SFNസായാഹ്ന ഫൌണ്ടേഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(മ­ല­യാ­ള­നാ­ടു വാരിക, 1969-09-21-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

ശ്രീ­മ­തി… ബലേ ഭേഷ്
മാ­തൃ­ഭൂ­മി
images/Cvkunjuraman.jpg
സി. വി. കു­ഞ്ഞു­രാ­മൻ

ശ്രീ­മ­തി എം. ലീ­ലാ­വ­തി യുടെ പ്ര­ബ­ന്ധ­ങ്ങൾ വാ­യി­ക്കു­മ്പോ­ഴെ­ല്ലാം ഞാൻ ശ്രീ. സി. വി. കു­ഞ്ഞു­രാ­മ­ന്റെ പ്ര­ബ­ന്ധ­ങ്ങ­ളെ­ക്കു­റി­ച്ചു വി­ചാ­രി­ച്ചു­പോ­കാ­റു­ണ്ടു്. സി. വി. എത്ര ല­ളി­ത­മാ­യും സ്പ­ഷ്ട­മാ­യും എ­ഴു­തി­യി­രി­ക്കു­ന്നു! ലീ­ലാ­വ­തി എത്ര സ­ങ്കീർ­ണ്ണ­മാ­യും അ­സ്പ­ഷ്ട­മാ­യും എ­ഴു­തു­ന്നു!—ഇ­താ­ണു് എന്റെ വി­ചാ­രം. ഈ വി­ചാ­ര­ത്തി­നു ശ­രി­യാ­യ അ­ടി­സ്ഥാ­ന­മി­ല്ലെ­ന്നു് ആർ­ക്കെ­ങ്കി­ലും തോ­ന്നു­ന്നു­ണ്ടോ? ഉ­ണ്ടെ­ങ്കിൽ അവർ ശ്രീ­മ­തി ലീ­ലാ­വ­തി ആ­ഗ­സ്റ്റ് 31-ാം തീ­യ­തി­യി­ലെ ‘മാ­തൃ­ഭൂ­മി’ ആ­ഴ്ച­പ്പ­തി­പ്പിൽ എ­ഴു­തി­യി­ട്ടു­ള്ള ‘എ­ലി­ജി­യും വി.സി.യുടെ വി­ലാ­പ­വും’ എന്ന ലേഖനം വാ­യി­ക്ക­ട്ടെ. അ­തിൽ­നി­ന്നു് ഒരു ഭാഗം ഞാൻ ഉ­ദ്ധ­രി­ക്കാം.

‘അ­വ­യു­ടെ ആ­ന്ത­ര­ദുഃ­ഖ­ധാ­ര­യിൽ ഒരു കാ­ല­ഘ­ട്ട­ത്തി­ന്റെ ച­ര­മ­ഘ­ണ്ടാ­നാ­ദം അ­നു­ര­ണ­നം ചെ­യ്യു­ന്ന­തും പു­തി­യൊ­രു ഘ­ട്ട­ത്തി­ന്റെ അ­വ­താ­ര­ഭേ­രീ­നാ­ദ­ത്തോ­ടൊ­പ്പം നി­പു­ണ­ശ്രോ­ത്ര­ങ്ങൾ­ക്കു കേൾ­ക്കാം. വ്യ­ക്തി­യു­ടെ ത­ന­തു­വ­ക ദുഃ­ഖ­ങ്ങ­ളും ആ­ശ­ക­ളും ഭീ­തി­ക­ളും എ­ല്ലാം ത­ന്നിൽ­ത­ന്നെ കു­ഴി­ച്ചു­മൂ­ടു­ക­യ­ല്ലാ­തെ നാലാൾ എ­ടു­ത്തു പ­രി­ശോ­ധി­ക്ക­ത്ത­വ­ണ്ണം കാ­റ്റ­ത്തി­ടാൻ ത­യാ­റി­ല്ലാ­യി­രു­ന്നു അ­ഭി­ജാ­ത­മെ­ന്നു സ്വയം വി­ശ്വ­സി­ച്ചി­രു­ന്ന ആ കാ­ല­ഘ­ട്ട­ത്തി­ന്റെ അ­ഭി­രു­ചി­വി­ശേ­ഷം.”

ഈ വാ­ക്യ­ങ്ങ­ളു­ടെ അർ­ത്ഥം ആ­ദ്യ­ത്തെ വാ­യ­ന­യിൽ വാ­യ­ന­ക്കാ­ര­നു് മ­ന­സ്സി­ലാ­യി­യെ­ന്നു വ­രി­ല്ല. രണ്ടോ മൂ­ന്നോ പ്രാ­വ­ശ്യം വാ­യി­ക്കു­മ്പോൾ അർ­ത്ഥം ഒ­ട്ടൊ­ക്കെ മ­ന­സ്സി­ലാ­കും. ഈ ക്ലേ­ശം സ­ഹി­ക്കാൻ ആർ­ക്കു സ­മ­യ­മു­ണ്ടു്? ആർ­ക്കു മ­ന­സ്സു­ണ്ടു്? വാ­യ­ന­ക്കാർ വൈ­ര­സ്യ­ത്തോ­ടെ വാരിക ദൂരെ എ­റി­യും.

ഇനി സി. വി. കു­ഞ്ഞു­രാ­മൻ എ­ഴു­തു­ന്ന­തു നോ­ക്കു­ക—

“സ­ന്ധ്യ­യ്ക്കു അ­ടി­ച്ചു­ത­ളി­യെ­ല്ലാം ക­ഴി­ഞ്ഞു് വി­ള­ക്കു കൊ­ളു­ത്തു­ന്ന­തി­നു് അല്പം മു­മ്പാ­യി ഞാൻ അവിടെ ചെ­ന്നു. വീ­ട്ടി­ന്റെ മുൻ­വ­ശ­ത്തു മീ­ന­ത്തു കോണിൽ ഉ­ണ്ടാ­യി­രു­ന്ന വെൺ­ക­ളി പൂശിയ കി­ണ­റ്റു­ക­ല്ലിൽ ഞാൻ ചെ­ന്നു­ക­യ­റി­നി­ന്നു. എന്തോ ഒരു സ­ങ്കോ­ചം­കൊ­ണ്ടു് അവിടെ നി­ന്നു് മുൻ­പോ­ട്ടു കാ­ലു­നീ­ക്കു­വാൻ ക­ഴി­യാ­തെ ഞാൻ ആ കി­ണ­റ്റു­ക­ല്ലിൽ തന്നെ ഇ­തി­കർ­ത്ത­വ്യ­താ­മൂ­ഢ­നാ­യി നി­ല്ക്കു­മ്പോൾ ഇ­ക്കാ­വ­മ്മ ഒരു ചെ­പ്പു­ക്കു­ട­വു­മാ­യി കി­ണ­റ്റു­ക­ല്ലിൽ വ­ന്നു­ക­യ­റി. എ­ന്നെ­ക്ക­ണ്ടു ന­ല്ല­വ­ണ്ണം പു­ഞ്ചി­രി തൂ­കു­വാൻ അ­റി­യാ­വു­ന്ന ഇ­ക്കാ­വ­മ്മ ഒരു പു­ഞ്ചി­രി തൂ­കി­യ­തു് ഇ­ന്നും എ­നി­ക്കു­കാ­ണാം”.

