SFNസായാഹ്ന ഫൌണ്ടേഷൻ
images/Reading_the_letter.jpg
Reading the Letter, a painting by Thomas Benjamin Kennington (1856–1916).
സ­ന്ദേ­ശ­കാ­വ്യ­ങ്ങൾ
കു­റ്റി­പ്പു­ഴ കൃ­ഷ്ണ­പി­ള്ള

പ­ദ്യ­സാ­ഹി­ത്യ­ത്തിൽ സു­പ്ര­തി­ഷ്ഠ ല­ഭി­ച്ചി­ട്ടു­ള്ള വിവിധ പ്ര­സ്ഥാ­ന­ങ്ങ­ളിൽ ഒ­ട്ടും അ­പ്ര­ധാ­ന­മ­ല്ലാ­ത്ത ഒരു സ്ഥാ­ന­ത്തു് പ്ര­ശോ­ഭി­ക്കു­ന്ന­വ­യാ­ണു് സ­ന്ദേ­ശ­കാ­വ്യ­ങ്ങൾ. ‘മ­ധു­മ­യ­ഭ­ണി­തി’കളുടെ മാർ­ഗ്ഗ­ദർ­ശി­യാ­യി ആ­രാ­ധി­ക്ക­പ്പെ­ടു­ന്ന ആ­ദി­ക­വി­യാ­യ ആ മ­ഹർ­ഷി­പും­ഗ­വൻ­ത­ന്നെ­യ­ത്രേ സ­ന്ദേ­ശ­കാ­വ്യ­ത്തി­നും ബീ­ജാ­വാ­പം ചെ­യ്തി­ട്ടു­ള്ള­തു്. സ­ന്ദേ­ശ­ഹാ­രി­ക­ളിൽ പ്ര­ഥ­മ­സ്ഥാ­ന­ത്തെ അർ­ഹി­ക്കു­ന്ന കാ­ളി­ദാ­സ­ന്റെ മേ­ഘ­ത്തി­നു യാത്ര ചെ­യ്യു­വാ­നു­ള്ള മാർ­ഗ്ഗം വെ­ട്ടി­ത്തു­റ­ന്ന­തു ക­വി­കു­ല­ഗു­രു­വാ­യ വാ­ല്മീ­കി യുടെ ഹ­നു­മാ­നാ­കു­ന്നു. രാ­മാ­യ­ണ­ത്തി­ലെ ഹ­നു­മ­ദ്ദൂ­തി­നു് ‘വാ­ന­ര­സ­ന്ദേ­ശ’മെ­ന്നു നാ­മ­ധേ­യം ക­ല്പി­ക്കു­വാൻ വി­രോ­ധ­മി­ല്ലെ­ന്നു­കൂ­ടി ചില സാ­ഹി­ത്യ­കു­ശ­ല­ന്മാർ അ­ഭി­പ്രാ­യ­പ്പെ­ട്ടി­ട്ടു­ണ്ടു്. ഗ­ണ്യ­മാ­യ ചില വ്യ­ത്യാ­സ­ങ്ങ­ളോ­ടു­കൂ­ടി­യാ­ണെ­ങ്കി­ലും മാർ­ഗ്ഗ­നിർ­ദ്ദേ­ശം, നാ­യി­കാ­ദർ­ശ­നം, ന­ഗ­ര­വർ­ണ്ണ­നം, ദൂ­ത­കൃ­ത്യം, അ­ട­യാ­ള­വാ­ക്യം തു­ട­ങ്ങി­യ സ­ന്ദേ­ശ­കാ­വ്യാം­ഗ­ങ്ങ­ളെ കിഷ്കിന്ധാ-​സുന്ദരകാണ്ഡങ്ങളിൽ രാ­മാ­യ­ണ­ക­വി പ്ര­കാ­ശി­പ്പി­ച്ചി­ട്ടു­ള്ള­തു മേൽ­പ്പ­റ­ഞ്ഞ അ­ഭി­പ്രാ­യ­ത്തെ സാ­ധൂ­ക­രി­ക്കു­ന്ന­തി­നു് സ­ഹാ­യി­ക്കു­ന്നു­മു­ണ്ടു്. ഇ­പ്ര­കാ­രം വാ­ല്മീ­കി­മ­ഹർ­ഷി സാ­ഹി­ത്യ­ലോ­ക­ത്തിൽ അ­പൂർ­ണ്ണ­മാ­യി അ­വ­ത­രി­പ്പി­ച്ച ഈ നൂ­ത­ന­സ­ര­ണി­യെ, അ­ന­ന്ത­ര­ഗാ­മി­ക­ളാ­യ ക­വി­കൾ­ക്കു സ­ഞ്ചാ­ര­യോ­ഗ്യ­മാ­ക­ത്ത­ക്ക­വി­ധം പ­രി­പൂർ­ത്തി വ­രു­ത്തി പ­രി­ഷ്ക്ക­രി­ച്ചു് സു­ഗ­മ­വും സു­ന്ദ­ര­വും ആ­ക്കി­ത്തീർ­ത്ത­തു് ക­വി­കു­ല­ശി­ഖാ­മ­ണി­യാ­യ കാ­ള­ദാ­സ­നാ­കു­ന്നു. ര­സ­പു­ഷ്ടി, പ്ര­തി­പാ­ദ­ന­രീ­തി, വർ­ണ്ണ­നാ­സ്വ­ഭാ­വം, ര­സാ­നു­ഗു­ണ­മാ­യ വൃ­ത്തം മു­ത­ലാ­യ സം­ഗ­തി­ക­ളിൽ കാ­ളി­ദാ­സ­ന്റെ മേ­ഘ­സ­ന്ദേ­ശ­മാ­ണു് പി­ന്നീ­ടു­ണ്ടാ­യി­ട്ടു­ള്ള സകല സ­ന്ദേ­ശ­കാ­വ്യ­ങ്ങൾ­ക്കും മാർ­ഗ്ഗ­ദർ­ശ­ക­മാ­യി­ത്തീർ­ന്ന­തു്.

