SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/madhu-cover.jpg
Sanchi, a drawing by Madhusudhanan .

“ഭി­ക്ഷാ­പാ­ത്ര­വും നീ­ട്ടി എ­ത്തു­ന്ന തേ­ജോ­മൂർ­ത്തി

ച­ക്ഷു­സ്സാർ­ന്ന­വർ ച­രി­താർ­ത്ഥ­രാ­യ­ക്കാ­ഴ്ച­യാൽ

പൊ­ന്നൊ­ളി­തേ­ടും ഫാ­ല­വീ­ഥി­യിൽ കു­റു­നി­ര

ചി­ന്നി­വാ­ച്ചെ­ഴും നിറം മ­ങ്ങി­യ കചഭരം

വി­രി­ച്ചു കെ­ട്ടി­വെ­ച്ച വാർ­ജ­ടാ­മ­കു­ട­വും

ശ­ര­ച­ന്ദ്രാ­ഭ­തേ­ടും മു­ഖ­മ­ണ്ഡ­ലോ­പ­രി

കാ­റ­ണി­ക്കൊ­ണ്ട­ലി­ന്റെ രേഖയാക്രമിക്കുന്ന-​

വാ­റ­തി­മ­നോ­ഞ്ജ­മാ­യ് വളരും ശ്മ­ശ്രു­ക്ക­ളും

നെ­ടു­താ­യി­രു­പാ­ടും ഞാ­ന്നു കുണ്ഡലഭൂഷ-​

വെ­ടി­ഞ്ഞ തു­ള­യാർ­ന്ന വി­പു­ല­കർ­ണ­ങ്ങ­ളും

നീ­ണ്ടു­യർ­ന്നോ­രു തി­രു­നാ­സ­യും, ചിന്താനിഷ്ഠ-​

പൂണ്ട നി­ശ്ച­ലോ­ദാ­ര­മാം കു­നു­ചി­ല്ലി­ക­ളും… ”

‘പൗ­ര­സ്ത്യ ദീപം’ ( light of asia) തർ­ജ്ജു­മ­യിൽ കു­മാ­ര­നാ­ശാൻ വി­വ­രി­ക്കു­ന്ന ബു­ദ്ധ­രൂ­പം. ഈ രൂപം നേരിൽ കാ­ണ­ണ­മെ­ങ്കിൽ സാ­ഞ്ചി­യി­ലോ അ­ജ­ന്ത­യി­ലോ പോയാൽ മതി. ഈ രണ്ടു ബു­ദ്ധ­മ­ത കേ­ന്ദ്ര­ങ്ങ­ളും ഗൗ­ത­മ­ബു­ദ്ധ­ന്റെ നിർ­വ്വാ­ണ­ശേ­ഷം നൂ­റ്റാ­ണ്ടു­കൾ ക­ഴി­ഞ്ഞു നിർ­മ്മി­ക്ക­പ്പെ­ട്ടി­ട്ടു­ള്ള­താ­ണു്. സാ­ഞ്ചി­യിൽ ബു­ദ്ധൻ ചി­ത്രീ­ക­രി­ക്ക­പ്പെ­ട്ടി­ട്ടി­ല്ല. ബു­ദ്ധ­ക­ഥ­ക­ളാ­ണു് രേ­ഖ­പ്പെ­ടു­ത്തി­യി­ട്ടു­ള്ള­തു്. എ­ങ്കി­ലും ‘ഭി­ക്ഷാ­പാ­ത്ര­വും നീ­ട്ടി എ­ത്തു­ന്ന തേജോ മൂർ­ത്തി­യാ­യ’ ബു­ദ്ധ­നെ ക­ല­യി­ലൂ­ടെ അവിടെ എ­ല്ലാ­യി­ട­ത്തും കാണാം. ‘സാ­ഞ്ചി’ ലേഖനം ഇ­രു­പ­ത്തി­മൂ­ന്നു് വർ­ഷ­ങ്ങൾ­ക്കു മുൻ­പു് എ­ഴു­തി­യ­താ­ണു്.

സാ­ഞ്ചി
മ­ധു­സൂ­ദ­നൻ

വ­ള­രെ­ച്ചെ­റു­തും തി­ര­ക്കി­ല്ലാ­ത്ത­തു­മാ­യ ഒരു ‘തീ­വ­ണ്ടി­യാ­പ്പീ­സാ’ണു് സാ­ഞ്ചി­യു­ടേ­തു്. ത­ലേ­ന്നു് നടന്ന ഒരു ക്രൈ­മി­ന്റെ ഭീ­ക­രാ­ന്ത­രീ­ക്ഷ­മു­ള്ള റെ­യിൽ­വേ സ്റ്റേ­ഷൻ നോ­വ­ലിൽ വാ­യി­ച്ചി­ട്ടു­ള്ള­തു് പെ­ട്ടെ­ന്നോർ­മ്മി­ച്ചു പോകും. പ­തി­ന്നാ­ലു വർ­ഷ­ങ്ങൾ­ക്കു­മു­മ്പു് സാ­ഞ്ചി­യിൽ എ­ത്തി­യി­രു­ന്ന­തി­ന്റെ നേരിയ ഓർ­മ്മ­കൾ സൂ­ക്ഷി­ച്ചു­കൊ­ണ്ടാ­ണു് ഞാ­ന­വി­ടേ­ക്കു് വീ­ണ്ടും യാത്ര ചെ­യ്യു­ന്ന­തു്. അ­ന്നു് സ്റ്റേ­ഷ­നി­ലെ ക­വാ­ട­ത്തിൽ ഹി­ന്ദി­യി­ലും ഇം­ഗ്ലീ­ഷി­ലു­മു­ള്ള അ­ക്ഷ­ര­ങ്ങൾ­ക്കൊ­പ്പം ‘സാ­ഞ്ചി’ എ­ന്നു് പാലി അ­ക്ഷ­ര­ങ്ങ­ളിൽ എ­ഴു­തി­യി­രി­ക്കു­ന്ന­തു് ശ്ര­ദ്ധി­ച്ചി­ട്ടു­ണ്ടാ­വി­ല്ല. ഒ­രു­പ­ക്ഷേ, ഏ­താ­ണ്ടു് മു­ഴു­വ­നാ­യി­ത്ത­ന്നെ അ­പ്ര­ത്യ­ക്ഷ­മാ­യി­രി­ക്കു­ന്ന പാലി അ­ക്ഷ­ര­ങ്ങൾ ടൂ­റി­സ്റ്റു­കൾ­ക്കാ­യി തി­രി­ച്ചു വ­രു­ന്ന­താ­കാം. ‘കാ­ക്കാ­നാ­വ’ എന്ന സാ­ഞ്ചി­യു­ടെ പ്രാ­ചീ­ന നാമം ഇന്നു പ്ര­യോ­ഗ­ത്തി­ലി­ല്ല എന്നു തോ­ന്നു­ന്നു.

വെ­യി­ലു കാ­യു­ന്ന ചില ഗ്രാ­മീ­ണ­രും ശോ­ഷി­ച്ച ശ­രീ­ര­മു­ള്ള ചില ചു­മ­ട്ടു­കാ­രു­മൊ­ഴി­ച്ചാൽ സ്റ്റേ­ഷ­നിൽ ആ­രു­മി­ല്ല. വ­ണ്ടി­യിൽ നി­ന്നു് ഇ­റ­ങ്ങി­നി­ന്ന മൂ­ന്നു വി­ദേ­ശി­കൾ ഒരു നായയെ ആ­ട്ടി­പ്പാ­യി­ക്കു­ന്ന­തു കണ്ടു. അവരിൽ ഫാ­സ്ബി­ന്റർ എന്ന ജർ­മ്മൻ സി­നി­മാ സം­വി­ധാ­യ­ക­നെ ഓർ­മ്മി­പ്പി­ക്കു­ന്ന താ­ടി­യും മു­ടി­യു­മു­ള്ള ത­ടി­ച്ചു കു­റു­കി­യ ഒരാൾ ‘വാ­നി­ഷിം­ഗ് ഹെ­രി­റ്റേ­ജ്’ എന്ന പു­സ്ത­കം മ­റി­ച്ചു നോ­ക്കു­ന്നു­ണ്ടാ­യി­രു­ന്നു. അ­യാ­ളു­ടെ കൂടെ ക­റു­ത്ത ക­ണ്ണ­ട­യും പ­ര­ന്ത്രീ­സ് താ­ടി­യും വച്ച പൊ­ക്ക­ത്തി­ലു­ള്ള ഒരു മ­നു­ഷ്യ­നും സ്ഥൂ­ലി­ച്ച ശ­രീ­ര­മു­ള്ള ഒരു യു­വ­തി­യും ഭാ­രി­ച്ച രണ്ടു ചുമൽ സ­ഞ്ചി­ക­ളു­മാ­യി ചു­മ­ട്ടു­കാ­രാൽ വ­ള­യ­പ്പെ­ട്ടു നിൽ­ക്കു­ന്നു. സാ­ഞ്ചി­യിൽ ടൂ­റി­സം അ­തി­ന്റെ കൈകൾ നീ­ട്ടാൻ തു­ട­ങ്ങി­യി­ട്ടേ­യു­ള്ളൂ. ല­ക്ഷ­ങ്ങൾ ചിലവു വ­രു­ന്ന ഒരു പാർ­ക്കി­ന്റെ­യും ക­ഫ­റ്റേ­രി­യ­യു­ടെ­യും നിർ­മ്മാ­ണം ന­ട­ക്കു­ന്ന­തി­ന്റെ സൂ­ച­ന­കൾ സാ­ഞ്ചി­യു­ടെ കു­ന്നിൻ പ­രി­സ­ര­ങ്ങ­ളിൽ കാണാം. ഫാ­സ്ബി­ന്റർ ഇ­ട­യ്ക്കു ത­ല­യു­യർ­ത്തി സാ­ഞ്ചി ഒന്നു നി­രീ­ക്ഷി­ക്കും. വീ­ണ്ടും തി­രോ­ധാ­നം ചെ­യ്തു­കൊ­ണ്ടി­രി­ക്കു­ന്ന സം­സ്ക്കാ­ര­ത്തി­ലേ­ക്കു മ­ട­ങ്ങി­പ്പോ­കും.

