SFNസായാഹ്ന ഫൌണ്ടേഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(മ­ല­യാ­ള­നാ­ടു വാരിക, 1970-03-15-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

ശ്രീ. എസ്. കെ. നാ­യ­രോ­ടു മാ­പ്പു്; വാ­യ­ന­ക്കാ­രോ­ടും
images/AugusteRodin1891.jpg
റൊ­ഡാ­ങ്

റൊ­ഡാ­ങ് എന്ന വി­ശ്വ­വി­ഖ്യാ­ത­നാ­യ പ്ര­തി­മാ­നിർ­മ്മാ­താ­വു ക­ളി­മ­ണ്ണു­കൊ­ണ്ടു വി­ക്തർ യൂഗോ യുടെ പ്ര­തി­മ നിർ­മ്മി­ച്ചു. ഒരു പാ­റ­യു­ടെ സ­മീ­പ­ത്തു വ­യ്ക്ക­പ്പെ­ട്ടി­രു­ന്ന അ­തി­ന്റെ ചു­റ്റും ക­ളി­മ­ണ്ണു­കൊ­ണ്ടു­ണ്ടാ­ക്കി­യ ജ­ല­ദേ­വ­ത­കൾ വി­ഹ­രി­ച്ചു. ഒരു ദിവസം കാ­ല­ത്തു പ്ര­തി­മ കാണാൻ ചില ക­ലാ­സ്വാ­ദ­കർ എത്തി. റൊ­ഡാ­ങ് അവരെ അ­തി­ന്റെ അ­ടു­ക്ക­ലേ­യ്ക്കു കൂ­ട്ടി­ക്കൊ­ണ്ടു ചെ­ന്നു. പക്ഷേ, ഒരു ദു­ര­ന്തം സം­ഭ­വി­ച്ചി­രു­ന്നു. സ്റ്റു­ഡി­യോ­യു­ടെ മു­കൾ­വ­ശ­ത്തു­ള്ള ഒരു ജനൽ തു­റ­ന്നി­ട്ടി­രു­ന്ന­തി­നാൽ ത­ലേ­ദി­വ­സം പെയ്ത മഴ അ­ക­ത്തേ­യ്ക്കു് അ­ടി­ച്ചു­ക­യ­റി ദേ­വ­ത­ക­ളാ­കെ ചെ­ളി­ക്കെ­ട്ടാ­യി മാ­റി­പ്പോ­യി. യൂ­ഗോ­യു­ടെ പ്ര­തി­മ ആ ചെ­ളി­യിൽ പ­കു­തി­യോ­ളം മു­ങ്ങി­നി­ല്ക്കു­ക­യാ­ണു്. ഈ കാ­ഴ്ച­ക­ണ്ടു സ്തം­ഭി­ച്ചു­പോ­യ റോ­ഡാ­ങ്ങി­നു് എ­ന്തെ­ങ്കി­ലും പറയാൻ ക­ഴി­യു­ന്ന­തി­നു മുൻ­പു­ത­ന്നെ ആ­സ്വാ­ദ­കർ ഉ­ദ്ഘോ­ഷി­ച്ചു­തു­ട­ങ്ങി.

“അഹോ വി­സ്മ­യം! മ­നോ­ഹ­രം! നി­സ്തു­ലം! യൂഗോ ചെ­ളി­യിൽ­നി­ന്നു് ഉ­യർ­ന്നു നി­ല്ക്കു­ന്നു. അ­ദ്ദേ­ഹം ജീ­വി­ച്ച മ­ലി­ന­മാ­യ കാ­ല­ഘ­ട്ട­ത്തെ അ­ങ്ങു് എത്ര ഭം­ഗി­യാ­യി ചി­ത്രീ­ക­രി­ച്ചി­രി­ക്കു­ന്നു! ആ മാ­ലി­ന്യ­ത്തിൽ നി­ന്നു് ഉ­യർ­ന്ന വി­ശു­ദ്ധ­നാ­യ കവിയെ അ­ങ്ങു് എത്ര മ­നോ­ഹ­ര­മാ­യി പ്ര­ദർ­ശി­പ്പി­ച്ചി­രി­ക്കു­ന്നു!”

‘മനോരമ’യിൽ പ­ര­സ്യ­പ്പെ­ടു­ത്തു­ന്ന­തെ­ന്തും നി­ഷി­ദ്ധം, ‘മാ­തൃ­ഭൂ­മി’യിൽ വ­രു­ന്ന­തെ­ന്തും മ­നോ­ഹ­രം എ­ന്നൊ­രു തെ­റ്റി­ദ്ധാ­ര­ണ ന­മ്മു­ടെ സാ­ഹി­ത്യാ­സ്വാ­ദ­ന­ത്തെ വി­ക­ല­മാ­ക്കി­യി­ട്ടു­ണ്ടു്. വ്യ­ക്തി­യേ­യും വാ­രി­ക­യേ­യും ആ­സ്പ­ദ­മാ­ക്കി­യു­ള്ള ഇ­ത്ത­രം നി­രൂ­പ­ണം സ­മ­ഞ്ജ­സ­മ­ല്ല.

