SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Reimer_Librarian.jpg
In the library, a photograph by Georg Reimer (1828–1866).
ലൈ­ബ്ര­റി
കെ. വി. പ്ര­വീൺ

ക­മാൻ­ഡ­റു­ടെ ഉ­ത്ത­ര­വു് ഒരു തവണ കൂടി വാ­യി­ച്ചു. അതിൽ എ­ഴു­തി­യി­രി­ക്കു­ന്ന­തൊ­ന്നും എ­നി­ക്കു് തീരെ വി­ശ്വ­സി­ക്കാ­നാ­യി­ല്ല. എന്തോ ചോ­ദി­ക്കാ­നാ­യി ഓ­ഫീ­സ­റെ നോ­ക്കി­യ­പ്പോ­ഴേ­ക്കും ഗാർ­ഡു­കൾ വ­ന്നു് എന്റെ കൈകൾ ത­മ്മി­ലും കാ­ലു­കൾ ത­മ്മി­ലും ബ­ന്ധി­ച്ചി­രു­ന്ന ച­ങ്ങ­ല­കൾ ഇ­ല­ക്ട്രോ­ണി­ക് കീ ഉ­പ­യോ­ഗി­ച്ചു് അ­ഴി­ച്ചു ക­ള­ഞ്ഞു. ഉ­ന്തി­ത്ത­ള്ളി­ക്കൊ­ണ്ടു പോയി പു­റ­ത്തു് പാർ­ക്കു് ചെ­യ്തി­രു­ന്ന ജീ­പ്പിൽ ക­യ­റ്റി ഇ­രു­ത്തി. കൈ­ത്ത­ണ്ട­യിൽ എന്തോ മ­രു­ന്നു് കു­ത്തി­യി­റ­ക്കി.

വായു പോലും അ­ക­ത്തു ക­ട­ക്കാ­ത്ത കവചിത വാ­ഹ­ന­മാ­യി­ട്ടും, ഇ­രു­വ­ശ­ത്തും ആ­യു­ധ­ധാ­രി­ക­ളാ­യ ഗാർ­ഡു­കൾ ഇ­രി­പ്പു­ണ്ടാ­യി­ട്ടും, യാത്ര തു­ട­ങ്ങി കു­റ­ച്ചു നേരം ക­ഴി­ഞ്ഞ­പ്പോൾ, ഉ­റ­ക്കം പി­ടി­ച്ചു തു­ട­ങ്ങി. വണ്ടി നി­ന്നു് കണ്ണു തു­റ­ന്ന­പ്പോൾ നേരം ഇ­രു­ട്ടി­യി­രു­ന്നു. ക­യ­റ്റി­യ­തു പോലെ തന്നെ ഇ­റ­ക്കി, ഒരു മ­ല­മു­ക­ളി­ലെ കൂ­റ്റൻ കെ­ട്ടി­ട­ത്തി­ന്റെ വ­രാ­ന്ത­യിൽ എന്നെ വി­ട്ട­ശേ­ഷം ഗാർ­ഡു­കൾ വ­ണ്ടി­യിൽ കയറി തി­രി­ച്ചു പോയി. വ­ണ്ടി­യു­ടെ പി­ന്നി­ലെ ചു­ക­ന്ന വെ­ളി­ച്ചം മ­ല­യി­റ­ങ്ങു­ന്ന­തു നോ­ക്കി ഞാൻ കു­റ­ച്ചു നേരം നി­ന്നു. ചു­റ്റു­വ­ട്ട­ത്തൊ­ന്നും ആ­രെ­യും ക­ണ്ടി­ല്ല. കൈ­യി­ലോ കാ­ലി­ലോ ച­ങ്ങ­ല­യി­ല്ലെ­ങ്കി­ലും ഞാൻ ഓ­ടി­പ്പോ­കാ­നൊ­ന്നും ശ്ര­മി­ച്ചി­ല്ല. ക­മാൻ­ഡ­റു­ടെ രാ­ജ്യ­ത്തെ ഓരോ മ­നു­ഷ്യ­നേ­യും ഒ­ന്നി­ല­ധി­കം ലേസർ ക­ണ്ണു­കൾ നി­രീ­ക്ഷി­ക്കു­ന്നു­ണ്ടെ­ന്നു് കൊ­ച്ചു­കു­ട്ടി­കൾ­ക്കു പോലും അ­റി­യാം.

ഗാർ­ഡു­കൾ നിർ­ദ്ദേ­ശി­ച്ച­തു പോലെ, പ്രാ­ചീ­ന­മാ­യ ഏതോ ലി­പി­കൾ കൊ­ത്തി വച്ച കൂ­റ്റൻ വാതിൽ ത­ള്ളി­ത്തു­റ­ന്നു് അ­ക­ത്തു കയറി. പെ­ട്ടെ­ന്നു്, സൈ­റ­ണു­ക­ളും, ലേസർ ബീ­മു­ക­ളും, ഇ­ല­ക്ട്രോ­ണി­ക് ച­ങ്ങ­ല­ക­ളും ഇ­ല്ലാ­ത്ത പു­തി­യൊ­രു ലോ­ക­ത്തിൽ എ­ത്തി­പ്പെ­ട്ട­തു ഞാൻ അ­റി­ഞ്ഞു. ഇ­രു­വ­ശ­ത്തും മൺ­വി­ള­ക്കു­കൾ കൊ­ളു­ത്തി വച്ച നീളൻ വ­രാ­ന്ത­യി­ലൂ­ടെ ന­ട­ക്കു­മ്പോൾ ശ­രീ­ര­ത്തിൽ എ­ന്തൊ­ക്കെ­യോ അ­യ­ഞ്ഞി­ല്ലാ­താ­കു­ന്നു. കു­റ­ച്ചു ദൂരം ന­ട­ന്നു ക­ഴി­ഞ്ഞ­പ്പോൾ ഇ­ട­നാ­ഴി മ­റ്റൊ­രു വാ­തി­ലിൽ ചെ­ന്നു മു­ട്ടി. ഇ­ട­നാ­ഴി­ക­ളി­ലേ­ക്കു് തു­റ­ക്കു­ന്ന വാ­തി­ലു­കൾ; വാ­തി­ലു­ക­ളിൽ ചെ­ന്നു മു­ട്ടു­ന്ന ഇ­ട­നാ­ഴി­കൾ. ഏതോ മാ­ന്ത്രി­ക വ­ല­യ­ത്തി­ലെ­ന്നോ­ണം ഞാൻ ന­ട­ന്നു കൊ­ണ്ടി­രു­ന്നു.

ഒ­ടു­വിൽ, ത­ള്ളി­യി­ട്ടും വ­ലി­ച്ചി­ട്ടും തു­റ­ക്കാ­ത്ത മ­റ്റൊ­രു വാ­തി­ലിൽ ത­ട­ഞ്ഞു നിൽ­ക്കും വരെ.

പോ­ക്ക­റ്റി­ലു­ണ്ടാ­യി­രു­ന്ന ക­മാൻ­ഡ­റു­ടെ ഉ­ത്ത­ര­വി­ലേ­ക്കു് കൈ നീ­ണ്ട­തും ആരോ വി­ളി­ക്കു­ന്ന­തു കേ­ട്ടു് തി­രി­ഞ്ഞു നി­ന്നു.

ചു­റ്റും എ­രി­യു­ന്ന മൺ­വി­ള­ക്കു­ക­ളു­ടെ തീ­നാ­ളം പോ­ലു­ള്ള വേഷം ധ­രി­ച്ചു് ഒരു യുവതി ന­ട­ന്നു വന്നു. സ്നേ­ഹ­ത്തി­ന്റെ ന­ക്ഷ­ത്ര­ങ്ങൾ പോ­ലെ­യാ­യി­രു­ന്നു അ­വ­ളു­ടെ ക­ണ്ണു­കൾ. എ­ത്ര­യോ വർ­ഷ­ങ്ങ­ളാ­യി മ­റ­ന്നു കി­ട­ന്നി­രു­ന്ന ഒരു വി­കാ­രം എ­ന്നിൽ തി­ര­യി­ള­കി. ഈ നി­മി­ഷം ഒ­രി­ക്ക­ലും അ­വ­സാ­നി­ച്ചി­ല്ലെ­ങ്കിൽ എ­ന്നു് ഞാൻ സ­ത്യ­മാ­യും ആ­ശി­ച്ചു.

“സരോ,” അവൾ കൈ നീ­ട്ടി­ക്കൊ­ണ്ടു് പ­റ­ഞ്ഞു. പൂ­ക്ക­ളു­ടെ­യും പ­ഴ­ങ്ങ­ളു­ടേ­യും ഗ­ന്ധ­മു­ള്ള വാ­ക്കു­കൾ ചിതറി വീണു. “തെ­റ­പ്പി­സ്റ്റി­നെ ഇ­ന്നു് കാണാൻ ക­ഴി­യി­ല്ല. രാ­ത്രി നി­ങ്ങൾ­ക്കു് വി­ശ്ര­മി­ക്കാ­നു­ള്ള മുറി കാ­ണി­ച്ചു തരാം. എന്റെ കൂടെ വരൂ.”

