SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/After-birth_visit.jpg
Maternity visit, a painting by August Allebé (1838–1927).
ഒരു അ­ഭി­മു­ഖ­സം­ഭാ­ഷ­ണം
കു­റ്റി­പ്പു­ഴ കൃ­ഷ്ണ­പി­ള്ള
ചോ­ദ്യം:
ജീ­വി­ത­ത്തെ­യും സാ­ഹി­ത്യാ­ദി­ക­ല­ക­ളെ­യും സാം­സ്കാ­രി­ക പ്ര­വർ­ത്ത­ന­ങ്ങ­ളെ­യും സം­ബ­ന്ധി­ച്ചു് അ­ങ്ങേ­യ്ക്കു­ള്ള അ­ഭി­പ്രാ­യ­ങ്ങ­ളും ആ­ശ­യ­ങ്ങ­ളും കേ­ര­ളീ­യ­ജ­ന­ത­യ്ക്കും വളരെ വി­ല­പി­ടി­ച്ച­താ­ണു്. അ­വ­യു­ടെ ഒരു ര­ത്ന­ച്ചു­രു­ക്കം ‘തിലക’ത്തിൽ­ക്കൂ­ടി പ്ര­കാ­ശി­പ്പി­ക്ക­ണ­മെ­ന്നാ­ണു് ഞ­ങ്ങ­ളു­ടെ ആ­ഗ്ര­ഹം ഈ­മാ­തി­രി­യു­ള്ള അ­ഭി­മു­ഖ­സം­ഭാ­ഷ­ണ­ങ്ങ­ളെ­ക്കു­റി­ച്ചു് എ­ന്താ­ണ­ങ്ങ­യു­ടെ അ­ഭി­പ്രാ­യം?
ഉ­ത്ത­രം:
ഇ­മ്മാ­തി­രി അ­ഭി­മു­ഖ­സം­ഭാ­ഷ­ണ­ങ്ങ­ളെ­ക്കു­റി­ച്ചു­ള്ള എന്റെ അ­ഭി­പ്രാ­യ­മാ­ണ­ല്ലോ ആദ്യം ചോ­ദി­ച്ചി­രി­ക്കു­ന്ന­തു്. എ­നി­ക്കു ഇതിൽ പ്ര­ത്യേ­കി­ച്ചൊ­രു അ­ഭി­പ്രാ­യ­വും ഇല്ല. കൊ­ള്ളാം എന്നേ പ­റ­യാ­നു­ള്ളു. വി­ജ്ഞാ­ന­മ­ണ്ഡ­ല­ത്തി­ലും പ്ര­വൃ­ത്തി­രം­ഗ­ത്തും പ്ര­ശ­സ്തി­യും നേ­തൃ­ത്വ­വും നേടിയ പ്ര­മു­ഖ വ്യ­ക്തി­ക­ളു­മാ­യി­ട്ടാ­ണു് സം­ഭാ­ഷ­ണം ന­ട­ത്തു­ന്ന­തെ­ങ്കിൽ അ­തു­കൊ­ണ്ടു് പ്ര­യോ­ജ­ന­മു­ണ്ടാ­കാം.
ചോ­ദ്യം:
അ­ങ്ങൊ­രു ഭൗ­തി­ക­വാ­ദി­യാ­ണെ­ന്നു് ഞ­ങ്ങൾ­ക്ക­റി­യാം. ഹൈ­സ്കൂൾ­വി­ദ്യാ­ഭ്യാ­സം ക­ഴി­ഞ്ഞു് അ­ദ്വൈ­താ­ശ്ര­മ­ത്തി­ലെ അ­ദ്ധ്യാ­പ­ക­നാ­യി ജീ­വി­ത­രം­ഗ­ത്തേ­ക്കി­റ­ങ്ങി­യ അ­ങ്ങു് വേ­ദാ­ന്ത­വി­ജ്ഞാ­ന­ങ്ങ­ളിൽ വി­ഹ­രി­ച്ചി­രു­ന്നി­ല്ലേ? പൗ­ര­സ്ത്യ­രും പാ­ശ്ചാ­ത്യ­രു­മാ­യ ദാർ­ശ­നി­ക­ന്മാ­രിൽ ആ­രെ­ല്ലാ­മാ­ണു് അ­ങ്ങ­യു­ടെ പ­ഠ­ന­ത്തി­നും ആ­ദ­ര­ത്തി­നും പാ­ത്ര­മാ­യി­രു­ന്ന­തു്? എ­ങ്ങ­നെ­യാ­ണു് അ­ങ്ങു് ഒരു കേ­വ­ല­ഭൗ­തി­ക­വാ­ദി­യാ­യി മാ­റ്റി­യ­തു്?
ഉ­ത്ത­രം:
‘ഞാൻ ഒരു ഭൗ­തി­ക­വാ­ദി­യാ­ണെ­ന്നു് നി­ങ്ങൾ പ­റ­യു­ന്ന­തു് എ­ന്തർ­ത്ഥ­ത്തി­ലാ­ണെ­ന്നു് അ­ങ്ങോ­ട്ടു ചോ­ദി­ക്കേ­ണ്ടി­യി­രി­ക്കു­ന്നു. ഭൗ­തി­കം, ആ­ത്മീ­യം എന്ന പ­ണ്ട­ത്തെ വേർ­തി­രി­പ്പി­നു് ഇന്നു നിൽ­ക്ക­ക്ക­ള്ളി­യി­ല്ല. ര­ക്ഷാ­ശി­ക്ഷ­കൾ ന­ട­ത്തി പ്ര­പ­ഞ്ച­ത്തെ ഭ­രി­ക്കു­ന്ന ഒ­രീ­ശ്വ­ര­നി­ലും മ­ര­ണാ­ന­ന്ത­രം നി­ല­നിൽ­ക്കു­ന്ന ആ­ത്മാ­വി­ലും ഏ­തെ­ങ്കി­ലും മ­ത­ത്തി­ലും വി­ശ്വ­സി­ക്കാ­ത്ത­വ­രാ­ണു് ഭൗ­തി­ക­വാ­ദി­ക­ളെ­ങ്കിൽ ഞാനും അ­ക്കൂ­ട്ട­ത്തിൽ­പ്പെ­ടും. സത്യം, സ്നേ­ഹം, സൗ­ന്ദ­ര്യം, സ­ന്മാർ­ഗം ഇ­ത്യാ­ദി മൂ­ല്യ­ങ്ങൾ വ­ക­വ­യ്ക്കാ­ത്ത­വ­രാ­ണു് ഭൗ­തി­ക­വാ­ദി­ക­ളെ­ന്നും ഇ­വ­യെ­ല്ലാം ആ­ത്മീ­യ­വാ­ദി­ക­ളു­ടെ കു­ത്ത­ക­യാ­ണെ­ന്നും പലരും ഘോ­ഷി­ക്കാ­റു­ണ്ടു്. അതൊരു മി­ഥ്യാ­ബോ­ധ­മാ­ണു്. നൈ­തി­കം, ധാർ­മി­കം എ­ന്നു­മ­റ്റും പ­റ­യ­പ്പെ­ടു­ന്ന മാ­നു­ഷി­ക­മൂ­ല്യ­ങ്ങൾ അ­ങ്ങേ­യ­റ്റം ആ­ദ­രി­ക്കു­ന്ന­വ­രാ­ണു് ഭൗ­തി­ക­വാ­ദി­കൾ. അ­ദ്വൈ­തി­വേ­ദാ­ന്ത­ത്തിൽ ഒരു കാ­ല­ത്തു് ഞാനും വി­ഹ­രി­ച്ചി­രു­ന്നു. ഇ­പ്പോ­ഴും ബു­ദ്ധി­പ­ര­മാ­യ വ്യാ­യാ­മ­ത്തി­നു് ഞാൻ അതു് ഉ­പ­യോ­ഗ­പ്പെ­ടു­ത്തു­ന്നു­ണ്ടു്. പാ­ശ്ചാ­ത്യ­പൗ­ര­സ്ത്യ­ദാർ­ശ­നി­ക­ന്മാ­രിൽ പ്രാ­മാ­ണി­ക­രാ­യ മി­ക്ക­പേ­രും എന്റെ പ­ഠ­ന­ത്തി­നു പാ­ത്ര­മാ­യി­ട്ടു­ണ്ടെ­ന്നും പറയാം. ചി­ല­രോ­ടു കൂ­ടു­തൽ ആ­ദ­ര­വും തോ­ന്നി­യി­ട്ടു­ണ്ടു്. ‘കേ­വ­ല­ഭൗ­തി­ക­വാ­ദി’ എ­ന്ന­തി­ലെ കേ­വ­ല­ശ­ബ്ദം­കൊ­ണ്ടു് നി­ങ്ങൾ എ­ന്താ­ണു് ഉ­ദ്ദേ­ശി­ക്കു­ന്ന­തെ­ന്നു വ്യ­ക്ത­മാ­കു­ന്നി­ല്ല. പ­ഠി­ച്ചും ചി­ന്തി­ച്ചും അ­നു­ഭ­വ­ത്തി­ന്റെ വെ­ളി­ച്ച­ത്തിൽ പ­രി­ശോ­ധി­ച്ചും നോ­ക്കി­യ­പ്പോൾ താ­ര­ത­മ്യേ­ന ഭൗ­തി­ക­വാ­ദ­മാ­ണു് സ്വീ­കാ­ര്യ­മെ­ന്നു തോ­ന്നി.
