SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/falling-leaves.jpg
Falling leaves, a painting by Theo Koster .
ആ­ത്മ­ഹ­ത്യ
പു­ത്തേ­ഴ­ത്തു രാ­മ­മേ­നോൻ

ആ­ത്മ­ഹ­ത്യ എ­ന്ന­തു മ­നു­ഷ്യ­ലോ­ക­ത്തിൽ മാ­ത്രം കാ­ണ­പ്പെ­ടു­ന്ന ഒരു വി­ശേ­ഷ­സം­ഭ­വ­മാ­കു­ന്നു. പെ­ട്ടെ­ന്നു­ണ്ടാ­കു­ന്ന മ­നോ­വി­കാ­ര­ങ്ങ­ളെ നി­യ­മ­നം ചെ­യ്യു­ന്ന­തി­നു മ­ന­സി­നു പ്ര­കൃ­ത്യാ ഉള്ള ശക്തി ഇ­ല്ലാ­താ­കു­മ്പോ­ള­ല്ലാ­തെ ആ­ത്മ­ഹ­ത്യ സാ­ധ്യ­പ്പെ­ടു­ന്ന­ത­ല്ല. പ­ക്ഷി­മൃ­ഗാ­ദി­കൾ ജീ­വി­ത­യു­ദ്ധ­ത്തെ­പ്പ­റ്റി യാ­തൊ­രു വി­ധ­ത്തി­ലും ആ­ലോ­ചി­ക്കാ­ത്ത­തു­കൊ­ണ്ടും അ­വ­യ്ക്കു് അ­തി­നു­ള്ള ശക്തി ഇ­ല്ലാ­ത്ത­തി­നാ­ലും സ്വേ­ച്ഛ­പോ­ലെ ജീ­വി­ത­സ­മ്പ്ര­ദാ­യ­ങ്ങൾ തെ­ര­ഞ്ഞെ­ടു­ക്കു­ന്ന­തി­ന്നു അ­വ­യ്ക്കു തീരെ സാ­ധി­ക്കു­ന്നി­ല്ല. ഇ­ഷ്ട­പ്പെ­ടു­ന്ന സം­ഗ­തി­കൾ തെ­ര­ഞ്ഞെ­ടു­ക്കു­ന്ന­തി­ന്നു­ള്ള ശ­ക്തി­യും ത­ന്നി­മി­ത്തം ആ­ത്മ­ഹ­ത്യ­ക്കു­ള്ള പ്രാ­പ്തി­യും മാ­നു­ഷി­ക­ബു­ദ്ധി­യു­ടെ വ­ളർ­ച്ച­യെ അ­നു­സ­രി­ച്ചി­രി­ക്കു­ന്നു. ഈ വ­ളർ­ച്ച­ക്ക­നു­സാ­ര­മാ­യാ­ണു് മ­നു­ഷ്യ­ലോ­ക­ത്തിൽ മാ­ത്രം കാ­ണ­പ്പെ­ടു­ന്ന സു­ബോ­ധ­മി­ല്ലാ­യ്മ­യും (ചി­ത്ത­ഭ്ര­മം) സം­ഭ­വി­ക്കു­ന്ന­തു്. ചി­ത്ത­ഭ്ര­മ­വും ആ­ത്മ­ഹ­ത്യ­യും ത­മ്മിൽ വളരെ ചേർ­ച്ച­യു­ണ്ടു്. മ­നഃ­ശ്ശ­ക്തി­യെ അ­ധി­ക­രി­പ്പി­ക്കു­ന്ന­താ­യ ഒ­രു­ബു­ദ്ധി­ശ­ക്തി മൃ­ഗ­ങ്ങൾ­ക്കി­ല്ലാ­ത്ത­തു­കൊ­ണ്ടു് ആ­ത്മ­ഹ­ത്യ മു­ത­ലാ­യ വി­ശേ­ഷ­സം­ഭ­വ­ങ്ങൾ അ­വ­യു­ടെ ഇടയിൽ കാ­ണ­പ്പെ­ടു­ന്നി­ല്ല.

images/Morselli.jpg
എച്ച്. മോർ­സ­ല്ലി

ബു­ദ്ധി­ശ­ക്തി­യു­ടെ വ­ളർ­ച്ച­യോ­ടു കൂ­ടി­യാ­ണു് ആ­ത്മ­ഹ­ത്യ സാ­ധ്യ­പ്പെ­ടു­ന്ന­തു്. പ­രി­ഷ്ക്കാ­രം വർ­ദ്ധി­ക്കു­ന്ന­തോ­ടു­കൂ­ടി ആ­ത്മ­ഹ­ത്യ­യു­ടെ സം­ഖ്യ­യും വർ­ധി­ക്കു­ന്നു. ഏ­റ്റ­വും പ­രി­ഷ്ക്കാ­രം സി­ദ്ധി­ച്ചി­ട്ടു­ള്ള രാ­ജ്യ­ങ്ങ­ളി­ലും സ­മു­ദാ­യ­ങ്ങ­ളി­ലും ആ­കു­ന്നു ആ­ത്മ­ഹ­ത്യ ധാ­രാ­ളം കാ­ണ­പ്പെ­ടു­ന്ന­തു്. ആ­ത്മ­ഹ­ത്യ­യെ­പ്പ­റ്റി എച്ച്. മോർ­സ­ല്ലി (H. Moreselli) എന്ന പ­ണ്ഡി­തൻ എ­ഴു­തീ­ട്ടു­ള്ള പു­സ്ത­ക­ത്തിൽ ചേർ­ത്തു കാ­ണു­ന്ന പ­രി­ശോ­ധ­ന ക­ണ­ക്കിൽ (statistics) നി­ന്നു് പ­ത്തൊ­മ്പ­താം നൂ­റ്റാ­ണ്ടിൽ യു­റോ­പ്പി­ലെ ഏതു രാ­ജ്യ­ത്തും ആ­ത്മ­ഹ­ത്യ­ക്കേ­സ്സു­ക­ളു­ടെ സംഖ്യ ക്ര­മ­മാ­യി കൂ­ടി­വ­ന്നി­ട്ടു­ണ്ടെ­ന്നു കാണാം.

