SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/By_the_light_of_candle.jpg
By the light of candle, a painting by Martin Ferdinand Quadal (1736–1811).
രൂ­പ­കാ­തി­ശ­യോ­ക്തി
കു­റ്റി­പ്പു­ഴ കൃ­ഷ്ണ­പി­ള്ള

‘ചൊ­ല്ലു­ള്ള­തിൽ ക­വി­ഞ്ഞു­ള്ള­തെ­ല്ലാ­മ­തി­ശ­യോ­ക്തി­യാ’മെ­ന്നു ഭാ­ഷാ­ഭൂ­ഷ­ണ കർ­ത്താ­വു പ­റ­യു­ന്നു. മ­നു­ഷ്യൻ പ്രാ­യേ­ണ അ­തി­ശ­യോ­ക്തി­പ്രി­യ­നാ­ണു്. സം­സാ­രി­ക്കു­ന്ന­തി­ലും എ­ഴു­തു­ന്ന­തി­ലും അ­തി­ശ­യോ­ക്തി ക­ലർ­ത്തു­ന്ന­തി­നു­ള്ള ഒരു വാസന അവനു് ജ­ന്മ­സി­ദ്ധ­മാ­യി­ട്ടു­ണ്ടു്. അ­തു­പോ­ലെ­ത­ന്നെ വ­സ്തു­ക്ക­ളേ­യും, സം­ഭ­വ­ങ്ങ­ളേ­യും മ­റ്റും സാ­ദൃ­ശ്യ­പ്പെ­ടു­ത്തി പ­റ­യു­ന്ന­തി­ലും മ­നു­ഷ്യൻ പ്ര­കൃ­ത്യാ കു­തു­കി­യാ­യി കാ­ണ­പ്പെ­ടു­ന്നു. ഈ­ദൃ­ശ­വാ­സ­ന­ക­ളു­ടെ വി­കാ­സ­മാ­ണു് ഭാ­ഷ­യിൽ അ­ല­ങ്കാ­ര­പ്ര­യോ­ഗ­ങ്ങൾ ക­ട­ന്നു­കൂ­ടാൻ ഇ­ട­യാ­ക്കി­യി­ട്ടു­ള്ള­തു്. മ­നു­ഷ്യ­ന്റെ പ്രാ­കൃ­ത­ദ­ശ­യിൽ­പ്പോ­ലും അ­തി­ശ­യോ­ക്തി­യും, ഉ­പ­മ­യും­കൊ­ണ്ടു ഭാഷ അ­ലം­കൃ­ത­മാ­യി­രു­ന്നു. ഇ­തി­ന്റെ ഒരു പ­രി­ഷ്ക്ക­രി­ച്ച സ­മ്പ്ര­ദാ­യ­മാ­ണു് നാം സാ­ഹി­ത്യ­ത്തിൽ കാ­ണു­ന്ന­തു്.

ക­ണ്ട­തും കേ­ട്ട­തും കുറെ ക­ട­ത്തി­പ്പ­റ­യു­ന്ന­തിൽ മ­നു­ഷ്യ­നു സ്വ­ത­വേ­ത­ന്നെ ഒരു വാ­സ­ന­യു­ണ്ടെ­ന്നു മാ­ത്ര­മ­ല്ല, അതിനു പ്രേ­ര­ക­മാ­യി ഒരു ഉ­ദ്ദേ­ശ്യം­കൂ­ടി മു­ന്നി­ട്ടു­നി­ല്ക്കു­ന്ന­താ­യും കാണാം. ഒരു സംഗതി വി­വ­രി­ക്കു­മ്പോൾ അതു ശ്രോ­താ­വി­ന്റെ ഹൃ­ദ­യ­ത്തിൽ ദൃ­ഢ­മാ­യി പ­തി­യ­ത്ത­ക്ക­വി­ധം ത­ദ്വി­വ­ര­ണ­ത്തി­നു സ്ഫു­ട­ത­യും, പു­ഷ്ടി­യും, ആ­സ്വാ­ദ്യ­ത­യും ഉ­ണ്ടാ­ക്ക­ണ­മെ­ന്നു വ­ക്താ­വി­നു് ആ­ഗ്ര­ഹ­മു­ണ്ടാ­കും. ഇ­തി­നു­വേ­ണ്ടി­യ­ത്രെ അയാൾ അ­തി­ശ­യോ­ക്തി­യെ സ­ഹാ­യ­മാ­യി അ­വ­ലം­ബി­ക്കു­ന്ന­തു്. താ­ത്വി­ക­ന്മാ­രു­ടെ ദൃ­ഷ്ട്യാ അ­തി­ശ­യോ­ക്തി ഒ­രു­ത­രം അ­സ­ത്യ­വാ­ദ­മാ­യി­ത്തീർ­ന്നേ­ക്കാ­മെ­ങ്കി­ലും, മേ­ല്പ­റ­ഞ്ഞ ഉ­ദ്ദേ­ശ­ശു­ദ്ധി­യു­ള്ള­തു­കൊ­ണ്ടു് അ­തി­നു് സാ­ഹി­ത്യ­ത്തിൽ സ­ത്യ­ത്തി­ന്റെ സ്ഥാ­നം­ത­ന്നെ കൊ­ടു­ക്കേ­ണ്ടി­യി­രി­ക്കു­ന്നു. ന­മ്മു­ടെ അ­നു­ഭ­വ­ങ്ങ­ളും അ­റി­വു­ക­ളും വാ­ഗ്രൂ­പം കൈ­ക്കൊ­ള്ളു­മ്പോൾ അ­വ­യു­ടെ വാ­സ്ത­വ­രൂ­പ­ത്തെ അ­ല്പ­മാ­യി­ട്ടെ­ങ്കി­ലും അ­തി­ക്ര­മി­ച്ചു­പോ­കു­ന്ന­തു സർ­വ്വ­സാ­ധാ­ര­ണ­മാ­ണു്. വെ­ള്ള­പ്പൊ­ക്ക­മു­ണ്ടാ­കു­മ്പോൾ നാടു മു­ഴു­വൻ സ­മു­ദ്ര­മാ­യി­പ്പോ­കു­ന്ന­തും, ചില മു­റി­വു­കൾ പ­റ്റി­യ­വൻ ചോ­ര­പ്പു­ഴ­യിൽ നീ­ന്തു­ന്ന­തും, വി­ര­ഹ­ച്ചൂ­ടു­കൊ­ണ്ടു് ഹൃദയം വേ­വു­ന്ന­തും, കോ­പാ­ഗ്നി ക­ത്തി­ക്കാ­ളു­ന്ന­തും മ­റ്റും അ­തി­ശ­യോ­ക്തി­യു­ടെ അ­വ­സ­രോ­ചി­ത­മാ­യ വി­ള­യാ­ട്ടം­മൂ­ല­മാ­ണ­ല്ലോ. ശാ­സ്ത്ര­ത്തിൽ മാ­ത്ര­മേ ഇതിനു പ്ര­വേ­ശ­ന­മി­ല്ലാ­തു­ള്ളൂ. സാ­ഹി­ത്യ­സം­ബ­ന്ധ­മാ­യ സകല വാ­മൊ­ഴി­യും വ­ര­മൊ­ഴി­യും ഇ­തി­ന്റെ പൊ­ടി­യി­ട്ടു തേ­ച്ചു­മി­നു­ക്കി­യി­ട്ടു­ള്ള­വ­യ­ത്രെ.

