SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/cover-madhu-adhrishyam.jpg
Sculpture by K. P. Krishnakumar .
അ­ദൃ­ശ്യ­മാ­യ­വ­യോ­ടു ചോ­ദി­ക്കൂ അവയെ ദൃ­ശ്യ­പ്പെ­ടു­ത്തു­ന്ന­തെ­ങ്ങി­നെ­യെ­ന്നു്!
മ­ധു­സൂ­ദ­നൻ

‘Father, don’t you see I’m burning?’—Sigmund Freud.

കേരള ല­ളി­ത­ക­ലാ അ­ക്കാ­ദ­മി ചെ­യർ­മാൻ അ­റി­യു­വാൻ നാ­ല്പ­തി­ലേ­റെ വർ­ഷ­ങ്ങ­ളാ­യി കലാ പ്ര­വർ­ത്ത­നം തു­ട­രു­ന്ന ഒരു മ­ല­യാ­ളി ആർ­ട്ടി­സ്റ്റി­ന്റെ തു­റ­ന്ന ക­ത്തു്.

‘തു­റ­സ്സ് ’ എന്ന പേ­രി­ലു­ള്ള കേ­ര­ള­ത്തി­ലെ ആർ­ട്ടി­സ്റ്റു­ക­ളു­ടെ WhatsApp കൂ­ട്ടാ­യ്മ­യിൽ ഞാ­നു­മു­ണ്ടാ­യി­രു­ന്നു. കാ­ല­ങ്ങ­ളാ­യു­ള്ള കേ­ര­ള­ത്തി­ലെ ല­ളി­ത­ക­ലാ അ­ക്കാ­ദ­മി­യു­ടെ പി­റ­ന്ന മ­ണ്ണിൽ ച­വി­ട്ടാ­നാ­വാ­തെ­യു­ള്ള ദ­യ­നീ­യ­മാ­യ നി­ല്പു് (acrobatic position) ചൂ­ണ്ടി­ക്കാ­ണി­ച്ചു­കൊ­ണ്ടു മു­ഖ്യ­മ­ന്ത്രി­ക്കെ­ഴു­തി­യ ക­ത്തിൽ ഞാനും ഒപ്പു വെ­ച്ചി­രു­ന്നു. അതിനു മ­റു­പ­ടി എ­ന്ന­പോ­ലെ മ­റ്റൊ­രു പ്ലാ­റ്റ്ഫോ­മിൽ താ­ങ്ക­ളെ­ഴു­തി­യ മ­റു­പ­ടി ഞാൻ വാ­യി­ക്കു­ക­യു­ണ്ടാ­യി. അ­തി­നു­ള്ള മ­റു­പ­ടി­യ­ല്ല ഈ ക­ത്തു്. എ­ല്ലാ­വർ­ക്കു­മാ­യി തു­റ­ന്നി­ട്ടി­രി­ക്കു­ന്ന ഈ ക­ത്തി­ന്റെ വാ­താ­യ­ന­ങ്ങൾ അ­ക്കാ­ദ­മി­യു­ടെ ചെ­യർ­മാ­നാ­യ­തു­കൊ­ണ്ടു താ­ങ്ക­ളെ അ­ഭി­മു­ഖീ­ക­രി­ക്കു­ന്നു എ­ന്നു­മാ­ത്ര­മേ­യു­ള്ളു.

1823-​ലാണു് യ­ന്ത്രം ഉ­ത്പാ­ദി­പ്പി­ച്ച ഇമേജ് (ഫോ­ട്ടോ­ഗ്രാ­ഫ്) ആ­ദ്യ­മാ­യി പു­റ­ത്തു­വ­രു­ന്ന­തു്. പു­ന­രു­ത്പാ­ദ­ന­ത്തി­ന്റെ സ­വി­ശേ­ഷ­ത­കൾ ചി­ത്ര­ക­ല­യിൽ വ­ലി­യ­മാ­റ്റ­ങ്ങൾ സൃ­ഷ്ടി­ച്ചി­ട്ടു­ണ്ടു്. ഫോ­ട്ടോ­ഗ്രാ­ഫി­യു­ടെ ഉ­ത്ഭ­വ­ത്തി­നു ശേ­ഷ­മു­ള്ള രണ്ടു നൂ­റ്റാ­ണ്ടു­കൾ ഈ മാ­റ്റ­ത്തി­ന്റെ വി­പു­ലീ­ക­ര­ണ­ങ്ങ­ളാ­യി­രു­ന്നു എന്നു പറയാം. എ­ഡ്വേർ­ഡ് മൈ­ബ്രി­ഡ്ജും ലൂ­മി­യർ സ­ഹോ­ദ­ര­ന്മാ­രും സി­നി­മ­യും ടെ­ലി­വി­ഷ­നു­മൊ­ക്കെ­യു­ണ്ടാ­വു­ന്ന കാലം. പാ­ബ്ലോ പി­ക്കാ­സോ യും, മാർസൽ ദു­ഷാ­മ്പും, ജോസഫ് ബെ­യ്സും, ജു നാം പൈകും, മറീന അ­ബ്ര­മോ­വി­ച്ചും കലയിൽ ക­ലാ­പ­മു­യർ­ത്തി­യ കാലം. ഇ­രു­പ­താം നൂ­റ്റാ­ണ്ടി­ന്റെ ആദ്യ ദ­ശ­ക­ങ്ങൾ മുതൽ ഫോ­ട്ടോ­ഗ്രാ­ഫി ഒരു ക­ലാ­രൂ­പ­മാ­യി ജ­ന­സ­മ്മി­തി­യാർ­ജ്ജി­ക്കു­ന്ന­താ­യി­ക്കാ­ണാം. സ­മ­കാ­ലീ­ന മ­നു­ഷ്യൻ ഉ­ണ്ടാ­യി വ­ന്ന­തു് ഈ മാ­റ്റ­ങ്ങ­ളി­ലൂ­ടെ­യു­മാ­യി­രു­ന്നു. ഫോ­ട്ടോ­ഗ്രാ­ഫി­യു­ടെ ചി­റ­കു­കൾ ക­ല­യു­ടെ പ­ക്ഷി­രൂ­പ­ത്തിൽ നി­ന്നു് വേർ­പെ­ടു­ത്താ­നാ­വാ­ത്ത വി­ധ­ത്തിൽ സ്വാ­ഭാ­വി­ക­മാ­യി. കലയിൽ പുതിയ മാ­ധ്യ­മ­ങ്ങ­ളും പ്ര­വ­ണ­ത­ക­ളും അ­നി­ഷേ­ധ്യ­മാ­യി.

