SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(മ­ല­യാ­ള­നാ­ടു വാരിക, 1970-06-07-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

ക­ന്യ­ക­യു­ടെ മരണം
images/Jnehru.jpg
ജ­വാ­ഹർ­ലാൽ നെ­ഹ്റു

ജ­വാ­ഹർ­ലാൽ നെ­ഹ്റു വി­ന്റെ പ്ര­ഭാ­ഷ­ണം എന്റെ വാ­യ­ന­ക്കാ­രിൽ പലരും കേ­ട്ടി­രി­ക്കു­മ­ല്ലോ. കേ­ട്ടി­ട്ടി­ല്ലാ­ത്ത­വർ അ­ദ്ദേ­ഹ­ത്തി­ന്റെ ഗ്ര­ന്ഥ­ങ്ങൾ വാ­യി­ച്ചി­രി­ക്കും. നെ­ഹ്റു­വി­ന്റെ പ്ര­ഭാ­ഷ­ണ­ങ്ങ­ളും ഗ്ര­ന്ഥ­ങ്ങ­ളും ന­മു­ക്കു ചി­ത്ത­സ­മു­ന്ന­തി ഉ­ള­വാ­ക്കു­ന്നു: ന­മ്മു­ടെ ഭാ­വ­നാ­ച­ക്ര­വാ­ളം വി­ക­സി­പ്പി­ക്കു­ന്നു. നേ­രേ­മ­റി­ച്ചു മൊ­റാർ­ജി ദേ­ശാ­യി യു­ടേ­യോ സി. രാ­ജ­ഗോ­പാ­ലാ­ചാ­രി യു­ടേ­യോ പ്ര­ഭാ­ഷ­ണ­ങ്ങൾ കേ­ട്ടാ­ലോ? ന­മ്മു­ടെ മ­ന­സ്സി­നു് സ്വാ­ഭാ­വി­ക­മാ­യു­ള്ള വി­കാ­സം­പോ­ലും ഇ­ല്ലാ­തെ­യാ­കു­ന്നു. ഭാ­വ­ന­യു­ടെ ച­ക്ര­വാ­ളം സ­ങ്കോ­ചം പ്രാ­പി­ച്ചു­പ്രാ­പി­ച്ചു് ഒരു ബി­ന്ദു­വാ­യി രൂ­പാ­ന്ത­ര­പ്പെ­ടു­ന്നു. എ­ന്തു­കൊ­ണ്ടാ­ണു് ഇതു സം­ഭ­വി­ക്കു­ന്ന­തു്? രാ­ഷ്ട്രം എ­ന്ന­തു് ഒരു സ­ങ്ക­ല്പ­മാ­ണു്. ആ സ­ങ്ക­ല്പ­ത്തെ വി­ക­സി­പ്പി­ക്കു­ന്ന മ­ട്ടിൽ, ഭാ­ര­ത­മെ­ന്ന സ­ങ്ക­ല്പ­ത്തെ ഉ­ദാ­ത്ത­മാ­യ ഒരു മ­ണ്ഡ­ല­ത്തി­ലേ­ക്കു ന­യി­ക്കു­ന്ന മ­ട്ടിൽ നെ­ഹ്റു­വി­നു് സം­സാ­രി­ക്കാ­ന­റി­യാം; എ­ഴു­താ­ന­റി­യാം. ക­രു­തി­ക്കൂ­ട്ടി അ­ങ്ങ­നെ പ്ര­വർ­ത്തി­ക്കു­ക­യ­ല്ല അ­ദ്ദേ­ഹം. മ­ഹാ­നാ­ണു് നെ­ഹ്റു. തന്റെ മ­ഹ­ത്ത്വ­ത്തെ ആ­വി­ഷ്ക്ക­രി­ക്കു­ന്ന രീ­തി­യിൽ അ­ദ്ദേ­ഹം വാ­ക്കു­കൾ കൈ­കാ­ര്യം ചെ­യ്യു­മ്പോൾ ന­മ്മ­ളും ഉ­ന്ന­ത­ങ്ങ­ളാ­യ മ­ണ്ഡ­ല­ങ്ങ­ളി­ലേ­ക്കു ചെ­ല്ലു­ക­യാ­ണു്. മൊ­റാർ­ജി­ക്കോ രാ­ജ­ഗോ­പാ­ലാ­ചാ­രി­ക്കോ ഈ വി­ധ­ത്തിൽ ഒരു മാ­ന­സി­കോ­ന്ന­മ­നം ന­മു­ക്കു ന­ല്കാൻ ക­ഴി­യു­ക­യി­ല്ല ക­വി­ക­ളു­ടെ പ്ര­വർ­ത്ത­ന­വും, വ്യ­ത്യ­സ്ത­മ­ല്ല. കു­മാ­ര­നാ­ശാ­ന്റെ ചി­ന്താ­വി­ഷ്ട­യാ­യ സീത വാ­യി­ക്കൂ വ­ള്ള­ത്തോ­ളി ന്റെ ‘മ­ഗ്ദ്ല­ന­മ­റി­യം’ വാ­യി­ക്കു. കവികൾ പ­റ­ഞ്ഞ­തി­ലു­മ­ധി­കം നാം കേൾ­ക്കു­ന്നു. അവർ ക­ണ്ട­തി­ലു­മ­ധി­കം നാം കാ­ണു­ന്നു. ന­മ്മു­ടെ ഭാ­വ­നാ­മ­ണ്ഡ­ലം വി­ക­സി­ക്കു­ന്നു. പ്ര­കാ­ശ­പൂർ­ണ്ണ­മാ­യ ഒരു മാർ­ഗ്ഗ­ത്തി­ലൂ­ടെ നാം സ­ഞ്ച­രി­ക്കു­ന്നു. അ­നു­വാ­ച­ക­നു് ഈ അ­നു­ഭ­വ­ങ്ങൾ ന­ല്കാൻ ക­ഴി­വി­ല്ലാ­ത്ത­വർ കവിത എ­ഴു­തി­യി­ട്ടു് എ­ന്തു­കാ­ര്യം? മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പു് 10-ാം ല­ക്ക­ത്തിൽ 11-​ാമത്തെ പേജിൽ അ­ച്ച­ടി­ച്ചി­രി­ക്കു­ന്ന “നരബലി” എന്ന കവിത വാ­യി­ച്ചു­നോ­ക്കു­ക. കവിത ആ­രം­ഭി­ക്കു­ക­യാ­ണു്:

“ഇ­നി­യെ­ന്ത­മാ­ന്തം? നിണത്തെച്ചിചൂടിയോ-​

രി­വ­നെ­ക്കു­രു­തി ക­ഴി­ക്ക നമ്മൾ.

