SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Thomas_Lawrence.png
The Red Boy, a painting by Thomas Lawrence (1769–1830).
ടാഗോർ മ­ല­യാ­ള­ത്തിൽ
കു­റ്റി­പ്പു­ഴ കൃ­ഷ്ണ­പി­ള്ള
images/Rabindranath_Tagore.jpg
ര­വീ­ന്ദ്ര­നാ­ഥ­ടാ­ഗോർ

ഭാ­ര­തീ­യ­സാ­ഹി­ത്യ­ത്തി­ന്റെ അ­സ്തി­വാ­ര­മു­റ­പ്പി­ച്ച­വ­രാ­ണ­ല്ലോ വ്യാ­സ­നും വാ­ല്മീ­കി യും. ത­പ­സ്സ്വ­ധ്യാ­യ­നി­ര­ത­ന്മാ­രാ­യ ഈ മ­ഹർ­ഷി­മാർ ഇ­ന്നും വി­ശ്വ­മ­ഹാ­ക­വി­ക­ളാ­യി ആ­രാ­ധി­ക്ക­പ്പെ­ടു­ന്നു. ഇവരെ ഉ­പ­ജീ­വി­ച്ചും എ­ന്നാൽ സ്വ­കീ­യ­മാ­യ ഒരു പ­ദ്ധ­തി വെ­ട്ടി­ത്തു­റ­ന്നും വി­ശ്വ­മ­ഹാ­ക­വി­പ­ദ­ത്തി­ലെ­ത്തി, കാ­ളി­ദാ­സ­നും. ഈ മൂ­ന്നു­പേ­രു­ടെ­യും അ­ന­ശ്വ­ര­മാ­യ വാ­ഗ്വി­ലാ­സ­മാ­ണു് ഇ­ന്ത്യ­യി­ലെ പ്രാ­ദേ­ശി­ക സാ­ഹി­ത്യ­ങ്ങൾ­ക്കു് ജീ­വ­നും ശ­ക്തി­യും പ്ര­ദാ­നം­ചെ­യ്തി­ട്ടു­ള്ള­തു്. ഈ മ­ഹാ­ത്മാ­ക്ക­ളു­ടെ സാ­ഹി­തീ­വി­ദ്യാ­പാ­ര­മ്പ­ര്യ­ത്തിൽ­നി­ന്നു കാ­ലോ­ചി­ത­മാ­യി അ­ഭ്യു­ത്ഥാ­നം­ചെ­യ്ത അഭിനവ ജ്യോ­തി­സ്സാ­കു­ന്നു ര­വീ­ന്ദ്ര­നാ­ഥ­ടാ­ഗോർ. വ്യാ­സ­വാ­ല്മീ­കി­മാ­രെ­പ്പോ­ലെ ടാ­ഗോ­റും ക്രാ­ന്ത­ദർ­ശി­യാ­യി­രു­ന്നു. അ­ദ്ദേ­ഹ­ത്തി­ന്റെ ക്രാ­ന്ത­ദർ­ശ­നം സർ­വ്വ­വി­ധ ജീ­വി­ത­പ­രി­മി­തി­ക­ളെ­യും രാ­ജ്യ­സീ­മ­ക­ളെ­യും അ­തി­ക്ര­മി­ച്ചു വി­ശ്വ­മ­ശേ­ഷം വ്യാ­പി­ച്ചു. ത­ത്ഫ­ല­മാ­യി ആ ക­വീ­ശ്വ­ര­ന്റെ വ­ച­സ്സ­മ്പ­ത്തു സാ­ഹി­ത്യാ­ന്ത­ര­ങ്ങൾ­ക്കെ­ല്ലാം ഉൾ­ക്കൊ­ള്ളാ­വു­ന്ന ജീ­വ­നൗ­ഷ­ധ­മാ­യി­ത്തീർ­ന്നു. അതു് ആ­സ്വ­ദി­ക്കാ­ത്ത സാ­ഹി­ത്യ­കാ­ര­ന്മാർ ആ­ധു­നി­ക­ഭാ­ര­ത­ത്തി­ലു­ണ്ടോ എ­ന്ന­റി­ഞ്ഞു­കൂ­ടാ. ഹി­മാ­ല­യ­ത്തെ­പ്പോ­ലെ സ­മു­ന്ന­ത­ശീർ­ഷ­മാ­ണു് ടാ­ഗോർ­സാ­ഹി­ത്യ­മെ­ന്നു പറയാം. അ­തി­ന്റെ ശി­ര­സ്സി­ലെ­ത്തു­ക അത്ര എ­ളു­പ്പ­മ­ല്ല. അ­വി­ടെ­നി­ന്നു ബ­ഹു­മു­ഖ­ങ്ങ­ളാ­യി പു­റ­പ്പെ­ട്ടി­ട്ടു­ള്ള സാ­ര­സ്വ­ത­സ­രി­ത്തു­ക­ളു­ടെ സ­മ­ത­ട­ങ്ങ­ളിൽ അ­വ­യു­ടെ കു­ളിർ­മ­യേ­റ്റു വി­ഹ­രി­ക്കാ­നേ സാ­ധാ­ര­ണ­ക്കാർ­ക്കു സാ­ധി­ക്കു. ആ ക­വീ­ശ്വ­ര­ന്റെ ക­ലാ­സ­പ­ര്യ ലൗ­കി­ക­പ­രി­ധി­യെ അ­തി­ക്ര­മി­ച്ചു് ആ­ദ്ധ്യാ­ത്മി­ക മ­ണ്ഡ­ല­ത്തി­ലേ­യ്ക്കു ക­ട­ന്നു് അ­വി­ട­ത്തെ അ­ഭൗ­മ­മാ­യ സൗ­ന്ദ­ര്യ­വി­ശേ­ഷം ദർ­ശി­ച്ചു് അതിൽ നി­ല­യു­റ­പ്പി­ക്കു­ക­യും ചെ­യ്യു­ന്നു. എ­ന്നാൽ വി­ശ്വ­പ്രേ­മം അ­ല­യ­ടി­ക്കു­ന്ന ലൗകിക മ­ണ്ഡ­ല­വും അ­ദ്ദേ­ഹ­ത്തി­ന്റെ സാ­ഹി­ത്യ­ത്തിൽ ചി­ത്രീ­കൃ­ത­മാ­യി­ട്ടു­ണ്ടു്. സ്നേ­ഹ­മാ­കു­ന്ന കു­ളിർ­പ്പൂ­നി­ലാ­വിൽ സർ­വ്വ­വും ഏ­ക­മാ­യി­ക്കാ­ണു­ന്ന വി­ശ്വ­വീ­ക്ഷ­ണ­ത്തി­ന്റെ ഫ­ല­മാ­ണ­തു്. ജാതി, മതം, സ­മു­ദാ­യം, രാ­ഷ്ട്രം എന്നീ സ­ങ്കു­ചി­ത­വൃ­ത്ത­ങ്ങ­ളെ­ല്ലാം അവിടെ നി­ശ്ശേ­ഷം മാ­ഞ്ഞു പോ­കു­ന്നു. ‘വ­സു­ധൈ­വ­കു­ടും­ബ­കം’ എന്ന പ്രാ­ചീ­ന ഭാ­ര­തീ­യാ­ദർ­ശ­ത്തെ­ത്ത­ന്നെ ഈ മ­ഹാ­ക­വി­യും ഉ­യർ­ത്തി­ക്കാ­ണി­ക്കു­ന്നു. വി­ശ്വ­ഭാ­ര­തി­യു­ടെ ഗോ­പു­ര­ദ്വാ­ര­ത്തിൽ എ­ഴു­തി­വെ­ച്ചി­രി­ക്കു­ന്ന ‘യ­ത്ര­വി­ശ്വം ഭ­വ­ത്യേ­ക­നീ­ഡം’ എന്ന വാ­ക്യം ഇ­തി­നു­ദാ­ഹ­ര­ണ­മാ­ണു്. ഈ സ­മു­ന്ന­താ­ദർ­ശ­ത്തി­നു­വേ­ണ്ടി­യാ­ണു് ഇ­ന്ന­ത്തെ ലോകം ദാ­ഹി­ച്ചു കൊ­ണ്ടി­രി­ക്കു­ന്ന­തു്. ന­മ്മു­ടെ പ്രാ­ദേ­ശി­ക­സാ­ഹി­ത്യ­ങ്ങ­ളി­ലെ ഇ­ടു­ങ്ങി­യ ഭി­ത്തി­കൾ ത­കർ­ന്നു് ആ­സേ­തു­ഹി­മാ­ച­ലം സാം­സ്കാ­രി­ക­മാ­യ ഒരു സം­യോ­ജ­നം സാ­ധ്യ­മാ­കാൻ ടാ­ഗോർ­സാ­ഹി­ത്യ­സ­മ്പർ­ക്കം അ­ത്യ­ന്താ­പേ­ക്ഷി­ത­മാ­ണെ­ന്നു് ഇനി പ്ര­ത്യേ­കം പ­റ­യേ­ണ്ട­തി­ല്ല.

