SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Murillo_-_Vendedores_de_fruta.jpg
The Little Fruit Seller, a painting by Bartolomé Esteban Murillo (1617–1682).
‘ക­ബൂ­ലി­വാ­ല’
പു­ത്തേ­ഴ­ത്തു രാ­മ­മേ­നോൻ

അ­ഞ്ചു­വ­യ­സ്സു പ്രാ­യ­മു­ണ്ടാ­യി­രു­ന്ന എന്റെ മകൾ മിനി എ­പ്പോ­ഴും എ­ന്തെ­ങ്കി­ലും സം­സാ­രി­ച്ചു­കൊ­ണ്ടി­രി­ക്കും. അ­വൾ­ക്കു് അ­തു­കൂ­ടാ­തെ ക­ഴി­ക­യി­ല്ല. അ­വ­ളു­ടെ ആ­യു­സ്സിൽ ഒ­രി­ക്ക­ലും ഒരു നി­മി­ഷ­മെ­ങ്കി­ലും മൗനം ദീ­ക്ഷി­ച്ചി­ട്ടി­ല്ലെ­ന്നാ­ണു് എന്റെ വി­ശ്വാ­സം. അ­വ­ളു­ടെ അ­മ്മ­യ്ക്കു് അതു് അശേഷം ഇ­ഷ്ട­മാ­യി­രു­ന്നി­ല്ല. അവർ അവളെ പ­ല­പ്പോ­ഴും താ­ക്കീ­തു ചെ­യ്യാ­റു­ണ്ടു്. പക്ഷേ, എ­നി­ക്കു് അ­തി­ന്നു മ­ന­സ്സു വ­ന്നി­ല്ല. മി­നി­യെ നി­ശ്ശ­ബ്ദ­മാ­യി കാ­ണു­ന്ന­തു വളരെ അ­സാ­ധ­ര­ണ­മാ­യി­രു­ന്ന­തു­കൊ­ണ്ടു് അവൾ മി­ണ്ടാ­തി­രി­ക്കു­ന്ന­തു ക­ണ്ടാൽ എ­നി­ക്കു സ­ഹി­ക്കി­ല്ല. അ­തു­കൊ­ണ്ടു് ഞാൻ തന്നെ അ­വ­ളോ­ടു സം­സാ­രി­ക്കു­ന്ന­തെ­ല്ലാം വളരെ ചൊ­ടി­യോ­ടു കൂ­ടി­യാ­യി­രു­ന്നു.

ഉ­ദാ­ഹ­ര­ണ­മാ­യി, ഞാൻ ഒരു ദിവസം എന്റെ മു­റി­ക്ക­ക­ത്തു ത­നി­ച്ചി­രു­ന്നു. ഞാൻ അ­ന്നു് എഴുതി വ­ന്നി­രു­ന്ന ഒരു നോ­വ­ലി­ന്റെ പ­തി­നേ­ഴാ­മ­ത്തെ അ­ദ്ധ്യാ­യം ബ­ദ്ധ­പ്പെ­ട്ടു് എ­ഴു­തി­ക്കൊ­ണ്ടി­രി­ക്കു­മ്പോൾ മിനി ആരും കാ­ണാ­തെ എന്റെ മു­റി­ക്ക­ക­ത്തു പ്ര­വേ­ശി­ച്ചു് എന്റെ കയ്യു പി­ടി­ച്ചു എ­ന്നോ­ടു് ഇ­പ്ര­കാ­രം ചോ­ദി­ച്ചു: ‘ന­മ്മു­ടെ പ­ടി­കാ­വൽ­ക്കാ­ര­നാ­യ രാ­മ­ദ­യാൽ ‘കാക്ക’ എന്നു പ­റ­യു­ന്ന­തി­നു പകരം ‘കാക’ എന്നു പ­റ­യു­ന്നു. അ­യാൾ­ക്കു് ഒ­ന്നും അ­റി­ഞ്ഞു­കൂ­ടാ, ഉവ്വോ?’

ഈ വാ­ക്കു­ക­ളു­ടെ ഉ­ച്ചാ­ര­ണ­ത്തിൽ ഉള്ള വ്യ­ത്യാ­സ­ത്തെ­ക്കു­റി­ച്ചു ഞാൻ അവളെ പ­റ­ഞ്ഞു മ­ന­സ്സി­ലാ­ക്കു­വാൻ ആ­രം­ഭി­ച്ച­പ്പോ­ഴേ­യ്ക്കും അവൾ ബ­ഹു­ധൃ­തി­യാ­യി മ­റ്റൊ­രു വി­ഷ­യ­ത്തി­ലേ­യ്ക്കു ചാടി അ­തി­നെ­ക്കു­റി­ച്ചു് സം­സാ­രി­ക്കു­വാൻ തു­ട­ങ്ങി. ‘ബോല പറയാ ആ ആ­കാ­ശ­ത്തിൽ മേ­ഘ­ങ്ങ­ളു­ടെ ഇടയിൽ ഒരു ആ­ന­യു­ണ്ടെ­ന്നു്. അതു അ­തി­ന്റെ തു­മ്പി­ക്ക­യ്യിൽ­ക്കൂ­ടി വെ­ള്ളം ഒ­ഴി­ക്കു­ന്ന­താ­ണ­ത്രെ മഴ. അതു ശ­രി­യാ­ണോ അച്ഛാ?’

ഈ ചോ­ദ്യ­ത്തി­ന്നു ത­ക്ക­താ­യ ഒരു സ­മാ­ധാ­നം പ­റ­യു­വാൻ ഞാൻ ആ­ലോ­ചി­ക്കു­ന്ന­തി­നി­ട­യ്ക്കു് അവൾ വീ­ണ്ടും മ­റ്റൊ­രു സം­ഗ­തി­യെ­ക്കു­റി­ച്ചു് സം­സാ­രി­ച്ചു തു­ട­ങ്ങി. ‘ആട്ടെ അച്ഛാ, അ­മ്മ­യും അ­ച്ഛ­നും ത­മ്മിൽ എന്താ ചർച്ച?’ എ­ന്നാ­യി­രു­ന്നു അ­വ­ളു­ടെ പി­ന്ന­ത്തെ ചോ­ദ്യം.

‘എന്റെ പ്രി­യ­പ്പെ­ട്ട ചെറിയ സ­ഹോ­ദ­രി’ എന്നു ഞാൻ ത­ന്നെ­ത്താൻ അ­റി­യാ­തെ പ­തു­ക്കെ പ­റ­ഞ്ഞു എ­ങ്കി­ലും, ഗൗരവം ന­ടി­ച്ചു് ഒരു വി­ധ­ത്തിൽ ‘മിനി, നീ പോയി ബോ­ല­യോ­ടു­കൂ­ടി ക­ളി­ച്ചോ­ളു, എ­നി­ക്കു ജോ­ലി­ത്തി­ര­ക്കു­ണ്ടു്’ എന്നു പ­റ­ഞ്ഞു് അവളെ അകലെ മാ­റ്റി­നിർ­ത്തി.

എന്റെ മു­റി­യു­ടെ ജ­ന­വാ­തിൽ വെ­ട്ടു­വ­ഴി­ക്കു നേരെ ആ­യി­രു­ന്നു. കു­ട്ടി എന്റെ മേ­ശ­യ്ക്ക­ടു­ത്തു ചു­വ­ട്ടിൽ എന്റെ കാ­ലി­ന്നു സമീപം ഇ­രു­ന്നു. അവൾ അ­വ­ളു­ടെ മു­ട്ടി­ന്മേൽ താളം പി­ടി­ച്ചു­കൊ­ണ്ടു് അവിടെ ഇ­രു­ന്നു മ­ന്ദ­മാ­യി ക­ളി­ച്ചി­രു­ന്നു. ഞാൻ ബ­ഹു­ജാ­ഗ്ര­ത­യാ­യി നോ­വ­ലി­ന്റെ പ­തി­നേ­ഴാ­മ­ത്തെ അ­ദ്ധ്യാ­യം എ­ഴു­തി­ക്കൊ­ണ്ടി­രു­ന്നു. കു­ശ­നി­ലെ നായകൻ ‘പ്ര­താ­പ­സിം­ഹൻ’ നാ­യി­ക­യാ­യ ‘കാ­ഞ്ച­ന­ല­ത’യെ വാരി എ­ടു­ത്തു ര­ണ്ടു­പേ­രും കൂടി കൊ­ട്ടാ­ര­ത്തി­ന്റെ മൂ­ന്നാ­മ­ത്തെ നി­ല­യിൽ­നി­ന്നു ജ­ന­വാ­തി­ലിൽ­ക്കൂ­ടി പു­റ­ത്തു ചാ­ടു­വാൻ നിൽ­ക്കു­ന്ന ആ ഘ­ട്ട­മാ­ണു് ഞാൻ എ­ഴു­തി­യി­രു­ന്ന­തു്. പെ­ട്ടെ­ന്നു മിനി അ­വ­ളു­ടെ കളി നിർ­ത്തി എ­ഴു­ന്നേ­റ്റു് ഓടി ജ­നാ­ല­ക്ക­രി­കിൽ എത്തി, ‘ക­ബൂ­ലി­വാ­ലേ, ക­ബൂ­ലി­വാ­ലേ’ എന്നു പ­റ­ഞ്ഞു പേ­ടി­ച്ചു ക­ര­യു­വാൻ തു­ട­ങ്ങി. പു­റ­ത്തു ചു­വ­ട്ടിൽ വ­ഴി­യിൽ­ക്കൂ­ടി ഒരു ക­ബൂ­ലി­വാ­ല പ­തു­ക്കെ അ­യാ­ളു­ടെ വ­ഴി­ക്കു പോ­കു­ന്നു­ണ്ടാ­യി­രു­ന്നു. പൊടി പി­ര­ണ്ടു നന്നെ അഴഞ്ഞ ഒരു ഉ­ടു­പ്പും— അ­യാ­ളു­ടെ രാ­ജ്യ­ക്കാർ സാ­ധാ­ര­ണ ധ­രി­ക്കു­ന്ന ത­ര­ത്തി­ലു­ള്ള ഒരു ഉ­ടു­പ്പു്—വളരെ വ­ലി­യ­താ­യ ഒരു ത­ല­പ്പാ­വും അയാൾ ധ­രി­ച്ചി­രു­ന്നു. അ­യാ­ളു­ടെ തോളിൽ ഒരു മാ­റാ­പ്പും, ക­യ്യിൽ ഒരു പെ­ട്ടി­യിൽ കുറെ മു­ന്തി­രി­ങ്ങ­യും ഉ­ണ്ടാ­യി­രു­ന്നു.