ആ­സ്വാ­ദ­ക­രു­ടെ ഈ പ്ര­ശം­സ കേ­ട്ടു് റൊ­ഡാ­ങ്ങ് ല­ജ്ജി­ച്ചു­പോ­യി. അ­ദ്ദേ­ഹം ചോ­ദി­ച്ചു; “സ­ത്യ­മോ?” ആ­സ്വാ­ദ­കർ മ­റു­പ­ടി നൽകി. “അതേ, സത്യം. അ­ങ്ങ­യു­ടെ ഈ ക­ലാ­സൃ­ഷ്ടി ഒരു മാ­സ്റ്റർ പീ­സാ­ണു്; മാ­സ്റ്റർ­പീ­സു­ക­ളിൽ മാ­സ്റ്റർ­പീ­സ്[1].” മ­ഹാ­ന്മാ­രു­ടെ പ്ര­വർ­ത്ത­ന­മേ­തും മ­ഹ­നീ­യ­മാ­ണെ­ന്ന സ­ങ്ക­ല്പ­ത്തിൽ നി­ന്നാ­ണു് ഇ­ത്ത­രം സ്തു­തി­വ­ച­ന­ങ്ങൾ ഉ­ണ്ടാ­വു­ക. മ­റി­ച്ചും സം­ഭ­വി­ക്കാം. പ്ര­ശ­സ്തി­യി­ല്ലാ­ത്ത­വർ ഏതു് ഉ­ത്കൃ­ഷ്ട­പ്ര­വർ­ത്ത­ന­ത്തിൽ മു­ഴു­കി­യാ­ലും അതു് ആ­ദ­ര­ണീ­യ­മാ­ക­ണ­മെ­ന്നി­ല്ല. ‘മനോരമ’യിലെ മൂ­ന്നാം­ത­രം പ്രേ­മ­ക­ഥ­കൾ ഉ­ത്ത­മ­ക­ഥ­ക­ളാ­ണെ­ന്നു താ­ങ്കൾ പ­റ­യു­ന്നു.” പ്ര­ശ­സ്ത­നാ­യ ഒരു ക­ഥാ­കാ­രൻ എ­നി­ക്കു് എഴുതി അയച്ച ഒരു വാ­ക്യ­മാ­ണി­തു്. ‘മനോരമ’യിലെ ഒരു മൂ­ന്നാം­ത­രം പ്രേ­മ­ക­ഥ­യേ­യും ഞാൻ ഉ­ത്കൃ­ഷ്ട­മാ­യ ക­ഥ­യാ­യി ക­ണ്ടി­ട്ടി­ല്ല. വല്ല ക­ഥ­ക­ളും ന­ല്ല­താ­ണെ­ന്നു ഞാൻ എ­ഴു­തി­യി­ട്ടു­ണ്ടെ­ങ്കിൽ അവ ആ വി­ധ­ത്തിൽ എ­നി­ക്കു് അ­നു­ഭ­വ­പ്പെ­ട്ട­തു കൊ­ണ്ടു മാ­ത്ര­മാ­ണു്. ഇ­വി­ടെ­യാ­ണു പ്ര­തി­മ­യു­ടെ മുൻ­പിൽ­നി­ന്ന ആ­സ്വാ­ദ­ക­രെ ഞാൻ കാണുക. ‘മനോരമ’യിൽ പ­ര­സ്യ­പ്പെ­ടു­ത്തു­ന്ന­തെ­ന്തും നി­ഷി­ദ്ധം, ‘മാ­തൃ­ഭൂ­മി’യിൽ വ­രു­ന്ന­തെ­ന്തും മ­നോ­ഹ­രം എ­ന്നൊ­രു തെ­റ്റി­ദ്ധാ­ര­ണ ന­മ്മു­ടെ സാ­ഹി­ത്യാ­സ്വാ­ദ­ന­ത്തെ വി­ക­ല­മാ­ക്കി­യി­ട്ടു­ണ്ടു്. വ്യ­ക്തി­യേ­യും വാ­രി­ക­യേ­യും ആ­സ്പ­ദ­മാ­ക്കി­യു­ള്ള ഇ­ത്ത­രം നി­രൂ­പ­ണം സ­മ­ഞ്ജ­സ­മ­ല്ല. അ­തി­രി­ക്ക­ട്ടെ. മ­റ്റു­ള്ള­വ­രു­ടെ കൃ­തി­ക­ളെ­ക്കു­റി­ച്ചു് അ­ഭി­പ്രാ­യം പ­റ­യു­ക­യെ­ന്ന ക്ലേ­ശ­പൂർ­ണ്ണ­മാ­യ കൃ­ത്യ­ത്തിൽ ന­മു­ക്കു പ്ര­വേ­ശി­ക്കാം. ക­ഥാ­കാ­ര­ന്മാർ പി­ണ­ങ്ങി­യാ­ലെ­ന്തു്? ഇ­ല്ലെ­ങ്കി­ലെ­ന്തു്? സ­ത്യാ­ന്വേ­ഷ­ണ­ത­ല്പ­ര­ത­യ്ക്കു് ഒ­രി­ക്ക­ലും അ­വ­സാ­ന­മി­ല്ല­ല്ലോ.

കു­റി­പ്പു­കൾ

[1] മാ­സ്റ്റർ­പീ­സ്—ഉ­ത്കൃ­ഷ്ട­ക­ലാ­ശി­ല്പം.

