SFNസായാഹ്ന ഫൌണ്ടേഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(മ­ല­യാ­ള­നാ­ടു വാരിക, 1969-10-05-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

ന­ക്ഷ­ത്രം അ­ക­ലെ­യാ­ണു്; എ­ങ്കി­ലും അ­ടു­ത്തു­ത­ന്നെ
കൗ­മു­ദി

കു­ടും­ബ­വ്യ­വ­സ്ഥ­യെ­ക്കാൾ മെ­ച്ച­മാ­യ മ­റ്റൊ­രു വ്യ­വ­സ്ഥ ഇ­ല്ലെ­ന്നു പ­റ­യു­ന്ന­വർ ധാ­രാ­ള­മു­ണ്ടു്. അ­തി­നേ­ക്കാൾ ദാ­രു­ണ­മാ­യി, അ­നർ­ത്ഥാ­വ­ഹ­മാ­യി വേ­റൊ­ന്നു­മി­ല്ലെ­ന്നു് അ­ഭി­പ്രാ­യ­പ്പെ­ടു­ന്ന­വ­രു­ടെ എ­ണ്ണ­വും കു­റ­വ­ല്ല. മക്കൾ അ­ച്ഛ­ന­മ്മ­മാ­രെ നി­ന്ദി­ക്കു­മ്പോൾ ചേ­ട്ടൻ അ­നു­ജ­നെ വെ­ട്ടി­കൊ­ല്ലു­മ്പോൾ, സ­ഹോ­ദ­രി കു­ടും­ബ­സ്വ­ത്തി­നു­വേ­ണ്ടി സ­ഹോ­ദ­ര­നോ­ടു ക­യർ­ക്കു­മ്പോൾ ആ വ്യ­വ­സ്ഥ പാ­വ­ന­മാ­ണെ­ന്നു് എ­ങ്ങ­നെ പറയും? സ­ഹോ­ദ­രൻ മ­രി­ച്ച­തി­ന്റെ മൂ­ന്നാം ദിവസം സ­ഞ്ച­യ­ന­കർ­മ്മം ന­ട­ക്കു­ക­യാ­ണു്. മ­രി­ച്ച­യാ­ളി­ന്റെ അ­സ്ഥി­ക­ല­ശ­ത്തി­ന്റെ മുൻ­പിൽ മക്കൾ വാ­വി­ട്ടു നി­ല­വി­ളി­ച്ചു് ന­മ­സ്ക്ക­രി­ക്കു­മ്പോൾ അ­യാ­ളു­ടെ സ­ഹോ­ദ­രി­മാർ അ­ടു­ക്ക­ള­യി­ലി­രു­ന്നു് അ­വി­ച്ച മ­ര­ച്ചീ­നി തി­ന്നു­ന്ന കാഴ്ച ഈ ലേഖകൻ ഒ­രി­ക്കൽ കാ­ണു­ക­യു­ണ്ടാ­യി. മകളെ സ്വ­ന്തം പ്രാ­ണ­നു­തു­ല്യം സ്നേ­ഹി­ക്കു­ന്ന അമ്മ മാ­ര­ക­മാ­യ രോഗം പി­ടി­ച്ചു് ഇ­ഞ്ചി­ഞ്ചാ­യി മ­രി­ച്ചു. അ­വ­രു­ടെ പ­ട്ട­ട­യി­ലെ ചൂടു മാ­റി­യി­ല്ല. അ­തി­നു­മുൻ­പു് ആ മകൾ ഇൻ­ഡ്യൻ കോഫി ഹൗ­സി­ലി­രു­ന്നു് കാ­മു­ക­നു­മാ­യി കൊ­ഞ്ചു­ന്ന­തും ഈ ലേഖകൻ കണ്ടു. ഞാൻ ഞെ­ട്ടി­പ്പോ­യി, ഇ­തൊ­ക്കെ കാ­ണു­മ്പോൾ. പ­ത്തി­നു ഒൻ­പ­തും ഈ രീ­തി­യി­ലാ­യി­രി­ക്കു­മ്പോൾ, കു­ടും­ബ­വ്യ­വ­സ്ഥ വി­ശു­ദ്ധ­മാ­ണെ­ന്നു് സ­മ്മ­തി­ച്ചു­കൊ­ടു­ക്കു­വാൻ പ്ര­യാ­സ­മു­ണ്ടു്. പു­ത്ര­ക­ള­ത്രാ­ദി­ക­ളു­ടെ­യും മറ്റു ഗൃ­ഹ­ജ­ന­ങ്ങ­ളു­ടെ­യും സ്ഥി­തി­യി­താ­ണെ­ങ്കിൽ അ­ന്യ­രു­ടെ കാ­ര്യം എ­ന്തു­പ­റ­യാ­നി­രി­ക്കു­ന്നു! സ്ത്രീ­കൾ­ക്കു് ഉ­പ­കാ­രം ചെ­യ്തി­ട്ടു് അ­വ­രു­ടെ ന­ന്ദി­കേ­ടു് ക­ണ്ടു് നി­ങ്ങ­ളെ­ന്തി­നു് ദുഃ­ഖി­ക്ക­ണം? പു­രു­ഷ­ന്മാ­രെ സ­ഹാ­യി­ച്ചി­ട്ടു് അ­വ­രു­ടെ ശ­ത്രു­ത ക­ണ്ടു് നി­ങ്ങ­ളെ­ന്തി­നു വി­ഷാ­ദി­ക്ക­ണം? അ­വ­രോ­ടു­ള്ള­തി­നെ­ക്കാൾ ആ­ത്മ­ബ­ന്ധം കു­ടും­ബാം­ഗ­ങ്ങ­ളൊ­ടി­ല്ലേ? അ­വ­രു­ടെ നി­ല­ത­ന്നെ ഇ­ങ്ങ­നെ­യാ­കു­മ്പോൾ അ­ന്യ­രെ­ക്കു­റി­ച്ചു് നാം പ­രി­ത­പി­ക്കേ­ണ്ട കാ­ര്യ­മേ­യി­ല്ല. ഗൃ­ഹ­ജ­ന­ങ്ങ­ളു­ടെ സ്നേ­ഹ­മി­ല്ലാ­യ്മ­യേ­യും ന­ന്ദി­കേ­ടി­നെ­യും ക­ലാ­ത്മ­ക­മാ­യി ആ­വി­ഷ്ക്ക­രി­ക്കു­ന്ന ഒരു കൊ­ച്ചു­ക­ഥ­യു­ണ്ടു് ഈ ആ­ഴ്ച­യി­ലെ “കൗ­മു­ദി” വാ­രി­ക­യിൽ. ശ്രീ. ഗൗതമൻ എ­ഴു­തി­യ ആ കഥ വാ­യി­ച്ചു് ഞാൻ ര­സി­ച്ച­തു് എന്റെ സി­നി­സി­സം—മ­നു­ഷ്യ­വി­ശ്വാ­സ­രാ­ഹി­ത്യം—കൊ­ണ്ട­ല്ല. ഭാഗം വ­യ്ക്കു­ന്ന­തി­ന്റെ പേരിൽ ഒരു കു­ടും­ബം ത­ക­രു­ന്ന­തി­നെ, അവിടെ പാ­ര­മ്പ­ര്യം പ്ര­വർ­ത്തി­ക്കു­ന്ന­തി­നെ ക­ഥാ­കാ­രൻ ചി­ത്രീ­ക­രി­ച്ചു ക­ണ്ട­പ്പോൾ ഞാൻ അ­ദ്ദേ­ഹ­ത്തി­ന്റെ സം­വേ­ദ­ന­ങ്ങ­ളു­മാ­യി താ­ദാ­ത്മ്യം പ്രാ­പി­ച്ചു, അ­ത്രേ­യു­ള്ളു.