ചോ­ദ്യം:
ഭാ­ര­തീ­യ­ദർ­ശ­ന­ത്തിൽ ഭൗ­തി­ക­വാ­ദം പൊ­ടി­ച്ചു ത­ഴ­ച്ചു വ­ളർ­ന്നി­രു­ന്നു­വോ? ആ­ധു­നി­ക­ഭൗ­തി­ക­വാ­ദ­ത്തി­നും അ­വ­രു­ടെ ആ പ്രാ­ചീ­ന വീ­ക്ഷ­ണ­ത്തി­നും ത­മ്മിൽ എ­ന്താ­ണ­ന്ത­രം?
ഉ­ത്ത­രം:
കപിലൻ, ചാർ­വാ­കൻ, ബു­ദ്ധൻ, കണാദൻ ഇ­വ­രു­ടെ സി­ദ്ധാ­ന്ത­ങ്ങ­ളിൽ­ക്കൂ­ടി ഭൗ­തി­ക­വാ­ദം ഭാ­ര­ത­ത്തിൽ ത­ഴ­ച്ചു­വ­ളർ­ന്നി­രു­ന്നു. പക്ഷേ, കാ­ലാ­ന്ത­ര­ത്തിൽ വൈ­ദി­ക­മ­തം ഭ­ര­ണാ­ധി­കാ­രി­ക­ളു­ടെ പിൻ­ബ­ല­ത്തോ­ടെ അതിനെ ഇ­ടി­ച്ചു താ­ഴ്ത്തി­ക്ക­ള­ഞ്ഞു. ആ­ധു­നി­ക­ഭൗ­തി­ക­വാ­ദം കു­റെ­ക്കൂ­ടി പ്രാ­യോ­ഗി­ക­വും യു­ക്തി­യു­ക്ത­വും ശാ­സ്ത്രീ­യ (Scientific) വു­മാ­ണു്. ജ­ന­സ­മു­ദാ­യ­ത്തി­ന്റെ പ­രി­വർ­ത്ത­ന­മാ­ണു് അ­തി­ന്റെ ല­ക്ഷ്യം. ജീ­വി­ത­ത്തി­ന്റെ വൈ­രു­ദ്ധ്യാ­ത്മ­ക­സ്വ­ഭാ­വം പ്രാ­ചീ­ന ഭൗ­തി­ക­വാ­ദം പ­രി­ഗ­ണി­ച്ചി­രു­ന്നി­ല്ല. യൗ­ക്തി­മാർ­ഗ­ത്തി­ലു­ള്ള ചിന്ത മാ­ത്ര­മാ­യി­രു­ന്നു അതു്. പ്ര­യോ­ഗി­ക­ത­യു­മാ­യി അ­തി­നു് ബ­ന്ധ­മു­ണ്ടാ­യി­രു­ന്നി­ല്ല. പ്ര­സ്തു­ത­ബ­ന്ധം പ്ര­ഥ­മ­മാ­യി അ­വ­ത­രി­പ്പി­ച്ച ആ­ചാ­ര്യ­നാ­ണു് ‘കാറൽ മാർ­ക്സ് ’.
ചോ­ദ്യം:
ഭൗ­തി­ക­വാ­ദ­ത്തെ മ­നു­ഷ്യ­ന്റെ ആർ­ത്ഥി­ക­വും ധാർ­മി­ക­വു­മാ­യ ദുർ­ഘ­ട­പ്ര­മേ­യ­ങ്ങൾ പ­രി­ഹ­രി­ക്കാ­നു­ള്ള മു­ഖ്യോ­പാ­യ­മാ­യി അം­ഗീ­ക­രി­ക്കാ­മോ? അ­തു­കൊ­ണ്ടു­മാ­ത്രം ‘നല്ല ഒരു നാളെ’ ലോ­ക­ച­രി­ത്ര­ച­ക്ര­വാ­ള­ത്തിൽ പ്ര­കാ­ശം പ­ര­ത്തു­മോ?
ഉ­ത്ത­രം:
എ­ന്താ­ണി­ത്ര സംശയം? മ­നു­ഷ്യ­ന്റെ ആർ­ത്ഥി­ക­വും ധാർ­മി­ക­വു­മാ­യ പ്ര­മേ­യ­ങ്ങൾ പ­രി­ഹ­രി­ക്കാൻ വേ­ണ്ടി­ത്ത­ന്നെ­യാ­ണു് ആ­ധു­നി­ക­ഭൗ­തി­ക­വാ­ദം അം­ഗീ­കൃ­ത­മാ­യി­രി­ക്കു­ന്ന­തു് അ­തു­കൊ­ണ്ടേ നല്ല നാളെ ഉദയം ചെ­യ്ക­യു­ള്ളു.
ചോ­ദ്യം:
‘ശാ­സ്ത്രീ­യ­മ­നോ­ഭാ­വം (scientific attitude) ജീ­വി­ത­ത്തി­ലും ക­ല­യി­ലു­മൊ­ക്കെ വേ­ണ­മെ­ന്നു പ്ര­സ്താ­വി­ക്കാ­റു­ണ്ട­ല്ലോ പലരും. എ­ന്താ­ണു് ആ ‘മ­നോ­ഭാ­വം’ കൊ­ണ്ടു വി­വ­ക്ഷി­ക്കു­ന്ന­തെ­ന്നു വി­ശ­ദ­മാ­ക്കാ­മോ?
ഉ­ത്ത­രം:
‘ബു­ദ്ധി ഹൃ­ദ­യ­ത്തി­ന്റെ സ്വ­തേ­യു­ള്ള ചില ചാ­യ്വു­കൾ­ക്കും വി­കാ­രാ­വേ­ശം തു­ട­ങ്ങി­യ മർ­ദ്ദ­ന­ങ്ങൾ­ക്കും വി­ധേ­യ­മാ­കാ­തെ­യും യാ­തൊ­രു മുൻ­വി­ധി­യും കൂ­ടാ­തെ­യും ക­ഴി­യു­ന്നി­ട­ത്തോ­ളം വ­സ്തു­നി­ഷ്ഠ­മാ­യും യു­ക്തി യു­ക്ത­മാ­യും ചി­ന്തി­ക്ക­യും നോ­ക്കി­ക്കാ­ണു­ക­യും ചെ­യ്യു­ന്ന സ്വ­ഭാ­വ’മെ­ന്നു് ശാ­സ്ത്രീ­യ­മ­നോ­ഭാ­വ (scientific attiude) ത്തി­നു് ഒരു ഏ­ക­ദേ­നിർ­വ­ച­നം നൽകാം ശാ­സ്ത്ര­ജ്ഞൻ പ­രീ­ക്ഷ­ണ­ശാ­ല­യിൽ അ­വ­ലം­ബി­ക്കു­ന്ന നി­ല­ത­ന്നെ.