അയാളെ ക­ണ്ട­പ്പോൾ എന്റെ മ­കൾ­ക്കു­ണ്ടാ­യ വി­കാ­ര­ങ്ങൾ എ­ന്തെ­ല്ലാ­മാ­യി­രു­ന്നു എന്നു പ­റ­യു­വാൻ എ­ന്നാൽ സാ­ധി­ക്ക­യി­ല്ല. അവൾ അയാളെ, എ­ന്താ­യാ­ലും, ഉ­റ­ക്കെ വി­ളി­ക്കു­വാൻ തു­ട­ങ്ങി. അയാൾ വിളി കേ­ട്ടു് അ­ക­ത്തു കേറി വ­രു­മെ­ന്നും എന്റെ നോ­വ­ലി­ന്റെ പ­തി­നേ­ഴാ­മ­ത്തെ അ­ദ്ധ്യാ­യം പുർ­ത്തി­യാ­ക്കു­വാൻ സാ­ധി­ക്കാ­തെ വ­രു­മെ­ന്നും ഞാൻ ഭ­യ­പ്പെ­ട്ടു. ആ സ­മ­യ­ത്തു­ത­ന്നെ ആ ലാടൻ തി­രി­ഞ്ഞു നി­ന്നു മേ­ല്പോ­ട്ടു എന്റെ കു­ട്ടി­യു­ടെ നേർ­ക്കു നോ­ക്കി. അയാൾ തന്റെ നേർ­ക്കു തു­റി­ച്ചു നോ­ക്കു­ന്ന­തു ക­ണ്ട­പ്പോൾ കു­ട്ടി വളരെ ഭ­യ­പ്പെ­ട്ടു അ­മ്മ­യു­ടെ അ­ടു­ക്കൽ ചെ­ന്നു രക്ഷ പ്രാ­പി­ക്കു­ന്ന­തി­ന്നു പ­രി­ഭ്ര­മി­ച്ചു ഓ­ടി­പ്പോ­യി. അ­യാ­ളു­ടെ തോളിൽ ഉ­ണ്ടാ­യി­രു­ന്ന വലിയ മാ­റാ­പ്പിൽ അ­വ­ളെ­പ്പോ­ലെ ഉള്ള രണ്ടോ മൂ­ന്നോ ചെറിയ കു­ട്ടി­ക­ളെ പി­ടി­ച്ചു കെ­ട്ടി­വ­ച്ചി­ട്ടു­ണ്ടെ­ന്നാ­യി­രു­ന്നു അ­വ­ളു­ടെ വി­ശ്വാ­സം. ഇ­തി­ന്നി­ട­യ്ക്കു ക­ബൂ­ലി­വാ­ല എന്റെ പ­ടി­ക്ക­ക­ത്തു ക­ട­ന്നു ചി­രി­ച്ചും­കൊ­ണ്ടു് എന്നെ അ­ഭി­വാ­ദ്യം ചെ­യ്തു.

എന്റെ നോ­വ­ലി­ലെ നാ­യ­ക­നെ വ­ല്ലാ­ത്ത ഒരു അ­പ­ക­ട­സ്ഥി­തി­യിൽ ആ­യി­രു­ന്നു ഞാൻ കൊ­ണ്ടു­നിർ­ത്തി­യി­രു­ന്ന­തെ­ങ്കി­ലും, ആ ലാടനെ കു­ട്ടി വി­ളി­ച്ചു­വ­രു­ത്തി­യ­തു­കൊ­ണ്ടു് അ­യാ­ളോ­ടു വല്ല സാ­മാ­ന­വും വാ­ങ്ങി­ക്ക­ള­യാ­മെ­ന്നാ­ണു് എ­നി­ക്കു ആദ്യം തോ­ന്നി­യ­തു്. അ­തു­പ്ര­കാ­രം ഞാൻ അ­യാ­ളോ­ടു ചില ചി­ല്ല­റ സാ­മാ­ന­ങ്ങൾ വാ­ങ്ങി, കാബൂൾ രാ­ജ്യ­കാ­ര്യ­ങ്ങ­ളെ­യും ഇം­ഗ്ലീ­ഷു­ഗ­വർ­മ്മേ­ണ്ടും റ­ഷ്യാ­ഗ­വർ­മ്മേ­ണ്ടും ഇ­ന്ത്യ­യു­ടെ വ­ട­ക്കു­പ­ടി­ഞ്ഞാ­റെ അ­തിർ­ത്തി­സ്ഥ­ല­ങ്ങ­ളിൽ അ­നു­സ­രി­ച്ചു­വ­രു­ന്ന ന­യ­ത്തെ­യും കു­റി­ച്ചു് ഓ­രോ­ന്നു സം­സാ­രി­ച്ചും­കൊ­ണ്ടി­രു­ന്നു.

എ­ല്ലാം ക­ഴി­ഞ്ഞു വി­ട്ടു­പി­രി­യാ­റാ­യ­പ്പോൾ അയാൾ എ­ന്നോ­ടു ‘ആട്ടെ, ആ ചെറിയ കു­ട്ടി എവിടെ, സാർ’ എന്നു ചോ­ദി­ച്ചു. മി­നി­യു­ടെ പേടി തീർ­ക്കേ­ണ്ട­തു് ആ­വ­ശ്യ­മാ­ണെ­ന്നു എ­നി­ക്കു തോ­ന്നു­ക­യാൽ ഞാൻ അവളെ പു­റ­ത്തു കൊ­ണ്ടു­വ­രു­വി­ച്ചു.

അവൾ ഭ­യ­ന്നു് എന്റെ ക­സേ­ര­യു­ടെ അ­ടു­ക്കൽ ആ ലാ­ട­നെ­യും അ­വ­ന്റെ ഭാ­ണ്ഡ­ത്തേ­യും സൂ­ക്ഷി­ച്ചു നോ­ക്കി­ക്കൊ­ണ്ടു നി­ന്ന­തേ­യു­ള്ളു. അയാൾ കു­ട്ടി­ക്കു അ­ണ്ടി­പ്പ­രി­പ്പും കാ­ര­ക്കാ­യ­യും നീ­ട്ടി കാ­ണി­ച്ചു. എ­ങ്കി­ലും അ­തു­കൊ­ണ്ടു അ­വ­ളു­ടെ സം­ശ­യ­വും ഭയവും പൂർ­വ്വാ­ധി­കം വർ­ദ്ധി­ച്ചു. അവൾ എന്റെ അ­ടു­ക്കൽ അധികം ചേർ­ന്നു നി­ന്ന­തേ­യു­ള്ളു.

മി­നി­യും ആ ‘ക­ബൂ­ലി­വാ­ല­യും’ ത­മ്മി­ലു­ണ്ടാ­യ ആ­ദ്യ­ത്തെ കൂ­ടി­ക്കാ­ഴ്ച ഇ­ങ്ങി­നെ ക­ഴി­ഞ്ഞു.

images/kaboolivala-03.png

കു­റ­ച്ചു ദി­വ­സ­ങ്ങൾ­ക്കു­ശേ­ഷം ഒ­രി­ക്കൽ ഞാൻ എന്റെ വീ­ട്ടിൽ­നി­ന്നു പു­റ­ത്തേ­യ്ക്കി­റ­ങ്ങു­മ്പോൾ വ­തി­ലി­ന­ടു­ത്തു് മിനി ത­നി­ച്ചി­രു­ന്നു് അ­വ­ളു­ടെ കാ­ല്ക്കൽ നി­ല­ത്തി­രി­ക്കു­ന്ന ആ വലിയ ക­ബൂ­ലി­വാ­ല­യോ­ടു പലതും ര­സ­മാ­യി സം­സാ­രി­ക്കു­ന്ന­തും ഇ­ട­യ്ക്കു ചി­രി­ക്കു­ന്ന­തും കണ്ടു ഞാൻ സ്തം­ഭി­ച്ചു­നി­ന്നു­പോ­യി. ആ കു­ട്ടി­യു­ടെ ഓരോ വാ­ക്കു­ക­ളും അയാൾ അ­ത്യ­ന്തം ശ്ര­ദ്ധ­യോ­ടും ക്ഷ­മ­യോ­ടും കൂടി കേൾ­ക്കു­ന്നു­ണ്ടാ­യി­രു­ന്നു. അ­വ­ളു­ടെ അ­ച്ഛ­നെ കൂ­ടാ­തെ ഇത്ര നല്ല ഒരു ശ്രോ­താ­വി­നെ അവൾ അ­വ­ളു­ടെ ജീ­വ­കാ­ല­ത്തു ഒ­രി­ക്ക­ലെ­ങ്കി­ലും ക­ണ്ടി­ട്ടി­ല്ല. അ­വ­ളു­ടെ സാ­രി­യു­ടെ മ­ടി­ക്കു­ത്തിൽ നി­റ­ച്ചു് അ­വ­ളു­ടെ അതിഥി സ­മ്മാ­നി­ച്ച­താ­യ അ­ണ്ടി­പ്പ­രി­പ്പും കാ­ര­ക്കാ­യ­യും ഉ­ണ്ടാ­യി­രു­ന്നു. ‘എ­ന്തി­നാ­ണു് അ­തെ­ല്ലാം അ­വൾ­ക്കു കൊ­ടു­ത്ത­തു്’ എന്നു ഞാൻ അ­യാ­ളോ­ടു ചോ­ദി­ക്കു­ക­യും കു­പ്പാ­യ­ക്കീ­ശ­യിൽ­നി­ന്നു ഒരു എ­ട്ട­ണ­നാ­ണ്യം എ­ടു­ത്തു അ­യാൾ­ക്കു കൊ­ടു­ക്കു­ക­യും ചെ­യ്തു. അയാൾ യാ­തൊ­രു ഭാ­വ­ഭേ­ദ­വും കൂ­ടാ­തെ അതു സ്വീ­ക­രി­ച്ചു.

ക­ഷ്ടി­ച്ചു്, ഏ­ക­ദേ­ശം ഒരു മ­ണി­ക്കൂർ ക­ഴി­ഞ്ഞു ഞാൻ വീ­ട്ടിൽ മ­ട­ങ്ങി എ­ത്തി­യ­പ്പോൾ, ആ എട്ടണ അ­തി­ന്റെ ഇ­ര­ട്ടി വി­ല­യ്ക്കു­ള്ള ലഹള ഉ­ണ്ടാ­ക്കി­യി­രി­ക്കു­ന്ന­താ­യി എ­നി­ക്കു് അ­നു­ഭ­വ­പ്പെ­ട്ടു. ആ ലാടൻ ആ എ­ട്ട­ണ­യും മി­നി­ക്കു­ത­ന്നെ സ­മ്മാ­നി­ച്ചു. മി­നി­യു­ടെ അമ്മ അ­വ­ളു­ടെ ക­യ്യിൽ അതു ക­ണ്ടെ­ത്തി ‘നി­ന­ക്കു് ആ എട്ടണ എ­വി­ടെ­നി­ന്നു കി­ട്ടി’ എന്നു ദ്വേ­ഷ്യ­പ്പെ­ട്ടു ചോ­ദി­ച്ചു.

‘എ­നി­ക്കു ആ ക­ബൂ­ലി­വാ­ല ത­ന്ന­താ­ണു്’ എന്നു മിനി സ­ന്തോ­ഷ­ത്തോ­ടു­കൂ­ടി മ­റു­പ­ടി പ­റ­ഞ്ഞു.

‘ക­ബൂ­ലി­വാ­ല­യോ!’ എ­ന്നു് അമ്മ കോ­പ­വും അ­ത്ഭു­ത­വും സ­ഹി­ക്ക­വ­യ്യാ­തെ വീ­ണ്ടും ചോ­ദി­ച്ചു, ‘എന്റെ മിനി, നീ അതു് അ­യാ­ളോ­ടു എ­ന്തി­നു വാ­ങ്ങി?’

ഇത്ര ആ­യ­പ്പോ­ഴേ­യ്ക്കും ഞാൻ കേ­റി­ച്ചെ­ന്നു. അതു കാരണം പി­ന്നീ­ടു­ണ്ടാ­യേ­ക്കാ­മാ­യി­രു­ന്ന അ­പ­ക­ട­ത്തിൽ­നി­ന്നു എന്റെ മ­കൾ­ക്കു രക്ഷ കി­ട്ടി. ഞാൻ ആ കാ­ര്യ­ത്തെ­ക്കു­റി­ച്ചു സ്വ­ന്ത­മാ­യി അ­ന്വേ­ഷ­ണ­ങ്ങൾ ന­ട­ത്തി.