സാ­ഞ്ചി വി­ദി­ശ­യിൽ നി­ന്നു് ഒ­മ്പ­തു കി­ലോ­മീ­റ്റർ അ­ക­ലെ­യാ­ണു്. അ­ശോ­ക­ച­ക്ര­വർ­ത്തി­യു­ടെ കാ­ല­ത്തു് പ്ര­സി­ദ്ധ വാ­ണി­ജ്യ­കേ­ന്ദ്ര­മാ­യി­രു­ന്ന വിദിശ സാ­ഞ്ചി­യു­ടെ കു­ന്നിൽ നി­ന്നാൽ കാണാം. സാ­ഞ്ചി­യേ­യും വി­ദി­ശ­യേ­യും വി­ഭ­ജി­ച്ചു­കൊ­ണ്ടു് ബേ­ട്ടു­വാ എന്ന നദി ഒ­ഴു­കി­യി­രു­ന്നു. അ­ഴു­ക്കു പു­ര­ണ്ട വ്ര­ണ­ങ്ങൾ­പോ­ലെ തോ­ന്നി­ക്കു­ന്ന ചില അ­ട­യാ­ള­ങ്ങൾ­ക്കു­ള്ളിൽ ചു­റ്റി­ത്തി­രി­യു­ന്ന മാ­ലി­ന്യ­ങ്ങൾ നി­റ­ഞ്ഞ വെ­ള്ളം പഴയ നദിയെ ഇന്നു സ്വ­പ്നം കാ­ണു­ക­യാ­ണു്. ബേ­ട്ടു­വാ വ­ള­രെ­ക്കാ­ലം മു­മ്പു് ഉ­ത്സ­വ­ങ്ങൾ നി­റ­ഞ്ഞ തെ­രു­വു­ക­ളെ­യും, ധൃ­തി­പി­ടി­ച്ച കു­തി­ര­ക്കാ­ലു­ക­ളെ­യും കഴുകി വൃ­ത്തി­യാ­ക്കി­യി­രു­ന്നു. വി­ദി­ശ­യിൽ അ­ശോ­ക­ന്റെ കാ­ല­ത്തു് കു­തി­ര­കൾ­ക്കും, ക­ച്ച­വ­ട­ക്കാർ­ക്കും, ക­ര­വേ­ല­ക്കാർ­ക്കും നല്ല വേ­ഗ­മാ­യി­രു­ന്നു. അവിടെ നി­ന്നാ­ണു് ദ­ന്ത­വേ­ല­ക്കാർ കൂ­ടി­യാ­യി­രു­ന്ന ക­ലാ­കാ­ര­ന്മാ­രും പണവും സാ­ഞ്ചി­യി­ലേ­ക്കു് എ­ത്തി­യി­രു­ന്ന­തു്. അശോകൻ വി­ദി­ശ­യിൽ വ­ന്നു് അ­വി­ടു­ത്തെ വർ­ത്ത­ക­ന്റെ മകൾ ദേ­വി­യെ ഭാ­ര്യ­യാ­ക്കു­ന്ന­തോ­ടെ വി­ദി­ശ­യേ­യും സാ­ഞ്ചി­യേ­യും ചു­റ്റി­പ്പ­റ്റി­യു­ള്ള ഓർ­മ്മ­കൾ തു­ട­ങ്ങു­ന്നു.

images/sanchi-1.jpg

വിദിശ, ഇ­ന്നു് ഒരു കൂ­റ്റൻ ദി­നോ­സ­റി­ന്റെ അ­സ്ഥി­കൂ­ട­ത്തി­ന­ക­ത്തു­കൂ­ടി ന­ട­ക്കു­ന്ന അ­നു­ഭ­വ­മാ­ണു­ണ്ടാ­ക്കു­ക. വെ­ളു­ത്തു വി­ള­റി­യ കെ­ട്ടി­ട­ങ്ങ­ളും, നീ­ണ്ടു­മെ­ലി­ഞ്ഞ ദ്ര­വി­ച്ച പാ­ത­ക­ളും, അനേകം പാ­പ്പ­രാ­യ ക­ച്ച­വ­ട­ക്കാ­രു­മാ­യി വി­റ­ങ്ങ­ലി­ക്കു­ന്ന ഈ പ്ര­ദേ­ശം ജ­ന­സ­മൃ­ദ്ധ­മാ­ണു്. കു­തി­ര­വ­ണ്ടി­ക­ളും, ഓ­ട്ടോ­റി­ക്ഷ­ക­ളും, ഹാ­ര­പ്പൻ­കാ­ല­ത്തും നി­ല­വി­ലി­രു­ന്ന മ­ണ്ണു­കൊ­ണ്ടു­ള്ള ചാ­യ­പ്പാ­ത്ര­ങ്ങ­ളും. കു­ഴ­ഞ്ഞു മ­റി­യു­ന്ന ഈ തെ­രു­വു­കൾ­ക്കു് വ­ള­രെ­യെ­ടു­ത്താ­ണു് ശാ­ന്തി­യു­ടെ മ­ഹ­ത്താ­യ പ്ര­തീ­കം­പോ­ലെ സാ­ഞ്ചി­യി­ലെ കു­ന്നു് നി­വർ­ന്നു നിൽ­ക്കു­ന്ന­തു് എ­ന്ന­തു് ഒരു ത­മാ­ശ­യാ­യി­ത്തോ­ന്നും. ഓൾഡ് ദൽ­ഹി­യി­ലെ തി­ര­ക്കു­പി­ടി­ച്ച തെ­രു­വു­ക­ളെ വിദിശ ഓർ­മ്മി­പ്പി­ച്ചേ­ക്കും. ഒന്നു ത­ട്ടി­യാൽ ത­കർ­ന്നു വീ­ഴാ­നി­ട­യു­ള്ള കെ­ട്ടി­ട­ങ്ങ­ളും, കു­തി­ര­മൂ­ത്ര­ത്തി­ന്റെ ഗ­ന്ധ­മു­ള്ള തെ­രു­വു­ക­ളും, പ്രേ­ത­ലോ­ക­ത്തിൽ­നി­ന്നെ­ന്ന പോലെ എ­ത്തി­നോ­ക്കു­ന്ന പഴയ സി­നി­മാ­നാ­യ­ക­രു­ടെ ചി­ത്ര­ങ്ങൾ നി­റ­ഞ്ഞ ചു­വ­രു­ക­ളും ക­ഴി­ഞ്ഞാൽ എ­ല്ലാ­മാ­യി എ­ന്ന­തോ­ന്നൽ ഇ­ന്ത്യ­യി­ലെ എല്ലാ പു­രാ­ത­ന ന­ഗ­ര­ങ്ങ­ളി­ലെ­യും സാ­ധാ­ര­ണ അ­നു­ഭ­വ­മാ­യി­രി­ക്കും. ഭ­വ­ന­ര­ഹി­ത­രാ­യ കൂ­ലി­വേ­ല­ക്കാ­രു­ടെ പഴയ ചാ­ക്കും, പ്ലാ­സ്റ്റി­ക്കും കൊ­ണ്ടു നിർ­മ്മി­ച്ച ചെ­റു­കൂ­ടാ­ര­ങ്ങൾ ക­ണ്ടി­രു­ന്നെ­ങ്കിൽ, ദാ­ന്തെ തന്റെ നരക വർ­ണ്ണ­ന­യിൽ ഉൾ­പ്പെ­ടു­ത്തു­മാ­യി­രു­ന്നു എന്ന തോ­ന്ന­ലു­ണ്ടാ­ക്കി­ക്കൊ­ണ്ടു് സൂ­ര്യ­വെ­ളി­ച്ച­ത്തിൽ മ­ഞ്ഞ­ളി­ച്ചു നിൽ­പ്പു­ണ്ടു്.

വി­ദി­ശ­യിൽ നി­ന്നു് സാ­ഞ്ചി­യി­ലേ­യ്ക്കു­ള്ള പഴയ പാ­ത­യു­ടെ അ­വ­ശി­ഷ്ട­ങ്ങൾ ഇ­ന്നു­മു­ണ്ടു്. സാ­ഞ്ചി­യിൽ ആർ­ക്കി­യോ­ള­ജി­സ്റ്റാ­യി ജോ­ലി­ചെ­യ്യു­ന്ന പി. കെ. മു­ഖർ­ജി പ­റ­ഞ്ഞ­തു് ആ വ­ഴി­യിൽ ഇ­ന്നും കാ­ണാ­വു­ന്ന മി­നു­സ­മു­ള്ള ക­ല്ലു­ക­ളിൽ പു­രാ­ത­ന­കാ­ല­ത്തെ കു­തി­ര­ക­ളു­ടെ കു­ള­മ്പ­ടി­പ്പാ­ടു­കൾ കാ­ണാ­മെ­ന്നാ­ണു്. ച­രി­ത്ര­സ­ന്ദർ­ഭ­ങ്ങ­ളു­ടെ അ­ട­യാ­ള­ങ്ങൾ പ­തി­ഞ്ഞി­രു­ന്ന തി­ള­ക്ക­മു­ള്ള ക­ല്ലു­കൾ വീ­ടു­ണ്ടാ­ക്കാ­നും മ­റ്റും സ്ഥ­ല­വാ­സി­കൾ ഇ­ള­ക്കി­ക്കൊ­ണ്ടു­പോ­യി­രി­ക്കു­ന്നു. ഇ­ന്നു് പലതരം സ­സ്യ­ങ്ങൾ വ­ളർ­ന്നു നിൽ­ക്കു­ന്ന ആ പ്ര­ദേ­ശ­ത്തെ ‘ചി­ക്നി­ഗാ­ട്ടി’ എ­ന്നാ­ണു് പറയുക. പാ­ത­ക്കി­രു­വ­ശ­ത്തും മ­ണ്ണു­കൊ­ണ്ടു­ള്ള കു­ടി­ലു­ക­ളു­ണ്ടു്. പു­റ­ത്തു് വെ­യി­ലു­കാ­യു­ന്ന ഗ്രാ­മീ­ണ­രു­ടെ മു­ഖ­ങ്ങൾ അ­വ­ശ­മാ­യി­രു­ന്നു. ഹൂ­ക്ക­യിൽ നി­ന്നു് ഉ­ഗ്ര­മാ­യി പു­ക­വ­ലി­ച്ചു­കൊ­ണ്ടു് ഒരു വ­യ­സ്സിൽ പ്രാ­ചീ­ന­മാ­യ ക­ണ്ണു­കൾ­കൊ­ണ്ടു് എന്നെ നോ­ക്കി­ക്കൊ­ണ്ടി­രു­ന്നു.

“ആരു മു­ക­ളി­ലേ­ക്കു് പോ­കു­ന്നു­വെ­ന്നോ, മ­ട­ങ്ങി­വ­രു­ന്നു­വെ­ന്നോ ഞങ്ങൾ അ­ന്വേ­ഷി­ക്കാ­റി­ല്ല.” ആ­ന­ക്കൊ­മ്പി­ന്റെ വളകൾ ക­യ്യി­ല­ണി­ഞ്ഞു് പ­ച്ച­കു­ത്തി ഗു­ജ­റാ­ത്തി­ലെ റ­ബാ­രി­ക­ളെ ഓർ­മ്മി­പ്പി­ക്കു­ന്ന ക­ടും­നി­റ­ത്തി­ലു­ള്ള വ­സ്ത്ര­ങ്ങ­ള­ണി­ഞ്ഞ ഒരു മ­ധ്യ­വ­യ­സ്ക പ­റ­ഞ്ഞു.

“ഇ­തു­വ­രെ ആ കു­ന്നിൽ കയറി അവിടെ എ­ന്താ­ണു­ള്ള­തെ­ന്നു് നോ­ക്കി­ക്കാ­ണാൻ എ­നി­ക്കു ക­ഴി­ഞ്ഞി­ട്ടി­ല്ല.”