ന­ന്മ­തി­ന്മ­കൾ നോ­ക്കാ­തെ മു­മ്പിൽ പോ­കു­ന്ന­വ­ന്റെ പി­മ്പേ പോ­കു­ന്ന സ­മ്പ്ര­ദാ­യം മ­റ്റു­ള്ള­വ­രെ അ­പേ­ക്ഷി­ച്ചു മ­ല­യാ­ളി­ക­ളിൽ കൂ­ടു­ത­ലാ­യി കാ­ണു­ന്നു­ണ്ടെ­ന്നു­ള്ള­തു പ്ര­സി­ദ്ധ­മാ­ണ­ല്ലോ. സ്ഥാ­ന­ത്തി­ലും അ­സ്ഥാ­ന­ത്തി­ലും ഉള്ള അ­വ­രു­ടെ ഗ­താ­നു­ഗ­തി­ക­ത്വം ഇ­ത­ര­കാ­ര്യ­ങ്ങ­ളി­ലെ­ന്ന­പോ­ലെ സാ­ഹി­ത്യ­വ്യാ­പാ­ര­ത്തി­ലും സു­വ്യ­ക്ത­മാ­യി പ്ര­കാ­ശി­ക്കാ­റു­ണ്ടു്. പേരും പെ­രു­മ­യും നേടിയ ഒരു സാ­ഹി­ത്യ­കാ­രൻ നൂ­ത­ന­രീ­തി­യിൽ ഏ­തെ­ങ്കി­ലും ഒരു കൃതി നിർ­മ്മി­ക്കു­ക­യാ­ണെ­ങ്കിൽ ഉടനെ അതേ തോ­തു­പി­ടി­ച്ചു ലേ­ശ­വും ഗു­ണ­ദോ­ഷ­ചി­ന്ത­കൂ­ടാ­തെ നി­ര­വ­ധി ‘പൊ­ട്ട­പ്പു­സ്ത­ക­ങ്ങൾ’ എ­ഴു­തി­വി­ടു­ന്ന പതിവു മ­ല­യാ­ള­ത്തിൽ ഇ­ന്നും ഇ­ന്ന­ലെ­യും തു­ട­ങ്ങി­യ­ത­ല്ല. നാടകം, ആ­ട്ട­ക്ക­ഥ, നോവൽ മു­ത­ലാ­യ­വ­യിൽ ഓരോ കാ­ല­ത്തു ഗ്ര­ന്ഥ­കാ­ര­ന്മാർ­ക്കു­ണ്ടാ­യി­രു­ന്ന ഭ്രമം മൂ­ത്തു ക്ര­മേ­ണ ഭ്രാ­ന്താ­യി പ­രി­ണ­മി­ക്ക­യും അതു് അധികം താ­മ­സി­യാ­തെ നി­രൂ­പ­ക­ന്മാ­രു­ടെ താ­ഡ­ന­മേ­റ്റു് നി­ശ്ശേ­ഷം ഭേ­ദ­പ്പെ­ടു­ക­യും ചെ­യ്തി­ട്ടു­ള്ള സ­ഹൃ­ദ­യ­സു­വി­ദി­ത­മാ­യ ഒരു സം­ഗ­തി­യാ­ണ­ല്ലോ. ഇ­തു­പോ­ലെ­ത­ന്നെ സ­ന്ദേ­ശ­കാ­വ്യ­ര­ച­ന­യി­ലും അ­നാ­ശാ­സ്യ­മാ­യ ഒരു അ­നു­ക­ര­ണ­ഭ്രാ­ന്തു കേ­ര­ള­ത്തിൽ ഒ­രി­ക്കൽ പ­ടർ­ന്നു­പി­ടി­ച്ചി­രു­ന്നു. ഭാ­ഷാ­ഭ­ഗ­വ­തി­യു­ടെ ഭാ­ഗ്യ­വി­ശേ­ഷ­ത്താൽ അതും അ­ധി­ക­നാൾ നീ­ണ്ടു­നി­ല്ക്കാ­തെ ന­ശി­ച്ചു­പോ­യ­തിൽ മാ­മൂൽ­വേ­ദ­ക്കാ­രാ­യ ചില സാ­ഹി­ത്യ­ക്കൊ­തി­യ­ന്മാർ നിർ­വ്യാ­ജം വ്യ­സ­നി­ച്ചേ­ക്കാ­മെ­ങ്കി­ലും യ­ഥാർ­ത്ഥ­മാ­യ ക­വി­ത്വ­മ­ഹ­ത്വം അ­റി­യു­ന്ന സ­ഹൃ­ദ­യ­ന്മാർ­ക്കു് അതിൽ സ­ന്തോ­ഷ­മാ­ണു­ണ്ടാ­കു­ന്ന­തു്! ആ­ട്ട­ക്ക­ഥ­ക­ളി­ലു­ള്ള അ­ഭി­രു­ചി ഇ­പ്പോൾ സാ­ഹി­ത്യ­ലോ­ക­ത്തിൽ അ­സ്ത­മി­ത­പ്രാ­യ­മാ­യി കാ­ണു­ന്ന­തു­പോ­ലെ സ­ന്ദേ­ശ­കാ­വ്യ­ങ്ങ­ളും വാ­യ­ന­ക്കാ­രു­ടെ അ­നാ­ദ­ര­ത്തി­നു പാ­ത്രീ­ഭ­വി­ച്ചി­ട്ടു­ണ്ടെ­ന്നു­വേ­ണം പ­റ­യു­വാൻ. ഒരേ അ­ച്ചി­ലി­ട്ടു വാർ­ത്തെ­ടു­ക്കു­ന്ന പു­സ്ത­ക­ങ്ങൾ ക്ര­മാ­തീ­ത­മാ­യി വർ­ദ്ധി­ച്ചാൽ അ­വ­യെ­ല്ലാം ഒ­രാ­വൃ­ത്തി വാ­യി­ച്ചു­നോ­ക്കു­ന്ന­തി­നു­പോ­ലും ഉള്ള ക്ഷമ ചു­രു­ക്കം ചില ശു­ഷ്ക­ഹൃ­ദ­യ­ന്മാർ­ക്ക­ല്ലാ­തെ മ­റ്റാർ­ക്കും ഉ­ണ്ടാ­കു­ന്ന­ത­ല്ല. പൂർ­വ്വ­കൃ­തി­ക­ളെ ഉ­ത്ത­ര­കൃ­തി­കൾ ആ­പാ­ദ­ചൂ­ഡം അ­നു­ക­രി­ക്കു­ക­യെ­ന്നു­ള്ള സ­മ്പ്ര­ദാ­യം ഇ­ത­ര­സാ­ഹി­ത്യ­പ്ര­സ്ഥാ­ന­ങ്ങ­ളെ അ­പേ­ക്ഷി­ച്ചു സ­ന്ദേ­ശ­കാ­വ്യ­ങ്ങ­ളിൽ ദു­സ്സ­ഹ­മാ­യി പ്ര­ബ­ല­പ്പെ­ട്ടു­കാ­ണു­ന്നു­ണ്ടു്. ചു­രു­ക്ക­ത്തിൽ, കാ­ളി­ദാ­സ­ന്റെ മേ­ഘ­സ­ന്ദേ­ശം സ­ശ്ര­ദ്ധം വാ­യി­ച്ചു­നോ­ക്കു­ന്ന ഒരു സ­ഹൃ­ദ­യ­നു് അ­ന­ന്ത­ര­ജാ­ത­ങ്ങ­ളാ­യ കൃ­തി­ക­ളിൽ നൂ­ത­ന­മാ­യൊ­രു ആ­സ്വാ­ദ്യ­ത­യ്ക്കു് ഒരു വ­ഴി­യു­മി­ല്ലെ­ന്നു­ത­ന്നെ­യ­ല്ല; അ­വ­യു­ടെ അ­ന­വീ­കൃ­ത­പ്ര­കൃ­തി പ്രാ­യേ­ണ നീ­ര­സ­പ്ര­ദ­മാ­യും പ­രി­ണ­മി­ക്കു­മെ­ന്നു നി­സ്തർ­ക്കം അ­ഭി­പ്രാ­യ­പ്പെ­ടാം. ഈ സംഗതി എ­ത്ര­ത്തോ­ളം പ­ര­മാർ­ത്ഥ­മാ­ണെ­ന്നാ­ണു്, അ­ടു­ത്ത­താ­യി നോ­ക്കേ­ണ്ട­തു്.