അ­തി­ശ­യോ­ക്തി­പ്രി­യ­ന്മാ­രിൽ അ­ഗ്രേ­സ­ര­ന്മാർ ക­വി­ക­ളാ­കു­ന്നു. ഇതു് ഒരു അ­ല­ങ്കാ­ര­മാ­യി ക­ളി­യാ­ടു­ന്ന­തു് അ­വ­രു­ടെ വ്യാ­പാ­ര­ത്തി­ലാ­ണു്. എല്ലാ അ­ല­ങ്കാ­ര­ങ്ങ­ളി­ലും അ­തി­ശ­യോ­ക്തി­യു­ടെ സ്പർ­ശം ഉ­ള്ള­തു­കൊ­ണ്ടു് അതിനു സർ­വ്വ­പ്രാ­ധാ­ന്യം ക­ല്പി­ക്കേ­ണ്ടി­യി­രി­ക്കു­ന്നു. കേ­വ­ല­മാ­യ ഒരു വാ­സ്ത­വം ഒ­രി­ക്ക­ലും ച­മ­ല്ക്കാ­ര­കാ­രി­യാ­കു­ന്ന­ത­ല്ല. അ­തി­ശ­യോ­ക്തി­യിൽ­ക്കൂ­ടി ഒ­ളി­ഞ്ഞും തെ­ളി­ഞ്ഞും വി­ക­സി­ക്കു­മ്പോൾ മാ­ത്ര­മേ അതിൽ ക­വി­താ­ധർ­മ്മം പ്ര­കാ­ശി­ക്കു­ക­യു­ള്ളൂ. ഇ­തു­കൊ­ണ്ട­ത്രേ ഈ പ്ര­യോ­ഗ­വി­ശേ­ഷം ക­വി­കൾ­ക്കു് അ­പ­രി­ത്യാ­ജ്യ­മാ­യ ഒ­ന്നാ­യി­ത്തീർ­ന്നി­രി­ക്കു­ന്ന­തു്. അ­തി­ശ­യോ­ക്തി ബീ­ജ­ഭൂ­ത­മാ­യി വ­രു­ന്ന അനേകം അ­ല­ങ്കാ­ര­ങ്ങൾ ഉ­ണ്ടു്. അവയിൽ പ­ല­തു­കൊ­ണ്ടും പ്രാ­ധാ­ന്യം അർ­ഹി­ക്കു­ന്ന­തും, അധികം പ്ര­ചാ­ര­ത്തി­ലി­രി­ക്കു­ന്ന­തു­മാ­യ രൂ­പ­കാ­തി­ശ­യോ­ക്തി­യെ­പ്പ­റ്റി­യാ­ണു് ഇവിടെ പ്ര­ത്യേ­കം ചി­ന്തി­ക്കാ­നു­ള്ള­തു്.

രൂ­പ­കാ­തി­ശ­യോ­ക്തി­യെ ഒരു അർ­ത്ഥാ­ല­ങ്കാ­ര­മാ­യി­ട്ടും അ­ല്ലാ­തെ­യും ആ­ല­ങ്കാ­രി­ക­ന്മാർ പ­രി­ഗ­ണ­നം ചെ­യ്തി­ട്ടു­ണ്ടു്.

‘രൂപകാതിശയോക്തിസ്സ്യാ-​

ന്നി­ഗീ­ര്യാ­ധ്യ­വ­സാ­ന­തഃ

പശ്യ നീ­ലോൽ­പ­ല­ദ്വ­ന്ദ്വാ­ന്നി

സ്സ­ര­ന്തി ശി­താ­ശ്ശ­രാഃ’

എ­ന്നു് ‘കു­വ­ല­യാ­ന­ന്ദ’ത്തി­ലെ അ­ല­ങ്കാ­ര­വി­ചാ­ര­ണ­യിൽ ഇതിനു ല­ക്ഷ്യ­ല­ക്ഷ­ണം ചെ­യ്തി­രി­ക്കു­ന്നു. ‘ഭാ­ഷാ­ഭൂ­ഷ­ണ’ത്തിൽ കാ­ണു­ന്ന,

‘നി­ഗീ­രാ­ധ്യ­വ­സാ­നം താൻ

രൂ­പ­കാ­തി­ശ­യോ­ക്തി­യാം;

സ­രോ­ജ­യു­ഗ­ളം കാൺക

ശ­ര­ങ്ങൾ ചൊ­രി­യു­ന്നി­താ’

എന്ന ഭാഗം മേ­ലെ­ഴു­തി­യ­തി­ന്റെ ഒരു ശരി തർ­ജ്ജ­മ­യാ­ണ­ല്ലോ.

