SFNസായാഹ്ന ഫൌണ്ടേഷൻ
images/Dembowski_Smreczyny_Lake.jpg
Mount Pyszna with the Smreczyny Lake in the Kościeliska Valley in the Tatra Mountains, a painting by Leon Dembowski (1823–1904).
മാ­രാ­രു­ടെ യു­ക്തി­വാ­ദ­ഭർ­ത്സ­നം
കു­റ്റി­പ്പു­ഴ കൃ­ഷ്ണ­പി­ള്ള

റി­പ്വാൻ വി­ങ്കിൾ­മാ­രു­ടെ കാലം ക­ഴി­ഞ്ഞു­പോ­യി എ­ന്നാ­ണു വി­ചാ­രി­ച്ചി­രു­ന്ന­തു്. എ­ന്നാൽ ക­ഴി­ഞ്ഞ ലക്കം ‘വി­വേ­കോ­ദ­യ’ത്തിൽ ശ്രീ കു­ട്ടി­കൃ­ഷ്ണ­മാ­രാ­രു ടെ ‘അ­ഹ­ങ്കാ­രം’ ക­ണ്ട­പ്പോൾ ഈ വർഗം ഇ­പ്പോ­ഴും അ­വ­ശേ­ഷി­ക്കു­ന്നു­ണ്ടെ­ന്നു മ­ന­സ്സി­ലാ­യി. സാ­ഹി­ത്യം വി­ട്ടു് വേ­ദാ­ന്ത­ത്തി­ലേ­ക്കു തി­രി­ഞ്ഞു് ലോകം ന­ന്നാ­ക്കാൻ പു­റ­പ്പെ­ട്ടി­രി­ക്കു­ന്ന മാരാർ, ഭ­ഗ­വ­ത്ഗീ­ത­യിൽ­ക്കൂ­ടി ഈ­ശ്വ­ര­വി­ചാ­രം ന­ട­ത്തി­യി­രി­ക്കു­യാ­ണു് ആ ലേ­ഖ­ന­ത്തിൽ. അ­തി­ലാർ­ക്കും പ­രാ­തി­യി­ല്ല. ഗീ­ത­യി­ലെ ശ്ലോ­ക­ങ്ങൾ ഉ­രു­ക്ക­ഴി­ച്ചി­ട്ടോ ശ­ബ­രി­മ­ല­ക്കെ­ട്ടു ചു­മ­ന്നി­ട്ടോ അ­വ­സാ­ന­ക്കൈ­യാ­യി സ­ത്യ­സാ­യി­ബാ­ബ­യു­ടെ ഭസ്മം പൂ­ശി­യി­ട്ടോ എന്തു ചെ­യ്തി­ട്ടെ­ങ്കി­ലും അ­ദ്ദേ­ഹം ഈ വ­യ­സ്സു­കാ­ല­ത്തു് ഈ­ശ്വ­ര­നെ ക­ണ്ടു­പി­ടി­ച്ചോ­ട്ടെ. ക­ണ്ടു­കി­ട്ടു­മെ­ങ്കിൽ ഈ ലേ­ഖ­ക­നും അതിൽ കൂ­ട്ടു­കൂ­ടു­മാ­യി­രു­ന്നു. പക്ഷേ, ഈ­ശ്വ­ര­നെ അ­ന്വേ­ഷി­ച്ചു­പോ­കു­ന്ന പോ­ക്കിൽ വ­ഴി­ക്കു­ക­ണ്ട യു­ക്തി­വാ­ദി­ക­ളെ മ­നഃ­പൂർ­വം ആ­ക്ഷേ­പി­ക്കാ­നും രാ­ഷ്ട്രീ­യ­ത്തി­ലേ­ക്കു ചാ­ടി­വീ­ണു് ഇ­ക്കാ­ല­ത്തു് സു­ബോ­ധ­മു­ള്ള­വ­രാ­രും പ­റ­യാ­ത്ത ചില അ­ഭി­പ്രാ­യ­ങ്ങൾ പൊ­ക്കി­പ്പി­ടി­ക്കാ­നും തു­ട­ങ്ങു­ന്ന­തു കാ­ണു­മ്പോൾ ഈ പോ­ക്കു ന­ന്ന­ല്ല എന്നു പ­റ­യേ­ണ്ടി­യി­രി­ക്കു­ന്നു. പ­രി­പ­ക്വ­മാ­ന­സർ­ക്കു­ണ്ടാ­കേ­ണ്ട സ­ഹി­ഷ്ണു­ത­യും വി­വേ­ക­വും ഔ­ചി­ത്യ­ബോ­ധ­വും മ­റ്റും ദൈ­വ­ത്തെ തേ­ടി­പ്പോ­കു­ന്ന­വർ­ക്കു് ആ­വ­ശ്യ­മി­ല്ലെ­ന്നു് വല്ല മ­ത­ഗ്ര­ന്ഥ­ത്തി­ലും പ­റ­ഞ്ഞി­ട്ടു­ണ്ടോ എന്തോ.

മാ­രാ­രു­ടെ യു­ക്തി­വാ­ദ­ഭർ­ത്സ­നം നോ­ക്കു­ക: യു­ക്തി­വാ­ദി­ക­ളെ­ന്നു സ്വയം വി­ശ്വ­സി­ക്കു­ന്ന അവർ അ­ഹ­ങ്കാ­ര­വ­ശാൽ ആ­ജീ­വ­നാ­ന്തം അ­യു­ക്തി­ക­ളെ­ത്ത­ന്നെ ആ­ശ്ര­യി­ച്ചു ക­ഴി­യു­വാൻ വി­ധി­ക്ക­പ്പെ­ട്ട­വ­രാ­ണു്. തു­ട­ക്ക­ത്തിൽ ഉ­ദാ­ഹ­രി­ച്ച­തു­പോ­ലെ ലോ­ക­ത്തിൽ വ­ല്ല­തു­മൊ­ന്നു ന­ട­ക്കു­വാൻ ഒരു ചേ­ത­ന­ന്റെ ആ­ദ്ധ്യ­ക്ഷ്യം വേ­ണ­മെ­ന്നു് സർ­വ­ത്ര പ്ര­ത്യ­ക്ഷ­മാ­യി­രി­ക്കെ ലോ­ക­ന­ട­ത്തി­പ്പി­നും അതു കൂ­ടാ­തെ ക­ഴി­യി­ല്ലെ­ന്ന സ­ര­ള­യു­ക്തി­പോ­ലും അ­വ­രി­ലേ­ശി­ല്ല. ഏശാതെ ക­ഴി­യാ­നു­ള്ള സ­ഹ­ജ­ക­വ­ച­മാ­ണു് അ­വർ­ക്കു് യു­ക്തി­വാ­ദം സ്വ­ന്തം ചേ­ത­ന­യെ ജ­ഡ­ത്തി­നു് അടിയറ വ­ച്ചി­രി­ക്കു­ന്ന—പ്ര­കൃ­തി ഗു­ണ­ങ്ങ­ളിൽ നി­ന്നാ­ണു് ജീ­വ­നു­ണ്ടാ­യ­തു് എന്നു ക­ണ്ടു­പി­ടി­ച്ച—അവരെ ക­രു­ണാ­നി­ധി­യാ­യ സർ­വേ­ശ്വ­രൻ കാ­ത്ത­രു­ള­ട്ടെ എ­ന്നു­വ­ച്ച­ട­ങ്ങാ­മാ­യി­രു­ന്നു. പക്ഷേ, അ­വ­രെ­ക്കൊ­ണ്ടു നാ­ട്ടിൽ പെ­രു­കു­ന്ന മ­ഹാ­വി­പ­ത്തു കാ­ണു­മ്പോൾ മി­ണ്ടാ­തി­രി­ക്കാ­നും തോ­ന്നു­ന്നി­ല്ല.