ബു­ദ്ധ­ന്മാ­രു­ടെ ഭൗ­തി­കാ­വ­ശി­ഷ്ട­ങ്ങൾ സൂ­ക്ഷി­ച്ചി­രി­ക്കു­ന്ന ആ കു­ന്നി­ന്റെ പ­രി­സ­ര­ങ്ങ­ളിൽ താ­മ­സി­ക്കു­ന്ന ഈ ആ­ദി­വാ­സി­കൾ ശവം മ­റ­വു­ചെ­യ്യു­ന്ന­തെ­വി­ടെ­യാ­ണു് എ­ന്ന­ത­റി­യാൻ ആ­കാം­ക്ഷ­യു­ണ്ടാ­യി­രു­ന്നു. പൊ­തു­വെ അ­വി­ടെ­യെ­ത്തു­ന്ന സ­ഞ്ചാ­രി­ക­ളോ­ടു­ള്ള നി­സ്സം­ഗ­മാ­യ അ­വ­രു­ടെ പ്ര­തി­ക­ര­ണ­ങ്ങൾ ക­ണ്ടു് ഞാനതു ചോ­ദി­ച്ചി­ല്ല.

പു­ക­യി­ല­ക്ക­റ­യു­ള്ള പ­ല്ലു­ക­ള­ത്ര­യും പു­റ­ത്തു­കാ­ണി­ച്ചു് ഈ­ണ­ത്തിൽ സം­സാ­രി­ക്കു­ന്ന ആ ആ­ദി­വാ­സി­യു­ടെ ഹി­ന്ദി­യ്ക്കു് അ­വ­രു­ടെ സ്വ­ന്തം ഭാ­ഷ­യാ­യ ഗോ­ണ്ടി­യു­ടെ ചു­വ­യു­ണ്ടാ­യി­രു­ന്നു. ദ്രാ­വി­ഡ ഭാ­ഷ­യാ­യ ഗോ­ണ്ടി സം­സാ­രി­ക്കു­ന്ന­വ­രിൽ­പോ­ലും ഹി­ന്ദി വ­ശ­മാ­ക്കി­യി­ട്ടു­ണ്ടു്. എ­ന്നാൽ അ­വി­ടെ­ക്ക­ണ്ട­ഗോ­ണ്ടു­ക­ളിൽ ചിലർ അ­വ­രു­ടെ പ്രാ­ചീ­ന­ഭാ­ഷ­യിൽ തന്നെ അ­ട­ക്കം പ­റ­യും­പോ­ലെ ത­മ്മിൽ സം­സാ­രി­ച്ചു­കൊ­ണ്ടി­രു­ന്നു.

ഏ­ക­ദേ­ശം ഒരു കോടി ഇ­രു­പ­തു ലക്ഷം ആ­ദി­വാ­സി­കൾ വ­സി­ക്കു­ന്ന സം­സ്ഥാ­ന­മാ­ണു് മ­ധ്യ­പ്ര­ദേ­ശ്. ഗം­ഗ­യു­ടെ ത­ട­ങ്ങ­ളിൽ താ­മ­സി­ച്ചി­രു­ന്ന ഇ­വ­രു­ടെ പൂർ­വ്വി­ക­രെ, ആ­ര്യ­ന്മാർ ഒ­റീ­സ­യു­ടെ പ­ടി­ഞ്ഞാ­റൻ പ്ര­ദേ­ശ­ങ്ങ­ളി­ലേ­ക്കു് പാ­യി­ക്കു­ക­യാ­ണു­ണ്ടാ­യ­തു്. മ­റാ­ത്ത­ക­ളു­ടെ അ­ധി­നി­വേ­ശ­ത്തി­നു മു­മ്പു് ഈ പ്ര­ദേ­ശം ഭ­രി­ച്ചി­രു­ന്ന ഗോ­ണ്ടു­ക­ളു­ടെ ഗോ­ത്ര­പാ­ര­മ്പ­ര്യം സാ­ഞ്ചി­സ്തൂ­പ­ങ്ങ­ളിൽ പ്ര­തി­ഫ­ലി­ക്കു­ന്നു­ണ്ടു്. ഇ­രു­ണ്ട നി­റ­വും, ദൃ­ഢ­മാ­യ ശ­രീ­ര­ഘ­ട­ന­യു­ള്ള ഇവർ മ­ഹാ­രാ­ഷ്ട്ര­യി­ലേ­യും, ഗു­ജ­റാ­ത്തി­ലേ­യും അ­ധഃ­കൃ­ത സ­മൂ­ഹ­ങ്ങ­ളെ­പ്പോ­ലെ­ത­ന്നെ വർ­ണ്ണ­പ്പ­കി­ട്ടു­ള്ള വ­സ്ത്ര­ങ്ങ­ള­ണി­യു­ന്ന­വ­രാ­ണു്. ഗോ­ണ്ടു­ക­ളു­ടെ­യും മ­റ്റാ­ദി­വാ­സി­ക­ളു­ടെ­യും ജീ­വി­ത­വൃ­ത്തി­ക­ളു­മാ­യി ബ­ന്ധ­മു­ള്ള ഒരു ക­ല­യാ­ണു് സാ­ഞ്ചി­യിൽ ആ­വി­ഷ്കൃ­ത­മാ­യി­രി­ക്കു­ന്ന­തു്. ബു­ദ്ധ­സ്തൂ­പ­ത്തി­ന്റെ അർ­ദ്ധ­ഗോ­ളാ­കൃ­തി­യി­ലു­ള്ള ഘ­ട­ന­ത­ന്നെ പു­രാ­ത­ന കാ­ല­ത്തു് നിർ­മ്മി­ച്ചി­രു­ന്ന കു­ടി­ലു­ക­ളു­ടെ മേൽ­ഭാ­ഗാ­കൃ­തി­യിൽ നി­ന്നു് ഉ­രു­ത്തി­രി­ഞ്ഞു­ണ്ടാ­യി­ട്ടു­ള്ള­താ­ണെ­ന്നു് ബ­ഞ്ച­മിൻ റോ­ളൻ­സ് നി­രീ­ക്ഷി­ച്ചി­ട്ടു­ള്ള­തു് ശ­രി­യാ­ണെ­ന്നു തോ­ന്നു­ന്നു.

ജ­ന­വാ­സം കു­റ­വാ­യ ഒരു പ്ര­ദേ­ശ­മാ­ണു് സാ­ഞ്ചി­യു­ടെ താ­ഴ്‌­വ­ര­കൾ. കു­ന്നി­ലേ­ക്കു ക­യ­റു­മ്പോൾ പു­തു­ജീ­വി­ത­ത്തി­ന്റെ വെ­ളു­പ്പും ചു­വ­പ്പും ക­ലർ­ന്ന പൊ­ട്ടു­കൾ പ­ച്ച­ക­ളി­ലൂ­ടെ കാണാം. ഇ­ട­യ്ക്കു് പുക ഉ­യ­രു­ന്ന­തോ, ജ­ല­സർ­പ്പ­ങ്ങ­ളെ­പ്പോ­ലെ പു­ള­യു­ന്ന കൽ­പ്പാ­ത­ക­ളി­ലൂ­ടെ ഒരാൾ മോ­ട്ടോർ സൈ­ക്കി­ളോ­ടി­ച്ചു ക­യ­റു­ന്ന­തോ, ഗ്രാ­മ­വാ­സി­കൾ ഒ­റ്റ­തി­രി­ഞ്ഞു മൂ­ക­മാ­യി ന­ട­ന്നു നീ­ങ്ങു­ന്ന­തോ കാണാം. ബു­ദ്ധ­ഗ­യ­യിൽ നി­ന്നു് ഗൗ­ത­മ­ബു­ദ്ധ­ന്റെ ജ്ഞാ­നോ­ദ­യ­വു­മാ­യി ബ­ന്ധ­പ്പെ­ട്ടു് പ്ര­ശ­സ്ത­മാ­യ ബോ­ധി­വൃ­ക്ഷ­ത്തി­ന്റെ ഒരു തൈ­യ്യ് ജ­വ­ഹർ­ലാൽ നെ­ഹ്റു കൊ­ണ്ടു­വ­ന്നു വ­ച്ച­തു്, കു­ന്നി­ലേ­ക്കു ക­യ­റു­വാ­നു­ള്ള ച­വി­ട്ടു­പ­ടി­കൾ­ക്കു താ­ഴെ­യു­ള്ള ക­വാ­ട­ത്തി­ന­രി­കിൽ വ­ളർ­ന്നു നിൽ­പു­ണ്ടു്. ബു­ദ്ധ­ഭി­ക്ഷു­ക്കൾ ചാർ­ത്തി­യ പല നി­റ­ത്തി­ലു­ള്ള തോ­ര­ണ­ങ്ങ­ളാൽ മൂടിയ അ­തി­ന്റെ ശാഖകൾ, ദൂരെ നി­ന്നു നോ­ക്കു­മ്പോൾ പല നി­റ­ത്തി­ലു­ള്ള പൂ­ക്കൾ വി­ടർ­ത്തി­യി­രി­ക്കു­ന്ന­താ­യി തോ­ന്നും.