സ്ത്രീ­ക­ളു­ടെ ക­ഥ­ക­ളിൽ പ്ര­യോ­ജ­ന­പ­ര­ത്വം കൂ­ടി­നി­ല്ക്കു­മെ­ന്നു് ഈ ലേഖകൻ മുൻപു പ­റ­ഞ്ഞി­ട്ടു­ണ്ടു്. അ­തി­നാൽ അ­വ­രു­ടെ കൃ­തി­ക­ളിൽ ക­ലാ­പ്ര­ചോ­ദ­നം വി­ക­സി­താ­വ­സ്ഥ­യിൽ കാ­ണു­ക­യി­ല്ല. പ്രാ­യോ­ഗി­ക­ചി­ന്ത­ക­ളാൽ ഭ­രി­ക്ക­പ്പെ­ടു­ന്ന അവർ വി­കാ­ര­ങ്ങ­ളെ അ­യ­ഥാർ­ത്ഥീ­ക­രി­ക്കു­ന്നു. ഈ ദോ­ഷ­ങ്ങൾ­ക്കു ശ­രി­യാ­യ ഉ­ദാ­ഹ­ര­ണം ല­ഭി­ക്ക­ണ­മെ­ന്നു­ണ്ടെ­ങ്കിൽ ‘ജ­ന­യു­ഗം’ വാ­രി­ക­യിൽ (ലക്കം 32) ശ്രീ­മ­തി ചെ­ല്ല­മ്മ ജോസഫ് എ­ഴു­തി­യ ‘മു­ക്തി’ എന്ന ചെ­റു­ക­ഥ വാ­യി­ച്ചാൽ മതി, ഭർ­ത്താ­വി­ന്റെ വ്യ­ഭി­ചാ­ര­വും മ­ദ്യ­പാ­ന­വും കണ്ടു മ­നം­മ­ടു­ത്ത ശാരദ പൂർ­വ­കാ­മു­ക­നെ അ­ന്വേ­ഷി­ച്ചു­പോ­വു­ക­യും അ­യാ­ളു­ടെ ക­ര­വ­ല­യ­ത്തി­നു­ള്ളിൽ ‘കു­ഴ­ഞ്ഞു ത­ളർ­ന്നു­വീ­ഴു­ക­യും’ ചെ­യ്യു­ന്ന­തി­നെ ചി­ത്രീ­ക­രി­ക്കു­ക­യാ­ണു ക­ഥാ­കാ­രി. ഭർ­ത്താ­വി­ല്ലെ­ങ്കി­ലും ത­നി­ക്കു ജീ­വി­ക്ക­ണം, ത­നി­ക്കു സ്നേ­ഹി­ക്ക­ണം എന്ന സ്ത്രീ­യു­ടെ പ്ര­യോ­ജ­ന­പ­ര­മാ­യ ചി­ന്ത­യ്ക്കാ­ണു് ഇവിടെ പ്രാ­ധാ­ന്യം. നൈ­സർ­ഗ്ഗി­ക­ത്വ­മോ ഭം­ഗി­യോ ഈ ക­ഥ­യ്ക്കി­ല്ല. ന­മ്മു­ടെ വൈ­കാ­രി­ക­ജീ­വി­ത­ത്തെ സ­മ്പ­ന്ന­മാ­ക്കാ­ത്ത ഒരു കഥയും ന­മു­ക്കു വേണ്ട. അ­തി­നാൽ ശ്രീ­മ­തി ചെ­ല്ല­മ്മ ജോ­സ­ഫി­ന്റെ ‘മു­ക്തി’ വർ­ജ്ജ­നീ­യ­മാ­ണെ­ന്നു നാം ഉ­റ­ക്കെ­പ്പ­റ­യു­ന്നു. ഇ­വി­ടെ­നി­ന്നു ശ്രീ. അ­ബ്ദുൽ­ഗ­ഫൂ­റി­ന്റെ ‘എ­ലി­ക്കെ­ണി’യി­ലേ­ക്കു പോ­യാ­ലോ? പ്ര­തി­രൂ­പാ­ത്മ­ക­ത­യും ഋ­ജു­വാ­യ ആ­ഖ്യാ­ന­വും വി­ല­ക്ഷ­ണ­മാ­യി സ­ങ്ക­ല­നം ചെ­യ്തി­രി­ക്കു­ന്ന ഒരു ക­ഥ­യാ­ണു് അ­തെ­ന്നു നാം മ­ന­സ്സി­ലാ­ക്കു­ന്നു. ഒരു ലോ­ഡ്ജിൽ താ­മ­സി­ക്കു­ന്ന യുവതി അ­വി­ടെ­യു­ള്ള ഒരു യു­വാ­വു­മാ­യി ലൈം­ഗി­ക­വേ­ഴ്ച­യിൽ ഏർ­പ്പെ­ടു­ന്ന­തി­നെ ത­ന്റേ­താ­യ മാർ­ഗ്ഗ­ത്തി­ലൂ­ടെ ആ­വി­ഷ്ക്ക­രി­ക്കു­ക­യാ­ണു ക­ഥാ­കാ­രൻ. നേ­രേ­യു­ള്ള ആ ആ­ഖ്യാ­ന­ത്തിൽ പ്ര­തി­രൂ­പാ­ത്മ­ക­ത്വ­വും­കൂ­ടി അ­ദ്ദേ­ഹം വ­ച്ചു­കെ­ട്ടു­ന്നു. ലോ­ഡ്ജിൽ എ­ലി­യു­ടെ ഉ­പ­ദ്ര­വ­മു­ണ്ടു് യുവതി പൂ­ച്ച­യെ വ­ളർ­ത്തു­ന്ന­തു് എ­ലി­യെ­പ്പി­ടി­ക്കാ­നാ­ണു്. പക്ഷേ, അതു് എലിയെ തൊ­ടു­ക­യി­ല്ല. യു­വാ­വു് ഒ­രെ­ലി­ക്കെ­ണി കൊ­ണ്ടു­വ­ന്നു. അ­തി­ന­ക­ത്തു റൊ­ട്ടി­വ­ച്ചു മൂ­ല­യിൽ സ്ഥാ­പി­ച്ചു. അ­ന്നു­രാ­ത്രി യുവതി യു­വാ­വി­ന്റെ മു­റി­ക്കു­ള്ളിൽ കയറി സാ­ക്ഷ­യി­ട്ടു. എലി കാ­മോ­ത്സു­ക­ത­യു­ടെ പ്ര­തീ­കം പൂച്ച അ­വ­ളു­ടെ മ­നഃ­സാ­ക്ഷി. യു­വാ­വു­മാ­യി വേ­ഴ്ച­യ്ക്കു് ആ­ഗ്ര­ഹി­ക്കു­ന്ന യുവതി മ­നഃ­സാ­ക്ഷി­യു­ടെ പ്രേ­ര­ണ­ക­ളെ മാ­നി­ക്കു­ന്നി­ല്ലെ­ന്നാ­ണു ക­ഥാ­കാ­രൻ സൂ­ചി­പ്പി­ക്കു­ന്ന­തു്. ആശയം കൊ­ള്ളാം. പക്ഷേ, ഒരേ കഥ ര­ണ്ടു­ത­ര­ത്തിൽ പ­റ­യു­ക­യാ­ണു ഗഫൂർ. ചെ­റു­ക­ഥ­യിൽ ഋ­ജു­വാ­യ പ്ര­തി­പാ­ദ­ന­മാ­കാം: അ­ല്ലെ­ങ്കിൽ പ്ര­തി­രൂ­പാ­ത്മ­ക­ത്വ­മാ­കാം. ര­ണ്ടും സ­ങ്ക­ല­നം ചെ­യ്താൽ ക­ഥ­യു­ടെ ക­ലാ­ഭം­ഗി ന­ശി­ക്കും.

