­ന്നു് സു­ശീ­ല­യെ കെ­ട്ടി­പ്പി­ടി­ച്ചു് അമ്മേ! അമ്മേ! എന്നു കു­ലു­ക്കു­ന്നു)
സുശീല:
(ഞെ­ട്ടി കണ്ണു തു­റ­ന്നാ­ത്മ­ഗ­തം)
പദ്യം 4

ചിൽപ്പൂരുഷങ്കലിളകാതമരുന്നൊരെൻന-​

ല്ലുൾ­പൂ­പി­ടി­ച്ചു­പി­റ­കോ­ട്ടു­വ­ലി­പ്പ­തെ­ന്തോ?

(മ­ന­സ്സി­ലാ­ക്കീ­ട്ടു്)

മൽ­പൂർ­വ്വ പു­ണ്യ­ഫ­ല ച­ന്ദ­ന­മ­ല്ലി?

(ത­ഴു­കി­ക്കൊ­ണ്ടു്…) പച്ച-

ക്കർ­പ്പൂ­ര­മ­ല്ലി? (മുഖം നോ­ക്കി­ക്കൊ­ണ്ടു്)

… പ­നി­നീർ പു­തു­പു­ഷ്പ­മ­ല്ലി?

(പ്ര­കാ­ശം) പൊ­ന്മ­ക­നേ! (ചും­ബി­ക്കു­ന്നു) (ബാ­ല­ഗോ­പാ­ല­ന്റെ മുഖം നോ­ക്കി­ക്കൊ­ണ്ടു്)

പദ്യം 5

സ്ഫു­ടം ഹി­മ­ത്തു­ള്ളി­കൾ ചേർ­ന്നു നിർ­ഭ­രം

വി­ടർ­ന്ന നൽ­ചെ­ങ്ക­മ­ലം ക­ണ­ക്കി­നേ

ന­ട­ന്നു വെ­യി­ലേ­റ്റു

വി­യർ­ത്തൊ­രി­ക്ക­വിൾ­ത്ത­ടം

വി­ള­ങ്ങു­ന്നു വി­ശി­ഷ്ട ശോ­ഭ­മാ­യ്.

വെ­യിൽ­കൊ­ണ്ടു ത­ളർ­ന്നു­വ­ല്ലോ മകനെ!

(ഉ­ത്ത­രീ­യം­കൊ­ണ്ടു മുഖം തു­ട­ച്ചു വീ­ണ്ടും ചും­ബി­ക്കു­ന്നു)

ബാല:
(ചി­രി­ച്ചും കൊ­ണ്ടു്) അമ്മേ! ഞാൻ അ­മ്മ­യു­ടെ പേ­രെ­ഴു­തു­വാൻ പ­ഠി­ച്ചു­വ­ല്ലോ! കാണണോ?
സുശീല:
എന്റെ പൊ­ന്മ­കൻ ഒ­ന്നു് എഴുതൂ! ഞാൻ കാ­ണ­ട്ടെ!
ബാല:
(ക­ല്പ­ല­ക­യിൽ പെൻ­സിൽ കു­ത്തി­ക്കൊ­ണ്ടു്) അമ്മേ! കണ്ടോ? (തി­രി­ഞ്ഞു സു­ശീ­ല­യെ നോ­ക്കി ചി­രി­ക്കു­ന്നു.)
സുശീല:
(ക­ണ്ണു­നീർ തൂ­കി­ക്കൊ­ണ്ടാ­ത്മ­ഗ­തം)
പദ്യം 6

ഇളം ത­ളിർ­ച്ചു­ണ്ടി­തിൽ­മു­ത്തു­തോ­റ്റ മ-

ഞ്ജു­ള­സ്മി­തം­ചേർ­ന്ന മു­ഖേ­ന്ദു സു­ന്ദ­രം

അ­ള­ന്നു നൽ­ക്ക­ണ്മു­ന­കൊ­ണ്ടെ­നി­ക്കെ­ഴും

വ­ളർ­ന്ന വാ­ത്സ­ല്യ സ­മു­ദ്ര­മൊ­ക്കെ­യും!

(പ്ര­കാ­ശം) ഇ­തെ­ന്തൊ­രു മ­ന്ദ­ഹാ­സ­മാ­ണു് പൊ­ന്മ­ക­നെ!

ബാല:
ഇതാ, കണ്ടോ? (എ­ഴു­തു­വാൻ ഭാ­വി­ക്കു­ന്നു.)
സുശീല:
ഇതാ, ഞാൻ നോ­ക്കു­ന്നു.
ബാല:
(ഓരോ അ­ക്ഷ­രം എഴുതി വാ­യി­ക്കു­ന്നു.) സു—ശ—വള്ളി—അ­ല്ല­മ്മേ! (മാ­യി­ച്ചി­ട്ടു്) ദീർ­ഘ­വ­ള്ളി—ല
സുശീല:
(എ­ഴു­തു­ന്ന മാ­തി­രി ക­ണ്ടാ­ത്മ­ഗ­തം)
പദ്യം 7

ചെ­റു­പു­രി­ക­മി­തിൽ

ചേർന്നെത്തിനോക്കുന്നൊരോമൽ-​

ക്കു­റു­നി­ര­ക­ളി­ടം­കൈ­ത്ത­ണ്ടാ­യാൽ ത­ട്ടി­നീ­ക്കി

ന­റു­മ­ലർ വി­രൽ­കൊ­ണ്ടി­പ്പെൻ­സിൽ

കുത്തിപ്പിടിച്ചുൾ-​

ത്തി­റ­മൊ­ടെ­ഴു­തി ന­ന്നാ­യോ­മ­ലെൻ

നാ­മ­ധേ­യം.

ബാല:
(വാ­യി­ക്കു­ന്നു) ‘സുശീല’ ശ­രി­യാ­യി­ല്ലേ അമ്മേ!
സുശീല:
ശ­രി­യാ­യി പൊ­ന്മ­ക­നെ!
ബാല:
ഇനി എന്റെ പേ­രെ­ഴു­തു­ന്ന­തും അ­മ്മ­യ്ക്കു കാണണോ?
സുശീല:
കാണണം പൊ­ന്മ­ക­നെ!
ബാല:
കണ്ടോ! (നോ­ക്കി­ച്ചി­രി­ക്കു­ന്നു)
സുശീല:
ഇതാ, ഞാൻ നോ­ക്കു­ന്നു.
ബാല:
അമ്മേ! കണ്ടോ? (ഓരോ അ­ക്ഷ­രം എ­ഴു­തി­വാ­യി­ക്കു­ന്നു.) ബ. ദീർഘം. ല. പു­ള്ളി. ഗ. ദീർഘം = ബാലഗോ—പ—ദീർഘം, ല ഗോപാല—ൻ ബാ­ല­ഗോ­പാ­ലൻ (നോ­ക്കി­ച്ചി­രി­ക്കു­ന്നു.)
സുശീല:
(കെ­ട്ടി­പ്പി­ടി­ച്ചു ചും­ബി­ക്കു­ന്നു.)
ബാല:
ഇ­നി­യൊ­രു ശ്ലോ­കം പ­ഠി­ച്ച­തും കേൾ­ക്ക­ണോ?
സുശീല:
കേൾ­ക്ക­ണം പൊ­ന്മ­ക­നെ!
ബാല:
കേ­ട്ടോ! (ആ­ലോ­ചി­ച്ചി­ട്ടു്)

“ക­രാ­ര­വി­ന്ദേ­ന പ­ദാ­ര­വി­ന്ദം

മു­ഖാ­ര­വി­ന്ദേ വി­നി­വേ­ശ­യ­ന്തം”

അ­തി­ന്ന­പ്പു­റം എ­ന്താ­ണ­മ്മേ! ഒ­ര­ക്ഷ­രം പ­റ­ഞ്ഞാൽ മതി.

സുശീല:
(ചി­രി­ച്ചും കൊ­ണ്ടു്) വ-
ബാല:
മതി മതി വട. വട.
സുശീല:
(പൊ­ട്ടി­ച്ചി­രി­ക്കു­ന്നു.)
ബാല:
എന്തേ, അ­ങ്ങി­ന­യ­ല്ലേ അമ്മേ?
സുശീല:
അ­ങ്ങി­നെ തന്നെ പൊ­ന്മ­ക­നെ! ചൊ­ല്ലി­ക്കോ­ളു!
ബാല:

വടസ്യ പ­ത്ര­സ്യ പുടേ ശയാനം

ബാലം മു­കു­ന്ദം മനസാ സ്മ­രാ­മി.

സുശീല:
ഗു­രു­നാ­ഥൻ ശ്ലോ­കം തെ­റ്റു കൂ­ടാ­തെ വെ­ടി­പ്പാ­യി പ­ഠി­പ്പി­ച്ചി­ട്ടു­ണ്ടു്. ആ സാ­ധു­ബ്രാ­ഹ്മ­ണൻ നല്ല പ­രി­ജ്ഞാ­ന­മു­ള്ള ഒരു വാ­ദ്ധ്യാ­രാ­ണ­ല്ലൊ!
ബാല:
മതി മതി. ഇനി ക­ഞ്ഞി­കു­ടി­ക്കു­വാൻ അ­ക­ത്തേ­ക്കു പോവുക (എ­ഴു­ന്നേ­റ്റു് കൈ പി­ടി­ച്ചു വ­ലി­ക്കു­ന്നു.)
സുശീല:
(എ­ഴു­ന്നേ­റ്റു്) നിൽ­ക്കൂ മകനേ! എന്റെ പൊ­ന്മ­ക­ന്റെ കാലും മു­ഖ­വും തേ­ച്ചു­ക­ഴു­കേ­ണ്ട­യോ?
ബാല:
വേണം. എന്റെ കാൽ­ക്കു ഒരു പടി മണ്ണു പ­റ്റീ­ട്ടു­ണ്ടു്. (സു­ശീ­ല­യു­ടെ വ­സ്ത്രം നോ­ക്കീ­ട്ടു്) അമ്മേ! കഷ്ടം തന്നെ. ഞാൻ അ­മ്മ­യു­ടെ മ­ടി­യിൽ കേ­റി­യി­രു­ന്നു വ­സ്ത്ര­ത്തി­ലെ­ല്ലാം ചെ­മ്മ­ണ്ണാ­ക്കി.
സുശീല:
(തൊ­ണ്ട­യി­ട­റി ത­ലോ­ടി­ക്കൊ­ണ്ടു്) അ­ങ്ങി­നെ പ­റ­യൊ­ല്ല­പൊ­ന്മ­ക­നേ!
പദ്യം 8

ഉണ്ണി! നിൻ മൃ­ദു­ക­ഴൽ­ക്കു ചേർ­ന്ന ചെ-

മ്മ­ണ്ണി­വൾ­ക്കു ന­വ­കു­ങ്കു­മ­പ്പൊ­ടി

വി­ണ്ണി­ലും സു­ഖ­മി­തിൽ പരം കയൽ-

ക്ക­ണ്ണി­മാ­ര­നു­ഭ­വി­പ്പ­ത­ല്ല­ഹോ!

ബാല:
ഓ അമ്മേ എ­നി­ക്കു് ഒന്നു കൂടി പ­റ­വാ­നു­ണ്ടു്.
സുശീല:
അ­തെ­ന്താ­ണു് മകനേ! പറയണം.
ബാല:
എ­ഴു­ത്തു­പ­ള്ളി­ക്കു പോ­കു­മ്പോൾ മ­റ്റെ­ല്ലാ കു­ട്ടി­കൾ­ക്കും ഓരോ ആൾ സ­ഹാ­യ­ത്തി­നു­ണ്ട­ല്ലൊ. എ­നി­ക്കെ­ന്താ­ണു് അമ്മ ഒരാളെ ത­രാ­ത്ത­തു്? ആ വ­ഴി­ക്കു­ള്ള കാ­ട്ടി­ലേ­ക്കൂ­ടി തനിയെ ന­ട­ക്കു­മ്പോൾ അമ്മേ! എ­നി­ക്കു പേ­ടി­യാ­കു­ന്നു­വ­ല്ലോ.
സുശീല:
(ഞെ­ട്ടി­ക്ക­ര­ഞ്ഞും കൊ­ണ്ടാ­ത്മ­ഗ­തം)
പദം 6

നാ­ട്ട­ക്കു­റ­ഞ്ഞി—ച­തു­ര­ശ്ര­ജാ­തി ഏ­ക­താ­ളം.

എ­ന്ത­റി­ഞ്ഞി­തെ­ന്നു­ണ്ണി

ഹ­ന്ത­യെൻ­ക­ണ്ണി­ലു­ണ്ണീ

അ­ന്ത­രം­ഗ­ത്തി­ലേ­തും

ചി­ന്ത­യാ­ല്ലാ­തോ­മ­ലു­ണ്ണീ (എന്ത)

അമ്മിഞ്ഞപോലെയെല്ലാമമ്മനൽകുമെന്നല്ലാ-​

തെ­ന്മ­ക­നു­ള്ളി­ലി­ല്ലാ

നിർ­മ­ല­നോ­ടെ­ന്തു­ചൊ­ല്ലാം (എന്ത)

പി­ച്ച­യാൽ നാൾ­ക­ഴി­പ്പൂ

തു­ച്ഛ­യാ­യ് ഞാ­നി­രി­പ്പൂ

മെ­ച്ച­പ്ര­ഭു ന­ട­പ്പൂ പ­ച്ച­ക്കു­ട്ടി­യോർ­ത്തു­നിൽ­പ്പൂ.

(എന്ത)

ബാല:
അമ്മ എ­ന്താ­ണു് ഒ­ന്നും മി­ണ്ടാ­ത്ത­തു്. ആ കാ­ട്ടിൽ­ക്കൂ­ടി സ­ന്ധ്യ­ക്കു് വ­രു­മ്പോൾ എ­നി­ക്കു പേ­ടി­യാ­കു­ന്നു­വ­ല്ലോ അമ്മേ!
സുശീല:
(വീ­ണ്ടും ക­ര­ഞ്ഞും കൊ­ണ്ടു് വി­ചാ­രം)
പദം (മുൻ­മ­ട്ടു്)

എ­ന്തു­ഞാൻ ചൊ­ല്ലി­ടേ­ണ്ടു

പി­ന്തു­ണ­യ്ക്കാ­രെ­ക്ക­ണ്ടു

എൻ­ത­ന­യ­നേ വീ­ണ്ടു­മു­ന്തി­യ­ങ്ങ­യ­ച്ചീ­ടേ­ണ്ടു

(എന്ത)

ഭഗവൻ യ­ശോ­ദാ­ന­ന്ദ­ന!

നീ­ല­ക്കാർ­വർ­ണ്ണാ! നി­ന്നെ

ആ­ലം­ബ­മാ­ക്കി­ത്ത­ന്നെ

ബാ­ല­നെൻ പു­ത്രൻ­ത­ന്നെ

പാ­ല­ന­ത്തി­ന്നേ­ല്പി­ക്കു­ന്നെൻ.

ബാല:
(ക­ര­ഞ്ഞും കൊ­ണ്ടു്) എ­ന്താ­ണു് അമ്മ ഇ­നി­യും ഒ­ന്നും മി­ണ്ടാ­തെ ക­ര­യു­ന്ന­തു്? എ­നി­ക്കു സഹായം നിൽ­പ്പാൻ ആരും ഇ­ല്ലെ­ന്നോ?
സുശീല:
(പെ­ട്ടെ­ന്നു് ത­ലോ­ടി­ക്കൊ­ണ്ടു്) ഉ­ണ്ടു് പൊ­ന്മ­ക­നേ! ഉ­ണ്ടു്. എന്റെ പൊ­ന്മ­കൻ ഒ­ട്ടും പേ­ടി­ക്കേ­ണ്ട. നി­ന്റെ ജ്യേ­ഷ്ഠൻ ആ കാ­ട്ടിൽ പ­ശു­ക്ക­ളെ മേ­യ്ക്കു­ന്നു­ണ്ടു്. ജ്യേ­ഷ്ഠ­നെ വി­ളി­ച്ചാൽ ജ്യേ­ഷ്ഠൻ നി­ന­ക്കു് സഹായം നിൽ­ക്കും.
ബാല:
എ­ന്നാൽ മ­തി­യ­മ്മേ! പേ­ടി­യാ­കു­മ്പോൾ ഞാൻ എന്റെ ജ്യേ­ഷ്ഠ­നെ വി­ളി­ച്ചു­കൊ­ള്ളാം. എന്റെ ജ്യേ­ഷ്ഠ­ന്റെ പേ­രെ­ന്താ­ണ­മ്മേ?
സുശീല:
(തൊ­ഴു­തും കൊ­ണ്ടു്, വി­ചാ­രം) ഭ­ഗ­വാ­നേ! ഈ­യു­ള്ള­വൾ അ­ങ്ങ­യെ എന്റെ പൊ­ന്മ­ക­ന്റെ ജ്യേ­ഷ്ഠ­നാ­ക്കി വെ­ച്ചു. അ­ന­ന്ത­നാ­മ­വാ­യ അ­ങ്ങേ­ക്കു് ഇതാ, ഞാ­നൊ­രു പേ­രു­കൂ­ടി ത­രു­ന്നു. (പ്ര­കാ­ശം) കു­ഞ്ഞേ! ജ്യേ­ഷ്ഠ­ന്റെ പേരു് വ­ന­ബാ­ല­ഗോ­പാ­ലൻ എ­ന്നാ­ണു്.
ബാല:
മ­ന­സ്സി­ലാ­യി, എ­നി­ക്കു വേഗം കഞ്ഞി തരൂ! എ­ഴു­ത്തു പ­ള്ളി­ക്കു വേഗം പോ­കാ­ഞ്ഞാൽ ഗു­രു­നാ­ഥൻ കോ­പി­ക്കും. വേഗം കഞ്ഞി തരൂ!
(അ­മ്മ­യു­ടെ കൈയും പി­ടി­ച്ചു് അ­ക­ത്തേ­ക്കു് പോയി)
ര­ണ്ടാം രംഗം

പാ­ഠ­ശാ­ല (ചെറിയ പാ­ഠ­ശാ­ല)

(നാലു കു­ട്ടി­കൾ കൽ­പ­ല­ക­യിൽ എ­ഴു­തി­ക്കൊ­ണ്ടി­രി­ക്കു­ന്നു)

വാ­ദ്ധ്യാർ:
(പാ­ടി­ക്കൊ­ണ്ടു് പ്ര­വേ­ശി­ക്കു­ന്നു.)
പദം 7

ഭൈരവി—ആ­ദി­താ­ളം

കേ­ശി­നി­ഷൂ­ദ­ന! കേശവ! ജ­നാർ­ദ്ദ­ന!

ക്ലേ­ശ­വി­നാ­ശ­ന! ശൈ­ശ­വ­മോ­ഹ­ന!

കു­ണ്ഡ­ലം, നൂൽ, മോ­തി­രം,

സ്വർ­ണ്ണ­ജ­മാ­ണി­ത്ത­രം

നിർ­ണ്ണ­യം ച­രാ­ച­രം കണ്ണ!

നിൻ ഖ­ണ്ഡാ­കാ­രം

കാ­ലി­മേ­ച്ചും നീ­യ­ണി­പ്പീ­ലി­ധ­രി­ച്ചും ഫണി-

മേലിൽ ക­ളി­ച്ചും

പ്രാ­ണി­പാ­ല­ക­ന്മാർ­ക്ക­ഗ്ര­ണി

ചേലിൽ നി­ന്നാ­ജ്ഞ­യാ­ലി

ബ്ബാ­ല­പാ­ഠ­ക ജോലി

നീ­ല­വർ­ണ്ണ! നിൻ­കാ­ലി­ലാ­ളി­ടും ഭക്തി കൂലി!

(കേശി)

(ആ­സ­ന­ത്തി­ലി­രു­ന്നി­ട്ടു് പ്ര­കാ­ശം)

എന്റെ കു­ട്ടി­ക­ളെ! ഞാൻ പ­റ­ഞ്ഞു തന്ന വാ­ക്കു­കൾ നി­ങ്ങൾ പു­സ്ത­ക­ത്തിൽ നോ­ക്കി എ­ഴു­തി­യോ?

കു­ട്ടി­കൾ:
(എ­ഴു­ന്നേ­റ്റു്) എഴുതി.
വാ­ദ്ധ്യാർ:
ഇ­വി­ടെ­കൊ­ണ്ടു വന്നു കാ­ണി­ക്കൂ!
കു­ട്ടി­കൾ:
(അ­ടു­ത്തു ചെ­ന്നു കാ­ണി­ക്കു­ന്നു)
വാ­ദ്ധ്യാർ:
(നോ­ക്കി­ക്കൊ­ണ്ടു്) ശരി, ശരി, ശരി, ശരി. എ­ല്ലാം ശ­രി­യാ­യി­രി­ക്കു­ന്നു.
കു­ട്ടി­കൾ:
(അ­വ­ര­വ­രു­ടെ സ്ഥാ­ന­ത്തിൽ ഇ­രി­ക്കു­ന്നു.)
വാ­ദ്ധ്യാർ:
ഇനി നി­ങ്ങ­ളു­ടെ പാഠം വാ­യി­ക്കു­വിൻ! പതിവു പോലെ ഒ­ന്നാ­മൻ ആദ്യം വാ­യി­ക്ക­ട്ടെ! അവൻ വാ­യി­ക്കു­ന്ന­തിൽ തെ­റ്റു­ക­ണ്ടു പി­ടി­ച്ചു ശ­രി­യാ­യി വാ­യി­ക്കു­ന്ന­വ­ന്നു് ഒ­ന്നാ­മ­നാ­യി­രി­ക്കാം. ഇ­ങ്ങി­നെ നി­ങ്ങൾ നാലു പേർ­ക്കും മീതേ മീതേ സ്ഥാ­നം പി­ടി­ക്കാം. ഒ­ന്നാ­മൻ വാ­യി­ക്കൂ.
ഒ­ന്നാ­മൻ:
(എ­ഴു­ന്നേ­റ്റു് വാ­യി­ക്കു­ന്നു.) പശു പൽ ത­രു­ന്നു.
ര­ണ്ടാ­മൻ:
(ബ­ദ്ധ­പ്പെ­ട്ടു് എ­ഴു­ന്നേ­റ്റു്) തെ­റ്റു്. പശു പാൽ ത­രു­ന്നു.
വാ­ദ്ധ്യാർ:
(ചി­രി­ച്ചു കൊ­ണ്ടു്) ശരി. മി­ടു­ക്കൻ. മീതേ പോവുക.
ര­ണ്ടാ­മൻ:
(ചി­രി­ച്ചു് ഒ­ന്നാ­മ­നാ­യി നി­ന്നി­ട്ടു്) തെ­ങ്ങു് ഇ­ള­ന്നീർ ത­രു­ന്നു.
വാ­ദ്ധ്യാർ:
ശരി.
മൂ­ന്നാ­മൻ:
(എ­ഴു­ന്നേ­റ്റു്) അമ്മ ചേറു ത­രു­ന്നു.
വാ­ദ്ധ്യാർ:
(ചി­രി­ക്കു­ന്നു)
നാ­ലാ­മൻ:
(ബ­ദ്ധ­പ്പെ­ട്ടെ­ഴു­ന്നേ­റ്റു്) തെ­റ്റു്. ചേ­റ­ല്ല. അമ്മ ചോറു ത­രു­ന്നു.
വാ­ദ്ധ്യാർ:
(ചി­രി­ച്ചു കൊ­ണ്ടു്) ശരി. മി­ടു­ക്കൻ! മീതെ പോവുക.
നാ­ലാ­മൻ:
(ബാ­ല­ഗോ­പാ­ലൻ) (ബ­ദ്ധ­പ്പെ­ട്ടു് മൂ­ന്നാ­മ­നാ­യി നി­ന്നി­ട്ടു്) ഗു­രു­നാ­ഥ! അമ്മ എ­നി­ക്കു ക­ഞ്ഞി­യാ­ണു് ത­രു­ന്ന­തു്.
വാ­ദ്ധ്യാർ:
(പൊ­ട്ടി­ച്ചി­രി­ക്കു­ന്നു)

(ആ­ത്മ­ഗ­തം അയ്യോ സാ­ധു­ക്കു­ട്ടി!)

പദ്യം 9

പൊടി പ­റ്റാ­ത്ത പൈ­മ്പാ­ലാ­യ്

കു­ടി­കൊ­ള­ളും മ­നോ­ഗ­തം

വ­ടി­വിൽ പുറമേ കാ­ട്ടും

സ്ഫ­ടി­ക­ക്കു­പ്പി­യാ­ണി­വൻ.

ഇ­വ­നെ­പ്പോ­ലെ ദ­രി­ദ്രൻ ഈ കൂ­ട്ട­ത്തിൽ ആ­രു­മി­ല്ല. (ബാ­ല­ഗോ­പാ­ല­നെ നോ­ക്കി­കൊ­ണ്ടു്) എ­ങ്കി­ലും

പദ്യം 10

പ­ര­പ്പേ­റും മാറും, നി­ടി­ല­വ­ടി­വും,

നൽ­പു­രി­ക­വും,

പ­ര­പ്രേ­മം കാ­ട്ടി­ച്ചെ­വി­ക­ളോ­ടി­ണ­ങ്ങും

മി­ഴി­ക­ളും,

സ്ഫു­രൽ പ്രാ­ഗ­ത്ഭ്യം കാ­ട്ടി­ടു­മൊ­രു

ചു­റു­ക്കും, നി­ല­ക­ളും,

ന­ര­പ്രൗ­ഢ­ത്വ­ത്തെ­പ്പെ­റു­മ­രി­യ

ചി­ഹ്ന­ങ്ങ­ളി­വ­നിൽ!

(പ്ര­കാ­ശം) കു­ഞ്ഞെ! ബാ­ല­ഗോ­പാ­ല! നീ ഇ­പ്പോൾ ക­ഞ്ഞി­കു­ടി­ച്ചാൽ മതി. അമ്മ തന്നെ നി­ന­ക്കു­വ­ഴി­യെ ചോറു ത­ന്നു­കൊ­ള്ളും.വാ­യി­ക്കൂ!

മൂ­ന്നാ­മൻ:
(വാ­യി­ക്കു­ന്നു) ദൈവം ന­മ്മ­ളെ ര­ക്ഷി­ക്കു­ന്നു.
വാ­ദ്ധ്യാർ:
ശരി. (ഒ­ന്നാ­മ­നോ­ടു്) പശു എന്നു വ­ച്ചാൽ ആണോ പെ­ണ്ണോ?
ഒ­ന്നാ­മൻ:
(എ­ഴു­ന്നേ­റ്റു്) ആണു്.
വാ­ദ്ധ്യാർ:
(ചി­രി­ച്ചു­കൊ­ണ്ടു്)മ­റ്റേ­വൻ പ­റ­യ­ട്ടെ!
ര­ണ്ടാ­മൻ:
അല്ല, പെ­ണ്ണു്.
വാ­ദ്ധ്യാർ:
എന്തു കൊ­ണ്ടാ­ണു് നീ പശു പെ­ണ്ണെ­ന്നു പ­റ­യു­ന്ന­തു്?
ര­ണ്ടാ­മൻ:
(മി­ണ്ടാ­തെ നിൽ­ക്കു­ന്നു)
വാ­ദ്ധ്യാർ:
(ചി­രി­ച്ചു­കൊ­ണ്ടു്) എ­ന്നാൽ പശു ആണു് ത­ന്നെ­യ­ല്ലെ?
മൂ­ന്നാ­മൻ:
(ബാ­ല­ഗോ­പാ­ലൻ) ഗു­രു­നാ­ഥ! ഞാൻ പറയാം.
വാ­ദ്ധ്യാർ:
പറയൂ!
മൂ­ന്നാ­മൻ:
പശു പെ­ണ്ണു തന്നെ. അ­തി­ന്നു സംഗതി പ­ശു­വി­ന്നു വലിയ നാ­ലു­മു­ല­ക­ളു­ണ്ടു്. ക­ന്നു­കു­ട്ടി മു­ല­പ്പാൽ കു­ടി­ക്കു­ന്നു­മു­ണ്ടു്.
വാ­ദ്ധ്യാർ:
(ചി­രി­ച്ചു­കൊ­ണ്ടു്) ശരി. മി­ടു­ക്കൻ. ഒ­ന്നാ­മ­നാ­യി­രി­ക്കൂ!
മൂ­ന്നാ­മൻ:
(ചി­രി­ച്ചു ബ­ദ്ധ­പ്പെ­ട്ടു് ഒ­ന്നാ­മ­നാ­യി­രി­ക്കു­ന്നു.)
വാ­ദ്ധ്യാർ:
(പാ­ഠ്യ­പു­സ്ത­ക­ത്തോ­ടു കൂടി എ­ഴു­ന്നേ­റ്റു്) എന്റെ കു­ട്ടി­ക­ളെ! പശു ന­മു­ക്കു് പാൽ ത­രു­ന്നു. അ­തു­കൊ­ണ്ടു് പ­ശു­ക്ക­ളെ നാം ന­ല്ല­വ­ണ്ണം പു­ല്ലും വെ­ള്ള­വും കൊ­ടു­ത്തു പോ­റ്റ­ണം. തെ­ങ്ങു് ന­മു­ക്കു് ഇളനീർ ത­രു­ന്നു, അ­തു­കൊ­ണ്ടു് തെ­ങ്ങു­ക­ളെ നാം ന­ട്ടു­ന­ന­ച്ചു് വ­ള­മി­ട്ടു വ­ളർ­ത്ത­ണം. കു­ഞ്ഞു­ങ്ങ­ളേ! അ­മ്മ­യാ­ണു് ന­മു­ക്കു ക­ഞ്ഞി­യും ചോറും ത­രു­ന്ന­തു്. അ­തു­കൊ­ണ്ടു് അ­മ്മ­യും അ­ച്ഛ­നും പ­റ­യു­ന്ന­തു പോലെ നാം കേ­ട്ടു ന­ട­ക്ക­ണം. അവരെ സ്നേ­ഹി­ക്ക­ണം, അവരെ ബ­ഹു­മാ­നി­ക്ക­ണം, അ­ച്ഛ­ന­മ്മ­മാ­രെ നാം വ­ന്ദി­ക്കു­ക­യും വേണം. പശു മു­ത­ലാ­യ­മൃ­ഗ­ങ്ങ­ളും പ­ക്ഷി­ക­ളും തെ­ങ്ങു് മു­ത­ലാ­യ വൃ­ക്ഷ­ങ്ങ­ളും അ­മ്മ­യും അ­ച്ഛ­നും ന­മ്മ­ളും, മ­റ്റു­ള്ള­വ­രും എ­ല്ലാം ദൈ­വ­ത്തി­ന്റെ മ­ക്ക­ളാ­കു­ന്നു. ദൈവം നമ്മെ ര­ക്ഷി­ക്കു­ന്നു. അ­തു­കൊ­ണ്ടു് നാം ദൈ­വ­ത്തെ എ­പ്പോ­ഴും വി­ശ്വ­സി­ച്ചു ഭ­ജി­ക്ക­ണം. ദൈ­വ­ത്തി­ന്റെ തി­രു­നാ­മ­ങ്ങ­ളെ പു­ലർ­കാ­ല­ത്തും സ­ന്ധ്യ­യി­ലും നാം ജ­പി­ക്കു­ക­യും വേണം. ഇനി നി­ങ്ങൾ ഇതു വരെ പ­ഠി­ച്ച കീർ­ത്ത­ന ശ്ലോ­ക­ങ്ങൾ ചൊ­ല്ലു­വിൻ.
ഒ­ന്നാ­മൻ:
(എ­ഴു­ന്നേ­റ്റു്)

“ക­രാ­ര­വി­ന്ദേ­ന പ­ദാ­ര­വി­ന്ദം

മു­ഖാ­ര­വി­ന്ദേ വി­നി­വേ­ശ­യ­ന്തം;

വടസ്യ പ­ത്ര­സ്യ പുടേ ശയാനം

ബാലം മു­ക­ന്ദം മനസാ സ്മ­രാ­മി.”

ര­ണ്ടാ­മൻ:

“സു­ഹൃ­ത്യ ലോകാൻ വ­ട­പ­ത്ര മ­ദ്ധ്യേ

ശ­യാ­ന­മാ­ദ്യ­ന്ത­വി­ഹീ­ന­രൂ­പം;

സർ­വേ­ശ്വ­രം സർ­വ­ഹി­താ­വ­താ­രം

ബാലം മു­കു­ന്ദം മനസാ സ്മ­രാ­മി.”!

മൂ­ന്നാ­മൻ:

“ആ­ലോ­ക്യ­മാ­തുർ­മു­ഖ­മാ­ദ­രേ­ണ

സ്ത­ന്യം പി­ബ­ദ്ധം സ­ര­സീ­രു­ഹാ­ക്ഷം!

സ­ച്ചി­ന്മ­യം ദേ­വ­മ­ന­ന്ത­രൂ­പം

ബാലം മു­കു­ന്ദം മനസാ സ്മ­രാ­മി.”

നാ­ലാ­മൻ:

“ശി­ക്യേ നി­ധാ­യാ­ജ്യ പ­യോ­ദ­ധീ­നി

കാ­ര്യാൽ ഗതായാ വ്ര­ജ­നാ­യി കായാം;

ഭു­ക്ത്വാ യ­ഥേ­ഷ്ടം കപടേ ന സു­പ്തം

ബാലം മു­കു­ന്ദം മനസാ സ്മ­രാ­മി.”

(അ­ണി­യ­റ­യിൽ)

പദ്യം 11

പ്രാ­തഃ­സ്നാ­നം കഴിച്ചങ്ങുദയഗിരിവിയ-​

ന്മ­ദ്ധ്യ­പീ­ഠ­ങ്ങ­ളേ­റി

പ്രീ­തൻ സ­ന്മാർ­ഗ്ഗ പാഠം ക­നി­വൊ­ടു നിഖില-​

പ്രാ­ണി ശി­ഷ്യർ­ക്കു നല്കി

ചൈ­ത­ന്യം കാ­ട്ടി ശിഷ്യ വ്രജമൊടുമനുരാ-​

ഗ­ത്തൊ­ടും യാത്രചൊല്ലി-​

പ്പൂ­തൻ പോ­കു­ന്നു സാ­യ­ന്ത­ന­വി­ധി­കൾ നട-

ത്തീ­ടു­വാൻ വേ­ദ­മൂർ­ത്തി!

വാ­ദ്ധ്യാർ:
(പെ­ട്ടെ­ന്നെ­ഴു­ന്നേ­റ്റു­കൊ­ണ്ടു്) എന്റെ പ്രിയ കു­ട്ടി­ക­ളെ! സമയം അ­സ്ത­മ­ന­ത്തി­ന­ടു­ത്തു പോ­യെ­ന്നു് ഉപരി ക­ക്ഷ്യ­യി­ലെ വി­ദ്യാർ­ത്ഥി­കൾ ഇതാ വി­ളി­ച്ചു പ­റ­യു­ന്നു. അതു കൊ­ണ്ടു് ന­മ്മ­ളും ദൈവ പ്രാർ­ത്ഥ­ന ന­ട­ത്തു­ക!
കു­ട്ടി­കൾ:
(എ­ഴു­ന്നേ­റ്റു് ഭ­ക്തി­യോ­ടു കൂടി തൊ­ഴു­തു കൊ­ണ്ടു്)
പദം 8

ഹി­ന്തു­സ്ഥാ­നി തോടി—ച­തു­ര­ശ്ര­ജാ­തി ഏ­ക­താ­ളം.

കോമളൻ ഗോ­പി­കാ­മു­കൻ ശ്യാ­മ­ളൻ

സർ­വ്വ­തോ­മു­ഖൻ

പ്രേമ പീ­യൂ­ഷ­വർ­ഷം ചെ­യ്തു

ജാ­ത­രോ­മ­ഹർ­ഷം

കാ­മി­തം നൽകി ദോഷം തീർ­ത്തു

കാ­ത്തു കൊൾക ഞ­ങ്ങ­ളെ.(കോമളൻ)

വാ­ദ്ധ്യാർ:
(തൊ­ഴു­തു കൊ­ണ്ടു്)

“ക­ള­വേ­ണു­ര­വഃ ക­ളാ­യ­നീ­ലഃ

കമലാ ചും­ബ­ന­ല­മ്പ­ടേ­തി­ര­മ്യഃ

അളി പോത ഇ­വാ­ര­വി­ന്ദ­മ­ദ്ധ്യേ

രമതാം മേ ഹൃദി ദേവകീ കി­ശോ­രഃ”

കാ­യാ­മ്പൂ­നി­റം പോലെ ദേ­ഹ­കാ­ന്തി­യു­ള്ള­വ­നും ക­യ്യിൽ മുരളി പി­ടി­ച്ചൂ­തി പാ­ട്ടു പാ­ടു­ന്ന­വ­നും സ­മ്പൽ­സ്വ­രൂ­പി­ണി­യാ­യ ല­ക്ഷ്മീ ഭ­ഗ­വ­തി­യെ ലാ­ളി­പ്പാൻ അ­തി­സ­മർ­ത്ഥ­നും ദേവകീ ദേ­വി­യു­ടെ ഓ­മ­ന­ത്ത­മ്പാ­നും ആയ ഭഗവാൻ ശ്രീ­കൃ­ഷ്ണൻ താ­മ­ര­പ്പൂ­വി­ന്റെ ന­ടു­വിൽ വ­ണ്ടിൻ­കു­ട്ടി എന്ന പോലെ എന്റെ—എന്നു മാ­ത്ര­മ­ല്ല നി­ങ്ങ­ളു­ടേ­യും മ­ന­സ്സിൽ ക­ളി­ച്ചു കൊ­ണ്ടി­രി­ക്ക­ട്ടെ.

(എ­ല്ലാ­വ­രും ശാ­ന്ത­രാ­യി നിൽ­ക്കു­ന്നു).

വാ­ദ്ധ്യാർ:
നാ­ള­ത്തെ പാഠം ശ­രി­ക്കു പ­ഠി­ച്ചു വരണം. നി­ങ്ങ­ളു­ടെ ഗ്ര­ന്ഥ­വും കൽ­പ­ല­ക­യും മ­റ്റും മ­റ­ക്കാ­തെ എ­ടു­ത്തു കൊൾ­വിൻ (ബാ­ല­ഗോ­പാ­ല­നെ ത­ട­വി­ക്കൊ­ണ്ടു്) കു­ഞ്ഞേ! ഇന്നു നേരം അധികം വൈ­കി­പ്പോ­യി. വഴി സൂ­ക്ഷി­ച്ചു പോകണേ കു­ഞ്ഞേ!

(എ­ല്ലാ­വ­രും പോയി)

മൂ­ന്നാം രംഗം

ഭ­യ­നി­വാ­ര­ണം

(ഒരു ചെറിയ കാടു്)

ബാ­ല­ഗോ­പാ­ലൻ:
(ചു­റ്റി­ന­ട­ന്നും­കൊ­ണ്ടു്) ഇ­ന്നും ക­ണ­ക്കി­ലും പാ­ഠ­ത്തി­ലും എ­നി­ക്കു ത­ന്നെ­യാ­ണു് ഒ­ന്നാം സ്ഥാ­നം. ഇ­നി­യ­ത്തെ മാ­സ­ത്തിൽ ശി­ശു­ത്ത­ര­ത്തിൽ ഞാൻ ഒ­ന്നാ­മ­നാ­യി­ട്ടി­രി­ക്കും. ഇതും അ­മ്മ­യോ­ടു പറയണം (ചു­റ്റും തി­രി­ഞ്ഞു നോ­ക്കീ­ട്ടു്) ഓ എന്റെ, ച­ങ്ങാ­തി­മാ­രെ­ല്ലാം വി­ട്ടു­പി­രി­ഞ്ഞു പോ­യ­ല്ലോ. ഇനി ഞാൻ തനിയേ പോകണം. (പ­ടി­ഞ്ഞാ­റു് നോ­ക്കീ­ട്ടു്) ഓഹോ! സമയം അ­സ്ത­മ­ന­ത്തി­ന്ന­ടു­ത്തു­പോ­യി.
പദം 9

ഹി­ന്ദു­സ്ഥാ­നി ചെ­ഞ്ചു­രു­ട്ടി—ച­തു­ര­ശ്ര­ജാ­തി ത്രി­പ­ട

ആകാശം ചു­ക­ന്നു മേ­ന്മേൽ—ആ­ക­മാ­ന­മേ.

ആകാ നോ­ക്കാൻ ക­ണ്ണ­റ­ച്ചു

പോക കൊ­ണ്ടു­മേ (ആകാ)

പ­ച്ച­യി­ല കു­റ­ഞ്ഞു, തെ­ച്ചി­ക്കാ­ടു വി­രി­ഞ്ഞു

മെ­ച്ച­മാം പൂ നി­റ­ഞ്ഞു, മി­ന്നും­പോ­ലെ (ആകാ)

ചെ­ങ്കു­ന്നി­ക്കു­രു വീ­ട്ടിൽ അ­ങ്ക­ണ­ത്തി­ങ്കൽ­കൂ­ട്ടി

ഞാൻ­ക­ളി­ക്കു­ന്ന മ­ട്ടിൽ ഭം­ഗി­കാ­ട്ടി. (ആകാ)

ആകാശം കാൺ­മാൻ നല്ല ഭം­ഗി­യു­ണ്ടു്. (നാ­ലു­ഭാ­ഗ­വും നോ­ക്കി­ക്കൊ­ണ്ടു്) നാ­ലു­പാ­ടും നോ­ക്കു­മ്പോൾ അയ്യോ! പേ­ടി­യാ­കു­ന്നു. (വീ­ണ്ടും പ­ടി­ഞ്ഞാ­റു് നോ­ക്കി­ക്കൊ­ണ്ടു്) ഹാ! ഹാ! ഇതാ സൂ­ര്യ­നെ കാ­ണു­ന്നു.

പദ്യം 12

അ­ടി­ച്ച­മ്മ­വീ­ട്ടിൽ പു­ലർ­ച്ച­ക്ക­ഗ­ണ്ഡം

വ­ടി­ച്ചു­ള്ള നൽ­പ്പി­ച്ച­ള­ക്കൊ­ച്ചു­കി­ണ്ണം

പ­ടി­ഞ്ഞാ­റ്റ­യിൽ ചാ­രി­വെ­ച്ചു­ള്ള വണ്ണം

പ­ടി­ഞ്ഞാ­റു സൂ­ര്യൻ വി­ള­ങ്ങു­ന്നു തി­ണ്ണം

സൂ­ര്യൻ താ­ണു­താ­ണു പോ­യ്ത്തു­ട­ങ്ങി. അ­തു­നോ­ക്കി­ക്കൊ­ണ്ടി­രി­ക്കു­മ്പോൾ പേ­ടി­യാ­കു­ന്നു. (അ­ണി­യ­റ­യിൽ കാക്ക ക­ര­യു­ന്നു).

(മേ­ല്പോ­ട്ടു് നോ­ക്കീ­ട്ടു്) കാ­ക്ക­കൾ ഇതാ പാറി അ­വ­ര­വ­രു­ടെ കൂ­ടു­ക­ളി­ലേ­ക്കു പോ­കു­ന്നു. ഇതാ ചെറിയ പ­ക്ഷി­കൾ.

പദ്യം 13

ഇ­ട­ക്കി­ടേ ചലചലനെച്ചിലച്ചുപ-​

ച്ച­ട­ക്ക­പോൽ ചെ­റു­വു­ട­ലാ­ണ്ട പ­ക്ഷി­കൾ

മ­ട­ക്ക­മാ­യ­വ­ര­വർ വീട്ടിലേക്കിരു-​

ട്ട­ട­യ്ക്കു­മേ മി­ഴി­ക­ളെ­യെ­ന്ന പേ­ടി­യാൽ!

