SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Carefree_Romualdo_Locatelli.jpg
Carefree, a painting by Romualdo Locatelli .
മ­താ­തീ­ത­നാ­യ യു­ക്തി­വാ­ദി
കു­റ്റി­പ്പു­ഴ കൃ­ഷ്ണ­പി­ള്ള
images/Jnehru.jpg
നെ­ഹ്റു

‘അ­ങ്ങു് ഗാ­ന്ധി­ജി യുടെ ശി­ഷ്യ­നാ­ണോ?’ എ­ന്നു് എ­ത്ര­യോ കൊ­ല്ലം­മു­മ്പു് ഒരാൾ ല­ണ്ട­നിൽ­വ­ച്ചു് നെ­ഹ്റു വി­നോ­ടു ചോ­ദി­ക്കു­ക­യു­ണ്ടാ­യി ‘മ­ത­കാ­ര്യ­ങ്ങ­ളിൽ അല്ല’ എന്നു മാ­ത്ര­മാ­യി­രു­ന്നു നെ­ഹ്റു­വി­ന്റെ മ­റു­പ­ടി. ഇ­ന്നു് നെ­ഹ്റു­വി­ന്റെ ച­ര­മ­വാർ­ത്ത കേ­ട്ട­പ്പോൾ അ­തിർ­ത്തി­ഗാ­ന്ധി­യാ­യ ഗ­ഫാർ­ഖാൻ പറഞ്ഞ ഒരു വാ­ക്യ­വും ഇവിടെ ശ്ര­ദ്ധേ­യ­മാ­ണു്. ‘ഏ­തെ­ങ്കി­ലും ഒരു മ­ത­ത്തി­ന്റെ അ­നു­യാ­യി ആ­യി­രു­ന്നി­ല്ല നെ­ഹ്റു’ എ­ന്നാ­ണു് ആ ചി­ര­കാ­ല സു­ഹൃ­ത്തു നി­ശ്ശ­ങ്കം പ്ര­സ്താ­വി­ച്ച­തു്. ഇ­ക്കാ­ര്യം ഗ­ഫാർ­ഖാ­നെ­പ്പോ­ലെ തു­റ­ന്നു­പ­റ­യാൻ അ­ധി­ക­മാ­രും ധൈ­ര്യ­പ്പെ­ട്ടി­ട്ടി­ല്ല. എ­ങ്കി­ലും ഇ­പ്പോൾ പ­രേ­ത­ന്റെ മ­ര­ണ­പ­ത്രം ഈ സംഗതി ആർ­ക്കും സംശയം തോ­ന്നാ­ത്ത­വി­ധം സു­വ്യ­ക്ത­മാ­ക്കി­യി­രി­ക്കു­ന്നു. ‘മ­ര­ണാ­ന­ന്ത­രം എ­നി­ക്കു­വേ­ണ്ടി മ­ത­പ­ര­മാ­യ കർ­മ്മ­ങ്ങ­ളൊ­ന്നും ചെ­യ്യ­രു­തെ­ന്നു് ഉ­ള്ള­ഴി­ഞ്ഞു പ്ര­ഖ്യാ­പി­ക്കാൻ ഞാൻ ആ­ഗ്ര­ഹി­ക്കു­ന്നു. അ­വ­യി­ലൊ­ന്നും ഞാൻ വി­ശ്വ­സി­ക്കു­ന്നി­ല്ല. ച­ട­ങ്ങെ­ന്ന നി­ല­യിൽ­പ്പോ­ലും അ­വ­യ്ക്കു വ­ഴ­ങ്ങു­ന്ന­തു് കാ­പ­ട്യ­മാ­ണെ­ന്നും സ്വയം വ­ഞ്ചി­ക്കാ­നും മ­റ്റു­ള്ള വരെ വ­ഞ്ചി­ക്കാ­നും ഉള്ള ശ്ര­മ­മാ­ണെ­ന്നും ഞാൻ ക­രു­തു­ന്നു. നെ­ഹ്റു­വി­ന്റെ നിർ­മ­ത­ത്വ­ത്തെ വി­ളം­ബ­രം ചെ­യ്യു­ന്നു­ണ്ടു് ഈ അ­ന്ത്യ­ശാ­സ­നം. ഇൻ­ഡ്യൻ ജ­ന­ത­യു­ടെ മ­താ­ന്ധ­ത­യോ­ടു­ള്ള ഒരു വെ­ല്ലു­വി­ളി­യു­മാ­ണി­തു്. ഈ ശാ­സ്ത്ര­യു­ഗ­ത്തി­ലെ അ­നു­സ­ന്ധാ­നാർ­ഹ­മാ­യ ഒരു ഉ­പ­നി­ഷ­സൂ­ക്തി­യ­ല്ലേ ഇതിലെ അ­വ­സാ­ന­ത്തെ വാ­ക്യം? സ­ഹ­സ്രാ­ബ്ദ­ങ്ങ­ളാ­യി മ­ത­ത്തി­ന്റെ പേരിൽ ന­ട­ന്നു­വ­രു­ന്ന വ­ഞ്ച­ന­യും ചൂ­ഷ­ണ­വും ആ­ചാ­ര­ങ്ങ­ളു­ടെ അർ­ത്ഥ­മി­ല്ലാ­യ്മ­യും അതിൽ എത്ര മ­ധു­ര­മാ­യി ധ്വ­നി­ക്കു­ന്നു! തന്റെ ചി­താ­ഭ­സ്മം ഗം­ഗാ­ന­ദി­യി­ലൊ­ഴു­ക്കു­ന്ന­തി­ലും മ­ത­പ­ര­മാ­യ പ്രാ­ധാ­ന്യ­മൊ­ന്നും ഇ­ല്ലെ­ന്നു് നെ­ഹ്റു എ­ടു­ത്തു പ­റ­ഞ്ഞി­ട്ടു­ണ്ടു്. അ­ങ്ങ­നെ പ­റ­ഞ്ഞി­രു­ന്നി­ല്ലെ­ങ്കിൽ അ­തി­ന്മേൽ പി­ടി­ച്ചു് അ­ദ്ദേ­ഹം ഒ­ട്ടൊ­ക്കെ മ­ത­വി­ശ്വാ­സി­യാ­യി­രു­ന്നു­വെ­ന്നു് സ്ഥാ­പി­ക്കാൻ ആളുകൾ ഒ­രു­മ്പെ­ടു­മാ­യി­രു­ന്നു. ദീർ­ഘ­ദൃ­ഷ്ടി­യാ­യ നെ­ഹ്റു അതും കണ്ടു. തന്റെ ശ­വ­ശ­രീ­രം കൊ­ണ്ടു് മ­ത­വി­ശ്വാ­സി­കൾ എ­ന്തൊ­ക്കെ കാ­ട്ടി­ക്കൂ­ട്ടു­മെ­ന്നു ഭ­യ­ന്നി­ട്ടാ­വാം അ­ദ്ദേ­ഹം ഇ­ങ്ങ­നെ നിർ­ദ്ദേ­ശ­ങ്ങൾ വെ­ട്ടി­ത്തു­റ­ന്നെ­ഴു­തി­വ­ച്ച­തു്. എ­ന്നി­ട്ടും, വേ­ദ­പാ­രാ­യ­ണം, ഹവനം, രാം­ധുൻ തു­ട­ങ്ങി­യ ച­ട­ങ്ങു­ക­ളിൽ­നി­ന്നു് അ­ദ്ദേ­ഹ­ത്തി­ന്റെ ജ­ഡ­ത്തി­നു ര­ക്ഷ­പ്പെ­ടാൻ ക­ഴി­ഞ്ഞി­ല്ല. മ­ത­മാർ­ഗ­ത്തിൽ ആ­വ­ശ്യ­മി­ല്ലാ­ത്ത പാ­ര­മ്പ­ര്യ­ച്ചു­മ­ടു­പോ­ലും ദൂ­ര­ത്തെ­റി­യാൻ മ­നു­ഷ്യർ­ക്കു മ­ടി­യാ­ണു് അവിടെ അവർ നേ­താ­വി­ന്റെ ആ­ജ്ഞ­ക­ളെ­ക്കൂ­ടി ധി­ക്ക­രി­ക്കും.