images/Joseph-beuys.jpg
ജോസഫ് ബെ­യ്സ്.

വി­ഡി­യോ ആർ­ട്ട്, വി­ഡി­യോ ഇൻ­സ്റ്റ­ലേ­ഷ­നു­കൾ, പെർ­ഫോ­മൻ­സ് ആർ­ട്ട്, ബോഡി ആർ­ട്ട്… ഇ­ങ്ങ­നെ പല പുതിയ മാ­ധ്യ­മ­ങ്ങ­ളും കലയിൽ നി­ല­യു­റ­പ്പി­ച്ചു. സ­മ­കാ­ലീ­ന ക­ല­യ്ക്കു് പുതിയ ചി­റ­കു­ക­ളു­ണ്ടാ­യി.

സ­മ­കാ­ലീ­ന­ക­ല­യി­ലെ ഈ പു­ത്തൻ ചി­റ­കു­ക­ളാ­ണു് 2012-ൽ കേ­ര­ള­ത്തി­ന്റെ ക­ലാ­പ­രി­സ­ര­ത്തു പ­റ­ന്നു­യ­രാൻ തു­ട­ങ്ങി­യ­തു്. കേ­ര­ള­ത്തി­ലെ ക­ലാ­രം­ഗ­ത്തു് സം­ഭ­വി­ച്ച വി­പ്ല­വ­ക­ര­മാ­യ മു­ന്നേ­റ്റ­ങ്ങ­ളാ­ണു് കൊ­ച്ചി മു­സ്സി­രി­സ് ബി­നാ­ലെ­യും (Kochi Musiris Biennale), അ­തി­നേ­ക്കാൾ വി­സ്മ­യി­പ്പി­ക്കു­ന്ന ചു­വ­ടു­വെ­യ്പ്പാ­യ സ്റ്റു­ഡ­ന്റ­സ് ബി­നാ­ലെ­യും (Students Biennale). ര­ണ്ടി­ലും കേരള ല­ളി­ത­ക­ലാ അ­ക്കാ­ദ­മി ഭാ­ര­വാ­ഹി­ക­ളു­ടെ തി­ര­ക്കു് കു­റ­വാ­യി­രു­ന്നു. ‘എന്റെ ക­ഷ്ട­കാ­ല­ത്തി­നു് കേരള സ­മ­കാ­ലീ­ന­ക­ല­യെ­ങ്ങാൻ ക­ണ്ടു­പോ­യാ­ലോ?’ എ­ന്നാ­യി­രി­ക്കും അ­വ­രോ­രോ­രു­ത്ത­രും ചി­ന്തി­ച്ചി­ട്ടു­ണ്ടാ­വു­ക. തു­റ­ന്ന വാ­താ­യ­ന­ങ്ങൾ അവർ ക­ണ്ടി­ല്ല. അടഞ്ഞ സ്ഥ­ലി­ക­ളി­ലേ­യ്ക്കു് അവർ തി­ര­ക്കി­ട്ടു പോ­വു­ക­യും ചെ­യ്തു. അ­ന­പ­ത്യ ദുഃഖം അ­നു­ഭ­വി­ക്കു­ന്ന അ­ച്ഛ­നെ­പ്പോ­ലെ­യാ­ണു് കേ­ര­ള­ത്തിൽ ക­ല­യു­ണ്ടാ­ക്കു­ന്ന­വർ. ഞാൻ തന്നെ സൃ­ഷ്ടി­ച്ച, ആ­പ­ത്തു കാ­ല­ത്തു് എന്നെ സ­ഹാ­യി­ക്കേ­ണ്ട എന്റെ കു­ഞ്ഞി­താ (ഭാ­ര­വാ­ഹി) ക­ണ്ണു­മ­ട­ച്ചു മ­രി­ച്ച നി­ല­യിൽ കി­ട­ക്കു­ന്നു. ‘പോ­യി­ട്ടു് മൂ­ന്നാം തീയതി വരൂ…’

ഇ­ട­യ്ക്കു കണ്ണു തു­റ­ന്നു ഭാ­ര­വാ­ഹി പ­റ­ഞ്ഞു.