എന്റെ ഒരു ശി­ഷ്യ­ന്റെ “ഓ­ട്ടോ­ഗ്രാ­ഫ്” ബു­ക്കു് മ­റി­ച്ചു­നോ­ക്കി­യ­പ്പോൾ ശ്രീ. കെ. ബാ­ല­കൃ­ഷ്ണൻ Live Dangerously—വി­പ­ത്തു­കൾ നി­റ­ഞ്ഞ ജീ­വി­തം ന­യി­ക്കൂ—എ­ന്നെ­ഴു­തി­യി­രി­ക്കു­ന്ന­തു ഞാൻ കണ്ടു. സ്വ­ഹ­സ്ത­ലി­ഖി­തം ന­ല്കു­മ്പോൾ ഉ­ദാ­സീ­ന­നാ­യി അ­ദ്ദേ­ഹ­മെ­ഴു­തി­യ വാ­ക്യ­മ­ല്ല ഇതു്! വി­ര­സ­മാ­യ ജീ­വി­ത­ത്തെ നാ­ട­കീ­യ­മാ­ക്കി മാ­റ്റു­ന്ന ആ­ളാ­ണു് ബാ­ല­കൃ­ഷ്ണൻ. അ­ദ്ദേ­ഹ­ത്തി­ന്റെ ഈ ജീ­വി­ത­വീ­ക്ഷ­ണ­ഗ­തി­യും മാ­ന­സി­ക­നി­ല­യും “പ­ത്രാ­ധി­പ­രോ­ടു് സം­സാ­രി­ക്കു­ക” എന്ന പം­ക്തി­യിൽ ദർ­ശി­ക്കാം.

ദേ­ശാ­ഭി­മാ­നി, കു­ങ്കു­മം, ന­വ­യു­ഗം

ദേ­ശാ­ഭി­മാ­നി വാ­രി­ക­യി­ലേ­യ്ക്കു­വ­രാം ശ്രീ. കെ. സു­ന്ദർ എ­ഴു­തി­യ “ഉ­ണ്ണി­ക്കു­ട്ട­ന്റെ രാ­ത്രി” എന്ന ചെ­റു­ക­ഥ ക­ലാ­മൂ­ല്യ­മു­ള്ള ക­ഥ­യാ­ണെ­ന്നു് നാം മ­ന­സ്സി­ലാ­ക്കും. ഉ­ണ്ണി­ക്കു­ട്ട­നു് അ­ച്ഛ­നി­ല്ല. അമ്മ റെ­യിൽ­പ്പാ­ള­ത്തിൽ ത­ല­വ­ച്ചു് ആ­ത്മ­ഹ­ത്യ ചെ­യ്തു. ഈ ലോ­ക­ത്തു് അ­വ­നൊ­രു സ്നേ­ഹ­ഭാ­ജ­ന­മേ­യു­ള്ളു: അ­മ്മി­ണി. അവൻ കോ­പി­ച്ചു് അ­വ­ളു­ടെ ചെ­കി­ട്ടിൽ അ­ടി­ച്ച­തി­നു­ശേ­ഷം അവളെ ക­ണ്ടി­ട്ടേ­യി­ല്ല. ഉ­ണ്ണി­ക്കു­ട്ടൻ അവളെ അ­ന്വേ­ഷി­ക്കു­ക­യും ക­ണ്ടെ­ത്തു­ക­യും ചെ­യ്യു­ന്നു. ക­ര­യു­ക­യും ചി­രി­ക്കു­ക­യും സമരം ചെ­യ്യു­ക­യും സ്നേ­ഹി­ക്കാൻ­വേ­ണ്ടി എ­ല്ലാം ഉ­പേ­ക്ഷി­ക്കു­ക­യും ചെ­യ്യു­ന്ന സാ­ധു­ക്ക­ളെ ചി­ത്രീ­ക­രി­ച്ചു അ­വ­രു­ടെ നേർ­ക്കു് സ­ഹ­താ­പ­ത്തി­ന്റെ നേ­രി­യ­പ്ര­വാ­ഹം ഒ­ഴു­ക്കു­ക­യാ­ണു് ക­ഥാ­കാ­ര­നാ­യ കെ. സു­ന്ദർ. അ­ദ്ദേ­ഹ­ത്തി­ന്റെ ആ സാ­മർ­ത്ഥ്യം ശ്രീ. പി. ഏ. വാ­രി­യ­രു­ടെ ‘ശു­ന­ക­സ­മ­ര’ത്തിൽ ഞാൻ ക­ണ്ടി­ല്ല. അ­വി­ടെ­യും ഒരു സാ­ധു­വി­ന്റെ—ടെ­ലി­ഫോൺ ഓ­പ്പ­റേ­റ്റ­റു­ടെ —വൈ­ര­സ്യ­മാർ­ന്ന ജീ­വി­ത­ത്തെ ആ­ലേ­ഖ­നം ചെ­യ്യു­ക­യാ­ണു്. പക്ഷേ, ഏ­കാ­ഗ്ര­ത­യു­ടെ കു­റ­വു­കൊ­ണ്ടു് വർ­ണ്ണ്യ­വി­ഷ­യ­ത്തെ പ്ര­ഗ­ത്ഭ­മാ­യി അ­വ­ത­രി­പ്പി­ക്കാ­ത്ത­തു­കൊ­ണ്ടു്. ആ കഥ അ­നു­വാ­ച­ക ഹൃ­ദ­യ­ത്തെ സ്പർ­ശി­ക്കു­ന്ന­തി­നു് അ­സ­മർ­ത്ഥ­മാ­യി ഭ­വി­ക്കു­ന്നു. ദേ­ശാ­ഭി­മാ­നി­യിൽ പ്ര­ത്യ­ക്ഷ­രാ­കു­ന്ന കവികൾ—ശ്രീ. ആർ. എൻ. മ­ന­ഴി­യും ശ്രീ. വാ­സു­ദേ­വ­നും—കാ­വ്യ­പ്ര­ചോ­ദ­ന­ത്തി­ലാ­ണു് ക­വി­ത­യെ­ഴു­തു­ന്ന­തെ­ന്ന സ­ത്യ­ത്തി­ന്റെ നേർ­ക്കു് ന­മു­ക്കു് ക­ണ്ണ­ട­യ്ക്കാൻ വയ്യ, പക്ഷേ, രാ­ഷ്ട്ര­വ്യ­വ­ഹാ­രം കൂ­ടെ­ക്കൂ­ടെ അ­വ­രു­ടെ കാ­വ്യ­ങ്ങ­ളിൽ ക­ട­ന്നു­വ­രു­മ്പോൾ ക­വി­ത­യ്ക്കു് ദോഷം സം­ഭ­വി­ക്കു­ന്നു. വാ­സു­ദേ­വൻ “പു­തു­വ­ത്സ­രാ­ശം­സ­കൾ” നൽ­കു­ന്ന­തു് കേൾ­ക്കൂ.

