SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(മ­ല­യാ­ള­നാ­ടു വാരിക, 1970-05-10-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

ശ­വ­കു­ടീ­ര­ത്തി­ലെ മ­ല­യാ­ള­ഭാ­ഷ
images/KahlilGibran1913.jpg
ഖലീൽ ജി­ബ്രാൻ

‘ജ­ന­യു­ഗം’ വാ­രി­ക­യു­ടെ 39-ാം ലക്കം. അ­തി­ന്റെ 29-ാം പുറം. ഇടതു വ­ശ­ത്തു് ഒരു ബാ­ല­ന്റെ ചി­ത്രം. വ­ല­തു­ഭാ­ഗ­ത്തു മ­ധ്യ­ത്തി­ലാ­യി “ഓ­ന്തു്” എന്ന ചു­വ­ന്ന അ­ക്ഷ­ര­ങ്ങ­ളി­ലു­ള്ള ശീർ­ഷ­കം. അതിനു മു­ക­ളി­ലും താ­ഴെ­യു­മാ­യി ക­റു­ത്ത കൊ­ച്ചു­കൊ­ച്ചു് അ­ക്ഷ­ര­ങ്ങൾ. നിർ­ദ്ദോ­ഷ­ങ്ങ­ളാ­യ അ­ക്ഷ­ര­ങ്ങ­ളാ­ണെ­ന്നു വി­ചാ­രി­ക്കേ­ണ്ട. അ­വ­യി­ലൂ­ടൊ­ന്നു ക­ണ്ണോ­ടി­ക്കൂ. ഒരു ക്രൂ­ര­നാ­യ ബാ­ല­ന്റെ രൂപം അ­വ­യിൽ­നി­ന്നു് ഉ­യർ­ന്നു­വ­രും. അവൻ തു­മ്പി­ക­ളെ കൊ­ല്ലു­ന്ന­തു്, ഓ­ന്തി­നെ ത­ല്ലി­ച്ച­ത­യ്ക്കു­ന്ന­തു്, തേ­ര­ട്ട­ക­ളെ മധ്യം വച്ചു മു­റി­ക്കു­ന്ന­തു്, ഇ­വ­യൊ­ക്കെ വാ­യ­ന­ക്കാർ കാണും. ആ കാ­ഴ്ച­കൾ ക­ണ്ടു് അവൻ അ­റ­ച്ചി­രി­ക്കു­മ്പോൾ ആ ദു­ഷ്ട­നാ­യ ചെ­റു­ക്കൻ നാ­ക്കെ­ടു­ക്കാൻ വ­യ്യാ­ത്ത കൊ­ച്ച­നി­യ­ത്തി­യെ ശ്വാ­സം മു­ട്ടി­ക്കൂ­ന്ന­തും അ­ങ്ങ­നെ അ­തി­ന്റെ ചെറിയ ക­ണ്ണു­ക­ളും ചെറിയ നാ­ക്കും വെ­ളി­യി­ലേ­ക്കു ത­ള്ളു­ന്ന­തും ദർ­ശി­ക്കും. വി. എസ്സ്. നിർ­മ്മ­ല എ­ഴു­തി­യ ഈ ചെ­റു­ക­ഥ വാ­യി­ച്ചാൽ വാ­യ­ന­ക്കാർ­ക്കു കോപമോ വെ­റു­പ്പോ അല്ല ഉ­ണ്ടാ­കു­ന്ന­തു്, അ­റ­പ്പാ­ണു്. ഇത്ര ജു­ഗു­പ്സാ­വ­ഹ­മാ­യ വേ­റൊ­രു കഥ അ­ടു­ത്ത­കാ­ല­ത്തെ­ങ്ങും ഞാൻ വാ­യി­ച്ചി­ട്ടി­ല്ല. സം­സ്കൃ­ത ആ­ല­ങ്കാ­രി­ക­ന്മാർ രണ്ടു ത­ര­ത്തി­ലു­ള്ള വൃ­ത്തി­ക­ളെ­ക്കു­റി­ച്ചു പ­റ­ഞ്ഞി­ട്ടു­ണ്ടു്; ത­ദ്വൃ­ത്തി­യും തൽ­സ­മ­വൃ­ത്തി­യും. ഒരു കൊ­ല­പാ­ത­കം കാ­ണാ­നി­ട­വ­ന്നാൽ ജ­നി­ക്കു­ന്ന പേ­ടി­യും അ­റ­പ്പു­മാ­ണു കൊ­ല­പാ­ത­ക­ത്തെ വർ­ണ്ണി­ക്കു­ന്ന ഒരു കാ­വ്യം ജ­നി­പ്പി­ക്കു­ന്ന­തെ­ങ്കിൽ അവിടെ ത­ദ്വൃ­ത്തി­യേ ന­ട­ക്കു­ന്നു­ള്ളു­വെ­ന്നാ­ണു് അ­വ­രു­ടെ മതം. നേ­രേ­മ­റി­ച്ചു വ­ധ­വർ­ണ്ണ­നം ര­സാ­നു­ഭൂ­തി­യു­ള­വാ­ക്കി­യാൽ തൽ­സ­മ­വൃ­ത്തി ന­ട­ക്കു­ന്നു. വി. എസ്സ്. നിർ­മ്മ­ല­യു­ടെ പടം വാ­രി­ക­യി­ലു­ണ്ടു്. ഒരു കൊ­ച്ചു­കു­ട്ടി. ആ കു­ട്ടി­ക്കു­ണ്ടോ ഇതു വ­ല്ല­തു­മ­റി­യാൻ മാർ­ഗ്ഗം? ക­ഥ­യെ­ഴു­തു­ന്നു, ക­ഥാ­കാ­രി­യാ­കാൻ വേ­ണ്ടി. പക്ഷേ, വാ­യ­ന­ക്കാ­രാ­യ നമ്മൾ അതു വാ­യി­ച്ചു കു­റ­ച്ചു­നേ­ര­മെ­ങ്കി­ലും അ­റ­പ്പു് എന്ന വി­കാ­ര­ത്തി­നു വി­ധേ­യ­രാ­യി അ­സ്വ­സ്ഥ­രാ­കു­ന്നു. ന­മ്മു­ടെ ഈ ജീ­വി­തം ക്ലേ­ശ­ഭൂ­യി­ഷ്ഠ­മാ­ണു്. അ­തി­നു് ഒ­ട്ടൊ­ക്കെ ആ­ശ്വാ­സം ന­ല്കു­ന്ന­തു സാ­ഹി­ത്യ­മെ­ന്ന കി­നാ­വാ­ണു്. ആ മോ­ഹ­ന­സ്വ­പ്ന­ത്തെ പേ­ടി­സ്വ­പ്ന­മാ­ക്കി മാ­റ്റു­ന്ന ഇ­ത്ത­രം കഥകൾ ആരും എ­ഴു­തി­ക്കൂ­ടാ. കൊ­ച്ചു­കു­ട്ടി­യാ­ണെ­ങ്കിൽ പോലും എ­ഴു­തി­ക്കൂ­ടാ. കാ­ട്ടാ­ള­നും പ­രി­ഷ്കാ­ര­മു­ള്ള­വ­നും ത­മ്മിൽ ഒരു വ്യ­ത്യാ­സ­വു­മി­ല്ലെ­ന്നു കു­ട്ടി­കൾ­ക്കും പറയാൻ പാ­ടി­ല്ല­ല്ലോ. പക്ഷേ, നിർ­മ്മ­ല­യു­ടെ ഈ അ­പ­രാ­ധം അ­പ­രാ­ധ­മേ­യ­ല്ലെ­ന്ന നി­ഗ­മ­ന­ത്തിൽ ന­മ്മെ­ക്കൊ­ണ്ടു ചെ­ല്ലു­ന്ന മ­റ്റൊ­രു കു­ത്സി­ത­മാ­യ ക­ഥ­യു­ണ്ടു് ‘ജ­ന­യു­ഗം’ വാ­രി­ക­യിൽ. “അഗ്നി” എ­ന്നാ­ണു് അ­തി­ന്റെ പേരു്. എ­ഴു­തി­യ­തു് ശ്രീ. വി. എം. കു­ട്ടി. വേ­ശ്യ­യ്ക്കു പ്രാ­യം കു­ടി­യ­തു കൊ­ണ്ടു് ആ­രെ­യും ആ­കർ­ഷി­ക്കാൻ വയ്യ. എല്ലാ ആ­ളു­ക­ളും അവളെ ആ­ട്ടി­യോ­ടി­ക്കു­ന്നു. വേ­ശ്യ­യ്ക്കാ­ക­ട്ടെ വ്യ­ഭി­ച­രി­ച്ചേ മ­തി­യാ­കൂ. കാരണം അവൾ വളരെ ദി­വ­സ­മാ­യി ഒന്നു ക­ഴി­ച്ചി­ട്ടി­ല്ല എ­ന്ന­തു­ത­ന്നെ. അ­പ്പോൾ ചീ­ഞ്ഞൊ­ഴു­കി­യ വ്ര­ണ­ത്തി­ന്റെ ഗന്ധം പ­ര­ത്തി­ക്കൊ­ണ്ടു് ഒരുവൻ അ­വ­ളു­ടെ മു­മ്പിൽ വ­ന്നു­നി­ല്ക്കു­ന്നു. അ­യാ­ളു­ടെ ശ­രീ­ര­ത്തിൽ നി­ന്നു ചോ­ര­യൊ­ലി­ക്കു­ന്നു: ചലം ഒ­ലി­ക്കു­ന്നു. അ­സ­ഹ­നീ­യ­മാ­യ നാ­റ്റം. അവൾ പ­ല­പ്പോ­ഴും അ­യാൾ­ക്കു ഭിക്ഷ കൊ­ടു­ത്തി­ട്ടു­ണ്ടു്; എ­ങ്കി­ലും “എടാ നായേ, പൈ­സ­യെ­ടു­ക്കു്” എന്നു പ­റ­ഞ്ഞു. നാ­ണ­യ­ങ്ങ­ളു­ടെ ശബ്ദം. അവൾ പണം എ­ണ്ണി­വാ­ങ്ങി. പ­ഴു­ത്തൊ­ലി­ക്കു­ന്ന കൈകൾ അവളെ സ്പർ­ശി­ച്ചു. അവൾ ആ കൈകൾ ത­ട്ടി­മാ­റ്റി­യി­ല്ല. സം­സ്കൃ­ത­പ­ദ­ങ്ങ­ളും മ­ല­യാ­ള­പ­ദ­ങ്ങ­ളും ആ­ശ­യാ­വി­ഷ്കാ­ര­ത്തി­നു് അ­പ­ര്യാ­പ്ത­മെ­ന്നു തോ­ന്നു­മ്പോൾ ഞാൻ ഇം­ഗ്ലീ­ഷ് പ­ദ­ങ്ങ­ളെ ശരണം പ്രാ­പി­ക്കാ­റു­ണ്ടു്. വൾഗർ (vulgar) എന്ന ഇം­ഗ്ലീ­ഷ് പദം കൊ­ണ്ടാ­ണു് ഞാൻ ഈ ചെ­റു­ക­ഥ­യെ വി­ശേ­ഷി­പ്പി­ക്കു­ന്ന­തു്. ഈ രണ്ടു ചെ­റു­ക­ഥ­ക­ളും വാ­യി­ച്ചു­ണ്ടാ­യ ക്ലേ­ശം തീർ­ക്കു­ന്ന­തി­നു വേ­ണ്ടി ഞാൻ ശ്രീ. ഖലീൽ ജി­ബ്രാ­ന്റെ ‘നാ­ഥ­ന്റെ ശബ്ദം’ എന്ന ഗ്ര­ന്ഥം തു­റ­ന്നു് ഇ­ങ്ങ­നെ വാ­യി­ച്ചു:

രാ­ത്രി­യു­ടെ നി­ശ്ശ­ബ്ദ­ത­യിൽ ജ്ഞാ­നം എന്റെ കി­ട­ക്ക­യു­ടെ അ­ടു­ക്കൽ വന്നു നി­ന്നു. സ്നേ­ഹ­മു­ള്ള അ­മ്മ­യെ­പ്പോ­ലെ അവൾ എന്റെ ക­ണ്ണീ­രു തു­ട­ച്ചു­കൊ­ണ്ടു പ­റ­ഞ്ഞു: “നി­ന്റെ ആ­ത്മാ­വി­ന്റെ വി­ലാ­പ­ങ്ങൾ ഞാൻ കേ­ട്ടു. നി­ന്നെ സ­മാ­ശ്വ­സി­പ്പി­ക്കാ­നാ­ണു് ഞാൻ ഇവിടെ വ­ന്ന­തു്. നി­ന്റെ ഹൃദയം അ­നാ­വ­ര­ണം ചെ­യ്യു. ഞാൻ അതു് പ്ര­കാ­ശം കൊ­ണ്ടു നി­റ­യ്ക്കാം. ചോ­ദി­ക്കൂ. സ­ത്യ­ത്തി­ന്റെ മാർ­ഗ്ഗം ഞാൻ കാ­ണി­ച്ചു തരാം.”