ക­ഴു­കി­ത്തു­ട­ച്ചൂ ബ­ലി­ക്ക­ല്ലു്; തേ­ച്ച­താം

കരവാൾ തി­ള­ങ്ങീ ക­നൽ­ക­ണ­ക്കേ:”

അ­ങ്ങ­നെ കു­രു­തി ന­ട­ക്കു­ന്നു. രക്തം നാ­ലു­പാ­ടും തെ­റി­ക്കു­ന്നു. എ­ന്നി­ട്ടും കാ­ളി­ക്കു തൃ­പ്തി­യാ­യി­ല്ല. ദേവി ക­ണ്ണു­രു­ട്ടി, ന­ടു­വി­ള­ക്കി കു­രു­തി ന­ട­ത്തി­യ­വ­നെ­ത്ത­ന്നെ വി­ളി­ക്കു­ന്നു. കവിത ഇ­ങ്ങ­നെ­യാ­ണു് അ­വ­സാ­നി­ക്കു­ന്ന­തു്.

“പ­ട­രു­ന്നി, താ­ഴു­ന്നി­തെ­ന്റെ മർ­മ്മ­ങ്ങ­ളിൽ

ഭയമോ, പു­ലി­ന­ഖ­ദം­ഷ്ട്ര­താ­നേ?”

രാ­ജ­ഗോ­പാ­ലാ­ചാ­രി­യു­ടെ പ്ര­ഭാ­ഷ­ണം കേൾ­ക്കു­മ്പോൾ എ­നി­ക്കു­ണ്ടാ­കു­ന്ന മ­നഃ­പീ­ഡ­യാ­ണു് ഈ ക­വി­ത­യും ഉ­ള­വാ­ക്കു­ന്ന­തു്. എ­ന്താ­യി­രി­ക്കാം ഇ­തി­ന്റെ അർ­ത്ഥം? എ­ന്തു­വേ­ണ­മെ­ങ്കി­ലും പറയാം. കാളി മ­നു­ഷ്യ­നെ ദുഃ­ഖി­പ്പി­ക്കു­ന്ന പ്ര­പ­ഞ്ച­ശ­ക്തി­യാ­കാം. കു­രു­തി കൊ­ടു­ക്ക­പ്പെ­ടു­ന്ന­വൻ അ­വ­ലം­ബ­ര­ഹി­ത­നാ­യ മ­നു­ഷ്യ­നാ­കാം; അ­ല്ലെ­ങ്കിൽ കാളി മു­ത­ലാ­ളി­ത്ത­വ്യ­വ­സ്ഥി­തി­യാ­കാം; വ­ധി­ക്ക­പ്പെ­ടു­ന്ന­വൻ തൊ­ഴി­ലാ­ളി­യാ­കാം. അ­തു­മ­ല്ലെ­ങ്കിൽ കാളി അ­മേ­രി­ക്ക­യാ­യി­രി­ക്കാം, ബ­ലി­ക്കു­ള്ള ഉരു വി­യ­റ്റ്നാം ആ­യി­രി­ക്കാം. ക­വി­ത­യെ­ഴു­തി­യ ശ്രീ. വി­ഷ്ണു­നാ­രാ­യ­ണൻ ന­മ്പൂ­തി­രി എന്റെ ഉ­ത്ത­മ­സു­ഹൃ­ത്താ­ണു്; ഞങ്ങൾ ഒ­രേ­സ്ഥ­ല­ത്തു് താ­മ­സ­ക്കാ­രാ­ണു്; അ­ദ്ദേ­ഹ­ത്തി­ന്റെ വി­ശ്വാ­സ­ങ്ങൾ ഒ­ട്ടൊ­ക്കെ എ­നി­ക്ക­റി­യാം. ആ അ­റി­വി­ന്റെ പേരിൽ ഇ­ത്ര­യും അർ­ത്ഥ­പ്ര­ദർ­ശ­നം ഞാൻ നിർ­വ­ഹി­ച്ചു. ഇതു ശ­രി­യാ­ക­ട്ടെ: അ­ല്ലെ­ങ്കിൽ തെ­റ്റാ­ക­ട്ടെ. ക­വി­ത­യ്ക്കു് ഈ സ­ന്ദി­ഗ്ദ്ധാർ­ത്ഥ­സ്വ­ഭാ­വം വരാമോ? കാ­വ്യ­പ­ര­മാ­യ അർ­ത്ഥം യു­ക്തി­പ­ര­മാ­യ അർ­ത്ഥ­ത്തിൽ നി­ന്നു് അ­നാ­യാ­സ­മാ­യി, അ­സ­ന്ദി­ഗ്ദ്ധ­മാ­യി ഉ­ദി­ച്ചു് ഉ­യ­രേ­ണ്ട­ത­ല്ലേ? എ­ന്നാ­ല­ല്ലേ ഹൃ­ദ­യ­സം­വാ­ദ­മു­ണ്ടാ­കൂ? എ­ന്നാ­ല­ല്ലേ ര­സാ­നു­ഭൂ­തി ഉ­ള­വാ­കൂ? ഇ­വ­യൊ­ക്കെ പഴയ പ­യ്യ­ന്മാ­രു­ടെ പഴയ ചോ­ദ്യ­ങ്ങ­ളാ­ണെ­ന്നു് പുതിയ പ­യ്യ­ന്മാർ പറയും. സാ­ഹി­ത്യ­ത്തിൽ പ്രാ­ചീ­ന­ത­യു­മി­ല്ല, ന­വീ­ന­ത­യു­മി­ല്ല. സാ­ഹി­ത്യ­ത­ത്ത്വ­ങ്ങൾ എ­ന്നും ഒ­ന്നു­പോ­ലെ­യാ­ണു്. വാ­ച്യാർ­ത്ഥം എ­ത്ര­ത്തോ­ളം സ്പ­ഷ്ട­മാ­കു­മേ അ­ത്ര­ത്തോ­ളം വ്യം­ഗ്യാർ­ത്ഥം സ്പ­ഷ്ട­മാ­കു­മെ­ന്നു ആ­ചാ­ര്യ­ന്മാർ വി­ധി­ക്കു­ന്നു. “നഹി വ്യം­ഗ്യ പ്ര­തീ­യ­മാ­നേ വാ­ച്യ­ബു­ദ്ധിർ ദൂ­രീ­ഭ­വ­തി” എ­ന്നാ­ണു് ആ­ന­ന്ദ­വർ­ദ്ധ­ന­ന്റെ മതം. വി­ഷ്ണു­നാ­രാ­യ­ണൻ ന­മ്പൂ­തി­രി­യു­ടെ വാ­ച്യാർ­ത്ഥം തന്നെ സ്പ­ഷ്ട­മ­ല്ല. അ­ത്യ­ന്താ­ധു­നി­ക­നെ­ങ്കി­ലും ചി­ല­പ്പോ­ഴൊ­ക്കെ നല്ല ക­വി­ത­കൾ എ­ഴു­താ­റു­ള്ള എന്റെ കൂ­ട്ടു­കാ­ര­നെ­ക്കു­റി­ച്ചു ഇ­ത്ര­യും എ­ഴു­തേ­ണ്ടി­വ­ന്ന­തിൽ എ­നി­ക്കു വൈ­ഷ­മ്യ­മു­ണ്ടു്. വി­ഷ്ണു­നാ­രാ­യ­ണൻ ന­മ്പൂ­തി­രി­യു­ടെ “നരബലി”യെ വി­ട്ടി­ട്ടു ഞാൻ ശ്രീ. അ­യ്യ­പ്പ­പ്പ­ണി­ക്ക­രു ടെ “അ­മേ­രി­ക്ക”യി­ലേ­ക്കു വ­രി­ക­യാ­ണു്. “മ­റ്റു­ള്ള­വ­രു­ടെ കു­റ്റം പ­റ­യു­ന്ന­താ­ണു ന­മ്മു­ടെ കുറ്റ”മെ­ന്നു് ആരോ പ­റ­ഞ്ഞി­ട്ടു­ണ്ടു്. അതു സ­ത്യ­മാ­ണെ­ങ്കിൽ ഞാൻ കു­റ്റ­ക്കാ­രൻ തന്നെ. ശ്രീ അ­യ്യ­പ്പ­പ്പ­ണി­ക്ക­രു­ടെ “അ­മേ­രി­ക്ക” ക­വി­ത­യ­ല്ല; വെറും ഗ­ദ്യ­മാ­ണു്. വെറും ഗ­ദ്യ­മ­ല്ല, വി­രൂ­പ­മാ­യ ഗദ്യം (കേ­ര­ള­ക­വി­ത—ജ­നു­വ­രി–മാർ­ച്ചു ലക്കം)