‘രൂ­പ­കാ­തി­ശ­യോ­ക്തി

ശ്ചേ­ദ്രൂ­പ്യം രൂ­പ­ക­മ­ധ്യ­ഗം’

എ­ന്ന­ത്രേ ‘ച­ന്ദ്രാ­ലോ­ക’ത്തി­ലെ പാഠം. ഉ­പ­മാ­നോ­പ­മേ­യ­ങ്ങൾ­ക്കു് അ­ഭേ­ദ­ത്വം ക­ല്പി­ച്ചു്, ഉ­പ­മേ­യ­ത്തെ കാ­ണി­ക്കാ­തെ അ­തി­ന്റെ സ്ഥാ­ന­ത്തു് ഉ­പ­മാ­ന­ത്തേ­ത്ത­ന്നെ പ്ര­യോ­ഗി­ക്കു­ന്ന­തി­നാ­ണു്, നി­ഗീ­ര്യാ­ധ്യ­വ­സാ­നം എന്നു പേർ പ­റ­യു­ന്ന­തു്. വി­ഷ­യ­ത്തെ (ഉ­പ­മേ­യ­ത്തെ) വി­ഷ­യി­യിൽ (ഉ­പ­മാ­ന­ത്തിൽ) നി­ഗ­ര­ണം (ഉ­ള്ള­ട­ക്കം) ചെ­യ്യു­ക­യെ­ന്ന­താ­ണു് ഇതിലെ പ്ര­ധാ­ന സംഗതി. വി­ഷ­യ­ത്തെ പ്ര­ത്യേ­കം പ്ര­തി­പാ­ദി­ക്കാ­തെ വി­ഷ­യി­വാ­ച­ക­ശ­ബ്ദം­കൊ­ണ്ടു നിർ­ദ്ദേ­ശി­ക്കു­മ്പോ­ളാ­ണ­ല്ലോ വി­ഷ­യ­നി­ഗ­ര­ണം വ­രു­ന്ന­തു്. പ്ര­കൃ­തോ­ദാ­ഹ­ര­ണ­ത്തിൽ ഉ­പ­മേ­യ­ങ്ങ­ളാ­യ ലോ­ച­ന­ക­ടാ­ക്ഷ­ശ­ബ്ദ­ങ്ങ­ളെ പ്ര­തി­പാ­ദി­ക്കാ­തെ തൽ­സ്ഥാ­ന­ത്തു് ഉ­പ­മാ­ന­ങ്ങ­ളാ­യ സ­രോ­ജ­ശ­ര­ശ­ബ്ദ­ങ്ങൾ മാ­ത്രം പ്ര­യോ­ഗി­ച്ചി­രി­ക്കു­ന്നു. ഇ­തു­പോ­ലെ­ത­ന്നെ,

‘കാ­റിൻ­ചോ­ട്ടിൽ ക­ലേ­ശ­പ്പൊ­ളി­നി­ര ക­രി­മീ­ന­ങ്ങൾ’ എന്നു തു­ട­ങ്ങു­ന്ന പ­ദ്യ­ത്തി­ലും കാറു്, ക­ലേ­ശ­പ്പൊ­ളി മു­ത­ലാ­യ ഉ­പ­മാ­ന­ശ­ബ്ദ­ങ്ങ­ളെ­ക്കൊ­ണ്ടു് അ­വ­യു­ടെ ഉ­പ­മേ­യ­ങ്ങ­ളാ­യ ത­ല­മു­ടി, നെ­റ്റി മു­ത­ലാ­യ ശ­ബ്ദ­ങ്ങ­ളെ നി­ഗീർ­ണ്ണ­ങ്ങ­ളാ­ക്കി­യി­രി­ക്കു­ന്നു.

രൂ­പ­കാ­തി­ശ­യോ­ക്തി­യെ­ന്ന ഈ അ­ല­ങ്കാ­രം­ത­ന്ന­യാ­ണു് ശ­ബ്ദാർ­ത്ഥ­സ്വ­രൂ­പ നി­രൂ­പ­ണ­ത്തിൽ പ്ര­യോ­ഗ­ഭേ­ദ­മ­നു­സ­രി­ച്ചു് ‘സാ­ധ്യ­വ­സാ­യ­ല­ക്ഷ­ണ’യെന്ന പേരിൽ അ­റി­യ­പ്പെ­ടു­ന്ന­തു്. സാ­ദൃ­ശ്യം പ്ര­മാ­ണി­ച്ചു ല­ക്ഷ­ണ­യ്ക്കു ഗൗ­ണി­യെ­ന്നൊ­രു പി­രി­വു­ണ്ടു്. ഈ ഗൗ­ണാർ­ത്ഥ വ്യാ­പാ­ര­ത്തി­ന്റെ ഒരു വ­ക­ഭേ­ദ­മാ­കു­ന്നു സാ­ധ്യ­വ­സാ­യ­ല­ക്ഷ­ണ. ഇ­വി­ടെ­യും ഉ­പ­മേ­യ­ത്തെ അ­ധ്യ­വ­സാ­നം ചെ­യ്യു­ന്ന­തി­ലാ­ണു് പ്ര­യോ­ഗ­വൈ­ചി­ത്ര്യം സ്ഥി­തി­ചെ­യ്യു­ന്ന­തെ­ന്നു പേ­രു­കൊ­ണ്ടു­ത­ന്നെ സ്പ­ഷ്ട­മാ­കു­ന്നു­ണ്ട­ല്ലോ. ഇ­ങ്ങ­നെ അ­ധ്യ­വ­സാ­നം ചെ­യ്യു­ന്ന­തിൽ വി­ഷ­യ­ത്തി­നു വി­ഷ­യി­യു­ടെ രൂപം സി­ദ്ധി­ക്കു­ന്ന­തു­കൊ­ണ്ടു് രൂ­പ­കാ­തി­ശ­യോ­ക്തി എന്ന പേർ ഇതിനു അ­ന്വർ­ത്ഥ­മാ­യി­രി­ക്കു­ന്നു. എ­ന്നു­മാ­ത്ര­മ­ല്ല, അ­വർ­ണ്യ­വർ­ണ്യ­ങ്ങൾ­ക്കു് അഭേദം ക­ല്പി­ക്കു­ന്ന വി­ഷ­യ­ത്തിൽ രൂ­പ­കാ­തി­ശ­യോ­ക്തി­യും, രൂ­പ­കാ­ല­ങ്കാ­ര­വും അ­ത്യ­ന്ത സാ­മ്യ­മു­ള്ള­വ­യു­മാ­ണ­ല്ലോ. ആ­ദ്യ­ത്തേ­തിൽ ഉ­പ­മേ­യാ­നു­പാ­ദ­നം എ­ന്നൊ­രു വ്യ­ത്യാ­സം മാ­ത്ര­മേ കാ­ണു­ന്നു­ള്ളൂ. വർ­ണ്ണ്യ­വ­സ്തു­വി­നു് അ­വ­യ­വ­വി­ഭാ­ഗം കൽ­പി­ച്ചു് രൂപണം ചെ­യ്യു­മ്പോൾ ഏ­താ­നും അ­വ­യ­വ­ങ്ങ­ളിൽ കവികൾ അ­ധ്യ­വ­സാ­നം ചെ­യ്യാ­റു­ണ്ടു്.