images/Mahatma-Gandhi.jpg
ഗാ­ന്ധി­ജി

ഭാ­ര­ത­ത്തി­ന്റെ പാ­ര­മ്പ­ര്യ­വും പ­രി­തഃ­സ്ഥി­തി­യും പ­ര്യാ­ലോ­ചി­ക്കു­മ്പോൾ, നെ­ഹ്റു­വി­ന്റെ നിർ­മ­ത­ത്വം ആ­ലോ­ച­നാ­മൃ­ത­മാ­യ ഒരു വൈ­രു­ദ്ധ്യ­മാ­കു­ന്നു. മ­ത­ത്തിൽ­ക്കൂ­ടെ ഉ­റ­ങ്ങു­ക­യും ഉ­ണ­രു­ക­യും ചെ­യ്തു­കൊ­ണ്ടി­രു­ന്ന ഇൻ­ഡ്യ­യിൽ എ­തി­രാ­യൊ­ന്നു മി­ണ്ടു­മ്പോ­ഴേ­ക്കും മ­ത­വി­കാ­ര­ങ്ങ­ളിൽ വ്രണം ക­ണ്ടു­പി­ടി­ക്കാ­നും മു­റ­വി­ളി­ക്കൂ­ട്ടാ­നും ക­ച്ച­കെ­ട്ടി നിൽ­ക്കു­ന്ന വിവിധ മ­ത­സ്ഥ­രു­ടെ ആ­വാ­സ­ഭൂ­മി­യിൽ രാ­ഷ്ട്ര­പി­താ­വി­നെ­പ്പോ­ലും തോ­ക്കി­നി­ര­യാ­ക്കി­യ മ­ത­ഭ്രാ­ന്തി­ന്റെ ഉ­റ­വി­ട­മാ­യ ഈ ആർ­ഷ­ഭാ­ര­ത­ത്തിൽ യാ­തൊ­രു മ­ത­ത്തി­ലും വി­ശ്വാ­സ­മി­ല്ലാ­തി­രു­ന്ന ഒരാൾ എ­ല്ലാ­വ­രു­ടെ­യും ക­ണ്ണി­ലു­ണ്ണി­യാ­യി. യാ­ഥാ­സ്ഥി­തി­ക­ത്വ­ത്തെ ച­വി­ട്ടി­മെ­തി­ച്ചു കൊ­ണ്ടു് ജ­നാ­ധി­പ­ത്യ­മു­റ­പ്ര­കാ­രം തന്നെ ദീർ­ഘ­കാ­ലം ഭ­ര­ണ­സാ­ര­ഥ്യം വ­ഹി­ച്ചു­വെ­ന്ന­തു് ഈ നൂ­റ്റാ­ണ്ടി­ലെ ഒ­ര­ത്ഭു­ത­പ്ര­തി­ഭാ­സ­മ­ല്ലേ? ഭാ­ര­തീ­യ­രു­ടെ സർ­വ­വി­ധ മ­ത­വി­ശ്വാ­സ­ങ്ങൾ­ക്കും മി­ഥ്യാ­ബോ­ധ­ങ്ങൾ­ക്കും അ­ന്ധാ­ചാ­ര­ങ്ങൾ­ക്കും വി­പ­രീ­ത­മാ­യി നെ­ഹ്റു എന്ന യാ­ഥാർ­ത്ഥ്യം ഹി­മാ­ല­യ­ശൃം­ഗം­പോ­ലെ ന­മ്മു­ടെ മു­മ്പിൽ ഉ­യർ­ന്നു­നിൽ­ക്കു­ക­യാ­ണു്. ക­ണ്ണു­തു­റ­ന്നു് അ­തി­ന്റെ നേരെ നോ­ക്കി പ­ഠി­ക്കേ­ണ്ട­തു പ­ഠി­ക്കു­വാൻ ന­മ്മ­ളി­ലെ­ത്ര­പേർ ത­യ്യാ­റാ­വു­ന്നു­ണ്ടു്? മ­നു­ഷ്യൻ ന­ന്നാ­കു­ന്ന­തി­നു് മതം അ­ത്യാ­വ­ശ്യ­മാ­ണെ­ന്ന മു­ര­ട്ടു­വാ­ദ­ത്തി­നൊ­രു പ്ര­ത്യു­ത്ത­ര­മാ­ണ­ല്ലോ നെ­ഹ്റു­വി­ന്റെ നിർ­മ­ത­ത്വം. വാ­സ്ത­വ­ത്തിൽ അ­ദ്ദേ­ഹം നിർ­മ­തൻ മാ­ത്ര­മ­ല്ല നി­രീ­ശ്വ­ര­നു­മാ­യി­രു­ന്നു. ഒ­രെ­ത്തും പി­ടി­യു­മി­ല്ലാ­ത്ത ദൈ­വ­ത്തി­ന്റേ­യോ ആ­ത്മാ­വി­ന്റെ­യോ കാ­ര്യ­മാ­ലോ­ചി­ച്ചു് അ­ദ്ദേ­ഹം സമയം പാ­ഴാ­ക്കി­യി­ല്ല. ദേ­വ­ദർ­ശ­ന­ത്തി­നാ­യി ഒരു ദേ­വാ­ല­യ­ത്തി­ലും അ­ദ്ദേ­ഹം പോ­യി­ല്ല. ഒരു രാ­മ­നാ­മ­വും ഉ­ച്ച­രി­ച്ചി­ല്ല എ­ങ്കി­ലും ഈ ന­വ­യു­ഗ­ത്തി­ലെ ഏ­റ്റ­വും നല്ല മ­നു­ഷ്യ­നാ­കാൻ അ­ദ്ദേ­ഹ­ത്തി­നു ക­ഴി­ഞ്ഞു. മാ­നു­ഷി­ക­മാ­യ ന­ന്മ­യു­ടെ അ­ന്യാ­ദൃ­ശ്യ­വും വി­ശ്വ­വ്യാ­പ­ക­വു­മാ­യ വി­കാ­സ­മാ­ണു്. ധ­ന്യ­ധ­ന്യ­മാ­യ ആ ജീ­വി­ത­ത്തിൽ നാം ക­ണ്ട­തു് ശു­ദ്ധി­യും ശ­ക്തി­യും ശാ­ന്തി­യും സ്നേ­ഹ­വും അതിൽ നി­റ­ഞ്ഞു­തു­ളു­മ്പി­യി­രു­ന്നു. ഏതൊരു മ­നു­ഷ്യ­നേ­യും ആ­കർ­ഷി­ക്ക­ത്ത­ക്ക­വി­ധം ഒരു സു­ന്ദ­ര­ക­ലാ­ശി­ല്പ­മാ­യി അ­ദ്ദേ­ഹം ജീ­വി­ച്ചു. യു­ക്ത്യ­ധി­ഷ്ഠി­ത­മാ­യ സ്വ­ത­ന്ത്ര­ചി­ന്ത­യും വി­ശാ­ല­മാ­യ ശാ­സ്ത്രീ­യ­വീ­ക്ഷ­ണ­വും ആ വി­ജ്ഞാ­ന­കേ­ന്ദ്ര­ത്തെ മ­നു­ഷ്യ­വർ­ഗ­ത്തി­ന്റെ ഒരു മ­ഹാ­വി­ദ്യാ­ല­യ­മാ­ക്കി.