പ­തി­വു­പോ­ലെ വൈ­കു­ന്നേ­രം ന­ട­ക്കാ­നി­റ­ങ്ങി

കു­റെ­ദൂ­രം ചെ­ല്ലു­മ്പോൾ

പെ­ട്ടെ­ന്നു നി­ന്നെ വ­ഴി­യിൽ ക­ണ്ടു­മു­ട്ടി­യാ­ലോ

നി­ന്റെ കാലിൽ തു­ട­ങ്ങു­ന്ന ഭൂമി

എന്റെ കാ­ല്ക്കൽ വ­ന്ന­വ­സാ­നി­ക്കു­ന്ന­തു­പോ­ലെ

ഇ­മ്മ­ട്ടിൽ പോ­കു­ന്നു അ­ദ്ദേ­ഹ­ത്തി­ന്റെ അ­ത്യ­ന്താ­ധു­നി­ക ‘കവിത’. ഇ­ത്ര­യും എ­ഴു­തി­ക്ക­ഴി­ഞ്ഞ­പ്പോൾ എന്റെ ഭ­വ­ന­ത്തി­ന­ടു­ത്തു­ള്ള ഒരു വി­ദ്യാ­ല­യം വി­ട്ടു കൊ­ച്ചു­കു­ട്ടി­കൾ കലപില ശ­ബ്ദ­ത്തോ­ടെ പോ­കു­ന്ന­തു ഞാൻ കാ­ണു­ന്നു. അ­വ­രു­ടെ അർ­ത്ഥ­ര­ഹി­ത­ങ്ങ­ളാ­യ ശ­ബ്ദ­ങ്ങൾ ഞാൻ കേൾ­ക്കു­ന്നു. അ­യ്യ­പ്പ­പ്പ­ണി­ക്ക­രു­ടെ ക­വി­ത­യ്ക്കും കു­ട്ടി­ക­ളു­ടെ നി­രർ­ത്ഥ­ക­ശ­ബ്ദ­ത്തി­നും ത­മ്മിൽ ഒരു വ്യ­ത്യാ­സ­വു­മി­ല്ല.

പ­ണ്ടു് ****** കൊ­ട്ടാ­ര­ത്തിൽ പ­ര­മ­സു­ന്ദ­രി­യാ­യ ഒരു ത­മ്പു­രാ­ട്ടി ഉ­ണ്ടാ­യി­രു­ന്നു. അവരെ ഒരു കോ­യി­ത്ത­മ്പു­രൻ വി­വാ­ഹം ക­ഴി­ച്ചു. പക്ഷേ, ആ ബന്ധം വ­ള­രെ­ക്കാ­ലം നീ­ണ്ടു­നി­ന്നി­ല്ല. സ്വ­ച്ഛ­ന്ദ­ഗാ­മി­നി­യാ­യ ത­മ്പു­രാ­ട്ടി­യെ ത­നി­ക്കു വേ­ണ്ടെ­ന്നു കോ­യി­ത്ത­മ്പു­രാൻ പ­റ­ഞ്ഞു. അ­ങ്ങ­നെ വി­വാ­ഹ­മോ­ച­ന­വും ന­ട­ന്നു. കാലം ക­ഴി­ഞ്ഞ­പ്പോൾ ഒരു തി­രു­മു­ല്പാ­ടു അവരെ വി­വാ­ഹം ക­ഴി­ച്ചു. തി­രു­മു­ല്പാ­ടി­ന്റെ “പ്ര­ഥ­മ­രാ­ത്രി.” പാവം ത­മ്പു­രാ­ട്ടി­യെ കാ­ത്തി­രി­ക്കു­ക­യാ­ണു്. രാ­ത്രി ഒ­രു­മ­ണി­ക­ഴി­ഞ്ഞി­ട്ടും അവർ വ­ന്നെ­ത്തി­യി­ല്ല. മറ്റു പു­രു­ഷ­ന്മാ­രോ­ടു ചേർ­ന്നു ര­സി­ച്ചി­രി­ക്കു­ക­യാ­യി­ക്കു­ന്നു ത­മ്പു­രാ­ട്ടി. തി­രു­മു­ല്പാ­ടു് ഒരു മണി ക­ഴി­ഞ്ഞ­പ്പോൾ ഉ­റ­ങ്ങി­പ്പോ­കു­ക­യും ചെ­യ്തു. മണി ര­ണ്ടാ­യ­പ്പോൾ ത­മ്പു­രാ­ട്ടി ശ­യ­നാ­ഗാ­ര­ത്തിൽ എത്തി. ബോ­ധ­മി­ല്ലാ­ത്ത­മ­ട്ടിൽ കി­ട­ന്നു­റ­ങ്ങു­ന്ന തന്റെ ഭർ­ത്താ­വി­നെ അവർ കണ്ടു. അ­യാ­ളു­ടെ രണ്ടു ക­വി­ളി­ലൂ­ടെ­യും ഉ­മി­നീ­രു് ഒ­ഴു­കു­ന്നു. അതു കണ്ട മാ­ത്ര­യിൽ “ഹായ്, എ­നി­ക്കി­യാ­ളെ വേണ്ട” എന്നു പ­റ­ഞ്ഞു ത­മ്പു­രാ­ട്ടി മു­റി­വി­ട്ടി­റ­ങ്ങി­പ്പോ­യി. തി­രു­മു­ല്പാ­ടു് പി­റ്റേ­ദി­വ­സം സ്വ­ന്തം നാ­ട്ടി­ലേ­ക്കു കെ­ട്ടു­കെ­ട്ടു­ക­യും ചെ­യ്തു. ക­വി­ത­യും ഇ­തു­പോ­ലെ­യാ­ണു്. ഒരു വാ­ക്കു വി­ല­ക്ഷ­ണ­മാ­യി വ­ന്നു­വീ­ണാൽ മതി; സ­ഹൃ­ദ­യ­നു ഉ­ദ്വേ­ഗ­മു­ണ്ടാ­കും. തി­രു­മു­ല്പാ­ടി­നെ­ക്ക­ണ്ടു ത­മ്പു­രാ­ട്ടി ‘ഹായ്’ എന്നു നി­ല­വി­ളി­ച്ച­തു­പോ­ലെ സ­ഹൃ­ദ­യ­നും നി­ല­വി­ളി­ച്ചു­പോ­കും.