സാ­ഞ്ചി, അ­ജ­ന്ത­യി­ലെ പ­രി­സ­ര­ങ്ങൾ­പോ­ലെ മ­ലി­ന­മാ­യി­ട്ടി­ല്ല. രണ്ടു വർ­ഷ­ങ്ങൾ­ക്കു മു­മ്പു് അ­ജ­ന്ത­യിൽ ചെ­ന്ന­പ്പോൾ ടൂ­റി­സ്റ്റു­ക­ളു­ടെ വരവും പോ­ക്കും ആ പ്ര­ദേ­ശ­ത്തെ ഒരു സർ­ക്ക­സ് കൂ­ടാ­ര­ത്തി­ന്റെ പ്ര­വേ­ശ­ന ഭാ­ഗ­ത്തെ ഓർ­മ്മി­പ്പി­ച്ചി­രു­ന്നു. യു­ദ്ധാ­വ­ശി­ഷ്ട­ങ്ങ­ളെ­പ്പോ­ലെ അവിടെ ചി­ത­റി­ക്കി­ട­ക്കു­ന്ന ക­ടും­നി­റ­ത്തി­ലു­ള്ള പ്ലാ­സ്റ്റി­ക് പാ­ക്ക­റ്റു­ക­ളും മ­റ്റും ഏതൊരു സ­മാ­ധാ­ന­ചി­ഹ്ന­ത്തെ­യും ദൃ­ഷ്ടി­യിൽ­നി­ന്നും മ­റ­യ്ക്കാൻ പ­ര്യാ­പ്ത­മാ­യി­രു­ന്നു. 1819-ൽ മ­ദി­രാ­ശി റെ­ജി­മെ­ന്റി­ലെ അ­ശ്വ­സേ­ന പു­ലി­വേ­ട്ട ന­ട­ത്തു­മ്പോ­ഴാ­ണു് ഇ­ന്ദ്യാ­ന്ദ്രി മ­ല­യു­ടെ താ­ഴ്‌­വാ­ര­ത്തിൽ കു­തി­ര­ലാ­ട­ത്തി­ന്റെ ആ­കൃ­തി­യിൽ നി­ര­ന്നു­കി­ട­ക്കു­ന്ന അ­ജ­ന്താ­ഗു­ഹ­കൾ നൂ­റ്റാ­ണ്ടു­ക­ളു­ടെ നീണ്ട ഇ­ട­വേ­ള­യ്ക്കു ശേഷം ക­ണ്ടെ­ത്തു­ന്ന­തു്. അ­ന്നു­തൊ­ട്ടു് ആ പ­രി­സ­ര­ങ്ങൾ മ­ലി­ന­മാ­ക്ക­പ്പെ­ട്ടു­കൊ­ണ്ടി­രി­ക്കു­ന്നു. അവിടെ ന­ട­ക്കു­ന്ന വി­ചി­ത്ര­മാ­യ ചില പു­നർ­നിർ­മ്മാ­ണ (Restoration) പ്ര­വർ­ത്ത­ന­ങ്ങ­ളെ­യും വ­മ്പി­ച്ച തി­ര­ക്കി­നെ­യും താ­ങ്ങാൻ പ്രാ­ചീ­ന­മാ­യ ആ ഗു­ഹാ­ക്ഷേ­ത്ര­ങ്ങൾ­ക്കു ക­ഴി­ഞ്ഞെ­ന്നു­വ­രി­ല്ല. എ­ന്നാൽ ഈ തി­ര­ക്കു­കൾ­ക്കി­ട­യിൽ അ­ജ­ന്ത­യി­ലെ നാലു ഗു­ഹ­ക­ളി­ലെ ചി­ത്ര­ങ്ങ­ളെ മുൻ­നിർ­ത്തി ക­ഥാ­ഖ്യാ­ന­രൂ­പ­ത്തി­ന്റെ (Narrative) ഘ­ട­നാ­വി­ശേ­ഷ­ങ്ങ­ളെ­ക്കു­റി­ച്ചു് പഠനം ന­ട­ത്തു­ന്ന ഒരു അ­മേ­രി­ക്കൻ യു­വ­തി­യെ പ­രി­ച­യ­പ്പെ­ട്ട­തു് എന്നെ അ­ത്ഭു­ത­പ്പെ­ടു­ത്തി­യി­രു­ന്നു. പ­തി­നെ­ട്ടു മാ­സ­ങ്ങ­ളാ­യി ആൾ­ക്കൂ­ട്ട­ത്തി­നി­ട­യിൽ ചു­വർ­ചി­ത്ര­ങ്ങൾ അവർ സൂ­ക്ഷ്മ­നി­രീ­ക്ഷ­ണം ന­ട­ത്തു­ന്നു. ഇ­രു­പ­തു­ക­ളി­ലെ പ­രി­മി­ത സാ­ഹ­ച­ര്യ­ങ്ങ­ളിൽ രാ­ജ്യ­ത്താ­ക­മാ­ന­മു­ള്ള ഗ്രാ­മാ­ന്ത­ര­ങ്ങ­ളി­ലൂ­ടെ സ­ഞ്ച­രി­ച്ചു് അ­ജ­ന്ത­യെ­ക്കു­റി­ച്ചും മ­റ്റും ദീർ­ഘ­മാ­യ പ­ഠ­ന­ങ്ങ­ളെ­ഴു­തി­യ സ്റ്റെ­ല്ലാ ക്രാം­രി­ഷി­നെ ഈ സ­മാ­ഗ­മം എ­ന്തു­കൊ­ണ്ടോ ഓർ­മ്മി­പ്പി­ച്ചി­രു­ന്നു.

images/sanchi-2.jpg

അ­ജ­ന്ത­യി­ലെ ഗു­ഹാ­ക്ഷേ­ത്ര­ങ്ങ­ളിൽ നി­ന്നും വ്യ­ത്യ­സ്ത­മാ­യ അ­ന്ത­രീ­ക്ഷ­വും വാ­സ്തു­ശി­ല്പ പ്ര­ത്യേ­ക­ത­ക­ളും സാ­ഞ്ചി­യേ­യും സാ­ര­നാ­ഥി­നെ­യും പോ­ലു­ള്ള ബു­ദ്ധ­മ­ത കേ­ന്ദ്ര­ങ്ങൾ­ക്കു­ണ്ടു്. പ്ര­ധാ­ന­മാ­യും ബു­ദ്ധ­ഭി­ക്ഷു­ക്കൾ­ക്കാ­യു­ള്ള വി­ഹാ­ര­ങ്ങ­ളും, റോമൻ ബ­സ­ലി­ക്ക­ക­ളു­ടെ ആ­ന്ത­രി­ക­ഛാ­യ­യു­ള്ള ചൈ­ത്യ­ഗൃ­ഹ­ങ്ങ­ളു­മാ­ണു് അ­ജ­ന്ത­യിൽ നിർ­മ്മി­ച്ചി­ട്ടു­ള്ള­തു്. സാ­ഞ്ചി­യി­ലും സാ­ര­നാ­ഥി­ലും ബു­ദ്ധ­ന്റെ ജ­ന്മ­സ്ഥ­ല­മാ­യ ഇ­ന്ന­ത്തെ നേ­പ്പാ­ളി­ലു­ള്ള ലും­ബി­നി­യി­ലും, ബു­ദ്ധൻ നിർ­വ്വാ­ണ­മ­ട­ഞ്ഞ സ്ഥ­ല­മാ­യ കു­ഷി­ന­ഗ­ര­യി­ലും ബു­ദ്ധ­ന്മാ­രു­ടെ ചി­താ­വ­ശി­ഷ്ട­ങ്ങൾ സൂ­ക്ഷി­ച്ചി­ട്ടു­ള്ള സ്തൂ­പ­ങ്ങ­ളു­ണ്ടു്. പി­ര­മി­ഡു­ക­ളെ­പ്പോ­ലെ കൃ­ത്യ­മാ­യ അ­ള­വു­ക­ളാൽ നിർ­മ്മി­ച്ചി­രി­ക്കു­ന്ന സ്തൂ­പ­ങ്ങൾ പ്ര­ധാ­ന­മാ­യും അർ­ദ്ധ­ഗോ­ളാ­കൃ­തി­യി­ലാ­ണു്. മു­ക­ളിൽ ഛ­ത്ര­ങ്ങൾ വ­ച്ചു­പി­ടി­പ്പി­ച്ചി­ട്ടു­ള്ള പ്ര­ധാ­ന­സ്തൂ­പ­ത്തി­ന്റെ ന­ടു­ക്കു് ബു­ദ്ധ­ന്റെ ഭൗ­തി­കാ­വ­ശി­ഷ്ട­ങ്ങൾ സൂ­ക്ഷി­ച്ചി­രി­ക്കു­ന്നു. ബു­ദ്ധ­മ­ത ത­ത്വ­ങ്ങ­ള­നു­സ­രി­ച്ചു് ഈ അർ­ദ്ധ­ഗോ­ളാ­കൃ­തി ആ­കാ­ശ­ത്തി­ന്റെ പ്ര­തീ­കാ­ത്മ­ക­മാ­യ ആ­വി­ഷ്ക്കാ­ര­മാ­ണു്. ഭൂ­ഗോ­ള­ത്തെ മൂ­ടു­ന്ന ഒ­രാ­വ­ര­ണം. ആ ആ­കാ­ശ­ത്തി­നു കീഴിൽ മ­ധ്യ­സ്ഥാ­ന­ത്തു് പ്ര­പ­ഞ്ച­ത്തി­ന്റെ ച­ക്ര­വർ­ത്തി സ്ഥി­തി­ചെ­യ്യു­ന്നു.

ഇ­ന്ത്യ­യിൽ പു­രാ­വ­സ്തു വി­ജ്ഞാ­ന­വ­കു­പ്പു് സ്ഥാ­പി­ച്ച അ­ല­ക്സാ­ണ്ടർ ക­ണ്ണിം­ഗ് ഹാ­മി­നും മു­മ്പാ­ണു് 1818-ൽ ജനറൽ ടെ­യ്ലർ സാ­ഞ്ചി ക­ണ്ടെ­ത്തു­ന്ന­തു്. സാ­ഞ്ചി­യി­ലെ സ്തൂ­പ­ങ്ങൾ ഏ­താ­ണ്ടു് എട്ടു നൂ­റ്റാ­ണ്ടു­ക­ളോ­ളം മ­ണ്ണു­മൂ­ടി വി­സ്മൃ­തി­യി­ലാ­യി­രു­ന്നു. അ­ത്ര­യും­കാ­ലം ചി­ത­ലും പൊ­റ്റ­യും മൂടി ത­പ­സ്സു ചെ­യ്യു­ന്ന ഭീ­മാ­കാ­രം പൂണ്ട മു­നി­ക­ളെ­പ്പോ­ലെ അവ നി­ല­കൊ­ണ്ടു. കു­ന്നിൻ നെ­റു­ക­യിൽ നി­ന്നാൽ ബു­ദ്ധ­ഭി­ക്ഷു­ക്കൾ ന­ട­ന്നു നീ­ങ്ങു­ന്ന­തും ശ­ര­ണ­ത്ര­യ­മ­ന്ത്ര­ങ്ങ­ളു­ടെ ആ­ലാ­പ­നം ഉ­യ­രു­ന്ന­തും അ­പ്ര­തീ­ക്ഷി­ത­മാ­യി മർ­മ്മ­ര­ങ്ങൾ­ക്കി­ട­യി­ലൂ­ടെ ഇ­ന്നും അ­നു­ഭ­വി­ക്കാം. ഏ­റ്റ­വും ഗാം­ഭീ­ര്യ­മു­ള്ള­തും, തോ­ര­ണ­ങ്ങ­ളാൽ അ­ല­ങ്ക­രി­ക്ക­പ്പെ­ട്ടി­ട്ടു­ള്ള­തു­മാ­യ പ്ര­ധാ­ന സ്തൂ­പ­ത്തി­ന­ടു­ത്തു് കാ­തോർ­ത്താൽ ഒരു കാ­ല­ത്തു് മാ­ന­വ­രാ­ശി­യു­ടെ മു­ഖ്യ­പ്ര­തീ­ക്ഷ­യാ­യി­രു­ന്ന ത­ഥാ­ഗ­തൻ ഉ­റ­ങ്ങു­ന്ന­തും കേൾ­ക്കാം.

