SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(മ­ല­യാ­ള­നാ­ടു വാരിക, 1970-06-28-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

ശ്രീ. കു­ട്ടി­ക്കൃ­ഷ്ണ­മാ­രാ­രോ­ടു് ഞാൻ മാ­പ്പു ചോ­ദി­ക്കു­ന്നു

“പ്ര­ഭാ­ത­ത്തിൽ അ­ദ്ദേ­ഹം ദേ­വാ­ല­യ­ത്തിൽ ചെ­ന്നു. എല്ലാ ആ­ളു­ക­ളും അ­ദ്ദേ­ഹ­ത്തി­ന്റെ അ­ടു­ക്കൽ എത്തി; അ­ദ്ദേ­ഹം ഇ­രു­ന്നു; അവരെ പ­ഠി­പ്പി­ച്ചു. ഫ­രീ­സി­ക­ളും ലേ­ഖ­ക­രും വ്യ­ഭി­ചാ­ര­വേ­ള­യിൽ ബ­ന്ധ­ന­സ്ഥ­യാ­ക്ക­പ്പെ­ട്ട ഒരു സ്ത്രീ­യെ അ­ദ്ദേ­ഹ­ത്തി­ന്റെ മുൻ­പിൽ കൊ­ണ്ടു­ചെ­ന്നു. അവളെ അവിടെ നി­റു­ത്തി­യി­ട്ടു് അവർ അ­ദ്ദേ­ഹ­ത്തോ­ടു പ­റ­യു­ന്നു: “പ്രഭോ, ഇവൾ വ്യ­ഭി­ചാ­ര സ­മ­യ­ത്തു് പി­ടി­ക്ക­പ്പെ­ട്ട­വ­ളാ­ണു്; ആ കൃ­ത്യ­ത്തിൽ ഏർ­പ്പെ­ട്ടി­രി­ക്കു­മ്പോൾ­ത്ത­ന്നെ. മോ­സ­സ്സ്, നി­യ­മ­ത്തി­ലൂ­ടെ ഞ­ങ്ങ­ളോ­ടു് ആ­ജ്ഞാ­പി­ച്ചി­ട്ടു­ണ്ടു് അ­ങ്ങ­നെ­യു­ള്ള­വൾ ക­ല്ലെ­റി­യ­പ്പെ­ടേ­ണ്ട­വ­ളാ­ണെ­ന്നു്. പക്ഷേ, അ­ങ്ങു് എ­ന്തു­പ­റ­യു­ന്നു?”

അ­ദ്ദേ­ഹ­ത്തെ പ്ര­ലോ­ഭി­പ്പി­ച്ചു­കൊ­ണ്ടു് അവർ ഇ­ങ്ങ­നെ പ­റ­ഞ്ഞ­തു് പി­ന്നീ­ടു് അ­വർ­ക്കു് അ­ദ്ദേ­ഹ­ത്തെ കു­റ്റ­പ്പെ­ടു­ത്താൻ വേ­ണ്ടി­യാ­യി­രു­ന്നു. യേ­ശു­വാ­ക­ട്ടെ അവർ പ­റ­ഞ്ഞ­തു കേ­ട്ടി­ല്ലെ­ന്ന­മ­ട്ടിൽ ക­നി­ഞ്ഞി­രു­ന്നു വി­ര­ലു­കൊ­ണ്ടു് നി­ല­ത്തു എ­ഴു­താൻ തു­ട­ങ്ങി.

അവർ പി­ന്നെ­യും പി­ന്നെ­യും ചോ­ദി­ച്ച­പ്പോൾ അ­ദ്ദേ­ഹം ത­ല­യു­യർ­ത്തി അ­വ­രോ­ടു പ­റ­ഞ്ഞു:

“നി­ങ്ങ­ളു­ടെ കൂ­ട്ട­ത്തിൽ പാ­പം­ചെ­യ്യാ­ത്ത ഒ­രു­വ­നു­ണ്ടെ­ങ്കിൽ ഇ­വ­ളു­ടെ നേർ­ക്കു് ക­ല്ലെ­റി­യ­ട്ടെ”.

വീ­ണ്ടും അ­ദ്ദേ­ഹം ക­നി­ഞ്ഞി­രു­ന്നു് നി­ല­ത്തു് എഴുതി.

ഇ­തു­കേ­ട്ടു് സ്വ­ന്തം മ­നഃ­സാ­ക്ഷി­യാൽ ശി­ക്ഷി­ക്ക­പ്പെ­ട്ട അവർ ഓ­രോ­രു­ത്ത­രാ­യി പു­റ­ത്തേ­ക്കു­പോ­യി; പ്രാ­യം കൂ­ടി­യ­വ­നിൽ ആ­രം­ഭി­ച്ച ആ പോ­ക്കു് അ­വ­സാ­ന­ത്തെ വ്യ­ക്തി­വ­രെ­യും ഉ­ണ്ടാ­യി­രു­ന്നു. യേശു ഒ­റ്റ­യ്ക്കാ­യി; ആ സ്ത്രീ അവിടെ നി­ല്ക്കു­ക­യാ­യി­രു­ന്നു.

യേശു ത­ല­യു­യർ­ത്തി­നോ­ക്കി. അ­വ­ള­ല്ലാ­തെ മ­റ്റാ­രും അവിടെ ഇ­ല്ലെ­ന്നു ക­ണ്ട­പ്പോൾ അ­ദ്ദേ­ഹം അ­വ­ളോ­ടു പ­റ­ഞ്ഞു, “സ്ത്രീ­യേ, നി­ന്നെ കു­റ്റ­പ്പെ­ടു­ത്തി­യ­വർ എവിടെ? ആരും നി­ന്നെ ശി­ക്ഷി­ച്ചി­ല്ലേ?

അവൾ പ­റ­ഞ്ഞു: “പ്രഭോ ആ­രു­മി­ല്ല.” യേശു അ­വ­ളോ­ടു പ­റ­ഞ്ഞു; “ഞാനും നി­ന്നെ ശി­ക്ഷി­ക്കു­ന്നി­ല്ല. പോകൂ. ഇനി പാപം ചെ­യ്യാ­തി­രി­ക്കൂ.”

