SFNസായാഹ്ന ഫൌണ്ടേഷൻ
images/Rabindranath_Tagore1.jpg
Rabindranath Tagore, a photograph by Unknown author .
ടാ­ഗോർ­സാ­ഹി­ത്യം
കു­റ്റി­പ്പു­ഴ കൃ­ഷ്ണ­പി­ള്ള
images/Bankim_Chattapadhyay.jpg
ബ­ങ്കി­മ­ച­ന്ദ്രൻ

മ­ല­യാ­ള­ഭാ­ഷാ­സാ­ഹി­ത്യം ഇ­പ്പോ­ഴ­ത്തെ സു­ശോ­ഭ­ന­മാ­യ വി­കാ­സ­ദ­ശ­യി­ലെ­ത്തു­ന്ന­തി­നു­ള്ള കാ­ര­ണ­ങ്ങ­ളി­ലൊ­ന്നു വി­പു­ല­വും, വി­ഖ്യാ­ത­വും ആയ വം­ഗ­സാ­ഹി­ത്യ­ത്തി­ന്റെ സ­മ്പർ­ക്ക­മാ­ണെ­ന്നു­ള്ള­തിൽ ര­ണ്ടു­പ­ക്ഷ­മു­ണ്ടാ­കു­മെ­ന്നു തോ­ന്നു­ന്നി­ല്ല. ബ­ങ്കി­മ­ച­ന്ദ്ര­നും, ര­വീ­ന്ദ്ര­നാ­ഥ­നും മ­ല­യാ­ളി­ക­ളു­മാ­യി സാ­ഹി­തീ­സ­ല്ലാ­പം ന­ട­ത്തി­ത്തു­ട­ങ്ങി­യ­തോ­ടു­കൂ­ടി­യാ­ണു് കൈ­ര­ളീ­മ­ഹി­ള­യ്ക്കു് അ­ദൃ­ഷ്ട­പൂർ­വ്വ­മാ­യ ഒരു സു­ഷ­മാ­വി­ശേ­ഷം സം­ജാ­ത­മാ­യ­തു്. തർ­ജ്ജ­മ­ഗ്ര­ന്ഥ­ങ്ങ­ളെ­ക്കൊ­ണ്ടു ന­മ്മു­ടെ സാ­ഹി­ത്യ­സ­മ്പ­ത്തു ക്ര­മ­പ്ര­വൃ­ദ്ധ­മാ­യി വ­രു­ന്നു­ണ്ടെ­ന്നു ന­വീ­ന­കൃ­തി­കൾ പ­രി­ശോ­ധി­ച്ചാ­ല­റി­യാം. വ­സ്തു­രീ­തി ര­സാ­ദി­ക­ളിൽ നൂ­ത­ന­ത്വം, വൈ­ചി­ത്ര്യം ഉൽ­ക്കർ­ഷം എ­ന്നി­വ­കൊ­ണ്ടു മു­ന്നി­ട്ടു­നി­ല്ക്കു­ന്ന­തു വം­ഗ­സാ­ഹി­ത്യ­കൃ­തി­ക­ളു­ടെ പ­രി­ഭാ­ഷ­ക­ളാ­കു­ന്നു. വം­ഗ­ക­വി­പും­ഗ­വ­ന്മാ­രെ­പ്പ­റ്റി സ്മ­രി­ക്കു­മ്പോൾ, ഒ­ന്നാ­മ­താ­യി സ്മൃ­തി­പ­ഥ­ത്തിൽ വി­ള­ങ്ങി­ക്കാ­ണു­ന്ന­തു് ര­വീ­ന്ദ്ര­നാ­ഥ­ടാ­ഗോർ ആണു്. ലോ­ക­ത്തി­നൊ­ട്ടാ­കെ കാ­ണ­ത്ത­ക്ക­വി­ധം ഉ­ത്തും­ഗ യ­ശ­സ്തം­ഭം നാ­ട്ടി­യി­രി­ക്കു­ന്ന ആ ക­വി­കു­ല­ച­ക്ര­വർ­ത്തി­യു­ടെ വി­ശ്വോ­ത്ത­ര­ങ്ങ­ളാ­യ സൽ­കൃ­തി­ത­ല്ല­ജ­ങ്ങ­ളിൽ പ­ല­തി­നും മ­ല­യാ­ള­ത്തിൽ പ്ര­ചാ­രം സി­ദ്ധി­ച്ചു­തു­ട­ങ്ങി­യി­രി­ക്കു­ന്നു. ടാ­ഗോർ­കൃ­തി­കൾ തർ­ജ്ജ­മ­ചെ­യ്യു­ന്ന­തിൽ പ്ര­ത്യേ­ക­പാ­ട­വം നേ­ടി­യി­ട്ടു­ള്ള പല സാ­ഹി­ത്യ­കു­ശ­ല­ന്മാ­രും ഇന്നു കേ­ര­ള­ത്തി­ലു­ണ്ടു്. മ­ല­യാ­ളി­ടാ­ഗോർ എന്ന മഹനീയ നാ­മ­ധേ­യ­ത്തെ ഒരു കേ­ര­ളീ­യ­മ­ഹാ­ക­വി­ക്കു സ­ഹൃ­ദ­യ­ലോ­കം സ­മ്മാ­നി­ച്ചി­രി­ക്കു­ന്നു. ആ­ധു­നി­ക യു­വ­ക­വി­ക­ളിൽ പലരും ടാ­ഗോർ­ക­വി­ത­യു­ടെ ഛായ പി­ടി­ക്കു­വാൻ അ­ത്യു­ത്സാ­ഹം ചെ­യ്തു­വ­രു­ന്നു­ണ്ടു്. ഇ­ന്ന­ത്തെ നി­രൂ­പ­ണ­ങ്ങ­ളി­ലും പ്ര­സ്തു­ത ക­വി­ത­യെ­പ്പ­റ്റി­യു­ള്ള പ്ര­സ്താ­വ­ന­കൾ സു­ല­ഭ­ങ്ങ­ളാ­യി­ക്കാ­ണു­ന്നു. ടാ­ഗോർ­ഭാ­ഷ സാ­ഹി­ത്യ­ത്തി­ന്റെ പു­തു­മോ­ടി­ക്കു പ­റ്റി­യ­താ­ണെ­ന്നു കരുതി ആ ഇ­ന­ത്തിൽ കുറെ പ­ദ­ങ്ങൾ തേ­ടി­പ്പി­ടി­ച്ചു് ഒരു രൂ­പ­വു­മി­ല്ലാ­ത്ത ചില സൃ­ഷ്ടി­കൾ ന­ട­ത്തു­ന്ന ക­ലി­കാ­ല­ക­മ­ലാ­സ­ന­ന്മാ­രും ഇ­പ്പോൾ ദുർ­ല­ഭ­മ­ല്ല. ഇ­ങ്ങ­നെ സ്ഥാ­ന­ത്തി­ലും അ­സ്ഥാ­ന­ത്തി­ലും ടാ­ഗോർ­ഭ്ര­മം മൂ­ത്തു­തു­ട­ങ്ങി­യി­രി­ക്കു­ന്ന സ്ഥി­തി­ക്കു്, ത­ത്സാ­ഹി­ത്യ­ത്തെ­പ്പ­റ്റി പ­രി­ചി­ന്ത­നം ചെ­യ്യു­ന്ന­തു് അ­സം­ഗ­ത­മാ­കു­ക­യി­ല്ലെ­ന്നു വി­ശ്വ­സി­ക്കു­ന്നു.

സാ­ഹി­ത്യ­ത്തെ വ്യാ­പ്യ­മാ­യ അർ­ത്ഥ­ത്തിൽ വാ­ക്കു­കൊ­ണ്ടു വി­വ­രി­ക്ക­യെ­ന്ന­തു തുലോം ദു­ഷ്ക്ക­ര­മാ­ണെ­ന്നു് അ­തി­ന്റെ അ­നു­ഭ­വൈ­ക­വേ­ദ്യ­ത്വം തെ­ളി­യി­ക്കു­ന്നു. ഈ നി­ല­യ്ക്കു കു­റേ­ക്കൂ­ടി കേ­വ­ല­ത്വ­വും ഗ­ഹ­ന­ത­യും ആ­വ­ഹി­ക്കു­ന്ന ടാ­ഗോർ­സാ­ഹി­ത്യ­ത്തി­ന്റെ വി­ശ­ദീ­ക­ര­ണം വി­ഷ­മ­ത­രം­ത­ന്നെ­യെ­ന്നു പ്ര­ത്യേ­കി­ച്ചു പ­റ­യേ­ണ്ട­തി­ല്ല. മ­നു­ഷ്യ­ലോ­ക­ത്തെ നിർ­വൃ­തി­സ­മു­ദ്ര­ത്തിൽ മു­ക്കി­മ­യ­ക്കു­ന്ന ഏതോ ഒരു ദൈ­വി­കാ­കർ­ഷ­ണ­വി­ശേ­ഷം അതിൽ ല­യി­ച്ചി­രി­ക്കു­ന്നു എന്നു മൊ­ത്ത­ത്തിൽ പ­റ­യാ­മെ­ന്ന­ല്ലാ­തെ അതു് എ­ന്താ­ണെ­ന്നു വി­സ്ത­രി­ക്കു­വാൻ സാ­ദ്ധ്യ­മ­ല്ല­ത­ന്നെ.

images/Aristotle_Altemps.jpg
അ­രി­സ്റ്റോ­ട്ടിൽ

സാ­ഹി­ത്യ­ത്തെ വി­നോ­ദ­പ്ര­ധാ­ന­മാ­യോ, വി­ജ്ഞാ­ന­പ്ര­ധാ­ന­മാ­യോ മാ­ത്രം വ്യ­വ­ഹ­രി­ച്ചു­കൂ­ടെ­ന്നു വി­മർ­ശ­ക­ന്മാർ സ­മ്മ­തി­ക്കു­ന്നു­ണ്ടു്. ര­ണ്ടി­ന്റേ­യും ധർ­മ്മം അതിൽ ഏ­കോ­പി­ച്ചു നിർ­വ്വ­ഹി­ക്ക­പ്പെ­ടു­ന്ന­തു­കൊ­ണ്ടു് ഒ­ന്നി­നു­മാ­ത്രം പ്രാ­ധാ­ന്യം കൊ­ടു­ക്കു­ന്ന­തു യു­ക്ത­മ­ല്ല. പക്ഷേ, സാ­ഹി­ത്യ­ത്തി­ന്റെ ലൗ­കി­ക­നി­ല­യി­ലാ­ണു് ഈ ധർ­മ്മ­ങ്ങ­ളെ­പ്പ­റ്റി നാം സാ­ധാ­ര­ണ ചി­ന്തി­ക്കാ­റു­ള്ള­തു്. മ­നു­ഷ്യ­ജീ­വി­ത­ത്തി­നെ­ന്ന­പോ­ലെ സാ­ഹി­ത്യ­ത്തി­നും അ­ലൗ­കി­ക­മാ­യ ഒരു നി­ല­കൂ­ടി­യു­ണ്ടു്. അ­തിൽ­ക്കൂ­ടി നോ­ക്കു­മ്പോൾ സാ­ഹി­ത്യാ­സ്വാ­ദ­ന­ത്തി­ന്റെ ഫലം ഏ­ത­ദ്ധർ­മ്മ­ങ്ങൾ­ക്കും ഉ­പ­രി­യാ­യി നി­ല്ക്കു­ന്ന കേ­വ­ല­മാ­യ ആ­ന­ന്ദ­മാ­ണെ­ന്നു കാണാം. ഉ­പ്പു­വെ­ള്ള­ത്തി­നും ശു­ദ്ധ­ജ­ല­ത്തി­നും ത­മ്മി­ലു­ള്ള വ്യ­ത്യാ­സം, വി­നോ­ദ­ത്തി­നും ആ­ന­ന്ദ­ത്തി­നും ത­മ്മി­ലു­ണ്ടു്. ചി­ന്ത­ക­നാ­യ അ­രി­സ്റ്റോ­ട്ടിൽ (Aristotle) ശു­ദ്ധ­മാ­യ രസം (Refined Pleasure) എന്ന പേരിൽ വേർ­തി­രി­ച്ചു കാ­ണി­ക്കു­വാൻ ക്ലേ­ശി­ച്ചി­ട്ടു­ള്ള­തും ഈ ആ­ന­ന്ദാ­വ­സ്ഥ­യെ­യാ­ണു്. ഐ­ശ്വ­ര­മാ­യ പ്രേ­മ­വും ജ്ഞാ­ന­വും­കൊ­ണ്ടു്, വി­ക­സ്വ­ര­മാ­യ ജീ­വി­തം അ­ന­ശ്വ­ര­മാ­യ ചൈ­ത­ന്യ­ത്തോ­ടു സ­മീ­പി­ക്കു­ന്ന ഒ­ര­വ­സ്ഥ­യാ­ണി­തു്. ‘ബ്ര­ഹ്മൈ­വ രസഃ രസോ വൈസുഃ’ എന്ന ശ്രു­തി­യു­ടെ ര­ഹ­സ്യം സ­ഹൃ­ദ­യ­നു് അ­നു­ഭ­വ­പ്പെ­ടു­ന്ന­തും ഈ ഘ­ട്ട­ത്തി­ലാ­ണു്. സാ­ഹി­ത്യ­ത്തി­ന്റെ പ­ര­മ­മാ­യ ല­ക്ഷ്യം ഇ­താ­കു­ന്നു. ഇ­ത­ര­ക­വി­കൾ­ക്കു സാ­ധി­ക്കാ­ത്ത­വി­ധം ഈ ല­ക്ഷ്യ­ത്തെ മുൻ­നിർ­ത്തി സാ­ഹി­ത്യ­വ്യാ­പാ­രം ചെ­യ്യു­ന്ന അ­നു­ഗൃ­ഹീ­ത­ക­വീ­ശ്വ­ര­നാ­കു­ന്നു ര­വീ­ന്ദ്ര­നാ­ഥ­ടാ­ഗോർ.