ഇ­ത­ര­ഭാ­ഷ­കൾ­ക്കെ­ന്ന­പോ­ലെ­ത­ന്നെ മ­ല­യാ­ള­ഭാ­ഷ­യ്ക്കും ടാ­ഗോർ­സാ­ഹി­ത്യ­ത്തി­ന്റെ ചൂടും വെ­ളി­ച്ച­വും ല­ഭി­ക്കാൻ ഭാ­ഗ്യ­മു­ണ്ടാ­യി­ട്ടു­ണ്ടു്. ഇ­തി­ലേ­യ്ക്കു പ്ര­ത്യേ­കി­ച്ചും സ­ഹാ­യി­ച്ച­തു് ഇം­ഗ്ലീ­ഷ് ഭാ­ഷ­യാ­കു­ന്നു. ബം­ഗാ­ളി പ­ഠി­ച്ചു് അ­തിൽ­നി­ന്നു നേ­രി­ട്ടു തർ­ജ്ജ­മ­ചെ­യ്യാൻ മ­ല­യാ­ള­ത്തിൽ ആ­ദ്യ­കാ­ല­ത്തു് ഒന്നോ രണ്ടോ പേർ­ക്കേ ക­ഴി­ഞ്ഞി­ട്ടു­ള്ളു. ഈയിടെ പു­റ­പ്പെ­ട്ട ജി. ശ­ങ്ക­ര­ക്കു­റു­പ്പി ന്റെ ഗീ­താ­ഞ്ജ­ലി ഒ­ഴി­ച്ചാൽ ബം­ഗാ­ളി­യിൽ­നി­ന്നു നേ­രി­ട്ടു­ള്ള തർ­ജ്ജ­മ ഇ­പ്പോ­ഴും ദുർ­ല്ല­ഭ­മ­ത്രെ. ആം­ഗ­ല­ഭാ­ഷാ­ഭി­ജ്ഞ­രാ­യ ചില സ­ഹൃ­ദ­യർ വം­ഗ­കൃ­തി­ക­ളു­ടെ ഇം­ഗ്ലീ­ഷ് പ­രി­ഭാ­ഷ­ക­ളും ഇം­ഗ്ലീ­ഷിൽ­ത­ന്നെ­യു­ള്ള ചില മൂ­ല­കൃ­തി­ക­ളും തർ­ജ്ജ­മ­ചെ­യ്ത­തു­വ­ഴി­ക്കാ­ണു് ത­ത്സാ­ഹി­ത്യ­സ­മ്പർ­ക്കം ആ­ദ്യ­മാ­യി മ­ല­യാ­ള­ത്തി­നു ല­ഭി­ച്ച­തു്. തർ­ജ്ജ­മ­യു­ടെ തർ­ജ്ജ­മ­യാ­കു­മ്പോൾ മൂ­ല­കൃ­തി­യു­ടെ സ്വാ­ര­സ്യം വ­ള­രെ­യ­ധി­കം ന­ഷ്ട­പ്പെ­ടും. ഗീ­താ­ഞ്ജ­ലി ഇം­ഗ്ലീ­ഷി­ലേ­യ്ക്കു താൻ­ത­ന്നെ തർ­ജ്ജ­മ­ചെ­യ്തി­ട്ടും അ­തി­ന്റെ സ്വാ­ര­സ്യം പ­കു­തി­യും ചോർ­ന്നു­പോ­യി എന്നു ടാഗോർ പ­റ­ഞ്ഞി­ട്ടു­ണ്ടു്. ആ നി­ല­യ്ക്കു തർ­ജ്ജ­മ­യു­ടെ തർ­ജ്ജ­മ എ­ങ്ങ­നെ­യാ­യി­രി­ക്കു­മെ­ന്നു പ­റ­യേ­ണ്ട­തി­ല്ല­ല്ലോ. എ­ന്നാ­ലും ടാ­ഗോർ­കൃ­തി­ക­ളു­ടെ പ­രി­ഭാ­ഷ­കൾ­മൂ­ലം മ­ല­യാ­ള­സാ­ഹി­ത്യ­ത്തി­നു് അ­ഭൂ­ത­പൂർ­വ്വ­മാ­യ പു­രോ­ഗ­തി­യും ഉ­ണർ­വും ഉ­ണ്ടാ­യി­ട്ടു­ണ്ടെ­ന്നു ക­ഴി­ഞ്ഞ അ­മ്പ­തോ, അ­റു­പ­തോ കൊ­ല്ല­ത്തെ ച­രി­ത്രം പ­രി­ശോ­ധി­ച്ചാ­ല­റി­യാം. കവിത, നാടകം, ചെ­റു­ക­ഥ, നോവൽ, പ്ര­ബ­ന്ധം, നി­രൂ­പ­ണം എ­ന്നി­ങ്ങ­നെ വിവിധ വ­കു­പ്പു­ക­ളാ­യി തി­രി­യു­ന്നു­ണ്ട­ല്ലോ വി­സ്തൃ­ത­മാ­യ ടാ­ഗോർ­സാ­ഹി­ത്യം. ഈ വ­കു­പ്പു­ക­ളിൽ­നി­ന്നെ­ല്ലാം കുറെ കൃ­തി­കൾ മ­ല­യാ­ള­ത്തി­ലേ­യ്ക്കു സം­ക്ര­മി­ച്ചി­ട്ടു­ണ്ടു്. ഭാ­വ­ഗീ­ത­ങ്ങ­ളും ചെ­റു­ക­ഥ­ക­ളും തർ­ജ്ജ­മ­ചെ­യ്തു് ആ­ദി­കാ­ല­ത്തു പ്ര­സി­ദ്ധി­നേ­ടി­യ വി­ദ­ഗ്ദ്ധ­ന്മാ­രാ­ണു് വി. ഉ­ണ്ണി­ക്കൃ­ഷ്ണൻ­നാ­യ­രും പു­ത്തേ­ഴ­ത്തു് രാ­മൻ­മേ­ന­വ­നും. ഈ ലേഖകൻ വി­ദ്യാർ­ത്ഥി­ജീ­വി­ത­കാ­ല­ത്തു അ­വ­രു­ടെ പ­രി­ഭാ­ഷ­കൾ വാ­യി­ച്ചാ­ണു് ആ­ദ്യ­മാ­യി ടാ­ഗോർ­സാ­ഹി­ത്യ­സു­ധ ആ­സ്വ­ദി­ച്ച­തെ­ന്നു കൃ­ത­ജ്ഞ­താ­പു­ര­സ്സ­രം സ്മ­രി­ക്കു­ന്നു. അന്നേ വ­ളർ­ന്നു­വ­ന്ന ആ സാ­ഹി­തീ­കൗ­തു­കം ഏ­ത­ന്മാർ­ഗ്ഗ­ത്തിൽ ഉ­പ­രി­പ­രി­ശീ­ല­നം നേ­ടാ­നും ചി­ല­തൊ­ക്കെ പ­രി­ഭാ­ഷ­പ്പെ­ടു­ത്തി­നോ­ക്കാ­നും എ­നി­ക്കു പ്രേ­ര­ണ­നൽ­കി. ടാ­ഗോ­റി­ന്റെ സ­ന്ന്യാ­സി എന്ന നാ­ടി­ക­യും അ­ന്യാ­പ­ദേ­ശ­രീ­തി­യി­ലു­ള്ള ഏ­താ­നും പ­ദ്യ­ങ്ങ­ളും ഏ­താ­ണ്ടു മൂ­ന്നു ദ­ശാ­ബ്ദ­ത്തി­നു­മു­മ്പു് ഈ ലേഖകൻ തർ­ജ്ജ­മ­ചെ­യ്തു പ്ര­സി­ദ്ധീ­ക­രി­ക്കു­ക­യു­ണ്ടാ­യി. മു­പ്പ­ത്തി­നാ­ലു­കൊ­ല്ലം­മു­മ്പു കേ­ര­ള­ത്തിൽ സ്ഥാ­പി­ത­മാ­യ സാ­ഹി­ത്യ­പ­രി­ഷ­ത്തി­ന്റെ പ്രഥമ സ­മ്മേ­ള­ന­ത്തിൽ ഞാൻ വാ­യി­ച്ച പ്ര­ബ­ന്ധം ടാ­ഗോർ­സാ­ഹി­ത്യ­ത്തെ­പ്പ­റ്റി­യാ­യി­രു­ന്നു. മ­ല­യാ­ള­ത്തിൽ ഒ­രു­ത­രം ‘ടാ­ഗോർ­ഭ്ര­മം’ ക­ട­ന്നു­കൂ­ടി­യ കാ­ല­ഘ­ട്ട­മാ­യി­രു­ന്നു അതു്. ആ മ­ഹാ­ക­വി­യു­ടെ പ്ര­തീ­കാ­ത്മ­ക­മാ­യ ക­വ­ന­രീ­തി­യെ­യും ക­ഥാ­ക­ഥ­ന സ­മ്പ്ര­ദാ­യ­ത്തെ­യും അ­ന്ന­ത്തെ പല യു­വ­സാ­ഹി­ത്യ­കാ­ര­ന്മാ­രും അ­നു­ക­രി­ക്കാൻ ശ്ര­മി­ച്ചു. എ­ന്നാൽ അതിൽ വി­ജ­യം­നേ­ടാൻ അ­ധി­കം­പേർ­ക്കും ക­ഴി­ഞ്ഞി­ല്ല. അ­പ­ക്വ­ഹൃ­ദ­യ­ന്മാ­രാ­യ പല ക­വി­ക­ളും ക­വി­താ­ര­ച­ന­യിൽ ഔ­ചി­ത്യ­വി­ചാ­ര­മി­ല്ലാ­തെ ക­ണ്ട­മാ­നം പ്ര­തീ­ക­ങ്ങൾ ഉ­പ­യോ­ഗി­ച്ചു കാ­ടു­ക­യ­റി. ടാ­ഗോ­റി­ന്റെ ഗ­ദ്യ­ശൈ­ലി­യു­ടെ പുറകെ പോയവർ ഗ­ദ്യ­ക­വി­ത എന്ന പേരിൽ ധാ­രാ­ളം എ­ഴു­തി­ക്കൂ­ട്ടി. അ­വ­യെ­ല്ലാം ചി­ത്ത­ഭ്ര­മ­ണ­കാ­ര­ണ­മാ­യ ഒ­രു­ത­രം ശ­ബ്ദ­ജാ­ലം­ത­ന്നെ­യാ­യി­രു­ന്നു. അ­ന്ധ­മാ­യ ഇ­ത്ത­രം അ­നു­ക­ര­ണ­ത്തെ­പ്പ­റ്റി പൂർ­വ്വോ­ക്ത പ്ര­ബ­ന്ധ­ത്തിൽ പ­രാ­മർ­ശി­ച്ചി­ട്ടു­ള്ള­തു് ഇവിടെ ഉ­ദ്ധ­രി­ച്ചു­കൊ­ള്ള­ട്ടെ:

