SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Man_Fishing_Art_Project.jpg
Man Fishing, a painting by Robert Seldon Duncanson (1821–1872).
മാർ­ക്സി­ന്റെ ദ്വ­ന്ദ്വ­വൈ­രു­ദ്ധ്യ­വാ­ദം (Dialectics)
കു­റ്റി­പ്പു­ഴ കൃ­ഷ്ണ­പി­ള്ള
images/Karl_Marx_001.jpg
കാ­റൽ­മാർ­ക്സ്

മ­നു­ഷ്യ­ജീ­വി­ത­ത്തെ ഭ­രി­ക്കു­ന്ന ഘ­ട­ക­ങ്ങൾ പ­ല­തു­ണ്ടെ­ങ്കി­ലും അവയിൽ മർ­മ­പ്ര­ധാ­ന­മാ­യ­തു് സാ­മ്പ­ത്തി­ക ഘ­ട­ക­മാ­ണെ­ന്നു­ള്ള സത്യം ആ­ദ്യ­മാ­യി ദർ­ശി­ക്കു­ക­യും അ­തി­ന്മേൽ പ്രാ­യോ­ഗി­ക­മാ­യ ഒരു ത­ത്ത്വ­സം­ഹി­ത കെ­ട്ടി­പ്പ­ടു­ത്തു മ­നു­ഷ്യ­രാ­ശി­യു­ടെ സർ­വ­തോ­മു­ഖ­മാ­യ അ­ഭി­വൃ­ദ്ധി­ക്കു വ­ഴി­തു­റ­ക്കു­ക­യും ചെയ്ത മ­ഹാ­ത്മാ­വാ­ണു കാ­റൽ­മാർ­ക്സ്.

ത­ത്ത്വ­ശാ­സ്ത്രം അ­ദ്ദേ­ഹ­ത്തി­ന്റെ കാ­ലം­വ­രെ ഒ­രെ­ത്തും പി­ടി­യു­മി­ല്ലാ­തെ എ­ങ്ങോ­ട്ടും പോ­കാ­മെ­ന്ന മ­ട്ടിൽ ഇ­രു­ട്ടിൽ ത­പ്പി­ത്ത­ട­ഞ്ഞു ന­ട­ക്കു­ക­യാ­യി­രു­ന്നു. മ­നു­ഷ്യർ­ക്കു പ്ര­യോ­ജ­ന­പ്പെ­ടു­ത്താ­വു­ന്ന സു­വ്യ­ക്ത­മാ­യ ഒരു ല­ക്ഷ്യ­ബോ­ധം അ­തി­നു­ണ്ടാ­യി­രു­ന്നി­ല്ല. ക്രി­സ്തു­വർ­ഷാ­രം­ഭ­ത്തി­നു മു­മ്പു­ത­ന്നെ ത­ത്ത്വ­ചി­ന്ത രണ്ടു കൈ­വ­ഴി­യാ­യി പി­രി­ഞ്ഞി­രു­ന്നു. ഒ­ന്നു്, ആ­ശ­യ­വാ­ദം (Idealism) ര­ണ്ടു് ഭൗ­തി­ക­വാ­ദം (Materalism). ആ­ദ്യ­ത്തേ­തു് പ്ര­പ­ഞ്ച­ത്തി­ന്റെ വ­സ്തു­നി­ഷ്ഠ­മാ­യ യാ­ഥർ­ത്ഥ്യ­ത്തെ (Objective reality) നി­ഷേ­ധി­ക്ക­യും ര­ണ്ടാ­മ­ത്തേ­തു് അതിനെ സ്ഥാ­പി­ക്ക­യും ചെ­യ്യു­ന്നു. ര­ണ്ടി­നും ത­മ്മി­ലു­ള്ള മൗ­ലി­ക­മാ­യ വ്യ­ത്യാ­സം മാ­ത്ര­മാ­ണു് ഇവിടെ ചൂ­ണ്ടി­ക്കാ­ണി­ച്ച­തു്. പ്ലാ­റ്റോ വി­ന്റെ കാലം മുതൽ പ­തി­നെ­ട്ടാം നൂ­റ്റാ­ണ്ടു­വ­രെ ചി­ന്താ­ലോ­ക­ത്തിൽ ആ­ധി­പ­ത്യം ചെ­ലു­ത്തി­പ്പോ­ന്ന­തു് അ­പ്രാ­യോ­ഗി­ക­മാ­യ ആ­ശ­യ­വാ­ദ­ത്തി­ന്റെ ബ­ഹു­വി­ധ വി­ചാ­ര­ധാ­ര­ക­ളാ­യി­രു­ന്നു. പ്ലാ­റ്റോ­വി­നു­മു­മ്പു­ത­ന്നെ യ­വ­ന­ദേ­ശ­ത്തു ഡെ­മോ­ക്രി­റ്റ­സ് എ­ന്നൊ­രു വി­ശ്രു­ത­ത­ത്ത്വ­ജ്ഞാ­നി ഭൗ­തി­ക­വാ­ദ­ത്തി­ന്റെ യൗ­ക്തി­ക­ത­യും പ്രാ­ധാ­ന്യ­വും തെ­ളി­യി­ച്ചി­രു­ന്നു­വെ­ങ്കി­ലും അതിനു സാർ­വ­ത്രി­ക­മാ­യ സ്വാ­ഗ­തം ല­ഭി­ച്ചി­ല്ല. ലോ­ക­ത്തിൽ ആ­ദ്യ­മാ­യി അ­ണു­സി­ദ്ധാ­ന്തം അ­വ­ത­രി­പ്പി­ച്ച ശാ­സ്ത്ര­ജ്ഞൻ എന്ന നി­ല­യ്ക്കും ഡെ­മോ­ക്രി­റ്റ­സ് സ്മർ­ത്ത­വ്യ­നാ­ണു്. ഇ­ക്കാ­ല­ത്തോ­ട­ടു­ത്തു് ഇൻ­ഡ്യ­യി­ലും വൈ­ശേ­ഷി­ക­ദാർ­ശ­നി­ക­നാ­യ കണാദൻ ഒ­രു­ത­രം അ­ണു­സി­ദ്ധാ­ന്തം അ­വ­ത­രി­പ്പി­ച്ചു­വെ­ങ്കി­ലും അതു് ഇ­ത്ര­ത്തോ­ളം ശാ­സ്ത്രീ­യ­മാ­യി­രു­ന്നി­ല്ല. പ്ര­പ­ഞ്ചം സ്ഥൂ­ല­ദൃ­ഷ്ടി­ക്കു് അ­ദൃ­ശ്യ­ങ്ങ­ളാ­യ അ­ണു­ക്ക­ളെ­ക്കൊ­ണ്ടു സം­ഘ­ടി­ത­മാ­ണെ­ന്നും അ­വ­യെ­ല്ലാം സദാപി ദ്രു­ത­ച­ല­ന­ത്തി­ലേർ­പ്പെ­ട്ടി­രി­ക്ക­യാ­ണെ­ന്നും ഡെ­മൊ­ക്രി­റ്റ­സ് വെ­ളി­പ്പെ­ടു­ത്തി എ­ന്നാൽ ആതൻസ് ന­ഗ­ര­ത്തി­ലെ പ­ണ്ഡി­ത­ന്മാ­രിൽ അധികം പേർ­ക്കും ഇതു സ്വീ­കാ­ര്യ­മാ­യി തോ­ന്നി­യി­ല്ല. സോ­ക്ര­ട്ടീ­സും പ്ലാ­റ്റോ­വും ഇതിനെ എ­തിർ­ക്കു­ക­യാ­ണു ചെ­യ്ത­തു്. ഡെ­മോ­ക്രി­റ്റ­സി­ന്റെ ഗ്ര­ന്ഥ­ങ്ങൾ ചു­ട്ടെ­രി­ക്ക­ണ­മെ­ന്നു­കൂ­ടി പ്ലാ­റ്റോ പ­റ­യു­ക­യു­ണ്ടാ­യി. അ­രി­സ്റ്റോ­ട്ടൽ ഡെ­മോ­ക്രി­റ്റ­സി­നെ ബ­ഹു­മാ­നി­ച്ചി­രു­ന്നു­വെ­ങ്കി­ലും അ­ണു­ക­വാ­ദം അ­ബ­ദ്ധ­മാ­ണെ­ന്നു­ത­ന്നെ അ­ദ്ദേ­ഹ­വും തി­രു­മാ­നി­ച്ചു. പി­ന്നീ­ടു് എ­പ്പി­ക്യു­റ­സ് തു­ട­ങ്ങി­യ ഭൗ­തി­ക­വാ­ദി­കൾ അ­ണു­സി­ദ്ധാ­ന്തം ഉ­ദ്ധ­രി­ക്കാൻ ശ്ര­മി­ച്ചെ­ങ്കി­ലും അതു് അത്ര ഫ­ലി­ച്ചി­ല്ല. ഇ­ങ്ങ­നെ അ­നർ­ഘ­മാ­യ ഈ വി­ജ്ഞാ­ന­പേ­ട­കം ആ­യി­ര­ത്ത­ഞ്ഞൂ­റു­വർ­ഷ­ത്തോ­ളം ആ­ശ­യ­വാ­ദ­ത്തി­ന്റെ ആ­ധി­പ­ത്യം മൂലം ആർ­ക്കും വേ­ണ്ടാ­തെ വി­സ്മൃ­ത­കോ­ടി­യിൽ കി­ട­ന്നു. പ­തി­നാ­റാം ശ­താ­ബ്ദ­ത്തിൽ മാ­ത്ര­മേ വീ­ണ്ടും അതു തു­റ­ന്നു­നോ­ക്കാൻ ശാ­സ്ത്ര­ജ്ഞ­ന്മാർ മു­തിർ­ന്നു­ള്ളു. ചു­രു­ക്ക­ത്തിൽ ര­ണ്ടാ­യി­ര­ത്തിൽ­പ്പ­രം വർ­ഷ­ങ്ങൾ­ക്കു മു­മ്പു് ഇ­ന്ന­ത്തെ അ­ണു­യു­ഗ­ത്തി­ന്റെ നാ­ന്ദി­കു­റി­ച്ച ഭൗ­തി­ക­വാ­ദി­യാ­ണു ഡെ­മോ­ക്രി­റ്റ­സ്. ദീർ­ഘ­കാ­ലം ആ­ശ­യ­വാ­ദി­ക­ളു­ടെ അ­വ­ഗ­ണ­ന­യ്ക്കു പാ­ത്രീ­ഭൂ­ത­നാ­യി­ത്തീർ­ന്ന ദീർ­ഘ­ദർ­ശി­യാ­യ ഈ ത­ത്ത്വ­ചി­ന്ത­ക­നെ­യും എ­പ്പി­ക്യു­റ­സി­നെ­യും­പ­റ്റി ഒരു പ്ര­ബ­ന്ധ­മെ­ഴു­തി സ­മർ­പ്പി­ച്ചി­ട്ടാ­ണു കാറൽ മാർ­ക്സ് ഫി­ലോ­സ­ഫി­യിൽ ഡോ­ക്ട­റേ­റ്റ് ബി­രു­ദം നേ­ടി­യ­തെ­ന്ന വ­സ്തു­ത ഇവിടെ എ­ടു­ത്തു പ­റ­യേ­ണ്ട­തു­ണ്ടു്.