ആ­ദി­മ­കാ­ലം മുതൽ ഭാ­ര­തീ­യ­രു­ടെ ജീ­വി­തോ­ദ്ദേ­ശം ഈ­ശ്വ­ര­സാ­ക്ഷാൽ­ക്കാ­രം അഥവാ ആ­ത്മൈ­ക്യം ആ­കു­ന്നു. അ­വ­രു­ടെ ജ­ന്മ­ഭൂ­മി, മതം, ശാ­സ്ത്രം, കല ഇ­വ­യിൽ­ക്കൂ­ടി പ്ര­ബോ­ധ­നം­ചെ­യ്ത­തും ചെ­യ്തു­കൊ­ണ്ടി­രി­ക്കു­ന്ന­തും ഇ­തു­ത­ന്നെ­യാ­ണു്. പ്ര­ശാ­ന്ത ര­മ­ണീ­യ­വും, വി­ലോ­ച­നാ­സേ­ച­ന­ക­വും ആയ പ്ര­കൃ­തി­സൗ­ന്ദ­ര്യ­ത്തി­ന്റെ ആ­വാ­സ­ഭൂ­മി­യാ­ണു് ഭാരതം. ഈ സൗ­ന്ദ­ര്യ­തേ­ജ­സ്സി­നേ, സ­ത്യ­സ്വ­രൂ­പ­മാ­യ നി­ത്യ­ചൈ­ത­ന്യ­ത്തി­ന്റെ ബ­ഹിഃ­സ്ഫു­ര­ണ­മാ­യി ദർ­ശി­ക്കു­ന്ന­തി­നു­ള്ള ജ­ന്മ­സി­ദ്ധ­മാ­യ ഒരു വാസന ഭാ­ര­തീ­യർ­ക്കു­ണ്ടു്. ഇൻ­ഡ്യ­യി­ലെ മ­ഹാ­ക­വി­കൾ മ­ഹർ­ഷി­തു­ല്യ­ന്മാ­രും­കൂ­ടി ആ­യി­രി­ക്കു­ന്ന­തി­നു­ള്ള കാരണം ഇ­താ­ണു്. അവർ പ്ര­കൃ­തി­സൗ­ന്ദ­ര്യ­ത്തെ ‘ഈ­ശാ­വാ­സ്യ­മി­ദം സർ­വ്വം’ എന്ന ഉ­പ­നി­ഷ­ദ്വാ­ക്യ­മ­നു­സ­രി­ച്ചു സാ­ക്ഷാൽ ബ്ര­ഹ്മ­തേ­ജ­സ്സാ­യി ക­ണ്ടു് ആ­രാ­ധി­ച്ചി­രു­ന്ന­വ­രാ­ണു്. ര­വീ­ന്ദ്ര­നാ­ഥ­ടാ­ഗോ­റും ഈ സാ­മാ­ന്യ­നി­യ­മ­ത്തിൽ­നി­ന്നു വ്യ­ത്യ­സ്ത­ന­ല്ല, വാ­ല്മീ­കി­യും, വേ­ദ­വ്യാ­സ­നും കൊ­ളു­ത്തി­ക്കാ­ണി­ച്ച അതേ ആ­ദർ­ശ­ദീ­പം ത­ന്നെ­യാ­ണു് ഇന്നു ടാ­ഗോ­റും കൈ­യി­ലെ­ടു­ത്തി­രി­ക്കു­ന്ന­തു്. അ­ദ്ദേ­ഹ­ത്തി­ന്റെ വീ­ക്ഷ­ണ­ചാ­തു­ര്യം ഭാ­ര­ത­മാ­താ­വി­ന്റെ പാ­ദ­പാം­സു­ക്ക­ളെ­ക്കൂ­ടി ദി­വ്യ­വും ദീ­പ്തി­മ­ത്തും ആ­ക്കി­ത്തീർ­ത്തി­രി­ക്കു­ന്നു. വി­ര­ക്ത­ത­യു­ടെ കാ­ഠി­ന്യ­ത്തിൽ ക­ര­ളു­റ­ച്ചു് ഈ പ്ര­പ­ഞ്ചം ശൂ­ന്യ­വും ശു­ഷ്ക­വു­മാ­ണെ­ന്നു പ­റ­ഞ്ഞു് ടാഗോർ ലോക രം­ഗ­ത്തു­നി­ന്നും പി­ന്മാ­റു­ന്നി­ല്ല. നേരെ മ­റി­ച്ചു് അവിടം പ്രേ­മ­സൗ­ന്ദ­ര്യ­ങ്ങൾ നി­റ­ഞ്ഞൊ­ഴു­കു­ന്ന മ­നോ­ഹ­രോ­ദ്യാ­ന­മാ­യി­ട്ടാ­ണു് അ­ദ്ദേ­ഹം കാ­ണു­ന്ന­തു്. ടാഗോർ ഒ­രി­ട­ത്തു് ഇ­ങ്ങ­നെ പ­റ­യു­ന്നു: ‘ഈ ലോകം സത്തോ, അ­സ­ത്തോ അഥവാ വെറും മായയോ ആ­ണെ­ന്നു് ആ­രെ­ങ്കി­ലും ക­ണ്ണ­ട­ച്ചു വി­ചാ­രി­ച്ചു കൊ­ണ്ടി­രി­ക്ക­ട്ടെ, ഞാൻ ആ സമയം അ­ലം­ഭാ­വ­മി­ല്ലാ­തെ നേ­ത്ര­ങ്ങ­ളെ­ക്കൊ­ണ്ടു സ­ച്ചിൽ പ്ര­കാ­ശ­ത്തിൽ പ്ര­ശോ­ഭി­ക്കു­ന്ന സു­ന്ദ­ര­മാ­യ ഈ പ്ര­പ­ഞ്ച­ത്തെ നോ­ക്കി ആ­ന­ന്ദി­ക്കും.’ ടാഗോർ സാ­ഹി­ത്യം സാ­മാ­ന്യ­മാ­യി ഉൽ­ബോ­ധി­പ്പി­ക്കു­ന്ന­തെ­ന്താ­ണെ­ന്നു മേ­ലു­ദ്ധ­രി­ച്ച­തിൽ­നി­ന്നു തെ­ളി­യു­ന്നു­ണ്ടു്. ഏതൊരു വ­സ്തു­വി­ലും ദി­വ്യ­മാ­യ സൗ­ന്ദ­ര്യം കണ്ടു നിർ­വൃ­തി­യ­ട­യു­ന്ന­തി­ലു­ള്ള വാസന അ­ദ്ദേ­ഹ­ത്തി­ന്റെ ബാ­ല്യം­മു­ത­ല്ക്കേ പ്ര­ബ­ല­മാ­യി­രു­ന്നു. ഒ­രു­ദി­വ­സം. പ്ര­ഭാ­ത­ത്തിൽ ചു­റ്റു­പാ­ടു­മു­ള്ള പ്ര­കൃ­തി­യിൽ പ്ര­കാ­ശി­ച്ചു­ക­ണ്ട ദി­വ്യ­പ്ര­ഭ­യു­ടെ ഒരു അ­ന്തർ­ദർ­ശ­നം (Inner Vision) ത­നി­ക്കു സി­ദ്ധി­ച്ചു എ­ന്നും, അ­തിൽ­നി­ന്നാ­ണു് തന്റെ ക­വി­ത­യു­ടെ ആ­രം­ഭ­മെ­ന്നും അ­ദ്ദേ­ഹം ഒ­രി­ക്കൽ പ്ര­സ്താ­വി­ച്ചി­ട്ടു­ണ്ടു്. ആ ദർ­ശ­ന­ര­ഹ­സ്യ­ത്തെ­യാ­ണു് അ­ന­ന്ത­ര­ക­വി­ത­ക­ളി­ലെ­ല്ലാം വ്യാ­ഖാ­നി­ക്കു­വാൻ യ­ത്നി­ച്ചി­ട്ടു­ള്ള­തെ­ന്നും അ­ദ്ദേ­ഹം പ­റ­യു­ന്നു. (I have tried to explain it in all my poems) ഉ­ത്ത­ര­യിൻ­ഡ്യ­യിൽ പ്ര­ചാ­ര­ത്തി­ലി­രി­ക്കു­ന്ന വൈ­ഷ്ണ­വ­സാ­ഹി­ത്യ­ത്തിൽ­നി­ന്നാ­ണു് ടാ­ഗോർ­ക്ക­വി­ത­യു­ടെ അ­ങ്കു­ര­ങ്ങൾ പു­റ­പ്പെ­ട്ടി­ട്ടു­ള്ള­തെ­ന്നു ചില നി­രൂ­പ­ക­ന്മാർ അ­ഭി­പ്രാ­യ­പ്പെ­ടു­ന്നു­ണ്ടു്. ‘ഭ­ക്തി­സ്ഫു­രൻ­മാ­ധു­രി’യോ­ടു­കൂ­ടി­യ അ­ദ്ദേ­ഹ­ത്തി­ന്റെ ഗാ­ന­പ­ര­മ്പ­ര­കൾ പ­രി­ശോ­ധി­ച്ചു­നോ­ക്കി­യാൽ ഇതു് ഏ­റെ­ക്കു­റെ ശ­രി­യാ­ണെ­ന്നു കാണാം. വി­ദ്യാ­പ­തി, ച­ണ്ഡി­ദാ­സ്, ജ­യ­ദേ­വൻ, ചൈ­ത­ന്യൻ, കബീർ മു­ത­ലാ­യ ഭ­ക്ത­ക­വി­കൾ ക­വ­ന­സ­ര­ണി­യിൽ ടാ­ഗോ­റി­നു മാർ­ഗ്ഗ­ദർ­ശി­ക­ളാ­ണു്. അ­വ­രു­ടെ കൃ­തി­ക­ളിൽ അ­ദ്ദേ­ഹ­ത്തി­നു­ള്ള പ്ര­തി­പ­ത്തി­യും അ­നൽ­പ­മ­ത്രേ. ക­ബീ­റി­ന്റെ ഭ­ക്തി­സം­വർ­ദ്ധ­ക­ങ്ങ­ളും ത­ത്വ­പ്ര­കാ­ശ­ക­ങ്ങ­ളു­മാ­യ 100 പ­ദ്യ­ങ്ങൾ ടാഗോർ തർ­ജ്ജ­മ­ചെ­യ്തി­ട്ടു­ണ്ടു്. ഈ ക­വി­ശ്രേ­ഷ്ഠ­ന്മാ­രു­ടെ കൃ­തി­ക­ളു­മാ­യു­ള്ള അ­സാ­മാ­ന്യ പ­രി­ച­യം ക­വി­താ­നിർ­മ്മാ­ണ­ത്തി­ല­ദ്ദേ­ഹ­ത്തി­നു സ­ഹാ­യ­മാ­യി­ത്തീർ­ന്നു. ടാ­ഗോർ­ക്ക­വി­ത സാ­ദൃ­ശ്യം വ­ഹി­ക്കു­ന്ന മ­റ്റൊ­രു പ്ര­സ്ഥാ­ന­മാ­ണു് സൂ­ഫി­സം (Sufism). സൂ­ഫി­സം എന്നു പ­റ­യു­ന്ന­തു ഹൈ­ന്ദ­വ­വേ­ദാ­ന്ത­വേ­ഷ­മ­ണി­ഞ്ഞി­ട്ടു­ള്ള അ­ദ്ധ്യാ­ത്മ­വി­ദ്യാ­പ­ര­മാ­യ ഒരു മ­ഹ­മ്മ­ദീ­യ­സാ­ഹി­ത്യ­ശാ­ഖ­യാ­കു­ന്നു. അ­ഖ­ണ്ഡ­വും അ­ക്ഷ­യ­വും ആയ ദൈ­വി­ക­തേ­ജ­സ്സാ­ണു് ഇ­ക്കാ­ണു­ന്ന വി­ശ്വ­മെ­ന്ന­ത്രേ അതിലെ സി­ദ്ധാ­ന്തം. ഭൗ­തി­ക­മാ­യ കാ­ന്തി ഈ­ശ്വ­ര­സ്മ­ര­ണ­ത­യ്ക്കു­വേ­ണ്ടി­യു­ള്ള­താ­ണെ­ന്നും അതു വാ­ദി­ക്കു­ന്നു. ഈ­ദൃ­ശാ­ശ­യ­ങ്ങ­ളു­ടെ ഛാ­യ­യാ­ണു് ടാ­ഗോർ­ക്ക­വി­ത­ക­ളി­ലും നി­ഴ­ലി­ക്കു­ന്ന­തു്. ഗാ­ന­ങ്ങൾ, നാ­ടി­ക­കൾ, ചെ­റു­ക­ഥ­കൾ, നോ­വ­ലു­കൾ, പ്ര­ബ­ന്ധ­ങ്ങൾ ഇ­ങ്ങ­നെ അഞ്ചു വ­കു­പ്പാ­യി­ട്ടു ടാ­ഗോർ­സാ­ഹി­ത്യ­ത്തെ വി­ഭ­ജ­നം­ചെ­യ്യാം. ഇവയിൽ ഗാ­ന­ങ്ങൾ­ക്കും ചെ­റു­ക­ഥ­കൾ­ക്കും ആണു് മ­ല­യാ­ള­ത്തിൽ അധികം പ്ര­ചാ­രം സി­ദ്ധി­ച്ചി­രി­ക്കു­ന്ന­തു്. അ­ദ്ദേ­ഹ­ത്തി­ന്റെ കൃ­തി­ക­ളിൽ പ്രാ­ധാ­ന്യം നേ­ടി­യി­ട്ടു­ള്ള­തും അ­വ­യാ­ണു്, ഗാ­ന­കൃ­തി­ക­ളിൽ ഗീ­താ­ഞ്ജ­ലി­യും ഗാർ­ഡ­ന­റും ച­ന്ദ്ര­ക്ക­ല­യും നാ­ടി­ക­ക­ളിൽ ചിത്ര, പോ­സ്റ്റാ­ഫീ­സ്, സ­ന്യാ­സി ഇവയും പ്ര­ത്യേ­കം പ്ര­സ്താ­വ­യോ­ഗ്യ­ങ്ങ­ള­ത്രെ. ചെ­റു­ക­ഥ­ക­ളെ­ല്ലാം­ത­ന്നെ ക­വി­യു­ടെ അ­നി­ത­ര­സാ­ധാ­ര­ണ­മാ­യ ജീ­വി­ത­നി­രൂ­പ­ണ­നൈ­പു­ണ്യ­ത്തി­നും, മ­നോ­ധർ­മ്മ­മ­ഹി­മ­യ്ക്കും നൃ­ത്ത­രം­ഗ­മാ­യ ഉ­ത്ത­മ­സാ­ഹി­ത്യ­ഫ­ല­ങ്ങ­ളാ­കു­ന്നു. ഇവ ഓ­രോ­ന്നി­നെ­യും­പ­റ്റി പ്ര­ത്യേ­കം വി­മർ­ശി­ക്കു­ന്ന­തി­നു­ള്ള ശ­ക്തി­യും സൗ­ക­ര്യ­വും ഇ­ല്ലാ­ത്ത­തി­നാൽ, സാ­മാ­ന്യ­മാ­യി ചിലതു പ്ര­സ്താ­വി­ക്കു­വാ­നേ ത­ല്ക്കാ­ലം ഉ­ദ്ദേ­ശി­ക്കു­ന്നു­ള്ളു.