‘താ­വൽ­ക­സ്തൂ­രി­ച്ചാ­റാ­ക്കി­യ വാർതിങ്കൾ-​

ത്തൂ­വെ­ള്ളി­ക്കി­ണ്ണ­വും ദൂരെ മാ­റ്റി.’

ഇവിടെ ച­ന്ദ്ര­ന്റെ ക­ള­ങ്ക­ത്തി­ന്റെ സ്ഥാ­ന­ത്തു് ക­സ്തു­രി­ച്ചാ­റു­കൊ­ണ്ടു­വ­ന്നു വി­ഷ­യ­നി­ഗ­ര­ണം ചെ­യ്തി­രി­ക്കു­ന്നു. ഇ­തു­പോ­ലെ രൂപണം അർ­ത്ഥ­സി­ദ്ധ­മാ­യി വ­രു­ന്നി­ട­ത്തു മാ­ത്ര­മു­ള്ള അ­ധ്യ­വ­സാ­ന­ത്തി­ലാ­ണു് ആ­ല­ങ്കാ­രി­ക­ന്മാർ ഏ­ക­ദേ­ശ­വി­വർ­ത്തി­രൂ­പ­കം എന്നു പേർ കൽ­പി­ച്ചി­ട്ടു­ള്ള­തു്. ഇ­ങ്ങ­നെ പ­രി­ശോ­ധി­ച്ചു­നോ­ക്കു­മ്പോൾ അ­ല­ങ്കാ­ര­ങ്ങ­ളിൽ പ­ല­തി­ലും ഇ­ത്ത­രം ലാ­ക്ഷ­ണി­ക­പ്ര­യോ­ഗ­ത്തി­ന്റെ വ്യാ­പ്തി­യു­ണ്ടെ­ന്നു വെ­ളി­വാ­കും.

images/Rabindranath_Tagore.jpg
ടാഗോർ

ആ­ധു­നി­ക പ­ദ്യ­സാ­ഹി­ത്യ­ത്തി­ന്റെ ന­വീ­ന­വൈ­ചി­ത്ര്യം മി­ക്ക­വാ­റും ഈ രൂ­പ­കാ­തി­ശ­യോ­ക്തി­യിൽ­നി­ന്നാ­ണു് ഉ­ണ്ടാ­യി­ട്ടു­ള്ള­തു്. പ്ര­സ്തു­താ­ല­ങ്കാ­ര­ത്തി­ന്റെ വി­ഭി­ന്ന­രീ­തി­യി­ലു­ള്ള വി­നി­വേ­ശ­നം ഇ­ന്ന­ത്തെ ക­വ­ന­സ­ര­ണി­ക്കു പ്ര­ത്യേ­ക­മൊ­രു ച­ന്ത­വും, ച­മ­ല്ക്കാ­ര­വും വ­രു­ത്തി­യി­ട്ടു­ണ്ടെ­ന്നു­വേ­ണം പ­റ­യു­വാൻ. എ­ന്നാൽ ഇ­തി­ന്റെ നി­ര­ങ്കു­ശ­വും, ക്ര­മാ­തീ­ത­വു­മാ­യ പ്ര­യോ­ഗം ന­മ്മു­ടെ ന­വീ­ന­പ്ര­സ്ഥാ­ന­ത്തെ കു­റെ­യ­ധി­കം അ­ല­ങ്കോ­ല­പ്പെ­ടു­ത്തു­ന്നു­ണ്ടെ­ന്നും സ­മ്മ­തി­ക്കാ­തെ നി­വൃ­ത്തി­യി­ല്ല. ക­വി­ക­ളിൽ ‘ടാ­ഗോർ­ഭ്ര­മം’ മൂ­ത്തു തു­ട­ങ്ങി­യ­പ്പോ­ളാ­ണു് ഈ ദോഷം ഉ­ല്ക്ക­ട­മാ­യി തെ­ളി­ഞ്ഞ­തു്. ടാ­ഗോ­റി ന്റെ ക­വി­താ­രീ­തി­യു­ടെ മു­ഖ്യ­ല­ക്ഷ­ണം മേൽ­വി­വ­രി­ച്ച­മാ­തി­രി­യി­ലു­ള്ള ലാ­ക്ഷ­ണി­ക­പ്ര­യോ­ഗം­ത­ന്നെ­യാ­കു­ന്നു.

ഇം­ഗ്ലീ­ഷിൽ ‘സിം­ബോ­ളി­സം’ (Symbolism) എന്നു പ­റ­യു­ന്ന­തു് ഇ­തി­ന്റെ ഒരു വി­ക­സി­ത­രൂ­പം മാ­ത്ര­മാ­ണു്. ടാ­ഗോർ­ക്ക­വി­ത­യിൽ കാ­ണു­ന്ന­പോ­ലെ അ­തി­സൂ­ക്ഷ്മ­ങ്ങ­ളാ­യ ആ­ദ്ധ്യാ­ത്മി­ക­ര­ഹ­സ്യ­ങ്ങ­ളെ ഭം­ഗ്യ­ന്ത­രേ­ണ വർ­ണ്ണി­ച്ചു പ്ര­കാ­ശ­നം ചെ­യ്തെ­ങ്കിൽ മാ­ത്ര­മേ അവ ര­സാ­ത്മ­ക­വും, ഉ­ദ്ബോ­ധ­ക­വും ആ­യി­ത്തീ­രു­ക­യു­ള്ളു. ഇ­തി­ലേ­ക്കു­വേ­ണ്ടി­യ­ത്രേ, അ­ദ്ദേ­ഹം ക­വ­ന­നിർ­മ്മാ­ണ­ത്തിൽ ‘സിം­ബോ­ളി­സം’ സ്വീ­ക­രി­ച്ചി­ട്ടു­ള്ള­തു് അ­പ­രി­മേ­യ­മാ­യ പ­ര­മാ­ത്മ­ചൈ­ത­ന്യ­ത്തെ പ്രാ­പ­ഞ്ചി­ക­ഭാ­വ­ങ്ങ­ളി­ലും, വ­സ്തു­ക്ക­ളി­ലും അ­ധ്യ­വ­സാ­യം ചെ­യ്തു­കൊ­ണ്ടു­ള്ള ചി­ന്ത­യാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റേ­തു്. ക­വി­ത്വം പ­രി­പ­ക്വ­മാ­കാ­ത്ത ന­മ്മു­ടെ യു­വ­ക­വി­കൾ ധൃ­ത­ഗ­തി­യിൽ ആ വ­ഴി­ക്കു തി­രി­ക്കു­ന്ന­തു് അ­പ­ല­പ­നീ­യ­മാ­യി­ത്തീ­രു­മെ­ന്നു പ­റ­യേ­ണ്ടി­യി­രി­ക്കു­ന്നു.

