SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Priest_blessing_soldiers.jpg
Blessing of soldiers, a painting by Horace Vernet (1789–1863).
പു­രോ­ഹി­തൻ, പോ­ലീ­സ്, പ­ട്ടാ­ളം
കു­റ്റി­പ്പു­ഴ കൃ­ഷ്ണ­പി­ള്ള

സ­മു­ദാ­യം, രാ­ഷ്ട്രം എന്നീ രൂ­പ­ങ്ങ­ളിൽ സം­ഘ­ടി­ക്കു­വാൻ ചെയ്ത യ­ത്ന­ത്തി­ന്റെ ഫ­ല­മാ­യി അവരെ മൂ­ന്നു ദുർ­ബ­ല­ത­കൾ ബാ­ധി­ച്ചു. അ­വ­യാ­ണു് പു­രോ­ഹി­ത­നും പോ­ലീ­സും പ­ട്ടാ­ള­വും. അ­ഷ്ടാം­ഗ­ഹൃ­ദ­യ­കാ­ര­ന്റെ വാ­ത­പി­ത്ത­ക­ഫ­ങ്ങ­ളെ­പ്പോ­ലെ ഇവയും ജ­ന­സ­മു­ദാ­യ­ഗാ­ത്ര­ത്തിൽ വ്യാ­പി­ച്ചി­രി­ക്കു­ന്ന ത്രി­ദോ­ഷ­ങ്ങ­ളാ­കു­ന്നു. എ­ത­ദ്ദോ­ഷ­ങ്ങ­ളു­ടെ ഉ­ത്ക­ട­മാ­യ പ്ര­വർ­ത്ത­ന­മാ­ണു് സ­മു­ദാ­യ­ങ്ങൾ­ക്കും രാ­ജ്യ­ങ്ങൾ­ക്കും അ­സ്വാ­സ്ഥ്യ­വും അ­ധഃ­പ­ത­ന­വും ഉ­ണ്ടാ­ക്കി­ത്തീർ­ക്കു­ന്ന­തു്. ഇ­തു­വ­രെ ന­ട­ന്നി­ട്ടു­ള്ള ക­ല­ഹ­ങ്ങ­ളു­ടെ­യും യു­ദ്ധ­ങ്ങ­ളു­ടെ­യും ച­രി­ത്രം ഈ ത­ത്ത്വ­ത്തെ വി­ശ­ദീ­ക­രി­ക്കു­ന്നു­ണ്ടു്. പു­രോ­ഹി­ത­നും പോ­ലീ­സും പ­ട്ടാ­ള­വും മ­നു­ഷ്യ­രു­ടെ ആ­ദി­മ­ദ­ശ­യിൽ ഉ­ണ്ടാ­യി­രു­ന്ന­വ­യ­ല്ല. ജ­ന­സ­മു­ദാ­യ­ത്തി­ന്റെ സം­ഘ­ട­നാ­പ്ര­യാ­ണ­ത്തിൽ അവ അ­നി­വാ­ര്യ­ദോ­ഷ­ങ്ങ­ളാ­യി വ­ന്നു­ചേർ­ന്ന­വ മാ­ത്ര­മാ­ണു്. ആദ്യം പു­രോ­ഹി­തൻ, പി­ന്നെ പോ­ലീ­സ്, പിറകെ പ­ട്ടാ­ളം എന്ന മു­റ­യ്ക്കു് ഈ അ­വ­ശ­ത­കൾ മ­നു­ഷ്യ­സ­മു­ദാ­യ­ത്തെ ഗ്ര­സി­ച്ചു ക­ള­ഞ്ഞു. ജീ­വി­ത­മ­ത്സ­ര­ത്തെ വേ­ണ്ട­വി­ധം നി­യ­ന്ത്രി­ച്ചു് രാ­ജ്യ­ത്തിൽ ഒരു സു­സ്ഥി­തി പ­രി­പാ­ലി­ക്കു­ക എ­ന്നു­ള്ള­താ­ണു് ഇ­വ­യെ­ക്കൊ­ണ്ടു് സാ­മാ­ന്യ­മാ­യി ഉ­ദ്ദേ­ശി­ക്ക­പ്പെ­ട്ടി­ട്ടു­ള്ള പ്ര­യോ­ജ­നം. പ്ര­സ്തു­തോ­ദ്ദേ­ശം ഇ­തു­വ­രെ­യും ശ­രി­യാ­യി നിർ­വ­ഹി­ക്ക­പ്പെ­ട്ടി­ട്ടി­ല്ലെ­ന്നു് അ­നു­ഭ­വം നമ്മെ പ­ഠി­പ്പി­ക്കു­ന്നു. പോ­ലീ­സി­ന്റെ മി­ത­മാ­യ ആ­വ­ശ്യം ഒ­രു­പ­ക്ഷേ, എ­ന്നും അ­പ­രി­ത്യാ­ജ്യ­മാ­യി­ത്ത­ന്നെ­യി­രു­ന്നേ­ക്കാം. എ­ങ്കി­ലും ഈ മൂ­ന്നി­നെ­യും രാ­ജ്യ­സ­മു­ദാ­യ­ഗാ­ത്ര­ങ്ങ­ളിൽ കു­ത്തി­വെ­ക്കു­ന്ന ഒ­രു­ത­രം വി­ഷ­ദ്ര­വ്യ­ങ്ങ­ളാ­യി­ട്ടു­ത­ന്നെ ക­ണ­ക്കാ­ക്കേ­ണ്ട­താ­ണു്. രോ­ഗ­ത്തി­ന്റെ താ­ല്ക്കാ­ലി­ക­നി­രോ­ധ­ന­ത്തി­നു് ഉ­പ­ക­രി­ച്ചേ­ക്കാ­മെ­ങ്കി­ലും അവ അ­ന്തർ­ഭാ­ഗ­ത്തു് അ­ത്യു­ഗ്ര­ങ്ങ­ളാ­യ ദോ­ഷ­ങ്ങ­ളെ ഉ­ല്പാ­ദി­പ്പി­ക്കു­ന്നു. ഈ ദോ­ഷ­ങ്ങ­ളു­ടെ പ്ര­വർ­ത്ത­നം അ­നു­ഭ­വ­പ്പെ­ട്ടു­തു­ട­ങ്ങി­യ­തി­ന്റെ ഫ­ല­മാ­യി­ട്ടാ­ണു് ന­വീ­ന­ലോ­കം പു­രോ­ഹി­ത­ന്റെ പി­ടി­യിൽ­നി­ന്നു് വി­ടു­വാൻ ശ്ര­മി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന­തു്. പോ­ലീ­സി­നും പ­ട്ടാ­ള­ത്തി­നും ഇതേ ഭാ­വി­ത­ന്നെ­യാ­ണു് മു­ന്നിൽ നിൽ­ക്കു­ന്ന­തെ­ന്നു് സൂ­ക്ഷി­ച്ചാ­ല­റി­യാം. സു­പ്ര­സി­ദ്ധ­മാ­യ അ­രാ­ജ­ക­ത്വ­സി­ദ്ധാ­ന്തം (Anarchism) മ­നു­ഷ്യ­സ­മു­ദാ­യ­ത്തി­നു് ഈ ദോ­ഷ­ങ്ങ­ളിൽ­നി­ന്നും പൂർ­ണ­മാ­യ മോചനം നേ­ടാ­മെ­ന്നു വാ­ദി­ക്കു­ന്നു­ണ്ടു്.

