SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Girl_in_Russian_dress.jpg
Girl in Russian costume, a painting by Vasily Khudiakov (1826–1871).
സൗ­ന്ദ­ര്യ­ബോ­ധം
കു­റ്റി­പ്പു­ഴ കൃ­ഷ്ണ­പി­ള്ള

സാം­സാ­രി­ക­നാ­യ മ­നു­ഷ്യ­ന്റെ ജീ­വി­ത­ദുഃ­ഖ­ങ്ങൾ­ക്കു് അ­ടി­സ്ഥാ­നം അ­ജ്ഞാ­ന­മാ­കു­ന്നു. മറവിൽ കി­ട­ന്ന­തി­നെ നേ­രി­ട്ട­റി­യു­ന്ന­തി­നു­ള്ള ഒരു വാസന എല്ലാ ജീ­വി­ക­ളി­ലും ജ­ന്മ­സി­ദ്ധ­മാ­യി­ക്കാ­ണു­ന്നു­ണ്ടു്. സു­ഖ­വും സ­ന്തോ­ഷ­വും ത­രു­ന്ന വസ്തു അ­ജ്ഞാ­ത­മാ­യി­രി­ക്കു­മ്പോൾ ജ്ഞാ­ന­തൃ­ഷ്ണ ഉൽ­ക്ക­ട­മാ­യി­ത്തീ­രു­ന്നു. അ­തി­ന്റെ തി­ള­പ്പിൽ മ­ന­സ്സി­നു് അ­സ്വ­സ്ഥ­ത വർ­ദ്ധി­ക്കു­മ്പോ­ഴാ­ണു വി­ശ്ര­മ­സ്ഥാ­നം വി­ദൂ­ര­മാ­യി­പ്പോ­കു­ന്ന­തു്. ദാ­ഹി­ച്ചു­വ­ല­യു­ന്ന ഒ­രു­വ­നു വെ­ള്ളം കു­ടി­ക്കു­ന്ന­തു­വ­രെ സു­ഖ­വും തൃ­പ്തി­യും ഉ­ണ്ടാ­കു­ന്ന­ത­ല്ല­ല്ലോ. മ­നു­ഷ്യ­നു് അ­റി­വാ­നും ആ­സ്വ­ദി­ക്കു­വാ­നും തോ­ന്നു­ന്ന­വ­യിൽ­വ­ച്ചു് ഏ­റ്റ­വും പ്ര­ധാ­ന­മാ­യി ലൗ­കി­ക­ജീ­വി­ത­ത്തിൽ കാ­ണു­ന്ന ഒ­ന്നാ­ണു് സൗ­ന്ദ­ര്യം. അ­റി­യേ­ണ്ട­തെ­ല്ലാം അ­റി­ഞ്ഞു­ക­ഴി­യു­മ്പോൾ മാ­ത്ര­മേ അ­റി­യാ­നു­ള്ള ആ­ശ­യ്ക്കു് ആ­ത്യ­ന്തി­ക­നാ­ശം ഉ­ണ്ടാ­ക­യു­ള്ളൂ. അ­തു­വ­രെ ദാ­ഹ­വും മോ­ഹ­വും പെ­രു­കി­ക്കൊ­ണ്ടി­രി­ക്കും. ഒരു പശു അ­തി­ന്റെ കി­ടാ­വി­നെ കാ­ണാ­ഞ്ഞു വെ­മ്പി­പ്പാ­ഞ്ഞു നോ­ക്കു­ന്ന­തും, ഒരു കു­ട്ടി അ­മ്പി­ളി­യ­മ്മാ­വ­നെ പി­ടി­പ്പാൻ കൈ­നീ­ട്ടു­ന്ന­തും പൂർ­വ്വോ­ക്ത­വാ­സ­ന­യു­ടെ ഒരു സ്ഥൂ­ല­വി­ജൃം­ഭ­ണം മാ­ത്ര­മാ­ണു്. സൂ­ക്ഷ്മം അ­തി­സ്ഥൂ­ല­മാ­കു­മ്പോൾ ര­ണ്ടും അ­ന്ത­ഭി­ന്ന­മാ­ണെ­ന്നു തോ­ന്ന­ത്ത­ക്ക­വി­ധം വേഷം മാ­റി­യേ­ക്കാം. മ­ണ്ണി­നു­ള്ളിൽ മ­റ­ഞ്ഞു­കി­ട­ക്കു­ന്ന ബീജം വ­ളർ­ച്ച­യ്ക്കാ­വ­ശ്യ­മാ­യ വെ­ളി­ച്ച­ത്തി­നും വാ­യു­വി­നും­വേ­ണ്ടി മേ­ലോ­ട്ടു മു­ള­ച്ചു പൊ­ങ്ങു­ന്ന­തു­പോ­ലെ പ്ര­കൃ­തി­യു­ടെ ആ­വ­ര­ണ­ത്താൽ ആ­ച്ഛാ­ദി­ത­നാ­യി­രി­ക്കു­ന്ന മ­നു­ഷ്യൻ അ­റി­യാ­ത്ത­തു് അ­റി­വാ­നും അ­തു­വ­ഴി ആ­ന­ന്ദ­മ­ട­യാ­നും­വേ­ണ്ടി മൂ­ടു­പ­ടം മാ­റ്റി മു­ന്നോ­ട്ടു കു­തി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്നു. എവിടെ എ­ന്തി­നു­വേ­ണ്ടി അ­ന്വേ­ഷ­ണം ന­ട­ത്തു­ന്നു എന്നു ജീ­വി­താ­രം­ഭ­ത്തിൽ നാം അ­റി­യു­ന്നി­ല്ലെ­ന്നേ­യു­ള്ളു. ജ്ഞേ­യ­വ­സ്തു ബോ­ധ­ത­ല­ത്തിൽ പ്ര­കാ­ശി­ക്ക­ണ­മെ­ന്നു­ള്ള ആ­ന്ത­ര­മാ­യ ഒരു ആ­ശ­യോ­ടു ബ­ന്ധി­ച്ചു് ഏതോ ഒരു വാ­സ­നാ­ബ­ലം ജീ­വി­ത­യ­ന്ത്ര­ത്തെ ച­ലി­പ്പി­ക്കു­ക­യാ­ണു ചെ­യ്യു­ന്ന­തു്.

images/Ulloor_S_Parameswara_Iyer.jpg
ഉ­ള്ളൂർ

ജ്ഞാ­ന­തൃ­ഷ്ണ ജ­ന്മ­സി­ദ്ധ­മാ­ണെ­ന്നും, അ­തി­ന്റെ ശാ­ന്തി­ക്കാ­യി ഏതോ ഒരു ആ­കർ­ഷ­ണ­ശ­ക്തി മ­നു­ഷ്യ­നിൽ പ്ര­വർ­ത്തി­ക്കു­ന്നു­ണ്ടെ­ന്നും വെ­ളി­വാ­യി­ക്ക­ഴി­ഞ്ഞു. ജീ­വി­ത­ത്തി­ന്റെ വ­ളർ­ച്ച­യ്ക്കു വളം കൊ­ടു­ക്കു­ന്ന ഈ ശക്തി യാ­തൊ­ന്നിൽ­നി­ന്നു് ഉ­ത്ഭ­വി­ക്കു­ന്നു­വോ അതാണു സൌ­ന്ദ­ര്യം. ച­ക്ഷു­രാ­ദി ജ്ഞാ­നേ­ന്ദ്രി­യ­ങ്ങൾ ദർ­ശ­നാ­ദി വി­ഷ­യ­ങ്ങൾ­ക്കാ­യി വ്യാ­പാ­രി­ക്കു­ന്ന­തു സൗ­ന്ദ­ര്യ­ത്തി­ന്റെ ഉ­ത്തേ­ജ­നം മൂ­ല­മാ­കു­ന്നു. ജ്ഞാ­നേ­ന്ദ്രി­യ­ങ്ങ­ളു­ടെ സ­മ്മേ­ള­ന­കേ­ന്ദ്ര­മാ­ണ­ല്ലോ ഹൃദയം അഥവാ മ­ന­സ്സു്. ഇ­ന്ദ്രി­യാർ­ത്ഥ സം­യോ­ഗ­മു­ണ്ടാ­യാ­ലും മ­ന­സ്സു് ഉ­ണർ­ന്നി­ട്ടി­ല്ലെ­ങ്കിൽ പ­ദാർ­ത്ഥ­ബോ­ധം ജ­നി­ക്കു­ന്ന­ത­ല്ല. മ­ന­സ്സി­നെ വൃ­ത്തു­ന്മു­ഖ­മാ­ക്കി ഉ­ണർ­ത്തു­ന്ന­തു് അവിടെ പ്ര­വർ­ത്തി­ക്കു­ന്ന സൗ­ന്ദ­ര്യ­ശ­ക്തി­യാ­കു­ന്നു.