images/Khan_Abdul_Ghaffar_Khan.jpg
ഗ­ഫാർ­ഖാൻ

ഒരു മ­ത­ത്തി­ലും വി­ശ്വ­സി­ക്കാ­തി­രു­ന്ന­തു­കൊ­ണ്ടാ­ണു് നെ­ഹ്റു എല്ലാ മ­ത­ക്കാർ­ക്കും സ­മ്മ­ത­നും സു­ഹൃ­ത്തു­മാ­യ­തു്. അ­സൂ­യാർ­ഹ­മാ­യ ഈ പ­ദ­വി­യി­ലെ­ത്താൻ മ­ഹാ­ത്മാ­ഗാ­ന്ധി­ക്കു­പോ­ലും ക­ഴി­ഞ്ഞോ എന്നു സം­ശ­യ­മാ­ണു്. എ­ന്തെ­ന്നാൽ ഇ­ത­ര­മ­ത­സ്ഥ­രു­ടെ ദൃ­ഷ്ടി­യിൽ ഗാ­ന്ധി തി­ക­ച്ചും മ­താ­തീ­ത­നാ­യി­രു­ന്നി­ല്ല. വി­ശേ­ഷി­ച്ചു് മു­സ്ലീം സ­മു­ദാ­യ­ത്തി­ലെ ന­ല്ലൊ­രു ഭാഗം അ­ദ്ദേ­ഹ­ത്തെ ഹൈ­ന്ദ­വ­രു­ടെ പ്ര­തി­നി­ധി­യാ­യി­ട്ടാ­ണ­ല്ലോ പ­രി­ഗ­ണി­ച്ച­തു്. ഗാ­ന്ധി­യെ ചി­ല­പ്പോൾ പ­രു­ഷ­മാ­യി എ­തിർ­ക്കു­ക­യും ആ­ക്ഷേ­പി­ക്ക­യും ചെ­യ്തി­രു­ന്ന ജി­ന്നാ­സാ­ഹി­ബ് നെ­ഹ്റു­വി­ന്റെ നേരെ ശാ­ന്ത­നും സ­ഹി­ഷ്ണു­വു­മാ­യി­രു­ന്നു. മ­ഹാ­ത്മാ­വു് ഹി­ന്ദു­മ­ത­പ്പൊ­രു­ളി­ന്റെ വ്യാ­ഖ്യാ­നം വഴി സർ­വ്വ­മ­ത­സാ­ഹോ­ദ­ര്യം, പ്ര­ത്യേ­കി­ച്ചു് ഹിന്ദു-​മുസ്ലീം മൈ­ത്രി, പു­ലർ­ത്താൻ പ­ണി­പ്പെ­ട്ടു. അതു ദ­യ­നീ­യ­മാ­യി പ­രാ­ജ­യ­മ­ട­ഞ്ഞു ഉ­ത്ത­രേ­ന്ത്യ മു­ഴു­വൻ മ­ത­ത്തി­ന്റെ പേരിൽ ഒ­ഴു­കി­യ ചോ­ര­പ്പു­ഴ­യി­ലാ­ണ്ടു­പോ­യി. മ­ത­ങ്ങ­ളു­ള്ള കാ­ല­ത്തോ­ളം മ­ത­ഭേ­ദ­ങ്ങ­ളും മാ­ത്സ­ര്യ­ങ്ങ­ളും നി­ല­നിൽ­ക്കു­മെ­ന്ന ച­രി­ത്ര­സ­ത്യം വീ­ണ്ടും വെ­ളി­പ്പെ­ട്ടു. നെ­ഹ്റു­വാ­ക­ട്ടെ, മ­ത­നി­ര­പേ­ക്ഷ­മാ­യ മ­നു­ഷ്യ­ത്വ­ത്തി­ന്റെ അ­ടി­സ്ഥാ­ന­ത്തി­ലാ­ണു കാ­ര്യ­ങ്ങൾ നോ­ക്കി­ക്ക­ണ്ട­തു്. ഗാ­ന്ധി­യെ­പ്പോ­ലെ അ­ദ്ദേ­ഹം പ­രി­ഷ്ക­രി­ച്ച ഹി­ന്ദു­വാ­യി­രു­ന്നി­ല്ല. കേവലം മ­നു­ഷ്യ­നാ­യി­രു­ന്നു. സർ­വ­മ­ത­സാ­ഹോ­ദ­ര്യ­മ­ല്ല സർ­വ­മാ­ന­വ­സാ­ഹോ­ദ­ര്യ­മാ­യി­രു­ന്നു. നെ­ഹ്റു­വി­ന്റെ ല­ക്ഷ്യം ഇ­ന്ന­ല്ലെ­ങ്കിൽ നാളെ മ­നു­ഷ്യൻ ആ ല­ക്ഷ്യ­ത്തി­ലെ­ത്താ­തി­രി­ക്കി­ല്ല.