ഞാൻ ബൈബിൾ പല പ­രി­വൃ­ത്തി വാ­യി­ച്ചി­ട്ടു­ണ്ടു്. ആ ഗ്ര­ന്ഥ­ത്തി­ലെ പ­ല­ഭാ­ഗ­ങ്ങ­ളും എന്നെ കോ­രി­ത്ത­രി­പ്പി­ച്ചി­ട്ടു­ണ്ടു്. പക്ഷേ, സെ­ന്റ് ജോൺ എ­ട്ടാം അ­ദ്ധ്യാ­യ­ത്തി­ലെ ഈ ഭാ­ഗ­ത്തി­ലെ­ത്തു­മ്പോൾ എ­നി­ക്കു് എ­ന്തെ­ന്നി­ല്ലാ­ത്ത ഹർ­ഷോ­ന്മാ­ദം ഉ­ണ്ടാ­കു­ന്നു. അ­ത്ര­യ്ക്കു് മ­ഹ­നീ­യ­മാ­യ ക­വി­ത­യാ­ണി­തു്. ഈ ഭാഗം പ്ര­ക്ഷി­പ്ത­മാ­ണെ­ന്നു് ചില പ­ണ്ഡി­ത­ന്മാർ അ­ഭി­പ്രാ­യ­പ്പെ­ടു­ന്നു. എ­ന്നാൽ­ത്ത­ന്നെ­യെ­ന്തു്? ഏ­താ­നും വാ­ക്യ­ങ്ങ­ളിൽ മാ­നു­ഷി­ക ജീ­വി­ത­ത്തി­ന്റെ മ­ഹാ­നാ­ട­ക­ത്തെ­യാ­കെ ഇ­തെ­ഴു­തി­യ കവി ഒ­തു­ക്കി­യി­രി­ക്ക­യാ­ണു്. വി­ശു­ദ്ധി­യു­ടെ ഉ­ജ്ജ്വ­ല പ്ര­തീ­ക­മാ­യ യേശു; അ­പ­രാ­ധം ചെ­യ്ത­വ­ളെ­ങ്കി­ലും നിയമം അ­ക്ഷ­രം­തെ­റ്റാ­തെ പ­രി­പാ­ലി­ക്കു­ന്ന പ­രീ­ശ­ന്മാ­രു­ടെ­യും മോ­സ­സ്സി­ന്റെ നിയമം പ­ഠി­പ്പി­ക്കു­ന്ന ലേ­ഖ­ക­ന്മാ­രു­ടേ­യും മ­ധ്യ­ത്തിൽ നി­ര­പ­രാ­ധ­യാ­യി പ്ര­ത്യ­ക്ഷ­യാ­കു­ന്ന ആ വേ­ശ്യാം­ഗ­ന; ഇവരെ എന്റെ അ­ന്തർ­നേ­ത്രം­കൊ­ണ്ടു് കാ­ണ­ത്ത­ക്ക­വി­ധ­ത്തിൽ കവി ആ­ലേ­ഖ­നം ചെ­യ്തി­രി­ക്കു­ന്നു. എന്റെ അ­വി­ദ­ഗ്ദ്ധ­മാ­യ തർ­ജ്ജ­മ­യിൽ­നി­ന്നു­പോ­ലും ഈ അ­നു­ഭ­വ­മു­ണ്ടാ­കു­മെ­ന്നാ­ണു് എന്റെ വി­ശ്വാ­സം. ക­വി­ത­യെ­ക്കു­റി­ച്ചു് ഉ­ന്ന­ത­മാ­യ ഈ സ­ങ്ക­ല്പ­മു­ള്ള­തു­കൊ­ണ്ടാ­ക­ണം പ­ല­രു­ടേ­യും ബ­ഹു­മാ­നം നേടിയ ശ്രീ. വൈ­ലോ­പ്പി­ള്ളി ശ്രീ­ധ­ര­മേ­നോ­ന്റെ കാ­വ്യ­ത്തെ എ­നി­ക്കു് അം­ഗീ­ക­രി­ക്കാൻ ക­ഴി­യാ­ത്ത­തു്. ‘സ­ഹ്യ­ന്റെ മകൻ’, ‘ക­ന്നി­ക്കൊ­യ്ത്തു്’, ‘മാ­മ്പ­ഴം’ എ­ന്നി­ങ്ങ­നെ­യു­ള്ള ക­വി­ത­ക­ളെ­ഴു­തി­യ ശ്രീ­ധ­ര­മേ­നോ­നെ ഞാൻ കു­റ്റ­പ്പെ­ടു­ത്തു­ക­യ­ല്ല. ഉ­ത്കൃ­ഷ്ട­മാ­യ ഒരു സ­ങ്ക­ല്പം വ­ച്ചു­പു­ലർ­ത്തു­ന്ന എ­ന്നെ­ത്ത­ന്നെ ഞാൻ കു­റ്റ­പ്പെ­ടു­ത്തു­ക­യാ­ണു്. എന്റെ മാ­ന­സി­ക­നി­ല അ­താ­യ­തു­കൊ­ണ്ടു് എ­നി­ക്കു് ശ്രീ­ധ­ര­മേ­നോ­ന്റെ “ഹെ­ഡ്മാ­സ്റ്റ­രും ശി­ഷ്യ­നും”, “പുതിയ ചോ­റൂ­ണു്” എന്നീ ക­വി­ത­ക­ളെ­യും (മാതൃഭൂമി-​ലക്കം 13) അം­ഗീ­ക­രി­ക്കാൻ വയ്യ.

“വാ­തി­ല്ക്ക­ലാ­രോ കി­ണ്ണം താ­ഴെ­വെ­ച്ച­താ­രെ­ന്നു

ചോ­ദി­ച്ചു­വാ നീ, ചോറു പി­ന്നെ­യാം അ­ല­മേ­ലു”

“നാ­ല­ടി­ക്ക­വേ ഞാ­നു­മൊ­ലി­ക്ക­യാ­യ്

സ്ക്കൂ­ളു­വി­ട്ട കി­ടാ­ങ്ങ­ളോ­ടൊ­പ്പ­മേ”

എന്ന മ­ട്ടി­ലാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ കാ­വ്യ­ങ്ങ­ളാ­കെ. കാ­വ്യ­രൂ­പ­ത്തി­ന്റെ രാ­മ­ണീ­യ­ക­ത്താൽ ശാ­ശ്വ­തി­ക­ത്വ­മാർ­ജ്ജി­ക്കാ­ത്ത യാ­തൊ­ന്നും ക­വി­ത­യ­ല്ല.