‘ഏതു മൂ­ന്നാം തീയതി?’

‘എല്ലാ മാ­സ­വും മൂ­ന്നാം തീയതി ഉ­ണ്ട­ല്ലോ!’ മ­ല­യാ­ള­സി­നി­മ­യി­ലെ ഈ വാ­ച­ക­വും പ­റ­ഞ്ഞു ഭാ­ര­വാ­ഹി ദൂ­രെ­യൊ­രു അ­ജ്ഞാ­ത­സ്ഥ­ല­ത്തു ക­ണ്ണു­മ­ട­ച്ചു മ­രി­ച്ച­പോ­ലെ പി­ന്നെ­യും വ­ള­രെ­ക്കാ­ലം കി­ട­ന്നു.

2018-ലെ സ്റ്റു­ഡ­ന്റ്സ് ബി­നാ­ലെ­യിൽ ഒരു ജൂ­റി­മെ­മ്പ­റാ­യി­ട്ടു് ഞാ­നു­മു­ണ്ടാ­യി­രു­ന്നു. വി­സ്മ­യി­പ്പി­ക്കു­ന്ന­താ­യി­രു­ന്നു ഞാ­ന­വി­ടെ കണ്ട കാ­ഴ്ച­കൾ. രാ­ജ്യ­ത്തി­ന്റെ നാ­നാ­ഭാ­ഗ­ത്തു­നി­ന്നു­മു­ള്ള ക­ലാ­വി­ദ്യാർ­ത്ഥി­കൾ സ­മ­കാ­ലീ­ന ക­ല­യി­ലെ പു­ത്തൻ പ­രീ­ക്ഷ­ണ­ങ്ങൾ നി­ര­ത്തി വെ­ച്ചി­രി­ക്കു­ന്ന­തു­ക­ണ്ടു അ­ക്ഷ­രാർ­ത്ഥ­ത്തിൽ ഞാ­ന­ത്ഭു­ത­പ്പെ­ട്ടു­പോ­യി. ആ ക­ലാ­സൃ­ഷ്ടി­കൾ മൗ­ലി­ക­ത­യു­ടെ­യും മാ­ധ്യ­മ­ബോ­ധ­ത്തി­ന്റെ­യും കു­ഞ്ഞി­ച്ചി­റ­കു­ക­ളി­ലൂ­ടെ അ­റി­വി­ന്റെ പ്ര­ഭാ­ത­ര­ശ്മി­കൾ പാ­യി­ക്കു­ന്നു­ണ്ടാ­യി­രു­ന്നു.

images/Ai-wei-wei.jpg
Ai Wei Wei: ചൈ­ന­യിൽ നടന്ന ഒരു വൻ അ­ഴി­മ­തി­യെ ആ­ധാ­ര­മാ­ക്കി­യു­ള്ള ഇൻ­സ്റ്റ­ല്ലേ­ഷൻ.

എ­ന്നാൽ അ­ക്കാ­ദ­മി­യി­ലെ ഡ­യ­റ­ക്ട­റി­യിൽ സ­മ­കാ­ലീ­ന­ക­ല എ­ന്നൊ­രു പദം പോ­ലു­മു­ണ്ടാ­വി­ല്ല. contemporary ആർ­ട്ടി­സ്റ്റി­ന്റെ പേ­രു­ത­ന്നെ വെ­ട്ടി­ക്ക­ള­യും. ക­ലാ­കാ­രി­യാ­ണെ­ങ്കിൽ ര­ണ്ടാ­ണു വെ­ട്ടു്. ആ­ദ്യ­ത്തേ­തു് അ­വ­ളു­ടെ സ­മ­കാ­ലീ­ന­ത­യ്ക്കാ­ണു്. ര­ണ്ടാ­മ­ത്തേ­തു് ജൻഡർ വെ­ട്ടാ­ണു്. അവൾ സ്ത്രീ­യാ­യി­രി­ക്കു­ന്ന­തു­കൊ­ണ്ടു്. ദ­ളി­ത­നു മൂ­ന്നു മാ­ര­ക­വെ­ട്ടു­ക­ളാ­ണു്. വെ­ട്ടു­ക­ളേ­റ്റു് അയാൾ ഡ­യ­റ­ക്ട­റി­യിൽ നി­ന്നു് മാ­ത്ര­മ­ല്ല ജീ­വി­ത­ത്തിൽ­നി­ന്നു­ത­ന്നെ അ­ദൃ­ശ്യ­നാ­യേ­ക്കും. അ­ക്കാ­ദ­മി ഭാ­ര­വാ­ഹി അ­റി­യു­ന്ന­തേ­യി­ല്ല താൻ ജോ­ലി­ചെ­യ്യു­ന്ന സ്ഥാ­പ­നം സ­മ­കാ­ലീ­ന ക­ല­യ്ക്കു വേ­ണ്ടി മാ­ത്ര­മാ­യി ജ­ന­ങ്ങൾ സൃ­ഷ്ടി­ച്ച­താ­ണെ­ന്നു്.