പു­രോ­ഹി­ത­നും പോ­ലീ­സും പ­ട്ടാ­ള­വും മ­നു­ഷ്യർ­ക്കു് ആ­വ­ശ്യ­മാ­യി വ­ന്ന­തു് എ­ങ്ങ­നെ­യെ­ന്നു് ചി­ന്തി­ക്കു­ന്ന­തു് ര­സാ­വ­ഹ­മാ­യി­രി­ക്കും. മ­നു­ഷ്യ­പ്ര­കൃ­തി­യെ­പ്പ­റ്റി­യു­ള്ള തെ­റ്റാ­യ ധാ­ര­ണ­കൊ­ണ്ടും അതിനെ നി­യ­ന്ത്ര­ണം ചെ­യ്യു­വാൻ സ്വീ­ക­രി­ച്ച ആ­പൽ­ക്ക­ര­മാ­യ മാർ­ഗ­ത്തിൽ­നി­ന്നും ആണു് മേൽ­പ­റ­ഞ്ഞ­വ­യു­ടെ ആ­വ­ശ്യം­നേ­രി­ട്ട­തു്. ഇതു് അധികം അ­പ­രി­ത്യാ­ജ്യ­മാ­യി­ത്തീർ­ന്ന­തു് പൗ­ര­സ്ത്യ ദേ­ശ­ങ്ങ­ളെ അ­പേ­ക്ഷി­ച്ചു് പാ­ശ്ചാ­ത്യ­ദേ­ശ­ങ്ങ­ളി­ലാ­യി­രു­ന്നു. മ­നു­ഷ്യ­ന്റെ സ്വ­ഭാ­വം പ്ര­കൃ­ത്യാ ദോ­ഷ­ഭൂ­യി­ഷ്ഠ­മാ­ണെ­ന്നൊ­രു ബോധം മ­ദ്ധ്യ­കാ­ല­ങ്ങ­ളിൽ യൂ­റോ­പ്പിൽ അ­ടി­യു­റ­ച്ചി­രു­ന്നു. ‘യൗവനം മുതൽ മ­നു­ഷ്യ­ഹൃ­ദ­യ­ത്തി­ലെ ഭാവന ദു­ഷ്ട­മാ­യി­ത്തീ­രു­ന്നു’ എന്ന ബൈ­ബിൾ­വാ­ക്യം­ത­ന്നെ ഈ ബോ­ധ­ത്തി­നു് അ­ടി­സ്ഥാ­ന­മാ­യി­ട്ടു­ണ്ടു്. മ­നു­ഷ്യ­പ്ര­കൃ­തി­യിൽ തി­ന്മ­യ­ല്ലാ­തെ മ­റ്റൊ­ന്നും അ­ന്നു് അവർ ക­ണ്ടി­രു­ന്നി­ല്ല. ഈ നീ­ച­പ്ര­കൃ­തി­യെ നി­രോ­ധി­ക്കു­ന്ന­തി­നു് ജ­ന­താ­മ­ദ്ധ്യ­ത്തിൽ ദൈ­വ­ഭീ­തി­യെ പ്ര­ബ­ല­പ്പെ­ടു­ത്തേ­ണ്ട ആ­വ­ശ്യം നേ­രി­ട്ടു. ഇ­തി­ലേ­ക്കു് പ്ര­ത്യേ­കം വേഷം കെ­ട്ടി പു­റ­പ്പെ­ട്ട­വ­രാ­ണു് പു­രോ­ഹി­ത­ന്മാർ. ഉൽ­ക്കർ­ഷ­സോ­പാ­ന­മെ­ന്നു് ആദ്യം തെ­റ്റി­ദ്ധ­രി­ച്ചു ന­ട­ത്തി­യ ഈ പു­രോ­ഹി­താം­ഗീ­ക­ര­ണം ന­രി­വാ­ലു­പി­ടു­ത്തം­പോ­ലെ ഒ­ടു­വിൽ അ­പ­ക­ട­ത്തി­ലാ­ണു് ക­ലാ­ശി­ച്ച­തെ­ന്നു് ച­രി­ത്ര­സം­ഭ­വ­ങ്ങൾ­കൊ­ണ്ടു് തെ­ളി­യു­ന്നു­ണ്ട­ല്ലോ. പു­രോ­ഹി­ത­ന്മാർ അ­ന്ധ­മാ­യ ജ­ന­ത­തി­യെ ന­യി­ച്ച­തു് കൃ­ത്രി­മ­വും ക­പ­ട­വു­മാ­യ മാർ­ഗ­ത്തി­ലൂ­ടെ­യാ­യി­രു­ന്നു. ഹൃ­ദ­യ­ക­വാ­ട­ങ്ങൾ തു­റ­ന്നു് അ­ക­ത്തു് വെ­ളി­ച്ചം തെ­ളി­ക്കു­ന്ന­തി­നു­പ­ക­രം അവർ അവയെ ബ­ന്ധി­ച്ചു് മു­ദ്ര­വെ­ക്കു­ക­യാ­ണു് ചെ­യ്ത­തു്. ഭ­യ­പ്പെ­ടു­ത്തി ഭ­രി­ക്കു­ന്ന സ­മ്പ്ര­ദാ­യം ആ­ദ്യ­മാ­യി ന­ട­പ്പിൽ വ­രു­ത്തി­യ­തു് ഇ­ക്കൂ­ട്ട­ര­ത്രേ. ഈ ഭ­യ­പ്പെ­ടു­ത്തൽ ദൈ­വ­ത്തി­ന്റെ പേ­രി­ലാ­യി­രു­ന്ന­തു­കൊ­ണ്ടു് അ­തി­നു് സർ­വ­ത്ര ശക്തി വർ­ദ്ധി­ച്ചു. വ­മ്പി­ച്ച സാ­മ്രാ­ജ്യ­ങ്ങൾ­കൂ­ടി ഇ­വ­രു­ടെ ഭീ­ഷ­ണി­കൾ­ക്കു് അ­ടി­മ­പ്പെ­ട്ടു. യൂ­റോ­പ്പു­മു­ഴു­വൻ ഒ­രു­കാ­ല­ത്തു് മ­ത­ത്തി­നു­വേ­ണ്ടി ചോ­ര­ക്ക­ട­ലിൽ മു­ങ്ങി­പ്പോ­യ­തു് ഇ­ക്കാ­ര­ണ­ത്താ­ലാ­ണു്. അ­ഞ്ഞൂ­റു വർ­ഷ­ക്കാ­ലം അ­ത്ലാ­ന്തി­ക­തീ­രം­മു­തൽ പെ­സ­ഫി­ക് തീ­രം­വ­രെ ര­ക്ത­പ്ര­വാ­ഹ­മു­ണ്ടാ­യി; അ­താ­ണു് മു­ഹ­മ്മ­ദു­മ­തം എ­ന്നു് സ്വാ­മി വി­വേ­കാ­ന­ന്ദൻ ഒ­രി­ക്കൽ പ­റ­ഞ്ഞി­ട്ടു­ണ്ടു്. മു­ഹ­മ്മ­ദു­മ­തം മാ­ത്ര­മ­ല്ല, ഇ­തു­വ­രെ ഉ­ണ്ടാ­യി­ട്ടു­ള്ള സർ­വ­മ­ത­ങ്ങ­ളും ഒ­രു­ത­ര­ത്തി­ല­ല്ലെ­ങ്കിൽ മ­റ്റൊ­രു­ത­ര­ത്തിൽ പാ­വ­ങ്ങ­ളു­ടെ ചോര കു­ടി­ച്ചു് വ­ളർ­ന്നി­ട്ടു­ള്ള­വ­യാ­ണു്. ഇ­ങ്ങ­നെ നോ­ക്കി­യാൽ ലോ­ക­ത്തെ ദ്രോ­ഹി­ച്ചി­ട്ടു­ള്ള­വ­രിൽ മു­ന്നി­ട്ടു­നിൽ­ക്കു­ന്ന­വർ പു­രോ­ഹി­ത­ന്മാ­രാ­ണെ­ന്നു് കാണാം. അ­ല്പ­പ­ക്ഷ­ക്കാ­രു­ടെ സു­ഖ­ത്തി­നാ­യി ഭൂ­രി­പ­ക്ഷം ക­ഷ്ട­പ്പെ­ട­ണ­മെ­ന്ന അ­തി­നീ­ച­മാ­യ ദുഃ­സ്ഥി­തി­ക്കു് ആ­ദ്യ­മാ­യി വി­ത്തു­പാ­കി­യ­തും മ­റ്റാ­രു­മാ­യി­രു­ന്നി­ല്ല. ചു­രു­ക്ക­ത്തിൽ പു­രോ­ഹി­തർ പോ­ലീ­സി­നെ­ക്കാ­ളും പ­ട്ടാ­ള­ത്തി­നെ­ക്കാ­ളും ഭ­യ­ങ്ക­ര­നാ­കു­ന്നു. അ­വ­ന്റെ കൈ­യി­ലി­രി­ക്കു­ന്ന മ­ത­മെ­ന്ന മ­യ­ക്കു­വി­ദ്യ മ­നു­ഷ്യ­ന്റെ സർ­വ­നാ­ഡി­ക­ളെ­യും സ്തം­ഭി­പ്പി­ക്കു­ന്ന ഒ­ന്ന­ത്രെ.