images/Chekhov1898.jpg
ചെ­ക്കോ­വ്

അ­നു­ഗൃ­ഹീ­ത­നാ­യ പ­ങ്ക­ജ് മ­ല്ലി­ക്ക് പാ­ടു­ന്ന­തു ഞാൻ കേ­ട്ടി­ട്ടു­ണ്ടു്. ഒരു മ­ഹ­നീ­യ­മാ­യ അ­നു­ഭ­വ­മാ­ണ­തു്. പ­ങ്ക­ജ് മ­ല്ലി­ക്ക് പാ­ടി­ക്ക­ഴി­ഞ്ഞ­തി­നു­ശേ­ഷം ഒരുവൻ വേ­ദി­യി­ലേ­യ്ക്കു കയറി ‘ക്രോം ക്രോം’ എന്നു നി­ല­വി­ളി­ക്കാൻ തു­ട­ങ്ങി­യെ­ന്നു സ­ങ്കൽ­പ്പി­ക്ക. അ­ക്ര­മ­രാ­ഹി­ത്യ­സി­ദ്ധാ­ന്തം നാം മ­റ­ന്നു പോകും. മോ­പ്പ­സാ­ങ്ങി ന്റെ­യും ചെ­ക്കോ­വി ന്റെ­യും തോമസ് മന്നി ന്റെ­യും ടാ­ഗോ­റി ന്റെ­യും താ­രാ­ശ­ങ്കർ ബാ­നർ­ജി യു­ടെ­യും വൈ­ക്കം മു­ഹ­മ്മ­ദു­ബ­ഷീ­റി ന്റെ­യും പി. സി. കു­ട്ടി­ക്കൃ­ഷ്ണ­ന്റെ യും കഥകൾ വാ­യി­ച്ചു ര­സി­ച്ചി­ട്ടു­ള്ള നമ്മെ പ­രു­ഷ­ശ­ബ്ദം­കൊ­ണ്ടു്, ദീ­ന­രോ­ദ­നം­കൊ­ണ്ടു് വേ­ദ­നി­പ്പി­ക്കു­ക­യാ­ണു് ശ്രീ. കോ­വി­ല­നും ശ്രീ. ടി. ആറും, മാ­തൃ­ഭൂ­മി 49-ാം ല­ക്ക­ത്തി­ലെ അ­വ­രു­ടെ ചെ­റു­ക­ഥ­കൾ അത്ര കണ്ടു വേ­ദ­നാ­ജ­ന­ക­ങ്ങ­ളാ­ണു്. വോ­ട്ട­റ­ന്മാ­രു­ടെ പ­ട്ടി­ക­യെ­ക്കു­റി­ച്ചു് ഒരു പ­രാ­മർ­ശം ന­ട­ത്തി­ക്കൊ­ണ്ടു ഭാ­ര­ത­ത്തിൽ നി­ല­വി­ലു­ള്ള സകല കൊ­ള്ള­രു­താ­യ്മ­ക­ളു­ടെ നേർ­ക്കും രോഷം പ്ര­ക­ടി­പ്പി­ക്കു­ക­യാ­ണു കോ­വി­ലൻ. അ­ദ്ദേ­ഹ­ത്തി­ന്റെ ചെ­റു­ക­ഥ­യിൽ ക­ഥ­യി­ല്ല, ക­ഥാ­പാ­ത്ര­ങ്ങ­ളി­ല്ല; അതിനു ശ­രി­യാ­യ ആ­രം­ഭ­മി­ല്ല. അ­വ­സാ­ന­മി­ല്ല. ഏ­കാ­ഗ്ര­ത ഇ­ല്ലേ­യി­ല്ല. പ്ര­ബ­ന്ധ­ത്തി­ന്റെ സ്വ­ഭാ­വം ആ­വ­ഹി­ക്കു­ന്ന ഈ ചെ­റു­ക­ഥ­യു­ടെ പ്ര­തി­പാ­ദ­ന­രീ­തി­ക്കു­പോ­ലും സ­ഹി­ക്കാ­നാ­വാ­ത്ത കൃ­ത്രി­മ­ത­യു­ണ്ടു്.

ഭ്രാ­ന്തു് ! ഭ്രാ­ന്തി­ല്ലാ­ത്ത ഓരോ പൗ­ര­നും വോ­ട്ട­വ­കാ­ശ­മു­ണ്ടു്. തെ­ണ്ടി­ക­ളോ? തെ­ണ്ടി പൗ­ര­ന­ല്ലേ? അവനു വീ­ടി­ല്ലെ­ങ്കി­ലോ? ക്ര­മ­ന­മ്പർ വീ­ട്ടു­ന­മ്പർ ത­റ­വാ­ടു് പേരു്.

ഈ രീ­തി­യി­ലാ­ണു കോ­വി­ലൻ എ­ഴു­തു­ന്ന­തു്. ‘ആണോ പെ­ണ്ണോ?’ എ­ന്നാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ ക­ഥ­യു­ടെ പേരു്. ഉ­ദ്ധ­രി­ച്ച ഭാ­ഗ­ത്തി­ലെ ആ­ദ്യ­ത്തെ വാ­ക്കു പേ­രാ­യി നൽ­കു­ന്ന­താ­ണു യു­ക്ത­ത­രം. സ്വ­പ്ന­ങ്ങ­ളെ കാ­ണി­ച്ചു­ത­രി­ക­യാ­ണു് ടി. ആർ. (‘കാ­ല­ബി­ന്ദു’ എന്ന കഥ.) പക്ഷേ, ദുർ­ഗ്ര­ഹ­ങ്ങ­ളാ­യ പ്ര­തീ­ക­ങ്ങൾ അ­നു­വാ­ച­ക­നു പേ­ടി­സ്വ­പ്ന­ത്തി­ന്റെ പ്ര­തീ­തി­യു­ള­വാ­ക്കു­ന്നു. ഈ പേ­ടി­യോ­ടു­കൂ­ടി­യാ­ണു ഞാൻ ശ്രീ. ഗൗ­ത­മ­ന്റെ “വ­ണ്ടു്” എന്ന കഥ വാ­യി­ക്കാൻ തു­ട­ങ്ങി­യ­തു്. (‘മ­ല­യാ­ള­രാ­ജ്യം ആ­ഴ്ച­പ്പ­തി­പ്പു്’ ലക്കം 34) ഗൗ­ത­മ­ന്റെ ഒ­ന്നു­ര­ണ്ടു ന­ല്ല­ക­ഥ­കൾ ഞാൻ മുൻപു വാ­യി­ച്ചി­രു­ന്ന­തു­കൊ­ണ്ടു് അ­ദ്ദേ­ഹം എന്നെ നി­രാ­ശ­പ്പെ­ടു­ത്തു­ക­യി­ല്ലെ­ന്നു് ഒരു വി­ചാ­ര­വും എ­നി­ക്കു­ണ്ടാ­യി­രു­ന്നു. എ­ന്നാൽ ആ കഥ വാ­യി­ച്ചു­ക­ഴി­ഞ്ഞ­പ്പോ­ഴാ­ണു് അതു പാ­ഴ്‌­വേ­ല­യാ­യി­പ്പോ­യി എന്ന സത്യം എ­നി­ക്കു മ­ന­സ്സി­ലാ­യ­തു്. വി­വാ­ഹം­ക­ഴി­ച്ച ഒരുവൻ വ്യ­ഭി­ച­രി­ക്കു­ന്ന­താ­ണു ക­ഥ­യി­ലെ വിഷയം. അതിലെ ചില വാ­ക്യ­ങ്ങൾ ഉ­ദ്ധ­രി­ക്കാം.