മി­നി­യും ലാ­ട­നും ത­മ്മിൽ സം­സാ­രി­ച്ച­തു് അ­ന്നു് ഒ­ന്നാ­മ­ത്തെ­യോ ര­ണ്ടാ­മ­ത്തേ­യോ ത­വ­ണ­യ­ല്ലെ­ന്നു ഞാൻ മ­ന­സ്സി­ലാ­ക്കി. ആദ്യം മി­നി­ക്കു­ണ്ടാ­യി­രു­ന്ന പേ­ടി­യെ­ല്ലാം സൂ­ത്ര­ത്തിൽ കുറെ അ­ണ്ടി­പ്പ­രി­പ്പും കാ­ര­ക്കാ­യ­യും കൊ­ടു­ത്തു് ആ ലാടൻ ഇ­ല്ലാ­താ­ക്കി. അതിൽ പി­ന്നെ അവർ ര­ണ്ടു­പേ­രും വലിയ ച­ങ്ങാ­തി­മാ­രാ­യി­ത്തീർ­ന്നു.

അവർ അ­ന്യോ­ന്യം വളരെ വെടി പ­റ­ഞ്ഞു ര­സി­ക്കാ­റു­ണ്ടു്. അ­യാ­ളു­ടെ മു­മ്പിൽ ഇ­രു­ന്നു്, അ­യാ­ളു­ടെ ആ നീ­ണ്ടു­നി­വർ­ന്ന ശ­രീ­ര­ത്തെ ഒരു ചെറിയ കു­ട്ടി­ക്കു ചേർ­ന്ന ഗൗ­ര­വ­ത്തോ­ടു­കൂ­ടി സൂ­ക്ഷി­ച്ചു നോ­ക്കി­ക്കൊ­ണ്ടി­രി­ക്കു­മ്പോൾ മിനി വളരെ സ­ന്തോ­ഷി­ച്ചു ചി­രി­ച്ചു. അ­വ­ളു­ടെ മുഖം ചു­മ­ക്കു­ക­യും അവൾ ഇ­ട­യ്ക്കി­ട­യ്ക്കു്, ‘ആട്ടെ നി­ങ്ങ­ളു­ടെ ഭാ­ണ്ഡ­ത്തിൽ എ­ന്താ­ണു് ഉ­ള്ള­തു്’ എന്നു ആ ക­ബൂ­ലി­വാ­ല­യോ­ടു ചോ­ദി­ക്ക­യും ചെ­യ്യാ­റു­ണ്ടു്.

ഒരു മ­ലം­പ്ര­ദേ­ശ­ത്തു­കാ­ര­നാ­യ അയാൾ ത­നി­ക്കു സ്വതേ ഉള്ള ഉ­ച്ചാ­ര­ണ­വി­ശേ­ഷ­ത്തോ­ടു­കൂ­ടി ‘ഒരു ആന’ എന്നു മ­റു­പ­ടി പ­റ­യാ­റു­ണ്ടു്. അതിൽ വലിയ നേ­ര­മ്പോ­ക്കി­നു വ­ഴി­യി­ല്ലെ­ങ്കി­ലും അവർ ര­ണ്ടു­പേ­രും ആ ഫ­ലി­ത­ത്തി­ലെ ര­സ­ത്തെ ധാ­രാ­ളം അ­നു­ഭ­വി­ക്കാ­റു­ണ്ടു്. പ്രാ­യാ­ധി­ക്യ­മു­ള്ള ഒ­രാ­ളോ­ടു ഈ കു­ട്ടി സം­സാ­രി­ക്കു­ന്ന­തു അ­സാ­ധാ­ര­ണ­മാ­യ വി­ധ­ത്തിൽ ര­സ­ജ­ന­ക­മാ­ണെ­ന്നാ­ണു് എന്നെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം ഉള്ള അ­ഭി­പ്രാ­യം.

നേ­ര­മ്പോ­ക്കു പ­റ­യു­ന്ന കാ­ര്യ­ത്തിൽ താൻ കു­ട്ടി­യേ­ക്കാൾ ഒ­ട്ടും പി­ന്നി­ലാ­ക­രു­തെ­ന്നു വി­ചാ­രി­ച്ചു ആ ലാ­ട­നും ചി­ല­തെ­ല്ലാം ഇ­പ്ര­കാ­രം പറയും:-‘ആട്ടെ കു­ട്ടി, നീ എ­ന്നാ­ണു് നി­ന്റെ ഭർ­ത്താ­വി­ന്റെ അ­ച്ഛ­ന്റെ വീ­ട്ടി­ലേ­യ്ക്കു പോ­കു­ന്ന­തു്?’

ബ­ങ്കാ­ള­ത്തി­ലെ ക­ന്യ­ക­മാ­രെ­ല്ലാം ചെ­റു­പ്പ­ത്തിൽ തന്നെ ഭർ­ത്താ­വി­ന്റെ പി­തൃ­ഗൃ­ഹ­ത്തെ­ക്കു­റി­ച്ചു് ധാ­രാ­ളം കേ­ട്ടി­രി­ക്കും. പക്ഷേ, ഞങ്ങൾ കുറെ പുതിയ സ­മ്പ്ര­ദാ­യ­ക്കാ­രാ­യ­തു­കൊ­ണ്ടു് ആ വക വർ­ത്ത­മാ­ന­ങ്ങ­ളെ­ല്ലാം ഞ­ങ്ങ­ളു­ടെ കു­ട്ടി­യിൽ­നി­ന്നു മ­റ­ച്ചു­വെ­ച്ചി­രു­ന്നു. അ­തു­കൊ­ണ്ടു് ക­ബൂ­ലി­വാ­ല­യു­ടെ മേ­ല്പ­റ­ഞ്ഞ ചോ­ദ്യം കേ­ട്ട­പ്പോൾ കാ­ര്യം മ­ന­സ്സി­ലാ­വാ­തെ മിനി കുറെ പ­രി­ഭ്ര­മി­ച്ചി­ട്ടു­ണ്ടാ­യി­രി­ക്ക­ണം. എ­ങ്കി­ലും അവൾ അ­തൊ­ന്നും പു­റ­ത്തു കാ­ണി­ക്കാ­തെ ബ­ഹു­സാ­മർ­ത്ഥ്യ­ത്തോ­ടു­കൂ­ടി ‘നി­ങ്ങൾ അ­വി­ടെ­യ്ക്കാ­ണോ പോ­കു­ന്ന­തു്’ എന്നു നി­സ്സം­ശ­യം മ­റു­പ­ടി പ­റ­ഞ്ഞി­ട്ടു­ണ്ടാ­യി­രി­ക്കും.

ക­ബൂ­ലി­വാ­ല­യു­ടെ വർ­ഗ്ഗ­ത്തിൽ­പ്പെ­ട്ട ആ­ളു­ക­ളു­ടെ­യി­ട­യിൽ ഭർ­ത്താ­വി­ന്റെ പി­തൃ­ഗൃ­ഹം എന്ന വാ­ക്കി­നു എ­ല്ലാ­വർ­ക്കും അ­റി­യാ­വു­ന്ന­താ­യി ര­ണ്ടർ­ത്ഥ­മു­ണ്ടാ­യി­രു­ന്നു. സാ­ധാ­ര­ണ ‘ജെയിൽ’ എന്നു പ­റ­യു­ന്ന­തി­ന്നു പകരം ഈ പദം ഉ­പ­യോ­ഗി­ക്കാ­റു­ണ്ടു്. ന­മ്മു­ടെ യാ­തൊ­രു ചി­ല­വും കൂ­ടാ­തെ ന­മ്മു­ടെ ആ­വ­ശ്യ­ങ്ങൾ എ­ല്ലാം മ­റ്റു­ള്ള­വ­രാൽ അ­ന്വേ­ഷി­ക്ക­പ്പെ­ടു­ന്ന സ്ഥ­ല­മാ­ണ­ല്ലൊ ‘ജെയിൽ’. ഈ അർ­ത്ഥ­ത്തി­ലാ­ണു് ദീർ­ഘ­കാ­യ­നാ­യ ആ ക­ബൂ­ലി­വാ­ല മി­നി­യു­ടെ ചോ­ദ്യ­ത്തെ ധ­രി­ച്ച­തു്. ‘ഫാ ഞാൻ എന്റെ ഭർ­ത്താ­വി­ന്റെ അ­ച്ഛ­നെ അ­ടി­ച്ചു­വീ­ഴ്ത്തും’ എന്നു തന്റെ വലിയ മു­ഷ്ടി­കൾ ചു­രു­ട്ടി സ­ങ്ക­ല്പ­നിർ­മ്മി­ത­നാ­യ ഒരു പോ­ലീ­സ്സു­കാ­ര­ന്റെ നേർ­ക്കു തല കു­ലു­ക്കി­യും­കൊ­ണ്ടു് അയാൾ മി­നി­യോ­ടു സ­മാ­ധാ­നം പറയും. അതു കേൾ­ക്കു­മ്പോൾ സാ­ധു­വും നി­സ്സ­ഹാ­യ­നും ആയ ആ ബ­ന്ധു­വി­നെ­ക്കു­റി­ച്ചു— ഭർ­ത്താ­വി­ന്റെ പി­താ­വി­നെ­ക്കു­റി­ച്ചു്—വി­ചാ­രി­ച്ചു സ­ഹ­താ­പം തോ­ന്നി മിനി ഉ­റ­ക്കെ ചി­രി­ക്കു­വാൻ തു­ട­ങ്ങും. ഭീ­മോ­പ­മ­നാ­യ അ­വ­ളു­ടെ സ്നേ­ഹി­ത­നും അ­പ്പോൾ കൂടെ ചി­രി­ക്കും.