ഞാനും വേഗം ന­ട­ക്ക­ട്ടെ! (ചു­റ്റും നോ­ക്കീ­ട്ടു്) അയ്യോ! ഞാ­നി­പ്പോൾ ഈ കാ­ട്ടിൽ എ­ത്തീ­ട്ടേ­യു­ള്ളു. പ­കൽ­വെ­ളി­ച്ചം ഈ കാ­ട്ടിൽ ന­ന്നേ­ക്കു­റ­ഞ്ഞു­വ­ല്ലോ!

പദം 10

ഹി­ന്ദു­സ്ഥാ­നി തോടി—ച­തു­ര­ശ്ര­ജാ­തി ത്രി­പ­ട

വ­ഴി­കാ­ണാ­താ­കു­മേ—വേഗം പോ­കാ­മേ

ഊ­ഴി­യു­ള്ളി­ങ്കൽ വല്ലാതുഴറ്റീടുമിരുളല്ലാ-​

തി­ല്ലെ­ന്നാ­യ് വ­രു­മ­ല്ലൽ കൈ­വ­രും

മെ­ല്ലേ ചെ­ല്ലു­കിൽ (വഴി)

(വേഗം ന­ട­ന്നു­കൊ­ണ്ടു്). അയ്യോ! ഇ­രു­ട്ടു് എ­ത്തി­പ്പോ­യി.

പദ്യം 14

ഹ­ത­പ്ര­ഭം പ­ര­മി­രു­ളാം കരിമ്പട-​

പ്പു­ത­പ്പി­നെ വി­പി­ന­ത­ലം ധ­രി­ക്ക­യാൽ

ഹി­ത­പ്ര­ദം ജ­ന­നി­ക­രം ക­ണ­ക്കി­നേ

ധൃ­ത­ഭ്ര­മം പെ­രു­വ­ഴി ത­പ്പി­ടു­ന്നു ഞാൻ

(വീ­ണ്ടും വേഗം ന­ട­ക്കു­ന്നു.)

(അ­ണി­യ­റ­യിൽ കു­റു­ക്കൻ ക­ര­യു­ന്നു.)

പദം 11

ബി­ഹാ­ക്ക്—ച­തു­ര­ശ്ര­ജാ­തി ത്രി­പ­ട

പാരം പേടി വ­ള­രു­ന്നു­മേ

വ­ന്നെ­ന്മേൽ ഒ­ന്ന­മ്മെ­യ്യൂ­ന്ന­മ്മേ! (പാ­രം­പേ­ടി)

ചാടി ഞാ­നെ­ങ്ങി­നെ കാ­ടി­തിൽ­താ­നേ

ചടചട പാ­ഞ്ഞി­ടേ­ണ്ടു! (പാ­ഞ്ഞു­നി­ന്നി­ട്ടു്)

ത­ട­യു­ന്നു മു­ള്ളു­കൊ­ണ്ടു്.

(മു­ള്ളു­പ­റി­ച്ചെ­ടു­ക്കു­ന്ന സമയം ഇലകൾ അ­ന­ങ്ങു­ന്ന ശബ്ദം കേ­ട്ടി­ട്ടു്)

തേ­ടി­ക്കൊ­ണ്ടു് കൂ­ടെ­യൊ­ന്നു­ണ്ടു

(അ­ണി­യ­റ­യിൽ ക്രൂ ക്രൂ)

അ­ര­ണ്ടു മു­റ­ണ്ടു

(പാരം പേടി)

(ര­ണ്ടു­വ­ട്ടം പാ­ഞ്ഞു­നി­ന്നി­ട്ടു്)

എന്റെ ജ്യേ­ഷ്ഠൻ ഈ കാ­ട്ടിൽ ഉ­ണ്ടെ­ന്നു് അമ്മ പ­റ­ഞ്ഞു­വ­ല്ലൊ.

(അ­ണി­യ­റ­യിൽ പി­ന്നേ­യും കു­റു­ക്കൻ ക­ര­യു­ന്നു).

അയ്യോ! പേ­ടി­യാ­കു­ന്നു! അയ്യോ! പേ­ടി­യാ­കു­ന്നു! ജ്യേ­ഷ്ഠാ! എന്റെ പശു മേ­യ്ക്കു­ന്ന ജ്യേ­ഷ്ഠാ! എ­നി­ക്കു പേ­ടി­യാ­കു­ന്നു.

ഭഗവാൻ:
(അ­ണി­യ­റ­യിൽ) എന്റെ കു­ഞ്ഞ­നു­ജാ! ഞാൻ ഇ­വി­ടെ­ത­ന്നെ ഉ­ണ്ടു്. പേ­ടി­ക്കാ­തെ പോ­യി­ക്കോ­ളൂ!
ബാല:
(കേ­ട്ടാ­ശ്വാ­സി­ച്ചും കൊ­ണ്ടു്) ഹാ! ജ്യേ­ഷ്ഠൻ വി­ളി­കേ­ട്ടു. എന്റെ പേ­ടി­യെ­ല്ലാം പോയി. എന്റെ ജ്യേ­ഷ്ഠൻ ഇ­വി­ടെ­ത­ന്നെ ഉ­ണ്ട­ല്ലൊ. ഞാ­നെ­ന്തി­ന്നു പേ­ടി­ക്കു­ന്നു? എന്റെ വീടും അ­ടു­ത്തു. ഇതാ വി­ള­ക്കു ക­ത്തു­ന്നു. ഇനി ഒരു ചാ­ട്ടം ചാടി അ­മ്മ­യു­ടെ അ­ടു­ക്കൽ എ­ത്താം.

(എന്നു ചാ­ടി­പ്പോ­കു­ന്നു.)

നാലാം രംഗം

പ­ശ്ചാ­ത്താ­പം

(ഒരു ചെറിയ വീ­ട്ടി­ലെ ഉ­മ്മ­റം).

സുശീല:
(ഇ­രു­ന്ന നി­ല­യിൽ)
പദം 12

ശ­ങ്ക­രാ­ഭ­ര­ണം—ച­തു­ര­ശ്ര­ജാ­തി രൂപകം

ക­രു­ണാ­ക­ര! ക­ഞ്ജ­ലോ­ച­ന! നരക മഥന! (കാ­രു­ണാ)

സാ­ര­സാ­സ­ന­സേ­വ്യ­മാ­ന!

ശാ­ര­ദ­ശ­ശി ചാ­രു­വ­ദ­ന! (കരുണാ)

ശ­ര­ണാ­ഗ­ത ശോ­ക­ഹ­ര­ണ!

പ­ര­മ­ഗ­തി നിൻ പാ­ദ­താ­രി­ണ

ശാന്ത മൃ­ദു­ള­ഹാ­സ!

ബാ­ണ­ദർ­പ്പ­ശ­മ­ന സർ­പ്പ­ശ­യ­ന! (കരുണാ)

(എ­ഴു­ന്നേ­റ്റു് കി­ഴ­ക്കു നോ­ക്കീ­ട്ടു്) ഓഹോ! നേരം നാ­ലു­നാ­ഴി­ക പു­ലർ­ന്നു. ഓ­മ­ന­ത്ത­മ്പാ­നെ എ­ഴു­ത്തു­പ­ള്ളി­ക്കു പ­റ­ഞ്ഞ­യ­ക്കാ­റാ­യി. പു­സ്ത­ക­വും കൽ­പ­ല­ക­യും കെ­ട്ടി­വെ­ക്ക­ട്ടെ! (അ­ങ്ങി­നെ ചെ­യ്തി­ട്ടു്) എന്റെ ത­മ്പാൻ ക­ഞ്ഞി­കു­ടി­ച്ചു് എവിടെ പോയി? (വി­ളി­ക്കു­ന്നു) ത­മ്പാ­നേ! ഓ­മ­ന­ത്ത­മ്പാ­നേ!

ബാ­ല­ഗോ­പാ­ലൻ:
(അ­ണി­യ­റ­യിൽ) എന്തേ? അമ്മേ!
സുശീല:
നീ എ­ന്താ­ണു് പൊ­ന്മ­ക­നെ, അവിടെ ചെ­യ്യു­ന്ന­തു്?
ബാല:
(അ­ണി­യ­റ­യിൽ) വ­രു­ന്നേ! വ­രു­ന്നേ! ഞാൻ എന്റെ കൊ­ച്ചു­വാ­ഴ­ക്കു് വെ­ള്ളം ന­ന­ക്കു­ക­യാ­ണു്. വ­രു­ന്നേ! വ­രു­ന്നേ!
സുശീല:
(ചി­രി­ച്ചും­കൊ­ണ്ടു്) വ­ട­ക്കു­ഭാ­ഗ­ത്തെ വലിയ വാ­ഴ­യ്ക്കു് ഒരു കന്നു പു­റ­പ്പെ­ട്ടി­ട്ടു­ണ്ടു്. ഇ­ന്നു് അതു ക­ണ്ടി­ട്ടു­ള്ള ഉ­ത്സാ­ഹ­മാ­ണു്. (പ്ര­കാ­ശം) കു­ഞ്ഞേ! നീ ഇ­ങ്ങ­ട്ടു് വരൂ. വെ­ള്ളം ഞാൻ ന­ന­ച്ചു­കൊ­ള്ളാം.
ബാല:
(അ­ണി­യ­റ­യിൽ)
പദം 13

ഗുൽ­റോ­ജ—ച­തു­ര­ശ്ര­ജാ­തി ത്രി­പ­ട

ഇ­ന്നാ­ണി­വ­നൊ­രു­ത്സ­വം അമ്മേ! (ഇന്നാ)

ഇന്നു വാ­ഴ­ന­ല്ലി­ളം ക­ന്നു­പെ­റ്റു കോമളം

നന്നു കാൺ­മോ­ളം,

കൊ­ടു­ക്കു­ന്നു ഞാൻ വളം! (ഇന്നാ)

സുശീല:

ഉണ്ണി! വ­രി­കെ­ന്നോ­മ­നേ!

വെ­ണ്ണ­തോ­റ്റ ക­യ്യി­നെ മ­ണ്ണി­ലാ­ഴ്ത്തി­യി­ങ്ങി­നേ

ദ­ണ്ഡി­ക്കാ­യ്ക­യെ­ന്നാർ­ത്തി­ന­ണ്ണു­ന്നെ­ങ്ങി­നെ

(ഉണ്ണി)

ബാല:
(പ്ര­വേ­ശി­ച്ചു്)

അ­ച്ചി­വാ­ഴ നീ­യ­മ്മേ! കൊ­ച്ചു­വാ­ഴ

ഞാൻ ചെ­മ്മേ

മെ­ച്ച­മി­സ്സു­ഖ­മൊ­രു­മി­ച്ചു വന്നു മേ! (ഇന്നാ)

സുശീല:
(ചി­രി­ച്ചു­കൊ­ണ്ടു്)

ശ­രി­യാ­ണു് പൊ­ന്മ­ക­നെ!

അ­ച്ചി­വാ­ഴ­യു­ടെ മ­ടി­യിൽ

കൊ­ച്ചു­വാ­ഴ ഇ­രി­ക്കും പോലെ

ഏ­ന്മ­ടി­യി­ലി­ക്ഷ­ണം പൊ­ന്മ­ക­നി­രി­ക്ക­ണം

ന­ന്മ­യിൽ പു­ണർ­ന്നി­വ­ളു­മ്മ­വെ­ക്ക­ണം. (ഉണ്ണി)

ബാല:
അമ്മെ! ഇതാ ഞാൻ വ­രു­ന്നു (എന്നു തു­ള്ളി­ച്ചാ­ടി മ­ടി­യിൽ ഇ­രി­ക്കു­ന്നു).
സുശീല:
(ക­ണ്ണീർ­തൂ­കി­കൊ­ണ്ടു് കെ­ട്ടി­പി­ടി­ച്ചാ­ത്മ­ഗ­തം)
പദ്യം 15

ഹ­രി­ര­തി, മമ ഭർ­ത്തൃ­പ്രേ­മ,മീ­വൃ­ത്തി­ര­ണ്ടിൻ

പ­രി­ണ­തി­യി­ലു­ദി­ച്ചു പാവനം ര­ണ്ടു­രൂ­പം.

ക­രി­മു­കി­ലൊ­ളി­വർ­ണ്ണൻ ക­ണ്ണ­നാ­ണെ­ന്നു,മറ്റി-​

പ്പ­രി­മ­ള ശിശിര ശ്രീ­ച­ന്ദ­നം ന­ന്ദ­നൻ നീ!

(കു­ടു­മ്മ മി­നു­ക്കി­ക്കെ­ട്ടു­ന്നു)

(പ്ര­കാ­ശം) മകനേ! എ­ഴു­ത്തു­പ­ള്ളി­ക്കു പോ­കാ­റാ­യി­ല്ലെ?

ബാല:
പി­ന്നെ­യോ? എന്റെ പു­സ്ത­ക­വും കൽ­പ­ല­ക­യും എവിടെ?
സുശീല:
ഇതാ ഞാൻ ഇവിടെ കെ­ട്ടി­വെ­ച്ചി­രി­ക്കു­ന്നു.
ബാല:
എ­ന്നാൽ ഇനി ഞാൻ വേഗം പോ­ക­ട്ടെ! (എ­ഴു­ന്നേ­റ്റു് പു­സ്ത­ക­ക്കെ­ട്ടെ­ടു­ത്തു പു­റ­പ്പെ­ടു­ന്നു).
സുശീല:
(എ­ഴു­ന്നേ­റ്റു്) ത­മ്പാ­നേ! നീ ഇ­ന്ന­ലെ­യും എന്റെ ത­മ്പാ­ന്റെ ജ്യേ­ഷ്ഠ­നെ ക­ണ്ടി­രി­ക്കു­ന്നോ?
ബാല:
(ഞെ­ട്ടി­ത്തി­രി­ഞ്ഞു നോ­ക്കി പ­ശ്ചാ­ത്താ­പ­ത്തോ­ടെ) അമ്മേ! ഞാൻ ഇ­തു­വ­രെ എന്റെ ജ്യേ­ഷ്ഠ­നെ ക­ണ്ടി­ട്ടി­ല്ല­ല്ലൊ!
സുശീല:
(പ­രി­ഭ്ര­മ­ത്തോ­ടെ) എ­ന്താ­ണു മകനേ കാ­ണാ­ഞ്ഞ­തു്?
ബാല:
കാ­ണ­ണ­മെ­ന്നു് ഇ­തു­വ­രെ അമ്മ പ­റ­ഞ്ഞി­ട്ടി­ല്ല­ല്ലോ. പേ­ടി­യാ­കു­മ്പോൾ ജ്യേ­ഷ്ഠ­നെ വി­ളി­ക്ക­ണ­മെ­ന്നു മാ­ത്ര­മ­ല്ലേ അമ്മ പ­റ­ഞ്ഞു­ള­ളൂ! പോ­കു­മ്പോ­ഴും വ­രു­മ്പോ­ഴും എല്ലാ ദി­വ­സ­വും ഞാൻ എന്റെ ജ്യേ­ഷ്ഠ­നെ വി­ളി­ക്കാ­റു­ണ്ടു്. “അനുജാ, ഞാൻ ഇ­വി­ടെ­ത്ത­ന്നെ­യാ­ണു്. പേ­ടി­ക്കാ­തെ പൊ­യ്ക്കോ­ളൂ!” എന്നു ജ്യേ­ഷ്ഠൻ മ­റു­പ­ടി പ­റ­യാ­റു­ണ്ടു്.
സുശീല:
(പ­രി­ഭ­വ­ത്തോ­ടെ ക­ര­ഞ്ഞു­കൊ­ണ്ടു് ആ­ത്മ­ഗ­തം) കഷ്ടം ഭ­ഗ­വാ­നേ! കഷ്ടം.
പദ്യം 16

ഇ­ട­യ­ച്ചെ­റു­ക്ക­രു­ടെ കണ്ണിനുത്സവ-​

ച്ഛ­ട­യാ­ക്കി­വെ­ച്ച തവ ദി­വ്യ­വി­ഗ്ര­ഹം

കടൽ വർണ്ണ!

മത്സുതനുമൊന്നുകാണുവാനി-​

ട­യാ­ക്കി­ടാ­ഞ്ഞ­തു­ക­ടു­പ്പ­മ­ല്ല­യോ?കൃഷ്ണ!

(ഞെ­ട്ടി­ക്ക­ര­ഞ്ഞു­കൊ­ണ്ടു്) അ­ല്ലെ­ങ്കിൽ എ­ന്തി­നു അ­ങ്ങ­യോ­ടു പ­രി­ഭ­വം പ­റ­യു­ന്നു? അ­ങ്ങ­യെ കാ­ണ­ണ­മെ­ന്നു് എന്റെ മകനെ ധ­രി­പ്പി­ക്കാ­ത്ത­തു് എന്റെ കു­റ്റ­മ­ല്ലേ?

“യാ­ദൃ­ശീ ഭാവനാ യസ്യ തസ്യ സി­ദ്ധി­സ്തു താ­ദൃ­ശീ” എ­ന്ന­ല്ലേ മ­ഹ­ദ്വ­ച­നം?

ബാല:
എന്റെ ജ്യേ­ഷ്ഠ­ന്റെ വർ­ത്ത­മാ­നം കേൾ­പ്പാൻ എ­ന്തൊ­രു സു­ഖ­മാ­ണ­മ്മേ! “എന്റെ കു­ഞ്ഞ­നു­ജാ! ഞാൻ ഇ­വി­ടെ­ത്ത­ന്നെ­യു­ണ്ടു്, പേ­ടി­ക്കാ­തെ പോ­യ്ക്കൊൾ­ക!” എ­ന്നാ­ണു് പറയുക. ജ്യേ­ഷ്ഠ­ന്നു് എ­ന്നോ­ടു് എ­ന്തൊ­രു സ്നേ­ഹ­മാ­ണ­മ്മേ!
സുശീല:
(വി­ചാ­രം) ഈ വാ­ക്കു് എത്ര പ­റ­ഞ്ഞാ­ലും എന്റെ പൊ­ന്നി­നു് തൃ­പ്തി­യി­ല്ല.
ബാല:
എ­ന്നാൽ ഞാൻ എന്റെ ജ്യേ­ഷ്ഠ­നെ ഇന്നു കാണണോ അമ്മേ!
സുശീല:
കാണണം പൊ­ന്മ­ക­നേ!
ബാല:
ഞാൻ വി­ളി­ച്ചാൽ ജ്യേ­ഷ്ഠൻ എന്റെ അ­ടു­ത്തു വ­രാ­തെ­ക­ണ്ടൊ­ന്നും ഇ­രി­ക്കി­ല്ല. (ചു­ണ്ടു­നീ­ട്ടി ക­ഴു­ത്താ­ട്ടു­ന്നു) വ­ന്നി­ല്ലെ­ങ്കിൽ ഞാൻ കാ­ട്ടിൽ നി­ന്നു ക­ര­ഞ്ഞു ലഹള കൂ­ട്ടും. എ­ന്നാൽ എ­ങ്ങ­നെ വ­രാ­തി­രി­ക്കും?
സുശീല:
(ചി­രി­ച്ചു­കൊ­ണ്ടു്) അ­ങ്ങ­നെ തന്നെ ചെ­യ്യ­ണം മകനേ! എന്റെ പൊ­ന്മ­കൻ ഇന്നു തീർ­ച്ച­യാ­യും ജ്യേ­ഷ്ഠ­നെ കാണും.
ബാല:
എ­ന്നാൽ ഞാൻ എന്റെ ജ്യേ­ഷ്ഠ­നെ ക­ണ്ട­തിൽ പി­ന്നെ മാ­ത്ര­മേ എ­ഴു­ത്തു­പ­ള്ളി­ക്കു പോ­ക­യു­ള­ളൂ.
സുശീല:
(ചി­രി­ച്ചു ത­ലോ­ടി­ക്കൊ­ണ്ടു്) മതി മകനേ! മതി. ജ്യേ­ഷ്ഠ­നെ ക­ണ്ട­തിൽ­പ്പി­ന്നെ എ­ഴു­ത്തു­പ­ള്ളി­ക്കു പോയാൽ മതി.
ബാല:
എ­ന്നാൽ ഞാൻ വേഗം പോ­ക­ട്ടെ! (പോ­കു­ന്നു)
സുശീല:
അ­ങ്ങ­നെ­ത­ന്നെ. (ഭ­ക്തി­യോ­ടെ ക­ര­ഞ്ഞു തൊ­ഴു­തും­കൊ­ണ്ടു്)
പദം 14

(പാന)

സീ­മ­വി­ട്ടു സ­മാ­ധി­യി­ലെ­ന്നെ­നീ

സോ­മ­ശീ­ത­ള­യാ­ക്കു­ന്ന പൂ­മേ­നി

താ­മ­ര­ക്ക­ണ്ണ! കാ­ട്ടേ­ണ­മേ കനി-

ഞ്ഞോ­മ­ന­ക്കു ധ്രു­വ­ന്നെ­ന്ന­പോ­ലി­നി.

(തി­ര­ശ്ശീ­ല വീ­ഴു­ന്നു)

അ­ഞ്ചാം രംഗം

ഭഗവൽ പ്ര­ത്യ­ക്ഷം

(ഒരു ചെറിയ കാടു്)

(ബാ­ല­ഗോ­പാ­ലൻ പു­സ്ത­ക­ക്കെ­ട്ടു് ക­ക്ഷ­ത്തിൽ­താ­ങ്ങി­പ്പി­ടി­ച്ചു് ഉ­ത്സാ­ഹ­ത്തോ­ടെ ചാ­ഞ്ചാ­ടി പ്ര­വേ­ശി­ക്കു­ന്നു).

പദ്യം 17

“ഉ­ലൂ­ഖ­ലേ ബദ്ധമുദാരചൗര്യ-​

മു­ത്തും­ഗ യു­ഗ്മാർ­ജ്ജു­ന ഭം­ഗ­ലീ­ലം

ഉൽ­ഫു­ല്ല പ­ത്മാ­യ­ത ചാ­രു­നേ­ത്രം

ബാലം മു­കു­ന്ദം മനസാ സ്മ­രാ­മി.”

ഈ ശ്ലോ­കം നല്ല ര­സ­മു­ണ്ടു്! (വീ­ണ്ടും ചൊ­ല്ലി­ച്ചാ­ഞ്ചാ­ടി ന­ട­ന്നി­ട്ടു്).

ഇ­തി­ന്റെ അർ­ത്ഥം അ­മ്മ­പ­റ­ഞ്ഞു­ത­ന്നു­വ­ല്ലൊ! ശ്രീ­കൃ­ഷ്ണൻ വെ­ണ്ണ­യും പാലും ക­ട്ടു­തി­ന്നു. അ­തു­കൊ­ണ്ടു് അമ്മ ശ്രീ­കൃ­ഷ്ണ­നെ ഉ­ര­ലോ­ടു പി­ടി­ച്ചു കെ­ട്ടി—അതെ! ക­ക്കു­ന്ന കു­ട്ടി­യെ അമ്മ പി­ടി­ച്ചു­കെ­ട്ടു­ക­യി­ല്ലേ? എ­ന്നി­ട്ടോ ശ്രീ­കൃ­ഷ്ണൻ പോ­ക്കി­രി! അമ്മേ! ഗ­ജ­പോ­ക്കി­രി!! ഉ­ര­ലോ­ടു­കൂ­ടി ഉ­രു­ണ്ടു പി­ര­ണ്ടു ഏഞ്ഞു വ­ലി­ഞ്ഞു പോയി രണ്ടു വലിയ മ­രു­തു­മ­ര­ങ്ങ­ളു­ടെ ഇ­ട­യിൽ­ക്കൂ­ടി ഉരൽ തി­ക്കി­വ­ലി­ച്ചു. അ­പ്പോൾ അതാ, മ­ര­ങ്ങൾ: വലിയ തൊ­ണ്ടു മ­ര­ങ്ങൾ!! ഠീം. ഠീം. പൊ­ട്ടി­വീ­ഴു­ന്നു! (കൈ­കൊ­ട്ടി ചി­രി­ച്ചും കൊ­ണ്ടു്) ഹാ! ഹാ! രസം തന്നെ! ബ­ഹു­ര­സം. എ­ന്നി­ട്ടോ, ശ്രീ­കൃ­ഷ്ണ­ന്റെ മേൽ ഒ­ന്നും വീ­ണ­തു­മി­ല്ല! അ­ത­ല്ലെ സൂ­ത്രം? അ­ങ്ങ­നെ­യാ­ണു് വേ­ണ്ട­തു്. “ബാലം മു­കു­ന്ദം മനസാ സ്മ­രാ­മി”

(വീ­ണ്ടും ചാ­ഞ്ചാ­ടി നോ­ക്കി­നി­ന്നി­ട്ടു്) ഇതാ! ജ്യേ­ഷ്ഠൻ പ­ശു­ക്ക­ളെ മേ­യ്ക്കു­ന്ന കാ­ട­ല്ലെ ഇതു്! (അ­ണി­യ­റ­യിൽ മധുര സ്വരം).

(കേ­ട്ട­താ­യി ന­ടി­ച്ചു്) ഒരു പാ­ട്ടു കേൾ­ക്കു­ന്നു­ണ്ട­ല്ലോ? അമ്മ പ­റ­ഞ്ഞി­ല്ലേ ജ്യേ­ഷ്ഠ­ന്നു പാ­ട്ട­റി­യാ­മെ­ന്നു് (വീ­ണ്ടും അ­ണി­യ­റ­യിൽ മധുര സ്വരം).

പദം 15

തോടി—ച­തു­ര­ശ്ര­ജാ­തി ത്രി­പ­ട

പാ­ട്ടു കേൾ­ക്കാ­റാ­യി

പ­വി­ത്ര­ന­ഗ്ര­ജ­നു­ടെ പാ­ട്ടു­കൾ കേൾ­ക്ക­യാ­യ്

ശരി ജ്യേ­ഷ്ഠ­ന്നു് ഒരു ഓ­ട­ക്കു­ഴ­ലും ഉ­ണ്ടു്. അമ്മ പ­റ­ഞ്ഞി­ല്ലേ! (അ­ണി­യ­റ­യിൽ വീ­ണ്ടും മധുര സ്വരം).

പാ­ട്ടു കേള്‍ക്ക­യാ­യ്

പ­ര­മ­സു­ഖം ത­രു­മെൻ പ­വി­ത്ര­ന­ഗ്ര­ജ­നു­ടെ (പാ­ട്ടു)

ഓ­ട­ക്കു­ഴ­ലൂ­ത്തി­തു കൂ­ടെ­ക്കൂ­ടെ­കേൾ­പ്പി­തു?

ചാ­ടി­ച്ചെ­ന്നു ഞാ­ന­ങ്ങ­തു

മേ­ടി­ച്ചി­ടാം ചൊ­ല്ലാം വാതു. (പാ­ട്ടു)

(ഒരു ഓട്ടം ഓടി മേൽ­പോ­ട്ടു നോ­ക്കീ­ട്ടു്) ഇവിടെ നി­ന്നു നല്ല വണ്ണം കേൾ­ക്കു­ന്നു­ണ്ടു്. (വീ­ണ്ടും നോ­ക്കീ­ട്ടു്) ഇതാ! ഈ മ­ര­ത്തി­ന്റെ മു­ക­ളിൽ നി­ന്നാ­ണു് ജ്യേ­ഷ്ഠൻ പാ­ട്ടു പാ­ടു­ന്ന­തു്. (സൂ­ക്ഷി­ച്ചു നോ­ക്കി­ക്കൊ­ണ്ടു് വ്യ­സ­ന­ത്തോ­ടെ) അയ്യോ! ജ്യേ­ഷ്ഠ­നെ ഇവിടെ കാ­ണു­ന്നി­ല്ല­ല്ലോ! (അ­ണി­യ­റ­യിൽ വീ­ണ്ടും മധുര സ്വരം). പാ­ട്ടി­താ പി­ന്നെ­യും കേൾ­ക്കു­ന്നു! ജ്യേ­ഷ്ഠൻ ഈ മ­ര­ത്തി­ന്മേൽ ഇ­ല­ക­ളിൽ ഒ­ളി­ച്ചു നി­ല്ക്കു­ന്നു­ണ്ടു്. ഞാൻ ക­ണ്ടു­പി­ടി­ക്ക­ട്ടെ! (വീ­ണ്ടും മേ­ല്പോ­ട്ടു നോ­ക്കി വ്യ­സ­നി­ച്ചു­കൊ­ണ്ടു്) ഓ! ഈ പാ­ട്ടു പാ­ടു­ന്ന­തു് ഒരു കു­യി­ലാ­ണു്. ജ്യേ­ഷ്ഠൻ ഇവിടെ ഇല്ല. (വീ­ണ്ടും വ്യ­സ­നി­ച്ചു മു­മ്പോ­ട്ടു നോ­ക്കി പ­രി­ഭ്ര­മ­ത്തോ­ടെ) ഉ­ണ്ടു്, അതാ അങ്ങു ദൂരെ അതാ! കാ­ലി­ക­ളു­ടെ കൂ­ട്ട­ത്തിൽ ഒരു പീ­ലി­മു­ടി കാ­ണു­ന്നു. ജ്യേ­ഷ്ഠ­ന്നു് പീ­ലി­ക്കി­രീ­ട­മു­ണ്ടെ­ന്നു അമ്മ പ­റ­ഞ്ഞി­ല്ലേ? (അ­ണി­യ­റ­യിൽ ചി­ല­മ്പി­ന്റെ­ശ­ബ്ദം) ഉ­ണ്ടു്, കാൽ­ച്ചി­ല­മ്പി­ന്റെ ഒ­ച്ച­യും കേൾ­ക്കു­ന്നു­ണ്ടു്.

പദ്യം 18

കാലിൽ ചി­ല­മ്പു­ക­ള­ണി­ഞ്ഞു

കൊ­ണി­ഞ്ഞു കൊ­ഞ്ചി

കാ­ലി­ക്കി­ടാ­ങ്ങ­ളു­മൊ­ത്തു ക­ളി­ക്ക­യാ­വാം.

നീ­ലി­ച്ചു കാ­ണ്മ­തി­തു കാ­ലി­കൾ ത­ന്നി­ട­ക്കാ­യ്

പീ­ലി­ക്കി­രീ­ട,മ­തി­നി­ല്ലൊ­രു സംശയം മേ.

ഇ­നി­യൊ­രു ചാ­ട്ടം ചാ­ടി­യാൽ അ­ടു­ത്തു കാണാം. (ചാടി പോ­യി­ട്ടു്) ജ്യേ­ഷ്ഠൻ എവിടെ? (പ­രി­ഭ്ര­മ­ത്തോ­ടെ) ജ്യേ­ഷ്ഠൻ എവിടെ? ഓ, ഇല്ല. ഇ­വി­ടെ­യും ഇല്ല. കാ­ലി­ക­ളു­ടെ കൂ­ട്ട­ത്തിൽ ഈ മ­യി­ലി­നെ­യാ­ണു് ഞാൻ ദൂ­രെ­നി­ന്നു ക­ണ്ട­തു്. ചി­ല­മ്പി­ന്റെ ഒച്ച കേ­ട്ടു­വ­ല്ലോ! (അല്പം ചു­റ്റി ന­ട­ന്നു മ­റു­ഭാ­ഗ­ത്തേ­ക്കു് നോ­ക്കീ­ട്ടു്) ഓ ഹൊ! ഇതാ ഒരു താ­മ­ര­ക്കു­ളം! ഇ­തിൽ­നി­ന്നാ­ണു് ചി­ല­മ്പി­ന്റെ ഒച്ച കേൾ­ക്കു­ന്ന­തു്. ജ്യേ­ഷ്ഠൻ ഇ­വി­ടെ­യു­ണ്ടു്. തു­ള്ളി­ത്തു­ള്ളി­ക്ക­ളി­ക്കു­ക­യാ­ണു്. ഞാൻ ചെ­ന്നു­നോ­ക്ക­ട്ടെ! (ചു­റ്റി ന­ട­ന്നു് നോ­ക്കീ­ട്ടു്) വ്യ­സ­ന­ത്തോ­ടെ ഇല്ല; ഇ­വി­ടെ­യും ഇല്ല.

പദ്യം 19

ചെലം ചെലം ചെ­ഞ്ച­ല­മെ­ന്ന­ഹോ പൊൻ-

ചി­ല­മ്പൊ­ലി­ക്കൊ­ത്ത­ര­യ­ന്ന­മ­ത്രേ

സ്ഥ­ലം­പി­ടി­ച്ചി­ക്ക­മ­ല­ങ്ങ­ളിൽ പോ-

യ്ക്ക­ല­മ്പു കൂ­ട്ടു­ന്ന­തു ചേ­ട്ട­ന­ല്ല.

ഈ താ­മ­ര­ക്കു­ള­ത്തി­ന്റെ മ­ര­ണ­ത്തി­ന്റെ­യും ഈ കു­റ്റി­ക്കാ­ടു­ക­ളും എ­നി­ക്കു ക­ളി­പ്പാൻ നല്ല സ്ഥ­ല­മാ­യി­രു­ന്നു. കഷ്ടം, ജ്യേ­ഷ്ഠ­നി­ല്ലാ­തെ ഞാൻ എ­ങ്ങി­നെ ക­ളി­ക്കും? ഇ­നി­യും ഞാൻ എന്റെ ജ്യേ­ഷ്ഠ­നെ ക­ണ്ടി­ല്ല­ല്ലോ! (വ്യ­സ­നി­ച്ചു വീ­ണ്ടും ദൂരെ നോ­ക്കി പ­രി­ഭ്ര­മ­ത്തോ­ടെ) ജ്യേ­ഷ്ഠ­ന­ല്ലേ ഈ താ­മ­ര­ക്കു­ള­ത്തി­ന്റെ അ­ങ്ങേ­ക്ക­രെ­യിൽ അങ്ങു ദൂ­ര­ത്തു ആ­കാ­ട്ടിൽ നി­ല്ക്കു­ന്ന­തു്? അതെ, സം­ശ­യ­മി­ല്ല.

പദം 16

ക­ല്യാ­ണി—ച­തു­ര­ശ്ര­ജാ­തി ത്രി­പ­ട.

ക­ണ്ണി­ണ­ക്കെ­ന്തു കൗ­തു­കം കൂ­ട­ക്കൂ­ടെ മമ (ക­ണ്ണി­ണ)

വെൺ­നി­ലാ­വിൻ കൊ­ഴു­പ്പും

വ­ണ്ണി­ക്കു­മി­ത്ത­ണു­പ്പും

വർ­ണ്ണ­വു­മ­മ്മ പ­റ­ഞ്ഞി­തു, മ­ഞ്ജി­മ

ന­ണ്ണു­കി­ല­ണ്ണ­ന­താ­ണു ദൃഢം മമ (ക­ണ്ണി­ണ)

കു­ശ­ല­മേ­കു­മി­വ­നെ കൂ­റെ­ഴും ജ്യേ­ഷ്ഠൻ നന്നെ

കു­ളി­രെ­ഴും കരം നീ­ട്ടി­ക്കൊ­ണ്ടു തന്നെ

കു­തു­ക­മാർ­ന്നി­താ താനെ കു­ഞ്ഞ­നു­ജ­നാ­മെ­ന്നെ

കൂ­ട­ക്കൂ­ടെ­വി­ളി­ക്കു­ന്നു കൂ­ടെ­ച്ചേർ­ന്നു­കൂ­ടാം ചെ­ന്നു.

പാ­ടി­യു­മാ­ടി­യു­മോ­ടി­യു­മി­ങ്ങ­നെ. (ക­ണ്ണി­ണ)

(വീ­ണ്ടും ദീർ­ഘ­മാ­യി ഒരു ഓട്ടം ഓടി നാലു ഭാ­ഗ­വും നോ­ക്കി പ­രി­ഭ്ര­മ­ത്തോ­ടെ) ജ്യേ­ഷ്ഠൻ എവിടെ? ജ്യേ­ഷ്ഠൻ എവിടെ? അയ്യോ കഷ്ടം! നീ­ല­വർ­ണ്ണ­മാ­യി­ക്ക­ണ്ട­തു് ഈ കാ­യാ­മ്പൂ­ക്ക­ളേ­യാ­ണു്. കാ­റ്റ­ത്താ­ടു­ന്ന ഇ­ല്ലി­ക്കൊ­മ്പു­ക­ളെ­യാ­ണു് ജ്യേ­ഷ്ഠ­ന്റെ കൈകൾ എ­ന്നു് എ­നി­ക്കു തോ­ന്നി­പ്പോ­യ­തു്. അയ്യോ! ഞാ­നോ­ടി­യോ­ടി നന്നെ ത­ളർ­ന്നു­വ­ല്ലൊ. (ക­ര­ഞ്ഞു കൊ­ണ്ടു്) അമ്മ പ­റ­ഞ്ഞി­ല്ലേ ഇ­ന്നു് തീർ­ച്ച­യാ­യും ജ്യേ­ഷ്ഠ­നെ കാ­ണു­മെ­ന്നു്! (ഞെ­ട്ടി ഞെ­ട്ടി­ക്ക­ര­ഞ്ഞു നി­ല­വി­ളി­ച്ചും­കൊ­ണ്ടു്) ജ്യേ­ഷ്ഠാ! എന്റെ പ­ശു­മേ­ക്കു­ന്ന ജ്യേ­ഷ്ഠാ!

ഭഗവാൻ:
(അ­ണി­യ­റ­യിൽ) എന്റെ കു­ഞ്ഞ­നു­ജാ! ഞാൻ ഇ­വി­ടെ­ത്ത­ന്നെ­യു­ണ്ടു്. നീ എ­ന്തി­നു ക­ര­യു­ന്നു!
ബാല:
(കേ­ട്ട­താ­യി ന­ടി­ച്ചു­കൊ­ണ്ടു്) ഹാ! ജ്യേ­ഷ്ഠൻ വി­ളി­കേ­ട്ടു. എന്റെ ക്ഷീ­ണ­വും മാറി. ഹോ ഹോ! ഞാൻ ഇ­തു­വ­രെ ജ്യേ­ഷ്ഠ­നെ വി­ളി­ക്കാ­ത്ത­തു­കൊ­ണ്ടാ­ണു് കാ­ണാ­തി­രു­ന്ന­തു്! ജ്യേ­ഷ്ഠാ! എ­നി­ക്കു ജ്യേ­ഷ്ഠ­നെ കാണണം.
ഭഗവാൻ:
(അ­ണി­യ­റ­യിൽ) അനുജാ, ഞാൻ ഇ­വി­ടെ­ത്ത­ന്നെ ഉ­ണ്ടു്. പേ­ടി­ക്കാ­തെ പൊ­യ്ക്കോ­ളൂ!
ബാല:
അ­ങ്ങി­നെ പ­റ­ഞ്ഞാൽ മ­തി­യാ­ക­യി­ല്ല. എ­നി­ക്കു ജ്യേ­ഷ്ഠ­നെ കാണണം!
ഭഗവാൻ:
(അ­ണി­യ­റ­യിൽ) എന്റെ അ­നു­ജ­ന്നു് ഇ­പ്പോ­ളെ­ന്നെ കാ­ണു­വാൻ വളരെ പ്ര­യാ­സ­മാ­ണ­ല്ലൊ!
ബാല:
എ­ന്താ­ണു് ജ്യേ­ഷ്ഠ! എ­നി­ക്കു കാ­ണു­വാൻ പ്ര­യാ­സം? ജ്യേ­ഷ്ഠൻ എന്റെ അ­ടു­ത്തു­വ­ന്നാൽ മതി.
ഭഗവാൻ:
(അ­ണി­യ­റ­യിൽ) അനുജാ! ഞാൻ ഇ­വി­ടെ­പ­ശു­ക്ക­ളെ മേ­ച്ചു­കൊ­ണ്ടി­രി­ക്കു­ക­യാ­ണു്. ഇ­പ്പോൾ വരാൻ പാ­ടി­ല്ല.
ബാല:
പ­ശു­ക്ക­ളെ വി­ട്ടു­വ­ന്നാൽ എ­ന്താ­ണു്?
ഭഗവാൻ:
(അ­ണി­യ­റ­യിൽ) അയ്യോ! പ­ശു­ക്ക­ളെ നരി പി­ടി­ക്കു­ക­യി­ല്ലെ?
ബാല:
(പേ­ടി­ച്ചു­കൊ­ണ്ടു്) ജ്യേ­ഷ്ഠാ! എ­ന്നാൽ ഞാൻ ഇവിടെ ത­നി­യെ­യാ­ണു് നി­ല്ക്കു­ന്ന­തു്. എ­ന്നേ­യും നരി പി­ടി­ക്കും. എ­നി­ക്കു് പേ­ടി­യാ­കു­ന്നു.
ഭഗവാൻ:
(അ­ണി­യ­റ­യിൽ) അനുജാ! പേ­ടി­ക്കേ­ണ്ട. നി­ന്നെ നരി പി­ടി­ക്കു­ക­യി­ല്ല. ഞാൻ നി­ന്നെ­യും കാ­ണു­ന്നു­ണ്ടു്.
ബാല:
(ചു­റ്റും നോ­ക്കി­ക്കൊ­ണ്ടു്) അയ്യോ, ഞാൻ ജ്യേ­ഷ്ഠ­നെ കാ­ണു­ന്നി­ല്ല­ല്ലോ. ജ്യേ­ഷ്ഠൻ ഈ കാ­ട്ടി­ന്റെ അ­ങ്ങേ­പ്പു­റ­ത്താ­ണോ ഉ­ള്ള­തു്?
ഭഗവാൻ:
(അ­ണി­യ­റ­യിൽ) അതേ.
ബാല:
(സൂ­ക്ഷി­ച്ചു നോ­ക്കി­ക്കൊ­ണ്ടു്) കാ­ണു­ന്നേ ഇല്ല. ഇ­തെ­ന്തൊ­രു കാ­ടാ­ണു് ജ്യേ­ഷ്ഠാ?
ഭഗവാൻ:
(അ­ണി­യ­റ­യിൽ) മാ­യ­ക്കാ­ടു്.
ബാല:
എ­ന്നാൽ ഈ കാ­ട്ടിൽ­കൂ­ടി ഞാൻ അ­ങ്ങ­ട്ടു് വരാം (കാടു നൂ­ഴു­ന്നു)
ഭഗവാൻ:
(അ­ണി­യ­റ­യിൽ) വേണ്ട. വേണ്ട. ഇ­ങ്ങ­ട്ടു­വ­രേ­ണ്ട. ഈ കാ­ട്ടിൽ­ക്കൂ­ടി വ­ന്നാൽ എന്റെ അ­നു­ജ­ന്റെ ഓ­മ­ന­മേ­നി മു­ള്ളു­കൊ­ണ്ടു മു­റി­ഞ്ഞു­പോ­കും.
ബാല:
എ­ന്നാൽ എ­നി­ക്കു് ജ്യേ­ഷ്ഠ­നെ കണ്ടേ കഴിയൂ. ഇ­ങ്ങ­ട്ടു വരൂ.
ഭഗവാൻ:
(അ­ണി­യ­റ­യിൽ) എ­ന്തി­നാ­ണു് അനുജാ നീ വെ­റു­തെ ശാ­ഠ്യം പി­ടി­ക്കു­ന്ന­തു്!
ബാല:
ഞാ­നാ­ണോ വെ­റു­തെ ശാ­ഠ്യം പി­ടി­ക്കു­ന്ന­തു്. ജ്യേ­ഷ്ഠ­നെ കാ­ണ­ണ­മെ­ന്നു് മാ­ത്ര­മ­ല്ലെ ഞാൻ പ­റ­യു­ന്നു­ള്ളു! അയ്യൊ! തനിയെ ഇവിടെ നിൽ­പ്പാൻ എ­നി­ക്കു ധൈ­ര്യ­മി­ല്ല­ല്ലൊ. ന­രി­യും വ­രു­മ­ല്ലോ. (ക­ര­യു­ന്നു.)
ഭഗവാൻ:
(അ­ണി­യ­റ­യിൽ)
പദം 17

ആ­ന­ന്ദ­ഭൈ­ര­വി—തി­സ്ര­ജാ­തി­ത്രി­പ­ട.

പഴുതെ നിൽ­പ്പ­തെ­ന്തെൻ പൊ­ന്നു­ണ്ണി! കഷ്ടം!