ചോ­ദ്യം:
ഐൻ­സ്റ്റൈ­നെ പ്പോ­ലു­ള്ള മ­ഹാ­ഭൗ­തി­ക­ശാ­സ്ത്ര­ജ്ഞ­ന്മാർ പോലും പ്ര­ത്യ­ക്ഷ­പ്ര­പ­ഞ്ച­ത്തെ­ക്ക­വി­ഞ്ഞു­നിൽ­ക്കു­ന്ന വി­ശ്വ­പ്ര­ചോ­ദ­ക­മാ­യ ഒരു ശ­ക്തി­യെ­ക്കു­റി­ച്ചു് (He എന്ന സർ­വ­നാ­മം പോലും അ­ദ്ദേ­ഹം അതിനെ നിർ­ദ്ദേ­ശി­ക്കു­ന്ന അ­വ­സ­ര­ത്തിൽ പ്ര­യോ­ഗി­ച്ചി­ട്ടു­ണ്ടു്) പ്ര­സ്താ­വി­ക്കു­ന്നു­ണ്ട­ല്ലോ. പ്ര­കൃ­തി­ക്ക­പ്പു­റ­ത്തേ­ക്കു­ള്ള ഈ സാ­ദ­രാ­ത്ഭു­ത­വീ­ക്ഷ­ണം ‘ശാ­സ്ത്രീ­യ­ദർ­ശ­ന’ത്തി­നു് എ­ത്ര­ത്തോ­ളം അ­നു­രൂ­പ­മാ­ണു്! തനി ഭൗ­തി­ക­വാ­ദ­ത്തി­നു് എ­ത്ര­ത്തോ­ളം അ­നു­രോ­ധ­മാ­ണു്?
ഉ­ത്ത­രം:
ഇതിലെ ചോ­ദ്യ­ങ്ങൾ­ക്കു് ഒരു പ്ര­ബ­ന്ധം കൊ­ണ്ടേ ഉ­ത്ത­രം പറയാൻ കഴിയു. അതിനു സൗ­ക­ര്യ­വു­മി­ല്ല. എ­ങ്കി­ലും കു­റ­ച്ചൊ­ന്നു പറയാം. ഭൗ­തി­ക­വാ­ദം പ്ര­ത്യ­ക്ഷ­പ്ര­പ­ഞ്ച­ത്തി­ന­പ്പു­റ­ത്തു് നോ­ക്ക­രു­തെ­ന്നോ, അവിടെ ഒ­ന്നു­മി­ല്ലെ­ന്നോ പ­റ­യു­ന്നി­ല്ല. നോ­ക്കി­യാ­ലു­ണ്ടാ­കാ­വു­ന്ന അ­ത്ഭു­ത­മോ അ­മ്പ­ര­പ്പോ കൊ­ണ്ടു് അ­ന്ധ­വി­ശ്വാ­സ­ത്തി­നു പ്ര­തി­ഷ്ഠ നൽ­ക­രു­തെ­ന്നേ നിർ­ബ­ന്ധി­ക്കു­ന്നു­ള്ളു. ‘സാ­രാ­ത്ഭു­ത­വീ­ക്ഷ­ണം’ ശാ­സ്ത്രീ­യ­ദർ­ശ­ന­ത്തി­നും ഭൗ­തി­ക­വാ­ദ­ത്തി­നും ഒ­ട്ടും ബാ­ധ­ക­മ­ല്ല. പക്ഷേ, വീ­ക്ഷ­ണ­ത്തിൽ അ­റി­ഞ്ഞു­കൂ­ടാ­ത്ത­തു് അ­റി­ഞ്ഞു­കൂ­ടാ­ത്ത­താ­യി­ത്ത­ന്നെ ക­ണ­ക്കാ­ക്ക­ണം. അ­തി­നു­മേൽ ഭാ­വ­ന­യു­ടെ ചായം പു­ര­ട്ടി­യാൽ അതു ക­വി­ത­യാ­കും. ശാ­സ്ത്ര­ത­ത്ത്വ­മാ­ക­യി­ല്ല. ഐൻ­സ്റ്റൈ­നി­ലെ ക­ലാ­കാ­ര­നാ­ണു് ശാ­സ്ത്ര­ജ്ഞ­ന­ല്ല വി­ശ്വ­പ്ര­ചോ­ദ­ക­മാ­യ­ശ­ക്തി­യെ­ക്കു­റി­ച്ചു് ഹി (He) എ­ന്നു് വി­ശേ­ഷി­ച്ചു പ്ര­സ്താ­വി­ക്കു­ന്ന­തു്. വ­സ്തു­പ്ര­തി­പാ­ദ­ന­ത്തിൽ പു­രു­ഷ­ധർ­മ­രോ­പം സാ­ധാ­ര­ണ­മാ­ണ­ല്ലോ ഹി­മ­വാ­നെ കാ­ളി­ദാ­സൻ മ­ഹാ­നു­ഭാ­വ­നാ­ക്കി­യ­തു­കൊ­ണ്ടു് അതൊരു ശാ­സ്ത്ര­സ­ത്യ­മാ­യി നാം അം­ഗീ­ക­രി­ക്കു­മോ? സ­യൻ­സി­ന്റെ മ­ണ്ഡ­ല­ത്തിൽ ശക്തി എന്നു പ­റ­ഞ്ഞാ­ലെ­ന്താ­ണു്? വി­ശ്വ­ത്തി­നു ബോ­ധ­പൂർ­വ്വം പ്ര­ചോ­ദ­നം നൽ­കു­ന്ന ശ­ക്തി­യെ­ന്നാ­ണെ­ങ്കിൽ അ­തി­നാ­ധാ­രം വി­ശ്വാ­സ­മോ ഭാ­വ­ന­യോ മാ­ത്ര­മാ­യി­രി­ക്കും. ‘I cannot conceive of a God who, rewards and punishes his creatures, or has a will of the type of which we are conscious in ourselves. An individual who should survive his physical death is also beyond my comprehension.’എന്നു വി­ളി­ച്ചു പ­റ­ഞ്ഞി­ട്ടു­ള്ള ഐൻ­സ്റ്റൈ­നെ ഒരു ഈ­ശ്വ­ര­വി­ശ്വാ­സി­യാ­ക്കി­ത്തീർ­ക്കാൻ ചിലർ പാ­ടു­പെ­ടു­ന്നു­ണ്ടു്. അവർ അ­ദ്ദേ­ഹ­ത്തി­ന്റെ ലേ­ഖ­ന­ത്തി­ലോ പ്ര­സം­ഗ­ങ്ങ­ളി­ലോ അ­ങ്ങി­ങ്ങാ­യി ക­ണ്ടെ­ത്തു­ന്ന അ­ല­ങ്കാ­ര­വാ­ക്കു­ക­ളാ­ണു് ഈ ‘ഹി’യും ‘ഹു’വും മ­റ്റും. ജീ­വി­ത­ത്തി­ന്റെ നി­ഗൂ­ഢ­ത (Mystery) യിൽ അ­ത്ഭു­തം കൂ­റാ­റു­ണ്ടു്, ഈ മ­ഹാ­ശാ­സ്ത്ര­ജ്ഞൻ. അ­തി­ന്മേൽ പി­ടി­ച്ചു കൊ­ണ്ടു് ആർ­ക്കു­വേ­ണ­മെ­ങ്കി­ലും അ­ദ്ദേ­ഹ­ത്തെ യ­ഥേ­ഷ്ടം ചി­ത്രീ­ക­രി­ക്കാം. എ­ന്തൊ­ക്കെ­യാ­യാ­ലും നി­ഗൂ­ഢ­ത നി­ഗൂ­ഢ­ത­യാ­യി­രി­ക്കു­മെ­ന്ന­ല്ലാ­തെ അതു് ഒരു പ്ര­ത്യേ­ക­വി­ശ്വാ­സ­ത്തി­നോ സി­ദ്ധാ­ന്ത­ത്തി­നോ വ­ഴി­തെ­ളി­ക്ക­യി­ല്ല.