മി­ണ്ടാ­തി­രി­ക്കാ­തെ ഈ സോ­ല്ലു­ണ്ഠ­ന­ത്തി­നു് പു­റ­പ്പെ­ട്ട മാ­രാ­രോ­ട് ഒ­ന്നു­ചോ­ദി­ക്ക­ട്ടെ—ലോ­ക­ന­ട­ത്തി­പ്പി­നു അ­ദ്ധ്യ­ക്ഷ­നാ­യി­ട്ടു് ഒ­രീ­ശ്വ­രൻ വേ­ണ­മെ­ന്നാ­ണ­ല്ലോ പ­റ­യു­ന്ന­തു്. അ­പ്പോൾ യു­ക്തി­വാ­ദി­ക­ളെ­ക്കൊ­ണ്ടു­ള്ള ഈ മ­ഹാ­വി­പ­ത്തു് നാ­ട്ടിൽ പ­ര­ക്കു­ന്ന­തും ഈ ഈ­ശ്വ­ര­ന്റെ അ­ദ്ധ്യ­ക്ഷ­ത­യി­ലാ­ക­ണ­മ­ല്ലോ. മാ­രാ­രു­ടെ­ത­ന്നെ വാ­ദ­മ­നു­സ­രി­ച്ചു് യു­ക്തി­വാ­ദി ഇ­തി­നൊ­രു നി­മി­ത്തം മാ­ത്ര­മ­ല്ലേ? അ­ങ്ങ­നെ വ­രു­മ്പോൾ മ­ഹാ­വി­പ­ത്തി­നു­ത്ത­ര­വാ­ദി­യാ­യ അ­ദ്ധ്യ­ക്ഷ­നെ—ഈ­ശ്വ­ര­നെ—വേണം ആ­ക്ഷേ­പി­ക്കാൻ. കു­ട്ടി­കൾ­പോ­ലും മ­ന­സ്സി­ലാ­കു­ന്ന ഈ ‘സ­ര­ള­യു­ക്തി’ മാ­രാ­രു­ടെ വി­ശ്വാ­സ­ബ­ദ്ധ­മാ­യ ബു­ദ്ധി­ക്ക­ക­ത്തു ക­ട­ക്കാ­തി­രു­ന്ന­തിൽ അ­ത്ഭു­ത­പ്പെ­ടാ­നി­ല്ല. മേ­ലു­ദ്ധ­രി­ച്ച ഖ­ണ്ഡി­ക­യും തു­ടർ­ന്നു­ള്ള ഭാ­ഗ­ങ്ങ­ളും വാ­യി­ച്ചു­നോ­ക്കു­ന്ന­വർ­ക്കു് അ­യു­ക്തി­ക്കു മാ­ത്ര­മ­ല്ല അ­ഹ­ങ്കാ­ര­മൂ­ഢ­ത­യ്ക്കും വേറെ ഉ­ദാ­ഹ­ര­ണം അ­ന്വേ­ഷി­ക്കേ­ണ്ട­തി­ല്ല.

images/K_Venu.png
കെ വേണു

പ്ര­കൃ­തി­ഗു­ണ­ങ്ങ­ളിൽ­നി­ന്നാ­ണു് ജീ­വ­നു­ണ്ടാ­യ­തെ­ന്നു ക­ണ്ടു­പി­ടി­ച്ച­തു് മാ­രാർ­ക്കു് അ­സ­ഹ്യ­മാ­യി­രി­ക്കു­ന്നു. പി­ന്നെ, എ­ന്താ­ണു് യു­ക്തി­വാ­ദി­കൾ ക­ണ്ടു­പി­ടി­ക്കേ­ണ്ട­തു്? ജീവൻ ഭ­ഗ­വാ­ന്റെ കാ­രു­ണ്യം­കൊ­ണ്ടു് ആ­കാ­ശ­ത്തു­നി­ന്നു പൊ­ട്ടി­വീ­ണു് ഭൂ­ഗർ­ഭ­ത്തി­ലേ­ക്കു ക­ട­ന്ന­താ­ണെ­ന്നോ! ജീ­വോൽ­പ­ത്തി പ്ര­കൃ­തി­യിൽ­ത്ത­ന്നെ സം­ഭ­വി­ച്ച­താ­ണെ­ന്നു ക­ണ്ടു­പി­ടി­ച്ച­തു് ആ­ധു­നി­ക ശാ­സ്ത്ര­ജ്ഞ­രാ­ണു്. സ­യൻ­സി­ന്റെ പ­രീ­ക്ഷ­ണ­ശാ­ല­യി­ലാ­ണു് അവർ ആ സത്യം ക­ണ്ടെ­ത്തി­യ­തു്. വ­ള­രെ­യ­ധി­കം നി­രീ­ക്ഷ­ണ­പ­രീ­ക്ഷ­ണ­ങ്ങൾ അതിനു വേ­ണ്ടി­വ­ന്നു. അ­ല്ലാ­തെ വെ­റു­തെ­യ­ങ്ങു പ­റ­ഞ്ഞു­ണ്ടാ­ക്കി­യ­ത­ല്ല. പ്ര­പ­ഞ്ച­വി­ജ്ഞാ­നം ശൈ­ശ­വ­ദ­ശ­യി­ലി­രു­ന്ന കാ­ല­ത്തു­ണ്ടാ­യ ഉ­പ­നി­ഷ­ത്തു­ക്ക­ളും ഭ­ഗ­വ­ദ്ഗീ­ത­യും അ­റി­വി­ന്റെ അ­ങ്ങേ­യ­റ്റ­ത്തെ പ്ര­മാ­ണ­ങ്ങ­ളാ­ണെ­ന്നു് അ­ന്ധ­മാ­യി വി­ശ്വ­സി­ച്ചു് അവയിൽ കാ­ണു­ന്ന­തൊ­ക്കെ വി­വേ­ച­നം കൂ­ടാ­തെ അ­പ്പാ­ടെ വി­ഴു­ങ്ങി അ­സം­ബ­ന്ധം പു­ല­മ്പു­ന്ന സ്വ­ഭാ­വ­മ­ല്ല ഈ ശാ­സ്ത്ര­ജ്ഞ­ന്മാർ­ക്കു­ള്ള­തു്. ക­ഴി­ഞ്ഞ­പ­ത്തി­രു­പ­തു കൊ­ല്ല­മാ­യി ജീ­വി­ശാ­സ്ത്ര­ത്തി­നു­ണ്ടാ­യി­ട്ടു­ള്ള വി­സ്മ­യാ­വ­ഹ­മാ­യ വി­കാ­സ­ത്തി­ന്റെ എ. ബി. സി.-​യെങ്കിലും അ­റി­യാ­വു­ന്ന­വർ­ക്കു് ഈ ക­ണ്ടു­പി­ട­ത്ത­ത്തിൽ അ­സ­ഹ്യ­ത തോ­ന്നു­ക­യി­ല്ല. ‘ഓർ­ഗ­നി­സം’ എ­ന്നൊ­രു വാ­ക്കു് ജീ­വ­ശാ­സ്ത്ര­ത്തെ പ­രാ­മർ­ശി­ച്ചു­കൊ­ണ്ടു് മാ­രാ­ര് ഒ­ന്നു­ര­ണ്ടു വാ­ക്യ­ത്തിൽ തി­രു­കി­വ­ച്ചി­രി­ക്കു­ന്ന­തു ക­ണ്ട­പ്പോൾ ബു­ദ്ധി­മാ­ന്മാർ കാ­ലു­വ­യ്ക്കാൻ മ­ടി­ക്കു­ന്നി­ട­ത്തു വേറെ ചിലർ—പേരു പ­റ­യു­ന്നി­ല്ല—ഓ­ടി­ക്ക­യ­റു­ന്നു­വെ­ന്ന അർ­ത്ഥ­ത്തി­ലു­ള്ള ഇം­ഗ്ലി­ഷി­ലെ ഒരു പ­ഴ­ഞ്ചൊ­ല്ലു് ഓർ­മി­ച്ചു് പോ­യ­തു് ക്ഷ­മി­ക്ക­ണം. ഇ­ക്ക­ഴി­ഞ്ഞ ‘ജ­ന­യു­ഗം’ വാ­രി­ക­യിൽ (മാർ­ച്ച് 12) ശ്രീ കെ വേണു ‘സാ­ഹി­ത്യ­കാ­ര­ന്റെ പ്രേ­ത­വി­ചാ­രം’ എ­ന്നൊ­രു പ്രൗ­ഢ­ലേ­ഖ­നം എ­ഴു­തി­യി­ട്ടു­ണ്ടു്. മാ­രാ­രു­ടെ ശ്ര­വ­ണ­മ­ന­ന­നി­ദി­ധാ­സ­ന­ങ്ങൾ­ക്കു വി­ഷ­യ­മാ­കേ­ണ്ട ഒ­ന്നാ­ണു് അ­തെ­ന്നു­കൂ­ടി ഈ­യ­വ­സ­ര­ത്തിൽ പ­റ­ഞ്ഞു­കൊ­ള്ള­ട്ടെ. സ്വ­യം­കർ­ത്തൃ­ക­മാ­യ പ്ര­കൃ­തി­യു­ടെ സ്വ­ഭാ­വേ­ന­യു­ള്ള പ­രി­ണാ­മ­ഗ­തി­യിൽ ന­ട­ക്കു­ന്ന ജീ­വോൽ­പ­ത്തി­ക്കു ഹേ­തു­ഭൂ­ത­മാ­യ രാ­സ­യോ­ഗ­പ്ര­ക്രി­യ­യെ­പ്പ­റ്റി ആ ലേഖനം മാ­രാർ­ക്കും ബോ­ധ്യ­മാ­കും­വി­ധം വി­ശ­ദ­മാ­യി പ്ര­തി­പാ­ദി­ക്കു­ന്നു­ണ്ടു്. ഇ­നി­യും തൃ­പ്തി­യാ­യി­ല്ലെ­ങ്കിൽ ചില ഉ­പ­നി­ഷ­ദ്വാ­ക്യ­ങ്ങൾ­ത­ന്നെ ഉ­ദ്ധ­രി­ച്ചു കാ­ണി­ക്കാം.