മ­നു­ഷ്യ­മ­തം
images/Jinnah.jpg
ജി­ന്നാ­സാ­ഹി­ബ്

നെ­ഹ്റു­വി­നു് ഏ­തെ­ങ്കി­ലും മ­ത­ത്തിൽ വി­ശ്വാ­സ­മു­ണ്ടാ­യി­രു­ന്നെ­ങ്കിൽ അതു മ­നു­ഷ്യ­മ­ത­ത്തിൽ അ­താ­യ­തു് മാ­നു­ഷി­ക­സി­ദ്ധി­ക­ളെ ല­ക്ഷീ­ക­രി­ച്ചു­ള്ള മ­ത­ത്തിൽ ആ­യി­രു­ന്നു. അ­ദ്ദേ­ഹം എ­ന്തി­നെ­യെ­ങ്കി­ലും ആ­രാ­ധി­ച്ചി­രു­ന്നു­വെ­ങ്കിൽ അതു മ­നു­ഷ്യ­ശ­ക്തി­യെ അഥവാ മ­നു­ഷ്യ­പ്ര­യ­ത്ന­ത്തെ ആ­യി­രു­ന്നു. അ­ണ­ക്കെ­ട്ടു­ക­ളും വ്യ­വ­സാ­യ­കേ­ന്ദ്ര­ങ്ങ­ളും മ­റ്റു­മാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ പു­ണ്യ­സ്ഥ­ല­ങ്ങൾ. മ­നു­ഷ്യ­നി­ലു­ള്ള ദൃ­ഢ­വി­ശ്വാ­സം ഒ­രു­വ­നു ന­ഷ്ട­പ്പെ­ടു­ത്താ­വു­ന്ന­ത­ല്ല. ദൈ­വ­ത്തെ നി­ഷേ­ധി­ച്ചാ­ലും ത­ര­ക്കേ­ടി­ല്ല. എ­ന്നാൽ, മ­നു­ഷ്യ­നെ നി­ഷേ­ധി­ച്ചാൽ എ­ന്തൊ­രാ­ശ­യാ­ണു് പി­ന്നെ ന­മു­ക്കു­ള്ള­തു്? (One may not lose faith in man God we may deny, but what hope is there for us if we deny man?) എ­ന്നു് അ­ദ്ദേ­ഹം ചോ­ദി­ക്കു­ന്നു. മ­നു­ഷ്യൻ അ­വ­ന്റെ ശ­ക്തി­യിൽ ബോ­ധ­വാ­നാ­യി അതിനെ വി­ക­സി­പ്പി­ക്കു­ക­യും സാ­ക്ഷാൽ­ക്ക­രി­ക­യും ചെ­യ്യ­ണം. ആ ശക്തി അ­വ­ന്റേ­തു മാ­ത്ര­വും അ­വ­നിൽ­ത്ത­ന്നെ ഉ­ള്ള­തു­മാ­ണു് അതു സാ­ങ്ക­ല്പി­ക­മാ­യ മ­റ്റൊ­രു ശ­ക്തി­യേ­യും ശരണം പ്രാ­പി­ച്ചു സ്വയം ദുർ­ബ­ല­മാ­കേ­ണ്ട­തി­ല്ല. ഇ­ഹ­ലോ­ക­ജീ­വി­ത­ത്തി­ന്റെ പു­രോ­ഗ­തി­യും ഉൽ­ക്കർ­ഷ­വു­മാ­ക­ണം ന­മ്മു­ടെ പ­ര­മ­ല­ക്ഷ്യം. അതിനു പ്ര­തി­ബ­ന്ധ­മാ­യി നിൽ­ക്കു­ന സകല ച­ങ്ങ­ല­ക്കെ­ട്ടു­ക­ളും പൊ­ട്ടി­ച്ചു കളയണം. ഇ­താ­ണു് നെ­ഹ്റു­വി­ന്റെ മ­നു­ഷ്യ­മ­ത­സി­ദ്ധാ­ന്തം. പ­ര­ലോ­ക­ത്തി­ലോ പു­നർ­ജ­ന്മ­ത്തി­ലോ അ­ദ്ദേ­ഹം വി­ശ്വ­സി­ച്ചി­രു­ന്നി­ല്ല. ‘ഈ ലോ­ക­ത്തി­ലും ഈ ജീ­വി­ത­ത്തി­ലു­മാ­ണു് എ­നി­ക്കു താ­ല്പ­ര്യം, മ­റ്റേ­തെ­ങ്കി­ലും ലോ­ക­ത്തി­ലോ അ­ന­ന്ത­ര­ജീ­വി­ത­ത്തി­ലോ അല്ല’ (I am interested in this world, in this life, not in some other world or a future life) എ­ന്നു് ഈ ചി­ന്ത­കൻ പലതവണ പ­റ­ഞ്ഞി­ട്ടു­ണ്ടു്. ആ­ത്മാ­വി­നെ­പ്പ­റ്റി­യു­ള്ള അ­ഭ്യൂ­ഹ­ങ്ങ­ളെ പ­രാ­മർ­ശി­ച്ചു­കൊ­ണ്ടു് അ­ദ്ദേ­ഹം പ­റ­യു­ന്നു. ‘എ­ന്നാൽ ഞാൻ ഇ­തി­ലൊ­ന്നി­ലും വി­ശ്വ­സി­ക്കു­ന്നി­ല്ല’ (But I do not believe in any of these) എ­ന്നു്. മ­റ്റൊ­രു നേ­താ­വാ­ണു് ഇ­ങ്ങ­നെ­യൊ­ക്കെ പ­റ­ഞ്ഞി­രു­ന്ന­തെ­ങ്കിൽ അയാൾ ഒരു പാ­ഷ­ണ്ഡ­നാ­യി നേ­തൃ­സ്ഥാ­ന­ത്തു­നി­ന്നു പു­റം­ത­ള്ള­പ്പെ­ടു­മാ­യി­രു­ന്നു. രാ­ഷ്ട്ര­ത്തി­ന്റെ മ­തേ­ത­ര­സ്വ­ഭാ­വം­പോ­ലും ഇ­ഷ്ട­പ്പെ­ടാ­ത്ത എ­ത്ര­പേർ ഇ­ന്നും ഇ­ന്ത്യ­യി­ലു­ണ്ടു്! നെ­ഹ്റു­വി­നെ­പ്പോ­ലെ സർ­വ­പ്ര­കാ­രേ­ണ­യും ജാ­തി­മ­താ­തീ­ത­നാ­യി വി­ശ്വ­പൗ­ര­ത്വം പാ­ലി­ക്കാൻ സാ­ധാ­ര­ണ­ക്കാർ­ക്കു സാ­ദ്ധ്യ­മ­ല്ലാ­യി­രി­ക്കാം. എ­ങ്കി­ലും അ­ദ്ദേ­ഹ­ത്തി­ന്റെ കാ­ല­ടി­പ്പാ­ടു­കൾ പി­ന്തു­ട­രാൻ ഏ­വർ­ക്കും ശ്ര­മി­ക്കാ­വു­ന്ന­താ­ണു്. ക­റ­തീർ­ന്ന ച­രി­ത്ര­ബോ­ധ­ത്തി­ന്റെ­യും യു­ക്തി­യു­ക്ത­മാ­യ സ്വ­ത­ന്ത്ര­ചി­ന്ത­യു­ടെ­യും ഫ­ല­മാ­യി­ട്ടാ­ണു് നെ­ഹ്റു നിർ­മ­മ്മ­ത­ത്വ­ത്തി­ലെ­ത്തി­യ­തു്. അതു കൃ­ത്രി­മ­മ­ല്ല സ്വാ­ഭാ­വി­ക­മാ­യി വ­ളർ­ന്നു­വ­ന്ന­ത­ത്രെ.