അ­ടു­ത്ത­കാ­ല­ത്തു് ദൽ­ഹി­യി­ലെ ജ­വ­ഹർ­ലാൽ നെ­ഹ്റു യൂ­ണി­വേ­ഴ്സി­റ്റി­യിൽ ചി­ത്ര­ക­ല­യിൽ റി­സർ­ച്ച് ചെ­യ്യു­ന്ന ഒരു വി­ദ്യാർ­ത്ഥി­യും, അ­തി­നു­ശേ­ഷം ജർ­മ്മ­നി­യി­ലെ മൻ­ഹ­യി­മിൽ കലയിൽ തന്നെ ഗ­വേ­ഷ­ണം ന­ട­ത്തു­ന്ന ഒരു വി­ദ്യാർ­ത്ഥി­നി­യും കേ­ര­ള­ത്തിൽ ജ­നി­ച്ചു വ­ളർ­ന്ന കെ. പി. കൃ­ഷ്ണ­കു­മാ­ര ന്റെ ക­ല­യെ­യും ജീ­വി­ത­ത്തെ­യും കു­റി­ച്ചു് ചോ­ദി­ച്ച­റി­യു­വാൻ ഞാ­നു­മാ­യി ബ­ന്ധ­പ്പെ­ട്ടി­രു­ന്നു.

കേ­ര­ള­ത്തി­ന്റെ ക­ലാ­ച­രി­ത്ര­ത്തി­ലെ പ്ര­ധാ­ന­പ്പെ­ട്ട ഒ­രേ­ടാ­ണു് കെ. പി. കൃ­ഷ്ണ­കു­മാ­ര­ന്റെ ജീ­വി­ത­വും കലയും. സ­മ­കാ­ലീ­ന­ക­ല­യിൽ ഇ­ന്നു് കാ­ണ­പ്പെ­ടു­ന്ന നൂതന പ്ര­വ­ണ­ത­കൾ പലതും അയാൾ തന്റെ ശി­ല്പ­ങ്ങ­ളി­ലൂ­ടെ­യും രേ­ഖാ­ചി­ത്ര­ങ്ങ­ളി­ലൂ­ടെ­യും അ­ഭി­മു­ഖീ­ക­രി­ച്ചി­രു­ന്നു എ­ന്നു­കാ­ണാം. മ­ര­ണ­ശേ­ഷം, അ­ടു­ത്ത­കാ­ല­ത്തു്, ഇ­ന്ത്യ­യി­ലും വി­ദേ­ശ­രാ­ജ്യ­ങ്ങ­ളി­ലു­മാ­യി പ്ര­ധാ­ന­പ്പെ­ട്ട പ­ല­പ്ര­ദർ­ശ­ന­ങ്ങ­ളി­ലും കൃ­ഷ്ണ­കു­മാ­ര­ന്റെ ക­ലാ­സൃ­ഷ്ടി­കൾ പ്ര­ദർ­ശി­പ്പി­ക്ക­പ്പെ­ടു­ക­യും പ­രാ­മർ­ശി­ക്ക­പ്പെ­ടു­ക­യും ചെ­യ്തി­ട്ടു­ണ്ടു്. അ­പ്പോ­ഴെ­ല്ലാം അ­പ­ക­ട­ക­രം എന്നു തോ­ന്നി­പ്പി­ക്കു­ന്ന ഒ­രു­ത­രം മൗനം കേ­ര­ള­ത്തി­ലെ ല­ളി­ത­ക­ലാ അ­ക്കാ­ദ­മി ഭാ­ര­വാ­ഹി­കൾ വെ­ച്ചു­പു­ലർ­ത്തി­യി­ട്ടു­ണ്ടു്.

images/madhu-adhrishyam-01.jpg

തീർ­ച്ച­യാ­യും വേണം, പ്ര­തി­ഭാ­ധ­ന­നാ­യി­രു­ന്ന ആ ക­ലാ­കാ­ര­ന്റെ സൃ­ഷ്ടി­കൾ­ക്കു് ഒ­രി­രി­പ്പി­ടം. വേണം, അ­യാ­ളു­ടെ വർ­ക്കു­കൾ­ക്കു മാ­ത്ര­മാ­യി ഒരു മ്യൂ­സി­യം.