ഏ­തെ­ങ്കി­ലും ഒരു വിഷയം ഉ­ള്ളിൽ വ­ച്ചു­കൊ­ണ്ടു് അ­തി­നോ­ടു യാ­തൊ­രു സം­ബ­ന്ധ­വു­മി­ല്ലാ­തെ അ­പ്ര­കൃ­ത­മാ­യി എ­ന്തെ­ങ്കി­ലും കുറെ വർ­ണ്ണി­ച്ചു­പ­റ­യു­ന്ന പ­തി­വു് ഇ­പ്പോൾ ക­വി­താ­ലോ­ക­ത്തിൽ സാ­ധാ­ര­ണ­മാ­യി­രി­ക്കു­ന്നു. ഇ­തു­കൊ­ണ്ടു വാ­യ­ന­ക്കാർ­ക്കു സമയം ന­ഷ്ട­പ്പെ­ടു­ന്ന­ത­ല്ലാ­തെ, ഒരു പ്ര­യോ­ജ­ന­വും ഉ­ണ്ടാ­കു­ന്നി­ല്ല. ഇ­ത്ത­രം കവിത പ്ര­കൃ­തോ­പ­യോ­ഗി­യാ­യ ഒരു ആ­ശ­യ­വും ഇ­ല്ലാ­ത്ത­തോ, ഉ­ള്ള­തു­ത­ന്നെ തീരെ സ്പ­ഷ്ട­മാ­കാ­ത്ത­തോ ആ­യി­രി­ക്കും. അ­പ്ര­സി­ദ്ധ­ങ്ങ­ളും അ­ന­നു­രൂ­പ­ങ്ങ­ളും ആയ ഉ­പ­മാ­ന­ങ്ങ­ളിൽ വി­ഷ­യ­നി­ഗ­ര­ണം ചെ­യ്യു­ന്ന­തു­കൊ­ണ്ടു വ­രു­ന്ന ഒരു ദോ­ഷ­മാ­ണി­തു്. പ്ര­സി­ദ്ധ­ങ്ങ­ളാ­യ ഉ­പ­മാ­ന­ങ്ങൾ മാ­ത്ര­മേ അ­ധ്യ­വ­സാ­ന­ത്തിൽ പ്ര­യോ­ഗി­ക്കാ­വൂ എ­ന്നു് പ്ര­ത്യേ­കം വ്യ­വ­സ്ഥ­യു­ണ്ടു്. ക­വി­ക്കും, വാ­യ­ന­ക്കാർ­ക്കും മ­ന­സ്സി­ലാ­കാ­ത്ത ഭാ­ഷ­യിൽ കവിത ച­മ­യ്ക്കു­ന്ന­വർ ഈ ത­ത്വ­ത്തെ ലേ­ശ­വും ആ­ദ­രി­ക്കു­ന്നി­ല്ല.

images/Victor_Hugo.jpg
വി­ക്ടർ യൂഗോ

ഫ്ര­ഞ്ച് സാ­ഹി­ത്യ­ച­ക്ര­വർ­ത്തി­യാ­യ വി­ക്ടർ യൂഗോ പ­റ­യു­ന്ന­തു് രൂ­പ­കാ­തി­ശ­യോ­ക്തി ഒരു ക­ട­ങ്ക­ഥ­യാ­ണെ­ത്രേ. സ്വ­ത­വേ­ത­ന്നെ അ­തി­ന്റെ അർ­ത്ഥം ക­ണ്ടു­പി­ടി­ക്കു­വാൻ ഒരു ക്ലേ­ശം വ­ന്നു­കൂ­ടു­ന്നു­ണ്ടു്. ആ സ്ഥി­തി­ക്കു പി­ന്നെ­യും ആശയം ദുർ­ഗ്ര­ഹ­മാ­ക്കി­ത്തീർ­ക്ക­ത്ത­ക്ക­വ­ണ്ണം സൂ­ത്ര­പ്പ­ണി­കൾ ചെ­യ്യു­ന്ന­തു് അ­ക്ഷ­ന്ത­വ്യ­മാ­യ ഒരു അ­പ­രാ­ധ­മാ­യി­രി­ക്കും. പ്ര­തി­പാ­ദ്യ­വി­ഷ­യം, സ­ന്ദർ­ഭം, സാ­ദൃ­ശ്യം മു­ത­ലാ­യ­വ­യ്ക്കു് അ­നു­ഗു­ണ­മാ­യും, അർ­ത്ഥ­സ്ഫൂർ­ത്തി­വ­രു­ന്ന­വി­ധ­ത്തി­ലും ആ­യി­രി­ക്ക­ണം ഉ­പ­മേ­യ­ങ്ങൾ­ക്കു് ഉ­പ­മാ­ന­രൂ­പം കൊ­ടു­ക്കു­വാൻ. അ­ധ്യ­വ­സാ­നം ച­മ­ല്ക്കാ­ര­ജ­ന­ക­മാ­കു­ന്ന­തു് അ­പ്പോൾ മാ­ത്ര­മാ­ണു്. രൂ­പ­കാ­തി­ശ­യോ­ക്തി­ക്കു് ഒരു ഉ­ത്ത­മോ­ദാ­ഹ­ര­ണ­മാ­യ ഈ ശ്ലോ­കം നോ­ക്കു­ക:

‘ശ്യാ­മ­പ്പൂ­മെ­ത്ത ച­ഞ്ചൽ­ക്കു­ളിർ­വി­ശ­റി മണീ-

കീർ­ണ്ണ­മാം നീലമേലാ-​

പ്പോ­മൽ­ത്ത­ങ്ക­ഗ്ഗു­ളോ­പ്പീ­വ­ക വി­ഭ­വ­ശ­തം

ചേർ­ന്ന കേ­ളീ­ഗൃ­ഹം മേ

പ്രേ­മ­ത്താ­ലേ സ്വയം ത­ന്ന­രു­ളി­യ പരമോ-

ദാ­ര­ശീ­ല­ന്റെ മു­മ്പിൽ

കാ­മ­ത്താൽ കൊ­ച്ചു­കൈ­ക്കു­മ്പി­ളി­ത ഹ! ഹ!