‘ടാ­ഗോർ­ക­വി­ത­യെ­ന്നു പ­റ­യു­ന്ന­തു വെറും വാ­ഗർ­ത്ഥ­ങ്ങ­ളു­ടെ ഒരു യോ­ജ­ന­മ­ല്ല. ചി­ന്താ­ഭാ­സു­ര­മാ­യ ഭാ­വ­നാ­ലോ­ക­ത്തി­ലി­രു­ന്നു കവി അ­ദൃ­ശ്യ­മാ­യ പ­രാ­ശ­ക്തി­യു­ടെ പാ­ദ­പ­ത്മ­ങ്ങ­ളിൽ സ­മർ­പ്പി­ക്കു­ന്ന ആ­ത്മാ­രാ­ധ­ന­യു­ടെ വാ­ഗ്രൂ­പ­മാ­കു­ന്നു അതു്. മ­ന­സ്സി­ന്റെ രാ­ജ­സ­താ­മ­സ വൃ­ത്തി­കൾ പ്ര­ബ­ല­പ്പെ­ട്ടി­രി­ക്കു­മ്പോൾ ആ പ­രി­ശു­ദ്ധ ക്ഷേ­ത്ര­ത്തിൽ പ്ര­വേ­ശി­ക്കു­ന്ന­തു നൈ­രാ­ശ്യ­ത്തോ­ടെ പി­ന്തി­രി­യാൻ­വേ­ണ്ടി മാ­ത്ര­മാ­യി­രി­ക്കും. ഒ­രർ­ത്ഥ­വി­ചാ­ര­വും­കൂ­ടാ­തെ പ്ര­കൃ­തി­പൂ­ജ­യും പു­ഞ്ചി­രി­പ്പൂ­നി­ലാ­വും മ­ഴ­ക്കാ­റും മ­ഴ­വി­ല്ലും മി­ന്ന­ലും മി­ന്നാ­മി­നു­ങ്ങു­മൊ­ക്കെ കൂ­ട്ടി­യി­ണ­ക്കി­യാൽ ടാ­ഗോർ­ക­വി­ത­യാ­കു­മെ­ന്നു കരുതി ആ മ­ട്ടു­പി­ട­ച്ച സൂ­ത്ര­പ്പ­ണി­ചെ­യ്യു­ന്ന സ­മ്പ്ര­ദാ­യം മ­ല­യാ­ള­ത്തിൽ അ­ടി­യു­റ­ച്ചു വ­രു­ന്ന­തു കണ്ടു പലരും നെ­റ്റി ചു­ളി­ക്കു­ന്നു­ണ്ടു്. എത്ര നല്ല കാ­ര്യ­ത്തി­നാ­യാ­ലും നി­ര­ങ്കു­ശ­മാ­യ അ­തി­ര­റ്റ അ­നു­ക­ര­ണം പ­രി­ഹാ­സ്യ­മാ­യി ക­ലാ­ശി­ക്കും.’