പാ­ശ്ചാ­ത്യ­ദേ­ശ­ങ്ങൾ സ­യൻ­സി­ന്റെ വെ­ളി­ച്ചം­ത­ട്ടി ഈ മ­യ­ക്കു­വി­ദ്യ­യിൽ­നി­ന്നു് ഉ­ണർ­ന്ന­തോ­ടു­കൂ­ടി പു­രോ­ഹി­ത­പ്രാ­മാ­ണ്യ­ത്തി­നു് ശൈ­ഥി­ല്യം സം­ഭ­വി­ച്ചു. ഈ­ശ്വ­ര­നും മ­നു­ഷ്യ­നും മ­ദ്ധ്യേ പു­രോ­ഹി­തൻ എ­ന്നൊ­രു ത്രി­ശ­ങ്കു നിൽ­ക്കു­ന്ന­തു് അ­നാ­വ­ശ്യ­വും ആ­പൽ­ക്ക­ര­വു­മാ­ണെ­ന്നു് ത­ദ്ദേ­ശീ­യർ അ­നു­ഭ­വി­ച്ച­റി­ഞ്ഞു­ക­ഴി­ഞ്ഞു. തൽ­ഫ­ല­മാ­യി പു­രോ­ഹി­ത­മ­താ­ന്ധ­ത­യെ മർ­ദ്ദി­ക്കു­വാ­നു­ള്ള ശ്ര­മ­ങ്ങൾ നാ­ലു­പാ­ടും പ്ര­ത്യ­ക്ഷ­പ്പെ­ട്ടു. ഈ ശ്ര­മ­ത്തി­ന്റെ പ്ര­ധാ­ന­രം­ഗ­മാ­ണു് ഇ­ന്ന­ത്തെ റഷ്യ. പ്ര­സ്തു­ത­രാ­ജ്യം പു­രോ­ഹി­ത­ച്ച­ങ്ങ­ല പൊ­ട്ടി­ച്ചെ­റി­ഞ്ഞ­തു­കൊ­ണ്ടു­ത­ന്നെ­യാ­ണു് ഇ­ന്നു് ഇ­ത്ര­വേ­ഗ­ത്തിൽ മു­ന്നോ­ട്ടു­പോ­കു­ന്ന­തു്. ജീ­വി­ത­ശ­ക്തി നിർ­ബാ­ധ­മാ­യി വി­ക­സി­ക്ക­ണ­മെ­ങ്കിൽ അതു മ­ത­ര­ക്ഷ­ക­ന്മാ­രു­ടെ മർ­ക്ക­ട­മു­ഷ്ടി­യിൽ­നി­ന്നു് മു­ക്ത­മാ­ക­ണ­മെ­ന്ന ത­ത്ത്വം അ­വി­ടെ­നി­ന്നും ലോകം പ­ഠി­ച്ചു­തു­ട­ങ്ങി­യി­രി­ക്കു­ന്നു.

