SFNസായാഹ്ന ഫൌണ്ടേഷൻ
images/Lady_in_Grey_and_Black.jpg
Lady in Grey and Black, a painting by John Lavery (1856–1941).
മാ­ക്സിം ഗോർ­ക്കി­യു­ടെ സാ­ഹി­തീ­ദർ­ശ­നം
കു­റ്റി­പ്പു­ഴ കൃ­ഷ്ണ­പി­ള്ള

വി­പ്ല­വ­സാ­ഹി­ത്യ­കാ­ര­ന്മാ­രു­ടെ ആ­ചാ­ര്യ­നാ­ണു മാ­ക്സിം ഗോർ­ക്കി. അ­ദ്ദേ­ഹ­ത്തി­ന്റെ അ­തു­ല്യ­മാ­യ തൂ­ലി­കാ­വി­ലാ­സം റ­ഷ്യൻ­സാ­ഹി­ത്യ­ത്തിൽ മാ­ത്ര­മ­ല്ല, വി­ശ്വ­സാ­ഹി­ത്യ­ത്തിൽ­ത­ന്നെ പു­തി­യൊ­രു വ­ഴി­ത്തി­രി­വു­ണ്ടാ­ക്കി. തൊ­ഴി­ലാ­ളി സ്ഥി­തി­സ­മ­ത്വ­സാ­ഹി­ത്യ­ത്തി­ന്റെ (പ്രോ­ളി­റ്റേ­റി­യൻ സോ­ഷ്യ­ലി­സ്റ്റ് ലി­റ്റ­റേ­ച്ചർ) പി­താ­വു് എ­ന്നാ­ണു് മൊ­ളോ­ട്ടോ­വ് അ­ദ്ദേ­ഹ­ത്തെ വി­ളി­ച്ചി­രു­ന്ന­തു്. ക­ഷ്ട­പ്പെ­ടു­ന്ന മ­നു­ഷ്യ­വർ­ഗ്ഗ­ത്തി­ന്റെ നീ­റി­പ്പു­ക­യു­ന്ന ആ­ത്മാ­വു­മാ­യി ഇ­ത്ര­ത്തോ­ളം ത­ന്മ­യി­ഭാ­വം­പൂ­ണ്ടി­ണ­ങ്ങി­ച്ചേ­രാൻ മ­റ്റൊ­രു സാ­ഹി­ത്യ­കാ­ര­നും ക­ഴി­വു­ണ്ടാ­യി­ട്ടി­ല്ല. ച­വു­ട്ടി­മെ­തി­ക്ക­പ്പെ­ടു­ന്ന മ­നു­ഷ്യ­ത്വ­ത്തെ സാ­ഹി­ത്യ­മാർ­ഗ്ഗേ­ണ ന­വ­ജീ­വൻ നൽകി സ­മു­ദ്ധ­രി­ക്കാ­നു­ള്ള ശ്ര­മ­ത്തി­ലാ­ണു ഗോർ­ക്കി തന്റെ ആ­യു­ഷ്കാ­ലം മു­ഴു­വൻ വി­നി­യോ­ഗി­ച്ച­തു്.