ടാ­ഗോ­റി­ന്റെ കാ­വ്യ­ശൈ­ലി മ­ല­യാ­ള­ത്തിൽ ന­ട­പ്പാ­ക്കാൻ അ­ന്നു­ണ്ടാ­യ ശ്രമം എത്ര ഉ­ത്ക­ട­മാ­യി­രു­ന്നു­വെ­ന്നു് ഇ­തിൽ­നി­ന്നു തെ­ളി­യു­ന്നു­ണ്ട­ല്ലോ. അ­ന്തർ­മു­ഖ­നാ­യ ആ ക­വീ­ശ്വ­ര­ന്റെ മി­സ്റ്റി­സി­സ­വും സിം­ബോ­ളി­സ­വും എ­ളു­പ്പ­ത്തിൽ കൈ­കാ­ര്യം­ചെ­യ്യാ­വു­ന്ന­വ­യാ­ണെ­ന്നു പലരും തെ­റ്റി­ദ്ധ­രി­ച്ചു. അ­വ­യു­ടെ അ­ന്ത­സ്സ­ത്ത സാ­ക്ഷാ­ത്ക­രി­ക്ക­ത്ത­ക്ക­വി­ധം ത­ങ്ങ­ളു­ടെ ക­വി­ഹൃ­ദ­യം സാ­ത്വി­ക­വും സം­ശു­ദ്ധ­വും ത­ന്മ­യീ­ഭാ­വ­യോ­ഗ്യ­വു­മാ­ക­ണ­മെ­ന്ന തത്വം അവർ മ­ന­സ്സി­ലാ­ക്കി­യി­ല്ല. ത­ന്മൂ­ലം അ­നു­കർ­ത്താ­ക്ക­ളു­ടെ സ­മു­ന്ന­ദ്ധ­ത അ­ധി­ക്ഷി­പ്ത­മാ­ക­യും മി­സ്റ്റി­ക് കവി എന്ന പേ­രി­നു വി­ല­യി­ല്ലാ­താ­വു­ക­യും ചെ­യ്തു. ഇ­ന്നു് ഈ അ­നു­ക­ര­ണ­വ്യ­ഗ്ര­ത കുറെ മ­ന്ദീ­ഭ­വി­ച്ചി­ട്ടു­ണ്ടു്.

ടാ­ഗോർ­സാ­ഹി­ത്യ­ത്തിൽ­നി­ന്നു് ഉൾ­ക്കൊ­ണ്ട പ്ര­ചോ­ദ­ന­വും ആ മ­ഹാ­ക­വി­യു­ടെ അ­ദ­മ്യ­മാ­യ ദേ­ശാ­ഭി­മാ­ന­വും വി­ശ്വ­പ്രേ­മ­വും സ്വ­ന്തം കാ­വ്യാ­ധ്വാ­വിൽ പ്ര­തി­ധ്വ­നി­പ്പി­ച്ചു വിജയം നേ­ടി­യി­ട്ടു­ള്ള ക­വി­ക­ളും കേ­ര­ള­ത്തി­ലു­ണ്ടു്. അവരിൽ അ­ഗ്രേ­സ­ര­നാ­ണു് മഹാ കവി വ­ള്ള­ത്തോൾ. ‘മ­ല­യാ­ളി­ടാ­ഗോർ’ എന്ന മ­ഹ­നീ­യാ­ഭി­ധാ­ന­ത്തി­നു് അ­ദ്ദേ­ഹം അർ­ഹ­നാ­യി എ­ന്ന­തു­ത­ന്നെ ഇ­തി­നൊ­രു തെ­ളി­വാ­കു­ന്നു. ബ്രീ­ട്ടീ­ഷ് ഭ­ര­ണ­വും ഇം­ഗ്ലീ­ഷ് വി­ദ്യാ­ഭ്യാ­സ­വും ഭാ­ര­തീ­യ­രു­ടെ ഉ­റ­ങ്ങി­ക്കി­ട­ന്നി­രു­ന്ന ദേ­ശീ­യ­ചൈ­ത­ന്യ­ത്തെ ഉ­ണർ­ത്തി­വി­ട്ട­തി­നു കാ­ര­ണ­മാ­യ­ല്ലോ. ആ പ്ര­ബു­ദ്ധ­ത­യെ പ്ര­വൃ­ത്തി­പ­ഥ­ത്തി­ലേ­യ്ക്കു് ആ­ന­യി­ക്കാ­നും ‘ജനനീ ജ­ന്മ­ഭൂ­മി­ശ്ച സ്വർ­ഗ്ഗാ­ദ­പി ഗ­രീ­യ­സി’ എന്ന ആ­ശ­യ­ത്തെ ഊ­ഷ്മ­ള­മാ­ക്കി പ്ര­ച­രി­പ്പി­ക്കാ­നും ടാ­ഗോർ­ഗാ­ന­ങ്ങ­ളു­ടെ മ­ന്ത്ര­മ­ധു­ര­ധ്വ­നി ഒ­ട്ടേ­റെ ഉ­പ­ക­രി­ച്ചി­ട്ടു­ണ്ടു്. അ­തി­ന്റെ മാ­റ്റൊ­ലി­യാ­ണു് വ­ള്ള­ത്തോ­ളി­ന്റെ സു­പ്ര­സി­ദ്ധ­ങ്ങ­ളാ­യ ദേ­ശീ­യ­ഗാ­ന­ങ്ങ­ളി­ലും നാം കേൾ­ക്കു­ന്ന­തു്. ടാഗോർ ശൈ­ലി­യെ അ­നു­സ്മ­രി­പ്പി­ക്കു­ന്ന ന­വ്യ­മാ­യ ഒരു രൂ­പ­വും ഭാ­വ­വും വ­ള്ള­ത്തോ­ളി­ന്റെ പല ഗാ­ന­ങ്ങ­ളി­ലും കാണാം.