ശ്രാ­വ­ണ­ര­ജ­നി നീ കാത്തുനിൽക്കുവതാരെ-​

യാവണം വ്യ­ഥാ­വി­ലീ­യോ­ണ­ക്കോ­ടി­യും നീ­ട്ടി?

എന്നു സു­ന്ദ­ര­മാ­യ രീ­തി­യിൽ ശ്രീ. പു­ലാ­ക്കാ­ട്ടു ര­വീ­ന്ദ്രൻ കവിത ആ­രം­ഭി­ക്കു­ന്നു (കേ­ര­ള­ക­വി­ത). പക്ഷേ അതു്,

“പാ­തി­പ്പ­പ്പ­ടം പോലെ നാളികേരത്തിന്നൊറ്റ-​

പ്പാ­തി­പോൽ…”

എന്ന വ­രി­ക­ളിൽ എ­ത്തു­മ്പോൾ തി­രു­മു­ല്പാ­ടി­ന്റെ ഉ­മി­നീ­രു് ഒ­ലി­ക്കു­ന്ന ക­വിൾ­ത്ത­ട­ങ്ങ­ളെ ഞാൻ ഓർ­മ്മി­ച്ചു­പോ­കു­ന്നു. “ഇനി വേ­ണ്ടാ” എ­ന്നു് ഞാൻ പ­റ­ഞ്ഞു­പോ­കു­ന്നു. ഈ വ­ല്ലാ­യ്മ തീ­രു­ന്ന­തു് യ­ഥാർ­ത്ഥ­ക­വി­യാ­യ ശ്രീ. ചാ­ത്ത­നാ­ത്തു് അ­ച്യു­ത­നു­ണ്ണി­യു­ടെ “പ്ര­ള­യം” വാ­യി­ക്കു­മ്പോ­ഴാ­ണു്.

അണിമഴവില്ലായിരമായിര-​

മ­യു­തോ­ജ്വ­ല വർ­ണ്ണ­പ്പീ­ലി വി­ടർ­ത്തി

മൃ­ദു­ലോ­ല്ക്ക­ട താളലയങ്ങളി-​

ല­തി­സു­ന്ദ­ര മംഗല നർ­ത്ത­ന­മാ­ടി

ത­ര­ള­ദ്യു­തി ചി­ത­റി­യ വെള്ളിൽ-​

പ്പ­റ­വ­ക­ളു­ടെ വെ­ള്ളി­ച്ചി­റ­കു­ക­ളേ­റി.

സ­ര­സ്വ­തി പ­രി­ല­സി­ക്കു­ന്ന­തു് രോ­മാ­ഞ്ച­മു­ള­വാ­ക്കു­ന്നു (എ­ല്ലാ­വർ­ക്കും രോ­മാ­ഞ്ച­മു­ണ്ടാ­ക­ണ­മെ­ന്നി­ല്ല, കാരണം എല്ലാ ആ­ളു­കൾ­ക്കും രോ­മ­മി­ല്ല­ല്ലോ). കാ­വ്യാ­നു­ഭ­വ­ത്തെ ആ­വി­ഷ്ക്ക­രി­ക്കാൻ ആ­വ­ശ്യ­ക­മാ­യ­തി­ലും അധികം പ­ദ­ങ്ങൾ അ­ച്യു­ത­നു­ണ്ണി പ്ര­യോ­ഗി­ക്കു­ന്നു­ണ്ടെ­ങ്കി­ലും അ­ദ്ദേ­ഹം ക­വി­യാ­ണു്, ജ­ന്മ­നാ ക­വി­യാ­ണു്.

“അ­വ­കാ­ശ­ങ്ങൾ പി­ടി­ച്ചു­പ­റ്റും!” അതാ തെ­രു­വി­ലൂ­ടെ ഒരു ഘോ­ഷ­യാ­ത്ര. അ­വി­ടെ­നി­ന്നു് ഉ­യ­രു­ന്ന മു­ദ്രാ­വാ­ക്യ­മാ­ണ­തു്. തൊ­ഴി­ലാ­ളി­കൾ അ­വ­കാ­ശ­ങ്ങൾ പി­ടി­ച്ചു­പ­റ്റ­ട്ടെ. ഞാൻ അ­വ­രോ­ടു യോ­ജി­ക്കു­ന്നു. പക്ഷേ, നി­ശ്ശ­ബ്ദ­മാ­യ ഒരു മു­ദ്രാ­വാ­ക്യം ക­ലാ­കാ­രി­കൾ മു­ഴ­ക്കാ­റു­ള്ള­തു് എന്റെ ആ­ന്ത­ര­ശ്രോ­ത്രം കേൾ­ക്കാ­റു­ണ്ടു്. “വി­കാ­ര­ങ്ങൾ­ക്കു് അ­വ­കാ­ശ­ങ്ങ­ളു­ണ്ടു്. അവ ഞങ്ങൾ പി­ടി­ച്ചു­പ­റ്റും” എ­ന്നാ­ണു് ആ മു­ദ്രാ­വാ­ക്യം. “ജ­ന­യു­ഗം” വാ­രി­ക­യു­ടെ 43-ാം ലക്കം നോ­ക്കു­ക. കു­മാ­രി വസന്ത എ­ഴു­തി­യ “നീ­രാ­ളി” എന്ന ചെ­റു­ക­ഥ കാണാം. ഇ­ഷ്ട­പ്പെ­ട്ട പു­രു­ഷ­നെ വി­വാ­ഹം­ക­ഴി­ക്കാൻ അമ്മ സ­മ്മ­തി­ക്കാ­ത്ത­തു­കൊ­ണ്ടു് മകൾ തൂ­ങ്ങി­മ­രി­ക്കു­ന്ന­താ­ണു് അതിലെ പ്ര­തി­പാ­ദ്യം. സ്നേ­ഹ­മെ­ന്ന വി­കാ­ര­ത്തി­ന്റെ അ­വ­കാ­ശ­ങ്ങൾ­ക്കു­വേ­ണ്ടി വാ­ദി­ക്കു­ക­യാ­ണു് വസന്ത. ആശയം കൊ­ള്ളാം. പക്ഷേ, ചെ­റു­ക­ഥ­യെ­ന്ന നി­ല­യിൽ “നീ­രാ­ളി” പ­രാ­ജ­യ­പ്പെ­ട്ടി­രി­ക്കു­ന്നു. ഏതു ക­ലാ­സൃ­ഷ്ടി­യും ഭാ­വാ­ത്മ­ക­മാ­യി­രി­ക്ക­ണം. വ­സ­ന്ത­യു­ടെ കഥയിൽ ഭാ­വാ­ത്മ­ക­ത്വ­മി­ല്ല. ഒരു വി­കാ­ര­ത്തി­ന്റെ സ്ഥൂ­ലീ­ക­ര­ണ­മേ­യു­ള്ളു.