ശ­രൽ­ക്കാ­ല­മാ­യി­രു­ന്നു. ഈ കാ­ല­ത്താ­ണു് പു­രാ­ത­ന­കാ­ല­ങ്ങ­ളിൽ രാ­ജാ­ക്ക­ന്മാർ യു­ദ്ധ­ത്തി­ന്നു പു­റ­പ്പെ­ട്ടി­രു­ന്ന­തു്. ക­ല്ക്ക­ട്ട­യി­ലെ ഒരു മൂ­ല­യി­ലു­ള്ള എന്റെ വീ­ട്ടിൽ നി­ന്നു ഞാൻ പു­റ­ത്തി­റ­ങ്ങാ­റി­ല്ലെ­ങ്കി­ലും, ലോകം മു­ഴു­വൻ യ­ഥേ­ഷ്ടം സ­ഞ്ച­രി­ക്കു­ന്ന­തി­ന്നു ഞാൻ എന്റെ മ­ന­സ്സി­നെ അ­നു­വ­ദി­ക്കാ­റു­ണ്ടു്. പു­തു­താ­യി വല്ല രാ­ജ്യ­ത്തി­ന്റെ­യും പേരു കേ­ട്ടാൽ എന്റെ മ­ന­സ്സു് ഉടനെ അവിടെ ചെ­ല്ലും. വി­ദേ­ശീ­യ­നാ­യ വ­ല്ല­വ­നേ­യും വ­ഴി­ക്കു­വെ­ച്ചു ക­ണ്ടാൽ അ­വ­ന്റെ സ്വ­രാ­ജ്യ­ത്തി­ലു­ള്ള പർ­വ്വ­ത­ങ്ങൾ, തുറകൾ, കാ­ടു­കൾ, നദികൾ ഇ­വ­യെ­ക്കു­റി­ച്ചും അ­വ­യു­ടെ ഇടയിൽ സ്ഥി­തി ചെ­യ്യു­ന്ന അ­വ­രു­ടെ ഭ­വ­ന­ത്തെ­ക്കു­റി­ച്ചും അവിടെ ദൂ­ര­ത്തു­ള്ള മ­ല­ക­ളി­ലെ സ്വ­ത­ന്ത്ര­ജീ­വി­ത­ത്തെ­ക്കു­റി­ച്ചും എന്റെ മ­ന­സ്സു പ­ല­വി­ധ­ത്തിൽ ആ­ലോ­ചി­ച്ചു സ്വ­പ്നം കണ്ടു തു­ട­ങ്ങും. സ­സ്യ­ങ്ങ­ളെ­പ്പോ­ലെ അ­ചേ­ത­ന­മാ­യ ഒരു ജീ­വി­തം ഞാൻ ന­യി­ച്ചു­പോ­ന്ന­തു­കൊ­ണ്ടാ­യി­രി­ക്കാം ദേ­ശ­സ­ഞ്ചാ­രം എന്നു കേൾ­ക്കു­മ്പോൾ തന്നെ എന്റെ മ­ന­സ്സിൽ ഇ­ടി­മി­ന്നൽ­പോ­ലെ ഒരു ആളൽ ഉ­ണ്ടാ­വു­ന്ന­തു്. അ­ന്യ­രാ­ജ്യ­സ­ഞ്ചാ­ര­ത്തിൽ കാ­ണാ­വു­ന്ന കാ­ഴ്ച­ക­ളും ഉ­ണ്ടാ­കാ­വു­ന്ന അ­നു­ഭ­വ­ങ്ങ­ളും തു­ട­രെ­ത്തു­ട­രെ എന്റെ മ­നോ­മു­കു­ര­ത്തിൽ പ്ര­തി­ഫ­ലി­ച്ചു­കാ­ണു­ന്ന­തി­നു­ള്ള കാ­ര­ണ­വും അ­തു­ത­ന്നെ­യാ­യി­രി­ക്കാം. ഈ ക­ബൂ­ലി­വാ­ല­യു­ടെ സ­ന്നി­ധാ­ന­ത്തിൽ എന്റെ മ­ന­സ്സു പെ­ട്ടെ­ന്നു് അ­യാ­ളു­ടെ സ്വ­രാ­ജ്യ­ത്തി­ലേ­ക്കു് ആ­കർ­ഷി­ക്ക­പ്പെ­ട്ടു. വരണ്ട പർ­വ്വ­ത­കൊ­ടു­മു­ടി­ക­ളും, അ­വ­യ്ക്കു ചു­റ്റു­മു­ള്ള ഇ­ടു­ങ്ങി­യ തു­റ­ക­ളും മ­റ്റും ക്ഷ­ണ­ത്തിൽ എന്റെ മ­ന­സ്സു­കൊ­ണ്ടു് ഞാൻ കണ്ടു. പല വ­ഴി­ക്കു­മാ­യി പോ­കു­ന്ന ക­ച്ച­വ­ട­ക്കാ­രു­ടെ ഭാരം വ­ഹി­ക്കു­ന്ന ഒ­ട്ട­ക­ങ്ങ­ളേ­യും, വലിയ ത­ല­പ്പാ­വു­കൾ ധ­രി­ച്ചു പഴയ ത­ര­ത്തി­ലു­ള്ള പല ആ­യു­ധ­ങ്ങ­ളും എ­ടു­ത്തു മ­ലം­പ്ര­ദേ­ശ­ത്തു നി­ന്നു മൈ­താ­ന­പ്ര­ദേ­ശ­ങ്ങ­ളി­ലേ­ക്കു യാത്ര ചെ­യ്യു­ന്ന ക­ച്ച­വ­ട­ക്കാ­രേ­യും ഞാൻ എന്റെ മ­നോ­രാ­ജ്യ­ത്തിൽ കണ്ടു. അവിടെ സ­ഞ്ച­രി­ക്കു­ന്ന­തി­നി­ട­യ്ക്കു മറ്റു ചി­ല­തും കൂടി നോ­ക്കി­ക്കാ­ണു­ന്ന അ­വ­സ­ര­ത്തിൽ മി­നി­യു­ടെ അമ്മ വ­ന്നു് എന്നെ ത­ട­ഞ്ഞു ‘ആ മ­നു­ഷ്യ­നെ സൂ­ക്ഷി­ക്ക­ണെ’ എന്നു എ­ന്നോ­ടു് അ­പേ­ക്ഷി­ച്ച­താ­യി എ­നി­ക്കു തോ­ന്നി. മി­നി­യു­ടെ അമ്മ വളരെ ഭീ­രു­വാ­യ ഒരു സ്ത്രീ­യാ­ണു്. വ­ഴി­യിൽ നി­ന്നു വല്ല ശ­ബ്ദ­വും കേൾ­ക്കു­ക­യോ, വീ­ട്ടി­ലേ­ക്കു വ­ല്ല­വ­രും കയറി വ­രി­ക­യോ ചെ­യ്താൽ അ­വ­രെ­ല്ലാം ക­ള്ള­ന്മാ­രോ, കു­ടി­യ­ന്മാ­രോ, പാ­മ്പു­ക­ളോ, പു­ലി­ക­ളോ, പാ­റ്റ­ക­ളോ, പു­ഴു­ക്ക­ളോ, ഇം­ഗ്ലീ­ഷു­ക­പ്പൽ­ക്കാ­രോ ആ­ണെ­ന്നു് അവൾ ആ ക്ഷ­ണ­ത്തിൽ തീ­രു­മാ­നി­ച്ചു­ക­ഴി­യും. ഇത്ര കാ­ല­ത്തെ­യെ­ല്ലാം പ­രി­ച­യം ഉ­ണ്ടാ­യി­ട്ടും അ­വ­ളു­ടെ ഈ ഭയവും ഭീ­രു­ത്വ­വും ഇ­തു­വ­രെ തീർ­ന്നി­ട്ടി­ല്ല. അ­തു­കൊ­ണ്ടു് അ­വൾ­ക്കു ക­ബൂ­ലി­വാ­ല­യെ­ക്കു­റി­ച്ചു വളരെ സംശയം ഉ­ണ്ടാ­യി­രു­ന്നു. അയാളെ സൂ­ക്ഷി­ക്കേ­ണ­മെ­ന്നു എ­ന്നോ­ടു പ­ല­പ്പോ­ഴും പ­റ­യാ­റും ഉ­ണ്ടാ­യി­രു­ന്നു.

ഞാൻ അതു കേൾ­ക്കു­മ്പോൾ ചി­രി­ച്ചു അവളെ ക­ളി­യാ­ക്കി ധൈ­ര്യ­പ്പെ­ടു­ത്തു­വാൻ ശ്ര­മി­ച്ചി­രു­ന്നു. പക്ഷേ, അവൾ അ­പ്പോൾ തി­രി­ഞ്ഞു­നി­ന്നു് എ­ന്നോ­ടു ഗൗ­ര­വ­മു­ള്ള പല ചോ­ദ്യ­ങ്ങൾ ചോ­ദി­ക്കാ­റു­ണ്ടു്:

‘കു­ട്ടി­ക­ളെ ഇ­തു­വ­രെ ആരും ബ­ല­മാ­യി പി­ടി­ച്ചു­കൊ­ണ്ടു പോ­യി­ട്ടി­ല്ലേ? കാബൂൾ രാ­ജ്യ­ത്തു അ­ടി­മ­വ്യാ­പാ­രം ഉ­ണ്ടാ­യി­രു­ന്നു എന്നു പ­റ­യു­ന്ന­തു നേ­ര­ല്ലേ? ഉ­ഗ്ര­കാ­യ­നാ­യ ഈ മ­നു­ഷ്യ­ന്നു ഒരു ചെ­റി­യ­കു­ട്ടി­യെ പി­ടി­ച്ചു കൊ­ണ്ടു­പോ­കു­വാൻ സാ­ധി­ക്കു­മെ­ന്നു വി­ചാ­രി­ക്കു­ന്ന­തു് അ­സം­ബ­ന്ധ­മാ­ണൊ?’

അതു അ­സാ­ദ്ധ്യ­മ­ല്ലെ­ങ്കി­ലും അ­സം­ഭാ­വ്യ­മാ­ണു് എന്നു ഞാൻ ഉ­റ­പ്പി­ച്ചു പ­റ­ഞ്ഞു. അവൾ അ­തു­കൊ­ണ്ടു തൃ­പ്തി­പ്പെ­ട്ടി­ല്ല. അ­വ­ളു­ടെ ഭയം വർ­ദ്ധി­ച്ച­തേ­യു­ള്ളു. എ­ങ്കി­ലും അതു് ഒരു അ­ടി­സ്ഥാ­ന­വും വ്യ­വ­സ്ഥ­യും ഇ­ല്ലാ­ത്ത ഭ­യ­മാ­യി­രു­ന്ന­തു­കൊ­ണ്ടു് ആ ചി­ല്ല­റ ക­ച്ച­വ­ട­ക്കാ­ര­നാ­യ ക­ബൂ­ലി­വാ­ല­യോ­ടു ഞ­ങ്ങ­ളു­ടെ വീ­ട്ടിൽ ക­ട­ക്ക­രു­തെ­ന്നു പ­റ­യു­ന്ന­തു അ­നു­ചി­ത­മാ­യി­രി­ക്കു­മെ­ന്നു് എ­നി­ക്കു തോ­ന്നി. ത­ന്നി­മി­ത്തം കു­ട്ടി­യും അ­യാ­ളു­മാ­യു­ള്ള സ്നേ­ഹം നിർ­വി­ഘ്നം വർ­ദ്ധി­ച്ചു വന്നു.

