SFNസായാഹ്ന ഫൌണ്ടേഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(മ­ല­യാ­ള­നാ­ടു വാരിക, 1970-06-14-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

ഗ്രാ­മർ ഞ­ങ്ങൾ­ക്കു ഗ്രാ­സ്സാ­ണു്

(രംഗം: സ­മു­ദ്ര­തീ­രം. അ­ന്ത­രീ­ക്ഷ­ത്തി­ലെ ചു­വ­പ്പു­നി­റം മാ­ഞ്ഞു­ക­ഴി­ഞ്ഞു. അ­വ്യ­ക്ത­മാ­യ നീ­ല­നി­റം ക­ലർ­ന്ന ആകാശം. അവിടെ അ­ങ്ങി­ങ്ങാ­യി ന­ക്ഷ­ത്ര­ങ്ങൾ. സമയം ക­ഴി­യു­ന്തോ­റും അവ കൂ­ടി­ക്കൂ­ടി വരും, ക­ലാ­സൃ­ഷ്ടി­കൾ അ­നു­നി­മി­ഷം വർ­ദ്ധി­ച്ചു­വ­രും­പോ­ലെ. യ­ഥാ­ത­ഥ­വാ­ദി, രാ­ഷ്ട്രീ­യ­പ്ര­വർ­ത്ത­കൻ, കാ­ല്പ­നി­ക­വാ­ദി, അ­ത്യ­ന്താ­ധു­നി­കൻ, നി­രൂ­പ­കൻ എ­ന്നി­വർ സം­ഭാ­ഷ­ണ­ത്തിൽ ഏർ­പ്പെ­ട്ടി­രി­ക്കു­ന്നു.)