മേ­ഘ­സ­ന്ദേ­ശം, ശു­ക­സ­ന്ദേ­ശം, കോ­കി­ല­സ­ന്ദേ­ശം എന്നു മൂ­ന്നു ഭാ­ഷാ­ന്ത­ര­കൃ­തി­ക­ളും ഉ­ണ്ണു­നീ­ലി­സ­ന്ദേ­ശം, മ­യൂ­ര­സ­ന്ദേ­ശം, വി­പ്ര­സ­ന്ദേ­ശം തു­ട­ങ്ങി­യ സ്വ­ത­ന്ത്ര­കൃ­തി­ക­ളും ആണു മ­ല­യാ­ള­ത്തി­ലെ പ്ര­ധാ­ന­പ്പെ­ട്ട സ­ന്ദേ­ശ­കാ­വ്യ­ങ്ങൾ. പൂർ­വ്വ­ഭാ­ഗം, ഉ­ത്ത­ര­ഭാ­ഗം എന്നു ര­ണ്ടാ­യി­ത്തി­രി­ച്ചു് ആ­ദ്യ­ത്തേ­തിൽ നാ­യ­ക­വി­ശ്ലേ­ഷ­വും, മാർ­ഗ്ഗ­നിർ­ദ്ദേ­ശ­വും, ര­ണ്ടാ­മ­ത്തേ­തിൽ നാ­യി­ക­യു­ടേ­യും അ­വ­ളു­ടെ വാ­സ­സ്ഥ­ല­ത്തി­ന്റേ­യും വർ­ണ്ണ­ന­യും സ­ന്ദേ­ശ­വാ­ക്യ­വി­വ­ര­ണ­വും ഉൾ­പ്പെ­ടു­ത്തി വി­പ്ര­ലം­ഭ­ശൃം­ഗാ­ര­ത്തി­നു പ്രാ­ധാ­ന്യം കൊ­ടു­ത്തു സ­ന്ദേ­ശ­വൃ­ത്ത­മെ­ന്നു പ്ര­സി­ദ്ധ­മാ­യി­രി­ക്കു­ന്ന ‘മ­ന്ദാ­ക്രാ­ന്ത’യിൽ കവനം ചെ­യ്യു­ക­യെ­ന്നു­ള്ള­താ­ണു് ഇ­വ­യു­ടെ സാ­മാ­ന്യ­സ്വ­ഭാ­വം. ഇ­വ­യി­ലെ ഓരോ വി­ഷ­യ­വും പ്ര­ത്യേ­ക­മെ­ടു­ത്തു് ഒ­ത്തു­നോ­ക്കി­യെ­ങ്കിൽ മാ­ത്ര­മേ ആ­ദ്യ­മാ­ദ്യം ഉ­ണ്ടാ­യി­ട്ടു­ള്ള കൃ­തി­കൾ­ക്കു പി­ന്നീ­ടു­പി­ന്നീ­ടു­ണ്ടാ­യി­ട്ടു­ള്ള­വ എ­ത്ര­ത്തോ­ളം ക­ട­പ്പെ­ട്ടി­ട്ടു­ണ്ടെ­ന്നു വെ­ളി­വാ­യി തെ­ളി­യു­ക­യു­ള്ളൂ. ഒ­ന്നാ­മ­താ­യി സ­ന്ദേ­ശ­മെ­ന്ന പ­ദ­ത്തി­നു് ഈ കാ­വ്യ­ങ്ങ­ളെ അ­ടി­സ്ഥാ­ന­മാ­ക്കി നോ­ക്കു­മ്പോൾ കി­ട്ടു­ന്ന അർ­ത്ഥ­മെ­ന്താ­ണെ­ന്നു ചി­ന്തി­ക്കാം. എന്തോ കാ­ര­ണ­വ­ശാൽ നാ­യി­ക­യിൽ­നി­ന്നും അ­വി­ചാ­രി­ത­മാ­യി വേർ­പി­രി­യു­ന്ന നായകൻ തന്റെ ത­ല്ക്കാ­ല വാ­സ­സ്ഥ­ല­ത്തു ക­ണ്ടെ­ത്തു­ന്ന ഒരു ദൂ­തൻ­വ­ശം വി­ര­ഹ­വി­ധു­ര­യാ­യ നാ­യി­ക­യെ ആ­ശ്വ­സി­പ്പി­ക്കു­വാ­നാ­യി അ­യ­യ്ക്കു­ന്ന വർ­ത്ത­മാ­ന­മാ­ണു് ഇ­വ­യി­ലോ­രോ­ന്നി­ലും കാ­ണു­ന്ന സ­ന്ദേ­ശം. കാ­ളി­ദാ­സ­നെ അ­നു­ക­രി­ക്കു­വാൻ പു­റ­പ്പെ­ട്ട ക­വി­കൾ­ക്കു ഭർ­ത്താ­വു ഭാ­ര്യ­യ്ക്ക­യ­ക്കു­ന്ന വർ­ത്ത­മാ­നം മാ­ത്ര­മേ സ­ന്ദേ­ശ­മാ­വു­ക­യു­ള്ളൂ എ­ന്നൊ­രു മി­ഥ്യാ­ബോ­ധ­വും­കൂ­ടി­യു­ണ്ടാ­യി­രു­ന്നോ­യെ­ന്നു് അ­വ­രു­ടെ കാ­വ്യ­ങ്ങൾ വാ­യി­ക്കു­മ്പോൾ സംശയം തോ­ന്നി­പ്പോ­കു­ന്നു. എ­ന്തെ­ന്നാൽ മ­റ്റേ­തെ­ങ്കി­ലും­ത­ര­ത്തിൽ സ്നേ­ഹ­ബ­ദ്ധ­രാ­യി­ട്ടു­ള്ള ര­ണ്ടു­പേ­രെ ക­ഥാ­രം­ഗ­ത്തു പ്ര­വേ­ശി­പ്പി­ച്ചു ര­സ­വൈ­വി­ദ്ധ്യം വ­രു­ത്തി പു­തി­യൊ­രു രീ­തി­യിൽ സ­ന്ദേ­ശ­മ­യ­ക്കു­വാൻ­ത­ക്ക സ്വ­ത­ന്ത്ര­മാ­യ മ­നോ­ധർ­മ്മം ഇ­വ­രി­ലൊ­രാൾ­ക്കെ­ങ്കി­ലും ഉ­ണ്ടാ­യി­ട്ടി­ല്ല. സ­ന്ദേ­ശ­കാ­വ്യ­ങ്ങ­ളിൽ ആ­ദ്യ­മാ­യി പ്ര­തി­പാ­ദി­ക്ക­പ്പെ­ടു­ന്ന നാ­യി­കാ­നാ­യ­ക­വി­യോ­ഗ­മാ­ണു് ഇ­തി­ലു­മ­ധി­കം നേ­ര­മ്പോ­ക്കാ­യി കാ­ണു­ന്ന­തു്. കാ­ളി­ദാ­സ­ന്റെ യക്ഷൻ, ‘എന്തോ താൻ പിഴ ചെ­യ്ക­യാൽ ദ­യി­ത­യും ശ്രീ­യും പി­രി­ഞ്ഞൊ­റ്റ­യാ­യോ­രാ­ണ്ടോ­ള­മ­ര­ണ്യ­വാ­സം’ യ­ക്ഷ­രാ­ജ­നാ­യ കു­ബേ­രൻ ക­ല്പി­ക്കു­ക­യാൽ, കാ­ന്താ­വി­ര­ഹ­വി­വ­ശ­നാ­യി രാ­മ­ഗി­രി­യിൽ വന്നു താ­മ­സി­ക്കു­ന്നു. എ­ന്നാൽ ശു­ക­സ­ന്ദേ­ശ­കർ­ത്താ­വാ­യ ല­ക്ഷ്മീ­ദാ­സൻ ന­മ്പൂ­തി­രി­ക്കും കോ­കി­ല­സ­ന്ദേ­ശ­കാ­ര­നാ­യ ഉ­ദ്ദ­ണ്ഡ­പ­ണ്ഡി­ത­നും ഉ­ണ്ണി­നീ­ലി­സ­ന്ദേ­ശ­കർ­ത്താ­വി­നും അ­വ­രു­ടെ നാ­യി­കാ­നാ­യ­ക­ന്മാ­രെ ത­മ്മിൽ വേർ­പെ­ടു­ത്തു­ന്ന­തി­നു് ഇ­ത്ര­യും ബു­ദ്ധി­മു­ട്ടു­ണ്ടാ­യി­ല്ല. ‘ദ്വാ­രാ­സേ­ധഃ­ക്വ­നു­ഹ­ത­വി­ധേ­ദ്ദൂ­ര­നീ­തഃ’ എന്നു ന­മ്പൂ­തി­രി­പ്പാ­ടു തന്റെ ഭാരം മു­ഴു­വൻ വി­ധി­യു­ടെ തലയിൽ കെ­ട്ടി­വെ­ച്ച­പ്പോൾ ശാ­സ്ത്രി­ക­ളും ആ നി­ഴ­ലിൽ­നി­ന്നു­കൊ­ണ്ടു് അതേ ശ­ബ്ദ­ത്തിൽ­ത്ത­ന്നെ ‘ചി­ത്രാ ദൈവീ ഗ­തി­രി­യം’ എ­ന്നു് ഏ­റ്റു­പാ­ടി­യ­തി­നു­ശേ­ഷം ചില നീല കേ­ശി­ക­ളെ­ക്കൊ­ണ്ടു വാ­യു­മാർ­ഗ്ഗ­മാ­യി സ്വ­നാ­യ­ക­നെ ദൂ­ര­നീ­ത­നാ­ക്കു­ക മാ­ത്ര­മാ­ണു ചെ­യ്യു­ന്ന­തു്. ഉ­ണ്ണി­നീ­ലി­സ­ന്ദേ­ശ­ത്തിൽ നീ­ല­കേ­ശി­യു­ടെ സ്ഥാ­ന­ത്തു് ഒരു യ­ക്ഷി­യാ­ണെ­ന്നു മാ­ത്ര­മേ വ്യ­ത്യാ­സ­മു­ള്ളു. ‘യക്ഷീ കാചിൽ പു­ന­ര­മു­മു­റ­ങ്ങി­ന്റെ നേരം നിനായ’ എ­ന്നു് ഒരു വാ­ക്യം­കൊ­ണ്ടു് എ­ത്ര­യും എ­ളു­പ്പ­ത്തിൽ അ­തി­ലും കാ­ര്യം നിർ­വ്വ­ഹി­ച്ചി­രി­ക്കു­ന്നു. ഇ­ങ്ങ­നെ നാ­യ­കാ­പ­ഹ­ര­ണ­ത്തിൽ ഒരേ ച­ര­ടു­പി­ടി­ക്കു­ന്ന ഈ മൂ­ന്നു ക­വി­ക­ളും അ­തി­ലേ­ക്കു­ള്ള സ­മ­യ­ത്തി­ലും യാ­തൊ­രു ഭേ­ദ­ഗ­തി­യും ചെ­യ്തി­ട്ടി­ല്ല. എ­ല്ലാ­വ­രും പ്ര­ണ­യി­ക­ളു­മൊ­രു­മി­ച്ചു നി­ദ്ര­ചെ­യ്യു­മ്പോ­ളാ­ണു് അ­പ­ഹൃ­ത­ന്മാ­രാ­കു­ന്ന­തു്. ഈ ഇ­ന്ദ്ര­ജാ­ല­വി­ദ്യ ന­മ്മു­ടെ ക­വി­കൾ­ക്കു് ഇ­ത്ര­മാ­ത്രം ഇ­ഷ്ട­മാ­യി­പ്പോ­യ­തിൽ അ­ത്ഭു­ത­പ്പെ­ടേ­ണ്ടി­യി­രി­ക്കു­ന്നു. മ­യൂ­ര­സ­ന്ദേ­ശ­ത്തി­ലെ ക­ഥാ­വ­സ്തു ഇ­ത്ത­രം കൃ­ത്രി­മ­ക­ല്പ­ന കൊ­ണ്ടു ദൂ­ഷി­ത­മാ­കാ­തെ ഒരു വാ­സ്ത­വ­സം­ഭ­വ­ത്തെ ആ­ശ്ര­യി­ച്ചി­രി­ക്കു­ന്ന­തു തുലോം ആ­ശ്വാ­സ­പ്ര­ദ­മാ­യി­ട്ടു­ണ്ടു്. വാസ്തവ-​കൃത്രിമങ്ങൾക്കുള്ള ഈ അ­ന്ത­ര­മാ­ണു പ്ര­സ്തു­ത കൃ­തി­യെ അധികം അ­നു­ക­ര­ണ­ദു­ഷ്ട­മാ­ക്കാ­തെ ഗു­ണ­വി­ശി­ഷ്ട­മാ­ക്കി­യി­രി­ക്കു­ന്ന­തു്. അ­നു­ഭ­വ­ത്തെ ആ­ധാ­ര­മാ­ക്കി എ­ഴു­ത­പ്പെ­ടു­ന്ന ക­വി­ത­യ്ക്കു­ള്ള പ്ര­ത്യേ­ക സ്വാ­ര­സ്യം ഈ കൃ­തി­യി­ലും സ­വി­ശേ­ഷം ക­ളി­യാ­ടു­ന്നു­ണ്ടു്.