എ­ന്തൊ­രു സ്വാ­ഭാ­വി­ക­ത! എ­ന്തൊ­രു ലാ­ളി­ത്യം! ലീ­ലാ­വ­തി­യു­ടെ­യും സി.വി.യു­ടെ­യും പ്ര­തി­പാ­ദ്യ­വി­ഷ­യ­ങ്ങൾ വി­ഭി­ന്ന­ങ്ങ­ളാ­യ­തു­കൊ­ണ്ടാ­ണു് ശൈ­ലി­ക്കും ഈ വ്യ­ത്യാ­സം വ­ന്ന­തെ­ന്നു് ക­രു­ത­രു­തു്. ലീ­ലാ­വ­തി ഏതു വിഷയം കൈ­കാ­ര്യം ചെ­യ്താ­ലും ദുർ­ഗ്ര­ഹ­മാ­യേ എഴുതൂ. ഗ­ഹ­ന­ങ്ങ­ളാ­യ വേ­ദാ­ന്ത­വി­ഷ­യ­ങ്ങൾ പ്ര­തി­പാ­ദ­നം ചെ­യ്യു­മ്പോ­ഴും സി. വി. കു­ഞ്ഞു­രാ­മ­ന്റെ ശൈലി സ­ര­ള­മാ­ണു്. പ്ര­സ­ന്ന­മാ­ണു്. നേരേ ചി­ന്തി­ക്കു­ന്ന­വർ നേരേ എ­ഴു­തു­ന്നു; വ­ക്ര­മാ­യി ചി­ന്തി­ക്കു­ന്ന­വർ വ­ക്ര­മാ­യി എ­ഴു­തു­ന്നു. അ­ല്ലാ­തെ­ന്തു പറയാൻ, സു­ന്ദ­ര­മാ­യ മ­ല­യാ­ള­ഗ­ദ്യം എ­ഴു­താൻ ആ­ഗ്ര­ഹ­മു­ള്ള­വർ ഈ. വി. കൃ­ഷ്ണ­പി­ള്ള, സി. വി. കു­ഞ്ഞു­രാ­മൻ, എം. ആർ. നായർ, മൂർ­ക്കോ­ത്തു കു­മാ­രൻ, കു­ട്ടി­ക്കൃ­ഷ്ണ­മാ­രാർ, മ­ന്ന­ത്തു പ­ദ്മ­നാ­ഭൻ എ­ന്നി­വ­രു­ടെ ഗ്ര­ന്ഥ­ങ്ങൾ വാ­യി­ച്ചു പ­ഠി­ക്ക­ണം. കു­ഞ്ചൻ ന­മ്പ്യാ­രു ടെ തു­ള്ളൽ­ക്ക­ഥ­കൾ ഹൃ­ദി­സ്ഥ­മാ­ക്കു­ക­യും വേണം. ഇതു വി­ദ്യാർ­ത്ഥി­ക­ളോ­ടു മാ­ത്ര­മു­ള്ള ഉ­പ­ദേ­ശ­മ­ല്ല. എ­ന്നെ­പ്പോ­ലെ­യും ശ്രീ­മ­തി ലീ­ലാ­വ­തി­യെ­പ്പോ­ലെ­യും ഉള്ള കോ­ളേ­ജ് അ­ദ്ധ്യാ­പർ­ക്കും അം­ഗീ­ക­രി­ക്കാ­വു­ന്ന ഒരു നി­യ­മ­മാ­ണു്; സാ­ര­സ്വ­ത­ര­ഹ­സ്യ­മാ­ണു്.

ഒരു സ്ത്രീ പ­രി­പൂർ­ണ്ണ­ന­ഗ്ന­ത­യോ­ടെ തെ­രു­വിൽ നി­ന്നു­വെ­ന്നി­രി­ക്ക­ട്ടെ. വി­വ­ര­മു­ള്ള­വർ അതു നി­ഷി­ദ്ധ­മാ­ണെ­ന്നു പറയും. പക്ഷേ, ഒന്നോ രണ്ടോ പേർ അവളെ നോ­ക്കി ഇ­ങ്ങ­നെ പ്ര­സ്താ­വി­ച്ചു­വെ­ന്നു വരും. “ശ്രീ­മ­തി നഗ്നേ, ബലേ ഭേഷ്.”

മ­ല­യാ­ള­ശൈ­ലി­യു­ടെ സ്വാ­ഭാ­വി­ക­ത­യെ­ക്കു­റി­ച്ചു­ള്ള ഈ വി­ചാ­രം എന്നെ കൊ­ണ്ടു­ചെ­ല്ലു­ന്ന­തു് ശ്രീ. കെ. പി. കേ­ശ­വ­മേ­നോ­ന്റെ “മ­റ്റൊ­രു ജ­ന്മ­ദി­നം” എന്ന മ­നോ­ഹ­ര­മാ­യ ലേ­ഖ­ന­ത്തി­ലേ­ക്കാ­ണു്. താൻ വളരെ സ്നേ­ഹി­ക്കു­ന്ന സു­ഹൃ­ത്തി­നോ­ടു സം­സാ­രി­ക്കു­ന്ന­മ­ട്ടി­ലാ­ണു് ശ്രീ. കെ. പി. കേ­ശ­വ­മേ­നോൻ എ­പ്പോ­ഴും എ­ഴു­താ­റു­ള്ള­തു്. സ്വ­ന്തം ജീ­വി­ത­നി­രീ­ക്ഷ­ണ­ങ്ങ­ളും ജീ­വി­ത­ര­ഹ­സ്യ­ങ്ങ­ളും സ്നേ­ഹി­ത­രോ­ടെ­ന്ന നി­ല­യിൽ അ­ദ്ദേ­ഹം ന­മ്മോ­ടു പ­റ­യു­ന്നു. അതിൽ വ­ക്ര­ത­യി­ല്ല, കാ­പ­ട്യ­മി­ല്ല, സ­ന്ദി­ഗ്ദ്ധ­ത­കൊ­ണ്ടു് വാ­യ­ന­ക്കാ­ര­നെ ക­ളി­പ്പി­ക്കാ­നു­ള്ള യ­ത്ന­മ­ല്ല. അ­ക്കാ­ര­ണ­ത്താൽ വാ­യ­ന­ക്കാ­രൻ ലേ­ഖ­ക­നോ­ടു് മാ­ന­സി­ക­മാ­യി അ­ടു­ക്കു­ന്നു. അ­ദ്ദേ­ഹ­ത്തി­ന്റെ സ­ന്തോ­ഷ­ത്തിൽ പങ്കു ചേർ­ന്നു് സ­ന്തോ­ഷി­ക്കു­ന്നു; അ­ദ്ദേ­ഹ­ത്തി­ന്റെ ദുഃ­ഖ­ത്തിൽ ഭാ­ഗ­ഭാ­ക്കാ­യി ദുഃ­ഖി­ക്കു­ന്നു. അ­ദ്ദേ­ഹ­ത്തി­ന്റെ ജീ­വി­ത­നി­രീ­ക്ഷ­ണം ശ­രി­യാ­ണെ­ന്നു് സ­മ്മ­തി­ച്ചു­കൊ­ടു­ക്കു­ക­യും ചെ­യ്യു­ന്നു. തന്റെ എൺ­പ­ത്തി നാ­ലാ­മ­ത്തെ ജ­ന്മ­ദി­ന­ത്തിൽ ഉ­ണ്ടാ­യ വി­ചാ­ര­ങ്ങ­ളെ ആ­വി­ഷ്ക്ക­രി­ക്കു­ക­യാ­ണു് ശ്രീ. കേ­ശ­വ­മേ­നോൻ. ന­മു­ക്കു് മ­ന­സ്സി­ലാ­ക്കാ­നു­ള്ള വ­സ്തു­ത­കൾ പലതും ആ ലേ­ഖ­ന­ത്തി­ലു­ണ്ടു്. ന­മ്മു­ടെ ജീ­വി­ത­ത്തിൽ പ­കർ­ത്തേ­ണ്ട­വ പലതും അ­തി­ലു­ണ്ടു്. ശ­രി­യാ­യി മ­ല­യാ­ളം എ­ഴു­താൻ അ­റി­ഞ്ഞു­കൂ­ടാ­ത്ത­വർ­ക്കു് അ­ദ്ദേ­ഹ­ത്തി­ന്റെ ലേഖനം വാ­യി­ച്ചാൽ പ്ര­യോ­ജ­ന­മു­ണ്ടാ­കും.