കാ­ല്പ­നി­ക­വാ­ദി:
എത്ര മ­നോ­ഹ­ര­മാ­യ രാ­ത്രി! അതാ, ആ ന­ക്ഷ­ത്ര­ത്തെ നോ­ക്കി പ്രേ­മ­ഭം­ഗം എന്ന കാ­മു­കി­യു­ടെ ബാ­ഷ്പ­ബി­ന്ദു­പോ­ലെ അതു തി­ള­ങ്ങു­ന്നു.
യ­ഥാ­ത­ഥ­വാ­ദി:
അ­ബ­ദ്ധം! എന്റെ കൈയിൽ സി­ഗ­റ­റ്റു­ണ്ടു്. അതു ക­ത്തി­ക്കാൻ തീ­പ്പെ­ട്ടി­യി­ല്ല. ആ ന­ക്ഷ­ത്രം ഒ­ര­ഗ്നി­സ്ഫു­ലിം­ഗ­മാ­ണു്. അ­തി­ങ്ങു­വീ­ണെ­ങ്കിൽ ഞാൻ സി­ഗ­റ­റ്റു ക­ത്തി­ച്ചേ­നെ.
രാ­ഷ്ട്രീ­യ­പ്ര­വർ­ത്ത­കൻ:
ആ ന­ക്ഷ­ത്രം ക­ണ്ണു­നീർ­തു­ള്ളി­യു­മ­ല്ല, അ­ഗ്നി­സ്ഫു­ലിം­ഗ­വു­മ­ല്ല. ഉ­ന്ന­ത­സൗ­ധ­ത്തി­ലി­രി­ക്കു­ന്ന ഒരു മു­ത­ലാ­ളി­യാ­ണു് അവൻ. നമ്മെ നോ­ക്കി പ­രി­ഹ­സി­ക്കു­ക­യാ­ണു് ആ ദു­ഷ്ടൻ.
അ­ത്യ­ന്താ­ധു­നി­കൻ:
യോ­ന­സ്കോ യുടെ നൈ­ലി­സ­ത്തി­നും[1] കമ്യു വി­ന്റെ അ­ബ്സേ­ഡി­നും[2] കാഫ്ക യുടെ ഡൈ­ല­മ­യ്ക്കും[3] സാർ­ത്രി ന്റെ ഏ­ത്തി­സ്റ്റി­ക് എ­ക്സി­സ്റ്റെൻ­ഷ്യ­ലി­സ[4] ത്തി­നും അതു റെ­പ്ര­സ­ന്റേ­ഷൻ ന­ല്കു­ക­യാ­ണു്. റോ­ബർ­ട്ടു ഗ്രി­ലേ യു­ടെ­യും ഗു­ന്തർ­ഗ്ര­സ്സി ന്റെ­യും ആ­ന്റി­നോ­വൽ സ്ക്കൂ­ളി­നെ­യാ­ണു[5] അ­തി­ന്റെ റേസ്[6] ഡെ­പി­ക്റ്റ്[7] ചെ­യ്യു­ന്ന­തു്.
നി­രൂ­പ­കൻ:
വ­ര­ട്ടെ, വ­ര­ട്ടെ, എന്തു ഭാ­ഷ­യി­ലാ­ണു് നി­ങ്ങൾ സം­സാ­രി­ക്കു­ന്ന­തു്? മ­ല­യാ­ള­മോ, ഇം­ഗ്ലീ­ഷോ?
അ­ത്യ­ന്താ:
മലയാള കോ­ളേ­ജ് പ്രൊ­ഫ­സേ­ഴ്സ്പോ­ലും ഇ­ങ്ങ­നെ­യാ­ണു് ടാക് ചെ­യ്യു­ന്ന­തു്. ഇ­താ­ണു് അ­ത്യ­ന്താ­ധു­നി­ക­മ­ല­യാ­ളം.
കാല്പ:
ശ­രി­യാ­ണു് അ­ത്യ­ന്താ­ധു­നി­കൻ പ­റ­യു­ന്ന­തു്. 11-ാം ലക്കം ‘മാ­തൃ­ഭൂ­മി’ ആ­ഴ്ച­പ്പ­തി­പ്പു് നോ­ക്കു ശ്രീ­മ­തി എം. ലീ­ലാ­വ­തി എ­ഴു­തി­യ “സു­ഗ­ത­കു­മാ­രി—ആ­ധു­നി­ക­ക­വി­കൾ—” എന്ന ലേഖനം വാ­യി­ക്കൂ. ചില വാ­ക്യ­ങ്ങൾ ഞാൻ വാ­യി­ച്ചു കേൾ­പ്പി­ക്കാം. “ഈ മെ­റ്റ­മോർ­ഫോ­സി­സ് കാ­ളി­യ­ന്നു് കൈ­വ­രു­ത്താൻ ക­വി­ക്കു ക്ലേ­ശ­മു­ണ്ടാ­യി­ട്ടി­ല്ലെ­ന്ന­തു്…” “…സ­മൂ­ഹ­ത്തി­ന്റെ രു­ഗ്ണ­ത­യി­ലേ­ക്കു് അ­ബോ­ധ­പൂർ­വ്വ­മാ­യി പ്രൊ­ജ­ക്ട് ചെ­യ്യു­ന്നു­മു­ണ്ടാ­വാം…” “ഈ കൃ­തി­യി­ലെ നോ­സ്റ്റൾ­ജി­യ ഭൗ­തി­ക­മാ­ണു്. ‘ഒരു നി­മി­ഷം’ ‘ക­ണ്ണ­നെ­ത്തേ­ടി’ എ­ന്നി­വ­യി­ലെ­പ്പോ­ലെ മെ­റ്റ­ഫി­സി­ക്ക­ല­ല്ല എ­ന്നേ­യു­ള്ളൂ. കാ­ത­ലാ­യ അം­ശ­ങ്ങ­ളിൽ ര­ണ്ടും റൊ­മാ­ന്റി­സി­സ്റ്റി­ന്റെ ധർ­മ്മം­ത­ന്നെ”
രാ­ഷ്ട്രീ:
എ­ങ്ങ­നെ­യി­രി­ക്കു­ന്നു ഭാഷ?
നിരൂ:
ബ­ഹു­കേ­മം! ശ്രീ­മ­തി, മ­ല­യാ­ളം വാ­ക്യ­ങ്ങ­ളിൽ ഇം­ഗ്ലീ­ഷ് പ­ദ­ങ്ങൾ തി­രു­കു­ന്നു­വോ അതോ ഇം­ഗ്ലീ­ഷ് വാ­ക്യ­ങ്ങ­ളിൽ മ­ല­യാ­ളം വാ­ക്കു­കൾ ചേർ­ത്തു­വ­യ്ക്കു­ന്നു­വോ? ഏ­താ­ണു്?
യഥാ:
ഇം­ഗ്ലീ­ഷ് വാ­ക്യ­ങ്ങ­ളിൽ മ­ല­യാ­ളം വാ­ക്കു­കൾ തി­രു­കു­ക­യാ­ണു്. “ദിസ് വർ­ക്കി­ലെ നോ­സ്റ്റൾ­ജി­യ മെ­റ്റീ­രി­യ­ലാ­ണു്. ഒൺ മോ­മ­ന്റ്, ഇൻ­സെർ­ച്ച് ഒഫ് കണ്ണൻ എ­റ്റ്സെ­റ്റ്റ­യി­ലെ­പ്പോ­ലെ മെ­റ്റ­ഫി­സി­ക്ക­ല­ല്ല എന്നേ ഐ സേ ചെ­യ്യു­ന്നു­ള്ളൂ. എ­സ്സൻ­ഷ്യ­ലാ­യ അം­ശ­ങ്ങ­ളിൽ ബോ­ത്തും റോ­മാ­ന്റി­സി­സ്റ്റി­ന്റെ ഫാ­ക്ടേ­ഴ്സ് തന്നെ” എ­ന്നു് ശ്രീ­മ­തി എ­ഴു­തി­യി­രു­ന്നെ­ങ്കിൽ കു­റേ­ക്കൂ­ടി മ­നോ­ഹ­ര­മാ­യേ­നെ. അ­തി­രി­ക്ക­ട്ടെ. അവർ എ­ന്താ­ണു് ആ ലേ­ഖ­ന­ത്തിൽ പ­റ­യു­ന്ന­തു്?
നിരൂ:
എ­നി­ക്കു മ­ന­സ്സി­ലാ­യി­ല്ല വ്യ­ക്ത­ങ്ങ­ളാ­യ ആ­ശ­യ­ങ്ങൾ ഉള്ള എ­ഴു­ത്തു­കാർ വ്യ­ക്ത­മാ­യി എ­ഴു­തും. കു­ട്ടി­ക്കൃ­ഷ്ണ­മാ­രാർ, സ­ഞ്ജ­യൻ, ഈ. വി. കൃ­ഷ്ണ­പി­ള്ള, സി. വി. കു­ഞ്ഞു­രാ­മൻ എ­ന്നി­വ­രു­ടെ ഗ്ര­ന്ഥ­ങ്ങൾ വാ­യി­ക്ക. നി­ങ്ങൾ അ­വ­രോ­ടു യോ­ജി­ച്ചാ­ലും ശരി ഇ­ല്ലെ­ങ്കി­ലും ശരി. നി­ങ്ങൾ അവരെ ബ­ഹു­മാ­നി­ക്കും. ര­ച­ന­യു­ടെ സ്പ­ഷ്ട­ത­കൊ­ണ്ടു് അവർ നി­ങ്ങ­ളു­ടെ വി­ശ്വാ­സം നേടും. കു­ഴ­ങ്ങി­മ­റി­ഞ്ഞ ആ­ശ­യ­ങ്ങൾ ഉ­ള്ള­വ­രാ­ണു അ­വ്യ­ക്ത­മാ­യി എ­ഴു­തു­ക. ഇതാ കേൾ­ക്കു (മാ­തൃ­ഭൂ­മി­യെ­ടു­ത്തു വാ­യി­ക്കു­ന്നു) “ഹി­ന്ദു­മ­ത­ത്തിൽ പ്ര­ത്യേ­കി­ച്ചൊ­രു പ്ര­വാ­ച­ക­നോ പ­രി­മി­ത­സം­ഖ്യ­മാ­യ ച­ര്യ­ക­ളോ ഒ­ന്നു­മി­ല്ലെ­ങ്കി­ലും അ­ന്തർ­വൃ­ത്തി­ക­ളു­ടെ ഭാ­വ­ന­യെ സ്പർ­ശ­മാ­ത്ര­യിൽ ജ്വ­ലി­പ്പി­ക്കു­ന്ന വി­ശ­സ­ന­ത­ത്ത്വം ഹി­ന്ദു­മ­ത­ചി­ന്ത­ക­ളി­ലും ആർ­ഷ­ദർ­ശ­ന­ങ്ങ­ളി­ലും ബു­ദ്ധ­മ­ത­ചി­ന്ത­ക­ളി­ലെ­ന്ന­പോ­ലെ ലീ­ന­മാ­യി­ട്ടു­ണ്ടു്.” ഒ­രു­വാ­ക്യം കൂടെ കേൾ­ക്കൂ.
രാ­ഷ്ട്രീ:
മതി, മതി, ത­ല­വേ­ദ­ന­യെ­ടു­ക്കു­ന്നു. ഇ­ങ്ങ­നെ­യാ­ണോ നി­ങ്ങ­ളൊ­ക്കെ മ­ല­യാ­ള­മെ­ഴു­തു­ന്ന­തു്? എ­ന്താ­ണി­തി­നു് പ­രി­ഹാ­രം?
നിരൂ:
എല്ലാ കോ­ളേ­ജ് അ­ധ്യാ­പ­ക­രും ഏ. ആർ. രാ­ജ­രാ­ജ­വർ­മ്മ യുടെ ‘സാ­ഹി­ത്യ­സാ­ഹ്യ’വും കു­ട്ടി­ക്കൃ­ഷ്ണ­മാ­രാ­രു­ടെ മ­ല­യാ­ള­ശൈ­ലി­യും വാ­യി­ച്ചു പ­ഠി­ക്ക­ണം. ആ ഗ്ര­ന്ഥ­ങ്ങ­ളെ ആ­സ്പ­ദ­മാ­ക്കി ഒരു പ­രീ­ക്ഷ­യും ന­ട­ത്ത­ണം. ആ പ­രീ­ക്ഷ­യിൽ ജ­യി­ക്കു­ന്ന­വർ­ക്കേ കോ­ളേ­ജിൽ ഉ­ദ്യോ­ഗം കൊ­ടു­ക്കാ­വൂ.
കാ­ല്പ­നി:
നി­ങ്ങൾ വൈ­യാ­ക­ര­ണ­ന്റെ മട്ടു കാ­ണി­ക്കാ­റു­ണ്ട­ല്ലോ? ശ്രീ­മ­തി­യു­ടെ ലേ­ഖ­ന­ത്തിൽ തെ­റ്റു­ക­ളു­ണ്ടോ?
നിരൂ:
അ­വ്യ­ക്ത­ത­യെ­ക്കാൾ വലിയ തെ­റ്റു് എ­ന്താ­ണു്? എ­ങ്കി­ലും ചോ­ദി­ച്ച സ്ഥി­തി­ക്കു പറയാം. “…തന്റെ അ­ന്തർ­ഭാ­വ­തീ­വ്ര­ത­യേ­യും അ­തി­നു് അ­നു­യോ­ജ്യ­മാ­യ ആ­വി­ഷ്ക്കാ­ര­പാ­ട­വ­ത്തേ­യും ധ്വ­നി­പ്പി­ക്കു­ന്നു” എന്നു ശ്രീ­മ­തി എ­ഴു­തു­ന്നു. യോ­ജി­ച്ച­തു് എന്ന അർ­ത്ഥ­ത്തിൽ “അ­നു­യോ­ജ്യം” എ­ന്നെ­ഴു­തു­ന്ന­തു തെ­റ്റാ­ണു്. അ­നു­യോ­ജ്യം എ­ന്നാൽ ചോ­ദ്യ­മെ­ന്നു് അർ­ത്ഥം. “അ­നു­യോ­ജ്യ”ത്തി­നു ചോ­ദ്യം­ചെ­യ്യ­പ്പെ­ടേ­ണ്ട­തു് എ­ന്നാ­ണു് അർ­ത്ഥം. ‘അ­നു­രൂ­പം’ എന്നു പ്ര­യോ­ഗി­ക്കു­ന്ന­താ­ണു ശരി. പി­ന്നെ, ശ്രീ­മ­തി ‘സ്ഥാ­യീ­ഭാ­വം’ എ­ന്നെ­ഴു­തി­യി­രി­ക്കു­ന്നു. ‘സ്ഥാ­യി­ന്’ എ­ന്നാ­ണു ശബ്ദം. അ­തി­ന്റെ­കൂ­ടെ ഭാ­വ­ശ­ബ്ദം­ചേ­രു­മ്പോൾ ന­കാ­ര­ത്തി­നു ലോപം വ­ന്നു് ‘സ്ഥാ­യി­ഭാ­വം’ എ­ന്നാ­കു­ന്നു. സ്ഥാ­യീ­ഭാ­വം തെ­റ്റു്; സ്ഥാ­യി­ഭാ­വം ശരി.
കാല്പ:
കു­മാ­ര­നാ­ശാൻ ‘സ്ഥാ­യീ­ഭാ­വ­മി­യ­ന്നു്” എ­ന്നു് പ്ര­രോ­ദ­ന ത്തിൽ പ്ര­യോ­ഗി­ച്ചി­ട്ടു­ണ്ട­ല്ലോ?
നിരൂ:
അതു തെ­റ്റു്. കു­മാ­ര­നാ­ശാ­നു് തെ­റ്റു­വ­രാൻ പാ­ടി­ല്ലെ­ന്നു വല്ല നി­യ­മ­വു­മു­ണ്ടോ?
അ­ത്യ­ന്ത:
നോൺ­സെൻ­സ്. വെ­റു­തെ­യ­ല്ല നി­ങ്ങ­ളെ എന്റെ ഒരു കൂ­ട്ടു­കാ­രൻ ‘സാ­ഹി­ത്യ­ഭി­ക്ഷാം­ദേ­ഹി’ എന്നു വി­ളി­ച്ച­തു്. പ­ഴ­ഞ്ചൻ! വ്യാ­ക­ര­ണ­വും­കൊ­ണ്ടു ന­ട­ക്കു­ന്നു. ഞ­ങ്ങൾ­ക്കു തോ­ന്നി­യ­പോ­ലെ റൈ­റ്റ് ചെ­യ്യും. ഗ്രാ­മർ ഞ­ങ്ങൾ­ക്കു ഗ്രാ­സ്സാ­ണു്.
രാ­ഷ്ട്രീ­യ:
ന­മു­ക്കു ചെ­റു­ക­ഥ­ക­ളെ­ക്കു­റി­ച്ചു സം­സാ­രി­ക്കാം. ‘ജ­ന­യു­ഗം’ വാ­രി­ക­യു­ടെ മേയ് 31 ലക്കം “ചെ­റു­ക­ഥ­പ്പ­തി­പ്പാ”ണല്ലോ. ശ്രീ. വി. അ­ച്യു­ത­ന്റെ ‘യ­ന്ത്രം’ എന്ന ക­ഥ­യെ­ക്കു­റി­ച്ചു് എ­ന്തു­പ­റ­യു­ന്നു?
യഥാതഥ:
തി­ക­ച്ചും വാ­സ്ത­വി­ക­മാ­യ കഥ. തൊ­ഴി­ലാ­ളി ഇ­ഞ്ചി­ഞ്ചാ­യി മ­രി­ക്കു­ന്ന­തെ­ങ്ങ­നെ­യെ­ന്നു് അതിൽ വ്യ­ക്ത­മാ­ക്കി­യി­രി­ക്കു­ക­യാ­ണു്. തൊ­ഴി­ലാ­ളി മ­ര­ണ­ത്തി­ലേ­ക്കു നീ­ങ്ങു­ന്ന­തു­ക­ണ്ടു് അ­യാ­ളു­ടെ ഭാര്യ ദുഃ­ഖി­ക്കു­ന്നു. എ­നി­ക്കി­ഷ്ട­പ്പെ­ട്ടു ആ കഥ.
നിരൂ:
ഞാൻ യോ­ജി­ക്കു­ന്നി­ല്ല. അ­ച്യു­ത­ന്റെ കഥയിൽ ഭാ­വ­ന­യി­ല്ല. ജീ­വി­ത­ത്തി­നു് പുതിയ രൂപം ന­ല്കു­മ്പോ­ഴാ­ണു് ഭാ­വ­ന­യു­ണ്ടെ­ന്നു് നാം പ­റ­യു­ന്ന­തു്. ഈ കഥയിൽ നൂ­ത­ന­മാ­യ രൂ­പ­മി­ല്ല. അ­ല്ലെ­ങ്കിൽ രൂ­പ­ത്തി­നു് ആ­കർ­ഷ­ക­ത്വ­മി­ല്ല. അ­ച്യു­ത­ന്റെ ക­ഥ­യ്ക്കു മാ­ത്ര­മ­ല്ല ഈ ദോഷം സം­ഭ­വി­ച്ചി­ട്ടു­ള്ള­തു് ശ്രീ. ജി. ഗോ­പി­നാ­ഥൻ­നാ­യ­രു­ടെ “കു­ട്ടി, അമ്മ, അച്ഛൻ”, ശ്രീ. പി. കെ. ന­ന്ദ­ന­വർ­മ്മ­യു­ടെ “അ­തീ­ന്ദ്രി­യം”, ശ്രീ. പാ­റ­ന്നൂർ പ­ദ്മ­നാ­ഭ­ന്റെ “ന­ക്സ­ലോ­സി­സ്”, ശ്രീ. കെ. എൽ. മോ­ഹ­ന­വർ­മ്മ യുടെ “പാ­മ്പു്”, ശ്രീ. അ­ര­വി­ന്ദ­ന്റെ “ഷീ­ക്ബ­സാ­റി­ലെ സ്ത്രീ” എന്നീ ക­ഥ­കൾ­ക്കും ആ ന്യൂ­ന­ത­യു­ണ്ടു്. സർ­ഗ്ഗാ­ത്മ­ക­ത്വം എന്ന സ­വി­ശേ­ഷ­ത ഈ ക­ഥ­ക­ളിൽ കാ­ണാ­നേ­യി­ല്ല.
രാ­ഷ്ട്രീ­യ:
എ­ന്തു്? ‘ന­ക്സ­ലോ­സി­സി’ൽ ക­ല­യി­ല്ലേ?
നിരൂ:
ഇല്ല. ഒരു രാ­ഷ്ട്രീ­യ സി­ദ്ധാ­ന്ത­ത്തി­ന്റെ­മേൽ അ­ടി­യേ­ല്പി­ക്കു­ക­യാ­ണു് പ­ദ്മ­നാ­ഭൻ. പക്ഷേ, അതു് ക­ലാ­ത്മ­ക­മാ­യി­ട്ടി­ല്ല. സി­ദ്ധാ­ന്ത­മെ­ന്തു­മാ­ക­ട്ടെ, ഭാ­വ­ന­യു­ണ്ടെ­ങ്കിൽ, സൃ­ഷ്ടി­യു­ണ്ടെ­ങ്കിൽ നി­രൂ­പ­കൻ സം­തൃ­പ്ത­നാ­കും. അവ ര­ണ്ടും ഇ­വി­ടെ­യി­ല്ല. അ­തി­നാൽ എ­നി­ക്കു സം­തൃ­പ്തി­യു­മി­ല്ല.
അ­ത്യ­ന്താ:
ജ­ന­യു­ഗ­ത്തിൽ പ­ര­സ്യ­പ്പെ­ടു­ത്തി­യ രീ­തി­യി­ലു­ള്ള കൊ­ച്ചു­ക­ഥ­കൾ പാ­ശ്ചാ­ത്യ­സാ­ഹി­ത്യ­ത്തിൽ ധാ­രാ­ള­മു­ണ്ടാ­കു­ന്നു­വെ­ന്ന വിവരം നി­ങ്ങൾ­ക്ക­റി­യാ­മോ?
നിരൂ:
അ­റി­യാം. Félix Fénéon എന്ന ഫ്ര­ഞ്ചു­ക­ഥാ­കാ­രൻ രണ്ടോ മൂ­ന്നോ വാ­ക്യ­ങ്ങൾ­കൊ­ണ്ടു് ക­ഥ­യെ­ഴു­താ­റു­ണ്ടു്. എ­നി­ക്കോർ­മ്മ­യു­ള്ള ഒരു കൊ­ച്ചു­ക­ഥ തർ­ജ്ജ­മ­ചെ­യ്തു കേൾ­പ്പി­ക്കാം: “ഒരു ശ­വ­പ്പെ­ട്ടി­യു­ടെ പി­റ­കി­ലൂ­ടെ അയാൾ ന­ട­ന്നു. പക്ഷേ, അ­ന്നു് അയാൾ ശ്മ­ശാ­ന­ത്തി­ലെ­ത്തി­യി­ല്ല. മരണം വ­ഴി­യിൽ വ­ച്ചു­ത­ന്നെ അയാളെ പി­ടി­കൂ­ടി.” ഇ­ത്ത­രം ക­ഥ­ക­ളു­ടെ ധി­ഷ­ണാ­പ­ര­മാ­യ അംശം ആ­ദ­ര­ണീ­യം­ത­ന്നെ പക്ഷേ, സാ­ഹി­ത്യം ഹൃ­ദ­യ­ത്തിൽ­നി­ന്നു വരണം.
കാ­ല്പ­നി­ക:
അ­പ്പോൾ ശ്രീ. സി. ആർ. ഓ­മ­ന­ക്കു­ട്ട­ന്റെ വാ­ക­ച്ചാർ­ത്തി­നെ­ക്കു­റി­ച്ചു് താ­ങ്കൾ­ക്കു നല്ല അ­ഭി­പ്രാ­യ­മി­ല്ലേ?
നിരൂ:
അ­ങ്ങ­നെ ഞാൻ പ­റ­ഞ്ഞി­ല്ല­ല്ലോ. ഗു­രു­വാ­യൂ­ര­മ്പ­ല­ത്തി­നു സമീപം നി­ല്ക്കു­ന്ന ഒ­രു­വ­നെ ക­ഥാ­കാ­രൻ അ­വ­ത­രി­പ്പി­ക്കു­ന്നു. അ­വി­ട­ത്തെ ജീ­വി­ത­ത്തി­നു­ള്ള അ­ധ­മ­ത്വം അ­ദ്ദേ­ഹം കാ­ണു­ന്നു. പ­രി­ഹാ­സം ക­ലർ­ത്തി അ­ദ്ദേ­ഹം അതു ആ­വി­ഷ്ക്ക­രി­ക്കു­ന്നു. നല്ല സോ­ല്ലു­ണ്ഠ­നം. പക്ഷേ, പ­രി­ഹാ­സം എ­പ്പോ­ഴും ബു­ദ്ധി­യിൽ­നി­ന്നാ­ണു് ഉ­ണ്ടാ­കു­ന്ന­തെ­ന്ന സത്യം നാം വി­സ്മ­രി­ക്കാൻ പാ­ടി­ല്ല.
രാ­ഷ്ട്രീ­യ:
ജ­ന­യു­ഗ­ത്തിൽ 17 ക­ഥ­ക­ളു­ണ്ടു്. ബാ­ക്കി­യു­ള്ള­തി­നെ­ക്കു­റി­ച്ചും അ­ഭി­പ്രാ­യം കേൾ­ക്ക­ട്ടെ.
നിരൂ:
അ­തി­നൊ­ന്നും സ­മ­യ­മി­ല്ല. ന­മു­ക്കു് വേ­റെ­യും വാ­രി­ക­ക­ളെ­ക്കു­റി­ച്ചു് സം­സാ­രി­ക്ക­ണ­മ­ല്ലോ. ജ­ന­യു­ഗ­ത്തി­ലെ രേഖകൾ എന്ന കൊ­ച്ചു­ക­ഥ എ­നി­ക്കി­ഷ്ട­മാ­യി. മ­ര­ണ­ത്തി­ലേ­ക്കു നീ­ങ്ങു­ന്ന ഒരു യു­വ­തി­യു­ടെ വി­കാ­ര­ങ്ങ­ളെ ക­ഥാ­കാ­ര­നാ­യ ശ്രീ. ച­ന്ദ്ര­ദാ­സ് വി­ദ­ഗ്ദ്ധ­മാ­യി ചി­ത്രീ­ക­രി­ച്ചി­രി­ക്കു­ന്നു അതിൽ.
അ­ത്യ­ന്താ:
‘കു­ങ്കു­മം’ വാ­രി­ക­യിൽ ചെ­റു­ക­ഥ­ക­ളെ­ഴു­തു­ന്ന ശ്രീ. പി. കെ. ശി­വ­ദാ­സ­മേ­നോ­നെ താ­ങ്കൾ വ­ധി­ക്കാ­റു­ണ്ട­ല്ലോ. ആ ക­ഥാ­കാ­രൻ അതു് ഡി­സർ­വ് ചെ­യ്യു­ന്നു.
നിരൂ:
അ­ങ്ങ­നെ പ­റ­യാ­തി­രി­ക്കൂ. ക­രു­തി­ക്കൂ­ട്ടി­യു­ള്ള സം­ഹാ­ര­മൊ­ന്നു­മി­ല്ല. എ­നി­ക്കി­ഷ്ട­മി­ല്ലാ­ത്ത കഥകൾ ന­ല്ല­ത­ല്ലെ­ന്നേ പ­റ­യു­ന്നു­ള്ളൂ. 38-​ാംലക്കത്തിലെ ‘ആ­ദ്യ­രാ­ത്രി’ എന്ന കഥ വാ­യി­ച്ചു­നോ­ക്കൂ. വ­ര­ന്റെ­യും വ­ധു­വി­ന്റെ­യും പ്ര­ഥ­മ­രാ­ത്രി—അ­തി­ന്റെ മാ­ദ­ക­ത്വം മു­ഴു­വൻ ശി­വ­ദാ­സ­മേ­നോൻ ഭം­ഗി­യാ­യി ആ­ലേ­ഖ­നം ചെ­യ്തി­ട്ടു­ണ്ടു്. അ­തു­കൊ­ണ്ടു് അതു് ഉ­ജ്ജ്വ­ല­മാ­യ ക­ഥ­യാ­ണെ­ന്നു് എ­നി­ക്ക­ഭി­പ്രാ­യ­മു­ള്ള­താ­യി തെ­റ്റി­ദ്ധ­രി­ക്ക­രു­തു്. ശൃം­ഗാ­രം ആർ­ക്കാ­ണി­ഷ്ട­മാ­കാ­ത്ത­തു്?
കാ­ല്പ­നി­ക:
ഭർ­ത്താ­വു സ്നേ­ഹി­ച്ചി­ല്ലെ­ങ്കിൽ ഭാര്യ വ്യ­ഭി­ച­രി­ക്കു­മോ?
നിരൂ:
ചോ­ദ്യം മ­ന­സ്സി­ലാ­യി. ‘കു­ങ്കു­മ’ത്തിൽ ശ്രീ. യു. പി. ജ­യ­രാ­ജ് എ­ഴു­തി­യ “മൃ­ഗ­ത്തി­ന്റെ ഗന്ധം” എന്ന കഥയെ ല­ക്ഷ്യ­മാ­ക്കി­യ­ല്ലേ ചോ­ദ്യം? അ­വ­ഗ­ണി­ക്ക­പ്പെ­ടു­ന്ന സ്ത്രീ­യു­ടെ വി­കാ­ര­ങ്ങൾ തീ­ക്ഷ്ണ­ങ്ങ­ളാ­കും; ഭാ­വ­ന­യ്ക്കു് ഉ­ത്തേ­ജ­നം ഉ­ണ്ടാ­കും. അതിൽ സം­ശ­യ­മി­ല്ല. പി­ന്നെ, അ­തി­ന്റെ പ­ര്യ­വ­സാ­നം. അതു് ഓരോ സ്ത്രീ­യു­ടേ­യും മാ­ന­സി­ക­നി­ല­യെ ആ­ശ്ര­യി­ച്ചി­രി­ക്കു­ന്നു. എ­ന്താ­യാ­ലും ജ­യ­രാ­ജി­ന്റെ കഥ ന­ന്നാ­യി­ട്ടു­ണ്ടു്.
അ­ത്യ­ന്താ:
പഴയ വി­ഷ­യ­മ­ല്ലേ ഇതു്?
നിരൂ:
അതേ, എ­ങ്കി­ലും പു­തി­യ­രീ­തി­യിൽ അ­ദ്ദേ­ഹം കഥ പ­റ­ഞ്ഞി­ട്ടു­ണ്ടു്. വ­ഴി­വ­ക്കിൽ മ­രി­ച്ചു­വീ­ഴു­ന്ന രാ­ജ­കു­മാ­രി­യെ രാ­ജ­കു­മാ­രൻ ചും­ബി­ച്ചു് ഉ­ണർ­ത്തു­ന്ന ഒരു കഥ താ­ങ്കൾ കേ­ട്ടു­കാ­ണു­ക­യി­ല്ല. യോ­ന­സ്കോ­യു­ടെ­യും ക­മ്യു­വി­ന്റെ­യും കാ­ഫ്ക­യു­ടെ­യും ഗ്ര­ന്ഥ­ങ്ങൾ മാ­ത്രം വാ­യി­ക്കു­ന്ന­വ­ന­ല്ലേ താ­ങ്കൾ. എ­ന്നാൽ അ­ങ്ങ­നെ­യൊ­രു ക­ഥ­യു­ണ്ടു്. ജീ­വി­ച്ചു കുറെ ക­ഴി­യു­മ്പോൾ രാ­ജ­കു­മാ­രി മ­രി­ക്കും. രാ­ജ­കു­മാ­രൻ ചും­ബി­ക്കു­മ്പോൾ അ­വൾ­ക്കു ജീവൻ കി­ട്ടും. ജ­ഡ­ത­യാർ­ന്ന പ്ര­തി­പാ­ദ്യ­വി­ഷ­യ­ത്തി­നു രാ­ജ­കു­മാ­ര­നെ­പ്പോ­ലെ ചൈ­ത­ന്യം ന­ല്കു­ന്ന­വ­നാ­ണു് ക­ഥാ­കാ­ര­നെ­ങ്കിൽ ന­മു­ക്കു പ­രാ­തി­യി­ല്ല. അ­ക്കാ­ര­ണ­ത്താ­ലാ­ണു് ശ്രീ. ശങ്കർ ക­രി­യ­ത്തി­ന്റെ “ഓർ­മ്മ­യു­ടെ മാളം” എന്ന കഥ ശു­ദ്ധ­മാ­യ ആ­ഹ്ലാ­ദം എ­നി­ക്കു പ്ര­ദാ­നം ചെ­യ്യാ­ത്ത­തു്. അ­ച്ഛ­ന്റെ ക്രൂ­ര­ത, മ­ക­ന്റെ പ്രേ­മം, അ­മ്മ­യു­ടെ രോഗം, അ­വ­രു­ടെ ദൈ­ന്യം, സ­ഹോ­ദ­രി­യു­ടെ അ­സാ­ന്മാർ­ഗ്ഗി­ക ജീ­വി­തം ഇ­ങ്ങ­നെ അനേകം കാ­ര്യ­ങ്ങൾ പ­റ­ഞ്ഞു ക­ഥ­യു­ടെ ഏ­കാ­ഗ്ര­ത ഇ­ല്ലാ­തെ­യാ­ക്കി­യി­രി­ക്കു­ന്നു ശങ്കർ കരിയം.