എന്റെ മ­റു­പ­ടി­ക്കു കാ­ക്കാ­തെ സരോ മു­ന്നോ­ട്ടു് ന­ട­ന്നു. സു­ഗ­ന്ധ­ത്തി­ന്റെ അ­ദൃ­ശ്യ­മാ­യ ച­ങ്ങ­ല­യിൽ പി­ടി­ച്ചു കൊ­ണ്ടു് ഞാനും. ഇ­ട­നാ­ഴി മ­റ്റൊ­രു ഇ­ട­നാ­ഴി­യി­ലേ­ക്കു് തു­റ­ന്നു. നിര നി­ര­യാ­യു­ള്ള മു­റി­ക­ളൊ­ന്നി­ലേ­ക്കു് അവൾ എന്നെ ആ­ന­യി­ച്ചു. വൃ­ത്തി­യാ­യി ത­യാ­റാ­ക്കി­യ കി­ട­ക്ക­യും, അ­ടു­ത്തു­ള്ള മേ­ശ­യിൽ ഭ­ക്ഷ­ണ­വും. മാ­റാ­നു­ള്ള വ­സ്ത്ര­ങ്ങൾ കി­ട­ക്ക­യിൽ മ­ട­ക്കി വെ­ച്ചി­ട്ടു­ണ്ടാ­യി­രു­ന്നു.

എന്നെ അ­ക­ത്താ­ക്കി വാതിൽ അ­ട­ക്കു­ന്ന­തി­നു മുൻ­പു് സരോ എന്നെ ഒന്നു തൊ­ട്ടു. അതോടെ എന്റെ നി­യ­ന്ത്ര­ണം വി­ട്ടു പോയി. ലോ­ക­ത്തി­ലെ ഒരു ശ­ക്തി­ക്കും അവളെ വി­ട്ടു കൊ­ടു­ക്കി­ല്ലെ­ന്ന­തു പോലെ ഞാൻ അവളെ മു­റു­ക്കെ കെ­ട്ടി­പ്പി­ടി­ച്ചു. അവൾ എന്നെ എ­തിർ­ക്കു­ക­യോ ത­ള്ളി­മാ­റ്റു­ക­യോ ചെ­യ്തി­ല്ല. പകരം ചു­ണ്ടു­കൾ എന്റെ വരണ്ട ചു­ണ്ടു­ക­ളി­ലെ­ക്കു ചേർ­ത്തു. വാതിൽ അ­ട­ച്ചു് അവൾ തി­രി­ച്ചു പോ­യ­തും മു­റി­ഞ്ഞു വീണ ഒരു മരം ക­ണ­ക്കു് ഞാൻ കി­ട­ക്ക­യി­ലേ­ക്കു് വീണു. ഒരു മ­നു­ഷ്യ­നു് ആകെ വേ­ണ്ട­തു് സ്നേ­ഹ­ത്തോ­ടെ­യു­ള്ള ഒരു നോ­ട്ട­വും സ്പർ­ശ­ന­വും മാ­ത്ര­മാ­ണെ­ന്നു് എ­നി­ക്കു തോ­ന്നി.

images/library-1.jpg

ത­ട­വു­പു­ള്ളി­യു­ടെ കറ പി­ടി­ച്ച വ­സ്ത്ര­ങ്ങൾ മാ­റ്റി പു­തി­യ­വ ധ­രി­ച്ചു. വ­സ്ത്ര­ങ്ങൾ­ക്കു് ഒരാളെ മ­റ്റൊ­രാ­ളാ­ക്കി മാ­റ്റാൻ ക­ഴി­യു­മാ­യി­രി­ക്കും. എ­ന്താ­യാ­ലും ഒരു പുതിയ മ­നു­ഷ്യ­നാ­യി മാ­റി­യ­തു പോലെ എ­നി­ക്കു തോ­ന്നി. ഭ­ക്ഷ­ണം ക­ഴി­ച്ചു് ക­ഴി­ഞ്ഞ­പ്പോൾ ക­ണ്ണു­കൾ അടയാൻ തു­ട­ങ്ങി. വി­ള­ക്കു് ഊ­തി­ക്കെ­ടു­ത്തി നീ­ണ്ടു നി­വർ­ന്നു കി­ട­ന്നു. സദാ ലേസർ ര­ശ്മി­കൾ കാവൽ നിൽ­ക്കു­ന്ന എന്റെ ജെയിൽ സെ­ല്ലി­ന്റെ ക്രൂ­ര­ത മ­റ­ക്കാൻ ശ്ര­മി­ച്ചു കൊ­ണ്ടു് സരോ പ­റ­ഞ്ഞ­തി­നെ­ക്കു­റി­ച്ചു് ആ­ലോ­ചി­ച്ചു. എ­ന്താ­ണു് എന്റെ അസുഖം? എന്തു തരം തെ­റാ­പ്പി­യാ­ണു് എന്നെ കാ­ത്തി­രി­ക്കു­ന്ന­തു്?

ഈ ലോകം ശാ­ന്തി­യും സ­മാ­ധാ­ന­വും മാ­ത്രം നി­റ­ഞ്ഞ­താ­ണെ­ന്നു് തോ­ന്നി­ക്കും വിധം സൗ­മ്യ­നാ­യി­രു­ന്നു തെ­റ­പ്പി­സ്റ്റ്. അ­യാ­ളു­ടെ സാ­ന്നി­ധ്യ­ത്തിൽ നിൽ­ക്കു­മ്പോൾ എ­ന്തു­കൊ­ണ്ടോ കു­റ്റ­ബോ­ധം അ­നു­ഭ­വ­പ്പെ­ട്ടു. ഒരു പക്ഷേ, എല്ലാ ചി­കി­ത്സ­യും ആദ്യം ആ­വ­ശ്യ­പ്പെ­ടു­ന്ന­തു് രോ­ഗി­യു­ടെ കു­റ്റ­സ­മ്മ­ത­മാ­യി­രി­ക്ക­ണം. തെ­റ­പ്പി­സ്റ്റി­ന്റേ­തു് സ­രോ­വി­ന്റേ­തി­നേ­ക്കാൾ കു­റ­ച്ചു കൂടി കടും നി­റ­ത്തി­ലു­ള്ള വേ­ഷ­മാ­യി­രു­ന്നു. സം­സാ­രി­ക്കു­മ്പോൾ തെ­റ­പ്പി­സ്റ്റ് ഇ­ട­ക്കി­ട­ക്കു് തന്റെ കൈ­ത്ത­ല­ങ്ങൾ പ­ര­സ്പ­രം ചേർ­ത്തു വച്ചു കൊ­ണ്ടി­രു­ന്നു, ഏതോ മുദ്ര പോലെ.

“ആദ്യം അ­റി­യേ­ണ്ട­തു് എത്ര ഭാ­ഗ്യ­ശാ­ലി­യാ­ണു് നീ എ­ന്ന­താ­ണു്,” തെ­റ­പ്പി­സ്റ്റ് പ­റ­ഞ്ഞു. “ഒരു കു­റ്റ­വാ­ളി ക­ഠി­ന­ത­ട­വു ക­ഴി­ഞ്ഞു് പു­റ­ത്തി­റ­ങ്ങി­യാൽ പു­തി­യൊ­രു മ­നു­ഷ്യ­നാ­വു­ക­യി­ല്ല. അ­യാ­ളു­ടെ പഴയ ജീ­വി­ത­ത്തി­ലെ­ക്കു് തി­രി­ച്ചു പോയി ആ ജീ­വി­തം തു­ട­രാ­നു­മാ­വി­ല്ല. അഥവാ, ശിക്ഷ അ­നു­ഭ­വി­ച്ചു എ­ന്ന­തു മാ­ത്രം സ­മൂ­ഹ­ത്തി­നു മു­ന്നിൽ അയാളെ മ­റ്റൊ­രാ­ളാ­ക്കു­ക­യി­ല്ല. അ­യാ­ളു­ടെ മ­ന­സ്സി­ലെ ക­റു­ത്ത ഗർ­ത്ത­ങ്ങൾ നി­ക­ത്ത­പ്പെ­ടു­ക­യി­ല്ല. മ­റ്റൊ­രു കു­റ്റ­കൃ­ത്യ­ത്തിൽ നി­ന്നു് അ­യാ­ളി­ലേ­ക്കു­ള്ള ദൂരം വി­ചാ­രി­ക്കു­ന്ന­തി­ലും എ­ത്ര­യോ അ­ടു­ത്താ­ണു്. അതു കൊ­ണ്ടാ­ണു്, ന­മ്മു­ടെ ക­മാൻ­ഡർ ഈ ചി­കി­ത്സാ പ­ദ്ധ­തി ന­ട­പ്പാ­ക്കി­യി­ട്ടു­ള്ള­തു്. അതും തി­ര­ഞ്ഞെ­ടു­ക്ക­പ്പെ­ട്ട ചി­ലർ­ക്കു വേ­ണ്ടി മാ­ത്രം. അതു കൊ­ണ്ടാ­ണു് ഞാൻ പ­റ­ഞ്ഞ­തു് നീ എത്ര ഭാഗ്യ ശാ­ലി­യാ­ണെ­ന്നു്… ഇ­വി­ടു­ത്ത ചി­കി­ത്സ ക­ഴി­യു­ന്ന­തോ­ടെ നീ ഒരു പുതിയ മ­നു­ഷ്യ­നാ­യി മാറും.”