മേൽ­ക്കാ­ണി­ച്ച­പ്ര­കാ­രം ദൈ­വ­ഭീ­തി­കൊ­ണ്ടു് മ­നു­ഷ്യ­പ്ര­വൃ­ത്തി­യെ ഭ­രി­ക്കു­വാൻ സാ­ധി­ക്കു­ന്ന­ത­ല്ലെ­ന്നു് ക­ണ്ട­പ്പോൾ പ്രാ­ബ­ല്യ­ത്തിൽ വ­രു­ത്തി­യ മ­റ്റൊ­രു ഉ­പാ­യ­മാ­ണു് നി­യ­മ­ഭീ­തി. ഇ­ന്നു് ഭ­ര­ണ­യ­ന്ത്രം തി­രി­ക്കു­ന്ന­തു് ഏ­താ­നും നിയമ കർ­ത്താ­ക്ക­ന്മാ­രാ­ണു്. ഇവർ പല പേ­രു­ക­ളാൽ അ­റി­യ­പ്പെ­ടു­ന്നു­വെ­ന്നു­മാ­ത്ര­മേ വ്യ­ത്യാ­സ­മു­ള്ളു. പ­ണ്ട­ത്തെ പു­രോ­ഹി­ത­ന്മാ­രു­ടെ പ്രാ­മാ­ണ്യം മു­ഴു­വ­നും ഇ­പ്പോൾ ഇ­വ­രി­ലാ­ണു് സ­മർ­പ്പി­ത­മാ­യി­രി­ക്കു­ന്ന­തു്. ഇവർ ആ­വ­ശ്യാ­നു­സ­ര­ണം സൃ­ഷ്ടി­ച്ചു­വി­ടു­ന്ന നി­യ­മ­ങ്ങ­ളു­ടെ പ­രി­പാ­ല­ന­ത്തി­നു­ള്ള ആ­യു­ധ­ങ്ങ­ളാ­ണു് പോ­ലീ­സും പ­ട്ടാ­ള­വും. ര­ണ്ടാ­മ­ത്തേ­തു് അ­ന്യ­രാ­ജ്യ­ങ്ങ­ളു­ടെ ആ­ക്ര­മ­ണ­ത്തി­നു­കൂ­ടി ഉ­പ­യോ­ഗ­പ്പെ­ടു­ത്തു­ന്നു­ണ്ടെ­ന്നു­ള്ള വി­ശേ­ഷം മാ­ത്രം. ഇവ ര­ണ്ടും പു­റ­കി­ലി­ല്ലെ­ങ്കിൽ നി­യ­മ­ത്തെ ജ­ന­ങ്ങൾ ഗ­ണ്യ­മാ­ക്കു­ക­യി­ല്ല. ഇ­പ്പോ­ഴ­ത്തെ നി­യ­മ­ങ്ങ­ളിൽ മി­ക്ക­തും മ­നു­ഷ്യ­സ്വ­ഭാ­വ­ത്തെ മ­ലീ­മ­സ­മാ­ക്കു­ന്ന­വ­യും അ­ടി­മ­ത്ത­ത്തെ പു­ലർ­ത്തു­ന്ന­വ­യും ആ­കു­ന്നു. അവ ജ­ന­ങ്ങ­ളു­ടെ അ­ഭി­പ്രാ­യ­മ­റി­ഞ്ഞോ അ­വ­രു­ടെ ക്ഷേ­മ­ത്തെ ല­ക്ഷ്യ­മാ­ക്കി­യോ നിർ­മി­ക്ക­പ്പെ­ട്ടി­ട്ടു­ള്ള­വ­യ­ല്ല. അ­ങ്ങ­നെ­യാ­ണെ­ങ്കിൽ അ­വ­യു­ടെ പ­രി­പാ­ല­ന­ത്തി­നു് ബ­ല­പ്ര­യോ­ഗം ആ­വ­ശ്യ­മാ­യി­വ­രു­ന്ന­ത­ല്ല. ഉ­ദാ­ഹ­ര­ണ­മാ­യി മ­ഹാ­ത്മാ­ഗാ­ന്ധി യുടെ സ­ഹ­ന­സ­മ­ര­പ്ര­സ്ഥാ­നം­ത­ന്നെ എ­ടു­ക്കാം. അ­ദ്ദേ­ഹ­ത്തി­ന്റെ നേ­തൃ­ത്വ­ത്തി­ലു­ള്ള സ­ത്യ­ഗ്ര­ഹ­ഭ­ട­ന്മാർ­ക്കു് പല നി­യ­മ­ങ്ങ­ളും അ­നു­സ­രി­ക്കാ­നു­ണ്ടു്. അവയിൽ പലതും അ­തി­തീ­വ്ര­ങ്ങ­ളു­മാ­ണു്. എ­ന്നി­ട്ടും ഭ­ട­ന്മാർ സ്വ­ന്ത­മ­ന­സ്സാ­ലെ നി­യ­മ­ങ്ങൾ­ക്കു് ബ­ഹു­ക­ണി­ശ­മാ­യി വ­ഴി­പ്പെ­ടു­ന്നു. ഇവരെ ഇ­ങ്ങ­നെ നി­യ­ന്ത്രി­ക്കു­ന്ന­തി­നു് ഗാ­ന്ധി­ക്കു് പോ­ലീ­സും പ­ട്ടാ­ള­വും വേ­ണ്ടി­വ­ന്നി­ല്ല. കാരണം, അ­ദ്ദേ­ഹ­ത്തി­ന്റെ നി­യ­മ­ശാ­സ­ന­ങ്ങൾ അ­നു­സ­രി­ക്കേ­ണ്ട­വ­രു­ടെ അ­ഭ്യു­ദ­യ­ത്തി­നു­വേ­ണ്ടി­യും അ­വ­രു­ടെ സ­മ്മ­ത­മ­റി­ഞ്ഞും ഏർ­പ്പെ­ടു­ത്ത­പ്പെ­ട്ട­വ­യാ­ണെ­ന്നു­ള്ള­തു­ത­ന്നെ. ഇ­പ്പോൾ സാ­ധാ­ര­ണ­യാ­യി ജ­ന­ങ്ങൾ നി­യ­മ­ത്തി­നു് വ­ഴി­പ്പെ­ടു­ന്ന­തു് ഭ­യം­കൊ­ണ്ടു­മാ­ത്ര­മാ­ണു്. ഭയം ഏതു കാ­ര്യ­ത്തി­ലും ഏ­ത­വ­സ്ഥ­യി­ലും ദോ­ഷ­ക­ര­മാ­കു­ന്നു. ഏ­തെ­ങ്കി­ലും രൂ­പ­ത്തിൽ ഭയം പ്ര­വർ­ത്തി­ക്കു­ന്ന­കാ­ല­ത്തോ­ളം മ­നു­ഷ്യ­നു് ശ­ക്തി­യും ശു­ദ്ധി­യും ഉ­ണ്ടാ­കു­ന്ന­ത­ല്ല. ജ­ന­ഹൃ­ദ­യ­ത്തി­ലെ സാ­ത്വി­കാം­ശം വി­ക­സി­ക്കു­ന്ന­തി­നു് ഭയം എ­പ്പോ­ഴും പ്ര­തി­ബ­ന്ധ­ക­മാ­യി ഭ­വി­ക്കു­ന്നു. എന്നു മാ­ത്ര­മ­ല്ല അതു മ­നു­ഷ്യ­ന്റെ മൃ­ഗീ­യ­മാ­യ പ്ര­കൃ­തി­യെ പ്ര­വൃ­ത്ത്യുൻ­മു­ഖ­മാ­ക്കു­ന്ന­തി­നു് സ­ഹാ­യി­ക്കു­ക­യും ചെ­യ്യും. അ­നി­ഷ്ട­ഫ­ല­പ്ര­ദ­ങ്ങ­ളാ­യ കൃ­ത്രി­മ­നി­യ­മ­ങ്ങൾ­കൊ­ണ്ടു് ബ­ന്ധി­ക്ക­പ്പെ­ടു­ന്ന മ­നു­ഷ്യ­സ്വ­ഭാ­വം അവസരം ല­ഭി­ക്കു­മ്പോ­ഴെ­ല്ലാം ക­ലു­ഷ­മാ­യി ക്ഷോ­ഭി­ച്ചു് വി­പ്ല­വ പ്ര­വ­ണ­മാ­യി­ത്തീ­രു­ന്ന­താ­ണു്. നിയമം പ്ര­ബ­ല­ത­ര­മാ­യി പ്ര­വർ­ത്തി­ച്ചി­ട്ടും ലോ­ക­ത്തിൽ ക­ല­ഹ­ങ്ങൾ കൂ­ടി­ക്കൂ­ടി­വ­രു­ന്ന­തു് ഇ­ക്കാ­ര­ണം­കൊ­ണ്ട­ത്രേ.