മേൽ സൂ­ചി­പ്പി­ച്ച­തു­പോ­ലെ ആ­ശ­യ­വാ­ദ­ത്തി­ന്റെ തി­ര­ത്ത­ള്ള­ലിൽ ഏ­റെ­ക്കാ­ലം ലു­പ്ത­പ്ര­ചാ­ര­മാ­യി­ക്കി­ട­ന്ന ഭൗ­തി­ക­വാ­ദ­ത്തി­നു പ­തി­നെ­ട്ടാം നൂ­റ്റാ­ണ്ടിൽ ഒരു പു­ന­രു­ജ്ജീ­വ­നം ല­ഭി­ച്ചു. പക്ഷേ, ക്ര­മേ­ണ അതു് കേവലം യാ­ന്ത്രി­ക­വും ത­ന്മൂ­ലം നിർ­ജ്ജീ­വ­വും ആയ ഒരു ച­ട്ട­ക്കൂ­ടിൽ പെ­ട്ടു­പോ­യി എന്നു പ­റ­യേ­ണ്ടി­യി­രി­ക്കു­ന്നു. സ­യൻ­സി­ന്റെ ത്വ­രി­ത­പു­രോ­ഗ­തി­ക്കൊ­പ്പം നിൽ­ക്കാ­നോ അ­തി­നോ­ടു് ആ­ശ­യ­പ­ര­മാ­യി അ­നു­ര­ഞ്ജ­ന­പ്പെ­ടാ­നോ അ­ന്ന­ത്തെ ഭൗ­തി­ക­വാ­ദ­ത്തി­നു ക­ഴി­ഞ്ഞി­ല്ല. പ­ത്തൊ­മ്പ­താം നൂ­റ്റാ­ണ്ടു­വ­രെ തു­ടർ­ന്നു­പോ­ന്ന ഈ നിർ­ജീ­വാ­വ­സ്ഥ നി­ശ്ശേ­ഷം പ­രി­ഹ­രി­ച്ചു ഭൗ­തി­ക­വാ­ദ­ത്തെ സ­യൻ­സി­ന്റെ നൂ­ത­ന­ത­ത്ത്വ­ങ്ങൾ­ക്കു യോ­ജി­ക്ക­ത്ത­ക്ക­വി­ധം സ­ജീ­വ­വും ശാ­സ്ത്രീ­യ­വു­മാ­ക്കി­യ­തു് കാറൽ മാർ­ക്സാ­കു­ന്നു. അ­ദ്ദേ­ഹ­ത്തി­ന്റെ വി­ശ്വ­വി­ശ്രു­തി നേടിയ വൈ­രു­ദ്ധ്യ­വാ­ദാ­ധി­ഷ്ഠി­ത­മാ­യ ഭൗ­തി­ക­വാ­ദം ത­ത്ത്വ­ശാ­സ്ത്ര­ത്തി­ലെ ഏ­റ്റ­വും വി­ല­പി­ടി­ച്ച സ­മ്പ­ത്താ­യി­ത്ത­ന്നെ ക­ണ­ക്കാ­ക്കാം. പഴയ ഭൗ­തി­ക­വാ­ദ­ത്തിൽ മാർ­ക്സ് വ­രു­ത്തി­യ ഈ പ­രി­വർ­ത്ത­ന­ത്തി­നു അ­ധി­ഷ്ഠാ­നം അ­ദ്ദേ­ഹം പു­തു­താ­യി അ­വ­ത­രി­പ്പി­ച്ച വൈ­രു­ദ്ധ്യ­വാ­ദം (Dialectics) ആകയാൽ അ­തി­നെ­പ്പ­റ്റി ഇവിടെ സ­വി­സ്ത­രം ചി­ന്തി­ക്കേ­ണ്ടി­യി­രി­ക്കു­ന്നു.

ഡ­യ­ലെ­ഗോ (Dialego) എന്ന യ­വ­ന­പ­ദ­ത്തിൽ­നി­ന്നാ­ണു് ഡ­യ­ല­ക്റ്റി­ക്സ്റ്റ് എന്ന വാ­ക്കി­ന്റെ ആഗമം വാ­ദ­പ്ര­തി­വാ­ദ­മെ­ന്നേ ഇ­തി­നു് ആ­ദ്യ­കാ­ല­ത്തു് അർ­ത്ഥ­മു­ണ്ടാ­യി­രു­ന്നു­ള്ളു. പ­ക്ഷ­പ്ര­തി­പ­ക്ഷ­ങ്ങ­ളി­ലു­ള്ള യു­ക്തി­വൈ­രു­ദ്ധ്യം തെ­ളി­യി­ച്ചു് അ­തി­നു് പ­രി­ഹാ­ര­മു­ണ്ടാ­കു­വി­ധം ഒരു തൃ­തീ­യ­പ­ക്ഷം സ്ഥാ­പി­ക്കു­ക ഇ­ങ്ങ­നെ­യൊ­രു വി­വാ­ദ­സ­മ്പ്ര­ദാ­യം സോ­ക്ര­ട്ടീ­സി ന്റെ­യും പ്ലാ­റ്റോ വി­ന്റെ­യും കാ­ല­ത്തു് ഗ്രീ­സിൽ ന­ട­പ്പു­ണ്ടാ­യി­രു­ന്നു. ഇ­ത­ത്രെ ഡ­യ­ല­ക്റ്റി­ക്സി­ന്റെ പ്ര­ഥ­മ­രൂ­പം. പൂർ­വ­പ­ക്ഷം കാ­ണി­ച്ചു് സ­മാ­ധാ­നം പ­റ­ഞ്ഞു സി­ദ്ധാ­ന്തം സ്ഥാ­പി­ക്കു­ന്ന പ്രാ­ചീ­ന­ഭാ­ര­തീ­യ­രു­ടെ ഉ­പ­പാ­ദ­ന­രീ­തി­ക്കും ഇ­തി­നോ­ടൊ­രു സാ­ദൃ­ശ്യ­മു­ണ്ടു്. Thesis, Antithesis, synthesis എന്നു മൂ­ന്നെ­ണ്ണ­മാ­ണ­ല്ലൊ ഡ­യ­ല­ക്റ്റി­ക്സി­ന്റെ ഘ­ട­ക­ങ്ങൾ. ഇ­വ­യ്ക്കു സ­മാ­ന­മാ­യ മ­ല­യാ­ള­പ­ദ­ങ്ങൾ ക­ണ്ടു­പി­ടി­ക്കാൻ വി­ഷ­മ­മ­ത്രെ. പക്ഷം, പ്ര­തി­പ­ക്ഷം, സം­യോ­ജ­നം എന്നോ മറ്റോ പറയാം. ന­മ്മു­ടെ ചി­ന്ത­ലോ­ക­ത്തി­ലു­ള്ള പ­ര­സ്പ­ര വൈ­പ­രീ­ത്യ­ങ്ങ­ളെ­യും അ­വ­യു­ടെ സം­ഘ­ട്ട­ന­ങ്ങ­ളെ­യും വെ­ളി­പ്പെ­ടു­ത്തു­ക­യാ­ണു് സത്യം തെ­ളി­യി­ക്കാ­നു­ള്ള മു­ഖ്യ­മാർ­ഗ­മെ­ന്നു പല പ്രാ­ചീ­ന­ത­ത്ത്വ­ജ്ഞാ­നി­ക­ളും വി­ശ്വ­സി­ച്ചി­രു­ന്നു. എ­ന്നാൽ കേവലം ഒരു വി­വാ­ദ­സ­മ്പ്ര­ദാ­യ­മാ­യി സ്വീ­ക­രി­ച്ചു­പോ­ന്ന ഈ നി­രൂ­പ­ണ­പ­ദ്ധ­തി­യെ പ്ര­പ­ഞ്ച­ത­ത്ത്വാ­ന്വേ­ഷ­ണ­ത്തി­നാ­ധാ­ര­മാ­ക്കി­ക്കൊ­ണ്ടു­വ­ന്നു് അ­തി­ന്റെ വി­പ്ല­വ­സ്വ­ഭാ­വം ആ­ദ്യ­മാ­യി വെ­ളി­പ്പെ­ടു­ത്തി­യ­തു് ഹെഗൽ എന്ന ജർമൻ ത­ത്ത്വ­ചി­ന്ത­ക­നാ­ണു്.