ലെ­ബ്നാ­ണി­ലെ മ­ഹാ­ക­വേ! ഞ­ങ്ങ­ളു­ടെ ചെ­റു­ക­ഥ­കൾ ആ­ത്മാ­വി­ന്റെ വി­ലാ­പ­ങ്ങൾ ഉ­യർ­ത്തു­ക­യാ­ണു്. ഞ­ങ്ങ­ളു­ടെ ഹൃ­ദ­യ­ത്തെ പ്ര­കാ­ശം­കൊ­ണ്ടു നി­റ­ച്ചാ­ലും. സ­ത്യ­ത്തി­ന്റെ മാർ­ഗ്ഗം കാ­ണി­ച്ചു­ത­ന്നാ­ലും! ഈ പ്രാർ­ത്ഥ­ന­യോ­ടെ, കി­നാ­വി­ന്റെ സൗ­ന്ദ­ര്യ­മാ­സ്വ­ദി­ക്കാ­മെ­ന്ന അ­ഭി­ലാ­ഷ­ത്തോ­ടെ, ഞാൻ ‘കു­ങ്കു­മം’ വാ­രി­ക­യെ­ടു­ക്കു­ന്നു. ശ്രീ. എം. രാ­ഘ­വ­ന്റെ “ഭ്രാ­ന്താ­ണു്” ആ­ദ്യ­ത്തെ ചെ­റു­ക­ഥ. ബോം­ബെ­യിൽ നി­ന്നു വ­രു­ന്ന സാ­യ്പി­നെ മ­യ­ക്കി­യെ­ടു­ക്കാൻ ഭാ­ര്യ­യു­ടെ ആ­കർ­ഷ­ക­ത്വ­ത്തെ പ്ര­യോ­ജ­ന­പ്പെ­ടു­ത്തു­ന്ന ഒ­രു­വ­ന്റെ ക­ഥ­യാ­ണി­തു്. പ്ര­തി­പാ­ദ്യ­വി­ഷ­യ­ത്തി­ന്റെ സാ­ധാ­ര­ണ­ത്വ­മോ പ്ര­തി­പാ­ദ­ന­രീ­തി­യു­ടെ പു­തു­മ­യി­ല്ലാ­യ്മ­യോ മാ­ത്ര­മ­ല്ല വാ­യ­ന­ക്കാ­രെ പീ­ഡി­പ്പി­ക്കു­ന്ന­തു്. ജീ­വി­ത­ത്തെ പ്ര­കാ­ശി­പ്പി­ക്കു­വാൻ ക­ഥാ­കാ­ര­നു് ക­ഴി­യു­ന്നി­ല്ല എ­ന്ന­താ­ണു് ഏ­റ്റ­വും ദുഃ­ഖ­ജ­ന­കം. ശ്രീ. ചൊ­വ്വ­ല്ലൂർ കൃ­ഷ്ണൻ­കു­ട്ടി യുടെ “പ്ര­തി­കാ­ര”മെന്ന കഥയും ഇ­തിൽ­നി­ന്നു തീരെ വി­ഭി­ന്ന­മ­ല്ല. സ്വ­ച്ഛ­ന്ദ­ഗ­തി­യിൽ താ­ല്പ­ര്യ­മു­ള്ള ഭാര്യ. അവൾ മദ്യം കു­ടി­ക്കും. കൂ­ട്ടു­കാ­രു­മാ­യി തോ­ന്നി­യ സ്ഥ­ല­ങ്ങ­ളി­ലെ­ല്ലാം പോകും. അവളെ ശാ­സി­ച്ചു നേ­രെ­യാ­ക്ക­ണ­മെ­ന്നു­ണ്ടു് ഭർ­ത്താ­വി­നു്. പക്ഷേ, അ­വ­ളെ­ക്കാ­ണു­മ്പോൾ അയാൾ അ­വ­ളു­ടെ സൗ­ന്ദ­ര്യ­ത്തി­ന്റെ മാ­യി­ക­ശ­ക്തി­ക്കു് അ­ടി­മ­പ്പെ­ട്ടു­പോ­കും. ഒ­ടു­വിൽ അ­യാ­ളും ആ രീ­തി­യിൽ ക്ര­മം­തെ­റ്റി­യ ജീ­വി­തം ആ­രം­ഭി­ക്കു­ന്നു. അ­തു­ക­ണ്ടു ഭാര്യ ആ­ഹ്ലാ­ദി­ക്കു­മ്പോൾ ക­ഥ­യ­വ­സാ­നി­ക്കു­ന്നു. ആ­ഹ്ലാ­ദ­ത്തി­ന്റെ മ­ണ്ഡ­ല­ങ്ങൾ അ­ന്വേ­ഷി­ച്ചു­പോ­കു­ന്ന അ­നു­വാ­ച­ക­നെ തൃ­പ്തി­പ്പെ­ടു­ത്തു­ന്നി­ല്ല ഈ ചെ­റു­ക­ഥ. അ­തി­ന്റെ യാ­ന്ത്രി­ക­സ്വ­ഭാ­വ­വും ബോ­ധ­ന­ഗ­മ്യ­ത­യും[1] അ­യാൾ­ക്കു വൈ­ര­സ്യ­മു­ള­വാ­ക്കു­ന്നു.

കു­റി­പ്പു­കൾ

[1] കഥ ഇ­ന്ന­രീ­തി­യിൽ അ­വ­സാ­നി­ക്കു­മെ­ന്നു് വാ­യ­ന­ക്കാ­ര­നു് ആ­ദ്യ­മേ ഉ­ണ്ടാ­വു­ന്ന തോ­ന്നൽ.