(രാ­ത്രി­യു­ടെ ഭംഗി വർ­ദ്ധി­ക്കു­ന്നു. ആകാശം മു­ഴു­വൻ ന­ക്ഷ­ത്ര­ങ്ങൾ. അ­ല­ക­ളി­ള­കു­ന്ന ക­ട­ലി­ന്റെ ശ­ബ്ദ­മു­ണ്ടെ­ങ്കി­ലും ഒരു പ്ര­ശാ­ന്ത­ത. നി­ക്കോ­ളാ­സ് റോ­റി­ക്കി ന്റെ ചി­ത്ര­ത്തി­നു­ള്ള രാ­മ­ണീ­യ­ക­മു­ണ്ടു് പ്ര­കൃ­തി­ക്കു്.)

കാ­ല്പ­നി­ക:
ഈ ലോ­ക­മാ­കെ എത്ര സു­ന്ദ­രം! ഇവിടെ മാ­ലി­ന്യ­മി­ല്ല, ഇതാ ഈ ചി­പ്പി­യും ഈ മ­ണൽ­ത്ത­രി­യും മ­നോ­ഹ­രം­ത­ന്നെ.
അ­ത്യ­ന്താ:
നോൺ­സെൻ­സ്. ഇതാ ഈ മണലിൽ സ്പി­റ്റി­ലു­ണ്ടു്.[8] അതും ബ്യൂ­ട്ടി­ഫി­ളാ­ണോ?
രാ­ഷ്ട്രീ­യ:
ബഹളം കൂ­ട്ടാ­തി­രി­ക്കു. മാ­തൃ­ഭൂ­മി­യിൽ ശ്രീ. കാ­ക്ക­നാ­ടൻ എ­ഴു­തി­യ “വെ­റു­തെ” എന്ന ക­ഥ­യെ­ക്കു­റി­ച്ചു് എ­ന്താ­ണു് അ­ഭി­പ്രാ­യം?
അ­ത്യ­ന്താ:
അതിൽ മോ­ഡേ­ണി­റ്റി ഇല്ല. ഞാൻ ലൈ­ക്ക് ചെ­യ്യു­ന്നി­ല്ല.
നിരൂ:
മ­നോ­ഹ­ര­മാ­യ കഥ. പരമ സത്യം സാ­ക്ഷാ­ത്ക്ക­രി­ക്കാ­നു­ള്ള മ­നു­ഷ്യ­ന്റെ യത്നം വ്യർ­ത്ഥ­മാ­ണെ­ന്നു് സ്ഥാ­പി­ക്കു­ക­യാ­ണു് കാ­ക്ക­നാ­ടൻ. ഒരു അ­മൂർ­ത്ത­മാ­യ ആ­ശ­യ­ത്തി­നു് മൂർ­ത്ത­മാ­യ രൂപം ന­ല്കി­യി­രി­ക്കു­ന്നു അ­ദ്ദേ­ഹം. ഞാൻ വി­ദ്യാർ­ത്ഥി­യാ­യി­രു­ന്ന കാലം. തി­രു­വ­ന­ന്ത­പു­ര­ത്തെ കോ­വാ­പ്പ­റേ­റ്റീ­വ് ഹോമിൽ എന്റെ സ്നേ­ഹി­ത­നാ­യ ശ്രീ. കെ. വി. സു­രേ­ന്ദ്ര­നാ­ഥു മായി താ­മ­സി­ക്കു­ക­യാ­ണു്. സു­രേ­ന്ദ്ര­നാ­ഥ് ഇ­ന്ന­ത്തേ­പ്പോ­ലെ അ­ന്നും ക­മ്മ്യൂ­ണി­സ്റ്റാ­ണു്. നി­രീ­ശ്വ­ര­നാ­യ അ­ദ്ദേ­ഹം എന്നെ വി­ളി­ച്ചു­ണർ­ത്തി, ജ­ന­ലി­ലൂ­ടെ പു­റ­ത്തേ­ക്കു നോ­ക്കാൻ പ­റ­ഞ്ഞു. അർ­ദ്ധ­രാ­ത്രി. സെ­ക്ര­ട്ടേ­റി­യേ­റ്റി­നു് പി­റ­കി­ലു­ള്ള മൈ­താ­ന­ത്തിൽ ഒരു രൂപം നീ­ങ്ങു­ന്നു. മ­റ്റൊ­രു രൂപം അ­തി­ന്റെ പി­റ­കിൽ. ര­ണ്ടും ഭീ­മാ­കാ­ര­ങ്ങൾ. നിലം തൊ­ടു­ന്നി­ല്ല. ഫി­ലോ­സ­ഫി ഐ­ച്ഛി­ക­വി­ഷ­മാ­യി എ­ടു­ത്തു് ബി. ഏ. ക്ലാ­സ്സിൽ പ­ഠി­ക്കു­ന്ന സു­രേ­ന്ദ്ര­നാ­ഥി­നോ­ടു് ഞാൻ പ­റ­ഞ്ഞു; “ജീ­വാ­ത്മാ­വു് പ­ര­മാ­ത്മാ­വി­നെ അ­ന്വേ­ഷി­ക്കു­ക­യാ­ണു്.” ഞ­ങ്ങൾ­ക്കു് ആ കാഴ്ച ഭ­യ­മു­ള­വാ­ക്കി­യി­ല്ല; സ­ന്തോ­ഷം ന­ല്കി­യ­തേ­യു­ള്ളൂ. കാ­ക്ക­നാ­ട­ന്റെ ക­ഥ­യി­ലെ രാ­ധാ­കൃ­ഷ്ണൻ ഈ­ശ്വ­ര­നെ അ­ന്വേ­ഷി­ച്ചു് കി­ഴ­വ­ന്റെ പിറകേ പോ­യ­പ്പോൾ ഞാൻ ഈ സംഭവം ഓർ­മ്മി­ച്ചു­വെ­ന്നു­മാ­ത്രം. എ­ന്താ­യാ­ലും നല്ല കഥ.
രാ­ഷ്ട്രീ­യ:
“മ­ല­യാ­ള­നാ­ട്ടി­ലെ” രണ്ടു ക­ഥ­ക­ളെ­ക്കു­റി­ച്ചു് എ­ന്തു­പ­റ­യു­ന്നു?
നിരൂ:
അവയിൽ ഒ­ന്നു് തർ­ജ്ജ­മ­യാ­ണു്. ശ്രീ. മ­ണി­യൂർ ഈ. ബാ­ല­ന്റെ ക­യ്പു് എന്ന കഥയിൽ ലോ­ക­ത്തെ­യാ­കെ വെ­റു­ക്കു­ന്ന ഒരു മ­ന്തു­രോ­ഗി­യെ കാണാം. സൗ­ന്ദ­ര്യ­മു­ള്ള വ­സ്തു­ക്ക­ളെ ക­ണ്ടാൽ അവ കൈ­ക്ക­ലാ­ക്ക­ണ­മെ­ന്നു് തോ­ന്നു­മ­ല്ലോ. ബാ­ല­ന്റെ കഥയെ നി­രാ­ക­രി­ക്കാ­നാ­ണു് എ­നി­ക്കു തോ­ന്നി­യ­തു്. ‘മ­ല­യാ­ള­രാ­ജ്യം’ വാ­രി­ക­യിൽ (ലക്കം 46) ശ്രീ. കെ. കെ. ശ­ശി­ധ­രൻ എ­ഴു­തി­യ “ഞാൻ എ­ന്നൊ­ന്നി­ല്ല” എന്ന ചെ­റു­ക­ഥ­യു­ടെ സ്ഥി­തി­യും അ­തു­ത­ന്നെ?