‘അ­സ­ദേ­വേ­മ­ഗ്ര ആസീത്

ത­ത്സ­ദാ­സീ­ത് ത­ത്സ­ഭ­മ­വ­ത്.’

-​ഛാന്ദോഗ്യോപനിഷത്, 3–13–1

(ഇതു് ആദ്യം അ­സ­ത്തു­ത­ന്നെ­യാ­യി­രു­ന്നു. പി­ന്നെ അതു് സ­ത്താ­യി സ­ത്തു് അ­തിൽ­നി­ന്നു­ണ്ടാ­യി.)

‘അ­സ­ദ്വാ ഇ­ദ­മ­ഗ്ര ആസീത്

തതോ വൈ സ­ദ­ജാ­യ­ത’

-​തൈത്തിരീയോപനീഷത്, 2–7

(ഇതു് ആദ്യം അ­സ­ത്താ­യി­രു­ന്നു അ­തിൽ­നി­ന്നു് സ­ത്തു­ണ്ടാ­യി) ഇവിടെ അ­സ­ത്തു് എ­ന്നാൽ പ്ര­കൃ­തി അഥവാ ജ­ഗ­ത്തു് എ­ന്നർ­ത്ഥം. ബ്ര­ഹ്മ­സൂ­ത്ര­ഭാ­ഷ്യ­ത്തിൽ പൂർ­വ­പ­ക്ഷ­വു­മാ­യി എ­റ്റു­മു­ട്ടു­മ്പോൾ ശ­ങ്ക­രാ­ചാ­ര്യ­രെ പ്പോ­ലും വി­ഷ­മി­പ്പി­ച്ച വാ­ക്യ­ങ്ങ­ളാ­ണി­വ. യു­ക്തി­വാ­ദി­കൾ ‘സ്വ­ന്തം ചേ­ത­ന­യെ ജ­ഡ­ത്തി­നു അ­ടി­യ­റ­വ­ച്ചി­രി­ക്കു­ന്നു­വ­ത്രെ’. എ­ന്താ­ണാ­വോ ഇ­തി­നർ­ത്ഥം? പ്ര­കൃ­തി­യിൽ­നി­ന്നു­ത­ന്നെ­യാ­ണു് ജീ­വോ­ല്പ­ത്തി­യെ­ന്നു പ­റ­ഞ്ഞാൽ ചേ­ത­ന­യെ ജ­ഡ­ത്തി­നു് അ­ടി­യ­റ­വ­യ്ക്ക­ലാ­കു­മോ? ശാ­സ്ത്ര സ­ത്യ­ത്തെ­പ്പോ­ലും ദുർ­വ്യാ­ഖ്യാ­നം­ചെ­യ്തു് പ്ര­തി­പ­ക്ഷ ദൂ­ഷ­ണ­ത്തി­നു വ­ഴി­തു­റ­ക്കു­ന്ന ദു­ശ്ശീ­ലം വേ­ദാ­ന്ത­വ്യാ­പ­ര­ത്തി­നാ­വ­ശ്യ­മാ­യി­രി­ക്കാം. എ­ന്താ­യാ­ലും ഇ­ത്ത­രം ജ­ല്പ­ന­ങ്ങൾ­ക്കു് മ­റു­പ­ടി പ­റ­യേ­ണ്ട­തി­ല്ല. ര­ണ്ടാം ബാ­ല്യ­ത്തി­ന്റെ ഡിം­ഭ­ത്വ­വി­ലാ­സം കണ്ടു ര­സി­ക്കാൻ ക­ഴി­വു­ള്ള­വ­രാ­ണു് യു­ക്തി­വാ­ദി­കൾ.

ഇനി മാ­രാ­രു­ടെ രാ­ഷ്ട്രീ­യ­ത്തി­ലേ­ക്കു് ഒന്നു ക­ട­ന്നു­നോ­ക്കാം. ഇ­തി­ലും ബ­ഹു­വി­ചി­ത്ര­മാ­ണു് അതു് ‘ഒ­രാ­ദ്ധ്യാ­ത്മി­ക­പ്ര­ബ­ന്ധ­ത്തിൽ ഇ­ത്ര­യ­ധി­കം രാ­ഷ്ട്രീ­യം വേണോ എന്നു ഇ­തി­നി­ട­യിൽ വ­ല്ല­വർ­ക്കും തോ­ന്നി­യി­ട്ടു­ണ്ടാ­കാം’—കു­റെ­യേ­റെ എഴുതി കൂ­ട്ടി­യ­തി­നു­ശേ­ഷം അ­ദ്ദേ­ഹ­ത്തി­നു് ഇ­ങ്ങ­നെ­യൊ­രു ശങ്ക. വ­ല്ല­വർ­ക്കും മാ­ത്ര­മ­ല്ല അല്പം ഔ­ചി­ത്യ­ബോ­ധ­മു­ള്ള­വർ­ക്കെ­ല്ലാം ഉ­ണ്ടാ­കു­ന്ന­താ­ണീ തോ­ന്നൽ. ഇ­തി­നു­ള്ള സ­മാ­ധാ­ന­വും നേ­ര­മ്പോ­ക്കാ­യി­ട്ടു­ണ്ടു്. ആ­ദ്ധ്യാ­ത്മി­ക­ത­യ്ക്കു മാ­ത്രം ഒരു പ­രി­മി­തി­യി­ല്ല. ഏതു വി­ഷ­യ­ത്തി­ലും ക­ട­ന്നു­ചെ­ല്ലാ­മ­ത്രെ. അ­ട­ങ്ങി­യി­രി­ക്കാ­തെ തി­ള­ച്ചു­പൊ­ന്തു­ന്ന ആ­ദ്ധ്യാ­ത്മി­ക­ത തൊ­ട്ടു­ത­ളി­ച്ചു് അതിനെ പ­രി­ശു­ദ്ധ­മാ­ക്കി­ക്കാ­ണി­ക്കു­ന്ന സ­മ്പ്ര­ദാ­യം പണ്ടേ ഉ­ള്ള­തു­മാ­ണ­ല്ലോ. ആർ­ഷ­ഭാ­ര­ത­ത്തിൽ വേ­ദാ­ന്ത­ചി­ന്ത­യിൽ മാരാർ ‘സോഹം’ വരെ എ­ത്തി­യി­ട്ടു­ണ്ടു്. ഈ ‘സോഹം’ പാടി ന­ട­ക്കു­ന്ന ഒ­രു­കൂ­ട്ടം ദി­ഗം­ബ­ര­ന­ര­ജീ­വി­കൾ ക­ഴി­ഞ്ഞ ന­വം­ബ­റിൽ പ­തി­നാ­യി­ര­ക്ക­ണ­ക്കി­നു ഡൽ­ഹി­യിൽ വ­ന്നി­റ­ങ്ങി. ജ­ന­നേ­ന്ദ്രി­യ പ്ര­ദർ­ശ­നം ന­ട­ത്തി­യ­തും ത്രി­ശൂ­ലം തീ­പ്പ­ന്തം മു­ത­ലാ­യ സാ­മ­ഗ്രി­കൾ­കൊ­ണ്ടു ഗോ­മാ­തൃ­പൂ­ജ നിർ­വ­ഹി­ച്ച­തും ആ­ദ്ധ്യാ­ത്മി­ക­മാ­യി­ട്ടാ­ണു്. നാടു ന­ശി­ച്ചാ­ലെ­ന്തു് ? ആ നാശം വെറും ഭൗ­തി­ക­മ­ല്ലേ? ‘ആ­ത്മീ­യം’ ഒ­ന്നു­ണർ­ന്നു കി­ട്ടു­മ­ല്ലോ. പക്ഷേ, ഒരു കാ­ര്യം ഓർ­ത്താൽ കൊ­ള്ളാം. രാ­ഷ്ട്രീ­യ­ത്തിൽ മതം കു­ത്തി­ച്ചെ­ലു­ത്തി സർ­വ­ത്ര ‘രാം­ധും’ മു­ഴ­ക്കി­യ­തി­ന്റെ ഫ­ല­മാ­യി­ട്ടു­കൂ­ടി­യാ­ണു് മാ­തൃ­ഭൂ­മി വെ­ട്ടി­മു­റി­ക്ക­പ്പെ­ട്ട­തു്. ‘ഈശ്വര അള്ള തേരെ നാം’ എന്നു പാ­ടി­പ്പാ­ടി സ്വരം മൂ­ത്ത­പ്പോൾ ഈ­ശ്വ­രൻ ഇ­പ്പു­റ­ത്തേ­ക്കും അള്ള അ­പ്പു­റ­ത്തേ­ക്കും സലാം പ­റ­ഞ്ഞു പി­രി­ഞ്ഞു­പോ­യി.