അ­ശോ­ക­ന്റെ കാ­ല­ത്തു് ചൂ­നാർ­ക്ക­ല്ലിൽ കൊ­ത്തി­യെ­ടു­ത്ത ഒരു സ്തം­ഭം (column) മു­റി­ച്ചു ക­ഷ­ണ­ങ്ങ­ളാ­ക്കി­യ നി­ല­യിൽ അ­വി­ടെ­ക്കാ­ണാ­നു­ണ്ടാ­യി­രു­ന്നു. സ്തൂ­പ­ത്തി­ന്റെ തെ­ക്കു ഭാ­ഗ­ത്തു് നാ­ട്ടി­യി­രു­ന്ന സ്തം­ഭ­ത്തി­നു മു­ക­ളിൽ അ­ശോ­ക­സാ­മ്രാ­ജ്യ­ത്തി­ന്റെ പ്ര­തീ­ക­മാ­യ സിം­ഹ­ചി­ഹ്നം ഉ­റ­പ്പി­ച്ചി­രു­ന്നു. അ­ടു­ത്ത­കാ­ലം വരെ, ആ പ്ര­ദേ­ശ­ത്തെ ഒരു വ്യാ­പാ­രി പ­ഞ്ച­സാ­ര നിർ­മ്മാ­ണ­ത്തി­നാ­യി ക­രി­മ്പിൽ നി­ന്നു ചാ­റെ­ടു­ക്കു­ന്ന­തി­നു് അ­മ്മി­ക്ക­ല്ലാ­യി ഈ സ്തം­ഭ­ത്തി­ന്റെ ക­ഷ­ണ­ങ്ങൾ ഉ­പ­യോ­ഗി­ച്ചി­രു­ന്നു­വ­ത്രെ! ഇ­ന്നു് ഒരു ഷെഡിൽ പ്ര­ദർ­ശി­പ്പി­ച്ചി­ട്ടു­ള്ള ഈ സ്തം­ഭം സി­ലോ­ണിൽ നി­ന്നു് എ­ത്തി­ച്ചേർ­ന്ന ഒരു ബു­ദ്ധ­ഭി­ക്ഷു­വും, ബു­ദ്ധ­മ­ത­ഗ്ര­ന്ഥ­ങ്ങ­ളിൽ ഗ­വേ­ഷ­ണം ന­ട­ത്തു­ന്ന ഒരു സിം­ഹ­ള­നും ഒരു മ­ര­ണ­ദൃ­ശ്യം എ­ന്ന­പോ­ലെ നോ­ക്കി­ക്കാ­ണു­ന്നു­ണ്ടാ­യി­രു­ന്നു.

“മു­റി­ഞ്ഞ ശി­ല്പ­ങ്ങ­ളും ത­കർ­ന്ന സ്മാ­ര­ക­ങ്ങ­ളും എന്നെ വളരെ വേ­ദ­നി­പ്പി­ക്കാ­റു­ണ്ടു്.” പി­ന്നീ­ടു് പ­രി­ച­യ­ത്തി­ലാ­യ­പ്പോൾ കടും ചു­വ­പ്പും, ത­വി­ട്ടും നി­റ­ങ്ങ­ളി­ലു­ള്ള വ­സ്ത്രം ധ­രി­ച്ച ബു­ദ്ധ­സ­ന്ന്യാ­സി പ­തി­ഞ്ഞ സ്വ­ര­ത്തിൽ പ­റ­ഞ്ഞു. എല്ലാ വർ­ഷ­വും ബു­ദ്ധ­മ­ത­കേ­ന്ദ്ര­ങ്ങൾ ക­ണ്ടു് വേ­ദ­നി­ക്കു­വാ­നാ­യി ഇ­ന്ത്യ­യി­ലേ­ക്കു വ­രു­ന്ന അ­ദ്ദേ­ഹം ‘ഭാ­നു­മാ­നിൽ നി­ന്നു് കാ­റ്റിൽ ക­ട­പൊ­ട്ടി പ­റ­ന്നെ­ത്തും ക­തി­രു­പോ­ലെ­യു­ള്ള’ ഒരാളെ ഓർ­മ്മി­പ്പി­ച്ചു.

“ബേലുവ എന്ന ഗ്രാ­മ­ത്തിൽ നി­ന്നു് ‘പാവ’യിൽ എ­ത്തി­ച്ചേർ­ന്ന ഗൗ­ത­മ­ബു­ദ്ധൻ കു­ന്ദൻ എന്നു പേ­രു­ള്ള ഒരു കൊ­ല്ല­ന്റെ ആ­തി­ഥ്യം സ്വീ­ക­രി­ച്ചു് ഒരു മാ­മ്പ­ഴ­ത്തോ­ട്ട­ത്തിൽ താ­മ­സി­ക്കു­ക­യു­ണ്ടാ­യി. കു­ന്ദൻ നൽകിയ പ­ന്നി­മാം­സ­മ­ട­ങ്ങി­യ ആഹാരം ഭ­ക്ഷി­ച്ചു് അസുഖം പി­ടി­പെ­ട്ട ബു­ദ്ധൻ, ഇ­ന്നു് ‘കസിയ’ എന്നു പേ­രു­ള്ള കു­ഷി­ന­ഗ­ര­ത്തി­ലേ­ക്കു് തന്നെ കൂ­ട്ടി­ക്കൊ­ണ്ടു പോ­കു­വാൻ അ­നു­ച­ര­നാ­യ ആ­ന­ന്ദ­നോ­ടു് ആ­വ­ശ്യ­പ്പെ­ട്ടു­വെ­ന്നാ­ണു് ച­രി­ത്രം. എൺ­പ­താ­മ­ത്തെ വ­യ­സ്സിൽ കു­ഷി­ന­ഗ­ര­യിൽ വ­ച്ചാ­ണു് ലാ­വോ­ത്സു­വി­ന്റെ സ­മ­കാ­ലി­ക­നാ­യി­രു­ന്ന ഗൗതമ ബു­ദ്ധൻ നിർ­വ്വാ­ണ­മ­ട­യു­ന്ന­തു്,” ത­ഥാ­ഗ­ത­ന്റെ മ­ര­ണ­ത്തെ­ക്കു­റി­ച്ചു് സാ­യാ­ഹ്ന­വെ­ളി­ച്ച­ത്തിൽ­ക്കു­ളി­ച്ച ത­കർ­ന്ന ശി­ല്പ­ങ്ങ­ളു­ടെ­യും സ്തൂ­പ­ങ്ങ­ളു­ടെ­യും ഇടയിൽ നി­ന്നു­കൊ­ണ്ടു് ബു­ദ്ധ­സ­ന്ന്യാ­സി പ­റ­ഞ്ഞു.

“കു­ഷി­ന­ഗ­ര­യിൽ ദ­ഹി­പ്പി­ച്ച ബു­ദ്ധ­ശ­രീ­ര­ത്തി­ന്റെ അ­വ­ശി­ഷ്ട­ങ്ങൾ ഇ­ന്ത്യ­യി­ലെ പല പ്ര­ദേ­ശ­ങ്ങ­ളി­ലും സ്തൂ­പ­ങ്ങൾ സ്ഥാ­പി­ച്ചു് അ­തി­നു­ള്ളിൽ സൂ­ക്ഷി­ച്ചി­ട്ടു­ണ്ടാ­യി­രു­ന്നു. കു­ഷി­ന­ഗ­ര­യി­ലെ സ്തൂ­പ­ങ്ങ­ളും ചൈ­ത്യ­വി­ഹാ­ര­ങ്ങ­ളും നാലാം നൂ­റ്റാ­ണ്ടി­ലെ തീ­പി­ടു­ത്ത­ത്തിൽ നാ­മാ­വ­ശേ­ഷ­മാ­യി. അതിനു മു­ക­ളിൽ കെ­ട്ടി­യു­ണ്ടാ­ക്കി­യ പുതിയ ബു­ദ്ധ­സ്തൂ­പം സ­ന്ദർ­ശി­ക്കു­വാ­നാ­യി ഞാൻ നാളെ യാ­ത്ര­യാ­വു­ക­യാ­ണു്.” മു­ണ്ഡ­നം ചെയ്ത ശി­ര­സ്സു് അല്പം കു­നി­ച്ചു് അ­കൃ­ത്രി­മ­മാ­യ മു­ഖ­ഭാ­വ­ങ്ങ­ളോ­ടെ ശ്രാ­വ­കൻ പ­റ­ഞ്ഞു.

പ്രാ­രം­ഭ­കാ­ല­ത്തു് ബു­ദ്ധ­ക­ല­യിൽ ഉ­ണ്ടാ­യി­രു­ന്ന ഔ­ദ്ധ­ത്യം പി­ന്നീ­ട­തി­നു് ഒ­രി­ക്ക­ലും കൈ­വ­രി­ക്കാ­നാ­യി­ട്ടി­ല്ല. ബാ­റൂ­ത്, അ­മ­രാ­വ­തി, സാ­ഞ്ചി, അജന്ത, കർല തു­ട­ങ്ങി­യ ബു­ദ്ധ­മ­ത കേ­ന്ദ്ര­ങ്ങ­ളിൽ, പ­ല­പ്പോ­ഴും ബു­ദ്ധ­മ­താ­നു­യാ­യി­കൾ കൂ­ടി­യാ­യി­രു­ന്ന ക­ലാ­കാ­ര­ന്മാർ സൃ­ഷ്ടി­ച്ച അ­ത്ഭു­ത­പ്ര­പ­ഞ്ചം പി­ന്നീ­ടു വന്ന ശിൽ­പി­ക­ളും മറ്റു ക­ലാ­കാ­ര­ന്മാ­രും കൈ­യൊ­ഴി­യു­ന്ന­താ­യി­ട്ടാ­ണു് നാം കാണുക. ആ­ദ്യ­കാ­ല­ത്തെ ബു­ദ്ധ­ക­ല, ആ­ന­ന്ദ­വാ­ദ­ത്തിൽ അ­ധി­ഷ്ഠി­ത­മാ­യി­രു­ന്നു. ഇ­ക്കാ­ല­ത്തെ ചിത്ര-​ശിൽപകലകളിൽ നി­ല­നി­ന്നി­രു­ന്ന സൗ­ന്ദ­ര്യ­സ­ങ്കൽ­പ­ങ്ങ­ളു­ടെ ഊർ­ജ്ജ­സ്രോ­ത­സാ­യി പ്ര­വർ­ത്തി­ച്ചി­രു­ന്ന­തു് നാ­ടോ­ടി സം­സ്ക്കാ­ര­വും മ­നു­ഷ്യ­നു­മാ­യി ഇ­ട­പെ­ട്ടു നിൽ­ക്കു­ന്ന പ്ര­കൃ­തി­യു­മാ­ണു്. സാ­ഞ്ചി­യി­ലെ ശിൽ­പ­വേ­ല­കൾ­ക്കു് ഈ തി­ള­ക്ക­മു­ണ്ടു്. ബു­ദ്ധ­രൂ­പം ഒ­രി­ട­ത്തും പ്ര­ത്യ­ക്ഷ­പ്പെ­ടാ­ത്ത അ­വ­രു­ടെ കലയിൽ വൃക്ഷ-​പക്ഷി-മൃഗാദികളും മ­നു­ഷ്യ­രും ഒ­രു­മി­ച്ചു നിർ­മ്മി­ച്ച ബ്ര­ഹ­ത്പ്ര­പ­ഞ്ചം പൂർ­ണ്ണ­വെ­ളി­ച്ച­ത്തിൽ പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്നു.