ശം­ഖും­മു­ഖം ക­ട­ല്പു­റ­ത്തു് കു­റെ­നേ­ര­മി­രു­ന്നി­ട്ടു് ഞാൻ തി­രി­ച്ചു­പോ­രാ­നാ­യി എ­ഴു­ന്നേ­റ്റു. അ­പ്പോൾ പി­റ­കി­ലൊ­രു ശബ്ദം. “സാർ”. ഞാൻ തി­രി­ഞ്ഞു നോ­ക്കി­യ­പ്പോൾ എന്റെ മ­ക­ളു­ടെ പ്രാ­യം വ­രു­ന്ന ഒരു പെൺ­കു­ട്ടി സ­ന്തോ­ഷം­കൊ­ണ്ടു തി­ള­ങ്ങു­ന്ന ന­യ­ന­ങ്ങ­ളോ­ടു കൂ­ടി­നി­ല്ക്കു­ന്നു. “എ­ന്തു­വേ­ണം? ആ­രാ­ണു്?” എന്നു ഞാൻ ചോ­ദി­ച്ചു. ആ പെൺ­കു­ട്ടി­ക്കു് സ­ന്തോ­ഷം കൊ­ണ്ടു സം­സാ­രി­ക്കാൻ വ­യ്യെ­ന്നു് എ­നി­ക്കു തോ­ന്നി. അവൾ ഇടറിയ ശ­ബ്ദ­ത്തിൽ പ­റ­ഞ്ഞു: “സാർ എന്റെ ക­ഥ­യെ­ക്കു­റി­ച്ചു് നല്ല അ­ഭി­പ്രാ­യം എ­ഴു­തി­യി­രു­ന്നു.” ആ­ഹ്ലാ­ദ­ത്തി­ന്റെ പാ­ല്ക്ക­ട­ലിൽ മു­ങ്ങി­നി­ല്ക്കു­ന്ന ല­ക്ഷ്മീ­ദേ­വി­യാ­ണു് അ­വ­ളെ­ന്നു ഞാൻ വി­ചാ­രി­ച്ചു. ക­ലാ­ദേ­വ­ത­യും അ­തു­പോ­ലെ ആ­ഹ്ലാ­ദ­ത്തി­ന്റെ പാ­ല്ക്ക­ട­ലിൽ മു­ങ്ങി­നി­ല്ക്ക­ണം. അ­തി­ല്ലെ­ങ്കിൽ ന­മു­ക്കു് ഇഷ്ടം തോ­ന്നു­ക­യി­ല്ല. ശ്രീ. ബാ­ല­ച­ന്ദ്ര­ന്റെ “ത­ല­ചാ­യ്ക്കാ­നൊ­രി­ടം” എന്ന കഥ നോ­ക്കു­ക (മ­ല­യാ­ള­രാ­ജ്യം). കാ­മു­ക­ന്റെ­യും കാ­മു­കി­യു­ടെ­യും പ്രേ­മ­ലീ­ല­കൾ ക­ണ്ടു് വി­കാ­ര­പ­ര­വ­ശ­യാ­കു­ന്ന ഒരു സ്ത്രീ­യു­ടെ ചി­ത്രം വ­ര­ച്ചി­രി­ക്കു­ക­യാ­ണു് ബാ­ല­ച­ന്ദ്രൻ. ക­ഥ­യു­ടെ എല്ലാ സ­വി­ശേ­ഷ­ത­ക­ളു­മു­ണ്ടു് ഇ­തി­നു്. പക്ഷേ, ആ­ഹ്ലാ­ദ­ദാ­യ­ക­ത്വം എന്ന ധർ­മ്മം­മാ­ത്രം ഇല്ല.

“അ­ഭി­ല­ഷി­ക്കു­ന്ന­തു ചെ­യ്യാൻ ക­ഴി­വി­ല്ലാ­ത്ത­വൻ ത­നി­ക്കു ചെ­യ്യാ­വു­ന്ന­തു് അ­ഭി­ല­ഷി­ച്ചു­കൊ­ള്ള­ട്ടെ.” എന്നു ഡാ­വി­ഞ്ചി പ­റ­ഞ്ഞി­ട്ടു­ണ്ടു്. 37-ാം ലക്കം “കു­ങ്ക­മം” വ­രി­ക­യിൽ ശ്രീ­മ­തി ചെ­ല്ല­മ്മ ജോസഫ് എ­ഴു­തി­യ “പി­ക്കി­നി­ക്ക്” എന്ന ചെ­റു­ക­ഥ വാ­യി­ച്ച­പ്പോൾ ഞാൻ ഡാ­വി­ഞ്ചി­യു­ടെ വാ­ക്യം ഓർ­മ്മി­ച്ചു­പോ­യി. ഒരു കു­ടി­യ­നെ “സൈ­ക്കി­യാ­ട്രി­സ്റ്റി”ന്റെ അ­ടു­ക്കൽ കൊ­ണ്ടു­പോ­കു­ന്ന­താ­ണു് ഇതിലെ കഥ. ഇതൊരു ക­ഥ­യ­ല്ല, ഉ­പ­ന്യാ­സ­മ­ല്ല. ഒ­ന്നു­മ­ല്ല. സാ­ഹി­ത്യ­ത്തി­ന്റെ പേരും പ­റ­ഞ്ഞു ന­ട­ത്തു­ന്ന ഒരു സ­മൂ­ഹ­ദ്രോ­ഹ­മാ­ണി­തു്. ക­ഥ­യെ­ഴു­താൻ അ­ഭി­ലാ­ഷം: അതു് അ­നു­ഷ്ഠി­ക്കാൻ ശ്രീ­മ­തി­ക്കു ക­ഴി­വി­ല്ല. പി­ന്നെ; ക­ഥ­യെ­ഴു­ത­ണ­മെ­ന്ന ആ­ഗ്ര­ഹ­ത്തോ­ടെ വർ­ത്തി­ച്ചു­കൊ­ള്ള­ട്ടെ, ആ­കർ­ഷ­ക­ത്വ­മു­ള്ള ഒരു പ്രേ­മ­ക­ഥ­യാ­ണു് ശ്രീ. എൻ. എൻ. വാ­സു­ദേ­വ­ശർ­മ്മ­യു­ടെ “വേ­ന­ലിൽ മഴ”. വാ­യ­ന­ക്കാ­ര­ന്റെ ജി­ജ്ഞാ­സ­യെ ഉ­ദ്ദീ­പി­പ്പി­ക്കു­ന്ന ആ­ഖ്യാ­നം: ധ്വ­ന്യാ­ത്മ­ക­മാ­യ പ്ര­തി­പാ­ദ­നം! ഇ­തി­നു­മു­മ്പു് ഞാൻ ഈ ക­ഥാ­കാ­ര­ന്റെ കഥകൾ വാ­യി­ച്ചി­ട്ടി­ല്ല. അ­ദ്ദേ­ഹ­ത്തി­ന്റെ ആ­ദ്യ­ത്തെ ശ്ര­മ­മാ­ണു് ഇതു് എന്നു തോ­ന്നു­ന്നു. ഒരു പ്രാ­ഥ­മി­ക പ­രി­ശ്ര­മ­മെ­ന്ന നി­ല­യിൽ ഇതു് അ­ഭി­ന­ന്ദ­നീ­യ­മ­ത്രേ. പ്ര­തി­കാ­ര­വാ­ഞ്ഛ­യു­ള്ള ഒരു കാ­മു­ക­നെ ശ്രീ­മ­തി­എ­സ്. സുമതി “മ­ര­ണ­ത്തി­ന്റെ മണം” എന്ന കഥയിൽ അ­വ­ത­രി­പ്പി­ക്കു­ന്നു. സു­മ­തി­ക്കു ക­ഥ­യെ­ഴു­താൻ അ­റി­യാം.