ഉ­ഴ­ന്നി­ങ്ങി­നെ ഭ­യം­ന­ണ്ണി?

മു­ഴു­ത്തു­പോ­യ് വെയിൽ ഘോരം

എ­ഴു­ത്തു­പ­ള്ളി­യോ ദൂരം

പ­ഴു­ത്ത­പൂ­ഴി സ­ഞ്ചാ­രം ക­ഴൽ­നീ­റ്റും പാരം (പഴുതെ)

ബാല:
(മുൻ­മ­ട്ടു്)

പഴുതെ നി­ല്ക്ക­യ­ല്ല കാർ­വ്വർ­ണ്ണ! നി­ന്നെ

ത­ഴു­കേ­ണ­മൊ­രു­ക്കു­റി ക­ണ്ടു­ഞാ­ന­ണ്ണാ!

ഒ­ഴു­ക്കി നീ മൊ­ഴി­പ്പാ­ലെ

അ­ഴ­ലാ­റ്റി നി­നി­ക്കാ­ലെ

മി­ഴി­കൾ­ക്ക­ഞ്ജ­നം ചാലേ പൊ­ഴി­ക്കു­ട­ലാ­ലെ (പഴുതേ)

ഭഗവാൻ:
(അ­ണി­യ­റ­യിൽ)

അനുജാ! മാ­തൃ­ശാ­സ­നം

നി­ന­ച്ച­പോ­ക­യ­ന്യൂ­നം

ജനനീ ശാസനം നൂനം ത­ന­യർ­ക്കു­മാ­നം (പഴുതെ)

ബാല:
അനഘം നിൻ­വി­ലോ­ക­നം ത­രു­വാൻ മാ­തൃ­ശാ­സ­നം ജ­ന­നീ­ശാ­സ­നം നൂനം ത­ന­യ­ക്കു­മാ­നം (പഴുതെ)
ഭഗവാൻ:
(അ­ണി­യ­റ­യിൽ) അനുജാ! ഞാൻ നി­ന്നെ­ക്കൊ­ണ്ടു ബു­ദ്ധി­മു­ട്ടി.
ബാല:
ജ്യേ­ഷ്ഠൻ എ­ന്നെ­ക്കൊ­ണ്ടു് എ­ന്തി­നാ­ണു് ബു­ദ്ധി­മു­ട്ടി­ക്കു­ന്ന­തു്. ഒ­രി­ക്കൽ എന്റെ അ­ടു­ക്കൽ വ­രു­ന്നി­ല്ല­ല്ലോ! (ഞെ­ട്ടി­ക­ര­യു­ന്നു)
ഭഗവാൻ:
(അ­ണി­യ­റ­യിൽ) എന്റെ ഓമന ക­ര­യ­രു­തേ! ഞാൻ അ­ടു­ത്തു­വ­രാം.
ബാല:
എ­ന്നാൽ മ­തി­യ­ല്ലോ. അ­ടു­ത്തു­വ­രൂ!
ഭഗവാൻ:
(അ­ണി­യ­റ­യിൽ) എന്റെ അ­നു­ജ­നു് എന്നെ ക­ണ്ടാൽ മ­ന­സ്സി­ലാ­കു­മോ?
ബാല:
എ­ന്താ­ണു് ജ്യേ­ഷ്ഠാ! മ­സ്സി­ലാ­കാ­തെ ക­ണ്ടി­രി­ക്കു­വാൻ?
ഭഗവാൻ:
(അ­ണി­യ­റ­യിൽ) എന്റെ അനുജൻ ഇ­തു­വ­രെ എന്നെ ക­ണ്ടി­ട്ടി­ല്ല­ല്ലൊ!
ബാല:
ആ സൂ­ത്ര­മൊ­ന്നും ജ്യേ­ഷ്ഠൻ പ­റ­യേ­ണ്ട. ജ്യേ­ഷ്ഠ­ന്റെ രൂ­പ­ത്തെ­പ്പ­റ്റി എ­ത്ര­യോ പ്രാ­വ­ശ്യം അമ്മ എ­നി­ക്കു പ­റ­ഞ്ഞു­ത­ന്നി­ട്ടു­ണ്ട­ല്ലൊ!
ഭഗവാൻ:
(അ­ണി­യ­റ­യിൽ) എ­ങ്ങി­നെ­യാ­ണു് ആ രൂപം? കേൾ­ക്ക­ട്ടെ!
ബാല:
കേ­ട്ടോ!
പ­ദ്യ­ങ്ങൾ

(ശ്രീ­കൃ­ഷ്ണ­പാ­ദാ­ദി­കേ­ശ­സ്ത­വം)

19. കാ­ലി­ണ­ക്ക­രി­യ പൊൻചിലമ്പരയി-​

ലോലുമക്കനകനൂലുതൻ-​

മേ­ലി­ട­ഞ്ഞ ഘ­ന­കി­ങ്കി­ണി ക്വ­ണി­തി

കോ­ലു­മ­ക്ക­ന­ക ചേ­ല­യും

ചേ­ലി­യ­ന്ന തി­രു­മാ­റിൽ മുത്തുമണി-​

മാ­ല­യും പുലി ന­ഖ­ങ്ങൾ പൊൻ-

താ­ലി­യും തു­ള­സി­മാ­ല­യും വിലസി-​

ഞേ­ലു­മ­ച്ഛ വ­ന­മാ­ല­യും.

20. മാ­ല­ക­റ്റു­മി­രു­കൈ­ക­ളിൽ കനക-

ക­ങ്ക­ണം ക­ലി­ത­രിം­ഘ­ണം

കാ­ലി­മേ­യ്ക്കു­മൊ­രു കോലുമിക്കരള-​

ലി­ച്ചി­ടും മു­ര­ളി­നാ­ളി­യും

നീ­ല­മേ­ഘ തി­രു­മെ­യ്ക്കു പൃഷ്ഠമര-​

യോളമാളുമതികാളിമ-​

ശ്രീ­ല­സ­ച്ചി­കു­ര­ജാ­ല­വും ഭ്രമര-​

ലോ­ല­യാം കു­സു­മ­മാ­ല­യും.

21. കർ­ണ്ണ­ലം­ബി­മ­ണി­മ­ണ്ഡി­തം മകര-

കു­ണ്ഡ­ലം ത­ട­വി­ടു­ന്ന നിൻ

ഗ­ണ്ഡ­ല­ക്ഷ്മി­യു­മു­യർ­ന്ന രമ്യതര-​

നാ­സ­യും­മ­ധു­ര­ഹാ­സ­വും

പു­ണ്ഡ­രീ­ക ന­യ­ന­ങ്ങ­ളും പ്രകൃതി-​

സു­ന്ദ­രം പു­രി­ക­ഭം­ഗി­യും

ഖണ്ഡ ച­ന്ദ്ര­നി­ടി­ല­സ്ഥ­ലീ വിലസ-

ദൂർ­ദ്ധ്വ­പു­ണ്ഡ്ര­പ­രി­ശോ­ഭ­യും.

22. പൂർ­ണ്ണ­ച­ന്ദ്ര­മു­ഖ­കാ­ന്തി തന്നുപരി-​

നീ­ന്തി­മി­ന്നു­മ­തി മ­ഞ്ജു­ളം

ചൂർ­ണ്ണ­കു­ന്ത­ള വി­ലാ­സ­വും മണി-

സു­വർ­ണ്ണ­സു­ന്ദ­ര­കി­രീ­ട­വും

താണ്ഡവത്തിലതിഘൂർണ്ണമാനമകു-​

ടാ­ഗ്ര­പി­ഞ്ഛ­നി­ര­യും സമുൽ-

ഗീർ­ണ്ണ­ധാ­മ­വു­മി­യ­ന്ന കോമളക-​

ളായ മേനി ക­ണി­കാ­ണ­ണം.

(തി­ര­ശ്ശീ­ല പ­തു­ക്കെ­പ്പ­തു­ക്കെ പൊ­ങ്ങി­ത്തു­ട­ങ്ങു­ന്നു).

ബാല:
(അതു നോ­ക്കി ക­ണ്ണീർ തൂ­കി­ക്കൊ­ണ്ടു്) ജ്യേ­ഷ്ഠാ! ഈ കാ­ടി­താ മെ­ല്ലേ മെ­ല്ലേ നീ­ങ്ങി­പ്പോ­കു­ന്നു! ഈ കാ­ടി­ന്റെ ഇ­ട­യിൽ­ക്കൂ­ടി കാ­യാ­മ്പൂ­നി­റം പോലെ ക­ത്തി­ത്തി­ള­ങ്ങു­ന്ന കാ­ന്തി­സ­മൂ­ഹം ഇ­ങ്ങ­ട്ടു ഉ­ന്തി­ത്ത­ള്ളി­ച്ചാ­ടി­ക്ക­രേ­റു­ന്നു. എ­ന്തൊ­രു തേ­ജ­സ്സാ­ണ­പ്പാ, ഇതു്! എ­നി­ക്കു നോ­ക്കു­വാൻ ക­ഴി­യു­ന്നി­ല്ല­ല്ലോ.

(അ­ണി­യ­റ­യിൽ അ­ച്യു­താ­ന­ന്ദ ഗോ­വി­ന്ദ! അ­ച്യു­താ­ന­ന്ദ ഗോ­വി­ന്ദ! എ­ന്നു് നാ­മ­സ­ങ്കീർ­ത്ത­ന­വും ശം­ഖ­നാ­ദ­വും പെ­രു­മ്പ­റ­നാ­ദ­വും മു­ഴ­ങ്ങു­ന്നു.)

ബാല:
(ഞെ­ട്ടി­ക്കൊ­ണ്ടു്) ജ്യേ­ഷ്ഠാ! എന്റെ പശു മേ­യ്ക്കു­ന്ന ജ്യേ­ഷ്ഠാ! എ­ന്തൊ­രാ­ഘോ­ഷ­മാ­ണു ഞാൻ കേൾ­ക്കു­ന്ന­തു്. നാ­രാ­യ­ണ! നാ­രാ­യ­ണ! എ­ന്തൊ­രാ­ഘോ­ഷം! എ­ന്തൊ­രാ­ന­ന്ദം! ഇതു കേ­ട്ടു­കൊ­ണ്ടി­രി­പ്പാൻ എ­നി­ക്കു ശക്തി ഇ­ല്ലാ­താ­കു­ന്നു. ഈ തേ­ജഃ­പു­ഞ്ജ­ത്തിൽ എന്റെ ക­ണ്ണു­കൾ മ­ങ്ങി­പ്പോ­കു­ന്നു. ശ­ബ്ദ­ഘോ­ഷ­ത്തിൽ ചെ­വി­കൾ അ­ട­ഞ്ഞു പോ­കു­ന്നു! ഇതാ! ക­ണ്ണി­രു­ട്ട­ട­യു­ന്നു. ഇതാ! ചെ­കി­ട­ട­യു­ന്നു. അയ്യോ! എ­നി­ക്കു് സം­സാ­രി­പ്പാൻ ക­ഴി­യു­ന്നി­ല്ല. (ഇ­രു­ന്നി­ട്ടു്) അയ്യോ! ഇതാ എന്റെ നാവു താ­ഴു­ന്നു. കൃ­ഷ്ണാ! നാ­രാ­യ­ണ! കൃ­ഷ്ണാ! നാ­രാ­യ­ണ! (ക­ണ്ണ­ട­ച്ചു് തൊ­ഴു­തു ക­ണ്ണീർ തൂ­കി­ക്കൊ­ണ്ടു് അ­ന­ങ്ങാ­തി­രി­ക്കു­ന്നു).

(അ­ണി­യ­റ­യിൽ പെ­രു­മ്പ­റ­നാ­ദം, ശം­ഖ­നാ­ദം, പു­ഷ്പ­വർ­ഷം, നാമ സ­ങ്കീർ­ത്ത­നം)

അ­ച്യു­താ­ഷ്ട­കം[2]

അ­ച്യു­തം കേശവം രാ­മ­നാ­രാ­യ­ണം

കൃ­ഷ്ണ­ദാ­മോ­ദ­രം വാ­സു­ദേ­വം ഭജേ

ശ്രീ­ധ­രം മാധവം ഗോ­പി­കാ­വ­ല്ല­ഭം

ജാ­ന­കി­നാ­യ­കം രാ­മ­ച­ന്ദ്രം ഹരിം (1)

അ­ച്യു­തം കേശവം സ­ത്യ­ഭാ­മാ­ധ­വം

മാധവം ശ്രീ­ധ­രം രാ­ധി­കാ­രാ­ധ­നം

ഇ­ന്ദി­രാ­മ­ന്ദി­രം തേജസാ സു­ന്ദ­രം

ദേവകീ ന­ന്ദ­നം ന­ന്ദ­ജം സ­ന്ദ­ധെ (2)

വി­ഷ്ണ­വേ ജി­ഷ്ണ­വേ ശം­ഖി­നെ ച­ക്രി­ണേ

രു­ഗ്മി­ണീ രാ­ഗി­ണേ ജാ­ന­കീ­ജാ­ന­യേ

വ­ല്ല­വീ വ­ല്ല­ഭാ­യാ­ജി­താ­യാ­ത്മ­നേ

കം­സ­വി­ദ്ധ്വം­സി­നേ വം­ശി­നേ തേ നമഃ (3)

കൃഷ്ണ! ഗോ­വി­ന്ദ! ഹേ രാമ!നാ­രാ­യ­ണ

ശ്രീ­പ­തേ വാ­സു­ദേ­വാ­ച്യു­ത! ശ്രീ­നി­ധേ!

അ­ച്യു­താ­ന­ന്ദ! ഹേ മാ­ധ­വാ­ധോ­ക്ഷ­ജ!

ദ്വാ­ര­ക­നാ­യ­ക! ദ്രൗ­പ­തി­ര­ക്ഷ­ക! (4)

രാ­ക്ഷ­സ­ക്ഷോ­ഭി­ത­സ്സീ­ത­യാ­ശോ­ഭി­തോ

ദ­ണ്ഡ­കാ­ര­ണ്യ­പു­ണ്യ­താ­കാ­ര­ണം

ല­ക്ഷ്മ­ണ­നാ­ന്വി­തോ വാനരൈസ്സേവിതോ-​

ഗ­സ്തി­നാ­പൂ­ജി­തോ­രാ­ഘ­വഃ പാതു മാം (5)

ധേ­നു­കാ­രി­ഷ്ട­കാ­നി­ഷ്ട കൃ­ദ്വേ­ഷി­ണാം

കേ­ശി­ഹാ കം­സ­ഹൃ­ദ്വം­ശി­ക­വാ­ദ­കഃ

പൂ­ത­ന­ശോ­ഷ­കഃ സൂ­ര­ജാ­ഖേ­ല­നോ

ബാ­ല­ഗോ­പാ­ല­കഃ പാതു മാം സർ­വ്വ­ദാ. (6)

വൈ­ദ്യു­ത­ദ്യോ­ത­സാ സം­സ്ഫു­ര­ദ്വാ­സ­സാ

പ്രാ­വൃ­ഡം­ഭോ­ദ­വൽ­പ്രോ­ല­സ­ദ്വി­ഗ്ര­ഹം

വൈ­ജ­യ­ന്തീ­പ്ര­ഭാ ശോ­ഭി­തോ­രഃ­സ്ഥ­ലം

ലോ­ഹി­താം­ഘ്രി­ദ്വ­യം വാ­രി­ജാ­ക്ഷം ഭജേ (7)

കു­ഞ്ചി­തൈഃ കു­ന്ത­ളൈർ­ഭ്രാ­ജ­മാ­നാ­ന­നം

ര­ത്ന­മൗ­ലിം ല­സൽ­കു­ണ്ഡ­ലം ഗ­ണ്ഡ­യോഃ

ഹാ­ര­കേ­യൂ­രി­ണം കങ്കണ പ്രോ­ജ്വ­ലം

കി­ങ്ങി­ണീ­മ­ഞ്ജു­ളം ശ്യാ­മ­ളം ഭാവയെ (8)

പ്ര­ത്യ­ക്ഷം.

(രണ്ടു ഉ­പ­നി­ഷൽ­ദേ­വി­മാ­രു­ടെ മ­ധ്യ­ത്തിൽ ഉ­യർ­ന്ന നി­ല­യിൽ വ­ല­ത്തേ­ക്കാൽ പി­ണ­ച്ചു­വെ­ച്ചും കിരീട കു­ണ്ഡ­ലാ­ദ്യ­ല­ങ്കാ­ര­ങ്ങ­ളോ­ടു­കൂ­ടി ഭ്രൂ­വി­ക്ഷേ­പ­ത്തോ­ടും, ഓ­ട­ക്കു­ഴ­ലൂ­തി­ക്കൊ­ണ്ടു് ഭഗവാൻ പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്നു).

ഉ­പ­നി­ഷൽ­ദേ­വി­മാർ (സ്തു­തി­ക്കു­ന്നു)

പദം 18

ചെ­ഞ്ചു­രു­ട്ടി ച­തു­ര­ശ്ര­ജാ­തി ത്രി­പ­ട

ജ­യ­ജ­നാ­ന­ന്ദ­ന! ന­ന്ദ­ന­ന്ദ­ന!

ജയജയ ജ­നാർ­ദ്ദ­ന! ജ­ല­ജ­വി­ലോ­ച­ന!

ജ­നി­മൃ­തി­ഭ­യ­മോ­ച­ന! കൃഷ്ണ! (ജയ)

അ­ക­ലു­ഷ­ജ­ന­പ്രി­യ! സ­ക­ല­ജ­ഗ­ദാ­ശ്ര­യ!

സ­ക­ല­വി­ഗ്ര­ഹ ചി­ന്മ­യ! കൃഷ്ണ! (ജയ)

(സ്തു­തി ക­ഴി­ഞ്ഞു ദേ­വി­മാർ മ­റ­യു­ന്നു)

(ഭഗവാൻ ചു­റ്റും നോ­ക്കി വീഴാൻ ഭാ­വി­ക്കു­ന്ന ബാ­ല­ഗോ­പാ­ല­നെ പെ­ട്ടെ­ന്നു കണ്ടു ഞെ­ട്ടി, തു­ള്ളി­ച്ചാ­ടി എ­ടു­ത്തു മ­ടി­യിൽ ഇ­രു­ത്തി ഇ­ട­ങ്ക­യ്യിൽ താ­ങ്ങി വലം കൈ­കൊ­ണ്ടു് ചിം­ബു­കം പി­ടി­ച്ചു ചും­ബി­ച്ചു­കൊ­ണ്ടു്)

പദം 19

കാ­മാ­ശി—തി­സ്ര­ജാ­തി ത്രി­പ­ട

എ­ന്നോ­മ­ല­നു­ജ! ബാല! മോ­ഹ­ന­ശീ­ല!

(എ­ന്നോ­മൽ)

വന്നു ഞാ­നി­താ! ലോ­ല­സു­ന്ദ­ര­മി­ഴി­ലീ­ല!

മ­ന്ദ­ഹാ­സ­മ­ഞ്ജു­ള! ത­ന്നാ­ലും­സു­ക­പോ­ല!

(എ­ന്നോ­മൽ)

(വീ­ണ്ടും ചും­ബി­ക്കു­ന്നു)

ബാല:
(ഞെ­ട്ടി ക­ണ്ണു് തു­റ­ന്നു ഭ­ഗ­വാ­നെ കണ്ട ആ­ഹ്ലാ­ദ­ത്തോ­ടെ)
പദം 20

ശ­ങ്ക­രാ­ഭ­ര­ണം—ച­തു­ര­ശ്ര­ജാ­തി ത്രി­പ­ട,

ക­ണ്ടു­തേ ക­ണ്ടു­തേ!

കാ­രു­ണ്യാ­മൃ­ത­ക്ക­ട­ലാ­മെ­ന്ന­ഗ്ര­ജ­നെ

(ക­ണ്ടു­തേ)

പ­ണ്ട­മ്മ­പ­റ­ഞ്ഞ­തി­ലു­മ­ധി­ക­മോ­ടി

പൂ­ണ്ടു­കാ­ണ്മൂ കു­തു­കം വി­ല­സും­പ­ടി

(ക­ണ്ടു­തേ)

(വീ­ണ്ടും വീ­ണ്ടും ഭ­ഗ­വാ­നെ ആ­ലിം­ഗ­നം ചെ­യ്യു­ന്നു)

(ഭ­ഗ­വാ­നെ കെ­ട്ടി­പ്പി­ടി­ച്ചു­കൊ­ണ്ടു്)

പദം (മുൻ­മ­ട്ടു്)

ഭാ­ഗ്യ­മേ ഭാ­ഗ്യ­മേ!

ഭു­വ­ന­മോ­ദ­നം മൃ­ദു­ഭ­ജം­കൊ­ണ്ടി­പ്പ­രി­ഷ്വം­ഗം

(ഭാ­ഗ്യ­മേ)

ശ്ലാ­ഘ്യ­യാം ജ­ന­നി­ത­ന്നാ­നു­ജ്ഞ­യാൽ നാം

ഭാ­ഗ്യ­വാ­രി­ധി­ക­ളാ­യ് ഗു­ണ­ശോ­ഭ­ന!

(ഭാ­ഗ്യ­മേ)

(വീ­ണ്ടും കെ­ട്ടി­പ്പി­ടി­ക്കു­ന്നു)

ബാല:

അ­ളി­ച്ചാർ­ത്തു­വർ­ണ്ണ! ജ്യേ­ഷ്ഠ! വെറുതെകാട്ടി-​

ലൊ­ളി­ച്ചു നീ­യി­തു­വ­രെ ക­ഴി­ച്ചു­കൂ­ട്ടി

വെ­ളി­ച്ച­ത്തു വ­രാ­നെ­ത്ര കു­ഴ­പ്പം­കൂ­ട്ടി!

കി­ട്ടി ഞാനര മി­നു­ട്ടു വി­ടി­ല്ലി­നി. (ക­ണ്ടു­തേ)

(ചാടി പി­ന്നെ­യും കെ­ട്ടി­പ്പി­ടി­ക്കു­ന്നു)

ഭഗവാൻ:

ഒ­ളി­ച്ചു­ഞാ­നി­രി­ക്കു­ന്നി­ല്ലൊ­രു­ദി­ക്കി­ലും

വെ­ളി­ച്ച­ത്തും ക­ളി­പ്പൂ ഞാ­നി­രു­ട്ടി­ങ്ക­ലും

വി­ളി­ച്ചു­ള്ള വി­ളി­പോ­ലെ­ന്ന­നു­ജ­ങ്ക­ലും

വ­ന്നു­ഞാ­നി­താ! ത­രു­ന്നു ഹിതം തവ (ഭാ­ഗ്യ­മേ)

(വീ­ണ്ടും ആ­ലിം­ഗ­നം ചെ­യ്തു മാറിൽ മു­ത്തു­ന്നു)

ബാല:
ജ്യേ­ഷ്ഠ­ന്റെ പീ­ലി­കി­രീ­ടം എന്റെ മേൽ­മു­ട്ടി നിൽ­ക്കു­ന്നു. എ­ന്തൊ­രു സു­ഖ­മാ­ണു് ജേ­ഷ്ഠാ.
ഭഗവാൻ:
എന്റെ അ­നു­ജ­ന്റെ കു­ഞ്ഞി­ക്കു­ടു­മ­യാ­ണു് ഇ­തി­ലും അധികം സുഖം ത­രു­ന്ന­തു്. (തോളിൽ കി­ളു­മ്പി മൂർ­ദ്ധാ­വിൽ ചും­ബി­ക്കു­ന്നു)
ബാല:
(പൊ­ട്ടി­ച്ചി­രി­ച്ചു­കൊ­ണ്ടു്) ഇതു് എ­ന്തി­നാ­ണു് ജ്യേ­ഷ്ഠ എന്നെ കി­ക്കി­ളി­യാ­ക്കു­ന്ന­തു്. അവിടെ ഇ­രി­ക്കു ജ്യേ­ഷ്ഠ! ഞാൻ ജ്യേ­ഷ്ഠ­ന്റെ പീ­ലി­ക്കി­രീ­ടം ഒ­ന്നു് ന­ല്ല­വ­ണ്ണം നോ­ക്ക­ട്ടെ.
ഭഗവാൻ:
(ഇ­രു­ന്നി­ട്ടു്) ഇതാ! ഞാൻ ഇ­രു­ന്നു! നോ­ക്കി­ക്കോ­ളൂ!
ബാല:
(സൂ­ക്ഷി­ച്ചു­നോ­ക്കി­ക്കൊ­ണ്ടു്) ഈ പീ­ലി­ക്കി­രീ­ട­ത്തി­നു് എന്തു ഭം­ഗി­യാ­ണു് ജ്യേ­ഷ്ഠ? എ­ന്തൊ­രു പ്ര­കാ­ശം! നോ­ക്കി­ക്കൂ­ടു­ന്നി­ല്ല ഈ പീ­ലി­ചാർ­ത്ത­ല്ലേ ബ­ഹു­ഭം­ഗി! ഇതാ ചെറിയ ത­ങ്ക­പാ­റ്റ­കൾ ചു­റ്റും ക­ളി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്നു. ഈ പാ­റ്റ­കൾ ഒരു നി­മി­ഷം പോലും ജ്യേ­ഷ്ഠ­നെ വി­ട്ടു­മാ­റി നിൽ­ക്കു­ന്നി­ല്ല­ല്ലോ!
ഭഗവാൻ:
ഇ­തു­പോ­ലെ തന്നെ എന്റെ കു­ഞ്ഞ­നു­ജ­നും ഇ­നി­മേൽ എ­ന്നോ­ടൊ­പ്പം ക­ളി­ച്ചു­കൊ­ണ്ടി­രി­ക്കും.
ബാല:
(വ­ന­മാ­ല­പി­ടി­ച്ചു്) ഇ­തെ­ന്താ­ണു് ജ്യേ­ഷ്ഠ!
ഭഗവാൻ:
വനമാല.
ബാല:
ഇതിൽ നി­ന്നാ­ണ­ല്ലേ നല്ല പ­രി­മ­ളം വ­രു­ന്ന­തു്. അല്ലേ?
ബാല:
ഇതു് എ­നി­ക്കു തരണം.
ഭഗവാൻ:
എ­ടു­ത്തോ­ളൂ!
ബാല:
ഞാൻ എ­ടു­ക്ക­ട്ടെ (വനമാല രണ്ടു കൈ­കൊ­ണ്ടും­പി­ടി­ച്ചു­ഭ­ഗ­വാ­ന്റെ മു­ഖ­ത്തു നോ­ക്കി ചി­രി­ച്ചു­കൊ­ണ്ടു്) ഞാൻ എ­ടു­ക്ക­ട്ടെ ജ്യേ­ഷ്ഠ.
ഭഗവാൻ:
(ചി­രി­ച്ചു­കൊ­ണ്ടു്) എ­ടു­ത്തോ­ളൂ. അനുജാ! സം­ശ­യി­ക്കേ­ണ്ട.
ബാല:
(വനമാല എ­ടു­ത്തു് ര­ണ്ടു് കൈ­കൊ­ണ്ടും­നി­വർ­ത്തി­പ്പി­ടി­ച്ചു കൊ­ണ്ടു്) വനമാല, വനമാല, വനമാല, വനമാല, (എ­ന്നു് തു­ള്ളി ക­ളി­ക്കു­ന്നു)
ഭഗവാൻ:
(ആ­ത്മ­ഗ­തം) ഭ­ക്തോ­ത്ത­മ­നാ­യ ഈ ചെ­റു­ബാ­ല­ന്റെ മ­നോ­ഹ­ര­ക്രീ­ഡ­ത­ന്നെ­യാ­ണു് എന്റെ ക­ണ്ണി­നു് പി­യൂ­ഷം.
ബാല:
ഇതു് ഞാ­നെ­ന്റെ ക­ഴു­ത്തി­ലി­ട്ടു് ക­ളി­ക്ക­ട്ടെ ജ്യേ­ഷ്ഠ!
ഭഗവാൻ:
ക­ളി­ക്കൂ. എ­ന്റെ­അ­നു­ജ­ന്റെ കളി ഞാൻ കാ­ണ­ട്ടെ! (ഓ­ട­ക്കു­ഴൽ കൊ­ണ്ടു് ബാ­ല­ഗോ­പാ­ല­നെ മു­ട്ടി­ക്കൊ­ണ്ടു്) അനുജ! തു­ള്ളി­ത്തു­ള്ളി ആ കാ­ട്ടി­ലേ­ക്കു് പോ­കേ­ണ്ട അ­ടു­ത്തു­നി­ന്നു ക­ളി­ക്കൂ! ഞാൻ കാ­ണ­ട്ടെ!
ബാല:
(ഓ­ടി­വ­ന്നു് ഓ­ട­ക്കു­ഴൽ പി­ടി­ച്ചി­ട്ടു്) എ­ന്താ­ണു് ജ്യേ­ഷ്ഠ ഇതു്?
ഭഗവാൻ:
(ചി­രി­ച്ചു­കൊ­ണ്ടു്) ഓ­ട­ക്കു­ഴൽ.
ബാല:
(പി­ടി­ച്ചു­പ­റ്റി­ക്കൊ­ണ്ടു്) ശരി! ശരി! അമ്മ പറഞ്ഞ ഓ­ട­ക്കു­ഴ­ലാ­ണി­തു്. ഇതു ഞാൻ ത­രി­ല്ല. എ­നി­ക്കു ത­ന്നെ­വേ­ണം.
പദം 21

ക­ല്യാ­ണി—ച­തു­ര­ശ്ര­ജാ­തി ത്രി­പ­ട

കി­ട്ടി­പ്പോ­യ്, കി­ട്ടി­പ്പോ­യ്, ക­ള­ക­ള­ര­വ­മെ­ഴും

ലളിത മു­ര­ളി­യി­തു. (കി­ട്ടി­പ്പോ­യി)

തി­ത്തി­ത്തൈ തി­ത്തി­ത്തൈ

ധി­മി­ത­രി­കി­ട ധി­മി­ത­രി­കി­ട ധി­മി­ധി­മി (കി­ട്ടി)

(നൃ­ത്തം വെ­ക്കു­ന്നു.)

ഭഗവാൻ:
(ആ­ന­ന്ദി­ച്ചു­കൊ­ണ്ടാ­ത്മ­ഗ­തം)
പദ്യം 20

അ­ക­ന്മ­ഷ­മ­കൃ­ത്രി­മ­പ്ര­ണ­യ­മെ­ങ്കി­ലി­ബ്ബാ­ല­കൻ

പ­കർ­ന്നു­പ­ര­മാ­ത്ഭു­തം

പ­രി­ണ­താ­ത്മ­പു­ണ്യ­ങ്ങ­ളാൽ

പു­കൾ­ന്ന പു­രു­ഷാർ­ത്ഥ­ചി­ദ്ര

സ­ര­സാ­യ­നം പാവനം

നു­കർ­ന്നു, തു­ട­രു­ന്നൊ­രി­ന്ന­ട­ന

മാ­ണെ­നി­ക്കു­ത്സ­വം.

ആ­ഹ്ളാ­ദം പ­ര­മാ­ഹ്ളാ­ദം.

ബാല:
(ഓ­ട­ക്കു­ഴൽ തി­രി­ച്ചും മ­റി­ച്ചും നോ­ക്കി­ക്കൊ­ണ്ടു്) ഒ­ന്നാ­ന്ത­രം ഓ­ട­ക്കു­ഴൽ, ഒ­ന്നാ­ന്ത­രം ഓ­ട­ക്കു­ഴൽ!
ഭഗവാൻ:
വ­ന­മാ­ല­യും ഓ­ട­ക്കു­ഴ­ലും ര­ണ്ടും എന്റെ അ­നു­ജ­ന്നു് വേണമോ?
ബാല:
എ­നി­ക്കു ര­ണ്ടും വേണം.
ഭഗവാൻ:
(ചി­രി­ച്ചു­കൊ­ണ്ടു്) ഒ­ന്നെ­നി­ക്കി­രി­ക്ക­ട്ടെ, അനുജാ!
ബാല:
എ­ന്നാൽ ഒ­ന്നു് ജ്യേ­ഷ്ഠ­ന്നു­ത­ന്നെ ത­ന്നേ­ക്കാം. ഞാ­നേ­താ­ണ­പ്പാ ത­രേ­ണ്ട­തു്? (ര­ണ്ടും കൂ­ടെ­ക്കൂ­ടെ നോ­ക്കു­ന്നു.)
ഭഗവാൻ:
(ചി­രി­ച്ചു­കൊ­ണ്ടു്) ഓ­ട­ക്കു­ഴൽ ത­ന്നേ­ക്കു!
ബാല:
അയ്യോ ഓ­ട­ക്കു­ഴൽ ത­ന്നു­കൂ­ടാ. വ­ന­മാ­ല­യാ­യാ­ലെ­ന്തേ! (ഭ­ഗ­വാ­നെ നോ­ക്കി­ക്കൊ­ണ്ടു്) അതേ, വ­ന­മാ­ല­ത­ന്നെ (തന്റെ ക­ഴു­ത്തിൽ­നി­ന്നെ­ടു­ത്തു് ഭ­ഗ­വാ­ന്റെ ക­ഴു­ത്തി­ലി­ട്ടു­കൊ­ണ്ടു്) ഇ­തി­ല്ലാ­തെ ജ്യേ­ഷ്ഠ­നെ കാ­ണ്മാൻ എ­നി­ക്കു ഭംഗി തോ­ന്നു­ന്നി­ല്ല.
ഭഗവാൻ:
(ചി­രി­ച്ചു­കൊ­ണ്ടു് ബാ­ല­ഗോ­പാ­ല­ന്റെ ക­ക്ഷ­ത്തിൽ നി­ന്നു മെ­ല്ലെ ഓ­ട­ക്കു­ഴൽ പ­റ്റാൻ ഭാ­വി­ക്കു­ന്നു.)
ബാല:
(ഓ­ട­ക്കു­ഴ­ലോ­ടു­കൂ­ടി തു­ള്ളി ദൂരെ നി­ന്നി­ട്ടു്) എന്തേ ജ്യേ­ഷ്ഠ! ഓ­ട­ക്കു­ഴൽ പി­ടി­ച്ചു­പ­റ്റി­ക്ക­ള­യാ­മെ­ന്നോ? ആ സൂ­ത്ര­മൊ­ന്നും ബാ­ല­ഗോ­പാ­ല­നോ­ടു് പ­റ്റി­ല്ല.
ഭഗവാൻ:
വേണ്ട വേണ്ട, അ­നു­ജ­നു­ത­ന്നെ­യി­രി­ക്ക­ട്ടെ,
ബാല:
ജ്യേ­ഷ്ഠ! ഞാ­നി­തു വി­ളി­ച്ചു നോ­ക്ക­ട്ടെ.
ഭഗവാൻ:
വി­ളി­ച്ചു­നോ­ക്കൂ.
ബാല:
പീ. പീ. പീ. പീ. (എന്നു വി­ളി­ച്ചി­ട്ടു്) ജ്യേ­ഷ്ഠ ഞാൻ വി­ളി­ച്ചാൽ ഇതു വി­ളി­യു­ന്നി­ല്ല. ജ്യേ­ഷ്ഠൻ തന്നെ ഇ­തൊ­ന്നു വി­ളി­ച്ചു കാ­ണി­ച്ചു­ത­ര­ണം. (കുഴൽ കൊ­ടു­ക്കു­ന്നു.)
ഭഗവാൻ:
(കുഴൽ മേ­ടി­ച്ചു പ­തു­ക്കെ ഓരോ സ്വരം പു­റ­പ്പെ­ടു­വി­ക്കു­ന്നു.)
ബാല:
(സൂ­ക്ഷി­ച്ചു­നോ­ക്കി­ക്കൊ­ണ്ടു്) ജ്യേ­ഷ്ഠ ഈ ദ്വാ­ര­ങ്ങ­ളിൽ­ക്കൂ­ടി­യാ­ണു് പാ­ട്ടു് പു­റ­ത്തേ­ക്കു വ­രു­ന്ന­തു്, അല്ലെ? പാ­ട്ടി­ന്റെ സൂ­ത്രം എ­നി­ക്കു മ­ന­സ്സി­ലാ­യി. ഈ പാ­ട്ടു് ജ്യേ­ഷ്ഠ­നെ­പ്പോ­ലെ­ത­ന്നെ നല്ല സൂ­ത്ര­ക്കാ­ര­നാ­ണു്.
ഭഗവാൻ:
(ചി­രി­ച്ചു­കൊ­ണ്ടു്) അ­തെ­ങ്ങി­നെ­യാ­ണു് അനുജാ?
ബാല:
എ­ങ്ങി­നെ­യെ­ന്നോ?
പദ്യം 21

ത­ളിർ­ത്ത കാ­ട്ടിൽ പ്രിയപൂർവ്വജൻപോ-​

ലൊ­ളി­ച്ചു­പാ­ട്ടി­ക്കു­ഴ­ലി­ങ്കൽ നിൽപൂ!

വി­ളി­ച്ച­നേ­ര­ത്തു പുറത്തുചാടി-​

ക്ക­ളി­ക്ക­യാ­യ് ജ്യേ­ഷ്ഠ­നു­മൊ­ത്ത­പാ­ട്ടും.

ഭഗവാൻ:
(പൊ­ട്ടി­ച്ചി­രി­ക്കു­ന്നു.) ശ­രി­യാ­ണ­നു­ജ! ശ­രി­യാ­ണു്.
ബാല:
ഓ­ട­ക്കു­ഴൽ വി­ളി­ക്കൂ, ജ്യേ­ഷ്ഠാ! തമാശ പോ­ട്ടെ.
ഭഗവാൻ:
എ­ന്നാൽ കേ­ട്ടോ­ളൂ! (കു­ഴ­ലൂ­തു­ന്നു)
ബാല:
(ചി­രി­ച്ചു­കൊ­ണ്ടു്) ഒ­ന്നാം­ത­രം പാ­ട്ടു്. ഒ­ന്നാം­ത­രം പാ­ട്ടു, മതി. ഇനി ജ്യേ­ഷ്ഠൻ തന്നെ ഒരു പാ­ട്ടു പാ­ടു­ക­യാ­ണു് വേ­ണ്ട­തു്. ഞാ­നി­വി­ടെ ഇ­രി­ക്കാം (നി­ല­ത്തി­രി­ക്കു­ന്നു.)
ഭഗവാൻ:
വരു അനുജാ! ഇ­ങ്ങ­ട്ടു വരൂ (എ­ഴു­ന്നേ­റ്റു് ബാ­ല­ഗോ­പാ­ല­നെ എ­ടു­ത്തു­കൊ­ണ്ടു്) എന്റെ മ­ടി­യിൽ കി­ട­ന്നോ­ളൂ! ഞാൻ പാ­ട്ടു­പാ­ടി കേൾ­പ്പി­ക്കാം. (മ­ടി­യിൽ കി­ട­ത്തി ത­ലോ­ടി­ക്കൊ­ണ്ടു് ആ­ത്മ­ഗ­തം.)
പദ്യം 22

സ്വ­മാ­തൃ­മാർ­ഗ്ഗം സവികല്പമിന്നി-​

ക്കു­മാ­ര­നേ കാ­ട്ടി മ­ദീ­യ­രൂ­പം

ക്ര­മാൽ ക­രേ­റാ­നി­നി നിർവ്വികല്പ-​

സ­മാ­ധി­സൗ­ഖ്യ­സ്ഥി­തി കാ­ട്ടു­വൻ ഞാൻ.

പദം 22

നീ­ലാം­ബ­രി—ച­തു­ര­ശ്ര­ജാ­തി ത്രി­പ­ട

ആ­ന­ന്ദം­താ­നാ­യ്തീ­രു! നീ

അ­നു­പ­മ­മ­തി­ഘ­നം (ആ­ന­ന്ദം)

അ­ന­ഘ­യാം­നിൻ­ജ­ന­നി

സ്തനസുധാസുപാവനീ-​

ജ­നി­മൃ­തി­താ­പ­സ്വർ­ദ്ധ നി

അനുജ! ല­ഭി­ച്ച­തു നീ മ­നു­ജ­ദുർ­ല്ല­ഭ­മി­നി

അ­ന­ന്താ­ന­ന്ദ­സാ­ഗ­ര­മ­ണ­ഞ്ഞ­തി­ലെ­ന്നും­പാ­രം

(ആ­ന­ന്ദം)

ഞാ­നെ­ന്നു­മ­ന്യ­നെ­ന്നും

നാ­നാ­ജ­ഗ­ത്തി­നെ­ന്നും

ഫേ­നോർ­മ്മി­മാ­ല­പോ­ലെ­ന്നും

നാ­ദ­മു­ദി­പ്പ­തി­ന്നും താനേ ല­യി­പ്പ­തി­ന്നും

ജ്ഞാ­ന­ത്തി­നും പ്രേ­മ­ത്തി­നും

സ്ഥാ­ന­സ­ര­സ്വാ­നാ­യ്മി­ന്നും (ആ­ന­ന്ദം)

മൽ പ്രി­യ­കൊ­ച്ചു­പൈ­ത­ലേ! അ­ത്ഭു­തം നീ ഭ­ക്തി­യാ­ലെ

ചിൽ­പു­രു­ഷ­നാ­മെ­ങ്കൽ കാലെ

ഉ­പ്പു­പാ­വ­വ­ഴി­പോ­ലെ

കെ­ല്പെ­ഴു­മാ­ഴി­യിൽ­പോ­ലെ

നി­ഷ്പ്ര­യാ­സ­മ­ലി­ഞ്ഞീ­ടു­മ­പ്ര­തി­മ­മൊ­ന്നാ­യ്കൂ­ടും

(ആ­ന­ന്ദം)

കു­ഞ്ഞേ! പാ­ട്ടു­കേ­ട്ടു­വോ?

ബാല:
(അ­ന­ങ്ങാ­തെ കി­ട­ക്കു­ന്നു.)
ഭഗവാൻ:
(സൂ­ക്ഷി­ച്ചു­നോ­ക്കി­ക്കൊ­ണ്ടു്) അഹൊ! ഇവൻ നി­സ്ത­രം­ഗ­സ­മു­ദ്രം­പോ­ലെ നിർ­വ്വി­കാ­ര­നാ­യി­പ്പോ­യി! പ­തു­ക്കെ ഉ­ണർ­ത്ത­ട്ടെ (ത­ലോ­ടി­ക്കൊ­ണ്ടു്) കു­ഞ്ഞെ ബാ­ല­ഗോ­പാ­ല!
ബാല:
(ഞെ­ട്ടി കണ്ണു തു­റ­ന്നു­കൊ­ണ്ടു്) ഇ­തെ­ന്തൊ­രാ­ശ്ച­ര്യം.
ഭഗവാൻ:
(ചി­രി­ച്ചും­കൊ­ണ്ടാ­ത്മ­ഗ­തം)
പദ്യം 23

പ­ണ്ടെ­ന്റെ­വാ­യിൽ വി­മ­ല­ച്ഛ­വി­വി­ശ്വ­രൂ­പം

ക­ണ്ടേ­റ്റ­മ­ത്ഭു­ത­മി­യ­ന്ന യ­ശോ­ദ­പോ­ലെ

ര­ണ്ടെ­ന്ന­ഭാ­വ­മ­റി­യാ­ത്ത­നി­ല­ക്കു ഞെട്ടി-​

ക്കൊ­ണ്ടെ­ന്നെ­നോ­ക്കി

വ­ല­യു­ന്നി­തി­വൻ­ഭ്ര­മ­ത്താൽ.

അ­തു­കൊ­ണ്ടു് മാ­യാ­പ്ര­യോ­ഗ­ത്താൽ ഇവനെ പൂർ­വ്വ­സ്ഥി­തി­യിൽ വ­രു­ത്താം. (നി­തം­ബ­പ്ര­ദേ­ശ­ത്തിൽ കൊ­ട്ടി­കൊ­ണ്ടു്) കു­ഞ്ഞേ! പാ­ട്ടു­കേ­ട്ടു­വോ?