images/Hegel.jpg
ഹെഗൽ

പ­ത്തൊൻ­പ­താം നൂ­റ്റാ­ണ്ടി­ന്റെ പൂർ­വാർ­ദ്ധ­ത്തിൽ ജീ­വി­ച്ചി­രു­ന്ന ഹെഗൽ (Hegel) ഈ വി­ചാ­ര­സ­ര­ണി­യിൽ­ക്കൂ­ടി അ­ന്ന­ത്തെ ത­ത്ത്വ­ജ്ഞാ­ന­മേ­ഖ­ല­യിൽ ഒരു വലിയ മാ­റ്റം വ­രു­ത്തി. പ­ര­മ­വും സ­നാ­ത­ന­വു­മാ­യ സ­ത്യ­ത്തെ ല­ക്ഷ്യ­മാ­ക്കി­യു­ള്ള യു­ക്തി­വി­ചാ­ര­മാ­ണ­ല്ലോ സാ­മാ­ന്യ­മാ­യി ത­ത്ത്വ­ശാ­സ്ത്ര­ശാ­ഖ­ക­ളിൽ കാ­ണ­പ്പെ­ടു­ന്ന­തു്. എ­ന്നാൽ ഹെ­ഗ­ലി­ന്റെ വൈ­രു­ദ്ധ്യ­വാ­ദം അ­ങ്ങ­നൊ­യൊ­രു നി­ത്യ­സ­ത്യ­മി­ല്ലെ­ന്നു തെ­ളി­യി­ച്ചു. പ്ര­കൃ­തി, ജീ­വി­തം, ചി­ന്താ­ശ­ക്തി എ­ന്നി­വ സ­മ­സ്ത­വും അ­ന­വ­ര­ത­ച­ല­ന­വും പ­രി­ണാ­മ­വും ഉൾ­ക്കൊ­ള്ളു­ന്ന അ­നാ­ദ്യ­ന്ത­മാ­യൊ­രു മ­ഹാ­പ്ര­വാ­ഹ­മാ­ണു്. മ­നു­ഷ്യ­ന്റെ ചി­ന്ത­യ്ക്കും കർ­മ­ശ­ക്തി­ക്കും ആ­ത്യ­ന്തി­ക­ത്വം (Finality) നൽകി, നി­ര­ന്ത­ര­മാ­യ ജീ­വി­ത­വി­കാ­സ­ത്തി­നും വി­ജ്ഞാ­ന­ധാ­ര­യ്ക്കും പൂർ­ണ്ണ­വി­രാ­മം ഇ­ടു­ന്ന­തു് യു­ക്തി­വി­രു­ദ്ധ­വും പ്ര­കൃ­തി­വി­രു­ദ്ധ­വും ആ­കു­ന്നു. മ­നു­ഷ്യർ ക­ണ്ടെ­ത്തു­ന്ന സത്യം സദാപി സാ­പേ­ക്ഷ­മാ­യി­രി­ക്കും. സർ­വ­നി­ര­പേ­ക്ഷ­മാ­യ ബോധം ഒ­ന്നി­നെ­പ്പ­റ്റി­യും ഉ­ണ്ടാ­വു­ന്ന­ത­ല്ല. ഭൗ­തി­ക­മാ­യ സ­ക­ല­ത്തിൽ­നി­ന്നും വി­ട്ടു്, ഒ­ന്നി­നോ­ടും ബ­ന്ധ­പ്പെ­ടാ­ത്ത ഒരു കേ­വ­ല­സ­ത്ത­യോ കേ­വ­ല­സ­ത്യ­മോ (Absolute truth) ഉ­ണ്ടാ­കാൻ വ­ഴി­യി­ല്ലെ­ന്നു് ശാ­സ്ത്രം അ­സ­ന്ദി­ഗ്ദ്ധ­മാ­യി തെ­ളി­യി­ച്ചു ക­ഴി­ഞ്ഞി­രി­ക്കു­ന്നു. ഈ ആ­കാ­ശ­കു­സു­മം അ­ന്വേ­ഷി­ച്ചു പോയ ത­ത്ത്വ­ജ്ഞാ­നി­കൾ കെ­ട്ടി­പ്പ­ടു­ത്ത ആ­ശ­യ­വാ­ദം മ­നു­ഷ്യ­ജീ­വി­ത­വു­മാ­യി ബ­ന്ധ­പ്പെ­ടാ­ത്ത ഒരു ഭാ­വ­നാ­ലോ­കം മാ­ത്ര­മാ­യി­ത്തീർ­ന്നു. ഹെ­ഗ­ലി­ന്റെ വൈ­രു­ധ്യ­വാ­ദം ഇ­ത്ത­രം ത­ത്ത്വ­ഭാ­വ­ന­യു­ടെ അ­ന്ത­ശൂ­ന്യ­ത വെ­ളി­പ്പെ­ടു­ത്തി. ഇ­ത­നു­സ­രി­ച്ചു അ­ദ്ദേ­ഹം ഒരു ഭൗ­തി­ക­വാ­ദി­യാ­കേ­ണ്ട­താ­യി­രു­ന്നു. മാർ­ക്സ് പോലും ഹെ­ഗ­ലി­നെ കു­റെ­ക്കാ­ലം ഒ­രാ­ചാ­ര്യ­നാ­യി ആ­ദ­രി­ച്ചി­രു­ന്നു. എ­ന്നാ­ല­ന്തൊ­രു വൈ­പ­രി­ത്യ­മാ­ണെ­ന്നു നോ­ക്കു­ക! തന്റെ സി­ദ്ധാ­ന്ത­കു­ടം രൂ­പ­പ്പെ­ടു­ത്തി­യ­പ്പോൾ ഹെ­ഗ­ലും ഒ­രാ­ശ­യ­വാ­ദി­യാ­യി­ത്തീർ­ന്നു. പ്ര­പ­ഞ്ച­ത്തി­ന്റെ ആ­ദി­കാ­ര­ണ­മാ­യി­ട്ടൊ­രു ത­ത്ത്വ­ത്തെ—ആ­ശ­യ­ത്തെ—വേ­ദാ­ന്ത­ഭാ­ഷ­യിൽ പ­റ­ഞ്ഞാൽ ചി­ത്തി­നെ—അ­ദ്ദേ­ഹം സ­ങ്ക­ല്പി­ച്ചു. അ­തി­നാ­ണു് സ­ത്ത­യു­ള്ള­തെ­ന്നും പ്ര­പ­ഞ്ചം അ­തി­ന്റെ പ­രി­ണാ­മ­ഭേ­ദം മാ­ത്ര­മാ­ണെ­ന്നും അ­ദ്ദേ­ഹം വി­ശ്വ­സി­ച്ചു. ചു­രു­ക്ക­ത്തിൽ ആ­ത്മ­നി­ഷ്ഠ­മാ­യ സ­ത്യ­ത്തി­നു് (Subjective truth) ഹെഗൽ പ്രാ­ധാ­ന്യം കൊ­ടു­ത്തു. വ­സ്തു­നി­ഷ്ഠ­മാ­യ സ­ത്യ­ത്തെ (Objective truth) വി­ഗ­ണി­ക്ക­യും ചെ­യ്തു. ഇ­ങ്ങ­നെ തന്റെ വൈ­രു­ദ്ധ്യ­വാ­ദ­വു­മാ­യി പൊ­രു­ത്ത­പ്പെ­ടാ­ത്ത ഒരു സി­ദ്ധാ­ന്ത­ത്തി­ലാ­ണു് ഹെഗൽ അ­വ­സാ­ന­മാ­യി എ­ത്തി­ച്ചേർ­ന്ന­തു്. അ­തു­കൊ­ണ്ടു മാർ­ക്സി­നു് ഈ പൂർ­വാ­ചാ­ര്യ­നു­മാ­യി തെ­റ്റി­പ്പി­രി­യേ­ണ്ടി­വ­ന്നു.