‘നി­ന്മ­ഹി­മാ­വൊ­ന്നു­താ­ന­ല്ലോ നിശ്ശേഷ-​

ബ്ര­ഹ്മാ­ണ്ഡ­ഭാ­ണ്ഡ­ങ്ങൾ­ക്കേ­കാ­ലം­ബം

ശ്രീ­മ­ത്താം നേർ­വ­ഴി­കാ­ട്ടും പ്ര­ദീ­പ­മേ,

ഹാ, മർ­ത്ത്യ­ജാ­തി­തൻ ദുർ­മ്മോ­ഹ­ങ്ങൾ.

മാ­റാ­ല­കൊ­ണ്ടു മ­റ­യ്ക്കാം­പോ­ലെ­ന്നെ­ന്നും

മാ­റാ­തെ നി­ല്പ­താം നിൻ­വെ­ളി­ച്ചം!

അ­റ്റ­മി­ല്ലാ­ത്ത നിൻ­പ്രേ­മ­മോ, നി­ന്നു­ടെ

ക­റ്റ­ക്കി­ടാ­ങ്ങ­ളെ താ­ലോ­ലി­പ്പൂ.’

ഇ­ത്യാ­ദി വ­രി­ക­ളിൽ ടാ­ഗോ­റും വ­ള്ള­ത്തോ­ളും ത­മ്മി­ലു­ള്ള സാ­ദൃ­ശ്യ­വും സാ­മീ­പ്യ­വും എത്ര സ്പ­ഷ്ട­മാ­യി­രി­ക്കു­ന്നു. പ്ര­ബു­ദ്ധ­ഭാ­ര­ത­ത്തി­നു് ഉ­ജ്ജീ­വ­നം നൽ­ക­ത്ത­ക്ക­വി­ധം കാ­ളി­യ­മർ­ദ്ദ­നം എന്ന പു­രാ­ണ­ക­ഥ­യെ വ­ള്ള­ത്തോൾ കർ­മ്മ­ഭൂ­മി­യു­ടെ പി­ഞ്ചു­കാൽ എന്ന പേരിൽ ന­വീ­ക­രി­ച്ചി­രി­ക്കു­ന്ന­തു നോ­ക്കു­ക:

‘ധ്വ­സ്ത­ഭു­വ­ന­മാം ദൗ­ഷ്ട്യ­മേ, നിൻതല-​

യെത്ര പ­ര­ത്തി­യു­യർ­ത്തി­യാ­ലും

ഇ­ക്കർ­മ്മ­ഭൂ­മി­തൻ­പി­ഞ്ചു­കാൽ പോ­രു­മേ

ചി­ക്കെ­ന്ന­തൊ­ക്കെ­ച്ച­വു­ട്ടി­ത്താ­ഴ്ത്താൻ’

എ­ന്നു് അ­വ­സാ­നി­ക്കു­ന്ന ആ ക­വി­ത­യി­ലും വ­ള്ള­ത്തോൾ ടാ­ഗോ­റി­ന്റെ അ­ടു­ത്താ­ണു് നിൽ­ക്കു­ന്ന­തു്. ഗം­ഗാ­ന­ദീ­വർ­ണ്ണ­നം­വ­ഴി മാ­തൃ­ഭൂ­മി­യു­ടെ മ­ഹ­ത്ത്വം വ്യം­ഗ്യ­ഭം­ഗ്യാ വി­ളം­ബ­രം­ചെ­യ്യു­ന്ന ‘വി­ജ­യി­പ്പൂ­താ­ക’ എന്ന ക­വി­ത­യി­ലും ടാ­ഗോർ­മു­ദ്ര പ­തി­ഞ്ഞി­ട്ടു­ണ്ടു്.

പ്ര­കൃ­തി­സൗ­ന്ദ­ര്യാ­രാ­ധ­ന­മാ­ണ­ല്ലോ ടാ­ഗോർ­ക­വി­ത­യു­ടെ ജീവൻ. അതും കു­റെ­യൊ­ക്കെ വ­ള്ള­ത്തോൾ­ക­വി­ത­യിൽ പ്ര­തി­ഫ­ലി­ച്ചി­രി­ക്കു­ന്നു. വ­ള്ള­ത്തോൾ പ്ര­കൃ­തി­ഗാ­യ­കൻ എന്ന പേരിൽ പ്ര­ശ­സ്തി നേ­ടി­യി­ട്ടു­ള്ള­തും ഇവിടെ സ്മ­ര­ണീ­യ­മാ­ണു്. സൗ­ന്ദ­ര്യ പൂ­ജ­യി­ലൂ­ടെ ടാഗോർ ആ­വി­ഷ്ക­രി­ച്ചി­ട്ടു­ള്ള ആ­ധ്യാ­ത്മി­ക­മ­ണ്ഡ­ല­ത്തിൽ അ­ങ്ങേ­യ­റ്റ­ത്തോ­ളം ചെ­ന്നെ­ത്താൻ വ­ള്ള­ത്തോ­ളി­നു ക­ഴി­ഞ്ഞി­ട്ടി­ല്ലെ­ങ്കി­ലും ആ സ­ര­ണി­യി­ലും അ­ദ്ദേ­ഹം സ­ഞ്ച­രി­ച്ചി­ട്ടു­ണ്ടെ­ന്നു­ള്ള­തി­നു്

‘ഇ­പ്പ­ടി നൂ­റു­നൂ­റാ­യി­രം ഹർമ്മ്യങ്ങ-​

ളെ­പ്പൊ­ഴും പു­ത്ത­നാ­യ്വെ­ച്ചു പോ­റ്റി

ഒ­പ്പ­മ­തു­ക­ളി­ലൊ­ക്കെ വിളയാടു-​

മ­പ്പ­രാ­ശ­ക്തി­ക്കു കൂ­പ്പു­ക നാം.’

എന്ന പ്ര­ഭാ­ത­ഗാ­ന­ഭാ­ഗ­ങ്ങൾ ഉ­ദാ­ഹ­ര­ണ­മാ­ണു്.