images/Sethu.jpg
സേതു

വൈ­ലോ­പ്പി­ള്ളി ശ്രീ­ധ­ര­മേ­നോ­ന്റെ ഈ രണ്ടു കാ­വ്യ­ങ്ങ­ളും വാ­യി­ച്ചു­ണ്ടാ­യ മ­നഃ­പീ­ഡ എ­നി­ക്കു തീർ­ന്നു­കി­ട്ടി­യ­തു് അ­നു­ഗൃ­ഹീ­ത­ക­ഥാ­കാ­ര­നാ­യ ശ്രീ. സേതു വി­ന്റെ “പാ­മ്പി­ന്റെ ഉറ” എന്ന ചെ­റു­ക­ഥ മാ­തൃ­ഭൂ­മി­യിൽ വാ­യി­ച്ച­തി­നു ശേ­ഷ­മാ­ണു്. ഒരു അ­നി­ത­യും ഉ­ണ്ണി­യും ത­മ്മി­ലു­ള്ള ബന്ധം ചി­ത്രീ­ക­രി­ക്കു­ക­യാ­ണു് സേതു. സ്വ­ന്തം ശീ­ല­ങ്ങൾ­ക്കു് അ­ടി­മ­പ്പെ­ട്ടു ജീ­വി­ക്കു­ന്ന മ­നു­ഷ്യ­രെ തന്റെ അ­നു­ധ്യാ­ന­ത്തി­ന്റെ മ­ണ്ഡ­ല­ത്തി­ലേ­ക്കു പ്ര­വേ­ശി­പ്പി­ക്കാൻ ഏതു ക­ലാ­കാ­ര­നും കൊ­തി­യാ­ണു്. അ­വ­രു­ടെ ശീ­ല­ങ്ങ­ളേ­യും അ­വ­യ്ക്കു കാ­ര­ണ­ങ്ങ­ളാ­യി വർ­ത്തി­ക്കു­ന്ന ജ­ന്മ­വാ­സ­ന­ക­ളേ­യും അ­പ­ഗ്ര­ഥി­ച്ചു നോ­ക്കു­വാൻ അ­യാൾ­ക്കു താ­ല്പ­ര്യ­മു­ണ്ടു്. കാ­മു­ക­നെ സ്നേ­ഹി­ക്കാൻ മാ­ത്രം പ­ഠി­ച്ച അനിത, അ­വ­ളു­ടെ ശ­രീ­ര­സൗ­ഭ­ഗം മാ­ത്രം ഹർ­ഷ­ദാ­യ­ക­മാ­യി ക­രു­തു­ന്ന ഉണ്ണി—ഇ­വ­രു­ടെ ചി­ത്ത­വൃ­ത്തി­ക­ളെ­യും ശ­രീ­ര­ചേ­ഷ്ട­ക­ളേ­യും, സേതു ക­ലാ­ത്മ­ക­മാ­യി ചി­ത്രീ­ക­രി­ക്കു­ന്നു. ഭാ­വാ­ത്മ­ക­ത­യാൽ സു­ന്ദ­ര­മാ­യി­ട്ടു­ണ്ടു് ഈ ചെ­റു­ക­ഥ.