വൈ­രു­ദ്ധ്യ­വാ­ദ­ത്തി­നു് അ­ഖി­ല­ലോ­ക­വ്യാ­പ്തി­യു­ണ്ടാ­യ­തു് മാർ­ക്സി­ന്റെ നാ­മ­ധേ­യ­ത്തി­ലാ­ണ­ല്ലോ. അ­ദ്ദേ­ഹ­വും സ­ഹ­ചാ­രി­യാ­യി­രു­ന്ന ഏം­ഗൽ­സും കൂടി ഈ വാ­ദ­മെ­ന്നു പു­തു­ക്കി­പ്പ­ണി­തു. ഇ­ന്ന­ത്തെ സ­യൻ­സി­ന്റെ മു­മ്പി­ലും പ്ര­ശോ­ഭി­ക്ക­ത്ത­ക്ക­വി­ധം അവർ അതു് ശാ­സ്ത്രീ­യ­മാ­ക്കി. ഹെ­ഗ­ലി­ന്റേ­തിൽ­നി­ന്നു മൗ­ലി­ക­മാ­യി വ്യ­ത്യാ­സ­പ്പെ­ട്ട­തെ­ന്നു മാ­ത്ര­മ­ല്ല നേരെ വി­പ­രീ­തം കൂ­ടി­യാ­ണു് തന്റെ വൈ­രു­ദ്ധ്യ­വാ­ദ­മെ­ന്നു് മാർ­ക്സ് പ­റ­ഞ്ഞി­ട്ടു­ണ്ടു് (My dialectical method is fundamentally not only different from the Hegelian, but is its direct opposite). ഹെഗൽ പ­റ­യു­ന്ന­തു­പോ­ലെ മ­ന­സ്സി­ന്റെ പ്ര­തി­ഫ­ല­ന­മ­ല്ല പ­ദാർ­ത്ഥം (Matter) നേ­രെ­മ­റി­ച്ചു് പ­ദാർ­ത്ഥ­ത്തി­ന്റെ ഏ­റ്റ­വും മ­ഹ­ത്താ­യൊ­രു വി­ക­സ­ന­ഫ­ലം മാ­ത്ര­മാ­ണു് മ­ന­സ്സു് (Matter is not a product of the mind but mind itself is merely the highest product of the matter) എ­ന്നു് മാർ­ക്സ് സ്ഥാ­പി­ച്ചു. ഹെ­ഗ­ലി­ന്റെ വൈ­രു­ദ്ധ്യ­വാ­ദം ആ­ശ­യ­ത്തി­ന്റെ സ്വയം വി­ക­സ­ന­ത്തിൽ (Self development) സ്ഥി­തി­ചെ­യ്യു­ന്നു മാർ­ക്സി­ന്റേ­തു പ­ദാർ­ത്ഥ­ത്തി­ന്റെ സ്വയം വി­ക­സ­ന­ത്തി­ലും—വ­സ്തു­നി­ഷ്ഠ­മാ­യ സ­ത്യ­മാ­ണു് മാർ­ക്സി­ന്റെ പ്ര­മാ­ണം. പ­ദാർ­ത്ഥം അഥവാ പ്ര­കൃ­തി മി­ഥ്യ­യ­ല്ല സ­ത്യ­മാ­ണെ­ന്നും അ­ദ്ദേ­ഹം വാ­ദി­ച്ചു. ഹെ­ഗ­ലി­നെ മാർ­ക്സി­ന്റെ ആ­ചാ­ര്യ­നാ­യി ചില പ­ണ്ഡി­ത­ന്മാർ പ­രി­ഗ­ണി­ക്കു­ന്നു­ണ്ടു്. ര­ണ്ടു­പേർ­ക്കും ത­മ്മി­ലു­ള്ള മൗ­ലി­ക­മാ­യ ഈ വ്യ­ത്യാ­സം ഇ­ക്കൂ­ട്ടർ സാ­ധാ­ര­ണ ഗൗ­നി­ക്കാ­റി­ല്ല.

images/Charles_Darwin.jpg
ഡാർ­വിൻ

മാർ­ക്സി­ന്റെ സാ­മ്പ­ത്തി­ക­ശാ­സ്ത്ര­ത്തി­നും അ­ധി­ഷ്ഠാ­നം ഈ വൈ­രു­ദ്ധ്യ­വാ­ദ­മാ­ക­യാൽ ഇതു കു­റെ­ക്കൂ­ടി വി­ശ­ദീ­ക­ര­ണം അർ­ഹി­ക്കു­ന്നു­ണ്ടു്. ച­രാ­ച­രാ­ത്മ­ക­മാ­യ സ­മ­സ്ത­പ്ര­പ­ഞ്ച­വും—മ­നു­ഷ്യ­ന്റെ ജീ­വി­തം അ­വ­ന്റെ സാ­മൂ­ഹ്യ­ഘ­ട­ന, ച­ന്താ­ശ­ക്തി, ആ­ശ­യ­സ­ഞ്ച­യം എ­ന്നി­വ­യെ­ല്ലാം എ­ല്ലാ­യ്പ്പോ­ഴും ച­ലി­ച്ചും മാ­റി­ക്കൊ­ണ്ടു­മി­രി­ക്കു­ന്നു. വി­ശ്വ­മെ­ന്നു പ­റ­യു­ന്ന­തു് ഒരു പ്ര­ക്രി­യ, അ­താ­യ­തു് പ­ദാർ­ത്ഥം, ച­രി­ത്ര­പ്ര­ക്രി­യാ­നു­സാ­രം വി­ക­സി­ച്ചു കൊ­ണ്ടി­രി­ക്കു­ക­യെ­ന്ന­താ­കു­ന്നു. (Universe is process—matter developing in an historical process) എന്ന ഏം­ഗ­ത്സി­ന്റെ വാ­ക്യം ഇവിടെ ശ്ര­ദ്ധേ­യ­മ­ത്രെ. സ­ക­ല­തും സാർ­വ­ത്രി­ക­മാ­യ ച­ല­ന­നി­യ­മ­ങ്ങൾ­ക്ക­ധീ­നം. എ­ല്ലാം ആ­ഗ­മാ­പാ­യി­കൾ—വ­ന്നും പോ­യു­മി­രി­ക്കു­ന്ന­വ—സ്ഥി­ര­മാ­യ സ്ഥി­തി ഒ­ന്നി­നു­മി­ല്ല. സ്ഥി­തി­യും ഗ­തി­യും ഏകത്ര പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്നു. അ­തി­വേ­ഗ­ത്തി­ലു­ള്ള ഒരു ന­ദീ­പ്ര­വാ­ഹം നോ­ക്കു. ഒരു ജലകണം ഒരു സ്ഥാ­ന­ത്തു് ഒരു നി­മി­ഷം പോലും നിൽ­ക്കു­ന്നു­ണ്ടോ? വ­ന്നു­ചേ­രു­ന്ന ക്ഷ­ണം­ത­ന്നെ അ­ത­വി­ടെ­നി­ന്നു പോ­കു­ന്നു. സ്ഥാ­ന­ഭ്രം­ശം മാ­ത്ര­മ­ല്ല ആ ജ­ല­ക­ണ­ത്തി­ന്റെ രൂ­പ­ഘ­ട­ന­യി­ലും മാ­റ്റം വ­രു­ന്നു. ഇ­ങ്ങ­നെ നോ­ക്കു­മ്പോൾ ഒരു വസ്തു ഒ­രേ­സ­മ­യ­ത്തു് തൽ­പ്ര­കാ­ര­ക­മെ­ന്നും അ­ല്ലെ­ന്നും പ­റ­യേ­ണ്ടി­വ­രും. വൈ­രു­ദ്ധ്യ­വാ­ദ­ത്തി­ലെ പ്രാ­ഥ­മി­ക­ത­ത്ത്വ­മാ­ണി­തു്. ഡാർ­വി­ന്റെ പ­രി­ണാ­മ­വാ­ദം, ജീ­വ­ശ്ശാ­സ്ത്ര­ത്തി­ലെ അ­ണു­പു­ട­വി­കാ­സം (Development of cells), ഊർ­ജ­ത­ന്ത്ര­ത്തി­ലെ ശ­ക്തി­യു­ടെ രൂ­പാ­ന്ത­ര­പ്രാ­പ്തി (Transformation of Energy) സ­യൻ­സി­ന്റെ ഈ മൂ­ന്നു ക­ണ്ടു­പി­ടു­ത്ത­വും വൈ­രു­ദ്ധ്യ­ത­ത്ത്വാ­ധി­ഷ്ഠി­ത­മാ­യ പ്ര­പ­ഞ്ച­സ്വ­ഭാ­വ­ത്തെ ഉ­ദാ­ഹ­രി­ക്കു­ന്നു­ണ്ടു്. വെ­ളി­ച്ചം, ചൂടു്, വി­ദ്യു­ച്ഛ­ക്തി മു­ത­ലാ­യ­വ വി­ശ്വ­ഗർ­ഭ­ത്തിൽ വ്യാ­പ­രി­ക്കു­ന്ന ച­ല­ന­പ­രി­ണാ­മാ­ത്മ­ക­മാ­യ ഒരേ ശ­ക്തി­യു­ടെ ഭി­ന്ന­ങ്ങ­ളാ­യ അ­ഭി­വ്യ­ക്ത­രൂ­പ­ങ്ങ­ളാ­കു­ന്നു. ചലന നി­യ­മ­മ­നു­സ­രി­ച്ചു് ഒന്നു മ­റ്റൊ­ന്നാ­യി മാ­റി­കൊ­ണ്ടി­രി­ക്കും.