ചോ­ദ്യം:
മ­നു­ഷ്യ­ഹൃ­ദ­യ­ത്തെ സ­ഹോ­ദ­ര­ഭാ­വേ­ന അ­ടു­പ്പി­ക്കാ­നും ഇ­ണ­ക്കാ­നും കോർ­ക്കാ­നും അ­ങ്ങ­നെ സാ­മു­ദാ­യി­ക­ജീ­വി­ത­ത്തി­നു ബ­ലി­ഷ്ഠ­മാ­യ ത­റ­ക്ക­ല്ലി­ടാ­നും ഒ­രു­ങ്ങി­യ മതം ആ ല­ക്ഷ്യം അ­ല്പ­മെ­ങ്കി­ലും നേ­ടി­യി­ട്ടു­ണ്ടോ? എ­ന്തു­കൊ­ണ്ടാ­ണു് മതം വി­ജ­യി­ക്കാ­തി­രു­ന്ന­തു്? സർ­വ­മ­ത­ങ്ങ­ളു­ടെ­യും സാ­രാം­ശ­ങ്ങ­ളെ­ക്കൊ­ണ്ടു് മ­നു­ഷ്യ­സ­മു­ദാ­യ­ത്തി­ന്റെ ഇ­ത­ളു­ക­ളെ വി­ടർ­ത്താ­നും പ്ര­കാ­ശ­ത്തിൽ നിർ­ത്താ­നും ഉ­ത­കു­ന്ന ആ­രോ­ഗ്യ­ദാ­യ­ക­മാ­യ ഒ­ര­ന്ത­രീ­ക്ഷ­ത്തെ നിർ­മി­ക്കു­വാൻ ക­ഴി­യു­മോ?
ഉ­ത്ത­രം:
‘മതം മ­നു­ഷ്യ­ന്റെ അ­ജ്ഞ­ത­യിൽ­നി­ന്നും ഭ­യ­ത്തിൽ­നി­ന്നും ഉ­ണ്ടാ­യ ഒ­ന്നാ­ണു്. ഈ ര­ണ്ടി­നെ­യും ആ­ശ്ര­യി­ച്ചാ­ണു് അതു മ­നു­ഷ്യ­ഹൃ­ദ­യ­ത്തെ ഭ­രി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന­തും. സർ­വ്വ­ജ­ന­സാ­ഹോ­ദ­ര്യ­ത്തി­നു മതം ഉ­പ­ക­രി­ച്ചി­ട്ടി­ല്ല, ച­രി­ത്രം അതിനു സാ­ക്ഷി­യാ­ണു്. വി­ശേ­ഷി­ച്ചു് സം­ഘ­ടി­ത­മ­തം സർ­വ­ത്ര ദോഷമേ ചെ­യ്തി­ട്ടു­ള്ളു. പു­രോ­ഹി­ത­വർ­ഗ­ത്തി­നും പ്രാ­ചീ­ന ഭ­ര­ണ­കർ­ത്താ­ക്കൾ­ക്കും അതൊരു ചൂ­ഷ­ണോ­പ­ക­ര­ണ­മാ­യി­ത്തീർ­ന്നു. മ­ത­വി­ശ്വാ­സം സാ­ന്മാർ­ഗി­ക­ത്വം വ­ളർ­ത്തു­ന്നു­വെ­ന്നു പ­റ­യാ­റു­ണ്ടു്. ഇതൊരു വലിയ അ­ബ­ദ്ധ­മാ­ണു്. സം­ഘ­ടി­ത­മ­തം ഒരു സ­മൂ­ഹ­ഭ്രാ­ന്ത­ണെ­ന്നു് ഒരു ചി­ന്ത­കൻ പ­റ­ഞ്ഞി­ട്ടു­ള്ള­താ­ണു് കൂ­ടു­തൽ ശരി. സർ­വ­മ­ത­സാ­രം എ­ന്നൊ­ന്നി­ല്ല. സ­ത്യ­സ്നേ­ഹാ­ദി വി­ശി­ഷ്ട­ഗു­ണ­ങ്ങൾ സർ­വ­മ­ത­ങ്ങ­ളു­ടെ­യും സാ­രാം­ശ­മാ­ണെ­ന്നു­ണ്ടെ­ങ്കിൽ അതും തെ­റ്റാ­ണു്. ആചാരം, അ­നു­ഷ്ഠാ­നം, ആരാധന, ഈ­ശ്വ­ര­വി­ശ്വാ­സം ഇ­വ­യു­ടെ ആ­ക­ത്തു­ക­യാ­ണു് മതം. ഇവ ഓരോ മ­ത­ത്തി­ലും ഭി­ന്ന­മ­ത്രെ! ഈ ഭി­ന്ന­ത നീ­ക്കി­നോ­ക്കി­യാൽ പി­ന്നെ മ­ത­ത്തി­ലൊ­ന്നും കാ­ണു­ക­യി­ല്ല. അ­പ്പോൾ സർ­വ­മ­ത­സാ­ര­മെ­ന്ന­തു് ഒ­രാ­കാ­ശ­കു­സു­മ­മ­ല്ലേ? അതു തേ­ടി­പ്പി­ടി­ച്ചു ന­ട­പ്പാ­ക്കാൻ നോ­ക്കി­യ­വർ­ക്കാ­ക്കെ പ­രാ­ജ­യ­മേ ഉ­ണ്ടാ­യി­ട്ടു­ള്ളു.
ചോ­ദ്യം:
മ­ത­നി­യ­മാ­ധി­ഷ്ഠി­ത­മ­ല്ലാ­ത്ത ഒ­ന്നാ­യി ഭാ­ര­ത­പ്ര­ജാ­ത­ന്ത്ര­രാ­ഷ്ട്രം വർ­ത്തി­ക്കു­ന്ന­തി­നെ­ക്കു­റി­ച്ചു അ­ങ്ങ­യു­ടെ അ­ഭി­പ്രാ­യം എ­ന്താ­ണു്? ന­മ്മു­ടെ ഡ­മോ­ക്ര­സി മ­ത­നി­യ­മാ­ധി­ഷ്ഠി­ത­മ­ല്ലാ­ത്ത­തി­ന്റെ പേരിൽ ചി­ലർ­ക്കു­ള്ള അ­സം­തൃ­പ്തി രാ­ഷ്ട്ര­ത്തി­നു് അ­നാ­രോ­ഗ്യ­ക­ര­മ­ല്ലേ വാ­സ്ത­വ­ത്തിൽ?
