SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(മ­ല­യാ­ള­നാ­ടു വാരിക, 1970-05-03-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

ച­ക്ര­വാ­ള­ത്തി­ന­പ്പു­റം
images/Kpappan.jpg
കെ. പി. അപ്പൻ

“ സ്വ­പ്ന­ങ്ങ­ളെ­യാ­കെ ജീ­വി­ത­ത്തിൽ­നി­ന്നു് ഒ­ഴി­വാ­ക്കൂ; ആ ജീ­വി­തം ദു­സ്സ­ഹ­മാ­യി ഭ­വി­ക്കും.” എ­ന്നു് ഒരു ചി­ന്ത­കൻ പ­റ­ഞ്ഞി­ട്ടു­ണ്ടു്. സ്വ­പ്ന­ങ്ങൾ നി­ത്യ­ജീ­വി­ത­യാ­ഥാർ­ത്ഥ്യ­ത്തോ­ടു ബ­ന്ധ­പ്പെ­ട്ടി­രി­ക്കു­ക­യും ചെ­യ്യു­ന്നു. ഈ ഭൂ­മ­ണ്ഡ­ല­ത്തി­ലെ മോ­ഹ­നാം­ഗി­കൾ­ക്കു കി­നാ­വി­ന്റെ—ആ­ദർ­ശ­ത്തി­ന്റെ—പ­രി­വേ­ഷം നല്കൂ. അവർ സ്വർ­ഗ്ഗ­ത്തി­ലെ അം­ഗ­ന­മാ­രാ­കും. ഇ­വി­ട­ത്തെ വാ­ടി­വീ­ഴു­ന്ന പൂ­ക്ക­ളെ­ക്ക­ണ്ടു ദുഃ­ഖി­ക്കു­ന്ന നമ്മൾ വാ­ടാ­ത്ത പൂ­ക്ക­ളെ­സ്സ­ങ്ക­ല്പി­ക്കു­മ്പോ­ഴാ­ണു ന­ന്ദ­നോ­ദ്യാ­ന­ത്തി­ലെ പൂ­ക്കൾ ഉ­ണ്ടാ­വു­ക. ഭൂ­മി­യെ ആ­ദർ­ശ­വ­ത്ക്ക­രി­ക്കു­മ്പോൾ സ്വർ­ഗ്ഗം ആ­വിർ­ഭ­വി­ക്കു­ന്നു. അ­ദൃ­ശ്യ­വും അ­ജ്ഞാ­ത­വും അ­ജ്ഞേ­യ­വു­മാ­യ­തു നമ്മെ എ­പ്പോ­ഴും ഭ­രി­ക്കു­ക­യാ­ണു്. സാ­ഹി­ത്യ­ത്തി­ന്റെ അ­ടി­സ്ഥാ­ന­ത­ത്ത്വ­വും ഇ­തു­ത­ന്നെ. തി­ക­ച്ചും വാ­സ്ത­വി­കം എന്നു പ­റ­യാ­വു­ന്ന കൃ­തി­ക­ളു­ണ്ടെ­ങ്കിൽ അവ ക­ലാ­സൃ­ഷ്ടി­ക­ളാ­യി­രി­ക്കു­ക­യി­ല്ല. ശ്രീ. വൈ­ക്കം മു­ഹ­മ്മ­ദ് ബഷീറി ന്റെ “ബാ­ല്യ­കാ­ല­സ­ഖി ”, ശ്രീ. തകഴി ശി­വ­ശ­ങ്ക­ര­പി­ള്ള യുടെ “ചെ­മ്മീൻ ”, ശ്രീ. പി. കേ­ശ­വ­ദേ­വി ന്റെ “ഓ­ട­യിൽ­നി­ന്നു്” എന്നീ നോ­വ­ലു­കൾ യ­ഥാ­ത­ഥ­ങ്ങ­ളാ­ണെ­ന്നാ­ണു ന­മ്മു­ടെ വി­ശ്വാ­സം. പക്ഷേ, അ­വ­യു­ടെ കാ­ല്പ­നീ­കാം­ശ­മാ­ണു് അ­വ­യ്ക്കു രാ­മ­ണീ­യ­കം ന­ല്കു­ന്ന­തു്. അ­തു­കൊ­ണ്ടു് ഉ­ത്തി­ഷ്ഠ­മാ­ന­നാ­യ ശ്രീ. കെ. പി. അപ്പൻ “ശ്രീ. കൃ­ഷ്ണൻ­നാ­യർ അ­ടി­സ്ഥാ­ന­പ­ര­മാ­യും ഒരു റൊ­മാ­ന്റി­ക്കാ­ണു്” എന്നു പ­റ­ഞ്ഞ­തിൽ ഞാൻ പ­രി­ഭ­വി­ക്കേ­ണ്ട­തി­ല്ല. സ­ന്തോ­ഷ­ത്തി­നേ എ­നി­ക്കു് അ­വ­കാ­ശ­മു­ള്ളൂ. എന്റെ മാ­ന­സി­ക­ഘ­ട­ന­യിൽ കാ­ല്പ­നി­കാം­ശ­ത്തി­നു് ആ­ധി­ക്യ­മു­ണ്ടെ­ന്നും വ­സ്തു­ത­ക­ളെ കാ­ല്പ­നി­ക­ത്വം ക­ലർ­ത്തി ഞാൻ സം­വീ­ക്ഷ­ണം ചെ­യ്യു­ന്നു­വെ­ന്നു­മാ­ണ­ല്ലോ അപ്പൻ അ­ഭി­പ്രാ­യ­പ്പെ­ടു­ന്ന­തു്. അതു ശരി തന്നെ. ഞാൻ മാ­ത്ര­മ­ല്ല ഏതു സ­ഹൃ­ദ­യ­നും റൊ­മാ­ന്റി­ക്കാ­ണു്. ആ റൊ­മാ­ന്റി­സി­സം അ­തി­രു­ക­ട­ക്ക­രു­തെ­ന്നേ­യു­ള്ളൂ. ഈ കാ­ല്പ­നി­ക­ത­യു­ടെ കു­റ­വാ­ണു്—അ­ജ്ഞാ­ത­വും അ­ജ്ഞേ­യ­വു­മാ­യ­തി­നെ സ­ങ്ക­ല്പി­ക്കാ­നു­ള്ള വൈ­ദ­ഗ്ദ്ധ്യ­മി­ല്ലാ­യ്മ­യാ­ണു്—ശ്രീ. രാജൻ ചി­ന്ന­ങ്ങ­ത്തി­ന്റെ “ച­തു­പ്പു­നി­ലം”എന്ന ചെ­റു­ക­ഥ­യെ (കുങ്കുമം-​ലക്കം 32) വി­ര­സ­മാ­ക്കു­ന്ന­തു്. ആയിരം രൂ­പ­യി­ല­ധി­കം വാ­ങ്ങു­ന്ന ഗോ­കു­ലൻ സ­ര­സ്വ­തി­യെ വി­വാ­ഹം­ക­ഴി­ച്ചു, വർ­ഷ­ങ്ങൾ ക­ഴി­ഞ്ഞി­ട്ടും അ­വർ­ക്കു സ­ന്താ­ന­മു­ണ്ടാ­യി­ല്ല. ഗോ­കു­ല­ന്റെ ത­ല­മു­ടി അ­ങ്ങി­ങ്ങാ­യി ന­ര­ച്ചു. അയാൾ ഭാ­ര്യ­യോ­ടു ചോ­ദി­ച്ചു, “വാർ­ദ്ധ­ക്യ­ത്തി­ന്റെ ല­ക്ഷ­ണം അല്ലേ സരൂ?” ഉടനെ സ­ര­സ്വ­തി ത­കർ­ന്നു­വീ­ണു. അവളെ പി­ടി­ച്ചെ­ഴു­ന്നെ­ല്പി­ക്കാൻ ഗോ­കു­ലൻ കു­നി­ഞ്ഞു. അ­പ്പോൾ സ­ര­സ്വ­തി­യു­ടെ നെ­റു­ക­യി­ലും നീ­ണ്ടു­വെ­ളു­ത്ത മു­ടി­കൾ ക­ണ്ടു­പോ­ലും. ക­ഥ­തീർ­ന്നു. ഈ ചെ­റു­ക­ഥ ബാ­ലി­ശ­മാ­ണു്. പ­റ­ഞ്ഞു­പ­റ­ഞ്ഞു് പഴകിയ വി­ഷ­യ­ങ്ങൾ ഒരു ചാ­തു­ര്യ­വു­മി­ല്ലാ­തെ പു­ന­രാ­വി­ഷ്ക്ക­രി­ച്ചു് വാ­യ­ന­ക്കാ­രെ വേ­ദ­നി­പ്പി­ക്കു­ന്ന ഈ കു­ത്സി­ത­മാർ­ഗ്ഗം എ­ന്നേ­ക്കു­മാ­യി അ­ട­ഞ്ഞു­പോ­യെ­ങ്കിൽ എത്ര ന­ന്നാ­യി­രു­ന്നേ­നെ. ഇനി ശ്രീ. ദാ­മു­വി­ന്റെ “നീ­ങ്ങു­ന്ന നി­ഴ­ലു­കൾ” നോ­ക്കി­യാ­ലോ? ക­ഥ­പ­റ­യാൻ അ­റി­യാ­വു­ന്ന ദാമു വളരെ വി­കൃ­ത­മാ­യ ഒരു കഥ എ­ഴു­തി­യി­രി­ക്കു­ക­യാ­ണു്. ക­ഷ്ട­പ്പെ­ടു­ന്ന ഒ­രു­വ­നു് ഭാ­ഗ്യ­ക്കു­റി­യിൽ അ­ഞ്ചു­ല­ക്ഷം രൂപ സ­മ്മാ­നം കി­ട്ടു­ന്നു. പക്ഷേ, അ­തി­ന്റെ ടി­ക്ക­റ്റ് ആരോ എ­ടു­ത്തു് അ­ടു­പ്പി­ലി­ട്ടു­ക­ള­ഞ്ഞ­തു­കൊ­ണ്ടു് പണം വാ­ങ്ങാൻ സാ­ധി­ക്കു­ന്നി­ല്ല. ഇ­തി­ന്റെ­യും മുദ്ര ബാ­ലി­ശ­ത്വ­മാ­ണു്. ചെ­റു­ക­ഥ ഒരു ക­ലാ­രൂ­പ­മാ­ണു്. ഭാ­വ­നാ­ശ­ക്തി പ്ര­ബ­ല­മാ­യി­രി­ക്കു­മ്പോൾ മാ­ത്ര­മേ ക­ഥാ­കാ­ര­ന്മാർ ക­ഥ­യെ­ഴു­താ­വൂ. കു­ങ്കു­മം വാ­രി­ക­യിൽ “പ്ര­തി­പ­ക്ഷം” എന്ന ചെ­റു­ക­ഥ­യെ­ഴു­തി­യ ശ്രീ. അ­റ­യ്ക്കൽ എൻ. രാ­മ­ച­ന്ദ്ര­നോ­ടും എ­നി­ക്കു പ­റ­യാ­നു­ള്ള­തു് ഇ­തു­ത­ന്നെ­യാ­ണു്. പെൺ­കു­ട്ടി­ക­ളെ നോ­ക്കി പ­ഠി­പ്പി­ക്കാ­ത്ത ഒ­ര­ദ്ധ്യാ­പ­ക­നെ നോ­ക്കി ചി­രി­ക്കു­ക­യാ­ണു് രാ­മ­ച­ന്ദ്രൻ. പക്ഷേ, ആ ക­ഥ­യി­ലെ ക­ലാ­രാ­ഹി­ത്യം ക­ണ്ടു് അ­നു­വാ­ച­ക­രും ചി­രി­ക്കു­ന്നു. “കു­ങ്കു­മം” വാ­രി­ക­യി­ലെ ഈ വി­ര­സ­ങ്ങ­ളാ­യ ക­ഥ­ക­ളു­ടെ കൂ­ട്ട­ത്തിൽ ഷാ അദി യുടെ ഏഴു കൊ­ച്ചു­ക­ഥ­കൾ­കൂ­ടി തർ­ജ്ജ­മ­ചെ­യ്തു ചേർ­ത്ത­തു­ന­ന്നാ­യി. ക­ഥ­യു­ടെ സ്വ­ഭാ­വം അ­വ­യ്ക്കി­ല്ലെ­ങ്കിൽ­ത്ത­ന്നെ­യെ­ന്തു്? ഓ­രോ­ന്നും ചി­ന്താ­ര­ത്നം­ത­ന്നെ. ഒരു ര­ത്ന­മെ­ടു­ത്തു് ഉ­ള്ള­ങ്ക­യ്യിൽ­വ­ച്ചു­നോ­ക്കൂ. നി­ങ്ങ­ളു­ടെ ക­ര­ത­ല­ത്തിൽ മ­യൂ­ഖ­ങ്ങൾ കാ­ന്തി പ്ര­സ­രി­പ്പി­ക്കും.