images/Kumaran_Asan_1973_stamp_of_India.jpg
കു­മാ­ര­നാ­ശാൻ

ഈ­യ­വ­സ­ര­ത്തിൽ സ്മർ­ത്ത­വ്യ­നാ­യ മ­റ്റൊ­രു മ­ഹാ­ക­വി കേ­ര­ള­ത്തി­ലെ സ്നേ­ഹ­ഗാ­യ­ക­നാ­യ കു­മാ­ര­നാ­ശാ­നാ കു­ന്നു. ആ­ധ്യാ­ത്മി­ക­ഭാ­വ­ന­യി­ലും ത­ത്ത്വ­ചി­ന്ത­യി­ലും ടാ­ഗോ­റി­ന്റെ സ­മീ­പ­വർ­ത്തി­യാ­ണു് അ­ദ്ദേ­ഹ­വും. ശ്രീ­നാ­രാ­യ­ണ­ഗു­രു വി­ന്റെ അ­ന്തേ­വാ­സി­യും ത­ത്ത്വ­ചി­ന്താ­പാ­രം­ഗ­ത­നു­മാ­യി­രു­ന്ന കു­മാ­ര­നാ­ശാൻ മ­ഹർ­ഷി­സ­ദൃ­ശ­നാ­യ ര­വീ­ന്ദ്ര­ക­വി­യോ­ടു് അ­ള­വ­റ്റ ഭക്തി പ്ര­ക­ടി­പ്പി­ച്ചി­ട്ടു­ണ്ടു്. മു­പ്പ­ത്തേ­ഴു വർ­ഷ­ങ്ങൾ­ക്കു­മു­മ്പു ടാഗോർ കേരളം സ­ന്ദർ­ശി­ച്ച­പ്പോൾ രണ്ടു സ്ഥ­ല­ത്തു­വെ­ച്ചു സം­സ്കൃ­ത­ത്തി­ലും മ­ല­യാ­ള­ത്തി­ലും സ്വാ­ഗ­ത­ഗാ­ന­ങ്ങൾ പാടി അ­ദ്ദേ­ഹ­ത്തെ സൽ­ക്ക­രി­ച്ച­തു് ആ­ശാ­നാ­ണു്. സം­സ്കൃ­ത­ത്തി­ലെ സ്വാ­ഗ­ത­പ­ഞ്ച­കം ഒ­ന്നാം­ത­രം ഒരു ഖ­ണ്ഡ­ക­വി­ത­യാ­യി­ട്ടു­ണ്ടു് സ­സ്യ­ശ്യാ­മ­ള കോ­മ­ള­വും സ­ഹ്യാ­ദ്രി­സ­മു­ദ്ര­സ­മാ­വൃ­ത­വു­മാ­യ കേ­ര­ള­ത്തി­ന്റെ പ്ര­കൃ­തി­സൗ­ന്ദ­ര്യം കവി അതിൽ ചേ­ത­സ്സ­മാ­കർ­ഷ­ക­മാ­യി ചി­ത്രീ­ക­രി­ച്ചി­രി­ക്കു­ന്നു. ത­ല­സ്ഥാ­ന ന­ഗ­രി­യിൽ­വെ­ച്ചു പാടിയ മ­ല­യാ­ള­ഗാ­ന­ത്തിൽ ‘അ­വ്യ­യ­നാ­കു­മീ­ശ­ന്റെ ആ­രാ­മ­ത്തിൽ ക­ള­കൂ­ജ­നം­ചെ­യു­ന്ന ദി­വ്യ­കോ­കി­ല­മേ’ എ­ന്നാ­ണു കു­മാ­ര­ക­വി ടാ­ഗോ­റി­നെ സം­ബോ­ധ­നം ചെ­യ്യു­ന്ന­തു്. ഇ­പ്ര­കാ­രം കേ­ര­ളീ­യ ക­വി­കൾ­ക്കു ര­വീ­ന്ദ്ര­നാ­ഥ ടാഗോർ ബഹുധാ സ­മാ­രാ­ധ്യ­നാ­യി­ത്തീർ­ന്നി­ട്ടു­ണ്ടു്.