ക­ല­ക­ളെ­പ്പ­റ്റി പൊ­തു­വെ­യും സാ­ഹി­ത്യ­ത്തെ­പ്പ­റ്റി പ്ര­ത്യേ­ക­മാ­യും ഈ മ­നു­ഷ്യ­സ്നേ­ഹി സു­ചി­ന്തി­ത­ങ്ങ­ളാ­യ പല ന­വീ­നാ­ശ­യ­ങ്ങ­ളും പു­റ­പ്പെ­ടു­വി­ച്ചി­ട്ടു­ണ്ടു്. ഇ­ക്കാ­ല­ത്തു് ആർ­ക്കും എ­ങ്ങ­നെ­യും വ്യാ­ഖ്യാ­നി­ക്കാ­വു­ന്ന ഒരു വി­ഷ­യ­മാ­യി­ത്തീർ­ന്നി­ട്ടു­ണ്ട­ല്ലോ സാ­ഹി­ത്യം. നി­രൂ­പ­കർ മാ­ത്ര­മ­ല്ല, ക­വി­ക­ളും കാ­ഥി­ക­രും വാ­യ­ന­ക്കാ­രു­മെ­ല്ലാം സാ­ഹി­ത്യം എ­ങ്ങ­നെ­യി­രി­ക്ക­ണ­മെ­ന്നും എ­ങ്ങോ­ട്ടു തി­രി­യ­ണ­മെ­ന്നും മ­റ്റും ആ­ധി­കാ­രി­ക­മാ­യ സ്വ­ര­ത്തിൽ­ത്ത­ന്നെ പ്ര­ഘോ­ഷ­ണം­ചെ­യ്തു­തു­ട­ങ്ങി­യി­രി­ക്കു­ന്നു. പക്ഷേ, പ­റ­യു­ന്ന­തെ­ന്തും വ്യ­ക്ത­വും യു­ക്ത­വും ഒരു നൂ­ത­ന­വീ­ക്ഷ­ണ­ഗ­തി ഉൾ­ക്കൊ­ള്ളു­ന്ന­തു­മാ­യി­രി­ക്ക­ണ­മെ­ന്ന കാ­ര്യ­ത്തിൽ അ­ധി­ക­മാ­രും ശ്ര­ദ്ധി­ക്കാ­റി­ല്ല. വി­ഷ­യ­വ്യ­തി­ച­ല­നം, ചർവിത ചർവണം, പൂർ­വ്വാ­പ­ര­വി­രോ­ധം, സർ­വ്വോ­പ­രി അ­വ്യ­ക്ത­ത—ഇ­ത്യാ­ദി ദോ­ഷ­ങ്ങൾ ന­മ്മു­ടെ സാ­ഹി­ത്യ­പ്ര­സം­ഗ­ങ്ങ­ളി­ലും ലേ­ഖ­ന­ങ്ങ­ളി­ലും, ഒ­രു­പ­ക്ഷേ, നാം അ­റി­യാ­തെ­ത­ന്നെ ക­ട­ന്നു­കൂ­ടു­ന്നു­ണ്ടു്. എ­ന്നാൽ സ­ഹൃ­ദ­യാ­ഗ്രേ­സ­ര­നാ­യ ഗോർ­ക്കി­യു­ടെ സാ­ഹി­തീ­ദർ­ശ­ന­ത്തിൽ ഈവക ദോ­ഷ­ങ്ങ­ളൊ­ന്നും കാ­ണു­ക­യി­ല്ല. വി­ശ്വ­സാ­ഹി­ത്യ­കൃ­തി­കൾ വാ­യി­ച്ചും പ­ഠി­ച്ചും സ്വ­ത­ന്ത്ര­മാ­യി ചി­ന്തി­ച്ചും സ്വാ­നു­ഭൂ­തി­യെ മാ­ന­ദ­ണ്ഡ­മാ­ക്കി­യു­മാ­ണു് അ­ദ്ദേ­ഹം പ്ര­സ്തു­ത വി­ഷ­യ­ത്തെ­പ്പ­റ്റി നി­രൂ­പ­ണം ചെ­യ്യു­ന്ന­തു്. അ­തു­മി­തും കൂ­ട്ടി­ക്ക­ലർ­ത്തി ക­ഷാ­യ­രൂ­പ­ത്തിൽ വ്യാ­മി­ശ്രാ­യ­ശ­യ­ങ്ങൾ പു­റ­പ്പെ­ടു­വി­ച്ചു വാ­യ­ന­ക്കാ­രിൽ മ­തി­ഭ്ര­മ­മു­ള­വാ­ക്കു­ന്ന ‘സൂത്ര’വിദ്യ അ­ദ്ദേ­ഹം ഒ­രി­ട­ത്തും പ്ര­യോ­ഗി­ച്ചി­ട്ടി­ല്ല. സ്പ­ഷ്ട­ത, ആ­ത്മാർ­ത്ഥ­ത, വ്യ­ക്തി­ത്വം എന്നീ മൂ­ന്നു ഗു­ണ­വും ഗോർ­ക്കി­യു­ടെ ചി­ന്താ­സ­ര­ണി­യെ പ്ര­ത്യേ­കി­ച്ചും സു­ന്ദ­ര­മാ­ക്കു­ന്നു.