കു­ങ്കു­മം വാ­രി­ക­യിൽ മാ­ത്ര­മ­ല്ല ബാ­ലി­ശ­ങ്ങ­ളാ­യ ക­ഥ­ക­ളു­ള്ള­തു്. ‘മാ­തൃ­ഭൂ­മി’ ആ­ഴ്ച­പ്പ­തി­പ്പി­ന്റെ അ­ഞ്ചാം ലക്കം നോ­ക്കു­ക; അതിൽ ശ്രീ. കെ. വി. ച­ന്ദ്ര­ശേ­ഖ­രൻ എ­ഴു­തി­യ “അ­ല­ട്ടു­ന്ന­പ്ര­ശ്നം” എന്ന ചെ­റു­ക­ഥ വാ­യി­ക്കു­ക. വാ­യ­ന­ക്കാ­ര­നെ അ­ന്ധ­കാ­ര­ത്തി­ലേ­ക്കു് കൊ­ണ്ടു­ചെ­ന്നി­ട്ടു് അ­യാ­ളു­ടെ ഹൃദയം ത്ര­സി­ക്കു­മാ­റു് ഒരു സംഭവം ആ­ഖ്യാ­നം ചെ­യ്യ­ണ­മെ­ന്നാ­ണു് ക­ഥാ­കാ­ര­ന്റെ ല­ക്ഷ്യം. അ­തി­നു­വേ­ണ്ടി അ­ദ്ദേ­ഹം ഒരു യ­ക്ഷി­ക്ക­ഥ പ­റ­യു­ന്നു. അതു് യ­ക്ഷി­ക്ക­ഥ­ത­ന്നെ­യോ അതോ നി­ത്യ­ജീ­വി­ത­ക്ക­ഥ­യോ? ഈ സംശയം വാ­യ­ന­ക്കാ­ര­ന്റെ മ­ന­സ്സിൽ ഉ­ള­വാ­ക്കി­യി­ട്ടു് ച­ന്ദ്ര­ശേ­ഖ­രൻ കഥ അ­വ­സാ­നി­പ്പി­ക്കു­ന്നു. പക്ഷേ, അ­ന്ധ­കാ­ര­ത്തിൽ ചെ­ല്ലു­ന്ന പ്ര­തീ­തി വാ­യ­ന­ക്കാ­ര­നു് ഉ­ള­വാ­കു­ന്നി­ല്ല. അ­യാ­ളു­ടെ ഹൃദയം തു­ടി­ക്കു­ന്നി­ല്ല. ‘ബാ­ല­ചാ­പ­ല്യോ­പ­മം’ എന്നു പ­റ­ഞ്ഞു് അയാൾ വാരിക താ­ഴെ­വ­യ്ക്കു­ന്നു. അ­വി­ശ്വ­സ­നീ­യ­ങ്ങ­ളാ­യ സം­ഭ­വ­ങ്ങ­ളെ വർ­ണ്ണി­ച്ചു് ക­ലാ­പ­ര­മാ­യ വി­ശ്വാ­സ­മു­ള­വാ­ക്ക­ണ­മെ­ങ്കിൽ ക­ഥാ­കാ­രൻ പ്ര­ഗ­ല്ഭ­നാ­യി­രി­ക്ക­ണം. ബഷീറി ന്റെ “നീ­ല­വെ­ളി­ച്ചംവാൾ­ട്ടർ ഡി­ലാ­മേ­റി ന്റെ “All Hallows” ഡി­ക്കൻ­സി ന്റെ “Signalman ” എന്നീ ചെ­റു­ക­ഥ­കൾ മ­നോ­ഹ­ര­ങ്ങ­ളാ­ണു്. അ­ത്ത­രം കഥകൾ വാ­യി­ച്ചു് ക­ലാ­സ­ങ്കേ­തം മ­ന­സ്സി­ലാ­ക്കി­യി­ട്ടു­വേ­ണം ച­ന്ദ്ര­ശേ­ഖ­രൻ ഇ­ത്ത­രം ക­ഥ­ക­ളെ­ഴു­താൻ.