ബാല:
(ഞെ­ട്ടി എ­ഴു­ന്നേ­റ്റു് കൊ­ണ്ടു്) ജ്യേ­ഷ്ഠാ! ഞാൻ പാ­ട്ടു­കേ­ട്ടു സു­ഖ­മാ­യി ഉ­റ­ങ്ങി­പ്പോ­യി. എ­ന്തൊ­രു പാ­ട്ടാ­ണു് ജ്യേ­ഷ്ഠ­ന്റെ പാ­ട്ടു് ? ഞാൻ എത്ര സു­ഖ­മാ­യു­റ­ങ്ങി ജ്യേ­ഷ്ഠ!
ഭഗവാൻ:
(ചി­രി­ച്ചു­കൊ­ണ്ടു്) ഇ­രി­ക്ക­ട്ടെ. എന്റെ അനുജൻ എ­ഴു­ത്തു­പ­ള്ളി­യിൽ നി­ന്നു് എന്തു പ­ഠി­ച്ചു? ബാല: ജ്യേ­ഷ്ഠ ഞാൻ മു­കു­ന്ദാ­ഷ്ട­കം മു­ഴു­വൻ പ­ഠി­ച്ചു­വ­ല്ലൊ? (എ­ഴു­ന്നേ­റ്റു­നി­ന്നി­ട്ടു്) കേൾ­ക്ക­ണോ ഒരു ശ്ലോ­കം?
ഭഗവാൻ:
കേൾ­ക്ക­ണം ചൊ­ല്ലു?
ബാല:
കേ­ട്ടോ!

ക­ളി­ന്ദ­ജാ­ന്തഃ­സ്ഥി­ത­കാ­ളി­യ­സ്യ

ഫ­ണാ­ഗ്ര­രം­ഗേ കൃ­ത­താ­ണ്ഡ­വം തം

തൽ­പു­ച്ഛ­ഹ­സ്തം­ശ­ര­ദി­ന്ദു­വൿ­ത്രം

ബാലം മു­കു­ന്ദം മനസാ സ്മ­രാ­മി

ഇ­തി­ന്റെ അർ­ത്ഥം കേൾ­ക്ക­ണോ? അ­മ്മ­യാ­ണു് പ­റ­ഞ്ഞു­ത­ന്ന­തു്.

ഭഗവാൻ:
ഹൊ, ഹൊ കേൾ­ക്ക­ണം.
ബാല:
കാ­ളി­ന്ദി­പ്പു­ഴ­യിൽ പ­ണ്ടു് ഒരു വലിയ പാ­മ്പു­ണ്ടാ­യി­രു­ന്നു­പോ­ലും, അ­മ്മ­മ്മേ! അ­തി­ന്നു് ആയിരം ഫ­ണ­മു­ണ്ടാ­യി­രു­ന്നു­പോ­ലും! ജ്യേ­ഷ്ഠാ! കേ­ട്ടോ, എ­ന്നി­ട്ടു് ശ്രീ­കൃ­ഷ്ണൻ ആ പാ­മ്പി­ന്മേൽ കയറി. ശ്രീ­കൃ­ഷ്ണൻ ഒരു കു­ട്ടി­യാ­ണു് ജ്യേ­ഷ്ഠാ! ആ പാ­മ്പി­ന്റെ വ­ള­ഞ്ഞു­പു­ള­ഞ്ഞ വാലും പി­ടി­ച്ചു് അ­ങ്ങി­നെ നൃ­ത്തം­വെ­ച്ചു ക­ളി­പ്പാൻ? ജ്യേ­ഷ്ഠൻ അ­ങ്ങി­നെ ക­ളി­ക്കു­മ­ല്ലൊ! ഒന്നു ക­ളി­ക്കൂ ജ്യേ­ഷ്ഠാ.
ഭഗവാൻ:
(ചി­രി­ച്ചു കൊ­ണ്ടു്) കാ­ര്യം വി­ഷ­മ­മാ­യി. കൃ­ഷ്ണ­ന്റെ നൃ­ത്തം ഞാൻ എ­ങ്ങി­നെ അ­റി­യും? ശ്ലോ­കം ചൊ­ല്ലൂ!
ബാല:
ജ്യേ­ഷ്ഠ­നു് അ­റി­യാ­മെ­ന്നു് അമ്മ പ­റ­ഞ്ഞി­ട്ടു­ണ്ടു്. ഒന്നു കാ­ണി­ച്ചു­ത­ര­ണം! ശ്ലോ­കം പി­ന്നെ ചൊ­ല്ലാം. (എന്നു നെ­റ്റി ചു­ളി­ച്ചു വ്യ­സ­നം ന­ടി­ക്കു­ന്നു)
ഭഗവാൻ:
അ­മ്മ­യ്ക്കെ­ന്തെ­ല്ലാം പറയാം! ശ്ലോ­കം ചൊ­ല്ലി­ക്ക­ഴി­യ­ട്ടെ അനുജാ!
ബാല:
ശ്ലോ­കം പി­ന്നെ ചൊ­ല്ലാം. നൃ­ത്തം ക­ഴി­യ­ട്ടെ.
ഭഗവാൻ:
എ­ന്നാൽ താളം പി­ടി­ച്ചോ­ളൂ! (നൃ­ത്തം ആ­രം­ഭി­ക്കു­ന്നു)
ബാല:
(താളം പി­ടി­ച്ചു­കൊ­ണ്ടു് നൃ­ത്ത­ത്തെ പി­ന്തു­ട­രു­ന്നു).
പദം 23

മോഹനം—ആ­ദി­താ­ളം

ഭഗവാൻ:

കാ­ളി­യ­മർ­ദ്ദ­ന­ലാ­ല­സ­നർ­ത്ത­ന

കേളി ജ­നാർ­ദ്ദ­ന കൃ­ത­മ­ധു­നാ

ബാലക! ശോ­ഭ­ന­ശീ­ല! വി­ലോ­ഭ­ന­ലീ­ല!

വി­മോ­ഹ­ന! വി­ധു­വ­ദ­ന!

കാണുക ച­ഞ്ച­ല­വേ­ണു

ക­രാ­ഞ്ച­ല­മേ­ണ­വി­ച­ഞ്ച­ല­മേ­വി

ചഞ്ചല ന­യ­ന­ര­സം

സ്ഥാ­ണു­പ­രം­വി­ല­കാ­ണു­മ­നോ­വി­ല­മാ­ണു

മ­ഹോ­ജ്വ­ല­മ­തി സരസം

ഫ­ണി­ഫ­ണ­ദ­ത്തു­രം­ഗ­ത­ലം

ഫണമണി ഗ­ണ­മ­യ­ദീ­പ­കു­ലം

ക്ഷണ സു­ര­താ­ഡി­ത­വാ­ദ്യ­കു­ലം

ക്വ­ണി­ത­വി­പ­ഞ്ചി­ക സു­ര­മ­ഹി­ളം

ഝ­ണ­ഝ­ണ­നി­ന­ദി­ത­കി­ങ്ക­ണി കളകള

രണിത ക­ന­ക­മ­ണി നൂപൂര കടകം

(കാളിയ)

കമ്ര വി­സർ­പ്പ­ണ­ഘർ­മ്മ­പ­യഃ ക­ണ­ര­മ്യ

സു­ദർ­പ്പ­ണ­ഗ­ണ്ഡ­ത­ലം

താ­മ്ര­പ­ദാർ­പ്പ­ണ ന­മ്ര­ബൃ­ഹൽ­ഫ­ണ

നിർ­മ്മ­ഥി­തോൽ­ബ­ണ സർ­പ്പ­ബ­ലം.

സു­മ­ധു­ര­ഹാ­സ­വി­ലാ­സ­മു­ഖം

ഭ്ര­മ­ര­ഭ­രാ­ഞ്ചി­ത പി­ഞ്ഛ­ശി­ഖം

സു­മ­സ­മ­വി­ക­സി­ത­ച­ര­ണ­ന­ഖം

സുമതി ജ­നാ­ത­പ­രാ­ത്മ­സു­ഖം

ധി­മി­ധി­മി ത­രി­കി­ട ധിം­കൃ­ത ധിം­കൃ­ത

താള വി­വർ­ത്ത­ന­നർ­ത്ത­ന കു­തു­കം

(കാളിയ)

ബാല:
(കൈ­കൊ­ട്ടി പൊ­ട്ടി­ച്ചി­രി­ച്ചു കൊ­ണ്ടു്) ഒ­ന്നാ­ത്ത­രം­ക­ളി ജ്യേ­ഷ്ഠ! ഒ­ന്ന­ത­രം കളി. ഇ­ന്നു് എ­നി­ക്കു പ­രാ­മ­ന­ന്ദം­ത­ന്നെ.
ഭഗവാൻ:
മതി മതി, ഇ­പ്പോ­ഴ­ത്തെ കളി നിർ­ത്തു­ക. ഇനി വേ­ഗ­ത്തിൽ എ­ഴു­ത്തു പ­ഠി­ക്കൂ. പോ­യ്ക്കോ­ളു.
ബാല:
ശരി തന്നെ. ഇനി പോകാൻ താ­മ­സി­ച്ചു­കൂ­ടാ. ജ്യേ­ഷ്ഠ, എ­ന്നാൽ ഞാൻ പോ­ക­ട്ടെ! ഞാൻ മ­ട­ങ്ങി വ­രു­മ്പോൾ ജ്യേ­ഷ്ഠൻ ഇ­വി­ടെ­ത്ത­ന്നെ ഉ­ണ്ടാ­യി­രി­ക്കു­മ­ല്ലോ!
ഭഗവാൻ:
(ചി­രി­ച്ചു­കൊ­ണ്ടു്) അനുജാ! ഞാൻ എ­പ്പോ­ഴും ഇ­വി­ടെ­ത്ത­ന്നെ ഉ­ണ്ടു്.

(രണ്ടു പേരും പി­രി­യു­ന്നു.)

ആറാം രംഗം

ദാ­രി­ദ്ര്യ ദുഃഖം

വീ­ട്ടി­ന്റെ ഉ­മ്മ­റം

ബാല:
(കു­ളി­ച്ചു ഭ­സ്മ­വും ച­ന്ദ­ന­വും തേ­ച്ചു് ഇ­രി­ക്കു­ന്ന നി­ല­യിൽ പ്ര­വേ­ശി­ക്കു­ന്നു)
സമയം പ്ര­ഭാ­ത­ത്തി­ന­ടു­ത്തു പോയി. അമ്മ അ­ക­ത്തി­രു­ന്നു ജ­പി­ക്കു­ക­യാ­ണു്. ഞാൻ ഹരി സ്ത്രോ­ത്രം ചൊ­ല്ല­ട്ടെ!

ഹരി സ്തോ­ത്രം

പദ്യം 24

കം­ഭോ­ജി—ച­തു­ര­ശ്ര ജാതി, ത്രി­പ­ട

ദേ­വ­ക­ദം­ബ­ഹി­ത­ത്തി­ന്നു വേ­ണ്ടി

നി­രാ­ലം­ബം ജ­ഗ­ദാ­ലം­ബം

ദേ­വ­കി­ദേ­വി­യിൽ നി­ന്നു പി­റ­ന്ന

നി­രാ­കാ­രം മ­ധു­രാ­കാ­രം.

താവകവിഗ്രഹമഞ്ജനഗണ്ഡ-​

ല­സ­ദ്വർ­ണ്ണം ജ­ഗ­ദാ­പൂർ­ണ്ണം

സേ­വ­ക­തി­മി­ര­ശ­മ­പ്ര­ദ­മീ­ശ്വ­ര!

വ­ന്ദേ­ഹം ഗ­ത­സ­ന്ദേ­ഹം

ഗോ­പി­കൾ­ത­ങ്ങ­ടെ തുംഗസ്തനഘട-​

നീർ തി­ണ്ണം നു­ക­രും­വ­ണ്ണം

പാ­പി­നി­പൂ­ത­ന­നൽ­കി­യ വിഷമുല-​

ന­ണ്ണി­നു­കർ­ന്നൊ­രു പൊ­ന്നു­ണ്ണി!

ഭൂ­പി­ള­രും­പ­ടി ശ­ക­ട­മ­ട­ച്ച

ഹ­തോ­ല്പാ­തം ത­വ­തൃ­പ്പാ­ദം

ദീ­പി­ത­സ­ജ്ജ­ന­മം­ഗ­ള­മീ­ശ്വ­ര!

വ­ന്ദേ­ഹം ഗ­ത­സ­ന്ദേ­ഹം.

ഒ­ന്നി­ച്ച­നു­ജ­നോ­ടും വ്ര­ജ­ഭു­വി

ചാ­ഞ്ചാ­ടി­പ്പ­ല മഞ്ചാടി-​

ക്കു­ന്നി­ക്കു­രു­ക­ളെ­ടു­ത്തു­ക­ളി­ച്ച

മ­ഹാ­ലോ­കാർ­ത്ഥ്യ­ശു­ഭാ­ലോ­ക!

നി­ന്നിൽ ദൃ­ഢ­ത­ര­ഭ­ക്തി­വ­രാ­നി­ഹ

മാ ജാനേ! മമ ഭ­ഗ­വാ­നേ!

എ­ന്നിൽ ക­നി­യ­ണ­മാ­യ­തി­നീ­ശ്വ­ര!

വ­ന്ദേ­ഹം ഗത സ­ന്ദേ­ഹം

വി­ന്നി­ലു­മാ­ശ­വെ­ടി­ഞ്ഞ­വ­രു­ടെ മതി-

യെ­പ്പോ­ലെ ക­ളി­ത­ന്നാ­ലേ

വെണ്ണ ക­വർ­ന്നു ഭു­ജി­ച്ചൊ­രു കണ്ണ!

പി­ച­ണ്ഡ നി­ഷ­ണ്ണ­ജ­ഗൽ­ഷ­ണ്ഡ!

കു­ണ്ഡ­ല­മ­ണ്ഡി­ത­ഗ­ണ്ഡ! വിഭോ!

ശ­ര­ണാ­ഗ­ത­പാ­ല­ന­ശീ­ല­ന!

കു­ണ്ഡ­ലി­ശ­യ­ന! ഹരേ! ജ­ഗ­ദീ­ശ്വ­ര!

വ­ന്ദേ­ഹം ഗ­ത­സ­ന്ദേ­ഹം.

(എ­ഴു­ന്നേ­റ്റു് ആകാശം നോ­ക്കി­ക്കൊ­ണ്ടു്)

ഓ, ഹോ, നേരം പ്ര­കാ­ശ­മാ­യി­പ്പോ­യി. പ­ക്ഷി­കൾ ഇതാ പാ­റി­ത്തു­ട­ങ്ങി!

പദ്യം 25

അലം ഹ­രി­സ്തോ­ത്ര­മു­ര­ച്ചു ഞാനി-

സ്ഥ­ലം­വി­ടും മ­ട്ടി­ഹ­ചെ­റ്റു­നേ­രം

ചി­ല­ച്ചി­രു­ന്നാ­ട്ട­ഥ കൂടുവിട്ടി-​

പ്പു­ലർ­ച്ച­യിൽ പ­ക്ഷി­കൾ പാ­റി­ടു­ന്നു.

അ­മ്മ­യു­ടെ ജപം ഇ­നി­യും ക­ഴി­ഞ്ഞി­ല്ല­ല്ലോ. ഇന്നു ഗു­രു­നാ­ഥ­ന്റെ മ­ഠ­ത്തിൽ ശ്രാ­ദ്ധ­മാ­ണു്. ശ്രാ­ദ്ധ സ­ദ്യ­ക്കു് എ­ന്തെ­ങ്കി­ലും ഒരു സാധനം കൊ­ടു­ത്തേ കഴിയൂ. ഇതു് ഇ­ന്ന­ലെ തന്നെ ഞാൻ അ­മ്മ­യോ­ടു പ­റ­ഞ്ഞു. അ­തി­ന്നു് അമ്മ ഒരു ഉ­ത്ത­രം പോലും പ­റ­ഞ്ഞി­ല്ല. മ­റ്റെ­ല്ലാ കു­ട്ടി­ക­ളും വ­രു­മ്പോ­ഴേ­ക്കും ഞാൻ വ­ല്ല­തും കൊ­ണ്ടു­കൊ­ടു­ക്ക­ണം. എ­ന്നാൽ ഗു­രു­നാ­ഥ­ന്നു് അധികം സ­ന്തോ­ഷ­മാ­കും. അ­തി­നെ­ന്തു നി­വൃ­ത്തി? ഈ അ­മ്മ­യ്ക്കു് എ­ത്ര­നേ­രം ജ­പി­ക്ക­ണം! വി­ളി­ച്ചാൽ ദേ­ഷ്യ­പ്പെ­ടു­ക­യും ചെ­യ്യും.

(അ­ണി­യ­റ­യിൽ)

പദ്യം 26

സ­മാ­ധൗ­സ­ച്ചി­ദാ­ന­ന്ദ­രൂ­പാ­യ പ­ര­മാ­ത്മ­നേ!

പ­ശ്ചാ­ദ­വ­സ്ഥാ­ത്രി­ത­യ­രൂ­പാ­യ ഹരയേ നമഃ

ബാല:
ഹോ ഹോ! ജപം ക­ഴി­ഞ്ഞു­പോ­യി (പ്ര­കാ­ശം) അമ്മേ! നേരം നല്ല പ്ര­കാ­ശം ആ­യ­ല്ലോ?
സുശീല:
(അ­ണി­യ­റ­യിൽ) ഉണ്ണീ! ഇതാ ഞാൻ വ­രു­ന്നു. പാഠം ചൊ­ല്ലി­ക­ഴി­ഞ്ഞു­വോ?
ബാല:
കീർ­ത്ത­നം മാ­ത്രം ചൊ­ല്ലി. ഇ­ന്നു് എ­ഴു­ത്തു പ­ള്ളി­ക്കു പോ­ക­ണ്ട­ല്ലൊ. അ­തു­കൊ­ണ്ടു് പാഠം കുറെ ക­ഴി­ഞ്ഞു് ചൊ­ല്ലി­ക്കൊ­ള്ളാം.
സുശീല:
(പ്ര­വേ­ശി­ച്ചു്) ഇ­പ്പോൾ മ­റ്റെ­ന്താ­ണു് വി­ചാ­രി­ക്കു­ന്ന­തു്?
ബാല:
ഗു­രു­നാ­ഥ­ന്റെ മ­ഠ­ത്തിൽ ഇ­പ്പോൾ പോകണം.
സുശീല:
എ­ന്തി­നു്?
ബാല:
എന്തേ അമ്മേ! ഞാൻ ഇ­ന്ന­ലെ പ­റ­ഞ്ഞ­തു മ­റ­ന്നു­പോ­യോ ഇന്നു മ­ഠ­ത്തിൽ ശ്രാ­ദ്ധ­മ­ല്ലെ? വ­ല്ല­തും കൊ­ണ്ടു­കൊ­ടു­ക്ക­ണം.
സുശീല:
എന്റെ ത­മ്പാൻ ഒ­ന്നും കൊ­ണ്ടു­കൊ­ടു­ക്കേ­ണ്ട.
ബാല:
അമ്മ അ­ങ്ങി­നെ പ­റ­യ­രു­തു്. മ­റ്റെ­ല്ലാ കു­ട്ടി­ക­ളോ­ടും പലതും കൊ­ണ്ടു­വ­രാൻ അ­ദ്ദേ­ഹം പ­റ­ഞ്ഞു എ­ന്നോ­ടു് ഒ­ന്നും പ­റ­ഞ്ഞി­ല്ല.
സുശീല:
അ­തു­കൊ­ണ്ടു­ത­ന്നെ­യാ­ണു് നീ ഒ­ന്നും കൊ­ണ്ടു­പോ­കേ­ണ്ട എ­ന്നു് ഞാൻ പ­റ­യു­ന്ന­തു്.
ബാല:
അ­ദ്ദേ­ഹം എ­ന്നോ­ടു് ഒ­ന്നും പ­റ­യാ­തി­രു­ന്ന­തു് എ­ന്നോ­ടു മു­ഷി­ഞ്ഞ­തു­കൊ­ണ്ടാ­യി­രി­ക്ക­ണം. വ­ല്ല­തും കൊ­ണ്ടു­കൊ­ടു­ത്തേ കഴിയൂ.
സുശീല:
അ­ങ്ങി­നെ പ­റ­യൊ­ല്ല പൊ­ന്മ­ക­നേ! (ത­ഴു­കി­ക്കൊ­ണ്ടു്) അ­ദ്ദേ­ഹ­ത്തി­ന്നു് എന്റെ പൊ­ന്മ­ക­നിൽ വളരെ തൃ­പ്തി­യും സ­ന്തോ­ഷ­വും ഉ­ള്ള­തു­കൊ­ണ്ടാ­ണു് ഒ­ന്നും പ­റ­യാ­തി­രു­ന്ന­തു്.
ബാല:
മ­റ്റെ­ല്ലാ കു­ട്ടി­ക­ളി­ലും അ­ദ്ദേ­ഹ­ത്തി­ന്നു തൃ­പ്തി­യും സ­ന്തോ­ഷ­വും ഇല്ലേ, അമ്മേ?
സുശീല:
ഉ­ണ്ടു്. ഉ­ണ്ടു്. പക്ഷേ, എന്റെ പൊ­ന്മ­ക­നിൽ കുറേ അധികം ഉ­ണ്ടു്.
ബാല:
എ­ന്നാൽ അ­ദ്ദേ­ഹം എ­ന്നോ­ട­ല്ലേ ആദ്യം പ­റ­യേ­ണ്ട­തു്?
സുശീല:
(ആ­ത്മ­ഗ­തം) ഇ­വ­ന്റെ ചോ­ദ്യ­ത്തിൽ ഞാൻ മു­ട്ടു­ക­യേ നി­വൃ­ത്തി­യു­ള്ളൂ.
ബാല:
അമ്മ എ­ന്താ­ണു് ഒ­ന്നും മി­ണ്ടാ­ത്ത­തു്? അ­ദ്ദേ­ഹം മു­ഷി­ഞ്ഞ­തു­കൊ­ണ്ടു ത­ന്നെ­യാ­ണു് ഒ­ന്നും പ­റ­യാ­തി­രു­ന്ന­തു് ! വ­ല്ല­തും തരൂ! കൊ­ണ്ടു കൊ­ടു­ത്തേ കഴിയൂ.
സുശീല:
ത­മ്പാ­നേ! ഇ­ങ്ങ­നെ ശാ­ഠ്യം പി­ടി­ക്ക­രു­തു്. അ­ദ്ദേ­ഹം ന­മ്മു­ടെ ഇ­പ്പോ­ഴ­ത്തെ അവസ്ഥ അ­റി­ഞ്ഞി­ട്ടാ­ണു് ഒ­ന്നും പ­റ­യാ­തി­രു­ന്ന­തു്.
ബാല:
ഇ­പ്പൊൾ ന­മ്മു­ടെ അവസ്ഥ എ­ന്താ­ണ­മ്മേ!
സുശീല:
(ക­ര­ഞ്ഞു­കൊ­ണ്ടാ­ത്മ­ഗ­തം)
പദ്യം 27

ഒ­രു­ദി­ന­മൊ­രു­നേ­രം വേ­ണ്ടു­മാ­ഹാ­ര­വും മ-

റ്റൊ­രു­വ­നു­ടെ വ­ശ­ത്താ­യ്

വ­ന്നൊ­രെൻ ഭാ­ഗ്യ­ദോ­ഷം

പെ­രു­കു­മ­ഴൽ പൊ­റു­ത്തെ­ന്നോ­മ­ന

പൈതലേച്ചെ-​

റ്റൊ­രു വി­ധ­മ­റി­യി­ക്കാ­തി­ത്ര­യും

ഞാൻ ക­ഴി­ച്ചേൻ.

ഇനി അ­റി­യി­ക്കാ­തെ കു­ട്ടി ചോ­ദ്യം വി­ടു­ക­യു­മി­ല്ല. ഞാൻ എ­ന്താ­ണു വേ­ണ്ട­തു്? ഭ­ഗ­വാ­നേ? കൃഷ്ണ? (ക­ര­യു­ന്നു).

ബാല:
എ­ന്താ­ണു മി­ണ്ടാ­ത്ത­തു്? പറയൂ. അമ്മേ! പറയൂ (കൈ­പി­ടി­ച്ചു വ­ലി­ക്കു­ന്നു).
സുശീല:
എ­ന്താ­ണു് മകനെ! ഞാൻ പ­റ­യേ­ണ്ട­തു്. ഗു­രു­നാ­ഥ­ന്നു് കൊ­ണ്ടു­കൊ­ടു­പ്പാൻ ഇവിടെ ഒരു സാ­ധ­ന­വും ഇ­ല്ല­ല്ലോ. എന്റെ പൊ­ന്മ­ക­ന്റെ അച്ഛൻ മ­രി­ച്ച­തിൽ­പ്പി­ന്നെ വലിയ ക­ഷ്ട­പ്പാ­ടാ­ണു് മകനെ, ന­മു­ക്കു്.
പദ്യം 28

മു­ഴു­ത്ത­മോ­ദ­ത്തൊ­ടു­മ­ച്ഛ­ന­ന്നു നിൻ

ക­ഴു­ത്തി­ലർ­പ്പി­ച്ചൊ­രു കോ­തു­മൊ­തി­രം

കൊ­ടു­ത്തു­വാ­ങ്ങി­ച്ച­തു ഹാ! കുമാര, നീ-

യു­ടു­ത്തൊ­രീ­നേ­രി­യ കൊ­ച്ചു­മു­ണ്ടു ഞാൻ!

ന­മു­ക്കു് അത്ര ക­ഷ്ട­പ്പാ­ടാ­ണു്, മകനേ!

ബാല:
എ­ന്നാൽ ആ­രാ­ണാ­മ്മേ! ന­മു­ക്കു് സാ­പ്പാ­ടി­നും മ­റ്റും ത­രു­ന്ന­തു്?
സുശീല:
(ഞെ­ട്ടി­ക്ക­ര­ഞ്ഞു­കൊ­ണ്ടാ­ത്മ­ഗ­തം) ഇ­വ­ന്റെ ചോ­ദ്യം കൊ­ണ്ടു് ഞാൻ കു­ഴ­ങ്ങി­യ­ല്ലോ ഭ­ഗ­വാ­നേ!
പദം 24

നീ­ലാം­ബ­രി—ച­തു­ര­ശ്ര­ജാ­തി രൂപകം

ശ്രീ­ച­ര­ണ­പൂ­ജ­നം പ­ണ്ടാ­ച­രി­ക്കാ­ത്ത

നീ­ച­യാം ഞാൻ ശോ­ച­നീ­യം യാ­ച­ന­വാർ­ത്ത

ന­ന്മ­കൂ­ടും പൊ­ന്മ­ക­നോ­ടു­ണ്മ­ചൊൽ­കി­ലോ

ക­ണ്മ­ണി­ക്കാ­ക്ക­ന്മ­ഷ­ത്താൽ തി­ന്മ­യാ­മ­ല്ലോ!

വേ­രി­ള­കും വാ­രി­ളം തൈ­ശാ­ഘി­യി­ലു­ഷ്ണ

വാ­രി­സേ­കം ഭൂ­രി­ശോ­കം നൽ­കു­മേ കൃഷ്ണ!

ശ്രീ­ര­മ­ണ! ദാരിദ്ര്യപ്രാരാബ്ധമിനി-​

പ്പാ­രി­തിൽ­മ­റ്റാ­രി­ലും പോ­യ്തേ­റി­ക്കാ­യ്ക നീ! (ശ്രീ­ച­ര)

ഏ­താ­യാ­ലും എന്റെ ഭി­ക്ഷാ­ട­ന ജീ­വി­ത­ത്തെ പൊ­ന്മ­ക­നെ അ­റി­യി­ച്ചു­കൂ­ടാ.

ബാല:
(ക­ര­ഞ്ഞു­കൊ­ണ്ടു്) അമ്മ എ­ന്താ­ണു് ഒ­ന്നും മി­ണ്ടാ­തെ പി­ന്നെ­യും ക­ര­യു­ന്ന­തു്? പറയൂ; അമ്മേ! പറയൂ. ആ­രാ­ണു് ന­മു­ക്കു് വേ­ണ്ട­തെ­ല്ലാം ത­രു­ന്ന­തു്!
സുശീല:
ന­മു­ക്കു് വേ­ണ്ട­തെ­ല്ലാം ത­രു­ന്ന­തു് ആ കാ­ട്ടിൽ പ­ശു­ക്ക­ളെ മേ­യ്ക്കു­ന്ന നി­ന്റെ ജ്യേ­ഷ്ഠ­നാ­ണു് മകനേ!
പദം 25

മോഹനം—ച­തു­ര­ശ്ര­ജാ­തി ത്രി­പ­ട

ബാല:

ജ്യേ­ഷ്ഠ­നു­ള്ള­തെ­ന്തെ­ന്ന­മ്മേ!

കാ­ട്ടിൽ മേ­വു­മെൻ (ജ്യേ­ഷ്ഠ)

സുശീല:
(മുൻ­മ­ട്ടു്)

ജ്യേ­ഷ്ഠ­നി­ല്ലാ­ത്ത­തെ­ന്തു­ണ്ണീ!

കാ­ട്ടിൽ­മേ­വും നിൻ (ജ്യേ­ഷ്ഠ)

ബാല:

കാ­ട്ടി­ലെ പ­ഴ­ങ്ങ­ളും പാ­ട്ടും നൽ­ക്ക­ളി­ക­ളും

കൂ­ട്ട­മാ­യ്പ്പ­ശു­ക്ക­ളെ­യോ­ട്ടും കോ­ലു­മ­ല്ലാ­തെ (ജ്യേ­ഷ്ഠ)

സുശീല:

ശ്രേ­ഷ്ഠ­മ­ത്തി­രു­മി­ഴി നീ­ട്ടി­യാൽ പലവഴി

കോ­ട്ടം­വി­ട്ടൊ­രു­പ­ടി നേ­ട്ടം കി­ട്ടു­മ­പ്പ­ടി (ജ്യേ­ഷ്ഠ)

ബാല:
എ­ന്നാൽ എ­ന്താ­ണു് അമ്മ ജ്യേ­ഷ്ഠ­നോ­ടു് വേ­ണ്ട­തെ­ല്ലാം ചോ­ദി­ച്ചു മേ­ടി­ക്കാ­ത്ത­തു്!
സുശീല:
ജ്യേ­ഷ്ഠൻ ന­മു­ക്കു വേ­ണ്ട­തെ­ല്ലാം അ­റി­ഞ്ഞു ത­രു­ന്നു­ണ്ട­ല്ലോ.
ബാല:
എ­ന്നാൽ ഗു­രു­നാ­ഥ­ന്റെ മ­ഠ­ത്തി­ലെ ശ്രാ­ദ്ധ­വും ന­മു­ക്കൊ­ന്നും കൊ­ണ്ടു­ക്കൊ­ടു­ക്കാ­നി­ല്ലാ­ത്ത­തും ജ്യേ­ഷ്ഠൻ അ­റി­ഞ്ഞി­ട്ടു­ണ്ടു്, അല്ലേ? അമ്മേ?
സുശീല:
ജ്യേ­ഷ്ഠൻ സ­ക­ല­തും അ­റി­യും മകനേ!
ബാല:
അമ്മ ക­ര­യാ­തെ ഇ­വി­ടെ­ത്ത­ന്നെ ഇ­രി­ക്കൂ. ഞാൻ ജ്യേ­ഷ്ഠ­നെ­ക്ക­ണ്ടു വേ­ണ്ട­തു മേ­ടി­ച്ചു­കൊ­ള്ളാം (പോ­കു­ന്നു)
സുശീല:
(ക­ര­ഞ്ഞു­കൊ­ണ്ടാ­ത്മ­ഗ­തം)
പദ്യം 29

ഒ­രു­പി­ടി­യ­വിൽ കാ­ഴ്ച­വ­ച്ച വിപ്ര-​

ന്നു­രു­ധ­ന­ദ­ത്വ­മ­ണ­ച്ച ലോ­ക­നാ­ഥാ!

അ­രു­ളു­ക മമ പു­ത്ര­വാ­ഞ്ചി­തം മ-

റ്റൊ­രു­ഗ­തി­യി­ല്ല­ടി­യ­ന്നു ദീ­ന­ബ­ന്ധോ!

(ന­മ­സ്ക­രി­ക്കു­ന്നു)

തി­ര­ശ്ശീ­ല വീ­ഴു­ന്നു

ഏഴാം രംഗം

ഘൃ­ത­പ്ര­ദാ­നം

(ചെറിയ കാടു്)

ബാല:
(കു­ണ്ഠി­ത­ത്തോ­ടെ പ്ര­വേ­ശി­ച്ചു് സ്വാ­ഗ­തം) കഷ്ടം, അ­മ്മ­യു­ടെ അ­ടു­ക്കൽ ഒ­ന്നും ഇല്ല. എ­ങ്ങി­നെ ഗു­രു­നാ­ഥ­ന്നു ഞാൻ വ­ല്ല­തും കൊ­ണ്ടു കൊ­ടു­ക്കും? ഗു­രു­നാ­ഥ­ന്റെ മു­ഷി­ച്ചൽ എ­ങ്ങി­നെ തീർ­ക്കും? മ­റ്റു­ള്ള കു­ട്ടി­കൾ എന്റെ മുഖം നോ­ക്കി പ­രി­ഹ­സി­ക്കു­മ­ല്ലോ. അയ്യോ! കഷ്ടം, ആ­രാ­ണു് എ­നി­ക്കു വ­ല്ല­തും ത­രു­ന്ന­തു്? ജ്യേ­ഷ്ഠ­നെ വി­ളി­ച്ചു നോ­ക്കാം. ജ്യേ­ഷ്ഠ­നു് ഇവിടെ ത­രു­വാൻ എ­ന്താ­ണു് ഉ­ള്ള­തു്? അമ്മ എന്തോ പ­റ­ഞ്ഞു. (അല്പം ആ­ലോ­ചി­ച്ചു്) ശരി, ഞ­ങ്ങൾ­ക്കു് സാ­പ്പാ­ട്ടി­ന്നും മ­റ്റും ത­രു­ന്ന­തു് ജ്യേ­ഷ്ഠ­ന­ല്ലേ? എ­ന്തെ­ങ്കി­ലും ഉ­ണ്ടാ­യി­രി­ക്കും. വി­ളി­ക്ക­ട്ടെ. ജ്യേ­ഷ്ഠാ! എ­ന്റെ­പ­ശു­മേ­യ്ക്കു­ന്ന ജ്യേ­ഷ്ഠാ!
ഭഗവാൻ:
(അ­ണി­യ­റ­യിൽ) എന്റെ അനുജൻ വ­ന്നു­വോ? ഇ­ന്നെ­ന്താ­ണു് ഇത്ര നേ­ര­ത്തേ പു­റ­പ്പെ­ട്ട­തു്?
ബാല:
ജ്യേ­ഷ്ഠ­നെ എ­നി­ക്കു് വേഗം കാണണം!
ഭഗവാൻ:
(അ­ല്പ­മ­ക­ലെ പ്ര­വേ­ശി­ച്ചു് മ­ന്ദ­ഹ­സി­ച്ചു കൊ­ണ്ടു്) അനുജാ! ഇതാ ഞാൻ ത­യ്യാ­റാ­യ­ല്ലോ. (മാ­ടി­വി­ളി­ച്ചും­കൊ­ണ്ടു്) വരൂ അനുജാ, ന­മ്മു­ടെ കളി ഇ­ന്നു് ഈ താ­മ­ര­ക്കു­ള­ത്തിൽ നി­ന്നാ­വാം, വരൂ!
ബാല:
ഞാൻ താ­മ­ര­ക്കു­ള­ത്തിൽ കു­ളി­ക്കാൻ വ­രു­ന്നി­ല്ല.
ഭഗവാൻ:
(മ­റ­ഞ്ഞു നി­ന്നു­കൊ­ണ്ടു്) ഇ­ങ്ങോ­ട്ടു വരൂ അനുജാ. ഇവിടെ എത്ര സു­ഖ­മു­ണ്ടു്!
ബാല:
അയ്യോ! ജ്യേ­ഷ്ഠൻ എ­ന്തി­നാ­ണു് ഇ­ങ്ങ­ട്ടു വന്നു പി­ന്നെ­യും മ­റ­യു­ന്ന­തു്?
ഭഗവാൻ:
(അ­ണി­യ­റ­യിൽ)
പദം 26

ചെ­ഞ്ചു­രു­ട്ടി—ച­തു­ര­ശ്ര­ജാ­തി ത്രി­പ­ട

ബാലാ ശു­ഭ­ശീ­ലാ! വാ നീ (ബാല)

കേളിക്കായ്തുനിവാനിക്കുള-​

ങ്ങ­രേ­ക്കി­ങ്ങു­വാ നീ (ബാല)

ബാല:
(മുൻ­മ­ട്ടു്)

വേ­ണ്ടാ കളി വേ­ണ്ടാ തീരെ (വേണ്ട)

താ­മ­ര­ക്കു­ള­ങ്ങ­ര ത­ര­മി­ല്ല വരാൻ തീരെ

(വേ­ണ്ടാ)

ഭഗവാൻ:
(കൊ­ഞ്ചി­ക്കു­ഴ­ഞ്ഞു് പ്ര­വേ­ശി­ച്ചു്)

ഓ­ല­ക്ക­മാർ­ന്നു് പാ­ഞ്ഞും നീ­ല­ക്കു­ഴ­ല­ഴി­ഞ്ഞും

ലോ­ല­ക്ക­ണ്ണി­ങ്ങെ­റി­ഞ്ഞും

ലളിത സ്മി­തം പൊ­ഴി­ഞ്ഞും (ബാല)

ബാല:

ഈ­മാ­തി­രി വാ­ക്കോ­ടെ താ­മ­സ­മെ­ന്ത­വി­ടെ!

നീ മ­ടി­ക്കാ­തെ­ന്നു­ടെ നികടെ വാ ജ­വ­മോ­ടെ (വേണ്ട)

ഭഗവാൻ:
എ­ന്നാൽ വേണ്ട. ഒ­ളി­ച്ചു ക­ളി­ക്കാൻ വരൂ!
ബാല:
ഞാൻ ഒ­ളി­ച്ചു ക­ളി­പ്പാ­നും വ­രു­ന്നി­ല്ല.
പദം 27

ബി­ഹാ­ക്കു്—ച­തു­ര­ശ്ര­ജാ­തി ഏ­ക­താ­ളം

ഭഗവാൻ:

വാ—വാ—വി­ര­വോ­ടി­ങ്ങു

വരിക ബാലകാ!

ബാല:
(മുൻ­മ­ട്ടു്)

വാ-വാ വി­ര­വോ­ടി­ങ്ങു

വരിക സോദരാ!

ഭഗവാൻ:
(ചി­രി­ച്ചു മു­ന്നോ­ട്ടു് കു­തി­ച്ചു­കൊ­ണ്ടു്) പ­തി­വു­പോ­ലി­ങ്ങി­നെ പാ­ഞ്ഞെ­ന്നോ­മ­നെ!
(ബാ­ല­ഗോ­പാ­ല­നെ കാ­ണാ­തെ കു­തി­ച്ചു പാ­ഞ്ഞു മ­റ­യു­ന്നു)
ബാല:
(ഞെ­ട്ടി­ക്കൊ­ണ്ടു്)

പ­റ­ഞ്ഞി­രി­ക്കെ അ­റി­ഞ്ഞി­ടാ­തെ

മ­റ­ഞ്ഞി­തോ വനെ?

(എന്നു പാ­ടി­ക്കൊ­ണ്ടു് രണ്ടു വട്ടം ചു­റ്റി­ക്കൊ­ണ്ടു്)

വാ-വാ വി­ര­വോ­ടി­ങ്ങു വരിക സോദരാ!

ഒ­രി­ക്ക­ലി­ങ്ങോ­ടി­വാ!

ഭഗവാൻ:
(മെ­ല്ലെ പി­മ്പിൽ ചെ­ന്നു ഞെ­ട്ടി­ച്ചു­കൊ­ണ്ടു്) വ­ന്നു­കാൺ­ക നീ!
ബാല:
(ഞെ­ട്ടി പിറകെ നോ­ക്കു­മ്പോൾ ഭഗവാൻ ഓ­ടു­ന്നു) (വീ­ണ്ടും) ഒ­രി­ക്ക­ലി­ങ്ങോ­ടി­വാ.
ഭഗവാൻ:
വന്നു കാൺക നീ!
ബാല:
(തി­രി­ഞ്ഞു നോ­ക്കു­മ്പോൾ വീ­ണ്ടും ഭഗവാൻ മ­റ­യു­ന്നു) ഒ­രി­ക്ക­ലി­ങ്ങോ­ടി­വാ!
ഭഗവാൻ:
(പ്ര­വേ­ശി­ച്ചു്) വന്നു കാൺക നീ.
(രണ്ടു പേരും അ­ന്യോ­ന്യം കാ­ണാ­തെ വട്ടം ചു­റ്റി ക­ളി­ച്ചു് ഒ­ടു­വിൽ)
ഭഗവാൻ:

ഒ­ളി­ച്ചു തേടി വി­ളി­ച്ചു ചാടി ക­ളി­ക്ക നാ­മി­നി

(പാ­ഞ്ഞു­മ­റ­യു­ന്നു)

ബാല:
(പി­ന്നാ­ലെ പാ­യു­ന്നു)
(ഇ­ങ്ങ­നെ രണ്ടു പേരും ഒ­ളി­ച്ചു ക­ളി­ച്ച ശേഷം)
ഭഗവാൻ:
(അ­ണി­യ­റ­യിൽ നി­ന്നു്)

വാ-വാ വി­ര­വോ­ടി­ങ്ങു വരിക ബാലകാ!

ബാല:
(പ്ര­വേ­ശി­ച്ചു്)

നിഴലു പോലെൻ പുറം നീ

ചു­ഴ­ന്നേ­രം നി­ഭൃ­തം നി­ന്നു വീ­ണ്ടും

മ­ണ്ടി­യെ­ന്തി­നി­ത്ത­രം? (വാ വാ വി­ര­വോ­ടി­ങ്ങു)

ഭഗവാൻ:
(മെ­ല്ലെ പ്ര­വേ­ശി­ച്ചു് ചി­രി­ച്ചു് കൈ­മു­ട്ടി­ക്കൊ­ണ്ടു്) അനുജാ, ഒ­ളി­ച്ചു ക­ളി­പ്പാൻ വ­രു­ന്നി­ല്ല, അല്ലേ?
ബാല:
(ദേ­ഷ്യ­ത്തോ­ടെ) ഞാൻ ഒ­ളി­ച്ചു ക­ളി­പ്പാൻ വ­രു­ന്നി­ല്ല.
ഭഗവാൻ:
എ­ന്നാൽ വേണ്ട. ഇതാ, നോ­ക്ക­രു­തോ? (ഒരു പന്തു കാ­ണി­ച്ചു കൊ­ണ്ടു്) അനുജ, നോ­ക്ക­രു­തോ, നല്ല പ­ന്തു്!
ബാല:
വേണ്ട, എ­നി­ക്കു പ­ന്തും വേണ്ട.
ഭഗവാൻ:
അനുജാ!
പദ്യം 30

പ­ന്തി­യൊ­ത്തി­ഹ­പ­ടർ­ന്നൊ­രു വൃക്ഷപ്പ-​

ന്ത­ലിൽ പ്ര­ണ­യ­കൗ­തു­ക­പൂർ­വ്വം

പ­ന്ത­യം പ­ല­തു­വ­ച്ചി­നി നാമീ

പ­ന്ത­ടി­ച്ചു ക­ളി­യാ­ടു­ക ബാല!