കൊ­ല്ല­ത്തിൽ ഒ­രി­ക്കൽ ക­ബൂ­ലി­വാ­ല സ്വ­രാ­ജ്യ­ത്തേ­ക്കു മ­ട­ങ്ങി­പ്പോ­കും. അ­ക്കാ­ല­ത്തു് അ­യാൾ­ക്കു് ജോ­ലി­ത്തി­ര­ക്കാ­ണു്. ത­നി­ക്കു പി­രി­ഞ്ഞു കി­ട്ടു­വാ­നു­ള്ള­തെ­ല്ലാം വീ­ടു­കൾ­തോ­റും ന­ട­ന്നു പി­രി­ച്ചെ­ടു­ക്കു­ന്ന ധൃ­തി­യാ­ണു്. ഇ­ക്കൊ­ല്ല­ത്തിൽ ആ വക ധൃ­തി­കൾ ഒക്കെ ഉ­ണ്ടാ­യി­രു­ന്നി­ട്ടും ഇ­ട­ക്കി­ട­യ്ക്കു് മി­നി­യെ വന്നു കാ­ണു­ന്ന­തി­ന്നു് അ­യാൾ­ക്കു് സ­മ­യ­മി­ല്ലാ­തി­രു­ന്നി­ട്ടി­ല്ല. മി­നി­യും അ­യാ­ളും ത­മ്മിൽ എന്തോ ഒരു കാ­ര്യം ആ­ലോ­ചി­ച്ചു വ­രു­ന്നു­ണ്ടെ­ന്നു കാ­ണു­ന്ന­വർ­ക്കൊ­ക്കെ തോ­ന്നി. എ­ന്തു­കൊ­ണ്ടെ­ന്നാൽ, രാ­വി­ലെ വ­രു­വാൻ സാ­ധി­ച്ചി­ല്ലെ­ങ്കിൽ വൈ­കു­ന്നേ­ര­മെ­ങ്കി­ലും അയാൾ എ­ത്താ­തി­രി­ക്ക­യി­ല്ല. വീ­ട്ടിൽ വല്ല മു­ക്കി­ലും മൂ­ല­യി­ലും വെ­ച്ചു മ­ലി­ന­വ­സ്ത്ര­ധാ­രി­യും ദീർ­ഗ്ഘ­കാ­യ­നും വളരെ പ്രാ­കൃ­ത വേ­ഷ­ക്കാ­ര­നും ആയ ആ ലാടനെ പെ­ട്ടെ­ന്നു ക­ണ്ടു­മു­ട്ടി­യാൽ എ­നി­ക്കു തന്നെ പ­ല­പ്പോ­ഴും ഒരു സ­ങ്കോ­ചം തോ­ന്നാ­റു­ണ്ടു്. എ­ങ്കി­ലും മിനി യാ­തൊ­രു പ­രി­ഭ്ര­മ­വും കൂ­ടാ­തെ ‘ആ ക­ബൂ­ലി­വാ­ല, ക­ബൂ­ലി­വാ­ല’ എ­ന്നു് ഉ­റ­ക്കെ വി­ളി­ച്ചു പു­ഞ്ചി­രി തൂ­കി­യും­ക്കൊ­ണ്ടു് അ­യാ­ളു­ടെ അ­ടു­ക്കൽ ഓടി എ­ത്താ­റു­ണ്ടു്. പ്രാ­യ­ത്തിൽ ഇത്ര വളരെ വ്യ­ത്യാ­സ­മു­ണ്ടാ­യി­രു­ന്ന അവർ ര­ണ്ടു­പേ­രും ത­മ്മിൽ ക­ണ്ടു­മു­ട്ടി­യാൽ ബ­ഹു­ര­സ­മാ­യി ചി­രി­ച്ചും വെടി പ­റ­ഞ്ഞും അ­ന്യോ­ന്യം ര­സി­ക്കാ­തി­രി­ക്ക­യു­മി­ല്ല. അതു് എ­നി­ക്കു നല്ല തീർ­ച്ച­യാ­ണു്.

അയാൾ മ­ട­ങ്ങി പോ­കു­വാൻ നി­ശ്ച­യി­ച്ചി­രു­ന്ന­തി­ന്റെ കു­റ­ച്ചു ദിവസം മു­മ്പു് ഒരു രാ­വി­ലെ ഞാൻ മു­റി­യിൽ ഇ­രു­ന്നു് എന്റെ നോ­വ­ലി­ന്റെ അ­ച്ച­ടി­ച്ച പ്രൂ­ഫു­കൾ പ­രി­ശോ­ധി­ക്കു­ക­യാ­യി­രു­ന്നു. കാലം നല്ല ത­ണു­പ്പു­ള്ള­താ­യി­രു­ന്നു. വാ­താ­യ­ന­ത്തിൽ കൂടി സൂ­ര്യ­ര­ശ്മി അ­ക­ത്തു പ്ര­വേ­ശി­ച്ചു് എന്റെ പാ­ദ­ങ്ങ­ളെ സ്പർ­ശി­ച്ചു. അ­തു­കൊ­ണ്ടു് അ­ല്പ­മാ­യു­ണ്ടാ­യി­രു­ന്ന ആ ചൂടു് അ­ത്യ­ന്തം ഹൃ­ദ­യം­ഗ­മാ­യി­രു­ന്നു. സമയം എട്ടു മണി ആ­യി­രു­ന്നു. ചി­ല്ല­റ ക­ച്ച­വ­ട­ക്കാർ—ന­ട­ന്നു ക­ച്ച­വ­ടം ചെ­യ്യു­ന്ന­വർ—ചിലർ സ്വ­സ്ഥാ­ന­ങ്ങ­ളി­ലേ­ക്കു തല നിറയെ സാ­മാ­ന­വു­മാ­യി മ­ട­ങ്ങു­ന്നു­ണ്ടാ­യി­രു­ന്നു. പെ­ട്ട­ന്നു ഞാൻ വ­ഴി­യിൽ നി­ന്നു് ഒരു ബഹളം കേ­ട്ടു. പു­റ­ത്തേ­ക്കു നോ­ക്കി­യ­പ്പോൾ, മി­നി­യു­ടെ ക­ബൂ­ലി­വാ­ല­യെ രണ്ടു പോ­ലീ­സ്സു­കാർ കൂടി വി­ല­ങ്ങു വെ­ച്ചു കൊ­ണ്ടു­പോ­കു­ന്ന­തും ജി­ജ്ഞാ­സു­ക്ക­ളാ­യ ഒരു കൂ­ട്ടം കു­ട്ടി­കൾ പി­ന്നാ­ലെ കൂ­ടി­യി­രി­ക്കു­ന്ന­തും ആണു് ഞാൻ ക­ണ്ട­തു്. ക­ബൂ­ലി­വാ­ല­യു­ടെ വ­സ്ത്ര­ങ്ങ­ളി­ന്മേൽ എ­ല്ലാം രക്തം പു­ര­ണ്ടി­രു­ന്നു. പോ­ലീ­സ്സു­കാ­രിൽ ഒ­രാ­ളു­ടെ ക­യ്യിൽ ഒരു വലിയ ക­ത്തി­യും ഉ­ണ്ടാ­യി­രു­ന്നു. ഞാൻ അ­ക്ഷ­മ­നാ­യി പു­റ­ത്തു വ­ന്നു് അവരെ ത­ട­ഞ്ഞു നിർ­ത്തി ‘എന്താ കാ­ര്യം’ എ­ന്നു് അ­ന്വേ­ഷ­ണം ചെ­യ്തു. ക­ബൂ­ലി­വാ­ല ഒ­രാൾ­ക്കു ‘രാ­മ­പു­രി സാൽവ’ വി­റ്റി­രു­ന്നു എ­ന്നും അ­തി­ന്റെ വില ചോ­ദി­ച്ച­പ്പോൾ വാ­ങ്ങി­യ­വൻ സാൽവ തന്നെ വാ­ങ്ങി­യി­ട്ടി­ല്ലെ­ന്നു പ­റ­ഞ്ഞു ത­മ്മിൽ ഘോ­ര­മാ­യ ഒരു വാ­ഗ്വാ­ദം ന­ട­ന്നു എ­ന്നും അ­തി­ന്നി­ട­യിൽ ക­ബൂ­ലി­വാ­ല അയാളെ കു­ത്തി മു­റി­വു് ഏ­ല്പി­ച്ചു എ­ന്നും ഞാൻ അ­വ­രോ­ടും ഇ­വ­രൊ­ടും ഒക്കെ ചോ­ദി­ച്ചു മ­ന­സ്സി­ലാ­ക്കി. തന്റെ പ­രി­ഭ്ര­മ­വും കോ­പ­വും ശ­മി­ക്കാ­തെ പോ­കു­ന്ന വ­ഴി­ക്കെ­ല്ലാം ക­ബൂ­ലി­വാ­ല ആ ശ­ത്രു­വി­നെ ക­ല­ശ­ലാ­യി അ­ധി­ക്ഷേ­പി­ക്കു­ന്നു­ണ്ടാ­യി­രു­ന്നു. പോകും വ­ഴി­ക്കു് എന്റെ ഭ­വ­ന­ത്തി­ന്റെ എ­റ­യ­ത്തു മിനി നി­ല്ക്കു­ന്നു­ണ്ടാ­യി­രു­ന്നു. അവൾ അയാളെ ക­ണ്ട­പ്പോൾ പ­തി­വു­പോ­ലെ ‘ക­ബൂ­ലി­വാ­ല’ എന്നു വി­ളി­ച്ചും­കൊ­ണ്ടു സ­ന്തോ­ഷ­ത്തോ­ടു­കൂ­ടി ഓടി എത്തി. ക­ബൂ­ലി­വാ­ല­യ്ക്കു് അവളെ ക­ണ്ട­പ്പോൾ വളരെ സ­ന്തോ­ഷം തോ­ന്നി. അ­യാ­ളു­ടെ മുഖം തെ­ളി­ഞ്ഞു. അ­ന്നു് അ­യാ­ളു­ടെ തോ­ള­ത്തു മാ­റാ­പ്പു­ണ്ടാ­യി­രു­ന്നി­ല്ല. അ­തു­കൊ­ണ്ടു് അ­തി­ന്ന­ക­ത്തു­ണ്ടെ­ന്നു പ­റ­യാ­റു­ള്ള ആ­ന­യെ­ക്കു­റി­ച്ചു സം­സാ­രി­ക്കു­വാൻ അ­പ്പോൾ അ­വൾ­ക്കു സാ­ധി­ച്ചി­ല്ല. അ­തു­കൊ­ണ്ടു്, അവൾ സാ­ധാ­ര­ണ ചോ­ദി­ക്കാ­റു­ള്ള ര­ണ്ടാ­മ­ത്തെ ചോ­ദ്യം അ­യാ­ളോ­ടു ചോ­ദി­ച്ചു. ‘നി­ങ്ങൾ നി­ങ്ങ­ളു­ടെ ഭർ­ത്താ­വി­ന്റെ പി­തൃ­ഗൃ­ഹ­ത്തി­ലേ­ക്കു പോ­കു­ക­യാ­ണോ?’ അയാൾ ചി­രി­ച്ചും­കൊ­ണ്ടു് ‘ഇ­പ്പോൾ അ­ങ്ങോ­ട്ടു തന്നെ ആണു് പോ­കു­ന്ന­തു്’ എന്നു മ­റു­പ­ടി പ­റ­ഞ്ഞു. തന്റെ മ­റു­പ­ടി മി­നി­ക്കു് ര­സി­ച്ചി­ല്ലെ­ന്നു് അ­യാൾ­ക്കു മ­ന­സ്സി­ലാ­യി. ഉടനെ, വി­ല­ങ്ങി­ട്ടു മു­റു­ക്കി­യി­രു­ന്ന തന്റെ കൈകൾ ര­ണ്ടും അയാൾ ഉ­യർ­ത്തി പി­ടി­ച്ചു ‘ഹാ, ഞാൻ എന്റെ ഭർ­ത്താ­വി­ന്റെ വ­യ­സ്സ­നാ­യ ആ പി­താ­വി­നെ അ­ടി­ച്ചു വീ­ഴ്ത്തു­മാ­യി­രു­ന്നു. എ­ന്തു­ചെ­യ്യാം, എന്റെ ക­യ്യു­കൾ കെ­ട്ടി­യി­രി­ക്കു­ന്നു’ എ­ന്നു് അയാൾ കൂ­ടു­ത­ലാ­യി പ­റ­ഞ്ഞു.

images/kaboolivala-01.png

മരണം വ­ര­ത്ത­ക്ക­വി­ധ­ത്തിൽ ക­യ്യേ­റ്റം ചെയ്ത കു­റ്റ­ത്തി­നു ക­ബൂ­ലി­വാ­ല­യെ കുറെ വർ­ഷ­ത്തെ തടവു ശി­ക്ഷ­യ്ക്കു വി­ധി­ച്ചു.