ശ്രീ. പ­ദ്മ­നാ­ഭൻ പാ­റ­യിൽ­ക്കാ­വി­ന്റെ ഏതോ ഒരു കഥ ന­ല്ല­താ­ണെ­ന്നു് മുൻ­പു് എ­ഴു­തി­യ ഒ­രോർ­മ്മ­യോ­ടു­കൂ­ടി­യാ­ണു് ഞാൻ അ­ദ്ദേ­ഹ­ത്തി­ന്റെ “പ­രീ­ക്ഷ” എന്ന ചെ­റു­ക­ഥ ‘മ­ല­യാ­ള­രാ­ജ്യം’ ചി­ത്ര­വാ­രി­ക­യിൽ വാ­യി­ച്ച­തു് (ലക്കം 41). എല്ലാ അ­നു­ഭ­വ­ങ്ങ­ളു­മു­ള്ള ഒരു വൃ­ദ്ധൻ. ചെ­റു­പ്പ­കാ­ല­ത്തു് അയാൾ പ്രേ­മി­ച്ചു; ദുഃ­ഖി­ച്ചു; നല്ല ഉ­ദ്യോ­ഗം നോ­ക്കി. വ­യ­സ്സ­നാ­യ­പ്പോൾ ഓർ­മ്മ­കൾ മാ­ത്ര­മേ­യു­ള്ളൂ. ഇ­ന്നാ­രും സ്നേ­ഹി­ക്കാ­നി­ല്ല. എ­ന്നു­മാ­ത്ര­മ­ല്ല, എ­ല്ലാ­വ­രും അ­വ­ഗ­ണി­ക്കു­ന്നു, പു­ച്ഛി­ക്കു­ന്നു. ആ­ത്മ­ഹ­ത്യ­യ്ക്കു് അയാൾ ഉ­റ­ച്ച­താ­ണു്. എ­ങ്കി­ലും അതു ചെ­യ്യാ­തെ ഇ­റ­ങ്ങി­ന­ട­ക്കു­ന്നു. വൃ­ദ്ധ­ന്റെ നൈ­രാ­ശ്യ­വും, മോ­ഹ­വും, മോ­ഹ­ഭം­ഗ­വും ഹൃ­ദ­യ­സ്പർ­ശ­ക­മാ­യി ചി­ത്രീ­ക­രി­ക്കാൻ ക­ഥാ­കാ­ര­നു ക­ഴി­ഞ്ഞി­ല്ല എന്ന നി­ല­യിൽ ഇതു് ഒരു വ­മ്പി­ച്ച പ­രാ­ജ­യ­മ­ത്രേ. വ­യ­സ്സ­നു് ജീ­വി­ത­മൊ­രു ഭാ­ര­മാ­ണു്. ക­ലാ­രാ­ഹി­ത്യ­ത്തി­ന്റെ ദു­സ്സ­ഹ­മാ­യ ഭാരം അ­നു­വാ­ച­ക­ന്റെ ക­ഴു­ത്തൊ­ടി­ക്കു­ക­യാ­ണു് ഇവിടെ. ക­ഥ­യ്ക്കു നൈ­സർ­ഗ്ഗി­ക­ത്വ­മി­ല്ല, അർ­ത്ഥ­മി­ല്ല, മൂ­ല്യ­മി­ല്ല.

വർ­ഷ­ങ്ങൾ­ക്കു­മുൻ­പാ­ണു്. ഞാ­നൊ­രു “മരണം അ­ന്വേ­ഷി­ച്ചു്” ഒരു വീ­ട്ടിൽ ചെ­ന്നു. പ­ര­മ­സു­ന്ദ­രി­യാ­യി­രു­ന്ന ഒരു പെൺ­കു­ട്ടി നാ­ക്കിൽ ക്യാൻ­സർ വന്നു മ­രി­ച്ചു. അ­വ­ളു­ടെ മൃ­ത­ദേ­ഹ­ത്തി­ന്റെ ത­ല­യ്ക്കൽ ഒരു നി­ല­വി­ള­ക്കു ക­ത്തി­ച്ചു­വ­ച്ചി­രു­ന്നു. അതിൽ എണ്ണ തീർ­ന്നു ദീപം കെ­ടാ­റാ­കു­മ്പോൾ ഒരു യു­വാ­വു് എ­ണ്ണ­യൊ­ഴി­ച്ച തിരി നീ­ട്ടി­വ­യ്ക്കും. ആ കൃ­ത്യ­മാ­ണു് എ­നി­ക്കു് അ­സ­ഹ­നീ­യ­മാ­യി­ത്തോ­ന്നി­യ­തു്. ദീ­പ­ത്തി­ന്റെ ഔ­ജ്ജ്വ­ല്യ­ത്തിൽ മ­ര­ണ­ത്തി­ന്റെ സു­വ്യ­ക്ത­രൂ­പം അയാൾ തെ­ളി­ച്ചു­കാ­ണി­ക്കും പോലെ എ­നി­ക്കു തോ­ന്നി. അ­ന്ധ­കാ­ര­ത്തിൽ അ­പ്ര­ത്യ­ക്ഷ­മാ­കു­ന്ന മ­ര­ണ­ത്തെ വെ­ളി­ച്ചം­കൊ­ണ്ടു് അയാൾ എ­നി­ക്കു കാ­ണി­ച്ചു­ത­രും­പോ­ലെ തോ­ന്നി. ശ്രീ. എൻ. ബി. ശ­ശി­കു­മാ­റി­ന്റെ “ചങ്ങല” എ­ന്ന­ചെ­റു­ക­ഥ “മ­ല­യാ­ള­രാ­ജ്യ”ത്തിൽ വാ­യി­ച്ച­പ്പോൾ ആ യു­വാ­വു ദീപം തെ­ളി­ച്ച­തു ഞാൻ ഓർ­മ്മി­ച്ചു­പോ­യി. മ­രി­ച്ചു­കി­ട­ക്കു­ന്ന ക­ലാ­ദേ­വ­ത­യു­ടെ ത­ല­യ്ക്കൽ തിരി നീ­ട്ടു­ക­യാ­ണു ശ­ശി­കു­മാർ. മൃ­ത്യു­വി­നേ­ക്കാൾ വൈ­രൂ­പ്യ­മാർ­ന്ന ക­ലാ­ശൂ­ന്യ­ത­യെ പ്ര­കാ­ശ­ത്തിൽ നി­റു­ത്തു­ക­യാ­ണു് അ­ദ്ദേ­ഹം. ഒരു സ്ത്രീ ക­മി­താ­വിൽ നി­ന്നു ഗർ­ഭം­ധ­രി­ച്ചു. അയാൾ അവളെ ഉ­പേ­ക്ഷി­ച്ചു. പ്ര­തി­കാ­ര നിർ­വ­ഹ­ണ­ത്തി­നു­വേ­ണ്ടി—പു­രു­ഷ­ലോ­ക­ത്തെ ഒ­ന്നാ­കെ വ­ഞ്ചി­ക്കു­ന്ന­തി­നു­വേ­ണ്ടി—അവൾ മ­റ്റൊ­രു പു­രു­ഷ­നെ വി­വാ­ഹം ക­ഴി­ക്കാൻ തീ­രു­മാ­നി­ക്കു­ന്നു. ദീപം തെ­ളി­ക്കു­ന്ന­തു കാണാൻ കൗ­തു­ക­മു­ള്ള­വർ­ക്കു് ഈ കഥ വാ­യി­ക്കാം ദുഃ­ഖി­ക്കാം. ശ­ശി­കു­മാർ മാ­ത്ര­മ­ല്ല മൃ­ത­ദേ­ഹ­ത്തി­ന്റെ ത­ല­യ്ക്കൽ തി­രി­നീ­ട്ടു­ന്ന­തു്. “മ­ല­യാ­ള­നാ­ട്ടി”ലെ പ്ര­സാ­ദു­മു­ണ്ടു് (49-ാം ലക്കം). അ­ത്യ­ന്താ­ധു­നി­ക­ന്റെ ഏ­കാ­ന്ത­ത­യാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ വിഷയം. മരണം മാ­ത്ര­മാ­ണു് അ­ത്യ­ന്താ­ധു­നി­കർ­ക്കു യാ­ഥാർ­ത്ഥ്യ­മാ­യി­ട്ടു­ള്ള­തു്. ലൈം­ഗി­ക­വേ­ഴ്ച­യും ഒരു യാ­ഥാർ­ത്ഥ്യം തന്നെ അ­വർ­ക്കു്. അതു ഭാ­ഗി­ക­യാ­ഥാർ­ത്ഥ്യ­മാ­യി അവർ ക­രു­തു­ന്നു­വെ­ന്നു തി­രു­ത്തി­പ്പ­റ­യാം. ഈ ഭാഗിക സ­ത്യ­ത്തെ ക­ഥാ­കാ­രൻ ആ­ലേ­ഖ­നം ചെ­യ്യു­ന്ന രീതി നോ­ക്കു­ക:

  1. ജാ­നു­വി­നെ ഭോ­ഗി­ക്കു­മ്പോൾ…
  2. വെ­യി­ലെ­ന്ന ശു­ക്ലം താ­ഴേ­യ്ക്കൊ­ഴു­കി ഭൂ­മി­യു­മാ­യി ഇ­ണ­ചേ­രു­ന്നു.
  3. ഭോ­ഗ­സു­ഖ­ത്തി­ന്റെ പാ­ര­മ്യ­ത­യിൽ ഭൂമി ജ്വ­ലി­ക്കു­ന്നു. പു­ള­യു­ന്നു.
  4. ആർ­ത്ത­വ­ര­ക്ത­മൊ­ഴു­കി ച­ക്ര­വാ­ളം ചു­വ­പ്പി­ച്ചു്…

ഇ­ങ്ങ­നെ പലതും. ഇതു ക­ല­യ­ല്ല; അ­ശ്ലീ­ല­ര­ച­ന­യാ­ണു്. പ്ര­സാ­ദ് പ്ര­യോ­ഗി­ക്കു­ന്ന ഈ വാ­ക്കു­ക­ളെ­ല്ലാം ഒ. വി. വി­ജ­യ­നും പ്ര­യോ­ഗി­ക്കാ­റു­ണ്ടു്. പക്ഷേ, വിജയൻ എ­ഴു­തു­മ്പോൾ ക­ല­യു­ടെ മാ­ന്ത്രി­ക പ്ര­ഭാ­വ­ത്തി­നു നാം വി­ധേ­യ­രാ­കു­ന്നു. പ്ര­സാ­ദ് മാ­ലി­ന്യ­ത്തി­ലേ­ക്കു നമ്മെ എ­റി­യു­ന്നു. ക­ല­യു­ടെ ര­ഹ­സ്യം മ­ന­സ്സി­ലാ­ക്കി­യ ശ്രീ. കെ. എൽ. മോ­ഹ­ന­വർ­മ്മ ക­ലാ­ശൂ­ന്യ­മാ­യ ഒരു ക­ഥ­യാ­ണു ഈ പ്രാ­വ­ശ്യം “മ­ല­യാ­ള­നാ­ട്ടി”ൽ എ­ഴു­തി­യി­രി­ക്കു­ന്ന­തു്. ഒരു ധ­നി­ക­യു­ടെ സ­ഹൃ­ദ­യ­ത്വ­മി­ല്ലാ­യ്മ­യെ പ­രി­ഹ­സി­ക്കാ­നാ­ണു ക­ഥാ­കാ­ര­ന്റെ യത്നം. താൻ എ­ഴു­തു­ന്ന­തി­ന്റെ മൂ­ല്യ­മെ­ന്താ­ണു്, അർ­ത്ഥ­മെ­ന്താ­ണു് എന്നു മോ­ഹ­ന­വർ­മ്മ അല്പം ആ­ലോ­ചി­ച്ചി­രു­ന്നെ­ങ്കിൽ ഈ കഥ വെ­ളി­ച്ചം കാ­ണു­മാ­യി­രു­ന്നി­ല്ല. “ചെ­ന്നാ­യു­ടെ നാവു്” എന്ന ചെ­റു­ക­ഥ­യെ­ഴു­തി­യ ശ്രീ. പി. ഏ. ദി­വാ­ക­ര­നെ­ക്കു­റി­ച്ചും അ­തു­ത­ന്നെ പറയണം. വാ­ക്കു­ക­ളു­ടെ ഘോ­ഷ­യാ­ത്ര­യേ­യു­ള്ളു അ­ദ്ദേ­ഹ­ത്തി­ന്റെ കഥയിൽ. മു­ദ്രാ­വാ­ക്യ­ങ്ങൾ ന­മ്മു­ടെ കാ­തിൽ­വ­ന്നു വീ­ഴു­ന്നു. ശബ്ദം നമ്മെ പ്ര­ക­മ്പ­നം കൊ­ള്ളി­ക്കു­ന്നു. ഘോ­ഷ­യാ­ത്ര­യു­ടെ ല­ക്ഷ്യ­ത്തെ­ക്കു­റി­ച്ചു ന­മു­ക്കോ ദി­വാ­ക­ര­നോ ഒരു ബോ­ധ­വു­മി­ല്ല.