ഉ­ദ­യ­ത്തിൽ ഗീ­ത­മി­രു­ട്ടി

ന്ന­ല­ക­ളി­ലൂ­ടൊ­ഴു­കി­വ­രു­ന്നൂ

ഉ­ണ­രു­ന്നൂ­പൂ­വു­കൾ­നീ­ണ്ട സു-

ഷു­പ്തി­യിൽ­നി­ന്ന­ഭി­ന­വ­മോ­ദം

ഉ­യ­രു­ന്നൂ രു­ളി­രു­കൾ തോറുമു-​

റ­ങ്ങി­യൊ­രു­ശ്ശ­ല­ഭ­സ­മൂ­ഹം

ക­വി­ത­യു­ടെ ഈ നൈ­സർ­ഗ്ഗി­ക­ത്വം അ­തി­ന്റെ പ­ര്യ­വ­സാ­നം­വ­രെ­യും വാ­സു­ദേ­വൻ നി­ല­നി­റു­ത്തു­ന്നി­ല്ല. വേ­ണ­മെ­ങ്കിൽ അ­ദ്ദേ­ഹ­ത്തി­ന­തു ക­ഴി­യും. വേ­ണ്ടെ­ന്നു വ­ച്ചി­രി­ക്കു­ന്നു എന്നേ പ­റ­യാ­നു­ള്ളു. ക­വി­ത­യു­ടെ നൈ­സർ­ഗ്ഗി­ക­ത്വം ന­ഷ്ട­പ്പെ­ട്ടാൽ വാ­യ­ന­ക്കാ­ര­നു് ക­വി­യു­ടെ സം­വേ­ദ­ന­ങ്ങ­ളു­മാ­യി താ­ദാ­ത്മ്യം പ്രാ­പി­ക്കാൻ ക­ഴി­യു­ക­യി­ല്ല. ആ താ­ര­ത്മ്യം ഉ­ണ്ടാ­യി­ല്ലെ­ങ്കിൽ കവിത ക­ലാ­പ­ര­മാ­യ ദൃ­ഢ­പ്ര­ത്യ­യം ഉ­ള­വാ­ക്കു­ക­യു­മി­ല്ല. കവി ഏ­താ­ശ­യ­വും ആ­വി­ഷ്ക്ക­രി­ക്ക­ട്ടെ. ക­വി­ത­യു­ടെ ജ്വ­ലി­ക്കു­ന്ന നി­മി­ഷ­ത്തിൽ ആ ആശയം ആ­വി­ഷ്കൃ­ത­മാ­യാൽ അ­നു­വാ­ച­കൻ അതിൽ വി­ശ്വ­സി­ക്കും, ര­സി­ക്കും. അ­ങ്ങ­നെ­യാ­ണു് ഹി­ന്ദു ബൈ­ബി­ളി­ലെ കാ­വ്യാ­ത്മ­ക­ങ്ങ­ളാ­യ ഭാ­ഗ­ങ്ങൾ വാ­യി­ച്ചു­ര­സി­ക്കു­ന്ന­തു് ക്രി­സ്ത്യാ­നി രാ­മാ­യ­ണം വാ­യി­ച്ചു ആ­ഹ്ലാ­ദി­ക്കു­ന്ന­തു്. ഈ സത്യം മ­ന­സ്സി­ലാ­ക്കാ­തെ­യാ­ണു് ശ്രീ. കു­രീ­പ്ര വി­ക്ര­മൻ നായർ ത­ത്ത്വ­ശാ­സ്ത്ര­ങ്ങ­ളോ­ടു ക­യർ­ക്കു­ന്ന­മ­ട്ടിൽ ക­വി­ത­യെ­ഴു­തു­ന്ന­തു്.

കാ­വി­യു­ടു­ക്കു­വിൻ ത­ത്ത്വ­ശാ­സ്ത്ര­ങ്ങ­ളേ

കാ­ശി­ക്കു­പോ­യി­ത­പ­സ്സി­രു­ന്നീ­ടു­വിൻ

ത­ത്ത്വ­വും­നീ­തി­ശാ­സ്ത്ര­ങ്ങ­ളു­മൊ­ക്കെ ഞാൻ

ത­ട്ടി­ത്തെ­റി­പ്പി­ക്കു­മൂ­ഴി­യിൽ­നി­ന്നി­നി

(കു­ങ്ക­മം—സെ­പ്തം­ബർ 28)

ക­വി­ത­യിൽ ആ­കെ­യു­ണ്ടു് ഈ വാ­ചാ­ല­ത. വാ­ചാ­ല­ത പ്ര­ഭാ­ഷ­ണ­ത്തി­ന്റെ സ­ന്ത­തി­യാ­ണു്. പ്ര­ഭാ­ഷ­ണം ക­വി­ത­യ­ല്ല അ­തി­ന്റെ സ­ന്താ­ന­വും ക­വി­ത­യ­ല്ല. “പ­രി­ഷ്ക്കാ­രോ­ത്സ­വ­ത്തി­മിർ­പ്പി­നെ” ഭീ­മ­നാ­യും ആ പ­രി­ഷ്ക്കാ­ര­ത്തി­നു് ഭ്രാ­തൃ­സ്ഥാ­നം വ­ഹി­ക്കു­ന്ന പ്രാ­ചീ­ന­സം­സ്ക്കാ­ര­ത്തെ ഹ­നു­മാ­നാ­യും സ­ങ്ക­ല്പി­ച്ചു­കൊ­ണ്ടു് ശ്രീ. എസ്. രമേശൻ നായർ ന­വ­യു­ഗം വാ­രി­ക­യിൽ (സെ­പ്തം­ബർ) എ­ഴു­തി­യി­രി­ക്കു­ന്ന “ഗദയും വാലും” എന്ന കവിത ആ­ശ­യ­പ്ര­ധാ­ന­മാ­ണു്, പ്ര­തി­രൂ­പാ­ത്മ­ക സ്വ­ഭാ­വ­മു­ള്ള­താ­ണു്. ആ­ശ­യ­പ്ര­ധാ­ന­മാ­യ ക­വി­ത­യു­ടെ വി­രോ­ധി­യ­ല്ല ഈ ലേഖകൻ. എ­ങ്കി­ലും ആ­ശ­യ­ങ്ങൾ വാ­ങ്മ­യ ചി­ത്ര­ങ്ങ­ളാ­യി എന്റെ മ­ന­സ്സി­ലും മ­സ്തി­ഷ്ക്ക­ത്തി­ലും വി­ടർ­ന്നു നി­ല്ക്ക­ണ­മെ­ന്നാ­ണു് ഞാൻ ആ­ഗ്ര­ഹി­ക്കു­ന്ന­തു്. ആ ആ­ഗ്ര­ഹം ഇവിടെ സ­ഫ­ലീ­ഭ­വി­ക്കു­ന്നി­ല്ല.