‘സൗധേ തുംഗേ സ­ഹ­ദ­യി­ത­യാ കോപി സം­ക്രീ­ഡ­മാ­നഃ’ എന്ന കോ­കി­ല­സ­ന്ദേ­ശ­ത്തി­ലെ പ്ര­ഥ­മ­പ­ദ്യം ‘ല­ക്ഷ്മ്യാ­രം­ഗേ­ശ­ര­ദി ശ­ശി­ന­സ്സൌ­ധ­ശ്യം­ഗേ­ക­യോ­ശ്ചി­ത്’ എന്ന ശു­ക­സ­ന്ദേ­ശ­ത്തി­ലെ പ്രാ­രം­ഭ­പ­ദ്യ­ത്തി­ന്റെ ഒരു പ്ര­തി­ദ്ധ്വ­നി­ത­ന്നെ­യാ­ണു്. ന­മ്പൂ­തി­രി­പ്പാ­ടി­ന്റെ ‘തും­ഗ­സൗ­ധ’ത്തി­നു നെ­ല്ലി­ട­യ്ക്കെ­ങ്കി­ലും മാ­റ്റം വ­രു­ത്തു­വാ­നു­ള്ള ധൈ­ര്യം ശാ­സ്ത്രി­കൾ­ക്കു­ണ്ടാ­യി­ല്ല. ഈ രീ­തി­യിൽ ശു­ക­കോ­കി­ല­ങ്ങൾ­ക്കു ത­മ്മിൽ അ­നു­സ്യൂ­ത­മാ­യി കാ­ണു­ന്ന സർ­വ്വ­തോ­മു­ഖ­മാ­യ സാ­ദൃ­ശ്യം ഉ­ദ്ദ­ണ്ഡ­നെ­പ്പോ­ലു­ള്ള സാ­ഹി­ത്യ സിം­ഹ­ങ്ങ­ളു­ടെ ഗൗ­ര­വ­ത്തി­നു് ഒ­ട്ടും യോ­ജി­ച്ച­ത­ല്ലെ­ന്നു പ­റ­യേ­ണ്ടി­യി­രി­ക്കു­ന്നു.

നാ­യ­കാ­പ­ഹ­ര­ണം ക­ഴി­ഞ്ഞാൽ അ­ടു­ത്ത­താ­യി സ­ന്ദേ­ശ­കാ­വ്യ­ങ്ങ­ളിൽ പൊ­തു­വേ കാ­ണു­ന്ന­തു ദൂ­ത­ദർ­ശ­ന­മാ­ണ­ല്ലോ. സ­ന്ദേ­ശ­ഹാ­രി­യോ­ടു സ്വാ­ഗ­തം പ­റ­യു­ന്ന പതിവു മിക്ക ക­വി­ക­ളും സ്വീ­ക­രി­ച്ചി­ട്ടു­ണ്ടു്. അ­തി­ലു­ള്ള ഐ­ക്യ­രൂ­പ്യ­മാ­ണി­നി കാ­ണേ­ണ്ട­തു്.

‘സൗ­ജ­ന്യാ­ബ്ധേ! ഭ­വ­തു­ഭ­വ­തേ­സ്വാ­ഗ­തം’

(ശുകം)

‘അ­ത്രാ­യാ­ഹി പ്രി­യ­സ­ഖ! ന­നു­സ്വാ­ഗ­തം’

(കോ.)

‘ധ­ന്യാ­ത്മാ­വേ! ഖഗവര ജ­യി­ച്ചാ­ലും’ (മയൂരം)

ആശയം, രീതി എ­ന്നി­വ­യിൽ ഈ മൂ­ന്നി­നും ത­മ്മിൽ വല്ല വ്യ­ത്യാ­സ­വു­മു­ണ്ടോ എന്നു നോ­ക്കു­ക; കോ­കി­ലും ശു­ക­ത്തോ­ടെ­ന്ന­പോ­ലെ മേ­ഘ­ത്തോ­ടും പല സം­ഗ­തി­ക­ളി­ലും ഏ­റ്റ­വും അ­ടു­ത്തു­നി­ല്ക്കു­ന്നു­ണ്ടു്. മേ­ഘ­സ­ന്ദേ­ശ­ത്തി­ലെ യക്ഷൻ ക­ഷ്ട­പ്പെ­ട്ടു മാ­സ­ങ്ങൾ ക­ഴി­ച്ചു­കൂ­ട്ടു­ന്ന­തു­പോ­ലെ­ത­ന്നെ­യാ­ണു കോ­കി­ല­നാ­യ­ക­നും പ­ണി­പ്പെ­ട്ടു ജീ­വി­ക്കു­ന്ന­തു്. നോ­ക്കു­ക:

‘ത­സ്മി­ന്ന­ദ്രൗ ക­തി­ചി­ദ­ബ­ലാ…

… നീ­ത്വാ മാസാൻ’ (മേഘം)

ത­ത്ര­ദ്വി­ത്രാൻ… ശി­വ­ശി­വ

സ­മു­ല്ലാം­ഘ്യ­മാ­സാൻ ക­ഥ­ഞ്ചിൽ’ (കോ­കി­ലം)

മേഘം പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്ന­തു് ആ­ഷാ­ഢ­മാ­സാ­രം­ഭ­ത്തി­ലാ­ണെ­ങ്കിൽ കോ­കി­ല­ദർ­ശ­നം ചൈ­ത്രാ­രം­ഭ­ത്തി­ലാ­ണെ­ന്നേ ഭേ­ദ­മു­ള്ളൂ. മേ­ഘ­ത്തി­നു കു­ട­ക­പ്പാ­ല­പ്പു­തു­പൂ­ക്കൾ­കൊ­ണ്ടു­ള്ള അർ­ഗ്ഘ്യം ല­ഭി­ക്കു­മ്പോൾ കോ­കി­ല­ത്തെ അ­ശ്രു­വാ­ക്കു­ന്ന അർ­ഗ്ഘ്യം­കൊ­ണ്ടാ­ണു കവി പൂ­ജി­ക്കു­ന്ന­തു്. നായകൻ സ­ന്ദേ­ശ­ഹാ­രി­യോ­ടു സം­സാ­രി­ക്കു­ന്ന ഘ­ട്ട­ത്തിൽ പ­ല­യി­ട­ത്തും കോ­കി­ല­ക­വി കാ­ളി­ദാ­സ­ന്റെ പുറകെ പോ­കു­ന്നു­ണ്ടു്.