മേൽ­വി­വ­രി­ച്ച ത­ത്വ­ങ്ങ­ളെ അ­ടി­സ്ഥാ­ന­മാ­ക്കി സൗ­ന്ദ­ര്യ­മെ­ന്നാൽ എ­ന്തെ­ന്നു് ഒ­ന്നു­കൂ­ടി ചു­ഴി­ഞ്ഞു­നോ­ക്കാം. ആ­ന­ന്ദ­മാ­ണു് സൗ­ന്ദ­ര്യ­ത്തിൽ­നി­ന്നു് സ­മു­ദ്ഗ­ളി­ക്കു­ന്ന­തെ­ന്നു­ള്ള­തി­നു് അ­നു­ഭ­വം സാ­ക്ഷി­യാ­യി­രി­ക്കു­ന്നു. ഏ­തെ­ങ്കി­ലും രീ­തി­യിൽ തേ­ജ­സ്ഫു­ര­ണ­ത്തോ­ടു് അ­ഭി­മു­ഖ­മാ­യി വ­രു­മ്പോൾ ഒരു നിർ­വൃ­തി­വി­ശേ­ഷം നമ്മെ തലോടി മനം കു­ളിർ­പ്പി­ക്കു­ന്ന­തു സാ­ധാ­ര­ണ­യാ­ണു്. ആ­ന­ന്ദം ചൈ­ത­ന്യ­ത്തി­ന്റെ ധർ­മ്മ­മാ­കു­ന്നു, ചൈ­ത­ന്യ­ത്തി­ന്റെ പ്ര­കാ­ശ­മി­ല്ലാ­ത്തി­ട­ത്തു് ഒ­രി­ക്ക­ലും ആ­ന­ന്ദം സം­ജാ­ത­മാ­കു­ന്ന­ത­ല്ല. അ­തു­കൊ­ണ്ടു് സൗ­ന്ദ­ര്യം ആ­ന­ന്ദ­ജ­ന­ക­മാ­ക­ണ­മെ­ന്നു­വ­ര­ണ­മെ­ങ്കിൽ അതു ചൈ­ത­ന്യ­സം­ബ­ന്ധി­യാ­യി­രി­ക്ക­ണ­മെ­ന്നു സി­ദ്ധി­ക്കു­ന്നു. സൂ­ക്ഷ്മ­മാ­യി പ­രി­ശോ­ധി­ക്കു­മ്പോൾ ചൈ­ത­ന്യ­സ്ഫു­ര­ണം­ത­ന്നെ­യാ­ണു് സൗ­ന്ദ­ര്യ­രൂ­പ­ത്തിൽ പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്ന­തെ­ന്നു മ­ന­സ്സി­ലാ­കും. ജ്ഞാ­ന­തൃ­ഷ്ണ­യെ ശ­മി­പ്പി­ക്കു­ന്ന­തി­നു് സൗ­ന്ദ­ര്യ­ശ­ക്തി പ്രേ­ര­ക­മാ­യി­നി­ല്ക്കു­ന്നു­ണ്ടെ­ന്നു മുൻ സൂ­ചി­പ്പി­ച്ച­തും ഈ അർ­ത്ഥ­ത്തി­ലാ­ണു്. ചൈ­ത­ന്യ­വി­ശേ­ഷ­ങ്ങ­ളാ­യ സാ­ത്വി­ക­ത്വ­വും പ്ര­കാ­ശ­ക­ത്വ­വും സൗ­ന്ദ­ര്യ­ത്തി­ലും കാ­ണു­ന്നു­ണ്ടു്. ഇ­ങ്ങ­നെ ചി­ന്തി­ച്ചു­നോ­ക്കി­യാൽ സൗ­ന്ദ­ര്യ­മെ­ന്ന­തു് ചൈ­ത­ന്യ­ത്തിൽ നി­ന്ന­ന്യ­മ­ല്ലെ­ന്നും, അതു് വി­ശ്വ­ഗർ­ഭ­ത്തിൽ വി­ള­ങ്ങി­ക്കൊ­ണ്ടി­രി­ക്കു­ന്ന പ­ര­മാ­ത്മാ­വി­ന്റെ തേ­ജോ­വി­ശേ­ഷം­ത­ന്നെ­യാ­ണെ­ന്നും കാ­ണാ­വു­ന്ന­താ­ണു്. “സ­ത്യം­ത­ന്നെ സൗ­ന്ദ­ര്യം, സൗ­ന്ദ­ര്യം തന്നെ സത്യം’ (Beauty is truth,truth is beauty) എന്ന സു­പ്ര­സി­ദ്ധ­മാ­യ ആം­ഗ്ലേ­യ­ക­വി­വാ­ക്യ­വും ഈ അർ­ത്ഥം­ത­ന്നെ കു­റി­ക്കു­ന്നു­ണ്ടു്. ആ­ത്മീ­യ­വി­ചാ­ര­ത്തിൽ അർ­ത്ഥ­ദേ­ദ­മി­ല്ലാ­തെ കാ­ണു­ന്ന സത്യം, ജ്ഞാ­നം, ആ­ത്മാ­വു് ഇ­വ­യ്ക്കു് ഭൗ­തി­ക­ദൃ­ഷ്ട്യാ ഉ­ണ്ടാ­കു­ന്ന പ­രി­ണാ­മ­മാ­ണു് സൗ­ന്ദ­ര്യം. അതു് നി­ത്യ­ശു­ദ്ധ­വും കേ­വ­ല­ശാ­ന്ത­വും ആ­കു­ന്നു. സ­ത്യ­സ്വ­രൂ­പ­മാ­യ ചൈ­ത­ന്യം ദേ­ശ­കാ­ല­നി­മി­ത്ത­ങ്ങ­ളാ­കു­ന്ന (Space, Time and Causation) ഉ­പാ­ധി­ക­ളിൽ­ക്കൂ­ടി പ്ര­തി­ഫ­ലി­ക്കു­മ്പോൾ ന­മു­ക്കു സൗ­ന്ദ­ര്യ­മാ­യി തോ­ന്നു­ക­യാ­ണു്.