ഉ­ത്ത­രം:
ഇ­ന്ത്യ ഒരു സെ­ക്യു­ലർ സ്റ്റേ­റ്റാ­യി­രി­ക്കു­ന്ന­തു ന­ല്ല­തു­ത­ന്നെ. മ­ത­വി­രു­ദ്ധ­രാ­ഷ്ട്ര­മാ­കാൻ സാ­ധ്യ­മാ­ണെ­ങ്കിൽ അ­ത്ര­യും ന­ന്നു്. പകിട ക­ളി­ക്കു­ന്ന­തു കു­റ്റ­മാ­ണ­ല്ലോ മ­ത­മാ­കു­ന്ന മ­യ­ക്കു­മ­രു­ന്നു­കൊ­ണ്ടു് മ­നു­ഷ്യ­മ­ന­സ്സി­നെ വ­ശീ­ക­രി­ച്ചു ധ­നാ­പ­ഹ­ര­ണം ന­ട­ത്തു­ക­യും മു­ഖ­സ്തു­തി­യും കൈ­ക്കൂ­ലി­യും സ്തോ­ത്ര­വും വ­ഴി­പാ­ടു­മാ­ക്കി പ­വീ­ത്രി­ക­രി­ക്ക­യും ക­ല­ഹ­മാ­ത്സ­ര്യ­ങ്ങൾ­ക്കു് വ­ഴി­കൊ­ടു­ക്ക­യും ചെ­യ്യു­ന്ന ദു­രാ­ചാ­രം പ­കി­ട­ക­ളി­യേ­ക്കാൾ വലിയ കു­റ്റ­മ­ല്ലേ? അ­തെ­ന്തു­കൊ­ണ്ടു നി­രോ­ധി­ച്ചു­കൂ­ടാ?
ചോ­ദ്യം:
ഷാ യെ പു­രോ­ഗ­തി­യു­ടെ മു­മ്പി­ലെ യ­ന്ത്ര­മാ­യും ഗാ­ന്ധി­ജി യെ പു­റ­കി­ലെ യ­ന്ത്ര­മാ­യും അ­ങ്ങൊ­രി­ക്കൽ ക­ല്പി­ക്കു­യു­ണ്ടാ­യി. എ­ന്താ­ണി­തി­നു കാരണം? ഗാ­ന്ധി­ജി പി­റ­കിൽ­നി­ന്നു ഉ­ന്തു­ന്നു­വെ­ന്നോ പി­റ­കി­ലേ­ക്കു വ­ലി­ക്കു­ന്നു­വെ­ന്നോ അ­ങ്ങ­യു­ടെ വി­വ­ക്ഷ?
ഉ­ത്ത­രം:
സാ­മൂ­ഹി­ക­ജീ­വി­ത­ത്തി­ന്റെ സ­മൂ­ല­മാ­യ പ­രി­വർ­ത്ത­ന­ത്തി­നു് ഷാ­യെ­പ്പോ­ലെ ആ­ശ­യ­മാർ­ഗ്ഗ­ത്തിൽ ഗാ­ന്ധി­ജി മു­ന്നോ­ട്ടു വ­ന്നി­ല്ല. എ­ങ്കി­ലും പു­രോ­ഗ­തി­ക്കു­വേ­ണ്ടി അ­ദ്ദേ­ഹം നി­ല­കൊ­ണ്ടി­രു­ന്നു. ഈ വ്യ­ത്യാ­സം കാ­ണി­ക്കാ­നാ­ണു് ജീ­വി­ത­ശ­ക­ട­ത്തി­ന്റെ പു­റ­കിൽ­നി­ന്നു­കൊ­ണ്ടു മു­ന്നോ­ട്ടു ത­ള്ളു­ന്ന നേ­താ­വെ­ന്നു ഞാൻ ഗാ­ന്ധി­ജി­യെ­പ്പ­റ്റി പണ്ടു പ­റ­ഞ്ഞ­തു്. അ­ല്ലാ­തെ അ­ദ്ദേ­ഹം ജീ­വി­ത­ത്തെ പി­ന്നോ­ട്ടു പി­ടി­ച്ചു വ­ലി­ക്കു­ന്നു­വെ­ന്നു സൂ­ചി­പ്പി­ച്ചി­ട്ടി­ല്ല.
ചോ­ദ്യം:
ഗാ­ന്ധി­ജി­യു­ടെ കൃ­തി­കൾ മ­ല­യാ­ള­ത്തി­ലേ­ക്കു് അ­ങ്ങാ­ണു് സാ­ഹി­ത്യ­അ­ക്കാ­ദ­മി­യു­ടെ നിർ­ദേ­ശ­മ­നു­സ­രി­ച്ചു വി­വർ­ത്ത­നം ചെ­യ്തു­വ­രു­ന്ന­തെ­ന്നു ഞങ്ങൾ അ­റി­യു­ന്നു. ആ പ്ര­വൃ­ത്തി എ­ത്ര­ത്തോ­ള­മാ­യി? ന­മ്മു­ടെ ജീവിത ദർ­ശ­ന­ത്തി­നും രാ­ഷ്ട്രീ­യ­പു­ന­രു­ജ്ജി­വ­ന­ത്തി­നും ഗാ­ന്ധി­ജി­യു­ടെ ഗണനീയ സം­ഭാ­വ­ന എ­ന്തെ­ന്നു വി­വ­രി­ക്കാ­മോ?
ഉ­ത്ത­രം:
ഗാ­ന്ധി­ജി­യു­ടെ കൃ­തി­ക­ളെ­ല്ലാം ഞാൻ പ­രി­ഭാ­ഷ­പ്പെ­ടു­ത്തു­ന്നി­ല്ല. ‘All men are Brothers’ എ­ന്നൊ­രു ഗ്ര­ന്ഥം കേ­ന്ദ്ര സാ­ഹി­ത്യ അ­ക്കാ­ദ­മി­യു­ടെ നിർ­ദേ­ശ­പ്ര­കാ­രം ഞാൻ വി­വർ­ത്ത­നം ചെ­യ്തു­ക­ഴി­ഞ്ഞി­ട്ടു­ണ്ടു്. ഗാ­ന്ധി­ജി­യു­ടെ ജീ­വ­ച­രി­ത്ര­ത്തി­ന്റെ­യും പ്ര­ധാ­ന ലേ­ഖ­ന­ങ്ങ­ളു­ടെ­യും ഒരു സം­ക്ഷേ­പം മാ­ത്ര­മാ­ണ­തു്. പ്ര­തി­ഫ­ല­മു­ദ്ദേ­ശി­ച്ചു ഈ ജോലി ഏ­റ്റു­വെ­ന്നേ­യു­ള്ളു. ജാതി മ­ത­രാ­ജ്യ­വ്യ­ത്യാ­സ­ങ്ങൾ­ക്ക­തീ­ത­മാ­യി സർ­വ്വ­ജ­ന­സാ­ഹോ­ദ­ര്യം വ­ളർ­ത്തി­യ­തും ഭാ­ര­തീ­യ­രിൽ സ്വാ­ത­ന്ത്ര­ബോ­ധം സ­മു­ജ്ജ്വ­ലി­പ്പി­ച്ചു് അവരെ അ­ഹിം­സ­മാർ­ഗ്ഗ­ത്തിൽ വി­ദേ­ശ­ഗ­വ­ണ്മെ­ന്റി­നെ­തി­രാ­യി അ­ണി­നി­ര­ത്തി­യ­തും അ­ധഃ­കൃ­ത­വർ­ഗോ­ദ്ധാ­ര­ണ­ത്തി­നു ശ്ര­മി­ച്ച­തും സ്ത്രീ­ക­ളു­ടെ അ­ടി­മ­ത്ത­ച്ച­ങ്ങ­ല പൊ­ട്ടി­ച്ച­തും മ­റ്റു­മാ­ണു് ഗാ­ന്ധി­ജി­യു­ടെ ഗ­ണ­നീ­യ­സം­ഭാ­വ­ന­ക­ളെ­ന്നു തോ­ന്നു­ന്നു. ജീ­വി­ത­ദർ­ശ­ന­ത്തിൽ മു­മ്പി­ല്ലാ­തി­രു­ന്ന ഒരു പുതിയ വെ­ളി­ച്ചം അ­ദ്ദേ­ഹം ക­ണ്ടു­പി­ടി­ച്ചു­വെ­ന്നു ഞാൻ വി­ചാ­രി­ക്കു­ന്നി­ല്ല.