പു­റ­ത്തു­ള്ള­തി­നെ­ക്കാൾ ആളുകൾ ക­മാൻ­ഡ­റു­ടെ ത­ട­വ­റ­ക്കു­ള്ളി­ലു­ണ്ടെ­ന്നു് എ­നി­ക്ക­റി­യാ­മാ­യി­രു­ന്നു. നി­സ്സാ­ര കു­റ്റ­ങ്ങൾ­ക്കു പോലും ആ­ളു­ക­ളെ മ­ര­ണ­ക്ക­സേ­ര­യി­ലേ­ക്കു് പ­റ­ഞ്ഞു വിടാൻ മ­ടി­യി­ല്ലാ­ത്ത ക­മാൻ­ഡർ ഇതു പോ­ലൊ­രു പ­ദ്ധ­തി­ക്കു് ഉ­ത്ത­ര­വി­ട്ട­തും അതിൽ ചേരാൻ എ­നി­ക്കു് ന­റു­ക്കു വീ­ണ­തും ഒരു പോലെ എന്നെ അ­തി­ശ­യി­പ്പി­ച്ചു.

അതെ. ഈ ഇടം എന്നെ മ­റ്റൊ­രാ­ളാ­ക്കാൻ പോ­വു­ക­യാ­ണു്. എന്റെ സ­മ്മ­ത­മി­ല്ലാ­തെ തന്നെ…

“എ­ത്ര­യും പെ­ട്ടെ­ന്നു് തെ­റ­പ്പി തു­ട­ങ്ങാൻ ഞാൻ ഒ­രു­ക്ക­മാ­ണു്.” ഞാൻ പ­റ­ഞ്ഞു.

തെ­റ­പ്പി­സ്റ്റി­ന്റെ മു­ഖ­ത്തു് ഒരു ചിരി വി­ടർ­ന്നു.

“നീ ക­രു­തു­ന്ന­തു പോ­ലു­ള്ള ചി­കി­ത്സ­യ­ല്ലി­തു്. അ­തി­രി­ക്ക­ട്ടെ. അ­തി­ലേ­ക്കു് ക­ട­ക്കു­ന്ന­തി­നു മുൻ­പു് ചില ചോ­ദ്യ­ങ്ങൾ. നി­ന­ക്കു് വായന ഇ­ഷ്ട­മാ­ണോ? വാ­ക്കു­കൾ, കഥകൾ… അവ നി­ന്നെ എ­പ്പോ­ഴെ­ങ്കി­ലും ആ­ഹ്ലാ­ദി­പ്പി­ച്ചി­ട്ടു­ണ്ടോ?

ഞാൻ ഒരു നി­മി­ഷം പ­ത­റി­പ്പോ­യി. അ­ക്ഷ­ര­ങ്ങ­ളോ, വാ­ക്കു­ക­ളോ, കഥകളോ എന്നെ ആ­ഹ്ലാ­ദി­പ്പി­ച്ച ഒ­ര­വ­സ­രം പോലും ഓർ­ത്തെ­ടു­ക്കാൻ എ­നി­ക്കാ­യി­ല്ല. എന്റെ സ­ഹ­പാ­ഠി­കൾ വാ­യ­ന­യു­ടെ ല­ഹ­രി­യിൽ മു­ഴു­കി­യി­രു­ന്ന­പ്പോൾ ഞാനും എന്റെ ആ­ളു­ക­ളും തെ­രു­വി­ലാ­യി­രു­ന്നു. ഞ­ങ്ങ­ളു­ടെ മേൽ അ­ക്ഷ­ര­ങ്ങൾ­ക്കു പകരം ബാ­റ്റ­ണു­ക­ളും ടിയർ ഗ്യാ­സ് ഷെ­ല്ലു­ക­ളും വെ­ടി­യു­ണ്ട­ക­ളും പ­തി­ക്കു­ക­യാ­യി­രു­ന്നു.

എന്റെ കുലം, വർ­ഗ്ഗം എ­ന്നി­വ കാരണം ഞാൻ അ­നു­ഭ­വി­ച്ച അ­പ­മാ­ന­ത്തി­ന്റെ നൂറു ക­ണ­ക്കി­നു് കഥകൾ എ­നി­ക്കു പറയാൻ ക­ഴി­യും, പക്ഷേ, അ­വ­യൊ­ന്നും ഒരു പു­സ്ത­ക­ത്തി­ലും എ­ഴു­തി­വെ­ക്ക­പ്പെ­ട്ടി­ട്ടി­ല്ല.

“ബി­ബ്ലി­യോ തെ­റ­പ്പി,” തെ­റ­പ്പി­സ്റ്റ് പ­റ­ഞ്ഞു. “അ­താ­ണു് നി­ന­ക്കു് ക­മാൻ­ഡർ വി­ധി­ച്ചി­ട്ടു­ള്ള­തു്. പു­സ്ത­ക ചി­കി­ത്സ. കാരണം, പു­സ്ത­ക­ങ്ങൾ­ക്കു് ഒരു മ­നു­ഷ­ന്റെ ജീ­വി­തം മാ­റ്റി മ­റി­ക്കാൻ ക­ഴി­യും; ഈ ലോ­ക­ത്തെ തന്നെ പ­രി­വർ­ത്തി­പ്പി­ക്കാൻ ക­ഴി­യും.”

ഞാൻ തെ­റ­പ്പി­സ്റ്റ് ചൂ­ണ്ടി­ക്കാ­ട്ടി­യ ലൈ­ബ്ര­റി ഹാ­ളി­ലേ­ക്കു നോ­ക്കി.

എ­ണ്ണ­മി­ല്ലാ­ത്ത പു­സ്ത­ക­ങ്ങൾ നി­റ­ച്ച അ­ല­മാ­ര­ക­ളാൽ ചു­റ്റ­പ്പെ­ട്ടു് കുറേ ആളുകൾ പു­സ്ത­ക­ങ്ങൾ വാ­യി­ക്കു­ന്നു­ണ്ടാ­യി­രു­ന്നു. ഓ­രോ­രു­ത്ത­രു­ടെ മു­ന്നി­ലും ക­ത്തി­ച്ചു വച്ച മെ­ഴു­കു­തി­രി നി­ശ­ബ്ദ­മാ­യി വാ­യ­ന­ക്കു് ചൂടും വെ­ളി­ച്ച­വും പ­കർ­ന്നു കൊ­ണ്ടി­രു­ന്നു. ഏ­ക­ദേ­ശം പ­ത്ത­മ്പ­തു് വാ­യ­ന­ക്കാ­രെ­ങ്കി­ലും അവിടെ ഇ­രി­ക്കു­ന്നു­ണ്ടെ­ന്നു് ഞാൻ ക­ണ­ക്കു­കൂ­ട്ടി. അവരിൽ വൃ­ദ്ധ­രും, കു­ട്ടി­ക­ളും, സ്ത്രീ­ക­ളും, യു­വാ­ക്ക­ളും ഉ­ണ്ടാ­യി­രു­ന്നു. എ­ല്ലാ­വ­രു­ടേ­യും വേഷം രാ­ത്രി­യു­ടെ ക­റു­പ്പി­നെ ആ­ട്ടി­യോ­ടി­ക്കു­ന്ന തരം വെ­ളു­ത്ത നീളൻ കു­പ്പാ­യ­ങ്ങ­ളാ­യി­രു­ന്നു. വാ­യ­ന­ക്കാ­രി­ലൊ­രാ­ളും പു­സ്ത­ക­ത്തിൽ നി­ന്നു് ഒ­രി­ക്ക­ലെ­ങ്കി­ലും ക­ണ്ണു­യർ­ത്തി നോ­ക്കി­യി­ല്ല. താ­ളു­കൾ മ­റി­യു­ന്ന സം­ഗീ­തം സെ­ല്ലി­ന­ക­ത്തു് കി­ട­ന്നു് ഞാൻ സ്വ­പ്നം കാ­ണാ­റു­ള്ള ക­ട­ലി­ന്റെ ഇ­ര­മ്പൽ ഓർ­മ്മി­പ്പി­ച്ചു.

ലൈ­ബ്ര­റി­യി­ലെ അ­ന്തേ­വാ­സി­ക­ളു­ടെ ഇ­നീ­ഷ്യ­ലു­ക­ളും, കു­റ്റ­ങ്ങ­ളും, അവർ വാ­യി­ക്കു­ന്ന പു­സ്ത­ക­ങ്ങ­ളു­ടെ വി­വ­ര­ങ്ങ­ളും, അ­വ­രു­ടെ വായന പു­രോ­ഗ­തി കാ­ണി­ക്കു­ന്ന ക­ണ­ക്കു­ക­ളും ഒരു വലിയ ബോർ­ഡിൽ എഴുതി വെ­ച്ചി­ട്ടു­ണ്ടാ­യി­രു­ന്നു. പു­സ്ത­ക­ങ്ങ­ളു­ടെ പേ­രി­നു പകരം അ­ക്ക­ങ്ങ­ളാ­ണു് കൊ­ടു­ത്തി­രു­ന്ന­തെ­ന്നു് ഞാൻ ശ്ര­ദ്ധി­ച്ചു. പ­ട്ടി­ക­യി­ലെ അ­വ­സാ­ന­ത്തെ വ­രി­യിൽ എന്റെ പേരും പു­സ്ത­ക­ത്തി­ന്റെ ന­മ്പ­റും.