ഭർ­ത്താ­വു്: “അയ്യോ അ­വ­ള­തി­നു വ­യ­സ്സ­റി­യി­ച്ചി­ട്ടു­പോ­ലു­മി­ല്ല.” ഭാര്യ: “എ­ങ്കി­ലും അ­ടു­ത്തു­ത­ന്നെ അ­റി­യി­ക്കും.” …………… “അവൾ എ­ഴു­ന്നേ­റ്റ­പ്പോൾ അ­യാൾ­ക്കു തോ­ന്നി, ച­ര­ക്കു മോ­ശ­മ­ല്ല­ല്ലോ.” …………… “ആ തു­ട­ക­ളു­ടെ വെ­ളു­പ്പും മു­ഴ­പ്പും അയാളെ തി­ക­ച്ചും പ­ര­വ­ശ­നാ­ക്കി.” …………… “അ­വ­ളു­ടെ സം­സാ­ര­ത്തി­നൊ­ത്തു കു­ലു­ങ്ങു­ന്ന മു­ല­ക­ളു­ടെ മുഴകൾ ക­ണ്ട­പ്പോൾ ഇവൾ ബ്രേ­സി­യ­റി­ടാ­ത്ത­തെ­ന്തേ എന്നു മ­ന­സ്സിൽ ചോ­ദി­ക്കു­ക­യാ­യി­രു­ന്നു.” …………… ‘അ­വ­ളു­ടെ ചു­ണ്ടു­കൾ ക­ടി­ച്ചു­ച­വ­ച്ചു. മാ­റി­ലെ താ­മ­ര­മൊ­ട്ടു­കൾ പി­ടി­ച്ചു­ക­ശ­ക്കി. തു­ട­ക­ളിൽ ന­ഖ­ക്ഷ­ത­ങ്ങ­ളു­ണ്ടാ­ക്കി.’

മാ­സി­ക­വി­ല്പ­ന­ക്കാർ ത­ങ്ങ­ളു­ടെ ക­ട­യു­ടെ മുൻ­പിൽ എ­ടു­ത്തു­തൂ­ക്കു­ക­യും പോ­ലീ­സു­കാർ വ­രു­മ്പോൾ എ­ടു­ത്തൊ­ളി­ക്കു­ക­യും ചെ­യ്യു­ന്ന ചില മാ­സി­ക­ക­ളു­ണ്ട­ല്ലോ. അവയിൽ പ­ര­സ്യം ചെ­യ്യാൻ­കൊ­ള്ളാം ഗൗ­ത­മ­ന്റെ കഥ. വി­ശ്വാ­സ­ത്തോ­ടെ വീ­ട്ടി­ലി­ടാൻ കൊ­ള്ളാ­വു­ന്ന ‘മ­ല­യാ­ള­രാ­ജ്യം’ ആ­ഴ്ച­പ്പ­തി­പ്പിൽ ഇ­ത്ത­ര­മൊ­രു കഥ വ­ന്ന­തു ദുഃ­ഖ­ക­ര­മാ­യി­രി­ക്കു­ന്നു. ഇതിനു സ്ഥാ­നം ‘മ­ല­യാ­ള­രാ­ജ്യം’ വാ­രി­ക­യി­ല­ല്ല. പ­ത്രാ­ധി­പ­രു­ടെ മേ­ശ­യ്ക്കു­താ­ഴെ­യി­രി­ക്കു­ന്ന ച­വ­റ്റു­കു­ട്ട­യി­ലാ­ണു്. ഈ നി­ഷി­ദ്ധ­ങ്ങ­ളാ­യ വാ­ക്യ­കൾ ഉ­ദ്ധ­രി­ച്ചു ‘മ­ല­യാ­ള­നാ­ടി’നെ വി­കൃ­ത­മാ­ക്കി­യ­തി­നു മാ­ന്യ­വാ­യ­ന­ക്കാ­രോ­ടു മാ­പ്പു ചോ­ദി­ക്കു­ന്നു. പ്ര­ധാ­ന­പ­ത്രാ­ധി­പ­രാ­യ ശ്രീ. എസ്. കെ. നായരോ ടും മാ­പ്പു ചോ­ദി­ക്കു­ന്നു. ‘മാ­തൃ­ഭൂ­മി’യിൽ വന്ന ‘ചതി’ എന്ന ചെ­റു­ക­ഥ ‘മ­ല­യാ­ള­രാ­ജ്യം’ വീ­ണ്ടും പ­ര­സ്യം ചെ­യ്തി­രി­ക്കു­ന്നു. വാ­രി­ക­യു­ടെ അ­ന്ത­സ്സു­കെ­ടു­ത്തു­ന്ന ഇ­ത്ത­രം പ്ര­വൃ­ത്തി­കൾ­ക്കു് ഒരു വി­രാ­മ­മി­ട­ണ­മെ­ന്നാ­ണു വാ­യ­ന­ക്കാ­രാ­യ ഞ­ങ്ങ­ളു­ടെ ആ­ഗ്ര­ഹം. ‘മ­ല­യാ­ള­നാ­ട്ടി’ലെ (ലക്കം 41) ‘നീ­ല­ക്കൊ­ടു­വേ­ലി’യും ‘മ­ര­ണ­ത്തി­ന്റെ പ­രി­ഹാ­സ’വും വാ­യി­ക്കു­മ്പോൾ ക­ഥാ­കാ­ര­ന്മാ­രാ­യ ശ്രീ. അ­യ്യ­നേ­ത്തി നോടും ശ്രീ. മു­ണ്ടൂർ കൃ­ഷ്ണൻ­കു­ട്ടി യോടും “ഇ­തു­പോ­ര, ഇ­തു­പോ­ര” എന്നു പറയാൻ തോ­ന്നി­പ്പോ­കു­ന്നു. പ­പ്പു­ട്ടി എന്ന ക­ഥാ­പാ­ത്ര­ത്തെ അ­വ­ത­രി­പ്പി­ക്കു­ന്ന അ­യ്യ­നേ­ത്തു് ആ­ധു­നി­ക ക­ഥാ­കാ­ര­ന്മാ­രേ­യും നി­രൂ­പ­ക­ന്മാ­രേ­യും ഒക്കെ പ­രി­ഹ­സി­ക്കു­ന്നു. അ­ദ്ദേ­ഹ­ത്തി­ന്റെ പ­രി­ഹാ­സ­മാർ­ഗ്ഗം കൃ­ത്രി­മ­മാ­ണു്. നൈ­സർ­ഗ്ഗി­ക­ത്വ­മെ­ന്ന ഗു­ണ­മു­ണ്ടാ­യാ­ലേ പ­രി­ഹാ­സ­ത്തി­നു ശക്തി ല­ഭി­ക്കൂ. സ­ഹോ­ദ­രി­യു­ടെ പ്ര­സ­വ­സ­മ­യ­ത്തു ഡോ­ക്ട­റെ വി­ളി­ച്ചു­കൊ­ണ്ടു­വ­രു­ന്ന സ­ഹോ­ദ­ര­ന്റെ വെ­റു­പ്പി­നെ ആ­ലേ­ഖ­നം ചെ­യ്യു­ന്ന മു­ണ്ടൂർ കൃ­ഷ്ണൻ­കു­ട്ടി­യു­ടെ കഥ വി­ര­സ­മ­ത്രേ. രാ­ഷ്ട്ര­വ്യ­വ­ഹാ­ര­ത്തി­ലെ കാ­പ­ട്യം അ­നാ­വ­ര­ണം ചെ­യ്യു­ക­യാ­ണു ശ്രീ. കല്ലട വാ­സു­ദേ­വൻ, (‘ഭ്രാ­ന്തൻ എന്ന ചെറുകഥ-​‘കു­ങ്കു­മം ലക്കം 25). ഭർ­ത്താ­വി­ന്റെ ക­ഴി­വു­കേ­ടും കാ­മു­ക­ന്റെ ക­ഴി­വും ചി­ത്രീ­ക­രി­ക്കു­ന്നു ശ്രീ. ഗോപി പ­ഴ­യ­ന്നൂർ. (‘മ­രു­ഭൂ­മി­യിൽ ഒരു വ­സ­ന്തം; എന്ന ചെ­റു­ക­ഥ). ക­ലാ­പ­ര­മാ­യ അ­നി­വാ­ര്യ­ത—artistic inevitability—എ­ന്നൊ­രു ഗു­ണ­ത്തെ­ക്കു­റി­ച്ചു് ഇം­ഗ്ലീ­ഷ് നി­രൂ­പ­കർ പ­റ­യാ­റു­ണ്ടു്. ആ ഗു­ണ­മു­ണ്ടാ­യി­രു­ന്നെ­ങ്കിൽ ഈ രണ്ടു ചെ­റു­ക­ഥ­കൾ­ക്കും ആ­കർ­ഷ­ക­ത്വം ല­ഭി­ക്കു­മാ­യി­രു­ന്നു.