എ­ന്താ­ണു സാ­ഹി­ത്യം? എ­ന്തി­നു­വേ­ണ്ടി­യു­ള്ള­താ­ണു്? സാ­ഹി­ത്യ­ത്തി­ന്നു മ­റ്റൊ­ന്നി­നോ­ടും ബ­ന്ധ­മി­ല്ലാ­തെ അ­തി­ന്നു­വേ­ണ്ടി­ത്ത­ന്നെ­യു­ള്ള ഒരു സ്ഥി­തി­യു­ണ്ടോ? എ­ന്നി­ങ്ങ­നെ സ്വയം ചോ­ദി­ച്ചു­കൊ­ണ്ടു് ഗോർ­ക്കി പ­റ­യു­ക­യാ­ണു്—സാ­ഹി­ത്യ­ത്തി­ന്നു മാ­ത്ര­മ­ല്ല ലോ­ക­ത്തി­ലൊ­ന്നി­ന്നും­ത­ന്നെ ഇ­ത­രാ­ന­പേ­ക്ഷ­മാ­യി അ­തി­ന്നു­മാ­ത്രം വേ­ണ്ടി­യു­ള്ള സ്ഥി­തി­യി­ല്ല. ഓ­രോ­ന്നും വേറെ എ­ന്തി­നോ­ടെ­ങ്കി­ലും ഏ­തെ­ങ്കി­ലും പ്ര­കാ­ര­ത്തിൽ കൂ­ടി­ച്ചേർ­ന്നോ കൂ­ടി­ക്ക­ലർ­ന്നോ സ്ഥി­തി­ചെ­യ്യു­ന്നു. എ­ല്ലാം സാ­പേ­ക്ഷ­വും സോ­ദ്ദേ­ശ്യ­ക­വു­മാ­ണു്. സാ­ഹി­ത്യ­ത്തി­ന്റെ നി­ല­യും ഇ­തു­ത­ന്നെ. വെറും വി­നോ­ദ­മോ വി­ശ്രാ­ന്തി­യോ (റി­ലാ­ക്സേ­ഷൻ) ആ­ക­രു­തു് സാ­ഹി­ത്യാ­സ്വാ­ദ­ന­ത്തി­ന്റെ ഫലം. അ­തൊ­രു­ത­രം സ­ഹ­ന­സാ­ഹി­ത്യം (പാ­സ്സി­വ് ലി­റ്റ­റേ­ച്ചർ) ആ­യി­ട്ടു ഗ­ണി­ക്കാം. അതു മ­നു­ഷ്യ­നെ നി­ഷ്ക്രി­യ­നാ­ക്കു­മെ­ന്നും ത­ന്മൂ­ലം വർ­ജ്ജ്യ­മാ­ണെ­ന്നും ഗോർ­ക്കി വാ­ദി­ക്കു­ന്നു.

images/Dickens.jpg
ഡി­ക്കൻ­സ്

ഭാ­ര­തീ­യ­മ­ത­പ്ര­കാ­ര­മു­ള്ള വി­ഗ­ളി­ത­വേ­ദ്യാ­ന്ത­ര­മാ­യ ആ­ന­ന്ദ­ത്തെ­യോ ആ­ത്യ­ന്തി­ക­മാ­യ ചി­ന്താ­വി­ശ്രാ­ന്തി­യെ­യോ ഉത്തമ സാ­ഹി­ത്യ­ധർ­മ്മ­മാ­യി അ­ദ്ദേ­ഹം പ­രി­ഗ­ണി­ക്കു­ന്നി­ല്ല. മ­നു­ഷ്യ­ജീ­വി­ത­ത്തെ ഉൽ­ക്കർ­ഷ­പ്പെ­ടു­ത്താ­നും അ­നീ­തി­യോ­ടും അ­ധർ­മ്മ­ത്തോ­ടും അ­ട­രാ­ടാ­നും പ്ര­ചോ­ദ­നം നൽ­കു­ന്ന ക്രി­യാ­ത്മ­ക­മാ­യ സാ­ഹി­ത്യം (ആ­ക്ടീ­വ് ലി­റ്റ­റേ­ച്ചർ)—അ­താ­ണു് അ­ദ്ദേ­ഹ­ത്തി­ന­ഭി­മ­തം. പ്രോ­മി­ത്തി­യ­സ്, ഹാം­ല­റ്റ്, ഡാൺ ക്വി­ക്സോ­ട്ട്, ഫാ­സ്റ്റ് എ­ന്നി­വ­യും ബെൽ­സാ­ക്ക്, ഡി­ക്കൻ­സ്, ടോൾ­സ്റ്റോ­യി, ചെ­ക്കോ­വ് മു­ത­ലാ­യ­വ­രു­ടെ കൃ­തി­ക­ളും വാ­യി­ക്കു­മ്പോൾ ന­മ്മി­ലു­ണ്ടാ­കു­ന്ന ഭാ­വോ­ദ്ദീ­പ­നം കേവല വി­ശ്രാ­ന്തി­യി­ലേ­ക്കാ­ണോ അതോ കർ­മ്മ­രം­ഗ­ത്തേ­ക്കാ­ണോ നമ്മെ തി­രി­ച്ചു­വി­ടു­ന്ന­തെ­ന്നു ഗോർ­ക്കി ചോ­ദി­ക്കു­ന്നു. ഉ­ത്ത­മ­സാ­ഹി­ത്യ­ല­ഹ­രി സ­ഹൃ­ദ­യ­നെ കർ­മ്മോ­ദ്യു­ക്ത­നാ­ക്കു­മെ­ന്ന­തിൽ അ­ദ്ദേ­ഹ­ത്തി­നു സം­ശ­യ­മി­ല്ല. താൻ വി­ദേ­ശ­സാ­ഹി­ത്യ­ത്തോ­ടു കു­റെ­യേ­റെ ക­ട­പ്പെ­ട്ടി­ട്ടു­ണ്ടെ­ന്നും വി­ശേ­ഷി­ച്ചു ഫ്ര­ഞ്ചു­സാ­ഹി­ത്യ­മാ­ണു് ത­നി­ക്കു കൂ­ടു­തൽ ആ­വേ­ശ­വും പ്ര­ബു­ദ്ധ­ത­യും നൽ­കി­യി­ട്ടു­ള്ള­തെ­ന്നും അ­ദ്ദേ­ഹം സ­മ്മ­തി­ക്കു­ന്നു. ഫ്ര­ഞ്ചു­സാ­ഹി­ത്യം പ­ഠി­ച്ചു് എ­ഴു­താൻ ശീ­ലി­ച്ച­തി­നു­ശേ­ഷ­മാ­ണു് ഗോർ­ക്കി റഷ്യൻ സാ­ഹി­ത്യ­ത്തി­ലേ­ക്കു പ്ര­വേ­ശി­ച്ച­തു്.