images/Abraham_Lincoln.jpg
ലി­ങ്കൺ

ഇൻ­ഡ്യ­യു­ടെ മ­തേ­ത­ര­ത്വം പോലും ദു­സ്സ­ഹ­മാ­യി­ത്തീർ­ന്നി­രി­ക്കു­ന്നു മാ­രാർ­ക്കു്! പി­ന്നെ എ­ന്തു­വേ­ണം? ഈ രാ­ജ്യം ഹൈ­ന്ദ­വ­രാ­ഷ്ട്ര­മാ­ക­ണോ? അ­ഖ­ണ്ഡ­ഹി­ന്ദു­സ്ഥാൻ ക­ക്ഷി­യു­ടെ ല­ക്ഷ്യം അ­താ­ണ­ല്ലോ മ­ഹാ­ത്മാ­വി­ന്റെ കാ­ല­ശേ­ഷം ഭാ­ര­ത­രാ­ഷ്ട്രം നേരെ ചെ­ന്നു­വീ­ണ­തു് നാ­സ്തി­ക്യ­ത്തി­ന്റെ കൈ­പ്പി­ടി­യി­ലാ­ണെ­ന്നും ത­ന്മൂ­ലം സ­നാ­ത­ന­കർ­മം ന­ശി­ച്ചി­രി­ക്കു­ന്നു­വെ­ന്നും മ­റ്റും മാ­രാ­രു് വി­ല­പി­ക്കു­ന്നു എ­ന്നു­വെ­ച്ചാൽ നെ­ഹ്റു വിനു ഭ­ര­ണാ­ധി­കാ­രം ല­ഭി­ച്ച­തു് ആ­പ­ത്താ­യി എന്നു ധ്വനി! നി­ങ്ങൾ അ­ത്ഭു­ത­പ്പെ­ടേ­ണ്ട. മാ­ന­സി­ക­മാ­യി കാ­ള­വ­ണ്ടി­യു­ഗ­ത്തിൽ ജീ­വി­ക്കു­ന്ന സ­നാ­ത­നി­ക­ളിൽ­നി­ന്നു ഇതും ഇ­തി­ല­ധി­ക­വും കേൾ­ക്കേ­ണ്ടി­വ­രും. ഇവിടെ നാ­സ്തി­ക്യം എ­ന്നു­വ­ച്ചാ­ലെ­ന്താ­ണെ­ന്നു് മാരാർ നിർ­വ­ചി­ക്കു­ന്നി­ല്ല. എ­ന്താ­യാ­ലും ആ­സ്തി­ക്യ­ത്തി­ന്റെ കു­പ്പാ­യ­മ­ണി­ഞ്ഞ രാ­ജ്യ­ങ്ങ­ളെ­ക്കാൾ നാ­സ്തി­ക്യം ന­ട­മാ­ടു­ന്ന രാ­ജ്യ­ങ്ങ­ളി­ലാ­ണു് മ­നു­ഷ്യർ മ­നു­ഷ്യ­രാ­യി ജീ­വി­ക്കു­ന്ന­തു്. മ­ത­മാ­കു­ന്ന മ­യ­ക്കു­മ­രു­ന്നി­ന്റെ ക­ച്ച­വ­ടം നി­രോ­ധി­ച്ചി­രി­ക്കു­ന്ന ആ രാ­ജ്യ­ങ്ങ­ളിൽ പാ­വ­ങ്ങൾ എ­ന്നൊ­രു വർ­ഗ­ത്തെ സ്ഥി­ര­മാ­യി നി­ല­നിർ­ത്താ­നു­ള­ള ഏർ­പ്പാ­ടു­ക­ളൊ­ന്നു­മി­ല്ല. അവിടെ മ­നു­ഷ്യ­ത്വം ച­വു­ട്ടി­മെ­തി­ക്ക­പ്പെ­ടു­ന്നി­ല്ല. ക­രി­ഞ്ച­ന്ത, പൂ­ഴ്ത്തി­വ­യ്പു്, മാ­യം­ചേർ­ക്കൽ മു­ത­ലാ­യ ഘോ­ര­കൃ­ത്യ­ങ്ങൾ ന­ട­ത്തു­ന്ന­വ­രെ­യാ­ണു് അവിടെ വെ­ടി­വ­ച്ചു കൊ­ല്ലു­ന്ന­തു്. നേ­രെ­മ­റി­ച്ചു് ആ­സ്തി­ക്യം മു­റ്റി­ത്ത­ഴ­ച്ചു വ­ള­രു­ന്ന മു­ത­ലാ­ളി­ത്ത­രാ­ജ്യ­ങ്ങ­ളി­ലോ? ലി­ങ്കൺ, ഗാ­ന്ധി തു­ട­ങ്ങി­യ മ­ഹാ­ത്മാ­ക്ക­ളു­ടെ കഥ ക­ഴി­ക്കു­ന്നു. ജ­നാ­ധി­പ­ത്യം പേ­രി­നും ധ­നാ­ധി­പ­ത്യം കാ­ര്യ­ത്തി­നും എന്ന മ­ഹാ­വ­ഞ്ച­ന ന­ട­ക്കു­ന്ന­തു വേ­റെ­ങ്ങു­മ­ല്ല. അ­തു­കൊ­ണ്ടു ന­മ്മു­ടെ നാ­ട്ടിൽ കുറെ നാ­സ്തി­ക്യം പ­ര­ക്കു­ന്ന­തു­മൂ­ലം ദോ­ഷ­മൊ­ന്നും വ­രാ­നി­ല്ല. പ­ണ്ടും ഇ­തി­വി­ടെ ധാ­രാ­ളം പ്ര­ച­രി­ച്ചി­രു­ന്നു. ചാർ­വാ­ക സി­ദ്ധാ­ന്തം സ്ഥാ­പി­ച്ച ബൃ­ഹ­സ്പ­തി യെയും പ്ര­ധാ­ന­ത്തി­നു് (പ്ര­കൃ­തി­ക്കു്) സർ­വ­പ്രാ­ധാ­ന്യം നൽകിയ സാം­ഖ്യാ­കാ­ര­നാ­യ ക­പി­ല­നെ യും ഭൗ­തി­ക­ജീ­വി­ത­ത്തി­നാ­വ­ശ്യ­മാ­യ പ­ഞ്ച­ശീ­ല­മു­പ­ദേ­ശി­ച്ച ബു­ദ്ധ­നെ യും