images/LukacsGyorgy.jpg
ജോർ­ജ്ജ് ലൂ­ക്കാ­സ്

കാ­ല്പ­നി­ക­ത­യ്ക്കു് (Romanticism) പി­ന്തി­രി­പ്പൻ കാ­ല്പ­നി­ക­ത എ­ന്നൊ­രു വി­ഭാ­ഗ­മു­ണ്ടെ­ന്നു് രാ­ഷ്ട്രാ­ന്ത­രീ­യ­പ്ര­ശ­സ്തി­യാർ­ജ്ജി­ച്ച മാർ­ക്സി­സ്റ്റ് നി­രൂ­പ­കൻ ജോർ­ജ്ജ് ലൂ­ക്കാ­സ് പ­റ­ഞ്ഞി­ട്ടു­ണ്ടു് (The Historical novel). ശ്രീ രാജൻ ചി­ന­ങ്ങ­ത്തി­ന്റെ “ചാരം” എന്ന ചെ­റു­ക­ഥ (മനോരമ-​ജൂൺ 13) പി­ന്തി­രി­പ്പൻ­കാ­ല്പ­നി­ക­ത­കൊ­ണ്ടു് ബീ­ഭ­ത്സ­മാ­യി­രി­ക്കു­ന്നു. മേ­ല­ധി­കാ­രി­യോ­ടു പി­ണ­ങ്ങി ഗോപൻ ജോലി രാ­ജി­വ­ച്ചു. വീ­ട്ടിൽ വ­ന്നി­രു­ന്നു കാ­മു­കി ജൂ­ലി­യു­മാ­യി നിർ­വ­ഹി­ക്കാൻ പോ­കു­ന്ന പ്രേ­മ­സ­ല്ലാ­പ­ങ്ങ­ളെ­ക്കു­റി­ച്ചു് അയാൾ ചി­ന്തി­ക്കു­ന്നു. അ­പ്പോ­ഴാ­ണ­റി­യു­ന്ന­തു് ജൂലി ട്രെ­യിൻ അ­പ­ക­ട­ത്തിൽ മ­രി­ച്ചു­വെ­ന്നു്. അ­വ­ളു­ടെ മൃ­ത­ദേ­ഹം ഗോപൻ കാ­ണു­ന്ന­തോ­ടെ കഥ അ­വ­സാ­നി­ക്കു­ന്നു കാ­മു­കൻ ജോലി രാ­ജി­വ­ച്ച­തു­കൊ­ണ്ടു് അവൾ ആ­ത്മ­ഹ­ത്യ ചെ­യ്ത­താ­ണോ? ആ­യി­രി­ക്കാം അ­ല്ലാ­യി­രി­ക്കാം. എ­ന്താ­യാ­ലും ഒരു കു­ഴ­പ്പ­വും വ­രാൻ­പോ­കു­ന്നി­ല്ല. ജുലി ജീ­വി­ച്ചാ­ലും, ഗോപൻ വീ­ണ്ടും ജോ­ലി­ക്കു­പോ­യാ­ലും, അവർ സു­ഖ­മാ­യി ജീ­വി­ച്ചാ­ലും, അവർ ര­ണ്ടു­പേ­രും അങ്ങു ആ­ത്മ­ഹ­ത്യ­ചെ­യ്താ­ലും അ­നു­വാ­ച­ക­നു് ഒരു ചു­ക്കു­മി­ല്ല. ക­പ­ട­മാ­യ കല ഏതു മ­നു­ഷ്യ­നെ­യാ­ണു്. സ്പർ­ശി­ച്ചി­ട്ടു­ള്ള­തു്? ക­ഥാ­പാ­ത്ര­ങ്ങ­ളെ­ക്കൊ­ണ്ടു് ജോലി രാ­ജി­വ­യ്പി­ക്കു­ന്ന­തി­നേ­ക്കാൾ ന­ല്ല­തു് ആ ക­ഥാ­പാ­ത്ര­ങ്ങ­ളു­ടെ ജ­ന­യി­താ­ക്കൾ ക­ഥാ­ര­ച­ന എന്ന ജോലി രാ­ജി­വ­യ്ക്കു­ക­യാ­ണു്. ‘ചാരം’ എന്ന ഈ പ­ഞ്ജ­രാ­ഖേ­ട­ത്തിൽ നി­ന്നു് വാ­യ­ന­ക്കാ­രാ­യ ന­മു­ക്കൊ­ന്നു ര­ക്ഷ­പ്രാ­പി­ക്കാം. ജ­തു­ഗൃ­ഹ­ദാ­ഹ­ത്തിൽ പു­രോ­ച­ന­നും വെ­ന്തു­പോ­യ­ല്ലോ. മ­റ്റൊ­രു പു­രോ­ച­ന­നെ ക­ണ്ടു­മു­ട്ടു­ന്ന­തു­വ­രെ ന­മു­ക്കു കാ­മ­ന­ങ്ങ­ളിൽ അ­ല­സ­സ­ഞ്ചാ­രം നിർ­വ്വ­ഹി­ക്കാം… ജ­ന­യു­ഗം വാ­രി­ക­യിൽ (ലക്കം 45) ‘പ­രീ­ക്ഷ’ എന്ന ചെ­റു­ക­ഥ­യെ­ഴു­തി­യ ശ്രീ­മ­തി അ­ശ്വ­തി­ക്കു് (കെ. വി. ദേ­വ­യാ­നി, എം. എ­സ്സ്സി. ചാഴൂർ) മ­ഹാ­ഭാ­ര­ത­ത്തി­ലെ ആ ക­ഥാ­പാ­ത്ര­ത്തി­ന്റെ നൃ­ശം­സ­ത നൽ­കു­വാൻ ഞാൻ ത­യ്യാ­റാ­യി­ല്ല. പെൺ­കു­ട്ടി­യ­ല്ലേ? “പ­രാ­ക്ര­മം സ്ത്രീ­ക­ളോ­ട­ല്ല വേ­ണ്ടു” എ­ന്നു് അ­റി­വു­ള്ള­വർ പണ്ടേ പ­റ­ഞ്ഞി­ട്ടു­ണ്ടു്. പക്ഷേ, “പ­രീ­ക്ഷ” എ­ഴു­തി­യ­തു് ഒരു പു­രു­ഷ­നാ­യി­രു­ന്നെ­ങ്കിൽ ക­പ­ട­ക­ല­യു­ടെ അ­ര­ക്കി­ല്ല­ത്തി­ലി­ട്ടു് അ­നു­വാ­ച­ക­രാ­യ പാ­ണ്ഡ­വ­രെ ദ­ഹി­പ്പി­ക്കാൻ ശ്ര­മി­ച്ച പു­രോ­ച­ന­നാ­യി­ത്ത­ന്നെ ഞാൻ ആ മ­നു­ഷ്യ­നെ കാ­ണു­മാ­യി­രു­ന്നു. അവിടെ നി­ന്നു് ഒ­ര­ടി­കൂ­ടി മു­ന്നോ­ട്ടു­വ­ച്ചു്, ക­ലാം­ഗ­ന­യാ­യ ദ്രൗ­പ­ദി­യു­ടെ വ­സ്ത്രം വ­ലി­ച്ച­ഴി­ച്ച ക­ഥാ­കാ­ര­ദു­ശ്ശാ­സ­ന­നാ­യി ഞാൻ അ­ദ്ദേ­ഹ­ത്തെ ദർ­ശി­ക്കു­മാ­യി­രു­ന്നു. വേ­ണ്ടി­വ­ന്നി­ല്ല. ഭാ­ഗ്യം. ക­ഥ­യെ­ഴു­തി­യ­തു് ഒരു പെൺ­കു­ട്ടി­യാ­ണു്, എം. ഏ. ജ­യി­ച്ചി­ട്ടും ഉ­ദ്യോ­ഗം കി­ട്ടാ­ത്ത ഒരു യു­വ­തി­യു­ടെ ക­ഥ­യാ­യി­ട്ടാ­ണു് ഇക്കഥ തു­ട­ങ്ങു­ന്ന­തു്. പി­ന്നീ­ടു് അ­വ­ളു­ടെ പ്രേ­മ­ത്തെ ഗ­താ­വ­ലോ­ക­ന­ക­ലാ­മാർ­ഗ്ഗം അം­ഗീ­ക­രി­ച്ചു് ആ­വി­ഷ്ക്ക­രി­ക്കു­ന്നു. ആ കാ­മു­ക­ന്റെ ഡി­പ്പാർ­ട്ടു­മെ­ന്റിൽ­ത്ത­ന്നെ അ­വൾ­ക്കു ല­ക്ച­റ­റാ­യി ഉ­ദ്യോ­ഗം കി­ട്ടു­മ്പോൾ കഥ അ­വ­സാ­നി­ക്കു­ന്നു. എല്ലാ സ­ത്യ­ങ്ങ­ളെ­യും ആ­ട്ടി­യോ­ടി­ച്ചു് അ­സ­ത്യ­ത്തി­ന്റെ ലോകം സൃ­ഷ്ടി­ച്ചി­രി­ക്കു­ക­യാ­ണു് ശ്രീ­മ­തി അ­ശ്വ­തി. സം­സാ­രി­ക്കു­മ്പോ­ഴും എ­ഴു­തു­മ്പോ­ഴും ഇം­ഗ്ലീ­ഷ് വാ­ക്കു­കൾ ക­ഴി­യു­ന്നി­ട­ത്തോ­ളം ഞാൻ ഒ­ഴി­വാ­ക്കാ­റു­ണ്ടു്. എ­ങ്കി­ലും ഈ കഥയെ ഒ­രിം­ഗ്ലീ­ഷ് പ­ദം­കൊ­ണ്ടു് ഞാൻ ഒന്നു വി­ശേ­ഷി­പ്പി­ച്ചു­കൊ­ള്ള­ട്ടെ; അ­ബ്സേ­ഡ് (absurd) ‘ജനയുഗ’ത്തിൽ മാ­ത്ര­മ­ല്ല ‘കു­ങ്കു­മം’ വാ­രി­ക­യി­ലു­മു­ണ്ടു് ഈ വി­ശേ­ഷ­ണ­ത്തി­നു് അർ­ഹ­ങ്ങ­ളാ­യ കഥകൾ. അ­മ്മാ­യി­യ­മ്മ­യും മ­രു­മ­ക­ളും ത­മ്മി­ലു­ള്ള പോ­രാ­ട്ട­മാ­ണു് ശ്രീ. പി. പൗ­ലോ­സി­ന്റെ “ഇനി തോ­ല്ക്കി­ല്ല” എന്ന ക­ഥ­യി­ലെ പ്ര­തി­പാ­ദ്യം. ആൺ­പൂ­ച്ച­യും പെൺ­പൂ­ച്ച­യും­ത­മ്മി­ലു­ള്ള ലൈം­ഗി­ക­വേ­ഴ്ച ക­ണ്ടു് ഒരു ത­രു­ണി­ക്കു­ണ്ടാ­കു­ന്ന അ­സ്വാ­സ്ഥ്യ­മാ­ണു് ശ്രീ. വി. ശി­വ­രാ­മ­ന്റെ “പൂച്ച” എന്ന ക­ഥ­യു­ടെ വിഷയം. ഡോൺ ക്യു­ക്സോ­ട്ട് ഭ്രാ­ന്തു കാ­ണി­ച്ചു്, സാ­ഹ­സി­ക­ത്വം പ്ര­ദർ­ശി­പ്പി­ച്ചു് അ­നു­വാ­ച­ക­ന്റെ കാ­രു­ണ്യം നേ­ടു­ന്നി­ല്ലേ? ഈ രണ്ടു ക­ഥാ­കാ­ര­ന്മാ­രും അ­ങ്ങ­നെ കാ­രു­ണ്യം നേ­ടു­ന്നു­ണ്ടു്. അവർ ര­ചി­ച്ച­തു ക­ഥ­ക­ള­ല്ലെ­ങ്കിൽ­ത്ത­ന്നെ­യും ദോ­ഷ­മി­ല്ല. സ­ഹ­താ­പ­മാർ­ജ്ജി­ക്കു­ക എ­ന്ന­താ­ണു് ഏ­റ്റ­വും പ്ര­ധാ­നം. ര­ജോ­ദർ­ശ­നം, ഋ­തു­ശാ­ന്തി, പു­രു­ഷാ­സ്പൃ­ഷ്ട­ത­യു­ടെ ഭംഗം എ­ന്നി­വ­യെ സ­ഭ്യ­മാ­യി ചി­ത്രീ­ക­രി­ക്കു­ന്ന ഒരു കഥ മ­ല­യാ­ള­രാ­ജ്യം വാ­രി­ക­യി­ലു­ണ്ടു് (ലക്കം 47). ശ്രീ. പ­ദ്മ­നാ­ഭൻ പൊ­യിൽ­ക്കാ­വു് എ­ഴു­തി­യ “ചെ­മ്പ­ര­ത്തി­പ്പൂ­വി­ന്റെ ദ­ള­ങ്ങൾ” എന്ന ആ ചെ­റു­ക­ഥ­യ്ക്കു സൗ­ന്ദ­ര്യ­മു­ണ്ടു്. ഭാ­വ­ശി­ല്പ­വും രൂ­പ­ശി­ല്പ­വും അതിൽ സ­മ­ഞ്ജ­സ­മാ­യി സ­മ്മേ­ളി­ച്ചി­രി­ക്കു­ന്നു.