images/Leon_tolstoi.jpg
ടോൾ­സ്റ്റോ­യി

ബെൽ­സാ­ക്കി­നോ­ടാ­ണെ­ന്നു തോ­ന്നു­ന്നു, അ­ദ്ദേ­ഹ­ത്തി­ന­ധി­കം ബ­ഹു­മാ­നം. ടോൾ­സ്റ്റോ­യി സ­മാ­ദ­ര­ണീ­യ­നാ­ണെ­ങ്കി­ലും പ്ര­തി­പാ­ദ­ന­രീ­തി­യിൽ ചി­ല­യി­ട­ത്തു് അ­ദ്ദേ­ഹ­ത്തി­നു വ­ഴി­തെ­റ്റി­യി­ട്ടു­ണ്ടെ­ന്നു ഗോർ­ക്കി തു­റ­ന്നു­പ­റ­യു­ന്നു­ണ്ടു്. ഉ­ദാ­ഹ­ര­ണ­ത്തി­നു് അ­ക്കാ­ല­ത്തെ പാ­വ­പ്പെ­ട്ട കൃ­ഷി­ക്കാ­ര­ന്റെ ജീ­വി­ത­ത്തെ ടോൾ­സ്റ്റോ­യി അ­തേ­നി­ല­യിൽ ആ­ദർ­ശ­വ­ത്ക­രി­ച്ചെ­ഴു­തി­യി­ട്ടു­ള്ള­തു് അത്ര ശ­രി­യ­ല്ല. മാ­ട­മ്പി­മാ­രു­ടെ അ­ടി­മ­ക­ളാ­യി ന­ട്ടെ­ല്ലു പൊ­ട്ടും­പ­ടി പ­ണി­യെ­ടു­ത്തു പ­ട്ടി­ണി­യിൽ ക­ഴി­ഞ്ഞു­കൂ­ടു­ന്ന കൃ­ഷി­ക്കാ­രു­ടെ ലാ­ളി­ത്യ­വും അ­കൃ­ത്രി­മ­ത­യും മ­റ്റും പൊ­ക്കി­ക്കാ­ണി­ച്ചു­കൊ­ണ്ടു് ആ നി­കൃ­ഷ്ട­ജീ­വി­ത­ത്തെ ആ­ദർ­ശ­വ­ത്ക­രി­ച്ചാൽ അ­തെ­ന്തൊ­രു വി­രോ­ധാ­ഭാ­സ­മാ­കും? അവരിൽ അ­തൃ­പ്തി­യും അ­സ്വ­സ്ഥ­ത­യും വ­ളർ­ത്തേ­ണ്ട­തി­നു­പ­ക­രം അ­ത്ത­രം സാ­ഹി­ത്യം അ­വ­രു­ടെ സ്വാ­ത­ന്ത്ര്യാ­ഭി­ലാ­ഷ­ത്തെ­യും സ­മ­ര­മ­നോ­ഭാ­വ­ത്തെ­യും ത­ല്ലി­ക്കെ­ടു­ത്താ­നേ ഉ­പ­ക­രി­ക്കു. ചെ­ക്കോ­വി നു ഈ രീതി തീരെ ഇ­ഷ്ട­മാ­യി­രു­ന്നി­ല്ല.

സോ­ഷ്യ­ലി­സ്റ്റ് റി­യ­ലി­സ­ത്തി­ന്റെ അ­വ­താ­ര­ക­നും പ്ര­ചാ­ര­ക­നു­മാ­യി­ട്ടാ­ണ­ല്ലോ ഗോർ­ക്കി പൊ­തു­വിൽ അ­റി­യ­പ്പെ­ടു­ന്ന­തു്. എ­ന്നാൽ അ­ദ്ദേ­ഹം സാ­ഹി­ത്യ­ത്തിൽ റൊ­മാ­ന്റി­സി­സം തീരെ വേ­ണ്ടാ എന്നു പ­റ­യു­ന്നി­ല്ല: മാ­ത്ര­മ­ല്ല, കു­റെ­യൊ­ക്കെ സ്വീ­കാ­ര്യ­മാ­ണെ­ന്നു സ­മ്മ­തി­ക്കു­ന്നു­മു­ണ്ടു്. ജീ­വി­ത­ത്തി­ന്റെ യ­ഥാർ­ത്ഥ­മാ­യ ചി­ത്രീ­ക­ര­ണ­മെ­ന്നോ മറ്റൊ റി­യ­ലി­സ­ത്തെ എ­ളു­പ്പം നിർ­വ­ചി­ക്കാം.