കേ­ര­ള­ല­ളി­ത­ക­ലാ അ­ക്കാ­ദ­മി ഭാ­ര­വാ­ഹി­കൾ മ­ര­ണ­ത്തേ­ക്കാൾ ഭീ­ക­ര­മാ­യ ഉ­റ­ക്കം വെ­ടി­ഞ്ഞു അ­തി­ന്റെ ന­ട­പ­ടി­ക്ര­മ­ങ്ങ­ളി­ലേ­ക്കു് നീ­ങ്ങേ­ണ്ട­തു് അ­ത്യാ­വ­ശ്യ­മാ­ണു്.

വൈ­കാ­തെ­ത­ന്നെ കൃ­ഷ്ണ­കു­മാ­ര­ന്റെ വർ­ക്കു­ക­ളും പ്ര­ധാ­ന­പ്പെ­ട്ട രേ­ഖ­ക­ളും ശേ­ഖ­രി­ച്ചു് അർ­ത്ഥ­പൂർ­ണ്ണ­മാ­യ ഒരു മ്യൂ­സി­യം നിർ­മ്മി­ച്ചു് ക­ലാ­സ്വാ­ദ­കർ­ക്കും ഗ­വേ­ഷ­കർ­ക്കു­മാ­യി തു­റ­ന്നു­കൊ­ടു­ക്ക­ണം.

ഇതു ത­ന്നെ­യാ­ണു് ചി­ത്ര­കാ­രൻ കെ. പ്ര­ഭാ­ക­ര­ന്റെ­യും കാ­ര്യ­ത്തിൽ എ­നി­ക്കു പ­റ­യാ­നു­ള്ള­തു്. അ­ടു­ത്ത കാ­ല­ത്തു അ­ന്ത­രി­ച്ച പ്ര­ഭാ­ക­ര­ന്റെ ചി­ത്ര­ങ്ങൾ­ക്കു് ഇ­രു­പ­ത്തി­യൊ­ന്നാം നൂ­റ്റാ­ണ്ടി­ന്റെ ക­ലാ­പ­രി­സ­ര­ത്തിൽ അതീവ പ്രാ­ധാ­ന്യ­മു­ണ്ടു്. ‘പെ­യി­ന്റ­ഡ് ഇമേജ്’ ഇ­ന്നും അർ­ത്ഥ­വ­ത്താ­കു­ന്ന­തു് പ്ര­ഭാ­ക­ര­ന്റെ ബ്ര­ഷ്സ്ട്രോ­ക്കു­ക­ളി­ലും കൂ­ടി­യാ­ണു് എ­ന്നു­പ­റ­യാം. ന­മ്മു­ടെ കാ­ല­ഘ­ട്ട­ത്തിൽ ഏ­റ്റ­വും ന­ന്നാ­യി പെ­യി­ന്റു­ചെ­യ്ത ചി­ത്ര­ങ്ങൾ പ്ര­ഭാ­ക­ര­ന്റെ­താ­യി­രു­ന്നു. പ്ര­ഭാ­ക­ര­ന്റെ ചി­ത്ര­ങ്ങൾ­ക്കു് പെ­രു­മ­യൊ കേ­റി­നിൽ­ക്കാൻ ക­ട­ത്തി­ണ്ണ­യോ ഉ­ണ്ടാ­യി­രു­ന്നി­ല്ല. പെ­രു­മ­ഴ­യ­ത്തു അതു് മൗ­ലി­ക­ത­കൊ­ണ്ടു് ത­നി­ച്ചു നി­ന്നു. അ­യാ­ളു­ടെ ചി­ത്ര­ങ്ങ­ളി­ലാ­ണു് അ­ഭ­യാർ­ത്ഥി­ക­ളും എ­ന്നേ­മ­റ­ഞ്ഞു­പോ­യ പ­ച്ച­ത്തു­രു­ത്തു­ക­ളും അഭയം തേ­ടി­യെ­ത്തി­യ­തു്. പ്ര­ണ­യി­നി­കൾ ന­ക്ഷ­ത്ര­ങ്ങൾ മ­റ­ഞ്ഞു­പോ­യ ഇ­രു­ണ്ട ആ­കാ­ശ­ത്തി­നു­കീ­ഴിൽ കാ­മു­ക­രെ കാ­ത്തി­രു­ന്ന­തു്.

ആ ചി­ത്ര­ങ്ങൾ­ക്കും വേണം ഒരു വീടു്, കഥകൾ പറയാൻ ഒ­രാ­കാ­ശം.