സു­പ്ര­സി­ദ്ധ­മാ­യ നോ­ബൽ­പ്രൈ­സ് നേടിയ ഗീ­താ­ഞ്ജ­ലി­യു­ടെ പ്ര­ചാ­ര­ത്തോ­ടു കൂ­ടി­യാ­ണു് ടാ­ഗോ­റി­ന്റെ ക­വി­യ­ശ­സ്സു് ബ­ങ്കാ­ള­ത്തി­ന്റെ അ­തിർ­ത്തി­പ്ര­ദേ­ശ­ങ്ങ­ളേ­യും അ­തി­ക്ര­മി­ച്ചു ഭാ­ര­ത­മെ­ങ്ങും നി­റ­ഞ്ഞു­ക­വി­ഞ്ഞു് ലോ­ക­മാ­സ­ക­ലം വ്യാ­പി­ച്ച­തു്. ‘പു­ള­കോൽ­ഗ­മ­കാ­രി­വ­ചഃ­പ്ര­സ­ര’ത്തിൽ അ­വ്യാ­ജ­ര­മ­ണീ­യ­മാ­യ ആ­ത്മീ­യ­ഗീ­തം പു­റ­പ്പെ­ടു­വി­ക്കു­ന്ന ആ ഉൽ­കൃ­ഷ്ട്ര­ഗ്ര­ന്ഥം ഭാ­ര­തീ­യ­സാ­ഹി­ത്യ­ത്തി­ന്റെ ഉ­ജ്ജ്വ­ല­മാ­യ ന­വീ­ന­തേ­ജ­സ്സി­നെ പാ­ശ്ചാ­ത്യർ­ക്കു കാ­ണി­ച്ചു­കൊ­ടു­ത്തു് അവരെ അ­ത്ഭു­ത­പ­ര­ത­ന്ത്ര­രാ­ക്കി. ഇം­ഗ്ലീ­ഷി­ലേ­ക്കു പ­കർ­ന്ന­പ്പോൾ അ­തി­ന്റെ വൈ­ശി­ഷ്ട്യം പ­കു­തി­യും പൊ­യ്പോ­യെ­ന്നു പ­രി­ഭാ­ഷ­ക­നാ­യ കവി തന്നെ പ­റ­ഞ്ഞി­ട്ടു­ള്ള സ്ഥി­തി­ക്കു മൂ­ല­ഭാ­ഷ­യിൽ അതു് എ­ത്ര­ത്തോ­ളം ആ­ലോ­ച­നാ­മൃ­ത­വും ആ­പാ­ദ­മ­ധു­ര­വും ആ­യി­രി­ക്കു­മെ­ന്നു് ഊ­ഹി­ക്കാം. ‘The flower of English Prose’ എ­ന്ന­ത്രെ പാ­ശ്ചാ­ത്യ­പ­ണ്ഡി­ത­നാ­യ ഒരു വി­മർ­ശ­ക­വീ­രൻ ഗീ­താ­ഞ്ജ­ലി­യു­ടെ ഇം­ഗ്ലീ­ഷ് തർ­ജ്ജ­മ­യെ­പ്പ­റ്റി അ­ഭി­പ്രാ­യ­പ്പെ­ട്ടി­ട്ടു­ള്ള­തു്. ഗീ­താ­ഞ്ജ­ലി ഹൃ­ദ­യ­ത്തി­നു് ആ­ന­ന്ദ­ത്തേ­യും, പ­രി­ശു­ദ്ധി­യേ­യും, കർ­ണ്ണ­ങ്ങൾ­ക്കു് സം­ഗീ­ത­ത്തേ­യും, നേ­ത്ര­ങ്ങൾ­ക്കു് സൗ­ന്ദ­ര്യ­പ്ര­തി­മ­ക­ളേ­യും, ആ­ത്മാ­വി­നു് ഈ­ശ്വ­ര­സ്മ­ര­ണ­യേ­യും പ്ര­ദാ­നം ചെ­യ്യു­ന്നു എ­ന്നു് പാ­ശ്ചാ­ത്യ­സ­ഹൃ­ദ­യ­ലോ­കം മ­ഹാ­ക­വി­ക്കു കൊ­ടു­ത്ത ഒരു മം­ഗ­ള­പ­ത്ര­ത്തിൽ രേ­ഖ­പ്പെ­ടു­ത്തി­യി­രി­ക്കു­ന്ന­തും, അവർ ഈ വി­ശി­ഷ്ട­ഗാ­ന­മാ­ല­യിൽ എ­ത്ര­ത്തോ­ളം ആ­കൃ­ഷ്ട­ചി­ത്ത­രും, ആ­സ്വാ­ദ­ന­ക­ശ­ക്ത­രും ആ­ണെ­ന്നു തെ­ളി­യി­ക്കു­ന്നു. ബാ­ഹ്യ­പ്ര­കൃ­തി­യും, മ­നു­ഷ്യാ­ത്മാ­വും ത­മ്മിൽ ഏ­ക­ത്വ­ഭാ­വ­ന­യിൽ സ­ന്ധി­ക്കു­ന്നി­ട­മാ­ണു് ന­മ്മു­ടെ ആ­രാ­ധ­നാ­ക്ഷേ­ത്രം (Our temple of worship is there where outward nature, human soul meet in union) എ­ന്നു് കവി പ­റ­യു­ന്നു. ഗീ­താ­ഞ്ജ­ലി­യിൽ പ്ര­തി­ഫ­ലി­ച്ചു­കാ­ണു­ന്ന­തു് ഏ­താ­ദൃ­ശ­മാ­യ ഒരു മാ­ന­സി­കാ­രാ­ധ­ന­യ­ത്രെ. സൗ­ന്ദ­ര്യ­സ്നേ­ഹ­സ്വ­രൂ­പ­നാ­യ ഈ­ശ്വ­ര­ന്റെ അ­പൂർ­ണ്ണ­മാ­യ ഒരു അ­ഭി­വ്യ­ക്തി­യാ­ണു് ഈ പ്ര­പ­ഞ്ച­മെ­ന്നും, വ്യാ­മോ­ഹ­ജ­ന­ക­മാ­യ നാ­നാ­ത്വം ന­ശി­ച്ചെ­ങ്കിൽ മാ­ത്ര­മേ പ്ര­സ്തു­ത മ­നോ­ഭാ­വം തെ­ളി­ഞ്ഞു് നാം പ­ര­മ­മാ­യ ഐക്യം പ്രാ­പി­ക്ക­യു­ള്ളു എ­ന്നും ബ്ര­ഹ്മാ­ണ്ഡ­ഭാ­ണ്ഡ­പ­രി­ശോ­ധ­ക­നാ­യ കവി സ്വ­ഗാ­ന­ങ്ങ­ളിൽ­ക്കൂ­ടി ഉ­പ­ദേ­ശി­ക്കു­ന്നു. ഉ­ന്ന­ത­മാ­യ ശാ­ന്തി­പീ­ഠ­ത്തി­ലി­രു­ന്നു് ബ്ര­ഹ്മ­പ­ദ­ത്തെ ശ­ര­വ്യ­മാ­ക്കി ചെ­യ്യു­ന്ന ആ­ത്മാർ­പ്പ­ണ­ത്തിൽ കവി മ­ന­സ്സു കൊ­ണ്ടു വർ­ഷി­ക്കു­ന്ന വി­ചാ­ര­കു­സു­മ­ങ്ങ­ളാ­ണു് ഗീ­താ­ഞ്ജ­ലി­യി­ലെ ഗാ­ന­ങ്ങൾ എന്നു ചു­രു­ക്കി­പ്പ­റ­യാം. ഈ­മാ­തി­രി­യു­ള്ള ആ­ത്മ­പൂ­ജ­യു­ടെ രൂ­പ­ഭേ­ദ­ങ്ങൾ ടാ­ഗോ­റി­ന്റെ എല്ലാ കൃ­തി­ക­ളി­ലും സാ­മാ­ന്യ­മാ­യി പ്ര­തി­ബിം­ബി­ക്കു­ന്നു­ണ്ടു്. ‘ഗീ­താ­ഞ്ജ­ലി ജീ­വി­ത­ത്തി­ന്റെ സു­വർ­ണ്ണ­സാ­യാ­ഹ്ന­ത്തേ­യും ‘ഗാർ­ഡ­നർ’ സ്നേ­ഹ­പ്ര­ഭാ­പൂ­രി­ത­മാ­യ പ്ര­ഭാ­ത­ത്തേ­യും ചി­ത്രീ­ക­രി­ക്കു­ന്നു’, എ­ന്നു് ഒരു സാ­ഹി­ത്യ­മർ­മ്മ­ജ്ഞൻ അ­ഭി­പ്രാ­യ­പ്പെ­ട്ടി­രി­ക്കു­ന്നു. ‘ഗാർ­ഡ­നർ’ ക­വി­യു­ടെ യൗ­വ്വ­ന­കാ­ല­ത്തിൽ എ­ഴു­ത­പ്പെ­ട്ടി­ട്ടു­ള്ള ഒരു കൃ­തി­യാ­ണു്. ഇതിൽ പ്രേമ സാ­ഗ­ര­ത്തി­ന്റെ അ­ടി­ത്ത­ട്ടി­ലേ­ക്കു് യു­വ­സ­ഹ­ജ­മാ­യ ഔ­ത്സു­ക്യ­ത്തോ­ടെ ക­വി­ഹൃ­ദ­യം ചു­ഴി­ഞ്ഞു­ചെ­ല്ലു­ന്നു. അ­തി­സൂ­ക്ഷ്മ­ങ്ങ­ളാ­യ സ്നേ­ഹ­പ്ര­വാ­ഹ­ങ്ങ­ളെ­ക്കൊ­ണ്ടു ജീ­വി­താ­ഹ­വ­ത്തി­ലെ താ­പ­വും ഭീ­തി­യും മാ­ച്ചു­ക­ള­ഞ്ഞു് അ­നു­വാ­ച­ക­ഹൃ­ദ­യ­ത്തെ ആ­ശ്വ­സി­പ്പി­ച്ചാ­ന­ന്ദി­പ്പി­ക്കു­ന്ന­തി­നു­ള്ള ഒരു ശ­ക്തി­വി­ശേ­ഷം കവി ‘ഗാർ­ഡ­ന­റി’ൽ അ­ട­ക്കം­ചെ­യ്തി­ട്ടു­ണ്ടു്. നി­സർ­ഗ്ഗ­കോ­മ­ള­മാ­യ ബാ­ല്യ­കാ­ല­ത്തി­ന്റെ മാ­ധു­ര്യ­മ­ഹി­മ­യും സൌ­ന്ദ­ര്യ­സ­മുൽ­ക്കൃ­ഷ്ട­ത­യും സം­ശു­ദ്ധി­സ­മ്പൂർ­ണ്ണ­ത­യും ആണു് ‘ച­ന്ദ്ര­ക്ക­ല’യിൽ ക­ളി­യാ­ടു­ന്ന­തു്. ജീ­വി­ത­ച്ചെ­ടി­യു­ടെ ഇ­ളം­ത­ളി­രു­കൾ സം­സാ­ര­മ­രു­ഭൂ­മി­യി­ലെ ഉ­ഷ്ണ­വാ­യു ഏ­റ്റു് വാ­ടി­ക്ക­രി­യാ­തെ ആ­ന­ന്ദ­മ­ന്ദ­മാ­രു­ത­നിൽ ആ­ടി­യി­ള­കു­ന്ന ഒരു ചി­ത്രം ഇതിലെ ഓരോ പ­ദ്യ­ത്തി­ലും വാ­യ­ന­ക്കാർ­ക്കു കാ­ണ്മാൻ ക­ഴി­യും. ചിത്ര, പോ­സ്റ്റാ­ഫീ­സ് തു­ട­ങ്ങി­യ നാ­ടി­ക­കൾ ലോക നാ­ട­ക­ത്തി­ലെ മ­റ്റാ­രും നോ­ക്കി­യാൽ കാ­ണാ­ത്ത ഓരോ ര­ഹ­സ്യ­രം­ഗ­ങ്ങ­ളാ­കു­ന്നു. അ­വ­യി­ലെ പാ­ത്ര­ങ്ങ­ളു­ടെ സം­ഭാ­ഷ­ണ­രീ­തി­യും വിവിധ ഭാ­വ­പ്ര­കാ­ശ­ന­വും മ­റ്റും ക­വി­യു­ടെ സീ­മാ­തീ­ത­മാ­യ മ­നോ­ധർ­മ്മ­വി­ലാ­സ­ത്തേ­യും നി­രീ­ക്ഷ­ണ­വൈ­ച­ക്ഷ­ണ്യ­ത്തേ­യും ഉ­ച്ച­ത്തിൽ വി­ളം­ബ­രം ചെ­യ്യു­ന്ന­വ­യാ­ണു്. സ­ങ്ക­ട­ക്ക­ടൽ നീ­ന്തി­ക്ക­ട­ക്കു­വാ­നു­ദ്യ­മി­ക്കു­ന്ന മ­നു­ഷ്യ­രു­ടെ അ­നു­ഭ­വ­ങ്ങ­ളും അ­വ­സ്ഥാ­ഭേ­ദ­ങ്ങ­ളും അ­വ­യു­ടെ യ­ഥാർ­ത്ഥ­രൂ­പ­ങ്ങ­ളിൽ തെ­ളി­ഞ്ഞു് ലോ­ക­വ്യ­വ­ഹാ­ര­ര­ഹ­സ്യ­ങ്ങൾ പ­ര­സ്യ­മാ­കു­ന്ന­തു് ഇ­ത്ത­രം കൃ­തി­ക­ളി­ലാ­കു­ന്നു. ‘സ­ന്യാ­സി’യെന്ന നാ­ടി­ക­യിൽ നാ­യ­ക­നാ­യ സ­ന്യാ­സി മാ­യ­യു­മാ­യി മ­ല്ല­ടി­ച്ചു ജ­യി­ക്കു­ന്ന വിധം സം­ഭാ­ഷ­ണ­രൂ­പ­ത്തിൽ വർ­ണ്ണി­ച്ചി­രി­ക്കു­ന്ന­തു് കേൾ­ക്കു­ക:

സ­ന്യാ­സി പ്ര­കൃ­തി­യോ­ടാ­യി പ­റ­യു­ന്നു: ‘ഞാൻ നി­ന്റെ അ­ടി­മ­യാ­യി­രു­ന്ന­പ്പോൾ ആ­ത്മ­നാ­ശ­ക­മാ­യ ക്രൂ­ര­മ­ത്സ­രം ന­ട­ത്തു­വാൻ നീ എന്റെ ഹൃ­ദ­യ­ത്തെ നി­യോ­ഗി­ച്ചു് അതിനെ അ­തി­ന്റെ­ത­ന്നെ അ­ടി­മ­യാ­ക്കി­ത്തീർ­ത്തു. ത­ങ്ങ­ളേ­യും സ്വ­ന്തം വ­ക്ത്ര­ഗ­ഹ്വ­ര­ങ്ങ­ളിൽ പ­തി­ക്കു­ന്ന മ­റ്റു­ള്ള സർ­വ്വ­ത്തേ­യും ഗ്ര­സി­ച്ചു­പ­ജീ­വി­ക്കു­ന്ന ആശകൾ എന്റെ നേരെ സ­ക്ഷോ­ഭം പാ­ഞ്ഞ­ല­ച്ചു­ക­യ­റി. ഞാൻ എന്റെ നി­ഴ­ലി­നെ­ത്ത­ന്നെ അ­നു­ധാ­വ­നം ചെ­യ്തു­കൊ­ണ്ടു ഭ്രാ­ന്ത­ചി­ത്ത­നാ­യി പാ­ഞ്ഞു­ന­ട­ന്നു. സ­ന്തോ­ഷ­ത്തി­ന്റെ മി­ന്നൽ­പ്പി­ണ­രു­ക­ളെ­ക്കൊ­ണ്ടു് നീ എന്നെ തൃ­പ്തി­യു­ടെ ശൂ­ന്യ­ത­യി­ലേ­ക്കു് ഓ­ടി­ച്ചു. നി­ന്റെ ക­വർ­ച്ച­ക്കാ­രാ­യ ക്ഷു­ദാർ­ത്തി­കൾ ആഹാരം ധൂ­ളി­യും, പാ­നീ­യം ആ­വി­യു­മാ­യി മാ­റി­പ്പോ­കു­ന്ന അ­ന­ന്ത­മാ­യ ക്ഷാ­മ­ത്തി­ലേ­ക്കു് എന്നെ സദാ വി­ന­യി­ച്ചു­കൊ­ണ്ടി­രു­ന്നു. ഒ­ടു­വിൽ എന്റെ ക­ണ്ണു് ക­ണ്ണീ­രും ചാ­ര­വും­കൊ­ണ്ടു് നി­റ­ഞ്ഞ­പ്പോൾ നി­ന്നോ­ടു്, അനവധി രൂ­പ­ങ്ങ­ളും വേ­ഷ­പ്പ­കർ­ച്ച­ക­ളും ഉള്ള നി­ന്നോ­ടു്, പ്ര­തി­കാ­രം ചെ­യ്യു­മെ­ന്നു ഞാൻ സത്യം ചെ­യ്തു. ഞാൻ ആ അ­പ­രി­ച്ഛി­ന്ന­മൂർ­ത്തി­യു­ടെ കൊ­ട്ടാ­ര­മാ­യ അ­ന്ധ­കാ­ര­ത്തിൽ അഭയം പ്രാ­പി­ച്ചു. ഭ്രാ­ന്തി­ജ­ന­ക­മാ­യ പ്ര­കാ­ശം അ­തി­ന്റെ സർ­വ്വാ­യു­ധ­ങ്ങ­ളും ഉ­പേ­ക്ഷി­ച്ചു ശ­ക്തി­യ­റ്റു് എന്റെ കാ­ല്ക്കൽ വീ­ഴു­ന്ന­തു­വ­രെ ദി­നം­പ്ര­തി ഞാൻ അ­തി­നോ­ടു യു­ദ്ധം ചെ­യ്തു. ഇതാ ഇ­പ്പോൾ ഭീ­ത്യാ­ശ­ക­ളിൽ­നി­ന്നു് ഞാൻ മു­ക്ത­നാ­യ­പ്പോൾ മാർ­ഗ്ഗ­ഭ്ര­മം വ­രു­ത്തു­ന്ന മൂ­ടൽ­മ­ഞ്ഞു മാ­ഞ്ഞു് എന്റെ യു­ക്തി ശു­ദ്ധ­മാ­യും ഉ­ജ്ജ്വ­ല­മാ­യും പ്ര­കാ­ശി­ക്കു­മ്പോൾ മി­ഥ്യാ­സാ­മ്രാ­ജ്യ­ത്തി­നു­ള്ളിൽ പ്ര­വേ­ശി­ച്ചു് അ­തി­ന്റെ മാ­റി­ട­ത്തിൽ­ത്ത­ന്നെ ഞാൻ അ­സ്പൃ­ഷ്ട­നാ­യി, അ­ച­ഞ്ച­ല­നാ­യി, സ്ഥി­തി­ചെ­യ്യു­ന്നു.’