images/kumaran-asan-1.png
കു­മാ­ര­നാ­ശാൻ

പ്ര­പ­ഞ്ച­ത്തി­ന്റെ ഉ­ല്പ­ത്തി­സ്ഥി­തി­ല­യ­ങ്ങൾ ആ­ന­ന്ദ­ത്തി­ലാ­ണെ­ന്നു് ഉ­പ­നി­ഷ­ത്തു­കൾ ഉ­ദ്ഘോ­ഷി­ക്കു­ന്നു­ണ്ടു്. സൗ­ന്ദ­ര്യ­ശ­ക്തി ഹൃ­ദ­യ­ത­ല­ത്തിൽ പ്ര­വർ­ത്തി­ക്കു­മ്പോ­ളാ­ണ­ല്ലോ ആ­ന­ന്ദ­മു­ണ്ടാ­കു­ന്ന­തു്. അ­പ്പോൾ ഇ­ക്കാ­ണു­ന്ന പ്ര­പ­ഞ്ചം മു­ഴു­വൻ അ­ഖ­ണ്ഡ­മാ­യ ഒരു സൗ­ന്ദ­ര്യ­സ­മു­ച്ച­യ­ത്തി­ന്റെ സ­ന്താ­ന­മാ­ണെ­ന്നു സി­ദ്ധി­ക്കു­ന്നു. പ്ര­കൃ­തി­യെ­ന്നു പ­റ­യു­ന്ന­തു് സൗ­ന്ദ­ര്യ­ദേ­വ­ത­യു­ടെ ഒരു ‘പു­ഞ്ചി­രി­പ്പൂ­നി­ലാ­വു’ മാ­ത്ര­മാ­ണു്. സൂ­ക്ഷ്മ­ദൃ­ക്കു­കൾ­ക്കു് സു­ന്ദ­ര­മാ­യി തോ­ന്നാ­ത്ത ഒ­രം­ശ­വും പ്ര­കൃ­തി­യിൽ കാ­ണു­ന്നി­ല്ല. പർ­വ്വ­തം മുതൽ പ­ര­മാ­ണു­വ­രെ­യു­ള്ള സ­മ­സ്ത­വ­സ്തു­ക്ക­ളും അ­ന­ന്ത­ശാ­ന്ത­വും മ­നോ­ഭി­രാ­മ­വും ആയ ഒരു ദി­വ്യ­സൗ­ന്ദ­ര്യ­ത്തി­ന്റെ മാ­ഹാ­ത്മ്യ­ത്തെ മൗ­ന­ഭാ­ഷ­യിൽ ഉ­ദീ­ര­ണം ചെ­യ്യു­ന്ന­വ­യാ­ണു്. ജീ­വ­ജാ­ല­ങ്ങൾ­ക്കു് ജീ­വൻ­കൊ­ടു­ക്കു­ന്ന ഭർ­ഗ്ഗോ­നി­ധി­യാ­യ ഭാ­സ്ക്ക­ര­ഭ­ഗ­വാ­നും, നി­ശാ­നാ­രി­യു­ടെ കൈ­ത്തി­രി­യാ­യി പാ­റി­പ്പ­റ­ക്കു­ന്ന മി­ന്നാ­മി­നു­ങ്ങും ആ മ­നോ­ഹ­ര­കാ­ന്തി­ക­ന്ദ­ള­ത്തി­ന്റെ മോ­ഹ­ന­വാ­ഹ­ന­ങ്ങ­ളെ­ന്ന നി­ല­യിൽ സ­മ­ത്വം നേ­ടി­യ­വ­ര­ത്രെ. ഇവിടെ ഒരു ചോ­ദ്യ­ത്തി­നു് അ­വ­കാ­ശം കാ­ണു­ന്നു. സർ­വ്വ­വും സു­ന്ദ­ര­മാ­ണെ­ങ്കിൽ ചില വ­സ്തു­ക്കൾ അ­സു­ന്ദ­ര­ങ്ങ­ളാ­യി­ത്തോ­ന്നു­ന്ന­തെ­ന്തു­കൊ­ണ്ടു് അതു നോ­ട്ട­ത്തി­ന്റെ നി­ല­ഭേ­ദം­കൊ­ണ്ടാ­ണെ­ന്നു സ­മാ­ധാ­നി­ക്കാം. നി­രീ­ക്ഷ­ണ­സ്ഥാ­ന (Point of View) ത്തെ ആ­ശ്ര­യി­ച്ചാ­ണ­ല്ലോ സൗ­ന്ദ­ര്യ­ത്തി­ന്റെ അ­ഭി­വ്യ­ക്തി സ്ഥി­തി­ചെ­യ്യു­ന്ന­തു്. ഒ­രാൾ­ക്കു് ക­മ­നീ­യ­മാ­യ­തു് മ­റ്റൊ­രാൾ­ക്കു് വി­രൂ­പ­മാ­യി വെ­ളി­പ്പെ­ടാം. ഇവിടെ മ­നഃ­സ്ഥി­തി മാ­റു­ന്ന­ത­ല്ലാ­തെ വ­സ്തു­വി­നു വ്യ­ത്യാ­സം വ­രു­ന്നി­ല്ല. വാ­സ്ത­വ­ത്തിൽ വൈ­രൂ­പ്യം എ­ന്നൊ­ന്നു് ഈ ലോ­ക­ത്തിൽ ഇ­ല്ലെ­ന്നു­ത­ന്നെ വാ­ദി­ക്കാം. അതു് അ­ഗാ­ധ­മാ­യ സൗ­ന്ദ­ര്യ­ബോ­ധ­ത്തി­ന്റെ അ­ഭാ­വ­ത്തിൽ മ­ന­സ്സി­നു­ണ്ടാ­കു­ന്ന ആ­പേ­ക്ഷി­ക­മാ­യ ഭാ­വ­ഭേ­ദം (Relative change of View) മാ­ത്ര­മാ­ണു്. അ­തി­ന്റെ ആ­പേ­ക്ഷി­ക­ത്വം (Relativity) തന്നെ അതിനു സ്ഥി­ര­മാ­യി ഒരു സ­ത്ത­യി­ല്ലെ­ന്നു തെ­ളി­യി­ക്കു­ന്നു. മ­യി­ലി­ന്റെ സാ­മീ­പ്യ­ത്തിൽ കോ­ഴി­ക്കു കോമളത കു­റ­ഞ്ഞും കാ­ക്ക­യോ­ട­ടു­ക്കു­മ്പോൾ കൂ­ടി­യും ക­ണ്ടേ­ക്കാം. വി­രൂ­പ­നാ­യ കാക്ക മൂ­ങ്ങ­യെ­ക്കാ­ണു­മ്പോൾ സു­രൂ­പ­നാ­യും തീ­രു­ന്നു­ണ്ടു്. ഇ­ങ്ങ­നെ പുറമെ പൊ­ന്തി­നി­ല്ക്കു­ന്ന ഭം­ഗി­യും വൈ­രു­പ്യ­വും കേവലം ദർ­ശ­ന­മാ­ത്ര­വ്യ­ഭി­ചാ­രി­ക­ളാ­ണു്. ഇ­വ­യു­ടെ­യെ­ല്ലാം ഉ­ള്ളിൽ അ­വ്യ­ഭി­ച­രി­ത യ­ഥാർ­ത്ഥ­മാ­യ ഒരു അ­വ്യാ­ജ­മ­നോ­ഹ­ര­ത്വം വി­ലോ­ഭ­നീ­യ­വി­ലാ­സ­ത്തോ­ടെ വി­ള­യാ­ടു­ന്നു­ണ്ടു്. അ­താ­ണു് ആ­ത്മ­പ്ര­കാ­ശ­മാ­യ സാ­ക്ഷാൽ സൗ­ന്ദ­ര്യം. സൂ­ര്യ­ര­ശ്മി സ്ഫ­ടി­ക­ത്തിൽ­ത്ത­ട്ടി സ­പ്ത­വർ­ണ്ണ­ങ്ങ­ളാ­യി തി­രി­യു­ന്ന­തു പോലെ ഇതും ബാ­ഹ്യ­മാ­യ സ്ഫു­ടീ­ക­ര­ണ­ത്തിൽ ബ­ഹു­വി­ധ സു­ഷ­മാ­വി­ശേ­ഷ­ങ്ങ­ളാ­യി പ­രി­ണ­മി­ക്കു­ന്നു. അ­ന്തർ­ലീ­ന­മാ­യ ആ കാ­ന്തി­പ്ര­വാ­ഹ­ത്തിൽ­ക്കൂ­ടെ നോ­ക്കി­യാൽ ഇ­രു­മ്പും, തു­രു­മ്പും, പൊൻ­പു­വും, പൊ­ട്ട­പ്പു­ല്ലും, ത­ണ്ടാർ­വ­ള­യും, ച­ണ്ടി­വ­യ്ക്കോ­ലും, മ­ദ­ക­രി­യും, മ­ക്കു­ണ­വും, നരനും, വാ­ന­ര­നും എ­ല്ലാം ഓരോ രീ­തി­യിൽ അ­ഭം­ഗു­ര­ഭം­ഗി­യു­ടെ അ­കൃ­ത്രി­മാം­ഗ­ങ്ങ­ളാ­യി ക­ണ്ണി­നു കൗ­തു­കം ജ­നി­പ്പി­ക്കും. പക്ഷേ, മ­നോ­നൈർ­മ്മ­ല്യ­വും പ്ര­തി­ഭാ­പ്ര­സാ­ദ­വും ഇ­ല്ലാ­തെ ഇ­രു­ട്ട­ട­ഞ്ഞ ജീ­വി­ത­ത്തിൽ ഈ­ദൃ­ശാ­വ­ലോ­ക­നം അ­സാ­ധ്യം­ത­ന്നെ. സ­മ­ഷ്ടി­യാ­യ സൗ­ന്ദ­ര്യ­ത്തി­ന്റെ വൃ­ഷ്ടി­ഗ­ത­മാ­യ പ്ര­കാ­ശ­ന­ത്തിൽ ആ­ധാ­ര­ഭേ­ദ­മ­നു­സ­രി­ച്ചു് ന്യൂ­നാ­ധി­ക­ഭേ­ദം വ­രു­ന്ന­താ­ണു്. അ­സു­ന്ദ­ര­ത്വം അഥവാ വൈ­രൂ­പ്യം ദർ­ശ­ന­വി­ഷ­യ­മാ­കു­ന്ന­തി­നു് ഈ വ്യ­ത്യാ­സ­വും കാ­ര­ണ­മാ­യി­ത്തീ­രു­ന്നു­ണ്ടു്.