ഊ­ട്ടി­വ­ളർ­ത്തി­യ നാ­ടാ­ണ­ല്ലോ ഇതു്. ഒരു വ­ശ­ത്തു കൂടെ ‘അഹം ബ്ര­ഹ്മാ­സ്മി’ മ­ന്ത്രം ചൊ­ല്ലു­ക­യും മ­റു­വ­ശ­ത്തു­ക്കു­ടെ ചാ­തുർ­വർ­ണ്യം വഴി ജ­ന­ചൂ­ഷ­ണം ന­ട­ത്തു­ക­യും ചെ­യ്തി­രു­ന്ന ബ്രാ­ഹ്മ­ണ­പൗ­രോ­ഹി­ത്യ­ത്തി­ന്റെ ത­നി­നി­റം വെ­ളി­പ്പെ­ടു­ത്തി­യ­തു് യു­ക്തി­വാ­ദി­ക­ളാ­യ ഈ മ­ഹർ­ഷി­മാ­രാ­ണു്. ഏ­താ­യാ­ലും നെ­ഹ്റു വി­ന്റെ കാലം ക­ഴി­ഞ്ഞ­ല്ലോ. മാ­രാർ­ക്കു ഇനി സ­ന്തോ­ഷി­ക്കാം. പോ­രെ­ങ്കിൽ ആ­സ്തി­ക്യം ആ­ര്യാ­വർ­ത്ത­ത്തിൽ വീ­ണ്ടും ത­ല­പൊ­ക്കി­യി­രി­ക്കു­ന്നു. ഗാ­ന്ധി വ­ധ­മാ­കു­ന്ന യജ്ഞം ന­ട­ത്തി­യ മ­ത­ത്തി­ന്റെ സ­നാ­ത­ന­ബീ­ജം ഇ­പ്പോൾ പൊ­ട്ടി­മു­ള­ച്ചു ത­ളി­രി­ട്ടു­തു­ട­ങ്ങി­യി­ട്ടു­ണ്ടു്. അതിനു വെ­ള്ള­മൊ­ഴി­ക്കു­ന്ന രാ­ഷ്ട്രീ­യ­പാർ­ട്ടി­ക­ളും ശ­ക്തി­പ്പെ­ട്ടു­വ­രു­ന്നു­ണ്ട­ല്ലോ ഇതിൽ കൂ­ടു­ത­ലെ­ന്തു­വേ­ണം? മാ­രാ­രു­ടെ സ­നാ­ത­ന­ധർ­മം ഇനി വി­ജ­യി­ക്കും. എ­ന്താ­ണീ ധർ­മ­മെ­ന്നു് അ­ദ്ദേ­ഹ­മൊ­ന്നു വി­വ­രി­ച്ചു ത­ന്നാൽ കൊ­ള്ളാ­മാ­യി­രു­ന്നു. പ­ര­ബ്ര­ഹ്മ­ത്തെ­പ്പോ­ലെ നിർ­വി­കാ­ര­മാ­യി നി­ത്യ­മാ­യി, നി­ല­കൊ­ള്ളു­ന്ന ഒരു ധർ­മ­മു­ണ്ടോ? ‘ദേ­ശ­കാ­ലോ­ചി­തം കർമം’ ‘ധർ­മ­മി­ത്യ­ഭി­ധി­യ­തേ’ എന്നു കേ­ട്ടി­ട്ടു­ണ്ടു് ഈ ധർമം കേ­വ­ല­മോ നി­ത്യ­മോ അല്ല സാ­പേ­ക്ഷ­മാ­ണെ­ന്നാ­ണു് സാ­മാ­ന്യ­ബു­ദ്ധി­യു­ള്ള­വർ മ­ന­സ്സി­ലാ­ക്കി­യി­ട്ടു­ള്ള­തു്. അ­ടി­മ­ക്ക­ച്ച­വ­ടം ഒ­രു­കാ­ല­ത്തു ധർ­മ­മാ­യി­രു­ന്നു. ഇ­ന്നു് ക­ടു­ത്ത അ­ധർ­മ­വും. ഗോവധം അ­ധർ­മ­മാ­യി ക­രു­തി­യി­രു­ന്ന ഗാ­ന്ധി പ്ര­ത്യേ­ക സാ­ഹ­ച­ര്യ­ത്തിൽ ഒരു പ­ശു­ക്കി­ടാ­വി­നെ കൊ­ന്നു­ക­ള­യാൻ സ­മ്മ­തി­ച്ചു. അതു് ധാർ­മി­ക­ദൃ­ഷ്ട്യാ സാ­ധൂ­ക­രി­ക്ക­യും ചെ­യ്തു. അ­പ്പോൾ ധർമം സ­നാ­ത­ന­മാ­കു­ന്ന­തെ­ങ്ങ­നെ? മാരാർ വി­ശ്വ­സി­ക്കു­ന്ന സ­നാ­ത­ന­ധർ­മം തൊ­ലി­പൊ­ളി­ച്ചു നോ­ക്കി­യാൽ അ­തി­ന­ക­ത്തു് ഒ­ളി­ച്ചി­രി­ക്കു­ന്ന­തു് ബ്രാ­ഹ്മ­ണ­പൗ­രോ­ഹി­ത്യ­ത്തി­ന്റെ ചാ­തുർ­വർ­ണ്യ­ധർ­മ­മാ­ണെ­ന്നു കാണാം. പക്ഷേ, അ­ങ്ങ­നെ കാ­ണ­ണ­മെ­ങ്കിൽ ഒ­ന്നാ­മ­തു ബ്രാ­ഹ്മ­ണ­ദാ­സ്യം നീ­ങ്ങി ക­ണ്ണു­തെ­ളി­യ­ണം ഭ­ഗ­വ­ദ്ഗീ­ത­യി­ലും മ­റ്റും ധർ­മ­പ­ദ­ത്തി­നു വർ­ണ­ധർ­മ­മെ­ന്നാ­ണർ­ത്ഥം. ക്ഷ­ത്രി­യ­നു യു­ദ്ധം­ചെ­യ്യ­ലും ആ­ളെ­ക്കൊ­ല്ല­ലും ധർമം! ശൂ­ദ്ര­നു് ത്രൈ­വർ­ണി­ക­രു­ടെ വി­ശേ­ഷി­ച്ചു് ബ്രാ­ഹ്മ­ണ­രു­ടെ ദാ­സ്യം—ഇ­തൊ­ക്കെ ജാതി മാറി ചെ­യ്തു­പോ­യാൽ ആ­പ­ത്തു്.