ചോ­ദ്യം:
ക­മ്യൂ­ണി­സം അ­ങ്ങ­യു­ടെ ആ­ദ­ര­വും ശ്ര­ദ്ധ­യും വ­ള­രെ­യ­ധി­കം സ­മാർ­ജ്ജി­ച്ചി­ട്ടു­ള്ള ഒരു ദർ­ശ­ന­മാ­ണെ­ന്നു ഞങ്ങൾ ധ­രി­ച്ചി­ട്ടു­ണ്ടു്. ആ സി­ദ്ധാ­ന്ത­ത്തെ ശാ­സ്ത്രീ­യ­മ­നോ­ഭാ­വ­ത്തോ­ടെ അ­ങ്ങു് അ­പ­ഗ്ര­ഥി­ച്ചു ഗ്ര­ഹി­ച്ചി­ട്ടു­ണ്ടാ­വ­ണം. ക­മ്യൂ­ണി­സ­ത്തി­ന്റെ ആ­രോ­ഗ്യ­ക­ര­വും അ­നാ­രോ­ഗ്യ­ക­ര­വു­മാ­യ ഭാ­വ­ങ്ങ­ളെ കു­റി­ച്ചു സം­ഗ്ര­ഹി­ച്ചു് ഒന്നു പ­റ­യാ­മോ?
ഉ­ത്ത­രം:
മ­നു­ഷ്യ­നെ മ­നു­ഷ്യൻ ചൂഷണം ചെ­യ്യു­ന്ന നി­കൃ­ഷ്ട­സ­മ്പ്ര­ദാ­യം ഇ­ല്ലാ­താ­ക്കി എല്ലാ മ­നു­ഷ്യർ­ക്കും മ­നു­ഷ്യ­രാ­യി ജീ­വി­ക്കാൻ ത­ക്ക­വ­ണ്ണം സാ­മൂ­ഹി­ക­ജീ­വി­ത­വും സാ­മ്പ­ത്തി­ക­വ്യ­വ­സ്ഥി­തി­യും ഉ­ട­ച്ചു­വാർ­ക്കു­ന്നു­വെ­ന്ന­താ­ണു് ക­മ്യൂ­ണി­സം­കൊ­ണ്ടു­ള്ള പ്ര­ധാ­ന ഗുണം. എ­ന്നാൽ ഏതു സി­ദ്ധാ­ന്ത­വും പ്ര­യോ­ഗ­പ­ഥ­ത്തി­ലെ­ത്തു­മ്പോൾ ദോ­ഷ­ക­ര­മാ­യ ചില പ­രി­ണാ­മ­ങ്ങ­ളു­ണ്ടാ­കു­ക സാ­ധാ­ര­ണ­മാ­ണു് അ­ക്കൂ­ട്ട­ത്തിൽ ക­മ്യൂ­ണി­സ­വും ശു­ദ്ധ­മാ­യ മാർ­ക്സി­സ­ത്തിൽ­നി­ന്നു് വ്യ­തി­ച­ലി­ച്ചു കുറെ ദു­ഷി­ച്ചു­പോ­യി­ട്ടു­ണ്ടു്. സ്വ­ത­ന്ത്ര­ചി­ന്ത­യ്ക്കും അ­ഭി­പ്രാ­യ­പ്ര­ക­ട­ന­സ്വാ­ത­ന്ത്ര്യ­ത്തി­നും ഹാ­നി­ക­ര­മാ­യ അ­തി­ന്റെ നില അ­നാ­രോ­ഗ്യ­ക­രം­ത­ന്നെ­യാ­ണു്.
ചോ­ദ്യം:
മ­നു­ഷ്യ­നെ ധീ­ര­നും ശ­ക്ത­നും നിർ­ഭ­യ­നും ആ­ക്കേ­ണ്ട ശാ­സ്ത്രീ­യ­സ­ത്യ­പ്ര­കാ­ശം ഇ­ന്ന­വ­നെ അ­ധീ­ര­നും അ­ശ­ക്ത­നും ഭ­യ­പ­രി­ഭ്രാ­ന്ത­നും ആ­ക്കി­ത്തീർ­ത്തി­ട്ടു­ണ്ടോ? എ­ന്താ­ണി­തി­നു കാരണം? മ­നു­ഷ്യൻ പു­റ­ത്തേ­ക്കു വ­ളർ­ന്നി­ട­ത്തോ­ളം അ­ക­ത്തേ­ക്കു വ­ളർ­ന്നി­ട്ട­ല്ലെ­ന്ന­താ­യി­രി­ക്കു­മോ ഹേതു! അ­ങ്ങ­യു­ടെ അ­ഭി­പ്രാ­യം വി­വ­രി­ച്ചു കേ­ട്ടാൽ­കൊ­ള്ളാ­മെ­ന്നു­ണ്ടു്.
ഉ­ത്ത­രം:
ശാ­സ്ത്രീ­യ­സ­ത്യം ഒ­രാ­ളെ­യും അ­ധീ­ര­നും അ­ശ­ക്ത­നും ആ­ക്കേ­ണ്ട­തി­ല്ല. ഭ­ക്ഷ­ണം പാ­കം­ചെ­യ്യാൻ ഉ­പ­ക­രി­ക്കു­ന്ന തീയ് പു­ര­യ്ക്കു പി­ടി­ക്കു­മ്പോ­ഴേ ആ­പൽ­ക്ക­ര­മാ­കു­ന്നു­ള്ളു. അ­ണു­ശ­ക്തി­കൊ­ണ്ടു ജീ­വി­തം ന­ന്നാ­ക്കു­ക­യോ ന­ശി­പ്പി­ക്കു­ക­യോ ചെ­യ്യാം. ര­ണ്ടാ­മ­ത്ത­തി­ലേ­ക്കു അതു നീ­ങ്ങു­ന്ന­തു കണ്ടു ജ­ന­ങ്ങൾ ഭ­യ­പ്പെ­ടു­ന്നു. ഈ നീ­ക്കം ത­ട­യാ­നു­ള­ള ശ്ര­മ­ങ്ങ­ളും ന­ട­ക്കു­ന്നു­ണ്ട­ല്ലോ. ഏ­താ­യാ­ലും പു­രാ­ത­ന­കാ­ല­ത്തേ­ക്കാൾ കൂ­ടു­തൽ ഇന്നു മ­നു­ഷ്യൻ അ­ധീ­ര­നും അ­ശ­ക്ത­നും ഭ­യ­പ­രി­ഭ്രാ­ന്ത­നും ആ­യി­ട്ടു­ണ്ടെ­ന്നു വി­ചാ­രി­ക്കു­ന്ന­തു വെറും ഭ്ര­മ­മാ­ണു്. മാ­ത്ര­മ­ല്ല അവൻ പൂർ­വാ­ധി­കം ധീ­ര­നും ശ­ക്ത­നും നിർ­ഭ­യ­നും ആ­യി­ട്ടു­ണ്ടെ­ന്നു­വേ­ണം പറയാൻ. അതിനു ധാ­രാ­ളം തെ­ളി­വു­ക­ളു­ണ്ടു്. ‘മ­നു­ഷ്യൻ പു­റ­ത്തേ­ക്കു വ­ളർ­ന്നി­ട്ടു­ള്ളി­ട­ത്തോ­ളം അ­ക­ത്തേ­ക്കു വ­ളർ­ന്നി­ട്ടി­ല്ല’ എന്നു നി­ങ്ങൾ പ­റ­യു­ന്ന­തു പ­ര­മാർ­ത്ഥ­മാ­ണു്. അതു് എ­ന്നും അ­ങ്ങ­നേ ആ­യി­രി­ക്കു. അ­ക­ത്തെ വ­ളർ­ച്ച അത്ര എ­ളു­പ്പ­മ­ല്ല­ല്ലോ! പു­റ­ത്തേ­തു് ദ്രു­ത­ഗ­തി­യി­ലാ­ണു­താ­നും എ­ന്നാൽ ഇ­ക്കാ­ര്യ­ത്തി­ലും മൊ­ത്ത­ത്തിൽ നോ­ക്കു­മ്പോൾ മ­നു­ഷ്യൻ പ­ണ്ട­ത്തേ­ക്കാൾ എ­ത്ര­യോ പു­രോ­ഗ­മി­ച്ചി­ട്ടു­ണ്ടെ­ന്നു നി­ഷ്പ­ക്ഷ­മാ­യ ച­രി­ത്ര­പ­രി­ശോ­ധ­ന­കൊ­ണ്ടു തെ­ളി­യും. ഏ­ക­ലോ­ക­ദർ­ശ­നം തു­ട­ങ്ങി­യ ഉ­ന്ന­താ­ശ­യ­ങ്ങൾ മാ­ന­വ­മ­നഃ­സം­സ്കാ­ര­ത്തി­ന്റെ ല­ക്ഷ്യ­ങ്ങ­ള­ല്ലേ?