images/TheSignalMan.jpg

താൻ സ്നേ­ഹി­ച്ച പെൺ­കു­ട്ടി­യെ ഒരുവൻ വി­വാ­ഹം ക­ഴി­ക്കു­ന്നു. അവൾ അ­യാൾ­ക്കു് വി­ധേ­യ­യാ­കു­ന്നി­ല്ല ആദ്യം. ഒ­ടു­വിൽ വ­ശ­ഗ­യാ­കു­ന്നു. ഇതാണു ശ്രീ­മ­തി പി. സി. പ്ര­സ­ന്ന ‘മനോരമ’ വാ­രി­ക­യി­ലെ­ഴു­തി­യ “അവൾ” എന്ന ചെ­റു­ക­ഥ­യു­ടെ സാരം. സു­ന്ദ­രി­യാ­യ ശാ­ര­ദ­യ്ക്കു പോ­ളി­യോ എന്ന രോഗം പി­ടി­പെ­ടു­ന്നു. അതോടെ കാ­മു­ക­നു­ണ്ടാ­കു­ന്ന മ­ന­സ്സി­ന്റെ മാ­റ്റം അവൾ ക­ണ്ടു­പി­ടി­ക്കു­ന്നു. ശ്രീ. ജോസഫ് ‘മനോരമ’ വാ­രി­ക­യു­ടെ ഒൻ­പ­താം ല­ക്ക­ത്തിൽ എ­ഴു­തി­യ “സ്നേ­ഹ­മെ­ന്ന സ്വ­പ്നം” എന്ന ചെ­റു­ക­ഥ­യു­ടെ ചു­രു­ക്ക­മി­താ­ണു്. വി­നോ­ഭാ­ബാ­ഭാ­വേ ആ­ദ്ധ്യാ­ത്മി­കാ­ര്യ­ങ്ങ­ളെ­ക്കു­റി­ച്ചു പ്ര­സം­ഗി­ക്കു­മ്പോൾ ഞാൻ കൗ­തു­ക­ത്തോ­ടെ കേ­ട്ടി­രി­ക്കാ­റു­ണ്ടു്. പക്ഷേ, ലോ­കാ­യ­തി­ക­ന്മാ­രാ­യ ചിലർ ആ­ദ്ധ്യാ­ത്മി­ക വി­ഷ­യ­ങ്ങ­ളെ­സ്സം­ബ­ന്ധി­ച്ചു പ്ര­ഭാ­ഷ­ണം നിർ­വ­ഹി­ക്കു­മ്പോൾ ഞാൻ ക­രു­തി­ക്കൂ­ട്ടി അർ­ദ്ധ­സു­ഷു­പ്തി­യിൽ ല­യി­ക്കാ­റു­ണ്ടു്. എ­ഴു­ന്നേ­റ്റു പോകാൻ നി­വൃ­ത്തി­യി­ല്ലാ­തെ പ്ര­സം­ഗം കേൾ­ക്കാൻ നിർ­ബ്ബ­ദ്ധ­നാ­കു­മ്പോൾ ഞാൻ അം­ഗീ­ക­രി­ക്കു­ന്ന മാർ­ഗ്ഗ­മ­താ­ണു്. പ്ര­സ­ന്ന­യു­ടെ­യും ജോ­സ­ഫി­ന്റെ­യും കഥകൾ വാ­യി­ച്ച­തി­നു ശേഷം ഞാൻ സു­ഷു­പ്തി­യിൽ വിലയം കൊ­ള്ളു­ന്നു. ക­ല­യോ­ടു ബ­ന്ധ­മി­ല്ലാ­ത്ത­വർ ക­ഥ­യെ­ഴു­തി­യാൽ ഉ­റ­ങ്ങാ­തി­രി­ക്കു­ന്ന­തെ­ങ്ങ­നെ? ആ ഉ­റ­ക്ക­ത്തിൽ­നി­ന്നു് എന്നെ ഉ­ണർ­ത്തി­യ­തു് ശ്രീ. സ­ക്ക­റി­യ യുടെ “മ­ര­ത്ത­ടി”യാണു്. അ­ദ്ദേ­ഹം എന്നെ ഉ­ണർ­ത്താ­തി­രു­ന്നെ­ങ്കിൽ എന്നു ഞാൻ ഇ­പ്പോ­ഴും ആ­ഗ്ര­ഹി­ക്കു­ന്നു. സ­ക്ക­റി­യ­യു­ടെ ‘മ­ര­ത്ത­ടി’ (മ­ല­യാ­ള­നാ­ടു ലക്കം 48) ഒരു ‘പി­ക്നി­ക്കി’ന്റെ ക­ഥ­യാ­ണു്. പ­ല­പ്പോ­ഴും ക­ഥാ­കാ­ര­ന്റെ പ്രാ­ഗ­ല്ഭ്യം പ്ര­ദർ­ശി­പ്പി­ക്കു­ന്ന സ­ക്ക­റി­യ­യ്ക്കു് ഇ­പ്പോൾ പ­രാ­ജ­യം സം­ഭ­വി­ച്ചി­രി­ക്കു­ന്നു. ഫലിതം പ്ര­യോ­ഗി­ക്കാ­നു­ള്ള ശ്രമം, അതിൽ പ­രാ­ജ­യം. നി­രാ­യാ­സ­മാ­യ രീ­തി­യിൽ എ­ഴു­താ­നു­ള്ള ശ്രമം; അതിൽ പ­രാ­ജ­യം. ആ­ഖ്യാ­ന­ത്തിൽ നവീനത വ­രു­ത്താ­നു­ള്ള ശ്രമം: അ­തി­ലും പ­രാ­ജ­യം. ശ്വാ­സ­രോ­ധ­മു­ണ്ടാ­ക്കു­ന്ന ക­ഥ­യാ­ണു സ­ക്ക­റി­യ­യു­ടെ “മ­ര­ത്ത­ടി.” വി­ഭി­ന്ന­ഭാ­ഗ­ങ്ങൾ ചേ­രേ­ണ്ട രീ­തി­യിൽ ഒ­ന്നി­ച്ചു ചേർ­ന്നാൽ ഒരു ഭം­ഗി­യും ലാ­ളി­ത്യ­വും ഉ­ണ്ടാ­കും. ആ രണ്ടു ഗു­ണ­ങ്ങ­ളാ­ണു് ശ്രീ. സി. വാ­സു­ദേ­വി­ന്റെ “വെ­ളി­ച്ചം” എന്ന ചെ­റു­ക­ഥ­യി­ലു­ള്ള­തു് (മ­ല­യാ­ള­നാ­ടു്). ഭർ­ത്താ­വു മ­രി­ച്ച­തി­നാൽ നി­ത്യ­വൃ­ത്തി­ക്കു­വേ­ണ്ടി വേ­ശ്യാ­വൃ­ത്തി അ­നു­ഷ്ഠി­ക്കേ­ണ്ടി­വ­രു­ന്ന ഭാര്യ. അ­വ­ളു­ടെ കൊ­ച്ചു­മ­കൻ. അ­വ­ന്റെ ഈർഷ്യ, വേ­ശ്യാ­ജീ­വി­ത­ത്തി­ന്റെ ഫ­ല­മാ­യി­ക്കി­ട്ടി­യ ശിശു, അ­തി­നോ­ടു് കൊ­ച്ചു­മ­ക­നു് ആദ്യം തോ­ന്നു­ന്ന വി­രോ­ധ­വും പി­ന്നീ­ടു് തോ­ന്നു­ന്ന ഇ­ഷ്ട­വും. അ­വ­ലം­ബ­മി­ല്ലാ­തെ നി­ല്ക്കു­ന്ന ആ ഭാര്യ. ഇ­വ­യെ­യെ­ല്ലാം അ­നാ­യാ­സ­മാ­യ രീ­തി­യിൽ, ആ­കർ­ഷ­ക­മാ­യ രീ­തി­യിൽ വാ­സു­ദേ­വൻ ആ­വി­ഷ്ക്ക­രി­ക്കു­ന്നു. സാ­ന്മാർ­ഗ്ഗി­ക­സൗ­ന്ദ­ര്യം ഇ­വി­ടെ­യി­ല്ല; എ­ങ്കി­ലും ക­ലാ­സൗ­ന്ദ­ര്യ­മു­ണ്ടു്. ഈ ക­ഥ­യു­ടെ അ­ടു­ത്തു് ശ്രീ. പി. ശ­ങ്ക­ര­നാ­രാ­യ­ണ­ന്റെ “എ­ഴു­ത്ത­ച്ഛൻ എന്ന മ­നു­ഷ്യൻ” എന്ന ചെ­റു­ക­ഥ (മ­ല­യാ­ള­നാ­ടു്) ബീ­ഭ­ത്സാ­കാ­ര­മാർ­ജ്ജി­ക്കു­ന്നു; ആ എ­ഴു­ത്ത­ച്ഛ­ന്റെ പ്രേ­തം­പോ­ലെ. “മോഡേൺ അൾ­ട്രാ­മോ­ഡേൺ” എന്ന ചെ­റു­ക­ഥ­യി­ലൂ­ടെ ശ്രീ. ഏ. ജ­യ­കു­മാർ അ­ത്യ­ന്താ­ധു­നി­ക­ത­യെ പ­രി­ഹ­സി­ക്കു­ക­യാ­ണു്. അ­തേ­സ­മ­യം അ­ത്യ­ന്താ­ധു­നി­ക­ത­യു­ടെ സ­വി­ശേ­ഷ­ത­ക­ളാ­യ മോ­ഹ­ഭം­ഗ­ത്തെ­യും ല­ക്ഷ്യ­മി­ല്ലാ­യ്മ­യെ­യും അ­ദ്ദേ­ഹം പ്ര­തി­പാ­ദി­ക്കു­ന്നു. കൗ­മു­ദി­വാ­രി­ക­യു­ടെ 18-ാം ല­ക്ക­ത്തിൽ ജ­യ­കു­മാർ എ­ഴു­തി­യ ഈ ക­ഥ­യ്ക്കു കൃ­ത്രി­മ­ത്വം ഉ­ണ്ടെ­ങ്കി­ലും അ­തി­നെ­പാ­ടേ നി­ഷേ­ധി­ക്കു­വാൻ എ­നി­ക്കു വയ്യ. “കേ­ര­ള­ശ­ബ്ദ”ത്തി­ലെ “സ­ന്നി­ധാ­നം” എന്ന ചെ­റു­ക­ഥ­യോ? ശ­ബ­രി­മ­ല ഭ­ക്ത­ന്മാ­രു­ടെ കാ­പ­ട്യ­ത്തെ സ്ഫു­ടീ­ക­രി­ക്കു­ന്ന ആ കഥയിൽ ക­ലാ­കാ­ര­നാ­യ ക­ളി­യ­ലിൽ രാ­ധാ­കൃ­ഷ്ണ­നെ ഞാൻ കാ­ണു­ന്നി­ല്ല.