പ­രി­ഷ്കൃ­ത രാ­ജ്യ­ങ്ങ­ളി­ലാ­ണു ഇതു അധികം ഉ­ണ്ടാ­കു­ന്ന­തു് എന്നു മാ­ത്ര­മ­ല്ല അ­വി­ടെ­ത്ത­ന്നെ­യും ഈ കൃ­ത്യം അധികം സം­ഭ­വി­ക്കു­ന്ന­തു് ഉ­യർ­ന്ന­ത­രം വി­ദ്യാ­ഭ്യാ­സം സി­ദ്ധി­ച്ചി­ട്ടു­ള്ള­വ­രു­ടെ സ­മു­ദാ­യ­ത്തി­ലാ­ണു്. ‘മോർ­സ­ല്ല’ ഇ­തി­ലേ­യ്ക്കും ശ­രി­യാ­യ തെ­ളി­വു­കൾ ഹാ­ജ­രാ­ക്കി­ട്ടു­ണ്ടു്. എ­ത്ര­യും പ്രാ­ഥ­മി­ക­മാ­യ വി­ധ­ത്തി­ലാ­ണു് ഒരു സ­മു­ദാ­യം ജീ­വി­ക്കു­ന്ന­തു്, എ­ത്ര­യും അ­പ­രി­ഷ്കൃ­ത­ന്മാ­രാ­ണു് ആ സ­മു­ദാ­യ­ത്തി­ലെ അം­ഗ­ങ്ങൾ, അ­ത്ര­യും കു­റ­വാ­യി­ട്ടേ ആ സ­മു­ദാ­യ­ത്തിൽ ആ­ത്മ­ഹ­ത്യ­യും ഉ­ണ്ടാ­കു­ന്നു­ള്ളൂ. സ­മു­ദാ­യം അ­ഭ്യു­ന്ന­തി­യെ പ്രാ­പി­യ്ക്ക­യും, സാ­മു­ദാ­യി­ക­വാ­സം കൂ­ടി­ക്കൂ­ടി ബു­ദ്ധി­മു­ട്ടു­ള്ള­താ­യി­വ­രി­ക­യും ചെ­യ്യു­മ്പോൾ ആ­ത്മ­ഹ­ത്യ­യു­ടെ സം­ഖ്യ­യും ക്ര­മേ­ണ കൂ­ടി­ക്കൂ­ടി വ­രു­ന്നു. വി­ദ്യാ­ഭ്യാ­സ­ത്തി­ന്റെ ഒരു ദോ­ഷ­മാ­ണു് ഇതു് എ­ന്നു് ആരും ശ­ഠി­യ്ക്ക­യി­ല്ല. പ്രാ­ഥ­മി­ക­വും ത­ന്നി­മി­ത്തം പ്ര­കൃ­ത്യാ­നു­സാ­ര­വും ആയ രീ­തി­യിൽ­നി­ന്നു ജീ­വി­ത­സ­മ്പ്ര­ദാ­യം വളരെ വ്യ­ത്യാ­സ­പ്പെ­ട്ടു­വ­രി­ക­യും അ­കാ­ല­മാ­യും അ­ത്യ­ധി­ക­മാ­യു­മു­ള്ള മാ­ന­സി­ക പ­രി­ശ്ര­മ­ങ്ങൾ കൂ­ടി­ക്കൂ­ടി വ­രി­ക­യും അ­തി­ന്ന­നു­സാ­ര­മാ­യ കാ­യി­ക­പ­രി­ശ്ര­മ­ങ്ങൾ ഇ­ല്ലാ­തി­രി­യ്ക്കു­യും, അ­ള­വ­റ്റ ആ­ഗ്ര­ഹ­ത്തോ­ടും അ­പ­രി­മി­ത­മാ­യ ഉ­ത്സാ­ഹ­ത്തോ­ടും കൂടി പ­ണ­ത്തി­ന്നും ബ­ഹു­മാ­ന­ത്തി­ന്നും വേ­ണ്ടി മ­നു­ഷ്യർ ചെ­യ്യു­ന്ന അ­സാ­മാ­ന്യ­പ­രി­ശ്ര­മ­ങ്ങൾ വർ­ദ്ധി­ച്ചു­വ­രി­ക­യും അ­തോ­ടു­കൂ­ടി അ­പ്ര­തീ­ക്ഷി­ത­ങ്ങ­ളാ­യ നാ­ശ­ങ്ങ­ളും ഇ­ച്ഛാ­ഭം­ഗ­ങ്ങ­ളും സം­ഭ­വി­ക്കു­മ്പോൾ അവയെ നി­വാ­ര­ണം ചെ­യ്ക­യോ നി­യ­ന്ത്ര­ണം ചെ­യ്ക­യോ ചെ­യ്യു­ന്ന­തി­നു് മ­ന­സ്സി­ന്നു ശക്തി ഇ­ല്ലാ­തെ വ­രി­ക­യും, ചെ­യ്യു­മ്പോൾ മ­നഃ­ശ്ശ­ക്തി­യെ അ­ധി­ക­രി­ച്ചു ബു­ദ്ധി­ശ­ക്തി­ക്കു് ഭ്ര­മ­ണ­മു­ണ്ടാ­കു­ന്ന­തിൽ എ­ന്താ­ണു് അ­ത്ഭു­ത­പ്പെ­ടു­വാ­നു­ള്ള­തു്. ഈ ഘ­ട്ട­ങ്ങ­ളിൽ മ­നു­ഷ്യർ ആ­ത്മ­ഹ­ത്യ­യിൽ ശരണം പ്രാ­പി­ക്കു­ന്ന­തു വളരെ പ­രി­താ­പ­കാ­രം തന്നെ എ­ങ്കി­ലും അ­ത്ഭു­ത­ജ­ന­ക­മാ­ണെ­ന്നു തോ­ന്നു­ന്നി­ല്ല. മേ­ല്പ­റ­യ­പ്പെ­ട്ട സം­ഗ­തി­കൾ പ­രി­ഷ്കൃ­ത­ജ­ന­ങ്ങ­ളു­ടെ ബാ­ഹ്യ­മൂ­ല്യ­മു­ള്ള ത­ല­സ്ഥാ­ന പ­ട്ട­ണ­ങ്ങ­ളിൽ അധികം ശ­ക്തി­യോ­ടെ കാ­ണ­പ്പെ­ടു­ന്നു; ആ സ്ഥ­ല­ങ്ങ­ളിൽ തന്നെ, ഈ സം­ഗ­തി­കൾ അധികം ബാ­ധി­ക്കു­ന്ന കൂ­ട്ട­രു­ടെ ഇടയിൽ ആ­ത്മ­ഹ­ത്യ­യും അ­ധി­ക­രി­ച്ചു കാ­ണു­ന്നു.

നീ­തി­ശാ­സ്ത്ര­ക്കാ­ര­ന്നു് ആ­ത്മ­ഹ­ത്യ­യെ­പ്പ­റ്റി പ­റ­യാ­നു­ള്ള­തു് എ­ന്താ­ണെ­ന്നു് ഇനി ആ­ലോ­ചി­ച്ചു നോ­ക്കാം. ഭ­യ­ത്തോ­ടു­കൂ­ടി­യ ഒരു വെ­റു­പ്പാ­ണു് ‘മരണ’മെ­ന്നു കേൾ­ക്കു­മ്പോൾ ന­മു­ക്കു് ആ­ദ്യ­മാ­യു­ണ്ടാ­കു­ന്ന സ്വാ­ഭാ­വി­ക­വി­കാ­രം ക­ല്പി­ച്ചു­കൂ­ട്ടി ഒ­രു­ത്തൻ മ­റ്റൊ­രു­ത്ത­നെ മൃ­തി­പ്പെ­ടു­ത്തി എന്നു കേൾ­ക്കു­മ്പോൾ ന­മു­ക്കു ക­ല­ശ­ല­യാ­യ ഭയവും അ­സ­ഹ­നീ­യ­മാ­യ വെ­റു­പ്പും തോ­ന്നു­ന്നു. ആ­ത്മ­ഹ­ത്യ എന്നു കേൾ­ക്കു­മ്പോൾ തന്നെ അതു് അ­പ്ര­കൃ­ത­വും ഭ­യ­ങ്ക­ര­വും ആയ ഒരു നീ­ച­കൃ­ത്യ­മെ­ന്നു ഉടനെ തോ­ന്നു­ന്നു. ആ­ത്മ­ഹ­ത്യ ചെ­യ്ത­വ­ന്റെ മൃ­ത­ശ­രീ­രം പ­ള്ളി­യ്ക്ക­ക­ത്തു­ള്ള ശ­വ­പ്പ­റ­മ്പിൽ അ­ട­ക്കം ചെ­യ്തു­കൂ­ടെ­ന്നു വി­ധി­ച്ചി­ട്ടു­ള്ള കൃ­സ്ത്യാ­നി­ക­ളു­ടെ ന­ട­പ­ടി­യും, ത­ന്നെ­ത്താൻ തു­ങ്ങി­മ­രി­ച്ച­വ­ന്റെ പ്രേ­ത­ത്തി­ന്നു മു­ക്തി­യി­ല്ലാ­തെ അതു് അ­ന്യർ­ക്കു ദ്രോ­ഹം ചെ­യ്തു­കൊ­ണ്ടു് അ­ല­ഞ്ഞു­ന­ട­ക്കു­മെ­ന്നു ന­മ്മു­ടെ ഇ­ട­യി­ലു­ള്ള­വി­ശ്വാ­സ­വും, ആ­ത്മ­ഹ­ത്യ­യെ­പ്പ­റ്റി ന­മു­ക്കു പൊ­തു­വിൽ തോ­ന്നി­യി­രി­യ്ക്കു­ന്ന വെ­റു­പ്പി­ന്നു മ­തി­യാ­യ ല­ക്ഷ്യ­ങ്ങ­ളാ­കു­ന്നു. പു­രാ­ത­ന­യ­വ­ന­രു­ടെ ഇ­ട­യി­ലും ആ­ത്മ­ഹ­ത്യ നി­കൃ­ഷ്ട­മെ­ന്നു വി­ധി­ക്ക­പ്പെ­ട്ടി­രു­ന്നു. പ്ര­കൃ­തി­നി­യ­മ­ങ്ങൾ­ക്കു് അ­നാ­വ­ശ്യ­മാ­യി വി­ഘ്നം വ­രു­ത്തു­ന്നു എ­ന്നു­ള്ള ന്യാ­യ­ത്തി­ന്മേൽ ആ­ത്മ­ഹ­ത്യ ചെ­യ്തു­വെ­ന്നു ബ­ഹു­മാ­ന­പു­ര­സ്സ­രം സാ­ധാ­ര­ണ ചെ­യ്യ­പ്പെ­ടാ­റു­ള്ള ശ­വ­ദാ­ഹ­ക്രി­യ വി­ധി­ക്ക­പ്പെ­ട്ടി­രു­ന്നി­ല്ല.