ബാല:
എ­ന്തി­നാ­ണു് ജ്യേ­ഷ്ഠാ ഇ­ങ്ങി­നെ ഓ­രോ­ന്നും പ­റ­ഞ്ഞു കൊ­ണ്ടു ദൂരെ നിൽ­ക്കു­ന്ന­തു്! എ­ന്തി­നാ­ണു് എന്നെ ഇ­ങ്ങി­നെ ബു­ദ്ധി­മു­ട്ടി­ക്കു­ന്ന­തു്? ഇ­ങ്ങ­ട്ടു വാ. (ഞെ­ട്ടി­ഞെ­ട്ടി ക­ര­യു­ന്നു)
ഭഗവാൻ:
(അ­ടു­ത്തു ചെ­ന്നി­ട്ടു്) ഇ­ന്നെ­ന്താ­ണു് ഒ­ന്നും വേ­ണ്ടെ­ന്നു പ­റ­ഞ്ഞു ക­ര­യു­ന്ന­തു്? വല്ല ശു­ണ്ഠി­യും ഉണ്ടോ?
ബാല:
ഞാ­നൊ­ന്നും വേ­ണ്ടെ­ന്നു പ­റ­ഞ്ഞി­ല്ല­ല്ലോ.
ഭഗവാൻ:
പി­ന്നെ എ­ന്താ­ണു വേ­ണ്ട­തു് അനുജാ!
ബാല:
(ഒ­ന്നും മി­ണ്ടാ­തെ ക­ര­യു­ന്നു)
ഭഗവാൻ:
(ആ­ത്മ­ഗ­തം) എ­ന്തൊ­രു ആ­ശ്ച­ര്യ­മാ­ണി­തു്
പദ്യം 31

ത­ട­സ്ത­മി­ല്ലാ­തെ ക­ളി­ക്കൊ­രു­ങ്ങു­മീ

മി­ടു­ക്ക­നെൻ പൈ­ത­ലി­തെ­ന്തൊ­ര­ത്ഭു­തം

ന­ടു­ങ്ങു­വാൻ, വ­ല്ലാ­ത്തൊ­ര­നര്‍ത്ഥ ചി­ന്ത­യിൽ

കു­ടു­ങ്ങി­യോ ചൂ­ണ്ട­ലിൽ മീൻ­ക­ണ­ക്കി­നെ.

പദം 28

കമാശി—ച­തു­ര­ശ്ര­ജാ­തി ത്രി­പ­ട

(പ്ര­കാ­ശം)

ക­ര­യാ­യ്ക ക­ര­യാ­യ്ക നീ

ക­ന­ത്തൊ­ര­ഴ­ലിൽ വീണു (കര)

ഒ­ളി­യും ചെ­ന്ത­ളി­രോ­ഷ്ഠ­മോ­മ­നേ!

നീ പി­ളർ­ത്തി

ഓലോലം ക­ണ്ണു­നീ­രി­ങ്ങാ­ലോ­ലം

വീ­ഴ്ത്തി വീ­ഴ്ത്തി (കര)

അരിയ പോ­ക്കി­രി­ത്തം

ക­ണ്ട­മ്മ­യെ­ന്ന­നു­ജ­നെ

ആടൽ വ­രും­മ­ട്ടു

താ­ഡി­ച്ചി­തോ ഇ­ങ്ങി­നെ (കര)

ബാല:
ഞാൻ പോ­ക്കി­രി­ത്തം ഒ­ന്നും കാ­ണി­ച്ചി­ല്ല­ല്ലോ. എ­ന്നി­ട്ടു വേ­ണ്ടേ അമ്മ എന്നെ അ­ടി­പ്പാൻ!
ഭഗവാൻ:
എ­ന്നാൽ ഗു­രു­നാ­ഥൻ വ­ല്ല­തും ശാ­സി­ച്ചു അല്ലേ?
ബാല:
ഞാ­നി­ന്നു് എ­ഴു­ത്തു­പ്പ­ള്ളി­ക്കു പോ­യി­ട്ടു­കൂ­ടി­യി­ല്ല­ല്ലോ?
ഭഗവാൻ:
പി­ന്നെ എ­ന്തി­നാ­ണു ക­ര­യു­ന്ന­തു്!
ബാല:
അതു ജ്യേ­ഷ്ഠ­ന്നു­ത­ന്നെ അ­റി­യാ­മ­ല്ലൊ (ക­ര­യു­ന്നു).
ഭഗവാൻ:
(ആ­ത്മ­ഗ­തം) ഇ­വ­ന്നു് ഇ­പ്പോൾ ത­ക്ക­താ­യ ആ­വ­ശ്യം എ­ന്താ­യി­രി­ക്കും? മ­ടി­യിൽ ഇ­രു­ത്തി ചോ­ദി­ക്കാം. (എ­ടു­ത്തു മ­ടി­യിൽ ഇ­രു­ത്തീ­ട്ടു്)
പദം 29

ബി­ഹാ­കു്—ച­തു­ര­ശ്ര­ജാ­തി ഏകം

എ­ന്നു­ണ്ണി­ക്കു വി­ശ­ക്കു­ന്നോ

ചൊ­ന്നി­ടാ­ത്ത­തെ­ന്തു നന്നോ

പൊന്നനുജനെന്തിതെന്നോടിന്നു-​

മു­ഷി­ഞ്ഞ­തെ­ന്നോ!

ന­ല്പ­ഴ­ങ്ങ­ള­ങ്ങി­ങ്ങേ­റെ നിൽ­പ്പ­തു­ണ്ടു

കാൺക ദൂരെ

ക്ഷി­പ്രം പ­റി­ച്ചെ­ല്ലാം ചാരേ

മൽ­പ്രി­യ­ന്നു നൽകാം പോരേ?

(മുൻ­മ­ട്ടു്)

ബാല:

ഇ­ല്ലി­ല്ലേ­തും­വി­ശ­പ്പെ­നി­ക്ക­ല്ല­ല­തു­കൊ­ണ്ടി­ല്ലെ­നി

എ­ല്ലാ­മ­റി­ഞ്ഞു­മെ­ന്താ­ണീ­വ­ല്ലാ­യ്മ­യെ

ചൊൽ­വ­തും നീ?

ഉണ്മാനുമുടുപ്പാനുമെന്നമ്മയ്ക്കു-​

മെ­നി­ക്കും മേ­ന്മേൽ

സ­മ്മാ­നി­ക്കും ജ്യേ­ഷ്ഠ­നെ­ന്മേൽ

ന­ന്മ­നം വെ­ക്കു­ന്നി­ല്ല­മ്മേ!

ഭഗവാൻ:
(ആ­ത്മ­ഗ­തം) ഹോ ഹോ! അ­മ്മ­യു­ടെ പ്രാർ­ത്ഥ­ന ഞാ­നോർ­മ്മി­ച്ചി­ല്ല.
പദ്യം 32

നേ­ര­റ്റ ദാ­രി­ദ്ര്യ കഠോര ദുഃഖം

പ്രാ­രാ­ബ്ധ­മ­സ്സാ­ദ്ധ്വി പൊ­റു­ക്കി­ലും ഹാ!

ദൂ­ര­സ്ഥ­മാ­യി വന്നു നിസർഗ്ഗമാമ-​

ദ്ധീ­ര­ത്വ­മി­പ്പു­ത്ര­മു­ഖേ­ക്ഷ­ണ­ത്തിൽ.

ഇ­നി­യും ക­ഷ്ട­പ്പെ­ടു­ത്തു­ന്ന­തു് ഒ­ട്ടും യു­ക്ത­മ­ല്ല (പ്ര­കാ­ശം) കു­ഞ്ഞേ ഗു­രു­നാ­ഥ­നു് കൊ­ണ്ടു­കൊ­ടു­ക്കാൻ വ­ല്ല­തും വേണം അല്ലേ?

ബാല:
വേണം ഗു­രു­നാ­ഥ­ന്റെ മ­ഠ­ത്തി­ലെ ശ്രാ­ദ്ധം ജ്യേ­ഷ്ഠ­ന­റി­ഞ്ഞി­ട്ടി­ല്ലെ?
ഭഗവാൻ:
(ചി­രി­ച്ചു­കൊ­ണ്ടു്) ഹൊ ഹൊ! ഞാ­ന­റി­ഞ്ഞി­ട്ടു­ണ്ടു്.
ബാല:
എ­ന്നാൽ എ­ന്താ­ണു് ജ്യേ­ഷ്ഠൻ എ­നി­ക്കു വ­ല്ല­തും ത­രാ­ത്ത­തു്?
ഭഗവാൻ:
അനുജ എ­ന്താ­ണു് എ­നി­ക്കി­വി­ടെ ത­രാ­നു­ള്ള­തു് പ­ശു­ക്ക­ളെ മേ­ച്ചി­ട്ട­ല്ലേ ഞാ­നി­വി­ടെ ക­ഴി­ച്ചു­കൂ­ട്ടു­ന്ന­തു്?
ബാല:
വ­ല്ല­തും തന്നേ കഴിയൂ. ജ്യേ­ഷ്ഠാ! തരൂ ജ്യേ­ഷ്ഠാ! തരൂ! ഞാൻ വേഗം കൊ­ണ്ടു­കൊ­ടു­ക്ക­ട്ടെ (ഭ­ഗ­വാ­ന്റെ കൈ­പി­ടി­ച്ചു വ­ലി­ക്കു­ന്നു).
ഭഗവാൻ:
(ചി­രി­ച്ചും­കൊ­ണ്ടു്) ഇവിടെ കു­റ­ച്ചു നെ­യ്യു­ണ്ട­നു­ജാ. അതു കൊ­ണ്ടു­ത­രാം മതിയോ?
ബാല:
(സ­ന്തോ­ഷ­ത്തോ­ടെ) മതി ജേ­ഷ്ഠാ! മതി. ധാ­രാ­ളം മതി. നെ­യ്യെ­വി­ടെ!
ഭഗവാൻ:
നിൽ­ക്കൂ. ഞാ­ന­ങ്ങേ­പ്പു­റ­ത്തു­നി­ന്നു എ­ടു­ത്തു­കൊ­ണ്ടു വരാം.
ബാല:
വേഗം എ­ന്നാൽ വേഗം കൊ­ണ്ടു­വ­രൂ! ഞാ­നി­വി­ടെ നിൽ­ക്കാം.
ഭഗവാൻ:
അ­ങ്ങി­നേ തന്നെ (എന്നു മ­റ­യു­ന്നു).
ബാല:
ജ്യേ­ഷ്ഠാ! എ­ന്താ­ണി­ത്ര താമസം
ഭഗവാൻ:
(അ­ണി­യ­റ­യിൽ) ഇതാ വ­രു­ന്നു.
ബാല:
വേഗം വരൂ! ജ്യേ­ഷ്ഠാ!
ഭഗവാൻ:
പാ­ത്ര­ത്തി­ന്റെ വാ­യ്പ്പൊ­തി കെ­ട്ടേ­ണ്ടേ അനുജാ. ഇ­ങ്ങി­നെ ബ­ദ്ധ­പ്പെ­ട്ടാ­ലോ!
ബാല:
ഉം. വാ­യ്പ്പൊ­തി കെ­ട്ടൽ, എ­ന്തി­നാ­ണു് കെ­ട്ടു­ന്ന­തു്?
ഭഗവാൻ:
(അ­ണി­യ­റ­യിൽ) വാ­യ്പ്പൊ­തി കെ­ട്ടാ­ഞ്ഞാൽ നെ­യ്യു് നി­റ­ഞ്ഞു മ­റി­ഞ്ഞു­പോ­കും.
ബാല:
ഇ­നി­യും ക­ഴി­ഞ്ഞി­ല്ലെ­ന്നോ!
ഭഗവാൻ:
(അ­ണി­യ­റ­യിൽ) ഇതാ ക­ഴി­ഞ്ഞു. (നെ­യ്ക്കു­ടം രണ്ടു കൈ­കൊ­ണ്ടും പി­ടി­ച്ചു മ­ന്ദ­ഹ­സി­ച്ചും­കൊ­ണ്ടു് ദൂ­രെ­നി­ന്നു പ്ര­വേ­ശി­ക്കു­ന്നു).
പദം 30

മു­ഖാ­രി—ച­തു­ര­ശ്ര­ജാ­തി, ത്രി­പ­ട

ഇതാ ഇതാ നെ­യ്ക്കു­ടം പൂ­ത­വീ­യ്യോ­ല്ക്ക­ടം

കൃ­തി­ജ­നാ­വ­നോ­ത്ഭ­ടം

കൈ­ക്കൊ­ള്ളു­ക നീ ദൃഢം. (ഇതാ)

ബാല:
(നോ­ക്കി തു­ള്ളി ചി­രി­ച്ചും­കൊ­ണ്ടു്)

തരൂ തരൂ! നെ­യ്ക്കു­ടം. തീർ­ന്നു­മേ സ­ങ്ക­ടം

ഗു­രു­വ­ര­ന്റെ നികടം കൊ­ണ്ടു­പോ­കാം

ഞാൻ ദൃഢം (തരൂ)

ഭഗവാൻ:

നി­രു­പ­മ­മി­തു വാ­യ്ക്കും നി­സ്തു­ല­ദുഃ­ഖം­നീ­ക്കും

ഗു­രു­വ­ര­ന്നും നി­ങ്ങൾ­ക്കും

ഗുർ­വ്വി­യാം ശ്രീ വർ­ഷി­ക്കും (ഇതാ)

(കൊ­ടു­ക്കു­ന്നു)

ബാല:
(രണ്ടു കൈ­കൊ­ണ്ടും മേ­ടി­ച്ചും കൊ­ണ്ടു്)

മ­തി­മ­തി ഖേദം മാ­ഞ്ഞു­പോ­ന്നു മോദം

മ­തി­യി­ല്ലി­നി­മോ­ഹം മാ­ന്യം നി­ന്ന­നു­ഗ്ര­ഹം

(മതി)

(നോ­ക്കി ചി­രി­ച്ചും­കൊ­ണ്ടു്) മതി, ജ്യേ­ഷ്ഠാ! ധാ­രാ­ളം മതി. വേഗം കൊ­ണ്ടു­കൊ­ടു­ത്തു­വ­രാം! (വേഗം ന­ട­ക്കു­ന്നു)

ഭഗവാൻ:
വ­ഴി­ക്കി­ട്ടു പൊ­ളി­ക്ക­രു­തെ!
ബാല:
ഇല്ല ജ്യേ­ഷ്ഠാ! ഇല്ല. ഞാൻ രണ്ടു കൈ­കൊ­ണ്ടും മു­റു­കെ പി­ടി­ച്ചു പാ­ത്രം നോ­ക്കി­യും­കൊ­ണ്ടു­ത­ന്നെ പോ­ക­യാ­ണു്. (അ­ങ്ങി­നെ ന­ട­ക്കു­ന്നു).
ഭഗവാൻ:
(വീ­ണ്ടും വഴിയെ പോ­യി­ട്ടു്) അനുജാ! അ­ങ്ങി­നെ വഴി നോ­ക്കാ­തെ ന­ട­ന്നാൽ വ­ല്ല­തും ത­ട­ഞ്ഞു വീണു പോകും.
ബാല:
ഇല്ല, വീ­ഴി­ല്ല ജ്യേ­ഷ്ഠാ! ഞാൻ വ­ഴി­യും നോ­ക്കു­ന്നു­ണ്ടു്. (വീ­ണ്ടും വേഗം ന­ട­ക്കു­ന്നു)
ഭഗവാൻ:
(പി­ന്നെ­യും വഴിയെ പോ­യി­ട്ടു) വേണ്ട അ­ങ്ങി­നെ പോ­കേ­ണ്ട പാ­ത്രം തൂ­ക്കി­പ്പി­ടി­ച്ചു പോ­യ്ക്കോ­ളൂ!
ബാല:
(തി­രി­ഞ്ഞു­നി­ന്നി­ട്ടു) തൂ­ക്കി­പ്പി­ടി­ക്കേ­ണ്ട­തു് എ­ങ്ങി­നെ­യാ­ണു് ജ്യേ­ഷ്ഠാ!
ഭഗവാൻ:
(ചി­രി­ച്ചു­കൊ­ണ്ടു്) ഇതാ, ഇ­ങ്ങി­നെ ഒരു കൈ­കൊ­ണ്ടു തൂ­ക്കി­പ്പി­ടി­ച്ചാൽ മതി. (മാ­തി­രി കാ­ണി­ക്കു­ന്നു)
ബാല:
(ചി­രി­ച്ചു­കൊ­ണ്ടു്) ശ­രി­ത­ന്നെ ജ്യേ­ഷ്ഠാ! തൂ­ക്കി­പ്പി­ടി­പ്പാ­നാ­ണു് ഈ കയർ ഇ­തി­ന്നു കെ­ട്ടി­യ­തു് അല്ലെ! നല്ല സൂ­ത്രം. ഇനി എ­നി­ക്കു് വ­ഴി­നോ­ക്കി തന്നെ പോകാം. എ­ന്നാൽ ഞാൻ വേഗം പോരാം. ജ്യേ­ഷ്ഠൻ ഇ­വി­ടെ­ത്ത­ന്നെ നി­ല്ക്ക­ണം.
ഭഗവാൻ:
ഇതാ, ഞാ­നി­ക്ക­ല്ലി­ന്റെ മു­ക­ളിൽ കയറി എന്റെ അ­നു­ജ­ന്റെ യാ­ത്ര­യും നോ­ക്കി നി­ല്ക്കു­ന്നു­ണ്ടു്. (അ­ങ്ങി­നെ നിൽ­ക്കു­ന്നു)
ബാല:
(ഇ­ട­യ്ക്കി­ടെ തി­രി­ഞ്ഞു­നോ­ക്കി­ക്കൊ­ണ്ടു് പോ­കു­ന്നു.) ഭഗവാൻ ഭ­ക്ത­വാ­ഞ്ഛി­താ­ദാ­ന­ത്താൽ എ­നി­ക്കു് അല്പം കൃ­താർ­ത്ഥ­ത­യു­ണ്ടു്.
പദ്യം 33

എ­ന്നേ­ത്ത­ന്നേ സ­ന്ത­തം ചി­ന്ത­ചെ­യ്യും

ധന്യേ മാ­ന്യേ! സാ­ധു­ശീ­ലേ സു­ശീ­ലേ!

എ­ന്നെ­ന്നും ഞാൻ നി­ങ്ങ­ളേ മം­ഗ­ള­ത്തിൽ

തന്നേ ക്രീ­ഡി­പ്പി­ക്കു­വാൻ ഭാ­ര­വാ­ഹി.

കർ­ട്ടൻ വീ­ഴു­ന്നു.

എ­ട്ടാം രംഗം

വി­സ്മ­യ­സ്തൈ­മി­ത്യം

(ഒരു ബ്രാ­ഹ്മ­ണ­ഗൃ­ഹ­ത്തി­ന്റെ ഉ­മ്മ­റം, ബ്രാ­ഹ്മ­ണ­പ­ത്നി പ്ര­വേ­ശി­ക്കു­ന്നു)

പത്നി:
നേരം നാ­ലു­നാ­ഴി­ക പു­ലർ­ന്നു. ശ്രാ­ദ്ധ­ത്തി­ന്നു ക്ഷ­ണി­ച്ച വാ­ദ്ധ്യാ­രും ബ­ന്ധു­ക്ക­ളും എ­ല്ലാം ഇ­പ്പോൾ ഹാ­ജ­രു് കൊ­ടു­ക്കും. ഇവിടെ ഒരു വ­ട്ട­വും ആ­യി­ട്ടി­ല്ല. ഇ­പ്പോ­ഴാ­ണു് കാ­ര്യം വ­ട്ട­ത്തി­ലാ­യ­തു്. അ­രി­ശു്, കി­രി­ശു്; മോരു്, കീരു്; ഇല, കില എ­ന്തെ­ല്ലാം വേണം! ഞാ­നൊ­രു­വൾ എ­ന്താ­ണു ചെ­യ്യേ­ണ്ട­തു് മ­ഹ­ന്റെ അ­ച്ഛ­ന്നു കൂ­ട്ട­വു­മി­ല്ല കു­റി­യു­മി­ല്ല. കു­ളി­ക്ക­ണം, ജ­പി­ക്ക­ണം, തേ­വാ­രം ക­ഴി­ക്ക­ണം, ഉ­ണ്ണ­ണം, പി­ള്ള­രെ പ­ഠി­പ്പി­ക്ക­ണം ഇ­ത്ര­മാ­ത്രം ജോലി. അ­മ്മി­കു­മ്മാ­യ­മാ­യാ­ലും ശരി അ­ദ്ദേ­ഹം അ­ന­ങ്ങി­ല്ല. വാ­യി­ക്കാൻ വ­രു­ന്ന പി­ള്ള­രു് വേ­ണ്ട­തെ­ല്ലാം കൊ­ണ്ടു­ത്ത­രും എന്നു വി­ശ്വ­സി­ച്ചു. മൂ­പ്പ­രു് ഇ­പ്പോ­ഴും അ­ക­ത്തി­രു­ന്നു ജ­പി­ക്കു­ക­യാ­ണു്. എന്തോ കഥ! ജ­പം­കൊ­ണ്ടൊ­ന്നും ഈ കാ­ല­ത്തു വായിൽ പോ­ക­യി­ല്ല­ല്ലോ! ജപം കൊ­ണ്ടു് വായിൽ പോ­കു­ന്ന­തു് മ­ണ്ണു്. (പെ­ട്ടെ­ന്നു് ദൂരെ നോ­ക്കി­ക്കൊ­ണ്ടു്) ആരോ വ­രു­ന്നു­ണ്ടു്. ഒരു കു­ട്ടി­ത­ന്നെ­യാ­ണു്. തലയിൽ എന്തോ ചു­മ­ന്നി­ട്ടും ഉ­ണ്ട­ല്ലോ! ഓഹോ ഇ­ല­ക്കെ­ട്ടാ­ണു്. ഇ­ല­വെ­ക്കാ­ത്ത ഒരു കുറവു മാ­ത്ര­മെ ഇനി ഇ­വി­ടെ­യു­ള്ളു. (വീ­ണ്ടും നോ­ക്കീ­ട്ടു്) അല്ല ഒരു കു­ട്ടി­കൂ­ടി­യു­ണ്ടു്. അവൻ ചു­മ­ന്ന­തു് ഒരു വ­ട്ടി­യാ­ണു് (പി­ന്നേ­യും നോ­ക്കീ­ട്ടു്) പിറകെ ഒരു കു­ട്ടി കൂടി വ­രു­ന്നു­ണ്ടു്. അവൻ എന്തോ തൂ­ക്കി­പ്പി­ടി­ച്ചു വ­രി­ക­യാ­ണു്. ഏ­തെ­ങ്കി­ലും കൊ­ണ്ടു­വ­ന്ന­തെ­ല്ലാം മേ­ടി­ച്ചു വെ­ക്കാം.

(അ­ന­ന്ത­രം മേ­ലെ­ഴു­തി­യ വിധം രണ്ടു കു­ട്ടി­ക­ളു­ടെ പി­ന്നാ­ലെ ബാ­ല­ഗോ­പാ­ല­നും പ്ര­വേ­ശി­ക്കു­ന്നു).

പത്നി:
(ഒ­ന്നാ­മ­നോ­ടു്) എ­ന്താ­ണു് കു­ട്ടി! ഇല മാ­ത്ര­മേ ഉള്ളൂ?
ഒ­ന്നാ­മൻ:
എ­നി­ക്കി­ത്ര ഇ­ല­മാ­ത്ര­മേ കി­ട്ടീ­ട്ടു­ള്ളൂ അമ്മെ!
പത്നി:
ആ­വ­ട്ടെ (അ­വ­ന്റെ തലയിൽ നി­ന്നു എ­ടു­ത്തു­വെ­ച്ചു ര­ണ്ടാ­മ­നോ­ടു്) ഇ­തെ­ന്താ­ണു് പൊ­ന്നു­കു­ട്ടി ഇലയും നാ­ളി­കേ­ര­വും ഉണ്ടോ?
ര­ണ്ടാ­മൻ:
അ­രി­യും ഉ­ണ്ട­മ്മെ!
പത്നി:
(ചി­രി­ച്ചു­കൊ­ണ്ടു്) അ­രി­ശും ഉണ്ടോ? പൊ­ന്നു കു­ട്ടി­ത­ന്നെ (തലയിൽ നി­ന്നു് എ­ടു­ത്തു്) ഞാ­ന­ക­ത്തു കൊ­ണ്ടു­പോ­യി അ­ള­ന്നെ­ടു­ത്തു വട്ടി തരാം (അ­ക­ത്തേ­ക്കു പോ­കു­ന്നു.)
ബാല:
(നെ­യ്ക്കു­ടം തൂ­ക്കി­പ്പി­ടി­ച്ചു മു­റ്റ­ത്തു് നിൽ­ക്കു­ന്നു)
പത്നി:
(പ്ര­വേ­ശി­ച്ചു്) നല്ല അ­രി­ശു് മകനേ! നാ­നാ­ഴി ക­ഷ്ടി­ച്ചേ ഉള്ളൂ (വട്ടി കൊ­ടു­ക്കു­ന്നു) (ബാ­ല­ഗോ­പാ­ല­നെ നോ­ക്കി പു­ച്ഛ­ര­സ­ത്തോ­ടെ) ഓ, പി­ച്ച­ക്കാ­ര­ത്തി­യു­ടെ ചെ­ക്ക­നും വ­ന്നി­ട്ടു­ണ്ട­ല്ലോ! (നോ­ക്കി­ട്ടു്) മ­റ്റാ­രാ­ണു് വ­രു­ന്ന­തു്?
ര­ണ്ടാ­മൻ:
അമ്മേ! അതു സു­കു­മാ­ര­നാ­ണു്.
പത്നി:
(നോ­ക്കി ചി­രി­ച്ചും­കൊ­ണ്ടു്) അയ്യോ! പൊ­ന്നു­കു­ട്ടി­ക്കു ക­ന­ക്കെ ഉ­ണ്ട­ല്ലോ. (ഓടി മു­റ്റ­ത്തി­റ­ങ്ങി വട്ടി മേ­ടി­ച്ചു കൊ­ണ്ടു്) പൊ­ന്നു­കു­ട്ടി­ക്കു കി­ത­ച്ചു കി­ത­ച്ചു വി­യർ­ത്തു പോയി.
സുകു:
അമ്മേ! ഞാൻ കുറെ പാ­ഞ്ഞു.
പത്നി:
എന്തേ! നീ വ­ഴി­യിൽ വീ­ണി­ട്ടു് നാ­ളി­കേ­രം മറ്റൊ ഇ­ട്ടു­ക­ള­ഞ്ഞാ കു­ഞ്ഞേ?
സുകു:
ഞാൻ വീ­ണി­ട്ടേ ഇല്ല.
പത്നി:
നീ വീ­ണാ­ലും അരിശം ഒരു മ­ണി­പോ­ലും വീ­ഴ­രു­തു്. (വ­ട്ടി­യിൽ നോ­ക്കി­ക്കൊ­ണ്ടു്) നാ­ളി­കേ­ര­വും അ­രി­ശും കൂ­ട്ടാൻ വെ­യ്ക്കാ­നും ഉ­ണ്ടു്. നല്ല പൊ­ന്നു­കു­ട്ടി തന്നെ. (വ­ട്ടി­യും കൊ­ണ്ടു് അ­ക­ത്തു പോ­കു­ന്നു)
ര­ണ്ടാ­മൻ:
അമ്മേ! ബാ­ല­ഗോ­പാ­ല­നും എന്തോ കൊ­ണ്ടു­വ­ന്നി­ട്ടു­ണ്ടു്.
പത്നി:
(അ­ണി­യ­റ­യിൽ നി­ന്നു്) ഞാൻ കണ്ടു. ആ കോ­ലാ­യിൽ വെ­ച്ചേ­യ്ക്കാൻ പറയൂ!
ര­ണ്ടാ­മൻ:
ബാ­ല­ഗോ­പാ­ല! നീ അതു തൂ­ക്കി­പ്പി­ടി­ച്ചു നിൽ­ക്കേ­ണ്ട. കോ­ലാ­യിൽ ക­യ­റ്റി വെ­ച്ചേ­ക്ക­ണം പോലും.
ബാല:
വേണ്ട. അമ്മ എ­ന്നോ­ടും മേ­ടി­ച്ചു­കൊ­ണ്ടു­പോ­കും.
പത്നി:
(പ്ര­വേ­ശി­ച്ചു്) സു­കു­മാ­ര! അ­രി­ശു് അത്ര ന­ന്നാ­യി­ല്ല. ര­ണ്ടി­ട­ങ്ങ­ഴി ക­ഷ്ടി­ച്ചേ ഉള്ളു. പ­ച്ച­മു­ള­കി­ല്ലേ നി­ന്റെ വീ­ട്ടിൽ! കുറെ കൊ­ണ്ടു­വ­രാ­യി­രു­ന്നി­ല്ലെ?
സുകു:
അമ്മേ! പ­ച്ച­മു­ള­കെ­ല്ലാം തീർ­ന്നു­പോ­യി.
പത്നി:
(ബാ­ല­ഗോ­പാ­ല­നെ നോ­ക്കി പു­ച്ഛ­ര­സ­ത്തോ­ടെ) എ­ന്തി­നാ­ണെ­ടാ! തൂ­ക്കി­പി­ടി­ച്ചും­കൊ­ണ്ടു നി­ല്ക്കു­ന്ന­തു്. അ­വി­ടെ­യെ­ങ്ങാ­നും വെ­ച്ചേ­ക്കൂ.
ബാല:
(ക­ര­ഞ്ഞും കൊ­ണ്ടു്) അമ്മ എ­ന്താ­ണു് എ­ന്നോ­ടും മേ­ടി­ച്ചു­വെ­യ്ക്കാ­ത്ത­തു്?
പത്നി:
മ­റ്റാ­രാ­ണു വ­രു­ന്ന­തു്?
സുകു:
ഗോ­പി­നാ­ഥ­നാ­ണു്. അവനും ക­ന­ക്കെ എ­ടു­ത്തി­ട്ടു­ണ്ട­മ്മെ!
പത്നി:
(ചി­രി­ച്ചു കൊ­ണ്ടു്) അവൻ നല്ല കു­ട്ടി­യാ­ണു്. ഗോപി നാഥ! പ­തു­ക്കെ വന്നോ മകനേ! (ഓടി മു­റ്റ­ത്തി­റ­ങ്ങി വട്ടി മേ­ടി­ച്ചു നോ­ക്കി­ക്കൊ­ണ്ടു്) അയ്യോ! ഇ­തി­ലെ­ന്തെ­ല്ലാം ഉ­ണ്ട­പ്പാ! അ­രി­ശു്, നാ­ളി­കേ­രം, ചെ­റു­പ­യ­റു്, തോര പ­രി­പ്പു്, പ­ച്ച­ക്ക­റി­സ്സാ­മാ­നം, ഒരു പൊ­തി­യും ഉ­ണ്ടു്. പൊ­തി­യെ­ന്താ­ണു് മകനേ!
ഗോപി:
അതു വെ­ല്ല­മാ­ണ­മ്മെ!
പത്നി:
(പൊ­ട്ടി­ച്ചി­രി­ച്ചു കൊ­ണ്ടു്) ശിവ! ശിവ! വെ­ല്ല­മോ, വെ­ല്ല­മോ, പൊ­ന്നു­കു­ട്ടി. എന്റെ പൊ­ന്നു­കു­ട്ടി (വ­ട്ടി­യെ­ടു­ത്തു വേഗം അ­ക­ത്തു­പോ­കു­ന്നു).
സുകു:
അമ്മേ! മ­റ്റു­ള്ള കു­ട്ടി­ക­ളും ഓ­രോ­ന്നു കൊ­ണ്ടു­വ­രു­ന്നു.
പത്നി:
(അ­ണി­യ­റ­യിൽ) വ­ര­ട്ടെ! ഞാൻ വ­രു­ന്നു. വ­രു­ന്നു. തി­ര­ക്കൊ­ല്ല. തി­ര­ക്കൊ­ല്ല.
ബാല:
(ക­ര­യു­ന്നു.)
സുകു:
അമ്മേ! ബാ­ല­ഗോ­പാ­ലൻ ഇതാ ക­ര­യു­ന്നു.
പത്നി:
എ­ന്തി­നാ­ണു് ക­ര­യു­ന്ന­തു്?
സുകു:
അമ്മ അ­വ­നോ­ടു് മേ­ടി­ച്ചു­വെ­ക്കാ­ഞ്ഞി­ട്ടാ­യി­രി­ക്കും.
പത്നി:
മേ­ടി­ച്ചു­വെ­പ്പാൻ അ­വ­നാ­രാ­ണു്. ഞാ­നാ­രാ­ണു്? ഞാൻ അവനെ തൊ­ടു­മോ? അതു വല്ല സം­ഭാ­ര­വെ­ള്ള­മോ മറ്റോ ആ­യി­രി­ക്കും. ആ പി­ച്ച­ക്കാ­ര­ത്തി­യു­ടെ ചെ­ക്ക­നെ എ­നി­ക്ക­റി­ഞ്ഞു­കൂ­ടെ?
ബാല:
(ഞെ­ട്ടി­ക്ക­ര­ഞ്ഞു­ക്കൊ­ണ്ടു്)
പദം 31

ചെ­ഞ്ചു­രു­ട്ടി—തി­സ്ര­ജാ­തി ത്രി­പ­ട

ഏറെ ബാ­ല­രിൽ­ന­ന്നേ

കൂ­റേ­കു­ന്നു നീ­യെ­ന്നെ

വേ­റെ­വെ­ച്ച­തെ­ന്തു പി­ന്നെ?

പത്നി:
(പ്ര­വേ­ശി­ച്ചു്) എ­ന്തി­നാ­ടാ ക­ര­യു­ന്ന­തു്? ഹൊ, ചെ­ക്ക­ന്റെ കൊ­റു­മ്പു്! അ­വി­ടെ­യെ­ങ്ങാ­നും വെ­ച്ചു­പോ! കു­ഞ്ഞേ! വ­ട്ടി­യി­താ (വട്ടി കൊ­ടു­ക്കു­ന്നു)
ബാല:
(വീ­ണ്ടും ക­ര­ഞ്ഞു­കൊ­ണ്ടു്) മുൻ­മ­ട്ടു്.

കൊ­ള്ളി­വാ­ക്കു ചൊ­ന്നി­ല്ല

കള്ളം ഞാൻ ചെ­യ്ത­തി­ല്ല

തള്ളേ! നീ കൈ­വി­ടൊ­ല്ലാ

(ഞെ­ട്ടി­ക്ക­ര­യു­ന്നു)

(അ­ണി­യ­റ­യിൽ) ആരാണു ക­ര­യു­ന്ന­തു്?

ഗോ­പി­നാ­ഥൻ:
ബാ­ല­ഗോ­പാ­ല­നാ­ണു് ക­ര­യു­ന്ന­തു്.
സു­കു­മാ­രൻ:
ബാ­ല­ഗോ­പാ­ല! ക­ര­യേ­ണ്ട! അതാ ഗു­രു­നാ­ഥൻ വ­രു­ന്നു! (വീ­ണ്ടും അ­ണി­യ­റ­യിൽ) എന്തേ ബാ­ല­ഗോ­പാ­ലൻ വ­ന്നി­ട്ടു­ണ്ടോ?
വാ­ദ്ധ്യാർ:
(ബ­ദ്ധ­പ്പെ­ട്ടു പ്ര­വേ­ശി­ച്ചു്) അയ്യോ! കഷ്ടം! എന്റെ കു­ഞ്ഞു് എ­ന്തി­ന്നു ക­ര­യു­ന്നു? ക­ര­യൊ­ല്ല കു­ഞ്ഞേ! ക­ര­യൊ­ല്ല. (ഓ­ടി­പ്പോ­യി ത­ഴു­കി­കൊ­ണ്ടു്) ക­ര­യേ­ണ്ട മകനേ! ക­ര­യേ­ണ്ട. എ­ന്താ­ണ­പ്പാ നീ കൊ­ണ്ടു­വ­ന്ന­തു്? ഇ­ങ്ങ­ടു­ത­ന്നേ­ക്കൂ! (ര­ണ്ടു­കൈ­കൊ­ണ്ടും മേ­ടി­ച്ചു) ന­മു­ക്കു് ആ കോ­ലാ­യിൽ ചെ­ന്നി­രി­ക്കാം (എന്നു കു­ട്ടി­യെ എ­ടു­ത്തു കോ­ലാ­യിൽ ചെ­ന്നി­രു­ന്നി­ട്ടു്)
പദ്യം 34

ക­ര­യ­രു­തു കുമാര! നിൻമനോജ്ഞ-​

ക്ക­ര­ള­ഴ­ലി­ങ്ങു കഠോര വ­ജ്ര­പാ­തം

ക­ര­ക­വി­യു­മ­മേ­യ ഭാഗ്യരത്ന-​

ക­ര­മ­തിൽ നീ മമ ചാരു ച­ന്ദ്ര­ബിം­ബം!

(എന്നു താ­ടി­പി­ടി­ച്ചു ചും­ബി­ക്കു­ന്നു പ­ത്നി­യെ നോ­ക്കി ക്രോ­ധ­ത്തോ­ടെ) എടീ മൂഢേ! നീ­യാ­ണു് എന്റെ കു­ഞ്ഞി­നെ ക­ര­യി­ച്ച­തു്. മ­റ്റെ­ല്ലാ കു­ട്ടി­ക­ളും ഞാൻ പ­റ­ഞ്ഞി­ട്ടാ­ണു് വ­ല്ല­തും കൊ­ണ്ടു­വ­ന്ന­തു്. ഈ സാ­ധു­കു­ട്ടി ഞാൻ പ­റ­യാ­തെ­യാ­ണു് എന്തോ കൊ­ണ്ടു­വ­ന്നി­ട്ടു­ള്ള­തു്. എ­ന്തു­കൊ­ണ്ടു നീ ആദ്യം ഇ­വ­നോ­ടു മേ­ടി­ച്ചു­വെ­ച്ചി­ല്ല? നീ എ­ന്ത­റി­ഞ്ഞു പ­ടു­മൂ­ഢെ! ഇവൻ കൊ­ണ്ടു­വ­ന്ന­തു പ­ച്ച­വെ­ള്ള­മാ­യാ­ലും ശരി ഇതു് എ­നി­ക്കു് അ­മൃ­ത­മാ­ണു് (പാ­ത്ര­ത്തി­ന്റെ വാ­യ്പ്പൊ­തി അ­ഴി­ക്കു­ന്നു)

പത്നി:
(സു­കു­മാ­ര­നെ നോ­ക്കി കണ്ണു ചി­മ്മി കൊ­ണ്ടു്) ഞാൻ അ­ത്ര­യൊ­ന്നും കു­ഞ്ഞി­നോ­ടു പ­റ­ഞ്ഞി­ല്ല­പ്പ! ഈ തി­ര­ക്കു ക­ഴി­ഞ്ഞു മേ­ടി­ച്ചു വെ­ക്കാം എന്നേ വി­ചാ­രി­ച്ചു­ള്ളൂ!
വാ­ദ്ധ്യാർ:
(പാ­ത്രം നോ­ക്കി­ക്കൊ­ണ്ടു്) ശിവ! ശിവ! ഇതു നി­റ­ഞ്ഞു­മ­റി­യു­ന്ന ഒ­ന്നാം­ത­രം പ­ശു­വിൻ നെ­യ്യാ­ണു്.
പത്നി:
വി­സ്മ­യി­ച്ചു് ഓടി നോ­ക്കി­ട്ടു്. എ­ന്തെ­ന്തു് പ­ശു­വിൻ നെ­യ്യോ! ഹാ ഹാ! ഒ­ന്നാം­ത­രം നെ­യ്യു്. ഇ­താ­ര­റി­ഞ്ഞു പൊ­ന്നു­കു­ട്ടി!
വാ­ദ്ധ്യാർ:
വി­ഡ്ഢി­ത്തം പ­റ­യാ­തി­രി­ക്കു! നി­ന്റെ കാ­ര്യ­ത്തി­നു് ഇ­പ്പോൾ ഇവൻ പൊ­ന്നു­കു­ട്ടി. അ­ല്ലെ­ങ്കിൽ പ­ട്ടി­ക്കു­ട്ടി. അല്ലെ? (വി­ചാ­രം) എ­ന്തി­നു പ­റ­യു­ന്നു! ക്ഷു­ദ്ര­ജീ­വി­ക­ളു­ടെ സ്വ­ഭാ­വം ഇ­താ­ണ­ല്ലൊ!
പത്നി:
ഞാ­ന­ധി­ക­മൊ­ന്നും പ­റ­ഞ്ഞി­ല്ലാ! എ­ന്തി­നാ­ണു് ശണ്ഠ കൂ­ടു­ന്ന­തു്?
വാ­ദ്ധ്യാർ:
അധികം ഒ­ന്നും പ­റ­യ­ണ്ട. നെ­യ്യു് അ­ക­ത്തു കൊ­ണ്ടു­പോ­യി ന­മ്മു­ടെ പാ­ത്ര­ത്തിൽ പ­കർ­ന്നു് ഈ പാ­ത്രം ഇ­വ­ന്നു മ­ട­ക്കി­കൊ­ടു­ക്കൂ!
പത്നി:
(പാ­ത്രം എ­ടു­ത്തു നോ­ക്കി ചി­രി­ച്ചു കൊ­ണ്ടു്) ഇ­താ­ര­റി­ഞ്ഞു! നാഴി നെ­യ്യിൽ കു­റ­യി­ല്ല ഇതു്. നെ­യ്യു് മ­റ്റാ­രും കൊ­ണ്ടു­വ­ന്നി­ട്ടും ഇല്ല. വലിയ കാ­ര്യം ഇ­താ­ണു്. (അക ത്തേ­ക്കു പോ­കു­ന്നു).
വാ­ദ്ധ്യാർ:
(കു­ട്ടി­ക­ളെ നോ­ക്കീ­ട്ടു്) എന്റെ കു­ട്ടി­ക­ളെ! അ­വ­ന­വ­നാൽ ക­ഴി­യു­ന്ന­പോ­ലെ നി­ങ്ങ­ളെ­ല്ലാ­വ­രും വ­ല്ല­തും കൊ­ണ്ടു­ത­ന്ന­തി­നാൽ എ­നി­ക്കു നി­ങ്ങ­ളിൽ വളരെ തൃ­പ്തി­യും സ­ന്തോ­ഷ­വും ഉ­ണ്ടു്. പാ­ത്രം ഒ­ഴി­ച്ചു കി­ട്ടി­യ­വർ­ക്കെ­ല്ലാം ഇനി പോകാം. നാളെ എ­ഴു­ത്തു­പ­ള്ളി­ക്കു വ­രി­ക­യും വേണം.
കു­ട്ടി­കൾ:
(എ­ല്ലാ­വ­രും പോ­കു­ന്നു).
വാ­ദ്ധ്യാർ:
ബാ­ല­ഗോ­പാ­ല! നി­ന­ക്കും വേഗം പോകാം.
പത്നി:
(അ­ണി­യ­റ­യിൽ) ന­മ്മു­ടെ നാ­ഴി­കൊ­ള്ളു­ന്ന പാ­ത്ര­ത്തിൽ പ­കർ­ന്നി­ട്ടും ഈ പാ­ത്ര­ത്തി­ലെ നെ­യ്യു് അ­ങ്ങി­നെ­ത­ന്നെ ഉ­ണ്ട­ത്രെ!
വാ­ദ്ധ്യാർ:
നീ എ­ടു­ത്ത പാ­ത്രം ചെ­റു­താ­യി­രി­ക്കും. എ­ന്താ­ണു് ഇ­ത്ര­യൊ­ക്കെ പ­റ­യാ­നു­ള്ള­തു്? വേ­റൊ­രു പാ­ത്രം എ­ടു­ത്തു് അതിൽ പ­കർ­ന്നേ­ക്ക­രു­തോ?
പത്നി:
(അ­ണി­യ­റ­യിൽ) എ­ന്തൊ­രു പൊ­ന്നു­കു­ട്ടി അപ്പാ! ബാ­ല­ഗോ­പാ­ലൻ. ന­മ്മു­ടെ നാ­നാ­ഴി­കൊ­ള്ളു­ന്ന പാ­ത്ര­ത്തിൽ പ­കർ­ന്നി­ട്ടും ഈ പാ­ത്ര­ത്തി­ലെ നെ­യ്ക്കു് ഒരു കു­റ­വും ഇല്ല.
വാ­ദ്ധ്യാർ:
വി­ഡ്ഢി­ത്തം ഇ­നി­യും പ­റ­യാ­തി­രി­ക്കൂ. നി­ന്റെ കാ­ര്യ­ത്തി­ന്നു പൊ­ന്നു­കു­ട്ടി അ­ല്ലെ­ങ്കിൽ മ­ണ്ണു­കു­ട്ടി. നാഴി എ­ങ്ങി­നെ­യാ­ണു് നാ­നാ­ഴി­യാ­കു­ന്ന­തു്? ചെറിയ പ­ത്ര­ങ്ങ­ളും എ­ടു­ത്തു കു­ട്ടി­ക­ളെ­പ്പോ­ലെ ക­ളി­ക്കു­ന്നു.
പത്നി:
(അ­ണി­യ­റ­യിൽ) ആ­ശ്ച­ര്യം ആ­ശ്ച­ര്യം, നോ­ക്ക­ണേ! നോ­ക്ക­ണേ! ശി­വ­ശി­വ നാ­രാ­യ­ണ! നാ­ലി­ട­ങ്ങ­ഴി കൊ­ള്ളു­ന്ന പാ­ത്രം നിറയെ പ­കർ­ന്നി­ട്ടും ഈ പാ­ത്ര­ത്തി­ലി­താ നെ­യ്യു് ഇ­നി­യും നി­റ­ഞ്ഞു­മ­റി­യു­ന്നു. ഒ­രി­ക്കൽ വരണേ വരണേ!
വാ­ദ്ധ്യാർ:
(ഞെ­ട്ടി വി­സ്മ­യി­ച്ചു്) എ­ന്തു് നാ­ലി­ട­ങ്ങ­ഴി­യോ? ഇതു വെറും നു­ണ­യാ­ണെ­ന്നു തോ­ന്നു­ന്നി­ല്ല. കു­ഞ്ഞേ ഞാൻ നോ­ക്കി­വ­രാം. (ബ­ദ്ധ­പ്പെ­ട്ടു് എ­ഴു­ന്നേ­റ്റു് പോ­കു­ന്നു). (അ­ണി­യ­റ­യിൽ നി­ന്നു്) ഓഹോ! കാ­ര്യം ശ­രി­ത­ന്നെ ആ കു­ട്ടു­ക­ത്തിൽ പ­കർ­ന്നു­വെ­ക്കു! കു­ട്ടി­വ­ട്ട­ള­വും എ­ടു­ക്കു!
പദം 32

ബി­ഹാ­ക്കു്—ച­തു­ര­ശ്ര­ജാ­തി ഏകം.