images/John_Keats.jpg
കീ­റ്റ്സ്

സൗ­ന്ദ­ര്യ­ത്തെ അ­തി­ന്റെ അ­ലൗ­കി­ക­ഭാ­വ­ത്തിൽ സർ­വ്വ­വ്യാ­പി­യാ­യി ദർ­ശി­ക്കു­ന്ന­തി­നു് ജീ­വി­ത­ശു­ദ്ധി അ­ത്യാ­വ­ശ്യ­മാ­കു­ന്നു. ഭൂ­ത­ദ­യാ­ദി ഗു­ണ­ഗ­ണ­ങ്ങൾ നി­റ­ഞ്ഞു് ഹൃദയം വി­ശു­ദ്ധ­വും വി­ശാ­ല­വും സാ­ത്വി­ക­വും ആ­യെ­ങ്കിൽ മാ­ത്ര­മേ സർ­വ്വാ­നു­സ്യൂ­ത­മാ­യ സൗ­ന്ദ­ര്യ­വി­ലാ­സ­ത്തിൽ സ്വ­യ­മേ­വ സ­മാ­കൃ­ഷ്ട­മാ­ക­യു­ള്ളൂ. സം­സാ­ര­ക്ക­റ­പ­റ്റി ര­ജ­സ്ത­മ­സ്സു­ക­ളു­ടെ ആ­ക്ര­മ­ണ­ത്താൽ ക്ഷു­ബ്ധ­ചി­ത്ത­നും ന­ഷ്ട­പ്ര­ജ്ഞ­നും ആയ മ­നു­ഷ്യ­നു് എ­പ്പോ­ഴും എ­വി­ടെ­യും സൗ­ന്ദ­ര്യ­മ­ണ്ഡ­ലം അ­തി­ദൂ­ര­വർ­ത്തി­യാ­യി­രി­ക്കും. സാ­ധാ­ര­ണ­ന്മാർ­ക്കു് അ­റ­പ്പും വെ­റു­പ്പും ജ­നി­പ്പി­ക്കു­ന്ന നീ­ച­രൂ­പ­ഭാ­വാ­ദി­ക­ളിൽ­ക്കൂ­ടി വൈ­ദ­വി­ക­മാ­യ രാ­മ­ണീ­യ­കം ക­ണ്ടാ­ന­ന്ദി­ക്കു­വാൻ സാ­ധി­ക്കു­ന്ന­വർ ആ­ത്മ­സാ­ക്ഷാ­ത്ക്കാ­രം സി­ദ്ധി­ച്ച പു­ണ്യ­പു­രു­ഷ­ന്മാ­രാ­ണു്.