(ഒരു യു­വാ­വും യു­വ­തി­യും സ­മു­ദ്ര­തീ­ര­ത്തി­ലൂ­ടെ ന­ട­ന്നു­പോ­കു­ന്ന മോ­പ്പ­സാ­ങ്ങി ന്റെ “ച­ന്ദ്രി­ക­യിൽ” എന്ന കഥയിൽ വർ­ണ്ണി­ച്ചി­രി­ക്കു­ന്ന­തു­പോ­ലെ അവർ കൈകൾ കോർ­ത്താ­ണു് ന­ട­ക്കു­ക.)

കാല്പ:
അതാ, അവരെ നോ­ക്കൂ. ഇ­താ­ണു് സ­ത്യ­സൗ­ന്ദ­ര്യ­ങ്ങ­ളു­ടെ സ­മ്മേ­ള­നം. ക­വി­ത­യും ഇ­ങ്ങ­നെ­യി­രി­ക്ക­ണം. അല്ലേ?
രാ­ഷ്ട്രീ:
വേണ്ട, ഞാൻ യോ­ജി­ക്കു­ന്നി­ല്ല,
അത്യു:
നോൺ­സെൻ­സ്. അ­ഗ്ലി­ന­സ്സും[9] പൊ­യ­ട്രി തന്നെ. ഇ­പ്പോൾ അഗ്ലി ആർ­ട്ടു­ണ്ടു്: ആന്റി ആർ­ട്ടു­ണ്ടു്, പോ­പ്പാർ­ട്ടു­ണ്ടു്.
നിരൂ:
സാ­യ്പ് ഇ­റ­ച്ചി തി­ന്ന­തി­നു­ശേ­ഷം ദൂ­രെ­യെ­റി­ഞ്ഞ എ­ല്ലിൻ­ക­ഷ്ണ­ങ്ങ­ളാ­ണു് ന­മ്മു­ടെ സ്നേ­ഹി­തൻ പെ­റു­ക്കി­യെ­ടു­ത്തു് നമ്മെ കാ­ണി­ക്കു­ന്ന­തു്. ക­വി­ത­യിൽ സ­ത്യ­സൗ­ന്ദ­ര്യ­ങ്ങൾ മേ­ളി­ക്ക­ണം. അ­തി­നു­വേ­ണ്ടി ശ്ര­മി­ക്കു­ക­യാ­ണു് കി­ളി­മാ­നൂർ ര­മാ­കാ­ന്ത­നും കൊ­ന്നി­യൂർ ഭാസും പാലാ നാ­രാ­യ­ണൻ­നാ­യ­രും ഒ. വി. ഉഷ യും. ക­വി­ത്വ­ശ­ക്തി­യു­ള്ള ഈ ക­വി­ക­ളു­ടെ യത്നം വി­ജ­യ­ഭാ­സു­ര­മാ­യി എന്നു പറയാൻ വയ്യ.
കാല്പ:
സൗ­ന്ദ­ര്യ­ത്തെ ആ­രാ­ധി­ക്കു­ന്ന­വർ വേ­റെ­യാ­രു­മി­ല്ലേ?
നിരൂ:
ഉ­ണ്ടു്. കി­ളി­മാ­നൂർ മധു, ജ­നാർ­ദ്ദ­നം പു­രു­ഷോ­ത്ത­മൻ, കു­രീ­പ്ര വി­ക്ര­മൻ­നാ­യർ, കേ­ര­ള­ശ­ബ്ദ­ത്തിൽ ക­വി­ത­യെ­ഴു­തി­യ മധു എ­ന്നി­വർ. ഇ­വ­രൊ­ക്കെ പ്ര­ഗ­ല്ഭ­ന്മാർ തന്നെ. പക്ഷേ, ക­വി­ത­യെ­ക്കു­റി­ച്ചു് ഉ­ന്ന­ത­മാ­യ ഒരു സ­ങ്ക­ല്പ­മാ­ണു് എ­നി­ക്കു­ള്ള­തു്. കവിത കാ­വ്യാ­ത്മ­ക­മാ­യ ആ­ശ­യ­ത്താൽ എന്റെ ആ­ത്മാ­വി­നെ സ്പർ­ശി­ക്ക­ണം.
അത്യ:
മോഡേൺ ക­ഥ­ക­ളെ­പ്പ­റ്റി ശ്രീ. കെ. ജി. മു­ര­ളീ­ധ­രൻ­നാ­യർ ദേ­ശാ­ഭി­മാ­നി വാ­രി­ക­യിൽ എ­ഴു­തി­യ നോൺ­സെൻ­സ് നി­ങ്ങൾ റീഡ് ചെ­യ്തോ?
നിരൂ:
വാ­യി­ച്ചു. ഞാൻ മു­ര­ളീ­ധ­രൻ­നാ­യ­രോ­ടു യോ­ജി­ക്കു­ന്നു പല കാ­ര്യ­ത്തി­ലും. അ­ത്യ­ന്താ­ധു­നി­കർ “വി­ശ്വ­പ്ര­ശ­സ്തി­യാർ­ജ്ജി­ച്ച സാ­ഹി­ത്യ­കാ­ര­ന്മാ­രെ അ­നു­ക­രി­ക്കു­ക­യ­ല്ലാ­തെ മ­റ്റൊ­ന്നും ചെ­യ്യു”ന്നി­ല്ലെ­ന്നു് അ­ദ്ദേ­ഹം പ­റ­യു­ന്നു. ശ­രി­യാ­ണ­തു്.