images/KPKesavaMenon.jpg
കെ. പി. കേ­ശ­വ­മേ­നോൻ

ഗദ്യം ല­ളി­ത­മാ­യി­രി­ക്ക­ണം, പ്ര­സ­ന്ന­മാ­യി­രി­ക്ക­ണം എന്നു ഞാൻ പ­റ­ഞ്ഞ­തു­കൊ­ണ്ടു് ക­വി­ത­യോ­ടു് അ­തി­നു് ബന്ധം പാ­ടി­ല്ല എ­ന്നെ­നി­ക്കു് വി­ചാ­ര­മു­ള്ള­താ­യി ആരും ക­രു­ത­രു­തെ­ന്നു് അ­പേ­ക്ഷി­ക്കു­ന്നു. ഗദ്യം ക­വി­ത­യോ­ടു് അ­ടു­ക്കു­മ്പോ­ഴും സു­ന്ദ­ര­മാ­യി­രി­ക്കും. അ­തി­നു് ഉ­ദാ­ഹ­ര­ണം ശ്രീ. എം. ആർ. ബി യുടെ ലേഖനം തന്നെ. ശ്രീ­മ­തി ബാ­ലാ­മ­ണി­യ­മ്മ­യു­ടെ ഷ­ഷ്ടി­പൂർ­ത്തി ആ­ഘോ­ഷി­ച്ച­പ്പോൾ താനും കൂ­ട്ടു­കാ­രും അതിൽ പ­ങ്കു­കൊ­ള്ളാൻ പോ­യ­തി­നെ എം. ആർ. ബി.വർ­ണ്ണി­ക്കു­ക­യാ­ണു്. “ചി­രി­യും ക­ര­ച്ചി­ലും” എന്ന ആ പ്ര­ബ­ന്ധം മ­ല­യാ­ള­ഗ­ദ്യ­ത്തി­ന്റെ സൗ­കു­മാ­ര്യം ആ­വ­ഹി­ക്കു­ന്നു, കാ­വ്യ­ഭം­ഗി­യു­ടെ ഉ­ത്കൃ­ഷ്ട­ത പ്ര­ദർ­ശി­പ്പി­ക്കു­ന്നു.

ഭവതി ന­ഗ്ന­താ­പ്ര­ദർ­ശ­ന­വു­മാ­യി മു­ന്നേ­റി­യാ­ലും. മ­നു­ഷ്യ­സ­മു­ദാ­യ­ത്തിൽ കൊ­ല­പാ­ത­കി­കൾ ഉ­ള്ള­തു­പോ­ലെ, ഭ്രാ­ന്ത­ന്മാ­രു­ള്ള­തു­പോ­ലെ സാ­ഹി­ത്യ­ത്തി­ലെ വൈ­രൂ­പ്യ­ത്തെ വാ­ഴ്ത്തു­ന്ന­വ­രു­മു­ണ്ടു്. അവരെ നാം മ­ന­സ്സി­ലാ­ക്കി­യി­രി­ക്ക­ണം.