images/Vallathol-Narayana-Menon.jpg
വ­ള്ള­ത്തോൾ

സൗ­ന്ദ­ര്യ­ബോ­ധ­മു­ള്ള­വ­നു ജീ­വി­തം ആ­മൂ­ലാ­ഗ്രം ആ­ന­ന്ദ­മ­യ­മാ­ണെ­ന്നു് അ­നു­ഭ­വി­ച്ച­റി­യാൻ ക­ഴി­യും. മ­നു­ഷ്യ­ജീ­വി­തം സൗ­ന്ദ­ര്യ­ത്തി­ന്റെ ഒരു ചി­ത്രീ­ക­ര­ണ­മാ­ണു്. ലോ­കൈ­ക­ശി­ല്പി അ­ലോ­ക­സാ­മാ­ന്യ­മാ­യ ലേ­ഖ­ന­ചാ­തു­രി­യോ­ടെ അ­വ്യ­ക്ത­മാ­യ ഒരു സൗ­ന്ദ­ര്യ­ഭി­ത്തി­യിൽ ജീ­വി­ത­ചി­ത്രം വ­ര­ച്ചി­രി­ക്കു­ന്നു. ദുഃ­ഖ­ത്തി­ന്റെ നീണ്ട നി­ഴൽ­കൊ­ണ്ടു് അ­തി­ന്റെ ശ­രി­യാ­യ വർ­ണ്ണ­ഭം­ഗി നാം അ­റി­യു­ന്നി­ല്ലെ­ന്നേ­യു­ള്ളു. ഹൃ­ദ­യ­ത്ത­ട്ടിൽ സൗ­ന്ദ­ര്യ­സ്നേ­ഹം നി­റ­ഞ്ഞു് ബോ­ധ­ദീ­പം ജ്വ­ലി­ക്കു­മ്പോൾ നിഴൽ മാ­ഞ്ഞു് നിറം തെ­ളി­ഞ്ഞു് ചി­ത്ര­ത്തി­ന്റെ ക­മ­നീ­യ­ത പൂർ­ണ്ണ­മാ­യി പ്ര­കാ­ശി­ക്കും. ജീ­വി­തം തൊ­ട്ടാൽ പൊ­ള്ളു­ന്ന എ­രി­തീ­ക്ക­ന­ല­ല്ലെ­ന്നും അതു് ക­ലാ­നാ­ഥ­ലീ­ലാ­രം­ഗ­മാ­യ ഒരു ആ­ന­ന്ദോ­ദ്യാ­ന­മാ­ണെ­ന്നും ആ­ദ്യ­മാ­യി മ­നു­ഷ്യ­നെ ബോ­ധി­പ്പി­ക്കു­ന്ന­തു് അ­വ­ന്റെ ഹൃ­ദ­യ­മാ­കു­ന്നു. ശോ­ക­മോ­ഹ­ങ്ങ­ളു­ടെ അ­ടി­യിൽ കി­ട­ക്കു­ന്ന നി­ത്യ­വും നി­രു­പ­മ­വും ആയ ഈ സു­ഖ­സ്ഥാ­ന­ത്തെ ഹൃദയം സൗ­ന്ദ­ര്യ­തേ­ജ­സ്സിൽ­ക്കൂ­ടി­യാ­ണു് ക­ണ്ടെ­ത്തു­ന്ന­തു്. മ­നു­ഷ്യ­നിൽ ഹൃ­ദ­യ­ത്തി­നോ­ളം പ്രാ­ധാ­ന്യ­മു­ള്ള മ­റ്റൊ­ന്നു­ണ്ടെ­ന്നു തോ­ന്നു­ന്നി­ല്ല. അതു മ­നു­ഷ്യ­ത്വ­ത്തി­ന്റെ അ­ധഃ­പ­ത­ന­ത്തി­നും ഉ­ന്ന­മ­ന­ത്തി­നും കാ­ര­ണ­മാ­യി നി­ല­കൊ­ള്ളു­ന്നു. ജീ­വി­ത­ത­രു­വി­ന്റെ മൂ­ല­വേ­രു­ക­ളാ­യ വി­കാ­ര­ങ്ങ­ളു­ടെ വി­ള­നി­ല­മാ­ണു് ഹൃദയം. സൗ­ന്ദ­ര്യം അ­വ­യു­ടെ അ­ങ്കു­ര­ങ്ങൾ­ക്കു് ജീ­വൻ­കൊ­ടു­ത്തു് ജീ­വി­ത­പ്ര­വാ­ഹ­ത്തെ ശ­ക്ത­വും ശു­ദ്ധ­വും ആ­ക്കു­ന്നു. ശി­ശു­പ്രാ­യ­ത്തിൽ മ­നു­ഷ്യ­ന്റെ സ്ഥി­തി വി­കാ­ര­ദ­ശ­യിൽ മാ­ത്ര­മാ­ണു്. അ­തി­നു­ശേ­ഷ­മേ അവൻ വി­ചാ­ര­ലോ­ക­ത്തി­ലേ­ക്കു ക­ട­ക്കു­ന്നു­ള്ളൂ. ഒരു ശിശു ആ­ദ്യ­ഘ­ട്ട­ത്തിൽ ചി­രി­യും ക­ര­ച്ചി­ലും­കൊ­ണ്ടു് ക­ഴി­ഞ്ഞു­കൂ­ടു­ന്ന­ത­ല്ലാ­തെ ചി­ന്താ­ശീ­ല­നാ­യി കാ­ണ­പ്പെ­ടു­ന്നി­ല്ല. വി­ചാ­ര­ങ്ങൾ പു­റ­പ്പെ­ടു­ന്ന­തി­നു് ന­മ്മിൽ പ്ര­ബ­ല­മാ­യി പ്ര­വർ­ത്തി­ക്കു­ന്ന­തു വി­കാ­ര­ങ്ങ­ളാ­കു­ന്നു. വിവിധ വി­കാ­ര­ങ്ങ­ളു­ടെ ഒരു ആ­കെ­ത്തു­ക­യാ­ണു് ജീ­വി­തം. അതു കൊ­ണ്ട­ത്രേ ത­ദുൽ­പ്പ­ത്തി­സ്ഥാ­ന­മാ­യ ഹൃദയം മ­നു­ഷ്യ­ന്റെ മ­ഹ­ത്വ­ത്തി­നു് മാ­ന­ദ­ണ്ഡ­മാ­യി­ത്തീർ­ന്നി­രി­ക്കു­ന്ന­തു്. ആ­ലോ­ച­നാ­കു­ശ­ല­മാ­യ ധി­ഷ­ണാ­ബ­ലം­കൊ­ണ്ടു­ത­ന്നെ ഒ­രാൾ­ക്കു മ­ഹ­ത്ത്വം നേടാൻ ക­ഴി­യു­ക­യി­ല്ല. ശൂ­ന്യ­ഹൃ­ദ­യ­നാ­യ ഒരു ത­ത്വ­ചി­ന്ത­കൻ ച­ക്ര­ങ്ങ­ളു­ടെ സ­ഹാ­യ­ത്താൽ ച­ലി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന ഒരു യ­ന്ത്രം മാ­ത്ര­മാ­ണു്. ഹൃ­ദ­യ­മി­ല്ലാ­ത്ത­വൻ സൌ­ന്ദ­ര്യ­മ­റി­യു­ന്നി­ല്ല. സ­ന്ദ­ര്യ­മ­റി­യാ­ത്ത­വൻ ദൈ­വ­ത്തെ അ­റി­യു­ന്നി­ല്ല. അവൻ ഭ­യ­ങ്ക­ര­മാ­യ ശൂ­ന്യ­ത­യും നി­ശ്ശ­ബ്ദ­ത­യും നി­റ­ഞ്ഞ അ­ന്ധ­കാ­ര­ത്തിൽ ത­ളർ­ന്നു­വീ­ഴു­ന്നു. ശു­ഷ്ക­മാ­യ മ­സ്തി­ഷ്ക­ത്തിൽ മു­ഴ­ങ്ങി­ക്കൊ­ണ്ടി­രി­ക്കു­ന്ന രൂപ-​അണ-പൈസയുടെ കി­ലു­കി­ലാ­ര­വം മാ­ത്ര­മേ അവൻ കേൾ­ക്കു­ന്നു­ള്ളൂ. അ­വ­നെ­സ്സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം ഈ ലോകം നീ­രെ­ടു­ത്ത ക­രി­മ്പിൻ­കോ­ച്ച പോ­ലെ­യാ­യി­ത്തീ­രു­ന്നു. ഹൃ­ദ­യ­വ്യാ­പാ­ര­മി­ല്ലാ­ത്ത­വ­നെ ‘പ­ണ്ഡി­ത­മൂ­ഢൻ’ (Learned fool) എ­ന്നാ­ണു് മ­ഹാ­ത്മാ­വാ­യ രാ­മ­ദാ­സ­സ്വാ­മി­കൾ വി­ളി­ക്കു­ന്ന­തു്. സോ­ള­മ­നു് ഒരു സ്വ­പ്ന­ത്തിൽ ദൈവം പ്ര­ത്യ­ക്ഷ­പ്പെ­ട്ട­താ­യി തോ­ന്നി­യ­പ്പോൾ അ­ദ്ദേ­ഹം പ്രാർ­ത്ഥി­ച്ച­തു് ബോ­ധ­വും ധാ­ര­ണ­യും ഉള്ള ഒരു ഹൃ­ദ­യ­ത്തി­നു­വേ­ണ്ടി­യാ­യി­രു­ന്നു­വ­ത്രേ. ജീ­വി­ത­ത്തിൽ ഹൃ­ദ­യ­ത്തി­നു­ള്ള വ­ശീ­ക­ര­ണ­ശ­ക്തി ഇ­ത്ര­യെ­ന്നു പ­രി­ച്ഛേ­ദി­ക്കു­വാൻ നി­വൃ­ത്തി­യി­ല്ല. അ­തിൽ­നി­ന്നും പൊ­ട്ടി­പ്പു­റ­പ്പെ­ടു­ന്ന പ­രി­ശു­ദ്ധ വി­കാ­ര­ങ്ങൾ­ക്കു കീ­ഴ്പ്പെ­ടാ­തെ ക­യർ­ത്തു­നി­ല്ക്കു­ന്ന­തു് അ­സാ­ധ്യ­വും ആ­പൽ­ക്ക­ര­വു­മാ­കു­ന്നു. ഐറിഷു കാ­ര­നാ­യ ഒരു പാ­തി­രി, കുടി മു­ഴു­ത്തു് മു­ടി­യാ­റാ­യ ഒ­രു­ത്ത­നോ­ടു് കുടി നിർ­ത്തു­വാൻ പ­ല­ത­വ­ണ­യും ദൈ­വ­ത്തെ മുൻ­നിർ­ത്തി ഉ­പ­ദേ­ശി­ച്ചി­ട്ടും ഫ­ല­പ്പെ­ട്ടി­ല്ല. വെ­ട്ടു­പോ­ത്തി­നോ­ടു് വേ­ദ­മോ­തു­ന്ന മ­ട്ടിൽ ഉ­പ­ദേ­ശം ക­ലാ­ശി­ക്കു­ന്ന­തു ക­ണ്ടു് ഒ­രു­ദി­വ­സം പാ­തി­രി അ­വ­ന്റെ ഓ­മ­ന­ക്കു­ഞ്ഞി­നെ എ­ടു­ത്ത് അവൻ കാൺകെ ചും­ബി­ച്ചു­കൊ­ണ്ടു് അ­തി­ന്റെ പേരിൽ കു­ടി­ക്ക­രു­തെ­ന്നു് അ­വ­നോ­ടു മ­ന­സ്സ­ലി­ഞ്ഞു് അ­പേ­ക്ഷി­ച്ചു. ആ കാഴ്ച കു­ടി­യ­ന്റെ മ­ങ്ങി­ക്കി­ട­ന്നി­രു­ന്ന സ്നേ­ഹ­വി­കാ­ര­ങ്ങ­ളെ ത­ട്ടി­യു­ണർ­ത്തു­ക­യും, തൽ­ഫ­ല­മാ­യി പാ­തി­രി­യു­ടെ അ­പേ­ക്ഷ ഹൃ­ദ­യ­ത്തിൽ പ­തി­ഞ്ഞു് അ­ന്നു­മു­തൽ അവൻ കുടി നിർ­ത്തു­ക­യും ചെ­യ്തു. വി­കാ­ര­ങ്ങൾ­ക്കു മ­നു­ഷ്യൻ എ­ത്ര­ത്തോ­ളം അ­ധീ­ന­നാ­ണെ­ന്നു് ഈ കഥ തെ­ളി­യി­ക്കു­ന്നു­ണ്ടു്. ഇ­പ്ര­കാ­രം ജീ­വി­താ­ധാ­ര­മാ­യി നി­ല്ക്കു­ന്ന ഹൃ­ദ­യ­ത്തെ ശു­ദ്ധ­സാ­ത്വി­ക­മാ­ക്കി വി­ക­സി­പ്പി­ച്ചു് സ്നേ­ഹ­ര­സാ­ത്മ­ക­ങ്ങ­ളാ­യ വി­കാ­ര­ങ്ങൾ വ­ളർ­ത്തി ക്ലേ­ശ­നാ­ശ­ത്തി­നു­ള്ള ആ­ന­ന്ദ­പ്പു­ഴ­യൊ­ഴു­കു­ന്ന­തു് സൗ­ന്ദ­ര്യ­മാ­ണെ­ന്ന­റി­യു­മ്പോൾ അതിനു ജീ­വി­ത­ത്തി­ലു­ള്ള സ്ഥാ­നം ഏ­താ­ണെ­ന്നു് ഏ­ക­ദേ­ശം ഊ­ഹ്യ­മാ­ണ­ല്ലൊ.