ഒരു പെ­ണ്ണു­മാ­യി ലൈം­ഗി­ക­വേ­ഴ്ച­യി­ലേർ­പ്പെ­ട്ട ഒരുവൻ വ­ള­രെ­ക്കാ­ലം ക­ഴി­ഞ്ഞു അ­വ­ളു­ടെ മൂത്ത സ­ഹോ­ദ­രി­യെ കാണാൻ പോ­കു­ന്ന­താ­ണെ­ന്നു തോ­ന്നു­ന്നു. ശ്രീ. ദേവൻ ആ­റ്റി­ങ്ങൽ എ­ഴു­തി­യ “പാ­മ്പു്” എന്ന ചെ­റു­ക­ഥ­യു­ടെ വിഷയം. തോ­ന്നു­ന്നു എ­ന്നു­പ­റാ­യാ­നേ എ­നി­ക്കു ധൈ­ര്യ­മു­ള്ളു. കാരണം അ­ത്ര­ക­ണ്ടു് സ­ങ്കീർ­ണ്ണ­ത­യു­ണ്ടു് ആ­ഖ്യാ­ന­ത്തി­നു്. പ­റ­യാ­നു­ള്ള­തു് മ­നു­ഷ്യ­നു മ­ന­സ്സി­ലാ­കു­ന്ന­വി­ധ­ത്തിൽ ല­ളി­ത­മാ­യി, ഋ­ജ്ജു­വാ­യി പ­റ­ഞ്ഞാൽ സാ­ഹി­ത്യ­മാ­വു­ക­യി­ല്ലെ­ന്നു­ണ്ടോ? “മ­ല­യാ­ള­നാ­ട്ടി”ന്റെ ഒ­ന്നാം­ല­ക്ക­ത്തി­ലെ ഈ ചെ­റു­ക­ഥ­യ്ക്കു് ഭംഗി പോര. തെ­ളി­ഞ്ഞ മ­ണ്ഡ­ല­ത്തിൽ ക­ഥാ­കാ­ര­ന്മാർ കഥകളെ നി­വേ­ശി­പ്പി­ക്ക­ണം. ശ്രീ. ചെ­റ­മം­ഗ­ലം രാ­ധാ­കൃ­ഷ്ണ­ന്റെ “മ­നു­ഷ്യൻ കാ­ല­ഘ­ട്ട­ത്തിൽ” എന്ന ക­ഥ­യെ­ക്കു­റി­ച്ചും ഇ­തു­ത­ന്നെ­യാ­ണു പ­റ­യാ­നു­ള്ള­തു. കൃ­ത്രി­മ­മാ­യ ആ­ഖ്യാ­നം. ഫ­ലി­തോ­ക്തി­ക്കു ക­ഴി­വി­ല്ലാ­തെ അതു നിർ­വ്വ­ഹി­ക്കാ­നു­ള്ള ആ­ഗ്ര­ഹം; പ്ര­ശ­സ്ത­രാ­യ ചില ക­ഥാ­കാ­ര­ന്മാ­രെ അ­നു­ക­രി­ക്കാ­നു­ള്ള വ്യർ­ത്ഥ­യ­ത്നം. ഇ­വ­യൊ­ക്കെ­യാ­ണു് രാ­ധാ­കൃ­ഷ്ണ­ന്റെ കഥയെ വി­രൂ­പ­മാ­ക്കു­ന്ന­തു്.

images/Prsyamala.jpg
പി. ആർ. ശ്യാ­മ­ള

ര­താർ­ത്ഥി­ത്വ­ത്തി­ന്റെ കു­ത്സി­ത­ഫ­ല­ങ്ങ­ളെ­പ്പ­റ്റി പലരും ക­ഥ­ക­ളെ­ഴു­തി­യി­ട്ടു­ണ്ടു്. ഒരു ഡൊ­മി­നി­ക് അച്ചൻ ഒരു സാ­ലി­ക്കൊ­ച്ച­മ്മ­യെ എ­ങ്ങ­നെ ച­തി­ച്ചു­വെ­ന്നു വ്യ­ക്ത­മാ­ക്കു­ന്ന ഒരു ചെ­റു­ക­ഥ മേയ് മാ­സ­ത്തി­ലെ “വി­ശാ­ല­കേ­ര­ള”ത്തി­ലു­ണ്ടു്. ത­ങ്ക­ച്ചൻ എന്ന ബാ­ല­ന്റെ നി­ഷ്ക്ക­ള­ങ്ക­ങ്ങ­ളാ­യ ക­ണ്ണു­കൾ ആ ഗർ­ഹ­ണീ­യ­കൃ­ത്യ­ത്തെ എ­ങ്ങ­നെ ക­ണ്ടു­വെ­ന്നു നാം ഈ ക­ഥ­യി­ലൂ­ടെ മ­ന­സ്സി­ലാ­ക്കു­ന്നു. ശ്രീ­മ­തി പി. ആർ. ശ്യാ­മ­ള എ­ഴു­തി­യ “ചു­വ­ന്ന നിഴൽ” എന്ന ഈ ചെ­റു­ക­ഥ­യ്ക്കു സ­വി­ശേ­ഷ­ത­യു­ണ്ടു്. ഒരു പ്രേ­മ­ഭം­ഗ­ത്തി­ന്റെ കഥ മ­ഹാ­ഭാ­ര­ത­ത്തി­ലെ ക­ഥാ­പാ­ത്ര­ങ്ങ­ളെ അ­വ­ത­രി­പ്പി­ച്ചു് ആ­വി­ഷ്ക്ക­രി­ക്കു­ക­യാ­ണു ശ്രീ­മ­തി ലത (പാഞ്ചാലി-​വിശാലകേരളം). ക­ഥ­യു­ടെ പ്ര­തി­രൂ­പാ­ത്മ­ക­സ്വ­ഭാ­വം കൂ­റെ­യൊ­ക്കെ പീ­ഡാ­ക­ര­മാ­ണെ­ങ്കി­ലും അ­തിൽ­ക്കാ­ണു­ന്ന മൗലിക പ്ര­തി­ഭ ആ­ഹ്ലാ­ദ­ദാ­യ­ക­മാ­ണു്. മുൻ­പൊ­രി­ക്കൽ ‘ജ­ന­യു­ഗം’ വാ­രി­ക­യിൽ ശ്രീ­മ­തി ലത, മു­ട­പു­ര. മ­നോ­ഹ­ര­മാ­യ ഒരു ക­ഥ­യെ­ഴു­തി­യി­രു­ന്നു. ആ ല­ത­ത­ന്നെ­യാ­ണോ ‘വി­ശാ­ല­കേ­ര­ള’ത്തി­ലെ ക­ഥ­യു­മെ­ഴു­തി­യ­തെ­ന്ന വ­സ്തു­ത എ­നി­ക്കു നി­ശ്ച­യ­മി­ല്ല. എ­ന്താ­യാ­ലും ജ­ന്മ­നാ എ­ഴു­ത്തു­കാ­രി­ത­ന്നെ­യാ­ണു് ഈ പെൺ­കു­ട്ടി.