അ­ന്തഃ­ക­ര­ണ­ത്തി­ന്റെ അ­നു­ശാ­സ­ന­ങ്ങ­ളും വൈ­ഷ­യി­ക കൗ­തു­ക­ങ്ങ­ളും ത­മ്മിൽ ന­ട­ക്കു­ന്ന പോ­രാ­ട്ട­ത്തെ ചി­ത്രീ­ക­രി­ക്കു­ന്ന “നി­ഴൽ­യു­ദ്ധം” എന്ന ചെ­റു­ക­ഥ ഹൃ­ദ­യ­ഹാ­രി­യാ­ണു്. ആ ക­ഥ­യെ­ഴു­തി­യ വൈ­ശാ­ഖൻ വി­ര­സ­ജീ­വി­തം ന­യി­ക്കു­ന്ന ഒരു സ്റ്റേ­ഷൻ­മാ­സ്റ്റ­രെ അ­വ­ത­രി­പ്പി­ക്കു­ന്നു, അ­യാൾ­ക്കു കൈ­ക്കൂ­ലി വാ­ങ്ങാ­നു­ള്ള സൗ­ക­ര്യ­ങ്ങൾ ഉ­ണ്ടു്; എ­ന്നി­ട്ടും വാ­ങ്ങു­ന്നി­ല്ല. റ്റി­ക്ക­റ്റി­ല്ലാ­തെ യാത്ര ചെയ്ത ഒരു ത­രു­ണി­യെ സ്വ­ന്തം ഇ­ച്ഛ­യ്ക്കു വി­ധേ­യ­യാ­ക്കാ­നു­ള്ള സൗ­ക­ര്യം ല­ഭി­ച്ചു: അ­വ­സാ­ന­ത്തെ നി­മി­ഷം­വ­രെ അയാൾ സ്വ­ഭാ­വ­ദാർ­ഢ്യം­കൊ­ണ്ടു് ച­ല­ന­മി­ല്ലാ­തെ നി­ന്നു. ഒ­ടു­വിൽ ശൈ­ഥി­ല്യം വ­ന്ന­പ്പോൾ നേരം വെ­ളു­ത്തു­പോ­കു­ക­യും ചെ­യ്തു. നേരം വെ­ളു­ത്തി­ല്ലെ­ങ്കി­ലും അയാൾ വീ­ഴു­മാ­യി­രു­ന്നി­ല്ല: ആ രീ­തി­യി­ലാ­ണു് വൈ­ശാ­ഖൻ സ്റ്റേ­ഷൻ മാ­സ്റ്റ­റു­ടെ സ്വ­ഭാ­വം ചി­ത്രീ­ക­രി­ച്ചി­ട്ടു­ള്ള­തു്. ന­ല്ല­ക­ഥ; സം­ശ­യ­മി­ല്ല. ക­ഥാ­ഗ­തി­ക്കു അ­നു­രൂ­പ­മ­ല്ലാ­ത്ത ചില വർ­ണ്ണ­ന­കൾ ഒ­ഴി­വാ­ക്കി­യി­രു­ന്നെ­ങ്കിൽ ഇ­തി­ന്റെ ശ­ക്തി­കൂ­ടു­മാ­യി­രു­ന്നു­വെ­ന്നു് എ­നി­ക്കു തോ­ന്നു­ന്നു. ക­ഥാ­കാ­ര­ന്റെ ഓരോ വാ­ക്യ­വും, ഓ­രോ­വാ­ക്കും ക­ഥ­യു­ടെ പ­ര­മ­ല­ക്ഷ്യ­ത്തോ­ടു ബ­ന്ധ­പ്പെ­ട്ട­താ­യി­രി­ക്ക­ണം. വി­ര­സ­ജീ­വി­തം ന­യി­ക്കു­ന്ന ഒരു സ്റ്റേ­ഷൻ­മാ­സ്റ്റ­റെ ആന്റൺ ചെ­ക്കോ­വും അ­വ­ത­രി­പ്പി­ച്ചി­ട്ടു­ണ്ടു്. അ­യാ­ളു­ടെ ശു­ഷ്ക­മാ­യ ജീ­വി­ത­ത്തി­ലേ­ക്കു് ഒരു തരുണി ക­ട­ന്നു­വ­രു­മ്പോൾ എ­ന്തെ­ന്നി­ല്ലാ­ത്ത ആ­ഹ്ലാ­ദ­മു­ണ്ടാ­വു­ക­യാ­ണു്. ആ വൈ­രാ­ഗ്യ­ത്തെ­യും ആ­ഹ്ലാ­ദ­ത്തെ­യും തീ­ക്ഷ്ണ­ത­മ­മാ­ക്കി പ്ര­ദർ­ശി­പ്പി­ക്കു­ന്ന ചെ­ക്കോ­വ്. വൈ­ശാ­ഖൻ ആ കഥ വാ­യി­ച്ചി­ട്ടി­ല്ലെ­ങ്കിൽ വാ­യി­ച്ചു നോ­ക്ക­ണ­മെ­ന്നു് ഞാൻ അ­ഭ്യർ­ത്ഥി­ക്കു­ന്നു. ശ്രീ. എസ്. വി. വേ­ണു­ഗോ­പൻ നായർ മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ (സെപ്റ്റംബർ-​7) എ­ഴു­തി­യി­ട്ടു­ള്ള ‘വി­മോ­ച­നം’ എന്ന കഥ പ്ര­തി­രൂ­പാ­ത്മ­ക സ്വ­ഭാ­വ­മു­ള്ള­താ­ണു്. അ­ച്ഛ­ന്റെ മ­ര­ണ­മ­റി­യി­ച്ചു­കൊ­ണ്ടു­ള്ള കമ്പി സ­ന്ദേ­ശം കി­ട്ടി­യ­പ്പോൾ മകൻ വീ­ട്ടി­ലേ­ക്കു­യാ­ത്ര­യാ­യി. തീ­വ­ണ്ടി­യി­ലി­രു­ന്നു് അയാൾ പെ­യ്പോ­യ കാ­ല­ങ്ങ­ളെ­ക്കു­റി­ച്ചു് ചി­ന്തി­ക്കു­ക­യാ­ണു്. അ­ച്ഛ­നും അ­ദ്ദേ­ഹം ഉ­ണ്ണു­മ്പോൾ ഉ­രു­ള­യ്ക്കു­വേ­ണ്ടി വന്നു കി­ട­ക്കു­ന്ന നായും. അച്ഛൻ ചോ­റു­വ­ലി­ച്ചെ­റി­യും അ­തി­ന്റെ നേർ­ക്കു്. അ­ദ്ദേ­ഹം മാ­ത്ര­മ­ല്ല, അ­ച്ഛ­ന്റെ അ­ച്ഛ­നും അ­ങ്ങ­നെ പ്ര­വർ­ത്തി­ച്ചി­രു­ന്നു… അയാൾ വീ­ട്ടി­ലെ­ത്തി. ശ­വ­സം­സ്ക്കാ­രം ക­ഴി­ഞ്ഞു. ദി­ന­ങ്ങൾ ക­ട­ന്നു­പോ­യി. അ­ങ്ങ­നെ­യി­രി­ക്കെ ഒരു ദിവസം കാ­റ്റും മ­ഴ­യു­മു­ണ്ടാ­യി. മാ­വി­ന്റെ കൊ­മ്പു് വീ­ട്ടി­നു­മു­ക­ളിൽ ഒ­ടി­ഞ്ഞു വീണു. നായു്—നി­ത്യൻ എ­ന്നാ­ണു് രാ­മ­ന്റെ പേരു്—ചി­ത­റി­പ്പോ­യി. പി­ന്നെ­യും ദി­വ­സ­ങ്ങൾ ക­ട­ന്നു­പോ­യി. ഒരു ദിവസം അ­യാൾ­ക്കു് ഒരു വി­ഭ്ര­മം ഉ­ണ്ടാ­കു­ക­യാ­ണു്. മാ­വി­ന്റെ താ­ഴെ­യു­ള്ള വി­ട­വി­ലൂ­ടെ നാ­യ­യു­ടെ കാലു നീ­ണ്ടു­വ­രു­ന്നു. അ­തി­ന്റെ വി­ര­ലിൽ ഒ­രു­ഭാ­ഗം വീർ­ത്തു­പൊ­ട്ടാ­റാ­യി­രി­ക്കു­ന്നു അ­തു­നി­റ­യെ ച­ല­മാ­ണു്. കാ­ലു­വ­ളർ­ന്നു മു­റി­നി­റ­ഞ്ഞു. അ­പ്പോൾ അയാൾ പു­റ­ത്തു­ചാ­ടി… നാ­യു­ടെ രൂപം എ­പ്പോ­ഴും അയാളെ പിൻ­തു­ട­രു­ക­യാ­ണു്. അ­തി­ന്റെ കു­ര­യ്ക്കൽ എ­പ്പോ­ഴും അയാൾ കേൾ­ക്കു­ക­യാ­ണു്. പെ­ട്ടെ­ന്നു് അ­യാൾ­ക്കു മ­ന­സ്സി­ലാ­യി ആ ശബ്ദം തന്റെ ഉ­ള്ളിൽ നി­ന്നു­ത­ന്നെ­യാ­ണു് ഉ­ണ്ടാ­കു­ന്ന­തെ­ന്നു്. അയാൾ ചാ­ടി­യെ­ഴു­ന്നേ­റ്റു് നീ­ട്ടി­നീ­ട്ടി­ക്കു­ര­ച്ചു. ഇ­താ­ണു് ‘വി­മോ­ച­ന’ത്തി­ലെ കഥ. ഈ ക­ഥ­യി­ലെ നായകൻ “സാ­യു­ധ­വി­പ്ല­വം, തോ­ക്കിൻ­കു­ഴ­ലിൽ അ­ധി­കാ­രം” എന്ന ചി­ന്താ­ഗ­തി­ക­ളു­ടെ പ്ര­തി­നി­ധി­യാ­ണെ­ന്നു് ക­ഥ­യിൽ­ത­ന്നെ സൂ­ച­ന­യു­ണ്ടു്. അ­യാ­ളു­ടെ അച്ഛൻ മ­റ്റൊ­രു രാ­ഷ്ട്രീ­യ ക­ക്ഷി­യു­ടെ പ്ര­തി­നി­ധി­യാ­ണു്. മു­ത്ത­ച്ഛൻ വേ­റൊ­രു ക­ക്ഷി­യു­ടേ­യും. എ­ങ്കി­ലും അവർ ര­ണ്ടു­പേ­രും നി­ത്യ­നെ—പ­ര­മ്പ­രാ­ഗ­ത­ങ്ങ­ളും പ്ര­തി­ലോ­മ­സ്വ­ഭാ­വ­മു­ള്ള­വ­യു­മാ­യ രാ­ഷ്ട്രീ­യ ചി­ന്താ­ഗ­തി­ക­ളെ—ഊ­ട്ടി­വ­ളർ­ത്തി­യ­വ­രാ­ണു്. നാ­യ­ക­നു് ആ ശ്വാ­ന­നെ കൊ­ല്ല­ണ­മെ­ന്നു­ണ്ടു്. വി­പ്ല­വം (കഥയിൽ കൊ­ടു­ങ്കാ­റ്റു്) അതിനെ നി­ഗ്ര­ഹി­ച്ചു. എ­ങ്കി­ലും ആ ചി­ന്താ­ഗ­തി­യു­ടെ പ്രേ­തം വി­പ്ല­വ­കാ­രി­യേ­യും പി­ന്തു­ട­രു­ന്നു­വെ­ന്നാ­ണു് ക­ലാ­കാ­രൻ അ­ഭി­വ്യ­ജ്ഞി­പ്പി­ക്കു­ന്ന­തു്. യോ­ന­സ്ക്കു വി­ന്റെ (Ionesco-​അയോനസ്ക്കോ എ­ന്ന­ല്ല ഉ­ച്ചാ­ര­ണം) ഒരു നാ­ട­ക­ത്തിൽ ക­ഥാ­നാ­യ­ക­ന്റെ­യും നാ­യി­ക­യു­ടെ­യും ഭൂ­ത­കാ­ല­ജീ­വി­ത­ത്തെ ഒരു മൃ­ത­ദേ­ഹ­മാ­ക്കി അ­വ­ത­രി­പ്പി­ച്ചി­ട്ടു­ണ്ടു്. ആ മൃ­ത­ദേ­ഹ­ത്തി­ന്റെ കാ­ലു­വ­ളർ­ന്നു­വ­ളർ­ന്നു മു­റി­യിൽ നി­റ­യു­ന്നു. അതു ക­ണ്ടു് അവർ പേ­ടി­ക്കു­ന്നു. യോ­ന­സ്ക്കൂ­വി­നെ അ­നു­സ്മ­രി­പ്പി­ക്കു­ന്ന­മ­ട്ടി­ലാ­ണു് ക­ഥാ­കാ­രൻ ശ്വാ­ന­ന്റെ കാ­ലി­നെ വർ­ണ്ണി­ക്കു­ന്ന­തു്. അ­ദ്ദേ­ഹ­ത്തി­ന്റെ ക­ഥ­യി­ലെ നാ­യ­ക­നു് കമ്യു വി­ന്റെ Outsider എന്ന നോ­വ­ലി­ലെ നാ­യ­ക­നോ­ടു് ഒരു അം­ശ­ത്തിൽ സാ­ദൃ­ശ്യ­മു­ണ്ടു്. അ­മ്മ­യു­ടെ മരണം അ­റി­ഞ്ഞി­ട്ടും ക­മ്യു­വി­ന്റെ ക­ഥാ­പാ­ത്രം ക്ഷോ­ഭി­ക്കു­ന്നി­ല്ല. ഏ­ഴു­പ­തി­ന­ഞ്ചി­നു പു­റ­പ്പെ­ടേ­ണ്ട ട്രെ­യി­നിൽ ഓ­ടി­ക്കി­ത­ച്ചെ­ത്തി ഏ­ഴു­നാ­ല്പ­ത്തി­യാ­റി­നു ടി­ക്ക­റ്റു വാ­ങ്ങി ക­യ­റു­ന്ന വേ­ണു­ഗോ­പൻ­നാ­യ­രു­ടെ ക­ഥാ­പാ­ത്ര­ത്തി­നും ഒരു എ­ക്സി­സ്റ്റെൻ­ഷ്യ­ലി­സ്റ്റി­ന്റെ നി­സ്സം­ഗ­ത­യു­ണ്ടു്. വേ­ണു­ഗോ­പൻ­നാ­യ­രു­ടെ ഗ്ര­ന്ഥ­പ­രി­ച­യ­ത്തേ­യും ക­ഥ­യെ­ഴു­തു­ന്ന­തിൽ പ്ര­ക­ട­മാ­കു­ന്ന വൈ­ദ­ഗ്ദ്ധ്യ­ത്തെ­യും ഞാൻ ബ­ഹു­മാ­നി­ക്കു­ന്നു. പക്ഷേ, ഈ ക­ഥ­യ്ക്കു ന്യൂ­ന­ത­യു­ണ്ടു്. ഹൃ­ദ­യ­ത്തിൽ നി­ന്ന­ല്ല പ്ര­ജ്ഞ­യിൽ നി­ന്നാ­ണു് അ­തി­ന്റെ ആ­വിർ­ഭാ­വം. താൻ ജ­നി­ച്ച­കാ­ല­ത്തു്—പ­ത്തൊ­മ്പ­തു കൊ­ല്ലം മു­മ്പു്—അ­മ്മ­യോ­ടു പി­ണ­ങ്ങി­പ്പോ­യ അ­ച്ഛ­നെ എല്ലാ ശ­നി­യാ­ഴ്ച­യും മകൻ കാ­ണു­ന്നു. ആ മ­നു­ഷ്യൻ തന്റെ അ­ച്ഛ­നാ­ണെ­ന്നു് അ­യാൾ­ക്ക­റി­ഞ്ഞു­കൂ­ടാ. ആ ബാലൻ തന്റെ മ­ക­നാ­ണെ­ന്നു് അ­യാൾ­ക്ക­റി­യാം. അയാൾ ശ­നി­യാ­ഴ്ച­തോ­റും അതിലേ വ­രു­ന്ന­തു­ത­ന്നെ മകനെ കാ­ണാ­നാ­ണു്. ഒ­ടു­വി­ലൊ­രു­ദി­വ­സം അച്ഛൻ ആ­ശു­പ­ത്രി­യിൽ­ക്കി­ട­ന്നു­മ­രി­ക്കു­ന്നു. അ­മ്മ­യിൽ­നി­ന്നു് ആ വാർ­ത്ത കേൾ­ക്കു­ന്ന മകൻ ദുഃ­ഖി­ക്കു­ന്നു. ഇതാണു ശ്രീ: ടാ­റ്റാ­പു­രം സു­കു­മാ­ര­ന്റെ ‘മ­രു­പ്പ­ച്ച’ എന്ന ക­ഥ­യു­ടെ സാരം. അ­നു­വാ­ച­ക­നെ ര­സി­പ്പി­ക്ക­ത്ത­ക്ക­വി­ധ­ത്തിൽ സു­കു­മാ­രൻ കഥ പ­റ­ഞ്ഞി­ട്ടു­ണ്ടു്. പക്ഷേ, “അ­ത്ഭു­ത­ക­ര­മാ­യ അ­ന്ത്യ­മു­ള്ള”—Surprise end—ഇ­ത്ത­രം ക­ഥ­കൾ­ക്കു് ഒരു ദോ­ഷ­മു­ണ്ടു്, ചീ­ട്ടു­കൊ­ണ്ടു കാ­ണി­ക്കു­ന്ന വി­ദ്യ­യു­ടെ ര­ഹ­സ്യം മ­ന­സ്സി­ലാ­ക്കി­യാൽ പി­ന്നീ­ടും ആ വിദ്യ കാണാൻ രസം തോ­ന്നു­ക­യി­ല്ല­ല്ലോ, അ­തു­പോ­ലെ ഒരു പ­രി­വൃ­ത്തി­മാ­ത്ര­മേ ഈ കഥ വാ­യി­ക്കാൻ പറ്റു. ജീ­വി­താ­വി­ഷ്ക്ക­ര­ണാ­ത്മ­ക­ത­യാ­ലാ­ണു് ശ്രീ: യൂ­സ­ഫ­ലി കേ­ച്ചേ­രി ‘അംബ’ എന്ന കവിത എ­ഴു­തി­യി­രി­ക്കു­ന്ന­തു്. പു­രാ­ണ­ക­ഥ­യി­ലെ ഒരു നാ­യി­ക­യെ—അംബയെ —അ­ദ്ദേ­ഹം അ­വ­ത­രി­പ്പി­ക്കു­ന്നു. പക്ഷേ, കവി അ­വ­ത­രി­പ്പി­ക്കു­ന്ന അം­ബ­യു­ടെ ചി­ന്ത­കൾ­ക്കോ പ്ര­വർ­ത്ത­ന­ങ്ങൾ­ക്കോ ഒരു പു­തു­മ­യു­മി­ല്ല. കു­മാ­ര­നാ­ശാ­ന്റെ സീത യും വേ­ഡ്സ്വർ­ത്തി ന്റെ ല­യോ­ഡേ­മി­യ യും ടെ­നി­സൺ ന്റെ യു­ലീ­സ്സ­സ്സും പു­രാ­ണ­ക­ഥാ­പാ­ത്ര­ങ്ങ­ളാ­ണു് അ­വർ­ക്കു കവികൾ നൂ­ത­ന­ചി­ന്ത­കൾ നൽകി അ­വ­രെ­ക്കൊ­ണ്ടു് സം­സാ­രി­പ്പി­ക്കു­മ്പോൾ പ്ര­വർ­ത്തി­പ്പി­ക്കു­മ്പോൾ ആ ക­ഥാ­പാ­ത്ര­ങ്ങൾ ജീ­വി­ത­ത്തോ­ടു ബ­ന്ധ­പ്പെ­ടു­ന്നു; യൂ­സ­ഫ­ലി­യു­ടെ അം­ബ­യ്ക്കു് ഈ സ­വി­ശേ­ഷ­ത­യി­ല്ല.