ക­ലാ­ദേ­വ­ത സൗ­ന്ദ­ര്യ­ത്തി­ന്റെ സിം­ഹാ­സ­ന­ത്തി­ലി­രി­ക്കു­ന്ന­തു ക­ണ്ടാൽ പു­രു­ഷൻ ചോ­ദി­ക്കും, “ഭ­വ­തി­യു­ടെ കാർ­കൂ­ന്തൽ ഞാൻ പ­ട്ടു­നാ­ട­കൊ­ണ്ടു് ബ­ന്ധി­ക്ക­ട്ടോ? കി­രീ­ട­ത്തി­ലെ ര­ത്ന­ങ്ങ­ളെ കൂ­ടു­തൽ തേ­ജോ­മ­യ­ങ്ങ­ളാ­ക്ക­ട്ടോ? ഭ­വ­തി­യു­ടെ പാ­ദ­ങ്ങ­ളിൽ ചെ­മ്പി­ഞ്ഞി­ച്ചാ­റു ലേപനം ചെ­യ്യ­ട്ടോ?” സ്ത്രീ­യാ­ണെ­ങ്കിൽ ഇ­ങ്ങ­നെ­യൊ­രു ചോ­ദ്യ­വു­മി­ല്ല. ഇ­ല്ലെ­ന്നു മാ­ത്ര­മ­ല്ല. സൗ­ക­ര്യ­മു­ണ്ടെ­ങ്കിൽ ക­ലാ­ദേ­വ­ത­യോ­ടു് ഇ­ങ്ങ­നെ പ­റ­യു­ക­യും ചെ­യ്യും: “എന്റെ അ­ടു­ക്ക­ള ഒ­ന്നു് അ­ടി­ച്ചു­വാ­രി­യി­ട്ടു പോ” പു­രു­ഷൻ റൊ­മാ­ന്റി­ക്കാ­ണു്. സ്ത്രീ പ്രാ­യോ­ഗി­ക­വ­സ്തു­ത­ക­ളിൽ താ­ല്പ­ര്യ­മു­ള്ള­വ­ളും. ഈ പ്രാ­യോ­ഗി­ക­ത­യാ­ണു് സ്ത്രീ­ക­ളു­ടെ ക­ലാ­സൃ­ഷ്ടി­കൾ­ക്കു സ­ങ്കു­ചി­ത­ത്വം വ­രു­ത്തു­ന്ന­തു്. ജെയിൽ ആ­സ്റ്റി­നാ­ക­ട്ടെ, എ­മി­ലീ­ബ്രോ­ണ്ടി­യാ­ക­ട്ടെ, കാ­ത­റൈൻ മാൻസ് ഫിൽ­ഡാ­ക­ട്ടെ, ആ­രാ­യാ­ലും പ്രാ­യോ­ഗി­ക­ബു­ദ്ധി­യിൽ­നി­ന്നു് ര­ക്ഷ­പ്രാ­പി­ക്കു­ന്നി­ല്ല. ദേ­ശാ­ഭി­മാ­നി­യു­ടെ 38-ാം ല­ക്ക­ത്തിൽ ശ്രീ­മ­തി ഒ. ഭാവന എ­ഴു­തി­യ ‘പ­രീ­ക്ഷ­ണം’ എന്ന ചെ­റു­ക­ഥ­യും ഈ സ­ത്യ­ത്തി­നു് നി­ദർ­ശ­ക­മാ­ണു്. കാ­മു­കൻ കാ­മു­കി­യെ വി­വാ­ഹം ചെ­യ്തു­കൊ­ള്ളാ­മെ­ന്നു പ­റ­ഞ്ഞു. അവൾ അ­ക്കാ­ര്യം എ­ഴു­തി­വാ­ങ്ങി­ച്ചു് ആ­ഭി­ഭാ­ഷ­ക­നു കൊ­ടു­ത്ത­യ­യ്ക്കാൻ ഭാ­വി­ക്കു­മ്പോൾ അയാൾ ഇ­റ­ങ്ങി­യോ­ടു­ന്നു. പ്രാ­യോ­ഗി­ക­ത്വം ഏ­റി­നി­ല്ക്കു­ന്ന ഈ കഥയിൽ ഭാ­വ­ന­യി­ല്ല, വി­കാ­ര­മി­ല്ല. ഭാ­വ­ചാ­പ­ല്യം മാ­ത്ര­മേ­യു­ള്ളു. സ്ത്രീ എ­പ്പോ­ഴും സ്ത്രീ­ത­ന്നെ എ­ന്ന­തി­ന്റെ പ്ര­ഖ്യാ­പ­ന­മേ­യു­ള്ളു.