പ­ദാർ­ത്ഥ­വി­കാ­സം (Development of matter) എ­ങ്ങ­നെ എ­ന്തു­കൊ­ണ്ടു് സം­ഭ­വി­ക്കു­ന്നു­വെ­ന്നാ­ണു് ഇനി അ­റി­യേ­ണ്ട­തു്. വ­സ്തു­ക്ക­ളി­ലും സം­ഭ­വ­ങ്ങ­ളി­ലും ന­മ്മു­ടെ ചി­ന്ത­യിൽ­പ്പോ­ലും വൈ­പ­രീ­ത്യ­ങ്ങൾ (Contradictions) അ­ന്തർ­ഭ­വി­ച്ചി­രി­ക്കു­ന്നു. സകല ച­ല­ന­പ­രി­ണാ­മ­ങ്ങൾ­ക്കും പ്രേ­ര­ണ നൽ­കു­ന്ന­തു് ഈ വി­പ­രീ­ത ശ­ക്തി­ക­ളു­ടെ ഇ­ത­രേ­ത­ര­പ്ര­വർ­ത്ത­നം (interaction) ആ­കു­ന്നു. വി­പ­രീ­ത­ങ്ങ­ളു­ടെ സം­ഘ­ട്ട­ന­മാ­ണു് വി­കാ­സം (Development is the struggle of opposites) എ­ന്നു് ലെനിൻ പ­റ­ഞ്ഞി­ട്ടു­ള്ള­തും ഈ ത­ത്ത്വ­ത്തെ ആ­സ്പ­ദ­മാ­ക്കി­യാ­ണു്. പ­ദാർ­ത്ഥ­വി­ക­സ­ന­ത്തിൽ പ്ര­വർ­ത്തി­ക്കു­ന്ന ച­ല­ന­നി­യ­മ­ങ്ങ­ളെ മൂ­ന്നാ­യി­ട്ടു തരം തി­രി­ക്കാം.

ഒ­ന്നു്: പ­രി­മാ­ണ­ഭേ­ദ­ത്തിൽ നി­ന്നു് ഗു­ണ­ഭേ­ദ­ത്തി­ലേ­ക്കു­ള്ള സം­ക്ര­മ­ണം (The law of transition of quantity into quality), ര­ണ്ടു്: വി­പ­രീ­ത­ങ്ങ­ളു­ടെ അ­ന്യോ­ന്യാ­ന്തർ­വേ­ശം (The law of interpenetration), മൂ­ന്നു്: നി­ഷേ­ധ­നി­ഷേ­ധം (The law of negation of negation).

വൈ­രു­ദ്ധ്യ­വാ­ദ­ത്തി­ലെ മർ­മ്മ­സ്ഥാ­നീ­യ­ങ്ങ­ളാ­യ നി­യ­മ­ങ്ങ­ളാ­ണി­വ, പ­ദാർ­ത്ഥ­ത്തി­ന്റെ പ­രി­ണാ­മ­ത്തിൽ (അ­ള­വി­നു) വ­രു­ന്ന മാ­റ്റം ഗു­ണ­ത്തി­ലും മാ­റ്റ­മു­ണ്ടാ­ക്കു­ന്നു­വെ­ന്ന­തി­നു് ര­സ­ത­ന്ത്ര­ശാ­ല­ക­ളിൽ ന­ട­ക്കു­ന്ന സാ­ധാ­ര­ണ പ­രീ­ക്ഷ­ണ­ങ്ങൾ­ത­ന്നെ തെ­ളി­വാ­ണു്. ജ­ലാ­ദി­ദ്ര­വ്യ­ങ്ങ­ളു­ടെ ഘ­ന­ദ്ര­വ­ബാ­ഷ്പാ­വ­സ്ഥ­ക­ളി­ലു­ള്ള മാ­റ്റം നോ­ക്കു­ക. സാ­മ്പ­ത്തി­ക­ലോ­ക­ത്തും ഇതിനു ദൃ­ഷ്ടാ­ന്ത­ങ്ങ­ളു­ണ്ടു്. അനേകം ചെ­റു­മു­ത­ലാ­ളി­മാ­രിൽ വ്യാ­പി­ച്ചു­കി­ട­ക്കു­ന്ന മു­ത­ലു­ട­മ ഏ­താ­നും പേരിൽ കേ­ന്ദ്രീ­ക­രി­ക്കു­മ്പോ­ഴാ­ണ­ല്ലോ വ­മ്പി­ച്ച കു­ത്ത­ക­മു­ത­ലാ­ളി­ത്തം രൂപം കൊ­ള്ളു­ന്ന­തു്. ഈ പ­രി­ണാ­മ­ഭേ­ദ­മ­നു­സ­രി­ച്ചു് മു­ത­ലാ­ളി­ത്ത­ത്തി­ന്റെ സ്വ­ഭാ­വ­ത്തി­ലും മാ­റ്റം വ­രു­ന്നു­ണ്ടു്. അ­താ­യ­തു് ചെ­റു­മു­ത­ലാ­ളി­ത്ത­ത്തിൽ വ­ന്നു­ചേ­രു­ന്നു. മു­ത­ലു­ട­മ­യു­ടെ ഈ കേ­ന്ദ്രീ­ക­ര­ണം അ­തി­ന്റെ പ­ര­കോ­ടി­യി­ലെ­ത്തു­മ്പോ­ഴാ­ണു് അ­തിൽ­ത്ത­ന്നെ മു­ള­ച്ചു പൊ­ന്തു­ന്ന വി­രു­ദ്ധ­താ­ല്പ­ര്യ സം­ഘ­ട്ട­ന­ത്തിൽ അതു പൊ­ട്ടി­ത്തെ­റി­ച്ചു് അ­ടു­ത്ത­പ­ടി­യാ­യ പൊ­തു­വു­ട­മ­യി­ലേ­ക്കു് അഥവാ സോ­ഷ്യ­ലി­സ­ത്തി­ലേ­ക്കു സം­ക്ര­മി­ക്കു­ന്ന­തു്. വർ­ദ്ധ­മാ­ന­ദീ­ന­ത­യു­ടെ സി­ദ്ധാ­ന്തം (Theory of increasing misery) എന്ന ത­ല­ക്കെ­ട്ടിൽ മാർ­ക്സ് മേൽ­ക്കാ­ണി­ച്ച സാ­മ്പ­ത്തി­ക­വൈ­രു­ദ്ധ്യം (Economic contradiction) വി­ശ­ദീ­ക­രി­ക്കു­ന്നു­ണ്ടു്.