images/StrangeInterlude2.jpg

മാ­തൃ­ഭൂ­മി­യി­ലെ ഏ­റ്റ­വും ഉ­ജ്ജ്വ­ല­മാ­യ ലേഖനം ഡോ­ക്ടർ ഭാ­സ്ക്ക­രൻ­നാ­യർ എ­ഴു­തി­യ “ച­ന്ദ്ര­നിൽ­പോ­യ­തു് എ­ങ്ങ­നെ?” എ­ന്ന­താ­ണു്. ഗ­ഹ­ന­ങ്ങ­ളാ­യ ശാ­സ്ത്രീ­യ വി­ഷ­യ­ങ്ങ­ളെ ല­ളി­ത­മാ­യ ഭാ­ഷ­യിൽ പ്ര­തി­പാ­ദി­ക്കാൻ ഭാ­സ്ക്ക­രൻ­നാ­യർ­ക്കു­ള്ള അ­സാ­ധാ­ര­ണ­മാ­യ പ്രാ­ഗ­ത്ഭ്യം ഈ ലേ­ഖ­ന­ത്തി­ലും ദർ­ശി­ക്കാം. ആരും വാ­യി­ച്ചി­രി­ക്കേ­ണ്ട പ്ര­ബ­ന്ധ­മാ­ണി­തു്. “എ­ങ്ങ­നെ?” എ­ന്ന­തു് “എ­ങ്ങി­നെ?” എ­ന്നും “വർ­ദ്ധ­ന” എ­ന്ന­തു് “വർ­ദ്ധ­ന­വു്” എ­ന്നും “പക്ഷേ” എ­ന്ന­തു് “പക്ഷെ” എ­ന്നും “അ­നു­രൂ­പം” എ­ന്ന­തു് “അ­നു­യോ­ജ്യ”മെ­ന്നും അ­ദ്ദേ­ഹം എ­ഴു­തി­യി­രി­ക്കു­ന്നു. അ­തു­ക­ണ്ട­പ്പോൾ എ­നി­ക്കു് തെ­ല്ലൊ­രു വൈ­ഷ­മ്യം തോ­ന്നി. Phenomena എന്ന ഇം­ഗ്ലീ­ഷ് വാ­ക്കി­നു് ‘പ്ര­തി­ഭാ­സ­ങ്ങൾ’ എന്നു പ­രി­ഭാ­ഷ നൽ­കു­ന്ന­തും ശ­രി­യ­ല്ല. യുജീൻ ഓനീലി ന്റെ പ്ര­കൃ­ഷ്ട­കൃ­തി­യാ­യി—മാ­സ്റ്റർ­പീ­സാ­യി—ഈ ലേഖകൻ ക­രു­തു­ന്ന­തു് Strange Interlude എന്ന നാ­ട­ക­ത്തെ­യാ­ണു്. ശ്രീ. കെ. അശോകൻ അ­തി­നെ­ക്കു­റി­ച്ചു് ഒരു പഠനം ത­യ്യാ­റാ­ക്കി­യി­രി­ക്കു­ന്നു. താ­ല്പ­ര്യ­ത്തോ­ടെ­യാ­ണു് ഞാ­ന­തു് വാ­യി­ച്ച­തു്.