‘സ്വ­ധർ­മ്മേ നി­ധാ­നം ശ്രേ­യഃ

പ­ര­ധർ­മ്മോ ഭ­യാ­വ­ഹഃ’

ഇ­ത്യാ­ദി വാ­ക്യ­ങ്ങ­ളി­ലെ­ല്ലാം അതു ജാ­തി­യു­ടെ ധർമം എ­ന്നാ­ണു് വി­വ­ക്ഷി­തം. ഇ­താ­ണു് മായം ചേർ­ക്കാ­ത്ത ശു­ദ്ധ­മാ­യ സ­നാ­ത­ധർ­മ്മം. പക്ഷേ, തർ­ക്കം വ­രു­മ്പോൾ തരം പോലെ പ­റ­ഞ്ഞു­നിൽ­ക്കാൻ വേ­ണ്ടി ഏതു വ്യാ­ഖ്യാ­ന­വും ഈ വാ­ക്കി­നു കൊ­ടു­ക്ക­യും ചെ­യ്യാം. സം­സ്കൃ­ത­ഭാ­ഷ അതിനു പ­റ്റി­യ­തു­മാ­ണ­ല്ലോ. ഈ വ്യാ­ഖ്യാ­ന­ക്ക­സർ­ത്തു് മാ­രാ­ര് ന­ന്നാ­യി­ട്ടു് അ­ഭ്യ­സി­ച്ചി­ട്ടു­ണ്ടെ­ന്നു ലേഖനം തെ­ളി­യി­ക്കു­ന്നു. മു­റ­ജ­പ­ത്തി­നു ചെന്ന ന­മ്പൂ­രി ചീ­ട്ടു­ക­ളി­ച്ച­തി­നെ­പ്പ­റ്റി രാ­ജാ­വു ചോ­ദ്യം ചെ­യ്ത­പ്പോൾ അയാൾ ഇ­സ്പേ­ഡ് ആ­സ്സെ­ടു­ത്തു കാ­ണി­ച്ചു് ‘ഏകോ ദേവഃ സർ­വ­ഭൂ­തേ­ഷു ഗുഢഃ’ എന്നു തു­ട­ങ്ങു­ന്ന ഉ­പ­നി­ഷ­ന്മ­ന്ത്ര­ത്തി­ന്റെ അർ­ത്ഥ­വി­ചാ­ര­മാ­ണു് താൻ അ­തി­ലൂ­ടെ ന­ട­ത്തി­യ­തെ­ന്നു വാ­ദി­ച്ച­താ­യി കേ­ട്ടി­ട്ടു­ണ്ടു്. ഇ­ത്ത­രം ശ­ബ്ദ­ജാ­ലം വേ­ദാ­ന്ത­ത്തിൽ ധാ­രാ­ളം കാണാം. ഈ വ­ക­യൊ­ന്നും ഈ ശാ­സ്ത്ര­യു­ഗ­ത്തിൽ വി­ല­പ്പോ­വു­ക­യി­ല്ല.

ഒരു സംഗതി മാ­രാ­രെ ഓർ­മ്മ­പ്പെ­ടു­ത്തേ­ണ്ടു­തു­മു­ണ്ടു്. ദേ­ശ­കാ­ല­പ­രി­ച്ഛി­ന്ന­മാ­യ ഈ ലോ­ക­വും ജീ­വി­ത­വു­മാ­ണു് യു­ക്തി­വാ­ദി­ക­ളു­ടെ ചർ­ച്ചാ­വി­ഷ­യം. അവിടെ കേ­വ­ല­മാ­യ സ­ത്യ­മോ (Absolute truth) കേ­വ­ല­മാ­യ ധർമമോ ഉ­ണ്ടാ­കാൻ വ­ഴി­യി­ല്ല. സാ­പേ­ക്ഷ­താ­സി­ദ്ധാ­ന്തം (Theory of Relativity) പ­ഠി­പ്പി­ക്കു­ന്ന­തും ഈ ത­ത്ത്വ­മാ­ണു്. അ­പ്പോൾ മാ­രാ­രു­ടെ സ­നാ­ത­ധർ­മം തി­ക­ച്ചും അ­ശാ­സ്ത്രീ­യ­വും യു­ക്തി­വി­രു­ദ്ധ­വു­മാ­കു­ന്നു. പി­ന്നെ ദേ­ശ­കാ­ല­നി­മി­ത്താ­തീ­ത­മാ­യി ബ്ര­ഹ്മാ­ണ്ഡ­ത്തി­നു­മ­പ്പു­റ­ത്തു എന്തോ ഒ­ന്നു­ണ്ടെ­ങ്കിൽ അതു് അവിടെ ഇ­രു­ന്നു­കൊ­ള്ള­ട്ടെ അതിനെ ഭൂ­ലോ­ക­ത്തി­ലേ­ക്കു് ഇ­റ­ക്കി­ക്കൊ­ണ്ടു് വ­ന്നു് ഈ­ശ്വ­ര­നും അ­ദ്ധ്യ­ക്ഷ­നും മേൽ­നോ­ട്ട­ക്കാ­ര­നും മ­റ്റു­മാ­ക്കു­മ്പോ­ഴാ­ണു കു­ഴ­പ്പം നേ­രി­ടു­ന്ന­തു്. സ­ക­ല­ത്തി­നും മേൽ­നോ­ട്ടം വ­ഹി­ക്കു­ന്ന ഈ­ശ്വ­ര­നു് ഭൂ­ക­മ്പം, ജ­ല­പ്ര­ള­യം, കൊ­ടു­ങ്കാ­റ്റു് തു­ട­ങ്ങി­യ പ്ര­കൃ­തി­വി­ക്ഷോ­ഭ­ങ്ങൾ­ക്കും കോളറ, മസൂരി മു­ത­ലാ­യ മ­ഹാ­രോ­ഗ­ങ്ങൾ­ക്കും ഉ­ത്ത­ര­വാ­ദി­ത്ത­മേൽ­ക്കേ­ണ്ടി­വ­രി­ല്ലേ? അ­ത്ര­യ്ക്കു ക്രൂ­ര­നും ഭ­യ­ങ്ക­ര­നു­മാ­കു­ന്ന ഈ­ശ്വ­രൻ എ­ങ്ങ­നെ ക­രു­ണാ­നി­ധി­യാ­കും? ഈ ലോ­ക­ത്തിൽ കു­ന്നു­കൂ­ടി­ക്കി­ട­ക്കു­ന്ന തി­ന്മ­യ്ക്കും ദുഃ­ഖ­ത്തി­നും ഉ­ത്ത­ര­വാ­ദി ആരു്? ഈ­ശ്വ­ര­നെ പ്ര­തി­ഷ്ഠി­ച്ചു­കൊ­ണ്ടു് യു­ക്തി­യെ അ­വ­ലം­ബി­ച്ചു് ഇ­തി­നൊ­ക്കെ ഉ­ത്ത­രം പറയാൻ ക­ഴി­യു­മോ? ഇനി മാ­രാ­രു­ടെ ‘സോഹം’ എ­ന്തെ­ന്നു നോ­ക്കാം. അതിലെ സത്യം സ്വാ­നു­ഭൂ­ത്യൈ­ക­മാ­ന­മെ­ന്നാ­ണ­ല്ലോ വേ­ദാ­ന്തി­കൾ പ­റ­യു­ന്ന­തു്. പ്ര­ത്യ­ക്ഷാ­ദി പ്ര­മാ­ണ­ങ്ങൾ­ക്കൊ­ന്നും അതു വി­ഷ­യ­മ­ല്ല. ഈ ബ്ര­ഹ്മാ­നു­ഭൂ­തി വ്യ­ക്തി­നി­ഷ്ഠ­മാ­യ ഒരു വെ­ളി­പാ­ടു­മാ­ത്ര­മാ­ണു് ഇതു് എല്ലാ സാ­ധ­ക­ന്മാ­രി­ലും ഒ­ന്നു­പോ­ലെ­യ­ല്ല ഉ­ണ്ടാ­കു­ന്ന­തെ­ന്ന­തി­നു ഭി­ന്ന­ഭി­ന്ന­ങ്ങ­ളാ­യ വൈ­ദാ­ന്തി­ക­സി­ദ്ധാ­ന്ത­ങ്ങ­ളും ഉ­പ­നി­ഷ­ത്തു­ക്ക­ളും തെ­ളി­വു ത­രു­ന്നു­ണ്ടു്. അ­ങ്ങ­നെ വ്യ­ത്യ­സ്ത­വും വ്യ­ക്തി­നി­ഷ്ഠ­വു­മാ­യ അ­നു­ഭൂ­തി­ക്കു് വ­സ്തു­നി­ഷ്ഠ­വു­മാ­യ സത്ത (objective reality) ക­ല്പി­ക്കു­ന്ന­തെ­ങ്ങ­നെ? അതിനു വല്ല യു­ക്തി­യു­മു­ണ്ടോ? യു­ക്തി­വേ­ണ്ട ഗീ­ത­യിൽ ക­ണ്ടാൽ മതി എ­ന്നു് മാരാർ പ­റ­യു­മാ­യി­രി­ക്കാം. ഭ­ഗ­വാ­ന്റെ വ­ച­ന­മാ­ണെ­ന്നു വ­ന്നാൽ­പ്പി­ന്നെ മ­നു­ഷ്യ­ന്റെ യു­ക്തി­ക്കു­സ്ഥാ­ന­മി­ല്ലെ­ന്നാ­കാം അ­ദ്ദേ­ഹ­ത്തി­ന്റെ അ­ഭി­പ്രാ­യം യ­ജ്ഞാ­ത് ഭവതി പർ­ജ്ജ­ന്യഃ—യ­ജ്ഞ­ത്തിൽ നി­ന്നാ­ണു് മ­ഴ­യു­ണ്ടാ­കു­ന്ന­തു് എ­ന്നു് ഭഗവാൻ പ­റ­യു­ന്നു­ണ്ട­ല്ലോ മാരാർ ഇതു വി­ശ്വ­സി­ക്കു­ന്നു­ണ്ടോ ഉ­ണ്ടെ­ങ്കിൽ പ്രൈ­മ­റി സ്കൂ­ളി­ലെ വി­ദ്യാർ­ത്ഥി­കൾ­ക്കു പോലും ചി­രി­ക്കാൻ വക കി­ട്ടും.