ഒരു ന­ദീ­പ്ര­വാ­ഹ­ത്തി­ലെ ചു­ഴി­യും മ­ലർ­ച്ച­യും നോ­ക്കി­യാൽ മതി ര­ണ്ടാ­മ­ത്തെ നിയമം മ­ന­സ്സി­ലാ­ക്കാൻ ഓരോ ചു­ഴി­യി­ലും വി­പ­രീ­താ­ന്ത­ശ്ശ­ക്തി­ക­ളു­ടെ പ­ര­സ്പ­രാ­പ­മർ­ദ­വും ഉൾ­വ­ലി­വും ന­ട­ക്കു­ന്നു. അതൊരു സ്ഫോ­ട­നാ­വ­സ്ഥ­യി­ലെ­ത്തു­മ്പോൾ മ­ലർ­ച്ച­യാ­യി­ത്തീ­രു­ന്നു. വീ­ണ്ടും എതിർ വ­ലി­വു­ക­ളു­ണ്ടാ­യി­ട്ടു അ­തിൽ­നി­ന്നു് ചുഴി രൂ­പ­പ്പെ­ടു­ന്നു. ര­ണ്ടാ­മ­ത്തെ ചുഴി ആ­ദ്യ­ത്തേ­തു­പോ­ലെ­യി­രി­ക്കു­ന്നു­വെ­ന്നു തോ­ന്നാ­മെ­ങ്കി­ലും വാ­സ്ത­വ­ത്തിൽ അ­തു­വ്യ­ത്യ­സ്ത­മാ­ണു്. ഇ­പ്ര­കാ­രം ചു­ഴി­യും മ­ലർ­ച്ച­യും ഇ­ട­ക­ലർ­ന്നു തു­ടർ­ച്ച­യോ­ടും ഇ­ടർ­ച്ച­യോ­ടും കൂടി പ്ര­വാ­ഹം പു­രോ­ഗ­മി­ക്കു­ന്ന­തു­പോ­ലെ­യാ­കു­ന്നു പ്ര­പ­ഞ്ച­ഗ­തി­യും. ഇ­രു­ഭാ­ഗ­ത്തും സം­ഭൃ­ത­മാ­കു­ന്ന ശ­ക്തി­ക­ളു­ടെ കർ­ഷ­ണ­വി­കർ­ഷ­ണ­ങ്ങ­ളോ­ടു­കൂ­ടി­യ വടം വ­ലി­യി­ലും ഈ നിയമം പ്ര­വർ­ത്തി­ക്കു­ന്ന­തു­കാ­ണാം.

images/Friedrich_Engels.jpg
ഏം­ഗൽ­സ്

മൂ­ന്നാ­മ­ത്തേ­താ­യ നി­ഷേ­ധ­നി­ഷേ­ധ­നി­യ­മം എ­ളു­പ്പം ഗ്ര­ഹി­ക്കാ­വു­ന്ന ഒ­ന്ന­ത്രെ. സ­സ്യ­ലോ­കം, ജ­ന്തു­ലോ­കം, ഭ്ര­ഗർ­ഭ­ശാ­സ്ത്രം, ഗണിതം, ച­രി­ത്രം ഇവയിൽ നി­ന്നെ­ല്ലാം ഇ­തി­നു­ദാ­ഹ­ര­ണ­ങ്ങൾ മാർ­ക്സി­ന്റെ വ്യാ­ഖ്യാ­താ­വാ­യ ഏം­ഗൽ­സ് എ­ടു­ത്തു­കാ­ണി­ച്ചി­ട്ടു­ണ്ടു്. മ­ണ്ണിൽ വീ­ഴു­ന്ന ഒരു വി­ത്തി­ന്റെ പ­രി­ണാ­മം പ­രി­ശോ­ധി­ക്കാം ത­ണു­പ്പു്, ചൂട് മു­ത­ലാ­യ­വ­യു­ടെ പ്ര­വർ­ത്ത­ന­ത്തിൽ വി­ത്തു മു­ള­ച്ചു­വ­രു­ന്നു. അതോടെ ആ വി­ത്തി­ന്റെ ത­ത്പ്ര­കാ­ര­ക­ത്വം ന­ശി­ക്കു­ന്നു. അ­താ­യ­തു വി­ത്തെ­ന്ന നി­ല­യി­ലു­ള്ള അ­തി­ന്റെ ജീ­വി­തം അ­വ­സാ­നി­ക്കു­ന്നു. വൈ­രു­ദ്ധ്യ­വാ­ദ­ത്തി­ലെ ഭാ­ഷ­യിൽ പ­റ­ഞ്ഞാൽ ബീജം നി­ഷേ­ധി­ക്ക­പ്പെ­ടു­ന്നു (The seed is negated) എന്ന സമരം തൽ­സ്ഥാ­ന­ത്തു് ചെ­ടി­യോ ലതയോ മറ്റോ ആ­ണ­ല്ലോ പൊ­ന്തി­വ­രു­ന്ന­തു്. ബീ­ജ­ത്തി­ന്റെ നി­ഷേ­ധ­മാ­ണു ചെടി. അതു വ­ളർ­ന്നു വീ­ണ്ടും വി­ത്തു­കൾ ഉ­ല്പാ­ദി­പ്പി­ക്കു­ന്ന­തോ­ടെ ന­ശി­ച്ചു­പോ­കു­ന്നു. അ­പ്പോൾ ര­ണ്ടാ­മ­ത്തെ വി­ത്തു് ചെ­ടി­യു­ടെ, അ­താ­യ­തു നി­ഷേ­ധ­ത്തി­ന്റെ നി­ഷേ­ധ­മാ­യി. രണ്ടു വി­ത്തും ഒ­രി­ന­മാ­ണെ­ങ്കി­ലും ര­ണ്ടി­നും ത­മ്മിൽ വ്യ­ത്യാ­സ­മു­ണ്ടു്. ഗു­ണ­ത്തിൽ ര­ണ്ടാ­മ­ത്തേ­തു മു­ന്നി­ട്ടു­നി­ന്നേ­ക്കാം. ഗു­ണ­പ­ര­മാ­യ ഈ വ്യ­ത്യാ­സം അ­ല്പാ­യു­സ്സാ­യ­തി­നാൽ നാം കാ­ണു­ന്നി­ല്ലെ­ന്നെ­യു­ള്ളു. ബീ­ജ­ത്തി­നു­ള്ളിൽ ചി­ല­പ്പോൾ സം­ഭ­വി­ക്കു­ന്ന യാ­ദൃ­ച്ഛി­ക­പ­രി­ണാ­മം (Mutation) കൊ­ണ്ടു് വർ­ഗ­വ്യ­ത്യാ­സം­ത­ന്നെ പെ­ട്ടെ­ന്നു വ­ന്നു­ചേ­രു­മെ­ന്നും ജീ­വ­ശാ­സ്ത്ര­കാ­ര­ന്മാർ പ­റ­യു­ന്നു. രണ്ടു നി­ഷേ­ധ­ങ്ങ­ളു­ടെ ഫ­ല­മാ­യി പ­രി­ണാ­മ­പു­രോ­ഗ­തി­യിൽ ഒരു ന­വീ­ന­സൃ­ഷ്ടി ന­ട­ക്കു­ന്നു എന്നു സാ­മാ­ന്യ­മാ­യി പറയാം. ഗ­ണി­ത­ശാ­സ്ത്ര­ത്തിൽ -a എ­ന്ന­തു് a-​യുടെ നി­ഷേ­ധ­മാ­ണ­ല്ലോ. അതിനെ അതേ നി­ഷേ­ധം­കൊ­ണ്ടു ഗു­ണി­ക്കു­മ്പോൾ കി­ട്ടു­ന്ന ഫലം ഘ­ട­ക­ങ്ങ­ളേ­ക്കാൾ എ­ത്ര­യോ ഉ­യർ­ന്നി­രി­ക്കു­ന്ന­തും ഒ­രു­ദാ­ഹ­ര­ണ­മാ­യി­ട്ടെ­ടു­ക്കാം. ഇ­തു­പോ­ലെ ഒരു ബീ­ജ­ത്തി­നും പൂർ­വ­നി­ഷേ­ധ­ങ്ങ­ളു­ടെ ഫ­ല­മാ­യി ഗു­ണ­ത്തി­ലു­യർ­ച്ച­വ­രാം. ഇ­പ്ര­കാ­രം അ­ധ­സ്ത­ല­ങ്ങ­ളിൽ­നി­ന്നു് ഉ­പ­രി­ത­ല­ങ്ങ­ളി­ലേ­ക്കു—ല­ഘു­രൂ­പ­ങ്ങ­ളിൽ­നി­ന്നു സ­ങ്കീർ­ണ­രൂ­പ­ങ്ങ­ളി­ലേ­ക്കു്—വി­ക­സി­ക്കു­ക എ­ന്ന­താ­ണു് പ്ര­കൃ­തി­യു­ടെ സാ­മാ­ന്യ­ഭാ­വ­മെ­ന്നി­രു­ന്നാ­ലും അതിനു വ്യ­ത്യ­സ്ത­മാ­യി ചി­ല­പ്പോൾ താൽ­ക്കാ­ലി­ക­മാ­യ അ­ധഃ­പ­ത­ന­ങ്ങ­ളും പ­ശ്ചാ­ദ്ഗ­തി­യും ഉ­ണ്ടാ­കു­മെ­ന്നു വൈ­രു­ദ്ധ്യ­വാ­ദി­കൾ സ­മ്മ­തി­ക്കു­ന്നു­ണ്ടു്. അ­ധഃ­പ­ത­ന­ത്തി­നു ഹേ­തു­ഭൂ­ത­ങ്ങ­ളാ­യ പി­ന്തി­രി­പ്പൻ ശ­ക്തി­ക­ളെ എ­തിർ­ക്കു­ക­യും പു­രോ­ഗ­തി­യെ ത്വ­രി­പ്പി­ക്കു­ക­യും ചെ­യ്യു­ക എ­ന്ന­തു് ബോ­ധ­വാ­നാ­യ മ­നു­ഷ്യ­ന്റെ ചു­മ­ത­ല­യാ­കു­ന്നു.