വി­ക്തർ യൂഗോ യുടെ ‘ലെ മി­സ­റാ­ബ്ള ” എന്ന നോ­വ­ലി­ലെ നാ­യ­ക­നാ­യ ഷാ­ങ്വൽ­ഷാ­ങ് ജ­യി­ലിൽ നി­ന്നി­റ­ങ്ങി പല സ്ഥ­ല­ങ്ങ­ളി­ലും ആഹാരം യാ­ചി­ക്കു­ന്നു. എ­ല്ലാ­വ­രും അയാളെ ആ­ട്ടി­യോ­ടി­ക്കു­ന്നു. ഒ­ടു­വിൽ ഒരു കൊ­ച്ചു­വീ­ടു­ക­ണ്ടു്, അ­തി­നു­ള്ളി­ലേ­ക്കു ത­ല­യി­ട്ടു് ഇ­ഴ­ഞ്ഞു നീ­ങ്ങു­മ്പോൾ ഒരു ജന്തു അയാളെ മാ­ന്താൻ തു­ട­ങ്ങു­ന്നു. അതു് ഒരു ശ്വാ­ന­ന്റെ പാർ­പ്പി­ട­മാ­ണെ­ന്നു് അ­പ്പോ­ഴാ­ണു ഷാ­ങ്വൽ­ഷാ­ങ് അ­റി­യു­ക. അയാൾ തി­രി­ച്ചു് ഇ­ഴ­ഞ്ഞു് ഇ­റ­ങ്ങി. “ഈ­ശ്വ­രാ ഞാൻ ഒരു പ­ട്ടി­പോ­ലു­മാ­യി ജ­നി­ച്ചി­ല്ല­ല്ലോ” എന്നു. അയാൾ വേ­ദ­ന­യോ­ടെ പ­റ­ഞ്ഞു. ഈ രം­ഗം­ക­ണ്ടു പൊ­ട്ടി­ക്ക­ര­യു­ന്ന­വ­രു­ണ്ടു്. പക്ഷേ, ആ വി­ലാ­പം ക­ലാ­സ്വാ­ദ­ന­ത്തോ­ടു ബ­ന്ധ­പ്പെ­ട്ട­ത­ല്ല. അ­തി­ഭാ­വു­ക­ത്വം­കൊ­ണ്ടു ദു­ഷി­ച്ചു­പോ­കു­ന്നു ‘ലെ മ­സ­റാ­ബി­ളി’ലെ പല ഭാ­ഗ­ങ്ങ­ളും. ശ്വാ­നൻ നാ­യ­ക­നെ ഉ­പ­ദ്ര­വി­ക്കു­ന്ന ഈ രം­ഗ­വും വി­ഭി­ന്ന­മ­ല്ല. അ­ച്ഛ­നും അ­മ്മ­യും സ­ഹോ­ദ­രി­യും വെ­റു­ക്കു­ന്ന ഒ­രു­വ­നെ ശ്രീ. ഗൗതമൻ “പ്ര­ഭാ­തം മുതൽ പ്ര­ദോ­ഷം വരെ” എന്ന കഥയിൽ അ­വ­ത­രി­പ്പി­ക്കു­ന്നു (‘നദി’-​ഏപ്രിൽ). അയാൾ പ­ട്ടി­യു­ടെ ബൽ­റ്റ­ഴി­ച്ചു സ്വ­ന്തം ക­ഴു­ത്തിൽ­ക്കെ­ട്ടി ‘ബൗ ബൗ’ എന്നു നീ­ട്ടി­ക്കു­ര­യ്ക്കു­ന്നു. അ­തി­ഭാ­വു­ക­ത്വ­ത്തി­ന്റെ സ­ന്ത­തി­യാ­യ ഈ ചെ­റു­ക­ഥ തി­ക­ച്ചും അ­യ­ഥാർ­ത്ഥ­മാ­ണു്. നാ­ടു­വി­ട്ടു­പോ­യ അച്ഛൻ വ­ള­രെ­ക്കാ­ലം ക­ഴി­ഞ്ഞു തി­രി­ച്ചു­വ­ന്നു മ­ക­ളെ­ക്കാ­ണു­ന്ന­താ­ണു ശ്രീ. വി. സോ­ള­മ­ന്റെ “തീരം” എന്ന ക­ഥ­യി­ലെ വിഷയം. അവൾ തന്റെ മ­ക­ളാ­ണെ­ന്നു് അയാൾ അ­പ്പോ­ഴാ­ണു് അ­റി­യു­ന്ന­തു്. കാ­മു­കി­ക്കു് സ­ന്താ­ന­ത്തെ­യും പ്ര­ദാ­നം ചെ­യ്തി­ട്ടു് അയാൾ നൈ­രാ­ശ്യ­ത്തോ­ടെ നാ­ടു­വി­ട്ടു­പോ­കു­ന്നു. കു­റ്റം പ­റ­യാ­നി­ല്ല ആ സാ­ധു­വി­നെ. കാ­മു­കി­ക്കു മ­റ്റൊ­രാ­ളു­മാ­യി വി­വാ­ഹം നി­ശ്ച­യി­ച്ചി­രി­ക്കു­ന്നു­വെ­ന്നു കേ­ട്ടാൽ കാ­മു­കൻ അ­ങ്ങ­നെ­യൊ­ക്കെ പ്ര­വർ­ത്തി­ക്കു­മ­ല്ലോ. “തീര”മെന്ന ഈ ക­ഥ­യ്ക്കു­ള്ള ന്യൂ­ന­ത വ്യ­ക്ത­ത­യി­ല്ലാ­യ്മ­യാ­ണു്. ആ­ഖ്യാ­ന­ത്തി­നു് സ്പ­ഷ്ട­ത ഇ­ല്ലെ­ങ്കിൽ ക­ലാ­ത്മ­ക­ത്വം ചോർ­ന്നു­പോ­കും. ക­ഥാ­കാ­ര­നാ­യ സോ­ള­മ­നു് ചില ക­ഴി­വു­ക­ളെ­ല്ലാം ഉ­ണ്ടു്. പക്ഷേ, അവ വേ­ണ്ട­വി­ധ­ത്തിൽ പ്ര­ക­ട­മാ­കു­ന്നി­ല്ല. ശ്രീ. പെ­രു­മ്പ­ട­വം ശ്രീ­ധ­ര­ന്റെ “ഒ­ഴു­ക്കി­നെ­തി­രേ” എന്ന കഥയിൽ വ്യ­ക്ത­ത­യു­ണ്ടു്. പക്ഷേ, അതു തി­ക­ച്ചും മ­നോ­ഹ­ര­മാ­കു­ന്നി­ല്ല. അ­ച്ഛ­ന്റെ സ­മ്മ­തം­കൂ­ടാ­തെ ഇ­ഷ്ട­മു­ള്ള പെ­ണ്ണി­നെ കെ­ട്ടി­യ ഒരു മകൻ ഒരു പർ­വ്വ­ത­പ്ര­ദേ­ശ­ത്തു­ചെ­ന്നു് കൃ­ഷി­ക്കാ­ര­നാ­യി ജീ­വി­ക്കാൻ തീ­രു­മാ­നി­ക്കു­ന്നു. അ­യാ­ളു­ടെ ആ­ഹ്ലാ­ദ­വും പ്ര­തി­കാ­ര­ബു­ദ്ധി­യും ധൈ­ര്യ­വു­മൊ­ക്കെ ശ്രീ­ധ­രൻ ആ­വി­ഷ്ക്ക­രി­ക്കു­ന്നു. എ­ങ്കി­ലും “ഇ­തു­പോ­ര­ല്ലോ” എന്നു പറയാൻ തോ­ന്നി­പ്പോ­കു­ന്നു.