യു­ക്തി­വാ­ദി­ക­ളെ­ക്കൊ­ണ്ടു­ള്ള മ­ഹാ­വി­പ­ത്തു നീ­ക്കാൻ ഇനി പു­റ­പ്പെ­ടു­മ്പോൾ മാരാർ ഒന്നു ചെ­യ്താൽ ഉ­പ­കാ­ര­മാ­കും. ഈ­ശ്വ­രൻ, ആ­ത്മാ­വു്, സ­നാ­ത­ന­ധർ­മം തു­ട­ങ്ങി­യ അ­നേ­കാർ­ത്ഥ­ങ്ങ­ളാ­യ പ­ദ­ങ്ങൾ­ക്കു് ഓരോ നിർ­വ­ച­നം നൽ­കി­യാൽ ന­ന്നു്. വി­വാ­ദ­ത്തി­നു് ആ­ദ്യ­മാ­യി വേ­ണ്ട­തു് അ­താ­ണു്. സത്യം, ജ്ഞാ­നം ഇ­തൊ­ക്കെ­യാ­ണു് ഈ­ശ്വ­രൻ എന്നു മാരാർ സൂ­ചി­പ്പി­ച്ചി­ട്ടു­ണ്ടു്. അ­ങ്ങ­നെ­യാ­ണെ­ങ്കിൽ യു­ക്തി­വാ­ദി­കൾ­ക്കു് എ­തിർ­പ്പി­ല്ല എ­ന്തെ­ന്നാൽ സ­ത്യ­ത്തെ­യും ജ്ഞാ­ന­ത്തെ­യും ഏ­റ്റ­വും കൂ­ടു­തൽ മാ­നി­ക്കു­ന്ന­വ­രാ­ണ­വർ. പക്ഷേ, ഒരു കു­ഴ­പ്പം—ഈ സ­ത്യ­ജ്ഞാ­ന­സ്വ­രൂ­പൻ വാ­ദ­ത്തി­നു­വേ­ണ്ടി മാ­ത്രം ഒ­രു­ക്കി­വ­ച്ചി­രി­ക്കു­ന്ന ഒ­ന്നാം­ത­രം ഈ­ശ്വ­ര­നാ­ണു്. മാ­രാ­രു­ടെ ലേ­ഖ­ന­ത്തി­ലെ മേൽ­നോ­ട്ട­ക്കാ­ര­നും ര­ണ്ടാം ത­ര­ത്തിൽ­പ്പെ­ട്ട­താ­കു­ന്നു. അതിൽ പ­ല­യി­ന­മു­ണ്ടു്—കൈ­ക്കൂ­ലി­യും മു­ഖ­സ്തു­തി­യും കൊ­ണ്ടു പ്ര­സാ­ദി­ക്കു­ന്ന ഈ­ശ്വ­രൻ ദു­ഷ്ട­ശി­ക്ഷ­ണ­വും ശി­ഷ്ട­പാ­ല­ന­വും സൃ­ഷ്ടി­സ്ഥി­തി­സം­ഹാ­ര­ങ്ങ­ളും ന­ട­ത്തു­ന്ന ഈ­ശ്വ­രൻ സ്വർ­ഗ­ത്തി­ലി­രു­ന്നു് പു­ണ്യ­പാ­പ­ങ്ങൾ വീ­തി­ക്കു­ക­യും ഭൂ­മി­യിൽ യു­ദ്ധ­മു­ണ്ടാ­കു­മ്പോൾ ഇ­രു­പ­ക്ഷ­ക്കാ­രു­ടെ­യും പ്രാർ­ത്ഥ­ന കേ­ട്ടു് അ­മ്പ­ര­ക്കു­ക­യും ചെ­യ്യു­ന്ന ഈ­ശ്വ­രൻ ര­മാ­ദേ­വി­മാ­രു­ടെ­യും സ­ത്യ­സാ­യി­ബാ­ബ­മാ­രു­ടെ­യും ഒ­ട്ടേ­റെ മാ­യാ­ന­ന്ദ­ന്മാ­രു­ടെ­യും വേ­ഷ­ത്തിൽ അ­വ­ത­രി­ക്കു­ന്ന ഈ­ശ്വ­രൻ—ഇ­ങ്ങ­നെ എ­ത്ര­യെ­ത്ര! ഈ അ­ന്ധ­വി­ശ്വാ­സ­സ­ന്ത­തി­ക­ളെ­യാ­ണു് യു­ക്തി­വാ­ദി­കൾ ന­ഖ­ശി­ഖാ­ന്തം എ­തിർ­ക്കു­ന്ന­തു്. സ­ത്യ­വും ജ്ഞാ­ന­വും മാ­ത്ര­മാ­കു­മ്പോൾ ഈ­ശ്വ­രൻ ഈ­ശ്വ­ര­ന­ല്ലാ­താ­കും. അ­പ്പോൾ ആ­പ­ത്തും കു­റ­യും ജ­ഗൽ­ക്കാ­ര­ണം ബ്ര­ഹ്മ­മാ­ണെ­ന്നു് അ­ദ്വൈ­തി­കൾ വാ­ദി­ക്കു­ന്നു. ഈ വാ­ദ­ത്തി­നും നിൽ­ക്ക­ക്ക­ള്ളി­യി­ല്ല. ബ്ര­ഹ്മ­മാ­ണു കാ­ര­ണ­മെ­ങ്കിൽ ആ കാ­ര­ണ­ത്തി­നും ഒരു കാരണം വേ­ണ്ടേ? അ­ങ്ങ­നെ ഈ കാ­ര്യ­കാ­ര­ണ­ശൃം­ഖ­ല നീ­ണ്ടു പോയാൽ താർ­ക്കി­ക­ന്മാ­രു­ടെ അ­ന­വ­സ്ഥ എന്ന ദോ­ഷ­ത്തിൽ ചെ­ന്നു ചാടും. അതു പ­രി­ഹ­രി­ക്കാൻ ബ്ര­ഹ്മ­ത്തെ ആ­ദി­കാ­ര­ണ­മാ­ക്കു­ക­യാ­ണെ­ങ്കിൽ എ­ന്തു­കൊ­ണ്ടു പ്ര­കൃ­തി­യെ­ത്ത­ന്നെ അ­ങ്ങ­നെ ആ­ക്കി­ക്കൂ­ടാ? പ­ദാർ­ത്ഥ (Matter) ത്തെ ശക്തി (Energy) യായും ശ­ക്തി­യെ പ­ദാർ­ത്ഥ­മാ­യും രൂ­പാ­ന്ത­ര­പ്പെ­ടു­ത്തു­ന്ന പ്ര­കൃ­തി­ത­ന്നെ ജീ­വോ­ല്പ­ത്തി­ക്കു കാ­ര­ണ­മാ­യി­രി­ക്കെ വേ­റൊ­രു ആ­ദി­കാ­ര­ണം തേ­ടി­പ്പോ­കു­ന്ന­തെ­ന്തി­നു്?