പക്ഷേ, ഈ വി­ഷ­യ­ത്തിൽ ത­ത്വ­ജ്ഞാ­നി­ക­ളു­ടെ മതം മുൻ­പ്ര­സ്താ­വി­ച്ച­തിൽ നി­ന്നു പ­ണ്ടു­പ­ണ്ടേ വി­പ­രീ­ത­മാ­യി­ട്ടാ­കു­ന്നു. യ­വ­ന­ത­ത്വ­ജ്ഞാ­നി­ക­ളിൽ പല വർ­ഗ്ഗ­ക്കാ­രും ആ­ത്മ­ഹ­ത്യ­യെ നീ­തി­ക­രി­ച്ചി­ട്ടു­ണ്ടു്. ശ­രി­യാ­യ വി­ല­യും കൂ­ലി­യും ഇ­ല്ലെ­ന്നു തെ­ളി­യു­ക­യോ, ദുഃ­സ്സ­ഹ­മെ­ന്നു തോ­ന്നു­ക­യോ ചെ­യ്താൽ ജീ­വി­ത­ഭാ­രം താ­ഴെ­വെ­യ്ക്കു­ക എ­ന്ന­തു മ­നു­ഷ്യർ­ക്കു പ്ര­ത്യേ­ക­മു­ള്ള ഒരു അ­വ­കാ­ശ­വും അ­ധി­കാ­ര­വും ആ­ണെ­ന്നാ­ണു് ആ കൂ­ട്ട­രു­ടെ വാദം. രാ­ജ്യ­ഭ­ര­ണ­വി­ഷ­യ­ത്തി­ലും സാ­ഹി­ത്യ­ക്ക­ള­രി­യി­ലും മാ­ന്യ­സ്ഥാ­നം വ­ഹി­ച്ചി­രു­ന്ന പലതും ഈ അ­വ­കാ­ശം ന്യാ­യ­മെ­ന്നു സ­മ്മ­തി­ച്ചു, ഹൃ­ദ­യ­പു­ര­സ്സ­രം അം­ഗീ­ക­രി­ച്ചു്, പുർ­ണ്ണ­മ­ന­സ്സോ­ടെ അ­പ്ര­കാ­രം പ്ര­വർ­ത്തി­ച്ചി­ട്ടും ഉ­ണ്ടു്. ഉ­ല്പ­തി­ഷ്ണു­ക്ക­ളാ­യ ആ­ധു­നി­ക­ത­ത്വ­ജ്ഞാ­നി­ക­ളു­ടേ­യും പോ­ക്കു് ആ­ക­പ്പാ­ടെ ഈ വ­ഴി­യ്ക്കു തന്നെ അ­ല്ല­യോ എന്നു സം­ശ­യി­യ്ക്കു­ന്നു. ആ­ത്മ­ഹ­ത്യ­യെ­പ്പ­റ്റി താൻ എ­ഴു­തി­ട്ടു­ള്ള പ്ര­ബ­ന്ധ­ത്തിൽ ഹ്യൂം (Hume) എന്ന വി­ശ്വ­വി­ശ്രു­ത­നാ­യ പ­ണ്ഡി­തൻ അതു് എ­പ്പോ­ഴെ­ല്ലാം നീ­തി­ക­രി­യ്ക്ക­പ്പെ­ടാ­മെ­ന്നു കാ­ണി­ച്ചി­ട്ടു­ണ്ടു്. ‘മ­നു­ഷ്യ­ജീ­വ­നെ യ­ഥേ­ഷ്ടം ഇ­ല്ലാ­യ്മ­ചെ­യ്യു­ന്ന­തി­ന്നു­ള്ള അ­ധി­കാ­രം ദൈ­വ­ത്തി­ന്നു മാ­ത്ര­മേ ഉള്ളു എന്നോ, ആ­ത്മ­ഹ­ത്യ­ചെ­യ്യു­ന്ന­തു ദൈ­വ­ത്തി­ന്റെ അ­ധി­കാ­ര അ­തൃ­ത്തി­ക­ളെ അ­തി­ലം­ഘി­യ്ക്കു­ന്ന­താ­ണെ­ന്നോ, പ­റ­യു­ന്ന­തിൽ വല്ല വാ­സ്ത­വ­വു­മു­ണ്ടെ­ങ്കിൽ, ത­ന്നെ­ത്താൻ മൃ­തി­പ്പെ­ടു­ത്തു­ന്ന­തു മാ­ത്ര­മ­ല്ല, ആ­ത്മ­ര­ക്ഷ­യ്ക്കു­ചെ­യ്യു­ന്ന പ­രി­ശ്ര­മ­ങ്ങ­ളും കൂടി ദൈ­വേ­ച്ഛ­യ്ക്കു വി­രോ­ധ­മാ­യി­ട്ടു­ള്ള­വ­യും, ത­ന്നി­മി­ത്തം ഇ­ഹ­ത്തി­ലും പ­ര­ത്തി­ലും ഒ­രു­പോ­ലെ ശി­ക്ഷാർ­ഹ­ങ്ങ­ളും ആ­യി­രി­യ്ക്ക­ണം. തന്റെ തലയിൽ വീ­ഴു­വാൻ പോ­കു­ന്ന ഒരു മ­ര­ത്തി­ന്റെ ചു­വ­ട്ടിൽ നി­ന്നു ജീ­വ­നിൽ കൊ­തി­യൊ­ടു­കൂ­ടി മാ­റി­പോ­കു­ന്ന­തും ര­ക്ത­നാ­ഡി­ക­ളിൽ കൂടി അ­ശ്രാ­ന്തം ഒ­ഴു­കി­ക്കൊ­ണ്ടി­രി­യ്ക്കു­ന്ന ര­ക്ത­ത്തിൽ­നി­ന്നു അല്പം ഒരു ക­ത്തി­കൊ­ണ്ടു കു­ത്തി പു­റ­ത്തു­ക­ള­യു­ന്ന­തു­പോ­ലെ തന്നെ ശി­ക്ഷാർ­ഹ­മാ­യി­രി­യ്ക്കേ­ണ്ട­താ­കു­ന്നു?

അ­തു­കൊ­ണ്ടു്, ഹ്യൂം പ­റ­യു­ന്ന­തു് ആ­ത്മ­ഹ­ത്യ­ചെ­യ്യു­ന്ന­തു പാ­പ­ക­ര­മാ­ണെ­ങ്കിൽ ആ­ത്മ­ര­ക്ഷ­യ്ക്കു ശ്ര­മി­യ്ക്കു­ന്ന­തും പാ­പ­മാ­ണെ­ന്നാ­ണു്. പക്ഷേ, ആ­ത്മ­ര­ക്ഷ­യ്ക്കു ഒ­രു­ത്തൻ ശ്ര­മി­യ്ക്കു­ന്ന­തു് അവനു സ്വാ­ഭാ­വി­ക­മാ­യും ആ­ക­സ്മി­ക­മാ­യും ഉള്ള ഒരു മ­നോ­വി­കാ­ര­ത്താ­ലാ­ണെ­ന്നും, ആ വി­കാ­രം തന്നെ ഒരു പ്ര­കൃ­തി­നി­യ­മ­മാ­യ­തു­കൊ­ണ്ടു് അതു പാ­പ­ക­ര­മാ­യി­ക്കൂ­ടാ എ­ന്നും വാ­ദി­യ്ക്കാം. എ­ന്നാൽ ആ­ത്മ­ഹ­ത്യ­ക്കാ­ര­നും അ­തി­ന്നു ശ­രി­യാ­യ ഉ­ത്ത­രം പ­റ­യു­വാ­നു­ണ്ടു്. ത­നി­യ്ക്കു ഇ­പ്ര­കാ­രം ഒരു മ­നോ­വി­കാ­രം ഉ­ണ്ടാ­യി­രു­ന്നു എ­ങ്കിൽ കൂടി തീർ­ച്ച­യാ­യും ഇ­പ്പോൾ ഇ­ല്ലെ­ന്നും, അ­തി­നാൽ ആ­ത്മ­ര­ക്ഷ­യ്ക്കു പകരം ആ­ത്മ­ഹ­ത്യ­യാ­കു­ന്നു ത­ന്നിൽ സ്വാ­ഭാ­വി­ക ശ­ക്തി­യാ­യി­ത്തീർ­ന്നി­രി­യ്ക്കു­ന്ന­തു് എ­ന്നും, ത­ന്നി­മി­ത്തം ത­ന്ന­ത്താൻ മൃ­തി­പ്പെ­ടു­ത്തു­ന്ന­തു് തന്റെ കാ­ര്യ­ത്തിൽ ഏ­തു­വി­ധ­വും പ്ര­കൃ­തി­നി­യ­മ­വി­രു­ദ്ധ­മാ­കു­വാൻ വ­ഴി­യി­ല്ലെ­ന്നും അവൻ പ­റ­യു­ന്നു. ആകയാൽ ആ­ത്മ­ഹ­ത്യ ഒ­രി­യ്ക്ക­ലും ദൈ­വേ­ച്ഛ­യ്ക്കു വി­രോ­ധ­മാ­ക­യി­ല്ലെ­ന്നാ­ണു് ഹ്യൂം വാ­ദി­യ്ക്കു­ന്ന­തു്.