images/MaximGorky.jpg
മാ­ക്സിം ഗോർ­ക്കി

കടൽ വെ­ള്ള­ത്തി­നു് ഉ­പ്പു­ണ്ടാ­യ­തെ­ങ്ങ­നെ­യെ­ന്നു് സ്റ്റെ­ല്ലാ­യു­ടെ ചോ­ദ്യം. ശ­മു­വ­ലി­നു് പെ­ട്ടെ­ന്നു് മ­റു­പ­ടി പറയാൻ വയ്യ. മീൻ പി­ടി­ക്കു­ന്ന­വ­രു­ടെ വി­യർ­പ്പു് വീ­ണു­ക­ല­ങ്ങി­യാ­യി­രി­ക്ക­ണം സ­മു­ദ്ര­ത്തി­നു് ഉ­പ്പു­വ­ന്ന­തെ­ന്നു് അവൻ ആ­ലോ­ചി­ച്ചു് മ­റു­പ­ടി പ­റ­ഞ്ഞു. അ­തു­കേ­ട്ടു് സ്റ്റെ­ല്ല­യും കൂ­ട്ടു­കാ­രും—അവർ ബൂർ­ഷാ­സി­യു­ടെ പ്ര­തി­നി­ധി­ക­ളാ­ണു്—പൊ­ട്ടി­ച്ചി­രി­ച്ചു. ശമുവൽ അ­ച്ഛ­നോ­ടു ചോ­ദി­ച്ചു “അപ്പാ കടൽ വെ­ള്ള­ത്തി­നെ­ങ്ങ­നെ­യാ­ണ­പ്പാ… ഉ­പ്പു­ണ്ടാ­യ­തു്?” അ­ച്ഛ­നും മ­റു­പ­ടി ന­ല്കാൻ ക­ഴി­ഞ്ഞി­ല്ല. ഇ­താ­ണു് ശ്രീ. ക­ളർ­കോ­ടു ശി­വ­ന്റെ “വി­ഡ്ഢി­ക­ളു­ടെ സ്വർ­ഗ്ഗം” എന്ന ചെ­റു­ക­ഥ­യു­ടെ വിഷയം. അ­ധ്വാ­നി­ക്കു­ന്ന ജ­ന­വി­ഭാ­ഗ­ത്തി­ന്റെ ക്ലേ­ശ­ങ്ങ­ളെ ക­ലാ­പ­ര­മാ­യി ആ­വി­ഷ്ക്ക­രി­ക്കാ­നു­ള്ള യ­ത്ന­മാ­ണു് ശി­വ­ന്റേ­തു്. പ്ര­ചാ­ര­ണ­ത്തി­നു് പ്രാ­ധാ­ന്യം ന­ല്കാ­തെ അ­ദ്ദേ­ഹം ക­ഥ­യെ­ഴു­തു­ന്നു. എ­ങ്കി­ലും ശി­വ­ന്റെ കഥ വിജയം പ്രാ­പി­ക്കു­ന്നി­ല്ല. വി­ട­രാൻ വെ­മ്പു­ന്ന ഒരു പൂവു് പൊ­ടു­ന്ന­ന­വേ ക­രി­ഞ്ഞു­വീ­ഴു­ന്ന പ്ര­തീ­തി­യാ­ണു് ഈ കഥ ജ­നി­പ്പി­ക്കു­ന്ന­തു്. മാ­ക്സിം ഗോർ­ക്കി വി­പ്ല­വ­കാ­രി­യാ­യി­രു­ന്നു. അ­തേ­സ­മ­യം അ­ദ്വി­തീ­യ­നാ­യ സാ­ഹി­ത്യ­കാ­ര­നും. ക­ല­യു­ടെ ച­ട്ട­ക്കൂ­ട്ടി­ലൊ­തു­ങ്ങി­യ പ്ര­ചാ­ര­ണം അ­ദ്ദേ­ഹ­ത്തി­ന്റെ ചേ­തോ­ഹ­ര­ങ്ങ­ളാ­യ ക­ഥ­ക­ളാൽ കാണാം. മർ­ദ്ദി­ത­രു­ടേ­യും ചൂഷണം ചെ­യ്യ­പ്പെ­ടു­ന്ന­വ­രു­ടെ­യും ക­ഥ­ക­ളെ­ഴു­താൻ ആ­ഗ്ര­ഹി­ക്കു­ന്ന­വർ ഗോർ­ക്കി­യു­ടെ കഥകൾ മ­ന­സ്സി­രു­ത്തി­വാ­യി­ക്കു­ന്ന­തു് ന­ല്ല­താ­ണു്.