മ­ലർ­ത്തു­ന്ന ഞാ­നെ­ത്ര ഭോഷൻ!’

—വ­ള്ള­ത്തോൾ

ഈ ലോ­ക­ത്തെ ക­മ­നീ­യ­മാ­യ ഒരു കേ­ളീ­ഗൃ­ഹ­മാ­ക്കി വർ­ണ്ണി­ക്കു­ന്ന കവി അ­തി­ലു­ള്ള ഉ­പ­ക­ര­ണ­ങ്ങ­ളെ അ­ധ്യ­വ­സാ­നം­കൊ­ണ്ടു് എത്ര ഭം­ഗി­യാ­യി ന­മ്മു­ടെ ഹൃ­ദ­യ­ത്തിൽ പ്ര­തി­ഫ­ലി­പ്പി­ക്കു­ന്നു! മെത്ത, വിശറി, മേ­ലാ­പ്പു്, ഗു­ളോ­പ്പു് എന്നീ ഉ­പ­മാ­ന­പ­ദ­ങ്ങ­ളിൽ നി­ഗീർ­ണ്ണ­ങ്ങ­ളാ­യി­രി­ക്കു­ന്ന വർ­ണ്ണ്യ­വ­സ്തു­ക്കൾ ഏ­തെ­ല്ലാ­മെ­ന്നു് അ­വ­യ്ക്കു ചെ­യ്തി­ട്ടു­ള്ള വി­ശേ­ഷ­ണ­ങ്ങ­ളു­ടെ സാ­മ്യം­കൊ­ണ്ടും വാ­യി­ക്കു­ന്ന മാ­ത്ര­യിൽ­ത്ത­ന്നെ ന­മു­ക്കു ഗ്ര­ഹി­ക്കു­വാൻ ക­ഴി­യു­ന്നു. ക­വി­ത­യ്ക്കു് ആ­സ്വാ­ദ്യ­ത കൂ­ടു­വാൻ രൂ­പ­കാ­തി­ശ­യോ­ക്തി­യെ പല രൂ­പ­ത്തി­ലും കവികൾ പ്ര­യോ­ഗി­ക്കാ­റു­ണ്ടു് വേ­ണ്ടി­ട­ത്തു വേ­ണ്ട­വി­ധം പ്ര­യോ­ഗി­ക്കു­ക­യാ­ണെ­ങ്കിൽ ഇതു സാ­ധാ­ര­ണ രൂ­പ­ണ­ത്തേ­ക്കാൾ മ­നോ­ഹാ­രി­യാ­കു­ക­യും ചെ­യ്യാം!

‘നൽ­ച്ചെ­ന്ത­ല­പ്പാ­വു­ള്ള­ത്ത­ല പൊക്കിനി-​

ന്നു­ച്ച­ത്തിൽ കൂ­കി­നാർ കു­ക്കു­ട­ങ്ങൾ.’

—പ്ര­ഭാ­ത­ഗീ­തം

എ­ന്ന­തിൽ ചെ­ന്ത­ല­പ്പാ­വെ­ന്നു മാ­ത്രം പ­റ­യാ­തെ, കോ­ഴി­യു­ടെ ത­ല­പ്പൂ­വാ­കു­ന്ന ത­ല­പ്പാ­വെ­ന്നു രൂപണം ചെ­യ്തി­രു­ന്നെ­ങ്കിൽ അ­തി­നി­ത്ര­യും സ്വാ­ര­സ്യം കി­ട്ടു­മോ എന്നു സം­ശ­യ­മാ­ണു്. ഇ­തു­പോ­ലെ,

‘ആ­രി­തെ­റി­ഞ്ഞു­കൊ­ടു­ത്തു യ­ശോ­ദ­തൻ

മാ­റി­ലെ­ത്തു­മ­ണി­മാ­ല്യ­മ­താ’

എ­ന്ന­തി­ലെ ശ്രീ­കൃ­ഷ്ണ­നു പ­ക­ര­മാ­യി­ട്ടു­ള്ള തൂ­മ­ണി­മാ­ല്യ­വും,

‘ചീർ­ത്ത­പ­ട­ങ്ങൾ കു­നി­ച്ചി­താ കു­ങ്കു­മം

ചാർ­ത്തി­ച്ചു കാ­ളി­യൻ കാ­ളി­ന്ദി­യെ’

എ­ന്ന­തി­ലെ ചോ­ര­ചൊ­രി­ഞ്ഞ­തി­ന്റെ സ്ഥാ­ന­ത്തു­ള്ള കു­ങ്കു­മം ചാർ­ത്ത­ലും പൂർ­വ്വോ­ക്ത­രീ­ത്യാ ച­മൽ­കൃ­ത­മാ­യി­ട്ടു­ള്ള­വ­യ­ത്രെ. അ­ധ്യ­വ­സി­ത പ്ര­യോ­ഗ­ങ്ങ­ളിൽ അർ­ത്ഥ­പ്ര­തീ­തി­ക്കു സ­ഹാ­യി­ക്കു­ന്ന­തു് പ്ര­ധാ­ന­മാ­യി സ­ന്ദർ­ഭ­വും വി­ശേ­ഷ­ണ­ങ്ങ­ളു­ടെ സാ­ദൃ­ശ്യ­വും ആ­കു­ന്നു. നോ­ക്കു­ക:

‘നി­ല­വി­ട്ടു ക­വി­ക്രി­യാ­ശ­യാ­ലെൻ

ത­ല­യൊ­ട്ടു­ക്കു പു­ക­ഞ്ഞു­കൊ­ണ്ടി­രു­ന്നു

ഫ­ല­മെ­ന്തെ­തി­നു­ള്ളിൽ വെ­ച്ചു് വാഴ-

ക്കു­ല­യാ­ഹ­ന്ത പ­ഴു­ത്ത­തി­ല്ല തെ­ല്ലും.’