images/PBhaskaranunni.jpg
പി. ഭാ­സ്ക­ര­നു­ണ്ണി

ശ്രീ. പി. ഭാ­സ്ക­ര­നു­ണ്ണി യുടെ ‘പ്ര­ണ­യ­മെ­ന്ന മൗ­ലി­കാ­വ­കാ­ശം’ (‘കു­ങ്കു­മം’ വാരിക) ഹൃ­ദ്യ­മാ­യ ഒരു സം­ഭാ­ഷ­ണ­മാ­ണു്. ല­ളി­ത­മാ­യി, നർ­മ്മ­ഭാ­സു­ര­മാ­യി അ­ദ്ദേ­ഹ­ത്തി­നു് ആ­ശ­യ­മാ­വി­ഷ്ക്ക­രി­ക്കാൻ ക­ഴി­യും. അ­ദ്ദേ­ഹ­ത്തി­ന്റെ വാ­ക്കു­കൾ­ക്കു് ഒരു മാ­ന്ത്രി­ക­പ്ര­ഭാ­വ­മു­ണ്ടു്. ‘ആ­ധു­നി­ക ചെ­റു­ക­ഥാ­സാ­ഹി­ത്യ­ത്തി­ലെ ജീർ­ണ്ണ­ത’യെ­ക്കു­റി­ച്ചു് ശ്രീ­മ­തി പി. ആർ. ശ്യാ­മ­ള വി­ദ­ഗ്ദ്ധ­മാ­യി ഉ­പ­ന്യ­സി­ക്കു­ന്നു. യോ­ന­സ്ക്കോ യു­ടെ­യും ഗു­ന്തർ­ഗ്ര­സ്സി ന്റെ­യും വി­ല­ക്ഷ­ണ­ങ്ങ­ളാ­യ കൃ­തി­കൾ വാ­യി­ച്ചു­കൊ­ണ്ടു് അ­ത്യ­ന്താ­ധു­നി­ക­സാ­ഹി­ത്യം ര­ചി­ക്കു­ന്ന ഇ­വി­ട­ത്തെ ക­ഥാ­കാ­ര­ന്മാ­രെ ശ്യാ­മ­ള അവർ അർ­ഹി­ക്കു­ന്ന വി­ധ­ത്തിൽ­ത്ത­ന്നെ വി­മർ­ശി­ക്കു­ന്നു. ചെ­റു­ക­ഥാ­സാ­ഹി­ത്യ­ത്തി­ന്റെ മു­ക­ളിൽ ശ­വ­കു­ടീ­രം പ­ണി­യു­ന്ന അ­ത്യ­ന്താ­ധു­നി­കർ ശ്യാ­മ­ള­യു­ടെ പ്ര­ബ­ന്ധം വാ­യി­ച്ചു­നോ­ക്കി­യി­ട്ടു് സ്വയം ചി­ന്തി­ക്ക­ണം. ഈ ലേഖകൻ ശ്രീ. ആർ. കെ. നാ­രാ­യ­ണ­ന്റെ ആ­രാ­ധ­ക­ന­ല്ല. കാരണം നാ­രാ­യ­ണൻ ഒരു “സൂ­പ്പർ­ജേർ­ണ്ണ­ലി­സ്റ്റ്” മാ­ത്ര­മാ­ണെ­ന്ന­താ­ണു്. എ­ങ്കി­ലും ശ്രീ. ഈ. വാസു വി­ന്റെ ലേഖനം (മ­ല­യാ­ള­നാ­ടു്) ഞാൻ താൽ­പ­ര്യ­ത്തോ­ടെ വാ­യി­ച്ചു. പ­ന­യ­ന്നാർ­ക്കാ­വി­ന്റെ മുൻ­പിൽ ഭ­ക്തി­യോ­ടെ നി­ല്ക്കു­ന്ന ശ്രീ. നാ­ലാ­ങ്ക­ലി നെയും കാ­ഷ്മീ­റി­ന്റെ സൗ­ന്ദ­ര്യം ആ­സ്വ­ദി­ക്കു­ന്ന ശ്രീ. മ­ല്ല­ക­ത്തു് ചെ­ല്ല­പ്പൻ­പി­ള്ള­യേ­യും “മ­ല­യാ­ള­രാ­ജ്യ”ത്തിൽ കാണാം. ബോം­ബേ­ന­ഗ­ര­ത്തി­ന്റെ സ­വി­ശേ­ഷ­ത­യെ­ക്കു­റി­ച്ചു് ശ്രീ. പാ­പ്പ­നം­കോ­ട്ടു പ്ര­ഭാ­ക­ര­നും ദാ­ന്തേ, ജോ­യി­സ്, പാ­സ്റ്റർ­നാ­ക്ക് എ­ന്നി­വ­രു­ടെ ജ­ന്മ­സ്ഥ­ല­ങ്ങ­ളെ­ക്കു­റി­ച്ചു്, ശ്രീ. കെ. വി. രാ­മ­കൃ­ഷ്ണ­നും ‘മാ­തൃ­ഭൂ­മി’യി­ലെ­ഴു­തി­യി­രി­ക്കു­ന്ന പ്ര­ബ­ന്ധ­ങ്ങൾ വാ­യ­ന­ക്കാർ­ക്കു് വി­ജ്ഞാ­നം പ­കർ­ന്നു­കൊ­ടു­ക്കു­ന്നു. അ­ന്ത­രി­ച്ചു­പോ­യ ശ്രീ. ആർ. സു­ഗ­ത­നെ എ­നി­ക്കു നേ­രി­ട്ട­റി­യാ­മാ­യി­രു­ന്നു. അ­ദ്ദേ­ഹ­ത്തോ­ടു് എ­നി­ക്കു സ്നേ­ഹ­മാ­ണു്, ബ­ഹു­മാ­ന­മാ­ണു്. ഒ­ന്നി­ലും അ­ത്യു­ക്തി പാ­ടി­ല്ല­ല്ലോ. അ­തു­കൊ­ണ്ടു് അ­ത്യു­ക്തി­കൂ­ടാ­തെ പ­റ­യ­ട്ടെ. സു­ഗ­ത­നെ­പ്പോ­ലെ വി­ശു­ദ്ധ­നാ­യ വേ­റൊ­രാ­ളി­നെ ഞാൻ ക­ണ്ടി­ട്ടി­ല്ല. അ­ദ്ദേ­ഹ­ത്തി­ന്റെ അ­വ­സാ­ന­ത്തെ നി­മി­ഷ­ങ്ങ­ളെ­ക്കു­റി­ച്ചു് ശ്രീ. കാ­മ്പി­ശ്ശേ­രി ക­രു­ണാ­ക­രൻ ‘ജ­ന­യു­ഗം’ വാ­രി­ക­യി­ലെ­ഴു­തി­യി­രി­ക്കു­ന്ന ലേഖനം വാ­യി­ച്ചു് ഞാൻ ക­ണ്ണീർ പൊ­ഴി­ച്ചു. അ­ത്ര­യ്ക്കു് ആർ­ദ്രീ­ക­ര­ണ­ശ­ക്തി അ­തി­നു­ണ്ടു്. സു­ഗ­ത­ന­വർ­കൾ വാ­സ­നാ­സ­മ്പ­ന്ന­നാ­യ ക­വി­യാ­ണെ­ന്നു് ഞാൻ മ­ന­സ്സി­ലാ­ക്കു­ന്ന­തു് ശ്രീ. തി­രു­ന­ല്ലൂർ ക­രു­ണാ­ക­ര­ന്റെ ലേഖനം വാ­യി­ക്കു­മ്പോ­ഴാ­ണു്. അ­ദ്ദേ­ഹ­മു­ദ്ധ­രി­ക്കു­ന്ന കവിത എത്ര ഹൃ­ദ്യം!