എ­നി­ക്കും നി­ങ്ങൾ­ക്കും പ്രാ­യ­മേ­റു­ക­യാ­ണു്. ‘സീ­നി­യർ ആർ­ട്ടി­സ്റ്റ്’ എന്നു വി­ളി­ക്കാ­വു­ന്ന പ്രാ­യ­ത്തി­ലേ­ക്കു് ഞാനും മാ­റു­ക­യാ­ണു്. പ­ത്തു­നാ­ല്പ­തു വർ­ഷ­ങ്ങൾ­ക്കു മു­മ്പു് ഞാൻ ചി­ത്ര­ക­ല പ­ഠി­ക്കു­വാ­നാ­യി തി­രു­വ­ന­ന്ത­പു­രം ഫൈൻ ആർ­ട്സ് കോ­ളേ­ജിൽ ചേ­രു­മ്പോ­ഴും അ­തി­നു­ശേ­ഷ­വും സാ­മ്പ­ത്തി­ക വി­ഷ­മ­ത­ക­ളും മ­റ്റും അ­നു­ഭ­വി­ച്ചി­രു­ന്ന ഘ­ട്ട­ങ്ങ­ളിൽ എ­നി­ക്കു് അ­ക്കാ­ദ­മി­യു­ടെ സ­ഹാ­യ­ങ്ങൾ കി­ട്ടി­യി­രു­ന്നെ­ങ്കിൽ എ­ന്നാ­ഗ്ര­ഹി­ച്ചി­ട്ടു­ണ്ടു്. ഒ­രി­ക്ക­ലും, അ­തു­ണ്ടാ­യി­ട്ടി­ല്ല. എന്റെ സ­ഹ­പ്ര­വർ­ത്ത­ക­രാ­യ പല ആർ­ട്ടി­സ്റ്റു­കൾ­ക്കും ഇ­തു­ത­ന്നെ­യാ­ണ­നു­ഭ­വം. ഇ­നി­യു­ള്ള കാലം അ­ക്കാ­ദ­മി­യു­ടെ സഹായം ഞാൻ കാം­ക്ഷി­ക്കു­ന്നി­ല്ല. അ­ക്കാ­ദ­മി അം­ഗ­ത്വ­മോ ഫെ­ലോ­ഷി­പ്പോ, ലളിത കലാ അ­ക്കാ­ദ­മി ത­രു­ന്ന അ­വാർ­ഡു­ക­ളോ ഞാൻ സ്വീ­ക­രി­ക്കു­ക­യു­മി­ല്ല. പി­ന്നെ­യെ­ന്തി­നാ­ണു് ഈ ക­ത്തെ­ഴു­തു­ന്ന­തു് എ­ന്നു് ചോ­ദി­ക്കാം.

images/k-prabhakaran.jpg
കെ. പ്ര­ഭാ­ക­രൻ.

സ­മ­കാ­ലീ­ന­ക­ല­യിൽ പ­രീ­ക്ഷ­ണ­ങ്ങൾ­ക്കു് ത­യാ­റാ­വു­ന്ന ഒരു യു­വ­ത്വ­മു­ണ്ടു് കേ­ര­ള­ത്തിൽ. പെർ­ഫോ­മൻ­സ് ആർ­ട്ടിൽ, വി­ഡി­യോ ഇൻ­സ്റ്റ­ലേ­ഷ­നിൽ, വി­ഡി­യോ ആർ­ട്ടിൽ പ­ണി­യെ­ടു­ക്കു­ക­യും പ­ഠി­ക്കു­ക­യും ചെ­യ്യു­ന്ന യു­വാ­ക്കൾ. ഗ­വേ­ഷ­ണ­ത്തി­നും നിർ­മ്മാ­ണ­ത്തി­നും സഹായം ആ­വ­ശ്യ­മു­ള്ള­വർ, അ­വർ­ക്കാ­ണു് ലളിത കലാ അ­ക്കാ­ദ­മി സ­ഹാ­യ­മെ­ത്തി­ക്കേ­ണ്ട­തു് എ­ന്നു് ഞാൻ ക­രു­തു­ന്നു.

ഇ­ന്ദ്ര­ജാ­ല­ത്തി­ലെ­ന്ന­പോ­ലെ മായിക കാ­ഴ്ച­ക­ളു­ണ്ടു് കേ­ര­ള­ത്തി­ന്റെ സ­മ­കാ­ലീ­ന ക­ലാ­ച­രി­ത്ര­ത്തിൽ. കേ­ര­ള­ത്തിൽ പെർ­ഫോ­മൻ­സ് ആർ­ട്ട് ചെ­യ്യു­ന്ന­വ­രും വി­ഡി­യോ ആർ­ട്ട് ചെ­യ്യു­ന്ന­വ­രു­മാ­യ, കേ­ര­ള­ത്തി­ന­ക­ത്തും പു­റ­ത്തും ശ്ര­ദ്ധേ­യ­രാ­യ മ­ല­യാ­ളി­ക­ളു­ടെ ഒരു വലിയ നി­ര­യു­ണ്ടു്. ഇവരിൽ പലരും അ­ന്തർ­ദ്ദേ­ശീ­യ ത­ല­ത്തിൽ അ­റി­യ­പ്പെ­ടു­ന്ന­വ­രു­മാ­ണു്. എ­ന്നാൽ കേ­ര­ള­ത്തിൽ പെർ­ഫോ­മൻ­സ് ആർ­ട്ടും, വി­ഡി­യോ ആർ­ട്ടും പ്ര­ദർ­ശി­പ്പി­ക്കാ­നാ­വ­ശ്യ­മാ­യ ഗാ­ല­റി­യോ സൗ­ക­ര്യ­ങ്ങ­ളോ ഇ­തു­വ­രെ ഉ­ണ്ടാ­യി­ട്ടി­ല്ല. അ­ക്കാ­ദ­മി നിർ­മ്മാ­ണ­ത്തി­നോ,ഗ­വേ­ഷ­ണ­ത്തി­നോ ധ­ന­സ­ഹാ­യം ന­ല്കി­യോ മറ്റോ അവരെ സ­ഹാ­യി­ക്കാ­റു­മി­ല്ല. ക­ണ്ണ­ട­ച്ചു കി­ട­ക്കു­ന്ന അ­ക്കാ­ദ­മി ഭാ­ര­വാ­ഹി­കൾ കാ­ല­ങ്ങ­ളാ­യി കാ­ണി­ക്കു­ന്ന ഇ­ന്ദ്ര­ജാ­ല­മ­ല്ലേ­യി­തു്? ക­ളി­ക്കാ­രു­ണ്ടു്, ക­ളി­സ്ഥ­ല­മി­ല്ല.