—കാ­റ്റിൽ പറന്ന കവിത

ഇതിൽ കവി ആ­ലോ­ചി­ച്ചി­രു­ന്ന ക­വി­താ­വി­ഷ­യ­ത്തെ­യാ­ണു വാ­ഴ­ക്കു­ല­യാ­ക്കി­യി­ട്ടു­ള്ള­തെ­ന്നു സ­ന്ദർ­ഭം­കൊ­ണ്ടു സ്പ­ഷ്ട­മാ­കു­ന്നു. ഹു­മ­യുൺ ച­ക്ര­വർ­ത്തി അ­തി­സു­ന്ദ­രി­യാ­യ ഒരു യു­വ­തി­യെ മാ­ളി­ക­മു­ക­ളിൽ ക­ണ്ടി­ട്ടു്,

‘വി­ണ്ട­ലർ­ത്തോ­പ്പി­ലെ

പൊൻപനിനീർപ്പുവെ-​

ന്നു­ന്മു­ഖ­നാ­യ­രുൾ­ചെ­യ്യു’

ന്നതു വാ­യി­ക്കു­മ്പോൾ, പൊൻ­പ­നി­നീർ­പ്പു­വു് ഏ­താ­ണെ­ന്നു് അ­ന്വേ­ഷി­ക്കേ­ണ്ട ഭാരം വാ­യ­ന­ക്കാർ­ക്കു­ണ്ടാ­കു­ന്നി­ല്ല. അ­ധ്യ­വ­സാ­നം വർ­ണ്ണ്യ വ­സ്തു­വി­നു സർ­വ്വാ­തി­ശാ­യി­യ ഒ­രു­ല്ക്കർ­ഷം വ­രു­ത്തു­മെ­ന്നും, ത­ദ്വാ­രാ അ­നു­ഭ­വൈ­ക­വേ­ദ്യ­മാ­യ ഒരു രാ­മ­ണീ­യ­ക­വി­ശേ­ഷം സം­ജാ­ത­മാ­കു­മെ­ന്നും ഉ­ള്ള­തി­നു മേ­ലു­ദ്ധ­രി­ച്ച വരികൾ ഒ­ന്നാം­ത­രം ഉ­ദാ­ഹ­ര­ണ­മാ­ണു്. പ്ര­കൃ­ത­ത്തിൽ ഒ­രൊ­റ്റ പ­നി­നീർ­പ്പു­കൊ­ണ്ടു് ആ ത­രു­ണീ­മ­ണി­യു­ടെ അ­വ്യാ­ജ­മ­നോ­ഹ­ര­മാ­യ സൗ­ന്ദ­ര്യ­സ­മൃ­ദ്ധി തി­ക­ച്ചും വെ­ളി­പ്പെ­ടു­ത്തു­വാൻ ക­വി­ക്കു സാ­ധി­ച്ചു. ഇനി സാ­ദൃ­ശ്യം­കൊ­ണ്ടു പെ­ട്ടെ­ന്നു് അർ­ത്ഥ­പ്ര­തീ­തി­യു­ണ്ടാ­കു­ന്ന­തെ­ങ്ങ­നെ­യെ­ന്നു നോ­ക്കു­ക!

‘വാ­ല്മീ­കി­ശ­ബ്ദ­ത്തിൽ താ­മ­ര­മൊ­ട്ടാ­യി

വൈ­ദേ­ഹ­റാ­ണി­തൻ പാ­ണി­യു­ഗ്മം’

—കി­ളി­ക്കൊ­ഞ്ചൽ

ഇതിലെ താ­മ­ര­മൊ­ട്ടു തൊ­ഴു­കൈ­യി­ന്റെ ഉ­പ­മാ­ന­മാ­ണെ­ന്നു ര­ണ്ടി­നു­മു­ള്ള സാ­ദൃ­ശ്യം വെ­ളി­വാ­ക്കു­ന്നു.

ശൃം­ഗാ­ര­ത്തി­ന്റെ നഗ്നത മ­റ­യ്ക്കു­വാ­നും, അ­ശ്ലീ­ലാർ­ത്ഥ­ത്തെ ആവരണം ചെ­യ്യു­വാ­നും രൂ­പ­കാ­തി­ശ­യോ­ക്തി­പ്ര­യോ­ഗം കവികൾ സ്വീ­ക­രി­ക്കാ­റു­ണ്ടു്.

‘കാ­റൊ­ന്നൊ­ഴി­ഞ്ഞ­ലർ പൊ­ഴി­ച്ചി­തു കു­ന്നു­ല­ഞ്ഞു

പാരം വി­യർ­ത്തു മു­ഴു­തി­ങ്കൾ പി­റാ­വു­കൂ­വി

താ­ര­മ്പ­നീ­യ­രി­യ ചെ­പ്പ­ടി കാ­ട്ടി­യൊ­ട്ടു

നേരം പു­ലർ­ന്ന­ള­വി­ലാ­മ്പ­ലു­ല­ഞ്ഞു­കൂ­മ്പി.’

ഇവിടെ ഉ­പ­മാ­ന­ശ­ബ്ദ­ങ്ങ­ളെ­ക്കൊ­ണ്ടു­ത­ന്നെ മ­ദ­ന­കേ­ളി വർ­ണ്ണി­ച്ചി­രി­ക്കു­ന്ന­തു­മൂ­ലം അതിൽ അ­ന്തർ­ഭ­വി­ച്ചി­രി­ക്കു­ന്ന അ­ശ്ലീ­ലാർ­ത്ഥം നേരെ പൊ­ന്തി­വ­രു­ന്നി­ല്ല.

ആ­ശ­യ­ങ്ങൾ­ക്കു ശ­ക്തി­യും, സ്ഫു­ട­ത­യും ഉ­ണ്ടാ­കു­ന്നു­വെ­ന്ന­താ­ണു പ്ര­സ്തു­താ­ല­ങ്കാ­ര­പ്ര­യോ­ഗം­കൊ­ണ്ടു­ള്ള മ­റ്റൊ­രു ഗുണം. ഉ­ദാ­ഹ­ര­ണ­മാ­യി, ‘മ­നു­ഷ്യൻ തന്റെ ത­ല­ച്ചോ­റി­നു­ള്ളിൽ ഒരു തീ­ച്ചൂ­ള­യും­കൊ­ണ്ടു ന­ട­ക്കു­ന്ന ചില സ­ന്ദർ­ഭ­ങ്ങ­ളു­ണ്ടു്,’ എന്ന വാചകം നോ­ക്കു­ക! ഇവിടെ മ­നു­ഷ്യ­ന്റെ മ­നഃ­ശ­ല്യ­ങ്ങ­ളെ ഒരു തീ­ച്ചൂ­ള­യാ­ക്കി­യ­തു കൊ­ണ്ട് അ­തി­ന്റെ ഉ­ഗ്ര­ത­യും, ദു­സ്സ­ഹ­ത്വ­വും എത്ര ശ­ക്തി­യാ­യി ന­മ്മു­ടെ മ­ന­സ്സിൽ പ­തി­യു­ന്നു.