കാലം അ­ങ്ങി­നെ ക­ഴി­ഞ്ഞു­കൂ­ടി. അ­യാ­ളെ­പ്പ­റ്റി ആരും ഓർ­ത്ത­തും ഇല്ല. പ­തി­വു­ള്ള സ്ഥ­ല­ത്തു പ­തി­വു­ള്ള ജോ­ലി­കൾ ചെ­യ്തു ഞങ്ങൾ ദിനം ക­ഴി­ച്ചു കൂ­ട്ടി. ഒ­രി­ക്കൽ ഞ­ങ്ങ­ളു­ടെ വീ­ട്ടിൽ വളരെ നി­ത്യ­നും ഇ­പ്പോൾ തടവിൽ കി­ട­ക്കു­ന്ന­വ­നു­മാ­യ ആ ‘ലാടനെ’ക്കു­റി­ച്ചു് ആരും ആ­ലോ­ചി­ച്ച­തും ഇല്ല. അ­സ്ഥി­ര­ബു­ദ്ധി­യാ­യ എന്റെ മിനി കൂടി— എ­നി­ക്കു് അതു പ­റ­യു­വാൻ ല­ജ്ജ­യാ­കു­ന്നു—അ­വ­ളു­ടെ പഴയ സ്നേ­ഹി­ത­നെ തീരെ മ­റ­ന്നു. അ­വൾ­ക്കു പുതിയ ച­ങ്ങാ­തി­മാർ ഉ­ണ്ടാ­യി. അ­വൾ­ക്കു പ്രാ­യം അ­ധി­ക­മാ­യ­തോ­ടു­കൂ­ടി അ­വ­ളു­ടെ ച­ങ്ങാ­തി­മാർ അ­ധി­ക­വും പെൺ­കു­ട്ടി­ക­ളാ­യി. അ­വ­രൊ­ന്നി­ച്ചു് അവൾ അ­വ­ളു­ടെ സമയം ക­ഴി­ച്ചു. സമയം മു­ഴു­വ­നും കൂ­ട്ടു­കാർ ഒ­ന്നി­ച്ചു ക­ഴി­ച്ചി­രു­ന്ന­തു­കൊ­ണ്ടു് അ­വൾ­ക്കു പ­ണ്ട­ത്തെ­പ്പോ­ലെ അ­വ­ളു­ടെ അ­ച്ഛ­ന്റെ മു­റി­യിൽ ക­ട­ന്നു­വ­രു­ന്ന­തി­നു പോലും സൗ­ക­ര്യ­മു­ണ്ടാ­യി­ല്ല. ഞാൻ അ­വ­ളോ­ടു സം­സാ­രി­ക്കു­ക തന്നെ പ­തി­വി­ല്ലാ­താ­യി.

അ­ങ്ങി­നെ കുറെ കൊ­ല്ല­ങ്ങൾ ക­ഴി­ഞ്ഞു. ശ­രൽ­കാ­ല­മാ­യി­രു­ന്നു. മി­നി­യ്ക്കു് വി­വാ­ഹം നി­ശ്ച­യി­ച്ചി­രു­ന്നു. ന­വ­രാ­ത്രി­കാ­ല­ത്തു ക­ഴി­ക്ക­ണ­മെ­ന്നാ­ണു് തീർ­ച്ച­പ്പെ­ടു­ത്തി­യി­രു­ന്ന­തു്. ദുർ­ഗ്ഗ കൈ­ലാ­സ­ത്തി­ലേ­ക്കു മ­ട­ങ്ങി എ­ത്തു­ന്ന ആ കാ­ല­ത്തു്, ഞ­ങ്ങ­ളു­ടെ ഭ­വ­ന­ത്തി­ലെ പ്ര­ഭ­യു­ള്ള ദീ­പ­മാ­യി­രു­ന്ന മിനി അ­വ­ളു­ടെ അ­ച്ഛ­നെ നി­ഴ­ല­ത്തു വി­ട്ടും­കൊ­ണ്ടു് അ­വ­ളു­ടെ ഭർ­ത്താ­വി­ന്റെ ഭ­വ­ന­ത്തെ പ്ര­കാ­ശ­മാ­ന­മാ­ക്കി­ത്തീർ­ക്കു­ന്ന­തി­ന്നു് അ­ങ്ങോ­ട്ടു പോ­കു­വാൻ നി­ശ്ച­യി­ച്ചി­രു­ന്നു.

പ്ര­ഭാ­തം തെ­ളി­ഞ്ഞു പ്ര­കാ­ശി­ച്ചു. മ­ഴ­ക്കാ­ലം ക­ഴി­ഞ്ഞ­തു­കൊ­ണ്ടു് വാ­യു­മ­ണ്ഡ­ല­ത്തി­ന്നു ഒരു പ്ര­ത്യേ­ക പ­രി­ശു­ദ്ധ­ത സി­ദ്ധി­ച്ച­തു­പോ­ലെ കാ­ണ­പ്പെ­ട്ടു. പ്ര­ഭാ­ത­സൂ­ര്യ­ന്റെ ര­ശ്മി­കൾ ത­നി­ത്ത­ങ്ക­ശ്ശ­ലാ­ക­കൾ­പോ­ലെ പ്ര­കാ­ശി­ച്ചു. ആ പ്ര­ഭ­യിൽ യാ­തൊ­രു കൗ­തു­ക­വും സാ­ധാ­ര­ണ തോ­ന്നാ­ത്ത ക­ല്ക്ക­ട്ട­യി­ലെ ഇ­ട­വ­ഴി­ക­ളി­ലു­ള്ള ഭ­വ­ന­ങ്ങ­ളു­ടെ ഇ­ഷ്ടി­ക­ച്ചു­മ­രു­കൾ കൂടി വളരെ പ­രി­ശോ­ഭി­ച്ചു. പ്ര­ഭാ­തം മുതൽ വിവാഹ വാ­ദ്യ­ങ്ങൾ മു­ഴ­ങ്ങി­ക്കൊ­ണ്ടി­രു­ന്നു. ഓരോ താ­ള­ത്തി­ലും എന്റെ ഹൃദയം അധികം ഉ­ച്ച­ത്തിൽ അ­ടി­ച്ചു­കൊ­ണ്ടി­രു­ന്നു. ഭൈ­ര­വീ­രാ­ഗ­ത്തി­ന്റെ ഒരു ആലാപം കേ­ട്ട­പ്പോൾ ആ­സ­ന്ന­മാ­യ വേർ­പാ­ടി­നെ­ക്കു­റി­ച്ചു് ഓർ­ത്തു­ള്ള എന്റെ പ­രി­താ­പം ദൃ­ഢീ­ഭ­വി­ക്കു­ന്ന­താ­യി എ­നി­ക്കു തോ­ന്നി. എന്റെ മി­നി­യു­ടെ വി­വാ­ഹം അന്നു രാ­ത്രി­യാ­യി­രു­ന്നു.

പ്ര­ഭാ­തം മുതൽ ഭ­വ­ന­ത്തിൽ തി­ര­ക്കും ല­ഹ­ള­യും വർ­ദ്ധി­ച്ചു. മു­റ്റ­ത്തു മേ­ക്ക­ട്ടി­യോ­ടു­കൂ­ടി­യ പന്തൽ കെ­ട്ടു­വാ­നു­ണ്ടാ­യി­രു­ന്നു. ഭി­ത്തി­ക­ളി­ന്മേൽ എ­ല്ലാം വാൽ­സെ­റ്റു­കൾ ത­റ­യ്ക്കു­വാ­നു­ണ്ടാ­യി­രു­ന്നു. ധൃ­തി­ക്കും പ­രി­ഭ്ര­മ­ത്തി­നും അ­ള­വു­ണ്ടാ­യി­രു­ന്നി­ല്ല. ഞാൻ എന്റെ മു­റി­ക്ക­ക­ത്തി­രു­ന്നു ചില ക­ണ­ക്കു­കൾ പ­രി­ശോ­ധി­ക്കു­ക­യാ­യി­രു­ന്നു. അ­പ്പോൾ പെ­ട്ട­ന്നു് ഒരാൾ മു­റി­യിൽ ക­ട­ന്നു­വ­ന്നു് എ­നി­ക്കു സലാം തന്നു. എന്റെ മു­മ്പിൽ വി­നീ­ത­നാ­യി നി­ന്നു. അതു് ആ പഴയ ക­ബൂ­ലി­വാ­ല­യാ­യി­രു­ന്നു. എ­നി­ക്കു് ആ­ദ്യ­ത്തിൽ ആളെ മ­ന­സ്സി­ലാ­യി­ല്ല. അ­യാ­ളു­ടെ തോളിൽ ഭാ­ണ്ഡ­മു­ണ്ടാ­യി­രു­ന്നി­ല്ല. അ­യാ­ളു­ടെ മുടി നീ­ണ്ട­താ­യി­രു­ന്നി­ല്ല. അ­യാ­ളു­ടെ ശ­രീ­ര­ത്തി­ന്നു­ണ്ടാ­യി­രു­ന്ന പഴയ ഓ­ജ­സ്സോ ശ­ക്തി­യോ ഇ­പ്പോൾ ക­ണ്ടി­ല്ല. അയാൾ പ­തു­ക്കെ ഒന്നു പു­ഞ്ചി­രി­കൊ­ണ്ടു. അ­പ്പോൾ എ­നി­ക്കു ആളെ മ­ന­സ്സി­ലാ­യി.

‘താൻ എ­പ്പോൾ വന്നു’ എന്നു ഞാൻ അ­യാ­ളോ­ടു ചോ­ദി­ച്ചു.

‘ഇ­ന്ന­ലെ വൈ­കു­ന്നേ­രം എന്നെ ജെ­യി­ലിൽ നി­ന്നു വി­ട്ട­യ­ച്ചു’ എ­ന്നാ­യി­രു­ന്നു അ­യാ­ളു­ടെ മ­റു­പ­ടി.

ആ വാ­ക്കു­കൾ എന്റെ കർ­ണ്ണ­ര­ന്ധ്ര­ങ്ങ­ളിൽ വ­ല്ലാ­തെ ത­റ­ച്ചു. തന്റെ സ­മ­ഭാ­വി­യെ മു­റി­വേ­ല്പി­ച്ച ഒരു ക്രൂ­ര­നോ­ടു ഞാൻ ഇ­തു­വ­രെ സം­സാ­രി­ച്ചി­ട്ടി­ല്ല. അ­തോർ­ത്ത­പ്പോൾ എന്റെ മ­ന­സ്സിൽ വ­ല്ലാ­ത്ത ഒരു പ­രി­ഭ­വ­മു­ണ്ടാ­യി. ഇന്നേ ദിവസം ഈ ആൾ വ­ന്നി­രു­ന്നി­ല്ലെ­ങ്കിൽ ഈ ശു­ഭ­ദി­വ­സം ഇ­തി­ലു­മ­ധി­കം മം­ഗ­ള­ക­ര­മാ­കു­മാ­യി­രു­ന്നു എ­ന്നു് എ­നി­ക്കു തോ­ന്നി.

‘ഇവിടെ ഇ­ന്നു് ഒരു അ­ടി­യ­ന്തി­ര­മാ­ണു്. പല ക്രി­യ­ക­ളും ന­ട­ന്നു­കൊ­ണ്ടി­രി­ക്കു­ന്നു. എ­നി­ക്കു കുറെ തി­ര­ക്കു­ണ്ടു്. അ­ടു­ത്തു വേറെ ഒരു ദി­വ­സ­വും വ­ര­രു­തോ?’ എന്നു ഞാൻ വീ­ണ്ടും ചോ­ദി­ച്ചു.