ഖ­സാ­ക്കി­ന്റെ ഇ­തി­ഹാ­സം” എന്ന മ­നോ­ഹ­ര­മാ­യ നോ­വ­ലെ­ഴു­തി­യ ശ്രീ. ഒ. വി. വി­ജ­യ­നെ ഞാൻ ബ­ഹു­മാ­നി­ക്കു­ന്നു. അ­ദ്ദേ­ഹ­ത്തി­ന്റെ പ്ര­തി­ഭാ­ശ­ക്തി­യെ ഞാൻ വാ­ഴ്ത്തു­ന്നു. ഇനി അ­ദ്ദേ­ഹം ക­ലാ­ശൂ­ന്യ­മാ­യ ഒരു നോവൽ എ­ഴു­തി­യെ­ന്നി­രി­ക്ക­ട്ടെ. അതു് അ­സു­ന്ദ­ര­മാ­യി­പ്പോ­യി­യെ­ന്ന അ­ഭി­പ്രാ­യം പറയാൻ എ­നി­ക്ക­വ­കാ­ശ­മു­ണ്ടു്. പക്ഷേ, ഒ. വി. വി­ജ­യ­ന്റെ സ്വ­ഭാ­വ­ത്തെ വി­മർ­ശി­ക്കാൻ എ­നി­ക്കു് അ­വ­കാ­ശ­മി­ല്ല. എന്റെ നി­രൂ­പ­ണം വി­ല­ക്ഷ­ണ­മാ­ണെ­ന്നു് ആ­രെ­ങ്കി­ലും പ­റ­ഞ്ഞാൽ ഞാൻ കോ­പി­ക്കു­ക­യി­ല്ല; എ­ന്നാൽ എന്റെ സ്വാ­ഭാ­വം മ­ലി­ന­മാ­ണെ­ന്നു് ആ­രെ­ങ്കി­ലും അ­ഭി­പ്രാ­യ­പ്പെ­ട്ടാൽ ഞാൻ പ്ര­തി­ഷേ­ധി­ക്കും. “പേ­രു­കൾ” എന്ന കൊ­ച്ചു­ക­ഥ­യി­ലൂ­ടെ ശ്രീ. വിജയൻ ഒരു “സ്വ­ഭാ­വ­ഹ­ന­നം” (character assassination) ന­ട­ത്തു­ക­യാ­ണു്. ഭൗ­തി­ക­വാ­ദ­ത്തി­നെ­തി­രാ­യു­ള്ള ശ്രീ. കു­ട്ടി­ക്കൃ­ഷ്ണ­മാ­രാ­രു ടെ നി­ല­പാ­ടു് കാ­പ­ട്യ­മാ­ണെ­ന്ന രീ­തി­യിൽ വിജയൻ “മ­ല­യാ­ള­നാ­ട്ടി”ൽ (ലക്കം 4) എ­ഴു­തി­യി­രി­ക്കു­ന്നു. കു­ട്ടി­ക്കൃ­ഷ്ണ­മാ­രാ­രു­ടെ ആ­ദ്ധ്യാ­ത്മി­ക­പ്ര­വ­ണ­ത­യെ വി­ജ­യ­നു് വി­മർ­ശി­ക്കാം. പക്ഷേ, അതു കാ­പ­ട്യ­മാ­ണെ­ന്നു പ­റ­യു­മ്പോൾ അ­ദ്ദേ­ഹം സ്വ­ഭാ­വ­ഹ­ന­നം നിർ­വ്വ­ഹി­ക്കു­ക­യാ­ണു്. ഈ കൃ­ത്യം ഗർ­ഹ­ണീ­യ­മ­ത്രേ. വി­മർ­ശ­ന­ത്തി­ന്റെ ച­ക്ര­വാ­ള­ത്തെ വി­ക­സി­പ്പി­ച്ച കു­ട്ടി­ക്കൃ­ഷ്ണ­മാ­രാർ­ക്കു് എന്റെ ധ­ന്യ­വാ­ദം. വി­ജ­യ­നു­വേ­ണ്ടി അ­ദ്ദേ­ഹ­ത്തോ­ടു് എന്റെ ക്ഷ­മാ­പ­ണം. കു­ട്ടി­ക്കൃ­ഷ്ണ­മാ­രാ­രു­ടെ ജാ­തി­യെ ല­ക്ഷ്യ­മാ­ക്കി അ­ദ്ദേ­ഹ­ത്തെ “ചെ­ണ്ട­ക്കാ­രൻ” എന്നു വിജയൻ വി­ളി­ച്ച­തി­നു് പ്ര­ത്യേ­കി­ച്ചൊ­രു മാ­പ്പു­കൂ­ടി. ഒരു ഗർ­ഭ­ച്ഛി­ദ്ര­ത്തി­ന്റെ ക­ഥ­പ­റ­യു­ക­യാ­ണു ശ്രീ. ജി. എൻ. പ­ണി­ക്കർ (മലയാളനാടു്-​ലക്കം 4-“വേഗം അ­തി­വേ­ഗം” എന്ന കഥ). സ്വ­ന്തം കാ­മാ­വേ­ശം­കൊ­ണ്ടു ഗർ­ഭി­ണി­യാ­യി­ത്തീർ­ന്ന ഒരു ത­രു­ണി­യു­ടെ പ­രി­ഭ്ര­മം മു­ഴു­വൻ ക­ലാ­ത്മ­ക­മാ­യി ആ­വി­ഷ്ക്ക­രി­ച്ചി­ട്ടു­ണ്ടു് ജി. എൻ. പ­ണി­ക്കർ.