“ഈ പു­സ്ത­ക­ങ്ങ­ളെ­ല്ലാം ക­മാൻ­ഡർ തന്നെ എ­ഴു­തി­യ­താ­ണെ­ന്നു് പ്ര­ത്യേ­കി­ച്ചു പ­റ­യേ­ണ്ട­തി­ല്ല­ല്ലോ. എ­ല്ലാ­വ­രും വാ­യി­ക്കു­ന്ന­തു് ഒരേ പു­സ്ത­ക­മ­ല്ല. എല്ലാ പു­സ്ത­ക­ങ്ങ­ളും എ­ല്ലാ­വ­രും വാ­യി­ക്കേ­ണ്ട­തു­മി­ല്ല. നി­ന്റെ രോ­ഗാ­വ­സ്ഥ­ക്കു് പ­രി­ഹാ­ര­മാ­യി ക­മാൻ­ഡർ നിർ­ദ്ദേ­ശി­ച്ചി­ട്ടു­ള്ള പു­സ്ത­കം, ഇ­നി­യു­ള്ള നാ­ളു­ക­ളിൽ എല്ലാ ദി­വ­സ­വും നീ വാ­യി­ക്ക­ണം. ആ ക­ഥ­യു­ടെ എല്ലാ ഘ­ട­ക­ങ്ങ­ളും ഒരു മെ­ക്കാ­നി­ക്കി­നെ പോലെ അ­ഴി­ച്ചു പ­ണി­ഞ്ഞു് അതിലെ വ­രി­കൾ­ക്കി­ട­യി­ലൂ­ടെ സ­ഞ്ച­രി­ക്ക­ണം. വി­ട്ടു­പോ­യ­വ മ­ന­സ്സിൽ പൂ­രി­പ്പി­ക്ക­ണം. അതിലെ ക­ഥാ­പാ­ത്ര­ങ്ങ­ളാ­യി മാറണം. പുതിയ ക­ഥാ­പാ­ത്ര­ങ്ങ­ളെ സൃ­ഷ്ടി­ക്ക­ണം. അ­ങ്ങ­നെ ആ ഒരു പു­സ്ത­കം നീ ചെയ്ത കു­റ്റ­കൃ­ത്യ­ത്തി­നു­ള്ള മ­രു­ന്നാ­യി സേ­വി­ക്ക­ണം. വാ­യ­ന­യു­ടെ ദി­ന­ങ്ങൾ പി­ന്നി­ട്ടു് ആ പു­സ്ത­ക­വും നി­ന്റെ ജീ­വി­ത­വും ഒ­ന്നാ­യി മാ­റു­ന്ന ദിവസം നി­ന­ക്കു് ഇവിടം വി­ട്ടു പോകാം. അ­പ്പോൾ നി­ന്റെ മ­ന­സ്സു് എല്ലാ അ­ഴു­ക്കും ക­ഴു­കി­ക്ക­ള­ഞ്ഞു് ഒരു സ്ഫ­ടി­ക­പാ­ത്രം പോലെ പ്ര­കാ­ശി­ക്കും. നി­ന്റെ അ­ധ­മ­ഭൂ­ത­കാ­ലം നി­ന്നെ പി­ന്നീ­ടു് അ­ല­ട്ടു­ക­യി­ല്ല. ലോകം മു­ഴു­വൻ കൊ­തി­ക്കു­ന്ന, ഈ ലൈ­ബ്ര­റി­യു­ടെ മു­ദ്ര­പ്പ­ത്രം കൈയിൽ കി­ട്ടു­ന്ന­തോ­ടെ നി­ന­ക്കു മു­ന്നിൽ തു­റ­ക്കാ­ത്ത വാ­തി­ലു­കൾ ഉ­ണ്ടാ­വു­ക­യി­ല്ല. അ­ങ്ങ­നെ ഒ­ടു­വിൽ നീ സ്വ­ത­ന്ത്ര­നാ­കും… ഒരു കാ­ര്യം മാ­ത്രം ഓർ­ക്കു­ക,” ഒരു നി­മി­ഷം തെ­റ­പ്പി­സ്റ്റി­ന്റെ ക­ണ്ണു­ക­ളിൽ നി­ന്നു് സൗ­മ്യ­ത മാ­ഞ്ഞു പോയി. “നി­ന­ക്കു് കൽ­പ്പി­ച്ചി­ട്ടു­ള്ള പു­സ്ത­കം മാ­ത്ര­മേ നീ വാ­യി­ക്കാ­വൂ. ഈ ലൈ­ബ്ര­റി­യി­ലെ മറ്റു പു­സ്ത­ക­ങ്ങ­ളി­ലോ മ­നു­ഷ്യ­രി­ലോ നി­ന്റെ താ­ല്പ­ര്യം പ­തി­യാൻ പാ­ടി­ല്ല. ഒരു മ­നു­ഷ്യ­നു് ഒരു പു­സ്ത­കം. അ­താ­ണു് ഇ­വി­ടു­ത്തെ രീതി.”

“എ­ല്ലാം ക­മാൻ­ഡ­റു­ടെ ദയ.” സ്വാ­ത­ന്ത്ര്യ­ത്തെ­ക്കു­റി­ച്ചു­ള്ള നേരിയ പ്ര­തീ­ക്ഷ­യിൽ ഞാൻ തല കു­നി­ച്ചു.

പി­റ്റേ ദിവസം മുതൽ എന്റെ പു­സ്ത­ക വായന ആ­രം­ഭി­ച്ചു. മ­റ്റു് വാ­യ­ന­ക്കാ­രെ പോലെ വെ­ളു­ത്ത നി­റ­ത്തി­ലു­ള്ള നീളൻ കു­പ്പാ­യ­വും ഏ­ക­ഗ്ര­ന്ഥ­വു­മാ­യി ഞാൻ ക­സേ­ര­യിൽ വ­ന്നി­രു­ന്നു. പു­സ്ത­ക­ത്തിൽ എ­ഴു­ത്തു­കാ­ര­ന്റെ പേരോ ക­ഥ­യു­ടെ പേരോ ഉ­ണ്ടാ­യി­രു­ന്നി­ല്ല. മറ്റു വാ­യ­ന­ക്കാ­രാ­രും തന്നെ എന്റെ സാ­ന്നി­ധ്യം ഗൌ­നി­ക്കു­ക­യോ അ­വ­രു­ടെ പു­സ്ത­ക­ത്തിൽ നി­ന്നു് ക­ണ്ണെ­ടു­ക്കു­ക­യോ ചെ­യ്തി­ല്ല. വായന കൊ­ണ്ടു് ജീ­വി­ത­ത്തെ തി­രി­ച്ചു പി­ടി­ക്കാ­നു­ള്ള ദൌ­ത്യം ഏ­റ്റെ­ടു­ത്ത­വ­രെ പോലെ അവർ വാ­യി­ച്ചു മു­ന്നേ­റി­ക്കൊ­ണ്ടി­രു­ന്നു. പകലും രാ­ത്രി­യും എ­ന്നി­ല്ലാ­തെ എ­രി­ഞ്ഞു കൊ­ണ്ടി­രു­ന്ന മെ­ഴു­കു­തി­രി­കൾ നി­സം­ഗ­മാ­യി ക­ണ്ണീർ പൊ­ഴി­ച്ചു.

വായന തു­ട­ക്ക­ത്തിൽ ക്ലേ­ശ­ക­ര­മാ­യി­രു­ന്നു. അ­ക്ഷ­ര­ങ്ങൾ വാ­ക്കു­ക­ളാ­യും വാ­ക്യ­ങ്ങ­ളാ­യും മാ­റു­ന്ന പ്ര­ക്രി­യ അതീവ സ­ങ്കീർ­ണ­മാ­യി അ­നു­ഭ­വ­പ്പെ­ട്ടു. പ­ല­വ­ട്ടം ഞാൻ വാ­ക്കു­ക­ളിൽ മു­ട­ന്തി വീണു. ശ്ര­ദ്ധ പാളി മ­ന­സ്സു് അ­നേ­ക­മ­നേ­കം ഓർ­മ്മ­ക­ളിൽ പൊ­ട്ടി­ച്ചി­ത­റാൻ തു­ട­ങ്ങി. ഒന്നു രണ്ടു തവണ പു­സ്ത­കം താഴെ വീണു് ലൈ­ബ്ര­റി­യു­ടെ ശാ­ന്ത­ത ഭേ­ദി­ക്കു­ന്ന വിധം ഒ­ച്ച­യു­ണ്ടാ­യി. പക്ഷേ, അ­പ്പോ­ഴും എന്റെ സ­ഹ­വാ­യ­ന­ക്കാർ എന്നെ ഗൌ­നി­ച്ചി­ല്ല. ഹാ­ളി­ന്റെ അ­ങ്ങ­യെ­റ്റ­ത്തു­നി­ന്നു് സരോ മാ­ത്രം എന്നെ നോ­ക്കി ചി­രി­ച്ചു. ഈ ലോ­ക­ത്തു് ഒരു മ­നു­ഷ്യ­ജീ­വി­യെ­ങ്കി­ലും എന്നെ കാ­രു­ണ്യ­ത്തോ­ടെ നോ­ക്കു­ന്നു­വ­ല്ലോ എന്ന തോ­ന്നൽ എ­ന്നിൽ വീ­ണ്ടും നി­റ­ഞ്ഞു.