ചോ­ദ്യം:
പു­രോ­ഗ­മ­ന­സാ­ഹി­ത്യ­പ്ര­സ്ഥാ­ന­ത്തി­ന്റെ പ്ര­മു­ഖ­നേ­താ­ക്ക­ളി­ലൊ­രാ­ളാ­യി­രു­ന്ന അ­ങ്ങു്. ആ മാർഗം മ­ല­യാ­ള­സാ­ഹി­ത്യ­ത്തി­ന്റെ ഉ­ദ്ഗ­തി എ­ത്ര­ത്തോ­ളം എ­ങ്ങ­നെ സ­ഹാ­യ­മാ­യി­ത്തീർ­ന്നി­ട്ടു­ണ്ടു്? എ­ന്തു­കൊ­ണ്ടാ­ണു് ആ സംഘടന അ­ല്പാ­യു­സ്സാ­യി­പ്പോ­യ­തു്? കേ­ര­ള­സാ­ഹി­ത്യ­സ­മി­തി­യു­ടെ പ്ര­സി­ഡ­ണ്ടെ­ന്ന നി­ല­യിൽ ആ സ്ഥാ­പ­ന­ത്തി­ന്റെ ല­ഷ്യ­ത്തെ­യും പ്ര­വൃ­ത്തി­പ­ദ്ധ­തി­യെ­യും­കു­റി­ച്ചു ചിലതു പ­റ­യാ­നി­ല്ലേ?
ഉ­ത്ത­രം:
ജ­ന­സാ­മാ­ന്യ­ത്തി­ന്റെ സാ­ഹി­ത്യാ­ഭി­രു­ചി­ക്കു പ­രി­പോ­ഷ­ണം നൽ­കാ­നും പഴയ സാ­ഹി­ത്യ­പ്ര­സ്ഥാ­ന­ങ്ങ­ളി­ലെ മാ­മൂൽ­സ­മ്പ്ര­ദാ­യ­ങ്ങൾ­ക്കു് മാ­റ്റം വ­രു­ത്താ­നും പുതിയ ചി­ന്താ­ഗ­തി­യും പ്ര­തി­പാ­ദ­ന­രീ­തി­യും അ­വ­ത­രി­പ്പി­ക്കാ­നും പു­രോ­ഗ­മ­ന­സാ­ഹി­ത്യ­സം­ഘ­ട­ന കു­റേ­യേ­റെ ഉ­പ­ക­രി­ച്ചി­ട്ടു­ണ്ടു്. ക്ര­മേ­ണ അതു് ഒരു പ്ര­ത്യേ­ക രാ­ഷ്ട്രീ­യ­പാർ­ട്ടി­യു­ടെ പ്ര­ച­ര­ണോ­പാ­ധി­യാ­യി­ത്തീർ­ന്ന­പ്പോൾ സ്വ­ത­ന്ത്ര­സാ­ഹി­ത്യ­കാ­ര­ന്മാർ­ക്കു് അതിൽ നിൽ­ക്കാൻ നി­വൃ­ത്തി­യി­ല്ലാ­താ­യി. അ­ങ്ങ­നെ ആ സംഘടന ത­കർ­ന്നു പോ­ക­യാ­ണു ചെ­യ്ത­തു്. കേരള സാ­ഹി­ത്യ­സ­മി­തി­യു­ടെ ല­ക്ഷ്യം, പ്ര­വൃ­ത്തി, പ­ദ്ധ­തി മു­ത­ലാ­യ­വ അ­റി­ഞ്ഞു­കൂ­ടെ­ങ്കിൽ അ­തി­ന്റെ നി­യ­മാ­വ­ലി വാ­യി­ച്ചു­നോ­ക്കു­ക. എ­നി­ക്കു് സ്വ­ന്ത­മാ­യി­ട്ടൊ­ന്നും പ­റ­യാ­നി­ല്ല.
ചോ­ദ്യം:
സാ­ഹി­ത്യ­കാ­ര­നു് ഒരു ജീ­വി­ത­ദർ­ശ­നം വേ­ണ­മെ­ന്നു് ഈയിടെ അങ്ങു പ്ര­സ്താ­വി­ക്കു­ക­യു­ണ്ടാ­യ­ല്ലോ (പലരും പ്ര­സ്താ­വി­ച്ചി­ട്ടു­ണ്ടു്). ഓരോ വ്യ­ക്തി­ക്കും സ­മു­ദാ­യ­ത്തി­നും രാ­ഷ്ട്ര­ത്തി­നും വേ­ണ്ട­ത­ല്ലേ ഒരു ജീ­വി­ത­ദർ­ശ­നം? സാ­ഹി­ത്യ­കാ­ര­നു മാ­ത്രം മതിയോ? അഥവാ സാ­ഹി­ത്യ­കാ­ര­നെ­ന്താ­ണു് ഈ കാ­ര്യ­ത്തിൽ സ­വി­ശേ­ഷ­ത?
ഉ­ത്ത­രം:
ജീ­വി­ത­ദർ­ശ­നം സാ­ഹി­ത്യ­കാ­ര­നു മാ­ത്ര­മ­ല്ല എ­ല്ലാ­വർ­ക്കും വേ­ണ്ട­താ­ണു്. അ­ല്ലെ­ന്നു് ആരു പ­റ­ഞ്ഞു? സാ­ഹി­ത്യ­കാ­ര­ന്റെ ജീ­വി­ത­ദർ­ശ­ന­ത്തെ­പ്പ­റ്റി അന്നു ഞാൻ പ്ര­സം­ഗി­ച്ച­തു് പ­ത്ര­ങ്ങ­ളിൽ വ­ന്നി­ട്ടു­ണ്ടു്. ഒ­ടു­വി­ല­ത്തെ ചോ­ദ്യ­ത്തി­നു­ള്ള മ­റു­പ­ടി അതിൽ കാണും.