images/Chekhov.jpg
ചെ­ക്കോ­വ്

എ­ന്നാൽ, റൊ­മാ­ന്റി­സി­സം വ്യ­ക്ത­മാ­യൊ­രു നിർ­വ­ച­ന­ത്തി­നു വ­ഴ­ങ്ങി­ക്കൊ­ടു­ക്കാ­ത്ത ഒ­ന്നാ­ണു്. വി­ഭി­ന്നാ­ഭി­പ്രാ­യ­ങ്ങ­ളാ­ണു് അ­തി­നെ­പ്പ­റ്റി പ­ലർ­ക്കു­മു­ള്ള­തെ­ന്നും ഗോർ­ക്കി ചൂ­ണ്ടി­ക്കാ­ണി­ക്കു­ന്നു. ഏ­താ­യാ­ലും സാ­ഹി­ത്യ­ത്തിൽ ഈ ര­ണ്ടും പ­ര­സ്പ­ര­ബ­ന്ധ­മി­ല്ലാ­തെ വേർ­തി­രി­ഞ്ഞു നിൽ­ക്കു­ന്നി­ല്ല. ആ­ദ്യ­ത്തേ­തിൽ ര­ണ്ടാ­മ­ത്തേ­തി­ന്റെ­യും ര­ണ്ടാ­മ­ത്തേ­തിൽ ആ­ദ്യ­ത്തേ­തി­ന്റെ­യും അംശം ധാ­രാ­ളം കാണാം. വി­ശ്രു­ത സാ­ഹി­ത്യ­കാ­ര­ന്മാ­രു­ടെ കൃ­തി­ക­ളിൽ ര­ണ്ടും വേർ­തി­രി­ക്കാൻ വ­യ്യാ­ത്ത­വ­ണ്ണം കൂ­ടി­ക്ക­ലർ­ന്നു കി­ട­ക്ക­യാ­ണെ­ന്ന­ത്രേ ഗോർ­ക്കി­യു­ടെ അ­ഭി­പ്രാ­യം. ബെൽ­സാ­ക്ക് റി­യ­ലി­സ്റ്റാ­ണെ­ങ്കി­ലും റൊ­മാ­ന്റി­ക് വ­കു­പ്പിൽ­പ്പെ­ടു­ത്താ­വു­ന്ന നോ­വ­ലു­ക­ളും എ­ഴു­തി­യി­ട്ടു­ണ്ടു്. ടർ­ജി­നീ­വി­ലും റൊ­മാ­ന്റി­ക് പ്ര­വ­ണ­ത കാണാം. ജീ­വി­ത­ത്തി­ന്റെ യ­ഥാർ­ത്ഥ­മാ­യ ചി­ത്രീ­ക­ര­ണം റൊ­മാ­ന്റി­ക് ഭാ­വ­ന­കൊ­ണ്ടു് അ­നു­പ്രാ­ണി­ത­മാ­യാ­ലേ തി­ക­ച്ചും ര­സ­വ­ത്താ­ക­യു­ള്ളൂ.

പക്ഷേ, റൊ­മാ­ന്റി­സി­സ­ത്തെ ഒരു വ­ക­ഭേ­ദം­കൂ­ടാ­തെ മൊ­ത്ത­ത്തി­ല­ല്ല ഗോർ­ക്കി സ്വാ­ഗ­തം ചെ­യ്യു­ന്ന­തു്. നി­ഷ്ക്രി­യം (Passive), ക്രി­യാ­ത്മ­കം (Active) എ­ന്നു് ഇ­വി­ടെ­യും അ­ദ്ദേ­ഹം ഒരു വി­ഭ­ജ­നം ന­ട­ത്തു­ന്നു. ക്രി­യാ­ത്മ­ക­മാ­യ റൊ­മാ­ന്റി­സി­സ­മാ­ണു ഗോർ­ക്കി­ക്കാ­വ­ശ്യം. അതു സാ­ഹി­ത്യ­ത്തിൽ­നി­ന്നു ബ­ഹി­ഷ്ക­രി­ച്ചു­കൂ­ടാ എ­ന്നു് അ­ദ്ദേ­ഹം നി­ഷ്കർ­ഷി­ക്കു­ന്നു­ണ്ടു്.