‘ജാ­നാ­മി­ത്വാം പ്ര­കൃ­തി­പു­രു­ഷം

കാ­മ­രൂ­പം മഘോനഃ’ (മേഘം)

‘സ്ക­ന്ധാ­വാ­ര­പ്ര­ഥ­മ­സു­ഭ­ടം

പ­ഞ്ച­ബാ­ണ­സ്യ­രാ­ജ്ഞഃ’ (കോ.)

‘കാ­ന്തോ­ദ­ന്ത­സ്സു­ഹൃ­ദു­പ­ന­തഃ

സം­ഗ­മാ­ത്കി­ഞ്ചി­ദൂ­നഃ’ (മേഘം)

‘കാ­ന്തോ­ദ­ന്ത­സ്സു­ഹൃ­ദു­പ­ന­തോ­വി

പ്ര­യോ­ഗാർ­ദ്ദി­താ­നാം’ (കോ.)

ഇ­ത്യാ­ദി ഭാ­ഗ­ങ്ങൾ മേ­ല്പ­റ­ഞ്ഞ­തി­നു­ദാ­ഹ­ര­ണ­ങ്ങ­ള­ത്രെ ‘കാ­ന്തോ­ദ­ന്ത­സ്സു­ഹൃ­ദു­പ­ന­തഃ’ എന്ന പ്ര­യോ­ഗ­ത്തിൽ ‘പ­ദ­മേ­കം പാ­ദ­മേ­ക,മർ­ദ്ധം­വാ’ എന്ന സ­മാ­ധാ­ന­മാ­യി­രി­ക്കാം ശാ­സ്ത്രി­കൾ­ക്കു­ള്ള­തു്. സ­ന്ദേ­ശ­ഹാ­രി­യു­ടെ യാ­ത്രാ­വേ­ള­യിൽ കാ­ളി­ദാ­സൻ സൂ­ചി­പ്പി­ക്കു­ന്ന പ­വ­നാ­നു­കൂ­ല്യം കോ­കി­ല­ത്തി­നും ല­ഭി­ക്കു­ന്നു­ണ്ടു്.

‘മ­ന്ദം­മ­ന്ദം­നു­ദ­തി പവന

ശ്ചാ­നു­കു­ലോ­യ­ഥാ­ത്വാം’

(മേഘം)

‘ക­മ്പാ­കു­ലോ­പ­വ­ന­പ­വ­നാ

ബ­ന്ധ­വ­സ്തേ­നു­കൂ­ലാഃ’

(കോ.)

അ­നു­ക­ര­ണ­വി­ഷ­യ­ത്തിൽ മ­യൂ­ര­സ­ന്ദേ­ശ­വും മറ്റു കാ­വ്യ­ങ്ങ­ളെ­പ്പോ­ലെ ഒ­ട്ട­ധി­കം പ­ണി­പ്പെ­ട്ടി­ട്ടു­ണ്ടു്. അതിലെ പല ഭാ­ഗ­ങ്ങ­ളും മേ­ഘ­സ­ന്ദേ­ശ­പ­ദ്യ­ങ്ങ­ളെ അ­നു­സ്മ­രി­ക്കു­ന്ന­വ­യാ­ണു്. ‘കു­ളിർ­കാ­റ­ണി­പ്പു­തു­മ’ കണ്ടു ‘ഭാവം പ­കർ­ന്ന’ യക്ഷൻ അ­ല്പ­നേ­രം ‘ഉ­ള്ളിൽ ത­ള്ളി­വ­രു­ന്ന മാ­ലൊ­ടു മ­നോ­രാ­ജ്യ­ത്തിൽ നി­ല്ക്കു­ന്ന­തു­പോ­ലെ­ത­ന്നെ’ ‘കൊ­ണ്ടൽ­ക്കോ­ളാൽ ക­ലി­ത­കു­തു­കം പീ­ലി­യെ­ല്ലാം പ­ര­ത്തി’ സലീലം വി­ല­സു­ന്ന മ­യൂ­ര­ത്തെ കാ­ണു­മ്പോൾ പ്ര­സ്തു­ത നാ­യ­ക­നും ‘ഇ­ണ്ടൽ­ക്കേ­റ്റം വശഗ’നായി അ­വി­ട­ത്ത­ന്നെ മി­ണ്ടാ­തെ നി­ന്നു­പോ­യി. ദൂ­ത­നോ­ടു് അർ­ത്ഥ­ന ചെ­യ്യു­ന്ന ഘ­ട്ട­ത്തിൽ കാ­ണു­ന്ന,

‘ദൂനം ദൂ­ര­സ്ഥി­തി­ദ­യി­ത

നായേതുമാശ്വാസമില്ലാ-​

തേ­നം­ദീ­നം ജ­ന­മ­നു­ക­നി

ഞ്ഞൊ­ന്നു ചെ­യ്താ­ലു­മി­പ്പോൾ’

എന്ന മ­യൂ­ര­സ­ന്ദേ­ശ­ത്തി­ലെ പ­ദ്യാർ­ത്ഥം.

‘തേ­നാർ­ത്ഥി­ത്വം ത്വ­യി­വി­ധി­വ

ശാ­ദ്ദൂ­ര­ബ­ന്ധുർ­ഗ്ഗ­തോ­ഹം’

എന്ന മേ­ഘ­സ­ന്ദേ­ശ­പ­ദ്യ­പാ­ദ­ത്തി­ന്റെ ഒരു വി­സ്ത­രി­ച്ച തർ­ജ്ജ­മ മാ­ത്ര­മാ­ണു്. ഇ­നി­യും കാണുക:

‘ഓർ­ക്കു­ന്നേൻ കു­ളുർ­മേ­നി പൂങ്കൊടി-​

ക­ളാ­ലാ­സ്യം മുഴുത്തിങ്കളാ-​

ലോ­മൽ­ക്ക­ണ്ണി­നെ മാൻ­കി­ടാ­ങ്ങൾ

മി­ഴി­യാൽ കാർ­കൂ­ന്ത­ളം പീ­ലി­യാൽ.’ (മേഘം)

‘ഓർത്തീടുന്നേനുടലിനെയുമ-​

ക്കേ­ശ­പ­ശ­ത്തി­നേ­യും

പാർ­ത്തീ­ടു­മ്പോൾ പടുതടിത-​

മി­ക്കാ­ള­മേ­ഘാ­ളി­യേ­യും.’ (മയൂരം)

രീ­തി­യെ അ­ല്പം­പോ­ലും വ്യ­തി­ച­ലി­ക്കാ­തെ അ­നു­ധാ­വ­നം­ചെ­യ്തും ആ­ശ­യ­ത്തിൽ ഈ­ഷ­ദ്ഭേ­ദം വ­രു­ത്തി­യും­കൊ­ണ്ടു­ള്ള ഇ­ത്ത­രം പ്ര­യോ­ഗ­ങ്ങൾ മ­യൂ­ര­സ­ന്ദേ­ശ­ത്തിൽ സു­ല­ഭ­ങ്ങ­ളാ­കു­ന്നു. കേരള കാ­ളി­ദാ­സ­ന്റെ ഈ കാ­വ്യം ഛാ­യാ­നു­സാ­രി­ത­കൊ­ണ്ടു മേ­ഘ­സ­ന്ദേ­ശ­ത്തെ മാ­ത്ര­മ­ല്ലാ ശു­ക­കോ­കി­ല­സ­ന്ദേ­ശ­ങ്ങ­ളേ­യും ഉ­പ­ജീ­വി­ക്കു­ന്നു­ണ്ടെ­ന്നു സൂ­ക്ഷ്മ­മാ­യി പ­രി­ശോ­ധി­ച്ചാൽ മ­ന­സ്സി­ലാ­ക്കാം.