images/AkavoorNarayanan.jpg
അകവൂർ നാ­രാ­യ­ണൻ

അ­ഭി­ഭാ­ഷ­ക­നും ജ്യൗ­തി­ഷി­ക­നു­മാ­യ ശ്രീ. എം. ആർ. കേ­ര­ള­വർ­മ്മ­യെ­ക്കു­റി­ച്ചു് ശ്രീ. കു­ട്ട­നാ­ടു് രാ­മ­കൃ­ഷ്ണ­പി­ള്ള കു­ങ്കു­മം വാ­രി­ക­യി­ലെ­ഴു­തി­യി­രി­ക്കു­ന്നു. നല്ല ക­ഥാ­കാ­ര­നാ­യ ശ്രീ. കെ. എൽ. മോ­ഹ­ന­വർ­മ്മ കേ­ര­ള­വർ­മ്മ­യു­ടെ മ­ക­നാ­ണു്. രാ­മ­കൃ­ഷ്ണ­പി­ള്ള­യു­ടെ ലേ­ഖ­ന­ത്തി­നു് ഉ­ചി­ത­ജ്ഞ­ത എന്ന ഗു­ണ­മു­ണ്ടു്. സാ­ഹി­ത്യ­പ്ര­വർ­ത്ത­ക­സം­ഘ­ത്തി­ന്റെ ര­ജ­ത­ജൂ­ബി­ലി­യാ­ഘോ­ഷ­ത്തെ­ക്കു­റി­ച്ചു് ശ്രീ. കെ. ആ­ന­ന്ദ­ക്കു­റു­പ്പു് എ­ഴു­തു­ന്നു (കു­ങ്കു­മം). ആ­ഘോ­ഷ­ത്തെ­ക്കു­റി­ച്ചു വാ­യ­ന­ക്കാർ­ക്കു് ആ ലേഖനം അറിവു നൽ­കു­ന്നു. ശീ­വോ­ള്ളി­യു­ടെ ക­വി­ത്വ­ത്തെ­പ്പ­റ്റി ശ്രീ. അകവൂർ നാ­രാ­യ­ണൻ “മ­ല­യാ­ള­നാ­ട്ടി”ൽ എ­ഴു­തി­യ ലേ­ഖ­ന­ത്തി­നും സം­ഗ­ത­ത്വ­വും യു­ക്ത­ത­യു­മു­ണ്ടു്. ഡോ­ക്ടർ എസ്. കെ. നാ­യ­രും ശീ­വോ­ള്ളി­ക്ക­വി­ത­യു­ടെ രാ­മ­ണീ­യ­ക­ത്തെ­ക്കു­റി­ച്ചു ഉ­പ­ന്യ­സി­ക്കു­ന്നു (മ­ല­യാ­ള­രാ­ജ്യം). പ­ണ്ഡി­തോ­ചി­ത­മാ­യി­ട്ടു­ണ്ടു് അ­ദ്ദേ­ഹ­ത്തി­ന്റെ പ്ര­ബ­ന്ധം.