മ­ല­യാ­ള­നാ­ടു്

പ്രാ­ചീ­ന­ത­യു­ടെ മ­ഹാ­ത്മ്യ­ത്തേ­യും ആ­ധു­നി­ക­ത­യു­ടെ അ­സ­ഭ്യ­ത­യേ­യും ചൂ­ണ്ടി­ക്കാ­ണി­ക്കു­ന്ന ക­വി­ത­യാ­ണു് ശ്രീ. ഏവൂർ പ­ര­മേ­ശ്വ­രൻ ‘മ­ല­യാ­ള­നാ­ടി’ന്റെ പ­തി­നാ­റാം ല­ക്ക­ത്തിൽ എ­ഴു­തി­യി­ട്ടു­ള്ള­തു്. അതിലെ ആ­ശ­യ­ഗ­തി­യോ­ടു് യോ­ജി­ക്കാൻ എ­നി­ക്കു് വൈ­ഷ­മ്യ­മി­ല്ല. പക്ഷേ, ആശയം വി­വ­ര­ണാ­ത്മ­ക­മാ­കാ­തെ വാ­ങ്ങ്മ­യ­ചി­ത്ര­മാ­യി വ­ന്നെ­ങ്കി­ലേ ര­മ­ണീ­യ­മാ­കൂ. അ­ക്കാ­ര്യ­ത്തിൽ പ­ര­മേ­ശ്വ­രൻ ശ്ര­ദ്ധി­ച്ചി­ട്ടി­ല്ല. ക­വി­ത­യെ വി­ട്ടി­ട്ടു് ചെ­റു­ക­ഥ­യി­ലേ­യ്ക്കു­വ­ന്നാ­ലോ? ആ­ദ്യ­മാ­യി ന­മ്മു­ടെ ശ്ര­ദ്ധ­യിൽ­പ്പെ­ടു­ന്ന­തു് ശ്രീ. എൻ. ആർ. കു­റു­പ്പി­ന്റെ “ശി­വ­ന്റെ ക­ണ്ണു്” എന്ന ചെ­റു­ക­ഥ­യാ­ണു്. ശാ­സ്ത്ര­ത്തി­ന്റെ വി­കാ­സ­ത്തിൽ അ­ന്ധ­വി­ശ്വാ­സ­ങ്ങൾ ത­കർ­ന്നു­വീ­ഴു­ന്ന­തി­നെ ചി­ത്രീ­ക­രി­ക്കു­ന്ന ഉ­പ­ഹാ­സാ­ത്മ­ക­മാ­യ ക­ഥ­യാ­ണു് അതു്. ഉ­പ­ഹാ­സ­സാ­ഹി­ത്യ­ത്തിൽ ബു­ദ്ധി­യു­ടെ പ്ര­വർ­ത്ത­ന­മാ­ണു് കാ­ണു­ന്ന­തെ­ന്നു് ഞാൻ മുൻ­പു് പ­റ­ഞ്ഞി­ട്ടു­ണ്ടു്. അതൊരു ദോ­ഷ­മ­ല്ല, അ­തി­ന്റെ സ്വ­ഭാ­വം അ­താ­ണെ­ന്നു­മാ­ത്രം. ആ നി­ല­യിൽ വിജയം പ്രാ­പി­ച്ച ക­ഥ­യാ­ണു് ശി­വ­ന്റെ ക­ണ്ണു്. സാ­ഹി­ത്യ­കാ­ര­ന്മാർ­ക്കു് ഏ­റ്റ­വും പ്ര­യാ­സ­മു­ണ്ടാ­ക്കു­ന്ന ഒരു കാ­ര്യ­മാ­ണു് സെ­ക്സ്—ലൈം­ഗി­ക­ത്വം— അ­തി­ന്റെ തേ­ജ­സ്സി­നെ ചി­ത്രീ­ക­രി­ച്ചാൽ വാ­യ­ന­ക്കാർ­ക്കു് ഇ­ഷ്ട­മാ­കു­മെ­ന്നു് അ­വർ­ക്കു് അ­റി­യാം. പക്ഷേ, പ­ലർ­ക്കും അതിനു ക­ഴി­യു­ന്നി­ല്ല. അവർ ലൈം­ഗി­ക­ത്വ­ത്തി­ന്റെ ശാ­രീ­രി­ക­വ­ശ­ങ്ങ­ളി­ലേ­ക്കു് ചെ­ന്നു­വീ­ഴു­ന്നു. അ­പ്പോ­ഴാ­ണു് അ­ശ്ലീ­ല­ര­ച­ന ആ­വിർ­ഭ­വി­ക്കു­ന്ന­തു്. ഒരു ബാ­ല­ന്റെ ലൈം­ഗി­കാ­ഭി­ലാ­ഷ­ത്തെ ചി­ത്രീ­ക­രി­ക്കു­ന്ന ശ്രീ. രാ­ജേ­ന്ദ്രൻ അവനെ ഒരു പെ­ണ്ണാ­ടി­ന്റെ­കൂ­ടെ കി­ട­ത്തു­ന്നു, കെ­ട്ടി­പ്പി­ടി­പ്പി­ക്കു­ന്നു ഫലമോ? വാ­യ­ന­ക്കാ­ര­നു് വൈ­ര­സ്യം.

images/Adoorbhasi.jpg
അടൂർ ഭാസി

രാ­ഷ്ട്ര­വ്യ­വ­ഹാ­രം ഈ ലേ­ഖ­ക­ന്റെ വി­ഷ­യ­മ­ല്ല. എ­ങ്കി­ലും ശ്രീ. എൻ. ഗോ­പി­നാ­ഥൻ­നാ­യർ പ്ര­ധാ­ന­മ­ന്ത്രി­യെ­ക്കു­റി­ച്ചു് എ­ഴു­തി­യ ലേഖനം ആ­കർ­ഷ­ക­മാ­യി­രി­ക്കു­ന്നു­വെ­ന്നു് ഞാൻ പ­റ­ഞ്ഞു­കൊ­ള്ള­ട്ടെ. ‘ന­മ്മു­ടെ മു­ദ്ര­ണാ­ല­യ­ങ്ങ’ളെ­ക്കു­റി­ച്ചു് ശ്രീ. ആർ. രാ­മ­ച­ന്ദ്രൻ­നാ­യർ എ­ഴു­തി­യ പ്ര­ബ­ന്ധം വി­ജ്ഞാ­ന­പ്ര­ദ­മാ­ണു്. യ­ന്ത്ര­വൽ­ക്ക­ര­ണം­കൊ­ണ്ടും സാ­ങ്കേ­തി­ക­വി­ജ്ഞാ­ന­ത്തി­ന്റെ വി­കാ­സം­കൊ­ണ്ടും മു­ദ്ര­ണ­വ്യ­വ­സാ­യ­ത്തി­ന്നു് വ­രാ­വു­ന്ന അ­ഭി­വൃ­ദ്ധി­യെ ലേഖകൻ പ്ര­ഗ­ല്ഭ­മാ­യി ചൂ­ണ്ടി­ക്കാ­ണി­ക്കു­ന്നു. പ്ര­ശ­സ്ത­നാ­യ ശ്രീ. അടൂർ ഭാസി യെ­ക്കു­റി­ച്ചു് ശ്രീ. വീരൻ എ­ഴു­തി­യ ലേഖനം ഭാ­സി­യു­ടെ ഫ­ലി­തം­പോ­ലെ­ത­ന്നെ ഹൃ­ദ്യ­മാ­ണു്.