‘ക­ഷ്ട­പ്പാ­ടും ജ­ഗ­ത്തിൽ സുഖവു

മി­ട­ക­ലർ­ന്നൊ­ക്കു­മേ­വർ­ക്കു­മ­ല്ലോ.’ (ശുകം)

‘ഈ ലോ­ക­ത്തിൽ സുഖവു

മ­സു­ഖ­വും മി­ശ്ര­മാ­യ് താ­നി­രി­ക്കും.’ (മയൂരം)

‘തത്സൗന്ദര്യാപഹൃതഹൃദ-​

യോ­മാ­വി­ളം­ബ­സ്വ­ഗ­ന്തും.’ (കോ.)

‘ഉ­ല്ലീ­ഢാ­ത്മാ ചി­ത­ത­ര­മി­രു

ന്ന­ങ്ങ­മാ­ന്തി­ച്ചി­ടൊ­ല്ല.’ (മയൂരം)

‘കൂജാം കി­ഞ്ചിൽ­കു­രു…’ (കോ­കി­ലം)

‘പൊ­ട്ട­നാ­കും പടി രട…’ (മയൂരം)

ഇ­ത്യാ­ദി ഭാ­ഗ­ങ്ങൾ പ്ര­കൃ­ത­ത്തിൽ പ്ര­ത്യേ­കം ദ്ര­ഷ്ട­വ്യ­ങ്ങ­ള­ത്രേ.

മാർ­ഗ്ഗ­നിർ­ദ്ദേ­ശം ചെ­യ്യു­ന്ന­തി­ന്റെ പ്രാ­രം­ഭം മിക്ക കാ­വ്യ­ങ്ങ­ളി­ലും കാ­ളി­ദാ­സ­സൂ­ക്തി­യു­ടെ ഒരു രൂ­പാ­ന്ത­ര­മാ­ണെ­ന്നു പ­റ­യാ­തെ നി­വൃ­ത്തി­യി­ല്ല. ‘കൊ­മ്പൻ പോയതു മോ­ഴ­യ്ക്കും­വ­ഴി’യെന്ന മ­ട്ടു് ഇ­വി­ടെ­യാ­ണു ന­ല്ല­പോ­ലെ തെ­ളി­ഞ്ഞു­കാ­ണു­ന്ന­തു്. നോ­ക്കു­ക:

‘മാർ­ഗ്ഗം താവച്ഛൃണുകഥയത-​

സ്ത്വൽ പ്ര­യാ­ണാ­നു­രൂ­പ.’ (മേഘം‌)

‘ഇ­ന്നാ­ദ്യം ചൊ­ല്ലി­ടാം കേൾ­ക്കു­ക

ഗു­ണ­മി­യ­ലും മാർ­ഗ്ഗ­ബോ­ധ­ത്തി­നും’ (ശുകം)

‘അ­ദ്ധ്വാ­നം തേ ഹി­ത­മു­പ­ദി

ശാമ്യ ശ്ര­മേ­ണൈ­വ­ഗ­ന്തും.’ (കോ­കി­ലം)

‘ത­ന്ദേ­ശം ചെ­ന്ന­ണ­വ­തി­നു തേ

ചൊ­ല്ലു­വൻ മാർ­ഗ്ഗ­മാ­ദൗ.’ (മയൂരം)

ഗ­താ­നു­ഗ­തി­ക­ത്വ­ത്തിൽ ന­മ്മു­ടെ കവികൾ എ­ത്ര­ത്തോ­ളം സ­മർ­ത്ഥ­ന്മാ­രാ­ണെ­ന്നു­ള്ള­തി­നു് ഈ­ദൃ­ശ­ഭാ­ഗ­ങ്ങൾ ഒ­ന്നാ­ന്ത­രം ല­ക്ഷ്യ­ങ്ങ­ളാ­ണ­ല്ലോ. ഇ­തു­പോ­ലെ­ത­ന്നെ ഏതു ദേ­ശ­മാ­ണു ഗ­ന്ത­വ്യ­മെ­ന്നു് അ­റി­യി­ക്കു­ന്നി­ട­ത്തും കാ­ളി­ദാ­സ­നെ മ­റ്റു­ള്ള­വർ അ­നു­പ­ദം അ­നു­ഗ­മി­ക്കു­ന്നു­ണ്ടു്.

‘ഗ­ന്ത­വ്യാ തേ വ­സ­തി­ര­ള

കാ­നാ­മ­യ­ക്ഷേ­ശ്വ­രാ­ണാം’ (മേഘം)

‘പ്രാ­പ്ത­വ്യം തേ പ്ര­കൃ­തി­സു­ഭ­ഗം…

… ഗു­ണ­പു­ര­മി­തി­ഖ്യാ­ത­മാ­ശാ­മു­ഖേ­ഷു’ (ശുകം)

‘ഗ­ന്ത­വ്യ­സ്തേ­ത്രി­ദി­വ­വി­ജ

യീ­മം­ഗ­ളാ­ഗ്രേ­ണ ദേശഃ’ (കോ­കി­ലം)

അ­നു­ക­ര­ണ­ത്തിൽ അ­തി­രു­ക­ട­ന്ന പ്ര­വർ­ത്തി­ച്ചി­ട്ടു­ള്ള­തു് ഉ­ദ്ദ­ണ്ഡ­ശാ­സ്ത്രി­ക­ളാ­ണെ­ന്നു­ള്ള­തി­നു മ­റ്റൊ­രു ഉ­ദാ­ഹ­ര­ണ­മ­ത്രേ ‘ഗ­ന്ത­വ്യ­സ്തേ’ എ­ന്ന­തു്. പ­ദ­പാ­ദാ­പ­ഹ­ര­ണ­ങ്ങൾ കോ­കി­ല­സ­ന്ദേ­ശ­ത്തി­ലെ­പ്പോ­ലെ മ­റ്റൊ­രു കൃ­തി­യി­ലും അത്ര സു­ല­ഭ­മാ­യി കാ­ണു­ന്നി­ല്ല. ‘സ­ന്ദേ­ശം മേ ഹര’ എന്ന മേ­ഘ­സ­ന്ദേ­ശ­വാ­ക്യം ‘സ­ന്ദേ­ശം മേ നയ’ എ­ന്നാ­യ­പ്പോൾ ശാ­സ്ത്രി­ക­ളു­ടെ സ്വ­ന്ത­മാ­യി­ത്തീർ­ന്നു.

‘ചും­ബൻ­ബിം­ബാ­ധ­ര­മ­ത

ഇ­ത­ശ്ചാ­ല­യൻ ഭൃം­ഗ­ദൃ­ഷ്ടീഃ’,

എന്നു പാടിയ ശു­ക­ത്തെ അ­നു­സ­രി­ച്ചു്,

‘ചും­ബൻ­ബിം­ബാ­ധ­ര­മി­വ

നവം പ­ല്ല­വം ശീ­ഥു­ഗർ­ഭം’

എന്നു കൂ­ജ­നം­ചെ­യ്യു­ന്ന­തു കോ­കി­ല­മാ­യാ­ലും കേൾ­ക്കാൻ ര­സ­മി­ല്ലെ­ന്നേ പറയാൻ ത­ര­മു­ള്ളൂ.

‘ആ­ര­ഭ്യാ­സ്മാ­ദ്വ­സ­തീ­മ­വ­ധീ­കൃ­ത്യ’ എന്ന ശു­ക­വാ­ക്യം ‘ആ­ര­ഭ്യാ­സ്മാ­തു് ബ­കു­ള­സ­ര­സാ­തു്’ എ­ന്നി­ങ്ങ­നെ കോ­കി­ല­ത്തിൽ­ക്കൂ­ടി കേൾ­ക്കു­ന്ന­വർ­ക്കു ന­മ്പൂ­തി­രി­ക്കും ശാ­സ്ത്രി­കൾ­ക്കും ത­മ്മിൽ വലിയ അ­ന്ത­ര­മൊ­ന്നു­മി­ല്ലെ­ന്നു നി­ഷ്പ്ര­യാ­സം ഗ്ര­ഹി­ക്കാം.