എന്തു വി­സ്മ­യം ക­ഥ­യി­തെ­ന്തു വി­സ്മ­യം!

വേഗം പ­കർ­ന്നു­വെ­ക്കൂ,

വേഗം പ­കർ­ന്നു­വെ­ക്കൂ!

(പ്ര­വേ­ശി­ച്ചു)

കു­ഞ്ഞേ! ബാ­ല­ഗോ­പാ­ലാ!

എന്തു വി­സ്മ­യം ക­ഥ­യി­തെ­ന്തു വി­സ്മ­യം!

പൊ­ന്തി­ടു­ന്നു നെ­യ്യു­റ­ന്നു വ­ന്തി­ള­പ്പി­യ­ന്നി­യ­ന്നു

(എന്തു)

പത്നി:
(ബ­ദ്ധ­പ്പെ­ട്ടു പ്ര­വേ­ശി­ച്ചു) കു­ട്ടു­ക­വും നി­റ­ഞ്ഞു. വ­ട്ട­ള­വും നി­റ­ഞ്ഞു. ഇ­നി­യും ഇതു് നി­റ­ഞ്ഞു­മ­റി­യു­ന്നു.
വാ­ദ്ധ്യാർ:
എന്തു വി­സ്മ­യം ക­ഥ­യി­തെ­ന്തു­വി­സ്മ­യം! (അ­ക­ത്തു­പോ­യി­ട്ടു്) ഇതാ നി­റ­ഞ്ഞു­മ­റി­യു­ന്നു! ശ്രാ­ദ്ധ­ത്തി­ന്നു ശേ­ഖ­രി­ച്ച പാ­ത്ര­ങ്ങൾ എ­ല്ലാം എ­ടു­ക്കൂ! വേഗം എ­ടു­ക്കൂ! (പ്ര­വേ­ശി­ച്ചു) കു­ഞ്ഞേ! എ­ന്താ­ശ്ച­ര്യം!

കു­ട്ടു­കം­നി­റ­ഞ്ഞു രണ്ടു വ­ട്ടി­ളം നി­റ­ഞ്ഞു­ക­ണ്ടു

കു­ട്ടി! നിൻ­ഘ­ട­ത്തി­ലു­ണ്ടു

ക­ട്ടി­നെ­യ് വ­രു­ന്നു­വീ­ണ്ടും (എന്തു)

പത്നി:
(അ­ണി­യ­റ­യിൽ) ഇതാ, ഇ­നി­യും നി­റ­ഞ്ഞു­മ­റി­യു­ന്നു. എ­ന്തു­വേ­ണം എ­ന്തു­വേ­ണം?
വാ­ദ്ധ്യാർ:
(ബ­ദ്ധ­പ്പെ­ട്ടു് അ­ക­ത്തു­പോ­യി­ട്ടു്) എ­ന്തു­വി­സ്മ­യം­ക­ഥ­യി­തെ­ന്തു­വി­സ്മ­യം! ഇതാ നി­റ­ഞ്ഞു­മ­റി­യു­ന്നു! മൺ­ക­ല­ങ്ങ­ളെ­ല്ലാം എ­ടു­ക്കൂ (പ്ര­വേ­ശി­ച്ചു)

അ­ത്ര­മാ­ത്ര­മ­ല്ല വെ­പ്പു­പാ­ത്ര­മെ­ത്ര­യി­ത്തി­രി­ച്ചു

അ­ത്ര­യും നി­റ­ഞ്ഞു­മ­ത്ഭു­ത­ത്തി­ള­പ്പി­നി­യു­മേൽ­പൂ

പത്നി:
(ബ­ദ്ധ­പ്പെ­ട്ടു പ്ര­വേ­ശി­ച്ചു്) വെ­പ്പു­പാ­ത്ര­ങ്ങൾ മാ­ത്ര­മ­ല്ല മൺ­ക­ല­ങ്ങൾ എ­ല്ലാം നി­റ­ഞ്ഞു­മ­റി­യു­ന്നു. എ­ന്തു­വേ­ണം എ­ന്തു­വേ­ണം?
വാ­ദ്ധ്യാർ:
എ­ന്തു­വി­സ്മ­യം ക­ഥ­യി­തെ­ന്തു വി­സ്മ­യം (ബ­ദ്ധ­പ്പെ­ട്ടു് അ­ക­ത്തേ­ക്കു പോ­യി­ട്ടു) അയ്യോ! നി­റ­ഞ്ഞു മ­റി­യു­ന്നി­താ വെ­ള്ളം കോ­രു­ന്ന കൊ­ട്ട­യെ­ടു­ക്കൂ! മോ­ന്ത­യെ­ടു­ക്കു കി­ണ്ടി എ­ടു­ക്കൂ! ക­ര­ണ്ടി­യെ­ടു­ക്കൂ! (പ്ര­വേ­ശി­ച്ചു്) കു­ഞ്ഞേ! ബാ­ല­ഗോ­പാ­ലാ!

ത­ള്ളി­ടു­ന്നു­നെ­യ്യൊ­തു­ങ്ങി­യു­ള്ളിൽ

നി­ന്നി­ടാ­തെ തി­ങ്ങി

പത്നി:
(ബ­ദ്ധ­പ്പെ­ട്ടു പ്ര­വേ­ശി­ച്ചു) പാ­ത്രം ഇവിടെ ഒ­ന്നും ഇ­ല്ലാ­താ­യ­ല്ലൊ!
വാ­ദ്ധ്യാർ:

ഉ­ള്ള­പാ­ത്ര­വും കു­ഴ­ങ്ങി ക­ള്ള­മ­ല്ല

ഞാൻ കു­ഴ­ങ്ങി (എന്തു)

ഭ­ഗ­വാ­നേ! എ­ന്തൊ­രാ­ശ്ച­ര്യ­മാ­ണി­തു്?

ഇ­ന്ദ്ര­ജാ­ല­മോ ചു­ര­ന്ന­നി­ന്ന­ലി­വി­തോ മു­കു­ന്ദ!

ന­ന്ദ­നീ­യ ബാ­ല­നി­ന്ന­മ­ന്ദ­ഭാ­ഗ്യ­മോ വ­രു­ന്നു

(എന്തു)

പത്നി:
(അ­ണി­യ­റ­യിൽ) നെ­യ്യു് ഇതാ നി­റ­ഞ്ഞു­മ­റി­യു­ന്നു! എ­ന്തു­വേ­ണം എ­ന്തു­വേ­ണം?
വാ­ദ്ധ്യാർ:
അതു അ­ക്ഷ­യ­പാ­ത്ര­മാ­ണു് അതിലെ നെ­യ്യു് അ­വ­സാ­നി­പ്പി­ക്കാൻ നാ­മാ­ള­ല്ല. പാ­ത്രം വേഗം ഇ­ങ്ങ­ട്ടു കൊ­ണ്ടു വരൂ! വാ­യ്പ്പൊ­തി കെ­ട്ടി­ക­ള­യാം.
പത്നി:
(വേഗം പാ­ത്രം എ­ടു­ത്തു പ്ര­വേ­ശി­ച്ചു) ഇതാ നി­റ­ഞ്ഞു മ­റി­യു­ന്നു! വേഗം വാ­യ്പ്പൊ­തി കെ­ട്ട­ണേ! (പാ­ത്രം വാ­ദ്ധ്യാ­രു­ടെ മു­മ്പിൽ വെ­ച്ചു തൊ­ട്ടു ത­ലോ­ടു­ന്നു)
വാ­ദ്ധ്യാർ:
(പാ­ത്രം തൊ­ട്ടു ത­ലോ­ടി­ക്കൊ­ണ്ടു്) ശാ­ന്ത­മാ­ക­ണേ ശാ­ന്ത­മാ­ക­ണേ! (നെ­യ്കു­ട­ത്തി­ന്റെ വാ­യ്പ്പൊ­തി കെ­ട്ടു­ന്നു).
പത്നി:
(ബ­ദ്ധ­പ്പെ­ട്ടു ചാടി ബാ­ല­ഗോ­പാ­ല­നേ എ­ടു­ത്തു മ­ടി­യിൽ ഇ­രു­ത്തി­ക്കൊ­ണ്ടു്)
പദം 33

മു­ഖാ­രി—ച­തു­ര­ശ്ര­ജാ­തി ത്രി­പ­ട.

അപ്പാ മകനേ! നി­ന്നെ

അ­ല്പ­നെ­ന്നാർ­ത്തോ­രോ­ന്നെ

ജ­ല്പി­ച്ചു­പോ­യേൻ നന്നേ

ദു­ഷ്പാ­പി­നി ഞാൻ­ത­ന്നേ

ത­ങ്ക­മേ! നി­ങ്കൽ­പാ­രം

ഞാൻ കാ­ണി­ച്ചു ധി­ക്കാ­രം

എ­ങ്ക­ല­തോർ­ക്കു­ന്നേ­രം സ­ങ്ക­ട­മു­ണ്ടു ഘോരം.

(അപ്പാ)

ബാല:
അമ്മേ! ഞാ­നൊ­രു കു­റ്റ­വും ചെ­യ്തി­ല്ല­ല്ലോ!
പത്നി:
(വീ­ണ്ടും കെ­ട്ടി­പ്പി­ടി­ച്ചു ക­ര­ഞ്ഞും­കൊ­ണ്ടു്) അയ്യോ! നീ ഒരു കു­റ്റ­വും ചെ­യ്തി­ല്ല. കു­റ്റ­മെ­ല്ലാം ചെ­യ്ത­തു ഞാൻ തന്നെ പൊ­ന്മ­ക­നെ! എ­ന്നെ­പ്പോ­ലെ മ­ഹാ­പാ­പം ചെ­യ്ത­വൾ ആ­രു­മി­ല്ല മകനേ!

(വീ­ണ്ടും ക­ര­ഞ്ഞു­കൊ­ണ്ടു്) മുൻ­മ­ട്ടു്

ഏവം മ­ഹാ­പാ­പ­മേ ചെ­യ്യാ­നി­ട­യാ­യേ­ന്മേൽ

ആ­വ­ക­ക്കി­ന്നി­നി­മേ­ലാ­വ­തെ­ന്തു ദൈവമേ!

(അപ്പാ)

വാ­ദ്ധ്യാർ:
(വി­സ്മ­യി­ച്ചാ­ത്മ­ഗ­തം) ആ­ശ്ച­ര്യം ആ­ശ്ച­ര്യം! എന്റെ പത്നി ഇ­പ്പോൾ പ­രി­ശു­ദ്ധ­യാ­യ­ല്ലോ!
പദ്യം 35

അ­തി­ലോ­ഭ­മി­വൾ­ക്കു പ­ണ്ടു­പ­ണ്ടേ

മ­തി­യിൽ ക­ണ്ടൊ­രു­ദോ­ഷ­മാ­ണി­തി­പ്പോൾ

അ­തി­ശു­ദ്ധ­നി­വ­ന്റെ ചേർ­ച്ച­യാ­ല­ന്റെ

സതി വി­ട്ടു, ശു­ഭ­ഹേ­തു­സാ­ധു­സം­ഗം.

ബാല:
അ­മ്മ­യും ഒരു കു­റ്റ­വും ചെ­യ്തി­ട്ടി­ല്ല. എ­ഴു­ത്ത­ച്ഛൻ എന്റെ ക­യ്യിൽ നി­ന്നു നെ­യ്യ്ക്കു­ടം മേ­ടി­ച്ചു­വെ­ച്ചി­ല്ലേ? അച്ഛൻ മേ­ടി­ച്ചാൽ അമ്മ മേ­ടി­ച്ച­തു­പോ­ലെ ത­ന്നെ­യാ­ണു്.
വാ­ദ്ധ്യാർ:
(സ­ന്തോ­ഷാ­ശ്രു­വാൽ തൊ­ണ്ട­യി­ട­റി­ക്കൊ­ണ്ടു്) ശ­രി­യാ­ണു് കു­ഞ്ഞേ ശ­രി­യാ­ണു്.
പദം 34

സാ­വേ­രി—ച­തു­ര­ശ്ര­ജാ­തി രൂപകം.

ഭേ­ദ­മി­ല്ല തേ ചെ­റ്റും ഭേ­ദ­മി­ല്ല തേ

വാ­ദ­മി­ല്ല ദേ­ശി­കൻ തേ

താ­ത­ന­ത്രേ­യെൻ­കു­ഴ­ന്തേ

മാ­താ­വോ നിൻ­സ്വാ­ന്തെ മ­ല്പ­ത്നി മ­റ്റെ­ന്ത?

(പ­ത്നി­യോ­ടു്)

ക­റ്റ­വാർ­കു­ഴ­ലീ!

നി­ന്നെ പെ­റ്റ­മാ­താ­വെ­ന്നു­ത­ന്നെ

മു­റ്റു­മി­വ­നോർ­പ്പൂ മാ­ന്യേ മ­റ്റൊ­ന്നി­ല്ല­തും മന്യേ

കു­റ്റം നീ ചെ­യ്ത­ന്നേ തെ­റ്റെ­ന്നു നീ തന്നെ

തെ­റ്റെ­ന്നോർ­ത്താൽ

പി­ന്നെ­മ­റ്റെ­ന്തു­ണ്ടു­ധ­ന്യേ! (ഭേദ)

(ആ­ത്മ­ഗ­തം) അ­തൊ­ക്കെ­യും ഇ­രി­ക്ക­ട്ടെ! ഈ അ­ക്ഷ­യ­പാ­ത്രം ഈ കു­ട്ടി­ക്കു് എ­വി­ട­ന്നു് കി­ട്ടി? ഈ ചെ­റു­ബാ­ല­ന്നു് വല്ല ത­പ­സ്സി­ദ്ധി­ക­ളോ മറ്റോ ഉ­ണ്ടാ­വാ­നി­ട­യി­ല്ല­ല്ലൊ! ഇ­വ­നോ­ടു ചോ­ദി­ച്ചി­ട്ടെ­ന്തു കാ­ര്യം? ഒ­ന്നും അ­റി­യാ­ത്ത പാവം. പ്ര­ഭാ­ത­ത്തി­നു മു­മ്പു് മിക്ക ദി­വ­സ­ങ്ങ­ളി­ലും ഇ­വ­ന്റെ അമ്മ സാ­ദ്ധ്വി­യാ­യ സു­ശീ­ല­യെ ആ ദുർ­ഗ്ഗാ­ക്ഷേ­ത്ര­ത്തിൽ ഞാൻ കാ­ണാ­റു­ണ്ടു്. വളരെ ഭ­ക്തി­യു­ള്ള­വ­ളാ­ണ­വൾ. എ­ങ്കി­ലും സ്ത്രീ­കൾ­ക്കു് എ­ങ്ങി­നെ­യാ­ണു് ഈ വക സി­ദ്ധി ഉ­ണ്ടാ­കു­ന്ന­തു്? (ആ­ലോ­ചി­ച്ചു്) ശിവ! ശിവ! എ­ന്തു­കൊ­ണ്ടു­ണ്ടാ­വാൻ പാ­ടി­ല്ല!

പദ്യം 36

പ­തി­യു­ടെ­മൃ­തി­പാർ­ത്ത­പ്പൂ­ത­യാ­യു­ള്ള ശീലാ-

വതി സപദി മു­ട­ക്കീ പണ്ടു സൂ­ര്യോ­ദ­യ­ത്തെ

അ­തി­ലു­മ­തി­വി­ചി­ത്രം സാ­ദ്ധ്വി­സാ­വി­ത്രി­ഭർ­ത്തൃ

ച്യു­തി­ദ­ശ­യെ ഹ­രി­പ്പാൻ കാലനെ കീ­ഴ­ട­ക്കി.

ഓഹോ! ഞാ­നെ­ന്തി­നാ­ണു് അത്ര ദൂരം പോ­കു­ന്ന­തു്! ഭ­ക്തി­യു­ടെ മൂർ­ത്തി­മ­തി­ക­ളാ­യ ഗോ­പി­ക­മാ­രു­ടെ­യും പാ­ഞ്ചാ­ലി­യു­ടെ­യും കഥകൾ തന്നെ അ­ത്യാ­ശ്ച­ര്യ­മ­ല്ലെ? ഏ­തു­വി­ധ­ത്തി­ലും പു­ണ്യ­ശാ­ലി­നി­യാ­യ ഇ­വ­ന്റെ അ­മ്മ­യു­ടെ ത­പ­സ്സി­ദ്ധി ത­ന്നെ­യാ­യി­രി­ക്ക­ണം ഇതു്. (പ്ര­കാ­ശം) കു­ഞ്ഞേ, അ­മ്മ­യ­ല്ലെ നെ­യ്ക്കു­ടം ത­ന്ന­യ­ച്ച­തു്?

ബാല:
അല്ല! എന്റെ ജ്യേ­ഷ്ഠ­നാ­ണു്.
വാ­ദ്ധ്യാർ:
(വി­സ്മ­യ­ത്തോ­ടെ) ആ­രാ­ണു് ത­ന്ന­യ­ച്ച­തു്?
വാ­ദ്ധ്യാർ:
(ആ­ത്മ­ഗ­തം) എ­ന്താ­ണു് ഈ കു­ട്ടി ഇ­ങ്ങി­നെ പ­റ­യു­ന്ന­തു്! ആ സു­ശീ­ല­ക്കു് ഇവൻ ഏ­ക­സ­ന്താ­ന­മാ­ണ­ല്ലോ!
പദ്യം 37

ഇ­വ­നു­ട­യ പി­താ­വു ച­ത്തു­വെ­ന്നും

യുവതി സു­ശീ­ല­യി­വ­ന്റെ ത­ള്ള­യെ­ന്നും

അ­വ­രി­ലി­വ­നൊ­രേ­ക­പു­ത്ര­നെ­ന്നും

ശി­വ­ശി­വ ഞാ­ന­റി­യു­ന്നു ന­ല്ല­വ­ണ്ണം.

(പ്ര­കാ­ശം) നി­ന­ക്കു് ഉ­ട­പ്പി­റ­വി ആരും തന്നെ ഇ­ല്ല­ല്ലോ കു­ഞ്ഞെ!

ബാല:
ഉ­ണ്ടു്! എ­നി­ക്കൊ­രു ജ്യേ­ഷ്ഠൻ ഉ­ണ്ടു്. ഇ­പ്പ­ഴ­ല്ലെ ജ്യേ­ഷ്ഠൻ നെ­യ്യ്ക്കു­ടം ത­ന്ന­യ­ച്ച­തു്?
വാ­ദ്ധ്യാർ:
(ആ­ത്മ­ഗ­തം) ഇ­താ­ണു് അ­ത്യാ­ശ്ച­ര്യം! കു­ട്ടി ഒ­രി­ക്ക­ലും കളവു പ­റ­യു­ക­യി­ല്ല. (പ്ര­കാ­ശം) ഇ­രി­ക്ക­ട്ടെ നി­ന്റെ ജ്യേ­ഷ്ഠ­ന്റെ താമസം എ­വി­ടെ­യാ­ണു്?
ബാല:
അതാ അ­ങ്ങു­ള്ള കാ­ട്ടി­ലാ­ണു് ജ്യേ­ഷ്ഠ­ന്റെ താമസം.
വാ­ദ്ധ്യാർ:
(ഞെ­ട്ടി വി­സ്മ­യി­ച്ചു്) എവിടെ, എവിടെ താമസം?
ബാല:
ആ വ­ഴി­ക്കു­ള്ള കാ­ട്ടിൽ (ചൂ­ണ്ടി­ക്കാ­ണി­ക്കു­ന്നു).
വാ­ദ്ധ്യാർ:
ആ­ശ്ച­ര്യം, ആ­ശ്ച­ര്യം എ­ന്താ­ണു് ജോലി?
ബാല:
പ­ശു­ക്ക­ളെ മേ­ച്ചു­കൊ­ണ്ടി­രി­ക്ക­യാ­ണു്.
വാ­ദ്ധ്യാർ:
(ഞെ­ട്ടി­ക്കൊ­ണ്ടു്) എ­ന്തെ­ന്തു്?
ബാല:
പ­ശു­ക്ക­ളെ മേ­ച്ചു­കൊ­ണ്ടി­രി­ക്ക­യാ­ണു്.
വാ­ദ്ധ്യാർ:
(പ­ത്നി­യോ­ടു്) സാ­ക്ഷാൽ ഭ­ഗ­വാ­നെ­ത്ത­ന്നെ­യാ­ണോ ഈ കു­ട്ടി ജ്യേ­ഷ്ഠ­നെ­ന്നു പ­റ­യു­ന്ന­തു്?
പത്നി:
ഇതു ഭ­ഗ­വാ­ന്റെ ഒരു മ­റി­മാ­യം ത­ന്നെ­യാ­ണു്. അ­ല്ലാ­തെ നാ­ഴി­നെ­യ്യെ­ങ്ങി­നെ പ­ത്തു­നാ­ല്പ­തു കു­ട­ങ്ങ­ളിൽ നി­റ­ഞ്ഞു!
വാ­ദ്ധ്യാർ:
(ഭ്ര­മി­ച്ചു­കൊ­ണ്ടു്) എ­ന്തു് ഈ ക­ലി­കാ­ല­ത്തും ഭഗവാൻ പ­ശു­ക്ക­ളെ മേ­യ്ക്കു­ന്നു­ണ്ടെ­ന്നോ?
ബാല:
ഭ­ഗ­വാ­ന­ല്ല, പ­ശു­ക്ക­ളെ മേ­യ്ക്കു­ന്ന­തു്! എന്റെ ജ്യേ­ഷ്ഠ­നാ­ണു് ഗു­രു­നാ­ഥ!
വാ­ദ്ധ്യാർ:
(ചി­രി­ച്ചും കൊ­ണ്ടു്) അയ്യോ! ഈ സാ­ധു­ക്കു­ട്ടി ഒരു ത­ത്ത്വ­വും അ­റി­യു­ന്നി­ല്ല­ല്ലൊ! ഇതു് ഇ­വ­ന്റെ അമ്മ കാ­ണി­ച്ച വിദ്യ ത­ന്നെ­യാ­യി­രി­ക്ക­ണം.
ബാല:
അതേ ഗു­രു­നാ­ഥ! അ­മ്മ­ത­ന്നെ­യാ­ണു് ജ്യേ­ഷ്ഠ­നെ കാ­ണി­ച്ചു­ത­ന്ന­തു്!
വാ­ദ്ധ്യാർ:
(ഭ­ക്തി­യോ­ടെ തൊ­ഴു­തും­കൊ­ണ്ടു്) കൃഷ്ണ! കൃഷ്ണ! നാ­രാ­യ­ണ! ശരി. ഞാൻ ഉ­ദ്ദേ­ശി­ച്ച­തു ത­ന്നെ­യാ­ണു ശരി. (ക­ണ്ണീർ തൂ­കി­കൊ­ണ്ടു്) അല്ലെ! ഭ­ഗ­വ­ത്ഭ­ക്തോ­ത്ത­മ­യാ­യ സു­ശീ­ലേ! അ­ങ്ങേ­ക്കു് എ­ങ്ങി­നെ­യാ­ണു് ആ ഭ­ക്ത­വ­ത്സ­ലൻ ഇ­ത്ര­വേ­ഗം പ്ര­ത്യ­ക്ഷ­മാ­യ­തു്?
പദ്യം 38

ദാ­രി­ദ്ര്യ­മോ വി­ദു­ഷി നിൻ­ഗു­രു, നി­ന്റെ പാഠം

വൈ­രാ­ഗ്യ­മോ, തവ ധനം ഹ­രി­ഭ­ക്തി­താ­നോ,

സ്വാ­രാ­ജ്യ­മ­ങ്ങു ഹ­രി­വി­ഗ്ര­ഹ­മോ, കൊ­ടു­ത്താൽ

തീ­രാ­ത്ത­ഭാ­ഗ്യ­നി­ധി നിൻ­ശി­ശു­വോ സു­ശീ­ലേ?

പത്നി:
അയ്യോ! ഞാ­നെ­ന്തൊ­രു മ­ഹാ­പാ­പി­നി­യാ­ണു്. കി­റ­ത്തു­ണി­യും രു­ദ്രാ­ക്ഷ­മാ­ല­യും ധ­രി­ച്ചു പി­ച്ച­ക്കു വ­രു­ന്ന ആ പി­ച്ച­ക്കാ­ര­ത്തി­യെ ഞാ­നെ­ത്ര പ­രി­ഹ­സി­ച്ചു. എ­ന്തെ­ല്ലാം ശ­കാ­രി­ച്ചു. അയ്യോ! അമ്മെ! സുശീല ഞാ­ന­ങ്ങ­യു­ടെ ദാ­സി­യാ­ണെ! എ­നി­ക്കൊ­ന്നും അ­റി­ഞ്ഞു­കൂ­ടെ! അയ്യോ ഭർ­ത്താ­വെ അ­തൊ­ക്കെ­യും വി­ചാ­രി­ക്കു­മ്പോൾ ഞാൻ ദ­ഹി­ച്ചു പോ­കു­ന്നു­വ­ല്ലോ!
വാ­ദ്ധ്യാർ:
ഭ­യ­പ്പെ­ടേ­ണ്ട! ഒ­ട്ടും ഭ­യ­പ്പെ­ടേ­ണ്ട. പാ­പ­ങ്ങൾ­ക്കെ­ല്ലാം ക്ഷണ ശമനം കി­ട്ടും! ഹ­രി­നാ­മ­സ­ങ്കീർ­ത്ത­നം ചെ­യ്യു­ക.
പത്നി:
ക­ര­ഞ്ഞു തൊ­ഴു­തും­കൊ­ണ്ടു്)
പദം 35

മോഹനം—ആ­ദി­താ­ളം

നാ­രാ­യ­ണ! നാ­രാ­യ­ണ!

നാ­രാ­യ­ണ! കൃ­ഷ്ണാ! നാ­രാ­യ­ണ!

സാ­ര­വി­മ­ല­ഗു­ണ­പൂ­ര! നിജചരണാ-​

ധാ­ര­ഭ­ര­ണ­ച­ര­ണ ശ്രീ­രാ­ധി­കാ­ര­മ­ണ!

(നാ­രാ­യ­ണ)

വാ­ദ്ധ്യാർ:
(വി­ചാ­രം) കു­ട്ടി­യു­ടെ അ­നു­ഭ­വ­ത്തെ ഇ­നി­യും ചോ­ദി­ച്ച­റി­യാം. (പ്ര­കാ­ശം) കു­ഞ്ഞെ! നി­ന്റെ ജ്യേ­ഷ്ഠ­നു് പ്രാ­യം എ­ത്ര­യു­ണ്ടു്?
ബാല:
എ­ന്നെ­ക്കാൾ കു­റ­ഞ്ഞൊ­ന്ന­ധി­കം പ്രാ­യ­മു­ണ്ടു്. ഇതാ (കൈ ഉ­യർ­ത്തി കാ­ണി­ച്ചു­കൊ­ണ്ടു്) ഇ­ത്ര­യേ ഉള്ളൂ! എന്റെ കൈ­കൊ­ണ്ടു് ജ്യേ­ഷ്ഠ­ന്റെ കി­രീ­ടം ഞാൻ ധാ­രാ­ളം തൊ­ടാ­റു­ണ്ട­ല്ലോ!
വാ­ദ്ധ്യാർ:
(ഞെ­ട്ടി­ക്കൊ­ണ്ടു്) എന്തെ കി­രീ­ട­വും ഉണ്ടോ?
ബാല:
പി­ന്നെ­യോ കി­രീ­ട­വും ഉ­ണ്ടു്.
വാ­ദ്ധ്യാർ:
ഹരേ കൃഷ്ണ! നാ­രാ­യ­ണ! എ­ങ്ങി­നെ വി­ശ്വ­സി­ക്കാ­തി­രി­ക്കും? കു­ഞ്ഞേ ജ്യേ­ഷ്ഠ­നെ എ­നി­ക്കും കാ­ണി­ച്ചു തരാമോ?
ബാല:
കാ­ണി­ച്ചു­ത­രാ­മ­ല്ലോ ഗു­രു­നാ­ഥ­നും എന്റെ കൂടെ വരണം.
വാ­ദ്ധ്യാർ:
(പ­ത്നി­യോ­ടു്) പ്രി­യ­ത­മേ! ഞാൻ വേഗം പോയി വരാം.
പത്നി:
അ­ങ്ങു­ന്നേ ഭ­ഗ­വ­ദ്ദർ­ശ­ന­ത്തെ ഈ­യു­ള്ള­വൾ­ക്കും സാ­ധി­പ്പി­ച്ചു തരണം.
വാ­ദ്ധ്യാർ:
അ­ത്ര­ക്കു­ള്ള സു­കൃ­ത­വും ഭാ­ഗ്യ­വും ന­മു­ക്കെ­വി­ടെ? ഗൃ­ഹ­സ്ഥാ­ശ്ര­മി­കൾ­ക്കു് അ­തി­ഥി­പൂ­ജ­നം ത­ന്നെ­യാ­യി­രി­ക്കെ ഭവതി എന്റെ കൂടെ വ­ന്നാൽ ഗൃ­ഹി­ണി­യിൽ മു­ഖ്യ­മാ­യി നി­ല്ക്കു­ന്ന ചുമതല നി­വ്വ­ഹി­ക്കു­വാൻ ഇവിടെ ആ­രാ­ണു് ഉ­ള്ള­തു്?
പത്നി:
(ക­ര­ഞ്ഞു­കൊ­ണ്ടു്)
പദ്യം 39

പ­തി­വാ­ക്കി കു­ല­സ്ത്രീ­കൾ

പ­തി­വാ­ക്കി­ലി­രി­പ്പി­നെ

അ­തി­ഭാ­ഗ്യ­മി­തി­ന്മീ­തെ ശ്രു­തി­വാ­ക്യ­വു­മി­ല്ല മേ.

അ­തു­കൊ­ണ്ടു് ഭാ­ഗ്യ­വ­ശാൽ അ­ങ്ങേ­യ്ക്കു­ണ്ടാ­കാ­വു­ന്ന ഭഗവൽ പ്ര­സാ­ദ­ത്താൽ­ത്ത­ന്നെ ഈ­യു­ള്ള­വ­ളും കൃ­താർ­ത്ഥ­യാ­യി­ക്കൊ­ള്ളാം.

വാ­ദ്ധ്യാർ:
ഭ­വ­തി­യു­ടെ അ­ഭി­പ്രാ­യം ശ­രി­യാ­ണു്. നെ­യ്യ്ക്കു­ടം എവിടെ?
പത്നി:
ഇതാ, ഇവിടെ ഉ­ണ്ടു്.
വാ­ദ്ധ്യാർ:
ഇതു് ഇ­വ­ന്റെ വീ­ട്ടിൽ ഞാൻ തന്നെ കൊ­ണ്ടു­കൊ­ടു­ക്ക­ണം. (ബാ­ല­ഗോ­പാ­ല­നോ­ടു്) കു­ഞ്ഞേ! ഇ­വി­ടെ­നി­ന്നു് ഒരു മൈൽ പോ­ക­ണ­മോ ജ്യേ­ഷ്ഠ­നെ­ക്കാ­ണു­വാൻ?
ബാല:
വേണ്ട വേണ്ട. മൈലും മ­റ്റും വേണ്ട. മ­യിൽ­പീ­ലി ജ്യേ­ഷ്ഠ­ന്റെ കി­രീ­ട­ത്തിൽ­ത്ത­ന്നെ ഉ­ണ്ട­ല്ലൊ.
വാ­ദ്ധ്യാർ:
(ഞെ­ട്ടി­ക്കൊ­ണ്ടു്) കൃഷ്ണ! കൃ­ഷ്ണ­നാ­രാ­യ­ണ! എ­ങ്ങി­നെ വി­ശ്വ­സി­ക്കാ­തി­രി­ക്കും?
പദ്യം 40

അ­ത്യ­ന്തം നാ­മ­സാ­മ്യ­ത്തി­ല­ത്ഭു­ത­മി­വൻ തുലോം

പ്ര­ത്യ­ക്ഷാ­നു­ഭ­വം­ത­ന്നെ

സ­ത്യ­മാ­യി പ­റ­യു­ന്നു­തെ.

പദം (മുൻ­മ­ട്ടു്)

നാ­രാ­യ­ണ! നാ­രാ­യ­ണ! നാ­രാ­യ­ണ!

കൃഷ്ണ! നാ­രാ­യ­ണ! കു­ഞ്ഞെ!

നാം വേഗം ഇ­റ­ങ്ങു­ക!

(ബാ­ല­ഗോ­പാ­ല­ന്റെ ക­യ്യും പി­ടി­ച്ചു­കൊ­ണ്ടു്)

നേ­രാ­യ് നിൻനാമഗുണ-​

പാരായണന്മാർക്കണ-​

യാ­റാ­കും നിൻ­കാ­ലി­ണ­ത്താ­രാ­ണി­വ­ന്നു­തു­ണ

(നാരാ)

(പാ­ടി­ക്കൊ­ണ്ടു് പോയി.)

പത്നി:
(തൊ­ഴു­തു­കൊ­ണ്ടു്)
പദ്യം 41

വി­ത്ത­മെ­ന്തി­നു വി­ദ്യ­യെ­ന്തി­നു

കീർ­ത്തി­യെ­ന്തി­നു ദൈവമേ!

മ­ത്ത­നാ­കി­യ മർ­ത്ത്യ­നീ­വ­ക

ദു­സ്ത­രം ന­ര­ക­ത്തി­നാം

ചി­ത്ത­ശു­ദ്ധി­യൊ­ടും സു­ശീ­ല­യോ­ടൊ­ത്തു

ഞാൻ ബ­ഹു­ഭ­ക്തി­യാം

സ്വ­ത്ത­ട­ക്കി­യി­രി­ക്കു­വാൻ

ക­നി­യ­ണ­മേ ക­രു­ണ­ക­രാ!

(തി­ര­ശ്ശീ­ല വീ­ഴു­ന്നു.)

ഒ­മ്പ­താം രംഗം

അ­ശ­രീ­രി­വാ­ക്യം

(ഒരു ചെറിയ കാടു് ബാ­ല­ഗോ­പാ­ലൻ മു­മ്പി­ലും വാ­ദ്ധ്യാർ പി­മ്പി­ലു­മാ­യി പ്ര­വേ­ശി­ച്ചു ചു­റ്റി ന­ട­ക്കു­ന്നു.)

വാ­ദ്ധ്യാർ:
(മുൻ­മ­ട്ടു്) പദം.

നാ­രാ­യ­ണ നാ­രാ­യ­ണ നാ­രാ­യ­ണ

കൃ­ഷ്ണാ! നാ­രാ­യ­ണ.

വൃ­ന്ദാ­ര­ക­നി­ക­ര­മ­ന്ദാ­ര ചരാചര-​

വൃ­ന്ദാ­വ­ന ചതുര! വൃ­ന്ദാ­വ­ന­സ­ഞ്ചാ­ര!

(നാ­രാ­യ­ണ)

കു­ഞ്ഞേ!

പദ്യം 42

ഈ വനമാലയമാക്കീ-​

ട്ടാ­വാം നിൻ ജ്യേ­ഷ്ഠ­നു­ള്ള ക­ളി­യെ­ല്ലാം.

ബാല:
അതെ ഗു­രു­നാ­ഥ! വനമാല ക­ഴു­ത്തി­ലി­ട്ടു കൊ­ണ്ടു ത­ന്നെ­യാ­ണു് ജ്യേ­ഷ്ഠൻ ക­ളി­ക്കു­ക.
വാ­ദ്ധ്യാർ:
(ഞെ­ട്ടി­ക്കൊ­ണ്ടു്) കൃഷ്ണ കൃഷ്ണ നാ­രാ­യ­ണ എ­ങ്ങി­നെ വി­ശ്വ­സി­ക്കാ­തി­രി­ക്കും?
പദ്യം 43

പാ­വ­ന­ശീ­ല­ന്നെ­ന്നും

ഭാവന ഭ­ഗ­വൽ­പ­ദ­ത്തിൽ മാ­ത്ര­മ­ഹോ

അതേ കു­ഞ്ഞേ! ജ്യേ­ഷ്ഠ­ന്നു വ­ന­മാ­ല­യും ഉ­ണ്ടു്. ഈ കാ­ട്ടിൽ­ത്ത­ന്നെ­യാ­ണോ ജ്യേ­ഷ്ഠ­ന്റെ വാസം?

ബാല:
അതെ, ജ്യേ­ഷ്ഠ­ന്റെ താമസം ഈ കാ­ട്ടിൽ­ത്ത­ന്നെ­യാ­ണു്.
വാ­ദ്ധ്യാർ:
തൊ­ഴു­തു­കൊ­ണ്ടു് ഹരേ കൃഷ്ണ നാ­രാ­യ­ണ
പദ്യം 44

ഘ­ന­മേ­ച­ക­മ­ഞ്ജു­ളം പ­വി­ത്രം

ധ­ന­മേ­താ,ണതു നി­ന്നിൽ വാ­ഴ്ക­മൂ­ലം

ജ­ന­മേ­ദു­ര മംഗളം പൊ­ഴി­പ്പാൻ

വനമേ! ജീ­വ­ന­മേ­തു­ദി­ക്കി­നും നീ.

അ­ല്ല­യോ പ­രി­പാ­വ­ന­മാ­യ വനമേ! അ­ങ്ങേ­ക്കു സ­ഹ­സ്രം സ­ഹ­സ്രം ന­മ­സ്കാ­രം. (സാം­ഷ്ടാം­ഗ­ന­മ­സ്കാ­രം ചെ­യ്യു­ന്നു.)

ബാല:
എ­ന്തി­നാ­ണു് ഗു­രു­നാ­ഥ! അ­മ്പ­ല­ങ്ങ­ളിൽ പോലെ ഈ കാ­ട്ടി­ലും ന­മ­സ്ക­രി­ക്കു­ന്ന­തു്? ഈ­ശ്വ­രൻ ഇ­വി­ടെ­യും ഉണ്ടോ?
വാ­ദ്ധ്യാർ:
ഉ­ണ്ടു് കു­ഞ്ഞേ! ഈ­ശ്വ­രൻ എ­വി­ടെ­യും ഉ­ണ്ടു്. ജ്യേ­ഷ്ഠൻ എവിടെ? കാ­ണി­ച്ചു­ത­രൂ
ബാല:
കു­റേ­കൂ­ടി അ­ങ്ങ­ട്ടു് പോകണം. (ചു­റ്റി ന­ട­ന്നി­ട്ടു്) ഇതാ ഒരു വലിയ കല്ലു കാ­ണു­ന്നു! ഇ­തു­വ­രെ എന്റെ ജ്യേ­ഷ്ഠൻ നേ­ര­ത്തെ എന്റെ കൂടെ വ­ന്നി­രു­ന്നു!
പദ്യം 45

ഇ­ക്ക­ല്ലി­ന്മേൽ കേ­റി­നി­ന്നെ­ന്റെ ചേ­ട്ടൻ

തൃ­ക്ക­ണ്പാർ­ത്തേ­നെ­ന്നെ­യ­ങ്ങെ­ത്തു­വോ­ളം

ത­ല്ക്കാ­ലം­പോ­യ് പൈ­ക്ക­ളേ മേ­യ്ക്കു­വാ­നാ­യ്

നി­ല്ക്കു­ന്നു­ണ്ടാ­മെ­ന്നെ­യും കാ­ത്തു­ദൂ­രേ.

വാ­ദ്ധ്യാർ:
(ആ­ത്മ­ഗ­തം) എ­ന്തൊ­രു ഭ­ക്തി­യാ­ണു് ഈ കു­ട്ടി­ക്കു്! എ­ന്തൊ­രു വാ­ത്സ­ല്യ­മാ­ണു് ഭ­ഗ­വാ­നേ! അ­ങ്ങു­ന്നു് കാ­ണി­ക്കു­ന്ന­തു് ? അ­ല്ലെ­ങ്കിൽ ഭ­ഗ­വാ­ന്റെ ഭ­ക്ത­വാ­ത്സ­ല്യം ഈ ബാ­ല­നിൽ മാ­ത്ര­മെ­ന്നു് എ­ന്തി­നു പ­റ­യു­ന്നു? ജഡ പ­ദാർ­ത്ഥ­മാ­യ ഈ ക­ല്ലി­നോ­ടും കാ­ണി­ച്ചു­വ­ല്ലോ!
പദ്യം 46

മ­ല്ലേ­ഷു­മാ­ഥി ശിരസാ പ­ണി­യു­ന്ന പാദ-

മല്ലേ ല­ഭി­ച്ച­തു വെറും ജ­ഡ­മെ­ങ്കി­ലും നീ!

ചൊ­ല്ലേ­റു­മി­മ്മ­നു­ജ­നെ­ന്തി­നു

കൊ­ള്ളു­മോർ­ത്താൽ

കല്ലേ! മു­കു­ന്ദ­നു ജഡാജഡ ഭേ­ദ­മു­ണ്ടോ?

അ­ല്ല­യോ പ­രി­ശു­ദ്ധ­മാ­യ ശി­ലാ­ത­ല­മേ! ന­മ­സ്കാ­രം (ന­മ­സ്ക­രി­ക്കു­ന്നു).