“മാമല മു­ത്ത­പ്പൻ മൂ­ടൽ­മ­ഞ്ഞേ­റ്റേ­റ്റു

പൂമരം പോലെ വെ­ളു­ത്തു­പോ­യി

അ­പ്പൂ­പ്പൻ­താ­ടി­കൊ­ണ്ടാ­യി­ര­മാ­യി­രം

പാ­ക്ക­പ്പൽ തീർ­ത്ത­വ നീ­ങ്ങും പോലെ

വെൺ­മേ­ഘ­പാ­ളി­കൾ നീ­ല­മ­ല­മേ­ലേ

പൊൻ­പു­ലർ­കാ­റ്റി­ലി­ള­കി­യോ­ടി.”

സു­ഗ­ത­ന­വർ­ക­ളു­ടെ നിർ­മ്മ­ല­മാ­യ ഹൃ­ദ­യം­പോ­ലെ ഈ കാ­വ്യ­ഭാ­ഗ­വും നിർ­മ്മ­ല­മാ­യി­രി­ക്കു­ന്നു. ശ്രീ. എൽ. പ്ര­താ­പ­വർ­മ്മ, ശ്രീ. ഏ. പി. പി. ന­മ്പൂ­തി­രി, എ­ന്നി­വ­രാ­ണു് ഈ ആ­ഴ്ച­യിൽ ഗ്ര­ന്ഥ­ങ്ങ­ളു­ടെ മൂ­ല്യം നിർ­ണ്ണ­യി­ക്കു­ന്ന­തു്. അ­വ­രു­ടെ അ­ഭി­പ്രാ­യ­മെ­ന്തു­മാ­ക­ട്ടെ. ആ­ശ­യ­ങ്ങൾ ആ­കർ­ഷ­ക­മാ­യി­രു­ന്നാൽ മതി. ആ ആ­കർ­ഷ­ക­ത്വം ന­ല്കാൻ ഈ നി­രൂ­പ­കർ­ക്കു് അ­റി­യാം! അ­തു­കൊ­ണ്ടു് നാം അ­വ­രു­ടെ ലേ­ഖ­ന­ങ്ങൾ വാ­യി­ക്കും.