റി­യ­ലി­സ്റ്റ് സാ­ഹി­ത്യ­കാ­ര­ന്മാർ ജീ­വി­ത­യാ­ഥാർ­ത്ഥ്യ­ങ്ങ­ളെ ന­ഗ്ന­വും ശു­ഷ്ക­വു­മാ­യ രീ­തി­യിൽ പ്ര­തി­പാ­ദി­ക്കു­ന്ന­വ­രാ­ണെ­ന്നും പ്ര­തി­പാ­ദ്യ­ത്തിൽ മാ­ത്ര­മേ അ­വ­രു­ടെ ദൃ­ഷ്ടി പ­തി­യു­ന്നു­ള്ളു­വെ­ന്നും ത­ന്മൂ­ലം കാ­വ്യ­പ­ര­മാ­യ ര­സ­നീ­യ­ത­യിൽ അവർ പ­രാ­ജ­യ­മ­ട­യു­ന്നു­വെ­ന്നും മ­റ്റും ചില നി­രൂ­പ­ക­ന്മാർ കു­റ്റ­പ്പെ­ടു­ത്താ­റു­ണ്ട­ല്ലോ. ഗോർ­ക്കി­യെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം ഈ ദോ­ഷാ­രോ­പ­ണ­ത്തി­നു് ഒ­ര­ടി­സ്ഥാ­ന­വു­മി­ല്ല. പ്ര­തി­പാ­ദ­ന രീ­തി­യു­ടെ കാ­ര്യ­ത്തിൽ അ­ദ്ദേ­ഹം ഭാ­ര­തീ­യ­രു­ടെ ധ്വ­നി­സി­ദ്ധാ­ന്ത­ത്തോ­ടു് ഒ­ട്ട­ടു­ത്തു തന്നെ നിൽ­ക്കു­ന്നു­ണ്ടു്. ‘ഗ്ര­ന്ഥ­കാ­ര­ന്റെ അ­ഭി­പ്രാ­യ­ങ്ങൾ എ­ത്ര­ത്തോ­ളം നി­ഗൂ­ഢ­മാ­യി­രി­ക്കു­ന്നു­വോ, അ­ത്ര­ത്തോ­ളം ക­ല­യ്ക്കു ന­ല്ല­താ­ണു്’ (The more the views of the author remain hidden the better for art) എ­ന്നു് അ­ദ്ദേ­ഹം പ­റ­യു­ന്ന­തു നോ­ക്കു­ക.