images/madhu-adhrishyam-02.jpg
Pipilotti rist.

ഞാ­ണിൻ­മേൽ ക­ളി­ക്കു­ന്ന­യാൾ അ­ന്ത­രീ­ക്ഷ­ത്തിൽ ആ­ലം­ബ­മി­ല്ലാ­തെ നിൽ­ക്കു­ന്നു. പാ­ദ­ങ്ങൾ­ക്കു താഴെ അയാളെ താ­ങ്ങി­നിർ­ത്തു­ന്ന നേർ­ത്ത ച­ര­ടു­പോ­ലു­മി­ല്ല.

രാ­ഷ്ട്രീ­യ­ക്കാ­രു­ടെ­യും ഭാ­ര­വാ­ഹി­ക­ളു­ടെ­യും അ­ഴി­മ­തി­ക­ളും മ­ണ്ട­ത്ത­ര­ങ്ങ­ളും ക്ഷ­മി­ച്ചു­ക്ഷ­മി­ച്ചു് ഒരു വൻകടൽ ഉ­ണ്ടാ­യി­ത്തീ­രു­ക­യാ­ണു്. അ­തി­ന്റെ തിരകൾ ഭി­ത്തി­ക­ളി­ലാ­ഞ്ഞ­ടി­ച്ചു ഒരു രാ­ജ്യ­ത്തി­ന്റെ ദേ­ശീ­യ­മ്യൂ­സി­യം തന്നെ ത­കർ­ന്നു ഇ­ല്ലാ­തെ­യാ­വു­ന്നു. കല സം­ര­ക്ഷി­ക്ക­പ്പെ­ട്ടി­രു­ന്ന­യി­ട­ങ്ങ­ളെ­ല്ലാം തി­ര­യെ­ടു­ക്കു­ന്നു. നാഷണൽ ആർ­ക്കൈ­വ്സ്, IGNCA… ഇ­ങ്ങ­നെ ക­ല­യി­രു­ന്ന­യി­ട­ങ്ങ­ളെ­ല്ലാം പ്ര­ള­യ­ത്തി­ലെ­ന്ന­പോ­ലെ തി­ര­പ്പാ­ച്ചി­ലിൽ മു­ങ്ങി­യി­ല്ലാ­താ­വു­ക­യാ­ണു്. ലോകം അ­വ­സാ­നി­ക്കു­ക­യാ­ണു് എന്ന തോ­ന്ന­ലാ­ണു് ഇതു് ഉ­ണ്ടാ­ക്കു­ന്ന­തു്.

ആം­സ്റ്റർ­ഡാ­മി­ലെ റക്സ് മ്യൂ­സി­യ ത്തിൽ (Rijks museum) സൂ­ക്ഷി­ച്ചി­രി­ക്കു­ന്ന വെർ­മി­യ­റി ന്റെ (Johannes Vermeer) പാൽ­ക്കാ­രി എന്ന ചി­ത്ര­ത്തെ­ക്കു­റി­ച്ചു നോബൽ സ­മ്മാ­നം ല­ഭി­ച്ച ക­വ­യ­ത്രി സിം­ബോർ­സ്ക (Wislawa Szymborska) ഒരു ക­വി­ത­യെ­ഴു­തി­യി­ട്ടു­ണ്ടു്. വെർ­മി­യ­റി­ന്റെ ചി­ത്ര­ത്തി­ലെ പാൽ­ക്കാ­രി ഏ­കാ­ഗ്ര­ത­യോ­ടെ ഓരോ ദി­വ­സ­വും കു­ട­ത്തിൽ നി­ന്നു് പാ­ത്ര­ത്തി­ലേ­ക്കു് പാ­ലു­പ­ക­രു­ന്ന കാ­ല­ത്തോ­ളം ലോകം അ­വ­സാ­നി­ക്കാൻ പോ­കു­ന്നി­ല്ല എ­ന്നു്.

images/milkmaid.jpg
Johannes Vermeer: milk maid—1657–58.