ധ്വ­ന്യാ­ലോ­ക”ത്തെ­പ്പോ­ലെ­യൊ­രു സാ­ഹി­ത്യ­ശാ­സ്ത്ര­ഗ്ര­ന്ഥം ഈ ലോ­ക­ത്തു വേ­റൊ­രി­ട­ത്തു­മി­ല്ല. അ­രി­സ്റ്റോ­ട്ടി­ലി ന്റെ “പൊ­യ­റ്റി­ക്സ്” മഹാ കേ­മ­മാ­ണെ­ന്നു പ­റ­ഞ്ഞു­ന­ട­ക്കു­ന്ന­വർ ധ്വ­ന്യാ­ലോ­കം ഒരു പ്രാ­വ­ശ്യം വാ­യി­ക്ക­ട്ടെ. അ­തെ­ഴു­തി­യ മ­ഹാ­ന്റെ മുൻ­പിൽ തല കു­നി­ച്ചു­നി­ല്ക്കും: “പൊ­യ­റ്റി­ക്സ്” ദൂ­രെ­യെ­റി­യും. വി­ശി­ഷ്ട­മാ­യ ഈ ഗ്ര­ന്ഥം ശ്രീ. ചാ­ത്ത­നാ­ത്തു് അ­ച്യു­ത­നു­ണ്ണി തർ­ജ്ജ­മ ചെ­യ്തു തു­ട­ങ്ങി­യി­രി­ക്കു­ന്നു. മ­നോ­ര­മ­വാ­രി­ക­യി­ലാ­ണു് അതു പ­ര­സ്യം­ചെ­യ്യു­ന്ന­തു. ഗ്ര­ന്ഥം തർ­ജ്ജ­മ ചെ­യ്യു­ന്ന അ­ച്യു­ത­നു­ണ്ണി­യും അതു പ്ര­സി­ദ്ധ­പ്പെ­ടു­ത്തു­ന്ന മ­നോ­ര­മ­പ്പ­ത്രാ­ധി­പ­രും ഭാ­ഷ­യ്ക്കു വ­ലി­യൊ­രു സേ­വ­ന­മാ­ണു ചെ­യ്യു­ന്ന­തു്. പക്ഷേ, അ­ച്ച­ടി­ക്കു­ന്ന­തിൽ ഒരു തെ­റ്റു വ­ന്നാൽ, ‘വൃഥാ’ എന്ന പദം “വ്റു­ഥാ” എ­ന്നു് അ­ച്ച­ടി­ച്ചാൽ സേ­വ­നം­കൊ­ണ്ടു പ്ര­യോ­ജ­ന­മി­ല്ല. മി­സ്സി­സ് കു­ന്ന­ത്തൂർ ശി­വ­ശ­ങ്ക­ര­പി­ള്ള­യു­ടെ പ­ത്രാ­ധി­പ­ത്യ­ത്തിൽ പ്ര­സി­ദ്ധ­പ്പെ­ടു­ത്തു­ന്ന “ഗഗനം” എന്ന മാ­സി­ക­യിൽ “കാവു പ്ര­കാ­ശം” എന്ന സം­സ്കൃ­ത­ഗ്ര­ന്ഥ­ത്തി­ന്റെ തർ­ജ്ജ­മ­യു­ണ്ടു്. പ്ര­ശ­സ്ത പ­ണ്ഡി­ത­നാ­യ ശ്രീ. കെ. കെ. പ­ണി­ക്ക­രാ­ണു ഗ്ര­ന്ഥം തർ­ജ്ജ­മ ചെ­യ്യു­ന്ന­തു്. ഈ തർ­ജ്ജ­മ­കൊ­ണ്ടു തന്നെ ‘ഗഗനം’ ഉ­ത്കൃ­ഷ്ട­മാ­സി­ക­യാ­യി ഭ­വി­ച്ചി­രി­ക്കു­ന്നു.

ക­വി­ത­യെ­ക്കു­റി­ച്ചു് മ­ഹ­നീ­യ­മാ­യ സ­ങ്ക­ല്പ­മാ­ണു് എ­നി­ക്കു­ള്ള­തെ­ങ്കി­ലും ല­യാ­ത്മ­ക­ത കൊ­ണ്ടു­മാ­ത്രം ര­മ­ണീ­യ­മാ­യ ക­വി­ത­യെ എ­നി­ക്കു് അം­ഗീ­ക­രി­ക്കാൻ ക­ഴി­യും: ലോ­ല­ഭാ­വ­ങ്ങൾ­ക്കു­മാ­ത്രം സ്ഫു­ടീ­ക­ര­ണം നൽ­കു­ന്ന ക­വി­ത­യെ മാ­നി­ക്കാൻ ക­ഴി­യും. ആ നി­ല­യിൽ ശ്രീ. ഗൗ­രീ­ശ­പ­ട്ടം ശ­ങ്ക­രൻ­നാ­യ­രു­ടെ ‘ദർശന’വും (കു­ങ്കു­മം) ശ്രീ. കുരൂർ ശ­ശി­യു­ടെ ‘സ്വ­പ്നാ­ട­ന’വും (മ­ല­യാ­ള­രാ­ജ്യം) ഞാൻ ആ­ഹ്ലാ­ദ­ത്തോ­ടെ വാ­യി­ച്ചു. “വൈ­ലോ­പ്പി­ള്ളി­യു­ടെ കവിത മ­നഃ­പീ­ഡ­യു­ള­വാ­ക്കു­മ്പോൾ ഇ­വ­രു­ടെ ക­വി­ത­കൾ ആ­ഹ്ലാ­ദ­ദാ­യ­ക­ങ്ങ­ളാ­കു­ന്നു­വോ?” എന്നു ചിലർ ചോ­ദി­ക്കു­ന്ന­തു ഞാൻ കേൾ­ക്കാ­തി­രി­ക്കു­ന്നി­ല്ല. “അതെ”, എ­ന്നാ­ണു് എന്റെ വി­ന­യ­പൂർ­വ­മാ­യ മ­റു­പ­ടി. മ­ഹ­ത്ത്വ­ത്തി­നു പ­രാ­ജ­യം സം­ഭ­വി­ക്കാ­തി­രി­ക്ക­ണ­മെ­ന്നാ­ണു് ന­മ്മു­ടെ പ്രാർ­ത്ഥ­ന! പക്ഷേ, പ്രാർ­ത്ഥി­ക്കാൻ മാ­ത്ര­മ­ല്ലേ ന­മു­ക്കു കഴിയൂ.

‘പ്രി­വി­പ­ഴ്സി’ന്റെ അ­വ­കാ­ശി­ക­ളാ­യ മ­ഹാ­രാ­ജാ­ക്ക­ന്മാ­രു­ടെ­യും ന­വാ­ബു­ക­ളു­ടെ­യും ലൈം­ഗി­ക ജീ­വി­ത­ത്തി­ന്റെ കൊ­ള്ള­രു­താ­യ്മ­ക­ളെ വർ­ണ്ണി­ക്കു­ന്ന ഒരു ഗ്ര­ന്ഥം ജർ­മ­നി­ദാ­സ്സ് എ­ന്നൊ­രു ദിവാൻ പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യി­രി­ക്കു­ന്നു. ‘മ­ഹാ­രാ­ജാ’ എ­ന്നാ­ണു് അ­തി­ന്റെ പേരു്. ഭാ­ര­തീ­യ­രു­ടെ കാ­മ­ശാ­സ്ത്ര­ഗ്ര­ന്ഥ­ങ്ങൾ വാ­യി­ച്ചു ര­സി­ക്കു­ന്ന ഹി­പ്പി­കൾ ഈ ഗ്ര­ന്ഥം വാ­യി­ച്ചാൽ ഞെ­ട്ടി­പ്പോ­കു­മെ­ന്നാ­ണു് “ഇൻ­ഡ്യൻ എ­ക്സ്പ്ര­സ്സ്” പ­റ­യു­ന്ന­തു്. ആ ഗ്ര­ന്ഥ­ത്തി­ലെ ഒരു ഭാഗം ഞാൻ സം­ഗ്ര­ഹി­ച്ചെ­ഴു­താം.