ലോ­ക­പു­രോ­ഗ­തി­ക്കു് ഒ­ന്നാ­മ­ത്തെ സാ­ക്ഷി ച­രി­ത്ര­മാ­ണ­ല്ലോ സാ­മൂ­ഹി­ക­വും സാ­മ്പ­ത്തി­ക­വു­മാ­യ ഏ­തെ­ല്ലാം വ്യ­വ­സ്ഥി­തി­ക­ളിൽ­ക്കൂ­ടി മ­നു­ഷ്യൻ ക­ട­ന്നു­പോ­ന്നു! പ്രാ­കൃ­ത­ക­മ്യു­ണി­സം, ഫ്യു­ഡ­ലി­സം, ക്യാ­പ്പി­റ്റ­ലി­സം ഇ­ങ്ങ­നെ ഓരോ സാ­മ്പ­ത്തി­ക­ദ­ശ­യും അ­തി­ന്ന­ടു­ത്ത­തി­നാൽ തി­ര­സ്കൃ­ത­മാ­യി വ­രി­ക­യാ­ണു്. ത­ത്ത്വ­ശാ­സ്ത്ര­രം­ഗ­ത്തി­ലും ഇതിനു സ­മാ­ന­മാ­യ നി­ഷേ­ധം കാണാം. ഒ­രു­ത­രം പ്രാ­കൃ­ത­ഭൗ­തി­ക­വാ­ദം (primitivie natural materialism) ആ­യി­രു­ന്നു ആ­ദി­മ­ദ­ശ­യിൽ പ്ര­ച­രി­ച്ചി­രു­ന്ന­തു്. അ­ന­ന്ത­രം ആ­ത്മ­ത­ത്ത്വ­വും ഏ­ക­ദൈ­വി­ശ്വാ­സ­വും ഉൾ­ക്കൊ­ണ്ട ആ­ശ­യ­വാ­ദ­ത്തിൽ ആ­ദ്യ­ത്തേ­തു് തി­ര­സ്കൃ­ത­മാ­യി ആ­ശ­യ­വാ­ദ­ത്തി­ന്റെ വ­ളർ­ച്ച ഏ­റെ­ക്കാ­ലം നീ­ണ്ടു­നി­ന്നു. ഇ­പ്പോൾ പുതിയ ഭൗ­തി­ക­വാ­ദ­ത്താൽ ആ­ശ­യ­വാ­ദം നി­ഷേ­ധി­ക്ക­പ്പെ­ട്ടു കൊ­ണ്ടി­രി­ക്ക­യാ­ണു്. മാർ­ക്സ് സം­ഭാ­വ­ന­ചെ­യ്ത വൈ­രു­ദ്ധ്യ­വാ­ദാ­ധി­ഷ്ഠ­ത­മാ­യ ഈ ന­വീ­ന­ഭൗ­തി­ക­ത­ത്ത്വ­സം­ഹി­ത ആ­ദ്യ­ത്തേ­തിൽ­നി­ന്നു് എ­ത്ര­യെ­ത്ര വ്യ­ത്യ­സ്ത­വും പ­രി­ഷ്കൃ­ത­വും വി­ക­സി­ത­വു­മാ­ണെ­ന്നു് ഇനി പ്ര­ത്യേ­കി­ച്ചു പ­റ­യേ­ണ്ട­തി­ല്ല.

ന­വീ­ന­ഭൗ­തി­ക­വാ­ദി­കൾ പ്ര­പ­ഞ്ച­ത്തെ വെറും ഒരു യ­ന്ത്ര­മാ­യി­ട്ട­ല്ല ഗ­ണി­ക്കു­ന്ന­തെ­ന്നു് മു­മ്പു സൂ­ചി­പ്പി­ച്ചി­ട്ടു­ണ്ടു്. വ­ളർ­ന്നു വ­രു­ന്ന ജീ­വ­ത്താ­യ ഒരു രൂ­പ­സം­വി­ധാ­നം (A living organism) എന്ന നി­ല­യാ­ണു് അ­തി­നു­ള്ള­തു്. എ­ന്നാൽ, ഈ വ­ളർ­ച്ച­യ്ക്കും വി­കാ­സ­ത്തി­നും പ്ര­കൃ­ത്യ­തീ­ത­മാ­യ ഒരു ദി­വ്യ­ശ­ക്തി­യു­ടെ സാ­ന്നി­ദ്ധ്യം ആ­വ­ശ്യ­മി­ല്ല. സ്വ­യം­വി­കാ­സം എന്നു പ­റ­ഞ്ഞ­പ്പോൾ­ത്ത­ന്നെ ഏ­ത­ദാ­ശ­യം സി­ദ്ധ­മാ­യി. മ­ന­സ്സു്, ശക്തി, ചൈ­ത­ന്യം ഇ­വ­യ്ക്കൊ­ന്നി­നും­ത­ന്നെ പ­ദാർ­ത്ഥ­വ്യ­തി­രി­ക്ത­മാ­യ അ­സ്തി­ത്വ­മി­ല്ല. ക­ണ്ണാ­ടി­യു­ടെ പ്ര­തി­ഫ­ല­ന­ശ­ക്തി­യെ­ന്ന­തു­പോ­ലെ അ­വ­യെ­ല്ലാം പ­ദാർ­ത്ഥ­ത്തി­ന്റെ ഏ­റ്റ­വും ഉ­ത്കൃ­ഷ്ട­മാ­യ പ്ര­കാ­ശം മാ­ത്ര­മാ­ണെ­ന്നു് ഇവിടെ സ്മ­രി­ക്കേ­ണ്ട­തു­ണ്ടു്. ജീ­വി­തം, അ­ണു­പ്രാ­ണി­കൾ തു­ട­ങ്ങി­യ ല­ഘു­രൂ­പ­ങ്ങ­ളിൽ ആ­രം­ഭി­ച്ചു ബ­ഹു­വി­ധം സ­ങ്കീർ­ണ­രൂ­പ­ങ്ങ­ളിൽ­ക്കൂ­ടി താ­ര­ത­മ്യേ­ന ഏ­റ്റ­വും മ­ഹ­ത്താ­യ മർ­ത്ത്യ­പ­ദ­ത്തി­ലെ­ത്തി­യ­പ്പോൾ അവിടെ ബോ­ധ­മ­ണ്ഡ­ലം കൂ­ടു­തൽ പ്ര­കാ­ശ­മാ­ന­മാ­യി. അ­ത്ര­മാ­ത്രം.