അധികം വൈ­കാ­തെ വാ­ക്കു­ക­ളും വാ­ക്യ­ങ്ങ­ളും അ­പ്ര­ത്യ­ക്ഷ­മാ­യി. പകരം എ­ന്റേ­തു പോലെ ഏ­കാ­ന്ത­വും പീ­ഡ­നാ­ഭ­രി­ത­വു­മാ­യ ഒരു ജീ­വി­തം തെ­ളി­യാൻ തു­ട­ങ്ങി. R എ­ന്നാ­യി­രു­ന്നു അ­യാ­ളു­ടെ പേരു്. എന്നെ പോലെ തന്നെ അ­യാ­ളും ദാ­രി­ദ്ര്യ­വും അതു വ­ഴി­യു­ള്ള കൊടിയ അ­പ­മാ­ന­വും അ­നു­ഭ­വി­ച്ചി­രു­ന്നു. ഭ­ക്ഷ­ണം ക­ഴി­ക്കാ­നി­ല്ലാ­തെ, ഒരു ല­ക്ഷ്യ­വു­മി­ല്ലാ­തെ, തെ­രു­വു­കൾ തോറും അയാൾ അ­ല­ഞ്ഞു ന­ട­ക്കു­ന്ന­തും പണം കടം വാ­ങ്ങാൻ ആ വൃ­ദ്ധ­യു­ടെ അ­ടു­ത്തു പോ­കു­ന്ന­തും ഞാൻ വാ­യി­ക്കു­ക­യാ­യി­രു­ന്നി­ല്ല; ജീ­വി­ക്കു­ക ത­ന്നെ­യാ­യി­രു­ന്നു. അഥവാ ഭൂ­ത­കാ­ല­ത്തി­ലെ മ­റ്റൊ­രു ഖണ്ഡം എന്റെ മു­ന്നിൽ പു­നർ­ജ­നി­ക്കു­ക­യാ­യി­രു­ന്നു. S എന്ന യു­വ­തി­യു­മാ­യു­ള്ള അ­യാ­ളു­ടെ സം­ഭാ­ഷ­ണം എന്റെ മ­ന­സ്സി­നെ ഒരു ചു­ഴി­യി­ലേ­ക്കു് എ­ടു­ത്തെ­റി­ഞ്ഞു. അ­യാ­ളേ­ക്കാൾ കൂ­ടു­തൽ ഞാൻ അവളെ സ്നേ­ഹി­ക്കു­ന്നു­ണ്ടെ­ന്നു് എ­നി­ക്കു തോ­ന്നി.

ആ വൃ­ദ്ധ­യേ­യും സ­ഹോ­ദ­രി­യേ­യും അയാൾ കൊ­ല­പ്പെ­ടു­ത്തു­ന്ന രംഗം എ­ത്തി­യ­പ്പോൾ എന്റെ ഹൃ­ദ­യ­മി­ടി­പ്പു കൂടി. മുഖം വി­യർ­ത്തു പക്ഷേ, വായന നിർ­ത്തി­യി­ല്ല. ഏറെ പ­രി­ചി­ത­മാ­യ, ഒ­രി­ക്കൽ ആ­രം­ഭി­ച്ചു ക­ഴി­ച്ചാൽ ഒ­ന്നി­നും ത­ടു­ത്തു നിർ­ത്താ­നാ­വാ­ത്ത ഒരു വി­കാ­ര­ത്തി­ന്റെ കൂ­റ്റൻ ജ­ല­ശ­ക്തി­യിൽ അയാൾ അവരെ കൊ­ല്ലു­ന്ന­തു് ഞാൻ എ­ന്റേ­തെ­ന്ന­തു പോലെ അ­നു­ഭ­വി­ച്ചു. കൊ­ല­പാ­ത­ക­ത്തി­നു ശേ­ഷ­മു­ള്ള അ­യാ­ളു­ടെ മാ­ന­സി­കാ­വ­സ്ഥ­യാ­ക­ട്ടെ, എ­നി­ക്കു അ­തി­ലും പ­രി­ച­യ­ക­ര­മാ­യി തോ­ന്നി. അ­യാ­ളു­ടെ മാ­ന­സി­ക വ്യ­ഥ­യെ­ക്കു­റി­ച്ചു­ള്ള ഓരോ വാ­ക്യ­വും എന്റെ ഹൃദയം ഞെ­രി­ച്ചു­ട­ച്ചു. ഒ­ടു­വിൽ S-​ന്റെ കാൽ­ക്കീ­ഴിൽ മു­ട്ടു കു­ത്തി ‘ഞാൻ നി­ന്റെ മു­ന്നി­ല­ല്ല ഈ ലോ­ക­ത്തി­ന്റെ മു­ന്നി­ലാ­ണു് മു­ട്ടു­കു­ത്തു­ന്ന­തെ­ന്നു്’ അയാൾ പ­റ­യു­ന്ന­തു് വാ­യി­ച്ച­പ്പോൾ എന്റെ ക­ണ്ണു­കൾ നി­റ­ഞ്ഞൊ­ഴു­കി. അ­വ­സാ­ന­ത്തെ വാ­ക്യ­വും വാ­യി­ച്ചു് ഞാൻ പു­സ്ത­കം മ­ട­ക്കി വെ­ച്ചു. ക­ണ്ണീർ വീണു് മെ­ഴു­കു­തി­രി കെ­ട്ടു. മ­റ്റു് വാ­യ­ന­ക്കാർ എ­ല്ലാം പി­രി­ഞ്ഞു പോ­യി­രു­ന്നു. ഹാളിൽ ഇ­രു­ട്ടു് വീ­ണി­രു­ന്നു. അ­ങ്ങേ­യ­റ്റ­ത്തു് സ­രോ­വി­ന്റെ മേ­ശ­യിൽ മാ­ത്രം ഒരു ചെറിയ വെ­ളി­ച്ചം ഇ­നി­യു­ള്ള എന്റെ ജീ­വി­ത­ത്തെ മു­ന്നോ­ട്ടു് ന­യി­ക്കാ­നു­ള്ള മാർ­ഗ്ഗ­ദീ­പം പോലെ കത്തി നി­ന്നു.

അന്നു രാ­ത്രി സരോ എന്റെ മു­റി­യി­ലേ­ക്കു വന്നു. കി­ട­ക്ക­യിൽ അ­രി­ക­ത്തി­രു­ന്നു. എന്റെ കൈ­ത്ത­ല­ത്തിൽ അ­വ­ളു­ടെ കൈകൾ അ­മർ­ന്ന­പ്പോൾ ഞാനും ഒരു മ­നു­ഷ്യ­നാ­ണെ­ന്നു് എ­നി­ക്കു ബോ­ധ്യ­മാ­യി. ഞാൻ കുറേ നേരം അ­വ­ളു­ടെ മ­ടി­യിൽ തല വച്ചു കി­ട­ന്നു. അവൾ ഒ­ന്നും മി­ണ്ടാ­തെ എന്റെ മു­ടി­യി­ഴ­ക­ളിൽ വി­ര­ലോ­ടി­ച്ചു. ഇ­ട­ക്കെ­പ്പോ­ഴോ, വി­ള­ക്കൂ­തി­ക്ക­ള­ഞ്ഞു്, ചു­ണ്ടു­കൾ പ­ര­സ്പ­രം കോർ­ത്തു്, ഒറ്റ കു­ത്തും കോ­മ­യും വി­ടാ­തെ, ഞങ്ങൾ പ­ര­സ്പ­രം വാ­യി­ക്കാൻ തു­ട­ങ്ങി. ലോകം ഏ­ക­ശ­രീ­ര­മാ­യി മാറി. ഒ­ടു­വിൽ, ത­ളർ­ന്നും ന­ന­ഞ്ഞും കി­ട­ക്കു­മ്പോൾ എന്റെ ചു­മ­ലിൽ മു­ഖ­മർ­ത്തി അവൾ ക­ര­ഞ്ഞ­തെ­ന്തി­നാ­ണെ­ന്നു് മാ­ത്രം എ­നി­ക്കു മ­ന­സ്സി­ലാ­യി­ല്ല.