പ്ര­ധാ­ന സ്തൂ­പ­ത്തി­ന്റെ നാലു വ­ശ­ങ്ങ­ളി­ലാ­യി സ്ഥാ­പി­ച്ചി­ട്ടു­ള­ള ക­വാ­ട­ങ്ങ­ളിൽ ചി­ത്രീ­ക­രി­ച്ചി­ട്ടു­ള്ള സാ­ഞ്ചി­യി­ലെ കല ജീ­വി­ത­ത്തി­ന്റെ വൈ­വി­ധ്യം നി­റ­ഞ്ഞ­തും വി­ചി­ത്ര­വു­മാ­യ കാ­ഴ്ച­ക­ളി­ലേ­ക്കാ­ണു് ന­മ്മെ­ക്കൊ­ണ്ടു­പോ­വു­ക. ചി­ഹ്ന­ബിം­ബ­ങ്ങ­ളു­ടെ ഒ­ടു­ങ്ങാ­ത്ത പ്ര­വാ­ഹ­ത്തിൽ, പൂർ­ണ്ണ­ജീ­വി­ത­ത്തി­ന്റെ അ­ധി­ക­ത്തി­ര­ക്കു­ള്ള ന­ഗ­ര­പാ­ത­യിൽ അ­ക­പ്പെ­ട്ടു നിൽ­ക്കും­പൊ­ലെ­യു­ള്ള തോ­ന്ന­ലു­ണ്ടാ­കും. രൂ­പ­ങ്ങ­ളും ചി­ഹ്ന­ങ്ങ­ളും ശി­ലാ­പ്ര­ത­ല­ങ്ങ­ളിൽ നി­ന്നു് സ്വ­ത­ന്ത്ര­രാ­യി ന­മ്മി­ലേ­ക്കു പ്ര­വേ­ശി­ക്കു­ന്ന അ­നു­ഭ­വ­മാ­ണു് സാ­ഞ്ചി­യിൽ സം­ഭ­വി­ക്കു­ന്ന­തു്. പ്ര­കൃ­തി­യേ­യും മ­നു­ഷ്യ­സം­സ്കൃ­തി­യേ­യും ഒ­ന്നാ­യി­ത്തി­രി­ച്ച­റി­യു­ന്ന ക­ലാ­സൃ­ഷ്ടി­കൾ കാ­ഴ്ച­ക്കാ­ര­ന്റെ ആ­ന്ത­രി­ക­ലോ­ക­ത്തി­ലേ­ക്കു പ്ര­വേ­ശി­ക്കാ­നാ­വും പോ­ലെ­യാ­ണു് ശി­ല്പ­ങ്ങൾ നിർ­മ്മി­ച്ചി­രി­ക്കു­ന്ന­തു്. ചി­ത്ര­ത്തി­ന്റേ­യോ, ശിൽ­പ­ത്തി­ന്റേ­യോ സ്ഥ­ല­പ­രി­ധി­ക്കു­ള്ളിൽ നി­ന്നു് രൂ­പ­ങ്ങ­ളെ പു­റ­ത്തേ­ക്കു്, അഥവാ കാ­ഴ്ച­ക്കാ­ര­നി­ലേ­ക്കു് വ്യാ­പി­പ്പി­ക്കു­ന്ന രീതി, ആ­ദ്യ­കാ­ല ബു­ദ്ധി­സ­ത്തി­ന്റെ സൗ­ന്ദ­ര്യ­സി­ദ്ധാ­ന്ത­ങ്ങ­ളു­മാ­യി ബ­ന്ധ­പ്പെ­ട്ടി­രി­ക്കു­ന്നു.

ഗൗ­ത­മ­ബു­ദ്ധ­ന്റെ കാ­ല­ത്തു് സു­കു­മാ­ര­ക­ല­ക­ളെ നൈ­മി­ഷി­ക സു­ഖ­ങ്ങ­ളാ­യി ത­ള്ളി­ക്ക­ള­യു­ന്ന കാ­ഴ്ച­പ്പാ­ടു് പ്ര­ബ­ല­മാ­യി­രു­ന്നു. ബു­ദ്ധ­ദർ­ശ­ന­ങ്ങ­ളു­ടെ ആ­ത്യ­ന്തി­ക­ല­ക്ഷ്യം നിർ­വ്വ­ണ­ത്തി­ലൂ­ടെ­യു­ള്ള മോ­ക്ഷ­മാ­ക­യാൽ മാ­നു­ഷി­ക­മാ­യ സുഖ-​ദുഃഖങ്ങളിൽ നി­ന്നു­ള്ള മു­ക്തി മാ­ത്ര­മാ­യി പ്ര­ധാ­നം. ഈ അ­വ­സ്ഥ­യാ­ക­ട്ടെ നാ­മ­മി­ല്ലാ­ത്ത, അ­രൂ­പ­മാ­യ ഒ­ന്നാ­യി­മാ­ത്രം തി­രി­ച്ച­റി­യ­പ്പെ­ട്ടു. ജ്ഞാ­ന­ത്താ­ലും, രൂ­പ­ത്താ­ലും തി­രി­ച്ച­റി­യ­പ്പെ­ടു­ന്ന ക­ല­യു­ടെ പ­രി­മി­ത­വൃ­ത്ത­ങ്ങ­ളെ ഈ അവസ്ഥ ചോ­ദ്യം ചെ­യ്തു. ആ­ദ്യ­കാ­ല­ത്തു് വി­ഹാ­ര­ങ്ങ­ളിൽ ചി­ത്ര­ങ്ങൾ തൂ­ക്കു­ന്ന­തി­നെ ബു­ദ്ധൻ ചെ­റു­ത്തി­രു­ന്നു. എ­ന്നാൽ ‘ച­ര­ണ­ചി­ത്ര­ങ്ങൾ’ എന്ന പേരിൽ അ­റി­യ­പ്പെ­ട്ടി­രു­ന്ന പ്ര­ത്യേ­ക­ത­ര­ത്തിൽ വ­ര­ച്ചി­രു­ന്ന ചി­ത്ര­ങ്ങൾ ബോ­ധ­ത്തി­ന്റെ ഒരു ഉൽ­പ്പ­ന്ന­മെ­ന്ന നി­ല­യിൽ ഗൗ­ത­മ­ബു­ദ്ധൻ അം­ഗീ­ക­രി­ക്കു­ക­യു­ണ്ടാ­യ­ത്രെ! സ്ത്രീ­കൾ­ക്കു് തന്റെ ‘സംഘ’ത്തിൽ ചേ­രു­വാൻ പിൽ­ക്കാ­ല­ത്തു് ബു­ദ്ധൻ അ­നു­മ­തി നൽ­കി­യ­തു­പോ­ലെ എ­ന്നു് ക­ലാ­ച­രി­ത്ര­കാ­രൻ നിഹാർ രഞ്ചൻ റേ ഇ­തേ­പ്പ­റ്റി എ­ഴു­തി­യി­ട്ടു­ണ്ടു്.

ഗ്രാ­മ്യ­സ്വ­ഭാ­വ­മു­ള്ള­താ­ണു് സാ­ഞ്ചി­യി­ലെ കല. അ­വി­ടേ­ക്കു നമ്മെ ആ­കർ­ഷി­ക്കു­ന്ന മു­ഖ്യ­ഘ­ട­കം ക­ലാ­സൃ­ഷ്ടി­ക­ളിൽ ഇന്നു ക­ണ്ടെ­ത്താൻ ക­ഴി­യു­ന്ന വർണ്ണ-​വർഗ്ഗ വൈ­രു­ദ്ധ്യ­ങ്ങൾ­ക്ക­തീ­ത­മാ­യ മ­നു­ഷ്യ­സ­ങ്കൽ­പ­മാ­ണു്. കൃ­ഷീ­വ­ല­രും, സാ­ധാ­ര­ണ­ക്കാ­രും, രാ­ജാ­വും, മൃ­ഗ­ങ്ങ­ളും, വൃ­ക്ഷ­ങ്ങ­ളും; പ­ക്ഷി­ക­ളും ഒ­രേ­വ­ലു­പ്പ­ത്തിൽ പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്ന കല സാ­ഞ്ചി­യു­ടേ­താ­ണു്. ഒറ്റ നോ­ട്ട­ത്തിൽ ല­ളി­ത­വും ഏ­ക­താ­ന­വു­മാ­യ ആ­ഖ്യാ­ന­രീ­തി സ്വീ­ക­രി­ച്ചി­രി­ക്കു­ന്നു എന്ന തോ­ന്ന­ലു­ണ്ടാ­ക്കു­ന്ന സം­ഭ­വ­പ­ര­മ്പ­ര­ക­ളു­ടെ ചി­ത്രീ­ക­ര­ണ­ങ്ങൾ, ചി­ത്ര­ക്ക­ള­ങ്ങൾ­ക്ക­ക­ത്തു് സ­ന്നി­വേ­ശി­പ്പി­ച്ചി­രി­ക്കു­ന്ന ചില ടെ­ക്നി­ക്കു­ക­ളാൽ കീ­ഴ്മേൽ­മ­റി­ച്ചി­രി­ക്കു­ന്ന­തു് സൂ­ക്ഷ്മ­നി­രീ­ക്ഷ­ണ­ത്തിൽ തെ­ളി­ഞ്ഞു­വ­രും. ജാ­ത­ക­ക­ഥ­യി­ലെ വേ­ശാ­ന്ത­രൻ എന്ന രാ­ജാ­വു് തന്റെ ഭാ­ര്യ­യെ­യും, മ­ക്ക­ളെ­യും, കു­തി­ര­ക­ളെ­യും ഒ­ന്നൊ­ന്നാ­യി ദാനം ചെ­യ്യു­ന്ന­തു് ചി­ത്രീ­ക­രി­ച്ചി­രി­ക്കു­ന്ന­തു്, വേ­ശാ­ന്ത­ര­ന്റെ ഓരോ ച­ല­ന­ത്തി­ലും അ­യാ­ളു­ടെ കൂടെ ചി­ത്രീ­ക­രി­ച്ചി­ട്ടു­ള്ള കു­തി­ര­ക­ളു­ടേ­യും മ­നു­ഷ്യ­രൂ­പ­ങ്ങ­ളു­ടെ­യും എണ്ണം ക്ര­മേ­ണ കു­റ­ച്ചു­കൊ­ണ്ടാ­ണു്. ഒ­ടു­വിൽ അയാൾ ഒ­റ്റ­യാ­കു­ന്ന­തോ­ടെ, എ­ല്ലാ­രൂ­പ­ങ്ങ­ളും അ­യാ­ളി­ലേ­ക്കു തി­രി­ച്ചു­വ­രു­ന്നു­ണ്ടു്.