ബാല:
ഗു­രു­നാ­ഥ! ഈ ക­ല്ലും ഈ­ശ്വ­ര­ന്റേ­താ­ണോ?
വാ­ദ്ധ്യാർ:
അതെ കു­ഞ്ഞേ! ഈ­ശ്വ­ര­ന്റേ­തു തന്നെ തൊ­ട്ടു വ­ന്ദി­ക്കൂ!
ബാല:
(തൊ­ട്ടു ത­ലോ­ടു­ന്നു.) (രണ്ടു പേരും ചു­റ്റി ന­ട­ക്കു­ന്നു)
വാ­ദ്ധ്യാർ:
എ­വി­ടു­ന്നാ­ണു് കു­ഞ്ഞേ അ­തി­വി­ശേ­ഷ­മാ­യ ഒരു പ­രി­മ­ളം­വ­രു­ന്ന­തു്!
ബാല:
ഹൊ ഹൊ! അതു് ജ്യേ­ഷ്ഠ­ന്റെ വ­ന­മാ­ല­യിൽ നി­ന്നാ­ണു്. ജ്യേ­ഷ്ഠൻ ഇവിടെ അ­ടു­ത്തു­ണ്ടാ­യി­രി­ക്കും.
വാ­ദ്ധ്യാർ:
(ബ­ദ്ധ­പ്പെ­ട്ടു ബാ­ല­ന്റെ കൈ പി­ടി­ച്ചു ന­ട­ന്നു­കൊ­ണ്ടു്)
പദം 36

ബലഹരി—ആദി

പോക പോക നാം കുമാര!

വൈ­ക­രു­തേ­യി­നി സു­കു­മാ­ര!

ലോ­ക­തോ­ഷ പോഷണമ-​

സ്തോ­ക­ഗ­ന്ധ­മോ­മ­ലെ! (പോക)

(വീ­ണ്ടും ചു­റ്റി ന­ട­ന്നു ഒരു പു­ഷ്പം ക­ണ്ടി­ട്ടു്)

ക­ണ്ടു­കൊ­ണ്ടാ­ലും നീ വ­ണ്ട­ണി­ഞ്ഞോ­ലും

ഇളം ത­ണ്ട­ല­രി­താ പ­രി­മ­ള­കി­ന­ലം

പ­രി­മ­ള­മ­തു­ലം വി­ത­റി­വി­ല­സു­വ­തും (പോക)

ബാല:
(ചാ­ടി­ച്ചെ­ന്നു പു­ഷ്പം എ­ടു­ത്തു കാ­ണി­ച്ചു കൊ­ണ്ടു്) ഗു­രു­നാ­ഥ! ഈ പു­ഷ്പം ജ്യേ­ഷ്ഠ­ന്റെ വ­ന­മാ­ല­യിൽ നി­ന്നു വീ­ണ­താ­ണു്.
വാ­ദ്ധ്യാർ:
(വി­സ്മ­യി­ച്ചു തൊ­ഴു­തും കൊ­ണ്ടു്)
പദ്യം 47

ഹ­രി­മ­ല­യ­ജ പ­ങ്ക­ച്ചാ­റിൽ മു­ങ്ങി­പ്പ­രം തൽ-

പ­രി­മ­ള­മു­ല­കൊ­ട്ടു­ക്കേ­ശു­വാൻ വീ­ശു­വാ­നോ

പെ­രു­വ­ഴി­യി­ലി­റ­ങ്ങി­ക്കൊ­ണ്ട­തും

പ­ത്മ­മേ! നി-

ന്തി­രു­വ­ടി­യ­ടി­യ­ന്നും കാ­ട്ട­ണം ശ്രേ­ഷ്ഠ­മാർ­ഗ്ഗം

(മേ­ടി­ച്ചു തലയിൽ ചൂ­ടു­ന്നു)

ബാല:
എ­ന്തി­നാ­ണു് പൂ­വി­നെ തൊ­ഴു­ന്ന­തു് ഗു­രു­നാ­ഥ!
വാ­ദ്ധ്യാർ:
പൂവു് ഈ­ശ്വ­ര­നെ പൂ­ജി­ക്കാ­നു­ള്ള­ത­ല്ലെ കു­ഞ്ഞെ! അ­തു­കൊ­ണ്ടു് പൂ­വി­നേ­യും തൊഴണം.
ബാല:
ഈ കാ­ട്ടിൽ എ­വി­ടെ­യാ­ണു് ഈ­ശ്വ­രൻ ഉ­ള്ള­തു്? എ­നി­ക്കു കാ­ണി­ച്ചു­ത­ര­ണം!
വാ­ദ്ധ്യാർ:
(ആ­ത്മ­ഗ­തം) എ­ന്താ­ണു് ഈ കു­ട്ടി­യോ­ടു പ­റ­യേ­ണ്ട­തു്?
പദ്യം 48

മു­ന്തി­രി­ങ്ങ ക­ര­താ­രിൽ നി­ല്ക­വേ

പി­ന്തി­രി­ഞ്ഞു തി­രി­യു­ന്ന വ­ണ്ണ­മേ

അ­ന്തി­ക­ത്തി­ല­ഖി­ലേ­ശ­നെ­സ്സ­ദാ

ഹന്ത! കാ­ണ്കി­ലു­മ­റി­ഞ്ഞ­തി­ല്ലി­വൻ.

അഥവാ ഇവൻ അ­റി­ഞ്ഞി­ട്ടി­ല്ലെ­ങ്കിൽ­ത്ത­ന്നെ എ­ന്താ­ണു് വൈ­ഷ­മ്യം? ഭ­ഗ­വാ­നേ! ഗോ­പാ­ല­ന­ന്ദ­ന! അ­ങ്ങേ­ക്കു് ഈ ബാ­ല­ഗോ­പാ­ലൻ പ്രി­യ­പ്പെ­ട്ട സ­ഹോ­ദ­ര­നാ­ണ­ല്ലൊ. ഇ­തിൽ­പ­രം എ­ന്തൊ­രു ഭാ­ഗ്യ­മാ­ണു് ഈ കു­ട്ടി­ക്കു വ­രേ­ണ്ട­തു് ?

ബാല:
ഗു­രു­നാ­ഥാ!
വാ­ദ്ധ്യാർ:
(ആ­ത്മ­ഗ­തം) ക­ഷ്ട­മേ! ഈ മ­ഹാ­സു­കൃ­തി­യു­ടെ ഈ ബ­ഹു­മാ­ന സം­ബോ­ധ­ന­ക്കു­ത­ന്നെ ഞാൻ അർ­ഹ­ന­ല്ല­ല്ലോ!
പദ്യം 49

ചെ­റു­പ്പ­മെ­ങ്കി­ലും ലോക-

ഗു­രു­ത്വ­മി­വ­ന്നെൽ­ക്ക­വേ

ഗു­രു­സ്ഥാ­ന­മി­വ­ന്നെ­ന്നിൽ

വി­രു­ദ്ധം ലോ­ക­ഗർ­ഹി­തം!

ബാല:
ഗു­രു­നാ­ഥാ! ജ്യേ­ഷ്ഠൻ ഇ­പ്പോ­ഴാ­ണു് ഇ­ങ്ങ­ട്ടു ക­ട­ന്നു പോ­യ­തു്! കാലള കാ­ണു­ന്നി­താ!
വാ­ദ്ധ്യാർ:
(ഞെ­ട്ടി­ക്കൊ­ണ്ടു്) എവിടേ! എവിടേ!
ബാല:
ഇതാ! ഇതാ! (ചൂ­ണ്ടി­ക്കാ­ണി­ക്കു­ന്നു.)
വാ­ദ്ധ്യാർ:
(ഇ­രു­ന്നു സൂ­ക്ഷി­ച്ചു നോ­ക്കി­ക്കൊ­ണ്ടാ­ത്മ­ഗ­തം) ഹരേ! കൃ­ഷ്ണ­നാ­രാ­യ­ണ! എ­ങ്ങി­നെ വി­ശ്വ­സി­ക്കാ­തി­രി­ക്കും?
പദ്യം 50

വി­ശ­ദ­മി­തൊ­രു ബാ­ല­പാ­ദ­ചി­ഹ്നം

ദൃ­ശ­മി­തി­ലം­ഗു­ലി തി­ങ്ങി­നീ­ണ്ടു­കാ­ണ്മൂ

(വീ­ണ്ടും നോ­ക്കീ­ട്ടു്)

കൃഷ്ണ! കൃഷ്ണ! വാ­സു­ദേ­വ!

അ­ശ­ര­ണ­ഗ­തി­യാ­ണി­തെ­ന്നു വജ്രാ-​

ങ്കു­ശ­മു­ഖ­രേ­ഖ വി­ളി­ച്ചു­ചൊ­ല്ലി­ടു­ന്നു!

(സാ­ഷ്ടാം­ഗ­ന­മ­സ്കാ­രം ചെ­യ്യു­ന്നു)

ബാല:
(ആ­ത്മ­ഗ­തം) ഗു­രു­നാ­ഥൻ അ­മ്മ­യെ­പ്പോ­ലെ തന്നെ എ­പ്പോ­ഴും ഈ­ശ്വ­ര­നെ ഭ­ജി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന ഒ­രാ­ളാ­ണു്. അ­തു­കൊ­ണ്ടു് അ­ദ്ദേ­ഹ­ത്തി­ന്റെ ഭ­ജ­ന­ത്തി­ന്നി­ട­യിൽ ജ്യേ­ഷ്ഠൻ ഈ കാ­ട്ടി­ന്റെ അങ്ങേ ഭാ­ഗ­ത്തു­ണ്ടോ എ­ന്ന­ന്വേ­ഷി­ക്കാം (പോ­കു­ന്നു)
വാ­ദ്ധ്യാർ:
(എ­ഴു­ന്നേ­റ്റു ഭ­ക്തി­പ­ര­വ­ശ­നാ­യി ക­ര­ഞ്ഞു തൊ­ഴു­തും കൊ­ണ്ടു്)
പദം 37

കേ­ദാ­ര­ഗൌ­ളം—ച­തു­ര­ശ്ര­ജാ­തി ത്രി­പ­ട

ഭജേ! ഭജേ! മാപദം ശ്രീ­ഹ­രി പാദം

നി­ജ­ബ­ല­പാ­ടി­ത ശ­ക­ട­മ­ദം (ഭജേ)

ത്രി­പ­ഥ­ഗാ­ജ­ന­കം ത്രി­ഭു­വ­ന­സു­ഭ­ഗം

ശ­ഫ­ര­വ­ജ്രാ­ങ്കു­ശ ശോ­ഭി­ത­മ­ന­ഘം (ഭജേ)

ഹ­ത­ബ­ലി­ഡം­ഭം ഹൃ­ത­ഫ­ണി­ദം­ഭം

ധൃ­ത­പു­ള­കം ശ്രീ­രാ­മ­കൃ­ത­പ­രി­രം­ഭം (ഭജേ)

(വീ­ണ്ടും ന­മ­സ്ക­രി­ച്ചു) ഭ­ഗ­വാ­നെ! ഭ­ക്ത­വ­ത്സ­ല! അ­ങ്ങ­യു­ടെ ഈ പ­ദാ­ര­വി­ന്ദ­പാം­സു­കൊ­ണ്ടു് എന്റെ ദേഹം പ­രി­ശു­ദ്ധ­മാ­ക്ക­ട്ടെ (പൂ­ഴി­വാ­രി മെ­യ്യിൽ തേ­ച്ചു കൊ­ണ്ടു തി­രി­ഞ്ഞു നോ­ക്കി കു­ട്ടി­യെ കാ­ണാ­തെ പ­രി­ഭ്ര­മി­ച്ചു്!)

പദം 38

ഇം­ഗ്ലീ­ഷ് നോ­ട്ടു്—ച തു­ര­ശ്ര­ജാ­തി ഏകം

ഇ­വ­നെ­ങ്ങു­പോ­യ്മ­റ­ഞ്ഞു

ഹന്ത ധ­ന്യ­ബാ­ല­കൻ

ഇ­വി­ടെ­യെ­ങ്ങു­മി­ല്ല­ടു­ത്ത­മേ­യ­ഭാ­ഗ്യ­വാൻ

ശിവ! ശിവ! ശീ­ഘ്ര­മെ­ന്നെ വി­ട്ട­തെ­ന്തു­വാൻ?

(ഇവനെ)

(നാ­ലു­ഭാ­ഗ­വും നോ­ക്കി വി­ളി­ക്കു­ന്നു.) എന്റെ പ്രി­യ­പ്പെ­ട്ട കു­ഞ്ഞേ ബാ­ല­ഗോ­പാ­ല!

ബാല:
(അ­ണി­യ­റ­യിൽ) ഗു­രു­നാ­ഥാ! ഞാ­നി­വി­ടെ ഉണ്ടേ, ഞാ­നി­വി­ടെ ഉണ്ടേ!
വാ­ദ്ധ്യാർ:
നീ എ­ന്താ­ണു് കു­ഞ്ഞേ ഇവിടെ ചെ­യ്യു­ന്ന­തു്?
ബാല:
(അ­ണി­യ­റ­യിൽ) എന്റെ ജ്യേ­ഷ്ഠ­നെ അ­ന്വേ­ഷി­ച്ചു് ന­ട­ക്കു­ക­യാ­ണു് ഗു­രു­നാ­ഥാ വേഗം ഇ­ങ്ങോ­ട്ടു­വ­ര­ണം
വാ­ദ്ധ്യാർ:
(സ­ന്തോ­ഷ­ത്തോ­ടെ)
പദം 39

ഇം­ഗ്ലീ­ഷ് നോ­ട്ടു്—ആ­ദി­താ­ളം

ശ്ലാ­ഘ്യം ശ്ലാ­ഘ്യം ശ്ര­മ­മി­തു തേ

ഭാ­ഗ്യം ഭാ­ഗ്യം മമ സമതേ

നിൽ­ക്കു­ക പഴുതെ ദുർ­ഘ­ട­കു­പ­ഥേ

നിർ­ഗ്ഗ­മ­മ­രു­തെ സൽ­ഗു­ണ­ജ­ല­ധേ! (ശ്ലാ­ഘ്യം)

(പോ­കു­ന്നു)

വാ­ദ്ധ്യാർ:
(അ­ണി­യ­റ­യിൽ അ­ല്പ­സ­മ­യം ക­ഴി­ഞ്ഞു്) ജ്യേ­ഷ്ഠ­നെ ക­ണ്ടു­വോ കു­ഞ്ഞേ?
ബാല:
(അ­ണി­യ­റ­യിൽ) ഇല്ല ഗു­രു­നാ­ഥ! ഇ­വി­ട­ങ്ങ­ളി­ലെ­ല്ലാ­ട­വും ഞാൻ തി­ര­ഞ്ഞു­നോ­ക്കി. (അ­ണി­യ­റ­യിൽ പ­ശു­ക്ക­ളും ക­ന്നു­കു­ട്ടി­ക­ളും ക­ര­യു­ന്നു)
വാ­ദ്ധ്യാർ:
(അ­ണി­യ­റ­യിൽ) അതാ അ­ങ്ങു­നി­ന്നു ക­ര­യു­ന്ന കാ­ലി­ക്കൂ­ട്ട­ത്തിൽ ചെ­ന്നു നോ­ക്കു­ക!
ബാല:
(അ­ണി­യ­റ­യിൽ) അ­ങ്ങി­നെ­ത­ന്നെ. അ­ല്ല­യോ പ­ശു­ക്ക­ളേ! എന്റെ ക­ന്നു­കു­ട്ടി­ക­ളെ!
പദം 40

ബി­ഹാ­ക്കു്—ച­തു­ര­ശ്ര­ജാ­തി ത്രി­പ­ട

എ­ങ്ങു­പോ­യി ജ്യേ­ഷ്ഠൻ പ­ശു­വൃ­ന്ദ­ങ്ങ­ളെ!

ചൊൽ­വിൻ!

അ­ങ്ങു­മി­ങ്ങും ന­ട­ന്നോ­ലും നി­ങ്ങ­ളെ

തെ­ളി­പ്പാൻ കോലും

തി­ങ്ങി­ടും കൃ­പ­യും­കോ­ലും

മം­ഗ­ല­നെ­ങ്ങു­ചൊ­ന്നാ­ലും (എങ്ങു)

(ബാ­ല­ഗോ­പാ­ലൻ പാ­ടി­ക്കൊ­ണ്ടു് മു­മ്പി­ലും ക­ണ്ണീർ തൂ­കി­ക്കൊ­ണ്ടും തൊ­ഴു­തു­കൊ­ണ്ടും ചു­റ്റും നോ­ക്കി­ക്കൊ­ണ്ടും വാ­ദ്ധ്യാർ പി­മ്പി­ലു­മാ­യി പ്ര­വേ­ശി­ക്കു­ന്നു)

ബാല:
(മുൻ­മ­ട്ടു്)

പീ­ലി­മാ­ല­കൾ നി­ര­ത്തി ചേ­ലെ­ഴും

പൊ­ന്മു­ടി ചാർ­ത്തി

നീ­ല­കാ­ന്തി­യും വി­ടർ­ത്തി

ലീ­ല­യാ­ടും ചാ­രു­മുർ­ത്തി. (എങ്ങു)

വാ­ദ്ധ്യാർ:
കൃഷ്ണ! കൃഷ്ണ! കു­ട്ടി­യി­താ പ്ര­ത്യ­ക്ഷാ­നു­ഭ­വം വീ­ണ്ടും വി­ളി­ച്ചു പ­റ­യു­ന്നു.
ബാല:
(മുൻ­മ­ട്ടു്)

പു­ഞ്ചി­രി­യും­തൂ­കി ഗീ­തി­ത്തേൻ­ചൊ­രി­യും

കു­ഴ­ലൂ­തി

നെ­ഞ്ച­ലി­യും­വാ­ക്കു­മോ­തി

സ­ഞ്ച­രി­ക്കു­മെൻ ച­ങ്ങാ­തി (എങ്ങു)

വാ­ദ്ധ്യാർ:
(ആ­ത്മ­ഗ­തം) ഭ­ഗ­വാ­നെ! ഗോ­പാ­ല­കൃ­ഷ്ണ! ഒ­രി­ക്കൽ പ്ര­ത്യ­ക്ഷ­മാ­ക­ണേ!
ബാല:
ജ്യേ­ഷ്ഠ­നെ ഇ­വി­ടെ­യെ­ങ്ങും കാ­ണു­ന്നി­ല്ല­ല്ലോ!
വാ­ദ്ധ്യാർ:
തീർ­ച്ച­യാ­യും കാണും കു­ഞ്ഞേ! ഒ­ന്നു­കൂ­ടി വി­ളി­ച്ചു നോ­ക്കു­ക!
ബാല:
(വി­ളി­ക്കു­ന്നു) ജ്യേ­ഷ്ഠാ! എന്റെ പ­ശു­മേ­യ്ക്കു­ന്ന ജ്യേ­ഷ്ഠാ!
വാ­ദ്ധ്യാർ:
(ആ­ത്മ­ഗ­തം) ഹാ! ഹാ! എ­നി­ക്കു് രോ­മ­ഹർ­ഷ­ണം ഉ­ണ്ടാ­കു­ന്നു.
ബാല:
(വീ­ണ്ടും വി­ളി­ക്കു­ന്നു) ജ്യേ­ഷ്ഠാ! എന്റെ പശു മേ­യ്ക്കു­ന്ന ജ്യേ­ഷ്ഠാ! അ­ങ്ങു­ന്നു് എ­വി­ടെ­യാ­ണു് ഉ­ള്ള­തു്?
വാ­ദ്ധ്യാർ:
കു­ഞ്ഞേ, ഒരു ശ­ബ്ദ­വും കേൾ­പ്പാ­നി­ല്ല­ല്ലൊ. ഇവിടെ ത­ന്നെ­യാ­ണ­ല്ലോ ജ്യേ­ഷ്ട­നെ ക­ണ്ട­തു്? (ര­ണ്ടു­പേ­രും കൂടി ചു­റ്റി ന­ട­ന്നു് അ­ണി­യ­റ­യി­ലേ­ക്കു പോ­കു­ന്നു.)
ബാല:
(ക­ര­ഞ്ഞും കൊ­ണ്ടു്) ഇ­വി­ടെ­ത്ത­ന്നെ­യാ­ണു് ജ്യേ­ഷ്ഠ­നെ കാണുക പ­തി­വു്. ഇ­പ്പോ­ഴെ­ന്താ­ണു ജ്യേ­ഷ്ഠ! അ­ങ്ങു­ന്നി­ങ്ങി­നെ ചെ­യ്യു­ന്ന­തു്?
വാ­ദ്ധ്യാർ:
(ആ­ത്മ­ഗ­തം) ഹാ! ഹാ! ഭ­ഗ­വാ­നേ! ഒ­രി­ക്കൽ അ­ങ്ങു­ന്നു് പ്ര­ത്യ­ക്ഷ­മാ­കു­ന്നി­ല്ല­ല്ലോ (പ്ര­കാ­ശം) വി­ളി­ക്കൂ, കു­ഞ്ഞേ! ഇ­നി­യും വി­ളി­ക്കൂ!
പദം 41

ഹി­ന്തു­സ്ഥാ­നി­തോ­ടി—ച­തു­ര­ശ്ര­ജാ­തി ത്രി­പ­ട

ബാല:

ഹേ! മമ സോദര! നീ മ­റ­ഞ്ഞി­രി­ക്ക­യോ?

മമത നി­ണ­ക്കി­വ­നിൽ മാ­ഞ്ഞി­തോ സു­ന്ദ­ര!

(പ്ര­വേ­ശി­ച്ചു്)

താ­മ­സ­മെ­ന്നി­യേ പോ­യ്മ­ട­ക്കം തി­രി­യെ

നാ­മു­ര­ച്ച കാ­ഴ്ച­യെ നീ മ­റ­ന്ന­തെ­ന്ത­യെ

(ഹേ! മമ)

അ­ന്തി­കേ നി­ന്നീ­ടൊ­ന്നു നി­ന്തി­രു­വ­ടി വന്നു!

എ­ന്തി­നാ­യൊ­ളി­ക്കു­ന്നു പ­ന്തി­യ­ല്ല­തി­നി­ന്നു

(ഹേ!മമ)

വാ­ദ്ധ്യാർ:
(ആ­ത്മ­ഗ­തം) ഹാ! ഹാ! എ­ന്താ­യാ­ലും ഭാ­ഗ­വാൻ വി­ളി­കേൾ­ക്കു­ന്നു കൂ­ടി­യി­ല്ല­ല്ലോ! ജ്യേ­ഷ്ഠൻ ഇ­ല്ലെ­ന്നു­ണ്ടോ?
ബാല:
(ഞെ­ട്ടി വി­റ­ച്ചു ക­ര­ഞ്ഞും­കൊ­ണ്ടു്)
പദ്യം 51

കളവുപറകയാണോന്നോർത്തുമദ്ദേശികന്നുൾ-​

ത്ത­ളി­രി­ല­രി­ശ­മു­ണ്ടാം ഹന്ത

ഞാ­നെ­ന്തു­വേ­ണ്ടു!

അ­ള­വു­മ­തി­രു­മി­ല്ലാ­തു­ള്ള ദുഃ­ഖ­ങ്ങ­ളിൽ പെ-

ട്ട­ള­വി­ല­ടി­യ­ന­ങ്ങു­ന്ന­ല്ല­യോ താ­ങ്ങ­ലെ­ന്നും?

ജ്യേ­ഷ്ഠാ! എന്റെ പ­ശു­മേ­യ്ക്കു­ന്ന ജ്യേ­ഷ്ഠാ! (അ­ണി­യ­റ­യിൽ ഭഗവാൻ)

കു­ഞ്ഞേ, ബാ­ല­ഗോ­പാ­ല! നി­ന്റേ­യും നി­ന്റെ അ­മ്മ­യു­ടേ­യും ഭ­ക്തി­ക­ണ്ടി­ട്ടാ­ണു ഞാൻ പ്ര­ത്യ­ക്ഷ­മാ­യ­തു്. നി­ന്റെ ഗു­രു­നാ­ഥൻ അ­ത്ര­ക്കാ­യി­ട്ടി­ല്ലെ­ന്നു പ­റ­ഞ്ഞേ­ക്കൂ.

വാ­ദ്ധ്യാർ:
ഹരേ! കൃഷ്ണ! നാ­രാ­യ­ണ! എ­ന്തൊ­രു ശാ­ന്ത­ഗം­ഭീ­ര­ദ്ധ്വ­നി­യാ­ണു് ഞാ­നീ­കേൾ­ക്കു­ന്ന­തു്? (മോ­ഹി­ച്ചു­വീ­ഴു­ന്നു)
ബാല:
(ക­ര­ഞ്ഞു­കൊ­ണ്ടു്) അയ്യോ! ജ്യേ­ഷ്ഠ­നെ കാ­ണാ­ത്ത വ്യ­സ­ന­ത്താൽ ഗു­രു­നാ­ഥൻ ഇതാ വീ­ണു­പോ­യ­ല്ലോ! ഞാൻ എ­ന്താ­ണു വേ­ണ്ട­തു്? ജ്യേ­ഷ്ഠൻ വ­രു­ന്നു­മി­ല്ല­ല്ലോ! ഗു­രു­നാ­ഥ! ഗു­രു­നാ­ഥ! (എ­ന്നു് ഉ­രു­ട്ടി­വി­ളി­ക്കു­ന്നു).
വാ­ദ്ധ്യാർ:
(എ­ഴു­ന്നേ­റ്റു് ക­ര­ഞ്ഞു­കൊ­ണ്ടു്)
പദം 42

(വി­രു­ത്തം)

ഭ­ഗ­വാ­നെ! വി­ണ്ണ­വ­രും ന­ണ്ണു­വോ­നെ!

അ­ഗ­ണി­ത­ഗു­ണൻ ഭവാനെ

നി­ഗ­മ­യ­ത്നം തി­ര­വോ­നെ

പു­ഷ്പ­വ­നെ തേ­നേ­പോ­ലെ മ­ഹി­മ­ക­ളെ

ത്വ­ല്പ­ദൈ­ക­താ­നെ കൊ­ടു­പ്പോ­നെ മാ­ധ­വ­നെ!

ചിൽ­പു­മാ­നെ സർ­പ്പ­വ­ര­ത­ല്പ­വാ­നെ

അ­ല്പ­ന­ടി­യൻ ന ജാനേ

ത്വൽ­പ്ര­ഭാ­വ­മു­ട­യോ­നെ!

ഇ­ബ്ഭു­വ­നേ ഹീ­നേ­ജ്ഞാ­നേ­ത­ര­കു­ജ­നെ

നി­ഷ്പ്ര­ഭ­നാ­യ് താനെ നിൽ­പ്പു

ഞാനെ നി­ഷ്ക­ള­നേ (ഭഗ)

ബാല:
(ക­ര­ഞ്ഞു­കൊ­ണ്ടു്) ജ്യേ­ഷ്ഠ­ന്റെ മ­റു­പ­ടി കേ­ട്ടു­വോ? ഗു­രു­നാ­ഥാ!
വാ­ദ്ധ്യാർ:
(ക­ര­ഞ്ഞും കൊ­ണ്ടു്) കേ­ട്ടു കു­ഞ്ഞേ! ന­ല്ല­വ­ണ്ണം കേ­ട്ടു. നി­ന്റെ ജ്യേ­ഷ്ഠൻ സാ­ക്ഷാൽ ശ്രീ­കൃ­ഷ്ണ ഭ­ഗ­വാ­നാ­ണു്. നാം ഭ­ഗ­വാ­നെ സ്തു­തി­ക്കു­ക കു­ഞ്ഞേ!

ദ­ശാ­വ­താ­ര­സ്തോ­ത്രം.

(വാ­ദ്ധ്യാ­രും ബാ­ല­നും ഓരോ അ­വ­താ­ര­ഗാ­നം പാടി ന­മ­സ്ക­രി­ക്കു­ന്നു)

ഭൂ­പാ­ളം—ചാ­യ്പ്

പദം 43

(ശ്രീ­ത­ക­മ­ലാ­ക­ച­മ­ണ്ഡ­ല എന്ന മ­ട്ടു്)

ഹ­യ­ഗ­ള­ദ­ള­ന­വി­ച­ക്ഷ­ണ!

ശ്രു­തി രക്ഷണ!

പ്രിയ ജ­ല­ധി­മ­ഹാ­മീ­ന! ജഗദീശ!

ജയ ജയ കൃ­ഷ്ണ­ഹ­രേ!

ക­ല­ശാ­ബ്ധി സമുദ് ധൃ­ത­മ­ന്ദ­ര!

ഗു­ണ­മ­ന്ദി­ര!

ക­ലി­ത­ക­മ­ഠ­സു­ശ­രീ­ര!

ജയ ജയ കൃ­ഷ്ണ­ഹ­രേ!

ദ­ശ­നാ­ഗ്ര­വി­ധൃ­ത­വ­സു­ന്ധ­ര!

പൃ­ഥ­ക­ന്ദ­ര!

മ­ഹി­ത­സൂ­ക­രാ­വ­താ­ര!

ജയ ജയ കൃ­ഷ്ണ­ഹ­രേ!

ഹി­ര­ണ്യ­ക­ശി­പൂ­ത­നു­ദാ­ര­ണ!

ജ­ഗൽ­ക്കാ­ര­ണ!

നരഹരേ കു­ത­ന­ത­ത്രാ­ണ!

ജയ ജയ കൃ­ഷ്ണ­ഹ­രേ!

അ­തി­ബ­ല­ബ­ലി­മ­ദ­ഭ­ഞ്ജ­ന!

സു­ര­ര­ഞ്ജ­ന!

വാ­മ­ന­കൃ­ത­ജ­ഗ­ന്മാ­ന!

ജയ ജയ കൃ­ഷ്ണ­ഹ­രേ!

നി­ഹ­ത­ദുർ­മ്മ­ദ­ക്ഷ­ത്ര­ക­ന്ധ­ര!

നീ­ല­മ­ന്ധ­ര!

ഭൃ­ഗു­സു­ത ഭ­രി­ത­ക­ഠാ­ര!

ജയ ജയ കൃ­ഷ്ണ­ഹ­രേ!

ജനകജാ സ്ത­ന­ഘ­ന­ച­ന്ദ­ന!

ര­ഘു­ന­ന്ദ­ന!

ദ­ശ­മു­ഖ­ഘ­ന­പ­വ­മാ­ന!

ജയ ജയ കൃ­ഷ്ണ­ഹ­രേ!

ഹ­ല­ധ­ര­ക­ളി­ന്ദ­ജാ­ഭേ­ദ­ന!

ഖ­ല­സൂ­ദ­ന!

ശി­തി­രു­ചി­വ­സ­ന­വ­സാ­ന!

ജയ ജയ കൃ­ഷ്ണ­ഹ­രേ!

വ്ര­ജ­സീ­മ­ന്തി­നീ­മീ­ന­കേ­ത­ന!

ഹ­ത­പൂ­ത­ന!

ഭൂ­വ­ന­പാ­ല­നൈ­ക­താ­ന!

ജയ ജയ കൃ­ഷ്ണ­ഹ­രേ!

ക­ലി­മ­ല­ജ­ല­നി­ധി­ധീ­വ­ര!

ശു­ഭ­ധീ­വ­ര!

ജ­യ­ധൃ­ത­കൽ­ക്കി­ശ­രീ­ര! ജഗദീശ

ജയ ജയ കൃ­ഷ്ണ­ഹ­രേ!

പദ്യം 52

രു­ചി­ര­സു­ഗു­ണ­ര­ന്ധ്രം രു­ഗ്മി­ണീ­പ്രാ­ണ­യ­ന്ത്രം

ശ്രി­ത­ജ­ന­പ­ര­ത­ന്ത്രം ശ­ത്രു­ശി­ക്ഷാ­സ്വ­ത­ന്ത്രം

ഭ­വ­ശി­ഖി­മ­ണി­മ­ന്ത്രം ഭ­ക്ത­നിർ­വ്വാ­ണ­മ­ന്ത്രം

ജപജപ! ജ­ഡ­ജി­ഹ്വേ! ശ്രീ­ഹ­രി­സ്തോ­ത്ര­മ­ന്ത്രം.

പദ്യം 53

ഗു­ണ­വി­കി­ര­ക­ലാ­യം ഗോ­പ­വാ­ടീ­ക­ളാ­യം

ശ്രീ­ത­സു­ര­സ­മു­ദാ­യം സി­ന്ധു­ക­ന്യാ­സ­ഹാ­യം

ശു­ഭ­ച­രി­ത­മ­മേ­യം ശു­ദ്ധ­മു­ദ്ധൂ­ത­മാ­യം

ഭജ ഭജ നി­ര­പാ­യം ദേ­വ­കീ­ഭാ­ഗ­ധേ­യം.

പദ്യം 54

ന­മ­സ്തേ വാ­സു­ദേ­വാ­യ ദേവായ പ­ര­മാ­ത്മ­നേ

ഭ­ക്താ­വ­നൈ­ക തൃ­ഷ്ണാ­യ

കൃ­ഷ്ണാ­യ സതതം നമ:

വാ­ദ്ധ്യാർ:
(വീ­ണ്ടും ന­മ­സ്ക­രി­ച്ചു് എ­ഴു­ന്നേ­റ്റു കു­ട്ടി­യെ തലോടി ക­ണ്ണീർ തൂ­കി­ക്കൊ­ണ്ടു് (ആ­ത്മ­ഗ­തം) എ­ന്തൊ­രു മ­ഹാ­ഭാ­ഗ്യ­വാ­നാ­ണു് ഈ കു­ട്ടി.
പദ്യം 55

ക്ലേ­ശ­ലേ­ശ­മ­രു­ളാ­തെ ശൈവലം

പേശലം ക­മ­ല­മെ­ന്ന പോലവെ

കേ­ശ­വ­ങ്ക­ലി­വ­നു­ള്ള ഭ­ക്തി­യേ

ശൈശവം സു­മ­ധു­രം മ­റ­ക്ക­യാം.

ഈ മഹാ സു­കൃ­തി­യു­ടെ സ­മ്പർ­ക്കം നി­മി­ത്തം അ­ന­ന്ത­കോ­ടി­ജ­ന്മ­ങ്ങ­ളിൽ ഞാൻ ചെയ്ത സർ­വ്വ­പാ­പ­ങ്ങ­ളും ഇതാ ദ­ഹി­ച്ചു­ക­ഴി­ഞ്ഞി­രി­ക്കു­ന്നു. കോ­ടാ­നു­കോ­ടി വി­റ­കിൻ­കൊ­ള്ളി­ക­ളെ ദ­ഹി­ച്ചു വെ­ണ്ണീ­റാ­ക്കാൻ ഒരു ചെറിയ തീ­ക്കൊ­ള്ളി­ക്കു് എന്താ പ്ര­യാ­സം! അ­ത്ര­മാ­ത്ര­മോ? ഈ ചെ­റു­ബാ­ല­ന്റെ അ­നു­ഗ്ര­ഹ­ത്താൽ ഭ­ഗ­വ­ദ്വാ­ക്യ ശ്ര­വ­ണം കൂടി എ­നി­ക്കു സാ­ധി­ച്ചു­വ­ല്ലൊ! ഇനി എ­നി­ക്കു സാ­ക്ഷാ­ല്ക്കാ­രം തന്നെ കി­ട്ടു­വാ­നെ­ന്താ­ണു് പ്ര­യാ­സം? ഇ­വ­ന്റെ മാ­താ­വു് ശിവ! ശിവ! ഭ­ഗ­വാ­ന്നു­കൂ­ടി മാ­താ­വാ­യി­രി­ക്കെ ലോ­ക­മാ­താ­വു്, അതെ എന്റെ സാ­ക്ഷാൽ മാ­താ­വാ­യ ആ സു­ശീ­ലാ­ദേ­വി­യെ കണ്ടു ന­മ­സ്ക­രി­ക്കു­ക ത­ന്നെ­യാ­ണു് ഇനി എന്റെ കർ­ത്ത­വ്യ­കർ­മ്മം. (ക­ര­ഞ്ഞു­കൊ­ണ്ടു്)

പദം 44

ബീ­ഹാ­ക്കു്—ച­തു­ര­ശ്ര­ജാ­തി ത്രി­പ­ട

അംബ! ക­ല്യാ­ണ­സ­ന്ദാ­യി­നീ! ജയജയ! (കല്യാ)

ചൊ­ല്ലാർ­ന്ന­നി­ന്തു­ണ­ക്കു മ­ല്ലാ­രി­യാ­നി­ല­ക്കു

സ്വർ­ല്ലാ­ഭ­വും ത­നി­ക്കു പു­ല്ലാ­യ് ഗ­ണി­ക്കു­മം­ബ! (കല്യാ)

കു­ഞ്ഞേ നാം വേഗം അ­മ്മ­യു­ടെ

സ­ന്നി­ധാ­ന­ത്തിൽ ചെ­ല്ലു­ക.

ബാല:
എ­ന്നാൽ വേഗം ഇ­റ­ങ്ങു­ക ഗു­രു­നാ­ഥ (നെ­യ്യ്ക്കു­ട­വും എ­ടു­ത്തി­റ­ങ്ങു­ന്നു).
വാ­ദ്ധ്യാർ:
(ബ­ദ്ധ­പ്പെ­ട്ടു്) ന­ട­ക്ക­രു­തു് കു­ഞ്ഞേ! ഞാൻ നി­ന്നെ എ­ടു­ത്തു ന­ട­ന്നു­കൊ­ള്ളാം.
ബാല:
വേ­ണ്ട­ഗു­രു­നാ­ഥ! ഞാൻ ന­ട­ന്നു­കൊ­ള്ളാം.
വാ­ദ്ധ്യാർ:
ന­ട­ക്ക­രു­തു് കു­ഞ്ഞേ ന­ട­ക്ക­രു­തു്! നി­ന്റെ ഈ പു­ണ്യ­വി­ഗ്ര­ഹ സ്പ­ശ­ന­ങ്ങ­ളാൽ ഞാൻ ഇ­നി­യും പ­രി­ശു­ദ്ധ­നാ­ക­ട്ടെ നെ­യ്ക്കു­ട­വും ഞാൻ തന്നെ എ­ടു­ക്കു­ന്ന­താ­ണു്.

(എന്നു ബാ­ല­ഗോ­പാ­ല­നെ ചു­മ­ലിൽ എ­ടു­ത്തു നെ­യ്ക്കു­ട­വും തൂ­ക്കി­പ്പി­ടി­ച്ചു ന­ട­ന്നു­കൊ­ണ്ടു്)

അംബ! ക­ല്യാ­ണ­സ­ന്ദാ­യി­നീ ജയജയ

(പാ­ടി­ക്കൊ­ണ്ടു് പോയി.)

പ­ത്താം രംഗം

ആ­ന­ന്ദ­പ്ര­വാ­ഹം

(ഒരു ചെറിയ വീടു്)

സുശീല:
(ഇ­രു­ന്ന നി­ല­യിൽ പ്ര­വേ­ശി­ക്കു­ന്നു.)
പദം 45

അഠാണ—ച­തു­ര­ശ്ര­ജാ­തി—ത്രി­പ­ട

ചി­ന്മ­യം ചി­ത്ത­മ­യം തി­ന്മ­യും

ചി­ത്ത­വാ­സ­നാ­മ­യം

പ്ര­ണ­മാ­മി ഭ­വ­ന്ത­മ­ജം പരം (ചി­ന്മ­യം)

അ­ക്ഷ­രം­ഋ­തം സ­ക­ലാ­ക്ഷ­ര­ഞ്ജി­തം

ത്ര്യ­ക്ഷ­രാ­ഞ്ചി­തം ബീ­ജ­വൃ­ക്ഷാ­രാ­ജി­തം

അ­ക്ഷ­യ­മ­ത്ഭു­ത­ച­രി­തം

വി­ക്ഷ­പി­താ­ഖി­ല­ദു­രി­തം (ചി­ന്മ­യം)

ദീർ­ഘ­നി­ദ്രി­തം വി­ഷ­യോ­ഗ്ര­മൂർ­ച്ഛി­തം

ജാ­ഗ്ര­ദാ­ദി­ത­ന്നി­ര­സ്താ­ഗ്ര­ഹം ശ്രി­തം

നിഗ്രഹദുർഗ്രഹമപിസർവ്വാഗ്ര-​

വി­ശൃം­ഖ­ല­സു­പ­ഥം (ചി­ന്മ­യം)

തൃ­ഷ്ണ­യോ­ജ്വ­ലം മൃ­ഗ­തൃ­ഷ്ണി­കാ­ജ­ലം

കൃഷ്ണ! കേവലം ത്വയി കൃ­സ്ന­മേ­ത്യ­രം

വി­സ്തൃ­ത ബ­ഹു­വീ­ചി­കു­ലം

വി­ഷ്ട­പ­മ­തി­മാ­ന­കു­ലം (ചി­ന്മ­യം)

ഭ­ഗ­വാ­നെ! എ­ന്തൊ­രാ­ന­ന്ദ­മാ­ണു് നിർ­മ്മാ­യ­നാ­യ അ­ങ്ങ­യു­ടെ മാ­യാ­വി­നോ­ദം? ഈ സം­സാ­ര­ച­ക്ര പ­രി­വർ­ത്ത­ന­ത്തിൽ ഇ­രു­ന്നു­കൊ­ണ്ടു­ത­ന്നെ­യാ­ണ­ല്ലോ നി­ശ്ച­ഞ്ച­ല­നും നിർ­വി­കാ­ര­നും സർ­വേ­ശ്വ­ര­നു­മാ­യ അ­ങ്ങ­യെ ക­ണ്ടു­കൊ­ണ്ടു ഭ­ക്ത­ന്മാർ ആ­ന­ന്ദി­ച്ചി­രി­ക്കു­ന്ന­തു്? (പെ­ട്ടെ­ന്നു് ഓർമ്മ ന­ടി­ച്ചു്) എന്റെ പൊ­ന്മ­കൻ വാ­ദ്ധ്യാ­രു­ടെ മ­ഠ­ത്തിൽ പോയി വ­രാ­ത്ത­തെ­ന്താ­ണു്? സമയം അ­തി­ക്ര­മി­ച്ചു­വ­ല്ലോ. (എ­ഴു­ന്നേ­റ്റു് നേരം നോ­ക്കി­ക്കൊ­ണ്ടു് എ­ന്താ­ണു് ഇത്ര താ­മ­സി­ച്ച­തു്? വല്ല ആ­പ­ത്തും പി­ണ­ഞ്ഞി­രി­ക്കു­മോ? (ആ­ലോ­ചി­ച്ചു. ക­ണ്ണീർ തൂ­കി­ക്കൊ­ണ്ടു്) വി­ഡ്ഢി­ത്തം ത­ന്നെ­യാ­ണു് ഭ­ഗ­വാ­നേ! എന്റെ ഈ വി­ചാ­രം.

പദ്യം 56

ലോ­ക­നാ­യ­ക ഭവാങ്കലെന്മക-​

ന്നേ­ക­ഭാ­വ­മ­വി­ടു­ന്നു ന­ല്ക­വേ

ശോ­ക­മെ­ന്ത­വ­നു ദു­ഗ്ദ്ധ­സി­ന്ധു­വിൽ

പാ­ക­ഭേ­ദ­മൊ­രു പാ­ലി­നേ­ല്ക്കു­മോ?

ഒ­രാ­പ­ത്തും വ­രാ­നി­ല്ല! എ­ങ്കി­ലും ഈ മ­മ­താ­ബ­ന്ധ­ത്തിൽ കു­ടു­ങ്ങി­പ്പോ­കു­ന്നു­വ­ല്ലൊ (വീ­ണ്ടും ആ­ലോ­ചി­ച്ചു്) ഈ മമതാ ബന്ധം വളരെ ആ­വ­ശ്യ­മ­ല്ലേ, ഭ­ഗ­വാ­നേ?

പദ്യം 57

സ­മ­ത­സർ­വ്വ­ജ­ഗ­ത്തി­ലു­മു­ള്ള­നിൻ

മ­മ­ത­നി­ത്യ­മെ­നി­ക്കു­പ­ഠി­ക്കു­വാൻ

ക­മ­ല­നേ­ത്ര! ഭ­വാ­നി­ഹ­ത­ന്നൊ­രീ

മ­മ­സു­തൻ ചെ­റു­പു­സ്ത­ക­മ­ല്ല­യോ!