“അ­ങ്കു­ശ­മി­ല്ലാ­ത്ത ചാ­പ­ല്യ­മേ മന്നി-​

ലം­ഗ­ന­യെ­ന്നു വി­ളി­ക്കു­ന്നു നി­ന്നെ ഞാൻ”

ച­ങ്ങ­മ്പു­ഴ യുടെ ഈ ഉ­പാ­ലം­ഭ­ത്തിൽ അർ­ത്ഥ­മി­ല്ല. സ്നേ­ഹി­ക്കു­ന്നി­ല്ലെ­ന്നു പ­റ­ഞ്ഞു് സ്ത്രീ­യെ കു­റ്റ­പ്പെ­ടു­ത്ത­രു­തു്. സ്നേ­ഹം ദൈ­വി­ക­മാ­ണു്. സ്ത്രീ­ക്കു് അതു എ­ങ്ങ­നെ ല­ഭി­ക്കും? ക­ലാ­വാ­സ­ന­യും ദൈ­വി­ക­മാ­ണു്. അ­തി­ല്ലെ­ന്നു­പ­റ­ഞ്ഞു് നാം സാ­ധാ­ര­ണ­ക്കാ­രെ എ­ന്തി­നു കു­റ്റ­പ്പെ­ടു­ത്തു­ന്നു!