ക­വി­യു­ടെ പ്ര­സ­ന്ന­മാ­യ പ്ര­തി­ഭ­യിൽ ന­ട­ക്കു­ന്ന ആ­ഴ­മേ­റി­യ ചി­ന്ത­യു­ടെ കാ­ന്തി കൂടിയ സ­ന്താ­ന­ങ്ങ­ളാ­ണു് ഈ ദൃ­ശ­ഭാ­ഗ­ങ്ങൾ. അ­വ­യു­ടെ ല­ക്ഷ്യാർ­ത്ഥം അ­വ­ലം­ബി­ച്ചി­ട്ടു­ള്ള പ്ര­തി­പാ­ദ­നം­മൂ­ലം ആ­ശ­യ­ഗ്ര­ഹ­ണം പ­ല­പ്പോ­ഴും ദു­ഷ്ക്ക­ര­മാ­യി തോ­ന്നി­യേ­ക്കാം.

ടാ­ഗോ­റി­ന്റെ ചെ­റു­ക­ഥ­കൾ­ക്കാ­ണു് മ­ല­യാ­ള­ത്തിൽ കൂ­ടു­തൽ പ്ര­ചാ­ര­മെ­ന്നു് മുൻപു സൂ­ചി­പ്പി­ച്ചി­ട്ടു­ണ്ട­ല്ലൊ. ക­ഥ­ക­ളു­ടെ ഒരു ക­ളി­ത്തൊ­ട്ടി­ലാ­ണു് ഭാരതം. ച­രി­ത്ര­ദൃ­ഷ്ടി­ക്കും അ­തീ­ത­മാ­യ പു­രാ­ത­ന­കാ­ല­ത്തു­കൂ­ടി അ­സം­ഖ്യം ക­ഥാ­സ­രി­ത്തു­കൾ ഇൻ­ഡ്യ­യിൽ­നി­ന്നും ലോ­ക­ത്തി­ന്റെ നാ­നാ­ഭാ­ഗ­ങ്ങ­ളി­ലേ­ക്കും പ്ര­വ­ഹി­ച്ചു­കൊ­ണ്ടി­രു­ന്നു. ഹൈ­ന്ദ­വ­സാ­ഹി­ത്യ­ത്തി­ന്റെ സിം­ഹ­ഭാ­ഗ­വും ക­ഥ­ക­ളു­ടെ കൂ­ത്ത­ര­ങ്ങ­ത്രേ. ടാ­ഗോ­റി­ന്റെ സാ­ഹി­ത്യ­സ­ര­സ്വ­തി­യും ഏ­തൽ­പ്ര­സ്ഥാ­ന­ത്തെ കൂ­ടു­തൽ വാ­ത്സ­ല്യ­ത്തോ­ടു­കൂ­ടി­യാ­ണു് ക­ടാ­ക്ഷി­ച്ചി­രി­ക്കു­ന്ന­തു്. കഥ പ­റ­യു­ന്ന­തിൽ ക­വി­ക്കു­ള്ള വാസന ജ­ന്മ­നാ­സി­ദ്ധ­വും അ­ന്യാ­ദൃ­ശ­വു­മാ­കു­ന്നു. പാ­ത്ര­ങ്ങ­ളു­ടേ­യും സം­ഭ­വ­ങ്ങ­ളു­ടേ­യും വൈരള ്യം, അ­വ­യു­ടെ സ്വാ­ഭാ­വി­ക­ത്വം, അ­തി­മൃ­ദു­ല­ങ്ങ­ളാ­യ വി­കാ­ര­ങ്ങ­ളു­ടെ അ­വ­സ­രോ­ചി­ത­മാ­യ ഉ­ത്തേ­ജ­നം, സാ­ത്വി­ക­മാ­യ പ്രേ­മ­ത്തി­ന്റെ ഒ­ളി­ഞ്ഞും തെ­ളി­ഞ്ഞു­മു­ള്ള പ്ര­വർ­ത്ത­നം, പ­രി­തഃ­സ്ഥി­തി­ക­ളു­ടെ സ്തോ­ഭ­ജ­ന­ക­മാ­യ ചി­ത്രീ­ക­ര­ണം, മർ­മ്മ­സ്ഥാ­ന­ങ്ങ­ളി­ലു­ള്ള ര­സ­സ്ഫു­ര­ണം മു­ത­ലാ­യ­വ ടാ­ഗോർ­ക­ഥ­ക­ളു­ടെ മാ­ഹാ­ത്മ്യ­സൂ­ച­ക­ങ്ങ­ളാ­യ മ­ഹ­ത്ത­ര മു­ദ്ര­ക­ളാ­കു­ന്നു. ഒരു സാ­ഹി­ത്യ­കാ­രൻ എന്ന നി­ല­യിൽ അ­ദ്ദേ­ഹ­ത്തി­ന്റെ വി­സ്മ­യാ­വ­ഹ­മാ­യ വാ­സ­ന­യും വൈ­ഭ­വ­വും അ­വ­യു­ടെ പ­ര­മാ­വ­ധി­യി­ലെ­ത്തി­യി­രി­ക്കു­ന്ന­തു് ഈ ചെ­റു­ക­ഥ­ക­ളി­ലാ­ണെ­ന്നാ­ണു് എന്റെ എളിയ അ­ഭി­പ്രാ­യം. ലോ­ക­ത്തി­ലെ ഉ­ത്ത­മ­ക­ഥാ­സാ­ഹി­ത്യ­ഗ്ര­ന്ഥ­ങ്ങ­ളിൽ അ­വ­യ്ക്കു­ള്ള സ്ഥാ­നം അ­ദ്വി­തീ­യ­മാ­ണെ­ന്നു് സ­ഹൃ­ദ­യ­ന്മാർ­ക്കു് സ­മ്മ­തി­ക്കേ­ണ്ടി­വ­രും. കഥകൾ വാ­യി­ക്ക­ണ­മെ­ങ്കിൽ ടാ­ഗോർ­ക­ഥ­കൾ വാ­യി­ക്കു­ക! സ്നേ­ഹ­മ­ഹി­മ അ­റി­യ­ണ­മെ­ങ്കിൽ അ­വ­യി­ലെ പാ­ത്ര­ങ്ങ­ളു­മാ­യി പ­രി­ച­യ­പ്പെ­ടു­ക! ആ­ന­ന്ദ­പ്പു­ഴ­യി­ലാ­റാ­ട­ണ­മെ­ങ്കിൽ ആ പു­സ്ത­ക­ങ്ങൾ­ത­ന്നെ കൈ­യി­ലെ­ടു­ക്കു­ക എ­ന്നാ­ണു് എ­നി­ക്കു പ­റ­വാ­നു­ള്ള­തു്. എ­ന്തെ­ന്നാൽ അവ ജീ­വി­ത­മാ­കു­ന്ന ഗ്ര­ന്ഥ­ത്തി­ന്റെ ചെറു വ്യാ­ഖ്യാ­ന­ങ്ങ­ളോ, അഥവാ സ്നേ­ഹ­സ­മു­ദ്ര­ത്തിൽ സ്വ­ച്ഛ­ന്ദ­സ­ഞ്ചാ­രം ചെ­യ്യു­ന്ന ചെറു ക­പ്പ­ലു­ക­ളോ ആ­കു­ന്നു. ഒരു മ­ഹാ­ക­വി­യും ത­ത്വ­ജ്ഞാ­നി­യും ‘ക­ഥാ­കൃ­ത്തും­കൂ­ടി ഒ­രു­മി­ച്ചി­രു­ന്നു വാ­യ­ന­ക്കാ­രു­ടെ­നേ­രെ പു­ഞ്ചി­രി­തൂ­കി സ­ര­സ­സം­ഭാ­ഷ­ണം ചെ­യ്യു­ന്ന­തു് അ­വി­ടെ­യാ­ണു്. സ­മു­ദാ­യ­യ­ന്ത്ര­ത്തി­ന്റെ ച­ല­ന­ങ്ങ­ളും, മ­ത­പ്പൊ­രു­ളി­ന്റെ മാ­റ്റൊ­ലി­യും, അന്തഃ ക­ര­ണ­ങ്ങ­ളു­ടെ പ­ര­സ്പ­ര സം­ഘ­ട്ട­ന­ങ്ങ­ളും അവിടെ കേൾ­ക്കാൻ ക­ഴി­യും. ടാ­ഗോർ­ക­ഥ­കൾ ഭാ­ഷാ­ന്ത­രം ചെ­യ്യു­ന്ന­തിൽ പ്ര­ത്യേ­കം പ്ര­ശ­സ്തി നേ­ടി­യി­രി­ക്കു­ന്ന ഒരു സ­ഹൃ­ദ­യ­കോ­വി­ദൻ പ്ര­സ്തു­ത ക­ഥ­ക­ളു­ടെ നി­രൂ­പ­ണ­ത്തിൽ പ­റ­ഞ്ഞി­രി­ക്കു­ന്ന ചില അ­ഭി­പ്രാ­യ­ങ്ങൾ­കൂ­ടി ചുവടെ ചേർ­ത്തു­കൊ­ണ്ടു് ഈ ഭാഗം അ­വ­സാ­നി­പ്പി­ക്കാം:

‘മ­നോ­ഹ­ര­ങ്ങ­ളാ­യ ബ­ങ്കാ­ള­സ­മു­ദാ­യ ചി­ത്ര­ങ്ങൾ വ­ഴി­യാ­യി അ­ന­ശ്വ­ര­ങ്ങ­ളാ­യ ഹൈ­ന്ദ­വാ­ദർ­ശ­ങ്ങ­ളെ അ­ന­ന്യ­സാ­ധാ­ര­ണ­മാ­യ ച­മൽ­ക്കാ­ര­സ്ഫു­ട­ത­യോ­ടു­കൂ­ടി വർ­ണ്ണി­ച്ചും ഉ­ദാ­ഹ­രി­ച്ചും വാ­യ­ന­ക്കാ­രെ എ­ന്തെ­ന്നി­ല്ലാ­ത്ത സ­ന്തോ­ഷാ­ത്ഭു­ത­ങ്ങൾ­ക്ക­ടി­പ്പെ­ടു­ത്തി അവരിൽ വി­ജ്ഞാ­ന­ത്തെ വർ­ദ്ധി­പ്പി­ക്കു­ന്ന­വ­യാ­കു­ന്നു ര­വീ­ന്ദ്ര­നാ­ഥ­ടാ­ഗോ­റി­ന്റെ പ്ര­ശാ­ന്ത­ര­മ­ണീ­യ­ങ്ങ­ളാ­യ ചെ­റു­ക­ഥ­കൾ. ആ ക­ഥ­ക­ളിൽ അ­തി­സൂ­ക്ഷ്മ­ങ്ങ­ളാ­യ മ­നോ­വി­കാ­ര­ങ്ങ­ളെ കവി മ­നോ­ധർ­മ്മ­മാ­കു­ന്ന ഭൂ­ത­ക്ക­ണ്ണാ­ടി­യു­ടെ സ­ഹാ­യ­ത്താൽ വാ­യ­ന­ക്കാ­രു­ടെ മാം­സ­ച­ക്ഷു­സ്സു­കൾ­ക്കു­പോ­ലും ഗോ­ച­ര­ങ്ങ­ളാ­ക്കി­ത്തീർ­ത്തു് അവരെ ആ­ലോ­ച­നാ­നി­മ­ഗ്ന­രാ­ക്കു­ന്നു. പ­റ­യ­ത്ത­ക്ക പ്ലോ­ട്ടു­കൾ ഒ­ന്നും കൂ­ടാ­തെ സാ­ധാ­ര­ണ­മാ­യ ഒന്നോ രണ്ടോ ക­ഥാ­പാ­ത്ര­ങ്ങ­ളെ­ക്കൊ­ണ്ടു് മ­നു­ഷ്യ­ലോ­കം മു­ഴു­വ­നും മ­നോ­മു­കു­ര­ത്തിൽ പ്ര­തി­ഫ­ലി­പ്പി­ച്ചു­കാ­ണി­ക്കു­ന്ന ഓരോ കഥയും ഓരോ വലിയ നോ­വ­ലാ­കു­ന്നു.’