ഞാ­നൊ­രു നല്ല ലേ­ഖ­ന­മെ­ഴു­തി­യാൽ ‘മാ­തൃ­ഭൂ­മി’, ‘ജ­ന­യു­ഗം’, ‘മ­ല­യാ­ള­നാ­ടു്’ എ­ന്നി­ങ്ങ­നെ­യു­ള്ള ഉ­ത്കൃ­ഷ്ട­വാ­രി­ക­ക­ളിൽ ഏ­തെ­ങ്കി­ലു­മൊ­ന്നി­നു് അതു് അ­യ­യ്ക്കു­വാ­നാ­യി­രി­ക്കും എന്റെ കൗ­തു­കം. ലേ­ഖ­ന­ത്തി­നു കി­ട്ടു­ന്ന പ്ര­തി­ഫ­ല­മ­ല്ല വാ­രി­ക­യു­ടെ പ്ര­ചാ­ര­മാ­യി­രി­ക്കും ആ താ­ല്പ­ര്യ­ത്തി­നു ഹേ­തു­വാ­യി­രി­ക്കു­ന്ന­തു്. “ഏ­താ­യാ­ലും എഴുതി, നാ­ലു­പേർ കാ­ണ­ട്ടെ” എ­ന്നാ­യി­രി­ക്കും എന്റെ വി­ചാ­രം. അ­തി­നാൽ മാ­തൃ­ഭൂ­മി­യി­ലും മ­റ്റും നല്ല ക­ഥ­ക­ളെ­ഴു­തു­ന്ന ക­ഥാ­കാ­ര­ന്മാർ ക­ലാ­ശൂ­ന്യ­ങ്ങ­ളാ­യ കഥകൾ പ്ര­ചാ­രം കു­റ­ഞ്ഞ വാ­രി­ക­ക­ളി­ലെ­ഴു­തി­യാൽ അവരെ കു­റ്റം പ­റ­യാ­നു­ള്ള അർഹത എ­നി­ക്കി­ല്ല. എ­ന്നാ­ലും “ക­ഴി­യു­ന്ന­തും ന­ന്നാ­യി­ട്ടെ ഞാൻ എഴുതൂ” എ­ന്നൊ­രു ദൃ­ഢ­വ്ര­തം ക­ഥാ­കാ­ര­ന്മാർ­ക്കു് ഉ­ണ്ടാ­യി­രി­ക്കു­ന്ന­തു ന­ന്നു്. മാ­തൃ­ഭൂ­മി­യിൽ നല്ല ക­ഥ­ക­ളെ­ഴു­തു­ന്ന ശ്രീ. വൈ­ശാ­ഖൻ തി­ക­ച്ചും വി­രൂ­പ­മാ­യ ഒരു കഥ ‘നദി’യുടെ മേയ് ല­ക്ക­ത്തിൽ എ­ഴു­തി­യി­രി­ക്കു­ന്നു. സ്ത്രൈ­ണ­മാ­യ അ­സൂ­യ­യും ദു­ശ്ശ­ങ്ക­യു­മാ­ണു് അതിലെ പ്ര­തി­പാ­ദ്യം. പക്ഷേ, ആ വി­കാ­ര­ങ്ങൾ­ക്കു് ക­ലാ­ത്മ­ക­മാ­യ ആ­വി­ഷ്ക്കാ­രം ല­ഭി­ച്ചി­ട്ടി­ല്ല. ധ്വ­ജ­ഭം­ഗ­മാ­ണു് (Impotence) ശ്രീ. യൂ. കെ. കൂ­മാ­രൻ “നി­ഴ­ലി­ന്റെ ശവ”ത്തിൽ പ്ര­തി­പാ­ദി­ക്കു­ന്ന­തു്. ഭാ­ര്യ­യു­ടെ വ­ക്ഷോ­രു­ഹ­പ­ത­ന­ത്തിൽ ഭർ­ത്താ­വി­നു­ള്ള ആശങ്ക ശ്രീ. കെ. ജ­യ­ച­ന്ദ്ര­ന്റെ “മു­ല­പ്പാൽ” എന്ന ക­ഥ­യി­ലെ വി­ഷ­യ­മാ­ണു്. രണ്ടു ക­ഥ­ക­ളും അ­വാ­സ്ത­വി­ക­ങ്ങ­ളാ­ണു്. ക­ല­യു­ടെ യാ­ഥാർ­ത്ഥ്യം അ­വ­യ്ക്കി­ല്ലെ­ന്നു് വ്യ­ക്ത­മാ­ക്കി­പ്പ­റ­യാം അ­വി­ദ­ഗ്ദ്ധ­നാ­യ ഒ­ര­ധ്യാ­പ­ക­ന്റെ ചി­ത്രം വ­ര­യ്ക്കാൻ ശ്രീ. ന­രേ­ന്ദ്ര­പ്ര­സാ­ദും യു­വ­തി­യാ­കാൻ കൊ­തി­യു­ള്ള ഒരു ബാ­ലി­ക­യേ അ­വ­ത­രി­പ്പി­ക്കാൻ ശ്രീ. പി. എ. ദി­വാ­ക­ര­നും യ­ത്നി­ക്കു­ന്നു. ഇവ ര­ണ്ടും ക­ലാ­കു­സു­മ­ങ്ങ­ള­ല്ല. ക­രി­ഞ്ഞു­പോ­യ മൊ­ട്ടു­ക­ളാ­ണു്. ഉ­ദാ­സീ­ന­മാ­യ മ­ട്ടിൽ, നി­സ്സം­ഗ­മാ­യ രീ­തി­യിൽ ക­ഥാ­കാ­ര­ന്മാർ ക­ഥ­പ­റ­യ­ണം. അവ വാ­യി­ക്കു­മ്പോൾ അ­നു­വാ­ച­കൻ പ്ര­ക­മ്പ­നം കൊ­ള്ള­ണം. ‘നദി’യിലെ ക­ഥാ­കാ­ര­ന്മാർ പ്ര­ക­മ്പ­നം കൊ­ണ്ടു ക­ഥ­പ­റ­യു­ന്നു. അ­നു­വാ­ച­കൻ ഒരു ച­ല­ന­വും കൂ­ടാ­തെ ഉ­ദാ­സീ­ന­മാ­യ­മ­ട്ടിൽ അവ വാ­യി­ക്കു­ന്നു.