ചി­റ­കു­കൾ വി­ടർ­ത്തു പ­റ­ന്നു­പോ­കു­ന്ന ശു­ക­ത്തി­ന്റെ വർ­ണ്ണ­പ്ര­കാ­ശം ‘സ്ഥാ­ന­ത്താ­യി കാ­റു­തോ­റും മ­ര­ത­ക­നി­റ­മാ­മ്മ­ട്ടു­പ­റ്റി­ക്ക­റു­ക്കു’മ്പോൾ വർ­ഷ­കാ­ല­മെ­ത്തി­യെ­ന്നു കരുതി സ­ന്തോ­ഷി­ച്ചു് ‘ധ്വാ­ന­ത്തിൽ­പ്പീ­ലി­നീർ­ത്തും മ­യി­ലു­കൾ വ­ഴി­യിൽ­ക്കൂ­ടി­യാ­ട്ടം തു­ട­ങ്ങും’ എന്നു ല­ക്ഷ്മീ­ദാ­സൻ ഊ­ഹി­ച്ച­പ്പോൾ ശാ­സ്ത്രി­ക­ളും അതു ശ­രി­വെ­ച്ചു­കൊ­ണ്ടു്, തന്റെ കോ­കി­ലം മാ­മ്പൂ­ങ്കു­ല ‘കൊ­ക്കി­നാൽ കൊ­ത്തി­യേ­ന്തി’ പ­ക്ഷ­നീ­ല­പ്ര­ഭ വാനിൽ വി­ത­റി­ക്കൊ­ണ്ടു പോ­വു­മ്പോൾ ‘മി­ന്നൽ­ക്കൊ­ടി­യു­ട­യ­പ്പു­തു­ക്കാ­റി­തെ­ന്നോർ­ത്തു ന­ന്ദ്യാ­നൃ­ത്തം­വെ­ക്കാൻ തു­ട­ങ്ങും മ­യി­ലു­കൾ വി­രി­യെ­പ്പീ­ലി­നീർ­ത്തി­പ്പ­ര­ത്തി’ എന്നു പ്ര­സം­ഗി­ക്കു­ന്നു. വി­സ്ത­ര­ഭ­യ­ത്താൽ ഇ­നി­യും ഉ­ദാ­ഹ­ര­ണ­ങ്ങൾ ഉ­ദ്ധ­രി­ക്കു­ന്നി­ല്ല.

മ­ല­യാ­ള­ത്തി­ലെ സ­ന്ദേ­ശ­ങ്ങൾ വസ്തു, രീതി, രസം മു­ത­ലാ­യ­വ­യിൽ മേ­ഘ­സ­ന്ദേ­ശ­ത്തി­നു് എ­ത്ര­ത്തോ­ളം ക­ട­പ്പെ­ട്ടി­ട്ടു­ണ്ടെ­ന്നും അ­വ­യ്ക്കു ത­മ്മിൽ­ത്ത­ന്നെ എ­ത്ര­മാ­ത്രം സാ­മ്യം ഉ­ണ്ടെ­ന്നും മേൽ­ക്കാ­ണി­ച്ച ഉ­ദാ­ഹ­ര­ണ­ങ്ങൾ­കൊ­ണ്ടു് ഒ­രു­വി­ധം വെ­ളി­പ്പെ­ട്ടു­വെ­ന്നു വി­ശ്വ­സി­ക്കു­ന്നു. ഈ ഉ­ദ്ദേ­ശം മു­ഖ്യ­മാ­യി ക­രു­തി­യാ­ണു് പ്ര­സ്തു­ത­ലേ­ഖ­നം എ­ഴു­തു­വാൻ തു­നി­ഞ്ഞി­ട്ടു­ള്ള­തു്.

അ­തു­കൊ­ണ്ടു് ഓരോ കൃ­തി­യു­ടേ­യും കാ­വ്യ­ഗു­ണ­ത്തെ­പ്പ­റ്റി­യും മ­റ്റും ഇവിടെ വി­മർ­ശി­ക്കു­വാൻ ഒ­രു­മ്പെ­ടു­ന്നി­ല്ല. മേ­ഘ­സ­ന്ദേ­ശം വാ­യി­ക്കു­ന്ന ഒ­രു­വ­നു് അ­ന­ന്ത­ര­കാ­വ്യ­ങ്ങ­ളിൽ­നി­ന്നു പു­തു­താ­യൊ­ന്നും ല­ഭി­ക്കു­ന്ന­ത­ല്ലെ­ന്നു് ഞാൻ ആദ്യം പ്ര­സ്താ­വി­ച്ചി­ട്ടു­ള്ള­തു വ­സ്തു­രീ­തി ര­സാ­ദി­ക­ളിൽ അ­വ­യ്ക്കു പ­റ­യ­ത്ത­ക്ക യാ­തൊ­രു വൈ­ചി­ത്ര്യ­വും ഇ­ല്ലാ­ത്ത­തു­കൊ­ണ്ട­ത്രെ. എ­ന്നാൽ മ­യൂ­ര­സ­ന്ദേ­ശ­ത്തെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം ഈ അ­ഭി­പ്രാ­യം അത്ര പ്ര­ബ­ല­മാ­ക്ക­ണ­മെ­ന്നി­ല്ല. കേരള കാ­ളി­ദാ­സ­ന്റെ പ്രൗ­ഢ­കോ­മ­ള­വാ­ഗ്വി­ലാ­സ­വും, ക­വി­കർ­മ്മ­മർ­മ്മ­ജ്ഞ­ത­യും ഈ കൃ­തി­യിൽ പ്ര­സ്പ­ഷ്ട­മാ­യി പ്ര­തി­ഫ­ലി­ച്ചി­ട്ടു­ണ്ടു്. സർ­വ്വോ­പ­രി സു­പ്ര­ധാ­ന­മാ­യി സ­മു­ല്ല­സി­ക്കു­ന്ന അ­കൃ­ത്രി­മ­ത­യാ­ണു് മ­യൂ­ര­സ­ന്ദേ­ശ­ത്തെ മ­നോ­മോ­ഹ­ന­മാ­ക്കി­യി­രി­ക്കു­ന്ന­തു്. കോ­കി­ല­സ­ന്ദേ­ശം സർ­വ്വ­ഥാ­ശു­ക­സ­ന്ദേ­ശ­ച്ഛാ­യാ­നു­സാ­രി­യാ­ണെ­ങ്കി­ലും ര­ച­നാ­സൗ­കു­മാ­ര്യ­വും ല­ളി­ത­ത­ര­വ­ചോ­വി­ലാ­സ­വും അ­തി­ന്റെ പ്ര­ത്യേ­ക ഗു­ണ­ങ്ങ­ളാ­ണെ­ന്നു സ­മ്മ­തി­ക്കാം. അർ­ത്ഥ­പു­ഷ്ടി­യും അ­ല­ങ്കാ­ര­ഗൗ­ര­വ­വും­കൊ­ണ്ടു് സ­ന്ദേ­ശ­രാ­ജ്യ­ത്തി­ലെ ഒരു ഉ­യർ­ന്ന സ്ഥാ­നം ശു­ക­സ­ന്ദേ­ശ­ത്തി­നു ല­ഭി­ച്ചി­ട്ടു­ണ്ടു്. കാ­ളി­ദാ­സ­കൃ­തി­ക്കു­ള്ള നി­രു­പ­മ­വൈ­ശി­ഷ്ട്യം സ­ഹൃ­ദ­യ­ലോ­ക­സു­പ്ര­സി­ദ്ധ­മാ­ക­യാൽ ഇവിടെ പ്ര­ത്യേ­കം നിർ­ദ്ദേ­ശി­ക്കേ­ണ്ട­തി­ല്ല.

‘ഭർ­ത്തുർ­മ്മി­ത്രം പ്രി­യ­മ­വി­ധ­വേ വി­ദ്ധി­മാ­മം­ബു­വാ­ഹം’ എന്ന മേ­ഘ­സ­ന്ദേ­ശ­ശ്ലോ­ക­ത്തി­ലെ ‘അ­വി­ധ­വേ’ എന്ന ആ ഒ­രൊ­റ്റ സം­ബു­ദ്ധി­ക്കു­വേ­ണ്ടി­ത­ന്നെ തന്റെ സ്വ­ത്തു­മു­ഴു­വൻ കൊ­ടു­ത്തേ­ക്കാ­മെ­ന്നു് ഒരു പാ­ശ്ചാ­ത്യ­പ­ണ്ഡി­തൻ പ­റ­ഞ്ഞു­പോ­ലും.