സ­മാ­ധാ­ന­സം­ര­ക്ഷ­ണ­ത്തി­നും നീ­തി­ന്യാ­യ­പ­രി­പാ­ല­ന­ത്തി­നു­മാ­യി സൂ­ക്ഷി­ക്ക­പ്പെ­ടു­ന്ന പോ­ലീ­സും പ­ട്ടാ­ള­വും വി­പ­രീ­ത­ഫ­ല­ത്തെ­യാ­ണു് അ­ധി­ക­മാ­യി പ്ര­ദാ­നം ചെ­യ്യു­ന്ന­തെ­ന്നു് പ്രാ­പ്ത­കാ­ല­സം­ഭ­വ­ങ്ങൾ­ത­ന്നെ വി­ളി­ച്ചു­പ­റ­യു­ന്നു­ണ്ടു്. കു­റ്റ­ക്കാ­രെ നി­യ­ന്ത്രി­ക്കു­ന്ന­തി­നും കൊ­ള്ള­യും ക­വർ­ച്ച­യും ഇ­ല്ലാ­യ്മ­ചെ­യ്യു­ന്ന­തി­നു­മാ­ണ­ല്ലോ പോ­ലീ­സ്. ഒരു രാ­ജ്യ­ത്തു് ആ വ­കു­പ്പു് വേ­ണ്ട­തി­ല­ധി­കം വി­ശാ­ല­മാ­യി­ട്ടു­ണ്ടെ­ങ്കിൽ അ­തിൽ­നി­ന്നു് അ­നു­മാ­നി­ക്കേ­ണ്ട­തു് ആ രാ­ജ്യ­ത്തി­ലെ ജ­ന­ങ്ങൾ ക്രി­മി­നൽ­പ്പു­ള്ളി­കൾ­ക്കു­തു­ല്യം അ­ധഃ­പ­തി­ച്ചി­ട്ടു­ണ്ടെ­ന്നാ­ണു്. പ­ട്ടാ­ള­ത്തി­ന്റെ സ്ഥി­തി ഇ­തിൽ­നി­ന്നു് ഒ­ട്ടും വ്യ­ത്യ­സ്ത­മ­ല്ലെ­ന്നു് മാ­ത്ര­മ­ല്ല, ഇ­തി­നെ­ക്കാൾ അ­പ­മാ­ന­ക­ര­വും ആ­പൽ­ക്ക­ര­വും കൂ­ടി­യാ­കു­ന്നു. പ­ട്ടാ­ളം ചു­രു­ക്കു­വാൻ നോ­ക്കാ­തെ അതിനെ പെ­രു­ക്കു­വാ­നും പ­രി­ഷ്ക­രി­ക്കു­വാ­നും പു­റ­പ്പെ­ടു­ന്ന­തു് രാ­ജ്യ­ത്തി­ന്റെ അഥവാ പൗ­രാ­വ­ലി­യു­ടെ മു­ഖ­ത്തു് ക­രി­തേ­ക്കു­ക­ത­ന്നെ­യാ­കു­ന്നു. പ­ട്ടാ­ളം പെ­രു­കു­മ്പോ­ഴാ­ണു് യു­ദ്ധ­ങ്ങൾ ഉ­ണ്ടാ­കു­ന്ന­തു്. യു­ദ്ധം ന­ട­ക്കു­ന്ന­തു് ജ­ന­ങ്ങ­ളു­ടെ ആ­വ­ശ്യ­ത്തി­ന­ല്ല. അതു ഭ­ര­ണ­യ­ന്ത്രം തി­രി­ക്കു­ന്ന ഏ­താ­നും ദു­ഷ്ടാ­ത്മാ­ക്ക­ളു­ടെ ദു­ര­ഭി­മാ­നം­കൊ­ണ്ടും ദുർ­മോ­ഹം­കൊ­ണ്ടും വ­രു­ത്തി­ക്കൂ­ട്ടു­ന്ന ഒരു ഭ­യ­ങ്ക­ര­സം­ഭ­വ­മാ­കു­ന്നു. യു­ദ്ധം വേ­ണ­മെ­ന്നു് ഒരു രാ­ജ്യ­ത്തി­ലെ പ്ര­ജ­ക­ളും പ­റ­യു­ക­യി­ല്ല. പല ത­ന്ത്ര­ങ്ങ­ളും പ്ര­യോ­ഗി­ച്ചു് അ­വ­രു­ടെ ആ­നു­കൂ­ല്യം കൃ­ത്രി­മ­മാ­യി സ­മ്പാ­ദി­ക്കു­ക­യാ­ണു് ഭ­ര­ണാ­ധി­കാ­രി­കൾ ചെ­യ്യു­ന്ന­തു്. പ­ട്ടാ­ളം പ്ര­ജ­കൾ­ക്കു­വേ­ണ്ടി­യു­ള്ള­ത­ല്ല, അവരെ ഭ­രി­ക്കു­ന്ന­വ­രു­ടെ അ­ഭി­മാ­ന­വും അ­ധി­കാ­ര­വും പു­ലർ­ത്തു­വാ­നു­ള്ള­താ­ണു്. നാ­ല­ഞ്ചു് നേ­താ­ക്ക­ന്മാർ­കൂ­ടി ആ­ലോ­ചി­ച്ചു നി­ശ്ച­യി­ച്ചാ­ലു­ടൻ അ­തി­നു് കീ­ഴ­ട­ങ്ങി നാ­ല­ഞ്ചു് ലക്ഷം ജ­ന­ങ്ങൾ പ­ട­ക്ക­ള­ത്തിൽ പോയി വെ­ടി­യേ­റ്റു് മ­രി­ച്ചു­കൊ­ള്ള­ണ­മെ­ന്ന ഏർ­പ്പാ­ടാ­ണു് യു­ദ്ധ­ത്തിൽ അ­ട­ങ്ങി­യി­രി­ക്കു­ന്ന­തു്. ഇതു് അ­ധർ­മ്മ­ത്തി­ന്റെ പ­ര­കോ­ടി­യെ കാ­ണി­ക്കു­ന്ന ഒരു പൈ­ശാ­ചി­ക സ­മ്പ്ര­ദാ­യ­മ­ല്ലേ? ഇ­തിൽ­നി­ന്നും മോചനം നേടാൻ പ­രി­ഷ്കൃ­ത­നാ­യ മ­നു­ഷ്യ­നു് ഇ­നി­യും സാ­ധി­ച്ചി­ട്ടി­ല്ല. യു­ദ്ധം നിർ­ത്തു­വാ­നു­ള്ള ഇ­പ്പോ­ഴ­ത്തെ മു­റ­വി­ളി സാ­മാ­ന്യ­ജ­ന­ത­യിൽ­നി­ന്നാ­ണു് പു­റ­പ്പെ­ട്ടി­ട്ടു­ള്ള­തു്. അ­തി­ലേ­ക്കു­ള്ള നവീന സം­രം­ഭ­ങ്ങൾ പ­ട്ടാ­ള­ത്തി­ന്റെ ദുർ­ഭ­ര­മാ­യ ഭാ­ര­ത്തെ­യും നി­ഷ്പ്ര­യോ­ജ­ന­ത­യെ­യും അ­തു­കൊ­ണ്ടു­ത­ന്നെ ആ­പ­ത്തി­നെ­യും ന­ല്ല­പോ­ലെ വെ­ളി­വാ­ക്കു­ന്നു­ണ്ടു്.