രൂ­പ­കാ­തി­ശ­യോ­ക്തി ക­വി­ത­യ്ക്കു് എ­ത്ര­മാ­ത്രം ഓ­ജ­സ്സും കാ­ന്തി­യും ഉ­ണ്ടാ­ക്കു­മെ­ന്നു പൂർ­വ്വോ­ക്തോ­ദാ­ഹ­ര­ണ­ങ്ങ­ളിൽ­നി­ന്നു സ്പ­ഷ്ട­മാ­യ­ല്ലോ. ഇ­തി­ന്റെ ദു­രു­പ­യോ­ഗം­മൂ­ലം നേ­രി­ടു­ന്ന ദോ­ഷ­ങ്ങൾ ഉ­ദ്ധ­രി­ക്കാ­മെ­ങ്കി­ലും, വി­സ്ത­ര­ഭ­യ­ത്താൽ അതിനു ത­ല്ക്കാ­ലം തു­നി­യു­ന്നി­ല്ല. ഏ­താ­യാ­ലും പു­തു­മോ­ടി­ക്കു­വേ­ണ്ടി­യു­ള്ള പ്ര­യോ­ഗ­വി­ശേ­ഷ­ങ്ങൾ­കൊ­ണ്ടു് ഇ­ന്ന­ത്തെ കവിത വെറും ഒരു ക­ട­ങ്ക­ഥ­യാ­യി­പ്പോ­കാ­തി­രി­പ്പാൻ സൂ­ക്ഷി­ക്കേ­ണ്ട­തു് ഏ­റ്റ­വും ആ­വ­ശ്യ­മ­ത്രെ.

(സാ­ഹി­തീ­യം)

കു­റ്റി­പ്പു­ഴ കൃ­ഷ്ണ­പി­ള്ള
images/kuttipuzha-n.png

ജനനം: 1-8-1900

പി­താ­വു്: ഊ­രു­മ­ന­യ്ക്കൽ ശ­ങ്ക­രൻ ന­മ്പൂ­തി­രി

മാ­താ­വു്: കു­റു­ങ്ങാ­ട്ടു് ദേവകി അമ്മ

വി­ദ്യാ­ഭ്യാ­സം: വി­ദ്വാൻ പ­രീ­ക്ഷ, എം. എ.

ആലുവാ അ­ദ്വൈ­താ­ശ്ര­മം ഹൈ­സ്ക്കൂൾ അ­ദ്ധ്യാ­പ­കൻ, ആലുവ യൂ­ണി­യൻ­ക്രി­സ്ത്യൻ കോ­ളേ­ജ് അ­ദ്ധ്യാ­പ­കൻ, കേരള സാ­ഹി­ത്യ അ­ക്കാ­ദ­മി പ്ര­സി­ഡ­ന്റ് 1968–71, കേ­ന്ദ്ര സാ­ഹി­ത്യ അ­ക്കാ­ദ­മി അംഗം, ഭാഷാ ഇൻ­സ്റ്റി­റ്റ്യൂ­ട്ടു് ഭ­ര­ണ­സ­മി­തി­യം­ഗം, കേരള സർ­വ്വ­ക­ലാ­ശാ­ല­യു­ടെ സെ­ന­റ്റം­ഗം, ബോർഡ് ഓഫ് സ്റ്റ­ഡീ­സ് അംഗം, പാഠ്യ പു­സ്ത­ക ക­മ്മി­റ്റി കൺ­വീ­നർ (1958), ബാല സാ­ഹി­ത്യ ശി­ല്പ­ശാ­ല ഡ­യ­റ­ക്ടർ (1958), ‘ദാസ് ക്യാ­പി­റ്റൽ’ മ­ല­യാ­ള­പ­രി­ഭാ­ഷ­യു­ടെ ചീഫ് എ­ഡി­റ്റർ, കേരള സാ­ഹി­ത്യ സമിതി പ്ര­സി­ഡ­ന്റ്.

കൃ­തി­കൾ

സാ­ഹി­തീ­യം, വി­ചാ­ര­വി­പ്ല­വം, വിമർശ രശ്മി, നി­രീ­ക്ഷ­ണം, ഗ്ര­ന്ഥാ­വ­ലോ­ക­നം, ചി­ന്താ­ത­രം­ഗം, മാ­ന­സോ­ല്ലാ­സം, മനന മ­ണ്ഡ­ലം, സാ­ഹി­തീ­കൗ­തു­കം, ന­വ­ദർ­ശ­നം, ദീ­പാ­വ­ലി, സ്മ­ര­ണ­മ­ഞ്ജ­രി, കു­റ്റി­പ്പു­ഴ­യു­ടെ തി­ര­ഞ്ഞെ­ടു­ത്ത ഉ­പ­ന്യാ­സ­ങ്ങൾ, വിമർശ ദീ­പ്തി, യു­ക്തി­വി­ഹാ­രം, വി­മർ­ശ­ന­വും വീ­ക്ഷ­ണ­വും, കു­റ്റി­പ്പു­ഴ­യു­ടെ പ്ര­ബ­ന്ധ­ങ്ങൾ—ത­ത്വ­ചി­ന്ത, കു­റ്റി­പ്പു­ഴ­യു­ടെ പ്ര­ബ­ന്ധ­ങ്ങൾ—സാ­ഹി­ത്യ­വി­മർ­ശം, കു­റ്റി­പ്പു­ഴ­യു­ടെ പ്ര­ബ­ന്ധ­ങ്ങൾ— നി­രീ­ക്ഷ­ണം.

ചരമം: 11-2-1971

Colophon

Title: Roopakathisayokthi (ml: രൂ­പ­കാ­തി­ശ­യോ­ക്തി).

Author(s): Kuttipuzha Krishnapilla.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, Kuttipuzha Krishnapilla, Roopakathisayokthi, കു­റ്റി­പ്പു­ഴ കൃ­ഷ്ണ­പി­ള്ള, രൂ­പ­കാ­തി­ശ­യോ­ക്തി, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 27, 2023.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: By the light of candle, a painting by Martin Ferdinand Quadal (1736–1811). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.