‘സ്വ­ഭാ­മീ­ശ്വ­രം കാലം

യ­ദൃ­ച്ഛാം നി­യ­തീം തഥാ

പ­രി­ണാ­മം ച മ­ന്യ­ന്തെ

പ്ര­കൃ­തിം പൃ­ഥു­ദർ­ശി­നഃ’

എ­ന്നു് ഭി­ഷ­ഗാ­ചാ­ര്യ­നാ­യ സു­ശ്രു­തൻ പ­റ­യു­ന്നു. ‘കാലഃ പചത ഭൂ­താ­നി’ (കാലം ജീ­വി­ക­ളെ സൃ­ഷ്ടി­ക്കു­ന്നു) എ­ന്നു് ഭാ­ര­ത­ത്തി­ലും കാ­ണു­ന്നു. അ­പ്പോൾ ഈ­ശ്വ­ര­നും കാ­ല­വു­മെ­ല്ലാം പ്ര­കൃ­തി­ത­ന്നെ അതു സ്വ­ഭാ­വേ­ന പ്ര­വർ­ത്തി­ക്കു­ന്നു. ‘സ്വ­ഭാ­വ­സ്തു പ്ര­വർ­ത്ത­തേ’ എ­ന്നു് ഗീ­ത­യും പി­ന്താ­ങ്ങു­ന്നു­ണ്ടു്. ഈ സ്വയം പ്ര­വർ­ത്ത­ന­ത്തി­നു പ്ര­കൃ­തി­ബാ­ഹ്യ­മാ­യ ഒരു ശ­ക്തി­യു­ടെ ആ­വ­ശ്യ­മി­ല്ല. ചേ­ത­ന­യും മ­റ്റെ­ല്ല ശ­ക്തി­വി­ശേ­ഷ­ങ്ങ­ളും അ­തിൽ­ത്ത­ന്നെ­യു­ണ്ടു്.

കൊ­ട്ട­ക്ക­ണ­ക്കി­നു് ഗീ­താ­പ­ദ്യ­ങ്ങ­ളു­ദ്ധ­രി­ച്ചു് വൃഥാ സ്ഥൂ­ല­മാ­ക്കി­യി­ട്ടു­ള്ള മാ­രാ­രു­ടെ പ്ര­ബ­ന്ധ­ത്തി­നു് ഒരു മ­റു­പ­ടി എ­ഴു­ത­ണ­മെ­ന്നു വി­ചാ­രി­ച്ചി­രു­ന്നി­ല്ല. ചില സു­ഹൃ­ത്തു­ക്ക­ളു­ടെ നിർ­ബ­ന്ധം­കൊ­ണ്ടു ഇ­ത്ര­യും കു­റി­ച്ചു­വെ­ന്നേ ഉള്ളു. യു­ക്തി­വി­ചാ­രം അ­യോ­ഗ്യ­ത­യും ആ­പ­ത്തു­മാ­ണു് എന്നു ക­രു­തു­ന്ന­വ­രോ­ടു് എന്തു പ­റ­യാ­നാ­ണു്?

യു­ക്തി­വി­ഹാ­രം 1967.

കു­റ്റി­പ്പു­ഴ കൃ­ഷ്ണ­പി­ള്ള
images/kuttipuzha-n.png

ജനനം: 1-8-1900

പി­താ­വു്: ഊ­രു­മ­ന­യ്ക്കൽ ശ­ങ്ക­രൻ ന­മ്പൂ­തി­രി

മാ­താ­വു്: കു­റു­ങ്ങാ­ട്ടു് ദേവകി അമ്മ

വി­ദ്യാ­ഭ്യാ­സം: വി­ദ്വാൻ പ­രീ­ക്ഷ, എം. എ.

ആലുവാ അ­ദ്വൈ­താ­ശ്ര­മം ഹൈ­സ്ക്കൂൾ അ­ദ്ധ്യാ­പ­കൻ, ആലുവ യൂ­ണി­യൻ ക്രി­സ്ത്യൻ കോ­ളേ­ജ് അ­ദ്ധ്യാ­പ­കൻ, കേരള സാ­ഹി­ത്യ അ­ക്കാ­ദ­മി പ്ര­സി­ഡ­ന്റ് 1968–71, കേ­ന്ദ്ര സാ­ഹി­ത്യ അ­ക്കാ­ദ­മി അംഗം, ഭാഷാ ഇൻ­സ്റ്റി­റ്റ്യൂ­ട്ടു് ഭ­ര­ണ­സ­മി­തി­യം­ഗം, കേരള സർ­വ്വ­ക­ലാ­ശാ­ല­യു­ടെ സെ­ന­റ്റം­ഗം, ബോർഡ് ഓഫ് സ്റ്റ­ഡീ­സ് അംഗം, പാഠ്യ പു­സ്ത­ക ക­മ്മി­റ്റി കൺ­വീ­നർ (1958), ബാല സാ­ഹി­ത്യ ശി­ല്പ­ശാ­ല ഡ­യ­റ­ക്ടർ (1958), ‘ദാസ് ക്യാ­പി­റ്റൽ’ മ­ല­യാ­ള­പ­രി­ഭാ­ഷ­യു­ടെ ചീഫ് എ­ഡി­റ്റർ, കേരള സാ­ഹി­ത്യ സമിതി പ്ര­സി­ഡ­ന്റ്.

കൃ­തി­കൾ

സാ­ഹി­തീ­യം, വി­ചാ­ര­വി­പ്ല­വം, വിമർശ രശ്മി, നി­രീ­ക്ഷ­ണം, ഗ്ര­ന്ഥാ­വ­ലോ­ക­നം, ചി­ന്താ­ത­രം­ഗം, മാ­ന­സോ­ല്ലാ­സം, മനന മ­ണ്ഡ­ലം, സാ­ഹി­തീ­കൗ­തു­കം, ന­വ­ദർ­ശ­നം, ദീ­പാ­വ­ലി, സ്മ­ര­ണ­മ­ഞ്ജ­രി, കു­റ്റി­പ്പു­ഴ­യു­ടെ തി­ര­ഞ്ഞെ­ടു­ത്ത ഉ­പ­ന്യാ­സ­ങ്ങൾ, വിമർശ ദീ­പ്തി, യു­ക്തി­വി­ഹാ­രം, വി­മർ­ശ­ന­വും വീ­ക്ഷ­ണ­വും, കു­റ്റി­പ്പു­ഴ­യു­ടെ പ്ര­ബ­ന്ധ­ങ്ങൾ—ത­ത്വ­ചി­ന്ത, കു­റ്റി­പ്പു­ഴ­യു­ടെ പ്ര­ബ­ന്ധ­ങ്ങൾ—സാ­ഹി­ത്യ­വി­മർ­ശം, കു­റ്റി­പ്പു­ഴ­യു­ടെ പ്ര­ബ­ന്ധ­ങ്ങൾ— നി­രീ­ക്ഷ­ണം.

ചരമം: 11-2-1971

Colophon

Title: Mararude Yukthivadabharthsanam (ml: മാ­രാ­രു­ടെ യു­ക്തി­വാ­ദ­ഭർ­ത്സ­നം).

Author(s): Kuttipuzha Krishnapilla.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, Kuttipuzha Krishnapilla, Mararude Yukthivadabharthsanam, കു­റ്റി­പ്പു­ഴ കൃ­ഷ്ണ­പി­ള്ള, മാ­രാ­രു­ടെ യു­ക്തി­വാ­ദ­ഭർ­ത്സ­നം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: May 22, 2024.

Credits: The text of the original item is copyrighted to Sahitya Akademi. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Mount Pyszna with the Smreczyny Lake in the Kościeliska Valley in the Tatra Mountains, a painting by Leon Dembowski (1823–1904). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.