മനോരമ

ക­ലാ­സൃ­ഷ്ടി­ക­ളെ­ക്കു­റി­ച്ചു് വി­ഭി­ന്നാ­ഭി­പ്രാ­യ­ങ്ങൾ ഉ­ണ്ടാ­കാ­റു­ണ്ടു്. ഷേ­ക്സ്പി­യ­റി ന്റെ ‘ഹാം­ലെ­റ്റ് ’ സർ­വോൽ­കൃ­ഷ്ട­മാ­യ കൃ­തി­യാ­ണെ­ന്നു് ഒരു നി­രൂ­പ­കൻ; അതു് ക­ലാ­പ­ര­മാ­യ പ­രാ­ജ­യ­മാ­ണെ­ന്നു മ­റ്റൊ­രു നി­രൂ­പ­കൻ. പാ­സ്റ്റർ­നാ­ക്കി ന്റെ ഡോ­ക്ടർ ഷി­വാ­ഗോ അ­ത്യു­ത്ത­മ­മാ­ണെ­ന്നു് ഒരാൾ, അതു് ക­ലാ­സൃ­ഷ്ടി­യേ അല്ല എ­ന്നു് മ­റ്റൊ­രാൾ. സാ­ഹി­ത്യ­ത്തി­ന്റെ സാ­മ്രാ­ജ്യ­ത്തിൽ വി­ഭി­ന്നാ­ഭി­പ്രാ­യ­ങ്ങ­ളേ­യു­ള്ളു. പക്ഷേ, സെ­പ്റ്റം­ബർ ഇ­രു­പ­താം തീ­യ­തി­യി­ലെ മനോരമ ആ­ഴ്ച­പ്പ­തി­പ്പിൽ ശ്രീ­മ­തി പി. സി. പ്ര­സ­ന്ന എ­ഴു­തി­യി­ട്ടു­ള്ള “കാ­ത്തി­രി­പ്പു്” എന്ന ചെ­റു­ക­ഥ­യെ­ക്കു­റി­ച്ചു് അ­ങ്ങ­നെ ര­ണ്ട­ഭി­പ്രാ­യം ഉ­ണ്ടാ­കു­ക­യി­ല്ലെ­ന്നു് തീർ­ത്തു­പ­റ­യാം അ­ത്ര­ക­ണ്ടു് വി­ല­ക്ഷ­ണ­മാ­ണു് ആ കഥ. അ­മ്പ­തു­വ­യ­സ്സാ­യ ഒരു വൃദ്ധ ഭൂ­ത­കാ­ല­സ്മ­ര­ണ­ക­ളിൽ മു­ഴു­കു­ക­യാ­ണു്. അവൾ എ­ല്ലാ­വ­രോ­ടും സ്നേ­ഹ­ത്തോ­ടെ പെ­രു­മാ­റി, ഒരാളെ മാ­ത്രം ഹൃ­ദ­യം­ഗ­മ­മാ­യി സ്നേ­ഹി­ച്ചു. പക്ഷേ, അ­വ­ളു­ടെ “സർ­വ്വ­ജ­നീ­ന­പ്രേ­മം” തെ­റ്റി­ദ്ധ­രി­ക്ക­പ്പെ­ട്ടു കാ­മു­കൻ അവളെ ഉ­പേ­ക്ഷി­ച്ചു പോയി. അതിൽ ദുഃ­ഖി­ച്ചു നി­ല്ക്കു­ക­യാ­ണു് അവൾ. അ­നാ­ഗ­താർ­ത്ത­വ­ക­ളെ മാ­ത്രം ഇ­ള­ക്കാൻ പോന്ന ഭാ­വ­ചാ­പ­ല്യ­മാ­ണ് ഇ­തി­ന്റെ മുദ്ര. ഈ ക­ഥ­യി­ലെ കാ­മു­കൻ കാ­മു­കി­യോ­ടു പ­റ­യു­ന്ന­തു കേൾ­ക്കു­ക:

“കൈ­ക്കു­മ്പിൾ നിറയെ പൂ­ജാ­പു­ഷ്പ­ങ്ങ­ളു­മാ­യി ദേവനെ

അർ­പ്പി­ക്കാൻ വന്ന ദേവതേ, നീ എ­ന്നു­മെ­ന്നും

എ­ന്റേ­താ­യി­രു­ന്നു­വെ­ങ്കിൽ!”

ഏതു ലോ­ക­ത്താ­ണു് കാ­മു­കൻ ഇ­ങ്ങ­നെ സം­സാ­രി­ക്കു­ന്ന­തു്? ഏതു ക­ലാ­ലോ­ക­ത്തി­ലാ­ണു് കാ­മു­കൻ ഈ വി­ല­ക്ഷ­ണ­വാ­ക്യം ഉ­രു­വി­ടു­ന്ന­തു്? വി­വേ­ച­ന­മോ ബു­ദ്ധി­യോ കാ­ണി­ക്കാ­ത്ത ഒരു ക­ഥ­യാ­ണു് പ്ര­സ­ന്ന­യു­ടേ­തു്. ചൈ­ന­യി­ലെ ജ­ന­ങ്ങ­ളെ പണ്ടു ബ്രീ­ട്ടി­ഷു­കാർ ക­റു­പ്പു് തീ­റ്റി­ച്ചു് ബു­ദ്ധി­കെ­ടു­ത്തി­യി­ട്ടി­രു­ന്നു­വെ­ന്നു് കേ­ട്ടി­ട്ടു­ണ്ടു്. അ­നു­വാ­ച­ക­രെ ക­റു­പ്പു് തീ­റ്റി­ക്കു­ന്ന ക­ഥ­യാ­ണു് മ­നോ­ര­മ­യി­ലെ “കാ­ത്തി­രി­പ്പു്”. ഈ കഥ വാ­യി­ച്ചു­ണ്ടാ­യ ക്ലേ­ശ­ത്തോ­ടെ­യാ­ണു് ഞാൻ ശ്രീ. ച­മ്പാ­ടൻ വി­ജ­യ­ന്റെ “മ­ഹാ­ക­വി കെ. സി. കേ­ശ­വ­പി­ള്ള­യു­ടെ കൃ­തി­കൾ” എന്ന ലേഖനം വാ­യി­ച്ച­തു്. ക്ലേ­ശ­ത്തി­നു മേൽ ക്ലേ­ശം എ­ന്നു­ല്ലാ­തെ­ന്തു­പ­റ­യൻ. വി­മർ­ശ­ന­പ­ര­മാ­യി ഒ­ന്നും ഞാ­ന­തിൽ ക­ണ്ടി­ല്ല, ആ ലേ­ഖ­ന­ത്തെ ലേ­ഖ­ന­മെ­ന്ന­ല്ല വി­ളി­ക്കേ­ണ്ട­തു് ക്യാ­റ്റ്ലോ­ഗ് എ­ന്നാ­ണു്. ഗ്ര­ന്ഥ­നാ­മാ­വ­ലി ത­യ്യാ­റാ­ക്കു­ന്ന­തു­കൊ­ള്ളാം. പക്ഷേ, അ­തി­ന്റെ വി­മർ­ശ­ന­മെ­ന്ന നാ­ട്യ­ത്തിൽ അ­വ­ത­രി­പ്പി­ക്കാ­തി­രു­ന്നാൽ മതി. ആ­കർ­ഷ­ക­മാ­യി “മനോരമ”യിൽ ഒ­ന്നു­മി­ല്ലേ? ഉ­ണ്ടു്. ടോംസി ന്റെ ഹാ­സ്യ­ചി­ത്ര­ങ്ങൾ, അ­തി­നു­വേ­ണ്ടി മാ­ത്ര­മാ­ണു് പലരും ത­ങ്ങ­ളു­ടെ പ്ര­യാ­സ­പ്പെ­ട്ടു­നേ­ടി­യ പണം ചെ­ല­വാ­ക്കി ഇതു വാ­ങ്ങി നോ­ക്കു­ന്ന­തു്. ഞാൻ ഈ സത്യം പ­റ­യു­മ്പോൾ കു­സൃ­തി­ക­ളാ­യ ബോ­ബ­നും മോളി യും എന്നെ നോ­ക്കി പു­ഞ്ചി­രി പൊ­ഴി­ക്കു­ക­യാ­ണു്. അ­വർ­ക്കു ജ­ന്മ­മ­രു­ളി­യ ടോം­സി­നു് എന്റെ അ­ഭി­വാ­ദ­ന­ങ്ങൾ.