images/Rabindranath_Tagore.jpg
ടാഗോർ

സം­ഗീ­തം, സാ­ഹി­ത്യം, ചി­ത്ര­മെ­ഴു­ത്തു് മു­ത­ലാ­യ ഹൃ­ദ്യ­ക­ല­ക­ളു­ടെ ഉ­ത്ഭ­വം സൗ­ന്ദ­ര്യ­ത്തി­ന്റെ ആ­കർ­ഷ­ണ­ത്തിൽ­നി­ന്നാ­കു­ന്നു. ഗാ­യ­ക­നും, ക­വി­യും, ചി­ത്ര­കാ­ര­നും സൗ­ന്ദ­ര്യാ­നു­ഭൂ­തി­യിൽ, വി­ള­യു­ന്ന മ­നോ­ധർ­മ്മ­ങ്ങ­ളെ പ്ര­കാ­ശ­നം ചെ­യ്യു­ന്ന­വ­രാ­ണു് പ്ര­കൃ­തി­യു­ടെ ഏതു ഭാ­ഗ­വും അ­വി­ച്ഛി­ന്ന­മാ­യ ഒരു സൗ­ന്ദ­ര്യ­ധാ­ര­യു­ടെ പ്ര­തി­ബിം­ബ­മാ­യി ദർ­ശി­ക്കു­വാൻ അ­വർ­ക്കു് ഒരു പ്ര­ത്യേ­ക ശ­ക്തി­യു­ണ്ടു്. സൌ­ന്ദ­ര്യാ­രാ­ധ­ക­ന്മാ­രിൽ പ്ര­മാ­ണി­യാ­ണു് കവി. എത്ര നി­സ്സാ­ര­വ­സ്തു­വും ക­വി­ഹൃ­ദ­യ­ത്തിൽ­കൂ­ടി ക­ട­ന്നു­വ­രു­മ്പോൾ അ­നു­പ­മ­സു­ന്ദ­ര­രൂ­പം­പൂ­ണ്ടു് ആ­ലോ­ക­നീ­യ­മാ­യി­ത്തീ­രു­ന്ന­തു് അവിടെ ത­ള്ളി­പ്പെ­രു­കു­ന്ന സൗ­ന്ദ­ര്യ­ര­സ­ത്തിൽ മു­ങ്ങി­ത്തെ­ളി­ഞ്ഞു് മി­ന്നു­ന്ന­തു­കൊ­ണ്ടാ­ണു്. ഉ­ള്ളൂ­രി­ന്റെ ‘മ­ഴ­ത്തു­ള്ളി’യും, ആ­ശാ­ന്റെ ‘മി­ന്നാ­മി­നു­ങ്ങും’, വ­ള്ള­ത്തോ­ളി ന്റെ ‘അ­രി­പ്പി­റാ­വും’ ‘സൗ­കു­മാ­ര്യ­പ്പു­ഴ­തൻ കൊ­ച്ചു­ത­രം­ഗ’മാ­യി­ട്ടാ­ണ­ല്ലോ ക­വി­ത­യിൽ നി­ഴ­ലി­ക്കു­ന്ന­തു്. പൂ­ന്തോ­ട്ട­ത്തിൽ മ­തിൽ­ക്കെ­ട്ടി­നു­ള്ളിൽ ആരും കാ­ണാ­തെ ത­ല­പൊ­ന്തി­ച്ചു­നിൽ­ക്കു­ന്ന ഒരു പാ­ഴ്ച്ചെ­ടി­യു­ടെ അ­കൃ­ത്രി­മ­സൗ­ന്ദ­ര്യം ടാ­ഗോ­റി നെ­പ്പോ­ലു­ള്ള അ­നു­ഗ്ര­ഹീ­ത ക­വി­കൾ­ക്കേ ക­ണ്ടു­പി­ടി­പ്പാൻ കഴിയൂ. കാ­ളി­ദാ­സൻ, ഭ­വ­ഭൂ­തി തു­ട­ങ്ങി­യ പ്രാ­ചീ­ന കവി ശ്രേ­ഷ്ഠ­ന്മാ­രും പ്ര­കൃ­തി­രാ­മ­ണീ­യ­ക­ത്തി­ന്റെ ദൈ­വി­ക­ഭാ­വ­ത്തെ പ്ര­ത്യേ­കം പ്ര­ദർ­ശി­പ്പി­ച്ചി­ട്ടു­ള്ള­വ­രാ­ണു്. ഏ­ത­ദ്വി­ഷ­യ­ത്തിൽ ഇ­ന്നു് അ­ദ്വി­തീ­യ പ­ദ­വി­യെ അ­ല­ങ്ക­രി­ക്കു­ന്ന മ­ഹർ­ഷി­പും­ഗ­വ­നാ­ണ­ല്ലോ മ­ഹാ­ക­വി ര­വീ­ന്ദ്ര­നാ­ഥ­ടാ­ഗോർ. ആ­ധു­നി­ക­ലോ­ക­ത്തി­ലെ സൗ­ന്ദ­ര്യ­ഗാ­യ­ക­നാ­ണു് അ­ദ്ദേ­ഹം. വി­സ്തൃ­ത­ഗം­ഭീ­ര­മാ­യ ഒരു സൗ­ന്ദ­ര്യ­സ­മു­ദ്ര­ത്തി­ലെ ക­ല്ലോ­ല­മാ­ല­യിൽ­നി­ന്നും പു­റ­പ്പെ­ടു­ന്ന സം­ഗീ­ത­നാ­ദ­മാ­ണു് ടാ­ഗോർ­ക്ക­വി­ത. സൗ­ന്ദ­ര്യ­ത്തി­ന്റെ സാ­ത്വി­ക­മാ­യ അം­ശ­ത്തെ എ­ടു­ത്തു­കാ­ണി­ക്കു­ന്ന­തി­ല­ത്രേ യ­ഥാർ­ത്ഥ­മാ­യ കവിത കാ­ണു­ന്ന­തു് അ­ല്ലാ­തെ അ­തി­ന്റെ രാ­ജ­സ­മാ­യ ഭാ­വ­ത്തി­നു പ്രാ­ധാ­ന്യം കൊ­ടു­ത്തു വർ­ണ്ണി­ച്ച വാ­യ­ന­ക്കാ­രു­ടെ ചി­ത്തം ഉ­ന്മ­ത്ത­മാ­ക്കു­ന്ന രീതി ഉ­ത്ത­മ­ക­വി­ക്കു പ­റ്റി­യ­ത­ല്ല. സൌ­ന്ദ­ര്യ­തേ­ജ­സ്സു് സ­മു­ജ്ജ­ലി­ക്കു­ന്ന സ­ന്ധ്യാ­സ­മ­യ­ങ്ങ­ളും മ­റ്റും വർ­ണ്ണ­നാ­വി­ഷ­യ­ങ്ങ­ളാ­കു­മ്പോൾ ഈ സംഗതി പ്ര­ത്യേ­കം ശ്ര­ദ്ധി­ക്കേ­ണ്ട­തു­ണ്ടു്. എ­ന്നാൽ മാ­ത്ര­മേ ക­വി­ത­കൊ­ണ്ടു­ദ്ദേ­ശി­ക്കു­ന്ന ഫലം വാ­യ­ന­ക്കാ­രിൽ ഉ­ള­വാ­ക­യു­ള്ളൂ ഭ­ക്ഷ­ണം പാ­കം­ചെ­യ്യു­ന്ന അ­ഗ്നി­ത­ന്നെ ഭവനം ദ­ഹി­പ്പി­ക്കു­വാ­നും ഇ­ട­യാ­ക്കു­ന്ന­പോ­ലെ മ­ന­സ്സം­സ്ക­ര­ണ­ത്തി­നും, ആ­ന­ന്ദാ­നു­ഭൂ­തി­ക്കും ഉ­പ­ക­രി­ക്കു­ന്ന സൗ­ന്ദ­ര്യം രാ­ജ­സ­രൂ­പ­ത്തിൽ സ്ഫു­രി­ക്കു­മ്പോൾ മ­നു­ഷ്യ­നെ മൃ­ഗീ­യ­വി­കാ­ര­ങ്ങൾ­ക്ക­ടി­മ­പ്പെ­ടു­ത്തി ദു­ഷി­പ്പി­ക്കു­ക­യും ചെ­യ്തേ­ക്കും. സൗ­ന്ദ­ര്യ­മെ­ന്ന­തു മ­നു­ഷ്യ­നെ കാ­മാ­ന്ധ­നാ­ക്കു­ന്ന ഒരു വേ­ഷ­പ്പ­കി­ട്ട­ല്ലെ­ന്നും, അതു് ഐ­ശ്വ­ര്യ­വും ശാ­ന്തി­വി­ശി­ഷ്ട­വു­മാ­യ ഒരു ശ്രീ­സ­മൃ­ദ്ധി­യാ­ണെ­ന്നും പ­രി­പ­ക്വ­മാ­യ കവിത പ്ര­ബോ­ധ­നം ചെ­യ്യു­ന്നു.