(അ­ണി­യ­റ­യിൽ) പദം

ക­ല്യാ­ണ­സ­ന്ദാ­യി നീ! ജയജയ.

സുശീല:
എ­ന്താ­ണു് ഒരു മം­ഗ­ല­ഗീ­തം കേൾ­ക്കു­ന്ന­തു്?
വാ­ദ്ധ്യാർ:
ബാ­ല­ഗോ­പാ­ല­നെ ചു­മ­ലി­ലേ­റ്റി­ക്കൊ­ണ്ടു പ്ര­വേ­ശി­ച്ചു. സു­ശീ­ല­യെ കണ്ടു തൊ­ഴു­തു് ആ­ത്മ­ഗ­തം). ഹരേ കൃഷ്ണ! എ­ന്തൊ­രു തേ­ജ­സ്സാ­ണീ കാ­ണു­ന്ന­തു്?
പദ്യം 58

ഹൃൽ­പൂർ­ണ്ണ­ജ്ഞാ­ന­വ­ഹ്നി­ക്ക­ക­മെ­രി­യു­മ­തി

സ്വ­ച്ഛ­മാം വാസനൌഘ-​

ക്കർ­പ്പൂ­ര­ക്കു­ന്നു­താ­നോ ക­ലു­ഷ­ര­ഹി­ത­യാം

സൽ­ക്രി­യാ സി­ദ്ധി­താ­നോ,

പൊൽ­പൂ­മാ­തിൻ വ­ര­ങ്കൽ

ക്ഷ­ണ­മി­വ­ന­ണ­യാൻ

ഭക്തി സോ­പാ­ന­മാ­ണോ

നിൽപൂ ഞാൻ കാണ്മതെന്തി-​

ച്ചെ­റു­ശി­ശു­ശ­ശി­യേ

പെറ്റ പാ­ലാ­ഴി­യാ­ണോ?

സുശീല:
(കണ്ടു പെ­ട്ടെ­ന്നെ­ഴു­ന്നേ­റ്റു തൊ­ഴു­തു­കൊ­ണ്ടു്) ഹൊ ഹൊ, വാ­ദ്ധ്യാർ­ത­ന്നെ വ­ന്നി­രി­ക്ക­യാ­ണു്. ശിവ! ശിവ! എന്റെ ഓ­മ­ന­ത്ത­മ്പാ­നെ ഇ­ദ്ദേ­ഹം തന്നെ എ­ടു­ത്തി­രി­ക്കു­ന്നു. ഇ­തെ­ന്തു കഥ!
വാ­ദ്ധ്യാർ:
(ക­ല്യാ­ണ­സ­ന്ദാ­യി­നീ ജയജയ എന്നു പാടി ബാ­ല­ഗോ­പാ­ല­നേ­യും നെ­യ്ക്കു­ട­വും മു­മ്പിൽ ഇ­റ­ക്കി­വെ­ച്ചു തൊ­ഴു­തു നി­ല്ക്കു­ന്നു).
ബാല:
അമ്മേ! ഇതാ ഞാൻ വന്നു. (സു­ശീ­ല­യെ തു­ള്ളി­ച്ചാ­ടി പി­ടി­ക്കു­ന്നു.)
വാ­ദ്ധ്യാർ:

ചൊ­ല്ലാർ­ന്ന നിൻ­തു­ണ­യ്ക്കു­മ­ല്ലാ­രി­യാ നി­ല­യ്ക്കു

സ്വർ­ല്ലാ­ഭ­വും ത­നി­ക്കു­പു­ല്ലാ­യ് ഗ­ണി­ക്കു­മം­ബ! (കല്യാ)

(ന­മ­സ്ക­രി­ക്കു­ന്നു)

സുശീല:
(ഞെ­ട്ടി­ക്കൊ­ണ്ടു്) അ­രു­ത­രു­തു് (വാ­ദ്ധ്യാ­രെ ന­മ­സ്ക­രി­ച്ചു് ഓടി മാറി നിൽ­ക്കു­ന്നു)
വാ­ദ്ധ്യാർ:

ദാ­രി­ദ്ര്യ­ത്തീ­യിൽ ക­ത്തി­ച്ചേ­റെ­ത്തൻ ജ­ന്മ­വൃ­ത്തി

ചാ­രി­ത്ര ശു­ദ്ധി­യെ മ­റ്റാ­രി­ത്ര കൈ­വ­രു­ത്തി! (കല്യാ)

(വീ­ണ്ടും ന­മ­സ്ക­രി­ക്കു­ന്നു)

സുശീല:
(ഞെ­ട്ടി­ക്കൊ­ണ്ടു്) അയ്യോ! അരുതെ അരുതെ! (വീ­ണ്ടും വാ­ദ്ധ്യാ­രെ ന­മ­സ്ക­രി­ച്ചു മാറി നിൽ­ക്കു­ന്നു)
വാ­ദ്ധ്യാർ:

സൽ­പൂ­ജ്യേ! നിൻ­വി­ചാ­രം ചിൽ­പൂ­രു­ഷ­വി­ഹാ­രം

മ­ല്പാ­പ­പ­രി­ഹാ­രം ത്വ­ല്പാ­ദ­ന­മ­സ്കാ­രം (കല്യാ)

(പി­ന്നെ­യും ന­മ­സ്ക­രി­ക്കു­ന്നു)

സുശീല:
(ഞെ­ട്ടി ക­ര­ഞ്ഞു­കൊ­ണ്ടു്) അയ്യോ! അ­രു­ത­രു­തേ! (വീ­ണ്ടും വാ­ദ്ധ്യാ­രെ ന­മ­സ്ക­രി­ച്ചു തൊ­ഴു­തു കൊ­ണ്ടു്) ഇ­ങ്ങി­നെ ചെ­യ്യ­രു­തേ! ഈ പാ­വ­പ്പെ­ട്ട­വ­ളെ ന­മ­സ്ക­രി­ക്ക­രു­തേ! അ­ങ്ങു­ന്നു ജന്മം കൊ­ണ്ടു മഹാ ബ്രാ­ഹ്മ­ണ­നും പ­ണ്ഡി­താ­ഗ്രേ­സ­ര­നും ജ­ഗൽ­പൂ­ജ്യ­നു­മാ­ണേ! ഈ പാ­വ­പ്പെ­ട്ട­വൾ വെറും ഗോ­പ­സ്ത്രീ­യാ­ണു്. അ­ങ്ങു­ന്നു് ഈ ആ­സ­ന­ത്തെ അ­ല­ങ്ക­രി­ക്ക­ണം.
വാ­ദ്ധ്യാർ:
(തൊ­ഴു­തും­കൊ­ണ്ടു്) അ­ങ്ങു­ന്നു പ­റ­യു­ന്ന­തു ശ­രി­യാ­ണു്. എ­ന്നാൽ ജന്മം കൊ­ണ്ടു മാ­ത്രം അടിയൻ ബ്രാ­ഹ്മ­ണൻ എ­ന്ന­ല്ലാ­തെ ജ­ന­ന­മ­ര­ണ­ദുഃ­ഖം അ­റി­യാ­ത്ത ചി­ന്മ­യ ലോ­ക­ത്തിൽ സ­ഞ്ച­രി­ക്കു­ന്ന അ­ങ്ങ­യു­ടെ പാ­ദാ­ര­വി­ന്ദ­ത്തി­ങ്കൽ ന­മ­സ്ക­രി­ക്കു­വാൻ പോലും സർ­വ്വ­ധാ അർ­ഹ­ത­യി­ല്ലാ­ത്ത അ­ടി­യ­ന്നു് അ­ങ്ങ­യു­ടെ പ­രി­ശു­ദ്ധ­സ­ന്നി­ധാ­ന­ത്തിൽ ഇ­രി­ക്കു­വാ­നു­ള്ള യോ­ഗ്യ­ത എവിടെ? ചാ­ര­ത്തിൽ മറഞ്ഞ തീ­ക്ക­നൽ പോലെ വെറും പി­ച്ച­യിൽ മ­റ­ച്ചു­വെ­ച്ചി­രി­ക്കു­ന്ന അ­ങ്ങ­യു­ടെ സ­ച്ച­രി­ത്ര­മ­ഹാ­ത്മ്യ­ങ്ങൾ എ­ല്ലാം ഭാ­ഗ്യ­വ­ശാൽ എ­നി­ക്കി­പ്പോൾ അ­റി­യാ­നി­ട­യാ­യി­രി­ക്കു­ന്നു.
സുശീല:
അയ്യോ! അ­ങ്ങ­നെ എ­ന്താ­ണു് പ­റ­യു­ന്ന­തു്? ഈ പാ­വ­പ്പെ­ട്ട­വൾ­ക്കു് എ­ന്തോ­ന്നാ­ണു­ള്ള­തു്?
വാ­ദ്ധ്യാർ:
അംബ! ഇ­നി­യും അ­ങ്ങി­നെ പ­റ­യ­രു­തു്.
പദ്യം 59

പാപാതങ്കപ്രശമപടുവി-​

ബ്ബാലഗോപാലനെക്കൊ-​

ണ്ടാ­പാ­ദി­ച്ചേൻ തവ മ­ഹി­മ­തൻ

ജ്ഞാ­ന­മാ­പാ­ദ­ചൂ­ഡം

ത­പാ­ല­സ്യ­ക്ഷ­ണ­നി­പു­ണൻ

തി­ങ്ക­ളെ­ക്ക­ണ്ടു­ത­ന്നേ

ശ്രീ­പാ­ലാ­ഴി­ക്കു­ട­യ­മ­ഹി­മാ­വൊ­ക്കെ­യും

തീർ­ച്ച­യാ­ക്കാം.

അ­ങ്ങ­യു­ടെ മാ­ഹാ­ത്മ്യ­ത്തെ തെ­ളി­യി­ച്ച ഒ­ന്നാം സാ­ക്ഷി ഈ നെ­യ്ക്കു­ട­മാ­ണു്. (നെ­യ്ക്കു­ടം വീ­ണ്ടും മു­മ്പിൽ എ­ടു­ത്തു വെ­ക്കു­ന്നു).

സുശീല:
ഈ നെ­യ്ക്കു­ട­ത്തെ­പ്പ­റ്റി ഒ­ന്നും ഞാൻ അ­റി­യു­ന്നി­ല്ല­ല്ലോ!
വാ­ദ്ധ്യാർ:
ശരി അ­ങ്ങേ­യ്ക്കു് അ­തി­നെ­പ്പ­റ്റി അ­റി­യേ­ണ്ടു­ന്ന ആ­വ­ശ്യം ഇ­ല്ല­ല്ലോ.
പദ്യം 60

ശ്രീ­കാ­ന്ത­ങ്കൽ വി­ചാ­ര­മ­ങ്ങു ഭഗവൽ

കാ­രു­ണ്യ­മി­ബ്ബാ­ല­നിൽ

ശോ­ക­ന്തം സതി! മാ­ദൃ­ശർ­ക്കി­തു­ദൃ­ഢം

നി­ഷ്കാ­മ­കർ­മ്മ വ്രതം

ഏ­കാ­ന്തം രതി സൂര്യനിൽകമലിനി-​

ക്കർ­ക്ക­പ്രി­യം പ­ങ്ക­ജം

ഹാ കാ­ണ്കെ­ന്തൊ­രു വി­സ്മ­യം മ­ധു­വി­നാ­യ്

തേ­നീ­ച്ച താ­നെ­പ്പോ­ഴും

ബാല:
അമ്മേ ജ്യേ­ഷ്ഠ­നാ­ണു നെ­യ്ക്കു­ടം ത­ന്ന­തു്.
സുശീല:
ഭാ­ഗ്യം, ഭ­ഗ­വാ­ന്റെ അ­നു­ഗ്ര­ഹം കൊ­ണ്ടു് സി­ദ്ധി­ച്ചു.
വാ­ദ്ധ്യാർ:
അംബ! ഭ­ഗ­വാ­ന്റെ അ­നു­ഗ്ര­ഹം എ­ന്നു് എ­ന്തി­നു പ­റ­യു­ന്നു ഭ­ഗ­വാ­ന്റെ തൃ­ക്കൈ­കൊ­ണ്ടു­ത­ന്നെ കൊ­ടു­ത്ത­താ­ണ­ല്ലോ.
സുശീല:
(ആ­ത്മ­ഗ­തം) ഇന്നു ഭഗവൽ കാ­രു­ണ്യം കേവലം അ­സാ­ധാ­ര­ണ­മാ­യ വി­ധ­ത്തിൽ ഈ സാധു ബ്രാ­ഹ്മ­ണ­നിൽ പ്ര­കാ­ശി­ച്ചി­ട്ടു­ണ്ടെ­ന്നു് ഇ­ദ്ദേ­ഹ­ത്തി­ന്റെ ഭ­ക്തി­പാ­ര­വ­ശ്യം തെ­ളി­യി­ക്കു­ന്നു­ണ്ടു്. (വാ­ദ്ധ്യാ­രെ സൂ­ക്ഷി­ച്ചു നോ­ക്കി­ക്കൊ­ണ്ടു്) ഭ­ഗ­വ­ദ്വാ­ക്യ­ശ്ര­വ­ണം കൂടി ഇ­ന്നു് ഇ­ദ്ദേ­ഹ­ത്തി­നു് ല­ഭി­ച്ചി­ട്ടു­ണ്ടെ­ന്നും ഊ­ഹി­ക്കാം. (പ്ര­കാ­ശം) അ­ല്ല­യോ ശ്രോ­ത്രി­യ ര­ത്ന­മേ! അ­ങ്ങു­ന്നു് പ­റ­യു­ന്ന­തു ശ­രി­യാ­ണു്. ഭഗവാൻ ത­ന്ന­താ­യി­ട്ടു ത­ന്നെ­യാ­ണു വി­ചാ­രി­ക്കേ­ണ്ട­തു്.
വാ­ദ്ധ്യാർ:
(ക­ര­ഞ്ഞു­കൊ­ണ്ടു്) എ­ന്തി­നാ­ണം­ബ ഇ­നി­യും മ­റ­ച്ചു­വെ­ക്കു­ന്ന­തു്?
പദ്യം 61

അച്ഛമിപ്പഴയകൊച്ചുപാത്രമള-​

വ­റ്റ­നെ­യ്യി­തു­ക­ണ­ക്കി­നേ

പി­ച്ച­താ­നി­ഹ മ­റ­ച്ചു നി­ന്നു­ട­യ

സ­ച്ച­രി­ത്ര­മി­ത­ശേ­ഷ­വും

പി­ച്ച­ള­ത്ത­കി­ടിൽ മെച്ചമായമണി-​

മാ­ല­പോ­ലെ­യ­തു പി­ന്നെ­യും

വെച്ചടക്കുമൊരുപിത്തളാട്ടമിനി-​

യും നി­ണ­ക്കു സതി! യോ­ഗ്യ­മോ?

(ഞെ­ട്ടി­ക്ക­ര­യു­ന്നു)

സുശീല:
(ആ­ത്മ­ഗ­തം) സം­ശ­യ­മി­ല്ല. ഭ­ഗ­വൽ­പ്ര­സാ­ദം ഇ­ദ്ദേ­ഹം ന­ല്ല­വ­ണ്ണം അ­നു­ഭ­വി­ച്ചി­ട്ടു­ണ്ടു്. (പ്ര­കാ­ശം) അയ്യോ ഇ­ങ്ങി­നെ പ­റ­യ­രു­തേ, അ­ല്ല­യോ ഭ­ഗ­വൽ­കാ­രു­ണ്യ പാ­ത്ര­മേ! ഈ­യു­ള്ള­വൾ ഒ­ന്നും മ­റ­ച്ചു­വെ­ച്ചി­ട്ടി­ല്ല.
പദ്യം 62

ഭ­ഞ്ജ­നം മ­തി­മി­ഴി­ക്ക­കം തമോ-

ര­ഞ്ജ­നം ജ­ന­മ­തിൽ ഭ്ര­മി­ക്ക­യാം.

ക­ഞ്ജ­നാ­ഭ­നെ നമുക്കുകാണുവാ-​

ന­ഞ്ജ­നം വി­മ­ല­ഭ­ക്തി­ത­ന്നെ­യാം.

അ­തു­കൊ­ണ്ടു് അ­ങ്ങ­യു­ടെ ഭ­ക്തി­ക്കും മ­നഃ­ശു­ദ്ധി­ക്കും അ­നു­സ­രി­ച്ചു് അ­ങ്ങ­യു­ടെ മ­നോ­ദർ­പ്പ­ണ­ത്തിൽ അ­ങ്ങു­ന്നു തന്നെ ഭ­ഗ­വൽ­പ്ര­സാ­ദം അ­നു­ഭ­വി­ക്കു­ക­യാ­ണു ചെ­യ്യു­ന്ന­തു്. ഈ­യു­ള്ള­വൾ ഒ­ന്നും മ­റ­ച്ചു­വെ­ച്ചി­ട്ടി­ല്ല.

വാ­ദ്ധ്യാർ:
(വി­സ്മ­യി­ച്ചു തൊ­ഴു­തും­കൊ­ണ്ടു്) ശ­രി­യാ­ണം­ബ! ശ­രി­യാ­ണു് ഭഗവാൻ അ­നാ­വൃ­ത­നാ­ണെ­ങ്കി­ലും ഭക്തൻ അ­ജ്ഞാ­നാ­വ­ര­ണ­ത്തിൽ മ­റ­ഞ്ഞി­രി­ക്കു­ക­യാ­ണ­ല്ലോ. ആ തി­ര­ശ്ശീ­ല നീ­ങ്ങു­ന്തോ­റും ഭ­ഗ­വാ­നെ അ­ടു­ത്ത­ടു­ത്തു കാണാം. എ­ന്നാൽ ഈ കൊ­ച്ചു പാ­ത്ര­ത്തി­ലെ നാഴി നെ­യ്യു് നാ­ലാ­യി­രം നാ­ഴി­യാ­യി­ട്ടും ഇ­നി­യും അ­വ­സാ­നി­ച്ചി­ല്ല­ല്ലൊ. ഇതിൽ ഒരു യു­ക്തി­യും വ­രു­ന്നി­ല്ല­ല്ലോ.
സുശീല:
(ചി­രി­ച്ചു തൊ­ഴു­തു­കൊ­ണ്ടു്) അ­തി­ല്പ­രം ആ­ശ്ച­ര്യം എ­ന്താ­ണു്?
പദ്യം 63

ഭ­ക്ത­ങ്കൽ നല്ല ഭ­ഗ­വൽ­കൃ­പ ചെ­ന്ന­കാ­ലം

നി­ല്ക്കു­ന്ന­ത­ല്ല ബു­ധ­സ­ത്ത­മ! യു­ക്തി­വാ­ദം

വാ­യ്ക്കു­ന്ന പാൽ­ക്ക­ട­ല­ള­ന്നു ക­ണ­ക്കു­വെ­ക്കാൻ

പാൽ­ക്കു­റ്റി­യെ­ന്തി­നു വൃഥാ പ­രി­ഹാ­സ­യോ­ഗ്യം.

വാ­ദ്ധ്യാർ:
(വി­സ്മ­യി­ച്ചു ഭ­ക്തി­യോ­ടെ) ശ­രി­യാ­ണം­ബ! ശ­രി­യാ­ണു്. എ­ന്നാൽ ശി­ശു­വാ­യ ഈ ബാ­ല­ഗോ­പാ­ല­ന്നു് ആ ഭ­ക്ത­വ­ത്സ­ലൻ എ­ങ്ങി­നെ­യാ­ണു് ഇ­ത്ര­വേ­ഗം പ്ര­ത്യ­ക്ഷ­മാ­യ­തു്? ഇതു് അ­ങ്ങ­യു­ടെ പ്രാ­ഭ­വ­വും അ­നു­ഗ്ര­ഹ­വും കൊ­ണ്ടു ത­ന്നെ­യ­ല്ലെ?
സുശീല:
അയ്യോ, ഇ­യ്യു­ള്ള­വൾ­ക്കു് എ­ന്തൊ­രു പ്രാ­ഭ­വ­മാ­ണു­ള്ള­തു്? പ്രാ­ഭ­വ­മെ­ല്ലാം ഭ­ഗ­വാ­ങ്ക­ലാ­ണു്. ഇ­യ്യു­ള്ള­വൾ ഭ­ഗ­വ­ച്ച­ര­ണാ­ര­വി­ന്ദ­ദാ­സി. (ക­ര­ഞ്ഞു­കൊ­ണ്ടു്) ഭ­ഗ­വാ­ന്റെ അ­നു­ഗ്ര­ഹം കൊ­ണ്ടു് ഇവൾ ജീ­വി­ക്കു­ന്നു. അ­നു­ഗ്ര­ഹ­കർ­ത്ത്വ­ത്വം ദാ­സി­യി­ലി­രി­ക്കി­ല്ല­ല്ലോ. ഈ­യു­ള്ള­വൾ ഒരു നി­മി­ത്തം മാ­ത്ര­മെ­ന്ന­ല്ലാ­തെ എന്റെ ഓ­മ­ന­ത്ത­മ്പാ­ന്റെ പ്രാ­ഗ്ജ­ന്മ­സു­കൃ­തം ത­ന്നെ­യാ­ണു് ഭ­ഗ­വാ­നെ കാ­ണി­ച്ചു കൊ­ടു­ത്ത­തു്.
ബാല:
അമ്മേ എന്റെ ജ്യേ­ഷ്ഠൻ ത­ന്നെ­യാ­ണോ സാ­ക്ഷാൽ ശ്രീ­കൃ­ഷ്ണ­ഭ­ഗ­വാൻ?
സുശീല:
(കെ­ട്ടി­പ്പി­ടി­ച്ചു ക­ര­ഞ്ഞു­കൊ­ണ്ടു്) മ­റ്റാ­രാ­ണു മകനേ! നി­ന്റെ ജ്യേ­ഷ്ഠൻ!
പദ്യം 64

കാ­ട്ടിൽ പേ­ടി­ക­ള­ഞ്ഞ­തും കളതരം

വാ­ക്കോ­തി നി­ന്നിൽ പ്രി­യം

കാ­ട്ടി­ക്കൊ­ണ്ടു ക­ളാ­യ­കാ­ന്തി­ക­വ­രും

പൂ­മേ­നി കാ­ണി­ച്ച­തും

പാ­ട്ടിൽ കൂ­ത്തി­ലു­മൊ­ത്തു­ചേർ­ന്ന­നു­ദി­നം

നി­ന്നിം­ഗി­തം തും­ഗ­മാ­യ്

കൂ­ട്ടി­ത്ത­ന്ന­തു­മോർ­ക്ക പൊ­ന്നു­മ­ക­നേ!

ശ്രീ വാ­സു­ദേ­വൻ ദൃഢം.

ബാല:
(ക­ര­ഞ്ഞു തൊ­ഴു­തും­കൊ­ണ്ടു്) ഭ­ഗ­വാ­നെ! ശ്രീ­കൃ­ഷ്ണ! ഇ­നി­യും അ­ങ്ങു­ന്നു് എ­നി­ക്കു പ്ര­ത്യ­ക്ഷ­മാ­ക­ണേ!
വാ­ദ്ധ്യാർ:
(ക­ണ്ണീർ തൂ­കി­ക്കൊ­ണ്ടു്) ഭ­ഗ­വാ­നേ! എ­ന്തൊ­രു മ­ഹാ­ഭാ­ഗ്യ­വ­നാ­ണി­ച്ചെ­റു­ബാ­ലൻ! ഇവൻ ത­ന്നെ­യാ­ണ­ല്ലൊ ധ്രു­വ­ന്റെ ര­ണ്ടാ­മ­ത്തെ അ­വ­താ­രം! (സു­ശീ­ല­യെ തൊ­ഴു­തു­കൊ­ണ്ടു്) അംബ! ഈ നെ­യ്യ്ക്കു­ടം അ­ങ്ങേ­ക്കു­ള്ള­താ­ണു്. (എ­ടു­ത്തു മു­മ്പിൽ വെ­ക്കു­ന്നു).
സുശീല:
അ­ല്ല­ല്ല. ഇതു് അ­ങ്ങേ­ക്കു­ള്ള­താ­ണു്. അ­ങ്ങ­യു­ടെ പി­തൃ­കർ­മ്മ­നി­ഷ്ഠ­യു­ടെ ഫ­ല­മാ­യി­ട്ടാ­ണു് ഇതു് അ­ങ്ങേ­ക്കു ഭഗവാൻ തന്നെ ഇന്നു ത­ന്ന­തു്. ഈ ദി­വ്യ­ഘൃ­തം­കൊ­ണ്ടു പി­തൃ­ക്ക­ളെ തൃ­പ്തി­പ്പെ­ടു­ത്തു­ക­യാ­ണു് ഇനി അ­ങ്ങ­യു­ടെ കർ­ത്ത­വ്യ­കർ­മ്മം. (നെ­യ്ക്കു­ടം രണ്ടു കൈ­കൊ­ണ്ടും എ­ടു­ത്തു്) ഇതു് അ­ങ്ങു­ന്നു തന്നെ സ്വീ­ക­രി­ക്ക­ണം.
വാ­ദ്ധ്യാർ:
(തൊ­ഴു­തു ക­ണ്ണീർ തൂ­കി­ക്കൊ­ണ്ടു്) അംബ! ഇതു കൊ­ണ്ടു­മാ­ത്രം എന്നെ കൃ­താർ­ത്ഥ­നാ­ക്കാ­മെ­ന്നോ വി­ചാ­രി­ക്കു­ന്ന­തു് ?
സുശീല:
അയ്യോ, എ­ന്താ­ണു് അ­ങ്ങു­ന്നു് പി­ന്നെ­യും ഇ­ങ്ങി­നെ പ­റ­യു­ന്ന­തു്. ഈ അ­പേ­ക്ഷ ഭ­ഗ­വാ­നോ­ടു­ത­ന്നെ വേ­ണ്ട­താ­ണ­ല്ലൊ!
വാ­ദ്ധ്യാർ:
എ­ന്നാൽ ഭഗവൽ സാ­ക്ഷാൽ­ക്കാ­ര­കർ­മ്മം ഉ­പ­ദേ­ശി­ച്ചു തരണം.
സുശീല:
ഈ­യു­ള്ള­വൾ­ക്കു് ഒ­ന്നും അ­റി­ഞ്ഞു­കൂ­ടാ. എ­ന്നാൽ മ­ഹാ­ന്മാർ ഇ­ങ്ങി­നെ പ­റ­ഞ്ഞു­കേ­ട്ടി­ട്ടു­ണ്ടു്.
പദം 46

കാ­വ­ടി­ച്ചി­ന്തു്—തി­സ്ര­ജാ­തി രൂപകം.

ഭ­ക്തി­ത­ന്നെ­സു­ഗ­മ­സ­ര­ണി ഭ­ക്തി­ത­ന്നെ­യാം

ത്യ­ക്ത­വാ­സ­നം ക­ട­ന്നു

ഭ­ക്ത­വ­ത്സ­ല­ങ്കൽ ചേർ­ന്നു

മു­ക്ത­നാ­കു­വാൻ ന­ര­ന്നു

സപദി വിപദി നി­പ­തി­യാ­തെ (ഭക്തി)

ശ്രീ­മ­ണാ­ളൻ­ത­ങ്കൽ തി­ങ്ങും

പ്രേ­മ­മു­ണ്ട­ന­ന്ത­മി­ങ്ങും

ശ്യാ­മ­ളൻ ക­നി­കി­ലെ­ങ്ങും

പ­ര­മ­ശാ­ന്തി­വ­രു­മെ നീ­ന്തി (ഭക്തി)

അ­ല്ല­യോ പ­ര­മ­ഭാ­ഗ­വ­ത­ര­ത്ന­മേ! അ­ങ്ങ­യു­ടെ സ­ന്നി­ധാ­നം­കൊ­ണ്ടു ഞങ്ങൾ ഇ­പ്പോൾ ധ­ന്യ­ധ­ന്യാ­വ­സ്ഥ­യെ പ്രാ­പി­ച്ചി­രി­ക്കു­ന്നു. ഇനി എ­ന്തൊ­രു ഉ­പ­ചാ­രം­കൊ­ണ്ടാ­ണു് ഞങ്ങൾ അ­ങ്ങ­യെ പൂ­ജി­ക്കേ­ണ്ട­തെ­ന്ന­റി­യു­ന്നി­ല്ല.

വാ­ദ്ധ്യാർ:
അംബ! എന്റെ അ­ന­ന്ത­ജ­ന്മാർ­ജ്ജി­ത­മാ­യ സു­കൃ­ത­രാ­ശി­യു­ടെ പ­ര­മോ­ദ്ദേ­ശ്യം അ­ങ്ങ­യു­ടെ ഈ പ­വി­ത്ര­ദേ­ഹ സ­ന്ദർ­ശ­നം ത­ന്നെ­യാ­ണു്! ഇ­ന്നു് എ­നി­ക്കു സി­ദ്ധി­ച്ച ഈ ആ­ന­ന്ദ­പ്ര­വാ­ഹ­ത്തിൽ ഭ­ക്ത­ന്മാർ എ­ന്നും നീ­ന്തി­ക്ക­ളി­ക്ക­ട്ടെ! എ­ന്നാൽ ഭഗവൽ കാ­രു­ണ്യം­കൊ­ണ്ടു് ഇ­തു­കൂ­ടി സാ­ധി­ക്ക­ട്ടെ.

ഭ­ര­ത­വാ­ക്യം

ലോ­ക­ത്തി­ലീ­വ­ക സു­ശീ­ല­കൾ വാണു സാധു

ശോ­ക­ക്ഷ­തി­ക്കു സുതരെ പ്ര­സ­വി­ച്ചി­ട­ട്ടെ!

നാ­ക­ത്തി­ലും രുചി വരാതെ മുകുന്ദപാദ-​

മേ­ക­ത്തി­ലി­ക്ക­വി ക­ട­ന്നു ര­മി­ച്ചി­ട­ട്ടെ!

മംഗളം

“സ്ഥാ­പ­കാ­യ ച ധർ­മ്മ­സ്യ

സർ­വ്വ­ധർ­മ്മ സ്വ­രൂ­പി­ണേ

അ­വ­താ­ര­വ­രി­ഷ്ഠാ­യ രാ­മ­കൃ­ഷ്ണാ­യ തേ നമഃ”

അ­വ­സാ­നി­ക്കു­ന്നു

കു­റി­പ്പു­കൾ

[1] ശ്രീ­രാ­മ­കൃ­ഷ്ണ­ന്റെ തി­രു­വാ­യ്മൊ­ഴി. (പ്ര­ബു­ദ്ധ­കേ­ര­ളം)

[2] ശ്രീ­ശ­ങ്ക­രാ­ചാ­ര്യ­കൃ­തം.

കു­ട്ട­മ­ത്തു് കു­ന്നി­യൂർ കു­ഞ്ഞി­ക്കൃ­ഷ്ണ­ക്കു­റു­പ്പു്
images/Kuttamath.jpg

പ്ര­ശ­സ്ത­നാ­യ ക­വി­യാ­യി­രു­ന്നു കു­ട്ട­മ­ത്തു് കു­ന്നി­യൂർ കു­ഞ്ഞി­ക്കൃ­ഷ്ണ­ക്കു­റു­പ്പ് (ജനനം: 1880–7 ആ­ഗ­സ്റ്റ് 1943). കു­ട്ട­മ­ത്തു് എന്ന തൂ­ലി­കാ­നാ­മ­ത്തി­ലാ­ണു് രചനകൾ നിർ­വ­ഹി­ച്ചി­രു­ന്ന­തു്. ഇ­ദ്ദേ­ഹം സം­ഗീ­ത­നാ­ട­ക­ങ്ങൾ ര­ചി­ച്ചാ­ണു് പ്ര­ശ­സ്ത­നാ­യ­തു്.

ജീ­വി­ത­രേ­ഖ

കാ­സർ­കോ­ഡ് ജി­ല്ല­യി­ലെ ചെ­റു­വ­ത്തൂ­രി­ന­ടു­ത്തു് കു­ട്ട­മ­ത്തു് കു­ന്നി­യൂർ ത­റ­വാ­ട്ടിൽ ദേ­വ­കി­യ­മ്മ­യു­ടേ­യും വ­ണ്ടാ­ട്ടു് ഉ­ദ­യ­വർ­മ്മൻ ഉ­ണി­ത്തി­രി­യു­ടേ­യും അ­ഞ്ചാ­മ­ത്തെ പു­ത്ര­നാ­യി ജ­നി­ച്ചു. പ്രാ­ഥ­മി­ക­ഗ്രാ­മീ­ണ­വി­ദ്യാ­ഭ്യാ­സ­ത്തി­നു ശേഷം സം­സ്കൃ­തം, ഇം­ഗ്ലീ­ഷ് എ­ന്നി­വ അ­ഭ്യ­സി­ച്ചു. ത­റ­വാ­ട്ടി­ലെ തന്നെ കാ­ര­ണ­വ­രിൽ­നി­ന്നും ശാ­സ്ത്ര­വും കാ­വ്യ­വും പ­ഠി­ച്ചു. ശേഷം തർ­ക്ക­ശാ­സ്ത്രം, വൈ­ദ്യം എ­ന്നി­വ­യും ഇ­ദ്ദേ­ഹം പ­ഠി­യ്ക്കു­ക­യു­ണ്ടാ­യി.

ഔ­ദ്യോ­ഗി­ക­ജീ­വി­തം

ക­ണ്ണൂ­രിൽ­നി­ന്നു് എം. കെ. കു­ഞ്ഞി­രാ­മൻ­വൈ­ദ്യ­രു­ടെ ഉ­ട­മ­സ്ഥ­ത­യിൽ പ്ര­സി­ദ്ധീ­ക­രി­ച്ചി­രു­ന്ന കേ­ര­ള­ച­ന്ദ്രി­ക­യു­ടെ പ­ത്രാ­ധി­പ­രാ­യി സേ­വ­ന­മ­നു­ഷ്ഠി­ച്ചു. നീ­ലേ­ശ്വ­രം രാ­ജാ­സ് ഹൈ­സ്കൂ­ളിൽ അ­ദ്ധ്യാ­പ­ക­നാ­യും സേ­വ­ന­മ­നു­ഷ്ഠി­ച്ചി­ട്ടു­ണ്ടു്. ഇവിടെ 13 കൊ­ല്ല­ക്കാ­ലം അ­ദ്ധ്യാ­പ­ക­നാ­യി­രു­ന്നു.

സാ­ഹി­ത്യ സം­ഭാ­വ­ന­കൾ

ചെ­റു­പ്പ­ത്തിൽ തന്നെ സ­മ­സ്യാ­പൂ­ര­ണം, ക­വി­താ­ര­ച­ന എ­ന്നി­വ ന­ട­ത്തി. കീ­ച­ക­വ­ധം ഓ­ട്ടൻ­തു­ള്ളൽ ര­ചി­ച്ചു. ജ്യേ­ഷ്ഠ­നോ­ടൊ­രു­മി­ച്ചു് ഉ­ത്സ­വ­ച­രി­ത്രം എന്ന കൂ­ട്ടു­ക­വി­ത ര­ചി­ച്ചു. തന്റെ പ­ത്തൊൻ­പ­താ­മ­ത്തെ വ­യ­സ്സി­ലാ­ണു് യ­മ­ക­കാ­വ്യ­ങ്ങ­ളിൽ പ്ര­സി­ദ്ധ­മാ­യ കാ­ളി­യ­മർ­ദ്ദ­നം ഇ­ദ്ദേ­ഹം ര­ചി­യ്ക്കു­ന്ന­തു്. പ്ര­ശ­സ്ത­ക­വി ഒ. എൻ. വി. കു­റു­പ്പു് ഇ­ദ്ദേ­ഹ­ത്തി­ന്റെ ര­ച­ന­ക­ളെ ഇ­പ്ര­കാ­ര­മാ­ണു് വി­ല­യി­രു­ത്തു­ന്ന­തു്. “കു­ട്ട­മ­ത്തി­ന്റെ സം­ഗീ­ത­നാ­ട­ക­ങ്ങൾ പുതിയ സ­ങ്കേ­ത­ങ്ങ­ളോ അ­ത്ഭു­ത­ശി­ല്പ­വൈ­ദ­ഗ്ദ്ധ്യ­മോ ഒ­ന്നും പ്ര­കാ­ശി­പ്പി­യ്ക്കു­ന്നി­ല്ല. പക്ഷേ, അ­ന്നു് നി­ല­വിൽ ഉ­ണ്ടാ­യി­രു­ന്ന സം­സ്കൃ­ത­നാ­ട­ക­ങ്ങ­ളു­ടേ­യും ത­മി­ഴ്‌­നാ­ട­ക­ങ്ങ­ളു­ടേ­യും രീ­തി­ക­ളെ സ­മ­ന്വ­യി­പ്പി­ച്ചു­കൊ­ണ്ടു­ള്ള ല­ളി­ത­വും സ­ദ­സ്യ­രെ ര­സി­പ്പി­യ്ക്കാൻ പാ­ക­ത്തി­ലു­ള്ള­തു­മാ­യ ഒരു സ­ങ്കേ­ത­മാ­ണു് ഈ നാ­ട­ക­ങ്ങ­ളു­ടെ ര­ച­ന­യിൽ ഇ­ദ്ദേ­ഹം അ­വ­ത­രി­പ്പി­ച്ചി­രു­ന്ന­തു്.” സം­സ്കൃ­ത­നാ­ട­ക­സ­ങ്കേ­ത­ങ്ങ­ളിൽ ചു­വ­ടൂ­ന്നി, എ­ന്നാൽ ഹിന്ദുസ്ഥാനി-​ബിഹാക്, പാഴ്സി-​തമിഴ് സംഗീതനാടകരംഗ-​താളങ്ങളിൽ ഇ­ദ്ദേ­ഹം നാ­ട­ക­മെ­ഴു­തി­യി­രി­യ്ക്കു­ന്ന­തു്. മ­ല­ബാ­റി­ലെ ആ­സ്വാ­ദ­ക­വൃ­ന്ദ­ത്തെ ഭ­ക്തി­യു­ടേ­യും വാ­ത്സ­ല്യ­ത്തി­ന്റേ­യും ഔ­ന്ന­ത്യ­ത്തി­ലെ­ത്തി­ച്ച ഒരു സം­ഗീ­ത­നാ­ട­കം ആണു് ബാ­ല­ഗോ­പാ­ലൻ.

കൃ­തി­കൾ
  • കാ­ളി­യ­മർ­ദ്ദ­നം (യ­മ­ക­കാ­വ്യം)
  • ദേ­വ­യാ­നീ­ച­രി­തം (നാടകം 1911)
  • വി­ദ്യാ­ശം­ഖ­ധ്വ­നി (നാടകം 1920)
  • ബാ­ല­ഗോ­പാ­ലൻ (നാടകം 1923)
  • അ­ത്ഭു­ത­പാ­ര­ണ (നാടകം 1924)
  • ഹ­രി­ശ്ച­ന്ദ്ര­ച­രി­തം (നാടകം 1924)
  • ധ്രു­വ­മാ­ധ­വം (നാടകം 1926)
  • ന­ചി­കേ­ത­സ്സ് (നാടകം 1927)
  • ബാ­ല­ഗോ­പാ­ലൻ (ആ­ട്ട­ക്ക­ഥ)
  • അ­മൃ­ത­ര­ശ്മി (പത്തു ഭാ­ഗ­ങ്ങ­ളി­ലാ­യി സ­മാ­ഹ­രി­ച്ച ഖണ്ഡ ക­വി­ത­കൾ)
  • ഇളം ത­ളി­രു­കൾ (കു­ട്ടി­കൾ­ക്കു­ള്ള ക­വി­ത­ക­ളു­ടെ സ­മാ­ഹാ­രം)
  • സു­ദർ­ശ­നൻ (ആ­ഖ്യാ­യി­ക)
  • മൂ­കാം­ബി­കാ­പു­രാ­ണം (സ്വ­ത­ന്ത്ര പ­രി­ഭാ­ഷ)
  • ക­പി­ലോ­പാ­ഖ്യാ­നം (സ്വ­ത­ന്ത്ര പ­രി­ഭാ­ഷ)
  • യോ­ഗ­വാ­സി­ഷ്ഠം (കൂ­ട്ടു ചേർ­ന്നു­ള്ള പ­രി­ഭാ­ഷ)
  • ശ്രീ­രാ­മ­കൃ­ഷ്ണ­ഗീ­ത
  • രാ­ഷ്ട്രീ­യ­ഗാ­ന­ങ്ങൾ
  • വേ­ണു­ഗാ­നം (നാ­ട­ക­ഗാ­ന­ങ്ങൾ)

മ­ല­ബാ­റി­ന്റെ സാ­ഹി­ത്യ­മ­ണ്ഡ­ല­ത്തെ സ്വാ­ധീ­നി­ച്ച ര­ണ്ടു് മ­ഹാൻ­മാ­രാ­ണു് മ­ഹാ­ക­വി കു­ട്ട­മ­ത്തും വി­ദ്വാൻ പി. കേ­ളു­നാ­യ­രും. ച­രി­ത്ര­ത്തിൽ പ്രാ­ധാ­ന്യ­രെ­ങ്കി­ലും വി­സ്മൃ­തി­യിൽ ആ­ണ്ടു­പോ­യി­ക്കൊ­ണ്ടി­രി­യ്ക്കു­ന്ന­വ­രാ­ണി­വർ. ഉ­ത്ത­ര­കേ­ര­ള­ത്തി­ലെ ഒരു ത­ല­മു­റ­യെ സ്വാ­ധീ­നി­ച്ച­വ­രാ­യി­രു­ന്നു ഇവർ.

അം­ഗീ­കാ­ര­ങ്ങൾ

1941-ൽ ചി­റ­യ്ക്കൽ രാ­മ­വർ­മ്മ മ­ഹാ­രാ­ജാ­വു് മ­ഹാ­ക­വി­പ്പ­ട്ടം നൽകി ആ­ദ­രി­ച്ചു. മാ­തൃ­ഭൂ­മി പ­ത്രാ­ധി­പ­രാ­യി­രു­ന്ന കേ­ള­പ്പ­നാ­ണു് മ­ഹാ­ക­വി എ­ന്നാ­ദ്യം ഇ­ദ്ദേ­ഹ­ത്തെ വി­ശേ­ഷി­പ്പി­ച്ച­തു്.

images/data-entry-personnels.png
ഈ പു­സ്ത­ക­ത്തി­ന്റെ പാ­ഠ­നി­വേ­ശം ചെയ്ത പ­യ്യ­ന്നൂർ കോ­ളേ­ജ് മ­ല­യാ­ള­വി­ഭാ­ഗം ഒ­ന്നാം വർഷ ബിരുദ വി­ദ്യാർ­ത്ഥി­കൾ പ്രൊ­ഫ­സർ പ്ര­ജി­ത­യോ­ടൊ­പ്പം. ദേവിക പി, ശിവലയ മനോജ്, വി­ഷ്ണു­പ്രി­യ പി, ആവണി എം, സ്നേഹ ഇ വി, ന­ഫീ­സ­ത്ത് എ ജി, ആരോമൽ വി പി, സനൽ ബാ­ബു­രാ­ജ്, ലയ സി പി.
Colophon

Title: Balagopalan (ml: ബാ­ല­ഗോ­പാ­ലൻ).

Author(s): Kuttamath Kunniyur Kunjikrishnakuruppu.

First publication details: Not available;;.

Deafult language: ml, Malayalam.

Keywords: Play Story, Kuttamath Kunniyur Kunjikrishnakuruppu, Balagopalan, കു­ട്ട­മ­ത്തു് കു­ന്നി­യൂർ കു­ഞ്ഞി­ക്കൃ­ഷ്ണ­ക്കു­റു­പ്പു്, ബാ­ല­ഗോ­പാ­ലൻ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: February 16, 2023.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Illustration of Hindi Gita Press Mahabharata, a painting by B. K. Mitra . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.