കു­ങ്കു­മം

കു­ങ്കു­മ­ത്തി­ലെ ക­ഥാ­പ്ര­പ­ഞ്ച­ത്തി­ലേ­ക്കു് പ്ര­വേ­ശി­ക്കു­മ്പോൾ നാം ആ­ദ്യ­മാ­യി കാ­ണു­ന്ന­തു് ശ്രീ. കു­ള­ത്തൂർ ഭാ­സ്ക്ക­രൻ­നാ­യ­രു­ടെ ‘സ്നേ­ഹ­ത്തി­ന്റെ വേർ­പാ­ടു്’ എന്ന ചെ­റു­ക­ഥ­യാ­ണു്. രവി എന്ന ഒ­രാ­ളി­ന്റെ മരണം വർ­ണ്ണി­ക്കു­ന്ന ആ ക­ഥ­യ്ക്കു് ചാരുത തീ­രെ­യി­ല്ല. വനഫൂൽ എന്ന പ്ര­സി­ദ്ധ­നാ­യ ബം­ഗാ­ളി സാ­ഹി­ത്യ­കാ­ര­ന്റെ ‘പ്ര­തി­കാ­രം’ എന്ന ക­ഥ­യാ­ണു് അ­ടു­ത്ത­തു്. ശ്രീ­മ­തി ഈ. കെ. ലീ­ലാ­ദേ­വി തർ­ജ്ജ­മ­ചെ­യ്ത ആ കഥ തി­ക­ച്ചും വി­ല­ക്ഷ­ണ­മാ­ണു്. ഭർ­ത്താ­വി­നെ ക­ടി­ച്ചു­കൊ­ന്ന പാ­മ്പി­ന്റെ വാ­ലു­മു­റി­ച്ചു് അ­തി­ന്റെ ര­ക്തം­കൊ­ണ്ടു് ദി­വ­സ­വും നെ­റു­ക­യിൽ പൊ­ട്ടു­തൊ­ടു­ന്ന ഒരു സ്ത്രീ­യെ ആ പാ­മ്പു­ത­ന്നെ ക­ടി­ച്ചു­കൊ­ല്ലു­ന്ന­താ­ണു് ഇതിലെ പ്ര­തി­പാ­ദ്യം. പാ­മ്പി­നെ ക­ണ്ടാ­ലു­ണ്ടാ­കു­ന്ന വെ­റു­പ്പു് ഈ കഥ വാ­യി­ച്ചാ­ലു­മു­ണ്ടാ­കും. ഈ ര­ണ്ടു­ക­ഥ­ക­ളും വാ­യി­ച്ചി­ട്ടു­ണ്ടാ­കു­ന്ന വൈ­ക്ല­ബ്യം മാ­റു­ന്ന­തു് ശ്രീ. പെ­രി­ങ്ങാ­ല ഗോ­പാ­ല­കൃ­ഷ്ണ­ന്റെ “രാ­ത്രി” എന്ന കഥ വാ­യി­ക്കു­മ്പോ­ഴാ­ണു്. പൂർ­വ്വ­കാ­മു­കി­യെ­ക്കു­റി­ച്ചു് പ­ശ്ചാ­ത്താ­പ­വി­വ­ശ­നാ­യ കാ­മു­കൻ നിർ­വ്വ­ഹി­ക്കു­ന്ന പ­രി­ദേ­വ­ന­ങ്ങ­ളാ­ണു് ഇതിൽ നാം കേൾ­ക്കു­ന്ന­തു്. ആ പ­രി­ദേ­വ­നം ക­ലാ­ത്മ­ക­മാ­യി­രി­ക്കു­ന്നു. ശ്രീ. എം. സു­കു­മാ­രൻ ക­ഥ­പ­റ­യു­ന്ന­തു കേൾ­ക്കാൻ ര­സ­മാ­ണു്. പക്ഷേ, കു­ങ്കു­മം വാ­രി­ക­യി­ലെ ‘വി­ത്തു­ഗു­ണം’ എന്ന കഥ ആ രസം പ്ര­ദാ­നം­ചെ­യ്യു­ന്നി­ല്ല. കു­ടി­യ­നാ­യ ഭർ­ത്താ­വി­നെ­ക്കൊ­ണ്ടു മ­ടു­ത്ത ഭാ­ര്യ­യ്ക്കു് ഒ­രാ­ശ്വാ­സം മകൻ കു­ടി­ക്കു­ക­യി­ല്ലെ­ന്നു­ള്ള­താ­ണു്. ദൂ­ര­ദേ­ശ­ത്തു­പോ­യി­രു­ന്ന മകൻ തി­രി­ച്ചു വന്നു. അ­ന്നു് അ­ച്ഛ­നും മകനും ഒ­രു­മി­ച്ചു കു­ടി­ക്കു­ന്ന കാ­ഴ്ച­യാ­ണു് അവർ ക­ണ്ട­തു്. സു­കു­മാ­രൻ ആ­ഖ്യാ­ന­പാ­ട­വം പ്ര­ദർ­ശി­പ്പി­ക്കു­ന്നു, എ­ങ്കി­ലും യ­ഥാർ­ത്ഥ­മാ­യ ക­ലാ­പ്ര­ചോ­ദ­ന­ത്താ­ലാ­ണു് അ­ദ്ദേ­ഹം ഇ­തെ­ഴു­തി­യ­തെ­ന്നു് പറയാൻ വയ്യ.

ദേ­ശാ­ഭി­മാ­നി

ഫ­ലി­ത­ക­വി എ­ന്ന­പേ­രി­ലാ­ണു് ശ്രീ. ഗൗ­രീ­ശ­പ­ട്ടം ശ­ങ്ക­രൻ­നാ­യർ പ്ര­സി­ദ്ധ­നാ­യി­രി­ക്കു­ന്ന­തു്. ഫ­ലി­ത­ത്തി­നു­വേ­ണ്ടി മാ­ത്രം ഫലിതം പ്ര­യോ­ഗി­ക്കു­ന്ന രീ­തി­യ­ല്ല ശ­ങ്ക­രൻ­നാ­യ­രു­ടേ­തു്. ചി­ന്ത­യെ മ­ന്ദ­സ്മി­തം കൊ­ണ്ടു് പൊ­തി­യാ­നാ­ണു് അ­ദ്ദേ­ഹ­ത്തി­നു് കൗ­തു­കം. ദേ­ശാ­ഭി­മാ­നി­യി­ലെ ‘മീശ’ എന്ന കവിത ഈ രീ­തി­യി­ലാ­ണു് ആ­കർ­ഷ­ക­മാ­കു­ന്ന­തും. ബാ­ല­ചാ­പ­ല്യം, യൗ­വ­നോ­ന്മാ­ദം ഇ­വ­യു­ടെ നേർ­ക്കു് പ­രി­ഹാ­സ­ത്തി­ന്റെ ക­ല്ലു­കൾ എ­റി­യു­ന്ന കവിയെ ഞാൻ ഈ ക­വി­ത­യിൽ കാ­ണു­ന്നു. പ­രി­ഹാ­സ­കാ­വ്യ­ങ്ങൾ ഇ­ച്ഛാ­ശ­ക്തി­യിൽ­നി­ന്നു് ജ­നി­ക്കു­ന്ന­വ­യാ­ണു്. പക്ഷേ, ഈ ക­വി­ത­യിൽ ഹൃ­ദ­യ­ത്തിൽ­നി­ന്നു് ഉ­ത്ഭ­വി­ക്കു­ന്ന മ­നോ­ഹ­ര­ങ്ങ­ളാ­യ വരികൾ പ­ല­തു­മു­ണ്ടു്.