ആൾ­ക്കൂ­ട്ടം
images/ThomasMann1937.jpg
തോമസ് മൻ

വ­ള­രെ­യേ­റെ ഒ­ച്ച­പ്പാ­ടു് ഉ­ണ്ടാ­ക്കി­യ ഒരു നോ­വ­ലാ­ണു് ശ്രീ. ആ­ന­ന്ദി ന്റെ “ആൾ­ക്കൂ­ട്ടം”. പ്ര­സി­ദ്ധീ­ക­രി­ച്ചാൽ നോബൽ സ­മ്മാ­നം ല­ഭി­ക്കാ­വു­ന്ന കൃതി എ­ന്നു­വ­രെ ചിലർ അ­തി­നേ­ക്കു­റി­ച്ചു പ­റ­ഞ്ഞു. ഈ ആ­ഴ്ച­യിൽ ആ ഗ്ര­ന്ഥം പു­റ­ത്തി­റ­ങ്ങി. 604 പു­റ­ങ്ങൾ. മ­നോ­ഹ­ര­മാ­യ അ­ച്ച­ടി, മ­നോ­ഹ­ര­മാ­യ കവർ, തൂ­വെ­ള്ള­ക്ക­ട­ലാ­സ്സ്, പ­ന്ത്ര­ണ്ടു രൂപാ വില. സം­സ്ക്കാ­രം വി­ക­സി­പ്പി­ക്കാൻ വേ­ണ്ടി ഞാനതു വാ­ങ്ങി. എന്റെ പ­ണ­ത്തി­ന്റെ ഒരു ഭാഗം ന­ഷ്ട­മാ­യി­പ്പോ­യെ­ന്നു് ഞാൻ മ­ന­സ്സി­ലാ­ക്കു­ക­യും ചെ­യ്തു. തോമസ് മന്നി ന്റെ “മാ­ജി­ക് മൗണ്ട ”നിലെ നായകൻ ഹൻസ് ക­സ്റ്റോർ­പ് തീ­വ­ണ്ടി­യാ­ഫീ­സിൽ വ­ന്നി­റ­ങ്ങു­ന്ന­തു­പോ­ലെ ജോസഫ് ബോംബെ തീ­വ­ണ്ടി­യാ­ഫീ­സിൽ വ­ന്നി­റ­ങ്ങു­ന്നു. പി­ന്നീ­ടു് ഓരോരോ വ്യ­ക്തി­കൾ ന­മ്മു­ടെ മുൻ­പിൽ വ­രു­ന്നു. പ്രേം, രാധ, സു­ന്ദർ, ലളിത എ­ന്നി­ങ്ങ­നെ പലരും. ‘മാ­ജി­ക് മൗണ്ട’നിലെ പീ­പ്പർ­കോ­റ­നും ഷോ­ഷ­യും യോ­ഹാ­ഹി­മും ഒക്കെ ത­ത്വ­ചി­ന്താ­ത്മ­ക­മാ­യി സം­സാ­രി­ക്കു­ന്ന­തു പോലെ ആ­ന­ന്ദി­ന്റെ ക­ഥാ­പാ­ത്ര­ങ്ങ­ളും സം­സാ­രി­ക്കു­ന്നു. ഒരു വ്യ­താ­സം ‘മാ­ജി­ക് മൗണ്ട’നിലെ ഓരോ വാ­ക്യ­വും മൗ­ലി­കം ‘ആൾ­ക്കൂ­ട്ട’ത്തി­ലേ­തു പ­ര­കീ­യ­വും. ഗ്ര­ന്ഥ­കാ­ര­ന്റെ ജീ­വ­ര­ക്ത­ത്തിൽ നി­ന്നു് ഉ­ദി­ച്ചു­യ­രാ­ത്ത ഈ ചി­ന്ത­കൾ സ­ഹൃ­ദ­യ­നെ മ­ടു­പ്പി­ക്കു­ന്നു. ഒ­രി­ട­ത്തും മൗ­ലി­ക­ത്വ­മി­ല്ല; ഭാ­വ­ന­യു­ടെ വി­ലാ­സ­മി­ല്ല. ക­ഥാ­പാ­ത്ര­ങ്ങൾ­ക്കു ജീ­വ­നി­ല്ല. ര­സ­ശു­ഷ്ക്ക­മാ­യ പ്ര­ബ­ന്ധം പോ­ലി­രി­ക്കു­ന്നു “ആൾ­ക്കൂ­ട്ടം”. ആ­ധു­നി­ക­മ­നു­ഷ്യ­ന്റെ ആ­ത്മാ­വി­ലേ­യ്ക്കു ക­ട­ന്നു­ചെ­ല്ലാ­നാ­ണു് ഗ്ര­ന്ഥ­കാ­ര­ന്റെ ശ്രമം. പ്ര­കൃ­തി­യു­ടെ അ­നു­ഗ്രാ­ഹ­ക­ശ­ക്തി­യെ മ­റ­ന്നു് യ­ന്ത്ര­ത്തി­നു് അ­ടി­മ­പ്പെ­ടു­ന്ന മ­നു­ഷ്യ­ന്റെ പാ­ര­ത­ന്ത്ര്യ­ത്തെ വ്യ­ക്ത­മാ­ക്കാ­നാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ യത്നം. മ­നു­ഷ്യ­ന്റെ ഏ­കാ­ന്ത­ത­യെ ചി­ത്രീ­ക­രി­ക്കാ­നാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ കൗ­തു­കം. പക്ഷേ, ഭാ­വ­നാ­ശ­ക്തി­യു­ടെ കു­റ­വു­കൊ­ണ്ടു് അ­ദ്ദേ­ഹം പ­രാ­ജ­യ­പ്പെ­ടു­ന്നു; ഭീ­മ­മാ­യി പ­രാ­ജ­യ­പ്പെ­ടു­ന്നു. ഒ­രാ­ളി­ന്റെ മ­ഹാ­പ്ര­യ­ത്ന­ത്തെ ഇ­ങ്ങ­നെ ത­ള്ളി­പ്പ­റ­യു­ന്ന­തിൽ എ­നി­ക്കു വ­ല്ലാ­യ്മ­യി­ല്ലാ­തി­ല്ല. എ­ങ്കി­ലും ഞാൻ എന്റെ “വി­കാ­ര­ങ്ങ­ളോ­ടു സ­ത്യ­സ­ന്ധ­ത പാ­ലി­ക്ക­ണ­മ­ല്ലോ.”

images/Sukumarazhikode1.jpg
സു­കു­മാർ അ­ഴീ­ക്കോ­ടു്

“പ­ത്ര­ങ്ങൾ തു­ട­ങ്ങി­യ ബ­ഹു­ജ­ന­സ­മ്പർ­ക്കോ­പാ­ധി­കൾ വി­ത­ര­ണം ചെ­യ്യു­ന്ന വി­ജ്ഞാ­ന­സം­സ്ക്കാ­ര­ങ്ങൾ” പ­രി­മി­ത­ങ്ങ­ളാ­ണെ­ന്നു ശ്രീ. സു­കു­മാർ അ­ഴീ­ക്കോ­ടു പ്ര­സ്താ­വി­ക്കു­ന്നു (ജനയുഗം-​ലക്കം 39). അ­ദ്ദേ­ഹ­ത്തി­ന്റെ പ്ര­ബ­ന്ധം ചി­ന്തോ­ദ്ദീ­പ­ക­മാ­ണു്. സാ­ഹി­ത്യ­ത്തി­ലെ നൂ­ത­ന­പ്ര­വ­ണ­ത­ക­ളെ­ക്കു­റി­ച്ചു് ശ്രീ. എം. കു­ഞ്ഞി­രാ­മൻ (അ­ഴീ­ക്കോ­ടു്) ഉ­പ­ന്യ­സി­ക്കു­ന്നു (ദേ­ശാ­ഭി­മാ­നി­വാ­രി­ക). ആ­ധു­നി­കം എന്നു ക­രു­ത­പ്പെ­ടു­ന്ന ആ­ശ­യ­ങ്ങ­ളു­ടെ­യും മൂ­ല്യ­ങ്ങ­ളു­ടെ­യും പ്ര­തി­പാ­ദ­ന­ത്താൽ സാ­ഹി­ത്യ­ത്തി­നു് എ­ങ്ങ­നെ നവീനത വ­ന്നു­ചേർ­ന്നു­വെ­ന്നാ­ണു കു­ഞ്ഞി­രാ­മൻ വ്യ­ക്ത­മാ­ക്കേ­ണ്ടി­യി­രു­ന്ന­തു്. അ­തി­നു­ള്ള യത്നം ഇവിടെ ദർ­ശ­നീ­യ­മ­ല്ല. മ­ല­യാ­ള­സാ­ഹി­ത്യ­ത്തി­ലെ ലൈം­ഗി­ക­ത്വം നി­ന്ദ്യ­മാ­ണെ­ന്ന അർ­ത്ഥ­ത്തിൽ ശ്രീ. ആ­ണ്ട­ലാ­ട്ടു ശ്ര­ദ്ധേ­യ­മാ­യ ഒരു പ്ര­ബ­ന്ധം ‘ദേ­ശാ­ഭി­മാ­നി’ വാ­രി­ക­യിൽ എ­ഴു­തി­യി­ട്ടു­ണ്ടു്. അ­ദ്ദേ­ഹ­ത്തി­ന്റെ ലേ­ഖ­ന­ത്തി­നു ക­ലാ­ഭം­ഗി­കൂ­റ­വാ­ണു്. എ­ങ്കി­ലും അതിലെ അ­ഭി­പ്രാ­യ­ങ്ങൾ ന­മ്മു­ടെ ചി­ന്ത­യ്ക്കു വി­ഷ­യീ­ഭ­വി­ക്കേ­ണ്ട­താ­ണു്. ലൈം­ഗി­ക­ത്വ­ത്തി­ന്റെ അ­തി­പ്ര­സ­രം­കൊ­ണ്ടു ന­മ്മു­ടെ എല്ലാ സം­സ്ക്കാ­രി­ക­മ­ണ്ഡ­ല­ങ്ങ­ളും ദു­ഷി­ച്ചി­രി­ക്കു­ക­യാ­ണ­ല്ലോ.