അ­ടു­ത്ത­താ­യി പ­റ­യേ­ണ്ട­തു ചെ­റു­ക­ഥ­ക­ളെ­പ്പ­റ്റി­യാ­ണു്. ടാ­ഗോർ­സാ­ഹി­ത്യം കേ­ര­ള­ത്തിൽ കൂ­ടു­തൽ പ്ര­ച­രി­ച്ച­തു ചെ­റു­ക­ഥ­കൾ­വ­ഴി­ക്കാ­ണെ­ന്നു തോ­ന്നു­ന്നു. മ­ല­യാ­ള­ത്തിൽ ഏ­റ്റ­വും കൂ­ടു­തൽ ആ­സ്വ­ദി­ക്ക­പ്പെ­ടു­ന്ന­തു ടാ­ഗോ­റി­ന്റെ ചെ­റു­ക­ഥ­ക­ളാ­ണെ­ന്നു­ള്ള­തിൽ തർ­ക്ക­മി­ല്ല. അവ ക­ഴി­ഞ്ഞാൽ­പ്പി­ന്നെ നോ­വ­ലു­ക­ളും നാ­ട­ക­ങ്ങ­ളും. മ­ഹാ­ക­വി­യു­ടെ സാ­ഹി­തീ­വൈ­ഭ­വം അ­തി­ന്റെ ഉ­ച്ച­കോ­ടി­യി­ലെ­ത്തി­യി­രി­ക്കു­ന്ന­തു ചെ­റു­ക­ഥ­ക­ളി­ലാ­ണെ­ന്ന­ത്രേ ഈ ലേ­ഖ­ക­ന്റെ അ­ഭി­പ്രാ­യം. ഗീ­താ­ഞ്ജ­ലി­ക്കു് ഒ­ന്നി­ല­ധി­കം തർ­ജ്ജ­മ മ­ല­യാ­ള­ത്തി­ലു­ണ്ടെ­ങ്കി­ലും അ­തി­ന്റെ പ്ര­ചാ­രം താ­ര­ത­മ്യേ­ന കു­റ­വാ­ണു്. കാ­വ്യ­ദൃ­ഷ്ട്യാ നോ­ക്കു­മ്പോൾ സ­ഹൃ­ദ­യ­ലോ­ക­ത്തിൽ അതു എ­ത്ര­ത്തോ­ളം ആ­സ്വ­ദി­ക്ക­പ്പെ­ടു­ന്നു­ണ്ടെ­ന്ന കാ­ര്യം ചി­ന്ത­നീ­യ­മ­ത്രേ. ആ­ത്മീ­യാ­ന­ന്ദ­ത്തി­നു പ്ര­ത്യേ­കം പ്ര­യോ­ജ­ന­പ്പെ­ട്ടേ­യ്ക്കാ­മെ­ങ്കി­ലും അതിലെ ഗാ­ന­ങ്ങ­ളു­ടെ അ­ടി­ത്ത­ട്ടി­ലേ­യ്ക്കു ചെ­ല്ലു­മ്പോൾ അ­നു­ഭ­വ­പ്പെ­ടു­ന്ന ആ­ശ­യ­പ­ര­മാ­യ ഏ­ക­രൂ­പ­ത­യും അ­വ്യ­ക്ത­ത­യും കാ­വ്യ­ലോ­ലു­പ­രാ­യ അ­നു­വാ­ച­കർ­ക്കു മ­ടു­പ്പു­ണ്ടാ­ക്കി­യേ­യ്ക്കാം. നോ­ബൽ­പ്രൈ­സ് നേടി പാ­ശ്ചാ­ത്യ­രെ അ­ത്ഭു­ത­സ്തി­മി­ത­രാ­ക്കി ഗീ­താ­ഞ്ജ­ലി എ­ന്ന­തു വാ­സ്ത­വം­ത­ന്നെ. എ­ന്നാൽ അതിലെ ആ­ധ്യാ­ത്മി­ക പ­രി­മ­ളം വേ­ദാ­ന്ത­ത്തി­ന്റെ ക­ളി­ത്തൊ­ട്ടി­ലിൽ വ­ളർ­ന്നു­വ­രു­ന്ന ഭാ­ര­തീ­യർ­ക്കു് പ്ര­ത്യേ­കി­ച്ചൊ­രു പു­തു­മ­യും നിർ­വൃ­തി­യും പ്ര­ദാ­നം­ചെ­യ്യു­ന്നു­ണ്ടെ­ന്നു തോ­ന്നു­ന്നി­ല്ല. ഗീ­താ­ഞ്ജ­ലി­യു­ടെ പ്ര­ചാ­ര­ക്കു­റ­വി­നൊ­രു കാരണം ഇ­താ­കാം. നേ­രെ­മ­റി­ച്ചു ചെ­റു­ക­ഥ­ക­ളു­ടെ നില അതല്ല. ര­സ­നീ­യ­ത­യെ­സ്സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം അവ എ­ത്ര­യോ മെ­ച്ച­പ്പെ­ട്ട­വ­യാ­ണു്. സ­ഹൃ­ദ­യ­ഹൃ­ദ­യാ­കർ­ഷ­ണ­ത്തിൽ അ­വ­യ്ക്കു് അ­ന്യാ­ദൃ­ശ­മാ­യ ശ­ക്തി­യു­ണ്ടു്. ആ­പാ­ദ­ചൂ­ഡം അവ ര­സ­നി­ഷ്യ­ന്ദി­ക­ളാ­യി അ­നു­ഭ­വ­പ്പെ­ടു­ക­യും ചെ­യു­ന്നു. മ­ല­യാ­ള­ത്തി­ലെ ചെ­റു­ക­ഥാ­സാ­ഹി­ത്യ­ത്തെ പ­രി­ഷ്ക­രി­ക്കു­ന്ന­തി­ലും പ­രി­പോ­ഷി­പ്പി­ക്കു­ന്ന­തി­ലും ടാ­ഗോർ­ക­ഥ­കൾ ന­ല്ലൊ­രു പ­ങ്കു­വ­ഹി­ച്ചി­ട്ടു­ണ്ടു്. ക­ഥാ­സം­വി­ധാ­നം, ജീവിത നി­രീ­ക്ഷ­ണം, പാ­ത്ര­നിർ­മ്മാ­ണം, സം­ഭാ­ഷ­ണ­ശൈ­ലി മു­ത­ലാ­യ­വ­യിൽ എ­ഴു­ത്തു­കാർ­ക്കു മാർ­ഗ്ഗ­ദർ­ശ­നം നൽകാൻ അവ ഏ­റെ­ക്കു­റെ ഉ­പ­ക­രി­ച്ചി­രി­ക്കു­ന്നു. പാ­ത്ര­ങ്ങ­ളു­ടെ­യും സം­ഭ­വ­ങ്ങ­ളു­ടെ­യും വൈരള ്യം, അ­വ­യു­ടെ സ്വാ­ഭാ­വി­ക­ത്വം, അ­തി­മൃ­ദു­ല­ങ്ങ­ളാ­യ വി­കാ­ര­ങ്ങ­ളു­ടെ അ­വ­സ­രോ­ചി­ത­മാ­യ ഉ­ത്തേ­ജ­നം, സാ­ത്വി­ക­മാ­യ പ്രേ­മ­ത്തി­ന്റെ ഒ­ളി­ഞ്ഞും തെ­ളി­ഞ്ഞു­മു­ള്ള പ്ര­വർ­ത്ത­നം, പ­രി­തഃ­സ്ഥി­തി­ക­ളു­ടെ സ്തോ­ഭ­ജ­ന­ക­മാ­യ ചി­ത്രീ­ക­ര­ണം എ­ന്നി­ങ്ങ­നെ ടാ­ഗോർ­ക­ഥ­കൾ­ക്കു­ള്ള പ്ര­ത്യേ­ക­ത­കൾ മ­ല­യാ­ള­ത്തി­ലെ ചെ­റു­ക­ഥാ­രം­ഗ­ത്തു് ഇ­പ്പോൾ ധാ­രാ­ളം പ്ര­തി­ഫ­ലി­ക്കു­ന്നു­ണ്ടു്.

നാ­ട­ക­ങ്ങൾ, നോ­വ­ലു­കൾ, ഉ­പ­ന്യാ­സ­ങ്ങൾ, നി­രൂ­പ­ണ­ങ്ങൾ എന്നീ വ­കു­പ്പു­ക­ളിൽ കുറെ പ­രി­ഭാ­ഷ­കൾ കൈ­ര­ളി­ക്കു ല­ഭി­ച്ചി­ട്ടു­ണ്ടെ­ങ്കി­ലും അ­വ­യു­ടെ സംഖ്യ ഒ­ട്ടും തൃ­പ്തി­ക­ര­മ­ല്ല. വി­ശേ­ഷി­ച്ചു് ഉ­പ­ന്യാ­സ­ങ്ങ­ളും നി­രൂ­പ­ണ­ങ്ങ­ളും വളരെ കു­റ­ച്ചു­മാ­ത്ര­മേ മ­ല­യാ­ള­ത്തി­ലേ­യ്ക്കു പ­കർ­ന്നി­ട്ടു­ള്ളു. ടാഗോർ മാ­തൃ­ഭാ­ഷ­യിൽ എ­ഴു­തി­യി­ട്ടു­ള്ള ആ­ത്മ­ക­ഥ­യും കൈ­ര­ളീ­ക­ണ്ഠാ­ഭ­ര­ണ­മാ­ക്കേ­ണ്ട­തു­ണ്ടു്.[1]