മ­നോ­ഹ­ര­മാ­യ ഒരു ഗ്രാ­മ­പ്ര­ദേ­ശ­ത്തു നി­ങ്ങൾ ചെ­ന്നു­വെ­ന്നു വി­ചാ­രി­ക്കു­ക. അവിടെ അ­ത്യ­ന്ത­സു­ന്ദ­രി­യാ­യ ഒരു ഗ്രാ­മ­പ്പെൺ­കൊ­ടി നി­ങ്ങ­ളെ­ക്ക­ണ്ട­തി­ലു­ള്ള ല­ജ്ജാ­വൈ­വ­ശ്യ­ത്തോ­ടെ കാ­ട്ടു­ചെ­ടി­കൾ­ക്കി­ട­യി­ലൂ­ടെ ഓ­ടി­യൊ­ളി­ച്ചു­വെ­ന്നും സ­ങ്ക­ല്പി­ക്കു­ക. ആ ദൃ­ശ്യം കാ­ണു­ന്ന നി­ങ്ങൾ­ക്കു് എ­ന്തു­തോ­ന്നും? നി­ങ്ങൾ­ക്കു് എ­ന്തു­തോ­ന്നു­മോ അ­താ­ണു് എ­നി­ക്കു ശ്രീ. വെ­ണ്ണി­ക്കു­ള­ത്തി ന്റെ “ഈ വഴി” എന്ന കാ­വ്യം മാ­തൃ­ഭൂ­മി­വാ­രി­ക­യിൽ വാ­യി­ച്ച­പ്പോൾ തോ­ന്നി­യ­തു്, എ­ന്തൊ­രാ­കർ­ഷ­ക­ത്വം! എ­ന്തൊ­രു ശാ­ലീ­ന­ത! അ­ത്യ­ന്താ­ധു­നി­കർ ക­വി­ത­യെ­ന്ന­പേ­രിൽ ഇ­രു­മ്പു­ലാ­ത്തി­യെ­ടു­ത്തു ന­മ്മു­ടെ തലയിൽ അ­ടി­ക്കു­മ്പോൾ വെ­ണ്ണി­ക്കു­ളം ഇ­തു­പോ­ലെ ഹൃ­ദ­യ­സ്പർ­ശ­ക­മാ­യി വ­ല്ല­പ്പോ­ഴു­മെ­ങ്കി­ലും പാ­ട­ട്ടെ. വെ­ണ്ണി­ക്കു­ള­ത്തി­നോ­ടൊ­ത്തു പാടാൻ ശ്രീ. യൂ­സ­ഫ­ലി കേ­ച്ചേ­രി യും (മാ­തൃ­ഭൂ­മി) ശ്രീ. തകഴി ശ­ങ്ക­ര­നാ­രാ­യ­ണ­നും ഉ­ണ്ടു്. (മ­ല­യാ­ള­നാ­ടു്). അ­വർ­ക്കു കൂ­ട്ടു­കാ­രാ­യി ശ്രീ. ക­രീ­പ്ര വി­ക്ര­മൻ­നാ­യ­രേ­യും ശ്രീ. ജ­നാർ­ദ്ദ­നം പു­രു­ഷോ­ത്ത­മ­നേ­യും മ­ല­യാ­ള­രാ­ജ്യം വാ­രി­ക­യിൽ കാണാം. കാ­വ്യ­പ്ര­ചോ­ദ­ന­മാർ­ന്ന ക­വി­ക­ളാ­ണു് ഇവർ നാ­ലു­പേ­രും. കവിത വൃ­ത്ത­ത്തി­നൊ­പ്പി­ച്ചു് എ­ഴു­തു­ന്ന­തി­ലും അ­ച്ച­ടി­ക്കു­ന്ന­തി­ലും ഒരു ഉ­ദ്ദേ­ശ്യ­മു­ണ്ടു്. സ്ര­ഗ്ദ്ധ­രാ­വൃ­ത്ത­ത്തി­ലെ­ഴു­തി­യ ഒരു മ­നോ­ഹ­ര­മാ­യ ശ്ലോ­ക­ത്തെ ഇ­രു­പ­ത്തി­യൊ­ന്ന­ക്ഷ­ര­മെ­ന്ന മ­ട്ടിൽ വ­രി­തി­രി­ച്ചു് അ­ച്ച­ടി­ക്കാ­തെ ഗ­ദ്യ­ത്തി­ന്റെ രൂ­പ­ത്തിൽ അ­ച്ച­ടി­ച്ചു­വ­യ്ക്ക. ആ ശ്ലോ­ക­ത്തി­ന്റെ സൗ­ന്ദ­ര്യം മു­ഴു­വൻ പോകും. കവിത അ­തി­ന്റെ രീ­തി­യിൽ അ­ച്ച­ടി­ക്ക­പ്പെ­ടു­മ്പോൾ അതു വാ­യി­ക്കാ­നു­ള്ള ഒരു മാ­ന­സി­കാ­ന്ത­രീ­ക്ഷം അ­നു­വാ­ച­ക­നു­ണ്ടാ­കും. ഇതു് ഇ­ല്ലാ­തെ­യാ­ക്കാ­നേ ഉ­പ­ക­രി­ക്കു­ന്നു­ള്ളൂ. ജ­ന­യു­ഗം വാ­രി­ക­യിൽ കവിത അ­ച്ച­ടി­ക്കു­ന്ന പുതിയ രീതി.

എത്ര വേ­ഗ­ത്തി­ലാ­ണു ഞാൻ ഈ ലേഖനം എ­ഴു­തു­ന്ന­തു്! ഇതിലെ പല വാ­ക്യ­ങ്ങ­ളും മാ­റ്റി­യെ­ഴു­തേ­ണ്ട­താ­ണെ­ന്നു് എ­നി­ക്ക­റി­യാം. അ­ങ്ങ­നെ പ്ര­വർ­ത്തി­ക്കാൻ സമയം കി­ട്ടി­യി­രു­ന്നെ­ങ്കിൽ ചാ­രു­ത­യു­ണ്ടാ­യേ­നെ. എന്റെ ഈ ശീ­ഘ്ര­ത ക്ഷ­ന്ത­വ്യ­മാ­ണു്. പക്ഷേ, ന­മ്മു­ടെ ക­ലാ­കാ­ര­ന്മാ­രു­ടെ ശീ­ഘ്ര­ത ക്ഷ­ന്ത­വ്യ­മ­ല്ല. പ­ണ്ടാ­രോ ഒരു ചെറിയ പെ­ട്ടി­യു­ണ്ടാ­ക്കാൻ ഒരു വ­ന­ത്തി­ലെ തടി മു­ഴു­വൻ മു­റി­ച്ചു­കൊ­ണ്ടു­വ­ന്നു എ­ന്നൊ­രു കഥ കേ­ട്ടി­ട്ടു­ണ്ടു്. വാ­ക്കു­ക­ളാ­കു­ന്ന തടികൾ ശേ­ഖ­രി­ച്ച­ശേ­ഷം അവയിൽ നി­ന്നു് പ്ര­ഗ­ത്ഭ­മാ­യ ഒരു തി­ര­ഞ്ഞെ­ടു­പ്പു ന­ട­ത്ത­ണം ന­മ്മു­ടെ ക­വി­ക­ളും ക­ഥാ­കാ­ര­ന്മാ­രും. അ­പ്പോൾ ക­ലാ­സൃ­ഷ്ടി­കൾ­ക്കു കൂ­ടു­തൽ ഭംഗി ല­ഭി­ക്കും.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Malayalanadu Weekly; Kollam, Kerala; 1970-03-15.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 16, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.