ഉടനെ അയാൾ പോ­കു­വാ­നാ­യി ഭാ­വി­ച്ചു. പക്ഷേ, വാ­തിൽ­ക്കൽ എ­ത്തി­യ­പ്പോൾ അല്പം സം­ശ­യി­ച്ചു നി­ന്നു പി­ന്നോ­ക്കം തി­രി­ഞ്ഞു് എ­ന്നോ­ടു ‘എ­നി­ക്ക് ആ ചെറിയ കു­ട്ടി­യെ ഒന്നു ക­ണ്ടു­കൂ­ടെ, സാർ, ഒന്നു ക­ണ്ടാൽ മതി’ എന്നു പ­റ­ഞ്ഞു. മിനി ഇ­ന്നും പ­ണ്ട­ത്തെ മിനി തന്നെ ആ­ണെ­ന്നാ­യി­രു­ന്നു അ­യാ­ളു­ടെ വി­ശ്വാ­സം! ‘ക­ബൂ­ലി­വാ­ല’ എന്നു വി­ളി­ച്ചും­കൊ­ണ്ടു അവൾ പ­ണ്ട­ത്തെ­പ്പോ­ലെ അ­യാ­ളു­ടെ അ­ടു­ക്കൽ ഓടി എ­ത്തു­മെ­ന്നു് അയാൾ വി­ചാ­രി­ച്ചി­രു­ന്നു. അയാൾ എ­ങ്ങി­നെ­യോ തന്റെ ഒരു നാ­ട്ടു­കാ­ര­നോ­ടു വാ­ങ്ങി­യ­താ­യ കു­റ­ച്ചു് അ­ണ്ടി­പ്പ­രി­പ്പും കാ­ര­ക്കാ­യും ഒരു കീ­റ­ക്ക­ട­ലാ­സ്സിൽ പൊ­തി­ഞ്ഞു് കു­ട്ടി­ക്കു കൊ­ടു­ക്കു­വാ­നാ­യി സൂ­ക്ഷി­ച്ചു കൊ­ണ്ടു­വ­ന്നി­ട്ടു­ണ്ടാ­യി­രു­ന്നു. ജെ­യി­ലിൽ നി­ന്നു പു­റ­ത്തു വിട്ട ഉടനെ അയാൾ ആ­ദ്യ­മാ­യി ചെയ്ത കൃ­ത്യം അ­താ­ണു്. തന്റെ സ്വ­ന്തം വ­ക­യാ­യി ഒരു പൈ­പോ­ലും ഇ­ല്ലാ­തി­രു­ന്ന­തി­നാൽ അയാൾ കുറെ ക­ഷ്ട­പ്പെ­ട്ടി­ട്ടു­ണ്ടാ­യി­രി­ക്ക­ണം.

‘ഇ­ന്നു് ഈ വീ­ട്ടിൽ ഒരു അ­ടി­യ­ന്തി­ര­മാ­ക­യാൽ ഇവിടെ ആ­രെ­യും കാ­ണു­ന്ന­തി­നു സാ­ധി­ക്ക­യി­ല്ല’ എന്നു ഞാൻ ഉ­ത്ത­രം പ­റ­ഞ്ഞു. അ­യാ­ളു­ടെ മു­ഖ­ത്തു നി­ന്നു പ്ര­സ­ന്ന­ത തീരെ പോയി. മുഖം താ­ന്നു. അയാൾ അ­ത്യാ­ഗ്ര­ഹ­ത്തോ­ടു­കൂ­ടി എന്റെ നേരെ കു­റ­ച്ചു­നേ­രം നോ­ക്കി­ക്കൊ­ണ്ടു­നി­ന്നു. ഒ­ടു­വിൽ ‘സലാം’ എന്നു പ­റ­ഞ്ഞു പു­റ­ത്തേ­ക്കു പോയി.

എ­നി­ക്കു കു­റ­ച്ചു വ്യ­സ­നം തോ­ന്നി. ഞാൻ അയാളെ തി­രി­കെ വി­ളി­ച്ചാ­ലോ എ­ന്നു് ആ­ലോ­ചി­ച്ചു. പക്ഷേ, അയാൾ സ്വ­ന്ത­മ­ന­സ്സാ­ലെ തന്നെ തി­രി­കെ വ­രു­ന്നു­ണ്ടാ­യി­രു­ന്നു. അയാൾ എന്റെ നന്നെ അ­ടു­ത്തെ­ത്തി ഒരു പൊതി നീ­ട്ടി­ക്കാ­ണി­ച്ചു­കൊ­ണ്ടു് ‘ഞാൻ ഇതു് ആ ചെറിയ കു­ട്ടി­ക്കൂ വേ­ണ്ടി കൊ­ണ്ടു­വ­ന്ന­താ­ണു്. ഇതു നി­ങ്ങൾ എ­നി­ക്കു വേ­ണ്ടി ആ കു­ട്ടി­ക്കു കൊ­ടു­ക്കാ­മോ?’ എന്നു ചോ­ദി­ച്ചു.

ഞാൻ അതു വാ­ങ്ങി അ­യാൾ­ക്കു് പണം കൊ­ടു­ക്കു­വാ­നാ­യി ഭാ­വി­ച്ചു. അ­പ്പോൾ അയാൾ എന്റെ കയ്യു ക­ട­ന്നു­പി­ടി­ച്ചു. ‘നി­ങ്ങൾ വളരെ ദയാലു തന്നെ. എന്നെ നി­ങ്ങൾ മ­റ­ക്കാ­തി­രു­ന്നാൽ മതി. എ­നി­ക്കു പണം ത­ര­രു­തു്. നി­ങ്ങൾ­ക്കു ഓ­മ­ന­യാ­യ ഒരു പെൺ­കു­ട്ടി ഉ­ണ്ടു്. എ­നി­ക്കും അ­വ­ളെ­പ്പോ­ലെ തന്നെ ഒരു കു­ട്ടി എന്റെ വീ­ട്ടിൽ ഉ­ണ്ടു്. ഞാൻ മി­നി­യെ കാ­ണു­മ്പോൾ അവളെ ഓർ­ക്കു­ന്നു. ആ ഓർ­മ്മ­യോ­ടു­കൂ­ടി­യാ­ണു് ഞാൻ മി­നി­ക്കു എ­ട­യ്ക്കു വ­ല്ല­തും കൊ­ണ്ടു കൊ­ടു­ക്കു­ന്ന­തു്. അ­ല്ലാ­തെ എ­നി­ക്കു് അ­തു­കൊ­ണ്ടു് ഒരു ലാഭം ഉ­ണ്ടാ­ക്കു­വാ­ന­ല്ല.’ എ­ന്നി­ങ്ങ­നെ അയാൾ എ­ന്നോ­ടു പ­റ­ഞ്ഞു.

ഇ­ത്ര­യും പ­റ­ഞ്ഞു് അയാൾ അ­ഴു­ക്കു പി­ര­ണ്ട അ­ഴി­ഞ്ഞ ഉ­ടു­പ്പി­ന്റെ അ­ക­ത്തു നി­ന്നു ഒരു ചളി പി­ടി­ച്ച ചെറിയ ക­ട­ലാ­സ്സു പൊതി പു­റ­ത്തേ­ക്കു് എ­ടു­ത്തു. വളരെ സൂ­ക്ഷ്മ­ത­യോ­ടു­കൂ­ടി അയാൾ അതു കെ­ട്ട­ഴി­ച്ചു രണ്ടു കൈ കൊ­ണ്ടും കൂടി അതിൽ ഉ­ണ്ടാ­യി­രു­ന്ന ഒരു ക­ട­ലാ­സ്സെ­ടു­ത്തു് എന്റെ മേ­ശ­പ്പു­റ­ത്തു വെ­ച്ചു. അതിൽ ഒരു കു­ട്ടി­യു­ടെ കൈ­യ്പ­ട­ത്തി­ന്റെ ഛാ­യ­യു­ണ്ടാ­യി­രു­ന്നു. ഛാ­യാ­പ­ട­മ­ല്ല. ചി­ത്രം വ­ര­ച്ച­തു­മ­ല്ല. ക­യ്യിൽ മ­ഷി­പു­ര­ട്ടി ക­ട­ലാ­സ്സിൽ പ­തി­ച്ച­താ­യി­രു­ന്നു ആ ചി­ത്രം. അതു് അ­യാ­ളു­ടെ പു­ത്രി­യു­ടേ­താ­യി­രു­ന്നു. ഈ കാ­ല­മെ­ല്ലാം ഇതു കൈ­വ­ശ­ത്തിൽ ഉ­ണ്ടാ­യി­രു­ന്നു. കൊ­ല്ലം­തോ­റും ക­ല്ക്ക­ട്ട­യിൽ വന്നു സാ­മാ­ന­ങ്ങൾ വി­റ്റു ന­ട­ക്കു­മ്പോ­ഴെ­ല്ലാം ഈ ക­ട­ലാ­സ്സു് അയാൾ അ­യാ­ളു­ടെ ഹൃ­ദ­യ­ത്തോ­ടു ചേർ­ത്തു സൂ­ക്ഷി­ച്ചി­ട്ടു­ണ്ടാ­യി­രു­ന്നു.

എന്റെ ന­യ­ന­ങ്ങ­ളിൽ താനേ ആ­ശ്രു­ക്കൾ നി­റ­ഞ്ഞു. അയാൾ ദ­രി­ദ്ര­നാ­യ ഒരു കാ­ബൂൽ­ക്കാ­രൻ പിച്ച ക­ച്ച­വ­ട­ക്കാ­ര­നാ­ണെ­ന്ന കഥ തന്നെ ഞാൻ ത­ല്ക്കാ­ലം മ­റ­ന്നു. എ­ന്നാൽ ഞാനോ—ഇല്ല ഒ­ന്നു­മി­ല്ല. എ­നി­ക്കെ­ന്താ അ­യാ­ളേ­ക്കാൾ ഒരു വി­ശേ­ഷം! അ­യാ­ളും എ­ന്നെ­പ്പോ­ലെ ഒരു അ­ച്ഛ­നാ­യി­രു­ന്നു.

ദൂരെ കാ­ബൂ­ളിൽ കി­ട­ക്കു­ന്ന അ­യാ­ളു­ടെ ചെറിയ പു­ത്രി­യു­ടെ ക­യ്പ­ട­ത്തി­ന്റെ ആ ഛായ എന്റെ മി­നി­യു­ടെ കാ­ര്യ­ത്തെ എന്റെ ഓർ­മ്മ­യിൽ കൊ­ണ്ടു­വ­ന്നു.