images/Thomas_More.jpg
സർ തോ­മാ­സ് മൂർ

ആ­ത്മ­ഹ­ത്യ പ്രാ­യേ­ണ സ­മു­ദാ­യ സ്നേ­ഹ­ത്തി­ന്നും ആ­ത്മ­സ്നേ­ഹ­ത്തി­ന്നു ത­ന്നെ­യും വി­രോ­ധ­മ­ല്ലെ­ന്നാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ അ­ഭി­പ്രാ­യം. അ­ന്യർ­ക്കു യാ­തൊ­രു­വി­ധ­ത്തി­ലും യാ­തൊ­രു ഗു­ണ­വും ചെ­യ്യു­ന്ന­തി­നു പ്രാ­പ്ത­ന­ല്ലാ­ത്ത­വ­നും, തന്റെ ജി­വി­തം അ­ന്യർ­ക്കു മാ­ത്ര­മ­ല്ല ത­നി­യ്ക്കു­ത­ന്നെ­യും ഒരു വെറും ഭാരം മാ­ത്ര­മാ­യി­ത്തിർ­ന്നീ­ട്ടു­ള്ള­വ­നും, ജീ­വി­ത­സു­ഖ­ങ്ങൾ ഒ­ന്നും ത­നി­യ്ക്കു് ഇ­നി­മേ­ലിൽ അ­നു­ഭാ­വ്യ­ങ്ങ­ളെ­ല്ല­ന്നും നേ­രെ­മ­റി­ച്ചും ജീ­വി­ത­യു­ദ്ധ­ത്തിൽ മ­ര­ണാ­വേ­ദ­ന­യ്ക്കും പ­രാ­ജ­യ­ത്തി­ന്നും മാ­ത്ര­മ­ല്ലാ­തെ താൻ പാ­ത്ര­വാ­ന­ല്ലെ­ന്നും അ­നു­ഭ­വ­ത്താൽ തെ­ളി­യി­ച്ചി­ട്ടു­ള്ള­വ­നും, തന്റെ മ­ര­ണ­ത്താൽ ത­നി­യ്ക്കും തന്റെ സ­മു­ദാ­യ­ത്തി­ന്നും ന­ന്മ­യ­ല്ലാ­തെ അശേഷം ദോഷം ഉ­ണ്ടാ­കു­ക­യി­ല്ലെ­ന്നു തീർ­ച്ച­യു­ള്ള­വ­നും ആയ ഒരു മ­നു­ഷ്യൻ ജീ­വി­ത­യു­ദ്ധം ആ­ത്മ­ഹ­ത്യ­കൊ­ണ്ടു് അ­വ­സാ­നി­പ്പി­യ്ക്കു­ന്നു­ണ്ടെ­ങ്കിൽ അതു് ഒ­രി­യ്ക്ക­ലും തെ­റ്റാ­ക­യി­ല്ലെ­ന്നു് അ­ദ്ദേ­ഹം വി­വ­ര­മാ­യി വി­സ്മ­രി­യ്ക്കു­ന്നു. നേ­രേ­മ­റി­ച്ചു്, അ­പ്ര­കാ­ര­മു­ള്ള ആ­ത്മ­ഹ­ത്യ ഉ­ചി­ത­വും സ­മു­ദാ­യ­ത്തി­ന്നു ഗു­ണ­ക­ര­വും, സ­മു­ദാ­യ­ത്തിൽ ‘ഇ­ത്തി­ക്ക­ണ്ണി’ക­ളാ­യും വി­ഷ­ബീ­ജ­ങ്ങ­ളാ­യും മാ­ത്രം ക­ഴി­ച്ചു­കൂ­ട്ടു­ന്ന ഇ­ത­ര­ന്മാ­ക്കു് അ­നു­ക­ര­ണീ­യ­മാ­യ ഒരു മാ­തൃ­ക­യും ആ­കു­ന്നു. ഒരു മാ­തൃ­കാ­രാ­ജ്യ­ത്തേ­യും സ­മു­ദാ­യ­ത്തെ­യും വി­വ­രി­ച്ചും­കൊ­ണ്ടു സർ തോ­മാ­സ് മൂർ (Sir Thomas Moor) എ­ഴു­തി­ട്ടു­ള്ള ‘യു­ട്ടോ­പ്പി­യാ’ (Utopia) എന്ന പു­സ്ത­ക­ത്തിൽ, മാ­റാ­ത്തു് രോ­ഗ­ത്തിൽ കി­ട­ന്നു­ക­ഷ്ട­പ്പെ­ടു­ന്ന രോ­ഗി­ക­ളെ ആ­ത്മ­ഹ­ത്യ­യ്ക്കു പ്രോ­ത്സാ­ഹി­പ്പി­യ്ക്കു­ന്ന­തു ന­ല്ല­താ­ണെ­ന്നു പ്ര­സ്താ­വി­ച്ചി­ട്ടു­ണ്ടു്. ജീ­വി­ത­ഭാ­രം ദുഃ­സ്സ­ഹ­മെ­ന്നു തോ­ന്നി­യാൽ താഴെ വെ­ച്ചൊ­ഴി­യു­ന്ന­തി­നു് വി­ശേ­ഷ­ബു­ദ്ധി­യും, ആ­ലോ­ച­ന­യും ഉള്ള മ­നു­ഷ്യർ­ക്കു­കൂ­ടി സ­മു­ദാ­യ­നി­യ­മ­പ്ര­കാ­രം സ്വാ­ത­ന്ത്ര­മി­ല്ലാ­ത്ത­തു ക­ഷ്ട­മാ­ണെ­ന്നു കാർ­ലൈൽ (Carlyle) ഒ­രി­യ്ക്കൽ പ്ര­സ്താ­വി­ച്ചി­ട്ടു­ണ്ടു്.