പി­ന്നീ­ടു­ള്ള ദി­വ­സ­ങ്ങ­ളിൽ ക­മാൻ­ഡർ ക­ല്പി­ച്ചു തന്ന ഏ­ക­ഗ്ര­ന്ഥം ഞാൻ തി­രി­ച്ചും മ­റി­ച്ചും വാ­യി­ച്ചു. ആ കഥയും ക­ഥാ­പാ­ത്ര­ങ്ങ­ളും എന്റെ ജീ­വി­തം പോലെ പ­രി­ചി­ത­മാ­യി­ത്തു­ട­ങ്ങി. ആ­യി­ട­ക്കു്, അതേ മാ­റ്റ­ങ്ങൾ പു­റ­ത്തും സം­ഭ­വി­ക്കു­ന്ന­തു പോലെ സ­ഹ­വാ­യ­ന­ക്കാ­രിൽ ചിലർ എന്നെ നോ­ക്കി ചി­രി­ക്കാ­നും അ­ട­യാ­ള­പ്പെ­ടു­ത്താ­നും തു­ട­ങ്ങി. ഒരു വൈ­കു­ന്നേ­രം അവരിൽ ഒ­രാ­ളോ­ടു്, ഭൂ­മി­യു­ടെ അ­ങ്ങേ­യ­റ്റം വരെ ചെ­ന്നെ­ത്തു­ന്ന ക­ണ്ണു­ക­ളു­ണ്ടെ­ന്നു് തോ­ന്നി­ച്ച ഒരു ചെ­റു­പ്പ­ക്കാ­ര­നോ­ടു്, ലൈ­ബ്ര­റി നി­യ­മ­ങ്ങൾ ലം­ഘി­ച്ചു് ഞാൻ സം­സാ­രി­ച്ചു:

“സു­ഹൃ­ത്തേ, താ­ങ്കൾ എ­ന്തു് പു­സ്ത­ക­മാ­ണു് വാ­യി­ച്ചു കൊ­ണ്ടി­രി­ക്കു­ന്ന­തു്?”

“ഞാൻ,” ചെ­റു­പ്പ­ക്കാ­രൻ ഒന്നു ചി­രി­ച്ചു. അ­യാ­ളു­ടെ ക­ണ്ണു­കൾ ഒന്നു കൂടി തീ­ക്ഷ്ണ­മാ­യി. “ഞാൻ മ­റ­ക്കാ­നാ­ണു് വാ­യി­ക്കു­ന്ന­തു്,” അയാൾ പ­റ­ഞ്ഞു. “അ­ക്ഷ­ര­ങ്ങൾ കൂ­ട്ടി വാ­യി­ക്കാൻ പ­ഠി­ച്ച­തു മുതൽ വാ­യി­ച്ച കഥകൾ എ­ല്ലാം വാ­യി­ച്ചു വാ­യി­ച്ചു മ­റ­ക്ക­ണം. അ­ങ്ങ­നെ ഒ­ടു­വിൽ ഒ­ന്നും എ­ഴു­താ­ത്ത ഒരു വെള്ള ക­ട­ലാ­സു പോലെ മ­ന­സ്സു് ശൂ­ന്യ­മാ­ക്ക­ണം. അ­താ­ണു് എ­നി­ക്കു ക­ല്പി­ച്ചി­ട്ടു­ള്ള ചി­കി­ത്സാ­വി­ധി. കാരണം ജീ­വി­ത­ത്തി­ന്റെ പൊരുൾ പു­സ്ത­ക­ങ്ങ­ളിൽ തി­ര­യു­ന്ന­തു് സ്വ­പ്നം കാ­ണു­ന്ന­തു പോലെ വ്യർ­ത്ഥ­മാ­ണു്. ”

ഞാൻ ഒ­ന്നും മ­ന­സ്സി­ലാ­കാ­തെ അയാളെ നോ­ക്കി.

പി­ന്നീ­ടു­ള്ള ദി­വ­സ­ങ്ങ­ളി­ലും അതീവ ശ്ര­ദ്ധ­യോ­ടെ ഏ­ക­ന്ഥം വാ­യി­ച്ചു­വെ­ങ്കി­ലും ആ­ദ്യ­മാ­ദ്യം അ­നു­ഭ­വി­ച്ച സം­തൃ­പ്തി എ­നി­ക്കു് ല­ഭി­ച്ചി­ല്ല.

വൈ­കു­ന്നേ­രം പു­സ്ത­ക വായന കൊ­ണ്ടു് ത­ളർ­ന്ന ക­ണ്ണു­ക­ളു­മാ­യി ഞാൻ പു­റ­ത്തെ കാ­ഴ്ച്ച­ക­ളി­ലേ­ക്കു് നോ­ക്കി നി­ന്നു. ആ നേരം ആകാശം കു­റ്റ­കൃ­ത്യ­ങ്ങ­ളു­ടെ ചോര പു­ര­ണ്ടു് ജ്വ­ലി­ച്ചു നിൽ­ക്കു­ന്നു­യി­രു­ന്നു. എത്ര ക­ണ്ണീ­രു പെ­യ്താ­ലും ആ ചോ­ര­പ്പാ­ടു­കൾ മാ­ഞ്ഞു പോ­വു­ക­യി­ല്ലെ­ന്നു് എ­നി­ക്കു തോ­ന്നി. ഞാൻ അ­ച്ഛ­നേ­യും അ­മ്മ­യേ­യും പെ­ങ്ങ­ളെ­യും ഓർ­ത്തു. അവരെ ആളുകൾ തെ­രു­വു­കൾ തോറും ആ­ട്ടി­യോ­ടി­ക്കു­ന്ന­തും ആ ന­ശി­ച്ച നേ­ര­ങ്ങ­ളിൽ അ­വ­രു­ടെ ശാ­പ­വാ­ക്കു­കൾ എന്റെ നേർ­ക്കു് തു­പ്പു­ന്ന­തും ഞാൻ കണ്ടു.

അ­പ്പോൾ പ­തി­നാ­ലു വർ­ഷ­ത്തെ കഠിന ത­ട­വി­നു ശേ­ഷ­വും മെ­രു­ങ്ങാ­തെ കി­ട­ക്കു­ന്ന ഒ­ന്നു് എ­ന്റെ­യു­ള്ളിൽ മു­ക്ര­യി­ടു­ന്ന­തു് ഞാൻ അ­റി­ഞ്ഞു. ഭയം, എ­ന്നെ­ക്കു­റി­ച്ചു ത­ന്നെ­യു­ള്ള ഭയം, എന്റെ ആ­കാ­ശ­ത്തിൽ രാ­ത്രി പോലെ പടരാൻ തു­ട­ങ്ങി. അവസാന സ­ത്ര­ത്തിൽ അഭയം തേ­ടു­ന്ന ഒ­രു­വ­നെ പോലെ ഞാൻ ധൃ­തി­പ്പെ­ട്ടു പു­സ്ത­ക­ത്തി­ലേ­ക്കു മ­ട­ങ്ങി. പു­തി­യൊ­രു മെ­ഴു­കു­തി­രി ക­ത്തി­ച്ചു വ­ച്ചു് വായന പു­നഃ­രാ­രം­ഭി­ച്ചു.

പി­റ്റേ­ന്നു് ചി­കി­ത്സാ പു­രോ­ഗ­തി നിർ­ണ്ണ­യി­ക്കാൻ തെ­റ­പ്പി­സ്റ്റ് എന്നെ വി­ളി­പ്പി­ച്ചു.

“ചി­കി­ത്സ തു­ട­ങ്ങു­ന്ന­തി­നു മുൻ­പു് നി­ങ്ങ­ളു­ടെ മു­ന്നിൽ ഉ­ണ്ടാ­യി­രു­ന്ന­തു് ഒരു വെറും പു­സ്ത­ക­മാ­യി­രു­ന്നു. ചി­കി­ത്സ തു­ട­രു­ന്ന­തി­നി­ടെ അതു് നി­ങ്ങൾ­ക്കു് കഥയും ജീ­വി­ത­വും ഒ­ക്കെ­യാ­യി മാ­റി­ത്തു­ട­ങ്ങി. ഇനി എ­ന്നാ­ണോ പു­സ്ത്കം വീ­ണ്ടും വെറും പു­സ്ത­ക­മാ­യി മാ­റു­ന്ന­തു് അ­ന്നു് നി­ങ്ങ­ളു­ടെ ചി­കി­ത്സ പൂർ­ത്തി­യാ­കും. നി­ങ്ങൾ ഒരു പുതിയ മ­നു­ഷ്യ­നാ­കും; മോ­ചി­ത­നാ­കും.” തെ­റ­പ്പി­സ്റ്റ് പ­റ­ഞ്ഞു.

എ­ന്തെ­ങ്കി­ലും പറയും മുൻ­പു് സരോ വ­ന്നു് എന്നെ കൂ­ട്ടി­ക്കൊ­ണ്ടു പോയി. അന്നു മു­ഴു­വൻ മ­ന­സ്സു് അ­സ്വ­സ്ഥ­മാ­യി­രു­ന്നു. പു­സ്ത­ക­ത്തിൽ ശ്ര­ദ്ധ കേ­ന്ദ്രീ­ക­രി­ക്കാ­നേ എ­നി­ക്കു ക­ഴി­ഞ്ഞി­ല്ല. ആ­രോ­ടെ­ങ്കി­ലും ര­ണ്ടു് വാ­ക്കു് സം­സാ­രി­ക്കാൻ ഞാൻ വെ­മ്പി. ഇതു വരെ വാ­യി­ച്ച­തു മു­ഴു­വൻ മ­റ­ക്കാൻ ശ്ര­മി­ക്കു­ന്ന ആ ചെ­റു­പ്പ­ക്കാ­ര­നെ എ­ല്ലാ­യി­ട­ത്തും തി­ര­ഞ്ഞെ­ങ്കി­ലും അയാളെ എ­വി­ടെ­യും ക­ണ്ടി­ല്ല. അ­യാ­ളു­ടെ സീ­റ്റിൽ മുൻ­പു് ക­ണ്ടി­ട്ടി­ല്ലാ­ത്ത ഒരു വൃദ്ധ ഇ­രു­ന്നു് വാ­യി­ക്കു­ന്നു­ണ്ടാ­യി­രു­ന്നു.