images/Hegel.jpg
ഹെഗൽ

ഷോ­പ്പ­നോ­വർ, ഹെഗൽ തു­ട­ങ്ങി­യ ത­ത്വ­ജ്ഞാ­നി­കൾ സൌ­ന്ദ­ര്യ­ത്തി­ന്റെ ആ­ത്മീ­യ ഭാ­വ­ത്തി­നു് പ്രാ­മാ­ണ്യം ക­ല്പി­ക്കു­ക­യും അതിനെ ആ­ദ­രി­ക്കു­ക­യും ചെ­യ്തി­ട്ടു­ള്ള­വ­രാ­ണു്. എ­ന്നാൽ ടോൾ­സ്റ്റോ­യി ഈ സൂ­ക്ഷ്മ­സ്വ­രൂ­പ­ത്തെ അം­ഗീ­ക­രി­ക്കാ­തെ അ­തി­ന്റെ വി­ഭ്ര­മ­ജ­ന­ക­മാ­യ ലൗ­കി­ക­ഭാ­വ­ത്തെ എ­തിർ­ക്കു­ക­യും, നി­ന്ദി­ക്കു­ക­യും ചെ­യു­ന്നു. കീ­റ്റ്സ് പ­റ­യു­ന്ന­മാ­തി­രി സ­ത്യ­വും സൌ­ന്ദ­ര്യ­വും ഒ­ന്ന­ല്ലെ­ന്നും, ര­ണ്ടും അ­ന്യോ­ന്യ വി­രു­ദ്ധ­മാ­ണെ­ന്നും­കൂ­ടി അ­ദ്ദേ­ഹം വാ­ദി­ക്കു­ന്നു­ണ്ടു്. ഭി­ന്ന­ങ്ങ­ളാ­യ വീ­ക്ഷ­ണ­കോ­ണു­ക­ളിൽ­നി­ന്നു നോ­ക്കു­മ്പോൾ ഇ­ങ്ങ­നെ അ­ഭി­പ്രാ­യ­വ്യ­ത്യാ­സം വ­രാ­വു­ന്ന­താ­ണു്. ഇ­തെ­ങ്ങ­നെ­യെ­ന്നു് അ­ല്പം­കൂ­ടി വി­ശ­ദ­മാ­ക്കാം.