ചോ­ദ്യം:
സ്വാ­ത­ന്ത്ര്യ­ല­ബ്ധി­ക്കു­ശേ­ഷം സാ­ഹി­ത്യ­കാ­ര­ന്മാർ­ക്കും മറ്റു ക­ലാ­കാ­ര­ന്മാർ­ക്കും സാ­ഹി­ത്യാ­ദി­ക­ല­കൾ­ക്കും രാ­ഷ്ട്ര­ദൃ­ഷ്ടി­യിൽ ഇ­ന്ന­ല­ത്തേ­തി­നെ­ക്കാൾ ഉ­യർ­ന്ന നി­ല­യു­ണ്ടാ­യി­ട്ടു­ണ്ടോ? സാ­ഹി­ത്യ അ­ക്കാ­ദ­മി സം­ഗീ­ത­നാ­ട­ക അ­ക്കാ­ദ­മി മു­ത­ലാ­യ സ്ഥാ­പ­ന­ങ്ങൾ ഈ മ­നോ­ഭാ­വ വ്യ­തി­യാ­ന­ത്തി­ന്റെ സ­ന്ത­തി­ക­ള­ല്ലേ? ഈ സ­ന്ത­തി­കൾ ന­മ്മു­ടെ നാ­ട്ടിൽ വേണ്ട പോ­ലെ­യാ­ണോ വ­ളർ­ന്നു­വ­രു­ന്ന­തു്? വേ­ണ്ട­വ­രു­ടെ ര­ക്ഷ­ണ­ത്തിൽ?
ഉ­ത്ത­രം:
ക­ലാ­കാ­ര­ന്മാർ­ക്കു് രാ­ഷ്ട്ര­ദൃ­ഷ്ടി­യിൽ താ­ര­ത­മ്യേ­ന ഉ­യർ­ന്ന നില ഉ­ണ്ടാ­യി­ട്ടു­ണ്ടു്. അ­ക്കാ­ദ­മി മു­ത­ലാ­യ സാം­സ്കാ­രി­ക സ്ഥാ­പ­ന­ങ്ങൾ ഇന്നു സർ­ക്കാർ വ­കു­പ്പു­ക­ളാ­യി­ട്ടി­രി­ക്കു­ക­യാ­ണു്. അ­ങ്ങ­നെ ഇ­രി­ക്കു­ന്നി­ട­ത്തോ­ളം കാലം അവ വേ­ണ്ട­തു­പോ­ലെ വ­ള­രു­ക­യി­ല്ല.
ചോ­ദ്യം:
ആ­ധു­നി­ക­കേ­ര­ളം ഒരു ഓ­ട്ടോ­ഗ്രാ­ഫ് പു­സ്ത­കം മു­മ്പിൽ മ­ലർ­ത്തി­വ­ച്ചു് സ­ന്ദേ­ശ­ത്തി­നും കൈ­യൊ­പ്പി­നും കാ­ത്തു­നി­ന്നാൽ അ­ങ്ങു് എന്തു വാ­ക്യ­മാ­യി­രി­ക്കും എ­ഴു­തി­ക്കൊ­ടു­ക്കു­ക?
ഉ­ത്ത­രം:
തു­രു­തു­രെ പെ­റ്റു­കൂ­ട്ടു­ന്ന ദു­ശ്ശീ­ലം ഇ­നി­യെ­ങ്കി­ലും നിർ­ത്ത­ണ­മെ­ന്നു് എ­ഴു­തി­ക്കൊ­ടു­ക്കും. ആ­ധു­നി­ക­കേ­ര­ള­ത്തി­നു് അ­ടി­യ­ന്തി­ര­മാ­യി വേണ്ട സ­ന്ദേ­ശം അ­താ­ണു്.

വി­മർ­ശ­ന­വും വീ­ക്ഷ­ണ­വും—തിലകം.

കു­റ്റി­പ്പു­ഴ കൃ­ഷ്ണ­പി­ള്ള
images/kuttipuzha-n.png

ജനനം: 1-8-1900

പി­താ­വു്: ഊ­രു­മ­ന­യ്ക്കൽ ശ­ങ്ക­രൻ ന­മ്പൂ­തി­രി

മാ­താ­വു്: കു­റു­ങ്ങാ­ട്ടു് ദേവകി അമ്മ

വി­ദ്യാ­ഭ്യാ­സം: വി­ദ്വാൻ പ­രീ­ക്ഷ, എം. എ.

ആലുവാ അ­ദ്വൈ­താ­ശ്ര­മം ഹൈ­സ്ക്കൂൾ അ­ദ്ധ്യാ­പ­കൻ, ആലുവ യൂ­ണി­യൻ ക്രി­സ്ത്യൻ കോ­ളേ­ജ് അ­ദ്ധ്യാ­പ­കൻ, കേരള സാ­ഹി­ത്യ അ­ക്കാ­ദ­മി പ്ര­സി­ഡ­ന്റ് 1968–71, കേ­ന്ദ്ര സാ­ഹി­ത്യ അ­ക്കാ­ദ­മി അംഗം, ഭാഷാ ഇൻ­സ്റ്റി­റ്റ്യൂ­ട്ടു് ഭ­ര­ണ­സ­മി­തി­യം­ഗം, കേരള സർ­വ്വ­ക­ലാ­ശാ­ല­യു­ടെ സെ­ന­റ്റം­ഗം, ബോർഡ് ഓഫ് സ്റ്റ­ഡീ­സ് അംഗം, പാഠ്യ പു­സ്ത­ക ക­മ്മി­റ്റി കൺ­വീ­നർ (1958), ബാല സാ­ഹി­ത്യ ശി­ല്പ­ശാ­ല ഡ­യ­റ­ക്ടർ (1958), ‘ദാസ് ക്യാ­പി­റ്റൽ’ മ­ല­യാ­ള­പ­രി­ഭാ­ഷ­യു­ടെ ചീഫ് എ­ഡി­റ്റർ, കേരള സാ­ഹി­ത്യ സമിതി പ്ര­സി­ഡ­ന്റ്.

കൃ­തി­കൾ

സാ­ഹി­തീ­യം, വി­ചാ­ര­വി­പ്ല­വം, വിമർശ രശ്മി, നി­രീ­ക്ഷ­ണം, ഗ്ര­ന്ഥാ­വ­ലോ­ക­നം, ചി­ന്താ­ത­രം­ഗം, മാ­ന­സോ­ല്ലാ­സം, മനന മ­ണ്ഡ­ലം, സാ­ഹി­തീ­കൗ­തു­കം, ന­വ­ദർ­ശ­നം, ദീ­പാ­വ­ലി, സ്മ­ര­ണ­മ­ഞ്ജ­രി, കു­റ്റി­പ്പു­ഴ­യു­ടെ തി­ര­ഞ്ഞെ­ടു­ത്ത ഉ­പ­ന്യാ­സ­ങ്ങൾ, വിമർശ ദീ­പ്തി, യു­ക്തി­വി­ഹാ­രം, വി­മർ­ശ­ന­വും വീ­ക്ഷ­ണ­വും, കു­റ്റി­പ്പു­ഴ­യു­ടെ പ്ര­ബ­ന്ധ­ങ്ങൾ—ത­ത്വ­ചി­ന്ത, കു­റ്റി­പ്പു­ഴ­യു­ടെ പ്ര­ബ­ന്ധ­ങ്ങൾ—സാ­ഹി­ത്യ­വി­മർ­ശം, കു­റ്റി­പ്പു­ഴ­യു­ടെ പ്ര­ബ­ന്ധ­ങ്ങൾ— നി­രീ­ക്ഷ­ണം.

ചരമം: 11-2-1971

Colophon

Title: Oru Abhimughasambhashanam (ml: ഒരു അ­ഭി­മു­ഖ­സം­ഭാ­ഷ­ണം).

Author(s): Kuttipuzha Krishnapilla.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Interview, Kuttipuzha Krishnapilla, Oru Abhimughasambhashanam, കു­റ്റി­പ്പു­ഴ കൃ­ഷ്ണ­പി­ള്ള, ഒരു അ­ഭി­മു­ഖ­സം­ഭാ­ഷ­ണം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: January 8, 2025.

Credits: The text of the original item is copyrighted to Sahitya Akademi. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Maternity visit, a painting by August Allebé (1838–1927). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.