(യു­വാ­വും യു­വ­തി­യും അവർ ഇ­രി­ക്കു­ന്നി­ട­ത്തേ­ക്കു വ­രു­ന്നു. അവരെ കാ­ണാ­ത്ത­മ­ട്ടിൽ ന­ട­ന്നു­പോ­കു­ന്നു.)

രാ­ഷ്ട്രീ­യ:
(അ­സൂ­യ­യോ­ടെ) ഓ അ­വ­ന്റെ ഒരു കാ­മു­കി.
നി­രൂ­പ­കൻ:
(കാ­ല്പ­നി­ക­വാ­ദി­യോ­ടും യ­ഥാ­ത­ഥ­വാ­ദി­യോ­ടും) നി­ങ്ങൾ­ക്കു കാ­മു­കി­യു­ണ്ടോ?
കാ­ല്പ­നി:
ഉ­ണ്ടു്. സൗ­ന്ദ­ര്യ­മാ­ണെ­ന്റെ കാ­മു­കി.
യഥാതഥ:
ഉ­ണ്ടു്. പ­രു­പ­രു­ത്ത ജീ­വി­ത­യാ­ഥാർ­ത്ഥ്യ­മാ­ണു് എന്റെ കാ­മു­കി.
നിരൂ:
(രാ­ഷ്ട്രീ­യ­പ്ര­വർ­ത്ത­ക­നോ­ടു്) നി­ങ്ങൾ­ക്കോ?
രാ­ഷ്ട്രീ­യ:
(മി­ണ്ടു­ന്നി­ല്ല)
കാ­ല്പ­നി­ക:
പ്ര­ത്യേ­കി­ച്ചു് ഒരു കാ­മു­കി­യി­ല്ല രാ­ഷ്ട്രീ­യ പ്ര­വർ­ത്ത­ക­നു്. നി­ത്യം ഓരോ വല്ലഭ…
നിരൂ:
(അ­ത്യ­ന്താ­ധു­നി­ക­നോ­ടു) നി­ങ്ങൾ­ക്കോ?
അ­ത്യ­ന്ത:
(മി­ണ്ടു­ന്നി­ല്ല.)
നിരൂ:
ഞാൻ പറയാം. അ­ത്യ­ന്താ­ധു­നി­ക­ന്റെ കാ­മു­കി ദുർ­ഗ്ര­ഹ­ത­യാ­ണു്. ക­ലാ­ശൂ­ന്യ­ത അ­ദ്ദേ­ഹ­ത്തി­ന്റെ സ­ഹ­ധർ­മ്മി­ണി­യും. ര­ണ്ടു­പേ­രെ­യും അ­ദ്ദേ­ഹം ന­ല്ല­പോ­ലെ സ്നേ­ഹി­ക്കു­ന്നു. അ­വർ­ക്കും ക­ടു­ത്ത അ­നു­രാ­ഗ­മാ­ണു് ഇ­ങ്ങോ­ട്ടു്. ഈ ചാ­രി­ത്ര­ശു­ദ്ധി­യും സ്നേ­ഹ­വും വേറെ എവിടെ കാ­ണാ­നാ­ണു്.

(അ­ത്യ­ന്താ­ധു­നി­കൻ അ­സ­ഭ്യം വർ­ഷി­ക്കാൻ ത­യ്യാ­റാ­യി എ­ഴു­ന്നേ­ല്ക്കു­ന്നു. അ­തു­ക­ണ്ടു് മ­റ്റു­ള്ള­വർ ചി­രി­ക്കു­ന്നു. സ­മു­ദ്ര­തീ­ര­മാ­കെ ഒരു സ്വ­പ്ന­മ­ണ്ഡ­ല­ത്തി­ന്റെ രാ­മ­ണീ­യ­കം ആ­വ­ഹി­ക്കു­ന്നു. അ­തി­ന്റെ മാ­യി­ക­ശ­ക്തി­ക്കു വി­ധേ­യ­രാ­യി നി­രൂ­പ­ക­നും കാ­ല്പ­നി­ക­വാ­ദി­യും യ­ഥാ­ത­ഥ­വാ­ദി­യും രാ­ഷ്ട്രീ­യ­പ്ര­വർ­ത്ത­ക­നും നി­ല്ക്കു­മ്പോൾ അ­ത്യ­ന്താ­ധു­നി­കൻ കോ­പി­ച്ചു ന­ട­ന്നു­പോ­കു­ന്നു.)

കു­റി­പ്പു­കൾ

[1] Nihilism: നൈ­ലി­സം എ­ന്നു് ഉ­ച്ചാ­ര­ണം. ഒ­ന്നി­ലും വി­ശ്വാ­സ­മി­ല്ലാ­തി­രി­ക്കു­ക.

[2] Absurd: വ്യ­ക്തി­ക്കു­ള്ള ആ­ന്ത­ര­മാ­യ സം­സ­ക്തി­യും പ്ര­കൃ­തി­യു­ടെ വൈ­രു­ദ്ധ്യ­വും കൂ­ട്ടി­മു­ട്ടു­മ്പോൾ വ്യ­ക്തി­ക്കു­ണ്ടാ­കു­ന്ന അ­നർ­ത്ഥ­ക­ബോ­ധം.

[3] Dilemma: ആ­ത്മാ­വി­നെ അ­ന്വേ­ഷി­ക്കു­ന്ന വ്യ­ക്തി­ക്കു­ണ്ടാ­കു­ന്ന സ­ന്ദേ­ഹം.

[4] നി­രീ­ശ്വ­ര­വാ­ദ­ത്തോ­ടു ബ­ന്ധ­പ്പെ­ട്ട അ­സ്ഥി­ത്വ­വാ­ദം.

[5] School: പ്ര­സ്ഥാ­നം.

[6] Rays: ര­ശ്മി­കൾ.

[7] Depict: ആ­വി­ഷ്ക­രി­ക്കു­ക.

[8] Spittle—തു­പ്പൽ.

[9] Ugliness—വൈ­രൂ­പ്യം.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Malayalanadu Weekly; Kollam, Kerala; 1970-06-14.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 27, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.