images/BertrandRussellc.jpg
റസ്സൽ

ത­ത്ത്വ­ചി­ന്ത­ക­നാ­യ റസ്സൽ ക­വി­യാ­യി­രു­ന്നു­വെ­ന്നു് സ്ഥാ­പി­ക്കു­ന്നു ശ്രീ­മ­തി സു­ഗ­ത­കു­മാ­രി (മാ­തൃ­ഭൂ­മി ലക്കം 5.) ക­വി­ത­യെ­ഴു­തി എന്ന രീ­തി­യി­ല­ല്ല അ­ദ്ദേ­ഹ­ത്തെ ക­വി­യാ­യി സു­ഗ­ത­കു­മാ­രി കാ­ണു­ന്ന­തു്. ഏ­കാ­ന്ത­ത­യോ­ടു­ള്ള താൽ­പ­ര്യം, സൗ­ന്ദ­ര്യ­ത്തോ­ടു­ള്ള പ്രേ­മം, അ­ജ്ഞാ­ത­ങ്ങ­ളാ­യ വ­സ്തു­ത­ക­ളെ­ക്കു­റി­ച്ചു­ള്ള ജി­ജ്ഞാ­സ ഇ­വ­യൊ­ക്കെ റ­സ്സ­ലി­നു­ള്ള­തു­കൊ­ണ്ടു് അ­ദ്ദേ­ഹം ക­വി­യാ­ണെ­ന്നു് സു­ഗ­ത­കു­മാ­രി പ­റ­യു­ന്നു. ശ­രി­യാ­ണു്. എ­ങ്കി­ലും ഈ ലേഖനം ന­ന്നാ­യി­ല്ല. ആ­ശ­യ­ങ്ങൾ­ക്കു വൈ­ശ­ദ്യ­മി­ല്ല; സ്വ­ച്ഛ­ത­യി­ല്ല. ആ­വി­ഷ്ക­ര­ണ­രീ­തി സ­ങ്കീർ­ണ്ണ­വു­മാ­ണു്. പ്ര­യോ­ഗ­വൈ­ക­ല്യ­ങ്ങൾ ധാ­രാ­ളം. ‘വേഗത’ തെ­റ്റു്; ‘വേഗം’ ശരി (പുറം 7 ഖ­ണ്ഡി­ക 2). sentence എന്ന അർ­ത്ഥ­ത്തിൽ ‘വാചകം’ എ­ന്നെ­ഴു­തു­ന്ന­തു് തെ­റ്റു്, ‘വാ­ക്യം’ എ­ന്നു­വേ­ണം (പുറം 9 ഖ­ണ്ഡി­ക 2). “പക്ഷെ” എ­ന്ന­തു് തെ­റ്റു്, “പക്ഷേ” എ­ന്ന­തു് ശരി (പുറം 9 ഖ­ണ്ഡി­ക 1). ‘മ­ഹ­ത്വം’ തെ­റ്റു്; ‘മ­ഹ­ത്ത്വം’ ശരി (പുറം 9 ഖ­ണ്ഡി­ക 2). അ­ധി­ക­മാ­വു­ക എന്ന അർ­ത്ഥ­ത്തിൽ ‘അ­ധി­ക­രി­ക്കു­ക’ എ­ന്നെ­ഴു­തു­ന്ന­തു് തെ­റ്റു് (പുറം-10 കോളം 2 അ­വ­സാ­ന­ത്തെ വാ­ക്കു്).

തി­രു­വ­ന­ന്ത­പു­ര­ത്തു് ‘എ­ക്സി­ബി­ഷൻ’ ന­ട­ക്കു­ന്ന കാലം. ഞാൻ മെ­ഡി­ക്കൽ കോ­ളേ­ജ് സ്റ്റാ­ളി­ലേ­ക്കു കയറി. അ­വി­ടെ­യൊ­രു അ­സ്ഥി­പ­ഞ്ജ­രം വ­ച്ചി­രി­ക്കു­ന്നു. ഉടനെ ഞാൻ ഓർ­മ്മി­ച്ച­തു് ശ്രീ. വൈ­ലോ­പ്പി­ള്ളി ശ്രീ­ധ­ര­മേ­നോ­ന്റെ ക­വി­ത­യെ­യാ­ണു്. അ­സ്ഥി­പ­ഞ്ജ­ര­ത്തി­നു­ള്ള കെ­ട്ടു­റ­പ്പു് ശ്രീ­ധ­ര­മേ­നോ­ന്റെ ക­വി­ത­യ്ക്കു­മു­ണ്ടു്. പക്ഷേ, അ­സ്ഥി­പ­ഞ്ജ­ര­ത്തിൽ ചോ­ര­യി­ല്ല, നീ­രി­ല്ല, കൊ­ഴു­പ്പി­ല്ല, മാം­സ­മി­ല്ല, ചൈ­ത­ന്യ­മി­ല്ല. ശ്രീ­ധ­ര­മേ­നോ­ന്റെ ക­വി­ത­യും അ­ങ്ങ­നെ­ത­ന്നെ. ഇതൊരു അ­ത്യു­ക്തി­യാ­ണെ­ന്നു തോ­ന്നു­ന്നു­ണ്ടാ­വും. ഇല്ല. അ­ത്യു­ക്തി ഒ­ട്ടും­ത­ന്നെ­യി­ല്ല. മ­ഹാ­ന്മാ­രാ­യ ക­വി­ക­ളു­ടെ കാ­വ്യ­ങ്ങ­ളി­ലാ­കെ വി­ശു­ദ്ധി­യാർ­ജ്ജി­ച്ച ഒരു വൈ­ഷ­യി­ക­ത്വം കാണും. വാ­ക്കു­ക­ളെ അവർ കാ­മി­നി­മാ­രെ­പ്പോ­ലെ­യെ­ടു­ത്തു താ­ലോ­ലി­ക്കു­ന്നു.