images/Frederick.jpg
ഫ­ഢ­റി­ക്ക്

ആ­ത്മ­ത്രാ­ണ­നം ഒ­രി­യ്ക്ക­ലും മു­ട­ക്ക­പ്പെ­ടു­വാൻ വ­യ്യാ­ത്ത ഒരു വി­ശി­ഷ്ട­കൃ­ത്യ­വും ആ­ത്മ­ഹ­ത്യ എ­ല്ലാ­യ്പ്പോ­ഴും പ്ര­കൃ­തി­നി­യ­മ വി­രോ­ധ­വും പാ­പ­വും ആ­ണെ­ന്നു പ­റ­യു­വാൻ കാരണം കാ­ണു­ന്നി­ല്ല. 1756 മുതൽ 1768 വരെ യു­റോ­പ്പു മു­ഴു­വ­നു­മു­ണ്ടാ­യി­രു­ന്ന സ­പ്ത­വർ­ഷ­ക­ല­ഹ­കാ­ല­ത്തിൽ (Seven years war) ഒരു പ്ര­ധാ­ന ഭാ­ഗ­ക്കാ­ര­നും, പേർ­ഷ്യാ­ച­ക്ര­വർ­ത്തി­യും, ധീ­ര­നാ­യ യോ­ദ്ധാ­വും ആ­യി­രു­ന്ന ഫ­ഢ­റി­ക്ക് (Frederick The Great) എന്ന മ­ഹാ­നു­ഭാ­വൻ ആ യു­ദ്ധ­കാ­ലം മു­ഴു­വ­നും, ആ­ത്മ­ഹ­ത്യ­വേ­ണ്ടി­വ­ന്നാൽ ചെ­യ്യ­ന്ന­തി­ന്നു­ള്ള മുൻ­ക­രു­ത­ലോ­ടു­കൂ­ടി ഒരു കു­പ്പി­യിൽ അല്പം വിഷം ഏതു സ­മ­യ­ത്തും കൈവശം വെ­ച്ചു­കൊ­ണ്ടി­രു­ന്നു എന്നു കേ­ട്ടി­ട്ടു­ണ്ടു്. താൻ എ­പ്പോ­ഴെ­ങ്കി­ലും ശ­ത്രു­പ­ക്ഷ­ക്കാ­രാൽ ത­ട­വു­കാ­ര­നാ­ക്ക­പ്പെ­ട്ടാൽ തന്നെ വീ­ണ്ടെ­ടു­ക്കു­ന്ന­തി­ന്നു തന്റെ രാ­ജ്യ­ത്തി­ന്നു അ­തു­വ­രെ ഉ­ണ്ടാ­യ സ­ക­ല­ലാ­ഭ­ങ്ങ­ളും വി­ട്ടു­കൊ­ടു­ക്കു­ന്ന­തി­ന്നു തന്റെ പ്ര­ജ­കൾ മ­ടി­യ്ക്കി­ല്ലെ­ന്നും അ­പ്പോൾ അ­തു­വ­രെ ചെയ്ത സ­ക­ല­പ­രി­ശ്ര­മ­ങ്ങ­ളും നി­ഷ്ഫ­ല­ങ്ങ­ളാ­ക­മെ­ന്നും, ഭ­യ­ന്നു്, ആ ന­ഷ്ടം­കൂ­ടാ­തെ ക­ഴി­യ്ക്കു­ന്ന­തി­ലേ­യ്ക്കു ത­ട­വു­കാ­ര­നാ­ക്ക­പ്പെ­ട്ട ഉടനെ ആ­ത്മ­ഹ­ത്യ­ചെ­യ്യു­ന്ന­തി­ന്നു ആ രാ­ജ­കേ­സ­രി സർ­വ്വ­ദാ സ­ന്ന­ദ്ധ­നാ­യി­രു­ന്നു തന്റെ രാ­ജ്യ­ത്തു­നി­ന്നു നാ­ടു­ക­ട­ത്ത­പ്പെ­ട്ട­വ­നും, അ­ടു­ത്ത നാ­ട്ടു­കാ­രാൽ ഉ­പ­ദ്ര­വി­ക്ക­പ്പെ­ട്ട­വ­നും ആയ ഒരു തെ­മി­സ്റ്റോ­ക്ലീ­സ് (Themistocles) എന്ന അധേന (Athens) രാ­ജ്യ­ത്തി­ലെ പൗ­രൻ­ത­ന്നെ സൂ­ക്ഷി­ച്ചു­ര­ക്ഷി­ച്ചു പേർ­ഷ്യാ­ച­ക്ര­വർ­ത്തി­യോ­ടു പ്ര­വൃ­ത്തി­ച്ച­തു് എ­ന്താ­ണു്? പേർ­ഷ്യ­ക്കാർ­ക്കു് അ­ധേ­നാ­രാ­ജ്യ­ക്കാ­രോ­ടു യു­ദ്ധം വേ­ണ­മെ­ന്നും അ­തി­ലേ­യ്ക്കു വേണ്ട സകല ഗു­ഢ­ത­ത്വ­ങ്ങ­ളും അ­റി­യി­ച്ചു­കൊ­ടു­ക്ക­ണ­മെ­ന്നും ച­ക്ര­വർ­ത്തി അ­ദ്ദേ­ഹ­ത്തോ­ടു് ആ­വ­ശ്യ­പ്പെ­ട്ട­പ്പോൾ, ഉ­പ­കാ­ര­സ്മ­ര­ണ­യും സ്വ­രാ­ജ്യ­സ്നേ­ഹ­വും ഒ­രു­പോ­ലെ ഉ­ണ്ടാ­യി­രു­ന്ന ആ ഉ­ത്ത­മ­പൗ­രൻ വി­ഷാ­ശ­നം കൊ­ണ്ടു രണ്ടു പ­ക്ഷ­ക്കാ­രെ­യും മു­ഷി­പ്പി­ക്കാ­തെ­യും തന്റെ മ­നഃ­സ്സാ­ക്ഷി­യെ കു­ല­പ്പെ­ടു­ത്താ­തെ­യും ക­ഴി­ച്ചു. അ­ദ്ദേ­ഹ­ത്തെ ഇ­ക്കാ­ര്യ­ത്തിൽ ആരു കു­റ്റം പറയും? അ­ദ്ദേ­ഹ­ത്തി­ന്റെ ആ­ത്മ­ഹ­ത്യ പാ­പ­ക­ര­മെ­ന്നു് എ­ങ്ങി­നെ വി­ധി­യ്ക്കും? ഇ­ത്ത­രം സ­ന്ദർ­ഭ­ങ്ങ­ളി­ല്ലാ­തെ­യും തന്റെ ജി­വി­ത­ത്തിൽ തി­നി­യ്ക്കു­ത­ന്നെ വെ­റു­പ്പും നി­രാ­ശ­യും തോ­ന്നി­യ­തു­കൊ­ണ്ടു­മാ­ത്രം ആ­ത്മ­ഹ­ത്യ­ചെ­യ്യു­ന്ന ഒ­രു­വ­ന്റെ നി­വൃ­ത്തി­യും, തീരെ കു­റ്റ­ക­ര­വും ഒ­രി­യ്ക്ക­ലും ക്ഷ­ന്ത­വ്യ­മ­ല്ലാ­ത്ത­തും ആ­ണെ­ന്നു പ­റ­യു­വാൻ എ­നി­യ്ക്കു ധൈ­ര്യ­മി­ല്ല. എന്തോ ത­നി­യ്ക്കു നേ­രി­ട്ട ചില തോൽ­മ­ക­ളും, ഇ­ച്ഛാ­ഭം­ഗ­ങ്ങ­ളും, ന­ഷ്ട­ങ്ങ­ളും സ­ഹി­യ്ക്കു­ന്ന­തി­ന്നു പ്രാ­പ്ത­ന­ല്ലാ­തെ, കേവലം ഒരു ഭീ­രു­വി­നെ­പ്പോ­ലെ തന്റെ കു­ടും­ബ­ങ്ങ­ളെ ദാ­രി­ദ്ര­ത്തി­ലും അ­നാ­ഥാ­വ­സ്ഥ­യി­ലും നിർ­ദ്ദാ­ക്ഷി­ണ്യം വി­ട്ടു­കൊ­ണ്ടു് ആ­ത്മ­ഹ­ത്യ­ചെ­യ്യു­ന്ന ഒ­രു­വ­നെ നാം നി­ഷ്കാ­രു­ണ്യം കു­റ്റ­പ്പെ­ടു­ത്ത­ണം. എ­ന്നാൽ മാ­റാ­ത്ത ചില രോ­ഗ­ങ്ങ­ളാൽ വളരെ ക­ഷ്ട­പ്പെ­ടു­ന്ന­വ­നും, താൻ ത­നി­യ്ക്കും മ­റ്റു­ള്ള­വർ­ക്കും ഒ­രു­പോ­ലെ വെറും ഭാരം മാ­ത്ര­മാ­യി­ത്തീർ­ന്നി­ട്ടു­ണ്ടെ­ന്നും തന്റെ നാശം ര­ണ്ടു­കൂ­ട്ടർ­ക്കും ഒ­രു­പോ­ലെ ഗു­ണാ­ഭി­വൃ­ദ്ധി­യ്ക്കു കാ­ര­ണ­മാ­കു­മെ­ന്നും പൂർ­ണ്ണ­ബോ­ദ്ധ്യം വ­ന്നി­ട്ടു­ള്ള­വ­നും ആയ ഒരുവൻ ആ­ത്മ­ഹ­ത്യ­ചെ­യ്യു­ന്ന­തി­ന്നു മു­തിർ­ന്നാൽ ആ കേ­സ്സു വി­ചാ­ര­ണ ചെ­യ്യു­ന്ന നി­ഷ്പ­ക്ഷ­പാ­തി­യാ­യ ജഡ്ജി നി­ഷ്ക്കാ­രു­ണ്യം പ്ര­വൃ­ത്തി­യ്ക്ക­രു­തു്. ക്ഷ­മ­യോ­ടും ധീ­ര­ത­യോ­ടും കൂടി ക­ഷ്ട­പ്പാ­ടു­കൾ സ­ക­ല­തും സ­ഹി­യ്ക്കു­ന്ന­വൻ വളരെ ബ­ഹു­മാ­ന­നീ­യൻ എ­ന്ന­തു നിർ­വ്വി­വാ­ദം തന്നെ. സ­ങ്ക­ട­ത്തോ­ടും അ­രി­ഷ്ട­ക­ളോ­ടും മ­ല്ലി­ടു­ന്ന ഒരു ധീ­ര­നേ­യും ധൈ­ര്യ­വാ­നാ­യ ഒരു യോ­ദ്ധാ­വി­നേ­യും നാം ഒ­രു­പോ­ലെ ബ­ഹു­മാ­നി­ക്കു­ന്നു എ­ന്നാൽ നി­ശ്ച­ല­മാ­യ ധീരത കാ­ണി­ക്കു­ന്ന­തു് ഒ­രു­ത്ത­ന്റെ മു­റ­യ­ല്ല. അ­തി­ല്ലാ­ത്ത­വൻ കൃ­ത്യ­നിർ­വ്വ­ഹ­ണ­ത്തിൽ തൃ­ഷ്ണ­ത­യി­ല്ലാ­ത്ത­വ­നു­മ­ല്ല. ധി­ര­നാ­യി­രി­യ്ക്കു­ന്ന­തു വളരെ വി­ശി­ഷ്ട­വും വി­ശേ­ഷ­വും തന്നെ. പക്ഷേ, ധീ­ര­ന­ല്ലാ­തി­രി­യ്ക്കു­ന്ന­തു സാ­ധാ­ര­ണ­വും മാ­നു­ഷി­ക­വും ആ­കു­ന്നു. ഒ­രു­ത്തൻ ധീ­ര­ത­യോ­ടും ക്ഷ­മ­യോ­ടും കൂടി ഒരു ഭാരം വ­ഹി­ക്കു­ന്നു. മ­റ്റൊ­രു­ത്തൻ എ­ട­യ്ക്കു­വെ­ച്ചു് അ­ക്ഷ­മ­നാ­യി വീ­ഴു­ന്നു. ആ­ദ്യ­ത്ത­വ­നെ നാം അ­ഭി­ന­ന്ദി­യ്ക്ക­യും ബ­ഹു­മാ­നി­യ്ക്ക­യും ചെ­യ്യു­ന്നു. പക്ഷേ, ര­ണ്ട­മ­ത്തെ­വ­നെ നാം പു­ച്ഛി­യ്ക്ക­യോ കു­റ്റ­പ്പെ­ടു­ത്തു­ക­യോ ചെ­യ്യു­ന്നി­ല്ല. ഒ­രു­ത്തൻ ന­മ്മു­ടെ ബ­ഹു­മാ­ന­ത്തി­ന്നും മ­റ്റൊ­രു­ത്തൻ ന­മ്മു­ടെ സ­ഹ­താ­പ­ത്തി­ന്നും പാ­ത്ര­മാ­കു­ന്നു. ആ­ത്മ­ഹ­ത്യ എ­ങ്ങി­നെ ആ­യാ­ലും ആ­ത്മ­ഹ­ത്യ­ത­ന്നെ. അ­തു­കൊ­ണ്ടു അതു് എ­പ്പോ­ഴും പാ­പം­ത­ന്നെ എ­ന്നു­പ­റ­യു­ന്ന­വ­രോ­ടു കൂടി ഞാൻ യോ­ജി­ക്കു­ന്നി­ല്ല. ക­ണ്ണ­ട­ച്ചു അ­പ്ര­കാ­രം വി­ധി­ക്കു­ന്ന­തു് സൂ­ക്ഷ്മാ­വ­ലോ­ക­ന വി­ദ­ഗ്ദ്ധ­ത­യി­ല്ലാ­ത്ത­തു­കൊ­ണ്ടാ­ണെ­ന്നാ­ണു് എന്റെ വി­ശ്വാ­സം.