ഞാൻ ചെ­ന്നു് സ­രോ­യോ­ടു് ആ ചെ­റു­പ്പ­ക്കാ­ര­നെ­ക്കു­റി­ച്ചു് അ­ന്വേ­ഷി­ച്ചു. അവൾ മ­റു­പ­ടി പ­റ­യാ­തെ പു­തു­താ­യി ലൈ­ബ്ര­യിൽ വന്നു ചേർ­ന്ന പു­സ്ത­ക­ങ്ങ­ളു­ടെ കവർ പേ­ജു­കൾ വ­ലി­ച്ചു കീറി, പകരം ക­മാൻ­ഡ­റു­ടെ ചി­ത്ര­മു­ള്ള പു­റം­‌­ച­ട്ട­കൾ ഒ­ട്ടി­ച്ചു ചേർ­ത്തു കൊ­ണ്ടി­രു­ന്നു. ആ ചെ­റു­പ്പ­ക്കാ­രൻ സ്വ­ത­ന്ത്ര­നാ­യി­ക്കാ­ണു­മെ­ന്നു് ഞാൻ പ്ര­ത്യാ­ശ പ്ര­ക­ടി­പ്പി­ച്ച­പ്പോൾ അവൾ ഇ­മ­വെ­ട്ടാ­തെ എന്നെ നോ­ക്കി.

രാ­ത്രി സരോ വ­ന്ന­പ്പോൾ ചെ­റു­പ്പ­ക്കാ­ര­ന്റെ സീ­റ്റിൽ പു­തു­താ­യി വന്ന വൃ­ദ്ധ­യെ­ക്കു­റി­ച്ചു് ഞാൻ സ­രോ­യോ­ടു് ചോ­ദി­ച്ചു.

“ഈ ലോകം ഒരു വലിയ ഗ്ര­ന്ഥ­ശാ­ല­യാ­ണെ­ന്ന ഒറ്റ വാചകം മാ­ത്ര­മു­ള്ള ഒരു പു­സ്ത­ക­മാ­ണു് അവർ വാ­യി­ച്ചു കൊ­ണ്ടി­രി­ക്കു­ന്ന­തു്. അത്ര മാ­ത്ര­മേ എ­നി­ക്ക­റി­യാ­വൂ. നി­ങ്ങ­ളു­ടെ ജീ­വി­ത­ത്തെ മാ­റ്റി­മ­റി­ക്കു­ന്ന പു­സ്ത­ക­ത്തെ­പ്പ­റ്റി തെ­റ­പ്പി­സ്റ്റ് പ­റ­ഞ്ഞ­തു് നേ­രാ­ണു്. പക്ഷേ, അതു് നി­ങ്ങ­ളി­പ്പോൾ, ജീ­വി­ത­ത്തി­നും മ­ര­ണ­ത്തി­നും ഇ­ട­ക്കെ­ന്ന­പോ­ലെ വാ­യി­ച്ചു കൊ­ണ്ടി­രി­ക്കു­ന്ന പു­സ്ത­ക­മ­ല്ല.”

“പി­ന്നെ?” ഞാൻ അ­വ­ളു­ടെ കൈ­ക­ളിൽ പിടി മു­റു­ക്കി. “ചി­കി­ത്സ ക­ഴി­യു­മ്പോൾ, രോഗം മാ­റി­യെ­ന്നു് ബോ­ധ്യ­പ്പെ­ട്ടാൽ ക­മാൻ­ഡ­റു­ടെ ചി­ത്ര­മു­ള്ള ക­ട­ലാ­സിൽ തെ­റ­പ്പി­സ്റ്റ് ചാർ­ത്തി­ത്ത­രു­ന്ന ഒരു മു­ദ്ര­പ­ത്ര­മു­ണ്ടു്. Certificate of Freedom. ഒരു താൾ മാ­ത്ര­മു­ള്ള, ഒരു പു­സ്ത­കം. നി­ങ്ങ­ളു­ടെ ജീ­വി­ത­ക്കു­റി മ­റ്റൊ­രു ലോ­ക­ത്തി­ലേ­ക്കു­ള്ള നി­ങ്ങ­ളു­ടെ പാ­സ്പോർ­ട്ട് ആണതു്. അ­താ­ണു് നി­ങ്ങ­ളു­ടെ യ­ഥാർ­ത്ഥ പു­സ്ത­കം. ജീ­വി­ത­ത്തേ­ക്കാൾ വി­ല­പി­ടി­പ്പു­ള്ള ജീ­വ­ച­രി­ത്രം.”

“സത്യം പറ. ഇ­വി­ടെ­നി­ന്നു് ആ സർ­ട്ടി­ഫി­ക്ക­റ്റും വാ­ങ്ങി ആ­രെ­ങ്കി­ലും പു­റ­ത്തി­റ­ങ്ങി­യി­ട്ടു­ണ്ടോ?” ഞാൻ ചോ­ദി­ച്ചു.

പെ­ട്ടെ­ന്നു് ഞ­ങ്ങ­ളു­ടെ സം­ഭാ­ഷ­ണം മ­റ്റാ­രോ കേൾ­ക്കു­ന്നു­ണ്ടെ­ന്ന പോലെ ഭ­യ­ന്നു് സരോ എ­ഴു­ന്നേ­റ്റു. വ­സ്ത്ര­ങ്ങൾ നേ­രെ­യാ­ക്കി, യാത്ര പോലും പറയാൻ നിൽ­ക്കാ­തെ മു­റി­വി­ട്ടു പോയി.

ഉ­റ­ക്കം വരാതെ ഞാൻ മു­റി­യിൽ അ­ങ്ങോ­ട്ടും ഇ­ങ്ങോ­ട്ടും ന­ട­ന്നു. അ­ത്താ­ഴം ത­ണു­ത്തു. കി­ട­ന്നു. ഈ ലൈ­ബ്ര­റി­യി­ലെ സകല സം­ഗ­തി­ക­ളെ­ക്കു­റി­ച്ചു­മു­ള്ള സംശയം എ­ന്നിൽ നു­ര­ഞ്ഞു.

ഞാൻ പ­തു­ക്കെ മു­റി­ക്കു പു­റ­ത്തു ക­ട­ന്നു. അ­ങ്ങി­ങ്ങാ­യി കൊ­ളു­ത്തി വ­ച്ചി­രു­ന്ന മെ­ഴു­കു തി­രി­ക­ളു­ടെ വെ­ളി­ച്ച­ത്തിൽ പു­സ്ത­ക­ഷെൽ­ഫു­കൾ വി­ചി­ത്ര­രൂ­പ­ങ്ങ­ളാ­യി. എവിടെ നി­ന്നോ വീശിയ കാ­റ്റിൽ മെ­ഴു­കു­തി­രി നാളം ഉ­ല­ഞ്ഞ­പ്പോൾ ലൈ­ബ്ര­റി­യു­ടെ ചു­മ­രു­ക­ളിൽ കൂ­റ്റൻ നി­ഴ­ലു­കൾ പ്രേ­ത­ങ്ങ­ളെ പോലെ നൃ­ത്തം ചെ­യ്യാൻ തു­ട­ങ്ങി. പെ­ട്ടെ­ന്നു് ആ­രു­ടെ­യോ ദ­യ­നീ­യ­മാ­യ നി­ല­വി­ളി കേ­ട്ടു. ചെ­വി­യോർ­ത്ത­പ്പോൾ ഇ­ട­നാ­ഴി­യിൽ നി­ന്നു് ച­ങ്ങ­ല­യു­ടെ ശബ്ദം. വർ­ഷ­ങ്ങൾ ചി­ല­വ­ഴി­ച്ച, ലേസർ ര­ശ്മി­കൾ കാവൽ നിൽ­ക്കു­ന്ന ത­ട­വ­റ­യിൽ ആ­യു­ധ­ധാ­രി­ക­ളാ­യ ഗാർ­ഡു­കൾ ത­ട­വു­കാ­രെ വ­ലി­ച്ചി­ഴ­ച്ചു കൊ­ണ്ടു പോ­കാ­റു­ള്ള­തു് എന്റെ മ­ന­സ്സി­ലേ­ക്കു വന്നു.