മ­ല­യാ­ള­രാ­ജ്യം, മാ­തൃ­ഭു­മി, ജ­ന­യു­ഗം

“ച­ന്ദ്ര­നിൽ നി­ന്നൊ­രു സ­ന്ദേ­ശം” എന്ന ക­വി­ത­യാ­ണു് ‘മ­ല­യാ­ള­രാ­ജ്യം’ വാരിക തു­റ­ന്നാ­ലു­ട­നെ കാ­ണു­ന്ന­തു്. അതു് എ­ഴു­തി­യ ക­വ­നാ­ല­യം സി­ദ്ധി­ക­ളു­ള്ള ക­വി­യാ­യ­തു­കൊ­ണ്ടു് പ്ര­തീ­ക്ഷ­യോ­ടു കൂ­ടി­യാ­ണു് ഞാനതു വാ­യി­ച്ച­തു്. ച­ന്ദ്ര­നെ അ­പേ­ക്ഷി­ച്ചു് ഭൂ­മി­ക്കു് ഉ­ത്കൃ­ഷ്ട­ത കൂടും എന്ന ആ­ശ­യ­ത്തെ ആ­വി­ഷ്ക്ക­രി­ക്കാ­നാ­ണു് കവി ഈ കാ­വ്യം ര­ചി­ച്ച­തു്.

ച­ന്ദ്ര­നിൽ­നി­ന്നു മടങ്ങിവരികയാ-​

ണി­ന്ദ്ര­ധ­നു­സ്സി­ന്റെ തേ­രു­മോ­ടി­ച്ചു ഞാൻ

കൊ­ണ്ടു­വ­രു­ന്നു ഞാൻ മർ­ത്ത്യ­വർ­ഗ്ഗ­ത്തി­നുൽ

ക്ക­ണ്ഠ­വേ­ണ്ടീ നി­ത്യ­നൂ­ത­ന­സ­ന്ദേ­ശം

ഭൂ­മി­യെ­പ്പോ­ലൊ­രു ഭൂമിയില്ലി-​

ഭൂ­മി­യെ­പ്പോ­ലി­ല്ല മ­റ്റൊ­രു സ്വർ­ഗ്ഗ­വും

എ­ന്നി­ങ്ങ­നെ­യു­ള്ള നല്ല വരികൾ ഈ കാ­വ്യ­ത്തി­ലു­ണ്ടെ­ങ്കി­ലും ‘സം­ഘ­ട­നാ­ചാ­രു­ത’ എന്ന ഗുണം ഇ­തി­നു് സി­ദ്ധി­ച്ചി­ട്ടി­ല്ല. രൂ­പ­ശി­ല്പ­വും ഭാ­വ­ശി­ല്പ­വും ഒ­രു­മി­ച്ചു ചേ­രു­മ്പോൾ ഉ­ണ്ടാ­കു­ന്ന­താ­ണു് ആ മേന്മ. ശ്രീ­മ­തി ഒ. വി. ഉഷ യുടെ “ക്ഷണം” (മാ­തൃ­ഭൂ­മി—സെ­പ്തം­ബർ 28) ആ­കർ­ഷ­ക­മ­ത്രേ.

വ­രി­ക­നി­ന്നെ­യും­നി­ന­ച്ചൊ­രാ­ളൊ­രു

വ­ന­നി­കു­ഞ്ജ­ത്തിൽ ത­പ­സ്സി­രി­ക്കു­ന്നു:

മ­ണ­ല്പാ­ത­നി­ന്നെ­വി­ളി­ക്കു­ന്നു­പി­ന്നെ

നി­ലാ­വി­ന്റെ നി­ല­വി­ളി­ക്കെ­രി­യു­ന്നു.

images/Ovusha2019.jpg
ഒ. വി. ഉഷ

സു­ന്ദ­ര­മാ­യ ഈ പ­ശ്ചാ­ത്ത­ല­ത്തി­ലാ­ണു് ആ­ഹ്വാ­നം. ആ ആ­ഹ്വാ­നം യാ­മി­നി­യു­ടേ­താ­ണു്. അതു് കാ­വ്യാ­ത്മ­ക­മാ­കു­വാൻ ക­ഴി­ഞ്ഞു എ­ന്ന­തി­ലാ­ണു് ഉ­ഷ­യു­ടെ വി­ജ­യ­മി­രി­ക്കു­ന്ന­തു്. സെ­പ്തം­ബർ 28-ാം തീ­യ­തി­യി­ലെ “ജ­ന­യു­ഗം” വാ­രി­ക­യിൽ പ­ര­സ്യം ചെ­യ്തി­രി­ക്കു­ന്ന “ചു­വ­ന്ന­തെ­രു­വിൽ ഒരു സീത” എന്ന ക­വി­ത­യി­ലേ­യ്ക്കു മാ­ന്യ­വാ­യ­ന­ക്കാ­രു­ടെ ശ്ര­ദ്ധ­യെ സാദരം ക്ഷ­ണി­ക്ക­ട്ടെ. പു­രാ­ണ­ക­ഥാ­പാ­ത്ര­മാ­യ സീ­ത­യു­ടെ വി­ശൂ­ദ്ധി­യെ അ­ഭി­വ്യ­ഞ്ജി­പ്പി­ച്ചു­കൊ­ണ്ടു് ആ­ധു­നി­ക­സ്ത്രീ­യു­ടെ നി­സ്സ­ഹാ­യ­ത­യേ­യും വി­ശു­ദ്ധി­യി­ല്ലാ­യ്മ­യേ­യും സൂ­ചി­പ്പി­ക്കു­ക­യാ­ണു് ശ്രീ. എ. അ­യ്യ­പ്പൻ. ഉ­പ­ഹാ­സ­വും സോ­ല്ലു­ണ്ഠ­ന­വു­മൊ­ക്കെ അ­വി­ടെ­യു­ണ്ടു്. പക്ഷേ, ക­വി­ത­യി­ല്ല. വി­ര­സ­മാ­യ ഗ­ദ്യ­ത്തി­ന്റെ മ­ണ്ഡ­ല­ത്തി­ലേ­യ്ക്കാ­ണു് അ­യ്യ­പ്പൻ നമ്മെ കൂ­ട്ടി­ക്കൊ­ണ്ടു­പോ­കു­ന്ന­തു്. അ­യ്യ­പ്പ­ന്റെ ക­വി­ത­യിൽ­നി­ന്നു് ശ്രീ. നാ­ലാ­ങ്ക­ലി­ന്റെ “ഗ്രഹണ”ത്തി­ലേ­യ്ക്കു ചെ­ന്നാ­ലോ? സ്വാ­ത­ന്ത്ര്യ­ത്തി­ന്റെ സോ­മ­ബിം­ബ­ത്തെ വി­ഴു­ങ്ങു­ന്ന രാ­ഹു­വി­നെ­യും കേ­തു­വി­നേ­യും വർ­ണ്ണി­ക്കു­ക­യാ­ണു് നാ­ലാ­ങ്കൽ. ശ്രീ. നാ­ലാ­ങ്കൽ കൃ­ഷ്ണ­പി­ള്ള എന്റെ ഗു­രു­നാ­ഥ­നാ­ണു്. വെ­റു­മൊ­രു ആ­ചാ­ര്യ­ന­ല്ല എന്നെ അ­ക്ഷ­രം പ­ഠി­പ്പി­ച്ച ഗു­രു­നാ­ഥ­നാ­ണു്. അ­ദ്ദേ­ഹ­ത്തെ വേ­ദ­നി­പ്പി­ക്കു­വാൻ ഞാൻ ത­യ്യാ­റി­ല്ല. സാ­ഹി­ത്യ­നി­രൂ­പ­ണം നിർ­വ്വ­ഹി­ക്കു­മ്പോൾ അ­റി­ഞ്ഞു­കൊ­ണ്ടു് കള്ളം പ­റ­യാ­നും ഞാൻ ശ­ക്ത­ന­ല്ല.