ആ­ത്മ­ഹ­ത്യ ഭീ­രു­ത്വ­ത്തി­ന്റെ ഫ­ല­മാ­ണെ­ന്നു സാ­ധാ­ര­ണ പ­റ­ഞ്ഞു­വ­രു­ന്നു­ണ്ടു്. ഭീ­രു­ത്വ­ത്താൽ ഉ­ണ്ടാ­യ ആ­ത്മ­ഹ­ത്യ­ക്കേ­സ്സു­ക­ളും ധാ­രാ­ളം ഉ­ണ്ടു്. ധീ­ര­ത­യോ­ടു­കൂ­ടി ത­ട­സ്സ­ങ്ങ­ളോ­ടു­മ­ല്ലി­ട്ടു ക്ഷ­മ­യോ­ടു­കൂ­ടി ഫ­ല­പ്രാ­പ്തി­യ്ക്കു കാ­ത്തി­രി­യ്ക്കു­ന്ന­തി­ന്നു ശ­ക്തി­യി­ല്ലാ­ത്ത ഒ­രു­വ­ന്നു് എ­ന്തെ­ങ്കി­ലും ഒരു ദോഷം നേ­രി­ടു­ന്നു. അ­യാൾ­ക്കു മു­മ്പു­ണ്ടാ­യി­രു­ന്ന മ­നഃ­ശ്ശ­ക്തി­കൂ­ടി ഇ­പ്പോൾ ഇ­ല്ലാ­താ­കു­ക­യും ‘ര­ണ്ടു­മു­ഴം കയറ’ല്ലാ­തെ യാ­തൊ­രു മോ­ച­ന­മാർ­ഗ്ഗ­വു­മി­ല്ലെ­ന്നു എ­ങ്ങി­നേ­യൊ ഒരു വി­ശ്വാ­സം വ­രി­ക­യും ചെ­യ്യു­ന്നു; അ­വ­സാ­നം അയാൾ ആ­ത്മ­ഹ­ത്യ­യിൽ ശരണം പ്രാ­പി­യ്ക്കു­ന്നു. ധീ­ര­നും ക്ഷ­മാ­ബ­ല­മു­ള്ള­വ­നും ആയ മ­റ്റൊ­രു­ത്തൻ ഇതേ സ­ന്ദർ­ഭ­ത്തിൽ­ത­ന്നെ സ­ക­ല­പ്ര­തി­ബ­ന്ധ­ങ്ങ­ളോ­ടും പൊ­രു­തി­ജ­യി­യ്ക്കു­ക­യും ഒരു പുതിയ ജീ­വി­തം വളരെ ആ­ശ­യോ­ടും സ­മാ­ധ­ന­ത്തോ­ടും കൂ­ടി­തു­ട­ങ്ങു­ക­യും ചെ­യ്യു­ന്നു. തന്റെ പു­ള്ളി­ക­ളു­ടെ പണം മു­ഴു­വൻ അ­നാ­വ­ശ്യ­മാ­യി ചി­ല­വു­ചെ­യ്തു പാ­പ്പ­രാ­യി വെ­ടി­വെ­ച്ചു­മ­രി­ക്കു­ന്ന ഉ­ണ്ടി­ക­ക്കാ­രൻ ഭീ­രു­വും അ­യാ­ളു­ടെ കൃ­ത്യം തീർ­ച്ച­യാ­യും വളരെ നീ­ച­വും ആ­കു­ന്നു. എ­ന്നാൽ ‘തെ­മി­സ്റ്റോ­ക്ലീ­സ്സി’നെ പോലെ അ­ഗാ­ധ­മാ­യി ആ­ലോ­ചി­ച്ചു ആ­വ­ശ്യ­മെ­ന്നു­റ­ച്ചു മാ­ന­ത്തെ­യും മ­നഃ­സ്സാ­ക്ഷി­യേ­യും ര­ക്ഷി­ക്കു­ന്ന­തി­ന്നു­വേ­ണ്ടി ആ­ത്മ­ഹ­ത്യ ചെ­യ്യു­ന്നു­വ­നെ ഭീ­രു­വെ­ന്നു പ­റ­യു­വാ­നും അ­യാ­ളു­ടെ കൃ­ത്യം നീ­ച­മെ­ന്നു തീർ­ച്ച­പ്പെ­ടു­ത്തു­വാ­നും വളരെ സൂ­ക്ഷി­ക്ക­ണം. സ­ങ്ക­ട­ത്തിൽ­നി­ന്നും സ­ന്താ­പ­ത്തിൽ­നി­ന്നും വി­മു­ക്ത­നാ­കു­ന്ന­തി­ന്നു് ആ­ത്മ­ഹ­ത്യ­ചെ­യ്യു­ന്ന­വ­ന്റെ ഉ­ദ്ദേ­ശം അവനു സാ­ധി­ക്കു­ന്നു­ണ്ടൊ എ­ന്നു­ള്ള ചോ­ദ്യ­ത്തി­ന്നു് ഉ­ത്ത­രം പ­റ­യു­മ്പോൾ ആ­ത്മാ­വു്, മ­ര­ണാ­വ­സാ­ന­മു­ള്ള ഭാവി മു­ത­ലാ­യ പ­ല­വി­ഷ­യ­ങ്ങ­ളെ­പ­റ്റി­യും പ്ര­സ്ഥാ­പി­ക്കേ­ണ്ടി­വ­രു­ന്ന­തു­കൊ­ണ്ടും അ­തി­ലേ­ക്കു ത­ല്ക്കാ­ലം ഒ­രു­ക്ക­മി­ല്ലാ­ത്ത­തി­നാ­ലും ആ ചോ­ദ്യം ഇവിടെ എ­ടു­ക്കു­ന്നി­ല്ല.