കൗ­മു­ദി

ശ്രീ. കെ. ബാ­ല­കൃ­ഷ്ണ­ന്റെ ‘കൗ­മു­ദി’ വാരിക പ്ര­സി­ദ്ധീ­ക­ര­ണം ആ­രം­ഭി­ച്ചി­രി­ക്കു­ന്നു എ­ന്ന­തു് ഈ ആ­ഴ്ച­യി­ലെ ശ്ര­ദ്ധാർ­ഹ­മാ­യ സം­ഭ­വ­മാ­ണു്. വി­ലാ­സി­നി യുടെ ‘ഇ­ണ­ങ്ങാ­ത്ത ക­ണ്ണി­കൾ’ എന്ന നോവൽ ദാർ­ശ­നി­ക­നോ­വ­ലെ­ന്ന നി­ല­യിൽ പ­രാ­ജ­യ­പ്പെ­ട്ടു­വെ­ന്നു് യു­ക്തി­കൾ കാ­ണി­ച്ചു് ശ്രീ. കെ. പി. അപ്പൻ സ­മർ­ത്ഥി­ക്കു­ന്നു. ഞാൻ അ­ദ്ദേ­ഹ­ത്തോ­ടു യോ­ജി­ക്കു­ന്നു. ‘ക­ഥ­യു­ടെ ദു­ര­ന്തം’ എന്ന ലേ­ഖ­ന­ത്തിൽ ശ്രീ. കെ. രാ­മ­വാ­രി­യർ ന­മ്മു­ടെ ക­ഥാ­സാ­ഹി­ത്യ­ത്തി­ന്റെ ജീർ­ണ്ണ­ത­യെ­ക്കു­റി­ച്ചു് ഉ­പ­ന്യ­സി­ക്കു­ക­യാ­ണു്. ക­യ്ക്കു­ന്ന സ­ത്യ­ങ്ങ­ളു­ണ്ടു് ആ ലേ­ഖ­ന­ത്തിൽ. ഭാ­ര്യ­യെ­ക്കൊ­ന്ന ഭർ­ത്താ­വി­ന്റെ ചി­ന്താ­ഗ­തി­ക­ളെ ശ്രീ. രവി ‘പകൽ, രാ­ത്രി, വീ­ണ്ടും രാ­ത്രി’ എന്ന ചെ­റു­ക­ഥ­യിൽ ഭം­ഗി­യാ­യി ആ­വി­ഷ്ക്ക­രി­ക്കു­ന്നു; രവി എ­ക്സി­സ്റ്റെൻ­ഷ്യ­ലി­സ­ത്തിൽ വി­ശ്വ­സി­ക്കു­ന്ന ക­ഥാ­കാ­ര­നാ­ണു്. അ­നു­ഗൃ­ഹീ­ത­സാ­ഹി­ത്യ­കാ­ര­നാ­യ ശ്രീ. വൈ­ക്കം മു­ഹ­മ്മ­ദു­ബ­ഷീ­റി നെ കണ്ട കഥ ശ്രീ­മ­തി സി. കെ. ലി­ല്ലി ആ­കർ­ഷ­ക­മാ­യി എ­ഴു­തി­യി­ട്ടു­ണ്ടു്.

മ­ല­യാ­ള­രാ­ജ്യം, ജ­ന­യു­ഗം

ആ­ദ­ര­ണീ­യ­മാ­യ നി­ല­വാ­രം പു­ലർ­ത്തു­ന്ന രണ്ടു വാ­രി­ക­ക­ളാ­ണു് മ­ല­യാ­ള­രാ­ജ്യ­വും ജ­ന­യു­ഗ­വും. ആ നി­ല­വാ­ര­ത്തിൽ നി­ന്നു് അവ ഒ­രി­ക്ക­ലും താ­ഴു­ക­യി­ല്ല. അ­ത്യ­ന്താ­ധു­നി­ക­ത­യു­ടെ നേർ­ക്കു് ഉ­പാ­ലം­ഭം ചൊ­രി­യു­ന്ന ശ്രീ. ഏവൂർ പ­ര­മേ­ശ്വ­ര­നേ­യും ക­പ­ട­വി­ന­യ­ത്തി­ന്റെ­നേർ­ക്കു ഫ­ലി­ത­ത്തി­ന്റെ അ­മ്പു­കൾ അ­യ­യ്ക്കു­ന്ന ശ്രീ. സു­കു­മാ­റി­നെ­യും മ­ല­യാ­ള­രാ­ജ്യ­ത്തിൽ കാണാം. ജീ­വി­ത­ത്തി­ന്റെ അ­പ­ശ്രു­തി­ക­ളിൽ രോ­ഷം­കൊ­ള്ളു­ന്ന ശ്രീ. കരൂർ ശ­ശി­യും അ­വി­ടെ­യു­ണ്ടു്. ‘ക­യ്ക്കു­ന്ന ഓർ­മ്മ­കൾ’ എ­ന്ന­പേ­രിൽ ശ്രീ. സി. ഏ. ബാലൻ ജ­ന­യു­ഗ­ത്തി­ലെ­ഴു­തു­ന്ന ലേ­ഖ­ന­ങ്ങൾ ഉ­ത്തേ­ജി­ത­മാ­യ ഹൃ­ദ­യ­ത്തോ­ടു­കൂ­ടി­യേ ആരും വാ­യി­ച്ചു­തീർ­ക്കു­ക­യു­ള്ളൂ.

ഒരു പ്രാ­സം­ഗി­ക­വി­ഷ­യം

ഏതു നി­ന്ദ്യ­കർ­മ്മ­ത്തെ­യും വാ­ഴ്ത്താൻ ആളുകൾ കാണും. ഒരു സ്ത്രീ പ­രി­പൂർ­ണ്ണ ന­ഗ്ന­ത­യോ­ടെ തെ­രു­വിൽ നി­ന്നു­വെ­ന്നി­രി­ക്ക­ട്ടെ. വി­വ­ര­മു­ള്ള­വർ അതു നി­ഷി­ദ്ധ­മാ­ണെ­ന്നു പറയും. പക്ഷേ, ഒന്നോ രണ്ടോ പേർ അവളെ നോ­ക്കി ഇ­ങ്ങ­നെ പ്ര­സ്താ­വി­ച്ചു­വെ­ന്നു വരും. ‘ശ്രീ­മ­തി നഗ്നേ, ബ­ലേ­ഭേ­ഷ്, ശ്രീ­മ­തി ഇ­ത്ര­യും കാലം മു­ണ്ടു­ടു­ത്തു­ന­ട­ന്നി­രു­ന്ന­തു് ഒരു ന­ഷ്ട­മാ­യി­പ്പോ­യി. ഞ­ങ്ങൾ­ക്കു് സ്വ­ന്തം ഹൃ­ദ­യ­മാ­ലി­ന്യ­മു­ള്ള­വ­രാ­ണു് ഭ­വ­തി­യെ അ­ധി­ക്ഷേ­പി­ക്കു­ന്ന­തു്. ആ ശ്വാ­ന­ന്മാർ കു­ര­യ്ക്ക­ട്ടെ. ഭവതി ന­ഗ്ന­താ­പ്ര­ദർ­ശ­ന­വു­മാ­യി മു­ന്നേ­റി­യാ­ലും.” മ­നു­ഷ്യ­സ­മു­ദാ­യ­ത്തിൽ കൊ­ല­പാ­ത­കി­കൾ ഉ­ള്ള­തു­പോ­ലെ, ഭ്രാ­ന്ത­ന്മാ­രു­ള്ള­തു­പോ­ലെ സാ­ഹി­ത്യ­ത്തി­ലെ വൈ­രൂ­പ്യ­ത്തെ വാ­ഴ്ത്തു­ന്ന­വ­രു­മു­ണ്ടു്. അവരെ നാം മ­ന­സ്സി­ലാ­ക്കി­യി­രി­ക്ക­ണം.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Malayalanadu Weekly; Kollam, Kerala; 1969-09-21.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 12, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.