ബു­ദ്ധ­ന്റെ ജ­ന­ന­ക­ഥ­ക­ളും ജാ­ത­ക­ക­ഥ­ക­ളും മ­നു­ഷ്യ­ന്റെ പ്ര­സാ­ദ­പൂർ­ണ്ണ­മാ­യ ശൈ­ശ­വ­ത്തെ ഓർ­മ്മി­പ്പി­ക്കു­ന്നു­ണ്ടു്. അ­ന്യാ­പ­ദേ­ശ­രൂ­പേ­ണ­യു­ള്ള ആ ക­ഥ­ക­ളു­ടെ ചി­ത്രീ­ക­ര­ണ­ങ്ങ­ളിൽ അ­ക്കാ­ല­ത്തെ കർ­ഷ­ക­ന്റെ ജീ­വി­ത­വും, കൊ­ട്ടാ­ര­ങ്ങ­ളു­ടെ­യും മ­ന്ദി­ര­ങ്ങ­ളു­ടെ­യും വാ­സ്തു­ശി­ല്പ പ്ര­ത്യേ­ക­ത­ക­ളും, സ്ത്രീ­ക­ളു­ടെ വ­സ്ത്രാ­ല­ങ്കാ­ര­ങ്ങ­ളും സൂ­ക്ഷ്മ­മാ­യി കോർ­ത്തി­ണ­ക്കി­യി­ട്ടു­ണ്ടു്. പി­ന്നീ­ടു് ഇ­ന്ത്യൻ ചിത്ര-​ശിൽപ ക­ല­ക­ളിൽ മറ്റു പ­ല­തു­മാ­യി പ­രി­ണ­മി­ച്ച ജ­ല­ദേ­വ­ത­മാ­രും, നാ­ഗ­ത്താ­ന്മാ­രും, യക്ഷ-​യക്ഷികളും ഒരു കാ­ല­ത്തു് സാ­ഞ്ചി­യി­ലെ തോ­ര­ണ­ങ്ങ­ളിൽ വ­സി­ച്ചി­രു­ന്ന­വ­രാ­ണു്. കാ­ള­പ്പു­റ­ത്തേ­റി സ­ഞ്ച­രി­ക്കു­ന്ന ദേ­വ­ത­ക­ളും സർ­പ്പ­ത്തി­ന്റെ ഉ­ട­ലു­മാ­യി ഉൾ­ക്കി­ണ­റിൽ നി­ന്നെ­ന്ന­പോ­ലെ ഉ­യിർ­ത്തെ­ണീ­ക്കു­ന്ന ത­രു­ണി­ക­ളും, ചി­റ­കു­കൾ വി­ടർ­ത്തി­യ സിം­ഹ­ങ്ങ­ളും, വൃ­ക്ഷ­ശാ­ഖ­കൾ കു­ലു­ക്കി പൂ­ക്കൾ വി­ടർ­ത്തു­ന്ന സാ­ല­ഭ­ഞ്ജി­ക­മാ­രും മ­നു­ഷ്യ­രോ­ടൊ­ത്തു് താ­മ­സി­ച്ചി­രു­ന്ന­തു് സാ­ഞ്ചി­യിൽ­കാ­ണാം.

നാ­ല­ഞ്ചു ക­ര­വേ­ല­ക്കാർ വ­ട­ക്കു ഭാ­ഗ­ത്തെ തോ­ര­ണ­ങ്ങ­ളിൽ ക­യ­റി­യി­രു­ന്നു് കേ­ടു­പാ­ടു­കൾ തീർ­ക്കു­ന്നു­ണ്ടാ­യി­രു­ന്നു. ശിൽ­പ­ങ്ങൾ വൃ­ത്തി­യാ­ക്കു­ക­യും വി­ള്ള­ലു­ക­ളും മ­റ്റും അ­ട­യ്ക്കു­ക­യും ചെ­യ്തു­കൊ­ണ്ടി­രു­ന്ന അ­വ­രു­ടെ രൂ­പ­ങ്ങൾ ബ്രൂ­വ്ഗേ­ലി­ന്റെ ‘ബാബേൽ ഗോ­പു­രം’ പ­ണി­യു­ന്ന തൊ­ഴി­ലാ­ളി­ക­ളെ അ­നു­സ്മ­രി­പ്പി­ച്ചു. പ്ര­ധാ­ന സ്തൂ­പ­ത്തി­നു ചു­റ്റു­മു­ള്ള മ­തിൽ­ക്കെ­ട്ടിൽ ധ­ന­സ­ഹാ­യം ചെ­യ്തി­ട്ടു­ള്ള­വ­രു­ടെ­യും, ക­ലാ­കാ­ര­ന്മാ­രു­ടെ­യും പേ­രു­കൾ പാലി അ­ക്ഷ­ര­ങ്ങ­ളിൽ കൊ­ത്തി­യി­ട്ടു­ള്ള­തു് ഇ­ന്നും തെ­ളി­ഞ്ഞു­കാ­ണാം. വീ­ട്ട­മ്മ­യു­ടെ­യും, ദ­ന്ത­വേ­ല­ക്കാ­ര­ന്റേ­യും, ക­ച്ച­വ­ട­ക്കാ­ര­ന്റെ­യും, മു­ക്കു­വ­ന്റെ­യും, തോ­ട്ട­ക്കാ­ര­ന്റെ­യും സം­ഭാ­വ­ന­കൾ­കൊ­ണ്ടാ­ണു് ഇവിടെ ശിൽ­പ­ങ്ങ­ളും കോ­ണി­പ്പ­ടി­ക­ളും വാ­താ­യ­ന­ങ്ങ­ളും തീർ­ത്തി­ട്ടു­ള്ള­തു് എ­ന്ന­തു് അ­തി­ശ­യ­ക­ര­മാ­യി­രി­ക്കു­ന്നു. പി­ന്നീ­ടു് വി­വി­ധ­ത­രം സം­ഘ­ട­ന­ക­ളാ­യി സ്ഥാ­പ­ന­വൽ­ക്ക­രി­ക്ക­പ്പെ­ട്ട ബു­ദ്ധ­മ­ത­ത്തി­നു് തി­രി­ച്ചു­പി­ടി­ക്കാ­നാ­വാ­തി­രു­ന്ന സം­ഘ­പ്ര­കാ­ശ­മാ­യി­രു­ന്നു അതു്.

കി­ഴ­ക്കു­വ­ശ­ത്തു­ള്ള തോ­ര­ണ­ങ്ങ­ളി­ലൊ­ന്നിൽ ബു­ദ്ധ­നു് ബോ­ധോ­ദ­യം ല­ഭി­ക്കു­ന്ന സ­ന്ദർ­ഭം ചി­ത്രീ­ക­രി­ച്ചി­ട്ടു­ണ്ടു്. അ­ധഃ­കൃ­ത­ജാ­തി­യിൽ­പ്പെ­ട്ട സുജാത എ­ന്നൊ­രു പെൺ­കു­ട്ടി അ­രി­യും പാലും ചേർ­ത്തു നിർ­മ്മി­ച്ച പായസം ഗൗതമ ബു­ദ്ധ­നു നൽ­കി­യെ­ന്നും, ദി­വ­സ­ങ്ങൾ നീ­ണ്ടു­നി­ന്ന ധ്യാ­ന­ത്തി­നു മുൻ­പാ­യി അ­ദ്ദേ­ഹം അതു ഭ­ക്ഷി­ച്ചു­വെ­ന്നും ‘നി­ദാ­ന­ക­ഥ’യിൽ പ്ര­തി­പാ­ദി­ച്ചി­ട്ടു­ള്ള­തു് അ­തി­മ­നോ­ഹ­ര­മാ­യി ഇവിടെ ചി­ത്രീ­ക­രി­ച്ചി­ട്ടു­ണ്ടു്. ബോധി വൃ­ക്ഷ­ത്തി­ന­ടു­ത്തു് പാ­യ­സ­പ്പാ­ത്ര­വു­മേ­ന്തി നിൽ­ക്കു­ന്ന സു­ജാ­ത­യെ നൂ­റ്റാ­ണ്ടു­കൾ­ക്കു ശേഷം, രാം­കി­ങ്കർ എന്ന ശിൽപി ശാ­ന്തി­നി­കേ­ത­നി­ലെ കാ­റ്റാ­ടി­മ­ര­ങ്ങൾ­ക്കി­ട­യിൽ നിർ­മ്മി­ച്ചി­ട്ടു­ള്ള­തു് പെ­ട്ടെ­ന്നോർ­മ്മി­ച്ചു­പോ­യി. ഒ­രാ­ധു­നി­ക ക­ലാ­കാ­രൻ ബു­ദ്ധ­ക­ല­യി­ലെ വർ­ഗ്ഗ­ഭേ­ദ­ങ്ങ­ളി­ല്ലാ­ത്ത, മൃ­ഗ­ങ്ങ­ളും മ­നു­ഷ്യ­രും വൃ­ക്ഷ­ല­താ­ദി­ക­ളും ഒ­രു­മി­ച്ചു വ­സി­ക്കു­ന്ന പ്ര­പ­ഞ്ച­സൗ­ന്ദ­ര്യ­ത്തി­നു നൽ­കു­ന്ന പ്ര­ണാ­മ­മാ­യി അ­തെ­നി­ക്കു­തോ­ന്നി.