ചെ­റു­ക­ഥ­ക­ളി­ലെ­പ്പോ­ലെ നോവൽ നിർ­മ്മാ­ണ­ത്തിൽ ടാ­ഗോ­റി­നു വേ­ണ്ട­ത്ത­ക്ക പ്രാ­വീ­ണ്യം പ്ര­ദർ­ശി­പ്പി­ക്കു­വാൻ സാ­ധി­ച്ചി­ട്ടി­ല്ലെ­ന്നു പ­റ­യേ­ണ്ടി­യി­രി­ക്കു­ന്നു. ‘ഗോറാ’ മു­ത­ലാ­യ നോ­വ­ലു­കൾ സാ­ഹി­ത്യ­ഗു­ണ­ത്തിൽ കുറെ പി­ന്നോ­ക്കം നി­ല്ക്കു­ന്ന­വ­യാ­ണെ­ന്നു പലരും അ­ഭി­പ്രാ­യ­പ്പെ­ടു­ന്നു.

ഒരു ക­വി­യും കാ­ഥി­ക­നും എ­ന്ന­തു­പോ­ലെ­ത­ന്നെ ടാഗോർ ഒരു ഒ­ന്നാം­ത­രം പ്രാ­സം­ഗി­ക­നും നി­രൂ­പ­ക­നും­കൂ­ടി­യാ­കു­ന്നു. അ­ദ്ദേ­ഹം അ­മേ­രി­ക്ക­യി­ലും ഇം­ഗ്ല­ണ്ടി­ലും­വെ­ച്ചു ചെയ്ത ഗം­ഭീ­ര­ങ്ങ­ളാ­യ പ്ര­സം­ഗ­ങ്ങ­ളു­ടെ ഒരു സ­മാ­ഹാ­ര­മാ­ണു് ‘സാധന’യെന്ന സൽ­ക്കൃ­തി­ര­ത്നം. പാ­ശ്ചാ­ത്യ­പൗ­ര­സ്ത്യാ­ദർ­ശ­ങ്ങൾ, ജീ­വി­തോ­ദ്ദേ­ശം, യ­ഥാർ­ത്ഥ പ­രി­ഷ്ക്കാ­രം മു­ത­ലാ­യ വിവിധ വി­ഷ­യ­ങ്ങ­ളെ പു­ര­സ്ക­രി­ച്ചു് വി­മർ­ശ­പ­ര­മാ­യ കു­ശാ­ഗ്ര­ബു­ദ്ധി­യോ­ടു­കൂ­ടി അ­ദ്ദേ­ഹം അതിൽ പു­റ­പ്പെ­ടു­വി­ച്ചി­ട്ടു­ള്ള ഗം­ഭീ­രാ­ശ­യ­ങ്ങൾ ഭാ­ര­തീ­യ­സാ­ഹി­ത്യ­ത്തി­ലെ ഒരു ജ്ഞാ­ന­ഭ­ണ്ഡാ­ഗാ­രം­ത­ന്നെ­യാ­കു­ന്നു. മ­റ്റെ­ങ്ങും കാ­ണാ­ത്ത­താ­യ ഒരു ന­വ­ചൈ­ത­ന്യ­വും വാ­ഗ്വി­ലാ­സ­വും ആണു് അ­ദ്ദേ­ഹ­ത്തി­ന്റെ പ്ര­സം­ഗ­പ്ര­ബ­ന്ധ­പ­ര­മ്പ­ര­ക­ളെ ആ­മൂ­ലാ­ഗ്രം അ­ത്യ­ന്ത­ഹൃ­ദ്യ­മാ­ക്കി­ത്തീർ­ത്തി­രി­ക്കു­ന്ന­തു്. ടാഗോർ, ക­വി­ക­ളു­ടെ ഒരു ക­വി­യും അ­വ­രു­ടെ ഒരു നി­രൂ­പ­ക­നും­കൂ­ടി­യാ­ണെ­ന്നു­ള്ള­തു് ഇ­ത­ര­ക­വി­ക­ളെ അ­പേ­ക്ഷി­ച്ചു് അ­ദ്ദേ­ഹ­ത്തി­നു­ള്ള ഒരു വി­ശേ­ഷ­യോ­ഗ്യ­ത­യാ­ണു്. എ­ത്ര­യെ­ത്ര ആ­ലോ­ചി­ച്ചാ­ലും അ­റു­തി­വ­രാ­ത്ത ആ­ശ­യ­ങ്ങ­ളു­ടെ ഒരു നി­ക്ഷേ­പ­മാ­കു­ന്നു ടാ­ഗോ­റി­ന്റെ ക­വി­താ­നി­രൂ­പ­ണം. ഭാ­ര­തീ­യ­സാ­ഹി­ത്യ­ത്തി­ന്റെ വി­ജ­യ­പ­താ­ക­ക­ളാ­യ ഭാ­ര­ത­രാ­മാ­യ­ണാ­ദി ഗ്ര­ന്ഥ­ങ്ങ­ളും, കാ­ളി­ദാ­സ­കൃ­തി­ക­ളും അ­ദ്ദേ­ഹ­ത്തി­ന്റെ നി­രൂ­പ­ണ­ദൃ­ഷ്ടി­ക്കു വി­ഷ­യീ­ഭ­വി­ച്ചി­ട്ടു­ണ്ടു്. നി­ര­വ­ധി നി­രൂ­പ­ക­ന്മാർ അനേക ശ­താ­ബ്ദ­ങ്ങ­ളാ­യി ചി­ക­ഞ്ഞു­നോ­ക്കി സ­ത്തെ­ടു­ത്തു­കൊ­ണ്ടി­രി­ക്കു­ന്ന ഈ മ­ഹാ­ഗ്ര­ന്ഥ­ങ്ങൾ ടാ­ഗോ­റി­ന്റെ ഗൃ­ദ്ധ്റ­നേ­ത്ര­നി­രീ­ക്ഷ­ണ­ത്തിൽ അ­തു­വ­രെ ആരും ക­ണ്ടു­പി­ടി­ക്കാ­ത്ത ന­വീ­നാ­ശ­യ­ങ്ങ­ളു­ടെ പേ­ട­ക­ങ്ങ­ളാ­യി കാ­ണ­പ്പെ­ടു­ന്നു. അവ ച­മൽ­ക്കാ­ര പ­രി­പൂർ­ണ്ണ­ത­യോ­ടെ ക­വി­യു­ടെ മ­ധു­ര­മ­ഞ്ജു­ള­മാ­യ സം­ഗീ­ത­ഭാ­ഷ­യിൽ പൊ­ന്തി­വ­രു­ന്ന­തു കാ­ണേ­ണ്ട ഒരു കാഴ്ച ത­ന്നെ­യാ­ണു്. ശാ­കു­ന്ത­ള­ത്തേ­യും കു­മാ­ര­സം­ഭ­വ­ത്തേ­യും നി­രൂ­പ­ണം ചെ­യ്യു­മ്പോൾ അ­ദ്ദേ­ഹം ഇ­പ്ര­കാ­രം പ­റ­യു­ന്നു: ‘മോഹം നാ­ശ­ത്തി­നു കാ­ര­ണ­മാ­കു­മെ­ന്നും സൗ­ന്ദ­ര്യം അ­ഭം­ഗു­ര­മാ­ക­ണ­മെ­ങ്കിൽ അതു ധർ­മ്മ­ത്തെ അ­വ­ലം­ബി­ക്ക­ണ­മെ­ന്നും ശ്രേ­ഷ്ഠ­ത­മ­മാ­യ പ്രേ­മം ശാ­ന്ത­വും സം­സ്കൃ­ത­വും ഉ­ദാ­ര­വും ആ­യ­താ­ണെ­ന്നും ഉ­ച്ഛൃം­ഖ­ല­മാ­യ കാമം സൗ­ന്ദ­ര്യ­ത്തെ അ­തി­വേ­ഗ­ത്തിൽ ഹീ­ന­മാ­ക്കു­ന്നു എ­ന്നും സൗ­ന്ദ­ര്യ­ത്തി­ന്റെ വാ­സ്ത­വ­മാ­യ അ­നു­ഭ­വ­യോ­ഗ്യ­ത സം­യ­മ­ന­ത്തി­ലാ­ണു് അ­ട­ങ്ങി­യി­രി­ക്കു­ന്ന­തെ­ന്നും കാ­ളി­ദാ­സൻ മേ­ല്പ­റ­ഞ്ഞ രണ്ടു കാ­വ്യ­ങ്ങ­ളിൽ പ്ര­ത്യ­ക്ഷ­മാ­യി പ്ര­ദർ­ശി­പ്പി­ക്കു­ന്നു. ഭാ­ര­ത­ഖ­ണ്ഡ­ത്തി­ലെ ഈ പ്രാ­ചീ­ന­ക­വി പ്രേ­മ­ത്തി­ന്റെ മഹിമ കാ­മ­വി­കാ­ര­മാ­ണെ­ന്നു് ഒ­രി­ക്ക­ലും സ­മ്മ­തി­ക്കു­ന്നി­ല്ല. അ­തി­ന്റെ ഉൽ­ക്കൃ­ഷ്ട­പ­രി­ണാ­മം ന­ന്മ­യാ­ണെ­ന്നു് ഉൽ­ഘോ­ഷി­ക്കു­ക­യും ചെ­യ്യു­ന്നു. കാ­ളി­ദാ­സ­ന്റെ കാ­വ്യ­ങ്ങ­ളിൽ സൗ­ന്ദ­ര്യ­ഭോ­ഗ­ങ്ങ­ളു­ടെ സ്വ­ച്ഛ­ന്ദ­വി­ഹാ­ര­ങ്ങൾ­ക്കി­ട­യിൽ ഭോ­ഗ­ങ്ങ­ളോ­ടു­ള്ള വൈ­ര­സ്യ­വും തെ­ളി­ഞ്ഞു­കി­ട­പ്പു­ണ്ടു്. മ­ഹാ­ഭാ­ര­തം ഒ­രേ­സ­മ­യ­ത്തു് കർ­മ്മ­ത്തേ­യും സർ­വ്വ­സം­ഗ­പ­രി­ത്യാ­ഗ­ത്തേ­യും ഉ­പ­ദേ­ശി­ക്കു­ന്ന ഒരു ഇ­തി­ഹാ­സ­മാ­യി­രി­ക്കു­ന്ന­തു­പോ­ലെ കാ­ളി­ദാ­സ­നും സൗ­ന്ദ­ര്യ­വി­ലാ­സ­ങ്ങ­ളെ­പ്പോ­ലെ വൈ­രാ­ഗ്യ­ത്തെ­യും കാ­വ്യ­നാ­ട­ക­ങ്ങൾ­വ­ഴി­യാ­യി ഉ­പ­ദേ­ശി­ക്കു­ന്നു. കാ­ളി­ദാ­സ­രു­ടെ ഓരോ പ­ദ്യ­വും മു­ത്തു­മ­ണി­പോ­ലെ ദീ­പ്ത­വും മു­ഴു­വൻ­കാ­വ്യം മു­ക്ത­ഹാ­രം­പോ­ലെ മ­നോ­ഹ­ര­വു­മാ­കു­ന്നു.’