ഞാൻ അ­വൾ­ക്കു് ഒരാളെ ഉടനെ അ­യ­ച്ചു് അ­ന്തഃ­പു­ര­ത്തിൽ നി­ന്നു് അവളെ പു­റ­ത്തേ­ക്കു വ­രു­ത്തി. വളരെ ആളുകൾ ആ­വു­ന്ന വി­ധ­മെ­ല്ലാം അവിടെ ത­ട­സ്സം പ­റ­ഞ്ഞു. ഞാൻ അ­തൊ­ന്നും ശ്ര­ദ്ധി­ച്ച­തേ ഇല്ല. അവൾ, എന്റെ മിനി, ചു­വ­ന്ന പ­ട്ടു­ടു­ത്തു ക­ല്യാ­ണ­വേ­ഷം ധ­രി­ച്ചു്, യൗ­വ­ന­യു­ക്ത­യാ­യ വ­ധു­വി­നെ­പ്പോ­ലെ അ­ല­ങ്ക­രി­ച്ചു ല­ജ്ജാ­വി­വ­ശി­ത­യാ­യി എന്റെ അ­ടു­ത്തു വന്നു നി­ന്നു.

images/kaboolivala-02.png

ആ വേഷം കണ്ടു ക­ബൂ­ലീ­വാ­ല പ­രി­ഭ്ര­മി­ച്ചു, കു­റ­ച്ചൊ­ന്നു സ്തം­ഭി­ച്ചു നി­ന്നു­പോ­യി. അ­യാൾ­ക്കു് അ­വ­ളു­മാ­യു­ള്ള പഴയ ച­ങ്ങാ­തി­ത്ത­വും കൂ­ട്ടു­കെ­ട്ടും വീ­ണ്ടും പു­തു­ക്കു­വാൻ ഇനി സാ­ധി­ക്കു­ക­യി­ല്ല. ഒ­ടു­വിൽ അല്പം ചി­ല­ച്ചും­കൊ­ണ്ടു് ‘ആട്ടെ കു­ട്ടി, നീ നി­ന്റെ ഭർ­ത്താ­വി­ന്റെ പി­തൃ­ഗൃ­ഹ­ത്തി­ലേ­ക്കു പോ­കു­ക­യാ­ണോ?’ എന്നു ക­ബൂ­ലി­വാ­ല മി­നി­യോ­ടു ചോ­ദി­ച്ചു.

ആ വാ­ക്കു­ക­ളു­ടെ അർ­ത്ഥം ഇ­പ്പോൾ അ­വൾ­ക്കു ന­ല്ല­പോ­ലെ അ­റി­യാ­മാ­യി­രു­ന്നു. പ­ണ്ട­ത്തെ­പ്പോ­ലേ ഇന്നു മ­റു­പ­ടി പ­റ­യു­വാൻ അ­വൾ­ക്കു നിർ­വ്വാ­ഹ­മി­ല്ല. ചോ­ദ്യം കേ­ട്ട­പ്പോൾ അ­വ­ളു­ടെ മുഖം ചു­മ­ന്നു. മുഖം താ­ഴ്ത്തി അവൾ അ­യാ­ളു­ടെ മു­മ്പിൽ ചി­ന്താ­മ­ഗ്ന­യാ­യി നി­ന്നു.

ക­ബൂ­ലി­വാ­ല­യും മി­നി­യും ത­മ്മിൽ ഒ­ന്നാ­മ­താ­യി ക­ണ്ടെ­ത്തി­യ അ­വ­സ­ര­ത്തെ ഞാൻ അ­പ്പോൾ ഓർ­ത്തു. എ­നി­ക്കു വ്യ­സ­നം തോ­ന്നി. മിനി വീ­ണ്ടും അ­ന്തഃ­പു­ര­ത്തി­ലേ­ക്കു പോ­യ­പ്പോൾ ക­ബൂ­ലി­വാ­ല പ­രി­താ­പ­ജ­ന­ക­മാ­യ ഒരു ദീർ­ഗ്ഘ­ശ്വാ­സ­ത്തോ­ടു­കൂ­ടി അ­വി­ടെ­ത്ത­ന്നെ നി­ല­ത്തു പെ­ട്ടെ­ന്നു ഇ­രു­ന്നു. ഈ കാ­ല­ത്തി­ന്നി­ട­യ്ക്കു് അ­യാ­ളു­ടെ മകളും ഇ­തു­പോ­ലെ വ­ളർ­ന്നു പ്രാ­യ­പൂർ­ത്തി വ­ന്നി­ട്ടു­ണ്ടാ­കു­മെ­ന്നു അ­യാൾ­ക്കു് ഓർമ്മ വന്നു. അയാൾ അവിടെ ചെ­ന്നാൽ അ­ച്ഛ­നും മകളും ത­മ്മിൽ ത­മ്മിൽ അ­റി­ക­യി­ല്ലെ­ന്നും അ­ന്യോ­ന്യം വീ­ണ്ടും പ­രി­ച­യ­പ്പെ­ടു­ത്തേ­ണ്ടി­വ­രു­മെ­ന്നും അയാൾ അ­നു­മാ­നി­ച്ചു. തീർ­ച്ച­യാ­യി­ട്ടും അ­യാ­ളു­ടെ മകൾ ഇ­പ്പോൾ മു­മ്പി­ലി­രു­ന്ന­പോ­ലെ ആ­യി­രി­ക്ക­യി­ല്ല. വി­ശേ­ഷി­ച്ചും ഈ എ­ട്ടു­കൊ­ല്ല­ത്തി­നി­ട­ക്കു് അ­വൾ­ക്കു് എ­ന്തെ­ല്ലാ­മൊ­ക്കെ സം­ഭ­വി­ച്ചി­ട്ടു­ണ്ടാ­വാം?

വി­വാ­ഹ­വാ­ദ്യം മു­ഴ­ങ്ങി. ശ­രൽ­ക്കാ­ല സൂ­ര്യൻ പ്ര­ഭാ­പ­ട­ല­ത്താൽ ആ പ്ര­ദേ­ശ­മെ­ല്ലാം ശോ­ഭ­ന­മാ­ക്കി. പക്ഷേ, ക­ബൂ­ലി­വാ­ല ക­ല്ക്ക­ട്ട­യി­ലെ ആ എ­ട­വ­ഴി­യിൽ ഇ­രു­ന്നു ദൂരെ കി­ട­ക്കു­ന്ന അ­ഫ്ഗാ­നി­സ്ഥാ­നി­ലെ (അ­വി­ട­ത്തെ പ്ര­ധാ­ന­ന­ഗ­ര­മാ­ണു കാബൂൾ) ഫ­ല­പു­ഷ്ടി­യി­ല്ലാ­ത്ത പർ­വ്വ­ത­നി­ര­ക­ളെ മ­ന­സ്സു­കൊ­ണ്ടു ധ്യാ­നി­ച്ചു­കൊ­ണ്ടി­രു­ന്നു.

ഞാൻ ഒരു ബാ­ങ്ക് നോ­ട്ട് എ­ടു­ത്തു അ­യാൾ­ക്കു കൊ­ടു­ത്തു്, ഇ­പ്ര­കാ­രം പ­റ­ഞ്ഞു. ‘താൻ വേഗം തന്റെ നാ­ട്ടി­ലേ­യ്ക്കു മ­ട­ങ്ങി ദൂരെ കി­ട­ക്കു­ന്ന തന്റെ പു­ത്രി­യു­ടെ സ­മീ­പ­ത്തേ­ക്കു വേഗം ചെ­ല്ലു­ക. നി­ങ്ങ­ളു­ടെ സ­ന്തോ­ഷ­ക­ര­മാ­യ ആ കൂ­ടി­ക്കാ­ഴ്ച എന്റെ കു­ട്ടി­യു­ടെ ക്ഷേ­മാ­ഭി­വൃ­ദ്ധി­ക്കു കാ­ര­ണ­മാ­യി തീ­ര­ട്ടെ.’

ഈ സ­മ്മാ­നം കൊ­ടു­ത്ത­തു കാരണം അ­ന്ന­ത്തെ ക­ല്യാ­ണ­ച്ചി­ല­വിൽ പല ഭാ­ഗ­വും എ­നി­ക്കു വേ­ണ്ടെ­ന്നു വെ­യ്ക്കേ­ണ്ട­താ­യും, ചി­ല­തെ­ല്ലാം ചു­രു­ക്കേ­ണ്ട­താ­യും വന്നു. ഉ­ദ്ദേ­ശി­ച്ച മാ­തി­രി വി­ദ്യു­ച്ഛ­ക്തി വി­ള­ക്കു­കൾ ഞാൻ ഏർ­പ്പെ­ടു­ത്തി­യി­ല്ല. പ­ട്ടാ­ള­ക്കാ­രു­ടെ ബാ­ന്റും വേ­ണ്ടെ­ന്നു വെ­ച്ചു. വീ­ട്ടി­ലെ സ്ത്രീ­കൾ­ക്കു് എ­ല്ലാം വലിയ പ­രി­ഭ­വ­മാ­യി. എ­ന്നാൽ എന്നെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം വി­വാ­ഹം വി­ചാ­രി­ച്ച­തിൽ അധികം തൃ­പ്തി­ക­ര­വും മം­ഗ­ള­ക­ര­വും ആ­യി­ത്തീർ­ന്നു. എ­ന്തു­കൊ­ണ്ടെ­ന്നാൽ, വളരെ ദൂ­ര­ത്തു­ള്ള ഒരു ഭ­വ­ന­ത്തിൽ വളരെ കാ­ല­മാ­യി അ­ന്യോ­ന്യം കാ­ണാ­തി­രി­ക്കു­ന്ന ഓ­മ­ന­യാ­യ ഒരു കു­ട്ടി­യും അ­വ­ളു­ടെ സ്നേ­ഹ­മു­ള്ള പി­താ­വും വീ­ണ്ടും ഒ­ന്നി­ച്ചു­ചേ­രു­വാൻ സം­ഗ­തി­യാ­യ­ല്ലൊ എന്ന വി­ചാ­രം എ­നി­ക്കു ഞാൻ അ­തു­വ­രെ അ­നു­ഭ­വി­ച്ചി­ട്ടി­ല്ലാ­ത്ത സ­മാ­ധാ­ന­ത്തേ­യും സം­തൃ­പ്തി­യേ­യും സ­ന്തോ­ഷ­ത്തേ­യും തന്നു.

മം­ഗ­ളോ­ദ­യം
images/Mangalodhayam.jpg

കേ­ര­ള­ത്തി­ലെ പ്ര­സി­ദ്ധ­മാ­യ ഒരു പ്ര­സാ­ധ­നാ­ല­യം ആണു് മം­ഗ­ളോ­ദ­യം. അ­പ്പൻ­ത­മ്പു­രാ­നാ­ണു് സ്ഥാ­പ­കൻ. പ­ഴ­യ­തും പു­തി­യ­തു­മാ­യ നി­ര­വ­ധി ഗ്ര­ന്ഥ­ങ്ങൾ പ്ര­സി­ദ്ധ­പ്പെ­ടു­ത്തി. അ­ധ്യാ­ത്മ­രാ­മാ­യ­ണം, കൃ­ഷ്ണ­ഗാ­ഥ, കു­ഞ്ചൻ ന­മ്പ്യാ­രു­ടെ തു­ള്ളൽ­പ്പാ­ട്ടു­കൾ, നാടൻ പാ­ട്ടു­കൾ തു­ട­ങ്ങി­യ മി­ക­ച്ച ഗ്ര­ന്ഥ­ങ്ങൾ പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യ­തു് വാ­യ­ന­ക്കാ­രെ ആ­കർ­ഷി­ച്ചു.

ചി­ത്രീ­ക­ര­ണം: വി. പി. സു­നിൽ­കു­മാർ

Colophon

Title: Kaboolivala (ml: ക­ബൂ­ലി­വാ­ല).

Author(s): Puthezhathu Ramamenon.

First publication details: Mangalodayam;; 1088.

Deafult language: ml, Malayalam.

Keywords: Story, Puthezhathu Ramamenon, Kaboolivala, പു­ത്തേ­ഴ­ത്തു രാ­മ­മേ­നോൻ, ക­ബൂ­ലി­വാ­ല, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 25, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: The Little Fruit Seller, a painting by Bartolomé Esteban Murillo (1617–1682). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Beena Darly; Proofing: Lalitha Gowri; Illustration: CP Sunil; Typesetter: LJ Anjana; Editor: PK Ashok; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.