ഒരു പ­രി­ഷ്കൃ­ത­ഗ­വൺ­മെ­ന്റി­ന്റെ യോ­ഗ്യ­ത­യെ­യും പ്ര­താ­പ­ത്തെ­യും അല്ല, പോ­ലീ­സും പ­ട്ടാ­ള­വും സൂ­ചി­പ്പി­ക്കു­ന്ന­തു്. നേ­രെ­മ­റി­ച്ചു് ഗ­വൺ­മെ­ന്റി­ന്റെ ഭീ­രു­ത്വ­ത്തെ­യും അ­ശ­ക്തി­യെ­യും ജ­നാ­വ­ലി­യു­ടെ സ്വ­ത­ന്ത്രാ­ഭി­വൃ­ദ്ധി­ക്കു­ള്ള വി­ഘാ­ത­ത്തെ­യു­മാ­ണു് അവ തു­റ­ന്നു­കാ­ണി­ക്കു­ന്ന­തു്. ആ­ദർ­ശ­രൂ­പ­ത്തിൽ നോ­ക്കു­മ്പോൾ ഒരു രാ­ജ്യ­ത്തി­ന്റെ യ­ഥാർ­ത്ഥ­മാ­യ പ­രി­ഷ്കൃ­താ­വ­സ്ഥ­യിൽ പോ­ലീ­സി­ന്റെ­യും പ­ട്ടാ­ള­ത്തി­ന്റെ­യും ആ­വ­ശ്യം ഉ­ണ്ടാ­യി­രി­ക്കു­വാൻ പാ­ടി­ല്ല. അഥവാ ഉ­ണ്ടാ­യാൽ­ത്ത­ന്നെ അതു് തുലോം ല­ഘു­വാ­യി­രി­ക്കു­ക­യും ചെ­യ്യും. ഭീ­മ­മാ­യ ഒരു പ­ട്ടാ­ള­ത്തെ തീ­റ്റി­പ്പോ­റ്റാ­തെ രാ­ജ്യ­ഭ­ര­ണം ഭം­ഗി­യാ­യി ന­ട­ത്താ­മെ­ന്നു­ള്ള­തി­നു് ചൈ­ന­യി­ലെ പ്രാ­ചീ­ന­സ്ഥി­തി ഒരു ഉ­ത്ത­മ­ദൃ­ഷ്ടാ­ന്ത­മാ­ണു്. പാ­ശ്ചാ­ത്യ­രു­മാ­യു­ള്ള സ­മ്പർ­ക്ക­ത്തി­നു­മു­മ്പു് അ­വി­ട­ത്തെ ഭരണം എ­ത്ര­യോ ശാ­ന്ത­മാ­യി­രു­ന്നു. നാ­ല്പ­ത്തി­നാ­ലു­കോ­ടി ജ­ന­ങ്ങൾ അ­ധി­വ­സി­ക്കു­ന്ന ഒരു മ­ഹാ­രാ­ജ്യ­മാ­ണു് ചൈന. അവിടെ പ്രാ­ചീ­ന­കാ­ല­ത്തു­ണ്ടാ­യി­രു­ന്ന പ­ട്ടാ­ള­ക്കാ­രു­ടെ സംഖ്യ ഒരു ലക്ഷം മാ­ത്ര­മാ­ണു്. പാ­ശ്ചാ­ത്യ­രാ­ജ്യ­ങ്ങ­ളി­ലെ ആ­ധു­നി­ക­സ്ഥി­തി­യു­മാ­യി താ­ര­ത­മ്യ­പ്പെ­ടു­ത്തി നോ­ക്കു­മ്പോൾ ഈ സംഖ്യ എ­ത്ര­യും നി­സ്സാ­ര­മാ­ണെ­ന്നു് കാണാം. പ­ട്ടാ­ളം കു­റ­ഞ്ഞി­രു­ന്ന അ­ക്കാ­ല­ത്തു് അവിടെ ഇ­ന്ന­ത്തെ­പ്പോ­ലെ അ­ന്തഃ­ഛി­ദ്ര­ങ്ങ­ളും യു­ദ്ധ­ങ്ങ­ളും ഉ­ണ്ടാ­യി­രു­ന്നി­ല്ല എ­ന്നു­മാ­ത്ര­മ­ല്ല, പു­രോ­ഹി­ത­നും പോ­ലീ­സും അ­ന്നു് അ­വർ­ക്കു് ആ­വ­ശ്യ­മി­ല്ലാ­യി­രു­ന്നു എ­ന്നു് കേൾ­ക്കു­മ്പോൾ ന­മു­ക്കു് അ­ത്ഭു­തം തോ­ന്നി­യേ­ക്കാം. ചൈ­ന­യെ­പ്പ­റ്റി അ­വി­ട­ത്തെ ഒരു പ്ര­സി­ദ്ധ പ­ണ്ഡി­തൻ എ­ഴു­തി­യി­ട്ടു­ള്ള ഒരു ന­വീ­ന­ഗ്ര­ന്ഥ­ത്തിൽ ഈ സം­ഗ­തി­കൾ തെ­ളി­വു­സ­ഹി­തം വി­വ­രി­ച്ചി­ട്ടു­ണ്ടു്. ചൈ­ന­ക്കാ­രു­ടെ ആ­ചാ­ര്യ­നാ­യ കൺ­ഫ്യൂ­ഷ്യ­സി ന്റെ സി­ദ്ധാ­ന്ത­ങ്ങ­ളാ­യി­രു­ന്നു അ­ന്ന­ത്തെ ശാ­ന്ത­മാ­യ ഭ­ര­ണ­ത്തി­നു് അ­ടി­സ്ഥാ­ന­മാ­യി പ്ര­വർ­ത്തി­ച്ചി­രു­ന്ന­തു്. ചൈ­ന­യി­ലെ ബാ­ല­ന്മാർ പാ­ഠാ­ല­യ­ത്തിൽ ആ­ദ്യ­മാ­യി പ­ഠി­ക്കു­ന്ന­തു് മ­നു­ഷ്യ­സ്വ­ഭാ­വം ന­ന്മ­യു­ടെ ഇ­രി­പ്പി­ട­മാ­ണെ­ന്ന ത­ത്ത്വ­മ­ത്രേ. കൺ­ഫ്യൂ­ഷ്യ­സി­ന്റെ ഈ ഉ­പ­ദേ­ശം ന­ന്നാ­യി­ട്ടു് ജീ­വി­ക്കു­വാ­നു­ള്ള ഒരു ആ­ന്ത­ര­പ്രേ­ര­ണ­യാ­യി ജ­ന­ഹൃ­ദ­യ­ത്തിൽ പ്ര­വർ­ത്തി­ച്ചി­രു­ന്നു. മ­ത­സം­ബ­ന്ധ­മാ­യ യാ­തൊ­രു കൺ­കെ­ട്ടു് വി­ദ്യ­ക­ളും ഇ­ത്ത­രം അ­ദ്ധ്യ­യ­ന­ത്തിൽ ഉ­ണ്ടാ­യി­രു­ന്നി­ല്ല. തൽ­ഫ­ല­മാ­യി വ­ന്നു­ചേർ­ന്ന­താ­ണു് അ­ന്ന­ത്തെ ശാ­ന്ത­ത. അതു് ജ­ന­ങ്ങ­ളു­ടെ ഉ­ള്ളിൽ­നി­ന്നു് പു­റ­പ്പെ­ട്ട­താ­ണു്. അ­ല്ലാ­തെ ഭ­ര­ണാ­ധി­കാ­രി­കൾ പു­റ­മേ­നി­ന്നു് ബലം പ്ര­യോ­ഗി­ച്ചു് കൃ­ത്രി­മ­മാ­യി കെ­ട്ടി­നിർ­ത്തി­യ­ത­ല്ല! അ­തി­ന്റെ അ­ടി­സ്ഥാ­നം ഭീ­ഷ­ണി­യും ശാ­സ­ന­യും അ­ല്ലാ­യി­രു­ന്നു.