ഞാൻ വിറളി പി­ടി­ച്ച ഒരു മൃ­ഗ­ത്തെ പോലെ ഇ­ട­നാ­ഴി­യി­ലൂ­ടെ ഓടി. വാ­തി­ലു­കൾ ഒ­ന്നൊ­ന്നാ­യി ത­ള്ളി­ത്തു­റ­ന്നു് തെ­റ­പ്പി­സ്റ്റി­ന്റെ മു­റി­യി­ലെ­ത്തി. വൃ­ത്തി­യാ­യി അ­ടു­ക്കി വെച്ച പു­സ്ത­ക­ങ്ങൾ­ക്കു പി­ന്നിൽ തെ­റ­പ്പി­സ്റ്റ് ഇ­രി­പ്പു­ണ്ടാ­യി­രു­ന്നു.

തെ­റ­പ്പി­സ്റ്റ് എന്നെ ത­ല­യു­യർ­ത്തി നോ­ക്കി. കൈകൾ കൂ­ട്ടി­ത്തി­രു­മ്മി. തെ­റ­പ്പി­സ്റ്റി­ന്റെ മു­ഖ­ത്തു് സൗ­മ്യ­ത­യു­ടെ ഒരു കണിക പോ­ലു­മി­ല്ലാ­യി­രു­ന്നു.

“ഈ ലൈ­ബ്ര­റി­യിൽ നി­ന്നു് ഒരാൾ പോലും സ്വ­ത­ന്ത്ര­നാ­യി പു­റ­ത്തു പോ­യി­ട്ടി­ല്ല. ഉണ്ടോ?” ഞാൻ കി­ത­പ്പ­ട­ക്കി­ക്കൊ­ണ്ടു് ചോ­ദി­ച്ചു.

“ബി­ബ്ലി­യോ തെ­റാ­പ്പി പൊ­ലു­ള്ള വി­ശി­ഷ്ട­മാ­യ ഒരു ചി­കി­ത്സാ വിധി എല്ലാ മൃ­ഗ­ങ്ങൾ­ക്കും പ­റ­ഞ്ഞി­ട്ടു­ള്ള­ത­ല്ല.” തെ­റ­പ്പി­സ്റ്റ് പു­ച്ഛ­ത്തോ­ടെ പ­റ­ഞ്ഞു.

“ഇതു് മ­റ്റൊ­രു തടവറ മാ­ത്ര­മാ­ണു്,” ഞാൻ പ­റ­ഞ്ഞു. “പു­സ്ത­ക­ങ്ങൾ കൊ­ണ്ടു തീർ­ത്ത തടവറ.”

തെ­റ­പ്പി­സ്റ്റി­ന്റെ മുഖം ക്രോ­ധം കൊ­ണ്ടു് ചു­വ­ന്നു.

“നീ ഇ­വി­ടു­ത്ത പ്രാ­ഥ­മി­ക നിയമം തന്നെ ലം­ഘി­ച്ചി­രി­ക്കു­ന്നു ഈ ലൈ­ബ്ര­റി­യു­ടെ നി­യ­മ­ങ്ങ­ളേ­യും എ­ന്നെ­യും ചോ­ദ്യം ചെ­യ്യു­ക വഴി. നി­ന­ക്കി­നി പോകാൻ ഒ­രി­ട­മേ­യു­ള­ളൂ.”

“നി­ങ്ങൾ ഒരു വ്യാജ ലൈ­ബ്രേ­റി­യ­നാ­ണു്. മ­റ്റാ­രു­ടേ­യോ പു­സ്ത­ക­ങ്ങൾ ക­മാൻ­ഡ­റു­ടെ പേ­രി­ലാ­ക്കു­ന്ന ത­ട്ടി­പ്പു­കാ­രൻ.”

തെ­റ­പ്പി­സ്റ്റ് കൈ­ത്ത­ലം ചു­രു­ട്ടി മേ­ശ­മേൽ ആ­ഞ്ഞി­ടി­ച്ചു.

അ­പ്പോൾ, പ­തി­നാ­ലു വർ­ഷ­ങ്ങൾ­ക്കു് മു­മ്പൊ­രു രാ­ത്രി­യിൽ, ഇ­രു­മ്പു മു­ട്ടി­യി­ലേ­ക്കു നീണ്ട എന്റെ വലതു കൈ, മേ­ശ­പ്പു­റ­ത്തെ അറ്റം കൂർ­ത്ത പു­സ്ത­ക­ങ്ങ­ളി­ലൊ­ന്നി­ലേ­ക്കു് നീ­ണ്ടു.

images/library-2.jpg

ആ­ദ്യ­ത്തെ അ­ടി­യിൽ തന്നെ തെ­റ­പ്പി­സ്റ്റ് തറയിൽ വീണു. അ­യാ­ളു­ടെ ക­ണ്ണി­ലും മൂ­ക്കി­ലും ചെ­വി­യി­ലും ചോര വീ­ഴ്ത്തി­ക്കൊ­ണ്ടു് ഒരു തവണ കൂടി അ­ടി­ച്ചു. പു­സ്ത­ക­ത്താ­ളു­കൾ കീ­റു­ന്ന­തു പോലെ ഞ­ര­ക്കം കേ­ട്ടു. ഒരു മൃ­ഗ­ത്തെ പോലെ, ദ­യ­നീ­യ­നാ­യി, മുഖം കോ­ട്ടി അയാൾ കി­ട­ക്കു­ന്ന­തു ക­ണ്ടു് ഞാൻ അ­യാ­ളു­ടെ മു­ഖ­ത്തേ­ക്കു് കാർ­ക്കി­ച്ചു തു­പ്പി. പു­സ്ത­കം നി­ല­ത്തേ­ക്കി­ട്ടു കൊ­ണ്ടു് പ­റ­ഞ്ഞു: “അതെ, ഒരു പു­സ്ത­ക­ത്തി­നു് ഒ­രാ­ളു­ടെ ജീ­വി­തം മാ­റ്റി മ­റി­ക്കാൻ ക­ഴി­യും!”

പി­ന്നെ, ഒരു ഭ്രാ­ന്ത­നെ പോലെ ഞാൻ തെ­റ­പ്പി­സ്റ്റി­ന്റെ മു­റി­ക്കു പു­റ­ത്തു ക­ട­ന്നു. വാ­തിൽ­ക്കൽ സരോ കാ­ത്തു നിൽ­പ്പു­ണ്ടാ­യി­രു­ന്നു. പൂ­ക്കു­ല പോലെ വി­റ­ച്ചു കൊ­ണ്ടു് അവൾ ഒരു പു­സ്ത­കം എ­നി­ക്കു നീ­ട്ടി. അവൾ തല ഉ­യർ­ത്തി നോ­ക്കാ­ത്ത­തു കാരണം അ­വ­ളു­ടെ ക­ണ്ണു­ക­ളിൽ അ­പ്പോ­ഴും സ്നേ­ഹ­മു­ണ്ടോ എ­ന്നു് കാണാൻ എ­നി­ക്കു ക­ഴി­ഞ്ഞി­ല്ല.

ഞാൻ ഓടി ലൈ­ബ്ര­റി­യു­ടെ മുൻ­വ­ശ­ത്തെ­ത്തി. സകല ശ­ക്തി­യു­മെ­ടു­ത്തു് വാതിൽ വ­ലി­ച്ചു തു­റ­ന്നു…

ആ സമയം എന്റെ ചെവി തു­ള­ച്ചു കൊ­ണ്ടു് ആ­ദ്യ­ത്തെ സൈറൺ മു­ഴ­ങ്ങി. ലേസർ ര­ശ്മി­കൾ കാവൽ നിൽ­ക്കു­ന്ന, വർ­ഷ­ങ്ങ­ളാ­യി ഞാൻ കി­ട­ക്കു­ന്ന, സെ­ല്ലി­ന്റെ ഇ­രു­മ്പു വാ­തി­ലി­ലേ­ക്കു് എന്റെ ക­ണ്ണു­കൾ ഉ­റ­ക്കം ഞെ­ട്ടി പി­ട­ഞ്ഞു­ണർ­ന്നു.

കെ. വി. പ്ര­വീൺ
images/kvpraveen.jpg

നീ­ലേ­ശ്വ­രം സ്വ­ദേ­ശി. അ­മേ­രി­ക്ക­യിൽ ഐ ടി മേ­ഖ­ല­യിൽ ജോലി ചെ­യ്യു­ന്നു. ഡിജാൻ ലീ, പ്ര­ച്ഛ­ന്ന­വേ­ഷം എന്നീ നോ­വ­ലു­ക­ളും ഓർ­മ്മ­ച്ചി­പ്പു് എന്ന ക­ഥാ­സ­മാ­ഹ­ര­വും പ്ര­സി­ദ്ധീ­ക­രി­ച്ചി­ട്ടു­ണ്ടു്.

ചി­ത്രീ­ക­ര­ണം: വി. പി. സു­നിൽ­കു­മാർ

Colophon

Title: Library (ml: ലൈ­ബ്ര­റി).

Author(s): KV Praveen.

First publication details: Sayahna Foundation; Trivandrum, Kerala; 2022-09-24.

Deafult language: ml, Malayalam.

Keywords: Shortstory, KV Praveen, Library, കെ. വി. പ്ര­വീൺ, ലൈ­ബ്ര­റി, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 24, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: In the library, a photograph by Georg Reimer (1828–1866). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Illustration: VP Sunil; Typesetter: LJ Anjana; Editor: PK Ashok; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.