ക­വി­ത­യിൽ­നി­ന്നു് നാം ക­ഥ­യി­ലേ­യ്ക്കു വ­രി­ക­യാ­ണു്. ശ്രീ. എം. മു­കു­ന്ദ­ന്റെ “പ്ര­ഭാ­തം മുതൽ പ്ര­ഭാ­തം വരെ” എന്ന കഥ (മാ­തൃ­ഭൂ­മി) വി­ചി­ത്ര­മാ­യി­രി­ക്കു­ന്നു. അയാൾ തീ­വ­ണ്ടി­യാ­പ്പീ­സിൽ വ­ന്നി­റ­ങ്ങി. കൂ­ട്ടി­ക്കൊ­ണ്ടു­പോ­കാൻ നാ­ണു­നാ­യർ എ­ത്തി­യി­ട്ടു­ണ്ടു്. അവർ രണ്ടു പേരും കൂടെ തി­രി­ച്ചു. അയാൾ നാ­ണു­നാ­യ­രോ­ടു ചോ­ദി­ച്ചു് എ­ല്ലാം മ­ന­സ്സി­ലാ­ക്കി. മാവു് എ­ന്നു­പ­റ­ഞ്ഞാൽ വ­ള്ളി­യാ­ണോ മ­ര­മാ­ണോ? കു­രു­മു­ള­കെ­ന്നു­വ­ച്ചാ­ലെ­ന്താ­ണു? അ­ങ്ങ­നെ പലതും അയാൾ ചോ­ദി­ച്ചു. അ­വ­യ്ക്കെ­ല്ലാം ഉ­ത്ത­ര­വും കി­ട്ടി. വീ­ട്ടിൽ ചെ­ന്ന­പ്പോൾ അ­ച്ഛ­നെ മ­ന­സ്സി­ലാ­ക്കി അ­മ്മ­യെ മ­ന­സ്സി­ലാ­ക്കി. നാ­ണു­നാ­യ­രു­ടെ സ­ഹാ­യ­ത്തോ­ടെ­ത­ന്നെ ഭാ­ര്യ­യേ­യും മ­ന­സ്സി­ലാ­ക്കി, ഭാ­ര്യ­യെ അയാൾ തലോടി. അ­വ­ളു­ടെ കൂടെ കി­ട­ന്നു. പക്ഷേ, താ­നാ­രാ­ണെ­ന്നു് അ­യാൾ­ക്കു അ­റി­ഞ്ഞു കൂടാ, അ­തു­കൊ­ണ്ടു് നാ­ണു­നാ­യാ­രെ വി­ളി­ച്ചു് അയാൾ ചോ­ദി­ച്ചു “എന്റെ പേ­രെ­ന്താ നാ­ണ്വാ­യ­രേ? ഞാ­നാ­രാ നാ­ണ്വാ­യ­രേ? ഈ ലോ­ക­ത്തിൽ മ­നു­ഷ്യൻ ഒ­റ്റ­പ്പെ­ട്ട­വ­നാ­ണെ­ന്നും അവൻ പ്ര­വാ­സ ദുഃഖം അ­നു­ഭ­വി­ക്കു­ന്നു­വെ­ന്നും ഉള്ള എ­ക്സി­സ്റ്റെൻ­ഷ്യ­ലി­സ്റ്റ് ചി­ന്താ­ഗ­തി ആ­വി­ഷ്ക്ക­രി­ക്കു­ക­യാ­ണു് മു­കു­ന്ദൻ. ലൈം­ഗി­ക­ത്വം മാ­ത്ര­മേ ആ പ്ര­വാ­സ­ദുഃ­ഖ­ത്തി­നു് ആ­ശ്വാ­സ­മ­രു­ളു­ന്നു­വെ­ന്നും അ­ദ്ദേ­ഹം സൂ­ചി­പ്പി­ക്കു­ന്നു. ഒ­ന്നു­മ­റി­ഞ്ഞു­കൂ­ടാ­ത്ത ക­ഥാ­നാ­യ­കൻ ഭാ­ര്യ­യു­ടെ കൂടെ കി­ട­ക്കു­ക­യും അവളെ ത­ലോ­ടു­ക­യും ചെ­യ്യു­ന്നു­ണ്ട­ല്ലോ. അ­തു­കൊ­ണ്ടു് ലൈം­ഗി­ക­ത്വ­ത്തി­ന്റെ യാ­ഥാർ­ത്ഥ്യ­ത്തെ അയാൾ അം­ഗീ­ക­രി­ക്കു­ന്നു­വെ­ന്ന­തു് വ്യ­ക്തം. അ­സ്തി­ത്വ­വാ­ദം–എ­ക്സി­സ്റ്റെൻ­ഷ്യ­ലി­സം–ഒ­രർ­ദ്ധ­സ­ത്യം മാ­ത്ര­മാ­ണു്. അ­തി­ന്റെ ഉ­ദ്ഘോ­ഷ­ക­രാ­യ സാർ­ത്രി നേയും കമ്യു വി­നേ­യും ഇ­ന്നാ­രും ആ­ദ­രി­ക്കു­ന്നി­ല്ല. അ­യ­ഥാർ­ത്ഥ­മാ­യ ഒരു ത­ത്ത്വ­ചി­ന്ത­യെ സ്ഥൂ­ലീ­ക­രി­ച്ചു് അ­തി­ന്റെ അ­സ­ത്യാ­ത്മ­ക­ത വർ­ദ്ധി­പ്പി­ച്ചു മു­കു­ന്ദൻ ക­ഥ­യെ­ഴു­തി­യി­രി­ക്കു­ന്നു. ക­ലാ­പ­ര­മാ­യ ദൃ­ഢ­പ്ര­ത്യ­യം ഉ­ള­വാ­ക്കു­ന്നി­ല്ല ഈ കഥ. ഈ സ്ഥൂ­ലീ­ക­ര­ണം ഒ­ഴി­വാ­ക്കി­യി­രു­ന്നെ­ങ്കിൽ ക­ലാ­സൃ­ഷ്ടി­യെ­ന്ന നി­ല­യിൽ അതിനെ ന­മു­ക്കു് നീ­തി­ക­രി­ക്കാ­മാ­യി­രു­ന്നു.