മ­നു­ഷ്യൻ ന­ന്നാ­കു­ന്ന­തി­നു് ഒരു പ്രേ­ര­ണ­യും നി­യ­ന്ത്ര­ണ­വും അ­ത്യാ­വ­ശ്യം തന്നെ. അതിൽ ആർ­ക്കും തർ­ക്ക­മി­ല്ല. എ­ന്നാൽ, അതു് പ്ര­കൃ­തി­ക്ക­നു­കൂ­ല­മാ­യി അ­വ­ന്റെ ഹൃ­ദ­യാ­ന്തർ­ഭാ­ഗ­ത്തു് പ്ര­വർ­ത്തി­ക്ക­ത്ത­ക്ക­താ­യി­രി­ക്ക­ണം. ഇ­തി­ലേ­ക്കു് അ­റി­വി­ന്റെ­യും സ്നേ­ഹ­ത്തി­ന്റെ­യും ശ­ക്തി­ക­ളെ ഹൃ­ദ­യ­ത്തിൽ ഉൽ­ബു­ദ്ധ­മാ­ക്കു­ക­യാ­ണു് വേ­ണ്ട­തു്. ജ­ന­ത­തി­യെ വി­ദ്യാ­ഭ്യാ­സം­കൊ­ണ്ടു് ഉ­ണർ­ത്തി­ക്കു­ക­യും സ്നേ­ഹം­കൊ­ണ്ടു് വ­ശീ­ക­രി­ക്കു­ക­യും ചെ­യ്യു­ന്ന ഒരു ഗ­വൺ­മെ­ന്റി­നു് പോ­ലീ­സും പ­ട്ടാ­ള­വും അ­ജ­ഗ­ള­സ്ത­ന­ങ്ങ­ളാ­യി­ത്തീ­രും. അഥവാ അ­ങ്ങ­നെ ആ­ക്കി­ത്തീർ­ക്കു­ക­യെ­ന്ന­താ­ണു് ഒരു പ­രി­ഷ്കൃ­ത­ഗ­വൺ­മെ­ന്റി­ന്റെ ധർമം. തൽ­ക്കാ­ലം ഇതു് ഒരു അ­പ്രാ­പ്യ­മാ­യ ആ­ദർ­ശം­മാ­ത്ര­മാ­യി­രി­ക്കാം. എ­ങ്കി­ലും അതിനെ മുൻ­നിർ­ത്തി­യു­ള്ള പു­രോ­ഗ­മ­നം അ­പ­രി­ത്യാ­ജ്യ­മാ­കു­ന്നു. ദൈ­വ­ത്തി­ന്റെ­യും നി­യ­മ­ത്തി­ന്റെ­യും പേരിൽ ഭ­യ­മാ­കു­ന്ന വിഷം കു­ത്തി­വെ­യ്ക്കു­ന്ന ഇ­ന്ന­ത്തെ കു­ത്സി­ത­മാ­യ നയം ന­ശി­ച്ചു് രാ­ജ്യ­മ­ണ്ഡ­ലം അ­ചി­രേ­ണ ശു­ദ്ധ­മാ­യി­ത്തീ­രു­മെ­ന്നു് ന­മു­ക്കു് ആ­ശി­ക്കാം.