കാ­ര്യ­സ്ഥി­തി ഇ­ങ്ങ­നെ ഒക്കെ ആ­ണെ­ങ്കി­ലും ആ­ത്മ­ഹ­ത്യ ചെ­യ്യു­ന്ന­തു് ഏ­റ­ക്കു­റെ തെ­റ്റു­ത­ന്നെ­യാ­ണു്. സാ­ധാ­ര­ണ ഒരുവൻ ആ­ത്മ­ഹ­ത്യ ചെ­യ്യു­മ്പോൾ താൻ തന്നെ തന്റെ ജീ­വി­ത­ത്തെ കു­റ്റ­പ്പെ­ടു­ത്തു­ക­യും മി­ക്ക­വാ­റും ദോ­ഷ­സ­മ്പൂർ­ണ്ണ­മെ­ന്നു വി­ധി­ക്കു­യും ചെ­യ്യു­ന്നു എ­ന്നാ­ണു് മ­ന­സ്സി­ലാ­ക്കേ­ണ്ട­തു്. പ­ര­മ്പ­ര­യാ­യി അ­നു­സ­രി­ച്ചു പോ­കു­ന്ന സ­മു­ദാ­യ­നി­യ­മ­ങ്ങ­ളെ നി­രാ­ക­രി­യ്ക്കു­ന്ന­തി­നു നി­വൃ­ത്തി­യി­ല്ലാ­തെ ഉടനടി ചാ­ടി­യും മ­റ്റും ആ­ത്മ­ഹ­ത്യ­ചെ­യ്യു­ന്ന കേ­സ്സു­കൾ വേറേ ഒരു ത­ര­ത്തിൽ ത­ന്നെ­പെ­ടു­ത്ത­ണം. ഈ വക ആ­ത്മ­ഹ­ത്യ­കൾ മി­ക്ക­തും മ­ന­സ്സി­ല്ലാ­തെ­യും, നി­വൃ­ത്തി­യി­ല്ലാ­ത്ത­തി­നാ­ലും, പ­ര­പ്രേ­ര­ണ­യാ­ലും മാ­ത്രം ഉ­ണ്ടാ­കു­ന്ന­താ­ണെ­ന്നു ഞാൻ വി­ശ്വ­സി­ക്കു­ന്നു. അ­പ്പോൾ ഈ വക കേ­സ്സു­കൾ ആ­ത്മ­ഹ­ത്യ­ക്കേ­സ്സു­കൾ­ക്കു പകരം കു­ല­പാ­ത­ക­ക്കേ­സ്സു­കൾ ആ­യി­ത്തി­രു­ക­യും ചെ­യ്യു­ന്നു. പ­ല­പ്പോ­ഴും ആ­ത്മ­ഹ­ത്യ നീ­ച­മാ­യ ഒരു ജീ­വി­ത­ത്തി­ന്റെ നീ­ച­മാ­യ ഒരു അ­ന്ത്യ­മാ­കു­ന്നു. ചി­ല­പ്പോൾ അതു വി­ശി­ഷ്ട­മാ­യ ജീ­വി­ത­ത്തി­ന്റെ നീ­ച­മാ­യ അ­ന്ത്യ­മാ­യും­വ­രാം അ­പൂർ­വ്വം ചി­ല­പ്പോൾ ആ­ത്മ­ഹ­ത്യ വി­ശി­ഷ്ട­മാ­യ ഒരു ജീ­വി­ത­ത്തി­ന്റെ വി­ശി­ഷ്ട­മാ­യ ഒരു അ­ന്ത്യ­വും ആ­കാ­റു­ണ്ടു്. അ­ധി­ക­ഭാ­ഗ­വും അതു് നീ­ച­മാ­യ ഒരു ജി­വ­ന്റെ നീ­ച­മാ­യ അ­വ­സാ­നം തന്നെ ആ­കു­ന്നു.

ആ­ത്മ­ഹ­ത്യ­യു­ടെ ഒരു ക­ണ­ക്കെ­ടു­ത്തു പ­രി­ശോ­ധി­യ്ക്കു­ന്ന­താ­യാൽ അ­തി­നു­ള്ള കാ­ര­ണ­ങ്ങ­ളെ­പ­റ്റി­യും അല്പം ചി­ല­തെ­ല്ലം ധ­രി­യ്ക്കു­ന്ന­തി­ന്നു സാ­ധി­യ്ക്കു­ന്ന­താ­ണു്. നൂ­റ്റി­ന്നു­മു­പ്പ­ത്ത­ഞ്ചു­വീ­തം കേ­സ്സു­ക­ളിൽ ആ­ത്മ­ഹ­ത്യ­ക്കു കാരണം ചി­ത്ത­ഭ്ര­മ­മാ­കു­ന്നു. അ­സ­ഹ്യ­മാ­യ ദേ­ഹ­പീ­ഢ, ജീ­വി­ത­ത്തി­ലു­ള്ള നിരാശ, മ­ദ്യ­പാ­നം മു­ത­ലാ­യ ദു­ശ്ശീ­ല­ങ്ങൾ, കു­ടും­ബ­വ­ഴ­ക്കിൽ­നി­ന്നും മ­റ്റും ഉ­ണ്ടാ­കു­ന്ന മ­നോ­വേ­ദ, അ­പ­മാ­നം, ശിക്ഷ മു­ത­ലാ­യ­വ­യാ­ണു് പി­ന്നീ­ടു് ഗ­ണ­നീ­യ­ങ്ങ­ളാ­യി കാ­ണ­പ്പെ­ടു­ന്ന­തു് ‘കാ­മി­നി­മൂ­ലം’ ഉ­ണ്ടാ­കു­ന്ന വ­ഴ­ക്കു­കൾ മൂ­ന്നാ­മ­താ­യി വ­രു­ന്നു. സാ­ധാ­ര­ണ­യാ­യി മ­ന­സ്സു്, ശരീരം, സ­മ്പ­ത്തു്, സ­മു­ദാ­യ­ബ­ന്ധം ഈവക സം­ഗ­തി­ക­ളിൽ ഒ­ന്നിൽ അധികം ഇ­ന­ത്തിൽ പ­ല­പ്പോ­ഴും എ­ല്ലാ­റ്റി­ലും വെ­ക­ല്യം വ­ന്നി­ട്ടു­ള്ള­വ­രാ­ണു് ആ­ത്മ­ഹ­ത്യ ചെ­യ്യു­ന്ന­തു്. മ­ദ്യ­പാ­നം മു­ത­ലാ­യ ദു­ശ്ശീ­ല­ങ്ങൾ ആ­ത്മ­ഹ­ത്യ­യെ­ക്കാൾ അധികം കു­ല­പാ­ത­ക­ത്തി­നാ­ണു് കാ­ര­ണ­മു­ണ്ടാ­ക്കു­ന്ന­തെ­ങ്കി­ലും മ­ദ്യ­പാ­നി­ക­ളാ­യ മാ­താ­പി­താ­ക്ക­ന്മാ­രിൽ കാ­ണ­പ്പെ­ടു­ന്ന നീ­ച­സ്വ­ഭാ­വ­ങ്ങൾ സ­ന്താ­ന­ങ്ങ­ളിൽ കൂടി പ­കർ­ന്നു കാ­ണു­ന്ന­തു് സാ­ധാ­ര­ണ­യാ­കു­ന്നു. മ­ദ്യ­പാ­നം ഒരു മ­നു­ഷ്യ­ന്റെ മാ­ന­സി­ക­വും ദൈ­വീ­ക­വും ആയ ശ­ക്തി­ക­ളെ ന­ശി­പ്പി­ക്കു­ന്നു, അതു് ത­ല­ച്ചോ­റി­നെ അ­ല­ങ്കോ­ല­പ്പെ­ടു­ത്തു­ക­യും ശ­രീ­ര­പീ­ഢ­യും ജീ­വി­ത­ത്തോ­ടു് ഒരു വെ­റു­പ്പു് ഉ­ണ്ടാ­ക്കു­ക­യും ചെ­യ്യു­ന്നു. അതു സ­മ്പ­ത്തി­നു ശ­ത്രു­വും ഭ­വ­ന­സു­ഖ­ത്തി­നു കോ­ടാ­ലി­യും അ­ടി­പി­ടി, കു­ല­പാ­ത­കം മു­ത­ലാ­യ കേ­സ്സു­കൾ­ക്കു കാ­ര­ണ­വും ആ­കു­ന്നു. അതു പ­ല­പ്പോ­ഴും വ്യ­സ­ന­ത്തി­ന്നും അ­പ­മാ­ന­ത്തി­ന്നും ദേ­ഹ­നാ­ശ­ത്തി­ന്നും വ­ഴി­യാ­ക്കു­ന്നു. മ­ദ്യ­പാ­നം സ­ക­ല­മ­നു­ഷ്യ­രും ഉ­പേ­ക്ഷി­യ്ക്കേ­ണ്ട­താ­കു­ന്നു.

അധികം ആ­ത്മ­ഹ­ത്യ­ക്കേ­സ്സു­കൾ ഉ­ണ്ടാ­കു­ന്ന സ­മു­ദാ­യ­ത്തി­ന്നും, രാ­ജ്യ­ത്തി­ന്നും എ­ന്തെ­ങ്കി­ലും കാ­ത­ലാ­യ ഒരു ത­ര­ക്കേ­ടു­ണ്ടെ­ന്നു തീർ­ച്ച­ത­ന്നെ. എ­ങ്കി­ലും ഈ ഒരു ഒ­റ്റ­സം­ഗ­തി­മാ­ത്രം അ­ടി­സ്ഥാ­ന­പ്പെ­ടു­ത്തി രാ­ജ്യ­ങ്ങ­ളേ­യും സ­മു­ദാ­യ­ങ്ങ­ളെ­യും സാ­ര­ങ്ങ­ളും നി­സ്സാ­ര­ങ്ങ­ളും ആയി ത­രം­തി­രി­യ്ക്കു­ന്ന­തു് ഉ­ചി­ത­മാ­യി­രി­യ്ക്ക­യി­ല്ല.