ഒ­ന്നാ­മ­ത്തെ യു­ക്തി­വാ­ദി

‘ഇ­ന്ന­ത്തെ ഇ­ന്ത്യ­യി­ലെ ഒ­ന്നാ­മ­ത്തെ യു­ക്തി­വാ­ദി­യാ­ണു് ജ­വാ­ഹർ­ലാൽ. അ­ക­ലു­ഷ­മാ­യ യു­ക്തി­വി­ചാ­ര­ത്താൽ അ­ത്യ­ന്തം പ്ര­സ­ന്ന­മാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ ലേ­ഖ­ന­ങ്ങ­ളും പ്ര­സം­ഗ­ങ്ങ­ളും. അ­തു­മി­തും കൂ­ട്ടി­ക്ക­ലർ­ത്തി ക­ഷാ­യ­രൂ­പ­ത്തിൽ കാ­ര്യ­ങ്ങൾ ക­ല­ക്കി­മ­റി­ക്കാൻ അ­ദ്ദേ­ഹം ഒ­രി­ട­ത്തും തു­നി­യു­ന്നി­ല്ല. മറ്റു പല നേ­താ­ക്ക­ന്മാ­രി­ലും കാ­ണു­ന്ന­തു­പോ­ലെ വി­കാ­ര­വും വി­ശ്വാ­സ­വും വി­ചാ­ര­ഗ­തി­യിൽ ക­ട­ന്നു­കൂ­ടി അ­ദ്ദേ­ഹ­ത്തി­ന്റെ പ്ര­തി­ഭാ­പ്ര­സ­ര­ത്തി­നു മൂ­ട­ലു­ണ്ടാ­ക്കു­ന്നി­ല്ലെ­ന്നു­ള്ള­തു് എ­ത്ര­യെ­ത്ര ആ­ശ്വാ­സ­ക­രം!’