ടാ­ഗോ­റി­ന്റെ ഈ­മാ­തി­രി നി­രൂ­പ­ണ­ങ്ങൾ­ത­ന്നെ ഓരോ ഉ­ത്ത­മ­കാ­വ്യ­മാ­ണെ­ന്നു പറയാം. അ­ദ്ദേ­ഹം ഏതു വി­ഷ­യ­ത്തെ­പ്പ­റ്റി എന്തു പ­റ­ഞ്ഞാ­ലും അ­തി­നു് ഒരു പ്ര­ത്യേ­ക ജീ­വ­നും വൈ­ചി­ത്ര്യ­വും വ­ന്നു­ചേ­രു­ന്നു. ഇ­ങ്ങ­നെ സാ­ഹി­ത്യ­ഗ്ര­ന്ഥ­ത്തിൽ ഏ­തു­വേ­ഷ­വും സ്വീ­ക­രി­ച്ചു വിജയം നേ­ടു­ന്ന­തി­നു­ള്ള സർ­വ്വ­തോ­ന്മു­ഖ­മാ­യ സാ­മർ­ത്ഥ്യം സ­മ്പാ­ദി­ച്ച മ­ഹാ­ക­വി­കൾ ഇ­ന്ത്യ­യിൽ അധികം അ­വ­തി­രി­ച്ചി­ട്ടി­ല്ല എ­ന്നു­മാ­ത്ര­മ­ല്ല, സാ­ഹി­ത്യ­ത്തി­ന്റെ നാ­നാ­ശാ­ഖ­ക­ളി­ലാ­യി ഇ­ത്ര­യും പ്ര­ശ­സ്ത കൃ­തി­ക­ളും പ്ര­ബ­ന്ധ­ങ്ങ­ളും ഒരു ക­വി­യിൽ­നി­ന്നും ല­ഭി­ച്ചി­ട്ടു­ണ്ടോ എ­ന്നും സം­ശ­യ­മാ­ണു്.

ടാ­ഗോ­റി­ന്റെ സാ­ഹി­ത്യ­ത്തിൽ പൊ­തു­വേ കാ­ണു­ന്ന ഗാം­ഭീ­ര്യം അ­ദ്ദേ­ഹ­ത്തി­ന്റെ അ­ഗാ­ധ­മാ­യ ത­ത്വ­ചി­ന്ത­യിൽ­നി­ന്നും ആ­ത്മ­ബോ­ധ­ത്തിൽ­നി­ന്നും വ­ന്ന­താ­കു­ന്നു. ഒരു യ­ഥാർ­ത്ഥ കവി ഒരു ത­ത്വ­ജ്ഞാ­നി­കൂ­ടി ആ­യി­രി­ക്കു­മെ­ന്ന­തി­നു ടാ­ഗോർ­ക­വി­ത ഉ­ദാ­ഹ­ര­ണ­മാ­ണു് വേ­ദാ­ന്ത­ത­ത്വ­ങ്ങ­ളു­ടെ ക­വി­താ­ര­സം ക­ലർ­ന്ന സ­മ്മേ­ള­നം പ്ര­സ്തു­ത സാ­ഹി­ത്യ­ത്തിൽ സർ­വ്വ­ത്ര പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്നു­ണ്ടു്. ടാ­ഗോർ­കൃ­തി­കൾ ഉ­പ­നി­ഷ­ത്തു­ക­ളു­ടെ ഒരു രമണീയ വ്യാ­ഖ്യാ­ന­മാ­ണെ­ന്നു പ­റ­യു­ന്ന­തും ഇ­തു­കൊ­ണ്ട­ത്രെ. ജീവിത ത­ത്വ­നി­രൂ­പ­ണ­ത്തിൽ സൂ­ക്ഷ്മ­ദർ­ശി­യാ­യ ഒരു താ­ത്വി­ക­നാ­ണു് ടാഗോർ. ഈ­ശ്വ­രൻ, പ്ര­പ­ഞ്ചം, ആ­ത്മാ­വു്, മരണം തു­ട­ങ്ങി­യ ഗ­ഹ­ന­വി­ഷ­യ­ങ്ങ­ളെ­ക്കു­റി­ച്ചു് തി­ക­ഞ്ഞ സാ­ഹി­ത്യ­ഭം­ഗി­യോ­ടു­കൂ­ടി അ­ദ്ദേ­ഹം പ­രി­ചി­ന്ത­നം ചെ­യ്തി­ട്ടു­ണ്ടു്. നാം ക്ഷ­ണി­ക­മെ­ന്നു ഭ്ര­മി­ച്ചു ഭ­യ­പ്പെ­ടു­ന്ന ഈ ജീ­വി­തം വാ­സ്ത­വ­ത്തിൽ നി­ത്യ­ത­യു­ടേ­യും പൂർ­ണ്ണ­ത­യു­ടേ­യും ഒരു പ്ര­തി­ഫ­ല­ന­മാ­ണെ­ന്നു് അ­ദ്ദേ­ഹം സ­മർ­ത്ഥി­ക്കു­ന്നു. മ­ര­ണ­മെ­ന്ന­തു് മ­നു­ഷ്യ­ജീ­വി­ത­ത്തെ ഗ്ര­സി­ച്ചു­ക­ള­യു­ന്ന ശൂ­ന്യ­മാ­യ ഒരു കൊടിയ പി­ളർ­പ്പ­ല്ലെ­ന്നും അ­തി­ന്റെ ഭ­യ­ങ്ക­ര­രൂ­പം അ­ന്ധ­മാ­യ മ­ന­സ്സി­ന്റെ ഒരു കൃ­ത്രി­മ­സൃ­ഷ്ടി മാ­ത്ര­മാ­ണെ­ന്നും ആണു് കവി ഉ­പ­ദേ­ശി­ക്കു­ന്ന­തു്. ‘മൃ­ത്യു­ദേ­വ­ത! നീ ശാ­ശ്വ­ത­മാ­യ പൂർ­ണ്ണ­ത­യാ­കു­ന്നു. ഈ ലോകം ഒരു ശി­ശു­വി­നെ­പ്പോ­ലെ നി­ന്റെ ഭു­ജ­ങ്ങ­ളിൽ എ­ന്നെ­ന്നേ­ക്കു­മാ­യി വി­ശ്ര­മി­ക്കു­ന്നു,’ എ­ന്നി­ങ്ങ­നെ ഒരു ഘ­ട്ട­ത്തിൽ കവി ഗാനം ചെ­യ്യു­ന്നു­ണ്ടു്.

ഇം­ഗ്ലീ­ഷിൽ മി­സ്റ്റി­സി­സം എന്നു പ­റ­യു­ന്ന മേൽ­ക്കാ­ണി­ച്ച രീ­തി­യി­ലു­ള്ള അ­തി­സൂ­ക്ഷ്മ­മാ­യ ആ­ത്മീ­യ­വി­ചാ­ര­വും അതിനെ ഭം­ഗ്യ­ന്ത­രേ­ണ പ്ര­കാ­ശ­നം ചെ­യ്യു­ന്ന സിം­ബോ­ളി­സം എന്നു പ­റ­യു­ന്ന ഒ­രു­ത­രം അർ­ത്ഥാ­ല­ങ്കാ­ര­ധ്വ­നി­രൂ­പ­ങ്ങ­ളും ആണു് ടാ­ഗോർ­ക­വി­ത­യു­ടെ ജീ­വ­നാ­ഡി­യാ­യി നി­ല­കൊ­ള്ളു­ന്ന­തു് എല്ലാ കൃ­തി­ക­ളി­ലും സാർ­വ്വ­ത്രി­ക­മാ­യി കാ­ണു­ന്ന ഈ സ്വ­ഭാ­വ­വി­ശേ­ഷം ടാ­ഗോർ­ക­വി­ത­യു­ടെ ആ­സ്വാ­ദ­ന­ത്തി­നു് പ്ര­തി­ബ­ന്ധ­മാ­യി ആർ­ക്കെ­ങ്കി­ലും തോ­ന്നു­ന്നു­ണ്ടെ­ങ്കിൽ അ­തി­നു് അ­വ­രെ­ത്ത­ന്നെ കു­റ്റ­പ്പെ­ടു­ത്തി­യാൽ മതി. ക­വി­താ­കാ­മി­നി­യു­ടെ ബാ­ഹ്യാ­ഡം­ബ­ര­ങ്ങ­ളിൽ മാ­ത്രം ദ­ത്ത­ദൃ­ഷ്ടി­ക­ളാ­യി­ട്ടു­ള്ള­വർ­ക്കു് അ­ദ്ദേ­ഹ­ത്തി­ന്റെ അ­നർ­ഘ­സൂ­ക്തി­കൾ അർ­ത്ഥ­മി­ല്ലാ­ത്ത ഭ്രാ­ന്ത ജ­ല്പ­ന­ക­ളാ­യി തോ­ന്നി­യേ­ക്കാം. ഗീ­താ­ഞ്ജ­ലി തു­ട­ങ്ങി­യ ഗ്ര­ന്ഥ­ങ്ങ­ളിൽ­നി­ന്നും വെറും പാ­ണ്ഡി­ത്യ­ബ­ലം­കൊ­ണ്ടു് ക­വി­താ­ര­സം പി­ഴി­ഞ്ഞെ­ടു­ക്കാ­മെ­ന്നു വി­ചാ­രി­ക്കു­ന്ന­തു് മൗ­ഢ്യ­മാ­ണ്. നല്ല ഹൃ­ദ­യ­ശു­ദ്ധി­യും ചി­ന്താ­വാ­സ­ന­യും ഈ­ശ്വ­ര­ഭ­ക്തി­യും­കൂ­ടി­യു­ള്ള സ­ഹൃ­ദ­യ­ന്മാർ­ക്കേ അതു ക്ഷി­പ്ര­സാ­ദ്ധ്യ­മാ­കൂ. ടാ­ഗോർ­ക­വി­ത­യെ­ന്നു പ­റ­യു­ന്ന­തു് വെറും വാ­ഗർ­ത്ഥ­ങ്ങ­ളു­ടെ ഒരു യോ­ജ­ന­യ­ല്ല. ചി­ന്താ­ഭാ­സു­ര­മാ­യ ഭാ­വ­നാ­ലോ­ക­ത്തി­ലി­രു­ന്നു് അ­ദൃ­ശ്യ­നാ­യ ഈ­ശ്വ­ര­ന്റെ പാ­ദ­പ­ത്മ­ങ്ങ­ളിൽ കവി ചെ­യ്യു­ന്ന ആ­ത്മാ­രാ­ധ­ന­യു­ടെ ഒരു വാ­ഗ്രൂ­പ­മാ­കു­ന്നു അതു്. മ­ന­സ്സി­ന്റെ രാജസ-​താമസവൃത്തികൾ പ്ര­ബ­ല­പ്പെ­ട്ടി­രി­ക്കു­മ്പോൾ ആ പ­രി­ശു­ദ്ധ ക്ഷേ­ത്ര­ത്തിൽ പ്ര­വേ­ശി­ക്കു­ന്ന­തു് നി­രാ­ശ­യോ­ടെ പി­ന്തി­രി­യു­വാൻ­വേ­ണ്ടി മാ­ത്ര­മാ­യി­രി­ക്കും. യാ­തൊ­രു അർ­ത്ഥ­വി­ചാ­ര­വും കൂ­ടാ­തെ പ്ര­കൃ­തി­ദേ­വി­യും, പു­ഞ്ചി­രി­പ്പൂ­നി­ലാ­വും, മ­ഴ­ക്കാ­റും, മ­ഴ­വി­ല്ലും, മി­ന്ന­ലും, മി­ന്നാ­മി­നു­ങ്ങു­മൊ­ക്കെ കൂ­ട്ടി­യി­ണ­ക്കി­യാൽ ടാ­ഗോർ­ക­വി­ത­യെ­ന്നു കരുതി ആ മ­ട്ടു­പി­ടി­ച്ചു് സൂ­ത്ര­പ്പ­ണി­ചെ­യു­ന്ന സ­മ്പ്ര­ദാ­യം മ­ല­യാ­ള­ത്തിൽ അ­ടി­യു­റ­പ്പി­ച്ചു വ­രു­ന്ന­തു­ക­ണ്ടു് പലരും നെ­റ്റി ചു­ളി­ക്കു­ന്നു­ണ്ടെ­ന്ന സംഗതി ഈ­യ­വ­സ­ര­ത്തിൽ മ­റ­ച്ചു­വ­യ്ക്ക­ത്ത­ക്ക­ത­ല്ല. എത്ര നല്ല കാ­ര്യ­ത്തി­ലാ­യാ­ലും നി­ര­ങ്കു­ശ­മാ­യ അ­തി­ര­റ്റ അ­നു­ക­ര­ണം പ­രി­ഹാ­സ­പ­ര­മാ­യി ക­ലാ­ശി­ച്ചേ­ക്കും.