കവി ഭാ­ഷ­യു­ടെ അ­ച്ഛ­നും അ­മ്മ­യു­മാ­ണെ­ന്നു ജി­ബ്രാൻ പ­റ­ഞ്ഞി­ട്ടു­ണ്ടു്. അ­ദ്ദേ­ഹം പോ­കു­ന്നി­ട­ത്തൊ­ക്കെ ഭാ­ഷ­യും പോ­കു­ന്നു. കവി മ­രി­ക്കു­മ്പോൾ ഭാഷ അ­ദ്ദേ­ഹ­ത്തി­ന്റെ ശ­വ­കൂ­ടീ­ര­ത്തിൽ സാ­ഷ്ടാം­ഗ­പ്ര­ണാ­മം ചെ­യ്തു വി­ല­പി­ക്കു­ന്നു, മ­റ്റൊ­രു കവി വ­ന്നു് അതിനെ പി­ടി­ച്ചു­യർ­ത്തു­ന്ന­തു­വ­രെ ആ വി­ലാ­പം തു­ടർ­ന്നു­കൊ­ണ്ടി­രി­ക്കും. ജി­ബ്രാ­ന്റെ ഈ പ്ര­സ്താ­വം എത്ര സാർ­ത്ഥ­കം! ച­ങ്ങ­മ്പു­ഴ യുടെ ശ­വ­കു­ടീ­ര­ത്തിൽ­ക്കി­ട­ന്നു വി­ല­പി­ക്കു­ന്ന മ­ല­യാ­ള­ഭാ­ഷ­യെ പി­ടി­ച്ചെ­ഴു­ന്നെ­ല്പി­ക്കാൻ ഇ­ന്നു­വ­രെ ഒരു ക­വി­യും ഇവിടെ ഉ­ണ്ടാ­യി­ട്ടി­ല്ല. ശ്രീ. കി­ളി­മാ­നൂർ ര­മാ­കാ­ന്തി ന്റെ “കു­ങ്ക­മ­പ്പൊ­ട്ടു്,” ശ്രീ. തൃ­ക്കൊ­ടി­ത്താ­നം ഗോ­പി­നാ­ഥൻ നാ­യ­രു­ടെ “പ്ര­തി­ജ്ഞ” എന്നീ ക­വി­ത­കൾ നാം താൽ­പ­ര്യ­ത്തോ­ടെ വാ­യി­ക്കും (കു­ങ്കു­മം വാരിക). പക്ഷേ, പ്ര­ണി­പ­തി­ത­യാ­യ ഭാ­ഷ­യ്ക്കു ഹ­സ്താ­വ­ലം­ബം ന­ല്കു­ന്ന ക­വി­ക­ളാ­ണു് അ­വ­രെ­ന്നു് ആരും പ­റ­യു­ക­യി­ല്ല. ര­മാ­കാ­ന്ത­ന്റെ “മൗ­ന­ഭം­ഗി”ക്കു­ള്ള സൗ­ന്ദ­ര്യം “കു­ങ്ക­മ­പ്പൊ­ട്ടി”നു് ഇ­ല്ലെ­ന്നും­കൂ­ടി പ­റ­ഞ്ഞു­കൊ­ള്ള­ട്ടെ.

ശ്രീ. പു­തു­ശ്ശേ­രി രാ­മ­ച­ന്ദ്ര­ന്റെ “ന­ഗ്ന­ചി­ത്ര”ങ്ങൾ (ജ­ന­യു­ഗം) ശ്രീ. പാ­പ്പ­നം­കോ­ട്ടു പ്ര­ഭാ­ക­ര­ന്റെ “പ്ര­പ­ഞ്ച­ത്തിൽ” (മ­ല­യാ­ള­രാ­ജ്യം) ശ്രീ. പി. എൻ. ദാ­മോ­ദ­രൻ പി­ള്ള­യു­ടെ “ക­ണി­കാ­ണാൻ” (ദേ­ശാ­ഭി­മാ­നി) ശ്രീ. പു­ലാ­ക്കാ­ട്ടു ര­വീ­ന്ദ്ര­ന്റെ “ഹ­നു­മാ­ന്റെ ചിരി” (മ­ല­യാ­ള­നാ­ടു്) എന്നീ കാ­വ്യ­ങ്ങൾ പ്ര­ജ്ഞ­യോ­ടു് അ­ടു­ത്തു­നി­ല്ക്കു­ന്നു. സ­ന്താ­ന­ങ്ങ­ളെ സ്നേ­ഹി­ക്കു­ന്ന അച്ഛൻ, ഭാ­ര്യ­യെ സ്നേ­ഹി­ക്കു­ന്ന കാ­മു­കൻ ഇ­വ­രൊ­ക്കെ സ്നേ­ഹ­ത്തിൽ വി­ല­യം­കൊ­ണ്ടി­രി­ക്കു­മ്പോൾ ഹൃ­ദ­യ­ത്തി­ന്റെ ഭാ­ഷ­യിൽ സം­സാ­രി­ക്കു­ന്നു. സ്നേ­ഹ­ത്തി­നു ലോപം സം­ഭ­വി­ക്ക­ട്ടെ. സം­സാ­രം പ്ര­ജ്ഞ­യിൽ­നി­ന്നു് ഉ­ള­വാ­കും. ഈ ക­വി­കൾ­ക്കു് ക­വി­ത­യോ­ടു­ള്ള സ്നേ­ഹം കു­റ­ഞ്ഞോ എ­ന്നാ­ണു് എന്റെ സംശയം.

മ­ഹ­നീ­യ­മാ­യ കവിത ആ­ത്മാ­വിൽ ആ­ഞ്ഞ­ടി­ക്കു­ന്ന ഒരു കൊ­ടു­ങ്കാ­റ്റാ­ണു്. ആ കൊ­ടു­ങ്കാ­റ്റു­ണ്ടാ­ക്കാൻ ആർ­ക്കു ക­ഴി­യും? ടാ­ഗോ­റി നെ­പ്പോ­ലെ ഒരു കവി, ജി­ബ്രാ­നെ­പ്പോ­ലെ ഒരു കവി മ­ല­യാ­ള­ത്തിൽ എ­ന്നു­ണ്ടാ­കും?

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Malayalanadu Weekly; Kollam, Kerala; 1970-05-10.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 27, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.