ഏ­താ­ണ്ടി­രു­പ­ത്ത­ഞ്ചു കൊ­ല്ലം­മു­മ്പു് ഈ ലേഖകൻ എ­ഴു­തി­യ ഒരു ലേ­ഖ­ന­ത്തി­ന്റെ ഒരു ഭാ­ഗ­മാ­ണു മേ­ലു­ദ്ധ­രി­ച്ച­തു്. ഈ അ­ഭി­പ്രാ­യം ഇന്നു കു­റെ­ക്കൂ­ടി ഉ­റ­പ്പി­ച്ചു പ­റ­യേ­ണ്ടി­യി­രി­ക്കു­ന്നു. മ­നു­ഷ്യ­ന്റെ വൈ­കാ­രി­ക­പ്ര­വ­ണ­ത­കൾ അ­വ­ന്റെ യു­ക്തി­വി­ചാ­ര­ത്തെ­യും വാ­ദ­ഗ­തി­യെ­യും ഏ­തെ­ങ്കി­ലും ഒരു വ­ശ­ത്തേ­ക്കു പി­ടി­ച്ചു­വ­ലി­ച്ചു വ­ഴി­തെ­റ്റി­ക്കു­ക സാ­ധാ­ര­ണ­മാ­ണ­ല്ലോ. ഈ മാ­ന­സി­ക­ദൗർ­ബ­ല്യ­ത്തെ നെ­ഹ്റു­വി­നെ­പ്പോ­ലെ ശ­രി­യാ­യി അ­പ­ഗ്ര­ഥി­ച്ചു പ­ഠി­ച്ചി­ട്ടു­ള്ള­വർ ചു­രു­ക്ക­മാ­കു­ന്നു. പ­ല­പ്പോ­ഴും വി­കാ­ര­ഭ­രി­ത­നാ­കാ­റു­ണ്ടെ­ങ്കി­ലും, വ­സ്തു­നി­ഷ്ഠ­മാ­യ നി­രൂ­പ­ണ­ത്തിൽ ഈ ദൗർ­ബ­ല്യം തന്നെ ബാ­ധി­ക്കാ­തി­രി­ക്കാൻ അ­ദ്ദേ­ഹം പ്ര­ത്യേ­കം ശ്ര­ദ്ധി­ച്ചി­രു­ന്നു. യു­ക്തി­ക്കു വ­ഴ­ങ്ങി­ക്കൊ­ടു­ക്കാ­ത്ത ഒരു പ്ര­ത്യേ­ക­മ­നോ­ഭാ­വ­ത്തോ­ടു വാ­ദി­ച്ചി­ട്ടു കാ­ര്യ­മി­ല്ല (There is no arguing with a mood) എ­ന്നു് അ­ദ്ദേ­ഹം ഒ­രി­ക്കൽ പ­റ­യു­ക­യു­ണ്ടാ­യി. ന­മ്മി­ലു­ള്ള ചി­ന്താ­വൈ­ക­ല്യ­ങ്ങൾ ചൂ­ണ്ടി­ക്കാ­ണി­ക്കു­ന്ന­തിൽ ഈ യു­ക്തി­വാ­ദി ഒരു വി­ദ­ഗ്ദ്ധൻ ത­ന്നെ­യാ­യി­രു­ന്നു. ‘ന്യാ­യ­വാ­ദ­ത്തെ തകിടം മ­റി­ക്കാൻ വി­കാ­ര­ങ്ങൾ­ക്കു പ്ര­ത്യേ­ക­മാ­യൊ­രു രീ­തി­യു­ണ്ടു്’ (Emotions have a way of upsetting logic). ‘നമ്മൾ ന്യാ­യ­വാ­ദ­ത്തെ­യും അ­ന്യോ­ന്യ­സ­മ­ന്വ­യ­ത്തെ­യും പറ്റി പ്ര­സം­ഗി­ക്കു­ന്നു. പക്ഷേ, ന­മ്മു­ടെ മൗ­ലി­ക­പ്രേ­ര­ണ­കൾ വൈ­കാ­രി­ക­മാ­യി തു­ട­രു­ക­യാ­ണു് (We talk of logic and consistency but our