images/sanchi-3.jpg

സാ­ഞ്ചി­യിൽ നി­ന്നും ഏ­താ­ണ്ടു് പത്തു മൈൽ അ­ക­ലെ­യു­ള്ള ഉ­ദ­യ­ഗി­രി­ക്കു­ന്നു­ക­ളിൽ ഗു­പ്ത­കാ­ല­ത്തു് നിർ­മ്മി­ച്ച വൈ­ഷ്ണ­വ ഗു­ഹാ­ക്ഷേ­ത്ര­ങ്ങ­ളു­ണ്ടു്. ഇ­ന്ത്യ­യി­ലെ ഏ­റ്റ­വും ഗാം­ഭീ­ര്യ­മാർ­ന്ന ശിൽ­പ­ങ്ങ­ളി­ലൊ­ന്നാ­യ ‘വരാഹം ഭൂ­മി­യെ ഉ­യർ­ത്തു­ന്ന­തു്’ ഈ ഗു­ഹ­ക­ളി­ലൊ­ന്നി­ലാ­ണു്. വി­ദി­ശ­യിൽ നി­ന്നു് ഉ­ദ­യ­ഗി­രി­യി­ലേ­ക്കു് കു­തി­ര­വ­ണ്ടി­കൾ എ­പ്പോ­ഴും യാ­ത്രാ­സ­ന്ന­ദ്ധ­മാ­യി നിൽ­പു­ണ്ടാ­വും. ചെറിയ ബാർ­ബർ­ഷോ­പ്പു­ക­ളും വ­ള­ക്ക­ട­ക­ളും പ­ഞ്ഞി­വ്യാ­പാ­ര­സ്ഥ­ല­ങ്ങ­ളും ക­ട­ന്നാൽ ഇ­ള­കി­യാ­ടു­ന്ന കു­തി­ര­വ­ണ്ടി­യി­ലൂ­ടെ സ­മ­ത­ല­ങ്ങൾ കാണാം. മസൂർ പ­രി­പ്പും ക­ട­ല­യും ഗോ­ത­മ്പും കൃ­ഷി­ചെ­യ്യു­ന്ന ഈ പ്ര­ദേ­ശ­ങ്ങ­ളാ­ണു് വി­ദി­ശ­യേ­യും സാ­ഞ്ചി­യേ­യും തീ­റ്റി­പോ­റ്റു­ന്ന­തു്. ഈ സ­മ­ത­ല­ങ്ങ­ളി­ലെ ചില ഭാ­ഗ­ങ്ങ­ളിൽ ഖനനം ചെ­യ്ത­പ്പോൾ സ­ത­വാ­ഹ­ന­രു­ടെ­യും ഗു­പ്ത­ന്മാ­രു­ടെ­യും കാ­ല­ത്തെ ചെ­മ്പു­നാ­ണ­യ­ങ്ങ­ളു­ടെ­യും വി­ഗ്ര­ഹ­ങ്ങ­ളു­ടെ­യും ഒരു വൻ­ശേ­ഖ­രം ആർ­ക്കി­യോ­ള­ജി­ക്കാർ പു­റ­ത്തെ­ടു­ക്കു­ക­യു­ണ്ടാ­യ­ത്രെ. അ­ടു­ത്തു­കൂ­ടി­യൊ­ഴു­കു­ന്ന ബേസ് ന­ദി­യു­ടെ അ­ടി­ത്ത­ട്ടിൽ ഭീ­മാ­കാ­ര­മാ­യ ഒരു ബു­ദ്ധ­വി­ഗ്ര­ഹ­മു­ണ്ടെ­ന്നും അ­തു­പു­റ­ത്തെ­ടു­ക്കു­വാൻ പലരും ശ്ര­മി­ച്ചു പ­രാ­ജ­യ­പ്പെ­ടു­ക­യു­ണ്ടാ­യി എ­ന്നും ച­യിൻ­സിം­ഗ് എന്ന കു­തി­ര­വ­ണ്ടി­ക്കാ­രൻ പ­റ­യു­ന്നു. ച­യിൻ­സിം­ഗി­ന്റെ സർ­റി­യ­ലി­സ്റ്റ് ഭാവന ക­ലർ­ന്ന വി­ചി­ത്ര­ക­ഥ­നം അ­സം­ബ­ന്ധ­മാ­വാ­നി­ട­യി­ല്ല. ന­മ്മു­ടെ പ­രി­സ­ര­ങ്ങ­ളിൽ വി­സ്തൃ­ത­മാ­യി­ക്കി­ട­ക്കു­ന്ന ജ­ലാ­ശ­യ­ത്തിൽ ഭീ­മാ­കാ­ര­നാ­യ ഒരു ബു­ദ്ധൻ ഉ­റ­ങ്ങു­ന്നു. നാം വ­രു­ത്തി­വ­യ്ക്കു­ന്ന വി­നാ­ശ­ങ്ങ­ളും ദു­ര­ന്ത­ങ്ങ­ളു­മ­റി­ഞ്ഞു് ന­മ്മിൽ­ത്ത­ന്നെ ഉ­റ­ങ്ങു­ന്ന കാ­ലം­പോ­ലെ ബു­ദ്ധൻ നീ­ണ്ടു നി­വർ­ന്നു­കി­ട­ക്കു­ന്നു.

മൂ­ന്നാം ദിവസം പ്ര­ഭാ­ത­ത്തിൽ ശി­ല്പ­ങ്ങൾ കാ­ണു­വ­നാ­യി ഏ­താ­ണ്ടു് അ­ഞ്ച­ര­മ­ണി­യോ­ടെ സാ­ഞ്ചി­യു­ടെ കു­ന്നിൽ വീ­ണ്ടും ഞാ­നെ­ത്തി. നല്ല വെ­ളി­ച്ച­മു­ണ്ടാ­യി­രു­ന്നി­ല്ല. ബു­ദ്ധ­ഭി­ക്ഷു­ക്കൾ­ക്കാ­യി സൂ­ര്യോ­ദ­യ­ത്തി­നു് ഗേ­റ്റ് തു­റ­ക്ക­ണ­മെ­ന്നാ­ണു് നിയമം. ഞാ­ന­വി­ടെ ചെ­ല്ലു­മ്പോൾ ബോ­ധി­വൃ­ക്ഷ­ത്തി­ന­ടു­ത്തു് ഡ്യൂ­ട്ടി­യി­ലു­ണ്ടാ­യി­രു­ന്ന ചില പോ­ലീ­സു­കാർ വ്യാ­യാ­മം ചെ­യ്യു­ന്ന­തു കണ്ടു. വൃ­ക്ഷ­ത്തി­നു സമീപം പോ­ലീ­സു­കാർ­ക്കാ­യി ഒരു കാ­വൽ­പ്പു­ര­യു­ണ്ടു്. ശ്രാ­വ­ണ­ബ­ല­ഗോ­ള­യി­ലെ ഗൊ­മ്മ­തേ­ശ്വ­ര രൂ­പ­ത്തി­ന്റെ ഉ­ട­ലു­ള്ള ഒരു പോ­ലീ­സു­കാ­രൻ വ്യാ­യാ­മം നിർ­ത്തി വേ­ലി­ക്കെ­ട്ടു ചാടി അ­ക­ത്തു ക­യ­റി­ക്കൊ­ള്ളാൻ അ­നു­വാ­ദം തന്നു. ബു­ദ്ധ­സ്മാ­ര­കം കാണാൻ അ­മ്പ­തു പൈസ ചാർജ്. വ്യാ­യാ­മം നിർ­ത്തി ടി­ക്ക­റ്റു പ­രി­ശോ­ധി­ക്കാ­നോ ഗേ­റ്റി­ന്റെ പൂ­ട്ടു് തു­റ­ന്നു­ത­രാ­നോ തീർ­ത്ഥാ­ങ്ക­രൻ ത­യാ­റ­ല്ല. അ­ക­ത്തു് മ­ങ്ങി­യ വെ­ളി­ച്ച­ത്തിൽ ഇ­രു­ണ്ട യ­മ­സാ­മ്രാ­ജ്യം­പോ­ലെ തോ­ന്നി­ക്കു­ന്ന കു­ന്നിൻ നെ­റു­ക­യിൽ സൂ­ര്യ­നു­ദി­ച്ചു­ക­യ­റു­ന്ന­തു ക­ണ്ടു­കൊ­ണ്ടു് ഞാൻ വേലി ചാ­ടി­ക്ക­ട­ന്നു.

സാ­ഞ്ചി­യിൽ നി­ന്നു മ­ട­ങ്ങു­മ്പോൾ കു­ന്നിൻ നെ­റു­ക­യി­ലെ പ്ര­ധാ­ന­സ്തൂ­പ­ത്തി­ന്റെ ഛ­ത്ര­ങ്ങ­ളിൽ നി­ന്നു് ഒരു പറ്റം ത­ത്ത­കൾ അ­ക­ലേ­ക്കു പ­റ­ന്നു പോ­കു­ന്ന­തു കണ്ടു. കാ­ലാ­തി­വർ­ത്തി­ക­ളാ­യ ബു­ദ്ധ­ഭി­ക്ഷു­ക്കൾ പ­ക്ഷി­രൂ­പം പ്രാ­പി­ച്ചു് ത­ങ്ങ­ളു­ടെ ചൈത്യ-​വിഹാരങ്ങളും സ്തൂ­പ­ങ്ങ­ളും സ­ന്ദർ­ശി­ച്ചു മ­ട­ങ്ങു­ക­യാ­ണു് എ­ന്നു് എ­നി­ക്കു­തോ­ന്നി.

മ­ധു­സൂ­ദ­നൻ
images/madhusudanan.jpg

ആ­ല­പ്പു­ഴ ജി­ല്ല­യി­ലെ ക­ട­ലോ­ര­പ്ര­ദേ­ശ­ത്തു ജ­നി­ച്ചു. തി­രു­വ­ന­ന്ത­പു­രം ഫൈൻ ആർ­ട്ട് കോ­ള­ജിൽ നി­ന്നും ബ­റോ­ഡ­യി­ലെ എം. എസ്. യൂ­ണി­വേ­ഴ്സി­റ്റി­യിൽ നി­ന്നും ക­ലാ­പ­രി­ശീ­ല­നം. ഇ­പ്പോൾ സ­മ­കാ­ലീ­ന­ക­ല­യിൽ സാ­ധ്യ­മാ­വു­ന്ന എല്ലാ മാ­ധ്യ­മ­ങ്ങ­ളും ഉ­പ­യോ­ഗി­ച്ചു് ക­ലാ­പ്ര­വർ­ത്ത­നം ന­ട­ത്തു­ന്നു. ക­ലാ­പ്ര­വർ­ത്ത­ന­ങ്ങൾ­ക്കാ­യി ഫിലിം എന്ന മാ­ധ്യ­മം വി­ദ­ഗ്ദ­മാ­യി ഉ­പ­യോ­ഗി­ച്ച­തി­നു് ന്യൂ­യോർ­ക്കി­ലെ മ്യൂ­സി­യം ഓഫ് മോഡേൺ ആർ­ട്ടിൽ നി­ന്നു് രണ്ടു തവണ ആദരം. ‘മാർ­ക്സ് ആർ­കൈ­വ്’ എന്ന ഇൻ­സ്റ്റ­ലേ­ഷൻ ര­ണ്ടാ­മ­ത്തെ കൊ­ച്ചി മു­സ­രീ­സ് ബി­യ­നാ­ലെ­യിൽ പ്ര­ദർ­ശി­പ്പി­ച്ചി­രു­ന്നു. 2015-ലെ വെ­നീ­സ് ബി­യ­നാ­ലെ­യിൽ ‘മാർ­ക്സ് ആർ­കൈ­വ്’, ‘പീനൽ കോളനി’ എന്നീ ഇൻ­സ്റ്റ­ലേ­ഷ­നു­കൾ പ്ര­ദർ­ശി­പ്പി­ച്ചി­ട്ടു­ണ്ടു്. ‘ബ­യ­സ്ക്കോ­പ്’ എന്ന സി­നി­മ­ക്കു് മൂ­ന്നു് അ­ന്തർ­ദേ­ശീ­യ പു­ര­സ്കാ­ര­ങ്ങൾ. ബ­യ­സ്ക്കോ­പ് അഞ്ചു സം­സ്ഥാ­ന പു­ര­സ്കാ­ര­ങ്ങ­ളും ദേശീയ അ­വാർ­ഡും നേ­ടി­യി­രു­ന്നു. ഡൽ­ഹി­യി­ലും കേ­ര­ള­ത്തി­ലു­മാ­യി ജീ­വി­ക്കു­ന്നു.

Colophon

Title: Sanchi (ml: സാ­ഞ്ചി).

Author(s): Madhusudhanan.

First publication details: Sayahna Foundation; Trivandrum, Kerala; 2021-04-09.

Deafult language: ml, Malayalam.

Keywords: Article, Madhusudhanan, Sanchi, മ­ധു­സൂ­ദ­നൻ, സാ­ഞ്ചി, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 10, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Sanchi, a drawing by Madhusudhanan . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: LJ Anjana; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.