‘ക­ല­യാ­യി­രു­ന്നു എന്റെ ജീ­വ­നും ആ­ന­ന്ദ­വും. അ­തിൽ­നി­ന്നാ­ണു് തി­ന്മ­യോ­ടു പൊ­രു­താ­നു­ള്ള ഏ­റ്റ­വും നല്ല ശക്തി എ­നി­ക്കു ല­ഭി­ച്ച­തു്’ (Art was my life and derived from it my best strength to fight agaist evil) എന്നു റോ­മ­യിൻ റോ­ള­ണ്ട് പ­റ­ഞ്ഞി­ട്ടു­ണ്ടു്. ടാ­ഗോ­റി­നെ സം­ബ­ന്ധി­ച്ചും ഈ വാ­ക്യ­ങ്ങൾ അ­ന്വർ­ത്ഥ­മാ­ണു്. അ­സ­ത്യ­ത്തോ­ടും അ­ധർ­മ്മ­ത്തോ­ടും പോ­രാ­ടു­ന്ന­തി­നു് ക­ലാ­മാർ­ഗ്ഗ­മാ­ണു് അ­ദ്ദേ­ഹ­വും അ­വ­ലം­ബി­ച്ച­തു്. ടാ­ഗോർ­സാ­ഹി­ത്യ­ത്തി­ലെ ആ­ധ്യാ­ത്മി­ക­മാ­യ ആ­ന­ന്ദ­ത്തെ­ക്കാൾ ഇന്നു ന­മ്മു­ടെ ശ്ര­ദ്ധ­യെ കൂ­ടു­ത­ലാ­യി ആ­കർ­ഷി­ക്കേ­ണ്ട­തു് തി­ന്മ­യോ­ടു പോ­രാ­ടാൻ അതിൽ സം­ഭൃ­ത­മാ­യി­രി­ക്കു­ന്ന ശ­ക്തി­യാ­ണു്. ഇ­ന്ത്യ­യി­ലെ എല്ലാ പ്രാ­ദേ­ശി­ക സാ­ഹി­ത്യ­ങ്ങ­ളി­ലും ഈ ശ­ക്തി­യു­ടെ പ്ര­സ­രം അ­ധി­ക­മ­ധി­കം പ്ര­ത്യ­ക്ഷ­പ്പെ­ട്ടെ­ങ്കിൽ­മാ­ത്ര­മേ ഭാ­ര­തീ­യ­രു­ടെ ഭാ­വി­ശ്രേ­യ­സ്സു സർ­വ്വ­തോ­ഭ­ദ്ര­മാ­ക­യു­ള്ളു. ബം­ഗാ­ളി, മ­റാ­ട്ടി, തമിഴൻ, മ­ല­യാ­ളി എന്നീ വിവിധ നാ­മ­ങ്ങ­ളിൽ നാ­നാ­മു­ഖ­മാ­യി ചി­ത­റി­ക്കി­ട­ക്കു­ന്ന ഭാ­ര­തീ­യ­ജീ­വി­ത­ത്തെ ഏ­ക­മ­ന­സ്സാ­ക്കി ഐ­ക്യ­വേ­ദി­യിൽ പ്ര­തി­ഷ്ഠി­ക്കാ­നു­ള്ള കാ­ഹ­ള­ധ്വ­നി ഈ ദേ­ശീ­യ­ക­വി­യു­ടെ കൃ­തി­ക­ളിൽ സർ­വ്വ­ത്ര മു­ഴ­ങ്ങു­ന്നു­ണ്ടു്. ഇ­ന്ത്യ­യു­ടെ ഹൃ­ദ­യ­ത്തു­ടി­പ്പാ­യ ആ നാ­ദ­വി­ശേ­ഷം നമ്മെ പ്ര­ബു­ദ്ധ­രും പ്ര­ഹൃ­ഷ്ടാ­ശ­യ­രു­മാ­ക്കി­ത്തീർ­ക്ക­ട്ടെ!

(സാ­ഹി­തീ­കൗ­തു­കം—1961.)

കു­റി­പ്പു­കൾ

[1] ഈ കു­റ­വു­കൾ സാ­ഹി­ത്യ അ­ക്കാ­ദ­മി പ­രി­ഭാ­ഷ­കൾ ഇ­പ്പോൾ പ­രി­ഹ­രി­ച്ചി­ട്ടു­ണ്ടു്.

കു­റ്റി­പ്പു­ഴ കൃ­ഷ്ണ­പി­ള്ള
images/kuttipuzha-n.png

ജനനം: 1-8-1900

പി­താ­വു്: ഊ­രു­മ­ന­യ്ക്കൽ ശ­ങ്ക­രൻ ന­മ്പൂ­തി­രി

മാ­താ­വു്: കു­റു­ങ്ങാ­ട്ടു് ദേവകി അമ്മ

വി­ദ്യാ­ഭ്യാ­സം: വി­ദ്വാൻ പ­രീ­ക്ഷ, എം. എ.

ആലുവാ അ­ദ്വൈ­താ­ശ്ര­മം ഹൈ­സ്ക്കൂൾ അ­ദ്ധ്യാ­പ­കൻ, ആലുവ യൂ­ണി­യൻ ക്രി­സ്ത്യൻ കോ­ളേ­ജ് അ­ദ്ധ്യാ­പ­കൻ, കേരള സാ­ഹി­ത്യ അ­ക്കാ­ദ­മി പ്ര­സി­ഡ­ന്റ് 1968–71, കേ­ന്ദ്ര സാ­ഹി­ത്യ അ­ക്കാ­ദ­മി അംഗം, ഭാഷാ ഇൻ­സ്റ്റി­റ്റ്യൂ­ട്ടു് ഭ­ര­ണ­സ­മി­തി­യം­ഗം, കേരള സർ­വ്വ­ക­ലാ­ശാ­ല­യു­ടെ സെ­ന­റ്റം­ഗം, ബോർഡ് ഓഫ് സ്റ്റ­ഡീ­സ് അംഗം, പാഠ്യ പു­സ്ത­ക ക­മ്മി­റ്റി കൺ­വീ­നർ (1958), ബാല സാ­ഹി­ത്യ ശി­ല്പ­ശാ­ല ഡ­യ­റ­ക്ടർ (1958), ‘ദാസ് ക്യാ­പി­റ്റൽ’ മ­ല­യാ­ള­പ­രി­ഭാ­ഷ­യു­ടെ ചീഫ് എ­ഡി­റ്റർ, കേരള സാ­ഹി­ത്യ സമിതി പ്ര­സി­ഡ­ന്റ്.

കൃ­തി­കൾ

സാ­ഹി­തീ­യം, വി­ചാ­ര­വി­പ്ല­വം, വിമർശ രശ്മി, നി­രീ­ക്ഷ­ണം, ഗ്ര­ന്ഥാ­വ­ലോ­ക­നം, ചി­ന്താ­ത­രം­ഗം, മാ­ന­സോ­ല്ലാ­സം, മനന മ­ണ്ഡ­ലം, സാ­ഹി­തീ­കൗ­തു­കം, ന­വ­ദർ­ശ­നം, ദീ­പാ­വ­ലി, സ്മ­ര­ണ­മ­ഞ്ജ­രി, കു­റ്റി­പ്പു­ഴ­യു­ടെ തി­ര­ഞ്ഞെ­ടു­ത്ത ഉ­പ­ന്യാ­സ­ങ്ങൾ, വിമർശ ദീ­പ്തി, യു­ക്തി­വി­ഹാ­രം, വി­മർ­ശ­ന­വും വീ­ക്ഷ­ണ­വും, കു­റ്റി­പ്പു­ഴ­യു­ടെ പ്ര­ബ­ന്ധ­ങ്ങൾ—ത­ത്വ­ചി­ന്ത, കു­റ്റി­പ്പു­ഴ­യു­ടെ പ്ര­ബ­ന്ധ­ങ്ങൾ—സാ­ഹി­ത്യ­വി­മർ­ശം, കു­റ്റി­പ്പു­ഴ­യു­ടെ പ്ര­ബ­ന്ധ­ങ്ങൾ— നി­രീ­ക്ഷ­ണം.

ചരമം: 11-2-1971

Colophon

Title: Tagore Malayalathil (ml: ടാഗോർ മ­ല­യാ­ള­ത്തിൽ).

Author(s): Kuttipuzha Krishnapilla.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, Kuttipuzha Krishnapilla, Tagore Malayalathil, കു­റ്റി­പ്പു­ഴ കൃ­ഷ്ണ­പി­ള്ള, ടാഗോർ മ­ല­യാ­ള­ത്തിൽ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 7, 2023.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: The Red Boy, a painting by Thomas Lawrence (1769–1830). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.