images/Shakespeare.jpg
ഷേ­ക്സി­പി­യർ

‘ഒരു കാ­ര്യ­ത്തിൽ മാ­ത്ര­മേ ഗോർ­ക്കി­ക്കു നിർ­ബ്ബ­ന്ധ­മു­ള്ളൂ—അ­താ­യ­തു് പ്ര­തി­പാ­ദ്യം മു­ഖ്യ­മാ­യി മ­നു­ഷ്യൻ ത­ന്നെ­യാ­ക­ണം; അവനിൽ വി­ലീ­ന­മാ­യി­രി­ക്കു­ന്ന അ­ള­വ­റ്റ കർ­മ്മ­ശ­ക്തി­യും ക­ഴി­വു­ക­ളും, പ്ര­കൃ­തി­ശ­ക്തി­ക­ളോ­ടും സാ­മൂ­ഹ്യ­വി­രു­ദ്ധ­ശ­ക്തി­ക­ളോ­ടും മ­ല്ലി­ട്ടു് അവൻ നേ­ടു­ന്ന മ­ഹ­ത്താ­യ നേ­ട്ട­ങ്ങൾ, ശാ­സ്ത്ര­മാർ­ഗ്ഗ­ത്തിൽ അ­വ­നു­ണ്ടാ­യി­ട്ടു­ള്ള വി­സ്മ­യാ­വ­ഹ­മാ­യ പു­രോ­ഗ­തി—ഈവക വി­ഷ­യ­ങ്ങൾ വർ­ണ്ണ­ശ­ബ­ളി­മ­യോ­ടെ സാ­ഹി­ത്യ­ത്തിൽ പ്ര­തി­ഫ­ലി­ക്ക­ണം. മ­നു­ഷ്യൻ ലോ­ക­ത്തി­ലെ ഏ­റ്റ­വും വലിയ അ­ത്ഭു­തം, ലോ­ക­ത്തി­ലെ എല്ലാ അ­ത്ഭു­ത­ങ്ങ­ളു­ടെ­യും സ്ര­ഷ്ടാ­വു്’ (The greatest miracle in the world, the creator of all miracles in the world) എന്നു വി­സ്മ­യ­ഭ­രി­ത­നാ­യി ഈ സാ­ഹി­ത്യ­നാ­യ­കൻ വി­ളം­ബ­രം ചെ­യ്യു­ന്നു. What a piece of work is man!’ എന്നു ഷേ­ക്സി­പി­യ­റും ഇ­തു­പോ­ലെ മാ­ന­വ­മ­ഹ­ത്വ­ത്തിൽ അ­ത്ഭു­തം കൂ­റു­ന്നു­ണ്ട­ല്ലോ. ‘മ­നു­ഷ്യ­നി­ലു­ള്ള ദൃ­ഢ­വി­ശ്വാ­സം ഒ­രു­വ­നു ന­ഷ്ട­പ്പെ­ടു­ത്താ­വു­ന്ന­ത­ല്ല. ദൈ­വ­ത്തെ നി­ഷേ­ധി­ച്ചാ­ലും വേ­ണ്ടി­ല്ല, മ­നു­ഷ്യ­നെ നി­ഷേ­ധി­ച്ചാൽ എ­ന്തൊ­രാ­ശ­യാ­ണു പി­ന്നെ ന­മു­ക്കു­ള്ള­തു്?’ (One may not lose faith in man God we may deny, but what hope is there for us if we deny man?) എന്ന നെ­ഹ്രു വി­ന്റെ ചോ­ദ്യ­വും ഇവിടെ സ്മർ­ത്ത­വ്യ­മാ­ണു്. ഗോർ­ക്കി­യു­ടെ ചി­ന്ത­ത­ന്നെ­യാ­ണു് ഇ­തി­ലും പ്ര­തി­ഫ­ലി­ക്കു­ന്ന­തു്. സാ­ഹി­ത്യം, ഏതു രൂ­പ­ത്തി­ലും, മ­നു­ഷ്യ­ന്റെ ഇ­തി­ഹാ­സ­മാ­ക­ണം; അ­വ­ന്റെ അ­ധ്വാ­ന­ശ­ക്തി­യേ­യും ബു­ദ്ധി­വൈ­ഭ­വ­ത്തേ­യും ഉ­യർ­ത്തി­ക്കാ­ണി­ക്ക­ണം; അവനിൽ ഇ­ല്ലാ­ത്ത­തും അവനെ കീ­ഴ്പ്പെ­ടു­ത്തു­ന്നു­വെ­ന്നു് അ­ന്ധ­മാ­യി സ­ങ്ക­ല്പി­ക്ക­പ്പെ­ടു­ന്ന­തു­മാ­യ പു­റ­മേ­യു­ള്ള ഒരു ശ­ക്തി­യു­ടെ ക­ളി­ത്തൊ­ട്ടി­ലാ­ക­രു­തു്. ഭൂ­ക­മ്പം, വെ­ള്ള­പ്പൊ­ക്കം, പ­കർ­ച്ച­വ്യാ­ധി, കൊ­ടു­ങ്കാ­റ്റു്, ഇ­ടി­വെ­ട്ടു് തു­ട­ങ്ങി­യ പ്ര­കൃ­തി­വി­ക്ഷോ­ഭ­ങ്ങ­ളു­ടെ ന­ടു­ക്കു­നി­ന്നു­കൊ­ണ്ടു് അ­വ­യോ­ടെ­ല്ലാം പ­ട­വെ­ട്ടി ജ­യി­ച്ചു മു­ന്നേ­റു­ന്ന മ­നു­ഷ്യൻ­ത­ന്നെ­യ­ല്ലേ സാ­ഹി­ത്യ­ത്തി­ലെ വീ­ര­സാ­ഹ­സി­ക­നാ­യ നായകൻ (Hero)? ദൈ­വ­ത്തെ സൃ­ഷ്ടി­ച്ചു­വി­ട്ട­തും അ­വ­ന­ത്രേ. യ­വ­ന­സാ­ഹി­ത്യ­ത്തിൽ മ­നു­ഷ്യൻ ദേ­വ­ന്മാർ­ക്കു­പ­രി­യാ­യി വ്യാ­പ­രി­ക്കു­ന്നു. അതു കൊ­ണ്ടു സർ­വ്വ­ശ­ക്ത­നാ­യ മ­നു­ഷ്യ­ന്റെ ക­ഥ­യാ­ണു ന­മു­ക്കു വേ­ണ്ട­തെ­ന്ന­ത്രേ ഗോർ­ക്കി­യു­ടെ യു­ക്തി­യു­ക്ത­മാ­യ നി­ഗ­മ­നം.

പ­ഴ­ഞ്ചൊ­ല്ലു­ക­ളി­ലെ സാ­ഹി­ത്യ­മൂ­ല്യം, ക­വി­ക­ളു­ടെ പ­ദ­ദാ­രി­ദ്ര്യം, ക­ലാ­കാ­ര­ന്റെ യോ­ഗ്യ­ത­കൾ, സാ­ഹി­ത്യ­ഗ്ര­ന്ഥ­ങ്ങ­ളു­ടെ വ­ശീ­ക­ര­ണ­ശ­ക്തി എ­ന്നി­ങ്ങ­നെ മറ്റു പല ആ­നു­ഷം­ഗി­ക­വി­ഷ­യ­ങ്ങ­ളെ­പ്പ­റ്റി­യും ഗോർ­ക്കി ചർച്ച ചെ­യ്യു­ന്നു­ണ്ടു്. വി­സ്ത­ര­ഭ­യ­ത്താൽ അ­തി­ലേ­ക്കു ക­ട­ക്കു­ന്നി­ല്ല.