ഇ­ത­ര­ദേ­ശീ­യർ ഇ­ന്നു് ഇൻ­ഡ്യ­യെ അ­തി­ന്റെ ശ­രി­യാ­യ രൂ­പ­ത്തിൽ കാ­ണു­ന്ന­തു്, ടാ­ഗോർ­കൃ­തി­ക­ളിൽ­ക്കൂ­ടി­യാ­കു­ന്നു. അവയിൽ സർ­വ്വ­പ്ര­ധാ­ന­മാ­യി പ്ര­തി­ഫ­ലി­ക്കു­ന്ന ദേ­ശീ­യ­ത്വം മാ­തൃ­ഭൂ­മി­യോ­ടു­ള്ള ടാ­ഗോ­റി­ന്റെ നി­ഷ്ക­ള­ങ്ക­മാ­യ ഭ­ക്തി­യിൽ­നി­ന്നു് ഉ­ത്ഭ­വി­ച്ച­തും അ­തി­ന്റെ നി­രു­പ­മാ­യ മാ­ഹാ­ത്മ്യ­ത്തെ തു­റ­ന്നു­കാ­ണി­ക്കു­ന്ന­തും ആ­കു­ന്നു. ‘ജനനീ ജ­ന്മ­ഭൂ­മി­ശ്ച സ്വർ­ഗ്ഗാ­ത­പി ഗ­രീ­യ­സി’ എന്ന തത്വം അ­ദ്ദേ­ഹം അ­ക്ഷ­രം­പ്ര­തി അ­നു­വർ­ത്തി­ച്ചു­കൊ­ണ്ടാ­ണു് ജീ­വി­ച്ചു­പോ­രു­ന്ന­തു്. മാ­തൃ­ഭൂ­മി­യു­ടെ സ്വാ­ത­ന്ത്ര്യ­ത്തി­നാ­യി നി­മി­ഷം­പ്ര­തി പ്രാർ­ത്ഥി­ച്ചും ലോ­ക­ത്തി­നു വെ­ളി­ച്ചം­കൊ­ടു­ത്തി­രു­ന്ന അ­വി­ട­ത്തെ പ്രാ­ചീ­നാ­ദർ­ശ­ങ്ങ­ളെ നി­ര­ന്ത­രം കീർ­ത്തി­ച്ചും അ­ങ്ങോ­ട്ടു് അ­ന്യ­ദേ­ശീ­യ­രെ ആ­കർ­ഷി­ച്ചും അ­ദ്ദേ­ഹം ഉൽ­ക്ക­ണ്ഠാ­കു­ല­നാ­യി സ്ഥി­തി­ചെ­യ്യു­ന്നു. ഇൻ­ഡ്യ­യു­ടെ ഹൃദയം തു­ടി­ക്കു­ന്ന­തു് ഈ ഗാ­യ­ക­ക­വി­യു­ടെ ക­വ­ന­വീ­ണ­യിൽ­നി­ന്നും കേൾ­ക്കു­ന്ന നാ­ദ­ത്തിൽ­ക്കൂ­ടി­യാ­ണു്. അ­ദ്ദേ­ഹ­ത്തി­ന്റെ ദേ­ശീ­യ­ഗാ­ന­ങ്ങൾ ബ­ദ­രീ­നാ­ഥം­മു­തൽ കു­മാ­രീ­ക്ഷേ­ത്രം­വ­രെ പ്ര­തി­ദ്ധ്വ­നി­ച്ചു് നാ­ട്ടു­കാ­രെ ത­ട്ടി­യു­ണർ­ത്തി മു­ന്നോ­ട്ടു പാ­യി­ക്കു­ന്നു. ‘എവിടെ മ­ന­സ്സു നിർ­ഭ­യ­മാ­കു­ന്നു­വോ,’ എന്നു തു­ട­ങ്ങു­ന്ന പ്രോ­ജ്ജ്വ­ല­മാ­യ പ്രാർ­ത്ഥ­ന ഏ­തൊ­രി­ന്ത്യാ­ക്കാ­ര­നെ­യാ­ണു് രോ­മാ­ഞ്ച­ക­ഞ്ചു­കി­ത­നാ­ക്കാ­ത്ത­തു്? ഭാ­ര­തീ­യാ­ദർ­ശ­ങ്ങൾ മ­ന­സ്സി­ലാ­ക്കു­ക, അ­വ­യിൽ­നി­ന്നും വ്യ­തി­ച­ലി­ക്കാ­തെ കാ­ലോ­ചി­ത­മാ­യ പ­രി­ഷ്ക്കാ­രം സ്വീ­ക­രി­ച്ചു് ആ­ത്മ­ബോ­ധ­ത്തോ­ടു­കൂ­ടി ജീ­വി­ക്കു­ക, പു­രാ­ത­ന­യ­തീ­ശ്വ­ര­ന്മാ­രു­ടെ വം­ശ­പ­ര­മ്പ­ര­യിൽ­പ്പെ­ട്ട­വ­നാ­ണെ­ന്ന­ഭി­മാ­നി­ച്ചു് മാ­തൃ­ഭൂ­മി­യു­ടെ മാനം പു­ലർ­ത്തു­ക; ഇ­താ­ണു് ശാ­ന്തി­നി­കേ­ത­ന­ത്തി­ലെ മ­ഹർ­ഷി­യും മ­ഹാ­ക­വി­യു­മാ­യ ആ പു­ണ്യ­പു­രു­ഷ­ന്റെ സ­ന്ദേ­ശം. ഇ­തി­ന്റെ അർ­ത്ഥ­വി­ചാ­ര­മാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ സാ­ഹി­ത്യം. ഭാ­ര­തീ­യ­രാ­യി ജീ­വി­ക്ക­ണ­മെ­ന്നു­ള്ള­വർ അതു വാ­യി­ക്ക­യും പ­ഠി­ക്ക­യും ചെ­യ്യ­ണ­മെ­ന്നു പ്രാർ­ത്ഥി­ച്ചു­കൊ­ണ്ടു് കേവലം ഒരു ദി­ങ്മാ­ത്ര­പ്ര­ദർ­ശ­ന­മാ­യ ഈ സാ­ഹി­ത്യ­വി­ചാ­ര­ത്തിൽ­നി­ന്നും വി­ര­മി­ക്കു­ന്നു.

(സാ­ഹി­തീ­യം)

കു­റ്റി­പ്പു­ഴ കൃ­ഷ്ണ­പി­ള്ള
images/kuttipuzha-n.png

ജനനം: 1-8-1900

പി­താ­വു്: ഊ­രു­മ­ന­യ്ക്കൽ ശ­ങ്ക­രൻ ന­മ്പൂ­തി­രി

മാ­താ­വു്: കു­റു­ങ്ങാ­ട്ടു് ദേവകി അമ്മ

വി­ദ്യാ­ഭ്യാ­സം: വി­ദ്വാൻ പ­രീ­ക്ഷ, എം. എ.

ആലുവാ അ­ദ്വൈ­താ­ശ്ര­മം ഹൈ­സ്ക്കൂൾ അ­ദ്ധ്യാ­പ­കൻ, ആലുവ യൂ­ണി­യൻ­ക്രി­സ്ത്യൻ കോ­ളേ­ജ് അ­ദ്ധ്യാ­പ­കൻ, കേരള സാ­ഹി­ത്യ അ­ക്കാ­ദ­മി പ്ര­സി­ഡ­ന്റ് 1968–71, കേ­ന്ദ്ര സാ­ഹി­ത്യ അ­ക്കാ­ദ­മി അംഗം, ഭാഷാ ഇൻ­സ്റ്റി­റ്റ്യൂ­ട്ടു് ഭ­ര­ണ­സ­മി­തി­യം­ഗം, കേരള സർ­വ്വ­ക­ലാ­ശാ­ല­യു­ടെ സെ­ന­റ്റം­ഗം, ബോർഡ് ഓഫ് സ്റ്റ­ഡീ­സ് അംഗം, പാഠ്യ പു­സ്ത­ക ക­മ്മി­റ്റി കൺ­വീ­നർ (1958), ബാല സാ­ഹി­ത്യ ശി­ല്പ­ശാ­ല ഡ­യ­റ­ക്ടർ (1958), ‘ദാസ് ക്യാ­പി­റ്റൽ’ മ­ല­യാ­ള­പ­രി­ഭാ­ഷ­യു­ടെ ചീഫ് എ­ഡി­റ്റർ, കേരള സാ­ഹി­ത്യ സമിതി പ്ര­സി­ഡ­ന്റ്.

കൃ­തി­കൾ

സാ­ഹി­തീ­യം, വി­ചാ­ര­വി­പ്ല­വം, വിമർശ രശ്മി, നി­രീ­ക്ഷ­ണം, ഗ്ര­ന്ഥാ­വ­ലോ­ക­നം, ചി­ന്താ­ത­രം­ഗം, മാ­ന­സോ­ല്ലാ­സം, മനന മ­ണ്ഡ­ലം, സാ­ഹി­തീ­കൗ­തു­കം, ന­വ­ദർ­ശ­നം, ദീ­പാ­വ­ലി, സ്മ­ര­ണ­മ­ഞ്ജ­രി, കു­റ്റി­പ്പു­ഴ­യു­ടെ തി­ര­ഞ്ഞെ­ടു­ത്ത ഉ­പ­ന്യാ­സ­ങ്ങൾ, വിമർശ ദീ­പ്തി, യു­ക്തി­വി­ഹാ­രം, വി­മർ­ശ­ന­വും വീ­ക്ഷ­ണ­വും, കു­റ്റി­പ്പു­ഴ­യു­ടെ പ്ര­ബ­ന്ധ­ങ്ങൾ—ത­ത്വ­ചി­ന്ത, കു­റ്റി­പ്പു­ഴ­യു­ടെ പ്ര­ബ­ന്ധ­ങ്ങൾ—സാ­ഹി­ത്യ­വി­മർ­ശം, കു­റ്റി­പ്പു­ഴ­യു­ടെ പ്ര­ബ­ന്ധ­ങ്ങൾ— നി­രീ­ക്ഷ­ണം.

ചരമം: 11-2-1971

Colophon

Title: Tagoresahithyam (ml: ടാ­ഗോർ­സാ­ഹി­ത്യം).

Author(s): Kuttipuzha Krishnapilla.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, Kuttipuzha Krishnapilla, Tagoresahithyam, കു­റ്റി­പ്പു­ഴ കൃ­ഷ്ണ­പി­ള്ള, ടാ­ഗോർ­സാ­ഹി­ത്യം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 2, 2023.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Rabindranath Tagore, a photograph by Unknown author . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.