സ­ന്ദേ­ശ­ഹാ­രി ഭർ­ത്തൃ­ദുഃ­ഖാർ­ത്ത­യാ­യ നാ­യി­ക­യെ ആ­ദ്യ­മാ­യി ‘അ­വി­ധ­വേ’ എന്നു വി­ളി­ക്കു­ന്ന­തി­ലു­ള്ള ഔ­ചി­ത്യാ­തി­രേ­ക­മാ­ണു് സാ­യ്പി­നെ അ­ത്യ­ധി­കം ര­സി­പ്പി­ച്ച­തു്.

മ­ല­യാ­ള­ത്തി­ലെ സ­ന്ദേ­ശ­കാ­വ്യ­ങ്ങ­ളെ­പ്പ­റ്റി പൊ­തു­വെ പ­റ­യു­മ്പോൾ അവ സാ­ഹി­ത്യ­ത്തി­ന്റെ പ­ര­മോ­ദ്ദേ­ശ്യ­ത്തെ ല­ക്ഷ്യ­മാ­ക്കി­യി­ട്ടി­ല്ലെ­ന്നു വേണം അ­ഭി­പ്രാ­യ­പ്പെ­ടു­വാൻ. ജീ­വി­ത­ര­ഹ­സ്യ­പ്ര­കാ­ശ­നം, പ്ര­കൃ­തി­ത­ത്വ­പ്ര­ബോ­ധ­നം, ധർ­മ്മ­പ്രേ­ര­ക­ത്വം, മ­നഃ­സം­സ്ക­ര­ണം മു­ത­ലാ­യി ഒരു ഉൽ­ക്കൃ­ഷ്ട­കാ­വ്യ­ത്തി­നു­ണ്ടാ­യി­രി­ക്കേ­ണ്ട ഗു­ണ­ങ്ങ­ളൊ­ന്നും ഇവയിൽ പ്ര­ക­ട­മാ­യി പ്ര­കാ­ശി­ച്ചു­കാ­ണു­ന്നി­ല്ല. സ്ഥാ­യി­ര­സ­മാ­യ വി­പ്ര­ലം­ഭ­ശൃം­ഗാ­ര­ത്തി­ന്റെ രാ­ജ­സ­മാ­യ ഒരു ഭാ­വ­മാ­ണു് സ­ന്ദേ­ശ­കാ­വ്യ­ങ്ങ­ളിൽ പ്ര­ധാ­ന­മാ­യി പ്ര­സ്ഫു­ര­ണം ചെ­യ്യു­ന്ന­തു്. അതു് അ­നു­വാ­ച­ക­ഹൃ­ദ­യ­ത്തെ ഉ­ന്ന­ത­ചി­ന്താ­ലോ­ക­ത്തി­ലേ­ക്കു­യർ­ത്തു­ന്ന­തി­നു് ഉ­പ­ക­രി­ക്കു­ന്നി­ല്ല. എ­ങ്കി­ലും സ­ന്ദേ­ശ­കാ­വ്യ­ങ്ങൾ­ക്കു ന­മ്മു­ടെ സാ­ഹി­ത്യ­ത്തിൽ ഒരു പ്ര­ത്യേ­ക സ്ഥാ­ന­മു­ണ്ടെ­ന്നു സ­മ്മ­തി­ച്ചേ കഴിയൂ. ഉ­ണ്ണി­നീ­ലി­സ­ന്ദേ­ശം മു­ത­ലാ­യ കൃ­തി­കൾ പ്ര­സ്തു­ത സ്ഥാ­ന­ത്തെ ഉ­യർ­ത്തി­ക്കാ­ണി­ക്ക­ത്ത­ക്ക­വ­ണ്ണം പ്ര­സി­ദ്ധ­ങ്ങ­ളും ര­സ­വി­ശി­ഷ്ട­ങ്ങ­ളും ആ­ണെ­ന്നു നി­സ്സം­ശ­യം പറയാം.

(സാ­ഹി­തീ­യം)

കു­റ്റി­പ്പു­ഴ കൃ­ഷ്ണ­പി­ള്ള
images/kuttipuzha-n.png

ജനനം: 1-8-1900

പി­താ­വു്: ഊ­രു­മ­ന­യ്ക്കൽ ശ­ങ്ക­രൻ ന­മ്പൂ­തി­രി

മാ­താ­വു്: കു­റു­ങ്ങാ­ട്ടു് ദേവകി അമ്മ

വി­ദ്യാ­ഭ്യാ­സം: വി­ദ്വാൻ പ­രീ­ക്ഷ, എം. എ.

ആലുവാ അ­ദ്വൈ­താ­ശ്ര­മം ഹൈ­സ്ക്കൂൾ അ­ദ്ധ്യാ­പ­കൻ, ആലുവ യൂ­ണി­യൻ­ക്രി­സ്ത്യൻ കോ­ളേ­ജ് അ­ദ്ധ്യാ­പ­കൻ, കേരള സാ­ഹി­ത്യ അ­ക്കാ­ദ­മി പ്ര­സി­ഡ­ന്റ് 1968–71, കേ­ന്ദ്ര സാ­ഹി­ത്യ അ­ക്കാ­ദ­മി അംഗം, ഭാഷാ ഇൻ­സ്റ്റി­റ്റ്യൂ­ട്ടു് ഭ­ര­ണ­സ­മി­തി­യം­ഗം, കേരള സർ­വ്വ­ക­ലാ­ശാ­ല­യു­ടെ സെ­ന­റ്റം­ഗം, ബോർഡ് ഓഫ് സ്റ്റ­ഡീ­സ് അംഗം, പാഠ്യ പു­സ്ത­ക ക­മ്മി­റ്റി കൺ­വീ­നർ (1958), ബാല സാ­ഹി­ത്യ ശി­ല്പ­ശാ­ല ഡ­യ­റ­ക്ടർ (1958), ‘ദാസ് ക്യാ­പി­റ്റൽ’ മ­ല­യാ­ള­പ­രി­ഭാ­ഷ­യു­ടെ ചീഫ് എ­ഡി­റ്റർ, കേരള സാ­ഹി­ത്യ സമിതി പ്ര­സി­ഡ­ന്റ്.

കൃ­തി­കൾ

സാ­ഹി­തീ­യം, വി­ചാ­ര­വി­പ്ല­വം, വിമർശ രശ്മി, നി­രീ­ക്ഷ­ണം, ഗ്ര­ന്ഥാ­വ­ലോ­ക­നം, ചി­ന്താ­ത­രം­ഗം, മാ­ന­സോ­ല്ലാ­സം, മനന മ­ണ്ഡ­ലം, സാ­ഹി­തീ­കൗ­തു­കം, ന­വ­ദർ­ശ­നം, ദീ­പാ­വ­ലി, സ്മ­ര­ണ­മ­ഞ്ജ­രി, കു­റ്റി­പ്പു­ഴ­യു­ടെ തി­ര­ഞ്ഞെ­ടു­ത്ത ഉ­പ­ന്യാ­സ­ങ്ങൾ, വിമർശ ദീ­പ്തി, യു­ക്തി­വി­ഹാ­രം, വി­മർ­ശ­ന­വും വീ­ക്ഷ­ണ­വും, കു­റ്റി­പ്പു­ഴ­യു­ടെ പ്ര­ബ­ന്ധ­ങ്ങൾ—ത­ത്വ­ചി­ന്ത, കു­റ്റി­പ്പു­ഴ­യു­ടെ പ്ര­ബ­ന്ധ­ങ്ങൾ—സാ­ഹി­ത്യ­വി­മർ­ശം, കു­റ്റി­പ്പു­ഴ­യു­ടെ പ്ര­ബ­ന്ധ­ങ്ങൾ— നി­രീ­ക്ഷ­ണം.

ചരമം: 11-2-1971

Colophon

Title: Sandeshakavyangal (ml: സ­ന്ദേ­ശ­കാ­വ്യ­ങ്ങൾ).

Author(s): Kuttipuzha Krishnapilla.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, Kuttipuzha Krishnapilla, Sandeshakavyangal, കു­റ്റി­പ്പു­ഴ കൃ­ഷ്ണ­പി­ള്ള, സ­ന്ദേ­ശ­കാ­വ്യ­ങ്ങൾ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 18, 2023.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Reading the Letter, a painting by Thomas Benjamin Kennington (1856–1916). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.