(ദീ­പാ­വ­ലി)

കു­റ്റി­പ്പു­ഴ കൃ­ഷ്ണ­പി­ള്ള
images/kuttipuzha-n.png

ജനനം: 1-8-1900

പി­താ­വു്: ഊ­രു­മ­ന­യ്ക്കൽ ശ­ങ്ക­രൻ ന­മ്പൂ­തി­രി

മാ­താ­വു്: കു­റു­ങ്ങാ­ട്ടു് ദേവകി അമ്മ

വി­ദ്യാ­ഭ്യാ­സം: വി­ദ്വാൻ പ­രീ­ക്ഷ, എം. എ.

ആലുവാ അ­ദ്വൈ­താ­ശ്ര­മം ഹൈ­സ്ക്കൂൾ അ­ദ്ധ്യാ­പ­കൻ, ആലുവ യൂ­ണി­യൻ ക്രി­സ്ത്യൻ കോ­ളേ­ജ് അ­ദ്ധ്യാ­പ­കൻ, കേരള സാ­ഹി­ത്യ അ­ക്കാ­ദ­മി പ്ര­സി­ഡ­ന്റ് 1968–71, കേ­ന്ദ്ര സാ­ഹി­ത്യ അ­ക്കാ­ദ­മി അംഗം, ഭാഷാ ഇൻ­സ്റ്റി­റ്റ്യൂ­ട്ടു് ഭ­ര­ണ­സ­മി­തി­യം­ഗം, കേരള സർ­വ്വ­ക­ലാ­ശാ­ല­യു­ടെ സെ­ന­റ്റം­ഗം, ബോർഡ് ഓഫ് സ്റ്റ­ഡീ­സ് അംഗം, പാഠ്യ പു­സ്ത­ക ക­മ്മി­റ്റി കൺ­വീ­നർ (1958), ബാല സാ­ഹി­ത്യ ശി­ല്പ­ശാ­ല ഡ­യ­റ­ക്ടർ (1958), ‘ദാസ് ക്യാ­പി­റ്റൽ’ മ­ല­യാ­ള­പ­രി­ഭാ­ഷ­യു­ടെ ചീഫ് എ­ഡി­റ്റർ, കേരള സാ­ഹി­ത്യ സമിതി പ്ര­സി­ഡ­ന്റ്.

കൃ­തി­കൾ

സാ­ഹി­തീ­യം, വി­ചാ­ര­വി­പ്ല­വം, വിമർശ രശ്മി, നി­രീ­ക്ഷ­ണം, ഗ്ര­ന്ഥാ­വ­ലോ­ക­നം, ചി­ന്താ­ത­രം­ഗം, മാ­ന­സോ­ല്ലാ­സം, മനന മ­ണ്ഡ­ലം, സാ­ഹി­തീ­കൗ­തു­കം, ന­വ­ദർ­ശ­നം, ദീ­പാ­വ­ലി, സ്മ­ര­ണ­മ­ഞ്ജ­രി, കു­റ്റി­പ്പു­ഴ­യു­ടെ തി­ര­ഞ്ഞെ­ടു­ത്ത ഉ­പ­ന്യാ­സ­ങ്ങൾ, വിമർശ ദീ­പ്തി, യു­ക്തി­വി­ഹാ­രം, വി­മർ­ശ­ന­വും വീ­ക്ഷ­ണ­വും, കു­റ്റി­പ്പു­ഴ­യു­ടെ പ്ര­ബ­ന്ധ­ങ്ങൾ—ത­ത്വ­ചി­ന്ത, കു­റ്റി­പ്പു­ഴ­യു­ടെ പ്ര­ബ­ന്ധ­ങ്ങൾ—സാ­ഹി­ത്യ­വി­മർ­ശം, കു­റ്റി­പ്പു­ഴ­യു­ടെ പ്ര­ബ­ന്ധ­ങ്ങൾ— നി­രീ­ക്ഷ­ണം.

ചരമം: 11-2-1971

Colophon

Title: Maxim Gorkiyude Sahitheedarsanam (ml: മാ­ക്സിം ഗോർ­ക്കി­യു­ടെ സാ­ഹി­തീ­ദർ­ശ­നം).

Author(s): Kuttipuzha Krishnapilla.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, Kuttipuzha Krishnapilla, Maxim Gorkiyude Sahitheedarsanam, കു­റ്റി­പ്പു­ഴ കൃ­ഷ്ണ­പി­ള്ള, മാ­ക്സിം ഗോർ­ക്കി­യു­ടെ സാ­ഹി­തീ­ദർ­ശ­നം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 8, 2023.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Lady in Grey and Black, a painting by John Lavery (1856–1941). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.