ശ്രീ യു. ഏ. ഖാദർ എന്ന ക­ഥാ­കാ­ര­നോ? മ­ഞ്ജു­ള എന്ന യു­വ­തി­യു­ടെ­യും അ­വ­ളു­ടെ കാ­മു­ക­നാ­യ ഒരു യു­വാ­വി­ന്റെ­യും കാ­മോ­ത്സു­ക­മാ­യ ജീ­വി­തം ചി­ത്രീ­ക­രി­ച്ചു അ­സം­ഗ­ത­മാ­യ ഒരു ലോകം സൃ­ഷ്ടി­ക്കു­ന്നു (ജ­ന­യു­ഗം). അ­ദ്ദേ­ഹം അ­ങ്ങ­നെ യാ­ഥാർ­ത്ഥ്യ­ത്തെ­ത്ത­ന്നെ ഹ­നി­ക്കു­ന്നു. ക­ഥ­യെ­ന്ന പേ­രി­നേ­ക്കാൾ ഉ­പ­ന്യാ­സ­മെ­ന്ന പേ­രാ­ണു് ഖാ­ദ­റി­ന്റെ “മ­ഞ്ജു­ള”യ്ക്കു യോ­ജി­ക്കു­ന്ന­തു്. ചെ­റു­ക­ഥ­യു­ടെ യ­ഥാർ­ത്ഥ­മാ­യ രൂപം ല­ഭി­ച്ചി­ട്ടു­ണ്ടു് ശ്രീ. ആർ. ച­ന്ദ്ര­ന്റെ “മ­റ­ക്കാ­നാ­വാ­ത്ത സ്വ­പ്ന”ത്തി­നു് (മ­ല­യാ­ള­രാ­ജ്യം). ഒരു ത­രു­ണി­യു­ടെ വി­വാ­ഹം നി­ശ്ച­യി­ക്കു­ന്നു. അ­വ­ളു­ടെ ചേ­ട്ട­ന്റെ ഭാര്യ അ­ധഃ­സ്ഥി­ത വർ­ഗ്ഗ­ത്തിൽ­പ്പെ­ട്ട­വ­ളാ­യ­തു­കൊ­ണ്ടു് വി­വാ­ഹം ന­ട­ക്കു­ന്നി­ല്ല. ആ രണ്ടു സ്ത്രീ­ക­ളു­ടെ­യും ഉ­ത്ക­ട­വി­കാ­ര­ങ്ങ­ളെ പ്ര­ഗ­ല്ഭ­മാ­യി ച­ന്ദ്രൻ ആ­വി­ഷ്ക്ക­രി­ക്കു­ന്നു. രൂ­പ­ശി­ല്പ­വും ഭാ­വി­ശി­ല്പ­വും മാ­ത്ര­മേ­യു­ള്ളു­വെ­ങ്കി­ലോ? ക­ഥ­യ്ക്കു് സാ­ഹി­ത്യ­ത്തി­ന്റെ മ­ണ്ഡ­ല­ത്തിൽ പ്ര­വേ­ശ­നം കി­ട്ടു­ക­യി­ല്ല. ഈ സത്യം ക­ഥാ­കാ­രൻ ഗ്ര­ഹി­ച്ചി­ട്ടു­ണ്ടു്.

ഇ­രു­പ­ത്തി­യ­ഞ്ചു സം­വ­ത്സ­ര­ങ്ങൾ­ക്കു് മുൻ­പാ­ണു്. തി­രു­വ­ന­ന്ത­പു­ര­ത്തെ ശം­ഖു­മു­ഖം ക­ട­ല്പു­റം, നി­ലാ­വു് പ­ര­ന്നൊ­ഴു­കു­ന്ന രാ­ത്രി. ച­ന്ദ്രി­ക വ്യാ­പി­ച്ച യാ­മി­നി­കൾ എ­വി­ടെ­യും സു­ന്ദ­ര­ങ്ങ­ളാ­ണു്. പക്ഷേ, ശം­ഖു­മു­ഖം ക­ട­ല്പു­റ­ത്തെ ച­ന്ദ്രി­കാ­ചർ­ച്ചി­ത­മാ­യ രാ­ത്രി­ക്കു് മ­നോ­ഹാ­രി­ത കൂടും. ഞാനും വേ­റൊ­രാ­ളും അവിടെ ഇ­രി­ക്കു­ക­യാ­യി­രു­ന്നു. നീ­ലാ­ന്ത­രീ­ക്ഷ­ത്തി­ലെ ഏകമായ ന­ക്ഷ­ത്ര­ത്തെ ചൂ­ണ്ടി­ക്കാ­ണി­ച്ചു കൊ­ണ്ടു് എന്റെ കൂ­ടെ­യി­രു­ന്ന­യാൾ ചോ­ദി­ച്ചു, “അതാ, ആ ന­ക്ഷ­ത്ര­ത്തി­ലേ­ക്കു് എ­ന്തു­ദൂ­രം വരും?” ഞാൻ മ­റു­പ­ടി നല്കി: ‘ദൂ­ര­മൊ­ട്ടു­മി­ല്ല. ന­ക്ഷ­ത്രം എന്റെ അ­ടു­ത്തു­ത­ന്നെ­യു­ണ്ടു്’. അ­ജ്ഞാ­ത­വും അ­ജ്ഞേ­യ­വു­മാ­യ വി­ദൂ­ര­ച­ക്ര­വാ­ള­ത്തി­ന­പ്പു­റ­ത്തു് വി­ഹ­രി­ക്കു­ന്ന ക­ലാ­ദേ­വ­ത ന­മ്മു­ടെ അ­ടു­ത്തി­രി­ക്കു­ന്നു­വെ­ന്ന പ്ര­തീ­തി ഉ­ള­വാ­കു­ന്ന­വി­ധ­ത്തിൽ വേണം കവികൾ കാ­വ്യം ര­ചി­ക്കാൻ, ക­ഥാ­കാ­ര­ന്മാർ ക­ഥ­ക­ളെ­ഴു­താൻ.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Malayalanadu Weekly; Kollam, Kerala; 1969-10-05.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 19, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Typesetter: LJ Anjana; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.