‘ലോകം അ­വ­സാ­നി­ക്ക­തി­രി­ക്ക­ട്ടെ!’ എ­ന്നു് ഒരു പ്രാർ­ത്ഥ­ന­യി­ലെ­ന്ന­പോ­ലെ ഞാനും പ­റ­ഞ്ഞു­പോ­കു­ന്നു. പാൽ­ക്കാ­രി പാ­ലു­പ­ക­രു­ന്ന കാ­ല­ത്തോ­ളം. ആർ­ട്ടി­സ്റ്റ് തന്റെ കല തു­ട­രു­ന്ന കാ­ല­ത്തോ­ളം…

മ­ധു­സൂ­ദ­നൻ
images/madhusudanan.jpg

ആ­ല­പ്പു­ഴ ജി­ല്ല­യി­ലെ ക­ട­ലോ­ര­പ്ര­ദേ­ശ­ത്തു ജ­നി­ച്ചു. തി­രു­വ­ന­ന്ത­പു­രം ഫൈൻ ആർ­ട്ട് കോ­ള­ജിൽ നി­ന്നും ബ­റോ­ഡ­യി­ലെ എം. എസ്. യൂ­ണി­വേ­ഴ്സി­റ്റി­യിൽ നി­ന്നും ക­ലാ­പ­രി­ശീ­ല­നം. ഇ­പ്പോൾ സ­മ­കാ­ലീ­ന­ക­ല­യിൽ സാ­ധ്യ­മാ­വു­ന്ന എല്ലാ മാ­ധ്യ­മ­ങ്ങ­ളും ഉ­പ­യോ­ഗി­ച്ചു് ക­ലാ­പ്ര­വർ­ത്ത­നം ന­ട­ത്തു­ന്നു. ക­ലാ­പ്ര­വർ­ത്ത­ന­ങ്ങൾ­ക്കാ­യി ഫിലിം എന്ന മാ­ധ്യ­മം വി­ദ­ഗ്ദ­മാ­യി ഉ­പ­യോ­ഗി­ച്ച­തി­നു് ന്യൂ­യോർ­ക്കി­ലെ മ്യൂ­സി­യം ഓഫ് മോഡേൺ ആർ­ട്ടിൽ നി­ന്നു് രണ്ടു തവണ ആദരം. ‘മാർ­ക്സ് ആർ­കൈ­വ്’ എന്ന ഇൻ­സ്റ്റ­ലേ­ഷൻ ര­ണ്ടാ­മ­ത്തെ കൊ­ച്ചി മു­സ­രീ­സ് ബി­യ­നാ­ലെ­യിൽ പ്ര­ദർ­ശി­പ്പി­ച്ചി­രു­ന്നു. 2015-ലെ വെ­നീ­സ് ബി­യ­നാ­ലെ­യിൽ ‘മാർ­ക്സ് ആർ­കൈ­വ്’, ‘പീനൽ കോളനി’ എന്നീ ഇൻ­സ്റ്റ­ലേ­ഷ­നു­കൾ പ്ര­ദർ­ശി­പ്പി­ച്ചി­ട്ടു­ണ്ടു്. ‘ബ­യ­സ്ക്കോ­പ്’ എന്ന സി­നി­മ­ക്കു് മൂ­ന്നു് അ­ന്തർ­ദേ­ശീ­യ പു­ര­സ്കാ­ര­ങ്ങൾ. ബ­യ­സ്ക്കോ­പ് അഞ്ചു സം­സ്ഥാ­ന പു­ര­സ്കാ­ര­ങ്ങ­ളും ദേശീയ അ­വാർ­ഡും നേ­ടി­യി­രു­ന്നു. ഡൽ­ഹി­യി­ലും കേ­ര­ള­ത്തി­ലു­മാ­യി ജീ­വി­ക്കു­ന്നു.

Colophon

Title: Adrishyamaayavayodu Chodikku Avaye Drishyappeduthunnathengineyennu! (ml: അ­ദൃ­ശ്യ­മാ­യ­വ­യോ­ടു ചോ­ദി­ക്കൂ അവയെ ദൃ­ശ്യ­പ്പെ­ടു­ത്തു­ന്ന­തെ­ങ്ങി­നെ­യെ­ന്നു്!).

Author(s): Madhusudhanan.

First publication details: Sayahna Foundation; Trivandrum, Kerala; 2021-06-15.

Deafult language: ml, Malayalam.

Keywords: Article, Madhusudhanan, Adrishyamaayavayodu Chodikku Avaye Drishyappeduthunnathengineyennu!, മ­ധു­സൂ­ദ­നൻ, അ­ദൃ­ശ്യ­മാ­യ­വ­യോ­ടു ചോ­ദി­ക്കൂ അവയെ ദൃ­ശ്യ­പ്പെ­ടു­ത്തു­ന്ന­തെ­ങ്ങി­നെ­യെ­ന്നു്!, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 14, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Sculpture by K. P. Krishnakumar . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.