“താ­മ­ര­പ്പൂ­മാ­ല­പ്പോ­ലാം കൈ­ക­ങ്ക­ണ

സ്തോ­മം കി­ലു­ങ്ങു­മാ­റൊ­ന്നു­യർ­ത്തി

തൂ­വി­രൽ­ചെ­ന്ത­ളിർ­പ്പൊൻ­മ­ണി­മോ­തി­ര

ശ്രീ വി­രി­ച്ചീ­ട­ന­പാ­ണി­യാ­ലേ”

എ­ന്നു് വ­ള്ള­ത്തോൾ എ­ഴു­തി­യി­രി­ക്കു­ന്ന­തു് ശ്ര­ദ്ധി­ച്ചാ­ലും. ഓരോ പദവും വ­ള്ള­ത്തോ­ളി­ന്റെ കാ­മു­കി­യാ­ണു്.

“ആ­രു­മ­റി­ഞ്ഞീ­ടാ­തെൻ ജീവിതത്തിലേ-​

ക്കാ­രാൽ ന­ട­ന്നു­വ­രു­ന്ന­വ­ളാ­രു നീ?

എന്നു ച­ങ്ങ­മ്പു­ഴ പാ­ടു­ന്ന­തു കേൾ­ക്കു­ക. പ­ദ­ങ്ങ­ളാ­കു­ന്ന കാ­മു­കി­മാ­രെ ആ­ലിം­ഗ­നം ചെ­യ്യു­ക­യാ­ണു് ആ കവി. വൈ­ലോ­പ്പി­ള്ളി­യു­ടെ കാ­വ്യ­ത്തിൽ ഈ വൈ­ഷ­യി­ക­ത്വ­മി­ല്ല. അ­ദ്ദേ­ഹ­ത്തി­ന്റെ കാ­വ്യാം­ഗ­ന­യ്ക്കു് അ­സ്ഥി­ക്കൂ­ടു മാ­ത്ര­മേ­യു­ള്ളൂ. മാ­തൃ­ഭൂ­മി 5-ാം ല­ക്ക­ത്തി­ലെ “വി­ഷു­ക്ക­ണി” എന്ന കവിത വാ­യി­ച്ച­പ്പോ­ഴും എന്റെ ഈ അ­ഭി­പ്രാ­യ­ത്തി­നു് സ്ഥി­ര­ത ല­ഭി­ച്ച­തേ­യു­ള്ളൂ. ശ്രീ. കി­ളി­മാ­നൂർ ര­മാ­കാ­ന്ത­ന്റെ ‘മ­ണ്ട­ന്മാർ കവികൾ’ എന്ന കവിത (കു­ങ്കു­മം) ആ­യാ­സ­ക­മാ­ണു്; അ­തി­നാൽ വി­രൂ­പ­വും.

images/ONeill-Eugene-LOC.jpg
യുജിൻ ഓനീൽ

പു­രു­ഷ­ന്മാർ ആ­ദർ­ശ­വാ­ദി­ക­ളാ­ണു്. അവർ യുജിൻ ഓനീലി ന്റെ റോ­ബർ­ട്ട് എന്ന ക­ഥാ­പാ­ത്ര­ത്തെ­പ്പോ­ലെ, ടാ­ഗോ­റി ന്റെ അമലൻ എന്ന ക­ഥാ­പാ­ത്ര­ത്തെ­പ്പോ­ലെ ച­ക്ര­വാ­ള­ത്തി­ന­പ്പു­റ­മു­ള്ള ര­ഹ­സ്യ­ങ്ങൾ അ­ന്വേ­ഷി­ക്കു­ന്നു; സ്ത്രീ­കൾ പ്രാ­യോ­ഗി­ക­ബു­ദ്ധി­യു­ള്ള­വ­രാ­ണു്. അവർ ക­ഴി­ഞ്ഞ­കാ­ല­ത്തെ സം­വീ­ക്ഷ­ണം ചെ­യ്തു് വർ­ത്ത­മാ­ന­കാ­ല­ത്തെ രൂ­പ­പ്പെ­ടു­ത്തു­ന്നു; ഭാ­വി­കാ­ല­ത്തെ രൂ­പ­പ്പെ­ടു­ത്തു­ന്നു. സ്ത്രീ­കൾ കാ­ല്പ­നി­ക­ത്വ­ത്തിൽ വി­ശ്വ­സി­ക്കു­ന്നി­ല്ല. പു­രു­ഷ­ന്മാർ തി­ക­ഞ്ഞ റൊ­മാ­ന്റി­ക്കു­ക­ളാ­ണു്. അ­തു­കൊ­ണ്ടാ­ണു് വാ­ല്മീ­കി യും ഷേ­ക്സ്പി­യ­റും കീ­റ്റ്സും ഷെ­ല്ലി യും അ­വ­രു­ടെ വർ­ഗ്ഗ­ത്തിൽ ഉ­ണ്ടാ­കു­ന്ന­തു്. സ്ത്രീ­ക­ളു­ടെ വർ­ഗ്ഗ­ത്തിൽ ഇ­ന്നു­വ­രെ വാ­ല്മീ­കി­യോ ഷേ­ക്സ്പി­യ­റോ ഉ­ണ്ടാ­യി­ട്ടി­ല്ല: ഇനി ഉ­ണ്ടാ­കു­ക­യു­മി­ല്ല. പു­രു­ഷ­ന്മാ­രേ, നി­ങ്ങൾ എ­ന്നും റൊ­മാ­ന്റി­ക്കു­ക­ളാ­യി ഇ­രു­ന്നാ­ലും; ച­ക്ര­വാ­ള­ത്തി­ന­പ്പു­റ­മു­ള്ള മ­ഹാ­ദ്ഭു­ത­ങ്ങൾ അ­ന്വേ­ഷി­ച്ചാ­ലും. അ­ങ്ങ­നെ നി­ങ്ങൾ സ­ത്യാ­ന്വേ­ഷ­ണ­ത­ല്പ­ര­രാ­യി വർ­ത്തി­ച്ചാ­ലും.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Malayalanadu Weekly; Kollam, Kerala; 1970-05-03.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 27, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.