images/VLenin.jpg
ലെനിൻ

മാർ­ക്സി­ന്റെ ഡ­യ­ല­ക്റ്റി­ക്സ് എന്നു പ­റ­ഞ്ഞാ­ലെ­ന്താ­ണെ­ന്നു് ഇ­ത്ര­യും കൊ­ണ്ടു വി­ശ­ദ­മാ­യി എന്നു വി­ശ്വ­സി­ക്കു­ന്നു. ഏം­ഗൽ­സി­ന്റെ ഒ­റ്റ­വാ­ക്യ­ത്തിൽ അ­തി­നു് ഇ­ങ്ങ­നൊ­യൊ­രു നിർ­വ­ച­നം കൊ­ടു­ക്കാം. പ്ര­കൃ­തി, മ­നു­ഷ്യ­സ­മു­ദാ­യം, ചി­ന്താ­ലോ­കം ഇ­വ­യു­ടെ ച­ല­ന­വി­കാ­സ­ങ്ങ­ളെ സം­ബ­ന്ധി­ക്കു­ന്ന സാ­മാ­ന്യ­നി­യ­ങ്ങ­ളു­ടെ സ­യൻ­സാ­ണു് ഡ­യ­ല­ക്റ്റി­ക്സ്. (Dialectics is nothing more than the science of the general laws of motions and development of nature, human society and thought.) പോരാ: അതു് വി­പ്ല­വ­ത്തി­ന്റെ ഫി­ലോ­സ­ഫി­യു­മാ­ണെ­ന്നു പ­റ­ഞ്ഞാ­ലേ പൂർ­ണ­മാ­കു. സാ­ധാ­ര­ണ ത­ത്ത്വ­ശാ­സ്ത്ര­സി­ദ്ധാ­ന്ത­ങ്ങ­ളെ­പ്പോ­ലെ ഗ്ര­ന്ഥ­ങ്ങ­ളിൽ ഉ­റ­ങ്ങി­ക്കി­ട­ക്കു­ന്ന വെ­റു­മൊ­രു സി­ദ്ധാ­ന്ത­മ­ല്ലെ­ന്നു­ള്ള­താ­ണു് ഇ­തി­നു­ള്ള പ്ര­ത്യേ­ക­വൈ­ശി­ഷ്ട്യം തന്റെ സാ­മ്പ­ത്തി­ക­ശാ­സ്ത്ര­ത്തി­നെ സ­മ­ന്വ­യി­പ്പി­ച്ചു് മാർ­ക്സ് അതൊരു കാ­ര്യ­പ­രി­പാ­ടി­യു­മാ­ക്കി­ത്തീർ­ത്തു. അ­തു­കൊ­ണ്ടാ­ണു് ഇ­ന്നു് അതു ജീ­വി­ക്കു­ന്ന­തും ജ­ന­സ­മൂ­ഹ­ത്തെ, വി­ശേ­ഷി­ച്ചു തൊ­ഴി­ലാ­ളി­വർ­ഗ­ത്തെ, ജാ­ഗ്ര­ത്താ­ക്കി ശാ­സ്ത്രീ­യ­സോ­ഷ്യ­ലി­സ­ത്തി­ന്റെ മാർ­ഗ­ത്തി­ലേ­ക്കു് ന­യി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന­തും. ത­ത്ത്വ­ജ്ഞാ­നി­കൾ ഈ ലോ­ക­ത്തെ വ്യാ­ഖ്യാ­നി­ക്കു­ക മാ­ത്ര­മേ ചെ­യ്തി­ട്ടു­ള്ളു. ന­മ്മു­ടെ കർ­ത്ത­വ്യം അ­തി­നൊ­രു പ­രി­വർ­ത്ത­നം വ­രു­ത്തു­ക­യെ­ന്ന­താ­ണു് (Philosophers have only interpreted the world in various ways; the point is to change it) എ­ന്നു് ഉ­ദ്ഘോ­ഷി­ച്ച കാറൽ മാർ­ക്സ് ആ പ­രി­വർ­ത്ത­ന­ത്തി­നു­ള്ള പ­ദ്ധ­തി ഒരു നൂ­റ്റാ­ണ്ടി­നു­മു­മ്പേ വെ­ട്ടി­ത്തു­റ­ന്നു കാ­ണി­ച്ചു. അ­ത്ഭു­താ­വ­ഹ­മ­ല്ലേ ഈ പ്ര­തി­ഭാ­പ്ര­ഭാ­വ­ന്റെ ദീർ­ഘ­ദർ­ശി­ത്വം? എ­ല്ലാം കൂടി പ­രി­ഗ­ണി­ച്ചു പ­റ­ഞ്ഞാൽ മാർ­ക്സി­ന്റെ ദാർ­ശ­നി­ക­ചി­ന്ത­യ്ക്കു­ള്ള പ്ര­ത്യേ­ക­മ­ഹി­മ അ­ന­ന്യ­സാ­ധാ­ര­ണ­മാ­യ അ­തി­ന്റെ പ്ര­യോ­ഗ­ക്ഷ­മ­ത­യാ­കു­ന്നു. അ­തു­കൊ­ണ്ടാ­ണു് ഇ­ന്നു് സർ­വ്വ­ത്ര­കാ­ണും­വി­ധം അതു സ­മൂ­ഹ­ജീ­വി­ത­ത്തി­നു നി­യാ­മ­ക­വും ഉ­ജ്ജീ­വ­ക­വു­മാ­യി­ത്തീർ­ന്ന­തു്. സർ­വ്വ­പ്ര­ധാ­ന­മാ­യ ഈ വ­സ്തു­ത മ­ന­സ്സിൽ വ­ച്ചു­കൊ­ണ്ടു് ലെനിൻ ബുർ­ഷ്വാ ഫി­ലോ­സ­ഫി­യു­ടെ കൊ­ള്ള­രു­താ­യ്മ­യെ രൂ­ക്ഷ­മാ­യി ആ­ക്ഷേ­പി­ച്ചി­ട്ടു­ണ്ടു്. സി­ദ്ധാ­ന്ത­വും പ്ര­യോ­ഗ­വും ത­മ്മി­ലു­ള്ള വേർ­പാ­ടാ­ണു് ബൂർ­ഷ്വാ­ത­ത്ത്വ­ശാ­സ്ത്ര­ത്തി­ന്റെ ഏ­റ്റ­വും വെ­റു­പ്പു­ണ്ടാ­ക്കു­ന്ന സ്വ­ഭാ­വം (Divorcement of theory from practice is the most disgusting feature of Bourgeois philosophy) എന്ന ആ വാ­ക്യ­വും ഇവിടെ സ്മ­ര­ണീ­യ­മാ­കു­ന്നു.

യു­ക്തി­വി­ഹാ­രം 1968.

കു­റ്റി­പ്പു­ഴ കൃ­ഷ്ണ­പി­ള്ള
images/kuttipuzha-n.png

ജനനം: 1-8-1900

പി­താ­വു്: ഊ­രു­മ­ന­യ്ക്കൽ ശ­ങ്ക­രൻ ന­മ്പൂ­തി­രി

മാ­താ­വു്: കു­റു­ങ്ങാ­ട്ടു് ദേവകി അമ്മ

വി­ദ്യാ­ഭ്യാ­സം: വി­ദ്വാൻ പ­രീ­ക്ഷ, എം. എ.

ആലുവാ അ­ദ്വൈ­താ­ശ്ര­മം ഹൈ­സ്ക്കൂൾ അ­ദ്ധ്യാ­പ­കൻ, ആലുവ യൂ­ണി­യൻ ക്രി­സ്ത്യൻ കോ­ളേ­ജ് അ­ദ്ധ്യാ­പ­കൻ, കേരള സാ­ഹി­ത്യ അ­ക്കാ­ദ­മി പ്ര­സി­ഡ­ന്റ് 1968–71, കേ­ന്ദ്ര സാ­ഹി­ത്യ അ­ക്കാ­ദ­മി അംഗം, ഭാഷാ ഇൻ­സ്റ്റി­റ്റ്യൂ­ട്ടു് ഭ­ര­ണ­സ­മി­തി­യം­ഗം, കേരള സർ­വ്വ­ക­ലാ­ശാ­ല­യു­ടെ സെ­ന­റ്റം­ഗം, ബോർഡ് ഓഫ് സ്റ്റ­ഡീ­സ് അംഗം, പാഠ്യ പു­സ്ത­ക ക­മ്മി­റ്റി കൺ­വീ­നർ (1958), ബാല സാ­ഹി­ത്യ ശി­ല്പ­ശാ­ല ഡ­യ­റ­ക്ടർ (1958), ‘ദാസ് ക്യാ­പി­റ്റൽ’ മ­ല­യാ­ള­പ­രി­ഭാ­ഷ­യു­ടെ ചീഫ് എ­ഡി­റ്റർ, കേരള സാ­ഹി­ത്യ സമിതി പ്ര­സി­ഡ­ന്റ്.

കൃ­തി­കൾ

സാ­ഹി­തീ­യം, വി­ചാ­ര­വി­പ്ല­വം, വിമർശ രശ്മി, നി­രീ­ക്ഷ­ണം, ഗ്ര­ന്ഥാ­വ­ലോ­ക­നം, ചി­ന്താ­ത­രം­ഗം, മാ­ന­സോ­ല്ലാ­സം, മനന മ­ണ്ഡ­ലം, സാ­ഹി­തീ­കൗ­തു­കം, ന­വ­ദർ­ശ­നം, ദീ­പാ­വ­ലി, സ്മ­ര­ണ­മ­ഞ്ജ­രി, കു­റ്റി­പ്പു­ഴ­യു­ടെ തി­ര­ഞ്ഞെ­ടു­ത്ത ഉ­പ­ന്യാ­സ­ങ്ങൾ, വിമർശ ദീ­പ്തി, യു­ക്തി­വി­ഹാ­രം, വി­മർ­ശ­ന­വും വീ­ക്ഷ­ണ­വും, കു­റ്റി­പ്പു­ഴ­യു­ടെ പ്ര­ബ­ന്ധ­ങ്ങൾ—ത­ത്വ­ചി­ന്ത, കു­റ്റി­പ്പു­ഴ­യു­ടെ പ്ര­ബ­ന്ധ­ങ്ങൾ—സാ­ഹി­ത്യ­വി­മർ­ശം, കു­റ്റി­പ്പു­ഴ­യു­ടെ പ്ര­ബ­ന്ധ­ങ്ങൾ— നി­രീ­ക്ഷ­ണം.

ചരമം: 11-2-1971

Colophon

Title: Marxinte Dwanthavairudhyavadam (ml: മാർ­ക്സി­ന്റെ ദ്വ­ന്ദ്വ­വൈ­രു­ദ്ധ്യ­വാ­ദം).

Author(s): Kuttipuzha Krishnapilla.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, Kuttipuzha Krishnapilla, Marxinte Dwanthavairudhyavadam, കു­റ്റി­പ്പു­ഴ കൃ­ഷ്ണ­പി­ള്ള, മാർ­ക്സി­ന്റെ ദ്വ­ന്ദ്വ­വൈ­രു­ദ്ധ്യ­വാ­ദം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: May 25, 2024.

Credits: The text of the original item is copyrighted to Sahitya Akademi. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Man Fishing, a painting by Robert Seldon Duncanson (1821–1872). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.