(വി­ചാ­ര­വി­പ്ല­വം 1936)

കു­റ്റി­പ്പു­ഴ കൃ­ഷ്ണ­പി­ള്ള
images/kuttipuzha-n.png

ജനനം: 1-8-1900

പി­താ­വു്: ഊ­രു­മ­ന­യ്ക്കൽ ശ­ങ്ക­രൻ ന­മ്പൂ­തി­രി

മാ­താ­വു്: കു­റു­ങ്ങാ­ട്ടു് ദേവകി അമ്മ

വി­ദ്യാ­ഭ്യാ­സം: വി­ദ്വാൻ പ­രീ­ക്ഷ, എം. എ.

ആലുവാ അ­ദ്വൈ­താ­ശ്ര­മം ഹൈ­സ്ക്കൂൾ അ­ദ്ധ്യാ­പ­കൻ, ആലുവ യൂ­ണി­യൻ ക്രി­സ്ത്യൻ കോ­ളേ­ജ് അ­ദ്ധ്യാ­പ­കൻ, കേരള സാ­ഹി­ത്യ അ­ക്കാ­ദ­മി പ്ര­സി­ഡ­ന്റ് 1968–71, കേ­ന്ദ്ര സാ­ഹി­ത്യ അ­ക്കാ­ദ­മി അംഗം, ഭാഷാ ഇൻ­സ്റ്റി­റ്റ്യൂ­ട്ടു് ഭ­ര­ണ­സ­മി­തി­യം­ഗം, കേരള സർ­വ്വ­ക­ലാ­ശാ­ല­യു­ടെ സെ­ന­റ്റം­ഗം, ബോർഡ് ഓഫ് സ്റ്റ­ഡീ­സ് അംഗം, പാഠ്യ പു­സ്ത­ക ക­മ്മി­റ്റി കൺ­വീ­നർ (1958), ബാല സാ­ഹി­ത്യ ശി­ല്പ­ശാ­ല ഡ­യ­റ­ക്ടർ (1958), ‘ദാസ് ക്യാ­പി­റ്റൽ’ മ­ല­യാ­ള­പ­രി­ഭാ­ഷ­യു­ടെ ചീഫ് എ­ഡി­റ്റർ, കേരള സാ­ഹി­ത്യ സമിതി പ്ര­സി­ഡ­ന്റ്.

കൃ­തി­കൾ

സാ­ഹി­തീ­യം, വി­ചാ­ര­വി­പ്ല­വം, വിമർശ രശ്മി, നി­രീ­ക്ഷ­ണം, ഗ്ര­ന്ഥാ­വ­ലോ­ക­നം, ചി­ന്താ­ത­രം­ഗം, മാ­ന­സോ­ല്ലാ­സം, മനന മ­ണ്ഡ­ലം, സാ­ഹി­തീ­കൗ­തു­കം, ന­വ­ദർ­ശ­നം, ദീ­പാ­വ­ലി, സ്മ­ര­ണ­മ­ഞ്ജ­രി, കു­റ്റി­പ്പു­ഴ­യു­ടെ തി­ര­ഞ്ഞെ­ടു­ത്ത ഉ­പ­ന്യാ­സ­ങ്ങൾ, വിമർശ ദീ­പ്തി, യു­ക്തി­വി­ഹാ­രം, വി­മർ­ശ­ന­വും വീ­ക്ഷ­ണ­വും, കു­റ്റി­പ്പു­ഴ­യു­ടെ പ്ര­ബ­ന്ധ­ങ്ങൾ—ത­ത്വ­ചി­ന്ത, കു­റ്റി­പ്പു­ഴ­യു­ടെ പ്ര­ബ­ന്ധ­ങ്ങൾ—സാ­ഹി­ത്യ­വി­മർ­ശം, കു­റ്റി­പ്പു­ഴ­യു­ടെ പ്ര­ബ­ന്ധ­ങ്ങൾ— നി­രീ­ക്ഷ­ണം.

ചരമം: 11-2-1971

Colophon

Title: Purohithan, Police, Pattalam (ml: പു­രോ­ഹി­തൻ, പോ­ലീ­സ്, പ­ട്ടാ­ളം).

Author(s): Kuttipuzha Krishnapilla.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, Kuttipuzha Krishnapilla, Purohithan, Police, Pattalam, കു­റ്റി­പ്പു­ഴ കൃ­ഷ്ണ­പി­ള്ള, പു­രോ­ഹി­തൻ, പോ­ലീ­സ്, പ­ട്ടാ­ളം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 22, 2023.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Blessing of soldiers, a painting by Horace Vernet (1789–1863). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.