ആ­ത്മ­ഹ­ത്യ കു­റ്റ­ക­ര­മാ­യി­ക്ക­ഴി­ച്ച ഒരു ജീ­വി­ത­ത്തി­ന്നു് തെ­ളി­വാ­കു­ന്നു, അതു് അ­നു­ക­ര­ണീ­യ­മാ­യ തെ­ളി­വ­ല്ലെ­ന്നു തീർ­ച്ച തന്നെ ആ­ത്മ­ഹ­ത്യ ഒരു പുതിയ ജീ­വി­ത­ത്തി­ന്റെ തു­ട­ക്ക­മാ­കു­ന്നു. പക്ഷേ, ആ പുതിയ ജീ­വി­തം തു­ട­ങ്ങു­ന്ന­തി­ന്നു നി­വൃ­ത്തി­യി­ല്ലാ­തെ താൻ മ­രി­യ്ക്കു­ന്നു എ­ന്നു് ആ­ത്മ­ഹ­ത്യ­ക്കാ­രൻ വെ­ളി­പ്പെ­ടു­ത്തു­ന്നു എ­ങ്കി­ലും, താൻ തന്നെ ബാ­ഹ്യ­മാ­യ പ്രേ­ര­ണ­യി­ല്ലാ­തെ മ­രി­യ്ക്കു­ന്ന­തു­കൊ­ണ്ടു് തന്റെ ഭൂ­ത­ത്തെ പറ്റി ത­നി­യ്ക്കു തന്നെ വ്യ­സ­ന­വും പു­ച്ഛ­വും ഉ­ണ്ടെ­ന്നും, നിർ­വ്വാ­ഹ­മു­ണ്ടാ­യി­രു­ന്നു എ­ങ്കിൽ താൻ ജീ­വി­ച്ചി­രു­ന്നു് ഒരു പുതിയ ജീ­വി­തം തു­ട­ങ്ങു­മാ­യി­രു­ന്നു എ­ന്നും, അ­തി­ന്നു തീരെ അ­പ്രാ­പ്ത­നാ­യ­തു­കൊ­ണ്ടു­മാ­ത്രം ഈ നീ­ച­കൃ­ത്യം ചെ­യ്യു­ന്നു എ­ന്നും, ഈ പ്ര­വൃ­ത്തി­യിൽ നി­ന്നു വി­ശ­ദ­മാ­കു­ന്നു­ണ്ടു്. അ­യാ­ളു­ടെ മ­ന­സ്സു തീരേ ഗു­ണ­ശൂ­ന്യ­മാ­യി­ട്ടി­ല്ലെ­ന്നു തീർ­ച്ച­ത­ന്നെ. അ­പ്ര­കാ­ര­മാ­യി­രു­ന്നെ­ങ്കിൽ ഈ വ്യ­സ­ന­ത്തി­ന്നും പ­ശ്ചാ­ത്താ­പ­ത്തി­ന്നും എ­ട­യി­ല്ല­ല്ലോ. ത­ങ്ങ­ളിൽ തന്നെ കാ­ണ­പ്പെ­ടു­ന്ന നാ­ശ­ക­ര­ങ്ങ­ളാ­യ നി­കൃ­ഷ്ട­വി­കാ­ര­ങ്ങ­ളെ നി­ഗ്ര­ഹി­യ്ക്കു­ന്ന­തി­ന്നു നി­വൃ­ത്തി­യി­ല്ലാ­ത്ത­വ­രും, ത­ങ്ങ­ളു­ടെ ചു­റ്റു­മു­ള്ള­വ­രിൽ കാ­ണ­പ്പെ­ടു­ന്ന അ­സ­ന്തോ­ഷ­ക­ര­ങ്ങ­ളാ­യ സ്വ­ഭാ­വ­ചാ­പ­ല്യ­ങ്ങ­ളോ­ടു മ­ല്ലി­ടു­ന്ന­തി­ന്നു് ശേ­ഷി­യി­ല്ലാ­ത്ത­വ­രും, അവയിൽ ഏ­തെ­ങ്കി­ലും ഒ­ന്നിൽ­പോ­ലും വീ­ണു­പോ­കു­ന്ന­തു് ദോ­ഷ­ക­ര­മാ­ണെ­ന്നു ബോ­ധ­മു­ണ്ടെ­ങ്കി­ലും ജീ­വ­നോ­ടു­കൂ­ടി ഇ­രു­ന്നാൽ അ­പ്ര­കാ­രം വീ­ഴാ­തി­രി­യ്ക്കേ­ണ്ട­ന്ന­തി­ന്നു് അ­വ­ശ്യം വേ­ണ്ടു­ന്ന­താ­യ മ­നഃ­ശ്ശ­ക്തി ഇ­ല്ലെ­ന്നു അ­റി­വു­ള്ള­വ­രും ആയ സാ­ധു­ക്ക­ളാ­ണു അ­ധി­ക­വും ആ­ത്മ­ഹ­ത്യ ചെ­യ്യു­ന്ന­തു്. തീരെ നി­കൃ­ഷ്ട­ന്മാ­രും, കു­ടി­ല­ന്മാ­രും ദു­ശ്ശീ­ല­ങ്ങൾ­ക്കു­മാ­ത്രം പാ­ത്ര­വാ­ന്മാ­രും ഗു­ണാം­ശം തിരെ ഇ­ല്ലാ­ത്ത­വ­രും ആയ ദു­ഷ്ട­ന്മാർ ആ­ത്മ­ഹ­ത്യ ചെ­യ്യു­ന്ന­ത­ല്ല. അ­തു­കൊ­ണ്ടു് ആ­ത്മ­ഹ­ത്യ­യാൽ ജീ­വി­ത­ഭാ­രം താഴെ വെ­യ്ക്കു­ന്ന സാ­ധു­ക്ക­ളോ­ടു­കൂ­ടി നാം സ­ഹ­ത­പി­യ്ക്കു­ക­യും അ­പ്ര­കാ­ര­മു­ള്ള സാ­ധു­ത്വം ഇ­ല്ലാ­യ്മ ചെ­യ്യു­ന്ന­തി­ന്നു വേ­ണ്ടി ശ്ര­മി­യ്ക്ക­യും ആ­കു­ന്നു അ­വ­ശ്യം ആ­വ­ശ്യ­മാ­യി­ട്ടു­ള്ള­തു്.

മം­ഗ­ളോ­ദ­യം
images/Mangalodhayam.jpg

കേ­ര­ള­ത്തി­ലെ പ്ര­സി­ദ്ധ­മാ­യ ഒരു പ്ര­സാ­ധ­നാ­ല­യം ആണു് മം­ഗ­ളോ­ദ­യം. അ­പ്പൻ­ത­മ്പു­രാ­നാ­ണു് സ്ഥാ­പ­കൻ. പ­ഴ­യ­തും പു­തി­യ­തു­മാ­യ നി­ര­വ­ധി ഗ്ര­ന്ഥ­ങ്ങൾ പ്ര­സി­ദ്ധ­പ്പെ­ടു­ത്തി. അ­ധ്യാ­ത്മ­രാ­മാ­യ­ണം, കൃ­ഷ്ണ­ഗാ­ഥ, കു­ഞ്ചൻ ന­മ്പ്യാ­രു­ടെ തു­ള്ളൽ­പ്പാ­ട്ടു­കൾ, നാടൻ പാ­ട്ടു­കൾ തു­ട­ങ്ങി­യ മി­ക­ച്ച ഗ്ര­ന്ഥ­ങ്ങൾ പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യ­തു് വാ­യ­ന­ക്കാ­രെ ആ­കർ­ഷി­ച്ചു.

Colophon

Title: Athmahathya (ml: ആ­ത്മ­ഹ­ത്യ).

Author(s): Puthezhathu Ramamenon.

First publication details: Sayahna Foundation; Trivandrum, Kerala; 2022-07-02.

Deafult language: ml, Malayalam.

Keywords: Article, Puthezhathu Ramamenon, Athmahathya, പു­ത്തേ­ഴ­ത്തു രാ­മ­മേ­നോൻ, ആ­ത്മ­ഹ­ത്യ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: July 2, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Falling leaves, a painting by Theo Koster . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: LJ Anjana; Editor: PK Ashok; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.