images/KahlilGibran1.jpg
ഖ­ലീൽ­ജി­ബ്രാൻ

ഖ­ലീൽ­ജി­ബ്രാ­ന്റെ ഒരു ക­ഥ­യു­ണ്ടു്. ഒരു സൈ­ന്യ­വി­ഭാ­ഗം പി­ന്മാ­റു­ക­യാ­യി­രു­ന്നു. മ­ണൽ­ക്കാ­ട്ടി­ലൂ­ടെ­യാ­ണു് അ­വ­രു­ടെ യാത്ര. ക്ഷീ­ണ­വും വി­ശ­പ്പും ദാ­ഹ­വും സ­ഹി­ച്ചു് അവർ സ­ഞ്ച­രി­ക്കു­ക­യാ­ണു്. അ­ങ്ങ­നെ പോ­കു­മ്പോൾ അവർ ഒരു ക­ന്യാ­സ്ത്രീ­മ­ഠം കണ്ടു. ക­ന്യാ­സ്ത്രീ­കൾ ഭ­ട­ന്മാ­രെ ഉ­ദ്യാ­ന­ത്തി­ലേ­ക്കു ക്ഷ­ണി­ച്ചു് ആഹാരം കൊ­ടു­ത്തു. അന്നു രാ­ത്രി അവർ അവിടെ വി­ശ്ര­മി­ച്ചു. അർ­ദ്ധ­രാ­ത്രി സേ­നാ­നാ­യ­ക­നു ഉ­റ­ക്കം വ­രു­ന്നി­ല്ല. കാ­മ­ദുഃ­ഖ­പ­രി­ഹാ­ര­ത്തി­നു അ­യാൾ­ക്കു ഒരു സ്ത്രീ­യെ കൂ­ടി­യേ തീരൂ. അയാൾ ഏ­ണി­ചാ­രി ര­ണ്ടാ­മ­ത്തെ നി­ല­യി­ലു­ള്ള ഒരു മു­റി­യിൽ ക­യ­റി­ച്ചെ­ന്നു, അവിടെ ഒരു ക­ന്യാ­സ്ത്രീ­യു­ണ്ടു്. നി­ര­ന്ത­ര­മാ­യ പ്രാർ­ത്ഥ­ന­യും വ്ര­താ­നു­ഷ്ഠാ­ന­വും അ­വ­ളു­ടെ സൗ­ന്ദ­ര്യ­ത്തി­നു് ഒരു കു­റ­വും വ­രു­ത്തി­യി­ല്ല. സേ­നാ­നാ­യ­ക­നെ ക­ണ്ട­പ്പോൾ അവൾ ഒന്നു പു­ഞ്ച­രി­പൊ­ഴി­ക്കു­ക­യേ ചെ­യ്തു­ള്ളു. ഇ­ര­വീ­ണു­ക­ഴി­ഞ്ഞു എന്നു സ­ങ്ക­ല്പി­ച്ചു് അയാൾ അ­വ­ളു­ടെ ക­ട്ടി­ലിൽ ഇ­രു­ന്നു. അവർ യു­ദ്ധ­ത്തെ­ക്കു­റി­ച്ചു് സം­ഭാ­ഷ­ണം ആ­രം­ഭി­ച്ചു. സം­ഭാ­ഷ­ണ­ത്തി­നി­ട­യിൽ അവൾ പ­റ­ഞ്ഞു: “മു­റി­വേ­ല്ക്കാ­തി­രി­ക്കാൻ പ­റ്റി­യ ഒരു ദ്രാ­വ­ക­മി­വി­ടെ­യു­ണ്ടു്. അതു പു­ര­ട്ടി­ക്കൊ­ണ്ടു യു­ദ്ധം ചെ­യ്താൽ മു­റി­വേ­ല്ക്കു­ക­യേ­യി­ല്ല.” അവൾ ലേ­പ­നൗ­ഷ­ധം നി­റ­ച്ച ഭ­ര­ണി­യെ­ടു­ത്തു് മുൻ­പിൽ വച്ചു. “വേ­ണ­മെ­ങ്കിൽ പ­രി­ശോ­ധി­ക്കൂ.” എ­ന്നു് പ­റ­ഞ്ഞു് അവൾ ദ്രാ­വ­കം തന്റെ ക­ഴു­ത്തിൽ പു­ര­ട്ടി. അ­ന്ധ­വി­ശ്വാ­സി­യാ­യി­രു­ന്നു സേ­നാ­നാ­യ­കൻ. അവൾ ഉ­റ­പ്പോ­ടെ ആ നിർ­ദ്ദേ­ശം ആ­വർ­ത്തി­ച്ച­പ്പോൾ അയാൾ വാ­ളെ­ടു­ത്തു് അ­വ­ളു­ടെ ക­ഴു­ത്തിൽ ആ­ഞ്ഞൊ­രു വെ­ട്ടു വെ­ട്ടി. ക­ന്യാ­സ്ത്രീ­യു­ടെ തല ഉ­രു­ണ്ടു­തെ­റി­ച്ചു. ര­ക്ത­പ്ര­വാ­ഹം. അ­ങ്ങ­നെ അവൾ തന്റെ വി­ശു­ദ്ധി സം­ര­ക്ഷി­ച്ചു. ത­ല­വേർ­പെ­ട്ട ശ­രീ­ര­ത്തെ­യും തന്നെ നോ­ക്കി പ­രി­ഹ­സി­ക്കു­ന്ന ആ ത­ല­യേ­യും നോ­ക്കി­കൊ­ണ്ടു അയാൾ നി­ല­വി­ളി­ച്ചു: “ഞാ­ന­വ­ളെ കൊ­ന്നു; ഞാ­ന­വ­ളെ കൊ­ന്നു.” ഈ സേ­നാ­നാ­യ­ക­ന്റെ പ­ശ്ചാ­ത്താ­പം പോലും ന­മ്മു­ടെ ക­ഥാ­കാ­ര­ന്മാർ­ക്കോ ക­വി­കൾ­ക്കോ ഇല്ല. അവർ ക­ലാ­ദേ­വ­ത­യു­ടെ ക­ഴു­ത്തു വെ­ട്ടി­യി­ട്ടു് ആ­ഹ്ലാ­ദി­ച്ചു ന­ട­ക്കു­ന്നു. അ­വ­രു­ടെ കൃ­ത്യം ഗർ­ഹ­ണീ­യ­മാ­ണെ­ന്നു് പ­റ­യു­ന്ന­വ­രെ നി­ന്ദി­ക്കു­ന്നു. ചി­ല­രു­ടെ തെ­റ്റാ­യ പ്ര­യോ­ഗം ക­ട­മെ­ടു­ത്തു പ­റ­ഞ്ഞാൽ, “എ­ന്തൊ­രു വി­രോ­ധാ­ഭാ­സം!” അ­തു­ത­ന്നെ തെ­റ്റു­തി­രു­ത്തി­പ്പ­റ­ഞ്ഞാൽ “എ­ന്തൊ­രു വൈ­രു­ദ്ധ്യം!”

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Malayalanadu Weekly; Kollam, Kerala; 1970-06-07.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 27, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.