images/Tolstoy_Prokudin-Gorsky.jpg
ടോൾ­സ്റ്റോ­യി

ആ­ത്മാ­വു്, ശരീരം എന്നീ ര­ണ്ടു­പാ­ധി­ക­ളിൽ­ക്കൂ­ടി­യാ­ണു സൌ­ന്ദ­ര്യം പ്ര­തി­ഫ­ലി­ക്കു­ന്ന­തു്. ആ­ത്മ­സൗ­ന്ദ­ര്യം സൂ­ക്ഷ്മ­വും ശ­രീ­ര­സൗ­ന്ദ­ര്യം സ്ഥൂ­ല­വു­മാ­കു­ന്നു. ര­ണ്ടാ­മ­ത്തെ സ്ഥൂ­ല­ദ­ശ­യിൽ അതു് ഉ­പാ­ധി­ഭേ­ദം­കൊ­ണ്ടു രാ­ജ­സ­വും, താ­മ­സ­വും ആയ ഗു­ണ­ങ്ങ­ളോ­ടു­കൂ­ടി ഹൃ­ദ­യ­ത്തിൽ പ്ര­വർ­ത്തി­ക്കും. ഉ­ള്ള­തി­നെ മ­റ­യ്ക്കു­ന്ന­തും ഇ­ല്ലാ­ത്ത­തി­നെ ഉ­ണ്ടെ­ന്നു തോ­ന്നി­പ്പി­ച്ചു വ്യാ­മോ­ഹി­പ്പി­ക്കു­ന്ന­തും ആയ ഒരു ഭാ­വ­മാ­ണു് അ­പ്പോൾ അ­തി­നു­ള്ള­തു്. ഈ നി­ല­യിൽ ടോൾ­സ്റ്റോ­യി പ­റ­യു­ന്ന­തു­പോ­ലെ സൗ­ന്ദ­ര്യം സ­ത്യ­ത്തി­നു വി­രു­ദ്ധ­മാ­യി­ത്തീ­രു­ന്നു. സ­ത്യ­ത്തെ ആവരണം ചെ­യ്യു­ന്ന ഒരു മാ­യാ­പ­ട­മാ­ണു് അ­പ്പോൾ സൗ­ന്ദ­ര്യം. ഒരു ഭാ­ഗ­മെ­ടു­ക്കാം. ഒരു കാ­മി­നി­യു­ടെ അം­ഗ­ലാ­വ­ണ്യം അ­വ­ളു­ടെ ആ­ത്മ­മ­ഹ­ത്വ­ത്തെ കാ­മു­ക­ന്മാ­രിൽ­നി­ന്നു ഗോപനം ചെ­യ്യു­ന്നു. തൽ­ഫ­ല­മാ­യി അവർ അ­ന്ധ­ന്മാ­രാ­കു­ന്നു. അ­വ­രു­ടെ സ്ഥൂ­ല­ദൃ­ഷ്ടി­യിൽ­നി­ന്നു ചൈ­ത­ന്യ­ജ­ഡ­ങ്ങ­ളു­ടെ സ­ദ­സ­ദ്ഭാ­വം തി­രോ­ഭൂ­ത­മാ­കു­ന്നു. ഒരു കവി ഈ ഗാ­ത്ര­മോ­ടി മാ­ത്രം വർ­ണ്ണി­ക്കു­ക­യാ­ണെ­ങ്കിൽ അ­തിൽ­ക്കൂ­ടി വാ­യ­ന­ക്കാ­രും വ­ഴി­തെ­റ്റി­പ്പോ­യേ­ക്കാം. പ്ര­പ­ഞ്ച­രം­ഗ­ത്തിൽ അ­ധി­ക­മാ­യി പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്ന­തു് ഏ­താ­ദൃ­ശ­മാ­യ മാർ­ഗ്ഗ­ഭ്രം­ശ­മാ­ണെ­ന്നു­ള്ള­തും സ്മ­ര­ണീ­യ­മ­ത്രേ. കു­മാ­ര­സം­ഭ­വ­ത്തി­ലും ശാ­കു­ന്ത­ള­ത്തി­ലും കാ­ളി­ദാ­സൻ സൗ­ന്ദ­ര്യ­ത്തി­ന്റെ ഈ നി­ല­ഭേ­ദ­ങ്ങ­ളെ ര­മ­ണീ­യ­മാ­യി തു­ല­നം­ചെ­യ്തു കാ­ണി­ച്ചി­ട്ടു­ണ്ടു്. പാർ­വ്വ­തി­യും ശ­കു­ന്ത­ള­യും ആദ്യം ശാ­രീ­രി­ക­മാ­യ സൗ­ന്ദ­ര്യ­ത്തി­ന്റെ തി­ള­പ്പിൽ മ­ദാ­ല­സ­ക­ളാ­യി വി­ള­യാ­ടു­ക­യും അ­ന­ന്ത­രം അ­വ­മാ­നി­ത­ക­ളാ­യി ഗാ­ത്രാ­ഭി­മാ­നം അ­സ്ത­മി­ച്ചു സ്വ­ബോ­ധം­വ­ന്നു ത­പോ­വ്ര­താ­നു­ഷ്ഠാ­ന­ങ്ങ­ളെ­ക്കൊ­ണ്ടു ആ­ത്മീ­യ­കാ­ന്തി വർ­ദ്ധി­പ്പി­ക്കു­ക­യും ചെ­യ്യു­ന്നു. അ­പ്പോൾ മാ­ത്ര­മേ അവർ യ­ഥാർ­ത്ഥ സു­ന്ദ­രി­ക­ളാ­യി ഭർ­ത്തൃ­സാ­മീ­പ്യം അർ­ഹി­ക്കു­ന്നു­ള്ളൂ. സൗ­ന്ദ­ര്യ­പ്ര­കാ­ശ­ന­വി­ഷ­യ­ത്തിൽ ഈ­മാ­തി­രി ഓ­ചി­ത്യ­ദീ­ക്ഷ­യും സൂ­ക്ഷ്മാ­വ­ലോ­ക­ന­വു­മാ­ണു ക­വി­കൾ­ക്കു പ്ര­ധാ­ന­മാ­യി വേ­ണ്ട­തു്.

(സാ­ഹി­തീ­യം)

കു­റ്റി­പ്പു­ഴ കൃ­ഷ്ണ­പി­ള്ള
images/kuttipuzha-n.png

ജനനം: 1-8-1900

പി­താ­വു്: ഊ­രു­മ­ന­യ്ക്കൽ ശ­ങ്ക­രൻ ന­മ്പൂ­തി­രി

മാ­താ­വു്: കു­റു­ങ്ങാ­ട്ടു് ദേവകി അമ്മ

വി­ദ്യാ­ഭ്യാ­സം: വി­ദ്വാൻ പ­രീ­ക്ഷ, എം. എ.

ആലുവാ അ­ദ്വൈ­താ­ശ്ര­മം ഹൈ­സ്ക്കൂൾ അ­ദ്ധ്യാ­പ­കൻ, ആലുവ യൂ­ണി­യൻ­ക്രി­സ്ത്യൻ കോ­ളേ­ജ് അ­ദ്ധ്യാ­പ­കൻ, കേരള സാ­ഹി­ത്യ അ­ക്കാ­ദ­മി പ്ര­സി­ഡ­ന്റ് 1968–71, കേ­ന്ദ്ര സാ­ഹി­ത്യ അ­ക്കാ­ദ­മി അംഗം, ഭാഷാ ഇൻ­സ്റ്റി­റ്റ്യൂ­ട്ടു് ഭ­ര­ണ­സ­മി­തി­യം­ഗം, കേരള സർ­വ്വ­ക­ലാ­ശാ­ല­യു­ടെ സെ­ന­റ്റം­ഗം, ബോർഡ് ഓഫ് സ്റ്റ­ഡീ­സ് അംഗം, പാഠ്യ പു­സ്ത­ക ക­മ്മി­റ്റി കൺ­വീ­നർ (1958), ബാല സാ­ഹി­ത്യ ശി­ല്പ­ശാ­ല ഡ­യ­റ­ക്ടർ (1958), ‘ദാസ് ക്യാ­പി­റ്റൽ’ മ­ല­യാ­ള­പ­രി­ഭാ­ഷ­യു­ടെ ചീഫ് എ­ഡി­റ്റർ, കേരള സാ­ഹി­ത്യ സമിതി പ്ര­സി­ഡ­ന്റ്.

കൃ­തി­കൾ

സാ­ഹി­തീ­യം, വി­ചാ­ര­വി­പ്ല­വം, വിമർശ രശ്മി, നി­രീ­ക്ഷ­ണം, ഗ്ര­ന്ഥാ­വ­ലോ­ക­നം, ചി­ന്താ­ത­രം­ഗം, മാ­ന­സോ­ല്ലാ­സം, മനന മ­ണ്ഡ­ലം, സാ­ഹി­തീ­കൗ­തു­കം, ന­വ­ദർ­ശ­നം, ദീ­പാ­വ­ലി, സ്മ­ര­ണ­മ­ഞ്ജ­രി, കു­റ്റി­പ്പു­ഴ­യു­ടെ തി­ര­ഞ്ഞെ­ടു­ത്ത ഉ­പ­ന്യാ­സ­ങ്ങൾ, വിമർശ ദീ­പ്തി, യു­ക്തി­വി­ഹാ­രം, വി­മർ­ശ­ന­വും വീ­ക്ഷ­ണ­വും, കു­റ്റി­പ്പു­ഴ­യു­ടെ പ്ര­ബ­ന്ധ­ങ്ങൾ—ത­ത്വ­ചി­ന്ത, കു­റ്റി­പ്പു­ഴ­യു­ടെ പ്ര­ബ­ന്ധ­ങ്ങൾ—സാ­ഹി­ത്യ­വി­മർ­ശം, കു­റ്റി­പ്പു­ഴ­യു­ടെ പ്ര­ബ­ന്ധ­ങ്ങൾ— നി­രീ­ക്ഷ­ണം.

ചരമം: 11-2-1971

Colophon

Title: Soundaryabodham (ml: സൗ­ന്ദ­ര്യ­ബോ­ധം).

Author(s): Kuttipuzha Krishnapilla.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, Kuttipuzha Krishnapilla, Soundaryabodham, കു­റ്റി­പ്പു­ഴ കൃ­ഷ്ണ­പി­ള്ള, സൗ­ന്ദ­ര്യ­ബോ­ധം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: July 10, 2023.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Girl in Russian costume, a painting by Vasily Khudiakov (1826–1871). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.