basic urges continue to be emotional). നെ­ഹ്റു­വി­ന്റെ ഏ­താ­ദൃ­ശോ­ക്തി­കൾ സൂ­ത്ര­വാ­ക്യ­ങ്ങൾ പോലെ പ­ഠ­നീ­യ­ങ്ങ­ളാ­ണു്. ഇന്നു ലോ­ക­ത്തെ ബാ­ധി­ച്ചി­ട്ടു­ള്ള പ്ര­ധാ­ന രോഗം ഒ­രു­ത­രം വി­ഭ­ക്ത വ്യ­ക്തി­ത്വം (Split personality) ആ­ണെ­ന്ന­ത്രെ അ­ദ്ദേ­ഹ­ത്തി­ന്റെ അ­ഭി­പ്രാ­യം. സ­മാ­ധാ­ന­ത്തി­ന്റെ അ­ടി­സ്ഥാ­ന­ത്തി­ലും അ­തേ­സ­മ­യം യു­ദ്ധ­ത്തി­ന്റെ അ­ടി­സ്ഥാ­ന­ത്തി­ലും രാ­ഷ്ട്ര­ങ്ങൾ ചി­ന്തി­ക്കു­ന്ന­തി­ലു­ള്ള വൈ­രു­ദ്ധ്യ­മാ­ണു് അ­ദ്ദേ­ഹം ഇതിൽ കാ­ണു­ന്ന­തു്. ബു­ദ്ധി­പ­ര­മാ­യ സ­ത്യ­സ­ന്ധ­ത­യും ചി­ന്താ­സ്വാ­ത­ന്ത്ര്യ­വും പാ­ലി­ക്കു­ന്ന­തിൽ നെ­ഹ്റു പ്ര­ദർ­ശി­പ്പി­ച്ചി­ട്ടു­ള്ള തീ­വ്ര­നി­ഷ്ഠ മറ്റു ചി­ന്ത­ക­ന്മാർ­ക്കൊ­രു മാ­തൃ­ക­യാ­ണു്. യു­ക്തി­വി­രു­ദ്ധ­മാ­യ അ­ഭി­പ്രാ­യം ഏ­തു­ന്ന­ത­സ്ഥാ­ന­ത്തു നി­ന്നു പു­റ­പ്പെ­ട്ടാ­ലും അ­ദ്ദേ­ഹം അതു സ­ഹി­ച്ചി­രു­ന്നി­ല്ല. ബീഹാർ ഭൂ­ക­മ്പ­ത്തെ­പ്പ­റ്റി ഗാ­ന്ധി­ജി പു­റ­പ്പെ­ടു­വി­ച്ച അ­ഭി­പ്രാ­യ­ത്തി­നു് നെ­ഹ്റു കൊ­ടു­ത്ത മ­റു­പ­ടി ഇ­തി­ന്നൊ­രു­ദാ­ഹ­ര­ണ­മാ­കു­ന്നു. ഇ­ങ്ങ­നെ ന­മ്മു­ടെ ചി­ന്താ­മ­ണ്ഡ­ല­ത്തിൽ അ­ടി­ക്ക­ടി അ­ടി­ഞ്ഞു കൂ­ടാ­റു­ള­ള മാ­റാ­ല­മാ­ല­കൾ തു­ട­ച്ചു­മാ­റ്റു­ന്ന­തിൽ അ­ദ്ദേ­ഹം എ­പ്പോ­ഴും ശ്ര­ദ്ധാ­ലു­വാ­യി­രു­ന്നി­ട്ടു­ണ്ടു്. ചു­രു­ക്ക­ത്തിൽ ഗം­ഗാ­യ­മു­ന­ക­ളു­ടെ സംഗമം പോലെ ശാ­സ്ത്ര­ബു­ദ്ധി­യും ക­ലാ­ഹൃ­ദ­യ­വും അ­തി­മ­നോ­ഹ­ര­മാ­യി അ­ദ്ദേ­ഹ­ത്തിൽ സ­മ്മേ­ളി­ച്ചി­രു­ന്നു. അ­ന­ന്യ­ദൃ­ഷ്ട­മാ­യ ആ ബു­ദ്ധി­യും ആ ഹൃ­ദ­യ­വും ഭാ­വി­ഭാ­ര­ത­ത്തി­നു മാർ­ഗ­ദർ­ശ­ക­മാ­ക­ട്ടെ.