images/KisanSingh.jpg
കി­ഷൻ­സി­ങ്ങ്

ഭ­ര­ത്പൂ­രി­ലെ രാ­ജാ­വാ­യ കി­ഷൻ­സി­ങ്ങ് ചു­വ­ന്ന മാർ­ബിൾ പ­തി­ച്ച ഒരു നീ­ന്തൽ­ക്കു­ളം നിർ­മ്മി­ച്ചു. അതിൽ ച­ന്ദ­ന­ത്ത­ടി­കൾ­കൊ­ണ്ടു് ഇ­രു­പ­തു പ­ടി­ക­ളു­ണ്ടാ­ക്കി. ഓരോ പ­ടി­യി­ലും രണ്ടു സു­ന്ദ­രി­കൾ ന­ഗ്ന­രാ­യി നി­ല്ക്കും. അ­ങ്ങ­നെ ആകെ നാ­ല്പ­തു ന­ഗ്ന­സു­ന്ദ­രി­കൾ. മ­ഹാ­രാ­ജാ­വു പ­ടി­ക­ളി­റ­ങ്ങി വ­രു­മ്പോൾ ഓരോ സു­ന്ദ­രി­യെ­യും ക­ടാ­ക്ഷി­ക്കും, സ്പർ­ശി­ക്കും, പി­ടി­ച്ചു­വ­ലി­ക്കും. അ­ങ്ങ­നെ പലതും. ഒ­ടു­വിൽ നാ­ല്പ­തു സു­ന്ദ­രി­ക­ളും രാ­ജാ­വി­നോ­ടൊ­രു­മി­ച്ചു കു­ള­ത്തി­ലി­റ­ങ്ങും. ജ­ല­ത്തി­നു ര­ണ്ട­ടി­യേ താ­ഴ്ച­യു­ള്ളൂ. ഓരോ സു­ന്ദ­രി­യും പൊ­ക്കി­ളി­നു താ­ഴെ­യാ­യി ഓരോ മെ­ഴു­കു­തി­രി ക­ത്തി­ച്ചു കെ­ട്ടി­വ­ച്ചി­രി­ക്കും. സു­ന്ദ­രി­കൾ കു­ള­ത്തി­ലി­റ­ങ്ങി­യാൽ ഉടൻ വൈ­ദ്യു­ത­ദീ­പ­ങ്ങൾ പൊ­ലി­യു­ക­യാ­യി മെ­ഴു­കു­തി­രി­കൾ കെ­ടു­ത്താ­നു­ള്ള യ­ത്ന­വും അ­തോ­ടൊ­ന്നി­ച്ചു ന­ട­ക്കു­ന്നു. അ­ങ്ങ­നെ മു­പ്പ­ത്തി­യൊ­മ്പ­തു മെ­ഴു­കു­തി­രി­യും കെ­ടു­ത്തി­ക്ക­ള­യു­ന്നു. അ­വ­സാ­ന­ത്തെ മെ­ഴു­കു­തി­രി പൊ­ലി­ഞ്ഞു­പോ­കാ­തെ സൂ­ക്ഷി­ക്കു­ന്ന­തു് ഏതു സു­ന്ദ­രി­യാ­ണോ അവൾ അന്നു മ­ഹാ­രാ­ജാ­വി­നോ­ടൊ­രു­മി­ച്ചു ശ­യ­നാ­ഗാ­ര­ത്തിൽ ക­ഴി­യു­ന്നു.

ഗ്ര­ന്ഥം മു­ഴു­വ­നും ഇ­ങ്ങ­നെ­യു­ള്ള സം­ഭ­വ­ങ്ങൾ­കൊ­ണ്ടു നി­റ­ച്ചി­രി­ക്കു­ക­യാ­ണു്. ഒരു ദിവാൻ എ­ഴു­തി­യ­തു­കൊ­ണ്ടു് ഇ­തൊ­ക്കെ സ­ത്യ­വു­മാ­യി­രി­ക്കാം. എ­ങ്കി­ലും ഇതൊരു സ്വ­ഭാ­വ­ഹ­ന­ന­മ­ല്ലേ? ശ­വ­ത്തെ കു­ത്തു­ന്ന ഏർ­പ്പാ­ട­ല്ലേ ഈ ദി­വാൻ­ജി ചെ­യ്യു­ന്ന­തു്. രാ­ജാ­ക്ക­ന്മാർ­ക്കു മാ­ത്ര­മേ­യു­ള്ളോ ഇ­ത്ത­രം കു­ത്സി­ത­പ്ര­വർ­ത്ത­ന­ങ്ങൾ? അ­വ­രു­ടെ നി­ന്ദ്യ­കർ­മ്മ­ങ്ങ­ളെ ഇന്നു നാം തു­റ­ന്നു കാ­ണി­ക്കു­ന്ന ദി­വാൻ­ജി­യു­ടെ ധൈ­ര്യം മ­റ്റു­ള്ള­വ­രു­ടെ കാ­ര്യ­ത്തി­ലും പ്ര­ക­ടീ­ഭ­വി­ക്കാ­ത്ത­തു എ­ന്തു­കൊ­ണ്ടാ­ണു്? ഇ­ങ്ങ­നെ അനേകം ചോ­ദ്യ­ങ്ങൾ നാം ചോ­ദി­ക്കേ­ണ്ടി­യി­രി­ക്കു­ന്നു. ഒരു പക്ഷേ, അ­ങ്ങ­നെ­യെ­ല്ലാം ചോ­ദി­ക്കു­ന്ന­തു ന­മ്മു­ടെ ബു­ദ്ധി ശൂ­ന്യ­ത­യാ­ലാ­യി­രി­ക്കാം. സ്വ­ഭാ­വ­വ­ധം ന­ട­ക്കു­മ്പോൾ അതിൽ ര­സി­ക്കാ­ത്ത­വൻ മണ്ടൻ-​ഇതാണു് ഇ­ന്ന­ത്തെ അ­ഭി­പ്രാ­യം. ചേ­ര­യെ­ത്തി­ന്നു­ന്ന നാ­ട്ടിൽ ചെ­ല്ലു­മ്പോൾ ന­ടു­ക്ക­ണ്ടം തി­ന്ന­ണ­മ­ല്ലോ. അ­ല്ലെ­ങ്കിൽ അവൻ ഗ­ള­ഹ­സ്തം ചെ­യ്യ­പ്പെ­ടും.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Malayalanadu Weekly; Kollam, Kerala; 1970-06-28.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 5, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.