മ­ന­ന­മ­ണ്ഡ­ലം 1964.

കു­റ്റി­പ്പു­ഴ കൃ­ഷ്ണ­പി­ള്ള
images/kuttipuzha-n.png

ജനനം: 1-8-1900

പി­താ­വു്: ഊ­രു­മ­ന­യ്ക്കൽ ശ­ങ്ക­രൻ ന­മ്പൂ­തി­രി

മാ­താ­വു്: കു­റു­ങ്ങാ­ട്ടു് ദേവകി അമ്മ

വി­ദ്യാ­ഭ്യാ­സം: വി­ദ്വാൻ പ­രീ­ക്ഷ, എം. എ.

ആലുവാ അ­ദ്വൈ­താ­ശ്ര­മം ഹൈ­സ്ക്കൂൾ അ­ദ്ധ്യാ­പ­കൻ, ആലുവ യൂ­ണി­യൻ ക്രി­സ്ത്യൻ കോ­ളേ­ജ് അ­ദ്ധ്യാ­പ­കൻ, കേരള സാ­ഹി­ത്യ അ­ക്കാ­ദ­മി പ്ര­സി­ഡ­ന്റ് 1968–71, കേ­ന്ദ്ര സാ­ഹി­ത്യ അ­ക്കാ­ദ­മി അംഗം, ഭാഷാ ഇൻ­സ്റ്റി­റ്റ്യൂ­ട്ടു് ഭ­ര­ണ­സ­മി­തി­യം­ഗം, കേരള സർ­വ്വ­ക­ലാ­ശാ­ല­യു­ടെ സെ­ന­റ്റം­ഗം, ബോർഡ് ഓഫ് സ്റ്റ­ഡീ­സ് അംഗം, പാഠ്യ പു­സ്ത­ക ക­മ്മി­റ്റി കൺ­വീ­നർ (1958), ബാല സാ­ഹി­ത്യ ശി­ല്പ­ശാ­ല ഡ­യ­റ­ക്ടർ (1958), ‘ദാസ് ക്യാ­പി­റ്റൽ’ മ­ല­യാ­ള­പ­രി­ഭാ­ഷ­യു­ടെ ചീഫ് എ­ഡി­റ്റർ, കേരള സാ­ഹി­ത്യ സമിതി പ്ര­സി­ഡ­ന്റ്.

കൃ­തി­കൾ

സാ­ഹി­തീ­യം, വി­ചാ­ര­വി­പ്ല­വം, വിമർശ രശ്മി, നി­രീ­ക്ഷ­ണം, ഗ്ര­ന്ഥാ­വ­ലോ­ക­നം, ചി­ന്താ­ത­രം­ഗം, മാ­ന­സോ­ല്ലാ­സം, മനന മ­ണ്ഡ­ലം, സാ­ഹി­തീ­കൗ­തു­കം, ന­വ­ദർ­ശ­നം, ദീ­പാ­വ­ലി, സ്മ­ര­ണ­മ­ഞ്ജ­രി, കു­റ്റി­പ്പു­ഴ­യു­ടെ തി­ര­ഞ്ഞെ­ടു­ത്ത ഉ­പ­ന്യാ­സ­ങ്ങൾ, വിമർശ ദീ­പ്തി, യു­ക്തി­വി­ഹാ­രം, വി­മർ­ശ­ന­വും വീ­ക്ഷ­ണ­വും, കു­റ്റി­പ്പു­ഴ­യു­ടെ പ്ര­ബ­ന്ധ­ങ്ങൾ—ത­ത്വ­ചി­ന്ത, കു­റ്റി­പ്പു­ഴ­യു­ടെ പ്ര­ബ­ന്ധ­ങ്ങൾ—സാ­ഹി­ത്യ­വി­മർ­ശം, കു­റ്റി­പ്പു­ഴ­യു­ടെ പ്ര­ബ­ന്ധ­ങ്ങൾ— നി­രീ­ക്ഷ­ണം.

ചരമം: 11-2-1971

Colophon

Title: Mathatheethanaya Yukthivadhi (ml: മ­താ­തീ­ത­നാ­യ യു­ക്തി­വാ­ദി).

Author(s): Kuttipuzha Krishnapilla.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, Kuttipuzha Krishnapilla, Mathatheethanaya Yukthivadhi, കു­റ്റി­പ്പു­ഴ കൃ­ഷ്ണ­പി­ള്ള, മ­താ­തീ­ത­നാ­യ യു­ക്തി­വാ­ദി, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: May 11, 2024.

Credits: The text of the original item is copyrighted to Sahitya Akademi. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Carefree, a painting by Romualdo Locatelli . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.